<?xml version="1.0" encoding="UTF-8"?>	<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	xmlns:media="http://search.yahoo.com/mrss/">
		<channel>
		 
			<title>Election 2026 News in Malayalam, Kerala Assembly Elections 2026, Kerala Assembly Election News</title>
				<atom:link href="https://www.malayalamtv9.com/feedapi/elections" rel="self" type="application/rss+xml" />
		<link>https://www.malayalamtv9.com/elections</link>
		 
			<description>Election 2026 News in Malayalam: Get Kerala Assembly Elections (നിയമസഭാ തെരഞ്ഞെടുപ്പ്) latest news, തിരഞ്ഞെടുപ്പ് 2026 വാർത്താ, Kerala Election News Updates, Polls Latest News, Photos, Videos in Malayalam on malayalamtv9.com</description>
				<lastBuildDate>Thu, 30 Apr 2026 15:37:50 +0530</lastBuildDate>
		<language>ml</language>
		<copyright>https://www.malayalamtv9.com</copyright>
		<generator>https://www.malayalamtv9.com</generator>
		<image>
		<url>https://malayalamtv9.com/wp-content/themes/default/images/logo.png</url>
		 
			<title>Election 2026 News in Malayalam, Kerala Assembly Elections 2026, Kerala Assembly Election News</title>
				<link>https://www.malayalamtv9.com/elections</link>
		<width>32</width>
		<height>32</height>
		</image>
							<item>
					<title>Exit Polls 2026: ആ പ്രവചനം ഫലിച്ചാല്‍ വിജയ് മുഖ്യമന്ത്രി? സ്റ്റാലിനെയും, പളനിസ്വാമിയെയും ഞെട്ടിക്കുന്ന എക്‌സിറ്റ്‌പോള്‍</title>
					<link>https://www.malayalamtv9.com/india/tamil-nadu-west-bengal-assam-puducherry-assembly-election-2026-exit-polls-key-highlights-in-malayalam-2202786.html</link>
					<pubDate>Thu, 30 Apr 2026 07:57:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/tamil-nadu-west-bengal-assam-puducherry-assembly-election-2026-exit-polls-key-highlights-in-malayalam-2202786.html</guid>
					<description><![CDATA[<p>Assembly election Exit Polls 2026 highlights: വിജയിയുടെ ടിവികെ തമിഴ്‌നാട്ടില്‍ കരുത്ത് തെളിയിക്കുന്നതും, പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി യുഗം അവസാനിക്കുന്നതുമാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങളിലെ &#8216;ഹൈലൈറ്റ്&#8217;. അതിശയിപ്പിക്കുന്ന ഈ പ്രവചനങ്ങളില്‍ എത്രത്തോളം കഴമ്പുണ്ടെന്ന് അറിയാന്‍ ഫലപ്രഖ്യാപനം വരെ കാത്തിരിക്കണം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/TVK-chief-Vijay-during-a-visit-to-Saibaba-Temple.jpg" class="attachment-large size-large wp-post-image" alt="TVK chief Vijay during a visit to Saibaba Temple" /></figure><p><strong>ചെന്നൈ, 30-04-2026:</strong> കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നു. മെയ് നാലിലെ വോട്ടെണ്ണലും, എക്‌സിറ്റ് പോള്‍ ഫലങ്ങളും തമ്മില്‍ എത്രത്തോളം അന്തരമുണ്ടായാലും, നിലവിലെ പ്രവചനങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. നടന്‍ വിജയിയുടെ ടിവികെ തമിഴ്‌നാട്ടില്‍ കരുത്ത് തെളിയിക്കുന്നതും, പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി യുഗം അവസാനിക്കുന്നതുമാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങളിലെ 'ഹൈലൈറ്റ്'. അതിശയിപ്പിക്കുന്ന ഈ പ്രവചനങ്ങളില്‍ എത്രത്തോളം കഴമ്പുണ്ടെന്ന് അറിയാന്‍ മെയ് നാലിലെ ഫലപ്രഖ്യാപനം വരെ കാത്തിരിക്കണം.</p>
<h3>തമിഴ്‌നാട്‌</h3>
<p>പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിക്കുന്നു. എന്നാല്‍ ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം അല്‍പം ഞെട്ടിക്കുന്നതാണ്. ടിവികെ 98 മുതല്‍ 120 സീറ്റുകളില്‍ വരെ ജയിക്കാമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. 92 മുതല്‍ 110 സീറ്റുകള്‍ വരെയാണഅ ആക്‌സിസ് മൈ ഇന്ത്യ ഡിഎംകെ സഖ്യത്തിന് പ്രവചിക്കുന്നത്. എഐഎഡിഎംകെ സഖ്യത്തിന് 22-23 വരെ സീറ്റുകള്‍ ലഭിക്കാം.</p>
<p>പീപ്പിള്‍സ് പള്‍സ് ഇന്ത്യാ മുന്നണി അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിക്കുന്നു. 125-145 വരെ സീറ്റുകള്‍ ലഭിക്കാമെന്നാണ് പ്രവചനം. എന്‍ഡിഎയ്ക്ക് 65-80 സീറ്റുകളില്‍ വിജയസാധ്യതയുണ്ട്. ടിവികെയുടെ സാധ്യത 18-24 സീറ്റുകളില്‍. സമാനമായ പ്രവചനമാണ് പി മാര്‍ക്യുവും മാട്രിക്‌സും നടത്തുന്നത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/five-state-assembly-election-2026-exit-poll-result-in-west-bengal-tamil-nadu-assam-and-puducherry-here-what-surveys-predictes-2202730.html">Exit Poll Result 2026: ബംഗാളില്‍ ബിജെപിക്ക് അട്ടിമറി വിജയം; ടിവികെ വാഴില്ല, തമിഴ്‌നാട് സ്റ്റാലിനൊപ്പം</a></strong></p>
<p>ഡിഎംകെ സഖ്യത്തിന് 125-145 സീറ്റുകള്‍ പി മാര്‍ക്യുവും, 122-132 സീറ്റുകള്‍ മാട്രിക്‌സും പ്രവചിക്കുന്നു. എഐഎഡിഎംകെ സഖ്യത്തിന് 65-85 സീറ്റുകള്‍ പി മാര്‍ക്യു പ്രവചിക്കുമ്പോള്‍, മാട്രിക്‌സ് മുന്നോട്ടുവയ്ക്കുന്നത് 87-100 സീറ്റുകളിലെ വിജയസാധ്യതയാണ്. ടിവികെയ്ക്ക് പി മാര്‍ക്യു 16-26 സീറ്റുകളും മാട്രിക്‌സ് 10-12 സീറ്റുകളും നല്‍കുന്നു.</p>
<h3>പശ്ചിമ ബംഗാള്‍</h3>
<p>ആക്‌സിസ് മൈ ഇന്ത്യ പശ്ചിമ ബംഗാളിലെ എക്‌സിറ്റ് പോള്‍ പ്രവചനം ബുധനാഴ്ച പുറത്തുവിട്ടിട്ടില്ല. പീപ്പിള്‍സ് പള്‍സ് മാത്രമാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിക്കുന്നത്. ഈ പ്രവചനം പ്രകാരം ടിഎംസിക്ക് 177-187 സീറ്റുകള്‍ കിട്ടാം. ബിജെപി 95-110 സീറ്റുകളില്‍ ജയിക്കും. മറ്റുള്ളവര്‍ അഞ്ച് സീറ്റുകളില്‍ വരെ ജയിച്ചേക്കാം.</p>
<p>ബംഗാളിലെ മമത യുഗം അവസാനിക്കുന്നുവെന്ന സൂചനയാണ് പി മാര്‍ക്യുവും, മാട്രിക്‌സും നല്‍കുന്നത്. 150 മുതല്‍ 175 സീറ്റുകളില്‍ വരെ ജയിച്ച് ബിജെപി അധികാരത്തിലെത്തുമെന്നാണ് പി മാര്‍ക്യുവിന്റെ പ്രവചനം. 118-138 സീറ്റുകളിലെ വിജയവുമായി ടിഎംസി പ്രതിപക്ഷമാകും. മറ്റുള്ളവരുടെ വിജയസാധ്യത രണ്ട് മുതല്‍ ആറു സീറ്റുകളിലാണ്‌. ബിജെപി അധികാരത്തിലെത്തുമെന്നാണ് മാട്രിക്‌സിന്റെയും പ്രവചനം. 146-161 സീറ്റുകളിലാണ് വിജയസാധ്യത. 125-140 സീറ്റുകള്‍ തൃണമൂലിന് ലഭിക്കാം. ആറു മുതല്‍ 10 സീറ്റുകളില്‍ വരെ മറ്റുള്ളവര്‍ ജയിക്കാം.</p>
<h3>അസം</h3>
<p>അസമില്‍ എന്‍ഡിഎ അനായാസം ജയിക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന സൂചന. എല്ലാ എക്‌സിറ്റ് പോളുകളും എന്‍ഡിഎ സഖ്യത്തിനാണ് വിജയസാധ്യത നല്‍കുന്നത്. ആക്‌സിസ് മൈ ഇന്ത്യ: 88-100, പീപ്പിള്‍സ് പള്‍സ്: 83-91, പി മാര്‍ക്യു: 82-94, മാട്രിക്‌സ്: 85-95 എന്നിങ്ങനെയാണ് എന്‍ഡിഎയ്ക്ക് നല്‍കുന്ന വിജയസാധ്യതകള്‍. ആക്‌സിസ് മൈ ഇന്ത്യ: 24-36, പീപ്പിള്‍സ് പള്‍സ്: 22-26, പി മാര്‍ക്യു: 30-40, മാട്രിക്‌സ്: 25-32 എന്നിങ്ങനെയാണ് ഇന്ത്യാ മുന്നണിയുടെ സാധ്യതകള്‍.</p>
<h3>പുതുച്ചേരി</h3>
<p>കേന്ദ്രഭരണപ്രദേശമായ എഐഎൻആർസി-ബിജെപി സഖ്യം പുതുച്ചേരി നിലനിർത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. പുതുച്ചേരിയിൽ എൻഡിഎ സഖ്യത്തിന് 16-20 സീറ്റുകൾ ലഭിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. ഡിഎംകെ-കോൺഗ്രസ് സഖ്യത്തിന് 6-8 സീറ്റുകൾ ലഭിക്കും. രണ്ട് മുതല്‍ നാലു വരെ സീറ്റുകളില്‍ ടിവികെയ്ക്കും സാധ്യതയുണ്ട്.</p>
<h3>English Summary</h3>
<p>Predictions from various exit polls for the 2026 state assembly elections in India. In West Bengal and Tamil Nadu, different polls show conflicting results. However, most experts agree that the BJP is likely to win in Assam. These predictions are based on early voter data. It may change when the official results are finally counted.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Election Result 2026 Date: എക്‌സിറ്റ് പോളുകള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ യുഡിഎഫ്; വോട്ടെണ്ണലില്‍ &#8216;ട്വിസ്റ്റ്&#8217; പ്രതീക്ഷിച്ച് എല്‍ഡിഎഫ്; മെയ് നാലിന് എന്തു സംഭവിക്കും?</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-results-2026-counting-of-votes-on-may-4-will-udf-topple-ldf-as-predicted-by-exit-polls-2202778.html</link>
					<pubDate>Thu, 30 Apr 2026 06:37:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-results-2026-counting-of-votes-on-may-4-will-udf-topple-ldf-as-predicted-by-exit-polls-2202778.html</guid>
					<description><![CDATA[<p>All you need to know about Kerala assembly election results 2026: വോട്ടെണ്ണലിന് ഇനി ഏതാനും ദിനം മാത്രം. മെയ് നാലിനാണ് വോട്ടെണ്ണല്‍. എക്‌സിറ്റ് പോളുകള്‍ നല്‍കിയ ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് യുഡിഎഫ്. വോട്ടെണ്ണലില്‍ ട്വിസ്റ്റ് സംഭവിക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. എന്‍ഡിഎയും ശുഭാപ്തിവിശ്വാസത്തിലാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Kerala-assembly-election-2026-campaigning.jpg" class="attachment-large size-large wp-post-image" alt="Kerala assembly election 2026 campaigning" /></figure><p><strong>തിരുവനന്തപുരം, 30-04-2026:</strong> നിയമസഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതിന് പിന്നാലെ, മെയ് നാലിന് നടക്കുന്ന വോട്ടെണ്ണലിനായി കണ്ണുംനട്ട് കേരളം. എക്‌സിറ്റ് പോളുകള്‍ തുണച്ചതിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. 10 വര്‍ഷത്തിനുശേഷം അധികാരത്തിലേക്ക് തിരിച്ചെത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഐക്യജനാധിപത്യ മുന്നണി പ്രവര്‍ത്തകരും നേതാക്കളും. എക്‌സിറ്റ് പോളുകള്‍ തുണച്ചില്ലെങ്കിലും എല്‍ഡിഎഫും പ്രതീക്ഷ കൈവിടുന്നില്ല. തുടര്‍ച്ചയായ മൂന്നാം വട്ടവും അധികാരത്തിലെത്തുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇടതുമുന്നണി ക്യാമ്പ്. മികച്ച പോരാട്ടം നടത്തിയെന്നാണ് എന്‍ഡിഎയുടെ കണക്കുകൂട്ടല്‍. ഇത്തവണ ഒന്നിലേറെ മണ്ഡലങ്ങളില്‍ താമര വിരിയുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.</p>
<h3>യുഡിഎഫിന്റെ പ്രതീക്ഷ</h3>
<p>ഒരു എക്‌സിറ്റ് പോള്‍ പോലും എല്‍ഡിഎഫിന് അനുകൂലമായി പ്രവചിക്കുന്നില്ല. ഇതാണ് യുഡിഎഫിന്റെ പ്രതീക്ഷകള്‍ ശക്തമാക്കുന്നത്. എന്നാല്‍ പുറത്തുവന്ന ഒന്നോ രണ്ടോ എക്‌സിറ്റ് പോളുകള്‍ ഒഴികെ, ബാക്കിയുള്ള പ്രവചനങ്ങളില്ലെല്ലാം യുഡിഎഫിന് മുന്‍തൂക്കം ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് മാത്രമാണ് ആശങ്ക.</p>
<p>സംസ്ഥാനത്ത് കടുത്ത ഭരണവിരുദ്ധവികാരമുണ്ടെന്നും, ഇത് യുഡിഎഫ് തരംഗമായി മാറുമെന്നും, നൂറിലേറെ സീറ്റുമായി അധികാരത്തിലെത്തുമെന്നുമായിരുന്നു നേതാക്കളുടെ അവകാശവാദം. എന്നാല്‍ ഒറ്റ് എക്‌സിറ്റ് പോള്‍ പോലും യുഡിഎഫിന് 100 സീറ്റുകള്‍ പ്രവചിക്കുന്നില്ല. ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ച 78-90 സീറ്റുകളാണ് പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ യുഡിഎഫിന് കൂടുതല്‍ മണ്ഡലങ്ങള്‍ പ്രവചിച്ചത്. എന്നാല്‍ മെട്രിക്‌സ് പോലുള്ള ഏജന്‍സികള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനുള്ള സാധ്യതകള്‍ തള്ളിക്കളയുന്നില്ല.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-assembly-election-2026-exit-polls-predict-majority-for-udf-ldf-and-nda-trail-behind-2202709.html">Kerala Exit Poll Results 2026: 10 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം? യുഡിഎഫിന് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍</a></strong></p>
<h3>ശുഭാപ്തിവിശ്വാസം കൈവിടാതെ എല്‍ഡിഎഫ്‌</h3>
<p>എക്‌സിറ്റ് പോളുകള്‍ കൈവിട്ടത് എല്‍ഡിഎഫ് ക്യാമ്പില്‍ നിരാശ പടര്‍ത്തിയിട്ടുണ്ട്. ഇടതുസൈബര്‍ കേന്ദ്രങ്ങളടക്കം ഏറെക്കുറെ നിശബ്ദമായ മട്ടാണ്. എങ്കിലും വോട്ടെണ്ണലില്‍ ട്വിസ്റ്റുണ്ടാകുമെന്ന് തന്നെയാണ് ഇടതുമുന്നണിയുടെ ഉറച്ച പ്രതീക്ഷ.</p>
<p>തുടര്‍ച്ചയായി 10 വര്‍ഷം അധികാരത്തിലിരുന്നിട്ടും, ഒരു എക്‌സിറ്റ് പോളില്‍ പോലും പ്രകടമായ ഭരണവിരുദ്ധതരംഗം ഉണ്ടായതായി പറയുന്നില്ലെന്നത് മാത്രമാണ് എല്‍ഡിഎഫിന് നേരിയ പ്രതീക്ഷ സമ്മാനിക്കുന്നത്. മിക്ക ഏജന്‍സികളും ഇടതുമുന്നണിക്ക് 60-നും 70-നും ഇടയില്‍ കിട്ടാമെന്നാണ് പ്രവചിക്കുന്നത്. നേരിയ ചാഞ്ചാട്ടമുണ്ടായാല്‍ കാര്യങ്ങള്‍ അനുകൂലമാകുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ഇടതുക്യാമ്പ്.</p>
<h3>എന്‍ഡിഎ ആത്മവിശ്വാസത്തില്‍</h3>
<p>ഇത്തവണ ഒന്നിലേറെ മണ്ഡലങ്ങളില്‍ താമര വിരിയുമെന്ന ബിജെപിയുടെ കണക്കുകൂട്ടല്‍ ഉറപ്പിക്കുന്നതാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും. മിക്ക പ്രവചനങ്ങളും എന്‍ഡിഎയ്ക്ക് 0-3 മണ്ഡലങ്ങളില്‍ വിജയസാധ്യത പ്രവചിക്കുന്നു. എന്‍ഡിഎയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് ഈ പ്രവചനങ്ങള്‍.</p>
<p>രണ്ട് മണ്ഡലങ്ങളില്‍ വിജയം ഉറപ്പെന്നും, പത്തിടത്ത് വിജയസാധ്യതയുണ്ടെന്നുമായിരുന്നു പോളിങിന് ശേഷമുള്ള ബിജെപിയുടെ വിലയിരുത്തല്‍. ആ കണക്കുകള്‍ ശരിവയ്ക്കുന്നതാണ് എക്‌സിറ്റ് പോളുകളും. പീപ്പിള്‍സ് ഇന്‍സൈറ്റ് പോലുള്ള ഏജന്‍സികള്‍ എന്‍ഡിഎയ്ക്ക് 10 മുതല്‍ 14 സീറ്റുകള്‍ വരെ പ്രവചിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയം.</p>
<h3>എക്‌സിറ്റ് പോള്‍ ഫലിക്കുമോ?</h3>
<p>കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാമതും എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്നായിരുന്നു മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. അതുപോലെ സംഭവിക്കുകയും ചെയ്തു. എന്നാല്‍ മിക്ക എക്‌സിറ്റ് പോളുകളില്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിച്ചു. എക്‌സിറ്റ് പോളുകള്‍ വിജയിച്ചത് മാത്രമല്ല ചരിത്രം. നിരവധി തവണ പാളിയിട്ടുമുണ്ട്. ഹരിയാനയിലെ എക്‌സിറ്റ് പോളാണ് ഇതിന് ഒടുവിലത്തെ ഉദാഹരണം.</p>
<p>എന്തായാലും കേരളത്തിന്റെ വിധി മെയ് നാലിന് അറിയാം. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ തപാല്‍ വോട്ടുകള്‍ എണ്ണും. അതിനു ശേഷം ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണം. 10 മണിയോടെ ആദ്യ ഫലസൂചനകള്‍ ലഭ്യമാകും.</p>
<h3>English Summary</h3>
<p>Kerala is getting ready for the Assembly Election 2026 results which will be announced on May 4. Most exit polls suggest that the UDF is likely to win. While the UDF is hopeful for a victory, the LDF still believes they can win a third term.</p>
]]></content:encoded>
				</item>
							<item>
					<title>UDF Exit Poll Results 2026: ആവേശത്തില്‍ യുഡിഎഫ് ക്യാമ്പ്; &#8216;തരംഗ&#8217;മില്ലാത്തതില്‍ മാത്രം നിരാശ; എക്‌സിറ്റ് പോള്‍ എക്‌സാറ്റാകുമോ?</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-udf-exit-poll-results-2026-news-and-updates-in-malayalam-2202734.html</link>
					<pubDate>Wed, 29 Apr 2026 20:37:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-udf-exit-poll-results-2026-news-and-updates-in-malayalam-2202734.html</guid>
					<description><![CDATA[<p>Kerala Election 2026 Exit Poll UDF: യുഡിഎഫ് ക്യാമ്പ് ആവേശത്തില്‍. അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഉറപ്പിക്കുകയാണ് യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും.മെയ് നാലിന് വോട്ടെണ്ണുമ്പോള്‍ നൂറിലേറെ സീറ്റുകളില്‍ വിജയക്കൊടി പാറിക്കാനാകുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. എക്‌സിറ്റ് പോള്‍ പ്രവചനം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/UDF-leaders-during-a-public-meeting-in-Kerala.jpg" class="attachment-large size-large wp-post-image" alt="UDF leaders during a public meeting in Kerala" /></figure><p><strong>തിരുവനന്തപുരം, 29-04-2026:</strong> എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ യുഡിഎഫ് ക്യാമ്പ് ആവേശത്തില്‍.  10 വര്‍ഷത്തിന് ശേഷം അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഉറപ്പിക്കുകയാണ് യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അവകാശപ്പെട്ടതു പോലെ 100 സീറ്റുകള്‍ ഒരു പ്രവചനത്തിലും പറയാത്തതില്‍ മാത്രമാണ് അല്‍പം നിരാശ. എന്നാല്‍ മെയ് നാലിന് വോട്ടെണ്ണുമ്പോള്‍ നൂറിലേറെ സീറ്റുകളില്‍ വിജയക്കൊടി പാറിക്കാനാകുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന്റെ നിലനില്‍പിന്റെ തന്നെ പ്രശ്‌നമായിരുന്നു. തുടര്‍ച്ചയായി 10 വര്‍ഷം പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിന് ഇനിയൊരു പരാജയം താങ്ങാനാകില്ല. അതുകൊണ്ട് തന്നെ എക്‌സിറ്റ് പോള്‍ പ്രവചനം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്.</p>
<p>ആക്‌സിസ് മൈ ഇന്ത്യയാണ് യുഡിഎഫിന് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കുന്നത്. 78 മുതല്‍ 90 സീറ്റുകളില്‍ വരെ യുഡിഎഫ് വിജയിക്കുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. ഒരൊറ്റ ഏജന്‍സി പോലും എല്‍ഡിഎഫിന് മുന്‍തൂക്കം പ്രവചിക്കുന്നില്ല. എന്നാല്‍ വിവിധ ഏജന്‍സികള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നുണ്ട്. ആക്‌സിക് മൈ ഇന്ത്യയും, ടൈംസ് നൗ ജെവിസിയും മാത്രമാണ് യുഡിഎഫിന്റെ ശക്തമായ മേധാവിത്തം പ്രവചിക്കുന്നത്.</p>
<h3>ഏജന്‍സികളുടെ പ്രവചനം</h3>
<p>യുഡിഎഫിന് 72 മുതല്‍ 84 സീറ്റുകള്‍ക്ക് വരെ സാധ്യതയുണ്ടെന്ന് ടൈംസ് നൗ ജെവിസി വ്യക്തമാക്കുന്നു. യുഡിഎപ് 70-75 സീറ്റുകളില്‍ വിജയിക്കാമെന്ന് മെട്രിക്‌സ് കണക്കുകൂട്ടുന്നു. കേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്ന 'വോട്ട് വൈബ്' യുഡിഎഫിന് പ്രവചിക്കുന്നത് 70 മുതല്‍ 80 വരെ സീറ്റുകളിലെ വിജയസാധ്യതയാണ്.</p>
<p>പീപ്പിള്‍സ് പള്‍സിന്റെ പ്രവചനം പ്രകാരം യുഡിഎഫിന് 75 മുതല്‍ 85 വരെ സീറ്റുകളില്‍ വിജസാധ്യതയുണ്ട്. 71 മുതല്‍ 79 സീറ്റുകളില്‍ വരെ യുഡിഎഫ് വിജയിക്കുമെന്നാണ് പി മാര്‍ക്കിന്റെ വിലയിരുത്തല്‍. പീപ്പിള്‍സ് ഇന്‍സൈറ്റ് 66-76 സീറ്റുകളിലും, ജേര്‍ണോ മിറര്‍ 65-80 സീറ്റുകളിലും, ചാണക്യ സ്ട്രാറ്റജീസ് 72-80 സീറ്റുകളിലും യുഡിഎഫിന് വിജയസാധ്യത പ്രവചിക്കുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-assembly-election-2026-exit-polls-predict-majority-for-udf-ldf-and-nda-trail-behind-2202709.html">Kerala Exit Poll Results 2026: 10 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം? യുഡിഎഫിന് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍</a></strong></p>
<h3>യുവാക്കളും യുഡിഎഫിനൊപ്പം</h3>
<p>കന്നി വോട്ടര്‍മാരും, യുവാക്കളും യുഡിഎഫിനൊപ്പം നിലയുറപ്പിച്ചെന്നാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. 51 ശതമാനം കന്നിവോട്ടര്‍മാരുടെയും വോട്ട് യുഡിഎഫിന് ലഭിച്ചു. 20-29 പ്രായപരിധിയിലുള്ളവര്‍ കൂടുതലും പിന്തുണച്ചത് യുഡിഎഫിനെയാണ്. യുവ വോട്ടര്‍മാരുടെ പിന്തുണ യുഡിഎഫിനെ തുണച്ചെന്നാണ് ആക്‌സിസ് മൈ ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്.</p>
<h3>10 വര്‍ഷത്തെ കാത്തിരിപ്പ്‌</h3>
<p>കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് നിരാശയായിരുന്നു ഫലം. 2016-ലെ തിരഞ്ഞെടുപ്പില്‍ 91 സീറ്റുകളിലെ വിജയവുമായാണ് ഇടതുമുന്നണി അധികാരത്തിലെത്തിയത്. യുഡിഎഫ് വിജയം 47 സീറ്റുകളിലൊതുങ്ങി. 2021-ലെ തിരഞ്ഞെടുപ്പിലും ഇടതുതരംഗം ആഞ്ഞടിച്ചു. 99 സീറ്റുകളിലാണ് അന്ന് ഇടതുമുന്നണി വിജയക്കൊടി പാറിച്ചത്. വെറും 41 സീറ്റുകളില്‍ മാത്രമായിരുന്നു യുഡിഎഫിന്റെ വിജയം.</p>
<h3>ജയിച്ചാല്‍ ആരാകും മുഖ്യമന്ത്രി?</h3>
<p>എക്‌സിറ്റ് പോള്‍ ഫലങ്ങളും അനുകൂലമായതോടെ, യുഡിഎഫ് ജയിച്ചാല്‍ ആരാകും മുഖ്യന്ത്രിയെന്ന ചര്‍ച്ചകളും ഇനി ശക്തമാകാനാണ് സാധ്യത. അധികാരത്തിലെത്തിയാല്‍ വിജയത്തിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്നും, അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം അര്‍ഹിക്കുന്നുവെന്നും പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ വാദിക്കുന്നു.</p>
<p>എന്നാല്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് പിന്നിലും ഒരു സംഘം നേതാക്കള്‍ അണിനിരന്നിട്ടുണ്ട്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും സജീവമായിട്ടുണ്ട്.</p>
<h3>English Summary</h3>
<p>With the exit polls coming in favour, the UDF in Kerala is confident. The UDF is hopeful of winning over 100 seats when the votes are counted on May 4. The workers are also happy. Discussions on who will be the Chief Minister are also likely to become active.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Exit Poll Result 2026: കന്നി വോട്ടർമാരും യുവാക്കളും യുഡിഎഫിനൊപ്പം, മുതിർന്നവരുടെ മനസ്സ് ഇടതിനൊപ്പം: എക്സിറ്റ് പോൾ പ്രവചനം</title>
					<link>https://www.malayalamtv9.com/kerala/kerala-exit-poll-result-2026-news-and-updates-in-malayalam-youngsters-and-first-timers-vote-for-udf-2202739.html</link>
					<pubDate>Wed, 29 Apr 2026 20:25:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-exit-poll-result-2026-news-and-updates-in-malayalam-youngsters-and-first-timers-vote-for-udf-2202739.html</guid>
					<description><![CDATA[<p>Kerala Exit Poll Result 2026 Updates: യുവ വോട്ടർമാരെ കൂടാതെ കന്നിവോട്ടർമാരിൽ 51 ശതമാനമാനവും യുഡിഎഫിന് ലഭിക്കുമെന്നാണ് പ്രവചനം. 2021ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താൽ, 13 ശതമാനത്തിൻ്റെ വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. എന്നാൽ എൽഡിഎഫിന് ഈ സ്ഥാനത്ത് 13 ശതമാനം വോട്ടിന്റെ കുറവും രേഖപ്പെടുത്തുന്നുണ്ട്. കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി യുഡിഎഫ് അധികാരത്തിൽ എത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Kerala-Exit-Poll-Result.jpg" class="attachment-large size-large wp-post-image" alt="Kerala Exit Poll Result" /></figure><p>ജനമനസറിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിവിധ ഏജൻസികൾ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങളിൽ (Kerala Exit Poll Result 2026) പകച്ച് കേരളം. നിയമസഭാ തിരഞ്ഞെടുപ്പിൽ 10 വർഷത്തിനിപ്പുറം യുഡിഎഫ് ഭരണം പിടിച്ചടക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങളാണ് ഭൂരിപക്ഷം ഏജൻസികളും പ്രവചിക്കുന്നത്. കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി യുഡിഎഫ് അധികാരത്തിൽ എത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന.</p>
<p>പ്രമുഖ സർവ്വേ ഏജൻസിയായ ആക്സിസ് മൈ ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് യുഡിഎഫിന് 44 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പറയുന്നത്. എന്നാൽ എൽഡിഎഫിന് 39 ശതമാനവും, എൻഡിഎ 14 ശതമാനവും വോട്ട് നേടുമെന്നുമാണ് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. അതേസമയം പ്രായപരിധി തിരിച്ചുള്ള വോട്ടിംഗ് ശതമാനമാനവും പുറത്തുവന്നിട്ടുണ്ട്. യുവ വോട്ടർമാർക്കിടയിൽ യുഡിഎഫ് വലിയ സ്വാധീനം ചെലുത്തിയതായി സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-assembly-election-bjp-exit-poll-results-2026-news-and-updates-in-malayalam-2202705.html">ബിജെപിക്ക് കേരളത്തിൽ പ്രതീക്ഷയില്ല? എക്സിറ്റ് പോൾ ഫലം ഞെട്ടിക്കുന്നത്</a></strong></p>
<p>യുവ വോട്ടർമാരെ കൂടാതെ കന്നിവോട്ടർമാരിൽ 51 ശതമാനമാനവും യുഡിഎഫിന് ലഭിക്കുമെന്നാണ് പ്രവചനം. 2021ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താൽ, 13 ശതമാനത്തിൻ്റെ വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. എന്നാൽ എൽഡിഎഫിന് ഈ സ്ഥാനത്ത് 13 ശതമാനം വോട്ടിന്റെ കുറവും രേഖപ്പെടുത്തുന്നുണ്ട്. യുഡിഎഫിന് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത് 20നും 29നും ഇടയിൽ പ്രായമുള്ള യുവ വോട്ടർമാരിൽ നിന്നാണെന്നാണ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നത്.</p>
<p>യുവ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും, മുതിർന്ന പൗരന്മാരുടെ വിഭാഗത്തിൽ എൽഡിഎഫിന് യുഡിഎഫിനേക്കാൾ നേരിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. യുവ വോട്ടർമാരുടെ വലിയ തോതിലുള്ള പിന്തുണയാണ് യുഡിഎഫിനെ ഭരണത്തിലേക്ക് എത്തിക്കാൻ കാരണമാകുന്നതെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ഇത് കൂടുതൽ സ്ഥലങ്ങളിൽ ഭരണം പിടിച്ചെടുക്കാൻ യുഡിഎഫിന് സഹാകരമായേക്കും. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്, യഥാർത്ഥ ഫലങ്ങൾക്കായി ഇനിയും നാല് നാൾ കാത്തിരിക്കണം.</p>
<h3>എക്സിറ്റ് പോളിൽ ബിജെപി പിന്നിൽ</h3>
<p>എക്സിറ്റ് പോൾ ഫലം പുറത്തുവരുമ്പോൾ, കേരളത്തിൽ ബിജെപിക്ക് വലിയ പ്രതീക്ഷയ്ക്കുള്ള വകയില്ലെന്നാണ് പ്രവചിക്കുന്നത്. അഞ്ചിലധികം ഏജൻസികളുടെ ഏക്സിറ്റ് പോൾ ഫലങ്ങളുടെ പ്രവചനം അനുസരിച്ച്, എൻഡിഎയ്ക്ക് പൂജ്യം മുതൽ നാല് സീറ്റ് വരെയാണ് കേരളത്തിൽ പ്രവചിക്കുന്നത്. മാട്രിസ് സർവേ ഫലങ്ങൾ പ്രകാരം, ബിജെപിക്ക് മൂന്ന് മുതൽ അഞ്ച് സീറ്റ് വരെ പ്രതീക്ഷിക്കാമെന്നാണ് പറയുന്നത്. വലിയ രീതിയിലുള്ള പ്രചാരണമടക്കം നടന്നെങ്കിൽ കേരളത്തിൽ ബിജെപിക്ക് വലിയ രീതിയിൽ അക്കൗണ്ട് തുറക്കാനാകില്ല എന്ന് തന്നെയാണ് എക്സിറ്റ് ഫലങ്ങൾ പ്രവചിക്കുന്നത്.</p>
<h3>നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിർണായകം</h3>
<p>ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിയെ സംബന്ധിച്ച് വളരെ നിർണായകമാണ്. സംസ്ഥാന നേതൃത്വത്തിന്റെ ഭാവിക്കടക്കം വളരെ നിർണായകമാണ് തിങ്കളാഴ്ച്ച് പുറത്തുവരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം. എക്സിറ്റ് പോൾ പ്രവചനം പോലെ തന്നെ ബിജെപിയും നാല് സീറ്റുകൾ തന്നെയാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. നാല് സീറ്റെന്ന് പാർട്ടി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഒരു സീറ്റെങ്കിലും നേടുക എന്നത് വലിയ വെല്ലുവിളിയാണ്. നേതൃമാറ്റമെന്ന ആവശ്യം പോലും ഫല പ്രഖ്യാപനത്തിന് ശേഷം ശക്തമായേക്കാം.</p>
<p>2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 74.06 ശതമാനം പോളിംങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. എന്നാൽ ഇത്തവണ 2026-ൽ ഏകദേശ കണക്കുകൾ പ്രകാരം അത് 79.63 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇത്തവണ കന്നിവോട്ടർമാരും യുവ വോട്ടർമ്മാരും അടക്കം കൂടുതൽ വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചതിൻ്റെ സൂചനയാണിത്. ഉയർന്ന പോളിംഗ് ശതമാനം ആരെ സഹായിക്കും എന്നറിയാൻ ഇനിയും നാല് ദിവസം കൂടി കാത്തിരിക്കാം.</p>
<h3>English Summary:</h3>
<p>The 2026 Kerala Assembly Election Exit Polls have been released today, April 29. Most exit poll results are predicted a potential power shift in the state and indicate that the UDF is set to make a comeback in ruling after 10 years.</p>
]]></content:encoded>
				</item>
							<item>
					<title>BJP Exit Poll Results 2026: ബിജെപിക്ക് കേരളത്തിൽ പ്രതീക്ഷയില്ല? എക്സിറ്റ് പോൾ ഫലം ഞെട്ടിക്കുന്നത്</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-bjp-exit-poll-results-2026-news-and-updates-in-malayalam-2202705.html</link>
					<pubDate>Wed, 29 Apr 2026 18:51:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-bjp-exit-poll-results-2026-news-and-updates-in-malayalam-2202705.html</guid>
					<description><![CDATA[<p>BJP Kerala Assembly Election Exit Poll Results 2026 in Malayalam: കേരളം യുഡിഎഫിനെന്നാണ് ആദ്യ സർവേ ഫലം പ്രവചിക്കുന്നത്. ഭരണ മാറ്റം ഉറപ്പെന്നും 85ന് മുകളിൽ സീറ്റ് യുഡിഎഫ് നേടുമെന്നുമാണ് ടൈംസ് നൗ പ്രവചനം പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ബിജെപിക്ക് മൂന്ന് സീറ്റുകളാണ് പീപ്പൾസ് പൾസ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. നിലവിലുള്ള എക്സിറ്റ് പോൾ ഫലങ്ങൾ പരിശോധിച്ചാൽ ബിജെപിക്ക് കേരളത്തിൽ വലിയ പ്രതീക്ഷയില്ലെന്ന് തന്നെ പറയേണ്ടി വരും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/bjp-exit-poll-result-kerala-.jpg" class="attachment-large size-large wp-post-image" alt="Bjp Exit Poll Result Kerala" /></figure><p><strong>തിരുവനന്തപുരം:</strong> കേരളത്തിലെയും മറ്റ് മൂന്ന് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനവിധിയറിയാൻ നാല് നാൾ മാത്രം ബാക്കി നിൽക്കെ എക്സിറ്റ് പോൾ ഫലം പുറത്ത്. കേരളം യുഡിഎഫിനെന്നാണ് ആദ്യ സർവേ ഫലം പ്രവചിക്കുന്നത്. ഭരണ മാറ്റം ഉറപ്പെന്നും 85ന് മുകളിൽ സീറ്റ് യുഡിഎഫ് നേടുമെന്നുമാണ് ടൈംസ് നൗ പ്രവചനം പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ബിജെപിക്ക് മൂന്ന് സീറ്റുകളാണ് പീപ്പൾസ് പൾസ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.</p>
<p>അഞ്ചിലധികം ഏജൻസികളുടെ ഏക്സിറ്റ് പോൾ ഫലങ്ങളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം അനുസരിച്ച്, കേരളത്തിൽ ബിജെപിക്ക് 14 ശതമാനം മാത്രമാണ് പ്രതീക്ഷയുള്ളത്. നിലവിലുള്ള എക്സിറ്റ് പോൾ ഫലങ്ങൾ പരിശോധിച്ചാൽ ബിജെപിക്ക് കേരളത്തിൽ വലിയ പ്രതീക്ഷയില്ലെന്ന് തന്നെ പറയേണ്ടി വരും. ബിജെപിക്ക് നാല് സീറ്റാണ് കേരളത്തിൽ പി മാർക്ക് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. കേരളം യുഡിഎഫ് ഭരിക്കുമെന്ന് തന്നെയാണ് ടൈംസ് നൗ ജെവിസിയുടെയും ആക്സിസ് മൈ ഇന്ത്യയുടെയും എക്സിറ്റ് പോൾ ഫലം പറയുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-assembly-election-ldf-exit-poll-results-2026-news-and-updates-in-malayalam-2202708.html">എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടായേക്കില്ല; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ</a></strong></p>
<p>സിഎൻഎൻ ന്യൂസ് 18 എക്സിറ്റ് ഫലം അനുസരിച്ച്, എൻഡിഎ നാല് സീറ്റുവരെ നേടുമെന്നാണ് പറയുന്നത്. മാട്രിസ് കണക്കുകൾ പ്രകാരം, ബിജെപിക്ക് മൂന്ന് മുതൽ അഞ്ച് സീറ്റ് വരെ പ്രതീക്ഷിക്കാമെന്നാണ് പ്രവചിക്കുന്നത്. വലിയ രീതിയിൽ പ്രചാരണമടക്കം നടന്നെങ്കിൽ കേരളത്തിൽ ബിജെപിക്ക് വലിയ പ്രതീക്ഷയുണ്ടാകില്ലെന്ന് തന്നെയാണ് എക്സിറ്റ് ഫലങ്ങൾ പ്രവചിക്കുന്നത്.</p>
<h3>കന്നി വോട്ടർമാർ യുഡിഎഫിനൊപ്പം, മുതിർന്നവർ എൽഡിഎഫിനൊപ്പം</h3>
<p>കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി യുഡിഎഫ് ഭരണത്തിൽ എത്തുമെന്നാണ് സർവേ ഫലങ്ങളിൽ ഭൂരിപക്ഷവും പ്രവചിക്കുന്നത്. പ്രമുഖ സർവ്വേ ഏജൻസിയായ ആക്സിസ് മൈ ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് തന്നെയാണ് പ്രവചിക്കുന്നത്. യുഡിഎഫ് 44 ശതമാനം വോട്ടും എൽഡിഎഫ് 39 ശതമാനം വോട്ടും എൻഡിഎ 14 ശതമാനം വോട്ടും നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പറയുന്നത്.</p>
<p>പ്രായപരിധി തിരിച്ചുള്ള സർവേ ഫലങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ കണക്കുകൾ പ്രകാരം, യുവ വോട്ടർമാർക്കിടയിൽ യുഡിഎഫിന് വലിയ സ്വാധീനമുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് പ്രവചിക്കുന്നത്. കന്നിവോട്ടർമാരിൽ 51 ശതമാനം വോട്ടാണ് യുഡിഎഫിന് നേടാൻ സാധിക്കുക. മുൻ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 13 ശതമാനത്തിലധികം വർദ്ധനവാണ് കാണിക്കുന്നത്. എൽഡിഎഫിന് കന്നിവോട്ടർമാരിൽ 13 ശതമാനം വോട്ടിൻ്റെ കുറവാണ് ഉണ്ടാവുന്നത്. അതുപോലെ മുതിർന്ന പൗരന്മാർ എൽഡിഫിനൊപ്പമാണമെന്നും ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നത്.</p>
<h3>കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026</h3>
<p>ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപി വളരെ നിർണായകമാണ്. സംസ്ഥാന നേതൃത്വത്തിന്റെ ഭാവിക്കടക്കം വളരെ നിർണായകമാണ് തെരഞ്ഞെടുപ്പ് ഫലം. എക്സിറ്റ് പോൾ പ്രവചനം പോലെ തന്നെ ബിജെപിയും നാല് സീറ്റുകൾ തന്നെയാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. നാല് സീറ്റെന്ന് പാർട്ടി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഒരു സീറ്റെങ്കിലും നേടിയില്ലെങ്കിൽ നേതൃമാറ്റമെന്ന ആവശ്യം ശക്തമായി തന്നെ ഉയർന്നേക്കാം.</p>
<p>സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണികളെ മുള്‍മുനയില്‍ നിര്‍ത്തി കനത്ത പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ 74.06 ശതമാനം പോളിംഗായിരുന്നെങ്കിൽ, 2026-ല്‍ ഏകദേശ കണക്കുകൾ പ്രകാരം അത് 79.63 ശതമാനമാണ് രേഖപ്പെടുത്തിയത്. ഇത്തവണ കൂടുതല്‍ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതിൻ്റെ സൂചനയാണിത്. ഉയര്‍ന്ന പോളിംഗ് ശതമാനം ആരെ സഹായിക്കും എന്നറിയാൻ ഇനിയും നാല് ദിവസം കൂടി കാക്കണം.</p>
<h3>English Summary:</h3>
<p>Kerala Assembly Election Exit Poll Results 2026 Out Now. Exit Poll Results Predicts BJP Win Three To Four Seats In Kerala And UDF Take Ruling. Amid Exit Poll Result Kerala Election Results 2026 Officially Announced On May 4 Monday.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Kerala Exit Poll Results 2026: 10 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം? യുഡിഎഫിന് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-2026-exit-polls-predict-majority-for-udf-ldf-and-nda-trail-behind-2202709.html</link>
					<pubDate>Wed, 29 Apr 2026 18:45:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-2026-exit-polls-predict-majority-for-udf-ldf-and-nda-trail-behind-2202709.html</guid>
					<description><![CDATA[<p>Kerala Assembly Election 2026 Exit Poll: കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. പുറത്തുവന്ന എല്ലാ ഫലങ്ങളും യുഡിഎഫിന് മുന്‍തൂക്കം പ്രവചിക്കുന്നു. എന്നാല്‍ യുഡിഎഫ് പ്രതീക്ഷിക്കുന്നതുപോലെ 100 സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയില്ല. ഓരോ ഏജന്‍സികളും ഓരോ മുന്നണികള്‍ക്കും പ്രവചിക്കുന്ന സീറ്റുകള്‍ എത്രയെന്ന് നോക്കാം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Kerala-Exit-Poll-Results-2026-UDF-LDF-NDA.jpg" class="attachment-large size-large wp-post-image" alt="Kerala Exit Poll Results 2026 UDF LDF NDA" /></figure><p><strong>തിരുവനന്തപുരം, 29-04-2026:</strong> സംസ്ഥാനത്ത് യുഡിഎഫിന് മുന്‍തൂക്കം പ്രവചിച്ച് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. കേരളം യുഡിഎഫിനാണെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. ആക്‌സിസ് മൈ ഇന്ത്യയും യുഡിഎഫിന് മുന്‍തൂക്കം പ്രവചിക്കുന്നു. അഞ്ച് ശതമാനം മുന്‍തൂക്കമാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. പീപ്പിള്‍ പള്‍സും യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നു.</p>
<h3>ആക്‌സിസ് മൈ ഇന്ത്യ</h3>
<p>യുഡിഎഫിന് 44 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. 39 ശതമാനം വോട്ടുകള്‍ ഇടതുമുന്നണിക്ക് ലഭിക്കും. 14 വോട്ടുകളാണ് എന്‍ഡിഎയുടെ സാധ്യത. 78-90 വരെ സീറ്റുകള്‍ യുഡിഎഫിന് കിട്ടാമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ പറയുന്നത്. എല്‍ഡിഎഫിന്റ സീറ്റുകള്‍ 49-62 സീറ്റുകളില്‍ ഒതുങ്ങും. 0-3 സീറ്റുകളാകാം എന്‍ഡിഎയ്ക്ക് ലഭിക്കുന്നതെന്നും ആക്‌സിസ് മൈ ഇന്ത്യ. മറ്റ് പല സര്‍വേകളും ഇഞ്ചോടിച്ച് പോരാട്ടം പ്രവചിക്കുമ്പോള്‍, ആക്‌സിസ് മൈ ഇന്ത്യയാണ് യുഡിഎഫിന് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കുന്നത്.</p>
<h3>ടൈംസ് നൗ ജെവിസി</h3>
<p>ടൈംസ് നൗ ജെവിസി എക്‌സിറ്റ് പോളും യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നു. 72 മുതല്‍ 84 സീറ്റുകള്‍ വരെ യുഡിഎഫിന് ലഭിക്കാം. 52 മുതല്‍ 61 വരെ സീറ്റുകളിലാണ് ഇടതുമുന്നണിയുടെ സാധ്യത. എന്നാല്‍ എന്‍ഡിഎയ്ക്ക് മൂന്ന് മുതല്‍ ഏഴു സീറ്റുകള്‍ വരെ കിട്ടിയേക്കാമെന്നും ടൈംസ് നൗ ജെവിസി എക്‌സിറ്റ് പോള്‍ ഫലം ചൂണ്ടിക്കാട്ടുന്നു.</p>
<h3>മെട്രിക്‌സ്‌</h3>
<p>ഇഞ്ചോടിഞ്ച് പോരാട്ടമാണ് മെട്രിക്‌സ് പ്രവചിക്കുന്നത്. യുഡിഎഫിന് മുന്‍തൂക്കമുണ്ടെങ്കിലും 70-75 സീറ്റുകള്‍ വരെയാണ് മെട്രിക്‌സ് പ്രവചിക്കുന്നത്. 60-65 സീറ്റുകളില്‍ ഇടതുമുന്നണി വിജയിക്കാം. മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകളില്‍ എന്‍ഡിഎയും വിജയിക്കാം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-assembly-elections-exit-poll-results-2026-live-updates-udf-ldf-bjp-tamil-nadu-west-bengal-assam-puducherry-predictions-in-malayalam-2202623.html">Kerala Election 2026 Exit Poll Result Live: ഒടുവിൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്, ആകാംക്ഷ തെറ്റിയില്ല</a></strong></p>
<h3>വോട്ട് വൈബ്‌</h3>
<p>ഇഞ്ചോടിഞ്ച് പോരാട്ടമാണ് വോട്ട് വൈബും പ്രവചിക്കുന്നത്. യുഡിഎഫ് 70-80 സീറ്റുകളില്‍ ജയിക്കാം. എല്‍ഡിഎഫ് വിജയം 58-68 സീറ്റുകളില്‍ മാത്രമായിരിക്കും. എന്‍ഡിഎ 0-4 സീറ്റുകളില്‍ ജയിക്കാം. തൂക്കുമന്ത്രിസഭയ്ക്ക് വരെ സാധ്യത കല്‍പിക്കുന്നതാണ് വോട്ട് വൈബിന്റെ പ്രവചനം.</p>
<h3>പീപ്പിള്‍ പള്‍സ്‌</h3>
<p>യുഡിഎഫിന് വ്യക്തമായ മുന്‍തൂക്കം പീപ്പിള്‍ പള്‍സ് പ്രവചിക്കുന്നു. 75 മുതല്‍ 85 വരെ സീറ്റുകളില്‍ വലതുമുന്നണി ജയിക്കാം. 55-65 സീറ്റുകളിലാണ് ഇടതുമുന്നണിയുടെ വിജയസാധ്യത. എന്‍ഡിഎ മൂന്ന് സീറ്റുകളില്‍ വരെ ജയിക്കാം.</p>
<h3>പി മാര്‍ക്ക്‌</h3>
<p>യുഡിഎഫിന് മുന്‍തൂക്കമുണ്ടെങ്കിലും, ഇഞ്ചോടിഞ്ച് പോരാട്ടമാണ് പി മാര്‍ക്ക് പ്രവചിക്കുന്നത്. 71-79 സീറ്റുകളില്‍ യുഡിഎഫ് ജയിക്കും. ഭരണം നഷ്ടപ്പെടുമെങ്കിലും എല്‍ഡിഎഫ് ശക്തമായ പോരാട്ടം നടത്തും. 60-69 സീറ്റുകളില്‍ വരെ ഇടതുമുന്നണിക്ക് വിജയസാധ്യതയുണ്ട്. എന്‍ഡിഎയുടെ സാധ്യത 1-4 സീറ്റുകളില്‍.</p>
<h3>ജേര്‍ണോ മിറര്‍</h3>
<p>65-80 സീറ്റുകളില്‍ യുഡിഎഫ് വിജയിക്കുമെന്ന് ജേര്‍ണോ മിറര്‍. 55-65 സീറ്റുകളില്‍ ഇടതുമുന്നണി വിജയിക്കാം. 00-05 സീറ്റുകളിലാണ് എന്‍ഡിഎയുടെ വിജയസാധ്യത.</p>
<h3>പീപ്പിള്‍ ഇന്‍സൈറ്റ്‌</h3>
<p>പീപ്പിള്‍ ഇന്‍സൈറ്റിന്റെ എക്‌സിറ്റ് പോള്‍ പ്രകാരം യുഡിഎഫ് ജയിക്കുന്നത് 66-76 സീറ്റുകളില്‍. ഇടതുമുന്നണിക്ക് കിട്ടുന്നത് 58-68 സീറ്റുകള്‍. എന്‍ഡിഎയെ സംബന്ധിച്ച് ഞെട്ടിക്കുന്ന പ്രവചനാണ് പീപ്പിള്‍ ഇന്‍സൈറ്റ് നടത്തുന്നത്. 10-14 സീറ്റുകളില്‍ എന്‍ഡിഎ ജയിക്കുമെന്നാണ് പ്രവചനം.</p>
<h3>ചാണക്യ സ്ട്രാറ്റജീസ്‌</h3>
<p>72 മുതല്‍ 80 വരെ സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ചാണക്യ സ്ട്രാറ്റജീസ് പ്രവചിക്കുന്നു. 58 മുതല്‍ 64 സീറ്റുകളില്‍ ഇവരെ ഇടതുമുന്നണിക്ക് വിജയസാധ്യതയുണ്ട്. എന്‍ഡിഎയുടെ സാധ്യത 1-3 സീറ്റുകളില്‍ മാത്രം.</p>
<h3>English Summary</h3>
<p>Most major agencies are predicting a significant advantage for the UDF in the Kerala Assembly Election 2026 exit polls.Although unlikely to come to power, the LDF has put up a strong fight. The NDA is also expected to maintain a crucial presence. But remember that exit poll predictions are not final.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Election 2026 Exit Poll Result Live: ഒടുവിൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്, ആകാംക്ഷ തെറ്റിയില്ല</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-elections-exit-poll-results-2026-live-updates-udf-ldf-bjp-tamil-nadu-west-bengal-assam-puducherry-predictions-in-malayalam-2202623.html</link>
					<pubDate>Wed, 29 Apr 2026 13:58:00 +0530</pubDate>
					<dc:creator><![CDATA[Arun Nair]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-elections-exit-poll-results-2026-live-updates-udf-ldf-bjp-tamil-nadu-west-bengal-assam-puducherry-predictions-in-malayalam-2202623.html</guid>
					<description><![CDATA[<p>Kerala Assembly Election Exit Poll Results 2026 Live updates in Malayalam : കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ ഫലങ്ങൾ പുറത്തു വിട്ടു. തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും എക്‌സിറ്റ് പോളും ഇന്ന് പുറത്തുവരും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Kerala-Exit-Poll-2026-Live.jpg" class="attachment-large size-large wp-post-image" alt="Kerala Exit Poll 2026 Live" /></figure><p><strong>Kerala Exit Poll 2026 Live</strong>: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് മുന്നോടിയായുള്ള വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വിട്ടു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തായകാനുണ്ടായിരുന്നതിനാലാണ് എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തു വിടാൻ വൈകിയത്. ഇത് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശന നിർദ്ദേശം മൂലമായിരുന്നു. മുന്നണികളെല്ലാം തങ്ങളുടെ സീറ്റുകൾ സംബന്ധിച്ചുള്ള പ്രവചനങ്ങൾക്കായി കാത്തിരിക്കുകയാണ്. 2021-ലെ തിരഞ്ഞെടുപ്പിൽ ഇടതു പക്ഷം ( എൽഡിഎഫ്) 104-നും 120-നും ഇടയിൽ സീറ്റ് നേടി തുടർഭരണം മേടുമെന്നായിരുന്നു ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം. ഏതാണ്ട് 9-ൽ അധികം ഏജൻസികളും ഇടതു പക്ഷത്തിനാണ് തുടർ ഭരണം പ്രവചിച്ചത്.</p>
<p>അതേസമയം യുഡിഎഫ് 20 നും 36 നും ഇടയിൽ സീറ്റുകൾ നേടുമെന്നും എൻഡിഎ 0 മുതൽ 2 സീറ്റുകൾ വരെ മാത്രമേ നേടൂ വിവിധ ഏജൻസികളുടെ പ്രവചനം. അതേസമയം ഇത്തവണത്തെ എക്സിറ്റ് പോൾ ഫലങ്ങളിൽ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് കരുതുന്നത്. കുറഞ്ഞത് അഞ്ചിലധികം ഏജൻസികളുടെ ഫലങ്ങൾ ഇന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൽഡിഎഫിൻ്റെ തുടർഭരണം, യുഡിഎഫിൻ്റെ അധികാരനേട്ടം, ബിജെപിയുടെ ശക്തി തെളിയിക്കൽ തുടങ്ങി കേരള ചരിത്രത്തിൽ തന്നെ സമീപകാലങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായുള്ള തിരഞ്ഞെടുപ്പായിരിക്കും ഇതെന്നാണ് സൂചന. അതുകൊണ്ട് തന്നെ രാഷ്ട്രീയ വിദഗ്ധരും തിരഞ്ഞെടുപ്പ് ഫലങ്ങളെയും, എക്സിറ്റ് പോളുകളെയും പോലും വളരെ ശ്രദ്ധയോടെയാണ് നോക്കി കാണുന്നത്. എക്സിറ്റ്പോൾ ഫലങ്ങൾക്ക് ആയുസ് അന്തിമഫലം വരുന്നത് വരെ മാത്രമായിരിക്കും. വൈകുന്നേരം ആറരക്ക് ശേഷമാണ് എക്സിറ്റ് പോളുകൾ പുറത്തു വരുന്നത്. അതേസമയം മെയ്-4-നാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലങ്ങൾ വരുന്നത്.</p>
<h3>English Summary</h3>
<p>Kerala's Election Exit Poll Results Will Release on Today. Party's are Under Big Expectations. in 2021 Exit Polls of Kerala were Predicts Comeback of LDF. That was True. Here  You can Read all the Latest Updates from this Live Blog Including Party wise Seats. Alliance Vote Share and the Trends all over Kerala.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election 2026 Exit Polls: 2021-ലെ ചരിത്രം ആവർത്തിക്കുമോ? നിയമസഭാ തിരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന്</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-2026-exit-poll-results-expected-today-evening-2202573.html</link>
					<pubDate>Wed, 29 Apr 2026 07:40:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-2026-exit-poll-results-expected-today-evening-2202573.html</guid>
					<description><![CDATA[<p>Kerala Assembly Election 2026 Exit Poll Results Today: ചില സർവേകൾ ഒപ്പത്തിനൊപ്പമുള്ള പോരാട്ടം പ്രവചിക്കുമ്പോൾ മറ്റു ചിലവ നേരിയ മുൻതൂക്കം ഇരു മുന്നണികൾക്കും മാറി മാറി നൽകുന്നുണ്ട്. ജനവിധി ആർക്കനുകൂലമാകുമെന്ന് അറിയാൻ വോട്ടെണ്ണൽ ദിനം വരെ കാത്തിരിക്കണമെങ്കിലും, ഇന്നത്തെ എക്സിറ്റ് പോൾ ഫലങ്ങൾ കേരളത്തിന്റെ ഭാവി രാഷ്ട്രീയ ചിത്രത്തിന്റെ ഏകദേശ രൂപം നൽകുമെന്നുറപ്പാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Kerala-Assembly-Election-2026.jpg" class="attachment-large size-large wp-post-image" alt="Kerala Assembly Election 2026" /></figure><p><strong>തിരുവനന്തപുരം:</strong> മാസങ്ങൾ നീണ്ട പ്രചാരണങ്ങൾക്കും വാശിയേറിയ വോട്ടെടുപ്പിനും പിന്നാലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് പുറത്തുവരും. വോട്ടെണ്ണലിന് മുന്നോടിയായി പുറത്തുവരുന്ന ഈ പ്രവചനങ്ങൾ മുന്നണികളുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും ഉത്കണ്ഠ പാരമ്യത്തിലെത്തിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലെ രാഷ്ട്രീയ ചർച്ചകളുടെ ഗതി നിശ്ചയിക്കുന്നതിൽ ഈ ഫലങ്ങൾ നിർണ്ണായകമാകും. തിരഞ്ഞെടുപ്പിന് മുന്നോടിയായി വന്ന സർവേകൾ സമ്മിശ്ര ഫലങ്ങളാണ് പ്രവചിച്ചിരുന്നത്. അതിനാൽ തന്നെ എക്സിറ്റ് പോളുകളിൽ ആർക്ക് മുൻതൂക്കം ലഭിക്കുമെന്നത് പ്രവചനാതീതമാണ്.</p>
<p>കേവല ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്താമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുമുന്നണി. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്നും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു.<br />
ചില നിർണ്ണായക സീറ്റുകളിൽ അക്കൗണ്ട് തുറക്കാനും വിജയിച്ചു കയറാനും കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ.</p>
<p><strong>Also Read - <a href="https://www.malayalamtv9.com/kerala/kerala-assembly-election-2026-exit-polls-on-april-29-know-when-and-where-to-watch-predictions-in-malayalam-2202448.html" target="_blank" rel="noopener">എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; എവിടെ, എങ്ങനെ കാണാം?</a></strong></p>
<h3>2021-ലെ ചരിത്രം ആവർത്തിക്കുമോ?</h3>
<p>കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ ദിവസം തന്നെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. അന്ന് പുറത്തുവന്ന 11 എക്സിറ്റ് പോളുകളിൽ ആറും എൽഡിഎഫിന് തുടർഭരണം പ്രവചിച്ചിരുന്നു. അന്ന് വോട്ടെണ്ണിയപ്പോൾ 99 സീറ്റുകളുമായി എൽഡിഎഫ് അധികാരം നിലനിർത്തി. 2021-ൽ മിക്ക എക്സിറ്റ് പോളുകളും എൻഡിഎയ്ക്ക് സീറ്റുകൾ പ്രവചിച്ചിരുന്നെങ്കിലും ഫലം വന്നപ്പോൾ ബിജെപിക്ക് കൈവശമുണ്ടായിരുന്ന ഏക സീറ്റും നഷ്ടമാവുകയായിരുന്നു.</p>
<h3>സമ്മിശ്ര പ്രവചനങ്ങൾക്കിടയിലെ ആകാംക്ഷ</h3>
<p>ഇത്തവണ സർവേകൾ ആർക്കും വ്യക്തമായ മേൽക്കൈ നൽകാത്ത സാഹചര്യത്തിൽ എക്സിറ്റ് പോളുകൾ കൂടുതൽ പ്രസക്തമാകുന്നു. ചില സർവേകൾ ഒപ്പത്തിനൊപ്പമുള്ള പോരാട്ടം പ്രവചിക്കുമ്പോൾ മറ്റു ചിലവ നേരിയ മുൻതൂക്കം ഇരു മുന്നണികൾക്കും മാറി മാറി നൽകുന്നുണ്ട്. ജനവിധി ആർക്കനുകൂലമാകുമെന്ന് അറിയാൻ വോട്ടെണ്ണൽ ദിനം വരെ കാത്തിരിക്കണമെങ്കിലും, ഇന്നത്തെ എക്സിറ്റ് പോൾ ഫലങ്ങൾ കേരളത്തിന്റെ ഭാവി രാഷ്ട്രീയ ചിത്രത്തിന്റെ ഏകദേശ രൂപം നൽകുമെന്നുറപ്പാണ്.</p>
<h3>വോട്ടെണ്ണൽ, അവസാനഘട്ട ഒരുക്കം</h3>
<p>വോട്ടെണ്ണൽ പ്രക്രിയ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. മെയ് 4-ന് നടക്കുന്ന വോട്ടെണ്ണലിനായി വിപുലമായ സജ്ജീകരണങ്ങളാണ് സംസ്ഥാനത്തുടനീളം ഒരുക്കിയിരിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കൗണ്ടിങ് ഹാളിന്റെ വിസ്തീർണ്ണവും വോട്ടിങ് യന്ത്രങ്ങളുടെ (EVM) എണ്ണവും കണക്കിലെടുത്താണ് മേശകൾ ക്രമീകരിക്കുന്നത്. ഓരോ ഹാളിന്റെയും വലുപ്പമനുസരിച്ച് 7 മുതൽ 14 വരെ മേശകൾ ക്രമീകരിക്കും.</p>
<p>സുതാര്യത ഉറപ്പാക്കാൻ ഓരോ മേശയ്ക്കരികിലും പ്രത്യേക ബാരിക്കേഡുകൾക്ക് പിന്നിലായി രാഷ്ട്രീയ പാർട്ടികളുടെ കൗണ്ടിങ് ഏജന്റുമാർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും. ഓരോ ഹാളിലെയും നടപടിക്രമങ്ങൾ നിയന്ത്രിക്കാൻ ഒരു ഉപവരണാധികാരി ഉണ്ടാകും. കൂടാതെ വരണാധികാരിയെ സഹായിക്കാൻ കൗണ്ടിങ് സൂപ്പർവൈസറും അസിസ്റ്റന്റും മേശകളിലുണ്ടാകും.</p>
<h3>വോട്ടെണ്ണൽ ക്രമം</h3>
<p>മെയ് 4-ന് നിശ്ചയിച്ച സമയത്ത് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ വോട്ടെണ്ണൽ തുടങ്ങുമ്പോൾ പോസ്റ്റൽ ബാലറ്റുകളും സർവീസ് വോട്ടുകളുമാണ് എണ്ണുന്നത്. രണ്ടാം ഘട്ടത്തിൽ പോസ്റ്റൽ ബാലറ്റുകൾ എണ്ണാൻ തുടങ്ങിയതിന് പിന്നാലെ എല്ലാ മേശകളിലും ഒരേസമയം ഇ.വി.എമ്മിലെ വോട്ടുകൾ എണ്ണാൻ ആരംഭിക്കും. പോസ്റ്റൽ വോട്ടുകളുടെ കാര്യത്തിൽ കടുത്ത നിബന്ധനകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരിക്കുന്നത്.</p>
<p>വോട്ടെണ്ണൽ തുടങ്ങാൻ നിശ്ചയിച്ച സമയത്തിന് ശേഷം ലഭിക്കുന്ന പോസ്റ്റൽ ബാലറ്റുകൾ ഒരു കാരണവശാലും പരിഗണിക്കില്ല. ഇവ നിരസിച്ച് പ്രത്യേക പാക്കറ്റുകളിൽ സീൽ ചെയ്ത് സൂക്ഷിക്കും. ഡിക്ലറേഷൻ ഫോം ഇല്ലാതിരിക്കുക, ഫോമിൽ ഒപ്പിടാതിരിക്കുകയോ സാക്ഷ്യപ്പെടുത്താതിരിക്കുകയോ ചെയ്യുക തുടങ്ങിയ സാങ്കേതിക കാരണങ്ങളാൽ ബാലറ്റ് നിരസിക്കാൻ വരണാധികാരിക്ക് അധികാരമുണ്ട്.</p>
<p>എക്‌സിറ്റ് പോള്‍ ലൈവ് <strong><a href="https://www.malayalamtv9.com/kerala/kerala-assembly-elections-exit-poll-results-2026-live-updates-udf-ldf-bjp-tamil-nadu-west-bengal-assam-puducherry-predictions-in-malayalam-2202623.html">ടിവി 9 മലയാളത്തില്‍</a> </strong>വായിക്കാം.</p>
<h3>English Summary</h3>
<p>Exit poll results for the 2026 Kerala Assembly elections will be released today, providing the first major indication of whether the LDF, UDF, or NDA holds the upper hand. <span class="citation-25 citation-end-25">While the official counting of votes is set for May 4, these predictions are expected to intensify political debates across the state</span></p>
]]></content:encoded>
				</item>
							<item>
					<title>Kerala Election Exit Polls 2026: എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; എവിടെ, എങ്ങനെ കാണാം?</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-2026-exit-polls-on-april-29-know-when-and-where-to-watch-predictions-in-malayalam-2202448.html</link>
					<pubDate>Tue, 28 Apr 2026 14:18:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-2026-exit-polls-on-april-29-know-when-and-where-to-watch-predictions-in-malayalam-2202448.html</guid>
					<description><![CDATA[<p>All You Need to Know About the April 29 Exit Polls: എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ഏപ്രില്‍ 29-ന് വൈകുന്നേരം 6.30-ന് ശേഷം പുറത്തുവരും. കേരളം, തമിഴ്‌നാട്, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും എക്‌സിറ്റ് പോള്‍ പ്രവചനങ്ങളാണ് പുറത്തുവരുന്നത്‌.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Polling-official-marks-a-voters-finger-with-ink.jpg" class="attachment-large size-large wp-post-image" alt="Polling official marks a voter's finger with ink" /></figure><p><strong>തിരുവനന്തപുരം, 28-04-2026:</strong> കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ <a href="https://www.malayalamtv9.com/elections/exit-poll-results">എക്‌സിറ്റ് പോള്‍</a> പ്രവചനങ്ങള്‍ നാളെ (ഏപ്രില്‍ 29) പുറത്തുവരും. ബുധനാഴ്ച വൈകുന്നേരം 6.30-ന് ശേഷം എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവിടും. മെയ് നാലിനാണ് ഫലപ്രഖ്യാപനം. കേരളത്തില്‍ എല്‍ഡിഎഫും, യുഡിഎഫും ഒരു പോലെ വിജയപ്രതീക്ഷയിലാണ്. 100 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. മുഖ്യമന്ത്രി ചര്‍ച്ചകള്‍ പോലും കോണ്‍ഗ്രസില്‍ സജീവമാണ്. മൂന്നാം തവണയും അധികാരത്തിലെത്തുമെന്നാണ് ഇടതുമുന്നണിയുടെ ആത്മവിശ്വാസം. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ലെങ്കിലും 80-ഓളം സീറ്റുകളിലെങ്കിലും വിജയം ഉറപ്പാണെന്നാണ് കണക്കുകൂട്ടല്‍. മികച്ച പ്രകടനം നടത്തിയെന്നാണ്‌ എന്‍ഡിഎയുടെ പ്രതീക്ഷ. രണ്ട് സീറ്റുകളില്‍ വിജയം ഉറപ്പാണെന്നും, 10 മണ്ഡലങ്ങളില്‍ വിജയസാധ്യതയുണ്ടെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. എക്‌സിറ്റ് പോള്‍ പ്രവചനം ട്രെന്‍ഡിനെക്കുറിച്ചുള്ള ഏകദേശം രൂപം നല്‍കുമെന്നാണ് പ്രതീക്ഷ.</p>
<p>കേരളത്തെ കൂടാതെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും ഏപ്രില്‍ 29-ന് പുറത്തുവരും. കേരളത്തിലെയും, അസമിലെയും, പുതുച്ചേരിയിലെയും വോട്ടെടുപ്പ് ഏപ്രില്‍ ഒമ്പതിന് കഴിഞ്ഞിരുന്നു. തമിഴ്‌നാട്ടിലെ പോളിങ് ഏപ്രില്‍ 23-ന് അവസാനിച്ചു. പശ്ചിമ ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പും ഏപ്രില്‍ 23-നായിരുന്നു. രണ്ടാം ഘട്ട പോളിങ് നാളെയും നടക്കും.</p>
<h3>എക്‌സിറ്റ് പോള്‍</h3>
<p>വോട്ട് രേഖപ്പെടുത്തി പോളിങ് സ്‌റ്റേഷന് പുറത്തെത്തുന്ന വോട്ടര്‍മാരില്‍ നിന്ന് സ്വകാര്യ സര്‍വേ ഏജന്‍സികള്‍ നടത്തുന്ന അഭിപ്രായ വോട്ടെടുപ്പാണ് എക്‌സിറ്റ് പോള്‍. പല ഏജന്‍സികളും സ്വകാര്യ ചാനലുകളുമായി സഹകരിച്ചാണ് എക്‌സിറ്റ് പോള്‍ നടത്തുന്നത്. വോട്ടര്‍മാരില്‍ നിന്ന് വിവരങ്ങള്‍ തേടി, ഓരോ മുന്നണിക്കും ലഭിക്കാവുന്ന സീറ്റുകളുടെ എണ്ണം ഇതിലൂടെ പ്രവചിക്കുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-assembly-election-2026-writer-ns-madhavan-predicts-ldf-will-win-with-75-seats-2202323.html">Kerala Election 2026: ഇത്തവണയും വിജയം എല്‍ഡിഎഫിനൊപ്പം; കിട്ടുന്നത് ഇത്ര സീറ്റുകള്‍; എന്‍എസ് മാധവന്റെ പ്രവചനം</a></strong></p>
<h3>എന്തുകൊണ്ട് വൈകി?</h3>
<p>എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് പൂര്‍ത്തിയായാല്‍ മാത്രമേ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടാന്‍ അനുമതിയുള്ളൂ. അതുകൊണ്ട് തന്നെ ഏപ്രില്‍ 29 വൈകുന്നേരം 6.30 വരെ എക്‌സിറ്റ് പോളുകള്‍ പുറത്തുവിടുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എക്‌സിറ്റ് പോള്‍ പ്രവചനം നേരത്തെ പുറത്തുവിട്ടാല്‍, അത് അടുത്ത ഘട്ടത്തില്‍ വോട്ട് ചെയ്യാനിരിക്കുന്നവരുടെ തീരുമാനത്തെ സ്വാധീനിച്ചേക്കാം. ഇത് തിരഞ്ഞെടുപ്പിനെയും ബാധിക്കാം. നീതിയുക്തമായ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്നതിനാണ് അവസാന ഘട്ട തിരഞ്ഞെടുപ്പും അവസാനിച്ചതിന് ശേഷം മാത്രമേ, എക്‌സിറ്റ് പോള്‍ പ്രവചനം പുറത്തുവിടാവൂവെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.</p>
<h3>പ്രധാന സര്‍വേ ഏജന്‍സികള്‍</h3>
<ul>
<li>ആക്‌സിസ് മൈ ഇന്ത്യ</li>
<li>സി വോട്ടര്‍</li>
<li>ടുഡേസ് ചാണക്യ</li>
<li>സിഎന്‍എക്‌സ്</li>
<li>മാട്രിക്‌സ്</li>
<li>ഇടിജി റിസര്‍ച്ച്</li>
<li>പോള്‍സ്ട്രാറ്റ്</li>
<li>പീപ്പിള്‍സ് പള്‍സ്</li>
</ul>
<h3>എക്‌സിറ്റ് പോള്‍ എവിടെ കാണാം?</h3>
<p>ഇത്തവണത്തെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളുടെ തത്സമയ അപ്‌ഡേറ്റ് ടിവി 9 മലയാളത്തില്‍ ലഭ്യമാകും. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എപ്പോഴും കൃത്യമാകണമെന്നില്ല. പ്രവചനങ്ങള്‍ പാളിയ ചരിത്രവുമുണ്ട്. എങ്കിലും തിരഞ്ഞെടുപ്പിലെ ട്രെന്‍ഡിനെക്കുറിച്ച് ഇതിലൂടെ ഏകദേശ ധാരണ ലഭിക്കും. 2021-ലെ മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും കേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ചിരുന്നു. അതുപോലെ സംഭവിക്കുകയും ചെയ്തു. എന്നാല്‍ പല എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പറഞ്ഞതിലും കൂടുതല്‍ സീറ്റുകള്‍ 2021-ല്‍ ഇടതുമുന്നണിക്ക് ലഭിച്ചു.</p>
<h3>English Summary</h3>
<p>Exit poll predictions for the Kerala Assembly Elections 2026 will be out tomorrow. Exit polls can be expected after 6.30 pm on April 29. Exit polls for Tamil Nadu, West Bengal, Assam and Puducherry will also be out on Wednesday. Live updates will be available on TV9 Malayalam.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Election 2026: ഇത്തവണയും വിജയം എല്‍ഡിഎഫിനൊപ്പം; കിട്ടുന്നത് ഇത്ര സീറ്റുകള്‍; എന്‍എസ് മാധവന്റെ പ്രവചനം</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-2026-writer-ns-madhavan-predicts-ldf-will-win-with-75-seats-2202323.html</link>
					<pubDate>Mon, 27 Apr 2026 21:55:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-2026-writer-ns-madhavan-predicts-ldf-will-win-with-75-seats-2202323.html</guid>
					<description><![CDATA[<p>NS Madhavan predicts LDF victory: മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് എന്‍എസ് മാധവന്‍. എല്‍ഡിഎഫിന് 75 സീറ്റുകള്‍ കിട്ടാമെന്നാണ് പ്രവചനം. യുഡിഎഫിന് 65 സീറ്റുകള്‍ ലഭിക്കും. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് പോലും മാധവന്റെ പ്രവചനത്തിലില്ല. മൂന്ന് സീറ്റുകളുടെ കുറവോ, കൂടുതലോ സംഭവിച്ചേക്കാമെന്നും നിരീക്ഷണം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/LDF-NS-Madhavan.jpg" class="attachment-large size-large wp-post-image" alt="LDF, NS Madhavan" /></figure><p><strong>തിരുവനന്തപുരം, 27-04-2026:</strong> തുടര്‍ച്ചയായ മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. എല്‍ഡിഎഫിന് 75 സീറ്റുകള്‍ കിട്ടാമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. യുഡിഎഫിന് 65 സീറ്റുകള്‍ ലഭിക്കും. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് പോലും മാധവന്റെ പ്രവചനത്തിലില്ല. മൂന്ന് സീറ്റുകളുടെ കുറവോ, കൂടുതലോ സംഭവിച്ചേക്കാമെന്നും (Margin of Error) സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജില്ല തിരിച്ചുള്ള കണക്കുകള്‍ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.</p>
<p>കോഴിക്കോട്‌, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളും യുഡിഎഫിനൊപ്പം നില്‍ക്കുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. അതുപോലെ, മലപ്പുറത്ത് എല്‍ഡിഎഫ് വിജയം ഒരു മണ്ഡലത്തില്‍ മാത്രമാകും. പത്തനംതിട്ടയില്‍ യുഡിഎഫ് ജയിക്കുന്നതും ഒരു മണ്ഡലത്തില്‍ മാത്രമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.</p>
<h3>എന്‍എസ് മാധവന്റെ പ്രവചനം</h3>
<div class="table-responsive">
<table class="css-g3m580" style="border-collapse: collapse; width: 48.2467%; height: 384px;" border="1">
<tbody>
<tr style="height: 24px;">
<td style="width: 18.9439%; height: 24px;">ജില്ല</td>
<td style="width: 14.1072%; height: 24px;">യുഡിഎഫ്‌</td>
<td style="width: 15.1955%; height: 24px;">എല്‍ഡിഎഫ്‌</td>
</tr>
<tr style="height: 24px;">
<td style="width: 18.9439%; height: 24px;">കാസര്‍കോട്‌</td>
<td style="width: 14.1072%; height: 24px;">2</td>
<td style="width: 15.1955%; height: 24px;">3</td>
</tr>
<tr style="height: 24px;">
<td style="width: 18.9439%; height: 24px;">കണ്ണൂര്‍</td>
<td style="width: 14.1072%; height: 24px;">3</td>
<td style="width: 15.1955%; height: 24px;">8</td>
</tr>
<tr style="height: 24px;">
<td style="width: 18.9439%; height: 24px;">വയനാട്‌</td>
<td style="width: 14.1072%; height: 24px;">3</td>
<td style="width: 15.1955%; height: 24px;">0</td>
</tr>
<tr style="height: 24px;">
<td style="width: 18.9439%; height: 24px;">കോഴിക്കോട്‌</td>
<td style="width: 14.1072%; height: 24px;">7</td>
<td style="width: 15.1955%; height: 24px;">6</td>
</tr>
<tr style="height: 24px;">
<td style="width: 18.9439%; height: 24px;">മലപ്പുറം</td>
<td style="width: 14.1072%; height: 24px;">15</td>
<td style="width: 15.1955%; height: 24px;">1</td>
</tr>
<tr style="height: 24px;">
<td style="width: 18.9439%; height: 24px;">പാലക്കാട്‌</td>
<td style="width: 14.1072%; height: 24px;">3</td>
<td style="width: 15.1955%; height: 24px;">9</td>
</tr>
<tr style="height: 24px;">
<td style="width: 18.9439%; height: 24px;">തൃശൂര്‍</td>
<td style="width: 14.1072%; height: 24px;">2</td>
<td style="width: 15.1955%; height: 24px;">11</td>
</tr>
<tr style="height: 24px;">
<td style="width: 18.9439%; height: 24px;">എറണാകുളം</td>
<td style="width: 14.1072%; height: 24px;">11</td>
<td style="width: 15.1955%; height: 24px;">3</td>
</tr>
<tr style="height: 24px;">
<td style="width: 18.9439%; height: 24px;">ഇടുക്കി</td>
<td style="width: 14.1072%; height: 24px;">3</td>
<td style="width: 15.1955%; height: 24px;">2</td>
</tr>
<tr style="height: 24px;">
<td style="width: 18.9439%; height: 24px;">കോട്ടയം</td>
<td style="width: 14.1072%; height: 24px;">4</td>
<td style="width: 15.1955%; height: 24px;">5</td>
</tr>
<tr style="height: 24px;">
<td style="width: 18.9439%; height: 24px;">ആലപ്പുഴ</td>
<td style="width: 14.1072%; height: 24px;">5</td>
<td style="width: 15.1955%; height: 24px;">4</td>
</tr>
<tr style="height: 24px;">
<td style="width: 18.9439%; height: 24px;">പത്തനംതിട്ട</td>
<td style="width: 14.1072%; height: 24px;">1</td>
<td style="width: 15.1955%; height: 24px;">4</td>
</tr>
<tr style="height: 24px;">
<td style="width: 18.9439%; height: 24px;">കൊല്ലം</td>
<td style="width: 14.1072%; height: 24px;">4</td>
<td style="width: 15.1955%; height: 24px;">7</td>
</tr>
<tr style="height: 24px;">
<td style="width: 18.9439%; height: 24px;">തിരുവനന്തപുരം</td>
<td style="width: 14.1072%; height: 24px;">2</td>
<td style="width: 15.1955%; height: 24px;">12</td>
</tr>
<tr style="height: 24px;">
<td style="width: 18.9439%; height: 24px;">ആകെ</td>
<td style="width: 14.1072%; height: 24px;">65</td>
<td style="width: 15.1955%; height: 24px;">75</td>
</tr>
</tbody>
</table>
</div>
<h3>സോഷ്യല്‍ മീഡിയ പോസ്റ്റ്‌</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">After West Bengal 2nd phase on 29/5 exit polls will trickle in. Before that noise let me put out my projections:</p>
<p>Margin of error plus or minus 3 seats <a href="https://t.co/NqTbuVHqPp">pic.twitter.com/NqTbuVHqPp</a></p>
<p>— N.S. Madhavan (@NSMlive) <a href="https://twitter.com/NSMlive/status/2048737586676707458?ref_src=twsrc%5Etfw">April 27, 2026</a></p></blockquote>
<p><script src="https://platform.twitter.com/widgets.js" async="" charset="utf-8"></script></p>
<p>എന്‍എസ് മാധവന്റെ സോഷ്യല്‍ മീഡിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അനുകൂലിച്ചും, പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വരുന്നുണ്ട്. ചില കമന്റുകള്‍ക്ക് അദ്ദേഹം തന്നെ മറുപടി നല്‍കുന്നുമുണ്ട്. ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടില്ലെന്നാണോ വിചാരിക്കുന്നതെന്ന ചോദ്യത്തിന്, 'മാര്‍ജിന്‍ ഓഫ് എറര്‍' ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/congress-chief-minister-debate-ramesh-chennithala-slams-social-media-handles-and-says-high-command-will-decide-on-proper-time-2199423.html">സോഷ്യൽ മീഡിയ ആണോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്? സുധാകരൻ നല്ല സുഹൃത്ത്: രമേശ് ചെന്നിത്തല</a></strong></p>
<p>തദ്ദേശ തിരഞ്ഞെടുപ്പില്‍ നിന്ന് വിഭിന്നമായ എന്ത് സാഹചര്യമാണ് നിലവിലുള്ളതെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. ഓരോ തിരഞ്ഞെടുപ്പിലും ആളുകള്‍ വ്യത്യസ്ത രീതിയിലാണ് വോട്ട് ചെയ്യുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകളില്‍ (നിയമസഭ മണ്ഡലങ്ങള്‍) മാത്രമാണ് എല്‍ഡിഎഫ് ലീഡ് ചെയ്തത്. എന്നാല്‍ ഏതാനും മാസം മുമ്പ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ അവര്‍ 58 സീറ്റുകളില്‍ ലീഡ് ചെയ്‌തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<h3>ഫലപ്രഖ്യാപനം മെയ് നാലിന്‌</h3>
<p>മെയ് നാലിനാണ് ഫലപ്രഖ്യാപനം. കേരളത്തിലെ കൂടാതെ തമിഴ്‌നാട്, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും വോട്ടുകളും അന്ന് എണ്ണും. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ഏപ്രില്‍ 29-ന് പുറത്തുവരും. കേരളത്തിലെയും, അസമിലെയും, പുതുച്ചേരിയിലെയും പോളിങ് ഏപ്രില്‍ ഒമ്പതിന് പൂര്‍ത്തിയായിരുന്നു.</p>
<p>തമിഴ്‌നാട്ടിലെ പോളിങ് ഏപ്രില്‍ 23-ന് പൂര്‍ത്തിയായി. പശ്ചിമ ബംഗാളിലെ ആദ്യ ഘട്ട പോളിങും 23-ന് കഴിഞ്ഞു. 29-നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. മുഴുവന്‍ തിരഞ്ഞെടുപ്പും പൂര്‍ത്തിയാകുന്നത് 29-ന് ആയതിനാല്‍, അന്നു വരെ എക്‌സിറ്റ് പോളുകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഏപ്രില്‍ 29-ന് വൈകുന്നേരത്തോടെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവരും.</p>
<p>തുടര്‍ച്ചയായ മൂന്നാം തവണയും അധികാരം നിലനിര്‍ത്തുമെന്ന ശുഭപ്രതീക്ഷയിലാണ് ഇടതുമുന്നണി. ഇത്തവണ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് 100 ശതമാനവും ഉറപ്പാണെന്നാണ് യുഡിഎഫിന്റെ വിശ്വാസം. ഇത്തവണ മികച്ച പ്രകടനം നടത്താനാകുമെന്ന് എന്‍ഡിഎയും കണക്കുകൂട്ടുന്നു. രണ്ട് മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്നും, പത്തിടങ്ങളില്‍ വിജയസാധ്യതയുണ്ടെന്നുമാണ് എന്‍ഡിഎയുടെ കണക്കുകൂട്ടല്‍.</p>
]]></content:encoded>
				</item>
							<item>
					<title>R Sreelekha: പോടാ പുല്ലേ പോലീസില്‍ ശ്രീലേഖയ്ക്ക് ഇന്ന് നോട്ടീസ് നല്‍കും; ന്യായീകരണങ്ങള്‍ ഏറ്റില്ല</title>
					<link>https://www.malayalamtv9.com/kerala/notices-to-be-issued-to-r-sreelekha-and-others-over-alleged-slogans-against-kerala-police-2202153.html</link>
					<pubDate>Mon, 27 Apr 2026 10:11:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/notices-to-be-issued-to-r-sreelekha-and-others-over-alleged-slogans-against-kerala-police-2202153.html</guid>
					<description><![CDATA[<p>Kerala Police Slogan Controversy Notices to R Sreelekha: ചോദ്യം ചെയ്യലിനായി പോലീസ് സ്‌റ്റേഷനില്‍ ഹജരാകണമെന്നാണ് നിര്‍ദേശം. നേരത്തെ ശ്രീലേഖയെ ഒഴിവാക്കിയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. രണ്ട് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ 50 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ശ്രീലേഖയെ കേസില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു, ഇതോടെ പ്രതിചേര്‍ക്കുകയായിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Notice-to-R-Sreelekha.jpg" class="attachment-large size-large wp-post-image" alt="Notice To R Sreelekha" /></figure><p><strong>തിരുവനന്തപുരം:</strong> പോലീസിനെതിരെ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിന് മുന്‍ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആര്‍ ശ്രീലേഖയ്ക്ക് ഇന്ന് നോട്ടീസ് നല്‍കും. വട്ടിയൂര്‍ക്കാവ് പോലീസ് സ്‌റ്റേഷനിലേക്ക് പ്രകടനം നടത്തുകയും പോലീസ് സേനയെ അധിക്ഷേപിക്കുന്ന വിധത്തില്‍ ശ്രീലേഖയും പാര്‍ട്ടി പ്രവര്‍ത്തകരും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ശ്രീലേഖ ഉള്‍പ്പെടെ 20 പേര്‍ക്കാണ് നോട്ടീസ് നല്‍കുക.</p>
<p>ചോദ്യം ചെയ്യലിനായി പോലീസ് സ്‌റ്റേഷനില്‍ ഹജരാകണമെന്നാണ് നിര്‍ദേശം. നേരത്തെ ശ്രീലേഖയെ ഒഴിവാക്കിയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. രണ്ട് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ 50 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ശ്രീലേഖയെ കേസില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു, ഇതോടെ പ്രതിചേര്‍ക്കുകയായിരുന്നു.</p>
<p>നിയമവിരുദ്ധമായി സംഘം ചേരല്‍, പോലീസിന്റെ ജോലി തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ഈ കുറ്റങ്ങള്‍ക്ക് ആറ് മാസത്തില്‍ താഴെ ശിക്ഷ ലഭിക്കും. എന്നാല്‍ കേസില്‍ അറസ്റ്റ് വേണ്ടെന്നാണ് പോലീസിന്റെ നിലപാട്.</p>
<h3>പോടാ പുല്ലേ പോലീസേ</h3>
<p>പോടാ പുല്ലേ പോലീസേ എന്ന് വിളിച്ചുകൊണ്ടായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ വട്ടിയൂര്‍ക്കാവ് പോലീസ് സ്‌റ്റേഷനിലേക്ക് പ്രകടനം നടത്തിയത്. ബിജെപി-പോലീസ് സംഘര്‍ഷത്തിന് പിന്നാലെ സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഭവമുണ്ടായത്.</p>
<p>ശ്രീലേഖയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാത്തതില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിരമിച്ച ഉദ്യോഗസ്ഥരുടെ വാക്കുകേട്ടാണോ സിറ്റി പോലീസ് കമ്മീഷണര്‍ പ്രവര്‍ത്തിക്കുന്നതൈന്ന് വികെ പ്രശാന്ത് ചോദിച്ചു. ഇതിന് പിന്നാലെ ശ്രീലേഖയെയും പ്രതിചേര്‍ത്ത് വട്ടിയൂര്‍ക്കാവ് പോലീസ് നെടുമങ്ങാട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.</p>
<p>കേസില്‍ ശ്രീലേഖ അഞ്ചാം പ്രതിയാണ്. ശ്രീലേഖയുടെ മുദ്രാവാക്യത്തിനെതിരെ പോലീസ് ഉദ്യോഗസ്ഥരുടെ സംഘടനയും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ന്യായീകരണം നല്‍കി പിന്നീട് ശ്രീലേഖ എത്തി.</p>
<h3>സര്‍വീസില്‍ ഉള്ളപ്പോഴും വിളിച്ചിട്ടുണ്ട്</h3>
<p>പോലീസിനെതിരെയുള്ള വിവാദ മുദ്രാവാക്യത്തെ ന്യായീകരിച്ച് ശ്രീലേഖ രംഗത്തെത്തിയിരുന്നു. സര്‍വീസില്‍ ഉള്ളപ്പോഴും തെറ്റ് ചെയ്യുന്ന പോലീസുകാരെ പോടാ പുല്ലേ എന്നി വിളിച്ചിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. അന്ന് ഇതെല്ലാം വിളിച്ചപ്പോഴും ഒരു അസോസിയേഷനും നേതാവും തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും സമൂഹമാധ്യമത്തില്‍ ശ്രീലേഖ കുറിച്ചു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/husband-stabs-wife-to-death-in-neyyattinkara-thiruvananthapuram-shocking-domestic-murder-case-2201962.html" target="_blank" rel="noopener">Neyyattinkara Murder: നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി യുവാവ്‌</a></strong></p>
<h3>ശ്രീലേഖയുടെ വാക്കുകള്‍ നോക്കാം...</h3>
<p>ഞാന്‍ പോലീസ് സേനയില്‍ ഇരുന്നപ്പോഴും തെറ്റുകള്‍ ചെയ്തുകൂട്ടുന്ന പോലീസ് ഉദ്യോഗസ്ഥരെ പോടാ, പുല്ലേ എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്. ഗുരുതര തെറ്റുകള്‍, അഴിമതി എന്നിവ ചെയ്യുന്ന പല പോലീസുകാരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്, ചിലരെ ഡിസ്മിസ്സ് ചെയ്തിട്ടുണ്ട്, പലര്‍ക്കും എതിരെ കേസുകള്‍ എടുത്തിട്ടുണ്ട്, പല പോലീസുകാരും അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്.</p>
<p>അന്നൊന്നും ആരും, ഒരു രാഷ്ട്രീയ, പോലീസ് അസോസിയേഷന്‍ നേതാവും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടാണോ വിരമിച്ച ശേഷം ഇങ്ങനെ തെറ്റുകള്‍ ചെയ്തു കൂട്ടുന്ന ഒരുത്തനെ പോടാ എന്ന് വിളിച്ചതില്‍ ഇവരൊക്കെ തെറ്റ് കാണുന്നത്? എന്തായാലും ചെയ്ത അപരാധത്തിന് വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയോട് അവധിയില്‍ പ്രവേശിക്കാനെങ്കിലും നിര്‍ദ്ദേശിച്ചല്ലോ? നല്ല കാര്യം, ഡിജിപിക്ക്, പോലീസ് കമ്മിഷണര്‍ക്ക് നന്ദി!</p>
]]></content:encoded>
				</item>
							<item>
					<title>Assembly elections 2026: ഉയര്‍ന്ന പോളിങ് ആരെ തുണയ്ക്കും? തമിഴ്‌നാട്ടിലും ബംഗാളിലും മുന്നണികള്‍ മുള്‍മുനയില്‍; വോട്ടര്‍മാരെ അഭിനന്ദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍</title>
					<link>https://www.malayalamtv9.com/india/tamil-nadu-west-bengal-elections-2026-highest-ever-voter-turnout-ec-praises-voters-2201329.html</link>
					<pubDate>Fri, 24 Apr 2026 07:10:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/tamil-nadu-west-bengal-elections-2026-highest-ever-voter-turnout-ec-praises-voters-2201329.html</guid>
					<description><![CDATA[<p>West Bengal First Phase and Tamil Nadu Elections 2026: തമിഴ്‌നാട്ടില്‍ 85.13 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. അന്തിമ കണക്കില്‍ നേരിയ മാറ്റം വരാം. തമിഴ്‌നാടിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് പോളിങ് ശതമാനം 80 കടക്കുന്നത്. പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ ഏകദേശം 92.59 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Bengal-Election-2026-Voter.jpg" class="attachment-large size-large wp-post-image" alt="Bengal Election 2026 Voter" /></figure><p><strong>ചെന്നൈ/കൊല്‍ക്കത്ത:</strong> തമിഴ്‌നാട്ടിലും, പശ്ചിമ ബംഗാളിലും രേഖപ്പെടുത്തിയത് ഉയര്‍ന്ന പോളിങ് ശതമാനം. ബംഗാളിലെ ആദ്യ ഘട്ട വോട്ടെടുപ്പ് മാത്രമാണ് അവസാനിച്ചത്. ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം തമിഴ്‌നാട്ടില്‍ 85.13 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. അന്തിമ കണക്കില്‍ നേരിയ മാറ്റം വരാം. തമിഴ്‌നാടിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് പോളിങ് ശതമാനം 80 കടക്കുന്നത്.</p>
<p>ഇതിനുമുമ്പ്, തമിഴ്‌നാട്ടിൽ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് 2011 ലെ തെരഞ്ഞെടുപ്പിലായിരുന്നു, 78.3 ശതമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ ഏതാണ്ട് 11 ശതമാനം വര്‍ധനവാണ് തമിഴ്‌നാട്ടില്‍ ഇത്തവണ രേഖപ്പെടുത്തിയത്. 25 ലക്ഷത്തോളം വോട്ടുകള്‍ ഇത്തവണ അധികം പോള്‍ ചെയ്തു. വോട്ടര്‍മാരില്‍ കൂടുതലും സ്ത്രീകളായിരുന്നു.</p>
<h3>വിജയ് എഫക്ട്?</h3>
<p>വോട്ടിങ് ശതമാനം ഉയര്‍ന്നതിന്റെ കാരണം എന്താണെന്നത് മുന്നണികളെ ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ട്. വിജയ് ഇഫക്ടാണെന്നാണ് ടിവികെ പ്രവര്‍ത്തകരുടെ വാദം. എന്നാല്‍ വിജയ് ഇഫക്ട് ഇല്ലെന്നും, അധികാരം നിലനിര്‍ത്തുമെന്നും ഡിഎംകെ വിശ്വസിക്കുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/central-government-issues-clarification-on-petrol-and-diesel-price-hike-reports-2201148.html">Fuel Price Hike: തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില കൂടുമോ? പ്രതികരിച്ച് കേന്ദ്രം</a></strong></p>
<p>സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം ആഞ്ഞടിച്ചെന്നും, ഉയര്‍ന്ന പോളിങ് ശതമാനം തങ്ങളെ തുണയ്ക്കുമെന്നുമാണ് എഐഎഡിഎംകെയുടെ വാദം. സംസ്ഥാനത്ത് പോളിങിനിടെ കാര്യമായ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. പല പോളിങ് ബൂത്തുകളിലും നീണ്ട നിരയായിരുന്നു.</p>
<p>കരൂർ (92.48%) സേലം (90.42%), ധർമ്മപുരി (90.02%), ഈറോഡ് (89.97%), നാമക്കൽ (89.63%) തുടങ്ങിയ മണ്ഡലങ്ങളിലാണ് തമിഴ്‌നാട്ടില്‍ ഉയര്‍ന്ന ശതമാനം രേഖപ്പെടുത്തിയത്. തമിഴ്‌നാട്ടില്‍ 85.76 ശതമാനം സ്ത്രീകളും, 83.57 ശതമാനം പുരുഷന്മാരും വോട്ടു ചെയ്തു.</p>
<h3>ഒന്നാം ഘട്ടത്തില്‍ കുതിപ്പ്‌</h3>
<p>പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ ഏകദേശം 92.59 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്കുകള്‍ ലഭ്യമായിട്ടില്ല. 152 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ഏപ്രില്‍ 29-നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. രണ്ടാം ഘട്ടത്തില്‍ 142 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 2021-ല്‍ 82.64 ശതമാനമായിരുന്നു ബംഗാളിലെ പോളിങ്.</p>
<p>ഇതിനുമുമ്പ്, പശ്ചിമ ബംഗാളിൽ 2011 ലെ തെരഞ്ഞെടുപ്പിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്, 84.7 ശതമാനം. വൈകുന്നേരം 7 മണി വരെയുള്ള കണക്കുകള്‍ പ്രകാരം സൗത്ത് ദിനാജ്പൂരിലും (95.36%) കൂച്ച് ബെഹാറിലും (95.5%) ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. പശ്ചിമ ബംഗാളില്‍ 92.69 ശതമാനം സ്ത്രീകളും, 90.92 ശതമാനം പുരുഷന്മാരും വോട്ടു ചെയ്തു.</p>
<p>ഉയര്‍ന്ന പോളിങ് ശതമാനം തങ്ങളെ തുണയ്ക്കുമെന്നാണ് മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പക്ഷം. മെയ് നാല് തൃണമൂല്‍ സര്‍ക്കാരിന്റെ എക്‌സ്പയറി ഡേറ്റാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസം. ബംഗാളില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി. വിവിധയിടങ്ങളിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 41 പേരെ അറസ്റ്റു ചെയ്തു.</p>
<h3>തിരഞ്ഞെടുപ്പ് കമ്മീഷന്റെ ട്വീറ്റ്‌</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">Thank you, voters, for your enthusiastic participation in the Tamil Nadu Assembly Elections 2026. 🌟✨<a href="https://twitter.com/hashtag/Elections2026?src=hash&amp;ref_src=twsrc%5Etfw">#Elections2026</a> <a href="https://twitter.com/hashtag/TamilNaduAssemblyElections2026?src=hash&amp;ref_src=twsrc%5Etfw">#TamilNaduAssemblyElections2026</a> <a href="https://twitter.com/hashtag/ECI?src=hash&amp;ref_src=twsrc%5Etfw">#ECI</a> <a href="https://twitter.com/hashtag/ThankYouVoters?src=hash&amp;ref_src=twsrc%5Etfw">#ThankYouVoters</a> <a href="https://t.co/Mguh24i0tB">pic.twitter.com/Mguh24i0tB</a></p>
<p>— Election Commission of India (@ECISVEEP) <a href="https://twitter.com/ECISVEEP/status/2047340288025493875?ref_src=twsrc%5Etfw">April 23, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<h3>അഭിനന്ദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍</h3>
<p>രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടര്‍മാരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിനന്ദിച്ചു. സ്വാതന്ത്ര്യാനന്തര കാലയളവിലെ തമിഴ്‌നാട്ടിലെയും ബംഗാളിലെയും ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനം. ഓരോ വോട്ടര്‍മാരെയും സല്യൂട്ട് ചെയ്യുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. പശ്ചിമ ബംഗാളില്‍ 92.69 ശതമാനം സ്ത്രീകളും, 90.92 ശതമാനം പുരുഷന്മാരും വോട്ടു ചെയ്തു.</p>
]]></content:encoded>
				</item>
							<item>
					<title>Trisha Krishnan : വോട്ട് ചെയ്ത ചിത്രത്തിന് മാസ് ബിജിഎം; തൃഷയുടെ വോട്ട് ആർക്ക്? തൂക്കി സോഷ്യൽ മീഡിയ</title>
					<link>https://www.malayalamtv9.com/entertainment/actress-trisha-krishnan-casted-vote-to-whom-in-tamil-nadu-assembly-election-2026-social-media-find-out-from-her-instagram-post-2201258.html</link>
					<pubDate>Thu, 23 Apr 2026 19:56:00 +0530</pubDate>
					<dc:creator><![CDATA[Jenish Thomas]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/actress-trisha-krishnan-casted-vote-to-whom-in-tamil-nadu-assembly-election-2026-social-media-find-out-from-her-instagram-post-2201258.html</guid>
					<description><![CDATA[<p>Actress Trisha Krishnan Vote For Tamil Nadu Assembly Election 2026 : അമ്മയ്ക്കൊപ്പം ചെന്നൈ അൽവേർപേട്ടയിലെ പോളിങ് ബൂത്തിലെത്തിയാണ് നടി തൃഷ കൃഷ്ണൻ തൻ്റെ വോട്ട് രേഖപ്പെടുത്തിയത്. രാഷ്ട്രീയപരമായ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഒഴിഞ്ഞു മാറിയ നടി എല്ലാവരും വോട്ട് ചെയ്യണമെന്ന് മാത്രമാണ് വോട്ട് ചെയ്ത് ശേഷം തൃഷ പ്രതികരിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Trisha-Krishanan.jpg" class="attachment-large size-large wp-post-image" alt="Trisha Krishanan" /></figure><p><strong>ചെന്നൈ</strong> : നിയമസഭ തിരഞ്ഞെടുപ്പിനായി ഇന്ന് തമിഴ്നാടും പശ്ചിമ ബംഗാളും പോളിങ് ബൂത്തിലേക്കെത്തിയിരുന്നു. രണ്ടാം ഘട്ടങ്ങളിലായി നടക്കുന്ന ബംഗാളിൽ ആദ്യഘട്ടം തിരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. തമിഴ്നാട്ടിൽ 234 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. തമിഴ് രാഷ്ട്രീയത്തിലേക്ക് നടൻ വിജയ് കൂടി വന്നപ്പോൾ തമിഴകത്തെ തിരഞ്ഞെടുപ്പിന് പുതിയ ഒരു നിറം കൂടി വന്നു. ഇത്തവണ തമിഴ്നാട് തിരഞ്ഞെടുപ്പിലെ തന്നെ എക്കാലത്തെയും റെക്കോർഡ് ഭൂരിപക്ഷമാണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്.</p>
<p>തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് ഏറ്റവും ശ്രദ്ധേയമാകുന്ന കോളിവുഡ് താരങ്ങൾ ഒന്നടങ്കം പോളിങ് ബൂത്തിലേക്കെത്തുന്നതാണ്. സൂപ്പർ സ്റ്റാർ രജിനികാന്ത് തുടങ്ങി അജിത് കുമാർ, സൂര്യ, കാർത്തി, ധനുഷ്, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിജയ് തുടങ്ങഇ ഒട്ടുമിക്ക തമിഴ് സിനിമ താരങ്ങൾ വോട്ട് രേഖപ്പെടുത്താൻ പോളിങ് ബൂത്തിലെത്തിയിരുന്നു. സൂപ്പർ താരങ്ങൾക്ക് പുറമെ നടി തൃഷ കൃഷ്ണനും പോളിങ് ബൂത്തിലേക്കെത്തിയത് വലിയ ശ്രദ്ധേയമായിരുന്നു. രാവിലെ തന്നെ അമ്മയ്ക്കൊപ്പം ചെന്നൈ അൽവാർപേട്ടിലെ പോളിങ് ബൂത്തിലെത്തിയാണ് തൃഷ തൻ്റെ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പുറത്തേക്ക് വന്ന നടി മാധ്യപ്രവർത്തകരുടെ രാഷ്ട്രീയപരമായ ചോദ്യങ്ങൾക്ക് ഒഴിഞ്ഞുമാറി നടി എല്ലാവരും വോട്ട് രേഖപ്പെടുത്തി ജനോത്സവത്തിൻ്റെ ഭാഗമാകാണമെന്ന് മാത്രമാണ് പ്രതികരിച്ചത്.</p>
<p><strong>ALSO READ : <a href="https://www.malayalamtv9.com/photo-gallery/dulquer-salman-cast-his-vote-at-chennai-tamil-nadu-assembly-election-2026-2201135.html">Dulquer Salman: ഇവിടെ അല്ല അങ്ങ് ചെന്നൈയിലാണ് ദുല്‍ഖര്‍ വോട്ട് ചെയ്തത്; ചിത്രം പങ്കുവെച്ചു താരം</a></strong></p>
<h3>വൈകിട്ട് ട്വിസ്റ്റ്</h3>
<p>എന്നാൽ ട്വിസ്റ്റ് അവിടെ അല്ല! താൻ വോട്ട് ചെയ്ത ഫോട്ടോ സോഷ്യൽ മീഡിയയിൽ നടി പങ്കുവെച്ചതോടെയാണ് രാഷ്ട്രീയപരമായതും വ്യക്തിപരമായ ചില ചോദ്യങ്ങൾ മറപടി നൽകി. തൃഷ പങ്കുവെച്ച ചിത്രം കണ്ടതോടെ എല്ലാവർക്കും മനസ്സിലായി നടി ആർക്കാണ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതെന്ന്. വോട്ട് രേഖപ്പെടുത്തിയെന്ന് തെളിയിക്കുന്ന മഷി പുരട്ടിയ കൈ ഉയർത്തി കാണിച്ചുകൊണ്ടുള്ള ചിത്രമാണ് വൈകിട്ടോടെ തൃഷ തൻ്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചത്. വോട്ട് രേഖപ്പെടുത്താനെത്തുന്ന ദൃശ്യങ്ങൾ തൻ്റെ സ്റ്റോറിയിലും നടി പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലെ ബിജിഎം ഏറെ ശ്രദ്ധേയമായത്.</p>
<p>തൃഷയും വിജയിയും ആദ്യമായി വെള്ളിത്തിരയിൽ ഒന്നിച്ച ഗില്ലി സിനിമയിലെ ഗാനമാണ് പോസ്റ്റിന് പശ്ചാത്തലമായി തൃഷ നൽകിയിരിക്കുന്നത്. വിദ്യാസാഗർ ഈണം നൽകിയ 'അർജുനർ വില്ലു' ഗാനമാണ് പോസ്റ്റിന് ബിജിഎം ഇട്ടിരിക്കുന്നത്. അതിലും ശ്രദ്ധേയം ഈ ഗാനം ആരംഭിക്കുന്നത് വിസ്സിൽ ശബ്ദവും കൂടിയാണ്. വിസ്സിലാണ് വിജയിയുടെ ടിവികെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നവുമാണ്. ഇതോടെ നടിയുടെ പോസ്റ്റിന് താഴെ കമൻ്റ് ബോക്സിൽ വോട്ട് വിജയിക്കാണ് നൽകിയതെന്ന് ആരാധകർ ഉറപ്പിച്ചു.</p>
<h3>തൃഷയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്</h3>
<blockquote class="instagram-media" style="background: #FFF; border: 0; border-radius: 3px; box-shadow: 0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width: 540px; min-width: 326px; padding: 0; width: calc(100% - 2px);" data-instgrm-captioned="" data-instgrm-permalink="https://www.instagram.com/p/DXeIOJgD2Dk/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14">
<div style="padding: 16px;">
<p>&nbsp;</p>
<div style="display: flex; flex-direction: row; align-items: center;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div>
</div>
</div>
<div style="padding: 19% 0;"></div>
<div style="display: block; height: 50px; margin: 0 auto 12px; width: 50px;"></div>
<div style="padding-top: 8px;">
<div style="color: #3897f0; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: 550; line-height: 18px;">View this post on Instagram</div>
</div>
<div style="padding: 12.5% 0;"></div>
<div style="display: flex; flex-direction: row; margin-bottom: 14px; align-items: center;">
<div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div>
<div style="background-color: #f4f4f4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div>
</div>
<div style="margin-left: 8px;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div>
<div style="width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg);"></div>
</div>
<div style="margin-left: auto;">
<div style="width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div>
<div style="background-color: #f4f4f4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div>
<div style="width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div>
</div>
</div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div>
</div>
<p>&nbsp;</p>
<p style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; line-height: 17px; margin-bottom: 0; margin-top: 8px; overflow: hidden; padding: 8px 0 7px; text-align: center; text-overflow: ellipsis; white-space: nowrap;"><a style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: normal; line-height: 17px; text-decoration: none;" href="https://www.instagram.com/p/DXeIOJgD2Dk/?utm_source=ig_embed&amp;utm_campaign=loading" target="_blank" rel="noopener">A post shared by Trish (@trishakrishnan)</a></p>
</div>
</blockquote>
<p><script async src="//www.instagram.com/embed.js"></script></p>
<h3>വിജയിയുടെ വിവാഹമോചനം</h3>
<p>അതേസമയം തിരഞ്ഞെടുപ്പിന് പുറമെ വിവാഹമോചനത്തിൻ്റെ വക്കിൽ നിൽക്കുകയാണ് വിജയ്. നടൻ്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിൽ നേരിട്ട് ഹർജി സമർപ്പിക്കുകയും ചെയ്തു. ഹർജിയിൽ വിജയിക്ക് മറ്റൊരു നടിയുമായി അവിഹിതബന്ധമുണ്ടെന്ന് ഭാര്യ സുജാത ആരോപിക്കുന്നുണ്ട്. ഈ വാർത്ത പുറത്ത് വന്നതിന് ശേഷം വിജയിയെയും തൃഷയെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ ഗോസിപ്പ് കോളങ്ങിൽ നിറഞ്ഞ് നിന്നിരുന്നു. അതിനിടെ ഒരു നിർമ്മാതാവിൻ്റെ മകൻ്റെ വിവാഹത്തിന് വിജയിയും തൃഷയും ഒരുമിച്ചെത്തിയത് ഈ വാർത്തകളുടെ ആക്കം കൂട്ടുകയും ചെയ്തു.</p>
<h3>തമിഴ്നാട് തിരഞ്ഞെടുപ്പ്</h3>
<p>എന്നാൽ തമിഴ്നാട് തിരഞ്ഞെടുപ്പിൽ 85 ശതമാനത്തോളം വോട്ടാണ് രേഖപ്പെടുത്തിയത്. തമിഴ്നാട് തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണിത്. അന്തിമ കണക്ക് 86 ശമതാനത്തിൻ്റെ അരികിലേക്കെത്തുമെന്ന് തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഏപ്രിൽ 29-ാം തീയതി പശ്ചിമ ബംഗാളിലെ രണ്ടാംഘട്ടം തിരഞ്ഞെടുപ്പ് പൂർത്തിയായി മെയ് നാലിനാണ് കേരളം, തമിഴ്നാട് ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക</p>
]]></content:encoded>
				</item>
							<item>
					<title>Assembly elections 2026: തമിഴ്‌നാട് ഇന്ന് വിധിയെഴുതും; പശ്ചിമ ബംഗാളിലെ ആദ്യ ഘട്ട പോളിങും ഇന്ന്‌</title>
					<link>https://www.malayalamtv9.com/india/assembly-elections-2026-voting-in-all-seats-in-tamil-nadu-and-first-phase-in-west-bengal-today-april-23-2201051.html</link>
					<pubDate>Thu, 23 Apr 2026 07:10:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/assembly-elections-2026-voting-in-all-seats-in-tamil-nadu-and-first-phase-in-west-bengal-today-april-23-2201051.html</guid>
					<description><![CDATA[<p>Tamil Nadu, West Bengal Polling 2026: തമിഴ്‌നാട്ടിലെ എല്ലാ സീറ്റുകളിലെയും, പശ്ചിമ ബംഗാളിലെ 152 മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് ആരംഭിച്ചു. ഏപ്രില്‍ 29-നാണ് ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ്. കനത്ത സുരക്ഷയിലാണ് ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പ്. 2.5 ലക്ഷത്തോളം വരുന്ന കേന്ദ്ര അർദ്ധസൈനിക വിഭാഗങ്ങളുടെ 2,450 കമ്പനികളെ വിന്യസിച്ചിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Tamil-Nadu-Assembly-election.jpg" class="attachment-large size-large wp-post-image" alt="Tamil Nadu Assembly Election" /></figure><p><strong>ചെന്നൈ/കൊല്‍ക്കത്ത:</strong> തമിഴ്‌നാട്ടിലെ എല്ലാ സീറ്റുകളിലെയും, പശ്ചിമ ബംഗാളിലെ 152 മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് ആരംഭിച്ചു. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 29-നാണ് ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടില്‍ ഭരണം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ഡിഎംകെ നേതൃത്വം നല്‍കുന്ന ഇന്ത്യാ മുന്നണി. അധികാരത്തിലെത്തിലേക്ക് തിരിച്ചെത്താനാകുന്നെ ആത്മവിശ്വാസത്തിലാണ് എഐഎഡിഎംകെ നേതൃത്വം നല്‍കുന്ന എന്‍ഡിഎ ക്യാമ്പ്. നടന്‍ വിജയിയുടെ ടിവികെയും ഇത്തവണ മത്സരരംഗത്തുണ്ട്. ത്രികോണ പോരാട്ടത്തിനാണ് ഇത്തവണ തമിഴ്‌നാട് സാക്ഷ്യം വഹിക്കുന്നത്.</p>
<p>പശ്ചിമ ബംഗാളില്‍ ഇത്തവണയും അധികാരത്തിലെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. ചരിത്രത്തിലാദ്യമായി ബംഗാളില്‍ അധികാരത്തിലെത്താന്‍ ലക്ഷ്യമിട്ട് ശക്തമായ പ്രചാരണമാണ് ബിജെപി നടത്തിയത്. ഭരണത്തിലെത്താമെന്ന പ്രതീക്ഷയില്ലെങ്കിലും, കരുത്ത് തെളിയിക്കുകയെന്ന ലക്ഷ്യത്തിലാണ് 34 വര്‍ഷം ബംഗാള്‍ ഭരിച്ച സിപിഎം. മെയ് നാലിനാണ് വോട്ടെണ്ണല്‍.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/pahalgam-attack-india-will-not-bow-to-terror-modi-pays-tribute-to-victims-2200787.html">Pahalgam Terror Attack: ഭീകരതയ്ക്ക് മുന്നില്‍ ഇന്ത്യ മുട്ടുമടക്കില്ല; പഹല്‍ഗാം ഇരകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മോദി</a></strong></p>
<h3>തമിഴ്‌നാട് പോരാട്ടം</h3>
<p>മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, ടിവികെ അധ്യക്ഷന്‍ വിജയ് തുടങ്ങിയവര്‍ ചെന്നൈയിലും, എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സേലത്തും വോട്ട് രേഖപ്പെടുത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ 73.63 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.</p>
<h3>പ്രധാനമന്ത്രിയുടെ ട്വീറ്റ്‌</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">As Tamil Nadu votes in the Assembly elections, I call upon all voters to take part enthusiastically in this sacred duty of democracy. I urge the youth and the women of Tamil Nadu in particular to come out and vote in record numbers.</p>
<p>— Narendra Modi (@narendramodi) <a href="https://twitter.com/narendramodi/status/2047126308182987146?ref_src=twsrc%5Etfw">April 23, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>തുടർച്ചയായി രണ്ടാം തവണയും അധികാരം നൽകണമെന്ന് ആവശ്യപ്പെട്ട് എംകെ സ്റ്റാലിൻ വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. ഡിഎംകെ ഹിന്ദു വിരുദ്ധമാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ഡിഎംകെ സർക്കാരിന്റെ കീഴിൽ 7,000 കോടിയിലധികം വിലമതിക്കുന്ന ക്ഷേത്ര സ്വത്തുക്കൾ തിരിച്ചുപിടിച്ചുവെന്നും സംസ്ഥാനത്തുടനീളമുള്ള നിരവധി ക്ഷേത്രങ്ങൾ നവീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെ എപ്പോഴും ന്യൂനപക്ഷ സമുദായങ്ങൾക്കൊപ്പം നിലകൊള്ളുന്നുവെന്നും അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<h3>വിജയ് രണ്ട് മണ്ഡലങ്ങളില്‍</h3>
<p>തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നിന്നും പെരമ്പൂരിൽ നിന്നുമാണ് നടനും, ടിവികെ അധ്യക്ഷനുമായ വിജയ് മത്സരിക്കുന്നത്. സ്റ്റാലിൻ കൊളത്തൂരിൽ നിന്നാണ് മത്സരിക്കുന്നത്. സംസ്ഥാനത്ത് 5.67 കോടി വോട്ടർമാരുണ്ട്, ഇതിൽ 2.77 കോടി പുരുഷന്മാരും 2.89 കോടി സ്ത്രീകളും ഉൾപ്പെടുന്നു. അവരിൽ 12.51 ലക്ഷം പേർ ആദ്യമായി വോട്ട് ചെയ്യുന്നവരാണ്.</p>
<h3>തമിഴ്‌നാട്ടിലെ മോക്ക് പോളിങ്‌</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> | Tamil Nadu Elections 2026 | Mock polling underway at a polling station in Tiruchirappalli. Voting will begin at 7 am. <a href="https://t.co/JW7PBokniL">pic.twitter.com/JW7PBokniL</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/2047115232204796171?ref_src=twsrc%5Etfw">April 23, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<h3>ബംഗാളില്‍ കനത്ത സുരക്ഷ</h3>
<p>സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പ്. 2.5 ലക്ഷത്തോളം വരുന്ന കേന്ദ്ര അർദ്ധസൈനിക വിഭാഗങ്ങളുടെ 2,450 കമ്പനികളെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിന്യസിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 1,452 സ്ഥാനാർത്ഥികളാണ് ബംഗാളില്‍ മത്സരിക്കുന്നത്. 3.60 കോടി വോട്ടര്‍മാര്‍ ഇവരുടെ വിധി നിര്‍ണയിക്കും.</p>
<p>സുവേന്ദു അധികാരിയുടെ നന്ദിഗ്രാം, ഡാർജിലിംഗ്, സിലിഗുരി, ജൽപായ്ഗുരി എന്നിവയാണ് ആദ്യ ഘട്ടത്തിലെ പ്രധാന മണ്ഡലങ്ങൾ. നന്ദിഗ്രാമിൽ, സുവേന്ദു അധികാരി തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി പബിത്ര കറുമായാണ് ഏറ്റുമുട്ടുന്നത്. 2021-ല്‍ നന്ദിഗ്രാമില്‍ മമത ബാനര്‍ജിയെ സുവേന്ദു അധികാരി തോല്‍പിച്ചിരുന്നു. വടക്കന്‍ ബംഗാള്‍, ജംഗിള്‍ മഹല്‍, കൂച്ച് ബെഹാർ, അലിപുർദുവാർ, കലിംപോങ്, ജൽപായ്ഗുരി തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഇടതുപാര്‍ട്ടികള്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത്.</p>
]]></content:encoded>
				</item>
							<item>
					<title>Sucheta Kripalani: അന്നത്തെ നാണക്കാരി കുട്ടി ഇന്ത്യയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായപ്പോൾ</title>
					<link>https://www.malayalamtv9.com/india/real-story-of-sucheta-kripalani-a-shy-girl-who-become-indias-first-woman-chief-minister-2200518.html</link>
					<pubDate>Tue, 21 Apr 2026 15:51:00 +0530</pubDate>
					<dc:creator><![CDATA[Arun Nair]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/real-story-of-sucheta-kripalani-a-shy-girl-who-become-indias-first-woman-chief-minister-2200518.html</guid>
					<description><![CDATA[<p>ഷീലാ ദീക്ഷിതും, മമതാ ബാനർജിയുമാണ് ഏറ്റവും കൂടുതൽ കാലം ആ പദവിയിലിരുന്നത്. 23 ദിവസം മാത്രം മുഖ്യമന്ത്രിയായിരുന്ന വിഎൻ ജാനകിയാണ് പട്ടികയിൽ ഏറ്റവും താഴെ. ഷീലാ ദീക്ഷിത് 15 വർഷവും 25 ദിവസവും പദവിയിലിരുന്നപ്പോൾ.  പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മംമതാബാനർജി ഇപ്പോഴും പദവിയിൽ തുടരുന്നു. നിലവിൽ 14 വർഷവും 336 ദിവസവുമായിട്ടുണ്ട് മംമതാ. വിഎൻ ജാനകി അടക്കം 1 വർഷം പോലും തികയ്ക്കാത്ത വനിതാ മുഖ്യമന്ത്രിമാർ 6 പേരുണ്ട് പട്ടികയിൽ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Sucheta-Kripalani.jpg" class="attachment-large size-large wp-post-image" alt="Sucheta Kripalani" /></figure><p>ദക്ഷിണേന്ത്യയിൽ ഒരു പക്ഷെ അറിയപ്പെടുന്ന മുഖ്യമന്ത്രിയായി രാഷ്ട്രീയത്തിൽ വളരാൻ ഭാഗ്യമുണ്ടായത് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതക്കായിരുന്നു. കേരളത്തിൽ 90-കളിൽ കെ.ആർ ഗൗരിയമ്മയെ ഉയർത്തിക്കാട്ടിയിരുന്നെങ്കിലും അത്തരമൊരു മുഖ്യമന്ത്രി കേരള രാഷ്ട്രീയത്തെ തേടി വന്നില്ല. എന്നാൽ അതിലും വർഷങ്ങൾക്ക് മുൻപ് ഇന്ത്യയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയെ രാജ്യത്തിന് സമ്മാനിച്ചത് ഉത്തർപ്രദേശായിരുന്നു. സ്വാതന്ത്ര്യസമര സേനാനിയും, കോൺഗ്രസ്സ് നേതാവുമായിരുന്ന സുചേതാ കൃപലാനിയാണ് ഇത്തരത്തിൽ 1963 മുതൽ 1967 വരെ സുചേതാ രാജ്യത്തെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി.</p>
<h3>അന്നത്തെ നാണക്കാരി കുട്ടി</h3>
<p>പൊതുവേദിയിൽ വരാനോ സംസാരിക്കാനോ ലജ്ജയുണ്ടായിരുന്നൊരു കൊച്ചു പെൺകുട്ടിയുടെ പ്രസംഗങ്ങൾ കേൾക്കാൻ രാജ്യം പോലും കാത്തിരുന്നതാണ് ചരിത്രം. ഹരിയാനയിലെ അംബാലയിൽ ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തിലായിരുന്നു സുചേതയുടെ ജനനനം. പിതാവിൻ്റെ ജോലി ആവശ്യങ്ങൾക്കായി പലപ്പോഴും പലയിടത്തും മാറി മാറി താമസിക്കേണ്ടി വന്ന അവർ പഠിച്ചത് നിരവധി സ്കൂളുകളിലായിരുന്നു.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/india/from-indias-30-hour-served-chief-minister-to-23-days-served-malayali-woman-cm-interesting-facts-in-indian-politics-2199974.html"> 30 മണിക്കൂർ മുഖ്യമന്ത്രിയായിരുന്ന നേതാവും, 23 ദിവസത്തിൽ പദവി ഒഴിഞ്ഞ മലയാളിയും</a></strong></p>
<p>ഡൽഹി സെൻ്റ് സ്റ്റീഫൻസിൽ നിന്നും ബിരുദം നേടിയ ശേഷം സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളിൽ ആകൃഷ്ടയായി. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൻ്റെ ഭാഗമായി. സ്വാതന്ത്ര്യാനന്തരവും സുചേതാ കൃപലാനി രാഷ്ട്രീയത്തിൽ തുടർന്നു. 1960 മുതൽ 1963 വരെ ഉത്തർപ്രദേശ് നിയമസഭയിൽ തൊഴിൽ, കമ്മ്യൂണിറ്റി വികസനം, വ്യവസായം വകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ടിച്ചു. 1969-ൽ കോൺഗ്രസിൻ്റെ പിളർച്ചയിൽ, മൊറാർജി ദേശായി വിഭാഗത്തോടൊപ്പം പാർട്ടി വിട്ടവരിൽ സുചേതാ കൃപലാനിയുമുണ്ടായിരുന്നു. 1971-ൽ സുചേതാ കൃപലാനി സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു.</p>
<h3>വീണ്ടും മുഖ്യമന്ത്രിമാർ</h3>
<p>സുചേതാ കൃപലാനി ആദ്യത്തേതെങ്കിൽ ഇന്ത്യയുടെ രണ്ടാമത്തേ വനിതാ മുഖ്യമന്ത്രി ഒഡീഷയിൽ നിന്നുള്ള നന്ദിനി സത്പതിയാണ്. 1972 ജൂൺ മുതൽ 1976 ഡിസംബർ വരെ അവർ ഒഡീഷയുടെ മുഖ്യമന്ത്രിയായി പദവി വഹിച്ചു. ഗോവ മുഖ്യമന്ത്രിയായിരുന്ന ശശികല കാകോദർ, ആസ്സാം മുഖ്യമന്ത്രിയായിരുന്ന അൻവറ തൈമൂർ, തമിഴ്നാട്ടിലെ ആദ്യ വനിതാ മുഖ്യമന്ത്രി ( ദക്ഷിണേന്ത്യയിലെയും ) <a href="https://www.malayalamtv9.com/india/janaki-ramachandran-from-vaikom-of-kerala-to-first-lady-cm-of-south-india-interesting-life-story-and-unknown-facts-in-malayalam-2049337.html">വിഎൻ ജാനകി</a>, പിന്നീട് ജയലളിത, ഉത്തർപ്രദേശ് മുഖ്യമന്ത്രി മായാവതി, പശ് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു രജീന്ദർ കൗര്‍, ബീഹാറിലെ റബ്രി ദേവി, ഡൽഹി ഭരിച്ച സുഷമ സ്വരാജും, ക്ഷീല ദീക്ഷിതും, അതിഷിയും, രേഖാ ഗുപ്തയും മധ്യപ്രദേശിലെ വസുന്ധര രജെയും, ഉമാ ഭാരതിയും, ഗുജറാത്തിൽ ആനന്ദിബെൻ പട്ടേലും, കാശ്മീരിലെ മെഹ്ബൂബ മുഫ്തിയുമെല്ലാം രാജ്യത്തെ വനിതാ മുഖ്യമന്ത്രിമാരുടെ പട്ടികയിലുള്ളവരാണ്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/janaki-ramachandran-from-vaikom-of-kerala-to-first-lady-cm-of-south-india-interesting-life-story-and-unknown-facts-in-malayalam-2049337.html">ദക്ഷിണേന്ത്യയിലെ ആദ്യ വനിത മുഖ്യമന്ത്രിയായ വൈക്കത്തുകാരി ; മലയാളി മറന്നൊരു പേര്- ജാനകി രാമചന്ദ്രൻ</a><br />
</strong></p>
<h3>ഏറ്റവും കൂടുതൽ കാലം</h3>
<p>ഇതിൽ ഷീലാ ദീക്ഷിതും, മമതാ ബാനർജിയുമാണ് ഏറ്റവും കൂടുതൽ കാലം ആ പദവിയിലിരുന്നത്. ഷീലാ ദീക്ഷിത് 15 വർഷവും 25 ദിവസവും പദവിയിലിരുന്നപ്പോൾ.  പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മംമതാബാനർജി ഇപ്പോഴും പദവിയിൽ തുടരുന്നു. നിലവിൽ 14 വർഷവും 336 ദിവസവുമായിട്ടുണ്ട് മംമതയുടെ കാലാവധി. 23 ദിവസം മാത്രം മുഖ്യമന്ത്രിയായിരുന്ന വിഎൻ ജാനകിയാണ് പട്ടികയിൽ ഏറ്റവും താഴെ. വിഎൻ ജാനകി അടക്കം 1 വർഷം പോലും തികയ്ക്കാത്ത വനിതാ മുഖ്യമന്ത്രിമാർ 6 പേരുണ്ട് പട്ടികയിൽ. നാലേ നാല് പേർ മാത്രമാണ് ഭരണകാലാവധി തികച്ചിട്ടുള്ളവർ. എന്തായാലും കേരളത്തിൽ നിന്നും ആരും പട്ടികയിൽ ഇല്ല. ഇനി ഉണ്ടാവുമോ എന്ന് കണ്ടറിയണം.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Kozhikode Strong Room Controversy: വോട്ടെണ്ണും വരെ ഒന്ന് ക്ഷമിക്കൂ; സ്‌ട്രോങ് റൂം തുറക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍</title>
					<link>https://www.malayalamtv9.com/kerala/chief-electoral-officer-issues-order-after-strong-room-controversy-rooms-at-counting-centres-to-remain-closed-2200426.html</link>
					<pubDate>Tue, 21 Apr 2026 11:36:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/chief-electoral-officer-issues-order-after-strong-room-controversy-rooms-at-counting-centres-to-remain-closed-2200426.html</guid>
					<description><![CDATA[<p>Chief Electoral Officer Cracks Down After Kozhikode Row: കോഴിക്കോട് പേരാമ്പ്രയില്‍ സ്‌ട്രോങ് റൂം കഴിഞ്ഞ ദിവസം തുറന്നിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവെച്ചു. നെന്മാറ മണ്ഡലത്തിന്റെ മെറ്റീറിയല്‍ റൂമാണ് തുറക്കാന്‍ തീരുമാനിച്ചത്. ഇതില്‍ ജില്ലാ കളക്ടറില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിശദീകരണം തേടി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Strong-Room.jpg" class="attachment-large size-large wp-post-image" alt="Strong Room" /></figure><p><strong>തിരുവനന്തപുരം:</strong> വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി മുഖ്യ <a href="https://www.malayalamtv9.com/elections/kerala-election" target="_blank" rel="noopener">തെരഞ്ഞെടുപ്പ്</a> കമ്മീഷണര്‍. വോട്ടെണ്ണുന്ന ദിവസം വരെ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുതെന്ന് അദ്ദേഹം നിര്‍ദേശം നല്‍കി. സീല്‍ ചെയ്യാത്ത മുറികളും തുറക്കാന്‍ പാടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ട്രോങ് റൂമുകള്‍ തുറന്നത് വലിയ വിവാദമായിരുന്നു.</p>
<p>കോഴിക്കോട് പേരാമ്പ്രയില്‍ സ്‌ട്രോങ് റൂം കഴിഞ്ഞ ദിവസം തുറന്നിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവെച്ചു. നെന്മാറ മണ്ഡലത്തിന്റെ മെറ്റീറിയല്‍ റൂമാണ് തുറക്കാന്‍ തീരുമാനിച്ചത്. ഇതില്‍ ജില്ലാ കളക്ടറില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിശദീകരണം തേടി.</p>
<p>കോഴിക്കോട്ടെ വിവാദങ്ങള്‍ക്കിടെ നെന്മാറയിലെ സ്‌ട്രോങ് റൂം തുറക്കാനുള്ള കളക്ടറുടെ തീരുമാനവും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. വിക്ടോറിയ കോളേജിലെ സ്‌ട്രോങ് റൂം തുറക്കാനായിരുന്നു നീക്കം. എന്നാല്‍ ഇത് വിവാദമായതോടെ തീരുമാനം വേണ്ടെന്ന് വെച്ചു. വിക്ടോറിയയില്‍ തുറക്കാന്‍ തീരുമാനിച്ചത് സ്‌ട്രോങ് റൂം അല്ലെന്നും മെറ്റീരിയല്‍ റൂമാണെന്നുമാണ് ജില്ലാ കളക്ടര്‍ എംഎസ് മാധവിക്കുട്ടി നല്‍കുന്ന വിശദീകരണം. മാത്രമല്ല, ഇവിഎമ്മുകളുള്ള സ്‌ട്രോങ് റൂമുകളോട് ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് രേഖകള്‍ സൂക്ഷിച്ച മെറ്റീരിയല്‍ റൂം ഉള്ളത്. അതിനാല്‍ തന്നെ ഇത് തുറക്കുന്നതില്‍ അസ്വാഭാവികതയില്ലെന്നും കളക്ടര്‍ പറയുന്നു.</p>
<p>വോട്ടെടുപ്പ് സംബന്ധിച്ച രേഖകള്‍ പരിശോധിക്കാന്‍ റൂം തുറക്കാനായിരുന്നു നെന്മാറയില്‍ നീക്കം. തെരഞ്ഞെുടുപ്പ് കമ്മീഷന്റെ എന്‍കോര്‍ വെബ്‌സൈറ്റില്‍ നെന്മാറ മണ്ഡലത്തിലെ രണ്ട് ബൂത്തുകളില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണത്തില്‍ വ്യത്യാസം സംഭവിച്ചിട്ടുണ്ട്. ഈ ബൂത്തുകളില്‍ 100 ശതമാനം വോട്ട് രേഖപ്പെടുത്തി എന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്. എന്നാല്‍ യഥാര്‍ഥ പോളിങ് കണക്കുകളുമായി യാതൊരു ബന്ധവും ഇതിനില്ലെന്ന യുഡിഎഫിന്റെ ചൂണ്ടിക്കാട്ടലാണ് വിവാദങ്ങള്‍ക്ക് ആധാരം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kozhikode-strong-room-open-controversy-k-c-venugopal-says-congress-will-give-more-security-to-this-room-2200359.html" target="_blank" rel="noopener">Kozhikode Strong Room Controversy: യുഡിഎഫ് സ്ഥാനാർത്ഥി എത്തും മുൻപ് സ്‌ട്രോങ് റൂം തുറന്നത് ദുരൂഹം: കോൺഗ്രസ് കാവൽ ഏർപ്പെടുത്തും, കെ സി വേണുഗോപാൽ</a></strong></p>
<p>കണക്കുകളില്‍ വന്ന പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിനായി കൃത്യമായ വിവരങ്ങളടിയ ഫോം 17 എ ആവശ്യമാണ്. ഇത് മെറ്റീരിയല്‍ റൂമിലാണ് ഉള്ളത്, അത് പരിശോധിക്കാനായിരുന്നു റൂം തുറക്കാന്‍ തീരുമാനിച്ചത്. ഫോം 17 എ, ഫോം സി എന്നിവയുടെ പകര്‍പ്പുകള്‍ റിട്ടേണിങ് ഓഫീസര്‍ കൈവശം വെക്കുന്നതാണ് രീതി. എന്നാല്‍ നെന്മാറയിലെ റിട്ടേണിങ് ഓഫീസര്‍ ഇക്കാര്യം മറന്നുപോയി. ഇതോടെ റൂം തുറന്നേപറ്റൂവെന്ന സാഹചര്യവും വന്നുചേര്‍ന്നു.</p>
<p>അതേസമയം, കോഴിക്കോട് പേരാമ്പ്രയില്‍ തുറന്നത് വോട്ടിങ് മെഷീനുകള്‍ സൂക്ഷിക്കുന്ന മുറിയാണ്. ഇതിനെതിരെ ഉയര്‍ന്ന പരാതിയില്‍ ജില്ലാ കളക്ടര്‍ വിശദീകരണം നല്‍കും. ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്. വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌ട്രോങ് റൂമിലാണ് സംഭവം നടന്നത്. ഇതോടെ പരാതിയുമായി യുഡിഎഫ് രംഗത്തെത്തി. എന്നാല്‍ സ്‌ട്രോങ് റൂം തുറന്നിട്ടില്ലെന്നും റിസര്‍വ്വ് റൂമാണ് തുറന്നതെന്നും വിശദീകരണം വരുന്നുണ്ട്. എങ്കിലും വിവാദത്തെ മുറുകെ പിടിക്കാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>PM Narendra Modi Jhalmuri Video :  ബെംഗളിൽ ജാൽമുറി കഴിക്കാനെത്തിയ പ്രധാനമന്ത്രി; 24 മണിക്കൂറിൽ വീഡിയോ കണ്ടത് 100 മില്യൺ പേർ</title>
					<link>https://www.malayalamtv9.com/india/pm-narendra-modi-jhalmuri-shop-video-goes-viral-views-touches-100-million-with-24-hours-2200282.html</link>
					<pubDate>Mon, 20 Apr 2026 19:43:00 +0530</pubDate>
					<dc:creator><![CDATA[Jenish Thomas]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/pm-narendra-modi-jhalmuri-shop-video-goes-viral-views-touches-100-million-with-24-hours-2200282.html</guid>
					<description><![CDATA[<p>Prime Minister Narendra Modi Jhalmuri Shop Visit Video : ജാർഗ്രാമിലെ തെരുവ് വീതിയിലെ കടയിൽ എത്തിയാണ് പ്രധാനമന്ത്രി ജാൽമുറി കഴിച്ചത്. പശ്ചിമ ബംഗാളിലുള്ളവർക്ക് പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് ജാൽമുറി. പ്രധാനമന്ത്രി ജാൽമുറി കഴിക്കാനെത്തിയപ്പോൾ നിരവധി സ്ത്രീജനങ്ങൾ നരേന്ദ്ര മോദിയുടെ അരികിലേക്കെത്തുകയും ചെയ്തിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/PM-Narendra-Modi-Jhalmuri.jpg" class="attachment-large size-large wp-post-image" alt="Pm Narendra Modi Jhalmuri" /></figure><p><strong>കൊൽക്കത്ത</strong> : പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജാൽമുറി ആസ്വദിച്ച് കഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ വലിയതോതിൽ ശ്രദ്ധ ലഭിക്കുന്നു. നാലോളം റാലികൾക്ക് ശേഷം പ്രധാനമന്ത്രി ജംഗിൾമഹാൾ മേഖലയിലെ ജാർഗ്രമിൽ ഒരു തെരുവിലെ കടയിൽ നിന്നാണ് പ്രധാനമന്ത്രി ജാൽമുറി കഴിച്ചത്. പ്രധാനമന്ത്രി തെരുവിലേക്കെത്തിയപ്പോൾ തന്നെ സ്ത്രീകളടക്കം നിരവധി പേർ അദ്ദേഹത്തിൻ്റെ അരികിലേക്കെത്തുകയും ചെയ്തു. താൻ വാങ്ങിയ ജാൽമുറി അവിടെയെത്തിയ സ്ത്രീകൾക്കും മറ്റുള്ളവർക്കും പ്രധാനമന്ത്രി പങ്കുവെക്കുകയും ചെയ്തു.</p>
<p>ഈ വീഡിയോയ്ക്ക് സോഷ്യൽ മീഡിയിൽ വലിയതോതിലാണ് പ്രചാരം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറുകൾ കൊണ്ട് 100 മില്യൺ പേര് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ മാത്രം കണ്ടിട്ടുള്ളത്. ഫേസ്ബുക്കിൽ മാത്രം 90ൽ അധികം പേരും വീഡിയോ കണ്ടു കഴിഞ്ഞു. ജാർഗ്രാമിലെ പൊതുയോഗത്തിനെത്തിയപ്പോഴാണ് പ്രധാനമന്ത്രി ജാൽമുറി ആസ്വദിക്കാനെത്തിയത്. "ഞായറാഴ്ച പശ്ചിമ ബംഗാളിലെ നാല് റാലിക്കിടെ ജാർഗ്രാമിൽ നിന്നും രുചികരമായ ജാൽമുറി കഴിച്ചു" എന്ന പ്രധാനമന്ത്രി ചിത്രങ്ങൾ തൻ്റെ എക്സിൽ പങ്കുവെച്ചിരുന്നു.</p>
<p><strong>ALSO READ : <a href="https://www.malayalamtv9.com/india/south-korea-president-lee-jae-myung-to-meet-pm-narendra-modi-in-india-after-7-years-2200096.html">Lee Jae Myung: മോദിയെ കാണാന്‍ ലീ ഇന്ത്യയിലെത്തി; കൊറിയയുമായി ‘സ്‌ട്രോങ് ബോണ്ട്‌’</a></strong></p>
<h3>ജാർഗ്രാമിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജാൽമുറി കഴിക്കുന്ന വീഡിയോ</h3>
<p><iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?height=476&amp;href=https%3A%2F%2Fwww.facebook.com%2Freel%2F1382172733944882%2F&amp;show_text=false&amp;width=267&amp;t=0" width="480" height="360" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe><br />
ഇതാദ്യമായിട്ടല്ല പ്രധാനമന്ത്രി അപ്രതീക്ഷിതമായി തൊരുവോരങ്ങളിൽ ഇറങ്ങിയ ഇഷ്ടഭക്ഷണങ്ങൾ ഭക്ഷിക്കുന്നത്. 'ചായിവാല' എന്ന പറഞ്ഞുകൊണ്ട് പ്രതിപക്ഷം ആക്ഷേപിച്ചപ്പോൾ പ്രധാനമന്ത്രി അന്ന് തെരുവലിറങ്ങി ചായ കുടിക്കാനെത്തിയിരുന്നു. ഗുജറാത്തിലും ഉത്തർ പ്രദേശിലും അസമിലുമായിരുന്നു പ്രധാനമന്ത്രി ഇത്തരത്തിൽ ചായ കുടിക്കാൻ പൊതുയിടത്തിലേക്ക് വന്നത്. ഈ നീക്കം ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി പ്രതിഫലിക്കുകയും ചെയ്തിരുന്നു.</p>
<p>അതേസമയം ബെംഗാളിലെ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. രണ്ട് ഘട്ടങ്ങളിലാണ് ബംഗാളിൽ ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 23ന് ആദ്യഘട്ടം, 29-ാം തീയതി രണ്ടാം ഘട്ടം തിരഞ്ഞെടുപ്പും സംഘടിപ്പിക്കും. ബിജെപിയും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് ബെംഗളിൻ്റെ തിരഞ്ഞെടുപ്പ് ചിത്രം. മെയ് നാലിനാണ് കേരളവും ബംഗാളും ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.</p>
]]></content:encoded>
				</item>
							<item>
					<title>Security Breach at Kozhikode Strong Room: കോഴിക്കോട് സ്ട്രോങ് റൂം തുറന്നതായി പരാതി; തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണവുമായി യുഡിഎഫ്</title>
					<link>https://www.malayalamtv9.com/kerala/udf-alleges-security-breach-at-kozhikode-strong-room-election-officials-deny-claims-2200222.html</link>
					<pubDate>Mon, 20 Apr 2026 15:43:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/udf-alleges-security-breach-at-kozhikode-strong-room-election-officials-deny-claims-2200222.html</guid>
					<description><![CDATA[<p>UDF Alleges Security Breach at Kozhikode Strong Room; വോട്ടിങ് മെഷീനുകളോ ബാലറ്റുകളോ സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സോഫ്റ്റ്‌വെയർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി പോളിങ് രേഖകൾ സൂക്ഷിച്ച, സീൽ ചെയ്യാത്ത മുറിയാണ് തുറന്നതെന്നും ഇത് ഏജന്റുമാരുടെ സാന്നിധ്യത്തിലാണെന്നും റിട്ടേണിങ് ഓഫീസർ വിശദീകരിച്ചു.<br />
സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും പ്രദേശം പൂർണ്ണമായും കേന്ദ്രസേനയുടെ നിയന്ത്രണത്തിലാക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/UDF-Alleges-Security-Breach-at-Kozhikode-Strong-Room.jpg" class="attachment-large size-large wp-post-image" alt="Udf Alleges Security Breach At Kozhikode Strong Room" /></figure><p><strong>കോഴിക്കോട്:</strong> വെള്ളിമാടുകുന്ന് ജെഡിടി കോളേജിലെ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോങ് റൂമിന് സമീപത്തെ മുറി അനധികൃതമായി തുറന്നെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്. സ്ഥാനാർഥികളെയോ പ്രതിനിധികളെയോ കൃത്യമായി അറിയിക്കാതെ മുറി തുറന്നത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് യുഡിഎഫ് ആരോപിച്ചു.</p>
<p>കൃത്യമായ മുൻകൂർ നോട്ടീസ് നൽകാതെയാണ് മുറി തുറന്നത് എന്നതാണ് പ്രധാന ആരോപണം. രാവിലെ എട്ട് മണിക്ക് വിളിച്ച് ഒൻപത് മണിക്ക് എത്താൻ ആവശ്യപ്പെട്ടത് പ്രായോഗികമല്ലെന്ന് പേരാമ്പ്രയിലെ സ്ഥാനാർഥി ഫാത്തിമ തഹിലിയ പറഞ്ഞു. പ്രതിനിധി എത്തുന്നതിന് മുൻപേ മുറി തുറന്നു. കേന്ദ്രസേനയുടെ മാത്രം സുരക്ഷയിലായിരിക്കേണ്ട സ്ഥലത്ത് സംസ്ഥാന സർക്കാർ ജീവനക്കാരും കേരള പോലീസും പ്രവേശിച്ചത് സുരക്ഷാവീഴ്ചയാണെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ ആരോപിച്ചു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/congress-chief-minister-debate-ramesh-chennithala-slams-social-media-handles-and-says-high-command-will-decide-on-proper-time-2199423.html">സോഷ്യൽ മീഡിയ ആണോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്? സുധാകരൻ നല്ല സുഹൃത്ത്: രമേശ് ചെന്നിത്തല</a></strong></p>
<p>എന്നാൽ ഈ ആരോപണങ്ങൾ അധികൃതർ തള്ളി. വോട്ടിങ് മെഷീനുകളോ ബാലറ്റുകളോ സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.  സോഫ്റ്റ്‌വെയർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി പോളിങ് രേഖകൾ സൂക്ഷിച്ച, സീൽ ചെയ്യാത്ത മുറിയാണ് തുറന്നതെന്നും ഇത് ഏജന്റുമാരുടെ സാന്നിധ്യത്തിലാണെന്നും റിട്ടേണിങ് ഓഫീസർ വിശദീകരിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും പ്രദേശം പൂർണ്ണമായും കേന്ദ്രസേനയുടെ നിയന്ത്രണത്തിലാക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്.</p>
<h3>പ്രധാന നിയമങ്ങൾ</h3>
<ul>
<li>സ്ട്രോങ് റൂമുകൾക്ക് രണ്ട് താഴ് ഉണ്ടായിരിക്കും. ഇതിന്റെ താക്കോലുകൾ വ്യത്യസ്ത ഉദ്യോഗസ്ഥരുടെ പക്കലായിരിക്കും സൂക്ഷിക്കുക.</li>
<li>രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മാത്രമേ സ്ട്രോങ് റൂം സീൽ ചെയ്യാനും തുറക്കാനും പാടുള്ളൂ. മുറി തുറക്കുന്ന ഓരോ തവണയും അവിടുത്തെ ലോഗ് ബുക്കിൽ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തണം.</li>
<li>സ്ട്രോങ് റൂമിന് പുറത്ത് 24 മണിക്കൂറും സിസിടിവി നിരീക്ഷണം ഉണ്ടായിരിക്കണം. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് സ്ഥാപിച്ചിട്ടുള്ള മോണിറ്ററുകളിൽ രാഷ്ട്രീയ പാർട്ടി ഏജന്റുമാർക്ക് എപ്പോൾ വേണമെങ്കിലും പരിശോധിക്കാം.</li>
</ul>
]]></content:encoded>
				</item>
							<item>
					<title>30 മണിക്കൂർ മുഖ്യമന്ത്രിയായിരുന്ന നേതാവും, 23 ദിവസത്തിൽ പദവി ഒഴിഞ്ഞ മലയാളിയും</title>
					<link>https://www.malayalamtv9.com/india/from-indias-30-hour-served-chief-minister-to-23-days-served-malayali-woman-cm-interesting-facts-in-indian-politics-2199974.html</link>
					<pubDate>Sun, 19 Apr 2026 12:21:00 +0530</pubDate>
					<dc:creator><![CDATA[Arun Nair]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/from-indias-30-hour-served-chief-minister-to-23-days-served-malayali-woman-cm-interesting-facts-in-indian-politics-2199974.html</guid>
					<description><![CDATA[<p>55 മണിക്കൂർ മാത്രം പദവി വഹിച്ച കർണ്ണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ, മഹരാഷ്ട്രയിൽ 80 മണിക്കൂർ മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസ്, ബീഹാറിൽ സതീഷ് പ്രസാദ് സിംഗ്, ഹരിയാനയിലെ ഓം പ്രകാശ് ചൗട്ടാല, 52 ദിവസം ഡൽഹി മുഖ്യമന്ത്രിയായിരുന്ന സുഷമ സ്വരാജ് എന്നിവരെല്ലാം കുറഞ്ഞ കാലയളവ് മാത്രം ഭരണത്തിലിരുന്നവരാണ്. എന്നാൽ ചില രസകരമായ വസ്തുതകളെല്ലാം ഇവരുടെ കാലയളവിൽ ഉണ്ട് താനും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Represental-Image-Indian-Politics.jpg" class="attachment-large size-large wp-post-image" alt="Represental Image Indian Politics" /></figure><p>സന്ധ്യാനേരങ്ങൾ ശുഭകരമായതൊന്നിനും പറ്റിയതല്ലെന്നാണ് പൊതുവെ നാട്ടുനടപ്പ് അതുകൊണ്ട് തന്നെ ഏതൊരു നല്ല കാര്യവും പകലാണ് വെയ്ക്കാറ്. എന്നാൽ വർഷങ്ങൾക്ക്, കൃത്യമായി പറഞ്ഞാൽ 1998 ഫെബ്രുവരി 21-ലെ ആ രാത്രിയിൽ ഉത്തർപ്രദേശിലൊരു സത്യപ്രതിഞ്ജ നടന്നു, പുതിയ മുഖ്യമന്ത്രി അധികാരമേൽക്കുകയായിരുന്നു അന്ന്. ലോക് താന്ത്രിക് കോൺഗ്രസ്സ് പാർട്ടിയുടെ നേതാവ് ജഗദാംബിക പാൽ സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റു. അന്നത്തെ ബിജെപിയുടെ കല്യാൺ സിംഗ് സർക്കാരിനെ ഗവർണർ രോമേഷ് ഭണ്ഡാരി പിരിച്ചു വിട്ടതായിരുന്നു കാരണം.</p>
<p>എന്നാൽ കല്യാൺ സിംഗ് അലഹബാദ് ഹൈക്കോടതിയെ സമീപിക്കുകയും തനിക്ക് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു. വെറും ഒരു ദിവസം മാത്രം മുഖ്യമന്ത്രിയായിരിക്കാനെ ജഗദാംബിക പാലിന് കഴിഞ്ഞുള്ളു. അങ്ങനെ വെറും 30 മണിക്കൂർ മാത്രം മുഖ്യമന്ത്രിയായിരുന്ന ജഗദാംബിക പാൽ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ കാലം മുഖ്യമന്ത്രിയായിരുന്ന നേതാവെന്ന് റെക്കോർഡിന് കാരണമായി. തീർന്നിട്ടില്ല, ഇനിയുമുണ്ട് ഇത്തരം ചെറിയ കാലം മുഖ്യമന്ത്രിയായിരുന്ന നേതാക്കാൻമാർ</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/congress-chief-minister-debate-ramesh-chennithala-slams-social-media-handles-and-says-high-command-will-decide-on-proper-time-2199423.html">സോഷ്യൽ മീഡിയ ആണോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്? സുധാകരൻ നല്ല സുഹൃത്ത്: രമേശ് ചെന്നിത്തല</a></strong></p>
<h3>23 ദിവസത്തിൽ പദവി ഒഴിഞ്ഞ മലയാളി</h3>
<p>ജാനകീ രാമചന്ദ്രൻ എന്ന പേരിനേക്കാൾ തമിഴ്നാട് മുഖ്യമന്ത്രി എംജിആറിൻ്റെ ഭാര്യ എന്ന പേരിലാണ് ജാനകീ രാമചന്ദ്രൻ എന്ന വൈക്കത്തുകാരി അറിയപ്പെട്ടത്. എംജി ആറിൻ്റെ മരണശേഷം അനിശ്ചിതത്വത്തിലായിരുന്ന തമിഴ്നാട് രാഷ്ട്രീയത്തിൽ, മുഖ്യമന്ത്രിയാകാൻ ജാനകീ രാമചന്ദ്രൻ നിർബന്ധിതയായി. 1988 ജനുവരി 7-ന് അവർ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു. ഇടയിൽ എഐഎഡിഎംകെയിലുണ്ടായ പിളർച്ച മൂലം നിയമസഭയിൽ അവർക്ക് ഭൂരിപക്ഷം നഷ്ടമായി, ഇതോടെ കേന്ദ്രം തമിഴ്നാട്ടിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. അങ്ങനെ വെറും 24 ദിവസം മാത്രം മുഖ്യമന്ത്രിയായി ജാനകീ രാമചന്ദ്രൻ മറ്റൊരു സവിഷേതക്ക് കാരണമായി. ഇന്ത്യയിൽ ഏറ്റവും കുറവ് കാലം മുഖ്യമന്ത്രിയായിരുന്ന വനിതകളിൽ ഒന്നാം സ്ഥാനം ജാനകിക്ക് തന്നെയാണ്.</p>
<h3>വേറെയും നേതാക്കൾ</h3>
<p>55 മണിക്കൂർ മാത്രം പദവി വഹിച്ച കർണ്ണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ, മഹരാഷ്ട്രയിൽ 80 മണിക്കൂർ മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസ്, ബീഹാറിൽ സതീഷ് പ്രസാദ് സിംഗ്, ഹരിയാനയിലെ ഓം പ്രകാശ് ചൗട്ടാല, 52 ദിവസം ഡൽഹി മുഖ്യമന്ത്രിയായിരുന്ന സുഷമ സ്വരാജ് എന്നിവരെല്ലാം കുറഞ്ഞ കാലയളവ് മാത്രം ഭരണത്തിലിരുന്നവരാണ്. രാഷ്ട്രീയ സാഹചര്യങ്ങളും, നിയമപ്രശ്നങ്ങളുമായിരുന്നു പല സംസ്ഥാനങ്ങൾക്കും കാരണമായത്.</p>
]]></content:encoded>
				</item>
							<item>
					<title>സോഷ്യൽ മീഡിയ ആണോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്? സുധാകരൻ നല്ല സുഹൃത്ത്: രമേശ് ചെന്നിത്തല</title>
					<link>https://www.malayalamtv9.com/kerala/congress-chief-minister-debate-ramesh-chennithala-slams-social-media-handles-and-says-high-command-will-decide-on-proper-time-2199423.html</link>
					<pubDate>Thu, 16 Apr 2026 23:19:00 +0530</pubDate>
					<dc:creator><![CDATA[Jenish Thomas]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/congress-chief-minister-debate-ramesh-chennithala-slams-social-media-handles-and-says-high-command-will-decide-on-proper-time-2199423.html</guid>
					<description><![CDATA[<p>Ramesh Chennithala On Congress Kerala Chief Minister Controversy : മുഖ്യമന്ത്രിപദത്തെ കുറിച്ചുള്ള വിവാദങ്ങൾ പ്രവർത്തകരുടെ മനോവീര്യത്തെ കെടുത്തും. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ ആര് മുഖ്യമന്ത്രിയാകുമെന്ന് ഹൈക്കമാൻഡ് തീരൂമാനിക്കും. ഇപ്പോൾ നടക്കുന്ന ബഹളങ്ങൾക്കും വിവാദങ്ങൾക്കും യാതൊരു അർഥവുമില്ലെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Ramesh-Chenniathala.jpg" class="attachment-large size-large wp-post-image" alt="Ramesh Chenniathala" /></figure><p><strong>കൊച്ചി</strong> : മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നടക്കുന്ന വാദങ്ങൾ പ്രവർത്തകരുടെ മനോവീര്യത്തെ കെടുത്തുമെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. വെട്ടെണ്ണി തുടങ്ങുന്നതിന് മുമ്പ് വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ ഒരർഥവുമില്ല, അത് കോൺഗ്രസിൻ്റെ ലക്ഷോപലക്ഷം പ്രവർത്തകരുടെ മനോവീര്യത്തെ കെടുത്തുകയുള്ളൂയെന്ന് രമേശ് ചെന്നിത്തല ആലുവയിൽ മാധ്യമങ്ങളോട് പറഞ്ഞു. സോഷ്യൽ മീഡിയ അല്ല കോൺഗ്രസിൻ്റെ മുഖ്യമന്ത്രി ആരാകണമെന്ന് തീരൂമാനിക്കുന്നത്. അതിനാൽ കോൺഗ്രസ് വ്യവസ്ഥാപിതമായ മാർഗങ്ങളുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം വിവാദങ്ങക്ക് കാരണമായ കെ സുധാകരൻ്റെ പോസ്റ്റിനെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ 'സുധാകരൻ എൻ്റെ നല്ല സുഹൃത്താണ്' എന്നാണ് ചെന്നിത്തല പ്രതികരിച്ചത്.</p>
<p>"ഇപ്പോൾ മുഖ്യമന്ത്രിപദവുമായിട്ടുള്ള വിവാദങ്ങൾ അനാവശ്യമാണ്. വോട്ടെണ്ണി തുടങ്ങുന്നതിന് മുമ്പ് ഇത്തരത്തിൽ വിവാദങ്ങൾ ഉണ്ടാക്കുന്നകിൽ ഒരർഥവുമില്ല. ഞാൻ ഏതായാലും ഈ വിവാദത്തിൽ പങ്കെടുക്കാത്ത ഒരാളാണ്. ഈ വിവാദം നമ്മളെ വോട്ട് ചെയ്ത് വിജയിപ്പിക്കാൻ കാത്ത് നിൽക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെയും പ്രവർത്തകരുടെയും മനോവീര്യത്തെ കെടുത്താൻ സഹായിക്കത്തെയുള്ളൂ. അതുകൊണ്ട് ഇത്തരം വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞ നിൽക്കണമെന്നാണ് എൻ്റെ അഭിപ്രായം" രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/mohanlals-vishu-gift-to-kuttanad-shanthitheertham-project-launched-to-tackle-water-crisis-2199013.html">കുട്ടനാടിന് ലാലേട്ടന്റെ വിഷുക്കൈനീട്ടം; ശാന്തിതീർത്ഥം പദ്ധതിയിലൂടെ ഇനി ശുദ്ധജലം കൈയെത്തും ദൂരത്ത്</a></strong></p>
<p>ഇത്തരം വിവാദങ്ങൾക്ക് തനിക്ക് താൽപര്യമില്ല. സോഷ്യൽ മീഡിയയിലൂടെ അല്ല കോൺഗ്രസിൻ്റെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. അതിന് വ്യവസ്ഥാപിതമായ ഒരു സംവിധാനമുണ്ട്. കോൺഗ്രസ് ഇതാദ്യമായിട്ടല്ല മുഖ്യമന്ത്രി നിയമിക്കുന്നതും സർക്കാർ രൂപീകരിക്കുന്നതും. സമയമാകുമ്പോൾ കോൺഗ്രസിൻ്റെ ഹൈക്കമാൻഡ് ആര് മുഖ്യമന്ത്രിയാകുമെന്ന് തീരുമാനിക്കും. അതിന് മുമ്പ് താനടക്കമുള്ള ആരും വിവാദങ്ങൾ ഉണ്ടാക്കാൻ പാടില്ലയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.</p>
<p>അതേസമയം പുതിയ വിവാദങ്ങൾക്ക് വഴിയൊരിക്കിയ കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോൾ "സുധാകരൻ എൻ്റെ നല്ലൊരു സുഹൃത്താണ്" എന്ന് മാത്രമാണ് പ്രതികരിച്ചത്. വോട്ടെണ്ണണ്ണം, യുഡിഫിന് ഭൂരിപക്ഷം കിട്ടണം, എന്നിട്ട ഹൈക്കാൻഡ് ഉച്ചിതമായ തീരൂമാനമെടുക്കും. അല്ലാതെ വെറുതെ ബഹളം വെച്ചിട്ട് കാര്യമില്ല രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു</p>
]]></content:encoded>
				</item>
							<item>
					<title>VD Satheesan vs KC Venugopal : &#8216;കെസിയെ വർണ്ണിച്ചതൊക്കെ കൊള്ളാം, പക്ഷേ മുഖ്യമന്ത്രി വിഡി മതി&#8217;; കമൻ്റ് ബോക്സ് പൂട്ടി കെ സുധാകരൻ</title>
					<link>https://www.malayalamtv9.com/kerala/udf-chief-minister-post-debate-vd-satheesan-name-reflects-in-k-sudhakaran-post-which-praises-kc-venugopal-2199191.html</link>
					<pubDate>Wed, 15 Apr 2026 23:52:00 +0530</pubDate>
					<dc:creator><![CDATA[Jenish Thomas]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/udf-chief-minister-post-debate-vd-satheesan-name-reflects-in-k-sudhakaran-post-which-praises-kc-venugopal-2199191.html</guid>
					<description><![CDATA[<p>Keralam Next Chief Minister V D Satheesan vs K C Venugopal : കെ സി വേണുഗോപാൽ കേരള രാഷ്ട്രീയത്തിൽ സജീവമാകണം. കെ സി വേണുഗോപാലിനെ പോലെ ദീർഘദർശിയായ ഒരു നേതാവ് കേരളത്തിൽ വേണമെന്നായിരുന്നു കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/VD-Satheesan-K-Sudhakaran-KC-Venugopal.jpg" class="attachment-large size-large wp-post-image" alt="Vd Satheesan K Sudhakaran Kc Venugopal" /></figure><p>സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ പുകഴ്ത്തികൊണ്ടുള്ള കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ കമൻ്റ് ബോക്സിൽ വി ഡി സതീശനായി മുറവിളി. കെ സി വേണുഗോപാൽ നല്ല നേതാവണ്, അദ്ദേഹത്തെ വർണ്ണിച്ചതൊക്കെ കൊള്ളാം പക്ഷേ മുഖ്യമന്ത്രിയായി വിഡി സതീശൻ മതിയെന്നാണ് കമൻ്റ് ബോക്സിൽ മുറവിളി. അവസാനം കമൻ്റ് ബോക്സ് കെ സുധാകരൻ പൂട്ടുകയും ചെയ്തു. കെസിയെ പോലെയുള്ള ഒരു ദീർഘദർശിയായ നേതാവ് കേരളത്തിന് വേണമെന്നായിരുന്നു കെ സുധാകരൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്.</p>
<p>എന്നാൽ കമൻ്റ് ബോക്സിൽ മറിച്ചാണ് സംഭവിച്ചത്. മുഖ്യമന്ത്രിക്കായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ പേരായിരുന്നു സുധാകരൻ പങ്കുവെച്ച പോസ്റ്റിൻ്റെ കമൻ്റ് ബോക്സിൽ നിരവധി പേർ ആവശ്യപ്പെട്ടിരിക്കുന്നത്. 'കെസിയും ആർസിയും ഒക്കെ ഓക്കെയാണ്, പക്ഷേ മുഖ്യമന്ത്രിയായി വിഡി സതീശൻ മതി', വിഡിയെ ഒതുക്കി മറ്റൊരാളെ മുഖ്യമന്ത്രിയാക്കിയാൽ അത് പാർട്ടി പ്രവർത്തകരെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നാണ് നിരവധി പേർ അഭിപ്രായപ്പെടുന്നത്.</p>
<p>"കെ സിയെ വർണ്ണിച്ചതെക്കെ കൊള്ളാം ഈ തിരത്തെടുപ്പിൻ്റെ ക്രെഡിറ്റ് എല്ലാവർക്കും അവകാശപ്പെട്ടതാണെങ്കിലും വിഡി സതീശന് പകരം വെക്കാൻ ഒരു രമേശ് ചെന്നിത്തലയും ഒരു കെസിക്കും കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി കുപ്പായം തുന്നി വിഡി സതീശനെ മാറ്റി മറ്റാരെങ്കിലും നിർദേശിച്ചാൽ അത് പ്രവർത്തകരെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്" ഒരാൾ കമൻ്റ് ബോക്സിൽ കുറിച്ചു.</p>
<h3>കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്</h3>
<p><em>ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനിഷേധ്യനായ സംഘാടകനും ശക്തനായ നേതാവുമായ കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുമ്പോഴും, അദ്ദേഹത്തിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തിന് എത്രത്തോളം ആവശ്യമാണെന്ന് ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചു. കേരളത്തിലെ അങ്ങോളമിങ്ങോളം പ്രവർത്തകരെ ഉണർത്തിയും, എല്ലാ സ്ഥാനാർത്ഥികൾക്കും ആത്മവിശ്വാസം പകരുന്ന ശക്തിയായി മാറിയും, പാർട്ടിയുടെ വിജയത്തിന് പിന്നിലെ പ്രേരകശക്തിയായി അദ്ദേഹം പ്രവർത്തിച്ചു. അത് ഒരു നേതാവിന്റെ സംഘടനാ മികവിന്റെ തെളിവാണ്.</em></p>
<p><em>ഇന്ന് കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വമാണ്. ലീഡർ ശ്രീ. കെ. കരുണാകരൻ, ശ്രീ എ.കെ ആന്റണി, ശ്രീ. ഉമ്മൻചാണ്ടി, ശ്രീ വയലാർജി തുടങ്ങി… സംസ്ഥാന രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിച്ച മഹാനേതാക്കളുടെ പാത പിന്തുടർന്ന്, കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാൻ കെ.സി.യ്ക്ക് കഴിയും എന്ന ആത്മവിശ്വാസം കോൺഗ്രസ് പ്രവർത്തകരിൽ ശക്തമാണ്.</em></p>
<p><em>ഒരു നേതാവിന്റെ മഹത്വം പദവികളിൽ അല്ല, അദ്ദേഹത്തിന്റെ പ്രവർത്തന പാരമ്പര്യത്തിലാണ് പ്രതിഫലിക്കുന്നത്. താഴെത്തട്ടിൽ നിന്ന് സംഘടനയുടെ ഓരോ ഘട്ടവും അനുഭവിച്ച് വളർന്നുവരുന്ന ഒരു നേതാവിന് മാത്രമേ പ്രവർത്തകരുടെ മനസ്സറിയാനും അവരുടെ പ്രതീക്ഷകൾക്ക് മറുപടി നൽകാനും കഴിയൂ.</em><br />
<em>പാർട്ടിയോടുള്ള അചഞ്ചലമായ ആത്മാർത്ഥത, പ്രതിസന്ധികളിൽ പോലും പിന്നോട്ടില്ലാത്ത ഉറച്ച നിലപാട്, പ്രവർത്തകരോട് കാണിക്കുന്ന വിനയവും, ആദരവുമാണ് കെ. സി വേണുഗോപാലിനെ വ്യത്യസ്തനാക്കുന്നത്.</em></p>
<p><em>നേതാവെന്ന നിലയിൽ മാത്രമല്ല, ഒരാളുടെ സഹയാത്രികനായും പ്രവർത്തകരുടെ ഇടയിൽ നിലകൊള്ളാൻ കഴിയുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി.</em></p>
<p><em>അത്തരം നേതാക്കൾ ഒരു പ്രസ്ഥാനത്തിന്റെ കരുത്താണ്. അവരുടെ പ്രവർത്തന ശൈലിയും, ആത്മാർത്ഥതയും തന്നെയാണ് ഭാവിയെ നിർണ്ണയിക്കുന്നത്. കോൺഗ്രസിനും യുഡിഎഫിനും ശക്തമായ ദിശാബോധം നൽകാൻ, ദേശീയ നേതൃത്വത്തിന് കരുത്ത് പകരുന്നത് പോലെ, കേരളത്തിലെ ജനങ്ങളെയും. പ്രവർത്തകരെയും പ്രചോദിപ്പിച്ച്, നാളെയുടെ ഭരണത്തിന് ദിശാബോധം നൽകാൻ കഴിയുന്ന നേതാവായി കെ.സി. വേണുഗോപാലൻ ഉയരട്ടെ!ആ നേതൃകാലത്തിനായി പ്രതീക്ഷയോടെ…</em></p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election 2026: ഭൂരിപക്ഷം ഇത്തവണ കൂടും ? വി ശിവൻകുട്ടിയുടെ ആത്മവിശ്വാസത്തിന് കാരണം</title>
					<link>https://www.malayalamtv9.com/kerala/why-v-sivankutty-is-confident-in-his-vote-margin-in-nemom-why-this-constuency-have-importance-2198876.html</link>
					<pubDate>Tue, 14 Apr 2026 12:32:00 +0530</pubDate>
					<dc:creator><![CDATA[Arun Nair]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/why-v-sivankutty-is-confident-in-his-vote-margin-in-nemom-why-this-constuency-have-importance-2198876.html</guid>
					<description><![CDATA[<p>2011-ൽ ബിജെപിയുടെ തന്നെ പ്രബല നേതാവായിരുന്ന ഒ-രാജഗോപാലിനോട് എറ്റുമുട്ടിയപ്പോൾ അന്ന് നേടിയ ഭൂരിപക്ഷം 6415 വോട്ടായിരുന്നു. എന്നാൽ 2016-ൽ മണ്ഡലം പിടിച്ചെടുത്ത് ഒ.രാജഗോപാൽ നേടിയത് 8,671 വോട്ടുകളുടെ ഭൂരിപക്ഷം. 2016-ൽ വീണ്ടും വി.ശിവൻകുട്ടിക്ക് മണ്ഡലം തിരികെ കിട്ടി, എന്നാൽ 2011-ൽ ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കുറവായിരുന്നു അത്. 3,949 വോട്ടുകളുടെ മാത്രം ഭൂരിപക്ഷം. 2466 വോട്ടുകളുടെ കുറവ് ഭൂരിപക്ഷത്തിൽ വന്നു</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Kerala-Assembly-Election-2026_V-Sivankutty.jpg" class="attachment-large size-large wp-post-image" alt="Kerala Assembly Election 2026 V Sivankutty" /></figure><p>ത്രികോണ മത്സരം നടന്നാലും ഇല്ലെങ്കിലും തൻ്റെ ഭൂരിപക്ഷം എത്ര കടക്കുമെന്ന് ഇപ്പോഴെ പറയാൻ വി.ശിവൻകുട്ടിയെ പ്രേരിപ്പിച്ചത് ആത്മവിശ്വാസം മാത്രമാണോ എന്നതാണ് ഇന്നത്തെ ചിന്ത. നേമത്ത് ഇടവും വലവും നടുവും പ്രബലരായ സ്ഥാനാർത്ഥികളാകുമ്പോൾ ഒരു കടുകിട വ്യത്യാസം പോലും വിജയികളെ നിശ്ചയിക്കാം എന്നായിരുന്നു തിരഞ്ഞെടുപ്പിൻ്റെ തുടക്ക കാലത്ത് കേട്ടിരുന്നത്. എങ്കിലും താൻ 5000 വോട്ടിൻ്റെ ഭൂരിപക്ഷം നേടുമെന്ന ഉറച്ച ആത്മവിശ്വാസമുണ്ടായിരുന്നു വി.ശിവൻകുട്ടിയുടെ മാധ്യമങ്ങളോടുള്ള വാക്കുകളിൽ. എന്നാൽ കഴിഞ്ഞ വർഷത്തേക്കാൾ കുറവ് ഭൂരിപക്ഷം ഇത്തവണ പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്തായിരിക്കും.</p>
<h3>അന്നത്തെ ഭൂരിപക്ഷം</h3>
<p>2011-ൽ ബിജെപിയുടെ തന്നെ പ്രബല നേതാവായിരുന്ന ഒ-രാജഗോപാലിനോട് എറ്റുമുട്ടിയപ്പോൾ അന്ന് നേടിയ ഭൂരിപക്ഷം 6415 വോട്ടായിരുന്നു. എന്നാൽ 2016-ൽ മണ്ഡലം പിടിച്ചെടുത്ത് ഒ.രാജഗോപാൽ നേടിയത് 8,671 വോട്ടുകളുടെ ഭൂരിപക്ഷം. 2016-ൽ വീണ്ടും വി.ശിവൻകുട്ടിക്ക് മണ്ഡലം തിരികെ കിട്ടി, എന്നാൽ 2011-ൽ ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കുറവായിരുന്നു അത്. 3,949 വോട്ടുകളുടെ മാത്രം ഭൂരിപക്ഷം. 2466 വോട്ടുകളുടെ കുറവ് ഭൂരിപക്ഷത്തിൽ വന്നു. ഇത്തവണ അത് 5000-ലേക്ക് എത്തുമെന്നാണ് വി.ശിവൻകുട്ടിയുടെ ആത്മവിശ്വാസം.</p>
<h3>കോൺഗ്രസ്സിന് എന്താണ് പറയാനുള്ളത്</h3>
<p>എൽഡിഎഫിലെ വി.ശിവൻകുട്ടിക്ക് പുറമെ, ബിജെപിക്കായി രാജീവ് ചന്ദ്രശേഖറും, യുഡിഎഫിനായി കെഎസ് ശബരീനാഥനും മത്സരത്തിനെത്തുകയാണ്. മറ്റൊരു വശം നോക്കിയാൽ രണ്ട് ടേമുകളിൽ യുഡിഎഫിനായി എൻ ശക്തൻ വിജയിച്ചതൊഴിച്ചാൽ യുഡിഎഫിന് 2016-ലും, 2021-ലും ഒരു ശക്തനായ സ്ഥാനാർത്ഥി നേമത്തുണ്ടായിട്ടില്ല.</p>
<p>ഇത്തവണ ശബരീനാഥൻ വരുമ്പോൾ ആ പ്രശ്നവും മാറുകയാണ്. നിലവിൽ തിരുവനന്തപുരം നഗരസഭാംഗമാണ് ശബരീനാഥൻ. 80 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലത്തിൽ എന്തൊക്കെ പ്രതീക്ഷിക്കാമെന്ന് ഇനി അന്തിമഫലം വരുമ്പോൾ അറിയാം.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election 2026: കണക്കുകൂട്ടലുകള്‍ കഴിഞ്ഞു; പോളിങ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കൂടുതല്‍ കുന്ദമംഗലത്ത്, കുറവ് റാന്നിയില്‍</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-2026-polling-percentage-78-27-percent-ec-releases-detailed-figures-2198709.html</link>
					<pubDate>Mon, 13 Apr 2026 14:24:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-2026-polling-percentage-78-27-percent-ec-releases-detailed-figures-2198709.html</guid>
					<description><![CDATA[<p>Kerala Election Polling Percentage 2026 Details: പോളിങ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 78.27 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. കുന്ദമംഗലം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. റാന്നിയാണ് ഏറ്റവും പിന്നില്‍. കുന്നത്തുനാടാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ രണ്ടാമത്തെ മണ്ഡലം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Voter-3.jpg" class="attachment-large size-large wp-post-image" alt="Voter" /></figure><p><strong>തിരുവനന്തപുരം:</strong> നിയമസഭ തിരഞ്ഞെടുപ്പിലെ അന്തിമ പോളിങ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 78.27 ശതമാനം പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. കുന്ദമംഗലം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്, 84.83 ശതമാനം. 68.99 ശതമാനം പോളിങ് രേഖപ്പെടുത്തിയ റാന്നിയാണ് ഏറ്റവും പിന്നില്‍. കുന്നത്തുനാടാണ് (84.09) ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ രണ്ടാമത്തെ മണ്ഡലം.</p>
<p>1987-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങാണ് സംസ്ഥാനത്ത് ഇത്തവണ രേഖപ്പെടുത്തിയത്. 1987-ല്‍ 80.54 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. പോളിങ് ശതമാനം ഉയര്‍ന്നത് എന്തിന്റെ സൂചനയാണെന്ന് മെയ് നാലിന് മാത്രമേ വ്യക്തമാകൂ.</p>
<p>ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയെന്ന് യുഡിഎഫും, എന്‍ഡിഎയും, ഭരണത്തുടര്‍ച്ചയ്ക്കുള്ള പിന്തുണയെന്ന് എല്‍ഡിഎഫും പ്രതീക്ഷിക്കുന്നു. എസ്‌ഐആറും ഒരു കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ബൂത്ത് തലത്തിലുള്ള പോളിങ് ശതമാനം പുറത്തുവന്നിട്ടില്ല.</p>
<p><strong>Also Read:</strong> <a href="https://www.malayalamtv9.com/kerala/palakkad-bjps-shobha-surendran-vote-bribery-allegation-complaint-statement-recorded-2198649.html">Palakkad Vote Bribery: പാലക്കാട്ടെ വോട്ടിന് കൈക്കൂലി ആരോപണം: പരാതിക്കാരിയുടെ മൊഴിയെടുത്തു</a></p>
<p>പോളിങ് ശതമാനത്തെക്കുറിച്ചുള്ള വിശദമായ കണക്കുകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് പ്രക്രികയയിലെ സുതാര്യത ഉറപ്പാക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം.</p>
<p>തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിശദമായ കണക്കുകള്‍ പുറത്തുവിടാത്തതിനെ തുടര്‍ന്നാണ് സതീശന്‍ കമ്മീഷന് കത്തയച്ചത്. എന്നാല്‍ കമ്മീഷന്‍ നേരത്തെ പുറത്തുവിട്ട അന്തിമ കണക്കില്‍ ഇപ്പോഴും മാറ്റമില്ല. 78.27 ശതമാനം പോളിങ് നടന്നെന്നായിരുന്നു കമ്മീഷന്‍ നേരത്തെയും വ്യക്തമാക്കിയത്. കണക്കുകള്‍ പുറത്തുവിടാന്‍ വൈകുന്നതില്‍ അസ്വഭാവികതയില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഓരോ ബൂത്തിലെയും കണക്കുകള്‍ പാര്‍ട്ടി ഏജന്റുമാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.</p>
]]></content:encoded>
				</item>
							<item>
					<title>UDF Cabinet: വിക്കിപീഡിയയില്‍ സതീശന്‍ മുഖ്യമന്ത്രി; ഫേസ്ബുക്കില്‍ യുഡിഎഫ് മന്ത്രിസഭയും &#8216;രൂപീകരിച്ചു&#8217;; 21 അംഗങ്ങള്‍</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-2026-polling-ends-pranks-begin-netizens-form-udf-cabinet-in-social-media-2198291.html</link>
					<pubDate>Sat, 11 Apr 2026 18:40:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-2026-polling-ends-pranks-begin-netizens-form-udf-cabinet-in-social-media-2198291.html</guid>
					<description><![CDATA[<p>Viral Virtual UDF Cabinet In Social Media: വോട്ടെണ്ണലിന് ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ട്. കണക്കുകൂട്ടലിലാണ് മുന്നണികള്‍. ഇതിനിടെ വിക്കിപീഡിയയില്‍ വി.ഡി. സതീശനെ ആരോ &#8216;മുഖ്യമന്ത്രി&#8217;യാക്കി. ചിലര്‍ ഫേസ്ബുക്കില്‍ യുഡിഎഫ് മന്ത്രിസഭയും &#8216;രൂപീകരിച്ചി&#8217;ട്ടുണ്ട്. ഈ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/VD-Satheesan.jpg" class="attachment-large size-large wp-post-image" alt="VD Satheesan" /></figure><p><strong>തിരുവനന്തപുരം:</strong> മെയ് നാലിന് നടക്കുന്ന വോട്ടെണ്ണല്‍ വരെയുള്ള കാത്തിരിപ്പിന് അല്‍പം ദൈര്‍ഘ്യം കൂടുതലാണ്. കൂട്ടലും കിഴിക്കലുമായി മുന്നോട്ടുപോവുകയാണ് മുന്നണികള്‍. സ്ഥാനാര്‍ത്ഥികള്‍ക്ക് നെഞ്ചിടിപ്പും കൂടുതലാകാം. 10 വര്‍ഷത്തിനു ശേഷം അധികാരത്തിലെത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ്. പോളിങ് ശതമാനം കൂടിയത് ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 100-ലേറെ സീറ്റുകള്‍ നേടുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രഖ്യാപനം.</p>
<p>തുടര്‍ച്ചയായി മൂന്നാമതും അധികാരത്തിലെത്തുമെന്നാണ് എല്‍ഡിഎഫ് ക്യാമ്പിന്റെ കണക്കുകൂട്ടല്‍. ഭൂരിപക്ഷം അല്‍പം കുറഞ്ഞാലും 'എല്‍ഡിഎഫ് 3.O' സാധ്യമാകുമെന്നും ഇടതുനേതാക്കള്‍ പറയുന്നു. ഭരണവിരുദ്ധ വികാരമില്ലെന്നും, പോളിങ് കൂടിയത് എസ്‌ഐആര്‍ മൂലമാണെന്നും അവര്‍ വാദിക്കുന്നു.</p>
<p>ഇത്തവണ മികച്ച റിസള്‍ട്ട് ഉറപ്പെന്നാണ് എന്‍ഡിഎയുടെ നിരീക്ഷണം. രണ്ട് സീറ്റുകളില്‍ വിജയം ഉറപ്പാണ്. മറ്റ് 10 മണ്ഡലങ്ങളില്‍ വിജയസാധ്യതയുണ്ടെന്നും എന്‍ഡിഎ കണക്കുകൂട്ടുന്നു. എന്തായാലും, സോഷ്യല്‍ മീഡിയയില്‍ സ്വന്തം നിരീക്ഷണങ്ങള്‍ പങ്കുവെച്ച് മൂന്ന് മുന്നണികളുടെയും പ്രവര്‍ത്തകരും സജീവമാണ്.</p>
<p>Also Read: <a href="https://www.malayalamtv9.com/kerala/kerala-assembly-election-2026-results-on-may-4-will-the-ldf-retain-power-or-is-a-shift-coming-2197853.html">Kerala Assembly Election 2026: ഭരണത്തുടര്‍ച്ചയോ, അതോ മാറ്റമോ? കേരളത്തിന്റെ വിധി മെയ് നാലിന് അറിയാം; നെഞ്ചിടിപ്പില്‍ മുന്നണികള്‍</a></p>
<h3>യുഡിഎഫ് മന്ത്രിസഭ!</h3>
<p>വോട്ടെണ്ണലിന് ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ട്. എക്‌സിറ്റ് പോളുകള്‍ പോലും ഏപ്രില്‍ 29-ന് ശേഷം പ്രതീക്ഷിച്ചാല്‍ മതി. എന്നാല്‍ ഇതിനിടെ വിക്കിപീഡിയയില്‍ വി.ഡി. സതീശനെ ആരോ 'മുഖ്യമന്ത്രി'യാക്കി. അതുകൊണ്ടും തീര്‍ന്നില്ല, ചിലര്‍ ഫേസ്ബുക്കില്‍ യുഡിഎഫ് മന്ത്രിസഭയും 'രൂപീകരിച്ചി'ട്ടുണ്ട്. യുഡിഎഫ് പ്രവര്‍ത്തകര്‍ അവരുടെ പ്രതീക്ഷകളായും, ഇടത് സൈബറിടങ്ങള്‍ ട്രോളുകളായും പ്രചരിപ്പിച്ചതോടെ യുഡിഎഫ് മന്ത്രിസഭയെക്കുറിച്ചുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.</p>
<p>സതീശന്‍ മുഖ്യമന്ത്രിയാകുമെന്നും, എപി അനില്‍കുമാര്‍ സ്പീക്കറാകുമെന്നാണ് സോഷ്യല്‍ മീഡിയയിലെ വൈറല്‍ പോസ്റ്റിലെ അവകാശവാദം. പിസി വിഷ്ണുനാഥും, ചാണ്ടി ഉമ്മനുമടക്കം 21 പേര്‍ ഈ 'വൈറല്‍ വെര്‍ച്വല്‍ മന്ത്രിസഭ'യില്‍ ഇടം പിടിച്ചിട്ടുണ്ട്. ഈ പോസ്റ്റുകളെ അനുകൂലിച്ചും, പരിഹസിച്ചും നിരവധി പേരാണ് കമന്റുകള്‍ ചെയ്യുന്നത്.</p>
<h3>വെര്‍ച്വല്‍ മന്ത്രിസഭയിലെ അംഗങ്ങള്‍</h3>
<ul>
<li>മുഖ്യമന്ത്രി: വി.ഡി. സതീശന്‍</li>
<li>രമേശ് ചെന്നിത്തല</li>
<li>സണ്ണി ജോസഫ്</li>
<li>പിസി വിഷ്ണുനാഥ്</li>
<li>കെ മുരളീധരൻ</li>
<li>അൻവർ സാദത്ത്</li>
<li>വിപി സജീന്ദ്രൻ</li>
<li>ബിന്ദു കൃഷ്ണ</li>
<li>എം വിൻസെന്റ്</li>
<li>എം ലിജു</li>
<li>ചാണ്ടി ഉമ്മൻ</li>
<li>പികെ കുഞ്ഞാലിക്കുട്ടി</li>
<li>കെഎം ഷാജി</li>
<li>എൻ ഷംസുദ്ദീൻ</li>
<li>പികെ ബഷീർ</li>
<li>മോൻസ് ജോസഫ്</li>
<li>അപു ജോൺ ജോസഫ്</li>
<li>ഷിബു ബേബി ജോൺ</li>
<li>സിപി ജോൺ</li>
<li>അനൂപ് ജേക്കബ്</li>
<li>കെകെ രമ/ മാണി സി കാപ്പൻ</li>
</ul>
<h3>ഒരു വൈറല്‍ പോസ്റ്റ്‌</h3>
<p><iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsonymnidhiry%2Fposts%2Fpfbid0jPdahdZZsCrASUgmK2sqczqm81n1cpeQx82hfhpQDJ8qb82SP8cbratkY6jazK9nl&amp;show_text=true&amp;width=500" width="480" height="360" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
				</item>
							<item>
					<title>Actress Krishna Prabha: ഞാൻ വോട്ട് ചെയ്തത് എൽഡിഎഫിന്; അവർ തന്നെ ഇനിയും ഭരിക്കണം എന്നാണ് ആഗ്രഹമെന്ന് കൃഷ്ണപ്രഭ</title>
					<link>https://www.malayalamtv9.com/entertainment/actress-krishna-prabha-revealed-she-voted-for-ldf-says-wants-them-to-continue-ruling-2197979.html</link>
					<pubDate>Fri, 10 Apr 2026 12:58:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/actress-krishna-prabha-revealed-she-voted-for-ldf-says-wants-them-to-continue-ruling-2197979.html</guid>
					<description><![CDATA[<p>Actress Krishna Prabha: താനും കുടുംബവും എൽഡിഎഫിനായി ആണ് വോട്ട് ചെയ്തത് എന്നും എൽഡിഎഫ് മൂന്നാമത്തെ തവണയും ഭരിക്കണം എന്നാണ് ആഗ്രഹിക്കുന്നത് അവർ തന്നെ ഭരണം നടത്തണമെന്നും നടി കൃഷ്ണപ്രഭാ അഭിപ്രായപ്പെട്ടു. വോട്ട് ചെയ്ത് മടങ്ങി വരുമ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു&#8230;തനിക്കും ഇലക്ഷനിൽ മത്സരിക്കാനുള്ള അവസരം വന്നിരുന്നു തന്നെയും മത്സരിക്കുവാൻ വേണ്ടി ട്വന്റി ട്വന്റി സമീപിച്ചിരുന്നു&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Krishna-Prabha.jpg" class="attachment-large size-large wp-post-image" alt="Krishna Prabha" /></figure><p>പതിനാറാമത് കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ വോട്ട് നൽകിയത് എൽഡിഎഫിന് ആണെന്ന് തുറന്നുപറഞ്ഞ് നടി കൃഷ്ണപ്രഭ. എൽഡിഎഫ് തന്നെ ഇനിയും ഭരിക്കണം എന്നാണ് തന്റെ ആഗ്രഹം എന്നും നടി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ രാഷ്ട്രീയമായ തന്റെ നിലപാടുകൾ നടി കൃഷ്ണ പ്രഭ തുറന്നു പറഞ്ഞിരുന്നു. ഇത്തവണ ഏറ്റവും കൂടുതൽ സെലിബ്രിറ്റികൾ മത്സരിച്ച ഒരു തിരഞ്ഞെടുപ്പ് കൂടിയായിരുന്നു. തിരഞ്ഞെടുപ്പിൽ സെലിബ്രിറ്റികൾ മത്സരിക്കുന്നതിനെ കുറിച്ചും തന്റെ നിലപാട് കൃഷ്ണപ്രഭ വ്യക്തമാക്കിയതാണ്.</p>
<p>തനിക്കും ഇലക്ഷനിൽ മത്സരിക്കാനുള്ള അവസരം വന്നിരുന്നു തന്നെയും മത്സരിക്കുവാൻ വേണ്ടി ട്വന്റി ട്വന്റി സമീപിച്ചിരുന്നു. എന്നാൽ ഒരു മണ്ഡലത്തിൽ മത്സരിക്കേണ്ടത് അവിടെത്തന്നെ കാലങ്ങളായി പ്രവർത്തിക്കുന്ന ആളുകളാണ്. അവർക്ക് മാത്രമേ ആ നാടിനെയും നാട്ടുകാരെയും പൂർണമായും മനസ്സിലാക്കാൻ സാധിക്കൂ എന്നും നടി പറഞ്ഞു. കൂടാതെ പല താരങ്ങളുടെയും സ്ഥാനാർത്ഥിത്വം തള്ളിയതിനെ കുറിച്ചും നടി വിമർശനം നടത്തിയിരുന്നു.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/actress-krishna-prabha-about-depression-stage-she-go-and-how-its-survived-2195987.html">ഒരാഴ്ചയാണ് അന്ന് കരഞ്ഞത്; മാനസികമായി തളർന്ന ദിവസങ്ങളെക്കുറിച്ച് കൃഷ്ണപ്രഭ</a></strong></p>
<p>നടി വീണാ നായർ, ലക്ഷ്മി നായർ എന്നിവർക്ക് വോട്ടില്ലാത്തതിന്റെ പേരിൽ അവരുടെ സ്ഥാനാർത്ഥിത്വം ഇലക്ഷൻ കമ്മീഷൻ തള്ളിയിരുന്നു. ഇതിനെതിരെ ആയിരുന്നു നടിയുടെ വിമർശനം. കോളേജിൽ പോകാത്തവർ പോലും കോളേജ് പഠനകാലത്ത് രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്നു എന്ന് പറയുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ എബിവിപിയിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നതും പറയുന്നവരുണ്ട്, എന്നിട്ടും വോട്ടർപട്ടികയിൽ പേര് ചേർക്കണം എന്ന് വിവരം അറിയില്ലേ എന്നാണ് വിമർശിച്ചത്. അതേസമയം പതിനാറാമത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം മെയ് നാലിന് വരും.വലിയ വിജയ പ്രതീക്ഷയിലാണ് മുന്നണികൾ.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election Updates Live : ശതമാനം കൂടുന്നത് ആർക്ക് ഗുണം? യഥാർത്ഥ കണക്കുകൾ ഇന്ന്, അറിയാം വാർത്തകൾ</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-live-updates-will-this-high-polling-percentage-helps-partys-what-cpm-congress-bjp-thinking-now-2197886.html</link>
					<pubDate>Fri, 10 Apr 2026 08:21:00 +0530</pubDate>
					<dc:creator><![CDATA[Arun Nair]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-live-updates-will-this-high-polling-percentage-helps-partys-what-cpm-congress-bjp-thinking-now-2197886.html</guid>
					<description><![CDATA[<p>തൃശ്ശൂരിൽ വിരലിന് പരിക്കേറ്റ യുവതിക്ക് വോട്ടവകാശം നിഷേധിച്ചത് തുടങ്ങി വിവാദങ്ങൾക്ക് ഇത്തവണയും തിരഞ്ഞെടുപ്പിൽ കുറവുണ്ടായിരുന്നില്ല. 78.20 ശതമാനം പോളിങ് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണെങ്കിലും അന്തിമ ശതമാന കണക്കുകൾ ഇന്ന് വരുന്നതോടെ ഒരു പക്ഷെ ഇനിയും ഉയരാം. എന്താണ് ഇനി തിരഞ്ഞെടുപ്പിൽ അറിയാനുള്ളത്.  ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും, ഇവിടെ വായിച്ചറിയാം,</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Kerala-Assembly-Election-2026_Pos-Polling-Days.jpg" class="attachment-large size-large wp-post-image" alt="Kerala Assembly Election 2026 Pos Polling Days" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്തെ വോട്ടിംഗ് പ്രക്രിയ പൂർത്തിയായി കഴിഞ്ഞു. ഇനി മെയ്-4ന് അന്തിമ ഫലം എത്തുന്നതോടെ തിരഞ്ഞെടുപ്പ് മഹോത്സവത്തിന് തിരശ്ശീല വീഴും. സംഭവ ബഹുലമായ തിരഞ്ഞെടുപ്പ് എന്ന് പറയാൻ സാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ആകെയുണ്ടായ കള്ളവോട്ട് ആരോപണങ്ങൾ, തൃശ്ശൂരിൽ വിരലിന് പരിക്കേറ്റ യുവതിക്ക് വോട്ടവകാശം നിഷേധിച്ചത് തുടങ്ങി വിവാദങ്ങൾക്ക് ഇത്തവണയും തിരഞ്ഞെടുപ്പിൽ കുറവുണ്ടായിരുന്നില്ല. 78.20 ശതമാനം പോളിങ് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണെങ്കിലും അന്തിമ ശതമാന കണക്കുകൾ ഇന്ന് വരുന്നതോടെ ഒരു പക്ഷെ ഇനിയും ഉയരാം. എന്താണ് ഇനി തിരഞ്ഞെടുപ്പിൽ അറിയാനുള്ളത്. ഇവിടെ വായിച്ചറിയാം</p>
]]></content:encoded>
				</item>
							<item>
					<title>Assam Puducherry Election 2026: അസമിലും, പുതുച്ചേരിയിലും കൂറ്റന്‍ പോളിങ്; പ്രതീക്ഷയില്‍ മുന്നണികള്‍</title>
					<link>https://www.malayalamtv9.com/india/assam-puducherry-register-record-voter-turnout-in-assembly-election-2026-2197856.html</link>
					<pubDate>Fri, 10 Apr 2026 07:05:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/assam-puducherry-register-record-voter-turnout-in-assembly-election-2026-2197856.html</guid>
					<description><![CDATA[<p>Assam and Puducherry Assembly Election 2026: അസമിലും, പുതുച്ചേരിയിലും രേഖപ്പെടുത്തിയത് ചരിത്രത്തിലെ ഉയര്‍ന്ന പോളിങ്.അസമില്‍ 85.38 ശതമാനവും, പുതുച്ചേരിയില്‍ 89.83 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഇതിന് മുമ്പ് 84.67 ആയിരുന്നു അസമിലെ ഏറ്റവും ഉയര്‍ന്ന പോളിങ്. പുതുച്ചേരിയിലേത് 86.19 ശതമാനവും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Assam-Election-2026.jpg" class="attachment-large size-large wp-post-image" alt="Assam Election 2026" /></figure><p><strong>ഗുവാഹത്തി:</strong> അസമിലും, പുതുച്ചേരിയിലും രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന പോളിങ്. ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അസമില്‍ 85.38 ശതമാനവും, പുതുച്ചേരിയില്‍ 89.83 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഇതിന് മുമ്പ് 84.67 ആയിരുന്നു അസമിലെ (2016) ഏറ്റവും ഉയര്‍ന്ന പോളിങ്. പുതുച്ചേരിയിലേത് 86.19 ശതമാനവും (2011).</p>
<p>കേരളത്തിനൊപ്പമായിരുന്നു അസമിലെയും, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പ് നടന്നു. കേരളത്തിലെയും, അസമിലെയും, പുതുച്ചേരിയിലെയും, തിരഞ്ഞെടുപ്പ്‌ ഇന്ത്യയ്ക്ക് മാത്രമല്ല, മുഴുവൻ ജനാധിപത്യ ലോകത്തിനും ഒരു ചരിത്ര സാക്ഷ്യമാണെന്ന്‌ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. ഓരോ വോട്ടർമാരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മെയ് 4 ന് ഫലം പ്രഖ്യാപിക്കും.</p>
<p>മണ്ഡല പുനർനിർണയത്തിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു അസമിലേത്. ബിജെപി 90 സീറ്റുകളിലും അസം ഗണ പരിഷത്ത് 26 സീറ്റുകളിലും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് 11 സീറ്റുകളിലും മത്സരിച്ചു. എംപി ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തില്‍ 99 സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചു. റൈജോർ ദളിന് 13 സീറ്റുകളും അസം ജാതിയ പരിഷത്തിന് 10 സീറ്റുകളും ചെറിയ പാർട്ടികൾക്ക് ആറ് സീറ്റുകളും നൽകി.</p>
<p>Also Read: <a href="https://malayalamtv9.com/kerala/kerala-assembly-election-2026-results-on-may-4-will-the-ldf-retain-power-or-is-a-shift-coming-2197853.html">Kerala Assembly Election 2026: ഭരണത്തുടര്‍ച്ചയോ, അതോ മാറ്റമോ? കേരളത്തിന്റെ വിധി മെയ് നാലിന് അറിയാം; നെഞ്ചിടിപ്പില്‍ മുന്നണികള്‍</a></p>
<p>അസമിലെ ഉയര്‍ന്ന പോളിങ് ചരിത്രപരമാണെന്ന് മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ പറഞ്ഞു. ജനങ്ങളുടെ മുഖത്ത് പ്രതീക്ഷ, അഭിമാനം, സന്തോഷം എന്നിവ ഇതിനകം ദൃശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 35 ജില്ലകളിലായി 31,490 പോളിംഗ് സ്റ്റേഷനുകളിലായി വോട്ടെടുപ്പ് നടന്നു. 722 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്.</p>
<p>പുതുച്ചേരിയില്‍ എന്‍ആര്‍ കോണ്‍ഗ്രസ്-ബിജെപി-എഐഎഡിഎംകെ (എന്‍ഡിഎ) സഖ്യം കോണ്‍ഗ്രസ്-ഡിഎംകെ (ഇന്ത്യാ മുന്നണി) സഖ്യത്തിനെതിരെ മത്സരിക്കുന്നു. 30 സീറ്റുകളിലേക്കാണ് പോരാട്ടം. വിജയിയുടെ ടിവികെയും മത്സരിച്ചിരുന്നു. സീമാന്റെ നാം തമിഴർ കച്ചി (എൻ.ടി.കെ) ആണ് മത്സരത്തിലുള്ള മറ്റൊരു പാർട്ടി.</p>
<h3>30 ഓളം പേർക്ക് പരിക്ക്‌</h3>
<p>അസമിൽ നടന്ന വോട്ടെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ 30 ഓളം പേർക്ക് പരിക്കേറ്റതായും ഏഴ് പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ട്. ഒരു പോളിംഗ് ബൂത്തിൽ ഉണ്ടായ തർക്കത്തെത്തുടർന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കാർത്തിക് സേന സിൻഹ ഒരു ഇവിഎമ്മിന് കേടുപാടുകൾ വരുത്തിയതായും ഇത് കോൺഗ്രസും ബിജെപിയും തമ്മിലുള്ള സംഘർഷത്തിന് കാരണമായതായും ഒരു ഉദ്യോഗസ്ഥൻ പിടിഐയോട്‌ പറഞ്ഞു.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election 2026: ഭരണത്തുടര്‍ച്ചയോ, അതോ മാറ്റമോ? കേരളത്തിന്റെ വിധി മെയ് നാലിന് അറിയാം; നെഞ്ചിടിപ്പില്‍ മുന്നണികള്‍</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-2026-results-on-may-4-will-the-ldf-retain-power-or-is-a-shift-coming-2197853.html</link>
					<pubDate>Fri, 10 Apr 2026 06:07:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-2026-results-on-may-4-will-the-ldf-retain-power-or-is-a-shift-coming-2197853.html</guid>
					<description><![CDATA[<p>Kerala assembly election LDF vs UDF vs NDA battle 2026: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം മെയ് നാലിന് അറിയാം. ഇനിയുള്ള 24 ദിനം ഓരോ മുന്നണികളും കൂട്ടലും കിഴിക്കലുമായി മുന്നോട്ടുപോകും. പ്രചാരണത്തിരക്കുകള്‍ അവസാനിച്ചതോടെ, ഇനിയുള്ള കുറച്ചുദിനം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമത്തിനുള്ളതാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Kerala-Election-2026-1.jpg" class="attachment-large size-large wp-post-image" alt="Kerala Election 2026" /></figure><p><strong>തിരുവനന്തപുരം:</strong> ഭരണത്തുടര്‍ച്ചയോ, അതോ മാറ്റമോ? രാഷ്ട്രീയ കേരളം ഉന്നയിക്കുന്ന ഈ ചോദ്യത്തിന്റെ ഉത്തരം മെയ് നാലിന് അറിയാം. ഇനിയുള്ള 24 ദിനം നെഞ്ചിടിപ്പോടെ മുന്നണികള്‍ കൂട്ടലും കിഴിക്കലുമായി മുന്നോട്ടുപോകും. പ്രചാരണത്തിരക്കുകള്‍ അവസാനിച്ചതോടെ, ഇനിയുള്ള കുറച്ചുദിനം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമത്തിനുള്ളതാണ്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം 78.20 ശതമാനം പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. അന്തിമ കണക്കുകള്‍ ഇന്ന് വ്യക്തമാകും.</p>
<p>ഉയര്‍ന്ന പോളിങ് ശതമാനം ആരെ തുണയ്ക്കുമെന്നാണ് ഇനി അറിയേണ്ടത്. പോളിങ് ശതമാനം ഉയരുന്നത് പ്രതിപക്ഷത്തെ തുണയ്ക്കുമെന്ന പൊതുധാരണയാണ് യുഡിഎഫിന്റെ പിടിവള്ളി. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം പ്രകടമാണെന്നും, യുഡിഎഫ് തരംഗം ആഞ്ഞടിക്കുമെന്നും ഭരണമാറ്റം ഉറപ്പാണെന്നും പ്രതിപക്ഷം കണക്കുകൂട്ടുന്നു.</p>
<p>എന്നാല്‍ തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. പോളിങ് ശതമാനം ഉയരുന്നത് തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് ഇടതുമുന്നണി നേതാക്കള്‍ പറയുന്നത്. 1987-ലെ തിരഞ്ഞെടുപ്പിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. 80.54 ശതമാനം. അന്ന് എല്‍ഡിഎഫാണ് വിജയിച്ചത്. ഉയര്‍ന്ന പോളിങ് ശതമാനം ജനം എല്‍ഡിഎഫിനൊപ്പമാണെന്ന സൂചനയാണ് നല്‍കുന്നതെന്ന ആത്മവിശ്വാസത്തിലാണ് ഇടതുക്യാമ്പ്.</p>
<p>Also Read: <a href="https://www.malayalamtv9.com/kerala/kerala-assembly-election-2026-sees-record-polling-percentage-highest-since-1987-2197793.html">Kerala Assembly Election 2026: പോളിങ്ങില്‍ ചരിത്രം രചിച്ച് കേരളം; 1987 ആവര്‍ത്തിക്കുന്നു</a></p>
<p>എന്‍ഡിഎ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ തിരഞ്ഞെടുപ്പായി ഇത്തവണത്തേത് മാറുമെന്നാണ് ബിജെപിയുടെ ആത്മവിശ്വാസം. നിയമസഭയില്‍ ഇത്തവണ ഒന്നിലേറെ എന്‍ഡിഎ എംഎല്‍എമാര്‍ ഉണ്ടാകുമെന്നും ബിജെപി കണക്കുകൂട്ടുന്നു.</p>
<h3>പോളിങ് ശതമാനം</h3>
<p>അതേസമയം, പോളിങ് ശതമാനത്തിലെ വര്‍ധനവ് 'എസ്‌ഐആര്‍ ഇഫക്ട്' മൂലമാണെന്ന് വിലയിരുത്തലുകളുണ്ട്. എസ്‌ഐആറിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. പോളിങ് കൂടുന്നതും, കുറയുന്നതും ഏതെങ്കിലും മുന്നണിയുടെ ജയ-പരാജയ സാധ്യതകള്‍ നിര്‍ണയിക്കുന്നില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.</p>
]]></content:encoded>
				</item>
							<item>
					<title>Assam-Puthuchery Election 2026: റെക്കോർഡുകൾ തകർത്ത് പുതുച്ചേരിയും അസമും; ഭരണം മാറുമോ തുടരുമോ?</title>
					<link>https://www.malayalamtv9.com/india/assam-puthuchery-assembly-election-2026-voting-ends-record-massive-polling-in-both-states-2197847.html</link>
					<pubDate>Thu, 09 Apr 2026 21:46:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/assam-puthuchery-assembly-election-2026-voting-ends-record-massive-polling-in-both-states-2197847.html</guid>
					<description><![CDATA[<p>Assam Puthuchery Assembly Election 2026: അസമിൽ 84.42 ശതമാനം പോളിങ്ങും കേരളത്തിൽ 75.01 ശതമാനവുമാണ് പോളിങ്. അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലായി വൈകുന്നേരം 5 മണിയോടെ 84.42 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. പുതുച്ചേരിയുടെ ഭാഗമായ മാഹിയിലാണ് 30 മണ്ഡലങ്ങളിൽ വെച്ച് ഏറ്റവും കുറഞ്ഞ പോളിംഗ് (72.36 ശതമാനം) രേഖപ്പെടുത്തിയത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Assembly-Election-2026.jpg" class="attachment-large size-large wp-post-image" alt="Assembly Election 2026" /></figure><p><strong>ന്യൂഡൽഹി:</strong> അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ, മൂന്ന് സംസ്ഥാനത്തും കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. കണക്കുകൾ പ്രകാരം, പുതുച്ചേരിയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. വൈകുന്നേരം എട്ട് മണി വരെയുള്ള ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, കേന്ദ്രഭരണ പ്രദേശത്ത് 89.87 ശതമാനമാണ് രേഖപ്പെടുത്തിയത്.</p>
<p>അസമിൽ 84.42 ശതമാനം പോളിങ്ങും കേരളത്തിൽ 75.01 ശതമാനവുമാണ് പോളിങ്. അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലായി വൈകുന്നേരം 5 മണിയോടെ 84.42 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. 2021ൽ 82.04 ശതമാനമായിരുന്നു പോളിങ്. അസമിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ തുടർച്ചയായ മൂന്നാം തവണയും അധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുമ്പോൾ, ഒരു ദശാബ്ദത്തിനുശേഷം അധികാരം തിരിച്ചു പിടിക്കാൻ ഒരുങ്ങുകയാണ് കോൺ​ഗ്രസ്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/assembly-elections-2026-assam-and-puducherry-go-to-polls-in-single-phase-today-2197509.html">കേരളത്തിനൊപ്പം അസമും, പുതുച്ചേരിയും പോളിങ് ബൂത്തിലേക്ക്; ജനം ആർക്കൊപ്പം?</a></strong></p>
<p>കേരളത്തിലെ പുതുച്ചേരിയുടെ ഭാഗമായ മാഹിയിലാണ് 30 മണ്ഡലങ്ങളിൽ വെച്ച് ഏറ്റവും കുറഞ്ഞ പോളിംഗ് (72.36 ശതമാനം) രേഖപ്പെടുത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെ ഏഴ് മണ്ഡലങ്ങൾ 90 ശതമാനത്തിന് മുകളിലും, 22 മണ്ഡലങ്ങൾ 80 ശതമാനത്തിന് മുകളിലും പോളിംഗ് രേഖപ്പെടുത്തിയിരുന്നു.</p>
<p>അസമിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് ദൽഗാം മണ്ഡലത്തിലാണ് (94.57 ശതമാനം). അതേസമയം അമ്രിയിലാണ് ഏറ്റവും കുറവ് (70.40 ശതമാനം) ശതമാനം രേഖപ്പെടുത്തിയത്. ഒറ്റ ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ ആകെ 722 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് മത്സരിക്കുന്നത്. 35 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 31,490 പോളിംഗ് സ്റ്റേഷനുകളിൽ രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ടെടുപ്പ് നടന്നത്.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election 2026: ഒരുമിച്ച് മുന്നേറാം, നവകേരളത്തിനായി&#8230; വോട്ടർമാർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി</title>
					<link>https://www.malayalamtv9.com/kerala/cm-pinarayi-vijayan-thanks-voters-as-kerala-assembly-election-2026-conclude-peacefully-2197845.html</link>
					<pubDate>Thu, 09 Apr 2026 21:15:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/cm-pinarayi-vijayan-thanks-voters-as-kerala-assembly-election-2026-conclude-peacefully-2197845.html</guid>
					<description><![CDATA[<p>CM Pinarayi Vijayan Thanks Voters : ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന് സമ്മതിദാനാവകാശം വിനിയോഗിച്ച മുഴുവൻ വോട്ടർമാർക്കും മുഖ്യമന്ത്രി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. ചുരുങ്ങിയ പ്രചാരണ സമയം മാത്രമേ ലഭിച്ചിരുന്നുള്ളൂ എങ്കിലും ചൂടിനെ വകവെക്കാതെ പ്രവർത്തിച്ച എല്ലാ രാഷ്ട്രീയ പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/03/Pinarayi-vIjayan-1-3.jpg" class="attachment-large size-large wp-post-image" alt="Pinarayi Vijayan (1)" /></figure><p><strong>തിരുവനന്തപുരം:</strong> പതിനാറാം കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ വോട്ടർമാർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികൂല കാലാവസ്ഥയെയും കടുത്ത വേനൽച്ചൂടിനെയും അവഗണിച്ച് ബൂത്തുകളിലെത്തിയ ജനങ്ങൾ കേരളത്തിന്റെ ഉയർന്ന ജനാധിപത്യ ബോധമാണ് പ്രകടിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന് സമ്മതിദാനാവകാശം വിനിയോഗിച്ച മുഴുവൻ വോട്ടർമാർക്കും മുഖ്യമന്ത്രി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. ചുരുങ്ങിയ പ്രചാരണ സമയം മാത്രമേ ലഭിച്ചിരുന്നുള്ളൂ എങ്കിലും ചൂടിനെ വകവെക്കാതെ പ്രവർത്തിച്ച എല്ലാ രാഷ്ട്രീയ പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.</p>
<p>സംസ്ഥാനത്ത് എവിടെയും വലിയ അനിഷ്ട സംഭവങ്ങളില്ലാതെ സമാധാനപരമായി വോട്ടെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി വിലയിരുത്തി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പോലീസ്-കേന്ദ്രസേനാ അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ അഹോരാത്രമുള്ള അധ്വാനത്തെ അദ്ദേഹം ശ്ലാഘിച്ചു. പ്രതികൂല കാലാവസ്ഥയെ വകവെക്കാതെ പോളിംഗ് ബൂത്തുകളിലെത്തിയ ജനങ്ങൾ, കേരളത്തിന്റെ ഉയർന്ന ജനാധിപത്യ ബോധത്തിന്റെയും നാടിനോടുള്ള ഉന്നതമായ പ്രതിബദ്ധതയുടെയും നേർക്കാഴ്ചയാണ് നൽകിയത്. - മുഖ്യമന്ത്രി കുറിച്ചു.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/india/from-indias-30-hour-served-chief-minister-to-23-days-served-malayali-woman-cm-interesting-facts-in-indian-politics-2199974.html"> 30 മണിക്കൂർ മുഖ്യമന്ത്രിയായിരുന്ന നേതാവും, 23 ദിവസത്തിൽ പദവി ഒഴിഞ്ഞ മലയാളിയും</a></strong></p>
<p>നവകേരളത്തിനായി നമുക്ക് ഒരുമിച്ച് മുന്നേറാം എന്ന ആഹ്വാനത്തോടെയാണ് മുഖ്യമന്ത്രി തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. വോട്ടെടുപ്പ് പൂർത്തിയായതോടെ ഇനി മെയ് 4-ലെ വോട്ടെണ്ണൽ ഫലത്തിനായുള്ള കാത്തിരിപ്പിലാണ് കേരളം.</p>
<p><iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPinarayiVijayan%2Fposts%2Fpfbid0nKtXd7v1WoivWL9fQR9C4k7wrFj642gkQDDRvxEmcA9pWSG1sRdnC6uts1B79bhUl&amp;show_text=true&amp;width=500" width="480" height="360" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election 2026: പോളിങ്ങില്‍ ചരിത്രം രചിച്ച് കേരളം; 1987 ആവര്‍ത്തിക്കുന്നു</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-2026-sees-record-polling-percentage-highest-since-1987-2197793.html</link>
					<pubDate>Thu, 09 Apr 2026 21:00:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-2026-sees-record-polling-percentage-highest-since-1987-2197793.html</guid>
					<description><![CDATA[<p>Kerala Election 2026 Sets New Record, Highest Polling Since 1987: 1987ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത്. എസ്‌ഐആര്‍ മാറ്റങ്ങളെ തുടര്‍ന്ന് വരുന്ന തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പോളിങ് ഉണ്ടാകുമെന്ന ആത്മവിശ്വാസം തെരഞ്ഞെടുപ്പ് കമ്മീഷനും ഉണ്ടായിരുന്നു. ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് പ്രവാസികള്‍ ധാരാളം നാട്ടിലേക്ക് തിരിച്ചെത്തിയത് പോളിങ് ശതമാനം ഉയരാന്‍ കാരണമായെന്നാണ് വിദഗ്ധര്‍ പറയുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Kerala-Assembly-Election-2026-2.jpg" class="attachment-large size-large wp-post-image" alt="Kerala Assembly Election 2026 (2)" /></figure><p><strong>തിരുവനന്തപുരം</strong>: സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പ് അവസാനിച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വമ്പിച്ച പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പാണ് കടന്നുപോയിരിക്കുന്നത്.<br />
78.20% പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. പോളിങ് ശതമാനം വര്‍ധിച്ചത് എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച നല്‍കുമോ അല്ലെങ്കില്‍ ഭരണമാറ്റം സംഭവിക്കുമോ എന്നറിയാന്‍ മെയ് നാല് വരെ കാത്തിരിക്കണം. എന്തോ ഒരു സന്ദേശം ജനങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നൂവെന്നതിന്റെ തെളിവാണ് പോളിങ് ശതമാനം ഉയര്‍ന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.</p>
<h3>ജില്ല തിരിച്ചുള്ള വോട്ടിങ് ശതമാനം</h3>
<p><strong>തിരുവനന്തപുരം</strong>- 76.60%<br />
<strong>കൊല്ലം</strong>- 76.17%<br />
<strong>പത്തനംതിട്ട</strong>- 70.38%<br />
<strong>ആലപ്പുഴ</strong>- 76.83%<br />
<strong>കോട്ടയം</strong>- 74.30%<br />
<strong>ഇടുക്കി</strong>- 77.02%<br />
<strong>എറണാകുളം</strong>- 79.37%<br />
<strong>തൃശൂര്‍</strong>- 76.63%<br />
<strong>പാലക്കാട്</strong>- 80.26%<br />
<strong>മലപ്പുറം</strong>- 79.05%<br />
<strong>കോഴിക്കോട്</strong>- 80.07%<br />
<strong>വയനാട്</strong>- 78.77%<br />
<strong>കണ്ണൂര്‍</strong>- 77.62%<br />
<strong>കാസര്‍കോട്</strong>- 77.34%</p>
<h3>2026ലെ പോളിങ് നില</h3>
<ul>
<li>രാവിലെ 9 മണി - 18%</li>
<li>ഉച്ചയ്ക്ക് 12 മണി - 45%</li>
<li>വൈകിട്ട് 3 മണി - 68%</li>
<li>5 മണി - 73-75%</li>
</ul>
<h3>ചരിത്ര പോളിങ്</h3>
<p>1987ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത്. എസ്‌ഐആര്‍ മാറ്റങ്ങളെ തുടര്‍ന്ന് വരുന്ന തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പോളിങ് ഉണ്ടാകുമെന്ന ആത്മവിശ്വാസം തെരഞ്ഞെടുപ്പ് കമ്മീഷനും ഉണ്ടായിരുന്നു.</p>
<ul>
<li>1957ല്‍ 65.49 ശതമാനം</li>
<li>1960ല്‍ 85.72 ശതമാനം</li>
<li>1965ല്‍ 75.12 ശതമാനം</li>
<li>1967ല്‍ 75.67 ശതമാനം</li>
<li>1970ല്‍ 75.29 ശതമാനം</li>
<li>1977ല്‍ 79.19 ശതമാനം</li>
<li>1980ല്‍ 72.23 ശതമാനം</li>
<li>1982ല്‍ 73.51 ശതമാനം</li>
<li>1987ല്‍ 80.54 ശതമാനം</li>
<li>1991ല്‍ 73.42 ശതമാനം</li>
<li>1996ല്‍ 71.16 ശതമാനം</li>
<li>2001ല്‍ 72.47 ശതമാനം</li>
<li>2006ല്‍ 72.38 ശതമാനം</li>
<li>2011ല്‍ 74.92 ശതമാനം</li>
<li>2016ല്‍ 77.1 ശതമാനം</li>
<li>2021ല്‍ 75.75 ശതമാനം</li>
<li>2026ല്‍ 80 ശതമാനം</li>
</ul>
<p><strong>Also Read: <a href="https://www.malayalamtv9.com/elections/kerala-assembly-election-2026-polling-percentage-and-important-incidents-and-allegations-2197789.html" target="_blank" rel="noopener">Kerala Assembly Election 2026: വോട്ടെടുപ്പു സമയം അവസാനിച്ചു… 2021- ലെ കണക്കുകൾ തിരുത്തിയ പോളിങ് ശതമാനം, ഇനി 25 ദിവസത്തെ കാത്തിരിപ്പ് മാത്രം</a></strong></p>
<h3>എന്തുകൊണ്ട് പോളിങ് ഉയര്‍ന്നു?</h3>
<p>ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് പ്രവാസികള്‍ ധാരാളം നാട്ടിലേക്ക് തിരിച്ചെത്തിയത് പോളിങ് ശതമാനം ഉയരാന്‍ കാരണമായെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ പോകുന്ന മുന്നേറ്റമാണ് സംഭവിച്ചിരിക്കുന്ന വിലയിരുത്തലുമുണ്ട്. 87ല്‍ സംഭവിച്ചതുപോലെയാണെങ്കില്‍ ഈ പോളിങ് ശതമാനം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫിന് തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെടില്ലെന്നും ബിജെപിയുടെ വോട്ട് ശതമാനം ഉയരുമെന്ന വിലയിരുത്തലുകളും വിദഗ്ധര്‍ നടത്തുന്നു.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election 2026: വോട്ടെടുപ്പു സമയം അവസാനിച്ചു&#8230; 2021- ലെ കണക്കുകൾ തിരുത്തിയ പോളിങ് ശതമാനം, ഇനി 25 ദിവസത്തെ കാത്തിരിപ്പ് മാത്രം</title>
					<link>https://www.malayalamtv9.com/elections/kerala-assembly-election-2026-polling-percentage-and-important-incidents-and-allegations-2197789.html</link>
					<pubDate>Thu, 09 Apr 2026 20:49:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Election 2026 News]]></category>
										<guid>https://www.malayalamtv9.com/elections/kerala-assembly-election-2026-polling-percentage-and-important-incidents-and-allegations-2197789.html</guid>
					<description><![CDATA[<p>Polling percentage and important incidents and allegations: കേരളത്തിനൊപ്പം വോട്ടെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും റെക്കോർഡ് പോളിങ് ആണ് രേഖപ്പെടുത്തിയത്. അഞ്ചു മണി വരെ അസമിൽ 84.42 ശതമാനവും പുതുച്ചേരിയിൽ 86.92 ശതമാനവും വോട്ട് രേഖപ്പെടുത്തി. വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പായതിനാൽ ഉയർന്ന പോളിങ് ശതമാനം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. മെയ് 4-നാണ് വോട്ടെണ്ണൽ. കേരളം ആർക്കൊപ്പം നിൽക്കുമെന്ന് അറിയാൻ ഇനി 25 ദിവസത്തെ കാത്തിരിപ്പ് മാത്രം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/election-ink-2-1.jpg" class="attachment-large size-large wp-post-image" alt="Kerala Assembly Election 2026" /></figure><p><strong>തിരുവനന്തപുരം:</strong> ആഴ്ചകൾ നീണ്ട ആവേശകരമായ പ്രചാരണങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ കേരളം പോളിങ് ബൂത്തിലെത്തി വിധിയെഴുതി. പൊള്ളുന്ന ചൂടിനെ അവഗണിച്ച് വോട്ടർമാർ കൂട്ടത്തോടെ എത്തിയതോടെ സംസ്ഥാനത്ത് മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. ഒടുവിലത്തെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 78.12 ശതമാനം പേർ വോട്ടു രേഖപ്പെടുത്തി. കോഴിക്കോട്ടും പാലക്കാട്ടും പോളിങ് 80 ശതമാനം കടന്നു. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിങ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ ഉയർന്ന പോളിങ് ശതമാനമാണിത്. വോട്ടെടുപ്പ് സമയം ആറ് മണിക്ക് അവസാനിച്ചെങ്കിലും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര തുടരുകയാണ്.</p>
<h3>കള്ളവോട്ട് പരാതികളും സംഘർഷവും</h3>
<p>സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കള്ളവോട്ട് സംബന്ധിച്ച വ്യാപക പരാതികളാണ് ഉയർന്നത്. ഇതിനെത്തുടർന്ന് പലയിടങ്ങളിലും രാഷ്ട്രീയ സംഘർഷങ്ങൾ ഉടലെടുത്തു. തൃക്കരിപ്പൂർ ഉതിരനൂർ സ്കൂളിലെ ബൂത്തിൽ യുഡിഎഫ് വനിതാ ഏജന്റ് രതിലയ്ക്ക് നേരെ നായ്ക്കുരണപ്പൊടി എറിഞ്ഞു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃക്കരിപ്പൂർ പുത്തിലോട് ബൂത്തിൽ ഏജന്റിനെ മർദ്ദിച്ചതായും പരാതിയുണ്ട്.</p>
<p>നാദാപുരം വാണിമേൽ സ്കൂളിൽ മറ്റൊരാളുടെ ഐഡി കാർഡുമായി എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പിടികൂടി. ബേപ്പൂർ കൊളത്തറയിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച അബ്ദുൾ സമദ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വടക്കാഞ്ചേരിയിലും കുറ്റ്യാടിയിലും വോട്ട് ചെയ്യാൻ എത്തിയവരുടെ വോട്ട് നേരത്തെ തന്നെ പോസ്റ്റൽ വോട്ടായി രേഖപ്പെടുത്തിയതായി കണ്ടെത്തി. ഇത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. പനയ്ക്കപ്പാലത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെയും ഭാര്യയുടെയും വോട്ട് വ്യാജ ദമ്പതികൾ വന്ന് ചെയ്തതായി എൽഡിഎഫ് ആരോപിച്ചു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-assembly-elections-2026-voting-live-polling-updates-voter-turnout-poll-percentage-of-ldf-udf-bjp-2197480.html" target="_blank" rel="noopener">Kerala Election 2026 Voting Live : മഞ്ചേശ്വരത്ത് കള്ള വോട്ട്? പലയിടത്തും ഇവിഎം കേടായി – Live</a></strong></p>
<p>തൃപ്പൂണിത്തുറ, ഒറ്റപ്പാലം, ഷൊർണൂർ എന്നിവിടങ്ങളിൽ സ്വന്തം വോട്ട് മറ്റാരോ ചെയ്തതിനെത്തുടർന്ന് വോട്ടർമാർക്ക് 'ടെൻഡർ വോട്ട്' ചെയ്യേണ്ടി വന്നു. തൃക്കരിപ്പൂരിലെ പുത്തിലോട് ബൂത്തിൽ റീപോളിംഗ് വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. അതിനിടെ പാലക്കാട് ചിറ്റൂരിൽ എൻഡിഎ സ്ഥാനാർത്ഥിയുടെ ഫെയ്‌സ്ബുക്ക് പേജിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കായി വോട്ട് അഭ്യർത്ഥന വന്നത് വിവാദമായി. തന്റെ അറിവോടെയല്ല ഇത് നടന്നതെന്ന് പറഞ്ഞ് സ്ഥാനാർത്ഥി പിന്നീട് പോസ്റ്റ് പിൻവലിച്ചു.</p>
<p>കേരളത്തിനൊപ്പം വോട്ടെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും റെക്കോർഡ് പോളിങ് ആണ് രേഖപ്പെടുത്തിയത്. അഞ്ചു മണി വരെ അസമിൽ 84.42 ശതമാനവും പുതുച്ചേരിയിൽ 86.92 ശതമാനവും വോട്ട് രേഖപ്പെടുത്തി. വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പായതിനാൽ ഉയർന്ന പോളിങ് ശതമാനം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. മെയ് 4-നാണ് വോട്ടെണ്ണൽ. കേരളം ആർക്കൊപ്പം നിൽക്കുമെന്ന് അറിയാൻ ഇനി 25 ദിവസത്തെ കാത്തിരിപ്പ് മാത്രം.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election 2026: പിഷാരടി ജയിക്കുമോ? നമുക്ക് വിളിച്ചു ചോദിക്കാം&#8230; രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ചാക്കോച്ചൻ</title>
					<link>https://www.malayalamtv9.com/elections/kunchacko-boban-shares-his-vision-after-casting-a-vote-and-also-about-ramesh-pisharody-2197781.html</link>
					<pubDate>Thu, 09 Apr 2026 18:54:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Election 2026 News]]></category>
										<guid>https://www.malayalamtv9.com/elections/kunchacko-boban-shares-his-vision-after-casting-a-vote-and-also-about-ramesh-pisharody-2197781.html</guid>
					<description><![CDATA[<p>Kunchacko Boban Shares His Vision After Casting a Vote: തുടരുന്ന ഭരണമാണെങ്കിലും തുടരാത്ത ഭരണമാണെങ്കിലും നല്ല ഭരണം ഉണ്ടാകട്ടെ എന്ന് എല്ലാവരെയും പോലെ ഞാനും ആഗ്രഹിക്കുന്നു. ലെഫ്റ്റും റൈറ്റും സ്ട്രെയ്റ്റും എല്ലാം ആകട്ടെ, പക്ഷെ എന്താണെങ്കിലും അത് സ്ട്രെയ്റ്റ് ആകണം എന്നതാണ് എന്റെ പക്ഷം. വോട്ടവകാശം വിനിയോഗിക്കാൻ സാധിച്ചതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്നും വിജയിക്കുന്നവർക്ക് നാടിനെ സേവിക്കാൻ നല്ല അവസരം ലഭിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/election-ink-1.jpg" class="attachment-large size-large wp-post-image" alt="Kunchacko Boban, Ramesh Pisharody" /></figure><p><strong>ആലപ്പുഴ:</strong> കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കി നടൻ കുഞ്ചാക്കോ ബോബൻ. ഭരണതുടർച്ചയുണ്ടായാലും ഇല്ലെങ്കിലും നാടിന് ഗുണകരമായ നല്ല ഭരണം ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.</p>
<p>തുടരുന്ന ഭരണമാണെങ്കിലും തുടരാത്ത ഭരണമാണെങ്കിലും നല്ല ഭരണം ഉണ്ടാകട്ടെ എന്ന് എല്ലാവരെയും പോലെ ഞാനും ആഗ്രഹിക്കുന്നു. ലെഫ്റ്റും റൈറ്റും സ്ട്രെയ്റ്റും എല്ലാം ആകട്ടെ, പക്ഷെ എന്താണെങ്കിലും അത് സ്ട്രെയ്റ്റ് ആകണം എന്നതാണ് എന്റെ പക്ഷം. വോട്ടവകാശം വിനിയോഗിക്കാൻ സാധിച്ചതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്നും വിജയിക്കുന്നവർക്ക് നാടിനെ സേവിക്കാൻ നല്ല അവസരം ലഭിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.</p>
<p><strong>Also Read – <a href="https://www.malayalamtv9.com/elections/kerala-assembly-election-2026chittoor-bjp-candidates-facebook-page-calls-for-votes-to-ldf-2197725.html" target="_blank" rel="noopener">എൽഡിഎഫിന് വോട്ട് ചോദിച്ച് ബിജെപി സ്ഥാനാർഥി, ചിറ്റൂരിൽ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ വിവാദം</a></strong></p>
<p>സുഹൃത്തും നടനുമായ രമേശ് പിഷാരടി ജയിക്കുമോ എന്ന ചോദ്യത്തിന് നമുക്ക് പിഷാരടിയെ വിളിച്ച് ചോദിക്കാം എന്ന് തമാശയോടെ അദ്ദേഹം മറുപടി നൽകി. സിനിമയിൽ നിന്ന് പിഷാരടി മാത്രമല്ല മറ്റു പലരും മത്സരിക്കുന്നുണ്ട്. പാർട്ടി ഭേദമന്യേ നാടിന് നന്മ ചെയ്യുന്ന നല്ല വ്യക്തിത്വങ്ങൾ വിജയിച്ചു വരണമെന്നാണ് ആഗ്രഹമെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.</p>
<p>സിനിമയിലെ തിരക്കുകൾക്കിടയിലും വോട്ട് ചെയ്യാൻ എത്തിയ താരം ആരാധകർക്കൊപ്പം സെൽഫിയെടുത്ത ശേഷമാണ് മടങ്ങിയത്. വോട്ടിംഗ് ശതമാനം ഉയരുന്നത് ജനാധിപത്യത്തിന്റെ കരുത്താണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election 2026: ചൂണ്ടുവിരലില്‍ മുറിവ്, തൃശൂരില്‍ യുവതിയുടെ വോട്ടവകാശം നിഷേധിച്ചു</title>
					<link>https://www.malayalamtv9.com/kerala/kerala-election-2026-voter-denied-right-to-vote-in-thrissur-over-ink-issue-2197772.html</link>
					<pubDate>Thu, 09 Apr 2026 18:01:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-election-2026-voter-denied-right-to-vote-in-thrissur-over-ink-issue-2197772.html</guid>
					<description><![CDATA[<p>Voter Turned Away in Thrissur During Kerala Election 2026: വയനാട് മാനന്തവാടി ചെറുകാട്ടൂരില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി. ഇതേതുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥനെ മാറ്റി. വോട്ട് ചെയ്യാന്‍ എത്തിയവരോട് താമര ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്ന് ഇയാള്‍ പറഞ്ഞതായി കാണിച്ച് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് നടപടി. മാനന്തവാടി ചെറുകാട്ടൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ 199ാം നമ്പര്‍ ബൂത്തിലാണ് സംഭവം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Voter.jpg" class="attachment-large size-large wp-post-image" alt="Voter" /></figure><p><strong>തൃശൂര്‍:</strong> ചൂണ്ടുവിരലില്‍ മുറിവുണ്ടെന്ന് കാണിച്ച് വോട്ട് ചെയ്യാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍. മഷി പുരട്ടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വോട്ട് നിഷേധിക്കുന്നത്. തൃശൂര്‍ കൂര്‍ക്കഞ്ചേരിയിലാണ് സംഭവം. വോട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് അവസാനം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി. ഉച്ചയ്ക്ക് ഒന്നരയോടെ പോളിങ് ബൂത്തില്‍ എത്തിയെങ്കിലും, യുവതിക്ക് വോട്ടിങ് സമയം കഴിയും വരെ അനുമതിയ്ക്കായി കാത്തിരിക്കേണ്ടി വന്നു.ഡോക്ടര്‍ ബൂത്തിലെത്തി മുറിവ് പരിശോധിക്കണമെന്ന് ഉള്‍പ്പെടെ റിട്ടേണിങ് ഓഫീസര്‍ പറഞ്ഞിരുന്നു.</p>
<p>നാലരമണിക്കൂര്‍ കാത്തുനിന്നതിന് ശേഷം അക്ഷയ വോട്ട് ചെയ്തു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് അക്ഷയയ്ക്ക് വോട്ട് ചെയ്യാനായത്. സംഭവത്തിനെതിരെ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ കനത്ത പ്രതിഷേധം നടന്നിരുന്നു. ഇതാണ് വോട്ട് ചെയ്യാനുള്ള അവസരം അക്ഷയയ്ക്ക് നേടിക്കൊടുത്തത്. കൈക്കുഞ്ഞുമായാണ് അക്ഷയ പോളിങ് ബൂത്തിലേക്ക് എത്തിയത്, വോട്ടര്‍ക്ക് നേരെയുണ്ടായ ഈ അവഗണനയ്‌ക്കെതിരെ റിട്ടേണിങ് ഓഫീസര്‍ക്കെതിരെ നടപടി വേണമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.</p>
<h3>വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം</h3>
<p>വയനാട് മാനന്തവാടി ചെറുകാട്ടൂരില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി. ഇതേതുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥനെ മാറ്റി. വോട്ട് ചെയ്യാന്‍ എത്തിയവരോട് താമര ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്ന് ഇയാള്‍ പറഞ്ഞതായി കാണിച്ച് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് നടപടി. മാനന്തവാടി ചെറുകാട്ടൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ 199ാം നമ്പര്‍ ബൂത്തിലാണ് സംഭവം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-assembly-election-updates-snake-found-in-police-vehicle-arriving-at-kayamkulam-polling-booth-2197770.html" target="_blank" rel="noopener">Kerala Election Update: പാമ്പ് പാമ്പ്… പോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ജീപ്പിനുള്ളിൽ അപ്രതീക്ഷിത അതിഥി; സംഭവം കായംകുളത്ത്</a></strong></p>
<h3>എല്‍ഡിഎഫ് പ്രതിനിധിക്കെതിരെ പരാതി</h3>
<p>കണ്ണൂര്‍ അഴീക്കോട് സെന്‍ട്രല്‍ എല്‍പി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 32ല്‍ വോട്ടറുടെ അനുമതിയില്ലാത്ത എല്‍ഡിഎഫ് പ്രതിനിധി ഓപ്പണ്‍ വോട്ട് ചെയ്തൂവെന്ന് പരാതി. ഇതേതുടര്‍ന്ന് പ്രിസൈഡിങ് ഓഫീസറെ മാറ്റി. യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുല്‍ കരിം ചേലേരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election 2026: കന്നിവോട്ട് മുതൽ പോസ്റ്റൽ വോട്ട് വരെ കള്ളവോട്ടായി&#8230;. കേരളത്തിൽ വ്യാപക പരാതികൾ, പലയിടത്തും സംഘർഷം</title>
					<link>https://www.malayalamtv9.com/elections/kerala-assembly-elections-2026-bogus-voting-allegations-surface-polling-officer-removed-amidst-voter-fraud-complaints-2197748.html</link>
					<pubDate>Thu, 09 Apr 2026 16:31:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Election 2026 News]]></category>
										<guid>https://www.malayalamtv9.com/elections/kerala-assembly-elections-2026-bogus-voting-allegations-surface-polling-officer-removed-amidst-voter-fraud-complaints-2197748.html</guid>
					<description><![CDATA[<p>Kerala Assembly Elections 2026, Bogus Voting Allegations: കള്ളവോട്ട് ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാനിയമത്തിലെയും ജനപ്രാതിനിധ്യ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാത്ത കുറ്റമാണ്. മറ്റൊരാളുടെ പേരിൽ വോട്ട് ചെയ്യുകയോ, മരിച്ചവരുടെയോ സ്ഥലത്തില്ലാത്തവരുടെയോ പേരിൽ വോട്ട് രേഖപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്യുന്നത് ഐപിസി സെക്ഷൻ 171D പ്രകാരം ആൾമാറാട്ടം എന്ന കുറ്റത്തിന്റെ പരിധിയിൽ വരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/assembly-election.png" class="attachment-large size-large wp-post-image" alt="Assembly Election" /></figure><p><strong>തിരുവനന്തപുരം:</strong> 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കള്ളവോട്ട് സംബന്ധിച്ച പരാതികൾ. വടക്കാഞ്ചേരി, തൃപ്പൂണിത്തുറ, ഷൊർണൂർ, ഒറ്റപ്പാലം തുടങ്ങി നിരവധി മണ്ഡലങ്ങളിൽ കള്ളവോട്ട് നടന്നതായി പരാതികൾ ഉയർന്നു. വോട്ടർമാർ ബൂത്തിലെത്തുന്നതിന് മുൻപേ വോട്ട് രേഖപ്പെടുത്തിയതായും, പോസ്റ്റൽ വോട്ട് ചെയ്യാത്തവർക്ക് വോട്ടർ പട്ടികയിൽ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയതായും ആക്ഷേപമുണ്ട്.</p>
<p>തൃപ്പൂണിത്തുറയിലെ മൂന്ന് ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി പരാതി ഉയർന്നു. ജാസ്മിൻ, അനിത, കുഞ്ഞുമോൾ എന്നീ വോട്ടർമാരുടെ വോട്ടുകൾ മറ്റാരോ രേഖപ്പെടുത്തി. അനിതയും കുഞ്ഞുമോളും ടെൻഡർ വോട്ട് ചെയ്താണ് മടങ്ങിയത്. ഷൊർണൂർ, പരുത്തിപ്ര ബി.എം.എസ്.എൽ.പി സ്കൂളിൽ നിഖിൽ എന്ന കന്നിവോട്ടറുടെ വോട്ട് ബൂത്തിലെത്തും മുൻപേ മറ്റാരോ ചെയ്തതായി പരാതിയുണ്ട്.</p>
<p>പാലാ, പനയ്ക്കപ്പാലത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെയും ഭാര്യയുടെയും വോട്ട് ബിജെപി എത്തിച്ച വ്യാജ ദമ്പതികൾ രേഖപ്പെടുത്തിയതായി എൽഡിഎഫ് ആരോപിച്ചു. ആധാർ കാർഡ് ഹാജരാക്കിയാണ് ഇവർ വോട്ട് ചെയ്തതെന്നാണ് പരാതി. ബേപ്പൂർ കൊളത്തറയിൽ കള്ളവോട്ട് ചെയ്യാനെത്തിയ അബ്ദുൾ സമദ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.</p>
<p>തൃക്കരിപ്പൂർ മണ്ഡലത്തിലെ പുത്തിലോട് 137-ാം നമ്പർ ബൂത്തിൽ എൽഡിഎഫ് കള്ളവോട്ട് ചെയ്തതായി യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ ആരോപിച്ചു. കള്ളവോട്ട് തടയാൻ ശ്രമിച്ച ഏജന്റിനെ മർദ്ദിച്ചതായും അദ്ദേഹം പരാതിപ്പെട്ടു. ഈ ബൂത്തിൽ റീപോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളിലും സമാനമായ പരാതികൾ ഉയർന്നു.</p>
<p>കാസർ​ഗോഡ് ജില്ലയിലെ മഞ്ചേശ്വരമാണ് ആദ്യസ്ഥലം. മഞ്ചേശ്വരത്തെ കയ്യാറിലുള്ള 128-ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നതായി പരാതി ഉയർന്നു. ബിജെപിയാണ് പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്തത് തൃശ്ശൂരിലെ വടക്കാഞ്ചേരിയിൽ നിന്നാണ്. പാറപ്പറമ്പിൽ സജീവ് എന്ന വോട്ടറുടെ പേരിൽ നേരത്തെ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയതായാണ് പരാതി. നേരിട്ട് വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തന്റെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞ വിവരം ഇദ്ദേഹം അറിയുന്നത്. സംഭവത്തിൽ ബിജെപി പ്രവർത്തകർ ബൂത്തിൽ പ്രതിഷേധിച്ചു.</p>
<p><strong>Also Read - <a href="https://www.malayalamtv9.com/elections/kerala-assembly-election-2026chittoor-bjp-candidates-facebook-page-calls-for-votes-to-ldf-2197725.html" target="_blank" rel="noopener">എൽഡിഎഫിന് വോട്ട് ചോദിച്ച് ബിജെപി സ്ഥാനാർഥി, ചിറ്റൂരിൽ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ വിവാദം</a></strong></p>
<p>വയനാട്ടിലെ മാനന്തവാടിയിലുള്ള ചെറുകാട്ടൂരിലെ 199-ാം നമ്പർ ബൂത്തിൽ ഒബിജെപിക്ക് വോട്ട് ചെയ്യാൻ പോളിങ് ഓഫീസർ പ്രേരിപ്പിച്ചു എന്ന പരാതി ഉയർന്നു. പരാതിയെത്തുടർന്ന് തിരഞ്ഞെടുപ്പ് അധികൃതർ ഉടൻ ഇടപെടുകയും പ്രസ്തുത പോളിങ് ഓഫീസറെ ചുമതലയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. കള്ളവോട്ട് ചെയ്യുന്നത് ജനപ്രാതിനിധ്യ നിയമപ്രകാരം കഠിനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കള്ളവോട്ട് തടയാൻ കർശനമായ പരിശോധനകളാണ് ഓരോ ബൂത്തിലും ഏർപ്പെടുത്തിയിരിക്കുന്നത്.</p>
<h3>കുറ്റവും ശിക്ഷയും</h3>
<p>കള്ളവോട്ട് ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാനിയമത്തിലെയും ജനപ്രാതിനിധ്യ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാത്ത കുറ്റമാണ്. മറ്റൊരാളുടെ പേരിൽ വോട്ട് ചെയ്യുകയോ, മരിച്ചവരുടെയോ സ്ഥലത്തില്ലാത്തവരുടെയോ പേരിൽ വോട്ട് രേഖപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്യുന്നത് ഐപിസി സെക്ഷൻ 171D പ്രകാരം ആൾമാറാട്ടം എന്ന കുറ്റത്തിന്റെ പരിധിയിൽ വരുന്നു. കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. കൂടാതെ, വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെടാനും ഭാവിയിൽ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനോ വോട്ട് ചെയ്യുന്നതിനോ വിലക്ക് നേരിടാനും ഈ കുറ്റം കാരണമായേക്കാം.</p>
]]></content:encoded>
				</item>
							<item>
					<title>Chittoor FB Post Controversy: എൽഡിഎഫിന് വോട്ട് ചോദിച്ച് ബിജെപി സ്ഥാനാർഥി, ചിറ്റൂരിൽ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ വിവാദം</title>
					<link>https://www.malayalamtv9.com/elections/kerala-assembly-election-2026chittoor-bjp-candidates-facebook-page-calls-for-votes-to-ldf-2197725.html</link>
					<pubDate>Thu, 09 Apr 2026 15:06:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/elections/kerala-assembly-election-2026chittoor-bjp-candidates-facebook-page-calls-for-votes-to-ldf-2197725.html</guid>
					<description><![CDATA[<p>Chittoor BJP Candidate’s Facebook Page Calls for Votes to LDF: സംഭവം പുറത്തുവന്നതോടെ കടുത്ത ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി സുമേഷ് അച്യുതൻ രംഗത്തെത്തി. മണ്ഡലത്തിൽ എൽഡിഎഫ്-ബിജെപി രഹസ്യധാരണയുണ്ടെന്ന തങ്ങളുടെ ആരോപണം സത്യമാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. വോട്ടർമാരെ വഞ്ചിക്കുന്ന ഈ ഡീൽ രാഷ്ട്രീയത്തിന് ജനങ്ങൾ മറുപടി നൽകും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/election-ink-.jpg" class="attachment-large size-large wp-post-image" alt="Pranesh Rajendran" /></figure><p><strong>പാലക്കാട്:</strong> കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ ചിറ്റൂർ മണ്ഡലത്തിൽ വൻ രാഷ്ട്രീയ വിവാദം. ബിജെപി സ്ഥാനാർത്ഥി പ്രണേഷ് രാജേന്ദ്രന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ എതിർ സ്ഥാനാർത്ഥിയായ എൽഡിഎഫിലെ അഡ്വ. വി. മുരുകദാസിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടതാണ് മുന്നണികളെ ഞെട്ടിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ചിഹ്നമായ മോതിരത്തിന് വോട്ട് ചെയ്യണമെന്നും വികസനത്തിന്റെ തുടർച്ചയ്ക്കായി എൽഡിഎഫിനെ വിജയിപ്പിക്കണമെന്നുമാണ് പോസ്റ്റിൽ ആഹ്വാനം ചെയ്തിരുന്നത്. കൂടാതെ യുഡിഎഫിനെ രൂക്ഷമായി വിമർശിക്കാനും പോസ്റ്റ് മറന്നില്ല. ജനാധിപത്യത്തെ പരിഹസിക്കുന്ന കോൺഗ്രസ് നാടകത്തിന് ചിറ്റൂർ മറുപടി നൽകുമെന്നും പോസ്റ്റിലുണ്ടായിരുന്നു. നിമിഷങ്ങൾക്കകം പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.</p>
<h3>ഡീൽ ഉറപ്പെന്ന് യുഡിഎഫ്</h3>
<p>സംഭവം പുറത്തുവന്നതോടെ കടുത്ത ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി സുമേഷ് അച്യുതൻ രംഗത്തെത്തി. മണ്ഡലത്തിൽ എൽഡിഎഫ്-ബിജെപി രഹസ്യധാരണയുണ്ടെന്ന തങ്ങളുടെ ആരോപണം സത്യമാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. വോട്ടർമാരെ വഞ്ചിക്കുന്ന ഈ ഡീൽ രാഷ്ട്രീയത്തിന് ജനങ്ങൾ മറുപടി നൽകും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-assembly-elections-2026-voting-live-polling-updates-voter-turnout-poll-percentage-of-ldf-udf-bjp-2197480.html" target="_blank" rel="noopener">Kerala Election 2026 Voting Live : മഞ്ചേശ്വരത്ത് കള്ള വോട്ട്? പലയിടത്തും ഇവിഎം കേടായി – Live</a></strong></p>
<p>വിവാദം കൊഴുക്കുന്നതിനിടെ വിശദീകരണവുമായി ബിജെപി സ്ഥാനാർത്ഥി പ്രണേഷ് രാജേന്ദ്രൻ രംഗത്തെത്തി. ഈ പോസ്റ്റിനെക്കുറിച്ച് എനിക്ക് അറിവില്ല. എന്റെ സമ്മതമില്ലാതെ ആരോ ബോധപൂർവ്വം ചെയ്തതാണിത്. ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതാണോ എന്ന് സംശയമുണ്ട്. സംഭവത്തിൽ പോലീസിൽ പരാതി നൽകും. - പ്രണേഷ് രാജേന്ദ്രൻ</p>
<p>വോട്ടെടുപ്പ് ദിവസം തന്നെ ഇത്തരമൊരു സംഭവം ഉണ്ടായത് ചിറ്റൂരിലെ വോട്ടർമാർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ആരോപണ പ്രത്യാരോപണങ്ങളുമായി മൂന്ന് മുന്നണികളും സജീവമായതോടെ മണ്ഡലത്തിലെ പോരാട്ടം അവസാന നിമിഷം കൂടുതൽ പ്രവചനാതീതമായി മാറിയിരിക്കുന്നു.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly election 2026: വോട്ട് ചെയ്ത ശേഷം മഷി മായുന്നില്ലേ&#8230; പരിഹാരമുണ്ട്&#8230; പക്ഷെ ഈ നിയമം കൂടി അറിയണം</title>
					<link>https://www.malayalamtv9.com/photo-gallery/kerala-assembly-election-2026-if-indelible-ink-wont-fade-here-is-the-solution-and-the-law-you-must-know-2197690.html</link>
					<pubDate>Thu, 09 Apr 2026 14:26:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/kerala-assembly-election-2026-if-indelible-ink-wont-fade-here-is-the-solution-and-the-law-you-must-know-2197690.html</guid>
					<description><![CDATA[<p>Indelible Ink removal Rules : വോട്ട് ചെയ്യുന്നതിന് മുൻപായി നിങ്ങളുടെ വിരലിൽ എണ്ണയോ ക്രീമോ പുരട്ടിയിട്ടുണ്ടെന്ന് പോളിംഗ് ഓഫീസർക്ക് തോന്നിയാൽ, അത് തുടച്ചുമാറ്റിയ ശേഷമേ മഷി പുരട്ടുകയുള്ളൂ. മഷി ഇടാൻ സമ്മതിക്കാതിരിക്കുന്നത് വോട്ടവകാശം നിഷേധിക്കപ്പെടാൻ കാരണമാകും. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രകാരം വോട്ടറെ തിരിച്ചറിയാൻ സഹായിക്കുന്ന ഈ അടയാളം നശിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള ശ്രമമായി കണക്കാക്കാം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/election-ink-2.jpg" class="attachment-large size-large wp-post-image" alt="Election Ink (2)" /></figure><p>
		<style type="text/css">
			#gallery-1 {
				margin: auto;
			}
			#gallery-1 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-1 img {
				border: 2px solid #cfcfcf;
			}
			#gallery-1 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-1' class='gallery galleryid-2197690 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/election-ink-2.jpg" class="attachment-thumbnail size-thumbnail" alt="Election Ink (2)" aria-describedby="gallery-1-2197707" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/election-ink-2.jpg 150w, https://images.malayalamtv9.com/uploads/2026/04/election-ink-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2197707'>
				വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാൽ വിരലിൽ പതിപ്പിക്കുന്ന മഷി ആദ്യ ദിവസങ്ങളിൽ അത്ര പ്രശ്നമല്ലെങ്കിലും പിന്നീടങ്ങോട്ട് ഒരു ശല്യമായി തോന്നാം. പലർക്കും ഇത് മായാൻ കാലതാമസം എടുക്കുമെന്നതാണ് ഇതിനു കാരണം. ഇത് മായ്ക്കാൻ ശ്രമിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. ഇത് കേവലം ഒരു മഷി അടയാളമല്ല, മറിച്ച് ജനാധിപത്യ പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാനുള്ള നിയമപരമായ സുരക്ഷാ കവചം കൂടിയാണ്. (Image Credit Source : TV9 Network)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/election-ink-3.jpg" class="attachment-thumbnail size-thumbnail" alt="Election Ink (3)" aria-describedby="gallery-1-2197708" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/election-ink-3.jpg 150w, https://images.malayalamtv9.com/uploads/2026/04/election-ink-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2197708'>
				മഷി മായ്ക്കാൻ ശ്രമിക്കുന്നതിലെ അപകടങ്ങളും നിങ്ങൾ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങളും ഉണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിക്കുന്ന ഈ മഷിയിൽ സിൽവർ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ പ്രോട്ടീനുകളുമായി പ്രതിപ്രവർത്തിച്ച് സൂര്യപ്രകാശം ഏൽക്കുമ്പോൾ കടും നിറമാവുകയും വിരലിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/election-ink-4.jpg" class="attachment-thumbnail size-thumbnail" alt="Election Ink (4)" aria-describedby="gallery-1-2197709" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/election-ink-4.jpg 150w, https://images.malayalamtv9.com/uploads/2026/04/election-ink-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2197709'>
				ഇത് വെള്ളം കൊണ്ടോ സോപ്പ് ഉപയോഗിച്ചോ കഴുകിക്കളയാൻ സാധിക്കില്ല. ചർമ്മത്തിന്റെ പുറംപാളികൾ സ്വാഭാവികമായി കൊഴിഞ്ഞുപോകുമ്പോൾ മാത്രമേ ഇത് പൂർണ്ണമായും മാഞ്ഞുപോവുകയുള്ളൂ. ഇതിന് ഏകദേശം 2 മുതൽ 4 ആഴ്ച വരെ സമയമെടുക്കും. മഷി മായ്ക്കാൻ ശ്രമിച്ചാലുള്ള നിയമപരമായ പ്രശ്നങ്ങൾ ആണ് മറ്റൊന്ന്. വോട്ട് ചെയ്യുന്നതിന് മുൻപോ ശേഷമോ മഷി മായ്ക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കാം. മഷി മായ്ക്കാൻ ശ്രമിക്കുന്നത് കള്ളവോട്ട് ചെയ്യാനുള്ള ഉദ്ദേശ്യമായി വ്യാഖ്യാനിക്കപ്പെട്ടാൽ അത് ശിക്ഷാർഹമാണ്.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/election-ink-5.jpg" class="attachment-thumbnail size-thumbnail" alt="Election Ink (5)" aria-describedby="gallery-1-2197710" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/election-ink-5.jpg 150w, https://images.malayalamtv9.com/uploads/2026/04/election-ink-5.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2197710'>
				വോട്ട് ചെയ്യുന്നതിന് മുൻപായി നിങ്ങളുടെ വിരലിൽ എണ്ണയോ ക്രീമോ പുരട്ടിയിട്ടുണ്ടെന്ന് പോളിംഗ് ഓഫീസർക്ക് തോന്നിയാൽ, അത് തുടച്ചുമാറ്റിയ ശേഷമേ മഷി പുരട്ടുകയുള്ളൂ. മഷി ഇടാൻ സമ്മതിക്കാതിരിക്കുന്നത് വോട്ടവകാശം നിഷേധിക്കപ്പെടാൻ കാരണമാകും. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രകാരം വോട്ടറെ തിരിച്ചറിയാൻ സഹായിക്കുന്ന ഈ അടയാളം നശിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള ശ്രമമായി കണക്കാക്കാം.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/election-ink.jpg" class="attachment-thumbnail size-thumbnail" alt="Election Ink" aria-describedby="gallery-1-2197711" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/election-ink.jpg 150w, https://images.malayalamtv9.com/uploads/2026/04/election-ink.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2197711'>
				ഇന്റർനെറ്റിൽ സാനിറ്റൈസർ, നെയിൽ പോളിഷ് റിമൂവർ തുടങ്ങിയവ ഉപയോഗിച്ച് മഷി മായ്ക്കാമെന്ന പറയപ്പെടുന്നു. ഇത് പൂർണമായും ​ഗുണപ്രദമല്ലെന്നതാണ് സത്യം. ഭാ​ഗീകമായി മഷി മായ്ക്കാൻ ഈ വഴികൾ സഹായിക്കും. എന്നാൽ ഇത്തരം രാസവസ്തുക്കൾ ഉപയോഗിക്കുന്നത് ചർമ്മത്തിൽ അലർജിയോ പൊള്ളലോ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election 2026: കള്ളവോട്ടും ഒളിക്യാമറയും&#8230;ഉച്ചവരെ പോളിങ് സംഭവബഹുലം; കേരളം വിധിയെഴുതുന്നു</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-2026-polling-progresses-amid-fake-vote-claims-2197683.html</link>
					<pubDate>Thu, 09 Apr 2026 14:06:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-2026-polling-progresses-amid-fake-vote-claims-2197683.html</guid>
					<description><![CDATA[<p>Polling in Kerala Assembly Election 2026 Sees High Turnout: യുഡിഎഫിന് ചരിത്രവിജയമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുതിര്‍ന്ന നേതാക്കള്‍. ഇന്ന് വൈകുന്നേരം ആറുമണി കഴിഞ്ഞാല്‍ പിണറായി സര്‍ക്കാര്‍ അസ്തമിച്ചുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞു. യുഡിഎഫിന് ചരിത്രവിജയമുണ്ടാകുമെന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്. ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെന്നും എകെ ആന്റണി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Kerala-Assembly-Election-2026-1.jpg" class="attachment-large size-large wp-post-image" alt="Kerala Assembly Election 2026 (1)" /></figure><p><strong>തിരുവനന്തപുരം:</strong> കേരളത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. മികച്ച പോളിങ്ങാണ് ഉച്ചവരെ രേഖപ്പെടുത്തിയത്. 40 ശതമാനം കടന്നു. 1 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 47.9 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പോളിങ് ശതമാനം ഉയരുമെന്നാണ് വിലയിരുത്തല്‍. 140 മണ്ഡലങ്ങളിലായി ആകെ 2.71 കോടി വോട്ടര്‍മാരാണ് 30,495 പോളിങ് ബൂത്തുകളിലേക്കായി എത്തുന്നത്. 883 പേരാണ് മത്സരരംഗത്തുള്ളത്.</p>
<p>ഒളിക്യാമറ ധരിച്ച് പോളിങ് ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഏജന്റ് പിടിയിലായി. യുഡിഎഫ് സ്ഥാനാര്‍ഥി കെ നീലകണ്ഠന്റെ ചീഫ് ഏജന്റ് ബിഎം ജമാലിനെയാണ് പോലീസ് പിടികൂടിയത്. ബേക്കല്‍ ഇസ്ലാമികി എഎല്‍പി സ്‌കൂളിലെ പോളിങ് ബൂത്തിലായിരുന്നു സംഭവം. അറസ്റ്റില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. ജമാല്‍ അഭിഭാഷകനാണെന്നാണ് വിവരം.</p>
<p>പോളിങ് പുരോഗമിക്കുന്നതിനിടെ കള്ളവോട്ട് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പിലിക്കോട്-പുത്തിലോട് 137ാം നമ്പര്‍ ബൂത്തില്‍ എല്‍ഡിഎഫ് കള്ളവോട്ട് ചെയ്‌തെന്നാണ് ആരോപണം. ഇതേതുടര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാര്യര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി പരാതി. സന്ദീപ് വാര്യര്‍ പ്രിസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.</p>
<p>വിവിധ ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തൂവെന്ന ആരോപണം ഉയരുന്നുണ്ട്. വടക്കാഞ്ചേരി ഗേള്‍സ് ഹൈസ്‌കൂളില്‍ കള്ളവോട്ട് ചെയ്തൂവെന്ന് ആരോപിച്ച് പോലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം. ഷൊര്‍ണൂരിലും കള്ളവോട്ട് ആരോപണമുണ്ട്. കന്നിവോട്ടറുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തി, ഇതേതുടര്‍ന്ന് സ്ഥലത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-assembly-elections-2026-voting-live-polling-updates-voter-turnout-poll-percentage-of-ldf-udf-bjp-2197480.html" target="_blank" rel="noopener">Kerala Election 2026 Voting Live : മഞ്ചേശ്വരത്ത് കള്ള വോട്ട്? പലയിടത്തും ഇവിഎം കേടായി – Live</a></strong></p>
<p>യുഡിഎഫിന് ചരിത്രവിജയമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുതിര്‍ന്ന നേതാക്കള്‍. ഇന്ന് വൈകുന്നേരം ആറുമണി കഴിഞ്ഞാല്‍ പിണറായി സര്‍ക്കാര്‍ അസ്തമിച്ചുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞു. യുഡിഎഫിന് ചരിത്രവിജയമുണ്ടാകുമെന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്. ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെന്നും എകെ ആന്റണി.</p>
<p>നല്ല ആത്മവിശ്വാസത്തിലാണ് തങ്ങളെന്ന് എല്‍ഡിഎഫ് പ്രതിനിധികളും പ്രതികരിക്കുന്നു. തനിക്ക് വോട്ട് ചെയ്തവര്‍ തുറന്നുപറയുന്നുണ്ടെന്ന് കെബി ഗണേഷ്‌കുമാര്‍ പറഞ്ഞു. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും സമാധാനം ആഗ്രഹിക്കുന്നവര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്നും എം മുകേഷും പ്രതികരിച്ചു.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election 2026: വോട്ടെടുപ്പ് വിവരങ്ങൾ തത്സമയം അറിയാം; എവിടെ, എങ്ങനെ?</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-2026-where-to-watch-poll-percentage-and-live-updates-of-voting-2197560.html</link>
					<pubDate>Thu, 09 Apr 2026 08:22:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-2026-where-to-watch-poll-percentage-and-live-updates-of-voting-2197560.html</guid>
					<description><![CDATA[<p>Platforms To Check  Live Updates of Voting: എല്ലാവരും നിർബന്ധമായും സമ്മദിദാനാവകാശം ഉറപ്പ് വരുത്തേണ്ടതാണ്. സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങളിൽ വീഴാതെ ശ്രദ്ധിക്കുക. ഔദ്യോ​ഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കുക. വോട്ടെടുപ്പ് വിവരങ്ങൾ അറിയാനുള്ള പ്രധാന വഴികൾ ഇതാ&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/assembly-election-1.png" class="attachment-large size-large wp-post-image" alt="Assembly Election (1)" /></figure><p>ജനവിധി തേടി കേരളം. വോട്ടെടുപ്പ് ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ ബൂത്തുകളിൽ നീണ്ട നിരയാണ്. വിവിധ സ്ഥാനാർത്ഥികളും ചലച്ചിത്ര മേഖലകളിൽ നിന്നുള്ളവരും വോട്ട് രേഖപ്പെടുത്തി. ഇന്നത്തെ ദിവസം ഓരോ മലയാളികളും ഉറ്റുനോക്കുന്നത് വോട്ടെടുപ്പ് വിവരങ്ങളിലേക്കാണ്. സാങ്കേതിക വിദ്യ പുരോ​ഗമിച്ചതോടെ തത്സമയ വിവരങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാണ്.</p>
<p>അതേസമയം, എല്ലാവരും നിർബന്ധമായും സമ്മദിദാനാവകാശം ഉറപ്പ് വരുത്തേണ്ടതാണ്. യുവാക്കൾക്കിടെയിൽ വലിയൊരു ശതമാനവും വോട്ടവകാശത്തോട് വിമുഖത പ്രകടിപ്പിക്കുന്നുണ്ടെന്നാണ് കണക്കുകൾ. അതിനാൽ, എല്ലാവരും വോട്ട് രേഖപ്പെടുത്തേണ്ടതാണ്. അതിനോടൊപ്പം സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങളിൽ വീഴാതെ ശ്രദ്ധിക്കുക. ഔദ്യോ​ഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കുക. വോട്ടെടുപ്പ് വിവരങ്ങൾ അറിയാനുള്ള പ്രധാന വഴികൾ ഇതാ...</p>
<h3>വോട്ടെടുപ്പ് വിവരങ്ങൾ തത്സമയം അറിയാനുള്ള മാർ​ഗങ്ങൾ</h3>
<p><strong>ഇലക്ഷൻ കമ്മീഷൻ വെബ്സൈറ്റ്</strong></p>
<p>തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോ​ഗിക വെബ്സൈറ്റ് വഴി വോട്ടെടുപ്പ് വിവരങ്ങൾ അറിയാൻ സാധിക്കും. ഓരോ മിനിറ്റിലും പുതുക്കുന്ന കൃത്യമായ കണക്കുകൾ ഇവിടെ കാണാൻ സാധിക്കും. <em>(</em><a href="https://ecinet.eci.gov.in/homepage">https://ecinet.eci.gov.in/homepage</a>)</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/photo-gallery/remembering-the-candidates-2021-kerala-assembly-contestants-who-passed-away-2197553.html">അന്ന് അവര്‍ ആവേശത്തോടെ ഓടി നടന്നു; ഇന്ന്‌ നമ്മളോടൊപ്പമില്ല; വിട പറഞ്ഞ 2021-ലെ സ്ഥാനാര്‍ത്ഥികള്‍</a></strong></p>
<p><strong>വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ്</strong></p>
<p>കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔ​ദ്യോ​ഗിക ആപ്പായ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പിലൂടെയും വോട്ടെടുപ്പ് വിവരങ്ങൾ അറിയാം. ഓരോ മണ്ഡലത്തിലെയും പോളിം​ഗ് ശതാമാനം, സ്ഥാനാർത്ഥികളുടെ വിവരങ്ങൾ തുടങ്ങിയവയെല്ലാം അറിയാൻ സാധിക്കും.</p>
<p><strong>ടിവി9 മലയാളം ന്യൂസ്</strong></p>
<p>ടിവി9 മലയാളം ന്യൂസ് വെബ്സൈറ്റിൽ ലൈവ് ബ്ലോ​ഗ് ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ തത്സമയവിവരങ്ങൾ അറിയാൻ സാധിക്കും. വോട്ടെടുപ്പ് ശതമാനം, 140 മണ്ഡലങ്ങളിലെ ബൂത്തുകളിലെ പ്രധാനപ്പെട്ട വിവരങ്ങളെല്ലാം അറിയാവുന്നതാണ്.  <a href="https://www.malayalamtv9.com/kerala/kerala-assembly-elections-2026-voting-live-polling-updates-voter-turnout-poll-percentage-of-ldf-udf-bjp-2197480.html">ടിവി9 മലയാളം ലൈവ് ബ്ലോഗ്</a></p>
]]></content:encoded>
				</item>
							<item>
					<title>In Memoriam: അന്ന് അവര്‍ ആവേശത്തോടെ ഓടി നടന്നു; ഇന്ന്‌ നമ്മളോടൊപ്പമില്ല; വിട പറഞ്ഞ 2021-ലെ സ്ഥാനാര്‍ത്ഥികള്‍</title>
					<link>https://www.malayalamtv9.com/photo-gallery/remembering-the-candidates-2021-kerala-assembly-contestants-who-passed-away-2197553.html</link>
					<pubDate>Thu, 09 Apr 2026 08:09:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/remembering-the-candidates-2021-kerala-assembly-contestants-who-passed-away-2197553.html</guid>
					<description><![CDATA[<p>2021 Election Candidates in Memoriam: 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും, ഇപ്പോള്‍ മണ്‍മറഞ്ഞുപോയവരുമായ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ ആരെല്ലാമെന്ന് നോക്കാം. ഉമ്മന്‍ചാണ്ടി, പി.ടി. തോമസ്, വാഴൂര്‍ സോമന്‍,  വിവി പ്രകാശ്, സതീശന്‍ പാച്ചേനി, എംജി കണ്ണന്‍ തുടങ്ങിയവരാണ് വിടവാങ്ങിയത്. വിശദാംശങ്ങള്‍ നോക്കാം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Oommen-Chandy-1.jpg" class="attachment-large size-large wp-post-image" alt="Oommen Chandy" /></figure><p>
		<style type="text/css">
			#gallery-2 {
				margin: auto;
			}
			#gallery-2 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-2 img {
				border: 2px solid #cfcfcf;
			}
			#gallery-2 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-2' class='gallery galleryid-2197553 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/Oommen-Chandy-1.jpg" class="attachment-thumbnail size-thumbnail" alt="Oommen Chandy" aria-describedby="gallery-2-2197555" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Oommen-Chandy-1.jpg 150w, https://images.malayalamtv9.com/uploads/2026/04/Oommen-Chandy-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2197555'>
				2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും, ഇപ്പോള്‍ മണ്‍മറഞ്ഞുപോയവരുമായ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ ആരെല്ലാമെന്ന് നോക്കാം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇവരില്‍ പ്രധാനി. 2021-ല്‍ പുതുപ്പള്ളിയില്‍ 63,372 വോട്ടുകള്‍ നേടി ജയിച്ചിരുന്നു. അദ്ദേഹത്തെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മകന്‍ ചാണ്ടി ഉമ്മന്‍ ജയിച്ചു (Image Credit Source : Facebook).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/PT-Thomas.jpg" class="attachment-thumbnail size-thumbnail" alt="PT Thomas" aria-describedby="gallery-2-2197556" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/PT-Thomas.jpg 150w, https://images.malayalamtv9.com/uploads/2026/04/PT-Thomas.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2197556'>
				2021-ലെ തിരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ വിജയിച്ചത് കോണ്‍ഗ്രസ് നേതാവായ പി.ടി. തോമസായിരുന്നു. 14,320 ആയിരുന്നു ഭൂരിപക്ഷം. 2021 ഡിസംബര്‍ 22-ന് പിടി അന്തരിച്ചു. ഉപതിരഞ്ഞെടുപ്പില്‍ ഭാര്യ ഉമ തോമസ് വിജയിച്ചു. ഇത്തവണയും ഉമ മത്സരിക്കുന്നു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/Vazhoor-Soman.jpg" class="attachment-thumbnail size-thumbnail" alt="Vazhoor Soman" aria-describedby="gallery-2-2197557" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Vazhoor-Soman.jpg 150w, https://images.malayalamtv9.com/uploads/2026/04/Vazhoor-Soman.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2197557'>
				പീരുമേട് മണ്ഡലത്തില്‍ 2021-ല്‍ വിജയിച്ചത് സിപിഐയുടെ വാഴൂര്‍ സോമനായിരുന്നു. 1,835 വോട്ടുകളായിരുന്നു ഭൂരിപക്ഷം. 2025 ഓഗസ്ത് 21-ന് അന്തരിച്ചു. 72-ാം വയസിലായിരുന്നു അന്ത്യം.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/VV-Prakash.jpg" class="attachment-thumbnail size-thumbnail" alt="VV Prakash" aria-describedby="gallery-2-2197558" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/VV-Prakash.jpg 150w, https://images.malayalamtv9.com/uploads/2026/04/VV-Prakash.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2197558'>
				2021-ല്‍ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശായിരുന്നു. പക്ഷേ അദ്ദേഹം ഇടതുസ്വതന്ത്രനായ പി.വി. അന്‍വറിനോട് പരാജയപ്പെട്ടു. 2021 ഏപ്രില്‍ 29-ന് അദ്ദേഹം മരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/Satheesan-Pacheni.jpg" class="attachment-thumbnail size-thumbnail" alt="Satheesan Pacheni" aria-describedby="gallery-2-2197559" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Satheesan-Pacheni.jpg 150w, https://images.malayalamtv9.com/uploads/2026/04/Satheesan-Pacheni.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2197559'>
				2021-ല്‍ കണ്ണൂരില്‍ മത്സരിച്ച സതീശന്‍ പാച്ചേനി, എല്‍ഡിഎഫിന്റെ കടന്നപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെട്ടിരുന്നു. 2022 ഒക്ടോബര്‍ 27-ന് അദ്ദേഹം അന്തരിച്ചു. സെറിബ്രല്‍ ഹെമറേജായിരുന്നു മരണകാരണം. അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.ജി. കണ്ണനും വിടവാങ്ങിയവരില്‍ ഉള്‍പ്പെടുന്നു .
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assemly Election 2026: നല്ല നാളെയ്ക്കായി ഇന്ന് വിധിയെഴുത്ത്‌; വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍; ഭരണമാറ്റമോ, തുടര്‍ഭരണമോ?</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-2026-polling-today-2-71-crore-people-to-cast-their-vote-polling-begins-at-7-am-2197502.html</link>
					<pubDate>Thu, 09 Apr 2026 06:25:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-2026-polling-today-2-71-crore-people-to-cast-their-vote-polling-begins-at-7-am-2197502.html</guid>
					<description><![CDATA[<p>Everything You Need to Know About the 2026 Assembly Elections Kerala: കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വോട്ടിങ് ആരംഭിക്കും. വൈകിട്ട് ആറു വരെയാണ് വോട്ടിങെങ്കിലും, ആ സമയത്തിനുള്ളില്‍ പോളിങ് ബൂത്തിലെത്തിയ എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കും. ആകെ 2,71,96936 വോട്ടര്‍മാരാണുള്ളത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Kerala-Election-2026.jpg" class="attachment-large size-large wp-post-image" alt="Kerala Election 2026" /></figure><p><strong>തിരുവനന്തപുരം:</strong> 16-ാം നിയമസഭയിലേക്കുള്ള ജനപ്രതിനിധികളെ കണ്ടെത്താന്‍ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വോട്ടിങ് ആരംഭിക്കും. വൈകിട്ട് ആറു വരെയാണ് വോട്ടിങെങ്കിലും, ആ സമയത്തിനുള്ളില്‍ പോളിങ് ബൂത്തിലെത്തിയ എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കും. ആകെ 2,71,96936 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 53,984 പേര്‍ സര്‍വീസ് വോട്ടര്‍മാരാണ്.</p>
<p>ഭരണമാറ്റമോ, തുടര്‍ഭരണമോ എന്ന ചോദ്യത്തിന് ഇന്ന് വോട്ടര്‍മാര്‍ ഉത്തരം നല്‍കും. മൂന്നാം തുടര്‍ഭരണമാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. ഇത്തവണ ഭരണമാറ്റം ഉണ്ടാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം എന്‍ഡിഎയും ലക്ഷ്യമിടുന്നു. അടിയൊഴുക്കുകള്‍ ആരെ തുണയ്ക്കുമെന്നതാണ് മുന്നണികളുടെ ആശങ്ക.</p>
<p>നിശബ്ദ വോട്ടര്‍മാരുടെ തീരുമാനം ജനവിധിയില്‍ നിര്‍ണായകമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍, പിണറായിയിലെ ആര്‍സി അമല ബേസിക് സ്‌കൂളിലും, ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ തിരുവനന്തപുരം ജവഹര്‍നഗറിലെ സ്‌കൂളിലും വോട്ടു രേഖപ്പെടുത്തും.</p>
<p>Also Read: <a href="https://www.malayalamtv9.com/kerala/kerala-assembly-elections-2026-voting-live-polling-updates-voter-turnout-poll-percentage-of-ldf-udf-bjp-2197480.html">Kerala Elections 2026 LIVE: പോളിംഗ് ആരംഭിച്ചോ? വോട്ട് ചെയ്യാൻ പോകുന്നവർ അറിയാൻ- Live</a></p>
<h3>തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി</h3>
<p>വോട്ടെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ഇന്നലെ തന്നെ പൂര്‍ത്തിയായിരുന്നു. 24 താത്കാലിക ബൂത്ത് ഉള്‍പ്പെടെ 30,495 ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്. കടുത്ത ചൂടാണെങ്കിലും, പോളിങ് ശതമാനം വര്‍ധിപ്പിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രമം. കഴിഞ്ഞ തവണ 74.06 ആയിരുന്നു പോളിങ് ശതമാനം.</p>
<p>ഇത്തവണ ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിച്ചതിനാല്‍ വോട്ടര്‍മാര്‍ ഏറെ നേരം ക്യൂ നില്‍ക്കേണ്ടി വരില്ലെന്നാണ് കമ്മീഷന്റെ കണക്കുകൂട്ടല്‍. 1.46 ലക്ഷം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. കേരള പൊലീസ്, സ്‌പെഷ്യല്‍ പൊലീസ്, വൊളണ്ടിയര്‍മാര്‍ ഉള്‍പ്പെടെ 76,000 പേര്‍ സുരക്ഷ ഒരുക്കും. 160 കമ്പനി കേന്ദ്രസേനയ്ക്കാണ് 20240 പ്രശ്‌നബാധിത ബൂത്തുകളുടെ സുരക്ഷാ ചുമതല.</p>
<h3>കരുതല്‍ തടങ്കല്‍</h3>
<p>തിരഞ്ഞെടുപ്പിന് മുന്നോടിയായി 2700 പേരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. 11,000 പേര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. 180 കേസുകളാണ് മാതൃകാ പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് എടുത്തത്. പെരുമാറ്റചട്ടലംഘനത്തെ തുടര്‍ന്ന് 3287 ലിങ്കുകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കി.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Election 2026 Voting  Live : കേരളം വിധി എഴുതി, ഇനി ആര്? 78.26% പോളിങ്</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-elections-2026-voting-live-polling-updates-voter-turnout-poll-percentage-of-ldf-udf-bjp-2197480.html</link>
					<pubDate>Thu, 09 Apr 2026 05:33:00 +0530</pubDate>
					<dc:creator><![CDATA[Arun Nair]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-elections-2026-voting-live-polling-updates-voter-turnout-poll-percentage-of-ldf-udf-bjp-2197480.html</guid>
					<description><![CDATA[<p>Kerala Assembly Elections 2026 Live Updates in Malayalam: പോളിംഗ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകളിൽ നിന്നും സംസ്ഥാനത്തെ ആകെയുള്ള ട്രെൻഡ് മനസ്സിലാകുമോ എന്ന് വിദഗ്ധർ പോലും കാത്തിരിക്കുകയാണ്. 74.06 എന്ന പോളിംഗ് ശതമാനത്തിലാണ് എൽഡിഎഫ് 2021-ൽ തുടർഭരണം ഉറപ്പിച്ചത്. ഇത്തവണ അത് കൂടുമോ ഇല്ലയോ എന്ന് കണ്ടറിയാം എന്തായാലും തിരഞ്ഞെടുപ്പ് മഹോത്സവത്തിൻ്റെ യഥാർത്ഥ ഫലം അറിയാൻ മെയ്-04-ന് വോട്ടെണ്ണൽ വരെ കാത്തിരിക്കേണ്ടി വരും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Kerala-Assembly-Election-2026-Live-Updates-Voting-Day.jpg" class="attachment-large size-large wp-post-image" alt="Kerala Assembly Election 2026 Live Updates Voting Day" /></figure><p><strong>തിരുവനന്തപുരം:</strong> "ബുള്ളറ്റിനേക്കാൾ ശക്തമാണ് ബാലറ്റ് " മുൻ അമേരിക്കൻ പ്രസിഡൻ്റായിരുന്ന എബ്രഹാം ലിങ്കൺ തിരഞ്ഞെടുപ്പിനെ പറ്റി പറഞ്ഞ വാചകങ്ങളാണ്. അത്രയും ശക്തമായ സൂപ്പർ പവർ ജനങ്ങൾക്ക് വിനിയോഗിക്കാനുള്ള ആ സുദിനം വന്നിരിക്കുകയാണ്. ഇതുവരെയുള്ള തിരക്കുകളെല്ലാം മാറ്റി വെച്ച് കേരളം ഒന്നാകെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തുകയാണ്. തുടർ ഭരണം ആവർത്തിക്കാൻ എൽഡിഎഫും, ഭരണം തിരികെ പിടിക്കാൻ യുഡിഎഫും മത്സരിക്കുമ്പോൾ സംസ്ഥാനത്ത് ഒന്നാകെ മുന്നേറ്റത്തിന് കളമൊരുക്കാൻ ശ്രമിക്കുകയാണ് എൻഡിഎ.</p>
<p>ഇതുവരെയുള്ള എല്ലാ പ്രീ-പോൾ സർവ്വേകളും വ്യക്തമായ ചിത്രം നൽകാത്തൊരു തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. അതുകൊണ്ട് തന്നെ പോളിംഗ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകളിൽ നിന്നും സംസ്ഥാനത്തെ ആകെയുള്ള ട്രെൻഡ് എന്ത് എന്ന സൂചനയുണ്ടാകുമോ എന്ന പരിശോധനയിലാണ് വിദഗ്ധർ പോലും. 74.06 എന്ന പോളിംഗ് ശതമാനത്തിലാണ് എൽഡിഎഫ് 2021-ൽ തുടർഭരണം ഉറപ്പിച്ചത്. ഇത്തവണ അത് കൂടുമോ ഇല്ലയോ എന്ന് കണ്ടറിയണം. എന്തായാലും തിരഞ്ഞെടുപ്പ് മഹോത്സവത്തിൻ്റെ യഥാർത്ഥ ഫലം അറിയാൻ മെയ്-04-ന് വോട്ടെണ്ണൽ വരെ കാത്തിരിക്കേണ്ടി വരും. പോളിംഗ് ദിനത്തിൽ നിങ്ങളറിയേണ്ട എല്ലാ വാർത്തകളും, വീഡിയോകളും, വിശേഷങ്ങളും, ടീവി-9 മലയാളത്തിൻ്റെ ഈ ലൈവ് ബ്ലോഗിൽ നിങ്ങൾക്ക് വായിക്കാം.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election 2026: വോട്ട് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും? നിയമങ്ങളും വസ്തുതകളും അറിയാം</title>
					<link>https://www.malayalamtv9.com/kerala/what-happens-if-you-dont-vote-know-the-truth-about-kerala-assembly-election-2026-day-rules-and-rights-2197482.html</link>
					<pubDate>Wed, 08 Apr 2026 20:51:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/what-happens-if-you-dont-vote-know-the-truth-about-kerala-assembly-election-2026-day-rules-and-rights-2197482.html</guid>
					<description><![CDATA[<p>Know the Truth About Election Day Rules and Rights: സ്ഥാനാർത്ഥികളിൽ ആരോടും താൽപ്പര്യമില്ലെങ്കിൽ &#8216;നോട്ട&#8217; അമർത്താനുള്ള അവകാശവും നിങ്ങൾക്ക് ഉപയോഗിക്കാം. പരാതികൾ പറയുന്നതിനേക്കാൾ, ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി വോട്ട് രേഖപ്പെടുത്തുന്നതാണ് ഒരു പൗരന്റെ ഉത്തരവാദിത്തം. വോട്ട് ചെയ്തില്ലെങ്കിൽ പിഴയോ തടവോ ലഭിക്കില്ല. റേഷൻ കാർഡ്, പാസ്‌പോർട്ട്, മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവയെ ഇത് ബാധിക്കില്ല.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Voter.jpg" class="attachment-large size-large wp-post-image" alt="Voter" /></figure><p>വോട്ട് രേഖപ്പെടുത്തുക എന്നത് ഒരു പൗരന്റെ അവകാശമാണ്, എന്നാൽ അതൊരു നിർബന്ധിത കടമയല്ല. ഇന്ത്യയിൽ വോട്ട് ചെയ്തില്ല എന്ന കാരണത്താൽ ഒരാൾക്കെതിരെയും നിയമനടപടികൾ സ്വീകരിക്കാൻ നിലവിൽ വ്യവസ്ഥയില്ല. ഓസ്‌ട്രേലിയയോ ബ്രസീലോ പോലുള്ള രാജ്യങ്ങളിൽ വോട്ട് നിർബന്ധിതമാണ്, എന്നാൽ ഇന്ത്യയിൽ അങ്ങനെയൊരു നിയമമില്ല. വോട്ട് ചെയ്തില്ലെങ്കിൽ പിഴയോ തടവോ ലഭിക്കില്ല. റേഷൻ കാർഡ്, പാസ്‌പോർട്ട്, മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവയെ ഇത് ബാധിക്കില്ല. വോട്ടർ പട്ടികയിൽ നിന്ന് പേര് ഉടനടി നീക്കം ചെയ്യപ്പെടുകയുമില്ല.</p>
<h3>നഷ്ടമാകുന്നത് എന്തൊക്കെ?</h3>
<p>നിയമനടപടികൾ ഇല്ലെങ്കിലും ചില പ്രായോഗിക കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വോട്ട് രേഖപ്പെടുത്താനാണ് നാളെ സർക്കാർ അവധി നൽകിയിരിക്കുന്നത്. വോട്ട് ചെയ്യുന്നില്ലെങ്കിൽ സാങ്കേതികമായി ഈ അവധിക്ക് നിങ്ങൾ അർഹരല്ല. തുടർച്ചയായി വോട്ട് ചെയ്യാതിരിക്കുകയും ഉദ്യോഗസ്ഥർ വരുമ്പോൾ വീട്ടിലില്ലാതിരിക്കുകയും ചെയ്താൽ നിങ്ങളുടെ പേര് എഎസ്ഡി ലിസ്റ്റിൽ ഉൾപ്പെട്ടേക്കാം. ഇത് ഭാവിയിൽ വോട്ട് ചെയ്യുന്നത് സങ്കീർണ്ണമാക്കും.</p>
<p><strong>Also Read - <a href="https://www.malayalamtv9.com/kerala/kerala-assembly-election-2026-renu-sudhi-declares-political-support-for-ldf-2197478.html" target="_blank" rel="noopener">ചുവന്ന കൊടി കാണുമ്പോൾ രക്തം തിളയ്ക്കും; രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രേണു സുധി</a></strong></p>
<p>അടുത്ത അഞ്ച് വർഷം നിങ്ങളുടെ നാട് ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമാണ് നിങ്ങൾ നഷ്ടപ്പെടുത്തുന്നത്. സ്ഥാനാർത്ഥികളിൽ ആരോടും താൽപ്പര്യമില്ലെങ്കിൽ 'നോട്ട' അമർത്താനുള്ള അവകാശവും നിങ്ങൾക്ക് ഉപയോഗിക്കാം. പരാതികൾ പറയുന്നതിനേക്കാൾ, ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി വോട്ട് രേഖപ്പെടുത്തുന്നതാണ് ഒരു പൗരന്റെ ഉത്തരവാദിത്തം.</p>
<h3>തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പോസ്റ്റ് കാണാം</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">International Election Visitor's Programme 2026 (IEVP) Delegate visited Thiruvananthapuram collectrate Election Control Room.<a href="https://twitter.com/hashtag/ceokerala?src=hash&amp;ref_src=twsrc%5Etfw">#ceokerala</a> <a href="https://twitter.com/hashtag/ecisveep?src=hash&amp;ref_src=twsrc%5Etfw">#ecisveep</a> <a href="https://twitter.com/hashtag/sveepkerala?src=hash&amp;ref_src=twsrc%5Etfw">#sveepkerala</a> <a href="https://twitter.com/hashtag/keralaassmeblyelection2026?src=hash&amp;ref_src=twsrc%5Etfw">#keralaassmeblyelection2026</a> <a href="https://twitter.com/hashtag/ievp?src=hash&amp;ref_src=twsrc%5Etfw">#ievp</a> <a href="https://t.co/Hvn9JXZ3ut">pic.twitter.com/Hvn9JXZ3ut</a></p>
<p>— Chief Electoral Officer Kerala (@Ceokerala) <a href="https://twitter.com/Ceokerala/status/2042099050011562455?ref_src=twsrc%5Etfw">April 9, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
				</item>
							<item>
					<title>Renu sudhi: ചുവന്ന കൊടി കാണുമ്പോൾ രക്തം തിളയ്ക്കും; രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രേണു സുധി</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-2026-renu-sudhi-declares-political-support-for-ldf-2197478.html</link>
					<pubDate>Wed, 08 Apr 2026 20:17:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-2026-renu-sudhi-declares-political-support-for-ldf-2197478.html</guid>
					<description><![CDATA[<p>Renu Sudhi Declares Political Support for LDF: ഇപ്പോഴത്തെ ഭരണാധികാരികൾ തന്നെ വീണ്ടും അധികാരത്തിൽ വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് രേണു പറഞ്ഞു. സർക്കാരിന്റെ പ്രവർത്തന മികവിന് ഉദാഹരണമായി കോട്ടയം മെഡിക്കൽ കോളേജിന്റെ വികസനത്തെ താരം ചൂണ്ടിക്കാട്ടി. അവിടുത്തെ സൗകര്യങ്ങൾ കണ്ണാടി പോലെ തിളങ്ങുകയാണെന്നും പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് ഇടതുപക്ഷമെന്നും രേണു കൂട്ടിച്ചേർത്തു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/03/Renu-Sudhi-2.jpg" class="attachment-large size-large wp-post-image" alt="Renu Sudhi" /></figure><p><strong>കൊച്ചി:</strong> ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെ ശ്രദ്ധേയയായ നടി രേണു സുധി തന്റെ രാഷ്ട്രീയ ചായ്‌വ് തുറന്നുപറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അമ്മ ജിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് താൻ ഒരു കടുത്ത എൽഡിഎഫ് അനുഭാവിയാണെന്ന് താരം വെളിപ്പെടുത്തിയത്.</p>
<p>ചെറുപ്പം മുതലേ താൻ ഇടതുപക്ഷ ചിന്താഗതി വെച്ചുപുലർത്തുന്ന ആളാണെന്നും പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ടെന്നും രേണു പറഞ്ഞു. "ചുവന്ന കൊടി കാണുമ്പോൾ ബ്ലഡിൽ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും. എനിക്കത് മറച്ചുവെക്കേണ്ട കാര്യമില്ല. കേരളം ചുവക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ആളാണ് ഞാൻ." - രേണു സുധി വ്യക്തമാക്കി.</p>
<p>ഇപ്പോഴത്തെ ഭരണാധികാരികൾ തന്നെ വീണ്ടും അധികാരത്തിൽ വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് രേണു പറഞ്ഞു. സർക്കാരിന്റെ പ്രവർത്തന മികവിന് ഉദാഹരണമായി കോട്ടയം മെഡിക്കൽ കോളേജിന്റെ വികസനത്തെ താരം ചൂണ്ടിക്കാട്ടി. അവിടുത്തെ സൗകര്യങ്ങൾ കണ്ണാടി പോലെ തിളങ്ങുകയാണെന്നും പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് ഇടതുപക്ഷമെന്നും രേണു കൂട്ടിച്ചേർത്തു.</p>
<p><strong>Also Read - <a href="https://www.malayalamtv9.com/photo-gallery/renu-sudhi-updates-instagram-name-sparks-discussion-here-is-new-username-2197348.html" target="_blank" rel="noopener">പേരുമാറ്റി രേണു സുധി, കാരണം ഇതാണ്</a></strong></p>
<p>ബിഗ് ബോസിന് ശേഷം ഉദ്ഘാടനങ്ങളും ആൽബം ഷൂട്ടിംഗുകളുമായി തിരക്കിലായ രേണുവിന്റെ ഈ രാഷ്ട്രീയ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.</p>
<h3>കോട്ടയം മെഡിക്കൽ കോളേജ് ഇന്ന് ഒരു കണ്ണാടി പോലെ തിളങ്ങുകയാണ്</h3>
<p data-path-to-node="4">സർക്കാരിന്റെ ഭരണമികവിനെ പ്രകീർത്തിച്ച താരം കോട്ടയം മെഡിക്കൽ കോളേജിന്റെ വികസനത്തെ കുറിച്ച് പ്രത്യേകം പരാമർശിച്ചു. "കോട്ടയം മെഡിക്കൽ കോളേജ് ഇന്ന് ഒരു കണ്ണാടി പോലെ തിളങ്ങുകയാണ്. സാധാരണക്കാർക്ക് അവിടെ ലഭിക്കുന്ന മികച്ച സേവനങ്ങളാണ് ഈ പാർട്ടിയെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്," രേണു അഭിപ്രായപ്പെട്ടു.</p>
<p data-path-to-node="5">ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷം സ്റ്റേജ് ഷോകളിലും ആൽബം ഷൂട്ടിംഗുകളിലുമായി തിരക്കിലാണ് താരം. തന്റെ നിലപാടുകൾ കൊണ്ടും സോഷ്യൽ മീഡിയ റീലുകൾ കൊണ്ടും പലപ്പോഴും വിവാദങ്ങളിൽ പെടാറുള്ള രേണുവിന് നേരെ കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. മകൻ കിച്ചു ചില ഓൺലൈൻ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങളെ തുടർന്നായിരുന്നു ഇത്. എന്നാൽ ഇത്തരം വിവാദങ്ങൾക്കിടയിലും തന്റെ രാഷ്ട്രീയ നിലപാടിൽ താരം ഉറച്ചുനിൽക്കുകയാണ്.</p>
]]></content:encoded>
				</item>
							<item>
					<title>Dryday Rules: അവധിയും മദ്യനിരോധനവും ഒന്നിച്ചെത്തുന്നു&#8230; ഡ്രൈഡേ നിയമങ്ങൾ ലംഘിച്ചാൻ സംഭവിക്കുന്നത്?</title>
					<link>https://www.malayalamtv9.com/photo-gallery/dry-day-in-kerala-tomorrow-strict-penalties-for-violating-alcohol-ban-during-assembly-elections-2026-2197427.html</link>
					<pubDate>Wed, 08 Apr 2026 16:56:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/dry-day-in-kerala-tomorrow-strict-penalties-for-violating-alcohol-ban-during-assembly-elections-2026-2197427.html</guid>
					<description><![CDATA[<p>Dry Day in Kerala Tomorrow: വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് തന്നെ സംസ്ഥാനത്ത് മദ്യനിരോധനം പ്രാബല്യത്തിൽ വരും. വോട്ടെടുപ്പ് ദിവസം പൂർണ്ണമായും &#8216;ഡ്രൈ ഡേ&#8217; ആയിരിക്കും. വ്യക്തികൾ പരിധിയിൽ കൂടുതൽ മദ്യം കൈവശം വെക്കുന്നതോ രഹസ്യമായി വിൽക്കുന്നതോ കുറ്റകരമാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Election-day-3.jpg" class="attachment-large size-large wp-post-image" alt="Election Day (3)" /></figure><p>
		<style type="text/css">
			#gallery-3 {
				margin: auto;
			}
			#gallery-3 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-3 img {
				border: 2px solid #cfcfcf;
			}
			#gallery-3 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-3' class='gallery galleryid-2197427 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/Election-day-2.jpg" class="attachment-thumbnail size-thumbnail" alt="Election Day (2)" aria-describedby="gallery-3-2197428" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Election-day-2.jpg 150w, https://images.malayalamtv9.com/uploads/2026/04/Election-day-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2197428'>
				നിയമസഭാ വോട്ടെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് മദ്യനിരോധനവും പൊതുഅവധിയും പ്രഖ്യാപിച്ചിരിക്കുകയാണ്. വോട്ടെടുപ്പ് സമാധാനപരമായി നടത്തുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ഈ നിയന്ത്രണങ്ങൾ ലംഘിച്ചാൽ കടുത്ത നടപടികളാണ് കാത്തിരിക്കുന്നത്. (Image Credit Source : TV9 Network)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/Election-day-3.jpg" class="attachment-thumbnail size-thumbnail" alt="Election Day (3)" aria-describedby="gallery-3-2197429" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Election-day-3.jpg 150w, https://images.malayalamtv9.com/uploads/2026/04/Election-day-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2197429'>
				വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് തന്നെ സംസ്ഥാനത്ത് മദ്യനിരോധനം പ്രാബല്യത്തിൽ വരും. വോട്ടെടുപ്പ് ദിവസം പൂർണ്ണമായും &#8216;ഡ്രൈ ഡേ&#8217; ആയിരിക്കും. ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ, ബാറുകൾ, ക്ലബ്ബുകൾ എന്നിവ വോട്ടെടുപ്പ് ദിവസം പ്രവർത്തിക്കില്ല.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/Election-day-4.jpg" class="attachment-thumbnail size-thumbnail" alt="Election Day (4)" aria-describedby="gallery-3-2197430" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Election-day-4.jpg 150w, https://images.malayalamtv9.com/uploads/2026/04/Election-day-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2197430'>
				വ്യക്തികൾ പരിധിയിൽ കൂടുതൽ മദ്യം കൈവശം വെക്കുന്നതോ രഹസ്യമായി വിൽക്കുന്നതോ കുറ്റകരമാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് മദ്യം കടത്തുന്നത് തടയാൻ അതിർത്തികളിൽ എക്സൈസ്, പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/Election-day-5.jpg" class="attachment-thumbnail size-thumbnail" alt="Election Day (5)" aria-describedby="gallery-3-2197431" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Election-day-5.jpg 150w, https://images.malayalamtv9.com/uploads/2026/04/Election-day-5.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2197431'>
				ഡ്രൈ ഡേ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ അബ്കാരി നിയമപ്രകാരം കർശന നടപടിയുണ്ടാകും. അനധികൃത മദ്യവിൽപ്പനയോ കടത്തോ നടത്തിയാൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുക്കുകയും തടവ് ശിക്ഷ ലഭിക്കുകയും ചെയ്യാം. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് വലിയ തുക പിഴയായി ഒടുക്കേണ്ടി വരും.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/Election-day.jpg" class="attachment-thumbnail size-thumbnail" alt="Election Day" aria-describedby="gallery-3-2197432" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Election-day.jpg 150w, https://images.malayalamtv9.com/uploads/2026/04/Election-day.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2197432'>
				ബാറുകളോ ഹോട്ടലുകളോ നിയമം ലംഘിച്ചാൽ അവരുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാൻ സാധ്യതയുണ്ട്. മദ്യം കടത്താൻ ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടും. വോട്ടെടുപ്പ് ദിവസം സംസ്ഥാനത്തെ എല്ലാ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. 
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Adoor Election Controversy: മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു; അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം</title>
					<link>https://www.malayalamtv9.com/kerala/adoor-udf-candidate-cv-santhakumar-controversy-collector-orders-to-file-case-against-him-for-violating-rules-2197385.html</link>
					<pubDate>Wed, 08 Apr 2026 14:44:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/adoor-udf-candidate-cv-santhakumar-controversy-collector-orders-to-file-case-against-him-for-violating-rules-2197385.html</guid>
					<description><![CDATA[<p>Adoor Election Controversy Between UDF and LDF: അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി.വി. ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ചട്ടം ലംഘിച്ചതിനാണ് കേസെടുക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ശാന്തകുമാര്‍ കൊലക്കേസ് പ്രതിയാണെന്ന തരത്തില്‍ നോട്ടീസ് പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ശാന്തകുമാര്‍ പൊട്ടിക്കരഞ്ഞത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/CV-Santhakumar.jpg" class="attachment-large size-large wp-post-image" alt="CV Santhakumar" /></figure><p><strong>അടൂര്‍:</strong> അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി.വി. ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ചട്ടം ലംഘിച്ചതിനാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ശാന്തകുമാര്‍ കൊലക്കേസ് പ്രതിയാണെന്ന തരത്തില്‍ നോട്ടീസ് പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ശാന്തകുമാര്‍ പൊട്ടിക്കരഞ്ഞത്. പ്രചരിക്കുന്നത് വ്യാജ നോട്ടീസാണെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.</p>
<p>ഒരു കേസിലും താന്‍ പ്രതിയല്ലെന്നും, തന്നെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ശാന്തകുമാര്‍ പ്രതികരിച്ചിരുന്നു. ശാന്തകുമാര്‍ കൊലക്കേസ് പ്രതിയാണ് എന്ന തരത്തിലായിരുന്നു നോട്ടീസ് പ്രചരിച്ചത്. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു.</p>
<p>Also Read: <a href="https://www.malayalamtv9.com/kerala/kerala-assembly-election-2026-alternative-documents-you-can-use-as-id-proof-2197380.html">Kerala Assembly Election 2026: വോട്ടർ ഐഡി കളഞ്ഞുപോയോ? പകരം ഇവ കരുതിയാലും മതി</a></p>
<p>നോട്ടീസ് പ്രചരിപ്പിച്ച സംഭവത്തില്‍ സിപിഐ പ്രവര്‍ത്തകരെ പിടികൂടിയിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകരെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കറും, സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ ചിറ്റയം ഗോപകുമാര്‍ പൊലീസ് സ്റ്റേഷനിലെത്തി.</p>
<p>നേതാക്കള്‍ സ്റ്റേഷന്‍ ഉപരോധിക്കുകയും, പൊലീസുകാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. നോട്ടീസ് വിതരണം ചെയ്തത് കോണ്‍ഗ്രസുകാരാണെന്നും, തങ്ങളുടെ പ്രവര്‍ത്തകരെ കുടുക്കുകയായിരുന്നുവെന്നുമാണ് സിപിഐയുടെ ആരോപണം. രണ്ട് മുന്നണികളും നാടകം കളിക്കുന്നുവെന്നാണ് ബിജെപി പ്രതികരിച്ചത്. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് അടൂരില്‍ ലഘുലേഖ വിവാദം ആളിക്കത്തുന്നത്.</p>
]]></content:encoded>
				</item>
							<item>
					<title>Anjali Nair: മരിച്ചുപോയ ആ അച്ഛന്റെ വോട്ട് എനിക്കായിരുന്നു, ദിവസങ്ങൾ എണ്ണി കാത്തിരുന്നതാ; അഞ്ജലി നായർ</title>
					<link>https://www.malayalamtv9.com/entertainment/twenty-20-candidate-and-actress-anjali-nair-about-incident-she-go-to-seek-vote-in-a-funeral-getting-trolled-2197089.html</link>
					<pubDate>Tue, 07 Apr 2026 14:16:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/twenty-20-candidate-and-actress-anjali-nair-about-incident-she-go-to-seek-vote-in-a-funeral-getting-trolled-2197089.html</guid>
					<description><![CDATA[<p>Actress Anjal Nair: മരണവീട്ടിൽ പോയപ്പോൾ ഉണ്ടായ സംഭവത്തെ കുറിച്ചാണ് അഞ്ജലി പറയുന്നത്. പ്രോട്ടോകോൾ പ്രകാരം ഈ സമയത്ത് മരണവീട്ടിൽ പോകണമെന്നാണ് അഞ്ജലി പറയുന്നത്. താൻ അവിടെയെത്തി മരിച്ചുപോയ അച്ഛന്റെ മുഖത്തേക്ക് കുറെ നേരം നോക്കി നിന്നു&#8230;. അപ്പോൾ ആ അച്ഛന്റെ മകൾ എന്റെ കയ്യിൽ വന്നു പിടിച്ചു പറയുകയാണ്, ഒമ്പതാം തീയതി ആവാൻ വേണ്ടി അച്ഛൻ കാത്തിരിക്കുകയായിരുന്നു. അച്ഛന്റെ വോട്ട് നിങ്ങൾക്കായിരുന്നു&#8230;.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Anjali-Nair-1.jpg" class="attachment-large size-large wp-post-image" alt="Anjali Nair (1)" /></figure><p>സെലിബ്രിറ്റി സ്ഥാനാർത്ഥികൾ ഏറെയുള്ള ഒരു തിരഞ്ഞെടുപ്പുകാലം കൂടിയാണ് ഇത്തവണത്തേത്. അത്തരത്തിൽ തൃപ്പൂണിത്തുറയിൽ ട്വന്റി 20യുടെസ്ഥാനാർത്ഥിയാണ് നടി അഞ്ജലി നായർ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഞ്ജലി നായരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ ഒരു ഓൺലൈൻ മീഡിയയ്ക്ക് അഞ്ജലി നൽകിയ അഭിമുഖമാണ് ഇപ്പോൾ ട്രോളുകൾക്ക് കാരണമാകുന്നത്. മരിച്ചുപോയ ഒരു വ്യക്തി തനിക്ക് വോട്ട് ചെയ്യാനായി ഇരുന്നതാണ് എന്നായിരുന്നു അഞ്ജലി പറഞ്ഞത്. എന്നാൽ അഞ്ജലി പറഞ്ഞ കാര്യങ്ങളിലെ ചില പരാമർശങ്ങൾ വച്ചാണ് സോഷ്യൽ മീഡിയ ട്രോളുന്നത്. അതായത് വോട്ട് ആവശ്യപ്പെട്ടുകൊണ്ട് ഒരു വീട്ടിൽ കയറി ചെന്നപ്പോൾ ഉണ്ടായ ഒരു സംഭവത്തെ കുറിച്ചാണ് അഞ്ജലി പറയുന്നത്.</p>
<p>പ്രോട്ടോകോൾ പ്രകാരം ഒരു സ്ഥലത്ത് മരണമുണ്ടായാൽ ഈ ഒരു സമയത്ത് അതായത് തിരഞ്ഞെടുപ്പിന്റെ സമയത്ത് നമ്മൾ അവിടെ എത്തിച്ചേരണമെന്നാണ്. ദൂരസ്ഥലങ്ങളിൽ ആണെങ്കിൽ കൂടി അടുത്ത ദിവസം അവിടെ എത്തിപ്പെടാൻ ശ്രമിക്കാറുണ്ട്. അങ്ങനെ അടുത്തുള്ള ഈ വീട്ടിൽ മരണം സംഭവിച്ചു എന്ന് അറിഞ്ഞപ്പോൾ ഞാൻ അവിടെ എത്തി. കുറച്ചുനേരം ആ മരിച്ചു കിടക്കുന്ന അച്ഛന്റെ മുഖത്തേക്ക് നോക്കിയതിനുശേഷം ഞാൻ തിരിഞ്ഞു നടക്കുകയായിരുന്നു.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/actor-director-lal-on-asif-alis-negative-character-and-the-situation-which-happened-change-him-2197081.html">എന്റെ അമ്മച്ചിക്ക് വേണ്ടിയായിരുന്നെങ്കിൽ നീ ചെയ്യുമോ? ആസിഫ് അലിയുടെ സ്വഭാവത്തെക്കുറിച്ച് ലാൽ</a></strong></p>
<p>അപ്പോൾ ആ അച്ഛന്റെ മകൾ എന്റെ കയ്യിൽ വന്നു പിടിച്ചു പറയുകയാണ്, ഒമ്പതാം തീയതി ആവാൻ വേണ്ടി അച്ഛൻ കാത്തിരിക്കുകയായിരുന്നു. അച്ഛന്റെ വോട്ട് നിങ്ങൾക്കായിരുന്നു എന്ന്. മോൾക്ക് ഒരു വോട്ട് തരണമെന്ന് എന്നും ഞങ്ങൾ ഇവിടെ സംസാരിക്കുമ്പോൾ പറയാറുണ്ട്. പക്ഷേ തിരഞ്ഞെടുപ്പിനു മുൻപേ തന്നെ ആ അച്ഛൻ പോയി. അത്രയും പ്രായമുള്ള ഒരു അച്ഛൻ എനിക്കുവേണ്ടി ദിനങ്ങൾ എണ്ണി കഴിയുകയായിരുന്നു എന്നാണ് അഞ്ജലി നായർ പറയുന്നത്. ഇതിനെതിരെയാണ് സോഷ്യൽ മീഡിയ ട്രോളുകൾ അഴിച്ചുവിടുന്നത്. ആകെ ഉണ്ടായിരുന്ന ഒരു വോട്ടും പോയികിട്ടി. പ്രോട്ടോകോൾ ഉണ്ടാകാൻ എംഎൽഎ ആണോ എന്നൊക്കെയാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.</p>
]]></content:encoded>
				</item>
							<item>
					<title>Jibin Gopinath: കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകണം; നടൻ ജിബിൻ ഗോപിനാഥ്</title>
					<link>https://www.malayalamtv9.com/entertainment/actor-jibin-gopinath-shares-his-thoughtful-perspective-on-why-kerala-needs-a-woman-chief-minister-2197084.html</link>
					<pubDate>Tue, 07 Apr 2026 13:48:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/actor-jibin-gopinath-shares-his-thoughtful-perspective-on-why-kerala-needs-a-woman-chief-minister-2197084.html</guid>
					<description><![CDATA[<p>Actor Jibin Gopinath About Chief Minister: പോലീസ് ജോലിയിൽനിന്ന് അഞ്ചുവർഷത്തെ അവധിയെടുത്താമ് ജിബിൻ തൻ്റെ അഭിനയ ലോകത്തേക്കിറങ്ങിയത്. ചെറുവേഷങ്ങളിലൂടെ സിനിമയിലേക്കെത്തിയ നടൻ ശ്രദ്ധിക്കപ്പെടുന്നത് സംവിധായകൻ സുനിൽ ഇബ്രഹാമാന്റെ വൈ എന്ന സിനിമയിൽ ലഭിച്ച വേഷത്തിലൂടെയാണ്. ഇപ്പോഴിതാ വനിതാ മുഖ്യമന്ത്രി എന്ന ആശയത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടനായ ജിബിൻ ഗോപിനാഥ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/jibin-gopinath.jpg" class="attachment-large size-large wp-post-image" alt="Jibin Gopinath" /></figure><p>കേരള രാഷ്ട്രീയത്തിൽ കാലങ്ങളായി ചർച്ച ചെയ്യപ്പെടുന്ന, എന്നാൽ ഇതുവരെ യാഥാർത്ഥ്യമാകാത്ത ഒന്നാണ് വനിതാ മുഖ്യമന്ത്രിയെന്ന ആശയം. ഇപ്പോഴിതാ വനിതാ മുഖ്യമന്ത്രി എന്ന ആശയത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടനായ ജിബിൻ ഗോപിനാഥ്. ഡീയസ് ഈറെയിൽ പ്രണവ് മോഹൻലാലിനൊപ്പം ഭീതിയുടെ നിഴൽപടർത്തിയും, മമ്മൂട്ടി ചിത്രം കളങ്കാവലിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നടനുമാണ് ജിബിൻ ഗോപിനാഥ്.</p>
<p>പോലീസ് ജോലിയിൽനിന്ന് അഞ്ചുവർഷത്തെ അവധിയെടുത്താമ് ജിബിൻ തൻ്റെ അഭിനയ ലോകത്തേക്കിറങ്ങിയത്. ചെറുവേഷങ്ങളിലൂടെ സിനിമയിലേക്കെത്തിയ നടൻ ശ്രദ്ധിക്കപ്പെടുന്നത് സംവിധായകൻ സുനിൽ ഇബ്രഹാമാന്റെ വൈ എന്ന സിനിമയിൽ ലഭിച്ച വേഷത്തിലൂടെയാണ്. 2018, വാഴ, കിഷ്‌കിന്ധാകാണ്ഡം, മിന്നൽ മുരളി, കണ്ണൂർ സ്‌കോഡ് തുടങ്ങി മറ്റ് സിനിമകളിലും അദ്ദേഹം പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/entertainment/aadu-3-nazreen-nazar-reveals-why-stella-rejected-shaji-pappan-played-by-jayasurya-2197079.html">അദ്ദേഹത്തെ ഞാന്‍ തേച്ചുവെന്നാണ് എല്ലാവരും പറയുന്നത്, പക്ഷെ എനിക്ക് എന്റേതായ കാരണങ്ങളുണ്ട്: നസ്രീന്‍</a></strong></p>
<p>എന്നാൽ താരം അടുത്തിടെ നൽകി അഭിമുഖത്തിലാണ് ഒരു വനിതാ മുഖ്യമന്ത്രി വേണമെന്ന ആ​ഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചത്. ജിബിൻ്റെ വാക്കുകൾ ഇങ്ങനെ " നമ്മുടെ സംസ്ഥാനത്ത് ഇന്നേവരെ വനിത മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. വനിത മുഖ്യമന്ത്രി എന്ന ആശയം നമ്മൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത കാര്യമാണ്. പ്രധാനമന്ത്രിയായിട്ട് ഇന്ദിര ​ഗാന്ധിയൊക്കെ ഭരിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ മുഖ്യമന്ത്രിയായി സ്ത്രീകൾ എത്തിയിട്ടില്ല.</p>
<p>ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ അതുണ്ടാകുമോ എന്ന കാര്യം എനിക്ക് അറിയില്ല. പക്ഷേ അതൊരു വലിയ മാറ്റം എന്ന നിലയ്ക്ക് അം​ഗീകരിക്കേണ്ട കാര്യമാണ്. അറിയില്ല ഇത്തവണ വനിതകൾ ആരെങ്കിലും വരുമോ എന്ന്. എന്നാൽ അങ്ങനൊന്ന് സംഭവിച്ചാൽ അത് നല്ലൊരു കാര്യമായാണ് എനിക്ക് തോന്നുന്നത്. കാരണം, എല്ലായിടത്തും ഒരുപോലെ പ്രാതിനിധ്യം കൊണ്ടുവരുന്ന കാലഘട്ടമാണ്. അതുകൊണ്ട് ഇത്തവണ അങ്ങനൊരു സാധ്യത ഉണ്ടെങ്കിൽ അത് സംഭവിക്കട്ടെ എന്ന് ആ​ഗ്രഹിക്കുന്നു.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election 2026: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ; ഇന്ന് കൊട്ടിക്കലാശം, മറ്റന്നാൾ വിധിയെഴുത്ത്</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-2026-final-election-campaign-kottikalaasham-of-ldf-udf-and-bjp-today-2196966.html</link>
					<pubDate>Tue, 07 Apr 2026 06:58:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-2026-final-election-campaign-kottikalaasham-of-ldf-udf-and-bjp-today-2196966.html</guid>
					<description><![CDATA[<p>Kerala Assembly Election Kottikalaasham: ഇത്തവണ വലിയ പ്രതീക്ഷയർപ്പിച്ചാണ് മൂന്ന് മുന്നണികളും രം​ഗത്തുള്ളത്. കേരളം ഇനിയാര് ഭരിക്കുമെന്ന് അറിയാൻ ആകാംക്ഷയോടെയാണ് ജനങ്ങൾ കാത്തിരിക്കുന്നത്. ഓരോ മണ്ഡലത്തിൻറെയും വിവിധ കേന്ദ്രങ്ങളിലായി ആവേശം ഉയ‍ർത്തികൊണ്ട് സ്ഥാനാർത്ഥികളും നേതാക്കളും അണികളും വൈകിട്ടോടെ കൂടിച്ചേരും. നാളെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ വിധിയെഴുതാൻ കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Kerala-Assembly-Election.jpg" class="attachment-large size-large wp-post-image" alt="Kerala Assembly Election" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് (Kerala Assembly Election) പ്രചാരണത്തിന് ഇന്നത്തോടെ കൊടിയിറങ്ങും. മൂന്നാഴ്ച നീണ്ടുനിന്ന പ്രചാരണ മാമാങ്കത്തിന് ഇന്ന് കൊട്ടിക്കലാശത്തോട് കൂടി തിരശീല വീഴും. ഓരോ മണ്ഡലത്തിൻറെയും വിവിധ കേന്ദ്രങ്ങളിലായി ആവേശം ഉയ‍ർത്തികൊണ്ട് സ്ഥാനാർത്ഥികളും നേതാക്കളും അണികളും വൈകിട്ടോടെ കൂടിച്ചേരും.</p>
<p>നാളെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ വിധിയെഴുതാൻ കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. ഇത്തവണ വലിയ പ്രതീക്ഷയർപ്പിച്ചാണ് മൂന്ന് മുന്നണികളും രം​ഗത്തുള്ളത്. കേരളം ഇനിയാര് ഭരിക്കുമെന്ന് അറിയാൻ ആകാംക്ഷയോടെയാണ് ജനങ്ങൾ കാത്തിരിക്കുന്നത്. കേരളത്തിലെ വികസന കുതിപ്പ് എണ്ണിപ്പറഞ്ഞുകൊണ്ട് വോട്ട് നേടുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-assembly-election-2026-know-what-restrictions-need-to-be-followed-after-the-public-campaign-ends-2196949.html">പൊതുയോഗങ്ങള്‍ പാടില്ല, പുറത്തുനിന്നുള്ളവര്‍ മണ്ഡലം വിടണം; പരസ്യ പ്രചാരണം കഴിഞ്ഞാല്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ പുറത്ത്‌</a></strong></p>
<p>എന്നാൽ ശബരിമലയും ഭരണവിരുദ്ധ വികാരവും അധികാരത്തിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാൽ ഭരണപക്ഷത്തെയും പ്രതിപക്ഷത്തിൻ്റെയും അഴിമതികളും മറ്റ് പ്രവർത്തനങ്ങളും എണ്ണിപ്പറഞ്ഞ് കറുത്ത കുതിരകളാകുമെന്നാണ് ബിജെപിയുടെ വാദം. കിറ്റ് വിവാദം, വയനാട് ദുരന്തബാധിതർക്കായുള്ള ഫണ്ട് വിവാദം തുടങ്ങി നിരവധി ​ഘട്ടങ്ങളിലൂടെയാണ് ഇത്തവണത്തെ പ്രചാരണം കടന്നുപോയത്.</p>
<p>കേരളത്തിലെ തങ്ങളുടെ അടിത്തറ ഇളകില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. കോഴിക്കോടും പാലക്കാടും അടക്കമുള്ള ജില്ലകളിൽ വലിയ മുന്നേറ്റം നടത്താൻ ആകുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. അതേസമയം ഇക്കുറിയെങ്കിലും വൻ ഭൂരിപക്ഷത്തോട് കൂട് വടക്കൻ ജില്ലകളിലടക്കം അക്കൗണ്ട് തുറക്കാൻ ആകുമെന്ന പ്രതീക്ഷയിൽ കലാശക്കൊട്ടിന് ഇറങ്ങുകയാണ് എൻഡിഎ. തിരഞ്ഞെടുപ്പിന് മുൻപേ വിവാദങ്ങൾ പൊട്ടിയ തിരഞ്ഞെടുപ്പ് കൂടിയാണിത്. അതുകൊണ്ട് തന്നെ അന്തിമ ഫലം എപ്പോഴാണെന്നതിൽ വ്യക്തത ഇല്ല.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Kerala Election 2026: പൊതുയോഗങ്ങള്‍ പാടില്ല, പുറത്തുനിന്നുള്ളവര്‍ മണ്ഡലം വിടണം; പരസ്യ പ്രചാരണം കഴിഞ്ഞാല്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ പുറത്ത്‌</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-2026-know-what-restrictions-need-to-be-followed-after-the-public-campaign-ends-2196949.html</link>
					<pubDate>Mon, 06 Apr 2026 22:55:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-2026-know-what-restrictions-need-to-be-followed-after-the-public-campaign-ends-2196949.html</guid>
					<description><![CDATA[<p>Kerala election campaigning to end on April 7: പരസ്യ പ്രചാരണം നാളെ അവസാനിക്കും. പരസ്യ പ്രചാരണം അവസാനിച്ചതിനു ശേഷം പാലിക്കേണ്ട നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്‌. വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂര്‍ മുമ്പ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. ഈ സമയം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാന്‍ അനുവദിക്കില്ല. നിയന്ത്രണങ്ങള്‍ എങ്ങനെയാണെന്ന് നോക്കാം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Voter.jpg" class="attachment-large size-large wp-post-image" alt="Voter" /></figure><p><strong>തിരുവനന്തപുരം:</strong> നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ വൈകിട്ട് ആറു മണിക്ക് അവസാനിക്കും. പരസ്യ പ്രചാരണം അവസാനിച്ചതിനു ശേഷം പാലിക്കേണ്ട നിയന്ത്രണങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂര്‍ മുമ്പ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. ഈ സമയം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാന്‍ അനുവദിക്കില്ല. പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ, പങ്കെടുക്കുകയോ ചെയ്താല്‍ നടപടി സ്വീകരിക്കും.</p>
<p>ഘോഷയാത്രകള്‍, നാടകങ്ങള്‍, ജാഥകള്‍, സംഗീത പരിപാടികള്‍ തുടങ്ങിയ പ്രചാരണ രീതികളും അനുവദിക്കില്ല. വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന മറ്റ് വിനോദ പരിപാടികളും ഈ കാലയളവില്‍ നിരോധിച്ചിട്ടുണ്ട്. ടിവി, ചലച്ചിത്രം, അല്ലെങ്കില്‍ സമാനമായ മറ്റ് മാധ്യമങ്ങള്‍ വഴി തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-assembly-election-2026-campaign-finale-tomorrow-polling-just-three-days-away-2196881.html">Kerala Assembly Election 2026: ജനവിധി തേടാൻ ഇനി മണിക്കൂറുകൾ ബാക്കി, നാളെ വൈകുന്നേരത്തോടെ പരസ്യപ്രചാരണം അവസാനിക്കും</a></strong></p>
<p>റേഡിയോ വഴിയുള്ള പ്രചാരണങ്ങളും അനുവദിക്കില്ല. വോട്ടെടുപ്പ് നടക്കുന്ന ദിവസവും, അതിന്റെ തലേന്നും രാഷ്ട്രീയ പരസ്യങ്ങള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വേണം. വോട്ടെടുപ്പ് നടക്കുന്ന മണ്ഡലത്തിലെ വോട്ടര്‍മരല്ലാത്ത, പുറത്തുനിന്ന് എത്തിയ രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഭാരവാഹികള്‍ എന്നിവര്‍ പ്രചാരണം അവസാനിക്കുമ്പോള്‍ മണ്ഡലം വിട്ടുപോകേണ്ടതാണ്.</p>
<p>ഏപ്രില്‍ ഒമ്പതിനാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യപ്രചാരണം അവസാനിപ്പിക്കണം. തുടര്‍ന്നുള്ള സമയം നിശബ്ദ പ്രചാരണത്തിൻ്റേതാണ്. മൈക്ക് കെട്ടിയുള്ള പ്രചാരണങ്ങളോ, പ്രകടനങ്ങളോ ഈ സമയം അനുവദിക്കില്ല. തിരഞ്ഞെടുപ്പിൽ നിശബ്ദ പ്രചാരണത്തിന് വളരെ അധികം വലിയ പങ്കുണ്ട്.</p>
]]></content:encoded>
				</item>
					</channel>
	</rss>
	