09 MAY 2025
TV9 MALAYALAM
Image Courtesy: FREEPIK
കഴിഞ്ഞ ദിവസം ഓപ്പറേഷൻ സിന്ദൂരിലൂടെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തതോടെ ഇരു രാജ്യങ്ങളുടെ തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുകയാണ്.
ജമ്മു, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ പാകിസ്ഥാൻ്റെ ഡ്രോൺ, മിസൈൽ ആക്രമണത്തെത്തുടർന്നാണ് വിമാനത്താവളം അടച്ചത്.
ചണ്ഡിഗഢ്, ശ്രീനഗർ, അമൃത്സർ, ലുധിയാന, ഭുന്തർ, കിഷൻഗഢ്, പാട്യാല, ഷിംല, കാംഗ്ര-ഗഗ്ഗൽ, ബഠിൻഡ, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ.
ഹൽവാര, പത്താൻകോട്ട്, ജമ്മു, ലേ, മുന്ദ്ര, ജാംനഗർ, ഹിരാസ (രാജ്കോട്ട്), പോർബന്തർ, കേശോദ്, കാണ്ഡ്ല, ഭുജ് എന്നിവിടങ്ങളാണ് അടച്ചത്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ 24 വിമാനത്താവളങ്ങളും തുറന്ന് പ്രവർത്തിക്കന്നതായിരിക്കില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം ജമ്മു, പഞ്ചാബ്, രാജസ്ഥാൻ പ്രദേശങ്ങളെ ലക്ഷ്യമാക്കി പാകിസ്ഥാൻ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയിരുന്നു.
പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നൽകുന്നത്. പൂഞ്ച്, രജൗരി തുടങ്ങിയ മേഖലകളിലെ അതിർത്തിയിലാണ് സംഘർഷം.
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതയിലാണ്. സംസ്ഥാനങ്ങളിലെ സ്കൂളുകൾ അടക്കം അടച്ചുപൂട്ടി.