<?xml version="1.0" encoding="UTF-8"?>	<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	xmlns:media="http://search.yahoo.com/mrss/">
		<channel>
		 
			<title>India News in Malayalam: ഇന്ത്യ മലയാളം വാർത്തകൾ, Latest India News in Malayalam Online, ഇന്ത്യ ഇന്നത്തെ പ്രധാനപ്പെട്ട മലയാളം തലക്കെട്ടുകൾ</title>
				<atom:link href="https://www.malayalamtv9.com/feedapi/india" rel="self" type="application/rss+xml" />
		<link>https://www.malayalamtv9.com/india</link>
		 
			<description>India News in Malayalam, ഇന്ത്യ മലയാളം വാർത്തകൾ: Latest India News and Breaking News live updates in Malayalam Online at TV9 Malayalam. Read ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ, Top headline from India.</description>
				<lastBuildDate>Sat, 02 May 2026 20:00:06 +0530</lastBuildDate>
		<language>ml</language>
		<copyright>https://www.malayalamtv9.com</copyright>
		<generator>https://www.malayalamtv9.com</generator>
		<image>
		<url>https://malayalamtv9.com/wp-content/themes/default/images/logo.png</url>
		 
			<title>India News in Malayalam: ഇന്ത്യ മലയാളം വാർത്തകൾ, Latest India News in Malayalam Online, ഇന്ത്യ ഇന്നത്തെ പ്രധാനപ്പെട്ട മലയാളം തലക്കെട്ടുകൾ</title>
				<link>https://www.malayalamtv9.com/india</link>
		<width>32</width>
		<height>32</height>
		</image>
							<item>
					<title>Mumbai Weather: പിടിച്ചുനിന്നോ എല്ലാരും! മുംബൈയില്‍ അതിശക്തമായ കാറ്റ്, കൂടെ മഴയും ഇടിയും</title>
					<link>https://www.malayalamtv9.com/india/mumbai-weather-alert-heat-to-rise-till-may-5-strong-winds-rain-and-thunderstorm-warning-2203071.html</link>
					<pubDate>Sat, 02 May 2026 12:06:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/mumbai-weather-alert-heat-to-rise-till-may-5-strong-winds-rain-and-thunderstorm-warning-2203071.html</guid>
					<description><![CDATA[<p>Mumbai Temperature to Rise Till May 5 Rain: മെയ് മൂന്ന് മുതല്‍ ചന്ദ്രപൂരില്‍ തുടര്‍ച്ചയായി മഴ ലഭിച്ചേക്കും. ഇതോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മെയ് മൂന്ന് മുതല്‍ ഗഡ്ചിരോളി, വാര്‍ധ, യവത്മാല്‍ ജില്ലകളില്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടി മഴ പെയ്‌തേക്കാം. നാല്, അഞ്ച് തീയതികളില്‍ ഗോണ്ടിയ ജില്ലയിലാണ് ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളത്. മെയ് അഞ്ചിന് വാഷിമിലും മഴയുണ്ടാകും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Mumbai-Rain-Alert.jpg" class="attachment-large size-large wp-post-image" alt="Mumbai Rain Alert" /></figure><p><strong>മുംബൈ:</strong> കനത്ത ചൂടില്‍ നിന്ന് ആശ്വാസം പകരാന്‍ മുംബൈയിലേക്ക് മഴയെത്തുന്നു. മഹാരാഷ്ട്രയിലുടനീളം കനത്ത ചൂടാണ് നിലവില്‍ അനുഭവപ്പെടുന്നത്. പലയിടത്തും താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ചില മേഖലകളില്‍ ഇടിയും മിന്നലും മഴയും എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയോടൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.</p>
<p>പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. എന്നാല്‍ മെയ് രണ്ടിന് ഉഷ്ണതരംഗം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മഴയും കാറ്റും അതോടൊപ്പം ചൂടും ഉയരുന്നത് വിവിധ രോഗങ്ങള്‍ക്കും കാരണമായേക്കും.</p>
<h3>മുംബൈയില്‍ യെല്ലോ അലര്‍ട്ട്</h3>
<p>മെയ് രണ്ടിന് നാഗ്പൂരിലാണ് ഉഷ്ണതരംഗം പ്രവചിച്ചിരിക്കുന്നത്. അതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ മെയ് മൂന്ന് മുതല്‍ താപനിലയില്‍ വ്യത്യാസമുണ്ടാകും. മെയ് 4, 5 തീയതികളില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്.</p>
<p>മെയ് മൂന്ന് മുതല്‍ ചന്ദ്രപൂരില്‍ തുടര്‍ച്ചയായി മഴ ലഭിച്ചേക്കും. ഇതോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മെയ് മൂന്ന് മുതല്‍ ഗഡ്ചിരോളി, വാര്‍ധ, യവത്മാല്‍ ജില്ലകളില്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടി മഴ പെയ്‌തേക്കാം. നാല്, അഞ്ച് തീയതികളില്‍ ഗോണ്ടിയ ജില്ലയിലാണ് ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളത്. മെയ് അഞ്ചിന് വാഷിമിലും മഴയുണ്ടാകും.</p>
<h3>മെയ് 5 വരെ കനത്ത ചൂട്</h3>
<p>മഹാരാഷ്ട്രയിലെ വിവിധ ജില്ലകളില്‍ മെയ് അഞ്ച് വരെ കനത്ത ചൂടാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കൊങ്കണ്‍, മറാത്ത്‌വാഡ, വിദര്‍ഭ തുടങ്ങിയ മേഖലകളില്‍ ചൂട് റെക്കോഡിട്ടു. 40 ഡിഗ്രി സെല്‍ഷ്യസ് മുകളിലാണ് ഇവിടങ്ങളിലെ താപനില. മെയ് 5 വരെ ഇത് തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.</p>
<p>മെയ് അഞ്ച് വരെ മുംബൈയിലും കനത്ത ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ചില ഭാഗങ്ങളില്‍ മഴ ലഭിക്കുമെന്നാണ് വിവരം. അതിനാല്‍ താമസക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.</p>
<h3>ആരോഗ്യത്തില്‍ ശ്രദ്ധ വേണം</h3>
<p>പ്രവചനാതീതമായ അളവില്‍ ചൂട് ഉയരുകയും മഴ ഇടയ്ക്കിടെ പെയ്യുകയും ചെയ്യുന്നതിനാല്‍ മുംബൈയിലെ കാലാവസ്ഥ അസ്ഥിരമായി തുടരുകയാണ്. ഇത് പൊതുജനാരാഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്. ചൂട് ഉയര്‍ന്നതിന് പിന്നാലെ വിവിധ അസുഖങ്ങളുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/bengaluru-weather-alert-heavy-rain-storm-and-hail-continue-travel-advisory-issued-2202953.html" target="_blank" rel="noopener">Bengaluru Weather: മലയാളികളേ…ബെംഗളൂരുവിലേക്ക് ഒരുയാത്ര വേണ്ടാ, അപകടം പതിയിരിക്കുന്നു</a></strong></p>
<p>ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് നാല് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാനാണ് നിര്‍ദേശം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ എപ്പോഴും ശ്രദ്ധിക്കണം. ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ശരീരത്തിന് നല്ലത്. കണ്ണുകളെ സംരക്ഷിക്കാനായി കൂളിങ് ഗ്ലാസുകള്‍ ധരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.</p>
<p>ശരീരം പൂര്‍ണമായി മൂടിയതിന് ശേഷം പുറത്തേക്ക് ഇറങ്ങുന്നതാണ് നല്ലത്. ഭൂമിയിലേക്ക് എത്തുന്ന അള്‍ട്രാ വയലറ്റ് രശ്മികളുടെ അളവില്‍ വര്‍ധനവുണ്ടായത് ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ക്ക് കാരണമായേക്കാം. മുംബൈയ്ക്ക് പുറമെ രാജ്യത്തെ മറ്റ് പ്രമുഖ നഗരങ്ങളിലും മഴയ്ക്കും ചൂടിനും ഒരുപോലെ സാധ്യത പ്രവചിക്കുന്നുണ്ട്.</p>
<h3>English Summary</h3>
<p>The weather department has issued a warning for Mumbai, predicting rising temperatures until May 5. Along with the heat, strong winds, rain, and thunderstorms are also expected, prompting caution for residents in the coming days.</p>
]]></content:encoded>
				</item>
							<item>
					<title>Jabalpur Boat Tragedy: മരണത്തിലും മകനെ നെഞ്ചോട് ചേർത്ത് അമ്മ; ജബൽപൂർ ബോട്ട് അപകടത്തിലെ ചിത്രം എഐ?</title>
					<link>https://www.malayalamtv9.com/india/jabalpur-boat-tragedy-viral-image-of-mother-child-is-real-or-not-check-the-fact-behind-it-2203068.html</link>
					<pubDate>Sat, 02 May 2026 11:29:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/jabalpur-boat-tragedy-viral-image-of-mother-child-is-real-or-not-check-the-fact-behind-it-2203068.html</guid>
					<description><![CDATA[<p>Jabalpur Boat Tragedy Viral Image Fact: അപകടം നടക്കുമ്പോൾ ബോട്ടിനുള്ളിൽ 29 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പെട്ടെന്നുണ്ടായ ശക്തമായ കാറ്റും മഴയുമാണ് ബോട്ട് തലകീഴായി മറിയാൻ കാരണമെന്നാണ് അധികൃതരുടെ നി​ഗമനം. പെട്ടെന്നുണ്ടായ ശക്തമായ കാറ്റും മഴയുമാണ് ബോട്ട് തലകീഴായി മറിയാൻ കാരണമെന്നാണ് അധികൃതരുടെ നി​ഗമനം. ഈ ചിത്രത്തിന് ബർഗി ഡാം അപകടവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ജബൽപൂർ കളക്ടർ അറിയിച്ചിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Jabalpur-Boat-Tragedy.jpg" class="attachment-large size-large wp-post-image" alt="Jabalpur Boat Tragedy" /></figure><p><strong>ജബൽപൂർ:</strong> മധ്യപ്രദേശിലെ ജബൽപൂരിലെ ബർഗി ഡാമിലുണ്ടായ ബോട്ട് അപകടത്തിൻ്റെ (Jabalpur Boat Tragedy) നടക്കത്തിലാണ് രാജ്യം മുഴുവൻ. ഉല്ലാസ യാത്രയ്ക്ക് ഇറങ്ങിത്തിരിച്ച ഒമ്പത് ജീവനുകളാണ് നഷ്ടമായത്. കാണാതായവർക്കുള്ള തെരച്ചിൽ ഇന്നലെ വൈകിയും നടത്തിയിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ബർഗി ഡാം റിസർവോയറിൽ വെച്ചാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. അപകടം നടക്കുമ്പോൾ ബോട്ടിനുള്ളിൽ 29 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പെട്ടെന്നുണ്ടായ ശക്തമായ കാറ്റും മഴയുമാണ് ബോട്ട് തലകീഴായി മറിയാൻ കാരണമെന്നാണ് അധികൃതരുടെ നി​ഗമനം.</p>
<p>എന്നാൽ ബോട്ട് അപകത്തിനിടെ പിഞ്ചുകുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ച ഒരമ്മയുടെ ചിത്രം സമൂഹ മാധ്യമങ്ങളിലാകെ പ്രചരിച്ചിരുന്നു. നാടിനെ ഒന്നാകെ വൈകാരികമായ തലത്തിലേക്ക് എത്തിച്ച ആ ചിത്രം വ്യാജമാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. തൻറെ പിഞ്ചുകുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്ന ഒരമ്മയുടെ ചിത്രം ദുരന്തത്തിൻറെ ഇരകളുടേതെന്ന പേരിലാണ് സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം പ്രചരിച്ചത്. എന്നാൽ ഈ ചിത്രത്തിന് ബർഗി ഡാം അപകടവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ജബൽപൂർ കളക്ടർ ഔദ്യോഗികമായി തൻ്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/bengaluru-hospital-wall-collapse-accident-updates-high-level-probe-begins-today-2202791.html">ആശുപത്രി മതിൽ ഇടിഞ്ഞുവീണ് 7 മരണം; ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും</a></strong></p>
<p>പ്രചരിക്കുന്ന ചിത്രം ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എഐ) ഉപയോഗിച്ച് നിർമ്മിച്ചതോ അല്ലെങ്കിൽ മറ്റേതെങ്കിലും സ്രോതസ്സുകളിൽ നിന്ന് എടുത്തതോ ആകാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങൾ ആളുകളിൽ ആശങ്ക ജനിപ്പിക്കുന്നുവെന്നും അതിനാൽ ഇവ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്ന് ജബൽപൂർ കളക്ടർ തൻ്റെ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ദുരന്തബാധിതരായ കുടുംബങ്ങളെയും രക്ഷാപ്രവർത്തനത്തെയും ഇത്തരം തെറ്റായ വിവരങ്ങൾ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകി.</p>
<p>അപകടത്തിൽപ്പെട്ട വിനോദസഞ്ചാര ബോട്ടിൽ നിന്ന് ഒൻപത് മൃതദേഹങ്ങളാണ് ഇതിനോടകം കണ്ടെത്തിയത്. കാണാതായവർക്കായുള്ള തിരച്ചിൽ എൻഡിആർഎഫ്, എസ്‍ഡിആർഎഫ് സംഘങ്ങളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും ഇടയിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുന്ന തരത്തിലുള്ള ഇത്തരം ചിത്രങ്ങളോ വ്യാജ വാർത്തകളോ പ്രചരിപ്പിക്കരുതെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്.</p>
<h3>വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കുക</h3>
<p>അപകടം നടന്ന സ്ഥലത്ത് ഇതിനോടകം രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. കാണാതായവരുടെ കുടുംബത്തിനും മറ്റുള്ളവരിലും ആശങ്ക ജനിപ്പിക്കുന്ന ഇത്തരം വ്യാജ വാർത്തകൾ പൂർണമായും ദുരന്തസമയങ്ങളിൽ ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ജബൽപൂർ ഭരണകൂടം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അതേസമയം, നിർദ്ദേശങ്ങൾ ലംഘിച്ച് വ്യാജചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.</p>
<p>ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന ദൃശ്യങ്ങൾ പങ്കിടുന്നത് പരിഭ്രാന്തി സൃഷ്ടിക്കുകയും നഷ്ടം നേരിടുന്ന കുടുംബങ്ങളെ കൂടുതൽ വേദനിപ്പിക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. നാട്ടിൽ ഒരു അപകടം നടക്കുമ്പോൾ അതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഇത്തരം വ്യാജ ചിത്രങ്ങളിലും വാർത്തകളിലും അധികൃതർ ആശങ്ക പ്രകടിപ്പിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ എത്ര വേ​ഗമാണ് ഇത്തരം വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ആളുകൾ ഏറ്റെടുക്കുന്നതെന്നും ഇത് വളരെ ​ഗുരുതരമായ കാര്യമാണെന്നും അധികാരികൾ ചൂണ്ടികാട്ടുന്നു.</p>
<h3>ബോട്ട് അപകടം</h3>
<p>ബോട്ട് അണക്കെട്ടിൻ്റെ മധ്യത്തിലേക്ക് നീങ്ങിയ ശേഷം തലകീഴായി മറിയുകയായിരുന്നു. ഉല്ലാസ യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ടവർ പകർത്തിയ വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബോട്ട് അപകടം നടന്ന ശേഷം ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന ചിലരെ നാട്ടുകാർ കയറും മറ്റ് വസ്തുക്കളും ഉപയോഗിച്ച് രക്ഷപ്പെടുത്തി. അതേസമയം, ബോട്ടിൽ സുരക്ഷാ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് രക്ഷപ്പെട്ട യാത്രക്കാരുടെ ആരോപണം. എല്ലാ യാത്രക്കാർക്കും ലൈഫ് ജാക്കറ്റുകൾ നൽകിയിരുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.</p>
<h3>English Summary:</h3>
<p>An image of a mother and child allegedly linked to the recent Jabalpur boat tragedy has been circulating widely on social media. However, fact-checks have revealed the truth behind the viral image. Jabalpur Collector shares it will be created on AI or Another tools and warns dont spread fake news in this situation.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Bengaluru Train: ട്രിച്ചി-ബെംഗളൂരു യാത്രയ്ക്കുണ്ടോ പ്രയാസം? പുതിയ ട്രെയിന്‍ പ്രഖ്യാപിച്ചു</title>
					<link>https://www.malayalamtv9.com/india/bengaluru-trichy-and-tambaram-thoothukudi-new-trains-announced-check-timings-stops-and-route-2203053.html</link>
					<pubDate>Sat, 02 May 2026 08:13:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/bengaluru-trichy-and-tambaram-thoothukudi-new-trains-announced-check-timings-stops-and-route-2203053.html</guid>
					<description><![CDATA[<p>Bengaluru to Trichy New Train Announced: തിരുച്ചിറപ്പള്ളിക്കും ബെംഗളൂരുവിനും ഇടയില്‍ പ്രഖ്യാപിച്ച ട്രെയിനാണ് ഒന്ന്. ഈ റൂട്ടില്‍ ട്രെയിന്‍ പ്രതിവാര സര്‍വീസ് നടത്തും. മെയ് 5, 12, 19, 26 എന്നീ ദിവസങ്ങളിലാണ് സര്‍വീസ് നിശ്ചയിച്ചിരിക്കുന്നത്. ട്രെയിന്‍ നമ്പര്‍ 06007 രാവിലെ 6.15ന് തിരുച്ചിറപ്പള്ളിയില്‍ നിന്ന് യാത്ര ആരംഭിച്ച് ഉച്ചയ്ക്ക് 1.45ന് ബെംഗളൂരുവില്‍ എത്തിച്ചേരും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/02/Train-14.jpg" class="attachment-large size-large wp-post-image" alt="Train" /></figure><p><strong>ചെന്നൈ:</strong> വേനല്‍ക്കാലം ആസ്വദിക്കാന്‍ പല സ്ഥലങ്ങളിലേക്ക് പോകുന്നവരാണ് ഇന്ത്യക്കാര്‍. എന്നാല്‍ ആവശ്യത്തിന് ട്രെയിനുകള്‍ ഇല്ലാത്തതും മറ്റും അവരുടെ യാത്രകള്‍ക്ക് തിരിച്ചടിയാകുന്നു. ഈ അവധിക്കാലം ആഘോഷമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ നിങ്ങളോടൊപ്പമുണ്ട്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി രണ്ട് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.</p>
<h3>തിരുച്ചിറപ്പള്ളി-ബെംഗളൂരു ട്രെയിന്‍</h3>
<p>തിരുച്ചിറപ്പള്ളിക്കും ബെംഗളൂരുവിനും ഇടയില്‍ പ്രഖ്യാപിച്ച ട്രെയിനാണ് ഒന്ന്. ഈ റൂട്ടില്‍ ട്രെയിന്‍ പ്രതിവാര സര്‍വീസ് നടത്തും. മെയ് 5, 12, 19, 26 എന്നീ ദിവസങ്ങളിലാണ് സര്‍വീസ് നിശ്ചയിച്ചിരിക്കുന്നത്. ട്രെയിന്‍ നമ്പര്‍ 06007 രാവിലെ 6.15ന് തിരുച്ചിറപ്പള്ളിയില്‍ നിന്ന് യാത്ര ആരംഭിച്ച് ഉച്ചയ്ക്ക് 1.45ന് ബെംഗളൂരുവില്‍ എത്തിച്ചേരും. മടക്കയാത്രയില്‍ ട്രെയിന്‍ നമ്പര്‍ 06008 ഉച്ചകഴിഞ്ഞ 3 മണിക്ക് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് രാത്രി 10.30ന് തിരുച്ചിറപ്പള്ളിയില്‍ എത്തുന്നതാണ്.</p>
<h3>താംബരം-തൂത്തുക്കുടി ട്രെയിന്‍</h3>
<p>താംബരത്ത് നിന്ന് തൂത്തുക്കുടിയിലേക്ക് പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചിരുന്നു. ഈ ട്രെയിനിന്റെ സര്‍വീസുകള്‍ നീട്ടാണ് നിലവില്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. തൂത്തുക്കുടിയില്‍ നിന്ന് താംബരത്തേക്കുള്ള ട്രെയിന്‍ നമ്പര്‍ 06018 മെയ് നാല് മുതല്‍ ജൂണ്‍ എട്ട് വരെ എല്ലാ തിങ്കളാഴ്ചകളിലും സര്‍വീസ് നടത്തും.</p>
<p>താംബരത്ത് നിന്ന് തൂത്തുക്കുടിയിലേക്കുള്ള ട്രെയിന്‍ നമ്പര്‍ 06017 മെയ് അഞ്ച് മുതല്‍ ജൂണ്‍ ഒന്‍പത് വരെ എല്ലാ ചൊവ്വാഴ്ചകളിലും സര്‍വീസ് നടത്തുന്നതാണ്. താംബരം-തൂത്തുക്കുടി സ്‌പെഷ്യല്‍ ട്രെയിന്‍ ഉച്ചകഴിഞ്ഞ് 3.40നായിരിക്കും ഇനി മുതല്‍ യാത്ര പുറപ്പെടുന്നത്. ചെങ്കല്‍പ്പേട്ട്, മേല്‍മരുവത്തൂര്‍ എന്നീ സ്റ്റേഷനുകളില്‍ ഇതനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.</p>
<h3>ചെന്നൈ-ബെംഗളൂരു ട്രെയിനുകള്‍ റദ്ദാക്കി</h3>
<p>ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ യാര്‍ഡ് ജോലികള്‍ നടക്കുന്നതിനാല്‍ വിവിധ ട്രെയിനുകള്‍ റദ്ദാക്കി. മെയ് 29 മുതല്‍ ജൂലൈ ഏഴ് വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെന്നൈ മുതല്‍ ബെംഗളൂരു വരെ സര്‍വീസ് നടത്തുന്ന പത്ത് ട്രെയിനുകള്‍ റദ്ദാക്കിയവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.</p>
<h3>റദ്ദാക്കുന്ന ട്രെയിനുകള്‍ ഇവയാണ്</h3>
<ul>
<li>ചെന്നൈ -ബെംഗളൂരു ട്രെയിന്‍</li>
<li>ചെന്നൈ -മൈസൂരു ട്രെയിന്‍</li>
<li>ചെന്നൈ സെന്‍ട്രല്‍ - അശോകപുരം കാവേരി എക്‌സ്പ്രസ്</li>
<li>അശോകപുരം - ചെന്നൈ സെന്‍ട്രല്‍ കാവേരി എക്‌സ്പ്രസ്</li>
<li>ചെന്നൈ - ബെംഗളൂരു സൂപ്പര്‍ഫാസ്റ്റ് മെയില്‍</li>
<li>യശ്വന്ത്പൂര്‍ - ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്</li>
<li>മൈസൂരു - ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്</li>
<li>ചെന്നെയ്ക്കും ജോലാര്‍പ്പെട്ടയ്ക്കും ഇടയിലുള്ള മെമു സര്‍വീസുകള്‍</li>
</ul>
<h3>ട്രെയിനുകള്‍ വൈകിയോടും</h3>
<p>മെയ് 29, ജൂണ്‍ രണ്ട്, ഏഴ്, 19, 23, ജൂലൈ മൂന്ന് എന്നീ തീയതികളില്‍ ചില ട്രെയിന്‍ സര്‍വീസുകളില്‍ ഭാഗികമായി മാറ്റമുണ്ടായേക്കാം. മുപ്പത് മിനിറ്റ് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ വിവിധ ട്രെയിനുകള്‍ വൈകുമെന്ന് റെയില്‍വേ അറിയിച്ചു. സമയത്തില്‍ മാറ്റം വരുന്ന ട്രെയിനുകള്‍ ചുവടെ.</p>
<ul>
<li>മൈസൂരു - റെനിഗുണ്ട സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്</li>
<li>എസ്എംവിടി ബെംഗളൂരു - ന്യൂ ടിന്‍സുകിയ എക്‌സ്പ്രസ്</li>
<li>കാവേരി എക്‌സ്പ്രസ്</li>
<li>ഹാത്തിയ - ബെംഗളൂരു എക്‌സ്പ്രസ്</li>
</ul>
<p><strong>Also Read: <a href="https://www.malayalamtv9.com/india/bengaluru-weather-alert-heavy-rain-storm-and-hail-continue-travel-advisory-issued-2202953.html" target="_blank" rel="noopener">Bengaluru Weather: മലയാളികളേ…ബെംഗളൂരുവിലേക്ക് ഒരുയാത്ര വേണ്ടാ, അപകടം പതിയിരിക്കുന്നു</a></strong></p>
<h3>ഈ ട്രെയിനുകള്‍ വഴിത്തിരിച്ചുവിടും</h3>
<ul>
<li>മൈസൂരു - ഹൗറ എക്‌സ്പ്രസ്</li>
<li>എസ്എംവിടി ബെംഗളൂരു - ഗുവാഹത്തി എക്‌സ്പ്രസ്</li>
<li>ഹാത്തിയ - ബെംഗളൂരു എക്‌സ്പ്രസ്</li>
<li>ദാദര്‍ - പുതുച്ചേരി എക്‌സ്പ്രസ്</li>
<li>എറണാകുളം - ബെംഗളൂരു വന്ദേ ഭാരത്</li>
</ul>
<p>ജൂണിനും ജൂലൈക്കും ഇടയിലുള്ള തിരഞ്ഞെടുക്കപ്പെട്ട തീയതികളിലാണ് ഈ ട്രെയിനുകള്‍ വഴിത്തിരിച്ചുവിടുക. ഏതെല്ലാം ദിവസങ്ങളിലായിരിക്കും അതെന്ന് റെയില്‍വേ പിന്നീട് അറിയിക്കുംയ ജൂലൈ ഏഴിന് ജോലാര്‍പേട്ട-കെഎസ്ആര്‍ ബെംഗളൂരു മെമു ട്രെയിന്‍ ഭാഗികമായി റദ്ദാക്കാനും തീരുമാനമായി. ഇന്നേ ദിവസം ഈ ട്രെയിന്‍ ദേവനഗോന്തി വരെ മാത്രമേ സര്‍വീസ് നടത്തൂ.</p>
<h3>English Summary</h3>
<p>New train services have been announced starting from Bengaluru towards Trichy, along with another service between Tambaram and Thoothukudi. Indian Railways has shared details including service days, stoppages, and routes, aiming to improve connectivity across key South Indian regions.</p>
]]></content:encoded>
				</item>
							<item>
					<title>West Bengal Election 2026: വോട്ടിങ് മെഷീനിൽ ടേപ്പ് ഒട്ടിച്ചതടക്കമുള്ള പരാതി; പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ ഇന്ന് റീപോളിങ്</title>
					<link>https://www.malayalamtv9.com/india/west-bengal-assembly-election-2026-repolling-begins-in-15-booths-amid-complaints-of-irregularities-in-voting-2203049.html</link>
					<pubDate>Sat, 02 May 2026 07:49:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/west-bengal-assembly-election-2026-repolling-begins-in-15-booths-amid-complaints-of-irregularities-in-voting-2203049.html</guid>
					<description><![CDATA[<p>West Bengal Assembly Election Repolling Today: മഗ്രാഹത്ത് പശ്ചിമിലെ 11 മണ്ഡലങ്ങളും ഡയമണ്ട് ഹാർറിലെ നാല് മണ്ഡലങ്ങളിലുമാണ് ഇന്ന് റീ പോളിങ് നടക്കുന്നത്. രാവിലെ ഏഴ് മണിയോടെ ആരംഭിച്ച് വൈകിട്ട് ആറ് മണിയോടെ അവസാനിക്കുന്ന രീതിക്കാണ് പോളിങ് നടത്തുക. രണ്ട് ഘട്ടമായിട്ടാണ് ബംഗാളിൽ നിയമസഭാ വോട്ടെടുപ്പ് നടത്താൻ നിശ്ചയിച്ചത്. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 23നായിരുന്നു. അതിൽ ഏപ്രിൽ 29ന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിലാണ് ക്രമക്കേടുകൾ ആരോപിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/West-Bengal-Assembly-Election-Repolling.jpg" class="attachment-large size-large wp-post-image" alt="West Bengal Assembly Election Repolling" /></figure><p><strong>കൊൽക്കത്ത:</strong> പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ ഇന്ന് റീ പോളിങ്ങ് (West Bengal Assembly Election Repolling). ഏപ്രിൽ 29ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ക്രമക്കേടുകൾ ചൂണ്ടികാട്ടിയതിന് പിന്നാലെയാണ് റീ പോളിങ് നടത്തുന്നത്. വോട്ടിങ് മെഷീനിൽ ടേപ്പ് ഒട്ടിച്ചതടക്കമുള്ള നിരവധി പരാതികളാണ് ഉയർന്നത്. ഇതിന് പിന്നാലെ മഗ്രാഹത്ത് പശ്ചിം, ഡയമണ്ട് ഹാർബർ എന്നീ രണ്ടു മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ഇന്ന് റീ പോളിങ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിടുകയായിരുന്നു. ഏപ്രിൽ 29ന് ഈ ബൂത്തുകളിൽ നടന്ന വോട്ടെടുപ്പ് അസാധുവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.</p>
<p>മഗ്രാഹത്ത് പശ്ചിമിലെ 11 മണ്ഡലങ്ങളും ഡയമണ്ട് ഹാർറിലെ നാല് മണ്ഡലങ്ങളിലുമാണ് ഇന്ന് റീ പോളിങ് നടക്കുന്നത്. രാവിലെ ഏഴ് മണിയോടെ ആരംഭിച്ച് വൈകിട്ട് ആറ് മണിയോടെ അവസാനിക്കുന്ന രീതിക്കാണ് പോളിങ് നടത്തുക. രണ്ട് ഘട്ടമായിട്ടാണ് ബംഗാളിൽ നിയമസഭാ വോട്ടെടുപ്പ് നടത്താൻ നിശ്ചയിച്ചത്. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 23നായിരുന്നു. അതിൽ ഏപ്രിൽ 29ന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിലാണ് ക്രമക്കേടുകൾ ആരോപിച്ചത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/tvk-office-at-srirangam-set-on-fire-in-tamil-nadu-days-before-counting-cctv-captures-two-suspects-2203007.html">വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം; ടിവികെയുടെ ഓഫീസിന് തീയിട്ട്, ബാനറുകൾ വലിച്ചുകീറി</a></strong></p>
<p>വോട്ടെടുപ്പ് വേളയിൽ പല സ്ഥലത്തും വ്യാപക അക്രമം നടന്നിരുന്നു. ബൂത്തുകളിൽ ക്രമക്കേടുകൾ നടന്നതായി ആരോപിച്ച് ബിജെപി പ്രവർത്തകരാണ് രം​ഗത്തെത്തിയത്. വിവിധ ബൂത്തുകളിൽ തൃണമൂൽ പ്രവർത്തകർ ബിജെപി ചിഹ്നത്തിന് നേരെയുള്ള ബട്ടൺ പ്രവർത്തനരഹിതമാക്കിയെന്നാണ് പ്രധാനമായു ഉയർന്ന ആരോപണം. വോട്ടിങ് മെഷീനിൽ ബിജെപി, സിപിഎം സ്ഥാനാർഥികളുടെ നേരെയുള്ള ബട്ടണുകളിൽ ടേപ്പ് ഒട്ടിച്ച വെച്ച് നിലയിലുള്ള ഫോട്ടോ അടക്കം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിവാദങ്ങളാണ് ഉണ്ടായത്.</p>
<p>ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് ഒബ്സർവർമാരുടേയും റിട്ടേണിങ് ഓഫീസരും റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ റീപോളിങ്ങിന് ഉത്തരവിറക്കിയത്. രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ 77 ഇവിഎം അട്ടിമറി കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 23 പരാതികളിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് കണ്ടെത്തിയതായും പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് അഗർവാൾ പറഞ്ഞു.</p>
<h3>പശ്ചിമ ബം​ഗാൾ എക്സിറ്റ് പോൾ</h3>
<p>കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ പശ്ചിമ ബം​ഗാളിനെ അക്ഷരാർത്ഥത്തിൽ ഞെട്ടുക്കുന്നതായിരുന്നു. എൻഡിഎയ്ക്ക് വിജയം പ്രവചിച്ചുകൊണ്ടാണ് ഭൂരിഭാ​ഗം എക്‌സിറ്റ് പോൾ ഫലങ്ങളും പുറത്തുവന്നത്. മമത ബാനർജിയിൽ നിന്ന് ബിജെപിയിലേക്ക് പശ്ചിമ ബംഗാൾ എത്തിയേക്കും എന്നതിൻ്റെ സൂചനയാണ് സർവേ ഫലം മുന്നോട്ട് വയ്ക്കുന്നത്. തൃണമൂൽ കോൺഗ്രസുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബംഗാളിൽ ബിജെപി കാഴ്ച്ചവച്ചിരിക്കുന്നത്.</p>
<p>കാലങ്ങളായി തൃണമൂൽ കോൺഗ്രസിൻ്റെ തട്ടകമായിരുന്ന ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ ദേശീയ രാഷ്ട്രീയത്തിൽ വലിയ രീതിയിലുള്ള കോളിളക്കങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതയും തള്ളികളയാനാകില്ല. തെരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിൽ നടന്ന പല അക്രമണങ്ങളിലും പരാതിയുമായി രം​ഗത്തെത്തിയത് ബിജെപി പ്രവർത്തകരാണ്. സർവേ ഫലങ്ങളുടെ റിപ്പോർട്ട് പരിശോധിച്ചാൽ, ബം​ഗാളിലെ ജനങ്ങൾ മമതയെ കൈയ്യൊഴിഞ്ഞ മട്ടാണ്.</p>
<p>ചാണക്യ സ്ട്രാറ്റജീസ് നടത്തിയ എക്‌സിറ്റ് പോൾ സർവ്വേയിൽ ബിജെപിക്ക് 150 മുതൽ 160 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. എന്നാൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന് 294ൽ ആകെ 130 മുതൽ 140 വരെ സീറ്റുകൾ മാത്രമേ സർവ്വേ നൽകുന്നുള്ളൂ. മാട്രിസ് നടത്തിയ എക്‌സിറ്റ് പോളിൽ പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിൽ 146 മുതൽ 161 സീറ്റുകൾ ബിജെപിക്ക് ലഭിക്കുക. തൃണമൂൽ കോൺഗ്രസിനാകട്ടെ, 125 മുതൽ 140 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്.</p>
<p>പി മാർക്ക് നടത്തിയ സർവേ ഫലങ്ങൾ അനുസരിച്ച്, 294 സീറ്റുകളിൽ ബിജെപിക്ക് 150 മുതൽ 175 സീറ്റുകൾ വരെ ലഭിക്കാൻ സാധ്യതയുണ്ട്. വെറും 148 സീറ്റുകളാണ് ഭൂരിപക്ഷം നേടാൻ ആവശ്യമായുള്ളത്. തൃണമൂൽ കോൺഗ്രസിന് 118 മുതൽ 138 സീറ്റുകൾ വരെയേ നേടാൻ സാധിക്കുകയുള്ളൂവെന്നും പി മാർക്ക് എക്സിറ്റ് പോൾ റിപ്പോർട്ട് വ്യക്തമാക്കുന്നു.</p>
<h3>English Summary:</h3>
<p>The Election Commission of India has ordered repolling at 15 polling booths in West Bengal today, May 2, 2026. This Situation occur due to serious complaints of irregularities during the phase of the Election voting.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Air India Flight Service: വൻ തിരിച്ചടി! രാജ്യാന്തര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; ജൂലൈ വരെ യാത്ര ദുരിതമാകും</title>
					<link>https://www.malayalamtv9.com/india/air-india-cuts-international-flights-until-july-due-to-airspace-curbs-and-fuel-price-hike-2203039.html</link>
					<pubDate>Sat, 02 May 2026 06:59:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/air-india-cuts-international-flights-until-july-due-to-airspace-curbs-and-fuel-price-hike-2203039.html</guid>
					<description><![CDATA[<p>Air India International Flight Reductions: നിലവിലെ സാഹചര്യത്തിൽ മിക്ക രാജ്യാന്തര സർവീസുകളും വലിയ നഷ്ടത്തിലാണ് സർവീസ് നടത്തുന്നതെന്നാണ് ജീവനക്കാർക്ക് നൽകിയ സന്ദേശത്തിൽ വിത്സൺ പറഞ്ഞിരിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കാരണം വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ ദീർഘദൂര പാതകളിലൂടെ സഞ്ചരിക്കേണ്ടി വരുന്നുണ്ട്. വേനലവധിക്ക് നാട്ടിലേക്ക് വരാനും തിരിച്ചു പോകാനും പ്ലാൻ ചെയ്തിരുന്ന പ്രവാസികൾക്ക് വലിയ തിരിച്ചടിയാകും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Air-India.jpg" class="attachment-large size-large wp-post-image" alt="Air India" /></figure><p><strong>ന്യൂഡൽഹി:</strong> പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള വ്യോമപാത നിയന്ത്രണങ്ങളും വിമാന ഇന്ധനവിലയിലുണ്ടായ അപ്രതീക്ഷിത വർദ്ധനവും കണക്കിലെടുത്ത്, രാജ്യാന്തര സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി എയർ ഇന്ത്യ (Air India Flight Service). വരുന്ന ജൂലൈ മാസം വരെ സർവീസുകളിൽ നിയന്ത്രണമുണ്ടാകുമെന്ന് എയർ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ക്യാമ്പ്‌ബെൽ വിത്സൺ അറിയിച്ചു. ലാഭകരമല്ലാത്ത റൂട്ടുകളിലെ വിമാന സർവീസുകളാണ് ജൂലൈ വരെ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.</p>
<p>നിലവിലെ സാഹചര്യത്തിൽ മിക്ക രാജ്യാന്തര സർവീസുകളും വലിയ നഷ്ടത്തിലാണ് സർവീസ് നടത്തുന്നതെന്നാണ് ജീവനക്കാർക്ക് നൽകിയ സന്ദേശത്തിൽ വിത്സൺ പറഞ്ഞിരിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കാരണം വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ ദീർഘദൂര പാതകളിലൂടെ സഞ്ചരിക്കേണ്ടി വരുന്നുണ്ട്. ഇത് ഇന്ധന ഉപഭോഗം വർദ്ധിപ്പിക്കുകയും കമ്പനിക്ക് പ്രവർത്തനച്ചെലവ് കുത്തനെ കൂട്ടുകയും ചെയ്തു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/flight-fuel-price-crisis-domestic-airlines-warn-of-possible-service-disruptions-demand-tax-cuts-2202584.html">വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുമോ? സർവീസുകൾ നിർത്തേണ്ടി വരുമെന്ന് കമ്പനികൾ; കേന്ദ്രത്തിന് കത്തയച്ചു</a></strong></p>
<p>അതേസമയം, ഏപ്രിൽ, മെയ് മാസങ്ങളിൽ ഇതിനകം തന്നെ ചില സർവീസുകൾ റദ്ദാക്കിയിരുന്നു. എന്നിട്ടും സാഹചര്യം മെച്ചപ്പെടാത്തതിനാലാണ് ജൂൺ, ജൂലൈ മാസങ്ങളിലെ സർവീസുകളിൽ മാറ്റം വരുത്താൻ എയർ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ നിലവിലെ തീരുമാനം, വേനലവധിക്ക് നാട്ടിലേക്ക് വരാനും തിരിച്ചു പോകാനും പ്ലാൻ ചെയ്തിരുന്ന പ്രവാസികൾക്ക് വലിയ തിരിച്ചടിയാകും. സർവീസുകൾ റദ്ദാക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്കും ജീവനക്കാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.</p>
<p>ഹോർമുസ് കടലിടുക്ക് പഴയപ്പോലെ തുറക്കുകയും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കുറയുകയും ചെയ്താൽ മാത്രമേ സർവീസുകൾ പഴയപടിയാക്കാൻ സാധിക്കൂ. 2026 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യ ഗ്രൂപ്പ് ഏകദേശം 22,000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ നിലിവിലെ റദ്ദാക്കൽ എയർ ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.</p>
<p>ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെയാണ് ആഗോളതലത്തിൽ ഇന്ധനവില വർദ്ധിപ്പിക്കാൻ കാരണമായത്. ഇത് എയർ ഇന്ത്യയെപ്പോലെയുള്ള വലിയ വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിനെ കാര്യമായി ബാധിക്കുകയും സർവീസുകൾ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുകയും ചെയ്തു.</p>
<h3>വിമാന ഇന്ധനവില വർദ്ധനവ്</h3>
<p>പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ ഉപരോധവും ഇന്ത്യയിലെ വ്യോമയാന മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിമാന സർവീസുകൾ നിർത്തിവെക്കേണ്ടിവരുമെന്ന് എയർ ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എന്നീ കമ്പനികളെ പ്രതിനിധീകരിക്കുന്ന എഫ്ഐഎ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അടിയന്തര സഹായം അഭ്യർത്ഥിച്ച് കത്തയയ്ക്കുകയും ചെയ്തിരുന്നു.</p>
<p>ഒരു വിമാനക്കമ്പനിയുടെ ആകെ പ്രവർത്തനച്ചെലവിൻ്റെ ഏകദേശം 40 ശതമാനത്തോളം വിമാന ഇന്ധനത്തിനായി ചെലവാക്കേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ ഇന്ധനവിലയിലുണ്ടാകുന്ന ക്രമാതീതമായ വർദ്ധന സർവീസുകൾ റദ്ദാക്കുന്നതിലേക്ക് നയിക്കുന്ന സ്ഥിതിയാണെന്നാണ് വിമാനകമ്പനികൾ നൽകിയ കത്തിൽ പറഞ്ഞിരുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കണമെങ്കിൽ കേന്ദ്രത്തിൻ്റെ ഭാ​ഗത്ത് നിന്ന് അടിയന്തര സാമ്പത്തിക സഹായം വേണമെന്നാണ് കമ്പനികളുടെ ആവശ്യം.</p>
<p>നിലവിൽ അന്താരാഷ്ട്ര സർവീസുകൾക്കുള്ള ഇന്ധനവില ലിറ്ററിന് 73 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, ആഭ്യന്തര സർവീസുകൾക്ക് ഇത് 15 രൂപയാണ്. ഇന്ധനവിലയിലെ ഈ വലിയ വ്യത്യാസത്തോടൊപ്പം ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് കൂടി ചേർന്നപ്പോൾ വിമാനക്കമ്പനികൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ഇന്ധനത്തിന് മേൽ 11 ശതമാനം എക്സൈസ് ഡ്യൂട്ടിയും ഏർപ്പെടുത്തിയിരുന്നു. ഇത് താല്ക്കാലികമായി ഒഴിവാക്കണമെന്നും കമ്പനികൾ ആവശ്യപ്പെടുന്നു.</p>
<h3>English Summary:</h3>
<p>Ongoing conflicts in the Middle East have led to financial and operational crisis in flight services. Now Air India has announced a significant reduction in its international flight schedule until July 2026.</p>
]]></content:encoded>
				</item>
							<item>
					<title>Petrol-Diesel Price Hike: പെട്രോള്‍-ഡീസല്‍ വിലകള്‍ കൂടാന്‍ പോകുന്നു; പിന്നാലെ എല്‍പിജിയും, തീരുമാനം ഉടന്‍</title>
					<link>https://www.malayalamtv9.com/business/fuel-prices-set-to-rise-by-rs-4-to-5-petrol-diesel-and-domestic-lpg-cylinder-rates-likely-to-increase-2203040.html</link>
					<pubDate>Sat, 02 May 2026 06:57:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/business/fuel-prices-set-to-rise-by-rs-4-to-5-petrol-diesel-and-domestic-lpg-cylinder-rates-likely-to-increase-2203040.html</guid>
					<description><![CDATA[<p>Petrol Diesel Prices May Go Up by Rs 4 to 5: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോള അസംസ്‌കൃത എണ്ണ വില കുതിച്ചുയരുകയാണ്. ഇതിന്റെ ചുവടുപിടിപ്പ് ഇന്ത്യയിലും വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതായാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ അറിയിപ്പ്. രാജ്യത്തെ ഇന്ധന-എല്‍പിജി സിലിണ്ടറുകളുടെയെല്ലാം വില വര്‍ധിക്കും. എണ്ണക്കമ്പനികള്‍ നേരിടുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കുക എന്നതാണ് വില വര്‍ധനവിന്റെ പ്രധാന ലക്ഷ്യം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2025/09/Petrol.jpg" class="attachment-large size-large wp-post-image" alt="പ്രതീകാത്മക ചിത്രം" /></figure><p>ഇന്ത്യക്കാര്‍ക്ക് വീണ്ടും കനത്ത നിരാശ സമ്മാനിക്കുന്ന വാര്‍ത്തയുമായി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോള അസംസ്‌കൃത എണ്ണ വില കുതിച്ചുയരുകയാണ്. ഇതിന്റെ ചുവടുപിടിപ്പ് ഇന്ത്യയിലും വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതായാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ അറിയിപ്പ്. രാജ്യത്തെ ഇന്ധന-എല്‍പിജി സിലിണ്ടറുകളുടെയെല്ലാം വില വര്‍ധിക്കും.</p>
<p>എണ്ണക്കമ്പനികള്‍ നേരിടുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കുക എന്നതാണ് വില വര്‍ധനവിന്റെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം നാണയപെരുപ്പം നിയന്ത്രിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. വിഷയത്തില്‍ അന്തിമതീരുമാനം ഒരാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്നാണ് വിവരം.</p>
<h3>പെട്രോള്‍-ഡീസല്‍ വില വര്‍ധനവ്</h3>
<p>രാജ്യത്തെ പെട്രോള്‍-ഡീസല്‍ വിലകള്‍ ലിറ്ററിന് 4-5 രൂപ വരെ ഉയര്‍ത്താനാണ് കേന്ദ്രം ആലോചിക്കുന്നതെന്നാണ് വിവരം. രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ പെട്രോള്‍ വില പരിശോധിക്കാം...</p>
<ul>
<li>ഡല്‍ഹി- 94.77 രൂപ</li>
<li>മുംബൈ- 103.54 രൂപ</li>
<li>കൊല്‍ക്കത്ത- 105.41 രൂപ</li>
<li>ചെന്നൈ- 100.84 രൂപ</li>
<li>ബെംഗളൂരു- 102.96 രൂപ</li>
<li>ഹൈദരാബാദ്-107.50 രൂപ</li>
<li>കൊച്ചി- 105.6 രൂപ</li>
</ul>
<p>നാലോ അഞ്ച് രൂപ വര്‍ധിക്കുകയാണെങ്കില്‍ നിലവില്‍ 90 ല്‍ പെട്രോള്‍ ലഭിക്കുന്ന പല സ്ഥലങ്ങളിലും നൂറിന് മുകളില്‍ വില നല്‍കേണ്ടതായി വരും. ഓരോ നഗരത്തിലെ ഡീസല്‍ വില ചുവടെ</p>
<ul>
<li>ഡല്‍ഹി- 87.67 രൂപ</li>
<li>മുംബൈ- 89.97 രൂപ</li>
<li>കൊല്‍ക്കത്ത- 90 രൂപ</li>
<li>ചെന്നൈ- 92 രൂപ</li>
<li>ബെംഗളൂരു- 88 രൂപ</li>
<li>ഹൈദരാബാദ്- 95 രൂപ</li>
<li>കൊച്ചി- 94.48 രൂപ</li>
</ul>
<p>ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നതാണ് നിലവില്‍ ഇന്ത്യക്കാര്‍ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. ഉപഭോഗത്തിന്റെ വലിയൊരു ശതമാനം ഇന്ധനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. അതിനാല്‍ തന്നെ വിപണിയില്‍ ഉണ്ടാകുന്ന ഏതൊരു കയറ്റിറക്കവും രാജ്യത്തുള്ളവരെയും ബാധിക്കും.</p>
<p>വില വര്‍ധിക്കുകയാണെങ്കില്‍ ഏകദേശം നാല് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയില്‍ ഇന്ധന വിലയില്‍ മാറ്റം സംഭവിക്കുന്നത്. 2022 മുതല്‍ കാര്യമായ മാറ്റങ്ങളൊന്നും ഇന്ധന വിലയില്‍ സംഭവിച്ചിട്ടില്ല.</p>
<h3>ഗാര്‍ഹിക എല്‍പിജിക്കും വില വര്‍ധിക്കും</h3>
<p>പെട്രോള്‍-ഡീസല്‍ എന്നിവയുടെ വിലവര്‍ധനവിന് പുറമെ ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ നിരക്കിലും മാറ്റം സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ 40 മുതല്‍ 50 രൂപ വരെയാണ് വര്‍ധനവ് പ്രതീക്ഷിക്കുന്നത്. പ്രമുഖ നഗരങ്ങളിലെ എല്‍പിജി സിലിണ്ടര്‍ നിരക്കൊന്ന് പരിശോധിക്കാം.</p>
<ul>
<li>ഡല്‍ഹി- 913 രൂപ</li>
<li>മുംബൈ- 912.50 രൂപ</li>
<li>കൊച്ചി- 920 രൂപ</li>
</ul>
<p>എന്നിങ്ങനെയാണ് നിരക്ക് വരുന്നത്. ഓരോ നഗരത്തിലെയും നിരക്കുകളില്‍ എപ്പോഴും ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/lpg-price-hiked-by-rs-993-may-1-2026-new-rules-in-india-credit-card-and-other-key-changes-2202914.html" target="_blank" rel="noopener">May 1 Rule Changes: എല്‍പിജി വില 993 രൂപ ഉയര്‍ത്തി; കീശ ചോരും മാറ്റങ്ങള്‍ മെയ് 1 മുതല്‍, ശ്രദ്ധിച്ചോളൂ</a></strong></p>
<h3>വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു</h3>
<p>മെയ് ഒന്നിന് രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നു. ആഗോളതലത്തില്‍ എണ്ണവില 120 ഡോളര്‍ കടന്നതിന് പിന്നാലെയായിരുന്നു ഇന്ത്യയിലെ വില വര്‍ധനവ്. ഇതോടെ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 993 രൂപ ഉയര്‍ന്നു. എന്നാല്‍ ഇതോടെ ഗാര്‍ഹിക വാതകത്തിന്റെ വില ഉയര്‍ത്തിയിട്ടില്ല. 993 രൂപയുടെ വര്‍ധനവ് സംഭവിച്ചതോടെ പല നഗരങ്ങളിലും 19 കിലോഗ്രാം വാണിജ്യ സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ 3,000 രൂപയ്ക്ക് മുകളില്‍ വില നല്‍കണം.</p>
<h3>കേരളത്തില്‍ സമരം വരുന്നു</h3>
<p>വാണിജ്യ പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകള്‍ മെയ് ആറിന് അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.</p>
<h3>English Summary</h3>
<p>Fuel prices in the country are expected to increase by Rs 4 to 5, affecting both petrol and diesel rates. Along with this, the price of domestic LPG cylinders is also likely to go up, adding to the cost burden on households.</p>
]]></content:encoded>
				</item>
							<item>
					<title>TVK Office Set On Fire: വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം; ടിവികെയുടെ ഓഫീസിന് തീയിട്ട്, ബാനറുകൾ വലിച്ചുകീറി</title>
					<link>https://www.malayalamtv9.com/india/tvk-office-at-srirangam-set-on-fire-in-tamil-nadu-days-before-counting-cctv-captures-two-suspects-2203007.html</link>
					<pubDate>Fri, 01 May 2026 20:11:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/tvk-office-at-srirangam-set-on-fire-in-tamil-nadu-days-before-counting-cctv-captures-two-suspects-2203007.html</guid>
					<description><![CDATA[<p>Srirangam TVK Office Set On Fire: സ്ഥലത്തുണ്ടായിരുന്ന ബാനറുകൾ കീറകളഞ്ഞ ശേഷമാണ് തീയിട്ടതെന്ന് പാർട്ടി സ്ഥാനാർഥിയായ രമേശ് പറഞ്ഞു. ഓഫീസിന് പുറത്ത് രണ്ട് പുരുഷന്മാർ കയറുന്നതും കുറച്ചു സമയത്തിന് ശേഷം പുറത്തേക്ക് പോകുന്നതിൻ്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നാശനഷ്ടങ്ങൾ പരിമിതമാണെന്നും പോലീസ് പറഞ്ഞു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/TVK-Office-Set-On-Fire.jpg" class="attachment-large size-large wp-post-image" alt="Tvk Office Set On Fire" /></figure><p><strong>ചെന്നൈ:</strong> തിരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം ബാക്കി നിൽക്കെ തമിഴ്നാട് തൃച്ചിയിൽ തമിഴക വെട്രി കഴക (ടിവികെ) ത്തിൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് തീയിട്ട് അജ്ഞാതർ. ശ്രീരംഗം മണ്ഡലത്തിൻ്റെ പരിധിയിലുള്ള പേട്ടവയത്തലൈയിൽ സ്ഥാനാർഥിയായ രമേശിൻ്റെ ഓഫീസാണ് അ​ഗ്നിക്കിരയാക്കിയത്. ഓഫീസിൽ ഉണ്ടായിരുന്ന മുഴുവൻ ബാനറുകളടക്കം വലിച്ചുകീറിയ നിലയിലാണ്. സംഭവത്തിൽ ടിവികെ യൂണിയൻ സെക്രട്ടറിയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.</p>
<p>വെള്ളിയാഴ്ച (ഇന്ന്) രാവിലെ ആണ് അജ്ഞാതർ ഓഫീസിന് തീയിട്ടത്. സ്ഥലത്തുണ്ടായിരുന്ന ബാനറുകൾ കീറകളഞ്ഞ ശേഷമാണ് തീയിട്ടതെന്ന് പാർട്ടി സ്ഥാനാർഥിയായ രമേശ് പറഞ്ഞു. ഓഫീസിന് പുറത്ത് രണ്ട് പുരുഷന്മാർ കയറുന്നതും കുറച്ചു സമയത്തിന് ശേഷം പുറത്തേക്ക് പോകുന്നതിൻ്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നാശനഷ്ടങ്ങൾ പരിമിതമാണെന്നും പോലീസ് പറഞ്ഞു.</p>
<p>പാർട്ടി ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലാത്തതിനാൽ സംഭവത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ മൂന്നുദിവസം ബാക്കിനിൽക്കെയാണ് സംസ്ഥാനത്ത് അക്രമസംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/tamil-nadu-west-bengal-assam-puducherry-assembly-election-2026-exit-polls-key-highlights-in-malayalam-2202786.html">ആ പ്രവചനം ഫലിച്ചാല്‍ വിജയ് മുഖ്യമന്ത്രി? സ്റ്റാലിനെയും, പളനിസ്വാമിയെയും ഞെട്ടിക്കുന്ന എക്‌സിറ്റ്‌പോള്‍</a></strong></p>
<h3>തമിഴ്നാട് എക്സിറ്റ് പോൾ ഫലങ്ങൾ</h3>
<p>കഴിഞ്ഞ ദിവസം പുറത്തുവന്ന വിവിധ ഏജൻസികളിൽ ഭൂരിഭാഗം എക്സിറ്റ് പോളുകളും ഡിഎംകെയ്ക്കാണ് തുടർഭരണം പ്രവചിക്കുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡിഎംകെ സഖ്യം സംസ്ഥാനത്ത് ഭരണം നിലനിർത്തുമെന്നാണ് പ്രവചനം. പീപ്പിൾസ് പൾസ്, ചാണക്യ തുടങ്ങിയ ഏജൻസികൾ ഡിഎംകെയ്ക്ക് മുന്നേറ്റം പ്രവചിക്കുമ്പോൾ ജെവിസി ടൈംസ് നൗ, അണ്ണാ ഡിഎംകെ - ബിജെപി സഖ്യം അട്ടിമറി നേടുമെന്നും പ്രവചിക്കുന്നു. അതേസമയം ആക്സിസ് മൈ ഇന്ത്യ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലത്തിൽ ടിവികെയ്ക്കാണ് സാധ്യത കൂടുതൽ.</p>
<p>പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും തമിഴ്‌നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി അധികാരം നിലനിർത്തുമെന്ന് പ്രവചിക്കുമ്പോഴും ടിവികെ 98 മുതൽ 120 സീറ്റുകളിൽ വരെ ജയിക്കാമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. 92 മുതൽ 110 സീറ്റുകൾ വരെയാണ് ആക്‌സിസ് മൈ ഇന്ത്യ ഡിഎംകെ സഖ്യത്തിന് പ്രവചിക്കുന്നത്. എഐഎഡിഎംകെ സഖ്യത്തിന് 22-23 വരെ സീറ്റുകൾ ലഭിക്കാനുള്ള സാധ്യതയും പറയുന്നു.</p>
<p>അതേസമയം, പീപ്പിൾസ് പൾസിൻ്റെ എക്സിറ്റ് പോൾ അനുസരിച്ച് ഇന്ത്യാ മുന്നണി അധികാരം നിലനിർത്തുമെന്നാണ് പ്രവചിക്കുന്നത്. 125-145 വരെ സീറ്റുകൾ ഇന്ത്യാ മുന്നണിക്ക് ലഭിക്കാമെന്നാണ് പ്രവചനം. എന്നാൽ എൻഡിഎയ്ക്ക് 65-80 സീറ്റുകളിൽ വിജയസാധ്യതയുണ്ട്. ടിവികെയുടെ സാധ്യത 18-24 സീറ്റുകൾ വരെയാണ്. സമാനമായ പ്രവചനമാണ് പി മാർക്കിൻ്റെയും മാട്രിക്‌സിൻ്രെയും സർവേ ഫലം പറയുന്നത്.</p>
<p>ഡിഎംകെ സഖ്യത്തിന് 125-145 സീറ്റുകൾ പി മാർക്യുവും, 122-132 സീറ്റുകൾ മാട്രിക്‌സും പ്രവചിക്കുന്നു. എഐഎഡിഎംകെ സഖ്യത്തിന് 65-85 സീറ്റുകൾ പി മാർക്യു പ്രവചിക്കുമ്പോൾ, മാട്രിക്‌സ് മുന്നോട്ടുവയ്ക്കുന്നത് 87-100 സീറ്റുകളിലെ വിജയസാധ്യതയാണ്. ടിവികെയ്ക്ക് പി മാർക്യു 16-26 സീറ്റുകളും മാട്രിക്‌സ് 10-12 സീറ്റുകളും നൽകുന്നു.</p>
<p>പുറത്തുവന്ന എക്‌സിറ്റ് പോളുകളിൽ ആക്‌സിസ് മൈ ഇന്ത്യ മാത്രമാണ് ടിവികെയ്ക്ക് വൻ മുന്നേറ്റം പ്രവചിക്കുന്നത്. ആക്‌സിസ് മൈ ഇന്ത്യയുടെ സർവേയിൽ തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ആളുകൾ പിന്തുണ നൽകിയത് നടൻ വിജയ്ക്കാണ്. 37 ശതമാനം പേരാണ് വിജയ് മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായവുമായി സർവേയിൽ സർവേയിൽ മുന്നോട്ട് വന്നത്. യുവവോട്ടർമാർക്കിടയിൽ ടിവികെ വൻ മുന്നേറ്റമാണ് നടത്തിയതെന്നും സർവേയിൽ വ്യക്തമാക്കുന്നു.</p>
<h3>English Summary:</h3>
<p>Just days before the May four election counting, a Tamilaga Vettri Kazhagam (TVK) party office in Srirangam, Tamil Nadu, was set on fire today by strangers. Incident causing significant damage to the property. Police are currently investigating and collecting CCTV Evidence.</p>
]]></content:encoded>
				</item>
							<item>
					<title>Chennai Metro: മെട്രോയിൽ യാത്ര ചെയ്യണമെങ്കിൽ ഇത് ഉപയോഗിച്ചാലേ പറ്റൂ, സൂപ്പർ ലാഭമാണേ</title>
					<link>https://www.malayalamtv9.com/india/chennai-metro-travel-cards-discontinued-from-may-1-switch-to-singara-chennai-card-2202961.html</link>
					<pubDate>Fri, 01 May 2026 13:56:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/chennai-metro-travel-cards-discontinued-from-may-1-switch-to-singara-chennai-card-2202961.html</guid>
					<description><![CDATA[<p>Chennai Metro Travel Cards: ചെന്നൈ മെട്രോ ട്രെയിനിൽ പതിവായി യാത്ര ചെയ്യുന്നവരാണോ, നിങ്ങൾക്ക് ഇനി മുതൽ ഇതുവരെ ഉപയോഗിച്ചിരുന്ന ട്രാവൽ കാർഡുകൾ ഉപയോഗിക്കാൻ സാധിക്കില്ല. മെയ് 1 മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നു. ഇനി &#8216;സിംഗാര ചെന്നൈ കാർഡ്&#8217; മാത്രമേ ഉപയോഗിക്കാവൂ എന്ന് മെട്രോ അധികൃതർ അറിയിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Chennai-metro-5.jpg" class="attachment-large size-large wp-post-image" alt="Chennai Metro (5)" /></figure><p>ചെന്നൈ നഗരത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ ചെന്നൈ മെട്രോ സർവീസുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. നഗരത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം മെട്രോ സർവീസുകൾ ലഭ്യമാണ്. ബ്ലൂ, ഗ്രീൻ പാതകളാണ് നിലവിലുള്ളത്. അധികം വൈകാതെ തന്നെ മൂന്ന് പാതകളിൽ കൂടി സർവീസുകൾ ആരംഭിക്കുന്നതാണ്. ഇപ്പോഴിതാ, മെട്രോ യാത്രയിൽ ഒരു സുപ്രധാന മാറ്റം കൂടി ചെന്നൈ മെട്രോ കൊണ്ടുവന്നിരിക്കുകയാണ്.</p>
<h3>ട്രാവൽ കാർഡുകൾ ഇനിയില്ല</h3>
<p>ചെന്നൈ മെട്രോ ട്രെയിനിൽ പതിവായി യാത്ര ചെയ്യുന്നവരാണോ, നിങ്ങൾക്ക് ഇനി മുതൽ ഇതുവരെ ഉപയോഗിച്ചിരുന്ന ട്രാവൽ കാർഡുകൾ ഉപയോഗിക്കാൻ സാധിക്കില്ല. മെയ് 1 മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നു. ഇനി 'സിംഗാര ചെന്നൈ കാർഡ്' മാത്രമേ ഉപയോഗിക്കാവൂ എന്ന് മെട്രോ അധികൃതർ അറിയിച്ചു. അതിനാൽ, യാത്രക്കാർ അവരുടെ പഴയ യാത്രാ കാർഡിലെ ബാക്കി തുക QR സ്റ്റോർഡ് വാല്യൂ പാസ് (SVP) അല്ലെങ്കിൽ നാഷണൽ പബ്ലിക് ട്രാൻസ്പോർട്ട് കാർഡിലേക്ക് മാറ്റേണ്ടതാണ്.</p>
<h3>സിംഗാര ചെന്നൈ കാർഡ്</h3>
<p>ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് പുറത്തിറക്കിയ ഒരു മൾട്ടി പർപ്പസ് പ്രീപെയ്ഡ് സ്മാർട്ട് കാർഡാണ് സിംഗാര ചെന്നൈ കാർഡ്. എല്ലാ സ്റ്റേഷനുകളിലും ഇതിന്റെ സേവനം ലഭ്യമാണ്. എല്ലാ മെട്രോ സ്റ്റേഷനുകളിൽ നിന്നും സിംഗാര കാർഡ് വാങ്ങാവുന്നതാണ്. കാർഡ് വാങ്ങുന്നതിന് ഫീസ് ഇല്ല. എന്നാൽ, കാർഡ് സജീവമാക്കുന്നതിന് കുറഞ്ഞത് 100 രൂപയോ അല്ലെങ്കിൽ അതിൽ കൂടുതലോ റീചാർജ് ചെയ്യേണ്ടതുണ്ട്. ഈ തുക നിങ്ങളുടെ കാർഡ് ബാലൻസിലേക്ക് ചേർക്കുന്നതാണ്.</p>
<p>അതേസമയം, സ്ഥിരം യാത്രക്കാർക്ക് നൽകുന്ന 20% ടിക്കറ്റ് നിരക്കിളവ് തുടരും. ഓഫീസ് യാത്രക്കാർക്ക് പാർക്കിംഗ് ഫീസ് അടയ്ക്കാനും ഈ കാർഡ് ഉപയോഗിക്കാവുന്നതാണ്. മെട്രോകളിലുപരി ടോൾ പ്ലാസകൾ, പാർക്കിംഗ് ചാർജുകൾ, തിരഞ്ഞെടുത്ത റീട്ടെയിൽ ഷോപ്പുകൾ എന്നിവിടങ്ങളിലും സിംഗാര ചെന്നൈ ട്രാവൽ കാർഡ് ഉപയോ​ഗിക്കാൻ സാധിക്കും.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/bengaluru-weather-alert-heavy-rain-storm-and-hail-continue-travel-advisory-issued-2202953.html">മലയാളികളേ…ബെംഗളൂരുവിലേക്ക് ഒരുയാത്ര വേണ്ടാ, അപകടം പതിയിരിക്കുന്നു</a></strong></p>
<p>കൂടാതെ, ഇവ നാഷണൽ കോമൺ മൊബിലിറ്റി കാർഡാണ്. അതായത്, സിങ്കാര ചെന്നൈ ട്രാവൽ കാർഡ് ഉപയോ​ഗിച്ച് ചെന്നൈയിലെ മെട്രോ ട്രെയിനുകളിൽ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള എൻസിഎംസി സൗകര്യമുള്ള മെട്രോകളിലും ബസുകളിലും യാത്ര ചെയ്യാൻ കഴിയും.</p>
<h3>കോടമ്പാക്കം പവർ ഹൗസ് – പനഗൽ പാർക്ക് പാത ഉടനെത്തും</h3>
<p>രണ്ടാം ഘട്ടത്തിന്റെ ഭാഗമായി, കോടമ്പാക്കം പവർ ഹൗസ് മുതൽ പനഗൽ പാർക്ക് വരെയുള്ള പാതയുടെ പ്രവർത്തനങ്ങൾ‌ ഉടൻ പൂർത്തിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂലൈയിൽ ഈ റൂട്ടിൽ ട്രാക്കുകൾ സ്ഥാപിക്കാൻ മെട്രോ റെയിൽ കോർപ്പറേഷൻ പദ്ധതിയിടുന്നുണ്ട്.</p>
<p>കോടമ്പാക്കം പവർ ഹൗസ് മുതൽ പനഗൽ പാർക്ക് വരെ 2.9 കിലോമീറ്റർ നീളത്തിലാണ് ഈ പാതയുള്ളത്. ഇരുവശത്തുമായി ആകെ 5.8 കിലോമീറ്റർ ട്രാക്കുകൾ സ്ഥാപിക്കേണ്ടതുണ്ട്. പാതയുടെ നിർമ്മാണം വേഗത്തിലാക്കി അടുത്ത വർഷം ആദ്യത്തോടെ പൂർത്തിയാക്കാനാണ് മെട്രോ റെയിൽ ലിമിറ്റഡ് ലക്ഷ്യമിടുന്നത്.</p>
<p>പൂനമല്ലിയിൽ നിന്നുള്ള എലിവേറ്റഡ് മെട്രോ ലൈൻ ആദ്യമായി പനഗൽ പാർക്കിൽ ഭൂഗർഭ പാതയിലേക്ക് പ്രവേശിക്കുമെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ യാത്രക്കാർ ഉപയോഗിക്കുന്ന ആദ്യത്തെ ഭൂഗർഭ സ്റ്റേഷനായിരിക്കും പനഗൽ പാർക്ക്. മൂന്ന് സ്റ്റേഷനുകൾ മാത്രമേ ഉള്ളൂവെങ്കിലും, സാങ്കേതികമായി ഇത് വളരെ വെല്ലുവിളി നിറഞ്ഞ ഒരു ഭാഗമാണിത്.</p>
<h3>English Summary:</h3>
<p>Chennai Metro announced that its existing travel cards will be discontinued from May 1, 2026, and commuters will need to switch to the Singara Chennai Card. Singara Chennai Card is a contactless prepaid card that can be used not only for metro travel but also for other services and retail payments, making it more versatile than the old travel card.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Bengaluru Weather: മലയാളികളേ&#8230;ബെംഗളൂരുവിലേക്ക് ഒരുയാത്ര വേണ്ടാ, അപകടം പതിയിരിക്കുന്നു</title>
					<link>https://www.malayalamtv9.com/india/bengaluru-weather-alert-heavy-rain-storm-and-hail-continue-travel-advisory-issued-2202953.html</link>
					<pubDate>Fri, 01 May 2026 13:21:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/bengaluru-weather-alert-heavy-rain-storm-and-hail-continue-travel-advisory-issued-2202953.html</guid>
					<description><![CDATA[<p>Bengaluru Braces for Heavy Rain Storm and Hail Residents Urged to Stay Alert: കനത്ത മഴയെ തുടര്‍ന്ന് ആശുപത്രി കെട്ടിടത്തിന്റെ മതില്‍ പൊളിഞ്ഞുവീണ് നിരവധിയാളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. എന്നാല്‍ മഴ അവസാനിക്കുന്നില്ലെന്ന സൂചന നല്‍കുകയാണിപ്പോള്‍ കാലാവസ്ഥ വകുപ്പ്. ഇതോടൊപ്പം ശക്തമായ കാറ്റും, ആലിപ്പഴ വര്‍ഷവും ഉണ്ടാകും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Bengaluru-Rain-Alert.jpg" class="attachment-large size-large wp-post-image" alt="Bengaluru Rain Alert" /></figure><p><strong>ബെംഗളൂരു Bengaluru Rain Alert:</strong> ബെംഗളൂരുവിലേക്ക് പോകുന്നവരുടെയും നഗരവാസികളുടെയും ശ്രദ്ധയ്ക്ക്, വരും ദിവസങ്ങളിലും നഗരത്തില്‍ അനുഭവപ്പെടാന്‍ പോകുന്നത് അതിശക്തമായ മഴയും ആലിപ്പഴ വീഴ്ചയും. വേനലിന് ആശ്വാസം പകരാന്‍ മഴയെത്തുമെന്നായിരുന്നു നേരത്തെ കാലാവസ്ഥ വകുപ്പിന്റെ പ്രവചനമെങ്കിലും, ഇപ്പോള്‍ മഴയും ആലിപ്പഴ വര്‍ഷവും എത്രയും പെട്ടെന്ന് അവസാനിച്ചാല്‍ മതിയെന്ന പ്രാര്‍ത്ഥനയിലാണ് പൊതുജനങ്ങള്‍.</p>
<p>കനത്ത മഴയെ തുടര്‍ന്ന് ആശുപത്രി കെട്ടിടത്തിന്റെ മതില്‍ പൊളിഞ്ഞുവീണ് നിരവധിയാളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. എന്നാല്‍ മഴ അവസാനിക്കുന്നില്ലെന്ന സൂചന നല്‍കുകയാണിപ്പോള്‍ കാലാവസ്ഥ വകുപ്പ്. ഇതോടൊപ്പം ശക്തമായ കാറ്റും, ആലിപ്പഴ വര്‍ഷവും ഉണ്ടാകും.</p>
<h3>കൊടുങ്കാറ്റും മഴയും വരുന്നു</h3>
<p>കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത് അനുസരിച്ച് കര്‍ണാടകയുടെ തെക്കന്‍ ഉള്‍നാടന്‍ ഭാഗങ്ങളിലും മറ്റും മെയ് രണ്ട് മുതല്‍ അതിശക്തമായ മഴയും കൊടുങ്കാറ്റുമെത്തും. ബെംഗളൂരു നഗരത്തില്‍ അതിശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ഇതോടൊപ്പം തന്നെ നേരിയതോ അല്ലെങ്കില്‍ മിതമായതോ ആയ ഇടിമിന്നലും എത്തിയേക്കാം.</p>
<p>കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഉണ്ടായതുപോലെ വലിയ അളവില്‍ ആലിപ്പഴ വീഴ്ചയാണ് പ്രവചിക്കപ്പെടുന്നത്. മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയുള്ളത്. പെട്ടെന്നുള്ള മഴ, മിന്നല്‍, ശക്തമായ കാറ്റ് എന്നിവ കാരണം ഗതാഗതം ഉള്‍പ്പെടെ തടസപ്പെടുകയും ചെയ്യും.</p>
<p>നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മെയ് ഒന്നിനും കര്‍ണാടകയുടെ തെക്കന്‍ ഭാഗങ്ങളില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു.</p>
<p>എന്നാല്‍ മെയ് രണ്ട് മുതല്‍ ചിലപ്പോള്‍ ബെംഗളൂരുവില്‍ ലഭിക്കുന്ന മഴയുടെ അളവില്‍ കുറവ് സംഭവിക്കാനും സാധ്യതയുണ്ട്. ഒന്നോ രണ്ടോ ഇടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് മുന്നോട്ടുവെക്കുന്നു. എന്നാല്‍ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്‌തേക്കാം. അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.</p>
<h3>ബെംഗളൂരുവില്‍ ഏഴ് ദിവസത്തേക്കുള്ള കാലാവസ്ഥ പ്രവചനം</h3>
<ol>
<li>മെയ് 1 വെള്ളി- ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. നഗരത്തില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.</li>
<li>മെയ് 2 ശനി- ഭാഗികമായി മേഘാവൃതമായിരിക്കും. ഇന്നേദിവസവും ബെംഗളൂരുവില്‍ മഴ തുടരും, എന്നാല്‍ ലഭിക്കുന്ന മഴയുടെ അളവില്‍ കുറവ് സംഭവിക്കാനിടയുണ്ട്.</li>
<li>മെയ് 3 ഞായര്‍- ഇന്നേദിവസം നേരിയ മഴ, ഇടിമിന്നല്‍, ശക്തമായ കാറ്റ് എന്നിവ ഉണ്ടായേക്കാം.</li>
<li>മെയ് 4 തിങ്കള്‍- നേരിയതോ മിതമായതോ ആയ മഴയും ഇടിമിന്നല്‍, കാറ്റ് എന്നിവ ഉണ്ടാകും.</li>
<li>മെയ് 5 ചൊവ്വ- നേരിയ മഴ ഇന്നേദിവസവും ഉണ്ടായേക്കാം, ഇടിമിന്നലിനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് മുന്നോട്ടുവെക്കുന്നു.</li>
<li>മെയ് 6 ബുധന്‍- ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും.</li>
<li>മെയ് 7 വ്യാഴം- ഇന്നേദിവസം തെളിഞ്ഞ ആകാശമായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു.</li>
</ol>
<p><strong>Also Read: <a href="https://www.malayalamtv9.com/india/bengaluru-rain-tragedy-compound-wall-collapse-death-toll-rises-city-in-shock-2202748.html" target="_blank" rel="noopener">Bengaluru Rain Tragedy: ദുരിതം പെയ്തിറങ്ങി! ബെംഗളൂരുവില്‍ മതില്‍ തകര്‍ന്ന് രണ്ട് മലയാളികള്‍ മരിച്ചു</a></strong></p>
<h3>മെയ് രണ്ട് മുതല്‍ മഴ കുറഞ്ഞേക്കാം</h3>
<p>വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ട് അനുസരിച്ച് മെയ് 2 മുതല്‍ ബെംഗളൂരുവില്‍ ലഭിക്കുന്ന മഴയുടെ അളവില്‍ കുറവ് സംഭവിക്കാന്‍ സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ മാത്രമേ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുള്ളൂ. എന്നാല്‍ ചില പ്രദേശങ്ങളില്‍ ഇടയ്ക്കിടെ മഴ ലഭിച്ചേക്കാം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നത് പോലെ ശക്തമായതോ തുടര്‍ച്ചയായതോ ആയ മഴ ആയിരിക്കില്ല ഇന്നേദിവസങ്ങളില്‍ എന്നും കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.</p>
<h3>English Summary</h3>
<p>Bengaluru is experiencing heavy rain, strong winds, and hailstorms, with adverse weather expected to continue. Authorities have advised residents to remain alert and urged people to postpone travel to the city due to safety concerns.</p>
]]></content:encoded>
				</item>
							<item>
					<title>Bengaluru Bullet Train: 2 മണിക്കൂറില്‍ ബെംഗളൂരുവില്‍ എത്തിയാലോ? ബുള്ളറ്റ് ട്രെയിനിന് അനുമതി, അതും ഈ റൂട്ടില്‍</title>
					<link>https://www.malayalamtv9.com/india/bengaluru-hyderabad-bullet-train-approved-travel-time-cut-to-just-2-hours-2202938.html</link>
					<pubDate>Fri, 01 May 2026 11:17:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/bengaluru-hyderabad-bullet-train-approved-travel-time-cut-to-just-2-hours-2202938.html</guid>
					<description><![CDATA[<p>Bengaluru Hyderabad Bullet Train Gets Approval: ഈ റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ പോലും യാത്രയ്ക്കായി എട്ട് മണിക്കൂര്‍ സമയമെടുക്കുന്നു. വിമാനമാര്‍ഗമാണ് പലരും അതിവേഗ യാത്ര സാധ്യമാക്കുന്നത്. എന്നാല്‍ വിമാനത്താവളത്തിലെ നടപടിക്രമങ്ങളും ശേഷം യാത്ര ആരംഭിക്കുന്ന സമയവുമെല്ലാം സമയം അങ്ങനെ നീട്ടിക്കൊണ്ടുപോയി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Bengaluru-Bullet-Train.jpg" class="attachment-large size-large wp-post-image" alt="Bengaluru Bullet Train" /></figure><p><strong>ബെംഗളൂരു:</strong> ഹൈദരാബാദ്-ബെംഗളൂരു ബുള്ളറ്റ് ട്രെയിനിന് അനുമതിയായി. കര്‍ണാടക മന്ത്രിസഭ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കി. അതിവേഗ റെയില്‍പാതയുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് ബെംഗളൂരു-ഹൈദരാബാദ് റൂട്ട് ഉള്‍പ്പെടെ ഏഴ് റൂട്ടുകളിലേക്ക് അതിവേഗ റെയില്‍ പ്രഖ്യാപിച്ചത്. ഈ പദ്ധതികള്‍ക്കായുള്ള സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ ആരംഭിച്ചേക്കും. റൂട്ടിന്റെ കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.</p>
<h3>ബെംഗളൂരു-ഹൈദരാബാദ് ബുള്ളറ്റ് ട്രെയിന്‍</h3>
<p>ബെംഗളൂരുവിനും ഹൈദരാബാദിനും ഇടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്ന വിധത്തിലാണ് അതിവേഗ റെയില്‍പാത എത്തുന്നത്. രണ്ട് നഗരങ്ങള്‍ക്കിടെയിലുള്ള യാത്ര അതിവേഗ റെയില്‍ വരുന്നതോടെ രണ്ട് മണിക്കൂറായി കുറയും. നിലവില്‍ 8 മുതല്‍ 19 മണിക്കൂര്‍ വരെ സമയമെടുത്താണ് ഇരുനഗരങ്ങള്‍ക്കും ഇടയില്‍ ട്രെയിന്‍ സര്‍വീസുകള്‍ നടക്കുന്നത്.</p>
<p>ഈ റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ പോലും യാത്രയ്ക്കായി എട്ട് മണിക്കൂര്‍ സമയമെടുക്കുന്നു. വിമാനമാര്‍ഗമാണ് പലരും അതിവേഗ യാത്ര സാധ്യമാക്കുന്നത്. എന്നാല്‍ വിമാനത്താവളത്തിലെ നടപടിക്രമങ്ങളും ശേഷം യാത്ര ആരംഭിക്കുന്ന സമയവുമെല്ലാം സമയം അങ്ങനെ നീട്ടിക്കൊണ്ടുപോയി.</p>
<h3>ബെംഗളൂരു-ഹൈദരാബാദ് ബുള്ളറ്റ് ട്രെയിന്‍</h3>
<p>യാത്രാ സമയം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അതിവേഗ റെയില്‍ പാത എത്തുന്നത്. രണ്ട് മണിക്കൂറിലേക്ക് യാത്രാ സമയം കുറയ്ക്കാന്‍ ഈ പാതയ്ക്ക് സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. രണ്ട് മണിക്കൂറില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ സാധിക്കുന്നത് ബിസിനസ്, ജോലി, വിനോദം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്ക് വലിയ ആശ്വാസമാകും.</p>
<h3>ബുള്ളറ്റ് ട്രെയിനിന്റെ റൂട്ട്</h3>
<p>കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയാണ് ബെംഗളൂരു-ഹൈദരാബാദ് ബുള്ളറ്റ് ട്രെയിന്‍ കടന്നുപോകുന്നത്. ഏകദേശം 626 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ഇടനാഴിയുടെ ഏകദേശം 101 കിലോമീറ്റര്‍ പാത കര്‍ണാടകയിലായിരിക്കും. ഗൗരിബിദനൂര്‍ താലൂക്കിലെ അലിപുര, കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ദേവനഹള്ളി, ബെംഗളൂരു റൂറല്‍ ജില്ലയിലെ കോടിഹള്ളി എന്നിവിടങ്ങളില്‍ മൂന്ന് സ്‌റ്റേഷനുകള്‍ ഉണ്ടായിരിക്കും.</p>
<p>ദേവനഹള്ളിയില്‍ സ്റ്റോപ്പുണ്ടാകുന്നത് വിമാനത്തവാളത്തിലേക്ക് പോകുന്നവര്‍ക്ക് ആശ്വാസമാകും. മാത്രമല്ല, ബെംഗളൂരു-ചെന്നൈ അതിവേഗ റെയില്‍ ഇടനാഴി ഇതേ മേഖലയിലൂടെ പോകുകയാണെങ്കില്‍ കൊടിഹള്ളി ഒരു ഇന്റര്‍ചേഞ്ചായി മാറും. ഒന്നിലധികം ബുള്ളറ്റ് ട്രെയിന്‍ ഇടനാഴികള്‍ക്കുള്ള കണക്ടിങ് ഹബ്ബാകാനും കൊടിഹള്ളിക്ക് സാധിക്കുന്നതാണ്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/bengaluru-traffic-boost-as-silk-board-flyover-new-stretch-fully-opened-2202922.html" target="_blank" rel="noopener">Silk Board Flyover: ബെംഗളൂരു ഡബിള്‍ ഡെക്കര്‍ ഫ്‌ളൈഓവര്‍ തുറുന്നു; ട്രാഫിക് ബ്ലോക്ക് ഇനിയില്ല</a></strong></p>
<h3>കര്‍ണാടകയില്‍ പുറത്ത് എത്ര സ്റ്റോപ്പുകളുണ്ടാകും?</h3>
<p>മഹ്ബൂബ് നഗര്‍, കുര്‍ണൂല്‍, അനന്തപൂര്‍, ഹിന്ദുപൂര്‍ എന്നിവിടങ്ങളില്‍ ഹൈദരാബാദില്‍ എത്തുന്നതിന് മുമ്പ് ട്രെയിനിന് സ്റ്റോപ്പുണ്ടായിരിക്കും. മൂന്ന് സംസ്ഥാനങ്ങളെയും ഒരുപോലെ ബന്ധിപ്പിക്കുന്ന പാതയ്ക്ക് ആകെ 12 സ്റ്റോപ്പുകളായിരിക്കും എന്നാണ് വിവരം.</p>
<h3>മണിക്കൂറില്‍ എത്ര കിലോമീറ്റര്‍ വേഗത</h3>
<p>മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗതയുള്ള ബുള്ളറ്റ് ട്രെയിനിന് മണിക്കൂറില്‍ ഏകദേശം 320 കിലോമീറ്റര്‍ പ്രവര്‍ത്തന വേഗത കൈവരിക്കാനാകും എന്നാണ് വിവരം. നിലവിലുള്ള റെയില്‍വേ ലൈനുകളില്‍ നിന്ന് വ്യത്യസ്തമായ അലൈന്‍മെന്റുകളോടെയായിരിക്കും ബുള്ളറ്റ് ട്രെയിനിന് വേണ്ടിയുള്ള ട്രാക്കുകള്‍ ഒരുക്കുന്നത്.</p>
<p>ഈ പാതയ്ക്ക് വേണ്ടിയുള്ള സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ റൈറ്റ്‌സ് ലിമിറ്റഡ് നടത്തി. ഈ വര്‍ഷം സെപ്റ്റംബറിനും 2027 മാര്‍ച്ചിനും ഇടയില്‍ ഡിപിആര്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ. ഹൈദരാബാദിലെ ഷംഷാബാദില്‍ നിന്നാണ് പാത ആരംഭിക്കുക. പദ്ധതിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നോഡല്‍ ഓഫീസറെ നിയമിക്കാന്‍ കേന്ദ്രം കര്‍ണാടകയോട് ആവശ്യപ്പെട്ടു.</p>
<h3>English Summary</h3>
<p>The proposed bullet train project between Bengaluru and Hyderabad has received approval, promising to significantly reduce travel time between the two cities to around two hours. The high-speed rail is expected to transform intercity travel and improve connectivity between Karnataka and Telangana.</p>
]]></content:encoded>
				</item>
							<item>
					<title>Silk Board Flyover: ബെംഗളൂരു ഡബിള്‍ ഡെക്കര്‍ ഫ്‌ളൈഓവര്‍ തുറുന്നു; ട്രാഫിക് ബ്ലോക്ക് ഇനിയില്ല</title>
					<link>https://www.malayalamtv9.com/india/bengaluru-traffic-boost-as-silk-board-flyover-new-stretch-fully-opened-2202922.html</link>
					<pubDate>Fri, 01 May 2026 08:21:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/bengaluru-traffic-boost-as-silk-board-flyover-new-stretch-fully-opened-2202922.html</guid>
					<description><![CDATA[<p>Silk Board Flyover Bengaluru New Stretch Open After Trial Run: സൗത്ത് ഈസ്റ്റേണ്‍ സബ്ഡിവിഷനിലെ മഡിവാല ട്രാഫിക് സ്റ്റേഷന്‍ പരിധിയിലുള്ള ഔട്ടര്‍ റിങ് റോഡിലെ എച്ച്എസ്ആര്‍ ലേഔട്ട് അഞ്ചാം മെയിനില്‍ നിന്ന് ജയനഗര്‍ റാഗിഗഡ വരെയുള്ള ഡബിള്‍ ഡെക്കര്‍ ഫ്ളൈഓവര്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തതായി സൗത്ത് ഈസ്റ്റ് ട്രാഫിത് പോലീസ് ആണ് സമൂഹമാധ്യമങ്ങള്‍ വഴി അറിയിച്ചത്. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Flyover.jpg" class="attachment-large size-large wp-post-image" alt="Flyover" /></figure><p><strong>ബെംഗളൂരു:</strong> ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി. സില്‍ക്ക് ബോര്‍ഡില്‍ ഡബിള്‍ ഡെക്കര്‍ ഫ്ളൈഓവര്‍ തുറന്നിരിക്കുകയാണ്. എച്ച്എസ്ആര്‍ ലേഔട്ട് അഞ്ചാം മെയിനിനെയും ജയനഗര്‍ റാഗിഗുഡയെയും ബന്ധിപ്പിക്കുന്ന പാതയാണിത്. മാത്രമല്ല, ബെംഗളൂരുവിലെ ആദ്യത്തെ ഡബിള്‍ ഡെക്കര്‍ ഫ്ളൈഓവര്‍ എന്ന പ്രത്യേകതയും സില്‍ക്ക് ബോര്‍ഡിലേതിനുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ നേരത്തെ തുറന്നപാത മെയ് ഒന്ന് മുതല്‍ പൂര്‍ണമായി തുറന്നുകൊടിത്തിരിക്കുകയാണ്.</p>
<p>പരീക്ഷണ ഓട്ടങ്ങള്‍ക്കിടെ നിരവധി റോഡ് സുരക്ഷ പ്രശ്‌നങ്ങള്‍ ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ട്. അത് പരിഹരിക്കാന്‍ ബിഎംആര്‍സിഎല്ലിനോ് ആവശ്യപ്പെട്ടിരിക്കുകയാണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.</p>
<p>സൗത്ത് ഈസ്റ്റേണ്‍ സബ്ഡിവിഷനിലെ മഡിവാല ട്രാഫിക് സ്റ്റേഷന്‍ പരിധിയിലുള്ള ഔട്ടര്‍ റിങ് റോഡിലെ എച്ച്എസ്ആര്‍ ലേഔട്ട് അഞ്ചാം മെയിനില്‍ നിന്ന് ജയനഗര്‍ റാഗിഗഡ വരെയുള്ള ഡബിള്‍ ഡെക്കര്‍ ഫ്ളൈഓവര്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തതായി സൗത്ത് ഈസ്റ്റ് ട്രാഫിത് പോലീസ് ആണ് സമൂഹമാധ്യമങ്ങള്‍ വഴി അറിയിച്ചത്. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്.</p>
<p>പാത തുറക്കുന്നതുവഴി ട്രാഫിക് പോലീസിന്റെ കാര്യക്ഷമത വിലയിരുത്തുക, പീക്ക് അവര്‍ ഫ്ളോകള്‍ നിയന്ത്രിക്കുക, സിഗ്‌നല്‍ സമയക്രമീകരണം വരുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പരീക്ഷണാടിസ്ഥാനത്തില്‍ പാത തുറന്നത്. ഏപ്രില്‍ മാസത്തിന്റെ തുടക്കത്തോടെ ബെംഗളൂരു ട്രാഫിക് പോലീസ് ഫ്ളൈഓവറിന്റെ ഘടന പരിശോധിക്കുകയും ഉപയോഗത്തിന് തയാറാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.</p>
<h3>2024ല്‍ ഉദ്ഘാടനം നടന്നു</h3>
<p>2024 ജൂലൈയില്‍ റോഡിന്റെ ചില ഭാഗങ്ങളുടെ ഉദ്ഘാടനം നടന്നിരുന്നു. എന്നാല്‍ ഉന്നതാധികാരികളില്‍ നിന്ന് അനുമതി ലഭിക്കാന്‍ വൈകിയത് കാരണം പാത തുറക്കുന്നത് മാറ്റിവെച്ചു. നിലവില്‍ പാതയുടെ റാമ്പുകളുടെയും ലൂപ്പുകളുടെയും ഫിനിഷിങ് ജോലികള്‍ പൂര്‍ത്തിയാക്കുകയും മറ്റ് അനുമതി ലഭിക്കുകയും ചെയ്തതിന് ശേഷമാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്.</p>
<h3>പാത എവിടെ നിന്ന് ആരംഭിക്കും?</h3>
<p>റാഗിഗുഡയില്‍ നിന്ന് സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് വരെയാണ് റെയില്‍ കം റോഡ് മാതൃകയിലുള്ള ഈ ഫ്ളൈഓവര്‍. ഒന്ന്, രണ്ട് കിലോമീറ്റര്‍ വരെ നീളുന്ന ലൂപ്പുകളും റാമ്പുകളും ഈ പാതയില്‍ ഉള്‍പ്പെടുന്നു. റാഗിഗുഡയില്‍ നിന്ന് എച്ച്എസ്ആര്‍ ലേഔട്ടിലേക്കും ഹൊസൂര്‍ റോഡിലേക്കും സിഗ്‌നല്‍ രഹിത ഗതാഗതവും പാത സാധ്യമാക്കും.</p>
<p>പുതിയ പാത യാത്രാ സമയത്തിന്റെ ഏകദേശം 30 ശതമാനത്തിലധികം കുറയ്ക്കാന്‍ സഹായിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് ജങ്ഷനിലെ തിരക്ക് ഒഴിവാക്കാനാണ് വേഗത്തില്‍ പാത തുറന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിലവില്‍ ഈ റൂട്ടിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ ഫ്ളൈഓവറിലൂടെ പോകുന്നതുവഴി സമീപത്തെ റോഡുകളിലെ തിരക്കും കുറഞ്ഞേക്കാം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/bengaluru-pune-expressway-route-map-key-cities-in-karnataka-and-maharashtra-travel-time-details-2202676.html" target="_blank" rel="noopener">Bengaluru-Pune Expressway: ബെംഗളൂരു-പൂനെ എക്‌സ്പ്രസ് വേ പോകുന്ന റൂട്ട് കണ്ടോ? അതിവേഗ യാത്ര മിനിറ്റുകള്‍ക്കുള്ളില്‍</a></strong></p>
<p>പരീക്ഷണ കാലയളവില്‍ ഗതാഗതം, സുരക്ഷ എന്നിവ കൃത്യമായി നിരീക്ഷിച്ച്, റാമ്പ് പ്രവര്‍ത്തനങ്ങളിലും ഗതാഗത മാനേജ്മെന്റിലും ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്തുന്നതാണ്. ഇതിനെല്ലാം ശേഷമേ ഔദ്യോഗികമായ പാത തുറന്നുകൊടുക്കുകയുള്ളൂ. ബെംഗളൂരുവിലെ റോഡുകളിലേക്കുള്ള ഒരു പ്രധാന കൂട്ടിച്ചേര്‍ക്കല്‍ കൂടിയാണ് സില്‍ക്ക് ബോര്‍ഡ് ഫ്ളൈഓവര്‍.</p>
<p>ഈ പാതയ്ക്ക് പുറമെ ഔട്ടര്‍ റിങ് റോഡ് ഇടനാഴിയിലും ട്രാഫികുമായി ബന്ധപ്പെട്ട് മാറ്റങ്ങള്‍ വരുത്തുമെന്നാണ് സൂചന. ബെംഗളൂരു നഗരത്തിലെ നിരവധി പ്രധാന റോഡുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. ഇവയുടെയെല്ലാം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ അതിവേഗത്തിലുള്ള യാത്രയും സാധ്യമാകും. ഇതിനെല്ലാം പുറമെ നിരവധി റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയവ നിര്‍മിക്കാനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള സാധ്യതാ പഠനങ്ങള്‍ നടത്തിവരികയാണ്. വൈകാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് വിവരം.</p>
<h3>English Summary</h3>
<p>The new stretch of the Bengaluru Silk Board flyover has been fully opened to the public after a successful trial run. The development is expected to ease traffic congestion at the busy Silk Board junction and improve travel time for commuters in the city.</p>
]]></content:encoded>
				</item>
							<item>
					<title>West Bengal: അർദ്ധരാത്രി വാർത്ത സമ്മേളനം, പരസ്പരം പോരാടി ബി.ജെ.പിയും തൃണമൂലും; ബംഗാളിൽ നാടകീയ രംഗങ്ങൾ</title>
					<link>https://www.malayalamtv9.com/india/west-bengal-assembly-election-election-commission-holds-midnight-presser-amid-allegations-from-bjp-and-trinamool-2202911.html</link>
					<pubDate>Fri, 01 May 2026 07:44:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/west-bengal-assembly-election-election-commission-holds-midnight-presser-amid-allegations-from-bjp-and-trinamool-2202911.html</guid>
					<description><![CDATA[<p>West Bengal Assembly Election: രാത്രി ബിജെപി തൃണമൂൽ കോൺഗ്രസിന്റെ വാഹനം തടഞ്ഞു. മമത ബാനർജി വാഹനത്തിൽ എന്തോ കടത്തുന്നുണ്ടെന്ന് ആരോപിച്ചാണ് ബിജെപി പ്രതിഷേധിച്ചത്. മമത എന്തും ചെയ്യാൻ മടിക്കില്ലെന്നും വോട്ടെണ്ണൽ വരെ സ്ട്രോങ്ങ് റൂമുകളിൽ കാവൽ നിൽക്കണമെന്ന് ബിജെപി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Bengal-Assembly-Election.jpg" class="attachment-large size-large wp-post-image" alt="Bengal Assembly Election" /></figure><p><strong>കൊൽക്കത്ത:</strong> തിരഞ്ഞെടുപ്പ് ഫലം അറിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബംഗാളിൽ നാടകീയ രംഗങ്ങൾ തുടരുന്നു. ഇന്നലെ രാത്രി ബിജെപി തൃണമൂൽ കോൺഗ്രസിന്റെ വാഹനം തടഞ്ഞു. മമത ബാനർജി വാഹനത്തിൽ എന്തോ കടത്തുന്നുണ്ടെന്ന് ആരോപിച്ചാണ് ബിജെപി പ്രതിഷേധിച്ചത്. മമത എന്തും ചെയ്യാൻ മടിക്കില്ലെന്നും വോട്ടെണ്ണൽ വരെ സ്ട്രോങ്ങ് റൂമുകളിൽ കാവൽ നിൽക്കണമെന്ന് ബിജെപി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.</p>
<p>അതേസമയം, ബിജെപിക്കെതിരെ ശക്തമായ ആരോപണമാണ് തൃണമൂൽ ഉയർത്തുന്നത്. ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിലെ വോട്ടിങ് യന്ത്രങ്ങൾ അനുവാദമില്ലാതെ തുറന്നുവെന്നും അതിൽ കൃത്രിമം കാണിച്ചുവെന്നും ആരോപിച്ച് തൃണമൂൽ രംഗത്തെത്തി. പ്രവർത്തകർ ഭവാനിപൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ സംഘടിക്കുകയും മുഖ്യമന്ത്രി മമത ബാനർജി നേരിട്ടെത്തി പ്രതിഷേധത്തിന് നേതൃത്വം നൽകുകയും ചെയ്തിരുന്നു.</p>
<p>എന്നാൽ തൃണമൂലിന്റെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. പോസ്റ്റൽ ബാലറ്റുകൾ വേർതിരിക്കുന്ന നടപടിയാണ് നടന്നതെന്നും ഇത് എല്ലാവരെയും നേരത്തെ അറിയിച്ചതാണെന്നും അർദ്ധരാത്രി വാർത്ത സമ്മേളനം വിളിച്ച് ബംഗാൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മനോജ് കുമാർ അഗർവാൾ അറിയിച്ചു. ഇവിഎം സൂക്ഷിച്ച സ്ട്രോങ് റൂമുകൾ തുറന്നിട്ടില്ല. മമത ബാനർജി കൊൽക്കത്ത നോർത്തില മണ്ഡലങ്ങളിലെ ഇവിഎം സൂക്ഷിച്ച സ്ഥലത്ത് പോകാൻ പാടില്ല. അവർ അവിടെ സ്ഥാനാർത്ഥിയല്ല. ചട്ടം ലംഘിച്ചാൽ കടുത്ത നടപടി ഉണ്ടാകുമെന്നും കമ്മിഷൻ വ്യക്തമാക്കി.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/tamil-nadu-west-bengal-assam-puducherry-assembly-election-2026-exit-polls-key-highlights-in-malayalam-2202786.html">ആ പ്രവചനം ഫലിച്ചാല്‍ വിജയ് മുഖ്യമന്ത്രി? സ്റ്റാലിനെയും, പളനിസ്വാമിയെയും ഞെട്ടിക്കുന്ന എക്‌സിറ്റ്‌പോള്‍</a></strong></p>
<h3>തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമെതിരെ മമത</h3>
<p>തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമെതിരെ വിമർശനങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി മമത ബാനർജി. തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്നും ഇവിഎമ്മുകളിൽ തട്ടിപ്പ് നടത്താൻ ശ്രമം നടക്കുന്നുവെന്നും മമത പറഞ്ഞു. തന്നെ കേന്ദ്രസേന തടഞ്ഞു. അട്ടിമറിക്കാൻ ശ്രമിച്ചാൽ ജീവൻ നൽകി പോരാടും. എക്സിറ്റ് പോളിനെ പരിഹസിക്കുകയും ചെയ്തു. നേരത്തെ നടത്തിയ പ്രവചനങ്ങൾ എന്തായി എന്ന് മമത ചോദിച്ചു. ഭവാനിപൂരിലെ കൗണ്ടിംഗ് സെന്ററിൽ എത്തിയപ്പോഴാണ് മമത ബാനർജി മാധ്യമങ്ങളോട് സംസാരിച്ചത്.</p>
<h3>എക്സിറ്റ് പോൾ ഫലം</h3>
<p>പശ്ചിമ ബംഗാളിൽ ഇത്തവണ ബിജെപി അധികാരത്തിൽ വരുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങളെല്ലാം വ്യക്തമാക്കുന്നത്. ആറിലധികം ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപി വിജയിക്കുമെന്ന് ഉറപ്പിച്ചപ്പോൾ ഒരു ഏജൻസി മാത്രമാണ് തൃണമൂൽ കോൺഗ്രസിന് സാധ്യത പറഞ്ഞത്.</p>
<p>എന്നാൽ പ്രവചനങ്ങളെയെല്ലാം മമത ബാനർജി തള്ളിക്കളഞ്ഞിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബംഗാളിലെ എക്സിറ്റ് പോളുകളിൽ മിക്കതും പാളിയത് ചൂണ്ടിക്കാട്ടിയാണ് മമത ആത്മവിശ്വാസം പ്രകടിപ്പിച്ചത്. 221 സീറ്റുകൾ നേടി നാലാം പ്രാവശ്യവും അധികാരത്തിൽ വരുമെന്ന് മമത ബാനർജി പറഞ്ഞു. എക്സിറ്റ് പോളുകൾ ബിജെപി ഗൂഢാലോചന ആണെന്നും 24 മണിക്കൂറും പ്രവർത്തകർ വോട്ടിംഗ് കേന്ദ്രങ്ങളിൽ അടക്കം ജാഗ്രത പാലിക്കണമെന്നും മമത ആവശ്യപ്പെട്ടു.</p>
<p>ബി.ജെ.പിക്ക് അമ്പത് സീറ്റുകൾ പോലും ലഭിക്കില്ലെന്നും മെയ് നാല് വരെ ക്ഷമയോടെ കാത്തിരിക്കണമെന്നും തൃണമൂൽ നേതൃത്വം വ്യക്തമാക്കി. ബിജെപി 150 - 160 സീറ്റുകൾ നേടുമെന്നാണ് എക്സിറ്റ് പോൾ ഫലം. തൃണമൂൽ കോൺഗ്രസിന് 130 - 140 വരെ സീറ്റുകൾ ലഭിച്ചേക്കും. മറ്റ് പാർട്ടികൾ ആറ് മുതൽ പത്ത് വരെയുള്ള സീറ്റുകൾ നേടിയേക്കുമെന്നാണ് പ്രവചനങ്ങൾ. സംസ്ഥാനത്ത് ആകെ 294 നിയമസഭ സീറ്റുകളാണ് ഉള്ളത്. രണ്ട് ഘട്ടമായതാണ് പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് നടന്നത്. ‌കേരളം, തമിഴ്നാട്, അസം, പുതുച്ചേരി, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മെയ് 4ന് ഫലം പ്രഖ്യാപിക്കും.</p>
<h3>English Summary:</h3>
<p>Trinamool Congress alleged that ballot boxes were opened without presence of authorised party representatives in  strongroom and accusing BJP, Election Commission of involvement. TMC leaders protests outside the counting centre, demanding transparency and security of the ballot boxes.<strong><br />
</strong></p>
]]></content:encoded>
				</item>
							<item>
					<title>May Day: ഇന്ന് സാര്‍വദേശീയ തൊഴിലാളി ദിനം; എന്തെല്ലാം പ്രവര്‍ത്തിക്കും?</title>
					<link>https://www.malayalamtv9.com/india/may-day-2026-history-significance-what-is-open-and-closed-today-explained-2202905.html</link>
					<pubDate>Fri, 01 May 2026 06:24:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/india/may-day-2026-history-significance-what-is-open-and-closed-today-explained-2202905.html</guid>
					<description><![CDATA[<p>May Day 2026 What Is Open and Closed Today Full List: മെയ് ഒന്നിന് തന്നെ എന്തുകൊണ്ട് തൊഴില്‍ ദിനം ആചരിക്കുന്നു എന്ന സംശയം ഒട്ടുമിക്ക ആളുകള്‍ക്കും ഉണ്ടാകും. തൊഴിലാളികളുെ കഠിനാധ്വാനത്തെ ബഹുമാനിക്കുകയും അവരുടെ നേട്ടങ്ങള്‍ ആഘോഷിക്കുകയും തെയ്യുന്ന ദിനമാണിന്ന്. 19ാം നൂറ്റാണ്ടില്‍ അമേരിക്കയിലെ തൊഴിലാളി യൂണിയന്‍ പ്രസ്ഥാനത്തിലാണ് തൊഴിലാളി ദിനം ആചരിക്കുന്നതിന്റെ തുടക്കം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/May-1-Workers-Day.jpg" class="attachment-large size-large wp-post-image" alt="May 1 Worker's Day" /></figure><p><strong>ന്യൂഡല്‍ഹി:</strong> ഇന്ന് സാര്‍വദേശീയ തൊഴിലാളി ദിനം. ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓര്‍മപ്പെടുത്തല്‍ നടത്തുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. എട്ട് മണിക്കൂര്‍ തൊഴില്‍ സമയം അംഗീകരിച്ചതിന് ശേഷമാണ് മെയ് 1 എല്ലാവര്‍ഷവും തൊഴില്‍ ദിനമായി ആചരിക്കാന്‍ ആരംഭിച്ചത്. ഇന്നേ ദിവസം ഇന്ത്യയ്ക്ക് പുറമെ എണ്‍പതോളം രാജ്യങ്ങള്‍ തൊഴില്‍ ദിനമായി ആചരിക്കും.</p>
<h3>എന്തുകൊണ്ട് മെയ് ഒന്നിന് തൊഴില്‍ ദിനം?</h3>
<p>മെയ് ഒന്നിന് തന്നെ എന്തുകൊണ്ട് തൊഴില്‍ ദിനം ആചരിക്കുന്നു എന്ന സംശയം ഒട്ടുമിക്ക ആളുകള്‍ക്കും ഉണ്ടാകും. തൊഴിലാളികളുെ കഠിനാധ്വാനത്തെ ബഹുമാനിക്കുകയും അവരുടെ നേട്ടങ്ങള്‍ ആഘോഷിക്കുകയും തെയ്യുന്ന ദിനമാണിന്ന്. 19ാം നൂറ്റാണ്ടില്‍ അമേരിക്കയിലെ തൊഴിലാളി യൂണിയന്‍ പ്രസ്ഥാനത്തിലാണ് തൊഴിലാളി ദിനം ആചരിക്കുന്നതിന്റെ തുടക്കം.</p>
<p>എന്നാല്‍ അമേരിക്ക, കാനഡ പോലുള്ള രാജ്യങ്ങളില്‍ സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയായിരുന്നു തൊഴിലാളി ദിനം ആചരിച്ചിരുന്നത്. തൊഴിലാളികളെയും അവര്‍ സമൂഹത്തിന് നല്‍കിയ സംഭാവനകളെയും ബഹുമാനിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പിന്നീട് 1889ല്‍ അമേരിക്കയിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെയും ട്രേഡ് യൂണിയനുകളുടെയും സംഘം മെയ് 1ന് തൊഴിലാഴി ദിനം നിശ്ചയിക്കുകയായിരുന്നു.</p>
<p>1886ല്‍ ചിക്കാഗോയില്‍ വെച്ച് നടന്ന ഹെയ്മാര്‍ക്കറ്റ് ലഹളയുടെ ഓര്‍മയ്ക്കായാണ് മെയ് ഒന്നിന് തൊഴിലാളി ദിനം ആചരിക്കുക എന്ന ആശയം സംഘം മുന്നോട്ടുവെച്ചത്. തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്ന റാലിക്കിടെ അന്ന് ബോംബേറ് നടക്കുകയും, സംഘര്‍ഷമുണ്ടാകുകയും ആയിരുന്നു. പോലീസും തൊഴിലാളികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. വേണ്ടത്ര തെളിവുകള്‍ ഇല്ലാതിരുന്നിട്ട് പോലും എട്ടുപേരെ ശിക്ഷിക്കുകയും ചെയ്തു.</p>
<p>ഇതിന് പുറമെ യൂറോപ്പില്‍ മെയ് ഗ്രാമീണ കര്‍ഷകരുടെ ദിനമായും അന്ന് അറിയപ്പെട്ടിരുന്നു. അക്കാലത്ത് മെയ് 1 ഈ രീതിയില്‍ ആചരിച്ചിരുന്നു എങ്കിലും പിന്നീട് ആധുനിക കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങളുമായി കൂടിച്ചേര്‍ന്ന് തൊഴിലാളി ദിനം ആചരിച്ച് തുടങ്ങി.</p>
<h3>മെയ് ഒന്നിന് എന്തെല്ലാം അടഞ്ഞുകിടക്കും?</h3>
<p>ചരിത്രപരമായും സാമൂഹികപരമായും ഏറെ പ്രാധാന്യമുള്ള ഈ ദിനത്തില്‍ വിവിധ സ്ഥാപനങ്ങള്‍ക്കും മറ്റും അവധിയാണ്. ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളുടെയും തീരുമാനപ്രകാരമാണ് ഇന്നേദിവസം അവധി നല്‍കുന്നത്. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ഗോവ, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ സാധാരണയായി ഇന്നേ ദിവസം അവധിയാണ്.</p>
<p><strong>Also Read: <a href="http://എന്നാല്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കില്ല, അവ സാധാരണ ഉണ്ടാകുന്നത് പോലെ പ്രവര്‍ത്തിക്കുന്നതാണ്." target="_blank" rel="noopener">‘സർവരാജ്യ തൊഴിലാളികളെ, സംഘടിക്കുവിൻ’… മെയ് 1 തൊഴിലാളി ദിനമായ കഥ</a></strong></p>
<p>ഈ സംസ്ഥാനങ്ങളിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, ബാങ്കുകള്‍, ചില സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ ഈ ദിവസം പ്രവര്‍ത്തിക്കില്ല. എന്നാല്‍ ഇവയൊഴികെയുള്ള സംസ്ഥാനങ്ങളില്‍ അവധി ബാധകമായിരിക്കില്ല. കോളേജുകള്‍, ബാങ്കുകള്‍ എന്നിവയിലേക്ക് ഇന്നേദിവസം പോകേണ്ടതില്ല. സ്വകാര്യ സ്ഥാപനങ്ങളില്‍ പലതും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയാണെങ്കിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സാധാരണയായി വിജ്ഞാപനങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കാറുള്ളത്. എന്നാല്‍ ഈ വര്‍ഷം എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. റിസര്‍വ് ബാങ്കിന്റെ പ്രാദേശിക അവധി പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങളിലുള്ള ബാങ്കുകള്‍ക്കും അവധിയുണ്ട്.</p>
<p>ബാങ്കുകളിലേക്ക് പോകേണ്ടവര്‍ ഇന്നേദിവസം ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് പ്രാധാന്യം നല്‍കുക. ചെക്ക് ക്ലിയറന്‍സ് മറ്റ് പണമിടപാടുകള്‍ എന്നിവ നടത്താനാകില്ല. ബില്‍ അടയ്ക്കല്‍, ഫണ്ട് ട്രാന്‍സ്ഫര്‍ തുടങ്ങിയവ എല്ലാം ഓണ്‍ലൈനായി നടത്താവുന്നതാണ്. എന്നാല്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കില്ല, അവ സാധാരണ ഉണ്ടാകുന്നത് പോലെ പ്രവര്‍ത്തിക്കുന്നതാണ്.</p>
<h3>English Summary</h3>
<p>May Day 2026, observed on May 1, marks International Workers’ Day. Many services such as government offices, banks, and some businesses remain closed, while essential services and select shops continue to operate. It is important to check what is open and closed in your area.</p>
]]></content:encoded>
				</item>
							<item>
					<title>Hospital Wall Collapse Accident: ആശുപത്രി മതിൽ ഇടിഞ്ഞുവീണ് 7 മരണം; ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും</title>
					<link>https://www.malayalamtv9.com/india/bengaluru-hospital-wall-collapse-accident-updates-high-level-probe-begins-today-2202791.html</link>
					<pubDate>Thu, 30 Apr 2026 09:03:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/bengaluru-hospital-wall-collapse-accident-updates-high-level-probe-begins-today-2202791.html</guid>
					<description><![CDATA[<p>Bengaluru Hospital Wall Collapse Accident Updates : ആശുപത്രി വളപ്പും റോഡും തമ്മിൽ വേർതിരിച്ച് കെട്ടിയ മതിലിന് മൂന്ന് മീറ്ററോളം ഉയരമുണ്ട്. അപകടമുണ്ടായ ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇഷ്ടികകൾക്ക് അടിയിൽപ്പട്ടവരെ ഉടൻ പുറത്തെടുത്ത് ബൗറിങ് ആശുപത്രിയിൽ തന്നെ എത്തിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Bengaluru-accident.jpg" class="attachment-large size-large wp-post-image" alt="Bengaluru Accident" /></figure><p><strong>ബെംഗളൂരു:</strong> ആശുപത്രിയുടെ ചുറ്റുമതിൽ തകർന്ന് ഏഴ് പേർ മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും. ഇന്നലെ അപകടത്തിന് പിന്നാലെയാണ് കർണാടക സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം, മരിച്ച ഏഴ് പേരിൽ നാല് പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായിട്ടുണ്ട്. പുലർച്ചെയോടെ പോസ്റ്റ്മോർട്ടം പൂർത്തിയായെന്നും മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു.</p>
<p>പരിക്കേറ്റവർ അപകടനില തരണം ചെയ്തിട്ടുണ്ട്. മൂന്ന് മലയാളികൾ ഉൾപ്പെടെ നില മെച്ചപ്പെട്ടു. അപകടത്തിൽ കൊമേഴ്സ് സ്ട്രീറ്റ് പോലീസ് കേസെടുത്തതായും കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.</p>
<h3>ആശുപത്രി മതിൽ തകർന്ന് വീണ് അപകടം</h3>
<p>ഇന്നലെ രാത്രിയോടെയാണ് കനത്ത മഴയിൽ ബെംഗളൂരു ശിവാജി നഗർ ബൗറിങ് ആശുപത്രി മതില്‍ തകര്‍ന്ന് വീണത്. എട്ടടി ഉയരമുള്ള ചുറ്റുമതിലാണ് തകർന്ന് വീണത്. അപകടത്തിൽ വഴിയോര കച്ചവടക്കാരും കാൽനടയാത്രക്കാരും ഉള്‍പ്പെടെ ഏഴ് പേരാണ് മരിച്ചത്. മൂന്ന് കുട്ടികൾക്കാണ് ജീവൻ നഷ്ടമായത്. ബസ് സ്റ്റാൻഡിനും മാർക്കറ്റിനും സമീപമുള്ള ഈ ഭാഗത്ത് മഴയിൽ നിന്ന് രക്ഷ നേടാൻ വേണ്ടി നിന്ന കച്ചവടക്കാരും യാത്രക്കാരുമാണ് അപകടത്തിൽപ്പെട്ടത്.</p>
<p>ആശുപത്രി വളപ്പും റോഡും തമ്മിൽ വേർതിരിച്ച് കെട്ടിയ മതിലിന് മൂന്ന് മീറ്ററോളം ഉയരമുണ്ട്. അപകടമുണ്ടായ ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇഷ്ടികകൾക്ക് അടിയിൽപ്പട്ടവരെ ഉടൻ പുറത്തെടുത്ത് ബൗറിങ് ആശുപത്രിയിൽ തന്നെ എത്തിച്ചു. എന്നാൽ കുട്ടികൾ ഉൾപ്പെടെ ഏഴ് പേരെ രക്ഷിക്കാൻ കഴിഞ്ഞില്ല.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/bengaluru-rain-tragedy-compound-wall-collapse-death-toll-rises-city-in-shock-2202748.html">ദുരിതം പെയ്തിറങ്ങി! ബെംഗളൂരുവില്‍ മതില്‍ തകര്‍ന്ന് രണ്ട് മലയാളികള്‍ മരിച്ചു</a></strong></p>
<h3>കണ്ണീരിലാഴ്ത്തിയ വിനോദയാത്ര</h3>
<p>അപകടത്തിൽ രണ്ട് മലയാളികളും മരിച്ചു. എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവർക്കാണ് ജീവൻ നഷ്ടമായത്. മൂന്ന് മലയാളികൾക്കും പരിക്കേറ്റിട്ടവുണ്ട്. രാമമംഗലം പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരായ ഇവർ വിനോദ യാത്രയ്ക്ക് വേണ്ടിയാണ് ബെംഗളൂരുവിൽ എത്തിയത്. 56 പേർ ഉണ്ടായിരുന്നു സംഘത്തിൽ. ബുധനാഴ്ച കൊച്ചിയിൽ നിന്ന് വിമാനത്തിലാണ് ബെംഗളൂരുവിൽ എത്തിയത്. ഷോപ്പിങ്ങിനായി ശിവാജി നഗറിൽ എത്തിയപ്പോഴാണ് അപകടം. ഇതിന് ശേഷം മൈസൂരുവിലേക്ക് പോകാനിരിക്കുകയായിരുന്നു.പരിക്കേറ്റവർ അപകടനില തരണം ചെയ്തതായാണ് വിവരം.</p>
<p>ആദ്യമായി വിമാനത്തിൽ കയറിയ സന്തോഷത്തിലായിരുന്നു സംഘം. ഉച്ച ഭക്ഷണത്തിന് ശേഷമാണ് ശിവാജി നഗറിൽ എത്തിയത്. സെയ്ന്‍റ് മേരീസ് ബസിലിക്ക സന്ദർശിക്കുകയും ഷോപ്പിങ് നടത്തുകയുമായിരുന്നു ലക്ഷ്യം. മഴ പെയ്തതോടെ വഴിയോര കച്ചവടക്കാർ വലിച്ചു കെട്ടിയ ടാർപായയ്ക്ക് കീഴിൽ കയറി നിന്നു. എന്നാൽ മഴ ശക്തി പ്രാപിച്ചതോടെ മതിൽ ഇടിഞ്ഞ് ഇവരുടെ മേൽ വീഴുകയായിരുന്നു. പരിക്കേറ്റവർ അപകടാവസ്ഥ തരണം ചെയ്തു. കുടുംബശ്രീ ജില്ലാ കോഡിനേറ്റർ രജീനയും അസി. കോഡിനേറ്റർ അനുമോളും ഇവർക്കൊപ്പം ആശുപത്രിയിൽ ഉണ്ട്.</p>
<h3>അപകട സ്ഥലം സന്ദർശിച്ച് സിദ്ധരാമയ്യ</h3>
<p>കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപകട സ്ഥലം സന്ദർശിക്കുകയും ധന സഹായം പ്രഖ്യാപിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും അടിയന്ത ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ നടത്താൻ നിർദേശിക്കുകയും ചെയ്തു. കൂടുതൽ ആളുകള്‍ തിങ്ങി നിന്നതിനെ തുടർന്ന് ഉണ്ടായ സമ്മർദ്ദമാണ് അപകടത്തിന് കാരണം എന്നാൽ ഉദ്യോഗസ്ഥർ അറിയിച്ചത്.</p>
<p>മരിച്ചവരുടെ കുടുംബത്തിൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഉത്തരവാദികളായവരെ കണ്ടെത്തി അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ, പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകാൻ നിർദേശിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അപകട സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.</p>
<h3>English Summary:</h3>
<p>High Level Probe into Hospital Wall Collapse Accident in Bengaluru Begins Today. Postmortems of four of the seven deceased have been completed.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Sabarimala women&#8217;s entry: ശബരിമല യുവതി പ്രവേശനം; പരിഷ്കരണത്തിന്റെ പേരിൽ മതത്തെ ഉന്മൂലനം ചെയ്യാനാവില്ല; സുപ്രീം കോടതി</title>
					<link>https://www.malayalamtv9.com/india/sabarimala-womens-entry-religion-cannot-be-eradicated-in-the-name-of-reform-says-supreme-court-2202792.html</link>
					<pubDate>Thu, 30 Apr 2026 08:10:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/sabarimala-womens-entry-religion-cannot-be-eradicated-in-the-name-of-reform-says-supreme-court-2202792.html</guid>
					<description><![CDATA[<p>Sabarimala women&#8217;s entry Verdict Review:ബിന്ദു അമ്മിണി, കനകദുർഗ്ഗ എന്നിവരുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട വാദം കേൾക്കുമ്പോൾ ആയിരുന്നു കോടതിയുടെ സുപ്രധാനമായ പരാമർശം. മാത്രമല്ല ഇവർ ഭക്തരാണോ എന്ന കോടതിയുടെ ചോദ്യത്തിന് അത് പിന്നീട് വിശദീകരിക്കാം എന്നായിരുന്നു ഇവർക്ക് വേണ്ടി ഹാജരായ അഭിഭാഷക നൽകിയ പ്രതികരണം. പരിഷ്കരണം എന്ന പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കുവാൻ കോടതിക്ക് സാധിക്കില്ല എന്നും കോടതി നിരീക്ഷിച്ചു&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/hears-review-pleas-in-a-case-related-to-the-entry-of-women-in-the-Sabarimala-Temple-1.jpg" class="attachment-large size-large wp-post-image" alt="Hears Review Pleas In A Case Related To The Entry Of Women In The Sabarimala Temple (1)" /></figure><p><strong>ന്യൂഡൽഹി:</strong> ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രധാന പരാമർശവുമായി സുപ്രീം കോടതി. പരിഷ്കരണത്തിന്റെ പേരിൽ മതത്തെ ഉന്മൂലനം ചെയ്യാൻ സാധിക്കില്ലെന്നും വിശ്വാസത്തിന്റെയും മനസ്സാക്ഷിയുടെയും വിഷയങ്ങളിൽ ജുഡീഷ്യൽ പരിശോധന സാധിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2018ൽ യുവതി പ്രവേശനത്തിന് അനുകൂലമായ വിധിയെ തുടർന്ന് ബിന്ദു അമ്മിണി, കനക ദുർഗ എന്നിവർക്ക് വേണ്ടി മുതിർന്ന അഭിഭാഷകയായ ഇന്ദിരാ ജെയ്സിങിന്റെ വാദത്തിന് മറുപടിയായി ആയിരുന്നു കോടതിയുടെ പരാമർശം.</p>
<p>ഒരു മതത്തിന്റെ അനിവാര്യമായ ആചാരങ്ങളെ മുഖവിലക്കെടുക്കാതെ മതസ്വാതന്ത്ര്യത്തിന്റെ പേരിൽ തുല്യത പരിശോധിക്കാൻ ആകുമോ എന്നും പരിഷ്കരണം എന്ന പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാൻ കോടതിക്ക് സാധിക്കില്ല എന്നും ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ ഒമ്പതം​ഗ ബെഞ്ച് നിരീക്ഷിച്ചു.പരിഷ്കരണം എന്ന പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരത്തെ പരിശോധിക്കാൻ കോടതിക്കാവില്ലെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. അതേസമയം ആചാരങ്ങൾ സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്ന തരത്തിലുള്ളതാണെങ്കിൽ അതിന്റെ ദൈവശാസ്ത്രപരമായ അടിസ്ഥാനം കണക്കാക്കാൻ ക്ഷേത്രത്തിന് ആവണമെന്ന് ബിന്ദു അമ്മിണി, കനക ദുർ​ഗ എന്നിവർക്കു വേണ്ടി ഹാജരായ അഭിഭാഷക വാദിച്ചു.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/india/sabarimala-women-entry-verdict-review-hearing-starts-from-today-by-nine-judge-bench-2196962.html">ശബരിമല യുവതീ പ്രവേശം: ഇന്ന് മുതൽ വാദം തുടങ്ങും, രാജ്യം ഉറ്റുനോക്കുന്ന നിയമപോരാട്ടം</a></strong></p>
<h3>സർക്കാരിന്റെ ഭാഗത്തുനിന്നും സഹകരണം ഇല്ല....</h3>
<p>ശബരിമല സ്ത്രീ പ്രവേശനത്തിന് സ്റ്റേ ഇല്ലാത്തതിനാൽ ഇപ്പോഴും ആ വിധി നിലനിൽക്കുന്നുണ്ടെന്നും ഇന്ദിര ജെയ്സിങ് കോടതിയിൽ വ്യക്തമാക്കി. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നും സഹകരണം ഇല്ലാത്തതുകൊണ്ടാണ് ബിന്ദു അമ്മിണിക്കും കനകദുർഗ്ഗയ്ക്കും അല്ലാതെ മറ്റാർക്കും ശബരിമലയിൽ കയറാൻ സാധിക്കാത്തത്. വിവേചനം തടയുന്ന ഭരണഘടനയുടെ പതിനഞ്ചാം വകുപ്പ് ലംഘിക്കുന്ന ഒരാചാരവും കോടതി അംഗീകരിക്കരുത് എന്നും അഭിഭാഷക വാദിച്ചു. അതേസമയം പട്ടികജാതിക്കാരിയുടെ ക്ഷേത്രപ്രവേശനം തടയുന്നത് തൊട്ടുകൂടായ്മയുടെ പരിധിയിൽ വരുമെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അതിനോട് അനുകൂലിച്ചില്ല. ഇവിടെ ആ സ്ത്രീ പട്ടികജാതിക്കാരി ആയതുകൊണ്ടല്ല ക്ഷേത്രത്തിൽ തടഞ്ഞതെന്നും പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീ ആയതുകൊണ്ടാണ് ശബരിമലയിൽ പ്രവേശനം തടയുന്നത് എന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.</p>
<h3>ഇവർ ഭക്തരാണോ..?</h3>
<p>എന്നാൽ ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാം എന്ന വിധി വന്നതിനുശേഷമാണ് ഇരുവരും ദർശനത്തിന് പോയത്. ശബരിമലയിൽ ദർശനം നടത്തിയതിന്റെ പേരിൽ ബിന്ദു അമ്മിണിക്ക് കേരളം തന്നെ വിടേണ്ടിവന്നു. കനക ദുർഗയ്ക്ക് കുടുംബത്തിൽ നിന്നും വരെ പലതരത്തിലുള്ള വെല്ലുവിളികൾ നേരിട്ടുവന്ന് അഭിഭാഷക പറഞ്ഞു. അതേസമയം ഇവർ ഭക്തരാണോ എന്ന ജസ്റ്റിസ് നാഗരാത്നയുടെ ചോദ്യത്തിന് അത് പിന്നീട് വിശദീകരിക്കാമെന്ന് ജെയ്സിങ് മറുപടി നൽകി. ഇത് പ്രയാസമുള്ള ചോദ്യമാണെന്ന് ജസ്റ്റിസ് നാഗരാത്നയും പറഞ്ഞു.</p>
<p>ഹിന്ദുക്കളാണെങ്കിൽ ക്ഷേത്രപ്രവേശനം തടയാനാവില്ല എന്നും അഭിഭാഷക കോടതിയിൽ വാദിച്ചു. ക്ഷേത്രത്തിൽ പോകാൻ ആഗ്രഹമില്ലാത്തവർ പോകണം എന്ന് പറയുന്നില്ല എന്നാൽ ആഗ്രഹിക്കുന്നവർക്ക് ഭരണഘടനയുടെ 25(1) പ്രകാരം അതിനുള്ള അവകാശമുണ്ട്. എന്നാൽ ആരാണ് പ്രവേശനം ആവശ്യപ്പെടുന്നത് എന്ന് നമുക്ക് അറിയണമെന്നും ഈ നാടിന്റെ നാഗരികവും മതപരവുമായ ചരിത്രം മറക്കാനാവില്ല എന്നും ഒമ്പതം​ഗ ബെഞ്ചിലെ ജസ്റ്റിസ് ബി വി നാ​ഗരത്ന ചൂണ്ടിക്കാട്ടി.കേസിൽ ചൊവ്വാഴ്ചയും ഇന്ദിരാ ജെയ്സിങിന്റെ വാദം തുടരും.</p>
<h3>ENGLISH SUMMARY</h3>
<p>The Supreme Court made an important observation regarding the entry of women into Sabarimala temple. made it clear that religion cannot be eradicated in the name of reform and that there can be no judicial review of matters of faith and conscience. The court's observation was in response to the argument of senior advocate Indira Jaising, appearing for Bindu Ammini and Kanaka Durga, following the verdict in favor of the entry of women in 2018.</p>
]]></content:encoded>
				</item>
							<item>
					<title>Exit Polls 2026: ആ പ്രവചനം ഫലിച്ചാല്‍ വിജയ് മുഖ്യമന്ത്രി? സ്റ്റാലിനെയും, പളനിസ്വാമിയെയും ഞെട്ടിക്കുന്ന എക്‌സിറ്റ്‌പോള്‍</title>
					<link>https://www.malayalamtv9.com/india/tamil-nadu-west-bengal-assam-puducherry-assembly-election-2026-exit-polls-key-highlights-in-malayalam-2202786.html</link>
					<pubDate>Thu, 30 Apr 2026 07:57:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/tamil-nadu-west-bengal-assam-puducherry-assembly-election-2026-exit-polls-key-highlights-in-malayalam-2202786.html</guid>
					<description><![CDATA[<p>Assembly election Exit Polls 2026 highlights: വിജയിയുടെ ടിവികെ തമിഴ്‌നാട്ടില്‍ കരുത്ത് തെളിയിക്കുന്നതും, പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി യുഗം അവസാനിക്കുന്നതുമാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങളിലെ &#8216;ഹൈലൈറ്റ്&#8217;. അതിശയിപ്പിക്കുന്ന ഈ പ്രവചനങ്ങളില്‍ എത്രത്തോളം കഴമ്പുണ്ടെന്ന് അറിയാന്‍ ഫലപ്രഖ്യാപനം വരെ കാത്തിരിക്കണം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/TVK-chief-Vijay-during-a-visit-to-Saibaba-Temple.jpg" class="attachment-large size-large wp-post-image" alt="TVK chief Vijay during a visit to Saibaba Temple" /></figure><p><strong>ചെന്നൈ, 30-04-2026:</strong> കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നു. മെയ് നാലിലെ വോട്ടെണ്ണലും, എക്‌സിറ്റ് പോള്‍ ഫലങ്ങളും തമ്മില്‍ എത്രത്തോളം അന്തരമുണ്ടായാലും, നിലവിലെ പ്രവചനങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. നടന്‍ വിജയിയുടെ ടിവികെ തമിഴ്‌നാട്ടില്‍ കരുത്ത് തെളിയിക്കുന്നതും, പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി യുഗം അവസാനിക്കുന്നതുമാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങളിലെ 'ഹൈലൈറ്റ്'. അതിശയിപ്പിക്കുന്ന ഈ പ്രവചനങ്ങളില്‍ എത്രത്തോളം കഴമ്പുണ്ടെന്ന് അറിയാന്‍ മെയ് നാലിലെ ഫലപ്രഖ്യാപനം വരെ കാത്തിരിക്കണം.</p>
<h3>തമിഴ്‌നാട്‌</h3>
<p>പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിക്കുന്നു. എന്നാല്‍ ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം അല്‍പം ഞെട്ടിക്കുന്നതാണ്. ടിവികെ 98 മുതല്‍ 120 സീറ്റുകളില്‍ വരെ ജയിക്കാമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. 92 മുതല്‍ 110 സീറ്റുകള്‍ വരെയാണഅ ആക്‌സിസ് മൈ ഇന്ത്യ ഡിഎംകെ സഖ്യത്തിന് പ്രവചിക്കുന്നത്. എഐഎഡിഎംകെ സഖ്യത്തിന് 22-23 വരെ സീറ്റുകള്‍ ലഭിക്കാം.</p>
<p>പീപ്പിള്‍സ് പള്‍സ് ഇന്ത്യാ മുന്നണി അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിക്കുന്നു. 125-145 വരെ സീറ്റുകള്‍ ലഭിക്കാമെന്നാണ് പ്രവചനം. എന്‍ഡിഎയ്ക്ക് 65-80 സീറ്റുകളില്‍ വിജയസാധ്യതയുണ്ട്. ടിവികെയുടെ സാധ്യത 18-24 സീറ്റുകളില്‍. സമാനമായ പ്രവചനമാണ് പി മാര്‍ക്യുവും മാട്രിക്‌സും നടത്തുന്നത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/five-state-assembly-election-2026-exit-poll-result-in-west-bengal-tamil-nadu-assam-and-puducherry-here-what-surveys-predictes-2202730.html">Exit Poll Result 2026: ബംഗാളില്‍ ബിജെപിക്ക് അട്ടിമറി വിജയം; ടിവികെ വാഴില്ല, തമിഴ്‌നാട് സ്റ്റാലിനൊപ്പം</a></strong></p>
<p>ഡിഎംകെ സഖ്യത്തിന് 125-145 സീറ്റുകള്‍ പി മാര്‍ക്യുവും, 122-132 സീറ്റുകള്‍ മാട്രിക്‌സും പ്രവചിക്കുന്നു. എഐഎഡിഎംകെ സഖ്യത്തിന് 65-85 സീറ്റുകള്‍ പി മാര്‍ക്യു പ്രവചിക്കുമ്പോള്‍, മാട്രിക്‌സ് മുന്നോട്ടുവയ്ക്കുന്നത് 87-100 സീറ്റുകളിലെ വിജയസാധ്യതയാണ്. ടിവികെയ്ക്ക് പി മാര്‍ക്യു 16-26 സീറ്റുകളും മാട്രിക്‌സ് 10-12 സീറ്റുകളും നല്‍കുന്നു.</p>
<h3>പശ്ചിമ ബംഗാള്‍</h3>
<p>ആക്‌സിസ് മൈ ഇന്ത്യ പശ്ചിമ ബംഗാളിലെ എക്‌സിറ്റ് പോള്‍ പ്രവചനം ബുധനാഴ്ച പുറത്തുവിട്ടിട്ടില്ല. പീപ്പിള്‍സ് പള്‍സ് മാത്രമാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിക്കുന്നത്. ഈ പ്രവചനം പ്രകാരം ടിഎംസിക്ക് 177-187 സീറ്റുകള്‍ കിട്ടാം. ബിജെപി 95-110 സീറ്റുകളില്‍ ജയിക്കും. മറ്റുള്ളവര്‍ അഞ്ച് സീറ്റുകളില്‍ വരെ ജയിച്ചേക്കാം.</p>
<p>ബംഗാളിലെ മമത യുഗം അവസാനിക്കുന്നുവെന്ന സൂചനയാണ് പി മാര്‍ക്യുവും, മാട്രിക്‌സും നല്‍കുന്നത്. 150 മുതല്‍ 175 സീറ്റുകളില്‍ വരെ ജയിച്ച് ബിജെപി അധികാരത്തിലെത്തുമെന്നാണ് പി മാര്‍ക്യുവിന്റെ പ്രവചനം. 118-138 സീറ്റുകളിലെ വിജയവുമായി ടിഎംസി പ്രതിപക്ഷമാകും. മറ്റുള്ളവരുടെ വിജയസാധ്യത രണ്ട് മുതല്‍ ആറു സീറ്റുകളിലാണ്‌. ബിജെപി അധികാരത്തിലെത്തുമെന്നാണ് മാട്രിക്‌സിന്റെയും പ്രവചനം. 146-161 സീറ്റുകളിലാണ് വിജയസാധ്യത. 125-140 സീറ്റുകള്‍ തൃണമൂലിന് ലഭിക്കാം. ആറു മുതല്‍ 10 സീറ്റുകളില്‍ വരെ മറ്റുള്ളവര്‍ ജയിക്കാം.</p>
<h3>അസം</h3>
<p>അസമില്‍ എന്‍ഡിഎ അനായാസം ജയിക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന സൂചന. എല്ലാ എക്‌സിറ്റ് പോളുകളും എന്‍ഡിഎ സഖ്യത്തിനാണ് വിജയസാധ്യത നല്‍കുന്നത്. ആക്‌സിസ് മൈ ഇന്ത്യ: 88-100, പീപ്പിള്‍സ് പള്‍സ്: 83-91, പി മാര്‍ക്യു: 82-94, മാട്രിക്‌സ്: 85-95 എന്നിങ്ങനെയാണ് എന്‍ഡിഎയ്ക്ക് നല്‍കുന്ന വിജയസാധ്യതകള്‍. ആക്‌സിസ് മൈ ഇന്ത്യ: 24-36, പീപ്പിള്‍സ് പള്‍സ്: 22-26, പി മാര്‍ക്യു: 30-40, മാട്രിക്‌സ്: 25-32 എന്നിങ്ങനെയാണ് ഇന്ത്യാ മുന്നണിയുടെ സാധ്യതകള്‍.</p>
<h3>പുതുച്ചേരി</h3>
<p>കേന്ദ്രഭരണപ്രദേശമായ എഐഎൻആർസി-ബിജെപി സഖ്യം പുതുച്ചേരി നിലനിർത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. പുതുച്ചേരിയിൽ എൻഡിഎ സഖ്യത്തിന് 16-20 സീറ്റുകൾ ലഭിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. ഡിഎംകെ-കോൺഗ്രസ് സഖ്യത്തിന് 6-8 സീറ്റുകൾ ലഭിക്കും. രണ്ട് മുതല്‍ നാലു വരെ സീറ്റുകളില്‍ ടിവികെയ്ക്കും സാധ്യതയുണ്ട്.</p>
<h3>English Summary</h3>
<p>Predictions from various exit polls for the 2026 state assembly elections in India. In West Bengal and Tamil Nadu, different polls show conflicting results. However, most experts agree that the BJP is likely to win in Assam. These predictions are based on early voter data. It may change when the official results are finally counted.</p>
]]></content:encoded>
				</item>
							<item>
					<title>Bengaluru Rain Tragedy: ദുരിതം പെയ്തിറങ്ങി! ബെംഗളൂരുവില്‍ മതില്‍ തകര്‍ന്ന് രണ്ട് മലയാളികള്‍ മരിച്ചു</title>
					<link>https://www.malayalamtv9.com/india/bengaluru-rain-tragedy-compound-wall-collapse-death-toll-rises-city-in-shock-2202748.html</link>
					<pubDate>Wed, 29 Apr 2026 21:24:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/bengaluru-rain-tragedy-compound-wall-collapse-death-toll-rises-city-in-shock-2202748.html</guid>
					<description><![CDATA[<p>Heavy Rain in Bengaluru Compound Wall Collapse: ഏപ്രില്‍ 29 ബുധനാഴ്ച വൈകിട്ട് 5 മണി മുതല്‍ നഗരത്തില്‍ തുടര്‍ച്ചയായി മഴ പെയ്യുന്നുണ്ട്. ഇതോടൊപ്പം എത്തിയ ശക്തമായ കാറ്റും, ഇടിയും മിന്നലും, ആലിപ്പഴ വര്‍ഷവും സ്ഥിതിഗതികള്‍ മോശമാക്കി. മഴയില്‍ നിന്ന് രക്ഷനേടാനായി തെരുവു കച്ചവടക്കാരും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിയിലേക്ക് എത്തിയിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Bengaluru-Rain-Tragedy.jpg" class="attachment-large size-large wp-post-image" alt="Bengaluru Rain Tragedy" /></figure><p><strong>ബെംഗളൂരു (Bengaluru Rain Death):</strong> ദുരന്തം വിതച്ച് ബെംഗളൂരുവില്‍ പെയ്തിറങ്ങി വേനല്‍മഴ (Bengaluru Rain). ബെംഗളൂരുവില്‍ പെയ്ത മഴയില്‍ ശിവാജിനഗര്‍ ബൗറിങ് ആശുപത്രി മതില്‍ തകര്‍ന്നുവീണ് നിരവധി പേര്‍ മരിച്ചു. വഴിയോര കച്ചവടക്കാരും കാല്‍നടയാത്രക്കാരും ഉള്‍പ്പെടെ ഏഴ് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മരണപ്പെട്ടവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു. എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. രാമമംഗലം പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരാണ് ഇരുവരും. മൂന്നുപേര്‍ക്ക് പരിക്കേറ്റു ഒരാളുടെ നില ഗുരുതരമാണ്. വിനോദയാത്രയ്ക്കായി ബെംഗളൂരുവില്‍ എത്തിയതായിരുന്നു ഇവര്‍. 56 പേരുണ്ടായിരുന്നു സംഘത്തില്‍.</p>
<p>കൂടുതലാളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ഏപ്രില്‍ 29 ബുധനാഴ്ച വൈകിട്ട് 5 മണി മുതല്‍ നഗരത്തില്‍ തുടര്‍ച്ചയായി മഴ പെയ്യുന്നുണ്ട്. ഇതോടൊപ്പം എത്തിയ ശക്തമായ കാറ്റും, ഇടിയും മിന്നലും, ആലിപ്പഴ വര്‍ഷവും സ്ഥിതിഗതികള്‍ മോശമാക്കി. മഴയില്‍ നിന്ന് രക്ഷനേടാനായി തെരുവു കച്ചവടക്കാരും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിയിലേക്ക് എത്തിയിരുന്നു. എന്നാല്‍ പിന്നാലെയെത്തിയ ദുരന്തം നിരവധിയാളുകളുടെ മരണത്തിന് ഇടയാക്കി.</p>
<p>അപകടത്തില്‍ പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടവിവരം അറിഞ്ഞ് നിരവധിയാളുകള്‍ ആശുപത്രിയിലേക്ക് എത്തുന്നു.  രണ്ട് കുട്ടികള്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടമായി.</p>
<h3>സ്ഥലം സന്ദര്‍ശിച്ച് മുഖ്യമന്ത്രി</h3>
<p>അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലത്തെത്തി. ദുരന്തത്തെ കുറിച്ച് നാട്ടുകാരില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും അദ്ദേഹം വിവരങ്ങള്‍ ശേഖരിച്ചു. കൂടുതല്‍ ആളുകള്‍ തിങ്ങി നിന്നതിനെ തുടര്‍ന്നുണ്ടായ സമ്മര്‍ദമാണ് മതില്‍ വീഴാന്‍ കാരണമെന്നാണ് അധികൃതര്‍ അദ്ദേഹത്തെ അറിയിച്ചത്. ബെംഗളൂരു വികസന മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.</p>
<p>മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി 5 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ഉത്തരവാദികളായവരെ കണ്ടെത്തി അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.</p>
<h3>മരണസംഖ്യ ഇനിയും ഉയരും</h3>
<p>ഏകദേശം 10 പേരോളം അപകടത്തില്‍ മരിച്ചിട്ടുണ്ടെന്നാണ് ചിക്കമംഗളൂരിലെ എംപി എംഎല്‍സി സിടി രവി പറയുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങളുടെ സഹായത്തിനായി എത്തുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/bengaluru-pune-expressway-route-map-key-cities-in-karnataka-and-maharashtra-travel-time-details-2202676.html" target="_blank" rel="noopener">Bengaluru-Pune Expressway: ബെംഗളൂരു-പൂനെ എക്‌സ്പ്രസ് വേ പോകുന്ന റൂട്ട് കണ്ടോ? അതിവേഗ യാത്ര മിനിറ്റുകള്‍ക്കുള്ളില്‍</a></strong></p>
<h3>ബെംഗളൂരുവില്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്നു</h3>
<p>കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിച്ചിരിക്കുകയാണ്. ബെംഗളൂരു അര്‍ബന്‍, ബെംഗളൂരു റൂറല്‍, കോലാര്‍, ചിക്കബെല്ലാപുര ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. അടുത്ത കുറച്ച് മണിക്കൂറുകളില്‍ മിതമായതോ കനത്തതോ ആയ മഴ, ഇടിമിന്നല്‍, ആലിപ്പഴ വര്‍ഷം എന്നിവയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<p>ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി കമാന്‍ഡ് സെന്റര്‍ പുറത്തുവിട്ട വിവരം അനുസരിച്ച് നഗരത്തിലെ അന്‍പതിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. അസാധാരണമാം വിധം ആലിപ്പഴ വര്‍ഷവുമുണ്ടായി. രാജാജിനഗര്‍, വിജയനഗര്‍, മല്ലേശ്വരം, ശാന്തിനഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴ പെയ്തു. ടൗണ്‍ ഹാള്‍, കെആര്‍ മാര്‍ക്കറ്റ്, കോര്‍പ്പറേഷന്‍ സര്‍ക്കിള്‍, ജെസി റോഡ്, ലാല്‍ബാഗ്, കബ്ബണ്‍ പാര്‍ക്ക്, മജസ്റ്റിക്, മൈസൂര്‍ ബാങ്ക് സര്‍ക്കിള്‍, ശിവാനന്ദ സര്‍ക്കിള്‍, വിധാന സൗധ, എംജി റോഡ് തുടങ്ങിയ കേന്ദ്ര സ്ഥലങ്ങളില്‍ ശക്തമായ കാറ്റും മഴയോടൊപ്പമെത്തി.</p>
<h3>English Summary</h3>
<p>Heavy rain in Bengaluru has led to a shocking tragedy after a compound wall collapsed, killing seven people. The incident has raised serious concerns over safety and infrastructure as the city faces intense rainfall and flooding conditions.</p>
]]></content:encoded>
				</item>
							<item>
					<title>Exit Poll Result 2026: ബംഗാളില്‍ ബിജെപിക്ക് അട്ടിമറി വിജയം; ടിവികെ വാഴില്ല, തമിഴ്‌നാട് സ്റ്റാലിനൊപ്പം</title>
					<link>https://www.malayalamtv9.com/india/five-state-assembly-election-2026-exit-poll-result-in-west-bengal-tamil-nadu-assam-and-puducherry-here-what-surveys-predictes-2202730.html</link>
					<pubDate>Wed, 29 Apr 2026 19:38:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/five-state-assembly-election-2026-exit-poll-result-in-west-bengal-tamil-nadu-assam-and-puducherry-here-what-surveys-predictes-2202730.html</guid>
					<description><![CDATA[<p>Exit Poll Results 2026 Big Trends from West Bengal Tamil Nadu Assam and Puducherry: രണ്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം അസമില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും. ബിജെപിക്ക് 88 മുതല്‍ 100 സീറ്റുകള്‍ വരെ നേടാനാകുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. തൃണമൂല്‍ കോണ്‍ഗ്രസിന് 24 മുതല്‍ 36 വരെ സീറ്റുകള്‍ മാത്രമേ നേടാനാകൂ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/West-Bengal-Exit-Poll-Result-2026.jpg" class="attachment-large size-large wp-post-image" alt="West Bengal Exit Poll Result 2026" /></figure><p><strong>ന്യൂഡല്‍ഹി:</strong> എന്‍ഡിഎയ്ക്ക് അതിഗംഭീരമായ വിജയം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപിക്ക് മുന്‍തൂക്കം ഉണ്ടെന്നാണ് എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലസൂചനകള്‍. മമത ബാനര്‍ജിയില്‍ നിന്ന് ബിജെപിയിലേക്ക് പശ്ചിമ ബംഗാള്‍ എത്തിയേക്കും. തൃണമൂല്‍ കോണ്‍ഗ്രസുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബംഗാളില്‍ ബിജെപി.</p>
<h3>പശ്ചിമ ബംഗാളില്‍ ബിജെപി?</h3>
<p>ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ താഴെയിറക്കി ബിജെപി അധികാരത്തിലെത്തുകയാണെങ്കില്‍ അത് വലിയ രീതിയിലുള്ള കോളിളക്കങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയേക്കും. തെരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ ഒട്ടേറെ സംഭവവികാസങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. മമത മാത്രമേ തെരഞ്ഞെടുപ്പില്‍ ഉള്ളൂവെന്ന തരത്തിലുള്ള പ്രചാരണവും വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ മമത ബാനര്‍ജി താഴെയിറങ്ങണമെന്ന് ജനങ്ങള്‍ തീരുമാനിച്ചുവെന്ന് വിലയിരുത്താം.</p>
<p>ചാണക്യ സ്ട്രാറ്റജീസ് നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വ്വേയില്‍ ബിജെപിക്ക് 150 മുതല്‍ 160 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് 294ല്‍ ആകെ 130 മുതല്‍ 140 വരെ സീറ്റുകള്‍ മാത്രമേ സര്‍വ്വേ നല്‍കുന്നുള്ളൂ.</p>
<p>മാട്രിസ് നടത്തിയ എക്‌സിറ്റ് പോള്‍ അനുസരിച്ച് പശ്ചിമ ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 146 മുതല്‍ 161 സീറ്റുകള്‍ ബിജെപി നേടും. തൃണമൂല്‍ കോണ്‍ഗ്രസിന് 125 മുതല്‍ 140 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്.</p>
<p>പി മാര്‍ക്ക് നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വ്വേയില്‍ 294 സീറ്റുകളില്‍ ബിജെപിക്ക് 150 മുതല്‍ 175 സീറ്റുകള്‍ നേടാന്‍ സാധ്യതയുണ്ട്. വെറും 148 സീറ്റുകളാണ് ഭൂരിപക്ഷം നേടാന്‍ ആവശ്യമായുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസിന് 118 മുതല്‍ 138 സീറ്റുകള്‍ വരെയേ നേടാന്‍ സാധിക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.</p>
<h3>അസമിലും ബിജെപിക്ക് സാധ്യത</h3>
<p>രണ്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം അസമില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും. ബിജെപിക്ക് 88 മുതല്‍ 100 സീറ്റുകള്‍ വരെ നേടാനാകുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. തൃണമൂല്‍ കോണ്‍ഗ്രസിന് 24 മുതല്‍ 36 വരെ സീറ്റുകള്‍ മാത്രമേ നേടാനാകൂ.</p>
<h3>തമിഴ്‌നാട്ടില്‍ സ്റ്റാലിനോ? വിജയ്‌യോ?</h3>
<p>തമിഴ്‌നാട്ടില്‍ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും ചൂണ്ടിക്കാട്ടുന്നത്. പീപ്പിള്‍സ് പള്‍സ് നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വ്വേ പ്രകാരം ഡിഎംകെ 125 മുതല്‍ 145 വരെ സീറ്റുകള്‍ നേടി അധികാരമുറപ്പിക്കും. എന്‍ഡിഎ പിന്തുണയുള്ള എഐഎഡിഎംകെ 234ല്‍ 65 മുതല്‍ 80 വരെ സീറ്റുകള്‍ നേടാനാണ് സാധ്യത.</p>
<p>അതേസമയം, നടന്‍ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടി തമിഴ്‌നാട്ടില്‍ രണ്ട് മുതല്‍ ആര് വരെ സീറ്റുകള്‍ മാത്രമേ നേടൂവെന്നും പീപ്പിള്‍ പള്‍സ് പറയുന്നു.</p>
<p>മാട്രിസിന്റെ സര്‍വ്വേയില്‍ ഡിഎംകെയും സഖ്യകക്ഷികളും 122 മുതല്‍ 132 വരെ സീറ്റുകള്‍ നേടുമെന്ന് പറയുന്നു. എഐഎഡിഎംകെയും സഖ്യകക്ഷികളും 80 മുതല്‍ 100 വരെ സീറ്റുകള്‍ നേടിയേക്കാം. എന്നാല്‍ ടിവികെയ്ക്ക് മാട്രിസ് ആറ് വരെ സീറ്റുകള്‍ മാത്രമേ നല്‍കുന്നുള്ളൂ.</p>
<p>പി മാര്‍ക്കിന്റെ സര്‍വ്വേയിലും സ്ഥിതി സമാനമാണ്. ഡിഎംകെയ്ക്ക് 125 മുതല്‍ 145 വരെ സീറ്റുകളും എഐഡിഎംകെയ്ക്ക് 60 മുതല്‍ 70 വരെ സീറ്റുകളും പ്രവചിക്കുന്നു. ടിവികെ ആറ് വരെ സീറ്റുകളും നേടും.</p>
<p>ആക്‌സിസ് മൈ ഇന്ത്യ മാത്രമാണ് ടിവികെയ്ക്ക് അനുകൂലമായ സര്‍വ്വേ ഫലം പുറത്തുവിടുന്നത്. 98 മുതല്‍ 120 വരെ സീറ്റുകളാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. ഡിഎംകെയ്ക്ക് 92 മുതല്‍ 110 വരെ സീറ്റുകള്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. എഐഎഡിഎംകെയ്ക്ക് 22 മുതല്‍ 32 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്.</p>
<h3>കേരളം യുഡിഎഫിനൊപ്പം</h3>
<p>കേരളം ഇത്തവണ യുഡിഎഫിനൊപ്പമായിരിക്കും എന്നാണ് എല്ലാ എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങളും പറയുന്നത്. എല്‍ഡിഎഫ് 52-61 സീറ്റുകള്‍, യുഡിഎഫ് 72-84 സീറ്റുകള്‍, എന്‍ഡിഎ 3-4 സീറ്റുകള്‍ എന്നിങ്ങനെ നേടുമെന്ന് ടൈംസ് നൗ ജെവിസി പുറത്തുവിട്ട സര്‍വേ ഫലത്തില്‍ പറയുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-assembly-elections-exit-poll-results-2026-live-updates-udf-ldf-bjp-tamil-nadu-west-bengal-assam-puducherry-predictions-in-malayalam-2202623.html" target="_blank" rel="noopener">Kerala Election 2026 Exit Poll Result Live: ഒടുവിൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്, ആകാംക്ഷ തെറ്റിയില്ല</a></strong></p>
<p>ആക്‌സിസ് മൈ ഇന്ത്യയുടെ സര്‍വേ ഫലങ്ങളില്‍ എല്‍ഡിഎഫ് 49-62 സീറ്റുകള്‍, യുഡിഎഫ് 72-80 സീറ്റുകള്‍, എന്‍ഡിഎ 3 സീറ്റുകളും നേടിയേക്കാനാണ് സാധ്യത. എല്‍ഡിഎഫ് 60-65 സീറ്റുകള്‍, യുഡിഎഫ് 70-75 സീറ്റുകള്‍, എന്‍ഡിഎ 3-05 സീറ്റുകള്‍ നേടുമെന്നാണ് മാട്രിസ് പറയുന്നത്.</p>
<p>എല്‍ഡിഎഫ് 58-68 സീറ്റുകള്‍, യുഡിഎഫ് 70-80 സീറ്റുകള്‍, എന്‍ഡിഎ 04 സീറ്റുകള്‍ നേടുമെന്ന് വോട്ട് വൈബിന്റെ സര്‍വേയിലുണ്ട്. എല്‍ഡിഎഫ് 55-65 സീറ്റുകള്‍, യുഡിഎഫ് 75-85 സീറ്റുകള്‍, എന്‍ഡിഎ 03 സീറ്റുകള്‍ നേടുമെന്നാണ് പീപ്പിള്‍സ് പള്‍സിന്റെ പ്രവചനം. എല്‍ഡിഎഫ് 62-69 സീറ്റുകള്‍, യുഡിഎഫ് 71-79 സീറ്റുകള്‍, എന്‍ഡിഎ 1-4 സീറ്റുകള്‍ നേടുമെന്ന് പി മാര്‍ക്കും വ്യക്തമാക്കുന്നു.</p>
<h3>പുതുച്ചേരിയില്‍ എന്‍ഡിഎ</h3>
<p>പുതുച്ചേരിയില്‍ എന്‍ഡിഎ അധികാരമുറപ്പിക്കുമെന്നാണ് എല്ലാ സര്‍വ്വേ ഫലങ്ങളും വ്യക്തമാക്കുന്നത്. ആക്‌സിസ് മൈ ഇന്ത്യ പറയുന്നത് അനുസരിച്ച് എന്‍ഡിഎയ്ക്ക് 16 മുതല്‍ 20 സീറ്റുകള്‍ വരെ ലഭിക്കും. ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന് 6 മുതല്‍ 8 സീറ്റുകള്‍ വരെയും പ്രവചിക്കുന്നു.</p>
<h3>English Summary</h3>
<p>Exit polls for the 2026 Assembly elections across West Bengal, Tamil Nadu, Assam and Puducherry indicate varied outcomes, with DMK likely leading in Tamil Nadu and BJP-led NDA ahead in Assam, while West Bengal and Puducherry show tighter contests. Final results will be confirmed on counting day.</p>
]]></content:encoded>
				</item>
							<item>
					<title>Bengaluru-Pune Expressway: ബെംഗളൂരു-പൂനെ എക്‌സ്പ്രസ് വേ പോകുന്ന റൂട്ട് കണ്ടോ? അതിവേഗ യാത്ര മിനിറ്റുകള്‍ക്കുള്ളില്‍</title>
					<link>https://www.malayalamtv9.com/india/bengaluru-pune-expressway-route-map-key-cities-in-karnataka-and-maharashtra-travel-time-details-2202676.html</link>
					<pubDate>Wed, 29 Apr 2026 17:41:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/bengaluru-pune-expressway-route-map-key-cities-in-karnataka-and-maharashtra-travel-time-details-2202676.html</guid>
					<description><![CDATA[<p>Bengaluru-Pune Expressway Route Map Cities Travel Time: പദ്ധതിക്ക് അനുമതി നല്‍കുന്നതിന്റെ അവസാന ഘട്ടത്തിലാണ് നിലവില്‍ കേന്ദ്ര സര്‍ക്കാര്‍. അടുത്ത മാസത്തിനുള്ളില്‍ അംഗീകാരം ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. അംഗീകാരം കിട്ടിക്കഴിഞ്ഞാല്‍ വേഗത്തില്‍ തന്നെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും. തുടര്‍ന്ന് അതിവേഗം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Bengaluru-Pune-Expressway.jpg" class="attachment-large size-large wp-post-image" alt="Bengaluru Pune Expressway" /></figure><p>പൂനെയ്ക്കും ബെംഗളൂരുവിനും ഇടയിലുള്ള യാത്ര അതിവേഗത്തിലാക്കാന്‍ സഹായിക്കുന്ന പുതിയ പാതയാണ് ബെംഗളൂരു-പൂനെ എക്‌സ്പ്രസ് വേ. പുതിയ ഗ്രീന്‍ഫീല്‍ഡ് ഹൈവേ അന്തിമഅംഗീകാരത്തിന് അരികിലാണെന്നാണ് വിവരം. രാജ്യത്തുടനീളമുള്ള 25 ഓളം ഗ്രീന്‍ഫീല്‍ഡ് ഹൈവേകളില്‍ പൂനെ-ബെംഗളൂരു എക്‌സപ്രസ് വേയും ഇടം നേടിയിട്ടുണ്ട്. ദേശീയ തലത്തില്‍ പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിക്കുന്നതിന്റെ തെളിവാണിത്.</p>
<p>പദ്ധതിക്ക് അനുമതി നല്‍കുന്നതിന്റെ അവസാന ഘട്ടത്തിലാണ് നിലവില്‍ കേന്ദ്ര സര്‍ക്കാര്‍. അടുത്ത മാസത്തിനുള്ളില്‍ അംഗീകാരം ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. അംഗീകാരം കിട്ടിക്കഴിഞ്ഞാല്‍ വേഗത്തില്‍ തന്നെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും. തുടര്‍ന്ന് അതിവേഗം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.</p>
<h3>യാത്രാ സമയം നന്നായി കുറയുന്നു</h3>
<p>ദേശീയാപത 48 വഴി പൂനെയ്ക്കും ബെംഗളൂരൂവിലേക്കും യാത്ര നടത്തണമെങ്കില്‍ നിലവില്‍ ഏകദേശം 14 മുതല്‍ 15 മണിക്കൂര്‍ വരെ സമയമെടുത്തേക്കും. അതായത്, പൂനെ മുതല്‍ ബെംഗളൂരു വരെയും അവിടെ നിന്ന് തിരിച്ചുമുള്ള യാത്രാ സമയമാണിത്. ഗതാഗതക്കുരുക്ക്, റോഡിലെ മറ്റ് പ്രശ്‌നങ്ങള്‍, ഇടുങ്ങിയ പാതകള്‍,സ അപകടങ്ങള്‍ എന്നിവയാണ് ഇത്രയേറെ യാത്രാ സമയം വേണ്ടിവരുന്നതിന് പ്രധാന കാരണം.</p>
<p>എന്നാല്‍ പുതിയ എക്‌സ്പ്രസ് വേ വരുന്നതോടെ യാത്രാ സമയത്തിന്റെ കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ട. ഇരുനഗരങ്ങളും തമ്മിലുള്ള കണക്ടിവിറ്റി അതിവേഗം സാധ്യമാക്കും വിധത്തിലാണ് പാതയുടെ വരവ്. 15 മണിക്കൂറില്‍ നിന്ന് യാത്രാ സമയം ഏകദേശം ഏഴ് മണിക്കൂറാക്കി കുറയ്ക്കാന്‍ എക്‌സ്പ്രസ് വേയ്ക്ക് സാധിച്ചേക്കും. അതിനാല്‍ തന്നെ റോഡിലുള്ള തടസങ്ങളില്‍ പെടാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാകും.</p>
<h3>പൂനെ-ബെംഗളൂരു എക്‌സ്പ്രസ് വേ കടന്നുപോകുന്ന റൂട്ട്</h3>
<p>മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും ഇടയിലുള്ള സുപ്രധാന മേഖലയിലൂടെയാണ് പാത കടന്നുപോകുക എന്നാണ് വിവരം. മഹാരാഷ്ട്രയിലെ സത്താറ, സാംഗ്ലി തുടങ്ങിയ പ്രധാന ജില്ലകളിലൂടെ പോകുന്ന റോഡ് ബെലഗാവി വഴി കര്‍ണാടകയിലേക്ക് പ്രവേശിക്കും. അവിടെ നിന്ന് ബാഗല്‍കോട്ട്, ഗഡാഗ്, വിജയനഗര്‍, ദാവന്‍ഗരെ, ചിത്രദുര്‍ഗ, തുംകൂര്‍ എന്നിവിടങ്ങളിലൂടെ ബെംഗളൂരുവില്‍ എത്തിച്ചേരുന്നതാണ്.</p>
<p>കാഞ്ചലെ മുതല്‍ ഖോപെഗാം വരെ വരാനിരിക്കുന്നു ഒരു നിര്‍ദിഷ്ട പാതയെ എക്‌സ്പ്രസ് വേയുമായി ബന്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി പ്രാദേശിക കണക്ടിവിറ്റി വര്‍ധിപ്പിക്കാനും പ്രസ്തുത റോഡിന് സാധിക്കും. മുംബൈ-പൂനെ ബെംഗളൂരു വ്യാവസായിക ഇടനാഴി വികസിക്കുന്നത് മൂലം, ചരക്കുകളുടെ സുഗമമായ സഞ്ചാരവും നടക്കും. മാത്രമല്ല, സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കാനും ഇതുവഴി ഇരുസംസ്ഥാനങ്ങള്‍ക്കും സാധിക്കുന്നതാണ്.</p>
<p>സാംഗ്ലി ജില്ലയില്‍ മഹുലി, വല്‍ഖാഡ്, വൈജേഗാവ്, ഭെന്ദ്വാഡെ, സല്‍ഷിംഗെ, ജോന്ദല്‍ഖിണ്ടി, മദല്‍മുത്തി, വാസുംബെ, രേണവി, രേവണഗാവ്, ഘോട്ടി ബുദ്രക്, ഘോട്ടി ഖുര്‍ദ്, ഷിര്‍ഗാവ്, ഹത്നോളി, ബസ്തവാഡെ, സവലാജ്, വാജ്രാജുരി, മന്ദാരാജ്, വജ്രചാവുരി എന്നിവിടങ്ങളിലൂടെയെല്ലാം പാത കടന്നുപോയേക്കാം.</p>
<p>തസ്ഗാവ് താലൂക്കില്‍ കച്ചറേവാഡി, നര്‍സെവാഡി, കിന്ദര്‍വാഡി, വിജയനഗര്‍, പെഡ്, മൊറാലെ, മഞ്ചാര്‍ഡെ എന്നിവ ഉള്‍പ്പെടുന്നു. കവത്തെ മഹങ്കല്‍ താലൂക്കില്‍ ബോര്‍ഗാവോ, മലങ്കാവ്, ഹരോളി, ദേശിംഗ്, ബനേവാഡി, ഷിന്‍ഡെവാഡി, കുക്തോളി, രാംപൂര്‍വാഡി, കോഗ്‌നോലി എന്നിവിടങ്ങളിലൂടെയാണ് പാത കടന്നുപോകുക.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/bengaluru-to-get-hyderabad-like-flyover-route-completion-date-and-key-details-2202104.html" target="_blank" rel="noopener">Bengaluru: ഹൈദരാബാദ് മോഡല്‍ ഫ്ലൈഓവർ ബെംഗളൂരുവിലും; എവിടെയാണ് വരുന്നതെന്ന് അറിയണോ?</a></strong></p>
<h3>എത്ര രൂപ ചെലവ് വരും?</h3>
<p>ഭാരത്മാല പദ്ധതിയുടെ ഭാഗമാണ് പൂനെ-ബെംഗളൂരു ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് വേ. ഏകദേശം 700 കിലോമീറ്റര്‍ ദൈര്‍ഘ്യം പാതയ്ക്ക് ഉണ്ടായിരിക്കും. ആറുവരി പാതയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുത്ത ചില ഭാഗങ്ങളില്‍ എട്ടുവരി പാതയായി വികസിപ്പിക്കാനും ആലോചനയുണ്ട്.</p>
<p>അതിനാല്‍ തന്നെ പദ്ധതിക്ക് ഏകദേശം 45,000 കോടി മുതല്‍ 50,000 കോടി വരെയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. പൂര്‍ണമായ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനായി ഏകദേശം 20,000 ഏക്കര്‍ ഭൂമിയും ആവശ്യമാണ്.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>West Bengal Polls: ബംഗാളിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്; 142 മണ്ഡലങ്ങളിൽ നിന്നായി ജനവിധി തേടുന്നത് 1448 സ്ഥാനാർത്ഥികൾ</title>
					<link>https://www.malayalamtv9.com/india/west-bengal-polls-second-phase-of-voting-today-1448-candidates-are-seeking-election-from-142-constituencies-2202587.html</link>
					<pubDate>Wed, 29 Apr 2026 08:54:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/west-bengal-polls-second-phase-of-voting-today-1448-candidates-are-seeking-election-from-142-constituencies-2202587.html</guid>
					<description><![CDATA[<p>West Bengal Second Phase Polls: ഇന്ന് രാവിലെ ആറുമണിയോടെ തന്നെ പല പൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെടുന്നത്. ഒന്നാംഘട്ടത്തിൽ രേഖപ്പെടുത്തിയ മികച്ച പോളിംഗ് ഈ അവസാനഘട്ടത്തിലും രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഘർഷസാധ്യത കണക്കിലെടുത്ത് രണ്ടരലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. 294 നിയമസഭാ സീറ്റുകളിൽ 152 മണ്ഡലങ്ങളിലേക്കാണ്&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Voters-show-their-identity-cards-as-they-wait-in-a-queue-to-cast-their-votes-.jpg" class="attachment-large size-large wp-post-image" alt="Voters Show Their Identity Cards As They Wait In A Queue To Cast Their Votes" /></figure><p><strong>കൊൽക്കത്ത:</strong> പശ്ചിമബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 7 ജില്ലകളിലെ 142 മണ്ഡലങ്ങളിൽ നിന്നായി 1448 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഇന്ന് രാവിലെ ആറുമണിയോടെ തന്നെ പല പൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെടുന്നത്. ഒന്നാംഘട്ടത്തിൽ രേഖപ്പെടുത്തിയ മികച്ച പോളിംഗ് ഈ അവസാനഘട്ടത്തിലും രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഘർഷസാധ്യത കണക്കിലെടുത്ത് രണ്ടരലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. 294 നിയമസഭാ സീറ്റുകളിൽ 152 മണ്ഡലങ്ങളിലേക്കാണ് ഏപ്രിൽ 23ന് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്.</p>
<p>മുഖ്യമന്ത്രി മമതാ ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും നേർക്കുനേർ ഏറ്റുമുട്ടുന്ന ഭവാനിപുരാണ് ഇതിൽ ഏറ്റവും പ്രധാനം. സംസ്ഥാനത്തെ വോട്ടെടുപ്പ് നടക്കുന്ന സീറ്റുകളിൽ ഭൂരിഭാഗവും ദക്ഷിണ ബംഗാളിലെ തൃണമൂൽ കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളാണ്.ആര്‍.ജി. കർ മെഡിക്കല്‍ കോളജ് പീഡനത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ മല്‍സരിക്കുന്ന പനിഹട്ടി മണ്ഡലും ഈ ഘട്ടത്തിൽ ശ്രദ്ധേയമാണ്. കൂടാതെ വലിയ ‌സംഘര്‍ഷങ്ങൾക്ക് സാക്ഷ്യം വഹിച്ച അതിര്‍ത്തി ജില്ലയായ നോര്‍ത്ത് 24 പര്‍ഗനാസിലും ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇവിടങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി 2400 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.</p>
<h3>പ്രധാനമന്ത്രി ബംഗാളിൽ</h3>
<p>തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാർച്ച് 15 മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളിൽ 19 റാലികളാണ് നടത്തിയത്. ആഭ്യന്തരമന്ത്രി അമിത് ഷാ ഏപ്രിൽ 21 മുതൽ 27 വരെ സംസ്ഥാനത്ത് ഉണ്ടായിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരും 7 ക്യാബിനറ്റ് മന്ത്രിമാരും വ്യാപകമായ പ്രചാരണമാണ് ബംഗാളിൽ നടത്തിയത്. മുഖ്യമന്ത്രി മമതാ ബാനർജി സംസ്ഥാനത്തുടനീളം 111 റാലികളാണ് നടത്തിയത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/india/bengaluru-ksr-station-yard-work-trains-cancelled-and-services-revised-from-june-16-to-august-4-2202414.html">ബെംഗളൂരു ട്രെയിനുകള്‍ക്ക് ഓഗസ്റ്റ് 4 വരെ നിയന്ത്രണം; ചിലത് റദ്ദാക്കി</a></strong></p>
<p>മമതാ ബാനർജിയുടെ അവസാന പ്രചാരണ പരിപാടി സൗത്ത് കൊൽക്കത്തയിലെ ഭവാനിപൂരിലായിരുന്നു. അവിടെ സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദുവും മമതയും നേർക്കുനേർ ആണ് പോരാട്ടം. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ആം ആദ്മി പാർട്ടി മേധാവി അരവിന്ദ് കെജ്‌രിവാൾ, സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ ടിഎംസിക്ക് വേണ്ടി പ്രചാരണം നടത്തി.ടിഎംസി, ബിജെപി എന്നിവയ്ക്ക് പുറമെ കോൺഗ്രസും ഇടതുമുന്നണിയും മിക്ക മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്.റെക്കോർഡ് പോളിംഗ് നടത്തണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിട്ടുള്ളത്. സ്ത്രീകളും യുവാക്കളും കൂട്ടത്തോടെ വന്ന വോട്ട് രേഖപ്പെടുത്തണമെന്നാണ് മോദി ആവശ്യപ്പെട്ടിരിക്കുന്നത്.</p>
<h3>ഇടതുമുന്നണി സർക്കാരിനെ പുറത്താക്കി</h3>
<p>2011ൽ 34 വർഷം പഴക്കമുള്ള ഇടതുമുന്നണി സർക്കാരിനെ പുറത്താക്കിയാണ് മമതാ ബാനർജി അധികാരത്തിൽ വന്നത്.2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഎംസി 125 സീറ്റുകൾ നേടി തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. 2021 ൽ ടിഎംസി 123 സീറ്റുകളും ബിജെപി 18 സീറ്റുകളും നേടി. ഇന്ത്യൻ സെക്കുലർ ഫ്രണ്ട് ഒരു സീറ്റ് നേടി. അതേസമയം പെരുമാറ്റച്ചട്ടം നിലവിൽ വന്ന മാർച്ച് 15 മുതൽ 500 കോടിയിലധികം വിലമതിക്കുന്ന പണം, മദ്യം, ആഭരണങ്ങൾ എന്നിവയുൾപ്പടെയുള്ള മറ്റു വസ്തുക്കൾ ആണ് സ്ഥലത്തുനിന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തത്. ആദ്യ ഘട്ടത്തിൽ 16 ജില്ലകളിലായി 152 സീറ്റുകളുണ്ടായിരുന്നു. രണ്ടാം ഘട്ടത്തിൽ എട്ട് ജില്ലകളിലായി 142 സീറ്റുകളുണ്ട്. ഇന്ന് പശ്ചിമബം​ഗാളിൽ വോട്ടെടുപ്പ് നടക്കുന്നതോടെ കേരളം അടക്കം 5 സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പൂർത്തിയാകും. മെയ് നാലിനാണ് ഫലപ്രഖ്യാപനം നടത്തുക.</p>
<h3>ENGLISH SUMMARY</h3>
<p>The second phase of polling has begun in West Bengal. 1448 candidates are seeking votes from 142 constituencies in 7 districts. Long queues of voters are seen at many polling stations as early as 6 am today. The good turnout recorded in the first phase is expected to be recorded in this final phase as well.</p>
]]></content:encoded>
				</item>
							<item>
					<title>Flight Charges: വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുമോ? സർവീസുകൾ നിർത്തേണ്ടി വരുമെന്ന് കമ്പനികൾ; കേന്ദ്രത്തിന് കത്തയച്ചു</title>
					<link>https://www.malayalamtv9.com/india/flight-fuel-price-crisis-domestic-airlines-warn-of-possible-service-disruptions-demand-tax-cuts-2202584.html</link>
					<pubDate>Wed, 29 Apr 2026 08:25:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/flight-fuel-price-crisis-domestic-airlines-warn-of-possible-service-disruptions-demand-tax-cuts-2202584.html</guid>
					<description><![CDATA[<p>Flight Fuel Price Crisis: വിമാന ഇന്ധനത്തിന് വില കൂടുമ്പോൾ വിമാനക്കമ്പനികൾ ആ അധിക ബാധ്യത യാത്രക്കാരിലേക്ക് കൈമാറും. വിമാന ടിക്കറ്റുകൾക്ക് മേൽ ഫ്യുവൽ സർചാർജ് എന്ന പേരിൽ തുക വർധിപ്പിക്കാൻ സാധ്യതയുണ്ട്. നഷ്ടം ഒഴിവാക്കാൻ കമ്പനികൾ ലാഭകരമല്ലാത്ത റൂട്ടുകളിലെ സർവീസുകൾ റദ്ദാക്കിയേക്കാം. ചുരുക്കത്തിൽ, ഇന്ധനവിലയിലെ ചെറിയ വ്യത്യാസം പോലും സാധാരണക്കാരുടെ വിമാനയാത്രയെയും വിനോദസഞ്ചാര മേഖലയെയും വലിയ തോതിൽ ബാധിക്കുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Flight-fuel-price-hike.jpg" class="attachment-large size-large wp-post-image" alt="Flight Fuel Price Hike" /></figure><p><strong>മുംബൈ:</strong> ആഭ്യന്തര വിമാനക്കമ്പനികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് സൂചന. വിമാന ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ കമ്പനികൾ കേന്ദ്ര സർക്കാരിനോട് അടിയന്തര സഹായം അഭ്യർത്ഥിച്ചു. ഇന്ധനവില നിർണയത്തിൽ മാറ്റം വരുത്തണമെന്നും സാമ്പത്തിക പിന്തുണ നൽകണമെന്നുമാണ് കമ്പനികളുടെ ആവശ്യം. അല്ലാത്തപക്ഷം പ്രവർത്തനം തന്നെ സ്തംഭിക്കുന്ന സാഹചര്യമാണുള്ളതെന്ന് കമ്പനികൾ മുന്നറിയിപ്പ് നൽകുന്നു.</p>
<h3>പ്രതിസന്ധിക്ക് കാരണങ്ങൾ</h3>
<p>ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (F I A) വ്യോമയാന മന്ത്രാലയത്തിന് നൽകിയ കത്തിൽ പ്രതിസന്ധിയുടെ കാരണങ്ങൾ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾ ഇന്ധനവില വർധിക്കാൻ കാരണമായി. സംഘർഷങ്ങൾ കാരണം വിമാനങ്ങൾക്ക് കൂടുതൽ ദൂരം ചുറ്റി സഞ്ചരിക്കേണ്ടി വരുന്നത് പ്രവർത്തനച്ചെലവ് വർദ്ധിപ്പിച്ചിട്ടുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതും വിദേശത്ത് നിന്നുള്ള ഇന്ധന ഇടപാടുകളെ ബാധിച്ചതായാണ് വിലയിരുത്തൽ.</p>
<h3>പ്രധാന ആവശ്യങ്ങൾ</h3>
<p>വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളവും ഇന്ധനത്തിനായാണ് ചെലവാകുന്നത്. ഇത് മുൻകൂട്ടി കാണാൻ കഴിയാത്ത നഷ്ടങ്ങൾ ഉണ്ടാക്കുന്നു. ഇതിന് പരിഹാരമായി താഴെ പറയുന്ന ആവശ്യങ്ങളാണ് കമ്പനികൾ ഉന്നയിച്ചിട്ടുള്ളത്.</p>
<ul>
<li>നിലവിൽ വിമാന ഇന്ധനത്തിന് മേൽ ഈടാക്കുന്ന 11 ശതമാനം എക്സൈസ് തീരുവ താത്കാലികമായി ഒഴിവാക്കി നൽകണം.</li>
<li>ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏകീകൃത ഇന്ധനവില നിർണയ സംവിധാനം ഏർപ്പെടുത്തണം.</li>
<li>നിലവിലെ നഷ്ടം നികത്തി സുസ്ഥിരമായി മുന്നോട്ട് പോകാൻ സർക്കാർ ഇടപെടണം.</li>
</ul>
<h3>യാത്രക്കാരെ ബാധിക്കുമോ?</h3>
<p>കമ്പനികൾ നേരിടുന്ന ഈ അധികച്ചെലവ് വിമാന ടിക്കറ്റ് നിരക്കുകളിൽ വർധനയുണ്ടാക്കാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ സർക്കാർ ഈ വിഷയത്തിൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾ വിമാനയാത്രാ നിരക്കിനെ സംബന്ധിച്ച് നിർണ്ണായകമാകും. അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ സർവീസുകളുടെ എണ്ണം കുറയ്ക്കേണ്ടി വരുമെന്ന ആശങ്കയും വിമാനക്കമ്പനികൾ പങ്കുവെക്കുന്നു.</p>
<p><strong>Also Read – <a href="https://www.malayalamtv9.com/world/uae-withdraws-from-opec-reasons-behind-the-decision-and-impacts-2202516.html" target="_blank" rel="noopener">UAE exits OPEC: ഒപെക് വിട്ട് യുഎഇ; ആഗോള എണ്ണവിപണിയിൽ വൻ പ്രത്യാഘാതത്തിന് സാധ്യത</a></strong></p>
<h3>എന്താണ് വിമാന ഇന്ധനം ?</h3>
<p>വിമാനങ്ങളിലെ ജെറ്റ് എഞ്ചിനുകൾ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള മണ്ണെണ്ണ അടിസ്ഥാനമാക്കിയുള്ള ഇന്ധനമാണിത്. സാധാരണ വാഹനങ്ങളിൽ ഉപയോഗിക്കുന്ന പെട്രോളിനേക്കാളും ഡീസലിനേക്കാളും ശുദ്ധീകരിച്ചതും കഠിനമായ തണുപ്പിലും കട്ടപിടിക്കാത്തതുമായ സവിശേഷത ഇതിനുണ്ട്.</p>
<p>വിമാന ഇന്ധനത്തിന് വില കൂടുമ്പോൾ വിമാനക്കമ്പനികൾ ആ അധിക ബാധ്യത യാത്രക്കാരിലേക്ക് കൈമാറും. വിമാന ടിക്കറ്റുകൾക്ക് മേൽ ഫ്യുവൽ സർചാർജ് എന്ന പേരിൽ തുക വർധിപ്പിക്കാൻ സാധ്യതയുണ്ട്. നഷ്ടം ഒഴിവാക്കാൻ കമ്പനികൾ ലാഭകരമല്ലാത്ത റൂട്ടുകളിലെ സർവീസുകൾ റദ്ദാക്കിയേക്കാം. ചുരുക്കത്തിൽ, ഇന്ധനവിലയിലെ ചെറിയ വ്യത്യാസം പോലും സാധാരണക്കാരുടെ വിമാനയാത്രയെയും വിനോദസഞ്ചാര മേഖലയെയും വലിയ തോതിൽ ബാധിക്കുന്നു.</p>
<h3>വിമാനം വൈകിയാൽ നഷ്ടപരിഹാരം ലഭിക്കുമോ?</h3>
<p>വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ യാത്രക്കാർക്ക് നൽകേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA). വിമാനക്കമ്പനികളുടെ നിയന്ത്രണത്തിന് പുറത്തുള്ള കാരണങ്ങൾ കൊണ്ടാണ് തടസ്സമുണ്ടാകുന്നതെങ്കിൽ യാത്രക്കാർക്ക് പ്രത്യേക സാമ്പത്തിക നഷ്ടപരിഹാരത്തിന് അർഹതയുണ്ടാവില്ലെന്ന് അതോറിറ്റി വ്യക്തമാക്കി.</p>
<p>യാത്ര തുടരാൻ താൽപ്പര്യമില്ലാത്തവർക്ക് ടിക്കറ്റ് തുക പൂർണ്ണമായും തിരികെ നൽകാൻ കമ്പനികൾ ബാധ്യസ്ഥരാണ്. ഇത് പണമായോ, ബാങ്ക് ട്രാൻസ്ഫറായോ, ട്രാവൽ വൗച്ചറുകളായോ നൽകാം. വിമാനം റദ്ദാക്കപ്പെട്ടാൽ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള സൗകര്യം കമ്പനികൾ ഉറപ്പാക്കണം.</p>
<h3>English Summary</h3>
<p>Rising aviation turbine fuel prices and high excise duties have pushed Indian airlines toward a severe financial crisis, with operational costs surging by nearly 40%. This spike threatens to increase airfares for passengers through fuel surcharges and may lead to a reduction in domestic flight services</p>
]]></content:encoded>
				</item>
							<item>
					<title>Delhi Metro: ട്രാഫിക് കുരുക്കില്ലാതെ മെട്രോയിൽ കുതിക്കാം; ഡൽഹി മെട്രോ ഇനി ഹിൻഡൻ എയർപോർട്ടിലേക്കും</title>
					<link>https://www.malayalamtv9.com/india/ghaziabad-metro-expansion-new-metro-link-to-connect-hindon-airport-with-delhi-metro-network-2202518.html</link>
					<pubDate>Tue, 28 Apr 2026 22:15:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/ghaziabad-metro-expansion-new-metro-link-to-connect-hindon-airport-with-delhi-metro-network-2202518.html</guid>
					<description><![CDATA[<p>Hindon Civil Terminal Connectivity: പുതിയ മെട്രോ ലൈനിനായി ഡിപിആര്‍ തയ്യാറാക്കാൻ ഗാസിയാബാദ് വികസന അതോറിറ്റി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനോട് ആവശ്യപ്പെട്ടു. വൈശാലിയെ വടക്കുകിഴക്കൻ ഡൽഹിയിലെ ഗോകുൽപുരിയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പാത. ഹിൻഡൻ സിവിൽ ടെർമിനൽ വഴിയാകും ഈ പാത കടന്നുപോകുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Delhi-Metro-9.jpg" class="attachment-large size-large wp-post-image" alt="Delhi Metro" /></figure><p><strong>ന്യൂഡല്‍ഹി, 28-04-2026:</strong> 16 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ മെട്രോ ലൈനിനായി വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ ഗാസിയാബാദ് വികസന അതോറിറ്റി (ജിഡിഎ) ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനോട് (ഡിഎംആർസി) ആവശ്യപ്പെട്ടു. വൈശാലിയെ വടക്കുകിഴക്കൻ ഡൽഹിയിലെ ഗോകുൽപുരിയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പാത. ഡൽഹി-എൻസിആറിലെ രണ്ടാമത്തെ വിമാനത്താവളമായി നിലവിൽ പ്രവർത്തിക്കുന്ന ഹിൻഡൻ സിവിൽ ടെർമിനൽ വഴിയാകും ഈ പാത കടന്നുപോകുന്നത്. നിർദ്ദിഷ്ട ഇടനാഴിയിൽ ഏഴ് സ്റ്റേഷനുകൾ ഉണ്ടാകാനാണ് സാധ്യതയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സാഹിബാബാദ്, മോഹൻ നഗർ, പസുന്ദ, ഹിൻഡൺ സിവിൽ ടെർമിനൽ, ഗഗൻ വിഹാർ എന്നിവിടങ്ങളിലൂടെയാണ് ഈ പാത കടന്നുപോകുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.</p>
<p>കഴിഞ്ഞ വർഷം ജൂലൈയിൽ മെട്രോ വിപുലീകരണത്തിന്റെ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി ഡൽഹി-എൻസിആറിൽ 18 മെട്രോ പദ്ധതികൾ ഡി‌എം‌ആർ‌സി നിർദ്ദേശിച്ചിരുന്നെന്നും, അതില്‍ മൂന്നെണ്ണം ഗാസിയാബാദിലായിരുന്നുവെന്നും ജിഡിഎ അധികൃതര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ്‌ വൈശാലി-ഗോകുൽപുരി ഇടനാഴിക്കായി ഡിപിആർ തയ്യാറാക്കാൻ ആവശ്യപ്പെട്ടതെന്നും രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും ജിഡിഎ അധികൃതര്‍ വ്യക്തമാക്കി.</p>
<h3>ഹിന്‍ഡന്‍ എയര്‍പോര്‍ട്ട്‌</h3>
<p>പാത യാഥാർത്ഥ്യമാകുന്നതോടെ ഡൽഹി മെട്രോ ശൃംഖലയിൽ നിന്ന് ഹിന്‍ഡന്‍ എയർപോർട്ടിലേക്ക് നേരിട്ടുള്ള കണക്റ്റിവിറ്റി ലഭിക്കും. മെട്രോ, നമോ ഭാരത് റാപ്പിഡ് റെയിൽ, ഇന്ത്യൻ റെയിൽവേ എന്നിവയെ ഒന്നിപ്പിച്ചുകൊണ്ട് 4800 കോടി രൂപ ചിലവിൽ ഗാസിയാബാദിനെ ഒരു സംയോജിത ഗതാഗത ഹബ്ബായി മാറ്റുകയാണ് ലക്ഷ്യം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/delhi-metro-phase-4-update-new-corridors-coming-soon-elevated-roads-to-boost-connectivity-2199146.html">Delhi Metro: ഡല്‍ഹിയുടെ യാത്രാക്ലേശം തീരും; കൂടുതല്‍ മെട്രോ പാതകള്‍ യാഥാര്‍ത്ഥ്യമാകുന്നു</a></strong></p>
<h3>അഞ്ചാം ഘട്ട പ്ലാൻ</h3>
<p>ഡിഎംആർസിയുടെ പ്രാഥമിക അഞ്ചാം ഘട്ട പ്ലാൻ പ്രകാരം, പിങ്ക് ലൈനിലെ ഗോകുൽപുരിയെ റെഡ് ലൈനിലെ അർത്ഥലയുമായി ഹിൻഡൻ സിവിൽ ടെർമിനൽ വഴി ബന്ധിപ്പിക്കുന്ന 12-13 കിലോമീറ്റർ ഇടനാഴിയാണ് ആദ്യം നിർദ്ദേശിച്ചിരുന്നത്. ഇന്ദിരാപുരം, വസുന്ധര, വൈശാലി എന്നിവിടങ്ങളിലെ അഞ്ച് ലക്ഷത്തിലധികം വരുന്ന ജനങ്ങള്‍ക്ക്‌ മെച്ചപ്പെട്ട യാത്രാ സൗകര്യം ഒരുക്കുന്നതിനായി ഈ ഇടനാഴി കൂടുതൽ നീട്ടാൻ ജിഡിഎ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.</p>
<p>കൂടാതെ നഗരത്തിൽ മറ്റ് രണ്ട് മെട്രോ ഇടനാഴികൾ കൂടി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. റെഡ് ലൈനിലെ ഷഹീദ് സ്ഥല് ന്യൂ ബസ് അഡ്ഡയിൽ നിന്ന് ഗാസിയാബാദ് റെയിൽവേ സ്റ്റേഷനിലേക്കുള്ള മൂന്ന് കിലോമീറ്റർ നീളുന്ന പാത, അഞ്ച് കിലോമീറ്റർ നീളമുള്ള നോയിഡ ഇലക്ട്രോണിക് സിറ്റി-സാഹിബാബാദ് ലിങ്ക് എന്നിവയാണ് പുതിയ ഇടനാഴികള്‍.</p>
<h3>7,500 കോടി രൂപ ചെലവ്</h3>
<p>ഈ മൂന്ന് ഇടനാഴികൾ കൂടി യാഥാർത്ഥ്യമാകുന്നതോടെ മെട്രോ ശൃംഖലയിലേക്ക് ഏകദേശം 25 കിലോമീറ്റർ കൂടി കൂട്ടിച്ചേർക്കപ്പെടുമെന്നതാണ് പ്രത്യേകത. കിലോമീറ്ററിന് 300 കോടി രൂപയുടെ നിർമ്മാണ ചെലവ് കണക്കാക്കിയാൽ 7,500 കോടി രൂപ ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്. 1,873 കോടി രൂപയുടെ ഡിപിആർ തയ്യാറാക്കിയിരുന്നെങ്കിലും ഫണ്ടിന്റെ കുറവ് കാരണം 2018 മുതൽ നോയിഡ ഇലക്ട്രോണിക് സിറ്റി-സാഹിബാബാദ് ഇടനാഴി മുടങ്ങിക്കിടക്കുകയായിരുന്നു. നഗരത്തിലെ മെട്രോ പദ്ധതികൾക്കായി 16-ാം ധനകാര്യ കമ്മീഷന് കീഴിൽ 2,441 കോടി രൂപ ജി.ഡി.എ നേരത്തെ ആവശ്യപ്പെട്ടിരുന്നു.</p>
<h3>English Summary</h3>
<p>The Ghaziabad Development Authority has asked the Delhi Metro Rail Corporation to plan a new 16-kilometer metro line. This route will connect the Vaishali station on the Blue Line to Gokulpuri in Northeast Delhi. The project is expected to include seven stations. It will also provide important transit links to the Hindon Civil Terminal.</p>
]]></content:encoded>
				</item>
							<item>
					<title>Heatwave Alert: ഇനിയും ഉഷ്ണതരംഗം ശക്തമാകും, ഏപ്രിൽ-ജൂൺ മാസങ്ങളിൽ ജാഗ്രത വേണം, മുന്നൊരുക്കങ്ങളുമായി കേന്ദ്രം</title>
					<link>https://www.malayalamtv9.com/india/india-heatwave-alert-centre-directs-states-to-set-up-dedicated-heat-stroke-management-units-2202495.html</link>
					<pubDate>Tue, 28 Apr 2026 18:18:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/india-heatwave-alert-centre-directs-states-to-set-up-dedicated-heat-stroke-management-units-2202495.html</guid>
					<description><![CDATA[<p>Health Ministry Guidelines for heatwave management: ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം കിഴക്ക്, മധ്യ, വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും തെക്കുകിഴക്കൻ ഉപദ്വീപിലും ഇത്തവണ ഉഷ്ണതരംഗം കടുക്കും. ഒഡീഷ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നീ തീരദേശ സംസ്ഥാനങ്ങൾ. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/heat-wave-2-1.jpg" class="attachment-large size-large wp-post-image" alt="Heat Wave (2)" /></figure><p><strong>ന്യൂഡൽഹി:</strong> രാജ്യത്ത് ഇത്തവണ സാധാരണയേക്കാൾ കടുത്ത ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (IMD) മുന്നറിയിപ്പിനെത്തുടർന്ന് കനത്ത ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ഉഷ്ണതരംഗം നേരിടാൻ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക 'ഹീറ്റ് സ്ട്രോക്ക് മാനേജ്‌മെന്റ് യൂണിറ്റുകൾ' സജ്ജമാക്കാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ നിർദ്ദേശം നൽകി.</p>
<h3>ഐഎംഡി മുന്നറിയിപ്പ്</h3>
<p>ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം കിഴക്ക്, മധ്യ, വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും തെക്കുകിഴക്കൻ ഉപദ്വീപിലും ഇത്തവണ ഉഷ്ണതരംഗം കടുക്കും. ഒഡീഷ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നീ തീരദേശ സംസ്ഥാനങ്ങൾ. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്.</p>
<h3>സംസ്ഥാനങ്ങൾക്കുള്ള പ്രധാന നിർദ്ദേശങ്ങൾ</h3>
<p>ഉഷ്ണതരംഗവും സൂര്യാതപവും മൂലമുള്ള മരണങ്ങൾ ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ കേന്ദ്രം ആവശ്യപ്പെട്ടു. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹീറ്റ് സ്ട്രോക്ക് ബാധിച്ചവർക്കായി പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുക. അടിയന്തര ഘട്ടങ്ങളിൽ രോഗികളെ മാറ്റുന്നതിനായി ആംബുലൻസുകൾ പൂർണ്ണ സജ്ജമായിരിക്കണം. സൂര്യാതപ കേസുകൾ ഇന്റഗ്രേറ്റഡ് ഹെൽത്ത് ഇൻഫർമേഷൻ പ്ലാറ്റ്‌ഫോമിൽ (IHIP) തത്സമയം റിപ്പോർട്ട് ചെയ്യണം. ചൂടിനെക്കുറിച്ചുള്ള കാലാവസ്ഥാ വിവരങ്ങളും മുൻകരുതൽ നിർദ്ദേശങ്ങളും കൃത്യസമയത്ത് പൊതുജനങ്ങളിലേക്ക് എത്തിക്കണം.</p>
<p><strong>Also Read – <a href="https://www.malayalamtv9.com/kerala/kerala-weather-update-today-imd-issues-rain-alert-and-thunderstorm-warning-for-multiple-districts-on-april-27-2202090.html" target="_blank" rel="noopener">കൊടുംചൂടിന് ആശ്വാസമായി വേനൽ മഴ, ശ്രദ്ധിക്കേണ്ടത് ഈ ജില്ലക്കാർ, ഇന്നത്തെ കാലാവസ്ഥ</a></strong></p>
<p>കടുത്ത വേനൽക്കാലത്ത് രോഗബാധയും മരണനിരക്കും കുറയ്ക്കാൻ മുൻകൂട്ടിയുള്ള ആസൂത്രണവും ഏകോപനവും അത്യാവശ്യമാണെന്ന് ആരോഗ്യ സെക്രട്ടറി ചൂണ്ടിക്കാട്ടി. അധികൃതർ തയ്യാറെടുപ്പുകൾ വിലയിരുത്തണമെന്നും മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കേന്ദ്രം കർശന നിർദ്ദേശം നൽകി.</p>
<h3>കേരളവും ചുട്ടുപൊള്ളുന്നു</h3>
<p>കേരളത്തിലും വേനൽച്ചൂട് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. യഥാർത്ഥ താപനിലയേക്കാൾ ശരീരത്തിന് അനുഭവപ്പെടുന്ന ചൂട് പല ജില്ലകളിലും 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തിയത് വൻ ആരോഗ്യ ഭീഷണിയായി മാറുകയാണ്. പാലക്കാട് ജില്ലയെ കടുത്ത ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ റെഡ് സോൺ ആയി പ്രഖ്യാപിച്ചു.</p>
<p>യഥാർത്ഥ താപനിലയും അന്തരീക്ഷത്തിലെ ഈർപ്പവും ചേരുമ്പോൾ ശരീരത്തിന് അനുഭവപ്പെടുന്ന ചൂടിനെയാണ് ഹീറ്റ് ഇൻഡക്സ് എന്ന് പറയുന്നത്. കേരളത്തിലെ തീരദേശ ജില്ലകളിൽ ഉയർന്ന ഈർപ്പം ഉള്ളതിനാൽ, താപനില 37-39°C ആണെങ്കിൽ പോലും അനുഭവപ്പെടുന്ന ചൂട് 45°C-ന് മുകളിലാണ്. ഇത് വിയർപ്പ് ആവിയാകുന്നത് തടയുന്നതിനാൽ ശരീരം തണുപ്പിക്കാൻ കഴിയാതെ വരികയും സൂര്യാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പസിഫിക് സമുദ്രത്തിലെ താപനില വർധന ആഗോളതലത്തിൽ കാലാവസ്ഥയെ മാറ്റിമറിക്കുന്നത് കേരളത്തെയും ബാധിക്കുന്നു. ഇത് എൽനിനോ പ്രഭാവത്തിനു കാരണമാകുന്നു.</p>
<p>സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത് പാലക്കാട്ടാണ്. നിലവിൽ 41.2°C ആണ് ജില്ലയിലെ ചൂട്. 2016-ലെ എൽനിനോ സമയത്ത് രേഖപ്പെടുത്തിയ 41.9°C എന്ന സർവ്വകാല റെക്കോർഡിന് തൊട്ടരികിലാണ് ഇപ്പോൾ പാലക്കാട്. തൃശൂർ, കൊല്ലം, പത്തനംതിട്ട ജില്ലകളിലും താപനില 40°C കടക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.</p>
<h3>English Summary</h3>
<p>As India prepares for an above-normal heatwave season from April to June 2026, the Union Health Ministry has issued an urgent directive to all States and Union Territories. Following warnings from the India Meteorological Department (IMD), the government has mandated the immediate setup of dedicated Heat Stroke Management Units in health facilities nationwide.</p>
]]></content:encoded>
				</item>
							<item>
					<title>Bengaluru Train: ബെംഗളൂരു ട്രെയിനുകള്‍ക്ക് ഓഗസ്റ്റ് 4 വരെ നിയന്ത്രണം; ചിലത് റദ്ദാക്കി</title>
					<link>https://www.malayalamtv9.com/india/bengaluru-ksr-station-yard-work-trains-cancelled-and-services-revised-from-june-16-to-august-4-2202414.html</link>
					<pubDate>Tue, 28 Apr 2026 11:25:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/bengaluru-ksr-station-yard-work-trains-cancelled-and-services-revised-from-june-16-to-august-4-2202414.html</guid>
					<description><![CDATA[<p>Bengaluru–Mysuru Train Services Hit: കെഎസ്ആര്‍ ബെംഗളൂരു റെയില്‍വേ സ്റ്റേഷനിലെ യാര്‍ഡ് ജോലികള്‍ നടക്കുന്ന ജൂണ്‍ പകുതി മുതല്‍ ഓഗസ്റ്റ് ആദ്യം വരെയാണ്. അതിനാല്‍ ഇതേകാലയളവില്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റമുണ്ടാകും. എക്‌സ്പ്രസ്, പാസഞ്ചര്‍, മെമു ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ട്രെയിനുകളുടെയും സര്‍വീസിലാണ് ഈ മാറ്റം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Bengaluru-Train-Disruptions-1.jpg" class="attachment-large size-large wp-post-image" alt="Bengaluru Train Disruptions (1)" /></figure><p><strong>ബെംഗളൂരു:</strong> ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. ബെംഗളൂരുവിലേക്ക് പോകുന്ന വിവിധ ട്രെയിനുകളുടെ സര്‍വീസില്‍ മാറ്റം സംഭവിക്കാന്‍ പോകുന്നു. കെഎസ്ആര്‍ ബെംഗളൂരു റെയില്‍വേ സ്‌റ്റേഷനിലെ യാര്‍ഡ് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സര്‍വീസുകളില്‍ മാറ്റം വരുന്നത്. ഇതേതുടര്‍ന്ന് ബെംഗളൂരുവില്‍ നിന്ന് ഒന്നിലധികം നഗരങ്ങളിലേക്കുള്ള ട്രെയിന്‍ സര്‍വീസില്‍ മാറ്റമുണ്ടാകും.</p>
<h3>ബെംഗളൂരു ട്രെയിനുകള്‍ക്ക് നിയന്ത്രണം</h3>
<p>കെഎസ്ആര്‍ ബെംഗളൂരു റെയില്‍വേ സ്റ്റേഷനിലെ യാര്‍ഡ് ജോലികള്‍ നടക്കുന്ന ജൂണ്‍ പകുതി മുതല്‍ ഓഗസ്റ്റ് ആദ്യം വരെയാണ്. അതിനാല്‍ ഇതേകാലയളവില്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റമുണ്ടാകും. എക്‌സ്പ്രസ്, പാസഞ്ചര്‍, മെമു ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ട്രെയിനുകളുടെയും സര്‍വീസിലാണ് ഈ മാറ്റം. നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാര്‍ ക്രമീകരണങ്ങള്‍ സ്വീകരിക്കണമെന്ന് റെയില്‍വേ ആവശ്യപ്പെടുന്നു.</p>
<p>ജൂണ്‍ 16 മുതല്‍ ഓഗസ്റ്റ് നാല് വരെയാണ് സ്‌റ്റേഷനില്‍ നിര്‍മാണ ജോലികള്‍ നടക്കുന്നത്. ഈ ജോലികള്‍ ബെംഗളൂരുവിനും മൈസൂരുവിനും ഇടയില്‍ യാത്ര ചെയ്യുന്നവരെയാണ് കൂടുതലായി ബാധിക്കുക എന്ന് വെസ്‌റ്റേണ്‍ റെയില്‍വേ അറിയിച്ചു. ഈ സ്‌ട്രെച്ചിലെ അഞ്ച് ഹ്രസ്വദൂര ട്രെയിന്‍ സര്‍വീസുകള്‍ 49 ദിവസത്തേക്ക് പൂര്‍ണമായും റദ്ദാക്കുന്നതാണ്.</p>
<h3>ഏതെല്ലാം ട്രെയിന്‍ സര്‍വീസുകള്‍ മാറും?</h3>
<p>ബെംഗളൂരു-മൈസൂരു പാസഞ്ചര്‍ സര്‍വീസ്, മൈസൂരു അര്‍സികെരെ പാസഞ്ചര്‍, ബെംഗളൂരു-ചാമരാജ്‌പേട്ട മെമു സര്‍വീസ് എന്നീ ട്രെയിനുകള്‍ ജൂണ്‍ 17 മുതല്‍ ഓഗസ്റ്റ് നാല് വരെയുള്ള 49 ദിവസത്തേക്ക് സര്‍വീസ് നടത്തുന്നതല്ല.</p>
<p>കെഎസ്ആര്‍ ബെംഗളൂരു സ്‌റ്റേഷന്‍ വഴിയുള്ള 40 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുന്നതാണ്. ഏഴ് ദിവസത്തേക്ക് ചന്നപട്ടണ-കെഎസ്ആര്‍ ബെംഗളൂരു മെമു ഉണ്ടായിരിക്കുന്നതല്ല. ബെംഗളൂരു-അശോകപുരം ട്രെയിന്‍ അഞ്ച് ദിവസത്തേക്കും സര്‍വീസ് നിര്‍ത്തിവെക്കും. അശോകപുരം-ബെംഗളൂരു എക്‌സ്പ്രസ് ട്രെയിന്‍ ഓഗസ്റ്റ് 1 മുതല്‍ 3 വരെ മൂന്ന് ദിവസത്തേക്ക് സര്‍വീസ് നടത്തില്ല.</p>
<h3>സര്‍വീസുകളില്‍ മാറ്റം</h3>
<p>അഞ്ച് ട്രെയിന്‍ സര്‍വീസുകളാണ് ഇക്കാലയളവില്‍ പൂര്‍ണമായി റദ്ദാക്കിയിരിക്കുന്നത്. ഏഴ് ട്രെയിന്‍ സര്‍വീസുകള്‍ മറ്റ് സ്റ്റേഷനുകളില്‍ വെച്ച് അവസാനിപ്പിക്കുന്നതുമാണ്. ട്രെയിന്‍ നമ്പര്‍ 06526 അശോകപുരം-കെഎസ്ആര്‍ ബെംഗളൂരു മെമു ജൂണ്‍ 16നും ഓഗസ്റ്റ് മൂന്നിനും ഇടയില്‍ 49 ദിവസത്തേക്ക് കെങ്കേരിയില്‍ വെച്ച് സര്‍വീസ് അവസാനിപ്പിക്കും. ഈ ട്രെയിനില്‍ ദിനംപ്രതി യാത്ര ചെയ്യുന്നത് ആയിരക്കണക്കിന് ആളുകളാണ്. അതിനാല്‍ തന്നെ ജോലി, വിദ്യാഭ്യാസം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് സര്‍വീസില്‍ വരുത്തുന്ന മാറ്റം തിരിച്ചടിയാകും.</p>
<p>ട്രെയിന്‍ നമ്പര്‍ 66591 കെഎസ്ആര്‍ ബെംഗളൂരു-കോലാര്‍ മെമു ട്രെയിന്‍ ബെംഗളൂരു കന്റോണ്‍മെന്റില്‍ സര്‍വീസ് അവസാനിപ്പിക്കും. ചിക്കബെല്ലാപൂര്‍ വഴി സര്‍വീസ് നടത്തുന്ന മെമു ട്രെയിന്‍ 48 ദിവസം വരെ കെഎസ്ആര്‍ ബെംഗളൂരുവില്‍ എത്തില്ല.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/bengaluru-namma-metro-yellow-line-gets-10th-train-waiting-ttime-drops-big-relief-for-passengers-2202367.html" target="_blank" rel="noopener">Namma Metro: ഇടവേളകളില്ലാതെ ട്രെയിനെത്തും; നമ്മ മെട്രോ യെല്ലോ ലൈനിലെത്തി മറ്റൊരു കൊമ്പന്‍</a></strong></p>
<p>ട്രെയിന്‍ നമ്പര്‍ 16593-16594 കെഎസ്ആര്‍ ബെംഗളൂരു-ഹസൂര്‍ സാഹിബ് നന്ദേഡ് എക്‌സ്പ്രസ് ജൂണ്‍ 17നും ഓഗസ്റ്റ് നാലിനും ഇടയില്‍ 49 ദിവസത്തേക്ക് യെലഹങ്കയില്‍ യാത്ര അവസാനിപ്പിക്കും. ഇവിടെ നിന്ന് തന്നെയായിരിക്കും സര്‍വീസ് തുടങ്ങുന്നതും. മറ്റുള്ള 36 ട്രെയിന്‍ സര്‍വീസുകളുടെ സ്റ്റോപ്പുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.</p>
<p>ബെംഗളൂരുവില്‍ നിന്നും ബെംഗളൂരുവിലേക്കും യാത്ര നടത്തുന്നവര്‍ക്ക് റെയില്‍ പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി യാത്ര ആസൂത്രണം ചെയ്യേണ്ടതാണ്. റെയില്‍വേ സ്റ്റേഷനുകളില്‍ നടക്കുന്ന അറ്റക്കുറ്റപ്പണികളുടെ ഭാഗമായി ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകുന്നതാണ്. മൈസൂരുവിലേക്ക് യാത്ര നടത്തുന്നവരെയാണ് പുതുക്കിയ മാറ്റങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത്. ജൂണ്‍ മാസം മുതല്‍ തുടങ്ങുന്ന നിയന്ത്രണം, ജൂലൈയില്‍ പൂര്‍ണമായും ഓഗസ്റ്റിന്റെ തുടക്കത്തിലുമുണ്ടാകും.</p>
<p><strong>English Summary</strong></p>
<section class="text-token-text-primary w-full focus:outline-none [--shadow-height:45px] has-data-writing-block:pointer-events-none has-data-writing-block:-mt-(--shadow-height) has-data-writing-block:pt-(--shadow-height) [&amp;:has([data-writing-block])&gt;*]:pointer-events-auto [content-visibility:auto] supports-[content-visibility:auto]:[contain-intrinsic-size:auto_100lvh] R6Vx5W_threadScrollVars scroll-mb-[calc(var(--scroll-root-safe-area-inset-bottom,0px)+var(--thread-response-height))] scroll-mt-[calc(var(--header-height)+min(200px,max(70px,20svh)))]" dir="auto" data-turn-id="request-WEB:13bf9db1-41ea-4940-9c5a-48f1e6e33905-29" data-testid="conversation-turn-60" data-scroll-anchor="false" data-turn="assistant">
<div class="text-base my-auto mx-auto pb-10 [--thread-content-margin:var(--thread-content-margin-xs,calc(var(--spacing)*4))] @w-sm/main:[--thread-content-margin:var(--thread-content-margin-sm,calc(var(--spacing)*6))] @w-lg/main:[--thread-content-margin:var(--thread-content-margin-lg,calc(var(--spacing)*16))] px-(--thread-content-margin)">
<div class="[--thread-content-max-width:40rem] @w-lg/main:[--thread-content-max-width:48rem] mx-auto max-w-(--thread-content-max-width) flex-1 group/turn-messages focus-visible:outline-hidden relative flex w-full min-w-0 flex-col agent-turn">
<div class="flex max-w-full flex-col gap-4 grow">
<div class="min-h-8 text-message relative flex w-full flex-col items-end gap-2 text-start break-words whitespace-normal outline-none keyboard-focused:focus-ring [.text-message+&amp;]:mt-1" dir="auto" tabindex="0" data-message-author-role="assistant" data-message-id="0020999c-e1e4-4eb7-a30a-3f47fc901dff" data-message-model-slug="gpt-5-3" data-turn-start-message="true">
<div class="flex w-full flex-col gap-1 empty:hidden">
<div class="markdown prose dark:prose-invert w-full wrap-break-word light markdown-new-styling">
<p data-start="0" data-end="311" data-is-last-node="" data-is-only-node="">Train services at Bengaluru’s KSR railway station will face major disruptions due to ongoing yard work. Several trains will be cancelled, while others will be rescheduled or diverted between June 16 and August 4. Passengers are advised to check updated timings and service changes before planning their journey.</p>
</div>
</div>
</div>
</div>
</div>
</div>
</section>
]]></content:encoded>
				</item>
							<item>
					<title>Namma Metro: ഇടവേളകളില്ലാതെ ട്രെയിനെത്തും; നമ്മ മെട്രോ യെല്ലോ ലൈനിലെത്തി മറ്റൊരു കൊമ്പന്‍</title>
					<link>https://www.malayalamtv9.com/photo-gallery/bengaluru-namma-metro-yellow-line-gets-10th-train-waiting-ttime-drops-big-relief-for-passengers-2202367.html</link>
					<pubDate>Tue, 28 Apr 2026 08:11:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/bengaluru-namma-metro-yellow-line-gets-10th-train-waiting-ttime-drops-big-relief-for-passengers-2202367.html</guid>
					<description><![CDATA[<p>Waiting Time Reduced on Bengaluru Metro Yellow Line: നമ്മ മെട്രോയുടെ യെല്ലോ ലൈനിലെ യാത്ര എളുപ്പമുള്ളതാക്കാന്‍ മറ്റൊരു ട്രെയിന്‍ കൂടി എത്തിയിരിക്കുകയാണെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) അറിയിച്ചു. ഹെബ്ബഗോഡി ഡിപ്പോയില്‍ ട്രെയിനിന്റെ ആറ് കോച്ചുകളും എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഇവയും സര്‍വീസ് ആരംഭിക്കുന്നതോടെ മെട്രോ യാത്ര മിനിറ്റുകള്‍ക്കുള്ളിലായി മാറും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Namma-Metro-10-4.jpg" class="attachment-large size-large wp-post-image" alt="Namma Metro (10)" /></figure><p>
		<style type="text/css">
			#gallery-1 {
				margin: auto;
			}
			#gallery-1 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-1 img {
				border: 2px solid #cfcfcf;
			}
			#gallery-1 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-1' class='gallery galleryid-2202367 gallery-columns-3 gallery-size-full'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Namma-Metro-12-1.jpg" class="attachment-full size-full" alt="Namma Metro (12)" aria-describedby="gallery-1-2202368" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Namma-Metro-12-1.jpg 1280w, https://images.malayalamtv9.com/uploads/2026/04/Namma-Metro-12-1-300x169.jpg 300w, https://images.malayalamtv9.com/uploads/2026/04/Namma-Metro-12-1-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/04/Namma-Metro-12-1-768x432.jpg 768w, https://images.malayalamtv9.com/uploads/2026/04/Namma-Metro-12-1-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2202368'>
				ബെംഗളൂരുവിലെ ഗതാഗതം കൂടുതല്‍ സുഖകരവും എളുപ്പമുള്ളതുമാക്കി മാറ്റാന്‍ സഹായിക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് നമ്മ മെട്രോ. അതിവേഗ യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ എത്തിയ നമ്മ മെട്രോ ട്രെയിനുകള്‍ ഇപ്പോള്‍ ബെംഗളൂരു നിവാസികളുടെ ജീവന്റെ തുടിപ്പ് കൂടിയാണ്. നഗരത്തിന്റെ എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിച്ച് നടത്തുന്ന മെട്രോ സര്‍വീസുകള്‍ വളരെ എളുപ്പത്തിലുള്ള കണക്ടിവിറ്റി സാധ്യമാക്കുന്നു. (Image Credit Source: PTI)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Namma-Metro-11-3.jpg" class="attachment-full size-full" alt="Namma Metro (11)" aria-describedby="gallery-1-2202369" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Namma-Metro-11-3.jpg 1280w, https://images.malayalamtv9.com/uploads/2026/04/Namma-Metro-11-3-300x169.jpg 300w, https://images.malayalamtv9.com/uploads/2026/04/Namma-Metro-11-3-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/04/Namma-Metro-11-3-768x432.jpg 768w, https://images.malayalamtv9.com/uploads/2026/04/Namma-Metro-11-3-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2202369'>
				നമ്മ മെട്രോയുടെ യെല്ലോ ലൈനിലെ യാത്ര എളുപ്പമുള്ളതാക്കാന്‍ മറ്റൊരു ട്രെയിന്‍ കൂടി എത്തിയിരിക്കുകയാണെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) അറിയിച്ചു. ഹെബ്ബഗോഡി ഡിപ്പോയില്‍ ട്രെയിനിന്റെ ആറ് കോച്ചുകളും എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഇവയും സര്‍വീസ് ആരംഭിക്കുന്നതോടെ മെട്രോ യാത്ര മിനിറ്റുകള്‍ക്കുള്ളിലായി മാറും. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Namma-Metro-10-3.jpg" class="attachment-full size-full" alt="Namma Metro (10)" aria-describedby="gallery-1-2202370" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Namma-Metro-10-3.jpg 1280w, https://images.malayalamtv9.com/uploads/2026/04/Namma-Metro-10-3-300x169.jpg 300w, https://images.malayalamtv9.com/uploads/2026/04/Namma-Metro-10-3-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/04/Namma-Metro-10-3-768x432.jpg 768w, https://images.malayalamtv9.com/uploads/2026/04/Namma-Metro-10-3-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2202370'>
				ക്ലപ്പിങ്, ഗാംഗ്‌വേ ഫിറ്റ്‌മെന്റ് തുടങ്ങിയവ പൂര്‍ത്തിയാക്കിയ ശേഷം, കൂടുതല്‍ പരിശോധനകള്‍ക്കായി ട്രെയിന്‍ സെറ്റ് ഇന്‍സ്‌പെക്ഷന്‍ ബേ ലൈനിലേക്ക് മാറ്റുമെന്ന് ബിഎംആര്‍സിഎല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സര്‍വീസിനായി ഇറക്കും മുമ്പ് ട്രെയിന്‍ പ്രധാന പാതയില്‍ ഏകദേശം 750 കിലോമീറ്ററെങ്കിലും ട്രയല്‍ റണ്‍ നടത്തണമെന്നാണ്. 


				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Namma-Metro-8-2.jpg" class="attachment-full size-full" alt="Namma Metro (8)" aria-describedby="gallery-1-2202372" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Namma-Metro-8-2.jpg 1280w, https://images.malayalamtv9.com/uploads/2026/04/Namma-Metro-8-2-300x169.jpg 300w, https://images.malayalamtv9.com/uploads/2026/04/Namma-Metro-8-2-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/04/Namma-Metro-8-2-768x432.jpg 768w, https://images.malayalamtv9.com/uploads/2026/04/Namma-Metro-8-2-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2202372'>
				മെയ് അവസാനത്തോടെ ട്രയല്‍ റണ്‍ ആരംഭിക്കുമെന്നാണ് വിവരം. ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡില്‍ നിന്ന് നേരത്തെ എത്തിയ ഒന്‍പതാമത്തെ ട്രെയിന്‍ പരീക്ഷണ ഓട്ടങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. മെയ് ആദ്യത്തോടെ ഈ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം. ഇതോടെ യെല്ലോ ലൈനിലെ ആകെ ട്രെയിനുകളുടെ എണ്ണം ഒന്‍പതാകും. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Namma-Metro-7.jpg" class="attachment-full size-full" alt="Namma Metro (7)" aria-describedby="gallery-1-2202373" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Namma-Metro-7.jpg 1280w, https://images.malayalamtv9.com/uploads/2026/04/Namma-Metro-7-300x169.jpg 300w, https://images.malayalamtv9.com/uploads/2026/04/Namma-Metro-7-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/04/Namma-Metro-7-768x432.jpg 768w, https://images.malayalamtv9.com/uploads/2026/04/Namma-Metro-7-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2202373'>
				പത്ത് ട്രെയിനുകളും സര്‍വീസ് ആരംഭിക്കുന്നതോടെ ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര മെട്രോ ലൈനില്‍ തിരക്കേറിയ സമയങ്ങളില്‍ ട്രെയിനുകള്‍ക്കായി കൂടുതല്‍ സമയം കാത്തിരിക്കേണ്ടതായി വരില്ല. 19.75 കിലോമീറ്ററാണ് ഈ പാതയുടെ ആകെ നീളം. പത്ത് ട്രെയിനുകളും ഓടിത്തുടങ്ങുമ്പോള്‍ കാത്തിരിപ്പ് സമയം 6-7 മിനിറ്റായിരിക്കും. എന്നാല്‍ അടിയന്തര സാഹചര്യങ്ങള്‍ക്കായി ഒരു ട്രെയിന്‍ മാറ്റിവെക്കുമെന്ന് ബിഎംആര്‍സിഎല്‍ പറയുന്നു. 


				</dd></dl>
			<br style='clear: both' />
		</div>
</p>
<h3></h3>
<p>&nbsp;</p>
<pre id="tw-target-text" class="tw-data-text tw-text-large tw-ta" dir="ltr" tabindex="-1" role="text" data-placeholder="Translation" data-ved="2ahUKEwjM-Lf9r4-UAxV0SGcHHXNFKuwQ3ewLegQIDBAV" aria-label="Translated text: The tenth train has arrived in Bengaluru. The yellow line of Namma Metro. This will help reduce the waiting time for passengers, from the date of commencement of train service, passengers will have to wait for the train for just 6 minutes."></pre>
]]></content:encoded>
				</item>
							<item>
					<title>Railway News Kerala: മലബാറിലൂടെ ചെന്നൈയിലേക്ക് ഒരു സ്പെഷ്യൽ ട്രെയിൻ കൂടി; സ്റ്റോപ്പുകളും സമയക്രമവും ഇതാ</title>
					<link>https://www.malayalamtv9.com/india/southern-railway-to-operate-mangaluru-chennai-special-express-starting-may-4-stop-and-timing-details-2202313.html</link>
					<pubDate>Mon, 27 Apr 2026 20:32:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/southern-railway-to-operate-mangaluru-chennai-special-express-starting-may-4-stop-and-timing-details-2202313.html</guid>
					<description><![CDATA[<p>Southern Railway to Operate Mangaluru-Chennai Special Express : കേരളത്തിലെ മലബാർ മേഖലയിലുള്ള യാത്രക്കാർക്ക് പ്രയോജനകരമാകുന്ന രീതിയിൽ കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഈ സ്പെഷ്യൽ ട്രെയിനിന് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. വേനലവധി കഴിഞ്ഞ് തിരിച്ചെത്തുന്നവർക്കും മംഗളൂരു-ചെന്നൈ റൂട്ടിൽ സ്ഥിരം യാത്ര ചെയ്യുന്നവർക്കും ഈ പുതിയ സർവീസ് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Summer-heatwave-alert-2.jpg" class="attachment-large size-large wp-post-image" alt="Southern Railway to Operate Mangaluru-Chennai Special Express" /></figure><p><strong>തിരുവനന്തപുരം:</strong> വേനൽക്കാലത്തെ കടുത്ത യാത്രാ തിരക്കിന് പരിഹാരമായി മംഗളൂരു സെൻട്രൽ - ചെന്നൈ എഗ്മൂർ റൂട്ടിൽ പുതിയ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ സർവീസ് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ യാത്രക്കാർക്ക് ഏറെ ഗുണകരമാകുന്ന ഈ സർവീസ് മെയ് ആദ്യവാരം മുതൽ ജൂൺ പകുതി വരെയാണ് ലഭ്യമാകുക. മംഗളൂരുവിൽ നിന്നുള്ള സർവീസ് മെയ് 4 മുതൽ ജൂൺ 8 വരെയുള്ള തിങ്കളാഴ്ചകളിൽ നടക്കും. വൈകീട്ട് 4 മണിക്ക് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടുന്ന 06125 സ്പെഷ്യൽ ട്രെയിൻ പിറ്റേന്ന് രാവിലെ 10.55-ന് ചെന്നൈ എഗ്മൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. ചെന്നൈയിൽ നിന്നുള്ള മടക്കയാത്ര മെയ് 5 മുതൽ ജൂൺ 9 വരെയുള്ള ചൊവ്വാഴ്ചകളിലാണ് ക്രമീകരിച്ചിരിക്കുന്നത്. പകൽ 2 മണിക്ക് എഗ്മൂറിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ തൊട്ടടുത്ത ദിവസം രാവിലെ 7 മണിയോടെ മംഗളൂരു സെൻട്രലിൽ യാത്ര അവസാനിപ്പിക്കും.</p>
<h3>21 കോച്ചുകളുള്ള പ്രത്യേക തീവണ്ടി സർവീസ്</h3>
<p>മൊത്തം 21 കോച്ചുകളുമായാണ് ഈ പ്രത്യേക തീവണ്ടി സർവീസ് നടത്തുന്നത്. ഇതിൽ രണ്ട് എസി ടു ടയർ കോച്ചുകളും എട്ട് എസി ത്രീ ടയർ കോച്ചുകളും ഉൾപ്പെടുന്നു. കൂടാതെ ആറ് സ്ലീപ്പർ കോച്ചുകളും നാല് ജനറൽ കോച്ചുകളും ഒരു ഭിന്നശേഷി സൗഹൃദ കോച്ചും ട്രെയിനിലുണ്ടാകും. കേരളത്തിലെ മലബാർ മേഖലയിലുള്ള യാത്രക്കാർക്ക് പ്രയോജനകരമാകുന്ന രീതിയിൽ കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഈ സ്പെഷ്യൽ ട്രെയിനിന് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. വേനലവധി കഴിഞ്ഞ് തിരിച്ചെത്തുന്നവർക്കും മംഗളൂരു-ചെന്നൈ റൂട്ടിൽ സ്ഥിരം യാത്ര ചെയ്യുന്നവർക്കും ഈ പുതിയ സർവീസ് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.</p>
<h3>ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് വരെ ബോർഡിംഗ് സ്റ്റേഷൻ മാറ്റാം</h3>
<p>ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസമേകുന്ന പുതിയ ബോർഡിംഗ് പരിഷ്‌കാരവുമായി ഇന്ത്യൻ റെയിൽവേ രംഗത്തെത്തിയിരിക്കുകയാണ്. റെയിൽവേ സ്റ്റേഷനിലേക്ക് എത്തുമ്പോൾ നേരിയ വിയോജിപ്പോ കാലതാമസമോ ഉണ്ടായാൽ ട്രെയിൻ മിസ്സായിപ്പോകുന്ന സാഹചര്യം ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് ഈ പുതിയ മാറ്റം. ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് വരെ യാത്രക്കാർക്ക് തങ്ങളുടെ ബോർഡിംഗ് പോയിന്റ് മാറ്റാനുള്ള അവസരം റെയിൽവേ ഇപ്പോൾ ഔദ്യോഗികമായി ഒരുക്കിയിട്ടുണ്ട്. ഈ മാസം ഒന്നാം തീയതി മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നുകഴിഞ്ഞു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/photo-gallery/mumbai-metro-line-6-construction-completed-set-for-faster-commute-vikhroli-swami-samarth-nagar-2202157.html">മുംബൈ മെട്രോയുടെ വേഗത ഉയരുന്നു; ലൈന്‍ 6ലെ ആ ജോലിയും പൂര്‍ത്തിയായി</a></strong></p>
<p>യാത്രക്കാർക്ക് പാസഞ്ചർ റിസർവേഷൻ സിസ്റ്റം വഴിയോ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ പോർട്ടൽ വഴിയോ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. സാധാരണയായി ട്രെയിൻ യാത്ര ആരംഭിക്കുന്നതിന് അര മണിക്കൂർ മുൻപാണ് അവസാന ചാർട്ട് തയ്യാറാക്കുന്നത്. ഈ ചാർട്ട് തയ്യാറാക്കുന്നത് വരെ യാത്രക്കാർക്ക് ബോർഡിംഗ് സ്റ്റേഷൻ മാറ്റാൻ സാധിക്കും. ഇതുവഴി ആദ്യ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ യാത്രക്കാർക്ക് സൗകര്യപ്രദമായ മറ്റ് സ്റ്റേഷനുകൾ തിരഞ്ഞെടുക്കാം.</p>
<p>ടിക്കറ്റ് കൺഫേം ചെയ്തവർക്കും ആർഎസി ടിക്കറ്റ് ഉള്ളവർക്കും മാത്രമാണ് ഈ സൗകര്യം ലഭ്യമാകുക. വെയിറ്റിംഗ് ലിസ്റ്റിലുള്ളവർക്ക് ബോർഡിംഗ് പോയിന്റ് മാറ്റാൻ സാധിക്കില്ല. ഒരു ടിക്കറ്റിൽ ഒരു തവണ മാത്രമേ ഇത്തരത്തിൽ മാറ്റം വരുത്താൻ അനുവാദമുള്ളൂ എന്ന കാര്യവും ശ്രദ്ധേയമാണ്.</p>
]]></content:encoded>
				</item>
							<item>
					<title>Delhi Shopping: വിവാഹവസ്ത്രങ്ങള്‍ക്ക് ഡല്‍ഹിയാണ് ലാഭം; ഓരോ സ്ഥലങ്ങളും വിശദമായി അറിയാം</title>
					<link>https://www.malayalamtv9.com/india/bridal-shopping-in-delhi-best-markets-for-wedding-outfits-and-accessories-2202194.html</link>
					<pubDate>Mon, 27 Apr 2026 12:30:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/bridal-shopping-in-delhi-best-markets-for-wedding-outfits-and-accessories-2202194.html</guid>
					<description><![CDATA[<p>Where to Shop for Bridal Wear in Delhi Top Markets: ഒരുപാട് പരിപാടികള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ സ്വാഭാവികമായും ഇതിനെല്ലാം അനുയോജ്യമായ വസ്ത്രങ്ങളും ആവശ്യമാണ്. ചിലതൊക്കെ വാടകയ്ക്ക് എടുക്കാമെന്ന് കരുതിയാലും, സ്വന്തം വസ്ത്രം വേണമെന്ന ആഗ്രഹം നിങ്ങള്‍ക്കില്ലേ? തീര്‍ച്ചയായും ഉണ്ടാകും. ഹല്‍ദി, സംഗീത്, മെഹന്തി പോലുള്ള പരിപാടികള്‍ക്കായി ഡിസൈനര്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് പതിവ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Bridal-Shopping-in-Delhi-.jpg" class="attachment-large size-large wp-post-image" alt="Bridal Shopping In Delhi" /></figure><p>വിവാഹം എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ധാരാളം ആളുകളെ വിളിച്ചുകൂട്ടി വലിയ ആഘോഷത്തെ വിവാഹം നടത്തണമെന്നായിരിക്കും ഒട്ടുമിക്ക ആളുകളുടെയും മനസില്‍. എന്നാല്‍ കാലം മാറുന്നതിന് അനുസരിച്ച് വിവാഹാഘോഷങ്ങളിലും മാറ്റം സംഭവിക്കുന്നുണ്ട്. മുമ്പൊക്കെ ഒന്നോ രണ്ടോ ദിവസത്തെ പരിപാടികളില്‍ അവസാനിച്ചിരുന്ന വിവാഹങ്ങള്‍ ഇന്ന് ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നു. ഹല്‍ദി, മെഹന്തി, സംഗീത് തുടങ്ങി എത്രയെത്ര പരിപാടികളാണല്ലേ?</p>
<p>ഒരുപാട് പരിപാടികള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ സ്വാഭാവികമായും ഇതിനെല്ലാം അനുയോജ്യമായ വസ്ത്രങ്ങളും ആവശ്യമാണ്. ചിലതൊക്കെ വാടകയ്ക്ക് എടുക്കാമെന്ന് കരുതിയാലും, സ്വന്തം വസ്ത്രം വേണമെന്ന ആഗ്രഹം നിങ്ങള്‍ക്കില്ലേ? തീര്‍ച്ചയായും ഉണ്ടാകും. ഹല്‍ദി, സംഗീത്, മെഹന്തി പോലുള്ള പരിപാടികള്‍ക്കായി ഡിസൈനര്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് പതിവ്. എന്നാല്‍ ഇത്തരം വസ്ത്രങ്ങള്‍ക്ക് നാട്ടില്‍ നല്ല വില കൊടുക്കേണ്ടതായി വരും. അത്രയ്ക്ക് പണച്ചെലവില്ലാതെ വസ്ത്രം വാങ്ങാന്‍ ഡല്‍ഹിക്ക് പോയാലോ?</p>
<p>നിങ്ങളുടെ വിവാഹത്തിനായി വസ്ത്രങ്ങള്‍ വാങ്ങിക്കാന്‍ നേരെ ഡല്‍ഹിയിലേക്ക് വിട്ടോളൂ, കുറഞ്ഞ വിലയില്‍ പ്രീമിയം ലുക്ക് നല്‍കുന്ന വസ്ത്രങ്ങള്‍ ഇവിടെ നിന്ന് സ്വന്തമാക്കാനാകും. ഡല്‍ഹിയില്‍ എത്തിയാല്‍ എവിടേക്കെല്ലാമാണ് വസ്ത്രം വാങ്ങിക്കാനായി പോകേണ്ടതെന്ന് നോക്കാം.</p>
<h3>ചാന്ദ്‌നി ചൗക്ക്</h3>
<p>ഡല്‍ഹിയിലെ പരമ്പരാഗത വിവാഹ ഷോപ്പിങ് കേന്ദ്രങ്ങളിലൊന്നാണ് ചാന്ദ്‌നി ചൗക്ക്. ഡല്‍ഹിയിലെ ഏറ്റവും പ്രശസ്തമായ വിവാഹവസ്ത്ര മാര്‍ക്കറ്റ് കൂടിയാണിത്. ലഹങ്ക, സാരി, ഷര്‍വാണി തുടങ്ങി ഒരു വിവാഹത്തിന് വേണ്ടതെല്ലാം ഇവിടെ നിന്ന് വാങ്ങാം. ബജറ്റ് ഫ്രണ്ട്‌ലി വസ്ത്രങ്ങള്‍ മുതല്‍ പ്രീമിയം വസ്ത്രങ്ങള്‍ വരെ ഇവിടെ ഉണ്ടാകും. വസ്ത്രങ്ങള്‍ക്ക് പുറമെ ജ്വല്ലറി, മേക്കപ്പ് സാധനങ്ങളും വാങ്ങിക്കാം.</p>
<h3>കരോള്‍ ബാഗ്</h3>
<p>വിവാഹവസ്ത്രങ്ങള്‍ക്ക് പേരുകേട്ട മാര്‍ക്കറ്റാണ് കരോള്‍ ബാഗ്. മിഡ് ബജറ്റ് ബ്രൈഡല്‍ വെയര്‍ വസ്ത്രങ്ങള്‍ ഇവിടെ നിന്ന് വാങ്ങാനാകും. മാത്രമല്ല ട്രെന്‍ഡി ഡിസൈനുകളും ഇവിടെയുണ്ട്. ചാന്ദ്‌നി ചൗക്കിനേക്കാള്‍ തിരക്ക് കുറഞ്ഞ മാര്‍ക്കറ്റാണിത്.</p>
<h3>സരോജിനി നഗര്‍</h3>
<p>ബജറ്റ് ഷോപ്പിങ്ങിന് പേരുകേട്ട സ്ഥലമാണ് സരോജിനി നഗര്‍ മാര്‍ക്കറ്റ്. വില കുറഞ്ഞ ട്രെന്‍ഡി വസ്ത്രങ്ങള്‍, ബ്രൈഡല്‍ ആക്‌സസറികള്‍ തുടങ്ങിയവ ഇവിടെ നിന്ന് വാങ്ങാനാകും.</p>
<h3>ലജ്പത് നഗര്‍</h3>
<p>വിവാഹവസ്ത്രങ്ങള്‍ ലജ്പത് നഗറില്‍ നിന്നും വാങ്ങിക്കാനാകുന്നതാണ്. ഇന്‍ഡോ വെസ്‌റ്റേണ്‍ ബ്രൈഡല്‍ വെയര്‍, റെഡിമെയ്ഡ് ലഹങ്കകള്‍ തുടങ്ങിയവയും ജ്വല്ലറികളും ഇവിടെ ഉണ്ടാകും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/which-street-markets-in-delhi-offer-the-lowest-prices-and-what-to-buy-at-each-2189265.html" target="_blank" rel="noopener">Delhi Street Shopping: വന്‍ വിലക്കുറവ്, കിടുക്കാച്ചി സാധനങ്ങള്‍; ഡല്‍ഹിയിലെ ഷോപ്പിങ് സ്‌പോട്ടുകളിതാ</a></strong></p>
<h3>ഡിസൈനര്‍മാരുമുണ്ട്</h3>
<p>ഡല്‍ഹിയിലെത്തിയാല്‍ നിങ്ങള്‍ക്ക് സബ്യാസാച്ചി, മനിഷ് മല്‍ഹോത്ര തുടങ്ങിയ ഡിസൈനര്‍മാരുടെ വസ്ത്രങ്ങളും തിരഞ്ഞെടുക്കാന്‍ സാധിക്കുന്നതാണ്. ഇവിടെ നിന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഡിസൈനില്‍ വസ്ത്രങ്ങള്‍ ഉണ്ടാക്കാം. എന്നാല്‍ ഇവയ്ക്ക് മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് വില അല്‍പം കൂടുതലായിരിക്കും.</p>
<h3>വില നോക്കി പോകാം</h3>
<p>വിവാഹത്തിന് വസ്ത്രം വാങ്ങിക്കാനായി ഡല്‍ഹിയിലേക്ക് ട്രെയിനോ ഫ്‌ളൈറ്റോ കയറുംമുമ്പ് നാട്ടിലെയും ഡല്‍ഹിയിലെയും വിലകള്‍ തമ്മില്‍ താരതമ്യം ചെയ്തുനോക്കാം. ഡല്‍ഹിയില്‍ എത്താന്‍ എത്ര രൂപ ചെലവ് വരുമെന്നും പരിശോധിക്കുന്നത് നല്ലതാണ്, ഇത്ര ചെലവ് നാട്ടില്‍ വരുന്നില്ലെങ്കില്‍ അവിടെ നിന്ന് തന്നെ വസ്ത്രങ്ങള്‍ എടുത്തോളൂ.</p>
]]></content:encoded>
				</item>
							<item>
					<title>Chennai Metro: മെട്രോ ട്രാവൽ കാർഡ് മാറുന്നു, ബാലൻസ് ഇനി ഫോണിലൂടെ പരിശോധിക്കാം</title>
					<link>https://www.malayalamtv9.com/india/chennai-metro-update-passengers-can-now-check-ncmc-card-balance-via-sms-2202171.html</link>
					<pubDate>Mon, 27 Apr 2026 12:19:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/chennai-metro-update-passengers-can-now-check-ncmc-card-balance-via-sms-2202171.html</guid>
					<description><![CDATA[<p>Chennai Metro NCMC Card Balance :  2023 ഏപ്രിലിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് NCMC കാർഡ് പുറത്തിറക്കിയത്. ചെന്നൈയിലെ എല്ലാ മെട്രോ സ്റ്റേഷനുകളിലും ഈ കാർഡ് ലഭ്യമാണ്, കൂടാതെ ഇന്ത്യയിലെ മെട്രോ നെറ്റ്‌വർക്കുകളിലുടനീളം ഇത് ഉപയോഗിക്കാൻ കഴിയും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/chennai-metro-4.jpg" class="attachment-large size-large wp-post-image" alt="Chennai Metro (4)" /></figure><p>ചെന്നൈ ന​ഗരത്തിലെ ​ഗതാ​ഗത കുരുക്ക് പരിഹരിക്കുന്നതിൽ മെട്രോ റെയിൽ നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്. നിലവിൽ ബ്ലൂ, ​ഗ്രീൻ എന്നീ രണ്ട് പാതകളിലാണ് ചെന്നൈ മെട്രോ സർവീസ് നടത്തുന്നത്. വൈകാതെ, മൂന്ന് പാതകളിൽ കൂടി സർവീസ് ആരംഭിക്കും. അതിനുള്ള രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. അതിനിടെ, 2026 മെയ് 1 മുതൽ പഴയ ട്രാവൽ കാർഡുകൾ ഉപയോ​ഗിക്കാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു. മെട്രോ സംവിധാനം കൂടുതൽ ആധുനികവൽക്കരിക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി.</p>
<p>പഴയ ട്രാവൽ കാർഡുകൾക്ക് പകരം സിംഗാര ചെന്നൈ ട്രാവൽ കാർഡ് ഉപയോ​ഗിക്കണമെന്നാണ് അറിയിപ്പ്. പഴയ കാർഡിൽ ബാക്കിയുള്ള തുക ക്യൂആർ സ്റ്റോർഡ് വാല്യൂ പാസ് അല്ലെങ്കിൽ നാഷണൽ പബ്ലിക് ട്രാൻസ്പോർട്ട് കാർഡിനായി മാറ്റി വാങ്ങാവുന്നതാണ്. ഇപ്പോഴിതാ, കാർഡിലെ ബാലൻസ് തുക പരിശോധിക്കാനും പുതിയ സംവിധാനം കൊണ്ടു വന്നിരിക്കുകയാണ്.</p>
<h3>ബാലൻസ് പരിശോധിക്കാം</h3>
<p>ചെന്നൈ മെട്രോ റെയിൽ ഉയാത്രക്കാർക്ക് അവരുടെ യാത്രാ ചെലവുകൾ എളുപ്പത്തിൽ ട്രാക്ക് ചെയ്യുന്നതിനായി, ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് നാഷണൽ കോമൺ മൊബിലിറ്റി കാർഡിൽ (സിംഗാര ചെന്നൈ കാർഡ്) പുതിയ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഈ അപ്‌ഡേറ്റ് ഉപയോഗിച്ച്, ഓരോ സ്വൈപ്പിനു ശേഷവും യാത്രക്കാർക്ക് കുറച്ച നിരക്കും ബാക്കി ബാലൻസും കാണിക്കുന്ന ഒരു എസ്എംഎസ് ലഭിക്കുന്നതാണ്. മുമ്പ്, ഉപയോക്താക്കൾക്ക് അവരുടെ കാർഡ് ബാലൻസ് പരിശോധിക്കാൻ നേരിട്ട് മാർഗമില്ലായിരുന്നു. ഇത് പലപ്പോഴും യാത്രയ്ക്കിടെ അസൗകര്യമുണ്ടാക്കിയിരുന്നു.</p>
<p>2023 ഏപ്രിലിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് NCMC കാർഡ് പുറത്തിറക്കിയത്. ചെന്നൈയിലെ എല്ലാ മെട്രോ സ്റ്റേഷനുകളിലും ഈ കാർഡ് ലഭ്യമാണ്, കൂടാതെ ഇന്ത്യയിലെ മെട്രോ നെറ്റ്‌വർക്കുകളിലുടനീളം ഇത് ഉപയോഗിക്കാൻ കഴിയും. മെട്രോകളിലുപരി ടോൾ പ്ലാസകൾ, പാർക്കിംഗ് ചാർജുകൾ, തിരഞ്ഞെടുത്ത റീട്ടെയിൽ ഷോപ്പുകൾ എന്നിവിടങ്ങളിലും സിങ്കാര ചെന്നൈ ട്രാവൽ കാർഡ് ഉപയോ​ഗിക്കാൻ സാധിക്കുന്നതാണ്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/photo-gallery/mumbai-metro-line-6-construction-completed-set-for-faster-commute-vikhroli-swami-samarth-nagar-2202157.html">മുംബൈ മെട്രോയുടെ വേഗത ഉയരുന്നു; ലൈന്‍ 6ലെ ആ ജോലിയും പൂര്‍ത്തിയായി</a></strong></p>
<h3>ചെന്നൈ മെട്രോ രണ്ടാം ഘട്ടം</h3>
<p>ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന്റെ ഭാ​ഗമായി കോടമ്പാക്കം പവർ ഹൗസ് മുതൽ പനഗൽ പാർക്ക് വരെയുള്ള പാതയുടെ പ്രവർത്തനങ്ങൾ‌ ഉടൻ പൂർത്തിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂലൈയിൽ ഈ റൂട്ടിൽ ട്രാക്കുകൾ സ്ഥാപിക്കാൻ മെട്രോ റെയിൽ കോർപ്പറേഷൻ പദ്ധതിയിടുന്നുണ്ട്. കോടമ്പാക്കം പവർ ഹൗസ് മുതൽ പനഗൽ പാർക്ക് വരെ 2.9 കിലോമീറ്റർ നീളത്തിലാണ് ഈ പാതയുള്ളത്. ഇരുവശത്തുമായി ആകെ 5.8 കിലോമീറ്റർ ട്രാക്കുകൾ സ്ഥാപിക്കേണ്ടതുണ്ട്. പാതയുടെ നിർമ്മാണം വേഗത്തിലാക്കി അടുത്ത വർഷം ആദ്യത്തോടെ പൂർത്തിയാക്കാനാണ് മെട്രോ റെയിൽ ലിമിറ്റഡ് ലക്ഷ്യമിടുന്നത്.</p>
<p>പൂനമല്ലിയിൽ നിന്നുള്ള എലിവേറ്റഡ് മെട്രോ ലൈൻ ആദ്യമായി പനഗൽ പാർക്കിൽ ഭൂഗർഭ പാതയിലേക്ക് പ്രവേശിക്കുമെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ യാത്രക്കാർ ഉപയോഗിക്കുന്ന ആദ്യത്തെ ഭൂഗർഭ സ്റ്റേഷനായിരിക്കും പനഗൽ പാർക്ക്. മൂന്ന് സ്റ്റേഷനുകൾ മാത്രമേ ഉള്ളൂവെങ്കിലും, സാങ്കേതികമായി ഇത് വളരെ വെല്ലുവിളി നിറഞ്ഞ ഒരു ഭാഗമാണിത്. ട്രാക്ക് നിർമ്മാണ പ്രവർത്തനങ്ങളോടൊപ്പം, ട്രെയിനുകൾക്ക് വൈദ്യുതി എത്തിക്കുന്നതിന് ഓവർഹെഡ് ഇലക്ട്രിക് വയറുകൾ സ്ഥാപിക്കുന്ന ജോലിയും നടക്കുന്നതാണ്.</p>
]]></content:encoded>
				</item>
							<item>
					<title>Bengaluru Train: ട്രെയിനില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി; പ്രസവമെടുത്ത് റെയില്‍വേ ജീവനക്കാര്‍</title>
					<link>https://www.malayalamtv9.com/india/woman-gives-birth-on-mangaluru-bengaluru-train-timely-action-by-railway-staff-saves-lives-2202172.html</link>
					<pubDate>Mon, 27 Apr 2026 11:27:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/woman-gives-birth-on-mangaluru-bengaluru-train-timely-action-by-railway-staff-saves-lives-2202172.html</guid>
					<description><![CDATA[<p>Woman Delivers Baby on Train Between Mangaluru and Bengaluru: മംഗളൂരുവില്‍ നിന്നാണ് പൊന്നമ്മ ട്രെയിനില്‍ കയറിയത്. എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോഴേക്ക് ഇവര്‍ക്ക് പ്രസവ വേദന അനുഭവപ്പെടാന്‍ തുടങ്ങി. ഇതോടെ സഹയാത്രികര്‍ ഉടന്‍ തന്നെ റെയില്‍വേ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ശേഷം ബിസി റോഡ് ജങ്ഷനില്‍ ട്രെയിന്‍ നിര്‍ത്താന്‍ റെയില്‍വേ വകുപ്പ് നിര്‍ദേശം നല്‍കുകയായിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Birth-in-Train.jpg" class="attachment-large size-large wp-post-image" alt="Birth In Train" /></figure><p><strong>ബെംഗളൂരു:</strong> ട്രെയിനില്‍ പ്രസവിച്ച് യുവതി. മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് പ്രസവം നടന്നത്. ബിസി റോഡ് റെയില്‍വേ സ്‌റ്റേഷനിലെ ട്രെയിന്‍ കോച്ചിനുള്ളില്‍ വെച്ചായിരുന്നു പ്രസവം. മൈസൂരു സ്വദേശിയായ പൊന്നമ്മയെയും കുഞ്ഞിനെയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ആണ്‍കുഞ്ഞിനാണ് പൊന്നമ്മ ജന്മം നല്‍കിയത്.</p>
<p>മംഗളൂരുവില്‍ നിന്നാണ് പൊന്നമ്മ ട്രെയിനില്‍ കയറിയത്. എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോഴേക്ക് ഇവര്‍ക്ക് പ്രസവ വേദന അനുഭവപ്പെടാന്‍ തുടങ്ങി. ഇതോടെ സഹയാത്രികര്‍ ഉടന്‍ തന്നെ റെയില്‍വേ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ശേഷം ബിസി റോഡ് ജങ്ഷനില്‍ ട്രെയിന്‍ നിര്‍ത്താന്‍ റെയില്‍വേ വകുപ്പ് നിര്‍ദേശം നല്‍കുകയായിരുന്നു.</p>
<p>കോച്ചിനുള്ളില്‍ വെച്ച് പ്രസവം നടത്താനായി സോമയാജി ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങിയ സംഘത്തെ പ്രദേശത്ത് എത്തിച്ചിരുന്നു. പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും മംഗളൂരുവിലെ വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും ആരോഗ്യത്തോടെ ഇരിക്കുന്നുണ്ടെന്നും പരിചരണം ആവശ്യമാണെന്നും മെഡിക്കല്‍ വൃത്തങ്ങള്‍ പറയുന്നു.</p>
<h3>സംഭവം ഞായറാഴ്ച രാത്രിയോടെ</h3>
<p>ഞായറാഴ്ചയാണ് സംഭവം നടക്കുന്നത്. വൈകിട്ട് 7.20ന് ബിസി റോഡില്‍ എത്തിയ ട്രെയിന്‍ ഒരു മണിക്കൂറോളം സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടു. പ്രസവം വിജയകരമായി നടന്നുവെന്ന് അറിഞ്ഞതിന് ശേഷം രാത്രി 8.20 ഓടെയാണ് വീണ്ടും യാത്ര പുറപ്പട്ടത്.</p>
<h3>മെഡിക്കല്‍ സംഘം പെട്ടെന്നെത്തി</h3>
<p>യുവതിയെ ബിസി റോഡില്‍ എത്തിക്കുന്നുവെന്ന് വിവരം ലഭിച്ചതിന് പിന്നാലെ തന്നെ മെഡിക്കല്‍ സംഘം സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നിരുന്നു. ഡോക്ടര്‍മാരെ തേടി ഫോണ്‍ എത്തിയത് ആംബുലന്‍സ് ഡ്രൈവറായ ലോകേഷിലേക്കാണ്. അദ്ദേഹം ഉടന്‍ തന്നെ സോമയാജി ആശുപത്രിയിലേക്ക് കുതിക്കുകയും, വെറും മൂന്ന് മിനിറ്റിനുള്ളില്‍ ഡോക്ടര്‍മാരെ സ്‌റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. പ്രസവത്തിന് തൊട്ടുപിന്നാലെ കുഞ്ഞിനെ സോമയാജി ആശുപത്രിയിലെത്തിച്ചു. പിന്നീട് അവിടെ നിന്നാണ് ഇരുവരെയും മംഗലാപുരത്തേക്ക് മാറ്റിയത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/father-killed-young-man-who-went-to-jail-for-killing-his-daughter-when-he-was-released-on-bail-in-tamilnadu-2202150.html" target="_blank" rel="noopener">Tamilnadu News: 5 മാസം കാത്തിരുന്നു! മകളെ കൊന്നതിന് ജയിലിൽ പോയ യുവാവ് ജാമ്യത്തിൽ ഇറങ്ങിയപ്പോൾ അച്ഛൻ വെട്ടിക്കൊന്നു</a></strong></p>
<h3>വിമാനത്തില്‍ പ്രസവിച്ച് യുവതി</h3>
<p>വിമാനത്തില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കി യുവതി. ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം. യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിന് പിന്നാലെ പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ വിവരമറിയിച്ചു. ശേഷം വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരുടെ നേതൃത്വത്തിലാണ് പ്രസവം നടന്നത്.</p>
<h3>കെഎസ്ആര്‍ടിസി ബസ്സില്‍ പ്രസവിച്ച് യുവതി</h3>
<p>തൃശൂര്‍ പേരാമംഗലത്ത് കെഎസ്ആര്‍ടിസിയില്‍ പ്രസവിച്ച് യുവതി. അങ്കമാലിയില്‍ നിന്ന് തൊട്ടില്‍പാലത്തേക്ക് പോകുകയായിരുന്ന ബസ്സിലാണ് സംഭവമുണ്ടായത്. പേരാമംഗലത്ത് എത്തിയപ്പോഴേക്ക് ഇവര്‍ക്ക് പ്രസവ വേദന അനുഭവപ്പെട്ടു. ഉടന്ഡ തന്നെ ബസ് അമല ആശുപത്രിയിലേക്ക് തിരിച്ചു. ഈ സമയത്തിനുള്ളില്‍ തന്നെ പ്രസവത്തില്‍ പകതി ഘട്ടത്തിലേക്ക് കടന്നിരുന്നു. ഉടന്‍ തന്നെ യാത്രക്കാരെ പുറത്തിറക്കിയ ശേഷം ബസ്സിനുള്ളില്‍ വെച്ച് തന്നെ പ്രസവം എടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.</p>
]]></content:encoded>
				</item>
							<item>
					<title>Mumbai Metro: മുംബൈ മെട്രോയുടെ വേഗത ഉയരുന്നു; ലൈന്‍ 6ലെ ആ ജോലിയും പൂര്‍ത്തിയായി</title>
					<link>https://www.malayalamtv9.com/photo-gallery/mumbai-metro-line-6-construction-completed-set-for-faster-commute-vikhroli-swami-samarth-nagar-2202157.html</link>
					<pubDate>Mon, 27 Apr 2026 10:52:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/mumbai-metro-line-6-construction-completed-set-for-faster-commute-vikhroli-swami-samarth-nagar-2202157.html</guid>
					<description><![CDATA[<p>Mumbai Metro Line 6 Fully Constructed Set to Transform Daily Commute: സ്വാമി സമര്‍ത്ഥ നഗറില്‍ നിന്ന് ജോഗേശ്വരി, വെസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേ, പവായ് വഴി വിക്രോളിയില്‍ പാത എത്തിച്ചേരും. നാല് മെട്രോ ലൈനുകള്‍ക്ക് ഇന്റര്‍ചേഞ്ചുകളുള്ള ഒരു സുപ്രധാന പാതയാണ് മുംബൈ മെട്രോ പിങ്ക് ലൈന്‍. യാത്രക്കാര്‍ ഏറെ നാളായി കാത്തിരുന്ന ഒരു പാത കൂടിയാണിത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Mumbai-Metro-5-2.jpg" class="attachment-large size-large wp-post-image" alt="Mumbai Metro (5)" /></figure><p>
		<style type="text/css">
			#gallery-2 {
				margin: auto;
			}
			#gallery-2 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-2 img {
				border: 2px solid #cfcfcf;
			}
			#gallery-2 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-2' class='gallery galleryid-2202157 gallery-columns-3 gallery-size-full'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Mumbai-Metro-1-4.jpg" class="attachment-full size-full" alt="Mumbai Metro (1)" aria-describedby="gallery-2-2202158" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Mumbai-Metro-1-4.jpg 1280w, https://images.malayalamtv9.com/uploads/2026/04/Mumbai-Metro-1-4-300x169.jpg 300w, https://images.malayalamtv9.com/uploads/2026/04/Mumbai-Metro-1-4-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/04/Mumbai-Metro-1-4-768x432.jpg 768w, https://images.malayalamtv9.com/uploads/2026/04/Mumbai-Metro-1-4-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2202158'>
				മുംബൈ മെട്രോ യാത്രക്കാര്‍ക്ക് ഇരട്ടിമധുരത്തിന്റെ നാളുകള്‍. സ്വാമി സമര്‍ത്ഥ് നഗര്‍ മുതല്‍ വിക്രോളി വരെയുള്ള 14.5 കിലോമീറ്റര്‍ ലൈന്‍ 6 ല്‍ നടന്നിരുന്ന സുപ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ജോഗേശ്വരി മേഖലയിലെ വെസ്‌റ്റേണ്‍ റെയില്‍വേയുടെ വര്‍ക്കിങ് ലൈനില്‍ തൂണുകള്‍ സ്ഥാപിക്കുക, സ്റ്റീല്‍ കോമ്പോസിറ്റ് സ്പാന്‍ സ്ഥാപിക്കുക തുടങ്ങിയ ജോലികള്‍ ഏറെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ക്കിടെയാണ് പൂര്‍ത്തിയാക്കിയത്. (Image Credit Source: Getty Images and PTI)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Mumbai-Metro-2-5.jpg" class="attachment-full size-full" alt="Mumbai Metro (2)" aria-describedby="gallery-2-2202159" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Mumbai-Metro-2-5.jpg 1280w, https://images.malayalamtv9.com/uploads/2026/04/Mumbai-Metro-2-5-300x169.jpg 300w, https://images.malayalamtv9.com/uploads/2026/04/Mumbai-Metro-2-5-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/04/Mumbai-Metro-2-5-768x432.jpg 768w, https://images.malayalamtv9.com/uploads/2026/04/Mumbai-Metro-2-5-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2202159'>
				14.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എലിവേറ്റഡ് മെട്രോ പാതയാണ് ലൈന്‍ 6. ആകെ 13 സ്റ്റേഷനുകളാണ് ഇതിലുള്ളത്. കാഞ്ചുര്‍മാര്‍ഗില്‍ 15.2 ഹെക്ടറില്‍ മെട്രോ ഡിപ്പോ നിര്‍മിച്ചിട്ടുമുണ്ട്. പദ്ധതിയുടെ 87 ശതമാനത്തോളം ജോലികളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിക്കുന്നു. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Mumbai-Metro-3-5.jpg" class="attachment-full size-full" alt="Mumbai Metro (3)" aria-describedby="gallery-2-2202160" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Mumbai-Metro-3-5.jpg 1280w, https://images.malayalamtv9.com/uploads/2026/04/Mumbai-Metro-3-5-300x169.jpg 300w, https://images.malayalamtv9.com/uploads/2026/04/Mumbai-Metro-3-5-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/04/Mumbai-Metro-3-5-768x432.jpg 768w, https://images.malayalamtv9.com/uploads/2026/04/Mumbai-Metro-3-5-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2202160'>
				സ്വാമി സമര്‍ത്ഥ നഗറില്‍ നിന്ന് ജോഗേശ്വരി, വെസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേ, പവായ് വഴി വിക്രോളിയില്‍ പാത എത്തിച്ചേരും. നാല് മെട്രോ ലൈനുകള്‍ക്ക് ഇന്റര്‍ചേഞ്ചുകളുള്ള ഒരു സുപ്രധാന പാതയാണ് മുംബൈ മെട്രോ പിങ്ക് ലൈന്‍. യാത്രക്കാര്‍ ഏറെ നാളായി കാത്തിരുന്ന ഒരു പാത കൂടിയാണിത്. 


				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Mumbai-Metro-6-1.jpg" class="attachment-full size-full" alt="Mumbai Metro (6)" aria-describedby="gallery-2-2202161" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Mumbai-Metro-6-1.jpg 1280w, https://images.malayalamtv9.com/uploads/2026/04/Mumbai-Metro-6-1-300x169.jpg 300w, https://images.malayalamtv9.com/uploads/2026/04/Mumbai-Metro-6-1-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/04/Mumbai-Metro-6-1-768x432.jpg 768w, https://images.malayalamtv9.com/uploads/2026/04/Mumbai-Metro-6-1-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2202161'>
				യെല്ലോ ലൈന്‍ 2 എയുടെ ബംഗൂര്‍ നഗര്‍ സ്‌റ്റേഷന്‍, റെഡ് ലൈന്‍ ഏഴിന്റെ ജെവിഎല്‍ആര്‍ സ്‌റ്റേഷന്‍, അക്വാ ലൈന്‍ മൂന്നിന്റെ ആരേ ഡിപ്പോ മെട്രോ സ്‌റ്റേഷന്‍, ഗ്രീന്‍ ലൈന്‍ നാലിന്റെ ഗാന്ധി നഗര്‍ സ്‌റ്റേഷന്‍ എന്നിവയുടെ വിവിധ ഭാഗങ്ങളില്‍ ഈ ലൈനില്‍ ഇന്റര്‍ചേഞ്ചുകള്‍ ഉണ്ടായിരിക്കും. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Mumbai-Metro-5-1.jpg" class="attachment-full size-full" alt="Mumbai Metro (5)" aria-describedby="gallery-2-2202162" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Mumbai-Metro-5-1.jpg 1280w, https://images.malayalamtv9.com/uploads/2026/04/Mumbai-Metro-5-1-300x169.jpg 300w, https://images.malayalamtv9.com/uploads/2026/04/Mumbai-Metro-5-1-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/04/Mumbai-Metro-5-1-768x432.jpg 768w, https://images.malayalamtv9.com/uploads/2026/04/Mumbai-Metro-5-1-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2202162'>
				സ്വാമി സമര്‍ത്ഥ് നഗര്‍, ആദര്‍ശ് നഗര്‍, ജോഗേശ്വരി വെസ്റ്റ്, ജോഗേശ്വരി-വിക്രോളി ലിങ്ക് റോഡ്, ശ്യാം നഗര്‍, മഹാകാളി ഗുഹകള്‍, സീപ്സ് വില്ലേജ്, സാകി വിഹാര്‍ റോഡ്, രാംബാഗ്, പവായ് തടാകം, ഐഐടി-പോവായ്, കാഞ്ചൂര്‍ മാര്‍ഗ് വെസ്റ്റ്, വിക്രോളി (ഇ) എക്സ്പ്രസ്വേ സ്റ്റേഷന്‍ എന്നിങ്ങനെ 13 ഇടങ്ങളിലാണ് ലൈനില്‍ സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കുക. 


				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Tamilnadu News: 5 മാസം കാത്തിരുന്നു! മകളെ കൊന്നതിന് ജയിലിൽ പോയ യുവാവ് ജാമ്യത്തിൽ ഇറങ്ങിയപ്പോൾ അച്ഛൻ വെട്ടിക്കൊന്നു</title>
					<link>https://www.malayalamtv9.com/india/father-killed-young-man-who-went-to-jail-for-killing-his-daughter-when-he-was-released-on-bail-in-tamilnadu-2202150.html</link>
					<pubDate>Mon, 27 Apr 2026 10:04:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/father-killed-young-man-who-went-to-jail-for-killing-his-daughter-when-he-was-released-on-bail-in-tamilnadu-2202150.html</guid>
					<description><![CDATA[<p>Tamilnadu Crime News: കോളേജ് പഠനകാലം തൊട്ട് സുഹൃത്തുക്കളായിരുന്നു കാവ്യയും അജിത് കുമാറും. എന്നാൽ പഠനം കഴിഞ്ഞപ്പോൾ കാവ്യ ടീച്ചർ ആവുകയും അജിത് കുമാർ പെയിന്റ് പണിക്ക് പോവുകയും ചെയ്തു. അതിനാൽ തന്നെ ഇവരുടെ പ്രണയബന്ധത്തിനോട് അച്ഛന് എതിർപ്പായിരുന്നു. മകളെ പറഞ്ഞു മനസ്സിലാക്കി മറ്റൊരു വിവാഹത്തിന് സമ്മതിപ്പിച്ചു. എന്നാൽ വിവാഹം ഉറപ്പിച്ചതിനു ശേഷവും അജിത്ത് കുമാർ കാവ്യയെ തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞു&#8230;&#8230;&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Crime-News.jpg" class="attachment-large size-large wp-post-image" alt="Crime News" /></figure><p>ചെന്നൈ: മകളെ കൊന്നതിന് ജയിലിൽ പോയ യുവാവിനെ ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോൾ അച്ഛൻ വെട്ടിക്കൊന്നു. അഞ്ചുമാസത്തെ കാത്തിരിപ്പിന് ഒടുവിലാണ് മകളുടെ മരണത്തിന് കാരണമായ വ്യക്തിയെ അച്ഛൻ വെട്ടിക്കൊന്നത്. തമിഴ്നാട്ടിലെ തഞ്ചാവൂരിലെ മേലക്കാലക്കുടിയിലാണ് സംഭവം. ജാമ്യത്തിൽ ഇറങ്ങിയ കൊലക്കേസ് പ്രതിയായ അജിത്ത് കുമാർ ആണ് കൊല്ലപ്പെട്ടത്. 29 വയസ്സ് ആയിരുന്നു. കാവ്യ എന്ന 26 വയസ്സുകാരിയെ കൊന്നതിന്റെ പേരിലാണ് ഇയാൾ ജയിലിൽ ആയത്.</p>
<p>അജിത് കുമാറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കാവ്യയുടെ അച്ഛനായ പുണ്യ മൂർത്തി(53) യും സംഘവും പോലീസിൽ കീഴടങ്ങി. തഞ്ചാവൂരിനടുത്തുള്ള കീഴ്ത്തെരുവിൽ നിന്നുള്ളയാളാണ് പുണ്യമൂർത്തി (53). അദ്ദേഹം ഡിഎംകെ അംഗവും ആലങ്കുടിയിലെ മുൻ പഞ്ചായത്ത് പ്രസിഡന്റുമാണ്. ആലങ്കുടി ഗവൺമെന്റ് ആദി ദ്രാവിഡർ പ്രൈമറി സ്കൂളിൽ താൽക്കാലിക അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു കാവ്യ.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/india/tiruvallur-ac-death-husband-did-not-agree-to-buy-ac-woman-ends-life-2201971.html">എസി വാങ്ങാൻ ഭർത്താവ് സമ്മതിച്ചില്ല; യുവതി ജീവനൊടുക്കി</a></strong></p>
<h3><strong>കോളേജ് പഠനകാലം തൊട്ട് സുഹൃത്തുക്കൾ</strong></h3>
<p>കോളേജ് പഠനകാലം തൊട്ട് സുഹൃത്തുക്കളായിരുന്നു കാവ്യയും അജിത് കുമാറും. എന്നാൽ പഠനം കഴിഞ്ഞപ്പോൾ കാവ്യ ടീച്ചർ ആവുകയും അജിത് കുമാർ പെയിന്റ് പണിക്ക് പോവുകയും ചെയ്തു. അതിനാൽ തന്നെ ഇവരുടെ പ്രണയബന്ധത്തിനോട് അച്ഛന് എതിർപ്പായിരുന്നു. മകളെ പറഞ്ഞു മനസ്സിലാക്കി മറ്റൊരു വിവാഹത്തിന് സമ്മതിപ്പിച്ചു. എന്നാൽ വിവാഹം ഉറപ്പിച്ചതിനു ശേഷവും അജിത്ത് കുമാർ കാവ്യയെ തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞു നിർബന്ധം പിടിക്കുമായിരുന്നു. തുടർന്ന് കാവ്യയുടെ മാതാപിതാക്കൾ ഗ്രാമത്തിലെ മുതിർന്നവരെ ഈ വിഷയം അറിയിക്കുകയും അജിത് കുമാറിനെ താക്കീത് നൽകാനായി ആവശ്യപ്പെടുകയും ചെയ്തു.</p>
<p>ഇതിനെ തുടർന്ന് ഗ്രാമത്തിലുള്ള മുതിർന്ന ആളുകൾ അജിത് കുമാറിനെ ശാസിക്കുകയും ഇനി ഒരിക്കലും കാവ്യയെ ശല്യപ്പെടുത്തരുതെന്ന് താക്കീത് നൽകുകയും ചെയ്തു. കഴിഞ്ഞ നവംബറിൽ കാവ്യയെ മറ്റൊരു ആളുമായുള്ള വിവാഹനിശ്ചയം നടത്തിയിരുന്നു ശേഷം ഇതിന്റെ ഫോട്ടോ കാവ്യ അജിത്ത് കുമാറിന് അയച്ചുകൊടുത്തു. ഇത് കണ്ട് പ്രകോപിതനായ ഇയാൾ നവംബർ 27ന് കാവ്യ തന്റെ സ്കൂളിലേക്ക് പോകുമ്പോൾ തഞ്ചാവൂരിനടുത്തുള്ള പുന്നൈനല്ലൂർ മറിയമ്മൻകോവിൽ-ആലങ്കുടി റോഡിൽ വെച്ചാണ് ആക്രമിച്ചത്.</p>
<p>കാവ്യയെ പിന്തുടർന്നെത്തിയ അജിത്ത് കുമാര്‍ തന്റെ മോട്ടോർസൈക്കിൾ ഉപയോഗിച്ച് കാവ്യ ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചു. യുവതിയെ സ്കൂട്ടറിൽ നിന്ന് വീഴ്ത്തുകയും കയ്യിൽ കരുതിയിരുന്ന വടിവാളുകൊണ്ട് കാവ്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം അവിടെ നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. പിന്നാലെ കേസെടുത്ത പോലീസ് അജിത് കുമാറിനെ അറസ്റ്റ് ചെയ്തു ജയിലിൽ ആക്കി. അഞ്ചുമാസം കഴിഞ്ഞതിനുശേഷം അജിത് കുമാർ ജയിലിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങി. ഇതറിഞ്ഞ കാവ്യയുടെ അച്ഛൻ പുണ്യമൂർത്തി മകളെ കൊന്നതിന് അജിത് കുമാറിനോട് പ്രതികാരം ചെയ്യാൻ പദ്ധതിയിട്ടു.</p>
<p>ഇയാൾ തന്റെ ബന്ധുക്കളായ ആലങ്കുടി പ്രദേശത്തെ ലോകേഷ് (22), രാമലിംഗം (30), പുലിവൻചന്ദം പ്രദേശത്തെ കറുപ്പയ്യ (55) എന്നിവരോടൊപ്പം ഇന്നലെ പുലർച്ചെ അജിത് കുമാറിന്റെ വീട്ടിലേക്ക് പോയി. അവിടെ വെച്ച് വീട്ടിൽ ഉറങ്ങിക്കിടന്ന അജിത് കുമാറിനെ അവർ വെട്ടിക്കൊലപ്പെടുത്തി. അജിത് കുമാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.കൊലപാതകത്തിനുശേഷം പ്രതികൾ അമ്മപ്പെട്ടൈ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മകളെ കൊലപ്പെടുത്തിയ യുവാവിനോട് പ്രതികാരം ചെയ്യാൻ അഞ്ചുമാസമായി ഇയാൾ കാത്തിരിക്കുകയായിരുന്നു എന്നാണ് വിവരം.</p>
]]></content:encoded>
				</item>
							<item>
					<title>Bengaluru: ഹൈദരാബാദ് മോഡല്‍ ഫ്ലൈഓവർ ബെംഗളൂരുവിലും; എവിടെയാണ് വരുന്നതെന്ന് അറിയണോ?</title>
					<link>https://www.malayalamtv9.com/india/bengaluru-to-get-hyderabad-like-flyover-route-completion-date-and-key-details-2202104.html</link>
					<pubDate>Mon, 27 Apr 2026 08:07:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/bengaluru-to-get-hyderabad-like-flyover-route-completion-date-and-key-details-2202104.html</guid>
					<description><![CDATA[<p>New Flyover in Bengaluru Inspired by Hyderabad Model: ബെംഗളൂരു നഗരത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അടുത്തിടെ നിരവധി റോഡുകളും മേല്‍പ്പാലങ്ങളും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘം പഠനം നടത്തുന്നതിനായി ഹൈദരാബാദിലെത്തിയത്. മേല്‍പ്പാലങ്ങള്‍, എലിവേറ്റഡ് ഇടനാഴികള്‍, ജങ്ഷനിലെ ഗതാഗത സംവിധാനം എന്നിവയെ കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Flyover-1.jpg" class="attachment-large size-large wp-post-image" alt="Flyover (1)" /></figure><p><strong>ബെംഗളൂരു:</strong> ഹൈദരാബാദ് മോഡല്‍ ഫ്‌ളൈഓവറുകള്‍ ബെംഗളൂരു നഗരത്തിലും നിര്‍മിക്കാന്‍ പോകുന്നു. ഹൈദരബാദിലുടനീളമുള്ള പ്രധാന ഫ്‌ളൈഓവറുകള്‍ പ്രത്യേകസംഘം പരിശോധിച്ച് വരികയാണ്. ഹൈദരാബാദ് നഗരത്തില്‍ നിലവില്‍ 30 ലധികം മേല്‍പ്പാലങ്ങളുണ്ട്. ഇതിന് പുറമെ ഗ്രേഡ് സെപ്പറേറ്ററുകള്‍, എലിവേറ്റഡ് ഘടനകളും എന്നിവയും നിര്‍മിക്കുന്നു.</p>
<p>ബെംഗളൂരു നഗരത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അടുത്തിടെ നിരവധി റോഡുകളും മേല്‍പ്പാലങ്ങളും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘം പഠനം നടത്തുന്നതിനായി ഹൈദരാബാദിലെത്തിയത്. മേല്‍പ്പാലങ്ങള്‍, എലിവേറ്റഡ് ഇടനാഴികള്‍, ജങ്ഷനിലെ ഗതാഗത സംവിധാനം എന്നിവയെ കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം.</p>
<h3>വന്‍ പദ്ധതി വരുന്നുണ്ട്</h3>
<p>13,262 കോടി രൂപ ചെലവില്‍ 11 മേല്‍പ്പാലങ്ങള്‍ ഉള്‍പ്പെടെയുള്ള പദ്ധതിക്കാണ് കര്‍ണാടക സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. തുംകുരു റോഡ്, മൈസൂരു റോഡ്, ഹൊസൂര്‍ റോഡ്, ഓള്‍ഡ് മദ്രാസ് റോഡ്, കനകപുര റോഡ് എന്നിവയുള്‍പ്പെടെയുള്ള നിരവധി ഭാഗങ്ങളിലേക്ക് പദ്ധതി എത്തും.</p>
<p>ഏകദേശം 100 ജങ്ഷനുകളിലൂടെയുള്ള ഗതാഗതം സിഗ്നല്‍ ഇല്ലാതെ നടപ്പാക്കാനും നീക്കമുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകാതെ ആരംഭിക്കുമെന്നാണ് വിവരം. മുന്നോട്ടുവെച്ച പദ്ധതി നിലവില്‍ വരുന്നതോടെ ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് സ്വപ്‌നം മാത്രമായി മാറുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.</p>
<h3>ഹൈദരാബാദില്‍ എന്തുണ്ട്?</h3>
<p>ഹൈദരാബാദില്‍ 30 ലധികം പ്രധാന ഫ്‌ളൈഓവറുകള്‍, ഗ്രേഡ് സെപ്പറേറ്ററുകള്‍, എലിവേറ്റഡ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെല്ലാം നിലവിലുണ്ട്. ബയോഡൈവേഴ്‌സിറ്റി ജങ്ഷന്‍ ഫ്‌ളൈഓവര്‍, ദുര്‍ഗം ചെറുവു കേബിള്‍ പാലം, പഞ്ചഗുട്ട സ്റ്റീല്‍ ഫ്‌ളൈഓവര്‍, ഷെയ്ക്ക്‌പേട്ട് ഫ്‌ളൈഓവര്‍ എന്നിവയാണ് പ്രധാനികള്‍. അഞ്ച് വര്‍ഷത്തിന് മുകളിലായി ഇവയില്‍ പലതും നിര്‍മിച്ചിട്ട്.</p>
<h3>മുത്ത നദിക്ക് കുറുകെ പുതിയപാലം</h3>
<p>മുംബൈ-ബെംഗളൂരു ബൈപാസില്‍ വാര്‍ജെ ഭാഗത്ത് മുത്ത നദിക്ക് കുറുകെ നിര്‍മിക്കുന്ന പുതിയ പാലത്തിന്റെ ഉദ്ഘാടനം ജൂണ്‍ മാസത്തോടെ നടക്കുമെന്ന് വിവരം. ഈ പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതോടെ റൂട്ടില്‍ നേരിടുന്ന ഗതാഗത പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ ആശ്വാസമാകും. നിലവിലുള്ള പാലത്തിന് വീതി വളരെ കുറവാണ്. അതിനാല്‍ തന്നെ വാഹനങ്ങള്‍ ദീര്‍ഘനേരം കുടുങ്ങിക്കിടക്കുന്നത് പതിവാണ്.</p>
<p>ഈ പ്രശ്‌നം പരിഹരിക്കാനായി പഴയ പാലത്തിന്റെ ഇരുവശങ്ങളിലുമായി രണ്ട് പുതിയ നാലുവരി പാലങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ ഒരു പാലം ഇതിനോടകം തുറന്നിട്ടുണ്ട്. അടുത്ത പാലത്തിന്റെ നിര്‍മാണ ജോലികള്‍ അവസാനഘട്ടത്തിലാണെന്നും ജൂണ്‍ ആദ്യത്തോടെ തുറക്കുമെന്നും അധികൃതര്‍ പറയുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/mumbai-pune-expressway-missing-link-bridge-opens-may-1-travel-time-to-drop-2202021.html" target="_blank" rel="noopener">Mumbai-Pune Expressway: മുംബൈ-പൂനെ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; കേബിള്‍ പാലം മെയ് 1ന് തുറക്കും</a></strong></p>
<p>52.68 കോടി രൂപ ചെലവിലാണ് നിര്‍മാണം. 2024 സെപ്റ്റംബറില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ജൂണോടെ അവസാനിക്കും. പാലത്തിനോടൊപ്പം മറ്റ് അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയായിരുന്നു പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തത്.</p>
<p>പാലം തുറക്കുന്നതോടെ വാര്‍ജെ-നവലെ മേഖലയില്‍ പതിവായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് കുറയുന്നതോടെ യാത്രാ സമയവും ഗണ്യമായി കുറഞ്ഞേക്കാം. എന്നാല്‍ സിന്‍ഹഗഡ് റോഡുമായി ബന്ധിപ്പിക്കു സര്‍വീസ് റോഡിന്റെ നിര്‍മാണം ഇനിയും വൈകാനാണ് സാധ്യത.</p>
]]></content:encoded>
				</item>
							<item>
					<title>Chennai-Bengaluru Train: ചെന്നൈ-ബെംഗളൂരു റൂട്ടിലെ ട്രെയിന്‍ സര്‍വീസുകള്‍ ജൂലൈ 7 വരെ നിര്‍ത്തിവെച്ചു</title>
					<link>https://www.malayalamtv9.com/india/chennai-to-bengaluru-trains-cancelled-till-july-7-major-travel-disruption-check-full-list-2202074.html</link>
					<pubDate>Sun, 26 Apr 2026 21:27:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/chennai-to-bengaluru-trains-cancelled-till-july-7-major-travel-disruption-check-full-list-2202074.html</guid>
					<description><![CDATA[<p>Travel Alert Chennai to Bengaluru Trains Cancelled: മെയ് 29നും ജൂലൈ ഏഴിനും ഇടയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെന്നൈ-ബെംഗളൂരു, ചെന്നൈ-മൈസൂരു പാതയിലെ പ്രധാന സര്‍വീസുകള്‍ ജൂണ്‍ മൂന്നിനും ജൂലൈ ഏഴിനും ഇടയില്‍ തിരഞ്ഞെടുത്ത തീയതികളില്‍ റദ്ദാക്കാനും തീരുമാനം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/02/Train-15.jpg" class="attachment-large size-large wp-post-image" alt="Train (15)" /></figure><p><strong>ചെന്നൈ:</strong> ബെംഗളൂരു-ചെന്നൈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്ക് താത്കാലിക വിശ്രമം. ബെംഗളൂരു കന്റോണ്‍മെന്റിലും വൈറ്റ്ഫീല്‍ഡ് യാര്‍ഡിലും പുനര്‍നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ചെന്നൈ-ബെംഗളൂരു യാത്രയ്ക്കുള്ള പത്തിലധികം ട്രെയിനുകള്‍ ഈ റൂട്ടിലൂടെ കടന്നുപോകുന്നുണ്ട്.</p>
<h3>നിയന്ത്രണം എന്നുമുതല്‍?</h3>
<p>മെയ് 29നും ജൂലൈ ഏഴിനും ഇടയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെന്നൈ-ബെംഗളൂരു, ചെന്നൈ-മൈസൂരു പാതയിലെ പ്രധാന സര്‍വീസുകള്‍ ജൂണ്‍ മൂന്നിനും ജൂലൈ ഏഴിനും ഇടയില്‍ തിരഞ്ഞെടുത്ത തീയതികളില്‍ റദ്ദാക്കാനും തീരുമാനം.</p>
<h3>ഏതെല്ലാം ട്രെയിനുകള്‍?</h3>
<p>ചെന്നൈ സെന്‍ട്രല്‍-അശോകപുരം കാവേരി എക്‌സ്പ്രസ്, തിരിച്ചുള്ള സര്‍വീസ്, ചെന്നൈ-ബെംഗളൂരു സൂപ്പര്‍ഫാസ്റ്റ് മെയില്‍, യശ്വന്ത്പൂര്‍-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, മൈസൂരു-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ബെംഗളൂരുവിനും ജോലാര്‍പേട്ടയ്ക്കും ഇടയിലുള്ള മെമു സര്‍വീസുകള്‍ എന്നിവ റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു.</p>
<h3>സര്‍വീസില്‍ ക്രമീകരണം</h3>
<p>മെയ് 29, ജൂണ്‍ 2, ജൂണ്‍ 7, ജൂണ്‍ 19, ജൂണ്‍ 23 എന്നീ തീയതികളില്‍ ഒട്ടനവധി ട്രെയിനുകളുടെ സര്‍വീസിലും റൂട്ടിലും മാറ്റം വരുത്തിയിട്ടുമുണ്ട്. ട്രെയിനുകള്‍ 30 മിനിറ്റ് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ വൈകുമെന്നാണ് അറിയിപ്പ്. മൈസൂരു-റെനിഗുണ്ട സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, എസ്എംവിടി ബെംഗളൂരു-ന്യൂ ടിന്‍സുകിയ എക്‌സ്പ്രസ്, കാവേരി എക്‌സ്പ്രസ്, ഹാതിയ-ബെംഗളൂരു എക്‌സ്പ്രസ് തുടങ്ങിയ ട്രെയിന്‍ സര്‍വീസുകളെയാണ് നിയന്ത്രണം ബാധിക്കുക.</p>
<h3>ട്രെയിനുകള്‍ വഴിതിരിച്ചുവിടും</h3>
<p>ജൂണ്‍, ജൂലൈ മാസങ്ങളിലായി തിരഞ്ഞെടുത്ത തീയതികളില്‍ ഒന്നിലധികം ദീര്‍ഘദൂര ട്രെയിനുകള്‍ വഴിതിരിച്ചുവിടുമെന്നും അറിയിപ്പുണ്ട്. കാട്പാടി, ജോലാര്‍പേട്ട, റെനിഗുണ്ട, ആരക്കോണം, പെരമ്പൂര്‍ എന്നീ ജങ്ഷനുകള്‍ വഴി ഇക്കാലയളവില്‍ ട്രെയിനുകള്‍ യാത്ര നടത്തില്ല.</p>
<p>മൈസൂരു-ഹൗറ എക്‌സ്പ്രസ്, എസ്എംവിടി ബെംഗളൂരു-ഗുവാഹത്തി എക്‌സ്പ്രസ്, ഹാതിയ-ബെംഗളൂരു എക്‌സ്പ്രസ്, ദാദര്‍-പുതുച്ചേരി എക്‌സ്പ്രസ്, എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എന്നീ ട്രെയിനുകളുടെ റൂട്ടിലാണ് മാറ്റം.</p>
<p>ജൂലൈ ഏഴിന് ജോലാര്‍പേട്ട-കെഎസ്ആര്‍ ബെംഗളൂരു മെമുവിന്റെ സര്‍വീസ് ഭാഗികമായി റദ്ദാക്കി. ഈ ട്രെയിന്‍ ദേവന്‍ഗോന്തി വരെയോ സര്‍വീസ് നടത്തൂവെന്നാണ് റെയില്‍വേയുടെ അറിയിപ്പ്.</p>
<h3>തിരുച്ചിയില്‍ നിന്ന് താംബരത്തേക്ക് വണ്‍വേ ട്രെയിന്‍</h3>
<p>വേനലവധി യാത്രയ്ക്കായി പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിച്ച് ഇന്ത്യന്‍ റെയില്‍വേ. തിരുച്ചിറപ്പള്ളിക്കും താംബരത്തിനും ഇടയില്‍ വണ്‍വേ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസാണ് ആരംഭിച്ചിരിക്കുന്നത്. ഏപ്രില്‍ 26ന് രാത്രി 10.45ന് തിരുച്ചിറപ്പള്ളി ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 6.15ന് താംബരത്തെത്തും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/mumbai-pune-expressway-missing-link-bridge-opens-may-1-travel-time-to-drop-2202021.html" target="_blank" rel="noopener">Mumbai-Pune Expressway: മുംബൈ-പൂനെ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; കേബിള്‍ പാലം മെയ് 1ന് തുറക്കും</a></strong></p>
<p>തഞ്ചാവൂര്‍, കുംഭകോണം, മയിലാടുതുറൈ, ചിദംബരം, വില്ലുപുരം വഴിയായിരിക്കും ട്രെയിന്‍ താംബരത്ത് എത്തിച്ചേരുക. പാപനാശം, സീര്‍കാഴി, തിരുപാദ്രപുലിയൂര്‍, ചെങ്കല്‍പ്പട്ട് തുടങ്ങിയ ഇന്റര്‍മീഡിയേറ്റ് സ്റ്റോപ്പുകളും ട്രെയിനിനുണ്ടായിരിക്കും.</p>
<h3>ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു</h3>
<p>അറ്റക്കുറ്റപ്പണികളുടെ ഭാഗമാായി വില്ലുപുരം യാര്‍ഡിലും തിരുപ്പതി-കാട്പാടി സെക്ഷനിലും ഉള്‍പ്പെടെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. വില്ലുപുരം യാര്‍ഡില്‍ ഏപ്രില്‍ 18, 22, 25 തീയതികളില്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന മെമു സര്‍വീസകളെ ആയിരുന്നു നിയന്ത്രണം ബാധിച്ചത്.</p>
<p>ഏപ്രില്‍ 17, 20, 24, 27, മെയ് 1, 4, 8, 11, 15, 18, 22, 25, 29; ജൂണ്‍ 1, 5 തീയതികളില്‍ തിരുപ്പതിക്കും കാട്പാടിക്കുമിടയിലുള്ള മെമു സര്‍വീസുകള്‍ പൂര്‍ണ്ണമായും റദ്ദാക്കും.</p>
]]></content:encoded>
				</item>
							<item>
					<title>Heatwave Alert: ചൂടിനെ തോല്‍പ്പിക്കാന്‍ ഡല്‍ഹി തന്ത്രം കേരളത്തിലും നോക്കിയാലോ?</title>
					<link>https://www.malayalamtv9.com/photo-gallery/delhi-heat-action-plan-can-kerala-adopt-it-to-tackle-rising-temperatures-2202048.html</link>
					<pubDate>Sun, 26 Apr 2026 19:14:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/delhi-heat-action-plan-can-kerala-adopt-it-to-tackle-rising-temperatures-2202048.html</guid>
					<description><![CDATA[<p>Delhi Heat Plan Offers Key Lessons for Kerala Amid Rising Temperatures: ചൂടിനെ പ്രതിരോധിക്കാന്‍ ഓരോ നഗരങ്ങളിലും വ്യത്യസ്തങ്ങളായ ആക്ഷന്‍ പ്ലാനുകള്‍ നടപ്പാക്കിയിട്ടുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയം ഡല്‍ഹിയിലേതാണ്. 2026ലെ താപനില വര്‍ധനവ് പ്രതിരോധിക്കാനായി രണ്ടുംകല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി തലസ്ഥാന നഗരിയില്‍ ഒന്നാകെ മാപ്പ് അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Heatwave-Alert-6.jpg" class="attachment-large size-large wp-post-image" alt="Heatwave Alert" /></figure><p>
		<style type="text/css">
			#gallery-3 {
				margin: auto;
			}
			#gallery-3 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-3 img {
				border: 2px solid #cfcfcf;
			}
			#gallery-3 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-3' class='gallery galleryid-2202048 gallery-columns-3 gallery-size-full'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Heatwave-Alert-4.jpg" class="attachment-full size-full" alt="Heatwave Alert (4)" aria-describedby="gallery-3-2202049" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Heatwave-Alert-4.jpg 1280w, https://images.malayalamtv9.com/uploads/2026/04/Heatwave-Alert-4-300x169.jpg 300w, https://images.malayalamtv9.com/uploads/2026/04/Heatwave-Alert-4-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/04/Heatwave-Alert-4-768x432.jpg 768w, https://images.malayalamtv9.com/uploads/2026/04/Heatwave-Alert-4-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2202049'>
				ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ചൂട് ക്രമാതീതമായി വര്‍ധിക്കുകയാണ്. താപനിലയില്‍ വര്‍ധനവ് സംഭവിക്കുന്നതിനെ തുടര്‍ന്ന് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ഡല്‍ഹി, ബെംഗളൂരു, മുംബൈ, കേരളം, ചെന്നൈ തുടങ്ങി എല്ലായിടങ്ങളെയും ചൂട് കീഴടക്കി കഴിഞ്ഞു. സൂര്യതാപമേറ്റ് അസുഖങ്ങളും മറ്റും വരുന്നതിനാല്‍ ആളുകള്‍ സ്വയം സംരക്ഷണമൊരുക്കുകയാണ് ഇപ്പോള്‍ വേണ്ടത്. (Image Credit Source: PTI)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Heatwave-Alert-3.jpg" class="attachment-full size-full" alt="Heatwave Alert (3)" aria-describedby="gallery-3-2202050" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Heatwave-Alert-3.jpg 1280w, https://images.malayalamtv9.com/uploads/2026/04/Heatwave-Alert-3-300x169.jpg 300w, https://images.malayalamtv9.com/uploads/2026/04/Heatwave-Alert-3-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/04/Heatwave-Alert-3-768x432.jpg 768w, https://images.malayalamtv9.com/uploads/2026/04/Heatwave-Alert-3-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2202050'>
				ചൂടിനെ പ്രതിരോധിക്കാന്‍ ഓരോ നഗരങ്ങളിലും വ്യത്യസ്തങ്ങളായ ആക്ഷന്‍ പ്ലാനുകള്‍ നടപ്പാക്കിയിട്ടുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയം ഡല്‍ഹിയിലേതാണ്. 2026ലെ താപനില വര്‍ധനവ് പ്രതിരോധിക്കാനായി രണ്ടുംകല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി തലസ്ഥാന നഗരിയില്‍ ഒന്നാകെ മാപ്പ് അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Heatwave-Alert-2.jpg" class="attachment-full size-full" alt="Heatwave Alert (2)" aria-describedby="gallery-3-2202051" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Heatwave-Alert-2.jpg 1280w, https://images.malayalamtv9.com/uploads/2026/04/Heatwave-Alert-2-300x169.jpg 300w, https://images.malayalamtv9.com/uploads/2026/04/Heatwave-Alert-2-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/04/Heatwave-Alert-2-768x432.jpg 768w, https://images.malayalamtv9.com/uploads/2026/04/Heatwave-Alert-2-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2202051'>
				സര്‍ക്കാര്‍ നിരവധി പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടുകളായി വിലയിരുത്തുന്നു. വസീര്‍പൂര്‍, ജഹാംഗീര്‍പുരി, ഖയാല, ശാസ്ത്രി പാര്‍ക്ക്, വിശ്വാസ് നഗര്‍, ഹര്‍കേഷ് നഗര്‍, ഹരി നഗര്‍, ഡല്‍ഹി ഗേറ്റ്, സാവ്ദ, മുബാറക്പൂര്‍ ദബാസ്, ഭല്‍സ്വ, നന്ദ് നാഗ്രി, ഗോകുല്‍പുരി, ബക്കര്‍വാല തുടങ്ങിയവ സ്ഥലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 


				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Heatwave-Alert-1.jpg" class="attachment-full size-full" alt="Heatwave Alert (1)" aria-describedby="gallery-3-2202052" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Heatwave-Alert-1.jpg 1280w, https://images.malayalamtv9.com/uploads/2026/04/Heatwave-Alert-1-300x169.jpg 300w, https://images.malayalamtv9.com/uploads/2026/04/Heatwave-Alert-1-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/04/Heatwave-Alert-1-768x432.jpg 768w, https://images.malayalamtv9.com/uploads/2026/04/Heatwave-Alert-1-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2202052'>
				അപകട സാധ്യതകള്‍ ലഘൂകരിക്കുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ആരോഗ്യ കേന്ദ്രങ്ങളില്‍ ഒആര്‍എസ് ലഭ്യത വര്‍ധിപ്പിക്കുക, ദ്രുത പ്രതികരണ സംഘങ്ങളെ വിന്യസിക്കുക, വാട്ടര്‍ ടാങ്കറുകളുടെ എണ്ണം വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണത്തിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നു. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Heatwave-Alert-5.jpg" class="attachment-full size-full" alt="Heatwave Alert" aria-describedby="gallery-3-2202053" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Heatwave-Alert-5.jpg 1280w, https://images.malayalamtv9.com/uploads/2026/04/Heatwave-Alert-5-300x169.jpg 300w, https://images.malayalamtv9.com/uploads/2026/04/Heatwave-Alert-5-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/04/Heatwave-Alert-5-768x432.jpg 768w, https://images.malayalamtv9.com/uploads/2026/04/Heatwave-Alert-5-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2202053'>
				പാര്‍ക്കുകള്‍, ബസ് ഡിപ്പോകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ കുടിവെള്ളം ഉറപ്പാക്കും. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമായും കുടിവെള്ളം വിവിധ ഇടങ്ങളില്‍ ഒരുക്കും. കുട്ടികളിലുണ്ടാകുന്ന നിര്‍ജ്ജലീകരണം തടയാന്‍ സ്‌കൂള്‍ വിടുന്നതിന് മുമ്പ് വിദ്യാര്‍ഥികള്‍ക്ക് ഒആര്‍എസ് ലായനി നല്‍കും. ഉച്ചയ്ക്ക് 12 മുതല്‍ 3 മണി വരെ പുറംജോലികള്‍ ചെയ്യുന്നതിനും നിയന്ത്രണമുണ്ട്. 


				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Mumbai-Pune Expressway: മുംബൈ-പൂനെ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; കേബിള്‍ പാലം മെയ് 1ന് തുറക്കും</title>
					<link>https://www.malayalamtv9.com/india/mumbai-pune-expressway-missing-link-bridge-opens-may-1-travel-time-to-drop-2202021.html</link>
					<pubDate>Sun, 26 Apr 2026 17:30:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/mumbai-pune-expressway-missing-link-bridge-opens-may-1-travel-time-to-drop-2202021.html</guid>
					<description><![CDATA[<p>Mumbai Pune Expressway Missing Link Bridge Inauguration: മുംബൈ-പൂനെ എക്‌സ്പ്രസ് വേയില്‍ പുതുതായി നിര്‍മിച്ചതാണ് ഈ പാലം. ഏകദേശം 13.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട് ഈ പാതയ്ക്ക്. മുംബൈയിലെ ഖോപോളിയെ ലോണാവാലയ്ക്കടുത്തുള്ള കുസാഗാവുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം. പഴയ ഖണ്ടാല ഘട്ട് സ്‌ട്രെച്ചിനെ തോല്‍പ്പിക്കും വിധത്തിലാണ് നിലവിലെ രൂപകല്‍പ്പന.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Mumbai-Pune-Expressway.jpg" class="attachment-large size-large wp-post-image" alt="Mumbai Pune Expressway" /></figure><p><strong>മുംബൈ:</strong> മുംബൈ-പൂനെ എക്‌സ്പ്രസ് വേയിലെ കേബിള്‍ പാലം തുറക്കാന്‍ പോകുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പാലം യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കാന്‍ പോകുന്നത്. വര്‍ഷങ്ങളുടെ കാലതാമസത്തിന് ശേഷം തുറക്കാന്‍ പോകുന്ന പാലം വേഗത്തിലുള്ള യാത്ര സാധ്യമാക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ഇന്റര്‍-സിറ്റി റൂട്ടുകളില്‍ ഒന്നുകൂടിയാണിത്.</p>
<h3>വര്‍ഷങ്ങളുടെ കാത്തിരിപ്പ്</h3>
<p>മുംബൈ-പൂനെ എക്‌സ്പ്രസ് വേയില്‍ പുതുതായി നിര്‍മിച്ചതാണ് ഈ പാലം. ഏകദേശം 13.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട് ഈ പാതയ്ക്ക്. മുംബൈയിലെ ഖോപോളിയെ ലോണാവാലയ്ക്കടുത്തുള്ള കുസാഗാവുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം. പഴയ ഖണ്ടാല ഘട്ട് സ്‌ട്രെച്ചിനെ തോല്‍പ്പിക്കും വിധത്തിലാണ് നിലവിലെ രൂപകല്‍പ്പന.</p>
<p>പഴയ പാലത്തിന് വീതി കുറവായതിനാല്‍ തന്നെ എപ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടാകുമായിരുന്നു. എന്നാല്‍ ഇനി മുതല്‍ അത്തരമൊരു പ്രശ്‌നത്തിന് സാധ്യതയേ ഇല്ല. പുതിയ പാലം തുറക്കുന്നതോടെ പൂനെയ്ക്കും മുംബൈയ്ക്കും ഇടയിലുള്ള യാത്രാ സമയം 30 മിനിറ്റോളം കുറയും.</p>
<p>തിരക്കേറിയ സമയങ്ങളില്‍ യാത്ര യാതൊരുവിധത്തിലുള്ള വെല്ലുവിളിയും സൃഷ്ടിക്കില്ലെന്ന കാര്യം ഉറപ്പാണ്. പുതിയ പാത മൊത്തത്തിലൂടെ ദൂരം ഏകദേശം 6 കിലോമീറ്റളോളം കുറയ്ക്കും. മാത്രമല്ല, ഈ പാത ഉപയോഗിക്കുന്നതിന് യാത്രക്കാര്‍ അധിക ടോള്‍ നല്‍കേണ്ടിയും വരില്ല. തലേഗാവിലും ഖലാപൂരിലുമുള്ള ടോള്‍ ബൂത്തുകള്‍ മാറ്റമില്ലാതെ തുടരും. അതിനാല്‍ അധിക ചെലവില്ലാതെ യാത്രക്കാര്‍ക്ക് കടന്നുപോകാന്‍ സാധിക്കുന്നതാണ്.</p>
<h3>കോടികള്‍ ചെലവില്‍</h3>
<p>ഏകദേശം 6,695 കോടി രൂപ ചെലവിലാണ് പാലം നിര്‍മിക്കുന്നത്. 2019ല്‍ ആരംഭിച്ച നിര്‍മാണം കൊവിഡ് 19 മൂലം താത്കാലികമായി നിര്‍ത്തിവെച്ചു. കൊവിഡ് ശമിച്ചെങ്കിലും പിന്നാലെ എത്തിയ ശക്തമായ മഴയും കാറ്റും ഘാട്ട് മേഖലയിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കി. ഇതും പദ്ധതി വൈകുന്നതിന് കാരണമായിട്ടുണ്ട്.</p>
<p>പദ്ധതിയുടെ ഏറ്റവും പ്രധാന സവിശേഷത ഇതൊരു ഇരട്ട തുരങ്കപാതയാണ് എന്നതാണ്. 8.9 കിലോമീറ്റര്‍ നീളമുള്ള തുരങ്കം ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കങ്ങളില്‍ ഒന്നുകൂടിയാണ്. രണ്ടാമത്തെ തുരങ്കത്തിന് 1.9 കിലോമീറ്റര്‍ നീളവുമുണ്ട്. രണ്ട് പാതകളും 23.5 മീറ്റര്‍ വീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/major-relief-for-bengaluru-traffic-hennur-bagalur-road-opens-on-this-day-2201994.html" target="_blank" rel="noopener">Bengaluru Traffic: ബെംഗളൂരുവിലെ ആ റോഡ് പണി തീര്‍ന്നു; ഉദ്ഘാടനം ഉടന്‍</a></strong></p>
<h3>എന്തുകൊണ്ട് വൈകി?</h3>
<p>മറ്റ് പാതകളില്‍ നിന്ന് വ്യത്യസ്തമായി പൂനെ-മൂംബൈ എക്‌സ്പ്രസ് വേ കടന്നുപോകുന്നത് കുത്തനെയുള്ള ഇറക്കങ്ങളും കൊടും വളവുകള്‍ക്കും ഇടയിലൂടെയാണ്. പാതയുടെ നിര്‍മാണം വൈകുന്നതിന് പ്രധാന കാരണമായതും ഇതുതന്നെ. പുതുതായി ഒരുക്കുന്ന മിസ്സിങ് ലിങ്ക് പഴയ റോഡിലെ തിരക്ക് 70 ശതമാനം വരെ കുറയ്ക്കുമെന്നും എക്‌സ്പ്രസ് വേയിലെ മൊത്തത്തിലെ ഗതാഗതം സുഗമമാക്കുമെന്നും അധികൃതര്‍ വിശ്വസിക്കുന്നു.</p>
<p>അതേസമയം, ടൈഗര്‍ വാലിക്ക് മുകളില്‍ നിര്‍മിച്ച് 650 മീറ്റര്‍ കേബിള്‍ സ്റ്റേഡ് പാലവും മിസ്സിങ് ലിങ്കിന്റെ ഭാഗമാണ്. 180 മീറ്ററലധികം ഉയരത്തിലാണ് ഇതിന്റെ നിര്‍മാണം. ജമ്പ് ഫോം വര്‍ക്ക് പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് പാലത്തിന്റെ നിര്‍മാണം.</p>
<h3>എന്ന് തുറക്കും?</h3>
<p>പാത മെയ് ഒന്നിന് തുറക്കുമെന്നാണ് വിവരം. ഉദ്ഘാടനത്തിന് ശേഷം കുറച്ചുമാസങ്ങളിലേക്ക് ഇതുവഴി കാറുകളും ബസ്സുകളും മാത്രമേ കടത്തിവിടൂ.</p>
]]></content:encoded>
				</item>
							<item>
					<title>Bengaluru Traffic: ബെംഗളൂരുവിലെ ആ റോഡ് പണി തീര്‍ന്നു; ഉദ്ഘാടനം ഉടന്‍</title>
					<link>https://www.malayalamtv9.com/india/major-relief-for-bengaluru-traffic-hennur-bagalur-road-opens-on-this-day-2201994.html</link>
					<pubDate>Sun, 26 Apr 2026 15:45:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/major-relief-for-bengaluru-traffic-hennur-bagalur-road-opens-on-this-day-2201994.html</guid>
					<description><![CDATA[<p>Big Boost to Bengaluru Traffic Hennur Bagalur Road Ready for Launch: 2025 ഏപ്രിലിലാണ് ഈ പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വെറും 11 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി പാത ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി 86.29 കോടി രൂപയും വകയിരുത്തി. എന്നാല്‍ പദ്ധതി വിവിധ കാരണങ്ങളാല്‍ കാലതാമസം നേരിട്ടു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Hennur-Bagalur-road-1.jpg" class="attachment-large size-large wp-post-image" alt="Hennur Bagalur Road (1)" /></figure><p><strong>ബെംഗളൂരു:</strong> ബെംഗളൂരു നിവാസികളുടെ കാത്തിരിപ്പ് അവസാനിക്കുന്നു. മാസങ്ങള്‍ നീണ്ട തടസങ്ങള്‍ക്ക് അറുതിവീണു, അതെ ബെംഗളൂരു നഗരത്തിലെ യാത്ര അതിവേഗമാക്കാന്‍ പുതിയ റോഡ് തുറക്കാന്‍ പോകുന്നു. ഹെന്നൂര്‍-ബാഗലൂര്‍ റോഡാണ് നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കാന്‍ പോകുന്നത്. 5.5 കിലോമീറ്ററാണ് ഈ പാതയുടെ ദൈര്‍ഘ്യം.</p>
<p>ദീര്‍ഘനാളായി റോഡിന്റെ വൈറ്റ് ടോപ്പിങ് ജോലി മുടങ്ങിക്കിടക്കുകയായിരുന്നു. ഇതിപ്പോള്‍ അവസാനഘട്ടത്തിലാണ്. പ്രധാന കാരിയേജ് വേ മെയ് മാസത്തോടെ പൂര്‍ത്തിയാകുമെന്നാണ് വിവരം. ജൂണില്‍ പാത തുറന്നുകൊടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.</p>
<h3>ഹെന്നൂര്‍-ബാഗലൂര്‍ റോഡ്</h3>
<p>2025 ഏപ്രിലിലാണ് ഈ പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വെറും 11 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി പാത ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി 86.29 കോടി രൂപയും വകയിരുത്തി. എന്നാല്‍ പദ്ധതി വിവിധ കാരണങ്ങളാല്‍ കാലതാമസം നേരിട്ടു.</p>
<p>പദ്ധതിക്കായി ട്രാഫിക് പോലീസിന്റെ അനുമതി പരിമിതമായിരുന്നതിനാല്‍, ചെറിയ ഭാഗത്ത് മാത്രമേ തുടക്കത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനായുള്ളൂ. ചെറിയ ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയാക്കി ഈ പാത തുറന്നുനല്‍കിയതിന് ശേഷം മാത്രമേ മറ്റിടത്തേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘിപ്പിക്കാന്‍ സാധിച്ചിരുന്നുള്ളൂ.</p>
<p>ഇതിന് പുറമെ, രാത്രികാലങ്ങളില്‍ മാത്രം പ്രവൃത്തി നടന്നതും കാലതാമസത്തിന് കാരണമായി. കഴിഞ്ഞ നാല് മാസത്തിനുള്ളിലാണ് നിര്‍മാണത്തില്‍ വേഗത കൈവരിക്കാന്‍ സാധിച്ചത്. അനുമതികള്‍ വിശാലമായി നല്‍കിയത് തന്നെയാണ് കാരണം. റോഡിന്റെ പകുതിഭാഗം വരെ ഒരുമിച്ച് ജോലികള്‍ ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. ഇതോടെ പാതയുടെ നിര്‍മാണം വേഗത്തില്‍ അവസാനഘട്ടത്തിലേക്ക് അടുത്തി.</p>
<p>ഹെന്നൂര്‍ ക്രോസ് മുതല്‍ ബാഗലൂര്‍ ക്രോസ് വരെയുള്ള 5.5 കിലോമീറ്റര്‍ ദൂരത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. രണ്ട് നിയമസഭ മണ്ഡലങ്ങളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. അതിനാല്‍ ഒരു പ്രധാന പാതയായും പ്രവര്‍ത്തിക്കുന്നു. പാതയുടെ ഒരു ഭാഗത്ത് 4.2 കിലോമീറ്ററിന്റെയും ഒരു വശത്ത് 2.2 കിലോമീറ്ററിന്റെയും നിര്‍മാണമാണ് ഇതുവരെ പൂര്‍ത്തിയായത്.</p>
<p>റോഡിന്റെ ജോലികള്‍ നടക്കുന്നതിനോടൊപ്പം ഫുട്പാത്തുകളുടെയും ബഫര്‍ സോണുകളുടെയും നിര്‍മാണവും നടക്കുന്നുണ്ട്. വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും കൂടുതല്‍ സൗകര്യപ്രദമാകും വിധത്തില്‍ തന്നെയാണ് പാതയുടെ വരവ്. പാതയുടെ നിര്‍മാണം പൂര്‍ണമായും പൂര്‍ത്തിയാകുന്നതോടെ ഗതാഗതക്കുരുക്കും യാത്രാ സമയവും കുറയും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/bengaluru-commuters-can-use-only-one-card-for-namma-metro-and-bmtc-buses-from-june-2201772.html" target="_blank" rel="noopener">Namma Metro: മെട്രോയ്ക്കും ബിഎംടിസി ബസിനും ഇനി ഒറ്റ കാര്‍ഡ്; ബെംഗളൂരു ആകെ മാറി</a></strong></p>
<p>ഹെന്നൂര്‍-ബാഗലൂര്‍ റോഡ് വൈറ്റ് ടോപ്പിങ് പദ്ധതിയുടെ നിര്‍മാണ ജോലികള്‍ അവസാനഘട്ടത്തിലെത്തിയത് യാത്രക്കാര്‍ക്ക് പകരുന്നത് വലിയ ആശ്വാസമാണ്. ബെംഗളൂരു നഗരത്തിലെ ഗതാഗതത്തിന് പുത്തന്‍ മുഖം സമ്മാനിക്കാനും പാതയ്ക്ക് സാധിക്കും.</p>
<h3>ഉദ്ഘാടനം എന്ന്?</h3>
<p>ഹെന്നൂര്‍-ബാഗലൂര്‍ റോഡിന്റെ ഉദ്ഘാടനം ജൂണ്‍ 15 ഓടെ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. ജൂണ്‍ 15നുള്ളില്‍ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. ഈ പാത തുറക്കുന്നതോടെ ബെംഗളൂരു നിവാസികളുടെ യാത്രാ ദുരിതത്തിന് വലിയ ആശ്വാസമാകും. എന്നാല്‍ ഈ പാത മാത്രം ശരിയായാല്‍ പോരെന്ന നിലപാടിലാണ് യാത്രക്കാര്‍, ബെംഗളൂരുവിലേക്ക് മറ്റ് പാതകളുടെ നിര്‍മാണവും അതിവേഗം പൂര്‍ത്തിയാക്കണമെന്ന് അവര്‍ പറയുന്നു.</p>
]]></content:encoded>
				</item>
							<item>
					<title>Chennai Metro: മെട്രോ സൗകര്യം എളുപ്പത്തിൽ, കോടമ്പാക്കം പവർ ഹൗസ് &#8211; പനഗൽ പാർക്ക് പാത ഉടനെത്തും</title>
					<link>https://www.malayalamtv9.com/india/chennai-metro-phase-2-track-work-for-kodambakkam-power-house-to-panagal-park-to-start-in-july-2201973.html</link>
					<pubDate>Sun, 26 Apr 2026 14:51:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/chennai-metro-phase-2-track-work-for-kodambakkam-power-house-to-panagal-park-to-start-in-july-2201973.html</guid>
					<description><![CDATA[<p>Chennai Metro Phase 2: ചെന്നൈയുടെ ഒരു അറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് പോകുന്നവരുടെ യാത്രാ സമയം ഇത് ഗണ്യമായി കുറയ്ക്കുന്നതാണ്. നിലവിൽ പൂനമല്ലി &#8211; പോരൂർ &#8211; വടപളനി പാത പ്രവർത്തനക്ഷമമാക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് മെട്രോ അധികൃതർ. ഇതിന് പിന്നാലെയാണ് പനഗൽ പാർക്ക് വരെയുള്ള ഭാഗം പ്രാധാന്യത്തോടെ പൂർത്തിയാക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/chennai-metro-3.jpg" class="attachment-large size-large wp-post-image" alt="Chennai Metro (3)" /></figure><p>ചെന്നൈ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ ചെന്നൈ മെട്രോ നിർണായക പങ്ക് വഹിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും പ്രത്യേകിച്ച് ഐടി ജീവനക്കാർക്കും ചെന്നൈ മെട്രോ ഉപകാരിയാണ്. പ്രധാനമായും രണ്ട് പാതകളിലാണ് ചെന്നൈ മെട്രോ നിലവിൽ പ്രവർത്തിക്കുന്നത്. ബ്ലൂ ലൈൻ വിംകോ നഗർ ഡിപ്പോ മുതൽ ചെന്നൈ എയർപോർട്ട് വരെ വരെയും ​ഗ്രീൻ ലൈൻ ചെന്നൈ സെൻട്രൽ മുതൽ സെന്റ് തോമസ് മൗണ്ട് വരെയും.</p>
<p>അതേസമയം രണ്ടാം ഘട്ടത്തിന്റെ പ്രവർത്തനങ്ങളും പുരോ​ഗമിക്കുന്നുണ്ട്. മൂന്ന് പുതിയ പാതകളാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നത്. ഇപ്പോഴിതാ, രണ്ടാം ഘട്ടത്തിന്റെ ഭാഗമായി, കോടമ്പാക്കം പവർ ഹൗസ് മുതൽ പനഗൽ പാർക്ക് വരെയുള്ള പാതയുടെ പ്രവർത്തനങ്ങൾ‌ ഉടൻ പൂർത്തിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂലൈയിൽ ഈ റൂട്ടിൽ ട്രാക്കുകൾ സ്ഥാപിക്കാൻ മെട്രോ റെയിൽ കോർപ്പറേഷൻ പദ്ധതിയിടുന്നുണ്ട്.</p>
<p>കോടമ്പാക്കം പവർ ഹൗസ് മുതൽ പനഗൽ പാർക്ക് വരെ 2.9 കിലോമീറ്റർ നീളത്തിലാണ് ഈ പാതയുള്ളത്. ഇരുവശത്തുമായി ആകെ 5.8 കിലോമീറ്റർ ട്രാക്കുകൾ സ്ഥാപിക്കേണ്ടതുണ്ട്. പാതയുടെ നിർമ്മാണം വേഗത്തിലാക്കി അടുത്ത വർഷം ആദ്യത്തോടെ പൂർത്തിയാക്കാനാണ് മെട്രോ റെയിൽ ലിമിറ്റഡ് ലക്ഷ്യമിടുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/chennai-metro-old-travel-cards-invalid-from-may-1-switch-to-singara-chennai-card-now-2200546.html">മെട്രോ യാത്രക്കാർ ശ്രദ്ധിക്കുക, പഴയ ട്രാവൽ കാർഡുകൾ ഇനിയില്ല, പകരം ആ ഒരു കാർഡ് മാത്രം!</a></strong></p>
<p>നിലവിൽ, പൂനമല്ലി - പോരൂർ - വടപളനി എന്നിവയ്ക്കിടയിലുള്ള എലിവേറ്റഡ് ലൈൻ ആദ്യം പ്രവർത്തനമാരംഭിക്കുക എന്നതാണ് മെട്രോ റെയിൽ കോർപ്പറേഷന്റെ പ്രാഥമിക ലക്ഷ്യം. 2027 മാർച്ചോടെ ഈ പാത പനഗൽ പാർക്ക് വരെ നീട്ടാൻ അധികൃതർ ലക്ഷ്യം വച്ചിട്ടുണ്ട്.</p>
<h3>പനഗൽ പാർക്ക്: ആദ്യത്തെ സബ്‌വേ സ്റ്റേഷൻ</h3>
<p>പൂനമല്ലിയിൽ നിന്നുള്ള എലിവേറ്റഡ് മെട്രോ ലൈൻ ആദ്യമായി പനഗൽ പാർക്കിൽ ഭൂഗർഭ പാതയിലേക്ക് പ്രവേശിക്കുമെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ യാത്രക്കാർ ഉപയോഗിക്കുന്ന ആദ്യത്തെ ഭൂഗർഭ സ്റ്റേഷനായിരിക്കും പനഗൽ പാർക്ക്. മൂന്ന് സ്റ്റേഷനുകൾ മാത്രമേ ഉള്ളൂവെങ്കിലും, സാങ്കേതികമായി ഇത് വളരെ വെല്ലുവിളി നിറഞ്ഞ ഒരു ഭാഗമാണിത്. ട്രാക്ക് നിർമ്മാണ പ്രവർത്തനങ്ങളോടൊപ്പം, ട്രെയിനുകൾക്ക് വൈദ്യുതി എത്തിക്കുന്നതിന് ഓവർഹെഡ് ഇലക്ട്രിക് വയറുകൾ സ്ഥാപിക്കുന്ന ജോലിയും നടക്കുന്നതാണ്.</p>
<h3>യാത്രക്കാർക്ക് സന്തോഷിക്കാം</h3>
<p>ഈ പാത പ്രവർത്തനം ആരംഭിക്കുന്നതോടെ മെട്രോ സൗകര്യം കൂടുതൽ എളുപ്പത്തിലാകും. ടി. നഗറിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന ആളുകൾക്ക് വളരെയധികം പ്രയോജനം ലഭിക്കുമെന്നും അധികൃതർ പറയുന്നു. പനഗൽ പാർക്ക് സ്റ്റേഷൻ കമ്മീഷൻ ചെയ്യുന്നതോടെ, യാത്രക്കാർക്ക് രണ്ടാം ഘട്ട മെട്രോ ലൈനിൽ നിന്ന് ഒന്നാം ഘട്ട നെറ്റ്‌വർക്കിലേക്ക് എളുപ്പത്തിൽ കണക്റ്റുചെയ്യാൻ കഴിയും. ചെന്നൈയുടെ ഒരു അറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് പോകുന്നവരുടെ യാത്രാ സമയം ഇത് ഗണ്യമായി കുറയ്ക്കുന്നതാണ്. നിലവിൽ പൂനമല്ലി - പോരൂർ - വടപളനി പാത പ്രവർത്തനക്ഷമമാക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് മെട്രോ അധികൃതർ.</p>
]]></content:encoded>
				</item>
							<item>
					<title>Tiruvallur AC Death: എസി വാങ്ങാൻ ഭർത്താവ് സമ്മതിച്ചില്ല; യുവതി ജീവനൊടുക്കി</title>
					<link>https://www.malayalamtv9.com/india/tiruvallur-ac-death-husband-did-not-agree-to-buy-ac-woman-ends-life-2201971.html</link>
					<pubDate>Sun, 26 Apr 2026 14:29:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/tiruvallur-ac-death-husband-did-not-agree-to-buy-ac-woman-ends-life-2201971.html</guid>
					<description><![CDATA[<p>ഭർത്താവും മറ്റു കുടുംബാംഗങ്ങളും മുകളിലോട്ടു പോയെങ്കിലും യുവതി കിടപ്പുമുറിയിൽ തന്നെയായിരുന്നു കിടന്നത്. പിറ്റേദിവസം രാവിലെ മുറിയിൽ എത്തിയ ആകാശാണ് മോണിക്കയുടെ മൃതദേഹം കാണുന്നത്. പോലീസ് എത്തി മൃതദേഹം തിരുവള്ളൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.അതേസമയം തിരുവള്ളൂരിലെ ടെക്സ്റ്റൈൽ ഷോപ്പ് ജീവനക്കാരനാണ് ആകാശ്&#8230;&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Death-2.jpg" class="attachment-large size-large wp-post-image" alt="Death (2)" /></figure><p>ചെന്നൈ: തമിഴ്നാട് തിരുവള്ളൂരിൽ ഭർത്താവ് എസി വാങ്ങാൻ സമ്മതിക്കാത്തത് മനംനൊന്ത് ഭാര്യ ജീവനൊടുക്കി. തിരുവള്ളൂരിന് സമീപത്തെ ഗ്രാമത്തിലാണ് സംഭവം. 25 കാരിയാണ് എസി വാങ്ങി നൽകാത്തതിനെ ചൊല്ലി ആത്മഹത്യ ചെയ്തത്. കടുത്ത ചൂടിനെ തുടർന്ന് മോണിക്ക ഭർത്താവ് ആകാശിനോട് എസി വാങ്ങി നൽകുവാൻ നിരന്തരം ആവശ്യപ്പെടുമായിരുന്നു.</p>
<p>എന്നാൽ മോണിക്കയുടെ ആവശ്യം ഭർത്താവ് നിരസിച്ചു. ഇതിൽ മനംനൊന്ത മോണിക്ക രാത്രി ആകാശും കുടുംബത്തിലുള്ള മറ്റ് ആളുകളും വീടിന്റെ ടെറസിന്റെ മുകളിൽ ഉറങ്ങാനായി പോയപ്പോൾ ആത്മഹത്യ ചെയ്യുകയായിരുന്നു.</p>
<p>ഭർത്താവും മറ്റു കുടുംബാംഗങ്ങളും മുകളിലോട്ടു പോയെങ്കിലും യുവതി കിടപ്പുമുറിയിൽ തന്നെയായിരുന്നു കിടന്നത്. പിറ്റേദിവസം രാവിലെ മുറിയിൽ എത്തിയ ആകാശാണ് മോണിക്കയുടെ മൃതദേഹം കാണുന്നത്. പോലീസ് എത്തി മൃതദേഹം തിരുവള്ളൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.</p>
<p>അതേസമയം തിരുവള്ളൂരിലെ ടെക്സ്റ്റൈൽ ഷോപ്പ് ജീവനക്കാരനാണ് ആകാശ്. എന്നാൽ ഇതിനിടയിൽ മകളുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് മാതാപിതാക്കളുടെ ആരോപണം. ഇതിന്റെ പശ്ചാത്തലത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മോണിക്കയും ആകാശം ഒരേ ടെക്സ്റ്റൈൽ ഷോപ്പിലെ ജീവനക്കാരായിരുന്നു. അവിടെ നിന്ന് തുടങ്ങിയ പ്രണയമാണ് ഇരുവരെയും മൂന്നുവർഷം മുമ്പ് വിവാഹത്തിൽ എത്തിച്ചത്.</p>
<h3>ചെന്നൈയിൽ ഉയർന്ന താപനില</h3>
<p>അതേസമയം ചെന്നൈയിൽ കനത്ത ചൂടാണ്. ഉയർന്ന താപനിലയാണ് ദിവസങ്ങളിൽ നഗരത്തിൽ രേഖപ്പെടുത്തുന്നത്. ഏപ്രിൽ 22ആം തീയതി 39.1 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ചെന്നൈയിൽ രേഖപ്പെടുത്തിയത്. സമുദ്ര കാറ്റിന്റെ വേഗത കുറഞ്ഞതോടൊപ്പം അന്തരീക്ഷത്തിന്റെ ഈർപ്പം വർദ്ധിച്ചത് ആണ് ചൂടുകൂടാൻ കാരണമായത് എന്നാണ് റിപ്പോർട്ട്. സാധാരണ നിലയെക്കാൾ നാല് ഡിഗ്രിയോളം താപനിലയാണ് വർദ്ധിച്ചത്. സാധാരണയായി ലഭിക്കാനുള്ള സമുദ്രക്കാറ്റ് വൈകിയെത്തിയതും അതിന്റെ വേഗത കുറഞ്ഞതുമാണ് ചൂടു വർദ്ധിക്കാൻ കാരണമായതെന്നും കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അന്തരീക്ഷത്തിലെ താപനില കൂടുന്നതിനാൽ യഥാർത്ഥ ചൂടിനേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുന്നത് ജനങ്ങളെ സംബന്ധിച്ച് അസഹനീയമായി മാറുകയാണ്.ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉച്ചസമയത്ത് നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും ദിവസത്തിൽ ധാരാളം വെള്ളം കുടിച്ച് ശരീരത്തിൽ നിർജലീകരണം സംഭവിക്കാനുള്ള സാധ്യത തടയണമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. തമിഴ്നാട്ടിലെ ഉൾ ജില്ലകളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.</p>
]]></content:encoded>
				</item>
							<item>
					<title>PM Modi Mann ki baat: &#8220;നമ്മിൽ നിന്നാണ് സമാധാനം ആരംഭിക്കുന്നത് &#8220;; മൻകി ബാത്തിൽ ബുദ്ധനെ ഉദ്ധരിച്ച് പ്രധാനമന്ത്രി</title>
					<link>https://www.malayalamtv9.com/india/pm-narendra-modi-mann-ki-baat-says-world-to-follow-buddhas-ideal-2201930.html</link>
					<pubDate>Sun, 26 Apr 2026 11:37:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/pm-narendra-modi-mann-ki-baat-says-world-to-follow-buddhas-ideal-2201930.html</guid>
					<description><![CDATA[<p>PM Modi Mann ki baat:ആഗോളതലത്തിൽ നിലനിൽക്കുന്ന അനശ്ചിതത്വങ്ങൾക്കിടയിൽ ബുദ്ധന്റെ സന്ദേശങ്ങൾ വർത്തമാനകാലത്തിനും ഭാവിക്കും ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോളതലത്തിൽ അനശ്ചിതത്വത്തിന് കാരണമായ ലോകത്തിന്റെ സന്ത്വയവസ്ഥയെ തന്നെ തകർത്തുകൊണ്ടിരിക്കുന്ന യുഎസ് ഇറാൻ യുദ്ധത്തിന്റെ അടിസ്ഥാനത്തിലാകാം പ്രധാനമന്ത്രിയുടെ പരാമർശം. ബുദ്ധപൂർണ്ണിമയ്ക്ക് മുന്നോടിയായി രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേരുകയായിരുന്നു അദ്ദേഹം.തെക്കേ അമേരിക്കയിലെ ചിലിയിലുള്ള ഒരു സംഘടന ഭഗവാൻ ബുദ്ധന്റെ വചനങ്ങൾ</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Narendra-Modi-1-1.jpg" class="attachment-large size-large wp-post-image" alt="Narendra Modi (1)" /></figure><p>ന്യൂഡൽഹി: മൻ കി ബാത്തിൽ ബുദ്ധന്റെ വചനം ഉദ്ധരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോളതലത്തിൽ നിലനിൽക്കുന്ന അനശ്ചിതത്വങ്ങൾക്കിടയിൽ ബുദ്ധന്റെ സന്ദേശങ്ങൾ വർത്തമാനകാലത്തിനും ഭാവിക്കും ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോളതലത്തിൽ അനശ്ചിതത്വത്തിന് കാരണമായ ലോകത്തിന്റെ സന്ത്വയവസ്ഥയെ തന്നെ തകർത്തുകൊണ്ടിരിക്കുന്ന യുഎസ് ഇറാൻ യുദ്ധത്തിന്റെ അടിസ്ഥാനത്തിലാകാം പ്രധാനമന്ത്രിയുടെ പരാമർശം. ബുദ്ധപൂർണ്ണിമയ്ക്ക് മുന്നോടിയായി രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേരുകയായിരുന്നു അദ്ദേഹം.</p>
<p>തെക്കേ അമേരിക്കയിലെ ചിലിയിലുള്ള ഒരു സംഘടന ഭഗവാൻ ബുദ്ധന്റെ വചനങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും പ്രകൃതിയുമായി ബന്ധം നിലനിർത്താൻ അദ്ദേഹത്തിന്റെ വചനങ്ങൾ മനുഷ്യർക്ക് സഹായകരമാകും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മിൽനിന്നാണ് സമാധാനം ആരംഭിക്കുന്നതെന്ന് ഭഗവാൻ ബുദ്ധൻ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. സ്വയം ജയിക്കുന്നത് ഏറ്റവും വലിയ വിജയം ആണെന്ന് അദ്ദേഹം നമ്മെ അറിയിച്ചിട്ടുണ്ട്. ഇന്ന് ലോകം കടന്നുപോകുന്ന സംഘർഷങ്ങൾക്കും അനശ്ചിതത്വങ്ങൾക്കും ഇടയിൽ ബുദ്ധന്റെ ഇത്തരം വാക്കുകൾക്ക് വളരെയധികം പ്രാധാന്യം അർഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/india/pm-narendra-modi-condemned-shooting-at-donald-trump-event-he-says-violence-has-no-place-in-democracy-2201917.html">ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല’; വൈറ്റ് ഹൗസിലെ വെടിവയ്പ്പിനെ അപലപിച്ച് പ്രധാനമന്ത്രി മോദി</a></strong></p>
<p>കൂടാതെ ഇന്ത്യ എപ്പോഴും ശാസ്ത്രത്തെ ദേശീയ പുരോഗതിയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി. ഈ കാഴ്ചപ്പാടോടെയാണ് നമ്മുടെ ശാസ്ത്രജ്ഞർ സിവിൽ ന്യൂക്ലിയർ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. അവരുടെ ശ്രമങ്ങൾ രാഷ്ട്രനിർമ്മാണത്തിന് ഗണ്യമായ സംഭാവന നൽകുന്നു. നമ്മുടെ വ്യാവസായിക വളർച്ച, ഊർജ്ജ മേഖല, ആരോഗ്യ സംരക്ഷണ മേഖല എന്നിവയ്ക്ക് ഗണ്യമായ നേട്ടമുണ്ടായെന്നും പ്രധാനമന്ത്രി. ഇന്ത്യയുടെ സിവിൽ ന്യൂക്ലിയർ പദ്ധതി കൃഷി മുതൽ ആധുനിക നവീനർ വരെയുള്ള എല്ലാവരെയും വളരെയധികം സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>കൂടാതെ 2027 സെൻസസിൽ സജീവമായി പങ്കെടുക്കുവാനും പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ഇത് രാജ്യത്തിന്റെ പ്രധാനപ്പെട്ട കാര്യമാണെന്നും പൗരന്മാരുടെ വിവരങ്ങൾ സംരക്ഷിക്കപ്പെടുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. ദേശീയ സെൻസസ് വെറുമൊരു സർക്കാർ കടമയല്ല അത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണ്. നിങ്ങളുടെ പങ്കാളിത്തം നിർണായകമാണെന്നും പ്രധാനമന്ത്രി ഓമിപ്പിച്ചു. ഇതുവഴി 2027ലെ സെൻസസ് വിജയകരമാക്കാം എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.</p>
]]></content:encoded>
				</item>
							<item>
					<title>PM Narendra Modi: &#8216;ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല&#8217;; വൈറ്റ് ഹൗസിലെ വെടിവയ്പ്പിനെ അപലപിച്ച് പ്രധാനമന്ത്രി മോദി</title>
					<link>https://www.malayalamtv9.com/india/pm-narendra-modi-condemned-shooting-at-donald-trump-event-he-says-violence-has-no-place-in-democracy-2201917.html</link>
					<pubDate>Sun, 26 Apr 2026 10:16:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/pm-narendra-modi-condemned-shooting-at-donald-trump-event-he-says-violence-has-no-place-in-democracy-2201917.html</guid>
					<description><![CDATA[<p>PM Narendra Modi Condemned White House Shooting: ശനിയാഴ്ച രാത്രിയോടെയാണ് വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷന്റെ വാർഷിക അത്താഴ വിരുന്നിനിടെ വെടിവയ്പ്പ് നടന്നത്. വെടിയൊച്ച കേട്ടതിനെത്തുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഭാര്യ മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെഡി വാൻസ്, വൈറ്റ് ഹൗസിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്നു. ആക്രമണം നടന്ന് ഉടൻ തന്നെ അവരെ സ്ഥലത്ത് നിന്ന് മാറ്റി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/PM-Narendra-Modi.jpg" class="attachment-large size-large wp-post-image" alt="Pm Narendra Modi" /></figure><p><strong>ന്യൂഡൽഹി:</strong> വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ്റെ അത്താഴ വിരുന്നിന് നേരെയുണ്ടായ വെടിവയ്പ്പിനെ പ്രധാനമന്ത്രി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. "ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല" എന്നാണ് അദ്ദേഹം പറഞ്ഞത്. ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ തനിക്ക് ആശ്വാസം ഉണ്ടെന്നും എക്‌സിലൂടെ പങ്കുവച്ച് പോസ്റ്റിൽ മോദി പറഞ്ഞു. ശനിയാഴ്ച രാത്രിയോടെയാണ് വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷന്റെ വാർഷിക അത്താഴ വിരുന്നിനിടെ വെടിവയ്പ്പ് നടന്നത്. വെടിയൊച്ച കേട്ടതിനെത്തുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഭാര്യ മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെഡി വാൻസ്, വൈറ്റ് ഹൗസിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്നു. ആക്രമണം നടന്ന് ഉടൻ തന്നെ അവരെ സ്ഥലത്ത് നിന്ന് മാറ്റി.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/world/shooting-during-white-house-dinner-trump-and-first-lady-immediately-evacuated-2201914.html">വൈറ്റ് ഹൗസിലെ അത്താഴ വിരുന്നിനിടെ വെടിവെപ്പ്; ട്രംപിനെയും പ്രഥമ വനിതയെയും ഉടൻ മാറ്റി</a></strong></p>
<h3>അത്താഴ വിരുന്നിനിടെ വെടിവയ്പ്പ്</h3>
<p>വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ ഒരുക്കിയ അത്താഴ വിരുന്നിനിടെയാണ് വെടിവെപ്പ് നടന്നിരിക്കുന്നത്. വാഷിംഗ്ടണിലെ ഹിൽട്ടൺ ഹോട്ടലിലാണ് വിരുന്നൊരുക്കിയത്. ഇതേത്തുടർന്ന് പരിപാടിയിലുണ്ടായിരുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സീക്രട്ട് സർവീസ് അതിവേഗം സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. വൈസ് പ്രസിഡന്റ് ജെ ഡി വാൻസും മറ്റു കാബിനറ്റ് അംഗങ്ങളും സുരക്ഷിതരാണെന്ന് വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചു.</p>
<p>വെടിവയ്പ്പ് നടത്തിയ ഒരാളെ കസ്റ്റഡിയിലെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി വിവരമില്ല. അക്രമി എട്ടു തവണ വെടിയുതിർത്തതായാണ് വിവരം. അക്രമണം നിയന്ത്രണവിധേയമാക്കിയ ശേഷം ഡിന്നർ പരിപാടി പുനരാരംഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിപാടി പുനരാരംഭിക്കാൻ നിർദ്ദേശം നൽകിയത് ട്രംപ് തന്നെയാണെന്നും റിപ്പോർട്ടുണ്ട്.</p>
<p>സംഭവത്തിന് പിന്നാലെ ആക്രമിയെ ഒറ്റയ്ക്ക് വന്ന ചെന്നായ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അക്രമി ആദ്യം സീക്രട്ട് സർവീസ് ഏജന്റിന് നേരെയാണ് വെടിയുതിർത്തതെന്നും ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ചതിനാലാണ് അയാൾ രക്ഷപ്പെട്ടതെന്നും ട്രംപ് പ്രതികരിച്ചു. അക്രമിയുടെ കൈവശം ഒന്നലധികം ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.</p>
<p><em><strong>എക്സിലെ പ്രധാനമന്ത്രിയുടെ പോസ്റ്റ്</strong></em></p>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">Relieved to learn that President Trump, the First Lady and Vice President are safe and unharmed following the recent security incident at a Washington DC hotel. I extend my best wishes for their continued safety and well-being. Violence has no place in a democracy and must be…</p>
<p>— Narendra Modi (@narendramodi) <a href="https://twitter.com/narendramodi/status/2048249825028911120?ref_src=twsrc%5Etfw">April 26, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p><strong> </strong></p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Raghu Rai: പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു, വിട വാങ്ങിയത് ഇന്ത്യയുടെ ആത്മാവ് പകർത്തിയ ഇതിഹാസം</title>
					<link>https://www.malayalamtv9.com/india/photographer-raghu-rai-passes-away-at-84-know-his-career-awards-and-books-2201864.html</link>
					<pubDate>Sun, 26 Apr 2026 06:42:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/photographer-raghu-rai-passes-away-at-84-know-his-career-awards-and-books-2201864.html</guid>
					<description><![CDATA[<p>Raghu Rai Death: ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ പിതാവ്, ഇന്ത്യൻ ഫോട്ടോ​ഗ്രഫിയുടെ പിതാവ് തുടങ്ങിയ വിശേഷണങ്ങളുള്ള പ്രശസ്ത ഫോട്ടോ​ഗ്രാഫറാണ് രഘു റായ്. 1942 ഡിസംബർ 18ന്, പഞ്ചാബിലെ ജാങ് എന്ന ​ഗ്രാമത്തിലാണ് രഘു റായ് ജനിച്ചത്. വാർദ്ധക്യ സ​ഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നുവെന്നാണ് വിവരം. സംസ്കാരം ലോധി റോഡ് ശ്മശാനത്തിൽ നടക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Raghu-Rai.jpg" class="attachment-large size-large wp-post-image" alt="Raghu Rai" /></figure><p><strong>ന്യൂഡൽഹി:</strong> ആധുനിക ഇന്ത്യൻ ഫോട്ടോ​ഗ്രാഫിയുടെ പിതാവ് എന്നറിയപ്പടുന്ന വിഖ്യാത ഫോട്ടോ​ഗ്രാഫർ രഘു റായ് അന്തരിച്ചു. 84ാം വയസ്സിലാണ് അന്ത്യം. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ കുടുംബമാണ് അദ്ദേഹത്തിന്റെ മരണ വിവരം പങ്കുവെച്ചത്. വാർദ്ധക്യ സ​ഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നുവെന്നാണ് വിവരം. സംസ്കാരം ലോധി റോഡ് ശ്മശാനത്തിൽ നടക്കും. എഴുത്തുകാരിയും എഡ്യുക്കേഷനിസ്റ്റുമായ ​ഗുർമീത് റായ് ആണ് ഭാര്യ. നിതിൻ, ആവണി, പുർവൈ എന്നിവരാണ് മക്കൾ.</p>
<h3>രഘു റായ് ആരാണ്?</h3>
<p>ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ പിതാവ്, ഇന്ത്യൻ ഫോട്ടോ​ഗ്രഫിയുടെ പിതാവ് തുടങ്ങിയ വിശേഷണങ്ങളുള്ള പ്രശസ്ത ഫോട്ടോ​ഗ്രാഫറാണ് രഘു റായ്. 1942 ഡിസംബർ 18ന്, ഇന്ന് പാക്കിസ്ഥാന്റെ ഭാ​ഗമായ, പഞ്ചാബിലെ ജാങ് എന്ന ​ഗ്രാമത്തിലാണ് രഘു റായ് ജനിച്ചത്. നാല് മക്കളിൽ ഇളയവനായിട്ടായിരുന്നു ജനനം. അദ്ദേഹത്തിന്റെ മൂത്ത സഹോദരനും ഫോട്ടോഗ്രാഫറുമായ എസ്. പോൾ എന്നറിയപ്പെടുന്ന ശരംപാൽ ചൗധരിയാണ് ആദ്യമായി രഘു റായുടെ കൈകളിൽ ക്യാമറ എത്തിച്ചത്. 1965ൽ അദ്ദേഹം ന്യൂഡൽഹിയിലെ ദി സ്റ്റേറ്റ്സ്മാൻ പത്രത്തിൽ ചീഫ് ഫോട്ടോഗ്രാഫറായി ചേർന്നു.</p>
<p>1971-ൽ, രഘു റായ് പാരീസിൽ തന്റെ ഫോട്ടോകൾ പ്രദർശിപ്പിച്ചു. അവിടെ വച്ച്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുണ്ടായിരുന്ന ഫോട്ടോഗ്രാഫറായ ഹെൻറി കാർട്ടിയർ-ബ്രസ്സൻ രഘു റാമിന്റെ ഫോട്ടോകൾ കാണുകയും ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. 1977-ൽ അദ്ദേഹം മാഗ്നം ഫോട്ടോസിൽ ചേരാൻ റായിയെ നാമനിർദ്ദേശം ചെയ്തു. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം.</p>
<p>അപ്പോഴേക്കും റായ് ദി സ്റ്റേറ്റ്സ്മാൻ വിട്ട് 1976-ൽ കൊൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സൺഡേ എന്ന വാരികയുടെ പിക്ചർ എഡിറ്ററായി ചുമതലയേറ്റിരുന്നു. 1980-ൽ അദ്ദേഹം വീണ്ടും ഇന്ത്യാ ടുഡേയിലേക്ക് മാറി. 1991 വരെ ആ കാലഘട്ടത്തിലെ നിർണായക ചിത്ര ലേഖനങ്ങളായി പലരും കരുതുന്ന സംഭാവനകൾ ഇന്ത്യാ ടുഡേയിലേക്ക് നൽകി.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/k-kavitha-announces-new-party-telangana-rashtra-sena-trs-2201679.html">തെലങ്കാന രാഷ്ട്രസേന! പുതിയ പാർട്ടി പ്രഖ്യാപിച്ച് കെ കവിത</a></strong></p>
<p>1984ലെ ഭോപ്പാൽ വാതക ​​ദുരന്തത്തിന്റെ നടുക്കുന്ന ചിത്രങ്ങൾ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൊന്നാണ്. കണ്ണുകൾ‌ പാതി തുറന്ന പിഞ്ചുബാലന്റെ മൃതദേഹത്തിന്റെ ചിത്രം ലോകം കണ്ടത് അദ്ദേഹത്തിന്റെ ക്യാമറ കണ്ണുകളിലൂടെയാണ്. മദർ‌ തെരേസയുടെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പകർത്തിയ ഫോട്ടോ​ഗ്രാഫറെന്ന പേരും അദ്ദേഹത്തിനുണ്ട്.</p>
<h3>പുസ്തകങ്ങൾ, അവാർഡുകൾ</h3>
<p>'സെയ്ന്റ് മദർ' എന്ന പേരിൽ മദർ തെരേസയെ കുറിച്ചുള്ള പുസ്തകം രഘുറായി പുറത്തിറക്കിയിരുന്നു. ഇതുൾപ്പെടെ 18ലധികം പുസ്തകങ്ങളാണ് രചിച്ചിട്ടുള്ളത്. 1972-ൽ, ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മശ്രീ അദ്ദേഹത്തിന് ലഭിച്ചു. ഇന്ത്യയിലെ വന്യജീവികളുടെ മനുഷ്യ മാനേജ്മെന്റിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നാഷണൽ ജിയോഗ്രാഫിക് കവർ സ്റ്റോറി അദ്ദേഹത്തിന് വ്യാപകമായ അന്താരാഷ്ട്ര പ്രശംസ നേടിക്കൊടുക്കുകയും 1992-ൽ യുഎസിൽ ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അംഗീകാരം ലഭിക്കുകയും ചെയ്തു. 2019-ൽ അക്കാദമി ഡെസ് ബ്യൂക്സ്-ആർട്സ് ഫോട്ടോഗ്രാഫി അവാർഡ് , 2017-ൽ ഇന്ത്യയുടെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിൽ നിന്ന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും നേടിയിട്ടുണ്ട്.</p>
<h3>സോഷ്യൽ മീഡിയ പോസ്റ്റ്</h3>
<p>&nbsp;</p>
<blockquote class="instagram-media" style="background: #FFF; border: 0; border-radius: 3px; box-shadow: 0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width: 540px; min-width: 326px; padding: 0; width: calc(100% - 2px);" data-instgrm-permalink="https://www.instagram.com/p/DXkcClmkrru/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14">
<div style="padding: 16px;">
<p>&nbsp;</p>
<div style="display: flex; flex-direction: row; align-items: center;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div>
</div>
</div>
<div style="padding: 19% 0;"></div>
<div style="display: block; height: 50px; margin: 0 auto 12px; width: 50px;"></div>
<div style="padding-top: 8px;">
<div style="color: #3897f0; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: 550; line-height: 18px;">View this post on Instagram</div>
</div>
<div style="padding: 12.5% 0;"></div>
<div style="display: flex; flex-direction: row; margin-bottom: 14px; align-items: center;">
<div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div>
<div style="background-color: #f4f4f4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div>
</div>
<div style="margin-left: 8px;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div>
<div style="width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg);"></div>
</div>
<div style="margin-left: auto;">
<div style="width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div>
<div style="background-color: #f4f4f4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div>
<div style="width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div>
</div>
</div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div>
</div>
<p>&nbsp;</p>
<p style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; line-height: 17px; margin-bottom: 0; margin-top: 8px; overflow: hidden; padding: 8px 0 7px; text-align: center; text-overflow: ellipsis; white-space: nowrap;"><a style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: normal; line-height: 17px; text-decoration: none;" href="https://www.instagram.com/p/DXkcClmkrru/?utm_source=ig_embed&amp;utm_campaign=loading" target="_blank" rel="noopener">A post shared by Raghu Rai (@raghurai.official)</a></p>
</div>
</blockquote>
<p><script async src="//www.instagram.com/embed.js"></script></p>
]]></content:encoded>
				</item>
							<item>
					<title>Sadhguru : ഭാരതത്തെ ഒരു രാജ്യമായി കാണരുത്, അതൊരു സംസ്കാരമാണ്; സദ്ഗുരു</title>
					<link>https://www.malayalamtv9.com/india/sadhguru-says-india-is-not-just-nation-it-is-civilisation-at-iit-2026-global-summit-2201845.html</link>
					<pubDate>Sat, 25 Apr 2026 21:26:00 +0530</pubDate>
					<dc:creator><![CDATA[Jenish Thomas]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/sadhguru-says-india-is-not-just-nation-it-is-civilisation-at-iit-2026-global-summit-2201845.html</guid>
					<description><![CDATA[<p>ഐഐടിയുടെ 75 വർഷത്തെ മികവ് ആഘോഷിക്കുന്ന സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഭൗതികമായ പുരോഗതിക്കൊപ്പം തന്നെ ജീവിതത്തിന്റെ ആന്തരിക തലങ്ങളെയും പര്യവേക്ഷണം ചെയ്യുന്ന ഭാരതത്തിന്റെ പാരമ്പര്യം, കൂടുതൽ ബോധമുള്ളതും സന്തുലിതവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിൽ ഇന്നും പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രിൽ 22 മുതൽ 25 വരെ ലോംഗ് ബീച്ച് കൺവെൻഷൻ സെന്ററിലാണ് ഐഐടി2026 ആഗോള സമ്മേളനം നടന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Sadhguru.jpg" class="attachment-large size-large wp-post-image" alt="Sadhguru" /></figure><p>അമേരിക്കയിലെ ലോംഗ് ബീച്ചിൽ നടന്ന ഐഐടി2026 ആഗോള സമ്മേളനത്തിൽ ഇഷാ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു നടത്തിയ പ്രസംഗം ശ്രദ്ധേയമായി. ഭാരതത്തെ ഒരു രാജ്യമായിട്ടല്ല ഒരു സംസ്കാരമായിട്ടാണ് കാണേണ്ടതെന്ന് സദ്ഗുരു തൻ്റെ പ്രസംഗത്തിലൂടെ പറഞ്ഞു. ഐഐടിയുടെ 75 വർഷത്തെ മികവ് ആഘോഷിക്കുന്ന സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 2,500-ലധികം പ്രമുഖർ, സംരംഭകർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു.</p>
<h3>ഭാരതം ഒരു സംസ്കാരമാണ്</h3>
<p>ഇന്ത്യയെ ഒരു ആധുനിക രാഷ്ട്രം എന്നതിലുപരി ഒരു സംസ്കാരമായി കാണണമെന്ന് സദ്ഗുരു ഓർമ്മിപ്പിച്ചു. "ഇന്ത്യയെ വെറുമൊരു രാജ്യമായി മാത്രം കാണരുത്, അതൊരു സംസ്കാരമായി കാണണം. മറ്റ് ഒരിടത്തും കാണാത്ത പല സവിശേഷതകളും ഒരു സംസ്കാരം എന്ന നിലയിൽ നമുക്കുണ്ട്," സദ്ഗുരു പറഞ്ഞു. ഭൗതികമായ പുരോഗതിക്കൊപ്പം തന്നെ ജീവിതത്തിന്റെ ആന്തരിക തലങ്ങളെയും പര്യവേക്ഷണം ചെയ്യുന്ന ഭാരതത്തിന്റെ പാരമ്പര്യം, കൂടുതൽ ബോധമുള്ളതും സന്തുലിതവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിൽ ഇന്നും പ്രസക്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി.</p>
<p><strong>ALSO READ : <a href="https://www.malayalamtv9.com/religion/isha-mahashivratri-2026-rajnath-singh-express-his-experience-in-full-details-in-malayalam-2185522.html">ആത്മീയ പൈതൃകം വിളിച്ചോതി ഈഷ യോഗയിൽ ശിവരാത്രി ആഘോഷങ്ങൾ</a></strong></p>
<h3>സദ്ഗുരു പങ്കുവെച്ച ട്വീറ്റ്</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">Those who are at the cutting edge of technology and external wellbeing, if we want to ride on the successes we have created, investing in inner wellbeing is no more a spiritual aspiration but a basic requirement to remain effective in just about anything we do. -Sg<a href="https://twitter.com/hashtag/IIT2026?src=hash&amp;ref_src=twsrc%5Etfw">#IIT2026</a> <a href="https://t.co/w5fgz6GnMQ">pic.twitter.com/w5fgz6GnMQ</a></p>
<p>— Sadhguru (@SadhguruJV) <a href="https://twitter.com/SadhguruJV/status/2047727861696725388?ref_src=twsrc%5Etfw">April 24, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<h3>ഈ കാര്യത്തിൽ എഐ മനുഷ്യനെ മറികടക്കാൻ സാധിക്കില്ല</h3>
<p>ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പോലുള്ള സാങ്കേതികവിദ്യകൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന കാലത്ത് മനുഷ്യന്റെ പങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വിവരങ്ങൾ ശേഖരിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും യന്ത്രങ്ങൾ മനുഷ്യനെ മറികടന്നേക്കാം, എന്നാൽ മനുഷ്യന്റെ അന്തർലീനമായ ബുദ്ധിശക്തിയും വ്യക്തതയും സാങ്കേതികവിദ്യയെക്കാൾ പ്രധാനമാണ്. "ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയതും സങ്കീർണ്ണവുമായ സാങ്കേതികവിദ്യ മനുഷ്യശരീരമാണ്," എന്ന് സദ്ഗുരു പറഞ്ഞു. സാങ്കേതികവിദ്യയുടെ കടന്നുകയറ്റത്തെ നേരിടാൻ മനുഷ്യന്റെ ആന്തരികമായ കഴിവുകൾ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<h3>ഐഐടി 2026 ആഗോള സമ്മേളനം</h3>
<p>ഏപ്രിൽ 22 മുതൽ 25 വരെ ലോംഗ് ബീച്ച് കൺവെൻഷൻ സെന്ററിലാണ് ഐഐടി2026 ആഗോള സമ്മേളനം നടന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഭാവിയിലെ നവീകരണങ്ങൾ, ആരോഗ്യം, സുസ്ഥിരത, നിക്ഷേപം തുടങ്ങിയ വിഷയങ്ങളിൽ സമ്മേളനത്തിൽ ചർച്ചകൾ നടന്നു. സാങ്കേതികവിദ്യകൾക്ക് മാത്രമായി ഒരു സമൂഹത്തെ മുന്നോട്ട് നയിക്കാനാവില്ലെന്നും, മറിച്ച് മനുഷ്യന്റെ ബോധവും സന്തുലിതാവസ്ഥയും ചേരുമ്പോഴാണ് ഭാവി സുരക്ഷിതമാകുന്നതെന്നും സദ്ഗുരു തന്റെ പ്രസംഗത്തിലൂടെ ഓർമ്മിപ്പിച്ചു.</p>
]]></content:encoded>
				</item>
							<item>
					<title>Delhi Heatwave: 44 ഡിഗ്രിയില്‍ വെന്തുരുകി ഡല്‍ഹി; നഗരത്തില്‍ ജീവിക്കാനാകില്ല</title>
					<link>https://www.malayalamtv9.com/india/delhi-heatwave-temperature-crosses-44-degree-celsius-advisory-issued-to-stay-alert-2201839.html</link>
					<pubDate>Sat, 25 Apr 2026 20:35:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/delhi-heatwave-temperature-crosses-44-degree-celsius-advisory-issued-to-stay-alert-2201839.html</guid>
					<description><![CDATA[<p>Delhi Records Extreme Heat Over 44 Degree Celsius: ഏപ്രില്‍ 25ന് നഗരത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 43.1 ഡിഗ്രി സെല്‍ഷ്യസാണ്. അതിനാല്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിര്‍ത്താനും നിര്‍ദേശമുണ്ട്. കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Delhi-Heat.jpg" class="attachment-large size-large wp-post-image" alt="Delhi Heat" /></figure><p>ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ ഒരു രക്ഷയുമില്ലാത്ത ചൂട്. ഡല്‍ഹിയില്‍ 42 നും 44 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് നിലവില്‍ രേഖപ്പെടുത്തുന്ന താപനില. ഇതേ താപനില വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നഗരത്തിലെ ചില ഭാഗങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം.</p>
<p>ഏപ്രില്‍ 25ന് നഗരത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 43.1 ഡിഗ്രി സെല്‍ഷ്യസാണ്. അതിനാല്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിര്‍ത്താനും നിര്‍ദേശമുണ്ട്. കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ്.</p>
<h3>ഡല്‍ഹി വെന്തുരുകുന്നു</h3>
<p>ഡല്‍ഹിയിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഉഷ്ണതരംഗം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. പരമാവധി താപനില 42 നും 44 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ തുടരും. സാധാരണയേക്കാള്‍ 4.5 മുതല്‍ 6.4 ഡിഗ്രി വരെയാണ് താപനിലയില്‍ വര്‍ധനവ് സംഭവിക്കുന്നത്. സഫ്ദര്‍ജംഗില്‍ 25.2 ഡിഗ്രിയും പാലമില്‍ 26.8 ഡിഗ്രിയുമാണ് ശനിയാഴ്ച രേഖപ്പെടുത്തിയ ചൂട്. സാധാരണയേക്കാള്‍ 2.5 ഡിഗ്രി കൂടുതലാണിത്.</p>
<p>ഏപ്രില്‍ 26നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഉഷ്ണതരംഗം ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ്. താപനില 41 നും 43നും ഇടയില്‍ തുടരും. തിങ്കളാഴ്ചയോടെ ആകാശം മേഘാവൃതമാകുകയും നേരിയ മഴയ്ക്കും കാറ്റിനും സാധ്യതയുമുണ്ട്.</p>
<p>വരുന്ന നാല് ദിവസങ്ങളില്‍ പരമാവധി താപനില സാധാരണയേക്കാള്‍ വളരെ കൂടുതലായിരിക്കും. അതിനുശേഷം പഴയ നിലയിലേക്ക് തിരികെ പോകുമെന്നും കാലാവസ്ഥ ഏജന്‍സികള്‍ അറിയിച്ചു. മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ വേഗതയില്‍ വരണ്ട കാറ്റിനും സാധ്യതയുണ്ട്.</p>
<h3>ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊടുംചൂട്</h3>
<p>ഡല്‍ഹിക്ക് പുറമെ മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെടുന്നത് കനത്ത ചൂടാണ്. രാജസ്ഥാന്‍, ഒഡീഷ, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവ ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ പരമാവധി താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി. ഏപ്രില്‍ 25 മുതല്‍ 27 വരെ ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗമുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.</p>
<p><strong>Also Read:</strong> <a href="https://www.malayalamtv9.com/india/bengaluru-weather-heatwave-relief-rain-likely-from-this-date-imd-forecast-2201721.html" target="_blank" rel="noopener">Bengaluru Weather: ബെംഗളൂരുവില്‍ കൊടുംചൂടിന് വിട; ഇനി അതിശക്തമായ മഴയുടെ നാളുകള്‍</a></p>
<p>ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവില്‍ താപനില 42.2 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി. ഈ വേനലില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. സാധാരണയേക്കാള്‍ 3.4 ഡിഗ്രിയുടെ വര്‍ധനവാണ് സംഭവിച്ചത്. രാജസ്ഥാനിലെ ബാര്‍മറില്‍ താപനില 44.8 ഡിഗ്രി സെല്‍ഷ്യസിലേക്കെത്തി. സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും 40 ഡിഗ്രിക്ക് മുകളില്‍ തന്നെയാണ് താപനില.</p>
<p>ഒഡീഷയിലെ റൂര്‍ക്കേല, ജാര്‍സുഗുഡ എന്നിവിടങ്ങളില്‍ പരമാവധി താപനില 42 ഡിഗ്രി സെല്‍ഷ്യസാണ്. മാല്‍ക്കര്‍ണ്‍ഗിരി ജില്ലയില്‍ 37 ഡിഗ്രി സെല്‍ഷ്യസ് ചൂടുമുണ്ട്. ഇവിടെങ്ങളിലെ താപനില 52 ഡിഗ്രി വരെ ഉയരാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് മുന്നോട്ടുവെക്കുന്നു.</p>
<h3>മഴ പെയ്യുമോ?</h3>
<p>രാജ്യത്തെ ഇത്തവണ നേരത്തെ മണ്‍സൂണ്‍ എത്തുമെന്നും വിവരമുണ്ട്. എന്‍ നിനോയുടെ സ്വാധീനത്തെ തുടര്‍ന്ന് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ വരവ് നേരത്തെയാകും. എന്നാല്‍ പതിവില്‍ കുറവ് മഴയായിരിക്കും ലഭിക്കാന്‍ പോകുന്നത്. വടക്കന്‍ മേഖലയുമായി താരതമ്യം ചെയ്യുമ്പോള്‍ തെക്കേന്ത്യയില്‍ ഉയര്‍ന്ന അളവില്‍ മഴ ലഭിച്ചേക്കാമെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ കെ ജി രമേശ് പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Namma Metro: മെട്രോയ്ക്കും ബിഎംടിസി ബസിനും ഇനി ഒറ്റ കാര്‍ഡ്; ബെംഗളൂരു ആകെ മാറി</title>
					<link>https://www.malayalamtv9.com/photo-gallery/bengaluru-commuters-can-use-only-one-card-for-namma-metro-and-bmtc-buses-from-june-2201772.html</link>
					<pubDate>Sat, 25 Apr 2026 19:17:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/bengaluru-commuters-can-use-only-one-card-for-namma-metro-and-bmtc-buses-from-june-2201772.html</guid>
					<description><![CDATA[<p>Namma Metro and BMTC to Accept Single Card From June: മുംബൈ ആസ്ഥാനമായുള്ള മൊബിലിറ്റി സ്റ്റാര്‍ട്ടപ്പായ ചലോ ആണ് എന്‍സിഎംസി ഇടപാടുകള്‍ സ്വീകരിക്കുന്നതിനായി 11,000 അഡ്വാന്‍സ്ഡ് ഇടിഎമ്മുകള്‍ വിതരണം ചെയ്യുന്നത്. ഇതിന്റെ നടത്തിപ്പും പ്രസ്തുത കമ്പനിക്ക് തന്നെയായിരിക്കും. ഇതോടൊപ്പം ഏകദേശം 30 കോടി രൂപ വിലമതിക്കുന്ന ടിക്കറ്റിങ് സോഫ്‌റ്റ്വെയറും ബാക്കെന്‍ഡ് സിസ്റ്റവും വിതരണം ചെയ്യും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Bengaluru-Metro-3-1.jpg" class="attachment-large size-large wp-post-image" alt="Bengaluru Metro (3)" /></figure><p>
		<style type="text/css">
			#gallery-4 {
				margin: auto;
			}
			#gallery-4 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-4 img {
				border: 2px solid #cfcfcf;
			}
			#gallery-4 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-4' class='gallery galleryid-2201772 gallery-columns-3 gallery-size-full'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Namma-Metro-10-2.jpg" class="attachment-full size-full" alt="Namma Metro (10)" aria-describedby="gallery-4-2201777" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Namma-Metro-10-2.jpg 1280w, https://images.malayalamtv9.com/uploads/2026/04/Namma-Metro-10-2-300x169.jpg 300w, https://images.malayalamtv9.com/uploads/2026/04/Namma-Metro-10-2-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/04/Namma-Metro-10-2-768x432.jpg 768w, https://images.malayalamtv9.com/uploads/2026/04/Namma-Metro-10-2-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2201777'>
				ബെംഗളൂരു യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍). ഏകീകൃത മൊബിലിറ്റി കാര്‍ഡ് ഉപയോഗിച്ച് ഇനി മുതല്‍ മെട്രോയിലും ബിഎംടിസി ബസുകളിലും സഞ്ചരിക്കാന്‍ സാധിക്കും. യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകുന്ന പ്രഖ്യാപനമാണ് അധികൃതര്‍ നടത്തിയിരിക്കുന്നത്. (Image Credit Source: PTI and Getty Images)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Bengaluru-Metro.jpg" class="attachment-full size-full" alt="Bengaluru Metro" aria-describedby="gallery-4-2201778" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Bengaluru-Metro.jpg 1280w, https://images.malayalamtv9.com/uploads/2026/04/Bengaluru-Metro-300x169.jpg 300w, https://images.malayalamtv9.com/uploads/2026/04/Bengaluru-Metro-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/04/Bengaluru-Metro-768x432.jpg 768w, https://images.malayalamtv9.com/uploads/2026/04/Bengaluru-Metro-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2201778'>
				ജൂണ്‍ മാസത്തോടെ ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി) എല്ലാ നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകളും സ്വീകരിക്കുന്നതാണ്. ഇതില്‍ നമ്മ മെട്രോയുടെ ആര്‍ബിഎല്‍ ബാങ്കിന്റെ കാര്‍ഡും ഉള്‍പ്പെടുന്നുണ്ട്. ഇതിനായി എല്ലായിടത്തും പുതിയ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകള്‍ വിന്യസിക്കാനാണ് നീക്കം. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Bengaluru-Metro-4.jpg" class="attachment-full size-full" alt="Bengaluru Metro (4)" aria-describedby="gallery-4-2201779" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Bengaluru-Metro-4.jpg 1280w, https://images.malayalamtv9.com/uploads/2026/04/Bengaluru-Metro-4-300x169.jpg 300w, https://images.malayalamtv9.com/uploads/2026/04/Bengaluru-Metro-4-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/04/Bengaluru-Metro-4-768x432.jpg 768w, https://images.malayalamtv9.com/uploads/2026/04/Bengaluru-Metro-4-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2201779'>
				മുംബൈ ആസ്ഥാനമായുള്ള മൊബിലിറ്റി സ്റ്റാര്‍ട്ടപ്പായ ചലോ ആണ് എന്‍സിഎംസി ഇടപാടുകള്‍ സ്വീകരിക്കുന്നതിനായി 11,000 അഡ്വാന്‍സ്ഡ് ഇടിഎമ്മുകള്‍ വിതരണം ചെയ്യുന്നത്. ഇതിന്റെ നടത്തിപ്പും പ്രസ്തുത കമ്പനിക്ക് തന്നെയായിരിക്കും. ഇതോടൊപ്പം ഏകദേശം 30 കോടി രൂപ വിലമതിക്കുന്ന ടിക്കറ്റിങ് സോഫ്‌റ്റ്വെയറും ബാക്കെന്‍ഡ് സിസ്റ്റവും വിതരണം ചെയ്യും. 


				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Bengaluru-Metro-3.jpg" class="attachment-full size-full" alt="Bengaluru Metro (3)" aria-describedby="gallery-4-2201780" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Bengaluru-Metro-3.jpg 1280w, https://images.malayalamtv9.com/uploads/2026/04/Bengaluru-Metro-3-300x169.jpg 300w, https://images.malayalamtv9.com/uploads/2026/04/Bengaluru-Metro-3-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/04/Bengaluru-Metro-3-768x432.jpg 768w, https://images.malayalamtv9.com/uploads/2026/04/Bengaluru-Metro-3-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2201780'>
				എന്നാല്‍ അടുത്ത കുറച്ച് വര്‍ഷത്തിനുള്ളില്‍ മെഷീനുകളുടെ ആവശ്യകത ഏകദേശം 15,000 ആയിട്ട് ഉയരുമെന്നാണ് ബിഎംടിസിയുടെ പ്രതീക്ഷ. യശ്വന്ത്പൂര്‍, സുഭാഷ്‌നഗര്‍ എന്നിവയുള്‍പ്പെടെ രണ്ട് ഡിപ്പോകളിലായി 400 ഇടിഎമ്മുകള്‍ ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. ബനശങ്കരി, കെങ്കേരി, ചിക്കനാഗമംഗല, കോറമംഗല, ശിവന്‍പുര തുടങ്ങിയ ഡിപ്പോകളില്‍ 1,400 മെഷീനുകളും വിന്യസിക്കുന്നുണ്ട്. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Bengaluru-Metro-2.jpg" class="attachment-full size-full" alt="Bengaluru Metro (2)" aria-describedby="gallery-4-2201781" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Bengaluru-Metro-2.jpg 1280w, https://images.malayalamtv9.com/uploads/2026/04/Bengaluru-Metro-2-300x169.jpg 300w, https://images.malayalamtv9.com/uploads/2026/04/Bengaluru-Metro-2-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/04/Bengaluru-Metro-2-768x432.jpg 768w, https://images.malayalamtv9.com/uploads/2026/04/Bengaluru-Metro-2-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2201781'>
				ഏപ്രില്‍ അവസാനത്തോടെ എല്ലായിടത്തും മെഷീനുകളും സ്ഥാപിക്കും. പുതിയ സംവിധാനം തട്ടിപ്പ് തടയാനും സുതാര്യമായ പ്രവര്‍ത്തനത്തിനും സഹായിക്കുമെന്നാണ് പ്രതീക്ഷ. റീട്ടെയ്ല്‍ പേയ്‌മെന്റുകള്‍, പാര്‍ക്കിങ്, ടോളുകള്‍ എന്നിവയ്ക്കും ഈ കാര്‍ഡ് ഉപയോഗിക്കാം. മാത്രമല്ല, മറ്റ് ഗതാഗത രീതികളിലേക്ക് ചേര്‍ക്കാനും സാധിക്കുന്നതാണ്. 


				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Bengaluru Weather: ബെംഗളൂരുവില്‍ കൊടുംചൂടിന് വിട; ഇനി അതിശക്തമായ മഴയുടെ നാളുകള്‍</title>
					<link>https://www.malayalamtv9.com/india/bengaluru-weather-heatwave-relief-rain-likely-from-this-date-imd-forecast-2201721.html</link>
					<pubDate>Sat, 25 Apr 2026 15:21:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/bengaluru-weather-heatwave-relief-rain-likely-from-this-date-imd-forecast-2201721.html</guid>
					<description><![CDATA[<p>Bengaluru Weather Today Heat Subsides Rain Forecast From This Date: കര്‍ണാടകയുടെ പല ഭാഗങ്ങളിലും കഴിഞ്ഞയാഴ്ച മുതല്‍ തന്നെ മഴ ആരംഭിച്ചിരുന്നു. എന്നാല്‍ ഇത് ബെംഗളൂരുവിലേക്ക് എത്തിയിരുന്നില്ല, എന്നായിരിക്കും തങ്ങള്‍ക്ക് മഴ ലഭിക്കുക എന്ന നഗരവാസികളുടെ ആശങ്കയ്ക്കാണ് ഇപ്പോള്‍ അറുതി വരാന്‍ പോകുന്നത്. തലസ്ഥാനത്ത് താപനില നിയന്ത്രിക്കാന്‍ ഈയാഴ്ച തന്നെ മഴയെത്തും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Bengaluru-Rain-2.jpg" class="attachment-large size-large wp-post-image" alt="Bengaluru Rain (2)" /></figure><p><strong>Bengaluru Weather Update:</strong> ഓരോ ദിവസവും താപനില ഉയര്‍ന്നുകൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നാണ് ബെംഗളൂരു. ചൂട് സഹിക്കാന്‍ കഴിയാതെ പലരും ജോലിസ്ഥലത്ത് തന്നെ ദീര്‍ഘനേരം തങ്ങുന്നതും പതിവ് കാഴ്ചയാണിപ്പോള്‍. എന്നാല്‍ എന്നായിരിക്കും ഈ ചൂട് കുറയുന്നതെന്ന കാര്യത്തിന് മാത്രം ഉത്തരമില്ല, താപനില ഉയരുന്നതിനൊപ്പം തന്നെ കുടിവെള്ളക്ഷാമവും നഗരത്തില്‍ അനുഭവപ്പെടുന്നു.</p>
<p>എന്നാല്‍ ചൂടില്‍ നിന്നും അല്‍പം ആശ്വാസം പകരനായി മഴയെത്തുന്നു എന്ന വിവരമാണ് കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന വിവരമനുസരിച്ച് ബെംഗളൂരുവില്‍ അടുത്ത നാല് ദിവസം അതിശക്തമായ മഴയായിരിക്കും.</p>
<p>കര്‍ണാടകയുടെ പല ഭാഗങ്ങളിലും കഴിഞ്ഞയാഴ്ച മുതല്‍ തന്നെ മഴ ആരംഭിച്ചിരുന്നു. എന്നാല്‍ ഇത് ബെംഗളൂരുവിലേക്ക് എത്തിയിരുന്നില്ല, എന്നായിരിക്കും തങ്ങള്‍ക്ക് മഴ ലഭിക്കുക എന്ന നഗരവാസികളുടെ ആശങ്കയ്ക്കാണ് ഇപ്പോള്‍ അറുതി വരാന്‍ പോകുന്നത്. തലസ്ഥാനത്ത് താപനില നിയന്ത്രിക്കാന്‍ ഈയാഴ്ച തന്നെ മഴയെത്തും.</p>
<h3>ബെംഗളൂരു കാലാവസ്ഥ</h3>
<p>ചൊവ്വാഴ്ച മുതല്‍ അതായത് ഏപ്രില്‍ 28 മുതലാണ് നഗരത്തില്‍ മഴ ലഭിക്കുമെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത് അനുസരിച്ച് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഉച്ചയ്‌ക്കോ അല്ലെങ്കില്‍ വൈകുന്നേരങ്ങളിലോ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചേക്കുംം. വ്യാഴാഴ്ച, ഏപ്രില്‍ 30ന് നഗരത്തിലെ കാലാവസ്ഥ മേഘാവൃതമായിരിക്കും, അതോടൊപ്പം നേരിയ മഴയുണ്ടാകുമെന്നുമാണ് പ്രവചനം.</p>
<h3>ഇന്നും മഴയുണ്ട്</h3>
<p>അടുത്തയാഴ്ചയിലെത്തുന്ന മഴയ്ക്ക് പുറമെ ഏപ്രില്‍ 25 ശനിയാഴ്ചയും നഗരത്തില്‍ മഴ പെയ്‌തേക്കാം. ഇതേതുടര്‍ന്ന് 21 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എന്നാല്‍ ബെംഗളൂരുവില്‍ ശക്തമായ മഴ ലഭിച്ചേക്കില്ലെന്നാണ് വിവരം. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്.</p>
<p>മൈസൂര്‍, മാണ്ഡ്യ, ഹാസന്‍, കുടക്, ചിക്കമംഗളൂരു, ശിവമോഗ, ചാമരാജനഗര്‍. ചിത്രദുര്‍ഗ, ദാവന്‍ഗെരെ, തുംകൂര്‍, വിജയനഗര്‍ എന്നിവിടങ്ങളിലെ തെക്കന്‍ ഉള്‍പ്രദേശങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയുണ്ടായേക്കാം. തീരദേശ മേഖലയിലും മഴയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.</p>
<h3>ആലിപ്പഴ വീഴ്ചയ്ക്കും സാധ്യത</h3>
<p>ബെല്‍ഗാം, ഗഡാഗ്, ബെല്ലാരി തുടങ്ങിയ പ്രദേശങ്ങളില്‍ ഇടിമിന്നലും കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആലിപ്പഴവര്‍ഷത്തിനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് മുന്നോട്ടുവെക്കുന്നു. അതിനാല്‍ കര്‍ഷകരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/bengaluru-weather-update-rain-thunderstorms-and-strong-winds-expected-till-march-31-2193685.html" target="_blank" rel="noopener">Bengaluru Weather: ശക്തമായ മഴ, കാറ്റ് ഇടിമിന്നല്‍; ബെംഗളൂരുവില്‍ കാലാവസ്ഥ വളരെ മോശം</a></strong></p>
<h3>താപനിലയില്‍ വന്‍ വര്‍ധനവ്</h3>
<p>ബെംഗളൂരുവില്‍ ദിനംപ്രതി ചൂട് ഉയരുകയാണ്. നഗരത്തില്‍ സാധാരണ താപനിലയേക്കാള്‍ ഏകദേശം 2 ഡിഗ്രി കൂടുതല്‍ ചൂടാണ് അനുഭവപ്പെടുന്നത്. നിലവില്‍ ബെംഗളൂരുവിലെ ഏറ്റവും കുറഞ്ഞ താപനില 23 ഡിഗ്രിയും ഏറ്റവും ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസുമാണ്.</p>
<h3>എന്തുകൊണ്ട് ചൂട് ഉയരുന്നു?</h3>
<p>മെയ് മാസത്തിലും കനത്ത ചൂട് അനുഭവപ്പെടാന്‍ തന്നെയാണ് സാധ്യത. പകല്‍ സമയത്ത് കെട്ടിടങ്ങളും മറ്റും ചൂട് ആഗിരണം ചെയ്ത് രാത്രികാലങ്ങളില്‍ പുറത്തേക്ക് വിടുകയും ചെയ്യുന്നു. കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലും മറ്റും ഇതുമൂലം രാത്രിയില്‍ കിടക്കാന്‍ പോലും സാധിക്കുന്നില്ല. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍, വ്യാവസായിക കെട്ടിടങ്ങള്‍, മരങ്ങള്‍ വെട്ടിമുറിക്കുന്നത് തുടങ്ങി വിവിധ കാരണങ്ങള്‍ ചൂട് ഉയരുന്നതിന് കാരണമാകുന്നു.</p>
]]></content:encoded>
				</item>
							<item>
					<title>K Kavitha New Party: തെലങ്കാന രാഷ്ട്രസേന! പുതിയ പാർട്ടി പ്രഖ്യാപിച്ച് കെ കവിത</title>
					<link>https://www.malayalamtv9.com/india/k-kavitha-announces-new-party-telangana-rashtra-sena-trs-2201679.html</link>
					<pubDate>Sat, 25 Apr 2026 11:42:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/k-kavitha-announces-new-party-telangana-rashtra-sena-trs-2201679.html</guid>
					<description><![CDATA[<p>പുതിയ പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ ബിആർഎസിനെതിരെ ശക്തമായ ആരോപണങ്ങളാണ് കവിത ഉന്നയിക്കുന്നത്. തെലങ്കാനയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി പ്രഖ്യാപിച്ച ബി ആർ എസ് ഇപ്പോൾ അതിന്റെ ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിച്ചു കൊണ്ടാണ് പ്രവർത്തിക്കുന്നത് എന്ന് കവിത കുറ്റപ്പെടുത്തി. ജനങ്ങളിൽ നിന്ന് പാർട്ടി അകന്നെന്നും അവരുടെ ആവശ്യങ്ങൾ ഇനി നിറവേറ്റുന്നതിനു&#8230;&#8230;.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/K-Kavitha.jpg" class="attachment-large size-large wp-post-image" alt="K Kavitha" /></figure><p>ഹൈദരാബാദ്: തെലങ്കാനയിൽ പുതിയ പാർട്ടി പ്രഖ്യാപനവുമായി മുൻ ബിആർഎസ് നേതാവ് കെ കവിത. ബിആർഎസ്സിൽ നിന്ന് രാജി പ്രഖ്യാപിച്ച് ഏഴ് മാസത്തിനുള്ളിലാണ് പുതിയ പാർട്ടിയുമായി കവിത രാഷ്ട്രീയത്തിൽ തന്നെ ഉറച്ചുനിൽക്കുവാൻ തീരുമാനം എടുത്തിരിക്കുന്നത്. തെലങ്കാന രാഷ്ട്ര സേന( ടിആർഎസ്) എന്നാണ് കവിതയുടെ പാർട്ടിയുടെ പേര്. മുനീറാബാദിൽ വച്ചായിരുന്നു പുതിയ പാർട്ടിയുടെ പ്രഖ്യാപനം നടന്നത്.തെലങ്കാനയുടെ വികസനമാണ് ലക്ഷ്യമെന്ന് കവിത പറഞ്ഞു. ടിആർഎസ് 2029ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും കവിത.ഹൈദരാബാദിലെ വസതിയിൽ പൂജ നടത്തിയ ശേഷമാണ് കവിത പാർട്ടി പ്രഖ്യാപനം നടത്തിയത്.</p>
<p>അതേസമയം പുതിയ പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ ബിആർഎസിനെതിരെ ശക്തമായ ആരോപണങ്ങളാണ് കവിത ഉന്നയിക്കുന്നത്. തെലങ്കാനയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി പ്രഖ്യാപിച്ച ബി ആർ എസ് ഇപ്പോൾ അതിന്റെ ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിച്ചു കൊണ്ടാണ് പ്രവർത്തിക്കുന്നത് എന്ന് കവിത കുറ്റപ്പെടുത്തി. ജനങ്ങളിൽ നിന്ന് പാർട്ടി അകന്നെന്നും അവരുടെ ആവശ്യങ്ങൾ ഇനി നിറവേറ്റുന്നതിനു വേണ്ടിയാണ് തന്റെ പുതിയ പാർട്ടിയായ തെലങ്കാന രാഷ്ട്ര സേന ലക്ഷ്യം വയ്ക്കുന്നത് എന്നും കവിത പ്രഖ്യാപിച്ചു.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/india/raghav-chadha-joins-bjp-along-with-other-aap-mps-big-political-shift-2201488.html">രാഘവ് ഛദ്ദ ബിജെപിയില്‍ ചേരുന്നു; കൂടെ മറ്റ് എഎപി എംപിമാരും</a></strong></p>
<p>തെലങ്കാന രൂപീകരിച്ച് 12 വർഷം കഴിഞ്ഞിട്ടും ഞങ്ങളുടെ സ്വപ്നങ്ങൾ പൂവണിഞ്ഞിട്ടില്ലെന്ന് അവർ പറഞ്ഞു. കെ.സി.ആറിന്റെ നേതൃത്വത്തിലുള്ള തെലങ്കാന പ്രസ്ഥാനത്തിന് വഴിതെറ്റി. തെലങ്കാന രൂപീകരിച്ചതോടെ അടിമത്തത്തിന്റെ ചങ്ങലകൾ ഇല്ലാതാകുമെന്ന് ഞങ്ങൾ കരുതി, പക്ഷേ വ്യക്തിസ്വാതന്ത്ര്യം നഷ്ടപ്പെട്ടു.. തങ്ങളുടെ ഫോൺ കോളുകൾ ആരാണ് കേൾക്കുന്നതെന്ന് അറിയാതെ പലരും ഭയപ്പെടുന്നു.</p>
<p>അതേസമയം മുൻ മുഖ്യമന്ത്രിയായ കെ ചന്ദ്രശേഖര റാവുവിന്റെ മകളാണ് കവിത. കവിതയുടെ സഹോദരനും ബി ആർ എസ് പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റുമായ കെ ടി രാമറാവുമായുള്ള അഭിപ്രായ വ്യത്യാസമാണ് പാർട്ടിയിൽ നിന്ന് പുറത്തു പോവുകയും പുതിയ പാർട്ടി പ്രഖ്യാപിക്കുവാനും ഉള്ള കവിതയുടെ തീരുമാനങ്ങൾക്ക് പിന്നിൽ. കെ സി ആറിന്റെ രാഷ്ട്രീയ പിൻഗാമിയായി കെ ടി ആർ ഉയർത്തിക്കാട്ടപ്പെടുന്നതിൽ കവിതയ്ക്ക് അതൃപ്തിയുണ്ടായിരുന്നു.</p>
<h3>അധികാര കൊതി</h3>
<p>കുടുംബത്തിന് അകത്തുള്ള അധികാരത്തെ ചൊല്ലിയുള്ള തർക്കമാണ് ഒടുവിൽ സ്വന്തമായി പാർട്ടി ഉണ്ടാക്കി അതിന്റെ തലപ്പത്തിരിക്കാം എന്ന തീരുമാനത്തിലേക്ക് കവിത എത്തിയത്. അതേസമയം പാർട്ടി പ്രഖ്യാപിച്ചതിനു പിന്നാലെ കെ കവിത ഗൺപാർക്കിലെ രക്തസാക്ഷി മണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തി. മുനീറാബാദിൽ വച്ച് നടന്ന പാർട്ടി കൺവെൻഷനിൽ തന്റെ പ്രവർത്തകരെ അഭിസംബോധന ചെയ്തു.</p>
]]></content:encoded>
				</item>
							<item>
					<title>PM Narendra Modi: ഗംഗ ഒഴുകുന്നത് ബംഗാളിന്റെ ആത്മാവിലൂടെ; ഹൂഗ്ലി നദിയില്‍ മോദിയുടെ ബോട്ട് യാത്ര; വീഡിയോ വൈറല്‍</title>
					<link>https://www.malayalamtv9.com/india/narendra-modi-boat-ride-on-hooghly-river-pm-says-ganga-flows-through-the-soul-of-bengal-2201593.html</link>
					<pubDate>Sat, 25 Apr 2026 07:26:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/narendra-modi-boat-ride-on-hooghly-river-pm-says-ganga-flows-through-the-soul-of-bengal-2201593.html</guid>
					<description><![CDATA[<p>PM Modi’s Hooghly river visit: ഹൂഗ്ലി നദിയില്‍ ബോട്ട് യാത്ര നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോട്ട് യാത്രയുടെ ഫോട്ടോകളും, വീഡിയോയും നരേന്ദ്ര മോദി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഹൂഗ്ലി പശ്ചിമ ബംഗാളിന്റെ സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Narendra-Modi-boat-ride-on-Hooghly-river.jpg" class="attachment-large size-large wp-post-image" alt="Narendra Modi boat ride on Hooghly river" /></figure><p><strong>കൊല്‍ക്കത്ത 25-04-2026:</strong> പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ, ഹൂഗ്ലി നദിയില്‍ ബോട്ട് യാത്ര നടത്തി പ്രധാനമന്ത്രി <a href="https://www.malayalamtv9.com/topic/narendra-modi">നരേന്ദ്ര മോദി</a>. ബോട്ട് യാത്രയുടെ ഫോട്ടോകളും, വീഡിയോയും പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഹൂഗ്ലി പശ്ചിമ ബംഗാളിന്റെ സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ബംഗാളിയുടെയും ജീവിതത്തില്‍ ഗംഗയ്ക്ക് പ്രത്യേക സ്ഥാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളിന്റെ ആത്മാവിലൂടെയാണ് ഗംഗ ഒഴുകുന്നതെന്ന് പറയാം. ആ ദിവ്യജലം ഒരു മുഴുവൻ നാഗരികതയുടെയും കാലാതീതമായ ചൈതന്യം വഹിക്കുന്നുവെന്നും എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ മോദി വ്യക്തമാക്കി. ഹൂഗ്ലി നദിയുടെ തീരത്ത് കുറച്ചു സമയം ചെലവഴിച്ചു. ഗംഗാ മാതാവിനോട് നന്ദി പ്രകടിപ്പിക്കാനുള്ള അവസരം ലഭിച്ചെന്നും മോദി കൂട്ടിച്ചേര്‍ത്തു.</p>
<p>കഠിനാധ്വാനികളായ തോണിക്കാരെ കണ്ടു. അവരുടെ പ്രവര്‍ത്തനം അഭിനന്ദനീയമാണ്. പശ്ചിമ ബംഗാളിന്റെ വികസനത്തിനും ബംഗാളി ജനതയുടെ അഭിവൃദ്ധിക്കും വേണ്ടി പ്രവർത്തിക്കാനുള്ള പ്രതിബദ്ധത ഹൂഗ്ലിയിൽ ഹൂഗ്ലിയില്‍ ആവര്‍ത്തിച്ച് പറഞ്ഞെന്നും പ്രധാനമന്ത്രി കുറിച്ചു. ഹൂഗ്ലി സന്ദര്‍ശന വേളയില്‍ തോണിക്കാരുമായും, പ്രഭാത നടത്തത്തിന് ഇറങ്ങിയവരുമായും മോദി സംവദിച്ചു.</p>
<h3>മോദി പങ്കുവെച്ച വീഡിയോ</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">Special moments on the Hooghly… an unforgettable Kolkata morning. <a href="https://t.co/eNHu3QfALK">pic.twitter.com/eNHu3QfALK</a></p>
<p>— Narendra Modi (@narendramodi) <a href="https://twitter.com/narendramodi/status/2047564907286311077?ref_src=twsrc%5Etfw">April 24, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<h3>കാമറയുമായി പ്രധാനമന്ത്രി</h3>
<p>മറ്റൊരു പോസ്റ്റിൽ, പ്രധാനമന്ത്രി ഹൂഗ്ലി സന്ദര്‍ശനത്തിന്റെ കൂടുതല്‍ ഫോട്ടോകള്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം റോഡ് ഷോയുടെ ഭാഗമായി ഹൗറ പാലത്തിലൂടെ പോകാനായി. ഇന്ന് ഹൂഗ്ലി നദിയില്‍ നിന്ന് ഹൗറ പാലം കാണാനായി. ഹൂഗ്ലിയിലെ പ്രഭാതം വളരെ പ്രത്യേകത നിറഞ്ഞതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ കൈയ്യില്‍ കാമറയുമുണ്ടായിരുന്നു. ഹൂഗ്ലിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/pahalgam-attack-india-will-not-bow-to-terror-modi-pays-tribute-to-victims-2200787.html">Pahalgam Terror Attack: ഭീകരതയ്ക്ക് മുന്നില്‍ ഇന്ത്യ മുട്ടുമടക്കില്ല; പഹല്‍ഗാം ഇരകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മോദി</a></strong></p>
<h3>തൃണമൂലിന് രൂക്ഷവിമര്‍ശനം</h3>
<p>അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസിനെ മോദി രൂക്ഷമായി വിമര്‍ശിച്ചു. ആര്‍ജി കര്‍ കേസിലാണ് മോദി രൂക്ഷവിമര്‍ശനം നടത്തിയത്. ആ പെണ്‍കുട്ടിയെ ഡോക്ടറാക്കാനായിരുന്നു അവരുടെ അമ്മ ആഗ്രഹിച്ചത്. എന്നാല്‍ ടിഎംസിയുടെ 'ജംഗിള്‍രാജ്' മൂലം അവര്‍ക്ക് മകളെ നഷ്ടമായെന്നും മോദി പറഞ്ഞു. ഡം ഡമിൽ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ആര്‍ജി കര്‍ കേസ് മോദി പരാമര്‍ശിച്ചത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാവും പരിപാടിയില്‍ പങ്കെടുത്തു.</p>
<p>സ്ത്രീകളെ സംരക്ഷിക്കുന്നതിൽ ടിഎംസി പരാജയപ്പെട്ടുവെന്നും നീതിക്കായുള്ള അവരുടെ ആവശ്യങ്ങൾ നിശബ്ദമാക്കുകയായിരുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. അമ്മ മകളെ ഡോക്ടറാക്കാൻ സഹായിച്ചു. പക്ഷേ, ആ മകളെ ടിഎംസി അവരിൽ നിന്ന് കൊണ്ടുപോയി. ആ അമ്മയെ തങ്ങള്‍ സ്ഥാനാര്‍ത്ഥിയാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.</p>
<h3>ആര്‍ജി കര്‍ കേസ്‌</h3>
<p>2024 ഓഗസ്റ്റ് ഒമ്പതിനാണ്‌ ആര്‍ജി കര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിൽ 31 വയസ്സുള്ള ട്രെയിനി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് കൊല്‍ക്കത്ത പൊലീസിലെ സിവില്‍ വളണ്ടിയറായ സഞ്ജയ് റോയി അറസ്റ്റിലായി. ഇയാളെ കോടതി ജീവപര്യന്തം തടവിന് വിധിച്ചു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ആര്‍ജി കര്‍ കേസ് രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കി.</p>
]]></content:encoded>
				</item>
							<item>
					<title>Namma Metro: നമ്മ മെട്രോ സര്‍വീസുകള്‍ നേരത്തെ ആരംഭിക്കും; എപ്പോള്‍ വേണമെങ്കിലും കയറാം</title>
					<link>https://www.malayalamtv9.com/india/bengaluru-namma-metro-to-start-early-on-april-26-for-tcs-world-10k-check-first-train-timings-2201556.html</link>
					<pubDate>Fri, 24 Apr 2026 20:32:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/bengaluru-namma-metro-to-start-early-on-april-26-for-tcs-world-10k-check-first-train-timings-2201556.html</guid>
					<description><![CDATA[<p>Bengaluru Metro to Run from 3 AM for TCS World 10K: ഏപ്രില്‍ 26 ഞായറാഴ്ച മെട്രോ സര്‍വീസുകള്‍ നേരത്തെ ആരംഭിക്കുമെന്നാണ് അറിയിപ്പ്. ബിഎംആര്‍സിഎല്‍ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, എല്ലാ ടെര്‍മിനലുകളില്‍ നിന്നും ട്രെയിനുകള്‍ നേരത്തെ ആരംഭിക്കും. രാവിലെ 7 മണി മുതല്‍ പതിവ് ഷെഡ്യൂള്‍ പ്രകാരമായിരിക്കും സര്‍വീസ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Bengaluru-Metro-1.jpg" class="attachment-large size-large wp-post-image" alt="Bengaluru Metro (1)" /></figure><p><strong>ബെംഗളൂരു:</strong> ബെംഗളൂരുവില്‍ വെച്ച് നടക്കുന്ന ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് വേള്‍ഡ് 10കെ പത്ത് കിലോമീറ്റര്‍ റോഡ് റേസിന്റെ ഭാഗമായി നമ്മ മെട്രോ സര്‍വീസുകളില്‍ മാറ്റം. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സുഗമമായ യാത്ര ഒരുക്കുന്നതിനായി മെട്രോ സര്‍വീസുകള്‍ നേരത്തെ ആരംഭിക്കുമെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) അറിയിച്ചു.</p>
<h3>നേരത്തെ ട്രെയിനുകളോടും</h3>
<p>ഏപ്രില്‍ 26 ഞായറാഴ്ച മെട്രോ സര്‍വീസുകള്‍ നേരത്തെ ആരംഭിക്കുമെന്നാണ് അറിയിപ്പ്. ബിഎംആര്‍സിഎല്‍ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, എല്ലാ ടെര്‍മിനലുകളില്‍ നിന്നും ട്രെയിനുകള്‍ നേരത്തെ ആരംഭിക്കും.</p>
<p>ബൊമ്മസാന്ദ്രയില്‍ നിന്നുള്ള ട്രെയിനുകള്‍ പുലര്‍ച്ചെ 3 മണിക്ക് സര്‍വീസ് ആരംഭിക്കും. മാഡവരയില്‍ നിന്ന് പുലര്‍ച്ചെ 3.20നും വൈറ്റ്ഫീല്‍ഡില്‍ നിന്നും സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പുലര്‍ച്ചെ 3.30നുമാണ് ട്രെയിനുകള്‍ പുറപ്പെടുന്നത്. ചല്ലഘട്ടയില്‍ നിന്നുള്ള ട്രെയിനുകള്‍ പുലര്‍ച്ചെ 3.35നും യാത്ര ആരംഭിക്കും.</p>
<p>15 മിനിറ്റായിരിക്കും ട്രെയിനുകള്‍ തമ്മിലുള്ള സര്‍വീസ് ഇടവേള. പിന്നീട് 7 മണി മുതല്‍ ഓരോ 30 മിനിറ്റിലും ട്രെയിന്‍ സര്‍വീസുകള്‍ നടത്താനും തീരുമാനമുണ്ട്. രാവിലെ 7 മണി മുതല്‍ പതിവ് ഷെഡ്യൂള്‍ പ്രകാരമായിരിക്കും സര്‍വീസ്.</p>
<h3>എന്താണ് ടിസിഎസ് വേള്‍ഡ് 10കെ?</h3>
<p>ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റോഡ് റണ്ണിങ് ഇവന്റുകളിലൊന്നാണ് ടിസിഎസ് വേള്‍ഡ് 10കെ. ബെംഗളൂരുവില്‍ വെച്ചാണ് എല്ലാ വര്‍ഷവും ഈ പരിപാടി സംഘടിപ്പിക്കപ്പെടാറുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകളും സാധാരണക്കാരും ഈ മാരത്തണില്‍ പങ്കെടുക്കും.</p>
<p>ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഈ ഇവന്റ് 10 കിലോമീറ്ററാണ് ഉണ്ടാകുക. 10കെ ഓപ്പണ്‍ റേസില്‍ പ്രൊഫഷണല്‍ റണ്ണേഴ്‌സിന് പങ്കെടുക്കാനാകും. സാധാരണക്കാര്‍ക്ക് 5 കെയിലും പങ്കെടുക്കാം. മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് സംഘാടനം.</p>
<h3>വന്‍ ജനാവലിയെത്തും</h3>
<p>വളരെ കുറച്ച് പേരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല, ടിസിഎസ് വേള്‍ഡ് 10കെ റേസ്. ധാരാളം ആളുകള്‍ ഇതിന്റെ ഭാഗമാകുന്നതിനായി നഗരത്തിലേക്ക് എത്തിച്ചേരാറുണ്ട്. 30,000 ത്തിലധികം ആളുകളാണ് ഓരോ വര്‍ഷവും ടിസിഎസ് ഇവന്റിനായി ബെംഗളൂരുവില്‍ എത്തിച്ചേരാറുള്ളത്. പല എന്‍ജിഒകളും മറ്റും ഈ ഇവന്റിന്റെ ഭാഗമാകാറുണ്ട്. ധാരാളം പദ്ധതികള്‍ക്കായി പണം സമാഹരിക്കാനും ഇതുവഴി സാധിക്കുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/chennai-bengaluru-expressway-update-uthukottai-to-chittoor-stretch-now-open-2201499.html" target="_blank" rel="noopener">Chennai-Bengaluru Expressway: ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ് വേ തുറന്നു; എന്നാല്‍ ഇതിനപ്പുറം പോകാന്‍ പറ്റില്ല</a></strong></p>
<h3>എന്താണ് ലക്ഷ്യം?</h3>
<ul>
<li>ഫിറ്റ്‌നസിനും ആരോഗ്യത്തിനും പ്രാധാന്യം നല്‍കണമെന്ന സന്ദേശം നല്‍കുക.</li>
<li>സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുക.</li>
<li>സമൂഹത്തിലെ എല്ലാവരെയും ഒരുമിച്ച് ചേര്‍ക്കുക.</li>
</ul>
<p>തുടങ്ങി വ്യത്യസ്തങ്ങളായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇവന്റ് നടത്തപ്പെടാറുള്ളത്.</p>
<h3>ബെംഗളൂരു മെട്രോ</h3>
<p>നമ്മ മെട്രോയുടെ പുതിയ പാതകള്‍ ഉടന്‍ തുറക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. കലേന അഗ്രഹാര മുതല്‍ നാഗവാര വരെ പോകുന്ന പാതയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനോടൊപ്പം റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പിങ്ക് ലൈന്‍ കരുത്താകുമെന്ന പ്രതീക്ഷയിലാണ് വിദഗ്ധര്‍. മെയ് മാസത്തോടെ ഈ പാത തുറന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കോറമംഗല, ബന്നാര്‍ഘട്ട റോഡ്, ജയനഗര്‍ തുടങ്ങിയ പ്രദേശങ്ങളിലൂടെയാണ് പിങ്ക് ലൈന്‍ കടന്നുപോകുന്നത്.</p>
]]></content:encoded>
				</item>
							<item>
					<title>പാൽഘറിൽ ഭക്തിസാന്ദ്രമായി BAPS സ്വാമിനാരായൺ മന്ദിർ മൂർത്തി പ്രതിഷ്ഠാ മഹോത്സവം</title>
					<link>https://www.malayalamtv9.com/india/maharashtra-baps-swaminarayan-mandir-murti-pratishtha-mahotsav-2201553.html</link>
					<pubDate>Fri, 24 Apr 2026 19:29:00 +0530</pubDate>
					<dc:creator><![CDATA[Jenish Thomas]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/maharashtra-baps-swaminarayan-mandir-murti-pratishtha-mahotsav-2201553.html</guid>
					<description><![CDATA[<p>കേവലം ഒരു ആരാധനാലയം എന്നതിലുപരി, സാമൂഹികവും സാംസ്കാരികവുമായ ഉന്നമനത്തിനായുള്ള ഒരു കേന്ദ്രമായാണ് ഈ മന്ദിരം നിലകൊള്ളുന്നത്. ചടങ്ങിൽ സംസാരിച്ച സന്യാസിമാർ സമൂഹത്തിൽ സമാധാനവും ഐക്യവും നിലനിർത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. യുവാക്കൾക്കിടയിൽ അച്ചടക്കം, മയക്കുമരുന്നിനെതിരേയുള്ള ബോധവൽക്കരണം, സാമൂഹിക സേവനം തുടങ്ങിയ മൂല്യങ്ങൾ വളർത്തേണ്ടതുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/BAPS.jpg" class="attachment-large size-large wp-post-image" alt="Baps" /></figure><p><strong>മുംബൈ</strong> : മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ദുർവേസ് ഗ്രാമത്തിൽ ബിഎപിഎസ് (BAPS) സ്വാമിനാരായൺ മന്ദിരത്തിലെ മൂർത്തി പ്രതിഷ്ഠാ മഹോത്സവം അതിഗംഭീരമായി നടന്നു. ആത്മീയമായ ഉണർവും ഭക്തിയും നിറഞ്ഞുനിന്ന ചടങ്ങിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. കേവലം ഒരു ആരാധനാലയം എന്നതിലുപരി, സാമൂഹികവും സാംസ്കാരികവുമായ ഉന്നമനത്തിനായുള്ള ഒരു കേന്ദ്രമായാണ് പാൽഘറിൽ ഈ ക്ഷേത്രം നിലകൊള്ളുന്നത്.</p>
<p>രാവിലെ നടന്ന പ്രത്യേക പൂജയ്ക്കും യാഗങ്ങൾക്കും സാക്ഷ്യം വഹിക്കാൻ വലിയൊരു വിശ്വാസക്കൂട്ടം തന്നെ പൽഘറിലേക്കെത്തിയിരുന്നു. ആത്മീയ നേതാക്കളുടെയും സന്യാസിമാരുടെയും സാന്നിധ്യം ചടങ്ങിന് കൂടുതൽ പവിത്രതയേകി. ലോകമെമ്പാടും വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക മേഖലകളിൽ സേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന ബി.എ.പി.എസ് സംഘടനയുടെ പുതിയ ചുവടുവെപ്പാണ് പാഷഘറിലെ ഈ മന്ദിരം. വരും തലമുറയ്ക്ക് പ്രചോദനമാകുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇവിടെ വിഭാവനം ചെയ്യുന്നതാണ് ബിഎപിഎസ് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.</p>
<p><strong>ALSO READ : <a href="https://www.malayalamtv9.com/world/baps-and-un-celebrates-30-years-of-transformative-partnership-for-global-harmony-and-peace-2163800.html">ആഗോള ഐക്യത്തിന് ബിഎപിഎസും യുഎന്നും കൈകോർത്തിട്ട് 30 വർഷം; വിയന്നയിലെ യുഎൻ ഓഫീസിൽ ആഘോഷം</a></strong></p>
<p>ചടങ്ങിൽ സംസാരിച്ച സന്യാസിമാർ സമൂഹത്തിൽ സമാധാനവും ഐക്യവും നിലനിർത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. യുവാക്കൾക്കിടയിൽ അച്ചടക്കം, മയക്കുമരുന്നിനെതിരേയുള്ള ബോധവൽക്കരണം, സാമൂഹിക സേവനം തുടങ്ങിയ മൂല്യങ്ങൾ വളർത്തേണ്ടതുണ്ടെന്നും സന്യാസി ശ്രേഷ്ഠർ ഓർമ്മിപ്പിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരം ആത്മീയ കേന്ദ്രങ്ങൾ യുവജനങ്ങൾക്ക് ദിശാബോധവും പോസിറ്റീവായ ഊർജ്ജവും നൽകുന്നുവെന്ന് അവർ വ്യക്തമാക്കി.</p>
<p>പരമപൂജ്യ മഹന്ത് സ്വാമി മഹാരാജിന്റെ അനുഗ്രഹത്താലും ഭക്തി പ്രിയ സ്വാമിയുടെയും മറ്റ് സന്യാസിമാരുടെയും നേതൃത്വത്തിലും നിർമ്മിച്ച ഈ മന്ദിരം, മഹാരാഷ്ട്രയുടെ സാംസ്കാരിക പാരമ്പര്യത്തിന് മുതൽക്കൂട്ടാകും. പ്രദേശവാസികളായ ഭക്തരുടെ നിറഞ്ഞ പങ്കാളിത്തം ഈ മഹോത്സവത്തെ അവിസ്മരണീയമാക്കി. ഭാവിയിൽ വിശ്വാസികൾക്ക് ആത്മീയമായ അഭയകേന്ദ്രമായും സേവനത്തിന്റെയും നന്മയുടെയും പാഠശാലയായും ഈ മന്ദിരം നിലകൊള്ളുമെന്ന് ഭാരവാഹികൾ അറിയിച്ചു.</p>
]]></content:encoded>
				</item>
							<item>
					<title>Chennai-Bengaluru Expressway: ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ് വേ തുറന്നു; എന്നാല്‍ ഇതിനപ്പുറം പോകാന്‍ പറ്റില്ല</title>
					<link>https://www.malayalamtv9.com/india/chennai-bengaluru-expressway-update-uthukottai-to-chittoor-stretch-now-open-2201499.html</link>
					<pubDate>Fri, 24 Apr 2026 16:59:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/chennai-bengaluru-expressway-update-uthukottai-to-chittoor-stretch-now-open-2201499.html</guid>
					<description><![CDATA[<p>Chennai Bengaluru Expressway Progress: കുറച്ചുമാസങ്ങളായി റോഡ് നിര്‍മാണം വിവിധ തടസങ്ങള്‍ നേരിടുന്നുണ്ട്. തമിഴ്‌നാട്ടിലാണ് എക്‌സ്പ്രസ് വേയ്ക്ക് വെല്ലുവിളികളേറെ. ഭൂമി ഏറ്റെടുക്കല്‍, നഷ്ടപരിഹാര വിതരണം, യൂട്ടിലിറ്റി അടിസ്ഥാന സൗകര്യങ്ങളും മതപരമായ കേന്ദ്രങ്ങളും മാറ്റി സ്ഥാപിക്കുന്നതിലെ വെല്ലുവിളികള്‍ തുടങ്ങിയവ കാരണം പദ്ധതിക്ക് തുടര്‍ച്ചയായി കാലതാമസം നേരിട്ടു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Bengaluru-Chennai-Expressway-1.jpg" class="attachment-large size-large wp-post-image" alt="Bengaluru Chennai Expressway (1)" /></figure><p>കര്‍ണാടകയ്ക്കും തമിഴ്‌നാടിനും ഇടയിലുള്ള ഗതാഗതം വളരെ എളുപ്പമാക്കുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച പാതയാണ് ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ് വേ. ഇരുസംസ്ഥാനങ്ങളിലെയും അടിസ്ഥാന സൗകര്യ വികസനത്തിലെ നാഴികകല്ലെന്ന് കൂടി പദ്ധതിയെ വിശേഷിപ്പിക്കാം. എന്നാല്‍ നിര്‍മാണം ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഗതാഗതത്തിനായി പാത എന്ന് തുറന്നുകൊടുക്കുമെന്ന കാര്യം ഇപ്പോഴും ഉത്തരമില്ലാതെ അവശേഷിക്കുന്നു.  പാതയുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ യാത്രാ സമയവും ഗണ്യമായി കുറയും. മാത്രമല്ല, ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാപാര ബന്ധവും ശക്തിപ്പെടാന്‍ എക്‌സ്പ്രസ് വേ സഹായിക്കുന്നതാണ്.</p>
<h3>ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ് വേ</h3>
<p>ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ് വേ നിര്‍മാണത്തില്‍ ഇപ്പോഴും ആശങ്കകളും പരാതികളും തുടരുകയാണ്. 20 ശതമാനത്തോളം ജോലികള്‍ ഇനിയും പൂര്‍ത്തിയാക്കാനായിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടായ വെല്ലുവിളികള്‍, കോണ്‍ട്രാക്ടര്‍മാരുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ തുടങ്ങിയവ കാരണം വിഷയം കോടതി വരെ എത്തി.</p>
<p>കുറച്ചുമാസങ്ങളായി റോഡ് നിര്‍മാണം വിവിധ തടസങ്ങള്‍ നേരിടുന്നുണ്ട്. തമിഴ്‌നാട്ടിലാണ് എക്‌സ്പ്രസ് വേയ്ക്ക് വെല്ലുവിളികളേറെ. ഭൂമി ഏറ്റെടുക്കല്‍, നഷ്ടപരിഹാര വിതരണം, യൂട്ടിലിറ്റി അടിസ്ഥാന സൗകര്യങ്ങളും മതപരമായ കേന്ദ്രങ്ങളും മാറ്റി സ്ഥാപിക്കുന്നതിലെ വെല്ലുവിളികള്‍ തുടങ്ങിയവ കാരണം പദ്ധതിക്ക് തുടര്‍ച്ചയായി കാലതാമസം നേരിട്ടു.</p>
<p>മാത്രമല്ല, ഈ പാതയുടെ ചെറിയൊരു ഭാഗം ആന്ധ്രാപ്രദേശിലൂടെ കടന്നുപോകുന്നുണ്ട്. അവിടെ കൗണ്ടിന്യ വന്യജീവി സങ്കേതത്തിന് അടുത്തുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിക്കാത്തതും പദ്ധതിയെ പിന്നോട്ട് വലിക്കുന്നു. തമിഴ്‌നാട്ടിലൂടെ ഈ പാത പോകുന്നത് കൂടുതലും റസിഡന്‍ഷ്യല്‍ ഏരിയയിലൂടെയാണ്. ഇവിടങ്ങളില്‍ പാറ പൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള ജോലികളില്‍ നിയന്ത്രണങ്ങളും മറ്റുമുണ്ട്. ഇവയ്‌ക്കെല്ലാം അനുമതി ലഭിക്കാന്‍ വൈകുന്നതും കാലതാമസത്തിന് കാരണമായി.</p>
<h3>എന്ന് തുറക്കും?</h3>
<p>ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ ആകെ 262 കിലോമീറ്റര്‍ ദൂരത്തിലാണുള്ളത്. 15,188 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചതാകട്ടെ 2024ലാണ്. 2025 ഡിസംബര്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ അതുണ്ടായില്ല, നിലവില്‍ ഓഗസ്റ്റിലേക്ക് മാറ്റിയിരിക്കുകയാണ് ഉദ്ഘാടനം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/bengaluru-210-km-intermediate-ring-road-back-on-track-with-new-alignment-check-route-details-2200825.html" target="_blank" rel="noopener">Bengaluru Ring Road: ബെംഗളൂരു റിങ് റോഡ് യാഥാര്‍ഥ്യത്തിലേക്ക്; 210 കിലോമീറ്റര്‍ പറക്കാനൊരുങ്ങിക്കോളൂ</a></strong></p>
<p>എന്നാല്‍ ഈ തീയതിക്കുള്ളിലും പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്‌നാടിന്റെയും കര്‍ണാടകയുടെയും വിവിധ മേഖലകളില്‍ നിര്‍മാണ ജോലികള്‍ ഇഴഞ്ഞുനീങ്ങുന്നതാണ് ഉദ്ഘാടനം വൈകുന്നതിന് കാരണമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍ പറഞ്ഞു.</p>
<h3>നിലവില്‍ തുറന്നഭാഗം</h3>
<p>എക്‌സ്പ്രസ് വേയുടെ വിവിധഭാഗങ്ങള്‍ ഇതിനോടകം ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഉതുകോട്ടയ്ക്കും ചിറ്റൂരിനും ഇടയിലുള്ള ചിറ്റൂര്‍-തച്ചൂര്‍ ഭാഗത്തെ പാതയും നിലവില്‍ തുറന്നിരിക്കുകയാണ്. ഇതുവഴി കടന്നുപോകുന്നവര്‍ക്ക് ഗതാഗത തടസങ്ങളില്ലാതെ യാത്ര നടത്താം.</p>
<h3>പാത പൂര്‍ണമായി തുറന്നാല്‍...</h3>
<p>എക്‌സ്പ്രസ് വേ പൂര്‍ണമായി തുറക്കുന്നതോടെ ബെംഗളൂരുവിനും ചെന്നൈയ്ക്കും ഇടയിലുള്ള യാത്രാ സമയം ആറ് മണിക്കൂറില്‍ നിന്ന് മൂന്ന് മണിക്കൂറായി കുറയും. എന്‍എച്ച് 44, എന്‍എച്ച് 48 എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഈ പാത സഹായിക്കും. ഇതോടൊപ്പം ലോജിസ്റ്റിക് ചെലവുകള്‍ കുറച്ച് വ്യാപാരം കാര്യക്ഷമമായി നടത്താനും ഈ പാത വളരെ മികച്ചതായിരിക്കും.</p>
]]></content:encoded>
				</item>
					</channel>
	</rss>
	