<?xml version="1.0" encoding="UTF-8"?>	<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	xmlns:media="http://search.yahoo.com/mrss/">
		<channel>
		 
			<title>India News in Malayalam: ഇന്ത്യ മലയാളം വാർത്തകൾ, Latest India News in Malayalam Online, ഇന്ത്യ ഇന്നത്തെ പ്രധാനപ്പെട്ട മലയാളം തലക്കെട്ടുകൾ</title>
				<atom:link href="https://www.malayalamtv9.com/feedapi/india" rel="self" type="application/rss+xml" />
		<link>https://www.malayalamtv9.com/india</link>
		 
			<description>India News in Malayalam, ഇന്ത്യ മലയാളം വാർത്തകൾ: Latest India News and Breaking News live updates in Malayalam Online at TV9 Malayalam. Read ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ, Top headline from India.</description>
				<lastBuildDate>Sun, 02 Aug 2026 06:47:43 +0530</lastBuildDate>
		<language>ml</language>
		<copyright>https://www.malayalamtv9.com</copyright>
		<generator>https://www.malayalamtv9.com</generator>
		<image>
		<url>https://static.malayalamtv9.com/uploads/2024/09/Tv9-Malayalam-Logo-200x200-1.png</url>
		 
			<title>India News in Malayalam: ഇന്ത്യ മലയാളം വാർത്തകൾ, Latest India News in Malayalam Online, ഇന്ത്യ ഇന്നത്തെ പ്രധാനപ്പെട്ട മലയാളം തലക്കെട്ടുകൾ</title>
				<link>https://www.malayalamtv9.com/india</link>
		<width>32</width>
		<height>32</height>
		</image>
							<item>
					<title>Heavy Rain : മഴയിൽ മുങ്ങി സംസ്ഥാനങ്ങൾ; ആസാമിൽ മരണസംഖ്യ ഉയരുന്നു, കേരളത്തിലും ​ഗുജറാത്തിലും ഒഡീഷയിലും സ്ഥിതി രൂക്ഷം</title>
					<link>https://www.malayalamtv9.com/india/heavy-rain-continues-death-toll-rises-in-assam-situation-critical-in-kerala-gujarat-and-odisha-2220511.html</link>
					<pubDate>Sat, 01 Aug 2026 22:03:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Latest News]]></category>
										<guid>https://www.malayalamtv9.com/india/heavy-rain-continues-death-toll-rises-in-assam-situation-critical-in-kerala-gujarat-and-odisha-2220511.html</guid>
					<description><![CDATA[<p>Heavy Rain Continues in States : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മഴ അതി ശക്തമായി തുടരുകയാണ്. ഇടതടവില്ലാതെ പെയ്യുന്ന മഴയെ തുടർന്ന് പല സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കവും മലവെള്ളപ്പാച്ചിലും വെള്ളക്കെട്ടും റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അസമിൽ വെള്ളപ്പൊക്കം മൂലമുള്ള ദുരിതം രൂക്ഷമായപ്പോൾ, ശക്തമായ മഴയെത്തുടർന്ന് കേരളത്തിൽ അപ്രതീക്ഷിതമായി വെള്ളപ്പൊക്കം ഉണ്ടായി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/Assam-Floods.jpg" class="attachment-large size-large wp-post-image" alt="Assam Floods" /></figure><p><strong>ഡൽഹി : </strong>ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മഴ അതി ശക്തമായി തുടരുകയാണ്. ഇടതടവില്ലാതെ പെയ്യുന്ന മഴയെ തുടർന്ന് പല സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കവും മലവെള്ളപ്പാച്ചിലും വെള്ളക്കെട്ടും റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അസമിൽ വെള്ളപ്പൊക്കം മൂലമുള്ള ദുരിതം രൂക്ഷമായപ്പോൾ, ശക്തമായ മഴയെത്തുടർന്ന് കേരളത്തിൽ അപ്രതീക്ഷിതമായി വെള്ളപ്പൊക്കം ഉണ്ടായി. കനത്ത മഴയ്ക്ക് ശേഷം ജനങ്ങൽ ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുകയാണ് ഗുജറാത്തിലെ പ്രളയബാധിതർ. ഒഡീഷയിലാകട്ടെ ഇതിനിടെ പുതിയതായി വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യപ്പെട്ടു. ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ മേഘവിസ്ഫോടനമുണ്ടായപ്പോൾ, ഹിമാചൽ പ്രദേശ് സജീവമായ മൺസൂണിന്റെ പിടിയിലായിൽ തുടരുകയാണ്.</p>
<p><strong>ആസാമിലെ സ്ഥിതി രൂക്ഷം</strong></p>
<p>ആസാമിലെ പ്രളയസ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ശിവസാഗർ, ചരൈദിയോ ജില്ലകളിൽ ഓരോരുത്തർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 80 ആയി ഉയർന്നു. ദുരന്ത റിപ്പോർട്ടിംഗ് ആൻഡ് ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം (DRIMS) പ്രകാരം, ശിവസാഗർ, ഗോലഘട്ട്, ജോർഹട്ട്, നാഗോൺ, ചരൈദിയോ എന്നീ അഞ്ച് ജില്ലകളിലായി 1.92 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. 379 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാവുകയും 15,430 ഹെക്ടറിലധികം കൃഷിഭൂമി നശിക്കുകയും ചെയ്തു.</p>
<h3>Also Read : <a href="https://www.malayalamtv9.com/india/pm-narendra-modi-inaugurated-the-alluri-sitarama-raju-international-airport-at-bhogapuram-delivers-emotional-speech-2220380.html">ആന്ധ്രയിലെ യുവാക്കളുടെ ശോഭനമായ ഭാവിയുടെ അടിത്തറയാകും ഭോഗാപുരം വിമാനത്താവളമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി</a></h3>
<p><strong>കേരളത്തിൽ അപ്രതീക്ഷിത മഴ</strong></p>
<p>കേരളം അതിശക്തമായ മഴയ്ക്കാണ് കഴിഞ്ഞ രണ്ട് ദിവങ്ങളായി സാക്ഷ്യം വഹിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ വെറും രണ്ട് മണിക്കൂറിനുള്ളിൽ 300 മില്ലിമീറ്ററിലധികം മഴ ലഭിച്ചതിനെത്തുടർന്ന് വിവിധ പ്രദേശങ്ങളിൽ പ്രളയ സമാനമായ സാ​ഹചര്യമാണ് നേരിട്ടത്. പമ്പാ നദി കരകവിഞ്ഞ് ഒഴുകി. റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ പോലീസ്, അഗ്നിശമന സേന, റവന്യൂ ഉദ്യോഗസ്ഥർ, പഞ്ചായത്ത് അധികൃതർ എന്നിവരടങ്ങുന്ന രക്ഷാപ്രവർത്തക സംഘങ്ങൾ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ജില്ലാ കളക്ടർ നിസാമുദ്ദീൻ എ. അറിയിച്ചു. റാന്നി പട്ടണത്തിന്റെ പല ഭാഗങ്ങളിലും അരപ്പൊക്കത്തിൽ വെള്ളത്തിനടിയിലായി. വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചെങ്കിലും, വെള്ളം കയറുന്നതിന് മുൻപ് പലർക്കും തങ്ങളുടെ സാധനസാമഗ്രികൾ മാറ്റാൻ കഴിഞ്ഞില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.</p>
<p><strong>ഗുജറാത്ത് അതിജീവിക്കുന്നു</strong></p>
<p>​ഗുജറാത്തിലും പ്രളയ ദുരിതം തുടരുകയാണ്. ഗുജറാത്തിലെ വൽസാദ് ജില്ലയിൽ, നഗരത്തെയും സമീപ ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന പാലത്തിന് ചുറ്റുമുള്ള പ്രദേശം വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടതിനെത്തുടർന്ന് ഔരംഗ നദിക്ക് സമീപം കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. സഹായം അഭ്യർത്ഥിച്ചുള്ള സന്ദേശം ലഭിച്ച ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും മൂന്ന് പേരെയും സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ജൂലൈ 23 മുതൽ 27 വരെ രേഖപ്പെടുത്തിയ അതിശക്തമായ മഴയ്ക്ക് ശേഷമുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. വെള്ളപ്പൊക്കത്തെയും നാശനഷ്ടങ്ങളെയും തുടർന്ന് അടച്ചിട്ടിരുന്ന 1,540 റോഡുകളിൽ 1,451 എണ്ണവും ഇതിനകം ഗതാഗതത്തിനായി തുറന്നുകൊടുത്തു.</p>
<p><strong>ഒഡീഷയിൽ ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ</strong></p>
<p>ഒഡീഷയിലും മഴക്കെടുത്തി രൂക്ഷമാണ്. പുരി ജില്ലയിലുള്ള കനാസ് ബ്ലോക്കിലെ ഡോകാന്ദർ ഗ്രാമത്തിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് വീടുകളിൽ വെള്ളം കയറുകയും ജനജീവിതം തടസ്സപ്പെടുകയും ചെയ്തു. വാസസ്ഥലങ്ങളിലേക്ക് വെള്ളം കയറിയതോടെ കുടിവെള്ളം, ഭക്ഷണം, വൈദ്യുതി, മറ്റ് അവശ്യസാധനങ്ങൾ എന്നിവയുടെ ക്ഷാമം നേരിടുകയാണെന്ന് നാട്ടുകാർ പറഞ്ഞു.</p>
<p><strong>ജമ്മു കശ്മീരിൽ മേഘവിസ്‌ഫോടനം</strong></p>
<p>ജമ്മു കാശ്മീരിലും മഴ നാശം വിതച്ചിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ കിഷ്ത്വാർ ജില്ലയിലെ ചാട്രൂ മേഖലയിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും തകർന്ന കടകൾക്ക് നഷ്ടപരിഹാരം നൽകുമെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പ്രതികരിച്ചു. കഴിഞ്ഞ വർഷം ചസോട്ടിയിലുണ്ടായ മേഘവിസ്‌ഫോടനത്തെത്തുടർന്ന് കിഷ്ത്വാറിലും മച്ചൈലിലും മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും പാഡർ മേഖലയിൽ ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഒരുക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.</p>
<p><strong>ഹിമാചൽ പ്രദേശിലും മഴ ശക്തം</strong></p>
<p>ഹിമാചൽ പ്രദേശിലുടനീളം ഇടവിട്ടുള്ള ശക്തമായ മഴ തുടരുകയാണ്. ഷിംലയിൽ തുടർച്ചയായി പെയ്ത മഴ വിനോദസഞ്ചാരികൾക്ക് കൗതുകം നൽകിയെങ്കിലും പ്രദേശവാസികളുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തി. സംസ്ഥാനത്തുടനീളം നേരിയതോ മിതമായതോ ആയ മഴയ്ക്കും, ഓഗസ്റ്റ് 4 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ, പെട്ടെന്നുള്ള വെള്ളപ്പൊക്കം, വെള്ളക്കെട്ട്, വഴുക്കലുള്ള റോഡുകൾ എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.</p>
<h3>EnglishSummary</h3>
<p>Very heavy rainfall continues across various states in India. Persistent rain has led to reports of flooding, flash floods, and waterlogging in many states. While the flood situation in Assam has become severe, Kerala has experienced unexpected flooding due to heavy rains.</p>
]]></content:encoded>
				</item>
							<item>
					<title>PM Narendra Modi : ആന്ധ്രയിലെ യുവാക്കളുടെ ശോഭനമായ ഭാവിയുടെ അടിത്തറയാകും ഭോഗാപുരം വിമാനത്താവളമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി</title>
					<link>https://www.malayalamtv9.com/india/pm-narendra-modi-inaugurated-the-alluri-sitarama-raju-international-airport-at-bhogapuram-delivers-emotional-speech-2220380.html</link>
					<pubDate>Sat, 01 Aug 2026 13:58:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/pm-narendra-modi-inaugurated-the-alluri-sitarama-raju-international-airport-at-bhogapuram-delivers-emotional-speech-2220380.html</guid>
					<description><![CDATA[<p>PM Narendra Modi Emotional Speech During Andhra Pradesh Visit : ഭോഗാപുരത്തെ അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വടക്കൻ ആന്ധ്രാ മേഖലയിലേക്കുള്ള തന്റെ സന്ദർശനം ഒരു ഭാഗ്യമായി വിശേഷിപ്പിച്ച അദ്ദേഹം, ആന്ധ്രയിലെ യുവാക്കളുടെ ഭാവിക്ക് ഈ വിമാനത്താവളം ഒരു കുതിച്ചുചാട്ടത്തിനുള്ള വേദിയായി മാറുമെന്ന് പറഞ്ഞു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/PM-Narendra-Modi.jpg" class="attachment-large size-large wp-post-image" alt="Pm Narendra Modi" /></figure><p><strong>അമരാവതി :</strong> ഭോഗാപുരത്തെ അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വടക്കൻ ആന്ധ്രാ മേഖലയിലേക്കുള്ള തന്റെ സന്ദർശനം ഒരു ഭാഗ്യമായി വിശേഷിപ്പിച്ച അദ്ദേഹം, ആന്ധ്രയിലെ യുവാക്കളുടെ ഭാവിക്ക് ഈ വിമാനത്താവളം ഒരു കുതിച്ചുചാട്ടത്തിനുള്ള വേദിയായി മാറുമെന്ന് പറഞ്ഞു. 13,000 ആദിവാസി സ്ത്രീകൾ അവതരിപ്പിച്ച 'തിംസ' നൃത്തത്തെ പ്രശംസിച്ച മോദി, ചന്ദ്രബാബുവിന്റെ ദീർഘവീക്ഷണത്തെയും അഭിനന്ദിച്ചു. വടക്കൻ ആന്ധ്രയിലെ പുണ്യഭൂമി സന്ദർശിക്കാൻ സാധിച്ചത് തന്റെ ഭാഗ്യമായി കരുതുന്നുവെന്ന് അദ്ദേഹം വികാരാധീനനായി പറഞ്ഞു. "ഭാരത് മാതാ കീ ജയ്" എന്ന് ഉച്ചരിച്ചുകൊണ്ട് പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി മോദി, തെലുങ്ക് ഭാഷയിൽ എല്ലാവരെയും അഭിവാദ്യം ചെയ്തു.</p>
<p>വടക്കൻ ആന്ധ്രയിലെ പുണ്യഭൂമി സന്ദർശിക്കുന്നതിൽ അതിയായ അഭിമാനം പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈ പ്രദേശം അവിടുത്തെ യുവാക്കളുടെ ശോഭനമായ ഭാവിക്കുള്ള ഒരു കുതിച്ചുചാട്ടത്തിന്റെ കേന്ദ്രമായി മാറുമെന്ന് വിശേഷിപ്പിച്ചു. ഭോഗാപുരം അന്താരാഷ്ട്ര വിമാനത്താവളം വടക്കൻ ആന്ധ്രയുടെ വികസനത്തിന് ഒരു കുതിപ്പിന് വഴിയൊരുക്കുന്നതിനൊപ്പം, ആന്ധ്രാപ്രദേശിലെ യുവാക്കളുടെ ശോഭനമായ ഭാവിക്കുള്ള ഒരു അടിത്തറയായും വർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപങ്ങൾ, വ്യവസായങ്ങൾ, തൊഴിലവസരങ്ങൾ എന്നിവയുടെ വിപുലീകരണത്തിന് ഈ വിമാനത്താവളം വഴിയൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>ഐതിഹാസിക വ്യക്തിത്വമായ അല്ലൂരി സീതാരാമ രാജു ഒരിക്കൽ കാൽപതിച്ച മണ്ണിൽത്തന്നെ അദ്ദേഹത്തിന്റെ പേരിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യാൻ കഴിയുന്നത് അഭിമാനകരമായ കാര്യമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിന്റെ തെളിവാണ് ഭോഗാപുരം അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളമെന്ന് അദ്ദേഹം പ്രശംസിച്ചു. 'സ്വർണാന്ധ്ര' (സുവർണ്ണ ആന്ധ്ര) എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ ദിവസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<h3>Also Read :<a href="https://www.malayalamtv9.com/india/pm-narendra-modi-new-video-calls-upon-youth-work-together-and-asked-work-for-bharat-2-2220327.html"> ‘ഭാരതത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം’; വിദ്യാർത്ഥികളോട് പ്രധാനമന്ത്രി</a></h3>
<p>ഏകദേശം 18,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വ്യോമ-റോഡ് ഗതാഗത സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപം, വ്യവസായം, തൊഴിലവസരങ്ങൾ എന്നിവയ്ക്ക് പുതിയ ഉത്തേജനം നൽകുന്നതിനും ഈ പദ്ധതികൾ സഹായിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.</p>
<p>"മുൻകാലങ്ങളിൽ ഒരൊറ്റ കുടുംബത്തിന്റെ പേരിൽ മാത്രമായിരുന്നു വിമാനത്താവളങ്ങൾക്ക് പേര് നൽകിയിരുന്നത്, എന്നാൽ ഞങ്ങൾ ആ രീതി മാറ്റി. അയോധ്യയിൽ വാൽമീകിയുടെയും പഞ്ചാബിൽ സന്ത് രവിദാസിന്റെയും പേരിലുള്ള വിമാനത്താവളങ്ങൾ ഞങ്ങൾ സ്ഥാപിച്ചു. ഭോഗാപുരത്തെ വിമാനത്താവളത്തിന് അല്ലൂരി സീതാരാമ രാജുവിന്റെ പേര് നൽകാൻ ഞങ്ങൾ തീരുമാനിച്ചു; അദ്ദേഹത്തിന്റെ സേവനങ്ങൾ എപ്പോഴും ഓർമ്മിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ പേര് തിരഞ്ഞെടുത്തത്. 2014-ന് മുമ്പ് രാജ്യത്ത് 74 വിമാനത്താവളങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ അവയുടെ എണ്ണം 166 ആണ്." ചെറിയ പട്ടണങ്ങളിൽ നിന്നും ഇപ്പോൾ വിമാന സർവീസുകൾ ലഭ്യമാണ്. 'ഉഡാൻ' (UDAN) പദ്ധതി പലർക്കും ആദ്യമായി വിമാനയാത്ര ചെയ്യാനുള്ള അവസരം ഒരുക്കിക്കൊടുത്തു. കാശി മുതൽ അമൃത്‌സർ വരെ 'ചെറിയ വിമാനത്താവള' മാതൃക വിപുലീകരിക്കപ്പെട്ടുവെന്നും, ഇത് 25 രാജ്യങ്ങളുമായുള്ള വ്യോമബന്ധം സാധ്യമാക്കിയെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.</p>
<p><strong>വടക്കൻ ആന്ധ്രയിലെ ജനങ്ങളുടെ ദീർഘകാല സ്വപ്നം</strong></p>
<p>വടക്കൻ ആന്ധ്രയിലെ ജനങ്ങളുടെദീർഘകാല സ്വപ്നമാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തത്.  വിജയനഗരം ജില്ലയിലെ ഭോഗാപുരത്ത് 5,600 കോടി രൂപ ചെലവിലാണ് പുതിയ വിമാനത്താവളം ഒരുക്കിയിരിക്കുന്നത്.  അത്യാധുനിക സൗകര്യങ്ങളുള്ള ഈ വിമാനത്താവളം പ്രദേശത്തിൻ്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകും.</p>
<h3>English Summary</h3>
<p>Prime Minister Narendra Modi inaugurated the Alluri Sitarama Raju International Airport at Bhogapuram. Describing his visit to the North Andhra region as a privilege, he stated that the airport would serve as a springboard for the future of the youth in Andhra.</p>
]]></content:encoded>
				</item>
							<item>
					<title>അല്ലൂരി സീതാരാമ രാജു വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി</title>
					<link>https://www.malayalamtv9.com/india/pm-narendra-modi-inaugurates-andhra-pradesh-alluri-sitarama-raju-international-airport-in-bhogapuram-vizianagaram-district-2220375.html</link>
					<pubDate>Sat, 01 Aug 2026 13:22:00 +0530</pubDate>
					<dc:creator><![CDATA[Jenish Thomas]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/pm-narendra-modi-inaugurates-andhra-pradesh-alluri-sitarama-raju-international-airport-in-bhogapuram-vizianagaram-district-2220375.html</guid>
					<description><![CDATA[<p>ആന്ധ്ര പ്രദേശിലെ അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവന് കല്യാണ് , വ്യോമയാന മന്ത്രി കിഞ്ചറപു രാംമോഹന് നായിഡു, കേന്ദ്ര, സംസ്ഥാന മന്ത്രിമാര് എന്നിവര് ചടങ്ങില് പങ്കെടുത്തു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/PM-Narendra-Modi-Inaugurates-Andhra-Pradesh-Alluri-Sitarama-Raju-International-Airport.jpg" class="attachment-large size-large wp-post-image" alt="Pm Narendra Modi Inaugurates Andhra Pradesh Alluri Sitarama Raju International Airport" /></figure><p><strong>വിജയപുരം :</strong> ആന്ധ്ര പ്രദേശിലെ അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിമാനത്താവളത്തിൻ്റെ ഒന്നാം ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ വിമാനത്താവളം നാടിന് സമർപ്പിച്ചത്. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവന് കല്യാണ് , വ്യോമയാന മന്ത്രി കിഞ്ചറപു രാംമോഹന് നായിഡു, മറ്റ് കേന്ദ്ര, സംസ്ഥാന മന്ത്രിമാര് എന്നിവര് ഉദ്ഘാടന ചടങ്ങില് പങ്കെടുത്തു.</p>
<p>ഏകദേശം 4,727 കോടി രൂപ ചെലവിൽ നിർമ്മിച്ച ഭോഗാപുരം അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി മോദി ടെർമിനൽ കെട്ടിടം സന്ദർശിക്കുകയും അത്യാധുനിക സൗകര്യങ്ങൾ സന്ദർശിക്കുകയും ചെയ്തു. ചെക്ക് ഇന് ഹാളിന്റെ അത്യാധുനിക സവിശേഷതകള്, യാത്രാസൗകര്യങ്ങള്, വിമാനത്താവളത്തിലെ നൂതന സാങ്കേതികവിദ്യകള് എന്നിവയെക്കുറിച്ച് ജിഎംആര് പ്രതിനിധികള് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. എയര് പോര് ട്ട് മാസ്റ്റര് പ്ലാന് , ഏവിയേഷന് ഹബ്ബ്, വ്യോമയാന വിദ്യാഭ്യാസ മാതൃകകള് എന്നിവയും മോദി പരിശോധിച്ചു.</p>
<p>വിമാനത്താവള പരിസരത്ത് ഗോത്രവർഗ കലാകാരന്മാർ അവതരിപ്പിച്ച പരമ്പരാഗത തെംസ നൃത്തമായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. ആയിരക്കണക്കിന് കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്തത്തിന് സാക്ഷ്യം വഹിച്ചതിൽ പ്രധാനമന്ത്രി മോദി സന്തോഷം പ്രകടിപ്പിച്ചു. ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി മോദി ഏകദേശം 17,912 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. തുടര് ന്ന് ഓപ്പണ് ടോപ്പ് ജീപ്പില് പൊതുയോഗ വേദിയിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്തു. വടക്കൻ ആന്ധ്രയുടെ വികസനത്തിൽ ഭോഗപുരം അന്താരാഷ്ട്ര വിമാനത്താവളം സുപ്രധാന നാഴികക്കല്ലായി മാറുമെന്ന് സർക്കാരിന് ഉറപ്പുണ്ട്.</p>
<p><iframe title="YouTube video player" src="https://www.youtube.com/embed/Utkp83VKKOs?si=gsxXmAGp-SOpCeXb" width="480" height="360" frameborder="0" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
				</item>
							<item>
					<title>‘ഭാരതത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം’; വിദ്യാർത്ഥികളോട് പ്രധാനമന്ത്രി</title>
					<link>https://www.malayalamtv9.com/india/pm-narendra-modi-new-video-calls-upon-youth-work-together-and-asked-work-for-bharat-2-2220327.html</link>
					<pubDate>Sat, 01 Aug 2026 09:04:00 +0530</pubDate>
					<dc:creator><![CDATA[Jenish Thomas]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/pm-narendra-modi-new-video-calls-upon-youth-work-together-and-asked-work-for-bharat-2-2220327.html</guid>
					<description><![CDATA[<p>Prime Minister Narendra Modi Latest Video To Students To Work Together For Bharat : രാജ്യത്തിൻ്റെ വളർച്ചക്കായി ഒരുമിച്ച് മുന്നേറാൻ വിദ്യാർത്ഥികളെ ക്ഷണിച്ചുകൊണ്ടാണ് പ്രധാനമന്ത്രി വീഡിയോ അവസാനിപ്പിക്കുന്നത്. തെറ്റൂകളിൽ നിന്നും പഠിക്കണം എന്നും രാജ്യത്തിനൊപ്പം സ്വയം മുന്നേറാൻ ശ്രമിക്കണമെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/PM-Narendra-Modi-Paper-Leak.jpg" class="attachment-large size-large wp-post-image" alt="Pm Narendra Modi Paper Leak" /></figure><p>രാജ്യത്തിൻ്റെ വളർച്ചക്കായി ഒരുമിച്ച് മുന്നേറാൻ വിദ്യാർത്ഥികളെ ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാൽ തെറ്റൂകളിൽ നിന്നും സ്വയം പഠിച്ച് രാജ്യത്തിനൊപ്പം മുന്നേറാൻ ശ്രമിക്കണമെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. അതേസമയം വിദ്യാർത്ഥികളെ കുറ്റപ്പെടുത്തുന്നതിന് പകരം അവരെ കരുണയോടെ കാണണം കൂടെ നിർത്തണമെന്നും പ്രധാനമന്ത്രി പൊതുസമൂഹത്തോട് അഭ്യർഥിച്ചു.</p>
<p>അധിക്ഷേപങ്ങൾ ഒന്നിനും പരിഹാരമല്ല, വഴി തെറ്റിയവരെ നമുക്ക് നേർവഴിക്ക് നയിക്കാം. ഒരുമിച്ച് നിന്ന് ഭാരതത്തിന് വേണ്ടി പ്രവർത്തിക്കാം എന്ന കുറിപ്പോടെയാണ് പ്രധാനമന്ത്രി തൻ്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. “ ചില കുട്ടികൾ വളരെ മോഷം ഭഷയിലാണ് സംസരിച്ചത്. ഇത് ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല” എന്നാൽ ചെറുപ്പക്കാർക്ക് തെറ്റുകൾ പറ്റാമെന്നും അവരോട് ക്ഷമിക്കുകയാണ് വേണ്ടതെന്ന് പ്രധാനമന്ത്രി വീഡിയോയിൽ പറയുന്നു.</p>
<p>നമ്മുടെ നാട്ടിലെ കുട്ടികൾക്ക് ഈ വിധത്തിൽ സംസാരിക്കാൻ കഴിയും എന്നത് ഒരു “കൾച്ചുറൽ ഷോക്ക്’ ആയിരുന്നു എന്ന് പ്രധാനമന്ത്രി പറയുന്നു. അവർ കുട്ടികളാണ്. അവർക്ക് ശരിയായ വഴി കാണിച്ചുകൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ചിലപ്പോൾ നാം സ്വന്തം നാവ് കടിക്കുകയും അത് മുറിയുകയും ചെയ്യാറുണ്ട്. എന്നാൽ അതിൻ്റെ പേരിൽ നമ്മുടെ പല്ലുകൾ തല്ലിക്കൊഴിക്കാറില്ല. കാരണം നാവും പല്ലും നമ്മുടേത് തന്നെയാണ്. ഈ കുട്ടികളും നമ്മുടേതാണ്. പ്രധാനമന്ത്രി പറഞ്ഞു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/union-cabinet-approves-extension-of-pm-kisan-scheme-till-2031-farmers-receive-6000-annually-2220270.html">PM-KISAN Scheme: ഇരട്ടി സന്തോഷം! 6000 രൂപ ഇനിയും അക്കൗണ്ടിലെത്തും; പിഎം കിസാൻ പദ്ധതി 2031 വരെ നീട്ടി</a></strong></p>
<p><strong>പ്രധാനമന്ത്രി പങ്കുവച്ച വീഡിയോ</strong></p>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">Abuses never solve anything.</p>
<p>Let’s guide the misguided.</p>
<p>Let’s work together.</p>
<p>Let’s work for Bharat. <a href="https://t.co/yAePG60KYL">pic.twitter.com/yAePG60KYL</a></p>
<p>— Narendra Modi (@narendramodi) <a href="https://x.com/narendramodi/status/2083245431769989598?ref_src=twsrc%5Etfw">July 31, 2026</a></p></blockquote>
<p><script src="https://platform.x.com/widgets.js" async="" charset="utf-8"></script></p>
]]></content:encoded>
				</item>
							<item>
					<title>LPG Cylinder Price: ഡൽഹിയിലും കൊൽക്കത്തയിലും വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറഞ്ഞു; പുതുക്കിയ നിരക്കുകൾ ഇങ്ങനെ</title>
					<link>https://www.malayalamtv9.com/india/commercial-lpg-cylinder-prices-reduced-in-delhi-and-kolkatahere-are-the-revised-rates-2220316.html</link>
					<pubDate>Sat, 01 Aug 2026 07:50:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/commercial-lpg-cylinder-prices-reduced-in-delhi-and-kolkatahere-are-the-revised-rates-2220316.html</guid>
					<description><![CDATA[<p>LPG Cylinder Price: കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറിനെ 183.50 കമ്പനികൾ കുറച്ചിരുന്നു. തുടർച്ചയായ വിലക്കുറവിന് ശേഷം ജൂലൈ 1 മുതൽ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ റീട്ടെയിൽ വില 2930 രൂപയിൽ എത്തിയിരുന്നു. കൂടാതെ അഞ്ചു കിലോഗ്രാം സിലിണ്ടറിന്റെ വിലയിൽ 13 രൂപയുടെ കുറവും വരുത്തിയിട്ടുണ്ട്&#8230;&#8230;&#8230;.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/LPG-1.jpg" class="attachment-large size-large wp-post-image" alt="Lpg" /></figure><p>ന്യൂഡൽഹി: രാജ്യത്തെ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ കുറവ് വരുത്തി എണ്ണ വിപണന കമ്പനികൾ. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് കൊൽക്കത്തയിൽ 209 രൂപയും ഡൽഹിയിൽ 202 രൂപയുമാണ് കുറച്ചത്. പുതിയ നിരക്കുകൾ നിലവിൽ വന്നതോടെ കൊൽക്കത്തയിൽ വാണിജ്യ സിലിണ്ടറിന്റെ വില 2872.50 രൂപയായി കുറഞ്ഞു. അതേസമയം സാധാരണക്കാർ ഉപയോഗിക്കുന്ന വാർഷിക എൽപിജി സിലിണ്ടറുകളിലെ വിലയിൽ മാറ്റം ഒന്നും വരുത്തിയിട്ടില്ല.</p>
<h3>ബിസിനസ് മേഖലയിൽ ഉള്ളവർക്ക് ആശ്വസിക്കാം...</h3>
<p>വാണിജ്യ സിലിണ്ടറുകളുടെ വില കുറഞ്ഞത് ഹോട്ടലുകൾ റസ്റ്റോറന്റുകൾ കേറ്ററിംഗ് സ്ഥാപനങ്ങൾ റോഡരികിലെ ഭക്ഷണശാലകൾ എന്നിവ ഉൾപ്പെടെയുള്ള ബിസിനസുകളുടെ പ്രവർത്തന ചെലവ് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറിനെ 183.50 കമ്പനികൾ കുറച്ചിരുന്നു. തുടർച്ചയായ വിലക്കുറവിന് ശേഷം ജൂലൈ 1 മുതൽ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ റീട്ടെയിൽ വില 2930 രൂപയിൽ എത്തിയിരുന്നു. കൂടാതെ അഞ്ചു കിലോഗ്രാം സിലിണ്ടറിന്റെ വിലയിൽ 13 രൂപയുടെ കുറവും വരുത്തിയിട്ടുണ്ട്. ഇതോടെ ഡൽഹിയിലെ ഇതിന്റെ ചില്ലറ വില്പന വില 808.50 രൂപയായി മാറി.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/india/pm-modi-forgives-students-for-abusive-language-during-protests-2220312.html">‘അവരെ നേർവഴിക്ക് നയിക്കാം’; അധിക്ഷേപിച്ച വിദ്യാർത്ഥികളോട് ക്ഷമിക്കുന്നുവെന്ന് പ്രധാനമന്ത്രി</a></strong></p>
<h3>പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ആഗോളതലത്തിൽ എൽപിജി വിലകുത്തനെ ഉയർന്നു....</h3>
<p>അതേസമയം കഴിഞ്ഞ ജൂണിൽ 14.2 കിലോഗ്രാം വരുന്ന ഗാർഹിക സിലിണ്ടറിനെ 29 രൂപ വർധിപ്പിച്ചിരുന്നു. ഇതോടെ ഡൽഹിയിലെ റീട്ടെയിൽ വില 913 രൂപയിൽ നിന്നും 942 രൂപയായി ഉയർന്നു. കൂടാതെ 14.2 കിലോഗ്രാം സിലിണ്ടറിന് 700 രൂപയിൽ കൂടുതൽ സബ്സിഡി ഉണ്ടെന്നും പറഞ്ഞിരുന്നു.ഇതുകൂടാതെ അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തെ കുറിച്ചും കേന്ദ്രസർക്കാർ വിശദീകരിക്കുന്നുണ്ട്. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ആഗോളതലത്തിൽ എൽപിജി വിലകുത്തനെ ഉയർന്നുവെങ്കിലും കാർഷിക ഉപഭോക്താക്കൾക്ക് വിലക്കയറ്റത്തിന്റെ ഭാരം അനുഭവപ്പെടാതിരിക്കാൻ വൻതോതിൽ സബ്സിഡി നൽകുന്നുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. ജൂണിൽ ലോക്സഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിൽ പെട്രോളിയം പ്രകൃതി വാതക സുരേഷ് ഗോപിയാണ് ഇക്കാര്യം പ്രതികരിച്ചത്.</p>
<p>ഒപ്പം പശിമേഷ്യയിലെ സംഘർഷങ്ങൾ കടുത്തതോടെ അന്താരാഷ്ട്ര മാനദണ്ഡമായ സൗദി കോൺട്രാക്ട് വില ഏപ്രിൽ മെയ് മാസങ്ങളിൽ മെട്രിക്ട്ടണ്ണിനd 750 ഡോളറായും ജൂണിൽ 796 ഡോളർ ആയും ഉയർന്നു. ഈ നിരക്ക് പ്രകാരം ജൂണിൽ ഗാർഹിക സിലിണ്ടറിന്റെ വിപണിവില 1695 രൂപയാകുമായിരുന്നു. എന്നാൽ ഉപഭോക്താക്കൾക്ക് വേണ്ടി ചില്ലറ വിൽപ്പന 942 രൂപയായി നിലനിർത്തുകയും സിലിണ്ടറിന് ഒന്നിന് 700 രൂപയിൽ അധികം സബ്സിഡിയായി കേന്ദ്രം വഹിക്കുകയും ചെയ്തു.</p>
<h3>ENGLISH SUMMARY</h3>
<p>Oil marketing companies have reduced the prices of LPG cylinders for commercial purposes in the country. The price of a 19 kg commercial LPG cylinder has been reduced by Rs 209 in Kolkata and Rs 202 in Delhi. With the introduction of the new rates, the price of a commercial cylinder in Kolkata has come down to Rs 2872.50</p>
]]></content:encoded>
				</item>
							<item>
					<title>PM-KISAN Scheme: ഇരട്ടി സന്തോഷം! 6000 രൂപ ഇനിയും അക്കൗണ്ടിലെത്തും; പിഎം കിസാൻ പദ്ധതി 2031 വരെ നീട്ടി</title>
					<link>https://www.malayalamtv9.com/india/union-cabinet-approves-extension-of-pm-kisan-scheme-till-2031-farmers-receive-6000-annually-2220270.html</link>
					<pubDate>Fri, 31 Jul 2026 20:18:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/union-cabinet-approves-extension-of-pm-kisan-scheme-till-2031-farmers-receive-6000-annually-2220270.html</guid>
					<description><![CDATA[<p>PM KISAN Scheme Extension To 2031: കേന്ദ്ര മന്ത്രിസഭയുടെ അം​ഗീകാരം ലഭിച്ച സാഹചര്യത്തിൽ, പദ്ധതിക്ക് കീഴിൽ അർഹരായ കർഷകർക്ക് പ്രതിവർഷം 6000 രൂപയുടെ സാമ്പത്തിക സഹായം തുടർന്നും 2031 വരെ ലഭിക്കുന്നതാണ്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നേരിട്ട് എത്തിക്കുന്ന രീതിക്കാണ് ക്രമീകരണം. നിലവിൽ ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ സംവിധാനത്തിലൂടെയാണ് തുക വിതരണം ചെയ്യുന്നത്. പദ്ധതി പ്രകാരം കർഷകർക്ക് ഇതുവരെ നേരിട്ട് 4.47 ലക്ഷം കോടി രൂപ കൈമാറിയതായും കേന്ദ്രം വ്യക്തമാക്കുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/PM-KISAN-Scheme.jpg" class="attachment-large size-large wp-post-image" alt="Pm Kisan Scheme" /></figure><p><strong>ന്യൂഡൽഹി:</strong> രാജ്യത്തെ കർഷകർക്ക് വലിയ ആശ്വാസ വാർത്തയുമായി കേന്ദ്ര മന്ത്രിസഭാ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി അഥവാ പിഎം കിസാൻ പദ്ധതി തുടരാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. പിഎം കിസാൻ പദ്ധതി 2030-31 സാമ്പത്തിക വർഷം വരെ നീട്ടാനാണ് കേന്ദ്ര മന്ത്രിസഭാ യോഗം നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഈ കാലയളവിലേക്കായി, 3,15,614 കോടി രൂപയുടെ സാമ്പത്തികവും നീക്കിവെച്ചിട്ടുണ്ട്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവാണ് പദ്ധതിയുടെ കാലാവധി ദീർഘിപ്പിച്ചതുമായി ബന്ധപ്പെട്ടമന്ത്രിസഭാ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/pm-narendra-modi-shares-new-social-media-video-praising-anti-paper-leak-bill-2220065.html">പൊതുപരീക്ഷ ഭേദഗതി ബില്ലിനെ പ്രശംസിച്ച് പ്രധാനമന്ത്രി; വീണ്ടും വീഡിയോ പുറത്തിറക്കി</a></strong></p>
<p>കേന്ദ്ര മന്ത്രിസഭയുടെ അം​ഗീകാരം ലഭിച്ച സാഹചര്യത്തിൽ, പദ്ധതിക്ക് കീഴിൽ അർഹരായ കർഷകർക്ക് പ്രതിവർഷം 6000 രൂപയുടെ സാമ്പത്തിക സഹായം തുടർന്നും 2031 വരെ ലഭിക്കുന്നതാണ്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നേരിട്ട് എത്തിക്കുന്ന രീതിക്കാണ് ക്രമീകരണം. നിലവിൽ ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ സംവിധാനത്തിലൂടെയാണ് തുക വിതരണം ചെയ്യുന്നത്. ഇടനിലക്കാരെ ഒഴിവാക്കി സഹായം പൂർണമായും കർഷകരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാനാണി സർക്കാർ ഈ രീതിയിൽ പണം വിതരണം ചെയ്യുന്നത്.</p>
<p>പദ്ധതി പ്രകാരം കർഷകർക്ക് ഇതുവരെ നേരിട്ട് 4.47 ലക്ഷം കോടി രൂപ കൈമാറിയതായും കേന്ദ്രം വ്യക്തമാക്കുന്നു. പദ്ധതി വിപുലീകരിച്ച സാഹചര്യത്തിൽ അത് കാർഷിക മേഖലയിൽ നിക്ഷേപം നടത്താനുള്ള കർഷകരുടെ ശേഷി വർദ്ധിപ്പിക്കുകയും, ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുകയും, കാർഷിക അപകടസാധ്യതകൾ കുറയ്ക്കുകയും, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.</p>
<h3>പിഎം- കിസാൻ പദ്ധതി</h3>
<p>രാജ്യത്തുടനീളമുള്ള കർഷക കുടുംബങ്ങൾക്ക് നിശ്ചിത വരുമാനത്തിൻ്റെ പിന്തുണ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2019 ഫെബ്രുവരി 24 നാണ് പിഎം- കിസാൻ പദ്ധതി ആരംഭിച്ചത്. കേന്ദ്രാവിഷ്കൃത പദ്ധതിയായ ഇതിലൂടെ യോഗ്യരായ ഓരോ കർഷക കുടുംബത്തിനും പ്രതിവർഷം 6,000 രൂപ വീതം സാമ്പത്തിക സഹായം ലഭിക്കുന്നു. ആധാർ അധിഷ്ഠിത ബാങ്ക് അക്കൗണ്ടുകളിലേക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) സംവിധാനം വഴി മൂന്ന് തുല്യ ഗഡുക്കളായാണ് 2,000 രൂപ വീതം നേരിട്ടെത്തിക്കുന്നത്.</p>
<p>കർഷകരുടെ ക്ഷേമവും വരുമാന സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി വരും വർഷങ്ങളിലും തുടരാൻ തീരുമാനിച്ചതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാജ്യത്തെ കോടിക്കണക്കിന് വരുന്ന ചെറുകിട, നാമമാത്ര കർഷകർക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ പിഎം-കിസാൻ പദ്ധതി ആരംഭിച്ചത്. കാർഷിക ആവശ്യങ്ങൾക്കും മറ്റ് കുടുംബ ചെലവുകൾക്കും ഈ തുക ഒരു കൈത്താങ്ങാകുമെന്നാണ് സർക്കാരിൻ്റെ കണക്കുകൂട്ടൽ. പദ്ധതിയുടെ കാലാവധി 2031 വരെ നീട്ടിയത് കർഷകർക്ക് വലിയ ആശ്വാസമേകും.</p>
<h3>English Summary:</h3>
<p>Union Cabinet on Friday approved the extension of the Pradhan Mantri Kisan Samman Nidhi (PM-KISAN) scheme for another five years, continuing it till the 2030-31 financial year. The decision comes with a total financial outlay of Rs 3,15,614 crore.</p>
]]></content:encoded>
				</item>
							<item>
					<title>മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ നാലുനില കെട്ടിടം തകർന്നുവീണ് 9 മരണം: നിരവധി പേർ കുടുങ്ങിക്കിടക്കുന്നു</title>
					<link>https://www.malayalamtv9.com/india/9-dead-several-trapped-as-4-storey-building-collapses-in-maharashtras-bhiwandi-2220135.html</link>
					<pubDate>Fri, 31 Jul 2026 12:28:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/9-dead-several-trapped-as-4-storey-building-collapses-in-maharashtras-bhiwandi-2220135.html</guid>
					<description><![CDATA[<p>Bhiwandi Building Collapse: 9 Bodies Recovered, NDRF Rescue Operations Underway: ഭിവണ്ടിയിലെ ബലാജി നഗർ ഗംഗാറാം വാഡയിലുള്ള ‘കോഹിനൂർ’ എന്ന കെട്ടിടത്തിൻ്റെ ‘ബി’ വിങ്ങാണ് തകർന്നു\വീണത്. ഈ കെട്ടിടം അപകടാവസ്ഥയിലാണെന്ന് ഭിവണ്ടി-നിസാംപുർ മുനിസിപ്പൽ കോർപ്പറേഷൻ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു എന്നാൽ ഇത് വകവെക്കാതെ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Bhiwandi-Accident.jpg" class="attachment-large size-large wp-post-image" alt="Bhiwandi Accident" /></figure><p>ഭിവണ്ടി: മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള ഭിവണ്ടിയിൽ നാലുനില കെട്ടിടത്തിൻ്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് ഒൻപത് പേർ മരിച്ചു. വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം നടന്നത്. കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഭിവണ്ടിയിലെ ബലാജി നഗർ ഗംഗാറാം വാഡയിലുള്ള ‘കോഹിനൂർ’ എന്ന കെട്ടിടത്തിൻ്റെ ‘ബി’ വിങ്ങാണ് തകർന്നു\വീണത്. ഈ കെട്ടിടം അപകടാവസ്ഥയിലാണെന്ന് ഭിവണ്ടി-നിസാംപുർ മുനിസിപ്പൽ കോർപ്പറേഷൻ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു എന്നാൽ ഇത് വകവെക്കാതെ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.</p>
<p>48 മുറികൾ ഉണ്ടായിരുന്ന കെട്ടിടത്തിൻ്റെ ഓരോ നിലകളിലും 12 മുറികൾ വീതാമാണ് ഉണ്ടായിരുന്നത്. വ്യാശ്ഗാഴ്ച രാത്രി എട്ട് മണിക്കും ഒൻപത് മണിക്കും ഇടയിൽ കെട്ടിടത്തിൽ നിന്ന് വലിയ ശബ്ദം ഉയർന്നിരുന്നു എന്ന് പ്രാദേശവാസികൾ പറയുന്നു. ഇതോടെ നാട്ടുകാർ ചേർന്ന് നിരവധി കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിയിരുന്നു. എന്നാൽ രാത്രി 11-നും 11:30-നും ഇടയിൽ കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നു. ഈ സമയം നിരവധിപേർ കെട്ടിടത്തിനത്ത് ഉണ്ടായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. പലരും സുരക്ഷിത സ്ഥനങ്ങളിലേക്ക് മാറാനുള്ള തയ്യാറെടു[പ്പിലായിർന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/16-indians-killed-since-middle-east-conflict-began-this-year-government-says-2220071.html">Middle East Conflict: പശ്ചിമേഷ്യന്‍ സംഘര്‍ഷം കവര്‍ന്നത് 16 ഇന്ത്യക്കാരെ; കണക്കുകള്‍ പുറത്ത്‌</a></strong></p>
<p>വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെടുത്തത്. കെട്ടിടത്തിൽ ഉണ്ടയിരുന്ന ആറ് താമസക്കാരെയും, അറ്റകുറ്റപ്പണികൾക്കായി എത്തിയ അഞ്ച് തൊഴിലാളികളെയും കാണാതായെന്ന് നാട്ടുകാർ അറിയിച്ചതായി ഭിവണ്ടി ഫയർ ഓഫീസർ നിതിൻ ചവാൻ പറഞ്ഞു. കണ്ടെടൂത്ത മൃതദേഹങ്ങൾ ഐ.ജി.എം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.</p>
<p>ദേശീയ ദുരന്ത നിവാരണ സേന, ഭിവണ്ടി ഫയർഫോഴ്സ്, ഭോയ്വാഡ പൊലീസ് എന്നിവരുടെ നേതൃത്ത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിശീലനം ലഭിച്ച സ്നിഫ്ഫർ ഡോഗുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത് എന്ന് താനെ കളക്ടർ അറിയിച്ചു. ആംബുലൻസുകളും ജെ.സി.ബികളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.</p>
<p><strong>അപകട സ്ഥലത്ത് നിന്നുമുള്ള ദൃശ്യങ്ങൾ</strong></p>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">VIDEO | Bhiwandi, Maharashtra: Operations continue to rescue people feared trapped in debris of the building that collapsed late on Thursday. A portion of the Kohinoor Building in Balaji Nagar area of the powerloom town collapsed around 11.30 pm on Thursday, officials said. At… <a href="https://t.co/6jxXzf9Jk9">pic.twitter.com/6jxXzf9Jk9</a></p>
<p>— Press Trust of India (@PTI_News) <a href="https://x.com/PTI_News/status/2083023586550534382?ref_src=twsrc%5Etfw">July 31, 2026</a></p></blockquote>
<p><script async src="https://platform.x.com/widgets.js" charset="utf-8"></script></p>
<p><strong>English Summary</strong></p>
<p>At least nine people died and several others are feared trapped after a four-storey dilapidated building collapsed in Maharashtra’s Bhiwandi late Thursday night. Despite being declared unsafe by local authorities, repair work was underway. The NDRF and fire brigade are currently conducting search and rescue operations using sniffer dogs.</p>
]]></content:encoded>
				</item>
							<item>
					<title>Onam Special Train: ഓണം ട്രെയിനുകള്‍ ചെന്നൈയില്‍ നിന്ന് ഉടന്‍ പുറപ്പെടും; വണ്ടി മിസ്സാക്കല്ലേ, യാത്ര ഷെഡ്യൂളിതാ</title>
					<link>https://www.malayalamtv9.com/india/chennai-to-kollam-onam-special-train-2026-to-begin-service-on-august-13-check-dates-stops-and-timings-2220117.html</link>
					<pubDate>Fri, 31 Jul 2026 11:50:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/india/chennai-to-kollam-onam-special-train-2026-to-begin-service-on-august-13-check-dates-stops-and-timings-2220117.html</guid>
					<description><![CDATA[<p>Onam Special Train 2026: Chennai to Kollam Service Starts August 13, Full Schedule Here: ഉത്സവകാലത്ത് കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക ട്രെയിന്‍ റെയില്‍വേ പ്രഖ്യാപിച്ചത്. ചെന്നൈ സെന്‍ട്രലിനും കൊല്ലത്തിനും ഇടയ്ക്കും സര്‍വീസ് നടത്താന്‍ പോകുന്ന ട്രെയിന്‍, തെക്കന്‍ കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ഏറെ സഹായകമാകും എന്ന പ്രതീക്ഷയിലാണ് റെയില്‍വേ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Chennai-to-Kollam-Onam-Special-Train-2026.jpg" class="attachment-large size-large wp-post-image" alt="Chennai To Kollam Onam Special Train 2026" /></figure><p><strong>ചെന്നൈ:</strong> ഓണത്തോടനുബന്ധിച്ച് ചെന്നൈയില്‍ നിന്നും കേരളത്തിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഉടന്‍ പുറപ്പെടും. ഉത്സവകാലത്ത് കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക ട്രെയിന്‍ റെയില്‍വേ പ്രഖ്യാപിച്ചത്. ചെന്നൈ സെന്‍ട്രലിനും കൊല്ലത്തിനും ഇടയ്ക്കും സര്‍വീസ് നടത്താന്‍ പോകുന്ന ട്രെയിന്‍, തെക്കന്‍ കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ഏറെ സഹായകമാകും എന്ന പ്രതീക്ഷയിലാണ് റെയില്‍വേ.</p>
<h3>ചെന്നൈ സെന്‍ട്രല്‍ കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍</h3>
<p>ഓഗസ്റ്റ് 13 മുതല്‍ സെപ്റ്റംബര്‍ 6 വരെയാണ് ചെന്നൈ സെന്‍ട്രലിനും കൊല്ലത്തിനും ഇടയില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. ആഴ്ചയില്‍ രണ്ട് തവണയാണ് സര്‍വീസ് നിശ്ചയിച്ചിരിക്കുന്നതെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.</p>
<p>ചെന്നൈ സെന്‍ട്രല്‍-കൊല്ലം ട്രെയിന്‍ നമ്പന്‍ 06117 ഓഗസ്റ്റ് 13 മുതല്‍ എല്ലാ വ്യാഴാഴ്ചയും ശനിയാഴ്ചയും രാത്രി 11.50ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് പിറ്റേദിവസം വൈകുന്നേരം 4.20ന് കൊല്ലത്ത് എത്തിച്ചേരുന്നതാണ്.</p>
<p>കൊല്ലം-ചെന്നൈ സെന്‍ട്രല്‍ ട്രെയിന്‍ നമ്പര്‍ 06118 ഓഗസ്റ്റ് 14 മുതല്‍ എല്ലാ വെള്ളിയാഴ്ചയും ഞായറാഴ്ചയും വൈകുന്നേരം 6.45ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 11.35ന് ചെന്നൈയില്‍ എത്തിച്ചേരും. ജോലാര്‍പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തനൂര്‍ തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ ട്രെയിനിന് സ്റ്റോപ്പുണ്ടായിരിക്കും.</p>
<h3>മംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍</h3>
<p>ഓണക്കാലത്തെ തിരക്ക് ഒഴിവാക്കാന്‍ മംഗളൂരു സെന്‍ട്രലിനും ചെന്നൈ എഗ്മോറിനും ഇടയില്‍ ആഴ്ചതോറും പ്രത്യേക ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കും. ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷന്‍ പുറത്തുവിട്ട പ്രസ്താവന പ്രകാരം, ട്രെയിന്‍ നമ്പര്‍ 06126 മംഗളൂരു സെന്‍ട്രല്‍-ചെന്നൈ എഗ്മോര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ജൂലൈ 13 മുതല്‍ ഓഗസ്റ്റ് 31 വരെ തിങ്കളാഴ്ചകളില്‍ വൈകുന്നേരം 4 മണിക്ക് മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.55ന് ചെന്നൈ എഗ്മോറിലെത്തും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/bengaluru-to-kottayam-onam-special-train-2026-ticket-booking-starts-july-30-check-timings-dates-and-route-2219842.html" target="_blank" rel="noopener">Bengaluru Special Train: ബെംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്ക് ട്രെയിന്‍; ടിക്കറ്റ് ബുക്കിങ് ഇന്ന് മുതല്‍</a></strong></p>
<p>ചെന്നൈ എഗ്മോര്‍-മംഗളൂരു സെന്‍ട്രല്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിന്‍ നമ്പര്‍ 06125 ജൂലൈ 14 മുതല്‍ സെപ്റ്റംബര്‍ 1 വരെ ചൊവ്വാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.40ന് മംഗളൂരു സെന്‍ട്രലില്‍ എത്തുന്നതാണ്. രണ്ട് ടു-ടയര്‍ എസി, എട്ട് ത്രീ-ടയര്‍ എസി, ആറ് സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍, നാല് ജനറല്‍ സെക്കന്‍ഡ് ക്ലാസ്, ഓരോ ലഗേജ് കം ബ്രേക്ക് വാന്‍, ജനറേറ്റര്‍ കാര്‍ കോച്ചുകള്‍ എന്നിവയാണ് ട്രെയിനില്‍ ഉള്ളത്.</p>
<p>കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍ ജംഗ്ഷന്‍, പാലക്കാട് ജംഗ്ഷന്‍, പോടന്നൂര്‍ ജംഗ്ഷന്‍, തിരുപ്പൂര്‍, ഈറോഡ് ജംഗ്ഷന്‍, സേലം ജംഗ്ഷന്‍, ജോലാര്‍പേട്ട ജംഗ്ഷന്‍, കാട്പാടി ജംഗ്ഷന്‍, അറക്കോണം ജംഗ്ഷന്‍, പേരാമ്പ്ര ജംഗ്ഷന്‍, പേരാമ്പ്ര ജംഗ്ഷന്‍, എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പുണ്ടായിരിക്കുന്നതാണ്.</p>
<h3>English Summary</h3>
<p>Indian Railways has announced a Chennai–Kollam Onam Special Train to cater to the festive travel rush. The special service will begin on August 13, 2026. Passengers can check the travel dates, stoppages, and timings before planning their Onam journey.</p>
]]></content:encoded>
				</item>
							<item>
					<title>Chennai Metro: ഐടി  ജീവനക്കാർക്ക് ആശ്വാസം,  വൻ പദ്ധതിയുമായി ചെന്നൈ മെട്രോ; യാത്രാസമയം പകുതിയാകും!</title>
					<link>https://www.malayalamtv9.com/india/chennai-metro-cmrl-advances-rs-8779-crore-poonamallee-sunguvarchatram-extension-2220080.html</link>
					<pubDate>Fri, 31 Jul 2026 09:07:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/chennai-metro-cmrl-advances-rs-8779-crore-poonamallee-sunguvarchatram-extension-2220080.html</guid>
					<description><![CDATA[<p>Chennai Metro Updates: പരന്തൂരിൽ നിർദ്ദേശിച്ചിട്ടുള്ള പുതിയ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് പദ്ധതിയുമായി മുന്നോട്പോകുന്നത്. 8,779 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പൂനമല്ലി മുതൽ സുങ്കുവെർച്ചത്രം വരെയുള്ള 27.9 കിലോമീറ്റർ മെട്രോ പാതയുടെ ആദ്യഘട്ട നിർമ്മാണത്തിനുള്ള അനുമതി പ്രക്രിയകൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/CMRL-news.jpg" class="attachment-large size-large wp-post-image" alt="Cmrl News" /></figure><p>ചെന്നൈ മെട്രോ ഇടനാഴി-4ന്റെ വികസന പദ്ധതികളുമായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്. പരന്തൂരിൽ നിർദ്ദേശിച്ചിട്ടുള്ള പുതിയ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് പദ്ധതിയുമായി മുന്നോട്പോകുന്നത്. 8,779 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പൂനമല്ലി മുതൽ സുങ്കുവെർച്ചത്രം വരെയുള്ള 27.9 കിലോമീറ്റർ മെട്രോ പാതയുടെ ആദ്യഘട്ട നിർമ്മാണത്തിനുള്ള അനുമതി പ്രക്രിയകൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്.</p>
<h3>പൂനമല്ലി-സുങ്കുവെർച്ചത്രം പാത</h3>
<p>8,779 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പൂനമല്ലി-സുങ്കുവെർച്ചത്രം എലിവേറ്റഡ് ഇടനാഴിയിൽ 14 സ്റ്റേഷനുകൾ ഉണ്ടാകും. ഇത് യാഥാർത്ഥ്യമാകുന്നതോടെ ശ്രീപെരുമ്പത്തൂർ വ്യാവസായിക മേഖല, കുതമ്പാക്കം ബസ് ടെർമിനസ്, സമീപത്തെ ജനവാസ മേഖലകൾ എന്നിവയിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.</p>
<h3>വിമാനത്താവളത്തിന് തടസ്സമെന്ത്?</h3>
<p>ആദ്യം പൂനമല്ലി മുതൽ പരന്തൂർ വരെ 52.94 കിലോമീറ്റർ നീളത്തിൽ വിമാനത്താവള കണക്റ്റിവിറ്റിക്കായാണ് പദ്ധതി ആസൂത്രണം ചെയ്തിരുന്നത്, എന്നാൽ, ആദ്യഘട്ടമായി സുങ്കുവെർച്ചത്രം വരെയുള്ള പാത വേഗത്തിൽ പൂർത്തിയാക്കാനാണ് സിഎംആർഎൽ ലക്ഷ്യമിടുന്നത്. പരന്തൂർ വിമാനത്താവളത്തിനായുള്ള സ്ഥലമേറ്റെടുപ്പ് തമിഴ്‌നാട് സർക്കാർ പുനഃപരിശോധിക്കുന്നതിനാലാണ് ഈ ഘട്ടത്തിൽ തടസ്സം നേരിട്ടത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/photo-gallery/hyderabad-metro-updates-hmrl-to-upgrade-10-busiest-stations-in-new-pilot-project-2219911.html">തിരക്കേറിയ 10 മെട്രോ സ്റ്റേഷനുകൾ നവീകരിക്കുന്നു, സ്മാർട്ടാകാൻ HMRL</a></strong></p>
<p>എന്നാൽ സുങ്കുവെർച്ചത്രം വരെയുള്ള പാത യാഥാർത്ഥ്യമാകുന്നതോടെ ശ്രീപെരുമ്പത്തൂർ ഐടി-വ്യവസായ പാർക്കുകളിലെ ജീവനക്കാർക്കും അനുബന്ധ പ്രദേശങ്ങളിലുള്ളവർക്കും യാത്രാദുരിതത്തിന് വലിയ പരിഹാരമാകും. നിലവിൽ എയർപോർട്ട് - കിലാമ്പാക്കം, കോയമ്പേട് - ആവഡി, പൂനമല്ലി - സുങ്കുവെർച്ചത്രം എന്നീ മൂന്ന് പ്രധാന മെട്രോ വികസന നിർദ്ദേശങ്ങളാണ് കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുന്നത്.</p>
<h3>ഡ്രൈവറില്ലാ മെട്രോ ഉടൻ? പദ്ധതി വിലയിരുത്തി മുഖ്യമന്ത്രി</h3>
<p>ചെന്നൈ മെട്രോ രണ്ടാം ഘട്ട പദ്ധതികളുടെ നിർമ്മാണ പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി സി ജോസഫ് വിജയ്. പരിശോധനയുടെ ഭാഗമായി പോരൂരിൽ നിന്ന് പൂനമല്ലി ബൈപാസ് വരെയുള്ള റൂട്ടിൽ പുതുതായി ആരംഭിക്കാനിരിക്കുന്ന ഡ്രൈവറില്ലാ ട്രെയിനിന്റെ പരീക്ഷണ ഓട്ടത്തിലും അദ്ദേഹം പങ്കാളിയായി. ഗവൺമെന്റ് എസ്റ്റേറ്റ് മെട്രോ സ്റ്റേഷനിൽ നിന്ന് സാധാരണക്കാരനായി ക്യൂആർ ടിക്കറ്റെടുത്ത ശേഷമാണ് നന്ദനം സ്റ്റേഷനിലേക്ക് അദ്ദേഹം യാത്ര ചെയ്തത്.</p>
<p>നന്ദനത്തുള്ള ചെന്നൈ മെട്രോ റെയിൽ ആസ്ഥാനത്തെത്തിയ വിജയ്, ഓപ്പറേഷൻ കൺട്രോൾ സെന്റർ സന്ദർശിച്ചു. 118.1 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ട പദ്ധതികളുടെ വിവരങ്ങൾ ഉദ്യോഗസ്ഥർ അദ്ദേഹത്തോട് വിശദീകരിച്ചു. നിലവിലുള്ള മെട്രോ പാതയ്ക്ക് മുകളിലൂടെ 101 അടിയിലധികം ഉയരത്തിൽ നിർമ്മിക്കുന്ന ഫ്ലൈഓവർ പാത മുഖ്യമന്ത്രി നേരിട്ടെത്തി കണ്ടു. കൺസ്ട്രക്ഷൻ ലിഫ്റ്റിൽ കയറി നിർമ്മാണ നിലവാരവും പരിശോധിച്ചിരുന്നു.</p>
<p>പോരൂർ മെട്രോ സ്റ്റേഷനിൽ നിന്ന് പൂനമല്ലി വരെയുള്ള റൂട്ടിലെ സിഗ്നലിംഗ് സംവിധാനങ്ങളും സുരക്ഷാ സജ്ജീകരണങ്ങളും അദ്ദേഹം വിലയിരുത്തി. പദ്ധതി നിശ്ചിത സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കണമെന്നും യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ ആദ്യം തുറന്നുകൊടുക്കുക ഈ പൂനമല്ലി ബൈപാസ് – വടപളനി പാതയായിരിക്കും.</p>
<h3>English Summary:</h3>
<p>Chennai Metro Rail Limited is moving ahead with its proposed 27.9-km elevated metro extension from Poonamallee to Sunguvarchatram, despite uncertainty surrounding the proposed Parandur greenfield airport. Estimated to cost Rs 8,779 crore, the project is being pursued as the first phase of the larger 52.94-km Poonamallee–Parandur corridor, with central government approval currently under process.</p>
]]></content:encoded>
				</item>
							<item>
					<title>Middle East Conflict: പശ്ചിമേഷ്യന്‍ സംഘര്‍ഷം കവര്‍ന്നത് 16 ഇന്ത്യക്കാരെ; കണക്കുകള്‍ പുറത്ത്‌</title>
					<link>https://www.malayalamtv9.com/india/16-indians-killed-since-middle-east-conflict-began-this-year-government-says-2220071.html</link>
					<pubDate>Fri, 31 Jul 2026 07:13:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/india/16-indians-killed-since-middle-east-conflict-began-this-year-government-says-2220071.html</guid>
					<description><![CDATA[<p>Centre Says 16 Indians Have Died Since Middle East Conflict Escalated This Year: 2026ല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പത്ത് നാവികര്‍ ഉള്‍പ്പെടെ 16 ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സൗദി അറേബ്യയില്‍ വെച്ച് ഒരാള്‍, കുവൈറ്റില്‍ രണ്ട്, ഒമാനില്‍ എട്ട്, ഇറാഖില്‍ ഒന്ന്, യുഎഇയില്‍ നാല് എന്നിങ്ങനെയാണ് കണക്കുകള്‍. ഖത്തറിലെ റാസ് ലഫാന്‍ ഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തില്‍ 12 ഇന്ത്യക്കാരും കൊല്ലപ്പെട്ടു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/16-Indians-Killed-Since-Middle-East-Conflict.jpg" class="attachment-large size-large wp-post-image" alt="16 Indians Killed Since Middle East Conflict" /></figure><p><strong>ന്യൂഡല്‍ഹി:</strong> പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം 16 ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍. പത്ത് നാവികര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടവരിലുണ്ട്. രാജ്യസഭയില്‍ എംപി ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് ഇക്കാര്യം പറഞ്ഞത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട, പരിക്കേറ്റ, കുടുങ്ങിപ്പോയ, സുരക്ഷിതമായി നാട്ടിലെത്തിയ ഇന്ത്യക്കാരുടെ എണ്ണം എത്രയാണെന്നായിരുന്നു ചോദ്യം.</p>
<p>2016ല്‍ മാത്രം കൊലപ്പെട്ടവരുടെ കണക്കാണ് 16 എന്നത്. പശ്ചിമേഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാട്ടിലെത്തിച്ചവരുടെ വിവരങ്ങളും മന്ത്രി സഭയില്‍ പങ്കുവെച്ചു.</p>
<p>2026ല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പത്ത് നാവികര്‍ ഉള്‍പ്പെടെ 16 ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സൗദി അറേബ്യയില്‍ വെച്ച് ഒരാള്‍, കുവൈറ്റില്‍ രണ്ട്, ഒമാനില്‍ എട്ട്, ഇറാഖില്‍ ഒന്ന്, യുഎഇയില്‍ നാല് എന്നിങ്ങനെയാണ് കണക്കുകള്‍. ഖത്തറിലെ റാസ് ലഫാന്‍ ഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തില്‍ 12 ഇന്ത്യക്കാരും കൊല്ലപ്പെട്ടു. ആക്രമണങ്ങളുടെ ഭാഗമല്ലാതെ മറ്റൊരു 12 പേരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും മന്ത്രി.</p>
<p>കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം രാജ്യത്തേക്ക് എത്തിക്കുന്നതിന് അവിടുത്തെ സര്‍ക്കാരുകളുമായി ഏകോപിപ്പിച്ച് സാധ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കിയതായും വിദേശകാര്യ മന്ത്രാലയം. പരിക്കേറ്റ ഇന്ത്യന്‍ പൗരന്മാരെ ആശുപത്രികളിലെത്തിച്ച് ചികിത്സ നല്‍കി. ഇവരുടെ ആരോഗ്യസ്ഥിതി ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും പ്രാദേശിക അധികൃതരും ആശുപത്രികളും വഴി കൃത്യമായി വിലയിരുത്തി. പരിക്കേറ്റവരെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാന്‍ സഹായിക്കുകയും, ലഭ്യമായ യാത്രാ മാര്‍ഗങ്ങളെ കുറിച്ച് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.</p>
<p>യുദ്ധത്തില്‍ പരിക്കേല്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്ത എല്ലാ നാവികര്‍ക്കും ഡിജിഎംഎ വെല്‍ഫെയര്‍ സ്‌കീം പ്രകാരം സഹായം നല്‍കുന്നുണ്ട്. 10 ലക്ഷം രൂപയുടെ എക്‌സ് ഗ്രേഷ്യയാണ് അനുവദിക്കുന്നത്. കൃത്യമായ പരിശോധനകള്‍ക്ക് ശേഷം ഈ തുക ദുരിതബാധിതരായ നാവികരുടെ അടുത്ത ബന്ധുക്കള്‍ക്ക് വേഗത്തില്‍ വിതരണം ചെയ്യുകയാണ്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/west-asia-conflict-pm-narendra-modi-chairs-ccs-meeting-to-review-energy-security-and-national-preparedness-2220011.html" target="_blank" rel="noopener">പശ്ചിമേഷ്യൻ സംഘർഷം: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നിർണായക സിസിഎസ് യോഗം</a></strong></p>
<p>മാരിടൈം യൂണിയന്‍ ഓഫ് ഇന്ത്യയുടെ ഓഫീസര്‍ക്കാര്‍ക്ക് 12 ലക്ഷം രൂപയും, നാഷണല്‍ യൂണിയന്‍ ഓഫ് സീഫറേഴ്‌സ് ഓഫ് ഇന്ത്യ ക്രൂവിന് 10 ലക്ഷം രൂപയും അധിക നഷ്ടപരിഹാരത്തിന് അര്‍ഹയുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>യുദ്ധം ആരംഭിച്ചതിന് ശേഷം ഇറാനില്‍ നിന്ന് 2,557 ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിച്ചിരുന്നു. ഏകദേശം 7,000 ഇന്ത്യന്‍ പൗരന്മാര്‍ ഇവിടെ ഉണ്ടാകാമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതില്‍ സെമിനാരി വിദ്യാര്‍ഥികള്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍, നാവികര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവരെല്ലാം ഉള്‍പ്പെടുന്നു.</p>
<p>യുദ്ധം കാരണം ഇറാനില്‍ പഠിക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നിരുന്നു. പ്രശ്‌നങ്ങളെല്ലാം ലഘൂകരിച്ച് ഇറാനിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പൗരന്മാര്‍ക്ക് സൗകര്യം ഒരുക്കാനുള്ള ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പുരോഗമിക്കുുന്നതായി മന്ത്രി സഭയില്‍ പറഞ്ഞു.</p>
<h3>English Summary</h3>
<p>The Central Government has informed that 16 Indian nationals have been killed since the Middle East conflict began this year. The information was shared in Parliament, highlighting the impact of the ongoing regional violence on Indian citizens. The government also outlined its efforts to assist and protect Indians in the region.</p>
]]></content:encoded>
				</item>
							<item>
					<title>Narendra Modi: പൊതുപരീക്ഷ ഭേദഗതി ബില്ലിനെ പ്രശംസിച്ച് പ്രധാനമന്ത്രി; വീണ്ടും വീഡിയോ പുറത്തിറക്കി</title>
					<link>https://www.malayalamtv9.com/india/pm-narendra-modi-shares-new-social-media-video-praising-anti-paper-leak-bill-2220065.html</link>
					<pubDate>Fri, 31 Jul 2026 06:36:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/pm-narendra-modi-shares-new-social-media-video-praising-anti-paper-leak-bill-2220065.html</guid>
					<description><![CDATA[<p>PM Narendra Modi Shares New Video Praising Anti-Paper Leak Bill: കഴിഞ്ഞയാഴ്ചയോടെ പങ്കിട്ട വീഡിയോ വഴി ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനായി ശക്തമായ നിയമനിര്‍മാണം പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. പരീക്ഷാ സംവിധാനത്തെ കൂടുതല്‍ ശക്തവും വിശ്വസനീയവുമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെച്ചാണ് ബില്‍ വഴി സംഭവിച്ചിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/PM-Narendra-Modi-Shares-New-Social-Media.jpg" class="attachment-large size-large wp-post-image" alt="Pm Narendra Modi Shares New Social Media" /></figure><p><strong>ന്യൂഡല്‍ഹി:</strong> ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുകയും രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായുള്ള നടപടികള്‍ ആരംഭിച്ച് ആഴ്ചകള്‍ക്കുള്ളില്‍ നാലാം തവണയും സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2026 ലെ പൊതുപരീക്ഷ ഭേദഗതി ബില്ലിനെ പ്രശംസിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഏറ്റവും പുതിയ വീഡിയോ പങ്കുവെച്ചത്. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനായുള്ള നടപടികള്‍ ശക്തമാക്കുന്നതിനായി ബില്‍ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പാസാക്കിയിരുന്നു, ഇതിന് പിന്നാലെയാണ് വീഡിയോ.</p>
<p>കഴിഞ്ഞയാഴ്ചയോടെ പങ്കിട്ട വീഡിയോ വഴി ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനായി ശക്തമായ നിയമനിര്‍മാണം പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. പരീക്ഷാ സംവിധാനത്തെ കൂടുതല്‍ ശക്തവും വിശ്വസനീയവുമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെച്ചാണ് ബില്‍ വഴി സംഭവിച്ചിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.</p>
<p>പരീക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പ്രധാനമന്ത്രി ഏറ്റവുമൊടുവില്‍ പുറത്തുവിട്ട വീഡിയോയിലൂടെ പറഞ്ഞു. ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക, ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുക, സംസ്ഥാനങ്ങളില്‍ നിന്നെല്ലാം നിര്‍ദേശങ്ങള്‍ സ്വീകരിക്കുക, തുടങ്ങിയവ അവയില്‍ ഉള്‍പ്പെടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</p>
<h3>പ്രധാനമന്ത്രിയുടെ വീഡിയോ</h3>
<blockquote class="instagram-media" style="background: #FFF; border: 0; border-radius: 3px; box-shadow: 0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width: 540px; min-width: 326px; padding: 0; width: calc(100% - 2px);" data-instgrm-captioned="" data-instgrm-permalink="https://www.instagram.com/reel/DbbMBmPTOYy/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14">
<div style="padding: 16px;">
<p>&nbsp;</p>
<div style="display: flex; flex-direction: row; align-items: center;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div>
</div>
</div>
<div style="padding: 19% 0;"></div>
<div style="display: block; height: 50px; margin: 0 auto 12px; width: 50px;"></div>
<div style="padding-top: 8px;">
<div style="color: #3897f0; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: 550; line-height: 18px;">View this post on Instagram</div>
</div>
<div style="padding: 12.5% 0;"></div>
<div style="display: flex; flex-direction: row; margin-bottom: 14px; align-items: center;">
<div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div>
<div style="background-color: #f4f4f4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div>
</div>
<div style="margin-left: 8px;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div>
<div style="width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg);"></div>
</div>
<div style="margin-left: auto;">
<div style="width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div>
<div style="background-color: #f4f4f4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div>
<div style="width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div>
</div>
</div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div>
</div>
<p>&nbsp;</p>
<p style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; line-height: 17px; margin-bottom: 0; margin-top: 8px; overflow: hidden; padding: 8px 0 7px; text-align: center; text-overflow: ellipsis; white-space: nowrap;"><a style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: normal; line-height: 17px; text-decoration: none;" href="https://www.instagram.com/reel/DbbMBmPTOYy/?utm_source=ig_embed&amp;utm_campaign=loading" target="_blank" rel="noopener">A post shared by Narendra Modi (@narendramodi)</a></p>
</div>
</blockquote>
<p><script async src="//www.instagram.com/embed.js"></script></p>
<p>കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രവും പേപ്പര്‍ ചോര്‍ച്ചയുടെ പ്രശ്‌നം നേരിടുന്നുണ്ട്. ഇക്കാരണത്താല്‍ കുട്ടികളുടെ ഭാവി പ്രതിസന്ധി നേരിടുന്നു. ഇതെല്ലാം മനസിലാക്കി, രാജ്യത്തുടനീളം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌കരിക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുന്നു. സാങ്കേതികവിദ്യയും നന്നായി ഉപയോഗിക്കേണ്ടതുണ്ട്. ഇതോടൊപ്പം ഏതെങ്കിലും പേപ്പര്‍ മാഫിയ, പേപ്പര്‍ ചോര്‍ത്തുന്ന സംഘം, അല്ലെങ്കില്‍ രാജ്യത്തെ കുട്ടികളുടെ ഭാവികൊണ്ട് കളിക്കുന്ന മറ്റേതെങ്കിലും സംഘം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവരെ വെറുതെ വിടില്ലെന്ന് കൂടി ഓര്‍മപ്പെടുത്തുന്നു. ഇതിനായി കര്‍ശനമായ നിയമങ്ങള്‍ അനിവാര്യമാണെന്നും പ്രധാനമന്ത്രി.</p>
<p>പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചു, താന്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്തതുപോലെ രണ്ട് ദിവസമായി പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിപുലമായ ചര്‍ച്ചകള്‍ നടന്നു. ഇന്നിപ്പോള്‍ കര്‍ശനമായ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബില്‍ ഇരുസഭകളും പാസാക്കി. വിശ്വസീയമായ ഒരു പരീക്ഷാ സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന നാഴികകല്ല് നമ്മള്‍ നേടിയിരിക്കുകയാണ്. ഈ പ്രവര്‍ത്തനം ഇനിയും തുടരും. ഇത്തരം സംഭവങ്ങള്‍ തുടരാന്‍ തങ്ങള്‍ അനുവദിക്കില്ല. സുഹൃത്തുക്കളേ, വികസിത ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ നമുക്കെല്ലാവര്‍ക്കും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/west-asia-conflict-pm-narendra-modi-chairs-ccs-meeting-to-review-energy-security-and-national-preparedness-2220011.html" target="_blank" rel="noopener">പശ്ചിമേഷ്യൻ സംഘർഷം: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നിർണായക സിസിഎസ് യോഗം</a></strong></p>
<h3>പൊതുപരീക്ഷ ഭേദഗതി ബില്‍</h3>
<p>രാജ്യത്തെ ചോദ്യപേപ്പര്‍ ചോര്‍ച്ച, അല്ലെങ്കില്‍ സുപ്രധാന പരീക്ഷകളിലോ സംഭവിക്കുന്ന മറ്റ് ക്രമക്കേടുകളുടെ ഭാഗമാകുന്ന വ്യക്തികള്‍ക്ക് കുറഞ്ഞത് അഞ്ച് വര്‍ഷം മുതല്‍ പരാമവധി 10 വര്‍ഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും ചുമത്താന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് കുറഞ്ഞത് ഏഴ് വര്‍ഷം തടവും 10 കോടി രൂപയില്‍ കുറയാത്ത പിഴയും ഉണ്ടാകും.</p>
<p>പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ വിചാരണ നടത്തുന്നതിനായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയായി ഏതെങ്കിലും സെഷന്‍സ് കോടതിയെ നിയോഗിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സര്‍ക്കാരിനും അധികാരം നല്‍കുന്നുമുണ്ട്. കുറ്റപത്രം സമര്‍പ്പിച്ച തീയതി മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനും ബില്‍ നിര്‍ദേശിക്കുന്നു.</p>
<h3>English Summary</h3>
<p>Prime Minister Narendra Modi has released a new Instagram video praising the anti-paper leak legislation. In the video, he highlights the government's commitment to ensuring fair and transparent examinations while emphasizing strict action against those involved in paper leaks.</p>
]]></content:encoded>
				</item>
							<item>
					<title>ഇ20 പെട്രോൾ വാഹനങ്ങളെ നശിപ്പിക്കുമോ? സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലെ സത്യമെന്ത്?</title>
					<link>https://www.malayalamtv9.com/india/fact-check-will-e20-petrol-damage-pre-2023-vehicles-and-destroy-fuel-mileage-debunking-myths-2220040.html</link>
					<pubDate>Thu, 30 Jul 2026 21:09:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/fact-check-will-e20-petrol-damage-pre-2023-vehicles-and-destroy-fuel-mileage-debunking-myths-2220040.html</guid>
					<description><![CDATA[<p>E20 Petrol Myths Busted: എഥനോൾ മിശ്രിത പെട്രോൾ പദ്ധതിയെക്കുറിച്ച് സമീപകാലത്തായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജപ്രചരണങ്ങളില്‍ വ്യക്തത വരുത്തി കേന്ദ്രം. ശാസ്ത്രീയമായ പരിശോധനകൾ, വ്യാപകമായ ഫീൽഡ് അനുഭവങ്ങൾ, വാഹന വ്യവസായ മേഖലയിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെറ്റായ പ്രചാരണങ്ങൾക്കെതിരെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ&#8217; യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവിട്ടത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Petrol-Pump-1.jpg" class="attachment-large size-large wp-post-image" alt="Petrol Pump" /></figure><p><strong>ന്യൂഡൽഹി:</strong> എഥനോൾ മിശ്രിത പെട്രോൾ (Ethanol Blended Petrol - EBP) പദ്ധതിയെക്കുറിച്ച് സമീപകാലത്തായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജപ്രചരണങ്ങളില്‍ വ്യക്തത വരുത്തി കേന്ദ്രം. ശാസ്ത്രീയമായ പരിശോധനകൾ, വ്യാപകമായ ഫീൽഡ് അനുഭവങ്ങൾ, വാഹന വ്യവസായ മേഖലയിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെറ്റായ പ്രചാരണങ്ങൾക്കെതിരെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ' യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവിട്ടത്. ഇ15 പ്ലസ് (E15+) ഇന്ധനം കഴിഞ്ഞ മൂന്നര വർഷത്തിലധികമായും, ഇ19-ഇ20 (E19-E20) ഇന്ധനം രണ്ടര വർഷത്തിലേറെയായും രാജ്യത്ത് വ്യാപകമായി ഉപയോഗത്തിലുണ്ട്. ഈ കാലയളവിൽ എഥനോൾ മിശ്രിതം കാരണം എഞ്ചിൻ തകരാറുകളോ വാഹനങ്ങൾ പണിമുടക്കുന്നതോ ആയ യാതൊരു സംഭവങ്ങളും സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.</p>
<p>എഥനോൾ മിശ്രിതം എഞ്ചിനുകൾക്കോ ഫ്യുവൽ സിസ്റ്റങ്ങൾക്കോ വ്യവസ്ഥാപിതമായ കേടുപാടുകൾ വരുത്തിയിരുന്നെങ്കിൽ വലിയ തോതിലുള്ള വാറന്റി ക്ലെയിമുകളും സർവീസ് ക്യാമ്പെയ്‌നുകളും ഉപഭോക്തൃ പരാതികളും ഉയർന്നുവരുമായിരുന്നു. എന്നാൽ അങ്ങനെ ഒന്നുമുണ്ടായിട്ടില്ല.</p>
<h3>സര്‍ക്കാരിന്റെ വിലയിരുത്തല്‍</h3>
<p>ഇന്ത്യയിൽ ദിവസേന ഏകദേശം 8 കോടി വാഹനങ്ങളാണ് ഇന്ധന ഔട്ട്‌ലെറ്റുകൾ സന്ദർശിക്കുന്നത് (ഇതിൽ 80 ശതമാനവും പെട്രോൾ വാഹനങ്ങളാണ്). നിർമ്മാതാക്കളുടെ സർവീസ് വിവരങ്ങൾ കൂടി വിലയിരുത്തിയാണ് സർക്കാർ ഈ നിഗമനത്തിലെത്തിയത്.</p>
<p>രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കൾ 2025-26 സാമ്പത്തിക വർഷത്തിൽ സർവീസ് ചെയ്ത 2.84 കോടി വാഹനങ്ങളിൽ ഏകദേശം 1.5 കോടി വാഹനങ്ങളും തുടക്കത്തിൽ E20 സർട്ടിഫിക്കേഷൻ ലഭിക്കാത്തവയായിരുന്നു. ഇവയിലൊന്നിലും E20 മൂലം തുരുമ്പെടുക്കലോ അസാധാരണമായ തേയ്മാനമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രമുഖ ഇരുചക്ര വാഹന കമ്പനിയും സമാനമായ അനുഭവമാണ് പങ്കുവെച്ചത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/government-rules-out-return-to-pure-petrol-e20-certified-as-safe-high-tech-fuel-in-parliament-2218384.html">ഇ20 സുരക്ഷിതം, ‘പഴയ’ പെട്രോളിലേക്ക് ഇനി മടക്കമില്ല: വ്യക്തത വരുത്തി കേന്ദ്രം</a></strong></p>
<h3>വിപുലമായ കൂടിയാലോചനകൾ</h3>
<p>വാഹന നിർമ്മാതാക്കൾ, സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (SIAM), ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI), ഘടക നിർമ്മാതാക്കൾ, ടെസ്റ്റിംഗ് ഏജൻസികൾ, ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ (OMCs) എന്നിവരുമായി വിപുലമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് ഉയർന്ന എഥനോൾ മിശ്രിതങ്ങൾ വിപണിയിലിറക്കിയത്. സാമഗ്രികളുടെ അനുയോജ്യത (Material compatibility), എഞ്ചിൻ കാലിബ്രേഷൻ, ഡ്രൈവബിലിറ്റി, ഡ്യൂറബിലിറ്റി, മലിനീകരണ തോത്, ഫ്യുവൽ സിസ്റ്റം, എഞ്ചിൻ പ്രകടനം എന്നിവ ശാസ്ത്രീയമായി വിലയിരുത്തിയിരുന്നു. ഇന്ധനത്തിന്റെ അനുയോജ്യതയിലുള്ള ആത്മവിശ്വാസം മൂലമാണ് നിർമ്മാതാക്കൾ വാഹന വാറന്റികൾ തുടർന്നും നൽകുന്നത്.</p>
<p>ദീർഘകാലയളവിൽ 1.4 കോടി E20 വാഹനങ്ങളിൽ നടത്തിയ പരിശോധനയിൽ എഥനോൾ മൂലമുള്ള കോറോഷൻ (തുരുമ്പെടുക്കൽ) കണ്ടെത്തിയിട്ടില്ലെന്ന് ഒരു വാഹനിർമ്മാതാവ് അടുത്തിടെ വ്യക്തമാക്കി. E20 അനുയോജ്യമായ വാഹനങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള കർശന പരിശോധനകൾക്ക് ശേഷമാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നതെന്ന് ARAI-യും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, എണ്ണവിപണന കമ്പനികൾ 30,000-ത്തിലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ പരിശോധന നടത്തി ഇന്ധന നിലവാരവും BIS മാനദണ്ഡങ്ങളും ഉറപ്പാക്കുന്നുണ്ട്.</p>
<h3>E20 ഇന്ധനം വാഹനങ്ങളെ ഉപയോഗശൂന്യമാക്കുമെന്ന വാദം തെറ്റ്‌</h3>
<p>E15+ പെട്രോൾ മൂന്നര വർഷത്തിലേറെയായും E19-E20 പെട്രോൾ രണ്ടര വർഷത്തിലേറെയായും രാജ്യത്ത് വിതരണം ചെയ്യുന്നുണ്ട്. ഈ കാലയളവിൽ 20 കോടിയിലധികം ഇരുചക്ര വാഹനങ്ങളും 3 കോടിയിലധികം പെട്രോൾ കാറുകളും യാതൊരു തകരാറുമില്ലാതെ ഈ ഇന്ധനത്തിൽ ഓടുന്നുണ്ട്. E20 ഇന്ധനം വാഹനങ്ങളെ ഉപയോഗശൂന്യമാക്കുമെന്ന വാദം സത്യമായിരുന്നെങ്കിൽ ദശലക്ഷക്കണക്കിന് വാഹനങ്ങൾ വഴിയിൽ പണിമുടക്കുകയും വാറന്റി ക്ലെയിമുകൾ കുതിച്ചുയരുകയും ചെയ്യുമായിരുന്നു.</p>
<h3>വാഹന നിര്‍മ്മാതാക്കളുടെയും പിന്തുണ</h3>
<p>2026 ജൂലൈ 4-ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം, ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം, റോഡ് ഗതാഗത മന്ത്രാലയം എന്നിവ സംയുക്തമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ടൊയോട്ട കിർലോസ്‌കർ, മാരുതി സുസുക്കി, ഹീറോ മോട്ടോ കോർപ്പ്, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, ടിവിഎസ് മോട്ടോർ കമ്പനി, ബജാജ് ഓട്ടോ എന്നീ കമ്പനികളുടെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കുകയും E20 ഇന്ധനത്തെ പൂർണ്ണമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.</p>
<h3>മൈലേജ് കുറയുമോ?</h3>
<p>ഡ്രൈവിംഗ് രീതി, ട്രാഫിക് അവസ്ഥ, വാഹന പരിചരണം, ടയറുകളിലെ കാറ്റിന്റെ അളവ്, എയർ കണ്ടീഷണറിന്റെ ഉപയോഗം എന്നിവയെ ആശ്രയിച്ചാണ് ഇന്ധനക്ഷമത നിശ്ചയിക്കപ്പെടുന്നത്. പഴയ E10 വാഹനങ്ങളിൽ E20 ഉപയോഗിക്കുമ്പോൾ ഉണ്ടാകാവുന്ന മൈലേജ് കുറവ് വെറും 3 മുതൽ 5 ശതമാനം വരെ മാത്രമാണ്. അതേസമയം, E20 ഇന്ധനം ഉയർന്ന ഒക്ടേൻ റേറ്റിംഗ്, മികച്ച ആന്റി-നോക്കിംഗ് സവിശേഷത, സുഗമമായ എഞ്ചിൻ പ്രവർത്തനം, മെച്ചപ്പെട്ട ആക്സിലറേഷൻ എന്നിവ നൽകുന്നു.</p>
<h3>English Summary</h3>
<p>The Government of India clarified that E20 ethanol-blended petrol does not cause widespread engine damage. Major automakers confirmed that millions of older, non-E20 certified vehicles run smoothly on the fuel. Testing shows fuel efficiency drops are minimal, usually around 3 to 5 percent. Rigorous scientific testing and extensive service data prove E20 petrol is safe for long-term use.</p>
]]></content:encoded>
				</item>
							<item>
					<title>പശ്ചിമേഷ്യൻ സംഘർഷം: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നിർണായക സിസിഎസ് യോഗം</title>
					<link>https://www.malayalamtv9.com/india/west-asia-conflict-pm-narendra-modi-chairs-ccs-meeting-to-review-energy-security-and-national-preparedness-2220011.html</link>
					<pubDate>Thu, 30 Jul 2026 19:43:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/west-asia-conflict-pm-narendra-modi-chairs-ccs-meeting-to-review-energy-security-and-national-preparedness-2220011.html</guid>
					<description><![CDATA[<p>PM Narendra Modi Chairs Cabinet Committee on Security Meeting: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിലവിലെ സാഹചര്യങ്ങളും വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും സ്വീകരിച്ച നടപടികളും വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാകാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗം ചേർന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/PM-Narendra-Modi-1.jpg" class="attachment-large size-large wp-post-image" alt="PM Narendra Modi" /></figure><p><strong>ന്യൂഡല്‍ഹി:</strong> പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിലവിലെ സാഹചര്യങ്ങളും വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും സ്വീകരിച്ച നടപടികളും വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാകാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി (സിസിഎസ്) ഇന്ന് യോഗം ചേർന്നു. ഈ വിഷയത്തിൽ ചേരുന്ന നാലാമത്തെ പ്രത്യേക സിസിഎസ് യോഗമായിരുന്നു ഇത്. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് കാബിനറ്റ് സെക്രട്ടറി സിസിഎസിനെ വിശദീകരിച്ചു. എൽഎൻജി/എൽപിജിയും വളങ്ങളും ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ മതിയായ വിതരണം ഉറപ്പാക്കാൻ സ്വീകരിച്ച മുൻകൈകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.</p>
<p>എൽപിജി ശേഖരിക്കുന്നതിനുള്ള സ്രോതസ്സുകൾ ഇതിനകം വൈവിധ്യവത്കരിച്ചിട്ടുണ്ടെന്നും പ്രധാന പെട്രോളിയം ഉൽപ്പന്നങ്ങളുടെ മൊത്തത്തിലുള്ള സ്റ്റോക്കും വിതരണ സാഹചര്യവും പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. ആവശ്യത്തിന് ക്രൂഡ് ഓയിൽ ലഭ്യമായത് സെൻട്രൽ പബ്ലിക് സെക്ടർ എന്റർപ്രൈസ് (സിപിഎസ്ഇ) റിഫൈനറികൾക്ക് 100 ശതമാനത്തിലധികം ശേഷിയിൽ പ്രവർത്തിക്കാൻ സഹായകരമായിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.</p>
<h3>തടസമില്ലാത്ത ഉത്പാദനം</h3>
<p>പെട്രോൾ, ഡീസൽ, മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ തടസമില്ലാത്ത ഉത്പാദനം ഉറപ്പാക്കുന്നു. പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) കണക്ഷനുകൾ വിപുലീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇത് പിഎൻജി കണക്ഷനുകളിൽ ഗണ്യമായ വർധനവിന് കാരണമായി.</p>
<p>നാഷണൽ ഗ്യാസ് ഗ്രിഡിന്റെ വിപുലീകരണം, എൽഎൻജി ഇറക്കുമതിയുടെയും റീഗ്യാസിഫിക്കേഷൻ ഇൻഫ്രാസ്ട്രക്ചറിന്റെയും വർധനവ്, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ശൃംഖലകളുടെ വിപുലീകരണം, കൂടാതെ 'പൈപ്പ്‌ലൈൻ ഇൻഫ്രാസ്ട്രക്ചർ ഓർഡർ, 2026' പ്രകാരമുള്ള സമയബന്ധിതമായ പൈപ്പ്‌ലൈൻ, അവസാനഘട്ട കണക്റ്റിവിറ്റി അനുമതികൾ എന്നിവയിലൂടെ എൽപിജിയുടെ വ്യാവസായിക ബദൽ സൗകര്യം സർക്കാർ സാധ്യമാക്കുന്നു.</p>
<h3>റാബി സീസണ്‍</h3>
<p>യോഗത്തിൽ, വരാനിരിക്കുന്ന റാബി സീസണിലേക്കുള്ള വളത്തിന്റെ ആവശ്യകതകൾ വിലയിരുത്തുകയും വളത്തിന്റെ ബദൽ സ്രോതസ്സുകളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. വളങ്ങളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.</p>
<p>സംഘർഷ മേഖലകളിലെ ആഭ്യന്തര, വിദേശ പതാകയുള്ള കപ്പലുകളിൽ സേവനമനുഷ്ഠിക്കുന്ന നാവികരുടെ സാഹചര്യവും ചർച്ച ചെയ്തു. നാവികർക്കും അവരുടെ കുടുംബങ്ങൾക്കും കൃത്യസമയത്ത് വിവരങ്ങളും അടിയന്തര സഹായവും കൗൺസിലിംഗും നൽകുന്നതിന് ഒരു സംവിധാനം രൂപീകരിക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഈ സംഘർഷത്തിന്റെ ആഘാതത്തിൽ നിന്ന് പൗരന്മാരെയും ഇന്ത്യൻ പ്രവാസികളെയും സംരക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/pm-narendra-modi-chairs-second-high-level-meeting-with-secretaries-of-government-of-india-details-in-malayalam-2219562.html">PM Modi: മന്ത്രാലയങ്ങളിൽ ‘ടീം വർക്ക്’ വേണം, സൈബർ സുരക്ഷ ഉറപ്പാക്കണം; കേന്ദ്ര സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം</a></strong></p>
<h3>ഊർജ്ജ സ്വയംപര്യാപ്തത</h3>
<p>ഊർജ്ജ സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിന് സോളാർ ഊർജ്ജവും മറ്റ് ഫോസിൽ ഇതര ഇന്ധന അധിഷ്ഠിത സ്രോതസ്സുകളും ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾക്ക് ഊന്നൽ നൽകണമെന്നും നരേന്ദ്ര മോദി പറഞ്ഞു. പ്രതിസന്ധി മൂലം ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ എല്ലാ സർക്കാർ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ സമീപനം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.</p>
<p>പൗരന്മാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഉചിതമായ നടപടികൾ വേഗത്തിൽ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ സംഭവവികാസങ്ങളും പതിവായി നിരീക്ഷിക്കുന്നതിന് ഏകീകൃത ഏകോപിത സംവിധാനം ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.</p>
<h3>English Summary</h3>
<p>Prime Minister Narendra Modi chaired the fourth CCS meeting to assess the impacts of the ongoing West Asia conflict. Officials confirmed that India maintains adequate stocks of crude oil, LPG, and essential petroleum products. The government prioritized uninterrupted fertilizer supplies for the upcoming Rabi season and established emergency support for Indian seafarers. PM Modi emphasized renewable energy adoption and called for a unified, whole-of-government approach to safeguard citizens.</p>
]]></content:encoded>
				</item>
							<item>
					<title>Luggage Rules In Train: ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക! ലഗേജ് കൂടിയാൽ പണി പാളും; നാളെ മുതൽ വൻ മാറ്റം</title>
					<link>https://www.malayalamtv9.com/india/railways-extra-luggage-new-booking-rules-online-from-july-31-step-by-step-guide-for-how-to-book-2219964.html</link>
					<pubDate>Thu, 30 Jul 2026 17:23:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/railways-extra-luggage-new-booking-rules-online-from-july-31-step-by-step-guide-for-how-to-book-2219964.html</guid>
					<description><![CDATA[<p>New Luggage Booking Rules In Train: റെയിൽവേ സ്റ്റേഷനുകളിൽ ക്യൂവിൽ കാത്തുനിൽക്കാതെ തന്നെ യാത്രക്കാർക്ക് അധിക ലഗേജുകളുണ്ടെങ്കിൽ അത് ഇനി ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഇന്ത്യൻ റെയിൽവേ ഇതിനായുള്ള പുതിയ ഓൺലൈൻ സംവിധാനത്തിന് തുടക്കമിടുകയും ചെയ്തു. www.parcel.indianrail.gov.in എന്ന വെബ്‌സൈറ്റ് വഴി നാളെ (ജൂലൈ 31) മുതൽ അധിക ലഗേജ് ബുക്ക് ചെയ്യാം. ലഗേജ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമ്പോൾ എസ്‌എംഎസ് അറിയിപ്പും നിങ്ങൾക്ക് ലഭിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Luggage-Rules-In-Train.jpg" class="attachment-large size-large wp-post-image" alt="Luggage Rules In Train" /></figure><p><strong>തിരുവനന്തപുരം:</strong> ട്രെയിനുകളിൽ അധിക ല​ഗേജുകൾ കൊണ്ടുപോകാൻ കൂടുതൽ സൗകര്യമൊരുക്കി ഇന്ത്യൻ റെയിൽവേ. റെയിൽവേ സ്റ്റേഷനുകളിൽ ക്യൂവിൽ കാത്തുനിൽക്കാതെ തന്നെ യാത്രക്കാർക്ക് അധിക ലഗേജുകളുണ്ടെങ്കിൽ അത് ഇനി ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഇന്ത്യൻ റെയിൽവേ ഇതിനായുള്ള പുതിയ ഓൺലൈൻ സംവിധാനത്തിന് തുടക്കമിടുകയും ചെയ്തു. www.parcel.indianrail.gov.in എന്ന വെബ്‌സൈറ്റ് വഴി നാളെ (ജൂലൈ 31) മുതൽ അധിക ലഗേജ് ബുക്ക് ചെയ്യാം.</p>
<p>യാത്രയുടെ വിവരങ്ങൾ പുറപ്പെടുന്ന സ്റ്റേഷൻ, ലക്ഷ്യസ്ഥാനം, ട്രെയിൻ നമ്പർ തുടങ്ങിയവ നൽകി ലഗേജിന്റെ വിവരങ്ങൾ ഈ സൈറ്റിലൂടെ രേഖപ്പെടുത്തുമ്പോൾ പോർട്ടൽ വഴി ചരക്കുകൂലി നിങ്ങൾക്ക് അറിയാൻ സാധിക്കും. അതിന് ശേഷം ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത്, യാത്ര പുറപ്പെടുന്ന സ്റ്റേഷനിലെ പാർസൽ ഓഫീസിൽ ലഗേജ് എത്തിച്ച് ഭാരം തിട്ടപ്പെടുത്തി തുക ഉറപ്പാക്കണം. തുക അടച്ചുകഴിഞ്ഞാൽ ഉടൻ തന്നെ ഓഫീസിൽ നിന്ന് രസീത് ലഭിക്കും.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/chennai-metro-phase-2tamil-nadu-cm-vijay-inspects-works-takes-driverless-metro-ride-2219838.html">ഡ്രൈവറില്ലാ മെട്രോ ഉടൻ? പദ്ധതി വിലയിരുത്തി മുഖ്യമന്ത്രി വിജയ്</a></strong></p>
<p>ഈ രസീത് കൈവശം സൂക്ഷിക്കണം, കാരണം ലക്ഷ്യസ്ഥാനത്ത് ലഗേജ് കൈപ്പറ്റാൻ ഈ രസീത് ആവശ്യമാണ്. കൂടാതെ യാത്രക്കാർക്ക് തങ്ങളുടെ ലഗേജ് എവിടെയെത്തി എന്ന് അറിയുന്നതിന് 'ട്രാക്ക് ആൻ്റ് ട്രെയ്‌സ്' (Track And Trace) സേവനം വഴി തത്സമയം നിരീക്ഷിക്കുകയും ചെയ്യാം. ലഗേജ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമ്പോൾ എസ്‌എംഎസ് അറിയിപ്പും നിങ്ങൾക്ക് ലഭിക്കും. വിവിധ ക്ലാസുകളിലെ ലഗേജ് പരിധികൾ യാത്രക്കാർക്ക് സൗജന്യമായി കൊണ്ടുപോകാൻ കഴിയുന്ന ലഗേജിന്റെ അളവും അധിക തുക നൽകി കൊണ്ടുപോകാൻ കഴിയുന്ന പരമാവധി പരിധിയും റെയിൽവേ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്.</p>
<h3>ചരക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ</h3>
<p>സെക്കൻഡ് ക്ലാസ് (ജനറൽ) കോച്ചിലെ യാത്രക്കാർക്ക് 35 കിലോഗ്രാം വരെയാണ് സൗജന്യമായി കൊണ്ടുപോകാൻ അനുവാദമുള്ളത്. 70 കിലോഗ്രാം വരെ ചരക്കുകൂലി നൽകിയും കൊണ്ടുപോകാം. സ്ലീപ്പർ ക്ലാസ് യാത്രക്കാരാണെങ്കിൽ അവർക്ക് 40 കിലോഗ്രാം വരെ സൗജന്യമായും 80 കിലോഗ്രാം വരെ ചരക്കുകൂലി നൽകിയും കൊണ്ടുപോകാവുന്നതാണ്. എസി 3-ടയർ / എസി ചെയർ കാർ കോച്ചിലെ യാത്രക്കാർക്കും 40 കിലോഗ്രാം വരെ സൗജന്യമായും 40 കിലോഗ്രാം വരെ അധിക തുക നൽകിയും കൊണ്ടുപോകാം. എസി കോച്ചുകളിൽ അധിക ലഗേജ് അനുവദനീയമല്ല. ഫസ്റ്റ് ക്ലാസ് എസി കോച്ചിലെ യാത്രക്കാർക്ക് 70 കിലോഗ്രാമാണ് സൗജന്യമായി കൊണ്ടുപോകാൻ കഴിയുക. 150 കിലോഗ്രാം വരെ ചരക്കുകൂലി നൽകി കൊണ്ടുപോകാം.</p>
<h3>ബുക്ക് ചെയ്യേണ്ട രീതി</h3>
<ul>
<li>യാത്രക്കാർ ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക പാഴ്‌സൽ പോർട്ടലായ www.parcel.indianrail.gov.in സന്ദർശിക്കുക.</li>
<li>പോർട്ടലിൽ നിങ്ങൾ പുറപ്പെടുന്ന സ്റ്റേഷൻ, എത്തിച്ചേരുന്ന സ്റ്റേഷൻ, ട്രെയിൻ നമ്പർ, ലഗേജിന്റെ അളവുകൾ എന്നിവ നൽകുക.</li>
<li>വിവരങ്ങൾ നൽകിക്കഴിയുമ്പോൾ സിസ്റ്റം സ്വയം കണക്കാക്കുന്ന ഏകദേശ ചരക്കുകൂലി സ്ക്രീനിൽ കാണാം. ഈ ഓൺലൈൻ അപേക്ഷയുടെ ഒരു പ്രിന്റൗട്ട് എടുക്കുക.</li>
<li>യാത്ര പുറപ്പെടുന്ന സ്റ്റേഷനിലെ പാഴ്‌സൽ ഓഫീസിൽ അപേക്ഷയുടെ പ്രിന്റൗട്ടും ലഗേജും നൽകുക. അവിടെ വച്ച് ലഗേജിന്റെ അന്തിമ തൂക്കവും നിരക്കും സ്ഥിരീകരിക്കും.</li>
<li>നിർദ്ദിഷ്ട തുക നൽകിയ ശേഷം ലഭിക്കുന്ന രസീത് സൂക്ഷിച്ചു വയ്ക്കുക.</li>
</ul>
<h3>English Summary:</h3>
<p>Railways is launching an online facility on July 31 to let passengers declare and book extra baggage when reserving tickets, bypassing lengthy queues at railway stations.</p>
]]></content:encoded>
				</item>
							<item>
					<title>Hyderabad Metro: തിരക്കേറിയ 10 മെട്രോ സ്റ്റേഷനുകൾ നവീകരിക്കുന്നു, സ്മാർട്ടാകാൻ HMRL</title>
					<link>https://www.malayalamtv9.com/photo-gallery/hyderabad-metro-updates-hmrl-to-upgrade-10-busiest-stations-in-new-pilot-project-2219911.html</link>
					<pubDate>Thu, 30 Jul 2026 14:45:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/hyderabad-metro-updates-hmrl-to-upgrade-10-busiest-stations-in-new-pilot-project-2219911.html</guid>
					<description><![CDATA[<p>Hyderabad Metro to Upgrade Busiest Stations in New Pilot Project: മെട്രോ യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട യാത്രാനുഭവവും ആധുനിക സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി ഹൈദരാബാദ് മെട്രോ റെയിൽ ലിമിറ്റഡ്. ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന 10 മെട്രോ സ്റ്റേഷനുകൾ നവീകരിക്കുന്നതിനായുള്ള പൈലറ്റ് പദ്ധതിക്ക് തുടക്കമിട്ടു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Hyderabad-Metro-5.jpg" class="attachment-large size-large wp-post-image" alt="Hyderabad Metro" /></figure><p>
		<style type="text/css">
			#gallery-1 {
				margin: auto;
			}
			#gallery-1 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-1 img {
				border: 2px solid #cfcfcf;
			}
			#gallery-1 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-1' class='gallery galleryid-2219911 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Hyderabad-Metro-4.jpg" class="attachment-thumbnail size-thumbnail" alt="Hyderabad Metro (4)" aria-describedby="gallery-1-2219912" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Hyderabad-Metro-4.jpg 150w, https://images.malayalamtv9.com/uploads/2026/07/Hyderabad-Metro-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2219912'>
				മെട്രോ യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട യാത്രാനുഭവവും ആധുനിക സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി നിർണായക നീക്കവുമായി ഹൈദരാബാദ് മെട്രോ റെയിൽ ലിമിറ്റഡ് (HMRL). നഗരത്തിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന 10 മെട്രോ സ്റ്റേഷനുകൾ നവീകരിക്കുന്നതിനായുള്ള പൈലറ്റ് പദ്ധതിക്ക് തുടക്കമിട്ടതായി അധികൃതർ അറിയിച്ചു. (Image Credit source: Facebook)

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Hyderabad-Metro-3.jpg" class="attachment-thumbnail size-thumbnail" alt="Hyderabad Metro (3)" aria-describedby="gallery-1-2219913" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Hyderabad-Metro-3.jpg 150w, https://images.malayalamtv9.com/uploads/2026/07/Hyderabad-Metro-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2219913'>
				എച്ച്എംആർഎൽ അഡീഷണൽ മാനേജിംഗ് ഡയറക്ടർ ബി അജിത് റെഡ്ഡി മെട്രോ സ്റ്റേഷനുകളിലും പരിസരങ്ങളിലും നടത്തിയ പരിശോധനയെ തുടർന്നാണ് തീരുമാനം. സ്ട്രീറ്റ് ലെവലിലെയും സ്റ്റേഷൻ പരിസരങ്ങളിലെയും അശാസ്ത്രീയമായ പാർക്കിംഗ് ഒഴിവാക്കി, യാത്രക്കാർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കും.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Hyderabad-Metro-2.jpg" class="attachment-thumbnail size-thumbnail" alt="Hyderabad Metro (2)" aria-describedby="gallery-1-2219914" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Hyderabad-Metro-2.jpg 150w, https://images.malayalamtv9.com/uploads/2026/07/Hyderabad-Metro-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2219914'>
				അതുപോലെ, റായ്ദുർഗ് പോലുള്ള പ്രധാന ഐടി ഹബ്ബ് സ്റ്റേഷനുകളിൽ സമീപത്തെ ഓഫീസ് സമുച്ചയങ്ങളിലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്ന സ്കൈവാക്കുകളിലെ കാൽനടയാത്രയും തിരക്കും ക്രമീകരിക്കുമെന്നും അധികൃതർ സൂചിപ്പിച്ചിട്ടുണ്ട്. മെട്രോ പില്ലറുകൾക്കിടയിലുള്ള മീഡിയനുകളുടെയും സ്റ്റേഷൻ പരിസരങ്ങളുടെയും ശുചിത്വം ഉറപ്പാക്കും.

				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Hyderabad-Metro-1.jpg" class="attachment-thumbnail size-thumbnail" alt="Hyderabad Metro (1)" aria-describedby="gallery-1-2219915" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Hyderabad-Metro-1.jpg 150w, https://images.malayalamtv9.com/uploads/2026/07/Hyderabad-Metro-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2219915'>
				ബീഗംപേട്ട് , അമീർപേട്ട്, റായ്ദുർഗ് , ഹൈടെക് സിറ്റി, മിയാപൂർ, എൽ.ബി നഗർ, എം.ജി.ബി.എസ്, ജെ.ബി.എസ് പരേഡ് ഗ്രൗണ്ട് , കുക്കട്ട്പള്ളി , സെക്കന്ദരാബാദ് ഈസ്റ്റ് എന്നീ 10 പ്രധാന സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Hyderabad-Metro.jpg" class="attachment-thumbnail size-thumbnail" alt="Hyderabad Metro" aria-describedby="gallery-1-2219916" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Hyderabad-Metro.jpg 150w, https://images.malayalamtv9.com/uploads/2026/07/Hyderabad-Metro.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2219916'>
				പ്ലാറ്റ്‌ഫോമുകളിലും കോൺകോഴ്‌സുകളിലും യാത്രക്കാർക്കുള്ള ഇരിപ്പിട സൗകര്യങ്ങൾ മെച്ചപ്പെടുത്തും. പൈലറ്റ് പദ്ധതിയുടെ വിജയം വിലയിരുത്തിയ ശേഷം മറ്റു സ്റ്റേഷനുകളിലേക്കും ഈ നവീകരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Bengaluru Water Crisis: ബെംഗളൂരുവില്‍ 15 മണിക്കൂര്‍ കുടിവെള്ളം മുടങ്ങും; ബാധിക്കുന്ന പ്രദേശങ്ങള്‍ അറിയാം</title>
					<link>https://www.malayalamtv9.com/india/bengaluru-water-cut-on-july-31-check-areas-facing-15-hour-supply-disruption-2219891.html</link>
					<pubDate>Thu, 30 Jul 2026 13:17:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/bengaluru-water-cut-on-july-31-check-areas-facing-15-hour-supply-disruption-2219891.html</guid>
					<description><![CDATA[<p>Bengaluru Water Cut on July 31: Check 15-Hour Supply Disruption Areas: കാവേരി സ്റ്റേജ് അഞ്ച് ജലവിതരണ പദ്ധതിക്ക് കീഴിലുള്ള 3,000 മില്ലിമീറ്റര്‍ ട്രാന്‍സ്മിഷന്‍ പൈപ്പ്‌ലൈനിന്റെ സ്‌കൂല്‍ വാല്‍വില്‍ ചോര്‍ച്ചയുണ്ടായതായി ബെംഗളൂരു ജലവിതരണ, മലിനജല ബോര്‍ഡ് (ബിഡബ്ല്യൂഎസ്എസ്ബി) അറിയിച്ചു. അടിയന്തര അറ്റക്കുറ്റപ്പണികള്‍ക്കായി പമ്പിങ് സ്റ്റേഷന്‍ ദിവസം മുഴുവന്‍ അടച്ചിടും</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Bengaluru-Water-Supply-Disruption-on-July-31.jpg" class="attachment-large size-large wp-post-image" alt="Bengaluru Water Supply Disruption On July 31" /></figure><p>ബെംഗളൂരുവില്‍ നീണ്ട കുടിവെള്ള വിതരണ മുടക്കം. കാവേരി സ്റ്റേജ് അഞ്ചില്‍ പൈപ്പ് ലൈന്‍ ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് കുടിവെള്ള വിതരണ മുടക്കം. കാവേരി സ്റ്റേജ് അഞ്ച് ജലവിതരണ പദ്ധതിക്ക് കീഴിലുള്ള 3,000 മില്ലിമീറ്റര്‍ ട്രാന്‍സ്മിഷന്‍ പൈപ്പ്‌ലൈനിന്റെ സ്‌കൂല്‍ വാല്‍വില്‍ ചോര്‍ച്ചയുണ്ടായതായി ബെംഗളൂരു ജലവിതരണ, മലിനജല ബോര്‍ഡ് (ബിഡബ്ല്യൂഎസ്എസ്ബി) അറിയിച്ചു. അടിയന്തര അറ്റക്കുറ്റപ്പണികള്‍ക്കായി പമ്പിങ് സ്റ്റേഷന്‍ ദിവസം മുഴുവന്‍ അടച്ചിടും, ഇത് പ്ലാന്റില്‍ നിന്ന് ജലവിതരണം ചെയ്യുന്ന എല്ലാ പ്രദേശങ്ങളെയും ബാധിക്കുന്നതാണ്.</p>
<h3>ജലവിതരണ തടസം എന്ന് എപ്പോള്‍?</h3>
<p>ജൂലൈ 31 വെള്ളിയാഴ്ച ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും ജലവിതരണം തടസപ്പെടുമെന്ന് ബിഡബ്ല്യുഎസ്എസ്ബി അറിയിച്ചു. രാവിലെ 6 മുതല്‍ രാത്രി 9 വരെ, 15 മണിക്കൂറാണ് ജലവിതരണം തടസപ്പെടുന്നത്. 15 മണിക്കൂറോളം ജലവിതരണം തടസ്സപ്പെടുന്നതിനാല്‍ ആളുകള്‍ മുന്‍കൂട്ടി വെള്ളം സംഭരിച്ച് വെക്കണമെന്നും ആവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി. വീടുകള്‍, ഓഫീസുകള്‍ മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഉള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. 6 മണിക്ക് തന്നെ പൈപ്പ് ലൈനുകള്‍ അടയ്ക്കുന്നത് ജനങ്ങളെ രൂക്ഷമായി ബാധിച്ചേക്കാം.</p>
<h3>ജലവിതരണ തടസം ബാധിക്കുന്ന പ്രദേശങ്ങള്‍</h3>
<p>ദാസറഹള്ളി, റേച്ചനഹള്ളി, ഗുഞ്ചൂര്‍, കടുബീസനഹള്ളി, ഉത്തരഹള്ളി, സുബ്രഹ്‌മണ്യപുര, വര്‍ത്തൂര്‍, കല്‍കെരെ, പാണത്തൂര്‍, കലേന അഗ്രഹാര, ഹെമ്മിഗെപുര, ലിംഗധീരനഹള്ളി, പരിസര പ്രദേശങ്ങള്‍ എന്നിവ ഉള്‍പ്പെടടെ വിവിധ മേഖലകളെയാണ് ജലവിതരണ തടസം ബാധിക്കാന്‍ പോകുന്നത്. ഏതെല്ലാം പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നുവെന്ന് വിശദമായി നോക്കാം.</p>
<p>അനന്തപുര, ദൊഡ്ഡബെട്ടഹള്ളി, ചിക്കബെട്ടഹള്ളി, ഹരോഹള്ളി, കെഞ്ചനഹള്ളി, ഗോവിന്ദപുര, വാസുദേവപുര, മഞ്ചനഹള്ളി, കട്ടിഗേനഹള്ളി, ശ്രീനിവാസപുര, ബെല്ലഹള്ളി, തിരുമേനഹള്ളി, ചൊക്കനഹള്ളി, തനിസാന്ദ്ര, ഖാനെ, അഗേരമണി, ചല്ലേരമണി, ചല്ലേരമണി, ചല്ലെരാവുര, ചല്ലെരാവുര, ചല്ലേര, ചല്ലേര, ചല്ലെ, അഗ്നിസാന്ദ്ര, ചല്ലേര, അഗസ്ത്നഹള്ളി, കെഞ്ചനഹള്ളി, ഗോവിന്ദപുര, വാസുദേവപുര എന്നിവയെ തടസ്സം ബാധിക്കും. ഗെദ്ദലഹള്ളി, കോതനൂര്‍ നാരായണപുര, കോതനൂര്‍, എന്‍.നാഗേനഹള്ളി, കൈലാസനഹള്ളി, ബൈരതി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/bengaluru-may-lose-swiggy-service-from-august-15-as-hotel-owners-issue-warning-2219879.html" target="_blank" rel="noopener">ബെംഗളൂരുവില്‍ സ്വിഗ്ഗി ഉണ്ടാകില്ല; ബഹിഷ്‌കരണം ഓഗസ്റ്റ് മുതല്‍, മുന്നറിയിപ്പ്‌</a></strong></p>
<p>ബിലിഷിവാലെ, ബാലഗെരെ, ബെല്ലന്ദൂര്‍ അമനികെരെ, ബെലത്തൂര്‍, ബെന്നസാന്ദ്ര, ദേവരബീസനഹള്ളി, അബ്ബിഗെരെ, ചിക്കസാന്ദ്ര, ഷെട്ടിഹള്ളി, കരിഹോബനഹള്ളി, അന്ധ്രഹള്ളി, മദരഹള്ളി, ദൊഡ്ഡബിദരകല്ല്, ഹെറോഹള്ളി, ഹൊസഹള്ളി, അഗദൂര്‍, കായമ്മ, കായഡുന ആഗ്ര, കായഡുന അഗ്ര, കായമ്മ, കായമ്മ, എന്നിവിടങ്ങളിലും ജലവിതരണത്തെ ബാധിക്കും. കുംബേന അഗ്രഹാര, നഗോണ്ടനഹള്ളി, രാമഗൊണ്ടനഹള്ളി, സിദ്ധപുര, സൊറഹുനസെ, തുബറഹള്ളി, ഹൊറമാവ്, കെ.ചന്നസാന്ദ്ര, വാരണാസി, വസന്തപുര, ഉള്ളാലു സൊന്നേനഹള്ളി, ഗണകല്ലു, സോമപുര, വാരസാന്ദ്ര, മാനവര്‍ത്തകവലു, അരേനഹള്ളി, വഡ്ഡരപാലയ.</p>
<p>ഗുബ്ബലാല, തുറഹള്ളി, ഗിഡഡകോണനഹള്ളി, അലഹള്ളി, അംബാലിപുര, അഞ്ജനപുര, ബസപുര, ബസവനപുര, ബേഗൂര്‍, ബെല്ലന്ദൂര്‍, ചന്ദ്രശേഖരപുര, ദൊഡ്ഡകല്ലസന്ദ്ര, ഗൊല്ലഹള്ളി, ഗോട്ടിഗെരെ, അരലൂര്‍, ജുനസാന്ദ്ര, കൈക്കൊണ്ടഹള്ളി, കസലപ്പനഹള്ളി, കസലപ്പനഹള്ളി, കസലപ്പനഹള്ളി, കംപത്തഹള്ളി അഗ്രഹാര, പില്ലഗനഹള്ളി, രഘുവനഹള്ളി, തലഘട്ടപുര, തിപ്പസാന്ദ്ര, വജ്രഹള്ളി, യെലേനഹള്ളി, ഭരതേന അഗ്രഹാര, ബോഗനഹള്ളി, ചിക്കബെല്ലന്തൂര്‍, ചിക്കത്തോഗുരു, ദൊഡ്ഡകന്നള്ളി, ദൊഡ്ഡതോഗുരു, നാഗനാഥപുര.</p>
<h3>English Summary</h3>
<p>Several areas in Bengaluru will experience a 15-hour water supply disruption on July 31 due to scheduled maintenance work. Residents in the affected localities are advised to store sufficient water in advance and check the restoration timeline.</p>
]]></content:encoded>
				</item>
							<item>
					<title>ബെംഗളൂരുവില്‍ സ്വിഗ്ഗി ഉണ്ടാകില്ല; ബഹിഷ്‌കരണം ഓഗസ്റ്റ് മുതല്‍, മുന്നറിയിപ്പ്‌</title>
					<link>https://www.malayalamtv9.com/india/bengaluru-may-lose-swiggy-service-from-august-15-as-hotel-owners-issue-warning-2219879.html</link>
					<pubDate>Thu, 30 Jul 2026 12:01:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/bengaluru-may-lose-swiggy-service-from-august-15-as-hotel-owners-issue-warning-2219879.html</guid>
					<description><![CDATA[<p>Bengaluru Swiggy Service May Stop From August 15, Hotel Owners Warn: ഇതുവരെ നടത്തിയ എല്ലാ ചര്‍ച്ചകളും പരാജയപ്പെട്ടതിനാല്‍, ബെംഗളൂരുവിലെ അസോസിയേഷന് കീഴില്‍ വരുന്ന എല്ലാ ഹോട്ടലുകളും ഓഗസ്റ്റ് 15 മുതല്‍ സ്വിഗ്ഗിയുമായുള്ള എല്ലാ ബിസിനസുകളും നിര്‍ത്തിവെക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചതായി, അസോസിയേഷന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/No-Swiggy-in-Bengaluru-From-August-15.jpg" class="attachment-large size-large wp-post-image" alt="No Swiggy In Bengaluru From August 15" /></figure><p><strong>ബെംഗളൂരു:</strong> ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുമായുള്ള സഹകരണം നിര്‍ത്തിവെക്കാനൊരുങ്ങി ബെംഗളൂരുവിലെ ഹോട്ടലുകള്‍. ദീര്‍ഘകാലമായി നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കമ്പനി പരാജയപ്പെടുകയാണെങ്കില്‍ ഓഗസ്റ്റ് മുതല്‍ സ്വിഗ്ഗിയുമായുള്ള ബിസിനസ് നിര്‍ത്തിവെക്കുമെന്നാണ് ബെംഗളൂരു ഹോട്ടല്‍സ് അസോസിയേഷന്‍ (ബിഎച്ച്എ) അറിയിച്ചിരിക്കുന്നത്. ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്വിഗ്ഗിക്ക് അവസാന അവസരം നല്‍കിയതായി അസോസിയേഷന്‍ അംഗങ്ങള്‍ പറഞ്ഞു.</p>
<p>പേയ്‌മെന്റ് സുതാര്യത, അനധികൃത കിഴിവുകള്‍, പരസ്യ നിരക്കുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നേരിടുന്ന കാലതാമസമാണ് ബഹിഷ്‌കരണത്തിന് കാരണം. സ്വിഗ്ഗി തന്റെ നിലപാടുകളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം മുതല്‍ എല്ലാ അനുബന്ധ സ്ഥാപനങ്ങളും പ്ലാറ്റ്‌ഫോമുമായുള്ള ബിസിനസ് അവസാനിപ്പിക്കുമെന്ന് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.</p>
<p>ഇതുവരെ നടത്തിയ എല്ലാ ചര്‍ച്ചകളും പരാജയപ്പെട്ടതിനാല്‍, ബെംഗളൂരുവിലെ അസോസിയേഷന് കീഴില്‍ വരുന്ന എല്ലാ ഹോട്ടലുകളും ഓഗസ്റ്റ് 15 മുതല്‍ സ്വിഗ്ഗിയുമായുള്ള എല്ലാ ബിസിനസുകളും നിര്‍ത്തിവെക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചതായി, അസോസിയേഷന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.</p>
<p>ഹോട്ടല്‍ ഉടമകളില്‍ നിന്ന് രേഖാമൂലമോ അല്ലെങ്കില്‍ ഡിജിറ്റലായോ സമ്മതം വാങ്ങിക്കാതെയാണ് സിപിസി, സിപിഎ അല്ലെങ്കില്‍ പ്രമോട്ട് ചെയ്ത പരസ്യ, പ്രമോഷണല്‍ ചാര്‍ജുകള്‍ കുറയ്ക്കാന്‍ സ്വിഗ്ഗി തീരുമാനിച്ചതെന്ന് അസോസിയേഷന്‍ ആരോപിച്ചു. അധിക നിരക്കുകളൊന്നുമില്ലാതെ പരസ്യങ്ങള്‍ക്ക് ഒറ്റ ക്ലിക്കില്‍ ഒഴിവാക്കല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.</p>
<p>പെയ്‌മെന്റെ സ്റ്റേറ്റ്‌മെന്റുകളില്‍ കൂടുതല്‍ സുതാര്യത വേണമെന്നും കമ്മീഷന്‍, ജിഎസ്ടി, സിപിസി പരസ്യങ്ങള്‍, ഓഫറുകള്‍, പ്രമോഷണല്‍ ചാര്‍ജുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ ചാര്‍ജുകളും പ്രത്യേകം വെളിത്തണമെന്നും സ്വഗ്ഗിയോട് സംഘടന പറഞ്ഞു. സര്‍ക്കാരിലേക്ക് പണമടയ്ക്കുന്നതിന്റെ പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് പിരിച്ചെടുക്കുന്ന ജിഎസ്ടി തുകയ്ക്ക് സേവന നിരക്കുകള്‍ ഈടാക്കുന്നതിനെയും അസോസിയേഷന്‍ വിമര്‍ശിച്ചു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/bengaluru-to-kottayam-onam-special-train-2026-ticket-booking-starts-july-30-check-timings-dates-and-route-2219842.html" target="_blank" rel="noopener">Bengaluru Special Train: ബെംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്ക് ട്രെയിന്‍; ടിക്കറ്റ് ബുക്കിങ് ഇന്ന് മുതല്‍</a></strong></p>
<p>അനാവശ്യമായ കിഴിവുകളും അക്കൗണ്ടിങ് സിസ്റ്റത്തിലെ പൊരുത്തക്കേടുകളും കാരണം, ഹോട്ടല്‍ ഉടമകള്‍ക്കും ബില്‍ ചെയ്ത ഓര്‍ഡര്‍ മൂല്യത്തിന്റെ 50 ശതമാനത്തില്‍ താഴെ മാത്രമേ തങ്ങള്‍ക്ക് ലഭിക്കുന്നുള്ളൂവെന്നും അത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുന്നുവെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി.</p>
<p>പെയ്‌മെന്റ്, പേഔട്ട് സംവിധാനം ശരിയായ പ്രവര്‍ത്തിക്കുന്നില്ല എന്നാണ് പ്രധാന പ്രശ്‌നമെന്നും ഭാരവാഹികള്‍ പറയുന്നു. സ്വിഗ്ഗിയില്‍ ഒരുപാട് കഴിവുകള്‍ നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. സ്വിഗ്ഗിയുടെ സേവന നിരക്കിനെ അസോസിയേഷന്‍ എതിര്‍ക്കുന്നില്ലെന്നും അധിക കിഴിവുകളെയാണ് എതിര്‍ക്കുന്നതെന്നും അംഗങ്ങള്‍ വ്യക്തമാക്കി.</p>
<p>സേവന നിരക്ക് എന്ത് തന്നെ ആയാലും, അവര്‍ക്ക് അത് സ്വീകരിക്കാം. എന്നാല്‍ അതിനുപുറമെ അവര്‍ അധിക സേവന നിരക്കുകള്‍, പേഔട്ട് ചാര്‍ജുകള്‍, പരസ്യ ചാര്‍ജുകള്‍ മാപ്പ്-അപ്പ് ചാര്‍ജുകള്‍, മറ്റ് വിവിധ ചാര്‍ജുകള്‍ തുടങ്ങിയവ തങ്ങളുടെ അനുമതിയില്ലാതെ ചുമത്തുകയും കുറയ്ക്കുകയുമെല്ലാം ചെയ്യുന്നു. ചിലയവസരങ്ങളില്‍ ഒരു ലക്ഷം രൂപയുടെ ഓര്‍ഡറുകള്‍ക്ക് റസ്‌റ്റോറന്റുകള്‍ക്ക് 40,000 മുതല്‍ 50,000 രൂപ വരെ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും അസോസിയേഷന്‍ പറഞ്ഞു.</p>
<h3>English Summary</h3>
<p>Hotel owners in Bengaluru have warned that Swiggy services could be affected from August 15 as part of a planned protest. If the action goes ahead, customers may face disruptions in online food delivery across the city. The protest is linked to ongoing concerns raised by the hotel owners' association.</p>
]]></content:encoded>
				</item>
							<item>
					<title>പളനി ക്ഷേത്രത്തിന്റെ 100 കോടി വിലവരുന്ന വസ്തു തട്ടാൻ ശ്രമം; നാല് പേർ അ‌റസ്റ്റിൽ</title>
					<link>https://www.malayalamtv9.com/india/palani-temple-land-fraud-case-tn-cbcid-arrests-four-people-heres-the-incident-2219878.html</link>
					<pubDate>Thu, 30 Jul 2026 11:38:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/palani-temple-land-fraud-case-tn-cbcid-arrests-four-people-heres-the-incident-2219878.html</guid>
					<description><![CDATA[<p>Palani temple land fraud case: പ്രശസ്തമായ പളനി ക്ഷേത്രവുമായി ബന്ധപ്പെട്ട പളനി ദണ്ഡായുധപാണി സ്വാമി മഠത്തിന് കീഴിലുള്ള ക്ഷേത്ര ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ 4 പേർ അ‌റസ്റ്റിൽ. വെള്ളത്തുറൈ, അൻവർദ്ധീൻ, മുരുകദാസ്, സേതുപതി എന്നിവരെയാണ് തമിഴ്‌നാട് ക്രൈംബ്രാഞ്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിബിസിഐഡി) അറസ്റ്റ് ചെയ്തത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Palani-temple-land-fraud-case.jpg" class="attachment-large size-large wp-post-image" alt="Palani Temple Land Fraud Case" /></figure><p><strong>ചെ​ന്നൈ</strong>: പ്രശസ്തമായ പളനി ക്ഷേത്രവുമായി ബന്ധപ്പെട്ട പളനി ദണ്ഡായുധപാണി സ്വാമി മഠത്തിന് കീഴിലുള്ള ക്ഷേത്ര ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ 4 പേർ അ‌റസ്റ്റിൽ. വെള്ളത്തുറൈ, അൻവർദ്ധീൻ, മുരുകദാസ്, സേതുപതി എന്നിവരെയാണ് തമിഴ്‌നാട് ക്രൈംബ്രാഞ്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിബിസിഐഡി) അറസ്റ്റ് ചെയ്തത്. ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന ക്ഷേത്രഭൂമി വ്യാജമായി കൈമാറ്റം ചെയ്തതിനാണ് അ‌റസ്റ്റ്.  വ്യാജ രേഖകൾ ഉപയോഗിച്ച് വിലയേറിയ ക്ഷേത്ര സ്വത്തുക്കൾക്ക് വ്യാജമായി ഭൂമി കൈവശം വച്ചതിൽ അ‌റസ്റ്റിലായ നാലുപേരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.</p>
<p>പളനി ക്ഷേത്രത്തിന്റെ താഴ്‌വരയിലെ പാർക്ക് റോഡിൽ സ്ഥിതി ചെയ്യുന്ന ദണ്ഡപാണി സ്വാമി മഠത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട കേസിലാണ് പോലീസ് പ്രതികളെ അ‌റസ്റ്റ് ​ചെയ്തിരിക്കുന്നത്. കോടതി ഏർപ്പെടുത്തിയ നിയമപരമായ നിയന്ത്രണങ്ങൾ അവഗണിച്ച്, ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന ഭൂമി വ്യാജ രേഖകൾ ഉപയോഗിച്ച് സ്വകാര്യ വ്യക്തികൾക്ക് കൈമാറി എന്നതാണ് കുറ്റം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/clashes-at-a-biryani-shop-in-thrissur-accused-injured-in-bike-accident-while-trying-to-escape-2219856.html">ബിരിയാണി കഴിക്കാനെത്തിയ പോക്സോ- കഞ്ചാവ് കേസ് പ്രതികളും യുവാക്കളുമായി അ‌ടി; ഒടുക്കം ഓടയിൽ വീണ് പരുക്ക്</a></strong></p>
<p>പരാതിയെ തുടർന്ന് തട്ടിപ്പ് പുറത്തുവന്നതോടെ സിബിസിഐഡി വിശദ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സബ് രജിസ്ട്രാർ ജസ്റ്റിൻ മണികണ്ഠൻ, ക്ഷേത്ര ട്രസ്റ്റിലെ മുരുകദാസ്, തിരുപ്പൂർ ജില്ലയിലെ ഉദുമൽപേട്ട് മേഖലയിലെ പാപ്പൻകുളത്തെ വെള്ളത്തുറൈ, പഴനിയിലെ സേതുപതി, ക്ഷേത്ര ഭരണം, റവന്യൂ വകുപ്പ്, രജിസ്ട്രേഷൻ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ നിരവധി പേരുടെ പങ്ക് അന്വേഷണ ഏജൻസി പരിശോധിച്ചു.</p>
<p>ക്ഷേത്ര സ്വത്തിന്റെ നിയമവിരുദ്ധമായ കൈമാറ്റം ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥർ സൗകര്യമൊരുക്കിയിട്ടുണ്ടോ, ​കൈമാറ്റ നീക്കങ്ങൾ അ‌റിഞ്ഞിട്ടും അവഗണിച്ചോ എന്നിങ്ങനെയുള്ള കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. ഭൂമി ​കൈമാറ്റവുമായി ബന്ധപ്പെട്ട ഗൂഢാലോചനയും ഉടമസ്ഥാവകാശ കൈമാറ്റവും സംബന്ധിച്ച രേഖാമൂലവും വാക്കാലുള്ളതുമായ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്.</p>
<p>കോടതി കേസുമായി ബന്ധപ്പെട്ട പരാതിക്കാർ, ഡോക്യുമെന്റ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥർ, വിൽപ്പനക്കാർ, ഭൂമി ഇടപാടുകളുടെ ഗുണഭോക്താക്കൾ, സാക്ഷികൾ, ബ്രോക്കർമാർ, ക്ലറിക്കൽ ജീവനക്കാർ, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ തുടങ്ങി ഇതുവരെ 82 പേരെ ചോദ്യം ചെയ്തതായി സിബിസിഐഡി ഉദ്യോഗസ്ഥർ പറഞ്ഞു. നാല് പ്രധാന പ്രതികൾക്കെതിരെ നേരത്തെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.</p>
<p>എന്നാൽ, അ‌ന്വേഷണത്തിൽ ചില സുപ്രധാന തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് വെള്ളത്തുറൈ, അൻവർദ്ധീൻ, മുരുകദാസ്, സേതുപതി എന്നിവരെ കഴിഞ്ഞ ദിവസം സിബിസിഐഡി ഔദ്യോഗികമായി അറസ്റ്റ് ചെയ്തത്. അന്വേഷണം പുരോഗമിക്കുന്നതിനാൽ കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഭൂമി കൈയേറ്റത്തിലും വ്യാജരേഖ ചമയ്ക്കലിലും സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.</p>
<h3>English Summary</h3>
<p>Four people arrested in connection with the Palani temple-related case of attempting to grab temple land under the Palani Dandayudhapani Swamy Math. The Tamil Nadu Crime Branch Criminal Investigation Department (CBCID) has arrested Vellathurai, Anvardeen, Murugadoss and Sethupathi. The police action is related to the case of land owned by the Dandapani Swamy Math, located on Park Road in the foothills of the Palani temple.</p>
]]></content:encoded>
				</item>
							<item>
					<title>Assam Floods : ആസാം പ്രളയം : മരണം 78 ആയി, 21,000 ഹെക്ടറിലധികം കൃഷിഭൂമി നശിച്ചു</title>
					<link>https://www.malayalamtv9.com/india/assam-floods-death-toll-rises-to-78-21000-hectares-of-crop-field-damaged-2219849.html</link>
					<pubDate>Thu, 30 Jul 2026 08:26:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Latest News]]></category>
										<guid>https://www.malayalamtv9.com/india/assam-floods-death-toll-rises-to-78-21000-hectares-of-crop-field-damaged-2219849.html</guid>
					<description><![CDATA[<p>ആസാമിലെ പ്രളയം വൻ നാശനഷ്ടമാണ് എല്ലാ മേഖലയിലും സൃഷ്ടിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ ഏഴ് ജില്ലകൾ നിലിവിൽ വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്. ശിവസാഗർ, ചരൈദിയോ, ഗോലാഘട്ട്, ജോർഹട്ട്, നാഗോൺ, ബിശ്വനാഥ്, കാംരൂപ് എന്നിവയാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച ജില്ലകൾ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Assam-Flood-1.jpg" class="attachment-large size-large wp-post-image" alt="Assam Flood" /></figure><p><strong>ഗുവാഹത്തി :</strong> ആസാമിലെ പ്രളയം വൻ നാശനഷ്ടമാണ് എല്ലാ മേഖലയിലും സൃഷ്ടിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ ഏഴ് ജില്ലകൾ നിലിവിൽ വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്. ശിവസാഗർ, ചരൈദിയോ, ഗോലാഘട്ട്, ജോർഹട്ട്, നാഗോൺ, ബിശ്വനാഥ്, കാംരൂപ് എന്നിവയാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച ജില്ലകൾ. 21 റവന്യൂ സർക്കിളുകളിലായി അറുന്നൂറോളം ഗ്രാമങ്ങളെയും 3,00,031 ആളുകളെയും വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചിട്ടുണ്ട്.</p>
<p>വാപകമായി കൃഷി നാശമാണ് പ്രളത്തെ തുടർന്ന് സംസ്ഥാനന്ന് ഉണ്ടായിട്ടുള്ളത്. വിവിധ ജില്ലകളിലായി 21,523.08 ഹെക്ടർ കൃഷിഭൂമിയെയും വെള്ളപ്പൊക്കം പ്രതികൂലമായി ബാധിച്ചു. വിള നാശത്തിനൊപ്പം കന്നുകാലികളും ഒലിച്ചു പോയിട്ടുണ്ട്. പ്രളയ ബാധിതരെ സഹായിക്കുന്നതിനായി അസം സർക്കാർ 200 നടത്ത് ദുരിതാശ്വാസ ക്യാമ്പുകളും വിതരണ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്.</p>
<h3>Also Read : <a href="https://www.malayalamtv9.com/india/pm-narendra-modi-chairs-second-high-level-meeting-with-secretaries-of-government-of-india-details-in-malayalam-2219562.html">മന്ത്രാലയങ്ങളിൽ ‘ടീം വർക്ക്’ വേണം, സൈബർ സുരക്ഷ ഉറപ്പാക്കണം; കേന്ദ്ര സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം</a></h3>
<p>സംസ്ഥാനത്ത് വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ച ജില്ലകളിലെ ജനങ്ങൾക്കായി 30 ട്രക്കുകളിലായി സജ്ജീകരിച്ച ദുരിതാശ്വാസ സാമഗ്രികളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. ദുരിതബാധിതർക്ക് വിതരണം ചെയ്യുന്നതിനായി ഭക്ഷണം, വസ്ത്രം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയി കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായി സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (SDRF), നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (NDRF), പ്രാദേശിക ഭരണകൂടം എന്നിവയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.</p>
<p>"ദുരിതബാധിതരുടെ കുടുംബങ്ങളെയും ബാധിക്കപ്പെട്ട പ്രദേശങ്ങളെയും സഹായിക്കുന്നതിനായി ഞങ്ങളുടെ പാർട്ടിയിലെ ചില സഹപ്രവർത്തകർ അവിടെത്തന്നെ തുടരുന്നുണ്ട്. എംപിമാർ, എംഎൽഎമാർ, മുതിർന്ന പാർട്ടി ഭാരവാഹികൾ, അസം പോലീസ് എന്നിവരടങ്ങുന്ന അസം ഗണ പരിഷത്ത് സംഘം അവശ്യവസ്തുക്കളുമായി പോകുന്ന ദുരിതാശ്വാസ വാഹനങ്ങളെ അനുഗമിച്ചു. വലിയ നാശനഷ്ടങ്ങളും ദൗർഭാഗ്യകരമായ ജീവഹാനിയും സംഭവിച്ചിട്ടുണ്ടെങ്കിലും, ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; ഇതിൽ ഓരോ കുടുംബത്തിനും 15,000 രൂപയുടെ സഹായധനം നൽകുന്നതും ഉൾപ്പെടുന്നു... സർക്കാർ ഭക്ഷ്യസാധനങ്ങൾ നൽകുന്നുണ്ട്; കൂടാതെ വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നു. ദുരിതാശ്വാസ സാമഗ്രികൾ നിറച്ച ഏകദേശം 30 വാഹനങ്ങൾ നിലവിൽ സജ്ജമാണ്, ബാധിക്കപ്പെട്ട ജനങ്ങളെ സഹായിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുന്നു. ഈ നടപടികൾ ഇനിയും തുടരും." മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അസം മന്ത്രി അതുൽ ബോറ പറഞ്ഞു.</p>
<h3>English Summary</h3>
<p>The floods in Assam have caused extensive damage across all sectors. According to the latest figures, the death toll from the disaster has risen to 78. Seven districts in the state are currently in the grip of the floods; the worst-affected districts are Sivasagar, Charaideo, Golaghat, Jorhat, Nagaon, Biswanath, and Kamrup.</p>
]]></content:encoded>
				</item>
							<item>
					<title>Chennai Metro: ഡ്രൈവറില്ലാ മെട്രോ ഉടൻ? പദ്ധതി വിലയിരുത്തി മുഖ്യമന്ത്രി വിജയ്</title>
					<link>https://www.malayalamtv9.com/india/chennai-metro-phase-2tamil-nadu-cm-vijay-inspects-works-takes-driverless-metro-ride-2219838.html</link>
					<pubDate>Thu, 30 Jul 2026 08:21:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/chennai-metro-phase-2tamil-nadu-cm-vijay-inspects-works-takes-driverless-metro-ride-2219838.html</guid>
					<description><![CDATA[<p>CM Vijay at Chennai Metro: കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മുഖ്യമന്ത്രി പരിശോധന നടത്തിയത്. ഗവൺമെന്റ് എസ്റ്റേറ്റ് മെട്രോ സ്റ്റേഷനിൽ നിന്ന് സാധാരണക്കാരനായി ക്യൂആർ ടിക്കറ്റെടുത്ത ശേഷമാണ് നന്ദനം സ്റ്റേഷനിലേക്ക് അദ്ദേഹം യാത്ര ചെയ്തത്. യാത്രയ്ക്കിടയിൽ സഹയാത്രികരുമായും മെട്രോ ജീവനക്കാരുമായും മുഖ്യമന്ത്രി സംവദിക്കുകയും ചെയ്തു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/vijay-metro.jpg" class="attachment-large size-large wp-post-image" alt="Vijay Metro" /></figure><p><strong>ചെന്നൈ:</strong> ചെന്നൈ മെട്രോ രണ്ടാം ഘട്ട പദ്ധതികളുടെ നിർമ്മാണ പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി സി ജോസഫ് വിജയ്. പരിശോധനയുടെ ഭാഗമായി പോരൂരിൽ നിന്ന് പൂനമല്ലി ബൈപാസ് വരെയുള്ള റൂട്ടിൽ പുതുതായി ആരംഭിക്കാനിരിക്കുന്ന ഡ്രൈവറില്ലാ ട്രെയിനിന്റെ പരീക്ഷണ ഓട്ടത്തിലും അദ്ദേഹം പങ്കാളിയായി.</p>
<p>കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മുഖ്യമന്ത്രി പരിശോധന നടത്തിയത്. ഗവൺമെന്റ് എസ്റ്റേറ്റ് മെട്രോ സ്റ്റേഷനിൽ നിന്ന് സാധാരണക്കാരനായി ക്യൂആർ ടിക്കറ്റെടുത്ത ശേഷമാണ് നന്ദനം സ്റ്റേഷനിലേക്ക് അദ്ദേഹം യാത്ര ചെയ്തത്. യാത്രയ്ക്കിടയിൽ സഹയാത്രികരുമായും മെട്രോ ജീവനക്കാരുമായും മുഖ്യമന്ത്രി സംവദിക്കുകയും ചെയ്തു.</p>
<h3>പദ്ധതികൾ വിലയിരുത്തി മുഖ്യമന്ത്രി</h3>
<p>നന്ദനത്തുള്ള ചെന്നൈ മെട്രോ റെയിൽ ആസ്ഥാനത്തെത്തിയ വിജയ്, ഓപ്പറേഷൻ കൺട്രോൾ സെന്റർ സന്ദർശിച്ചു. 118.1 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ട പദ്ധതികളുടെ വിവരങ്ങൾ ഉദ്യോഗസ്ഥർ അദ്ദേഹത്തോട് വിശദീകരിച്ചു. നിലവിലുള്ള മെട്രോ പാതയ്ക്ക് മുകളിലൂടെ 101 അടിയിലധികം ഉയരത്തിൽ നിർമ്മിക്കുന്ന ഫ്ലൈഓവർ പാത മുഖ്യമന്ത്രി നേരിട്ടെത്തി കണ്ടു. കൺസ്ട്രക്ഷൻ ലിഫ്റ്റിൽ കയറി നിർമ്മാണ നിലവാരം പരിശോധിച്ചു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/photo-gallery/bengaluru-to-kottayam-onam-special-train-2026-ticket-booking-starts-july-30-check-timings-dates-and-route-2219842.html">ബെംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്ക് ട്രെയിന്‍; ടിക്കറ്റ് ബുക്കിങ് ഇന്ന് മുതല്‍</a></strong></p>
<p>പോരൂർ മെട്രോ സ്റ്റേഷനിൽ നിന്ന് പൂനമല്ലി വരെ ഓട്ടോമേറ്റഡ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഡ്രൈവറില്ലാ ട്രെയിനിലും മുഖ്യമന്ത്രി സഞ്ചരിച്ചു. റൂട്ടിലെ സിഗ്നലിംഗ് സംവിധാനങ്ങളും സുരക്ഷാ സജ്ജീകരണങ്ങളും വിലയിരുത്തി. പദ്ധതി നിശ്ചിത സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കണമെന്നും യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ പൂനമല്ലി ബൈപാസ് - വടപളനി പാതയാണ് പൊതുജനങ്ങൾക്കായി ആദ്യം തുറന്നുകൊടുക്കുക.</p>
<h3>പൂർത്തിയാകാൻ 6 സ്റ്റേഷനുകൾ കൂടി; പൂനമല്ലി-വടപളനി മെട്രോ ഉടനില്ല!</h3>
<p>പൂനമല്ലി ബൈപാസ് – വടപളനി പാതയുടെ ഉദ്ഘാടനം വൈകും. സുരക്ഷാ ക്ലിയറൻസ് ലഭിച്ചെങ്കിലും, ഈ റൂട്ടിലെ 6 പ്രധാന സ്റ്റേഷനുകളുടെ നിർമ്മാണം ഇനിയും പൂർത്തിയായില്ല. ഇടനാഴിയിലെ ആറ് സ്റ്റേഷനുകൾ സെപ്റ്റംബർ അവസാനത്തോടെ മാത്രമേ പൂർത്തിയാകൂ എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 14.6 കിലോമീറ്റർ നീളമുള്ള ഇടനാഴിക്ക് ഇതിനകം തന്നെ സുരക്ഷാ അനുമതികൾ ലഭിച്ചിട്ടുണ്ട്. സാങ്കേതികമായി പ്രവർത്തനത്തിന് തയ്യാറാണ്. എന്നിരുന്നാലും, കേന്ദ്രം ഉദ്ഘാടന തീയതി പ്രഖ്യാപിക്കാത്തതിനാൽ സർവീസ് ആരംഭിച്ചിട്ടില്ല.</p>
<p>സാലിഗ്രാമം, അവിച്ചി സ്കൂൾ, ആൾവാർ തിരുനഗർ, വളസരവാക്കം, കാരംപാക്കം, ആലപ്പാക്കം ജംഗ്ഷൻ എന്നീ സ്റ്റേഷനുകളെ നിർമ്മാണമാണ് നടക്കുന്നത്. ഇതിൽ ആൾവാർ തിരുനഗർ, വളസരവാക്കം, കാരംപാക്കം, ആലപ്പാക്കം എന്നീ 4 ഡബിൾ ഡെക്കർ സ്റ്റേഷനുകളുടെ നിർമ്മാണമാണ് ഏറ്റവും വെല്ലുവിളി. നിലവിൽ പൂനമല്ലിയിൽ നിന്ന് വടപളനിയിലേക്ക് റോഡ് മാർഗ്ഗം യാത്ര ചെയ്യാൻ 60 മുതൽ 90 മിനിറ്റ് വരെ വേണമെങ്കിൽ, ഈ പാത തുറന്നാൽ ഇത് 22 മുതൽ 25 മിനിറ്റായി കുറയും.</p>
<h3>English Summary:</h3>
<p>Tamil Nadu Chief Minister C. Joseph Vijay reviewed the progress of the Chennai Metro Phase II project during an inspection visit on July 29. He travelled on both operational metro services and a driverless train on the yet-to-be-opened Poonamallee Bypass–Vadapalani corridor to assess the readiness of the new line.</p>
]]></content:encoded>
				</item>
							<item>
					<title>Bengaluru Special Train: ബെംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്ക് ട്രെയിന്‍; ടിക്കറ്റ് ബുക്കിങ് ഇന്ന് മുതല്‍</title>
					<link>https://www.malayalamtv9.com/photo-gallery/bengaluru-to-kottayam-onam-special-train-2026-ticket-booking-starts-july-30-check-timings-dates-and-route-2219842.html</link>
					<pubDate>Thu, 30 Jul 2026 08:21:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/bengaluru-to-kottayam-onam-special-train-2026-ticket-booking-starts-july-30-check-timings-dates-and-route-2219842.html</guid>
					<description><![CDATA[<p>Bengaluru to Kottayam Onam Special Train 2026: Booking Opens July 30: ട്രെയിന്‍ നമ്പര്‍ 07354 ന്റെ മടക്കയാത്ര ഓഗസ്റ്റ് 30നാണ്. രാത്രി 10.30 ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 8.5 ന് ട്രെയിന്‍ ഹുബ്ബള്ളിയിലെത്തും. ഈ ട്രെയിനുകള്‍ക്ക് പുറമെ ഓണം തിരക്ക് കുറയ്ക്കാനായി കൂടുതല്‍ സ്‌പെഷ്യല്‍ വണ്ടികള്‍ വരുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. മറ്റ് യാത്രാ മാര്‍ഗങ്ങള്‍ ആശ്രയിക്കാതെ കേരളത്തിലേക്ക് വരാന്‍ മലയാളികളെ സഹായിക്കുമെന്ന ഉറപ്പ് റെയില്‍വേയും നല്‍കുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Bengaluru-to-Kottayam-Onam-Special-Train-5.jpg" class="attachment-large size-large wp-post-image" alt="Bengaluru To Kottayam Onam Special Train" /></figure><p>
		<style type="text/css">
			#gallery-2 {
				margin: auto;
			}
			#gallery-2 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-2 img {
				border: 2px solid #cfcfcf;
			}
			#gallery-2 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-2' class='gallery galleryid-2219842 gallery-columns-3 gallery-size-full'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Bengaluru-to-Kottayam-Onam-Special-Train-4.jpg" class="attachment-full size-full" alt="Bengaluru To Kottayam Onam Special Train (4)" aria-describedby="gallery-2-2219844" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Bengaluru-to-Kottayam-Onam-Special-Train-4.jpg 1280w, https://images.malayalamtv9.com/uploads/2026/07/Bengaluru-to-Kottayam-Onam-Special-Train-4-300x169.jpg 300w, https://images.malayalamtv9.com/uploads/2026/07/Bengaluru-to-Kottayam-Onam-Special-Train-4-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/07/Bengaluru-to-Kottayam-Onam-Special-Train-4-768x432.jpg 768w, https://images.malayalamtv9.com/uploads/2026/07/Bengaluru-to-Kottayam-Onam-Special-Train-4-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2219844'>
				ഓണത്തിന് നാട്ടിലേക്ക് വരാന്‍ കാത്തിരിക്കുന്ന മലയാളികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ദക്ഷിണ റെയില്‍വേ. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് മറ്റൊരു ട്രെയിന്‍ സര്‍വീസ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് റെയില്‍വേ. ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് ജൂലൈ 30 ന് ആരംഭിക്കും. ഹുബ്ബള്ളിയില്‍ നിന്ന് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. ഓണം തിരക്ക് കുറയ്ക്കാനായി ഇതിനകം തന്നെ നിരവധി സ്‌പെഷ്യല്‍ ട്രെയിനുകള്‍ ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. (Image Credit Source: PTI and Getty Images)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Bengaluru-to-Kottayam-Onam-Special-Train-3.jpg" class="attachment-full size-full" alt="Bengaluru To Kottayam Onam Special Train (3)" aria-describedby="gallery-2-2219845" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Bengaluru-to-Kottayam-Onam-Special-Train-3.jpg 1280w, https://images.malayalamtv9.com/uploads/2026/07/Bengaluru-to-Kottayam-Onam-Special-Train-3-300x169.jpg 300w, https://images.malayalamtv9.com/uploads/2026/07/Bengaluru-to-Kottayam-Onam-Special-Train-3-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/07/Bengaluru-to-Kottayam-Onam-Special-Train-3-768x432.jpg 768w, https://images.malayalamtv9.com/uploads/2026/07/Bengaluru-to-Kottayam-Onam-Special-Train-3-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2219845'>
				ഹുബ്ബള്ളി-കോട്ടയം എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ നമ്പന്‍ 07351 ന്റെ ആദ്യ സര്‍വീസ് തിരുവോണത്തിന് തലേദിവസം ഉത്രാടം ദിനത്തില്‍, അതായത് ഓഗസ്റ്റ് 25ന് വൈകിട്ട് 6.30ന് ഹുബ്ബള്ളിയില്‍ നിന്ന് യാത്ര ആരംഭിക്കും. പിറ്റേദിവസം വൈകുന്നേരം 4.40 നാണ് ട്രെയിന്‍ കോട്ടയത്ത് എത്തിച്ചേരുക. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കുന്നതാണ്.


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Bengaluru-to-Kottayam-Onam-Special-Train-2.jpg" class="attachment-full size-full" alt="Bengaluru To Kottayam Onam Special Train (2)" aria-describedby="gallery-2-2219846" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Bengaluru-to-Kottayam-Onam-Special-Train-2.jpg 1280w, https://images.malayalamtv9.com/uploads/2026/07/Bengaluru-to-Kottayam-Onam-Special-Train-2-300x169.jpg 300w, https://images.malayalamtv9.com/uploads/2026/07/Bengaluru-to-Kottayam-Onam-Special-Train-2-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/07/Bengaluru-to-Kottayam-Onam-Special-Train-2-768x432.jpg 768w, https://images.malayalamtv9.com/uploads/2026/07/Bengaluru-to-Kottayam-Onam-Special-Train-2-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2219846'>
				ഹുബ്ബള്ളി, ഹാവേരി, ദാവന്‍ഗരെ, ബിരൂര്‍, അര്‍സിക്കരെ, തുംകൂര്‍, എസ്എംവിടി ബെംഗളൂരു, കൃഷ്ണരാജപുരം, ബംഗരാപേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോഡന്നൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം എന്നിവിടങ്ങളിലാണ് ട്രെയിനിന്റെ മറ്റ് സ്‌റ്റോപ്പുകള്‍. മധ്യ കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുറമെ കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്ക് ഈ ട്രെയിന്‍ പ്രയോജനം ചെയ്യും. 


				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Bengaluru-to-Kottayam-Onam-Special-Train-1.jpg" class="attachment-full size-full" alt="Bengaluru To Kottayam Onam Special Train (1)" aria-describedby="gallery-2-2219847" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Bengaluru-to-Kottayam-Onam-Special-Train-1.jpg 1280w, https://images.malayalamtv9.com/uploads/2026/07/Bengaluru-to-Kottayam-Onam-Special-Train-1-300x169.jpg 300w, https://images.malayalamtv9.com/uploads/2026/07/Bengaluru-to-Kottayam-Onam-Special-Train-1-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/07/Bengaluru-to-Kottayam-Onam-Special-Train-1-768x432.jpg 768w, https://images.malayalamtv9.com/uploads/2026/07/Bengaluru-to-Kottayam-Onam-Special-Train-1-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2219847'>
				07352 ന്റെ മടക്കയാത്ര തിരുവോണം ദിനമായ ഓഗസ്റ്റ് 26ന് രാത്രിയാണ്. 10.30ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാത്രി 8 മണിക്ക് ഹുബ്ബള്ളിയില്‍ എത്തിച്ചേരും. ഓഗസ്റ്റ് 29, 30 തീയതികളിലാണ് അടുത്ത സര്‍വീസ്. ഹുബ്ബള്ളി-കോട്ടയം സ്‌പെഷ്യല്‍ ട്രെയിന്‍ 07353 ഓഗസ്റ്റ് 29ന് ഉച്ച കഴിഞ്ഞ് 3.15ന് ഹുബ്ബള്ളിയില്‍ നിന്ന് പുറപ്പെടും, പിറ്റേദിവസം വൈകുന്നേരം 4.15നാണ് കോട്ടയത്ത് എത്തുന്നത്. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Bengaluru-to-Kottayam-Onam-Special-Train.jpg" class="attachment-full size-full" alt="Bengaluru To Kottayam Onam Special Train" aria-describedby="gallery-2-2219848" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Bengaluru-to-Kottayam-Onam-Special-Train.jpg 1280w, https://images.malayalamtv9.com/uploads/2026/07/Bengaluru-to-Kottayam-Onam-Special-Train-300x169.jpg 300w, https://images.malayalamtv9.com/uploads/2026/07/Bengaluru-to-Kottayam-Onam-Special-Train-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/07/Bengaluru-to-Kottayam-Onam-Special-Train-768x432.jpg 768w, https://images.malayalamtv9.com/uploads/2026/07/Bengaluru-to-Kottayam-Onam-Special-Train-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2219848'>
				ട്രെയിന്‍ നമ്പര്‍ 07354 ന്റെ മടക്കയാത്ര ഓഗസ്റ്റ് 30നാണ്. രാത്രി 10.30 ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 8.5 ന് ട്രെയിന്‍ ഹുബ്ബള്ളിയിലെത്തും. ഈ ട്രെയിനുകള്‍ക്ക് പുറമെ ഓണം തിരക്ക് കുറയ്ക്കാനായി കൂടുതല്‍ സ്‌പെഷ്യല്‍ വണ്ടികള്‍ വരുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. മറ്റ് യാത്രാ മാര്‍ഗങ്ങള്‍ ആശ്രയിക്കാതെ കേരളത്തിലേക്ക് വരാന്‍ മലയാളികളെ സഹായിക്കുമെന്ന ഉറപ്പ് റെയില്‍വേയും നല്‍കുന്നു. 


				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Indigo Liquor Bottle Case : ബാഗേജ്ജിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി; ഇൻഡിഗോയ്ക്ക് 60,000 രൂപ പിഴ</title>
					<link>https://www.malayalamtv9.com/india/indigo-airlines-fined-60000-rupees-as-passengers-premium-liquor-bottle-bursts-during-delhi-chennai-flight-2219753.html</link>
					<pubDate>Wed, 29 Jul 2026 18:27:00 +0530</pubDate>
					<dc:creator><![CDATA[Jenish Thomas]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/indigo-airlines-fined-60000-rupees-as-passengers-premium-liquor-bottle-bursts-during-delhi-chennai-flight-2219753.html</guid>
					<description><![CDATA[<p>Indigo Airlines Liquor Bottle Case : 35,000 രൂപ വില വരുന്ന പ്രീമിയം മദ്യക്കുപ്പിയാണ് വിമാന യാത്രയ്ക്കിടെ പൊട്ടിയത്. യാത്രക്കാരൻ പരാതി നൽകിയപ്പോൾ 500 രൂപയുടെ കൂപ്പൺ മാത്രാണ് ഇൻഡിഗോ നൽകിയത്. തുടർന്ന് യാത്രികൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചപ്പോഴാണ് വിമാനക്കമ്പനിക്കെതിരെ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Indigo-Airline-Bottle-Burst.jpg" class="attachment-large size-large wp-post-image" alt="Indigo Airline Bottle Burst" /></figure><p><strong>ഹൈദരാബാദ്</strong> : വിമാനയാത്രയ്ക്കിടെ ബാഗേജ്ജിലുണ്ടായിരുന്ന പ്രീമിയം മദ്യക്കുപ്പി പൊട്ടിയതിന് വിമാന കമ്പനിയായ ഇൻഡിഗോയ്ക്ക് കനത്ത പിഴ ഏർപ്പെടുത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ഹൈദരാബാദ് സ്വദേശി നൽകിയ പരാതിയിലാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ 3 ശക്തമായ നടപടി. നഷ്ടം സംഭവിച്ച വസ്തുവിൻ്റെ മൂല്യം മാനസിക സമ്മർദ്ദത്തിനും കോടതി ചിലവിനുമെല്ലാമായി 60,000ത്തോളം രൂപയാണ് വിമാനക്കമ്പനിക്കെതിരെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പിഴ ഏർപ്പെടുത്തിയത്.</p>
<h3>സംഭവം ഇങ്ങനെ</h3>
<p>2025 സെപ്റ്റംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഡൽഹിയിൽ നിന്നും ചെന്നൈയിലേക്ക് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്ത ഹൈദരാബാദ് സ്വദേശി വിനീതിനാണ് ഈ ദുരനുഭവമുണ്ടായത്. തൻ്റെ ബാഗേജ്ജിൽ 35,000 രൂപ വിലമതിക്കുന്ന പ്രീമിയം മദ്യക്കുപ്പി ഉണ്ടെന്ന് വിനീത് ചെക്ക്-ഇൻ സമയത്ത് വിമാനകമ്പനി ജീവനക്കാരെ അറിയിച്ചിരുന്നു. വിലമതിക്കുന്ന പൊട്ടുന്ന ഇനമെന്ന് പരിഗണന തൻ്റെ ബാഗേജ്ജ് നൽകണമെന്ന് യാത്രികൻ എയർലൈൻ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു.</p>
<p><strong>ALSO READ : <a href="https://www.malayalamtv9.com/india/karnataka-hc-questions-wifes-harassment-claims-over-being-asked-to-cook-by-mother-in-law-2219499.html">‘അമ്മായിയമ്മ ദോശയുണ്ടാക്കാൻ പറഞ്ഞൂ എന്നത് ക്രൂരതയായി കണക്കാക്കാമോ?’; യുവതിയുടെ പരാതിയിൽ കർണാടക ഹൈക്കോടതി</a></strong></p>
<p>എന്നാൽ വിമാനം ചെന്നൈയിൽ എത്തി ബാഗേജ്ജ് പരിശോധിച്ചപ്പോൾ 35,000 വില വരുന്ന മദ്യക്കുപ്പി പൊട്ടി ഒലിച്ചു പോയി. മദ്യം വീണ് പെട്ടിയിലുണ്ടായിരുന്ന മറ്റ് സാധനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഉടൻ വിമാനത്താവളത്തിലെ എയർലൈൻ ജീവനക്കാരോട് ഇക്കാര്യം അറിയിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. തുടർന്ന് ഇ-മെയിൽ മുഖാന്തരം ഇൻഡിഗോയെ ബന്ധപ്പെട്ടെങ്കിലും ബാഗേജ്ജ് പോളിസി പ്രകാരം ഇത്തരം ഉത്പനങ്ങൾ യാത്രക്കാർ സ്വന്തം ഉത്തരവാദിത്വത്തിലാണ് കൊണ്ടുപോകേണ്ടതെന്ന് പറഞ്ഞ് എയർലൈൻ കമ്പനി കൈ ഒഴിഞ്ഞു. ശേഷം യാത്രക്കാരന് പേരിന് 500 രൂപ വിലയുള്ള വൗച്ചറും നൽകി.</p>
<h3>കേസിൽ ഇൻഡിഗോ ഹാജരായില്ല</h3>
<p>ഇതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് ഹൈദരാബാദ് സ്വദേശി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുന്നത്. അതേസമയം കേസിൽ ഒരു ഹിയറിംഗിൽ പോലും ഇൻഡിഗോയുടെ പ്രതിനിധികൾ പങ്കെടുത്തില്ല. തുടർന്നുള്ള അന്വേഷണത്തിൽ ചെക്ക്-ഇൻ ബാഗേജ് കൈകാര്യം ചെയ്തതിൽ ഇൻഡിഗോയുടെ സേവനങ്ങളിൽ തകരാറ് കമ്മീഷൻ കണ്ടെത്തി. പൊട്ടിയ മദ്യക്കുപ്പിയുടെ മൂല്യം അതേപടി 35,000 രൂപയ്ക്കൊപ്പം പ്രതിവർഷം ഒമ്പത് ശതമാനം പലിശയും നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. കൂടാതെ പരാതിക്കാരൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾക്ക് 15,000 രൂപ കോടതി ചെലവുകൾക്ക് 5,000 രൂപയും ഇൻഡിഗോ പിഴ അടയ്ക്കണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചു. അങ്ങനെ ആകെ തുക ഏകദേശം 60,000 രൂപയാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഇൻഡിഗോയ്ക്ക് പിഴ ഏർപ്പെടുത്തിയത്.</p>
<h3>English Summary</h3>
<p>Indigi Airline Asked To Pay Around 60,000 Rupees To Hyderbad Based Traveler. After Premium Liquor Bottle Burst Inside The Bagage. Cosumer Commission Fined Airline Company Mental Agony of Passengers And Court Procedures Also</p>
]]></content:encoded>
				</item>
							<item>
					<title>പരീക്ഷാ ക്രമക്കേട് തടയുന്ന ബിൽ ലോക്സഭയിൽ പാസായി; പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി</title>
					<link>https://www.malayalamtv9.com/india/anti-paper-leak-bill-passed-in-lok-sabha-opposition-amendments-rejected-by-vote-2219709.html</link>
					<pubDate>Wed, 29 Jul 2026 15:46:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/anti-paper-leak-bill-passed-in-lok-sabha-opposition-amendments-rejected-by-vote-2219709.html</guid>
					<description><![CDATA[<p>Anti-paper leak bill passed in Lok Sabha: പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയാൻ ശിക്ഷ കർശനമാക്കുന്ന പബ്ലിക് എക്സാമിനേഷൻസ് ഭേദഗതി ബിൽ ലോക്സഭയിൽ പാസായി. 2024-ലെ നിയമത്തിൽ മാറ്റങ്ങൾ വരുത്തി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് ഈ ഭേദഗതി ബിൽ തിങ്കളാഴ്ച സഭയിൽ അവതരിപ്പിച്ചത്. മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ശബ്ദവോട്ടോടെ ബിൽ പാസാക്കി. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികൾ വോട്ടിനിട്ട് തള്ളി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Anti-paper-leak-bill-passed-in-Lok-Sabha.jpg" class="attachment-large size-large wp-post-image" alt="Anti Paper Leak Bill Passed In Lok Sabha" /></figure><p><strong>ന്യൂഡൽഹി:</strong> പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയാൻ ശിക്ഷ കർശനമാക്കുന്ന പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ് അ‌ഥവാ അന്യായ മാർഗങ്ങളുടെ തടയൽ) ഭേദഗതി ബിൽ ലോക്സഭയിൽ പാസായി. 2024-ലെ നിയമത്തിൽ മാറ്റങ്ങൾ വരുത്തി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് ഈ ഭേദഗതി ബിൽ തിങ്കളാഴ്ച സഭയിൽ അവതരിപ്പിച്ചത്. മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ശബ്ദവോട്ടോടെ ബിൽ പാസാക്കി. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികൾ വോട്ടിനിട്ട് തള്ളി. NEET-UG പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തട്ടിപ്പുകാർക്ക് എതിരെ കൂടുതൽ കർശനമായ ശിക്ഷാനടപടികൾ ഉൾപ്പെടുത്തി നിയമം ശക്തമാക്കിയത്.</p>
<h3>ഭേദഗതി ബില്ലിലെ പ്രധാന വ്യവസ്ഥകൾ</h3>
<p>പ്രതികൾക്കുള്ള തടവുശിക്ഷയും പിഴയും: പുതിയ ഭേദഗതിയിൽ പരീക്ഷാ തട്ടിപ്പിൽ കുറ്റക്കാരാകുന്ന പ്രതികൾക്കുള്ള കുറഞ്ഞ തടവുശിക്ഷ 3 വർഷത്തിൽ നിന്ന് 5 വർഷമായി ഉയർത്തി. കൂടാതെ പരമാവധി പിഴത്തുക 50 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു, നേരത്തെ ഇത് 10 ലക്ഷം രൂപ ആയിരുന്നു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/brahmos-missile-manufacturing-180-acres-to-be-allotted-in-nettukaltheri-thiruvananthapuram-2219705.html">ശത്രുരാജ്യങ്ങളുടെ പേടി സ്വപ്നം! ബ്രഹ്മോസ് മി​സൈൽ നിർമാണത്തിന്റെ തന്ത്രപ്രധാന കേന്ദ്രമാകാൻ തിരുവനന്തപുരം</a></strong></p>
<p>പരീക്ഷാ നടത്തിപ്പ്, സാങ്കേതിക സഹായം, പരീക്ഷാ കേന്ദ്രങ്ങളുടെ മാനേജ്‌മെന്റ് എന്നിവ നടത്തുന്ന ഏജൻസികൾ ക്രമക്കേടിൽ പങ്കാളികളായാൽ ചുമത്തുന്ന പരമാവധി പിഴ 1 കോടി രൂപയിൽ നിന്ന് 5 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളെ തുടർന്ന് പൊതുപരീക്ഷകളിൽ നിന്ന് വിലക്കുന്ന കാലാവധി 4 വർഷത്തിൽ നിന്ന് 8 വർഷമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.</p>
<p>ബിൽ ചർച്ച ചെയ്യുന്നതിനിടെ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേരെ നടന്ന പോലീസ് അതിക്രമങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഉത്തരവാദിയെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചത് സഭയിൽ വലിയതോതിൽ ബഹളത്തിന് കാരണമായി. രാഹുലിന്റെ പരാമർശത്തിനെതിരെ ബിജെപി അംഗങ്ങൾ ശക്തമായി രംഗത്തുവരികയും തെളിവ് ആവശ്യപ്പെടുകയും ചെയ്തു.</p>
<p>ലോക്സഭയിൽ സംസാരിക്കവേ രാജ്യത്തിൻ്റെ ഭാവിയിൽ ആശങ്കയുണ്ടെന്നും തെരുവിൽ കണ്ട യുവാക്കളുടെ ശക്തിയെ എല്ലാ രാഷ്ടീയ പാർട്ടികളും ബഹുമാനിക്കണമെന്നും ഇക്കാര്യം ബിജെപിയോടും അഭ്യർത്ഥിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അമിത്ഷാ പാർലമെൻ്റിലെത്താൻ ഭയക്കുന്നുവെന്നും ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ ആർഎസ്എസ് കവരുന്നുവെന്നും എല്ലാ സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ ആരോപിച്ചു.</p>
<p>പ്രധാൻ അല്ലായിരുന്നു, ആർഎസ്എസായിരുന്നു വിദ്യാഭ്യാസമന്ത്രാലയത്തെ നിയന്ത്രിച്ചിരുന്നത്. വിദ്യാർത്ഥികളോട് തങ്ങളുടെ ഭക്തരാകാനാണ് ആർഎസ്എസ് ആവശ്യപ്പെടുന്നത്. വിദ്യാർത്ഥികളുടെ ലക്ഷക്കണക്കിന് പണം അവർ കവർന്നുവെന്നും രാഹുൽ പാർലമെന്റിൽ ആരോപിച്ചു. എന്നാൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സഭയിൽ തെളിവില്ലാതെ ആരോപണം ഉന്നയിച്ചതിന് മാപ്പ് പറയണമെന്നും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു.</p>
<p>പ്രക്ഷോഭകർക്ക് നേരെ വെടിവെപ്പ് ഉത്തരവുകളൊന്നും നൽകിയിട്ടില്ലെന്നും പോലീസിന് നേരെ പ്രതിഷേധം കടുത്തപ്പോൾ കണ്ണീർവാതകം മാത്രമാണ് ഉപയോഗിച്ചതെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അ‌റിയിച്ചു. പ്രസംഗങ്ങളിൽ വസ്തുതാപരമായ തെളിവുകൾ നൽകണമെന്ന് സ്പീക്കർ ഓം ബിർള അ‌ംഗങ്ങളെ ഓർമിപ്പിച്ചു. ഭരണ- പ്രതിപക്ഷ ബഹളങ്ങൾക്കിടയിലാണ് പബ്ലിക് എക്സാമിനേഷൻസ് ഭേദഗതി ബിൽ ലോക്‌സഭ പാസാക്കിയത്.</p>
<h3>English Summary</h3>
<p>The Public Examinations (Prevention of Unfair Means) Amendment Bill, which seeks to tighten the punishment for exam malpractice and question paper leakage, was passed in the Lok Sabha. The amendment bill, which amends the 2024 Act, was introduced in the House on Monday by Union Minister Jitendra Singh. The bill was passed by voice vote after hours of debate. The amendments proposed by the opposition were rejected by voice vote.</p>
]]></content:encoded>
				</item>
							<item>
					<title>Chennai Metro: പൂർത്തിയാകാൻ 6 സ്റ്റേഷനുകൾ കൂടി; പൂനമല്ലി-വടപളനി മെട്രോ ഉടനില്ല!</title>
					<link>https://www.malayalamtv9.com/india/chennai-metro-phase-2-6-stations-incomplete-on-poonamallee-vadapalani-line-despite-safety-clearance-2219578.html</link>
					<pubDate>Wed, 29 Jul 2026 08:29:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/chennai-metro-phase-2-6-stations-incomplete-on-poonamallee-vadapalani-line-despite-safety-clearance-2219578.html</guid>
					<description><![CDATA[<p>Chennai Metro Phase 2 Updates: ഉദ്ഘാടനം ജൂലൈയിൽ ഉണ്ടാകുമെന്നായിരുന്നു റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ നിർമ്മാണം പൂർത്തിയാകാത്ത സ്റ്റേഷനുകൾ മറികടന്നുകൊണ്ട് മാത്രമായിരിക്കും സർവീസ് നടത്താൻ സാധിക്കുക. സാലിഗ്രാമം, അവിച്ചി സ്കൂൾ, ആൾവാർ തിരുനഗർ, വളസരവാക്കം, കാരംപാക്കം, ആലപ്പാക്കം ജംഗ്ഷൻ എന്നീ സ്റ്റേഷനുകളെ നിർമ്മാണമാണ് നടക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/chennai-metro-47.jpg" class="attachment-large size-large wp-post-image" alt="Chennai Metro (47)" /></figure><p><strong>ചെന്നൈ:</strong> ചെന്നൈ മെട്രോ ഫേസ് 2 പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട പൂനമല്ലി ബൈപാസ് - വടപളനി പാതയുടെ ഉദ്ഘാടനം വൈകും. സുരക്ഷാ ക്ലിയറൻസ് ലഭിച്ചെങ്കിലും, ഈ റൂട്ടിലെ 6 പ്രധാന സ്റ്റേഷനുകളുടെ നിർമ്മാണം ഇനിയും പൂർത്തിയായില്ല. കേന്ദ്ര സർക്കാരിന്റെ ഉദ്ഘാടന തീയതിക്കാമായി കാത്തിരിക്കുമ്പോഴാണ് സ്റ്റേഷനുകളുടെ നിർമ്മാണത്തിൽ വലിയ കാലതാമസം നേരിടുന്നത്.</p>
<p>ഇടനാഴിയിലെ ആറ് സ്റ്റേഷനുകൾ സെപ്റ്റംബർ അവസാനത്തോടെ മാത്രമേ പൂർത്തിയാകൂ എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 14.6 കിലോമീറ്റർ നീളമുള്ള ഇടനാഴിക്ക് ഇതിനകം തന്നെ സുരക്ഷാ അനുമതികൾ ലഭിച്ചിട്ടുണ്ട്. സാങ്കേതികമായി പ്രവർത്തനത്തിന് തയ്യാറാണ്. എന്നിരുന്നാലും, കേന്ദ്രം ഉദ്ഘാടന തീയതി പ്രഖ്യാപിക്കാത്തതിനാൽ സർവീസ് ആരംഭിച്ചിട്ടില്ല.</p>
<p>ഉദ്ഘാടനം ജൂലൈയിൽ ഉണ്ടാകുമെന്നായിരുന്നു റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ നിർമ്മാണം പൂർത്തിയാകാത്ത സ്റ്റേഷനുകൾ മറികടന്നുകൊണ്ട് മാത്രമായിരിക്കും സർവീസ് നടത്താൻ സാധിക്കുക. സാലിഗ്രാമം, അവിച്ചി സ്കൂൾ, ആൾവാർ തിരുനഗർ, വളസരവാക്കം, കാരംപാക്കം, ആലപ്പാക്കം ജംഗ്ഷൻ എന്നീ സ്റ്റേഷനുകളെ നിർമ്മാണമാണ് നടക്കുന്നത്.</p>
<h3>തടസ്സമെന്ത്?</h3>
<p>ആറ് സ്റ്റേഷനുകളിൽ റൂഫിംഗ്, ക്ലാഡിംഗ്, ഗ്രാനൈറ്റ് ഫ്ലോറിംഗ്, പ്രവേശന കവാടങ്ങൾ, ടോയ്‌ലറ്റുകൾ തുടങ്ങിയ ഫിനിഷിംഗ് ജോലികളാണ് ഇനി പ്രധാനമായും ബാക്കിയുള്ളത്. ഇതിൽ ആൾവാർ തിരുനഗർ, വളസരവാക്കം, കാരംപാക്കം, ആലപ്പാക്കം എന്നീ 4 ഡബിൾ ഡെക്കർ സ്റ്റേഷനുകളുടെ നിർമ്മാണമാണ് ഏറ്റവും വെല്ലുവിളി. ഓവർഹെഡ് ഇലക്ട്രിക്കൽ ലൈനുകൾ ഉള്ളതിനാൽ റൂഫ് ഇൻസ്റ്റലേഷനായി വൈദ്യുതി വിച്ഛേദിക്കേണ്ടി വരുന്നത് പണികളെ ബാധിക്കുന്നുണ്ട്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/chennai-metro-phase-2-opening-pushed-to-2027-heres-why-koyambedu-alandur-line-is-delayed-2219307.html">മെട്രോ യാത്രക്കാർ ഇനിയും കാത്തിരിക്കണം! കോയമ്പേട് – ആലന്തൂർ പാത വൈകും, കാരണമിത്…</a></strong></p>
<p>മെട്രോ പാതയിൽ സർവീസ് ആരംഭിച്ചു കഴിഞ്ഞാൽ സുരക്ഷാ നിയന്ത്രണങ്ങൾ കാരണം തൊഴിലാളികൾക്ക് പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാകും. ഇത് ശേഷിക്കുന്ന ജോലികളെ ബാധിക്കാൻ സാധ്യതയുണ്ട്.</p>
<h3>ഉദ്ഘാടനം എന്ന്?</h3>
<p>നേരത്തെ ജൂൺ മാസത്തോടെ പണികൾ പൂർത്തിയാക്കാനാണ് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ലക്ഷ്യമിട്ടിരുന്നതെങ്കിലും അത് സെപ്റ്റംബർ അവസാനത്തേക്ക് മാറ്റി വച്ചതായാണ് വിവരം. ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസത്തോടെ കമ്മീഷണർ ഓഫ് മെട്രോ റെയിൽ സേഫ്റ്റിയുടെ പരിശോധന പൂർത്തിയാക്കി ഈ സ്റ്റേഷനുകൾ യാത്രക്കാർക്കായി തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.</p>
<p>അഞ്ച് വർഷം മുമ്പാണ് ഈ പാതയുടെ നിർമ്മാണം ആരംഭിച്ചത്. ആദ്യം 2025 ഡിസംബറോടെ പൂനമല്ലി – പോരൂർ പാത തുറക്കാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് കണക്റ്റിവിറ്റി ഉറപ്പാക്കാൻ വടപളനി വരെ നീട്ടുകയും ലക്ഷ്യം 2026 ഫെബ്രുവരിയിലേക്കും പിന്നീട് ജൂണിലേക്കും മാറ്റുകയായിരുന്നു. നിലവിൽ മാസങ്ങളായി ട്രയൽ റൺ നടക്കുന്നുണ്ടെങ്കിലും പാതയുടെ ഉദ്ഘാടനം നീണ്ടുപോകുന്നത് വലിയ നിരാശയാണ് സമ്മാനിക്കുന്നത്.</p>
<p>ചെന്നൈ മെട്രോ ഫേസ് 2-ന്റെ ഭാഗമായ കോറിഡോർ 4-ൽ ഉൾപ്പെടുന്ന പൂനമല്ലി ബൈപാസ് മുതൽ വടപളനി വരെയുള്ള 14.6 കിലോമീറ്റർ പാതയാണ് ഉദ്ഘാടനത്തിനായി കാത്തുകിടക്കുന്നത്. നിലവിൽ പൂനമല്ലിയിൽ നിന്ന് വടപളനിയിലേക്ക് റോഡ് മാർഗ്ഗം യാത്ര ചെയ്യാൻ 60 മുതൽ 90 മിനിറ്റ് വരെ വേണമെങ്കിൽ, ഈ പാത തുറന്നാൽ ഇത് 22 മുതൽ 25 മിനിറ്റായി കുറയും. എന്നാൽ, കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റിയുടെ അന്തിമ പരിശോധനകൾ പൂർത്തിയാക്കി മാസങ്ങൾ പിന്നിട്ടിട്ടും ഉദ്ഘാടന തീയതി നിശ്ചയിച്ചിട്ടില്ല.</p>
<h3>English Summary:</h3>
<p>Although the Poonamallee Bypass–Vadapalani section of Chennai Metro Phase II has received the required safety clearance, six stations—Alapakkam, Karambakkam, Valasaravakkam, Alwarthirunagar, Saligramam Warehouse and Saligramam—remain under construction and will not be ready for the initial launch.</p>
]]></content:encoded>
				</item>
							<item>
					<title>PM Modi: മന്ത്രാലയങ്ങളിൽ &#8216;ടീം വർക്ക്&#8217; വേണം, സൈബർ സുരക്ഷ ഉറപ്പാക്കണം; കേന്ദ്ര സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം</title>
					<link>https://www.malayalamtv9.com/india/pm-narendra-modi-chairs-second-high-level-meeting-with-secretaries-of-government-of-india-details-in-malayalam-2219562.html</link>
					<pubDate>Wed, 29 Jul 2026 06:43:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/pm-narendra-modi-chairs-second-high-level-meeting-with-secretaries-of-government-of-india-details-in-malayalam-2219562.html</guid>
					<description><![CDATA[<p>PM Modi Chairs High-Level Meeting with Government Secretaries: കേന്ദ്ര ഗവൺമെന്റ് സെക്രട്ടറിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം ചേർന്നു. ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ധനകാര്യം-സാമ്പത്തികം, വാണിജ്യം-വ്യവസായം, സാങ്കേതികവിദ്യ എന്നീ മേഖലകൾ കൈകാര്യം ചെയ്യുന്ന മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഭാവി കർമ്മപദ്ധതികൾ അദ്ദേഹം വിലയിരുത്തി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Narendra-Modi-2.jpg" class="attachment-large size-large wp-post-image" alt="Narendra Modi" /></figure><p><strong>ന്യൂഡൽഹി:</strong> കേന്ദ്ര ഗവൺമെന്റ് സെക്രട്ടറിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം ചേർന്നു. ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ധനകാര്യം-സാമ്പത്തികം, വാണിജ്യം-വ്യവസായം, സാങ്കേതികവിദ്യ എന്നീ മേഖലകൾ കൈകാര്യം ചെയ്യുന്ന മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഭാവി കർമ്മപദ്ധതികൾ അദ്ദേഹം വിലയിരുത്തി. 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്കുള്ള പുരോഗതി വേഗത്തിലാക്കുന്നതിലാണ് യോഗം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും ഇടയിൽ ശക്തമായ ടീം വർക്ക് വേണമെന്ന് മോദി നിര്‍ദ്ദേശിച്ചു. ഉദ്യോഗസ്ഥർ ഒരു പൊതുവായ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>വകുപ്പുകള്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കണം. വേര്‍തിരിവുകള്‍ അവസാനിപ്പിച്ച് യോജിച്ച് മുന്നോട്ടുപോകണം. ഭരണത്തിന്റെ കേന്ദ്രബിന്ദു ഇന്ത്യയിലെ ജനങ്ങളായിരിക്കണം. ഓരോ തീരുമാനവും നയവും സാധാരണക്കാരന്റെ താല്പര്യങ്ങളെയും ആഗ്രഹങ്ങളെയും മുൻനിർത്തിയായിരിക്കണമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.</p>
<p>മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവയുടെ പുരോഗതി, മുൻഗണനകൾ, നടത്തിപ്പിലെ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് സെക്രട്ടറിമാർ യോഗത്തിൽ വിശദമായ ചർച്ചകൾ നടത്തി. കാബിനറ്റ് സെക്രട്ടറി, വിവിധ പ്രമുഖ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും സെക്രട്ടറിമാർ, പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.</p>
<h3>മോദിയുടെ ട്വീറ്റ്:</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">In today’s meeting with Secretaries to the Government of India, we discussed key aspects relating to sectors like Finance and Economy, Commerce and Industry as well as Technology. Highlighted ways to enhance citizen-centric governance, boost infrastructure and develop indigenous…</p>
<p>— Narendra Modi (@narendramodi) <a href="https://x.com/narendramodi/status/2082124869127598402?ref_src=twsrc%5Etfw">July 28, 2026</a></p></blockquote>
<p><script async src="https://platform.x.com/widgets.js" charset="utf-8"></script></p>
<p>രാജ്യം അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ നിക്ഷേപങ്ങൾ നടത്തുന്നുണ്ടെങ്കിലും, തദ്ദേശീയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് തുല്യ മുൻഗണന നൽകണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നിർണായക മേഖലകളിൽ സാങ്കേതിക സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെയും ആഭ്യന്തര ശേഷി വർധിപ്പിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചും മോദി സംസാരിച്ചു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/pm-narendra-modi-facebook-video-removied-immediate-action-from-it-ministry-summons-meta-2219471.html">പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം; മെറ്റയെ വിളിപ്പിച്ച് ഐടി മന്ത്രാലയം</a></strong></p>
<h3>സ്വയംപര്യാപ്തത കൈവരിക്കണം</h3>
<p>ഊർജ്ജ സുരക്ഷ എന്നത് ദേശീയ സുരക്ഷ, സാമ്പത്തിക സ്ഥിരത, പൗരന്മാരുടെ ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. നവീകരണം, വൈവിധ്യവൽക്കരണം തുടങ്ങിയവയിലൂടെ ഊർജ്ജ മേഖലയിൽ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.</p>
<p>പരിഷ്കാരങ്ങൾ എന്നത് കേവലം ആകർഷകമായ ഒരു പദം മാത്രമല്ല. തടസ്സമില്ലാത്ത ഭരണത്തിന് നിരന്തരമായ ഒരു ആവശ്യകതയാണ്‌. ഇതിനായി നടപടിക്രമങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടതിന്റെയും, തൊഴിൽ സംസ്കാരം മെച്ചപ്പെടുത്തേണ്ടതിന്റെയും, സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം സെക്രട്ടറിമാരെ ഓര്‍മ്മിപ്പിച്ചു.</p>
<h3>സൈബർ സുരക്ഷ</h3>
<p>സാങ്കേതികവിദ്യയുടെ വർധിച്ചുവരുന്ന ഉപയോഗത്തോടൊപ്പം ഡിജിറ്റൽ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിന് സൈബർ സുരക്ഷയിൽ ശക്തമായ ശ്രദ്ധ നൽകണം. ഉയർന്നുവരുന്ന സൈബർ ഭീഷണികൾക്കെതിരെ നിരന്തരമായ ജാഗ്രത വേണം. സൈബർ സുരക്ഷാ മേഖലയിൽ നൂതന ആശയക്കാരുടെയും സംരംഭകരുടെയും പങ്കാളിത്തം പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.</p>
<p>രാജ്യം പ്രധാന സംരംഭങ്ങൾ നടപ്പിലാക്കുന്ന തന്ത്രപ്രധാനമായ മേഖലകളിൽ മുൻകൈയെടുത്തുള്ള കൃത്യമായ വിനിമയം ഉണ്ടാകണം. ഇത്തരം പ്രവൃത്തികൾക്കെതിരെയുണ്ടാകുന്ന വ്യാജപ്രചാരണങ്ങളെയും അടിസ്ഥാനരഹിതമായ ഭയങ്ങളെയും ചെറുക്കാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.</p>
<h3>പുതിയ അക്കാദമിക് കോഴ്‌സുകള്‍</h3>
<p>തൊഴിൽ ശക്തിയെ സജ്ജമാക്കുന്നതിന് വ്യവസായ മേഖലയുമായി സഹകരിച്ച് പുതിയ അക്കാദമിക് കോഴ്സുകൾ ആസൂത്രണം ചെയ്യണം. ഒരു ഗവൺമെന്റ് എപ്പോഴും ഊർജ്ജസ്വലവും, ചടുലവും, ഭാവിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായിരിക്കണം. പുതിയ വെല്ലുവിളികളോടും അവസരങ്ങളോടും വേഗത്തിലും നൂതനാശയങ്ങളോടെയും നിരന്തരം പ്രതികരിക്കാൻ തയ്യാറാവണമെന്നും യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓര്‍മ്മിപ്പിച്ചു.</p>
<h3>English Summary</h3>
<p>Prime Minister Narendra Modi chaired a high-level review meeting with top central government secretaries. He urged officers to improve teamwork and break operational silos across various departments. He stressed the importance of citizen-centric policies, energy security, and indigenous technology. He also called for stronger cybersecurity measures and industry-aligned education for youth.</p>
]]></content:encoded>
				</item>
							<item>
					<title>&#8216;അമ്മായിയമ്മ ദോശയുണ്ടാക്കാൻ പറഞ്ഞൂ എന്നത് ക്രൂരതയായി കണക്കാക്കാമോ?&#8217;; യുവതിയുടെ പരാതിയിൽ കർണാടക ഹൈക്കോടതി</title>
					<link>https://www.malayalamtv9.com/india/karnataka-hc-questions-wifes-harassment-claims-over-being-asked-to-cook-by-mother-in-law-2219499.html</link>
					<pubDate>Tue, 28 Jul 2026 18:35:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/karnataka-hc-questions-wifes-harassment-claims-over-being-asked-to-cook-by-mother-in-law-2219499.html</guid>
					<description><![CDATA[<p>When Making Dosa Becomes a Legal Battle: Karnataka High Court Questions Harassment Plea: ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 85 പ്രകാരം താൻ ഗർഹിക പീഡനം നേരിട്ടു എന്ന വാദമായിരുന്നു യുവതി കോടതിയിൽ ഉന്നയിച്ചത്. ഇതിനെ സാധുകരിക്കാനായി യുവതി ഉന്നയിച്ച ആരോപണങ്ങളിലാണ് കോടതി സംശയം പ്രകടിപ്പിച്ചത്. ഭർത്താവിന് ദോശയും റാഗി മുദ്ദെയും ഉണ്ടാക്കി കൊടുക്കാൻ ആമ്മായിയമ്മ തന്നെ നിർബ്ബന്ധിച്ചു എന്നതായിരുന്നു യുവതി ഉന്നയിച്ച പ്രധാന പാരാതികളിൽ ഒന്ന്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Court.jpg" class="attachment-large size-large wp-post-image" alt="Court" /></figure><p>ഭർത്താവിനും ഭർതൃവീട്ടുകാർക്കും എതിരെ ഒരു യുവതി നൽകിയ ഗാർഹിക പീഡന പരാതിയിലെ വാദങ്ങളെ ചോദ്യം ചെയ്ത് കർണാടക ഹൈക്കോടതി. കേസിൽ യുവതി നിരത്തിയ വാദങ്ങളും തെളിവുകളും വിശദമായി പരിശോധിച്ച കോടതി അരോപണങ്ങളിൽ പറയുന്ന കാര്യങ്ങൾ ഗാർഹിക പീഡനമായി കണക്കാക്കാനാകില്ല എന്നും, ആവശ്യമെങ്കിൽ വിവാഹ മോചനം നേടാനുള്ള കാരണങ്ങളായി ഇവ ഉന്നായിക്കാമെന്നും വ്യക്തമാക്കി. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. താരതമ്യേന നിസാരമായ കുടുംബ പ്രശ്നങ്ങളെ ക്രിമിനൽ കുറ്റമായ ഗാർഹിക പീഡനമായി ചിത്രീകരിച്ചതിൽ കോടതി യുവതിയെ ശാസിക്കുകയും ചെയ്തു.</p>
<p>ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 85 പ്രകാരം താൻ ഗർഹിക പീഡനം നേരിട്ടു എന്ന വാദമായിരുന്നു യുവതി കോടതിയിൽ ഉന്നയിച്ചത്. ഇതിനെ സാധുകരിക്കാനായി യുവതി ഉന്നയിച്ച ആരോപണങ്ങളിലാണ് കോടതി സംശയം പ്രകടിപ്പിച്ചത്. ഭർത്താവിന് ദോശയും റാഗി മുദ്ദെയും ഉണ്ടാക്കി കൊടുക്കാൻ ആമ്മായിയമ്മ തന്നെ നിർബ്ബന്ധിച്ചു എന്നതായിരുന്നു യുവതി ഉന്നയിച്ച പ്രധാന പാരാതികളിൽ ഒന്ന്. ഭർത്താവ് ഭക്ഷണം കഴിച്ചതിന് ശേഷം മാത്രമേ തന്നെ ഭക്ഷണം കഴിക്കാൻ അനുവദിച്ചിരുന്നൊള്ളു. ഭർതൃവീട്ടിൽ തനിക്ക് പോഷക ആഹാരങ്ങൾ ലഭിച്ചില്ല. ഭർത്താവിൻ്റെയും ഭർതൃവീട്ടുകാരുടെയും മോശം പെരുമാറ്റം കാരണം തനിക്ക് മുടി കൊഴിച്ചിൽ ഉണ്ടായി എന്നിവയാണ് യുവതി കോടതി ഉന്നയിച്ച പരാതികൾ.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/pm-narendra-modi-facebook-video-removied-immediate-action-from-it-ministry-summons-meta-2219471.html">പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം; മെറ്റയെ വിളിപ്പിച്ച് ഐടി മന്ത്രാലയം</a></strong></p>
<p>എന്നാൽ ദോശയും റാഗി മുദ്ദെയും ഉണ്ടാക്കാൻ ആവശ്യപ്പെട്ടതും, മുടി കൊഴിച്ചിലും, പോഷകാഹാരം ലഭിച്ചില്ല എന്നതും സ്ത്രീധന പീഡനമോ ഗാർഹിക പീഡനോ ആയി കണക്കാക്കാനാകു\മോ എന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന ചോദിച്ചു. ഭർത്താവിനായി റാഗി മുദ്ദെ ഉണ്ടാക്കാൻ അമ്മായിയമ്മ പറയുന്നത് തെറ്റാണോ എന്നും മുടി കൊഴിച്ചിൽ ഗാർഹിക പീഡനത്തിൻ്റെ പരിധിയിൽ വരുമോ എന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു. ഭർത്താവ് തൻ്റെ ഷാംപൂ മാാറ്റാൻ നിർബ്ബന്ധിച്ചു എന്നും യുവതി പരാതിയായി പറഞ്ഞിരുന്നു. കുടുംബത്തിലെ ഇത്തരം ചെറിയ പ്രശ്നങ്ങൾ ഗാർഹിക പീഡനമായി കണക്കാക്കാനാകില്ല എന്ന് കോടതി വ്യക്തമാക്കി.</p>
<p>യുവതി ഉന്നയിച്ച ആരോപണങ്ങൾ ആവശ്യമെങ്കിൽ വിവാഹ മോചനം നേടാനുള്ള കാരണങ്ങളായി ഉന്നയിക്കാം എന്നാൽ ഗാർഹിക പീഡനമായോ ക്രിമിനൽ കുറ്റാമായോ കണക്കാക്കാനാകില്ല. വ്യക്തി വൈരാഗ്യം തീർക്കാനായി ഉപയോഗിക്കേണ്ടതല്ല ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട വകുപ്പുകൾ ഏതെങ്കിലും തരത്തിലുള്ള ഗുരുതരമായ പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ടെങ്കിൽ അത് തുറന്നുപറയാമെന്നും കോടതി വ്യക്തമാക്കി. തങ്ങൾക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ഭർതൃ മാതാവും മറ്റു ബന്ധുക്കളും നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.</p>
<p><strong>English Summary</strong></p>
<p>The Karnataka High Court criticized a woman for filing a domestic cruelty case under Section 498A over trivial family issues. Her allegations included being asked to make dosas, eat after her husband, and change her shampoo. The judge stated such minor skirmishes might be grounds for divorce, but not criminal offenses.</p>
]]></content:encoded>
				</item>
							<item>
					<title>പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം; മെറ്റയെ വിളിപ്പിച്ച് ഐടി മന്ത്രാലയം</title>
					<link>https://www.malayalamtv9.com/india/pm-narendra-modi-facebook-video-removied-immediate-action-from-it-ministry-summons-meta-2219471.html</link>
					<pubDate>Tue, 28 Jul 2026 16:13:00 +0530</pubDate>
					<dc:creator><![CDATA[Jenish Thomas]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/pm-narendra-modi-facebook-video-removied-immediate-action-from-it-ministry-summons-meta-2219471.html</guid>
					<description><![CDATA[<p>PM Narendra Modi Video Removed In Social Media : സാങ്കേതിക തകരാറിനെ തുടർന്നാണ് വീഡിയോ ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്യപ്പെട്ടതെന്നാണ് മെറ്റയുടെ വക്താവ് വിശദീകരണം നൽകുന്നത്. പിഴവ് മനസ്സിലായി ഉടൻ തന്നെ ഫേസ്ബുക്കിൽ വീഡിയോ പുനഃസ്ഥാപിച്ചതായി മെറ്റയുടെ വക്താവ് അറിയിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/PM-Narendra-Modi-Instagram-Video-1.jpg" class="attachment-large size-large wp-post-image" alt="Pm Narendra Modi Instagram Video" /></figure><p><strong>ന്യൂ ഡൽഹി</strong> : ചോദ്യപേപ്പർ ചോർച്ചയിൽ യുവാക്കളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്തിൽ ഫേസ്ബുക്കിൻ്റെ മാതൃ കമ്പനിയായ മെറ്റയെ വിളിപ്പിച്ച് ഇലക്ട്രോളിക്സ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി മന്ത്രാലയം. മെറ്റയുടെ പബ്ലിക് പോളിസി ആഗോള തലവനെയാണ് ഐടി മന്ത്രാലയം വിളിപ്പിച്ചിരിക്കുന്നത്. ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർഥികളുടെ സമരം നടക്കുന്ന വേളയിൽ ജൂലൈ 23നായിരുന്നു പ്രധാനമന്ത്രി രാജ്യത്തെ യുവാക്കളെ അഭിസംഭബോധന ചെയ്തുകൊണ്ട് വീഡിയോ പങ്കുവെച്ചത്. ചോദ്യപേപ്പർ ചോർച്ചയിൽ എല്ലവിധം നടപടികൾ സ്വീകരിക്കുമെന്നായിരുന്നു പ്രധാനമന്ത്രി വീഡിയോയിലൂടെ ഉറപ്പ് നൽകിയിരുന്നത്. 24 മണിക്കൂറുകൾ കൊണ്ട് വീഡിയോ ഇൻസ്റ്റഗ്രാമിൽ 300 മില്യൺ അധികം പേർ കാണുകയും ചെയ്തിരുന്നു.</p>
<p>അതേസമയം സാങ്കേതികപരമായ പിഴവ് മൂലമാണ് പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്യപ്പെട്ടത് എന്നാണ് മെറ്റയുടെ വക്താവ് അറിയിക്കുന്നത്. സംഭവം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മെറ്റ ഉടൻ തന്നെ വീഡിയോ പുനഃസ്ഥാപിക്കുകയും ചെയ്തു. സംഭവത്തിൽ സോഷ്യൽ മീഡിയ കമ്പനി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. മെറ്റയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഐടി മന്ത്രാലയം നടിപകൾക്കായി ഒരുങ്ങിയത്. മെറ്റയുടെയും ഇൻസ്റ്റഗ്രാമിൻ്റെ ആഗോള പോളിസ് തലവന്‍മാരെയാണ് മന്ത്രാലയം വിളിപ്പിക്കുന്നത്.</p>
<p><strong>ALSO READ : <a href="https://www.malayalamtv9.com/india/india-and-us-to-expand-civil-nuclear-cooperation-says-us-official-2219319.html">India-US Relation: ഇന്ത്യയും അമേരിക്കയും സിവില്‍ ആണവ സഹകരണം വികസിപ്പിക്കും; യുഎസ് ഉദ്യോഗസ്ഥന്‍</a></strong></p>
<h3>വീഡിയോയിൽ പ്രധാനമന്ത്രി പങ്കുവെച്ചത്</h3>
<p>ജൂലൈ 23ന് അർധരാത്രിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്തത്. പതിവ് ശൈലി ഉപേക്ഷിച്ച് സെൽഫി വീഡിയോയിലൂടെയായിരുന്നു പ്രധാനമന്ത്രി വീഡിയോ പങ്കുവെച്ചത്. ചോദ്യപേപ്പർ ചോർച്ചയിൽ കർശനമായ നടപടികൾ സർക്കാർ സ്വീകരിക്കുകയും കഠിനമായ നിയമനടപടികളെടുക്കാൻ ക്യാബനിൽ തീരുമാനമെടുക്കുകയും ചെയ്യുമെന്നായിരുന്നു വീഡിയോയിൽ പ്രധാനമന്ത്രി ഉറപ്പ് നൽകിയത്. ചോദ്യപേപ്പർ ചോർച്ചയിൽ കടുത്ത ശിക്ഷ നടപടികൾക്കായി പുതിയ നിയമം കൊണ്ടുവരും കേസുകൾ പരിഗണിക്കുന്നതിനായി പ്രത്യേക ഫാസ്റ്റ്ട്രാക്ക് കോടതി സജ്ജമാക്കുകയും ചെയ്യുമെന്നും നരേന്ദ്ര മോദി വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.</p>
<p>കൂടാതെ ചോദ്യപേപ്പർ ചോർച്ച പുറത്ത് അറിഞ്ഞയുടൻ തന്നെ എല്ലാ നിയമനടപടികൾ സ്വീകരിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ട് രണ്ടാമത്തെ പുനഃപരീക്ഷ യാതൊരു വീഴ്ചയും സംഭവിക്കാതെ സംഘടിപ്പിച്ചയെന്നും പ്രധാനമന്ത്രി വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. യുവാക്കളുടെ ഭാവിയെക്കാളും ക്ഷേമത്തെക്കാളും മറ്റൊന്നും പ്രാധാന്യമായി സർക്കാർ കാണുന്നില്ലെന്നും പ്രധാന നരേന്ദ്ര മോദി അറിയിച്ചു. 300 മില്യൺ അധികം പേർ കണ്ട വീഡിയോ ഇന്ന് ചൊവ്വാഴ്ച രാവിലെയാണ് ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായത്.</p>
]]></content:encoded>
				</item>
							<item>
					<title>Assam Floods : പ്രളയത്തിൽ വിറച്ച് ആസാം, 631 ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ</title>
					<link>https://www.malayalamtv9.com/india/assam-floods-death-toll-rises-631-villages-submerged-in-heavy-rain-2219370.html</link>
					<pubDate>Tue, 28 Jul 2026 10:52:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/assam-floods-death-toll-rises-631-villages-submerged-in-heavy-rain-2219370.html</guid>
					<description><![CDATA[<p>Assam Flood : ശക്തമായ മഴയിലും പ്രളയത്തിലും വിറങ്ങലിച്ച് നിൽക്കുകയാണ് ആസം. പ്രളയത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 68 ആയി ഉയർന്നു. ശിവസാഗർ, ഗോലഘട്ട്, ചരൈദിയോ, ജോർഹട്ട്, നാഗോൺ, കാംരൂപ് എന്നീ ജില്ലകളെയാണ് പ്രളയം പ്രധാനമായും ബാധിച്ചിരിക്കുന്നത്. അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം, ജൂലൈ 27 ന് രാത്രി 8 മണി വരെ 21 റവന്യൂ സർക്കിളുകളിലായി 631 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Assam-flood.jpg" class="attachment-large size-large wp-post-image" alt="Assam Flood" /></figure><p><strong>ഗുവാഹത്തി:</strong> ശക്തമായ മഴയിലും പ്രളയത്തിലും വിറങ്ങലിച്ച് നിൽക്കുകയാണ് ആസാം. പ്രളയത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 68 ആയി ഉയർന്നു. ശിവസാഗർ, ഗോലഘട്ട്, ചരൈദിയോ, ജോർഹട്ട്, നാഗോൺ, കാംരൂപ് എന്നീ ജില്ലകളെയാണ് പ്രളയം പ്രധാനമായും ബാധിച്ചിരിക്കുന്നത്. അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം, ജൂലൈ 27 ന് രാത്രി 8 മണി വരെ 21 റവന്യൂ സർക്കിളുകളിലായി 631 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്. ഏകദേശം നാലര ലക്ഷത്തോളം പേരെ പ്രളയം നേരിട്ട് ബധിച്ചിട്ടുണ്ട്.</p>
<p>വെള്ളപ്പൊക്കം കാർഷിക മേഖലയ്ക്ക് വലിയ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. ഏകദേശം 37,139.52 ഹെക്ടർ കൃഷിഭൂമി പ്രളയത്തിൽ മുങ്ങി എന്നാണ് റിപ്പോർട്ടുകൾ. കന്നുകാലി മേഖലയെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. കാൽ ലക്ഷത്തിലധികം കന്നുകാലികൾ ഒലിച്ചുപോയതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പ്രളയ ബാധിതരെ സഹായിക്കുന്നതിനായി അസം സർക്കാർ 184 ദുരിതാശ്വാസ ക്യാമ്പുകളും വിതരണ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും, ഭിന്നശേഷിക്കാരും ഉൾപ്പെടെ ആകെ 28,695 പേർ നിലവിൽ ഈ ക്യാമ്പുകളിൽ കഴിയുന്നുണ്ട് എന്നാണ് കണക്കുകൾ.</p>
<h3>Also Read : <a href="https://www.malayalamtv9.com/photo-gallery/mumbai-water-supply-to-be-disrupted-for-20-hours-from-july-28-to-29-residents-asked-to-prepare-2219358.html">മുംബൈയില്‍ വെള്ളം കിട്ടില്ല; 20 മണിക്കൂര്‍ ജലവിതരണം തടസപ്പെടും</a></h3>
<p>വെള്ളപ്പൊക്കത്തില് ഒറ്റപ്പെട്ടുപോയി കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായി സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (SDRF), നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (NDRF), പ്രാദേശിക ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ 67 ബോട്ടുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്.</p>
<p>പ്രളയ ബാധിത ജില്ലകളിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ജോർഹട്ട്, ശിവസാഗർ, ചരൈദിയോ എന്നിവിടങ്ങളിലെ പല റോഡുകളും വെള്ളത്തിനടിയിലാവുകയോ ഒലിച്ചുപോവുകയോ ചെയ്തതായി അധികൃതർ അറിയിച്ചു. വീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. 171 വീടുകൾ പൂർണ്ണമായും തകരുകയും 4,667 വീടുകൾക്ക് ഭാഗികമായി തകരുകയും ചെയ്തു. ശിവസാഗറിലെയും ജോർഹട്ടിലെയും നിരവധി പ്രൈമറി സ്കൂളുകളും വെള്ളത്തിനടിയിലാവുകയോ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്.</p>
<p>കാമരൂപ് മെട്രോപൊളിറ്റൻ മേഖലയിലെ ദിസ്പൂർ റവന്യൂ സർക്കിളിന് കീഴിലുള്ള ചന്ദ്മാരിയിൽ നഗരപ്രദേശങ്ങളിൽ വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്; എന്നാൽ ബാധിക്കപ്പെട്ട പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല.ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച ജില്ലകളായ ശിവസാഗറിലും ഗോലഘട്ടിലും അരി, പരിപ്പ്, ഉപ്പ് എന്നിവയുൾപ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്തുവരികയാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.</p>
<h3>Englism Summary</h3>
<p>Assam is reeling under the impact of heavy rains and floods. The death toll from the floods has risen to 68. The districts primarily affected are Sivasagar, Golaghat, Charaideo, Jorhat, Nagaon, and Kamrup. According to data from the Assam State Disaster Management Authority, 631 villages across 21 revenue circles were submerged as of 8 PM on July 27.</p>
]]></content:encoded>
				</item>
							<item>
					<title>Mumbai Water Supply: മുംബൈയില്‍ വെള്ളം കിട്ടില്ല; 20 മണിക്കൂര്‍ ജലവിതരണം തടസപ്പെടും</title>
					<link>https://www.malayalamtv9.com/photo-gallery/mumbai-water-supply-to-be-disrupted-for-20-hours-from-july-28-to-29-residents-asked-to-prepare-2219358.html</link>
					<pubDate>Tue, 28 Jul 2026 09:37:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/mumbai-water-supply-to-be-disrupted-for-20-hours-from-july-28-to-29-residents-asked-to-prepare-2219358.html</guid>
					<description><![CDATA[<p>Mumbai Water Crisis Update: 15% Supply Cut Due to Pumping Station Upgrade: പത്ത് പഴയ ഹൈടെന്‍ഷന്‍ കണ്‍ട്രോള്‍ പാനലുകള്‍ മാറ്റിസ്ഥാപിക്കുന്ന ജോലികള്‍ ഉള്‍പ്പെടെ നടക്കും. ആദ്യ ഘട്ടത്തില്‍ പത്ത് ഹൈടെന്‍ഷന്‍ കണ്‍ട്രോള്‍ പാനലുകളില്‍ നാലെണ്ണം മാറ്റിസ്ഥാപിക്കും. ഇത് പൂര്‍ത്തിയാക്കുന്നതിനായി ഏകദേശം 20 മണിക്കൂര്‍ സമയം വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Mumbai-to-Face-20-Hour-Water-Supply-Disruption-2-1.jpg" class="attachment-large size-large wp-post-image" alt="Mumbai To Face 20 Hour Water Supply Disruption (2)" /></figure><p>
		<style type="text/css">
			#gallery-3 {
				margin: auto;
			}
			#gallery-3 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-3 img {
				border: 2px solid #cfcfcf;
			}
			#gallery-3 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-3' class='gallery galleryid-2219358 gallery-columns-3 gallery-size-full'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Mumbai-to-Face-20-Hour-Water-Supply-Disruption-4.jpg" class="attachment-full size-full" alt="Mumbai To Face 20 Hour Water Supply Disruption (4)" aria-describedby="gallery-3-2219360" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Mumbai-to-Face-20-Hour-Water-Supply-Disruption-4.jpg 1280w, https://images.malayalamtv9.com/uploads/2026/07/Mumbai-to-Face-20-Hour-Water-Supply-Disruption-4-300x169.jpg 300w, https://images.malayalamtv9.com/uploads/2026/07/Mumbai-to-Face-20-Hour-Water-Supply-Disruption-4-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/07/Mumbai-to-Face-20-Hour-Water-Supply-Disruption-4-768x432.jpg 768w, https://images.malayalamtv9.com/uploads/2026/07/Mumbai-to-Face-20-Hour-Water-Supply-Disruption-4-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2219360'>
				മുംബൈയില്‍ ജലവിതരണം തടസപ്പെട്ടു. പഞ്ച്രാപൂര്‍ മുംബൈ 3 പമ്പിങ് സ്റ്റേഷനില്‍ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വൈദ്യുത ഉപകരണങ്ങള്‍ മാറ്റിസ്ഥാപിക്കുന്ന ജോലികള്‍ ചെയ്യുന്നതിനാലാണ് ജലവിതരണത്തില്‍ തടസം നേരിടുന്നത്. മുംബൈയിലെ പല ഭാഗങ്ങളിലും താമസക്കാര്‍ക്ക് ലഭിക്കുന്ന വെള്ളത്തിന്റെ അളവില്‍ 15 ശതമാനം കുറവ് ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. (Image Credit Source: PTI)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Mumbai-to-Face-20-Hour-Water-Supply-Disruption-3.jpg" class="attachment-full size-full" alt="Mumbai To Face 20 Hour Water Supply Disruption (3)" aria-describedby="gallery-3-2219361" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Mumbai-to-Face-20-Hour-Water-Supply-Disruption-3.jpg 1280w, https://images.malayalamtv9.com/uploads/2026/07/Mumbai-to-Face-20-Hour-Water-Supply-Disruption-3-300x169.jpg 300w, https://images.malayalamtv9.com/uploads/2026/07/Mumbai-to-Face-20-Hour-Water-Supply-Disruption-3-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/07/Mumbai-to-Face-20-Hour-Water-Supply-Disruption-3-768x432.jpg 768w, https://images.malayalamtv9.com/uploads/2026/07/Mumbai-to-Face-20-Hour-Water-Supply-Disruption-3-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2219361'>
				പത്ത് പഴയ ഹൈടെന്‍ഷന്‍ കണ്‍ട്രോള്‍ പാനലുകള്‍ മാറ്റിസ്ഥാപിക്കുന്ന ജോലികള്‍ ഉള്‍പ്പെടെ നടക്കും. ആദ്യ ഘട്ടത്തില്‍ പത്ത് ഹൈടെന്‍ഷന്‍ കണ്‍ട്രോള്‍ പാനലുകളില്‍ നാലെണ്ണം മാറ്റിസ്ഥാപിക്കും. ഇത് പൂര്‍ത്തിയാക്കുന്നതിനായി ഏകദേശം 20 മണിക്കൂര്‍ സമയം വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. വെള്ളത്തിന്റെ അളവില്‍ കുറവ് വരാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Mumbai-to-Face-20-Hour-Water-Supply-Disruption-2.jpg" class="attachment-full size-full" alt="Mumbai To Face 20 Hour Water Supply Disruption (2)" aria-describedby="gallery-3-2219362" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Mumbai-to-Face-20-Hour-Water-Supply-Disruption-2.jpg 1280w, https://images.malayalamtv9.com/uploads/2026/07/Mumbai-to-Face-20-Hour-Water-Supply-Disruption-2-300x169.jpg 300w, https://images.malayalamtv9.com/uploads/2026/07/Mumbai-to-Face-20-Hour-Water-Supply-Disruption-2-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/07/Mumbai-to-Face-20-Hour-Water-Supply-Disruption-2-768x432.jpg 768w, https://images.malayalamtv9.com/uploads/2026/07/Mumbai-to-Face-20-Hour-Water-Supply-Disruption-2-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2219362'>
				ജൂലൈ 28 ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ ജൂലൈ 29 ബുധനാഴ്ച പുലര്‍ച്ചെ 5 മണി വരെയാണ് ജലവിതരണം തടസപ്പെടുക. ഏകദേശം 20 മണിക്കൂര്‍ ജലവിതരണം ഉണ്ടായിരിക്കില്ല. ജലവിതരണത്തില്‍ 15 ശതമാനം കുറവ് വരുന്നതിനാല്‍ ആവശ്യത്തിന് വെള്ളം തികയാത്ത സാഹചര്യവും മുംബൈയിലെ താമസക്കാരെ തേടിയെത്താന്‍ സാധ്യതയുണ്ട്. അമിതമായി വെള്ളം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. 


				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Mumbai-to-Face-20-Hour-Water-Supply-Disruption-1.jpg" class="attachment-full size-full" alt="Mumbai To Face 20 Hour Water Supply Disruption (1)" aria-describedby="gallery-3-2219363" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Mumbai-to-Face-20-Hour-Water-Supply-Disruption-1.jpg 1280w, https://images.malayalamtv9.com/uploads/2026/07/Mumbai-to-Face-20-Hour-Water-Supply-Disruption-1-300x169.jpg 300w, https://images.malayalamtv9.com/uploads/2026/07/Mumbai-to-Face-20-Hour-Water-Supply-Disruption-1-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/07/Mumbai-to-Face-20-Hour-Water-Supply-Disruption-1-768x432.jpg 768w, https://images.malayalamtv9.com/uploads/2026/07/Mumbai-to-Face-20-Hour-Water-Supply-Disruption-1-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2219363'>
				അറ്റക്കുറ്റപ്പണികള്‍ പൂര്‍ത്തിയായാല്‍ ജലവിതരണം സാധാരണ നിലയില്‍ പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഭാവിയില്‍ തടസമില്ലാത്തതും കാര്യക്ഷമവുമായ ജലവിതരണം ഉറപ്പാക്കുന്നതിനായാണ് അറ്റക്കുറ്റപ്പണികള്‍ നടത്തുന്നതെന്ന് ബിഎംസി അറിയിച്ചു. 20 മണിക്കൂറിനുള്ളില്‍ ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ബിഎംസി ലക്ഷ്യമിടുന്നത്. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Mumbai-to-Face-20-Hour-Water-Supply-Disruption.jpg" class="attachment-full size-full" alt="Mumbai To Face 20 Hour Water Supply Disruption" aria-describedby="gallery-3-2219364" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Mumbai-to-Face-20-Hour-Water-Supply-Disruption.jpg 1280w, https://images.malayalamtv9.com/uploads/2026/07/Mumbai-to-Face-20-Hour-Water-Supply-Disruption-300x169.jpg 300w, https://images.malayalamtv9.com/uploads/2026/07/Mumbai-to-Face-20-Hour-Water-Supply-Disruption-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/07/Mumbai-to-Face-20-Hour-Water-Supply-Disruption-768x432.jpg 768w, https://images.malayalamtv9.com/uploads/2026/07/Mumbai-to-Face-20-Hour-Water-Supply-Disruption-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2219364'>
				അതേസമയം, മുംബൈയിലെ ഏഴ് ജലസംഭരണികളിലെയും സംഭരണശേഷി തിങ്കളാഴ്ച 88.40 ശതമാനമായി ഉയര്‍ന്നിരുന്നു. ഇത് നഗരത്തിലെ ജലവിതരണം തടസമില്ലാതെ വരും ദിവസങ്ങളില്‍ തുടരുമെന്ന ഉറപ്പ് നല്‍കുന്നു. ബിഎംസി പുറത്തുവിട്ട കണക്കനുസരിച്ച് ഏഴ് ജലസംഭരണികളിലും തിങ്കളാഴ്ച 12,79,534 ലിറ്റര്‍ വെള്ളം ഉണ്ടായിരുന്നു. 


				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Chennai Metro: മെട്രോ യാത്രക്കാർ ഇനിയും കാത്തിരിക്കണം! കോയമ്പേട് &#8211; ആലന്തൂർ പാത വൈകും, കാരണമിത്&#8230;</title>
					<link>https://www.malayalamtv9.com/india/chennai-metro-phase-2-opening-pushed-to-2027-heres-why-koyambedu-alandur-line-is-delayed-2219307.html</link>
					<pubDate>Tue, 28 Jul 2026 06:58:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/chennai-metro-phase-2-opening-pushed-to-2027-heres-why-koyambedu-alandur-line-is-delayed-2219307.html</guid>
					<description><![CDATA[<p>Chennai Metro Koyambedu-Alandur Line Delayed: കൊയമ്പേട്–ആലന്തൂർ പാത പ്രവർത്തനക്ഷമമാകുന്നതോടെ നിലവിലുള്ള ചെന്നൈ മെട്രോ ഫേസ്-1 ശൃംഖലയുമായി കൊയമ്പേട്, വടപളനി, ആലന്തൂർ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് എളുപ്പത്തിൽ മാറിക്കയറാൻ സാധിക്കും. ഇതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുകയും ഗതാഗതക്കുരുക്കിന് ആശ്വാസമാകുകയും ചെയ്യും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/chennai-metro-46.jpg" class="attachment-large size-large wp-post-image" alt="Chennai Metro (46)" /></figure><p>ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ട പദ്ധതിയിലെ കോയമ്പേട് മുതൽ ആലന്തൂർ വരെയുള്ള പാതയുടെ നിർമാണം വൈകുന്നതിന്റെ കാരണം വ്യക്തമാക്കി അധികൃതർ. ഈ വർഷം ജൂണിൽ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും, നിർമ്മാണ പ്രവർത്തനങ്ങളിലുണ്ടായ കാലതാമസം കാരണം 2027 ആരംഭത്തോടെ മാത്രമേ പൊതുജനങ്ങൾക്ക് പാത തുറന്ന് കൊടുക്കാൻ സാധിക്കൂ എന്ന് അധികൃതർ അറിയിച്ചു. കോയമ്പേട് - ആലന്തൂർ, പൂനമല്ലി - വടപളനി പാതകൾ പൂർണ്ണമായി തുറക്കുന്നതോടെ യാത്രാക്കാർക്ക് കോയമ്പേട്, വടപളനി, ആലന്തൂർ സ്റ്റേഷനുകൾ വഴി ഒന്നാം ഘട്ടത്തിലെ ലൈനുകളിലേക്ക് എളുപ്പത്തിൽ ട്രെയിൻ മാറി യാത്ര ചെയ്യാൻ സാധിക്കും.</p>
<h3>നിർമാണം വൈകുന്നത് എന്തുകൊണ്ട്?</h3>
<p>തൊഴിലാളികളുടെ കുറവും അഴുക്കുചാൽ ലൈനുകൾ മാറ്റുന്നത് ഉൾപ്പെടെ രാത്രികാലങ്ങളിൽ മാത്രം ചെയ്യാൻ കഴിയുന്ന ജോലികളുമാണ് പാതയുടെ നിർമാണം വൈകുന്നതിന് പ്രധാന കാരണം. വയഡക്റ്റ് നിർമാണം അവസാനഘട്ടത്തിലെത്തിയതായും, ട്രാക്ക് വിരിക്കുന്ന ജോലികളും വൈദ്യുത സംവിധാനങ്ങളുടെ ഇൻസ്റ്റലേഷനും പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.</p>
<p>സിവിൽ നിർമാണ പ്രവർത്തനങ്ങൾ 2026 ഒക്ടോബറോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. തുടർന്ന് സിഗ്നലിംഗ് സംവിധാനം, പരീക്ഷണ ഓട്ടങ്ങൾ, സുരക്ഷാ പരിശോധനകൾ, ആവശ്യമായ അനുമതികൾ എന്നിവ പൂർത്തിയാക്കിയ ശേഷമാകും പൊതുജനങ്ങൾക്കായി സർവീസ് ആരംഭിക്കുക.</p>
<h3>അധികൃതർ പറയുന്നത്....</h3>
<p>'നിലവിൽ വയഡക്റ്റ് നിർമാണം പൂർത്തിയായി വരുന്നു. ഏകദേശം 16 കിലോമീറ്ററോളം ട്രാക്ക് ലൈൻ ചെയ്തു കഴിഞ്ഞു. ഒക്ടോബറുർ അവസാനത്തോടെ പ്രധാന നിർമാണ ജോലികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/delhi-metro-phase-4-and-phase-5a-expansion-new-interchanges-triple-hubs-and-route-details-2219299.html">ഡൽഹി മെട്രോയിൽ വരുന്നത് വലിയ മാറ്റങ്ങൾ; യാത്ര ഇനി കൂടുതൽ എളുപ്പമാകും</a></strong></p>
<p>സിവിൽ ജോലികൾ പൂർത്തിയായ ശേഷമേ സിഗ്നലിംഗ് സിസ്റ്റം, ട്രയൽ റൺ, റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ സുരക്ഷാ പരിശോധന എന്നിവ ആരംഭിക്കൂ. ഇതിനായി 2 മുതൽ 3 മാസം വരെ സമയമെടുത്തേക്കും' എന്ന് അധികൃതർ അറിയിച്ചു.</p>
<h3>പ്രയോജനം ആർക്ക്?</h3>
<p>കൊയമ്പേട്–ആലന്തൂർ പാത പ്രവർത്തനക്ഷമമാകുന്നതോടെ നിലവിലുള്ള ചെന്നൈ മെട്രോ ഫേസ്-1 ശൃംഖലയുമായി കൊയമ്പേട്, വടപളനി, ആലന്തൂർ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് എളുപ്പത്തിൽ മാറിക്കയറാൻ സാധിക്കും. ഇതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുകയും ഗതാഗതക്കുരുക്കിന് ആശ്വാസമാകുകയും ചെയ്യും.</p>
<h3>രണ്ട് പുതിയ മെട്രോ കോറിഡോറുകൾ</h3>
<p>രണ്ട് പുതിയ മെട്രോ പാതകൾ കൂടി നിർമിക്കാൻ ചെന്നൈ മെട്രോ റയിൽ ലിമിറ്റഡ് പദ്ധതിയിടുന്നു. ദക്ഷിണ ചെന്നൈയിലെ കിലമ്പാക്കം മുതൽ ചെങ്കൽപട്ട് വരെയും, വടക്കൻ ചെന്നൈയിലെ മാധവാരം മുതൽ വിംകോ നഗർ വരെയുമുള്ള പാതകളാണ് പുതിയതായി വികസിപ്പിക്കുന്നത്. പദ്ധതിയുടെ സാങ്കേതികവും സാമ്പത്തികവുമായ സാധ്യതകൾ പഠിച്ച് വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിനായി ചെന്നൈ മെട്രോ കൺസൾട്ടന്റുമാരിൽ നിന്ന് ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്.</p>
<p>രണ്ട് പാതകളിലും ആവശ്യത്തിന് റോഡ് വീതിയുള്ളതിനാൽ പൂർണ്ണമായും മേൽപ്പാലങ്ങളിലൂടെ നിർമാണം നടത്താനാണ് തീരുമാനം. വരും മാസങ്ങളിൽ തെയ്യാറാക്കുന്ന വിശദ റിപ്പോർട്ടിന് ശേഷമായിരിക്കും പദ്ധതിയുടെ ആകെ ചെലവും നിർമാണ തീയതികളും പ്രഖ്യാപിക്കുക. 2048-ഓടെ ഈ പാതകളിൽ വൻ യാത്രാത്തിരക്ക് അനുഭവപ്പെടുമെന്ന ഗതാഗത സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി.</p>
<h3>English Summary:</h3>
<p>The opening of Chennai Metro Rail Limited's  Koyambedu–Alandur stretch has been pushed to next year due to construction delays. The project, originally targeted for commissioning this year, has been affected by a shortage of workers, delays in track laying, and the time required to complete signalling, power supply, and other system installations.</p>
]]></content:encoded>
				</item>
							<item>
					<title>India-US Relation: ഇന്ത്യയും അമേരിക്കയും സിവില്‍ ആണവ സഹകരണം വികസിപ്പിക്കും; യുഎസ് ഉദ്യോഗസ്ഥന്‍</title>
					<link>https://www.malayalamtv9.com/india/india-and-us-to-expand-civil-nuclear-cooperation-says-us-official-2219319.html</link>
					<pubDate>Tue, 28 Jul 2026 06:54:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/india/india-and-us-to-expand-civil-nuclear-cooperation-says-us-official-2219319.html</guid>
					<description><![CDATA[<p>US Official Says India-US Civil Nuclear Cooperation to Be Expanded: ട്രംപ് ഭരണകൂടത്തിന് കീഴില്‍ ഇന്ത്യയുമായുള്ള യുഎസ് ബന്ധം, വീടുകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും അമേരിക്കയ്ക്കും ഇന്ത്യയ്ക്കും നിര്‍ണായകമായ വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു എന്ന് കപൂര്‍ പറഞ്ഞു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2025/08/Donald-Trump-and-Narendra-Modi.jpg" class="attachment-large size-large wp-post-image" alt="Donald Trump And Narendra Modi" /></figure><p><strong>ന്യൂഡല്‍ഹി:</strong> ഇന്ത്യയും യുഎസും തമ്മില്‍ പ്രതിരോധ, സിവില്‍ ആണവ സഹകരണം വികസിപ്പിക്കുമെന്ന് യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് പോള്‍ കപൂര്‍. ഹൂവര്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ ഇന്ത്യയെ കുറിച്ച് നടന്ന ഒരു ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസും ഇന്ത്യയിലെ മുന്‍ യുഎസ് അംബാസഡര്‍ ഡേവിഡ് സി മള്‍ഫോര്‍ഡും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇരുരാജ്യങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.</p>
<p>ട്രംപ് ഭരണകൂടത്തിന് കീഴില്‍ ഇന്ത്യയുമായുള്ള യുഎസ് ബന്ധം, വീടുകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും അമേരിക്കയ്ക്കും ഇന്ത്യയ്ക്കും നിര്‍ണായകമായ വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു എന്ന് കപൂര്‍ പറഞ്ഞു.</p>
<p>പ്രതിരോധ, സിവില്‍ ആണവ സഹകരണം ഞങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ വിശ്വസനീയമായ എഐയും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന മറ്റ് ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളും സ്വീകരിക്കുന്ന കാര്യവും പരിഗണിക്കുമെന്നും അദ്ദേഹം.</p>
<p>അതേസമയം, കര, കടല്‍, വ്യോമ, ബഹിരാകാശ, സൈബര്‍സ്‌പേസ് എന്നിവ ഉള്‍പ്പെടെ എല്ലാ മേഖലകളിലും പരസ്പരം പ്രവര്‍ത്തനക്ഷമത ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന പ്രതിരോധ പങ്കാളിത്തത്തിനുള്ള കരാറില്‍ ഇന്ത്യയും യുഎസും നേരത്തെ ഒപ്പുവെച്ചിരുന്നു.</p>
<h3>ഇന്ത്യയ്ക്ക് വലിയ നേട്ടം</h3>
<p>2002 മുതല്‍ അപ്പാച്ചെ, ചിനൂക്ക് ഹെലികോപ്റ്ററുകള്‍, സി-17, സി-130 ജെ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍, പി-8ഐ സമുദ്ര പട്രോള്‍ വിമാനങ്ങള്‍, എം777 ഹോവിറ്റ്‌സറുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി യുഎസ് പ്രതിരോധ ഉപകരണങ്ങള്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ സിവില്‍ ന്യൂക്ലിയര്‍ മേഖലയില്‍ പര്യവേഷണം നടത്താന്‍ അമേരിക്കന്‍ ആണവോര്‍ജ്ജ കമ്പനികള്‍ താത്പര്യപ്പെടുന്നതായും വിവരമുണ്ട്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/meet-the-key-members-of-indias-new-exam-paper-leak-prevention-task-force-2219069.html" target="_blank" rel="noopener">Task Force: പരീക്ഷകളില്‍ ഇനി ക്രമക്കേടുകളില്ല; ഇന്ത്യയുടെ ടാസ്‌ക് ഫോഴ്‌സിലുള്ളവര്‍ ഇവര്‍</a></strong></p>
<h3>ഇന്ത്യ-യുഎസ് വ്യാപാര കരാര്‍</h3>
<p>ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിന്മേലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇറക്കുമതി തീരുവ, കാര്‍ഷിക ഉത്പന്നങ്ങള്‍, ഊര്‍ജ്ജ ഇറക്കുമതി തുടങ്ങി പ്രധാന വിഷയങ്ങളില്‍ ഊന്നിയാണ് ചര്‍ച്ചകള്‍. ചര്‍ച്ചകള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാനും കരാറില്‍ എത്തിച്ചേരാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവുമായി ഇന്ത്യ നടത്തിയ നിരന്തര ചര്‍ച്ചകളുടെ ഫലമായി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ കുറഞ്ഞ നിരക്കിലെത്തിക്കാനും തീരുമാനമായിരുന്നു.</p>
<p>വ്യാപാര കരാറിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് കാര്‍ഷിക ഉത്പന്നങ്ങള്‍ കൂടുതലായി ഇറക്കുമതി ചെയ്യുമെന്നും പറയപ്പെടുന്നു. അമേരിക്കന്‍ ഫാം ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണികളിലേക്ക് എത്തുന്ന യുഎസിന്റെ ഗ്രാമീണ മേഖലകള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍.</p>
<p>ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് നേട്ടമാകുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലും അഭിപ്രായപ്പെടുന്നു. കരാര്‍ കര്‍ഷകര്‍ക്കും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും സംരംഭകര്‍ക്കും കഴിവുള്ള തൊഴിലാളികള്‍ക്കും നേട്ടമാകുമെന്നാണ് അദ്ദേഹം പറയുന്നത്.</p>
<h3>English Summary</h3>
<p>India and the United States are set to expand their civil nuclear cooperation, according to a US official. The move is expected to strengthen strategic ties and boost collaboration in the clean energy sector. The announcement comes amid growing bilateral engagement between the two countries.</p>
]]></content:encoded>
				</item>
							<item>
					<title>Delhi Metro: ഡൽഹി മെട്രോയിൽ വരുന്നത് വലിയ മാറ്റങ്ങൾ; യാത്ര ഇനി കൂടുതൽ എളുപ്പമാകും</title>
					<link>https://www.malayalamtv9.com/india/delhi-metro-phase-4-and-phase-5a-expansion-new-interchanges-triple-hubs-and-route-details-2219299.html</link>
					<pubDate>Mon, 27 Jul 2026 22:29:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/delhi-metro-phase-4-and-phase-5a-expansion-new-interchanges-triple-hubs-and-route-details-2219299.html</guid>
					<description><![CDATA[<p>Delhi Metro Phase 4 Expansion: ഡൽഹി മെട്രോയിൽ 15 പുതിയ ഇന്റർചേഞ്ച് സ്റ്റേഷനുകൾ വരുന്നു. ഇതിൽ അഞ്ചെണ്ണം  &#8216;ട്രിപ്പിൾ ഇന്റർചേഞ്ച്&#8217; ഹബ്ബുകളായിരിക്കും. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ നാലാം ഘട്ട, അഞ്ചാം ഘട്ട വികസന പദ്ധതികൾക്ക് കീഴിൽ എട്ട് പുതിയ കോറിഡോറുകള്‍ നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Delhi-Metro.jpg" class="attachment-large size-large wp-post-image" alt="Delhi Metro" /></figure><p><strong>ന്യൂഡൽഹി:</strong> ഡൽഹി മെട്രോയിൽ 15 പുതിയ ഇന്റർചേഞ്ച് സ്റ്റേഷനുകൾ വരുന്നു. ഇതിൽ അഞ്ചെണ്ണം  'ട്രിപ്പിൾ ഇന്റർചേഞ്ച്' ഹബ്ബുകളായിരിക്കും. ന്യൂഡൽഹി, ഇന്ദർലോക്, ലജ്പത് നഗർ, സെൻട്രൽ സെക്രട്ടറിയേറ്റ്, ആസാദ്പൂർ എന്നിവയാണ് പുതിയതായി നിർമ്മിക്കുന്ന ട്രിപ്പിൾ ഇന്റർചേഞ്ച് സ്റ്റേഷനുകൾ.  ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ നാലാം ഘട്ട, അഞ്ചാം ഘട്ട വികസന പദ്ധതികൾക്ക് കീഴിൽ എട്ട് പുതിയ കോറിഡോറുകള്‍ നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. നിലവിൽ നോയിഡ-ഗ്രേറ്റർ നോയിഡയിലെ അക്വാ ലൈൻ, ഗുഡ്ഗാവിലെ റാപ്പിഡ് മെട്രോ എന്നിവയുൾപ്പെടെ 31 ഇന്റർചേഞ്ച് സ്റ്റേഷനുകളാണ് ഡിഎംആർസിക്ക് കീഴിലുള്ളത്.</p>
<p>കാശ്മീരി ഗേറ്റ് മാത്രമാണ് നിലവിലുള്ള ഏക ട്രിപ്പിൾ ഇന്റർചേഞ്ച് സ്റ്റേഷൻ. പുതിയവയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ മൊത്തം ഇന്റർചേഞ്ച് സ്റ്റേഷനുകളുടെ എണ്ണം 46 ആയി ഉയരും. മജന്ത ലൈനിലാകും ഏറ്റവും കൂടുതൽ ഇന്റർചേഞ്ച് സ്റ്റേഷനുകൾ വരുന്നത് (22 എണ്ണം). ബ്ലൂ ലൈനിൽ 15-ഉം പിങ്ക് ലൈനിൽ 14-ഉം ഇന്റർചേഞ്ച് സ്റ്റേഷനുകൾ വീതമുണ്ടാകും.</p>
<p>ന്യൂഡൽഹി സ്റ്റേഷനിൽ നിലവിലുള്ള യെല്ലോ ലൈനും എയർപോർട്ട് എക്സ്പ്രസ് ലൈനും കൂടാതെ പുതിയ മജന്ത ലൈൻ കൂടിയെത്തും. റെഡ്, ഗ്രീൻ ലൈനുകൾ സംഗമിക്കുന്ന ഇന്ദർലോക് സ്റ്റേഷനും മജന്ത ലൈനുമായി ബന്ധിപ്പിക്കും.</p>
<p>വയലറ്റ്, പിങ്ക്, പുതിയ ഗോൾഡൻ ലൈനുകൾ സംഗമിക്കുന്ന പ്രധാന ജംഗ്ഷനായി ലജ്പത് നഗർ മാറും. ആസാദ്പൂർ സ്റ്റേഷൻ യെല്ലോ, പിങ്ക് ലൈനുകളെ മജന്ത ലൈനിന്റെ പുതിയ കോറിഡോറുമായി ബന്ധിപ്പിക്കും. യെല്ലോ, വയലറ്റ് ലൈനുകളെയും വരാനിരിക്കുന്ന മജന്ത ലൈൻ ഇടനാഴിയെയും ബന്ധിപ്പിക്കുന്ന മൂന്ന് ലൈൻ സംഗമ കേന്ദ്രമായി സെൻട്രൽ സെക്രട്ടറിയേറ്റ് സ്റ്റേഷൻ മാറും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/bengaluru-namma-metro-blue-line-to-begin-train-services-soon-trial-run-scheduled-for-october-2219120.html">Namma Metro: നമ്മ മെട്രോ ബ്ലൂ ലൈന്‍ ഉടന്‍ തുറക്കും; ഒക്ടബോറില്‍ ട്രയല്‍ റണ്‍</a></strong></p>
<h3>നാലാം ഘട്ട വികസനം</h3>
<p>നാലാം ഘട്ട വികസനത്തിൽ വരുന്ന മറ്റ് ഇന്റർചേഞ്ച് സ്റ്റേഷനുകൾ ഡൽഹി ഗേറ്റ്, ഇന്ദ്രപ്രസ്ഥ, ചിരാഗ് ഡൽഹി, സാകേത് ജി ബ്ലോക്ക്, ഛത്തർപൂർ, തുഗ്ലക്കാബാദ്, പീരാഗർഹി, മധുബൻ ചൗക്ക്, പുൽബംഗാഷ്, ആർ.കെ. ആശ്രമം മാർഗ്, നബി കരീം എന്നിവയാണ്.</p>
<p>ഡൽഹി ഏറോസിറ്റി, ടെർമിനൽ 1 ഐജിഐ എയർപോർട്ട് എന്നീ രണ്ട് പുതിയ ഇന്റർചേഞ്ച് സ്റ്റേഷനുകൾ കൂടി നിർമ്മിക്കുന്നതോടെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിലേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. മുന്നോട്ടുള്ള ഘട്ടങ്ങളില്‍ ശിവാജി സ്റ്റേഡിയവും കാളിന്ദി കുഞ്ചും ഇന്റർചേഞ്ച് സ്റ്റേഷനുകളായി മാറും.</p>
<p>നാലാം ഘട്ട വികസനത്തിന്റെ ഭാഗമായി ഡിഎംആർസി നിലവിൽ അഞ്ച് കോറിഡോറുകളുടെ നിർമ്മാണം നടത്തിവരികയാണ്. കൃഷ്ണ പാർക്ക് എക്സ്റ്റൻഷൻ മുതൽ ദീപാളി ചൗക്ക് വരെയും ഇന്ദർലോക് മുതൽ ഇന്ദ്രപ്രസ്ഥ വരെയുമുള്ള പാതകൾ ഇതിൽ ഉൾപ്പെടുന്നു. ഡൽഹി ഏറോസിറ്റി മുതൽ തുഗ്ലക്കാബാദ് വരെയും സാകേത് ജി ബ്ലോക്ക് മുതൽ ലജ്പത് നഗർ വരെയുമുള്ള നിർമ്മാണ പ്രവർത്തനങ്ങളും നടന്നുവരികയാണ്.</p>
<h3>English Summary</h3>
<p>Delhi Metro is adding 15 new interchange stations under its Phase IV and V(A) expansions.Five of these new stations will serve as major triple-interchange hubs. The ongoing expansion project will increase the total number of interchanges from 31 to 46. These additions aim to improve airport connectivity and streamline commuter transfers across NCR.</p>
]]></content:encoded>
				</item>
							<item>
					<title>കാർഗോ ഹോൾഡിൽ പുക; ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തിന് രാജ്‌കോട്ടിൽ അടിയന്തര ലാൻഡിംഗ്</title>
					<link>https://www.malayalamtv9.com/india/indigo-dubai-mumbai-flight-makes-emergency-landing-in-rajkot-after-smoke-warning-2219255.html</link>
					<pubDate>Mon, 27 Jul 2026 17:25:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/indigo-dubai-mumbai-flight-makes-emergency-landing-in-rajkot-after-smoke-warning-2219255.html</guid>
					<description><![CDATA[<p>Dubai-Mumbai IndiGo Flight Diverted to Gujarat&#8217;s Rajkot Airport: അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള പ്രോട്ടോക്കോൾ അനുസരിച്ച് ഫയർ എഞ്ചിനുകൾ, ആംബുലൻസുകൾ, രക്ഷാപ്രവർത്തനത്തിനായുള്ള വാഹനങ്ങൾ, മെഡിക്കൽ സംഘം എന്നിവ വിമാനത്താവളത്തിൽ സജ്ജമാക്കിയിരുന്നു. ഇതിന് പുറമെ പ്രാദേശിക ആശുപത്രികൾക്കും പോലീസിനും മുന്നറിയിപ്പും നൽകിയിരുന്നു</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Indigo-Flight.jpg" class="attachment-large size-large wp-post-image" alt="Indigo Flight" /></figure><p>രാജ്‌കോട്ട്: ദുബായിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനം ഗുജറാത്തിലെ രാജ്‌കോട്ട് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിൻ്റെ കാർഗോ ഹോൾഡിൽ പുക കണ്ടെത്തിയതിനെ തുടർന്നാണ് തിങ്കളാഴ്ച വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്. മുൻകരുതൽ എന്നോണമാണ് ഇൻഡിഗോയുടെ IGO1452 എന്ന എയർബസ് എ 321 വിമാനം രാജ്‌കോട്ടിലേക്ക് തിരിച്ചുവിട്ടതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.</p>
<p>ഉച്ചയ്ക്ക് 2:45 ഓടെയാണ് അടിയന്തര സാഹചര്യത്തെക്കുറിച്ച് രാജ്‌കോട്ട് വിമാനത്താവളത്തിൽ വിവരം ലഭിച്ചത്. ഇതോടെ വിമാനത്താവളത്തിൽ അടിയന്തര സാഹചര്യം നേരിടാനാവശ്യമായ സംവിധാനങ്ങൾ ഒരുക്കി. വൈകുന്നേരം 3:27-ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള പ്രോട്ടോക്കോൾ അനുസരിച്ച് ഫയർ എഞ്ചിനുകൾ, ആംബുലൻസുകൾ, രക്ഷാപ്രവർത്തനത്തിനായുള്ള വാഹനങ്ങൾ, മെഡിക്കൽ സംഘം എന്നിവ വിമാനത്താവളത്തിൽ സജ്ജമാക്കിയിരുന്നു. ഇതിന് പുറമെ പ്രാദേശിക ആശുപത്രികൾക്കും പോലീസിനും മുന്നറിയിപ്പും നൽകിയിരുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/bhubaneswar-to-bengaluru-in-just-5-hours-delhi-in-6-new-bullet-train-plan-explained-2219079.html">Bullet Train: ഭുവനേശ്വര്‍-ബെംഗളൂരു യാത്രയ്ക്ക് 5 മണിക്കൂര്‍; ഡല്‍ഹിയിലേക്കും പെട്ടെന്നെത്താം</a></strong></p>
<p>വിമാനത്തിലുണ്ടായിരുന്ന 194 യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയെന്നും. ഇവർക്കായി അന്താരാഷ്ട്ര ടെർമിനലിലെ അറൈവൽ ഹാളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും രാജ്‌കോട്ട് എയർപോർട്ട് ഡയറക്ടർ ദിഗന്ത ബോറ പറഞ്ഞു.</p>
<p>രാജ്‌കോട്ട് വിമാനത്താവളത്തിൽ അന്താരാഷ്ട്ര ടെർമിനൽ ഉണ്ടെങ്കിലും, ഇതുവരെ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിച്ചിട്ടില്ല. അതിനാൽ തന്നെ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ, കസ്റ്റംസ് ക്ലിയറൻസ് സൗകര്യങ്ങൾ ലഭ്യമല്ല. അതിനാൽ എന്തെങ്കിലും തരത്തിലുള്ള മെഡിക്കൽ എമേർജെൻസി ഉണ്ടെങ്കിൽ മാത്രമേ യാത്രക്കാരെ ടെർമിനൽ കെട്ടിടത്തിന് പുറത്തുപോകാൻ അനുവദിക്കുകയുള്ളൂവെന്ന് എയർപോർട്ട് ഡയറക്ടർ വ്യക്തമാക്കി. പുക ഉയരാൻ ഇടയായ സാഹചര്യം കണ്ടെത്തുന്നതിനായി വിമാനം പരിശോധിച്ചുവരികയാാണെന്നും യാത്രക്കാരെ മറ്റൊരു വിമാനത്തിൽ മുംബൈയിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഇൻഡിഗോ അറിയിച്ചു.</p>
<p><strong>English Summary</strong></p>
<p>An IndiGo flight traveling from Dubai to Mumbai made an emergency landing at Gujarat's Rajkot airport on Monday after smoke was detected in its cargo hold. The Airbus A321 aircraft was diverted as a precautionary measure, and all 194 passengers and crew disembarked safely. Emergency protocols were activated, though passengers remained inside the terminal due to unavailable local immigration facilities.</p>
]]></content:encoded>
				</item>
							<item>
					<title>Namma Metro: നമ്മ മെട്രോ ബ്ലൂ ലൈന്‍ ഉടന്‍ തുറക്കും; ഒക്ടബോറില്‍ ട്രയല്‍ റണ്‍</title>
					<link>https://www.malayalamtv9.com/india/bengaluru-namma-metro-blue-line-to-begin-train-services-soon-trial-run-scheduled-for-october-2219120.html</link>
					<pubDate>Mon, 27 Jul 2026 10:17:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/bengaluru-namma-metro-blue-line-to-begin-train-services-soon-trial-run-scheduled-for-october-2219120.html</guid>
					<description><![CDATA[<p>Bengaluru Metro Blue Line Takes Big Step Forward with October Trial Run: 17 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ഔട്ടര്‍ റിങ് റോഡിന്റെ നീളം. കെആര്‍ പുരം-സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്, ഹെന്നൂര്‍, ഹെബ്ബാള്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് ഘട്ടം ഘട്ടമായി പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ബിഎംആര്‍സിഎല്‍ ലക്ഷ്യമിടുന്നത്. ആകെ 58.19 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ നിര്‍മാണം 2024 ഓടെ പൂര്‍ത്തിയാക്കേണ്ടതായിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Bengaluru-Namma-Metro-Blue-Line-Nears-Launch.jpg" class="attachment-large size-large wp-post-image" alt="Bengaluru Namma Metro Blue Line Nears Launch" /></figure><p><strong>ബെംഗളൂരു:</strong> ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നമ്മ മെട്രോയുടെ ബ്ലൂ ലൈന്‍ പാത തുറക്കാന്‍ പോകുന്നു. ബ്ലൂ ലൈന്‍ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ തുറക്കണമെന്ന് ബെംഗളൂരു നഗരവികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന് (ബിഎംആര്‍സിഎല്‍) നിര്‍ദേശം നല്‍കി. ഒക്ടോബറിനുള്ളില്‍ ഈ റൂട്ടില്‍ പരീക്ഷണയോട്ടങ്ങള്‍ ആരംഭിക്കണമെന്നാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.</p>
<p>17 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ഔട്ടര്‍ റിങ് റോഡിന്റെ നീളം. കെആര്‍ പുരം-സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്, ഹെന്നൂര്‍, ഹെബ്ബാള്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് ഘട്ടം ഘട്ടമായി പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ബിഎംആര്‍സിഎല്‍ ലക്ഷ്യമിടുന്നത്. ആകെ 58.19 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ നിര്‍മാണം 2024 ഓടെ പൂര്‍ത്തിയാക്കേണ്ടതായിരുന്നു.</p>
<p>2026 ഒക്ടോബറില്‍ ട്രയല്‍ റണ്‍ ആരംഭിച്ച് 2027ല്‍ വാണിജ്യ സര്‍വീസ് ആരംഭിക്കുമെന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം. ഔട്ടര്‍ റിങ് റോഡിന്റെ 17 കിലോമീറ്റര്‍ ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയാക്കാനായി കര്‍ണാടക സര്‍ക്കാര്‍ 450 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുടെ സങ്കീര്‍ണതകള്‍ കണക്കിലെടുത്ത് കണ്‍സള്‍ട്ടന്റുമാരാണ് ഡിസൈന്‍ തയാറാക്കിയത്. എന്നാല്‍ ജനങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങളും ക്ഷണിച്ചിട്ടുണ്ട്. കരട് ഡിസൈന്‍ പൊതുജനങ്ങളുമായി പങ്കുവെക്കും. അന്തിമ ഡിസൈനില്‍ പൊതുജനങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന ബൈരെ കൂട്ടിച്ചേര്‍ത്തു.</p>
<p>ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് മെട്രോ ഫലപ്രദമായ മാര്‍ഗമാണെന്നും മന്ത്രി അഭിപ്രായപ്പെടുന്നു. നിലവില്‍ സര്‍ക്കാര്‍ മെട്രോയ്ക്ക് മുന്‍ഗണന നല്‍കിയിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം. കഴിഞ്ഞ 30 വര്‍ഷമായി അനധികൃത കുടിയേറ്റങ്ങള്‍, ഇടുങ്ങിയ റോഡുകള്‍ തുടങ്ങി വിവിധ കാരണങ്ങള്‍ കൊണ്ട് ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. അതിനാല്‍ ഔട്ടര്‍ റിങ് റോഡിന്റെ പുനര്‍വികസനത്തിന് പുതിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/bhubaneswar-to-bengaluru-in-just-5-hours-delhi-in-6-new-bullet-train-plan-explained-2219079.html" target="_blank" rel="noopener">Bullet Train: ഭുവനേശ്വര്‍-ബെംഗളൂരു യാത്രയ്ക്ക് 5 മണിക്കൂര്‍; ഡല്‍ഹിയിലേക്കും പെട്ടെന്നെത്താം</a></strong></p>
<h3>നമ്മ മെട്രോ ബ്ലൂ ലൈന്‍</h3>
<p>ബെംഗളൂരുവിലെ സില്‍ക്ക് ബോര്‍ഡ് മുതല്‍ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെ നീളുന്നതാണ് നമ്മ മെട്രോയുടെ ബ്ലൂ ലൈന്‍. ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ സില്‍ക്ക് ബോര്‍ഡ് മുതല്‍ കൃഷ്ണരാജപുരം വരെയും രണ്ടാം ഘട്ടത്തില്‍ കൃഷ്ണരാജപുരം മുതല്‍ എയര്‍പോര്‍ട്ട് വരെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും. 2026 ന്റെ അവസാനത്തോടെ പരീക്ഷണയോട്ടം പൂര്‍ത്തിയാക്കി 2027 ഓടെ പൂര്‍ണമായി ട്രെയിന്‍ സര്‍വീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.</p>
<p>ഏകദേശം 58 കിലോമീറ്റര്‍ നീളമാണ് പാതയ്ക്കുള്ളത്. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്, കെആര്‍ പുരം, ഹെബ്ബാള്‍, എയര്‍പോര്‍ട്ട് ടെര്‍മിനല്‍ എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റേഷനുകള്‍. 2027 ഡിസംബറിന് മുമ്പ് പാതയുടെ എല്ലാ ജോലികളും പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിഎംആര്‍സിഎല്‍.</p>
<p>എന്നാല്‍ മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നത്, മേഖലയില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതിന് കാരണമാകുന്നു. വൈകാതെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ യാത്രക്കാരില്‍ നിന്നുള്ള പ്രതിഷേധവും ശക്തമായേക്കാം.</p>
<h3>English Summary</h3>
<p>Bengaluru's Namma Metro Blue Line is nearing operational readiness, with trial runs expected to begin in October. The corridor is a key part of the city's expanding metro network and is expected to improve connectivity once passenger services commence.</p>
]]></content:encoded>
				</item>
							<item>
					<title>Bullet Train: ഭുവനേശ്വര്‍-ബെംഗളൂരു യാത്രയ്ക്ക് 5 മണിക്കൂര്‍; ഡല്‍ഹിയിലേക്കും പെട്ടെന്നെത്താം</title>
					<link>https://www.malayalamtv9.com/photo-gallery/bhubaneswar-to-bengaluru-in-just-5-hours-delhi-in-6-new-bullet-train-plan-explained-2219079.html</link>
					<pubDate>Mon, 27 Jul 2026 08:04:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/bhubaneswar-to-bengaluru-in-just-5-hours-delhi-in-6-new-bullet-train-plan-explained-2219079.html</guid>
					<description><![CDATA[<p>New Bullet Train Plan: Bhubaneswar to Bengaluru in 5 Hours, Delhi in 6: 508 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന് ഉള്ളത്. നൂതന സാങ്കേതികവിദ്യയില്‍ നിര്‍മിക്കുന്ന ആദ്യ റെയില്‍വേ ലൈന്‍ എന്ന നേട്ടം കൂടിയുണ്ട് ഈ പാതയ്ക്ക്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന 2×25 കെവി ഓവര്‍ഹെഡ് ട്രാക്ഷന്‍ സിസ്റ്റം ആണ് ഇവിടെ ഉപയോഗിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Bhubaneswar-to-Bengaluru-in-5-Hours-5.jpg" class="attachment-large size-large wp-post-image" alt="Bhubaneswar To Bengaluru In 5 Hours" /></figure><p>
		<style type="text/css">
			#gallery-4 {
				margin: auto;
			}
			#gallery-4 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-4 img {
				border: 2px solid #cfcfcf;
			}
			#gallery-4 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-4' class='gallery galleryid-2219079 gallery-columns-3 gallery-size-full'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Bhubaneswar-to-Bengaluru-in-5-Hours-4.jpg" class="attachment-full size-full" alt="Bhubaneswar To Bengaluru In 5 Hours (4)" aria-describedby="gallery-4-2219081" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Bhubaneswar-to-Bengaluru-in-5-Hours-4.jpg 1280w, https://images.malayalamtv9.com/uploads/2026/07/Bhubaneswar-to-Bengaluru-in-5-Hours-4-300x169.jpg 300w, https://images.malayalamtv9.com/uploads/2026/07/Bhubaneswar-to-Bengaluru-in-5-Hours-4-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/07/Bhubaneswar-to-Bengaluru-in-5-Hours-4-768x432.jpg 768w, https://images.malayalamtv9.com/uploads/2026/07/Bhubaneswar-to-Bengaluru-in-5-Hours-4-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2219081'>
				രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ ഇനി അധികനാളുകളില്ല. മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നിശ്ചയിച്ചിരിക്കുന്നത്. ഈ പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 2027 ഓഗസ്റ്റ് 15നാണ് ബുള്ളറ്റ് ട്രെയിനിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഘട്ടം ഘട്ടമായി മാത്രമേ പാത സര്‍വീസിനായി തുറന്നുകൊടുക്കുകയുള്ളൂവെന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. (Image Credit Source: Getty Images)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Bhubaneswar-to-Bengaluru-in-5-Hours-3.jpg" class="attachment-full size-full" alt="Bhubaneswar To Bengaluru In 5 Hours (3)" aria-describedby="gallery-4-2219082" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Bhubaneswar-to-Bengaluru-in-5-Hours-3.jpg 1280w, https://images.malayalamtv9.com/uploads/2026/07/Bhubaneswar-to-Bengaluru-in-5-Hours-3-300x169.jpg 300w, https://images.malayalamtv9.com/uploads/2026/07/Bhubaneswar-to-Bengaluru-in-5-Hours-3-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/07/Bhubaneswar-to-Bengaluru-in-5-Hours-3-768x432.jpg 768w, https://images.malayalamtv9.com/uploads/2026/07/Bhubaneswar-to-Bengaluru-in-5-Hours-3-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2219082'>
				508 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന് ഉള്ളത്. നൂതന സാങ്കേതികവിദ്യയില്‍ നിര്‍മിക്കുന്ന ആദ്യ റെയില്‍വേ ലൈന്‍ എന്ന നേട്ടം കൂടിയുണ്ട് ഈ പാതയ്ക്ക്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന 2×25 കെവി ഓവര്‍ഹെഡ് ട്രാക്ഷന്‍ സിസ്റ്റം ആണ് ഇവിടെ ഉപയോഗിക്കുന്നത്. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Bhubaneswar-to-Bengaluru-in-5-Hours-2.jpg" class="attachment-full size-full" alt="Bhubaneswar To Bengaluru In 5 Hours (2)" aria-describedby="gallery-4-2219083" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Bhubaneswar-to-Bengaluru-in-5-Hours-2.jpg 1280w, https://images.malayalamtv9.com/uploads/2026/07/Bhubaneswar-to-Bengaluru-in-5-Hours-2-300x169.jpg 300w, https://images.malayalamtv9.com/uploads/2026/07/Bhubaneswar-to-Bengaluru-in-5-Hours-2-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/07/Bhubaneswar-to-Bengaluru-in-5-Hours-2-768x432.jpg 768w, https://images.malayalamtv9.com/uploads/2026/07/Bhubaneswar-to-Bengaluru-in-5-Hours-2-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2219083'>
				ഈ പാതയ്ക്ക് ആവശ്യമായ വൈദ്യുതി നാഷണല്‍ പവര്‍ ഗ്രിഡില്‍ നിന്നും, ഗ്രിഡ് സബസ്റ്റേഷനുകളിലൂടെയും മഹാരാഷ്ട്രയിലും ഗുജറാത്തിലുമുടനീളമുള്ള 14 ട്രാക്ഷന്‍ സബസ്റ്റേഷനുകളിലൂടെയും വിതരണം ചെയ്യും. ട്രെയിന്‍ ഒരു സെക്ഷനില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ യാത്രയെ ബാധിക്കാത്ത രീതിയില്‍ വൈദ്യുതി വിതരണം ചെയ്യുന്നതാണ്. തുടര്‍ച്ചയായ വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനായി ഇടനാഴിയില്‍ 31 സ്വിച്ചിങ് പോസ്റ്റുകളുണ്ടാകും. 


				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Bhubaneswar-to-Bengaluru-in-5-Hours-1.jpg" class="attachment-full size-full" alt="Bhubaneswar To Bengaluru In 5 Hours (1)" aria-describedby="gallery-4-2219084" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Bhubaneswar-to-Bengaluru-in-5-Hours-1.jpg 1280w, https://images.malayalamtv9.com/uploads/2026/07/Bhubaneswar-to-Bengaluru-in-5-Hours-1-300x169.jpg 300w, https://images.malayalamtv9.com/uploads/2026/07/Bhubaneswar-to-Bengaluru-in-5-Hours-1-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/07/Bhubaneswar-to-Bengaluru-in-5-Hours-1-768x432.jpg 768w, https://images.malayalamtv9.com/uploads/2026/07/Bhubaneswar-to-Bengaluru-in-5-Hours-1-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2219084'>
				ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമല്ല ഒഡീഷ, എന്നാല്‍ ഈ ഇടനാഴികള്‍ ഒഡീഷയ്ക്കും ഗുണം ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഭാവിയിലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ ഒഡീഷയും ഉള്‍പ്പെടുത്തിയാല്‍ സംസ്ഥാനത്തിന് വലിയ നേട്ടമാകും. വേഗതയേറിയതും കൂടുതല്‍ വിശ്വസനീയവുമായ റെയില്‍യാത്ര യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുകയും, ബിസിനസ് കണക്ടിവിറ്റി ശക്തിപ്പെടുത്തുകയും ചെയ്യും. ഇത് ടൂറിസത്തിനും നേട്ടം നല്‍കുന്നതാണ്. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Bhubaneswar-to-Bengaluru-in-5-Hours.jpg" class="attachment-full size-full" alt="Bhubaneswar To Bengaluru In 5 Hours" aria-describedby="gallery-4-2219085" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Bhubaneswar-to-Bengaluru-in-5-Hours.jpg 1280w, https://images.malayalamtv9.com/uploads/2026/07/Bhubaneswar-to-Bengaluru-in-5-Hours-300x169.jpg 300w, https://images.malayalamtv9.com/uploads/2026/07/Bhubaneswar-to-Bengaluru-in-5-Hours-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/07/Bhubaneswar-to-Bengaluru-in-5-Hours-768x432.jpg 768w, https://images.malayalamtv9.com/uploads/2026/07/Bhubaneswar-to-Bengaluru-in-5-Hours-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2219085'>
				ഒഡീഷയില്‍ ബുള്ളറ്റ് ട്രെയിന്‍ പാത വരികയാണെങ്കില്‍ ഡല്‍ഹി, ബെംഗളൂരു എന്നീ നഗരങ്ങളിലേക്കുള്ള യാത്രാ സമയവും ഗണ്യമായി കുറയും. ഭുവനേശ്വറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകാന്‍ ആറ് മണിക്കൂറും ബെംഗളൂരുവിലേക്ക് പോകാന്‍ അഞ്ച് മണിക്കൂറും മാത്രമേ പിന്നീട് വേണ്ടി വരികയുള്ളൂ. നിലവില്‍ 15 മണിക്കൂറും അതിന് മുകളിലും വേണ്ടിവരുന്ന യാത്രാ സമയാണ് ഗണ്യമായി കുറയാന്‍ പോകുന്നത്. 


				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Chennai Metro: ചെന്നൈ യാത്രക്കാർക്ക് ആശ്വാസം; രണ്ട് പുതിയ മെട്രോ കോറിഡോറുകൾ കൂടി വരുന്നു</title>
					<link>https://www.malayalamtv9.com/india/chennai-metro-expansion-cmrl-plans-new-corridors-to-chengalpattu-and-wimco-nagar-2219072.html</link>
					<pubDate>Mon, 27 Jul 2026 07:37:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/chennai-metro-expansion-cmrl-plans-new-corridors-to-chengalpattu-and-wimco-nagar-2219072.html</guid>
					<description><![CDATA[<p>Chennai Metro Update: രണ്ട് പാതകളിലും ആവശ്യത്തിന് റോഡ് വീതിയുള്ളതിനാൽ പൂർണ്ണമായും മേൽപ്പാലങ്ങളിലൂടെ നിർമാണം നടത്താനാണ് തീരുമാനം. വരും മാസങ്ങളിൽ തെയ്യാറാക്കുന്ന വിശദ റിപ്പോർട്ടിന് ശേഷമായിരിക്കും പദ്ധതിയുടെ ആകെ ചെലവും നിർമാണ തീയതികളും പ്രഖ്യാപിക്കുക. 2048-ഓടെ ഈ പാതകളിൽ വൻ യാത്രാത്തിരക്ക് അനുഭവപ്പെടുമെന്ന ഗതാഗത സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/chennai-metro-13.jpg" class="attachment-large size-large wp-post-image" alt="Chennai Metro (13)" /></figure><p><strong>ചെന്നൈ:</strong> യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി രണ്ട് പുതിയ മെട്രോ പാതകൾ കൂടി നിർമിക്കാൻ ചെന്നൈ മെട്രോ റയിൽ ലിമിറ്റഡ് (CMRL) പദ്ധതിയിടുന്നു. ദക്ഷിണ ചെന്നൈയിലെ കിലമ്പാക്കം മുതൽ ചെങ്കൽപട്ട് വരെയും, വടക്കൻ ചെന്നൈയിലെ മാധവാരം മുതൽ വിംകോ നഗർ വരെയുമുള്ള പാതകളാണ് പുതിയതായി വികസിപ്പിക്കുന്നത്. പദ്ധതിയുടെ സാങ്കേതികവും സാമ്പത്തികവുമായ സാധ്യതകൾ പഠിച്ച് വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിനായി ചെന്നൈ മെട്രോ കൺസൾട്ടന്റുമാരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.</p>
<p>രണ്ട് പാതകളിലും ആവശ്യത്തിന് റോഡ് വീതിയുള്ളതിനാൽ പൂർണ്ണമായും മേൽപ്പാലങ്ങളിലൂടെ നിർമാണം നടത്താനാണ് തീരുമാനം. വരും മാസങ്ങളിൽ തെയ്യാറാക്കുന്ന വിശദ റിപ്പോർട്ടിന് ശേഷമായിരിക്കും പദ്ധതിയുടെ ആകെ ചെലവും നിർമാണ തീയതികളും പ്രഖ്യാപിക്കുക. 2048-ഓടെ ഈ പാതകളിൽ വൻ യാത്രാത്തിരക്ക് അനുഭവപ്പെടുമെന്ന ഗതാഗത സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി.</p>
<h3>പുതിയ പാതകൾ</h3>
<p>കിലമ്പാക്കം – ചെങ്കൽപട്ട് പാത (26.9 കി.മീ): ചെന്നൈ എയർപോർട്ട് – കിലമ്പാക്കം മെട്രോ ലൈനിന്റെ തുടർച്ചയായാണ് ഈ പാത വരുന്നത്. ദക്ഷിണ പ്രാന്തപ്രദേശങ്ങളിലെയും ചെങ്കൽപട്ട് ജില്ലയിലെയും ഐടി, വ്യവസായ മേഖലകളിലേക്ക് ദിവസേന യാത്ര ചെയ്യുന്ന പതിനായിരക്കണക്കിന് യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/india/chennai-metro-expansion-cmrl-floats-tender-for-kilambakkam-to-chengalpattu-dpr-2218833.html"> ഇനി ചെങ്കൽപട്ടിലേക്കും മെട്രോ; നിർമ്മാണത്തിന് തുടക്കം കുറിച്ച് CMRL</a></strong></p>
<p>മാധനാരം– വിംകോ നഗർ പാത (11 കി.മീ): മാധവാരത്തിനടുത്തുള്ള അസ്സീസി നഗറിനെ വിംകോ നഗറുമായി ബന്ധിപ്പിക്കുന്ന ഈ ലൈൻ മെട്രോ രണ്ടാം ഘട്ടത്തിലെ അഞ്ചാം കോറിഡോറുമായി (മാധവാരം - ശോളിംഗനല്ലൂർ) ഒന്നാം ഘട്ട ശൃംഖലയെ കൂട്ടിയോജിപ്പിക്കും. വടക്കൻ ചെന്നൈയിലെ യാത്രാ കണക്റ്റിവിറ്റി ഇത് ഗണ്യമായി വർധിപ്പിക്കും.</p>
<h3>ഓടുന്ന മെട്രോയ്ക്ക് താഴെ മറ്റൊരു മെട്രോ</h3>
<p>നന്ദനം മെട്രോ സ്റ്റേഷന് സമീപം നിലവിൽ ട്രെയിനുകൾ സർവീസ് നടത്തുന്ന ഒന്നാം ഘട്ട തുരങ്ക പാതയ്ക്ക് തൊട്ടു താഴെക്കൂടി പുതിയ തുരങ്ക നിർമ്മാണം നടത്തി ചെന്നൈ മെട്രോ. യാത്രക്കാരുടെ ഗതാഗതത്തെയോ ട്രെയിൻ സർവീസുകളെയോ ബാധിക്കാതെയാണ് ഭൂമിക്കടിയിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ തുരങ്കം നിർമ്മിക്കുന്നത്.</p>
<p>കോറിഡോർ 4 ന്റെ ഭാഗമായി പനഗൽ പാർക്ക് – നന്ദനം – ബോട്ട് ക്ലബ് റൂട്ടിലാണ് തുരങ്ക പാത നിർമിക്കുന്നത്. ഭൂനിരപ്പിൽ നിന്ന് 16.5 മീറ്ററാണ് ഒന്നാം ഘട്ട തുരങ്കത്തിന്റെ ആഴം. ഭൂനിരപ്പിൽ നിന്ന് 29.8 – 30.2 മീറ്റർ, അതായത് ഏകദേശം 100 അടിയാണ് രണ്ടാം ഘട്ട തുരങ്കത്തിന്റെ ആഴം. 6.8 മീറ്റർ ബഫർ ഗാപ്പാണ് രണ്ട് തുരങ്കങ്ങൾക്കിടയിലെ അകലം. ടി.ബി.എം ‘പീക്കോക്ക്’ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.</p>
<h3>English Summary:</h3>
<p>Chennai Metro Rail Limited has initiated plans to further expand its network by inviting tenders to prepare Detailed Project Reports or two new metro corridors. The first proposal aims to extend the existing Airport–Kilambakkam Metro line by about 25 km to Chengalpattu, significantly improving connectivity to Chennai's rapidly growing southern suburbs and integrating with the Kilambakkam Kalaignar Centenary Bus Terminus.</p>
]]></content:encoded>
				</item>
							<item>
					<title>Task Force: പരീക്ഷകളില്‍ ഇനി ക്രമക്കേടുകളില്ല; ഇന്ത്യയുടെ ടാസ്‌ക് ഫോഴ്‌സിലുള്ളവര്‍ ഇവര്‍</title>
					<link>https://www.malayalamtv9.com/india/meet-the-key-members-of-indias-new-exam-paper-leak-prevention-task-force-2219069.html</link>
					<pubDate>Mon, 27 Jul 2026 06:56:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/meet-the-key-members-of-indias-new-exam-paper-leak-prevention-task-force-2219069.html</guid>
					<description><![CDATA[<p>India Unveils Expert Task Force to Prevent Exam Paper Leaks: സാങ്കേതികവിദ്യ, സുരക്ഷ, ജോലിസ്റ്റിക്‌സ്, ഭരണം എന്നീ നാല് നിര്‍ണായക മേഖലകളില്‍ നിന്നുള്ള വിഗ്ധരാണ് ടാസ്‌ക് ഫോഴ്‌സിലുള്ളത്. ഇവരുടെ ഉയര്‍ന്ന വൈദഗ്ധ്യം രാജ്യത്തെ പരീക്ഷാ സംവിധാനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശ്വസിക്കുന്നു. ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളെ കുറിച്ച് വിശദമായി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Narendra-Modi-and-Nandan-Nilekani.jpg" class="attachment-large size-large wp-post-image" alt="Narendra Modi And Nandan Nilekani" /></figure><p><strong>ന്യൂഡല്‍ഹി:</strong> രാജ്യത്തെ പരീക്ഷാ സമ്പ്രദായം പരിഷ്‌കരിക്കുന്നതിനും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയില്‍ (എന്‍ടിഎ) സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേകനിയുടെ നേതൃത്വത്തിലായിരിക്കും ടാസ് ഫോഴ്‌സിന്റെ പ്രവര്‍ത്തനം. കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.</p>
<p>ടാസ്‌ക് ഫോഴ്‌സിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി പല ഘട്ടങ്ങളിലായി ചര്‍ച്ചകള്‍ നടന്നതായാണ് വിവരം. ഈ ടാസ്‌ക് ഫോഴ്‌സ് വിശദമായ പഠനം നടത്തി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രാജ്യത്തെ പരീക്ഷ സംവിധാനങ്ങളിലെ ക്രമക്കേടുകള്‍ തടയുക, സുതാര്യത, സുരക്ഷ, കൃത്യത തുടങ്ങിയ ഉറപ്പാക്കുകയും ചെയ്യുകയാണ് ടാസ്‌ക് ഫോഴ്‌സിന്റെ ദൗത്യം.</p>
<h3>പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്‌</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">HIGH POWERED TASK FORCE on examination reforms under the leadership of Shri Nandan Nilekani constituted.<a href="https://x.com/NandanNilekani?ref_src=twsrc%5Etfw">@NandanNilekani</a> <a href="https://t.co/mMpmPdIEL5">pic.twitter.com/mMpmPdIEL5</a></p>
<p>— Narendra Modi (@narendramodi) <a href="https://x.com/narendramodi/status/2081371118188028277?ref_src=twsrc%5Etfw">July 26, 2026</a></p></blockquote>
<p><script async src="https://platform.x.com/widgets.js" charset="utf-8"></script></p>
<p>സാങ്കേതികവിദ്യ, സുരക്ഷ, ജോലിസ്റ്റിക്‌സ്, ഭരണം എന്നീ നാല് നിര്‍ണായക മേഖലകളില്‍ നിന്നുള്ള വിഗ്ധരാണ് ടാസ്‌ക് ഫോഴ്‌സിലുള്ളത്. ഇവരുടെ ഉയര്‍ന്ന വൈദഗ്ധ്യം രാജ്യത്തെ പരീക്ഷാ സംവിധാനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശ്വസിക്കുന്നു. ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളെ കുറിച്ച് വിശദമായി.</p>
<h3>നന്ദന്‍ നിലേകനി</h3>
<p>സാങ്കേതികവിദ്യയിലും ഡാറ്റ സുരക്ഷയിലും നന്ദന്‍ നിലേകനിക്ക് മുന്‍തൂക്കമുണ്ട്. ആധാര്‍, യുപിഐ പോലുള്ള സുതാര്യമായ ഡിജിറ്റല്‍ സംവിധാനങ്ങളിലുള്ള തന്റെ അനുഭവം മുന്‍നിര്‍ത്തി ഹാക്ക് ചെയ്യാനോ മറ്റ് രീതിയില്‍ തടസപ്പെടുത്താനോ കഴിയാത്ത വിധത്തില്‍ പരീക്ഷകള്‍ക്കായി എന്‍ഡു ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് പ്ലാറ്റ്‌ഫോം വികസിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. ഇത് പരീക്ഷാര്‍ഥികളുടെ ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുകയും എഐ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പരിശോധന വഴി ആള്‍മാറാട്ടം കണ്ടെത്താനുും സഹായിക്കുന്നു.</p>
<h3>വി കാമകോടി</h3>
<p>ഐഐടി മദ്രാസ് ഡയറക്ടറാണ് വി കാമകോടി. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റുകളുടെ സോഫ്‌റ്റ്വെയര്‍, സെര്‍വര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവ സുരക്ഷിതമാക്കാന്‍ അദ്ദേഹത്തിന് സാധിക്കും.</p>
<h3>എസ് സോമനാഥ്</h3>
<p>ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനായ എസ് സോമനാഥ് കുറ്റമറ്റമായ പ്രക്രിയകളിലും സൈബര്‍ ഇന്റലിജന്‍സിലും വൈദഗ്ധ്യം കാണിക്കുന്നു. ബഹിരാകാശ ദൗത്യങ്ങളുടെ മാതൃകാ പരീക്ഷകള്‍ നടത്തുന്ന സുരക്ഷയും പ്രശ്‌നങ്ങളില്ലാത്ത മാനദണ്ഡങ്ങള്‍ രൂപപ്പെടുത്താനും അദ്ദേഹത്തിന് സാധിക്കും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/nandan-nilekani-to-lead-high-powered-task-force-on-exam-reforms-says-pm-modi-2219028.html" target="_blank" rel="noopener">പരീക്ഷകളില്‍ വമ്പന്‍ മാറ്റം; നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും: പ്രധാനമന്ത്രി</a></strong></p>
<h3>തപന്‍ ദേക</h3>
<p>മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറാണ് തപന്‍ ദേക. പരീക്ഷ മാഫിയകളെയും പേപ്പര്‍ ചോര്‍ത്തല്‍ സംഘങ്ങളെയും തകര്‍ക്കുന്നതിനായി ഇന്റലിജന്‍സ് നെറ്റ്വര്‍ക്കുകളും തത്സമയ സൈബര്‍ നിരീക്ഷണ സംവിധാനങ്ങളും വികസിപ്പിക്കുന്നതിനുള്ള നിര്‍ണായ നിര്‍ദേശങ്ങള്‍ അദ്ദേഹത്തിന് നല്‍കാന്‍ സാധിച്ചേക്കും.</p>
<h3>അമൃത് ലാല്‍ മീണ</h3>
<p>ലോജിസ്റ്റിക് വിദഗ്ധനായ അമൃത് ലാല്‍ മീണ ചോദ്യ പേപ്പറുകള്‍ അച്ചടിക്കുന്നതിനും സൂക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള ജിപിഎസ് ട്രാക്കിങ്, നിശ്ചിത സമയത്തും സ്ഥലത്തും മാത്രം തുറക്കുന്ന ഡിജിറ്റല്‍ ലോക്കുകളുള്ള കണ്ടെയ്‌നറുകള്‍ തുടങ്ങിയ ലോജിസ്റ്റിക് ക്രമീകരണങ്ങളില്‍ അദ്ദേഹത്തിന്റെ സഹായമുണ്ടാകും.</p>
<h3>അനിത കര്‍വാള്‍</h3>
<p>മുന്‍ വിദ്യാഭ്യാസ സെക്രട്ടറിയാണ് അനി കര്‍വാള്‍. അക്കാദമിക് പരിഷ്‌കാരങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ നയങ്ങളിലും അവര്‍ക്ക് സുപ്രധാന സംഭാവനകള്‍ നടത്താന്‍ സാധിച്ചേക്കും. സിബിഎസ്ഇ ചെയര്‍പേഴ്‌സണായും സേവനമനുഷ്ഠിച്ച അവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നയങ്ങള്‍, ഉത്തരസൂചികകളിലെ പ്രശ്‌നങ്ങള്‍, പരീക്ഷാ കേന്ദ്രങ്ങള്‍ക്കായുള്ള കര്‍ശനമായ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങള്‍ എന്നിവ നടപ്പാക്കാന്‍ സാധിക്കും.</p>
<h3>English Summary</h3>
<p>The Central Government has constituted a new expert task force to make examinations across India more secure and leak-proof. The panel includes prominent experts who will recommend measures to strengthen exam integrity, improve security systems, and prevent paper leaks in competitive examinations.</p>
]]></content:encoded>
				</item>
							<item>
					<title>പരീക്ഷകളില്‍ വമ്പന്‍ മാറ്റം; നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും: പ്രധാനമന്ത്രി</title>
					<link>https://www.malayalamtv9.com/india/nandan-nilekani-to-lead-high-powered-task-force-on-exam-reforms-says-pm-modi-2219028.html</link>
					<pubDate>Sun, 26 Jul 2026 19:19:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/nandan-nilekani-to-lead-high-powered-task-force-on-exam-reforms-says-pm-modi-2219028.html</guid>
					<description><![CDATA[<p>PM Modi Announces Nandan Nilekani-Led Task Force for Exam Reforms: സമീപകാലത്ത് വിവിധ ദേശീയതല പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവങ്ങളും മറ്റ് ക്രമക്കേടുകളും വിദ്യാര്‍ഥികളില്‍ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. പരീക്ഷകളിലെ സുതാര്യതയും വിശ്വാസ്യതയും ശക്തിപ്പെടുത്തുന്നതിനൊപ്പം സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം വര്‍ധിപ്പിക്കുകയാണ് ടാസ്‌ക് ഫോഴ്സിന്റെ പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Nandan-Nilekani-to-Lead-High-Powered-Task-Force.jpg" class="attachment-large size-large wp-post-image" alt="Nandan Nilekani To Lead High Powered Task Force" /></figure><p><strong>ന്യൂഡല്‍ഹി:</strong> രാജ്യത്തെ പരീക്ഷാ സംവിധാനത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍ഫോസിസ് സഹസ്ഥാപകനും സാങ്കേതിക വിദഗ്ധനുമായ നന്ദന്‍ നിലേകനിയാണ് ഈ സമിതിക്ക് നേതൃത്വം നല്‍കുക. പരീക്ഷാ സംവിധാനം കൂടുതല്‍ വിശ്വസനീയവും സുതാര്യവും സാങ്കേതികവിദ്യ അധിഷ്ഠിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സമിതി രൂപീകരിക്കുന്നതെന്ന് പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.</p>
<p>സമീപകാലത്ത് വിവിധ ദേശീയതല പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവങ്ങളും മറ്റ് ക്രമക്കേടുകളും വിദ്യാര്‍ഥികളില്‍ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. പരീക്ഷകളിലെ സുതാര്യതയും വിശ്വാസ്യതയും ശക്തിപ്പെടുത്തുന്നതിനൊപ്പം സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം വര്‍ധിപ്പിക്കുകയാണ് ടാസ്‌ക് ഫോഴ്സിന്റെ പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.</p>
<p>വിദ്യാര്‍ഥികളുടെ ഭാവിയും രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനവും കൂടുതല്‍ കരുത്തുറ്റതാക്കാന്‍ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരീക്ഷകള്‍ വിദ്യാര്‍ഥികളുടെ കഴിവ് നീതിപൂര്‍വം വിലയിരുത്തുന്ന സംവിധാനമായി തുടരണമെന്നും അതിനായി സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<h3>പ്രധാനമന്ത്രിയുടെ പോസ്റ്റ്</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">HIGH POWERED TASK FORCE on examination reforms under the leadership of Shri Nandan Nilekani constituted.<a href="https://x.com/NandanNilekani?ref_src=twsrc%5Etfw">@NandanNilekani</a> <a href="https://t.co/mMpmPdIEL5">pic.twitter.com/mMpmPdIEL5</a></p>
<p>— Narendra Modi (@narendramodi) <a href="https://x.com/narendramodi/status/2081371118188028277?ref_src=twsrc%5Etfw">July 26, 2026</a></p></blockquote>
<p><script async src="https://platform.x.com/widgets.js" charset="utf-8"></script></p>
<p>നിലവിലെ പരീക്ഷാ സംവിധാനത്തിന്റെ പ്രവര്‍ത്തനം വിശദമായി വിലയിരുത്തുന്ന ടാസ്‌ക് ഫോഴ്സ്, സാങ്കേതിക സുരക്ഷ, പരീക്ഷാ നടത്തിപ്പ്, ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍, വിദ്യാര്‍ഥികള്‍ക്ക് സമാന അവസരം ഉറപ്പാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ പഠനം നടത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരീക്ഷാ നടത്തിപ്പിലെ പിഴവുകള്‍ കുറയ്ക്കുന്നതിനും ഭാവിയില്‍ ഇത്തരം ക്രമക്കേടുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതിനുമാണ് സമിതി ശ്രദ്ധ കേന്ദ്രീകരിക്കുക.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/pm-narendra-modi-praises-ernakulam-south-chittoor-up-school-in-mann-ki-baat-other-key-highlights-2218911.html" target="_blank" rel="noopener">Narendra Modi: സംസ്‌കൃതം ചേര്‍ത്തൊരു ഫുട്‌ബോള്‍; ചിറ്റൂര്‍ യുപി സ്‌കൂളിനെ മന്‍ കി ബാത്തില്‍ പ്രശംസിച്ച് മോദി</a></strong></p>
<p>അതേസമയം, നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ അതിവേഗ വിചാരണ ഉറപ്പാക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്നും സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് പരീക്ഷാ പരിഷ്‌കാരങ്ങള്‍ക്കായി നന്ദന്‍ നിലേകനിയുടെ നേതൃത്വത്തിലുള്ള പുതിയ ഉന്നതതല ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ വിശ്വാസ്യത പുനഃസ്ഥാപിക്കുന്നതിലേക്കുള്ള സുപ്രധാന നടപടിയായാണ് ഈ പ്രഖ്യാപനത്തെ വിലയിരുത്തുന്നത്.</p>
<p>വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിരന്തര ശ്രമങ്ങള്‍ നടത്തിവരികയാണ്. വിദ്യാഭ്യാസ വകുപ്പ് കുറ്റമറ്റതാക്കാന്‍ കൂടുതല്‍ നടപടികള്‍ അതിവേഗത്തില്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി.</p>
<h3>English Summary</h3>
<p>Prime Minister Narendra Modi has formed a high-powered task force headed by Nandan Nilekani to recommend reforms to India's examination system. The panel will focus on improving transparency, security, and the use of technology in competitive exams following recent paper leak concerns.</p>
]]></content:encoded>
				</item>
							<item>
					<title>Visa-Free Travel for Indians: വിദേശയാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഇന്ത്യക്കാർക്ക് വിസയില്ലാതെ പോകാവുന്ന 55 രാജ്യങ്ങൾ ഇതാ!</title>
					<link>https://www.malayalamtv9.com/india/visa-free-travel-for-indians-the-complete-list-of-55-destinations-in-2026-2218966.html</link>
					<pubDate>Sun, 26 Jul 2026 16:00:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/visa-free-travel-for-indians-the-complete-list-of-55-destinations-in-2026-2218966.html</guid>
					<description><![CDATA[<p>Planning a Trip Abroad? 55 Countries Indians Can Visit Without a Visa: ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് 27 രാജ്യങ്ങളിൽ വിസയില്ലാതെ യാത്ര ചെയ്യാനാകും. 25 രാജ്യങ്ങളിൽ വിസ ഓൺ അറൈവൽ സംവിധാനം ലഭ്യമാണ്. മൂന്ന് രാജ്യങ്ങളിൽ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ സൗകര്യം ഉപയോഗപ്പെടുത്തിയും യാത്ര ചെയ്യാം</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/World-Trip.jpg" class="attachment-large size-large wp-post-image" alt="World Trip" /></figure><p>ഒരു വിദേശയാത്ര എന്നത് ഏതൊരു മലയാളിയുടെയും സ്വപ്നമാണ്. വിദേശയാത്രകൾ വലിയ പണച്ചിലവാണ് എന്ന തെറ്റിദ്ധാരണ മൂലമാണ് പാലരും അതിന് മുതിരാത്തത്. എന്നാൽ ഇന്ത്യക്കാർക്ക് ചെറിയ ചിലവിൽ തന്നെ സന്ദർശിക്കാവുന്ന നിരവധി വിദേശരാജ്യങ്ങൾ ഉണ്ട് എന്നതാണ് വാസ്തവം. പല രാജ്യങ്ങളും ഇന്ത്യൻ സഞ്ചാരികൾക്കായി വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് നിലവിൽ 55 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെയോ, വിസ ഓൺ അറൈവൽ സംവിധാനം ഉപയോഗിച്ചോ, സമാനമായ മറ്റു രീതികളിലോ സഞ്ചരിക്കാനാകും എന്ന് എത്രപേർക്കറിയാം.</p>
<p>ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് 2026 പ്രകാരം ആഗോളതലത്തിൽ ഇന്ത്യൻ പാസ്‌പോർട്ടിൻ്റെ സ്ഥാനം 81-മതാണ്. 2025-ൽ ഇന്ത്യക്കാർക്ക് മുൻകൂർ വിസയില്ലാതെ 57 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാമായിരുന്നു. എന്നാൽ 2026 ജനുവരിയോടെ ഇറാനും ബൊളീവിയയും വിസ നിയമങ്ങൾ മാറ്റിയതോടെ ഇത് 55 ആയി കുറഞ്ഞു. ഫെബ്രുവരിയിൽ ഗാംബിയ പട്ടികയിൽ തിരിച്ചെത്തിയതോടെ എണ്ണം വീണ്ടും 56 ആയി. എന്നാൽ ജൂലൈയിൽ കേപ്പ് വെർഡെ വിസ ഓൺ അറൈവൽ സംവിധാനം ഒഴിവാക്കിയതോടെ നിലവിൽ മുൻകൂർ വിസയില്ലാതെ ഇന്ത്യക്കാർക്ക് സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം 55 ആണ്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/lifestyle/travel/ksrtc-palani-travel-guide-from-kerala-budget-friendly-and-save-time-on-your-trip-2218907.html">KSRTC Palani Travel: സമയം ലാഭിക്കാം, പണവും! പഴനി തീർത്ഥാടനത്തിന് കെഎസ്ആർടിസി ഉണ്ടല്ലോ</a></strong></p>
<p>ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് 27 രാജ്യങ്ങളിൽ വിസയില്ലാതെ യാത്ര ചെയ്യാനാകും. 25 രാജ്യങ്ങളിൽ വിസ ഓൺ അറൈവൽ സംവിധാനം ലഭ്യമാണ്. മൂന്ന് രാജ്യങ്ങളിൽ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ സൗകര്യം ഉപയോഗപ്പെടുത്തിയും യാത്ര ചെയ്യാം. അതേസമയം ഇന്ത്യക്കാർക്കുള്ള വിസ ഫ്രീ എൻട്രി ഇറാൻ അവസാനിപ്പിച്ചു. നേരത്തെ വിസ ഓൺ അറൈവൽ സൗകര്യം നൽകിയിരുന്ന ബൊളീവിയ ഓൺലൈൻ ഇ-വിസ സംവിധാനമാക്കി മാറ്റിയിട്ടുണ്ട്. കേപ്പ് വെർഡെയും, നിക്കരാഗ്വയും വിസ ഓൺ അറൈവൽ സംവിധാനം ഒഴിവാക്കി.</p>
<p><strong>മുൻകൂർ വിസ ഇല്ലാതെ ഇന്ത്യക്കാർക്ക് യാത്ര ചെയ്യാവുന്ന 55 രാജ്യങ്ങൾ</strong></p>
<p><strong>27 രാജ്യങ്ങളിൽ വിസാ-ഫ്രീ എൻട്രി</strong></p>
<p>അംഗോള, ബാർബഡോസ്, ഭൂട്ടാൻ, ബ്രിട്ടീഷ് വെർജിൻ ഐലൻഡ്സ്, കുക്ക് ഐലൻഡ്സ്, ഡൊമിനിക്ക, ഫിജി, ഗ്രെനഡ, ഹെയ്തി, ജമൈക്ക, കസാക്കിസ്ഥാൻ, കിരിബാത്തി, മക്കാവോ, മലേഷ്യ, മൗറീഷ്യസ്, മൈക്രോനേഷ്യ, മോണ്ട്സെറാറ്റ്, നേപ്പാൾ, ഫിലിപ്പീൻസ്, റുവാണ്ട, സെനഗൽ, സെന്റ് വിൻസെന്റ് ആൻഡ് ഗ്രെനഡൈൻസ്, തായ്‌ലൻഡ്, ഗാംബിയ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, വാനുവാട്ടു.</p>
<p><strong>വിസ ഓൺ അറൈവൽ</strong></p>
<p>ബറുണ്ടി, കംബോഡിയ, കൊമോറോസ്, ജിബൂട്ടി, എത്യോപ്യ, ഗിനിയ-ബിസാവു, ഇന്തോനേഷ്യ, ജോർദാൻ, ലാവോസ്, മഡഗാസ്കർ, മാലിദ്വീപ്, മാർഷൽ ഐലൻഡ്സ്, മംഗോളിയ, മൊസാംബിക്, മ്യാൻമർ, നിയു, പലാവു ഐലൻഡ്സ്, ഖത്തർ, സമോവ, സിയറ ലിയോൺ, ശ്രീലങ്ക, സെൻ്റ് ലൂസിയ, ടാൻസാനിയ, തിമോർ-ലെസ്റ്റെ, തുവാലു, സിംബാബ്‌വെ.</p>
<p>കെനിയ, സീഷെൽസ്, സെൻ്റ് കിറ്റ്സ് ആൻഡ് നെവിസ് എന്നീ രാജ്യങ്ങളിൽ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ വഴി മുൻകൂർ വിസയില്ലാതെ പ്രവേശനം നേടാവുന്നതാണ്.</p>
<p><strong>English Summary</strong></p>
<p>Indian passport holders can travel to 55 countries without a prior visa in 2026, ranking 81st globally on the Henley Passport Index. While Iran, Bolivia, Cape Verde, and Nicaragua recently tightened entry rules, Indians still enjoy visa-free or visa-on-arrival access to popular destinations across Asia, Africa, and the Caribbean.</p>
]]></content:encoded>
				</item>
							<item>
					<title>Mumbai Weather Update: മുംബൈ നഗരത്തെ കിടുകിടാ വിറപ്പിച്ച് മഴ; കനത്ത പേമാരി തുടരും, ഓറഞ്ച് അലര്‍ട്ട്</title>
					<link>https://www.malayalamtv9.com/photo-gallery/maharashtra-rain-update-orange-and-red-alerts-issued-for-several-districts-mumbai-faces-severe-weather-2218936.html</link>
					<pubDate>Sun, 26 Jul 2026 15:12:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/maharashtra-rain-update-orange-and-red-alerts-issued-for-several-districts-mumbai-faces-severe-weather-2218936.html</guid>
					<description><![CDATA[<p>Maharashtra Weather Update: IMD Issues Orange and Red Alerts as Heavy Rain Batters Mumbai: വടക്കന്‍ മഹാരാഷ്ട്രയിലെ ധൂലെയില്‍ ഇടിമിന്നലോടുകൂടിയ മഴ ലഭിച്ചേക്കും. നന്ദുര്‍ബാര്‍, ജല്‍ഗാവ്, നാസിക് ജില്ലകളിലും മിതമായ മഴ ലഭിക്കും. താനെ, സിന്ധുദുര്‍ഗം ജില്ലകളില്‍ കനത്ത മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലര്‍ച്ച് പ്രഖ്യാപിച്ചു. രത്‌നഗിരി, റായ്ഗഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Heavy-Rain-to-Continue-in-Maharashtra-4-1.jpg" class="attachment-large size-large wp-post-image" alt="Heavy Rain To Continue In Maharashtra (4)" /></figure><p>
		<style type="text/css">
			#gallery-5 {
				margin: auto;
			}
			#gallery-5 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-5 img {
				border: 2px solid #cfcfcf;
			}
			#gallery-5 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-5' class='gallery galleryid-2218936 gallery-columns-3 gallery-size-full'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Heavy-Rain-to-Continue-in-Maharashtra-4.jpg" class="attachment-full size-full" alt="Heavy Rain To Continue In Maharashtra (4)" aria-describedby="gallery-5-2218938" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Heavy-Rain-to-Continue-in-Maharashtra-4.jpg 1280w, https://images.malayalamtv9.com/uploads/2026/07/Heavy-Rain-to-Continue-in-Maharashtra-4-300x169.jpg 300w, https://images.malayalamtv9.com/uploads/2026/07/Heavy-Rain-to-Continue-in-Maharashtra-4-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/07/Heavy-Rain-to-Continue-in-Maharashtra-4-768x432.jpg 768w, https://images.malayalamtv9.com/uploads/2026/07/Heavy-Rain-to-Continue-in-Maharashtra-4-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2218938'>
				മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരും. കനത്ത മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായതോ നേരിയതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊങ്കണ്‍ മേഖലയിലും പാല്‍ഘര്‍, മുംബൈ എന്നിവിടങ്ങളിലും മിതമായ മഴ ലഭിച്ചേക്കും. (Image Credit Source: PTI)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Heavy-Rain-to-Continue-in-Maharashtra-3.jpg" class="attachment-full size-full" alt="Heavy Rain To Continue In Maharashtra (3)" aria-describedby="gallery-5-2218939" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Heavy-Rain-to-Continue-in-Maharashtra-3.jpg 1280w, https://images.malayalamtv9.com/uploads/2026/07/Heavy-Rain-to-Continue-in-Maharashtra-3-300x169.jpg 300w, https://images.malayalamtv9.com/uploads/2026/07/Heavy-Rain-to-Continue-in-Maharashtra-3-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/07/Heavy-Rain-to-Continue-in-Maharashtra-3-768x432.jpg 768w, https://images.malayalamtv9.com/uploads/2026/07/Heavy-Rain-to-Continue-in-Maharashtra-3-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2218939'>
				വടക്കന്‍ മഹാരാഷ്ട്രയിലെ ധൂലെയില്‍ ഇടിമിന്നലോടുകൂടിയ മഴ ലഭിച്ചേക്കും. നന്ദുര്‍ബാര്‍, ജല്‍ഗാവ്, നാസിക് ജില്ലകളിലും മിതമായ മഴ ലഭിക്കും. താനെ, സിന്ധുദുര്‍ഗം ജില്ലകളില്‍ കനത്ത മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലര്‍ച്ച് പ്രഖ്യാപിച്ചു. രത്‌നഗിരി, റായ്ഗഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്. കനത്ത മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Heavy-Rain-to-Continue-in-Maharashtra-2.jpg" class="attachment-full size-full" alt="Heavy Rain To Continue In Maharashtra (2)" aria-describedby="gallery-5-2218940" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Heavy-Rain-to-Continue-in-Maharashtra-2.jpg 1280w, https://images.malayalamtv9.com/uploads/2026/07/Heavy-Rain-to-Continue-in-Maharashtra-2-300x169.jpg 300w, https://images.malayalamtv9.com/uploads/2026/07/Heavy-Rain-to-Continue-in-Maharashtra-2-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/07/Heavy-Rain-to-Continue-in-Maharashtra-2-768x432.jpg 768w, https://images.malayalamtv9.com/uploads/2026/07/Heavy-Rain-to-Continue-in-Maharashtra-2-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2218940'>
				കൊങ്കണ്‍ മേഖലയില്‍ പാല്‍ഘറിലും മുംബൈയിലും മിതമായ മഴ ലഭിക്കാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വടക്കന്‍ മഹാരാഷ്ട്രയിലെ ധൂലെയില്‍ ഇടിമിന്നലോടുകൂടിയ മഴ പെയ്‌തേക്കും. നന്ദുര്‍ബാര്‍ ജില്ലയില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി പ്രവചിക്കുന്നു. ജല്‍ഗാവ്, നാസിക് ജില്ലകളില്‍ ഇടിമിന്നലോടുകൂടി നേരിയതോ മിതമായതോ ആയ മഴയും ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. 


				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Heavy-Rain-to-Continue-in-Maharashtra-1.jpg" class="attachment-full size-full" alt="Heavy Rain To Continue In Maharashtra (1)" aria-describedby="gallery-5-2218941" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Heavy-Rain-to-Continue-in-Maharashtra-1.jpg 1280w, https://images.malayalamtv9.com/uploads/2026/07/Heavy-Rain-to-Continue-in-Maharashtra-1-300x169.jpg 300w, https://images.malayalamtv9.com/uploads/2026/07/Heavy-Rain-to-Continue-in-Maharashtra-1-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/07/Heavy-Rain-to-Continue-in-Maharashtra-1-768x432.jpg 768w, https://images.malayalamtv9.com/uploads/2026/07/Heavy-Rain-to-Continue-in-Maharashtra-1-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2218941'>
				നാസിക്കിലെ ഘട്മാതയില്‍ മിതമായ മഴയും അഹല്യനഗറില്‍ നേരിയ മഴയും പ്രതീക്ഷിക്കുന്നു. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ പൂനെ, സത്താറ, സോളാപൂര്‍, സാംഗ്ലി ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പൂനെ ഘട്മാത പ്രദേശത്ത് കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോലാപ്പൂരിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Heavy-Rain-to-Continue-in-Maharashtra.jpg" class="attachment-full size-full" alt="Heavy Rain To Continue In Maharashtra" aria-describedby="gallery-5-2218942" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Heavy-Rain-to-Continue-in-Maharashtra.jpg 1280w, https://images.malayalamtv9.com/uploads/2026/07/Heavy-Rain-to-Continue-in-Maharashtra-300x169.jpg 300w, https://images.malayalamtv9.com/uploads/2026/07/Heavy-Rain-to-Continue-in-Maharashtra-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/07/Heavy-Rain-to-Continue-in-Maharashtra-768x432.jpg 768w, https://images.malayalamtv9.com/uploads/2026/07/Heavy-Rain-to-Continue-in-Maharashtra-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2218942'>
				മറാത്ത്‌വാഡ മേഖലയിലെ ഛത്രപതി സംഭാജിനഗറില്‍ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചേക്കും. ജല്‍നയില്‍ നേരിയതോ മിതമായതോ ആയ മഴയോ അല്ലെങ്കില്‍ ഇടിമിന്നലോടുകൂടിയ മഴയോ ഉണ്ടായേക്കാം. പര്‍ഭാനി, ബീഡ്, ഹിംഗോലി, നന്ദേഡ്, ലാത്തൂര്‍, ധാരാശിവ് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.വിദര്‍ഭയിലെ അകോല, അമരാവതി, ബുല്‍ധാന, ഭണ്ഡാര, ചന്ദ്രപൂര്‍, ഗഡ്ചിറോളി, ഗോണ്ടിയ, നാഗ്പൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. 


				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Narendra Modi: സംസ്‌കൃതം ചേര്‍ത്തൊരു ഫുട്‌ബോള്‍; ചിറ്റൂര്‍ യുപി സ്‌കൂളിനെ മന്‍ കി ബാത്തില്‍ പ്രശംസിച്ച് മോദി</title>
					<link>https://www.malayalamtv9.com/india/pm-narendra-modi-praises-ernakulam-south-chittoor-up-school-in-mann-ki-baat-other-key-highlights-2218911.html</link>
					<pubDate>Sun, 26 Jul 2026 14:01:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/pm-narendra-modi-praises-ernakulam-south-chittoor-up-school-in-mann-ki-baat-other-key-highlights-2218911.html</guid>
					<description><![CDATA[<p>Mann Ki Baat: PM Modi Appreciates Ernakulam South Chittoor UP School: മഴവെള്ള സംഭരണം, കോമണ്‍വെല്‍ത്ത് ഗെയിംസ്, പാരിസ്ഥിതിക വെല്ലുവിളികള്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങളെ കുറിച്ച് പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ സംസാരിച്ചു. വിക്രം 1 ന്റെ വിക്ഷേപണത്തെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. ഇന്ത്യയുടെ ആദ്യ ഓര്‍ബിറ്റര്‍ റോക്കറ്റിന്റെ വിക്ഷേപണം പൗരന്മാര്‍ക്ക് അഭിമാനമായെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Mann-Ki-Baat-PM-Modi-1.jpg" class="attachment-large size-large wp-post-image" alt="Mann Ki Baat Pm Modi (1)" /></figure><p><strong>ന്യൂഡല്‍ഹി:</strong> മന്‍കി ബാത്തില്‍ കേരളത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എറണാകുളം ജില്ലയിലെ തെക്കന്‍ ചിറ്റൂര്‍ സെന്റ് മേരീസ് യുപി സ്‌കൂളിനെ കുറിച്ചാണ് പരാമര്‍ശമുണ്ടായിരിക്കുന്നത്. സ്‌കൂളിലെ അധ്യാപകനായ അഭിലാഷ് വ്യത്യസ്തമായ രീതിയില്‍ വിദ്യാര്‍ഥികളിലേക്ക് സംസ്‌കൃതത്തിന്റെ പ്രാധാന്യം എത്തിക്കുന്നതായും അതിനായി അക്ഷരകണ്ഡുക എന്ന പേരില്‍ പ്രത്യേക പദ്ധതി നടപ്പാക്കുന്നതായും അദ്ദേഹം പറഞ്ഞു.</p>
<p>സംസ്‌കൃത അക്ഷരങ്ങളെ ഫുട്‌ബോളുമായി ബന്ധപ്പെടുത്തിയാണ് വിദ്യാര്‍ഥികളെ ഈ അധ്യാപകന്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഓരോ അക്ഷരങ്ങളെയും അതില്‍ തുടങ്ങുന്ന വാക്കുകളെയും മനസിലാക്കാന്‍ ഫിഫി ലോകകപ്പില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി കാര്‍ഡുകള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നതാണ് രീതി. അതിനാല്‍ തന്നെ വേഗത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിച്ചെടുക്കാനും സാധിക്കുന്നു.</p>
<h3>കാര്‍ഗിലില്‍ വീരമൃത്യു വരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍</h3>
<p>കാര്‍ഗില്‍ വിജയ് ദിവസില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഗില്‍ വിജയ് ദിവസില്‍ വീരമൃത്യു വരിച്ചവരെയോര്‍ത്ത് രാജ്യത്തെ ജനങ്ങള്‍ അഭിമാനം കൊള്ളുന്നുവെന്നും, ധീരരായ സൈനികരുടെ അസാധാരണമായ ധൈര്യത്തെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ ദിനമെന്നും അദ്ദേഹം പറഞ്ഞു.</p>
<h3>പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്‌</h3>
<blockquote class="twitter-tweet">
<p dir="ltr" lang="ml">കേരളത്തിലെ എറണാകുളത്ത്, ഫുട്ബോളിനെയും സംസ്കൃതത്തെയും മനോഹരമായി സമന്വയിപ്പിക്കുന്ന ഒരു വേറിട്ട ശ്രമം നടന്നു.<a href="https://x.com/hashtag/MannKiBaat?src=hash&amp;ref_src=twsrc%5Etfw">#MannKiBaat</a> <a href="https://t.co/YS5xeyd9ti">pic.twitter.com/YS5xeyd9ti</a></p>
<p>— Narendra Modi (@narendramodi) <a href="https://x.com/narendramodi/status/2081268605145227421?ref_src=twsrc%5Etfw">July 26, 2026</a></p></blockquote>
<p><script async src="https://platform.x.com/widgets.js" charset="utf-8"></script></p>
<p>കാര്‍ഗില്‍ യുദ്ധത്തില്‍ ഭാരതമാതാവിനെ സംരക്ഷിക്കാന്‍ ഇന്ത്യന്‍ സൈനികര്‍ തങ്ങള്‍ക്കുള്ളതെല്ലാം സമര്‍പ്പിച്ചു. എല്ലാ ധീരരായ സൈനികര്‍ക്കും ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.</p>
<p>1999ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തിന്റെ 27ാം വാര്‍ഷികമാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്. 527 സൈനികര്‍ക്കാണ് പാകിസ്ഥാനമായുള്ള ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/pm-modi-thanks-youngsters-for-feedback-on-paper-leak-issue-video-become-trends-with-325-million-views-2218630.html" target="_blank" rel="noopener">“നന്ദി സുഹൃത്തുക്കളെ”; നിർദ്ദേശങ്ങൾ നൽകിയ യുവാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രിയുടെ പുതിയ ഇൻസ്റ്റാഗ്രാം റീൽ</a></strong></p>
<h3>നേട്ടങ്ങള്‍ പറഞ്ഞ് പ്രധാനമന്ത്രി</h3>
<p>മഴവെള്ള സംഭരണം, കോമണ്‍വെല്‍ത്ത് ഗെയിംസ്, പാരിസ്ഥിതിക വെല്ലുവിളികള്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങളെ കുറിച്ച് പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ സംസാരിച്ചു. വിക്രം 1 ന്റെ വിക്ഷേപണത്തെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. ഇന്ത്യയുടെ ആദ്യ ഓര്‍ബിറ്റര്‍ റോക്കറ്റിന്റെ വിക്ഷേപണം പൗരന്മാര്‍ക്ക് അഭിമാനമായെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഐഎന്‍എസ് മഹേന്ദ്രഗിരിയുടെ കമ്മീഷനിങ്ങിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.</p>
<p>കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഐഎന്‍എസ് മഹേന്ദ്രഗിരി ഇന്ത്യന്‍ നാവികസേനയില്‍ കമ്മീഷന്‍ ചെയ്തു. ഈ യുദ്ധക്കപ്പല്‍ ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത്, ഇന്ത്യയില്‍ തന്നെ നിര്‍മിച്ചതാണ്. 75 ശതമാനത്തിലധികം തദ്ദേശീയ വസ്തുക്കള്‍ നിര്‍മാണത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ശക്തിയാണ് ഇത് തെളിയിക്കുന്നത്, മോദി പറഞ്ഞു.</p>
<p>ഈ മാസത്തിന്റെ തുടക്കത്തില്‍ ഡിആര്‍ഡിഒ പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റും ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഈ വിജയത്തിന് പിന്നില്‍ ശാസ്ത്രജ്ഞന്മാരുടെയും എഞ്ചിനീയര്‍മാരുടെയും കൂട്ടായ അധ്വാനമുണ്ട്. രണ്ടോ മൂന്നോ ദിവസം മുമ്പ് ഡിആര്‍ഡിഒ കുശ മിസൈലും വിജയകരമായി പരീക്ഷിച്ചു. പ്രതിരോധ ഉത്പാദനത്തിലായാലും, പ്രതിരോധ കയറ്റുമതിയിലായാലും, സൗഹൃദ രാജ്യങ്ങളുമായുള്ള സഹകരണമായാലും, ഇന്ത്യ ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</p>
<h3>English Summary</h3>
<p>Prime Minister Narendra Modi praised Ernakulam South Chittoor UP School in Kerala during the latest edition of Mann Ki Baat. He highlighted the school's achievements while also addressing several important national issues. The episode focused on inspiring initiatives, public participation, and key developments across the country.</p>
]]></content:encoded>
				</item>
							<item>
					<title>ജനപ്രതിനിധിയാകാൻ പ്രായപരിധി 21, നിയമം പാസാക്കാൻ തെലങ്കാന</title>
					<link>https://www.malayalamtv9.com/india/big-move-telengana-going-pass-lower-the-election-contesting-age-to-21-years-2218885.html</link>
					<pubDate>Sun, 26 Jul 2026 12:12:00 +0530</pubDate>
					<dc:creator><![CDATA[Arun Nair]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/big-move-telengana-going-pass-lower-the-election-contesting-age-to-21-years-2218885.html</guid>
					<description><![CDATA[<p>ആഗസ്റ്റ് ആദ്യവാരം പ്രത്യേക പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. യുകെ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ 18 വയസ്സ് തികഞ്ഞവർക്ക് ജനപ്രതിനിധിയാകാനും, രാജ്യത്തിന്റെ പ്രധാനമന്ത്രിയോ പ്രസിഡന്റോ വരെയാകാനും നിയമപരമായ അവകാശമുണ്ട്. സിംഗപ്പൂരിൽ 21 വയസ്സ് കഴിഞ്ഞ ഏതൊരു പൗരനും രാജ്യത്തിന്റെ പ്രധാനമന്ത്രി പദവിയിലേക്ക് വരെ എത്താൻ അർഹതയുണ്ട്.  ലോക്‌സഭയിൽ ഇതിനായി ബിൽ പാസാക്കിയെടുക്കാൻ പാർട്ടി മുൻകൈ എടുക്കുമെന്നും. ഇതിനായി കോൺഗ്രസ്സ് നേതാക്കളെ കാണും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Revanth-Reddy_Telengana.jpg" class="attachment-large size-large wp-post-image" alt="Revanth Reddy Telengana" /></figure><p><strong>ഹൈദരബാദ്</strong>: ജനപ്രതിനിധിയാകാനുള്ള പ്രായപരിധി 21 ആയി കുറയ്ക്കാൻ തെലങ്കാന സർക്കാർ. ഇതിനായി ഓഗസ്റ്റ് ആദ്യവാരം തെലങ്കാന നിയമസഭയിൽ പ്രത്യേക പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. നിലവിൽ രാജ്യത്ത് ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും മത്സരിക്കാനുള്ള കുറഞ്ഞ പ്രായപരിധി 25 വയസ്സാണ്. രാജ്യസഭയിലേക്കും കൗൺസിലുകളിലേക്കും ഇത് 30 വയസ്സുമാണ്. എന്നാൽ വിദേശ രാജ്യങ്ങളിലെ സാഹചര്യം ഇതിലും വ്യത്യസ്തമാണെന്ന് രേവന്ത് റെഡ്ഡി ചൂണ്ടിക്കാട്ടി. യുകെ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ 18 വയസ്സ് തികഞ്ഞവർക്ക് ജനപ്രതിനിധിയാകാനും, രാജ്യത്തിന്റെ പ്രധാനമന്ത്രിയോ പ്രസിഡന്റോ വരെയാകാനും നിയമപരമായ അവകാശമുണ്ട്.സിംഗപ്പൂരിൽ 21 വയസ്സ് കഴിഞ്ഞ ഏതൊരു പൗരനും രാജ്യത്തിന്റെ പ്രധാനമന്ത്രി പദവിയിലേക്ക് വരെ എത്താൻ അർഹതയുണ്ട്.</p>
<p>സംസ്ഥാന നിയമ സഭയിൽ പ്രമേയം പാസാക്കുന്നതിന് പുറമെ, വിഷയത്തിൽ ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നതിനായി പാർലമെൻ്റിലും സമ്മർദ്ദം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ ലോക്‌സഭയിൽ ഇതിനായി ബിൽ പാസാക്കിയെടുക്കാൻ പാർട്ടി മുൻകൈ എടുക്കുമെന്നും രേവന്ത് റെഡ്ഡി ഉറപ്പുനൽകി. പീപ്പിൾസ് പ്ലാസയിൽ നിന്ന് നെക്ലേസ് റോഡിലെ ഇന്ദിരാഗാന്ധി പ്രതിമ വരെ കോൺഗ്രസ് സംഘടിപ്പിച്ച മെഴുകുതിരി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<h3>Also Read: <a href="https://www.malayalamtv9.com/india/strict-law-against-paper-leaks-key-amendments-heavy-fines-and-3-month-fast-track-trial-provisions-2218713.html">ചോദ്യപേപ്പർ ചോർച്ചയിൽ ഇനി വിട്ടുവീഴ്ചയില്ല; പ്രത്യേക ടാസ്‌ക് ഫോഴ്‌സും ഫാസ്റ്റ് ട്രാക്ക് കോടതികളും വരുന്നു</a></h3>
<p>രാജ്യത്തെ യുവാക്കൾക്ക് കൂടുതൽ രാഷ്ട്രീയ പ്രാതിനിധ്യം നൽകുക എന്നതാണ് ഈ നിർദ്ദേശത്തിന്റെ ഉദ്ദേശ്യമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രേവന്ത് പറഞ്ഞു. 61-ാം ഭരണഘടനാ ഭേദഗതിയിലൂടെ രാജീവ് ഗാന്ധി വോട്ടിംഗ് പ്രായം 21 ൽ നിന്ന് 18 ആയി കുറച്ചപ്പോൾ, പി വി നരസിംഹറാവു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം 25 ൽ നിന്ന് 21 വർഷമായി കുറച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<h3>21 വയസ്സുള്ളവർ മന്ത്രിമാരായാൽ ഇന്ത്യയുടെ ഭാവി മാറും</h3>
<p>നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും ഇതേ തത്വം ബാധകമാക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി, 21 വയസ്സിൽ സിവിൽ സർവ്വീസിൽ ചേരാൻ ഉദ്യോഗാർത്ഥികൾക്ക് സാധിക്കുമെങ്കിൽ, തി രഞ്ഞെടുപ്പിൽ മത്സരിക്കാൻ 25 വയസ്സ് വരെ കാത്തിരിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.</p>
<h3>English Summary</h3>
<p>Telangana CM Revanth Reddy says government is going to Reduce the age of Election Contesting. from 25 to 21. Comparing other nations India's Election Contesting age to Legislative Assembly and Parliament is 25.</p>
]]></content:encoded>
				</item>
							<item>
					<title>Chennai Metro: ഇനി ചെങ്കൽപട്ടിലേക്കും മെട്രോ; നിർമ്മാണത്തിന് തുടക്കം കുറിച്ച് CMRL</title>
					<link>https://www.malayalamtv9.com/india/chennai-metro-expansion-cmrl-floats-tender-for-kilambakkam-to-chengalpattu-dpr-2218833.html</link>
					<pubDate>Sun, 26 Jul 2026 08:22:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/chennai-metro-expansion-cmrl-floats-tender-for-kilambakkam-to-chengalpattu-dpr-2218833.html</guid>
					<description><![CDATA[<p>Chennai Metro Expansion: കിളമ്പാക്കത്തുനിന്ന് ചെങ്കൽപട്ടിലേക്ക് മെട്രോ പാത നീട്ടുന്നതുമായി ബന്ധപ്പെട്ട പദ്ധതിയുടെ വിശദമായ വിവര ശേഖരണത്തിനും റിപ്പോർട്ട് തയ്യാറാക്കുന്നതിനുമായി കൺസൾട്ടന്റുമാരെ ക്ഷണിച്ചുകൊണ്ട് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ടെൻഡർ പുറപ്പെടുവിച്ചു. ഡബിൾ ഡക്കർ മാതൃകയിൽ നിർമ്മിക്കാനുള്ള സാധ്യതയും ഡി.പി.ആർ പഠനത്തിൽ പരിശോധിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/CMRL-Update-2.jpg" class="attachment-large size-large wp-post-image" alt="Cmrl Update (2)" /></figure><p>തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ ചെന്നൈ മെട്രോ നിർണായക പങ്ക് വഹിക്കുന്നുണ്ട്. രാജ്യത്തെ മെട്രോ സർവീസുകളിൽ ഏറ്റവും മികച്ച ഒന്നാണ് ചെന്നൈ മെട്രോ. ഇപ്പോഴിതാ, നഗരത്തിലെ മെട്രോ ശൃംഖല ദക്ഷിണ ഉപനഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കിളമ്പാക്കത്തുനിന്ന് ചെങ്കൽപട്ടിലേക്ക് മെട്രോ പാത നീട്ടുന്നതിനുള്ള നടപടികൾക്ക് തുടക്കമായിരിക്കുകയാണ്.</p>
<h3>ഇനി ചെങ്കൽപട്ടിലേക്കും മെട്രോ</h3>
<p>കിളമ്പാക്കത്തുനിന്ന് ചെങ്കൽപട്ടിലേക്ക് മെട്രോ പാത നീട്ടുന്നതുമായി ബന്ധപ്പെട്ട പദ്ധതിയുടെ വിശദമായ വിവര ശേഖരണത്തിനും റിപ്പോർട്ട് തയ്യാറാക്കുന്നതിനുമായി കൺസൾട്ടന്റുമാരെ ക്ഷണിച്ചുകൊണ്ട് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ടെൻഡർ പുറപ്പെടുവിച്ചു. ജി.എസ്.ടി റോഡിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും യാത്രക്കാർക്ക് വേഗതയേറിയ പൊതുഗതാഗത സൗകര്യം ഒരുക്കാനും ലക്ഷ്യമിട്ടാണ് സി.എം.ആർ.എൽ പുതിയ വികസന പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.</p>
<p>കിളമ്പാക്കത്തെ കലൈഞ്ജർ സെഞ്ചുറി ബസ് ടെർമിനസിൽ നിന്ന് ചെങ്കൽപട്ട് വരെ ഏകദേശം 26.9 കിലോമീറ്റർ ദൂരത്തിലാണ് പുതിയ മെട്രോ പാത നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. പൂർണ്ണമായും എലിവേറ്റഡ് പാതയായിട്ടാകും ഇത് നിർമ്മിക്കുക. ജി.എസ്.ടി റോഡിലെ ഡബിൾ ഡക്കർ മാതൃകയിൽ നിർമ്മിക്കാനുള്ള സാധ്യതയും ഡി.പി.ആർ പഠനത്തിൽ പരിശോധിക്കും.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/delhi-metro-stations-reopen-internet-is-restored-as-jantar-mantar-protest-ends-after-49-days-2218829.html">സമരം അവസാനിപ്പിച്ചു! ഡൽഹി സാധാരണ നിലയിലേക്ക്; മെട്രോ സർവീസും ഇന്റർനെറ്റും പുനരാരംഭിച്ചു</a></strong></p>
<p>ടെൻഡർ വഴി തിരഞ്ഞെടുക്കപ്പെടുന്ന ഏജൻസി മൂന്ന് മുതൽ അഞ്ച് മാസത്തിനുള്ളിൽ നിർദ്ദിഷ്ട റൂട്ട്, യാത്രക്കാരുടെ എണ്ണം, സ്റ്റേഷനുകളുടെ സ്ഥാനം, ആകെ നിർമ്മാണച്ചെലവ് എന്നിവ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് സി.എം.ആർ.എല്ലിന് സമർപ്പിക്കും.</p>
<h3>വിമാനത്താവളം - കിളമ്പാക്കം പാത</h3>
<p>നിലവിൽ ചെന്നൈ എയർപോർട്ടിൽ നിന്ന് കിളമ്പാക്കം വരെയുള്ള 15.46 കി.മീ നീളമുള്ള മെട്രോ പാതയുടെ ഡി.പി.ആർ കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. 9,335 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് അനുമതി ലഭിച്ചാലുടൻ ചെങ്കൽപട്ടിലേക്കുള്ള തുടർനടപടികൾക്കും വേഗം കൂടും. തെക്കൻ മേഖലയ്ക്ക് പുറമേ, വടക്കൻ ചെന്നൈയെ ബന്ധിപ്പിച്ച് മാധവാരത്ത് നിന്ന് വിംകോ നഗറിലേക്ക് 11 കിലോമീറ്റർ നീളമുള്ള മറ്റൊരു മെട്രോ പാതയുടെ ഡി.പി.ആർ തയ്യാറാക്കാനും സി.എം.ആർ.എൽ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.</p>
<h3>അനുമതി ലഭിച്ചിട്ടും തുറക്കാതെ പൂനമല്ലി-വടപളനി മെട്രോ</h3>
<p>ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാം ഘട്ട പദ്ധതിയിലെ ആദ്യ പാതയായ പൂനമല്ലി – വടപളനി സ്ട്രെച്ച് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാത്തതിൽ വിമർശനം ഉയരുകയാണ്. ജൂലൈയിൽ ഉദ്ഘാടനം നടന്നേക്കുമെന്ന റിപ്പോർട്ടുകൾ വന്നെങ്കിലും മറ്റ് ഔദ്യോഗിക പ്രസ്താവനകളൊന്നും ഇത് സംബന്ധിച്ച് ഉണ്ടായിട്ടില്ല.</p>
<p>അഞ്ച് വർഷം മുമ്പാണ് ഈ പാതയുടെ നിർമ്മാണം ആരംഭിച്ചത്. ആദ്യം 2025 ഡിസംബറോടെ പൂനമല്ലി – പോരൂർ പാത തുറക്കാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് കണക്റ്റിവിറ്റി ഉറപ്പാക്കാൻ വടപളനി വരെ നീട്ടുകയും ലക്ഷ്യം 2026 ഫെബ്രുവരിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. നിലവിൽ മാസങ്ങളായി ട്രയൽ റൺ നടക്കുന്നുണ്ടെങ്കിലും പാതയുടെ ഉദ്ഘാടനം നീണ്ടുപോകുന്നത് വലിയ നിരാശയാണ് സമ്മാനിക്കുന്നത്.</p>
<h3>English Summary:</h3>
<p>Chennai Metro Rail Limited has floated a tender to prepare the Detailed Project Report for extending the proposed metro corridor from Kilambakkam to Chengalpattu, marking the next step in expanding metro connectivity beyond the Kalaignar Centenary Bus Terminus. The DPR consultant will study the alignment, station locations, engineering feasibility, ridership potential, environmental impact, and project cost before submitting recommendations.</p>
]]></content:encoded>
				</item>
							<item>
					<title>Kargil Vijay Diwas 2026: മഞ്ഞുപാളികളിൽ രചിച്ച ഇന്ത്യൻ ധീരത; കാർഗിൽ യുദ്ധവിജയത്തിന്‌ ഇന്ന്‌ 27 വർഷം</title>
					<link>https://www.malayalamtv9.com/india/kargil-vijay-diwas-2026-india-celebrates-27-years-of-historic-victory-over-pakistan-2218840.html</link>
					<pubDate>Sun, 26 Jul 2026 07:48:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/kargil-vijay-diwas-2026-india-celebrates-27-years-of-historic-victory-over-pakistan-2218840.html</guid>
					<description><![CDATA[<p>Kargil Vijay Diwas 2026: കാർഗിൽ യുദ്ധവിജയത്തിന്റെ 27-ാം വാർഷിക തിളക്കത്തിൽ രാജ്യം.  1999 മെയ് പത്തിനാണ് കാർഗിൽ യുദ്ധം ആരംഭിച്ചത്. ഇന്ത്യൻ ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞു കയറിയതോടെയാണ് കാർഗിലെ മഞ്ഞുപുതച്ച മലനിരകൾ ജീവൻ മരണ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Kargil-Vijay-Diwas-1.jpg" class="attachment-large size-large wp-post-image" alt="Kargil War" /></figure><p>കാർഗിലിലെ മഞ്ഞുപുതച്ച മലനിരകളിൽ സ്വന്തം ജീവൻ വെടിഞ്ഞ് ത്രിവർണ കൊടി പാറിച്ച ജവാന്‍മാരുടെ ധീരതയ്ക്ക് ഇന്ന് 27 വയസ്. ഇരുപത്തിയേഴാം കാർഗിൽ വിജയദിനാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികൾ ഇന്ന് ദ്രാസിലെ യുദ്ധ സ്മാരകത്തിൽ നടക്കും. ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയാകും. യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര സൈനികരുടെ കുടുംബാംഗങ്ങളെ ആദരിക്കും. ദ്രാസിലെ യുദ്ധ സ്മാരകം കേന്ദ്രീകരിച്ചാണ് പ്രധാന പരിപാടികൾ നടക്കുന്നത്. പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം സാംസ്കാരിക സന്ധ്യയും നടന്നിരുന്നു.</p>
<h3>കാർഗിൽ വിജയ് ദിവസ്</h3>
<p>മാതൃരാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാൻ കാർഗിലിലെ മഞ്ഞുമൂടിയ മലനിരകളിൽ ധീരപോരാട്ടം നടത്തി ജീവൻ ബലിയർപ്പിച്ച സൈനികരുടെ വീരസ്മരണ പുതുക്കിയാണ് ഭാരതം ഇന്ന് കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നത്. 1999 മെയ് പത്തിന് ആരംഭിച്ച് ജൂലൈ 26ന് അവസാനിച്ച യുദ്ധത്തില്‍ 527 വീര സൈനികരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.  ഉയരമേറിയ, ദുർഘട ഭൂപ്രദേശങ്ങളിൽനടന്ന ലോകത്തെത്തന്നെ ആദ്യത്തെ യുദ്ധമെന്നാണ് കാർഗിൽ യുദ്ധത്തെ പലരും വിശേഷിപ്പിക്കുന്നത്.</p>
<p>‘ഓപ്പറേഷൻ വിജയ്‌’ എന്ന്‌ ഇന്ത്യൻ സൈന്യം പേരിട്ട ഈ യുദ്ധത്തിൽ വീരമൃത്യുവരിച്ച സൈനികർക്കായി ദ്രാസിലെ യുദ്ധസ്മാരകത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌ ഇന്ന് രാവിലെ പുഷ്പചക്രം അർപ്പിക്കും. കഴിഞ്ഞ ദിവസം ലമോച്ചൻ കുന്നിൽ സൈന്യമൊരുക്കിയ പ്രത്യേക സ്മരണപുതുക്കൽ ചടങ്ങിനായി ധീരരക്തസാക്ഷിത്വം വരിച്ച സൈനികരുടെ കുടുംബാംഗങ്ങളും ഒത്തുചേർന്നിരുന്നു. വിശിഷ്ടാതിഥിയായെത്തിയ ജനറൽ ഓഫീസർ കമാൻഡിങ്‌ മേജർ ജനറൽ അമിത്‌ പ്രകാശ്‌ സിങ്‌ കുടുംബാംഗങ്ങളെ ആദരിച്ചു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/pralhad-joshi-given-additional-charge-of-ministry-of-education-after-dharmendra-pradhan-resigns-2218796.html">പ്രഹ്ലാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി</a></strong></p>
<h3>കാർഗിൽ യുദ്ധം</h3>
<p>1999 മെയ് പത്തിനാണ് കാർഗിൽ യുദ്ധം ആരംഭിച്ചത്. ഇന്ത്യൻ ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞു കയറിയതോടെയാണ് കാർഗിലെ മഞ്ഞുപുതച്ച മലനിരകൾ ജീവൻ മരണ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. ജമ്മു കാശ്മീരിലെ ലഡാക് മേഖലയിലെ ബാൾട്ടിസ്ഥാൻ ജില്ലയിലെ കാർഗിലിൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യം ആദ്യം കണ്ടത് ദ്രാസ് മേഖലയിൽ നഷ്ടപ്പെട്ട ആടിനെ തേടിയിറങ്ങിയ ആട്ടിടയൻ ത്യാഷി നഗ്യാൻ ആണ്.</p>
<p>ഉടനെ തന്നെ അദ്ദേഹം സൈന്യത്തെ വിവരം അറിയിച്ചു. വിവരത്തെ തുടർന്ന് ക്യാപ്റ്റൻ സൗരഭ് കാലിയയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം പട്രോളിങ്ങിനിറങ്ങിയെങ്കിലും അവർ പിന്നീട് തിരിച്ച് വന്നില്ല. കാർഗിലിലെ ഉയർന്ന പോസ്റ്റുകളെല്ലാം പാകിസ്ഥാൻ പിടിച്ചടക്കി. ദ്രാസും കാർഗിലും കടന്ന് ലഡാക്കിലേക്ക് പോകുന്ന പാത പിടിച്ചെടുക്കാനായിരുന്നു പാകിസ്ഥാന്റെ ശ്രമം. ഭീകരരുടെയും അഫ്ഗാൻ കൂലിപ്പടയാളികളുടെയും സഹായം പാകിസ്ഥാന് ലഭിച്ചിരുന്നു. കാർഗിലിലെ ഇന്ത്യൻ ആയുധശേഖരശാലയ്ക്ക് നേരെ ഷെല്ലാക്രമണമുണ്ടായി. ഇന്ത്യൻ മിഗ് വിമാനം വെടിവെച്ചിട്ടു. ലഫ്റ്റനന്റ് കെ. നചികേത പാക് പിടിയിലാവുകയും ചെയ്തു. അദ്ദേഹത്തെ തേടിപ്പോയ മിഗ് വിമാനവും ഹെലികോപ്റ്ററും പാക് സൈന്യം വെടിവെച്ചിട്ടതോടെ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു.</p>
<h3>തിരിച്ചടിച്ച് ഇന്ത്യ</h3>
<p>1999 ജൂൺ 6-ന് ഇന്ത്യ പ്രത്യാക്രമണം ആരംഭിച്ചു. 2 ലക്ഷം സൈനികരെ അണിനിരത്തി പാകിസ്ഥാനെതിരെ പോരാടി. കാർഗിലിലും ദ്രാസിലും പ്രത്യാക്രമണം ശക്തമാക്കി ബതാലിക് സെക്ടർ പിടിച്ചെടുത്തു. ടോളോലിംഗ് കുന്നുകളും ടൈഗർ ഹില്ലും തിരിച്ചുപിടിച്ചു. ഇതിനിടെ, കരസേനയിലെ ധാരാളം സൈനികർക്ക് വീരമൃത്യു സംഭവിച്ചു.</p>
<p>1999 ജൂലൈയിൽ ദ്രാസ് കരസേന തിരിച്ചുപിടിച്ചു. ലേസർ ബോംബുകളുമായി എത്തിയ മിറാഷ് യുദ്ധവിമാനങ്ങൾ ഇന്ത്യൻ സൈന്യത്തിന് കരുത്തേകി. കരസേനയുടെ ബൊഫോഴ്സ് തോക്കുകളും പാക് നുഴഞ്ഞുകയറ്റക്കാർക്കെതിരെ പോരാടി. ഒടുവിൽ ഇന്ത്യൻ സൈന്യത്തിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ പാക് സൈന്യം മുട്ടുമടക്കി.</p>
<h3>English Summary:</h3>
<p>India commemorates the 27th Kargil Vijay Diwas, honouring the courage and supreme sacrifice of the Bravehearts of Operation Vijay. The day honours the courage, sacrifice, and patriotism of the 527 soldiers who laid down their lives during Operation Vijay to recapture strategic mountain peaks occupied by Pakistani intruders.</p>
]]></content:encoded>
				</item>
							<item>
					<title>Delhi Metro Stations Reopen: സമരം അവസാനിപ്പിച്ചു! ഡൽഹി സാധാരണ നിലയിലേക്ക്; മെട്രോ സർവീസും ഇന്റർനെറ്റും പുനരാരംഭിച്ചു</title>
					<link>https://www.malayalamtv9.com/india/delhi-metro-stations-reopen-internet-is-restored-as-jantar-mantar-protest-ends-after-49-days-2218829.html</link>
					<pubDate>Sun, 26 Jul 2026 06:41:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/delhi-metro-stations-reopen-internet-is-restored-as-jantar-mantar-protest-ends-after-49-days-2218829.html</guid>
					<description><![CDATA[<p>Delhi After Jantar Mantar Protest Ends: സമരം അവസാനിച്ചതിന് പിന്നാലെ ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി കേന്ദ്ര സർക്കാർ. 49 ദിവസങ്ങളായി തുടർന്നുവന്ന പ്രതിഷേധം അവസാനിച്ചതോടെ മധ്യ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുകയാണ്. അടച്ചിട്ടിരുന്ന 18 മെട്രോ സ്റ്റേഷനുകളാണ് വീണ്ടും സാധാരണ നിലയിൽ പ്രവർത്തനം ആരംഭിച്ചത്. </p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Delhi-Metro-Stations-Reopen.jpg" class="attachment-large size-large wp-post-image" alt="Delhi Metro Stations Reopen" /></figure><p><strong>ന്യൂഡൽഹി:</strong> രാജ്യതലസ്ഥാനത്ത് അരങ്ങേറിയ വിദ്യാർത്ഥി സമരം അവസാനിച്ചു. കോക്രോച്ച് ജനത പാർട്ടിയും (സിജെപി) കേന്ദ്ര സർക്കാരും തമ്മിൽ നടന്ന നിർണായക ചർച്ചകൾക്കൊടുവിലാണ് സമരത്തിൽ നിന്ന് പിന്മാറാൻ വിദ്യാർത്ഥികൾ തയ്യാറായത്. എന്നാൽ സമരം അവസാനിച്ചതിന് പിന്നാലെ ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി കേന്ദ്ര സർക്കാർ. 49 ദിവസങ്ങളായി തുടർന്നുവന്ന പ്രതിഷേധം അവസാനിച്ചതോടെ മധ്യ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുകയാണ്.</p>
<p>സിജെപി സമരത്തെ തുടർന്ന് നിർത്തിവെച്ച ഡൽഹി മെട്രോ സർവീസുകൾ ഡൽഹി മെട്രോ കോർപ്പറേഷൻ പുനരാരംഭിച്ചു. ദിവസങ്ങളായി ജന്തർ മന്തറിൽ നിരോധിച്ചിരുന്ന ഇന്റർനെറ്റ് സർവീസും പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. കേന്ദ്ര സർക്കാർ വൃത്തങ്ങൾ തന്നെയാണ് നിയന്ത്രണങ്ങൾ നീക്കിയതായി അറിയിച്ചത്. അടച്ചിട്ടിരുന്ന 18 മെട്രോ സ്റ്റേഷനുകളാണ് വീണ്ടും സാധാരണ നിലയിൽ പ്രവർത്തനം ആരംഭിച്ചത്. സമരം അവസാനിച്ചതിൻ്റെ പശ്ചാതലത്തിൽ മേഖലകളിൽ നിന്ന് വിദ്യാർത്ഥികളോടെ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/pralhad-joshi-given-additional-charge-of-ministry-of-education-after-dharmendra-pradhan-resigns-2218796.html">പ്രഹ്ലാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി</a></strong></p>
<p>ആയിരക്കണക്കിന് വിദ്യാർത്ഥികളും അനുയായികളും ഒത്തുകൂടിയ പ്രതിഷേധ സ്ഥലത്ത് കലാപ സാഹചര്യം നിയന്ത്രിക്കുന്നതിനാണ് അധികൃതർ ഇന്റർനെറ്റ് സേവനങ്ങൾ ദിവസങ്ങളോളം നിർത്തിവച്ചത്. അതുപോലെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെയാണ് മെട്രോ സർവീസുകൾ സാധാരണ നിലയിലായത്. “ഡൽഹി മെട്രോ ശൃംഖലയിലെ എല്ലാ മെട്രോ സ്റ്റേഷനുകളുടെയും പ്രവേശന കവാടങ്ങൾ ഇപ്പോൾ തുറന്നിരിക്കുന്നു,” എന്ന് ഡിഎംആർസി പ്രസ്താവനയിലൂടെ വ്യക്തമാക്കി.</p>
<p>സുരക്ഷ മുൻനിർത്തി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രവേശനം ഭാഗികമായോ പൂർണ്ണമായോ തടഞ്ഞിരുന്ന 18 പ്രധാന മെട്രോ സ്റ്റേഷനുകളും ഇപ്പോൾ പൂർണ്ണമായി തുറന്നു പ്രവർത്തിച്ചു തുടങ്ങി. നഗരത്തിലെ ഏറ്റവും തിരക്കേറിയ രാജീവ് ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, മണ്ഡി ഹൗസ്, ഐടിഒ, ന്യൂഡൽഹി തുടങ്ങിയ പ്രധാന ഇന്റർചേഞ്ച് സ്റ്റേഷനുകളിലെ നിയന്ത്രണങ്ങളാണ് ഡിഎംആർസി നീക്കിയത്.</p>
<h3>രാജിവെച്ച് ധർമ്മേന്ദ്ര പ്രധാൻ</h3>
<p>നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. രാജിവയ്ക്കുന്നതായി ധർമേന്ദ്ര പ്രധാൻ എക്‌സിലൂടെയാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി താൻ സ്വയം സമർപ്പിച്ചിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവാക്കളുടെ ആഗ്രഹങ്ങളെയും വികാരങ്ങളെയും ബഹുമാനിക്കുന്നു. പല വിദ്യാർത്ഥികളെയും വഴിതെറ്റിക്കുന്നതിനായി ഉത്തരവാദിത്തപ്പെട്ട പദവികളിൽ ഇരിക്കുന്ന വ്യക്തികൾ തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചത് തന്റെ മനസിനെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ജന്തർ മന്തറിലും രാജ്യത്താകമാനവും നിലനിൽക്കുന്ന സാഹചര്യം രാജ്യവിരുദ്ധ ശക്തികൾ മുതലെടുക്കാതിരിക്കാനാണ് രാജി വയ്ക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.</p>
<p>2026 മേയ് 3-ന് നടന്ന നീറ്റ്-യുജി പരീക്ഷയിൽ ചില ക്രമക്കേടുകൾ കണ്ടെത്തി. സർക്കാർ ഉടൻ തന്നെ ഇത് ശ്രദ്ധയിൽപ്പെടുകയും അന്വേഷണം സിബിഐക്ക് കൈമാറുകയും ചെയ്തു. തുടർന്ന് പരീക്ഷ റദ്ദാക്കുകയും പുനഃപരീക്ഷയ്ക്കുള്ള തീയതി പ്രഖ്യാപിക്കുകയും ചെയ്തു. അടുത്ത വർഷം മുതൽ ഈ പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ രീതിയിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.</p>
<h3>English Summary:</h3>
<p>Delhi Metro services have resumed and internet restrictions have been lifted after the ends of the protest in the national capital. All 18 affected metro stations are now open, and authorities have urged protesters to return home.</p>
]]></content:encoded>
				</item>
							<item>
					<title>പ്രഹ്ലാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി</title>
					<link>https://www.malayalamtv9.com/india/pralhad-joshi-given-additional-charge-of-ministry-of-education-after-dharmendra-pradhan-resigns-2218796.html</link>
					<pubDate>Sat, 25 Jul 2026 20:49:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/pralhad-joshi-given-additional-charge-of-ministry-of-education-after-dharmendra-pradhan-resigns-2218796.html</guid>
					<description><![CDATA[<p>Pralhad Joshi Given Additional Charge of Ministry of Education : പ്രഹ്ലാദ് ജോഷിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നൽകാൻ തീരുമാനം. ധർമ്മേന്ദ്ര പ്രധാൻ രാജി വച്ച ഒഴിവ് നികത്താനാണ് അദ്ദേഹത്തിന് പുതിയ ചുമതല കൂടി നൽകുന്നത്. ധർമ്മേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു സ്വീകരിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം വന്നത്. </p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Pralhad-Joshi.jpg" class="attachment-large size-large wp-post-image" alt="Pralhad Joshi" /></figure><p><strong>ഡൽഹി:  </strong>പ്രഹ്ലാദ് ജോഷിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നൽകാൻ തീരുമാനം. ധർമ്മേന്ദ്ര പ്രധാൻ രാജി വച്ച ഒഴിവ് നികത്താനാണ് അദ്ദേഹത്തിന് പുതിയ ചുമതല കൂടി നൽകുന്നത്. ധർമ്മേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു സ്വീകരിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം വന്നത്. നിലവിൽ ഭക്ഷ്യ പൊതുവിതരണം എന്നിവ വകുപ്പുകളുടെ ചുമതലയാണ് പ്രഹ്ലാദ് ജോഷി വഹിക്കുന്നത്. ഈ വകുപ്പുകൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല കൂടി അദ്ദേഹം വഹിക്കും.</p>
<p>നീറ്റ് ചോദ്യപേപ്പർ വിവാദത്തെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളെ തുടർന്നാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്ഥാനം ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചത്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി താന്‍ സ്വയം സമര്‍പ്പിച്ചിരിക്കുകയായിരുന്നു എന്നും രാജ്യത്തെ യുവാക്കളുടെ ആഗ്രഹങ്ങളെയും വികാരങ്ങളെയും ബഹുമാനിക്കുന്നെന്നും വ്യക്തമാക്കിയായിരുന്നു അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം വന്നത്. വിദ്യാർത്ഥികളെയും വഴിതെറ്റിക്കുന്നതിനായി ഉത്തരവാദപ്പെട്ട പദവികളിൽ ഇരിക്കുന്ന വ്യക്തികൾ തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചത് തന്റെ മനസിനെ വേദനിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യ തലസ്ഥാനത്ത് ജന്തർ മന്തറിലും രാജ്യത്ത് ഉടനീളവും നിലനിൽക്കുന്ന സാഹചര്യം രാജ്യവിരുദ്ധ ശക്തികൾ മുതലെടുക്കാതിരിക്കാനാണ് രാജി വയ്ക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി.</p>
<h3>Also Read: <a href="https://www.malayalamtv9.com/india/strict-law-against-paper-leaks-key-amendments-heavy-fines-and-3-month-fast-track-trial-provisions-2218713.html">ചോദ്യപേപ്പർ ചോർച്ചയിൽ ഇനി വിട്ടുവീഴ്ചയില്ല; പ്രത്യേക ടാസ്‌ക് ഫോഴ്‌സും ഫാസ്റ്റ് ട്രാക്ക് കോടതികളും വരുന്നു</a></h3>
<p>അതേ സമയം നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോവുകയാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) യിൽ വൻ അഴിച്ചു പണിക്കാണ് കേന്ദ്ര സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്. ഏജൻസി രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അഴിച്ചുപണിക്കാണ് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്. പുനഃസംഘടനാ നടപടികളുടെ ഭാഗമായി ഏജൻസിയിൽ നിന്ന് ഇതിനകം 47 ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം പിരിച്ചു വിട്ടിരുന്നു.പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച കേസുകൾ അതിവേ​ഗത്തിൽ കൈകാര്യം ചെയ്യുന്നത് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി അറിയിക്കുകയുണ്ടായി.</p>
<p>ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷാ ക്രമക്കേടുകളിലും ഉൾപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനായി പുതിയ ബില്ലും കേന്ദ്രം അവതരിപ്പിച്ചു. നീറ്റ് ഉൾപ്പെടെയുള്ള പൊതു പരീക്ഷകളിൽ തട്ടിപ്പ് നടത്തുന്നവർക്ക് 3 മുതൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന വിധത്തിലാണ് ബില്ല് തയ്യാറാക്കിയിരിക്കുന്നത്. സംഘടിതമായി ചോദ്യപേപ്പർ ചോർത്തുന്ന മാഫിയകൾക്കും സ്ഥാപനങ്ങൾക്കും 5 മുതൽ 10 വർഷം വരെ തടവും കുറഞ്ഞത് 1 കോടി രൂപ പിഴയും ചുമത്താൻ ബിൽ നിർദേശിക്കുന്നു.</p>
<h3>English Summary</h3>
<p>A decision has been made to assign the portfolio of Union Education Minister to Pralhad Joshi. He is being given this additional responsibility to fill the vacancy created by the resignation of Dharmendra Pradhan. This decision follows President Droupadi Murmu's acceptance of Pradhan's resignation. Pralhad Joshi currently holds the portfolios of Food and Public Distribution; alongside these, he will also shoulder the additional responsibility of the Ministry of Education.</p>
]]></content:encoded>
				</item>
							<item>
					<title>ചോദ്യപേപ്പർ ചോർച്ചയിൽ ഇനി വിട്ടുവീഴ്ചയില്ല; പ്രത്യേക ടാസ്‌ക് ഫോഴ്‌സും ഫാസ്റ്റ് ട്രാക്ക് കോടതികളും വരുന്നു</title>
					<link>https://www.malayalamtv9.com/india/strict-law-against-paper-leaks-key-amendments-heavy-fines-and-3-month-fast-track-trial-provisions-2218713.html</link>
					<pubDate>Sat, 25 Jul 2026 14:52:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/strict-law-against-paper-leaks-key-amendments-heavy-fines-and-3-month-fast-track-trial-provisions-2218713.html</guid>
					<description><![CDATA[<p>Major Overhaul in Exam Security: ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം വരുന്നു. വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നാണ് റിപ്പോര്‍ട്ട്. 1986-ലെ വിദ്യാഭ്യാസ നയമാണ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ശക്തമായ നിയമനിർമ്മാണം നടത്തണമെന്ന് ആദ്യം ശുപാർശ ചെയ്തത്. നിയമത്തിലെ വ്യവസ്ഥകൾ കൂടുതൽ കർശനമാക്കുകയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Exam-Writing-1.jpg" class="attachment-large size-large wp-post-image" alt="Exam Writing" /></figure><p>ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം വരുന്നു. വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നാണ് റിപ്പോര്‍ട്ട്. 1986-ലെ വിദ്യാഭ്യാസ നയമാണ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ശക്തമായ നിയമനിർമ്മാണം നടത്തണമെന്ന് ആദ്യം ശുപാർശ ചെയ്തത്. 2024-ൽ കേന്ദ്രസര്‍ക്കാര്‍ 'പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട്, 2024' (പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയൽ നിയമം) പാസാക്കി. പരീക്ഷാ തട്ടിപ്പ് മാഫിയകൾക്കെതിരെയുള്ള ശക്തമായൊരു പ്രതിരോധമായി ഈ നിയമം മാറിക്കഴിഞ്ഞു. നിലവിൽ ഈ നിയമത്തിലെ വ്യവസ്ഥകൾ കൂടുതൽ കർശനമാക്കുകയാണ്.</p>
<h3>കര്‍ശന വ്യവസ്ഥകള്‍</h3>
<p>ചോദ്യപേപ്പർ ചോർച്ചയിൽ നേരിട്ട് പങ്കാളികളാകുന്ന വ്യക്തികൾക്ക് 5 വർഷം തടവും 50 ലക്ഷം രൂപ പിഴയും ചുമത്തും. പരീക്ഷ നടത്തുന്ന സേവന ദാതാക്കളായ (സെർവീസ് പ്രൊവൈഡർ) ഏജൻസികൾ ക്രമക്കേട് നടത്തിയാൽ 5 കോടി രൂപ പിഴയും 8 വർഷത്തേക്ക് കരിമ്പട്ടികയില്‍ (ബ്ലാക്ക്‌ലിസ്റ്റ്) പെടുത്തുകയും ചെയ്യും.</p>
<p>ഇത്തരം സേവന ദാതാക്കളുടെ മാനേജ്‌മെന്റിന് 5 വർഷം തടവും 50 ലക്ഷം രൂപ പിഴയും ലഭിക്കും. കൂടാതെ, ചോദ്യപേപ്പർ ചോർച്ചയിൽ പങ്കാളികളാകുന്ന സംഘടിത കുറ്റകൃത്യങ്ങൾക്ക് (ഓർഗനൈസ്ഡ് ക്രൈം) 7 വർഷം തടവും 10 കോടി രൂപ പിഴയുമാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.</p>
<h3>Also Read: <a href="https://www.malayalamtv9.com/india/dharmendra-pradhan-resigns-2218709.html">ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു</a></h3>
<p>പരീക്ഷാ തട്ടിപ്പുകളും ചോദ്യപേപ്പർ ചോർച്ചയും അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ (സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്) രൂപീകരിക്കുന്നതിന് നിയമപരമായ വ്യവസ്ഥകൾ കൊണ്ടുവരും. ഏതൊരു ചോദ്യപേപ്പർ ചോർച്ച കേസും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ കഴിയും. ഈ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് 2 മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ട്. ഇത് വേഗത്തിലുള്ള അന്വേഷണത്തിനും പ്രതികൾക്കെതിരെ കാര്യക്ഷമമായ വിചാരണ ഉറപ്പാക്കുന്നതിനും വഴിയൊരുക്കും.</p>
<h3>പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ</h3>
<p>പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നതിന് സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥകൾ ഏർപ്പെടുത്തുന്നു. അതത് ഹൈക്കോടതികളുമായി ആലോചിച്ച് സംസ്ഥാന സർക്കാരുകൾ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ നിർബന്ധമായും സ്ഥാപിക്കണമെന്ന് പുതിയ നിയമവ്യവസ്ഥ നിർദ്ദേശിക്കുന്നു. ഈ ഫാസ്റ്റ് ട്രാക്ക് കോടതികൾ ദിനംപ്രതിയുള്ള അടിസ്ഥാനത്തിൽ കേസ് വിചാരണ നടത്തുകയും 3 മാസത്തിനുള്ളിൽ വിചാരണ നടപടികൾ പൂർത്തിയാക്കുകയും വേണം.</p>
<p>പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് നിലവിൽ നിലനിൽക്കുന്ന എല്ലാ കേസുകളുടെയും അന്വേഷണം സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന് കൈമാറും. നിലവിലുള്ള എല്ലാ കേസുകളും ഇത്തരം പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികളുടെ പരിഗണനയിലേക്ക് കൊണ്ടുവരുകയും 3 മാസത്തിനകം കേസ് നടപടികൾ പൂർത്തിയാക്കുകയും ചെയ്യും.</p>
<p>പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികളിൽ പരീക്ഷാ തട്ടിപ്പ് കേസുകൾ വാദിക്കുന്നതിനായി പ്രത്യേക പബ്ലിക് പ്രൊസിക്യൂട്ടർമാരെ നിയമിക്കുന്നതിനും നിയമപരമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി. പുതിയ വ്യവസ്ഥകള്‍ അന്വേഷണങ്ങള്‍ വേഗത്തിലാക്കാനും, പ്രതികള്‍ക്ക് ഉടന്‍ ശിക്ഷ ഉറപ്പാക്കാനും സഹായിക്കും. ഇത്തരം നടപടികളിലൂടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയടക്കമുള്ള കുറ്റങ്ങള്‍ തടയാനാകുമെന്നാണ് പ്രതീക്ഷ.</p>
<h3>English Summary</h3>
<p>India is making its anti-paper leak laws much stricter. Offender fines will now reach up to ₹10 crore with mandatory jail time. A Special Task Force must finish leak investigations within two months. Dedicated fast-track courts will complete trials in just three months.</p>
]]></content:encoded>
				</item>
							<item>
					<title>Dharmendra Pradhan: &#8216;മനസ്സ് ദുഃഖിതമാണ്, യുവാക്കളുടെ ആഗ്രഹങ്ങളെ ബഹുമാനിക്കുന്നു&#8217;; രാജിവെച്ച് ധര്‍മ്മേന്ദ്ര പ്രധാന്‍</title>
					<link>https://www.malayalamtv9.com/india/dharmendra-pradhan-resigns-2218709.html</link>
					<pubDate>Sat, 25 Jul 2026 14:27:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/dharmendra-pradhan-resigns-2218709.html</guid>
					<description><![CDATA[<p>Education Minister Dharmendra Pradhan Steps Down : നീറ്റ് വിവാദത്തെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു. രാജിക്കാര്യം ധര്‍മേന്ദ്ര പ്രധാന്‍ എക്‌സില്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി താന്‍ സ്വയം സമര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Dharmendra-Pradhan.jpg" class="attachment-large size-large wp-post-image" alt="Dharmendra Pradhan" /></figure><p>നീറ്റ് വിവാദത്തെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു. രാജിക്കാര്യം ധര്‍മേന്ദ്ര പ്രധാന്‍ എക്‌സില്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി താന്‍ സ്വയം സമര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവാക്കളുടെ ആഗ്രഹങ്ങളെയും വികാരങ്ങളെയും ബഹുമാനിക്കുന്നു. പല വിദ്യാർത്ഥികളെയും വഴിതെറ്റിക്കുന്നതിനായി ഉത്തരവാദപ്പെട്ട പദവികളിൽ ഇരിക്കുന്ന വ്യക്തികൾ തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചത് തന്റെ മനസിനെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ജന്തർ മന്തറിലും രാജ്യത്താകമാനവും നിലനിൽക്കുന്ന സാഹചര്യം രാജ്യവിരുദ്ധ ശക്തികൾ മുതലെടുക്കാതിരിക്കാനാണ് രാജി വയ്ക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.</p>
<h3>മന്ത്രിയുടെ മന്ത്രി എക്‌സില്‍ കുറിച്ചത്‌:</h3>
<p>"എന്റെ യുവസുഹൃത്തുക്കളെ,</p>
<p>കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കുമായി ഞാൻ എന്നെത്തന്നെ സമർപ്പിച്ചിരിക്കുകയാണ്. ശക്തവും ദൂരക്കാഴ്ചയുള്ളതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ശക്തമായ രാഷ്ട്രത്തിന്റെ അടിത്തറയെന്ന് എപ്പോഴും വിശ്വസിക്കുന്നു.</p>
<p>രാജ്യത്തെ യുവാക്കളുടെ ആഗ്രഹങ്ങളെയും വികാരങ്ങളെയും അവരുടെ ന്യായമായ പ്രതീക്ഷകളെയും ഞാൻ ആഴത്തിൽ ബഹുമാനിക്കുന്നു. ഭാരതത്തിലെ യുവതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നത് നമ്മുടെയെല്ലാം രാഷ്ട്രീയവും സാമൂഹികവുമായ ജീവിതത്തിന്റെ പ്രതിജ്ഞബദ്ധതയായിരുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യത്തെ സേവിക്കാൻ എനിക്ക് ലഭിച്ച അവസരത്തിന് ഞാൻ അദ്ദേഹത്തോട്‌ നന്ദി രേഖപ്പെടുത്തുന്നു.</p>
<p>2026 മേയ് 3-ന് നടന്ന നീറ്റ്-യുജി പരീക്ഷയിൽ ചില ക്രമക്കേടുകൾ കണ്ടെത്തി. സർക്കാർ ഉടൻ തന്നെ ഇത് ശ്രദ്ധയിൽപ്പെടുകയും അന്വേഷണം സിബിഐക്ക് കൈമാറുകയും ചെയ്തു. തുടർന്ന് പരീക്ഷ റദ്ദാക്കുകയും പുനഃപരീക്ഷയ്ക്കുള്ള തീയതി പ്രഖ്യാപിക്കുകയും ചെയ്തു. അടുത്ത വർഷം മുതൽ ഈ പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ രീതിയിലേക്ക് മാറ്റാനും തീരുമാനിച്ചു.</p>
<p>ഈ സമയമത്രയും 20 ലക്ഷത്തിലധികം വരുന്ന വിദ്യാർത്ഥികളുടെ പരീക്ഷ തടസ്സമില്ലാതെ നടത്തുക എന്നതിനായിരുന്നു പ്രധാന മുൻഗണന. കേന്ദ്ര സർക്കാരിനൊപ്പം സംസ്ഥാന സർക്കാരുകളും, പ്രത്യേകിച്ച് ജില്ലാ ഭരണകൂടങ്ങളും ഇതിൽ സുപ്രധാന പങ്ക് വഹിച്ചു. ഒപ്പം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മാതാപിതാക്കളുടെയും സഹകരണത്തോടെ 2026 ജൂൺ 21-ന് പരീക്ഷ വിജയകരമായി പൂർത്തിയായി.</p>
<h3>മന്ത്രിയുടെ പോസ്റ്റ്:</h3>
<blockquote class="twitter-tweet">
<p dir="ltr" lang="zxx"><a href="https://t.co/VSArqS98OJ">pic.twitter.com/VSArqS98OJ</a></p>
<p>— Dharmendra Pradhan (@dpradhanbjp) <a href="https://x.com/dpradhanbjp/status/2080938216505667663?ref_src=twsrc%5Etfw">July 25, 2026</a></p></blockquote>
<p><script async src="https://platform.x.com/widgets.js" charset="utf-8"></script></p>
<p>ആദ്യ ദിവസം മുതൽ ഇതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുകയും ഈ സാഹചര്യത്തിൽ നിന്ന് ഒരിക്കലും മുഖം തിരിക്കാതിരിക്കുകയും ചെയ്തു. പരീക്ഷാ മാഫിയ കാരണം കഴിവുള്ള ഒരു വിദ്യാർത്ഥിയുടെയും ഭാവി തകരരുത് എന്നും ഒരു വിദ്യാർത്ഥിയോടും അനീതി കാട്ടരുത് എന്നതുമായിരുന്നു എന്റെ നിശ്ചയം.</p>
<p>ജൂലൈ 16-ന് പ്രഖ്യാപിച്ച നീറ്റ് യുജി ഫലം തൃപ്തികരമായിരുന്നു. പാവപ്പെട്ട പശ്ചാത്തലത്തിൽ നിന്ന് വന്ന കഴിവുറ്റ ഒട്ടനവധി വിദ്യാർത്ഥികൾക്ക് അതിൽ വിജയം നേടാൻ സാധിച്ചു.</p>
<p>ഈ കാലയളവിലും പല വിദ്യാർത്ഥികളെയും വഴിതെറ്റിക്കുന്നതിനായി ഉത്തരവാദപ്പെട്ട പദവികളിൽ ഇരിക്കുന്ന വ്യക്തികൾ തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചത് മനസ്സിനെ ഏറെ വേദനിപ്പിച്ചു.</p>
<p>നമ്മുടെ ജനാധിപത്യത്തിന്റെ കരുത്തിൽ എപ്പോഴും അടിയുറച്ച് വിശ്വസിക്കുന്ന ആളാണ് ഞാൻ. യുവാക്കളുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും പ്രതീക്ഷകളെയും ഞാൻ ആഴത്തിൽ ബഹുമാനിക്കുന്നു. അവർ രാഷ്ട്രത്തിന്റെ ഭാവി മാത്രമല്ല, വികസിത ഭാരതത്തിന്റെ വാഹകരും നിർമ്മാതാക്കളും ശില്പികളുമാണ്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/strict-law-against-paper-leaks-key-amendments-heavy-fines-and-3-month-fast-track-trial-provisions-2218713.html">ചോദ്യപേപ്പർ ചോർച്ചയിൽ ഇനി വിട്ടുവീഴ്ചയില്ല; പ്രത്യേക ടാസ്‌ക് ഫോഴ്‌സും ഫാസ്റ്റ് ട്രാക്ക് കോടതികളും വരുന്നു</a></strong></p>
<p>കഴിഞ്ഞ 10 ദിവസത്തെ സംഭവവികാസങ്ങൾ കണ്ട് എന്റെ മനസ്സ് ദുഃഖിതമാണ്. ഇത് എനിക്ക് വ്യക്തിപരമായ അന്തസ്സിന്റെ വിഷയമല്ല. ഭാരതത്തിന്റെ യുവശക്തി തന്നെയാണ് ഈ രാജ്യത്തിന്റെ യഥാർത്ഥ കരുത്ത്. രാജ്യത്തെ യുവശക്തിയെ ഭ്രമത്തിന്റെ കപടവലയത്തിൽ കുടുങ്ങാൻ അനുവദിക്കില്ലെന്നതാണ് എന്റെ നിശ്ചയം.</p>
<p>ജന്തർ മന്തറിലും രാജ്യത്താകമാനവും നിലനിൽക്കുന്ന സാഹചര്യം രാജ്യവിരുദ്ധ ശക്തികൾ മുതലെടുക്കാതിരിക്കാനും, രാജ്യത്തിന്റെ ഐക്യം നിലനിൽക്കാനും, ഭാരതത്തിലെ ഒരു വിദ്യാർത്ഥിയുടെ പോലും ഭാവി നിയമപരമായ സങ്കീർണ്ണതകളിൽ കുടുങ്ങിപ്പോകാതിരിക്കാനും, നമ്മുടെ കുട്ടികൾ തങ്ങളുടെ സമയം പഠനത്തിനായി വിനിയോഗിച്ച് കരിയർ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും വേണ്ടിയാണ് ഞാൻ എന്റെ രാജി പ്രധാനമന്ത്രിക്ക് അയച്ചുനൽകിയത്.</p>
<p>പ്രധാനമന്ത്രിയുടെ മാർഗ്ഗനിർദ്ദേശത്തിനും വിശ്വാസത്തിനും തുടർച്ചയായ പിന്തുണയ്ക്കും ഞാൻ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. അതോടൊപ്പം, മന്ത്രിസഭയിലെ എന്റെ എല്ലാ സഹപ്രവർത്തകർക്കും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഒപ്പം പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ച എല്ലാവർക്കും ഞാൻ നന്ദി അറിയിക്കുന്നു. രാഷ്ട്രസേവനമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുൻഗണന. അതിനായി ഞാൻ എപ്പോഴും സമർപ്പിതനായിരിക്കും.</p>
<p>പ്രഭു ശ്രീ ജഗന്നാഥന്റെ അനുഗ്രഹത്താൽ വരുംകാലങ്ങളിലും ഭാരതമാതാവിന്റെയും ഒഡീഷയിലെ ജനങ്ങളുടെയും രാജ്യത്തെ യുവാക്കളുടെയും ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിനായി സാധ്യമായ എല്ലാ രീതിയിലും ഞാൻ എന്നെ സമർപ്പിക്കും".</p>
<p>വിശ്വസ്തതയോടെ,</p>
<p>ധർമേന്ദ്ര പ്രധാൻ</p>
<h3>English Summary</h3>
<p>Former Education Minister Dharmendra Pradhan has resigned following irregularities in the NEET-UG 2026 exam. He stated that the exam was cancelled and handed over to the CBI to protect students' futures. The minister expressed deep grief over the political controversy created around the issue. He stepped down to preserve national unity and ensure students can focus on their studies.</p>
]]></content:encoded>
				</item>
							<item>
					<title>“നന്ദി സുഹൃത്തുക്കളെ”; നിർദ്ദേശങ്ങൾ നൽകിയ യുവാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രിയുടെ പുതിയ ഇൻസ്റ്റാഗ്രാം റീൽ</title>
					<link>https://www.malayalamtv9.com/india/pm-modi-thanks-youngsters-for-feedback-on-paper-leak-issue-video-become-trends-with-325-million-views-2218630.html</link>
					<pubDate>Sat, 25 Jul 2026 07:41:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/pm-modi-thanks-youngsters-for-feedback-on-paper-leak-issue-video-become-trends-with-325-million-views-2218630.html</guid>
					<description><![CDATA[<p>PM Modi Appreciates Youth&#8217;s Positive Suggestions in New Instagram Video: പരീക്ഷാ പേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ശിക്ഷ ഉറപ്പാക്കാനായി അതിവേഗ കോടതികളും കർശനമായ പുതിയ നിയമവും കൊണ്ടുവരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ, പുതിയ ബില്ലിൻ്റെ കരടിന് കേന്ദ്ര മന്ത്രിസഭാ വെള്ളിയാഴ്ച അംഗീകാരം നൽകി</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/PM-Narendra-Modi-Instagram-Video.jpg" class="attachment-large size-large wp-post-image" alt="Pm Narendra Modi Instagram Video" /></figure><p>നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട തൻ്റെ വീഡിയോ സന്ദേശത്തിന് പിന്നാലെ പുതിയ ഇൻസ്റ്റാഗ്രാം റീലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യ വീഡിയോ കാണുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്ത യുവാക്കൾക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. രാജ്യത്തുടനീളം നീറ്റ് ഉൾപ്പെടെയുള്ള ചോദ്യ പേപ്പർ ചോർച്ച വിവാദങ്ങൾ കൊടുമ്പിരിക്കൊള്ളുന്നതിനിടെയാണ് ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ റീൽ പങ്കുവെച്ചത്.</p>
<p>രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ, ചോദ്യ പേപ്പർ ചോർച്ചയിൽ സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് അദ്ദേഹം ജുലൈൻ 23-ന് അർധരാത്രിയിൽ ഒരു വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. പരീക്ഷാ പേപ്പർ ചോർച്ചയിൽ നടപടികൾ തുടരുകയാണെന്നും ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ കർശന നിയമം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി ഉറപ്പ് ന്നൽകിയിരുന്നു.</p>
<p>ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിന് പ്രത്യേക അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി ആദ്യ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ഈ വീഡിയോ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 24 മണിക്കൂറിൽ 325 മില്യണിലധികം വ്യൂസ് വീഡിയോയ്ക്ക് ലഭിച്ചതോടെ, ഈ സമയത്തിനുള്ള ഇസ്റ്റഗ്രാമിൽ ഏറ്റവുമധികം ആളുകൾ കണ്ട വീഡിയോ ആയി പ്രധാനമന്ത്രിയുടെ ഈ സന്ദേശം മാറി. ഇതിന് പിന്നാലെയാണ് പുതിയ വീഡിയോയുമായി പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.</p>
<h3>പ്രധാനമന്ത്രിയുടെ പുതിയ വീഡിയോയിലെ പ്രതികരണം</h3>
<p>"ഇന്നലെ എൻ്റെ വീഡിയോ കാണുകയും മികച്ച നിർദ്ദേശങ്ങൾ നൽകുകയും ചെയ്ത യുവാക്കൾക്ക് നന്ദി" എന്ന കുറിപ്പോടെയാണ് പ്രധാനമന്ത്രി വീഡിയോ പങ്കുവച്ചിരിക്കുന്നത്.</p>
<p>"നന്ദി സുഹൃത്തുക്കളെ. ഇന്നലെ രാത്രി വൈകി നിങ്ങളോട് സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചു. എൻ്റെ വീഡിയോയോട് നിങ്ങൾ പ്രതികരിച്ച രീതിയും നിങ്ങളുടെ പോസിറ്റീവായ നിർദ്ദേശങ്ങളും ഞാൻ ഏറെ വിലമതിക്കുന്നു. വീഡിയോ കാണുകയും അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്ത എല്ലാവർക്കും നന്ദി." പ്രധാനമന്ത്രി വീഡിയോയിൽ പറഞ്ഞു. പുതിയ റീലിൽ സർക്കാരിൻ്റെ പുതിയ തീരുമാനങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/neet-controversy-nta-removes-47-officials-in-major-administrative-overhaul-2218593.html">47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു , നീറ്റ് വിവാദത്തിന് പിന്നാലെ എൻ.ടി.എയിൽ വൻ അഴിച്ചുപണി</a></strong></p>
<h3>പ്രധാനമന്ത്രി പങ്കുവെച്ച വീഡിയോ</h3>
<blockquote class="instagram-media" style="background: #FFF; border: 0; border-radius: 3px; box-shadow: 0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width: 540px; min-width: 326px; padding: 0; width: calc(100% - 2px);" data-instgrm-captioned="" data-instgrm-permalink="https://www.instagram.com/reel/DbLyA8tIo7x/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14">
<div style="padding: 16px;">
<p>&nbsp;</p>
<div style="display: flex; flex-direction: row; align-items: center;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div>
</div>
</div>
<div style="padding: 19% 0;"></div>
<div style="display: block; height: 50px; margin: 0 auto 12px; width: 50px;"></div>
<div style="padding-top: 8px;">
<div style="color: #3897f0; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: 550; line-height: 18px;">View this post on Instagram</div>
</div>
<div style="padding: 12.5% 0;"></div>
<div style="display: flex; flex-direction: row; margin-bottom: 14px; align-items: center;">
<div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div>
<div style="background-color: #f4f4f4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div>
</div>
<div style="margin-left: 8px;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div>
<div style="width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg);"></div>
</div>
<div style="margin-left: auto;">
<div style="width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div>
<div style="background-color: #f4f4f4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div>
<div style="width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div>
</div>
</div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div>
</div>
<p>&nbsp;</p>
<p style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; line-height: 17px; margin-bottom: 0; margin-top: 8px; overflow: hidden; padding: 8px 0 7px; text-align: center; text-overflow: ellipsis; white-space: nowrap;"><a style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: normal; line-height: 17px; text-decoration: none;" href="https://www.instagram.com/reel/DbLyA8tIo7x/?utm_source=ig_embed&amp;utm_campaign=loading" target="_blank" rel="noopener">A post shared by Narendra Modi (@narendramodi)</a></p>
</div>
</blockquote>
<p><script async src="//www.instagram.com/embed.js"></script><br />
അതേസമയം പരീക്ഷാ പേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ശിക്ഷ ഉറപ്പാക്കാനായി അതിവേഗ കോടതികളും കർശനമായ പുതിയ നിയമവും കൊണ്ടുവരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ, പുതിയ ബില്ലിൻ്റെ കരടിന് കേന്ദ്ര മന്ത്രിസഭാ വെള്ളിയാഴ്ച അംഗീകാരം നൽകി. കുറ്റക്കാർക്ക് പത്ത് വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബിൽ. കൂടാതെ അതിവേഗ കോടതികൾക്ക് നിയമപരമായ പിൻബലം നൽകാനും, കേസുകളുടെ അന്വേഷണവും വിചാരണയും അഞ്ച് മാസത്തിനുള്ളിൽ പൂർത്തിയാക്കാനും ഇതിൽ വ്യവസ്ഥയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.</p>
<p>നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് കോക്രോച്ച് ജനതാ പാർട്ടി അറിയിച്ചു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും സി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്.</p>
<p><strong>English Summary</strong></p>
<p>Prime Minister Narendra Modi shared a new Instagram reel thanking the youth for their insightful suggestions following his recent video address on exam paper leaks. The post comes amidst ongoing nationwide protests over the NEET-UG 2026 controversy, with student groups demanding accountability from the NTA and the resignation of the Education Minister. Modi expressed appreciation for the positive response to his proposed measures, which include stricter laws and fast-track courts.</p>
]]></content:encoded>
				</item>
							<item>
					<title>47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു , നീറ്റ് വിവാദത്തിന് പിന്നാലെ എൻ.ടി.എയിൽ വൻ അഴിച്ചുപണി</title>
					<link>https://www.malayalamtv9.com/india/neet-controversy-nta-removes-47-officials-in-major-administrative-overhaul-2218593.html</link>
					<pubDate>Fri, 24 Jul 2026 21:45:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/neet-controversy-nta-removes-47-officials-in-major-administrative-overhaul-2218593.html</guid>
					<description><![CDATA[<p>NEET exam irregularities : നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി കേന്ദ്ര സർക്കാർ. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) യിൽ വൻ അഴിച്ചു പണിക്കാണ് കേന്ദ്ര സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്. ഏജൻസി രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അഴിച്ചുപണിക്കാണ് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്. ഒരു മാസത്തിനുള്ളിൽ വിപുലമായ പരിഷ്കാരങ്ങൾ നടപ്പിലാക്കാനാണ് സാധ്യത.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Examination.jpg" class="attachment-large size-large wp-post-image" alt="Examination" /></figure><p><strong>ഡൽഹി: </strong>നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി കേന്ദ്ര സർക്കാർ. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) യിൽ വൻ അഴിച്ചു പണിക്കാണ് കേന്ദ്ര സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്. ഏജൻസി രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അഴിച്ചുപണിക്കാണ് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്. ഒരു മാസത്തിനുള്ളിൽ വിപുലമായ പരിഷ്കാരങ്ങൾ നടപ്പിലാക്കാനാണ് സാധ്യത. പുനഃസംഘടനാ നടപടികളുടെ ഭാഗമായി ഏജൻസിയിൽ നിന്ന് ഇതിനകം 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായി  സർക്കാർ വൃത്തങ്ങൾ അറിയിച്ചു.</p>
<p>പിരിച്ചു വിട്ട ഈ ഉദ്യോ​ഗസ്ഥർക്കെതിരെ കൂടുതൽ നപടികൾക്കും സാധത്യയുണ്ട്. ചെറിയ പരിഷ്കാരങ്ങൾ നടത്തുന്നതിന് പകരം സ്ഥാപനത്തെ അടിമുടി മാറ്റുക എന്നതാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അടിസ്ഥാനപരമായ പുനഃസംഘ‌നയാണ് നിർദ്ദിഷ്ട മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്. അതിൽ പ്രധാനമായ ഒരു കാര്യം ഔട്ട്‌സോഴ്‌സിംഗ് മോഡൽ മാറ്റണമെന്നതാണ്. എൻ‌ടി‌എ പരീക്ഷയുമായി ബന്ധപ്പെട്ട ജോലികൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്ന രീതി ഇനിമുതൽ ഒഴിവാക്കും. ഇത് കൂടുതൽ സുരക്ഷിതവും കൃത്യവും സുതാര്യവുമായ പരീക്ഷ ഉറപ്പാക്കും എന്നാണ് വിലയിരുത്തൽ.</p>
<h3>Also Read: <a href="https://www.malayalamtv9.com/india/central-government-introduces-new-bill-to-take-strict-action-against-exam-irregularities-2218549.html">പരീക്ഷാ ക്രമക്കേടിൽ കർശന നടപടി, പുതിയ ബില്ലുമായി കേന്ദ്രസർക്കാർ</a></h3>
<p>പരീക്ഷാ സമ്പ്രദായത്തിൽ മാറ്റങ്ങൾ നിർദ്ദേശിക്കുന്നതിനായി വിദ​ഗ്ധ സമിതിയെ നിയോ​ഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ ശുപാർശകളെ അടിസ്ഥാനമാക്കിയായിരിക്കും പരിഷ്കാരങ്ങൾ നടപ്പിലാക്കുക. പരീക്ഷാ ക്രമക്കേടിലെ വിവാദത്തെത്തുടർന്ന് മാസങ്ങളോളം നീണ്ട പരിശോധനകൾക്കൊടുവിലാണ് ‌നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ സമഗ്രമായ മാറ്റങ്ങൾ വരുന്നത്. ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങൽ നടപ്പിലായാൽ എൻടിഎ സ്ഥാപിതമായതിനു ശേഷമുള്ള ഏറ്റവും വലിയ പുനഃസംഘടനയായിരിക്കും ഇത്. ദേശീയ പ്രവേശന പരീക്ഷകളുടെ വിശ്വാസ്യതയും സുരക്ഷയും ശക്തിപ്പെടുത്താനാണ് സർക്കാർ ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്.</p>
<p>അതിനിടെ ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷാ ക്രമക്കേടുകളിലും ഉൾപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനായി പുതിയ ബില്ലും കേന്ദ്രസർക്കാർ കൊണ്ടുവരികയാണ്. ഇത്തരം ക്രമക്കേടുകളിൽ ഉൾപ്പെടുന്നവർക്ക് കടുത്ത ശിക്ഷാ നടപടികൾ ചുമത്തുന്നതിന് വഴിയൊരുക്കുന്നതാണ് പുതിയ ബിൽ. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഡൽ​ഹിയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോ​ഗം ബില്ലിന് അം​ഗീകാരം നൽകി. നീറ്റ് ഉൾപ്പെടെയുള്ള പൊതു പരീക്ഷകളിൽ തട്ടിപ്പ് നടത്തുന്നവർക്ക് 3 മുതൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന വിധത്തിലാണ് ബില്ല് ഒരുക്കിയിരിക്കുന്നത്.</p>
<h3>English Summary</h3>
<p>The Central Government is taking uncompromising measures in the wake of the NEET exam irregularities. Following these events, the government has decided to undertake a major overhaul of the National Testing Agency (NTA). This marks the most significant restructuring of the agency since its inception, with comprehensive reforms likely to be implemented within a month.</p>
]]></content:encoded>
				</item>
					</channel>
	</rss>
	