<?xml version="1.0" encoding="UTF-8"?>	<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	xmlns:media="http://search.yahoo.com/mrss/">
		<channel>
		 
			<title>India News in Malayalam: ഇന്ത്യ മലയാളം വാർത്തകൾ, Latest India News in Malayalam Online, ഇന്ത്യ ഇന്നത്തെ പ്രധാനപ്പെട്ട മലയാളം തലക്കെട്ടുകൾ</title>
				<atom:link href="https://www.malayalamtv9.com/feedapi/india" rel="self" type="application/rss+xml" />
		<link>https://www.malayalamtv9.com/india</link>
		 
			<description>India News in Malayalam, ഇന്ത്യ മലയാളം വാർത്തകൾ: Latest India News and Breaking News live updates in Malayalam Online at TV9 Malayalam. Read ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ, Top headline from India.</description>
				<lastBuildDate>Wed, 17 Jun 2026 10:07:35 +0530</lastBuildDate>
		<language>ml</language>
		<copyright>https://www.malayalamtv9.com</copyright>
		<generator>https://www.malayalamtv9.com</generator>
		<image>
		<url>https://malayalamtv9.com/wp-content/themes/default/images/logo.png</url>
		 
			<title>India News in Malayalam: ഇന്ത്യ മലയാളം വാർത്തകൾ, Latest India News in Malayalam Online, ഇന്ത്യ ഇന്നത്തെ പ്രധാനപ്പെട്ട മലയാളം തലക്കെട്ടുകൾ</title>
				<link>https://www.malayalamtv9.com/india</link>
		<width>32</width>
		<height>32</height>
		</image>
							<item>
					<title>“വാട്സാപ്പ് ചതിച്ചാശാനെ…” കമ്പനി എം.ഡിയുടെ വ്യാജ വാട്സാപ്പ് പ്രൊഫൈൽ വഴി മുംബൈ ഐനോക്സ് എക്സിക്യൂട്ടീവിൽ നിന്ന് തട്ടിയത് 10.4 കോടി</title>
					<link>https://www.malayalamtv9.com/india/inox-executive-scammed-of-10-4-crore-by-fake-md-whatsapp-profile-four-arrested-in-delhi-2210701.html</link>
					<pubDate>Wed, 17 Jun 2026 08:05:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Latest News]]></category>
										<guid>https://www.malayalamtv9.com/india/inox-executive-scammed-of-10-4-crore-by-fake-md-whatsapp-profile-four-arrested-in-delhi-2210701.html</guid>
					<description><![CDATA[<p>Mumbai Cyber Fraud: INOX Accounts Manager Duped of ₹10.40 Crore Via WhatsApp Impersonation: സൗത്ത്-ഈസ്റ്റ് ഡൽഹിയിലെ ജസോളയിലുള്ള ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് ശാഖയിൽ നിന്നും 8 ലക്ഷം രൂപ പിൻവലിക്കാൻ എത്തിയ വികാസ്, വൻഷ് എന്നീ രണ്ട് യുവാക്കളെ ബാങ്ക് അധികൃതരുടെ സഹായത്തോടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ, തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ സൈബർ ക്രിമിനലുകൾക്ക് പണം കൈമാറാനായി കമ്മീഷൻ വ്യവസ്ഥയിൽ വാടകയ്ക്ക് നൽകിയതാണെന്ന് ഇവർ സമ്മതിച്ചു. ഇതിനായി ഇവർക്ക് യഥാക്രമം 30,000 രൂപയും 20,000 രൂപയും കമ്മീഷൻ വാഗ്ദാനം ചെയ്തിരുന്നു</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Whats-App-Cyber-Crime.jpg" class="attachment-large size-large wp-post-image" alt="Whats App Cyber Crime" /></figure><p>മുംബൈ: ഐനോക്സ് ഗ്രൂപ്പിൻ്റെ മുംബൈയിലെ സീനിയർ അക്കൗണ്ട്സ് എക്സിക്യൂട്ടീവിനെ കമ്പളിപ്പിച്ച് സൈബർ തട്ടിപ്പ് സംഘം കൈക്കലാക്കിയത് ചില്ലറ തുകയൊന്നുമല്ല. 10.40 കോടി രൂപയാണ് വിവിധ തവണകളായി സംഘം തട്ടിയെടുത്തത്. കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സിദ്ധാർത്ഥ് ജെയിൻ എന്ന വ്യാജേന വാട്സാപ്പ് സന്ദേശങ്ങൾ അയച്ചാണ് സൈബർ ക്രിമിനലുകൾ ഇത്രയും വലിയ തുക തട്ടിയെടുത്തത്. സംഭവത്തിൽ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ, ഡൽഹി പോലീസ് നടത്തിയ നിർണ്ണായക നീക്കത്തിൽ രണ്ട് അക്കൗണ്ട് ഉടമകൾ ഉൾപ്പെടെ നാല് പ്രതികളെ സൗത്ത്-ഈസ്റ്റ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തു.</p>
<p>ഐനോക്സ് കമ്പനിയുടെ അക്കൗണ്ട്സ് വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജരായി ജോലി ചെയ്യുന്ന ഗിരീഷ് അമിനാണ് തട്ടിപ്പിനിരയായത്. ജൂൺ 3-നാണ് ഗിരീഷിൻ്റെ വാട്സാപ്പിലേക്ക് ഒരു അജ്ഞാത നമ്പരിൽ നിന്നും സന്ദേശം വരുന്നത്. കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ സിദ്ധാർത്ഥ് ജെയിൻ്റെ ചിത്രമായിരുന്നു ഈ വാട്സാപ്പ് നമ്പറിൻ്റെ പ്രൊഫൈൽ പിക്ചർ. താൻ ഇപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു മീറ്റിംഗിലാണെന്നും അതിനാൽ ആരും ഫോണിൽ വിളിക്കരുതെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. ഇത് തൻ്റെ പേഴ്സണൽ നമ്പറാണെന്നും നമ്പർ മറ്റാർക്കും നൽകരുതെന്നും വ്യാജൻ ഗിരീഷിനോട് ആവശ്യപ്പെട്ടു. പ്രൊഫൈൽ ചിത്രം കണ്ട് ഇത് തൻ്റെ ബോസ് തന്നെയാണെന്ന് ഗിരീഷ് വിശ്വസിച്ചു.</p>
<p>കമ്പനിയുടെ ബിസിനസ്സ് ആവശ്യങ്ങൾക്കായി അടിയന്തരമായി പണം കൈമാറണമെന്ന് വ്യാജ ഡയറക്ടർ ആവശ്യപ്പെട്ടു. ഇതോടൊപ്പം ചില ബാങ്ക് അക്കൗണ്ട് വിവരങ്ങളും അയച്ചുകൊടുത്തു. ഇതനുസരിച്ച് ജൂൺ 3-ന് ആദ്യമായി 46.5 ലക്ഷം രൂപ ഗിരീഷ് കമ്പനിയുടെ അക്കൗണ്ടിൽ നിന്നും കൈമാറി. തുടർന്ന് ജൂൺ 3 മുതൽ ജൂൺ 15 വരെയുള്ള ദിവസങ്ങളിൽ ഇതേ രീതിയിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 63 തവണകളായി 10,40,71,924 രൂപ ഗിരീഷ് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം കമ്പനിയിലെ അക്കൗണ്ട്സ് ആവശ്യങ്ങൾക്കായി ഈ ഇടപാടുകളുടെ ഇൻവോയ്സുകൾ ആവശ്യപ്പെട്ട് ഗിരീഷ് അമിൻ യഥാർത്ഥ എക്സിക്യൂട്ടീവ് ഡയറക്ടറായ സിദ്ധാർത്ഥ് ജെയിനെ നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം പുറത്തറിയുന്നത്.</p>
<h3>Also Read: <a href="https://www.malayalamtv9.com/education/neet-re-exam-telegram-temporarily-banned-in-india-details-inside-2210554.html">നീറ്റ് പുനപരീക്ഷ: ഇന്ത്യയിൽ ടെലഗ്രാമിന് നിയന്ത്രണം, ചോദ്യ പേപ്പർ വാഗ്ദാനം തട്ടിപ്പാണെന്ന് NTA</a></h3>
<p>ഉടൻ 1930 എന്ന സൈബർ ഹെൽപ്പ് ലൈനിലും, മുംബൈ സൗത്ത് സൈബർ പോലീസ് സ്റ്റേഷനിലും പരാതി നൽകി. വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും തെളിവായി പോലീസിന് കൈമാറി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നടപടി തുടങ്ങി. ഇതിനിടെ സൗത്ത്-ഈസ്റ്റ് ഡൽഹിയിലെ ജസോളയിലുള്ള ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് ശാഖയിൽ നിന്നും 8 ലക്ഷം രൂപ പിൻവലിക്കാൻ എത്തിയ വികാസ്, വൻഷ് എന്നീ രണ്ട് യുവാക്കളെ ബാങ്ക് അധികൃതരുടെ സഹായത്തോടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.</p>
<p>ചോദ്യം ചെയ്യലിൽ, തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ സൈബർ ക്രിമിനലുകൾക്ക് പണം കൈമാറാനായി കമ്മീഷൻ വ്യവസ്ഥയിൽ വാടകയ്ക്ക് നൽകിയതാണെന്ന് ഇവർ സമ്മതിച്ചു. ഇതിനായി ഇവർക്ക് യഥാക്രമം 30,000 രൂപയും 20,000 രൂപയും കമ്മീഷൻ വാഗ്ദാനം ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച ഇടനിലക്കാരായ ഫയാസ് ആലം, അമിത് എന്നിവരെയും പോലീസ് പിടികൂടി. പ്രധാന പ്രതിക്കായി മുംബൈ പോലീസും ഡൽഹി പോലീസും സംയുക്തമായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.</p>
<h3>English Summary</h3>
<p>A senior accounts executive at INOX Mumbai was duped of ₹10.40 crore after a cyber fraudster impersonated the company's Executive Director via WhatsApp. Believing the fake profile picture, the executive made 63 money transfers. Following an alert, the Delhi Police arrested four individuals, including two bank account holders used to siphon the funds.</p>
]]></content:encoded>
				</item>
							<item>
					<title>CM Vijay: മുഖ്യമന്ത്രി വിജയുടെ ജയം റദ്ദാക്കണം; മദ്രാസ് ഹൈക്കോടതിയിൽ ഹർജി, കാരണം ഇങ്ങനെ</title>
					<link>https://www.malayalamtv9.com/india/election-win-of-cm-vijay-from-trichy-east-constituency-challenges-plea-in-madras-high-court-2210697.html</link>
					<pubDate>Wed, 17 Jun 2026 07:32:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/election-win-of-cm-vijay-from-trichy-east-constituency-challenges-plea-in-madras-high-court-2210697.html</guid>
					<description><![CDATA[<p>CM Vijay Election Win Of Trichy East: ഡിഎംകെ സ്ഥാനാർത്ഥിയാണ് ഹർജി നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്ക് നൽകിയില്ലെന്നും കുട്ടികളെ ഉപയോഗിച്ച് പ്രചാരണം നടത്തിയെന്നുമാണ് ഹർജിയിൽ ആരോപിക്കുന്നത്. സത്യവാങ്മൂലത്തിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവച്ചു തുടങ്ങിയ ആരോപണങ്ങളും ഹർജിയിലുണ്ട്. ഹർജിയിൽ തീർപ്പാകും വരെ ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്നും ആവശ്യപ്പെടുന്നുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/CM-Vijay-.jpg" class="attachment-large size-large wp-post-image" alt="Cm Vijay" /></figure><p><strong>ചെന്നൈ:</strong> തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി വിജയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. വിജയുടെ തിരുച്ചിറപ്പള്ളി ഈസ്റ്റിലെ ജയം റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിഎംകെ സ്ഥാനാർത്ഥിയാണ് ഹർജി നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്ക് നൽകിയില്ലെന്നും കുട്ടികളെ ഉപയോഗിച്ച് പ്രചാരണം നടത്തിയെന്നുമാണ് ഹർജിയിൽ ആരോപിക്കുന്നത്. സത്യവാങ്മൂലത്തിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവച്ചു തുടങ്ങിയ ആരോപണങ്ങളും ഹർജിയിലുണ്ട്. ഹർജിയിൽ തീർപ്പാകും വരെ ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്നും ആവശ്യപ്പെടുന്നുണ്ട്.</p>
<h3>തമിഴ് ചരത്രത്തിലെ വൻ അട്ടിമറി വിജയം</h3>
<p>2026 ഏപ്രിൽ 23-ന് നടന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം മെയ് നാലിനാണ് പുറത്തുവന്നത്. ഫല പ്രഖ്യാപന ദിവസം തമിഴക രാഷ്ട്രീയത്തിൽ ചരിത്രപരമായ അട്ടിമറിയാണ് ദൃശ്യമായത്. നടൻ വിജയുടെ നേതൃത്വത്തിലുള്ള തമിഴഗ വെട്രി കഴകം (ടിവികെ) ചരിത്ര വിജയം നേടിയെങ്കിലും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകൾ തികയ്ക്കാനാകാത്തത് വലിയ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വഴിതുറന്നിരുന്നു. 234 അംഗ തമിഴ്‌നാട് നിയമസഭയിൽ കേവല ഭൂരിപക്ഷം നേടി തനിച്ച് സർക്കാർ രൂപീകരിക്കാൻ ഒരു പാർട്ടിക്ക് 118 സീറ്റുകളാണ് വേണ്ടത്. എന്നാൽ ടിവികെയ്ക്ക് 10 സീറ്റുകളുടെ കുറവാണ് ഉണ്ടായിരുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/cm-vijay-announces-its-own-trade-union-for-tvk-like-dmk-and-aiadmk-2209464.html">ഡിഎംകെ, എഐഎഡിഎംകെ പോലെ..; TVK യ്ക്കും സ്വന്തം ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്</a></strong></p>
<p>കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകൾ കുറവായിരുന്ന ടിവികെ ഒടുവിൽ രാഷ്ട്രീയ നാടകീയ നീക്കങ്ങൾക്കൊടുവിൽ വിജയ്‌ ഭരണത്തിലേക്ക് എത്തി. ഭൂരിപക്ഷം തികയ്ക്കാനായി മറ്റ് പ്രമുഖ രാഷ്ട്രീയ പാർട്ടികളുമായി ടിവികെ നേതൃത്വം നടത്തിയ ചർച്ചകൾ വിജയകരമായത് ഭരണത്തിലേക്ക് എത്താനുള്ള വഴിതുറന്നു. ഡിഎംകെ മുന്നണിയിലുണ്ടായിരുന്ന പ്രധാന കക്ഷികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ടിവികെ ഗവർണർക്ക് മുന്നിൽ അവകാശവാദമുന്നയിച്ചു. ഭരണകക്ഷിയായിരുന്ന ഡിഎംകെയെ ഞെട്ടിച്ചുകൊണ്ടാണ് തങ്ങളുടെ പഴയ സഖ്യകക്ഷികളെ ഒപ്പം നിർത്തി വിജയ് ഈ നീക്കം നടത്തിയത്.</p>
<p>ജോസഫ് വിജയ് മത്സരിച്ച ട്രിച്ചി ഈസ്റ്റ്, പെരമ്പൂർ എന്നീ രണ്ട് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം വിജയിച്ചത്. എന്നാൽ, നിയമസഭാ ചട്ടങ്ങൾ പാലിക്കുന്നതിനായി ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിലെ എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ അദ്ദേഹം തീരുമാനിച്ചു. പെരമ്പൂർ മണ്ഡലം നിലനിർത്താനായുള്ള മുഖ്യമന്ത്രിയുടെ ഈ തീരുമാനത്തെത്തുടർന്ന്, ട്രിച്ചി ഈസ്റ്റിൽ വരും മാസങ്ങളിൽ ഒരു ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്.</p>
<p>വിജയ് മത്സരിച്ച് ജയിച്ച ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിൽ ഗുരുതരമായ നിയമപരമായ പിഴവുകളും അഴിമതിയും നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് ഈ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാർത്ഥി ഇ്പപോൾ കോടതിയെ സമീപിച്ചിരിക്കുന്നത്. വിജയ്‍യുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവായി പ്രഖ്യാപിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിലും സത്യവാങ്മൂലം തയാറാക്കിയതിലും ഗുരുതരമായ നിയമലംഘനങ്ങൾ നടന്നിട്ടുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. ഹർജിയിൽ മദ്രാസ് ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് തമിഴക രാഷ്ട്രീയത്തിൽ ഏറെ നിർണ്ണായകമാകും.</p>
<h3>English Summary:</h3>
<p>Tamil Nadu CM Joseph Vijay's election victory from the Trichy East constituency has been challenged in the Madras High Court by DMK candidate. He alleging corruption and affidavit flaws in election.</p>
]]></content:encoded>
				</item>
							<item>
					<title>Cough Syrups : ഡോക്ടറുടെ കുറുപ്പില്ലാത്തെ ഇനി കഫ് സിറപ്പ് കിട്ടില്ല; കര്‍ശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം</title>
					<link>https://www.malayalamtv9.com/india/prescription-mandatory-for-all-cough-syrups-centre-govt-tightens-drug-rules-2210607.html</link>
					<pubDate>Tue, 16 Jun 2026 15:29:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/prescription-mandatory-for-all-cough-syrups-centre-govt-tightens-drug-rules-2210607.html</guid>
					<description><![CDATA[<p>Prescription mandatory for Cough syrups : രാജ്യത്ത് ഇനിമുതല്‍ സിറപ്പുകള്‍ തോന്നും പടി വാങ്ങാന്‍ കഴിയില്ല. സിറപ്പുകളുടെ വില്‍പനയുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചുമയ്ക്ക് ഉപയോഗിക്കുന്ന കഫ് സിറപ്പുകള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ബാധകമാണ്. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2025/10/cough-syrup.png" class="attachment-large size-large wp-post-image" alt="Cough Syrup" /></figure><p><strong>ന്യൂ ഡല്‍ഹി :</strong> രാജ്യത്ത് ഇനിമുതല്‍ സിറപ്പുകള്‍ തോന്നും പടി വാങ്ങാന്‍ കഴിയില്ല. സിറപ്പുകളുടെ വില്‍പനയുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചുമയ്ക്ക് ഉപയോഗിക്കുന്ന കഫ് സിറപ്പുകള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ബാധകമാണ്. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി. 1940 ലെ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട്, 1945 ലെ ഡ്രഗ്‌സ് ആക്ട് എന്നിവയില്‍ ഭേദഗിതി വരുത്തിയാണ് സിറപ്പുകളുടെ വില്‍പനയിലുള്ള ഇളവ് എടുത്ത് മാറ്റിയിരിക്കുന്നത്.</p>
<p>വ്യജ കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശില്‍ ഇരുപതില്‍ അധികം കുട്ടികള്‍ മരണപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ കര്‍ശന നിയന്ത്രണം വന്നിരിക്കുന്നത്. ഉത്തരവ് പ്രകാരം ഒരു കാരണവാശാലും ഡോക്ടറുടെ സാധുവായ കുറുപ്പടിയില്ലാതെ സിറപ്പുകള്‍ വില്‍ക്കാന്‍ കഴിയില്ല. സാധാരണയായി സിറപ്പുകളുടെ പേര് പറഞ്ഞ് മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും മറ്റ് കൗണ്ടറുകളില്‍ നിന്നും വാങ്ങുന്ന രീതിയുണ്ട്. ഇതിനാണ് പുതിയ ഉത്തരിവിലൂടെ സര്‍ക്കാര്‍ കടിഞ്ഞാണിടുന്നത്.</p>
<h3>Also Read : <a href="https://www.malayalamtv9.com/lifestyle/are-you-eating-too-many-eggs-daily-here-is-what-it-actually-does-to-your-body-2209930.html">ദിവസവും എത്ര മുട്ട കഴിക്കാറുണ്ട്? അമിതമായാൽ ശരീരത്തിൽ സംഭവിക്കുന്നത്</a></h3>
<p>മധ്യപ്രദേശിലും രാജസ്ഥാനിലും വ്യജ കഫ് സിറപ്പുകള്‍ കഴിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് വിഷയത്തില്‍ ഇടപെടല്‍ വേണമെന്ന നിര്‍ദേശം ആരോഗ്യമന്ത്രാലയത്തിന് മുന്നില്‍ എത്തിയിരുന്നു. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ 22 കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭത്തിലെ അന്വേഷണം തമിഴ് നാട്ടിലെ ഒരു കമ്പനിയിലാണ് ചെന്നെത്തിയത്. അവിടുത്തെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. അവരുടെ സിറപ്പില്‍ ഡി.ഇ.ജി ( diethylene glycol) എന്ന അസംസൃക്ത വസ്തു അനുവദനീയമായ അളവിനേക്കാള്‍ പതിന്മടങ്ങ് ഉപയോഗിച്ചതായി വെളിപ്പെട്ടു. അതായത് ഡി.ഇ.ജി 0.1 ശതമാനത്തിന് പകരം 48.9 ശതമാനണാണ് സിറപ്പില്‍ ഉണ്ടായിരുന്നത്. നേരത്തെ ജമ്മു കാശ്മീരില്‍ ഉണ്ടായ സമാന സംഭവത്തില്‍ 17 കുട്ടികള്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 34.97 ശതമാനം ഡി.ഇ.ജി ആണ് മരുന്നില്‍ കണ്ടെത്തിയത്.ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പുകള്‍ കഴിച്ച് ഗാംബിയയിലെയും ഉസ്ബക്കിസ്ഥാനിലെയും കുട്ടികള്‍ മരിച്ചെന്ന് ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാണിച്ചിരുന്നു.</p>
<p>ഇപ്പോള്‍ തന്നെ പല മരുന്നുകള്‍ക്കും ഡോക്ടറുടെ കുറിപ്പ് നിര്‍ബന്ധമാണെങ്കിലും മെഡിക്കല്‍ ഷോപ്പിലെത്തി മരുന്നുകളുടെ പേര് പറഞ്ഞ് വാങ്ങുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. രോഗം വന്നാല്‍ സ്വന്തം നിലയ്ക്ക് മരുന്ന് വാങ്ങി കഴിക്കാം എന്ന് കരുതുന്ന നല്ലൊരു ശതമാനം ആളുകളും രാജ്യത്തുണ്ട്. ആ സാഹചര്യത്തിലാണ് പുതിയൊരു നിയന്ത്രണം കൂടി വരുന്നത്.</p>
<h3>English Summary</h3>
<p>Syrups will no longer be available in the country. The Union Health Ministry has imposed strict restrictions on the sale of syrups. The restrictions apply to cough syrups used for coughs. The Union Health Ministry has issued a notification in this regard. Following the deaths of children in Madhya Pradesh and Rajasthan after consuming fake cough syrups, the Health Ministry was asked to intervene in the matter.</p>
]]></content:encoded>
				</item>
							<item>
					<title>Monsoon Update: മഴയില്ല; രാജ്യത്ത് മൺസൂൺ മഴയിൽ വൻ കുറവ്, ആശങ്കയിൽ കാർഷിക മേഖല</title>
					<link>https://www.malayalamtv9.com/india/monsoon-depressed-india-records-massive-64-per-cent-rain-deficit-shocking-farmers-and-experts-2210608.html</link>
					<pubDate>Tue, 16 Jun 2026 15:19:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/monsoon-depressed-india-records-massive-64-per-cent-rain-deficit-shocking-farmers-and-experts-2210608.html</guid>
					<description><![CDATA[<p>India Records Massive 64 per cent Rain Deficit: ജൂൺ ആദ്യവാരങ്ങളിൽ സാധാരണയായി സജീവമാകാറുള്ള കാലവർഷം ഇത്തവണ മന്ദഗതിയിലാണ്. ജൂൺ 4 മുതൽ ജൂൺ 15 വരെയുള്ള ദിവസങ്ങളിൽ രാജ്യത്ത് ശരാശരി 53.7 മില്ലീമീറ്റർ മഴ ലഭിക്കേണ്ടതായിരുന്നു. എന്നാൽ ഇക്കാലയളവിൽ വെറും 19.2 മില്ലീമീറ്റർ മഴ മാത്രമാണ് രാജ്യത്ത് പെയ്തത്. ഇതോടെ ദേശീയതലത്തിൽ മൺസൂൺ മഴയിൽ 64 ശതമാനത്തിന്റെ വൻ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/RAIN-ALERT-5.jpg" class="attachment-large size-large wp-post-image" alt="Rain Alert" /></figure><p><strong>ന്യൂഡൽഹി:</strong> ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ കാലവർഷം പ്രതീക്ഷിച്ചതിലും ദൗർബല്യം നേരിടുന്നതായി റിപ്പോർട്ട്. രാജ്യത്തിന്റെ ദക്ഷിണ, മധ്യ മേഖലകളിലേക്ക് കാലവർഷം യഥാസമയം വ്യാപിച്ചെങ്കിലും പ്രതീക്ഷിച്ച രീതിയിൽ മഴ ലഭിക്കാത്തത് കാർഷിക മേഖലയെയും ജലവിഭവ സംഭരണത്തെയും വലിയ ആശങ്കയിലാഴ്ത്തുകയാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴയുടെ അളവിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.</p>
<h3>മഴയുടെ അളവിൽ 64% ഇടിവ്</h3>
<p>ജൂൺ ആദ്യവാരങ്ങളിൽ സാധാരണയായി സജീവമാകാറുള്ള കാലവർഷം ഇത്തവണ മന്ദഗതിയിലാണ്. ജൂൺ 4 മുതൽ ജൂൺ 15 വരെയുള്ള ദിവസങ്ങളിൽ രാജ്യത്ത് ശരാശരി 53.7 മില്ലീമീറ്റർ മഴ ലഭിക്കേണ്ടതായിരുന്നു. എന്നാൽ ഇക്കാലയളവിൽ വെറും 19.2 മില്ലീമീറ്റർ മഴ മാത്രമാണ് രാജ്യത്ത് പെയ്തത്. ഇതോടെ ദേശീയതലത്തിൽ മൺസൂൺ മഴയിൽ 64 ശതമാനത്തിന്റെ വൻ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.</p>
<h3>ഉപഗ്രഹ ചിത്രങ്ങൾ നൽകുന്ന സൂചനകൾ</h3>
<p>ജൂൺ 15-ന് ഇൻസാറ്റ്-3ഡിഎസ് (INSAT-3DS) കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം പകർത്തിയ ചിത്രങ്ങൾ കാലവർഷത്തിന്റെ നിലവിലെ ദൗർബല്യം വ്യക്തമാക്കുന്നു. സജീവ മൺസൂൺ സമയങ്ങളിൽ ഇന്ത്യ ഒട്ടാകെ കനത്ത മേഘാവരണത്താൽ മൂടപ്പെടാറുള്ളതാണെങ്കിലും, നിലവിൽ ഇന്ത്യാ ഉപഭൂഖണ്ഡത്തിലും മധ്യ ഇന്ത്യയിലും മേഘങ്ങളുടെ സാന്നിധ്യം അസാധാരണമാംവിധം കുറവാണ്. ഹിമാലയൻ മേഖലകൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഇൻഡോ-ഗംഗാ സമതലത്തിന്റെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മാത്രമാണ് നിലവിൽ കാര്യമായ മേഘങ്ങളുള്ളത്.</p>
<h3>അറബിക്കടൽ ശാഖയും ദുർബലം</h3>
<p>കേരള തീരത്തിലൂടെ പ്രവേശിച്ച് രാജ്യത്തിന്റെ പടിഞ്ഞാറൻ-മധ്യ മേഖലകളിൽ കനത്ത മഴ എത്തിക്കേണ്ട അറബിക്കടൽ ശാഖയും ഇത്തവണ ദുർബലമാണ്. കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യ ഇന്ത്യ എന്നിവിടങ്ങളിലേക്ക് കാലവർഷം ഔദ്യോഗികമായി എത്തിയെങ്കിലും ഈ പ്രദേശങ്ങളിലെല്ലാം മഴയുടെ അളവ് വളരെ പരിതാപകരമാണ്. കടലിൽ ഈർപ്പത്തിന്റെ കുറവല്ല, മറിച്ച് അന്തരീക്ഷത്തിന്റെ മുകൾഭാഗത്ത് ഉണ്ടായ അപ്രതീക്ഷിത വ്യതിയാനങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം എന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.</p>
<p>ഭൂനിരപ്പിൽ നിന്ന് കിലോമീറ്ററുകൾ ഉയരത്തിൽ വീശുന്ന പടിഞ്ഞാറൻ ജെറ്റ് സ്ട്രീം സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ട് നീങ്ങിയിരിക്കുകയാണ്. ഇത് ഇന്ത്യയിലെ കാലവർഷത്തെ ശക്തിപ്പെടുത്തുന്ന കിഴക്കൻ ജെറ്റ് സ്ട്രീമിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. ശക്തമായ പടിഞ്ഞാറൻ കാറ്റുകൾ അന്തരീക്ഷത്തിൽ മഴമേഘങ്ങളുടെ സ്വാഭാവിക വളർച്ചയെ തടയുന്നതുമൂലം പല സംസ്ഥാനങ്ങളിലും മഴ പൂർണ്ണമായും ഇല്ലാതാകുന്ന സാഹചര്യമുണ്ട്.</p>
<h3>‘മൺസൂൺ പോസ്’; പ്രതീക്ഷയോടെ കർഷകർ</h3>
<p>ഇപ്പോഴത്തെ വരണ്ട സാഹചര്യം മൺസൂണിന്റെ സ്ഥിരമായ തകർച്ചയല്ലെന്നും, മറിച്ച് കാലവർഷത്തിനിടയിൽ ഉണ്ടാകാറുള്ള താൽക്കാലിക പ്രതിഭാസമായ മൺസൂൺ പോസ് ആണെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. ഈ ആഴ്ച അവസാനത്തോടെ അന്തരീക്ഷ ക്രമീകരണങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രവചനം. ജെറ്റ് സ്ട്രീമുകൾ സാധാരണ നിലയിലേക്ക് മടങ്ങുന്നതോടെ മേഘരൂപീകരണം ശക്തമാകാനും രാജ്യത്തുടനീളം മഴ വീണ്ടും സജീവമാകാനും സാധ്യതയുണ്ട്. കടുത്ത ആശങ്കയിലായ കാർഷിക കേരളവും ഇന്ത്യൻ കാർഷിക സമൂഹവും വരും ദിവസങ്ങളിലെ കാലാവസ്ഥാ മാറ്റങ്ങളെ അതീവ ഉറ്റുനോക്കുകയാണ്.</p>
<h3>English Summary</h3>
<p>Despite the timely arrival of the Southwest Monsoon, India has recorded a massive 64% rain deficit due to an atmospheric anomaly known as a 'monsoon pause' that is hindering cloud formation. Consequently, this unusual dry spell and lack of cloud cover over central and southern regions have raised severe concerns for the agricultural and water resource sectors.</p>
]]></content:encoded>
				</item>
							<item>
					<title>Chennai Metro: ലൈറ്റ് ഹൗസിൽ നിന്നും ഹൈക്കോടതിയിലേക്ക് വേഗത്തിലെത്താം! ഡി.പി.ആർ നടപടികൾ അവസാന ഘട്ടത്തിൽ</title>
					<link>https://www.malayalamtv9.com/india/chennai-metro-phase-2-metro-rail-to-submit-project-report-of-light-house-madras-hc-line-2210576.html</link>
					<pubDate>Tue, 16 Jun 2026 13:26:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/chennai-metro-phase-2-metro-rail-to-submit-project-report-of-light-house-madras-hc-line-2210576.html</guid>
					<description><![CDATA[<p>Light House &#8211; Madras HC line: ലൈറ്റ് ഹൗസ് മുതൽ മദ്രാസ് ഹൈക്കോടതി വരെയുള്ള പുതിയ ഭൂഗർഭ മെട്രോ പാതയുടെ ഡി.പി.ആർ അംഗീകാരത്തിനായി ഒരു ആഴ്ചയ്ക്കുള്ളിൽ തമിഴ്‌നാട് സർക്കാരിന് സമർപ്പിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയത്. ലൈറ്റ് ഹൗസ് മുതൽ മദ്രാസ് ഹൈക്കോടതി വരെ 5.69 കിലോമീറ്റർ ദൈർഘ്യമാണ് പാതയ്ക്കുള്ളത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/chennai-metro-28.jpg" class="attachment-large size-large wp-post-image" alt="Chennai Metro (28)" /></figure><p><strong>ചെന്നൈ:</strong> പുതിയ മെട്രോ ലൈൻ വികസനത്തിന്റെ വിശദമായ പദ്ധതി രേഖ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് പൂർത്തിയാക്കി. ലൈറ്റ് ഹൗസ് മുതൽ മദ്രാസ് ഹൈക്കോടതി വരെയുള്ള പുതിയ ഭൂഗർഭ മെട്രോ പാതയുടെ ഡി.പി.ആർ അംഗീകാരത്തിനായി ഒരു ആഴ്ചയ്ക്കുള്ളിൽ തമിഴ്‌നാട് സർക്കാരിന് സമർപ്പിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയത്.</p>
<p>കഴിഞ്ഞ വർഷം മാർച്ചിലാണ് ഡിപിആർ തയ്യാറാക്കുന്നതിനായി ഒരു കൺസൾട്ടന്റിനെ ചെന്നൈ മെട്രോ നിയോഗിച്ചത്.സിസ്ട്ര എംവിഎ കൺസൾട്ടിംഗ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ആണ് പദ്ധതിയുടെ കരാർ നേടിയത്. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഡി.പി.ആറിന് അന്തിമ അംഗീകാരം നൽകുന്നതോടെ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കും.</p>
<h3>പദ്ധതിയുടെ പ്രധാന വിവരങ്ങൾ</h3>
<p>ലൈറ്റ് ഹൗസ് മുതൽ മദ്രാസ് ഹൈക്കോടതി വരെ 5.69 കിലോമീറ്റർ ദൈർഘ്യമാണ് പാതയ്ക്കുള്ളത്. ചെന്നൈ മെട്രോ രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായുള്ള കോറിഡോർ 4-ന്റെ തുടർച്ചയായാണ് പുതിയ പാത വരുന്നത്. ചെന്നൈ നഗരത്തിന്റെ ഹൃദയഭാഗങ്ങളായ ടി. നഗർ, വടപളനി, നന്ദനം, കോടമ്പാക്കം എന്നിവയെ ബന്ധിപ്പിക്കുന്ന കോറിഡോർ ലൈറ്റ് ഹൗസിൽ അവസാനിക്കുന്നതിന് പകരം ഹൈക്കോടതി വരെ നീട്ടുന്നതാണ് പുതിയ പ്ലാൻ. ഏഴിലഗം, ഐലൻഡ് ഗ്രൗണ്ട്സ്, സെക്രട്ടേറിയറ്റ്, മദ്രാസ് ഹൈക്കോടതി എന്നിങ്ങനെ നാല് പ്രധാന സ്റ്റേഷനുകളാണ് പുതിയ പാതയിൽ ഉള്ളത്. ഏകദേശം 4,300 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/photo-gallery/mumbai-metro-to-connect-international-airport-when-will-lines-1a-and-2-start-service-2210356.html">മുംബൈ മെട്രോ വിമാനത്താവളത്തിലേക്ക്; ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ നീക്കം</a></strong></p>
<h3>ഗുണം ആർക്ക്?</h3>
<p>തമിഴ്‌നാട് സെക്രട്ടേറിയറ്റിലും എഴിലകത്തുമായി ആയിരക്കണക്കിന് സർക്കാർ ജീവനക്കാരാണ് ജോലി ചെയ്യുന്നത്. കൂടാതെ, ചെന്നൈയിലെ പ്രധാന എക്സിബിഷൻ വേദിയായ ഐലൻഡ് ഗ്രൗണ്ട്സിലേക്കും ഹൈക്കോടതിയിലേക്കും ദിവസേന ലക്ഷക്കണക്കിന് പൊതുജനങ്ങളും എത്താറുണ്ട്. നിലവിൽ ബസുകളെയും മറ്റ് വാഹനങ്ങളെയും ആശ്രയിക്കുന്ന ഈ റൂട്ടിൽ മെട്രോ എത്തുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ ശമനമുണ്ടാകുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.</p>
<h3>4 ആഴ്ചയ്ക്കുള്ളിൽ അനുമതി; ചെന്നൈ എംആർടിഎസ് മെട്രോയ്ക്ക് കീഴിലേക്ക്</h3>
<p>ചെന്നൈയിലെ മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (എംആർടിഎസ്) ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ഏറ്റെടുക്കുന്നതിനുള്ള റെയിൽവേ ബോർഡിന്റെ അനുമതി ഉടനെ ലഭിച്ചേക്കുമെന്ന് സൂചന. നാല് മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ അനുമതി ലഭിക്കുമെന്നാണ് വിവരം. വർഷങ്ങളായി ചർച്ചയിലായിരുന്ന ഈ പദ്ധതിക്ക് കഴിഞ്ഞ വർഷം ജൂലൈയിൽ റെയിൽവേ ബോർഡ് അനുമതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായുള്ള അന്തിമ അനുമതി ജൂലൈ അവസാനത്തോടെ ഉണ്ടാകുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന വിവരം.</p>
<p>പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സംയുക്ത നിർദ്ദേശം റെയിൽവേ ബോർഡിന് സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്നതോടെ, ദക്ഷിണ റെയിൽവേയും തമിഴ്നാട് സംസ്ഥാന സർക്കാരും തമ്മിൽ ഔദ്യോഗിക ധാരണ പത്രത്തിൽ ഒപ്പുവെയ്ക്കും. ഇതിന് ശേഷം അടിസ്ഥാന സൗകര്യങ്ങളും സിഗ്നലിംഗ് സംവിധാനങ്ങളും മെട്രോ നിലവാരത്തിലേക്ക് മാറ്റുന്നതുൾപ്പെടെയുള്ള ഏറ്റെടുക്കൽ നടപടികൾ ഘട്ടങ്ങളായി ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.</p>
<h3>English Summary:</h3>
<p>Chennai Metro Rail Limited is set to submit the Detailed Project Report (DPR) for the proposed Lighthouse–Madras High Court metro corridor to the Tamil Nadu government soon. The Light House to Madras High Court stretch will be a 5.69-km underground stretch comprising four stations in between—Ezhilagam, Island Grounds, Secretariat, and Madras High Court.</p>
]]></content:encoded>
				</item>
							<item>
					<title>നീറ്റ് പുനപരീക്ഷ: ഇന്ത്യയിൽ ടെലഗ്രാമിന് നിയന്ത്രണം, ചോദ്യ പേപ്പർ വാഗ്ദാനം തട്ടിപ്പാണെന്ന് NTA</title>
					<link>https://www.malayalamtv9.com/education/neet-re-exam-telegram-temporarily-banned-in-india-details-inside-2210554.html</link>
					<pubDate>Tue, 16 Jun 2026 11:33:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/education/neet-re-exam-telegram-temporarily-banned-in-india-details-inside-2210554.html</guid>
					<description><![CDATA[<p>NEET re-exam: Telegram temporarily banned in India- ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് വീണ്ടും നടത്താൻ നിശ്ചയിച്ചിരിക്കുന്ന നീറ്റ്-യുജി (NEET-UG 2026) പുനഃപരീക്ഷയുടെ സുരക്ഷ കണക്കിലെടുത്ത് പ്രമുഖ മെസ്സേജിംഗ് ആപ്പായ ടെലഗ്രാമിന് (Telegram) ഇന്ത്യയിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ജൂൺ 21-ന് ആണ് നീറ്റ്-യുജി പുനഃപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്, അ‌തിനാൽ  ജൂൺ 22 വരെ താൽക്കാലികമായാണ് ടെലഗ്രാം ആക്‌സസ് പരിമിതപ്പെടുത്തിയിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/NEET-re-exam-Telegram-temporarily-banned-in-India.jpg" class="attachment-large size-large wp-post-image" alt="Neet Re Exam Telegram Temporarily Banned In India" /></figure><p><strong>ന്യൂഡൽഹി:</strong> ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് വീണ്ടും നടത്താൻ നിശ്ചയിച്ചിരിക്കുന്ന നീറ്റ്-യുജി (NEET-UG 2026) പുനഃപരീക്ഷയുടെ സുരക്ഷ കണക്കിലെടുത്ത് പ്രമുഖ മെസ്സേജിംഗ് ആപ്പായ ടെലഗ്രാമിന് (Telegram) ഇന്ത്യയിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ജൂൺ 21-ന് ആണ് നീറ്റ്-യുജി പുനഃപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്, അ‌തിനാൽ ജൂൺ 22 വരെ താൽക്കാലികമായാണ് ടെലഗ്രാം ആക്‌സസ് പരിമിതപ്പെടുത്തിയിരിക്കുന്നത്. കൂടാതെ മെസേജ് എഡിറ്റ് ഫീച്ചർ ജൂൺ 30 വരെ പ്രവർത്തനരഹിതമാക്കിയിട്ടുണ്ട്. ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാനുള്ള കർശന നടപടികളുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) യുടെ അഭ്യർഥന മാനിച്ച് കേന്ദ്ര ഐടി മന്ത്രാലയമാണു താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.</p>
<p>ടെലഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിലൂടെ ചോദ്യപേപ്പർ ചോർച്ചയും വ്യാജ പ്രചരണങ്ങളും തടയാനാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സുരക്ഷയുടെ ഭാഗമായി നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തിട്ടുണ്ട്. ചോദ്യപേപ്പർ ചോർത്തൽ റാക്കറ്റുകൾ ടെലിഗ്രാം ചാനലുകൾ ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിൽ ആണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ ഈ അടിയന്തര നടപടി.</p>
<p><strong>Also Read: KEAM 2026: <a href="https://www.malayalamtv9.com/education/keam-2026-engineering-rank-list-marks-data-submitted-by-candidates-published-for-verification-2210474.html">എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് ഉടൻ തന്നെ? യോഗ്യതാ പരീക്ഷയുടെ മാർക്ക് പരിശോധിക്കാൻ അവസരം</a></strong></p>
<p>കഴിഞ്ഞ ദിവസങ്ങളിൽ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വ്യാജ ചോദ്യപേപ്പറുകളും ചോദ്യം ലീക്കായി എന്ന നിലയ്ക്കുള്ള ആരോപണങ്ങളും ടെലഗ്രാം ഗ്രൂപ്പുകൾ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് പരീക്ഷാ നടത്തിപ്പിനെ ബാധിക്കാതിരിക്കാനാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇപ്പോൾ ഐടി മന്ത്രാലയം വഴി നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുന്നത്.</p>
<p>ചില ടെലഗ്രാം ചാനലുകൾ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ലഭ്യമാക്കാമെന്നു പരസ്യം ചെയ്ത് ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ ഫീസ് ഈടാക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ വില്പനയ്ക്ക് എന്ന് വ്യാപക പ്രചാരണ ഉയർന്നതിനെത്തുടർന്ന് വിദ്യാർത്ഥികളടക്കം പരാതിയുമായി രംഗത്തെത്തുകയും ചെയ്തു. എന്നാൽ ചോദ്യം വീണ്ടും ചോർന്നെന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് കേന്ദ്ര സർക്കാരിന്‍റെ പിഐബി ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു.</p>
<p>ടെലിഗ്രാമിലെ മെസേജ് എഡിറ്റിങ് ഫീച്ചർ ദുരുപയോഗം ചെയ്യുന്നതാണ് ഇപ്പോൾ ഉയരുന്ന വ്യാജപ്രചാരണങ്ങളുടെ ഒരു കാരണം എന്നാണ് എൻടിഎ പറയുന്നത്. പഴയ മെസേജുകൾ പരീക്ഷയ്ക്കുശേഷം എഡിറ്റ് ചെയ്ത് യഥാർഥ ടൈംസ്റ്റാംപ് നിലനിർത്തി വ്യാജ ‘പേപ്പർ ലീക്ക്’ തെളിവുകൾ ഉണ്ടാക്കുന്ന രീതി വ്യാപകമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതു തടയാനാണ് ടെലഗ്രാമിലെ എഡിറ്റിങ് ഫീച്ചർ താൽക്കാലികമായി പ്രവർത്തനരഹിതമാക്കുന്നത്.</p>
<p>നീറ്റ് പുന പരീക്ഷാ ചോദ്യ പേപ്പർ ചോർന്നെന്നും പണം നൽകിയാൽ കിട്ടുമെന്നുമുള്ള വാഗ്ദാന സന്ദേശങ്ങൾ പൂർണ്ണമായും തട്ടിപ്പാണെന്ന് NTA വ്യക്തമാക്കി. പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളിലും സോഷ്യൽ മീഡിയ പ്രചരണങ്ങളിലും വീഴരുതെന്നും ഔദ്യോഗിക വിവരങ്ങൾക്കായി NTA വെബ്‌സൈറ്റിനെ മാത്രം ആശ്രയിക്കാനും അ‌ധികൃതർ നിർദേശിച്ചിട്ടുണ്ട്.</p>
<h3>സമയം വർധിപ്പിച്ചു</h3>
<p>അ‌തേസമയം, നീറ്റ് പരീക്ഷയിൽ പുതിയ ചില പരിഷ്കാരങ്ങൾ NTA പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷാ സമയത്തിൽ 15 മിനിറ്റിന്റെ വർധന വരുത്തിയതും ചോദ്യപേപ്പറിന്റെ ഘടന പരിഷ്കരിച്ചതുമാണ് പ്രധാന മാറ്റങ്ങൾ. കഴിഞ്ഞ ആഴ്ച ഇതുസംബന്ധിച്ച അ‌റിയിപ്പ് NTA പുറത്തിറക്കിയിരുന്നു. മുൻ വർഷങ്ങളിലെ ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിൽ, പരീക്ഷാ ദൈർഘ്യം 195 മിനിറ്റായി പരിഷ്കരിച്ചു. ഉച്ചയ്ക്ക് 2:00 മുതൽ വൈകുന്നേരം 5:15 വരെയാണ് പരീക്ഷ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.</p>
<p>ചോദ്യപേപ്പർ ബുക്ക്‌ലെറ്റിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഇനി രണ്ട് റഫ്-വർക്ക് പേജുകൾ ലഭിക്കും. പരീക്ഷാ സമയത്ത് കണക്കുകൂട്ടലുകൾ, ഡയഗ്രമുകൾ, വർക്കിംഗ് നോട്ടുകൾ എന്നിവയ്ക്ക് കൂടുതൽ ഇടം നൽകുന്നതിനായിട്ടാണ് ചോദ്യപേപ്പർ ബുക്ക്‌ലെറ്റിൽ റഫ് വർക്കിനായുള്ള ഇടം വർധിപ്പിച്ചിരിക്കുന്നത്. നേരത്തെ, റഫ്-വർക്ക് പേജുകൾ ബുക്ക്‌ലെറ്റിന്റെ അവസാനം മാത്രമേ സ്ഥാപിച്ചിരുന്നുള്ളൂ. എന്നാൽ ഇനി ഫീഡ്‌ബാക്കിന് മറുപടിയായി, നിർദ്ദേശ പേജിന് തൊട്ടുപിന്നാലെയും രണ്ട് റഫ്-വർക്ക് പേജുകൾ ഉണ്ടാകും.</p>
<h3>English Summary</h3>
<p>In view of the security of the NEET-UG 2026 re-examination, which is scheduled to be conducted again following the question paper leak, the popular messaging app Telegram has been temporarily restricted in India. The NEET-UG re-examination is scheduled for June 21, so Telegram access has been temporarily restricted till June 22. Also, the message edit feature has been disabled till June 30.</p>
]]></content:encoded>
				</item>
							<item>
					<title>Mumbai Metro: മുംബൈ മെട്രോ വിമാനത്താവളത്തിലേക്ക്; ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ നീക്കം</title>
					<link>https://www.malayalamtv9.com/photo-gallery/mumbai-metro-to-connect-international-airport-when-will-lines-1a-and-2-start-service-2210356.html</link>
					<pubDate>Tue, 16 Jun 2026 09:25:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/mumbai-metro-to-connect-international-airport-when-will-lines-1a-and-2-start-service-2210356.html</guid>
					<description><![CDATA[<p>Mumbai Metro Set for Major Expansion With Airport Link and New Lines 1A, 2: മുംബൈ മെട്രോയുടെ 12023 ലൈന്‍ നവംബര്‍ മുതലാണ് പ്രവര്‍ത്തനമാരംഭിച്ചത്. സിബിഡി ബേലാപൂരിനെ പെന്‍ധാറുമായി ബന്ധിപ്പിക്കുന്ന ഈ പാതയുടെ ആകെ നീളം 1.1 കിലോമീറ്ററാണ്. ഇതില്‍ 11 സ്‌റ്റേഷനുകളുമുണ്ട്. പുതിയ ലൈനുകള്‍ കൂടി വരുന്നതോടെ മുംബൈയിലുള്ളവരുടെ യാത്രകള്‍ കൂടുതല്‍ എളുപ്പമുള്ളതാകും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Mumbai-Metro-to-Reach-International-Airport-5.jpg" class="attachment-large size-large wp-post-image" alt="Mumbai Metro To Reach International Airport" /></figure><p>
		<style type="text/css">
			#gallery-1 {
				margin: auto;
			}
			#gallery-1 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-1 img {
				border: 2px solid #cfcfcf;
			}
			#gallery-1 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-1' class='gallery galleryid-2210356 gallery-columns-3 gallery-size-full'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Mumbai-Metro-to-Reach-International-Airport-4.jpg" class="attachment-full size-full" alt="Mumbai Metro To Reach International Airport (4)" aria-describedby="gallery-1-2210358" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Mumbai-Metro-to-Reach-International-Airport-4.jpg 1280w, https://images.malayalamtv9.com/uploads/2026/06/Mumbai-Metro-to-Reach-International-Airport-4-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/Mumbai-Metro-to-Reach-International-Airport-4-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/Mumbai-Metro-to-Reach-International-Airport-4-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/Mumbai-Metro-to-Reach-International-Airport-4-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2210358'>
				യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന തീരുമാനമെടുത്ത് മുംബൈ മെട്രോ അധികൃതര്‍. മെട്രോ സര്‍വീസുകള്‍ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൂടി നീട്ടണമെന്ന് യാത്രക്കാര്‍ ഏറെനാളായി ആവശ്യപ്പെടുന്നുണ്ട്. ഇത് ഉടന്‍ നടപ്പാക്കാനുള്ള തയാറെടുപ്പിലാണിപ്പോള്‍ അധികൃതര്‍. പുതിയ രണ്ട് ലൈനുകള്‍ നിര്‍മിക്കാനുള്ള പദ്ധതിക്ക് മഹാരാഷ്ട്ര മന്ത്രിസഭ അംഗീകാരം നല്‍കി. നിലവിലുള്ള ലൈന്‍ ഒന്നിന് പുറമെയാണിപ്പോള്‍ രണ്ട് ലൈനുകള്‍ കൂടി വരുന്നത്. (Image Credit Source: PTI)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Mumbai-Metro-to-Reach-International-Airport-3.jpg" class="attachment-full size-full" alt="Mumbai Metro To Reach International Airport (3)" aria-describedby="gallery-1-2210359" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Mumbai-Metro-to-Reach-International-Airport-3.jpg 1280w, https://images.malayalamtv9.com/uploads/2026/06/Mumbai-Metro-to-Reach-International-Airport-3-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/Mumbai-Metro-to-Reach-International-Airport-3-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/Mumbai-Metro-to-Reach-International-Airport-3-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/Mumbai-Metro-to-Reach-International-Airport-3-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2210359'>
				സാഗര്‍ സംഗം മുതല്‍ സിബിഡി ബേലാപൂര്‍ വരെ നീളുന്നതാണ് മുംബൈ മെട്രോയുടെ ലൈന്‍ 1 എ. പെഡാര്‍ മുതല്‍ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം വരെയാണ് ലൈന്‍ 2 തീരുമാനിച്ചിരിക്കുന്നത്. ഈ രണ്ട് ലൈനുകള്‍ക്കായി 5,575 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. സാഗര്‍ സംഗം മുതല്‍ എന്‍എംഐഎയുടെ കിഴക്കന്‍ പ്രവേശന കവാടം വരെ 13 സ്റ്റേഷനുകളുള്ള 28 കിലോമീറ്റര്‍ പാതയായിരിക്കും നിര്‍മിക്കുക. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Mumbai-Metro-to-Reach-International-Airport-2.jpg" class="attachment-full size-full" alt="Mumbai Metro To Reach International Airport (2)" aria-describedby="gallery-1-2210360" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Mumbai-Metro-to-Reach-International-Airport-2.jpg 1280w, https://images.malayalamtv9.com/uploads/2026/06/Mumbai-Metro-to-Reach-International-Airport-2-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/Mumbai-Metro-to-Reach-International-Airport-2-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/Mumbai-Metro-to-Reach-International-Airport-2-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/Mumbai-Metro-to-Reach-International-Airport-2-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2210360'>
				മുംബൈ മെട്രോയുടെ 12023 ലൈന്‍ നവംബര്‍ മുതലാണ് പ്രവര്‍ത്തനമാരംഭിച്ചത്. സിബിഡി ബേലാപൂരിനെ പെന്‍ധാറുമായി ബന്ധിപ്പിക്കുന്ന ഈ പാതയുടെ ആകെ നീളം 1.1 കിലോമീറ്ററാണ്. ഇതില്‍ 11 സ്‌റ്റേഷനുകളുമുണ്ട്. പുതിയ ലൈനുകള്‍ കൂടി വരുന്നതോടെ മുംബൈയിലുള്ളവരുടെ യാത്രകള്‍ കൂടുതല്‍ എളുപ്പമുള്ളതാകും. ഇതില്‍ ലൈന്‍ രണ്ടാണ് വിമാനത്താവളത്തിലേക്ക് പോകുന്നത്. 


				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Mumbai-Metro-to-Reach-International-Airport-1.jpg" class="attachment-full size-full" alt="Mumbai Metro To Reach International Airport (1)" aria-describedby="gallery-1-2210361" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Mumbai-Metro-to-Reach-International-Airport-1.jpg 1280w, https://images.malayalamtv9.com/uploads/2026/06/Mumbai-Metro-to-Reach-International-Airport-1-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/Mumbai-Metro-to-Reach-International-Airport-1-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/Mumbai-Metro-to-Reach-International-Airport-1-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/Mumbai-Metro-to-Reach-International-Airport-1-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2210361'>
				ഖാര്‍ഘര്‍, തലോജ, ബേലാപൂര്‍, നെരൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഈ പാത വലിയ സഹായം ചെയ്യും. നിലവിലുള്ള ലൈന്‍ 1 എന്‍എംഎഎ വരെ നീട്ടാനാണ് പദ്ധതി. ഇതിന് പുറമെ മുംബൈ മെട്രോ ലൈന്‍ 8, നിര്‍ദിഷ്ട ഗോള്‍ഡന്‍ ലൈന്‍ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തെ നേരിട്ട് എന്‍എംഐഎയുമായി ബന്ധിപ്പിക്കും. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Mumbai-Metro-to-Reach-International-Airport.jpg" class="attachment-full size-full" alt="Mumbai Metro To Reach International Airport" aria-describedby="gallery-1-2210362" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Mumbai-Metro-to-Reach-International-Airport.jpg 1280w, https://images.malayalamtv9.com/uploads/2026/06/Mumbai-Metro-to-Reach-International-Airport-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/Mumbai-Metro-to-Reach-International-Airport-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/Mumbai-Metro-to-Reach-International-Airport-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/Mumbai-Metro-to-Reach-International-Airport-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2210362'>
				നിലവിലുള്ള ലൈനില്‍ തിരക്കേറിയ സമയങ്ങളില്‍ അതായത് രാവിലെ 7 മുതല്‍ 10 വരെയും വൈകിട്ട് 5 മുതല്‍ 8 വരെയും ഓരോ 10 മിനിറ്റിലും ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഓഫ് പീക്ക് അവറില്‍ 15 മിനിറ്റിലാണ് ട്രെയിന്‍ സര്‍വീസ്. ആദ്യ ട്രെയിന്‍ രാവിലെ 6 മണിക്ക് പെന്‍ധാറില്‍ നിന്നും പുറപ്പെടും. അവസാന ട്രെയിന്‍ സര്‍വീസ് രാത്രി 9.45നാണ്. ലൈന്‍ 1എയുടെ നിര്‍മാണം മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിന് പിന്നാലെ ലൈന്‍ രണ്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കും. 


				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>എഴുപതോളം കവർച്ചാ കേസുകളിൽ പ്രതി; പൊലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെട്ട 25 കാരനായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ</title>
					<link>https://www.malayalamtv9.com/india/cinematic-chase-in-pune-notorious-thief-who-opened-fire-at-police-team-finally-arrested-with-weapons-2210522.html</link>
					<pubDate>Tue, 16 Jun 2026 09:02:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Latest News]]></category>
										<guid>https://www.malayalamtv9.com/india/cinematic-chase-in-pune-notorious-thief-who-opened-fire-at-police-team-finally-arrested-with-weapons-2210522.html</guid>
					<description><![CDATA[<p>Pune: Notorious burglar involved in 70 cases arrested after dramatic shootout with police; pistol seized: എഴുപതോളം കവർച്ചാ കേസുകളിൽ പ്രതിയായ ശേഖർ അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. വധശ്രമ കേസിൽ പിടികൂടാനെത്തിയെ പൊലീസ് സംഘത്തിന് നേരെ വെടിയുതിർത്ത ശേഷം ഇയൾ രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് പൊലീസ് പ്രതിയെ കുടുക്കാൻ കെണിയൊരുക്കി തന്ത്രപരമായി കാത്തിരുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Gun.jpg" class="attachment-large size-large wp-post-image" alt="Gun" /></figure><p>പൂനെ: പിംപ്രി ചിഞ്ച്വാർഡ് പൊലീസ് സംഘത്തിന് നേരെ വെടിയുതിർത്ത് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെ വലവിരിച്ച് സിനിമ സ്റ്റൈലിൽ പിടികൂടി പൂനെ ക്രൈം ബ്രാഞ്ച്. പൂനെ ശിക്രാപൂർ സ്വദേശിയായ, ശേഖർ സംഭജി ജാദവ് എന്ന 25 കാരനാണ് പിടിയിലായത്. ഇയാളിൽ നിന്ന് ഒരു നാടൻ തോക്കും പൊലീസ് കണ്ടെടുത്തു. എഴുപതോളം കവർച്ചാ കേസുകളിൽ പ്രതിയായ ശേഖർ അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. വധശ്രമ കേസിൽ പിടികൂടാനെത്തിയെ പൊലീസ് സംഘത്തിന് നേരെ വെടിയുതിർത്ത ശേഷം ഇയൾ രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് പൊലീസ് പ്രതിയെ കുടുക്കാൻ കെണിയൊരുക്കി തന്ത്രപരമായി കാത്തിരുന്നത്.</p>
<p>മെയ് 13ന് ചർഹോളയിൽ വച്ചുണ്ടായ ഒരു തർക്കത്തെ തുടർന്ന് ശേഖർ ജാദവും കൂട്ടളികളും ചേർന്ന് ഒരാൾക്ക് നേരെ വെടിയുതിർത്തിരുന്നു. സംഭവത്തിൽ ദിഗി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. തുടർന്ന് ഇയാൾ കൂട്ടാളി മുസ്തഫക്കൊപ്പം രഞ്ജൻഗാവ് മേഖലയിൽ ഒളിവിൽ കഴിയുന്നതായി മെയ് 16ന് പൊലീസിന് വിവരം ലഭിച്ചു. ഇരുവരെയും പൊലീസ് ബൈക്കിൽ പിന്തുടർന്നതോടെ ബൈക്കുപേക്ഷിച്ച് ഇവർ സമീപത്തെ കരിമ്പ് തോട്ടത്തിലേക്ക് ഓടിക്കയറുകയായിരുന്നു. പിന്നാലെയെത്തിയെ പൊലീസിന് നേരെ ശേഖർ രണ്ട് റൗണ്ട് വെടിയുതിർത്തു. പൊലീസ് തിരികെ നാല് റൗണ്ട് വെടിവച്ചു എങ്കിലും അപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു.</p>
<h3>Also Read: <a href="https://www.malayalamtv9.com/india/tragic-medical-error-at-bhopal-aiims-3-year-old-cancer-patient-dies-after-nurse-injects-formalin-instead-of-medicine-2210039.html">മരുന്നിന് പകരം നഴ്സ് കുത്തിവെച്ചത് ഫോർമാലിൻ, മൂന്നുവയസ്സുകാരൻ്റെ മരണത്തിന് പിന്നിലെ കാരണം പുറത്ത്</a></h3>
<p>പൊലീസിന് നേരെ ആക്രമണം നടത്തിയതിനും വെടിയുതിർത്തതിനും ഇയാൾക്കെതിരെ രഞ്ജൻഗാവ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പ്രതിയെ കണ്ടെത്തുന്നതിനായി പൊലിസ് ലാത്തൂർ, ഹിംഗോളി തുടങ്ങിയ പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഞായറാഴ്ച വൈകിട്ടെടെ ദിഗിയിൽ ശേഖർ എത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചത്. പ്രതി എത്തുന്ന കൃത്യമായ സ്ഥലം മനസ്സിലാക്കിയ പൊലീസ് കെണിയൊരുക്കി കാത്തിരിക്കുകയും പ്രതിയെ കീഴടക്കുകയുമായിരുന്നു. ആയുധം കയ്യിൽ വച്ചതിന് പ്രതിക്കെതിരെ ദിഗി സ്റ്റേഷനിൽ മറ്റൊരു കേസ് കൂടി ഫയൽ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയെ പ്രതിയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിക്ക് എവിടെ നിന്നാണ് നാടൻ തോക്ക് ലഭിച്ചത് എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.</p>
<h3>English Summary</h3>
<p>The Pune Crime Branch has arrested Shekhar Sambhaji Jadhav, a 25-year-old notorious burglar linked to over 70 theft cases. Jadhav had previously opened fire at a police team in a Ranjangaon sugarcane field on May 16. Following a strategic trap in Dighi, police recovered an illegal country-made pistol and a live cartridge from his possession</p>
]]></content:encoded>
				</item>
							<item>
					<title>PM Narendra Modi Visits Slovakia: നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; ഇന്ത്യ-സ്ലൊവാക്യ ബന്ധത്തിൽ പുതിയ അധ്യായം</title>
					<link>https://www.malayalamtv9.com/india/india-slovakia-relations-pm-narendra-modi-awarded-highest-state-honour-as-ties-elevated-to-comprehensive-partnership-2210509.html</link>
					<pubDate>Tue, 16 Jun 2026 07:34:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/india/india-slovakia-relations-pm-narendra-modi-awarded-highest-state-honour-as-ties-elevated-to-comprehensive-partnership-2210509.html</guid>
					<description><![CDATA[<p>India and Slovakia Elevate Diplomatic Ties: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ ഏറ്റവും ഉയർന്ന ബഹുമതിയായ &#8216;ദി ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ്, ഫസ്റ്റ് ക്ലാസ്&#8217; ലഭിച്ചു. സ്ലൊവാക്യൻ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനി പങ്കെടുത്ത ചടങ്ങിലാണ് മോദിക്ക് ബഹുമതി ലഭിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/PM-Narendra-Modi-Received-The-Order-of-the-White-Double-Cross.jpg" class="attachment-large size-large wp-post-image" alt="PM Narendra Modi Received The Order of the White Double Cross" /></figure><p><strong>ന്യൂഡല്‍ഹി/ബ്രാറ്റിസ്‌ലാവ:</strong> പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ ഏറ്റവും ഉയർന്ന ബഹുമതിയായ 'ദി ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ്, ഫസ്റ്റ് ക്ലാസ്' ലഭിച്ചു. സ്ലൊവാക്യൻ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനി പങ്കെടുത്ത ചടങ്ങിലാണ് മോദിക്ക് ബഹുമതി ലഭിച്ചത്. ബഹുമതിക്ക് സ്ലൊവാക്യൻ പ്രസിഡന്റിനോടും സർക്കാരിനോടും അവിടുത്തെ ജനങ്ങളോടും പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഈ ബഹുമതി 140 കോടി ഇന്ത്യൻ ജനങ്ങൾക്കുള്ള ആദരവാണെന്നും ഇന്ത്യയും സ്ലൊവാക്യയും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഇന്ത്യയിലെയും സ്ലൊവാക്യയിലെയും ജനങ്ങളെ ഒന്നിപ്പിക്കുന്ന ഊഷ്മളതയുടെയും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും തെളിവാണ് ഈ ബഹുമതി. ഇരുരാജ്യങ്ങളും തമ്മിലുള്ള സവിശേഷമായ സൗഹൃദം കൂടുതൽ ദൃഢമാക്കാൻ വരുംതലമുറകൾക്ക് ഈ പുരസ്‌കാരം പ്രചോദനമാകുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.</p>
<p>തിങ്കളാഴ്ചയാണ് മോദി സ്ലൊവാക്യൻ തലസ്ഥാനമായ ബ്രാറ്റിസ്‌ലാവയിൽ വിമാനമിറങ്ങിയത്‌. 1993-ൽ സ്ലൊവാക്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനുശേഷം അവിടം സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഭരണത്തലവനാണ് നരേന്ദ്ര മോദി.</p>
<h3>പ്രധാനമന്ത്രിയുടെ ട്വീറ്റ്‌</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">Honoured to receive The Order of the White Double Cross (1st Class) in Bratislava this evening. My gratitude to the people and Government of Slovakia for this honour, which belongs to the 140 crore people of India. I dedicate this award to the enduring friendship between India… <a href="https://t.co/FXs96XremQ">pic.twitter.com/FXs96XremQ</a></p>
<p>— Narendra Modi (@narendramodi) <a href="https://x.com/narendramodi/status/2066573612178653538?ref_src=twsrc%5Etfw">June 15, 2026</a></p></blockquote>
<p><script async src="https://platform.x.com/widgets.js" charset="utf-8"></script></p>
<h3>ചരിത്ര അധ്യായം</h3>
<p>പ്രതിരോധം, ഭീകരവിരുദ്ധ പ്രവർത്തനം, വ്യാപാരം, സാങ്കേതികവിദ്യ, ഊർജ്ജം, സംസ്‌കാരം എന്നിവയുൾപ്പെടെ വിപുലമായ മേഖലകളെ ഉൾക്കൊള്ളുന്ന സംയുക്ത പ്രസ്താവന ഇരുരാജ്യങ്ങളും പുറപ്പെടുവിച്ചിരുന്നു. പ്രതിരോധ മേഖലയിലായിരുന്നു നിർണായകമായ പ്രഖ്യാപനം. പ്രതിരോധ സാങ്കേതികവിദ്യകൾ, ഗവേഷണ-വികസന പ്രവർത്തനങ്ങൾ, പ്രതിരോധ വ്യവസായ പങ്കാളിത്തം എന്നിവയിൽ സഹകരിക്കുന്നതിനായി ഇരുരാജ്യങ്ങളും ഒരു 'താൽപ്പര്യ പത്രം' ഒപ്പുവെച്ചു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/narendra-modi-arrives-in-slovakia-first-indian-pm-to-visit-since-1993-focuses-on-strengthening-ties-2210263.html">Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത</a></strong></p>
<p>2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ ഇരുരാജ്യങ്ങളും ശക്തമായി അപലപിച്ചു. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഒരു 'ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ്' രൂപീകരിക്കാൻ ഇന്ത്യയും സ്ലൊവാക്യയും തീരുമാനിച്ചു. ഭീകരർക്കും ഭീകര സംഘടനകൾക്കുമെതിരെ ശക്തവും നിർണ്ണായകവുമായ നടപടിയുണ്ടാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.</p>
<p>കൃത്രിമബുദ്ധി, സെമികണ്ടക്ടറുകൾ, സ്റ്റാർട്ടപ്പുകൾ, ഇന്നൊവേഷൻ ഇക്കോസിസ്റ്റം എന്നിവ ഉൾക്കൊള്ളുന്ന ഡിജിറ്റൽ സാങ്കേതികവിദ്യകളിലെ സഹകരണത്തിനായുള്ള ധാരണാപത്രത്തിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഭാവിയിലെ ക്വാണ്ടം കമ്പ്യൂട്ടിംഗ് ഭീഷണികളെ പ്രതിരോധിക്കുന്ന സുരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനുള്ള 'പോസ്റ്റ്-ക്വാണ്ടം ക്രിപ്റ്റോഗ്രാഫി' മേഖലയിലെ സഹകരണവും ഇതിൽ ഉൾപ്പെടുന്നു.</p>
<p>ആണവോർജ്ജം, ജിയോതെർമൽ പവർ എന്നിവയിൽ സഹകരിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. ന്യൂക്ലിയർ സപ്ലയേഴ്സ് ഗ്രൂപ്പിൽ ഇന്ത്യക്ക് അംഗത്വം നൽകുന്നതിനെ സ്ലൊവാക്യ പിന്തുണച്ചു. പരിഷ്കരിച്ച യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യക്ക് സ്ഥിരം അംഗത്വം നൽകണമെന്നും സ്ലൊവാക്യ ആവശ്യപ്പെട്ടു.</p>
<h3>ലേബർ മൈഗ്രേഷൻ</h3>
<p>ലേബർ മൈഗ്രേഷൻ ധാരണാപത്രവും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഓഡിയോ-വിഷ്വൽ ക്രിയേഷൻ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ബന്ധം ശക്തമാക്കാനും തീരുമാനമായി. ഇന്ത്യയും സ്ലൊവാക്യയും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനും ഇരു സർക്കാരുകളും സമ്മതിച്ചു. ഔപചാരിക സൗഹൃദത്തിനപ്പുറം നിർണായകമായ പങ്കാളിത്തത്തിലേക്ക് ഇരുരാജ്യങ്ങളെയും എത്തിക്കാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് സാധിച്ചു.</p>
<h3>English Summary</h3>
<p>PM Modi received Slovakia's highest state honor during his historic visit to Bratislava. India and Slovakia officially elevated their diplomatic ties to a Comprehensive Partnership. The two nations signed major agreements spanning defense, counter-terrorism, trade, and advanced technologies. This milestone visit strengthens India's strategic and economic footprint within the European Union.</p>
]]></content:encoded>
				</item>
							<item>
					<title>India Monsoon Deficit: കടലിൽ ഈർപ്പമുണ്ട്, പക്ഷേ പെയ്യാൻ ഭാവമില്ല; മൺസൂൺ എവിടെപ്പോയി? 64% മഴക്കുറവിൽ രാജ്യം</title>
					<link>https://www.malayalamtv9.com/india/indian-monsoon-satellite-images-show-rain-collapse-as-india-faces-critical-64-percent-rainfall-deficit-in-june-2026-2210451.html</link>
					<pubDate>Mon, 15 Jun 2026 19:51:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/indian-monsoon-satellite-images-show-rain-collapse-as-india-faces-critical-64-percent-rainfall-deficit-in-june-2026-2210451.html</guid>
					<description><![CDATA[<p>Where is the Indian Monsoon: രാജ്യത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ തീര്‍ത്തും ദുര്‍ബലമായ അവസ്ഥയില്‍. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് ഏതാണ്ട് അപ്രത്യക്ഷമായതുപോലെയാണ്. ജൂണ്‍ നാലിനാണ് കേരളത്തില്‍ കാലവര്‍ഷമെത്തിയത്. തുടര്‍ന്ന് രാജ്യത്തിന്റെ മധ്യമേഖലകളിലും കാലവര്‍ഷം എത്തി. ഇതിന് പിന്നാലെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴയുടെ അളവിൽ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Monsoon-Rain.jpg" class="attachment-large size-large wp-post-image" alt="Monsoon Rain" /></figure><p>രാജ്യത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ തീര്‍ത്തും ദുര്‍ബലമായ അവസ്ഥയില്‍. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് ഏതാണ്ട് അപ്രത്യക്ഷമായതുപോലെയാണ്. ജൂണ്‍ നാലിനാണ് കേരളത്തില്‍ കാലവര്‍ഷമെത്തിയത്. തുടര്‍ന്ന് രാജ്യത്തിന്റെ മധ്യമേഖലകളിലും കാലവര്‍ഷം എത്തി. ഇതിന് പിന്നാലെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴയുടെ അളവിൽ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ 4 നും ജൂൺ 15 നും ഇടയിൽ സാധാരണ 53.7 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കാലാവസ്ത വകുപ്പിന്റെ കണക്കുകള്‍ പ്രകാരം, ഈ കാലയളവില്‍ ലഭിച്ചതാകട്ടെ 19.2 മില്ലിമീറ്റർ മഴ മാത്രവും. അതായത്, ഏതാണ്ട് 64 ശതമാനം മഴക്കുറവ്.</p>
<p>മഴയുടെ കുറവ് വ്യക്തമാക്കുന്ന മാപ്പ്‌ (Rainfall Departure Map) പുറത്തുവന്നിരുന്നു. സാധാരണ ലഭിക്കേണ്ടതിനേക്കാൾ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് മഴ ലഭിച്ചതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ മാപ്പ്. ജൂൺ 15-ന് ഇൻസാറ്റ്-3ഡിഎസ് ഉപഗ്രഹം പകർത്തിയ ചിത്രങ്ങളിലാണ് കൂടുതല്‍ അതിശയിപ്പിക്കുന്ന കാര്യങ്ങള്‍ വ്യക്തമായത്.</p>
<h3>മേഘങ്ങള്‍ എവിടെപ്പോയി?</h3>
<p>സജീവമായ ഒരു മൺസൂൺ കാലത്ത് സാധാരണയായി കാണാറുള്ള വിസ്തൃതമായ കാർമേഘ പാളികൾ കാണാനേയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദക്ഷിണേന്ത്യയിലെയും മധ്യ ഇന്ത്യയിലെയും ഭൂരിഭാഗം പ്രദേശങ്ങളും അസ്വാഭാവികമാംവിധം മേഘങ്ങളില്ലാതെ തെളിഞ്ഞു കാണപ്പെടുന്നുവെന്ന് ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഹിമാലയൻ മേഖലകൾ, വടക്കുകിഴക്കൻ ഇന്ത്യ, ഇൻഡോ-ഗംഗാ സമതലത്തിന്റെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മാത്രമാണ് ശക്തമായ മേഘസാന്നിധ്യമുള്ളത്.</p>
<p>Also Read: <a href="https://www.malayalamtv9.com/kerala/kerala-monsoon-weakens-low-rainfall-expected-in-coming-days-yellow-alert-in-two-districts-2210373.html">Kerala Rain alert: കാലവർഷം ദുർബലമാകുന്നു; വരും ദിവസങ്ങളിൽ മഴ കുറയും, രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്</a></p>
<h3>മഴക്കുറവിന് കാരണം</h3>
<p>കടലുകളിലെ ഈർപ്പത്തിന്റെ അഭാവമല്ല, മറിച്ച് അന്തരീക്ഷ മാറ്റങ്ങളാണ് നിലവിലെ മഴക്കുറവിന് കാരണം. 'വെസ്റ്റേൺ ജെറ്റ് സ്ട്രീം' സാധാരണ സ്ഥാനത്തുനിന്നും വളരെ തെക്കോട്ട് മാറി സഞ്ചരിക്കുന്നതാണ് ഈ പ്രശ്നത്തിന്റെ പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട്. മൺസൂൺ ചക്രത്തെ സജീവമായി നിലനിർത്താൻ സഹായിക്കുന്ന 'ഈസ്റ്റേൺ ജെറ്റ് സ്ട്രീമിന്റെ' പ്രവർത്തനങ്ങളെ ഈ മാറ്റം തടസ്സപ്പെടുത്തുന്നു.</p>
<p>സാധാരണ സാഹചര്യങ്ങളിൽ, ഈസ്റ്റേൺ ജെറ്റ് സ്ട്രീം വ്യാപകമായ ഇടിമിന്നലോട് കൂടിയ മഴ മേഘങ്ങൾ രൂപപ്പെടുന്നതിനും കാരണമാകാറുണ്ട്. ഇത്തവണ സാധാരണയേക്കാൾ ശക്തമായ പടിഞ്ഞാറൻ കാറ്റ് അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ധാരാളം ഈർപ്പം ഉണ്ടായിരുന്നിട്ടും, മേഘങ്ങൾ രൂപപ്പെടുന്നതിനും മഴ പെയ്യുന്നതിനും തടസ്സമാകുന്ന അന്തരീക്ഷ സാഹചര്യം സൃഷ്ടിക്കുന്നു. അതുകൊണ്ട് പല പ്രദേശങ്ങളിലും പ്രതീക്ഷിച്ച പോലെ മഴ എത്തിയിട്ടില്ല. ഈ ആഴ്ച അവസാനത്തോടെ ജെറ്റ് സ്ട്രീമിന്റെ പ്രതികൂല ഘടന ദുര്‍ബലമാകുമെന്നാണ് പ്രതീക്ഷ. മഴയുടെ അളവ് ക്രമേണ മെച്ചപ്പെടുമെന്നാണ് വിലയിരുത്തല്‍.</p>
<h3>മഴ മുന്നറിയിപ്പ്‌</h3>
<p>സംസ്ഥാനത്ത് നാളെ രണ്ട് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ടുള്ളത്. മറ്റ് ജില്ലകളിലെല്ലാം ഗ്രീന്‍ അലര്‍ട്ടാണ്. 17, 18, 19 തീയതികളിലും എല്ലാ ജില്ലയിലും ഗ്രീന്‍ അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നാളെ കേരളത്തിലും, മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകുന്നതിനും തടസമില്ല.</p>
<h3>കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്:</h3>
<blockquote class="twitter-tweet">
<p dir="ltr" lang="hi">मौसम संबंधी चेतावनी</p>
<p>मुख्य बिंदु</p>
<p>(i) दक्षिण-पश्चिम मॉनसून आज, 15 जून 2026 को आंध्र प्रदेश, पश्चिम बंगाल के बाकी हिस्सों और तेलंगाना, ओडिशा, झारखंड व बिहार के कुछ और इलाकों में आगे बढ़ गया है।</p>
<p>(ii) अगले 6-7 दिनों के दौरान उप-हिमालयी पश्चिम बंगाल और सिक्किम, अरुणाचल प्रदेश तथा… <a href="https://t.co/3UEQCvgMBW">pic.twitter.com/3UEQCvgMBW</a></p>
<p>— India Meteorological Department (@Indiametdept) <a href="https://x.com/Indiametdept/status/2066454436948615373?ref_src=twsrc%5Etfw">June 15, 2026</a></p></blockquote>
<p><script async src="https://platform.x.com/widgets.js" charset="utf-8"></script></p>
<h3>English Summary</h3>
<p>India's 2026 southwest monsoon has suddenly collapsed after advancing into central regions. The country currently faces a massive 64% nationwide rainfall deficit this June. Satellite images show unusually clear skies instead of heavy monsoon cloud cover. Scientists blame abnormal upper-atmospheric jet streams for temporarily blocking the rain.</p>
]]></content:encoded>
				</item>
							<item>
					<title>Chennai Metro: ഓരോ 5 മിനിറ്റിലും ട്രെയിൻ, 4 ആഴ്ചയ്ക്കുള്ളിൽ അനുമതി; ചെന്നൈ എംആർടിഎസ് മെട്രോയ്ക്ക് കീഴിലേക്ക്</title>
					<link>https://www.malayalamtv9.com/india/chennai-metro-takeover-of-mrts-likely-to-get-railway-board-approval-in-four-to-six-weeks-2210416.html</link>
					<pubDate>Mon, 15 Jun 2026 17:13:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/chennai-metro-takeover-of-mrts-likely-to-get-railway-board-approval-in-four-to-six-weeks-2210416.html</guid>
					<description><![CDATA[<p>Chennai Metro Takeover of MRTS: പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സംയുക്ത നിർദ്ദേശം റെയിൽവേ ബോർഡിന് സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്നതോടെ, ദക്ഷിണ റെയിൽവേയും തമിഴ്നാട് സംസ്ഥാന സർക്കാരും തമ്മിൽ ഔദ്യോഗിക ധാരണ പത്രത്തിൽ ഒപ്പുവെയ്ക്കും. പദ്ധതിയുടെ ഏകദേശ ചെലവ് നിലവിൽ 4,500 കോടി രൂപയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/chennai-metro-27.jpg" class="attachment-large size-large wp-post-image" alt="Chennai Metro (27)" /></figure><p>ചെന്നൈയിലെ മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (എംആർടിഎസ്) ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ഏറ്റെടുക്കുന്നതിനുള്ള റെയിൽവേ ബോർഡിന്റെ അനുമതി ഉടനെ ലഭിച്ചേക്കുമെന്ന് സൂചന. നാല് മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ അനുമതി ലഭിക്കുമെന്നാണ് വിവരം. വർഷങ്ങളായി ചർച്ചയിലായിരുന്ന ഈ പദ്ധതിക്ക് കഴിഞ്ഞ വർഷം ജൂലൈയിൽ റെയിൽവേ ബോർഡ് അനുമതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായുള്ള അന്തിമ അനുമതി ജൂലൈ അവസാനത്തോടെ ഉണ്ടാകുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന വിവരം.</p>
<p>പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സംയുക്ത നിർദ്ദേശം റെയിൽവേ ബോർഡിന് സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്നതോടെ, ദക്ഷിണ റെയിൽവേയും തമിഴ്നാട് സംസ്ഥാന സർക്കാരും തമ്മിൽ ഔദ്യോഗിക ധാരണ പത്രത്തിൽ ഒപ്പുവെയ്ക്കും. ഇതിന് ശേഷം അടിസ്ഥാന സൗകര്യങ്ങളും സിഗ്നലിംഗ് സംവിധാനങ്ങളും മെട്രോ നിലവാരത്തിലേക്ക് മാറ്റുന്നതുൾപ്പെടെയുള്ള ഏറ്റെടുക്കൽ നടപടികൾ ഘട്ടങ്ങളായി ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/chennai-metro-phase-2-thirumangalam-metro-station-to-feature-integrated-office-retail-and-dining-spaces-2210139.html">ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം</a></strong></p>
<h3>ഏകദേശ ചെലവും കാലതാമസവും</h3>
<p>പദ്ധതിയുടെ ഏകദേശ ചെലവ് നിലവിൽ 4,500 കോടി രൂപയാണ്. അതുകൊണ്ട് തന്നെ, ധാരണാപത്രം ഒപ്പിടുന്നതിന് മുമ്പ് ധനസഹായം തേടുന്നതിനുള്ള വിവിധ വഴികൾ സംസ്ഥാന സർക്കാർ പരിഗണിക്കുകയാണ്. കഴിഞ്ഞ വർഷം ഡിസംബർ മാസമായിരുന്നു അവസാന തീയതിയെങ്കിലും, രേഖ സംബന്ധിച്ച് റെയിൽവേയുടെ സമ്മതത്തിനായി തമിഴ്‌നാട് സർക്കാരിന് കാത്തിരിക്കേണ്ടിവന്നതിനാലാണ് കരാർ ഒപ്പിടുന്നതിൽ കാലതാമസം നേരിട്ടത്.</p>
<h3>യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ</h3>
<p>എംആർടിഎസ് മെട്രോ റെയിൽ ഏറ്റെടുക്കുന്നതോടെ യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ലഭ്യമായേക്കുമെന്നാണ് പ്രതീക്ഷ. എയർ കണ്ടീഷൻ ചെയ്ത ട്രെയിനുകൾ സർവീസ് നടത്തുന്നതിലൂടെ എംആർടിഎസ് സംവിധാനത്തെ പൂർണ്ണമായും മെട്രോ നിലവാരത്തേക്ക് ഉയർത്തും.</p>
<p>2028-ഓടെ എംആർടിഎസ് സ്റ്റേഷനുകളിൽ മികച്ച യാത്രക്കാരുടെ സൗകര്യങ്ങളും വികസനവും നടപ്പിലാക്കും. കൂടാതെ, ട്രെയിൻ കാത്തിരിപ്പ് സമയം കുറഞ്ഞേക്കുമെന്നും റിപ്പോർട്ടുണ്ട്. ഏറ്റെടുക്കലിന് ശേഷം ഓരോ അഞ്ച് മിനിറ്റിലും സർവീസ് നടത്തിയേക്കുമെന്നാണ് സൂചന.</p>
<h3>പൂനമല്ലി – വടപളനി സ്ട്രെച്ച് തുറക്കാത്തത് എന്തുകൊണ്ട്?</h3>
<p>എല്ലാവിധ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമായിട്ടും മെട്രോ റെയിലിന്റെ രണ്ടാം ഘട്ട പദ്ധതിയിലെ ആദ്യ പാതയായ പൂനമല്ലി - വടപളനി സ്ട്രെച്ച് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധം ഉയരുകയാണ്. നാല് മാസത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ മാസമാണ് പാത പൂർണ്ണമായി സജ്ജമായത്. 14.6 കിലോമീറ്റർ നീളമുള്ള പാതയിൽ ട്രെയിനുകൾ ഓടിക്കുന്നതിനും വേഗത കൂട്ടുന്നതിനുമുള്ള അന്തിമ സുരക്ഷാ അനുമതി കഴിഞ്ഞ മാസം ലഭിച്ചിരുന്നു.</p>
<p>അഞ്ച് വർഷം മുമ്പാണ് ഈ പാതയുടെ നിർമ്മാണം ആരംഭിച്ചത്. ആദ്യം 2025 ഡിസംബറോടെ പൂനമല്ലി - പോരൂർ പാത തുറക്കാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് കണക്റ്റിവിറ്റി ഉറപ്പാക്കാൻ വടപളനി വരെ നീട്ടുകയും ലക്ഷ്യം 2026 ഫെബ്രുവരിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. നിലവിൽ മാസങ്ങളായി ട്രയൽ റൺ നടക്കുന്നുണ്ടെങ്കിലും പാതയുടെ ഉദ്ഘാടനം നീണ്ടുപോവുകയാണ്.</p>
<h3>English Summary:</h3>
<p>The Railway Board's approval for the acquisition of Chennai Metro Rail Limited, the Mass Rapid Transit System (MRTS) in Chennai, is likely to be received soon. It is reported that the approval will be received within four to six weeks. The project, which has been under discussion for years, was approved by the Railway Board in July last year.</p>
]]></content:encoded>
				</item>
							<item>
					<title>Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല</title>
					<link>https://www.malayalamtv9.com/india/bmrcl-drops-key-station-on-namma-metro-hebbal-sarjapur-red-line-more-stations-may-be-scrapped-2210327.html</link>
					<pubDate>Mon, 15 Jun 2026 11:06:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/bmrcl-drops-key-station-on-namma-metro-hebbal-sarjapur-red-line-more-stations-may-be-scrapped-2210327.html</guid>
					<description><![CDATA[<p>Namma Metro Red Line: BMRCL Drops Key Station, More Cuts Likely: യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റെഡ് ലൈനില്‍ നിന്നുള്ള ഒരു സുപ്രധാന അറിയിപ്പാണ് ഇപ്പോള്‍ എല്ലാവരെയും ഞെട്ടിക്കുന്നത്. റെഡ് ലൈനില്‍ നിന്നും ഒരു സ്‌റ്റേഷന്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. എന്നാല്‍ ഈ സ്‌റ്റേഷന്‍ ഇല്ലാതാകുന്നത് ധാരാളം യാത്രക്കാരെ ബാധിക്കാനാണ് സാധ്യത.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Namma-Metro-Red-Line-Route-Revised.jpg" class="attachment-large size-large wp-post-image" alt="Namma Metro Red Line Route Revised" /></figure><p><strong>ബെംഗളൂരു:</strong> കര്‍ണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിലെ യാത്രക്കാര്‍ക്ക് ഗതാഗതക്കുരുക്കില്‍ പെടാതെ യാത്ര ചെയ്യാന്‍ സാധിക്കുന്നത് നമ്മ മെട്രോ വഴിയാണ്. ഗ്രീന്‍ ലൈന്‍, പര്‍പ്പിള്‍ ലൈന്‍, യെല്ലോ ലൈന്‍ തുടങ്ങി വ്യത്യസ്ത പേരുകളില്‍ വ്യത്യസ്ത റൂട്ടുകളിലേക്ക് നമ്മ മെട്രോ സര്‍വീസ് നടത്തുന്നുണ്ട്. റെഡ് ലൈന്‍, ബ്ലൂ ലൈന്‍ എന്നിങ്ങനെ രണ്ട് ലൈനുകള്‍ വൈകാതെ നമ്മ മെട്രോയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടും. ലക്ഷക്കണക്കിന് ആളുകളെ സഹായിക്കുന്ന ഈ പദ്ധതി, നഗരത്തിന് പുറത്തേക്കും വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍).</p>
<p>യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റെഡ് ലൈനില്‍ നിന്നുള്ള ഒരു സുപ്രധാന അറിയിപ്പാണ് ഇപ്പോള്‍ എല്ലാവരെയും ഞെട്ടിക്കുന്നത്. റെഡ് ലൈനില്‍ നിന്നും ഒരു സ്‌റ്റേഷന്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. എന്നാല്‍ ഈ സ്‌റ്റേഷന്‍ ഇല്ലാതാകുന്നത് ധാരാളം യാത്രക്കാരെ ബാധിക്കാനാണ് സാധ്യത.</p>
<h3>നമ്മ മെട്രോ റെഡ് ലൈന്‍</h3>
<p>ഹെബ്ബാള്‍ മുതല്‍ സര്‍ജാപൂര്‍ വരെ നീളുന്നതാണ് നമ്മ മെട്രോ റെഡ് ലൈന്‍. പദ്ധതിയുടെ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഒരു സ്റ്റേഷന്‍ ഒഴിവാക്കിയത്. ആകെ 36.59 കിലോമീറ്റര്‍ നീളമാണ് ഈ പാതയ്ക്ക് ഉണ്ടായിരിക്കുക. 14.28 കിലോമീറ്റര്‍ തുരങ്കവും, 23.524 കിലോമീറ്റര്‍ എലിവേറ്റഡ് ട്രാക്കുമായിരിക്കും. തെക്കുകിഴക്കന്‍ ബെംഗളൂരുവിലെ പ്രധാന ഐടി കേന്ദ്രമായ സര്‍ജാപൂരിനെ ഹെബ്ബാളുമായി ബന്ധിപ്പിക്കുകയാണ്. എലിവേറ്റഡ് ട്രാക്കില്‍ 17 സ്റ്റേഷനുകളും ടണല്‍ ട്രാക്കില്‍ 11 സ്റ്റേഷനുകളുമുണ്ടാകും.</p>
<h3>ഒഴിവാക്കിയത് ഈ സ്‌റ്റേഷന്‍</h3>
<p>ബെംഗളൂരു മെട്രോ ഫേസ് 3 എയില്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി, മേഖ്രി സര്‍ക്കിളിനും ഗംഗാനഗറിനും ഇടയിലുള്ള വെറ്ററിനറി കോളേജ് ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനാണ് ഒഴിവാക്കിയത്. പുതുക്കിയ വിശദമായ പദ്ധതി റിപ്പോര്‍ട്ടില്‍ നിന്നും വെറ്ററിനറി സ്‌റ്റേഷനെ ഒഴിവാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി ലഭിക്കുന്നതിനായാണ് സ്റ്റേഷന്‍ വെട്ടിക്കുറച്ചതെന്നാണ് വിവരം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/bengaluru-to-connect-mysuru-tumakuru-and-kolar-through-rrts-full-details-inside-2210066.html" target="_blank" rel="noopener">Bengaluru RRTS: ഹൊ യാത്ര എന്തെളുപ്പം! ബെംഗളൂരുവില്‍ നിന്നും അഞ്ചിടങ്ങളിലേക്ക് RRTS സര്‍വീസ് വരുന്നു</a></strong></p>
<h3>എത്ര രൂപ ചെലവ് വരും?</h3>
<p>ബിഎംആര്‍സിഎല്‍ ആദ്യം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ച ഡിപിആറില്‍ റെഡ് ലൈന്‍ നിര്‍മിക്കാന്‍ ഏകദേശം 25,583 കോടി രൂപ ആവശ്യമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയും വലിയ തുക ചെലവ് വരുന്ന പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയില്ല. ഇതോടെ 2,920 കോടി രൂപ ചെലവില്‍ നിന്നും വെട്ടിക്കുറയ്ക്കാന്‍ ബിഎംആര്‍സിഎല്‍ തീരുമാനിക്കുകയായിരുന്നു. ബിഎംആര്‍സിഎല്‍ സമര്‍പ്പിച്ച ഡിപിആര്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനകം അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക കാബിനറ്റ് കമ്മിറ്റിയുടെ തീരുമാനം വൈകുകയാണ്</p>
<p>2026 ജനുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഭവന-ധനകാര്യ മന്ത്രാലയത്തിന് മുമ്പില്‍ 28,400 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഡിപിആര്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം പിന്നീടത് 25,583 കോടി രൂപയായി ചെലവ് വെട്ടിക്കുറയ്ക്കുകയായിരുന്നു.</p>
<p>അതേസമയം, കേന്ദ്ര സര്‍ക്കാരില്‍ നിന്നും പദ്ധതിക്ക് അനുമതി ലഭിക്കാന്‍ വൈകുകയാണെങ്കില്‍ യാത്രക്കാര്‍ ഏറെകാലം റെഡ് ലൈനിനായി കാത്തിരിക്കേണ്ടതായും വരും. അന്തിമ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ബിഎംആര്‍സിഎലിന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ.</p>
<h3>English Summary</h3>
<p>BMRCL has reportedly dropped a key station from the proposed Namma Metro Hebbal-Sarjapur Red Line project, with indications that more stations could also be removed as part of route revisions. The move has sparked concerns among commuters over accessibility and the future alignment of Bengaluru's major metro corridor.</p>
]]></content:encoded>
				</item>
							<item>
					<title>Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച</title>
					<link>https://www.malayalamtv9.com/india/tamil-nadu-tiruchirappalli-6000-farmers-meet-to-reimagine-sustainable-agriculture-2210275.html</link>
					<pubDate>Mon, 15 Jun 2026 07:58:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/tamil-nadu-tiruchirappalli-6000-farmers-meet-to-reimagine-sustainable-agriculture-2210275.html</guid>
					<description><![CDATA[<p>Tiruchirappalli 6,000 Farmers Meet: പരമ്പരാഗതമായ ഏകവിള സമ്പ്രദായങ്ങളിൽ (Monocropping) നിന്നും മാറി വൃക്ഷാധിഷ്ഠിത കൃഷിരീതികളും ഭക്ഷ്യ വനകൃഷിയും വ്യാപിപ്പിക്കുന്നത് വഴി മാത്രമേ കർഷകർക്ക് മികച്ച വരുമാനവും പൊതുജനങ്ങൾക്ക് ആരോഗ്യവും ഉറപ്പാക്കാൻ സാധിക്കൂ എന്ന് യോ​ഗത്തിൽ പങ്കെടുത്ത കാർഷിക ശാസ്ത്രജ്ഞർ അടിവരയിട്ടു പറഞ്ഞു. സദ്ഗുരുവിൻ്റെ കാവേരി കോളിംഗ് പ്രസ്ഥാനം തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ സംഘടിപ്പിച്ച വിപുലമായ സെമിനാറിലാണ് ഈ സുപ്രധാന നിർദ്ദേശങ്ങൾ ഉയർന്നുവന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Tiruchirappalli-Farmers-Gather.jpg" class="attachment-large size-large wp-post-image" alt="Tiruchirappalli Farmers Gather" /></figure><p><strong>ചെന്നൈ:</strong> സദ്ഗുരുവിന്റെ നേതൃത്വത്തിലുള്ള 'കാവേരി കോളിംഗ്' പ്രസ്ഥാനം സംഘടിപ്പിച്ച മഹാസംഗമം തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ അരങ്ങേറി. തിരുച്ചിറപ്പള്ളിയിലെ എസ്ആർഎം യൂണിവേഴ്സിറ്റി കാമ്പസിലാണ് മഹാ സമ്മേളനം നടന്നത്. തമിഴ്‌നാട്ടിലെയും അയൽ സംസ്ഥാനങ്ങളിലെയും ഉൾഗ്രാമങ്ങളിൽ നിന്ന് ഞായറാഴ്ച തിരുച്ചിറപ്പള്ളിയിലേക്ക് യാത്ര ചെയ്ത ആയിരക്കണക്കിന് കർഷകർക്ക്, ഈ പരിപാടി വെറുമൊരു ഔദ്യോഗിക കാർഷിക സമ്മേളനം മാത്രമായിരുന്നില്ല. മറിച്ച്, നഷ്ടപ്പെട്ടുപോയ തങ്ങളുടെ മണ്ണിൻ്റെ ചൈതന്യം വീണ്ടെടുക്കാനും പ്രകൃതിയെ പരിപോഷിപ്പിച്ചുകൊണ്ട് എങ്ങനെ സുസ്ഥിരമായ വരുമാനം നേടാമെന്നും കാണിച്ചുതന്ന ഒരു പുത്തൻ ഹരിത യുഗത്തിലേക്കുള്ള വാതിൽ തുറക്കലായിരുന്നു അത്.</p>
<p>പരമ്പരാഗതമായ ഏകവിള സമ്പ്രദായങ്ങളിൽ (Monocropping) നിന്നും മാറി വൃക്ഷാധിഷ്ഠിത കൃഷിരീതികളും ഭക്ഷ്യ വനകൃഷിയും (Food Forest Cultivation) വ്യാപിപ്പിക്കുന്നത് വഴി മാത്രമേ കർഷകർക്ക് മികച്ച വരുമാനവും പൊതുജനങ്ങൾക്ക് ആരോഗ്യവും ഉറപ്പാക്കാൻ സാധിക്കൂ എന്ന് യോ​ഗത്തിൽ പങ്കെടുത്ത കാർഷിക ശാസ്ത്രജ്ഞർ അടിവരയിട്ടു പറഞ്ഞു. സദ്ഗുരുവിൻ്റെ കാവേരി കോളിംഗ് പ്രസ്ഥാനം തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ സംഘടിപ്പിച്ച വിപുലമായ സെമിനാറിലാണ് ഈ സുപ്രധാന നിർദ്ദേശങ്ങൾ ഉയർന്നുവന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/world/narendra-modi-arrives-in-slovakia-first-indian-pm-to-visit-since-1993-focuses-on-strengthening-ties-2210263.html">പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത</a></strong></p>
<p>കർഷകരും കൃഷിയെ സ്നേഹിക്കുന്നവരും ഉൾപ്പെടെ ആറായിരത്തിലധികം ആളുകളാണ് പുത്തൻ കാർഷിക അറിവുകൾ തേടി ഈ മഹാസംഗമത്തിൽ പങ്കെടുത്തത്. സാധാരണ വിളകൾക്കൊപ്പം വാണിജ്യ മൂല്യമുള്ള മരങ്ങളും ഫലവൃക്ഷങ്ങളും വളർത്തുന്നതിലൂടെ കർഷകന് സ്ഥിരവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ മികച്ച വരുമാനം ഉറപ്പാക്കാൻ സാധിക്കുമെന്നും സമ്മേളനത്തിൽ വിദ​ഗ്ധർ ചൂണ്ടികാട്ടി. മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിക്കുകയും ഭൂഗർഭ ജലനിരപ്പ് ഉയരുകയും ചെയ്യും. ഇത് വരൾച്ചയെ പ്രതിരോധിക്കാൻ കർഷകരെ സഹായിക്കുന്നു.</p>
<p>തെങ്ങുകൃഷി ചെയ്യുന്ന കർഷകർക്ക് തങ്ങളുടെ തോട്ടത്തിൽ നിന്ന് നിലവിലുള്ള വരുമാനത്തിന് പുറമെ വലിയൊരു അധിക വരുമാനം നേടാൻ സഹായിക്കുന്ന അത്ഭുതകരമായ 'ബഹുതല ഭക്ഷ്യ വനകൃഷി' രീതിയെക്കുറിച്ചും കാർഷിക വിദഗ്ദ്ധനായ ബാല മോഹൻ യോ​ഗത്തിൽ വിശദീകരിച്ചു. പരമ്പരാഗതമായി തെങ്ങുകൃഷി മാത്രം ചെയ്യുന്ന കർഷകർ നേരിടുന്ന പ്രധാന പ്രശ്നമാണ് തോട്ടത്തിലെ വലിയൊരു ഭാഗം സ്ഥലവും ഉപയോഗശൂന്യമായി കിടക്കുന്നത്. എന്നാൽ ഈ സ്ഥല പരിമിതിയെ മറികടന്ന്, തെങ്ങിൻതോപ്പുകളെ ലാഭകരമായ ഭക്ഷ്യ വനങ്ങളാക്കി മാറ്റാൻ സാധിക്കുമെന്ന് കാർഷിക വിദഗ്ദ്ധനായ ബാല മോഹൻ ചൂണ്ടിക്കാണിച്ചു. ഒരേ സമയം ഒന്നിലധികം വിളകൾ ഒരേ ഭൂമിയിൽ നിന്ന് വിളവെടുക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.</p>
<p>തെങ്ങുകൾക്കിടയിലുള്ള സ്ഥലത്ത് വിവിധ ഉയരങ്ങളിൽ വളരുന്ന വ്യത്യസ്ത തരം ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും പച്ചക്കറികളും ശാസ്ത്രീയമായി നട്ടുപിടിപ്പിക്കുന്ന രീതിയാണിത്. തെങ്ങിൻതോപ്പുകളിൽ ഭക്ഷ്യ വനങ്ങൾ സ്ഥാപിക്കുന്നതിലൂടെ നാളികേരത്തിൽ നിന്നുള്ള വരുമാനത്തിന് പുറമെ, ഇടവിളകളായി നടുന്നവയിൽ നിന്നും മാസം തോറും വലിയൊരു തുക അധിക വരുമാനമായി കർഷകന് ലഭിക്കുന്നു.തെങ്ങിന്റെ വിളവ് ഒട്ടും കുറയാതെ തന്നെ കൃഷിയിടത്തെ ഒരു വലിയ സാമ്പത്തിക സ്രോതസ്സാക്കി മാറ്റാൻ ഈ ഹരിത വിപ്ലവത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<h3>English Summary:</h3>
<p>Over 6,000 farmers gathered in Tiruchirappalli, Tamil Nadu, to reimagine sustainable agriculture. Discover how the Cauvery Calling movement is driving a green revolution through agroforestry.</p>
]]></content:encoded>
				</item>
							<item>
					<title>Modi-Macron Meeting: &#8216;നീസിലെ ധുരന്ധര്‍മാര്‍&#8217;; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം</title>
					<link>https://www.malayalamtv9.com/world/french-president-macron-holds-talks-with-pm-modi-on-ai-trade-and-infrastructure-2210266.html</link>
					<pubDate>Mon, 15 Jun 2026 07:36:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/french-president-macron-holds-talks-with-pm-modi-on-ai-trade-and-infrastructure-2210266.html</guid>
					<description><![CDATA[<p>From AI Talks to &#8216;Aari Aari&#8217;: Macron&#8217;s Post With PM Modi Trends Online: ധുരന്ധര്‍ സിനിമയിലെ ആരി ആരി എന്ന പാട്ടിനോടൊപ്പമാണ് മോദിയുമായുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ മാക്രോണ്‍ എക്‌സില്‍ പങ്കുവെച്ചത്. ഇതോടെ നീസിലെ ധുരന്ധര്‍ എന്ന രീതിയില്‍ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ വൈറലാകുകയും ചെയ്തു. അദ്ദേഹത്തിന്റെ പോസ്റ്റ് പെട്ടെന്ന് തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Modi-and-Macron-1.jpg" class="attachment-large size-large wp-post-image" alt="Modi And Macron (1)" /></figure><p>ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോകത്തെ പ്രമുഖ നേതാക്കളുമായുള്ള സൗഹൃദം എപ്പോഴും വലിയ ചര്‍ച്ചകള്‍ക്കും പ്രശംസകള്‍ക്കും കാരണമാകാറുണ്ട്. ഇപ്പോഴിതാ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയ വിവരമാണ് ലോകമെങ്ങും ചര്‍ച്ച. നീസില്‍ നടന്ന ഭാരത് ഇന്നൊവേറ്റ്‌സ് 2026 പരിപാടി മോദിയും മാക്രോണും ചേര്‍ന്നായിരുന്നു ഉദ്ഘാടനം ചെയ്തത്. ഇതിന് പിന്നാലെ മോദിയുമൊത്തുള്ള മനോഹരമായൊരു സെല്‍ഫി മാക്രോണ്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി പുറത്തുവിടുകയുമുണ്ടായി.</p>
<p>ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), വ്യാപാരം, അടിസ്ഥാന സൗകര്യ വികസനം (ഇന്‍ഫ്രാസ്ട്രക്ചര്‍) തുടങ്ങിയ ഭാവി സഹകരണ മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമന്ത്രിയുടെയും മാക്രോണിന്റെയും കൂടിക്കാഴ്ച. ഇന്ത്യ-ഫ്രാന്‍സ് തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധത ചര്‍ച്ചകളില്‍ ഇരുനേതാക്കളും എടുത്തുകാട്ടി.</p>
<p>കൂടിക്കാഴ്ചയ്ക്ക് മുമ്പായിരുന്നു മോദിയും മാക്രോണും ഭാരത് ഇന്നൊവേറ്റ്‌സില്‍ സന്ദര്‍ശനം നടത്തിയത്. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍, സാങ്കേതിക മേഖല, ഗവേഷണ മുന്നേറ്റങ്ങള്‍ എന്നിവ അവതരിപ്പിച്ച പ്രദര്‍ശനത്തെ മാക്രോണ്‍ പ്രശംസിച്ചു. നവീന സാങ്കേതികവിദ്യകളിലൂടെ ആഗോള തലത്തില്‍ ഇന്ത്യ കൈവരിക്കുന്ന പുരോഗതിയെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു.</p>
<p>ധുരന്ധര്‍ സിനിമയിലെ ആരി ആരി എന്ന പാട്ടിനോടൊപ്പമാണ് മോദിയുമായുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ മാക്രോണ്‍ എക്‌സില്‍ പങ്കുവെച്ചത്. ഇതോടെ നീസിലെ ധുരന്ധര്‍ എന്ന രീതിയില്‍ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ വൈറലാകുകയും ചെയ്തു. അദ്ദേഹത്തിന്റെ പോസ്റ്റ് പെട്ടെന്ന് തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള വിശ്വാസത്തിലും സൗഹൃദത്തിലും അധിഷ്ഠിതമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.</p>
<h3>മാക്രോണിന്റെ പോസ്റ്റ്‌</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">Nice! <a href="https://t.co/EVB1bx6yAE">pic.twitter.com/EVB1bx6yAE</a></p>
<p>— Emmanuel Macron (@EmmanuelMacron) <a href="https://x.com/EmmanuelMacron/status/2066130255652208919?ref_src=twsrc%5Etfw">June 14, 2026</a></p></blockquote>
<p><script async src="https://platform.x.com/widgets.js" charset="utf-8"></script></p>
<p>ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ സംയുക്ത സംരംഭങ്ങള്‍, വ്യാപാര-നിക്ഷേപ സാധ്യതകള്‍ വികസിപ്പിക്കല്‍, അടിസ്ഥാന സൗകര്യ പദ്ധതികളില്‍ സഹകരണം വര്‍ധിപ്പിക്കല്‍ എന്നിവയാണ് ചര്‍ച്ചകളിലെ പ്രധാന വിഷയങ്ങള്‍. പ്രതിരോധം, സാങ്കേതികവിദ്യ, കാലാവസ്ഥാ പ്രവര്‍ത്തനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഇതിനകം ശക്തമായ ബന്ധം പുലര്‍ത്തുന്ന ഇന്ത്യയും ഫ്രാന്‍സും, ഭാവി ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പുതിയ സഹകരണ സാധ്യതകള്‍ കൂടി തേടുകയാണെന്ന് കൂടിക്കാഴ്ച വ്യക്തമാക്കുന്നു.</p>
<h3>ചര്‍ച്ചകള്‍ വിവിധ മേഖലകളില്‍</h3>
<p>ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വ്യാപാരം, ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ടാണ് മോദിയും മാക്രോണും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ ഭാവിയില്‍ സഹകരണം മെച്ചപ്പെടുത്തണമെന്ന് ഇരുനേതാക്കളും പറഞ്ഞു. ഇന്ത്യ-ഫ്രാന്‍സ് തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. സാങ്കേതികവിദ്യ, നിക്ഷേപം, സാമ്പത്തിക സഹകരണം എന്നിവയില്‍ പുതിയ അവസരങ്ങള്‍ തേടുന്നതിനും ഇരു രാജ്യങ്ങളും താത്പര്യം പ്രകടിപ്പിച്ചുവെന്നാണ് വിവരം. ആഗോള വെല്ലുവിളികള്‍ നേരിടുന്നതില്‍ ഇന്ത്യയും ഫ്രാന്‍സും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയില്‍ പ്രധാന വിഷയമായി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/narendra-modi-arrives-in-slovakia-first-indian-pm-to-visit-since-1993-focuses-on-strengthening-ties-2210263.html" target="_blank" rel="noopener">Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത</a></strong></p>
<h3>ഭാരത് ഇന്നൊവേറ്റ്‌സ്</h3>
<p>ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് മുന്‍പായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും നീസില്‍ നടന്ന ഭാരത് ഇന്നൊവേറ്റ്‌സ് പ്രദര്‍ശനം സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം, സാങ്കേതിക നവീകരണങ്ങള്‍, ഗവേഷണ നേട്ടങ്ങള്‍, യുവ സംരംഭകരുടെ ആശയങ്ങള്‍ എന്നിവ ഇരുനേതാക്കളും അടുത്തറിയാന്‍ ശ്രമിച്ചു. ഇന്ത്യ ആഗോള നവീകരണ കേന്ദ്രമായി വളര്‍ന്നുവരുന്നതിന്റെ തെളിവാണ് ഇത്തരം സംരംഭങ്ങളെന്ന് മാക്രോണ്‍ അഭിപ്രായപ്പെട്ടു. ഭാവിയിലെ സാങ്കേതിക സഹകരണത്തിന് ഈ സന്ദര്‍ശനം പുതിയ സാധ്യതകള്‍ തുറക്കുന്നതായും വിദഗ്ധര്‍ വിലയിരുത്തപ്പെടുന്നുണ്ട്.</p>
<h3>വൈറലായി പോസ്റ്റ്</h3>
<p>നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാക്രോണ്‍ എക്സില്‍ ഒരു സെല്‍ഫി പങ്കുവെച്ചു. മോദിയും മാക്രോണും നില്‍ക്കുന്ന ചിത്രം വളരെ വേഗത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ദൃഢമായ സൗഹൃദവും പരസ്പര വിശ്വാസവും തുടര്‍ന്നും ശക്തിപ്പെടുത്തുമെന്നും മാക്രോണ്‍ പറഞ്ഞു.</p>
<h3>English Summary</h3>
<p>French President Emmanuel Macron held bilateral talks with Prime Minister Narendra Modi in Nice, focusing on artificial intelligence, trade, and infrastructure cooperation. The leaders also explored ways to strengthen the India-France strategic partnership and expand collaboration in emerging technologies and investment.</p>
]]></content:encoded>
				</item>
							<item>
					<title>Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത</title>
					<link>https://www.malayalamtv9.com/world/narendra-modi-arrives-in-slovakia-first-indian-pm-to-visit-since-1993-focuses-on-strengthening-ties-2210263.html</link>
					<pubDate>Mon, 15 Jun 2026 07:05:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/narendra-modi-arrives-in-slovakia-first-indian-pm-to-visit-since-1993-focuses-on-strengthening-ties-2210263.html</guid>
					<description><![CDATA[<p>After 32 Years, Narendra Modi Makes Historic Visit to Slovakia: ബ്രാറ്റിസ്ലാവ വിമാനത്താവളത്തിലെത്തിയ മോദിയ സ്ലോവാക്യ വിദേശകാര്യ-യൂറോപ്യന്‍ കാര്യ മന്ത്രി ജുരാജ് ബ്ലാന്റര്‍ സ്വാഗതം ചെയ്തു. സ്ലോവാക്യയുടെ ആതിഥ്യമര്യാദയുടെയും ബഹുമാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും പ്രതീകമായ അപ്പവും ഉപ്പും നല്‍കിയാണ് രാജ്യം മോദിയെ വരവേറ്റത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Indian-Prime-Minister-Slovakia-visit.jpg" class="attachment-large size-large wp-post-image" alt="Indian Prime Minister Slovakia Visit" /></figure><p><strong>ബ്രാറ്റിസ്ലാവ:</strong> വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സ്ലോവാക്യയിലെത്തി. 1993ന് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി സ്ലോവാക്യ സന്ദര്‍ശിച്ചുവെന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധം, വ്യാപാര കരാര്‍ ഉള്‍പ്പെടെ ഒട്ടനവധി മേഖലകളില്‍ നിര്‍ണായകമായ ബന്ധം കെട്ടിപ്പടുക്കുന്നതിനായാണ് മോദി സ്ലോവാക്യയിലെത്തിയത്. ബ്രാറ്റിസ്ലാവയില്‍ വിമാനമിറങ്ങിയ മോദിയെ രാജ്യം അതിഗംഭീരമായി തന്നെ വരവേറ്റു.</p>
<p>ബ്രാറ്റിസ്ലാവ വിമാനത്താവളത്തിലെത്തിയ മോദിയ സ്ലോവാക്യ വിദേശകാര്യ-യൂറോപ്യന്‍ കാര്യ മന്ത്രി ജുരാജ് ബ്ലാന്റര്‍ സ്വാഗതം ചെയ്തു. സ്ലോവാക്യയുടെ ആതിഥ്യമര്യാദയുടെയും ബഹുമാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും പ്രതീകമായ അപ്പവും ഉപ്പും നല്‍കിയാണ് രാജ്യം മോദിയെ വരവേറ്റത്.</p>
<p>സ്ലോവാക്യന്‍ പ്രസിഡന്റ് പീറ്റര്‍ പെല്ലെഗ്രിനിയുമായും പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയുമായും മോദി ചര്‍ച്ചകള്‍ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം വികസിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ പ്രധാനമന്ത്രി ഈയവസരത്തില്‍ പര്യവേഷണം ചെയ്യും. ഇഅതിനായി പ്രമുഖ സ്ലോവാക് ബിസിനസ് എക്‌സിക്യൂട്ടീവുകളുമായും പ്രധാനമന്ത്രി സംസാരിക്കുന്നതാണ്.</p>
<h3>പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്‌</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">Reached Bratislava.</p>
<p>This visit provides an opportunity to deepen India-Slovakia relations and explore new avenues of cooperation.</p>
<p>Looking forward to productive meetings with President Pellegrini and Prime Minister Fico.<a href="https://x.com/PellegriniP_?ref_src=twsrc%5Etfw">@PellegriniP_</a><a href="https://x.com/RobertFicoSVK?ref_src=twsrc%5Etfw">@RobertFicoSVK</a></p>
<p>— Narendra Modi (@narendramodi) <a href="https://x.com/narendramodi/status/2066249776174395563?ref_src=twsrc%5Etfw">June 14, 2026</a></p></blockquote>
<p><script async src="https://platform.x.com/widgets.js" charset="utf-8"></script></p>
<p>ഇന്ത്യ-സ്ലോവാക്യ ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാക്കാനും വ്യത്യസ്ത മേഖലകളില്‍ സഹകരണം ശക്തമാക്കാനും ഈ സന്ദര്‍ശനം സഹായിക്കുമെന്ന് വിമാനമിറങ്ങിയതിന് പിന്നാലെ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം സ്ലോവാക്യയിലെത്തിയത്, ജൂണ്‍ 16നാണ് മടക്കം.</p>
<h3>സഹകരണം അതിശക്തം</h3>
<p>വിവിധ പദ്ധതികളുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ലോവാക്യയിലെത്തിയത്. 1995 മുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ അടുത്തിടെ ഇന്ത്യന്‍ കമ്പനികള്‍ സ്ലോവാക് പ്രതിരോധ സ്ഥാപനങ്ങളുമായി പീരങ്കികളുടെയും കവചിത സംവിധാനങ്ങളുടെയും നിര്‍മാണത്തിനായി കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇതോടെ ഊര്‍ജ മേഖലയിലേക്ക് കൂടി സഹകരണം വ്യാപിച്ചിരിക്കുകയാണ്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/pm-narendra-modi-key-indo-pacific-visit-next-month-indonesia-australia-and-new-zealand-on-agenda-2208858.html" target="_blank" rel="noopener">Narendra Modi: പ്രധാനമന്ത്രിയുടെ ഇന്തോ-പസഫിക് പര്യടനം ജൂലൈയില്‍; അജണ്ടയില്‍ വമ്പന്‍ പദ്ധതികള്‍</a></strong></p>
<p>സ്ലോവാക് തോക്ക് നിര്‍മാതാക്കളായ ഗ്രാന്‍ഡ് പവര്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്ത് ഒരു ബ്രാഞ്ച് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. ഇതോടെ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണ മേഖലയിലുള്ള ബന്ധം കുറച്ചുകൂടി ശക്തിപ്പെടും.</p>
<p>സാങ്കേതികവിദ്യയില്‍ ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും സ്ലോവാക്യയുടെ അനുബന്ധ മന്ത്രാലയവും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സൈബര്‍ സുരക്ഷയും പോസ്റ്റ് ക്വാണ്ടം സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട കരാറിനെ കുറിച്ച് സി ഡോട്ടും സ്ലോവാക്യയും ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ അസോസിയേഷനും തമ്മിലുള്ള ചര്‍ച്ചകളും മുന്നോട്ടുപോകുന്നുണ്ടെന്നാ വിവരം.</p>
<p>ബഹിരാകാശ സഹകരണത്തിലും ഇരുരാജ്യങ്ങളും വളരെ മുന്നിലാണ്. സ്ലോവാക്യയുടെ ആദ്യ ബഹിരാകാശ ഉപഗ്രഹം 2017 ജൂണില്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ത്യന്‍ പിഎസ്എല്‍വി റോക്കറ്റിലാണ് വിക്ഷേപിച്ചത്. ഭാവിയിലും ഈ സഹകരണം ഉണ്ടാകുമെന്നും ഇരുരാജ്യങ്ങളും പറയുന്നു.</p>
<h3>മോദിയുടെ സ്ലോവാക്യ സന്ദര്‍ശനം</h3>
<p>പ്രധാനമന്ത്രിയുടെ നിലവിലെ സന്ദര്‍ശനം വ്യാപാരം, നിക്ഷേപം, ഓട്ടോമൊബൈല്‍ നിര്‍മാണം, റെയില്‍ ഉത്പന്നങ്ങള്‍, സാങ്കേതികവിദ്യ എന്നിവയിലെ സഹകരണം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് പ്രതീക്ഷ. ഈ മേഖലകളിലൂന്നി ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയേക്കും.</p>
<h3>English Summary</h3>
<p>Prime Minister Narendra Modi arrived in Slovakia, becoming the first Indian Prime Minister to visit the country since 1993. The historic visit is focused on strengthening bilateral ties and expanding cooperation between India and Slovakia across key sectors.</p>
]]></content:encoded>
				</item>
							<item>
					<title>Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം</title>
					<link>https://www.malayalamtv9.com/india/chennai-metro-phase-2-thirumangalam-metro-station-to-feature-integrated-office-retail-and-dining-spaces-2210139.html</link>
					<pubDate>Sun, 14 Jun 2026 15:57:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/chennai-metro-phase-2-thirumangalam-metro-station-to-feature-integrated-office-retail-and-dining-spaces-2210139.html</guid>
					<description><![CDATA[<p>Chennai Metro Phase 2 Updates: തിരുമംഗലം മെട്രോ സ്റ്റേഷന് ചുറ്റും 3.85 ഏക്കറിൽ, പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അണ്ണാ നഗറിന് സമീപം വരുന്ന പദ്ധതിയിൽ മെട്രോ സ്റ്റേഷനുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള നാല് കൂറ്റൻ ടവറുകളാണുള്ളത്. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ ചെന്നൈ മെട്രോ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/chennai-metro-26.jpg" class="attachment-large size-large wp-post-image" alt="Chennai Metro (26)" /></figure><p>രാജ്യത്തെ ഏറ്റവും മികച്ച മെട്രോ സർവീസുകളിൽ ഒന്നാണ് ചെന്നൈ മെട്രോ. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ ചെന്നൈ മെട്രോ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇപ്പോഴിതാ, യാത്രക്കാർക്ക് ഏറെ സന്തോഷം നൽകുന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ചെന്നൈ മെട്രോ റെയിൽവേയുടെ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി അത്യാധുനികമായ സംയോജിത യാത്ര സമുച്ചയം വരികയാണ്. തിരുമംഗലം മെട്രോ സ്റ്റേഷനിലാണ് പുതിയ സൗകര്യം നടപ്പിലാക്കുന്നത്. റെയിൽവേ സ്റ്റേഷൻ എന്നതിനപ്പുറം, ആളുകൾക്ക് ജോലി ചെയ്യാനും ഷോപ്പിംഗ് നടത്താനും ഭക്ഷണം കഴിക്കാനും ഒപ്പം യാത്ര ചെയ്യാനും സാധിക്കുന്ന രീതിയിലാണ് 3.85 ഏക്കറിൽ പുതിയ പദ്ധതി നടപ്പിലാക്കുന്നത്.</p>
<p>തിരുമംഗലം മെട്രോ സ്റ്റേഷന് ചുറ്റും 3.85 ഏക്കറിൽ, പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അണ്ണാ നഗറിന് സമീപം വരുന്ന പദ്ധതിയിൽ മെട്രോ സ്റ്റേഷനുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള നാല് കൂറ്റൻ ടവറുകളാണുള്ളത്. രണ്ടാമത്തെ നില മുതൽ ഒമ്പതാമത്തെ, നില വരെ നീളുന്ന കെട്ടിടങ്ങളിൽ കോർപ്പറേറ്റ് ഓഫീസുകൾ, വലിയ വാണിജ്യ സ്ഥാപനങ്ങൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്. യാത്രക്കാർക്ക് കെട്ടിടത്തിനുള്ളിൽ നിന്ന് തന്നെ നേരിട്ട് മെട്രോ പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശിക്കാനും സാധിക്കും.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/chennai-metro-updates-cmrl-invites-bids-for-station-restoration-work-at-phase-1-and-extension-2209647.html">ഫേസ്1 മെട്രോ സ്റ്റേഷനുകളുടെ മുഖം മാറും; 2.84 കോടിയുടെ പദ്ധതിയുമായി ചെന്നൈ മെട്രോ</a></strong></p>
<h3>ഡ്രൈവർരഹിത ട്രെയിനുകൾ</h3>
<p>തിരുമംഗലത്ത് ഡ്രൈവർരഹിത ട്രെയിനുകളാണ് ഒരുക്കുന്നത്. ചെന്നൈയിൽ ആദ്യമായി ഒരു വാണിജ്യ സമുച്ചയത്തിന്റെ അല്ലെങ്കിൽ കെട്ടിടത്തിന്റെ ഉള്ളിലൂടെ ഡ്രൈവർരഹിത മെട്രോ ട്രെയിനുകൾ കടന്നുപോകുന്നത് തിരുമംഗലത്തായിരിക്കും. ജപ്പാൻ, ചൈന തുടങ്ങിയ വിദേശ രാജ്യങ്ങളിലെ റെയിൽവേ സ്റ്റേഷനുകളെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള ഈ അത്യപൂർവ്വ ഡിസൈൻ ചെന്നൈ നഗരത്തിലെ തന്നെ ഏറ്റവും വലിയ ലാൻഡ്‌മാർക്കായി തിരുമംഗലത്തെ മാറ്റുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.</p>
<h3>ഗുണങ്ങൾ നിരവധി</h3>
<p>പരമ്പരാഗത സ്റ്റേഷനുകളിൽ നിന്ന് വ്യത്യസ്തമായി, തിരുമംഗലത്തിന്റെ രണ്ടാം ഘട്ട സ്റ്റേഷൻ ഒരു വലിയ വാണിജ്യ വികസനത്തിന്റെ ഭാഗമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിൽ മാധവാരത്തെയും ഷോലിംഗനല്ലൂരിനെയും ബന്ധിപ്പിക്കുന്ന കോറിഡോർ 5-ന്റെ ഭാഗമാണ് തിരുമംഗലം. റീട്ടെയിൽ ഔട്ട്ലെറ്റുകൾ, ഓഫീസുകൾ, നേരിട്ടുള്ള മെട്രോ ആക്സസ് എന്നിവ പദ്ധതിയുടെ രൂപകൽപ്പനയിൽ പ്രധാനമാണ്.</p>
<p>ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിന്റെ ഈ പദ്ധതി യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നതാണ്. കൂടാതെ,  ഓഫീസിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ചുകടക്കുകയോ മറ്റൊരു വാഹനത്തെ ആശ്രയിക്കുകയോ ചെയ്യാതെ, ലിഫ്റ്റ് വഴിയോ എസ്‌കലേറ്റർ വഴിയോ നേരെ പ്ലാറ്റ്‌ഫോമിലേക്ക് എത്താനുള്ള സൗകര്യവും ഒരുക്കുന്നു. പൊതുഗതാഗതത്തെയും ബിസിനസ്സിനെയും ഒന്നിപ്പിക്കുന്നതിലൂടെ സ്വന്തം വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും അതുവഴി നഗരത്തിലെ ട്രാഫിക് ബ്ലോക്ക് നിയന്ത്രിക്കാനും ഈ പദ്ധതിക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ ടിക്കറ്റേതര വരുമാനം ഉറപ്പാക്കാനും സാധിക്കും.</p>
<h3>English Summary:</h3>
<p>Chennai’s Thirumangalam Metro station is set to be transformed into a major mixed-use urban hub where commuters can work, shop, dine and travel from a single integrated complex. The project, planned by Chennai Metro Rail Limited, will feature commercial and office spaces, retail outlets, restaurants and other amenities built around the metro station, allowing passengers to complete daily activities without leaving the premises.</p>
]]></content:encoded>
				</item>
							<item>
					<title>Bengaluru Vande Bharat: ബെംഗളൂരു-മംഗലാപുരം-ചെന്നൈ യാത്രകള്‍ വേണ്ട; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും</title>
					<link>https://www.malayalamtv9.com/india/train-passengers-take-note-timings-changed-and-some-services-cancelled-on-bengaluru-mangaluru-mysuru-chennai-routes-2210106.html</link>
					<pubDate>Sun, 14 Jun 2026 12:36:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/train-passengers-take-note-timings-changed-and-some-services-cancelled-on-bengaluru-mangaluru-mysuru-chennai-routes-2210106.html</guid>
					<description><![CDATA[<p>Bengaluru to Chennai Train Passengers, Check This List Before Travelling: ഒട്ടുമിക്ക എല്ലാ ട്രെയിനുകളും എസ്എംവിടി സ്‌റ്റേഷനില്‍ നിന്നോ യശ്വന്ത്പൂര്‍ ജങ്ഷനില്‍ നിന്നോ ആയിരിക്കും യാത്ര പുറപ്പെടുന്നത്. പുതുക്കിയ റൂട്ടും സ്റ്റേഷനുകളും നോക്കി യാത്രക്കാര്‍ യാത്രകള്‍ ആസൂത്രണം ചെയ്യണം. ദിവസേന സര്‍വീസ് നടത്തുന്ന മെമു, എക്‌സ്പ്രസ് ട്രെയിനുകള്‍, ഇന്റര്‍സിറ്റി എന്നിവയെ എല്ലാം നിയന്ത്രണം ബാധിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Bengaluru-Chennai-Train-Cancelled.jpg" class="attachment-large size-large wp-post-image" alt="Bengaluru Chennai Train Cancelled" /></figure><p><strong>ബെംഗളൂരു:</strong> ബെംഗളൂരു, ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ റദ്ദാക്കി. വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകളുടെ റൂട്ടിലും മാറ്റം വരുത്തിയിട്ടുണ്ട്. ആരക്കോണം റെയില്‍വേ സ്‌റ്റേഷനില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ചെന്നൈ സെന്‍ട്രല്‍ വഴി ഓടുന്ന എക്‌സ്പ്രസ് ട്രെയിനുകളുടെ സര്‍വീസില്‍ മാറ്റം വരുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.</p>
<h3>വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ വൈകിയോടും</h3>
<p>ജൂണ്‍ അവസാനത്തോടെയാണ് വന്ദേ ഭാരത് ട്രെയിനുകളുടെ സര്‍വീസില്‍ മാറ്റം വരുന്നത്. ചെന്നൈ സെന്‍ട്രലില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനിന്റെ സമയത്തിലും മാറ്റമുണ്ട്. ജൂണ്‍ 19, 26 തീയതികളില്‍ ഉച്ചയ്ക്ക് 2.15 ന് പുറപ്പെടേണ്ട ട്രെയിന്‍ 30 മിനിറ്റ് വൈകിയാകും യാത്ര ആരംഭിക്കുക. ജൂണ്‍ 20,21,22,23,25,27,28 തീയതികളില്‍ ഇതേ ട്രെയിന്‍ 45 മിനിറ്റ് വൈകും. പുതുക്കിയ സമയക്രമം അനുസരിച്ച് ആളുകള്‍ യാത്ര ആസൂത്രണം ചെയ്യണമെന്ന് റെയില്‍വേ അറിയിച്ചു.</p>
<h3>യെലഗിരി എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി</h3>
<p>ജൂണ്‍ 27ന് വൈകിട്ട് 5.55ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് ജോലാര്‍പേട്ടിലേക്ക് പുറപ്പെടേണ്ടിയിരുന്ന യേലഗിരി എക്‌സ്പ്രസ് ദക്ഷിണ റെയില്‍വേ റദ്ദാക്കിയിരിക്കുകയാണ്. ജോലാര്‍പേട്ടില്‍ നിന്നും ജൂലൈ 28ന് രാവിലെ 5 മണിക്ക് ചെന്നൈ സെന്‍ട്രലിലേക്ക് പുറപ്പെടുന്ന യേലഗിരി എക്‌സ്പ്രസ് ട്രെയിനും ഉണ്ടായിരിക്കുന്നതല്ല. ഈ റൂട്ടില്‍ സഞ്ചരിക്കേണ്ടവര്‍ മറ്റ് ട്രെയിനുകള്‍ തിരഞ്ഞെടുക്കണമെന്ന് റെയില്‍വേ അറിയിച്ചു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/bengaluru-namma-metro-may-not-extend-from-madavara-to-tumakuru-experts-prefer-rrts-instead-2209814.html" target="_blank" rel="noopener">Namma Metro: ബെംഗളൂരു-തുംകുരു മെട്രോ പദ്ധതി നടക്കില്ല; ആര്‍ആര്‍ടിഎസ് മതിയെന്ന് വാദം</a></strong></p>
<h3>സേലം വരെ പോകുന്ന ട്രെയിനിന്റെ റൂട്ട് മാറി</h3>
<p>എഗ്മോറില്‍ നിന്ന് സേലത്തേക്ക് രാത്രി 111.55ന് സര്‍വീസ് നടത്തുന്ന എക്‌സ്പ്രസ് ട്രെയിനിന്റെ റൂട്ടില്‍ മാറ്റം വരുത്തി. ജൂണ്‍ 27ന് ഈ ട്രെയിന്‍ എഗ്മോറില്‍ നിന്നായിരിക്കില്ല സര്‍വീസ് ആരംഭിക്കുക. പകരം അര്‍ധരാത്രി 12.50ന് ചെങ്കല്‍പ്പേട്ടില്‍ നിന്നും യാത്ര ആരംഭിക്കും. എഗ്മോര്‍ സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ കയറാന്‍ കാത്തുനില്‍ക്കുന്നവര്‍ ചെങ്കല്‍പ്പേട്ടിലേക്ക് പോകണമെന്നാണ് റെയില്‍വേയുടെ നിര്‍ദേശം.</p>
<h3>ബെംഗളൂരുവില്‍ നിന്നുള്ള ട്രെയിനുകളെയും ബാധിക്കും</h3>
<p>ജൂണ്‍ 16 മുതല്‍ ഏഴ് ആഴ്ചത്തേക്കാണ് ബെംഗളൂരുവില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ക്രാന്തി വീര സാംഗോളി രായണ്ണ യാര്‍ഡിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 4 വരെ നിയന്ത്രണങ്ങളുണ്ടാകും. തമിഴ്‌നാട്, കേരളം, മൈസൂരു എന്നിവിടങ്ങളിലേക്കെല്ലാം പോകുന്ന ട്രെയിനുകളുടെ റൂട്ടില്‍ മാറ്റം വരുത്തി.</p>
<p>ഒട്ടുമിക്ക എല്ലാ ട്രെയിനുകളും എസ്എംവിടി സ്‌റ്റേഷനില്‍ നിന്നോ യശ്വന്ത്പൂര്‍ ജങ്ഷനില്‍ നിന്നോ ആയിരിക്കും യാത്ര പുറപ്പെടുന്നത്. പുതുക്കിയ റൂട്ടും സ്റ്റേഷനുകളും നോക്കി യാത്രക്കാര്‍ യാത്രകള്‍ ആസൂത്രണം ചെയ്യണം. ദിവസേന സര്‍വീസ് നടത്തുന്ന മെമു, എക്‌സ്പ്രസ് ട്രെയിനുകള്‍, ഇന്റര്‍സിറ്റി എന്നിവയെ എല്ലാം നിയന്ത്രണം ബാധിക്കും. മെമു ട്രെയിനുകള്‍ കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്നാകും സര്‍വീസ് നടത്തുക. എക്‌സ്പ്രസ് ട്രെയിനുകളെ എസ്എംവിടിയിലേക്കും യശ്വന്ത്പൂരിലേക്കും മാറ്റി. ഇന്റര്‍സിറ്റി ട്രെയിനുകള്‍ കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നിന്നും സര്‍വീസ് നടത്തും.</p>
<h3>English Summary</h3>
<p>Train passengers travelling on the Bengaluru, Mangaluru, Mysuru and Chennai routes should check the latest schedule updates, as Indian Railways has revised the timings of several services and cancelled some trains due to operational reasons.</p>
]]></content:encoded>
				</item>
							<item>
					<title>Bengaluru RRTS: ഹൊ യാത്ര എന്തെളുപ്പം! ബെംഗളൂരുവില്‍ നിന്നും അഞ്ചിടങ്ങളിലേക്ക് RRTS സര്‍വീസ് വരുന്നു</title>
					<link>https://www.malayalamtv9.com/photo-gallery/bengaluru-to-connect-mysuru-tumakuru-and-kolar-through-rrts-full-details-inside-2210066.html</link>
					<pubDate>Sun, 14 Jun 2026 09:55:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/bengaluru-to-connect-mysuru-tumakuru-and-kolar-through-rrts-full-details-inside-2210066.html</guid>
					<description><![CDATA[<p>Bengaluru to Get RRTS Connectivity to Five Cities; Check Routes and Details: മതിയായ ട്രെയിനുകളും ബസുകളും ഇല്ലാത്തതും മൂലം ദുരിതം അനുഭവിച്ചാണ് മിക്കവരുടെയും യാത്ര. സ്വകാര്യ വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറങ്ങുന്നത് ഗതാഗതക്കുരിക്കിനും കാരണമാകുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനായി പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-1-1.jpg" class="attachment-large size-large wp-post-image" alt="Bengaluru Rrts Project (1)" /></figure><p>
		<style type="text/css">
			#gallery-2 {
				margin: auto;
			}
			#gallery-2 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-2 img {
				border: 2px solid #cfcfcf;
			}
			#gallery-2 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-2' class='gallery galleryid-2210066 gallery-columns-3 gallery-size-full'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-4.jpg" class="attachment-full size-full" alt="Bengaluru Rrts Project (4)" aria-describedby="gallery-2-2210067" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-4.jpg 1280w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-4-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-4-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-4-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-4-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2210067'>
				ബെംഗളൂരുവിലേക്ക് നഗരത്തിന്റെ പുറത്തുനിന്ന് ധാരാളം ആളുകളാണ് ജോലി, വിദ്യാഭ്യാസം തുടങ്ങി വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി പ്രതിദിനം യാത്ര ചെയ്യുന്നത്. എന്നാല്‍ മതിയായ ട്രെയിനുകളും ബസുകളും ഇല്ലാത്തതും മൂലം ദുരിതം അനുഭവിച്ചാണ് മിക്കവരുടെയും യാത്ര. സ്വകാര്യ വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറങ്ങുന്നത് ഗതാഗതക്കുരിക്കിനും കാരണമാകുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനായി പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍. (Image Credit Source: Getty Images and PTI)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-3.jpg" class="attachment-full size-full" alt="Bengaluru Rrts Project (3)" aria-describedby="gallery-2-2210068" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-3.jpg 1280w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-3-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-3-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-3-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-3-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2210068'>
				ബെംഗളൂരുവിനെ മൈസൂര്‍, കനകപുര, തുംകൂരു, കോലാര്‍ എന്നീ നഗരങ്ങളുമായി ബന്ധിപ്പിച്ച് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) ഇടനാഴികള്‍ നിര്‍മിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 394 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അഞ്ച് ആര്‍ആര്‍ടിഎസ് ലൈനുകള്‍ നിര്‍മിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടുന്നത്. ഈ പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബെംഗളൂരുവിലേക്കുള്ള യാത്ര വളരെ എളുപ്പമാകും. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-2.jpg" class="attachment-full size-full" alt="Bengaluru Rrts Project (2)" aria-describedby="gallery-2-2210069" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-2.jpg 1280w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-2-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-2-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-2-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-2-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2210069'>
				ബെംഗളൂരു-ബിദാലി-മൈസൂര്‍ പാതയ്ക്ക് 145 കിലോമീറ്റര്‍, ബെംഗളൂരു-ഹരഹള്ളി-കനകപുര 60 കിലോമീറ്റര്‍, ബെംഗളൂരു-നലമംഗല-തുംകൂരു 60 കിലോമീറ്റര്‍, ബെംഗളൂരു-കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവള-ചിക്കബെല്ലാപുര 64 കിലോമീറ്റര്‍, ബെംഗളൂരു-ഹോസ്‌കോട്ട്-കോലാര്‍ 65 കിലോമീറ്റര്‍ എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്. പുതിയ പാതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബെംഗളൂരു സെന്‍ട്രലില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാ. പിസി മോഹന്‍ തന്റെ എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്. 


				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-1.jpg" class="attachment-full size-full" alt="Bengaluru Rrts Project (1)" aria-describedby="gallery-2-2210070" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-1.jpg 1280w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-1-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-1-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-1-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-1-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2210070'>
				തുംകൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് മെട്രോ സര്‍വീസുകള്‍ വ്യാപിപ്പിക്കാനുള്ള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചാല്‍ ആര്‍ആര്‍ടിഎസ് ഇടനാഴികള്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് എംപി പറയുന്നത്. ഡല്‍ഹി-എന്‍സിആര്‍ മാതൃകയിലാണ് ബെംഗളൂരുവില്‍ ആര്‍ആര്‍ടിഎസ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഡല്‍ഹി-മീററ്റ് ആര്‍ആര്‍ടിഎസ് ഇടനാഴി ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈ സ്പീഡ് റീജിയണല്‍ ട്രാന്‍സിറ്റ് ഇടനാഴിയാണിത്. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project.jpg" class="attachment-full size-full" alt="Bengaluru Rrts Project" aria-describedby="gallery-2-2210071" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project.jpg 1280w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/Bengaluru-RRTS-Project-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2210071'>
				അതേസമയം, നമ്മ മെട്രോ സര്‍വീസ് ബെംഗളൂരുവില്‍ നിന്നും തുംകൂരുവിലേക്ക് നീട്ടുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ മെട്രോ നഗരത്തിനുള്ളില്‍ സര്‍വീസ് നടത്തേണ്ടതാണെന്നും തുംകൂരുവിലേക്ക് ആര്‍ആര്‍ടിഎസ് ട്രെയിനുകള്‍ മതിയെന്നുമാണ് വിദഗ്ധരുടെ പക്ഷം. എന്നാല്‍ വിഷയത്തില്‍ അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരിന്റേതാണ്. മെട്രോയുടെ ഡിപിആര്‍ ബിഎംആര്‍സിഎല്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ച്, മറുപടിയ്ക്കായി കാത്തിരിക്കുകയാണ്. 


				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Dehardun Clash: കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം; ഡെറാഡൂണിൽ ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്</title>
					<link>https://www.malayalamtv9.com/india/uttarakhand-dehradun-clash-over-water-dispute-one-person-killed-and-three-others-critically-injured-2210057.html</link>
					<pubDate>Sun, 14 Jun 2026 07:43:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/uttarakhand-dehradun-clash-over-water-dispute-one-person-killed-and-three-others-critically-injured-2210057.html</guid>
					<description><![CDATA[<p>Uttarakhand Dehradun Clash: കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സംഘർഷം രൂക്ഷമായ അവസ്ഥയാണ്. ക്രമസമാധാന നില നിലനിർത്തുന്നതിനായി പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുന്നത്. അക്രമം നടത്തി ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനായി പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചതായും അഡീഷണൽ എസ്‌പി അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Dehradun-Clash-.jpg" class="attachment-large size-large wp-post-image" alt="Dehradun Clash" /></figure><p><strong>ഡെറാഡൂൺ:</strong> ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിൽ വൻ സംഘർഷം. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. സഹാസ്‌പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബൈരാഗിവാല എന്ന സ്ഥലത്താണ് സംഭവം നടന്നത്. ശനിയാഴ്ച വൈകിട്ടോടെയാണ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഒരു വിഭാഗം ആളുകൾ മറുവിഭാഗത്തിലെ ആളുകൾക്ക് നേരെ മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഡെറാഡൂൺ എഎസ്‌പി പങ്കജ് ഗൈരോല പറഞ്ഞു.</p>
<p>ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് പേരെയും ഉടൻ തന്നെ ​ഗുരുതരമായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവരിൽ ഒരാളാണ് മരിച്ചത്. കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സംഘർഷം രൂക്ഷമായ അവസ്ഥയാണ്. ക്രമസമാധാന നില നിലനിർത്തുന്നതിനായി പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുന്നത്. അക്രമം നടത്തി ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനായി പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചതായും അഡീഷണൽ എസ്‌പി അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/india/tmc-reshuffle-mamata-banerjee-axes-rebel-leaders-to-crack-down-on-party-dissent-2210055.html"> പാർട്ടിയെ വരുതിയിലാക്കാൻ നിർണ്ണായക നീക്കവുമായി മമത ബാനാർജി, വെല്ലുവിളിച്ചവരെ ഒഴിവാക്കി പുനഃസംഘടന</a></strong></p>
<p>കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സായുധ പോലീസ് സംഘത്തെ പ്രദേശത്ത് വിന്യസിക്കുകയും റൂട്ട് മാർച്ച് നടത്തുകയും ചെയ്തു. ആക്രമികളെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചതായി അഡീഷണൽ എസ്പി അറിയിച്ചു. പ്രദേശത്ത് കുടിവെള്ള വിതരണത്തെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ കുറച്ചുനാളുകളായി തർക്കങ്ങൾ നിലനിന്നിരുന്നതായാണ് വിവരം. കൊല്ലപ്പെട്ടയാളുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമം നടത്തി ഒളിവിൽ പോയ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കായി പ്രത്യേക പോലീസ് സംഘം രൂപീകരിച്ച് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നു അധികൃതർ പറഞ്ഞു.</p>
<h3>മരുന്നിന് പകരം നഴ്സ് കുത്തിവെച്ചത് ഫോർമാലിൻ, മൂന്നുവയസ്സുകാരൻ മരിച്ചു</h3>
<p>രക്താർബുദത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് വയസ്സുകാരൻ്റെ മരണത്തിന് കാരണം ആശുപത്രിയിലെ ചികിത്സാ പിഴവ്. നഴ്സുമാർക്ക് ഉണ്ടായ ഗുരുതര പിഴാണ് കുട്ടിയുടെ മരണത്തിന് കാരണമായത്. ഭോപ്പാലിലെ എയിംസ് ആശുപത്രിയിലാണ് സംഭവം. മരുന്നിന് പകരം നഴ്സ് ഗുരുതര രാസവസ്തുവായ ഫോർമാലിൻ കുത്തിവച്ചതാണ് കുഞ്ഞിൻ്റെ മരണത്തിന് കാരണമായത് എന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അനുക ഗുജറാത്തി മധുബാല ശർമ എന്നീ നഴ്സിംഗ് ഓഫീസർമാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇരുവരെയും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.</p>
<p>സാഗർ ജില്ലയിൽ നിന്നുമുള്ള സാർഥക് യാദവ് എന്ന് കുട്ടിയ്ക്കാണ് നഴ്സുമാരുടെ ഭാഗത്ത് നിന്നുമുണ്ടായ ഗുരുതര പിഴവിനെ തുടർന്ന് ജീവൻ നഷ്ടമായത്. ബയോക്സി സാംപിളുകൾ സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന രസവസ്തുവാണ് ഫോർമാലിൻ. ഇതാണ് അശ്രദ്ധമായി കുഞ്ഞിൻ്റെ ഞരമ്പുകളിലേക്ക് കുത്തിവെച്ചത്. ഡിസംബർ 15 നാണ് സാർഥക്കിനെ ഭോപ്പാൽ എയിംസിലെ പീഡിയാട്രിക് വാർഡിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഡിസംബർ പതിനേഴിനായിരുന്നു സംഭവം.</p>
<h3>English Summary:</h3>
<p>One person was killed and three others were seriously injured after a violent clash broke out between two different communities over a water dispute in the Bairagiwala area under Sahaspur police station limits in the Dehradun district of Uttarakhand.</p>
]]></content:encoded>
				</item>
							<item>
					<title>പാർട്ടിയെ വരുതിയിലാക്കാൻ നിർണ്ണായക നീക്കവുമായി മമത ബാനാർജി, വെല്ലുവിളിച്ചവരെ ഒഴിവാക്കി പുനഃസംഘടന</title>
					<link>https://www.malayalamtv9.com/india/tmc-reshuffle-mamata-banerjee-axes-rebel-leaders-to-crack-down-on-party-dissent-2210055.html</link>
					<pubDate>Sun, 14 Jun 2026 07:18:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Latest News]]></category>
										<guid>https://www.malayalamtv9.com/india/tmc-reshuffle-mamata-banerjee-axes-rebel-leaders-to-crack-down-on-party-dissent-2210055.html</guid>
					<description><![CDATA[<p>Mamata’s big purge: Trinamool reshuffle sidelines dissenters as Didi asserts absolute control: തൃണമൂൽ കോൺഗ്രസിൻ്റെ 20 ഓളം എം.പിമാർ പാർട്ടിയുമായി ഭിന്നതയിലാണ്. സംഘടന ഉടൻ പിളർന്നേക്കും എന്നുള്ള അഭ്യൂഹങ്ങൾ ഇതോടെ ഉയരുന്നുണ്ട്. തങ്ങളെ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുവദിക്കണം എന്ന് കാട്ടി 19 തൃണമൂൽ എം.പിമാർ ലോക്സഭാ സ്പീക്കറുടെ ഓഫിസിൽ തങ്ങളുടെ പേരുകൾ നൽകിയിട്ടുണ്ട്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Mamata-Banerjee-1.jpg" class="attachment-large size-large wp-post-image" alt="Mamata Banerjee" /></figure><p>കൊൽക്കത്ത: പാർട്ടിക്കുള്ളിൽ ആഭ്യന്തര തർക്കവും വിമത നീക്കങ്ങളും ശക്തമയതോടെ സംഘടനയ്ക്കുള്ളിലും പോഷക സംഘടകളിലും വമ്പൻ അഴിച്ചു പണികളുമായി തൃണമൂൽ കോൺഗ്രസ്. പാർട്ടിക്കെതിരെ തിരിഞ്ഞവരെ പുർണമയും ഒഴിവാക്കിക്കൊണ്ടാണ് പുതിയ മാറ്റം. പാർട്ടയുടെ പോഷക സംഘടനകളിലും, പ്രദേശിക ഘടകങ്ങളിലും ഇൾപ്പടെ നേതൃമാറ്റം കൊണ്ടുവന്നാണ് മമത വിമത നീക്കങ്ങൾക്ക് മറുപടി നൽകുന്നത്. യുവ നേതാവ് അർണബ് ബാനാർജിയെ തൃണമൂൽ യൂത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായി നിയമിച്ചു. കുനാൽ ഘോഷിനെ വടക്കൻ കൊൽക്കത്ത സംഘടനാ ജില്ലാ പ്രസിഡൻ്റായും ചുമതലപ്പെടുത്തി.</p>
<p>ന്യൂനപക്ഷ സെൽ പ്രസിഡൻ്റായി മൊസറഫ് ഹൊസൈനെയും, മഹിള വിംഗ് പ്രസിഡൻ്റായി അലീഫാ അഹമ്മദിനെയും തിരഞ്ഞെടുത്തു. ദേശീയ വർക്കിംഗ് കമ്മറ്റിയിൽ സൗഗത റോയിയെയും, ജ്യോതിപ്രിയ മല്ലിക്കിനെയും ഉൾപ്പെടുത്തി. ടി.എം.സിയുടെ ദേശീയ വർക്കിംഗ് കമ്മറ്റി യോഗമാണ് സംഘടനയിലെ അഴിച്ചുപണികൾക്ക് അംഗീകാരം നൽകിയത്. മഹുവ മൊയ്ത്ര, ബിമൽ ബാനാർജി എന്നീ പ്രമുഖ നേതാക്കൾ ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്. പശ്ചിമ ബംഗാളിൽ തൃണമൂൽ പ്രവർത്തകർക്കും പാർട്ടി ഓഫീസുകൾക്കും നേരെ നടന്ന ആക്രമണങ്ങളെ യോഗം അപലപിച്ചു. 4000 ഇ.വി.എമ്മുകൾ കത്തിച്ച നടപടിയിക്കെതിരെ യോഗം പ്രമേയം പാസക്കുകയും ചെയ്തു.</p>
<h3>Also Read: <a href="https://www.malayalamtv9.com/india/bengaluru-chennai-expressway-launch-delayed-due-to-pending-work-in-tamil-nadu-stretch-2209939.html">Bengaluru – Chennai Expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ ഉടനില്ല, പ്രശ്നം തമിഴ്നാട്ടിലെ കുരുക്ക്!</a></h3>
<p>സംഘടന വിട്ടുപോയവരെ പുർണമായും ഒഴിവാക്കിക്കൊണ്ടാണ് പുനഃസംഘടന നടത്തിയിരിക്കുന്നുന്നത് എന്ന് ടി.എം.സി എം.പി സൗഗത റോയി പറഞ്ഞൂ. പാർട്ടിയിലെ ഒരുവിഭാഗം ജനപ്രതിനിധികൾ സംഘടനക്കെതിരെ തിരിഞ്ഞതോടെയാണ് തിരക്കിട്ട മാറ്റങ്ങൾ. തൃണമൂൽ കോൺഗ്രസിൻ്റെ 20 ഓളം എം.പിമാർ പാർട്ടിയുമായി ഭിന്നതയിലാണ്. സംഘടന ഉടൻ പിളർന്നേക്കും എന്നുള്ള അഭ്യൂഹങ്ങൾ ഇതോടെ ഉയരുന്നുണ്ട്. തങ്ങളെ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുവദിക്കണം എന്ന് കാട്ടി 19 തൃണമൂൽ എം.പിമാർ ലോക്സഭാ സ്പീക്കറുടെ ഓഫിസിൽ തങ്ങളുടെ പേരുകൾ നൽകിയിട്ടുണ്ട്. പ്രസൂൺ ബാനാർജി, രചന ബാനാർജി, ദീപക് അധികാരി, സയോന ഘോഷ് എന്നീ പമുഖ നേതാക്കൾ വിമത നിരയിലാണുള്ളത്. ഇതിനിടെയാണ് സംഘടനയിൽ സുപ്രധാന അഴിച്ചുപണിക്ക് ദേശീയ വർക്കിംഗ് കമ്മറ്റി അംഗീകാരം നൽകിയത്.</p>
<h3>English Summary</h3>
<p>Amid severe internal turmoil and rebellion by around 20 Lok Sabha MPs, the Trinamool Congress (TMC) executed a major leadership reshuffle. Approved by the national working committee, the party systematically weeded out defectors, appointing Arnab Banerjee as Trinamool Youth Congress President and Kunal Ghosh as North Kolkata organizational district president.</p>
]]></content:encoded>
				</item>
							<item>
					<title>മരുന്നിന് പകരം നഴ്സ് കുത്തിവെച്ചത് ഫോർമാലിൻ, മൂന്നുവയസ്സുകാരൻ്റെ മരണത്തിന് പിന്നിലെ കാരണം പുറത്ത്</title>
					<link>https://www.malayalamtv9.com/india/tragic-medical-error-at-bhopal-aiims-3-year-old-cancer-patient-dies-after-nurse-injects-formalin-instead-of-medicine-2210039.html</link>
					<pubDate>Sat, 13 Jun 2026 22:19:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Latest News]]></category>
										<guid>https://www.malayalamtv9.com/india/tragic-medical-error-at-bhopal-aiims-3-year-old-cancer-patient-dies-after-nurse-injects-formalin-instead-of-medicine-2210039.html</guid>
					<description><![CDATA[<p>Fatal negligence at AIIMS: Nurse accidentally injects formalin into IV bottle; toddler loses life: സാഗർ ജില്ലയിൽ നിന്നുമുള്ള സാർഥക് യാദവ് എന്ന് കുഞ്ഞിനാണ് നഴ്സുമാരുടെ ഭാഗത്ത് നിന്നുമുണ്ടായ ഗുരുതര പിഴവിനെ തുടർന്ന് ജീവൻ നഷ്ടമായത്. ബയോക്സി സാംപിളുകൾ സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന രസവസ്തുവാണ് ഫോർമാലിൻ. ഇതാണ് അശ്രദ്ധമായി കുഞ്ഞിൻ്റെ ഞരമ്പുകളിലേക്ക് കുത്തിവെച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/03/Child-Death-1.jpg" class="attachment-large size-large wp-post-image" alt="Child Death (1)" /></figure><p>ഭോപ്പാൽ: ഭോപ്പാൽ എയിംസിൽ രക്താർബുദത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് വയസ്സുകാരൻ്റെ മരണത്തിലേക്ക് നയിച്ചത് നഴ്സുമാർക്ക് ഉണ്ടായ ഗുരുതര പിഴവെന്ന് കണ്ടെത്തൽ. മരുന്നിന് പകരം നഴ്സ് ഗുരുതര രാസവസ്തുവായ ഫോർമാലിൻ കുത്തിവച്ചതാണ് കുഞ്ഞിൻ്റെ മരണത്തിന് കാരണമായത് എന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അനുക ഗുജറാത്തി മധുബാല ശർമ എന്നീ നഴ്സിംഗ് ഓഫീസർമാർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇരുവരെയും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.</p>
<p>സാഗർ ജില്ലയിൽ നിന്നുമുള്ള സാർഥക് യാദവ് എന്ന് കുഞ്ഞിനാണ് നഴ്സുമാരുടെ ഭാഗത്ത് നിന്നുമുണ്ടായ ഗുരുതര പിഴവിനെ തുടർന്ന് ജീവൻ നഷ്ടമായത്. ബയോക്സി സാംപിളുകൾ സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന രസവസ്തുവാണ് ഫോർമാലിൻ. ഇതാണ് അശ്രദ്ധമായി കുഞ്ഞിൻ്റെ ഞരമ്പുകളിലേക്ക് കുത്തിവെച്ചത്. ഡിസംബർ 15 നാണ് സാർഥക്കിനെ ഭോപ്പാൽ എയിംസിലെ പീഡിയാട്രിക് വാർഡിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഡിസംബർ പതിനേഴിനായിരുന്നു സംഭവം.</p>
<h3>Also Read: <a href="https://www.malayalamtv9.com/india/indian-air-force-an-32-aircraft-crashes-in-assams-jorhat-catches-fire-2209922.html">IAF AN-32 Aircraft Crashes: വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു; അപകടം അസമില്‍ ലാന്‍ഡിങ്ങിനിടെ</a></h3>
<p>ഫോർമാലിൻ സിറിഞ്ചിലാക്കി വാർഡിൽ സൂക്ഷിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തുകയായായിരുന്നു. ഗുരുതരമായ രാസവസ്തു അടങ്ങിയ സിറിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി വയ്ക്കുന്നതിന് പകരം, ഡ്യൂട്ടിയിലുണ്ടായിരുന്ന അനുക ഗുജറാത്തി സിറിഞ്ച് രോഗിയുടെ കിടയ്ക്കക്ക് അരികിലായി വയ്ക്കുകയായിരുന്നു. സംഭവദിവസം രാവിലെ കുട്ടിയുടെ ഐവി ലൈനിൽ തടസ്സം നേരിട്ടതോടെ ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന മധുബാല ശർമ കിടയ്ക്കക്ക് അരികിലിരുന്ന മരുന്ന് പരിശോധിക്കാതെ കുത്തിവച്ചു. ഇതോടെ കുട്ടി ആബോധാവസ്ഥയിലാവുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>
<p>സിറിഞ്ചിലുള്ള മരുന്ന് കുഞ്ഞിന് നൽകുന്നതല്ലെന്ന് കുട്ടിയുടെ പിതാവ് നഴ്സിനോട് പലതവണ പറഞ്ഞു എന്നാണ് വിവരം. എന്നാൽ ഇത് വകവയ്ക്കാതെ, മരുന്ന് ഏതെന്ന് പോലും നോക്കാതെ നഴ്സ് കുത്തിവയ്ക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കുട്ടി കുഴഞ്ഞുവീണതോടെ ഐവി ബോട്ടിൽ എടുത്തുമാറ്റാൻ ആശുപത്രി ജീവനക്കാർ ശ്രമിച്ചതായി കുടുംബം ആരോപിച്ചിരുന്നു. ഫോർമാലിൻ ശരീരത്തിൽ എത്തിയതാണ് കുഞ്ഞിൻ്റെ മരണത്തിലേക്ക് നയിച്ചത് എന്ന് ആശുപത്രിയിൽ നടത്തിയ അഭ്യന്തര അന്വേഷണത്തിൽ തന്നെ വ്യക്തമായിരുന്നു. ഇതോടെ ജൂൺ 11ന് തന്നെ രണ്ട് നശ്ഗ്സുമാർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. ഫോർമാലിൻ ശരീരത്തിൽ പ്രവേശിച്ചതോടെ അവയവങ്ങൾക്ക് തകരാറ് സംഭവിച്ചതാണ് മരണത്തിന് കാരണമായത്.</p>
<h3>English Summary</h3>
<p>In a shocking case of medical negligence at AIIMS Bhopal, a three-year-old blood cancer patient tragically died. A nurse left a syringe filled with formalin—a toxic chemical used to preserve biopsy samples—on a bedside locker. Another nursing officer later injected it into the toddler's IV line without verifying the label.</p>
]]></content:encoded>
				</item>
							<item>
					<title>Bengaluru &#8211; Chennai Expressway: ബെംഗളൂരു &#8211; ചെന്നൈ എക്സ്പ്രസ് വേ ഉടനില്ല, പ്രശ്നം തമിഴ്നാട്ടിലെ കുരുക്ക്!</title>
					<link>https://www.malayalamtv9.com/india/bengaluru-chennai-expressway-launch-delayed-due-to-pending-work-in-tamil-nadu-stretch-2209939.html</link>
					<pubDate>Sat, 13 Jun 2026 14:04:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/bengaluru-chennai-expressway-launch-delayed-due-to-pending-work-in-tamil-nadu-stretch-2209939.html</guid>
					<description><![CDATA[<p>Bengaluru – Chennai Expressway Launch Delayed: കരാർ പൂർണമായി നിർത്തുന്നതിന് പകരം പദ്ധതിയുടെ നിർമ്മാണ ചുമതല മറ്റേതെങ്കിലും ഗ്രൂപ്പിന് കൈമാറാൻ അനുവദിക്കണമെന്നാണ് കരാർ സ്ഥാപനം ഹൈക്കോടതിയിൽ അഭ്യർത്ഥിച്ചത്. കരാർ പാതിവഴിയിൽ റദ്ദാക്കിയാൽ സാമ്പത്തിക പ്രതിസന്ധിക്കും കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുന്നതിനും കാരണമാകും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/national-highway.jpg" class="attachment-large size-large wp-post-image" alt="National Highway" /></figure><p>ബെംഗളൂരു ചെന്നൈ എക്സ്പ്രസ് വേ ഉദ്ഘാടനം വൈകുമെന്ന് സൂചന. തമിഴ്‌നാട്ടിലെ 25.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന തർക്കങ്ങളാണ് നിലവിൽ ഈ വികസന പദ്ധതിക്ക് തിരിച്ചടിയായത്. ഇതോടെ, ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വെറും രണ്ട് മണിക്കൂർ യാത്രയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.</p>
<h3>പ്രതിസന്ധിക്ക് കാരണം</h3>
<p>അരക്കോണം-കാഞ്ചീപുരം ഭാഗത്തെ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഡിപി ജെയിൻ ആൻഡ് കമ്പനി ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് ഈ ഭാഗത്തെ നിർമ്മാണ ചുമതല. പാതയിലെ നിർമാണം 2025 മെയ് മാസത്തിൽ പാതിവഴിയിൽ നിർത്തിവച്ചിരുന്നു. പണികൾ പുനരാരംഭിക്കാൻ കരാറുകാർ തയ്യാറാകാതിരുന്നതോടെ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 2025 നവംബറിൽ നോട്ടീസ് നൽകി. കരാർ റദ്ദാക്കുന്ന തരത്തിലുള്ള ടെർമിനേഷൻ നോട്ടീസിനെതിരെ ഡിപി ജെയിൻ കമ്പനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.</p>
<p>കരാർ പൂർണമായി നിർത്തുന്നതിന് പകരം പദ്ധതിയുടെ നിർമ്മാണ ചുമതല മറ്റേതെങ്കിലും ഗ്രൂപ്പിന് കൈമാറാൻ അനുവദിക്കണമെന്നാണ് കരാർ സ്ഥാപനം ഹൈക്കോടതിയിൽ അഭ്യർത്ഥിച്ചത്. കരാർ പാതിവഴിയിൽ റദ്ദാക്കിയാൽ സാമ്പത്തിക പ്രതിസന്ധിക്കും കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുന്നതിനും കാരണമാകും.</p>
<p>അതുപോലെ, നിർമ്മാണത്തിന് ആവശ്യമായ ഫ്ലൈ ആഷിന് ഉണ്ടായ വിലക്കയറ്റവും പണി തടസ്സപ്പെടാൻ കാരണമായതായി കമ്പനി കോടതിയിൽ ചൂണ്ടിക്കാട്ടി. എങ്കിലും, അതോറിറ്റിയുമായുള്ള ഔദ്യോഗിക കരാറുകളിൽ ഫ്ലൈ ആഷ് പോലെയുള്ള വസ്‌തുക്കളുടെ വില വ്യതിയാനങ്ങൾ ഉൾപ്പെടുന്നില്ല എന്നും നിർമ്മാണ സാമഗ്രികൾ വിപണിയിൽ നിന്നും നിയമാനുസൃതമായി സംഘടിപ്പിക്കേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും ദേശീയ പാത അതോറിറ്റി അധികൃതർ വാദിച്ചു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/bengaluru-namma-metro-may-not-extend-from-madavara-to-tumakuru-experts-prefer-rrts-instead-2209814.html">ബെംഗളൂരു-തുംകുരു മെട്രോ പദ്ധതി നടക്കില്ല; ആര്‍ആര്‍ടിഎസ് മതിയെന്ന് വാദം</a></strong></p>
<p>നിയമപോരാട്ടം തുടരുന്നത്, പാതയുടെ നിർമാണം തടസ്സപ്പെട്ടതോടെ 2026 പകുതിയോടെ ഈ പാത തുറന്ന് കൊടുക്കുക എന്ന ലക്ഷ്യം സാധ്യമാകാതെ വരും. ഇതോടെ, ബെംഗളൂരു ചെന്നൈ എക്സ്പ്രസ് വേ ഉദ്ഘാടനവും നീളും.</p>
<h3>ബെംഗളൂരു ചെന്നൈ എക്സ്പ്രസ് വേ</h3>
<p>ബെംഗളൂരു ചെന്നൈ എക്സ്പ്രസ് വേ 262. 9 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ്. കർണാടക (71.7 കിലോമീറ്റർ), ആന്ധ്രാപ്രദേശ് (85.2 കിലോമീറ്റർ), തമിഴ്‌നാട് (106 കിലോമീറ്റർ) എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്ന് പോകുന്നത്. പദ്ധതിയൂടെ ഭൂരിഭാഗം പണികളും പൂർത്തിയായതായാണ് വിവരം. കർണാടകയിലെ 71.7 കിലോമീറ്റർ പൂർണമായും തീർത്തു. ആന്ധ്രാപ്രദേശിൽ ലക്ഷ്യമിട്ട 85.2 കിലോമീറ്ററിൽ 78.5 കിലോമീറ്ററും, തമിഴ്‌നാട്ടിലെ 106 കിലോമീറ്ററിൽ 80 കിലോമീറ്ററിലധികവും ജോലികളും പൂർത്തിയാക്കിയിട്ടുണ്ട്.</p>
<p>മുഴുവൻ ഹൈവേ പ്രോജക്ടിനെയും മൂന്ന് ഘട്ടങ്ങളിലായി പത്ത് വ്യത്യസ്ത പാക്കേജുകളായി തിരിച്ചിട്ടുണ്ട്. കർണാടകത്തിലും ആന്ധ്രാപ്രദേശിലും മൂന്ന് വീതം പാക്കേജുകളാണുള്ളത്. തമിഴ്‌നാട്ടിൽ നാല് പാക്കേജുകളും. എൻഎച്ച്എഐയുടെ കീഴിലുള്ള തമിഴ്‌നാട്ടിലെ പാക്കേജിലാണ് നിയമതടസം നേരിടുന്നത്.</p>
<p>ആന്ധ്രയിലുള്ള ഒരു പാക്കേജിലെയും ചെന്നൈയിലുള്ള മറ്റൊരു പാക്കേജിലെയും നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം അതായത് 2026 ഒക്ടോബറോടെ തന്നെ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.</p>
<h3>English Summary:</h3>
<p>The inauguration of the Bengaluru–Chennai Expressway is likely to be delayed because a crucial stretch in Tamil Nadu remains unfinished. While significant portions of the expressway in Karnataka and Andhra Pradesh are either operational or nearing completion, progress on the Arakkonam–Kancheepuram section in Tamil Nadu has been slow due to construction challenges, contractor-related issues, and pending infrastructure work.</p>
]]></content:encoded>
				</item>
							<item>
					<title>IAF AN-32 Aircraft Crashes: വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു; അപകടം അസമില്‍ ലാന്‍ഡിങ്ങിനിടെ</title>
					<link>https://www.malayalamtv9.com/india/indian-air-force-an-32-aircraft-crashes-in-assams-jorhat-catches-fire-2209922.html</link>
					<pubDate>Sat, 13 Jun 2026 11:53:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/indian-air-force-an-32-aircraft-crashes-in-assams-jorhat-catches-fire-2209922.html</guid>
					<description><![CDATA[<p>IAF AN-32 Transport Aircraft Crashes in Assam’s Jorhat, Fire Erupts: ഇന്ത്യന്‍ വ്യോമസേനയുടെ വര്‍ക്ക്‌ഹോഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഇരട്ട എഞ്ചിന്‍ ടര്‍ബോപ്രോപ്പ് വിമാനമാണ് അന്റോനോവ് എഎന്‍-32. സോവിയറ്റ് യൂണിയനില്‍ നിര്‍മ്മിച്ച ഇവയുടെ ഏകദേശം 100 വിമാനങ്ങള്‍ നിലവില്‍ വ്യോമസേന ഉപയോഗിക്കുന്നുണ്ട്. ഉയരത്തിലുള്ള വ്യോമതാവളങ്ങളിലും ചൂടുള്ള ഉണ്ഷമേഖല കാലാവസ്ഥകളിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനായാണ് എഎന്‍-32 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/IAF-AN-32-Aircraft-Crashes.jpg" class="attachment-large size-large wp-post-image" alt="Iaf An 32 Aircraft Crashes" /></figure><p><strong>ജോര്‍ഹട്ട്:</strong> ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍ 32 ട്രാന്‍സ്‌പോര്‍ട്ട് വിമാനം തകര്‍ന്നുവീണു. അസമിലെ ജോര്‍ഹട്ടിലുള്ള വ്യോമസേന താവളത്തിലാണ് സംഭവം. തകര്‍ന്നുവീണതിന് പിന്നാലെ വിമാനത്തിന് തീപിടിച്ചു. ആളപായമോ പരിക്കുകളോ സംഭവിച്ചിട്ടില്ലെന്നാണ് വിവരം. എന്താണ് അപകട കാരണമെന്ന് വ്യക്തമല്ല. പൈലറ്റിന് ജീവന്‍ നഷ്ടപ്പെട്ടിരിക്കാമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാരെ കുറിച്ചും വിവരമില്ല. തീ നിയന്ത്രണവിധേയമാക്കാനുള്ള പടികള്‍ പുരോഗമിക്കുകയാണ്.</p>
<p>അസമിലെ ജോര്‍ഹട്ടിലുള്ള വ്യോമസേന താവളത്തില്‍ ലാന്‍ഡിങ്ങിനിടെ ഒരു സൈനിക വിമാനം തകര്‍ന്നുവീണു. ചരക്ക് കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന എഎന്‍-32 കാര്‍ഗോ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വ്യോമതാവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ പൈലറ്റിന് ജീവന്‍ നഷ്ടപ്പെട്ടിരിക്കാം, സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്, കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണം നടക്കും, വ്യോമസേന പ്രസ്താവനയിലൂടെ അറിയിച്ചു.</p>
<h3>വ്യോമസേനയുടെ എക്‌സ് പോസ്റ്റ്‌</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">An IAF An-32 aircraft met with an accident today while landing at Jorhat.</p>
<p>A court of inquiry is being constituted, to ascertain the cause of the accident. <a href="https://x.com/DefenceMinIndia?ref_src=twsrc%5Etfw">@DefenceMinIndia</a><a href="https://x.com/SpokespersonMoD?ref_src=twsrc%5Etfw">@SpokespersonMoD</a><a href="https://x.com/HQ_IDS_India?ref_src=twsrc%5Etfw">@HQ_IDS_India</a><a href="https://x.com/adgpi?ref_src=twsrc%5Etfw">@adgpi</a><a href="https://x.com/IndiannavyMedia?ref_src=twsrc%5Etfw">@IndiannavyMedia</a><a href="https://x.com/indiannavy?ref_src=twsrc%5Etfw">@indiannavy</a></p>
<p>— Indian Air Force (@IAF_MCC) <a href="https://x.com/IAF_MCC/status/2065686713801093229?ref_src=twsrc%5Etfw">June 13, 2026</a></p></blockquote>
<p><script async src="https://platform.x.com/widgets.js" charset="utf-8"></script></p>
<h3>ഇന്ത്യയുടെ വര്‍ക്ക്‌ഹോഴ്‌സ്</h3>
<p>ഇന്ത്യന്‍ വ്യോമസേനയുടെ വര്‍ക്ക്‌ഹോഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഇരട്ട എഞ്ചിന്‍ ടര്‍ബോപ്രോപ്പ് വിമാനമാണ് അന്റോനോവ് എഎന്‍-32. സോവിയറ്റ് യൂണിയനില്‍ നിര്‍മ്മിച്ച ഇവയുടെ ഏകദേശം 100 വിമാനങ്ങള്‍ നിലവില്‍ വ്യോമസേന ഉപയോഗിക്കുന്നുണ്ട്.</p>
<p>ഉയരത്തിലുള്ള വ്യോമതാവളങ്ങളിലും ചൂടുള്ള ഉണ്ഷമേഖല കാലാവസ്ഥകളിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനായാണ് എഎന്‍-32 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 7.5 ടണ്‍ വരെ ചരക്ക്, 50 യാത്രക്കാര്‍ അല്ലെങ്കില്‍ 42 പാരാട്രൂപ്പര്‍മാര്‍ എന്നിവരെ വഹിക്കാനുള്ള ശേഷിയും വിമാനത്തിനുണ്ട്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/indian-air-force-sukhoi-su-30mki-fighter-jet-crashes-in-assam-loses-radar-contact-search-launched-2189453.html" target="_blank" rel="noopener">Sukhoi SU 30: ഇന്ത്യയുടെ സുഖോയ് വിമാനം തകര്‍ന്നുവീണു, റഡാര്‍ ബന്ധം നഷ്ടപ്പെട്ടു; തിരച്ചില്‍ പുരോഗമിക്കുന്നു</a></strong></p>
<h3>അപകടങ്ങള്‍ വര്‍ധിക്കുന്നു</h3>
<p>1986 മുതല്‍ ഇന്ത്യയില്‍ ഏകദേശം എഎന്‍-32 വിമാനാപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2025ലും അപകടം സംഭവിച്ചു. ഇത്രയേറെ അപകടങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യന്‍ വ്യോമസേന ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇ വിമാനങ്ങള്‍ തന്നെയാണ്. രാജ്യത്തുടനീളമുള്ള ലോജിസ്റ്റിക്‌സ് പ്രവര്‍ത്തനങ്ങളിലും മറ്റും എഎന്‍-32 നിര്‍ണായക പങ്ക് വഹിക്കുന്നു.</p>
<p>ജോര്‍ഹട്ട് വ്യോമതാമളത്തില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെയുള്ള കര്‍ഹി ആംഗ്ലോങ് ജില്ലയിലെ ബൊകാജന്‍ സബ് ഡിവിഷനിലെ ഇംഗ്ലോങ് എകോപിയില്‍ ഐഎഎഫ് സുഖോയ്-30 എംകെഐ യുദ്ധ വിമാനം തകര്‍ന്നുവീണ്, മാസങ്ങള്‍ പിന്നിടുന്നതിനിടെയാണ് അടുത്ത സംഭവം.</p>
<p>മാര്‍ച്ച് അഞ്ചിന് ജോര്‍ഹട്ട് വ്യോമസേന സ്‌റ്റേഷനില്‍ നിന്ന് പതിവ് പരിശീലനത്തിനായാണ് ഇരട്ട സീറ്റുകളുള്ള സുഖോയ് സു 30-എംകെഐ യുദ്ധവിമാനം പറന്നുയര്‍ന്നത്. എന്നാല്‍ വൈകിട്ട് .42 ഓടെ ഗ്രൗണ്ട് കണ്‍ട്രോളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. ഇതിന് പിന്നാലെ ജോര്‍ഹട്ടില്‍ നിന്നും ഏകദേശം 60 കിലോമീറ്റര്‍ അകലെയുള്ള കര്‍ബി ആംഗ്ലോങില്‍ സുഖോയ് തകര്‍ന്നുവീഴുകയായിരുന്നു. സംഭവത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.</p>
<h3>English Summary</h3>
<p>An Indian Air Force AN-32 transport aircraft crashed in Jorhat, Assam, resulting in a fire breaking out after the incident. Details regarding casualties and the cause of the crash are yet to be confirmed. Authorities are investigating the accident.</p>
]]></content:encoded>
				</item>
							<item>
					<title>New IRCTC Website: ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാം; ജൂലൈ 15 മുതല്‍ IRCTC -ക്ക് പുതിയ വെബ്‌സൈറ്റ്</title>
					<link>https://www.malayalamtv9.com/photo-gallery/irctc-to-launch-new-website-on-july-15-key-changes-expected-in-train-ticket-booking-2209896.html</link>
					<pubDate>Sat, 13 Jun 2026 10:08:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/irctc-to-launch-new-website-on-july-15-key-changes-expected-in-train-ticket-booking-2209896.html</guid>
					<description><![CDATA[<p>Train Ticket Booking Set for Major Changes as IRCTC Launches New Website on July 15: പിആര്‍എസ് സംവിധാനം ബുക്കിങ് ശേഷി വര്‍ധിപ്പിക്കുമെന്ന വിലയിരുത്തലുമുണ്ട്. കഴിഞ്ഞ വര്‍ഷം അതായത്, 2025ല്‍ ഈ സംവിധാനം വഴി മിനിറ്റില്‍ 1.5 ലക്ഷത്തിലധികം ടിക്കറ്റ് ബുക്കിങുകള്‍ അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചിരുന്നു. നിലവില്‍ മിനിറ്റില്‍ 32,000 ടിക്കറ്റുകളേക്കാള്‍ അഞ്ച് മടങ്ങ് വര്‍ധനവാണിത്. ടിക്കറ്റുകള്‍ക്കായി അന്വേഷണ ശേഷി പത്തിരട്ടി വര്‍ധിപ്പിക്കുമെന്നും മന്ത്രാലയം പറയുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/IRCTCs-New-Website-Goes-Live-on-July-15-4-1.jpg" class="attachment-large size-large wp-post-image" alt="Irctc's New Website Goes Live On July 15 (4)" /></figure><p>
		<style type="text/css">
			#gallery-3 {
				margin: auto;
			}
			#gallery-3 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-3 img {
				border: 2px solid #cfcfcf;
			}
			#gallery-3 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-3' class='gallery galleryid-2209896 gallery-columns-3 gallery-size-full'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/IRCTCs-New-Website-Goes-Live-on-July-15-4.jpg" class="attachment-full size-full" alt="Irctc&#039;s New Website Goes Live On July 15 (4)" aria-describedby="gallery-3-2209897" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/IRCTCs-New-Website-Goes-Live-on-July-15-4.jpg 1280w, https://images.malayalamtv9.com/uploads/2026/06/IRCTCs-New-Website-Goes-Live-on-July-15-4-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/IRCTCs-New-Website-Goes-Live-on-July-15-4-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/IRCTCs-New-Website-Goes-Live-on-July-15-4-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/IRCTCs-New-Website-Goes-Live-on-July-15-4-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2209897'>
				ഐആര്‍സിടിസി വെബ്‌സൈറ്റ് പരിഷ്‌കരിക്കാന്‍ പോകുന്നു. ജൂലൈ മുതല്‍ പുതിയ വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ജൂലൈ 15നകം പുതിയ വെബ്‌സൈറ്റ് പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും വേഗതയേറിയ സേവനം ഒരുക്കുകയുമാണ് പുതിയ വെബ്‌സൈറ്റ് വഴി കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2002ലാണ് ഇന്റര്‍നെറ്റ് ടിക്കറ്റ് ബുക്കിങ് സംവിധാനം ഇന്ത്യന്‍ റെയില്‍വേ ആരംഭിക്കുന്നത്. നിലവില്‍ രാജ്യത്തെ മൊത്തം ട്രെയിന്‍ ടിക്കറ്റിങിന്റെ 88 ശതമാനവും നടക്കുന്നത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ്. (Image Credit Source: Getty Images)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/IRCTCs-New-Website-Goes-Live-on-July-15-3.jpg" class="attachment-full size-full" alt="Irctc&#039;s New Website Goes Live On July 15 (3)" aria-describedby="gallery-3-2209898" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/IRCTCs-New-Website-Goes-Live-on-July-15-3.jpg 1280w, https://images.malayalamtv9.com/uploads/2026/06/IRCTCs-New-Website-Goes-Live-on-July-15-3-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/IRCTCs-New-Website-Goes-Live-on-July-15-3-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/IRCTCs-New-Website-Goes-Live-on-July-15-3-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/IRCTCs-New-Website-Goes-Live-on-July-15-3-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2209898'>
				പിആര്‍എസ് സംവിധാനം വഴി ടിക്കറ്റ് ബുക്കിങ് സാധ്യമാക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ബഹുഭാഷ ഇന്റര്‍ഫേസ് അതായത്, ഒന്നിലധികം ഭാഷകളില്‍ വെബ്‌സൈറ്റ് ഉപയോഗിക്കാന്‍ സാധിക്കുക, ബുക്കിങ് സമയത്ത് ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട സീറ്റുകള്‍ തിരഞ്ഞെടുക്കാം, യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന തീയതികളിലെ നിരക്ക് പ്രത്യേകം കാണാന്‍ സാധിക്കും, ദിവ്യാംഗര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രോഗികള്‍ക്കും പ്രത്യേക സേവനം, വേഗത്തിലുള്ള ബുക്കിങ് തുടങ്ങിയ സവിശേഷതകളാണ് ഈ വെബ്‌സൈറ്റിന്റെ പ്രത്യേകത. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/IRCTCs-New-Website-Goes-Live-on-July-15-2.jpg" class="attachment-full size-full" alt="Irctc&#039;s New Website Goes Live On July 15 (2)" aria-describedby="gallery-3-2209899" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/IRCTCs-New-Website-Goes-Live-on-July-15-2.jpg 1280w, https://images.malayalamtv9.com/uploads/2026/06/IRCTCs-New-Website-Goes-Live-on-July-15-2-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/IRCTCs-New-Website-Goes-Live-on-July-15-2-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/IRCTCs-New-Website-Goes-Live-on-July-15-2-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/IRCTCs-New-Website-Goes-Live-on-July-15-2-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2209899'>
				പിആര്‍എസ് സംവിധാനം ബുക്കിങ് ശേഷി വര്‍ധിപ്പിക്കുമെന്ന വിലയിരുത്തലുമുണ്ട്. കഴിഞ്ഞ വര്‍ഷം അതായത്, 2025ല്‍ ഈ സംവിധാനം വഴി മിനിറ്റില്‍ 1.5 ലക്ഷത്തിലധികം ടിക്കറ്റ് ബുക്കിങുകള്‍ അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചിരുന്നു. നിലവില്‍ മിനിറ്റില്‍ 32,000 ടിക്കറ്റുകളേക്കാള്‍ അഞ്ച് മടങ്ങ് വര്‍ധനവാണിത്. ടിക്കറ്റുകള്‍ക്കായി അന്വേഷണ ശേഷി പത്തിരട്ടി വര്‍ധിപ്പിക്കുമെന്നും മന്ത്രാലയം പറയുന്നു. 


				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/IRCTCs-New-Website-Goes-Live-on-July-15-1.jpg" class="attachment-full size-full" alt="Irctc&#039;s New Website Goes Live On July 15 (1)" aria-describedby="gallery-3-2209900" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/IRCTCs-New-Website-Goes-Live-on-July-15-1.jpg 1280w, https://images.malayalamtv9.com/uploads/2026/06/IRCTCs-New-Website-Goes-Live-on-July-15-1-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/IRCTCs-New-Website-Goes-Live-on-July-15-1-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/IRCTCs-New-Website-Goes-Live-on-July-15-1-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/IRCTCs-New-Website-Goes-Live-on-July-15-1-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2209900'>
				നിലവില്‍ ഒരു മിനിറ്റില്‍ 4 ലക്ഷത്തോളം അന്വേഷണങ്ങളാണ് സാധ്യമാകുന്നത്. ഇത് 40 ലക്ഷത്തിലധികമായി വര്‍ധിക്കും. ബഹുഭാഷ സേവനം ലഭ്യമാക്കുന്നത് വഴി എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും അതിവേഗം വെബ്‌സൈറ്റ് ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. ഉപഭോക്താക്കള്‍ക്ക് അവരവര്‍ക്ക് ഇഷ്ടമുള്ള സീറ്റുകള്‍ തിരഞ്ഞെടുക്കാനും അവസരം ലഭിക്കുന്നതാണ്. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/IRCTCs-New-Website-Goes-Live-on-July-15.jpg" class="attachment-full size-full" alt="Irctc&#039;s New Website Goes Live On July 15" aria-describedby="gallery-3-2209901" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/IRCTCs-New-Website-Goes-Live-on-July-15.jpg 1280w, https://images.malayalamtv9.com/uploads/2026/06/IRCTCs-New-Website-Goes-Live-on-July-15-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/IRCTCs-New-Website-Goes-Live-on-July-15-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/IRCTCs-New-Website-Goes-Live-on-July-15-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/IRCTCs-New-Website-Goes-Live-on-July-15-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2209901'>
				ഇന്ത്യന്‍ റെയില്‍വേ സൂപ്പര്‍ ആപ്പ് എന്ന പേരില്‍ റെയില്‍വണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ആപ്പ്, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വെയ്റ്റിങ് ലിസ്റ്റിലാണെങ്കില്‍ സ്ഥിരീകരിക്കപ്പെടാന്‍ സാധ്യതയുണ്ടോ ഇല്ലയോ എന്ന കാര്യം ഉപഭോക്താക്കളോട് പറയുന്നു. റെയില്‍വേയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കാനുള്ള നടപടികളുമായി മുന്നോട്ട് കൊണ്ടുപോകുകയാണ് അധികൃതര്‍. 


				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Bengaluru Weather Update: ബെംഗളൂരുകാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; നഗരത്തില്‍ കനത്ത മഴ, കാലാവസ്ഥ മോശം</title>
					<link>https://www.malayalamtv9.com/india/bengaluru-weather-today-june-13-heavy-rain-and-strong-wind-alert-avoid-non-essential-travel-2209861.html</link>
					<pubDate>Sat, 13 Jun 2026 08:33:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/bengaluru-weather-today-june-13-heavy-rain-and-strong-wind-alert-avoid-non-essential-travel-2209861.html</guid>
					<description><![CDATA[<p>Bengaluru Braces for Heavy Rain and Gusty Winds; Avoid Non-Essential Travel: തണുപ്പും ഈര്‍പ്പവുംം നിറഞ്ഞ കാലാവസ്ഥയാണ് ബെംഗളൂരുവില്‍ ജൂണ്‍ 13ന് രാവിലെ അനുഭവപ്പെടുന്നത്. 20 ഡിഗ്രി സെല്‍ഷ്യസിനും 28 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ താപനില തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഘാവൃതമായ അന്തരീക്ഷമായിരിക്കും. പകല്‍ മുഴുവന്‍ ഇടിയും മിന്നലും ഉണ്ടാകാനും സാധ്യതയുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Bengaluru-Weather-Today-June-13.jpg" class="attachment-large size-large wp-post-image" alt="Bengaluru Weather Today June 13" /></figure><p><strong>ബെംഗളൂരു:</strong> ബെംഗളൂരുവില്‍ ആഞ്ഞടിച്ച് ശക്തമായ കാറ്റും മഴയും. ജൂണ്‍ 12 വെള്ളി മുതല്‍ ആരംഭിച്ച അതിശക്തമായ മഴ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടിന് കാരണമായി. അഗര, മാറത്തഹള്ളി, കോറമംഗല, ഹെബ്ബാള്‍, വടക്കന്‍-തെക്കന്‍ ബെംഗളൂരു എന്നിവി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കനത്ത മഴയാണ്. കനത്ത <a href="https://www.malayalamtv9.com/kerala/kerala-weather-update-today-on-june-13th-imd-issues-heavy-rain-and-strong-wind-warning-for-these-districts-2209840.html" target="_blank" rel="noopener">മഴ</a> തുടരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും കര്‍ണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കുന്നു.</p>
<h3>ബെംഗളൂരുവിലെ ഇന്നത്തെ കാലാവസ്ഥ</h3>
<p>തണുപ്പും ഈര്‍പ്പവുംം നിറഞ്ഞ കാലാവസ്ഥയാണ് ബെംഗളൂരുവില്‍ ജൂണ്‍ 13ന് രാവിലെ അനുഭവപ്പെടുന്നത്. 20 ഡിഗ്രി സെല്‍ഷ്യസിനും 28 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ താപനില തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഘാവൃതമായ അന്തരീക്ഷമായിരിക്കും. പകല്‍ മുഴുവന്‍ ഇടിയും മിന്നലും ഉണ്ടാകാനും സാധ്യതയുണ്ട്. ബെംഗളൂരുവില്‍ ഉടനീളം ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയതോ മിതമായോ ആയ മഴയും കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക് എന്നിവ ഉണ്ടാകും.</p>
<p>തീരദേശ കര്‍ണാടകയില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കഴിഞ്ഞ ദിവസം കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു. വടക്കന്‍ കര്‍ണാടകയിലെ കാലാവസ്ഥയും സമാനമായിരിക്കും. ഇവിടെ മഴയ്ക്കും കാറ്റിനുമൊപ്പം ഇടിമിന്നലും എത്തിയേക്കാം. ബെംഗളൂരു ഉള്‍പ്പെടെയുള്ള കര്‍ണാടകയുടെ തെക്കന്‍ മേഖലയില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.</p>
<h3>തീരദേശ കര്‍ണാടകയില്‍ കനത്ത മഴ</h3>
<p>കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് തീരദേശ കര്‍ണാടകയിലാണ്. ഹാസനിലെ ചന്നരായപട്ടണ ശാന്തിവാരയില്‍ 76.5 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഉഡുപ്പി കാര്‍ക്കള കുച്‌ലൂരില്‍ 58 മില്ലിമീറ്ററും ഉഡുപ്പി കുന്ദാപൂര്‍ മദനക്കിയില്‍ 65.5 മില്ലിമീറ്ററും മഴ പെയ്തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബെംഗളൂരുവിലെ ദേവഹനള്ളി താലൂക്കിലെ കാരഹള്ളിയില്‍ 91 മില്ലിമീറ്റര്‍ മഴയും ബംഗാര്‍പേട്ട് താലൂക്കിലെ ദൊഡ്ഡലരുകരപ്പനഹള്ളിയില്‍ 90 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/bengaluru-on-orange-alert-imd-warns-of-heavy-rain-and-strong-winds-on-june-11-2209337.html" target="_blank" rel="noopener">Bengaluru Weather Update: ബെംഗളൂരുവില്‍ ഓറഞ്ച് അലര്‍ട്ട്; മൂന്ന് ദിവസം അതിശക്തമായ മഴ പെയ്യും</a></strong></p>
<h3>വരും ദിവസങ്ങളില്‍ കര്‍ണാടകയിലെ കാലാവസ്ഥ</h3>
<p>ജൂണ്‍ 15 വരെ കര്‍ണാടകയില്‍ കനത്ത മഴ പെയ്യാനാണ് സാധ്യത. കര്‍ണാടകയുടെ തീരദേശ മേഖലയിലും ഉള്‍പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും തുടരും. ജൂണ്‍ 16 മുതല്‍ മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ജൂണ്‍ 16 മുതല്‍ 18 വരെയുള്ള തീയതികളില്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല.</p>
<p>മണ്ണിടിച്ചിലിനും മറ്റ് പ്രകൃതിക്ഷോഭങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ കര്‍ണാടകയിലെ തീരദേശ മേഖലകളിലേക്കും പശ്ചിമഘട്ടത്തിലേക്കും അനാവശ്യ യാത്രകള്‍ നടത്തരുതെന്ന് പോലീസ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ അകപ്പെട്ട് പോകാനുള്ള സാധ്യത കണക്കിലെടുത്ത്, മുന്‍കരുതല്‍ സ്വീകരിക്കണമെന്നും നിര്‍ദേശം.</p>
<p>പുറത്തുപോകുമ്പോള്‍ കുട കൊണ്ടുപോകുക, വാഹനങ്ങള്‍ക്ക് വാട്ടര്‍പ്രൂഫിങ് നടത്തുക, താഴ്ന്ന പ്രദേശങ്ങളിലും അണ്ടര്‍പാസുകളിലും വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം റോഡുകള്‍ ഒഴിവാക്കി സഞ്ചരിക്കുക, അനാവശ്യ യാത്രകള്‍ ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും അധികൃതര്‍ നല്‍കുന്നു.</p>
<h3>English Summary</h3>
<p>Bengaluru is expected to witness heavy rainfall accompanied by strong winds on June 13. Authorities have advised residents to avoid non-essential travel and remain cautious as adverse weather conditions could disrupt normal life and traffic across the city.</p>
]]></content:encoded>
				</item>
							<item>
					<title>Namma Metro: ബെംഗളൂരു-തുംകുരു മെട്രോ പദ്ധതി നടക്കില്ല; ആര്‍ആര്‍ടിഎസ് മതിയെന്ന് വാദം</title>
					<link>https://www.malayalamtv9.com/india/bengaluru-namma-metro-may-not-extend-from-madavara-to-tumakuru-experts-prefer-rrts-instead-2209814.html</link>
					<pubDate>Fri, 12 Jun 2026 20:16:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/bengaluru-namma-metro-may-not-extend-from-madavara-to-tumakuru-experts-prefer-rrts-instead-2209814.html</guid>
					<description><![CDATA[<p>Bengaluru Namma Metro May Not Reach Tumakuru Experts Prefer RRTS Instead: ദീര്‍ഘദൂര ഇന്റര്‍ സിറ്റി യാത്രകള്‍ക്ക് ആര്‍ആര്‍ടിഎസ് അനുയോജ്യമാണെന്നാണ് മൊബിലിറ്റി വിദഗ്ധരുടെ അഭിപ്രായം. മെട്രോ ഇടനാഴി തുംകുരു വരെ നീട്ടുന്നതിനേക്കാള്‍ ഏറ്റവും പ്രായോഗികമായ മാര്‍ഗം ആര്‍ആര്‍ടിഎസ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതാണെന്നും അവര്‍ പറയുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Madavara-to-Tumakuru-Namma-Metro.jpg" class="attachment-large size-large wp-post-image" alt="Madavara To Tumakuru Namma Metro" /></figure><p>ബെംഗളൂരുവിനും തുംകൂരുവിനും ഇടയില്‍ നമ്മ മെട്രോ ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യാത്രക്കാര്‍. എന്നാല്‍ മെട്രോയ്ക്ക് പകരമായി റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതായാണ് ഇപ്പോള്‍ വിവരം പുറത്തുവരുന്നത്. ആര്‍ആര്‍ടിഎസ് സര്‍വീസുകള്‍ <a href="https://www.malayalamtv9.com/india/bengaluru-madavara-tumakuru-namma-metro-project-gains-momentum-after-key-bmrcl-move-2206182.html" target="_blank" rel="noopener">ബെംഗളൂരു</a>വില്‍ നിന്നും തുംകുരുവിലേക്ക് നീട്ടിയാല്‍ യാത്രക്കാര്‍ക്ക് ഗുണം ചെയ്യില്ലേ എന്ന രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.</p>
<p>ദീര്‍ഘദൂര ഇന്റര്‍ സിറ്റി യാത്രകള്‍ക്ക് ആര്‍ആര്‍ടിഎസ് അനുയോജ്യമാണെന്നാണ് മൊബിലിറ്റി വിദഗ്ധരുടെ അഭിപ്രായം. മെട്രോ ഇടനാഴി തുംകുരു വരെ നീട്ടുന്നതിനേക്കാള്‍ ഏറ്റവും പ്രായോഗികമായ മാര്‍ഗം ആര്‍ആര്‍ടിഎസ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതാണെന്നും അവര്‍ പറയുന്നു. അവതരിപ്പിക്കപ്പെട്ട സംവിധാനത്തിന്റെ പ്രായോഗികതയും ഉപയോഗകവും ഉറപ്പാക്കണമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗതാഗത ലാബ് കണ്‍വീനര്‍ ആശിഷ് ശര്‍മ പറഞ്ഞു.</p>
<h3>എന്തുകൊണ്ടും നല്ലത് ആര്‍ആര്‍ടിഎസ് തന്നെ</h3>
<p>ബെംഗളൂരു മുതല്‍ തുംകൂരു വരെയുള്ള റൂട്ടില്‍ ഒട്ടനവധി സ്‌റ്റേഷനുകള്‍ ആവശ്യമാണ്. അതിന് മെട്രോയാണ് ഏറ്റവും അനുയോജ്യമെങ്കിലും ബെംഗളൂരു മുതല്‍ തുംകൂരു വരെയുള്ള നീണ്ട ഇടനാഴികലാണ് ആര്‍ആര്‍ടിഎസിന് ഏറ്റവും മികച്ചത്. ഇത് യാത്രക്കാരുടെ യാത്രാ സമയം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധരുടെ പക്ഷം.</p>
<p>മെട്രോയും ആര്‍ആര്‍ടിഎസും വ്യത്യസ്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്. മെട്രോ പ്രധാനമായും നഗരയാത്രകള്‍ക്ക് അനുയോജ്യമായതാണ്. ചെറിയ അകലത്തിലുള്ള സ്‌റ്റേഷനുകള്‍, പതിവ് സര്‍വീസുകള്‍, നിന്നുകൊണ്ടും സഞ്ചരിക്കാവുന്ന ചെറിയ യാത്രകള്‍ എന്നിവയെല്ലാം മെട്രോയുടെ ഭാഗമാണെന്ന് നഗര മൊബിലിറ്റി വിദഗ്ധനായ സഞ്ജീവ് പറഞ്ഞു.</p>
<p>എന്നാല്‍ 50 മുതല്‍ 100 കിലോമീറ്റര്‍ പരിധിയിലുള്ള സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ഇന്റര്‍സിറ്റി ട്രെയിനുകള്‍ ദീര്‍ഘദൂര യാത്രകളെ ലക്ഷ്യമിട്ടുള്ളതാണ്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും ഈ ട്രെയിനിന് സാധിക്കും. സ്‌റ്റോപ്പുകള്‍ കുറവ്, ഇരിപ്പിടങ്ങള്‍ ഒരുപാട്, ലഗേജ് വെക്കാന്‍ സ്ഥലം, യാത്രക്കാര്‍ക്ക് മറ്റ് സൗകര്യങ്ങള്‍ എന്നിവയും ഈ ട്രെയിനുകളില്‍ ഉണ്ടാകും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/bengaluru-madavara-to-tumakuru-in-just-45-minutes-as-namma-metro-service-from-set-to-begin-by-2030-2206673.html" target="_blank" rel="noopener">Namma Metro: ബെംഗളൂരു-തുംകുരു യാത്ര വെറും 45 മിനിറ്റില്‍; നമ്മ മെട്രോ സര്‍വീസ് ഈ വര്‍ഷം ആരംഭിക്കും</a></strong></p>
<h3>ബെംഗളൂരു വിട്ട് മെട്രോ വരില്ലേ?</h3>
<p>കര്‍ണാടകയിലെ ആദ്യ അന്തര്‍ജില്ല മെട്രോയായിരിക്കും ബെംഗളൂരുവിലെ മഡവരയില്‍ നിന്നും തുംകൂരുവിലേക്ക് നീളുന്ന ഗ്രീന്‍ ലൈന്‍ എന്നായിരുന്നു പറഞ്ഞിരുന്നത്. സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് മുതല്‍ മഡവര വരെയുള്ള ഗ്രീന്‍ ലൈനിനെ തുംകൂരു വരെ എത്തിക്കുന്നത് അതിവേഗ യാത്ര സാധ്യമാക്കുമെന്ന പ്രതീക്ഷ ആളുകള്‍ക്കും ഉണ്ടായിരുന്നു.</p>
<p>ഏകദേശം 60 കിലോമീറ്റര്‍ നീളത്തിലാണ് പാത നിശ്ചയിച്ചിരിക്കുന്നത്. നെലമംഗലയിലെയും ദബാസ്‌പേട്ടയിലെയും റെസിഡന്‍ഷ്യല്‍, വ്യാവസായി ഏരിയകള്‍ക്ക് ഈ പാത ഗുണം ചെയ്യും. പ്രതിദിനം ഏകദേശം മൂന്ന് ലക്ഷത്തോളം യാത്രക്കാര്‍ ഈ റൂട്ടില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് ബിഎംആര്‍സിഎല്‍ പറയുന്നു.</p>
<p>നെലമംഗല, ദബാസ്‌പേട്ട, ക്യാതസാന്ദ്ര എന്നിവ ഉള്‍പ്പെചെ 16 സ്റ്റേഷനുകള്‍ ഈ ഇടനാഴിയില്‍ ഉണ്ടായിരിക്കും. ഇരുനഗരങ്ങള്‍ക്കും ഇടയിലുള്ള യാത്രാ സമയം 1 മണിക്കൂറാക്കി കുറയ്ക്കാനും പാതയ്ക്ക് സാധിക്കുന്നതാണ്. ആദ്യ അന്തര്‍ജില്ല പാതയ്ക്കായുള്ള ഡിപിആര്‍ ബിഎംആര്‍സിഎല്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചു, പാതയുമായി മുന്നോട്ട് പോകണോ വേണ്ടയോ എന്ന കാര്യം ഇനി സര്‍ക്കാരിന്റെ കയ്യിലാണ്.</p>
<h3>English Summary</h3>
<p>Experts believe extending Bengaluru's Namma Metro from Madavara to Tumakuru may not be necessary, arguing that Regional Rapid Transit System (RRTS) services could efficiently handle commuter demand while offering faster intercity connectivity.</p>
]]></content:encoded>
				</item>
							<item>
					<title>ഇൻ്റർനെറ്റിന് പറഞ്ഞ വേഗതയില്ല, നൽകിയ ഉറപ്പും പാലിച്ചില്ല; റിലയൻസ് ജിയോ 19,700 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കൺസ്യൂമർ കോടതി</title>
					<link>https://www.malayalamtv9.com/india/reliance-jio-ordered-to-pay-consumer-rupees-19700-for-poor-internet-speed-and-refund-failure-2209800.html</link>
					<pubDate>Fri, 12 Jun 2026 18:26:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Technology]]></category>
										<guid>https://www.malayalamtv9.com/india/reliance-jio-ordered-to-pay-consumer-rupees-19700-for-poor-internet-speed-and-refund-failure-2209800.html</guid>
					<description><![CDATA[<p>Jio user wins legal battle: Consumer court orders Reliance Jio to pay ₹19,700 over internet service failure: കണക്ഷൻ എടുത്ത് വെറും 18 ദിവസത്തിനുള്ളിൽ തന്നെ &#8216;ഡാറ്റ പരിധി കഴിഞ്ഞു&#8217; എന്ന സന്ദേശം അദ്ദേഹത്തിന് ലഭിക്കാൻ തുടങ്ങി. കൂടുതൽ ഡാറ്റ വേണമെങ്കിൽ അധിക പണം നൽകണമെന്ന കമ്പനിയുടെ നിലപാട്, മാറി ചിന്തിക്കാൻ സുശീൽ കുമാറിനെ പ്രേരിപ്പിക്കുകയായിരുന്നു. വാഗ്ദാനം ചെയ്ത സേവനമല്ല തനിക്ക് ലഭിച്ചതെന്നും വേഗത വളരെ കുറവാണെന്നും കാണിച്ച് അദ്ദേഹം ഏപ്രിൽ മാസം കണക്ഷൻ വിച്ഛേദിക്കാൻ കമ്പനിക്ക് നിർദ്ദേശം നൽകി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Jio.jpg" class="attachment-large size-large wp-post-image" alt="Jio" /></figure><p>ചണ്ഡീഗഡ്: ഉപഭോക്താക്കൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ എത്ര വലിയ കമ്പനിയാണെങ്കിലും നിയമ നടപടി നേരിടേണ്ടി വരും എന്ന് വ്യക്തമാക്കുന്ന സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോ ഉപഭോക്താവിന് 19,700 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് വിധിച്ചിരിക്കുകയാണ് ചണ്ഡീഗഡ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടു എന്നും, റിഫണ്ടുമായി ബന്ധപ്പെട്ട് നൽകിയ ഉറപ്പ് പാലിച്ചില്ലെന്നും കാട്ടി സുശീൽ കുമാർ അഗർവാൾ എന്ന ഉപഭോക്താവ് നൽകിയ പരാതിയിലാണ് നടപടി. സേവനത്തിനായി കമ്പനി ഇടാക്കിയ തുക പലിശ സഹിത തിരികെ നൽക്കാനും, ഉപഭോക്താവ് നേരിട്ട ബുദ്ധിമുട്ടിന് നഷ്ടപരിഹാരം നൽകാനും കമ്മീഷൻ ഉത്തരവിട്ടു. റിലയൻസ് ജിയോ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് കമ്മീഷൻ്റെ നിർണ്ണായക വിധി.</p>
<p>2024 മാർച്ചിലാണ് സുശീൽ കുമാർ തൻ്റെ വീട്ടിൽ ജിയോ ഇൻ്റർനെറ്റ് കണക്ഷൻ സ്ഥാപിക്കുന്നത്. ഒരു വർഷത്തെ പ്ലാനിലേക്കായി 12,729 രൂപ അദ്ദേഹം മുൻകൂറായി അടക്കുകയും ചെയ്തിരുന്നു. എന്നാൽ കണക്ഷൻ സ്ഥാപിച്ച ശേഷമാണ് ഇത് ഒപ്റ്റിക്കൽ ഫൈബർ കണക്ഷനല്ല എന്ന് തിരിച്ചറിയുന്നത്. എന്നാൽ ഇത് കമ്പനിയെ അറിയിച്ചപ്പോൾ. ഒപ്റ്റിക്കൽ ഫൈബർ കണക്ഷന് സമാനമായ രീതിയിലാണ് ഇതും പ്രവർത്തിക്കുകയെന്നും അൺലിമിറ്റഡ് ഡേറ്റ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചതായി സുശീൽ കുമാർ പറയുന്നു.</p>
<p>എന്നാൽ കണക്ഷൻ എടുത്ത് വെറും 18 ദിവസത്തിനുള്ളിൽ തന്നെ 'ഡാറ്റ പരിധി കഴിഞ്ഞു' എന്ന സന്ദേശം അദ്ദേഹത്തിന് ലഭിക്കാൻ തുടങ്ങി. കൂടുതൽ ഡാറ്റ വേണമെങ്കിൽ അധിക പണം നൽകണമെന്ന കമ്പനിയുടെ നിലപാട്, മാറി ചിന്തിക്കാൻ സുശീൽ കുമാറിനെ പ്രേരിപ്പിക്കുകയായിരുന്നു. വാഗ്ദാനം ചെയ്ത സേവനമല്ല തനിക്ക് ലഭിച്ചതെന്നും വേഗത വളരെ കുറവാണെന്നും കാണിച്ച് അദ്ദേഹം ഏപ്രിൽ മാസം കണക്ഷൻ വിച്ഛേദിക്കാൻ കമ്പനിക്ക് നിർദ്ദേശം നൽകി. നേരത്തെ ഉറപ്പു നൽകിയിരുന്നത് പോലെ പണം തിരികെ നൽകാനും ആവശ്യപ്പെട്ടു.</p>
<h3>Also Read: <a href="https://www.malayalamtv9.com/technology/bsnl-announces-new-special-offer-of-rs-51-here-the-benefits-available-in-it-2209750.html">സന്തോഷത്തോടെ കടന്ന് വന്നാട്ടെ! 51 രൂപയുടെ പുത്തൻ ഓഫറുമായി BSNL; ഫ്രീ സിം, ദിവസം 2GB ഡാറ്റ…</a></h3>
<p>എന്നാൽ വീട്ടിൽ സ്ഥാപിച്ചിരുന്ന ഉപകരണം തിരികെ വാങ്ങിയ ശേഷം പണം റീഫണ്ട് ചെയ്യാമെന്ന് ഇ-മെയിൽ വഴി കമ്പനി ഉറപ്പ് നൽകിയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും തുക നൽകിയില്ല. ഇതോടെയാണ് അദ്ദേഹം ഉപഭോക്തൃ കോടതിയെ സമീപിച്ചത്. കമ്പനിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായതായി കോടതി കണ്ടെത്തി. ജില്ലാ കോടതി നേരത്തെ പുറപ്പെടുവിച്ച വിധി സംസ്ഥാന കമ്മീഷനും ശരിവെക്കുകയായിരുന്നു.<br />
ഉപഭോക്താവിൻ നിന്നും മുൻകൂറായി വാങ്ങിയ 12,729 രൂപ മുഴുവനായി തിരികെ നൽകണം. ഈ തുകയ്ക്ക് 2024 മാർച്ച് 13 മുതൽ തുക കൈമാറുന്നത് വരെ 9 ശതമാനം വാർഷിക പലിശയും നൽകണം. ഇതുകൂടാതെ കോടതി ചിലവ് ഉൾപ്പടെ നഷ്ടപരിഹാരമായി. 7,000 രൂപ അധികമായി നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഇതോടെ പലിശയും നഷ്ടപരിഹാരവും ഉൾപ്പെടെ ഏകദേശം 19,700 രൂപയോളം ജിയോ പരാതിക്കാരന് നൽകേണ്ടി വരും.</p>
<h3>English Summary</h3>
<p>The Chandigarh Consumer Commission ordered Reliance Jio to pay nearly ₹19,700 to a subscriber for failing to provide promised internet speeds and stalling a refund. The telecom giant must return the upfront ₹12,729 annual fee with 9% interest, plus ₹7,000 for mental agony and legal costs.</p>
]]></content:encoded>
				</item>
							<item>
					<title>അപൂർവ്വങ്ങളിൽ അപൂർവ്വം; ഇരട്ട ഗർഭപാത്രവും, രണ്ട് യോനിയുമായി ജനിച്ച ഒരു വയസ്സുകാരിയുടെ ശസ്ത്രക്രിയ വിജയകരം</title>
					<link>https://www.malayalamtv9.com/india/born-with-one-opening-and-double-uterus-how-doctors-saved-a-1-year-old-girl-with-rare-surgery-2209777.html</link>
					<pubDate>Fri, 12 Jun 2026 16:41:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Latest News]]></category>
										<guid>https://www.malayalamtv9.com/india/born-with-one-opening-and-double-uterus-how-doctors-saved-a-1-year-old-girl-with-rare-surgery-2209777.html</guid>
					<description><![CDATA[<p>Medical Marvel: 1-year-old born with common cloaca and twin vaginas undergoes successful reconstruction:  വൈദ്യശാസ്ത്ര രംഗത്ത് &#8216;കോമൺ ക്ലോക്ക&#8217; എന്ന് വിളിക്കുന്ന അവസ്ഥ 50,000 കുട്ടികളിൽ ഒരാൾക്ക് എന്ന നിലയിലാണ് കണ്ടുവരാറുള്ളത്. മൂത്രമൊഴിക്കാനും, മലവിസർജ്ജനത്തിനും, പ്രത്യുത്പാദനത്തിനുമായി ഒരൊറ്റ ദ്വാരം മാത്രമായി കുഞ്ഞ് ജനിക്കുന്ന അവസ്ഥയാണിത്. എന്നാൽ ഇതോടൊപ്പം ഇരട്ട ഗർഭപാത്രവും, രണ്ട് യോനിയും കുടലിലെ ടൈപ്പ് വൺ കൺജനിറ്റൽ പൗച്ച് കോളൻ എന്ന അവസ്ഥയും ഒന്നിച്ച് വരുന്നത് ലോകത്തിൽ തന്നെ അത്യപൂർവ്വമായ കേസാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Surgery.jpg" class="attachment-large size-large wp-post-image" alt="Surgery" /></figure><p>വൈദ്യശാസ്ത്ര രംഗത്തെ വിസ്മയിപ്പിച്ചുകൊണ്ട് ഒരു വയസ്സുകാരിയിൽ അപൂർവ്വവും സങ്കീർണ്ണവുമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഡോക്ടർമാർ. മൂത്രമൊഴിക്കാനും മലവിസർജ്ജനത്തിനും പ്രത്യുത്പാദനത്തിനുമായി ഒരൊറ്റ ദ്വാരം മാത്രമായി ജനിച്ച കുഞ്ഞിനാണ് റീകൺസ്ട്രക്ടീവ് സർജറിയിലൂടെ ഡോക്ടർമാർ പുതുജീവൻ നൽകിയത്. ഹരിയാന ഫരീദാബാദിലെ അമൃത ഹോസ്പിറ്റലിലെ വിദഗ്ദ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.</p>
<p>കുഞ്ഞിന് ഗുരുതരമായ നിരവധി പ്രശ്നങ്ങളാണ് ഉണ്ടായിരുന്നത്. ഇരട്ട ഗർഭപാത്രവും, രണ്ട് യോനിയുമായാണ് കുഞ്ഞ് പിറന്നത്. മാത്രമല്ല വൻകുടലിന് പകരം ബാഗ് പോലുള്ള ഒരു ഘടന രൂപപ്പെടുന്ന 'ടൈപ്പ് വൺ കൺജനിറ്റൽ പൗച്ച് കോളൻ’ എന്ന അവസ്ഥയും കുഞ്ഞിന് ഉണ്ടായിരുന്നു. ഈ പ്രതിന്ധികൾ എല്ലാം തരണം ചെയ്തുകൊണ്ടാണ് വിദഗ്ദ്ധ ഡോക്ടർമാർ വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കിയത്.</p>
<p>വൈദ്യശാസ്ത്ര രംഗത്ത് 'കോമൺ ക്ലോക്ക' എന്ന് വിളിക്കുന്ന അവസ്ഥ 50,000 കുട്ടികളിൽ ഒരാൾക്ക് എന്ന നിലയിലാണ് കണ്ടുവരാറുള്ളത്. മൂത്രമൊഴിക്കാനും, മലവിസർജ്ജനത്തിനും, പ്രത്യുത്പാദനത്തിനുമായി ഒരൊറ്റ ദ്വാരം മാത്രമായി കുഞ്ഞ് ജനിക്കുന്ന അവസ്ഥയാണിത്. എന്നാൽ ഇതോടൊപ്പം ഇരട്ട ഗർഭപാത്രവും, രണ്ട് യോനിയും കുടലിലെ ടൈപ്പ് വൺ കൺജനിറ്റൽ പൗച്ച് കോളൻ എന്ന അവസ്ഥയും ഒന്നിച്ച് വരുന്നത് ലോകത്തിൽ തന്നെ അത്യപൂർവ്വമായ കേസാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.</p>
<h3>Also Read: <a href="https://www.malayalamtv9.com/india/child-aadhar-renewal-updates-now-you-can-do-this-for-free-details-here-2209642.html">Child Aadhar Renewal : അവസരം മിസ്സാക്കല്ലേ; ഇപ്പോള്‍ കുട്ടികളുടെ ആധാര്‍ ഫ്രീയായി പുതുക്കാം, അറിയാം എങ്ങനെയെന്ന്</a></h3>
<p>ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി വിപുലമായ എം.ആർ.ഐ സ്കാനുകളും, എൻഡോസ്കോപ്പിക് പരിശോധനകളും നടത്തി ഡോക്ടർമാർ കുഞ്ഞിൻ്റെ സങ്കീർണ്ണമായ ശരീരഘടന കൃത്യമായി മനസ്സിലാക്കിയിരുന്നു. തുടർന്ന് പീഡിയാട്രിക് സർജറി വിഭാഗം സീനിയർ കൺസൾട്ടൻ്റ് ഡോ. നിതിൻ ജെയിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം ശസ്ത്രക്രിയിലേക്ക് നീങ്ങുകയായിരുന്നു.</p>
<p>മണിക്കൂറുകൾ നീണ്ട റീകൺസ്ട്രക്ടീവ് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനായി പുതിയ മലദ്വാരം നിർമ്മിക്കുകയും മൂത്രനാളി പുനർനിർമ്മിക്കുകയും ചെയ്തു. മലവിസർജ്ജനത്തിനും മൂത്ര വിസർജ്ജനത്തിനും, പ്രത്യുത്പാദനത്തിനുമായി പ്രത്യേകം മൂന്ന് ഓപ്പണിങ്ങുകൾ ഡോക്ടർമാർ വിജയകരമായി വേർതിരിച്ച് രൂപപ്പെടുത്തി.</p>
<p>കുഞ്ഞിന് ജന്മനാ തന്നെ ഒന്നിലധികം അപൂർവ്വ വൈകല്യങ്ങൾ ഉണ്ടായിരുന്നതിനാൽ, തങ്ങളുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഈ സർജറി എന്ന് ഡോ. നിതിൻ ജെയിൻ പറഞ്ഞു<br />
”കൃത്യമായ പ്ലാനോടെയാണ് സർജറിയുടെ ഓരോ ഘട്ടവും പൂർത്തീകരിച്ചത്. അവയവങ്ങൾ റികൺസ്ട്രക്ട് ചെയ്യുകമാത്രമല്ല അവ കൃത്യമായി പ്രവർത്തിക്കുകയും വേണം. എങ്കിൽ മാത്രമേ ആ കുഞ്ഞിനൊരു ഭാവിയുണ്ടാകുമായിരുന്നൊള്ളു. ഡോക്ടർമാരുടെ കൂട്ടായ പരിശ്രമം കൊണ്ടാണ് ഈ സർജറി വിജയകരമായി പൂർത്തീക്കാനായത്." ഡോക്ടർ വ്യക്തമാക്കി.</p>
<p>ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന് ഇത്രയും നീണ്ട ശസ്ത്രക്രിയ നടത്തുമ്പോൾ അനസ്തേഷ്യ നൽകുന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് പീഡിയാട്രിക് അനസ്തേഷ്യ വിഭാഗം കൺസൾട്ടൻ്റ് ഡോ. റിദ്ധിമ ഭാട്ടിയ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലുള്ള കുഞ്ഞ് നിലവിൽ പൂർണ്ണ ആരോഗ്യവതിയാണ്.</p>
<h3>English Summary</h3>
<p>Doctors at Amrita Hospital, Faridabad, successfully performed a rare, complex pelvic reconstruction surgery on a one-year-old girl born with common cloaca, a double uterus, twin vaginas, and a pouch colon. Led by Dr. Nitin Jain, the multi-hour procedure created separate, functional urinary, reproductive, and digestive pathways, ensuring a normal childhood.</p>
]]></content:encoded>
				</item>
							<item>
					<title>Namma Metro: കെമ്പഗൗഡ വിമാനത്താവളത്തിലേക്കുള്ള ആദ്യ ട്രെയിനെത്തി; നമ്മ മെട്രോ ബ്ലൂ ലൈന്‍ തുറക്കാന്‍ പോകുന്നു</title>
					<link>https://www.malayalamtv9.com/india/bengaluru-namma-metro-to-kempegowda-international-airport-silk-board-kr-pura-line-set-to-open-soon-2209775.html</link>
					<pubDate>Fri, 12 Jun 2026 16:33:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/bengaluru-namma-metro-to-kempegowda-international-airport-silk-board-kr-pura-line-set-to-open-soon-2209775.html</guid>
					<description><![CDATA[<p>Silk Board KR Pura Namma Metro Line Opening Soon Bengaluru Airport Connectivity to Improve: നമ്മ മെട്രോയുടെ ആദ്യ ഡ്രൈവറില്ല ട്രെയിന്‍ കൂടിയാണ് ബെംഗളൂരുവിലേക്ക് എത്തിയിരിക്കുന്നത്. വിവിധ പരിശോധനകള്‍ക്ക് ശേഷം സര്‍വീസ് ആരംഭിക്കാനാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ബ്ലൂ ലൈനിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുക.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Namma-Metro-Blue-Line-to-Kempegowda-Airport.jpg" class="attachment-large size-large wp-post-image" alt="Namma Metro Blue Line To Kempegowda Airport" /></figure><p><strong>ബെംഗളൂരു:</strong> നമ്മ മെട്രോയുടെ ബ്ലൂ ലൈനിലേക്ക് ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബിഇഎംഎല്‍) ആദ്യ ട്രെയിന്‍ സെറ്റ് എത്തിച്ച് ദിവസങ്ങളില്‍ പിന്നിടുന്നു. നമ്മ മെട്രോയുടെ ആദ്യ ഡ്രൈവറില്ല ട്രെയിന്‍ കൂടിയാണ് ബെംഗളൂരുവിലേക്ക് എത്തിയിരിക്കുന്നത്. വിവിധ പരിശോധനകള്‍ക്ക് ശേഷം സര്‍വീസ് ആരംഭിക്കാനാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ബ്ലൂ ലൈനിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുക.</p>
<h3>നമ്മ മെട്രോ ബ്ലൂ ലൈന്‍</h3>
<p>നമ്മ മെട്രോയുടെ ബ്ലൂ ലൈന്‍ ബെംഗളൂരു ഔട്ടര്‍ റിങ് റോഡ് മെട്രോ എന്ന പേരിലാണ് അറിയപ്പെടുന്നത്. ആകെ 58.19 കിലോമീറ്റര്‍ നീളത്തില്‍ സില്‍ക്ക് ബോര്‍ഡില്‍ നിന്നും കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളെ വരെയാണ് പാതയുടെ ദൈര്‍ഘ്യം. രണ്ട് ഘട്ടങ്ങളിലായാണ് പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കുക. ആദ്യഘട്ടത്തില്‍ സില്‍ക്ക് ബോര്‍ഡ് വരെയുള്ള 18.2 കിലോമീറ്ററും രണ്ടാം ഘട്ടത്തില്‍ കെആര്‍ പുരം മുതല്‍ കെമ്പഗൗഡ വിമാനത്താവളം വരെയുള്ള 38 കിലോമീറ്ററും ഉള്‍പ്പെടുന്നു.</p>
<p>സില്‍ക്ക് ബോര്‍ഡ് മുതല്‍ കെആര്‍ പുരം വരെയുള്ള പാതയുടെ നിര്‍മാണം 2026 ഡിസംബറോടെ പൂര്‍ത്തിയാക്കാനാണ് ബിഎംആര്‍സിഎല്‍ ലക്ഷ്യമിടുന്നത്. ഈ പാതയിലേക്കുള്ള ഡ്രൈവറില്ലാ ട്രെയിനുകള്‍ നിലവില്‍ ബൈയപ്പനഹള്ളി ഡീപോട്ടിലാണ്. ഇവിടെ നിന്നും വിവിധ പരിശോധനകള്‍ നടത്തിയ ശേഷം ട്രെയിനിന്റെ പരീക്ഷണയോട്ടം നടത്തും.</p>
<p>സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്, എച്ച്എസ്ആര്‍ ലേഔട്ട്, ഇബ്ലര്‍, ബെല്ലന്ദൂര്‍, കടുബീസനഹള്ളി, മറാത്തഹള്ളി, ഐഎസ്ആര്‍ഒ, കെആര്‍ പുരം എന്നിവയാണ് ഈ പാതയിലെ സ്റ്റേഷനുകള്‍.</p>
<h3>രണ്ടാം ഘട്ടം വിമാനത്താവളത്തിലേക്ക്</h3>
<p>38 കിലോമീറ്റര്‍ നീളമുള്ള കെആര്‍ പുരം മുതല്‍ കെമ്പഗൗഡ വിമാനത്താവളം വരെയുള്ള ശേഷിക്കുന്ന ബ്ലൂ ലൈനിന്റെ നിര്‍മാണം 2027 ഡിസംബറോടെയും പൂര്‍ത്തിയാക്കും. കസ്തൂരിനഗര്‍, നാഗവാര, ഹെബ്ബാള്‍, ജക്കൂര്‍, യെലഹങ്ക, കിയ ടെര്‍മിനല്‍സ് എന്നിവിടങ്ങളിലാണ് ഈ പാതയ്ക്ക് സ്റ്റോപ്പുകള്‍ നിശ്ചയിച്ചിരിക്കുന്നത്.</p>
<p>ദേശീയപാത 44ന് സമാന്തരമായാണ് ബ്ലൂ ലൈനിന്റെ നിര്‍മാണം. കൊഡിഗെഹള്ളി, ജക്കൂര്‍, യെലഹങ്ക, ദൊഡ്ഡജാല എന്നിവിടങ്ങളിലൂടെയുള്ള പാത നിരവധിയാളുകള്‍ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിഎംആര്‍സിഎല്‍. ബ്ലൂ ലൈനിന്റെ ഭൂരിഭാഗവും ഉയര്‍ന്ന പാതയാണ്. എന്നാല്‍ എഎഫ്എസ് യെലങ്ക കാമ്പസിലും എയര്‍പോര്‍ട്ട് സിറ്റി സ്റ്റേഷനിലും രണ്ട് അറ്റ് ഗ്രേഡ് വിഭാഗങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ഇതിന് പുറമെ കെഐഎ ടെര്‍മിനലുകളില്‍ ഭൂഗര്‍ഭ പാതയും ഉണ്ടാകും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/mumbai-ahmedabad-bullet-train-to-cover-508-km-in-just-2-hours-operations-to-begin-on-august-15-2027-2209721.html" target="_blank" rel="noopener">Bullet Train: 508 കിലോമീറ്ററോടാന്‍ വേണ്ടത് വെറും രണ്ട്‌ മണിക്കൂര്‍; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ട്രാക്കിലേക്ക്</a></strong></p>
<p>പര്‍പ്പിള്‍ ലൈനിന് ശേഷം മൂന്ന് തരം സ്റ്റേഷനുകള്‍ ഉള്‍ക്കൊള്ളുന്ന പാതയാണ് ബ്ലൂ ലൈന്‍. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡില്‍ യെല്ലോ ലൈനുമായും കൃഷ്ണരാജപുരയില്‍ പര്‍പ്പിള്‍ ലൈനുമായും, നാഗവാരയില്‍ പിങ്ക് ലൈനുമായും, ഹെബ്ബാളില്‍ ഓറഞ്ച് ലൈനുമായും ഇന്റര്‍ചേഞ്ചും നിശ്ചയിച്ചിട്ടുണ്ട്.</p>
<h3>ആദ്യ ട്രെയിന്‍ വന്നു</h3>
<p>ദിവസങ്ങള്‍ക്ക് മുമ്പാണ് ബിഇഎംഎല്‍ ബിഎംആര്‍സിഎലിന് ആദ്യ ഡ്രെവറില്ലാ ട്രെയിന്‍ സെറ്റ് കൈമാറിയത്. ബൈയപ്പനഹള്ളിയിലുള്ള ട്രെയിന്‍ അഞ്ച് മാസത്തോളം നീണ്ട കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ സര്‍വീസിനായി വിട്ടുനല്‍കുകയുള്ളൂ. ആറ് കോച്ചുകളുള്ള ഈ ട്രെയിനിന്‍ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പ്രത്യേക സൗകര്യങ്ങളുമുണ്ട്.</p>
<p>ആറ് കോച്ചുകളില്‍ നാലെണ്ണത്തില്‍ ലഗേജുകള്‍ റാക്കുകള്‍ ഉണ്ടാകും. രണ്ട് സീറ്റുകള്‍ നീക്കം ചെയ്ത് വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാനാണ് പദ്ധതി. ഈ ട്രെയിനിന് 2,008 യാത്രക്കാരെ വഹിക്കാനും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാനും സാധിക്കുന്നതാണ്.</p>
<h3>English Summary</h3>
<p>Bengaluru's Namma Metro Blue Line is nearing completion, with the Silk Board-KR Pura stretch expected to open soon. The project is a major step towards improving connectivity to Kempegowda International Airport and easing travel across the city.</p>
]]></content:encoded>
				</item>
							<item>
					<title>Bullet Train: 508 കിലോമീറ്ററോടാന്‍ വേണ്ടത് വെറും രണ്ട്‌ മണിക്കൂര്‍; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ട്രാക്കിലേക്ക്</title>
					<link>https://www.malayalamtv9.com/india/mumbai-ahmedabad-bullet-train-to-cover-508-km-in-just-2-hours-operations-to-begin-on-august-15-2027-2209721.html</link>
					<pubDate>Fri, 12 Jun 2026 14:04:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/mumbai-ahmedabad-bullet-train-to-cover-508-km-in-just-2-hours-operations-to-begin-on-august-15-2027-2209721.html</guid>
					<description><![CDATA[<p>508 km in 2 Hours Mumbai Ahmedabad Bullet Train Launch Date Revealed: മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിച്ചുകൊണ്ടാണ് രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നിശ്ചയിച്ചിരിക്കുന്നത്. ഇരുനഗരങ്ങള്‍ക്കും ഇടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്ന പദ്ധതി ഇന്ത്യന്‍ ചരിത്രത്തിലെ ഒരു നാഴികക്കല്ല് കൂടിയാകാന്‍ പോകുകയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Mumbai-Ahmedabad-Bullet-Train.jpg" class="attachment-large size-large wp-post-image" alt="Mumbai Ahmedabad Bullet Train" /></figure><p>രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ പോകുകയാണ്. വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണങ്ങള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഒടുവിലാണ് അതിവേഗത്തില്‍ കുതിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നത്. ജാപ്പനീസ് ഷിങ്കാന്‍സെന്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.</p>
<p>മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിച്ചുകൊണ്ടാണ് രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നിശ്ചയിച്ചിരിക്കുന്നത്. ഇരുനഗരങ്ങള്‍ക്കും ഇടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്ന പദ്ധതി ഇന്ത്യന്‍ ചരിത്രത്തിലെ ഒരു നാഴികക്കല്ല് കൂടിയാകാന്‍ പോകുകയാണ്.</p>
<h3>മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍</h3>
<p>2027 ഓഗസ്റ്റ് 15ന് മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു. 508 കിലോമീറ്ററാണ് മുംബൈ-അഹമ്മദാബാദ് വരെയുള്ള റെയില്‍ ഇടനാഴിയുടെ ദൈര്‍ഘ്യം. പദ്ധതിയുടെ ആദ്യഘട്ടമാണ് 2027 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തില്‍ യാത്രയ്ക്കായി തുറന്നുകൊടുക്കുക.</p>
<p>ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായി ഏഴ് പര്‍വ്വത തുരങ്കപാതകളും കടലിനടിയിലൂടെയുള്ള തുരങ്കവും റെയില്‍വേ നിര്‍മിക്കുന്നുണ്ട്. ആകെ 508 കിലോമീറ്ററില്‍ 27.4 കിലോമീറ്റര്‍ പാത കടന്നുപോകുക, തുരങ്കങ്ങളിലൂടെ ആയിരിക്കും. ഇതില്‍ 21 കിലോമീറ്റര്‍ ഭൂഗര്‍ഭ തുരങ്കങ്ങളും 6.4 കിലോമീറ്റര്‍ ഉപരിതല തുരങ്കങ്ങളുമായിരിക്കും.</p>
<p>മഹാരാഷ്ട്രയില്‍ ഏഴ് തുരങ്കങ്ങളും ഗുജറാത്തില്‍ ഒരു തുരങ്കവുമാണുള്ളത്. താനെയ്ക്കും ബികെസിക്കും ഇടയിലുള്ള 5 കിലോമീറ്റര്‍ നീളമുള്ള ഭൂഗര്‍ഭ പാതയുടെ നിര്‍മാണം 2025 സെപ്റ്റംബറോടെ പൂര്‍ത്തിയായിരുന്നു. ഏഴ് പര്‍വ്വത തുരങ്കങ്ങളില്‍ ആദ്യത്തേതും ഏറ്റവും നീളമേറിയതുമായ തുരങ്കമാണ് മഹാരാഷ്ട്രയില്‍ നിര്‍മിച്ച എംടി5. മുംബൈ-അഹമ്മദാബാദ് പാതയുടെ എല്ലാ ജോലികളും 2029 ഓടെ പൂര്‍ത്തിയാകുമെന്നാണ് റെയില്‍വേ പറയുന്നത്.</p>
<p>ഗുജറാത്ത്, ഭാദ്ര നഗര്‍ ഹവേലി എന്നിവിടങ്ങളിലൂടെ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പാതയുടെ 352 കിലോമീറ്റര്‍ കടന്നുപോകുന്നു. ശേഷിക്കുന്ന 156 കിലോമീറ്റര്‍ സബര്‍മതി, അഹമ്മദാബാദ്, ആനന്ദ്, വഡോദര, ബറൂച്ച്, സൂറത്ത്, ബ്ലിമോറ, വാപി, ബോയ്‌സര്‍, വിരാര്‍താനെ, മുംബൈ എന്നിവിടങ്ങളിലൂടെ പോകും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/mumbai-to-hyderabad-from-15-hours-to-under-3-hours-bullet-train-project-gets-major-boost-2209409.html" target="_blank" rel="noopener">Bullet Train: വെറും 2 മണിക്കൂറില്‍ മുംബൈയില്‍ നിന്നും ഹൈദരാബാദ് എത്താം; അതിവേഗ യാത്രയ്ക്കായി ബുള്ളറ്റ് ട്രെയിന്‍ റെഡി</a></strong></p>
<h3>എവിടെയെല്ലാം സ്‌റ്റോപ്പുകള്‍</h3>
<p>ആകെ 12 സ്‌റ്റോപ്പുകളാണ് നിര്‍ദിഷ്ട ബുള്ളറ്റ് ട്രെയിനിന് നിര്‍ദേശിച്ചിരിക്കുന്നത്. മുംബൈ, താനെ, വിരാര്‍, ബോയ്‌സര്‍, വാപ്പി, ബിലിമോറ, സൂറത്ത്, ബറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബര്‍മതി തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും അവ.</p>
<h3>നിര്‍മാണം പുരോഗമിക്കുന്നു</h3>
<p>രാജ്യത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ എല്ലാ അര്‍ത്ഥത്തിലും ഇന്ത്യയുടേത് മാത്രമായിരിക്കും. ഭാരത് എര്‍ത്ത് മൂവേസ് ലിമിറ്റഡ് (ബിഇഎംഎല്‍) ആണ് ട്രെയിനിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. ബി28 ട്രെയിന്‍ സെറ്റുകളുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. ജാപ്പനീസ് സാങ്കേതികവിദ്യയായ ഷിങ്കാന്‍സെന്‍ മാതൃകയില്‍ നിര്‍മിക്കുന്ന ഈ ട്രെയിനിന്റെ വേഗത, സുരക്ഷ തുടങ്ങിയവയെല്ലാം മറ്റ് ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കല്‍, അലൈന്‍മെന്റ് സര്‍വേ, ഡിപിആര്‍ തയാറാക്കല്‍, ടെന്‍ഡര്‍ നടപടികള്‍ എന്നിവയും നടക്കുന്നുണ്ടെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചുയ</p>
<h3>യാത്ര സമയം കുറയും</h3>
<p>508 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ബുള്ളറ്റ് ട്രെയിനിന് വെറും 2 മണിക്കൂര്‍ മാത്രമേ വേണ്ടിവരികയുള്ളൂ. അതിനാല്‍ തന്നെ വിദ്യാഭ്യാസം, ബിസിനസ്, ജോലി എന്നിവയ്ക്കായി യാത്ര ചെയ്യുന്നവര്‍ക്ക് അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനുള്ള അവസരവും ബുള്ളറ്റ് ട്രെയിനുകള്‍ ഒരുക്കും.</p>
<h3>English Summary</h3>
<p>The Mumbai Ahmedabad Bullet Train is expected to transform rail travel in India by reducing the 508 km journey to just two hours. The country's first high-speed rail corridor is targeted for launch on August 15, 2027, marking a major milestone in India's transportation infrastructure development.</p>
]]></content:encoded>
				</item>
							<item>
					<title>Stone Thrown At Shatabdi Express: ആർഎസ്എസ് മേധാവി മോഹൻ ഭഗവത് സഞ്ചരിച്ച ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ്</title>
					<link>https://www.malayalamtv9.com/india/shatabdi-express-attacked-with-stones-rss-chief-mohan-bhagwat-was-on-board-2209682.html</link>
					<pubDate>Fri, 12 Jun 2026 10:46:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/shatabdi-express-attacked-with-stones-rss-chief-mohan-bhagwat-was-on-board-2209682.html</guid>
					<description><![CDATA[<p>Shatabdi Express Attacked With Stones: അജ്ഞാതനായ വ്യക്തി ട്രെയിനിന്റെ കോച്ചിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് പോലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. ആർഎസ്എസ് മേധാവി സഞ്ചരിച്ച ട്രെയിനിന് നേരെ ആക്രമണമുണ്ടായത് റെയിൽവേ സുരക്ഷാ വിഭാഗത്തെയും പോലീസിനും നേരെ വലിയ വിമർശനത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. ഇറ്റാവ-തുണ്ട്‌ല റെയിൽവേ സെക്ഷനിലെ പെമേശ്വർ ഗേറ്റ് പാലത്തിന് സമീപം വെച്ചാണ് 12003 അപ്പ് ശതാബ്ദി എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ ട്രെയിന്റെ ഒരു കോച്ചിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/RSS-chief-Mohan-Bhagwat.jpg" class="attachment-large size-large wp-post-image" alt="Rss Chief Mohan Bhagwat" /></figure><p><strong>ഫിറോസാബാദ്:</strong> ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗവത് സഞ്ചരിച്ചിരുന്ന ലഖ്‌നൗ-ഡൽഹി ശതാബ്ദി എക്‌സ്പ്രസിന് നേരെ കല്ലേറ്. ഉത്തർപ്രദേശിലെ ഫിറോസാബാദ് റെയിൽവേ സ്റ്റേഷന് സമീപം വ്യാഴാഴ്ച വൈകുന്നേരം 7.45 ഓടെയാണ് സംഭവം. അജ്ഞാതനായ വ്യക്തി ട്രെയിനിന്റെ കോച്ചിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് പോലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. ആർഎസ്എസ് മേധാവി സഞ്ചരിച്ച ട്രെയിനിന് നേരെ ആക്രമണമുണ്ടായത് റെയിൽവേ സുരക്ഷാ വിഭാഗത്തെയും പോലീസിനും നേരെ വലിയ വിമർശനത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. ഇറ്റാവ-തുണ്ട്‌ല റെയിൽവേ സെക്ഷനിലെ പെമേശ്വർ ഗേറ്റ് പാലത്തിന് സമീപം വെച്ചാണ് 12003 അപ്പ് ശതാബ്ദി എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ ട്രെയിന്റെ ഒരു കോച്ചിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.</p>
<p>കാൺപൂരിൽ നിന്നും യാത്ര തിരച്ച മോഹൻ ഭഗവത് ട്രെയിനിലെ E1 കോച്ചിലാണ് സഞ്ചരിച്ചിരുന്നത്. അദ്ദേഹം സുരക്ഷിതനാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചതിനെത്തുടർന്ന്, ഫിറോസാബാദ് എസ്പി ആദിത്യ ലാംഗെ, ആഗ്ര റെയിൽവേ എസ്പി അനിൽ ഝാ, എസ്പി (സിറ്റി) രവിശങ്കർ പ്രസാദ് എന്നിവരുൾപ്പെടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സംഭവം വിലയിരുത്തി.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/pocso-case-filed-against-youth-for-assault-17-year-old-girl-he-met-on-instagram-2209659.html">ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ചു; യുവാവിനെതിരെ പോക്സോ കേസ്</a></strong></p>
<p>ആക്രമണം നടത്തിയ പ്രതിയെക്കുറിച്ചും കല്ലേറിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങളെക്കുറിച്ചും നിലവിൽ വ്യക്തത ലഭിച്ചിട്ടില്ല. എന്നാൽ, സംഭവസ്ഥലത്തിന് സമീപമുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ച് വരികയാണെന്നും ഇവ വിശദമായി പരിശോധിച്ച ശേഷം മാത്രമേ യഥാർത്ഥ വിവരങ്ങൾ പുറത്തുവരൂ എന്നും പോലീസ് വ്യക്തമാക്കി.</p>
<p>ഇസഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിയാണ് ആർഎസ്എസ് മേധാവി മോഹൻ ഭ​ഗവത്. അദ്ദേഹത്തിൻ്റെ യാത്രാ റൂട്ടിൽ ഇത്തരമൊരു സംഭവം ഉണ്ടായത് അതീവ ഗൗരവത്തോടെയാണ് കേന്ദ്ര-സംസ്ഥാന ഇന്റലിജൻസ് ഏജൻസികൾ കാണുന്നത്. യാദൃശ്ചികമായി നടന്ന ഒരു കല്ലേറാണോ അതോ ആസൂത്രിതമായ നീക്കമാണോ എന്ന് സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയോടെ മാത്രമെ അറിയാൻ സാധിക്കും. പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായും അധികൃതർ അറിയിച്ചു.</p>
<p><strong>English Summary:</strong></p>
<p>An unidentified person pelted a stone at a coach of the Lucknow-Delhi Shatabdi Express near the Firozabad railway station, with RSS chief Mohan Bhagwat on board, police said.</p>
]]></content:encoded>
				</item>
							<item>
					<title>Chennai Metro:  ഫേസ്1 മെട്രോ സ്റ്റേഷനുകളുടെ മുഖം മാറും; 2.84 കോടിയുടെ പദ്ധതിയുമായി ചെന്നൈ മെട്രോ</title>
					<link>https://www.malayalamtv9.com/india/chennai-metro-updates-cmrl-invites-bids-for-station-restoration-work-at-phase-1-and-extension-2209647.html</link>
					<pubDate>Fri, 12 Jun 2026 09:30:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/chennai-metro-updates-cmrl-invites-bids-for-station-restoration-work-at-phase-1-and-extension-2209647.html</guid>
					<description><![CDATA[<p>Chennai Metro Invites Bids for Station Restoration Work: പുതിയ നവീകരണ പദ്ധതികളുമായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്. മെട്രോയുടെ ഒന്നാം ഘട്ട, ഒന്നാം ഘട്ട എക്സ്റ്റൻഷൻ മെട്രോ സ്റ്റേഷനുകളിലെ സിവിൽ അറ്റകുറ്റപ്പണികൾക്കായി ടെൻഡർ ക്ഷണിച്ചു. ടെൻഡറിന്റെ ഏകദേശ ചെലവ് 2.84 കോടി രൂപയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/chennai-metro-25.jpg" class="attachment-large size-large wp-post-image" alt="Chennai Metro (25)" /></figure><p>ചെന്നൈ മെട്രോ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മികച്ച രീതിയിൽ നിലനിർത്തുന്നതിനായി പുതിയ നവീകരണ പദ്ധതികളുമായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്. മെട്രോയുടെ ഒന്നാം ഘട്ട, ഒന്നാം ഘട്ട എക്സ്റ്റൻഷൻ മെട്രോ സ്റ്റേഷനുകളിലെ സിവിൽ അറ്റകുറ്റപ്പണികൾക്കായി ടെൻഡർ ക്ഷണിച്ചു. ടെൻഡറിന്റെ ഏകദേശ ചെലവ് 2.84 കോടി രൂപയാണ്.</p>
<p>കരാർ ലഭിക്കുന്ന കമ്പനി 200 ദിവസത്തിനകം നിർമ്മാണ ജോലികൾ പൂർത്തിയാക്കേണ്ടതുണ്ട്. കൂടാതെ, ജോലി പൂർത്തിയായ ശേഷം ഒരു വർഷത്തെ അതായത്, 365 ദിവസത്തെ 'ഡിഫെക്ട് ലയബിലിറ്റി പീരിയഡും' കരാറിന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.</p>
<p>ചെന്നൈ മെട്രോ ഫേസ് 1 ശൃംഖലയ്ക്ക് 45.05 കിലോമീറ്റർ നീളമാണ് ഉള്ളത്. അതിൽ ബ്ലൂ ലൈൻ, ഗ്രീൻ ലൈൻ എന്നിങ്ങനെ രണ്ട് ഇടനാഴികളാണുള്ളത്. വണ്ണാരപ്പേട്ട മുതൽ വിംകോ നഗർ വരെയുള്ള 9.05 കിലോമീറ്റർ നീളമുള്ള പാതയാണ് ഒന്നാം ഘട്ടത്തിന്റെ നീട്ടലായി ബ്ലൂ ലൈനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് നിരവധി വാണിജ്യ, റെസിഡൻഷ്യൽ, ഗതാഗത കേന്ദ്രങ്ങളെ ബന്ധിപ്പിച്ചിട്ടുണ്ട്. പുതിയ നവീകരണ പദ്ധതിയിലൂടെ, ശൃംഖലയിലുടനീളം സ്റ്റേഷൻ അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം നിലനിർത്തുക എന്നതാണ് ചെന്നൈ മെട്രോ ലക്ഷ്യമിടുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/bengalurus-new-toll-free-10-lane-highway-opens-next-month-2209598.html">ബെംഗളൂരു നിവാസികൾക്ക് വമ്പൻ ആശ്വാസം… ഇനി ടോളുമില്ല കുരുക്കുമില്ല; ഒന്നര മണിക്കൂർ യാത്ര വെറും 15 മിനിറ്റാകും</a></strong></p>
<h3>ടെൻഡർ വിവരങ്ങൾ</h3>
<div class="table-responsive">
<table class="css-g3m580" style="border-collapse: collapse; width: 100%; height: 308px;" border="1">
<tbody>
<tr style="height: 24px;">
<td style="width: 50%; height: 24px;"><strong>വിവരങ്ങൾ</strong></td>
<td style="width: 50%; height: 24px;"><strong>വിശദാംശങ്ങൾ</strong></td>
</tr>
<tr style="height: 48px;">
<td style="width: 50%; height: 48px;">ടെൻഡർ നമ്പർ</td>
<td style="width: 50%; height: 48px;">CMRL/O&amp;M/സിവിൽ മെയിന്റനൻസ്/RW-02/2026</td>
</tr>
<tr style="height: 24px;">
<td style="width: 50%; height: 24px;">ബിഡ് സിസ്റ്റം</td>
<td style="width: 50%; height: 24px;"> സിംഗിൾ സ്റ്റേജ് ടു എൻവലപ്പ്</td>
</tr>
<tr style="height: 24px;">
<td style="width: 50%; height: 24px;">ടെൻഡർ ചെലവ്</td>
<td style="width: 50%; height: 24px;">2.84 കോടി രൂപ</td>
</tr>
<tr style="height: 24px;">
<td style="width: 50%; height: 24px;">ഇഎംഡി തുക</td>
<td style="width: 50%; height: 24px;">2.84 ലക്ഷം രൂപ</td>
</tr>
<tr style="height: 24px;">
<td style="width: 50%; height: 24px;">ബിഡ് സമർപ്പണ ഫീസ്</td>
<td style="width: 50%; height: 24px;">16,000 രൂപ</td>
</tr>
<tr style="height: 24px;">
<td style="width: 50%; height: 24px;">പ്രീ-ബിഡ്ഡിംഗ് മീറ്റിംഗ്</td>
<td style="width: 50%; height: 24px;">2026 ജൂൺ 17</td>
</tr>
<tr style="height: 48px;">
<td style="width: 50%; height: 48px;">ബിഡ് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി</td>
<td style="width: 50%; height: 48px;">2026 ജൂലൈ 9</td>
</tr>
<tr style="height: 24px;">
<td style="width: 50%; height: 24px;">സാങ്കേതിക ബിഡ് ഓപ്പണിംഗ്</td>
<td style="width: 50%; height: 24px;">2026 ജൂലൈ 9</td>
</tr>
<tr style="height: 44px;">
<td style="width: 50%; height: 44px;">കരാറിന്റെ കാലാവധി</td>
<td style="width: 50%; height: 44px;">LOA ലഭിച്ച് 200 ദിവസങ്ങൾ (+ 365 ദിവസത്തെ ഡിഫെക്ട് ലയബിലിറ്റി പീരിയഡ്)</td>
</tr>
</tbody>
</table>
</div>
<h3>പാത റെഡിയായിട്ടും പൂനമല്ലി – വടപളനി സ്ട്രെച്ച് തുറക്കാത്തത് എന്തുകൊണ്ട്?</h3>
<p>ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായി അവസാനിച്ച് മൂന്ന് ലൈനുകളിലും സർവീസ് തുടങ്ങുന്നതിനുള്ള കാത്തിരിപ്പിലാണ് യാത്രക്കാർ. എന്നാൽ എല്ലാവിധ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമായിട്ടും മെട്രോ റെയിലിന്റെ രണ്ടാം ഘട്ട പദ്ധതിയിലെ ആദ്യ പാതയായ പൂനമല്ലി - വടപളനി സ്ട്രെച്ച് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധം ഉയരുകയാണ്.</p>
<p>നാല് മാസത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ മാസമാണ് പാത പൂർണ്ണമായി സജ്ജമായത്. 14.6 കിലോമീറ്റർ നീളമുള്ള പാതയിൽ ട്രെയിനുകൾ ഓടിക്കുന്നതിനും വേഗത കൂട്ടുന്നതിനുമുള്ള അന്തിമ സുരക്ഷാ അനുമതി കഴിഞ്ഞ മാസം ലഭിച്ചിരുന്നു. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിലെ കോറിഡോർ 4-ന്റെ ഭാഗമാണ് ഈ പാത. അർക്കോണം റോഡിലൂടെ കടന്നുപോകുന്ന ഈ പാത പൂർത്തിയാകുന്നതോടെ വടപളനി സ്റ്റേഷൻ വഴി ചെന്നൈ മെട്രോയുടെ ഒന്നാം ഘട്ട ശൃംഖലയുമായി ഇത് നേരിട്ട് ബന്ധിപ്പിക്കപ്പെടും.</p>
<p>അഞ്ച് വർഷം മുമ്പാണ് ഈ പാതയുടെ നിർമ്മാണം ആരംഭിച്ചത്. ആദ്യം 2025 ഡിസംബറോടെ പൂനമല്ലി - പോരൂർ പാത തുറക്കാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് കണക്റ്റിവിറ്റി ഉറപ്പാക്കാൻ വടപളനി വരെ നീട്ടുകയും ലക്ഷ്യം 2026 ഫെബ്രുവരിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. നിലവിൽ മാസങ്ങളായി ട്രയൽ റൺ നടക്കുന്നുണ്ടെങ്കിലും പാതയുടെ ഉദ്ഘാടനം നീണ്ടുപോകുന്നത് വലിയ നിരാശയാണ് സമ്മാനിക്കുന്നത്.</p>
<h3>English Summary:</h3>
<p>Chennai Metro Rail Limited has invited bids for restoration and maintenance works across its Phase 1 and Phase 1 Extension network as part of its efforts to ensure the long-term upkeep of metro infrastructure. The tender covers civil maintenance, repair, and restoration of stations and related structures.</p>
]]></content:encoded>
				</item>
							<item>
					<title>Tamilnadu Assault News: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ചു; യുവാവിനെതിരെ പോക്സോ കേസ്</title>
					<link>https://www.malayalamtv9.com/india/pocso-case-filed-against-youth-for-assault-17-year-old-girl-he-met-on-instagram-2209659.html</link>
					<pubDate>Fri, 12 Jun 2026 08:55:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/pocso-case-filed-against-youth-for-assault-17-year-old-girl-he-met-on-instagram-2209659.html</guid>
					<description><![CDATA[<p>Tamilnadu Assault News:ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും പിന്നീട് മൊബൈൽ നമ്പറുകൾ കൈമാറുകയും നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ജൂൺ എട്ടിന് പെൺകുട്ടി സ്കൂളിലേക്ക് പോയ സമയത്ത് അവിടെയെത്തിയ പ്രതിയും സത്താനൂർ അണക്കെട്ട് കാണാം എന്ന് പറഞ്ഞ് പെൺകുട്ടിയെ തന്റെ ഇരുചക്രവാഹനത്തിൽ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു&#8230;&#8230;&#8230;&#8230;.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Tamilnadu-Pocso-Case.jpg" class="attachment-large size-large wp-post-image" alt="Tamilnadu Pocso Case" /></figure><p>രാസിപുരം: സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച പ്ലസ് ടു വിദ്യാർഥിനിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തി പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവണ്ണാമല തണ്ടാരംപട്ടി സ്വദേശി കറുപ്പൻ ആണ് പിടിയിലായത്. 28 വയസ്സുകാരനായ ഇയാളെ രാസിപുരം വനിതാ പോലീസ് ആണ് പിടികൂടിയത്.</p>
<p>നാമക്കൽ ജില്ലയിലെ രാസിപുരത്തുള്ള സർക്കാർ സ്കൂളിൽ പഠിക്കുന്ന 17 വയസ്സുകാരിയായ വിദ്യാർഥിനിയെയാണ് ഇയാൾ മാസങ്ങൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുകയും ഇപ്പോൾ പീഡനത്തിരയാക്കുകയും ചെയ്തത്.</p>
<h3>സത്താനൂർ അണക്കെട്ട് കാണാം എന്നു പറഞ്ഞു കൊണ്ടുപോയി</h3>
<p>ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും പിന്നീട് മൊബൈൽ നമ്പറുകൾ കൈമാറുകയും നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ജൂൺ എട്ടിന് പെൺകുട്ടി സ്കൂളിലേക്ക് പോയ സമയത്ത് അവിടെയെത്തിയ പ്രതിയും സത്താനൂർ അണക്കെട്ട് കാണാം എന്ന് പറഞ്ഞ് പെൺകുട്ടിയെ തന്റെ ഇരുചക്രവാഹനത്തിൽ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് റിപ്പോർട്ട്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/kerala/14-and-11-year-old-tamilnadu-boys-brought-to-kerala-by-their-paternal-uncle-to-beg-the-children-faced-unparalleled-torture-2209438.html">14ഉം 11ഉം വയസ്സുള്ള ആൺകുട്ടികളെ പിതൃസഹോദരൻ കേരളത്തിലെത്തിച്ച് ഭിക്ഷാടനം; കുട്ടികൾ നേരിട്ടത് സമാനതകളില്ലാത്ത പീഡനം</a></strong></p>
<p>തുടർന്ന് അണക്കെട്ടിനു സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പെൺകുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കി. അതിനുശേഷം കുട്ടിയെ സ്കൂളിന് സമീപം ഇറക്കി വിട്ട് പ്രതി കടന്നു കളയുകയായിരുന്നു എന്നാണ് റിപ്പോർട്ട്.</p>
<p>എന്നാൽ പെൺകുട്ടി വൈകി വീട്ടിൽ തിരിച്ചെത്തിയപ്പോൾ മാതാപിതാക്കൾ വിവരങ്ങൾ തിരക്കിയപ്പോഴാണ് കുട്ടി പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത്.തുടർന്ന് മാതാപിതാക്കളുടെ പരാതിയെ തുടർന്ന് രാ‌സിപുരം ഓൾ വനിത പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ശേഷം പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.</p>
<p>ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പെൺകുട്ടിയെ വലയിൽ ആക്കിയത് എന്നാണ് തിരിച്ചറിയുന്നത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള കർശന വകുപ്പുകൾ ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെൺകുട്ടിയെ വൈദ്യ പരിശോധനകൾക്ക് വേണ്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോഷ്യൽ മീഡിയ വഴിയുള്ള ചതിക്കുഴിയിൽ വിദ്യാർത്ഥിനി അകപ്പെട്ട സംഭവത്തിൽ പ്രദേശത്ത് വലിയ ജനരോഷമാണ് ഉടലെടുത്തത്.</p>
<h3>ENGLISH SUMMARY</h3>
<p>Tamilnadu police have arrested a young man for raping a Plus Two student whom he had befriended through social media in a deserted place. The arrest has been made by Karuppan, a native of Thandarampatti, Tiruvannamalai. The 28-year-old man was arrested by the Rasipuram Women's Police.The two, who met through Instagram, later exchanged mobile numbers and used to talk on the phone regularly. It is reported that on June 8, when the girl was going to school, the accused arrived and took the girl on his two-wheeler, saying that they would see the Sattanur Dam.</p>
]]></content:encoded>
				</item>
							<item>
					<title>Child Aadhar Renewal : അവസരം മിസ്സാക്കല്ലേ; ഇപ്പോള്‍ കുട്ടികളുടെ ആധാര്‍ ഫ്രീയായി പുതുക്കാം, അറിയാം എങ്ങനെയെന്ന്</title>
					<link>https://www.malayalamtv9.com/india/child-aadhar-renewal-updates-now-you-can-do-this-for-free-details-here-2209642.html</link>
					<pubDate>Fri, 12 Jun 2026 08:30:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/child-aadhar-renewal-updates-now-you-can-do-this-for-free-details-here-2209642.html</guid>
					<description><![CDATA[<p>Child Aadhar Renewal : ഇന്ന് എല്ലാവിധ സേവനങ്ങള്‍ക്കും രാജ്യത്ത് ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഒരു പ്രധാന ഘടകമാണ്. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും ആധാര്‍ തിരിച്ചറിയല്‍ രേഖ എടുക്കേത് അനിവാര്യമാണ്. കുട്ടികളുടെ ആധാര്‍ രജിസ്‌ട്രേഷനും പുതുക്കലും സംബന്ധിച്ച് പലര്‍ക്കും നിരവധി സംശയങ്ങളുണ്ടാകും. ഇപ്പോള്‍ സൗജന്യമായി കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ പുതുക്കാനുള്ള അവസരവുമുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Child-Aadhar-Renewal.jpg" class="attachment-large size-large wp-post-image" alt="Child Aadhar Renewal" /></figure><p>ഇന്ന് എല്ലാവിധ സേവനങ്ങള്‍ക്കും രാജ്യത്ത് ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഒരു പ്രധാന ഘടകമാണ്. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും ആധാര്‍ തിരിച്ചറിയല്‍ രേഖ എടുക്കേത് അനിവാര്യമാണ്. കുട്ടികളുടെ ആധാര്‍ രജിസ്‌ട്രേഷനും പുതുക്കലും സംബന്ധിച്ച് പലര്‍ക്കും നിരവധി സംശയങ്ങളുണ്ടാകും. ഇപ്പോള്‍ സൗജന്യമായി കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ പുതുക്കാനുള്ള അവസരവുമുണ്ട്. ആധാര്‍ സേവനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.</p>
<h3>കുരുന്നുകള്‍ക്കുള്ള ആധാര്‍ രജിസ്‌ട്രേഷന്‍</h3>
<p>നവജാത ശിശുക്കള്‍ക്ക് ഉള്‍പ്പെടെ അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ആധാര്‍ എടുക്കാന്‍ കഴിയും. ഈ പ്രായത്തിലുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങള്‍ അഥവാ വിരലടയാളം, കണ്‍പോളകളുടെ രേഖ എന്നിവ ശേഖരിക്കാറില്ല. പകരം ാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടിക്കുള്ള ആധാര്‍ ലഭ്യമാക്കുന്നത്. അധാര്‍ എടുക്കുന്നതിന് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല്‍ മതി. കുട്ടികള്‍ക്ക് ഭാവിയില്‍ വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തടസ്സമില്ലാതെ ലഭിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചയുടന്‍ തന്നെ ആധാര്‍ എടുക്കാന്‍ എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കുക.</p>
<h3>ഫ്രീയായി പുതുക്കാം സെപ്റ്റംബര്‍ വരെ</h3>
<p>കുട്ടികളുടെ കാര്യത്തില്‍ അഞ്ച് യസ്സിലും പതിനഞ്ച് വയസ്സിലും അവരുടെ<br />
ബയോമെട്രിക് വിവരങ്ങള്‍ (വിരലടയാളം, കണ്‍പോളകളുടെ രേഖ, ഫോട്ടോ) നിര്‍ബന്ധമായും പുതുക്കേണ്ടതാണ്. 5 വയസ്സ് മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികളുടെ ഈ നിര്‍ബന്ധിത പുതുക്കല്‍ സേവനം 2026 സെപ്റ്റംബര്‍ വരെ തികച്ചും സൗജന്യമായി എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും ലഭിക്കുന്നതാണ്. കൃത്യസമയത്ത് ബയോമെട്രിക്‌സ് പുതുക്കാത്ത ആധാര്‍ കാര്‍ഡുകള്‍ താല്‍ക്കാലികമായി അസാധുവാകാന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. സ്‌കോളര്‍ഷിപ്പുകള്‍, റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കല്‍, സ്‌കൂള്‍/കോളേജ് പ്രവേശനം, ഡിജിലോക്കര്‍, അപാര്‍, പാന്‍ കാര്‍ഡ് എന്നിവയ്ക്ക് ആധാര്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. സമയബന്ധിതമായി ആധാര്‍ പുതുക്കുന്നത് വഴി നീറ്റ്, ജെ.ഇ.ഇ തുടങ്ങിയ മത്സരപ്പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ കഴിയും.</p>
<h3>
മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യല്‍</h3>
<p>ഇപ്പോള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്കോ ഇ മെയില്‍ വിലാസത്തിലേക്കോ വരുന്ന ഒ.ടി.പി വഴി മാത്രമാണ് സാധ്യമാകുന്നത്. അതുകൊണ്ട് നിലവില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും ആധാറില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഉപയോഗിക്കുന്ന നമ്പറിലോ, ഇ മെയിലിലോ മാറ്റം വന്നിട്ടുണ്ടെങ്കില്‍ കൃത്യമായി അത് ആധാറില്‍ അപഡേറ്റ് ചെയ്യുക. കേരളത്തിലെ ആധാര്‍ നോഡല്‍ ഏജന്‍സിസായി പ്രവര്‍ത്തിക്കുന്നത് സംസ്ഥാന ഐ.ടി മിഷനാണ്. സംശയങ്ങള്‍ക്കും പരാതികള്‍ക്കും ബന്ധപ്പെടാം സിറ്റിസണ്‍ കോള്‍ സെന്റര്‍: 180042511800 (ടോള്‍ ഫ്രീ) / 04712335523, കേരള സ്‌റ്റേറ്റ് ഐ.ടി. മിഷന്‍ (ആധാര്‍ വിഭാഗം): 04712525442 ഇമെയില്‍ വിലാസം: uidhelpdesk@kerala.gov.in</p>
<h3>English Summary</h3>
<p>Aadhaar identity card is an important element in the country for all kinds of services. It is essential to get Aadhaar identity card not only for adults but also for children. Many people have many doubts regarding Aadhaar registration and renewal of children. Now there is an opportunity to update children's Aadhaar details for free. Let's see what are the important things that the public should pay attention to regarding Aadhaar service.</p>
]]></content:encoded>
				</item>
							<item>
					<title>Bengaluru highway Update: ബെംഗളൂരു നിവാസികൾക്ക് വമ്പൻ ആശ്വാസം&#8230; ഇനി ടോളുമില്ല കുരുക്കുമില്ല; ഒന്നര മണിക്കൂർ യാത്ര വെറും 15 മിനിറ്റാകും</title>
					<link>https://www.malayalamtv9.com/india/bengalurus-new-toll-free-10-lane-highway-opens-next-month-2209598.html</link>
					<pubDate>Thu, 11 Jun 2026 21:16:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/bengalurus-new-toll-free-10-lane-highway-opens-next-month-2209598.html</guid>
					<description><![CDATA[<p>Bengaluru&#8217;s new toll-free 10-lane highway : ആകെ 10 വരികളുള്ള ഈ അത്യാധുനിക പാതയിൽ മികച്ച യാത്രാസൗകര്യങ്ങളാണ് ബിഡിഎ ഒരുക്കിയിരിക്കുന്നത്. 6 വരികളുള്ള പ്രധാന ഹൈവേയും ഇരുവശങ്ങളിലുമായി 2 വരികൾ വീതമുള്ള (ആകെ 4 വരി) സർവീസ് റോഡുകളും ഉൾപ്പെടെയാണ് 10 വരിപ്പാത നിർമ്മിച്ചിരിക്കുന്നത്. കാൽനടയാത്രക്കാർക്കുള്ള ഫുട്പാത്തിന് പുറമെ 1.4 മീറ്റർ വീതിയുള്ള പ്രത്യേക സൈക്കിൾ ട്രാക്കിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Bengalurus-new-toll-free-10-lane-highway-.jpg" class="attachment-large size-large wp-post-image" alt="Bengaluru's New Toll Free 10 Lane Highway" /></figure><p><strong>ബെംഗളൂരു:</strong> ഐടി നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരളവ് ആശ്വാസമേകിക്കൊണ്ട് മാഗഡി – മൈസൂരു റോഡുകളെ ബന്ധിപ്പിക്കുന്ന പുതിയ പത്തുവരിപ്പാത അടുത്ത മാസം ഗതാഗതത്തിനായി തുറന്നുകൊടുക്കും. ബെംഗളൂരു ഡെവലപ്മെന്റ് അതോരിറ്റി (BDA) ചല്ലഘട്ട നാടപ്രഭു കെംപഗൗഡ ലേഔട്ടിലൂടെ നിർമിച്ച ഈ പാത യാഥാർത്ഥ്യമാകുന്നതോടെ പടിഞ്ഞാറൻ ബെംഗളൂരുവിൽ നിന്നുള്ള യാത്രക്കാർക്ക് നൈസ് റോഡിന് (NICE Road) പകരമായി ഉപയോഗിക്കാൻ കഴിയുന്ന മികച്ചൊരു ബദൽ മാർഗ്ഗമായി ഇത് മാറും.</p>
<p>നിലവിൽ ഈ റൂട്ടിലെ യാത്രാസമയം ഒന്നര മണിക്കൂറാണെങ്കിൽ പുതിയ പാത വരുന്നതോടെ അത് വെറും 15 മിനിറ്റായി കുറയും എന്നതാണ് ഏറ്റവും വലിയ സവിശേഷത. യാത്രക്കാർക്ക് ടോൾ നൽകാതെ തന്നെ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലേക്ക് കുരുക്കില്ലാതെ പ്രവേശിക്കാൻ ഈ ബൈപ്പാസ് റോഡിലൂടെ സാധിക്കും.</p>
<h3>പാതയുടെ റൂട്ടും സവിശേഷതകളും</h3>
<p>ചല്ലഘട്ട മെട്രോ സ്റ്റേഷന് സമീപത്തുനിന്ന് ആരംഭിച്ച് നടപ്രഭു കെമ്പഗൗഡ ലേഔട്ടിലൂടെ കടന്നുപോയി കടബഗേരിയിൽ വെച്ച് ഈ പാത മാഗാഡി റോഡുമായി സംഗമിക്കുന്നു. നീളം ഏകദേശം 10.7 കിലോമീറ്ററാണ്. പാതയിലെ പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററായി നിശ്ചയിച്ചിരിക്കുന്നു. ഭാവിയിൽ വരാനിരിക്കുന്ന ബെംഗളൂരു പെരിഫറൽ റിംഗ് റോഡുമായും ഇൻഡസ്ട്രിയൽ കോറിഡോറുമായും ഈ പാതയെ ബന്ധിപ്പിക്കും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/bengaluru-mangaluru-vande-bharat-express-cancelled-south-western-railway-scraps-trial-run-2207870.html" target="_blank" rel="noopener">Bengaluru Vande Bharat: ബെംഗളൂരു വന്ദേ ഭാരത് കാത്തുനില്‍ക്കേണ്ട, അത് റദ്ദാക്കി; യാത്രക്കാര്‍ക്ക് തിരിച്ചടി</a></strong></p>
<h3>നിർമ്മാണ ഘടനയും പ്രത്യേകതകളും</h3>
<p>ആകെ 10 വരികളുള്ള ഈ അത്യാധുനിക പാതയിൽ മികച്ച യാത്രാസൗകര്യങ്ങളാണ് ബിഡിഎ ഒരുക്കിയിരിക്കുന്നത്. 6 വരികളുള്ള പ്രധാന ഹൈവേയും ഇരുവശങ്ങളിലുമായി 2 വരികൾ വീതമുള്ള (ആകെ 4 വരി) സർവീസ് റോഡുകളും ഉൾപ്പെടെയാണ് 10 വരിപ്പാത നിർമ്മിച്ചിരിക്കുന്നത്. കാൽനടയാത്രക്കാർക്കുള്ള ഫുട്പാത്തിന് പുറമെ 1.4 മീറ്റർ വീതിയുള്ള പ്രത്യേക സൈക്കിൾ ട്രാക്കിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. യാത്ര സുഗമമാക്കുന്നതിനായി 64 ചെറിയ പാലങ്ങൾ, 3 അടിപ്പാതകൾ, 250 മീറ്റർ നീളമുള്ള ഒരു ടണൽ/അടിപ്പാത എന്നിവ ഈ പാതയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.</p>
<h3>ഹരിതാഭമായ പാത; മിയാവാക്കി വനങ്ങളും ഒരുങ്ങുന്നു</h3>
<p>ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പാത കടന്നുപോകുന്ന 4500 ഏക്കർ വിസ്തൃതിയുള്ള കെമ്പഗൗഡ ലേഔട്ടിൽ വലിയ തോതിലുള്ള വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് ബിഡിഎ തുടക്കം കുറിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 6,000 വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കും. കൂടാതെ വിവിധ ഘട്ടങ്ങളിലായി ഇവിടെ മിയാവാക്കി വനങ്ങളും നിർമ്മിക്കാൻ പദ്ധതിയുണ്ട്. ഒരു മാസത്തിനുള്ളിൽ തൈകൾ നട്ടുപിടിപ്പിക്കുന്ന ജോലികൾ പൂർത്തിയാക്കി ഇവയുടെ തുടർസംരക്ഷണം ബിഡിഎ ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.</p>
<h3>English Summary</h3>
<p>A new 10-lane toll-free highway connecting Magadi Road and Mysuru Road in Bengaluru is set to open next month, providing a major alternative to the NICE Road. Constructed by the Bangalore Development Authority (BDA), the 10.7 km bypass will drastically reduce travel time along this route from 90 minutes to just 15 minutes. The project features dedicated cycle tracks, multiple underpasses, and a massive green initiative involving the planting of 6,000 saplings and Miyawaki forests.</p>
]]></content:encoded>
				</item>
							<item>
					<title>VIDEO: ചരിത്ര നേട്ടം; ആദ്യ &#8216;മെയ്ഡ് ഇൻ ഇന്ത്യ&#8217; സി-295 വിമാനത്തിൻ്റെ പരീക്ഷണ പറക്കൽ വിജയകരം</title>
					<link>https://www.malayalamtv9.com/india/giant-leap-for-make-in-india-as-first-home-built-c-295-aircraft-takes-to-the-skies-2209577.html</link>
					<pubDate>Thu, 11 Jun 2026 17:18:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Latest News]]></category>
										<guid>https://www.malayalamtv9.com/india/giant-leap-for-make-in-india-as-first-home-built-c-295-aircraft-takes-to-the-skies-2209577.html</guid>
					<description><![CDATA[<p>Historic Milestone! First &#8216;Made in India&#8217; Airbus C295 completes successful maiden flight: കേന്ദ്ര സർക്കാരിൻ്റെ &#8216;മേയ്ക്ക് ഇൻ ഇന്ത്യ&#8217; പദ്ധതിയുടെ ഭാഗമായി സ്വകാര്യ മേഖലയിൽ നിർമ്മിക്കുന്ന ആദ്യ സൈനിക വിമാനമാണിത്. ആഗോള വിമാന നിർമ്മാണ കമ്പനിയായ എയർബസും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും ചേർന്നാണ് വിമാനം ഇന്ത്യയിൽ നിർമ്മിക്കുന്നത്. വ്യോമസേനക്കായി ഇന്ത്യയിൽ നിർമ്മിക്കുന്ന 40 വിമാനങ്ങളിൽ ആദ്യത്തേതാണ് പരീക്ഷണ പറക്കൽ പൂർത്തിയാക്കിയത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Airbus-C295.jpg" class="attachment-large size-large wp-post-image" alt="Airbus C295" /></figure><p>ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ വ്യോമയാന മേഖലയ്ക്ക് ചരിത്ര നേട്ടം. ആദ്യ 'മെയ്ഡ് ഇൻ ഇന്ത്യ' എയർബസ് സി-295 സൈനിക ഗതാഗത വിമാനത്തിൻ്റെ കന്നി പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. ഗുജറാത്തിലെ വഡോദരയിലുള്ള ഫൈനൽ അസംബ്ലി ലൈനിൽ നിന്നാണ് ബുധനാഴ്ച വിമാനം ആദ്യമായി ആകാശത്തേക്ക് പറന്നുയർന്നത്.</p>
<p>കേന്ദ്ര സർക്കാരിൻ്റെ 'മേയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി സ്വകാര്യ മേഖലയിൽ നിർമ്മിക്കുന്ന ആദ്യ സൈനിക വിമാനമാണിത്. ആഗോള വിമാന നിർമ്മാണ കമ്പനിയായ എയർബസും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും ചേർന്നാണ് വിമാനം ഇന്ത്യയിൽ നിർമ്മിക്കുന്നത്. വ്യോമസേനക്കായി ഇന്ത്യയിൽ നിർമ്മിക്കുന്ന 40 വിമാനങ്ങളിൽ ആദ്യത്തേതാണ് പരീക്ഷണ പറക്കൽ പൂർത്തിയാക്കിയത്. ഈ വർഷം തന്നെ ആദ്യ വിമാനം ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറാനാണ് ലക്ഷ്യമിടുന്നത്.</p>
<p>ഇന്ത്യൻ വ്യോമസേനയും പ്രതിരോധ മന്ത്രാലയവും അർപ്പിച്ച വിശ്വാസത്തിന് നന്ദി അറിയിക്കുന്നതായി എയർബസ് പ്രതിരോധ വിഭാഗം എക്സ് ഹാൻഡിലിലൂടെ പ്രതികരിച്ചു. രാജ്യത്തെ നിരവധി ചെറുകിട നിർമ്മാണ കമ്പനികളും ഈ വിജയതിൻ്റെ ഭാഗമാണെന്നും എയർബസ് പ്രതിരോധ വിഭാഗം അറിയിച്ചു.</p>
<h3>Also Read: <a href="https://www.malayalamtv9.com/india/oman-coast-shipping-attacks-3-indian-sailors-killed-confirms-union-minister-sarbananda-sonowal-2209513.html">MT Settebello Attack: ഒമാന്‍ തീരത്ത് കപ്പലിനു നേരെയുണ്ടായ ആക്രമണം; മൂന്ന് ഇന്ത്യക്കാരും കൊല്ലപ്പെട്ടു</a></h3>
<p>"വിമാനത്തിൻ്റെ നിർമ്മാണത്തിന് ശേഷമുള്ള പരിശോധനകളിലെ ഒരു നിർണായക ചുവടുവെപ്പാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഈ വർഷം തന്നെ ആദ്യ 'മെയ്ഡ് ഇൻ ഇന്ത്യ' സി-295 ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തിന് കൂടുതൽ വേഗത കൈവന്നിരിക്കുന്നു. ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ സൈനിക വിമാനം നിർമ്മിക്കുന്ന ആദ്യത്തെ സംഭവം കൂടിയാണിത്," എയർബസ് ഡിഫൻസ് വ്യക്തമാക്കി.</p>
<p>നിലവിൽ ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്ന എ.എൻ-32 ഉൾപ്പടെയുള്ള വിമാനങ്ങൾക്ക് പകരക്കാരനായി എത്തുന്ന എയർബസ് സി-295 അത്യാധുനിക സാങ്കേതികവിദ്യയിൽ നിമ്മിച്ചിട്ടുള്ള ട്വിൻ ടർബോപ്രോപ്പ് വിമാനമാണ്. കഠിനമായ കാലാവസ്ഥയിലും പറക്കാൻ ശേഷിയുള്ള രീതിയിലാണ് സി-295ൻ്റെ രൂപകൽപ്പന. 9,000 കിലോഗ്രാം ഭാരം വരെ വഹിക്കാൻ ശേഷിയുള്ള ഈ വിമാനം എത്തുന്നതോടെ ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ഇരട്ടിയായി വർധിക്കും.</p>
<p>ഏകദേശം 21,935 കോടി രൂപയുടെ പ്രതിരോധ കരാറിൻ്റെ ഭാഗമായാണ് 56 സി-295 വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്. ഇതിൽ 40 വിമാനങ്ങൾ എയർബസും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും ചേർന്ന് പൂർണ്ണമായും ഇന്ത്യയിലാണ് നിർമ്മിക്കുക.</p>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en"><a href="https://x.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> | The first 'Made in India' Airbus C295 military transport aircraft has conducted its first test flight from the Final Assembly Line in Vadodara, marking a milestone for Indian aviation and defence. This maiden test flight is a crucial step in the aircraft's… <a href="https://t.co/Q1idouWoDg">pic.twitter.com/Q1idouWoDg</a></p>
<p>— ANI (@ANI) <a href="https://x.com/ANI/status/2064747359221997586?ref_src=twsrc%5Etfw">June 10, 2026</a></p></blockquote>
<p><script async src="https://platform.x.com/widgets.js" charset="utf-8"></script></p>
<h3>English Summary</h3>
<p>The first 'Made-in-India' Airbus C295 military transport aircraft successfully completed its maiden test flight from Vadodara, Gujarat. Built through a private-sector partnership between Airbus and Tata Advanced Systems Limited (TASL), it is the first of 40 planes being manufactured domestically to replace the Indian Air Force's legacy An-32 fleet.</p>
]]></content:encoded>
				</item>
							<item>
					<title>MT Settebello Attack: ഒമാന്‍ തീരത്ത് കപ്പലിനു നേരെയുണ്ടായ ആക്രമണം; മൂന്ന് ഇന്ത്യക്കാരും കൊല്ലപ്പെട്ടു</title>
					<link>https://www.malayalamtv9.com/india/oman-coast-shipping-attacks-3-indian-sailors-killed-confirms-union-minister-sarbananda-sonowal-2209513.html</link>
					<pubDate>Thu, 11 Jun 2026 12:19:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/oman-coast-shipping-attacks-3-indian-sailors-killed-confirms-union-minister-sarbananda-sonowal-2209513.html</guid>
					<description><![CDATA[<p>Three Indian Sailors Killed in Oman Coast Attack: ഒമാന്‍ തീരത്ത് കപ്പലിനു നേരെയുണ്ടായ ആക്രമണത്തില്‍ കാണാതായ മൂന്ന് ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ. ഒമാൻ തീരത്ത് ‘സെറ്റെബെല്ലോ’ എന്ന വാണിജ്യ കപ്പലിന് നേരെയാണ് യുഎസ് ആക്രമണം നടത്തിയത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/MT-Settebello.jpg" class="attachment-large size-large wp-post-image" alt="MT Settebello" /></figure><p><strong>ന്യൂഡല്‍ഹി:</strong> ഒമാന്‍ തീരത്ത് കപ്പലിനു നേരെയുണ്ടായ ആക്രമണത്തില്‍ കാണാതായ മൂന്ന് ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ. ഒമാൻ തീരത്ത് ‘സെറ്റെബെല്ലോ’ എന്ന വാണിജ്യ കപ്പലിന് നേരെയാണ് യുഎസ് ആക്രമണം നടത്തിയത്. കപ്പലില്‍ 24 ഇന്ത്യൻ പൗരന്മാരും രണ്ട് പാകിസ്ഥാനികളും ഒരു ഉക്രേനിയക്കാരനും ഒരു റഷ്യക്കാരനും ഉൾപ്പെടെ ആകെ 28 പേരുണ്ടായിരുന്നു. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരിൽ 21 പേരെ ഇതുവരെ രക്ഷപ്പെടുത്തി. മറ്റ് മൂന്നു പേരെ കാണാതായിരുന്നു. ഡെക്ക് കാഡറ്റ് ആദിത്യ ശർമ്മ, എഞ്ചിൻ ഫിറ്റർ ശിവാനന്ദ് ചൗരസ്യ, ചീഫ് എഞ്ചിനീയർ പട്‌നാല സുരേഷ് എന്നിവരെയാണ് കാണാതായത്.</p>
<p>കാണാതായ മൂന്നു പേരും മരിച്ചെന്നാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിക്കുന്നത്. മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. ഇത് വലിയ നഷ്ടമാണ്. മരണപ്പെട്ടവരുടെ കുടുംബത്തോടൊപ്പം സര്‍ക്കാരുണ്ടാകുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. രക്ഷപ്പെട്ടവരെ ഉടന്‍ നാട്ടിലെത്തിക്കും. മൂന്നു പേരുടെയും മൃതദേഹങ്ങളും ഉടന്‍ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.</p>
<p>"പലാവു പതാകയേന്തിയ 'എംടി സെറ്റെബെല്ലോ' കപ്പലിലുണ്ടായ ദാരുണമായ അപകടവിവരമറിഞ്ഞതിൽ അങ്ങേയറ്റം ദുഃഖമുണ്ട്. കാണാതായതായി ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്ന് ഇന്ത്യൻ നാവികരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അവരുടെ മരണം അതീവ സങ്കടകരമാണ്.</p>
<p>ഇത് നികത്താനാവാത്ത നഷ്ടമാണ്. ഈ കഠിനമായ സാഹചര്യത്തിൽ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പം മോദി സർക്കാർ ദൃഢമായി നിലകൊള്ളുന്നു. കൂടാതെ മരണപ്പെട്ടവരുടെ ആശ്രിതർക്ക് എല്ലാവിധ പിന്തുണയും നൽകാൻ പൂർണ്ണമായി പ്രതിജ്ഞാബദ്ധരുമാണ്.</p>
<p>രക്ഷപെടുത്തിയ ജീവനക്കാരെ ഉടനടി നാട്ടിലെത്തിക്കാനും, മരണപ്പെട്ടവരുടെ ഭൗതികശരീരങ്ങൾ അന്ത്യകർമ്മങ്ങൾക്കായി എത്രയും വേഗം തിരികെ എത്തിക്കാനും ഞാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്"-മന്ത്രി എക്‌സില്‍ കുറിച്ചു.</p>
<h3>മന്ത്രിയുടെ ട്വീറ്റ്‌</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">It is deeply unfortunate to learn of the tragic incident aboard the Palau-flagged MT Settebello. Sadly, three Indian seafarers initially reported missing are now confirmed dead after bodies have been located and identified.</p>
<p>This is a profound loss to our maritime family. The…</p>
<p>— Sarbananda Sonowal (@sarbanandsonwal) <a href="https://x.com/sarbanandsonwal/status/2064965653749268514?ref_src=twsrc%5Etfw">June 11, 2026</a></p></blockquote>
<p><script async src="https://platform.x.com/widgets.js" charset="utf-8"></script></p>
<p>കപ്പലിലെ ശേഷിക്കുന്ന നാവികരുമായി സ്ഥിരമായ നെറ്റ്‌വർക്ക് ബന്ധം സ്ഥാപിക്കുന്നതിൽ കപ്പലിന്റെ മാനേജ്‌മെന്റ് കമ്പനിക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാവിക ഉപരോധം ലംഘിച്ചതിനെ തുടർന്നാണ് ആക്രമണം നടത്തിയതെന്നായിരുന്നു യുഎസ് സെൻട്രൽ കമാൻഡിന്റെ ന്യായീകരണം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/us-iran-conflict-escalates-iran-closes-strait-of-hormuz-after-fresh-us-airstrikes-2209433.html">Iran closes Strait of Hormuz: ഹോര്‍മൂസ് കടലിടുക്കിന് ‘പൂട്ടിട്ട്’ ഇറാന്‍; വിലക്ക് ലംഘിക്കുന്ന കപ്പലുകളെ വെടിവെയ്ക്കും</a></strong></p>
<h3>ഇന്ത്യ അപലപിച്ചു</h3>
<p>ആക്രമണത്തെ കേന്ദ്ര വിദേശകാര്യമന്ത്രാലയം <a href="https://www.malayalamtv9.com/india/india-issues-demarche-to-us-diplomat-after-american-forces-attack-oil-tanker-settebello-off-oman-coast-2209424.html">അപലപിച്ചു</a>. യുഎസ് നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി നാഗരാജ് നായിഡു, അമേരിക്കയുടെ ചാർജ് ഡി അഫയേഴ്സ് (താത്കാലിക നയതന്ത്ര പ്രതിനിധി) ജേസൺ മീക്സിനെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്.</p>
<p>ഒമാനിലെ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. മേഖലയിൽ കപ്പലുകൾക്ക് നേരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾ ആശങ്കാജനകമാണെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്.</p>
<p>ഉഭയകക്ഷി ചർച്ചകൾ വഴി എത്രയും വേഗം നയതന്ത്ര പരിഹാരം കണ്ടെത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. വാണിജ്യ കപ്പലുകളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.</p>
<h3>English Summary</h3>
<p>Three Indian sailors were killed in an attack near the Oman coast. Union Minister Sarbananda Sonowal confirmed the tragic casualties. The incident has triggered massive security concerns for global shipping lanes. The Indian government is actively monitoring the safety of other stranded seafarers.</p>
]]></content:encoded>
				</item>
							<item>
					<title>TVK Vijay: ഡിഎംകെ, എഐഎഡിഎംകെ പോലെ..; TVK യ്ക്കും സ്വന്തം ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്</title>
					<link>https://www.malayalamtv9.com/india/cm-vijay-announces-its-own-trade-union-for-tvk-like-dmk-and-aiadmk-2209464.html</link>
					<pubDate>Thu, 11 Jun 2026 09:24:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/cm-vijay-announces-its-own-trade-union-for-tvk-like-dmk-and-aiadmk-2209464.html</guid>
					<description><![CDATA[<p>TVK Vijay announces Trade Union:സാധാരണയായി ട്രേഡ് യൂണിയനുകൾ ശമ്പള വർദ്ധനവ്, സ്ഥിരം തൊഴിൽ, സുരക്ഷാ സൗകര്യങ്ങൾ, പെൻഷനുകൾ, ജോലി സമയ ഇളവുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ കാര്യങ്ങൾക്ക് വേണ്ടിയാണ് സർക്കാരിനെ സമീപിക്കുന്നത്. അത്തരത്തിൽ തൊഴിലാളികളുടെ ശബ്ദത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനും തൊഴിലാളികൾക്ക് വേണ്ടി നിലകൊള്ളുന്നതിനും ആണ് ടിവികെയും പുതിയ സംഘടന&#8230;&#8230;&#8230;&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Joseph-C-Vijay.jpg" class="attachment-large size-large wp-post-image" alt="Joseph C Vijay" /></figure><p>ചെന്നൈ: ഡിഎംകെ, എഐഎഡിഎംകെ പോലെ തമിഴക വെട്രി കഴകത്തിനും( TVK) സ്വന്തമായി ട്രേഡ് യൂണിയൻ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജോസഫ് സി വിജയ്. തമിഴ്നാട്ടിൽ തൊഴിലാളികൾക്ക് വേണ്ടി നിലകൊള്ളുന്നതിനും തൊഴിലാളികളുടെ പ്രശ്നത്തിന് വേണ്ടി ശബ്ദമുയർത്തുന്നതിന് വേണ്ടിയാണ് ടിവികെയും ട്രേഡ് യൂണിയൻ രൂപീകരിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.</p>
<p>ദ്രാവിഡ മുന്നേറ്റ കഴകത്തിന് (DMK) ടി.എം.യു.എസ്. (തൊഴിലാളി പുരോഗതി അസോസിയേഷൻ) വളരെക്കാലമായി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴക( AIADMK)ത്തിലെ പ്രധാന ട്രേഡ് യൂണിയൻ സംഘടനയാണ് അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം. കൂടാതെ, ഇടതുപക്ഷ പാർട്ടികളെ പ്രതിനിധീകരിച്ച്, എ.ഐ.ടി.യു.സി., സി.ഐ.ടി.യു. ഉൾപ്പെടെയുള്ള വിവിധ ട്രേഡ് യൂണിയനുകളും തൊഴിലാളികളുടെ അവകാശങ്ങൾക്കായി നിരന്തരം പ്രവർത്തിച്ചു വരികയാണ്. ഇവർക്കിടയിലേക്കാണ് പുതിയ ആശയവും പ്രവർത്തനങ്ങളുമായി ടിവികെയുടെ ട്രേഡ് യൂണിയനും കടന്നുവരുന്ന ഒരുങ്ങുന്നത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/india/jairam-ramesh-refutes-claims-of-sonia-gandhi-inviting-mamata-banerjee-to-rejoin-congress-2209431.html">സോണിയ ഗാന്ധിയുടെ ക്ഷണം, മമത ബാർജി കോൺഗ്രസിലേക്ക്? പ്രതികരിച്ച് ജയറാം രമേശ്</a></strong></p>
<h3>ട്രേഡ് യൂണിയനുകൾ</h3>
<p>സാധാരണയായി ട്രേഡ് യൂണിയനുകൾ ശമ്പള വർദ്ധനവ്, സ്ഥിരം തൊഴിൽ, സുരക്ഷാ സൗകര്യങ്ങൾ, പെൻഷനുകൾ, ജോലി സമയ ഇളവുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ കാര്യങ്ങൾക്ക് വേണ്ടിയാണ് സർക്കാരിനെ സമീപിക്കുന്നത്. അത്തരത്തിൽ തൊഴിലാളികളുടെ ശബ്ദത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനും തൊഴിലാളികൾക്ക് വേണ്ടി നിലകൊള്ളുന്നതിനും ആണ് ടിവികെയും പുതിയ സംഘടന രൂപീകരിച്ച എത്തുന്നത്.</p>
<h3>"തമിഴ്‌നാട് വിക്ടറി യൂണിയൻ കോൺഗ്രസ്"</h3>
<p>"തമിഴ്‌നാട് വിക്ടറി യൂണിയൻ കോൺഗ്രസ്" എന്ന പേരിൽ ആയിരിക്കും മുഖ്യമന്ത്രി ജോസഫ് സി വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകത്തിന്റെ ട്രേഡ് യൂണിയൻ അറിയപ്പെടുക എന്നാണ് റിപ്പോർട്ട്.ഇതിന്റെ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയായതായും പറയപ്പെടുന്നു. തൊഴിലാളി ക്ഷേമം, ഫാക്ടറി തൊഴിലാളി പ്രശ്നങ്ങൾ, സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ആവശ്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ ഈ സംഘടന പ്രവർത്തിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.തമിഴ്‌നാട് തമിഴക വെട്രി കഴകം പ്രസിഡന്റും മുഖ്യമന്ത്രിയുമായ വിജയ് ഉടൻ തന്നെ ഈ ട്രേഡ് യൂണിയൻ കൺവെൻഷൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. സംസ്ഥാന, ജില്ലാ, യൂണിയൻ തല എക്സിക്യൂട്ടീവുകളുടെ പട്ടിക പുറത്തിറക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.</p>
<p>അതേസമയം ആഴ്ച്ചകൾക്ക് മുൻപ് കമലകണ്ണൻ ഉൾപ്പെടെയുള്ള ട്രേഡ് യൂണിയൻ കൗൺസിലിന്റെ നേതാക്കൾ ടിവികെ പാർട്ടിയിൽ ചേർന്ന് രാഷ്ട്രീയവൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിലൂടെ തന്നെ തൊഴിലാളി സംഘടനകളിലും ടിവികെക്ക് തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുവാൻ ശ്രമിക്കുകയാണെന്ന് സൂചനകൾ ലഭിച്ചിരുന്നു.</p>
<h3>ENGLISH SUMMARY</h3>
<p>Chief Minister Joseph C Vijay has announced that the Tamil Vetri Kazhagam (TVK) will form its own trade union like the DMK AIADMK. He clarified that the TVK is also forming a trade union to stand up for the workers in Tamil Nadu and raise its voice for the problems of the workers.</p>
]]></content:encoded>
				</item>
							<item>
					<title>Mamata Banerjee to join Congress: സോണിയ ഗാന്ധിയുടെ ക്ഷണം, മമത ബാർജി കോൺഗ്രസിലേക്ക്? പ്രതികരിച്ച് ജയറാം രമേശ്</title>
					<link>https://www.malayalamtv9.com/india/jairam-ramesh-refutes-claims-of-sonia-gandhi-inviting-mamata-banerjee-to-rejoin-congress-2209431.html</link>
					<pubDate>Thu, 11 Jun 2026 07:07:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/jairam-ramesh-refutes-claims-of-sonia-gandhi-inviting-mamata-banerjee-to-rejoin-congress-2209431.html</guid>
					<description><![CDATA[<p>Jairam Ramesh Clarifies on Sonia Gandhi-Mamata Banerjee Meeting Rumors: ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ ഏകോപനം ശക്തമാക്കാൻ ഇന്ത്യ മുന്നണി തീരുമാനിച്ചതിന് തൊട്ട് പിന്നാലെയാണ് മമത &#8211; സോണിയ കൂടിക്കാഴ്ച നടന്നത്. 2021ന് ശേഷം ആദ്യമായാണ് പത്ത് ജൻപഥിൽ എത്തി മമത സോണിയയെ കണ്ടത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/mamata-sonia.jpg" class="attachment-large size-large wp-post-image" alt="Mamata Sonia" /></figure><p><strong>ന്യൂഡൽഹി:</strong> മുൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കോൺഗ്രസിലേക്കെന്ന അഭ്യൂഹങ്ങളെ തള്ളി കോൺഗ്രസ് വക്താവ് ജയറാം രമേശ്. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സോണിയ ഗാന്ധി മമത ബാനർജിയെ കോൺഗ്രസിലേക്ക് ക്ഷണിച്ചുവെന്ന വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇരുവരും തമ്മിൽ നടന്നത് വ്യക്തിപരമായ വിഷയങ്ങളടക്കം ചർച്ച ചെയ്ത സൗഹൃദ കൂടിക്കാഴ്ചയായിരുന്നു എന്ന ജയറാം രമേശ് വ്യക്തമാക്കി.</p>
<h3>കൂടിക്കാഴ്ചയ്ക്ക് പിന്നിലെ ലക്ഷ്യം?</h3>
<p>ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ ഏകോപനം ശക്തമാക്കാൻ ഇന്ത്യ മുന്നണി തീരുമാനിച്ചതിന് തൊട്ട് പിന്നാലെയാണ് മമത - സോണിയ കൂടിക്കാഴ്ച നടന്നത്. 2021ന് ശേഷം ആദ്യമായാണ് പത്ത് ജൻപഥിൽ എത്തി മമത സോണിയയെ കണ്ടത്.</p>
<p>ടിഎംസി കോൺഗ്രസിൽ ലയിക്കണമെന്ന നിർദേശം ഉയരുന്നതിനിടെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. തൃണമൂലിൽ നിന്നും രാജിവെച്ച എംപിമാരും എം.എൽ.എമാരും കൂറുമാറി ബിജെപിയിൽ ചേരുകയാണ്. ഇതിൽ നിന്ന് രക്ഷപ്പെടാൻ തൃണമൂൽ കോൺഗ്രസിൽ ലയിക്കണമെന്ന് ശിവസേന നേതാവ് സഞ്ചയ് റൗത്ത് അടക്കം പലരും പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇരുനേതാക്കളും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നിലെ ലക്ഷ്യമെന്തെന്ന് വ്യക്തമല്ല.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/after-hug-at-india-huddle-mamata-banerjee-meets-sonia-gandhi-at-10-janpath-after-five-years-2209195.html">കെട്ടിപ്പിടിത്തത്തിന് പിന്നാലെ സോണിയയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി മമത; നിർണ്ണായക നീക്കം</a></strong></p>
<h3>വാഗ്ദാനം ചെയ്തത് കോൺഗ്രസ് ഉപാധ്യക്ഷ സ്ഥാനം</h3>
<p>ഇന്ത്യ മുന്നണി യോഗത്തിന് ശേഷമാണ് മമത ബാനർജിയും സോണിയ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയത്. കോൺഗ്രസ് ഉപാധ്യക്ഷ ആക്കാമെന്ന് വാഗ്ദാനം നൽകി, മമതയെ കോൺഗ്രസിലേക്ക് ക്ഷണിച്ചെന്നായിരുന്നു റിപ്പോർട്ട്. ടിഎംസി നേതാവ് അഭിഷേക് ബാനർജിയെ ജനറൽ സെക്രട്ടറി ആക്കാമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വാഗ്ദാനം നൽകിയതായും റിപ്പോർട്ട് ഉയർന്നിരുന്നു.</p>
<p>സോണിയ - മമത കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ അഭിഷേക് ബാനർജി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള കൂറുമാറ്റം ശക്തമാവുകയാണ്. ജാദവ്പൂർ ലോക്സഭ എം.പിയും പ്രമുഖ വനിത നേതാവുമായ സയോണി ഘോഷ് വിമതപക്ഷത്ത് ചേർന്നു. മുതിർന്ന നേതാവ് കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗവുമായാണ് സയോണി കൈകോർത്തത്.</p>
<p>രാജ്യസഭ എംപി സുസ്മിത ദേവും പാർട്ടിയിൽ നിന്നും രാജിവെച്ചു. എംപി സ്ഥാനവും രാജിവെച്ചു. ലോക്‌സഭയിലെ 20 എംപിമാർ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്തയച്ചതിന് പിന്നാലെയാണ് സുസ്മിത ദേവിന്റെ രാജി. സുസ്മിത ബിജെപിയിലേക്കാണെന്നാണ് സൂചന. 61 എംഎൽഎമാരാണി മമതക്കെതിരെ നിലപാടെടുത്ത് വിമതഗ്രൂപ്പ് രൂപീകരിച്ചത്.</p>
<h3>English Summary:</h3>
<p>Jairam Ramesh Clarifies on Sonia Gandhi-Mamata Banerjee Meeting Rumors. He claiming that Sonia Gandhi invited Mamata Banerjee or her party, the Trinamool Congress, to merge with or join the Congress are completely false. He clarified that the recent meeting between Sonia Gandhi and Mamata Banerjee was a routine political interaction aimed at strengthening opposition unity within the INDIA bloc, not discussing any merger.</p>
]]></content:encoded>
				</item>
							<item>
					<title>India Condemns US Attack on Settebello Ship: ഒമാൻ തീരത്ത് യുഎസ് ആക്രമണം: മൂന്ന് ഇന്ത്യൻ നാവികരെ കാണാതായി; പ്രതിഷേധം അറിയിച്ച് ഇന്ത്യ</title>
					<link>https://www.malayalamtv9.com/india/india-issues-demarche-to-us-diplomat-after-american-forces-attack-oil-tanker-settebello-off-oman-coast-2209424.html</link>
					<pubDate>Thu, 11 Jun 2026 06:40:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/india-issues-demarche-to-us-diplomat-after-american-forces-attack-oil-tanker-settebello-off-oman-coast-2209424.html</guid>
					<description><![CDATA[<p>India Summons US Envoy Over Missile Strike on Settebello: ഒമാൻ തീരത്ത് 24 ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിച്ച വാണിജ്യ കപ്പലിന് നേരെ ബുധനാഴ്ച നടന്ന ആക്രമണത്തെ ഇന്ത്യ അപലപിച്ചു. ഒമാൻ തീരത്ത് &#8216;സെറ്റെബെല്ലോ&#8217; എന്ന വാണിജ്യ കപ്പലിന് നേരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Ship.jpg" class="attachment-large size-large wp-post-image" alt="Ship" /></figure><p><strong>ന്യൂഡല്‍ഹി:</strong> ഒമാൻ തീരത്ത് 24 ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിച്ച വാണിജ്യ കപ്പലിന് നേരെ ബുധനാഴ്ച നടന്ന ആക്രമണത്തെ ഇന്ത്യ അപലപിച്ചു. യുഎസ് നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഒമാൻ തീരത്ത് 'സെറ്റെബെല്ലോ' എന്ന വാണിജ്യ കപ്പലിന് നേരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരിൽ 21 പേരെ ഇതുവരെ രക്ഷപ്പെടുത്തി. മൂന്നു പേരെ കാണാതായതായാണ് റിപ്പോർട്ടുകൾ. മേഖലയിലെ കപ്പലുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ ആശങ്കാജനകമാണെന്നാണ് ഇന്ത്യയുടെ നിലപാട്.</p>
<p>മേഖലയിൽ സമാധാനവും സ്ഥിരതയും തിരിച്ചുകൊണ്ടുവരുന്നതിനും, സംഘർഷങ്ങൾ ഉടനടി ലഘൂകരിക്കാനും നയതന്ത്ര ചർച്ചകൾ തുടരണം. വാണിജ്യ കപ്പലുകളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അവസാനിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.</p>
<h3>വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന:</h3>
<p>"ഒമാൻ തീരത്ത് വാണിജ്യ കപ്പലായ സെറ്റെബെല്ലോയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരിൽ ഇതുവരെ 21 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. മൂന്ന്‌ ഇന്ത്യക്കാരെ കാണാതായതായി റിപ്പോർട്ടുണ്ട്. ഒമാനിലെ ഞങ്ങളുടെ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. രക്ഷാപ്രവർത്തനത്തിൽ ഒമാനി അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.</p>
<p>മേഖലയിൽ കപ്പലുകൾക്ക് നേരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾ വളരെയധികം ആശങ്കാജനകമാണ്. ഇത് അവിടെ നിലനിൽക്കുന്ന സംഘർഷത്തിന്റെ നേരിട്ടുള്ള അനന്തരഫലവുമാണ്. ഉഭയകക്ഷി ചർച്ചകൾ വഴി എത്രയും വേഗം ഒരു നയതന്ത്ര പരിഹാരം കണ്ടെത്തണമെന്നും, അതുവഴി പ്രദേശത്ത് സമാധാനവും സ്ഥിരതയും തിരിച്ചുകൊണ്ടുവരണമെന്നും ഞങ്ങൾ ആവർത്തിച്ച് ആവശ്യപ്പെടുന്നു. വാണിജ്യ കപ്പലുകളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി, അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രവും തടസ്സമില്ലാത്തതുമായ കപ്പൽ ഗതാഗതവും വ്യാപാരവും എത്രയും വേഗം പുനഃസ്ഥാപിക്കേണ്ടതുണ്ട്".</p>
<h3>വിദേശകാര്യമന്ത്രാലയത്തിന്റെ പോസ്റ്റ്:</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">Our statement on the attack on a commercial vessel off the coast of Oman ⬇️<a href="https://t.co/w405oJsHmZ">https://t.co/w405oJsHmZ</a> <a href="https://t.co/m0U3U81hQn">pic.twitter.com/m0U3U81hQn</a></p>
<p>— Randhir Jaiswal (@MEAIndia) <a href="https://x.com/MEAIndia/status/2064725291168415915?ref_src=twsrc%5Etfw">June 10, 2026</a></p></blockquote>
<p><script async src="https://platform.x.com/widgets.js" charset="utf-8"></script></p>
<p>കപ്പൽ ആക്രമണത്തിൽ പ്രതിഷേധിച്ച് വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി നാഗരാജ് നായിഡു, അമേരിക്കയുടെ ചാർജ് ഡി അഫയേഴ്സ് (താത്കാലിക നയതന്ത്ര പ്രതിനിധി) ജേസൺ മീക്സിനെ വിളിച്ചുവരുത്തി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/donald-trump-warns-iran-of-heavy-price-for-delaying-peace-deal-threatens-key-infrastructure-2209397.html">Iran War: ഇറാന്‍ വലിയ വില നല്‍കേണ്ടിവരും; മുന്നറിയിപ്പില്‍ കുറവില്ലാതെ ട്രംപ്</a></strong></p>
<h3>ആക്രമണം നടന്നത് ഇങ്ങനെ:</h3>
<p>ഹോർമുസ് കടലിടുക്കിന് സമീപം 'സെറ്റെബെല്ലോ' എന്ന എണ്ണ ടാങ്കറിന്റെ എഞ്ചിൻ റൂമിലേക്ക് മിസൈൽ തുളച്ചുകയറിയാണ് ആക്രമണമുണ്ടായത്. ഇതേത്തുടർന്ന് കപ്പലിൽ തീപിടുത്തമുണ്ടായി. ഒമാനി തുറമുഖമായ സോഹാറിന് ഏകദേശം 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായാണ് കപ്പല്‍ സഞ്ചരിച്ചിരുന്നത്. ആക്രമണമുണ്ടായതിനെ തുടർന്ന് പാലാവു പതാകയേന്തിയ ഈ കപ്പലിൽ നിന്ന് അടിയന്തര സഹായത്തിനായുള്ള സന്ദേശം അയച്ചിരുന്നു. ഈ സമയം കപ്പലിൽ ആകെ 28 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 24 പേരും ഇന്ത്യൻ പൗരന്മാരായിരുന്നു.</p>
<p>നാവിക ഉപരോധം ലംഘിച്ചതിനെ തുടർന്നാണ് ഒമാൻ ഉൾക്കടലിൽ വെച്ച് എണ്ണ ടാങ്കർ യുഎസ് സൈന്യം പ്രവർത്തനരഹിതമാക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് എക്സിലെ പോസ്റ്റിലൂടെ ന്യായീകരിച്ചു. അമേരിക്കൻ സേനയുടെ നിർദ്ദേശങ്ങൾ കപ്പല്‍ ജീവനക്കാര്‍ പാലിച്ചില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് ആരോപിച്ചു.</p>
<h3>English Summary</h3>
<p>The US military disabled the commercial oil tanker Settebello off the coast of Oman. The vessel carried 24 Indian crew members, leaving three currently reported missing. India strongly condemned the missile strike and issued an official demarche to Washington. New Delhi called for an immediate de-escalation of rising tensions in the region.</p>
]]></content:encoded>
				</item>
							<item>
					<title>Prime Ministers Narendra Modi : സ്ഥിരതയുള്ള സര്‍ക്കാരിന്റെ പ്രാധാന്യം ജനങ്ങള്‍ തിരിച്ചറിഞ്ഞെന്ന് നരേന്ദ്ര മോദി; ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായി തുടരുന്നതില്‍ ആഘേഷം</title>
					<link>https://www.malayalamtv9.com/india/pm-narendra-modi-says-people-have-realized-the-importance-of-a-stable-government-celebrates-remaining-the-longest-serving-prime-minister-2209413.html</link>
					<pubDate>Wed, 10 Jun 2026 22:26:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/pm-narendra-modi-says-people-have-realized-the-importance-of-a-stable-government-celebrates-remaining-the-longest-serving-prime-minister-2209413.html</guid>
					<description><![CDATA[<p>Narendra Modi says people have realized the importance of a stable government: സ്ഥിരതയുള്ള ഒരു സര്‍ക്കാരിന്റെ പ്രാധാന്യം രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തുടര്‍ച്ചായായി ഏറ്റവും കൂടുല്‍ കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തുടര്‍ന്നതിന്റെ നേട്ടം ആഘോഷിക്കാന്‍ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത എന്‍.ഡി.എ നേതാക്കളുടെ പ്രത്യേക കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/PM-Narendra-Modi-NDA-Conclave-.jpg" class="attachment-large size-large wp-post-image" alt="Pm Narendra Modi Nda Conclave" /></figure><p>സ്ഥിരതയുള്ള ഒരു സര്‍ക്കാരിന്റെ പ്രാധാന്യം രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തുടര്‍ച്ചായായി ഏറ്റവും കൂടുല്‍ കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തുടര്‍ന്നതിന്റെ നേട്ടം ആഘോഷിക്കാന്‍ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത എന്‍.ഡി.എ നേതാക്കളുടെ പ്രത്യേക കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>സ്ഥിരതയുള്ള നേതൃത്വത്തിന്റെ വില ഇപ്പോള്‍ രാജ്യം മനസ്സിലാക്കുന്നു. വികസിത് ഭാരത് എന്ന സ്വപ്‌നം ഒരു പാര്‍ട്ടിയുടെയോ വ്യക്തിയുടെയോ മാത്രമല്ല, മറിച്ച് രാജ്യത്തെ ഓരോ വ്യക്തിയുടെയും ദൃഢനിശ്ചയമായി മാറിയിരിക്കുന്നു. തന്നെ ജനങ്ങള്‍ ദൈവത്തെപ്പോലെയാണെന്നും പ്രധാനമന്ത്രി എന്‍.ഡി.എ കോണ്‍ക്ലേവില്‍ വ്യക്തമാക്കി.<br />
ദേശീയതലത്തില്‍ സ്ഥിരതയുള്ള രാഷ്ട്രീയത്തെയാണ് ജനം ആഗ്രഹിക്കുന്നത്. ആ പക്വതയുള്ള ബോധ്യം കൊണ്ടാണവര്‍, ഇത്രയും കാലം അവരെ സേവിക്കാന്‍ എനിക്ക് അവസരം നല്‍കിയത്.</p>
<p>2014 ല്‍ ഇന്ത്യക്ക് ആവശ്യമായ മൊബൈല്‍ ഫോണുകളില്‍ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യ ആഭ്യന്തരമായി 330 ദശലക്ഷത്തിലധികം മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ നിര്‍മ്മിക്കുന്നു. അക്കാലത്ത് ഒരു സെമികണ്ടക്ടര്‍ യൂണിറ്റ് പോലും രാജ്യത്ത് ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്നത് പത്തിലധികം യൂണിറ്റുകളായി വര്‍ദ്ധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗരോര്‍ജ്ജ ശേഷി 2.5 ജിഗാ വാട്ട് ആയിരുന്നെങ്കില്‍ ഇന്നത് 150 ജിഗാവാട്ട് മറികടന്നു മുന്നേറുകയണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം ഇന്ത്യുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ചെന്ന, രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേട്ടത്തെ നരേന്ദ്ര മോദി ഇന്ന് മറികടന്നു. 1952 ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി പദത്തിലെത്തിയ ജവഹര്‍ലാല്‍ നെഹ്‌റു തുടര്‍ച്ചയായി 4,398 ദിവസങ്ങളാണ് ആ പദവിയില്‍ തുടര്‍ന്നത്. 1952 വരെ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലാത്തതിനാല്‍ 1947 മുതല്‍ അതുവരെയുള്ള സര്‍ക്കാരിനെ ഇടക്കാല സര്‍ക്കാരായാണ് പരിഗണിക്കപ്പെടുന്നത്.</p>
<p>മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 14 വര്‍ഷത്തിലേറെയായി ഇന്ത്യയുടെ പ്രധാന മന്ത്രി പദത്തില്‍ ഇരുന്നിട്ടുണ്ടെങ്കിലും അത് തുടര്‍ച്ചയായിട്ടായിരുന്നില്ല. എന്നാല്‍ നരേന്ദ്ര മോദിയാകട്ടെ തുടര്‍ച്ചയായി 4,399 ദിവസങ്ങളായി പ്രധാനമന്ത്രിയായി തുടരുകയാണ്. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന കോണ്‍ക്ലേവില്‍ എന്‍.ഡി.എ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും, സഖ്യകക്ഷികളുടെ നേതാക്കളും പങ്കെടുത്തു.</p>
<h3>English Summary</h3>
<p>Prime Minister Narendra Modi said the people of the country have realised the importance of a stable government. He was speaking at a special conclave of NDA leaders convened in Delhi to celebrate his achievement of becoming the country's longest-serving Prime Minister. Modi today surpassed the record of Jawaharlal Nehru, the country's first Prime Minister, as the longest-serving Prime Minister of India.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Bullet Train: വെറും 2 മണിക്കൂറില്‍ മുംബൈയില്‍ നിന്നും ഹൈദരാബാദ് എത്താം; അതിവേഗ യാത്രയ്ക്കായി ബുള്ളറ്റ് ട്രെയിന്‍ റെഡി</title>
					<link>https://www.malayalamtv9.com/india/mumbai-to-hyderabad-from-15-hours-to-under-3-hours-bullet-train-project-gets-major-boost-2209409.html</link>
					<pubDate>Wed, 10 Jun 2026 21:40:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/mumbai-to-hyderabad-from-15-hours-to-under-3-hours-bullet-train-project-gets-major-boost-2209409.html</guid>
					<description><![CDATA[<p>Mumbai Hyderabad Bullet Train Route, Speed and Travel Time Details Revealed: ഏഴ് അതിവേഗ റെയില്‍ ഇടനാഴികള്‍ വികസിപ്പിക്കാനാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം ഒരുങ്ങുന്നത്. മുംബൈ, പൂനെ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലൂടെ ആയിരിക്കും ഈ പാത കടന്നുപോകുക. ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ രാജ്യത്തിന്റെ ഓരോ കോണും തമ്മിലുള്ള ദൂരം മണിക്കൂറില്‍ നിന്ന് മിനിറ്റിലേക്ക് കുറയും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Mumbai-Hyderabad-Bullet-Train.jpg" class="attachment-large size-large wp-post-image" alt="Mumbai Hyderabad Bullet Train" /></figure><p>അതിവേഗം കുതിക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് ബുള്ളറ്റ് ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കാന്‍ ഇനി അധികനാളുകളില്ല. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ ബെംഗളൂരു, ചെന്നൈ, പൂനെ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലൂടെയെല്ലാം ബുള്ളറ്റ് ട്രെയിനുകള്‍ ഓടിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഇന്ത്യയില്‍ വികസിപ്പിച്ച ആദ്യ ബുള്ളറ്റ് ട്രെയിന്‍ വൈകാതെ സര്‍വീസ് ആരംഭിക്കും.</p>
<p>ഏഴ് അതിവേഗ റെയില്‍ ഇടനാഴികള്‍ വികസിപ്പിക്കാനാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം ഒരുങ്ങുന്നത്. മുംബൈ, പൂനെ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലൂടെ ആയിരിക്കും ഈ പാത കടന്നുപോകുക. ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ രാജ്യത്തിന്റെ ഓരോ കോണും തമ്മിലുള്ള ദൂരം മണിക്കൂറില്‍ നിന്ന് മിനിറ്റിലേക്ക് കുറയും.</p>
<p>ഇപ്പോഴിതാ ഹൈദരാബാദ്-പൂനെ-മുംബൈ ബുള്ളറ്റ് ട്രെയിന്‍ ഇടനാഴിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറായെന്ന വിവരമാണ് പുറത്തുവരുന്നത്. മുംബൈയ്ക്കും ഹൈദരാബാദിനും ഇടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്ന രീതിയിലാണ് പദ്ധതിയുടെ വരവ്. ഏകദേശം 15 മണിക്കൂര്‍ എടുത്താണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ സഞ്ചരിക്കുന്നത്. എന്നാല്‍ ബുള്ളറ്റ് ട്രെയിനിന്റെ വരവോട് കഥയാകെ മാറും.</p>
<h3>മുംബൈ-ഹൈദരാബാദ് ബുള്ളറ്റ് ട്രെയിന്‍</h3>
<p>15 മണിക്കൂര്‍ സമയമെടുത്തുള്ള ട്രെയിന്‍ യാത്രകളെല്ലാം ഇനി പഴങ്കഥകളായി മറും. 671 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റൂട്ട് മൂന്ന് സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. തെലങ്കാനയില്‍ ഏകദേശം 93 കിലോമീറ്ററും കര്‍ണാടകയില്‍ഡ 121 കിലോമീറ്ററും മഹാരാഷ്ട്രയില്‍ 457 കിലോമീറ്ററും റെയിലുണ്ട്.</p>
<p>മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തിലാണ് ബുള്ളറ്റ് ട്രെയിന്‍ സഞ്ചരിക്കുക. അതായത് നിലവിലുള്ള എക്‌സ്പ്രസ് ട്രെയിനുകളേക്കാള്‍ അഞ്ചിരട്ടി വേഗതയാണിത്. ഏകദേശം 2 മണിക്കൂര്‍ 55 മിനിറ്റില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കുന്നതാണ് മറ്റൊരു പ്രത്യേകത. എന്നാല്‍ സ്റ്റോപ്പുകളുടെ എണ്ണം കൂട്ടിയാല്‍ യാത്രാ സമയം 3 മണിക്കൂര്‍ 13 മിനിറ്റാകും.</p>
<h3>എവിടെയെല്ലാം സ്റ്റോപ്പുകള്‍ ഉണ്ടാകും?</h3>
<p>തെലങ്കാനയില്‍ കൊക്കപേട്ട്, വികാരാബാദ്, ഷംഷാബാദ് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍. കര്‍ണാടകയില്‍ കലബുറഗിയില്‍ സ്റ്റോപ്പുണ്ടാകും. മഹാരാഷ്ട്രയിലാണ് കൂടുതല്‍ സ്റ്റോപ്പുകളുള്ളത്. വിക്രോളി, താനെ, നവി മുംബൈ, ലോണാവാല, പിംപ്രി-ചിഞ്ച്വാഡ്, പൂനെ, ബാരാമതി, പാണ്ഡാര്‍പൂര്‍, സോളാപൂര്‍ എന്നിവിടങ്ങളിലാകും സ്റ്റോപ്പുകള്‍.</p>
<h3>പ്രതീക്ഷയോടെ ഭുവനേശ്വറും</h3>
<p>രാജ്യത്തിന്റെ ബുള്ളറ്റ് ട്രെയിന്‍ കുതിപ്പിനെ വലിയ പ്രതീക്ഷയോടെ തന്നെയാണ് ഭുവനേശ്വറും കാത്തിരിക്കുന്നത്. ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ഡല്‍ഹി, സൂറത്ത്, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് ഭുവനേശ്വറില്‍ നിന്ന് അതിവേഗം എത്തിച്ചേരാന്‍ സാധിക്കും. മുംബൈ-അഹമ്മദാബാദ് പോലുള്ള നിലവിലെ ഇടനാഴികളെ അടിസ്ഥാനമാക്കി യാത്രാ സമയം വിലയിരുത്തുകയാണെങ്കില്‍, ഓരോ നഗരത്തില്‍ നിന്നും എത്ര സമയത്തിനുള്ളില്‍ ഭുവനേശ്വറില്‍ എത്തിച്ചേരാമെന്ന് നോക്കാം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/bengaluru-mangaluru-vande-bharat-express-cancelled-south-western-railway-scraps-trial-run-2207870.html" target="_blank" rel="noopener">Bengaluru Vande Bharat: ബെംഗളൂരു വന്ദേ ഭാരത് കാത്തുനില്‍ക്കേണ്ട, അത് റദ്ദാക്കി; യാത്രക്കാര്‍ക്ക് തിരിച്ചടി</a></strong></p>
<h3>ഭുവനേശ്വറിലെത്താം മിനിറ്റുകള്‍ക്കുള്ളില്‍</h3>
<ul>
<li>ഡല്‍ഹിയില്‍ നിന്നും ഭുവനേശ്വറിലേക്ക് ബുള്ളറ്റ് ട്രെയിനില്‍ വെറും 6 മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാന്‍ സാധിക്കുന്നതാണ്.</li>
<li>സൂറത്തില്‍ നിന്നാണെങ്കില്‍ ഏകദേശം 5 മുതല്‍ 5.5 മണിക്കൂര്‍ വരെ യാത്രയ്ക്കായി വേണ്ടിവരും.</li>
<li>ബെംഗളൂരുവില്‍ നിന്നാണെങ്കില്‍ 4 മുതല്‍ 4.5 മണിക്കൂര്‍ വരെയാകും സമയമെടുക്കുക.</li>
<li>വിശാഖപട്ടണത്ത് നിന്ന് 1 മണിക്കൂറും 35 മിനിറ്റും.</li>
<li>ഹൈദരാബാദില്‍ നിന്ന് 3 മണിക്കൂര്‍ വേണ്ടിവരും.</li>
<li>കൊല്‍ക്കത്തയില്‍ നിന്നും 1 മണിക്കൂര്‍ 35 മിനിറ്റും സമയമെടുക്കും.</li>
</ul>
<h3>ഒഡീഷയ്ക്ക് വലിയ നേട്ടം</h3>
<p>പദ്ധതി നടപ്പിലാകുകയാണെങ്കില്‍ ഒഡീഷ ലഭിക്കാന്‍ പോകുന്നത് വലിയ നേട്ടമാണ്. ഇന്ത്യയുടെ അതിവേഗ റെയില്‍പാതയുടെ ഭാഗമായി ഒഡീഷ മാറുന്നതോടെ വ്യാപാരം, ടൂറിസം തുടങ്ങിയ മേഖലയില്‍ വലിയ പുരോഗതി കൈവരിക്കാന്‍ സാധിക്കും. നിലവില്‍ ഒരു ബുള്ളറ്റ് ട്രെയിന്‍ ഇടനാഴി കേന്ദ്ര സര്‍ക്കാര്‍ ഒഡീഷയ്ക്കായി മാറ്റിവെച്ചിട്ടില്ലെങ്കിലും സംസ്ഥാനത്തിന് ഭാവിയില്‍ നേട്ടം ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.</p>
<h3>English Summary</h3>
<p>The proposed Mumbai–Hyderabad Bullet Train project has received a major push, raising hopes of reducing travel time between the two cities from around 15 hours to less than three hours. The high-speed rail corridor is expected to significantly improve connectivity, boost economic activity and transform long-distance travel between Maharashtra and Telangana.</p>
]]></content:encoded>
				</item>
							<item>
					<title>Bengaluru Weather Update: ബെംഗളൂരുവില്‍ ഓറഞ്ച് അലര്‍ട്ട്; മൂന്ന് ദിവസം അതിശക്തമായ മഴ പെയ്യും</title>
					<link>https://www.malayalamtv9.com/india/bengaluru-on-orange-alert-imd-warns-of-heavy-rain-and-strong-winds-on-june-11-2209337.html</link>
					<pubDate>Wed, 10 Jun 2026 21:06:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/bengaluru-on-orange-alert-imd-warns-of-heavy-rain-and-strong-winds-on-june-11-2209337.html</guid>
					<description><![CDATA[<p>Heavy Rain to Lash Bengaluru on June 11 IMD Issues Orange Alert: ജൂണ്‍ 10 മുതല്‍ 13 വരെയുള്ള ദിവസങ്ങളിലാണ് ബെംഗളൂരുവില്‍ അതിശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്. മേഘാവൃതമായ അന്തരീക്ഷത്തിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്. കനത്ത മഴ ലഭിക്കുകയാണെങ്കില്‍ താപനില കുറഞ്ഞേക്കാമെന്നും വകുപ്പ് വ്യക്തമാക്കുന്നു. 22 ഡിഗ്രി സെല്‍ഷ്യസില്‍ താപനില തുടരാനാണ് സാധ്യത.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Bengaluru-Weather-on-June-11.jpg" class="attachment-large size-large wp-post-image" alt="Bengaluru Weather On June 11" /></figure><p><strong>ബെംഗളൂരു:</strong> അടുത്ത നാല് ദിവസത്തേക്ക് ബെംഗളൂരു ഉള്‍പ്പെടെയുള്ള കര്‍ണാടകയുടെ ഭാഗങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കനത്ത മഴയെ തുടര്‍ന്ന് കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ബെംഗളൂരുവില്‍ ചൊവ്വാഴ്ച മുതല്‍ കനത്ത<a href="https://www.malayalamtv9.com/kerala/kerala-weather-update-today-june-10th-heavy-rainfall-on-northern-regions-with-lightning-and-thunder-2209192.html" target="_blank" rel="noopener"> മഴ</a> പെയ്യുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രചവനം. എന്നാല്‍ മഴയോടൊപ്പം താപനില വര്‍ധിക്കുന്നതും നഗരവാസികളെ ആശങ്കയിലാഴ്ത്തുന്നു.</p>
<p>ജൂണ്‍ 10 മുതല്‍ 13 വരെയുള്ള ദിവസങ്ങളിലാണ് ബെംഗളൂരുവില്‍ അതിശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്. മേഘാവൃതമായ അന്തരീക്ഷത്തിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്. കനത്ത മഴ ലഭിക്കുകയാണെങ്കില്‍ താപനില കുറഞ്ഞേക്കാമെന്നും വകുപ്പ് വ്യക്തമാക്കുന്നു. 22 ഡിഗ്രി സെല്‍ഷ്യസില്‍ താപനില തുടരാനാണ് സാധ്യത.</p>
<h3>വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്</h3>
<p>ജൂണ്‍ 10ന് ബുധനാഴ്ച കര്‍ണാടകയിലെ എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. ജൂണ്‍ 11ന് ഓറഞ്ച് അലര്‍ട്ടായിരിക്കും. ശനിയാഴ്ച വരെ ഇതേകാലാവസ്ഥ തുടരുമെന്നാണ് സൂചന.</p>
<h3>ബെംഗളൂരുവിലെ കാലാവസ്ഥ</h3>
<p>കര്‍ണാടകയിലെ ഒട്ടുമിക്ക ജില്ലകളിലും ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. ബെംഗളൂരുവിന് സമീപമുള്ള റായ്ച്ചൂര്‍, ധാര്‍വാഡ്, ഉത്തര കന്നഡ, ഹാവേരി, ശിവമോഗ, ചിക്കമംഗളൂരു, കുടക് എന്നിവിടങ്ങളില്‍ ജൂണ്‍ 10ന് റെഡ് അലര്‍ട്ടാണ്. രാവിലെ 8.30 മുതല്‍ 24 മണിക്കൂര്‍ ഇവിടങ്ങളില്‍ റെഡ് അലര്‍ട്ടായിരിക്കും. 24 മണിക്കൂറിനുള്ളില്‍ കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം.</p>
<p>ശനിയാഴ്ച വരെ ബെംഗളൂരുവിലും പരിസരപ്രദേശങ്ങളിലും മേഘാവൃതമായ കാലാവസ്ഥയായിരിക്കും. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മഴയോടൊപ്പം പരമാവധി താപനില 30 ഡിഗ്രി വരെ എത്തുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/when-will-the-monsoon-reach-bengaluru-hot-and-humid-weather-rain-and-thunderstorms-likely-in-coming-days-2208477.html" target="_blank" rel="noopener">Bengaluru Weather Update: കൊടും ചൂടില്‍ വലയും; ബെംഗളൂരുവില്‍ കാലവര്‍ഷമെത്താന്‍ ഇനിയും വൈകും?</a></strong></p>
<p>തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദക്ഷിണേന്ത്യയിലുടനീളം എത്തിയതാണ് കര്‍ണാടകയിലും വ്യാപക മഴയ്ക്ക് കാരണം. ജൂണ്‍ ഒന്‍പതിനും 11നും ഇടയില്‍ കര്‍ണാടകയുടെ തീരദേശം, ഉള്‍പ്രദേശങ്ങളില്‍ മണ്‍സൂണ്‍ ശക്തിപ്രാപിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ കനത്ത മഴ. മഴ ശക്തിപ്രാപിക്കുന്നതോടെ ബെംഗളൂരുവിലെ ചൂട് കുറയുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.</p>
<h3>മണ്‍സൂണ്‍ ശക്തമാകും</h3>
<p>ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്നതാണ് ഇന്ത്യയിലെ മണ്‍സൂണ്‍ കാലം. രാജ്യത്തിന്റെ വാര്‍ഷിക മഴയുടെ ഏകദേശം 70 ശതമാനത്തോളം മണ്‍സൂണ്‍ കാലയളവിലാണ് ഉണ്ടാകുന്നത്. ഇത് കൃഷി, കുടിവെള്ള വിതരണം, വൈദ്യുതി ഉത്പാദനം എന്നിവയ്‌ക്കെല്ലാം നിര്‍ണായകമാണ്.</p>
<p>കര്‍ണാടകയില്‍ വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദം കര്‍ണാടകയ്ക്ക് പുറമെ മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കും മഴ വ്യാപിപ്പിക്കും.</p>
<p>മണ്‍സൂണ്‍ വടക്കോട്ട് നീങ്ങുന്നതിനാല്‍ ഒഡീഷ, പശ്ചിമം ബംഗാള്‍, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും വലിയ അളവില്‍ മഴ ലഭിച്ചേക്കും. കൃഷിക്കാലം ആരംഭിക്കുമ്പോള്‍ മഴ ലഭിക്കുന്നത് കര്‍ഷകര്‍ക്കും ആശ്വാസം പകരുന്നതാണ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ രാജ്യത്തിന്റെ തെക്ക്-മധ്യ ഭാഗങ്ങളില്‍ മുന്നേറുകയാണ്. വടക്കേ ഇന്ത്യയില്‍ മണ്‍സൂണ്‍ എന്നാകും എത്തുക എന്ന കാര്യം വ്യക്തമല്ല, സാധാരണയായി ജൂണ്‍ അവസാനത്തോടെ ഡല്‍ഹിയില്‍ മണ്‍സൂണ്‍ എത്താറുണ്ട്.</p>
<h3>English Summary</h3>
<p>The India Meteorological Department (IMD) has issued an orange alert for Bengaluru and nearby regions on June 11, warning of heavy rainfall, thunderstorms, and strong winds. Residents have been advised to remain cautious as waterlogging, traffic disruptions, and localized damage may occur in vulnerable areas.</p>
]]></content:encoded>
				</item>
							<item>
					<title>ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും; പരിഷ്കാരങ്ങളുമായി കേന്ദ്ര സർക്കാർ</title>
					<link>https://www.malayalamtv9.com/india/driving-licence-validity-in-india-may-be-extended-up-to-50-years-of-age-central-government-2209383.html</link>
					<pubDate>Wed, 10 Jun 2026 19:22:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Latest News]]></category>
										<guid>https://www.malayalamtv9.com/india/driving-licence-validity-in-india-may-be-extended-up-to-50-years-of-age-central-government-2209383.html</guid>
					<description><![CDATA[<p>Big relief for drivers: Driving licence may remain valid until you turn 50: ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാർക്ക് നെഗറ്റീവ് പോയിൻ്റുകൾ നൽകുന്ന സംവിധാനവും ഒരുക്കുന്നുണ്ട്. നിശ്ചിത പരിധിയിൽ കൂടുതൽ നെഗറ്റീവ് പോയിൻ്റുകൾ ലഭിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/driving-licence.jpg" class="attachment-large size-large wp-post-image" alt="Driving Licence" /></figure><p>ന്യൂ ഡൽഹി: രാജ്യത്ത് ഡ്രൈവിങ് ലൈസൻസുകളുടെ കാലാവധി വർധിപ്പിക്കുന്നതുൾപ്പെടെയുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഒരുങ്ങുന്നു. നിലവിലുള്ള 20 വർഷത്തെ കാലാവധിക്ക് പകരം, ലൈസൻസ് ഉടമയ്ക്ക് 50 വയസ്സ് തികയുന്നത് വരെ കാലാവധി നീട്ടി നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. പൊതുജനങ്ങൾ പല ആവശ്യങ്ങൾക്കായി നിരന്തരം ആർ.ടി.ഒ ഓഫീസുകൾ കയറിയിറങ്ങുന്നതുൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം എന്നാണ് റിപ്പോർട്ടുകൾ</p>
<p>ലൈസൻസ് കാലാവധി നീട്ടുന്നതിനൊപ്പം വാഹനങ്ങളുടെ ഉടമസ്ഥാവക കൈമാറ്റവും, പെർമിറ്റ് പുതുക്കലും പൂർണ്ണമായും ഓൺലൈൻ വഴിയാക്കാനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. ഈ പരിഷ്കാരങ്ങൾ വരുന്നതോടെ ആർ.ടി.ഒ ഓഫീസുകളിലെ അനാവശ്യമായ തിരക്കുകളും, ഏജൻ്റുമർ വഴിയുള്ള അഴിമതിയും ഒരു പരിധി വരെ ഇല്ലാതാകും.</p>
<p>ലൈസൻസ് കാലാവധി നീട്ടുന്നത് വഴി സംസ്ഥാന സർക്കാരുകളുടെ വരുമാനത്തിൽ കുറവുണ്ടാകില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസുകൾ ഓൺലൈൻ വഴി തന്നെ ഈടാക്കാൻ സാധിക്കും. കൂടാതെ, ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാർക്ക് നെഗറ്റീവ് പോയിൻ്റുകൾ നൽകുന്ന സംവിധാനവും ഒരുക്കുന്നുണ്ട്. നിശ്ചിത പരിധിയിൽ കൂടുതൽ നെഗറ്റീവ് പോയിൻ്റുകൾ ലഭിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യും. ഇത് നിയമലംഘകരെ പിടിച്ചുകെട്ടാൻ സഹായിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.</p>
<h3>Also Read: <a href="https://www.malayalamtv9.com/india/free-metro-travel-for-students-in-bengaluru-namma-metro-major-change-under-consideration-2209321.html">Namma Metro: നമ്മ മെട്രോയില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര? വമ്പന്‍ മാറ്റത്തിനൊരുങ്ങി ബെംഗളൂരു</a></h3>
<p>അതേസമയം സംസ്ഥാന സർക്കാരിൻ്റെ പുതിയ വാഹന രൂപമാറ്റ മാർഗ്ഗനിർദ്ദേശങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്. മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്ന സീറ്റ് കവറുകൾ, ഫ്ലോർ മാറ്റുകൾ, സ്റ്റീയറിങ് കവറുകൾ തുടങ്ങിയ മാറ്റങ്ങൾക്ക് നേരത്തെ തന്നെ നിയമപരമായി യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല എന്നതാണ് ജനങ്ങളെ ചൊടിപ്പിച്ചത്.</p>
<p>തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, യുവാക്കളുടെ ആവശ്യങ്ങൾ പരിഗണിച്ച് അപകടകരമല്ലാത്ത രീതിയിലുള്ള വാഹന രൂപമാറ്റങ്ങൾക്ക് ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ഉറപ്പ് നൽകിയിരുന്നു. തുടർന്ന് ഗതാഗത കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ 18 തരം മാറ്റങ്ങൾക്ക് അനുമതി നൽകാമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ, മുൻപ് തന്നെ നിയമവിരുദ്ധമല്ലാതിരുന്ന മഡ് ഫ്ലാപ്പുകൾ, ഡാഷ്‌ക്യാം, ഡോർ വൈസറുകൾ എന്നിവയാണ് ഈ പട്ടികയിലുള്ളതെന്ന് ഓട്ടോമൊബൈൽ പ്രേമികൾ തിരിച്ചറിഞ്ഞതോടെയാണ് പ്രതിഷേധം ശക്തമായത്. കീചെയിൻ തൂക്കാനും സീറ്റ് കവർ മാറ്റാനും ഇനി മുഖ്യമന്ത്രിയുടെ പ്രത്യേക അനുമതി വേണോ എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറയുന്നത്.</p>
<p>വാഹനത്തിൻ്റെ ഘടനയെ മാറ്റുന്നതോ എൻജിനിൽ വലിയ തരത്തിൽ മാറ്റങ്ങൾ വരുത്തുന്നതോ കേന്ദ്ര മോട്ടോർ വാഹന നിയമ പ്രകാരം സാധ്യമല്ല. മാത്രമല്ല ഇതു സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധികളും നിലവിലുണ്ട്. ഇവ മറികടന്നുകൊണ്ട് വലിയ രീതിയിലുള്ള മാറ്റങ്ങൾക്ക് അനുമതി നൽകാൻ കേരള മോട്ടോർ വാഹന വകുപ്പിനോ സംസ്ഥാന സർക്കാരിനോ കഴിയില്ല എന്നതാണ് വസ്തുത. ഇതാണ് ഇപ്പോൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.</p>
<h3>English Summary</h3>
<p>The Indian government is considering extending the validity of private driving licences from 20 years directly until the holder turns 50. Aimed at improving "ease of living," the transport ministry's proposal also includes moving vehicle ownership transfers and permit renewals completely online to eliminate physical RTO visits and reduce paperwork.</p>
]]></content:encoded>
				</item>
							<item>
					<title>Namma Metro: നമ്മ മെട്രോയില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര? വമ്പന്‍ മാറ്റത്തിനൊരുങ്ങി ബെംഗളൂരു</title>
					<link>https://www.malayalamtv9.com/india/free-metro-travel-for-students-in-bengaluru-namma-metro-major-change-under-consideration-2209321.html</link>
					<pubDate>Wed, 10 Jun 2026 14:49:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/free-metro-travel-for-students-in-bengaluru-namma-metro-major-change-under-consideration-2209321.html</guid>
					<description><![CDATA[<p>Namma Metro May Offer Free Travel for Students Proposal Under Review: നമ്മ മെട്രോയില്‍ യാത്ര ചെയ്യാന്‍ സൗജന്യ പാസുകള്‍ ആവശ്യമില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍. കുറഞ്ഞ നിരക്കില്‍ പാസുകള്‍ നല്‍കുകയാണെങ്കില്‍ അപകടങ്ങളുടെ എണ്ണം കുറയ്ക്കാനും മലിനീകരണത്തില്‍ നിന്നും മുക്തി നേടാനും സാധിക്കുമെന്നും മുഖ്യമന്ത്രി ഡികെ ശിവകുമാറിന് അയച്ച കത്തില്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Free-Rides-for-Students-on-Namma-Metro.jpg" class="attachment-large size-large wp-post-image" alt="Free Rides For Students On Namma Metro" /></figure><p><strong>ബെംഗളൂരു:</strong> മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഡികെ ശിവകുമാര്‍ സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ബസ് പാസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബസുകള്‍ക്ക് പുറമെ നമ്മ മെട്രോയിലും വിദ്യാര്‍ഥികള്‍ക്ക് പാസുകള്‍ നല്‍കണമെന്നാണ് ആവശ്യം. ബസില്‍ സ്‌കൂളിലും കോളേജിലുമെല്ലാം എത്തിച്ചേരാന്‍ ഒരുപാട് സമയമെടുക്കുന്നുണ്ട്. ഇതേതുടര്‍ന്ന് ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും സഞ്ചാരം മെട്രോയിലാണ്. ഈ സാഹചര്യത്തില്‍ മെട്രോയില്‍ കൂടി പാസ് അനുവദിക്കുന്നത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍.</p>
<h3>സൗജന്യ പാസ് അല്ല</h3>
<p>നമ്മ മെട്രോയില്‍ യാത്ര ചെയ്യാന്‍ സൗജന്യ പാസുകള്‍ ആവശ്യമില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍. കുറഞ്ഞ നിരക്കില്‍ പാസുകള്‍ നല്‍കുകയാണെങ്കില്‍ അപകടങ്ങളുടെ എണ്ണം കുറയ്ക്കാനും മലിനീകരണത്തില്‍ നിന്നും മുക്തി നേടാനും സാധിക്കുമെന്നും മുഖ്യമന്ത്രി ഡികെ ശിവകുമാറിന് അയച്ച കത്തില്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു.</p>
<p>മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ തങ്ങളുടെ ആവശ്യം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് <a href="https://www.malayalamtv9.com/india/bengaluru-mangaluru-vande-bharat-express-cancelled-south-western-railway-scraps-trial-run-2207870.html" target="_blank" rel="noopener">ബെംഗളൂരു</a>വിലെ വിദ്യാര്‍ഥികള്‍. സൗജന്യ യാത്ര വേണ്ടെന്നും, പാസ് അനുവദിച്ചാല്‍ മതിയെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. മെട്രോയുടെ പാസ് ലഭിക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്. ബെംഗളൂരുവിലെ റോഡുകളില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷപ്പെടാനും അവര്‍ക്ക് സാധിക്കുന്നതാണ്.</p>
<h3>മെട്രോയില്‍ പാസ് നല്‍കുമോ?</h3>
<p>മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ഡികെ ശിവകുമാര്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് പാസ് നല്‍കുമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. പാസുകള്‍ വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് നിലവില്‍ സര്‍ക്കാര്‍. എന്നാല്‍ ബെംഗളൂരു നഗരത്തിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും റോഡിലെ ഗതാഗതക്കുരുക്ക് മൂലം നിലവില്‍ മെട്രോയിലാണ് യാത്ര ചെയ്യുന്നത്. അതിനാല്‍ തന്നെ മെട്രോയില്‍ കൂടി പാസുകള്‍ നല്‍കണമെന്ന ആവശ്യം ശക്തമാണ്. വിദ്യാര്‍ഥികളുടെ ക്ഷേമം കണക്കിലെടുത്ത് സര്‍ക്കാര്‍ ഇക്കാര്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷ.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/bengaluru-to-build-new-flyover-from-sv-metro-station-to-silk-board-junction-ahead-of-ejipura-launch-2209067.html" target="_blank" rel="noopener">Bengaluru Flyover: ബെംഗളൂരു എസ്‌വി റോഡും സില്‍ക്ക് ബോര്‍ഡ് ജങ്ഷനും ഒന്നാകും; വമ്പന്‍ പ്ലാനൊരുക്കി സര്‍ക്കാര്‍</a></strong></p>
<h3>കര്‍ണാടകയിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി സുഖയാത്ര</h3>
<p>മുഖ്യമന്ത്രിയായതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം പൂര്‍ത്തിയാക്കി ഡികെ ശിവകുമാര്‍ എത്തിയത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമെല്ലാം സന്തോഷം പകരുന്ന ഒരു വാര്‍ത്തയുമായാണ്. കര്‍ണാടകയിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ബസ് പാസ് എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം സാധാരണക്കാരായ കുടുംബത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് വലിയ സഹായം തന്നെയാകും എന്ന കാര്യം തീര്‍ച്ച.</p>
<p>സംസ്ഥാനത്തെ നാല് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ കീഴില്‍ സര്‍വീസ് നടത്തുന്ന ബസുകളിലാണ് സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പാസോടെ യാത്ര അനുവദിച്ചിരിക്കുന്നത്. ഈ സേവനം സംസ്ഥാനത്തുടനീളമുള്ള മറ്റ് സര്‍ക്കാര്‍ സേവനങ്ങളിലേക്കും വ്യാപിപ്പിക്കാനും നീക്കമുണ്ട്.</p>
<p>കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി), ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി), നോര്‍ത്ത് വെസ്റ്റ് കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (എന്‍ഡബ്ല്യുകെആര്‍ടിസി), കല്യാണ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെകെആര്‍ടിസി) എന്നിവയുടെ ബസുകളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പാസ് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.</p>
<h3>English Summary</h3>
<p>A proposal to offer free travel for students on Bengaluru's Namma Metro is under consideration. The plan has not yet been approved, but it is being discussed as a way to reduce commuting costs for students and promote greater use of public transportation in the city.</p>
]]></content:encoded>
				</item>
							<item>
					<title>Chennai Metro: 4 മാസം വൈകി, പാത റെഡിയായിട്ടും പൂനമല്ലി &#8211; വടപളനി സ്ട്രെച്ച് തുറക്കാത്തത് എന്തുകൊണ്ട്?</title>
					<link>https://www.malayalamtv9.com/photo-gallery/chennai-metro-phase-2-update-poonamallee-vadapalani-stretch-ready-awaits-inauguration-2209303.html</link>
					<pubDate>Wed, 10 Jun 2026 14:18:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/chennai-metro-phase-2-update-poonamallee-vadapalani-stretch-ready-awaits-inauguration-2209303.html</guid>
					<description><![CDATA[<p>Poonamallee &#8211; Vadapalani Stretch Updates: അഞ്ച് വർഷം മുമ്പാണ് ഈ പാതയുടെ നിർമ്മാണം ആരംഭിച്ചത്. ആദ്യം 2025 ഡിസംബറോടെ പൂനമല്ലി &#8211; പോരൂർ പാത തുറക്കാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് കണക്റ്റിവിറ്റി ഉറപ്പാക്കാൻ വടപളനി വരെ നീട്ടുകയും ലക്ഷ്യം 2026 ഫെബ്രുവരിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/chennai-metro-23.jpg" class="attachment-large size-large wp-post-image" alt="Chennai Metro (23)" /></figure><p>
		<style type="text/css">
			#gallery-4 {
				margin: auto;
			}
			#gallery-4 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-4 img {
				border: 2px solid #cfcfcf;
			}
			#gallery-4 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-4' class='gallery galleryid-2209303 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/chennai-metro-24.jpg" class="attachment-thumbnail size-thumbnail" alt="Chennai Metro (24)" aria-describedby="gallery-4-2209313" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/chennai-metro-24.jpg 150w, https://images.malayalamtv9.com/uploads/2026/06/chennai-metro-24.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2209313'>
				ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായി അവസാനിച്ച് മൂന്ന് ലൈനുകളിലും സർവീസ് തുടങ്ങുന്നതിനുള്ള കാത്തിരിപ്പിലാണ് യാത്രക്കാർ.  എന്നാൽ എല്ലാവിധ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമായിട്ടും മെട്രോ റെയിലിന്റെ രണ്ടാം ഘട്ട പദ്ധതിയിലെ ആദ്യ പാതയായ പൂനമല്ലി &#8211; വടപളനി സ്ട്രെച്ച് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധം ഉയരുകയാണ്. (Image Credit source: Facebook) 

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/chennai-metro-23-1.jpg" class="attachment-thumbnail size-thumbnail" alt="Chennai Metro (23)" aria-describedby="gallery-4-2209314" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/chennai-metro-23-1.jpg 150w, https://images.malayalamtv9.com/uploads/2026/06/chennai-metro-23-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2209314'>
				നാല് മാസത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ മാസമാണ് പാത പൂർണ്ണമായി സജ്ജമായത്. 14.6 കിലോമീറ്റർ നീളമുള്ള പാതയിൽ ട്രെയിനുകൾ ഓടിക്കുന്നതിനും വേഗത കൂട്ടുന്നതിനുമുള്ള അന്തിമ സുരക്ഷാ അനുമതി കഴിഞ്ഞ മാസം ലഭിച്ചിരുന്നു. ഫെബ്രുവരിയിൽ റെയിൽവേ സുരക്ഷാ കമ്മിഷണർ ചില നിബന്ധനങ്ങളോടെയാണ് ഈ പാതയ്ക്ക് താൽകാലിക അനുമതി നൽകിയിരുന്നത്. 

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/chennai-metro-22.jpg" class="attachment-thumbnail size-thumbnail" alt="Chennai Metro (22)" aria-describedby="gallery-4-2209315" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/chennai-metro-22.jpg 150w, https://images.malayalamtv9.com/uploads/2026/06/chennai-metro-22.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2209315'>
				പൂനമല്ലി മുതൽ പോരൂർ വരെ ട്രെയിനുകളുടെ ഇടവേള പതിനഞ്ച് മിനിറ്റായി പരിമിതപ്പെടുത്തണമെന്നും വടപളനി സ്റ്റേഷൻ പ്രവർത്തനസജ്ജമാക്കണമെങ്കിൽ ഡബിൾ ഡെക്കർ കോറിഡോറിലെ 26 ഡെക്ക് സ്ലാബുകളുടെ നിർമ്മാണം പൂർത്തിയാക്കണമെന്നും നിർദേശമുണ്ടായിരുന്നു.

				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/chennai-metro-21.jpg" class="attachment-thumbnail size-thumbnail" alt="Chennai Metro (21)" aria-describedby="gallery-4-2209316" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/chennai-metro-21.jpg 150w, https://images.malayalamtv9.com/uploads/2026/06/chennai-metro-21.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2209316'>
				ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിലെ കോറിഡോർ 4-ന്റെ ഭാഗമാണ് ഈ പാത. അർക്കോണം റോഡിലൂടെ കടന്നുപോകുന്ന ഈ പാത പൂർത്തിയാകുന്നതോടെ വടപളനി സ്റ്റേഷൻ വഴി ചെന്നൈ മെട്രോയുടെ ഒന്നാം ഘട്ട ശൃംഖലയുമായി ഇത് നേരിട്ട് ബന്ധിപ്പിക്കപ്പെടും.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/chennai-metro-20.jpg" class="attachment-thumbnail size-thumbnail" alt="Chennai Metro (20)" aria-describedby="gallery-4-2209317" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/chennai-metro-20.jpg 150w, https://images.malayalamtv9.com/uploads/2026/06/chennai-metro-20.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2209317'>
				അഞ്ച് വർഷം മുമ്പാണ് ഈ പാതയുടെ നിർമ്മാണം ആരംഭിച്ചത്. ആദ്യം 2025 ഡിസംബറോടെ പൂനമല്ലി &#8211; പോരൂർ പാത തുറക്കാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് കണക്റ്റിവിറ്റി ഉറപ്പാക്കാൻ വടപളനി വരെ നീട്ടുകയും ലക്ഷ്യം 2026 ഫെബ്രുവരിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. നിലവിൽ മാസങ്ങളായി ട്രയൽ റൺ നടക്കുന്നുണ്ടെങ്കിലും പാതയുടെ ഉദ്ഘാടനം നീണ്ടുപോകുന്നത് വലിയ നിരാശയാണ് സമ്മാനിക്കുന്നത്.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>ഒന്നു നനയാൻ കാത്ത ടാങ്ക് എവിടെ&#8230;! വീടിന്റെ വാട്ടർ ടാങ്കിൽ നിന്ന് 27 പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി</title>
					<link>https://www.malayalamtv9.com/india/27-baby-snakes-caught-from-water-tank-of-house-in-haridwar-details-inside-2209295.html</link>
					<pubDate>Wed, 10 Jun 2026 13:17:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/27-baby-snakes-caught-from-water-tank-of-house-in-haridwar-details-inside-2209295.html</guid>
					<description><![CDATA[<p>Baby snakes found in house water tank: ഹരിദ്വാറിലെ  സരായ് ഗ്രാമത്തിലെ ഒരു വീട്ടിലെ വാട്ടർ ടാങ്കിൽ നിന്ന് പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി. ടാങ്കിൽ പാമ്പുകളെ കണ്ടെത്തിയ വീട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചു. തുടർന്ന് പാമ്പുപിടുത്തക്കാരായ താലിബ്, ഭോല എന്നിവരും ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തുകയും ടാങ്കിൽ നിന്ന് പാമ്പിൻ കുഞ്ഞുങ്ങളെ സുരക്ഷിതമായി നീക്കം ചെയ്യുകയും ചെയ്തു. ആകെ 27 പാമ്പിൻ കുഞ്ഞുങ്ങളെ വാട്ടർ ടാങ്കിൽ കണ്ടെടുത്തതായി റേഞ്ച് ഓഫീസർ ശിഷ്പാൽ സിംഗ് പറഞ്ഞു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/27-baby-snakes-caught-from-water-tank.jpg" class="attachment-large size-large wp-post-image" alt="27 Baby Snakes Caught From Water Tank" /></figure><p>കേരളത്തിൽ ഒരു മാസം മുൻപ് വരെ വാർത്തകളിലെ നിത്യ സാന്നിധ്യമായിരുന്നു പാമ്പുകൾ. എന്നാൽ മഴ തുടങ്ങിയതോടെ നമ്മുടെ നാട്ടിലെ പാമ്പുകൾ വാർത്തകളിൽ ഇടംപിടിക്കുന്നത് അ‌ൽപ്പം കുറഞ്ഞിട്ടുണ്ട്. എന്നാൽ കേരളത്തിലെ പാമ്പുകൾ ഒതുങ്ങിയപ്പോൾ കേരളത്തിന് പുറത്തുള്ള പാമ്പുകൾ പണി തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ദേശീയ തലത്തിൽ തന്നെ ​വൈറലായിരിക്കുന്ന ഒരു വീഡിയോയിൽ നിറഞ്ഞ് നിൽക്കുന്നത് ഒരുപറ്റം പാമ്പിൻ കുഞ്ഞുങ്ങളാണ്. ഉത്തരാഖണ്ഡിലെ ഹരിദ്വാർ ആണ് ഈ ​വൈറൽ പാമ്പുകളുടെ പ്രഭവകേന്ദ്രം. ഹരിദ്വാറിലെ സരായ് ഗ്രാമത്തിലെ ഒരു വീട്ടിലെ വാട്ടർ ടാങ്കിൽ നിന്ന് അ‌സാധാരണമായ അ‌നക്കവും ശബ്ദവുമൊക്കെ കേൾക്കാൻ തുടങ്ങി. തുടർന്ന് വീട്ടുകാർ ടാങ്ക് തുടർന്ന് പരിശോധിക്കാൻ മുന്നിട്ടിറങ്ങി.</p>
<p>ടാങ്ക് തുറന്ന വീട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന ​ഒരു കാഴ്ചയായിരുന്നു, വാട്ടർ ടാങ്കിൽ ഡസൻ കണക്കിന് പാമ്പുകുഞ്ഞുങ്ങൾ നീന്തിത്തുടിക്കുന്നു. സംഭവം ഗ്രാമം മുഴുവൻ പടർന്നതോടെ നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചു. തുടർന്ന് പാമ്പുപിടുത്തക്കാരായ താലിബ്, ഭോല എന്നിവരും ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തുകയും ടാങ്കിൽ നിന്ന് പാമ്പിൻ കുഞ്ഞുങ്ങളെ സുരക്ഷിതമായി നീക്കം ചെയ്യുകയെന്ന രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/lifestyle/why-male-infertility-is-spiking-in-india-and-guide-to-reversing-infertility-trends-2209286.html">മരുന്ന് തേടും മുൻപ് ഇതറിയൂ; ഇന്ത്യയിൽ പുരുഷ വന്ധ്യത കൂടാൻ കാരണമെന്താണ്?</a></strong></p>
<p>സംഭവത്തിൽ വനംവകുപ്പ് ഇടപെട്ടതോടെ ഉണ്ടായിരുന്ന 'കിടപ്പാടം' നഷ്ടമാകുന്ന നിലയിലായി പാമ്പിൻകുഞ്ഞുങ്ങളുടെ കാര്യം. ടാങ്കിൽ നിന്ന് ശ്രദ്ധാപൂർവ്വം പുറത്തെടുത്ത ഇവയെ പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആകെ 27 പാമ്പിൻ കുഞ്ഞുങ്ങളെ വാട്ടർ ടാങ്കിൽ കണ്ടെടുത്തതായി റേഞ്ച് ഓഫീസർ ശിഷ്പാൽ സിംഗ് പറഞ്ഞു.</p>
<p>ഒരു വീടിന്റെ വാട്ടർ ടാങ്കിനുള്ളിൽ ഇത്രയും പാമ്പുകളെ കണ്ടെത്തിയതിന്റെ ഞെട്ടലിലും കൗതുകത്തിലുമാണ് നാട്ടുകാർ. തങ്ങളുടെ ഗ്രാമത്തിൽ നടന്ന ഈ അ‌സാധാരണമായ സംഭവമറിഞ്ഞ് നിരവധി ഗ്രാമീണരാണ് സംഭവസ്ഥലത്തേക്ക് എത്തിയത്. ആർക്കും പരിക്കേൽക്കാതെ മുഴുവൻ പാമ്പിൻ കുഞ്ഞുങ്ങളെയും മാറ്റാൻ കഴിഞ്ഞു എന്നതിന്റെ ആശ്വാസം നാട്ടുകാർക്ക് ഉണ്ട്.</p>
<h3>വീഡിയോ കാണാം</h3>
<h3 style="position: relative; overflow: hidden; padding-bottom: 56.25%;"><iframe style="position: absolute;" title="വാട്ടർ ടാങ്കിൽ ഡസൻ കണക്കിന് പാമ്പുകുഞ്ഞുങ്ങൾ" src="https://cdn.jwplayer.com/players/BdF8Kll8-LpZSp4PG.html" width="480" height="360" frameborder="0" scrolling="auto" allowfullscreen="allowfullscreen"></iframe></h3>
<p>&nbsp;</p>
<p>മാരകവിഷമുള്ള അണലി കുഞ്ഞുങ്ങളാണെന്ന് ടാങ്കിൽ ഉണ്ടായിരുന്നത് എന്നാണ് റിപ്പോർട്ട്. അ‌ണലി മുട്ട ഉദരത്തിൽ ആണ് അടവെക്കുക. കുഞ്ഞുകൾ ഉദരത്തിൽ നിന്നാണ് മുട്ടവിരിഞ്ഞ് പുറത്തേക്ക് വരിക. ഈ ഒരു പ്രത്യേകത കാരണം ഇവയെ പ്രസവിക്കുന്ന പാമ്പ് എന്നു പറയാറുണ്ട്. ടാങ്കിലേക്ക് കണക്ട് ചെയ്തിരിക്കുന്ന പൈപ്പുകളിലെ ചെറിയ സുഷിരങ്ങളിലൂടെയോ, അല്ലെങ്കിൽ ടാങ്കിന്റെ മൂടി കൃത്യമായി അടയ്ക്കാത്തതിനാലോ ആകാം അ‌ണലി ഉള്ളിലെത്തിയത് എന്നാണ് കരുതപ്പെടുന്നത്.</p>
<p>27 അ‌ണലിക്കുഞ്ഞുങ്ങളുടെ കാര്യമെടുത്താൽ, കിടപ്പാടം നഷ്ടപ്പെട്ട് ''ഒന്നു നനയാൻകാത്ത ടാങ്ക് വിടെ...ഒന്നു ചേക്കേറാൻതേടി വന്ന കൂടെവിടെ...'' എന്ന് അ‌മ്പിളിയിലെ പാട്ട് തിരുത്തിപ്പാടേണ്ട അ‌വസ്ഥയാണ് എന്ന് തമാശയായി പറയാമെങ്കിലും വീട്ടുകാരെ സംബന്ധിച്ചിടത്തോളം കൂടുതൽ വലിയ അ‌പകടങ്ങൾ ഉണ്ടാകും മുമ്പേ തന്നെ ഇവയെ കണ്ടെത്താനും നീക്കാനും സാധിച്ചത് വലിയ കാര്യമാണ്.</p>
<h3>മഴക്കാലത്തും സൂക്ഷിക്കാനേറെയുണ്ട്!</h3>
<p>മഴക്കാലത്തോ അതിനോട് അനുബന്ധിച്ചോ ഉള്ള സമയങ്ങളിൽ തണുപ്പും ഈർപ്പവുമുള്ള സുരക്ഷിതമായ സ്ഥലങ്ങൾ തേടി പാമ്പുകൾ സഞ്ചരിക്കാറുണ്ട്. മഴക്കാലവും ചൂടും മാറിമറിയുന്ന ഈ സമയങ്ങളിൽ നമ്മുടെ വീട്ടിലെ വാട്ടർ ടാങ്കുകൾ, കാടുപിടിച്ചു കിടക്കുന്ന പരിസരങ്ങൾ, വിറകുപുരകൾ എന്നിവ കൃത്യമായി പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക. ടാങ്കുകളുടെ മൂടി എപ്പോഴും നന്നായി അടച്ചുപൂട്ടാൻ ശ്രദ്ധിക്കുക.</p>
<h3>English Summary</h3>
<p>Baby snakes were caught from a water tank in a house in Sarai village of Haridwar. The family members who found the snakes in the tank informed the forest department. Then, snake catchers Talib and Bhola and officials immediately reached the spot and safely removed the baby snakes from the tank. A total of 27 baby snakes were found in the water tank, said Range Officer Shishpal Singh.</p>
]]></content:encoded>
				</item>
							<item>
					<title>നെഹ്രുവിന്റെ നേട്ടം മറികടന്ന് മോദി; NDA മുഖ്യമന്ത്രിമാർ ഇന്ന് ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രിയെ കാണും</title>
					<link>https://www.malayalamtv9.com/india/pm-modis-12-year-milestone-nda-chief-ministers-to-meet-pm-at-bharat-mandapam-2209225.html</link>
					<pubDate>Wed, 10 Jun 2026 09:00:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/pm-modis-12-year-milestone-nda-chief-ministers-to-meet-pm-at-bharat-mandapam-2209225.html</guid>
					<description><![CDATA[<p>PM Modi&#8217;s 12-year milestone:  ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എന്ന നേട്ടം സ്വന്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എൻ.ഡി.എ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ​വൈകിട്ട് 3 മണിക്ക് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വച്ചാണ് കൂടിക്കാഴ്ച</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Narendra-Modi.jpg" class="attachment-large size-large wp-post-image" alt="Narendra Modi" /></figure><p>പ്രധാനമന്ത്രി പദത്തിൽ 12 വർഷം പൂർത്തിയാക്കുകയും, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കുകയും ചെയ്ത നരേന്ദ്രമോദി ഇന്ന് ​വൈകിട്ട് 3ന് രാജ്യത്തെ NDA മുഖ്യമന്ത്രിമാരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. ​വൈകിട്ട് 3 മണിക്ക് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ എൻ.ഡി.എ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളും പങ്കെടുക്കും. ഇന്ത്യയുടെ വികസനവും ആഗോള സാഹചര്യങ്ങളും ചർച്ച ചെയ്യുന്ന വിപുലമായ ഒരു അജണ്ടയാണ് യോഗത്തിനുള്ളത്. ക്ഷേമപദ്ധതികളുടെ അവലോകനം, വികസിത് ഭാരത് 2047, ആഗോള വിഷയങ്ങൾ എന്നിവ യോഗത്തിൽ ചർച്ചയാകും.</p>
<p>പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് പ്രമുഖ കേന്ദ്ര മന്ത്രിമാർ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവർക്കൊപ്പം സഖ്യകക്ഷി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡുവും പങ്കാളിയാകും.</p>
<p><strong>Also Read:</strong> <a href="https://www.malayalamtv9.com/india/world-leaders-hail-pm-narendra-modi-on-becoming-indias-longest-serving-elected-prime-minister-2209219.html">കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രി, റെക്കോർഡ് നേട്ടവുമായി മോദി; ലോക നേതാക്കളുടെ പ്രശംസാ പ്രവാഹം</a></p>
<p>കേന്ദ്രത്തിൽ എൻ.ഡി.എ സഖ്യം 12 വർഷം പൂർത്തിയാക്കുന്ന ഈ ഘട്ടത്തിൽ നടക്കുന്ന യോഗത്തിൽ കേന്ദ്ര സർക്കാരിന്റെ മുൻനിര പദ്ധതികളും അടിസ്ഥാന സൗകര്യ വികസന പ്രോജക്ടുകളും സമൂഹത്തിന്റെ അവസാന കോണിലുള്ള സാധാരണക്കാരനിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കൽ, 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനുള്ള 'വികസിത് ഭാരത്' റോഡ്‌മാപ്പിന്റെ പുരോഗതി വിലയിരുത്തൽ എന്നിവ ഉണ്ടാകും.</p>
<p>കൂടാതെ നിലവിലെ പശ്ചിമേഷ്യൻ പ്രതിസന്ധിയും അതിന്റെ ആഘാതങ്ങളും ​ഉൾപ്പെടെയുള്ള ആഗോള വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും. പ്രധാനമന്ത്രി പദത്തിൽ മോദി ചരിത്ര നേട്ടം പിന്നിടുന്നതിൽ അ‌ഭിനന്ദനവുമായി കേന്ദ്ര മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, ആഗോള പ്രമുഖർ, വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ എന്നിവർ രംഗത്തെത്തിയിരുന്നു.</p>
<p>ജൂൺ 10ന് ആണ് നേരേന്ദ്രമോദി പ്രധാനമന്ത്രിപദത്തിൽ തുടർച്ചയായി 4,399 ദിവസം പൂർത്തിയാക്കുന്നത്. ആദ്യ പൊതുതെരഞ്ഞെടുപ്പിന് ശേഷം തുടർച്ചയായി 4,398 ദിവസം സേവനമനുഷ്ഠിച്ച മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡാണ് മോദി മറികടന്നത്. ഇന്ത്യയുശട രാഷ്ട്രീയ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമായി ഇത് അടയാളപ്പെടുത്തുന്നു.</p>
<p>മോദിയുടെ ഭരണകാലയളവിൽ ഇന്ത്യ പിന്നിട്ട പുരോഗതിയും ഈ ഘട്ടത്തിൽ ചർച്ചയാകുന്നുണ്ട്. ഇന്ത്യയുടെ വിദേശനയത്തിലെ വിപ്ലവകരമായ മാറ്റമാണ് അ‌തിൽ പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രധാനമന്ത്രിയുടെ 12 വർഷത്തെ ഭരണത്തിൻ കീഴിൽ ഇന്ത്യയുടെ വിദേശനയത്തിൽ ഉണ്ടായ "അസാധാരണമായ മാറ്റങ്ങൾ" വിദേശകാര്യ മന്ത്രാലയം (MEA) കഴിഞ്ഞ ദിവസം എടുത്തുപറഞ്ഞു. ഇന്ത്യയുടെ അന്താരാഷ്ട്ര പദവിയും സ്വാധീനവും ഈ കാലയളവിൽ ഗണ്യമായി വർദ്ധിച്ചുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.</p>
<p>അന്താരാഷ്ട്ര സോളാർ അലയൻസ് (ISA) വഴിയുള്ള കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവർത്തനങ്ങൾ, യു.പി.ഐ (UPI) പോലെയുള്ള ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിന്റെ ആഗോളവൽക്കരണം, ആഗോള പ്രതിസന്ധികളിൽ മുൻനിര നായകത്വം എന്നിവ നേരന്ദ്ര മോദിയുടെ 12 വർഷ ഭരണത്തിലെ നയതന്ത്ര വിജയങ്ങളാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.</p>
<p>English Summary</p>
<p>Prime Minister Narendra Modi, who has achieved the feat of becoming India's longest-serving and popularly elected Prime Minister, will meet the Chief Ministers and Deputy Chief Ministers of 22 NDA-ruled states and Union Territories today. The meeting will discuss a review of welfare schemes, Vikasit Bharat 2047 and global issues.</p>
]]></content:encoded>
				</item>
							<item>
					<title>PM Narendra Modi: കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രി, റെക്കോർഡ് നേട്ടവുമായി മോദി; ലോക നേതാക്കളുടെ പ്രശംസാ പ്രവാഹം</title>
					<link>https://www.malayalamtv9.com/india/world-leaders-hail-pm-narendra-modi-on-becoming-indias-longest-serving-elected-prime-minister-2209219.html</link>
					<pubDate>Wed, 10 Jun 2026 08:32:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/world-leaders-hail-pm-narendra-modi-on-becoming-indias-longest-serving-elected-prime-minister-2209219.html</guid>
					<description><![CDATA[<p>World Leaders Praise PM Modi: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡ് മറികടന്ന്, തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളുടെ ചരിത്രത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിച്ച പ്രധാനമന്ത്രി എന്ന പദവി ഇനി നരേന്ദ്ര മോദിക്ക് സ്വന്തം. ഈ ചരിത്ര നേട്ടത്തിന് പിന്നാലെ ആഗോളതലത്തിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളിൽ നിന്നും പ്രധാനമന്ത്രി മോദിക്ക് അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/PM-Narendra-Modi-1.jpg" class="attachment-large size-large wp-post-image" alt="Pm Narendra Modi" /></figure><p>ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡ് മറികടന്ന്, തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളുടെ ചരിത്രത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിച്ച പ്രധാനമന്ത്രി എന്ന പദവി ഇനി നരേന്ദ്ര മോദിക്ക് സ്വന്തം. ഈ ചരിത്ര നേട്ടത്തിന് പിന്നാലെ ആഗോളതലത്തിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളിൽ നിന്നും പ്രധാനമന്ത്രി മോദിക്ക് അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.</p>
<p>2014 മെയ് മാസത്തിൽ ഇന്ത്യൻ ഭരണകൂടത്തിന്റെ അമരത്തേക്ക് ആദ്യമായി കടന്നുവന്ന നരേന്ദ്ര മോദി, 2024-ൽ തുടർച്ചയായി മൂന്നാം തവണയും ജനവിധി നേടി അധികാരത്തിലെത്തിയപ്പോൾ രാജ്യം സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത വലിയ സാമ്പത്തിക-സാമൂഹിക മാറ്റങ്ങൾക്കാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി അദ്ദേഹം നയിച്ച ഭരണപരിഷ്കാരങ്ങൾ ഇന്ത്യയെ ആഗോള തലത്തിൽ ഒരു പുതിയ ശക്തിയായി മാറ്റുകയും ചെയ്തു.</p>
<p>മോദി അധികാരത്തിലെത്തിയ ശേഷം തകർച്ചയിൽ നിന്നും ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറി. ബ്രിട്ടനെപ്പോലെയുള്ള വൻശക്തികളെപ്പോലും പിന്നിലാക്കിക്കൊണ്ട് ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ ഇന്ന് ഉയർന്നു കഴിഞ്ഞു. ഡിജിറ്റൽ വിപ്ലവവും (UPI), വ്യവസായ സൗഹൃദ നയങ്ങളുമാണ് ഇതിന് കാരണമായി വിദ​ഗ്ധർ ചൂണ്ടികാട്ടിയത്. 2014 മുതൽ ആരംഭിച്ച ഈ ഭരണയാത്ര വെറുമൊരു രാഷ്ട്രീയ മാറ്റമായിരുന്നില്ല, മറിച്ച് ഡിജിറ്റൽ സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, ശക്തമായ വിദേശനയം എന്നിവയിലൂടെ ഇന്ത്യയുടെ ആത്മവിശ്വാസം വീണ്ടെടുത്ത ഒരു കാലഘട്ടമായിരുന്നു ഇത്.</p>
<h3>ലോകനേതാക്കളുടെ പ്രതികരണങ്ങൾ</h3>
<p><strong>ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ:</strong> "ഈ ചരിത്രനേട്ടം ഇന്ത്യൻ ജനതയ്ക്ക് പ്രധാനമന്ത്രി മോദിയിലുള്ള ആഴത്തിലുള്ള വിശ്വാസത്തിൻ്റെ തെളിവാണ്. ഇന്ത്യയുടെ സാമ്പത്തിക-സാമൂഹിക പരിവർത്തനം അയൽരാജ്യങ്ങൾക്കും വലിയ പ്രചോദനമാണ്."</p>
<p><strong>പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മരാപ്പെ:</strong> "25 കോടിയിലധികം ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിച്ച നരേന്ദ്ര മോദിയുടെ ഭരണം ലോകത്തെ ഏത് നേതാക്കൾക്കും മികച്ച മാതൃകയാണ്."</p>
<p><strong>ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കമലാ പ്രസാദ് ബിസേസർ:</strong> "സാധാരണ പശ്ചാത്തലത്തിൽ നിന്നും വന്ന് 140 കോടി ജനങ്ങളെ നയിക്കുന്ന മോദിയുടെ നേതൃത്വത്തിൽ, അന്താരാഷ്ട്ര തലത്തിൽ പ്രധാനപ്പെട്ട വിഷയങ്ങളിൽ ശക്തമായ ശബ്ദമായി ഇന്ത്യ മാറിയിരിക്കുന്നു."</p>
<p><strong>English Summary:</strong></p>
<p>Prime Minister Narendra Modi etched his name into India's political history books on Tuesday, surpassing Jawaharlal Nehru's record to become the country's longest-serving elected Prime Minister.</p>
]]></content:encoded>
				</item>
							<item>
					<title>Mamata -Sonia Gandhi Meet: കെട്ടിപ്പിടിത്തത്തിന് പിന്നാലെ സോണിയയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി മമത; നിർണ്ണായക നീക്കം</title>
					<link>https://www.malayalamtv9.com/india/after-hug-at-india-huddle-mamata-banerjee-meets-sonia-gandhi-at-10-janpath-after-five-years-2209195.html</link>
					<pubDate>Wed, 10 Jun 2026 06:36:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/after-hug-at-india-huddle-mamata-banerjee-meets-sonia-gandhi-at-10-janpath-after-five-years-2209195.html</guid>
					<description><![CDATA[<p>Mamata Banerjee Meets Sonia Gandhi: സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ പത്ത് ജനപഥിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ഏകദേശം അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. ഒരു മണിക്കൂറോളം നീളുന്നതായിരുന്നു ഇരിവരും തമ്മിലുള്ള കൂടിക്കാഴ്ച. കോൺഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി യോഗത്തിൽ പങ്കെടുത്തിരുന്നില്ല.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Mamata-Banerjee-Meets-Sonia-Gandhi.jpg" class="attachment-large size-large wp-post-image" alt="Mamata Banerjee Meets Sonia Gandhi" /></figure><p><strong>ന്യൂഡൽഹി:</strong> കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി (Mamata Banerjee Meets Sonia Gandhi). സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ പത്ത് ജനപഥിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ഏകദേശം അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. ഒരു മണിക്കൂറോളം നീളുന്നതായിരുന്നു ഇരിവരും തമ്മിലുള്ള കൂടിക്കാഴ്ച.</p>
<p>ബംഗാൾ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെത്തുടർന്ന് മമത ബാനർജി വലിയ പ്രതിസന്ധിയാണ് നേരിടുന്നത് ഒരു വിഭാഗം എംഎൽഎമാർ വിമതസ്വരം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ നിരവധി എംപിമാരും സമാനമായ രീതിയിൽ ആരോപണങ്ങൾ ഉയർത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഭാവിയെ കുറിച്ചുള്ള ചില ഊഹാപോഹങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. എന്നാൽ, കോൺഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. രാഹുൽ ഇല്ലാതെ സുപ്രധാനമായ ചർച്ചകളൊന്നും നടക്കാൻ സാധ്യതയില്ലെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/madhya-pradesh-rajya-sabha-election-nomination-of-congress-candidate-meenakshi-natarajan-rejected-2209186.html">കോൺഗ്രസിന് വൻ തിരിച്ചടി; രാജ്യസഭാ സ്ഥാനാർത്ഥി മീനാക്ഷി നടരാജൻ്റെ പത്രിക തള്ളി</a></strong></p>
<p>ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഇരു നേതാക്കളും പരസ്പരം കെട്ടിപ്പിടിക്കുകയും പിന്നീട് അടുത്തടുത്ത് ഇരിക്കുകയും ചെയ്തിരുന്നു. ഇരുവരും തമ്മിൽ കെട്ടിപ്പിടുക്കുന്ന ചിത്രം എക്‌സിൽ പങ്കുവെച്ചുകൊണ്ട്, ഇത് അവർക്കിടയിലുള്ള ദീർഘകാലത്തെ സൗഹൃദത്തിന്റെ തെളിവാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ പറഞ്ഞതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരിക്കുന്നത്.</p>
<p>1998-ൽ കോൺഗ്രസിൽ നിന്ന് വേർപിരിഞ്ഞ ശേഷമാണ് മമത ബാനർജി തൃണമൂൽ കോൺഗ്രസ് സ്ഥാപിച്ചത്. 2011-ൽ ഇടതുമുന്നണി സർക്കാരിനെ പരാജയപ്പെടുത്താൻ ഇരു പാർട്ടികളും ഒന്നിച്ചെങ്കിലും തൊട്ടടുത്ത വർഷം തന്നെ സഖ്യം രണ്ടായി പിളർന്നു. പക്ഷേ പാർട്ടികൾ ചർച്ചകൾ തുടർന്നെങ്കിലും 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യാ ബ്ലോക്കിന്റെ ഭാഗമായി. ബിജെപി നീക്കം പൊളിക്കാൻ തൃണമൂൽ കോൺഗ്രസ്, കോൺഗ്രസിൽ ലയിക്കണമെന്ന് ശിവസേന നേതാവ് സഞ്ചയ് റൗത്ത് അടക്കം പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിൽ മമത ബാനർജി സോണിയ ഗാന്ധിയെ കണ്ടത് ഏറെ അഭ്യൂഹങ്ങൾക്ക് ഇടയാക്കി.</p>
<p>ടിഎംസി, കോൺഗ്രസിൽ ലയിക്കണമെന്ന നിർദ്ദേശം ഉയരുന്നതിനിടെയുള്ള മമതയുടെ സന്ദർശനത്തിൻ്റെ ലക്ഷ്യമെന്തെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ പ്രതികരിക്കാൻ മമതയും ടി എം സിയും കോൺഗ്രസും തയ്യാറായിട്ടില്ല. ബിജെപിയുടെ കരുനീക്കത്തിൽ എംപിമാരും എംഎൽഎമാരും കൂറുമാറുന്ന കാഴ്ചയാണ് ഓരോദിവസവും ബംഗാളിൽ കാണുന്നത്. ഇതിനിടെയാണ് സോണിയ ​ഗാന്ധിയുമായിട്ടുള്ള നിർണായക കൂടിക്കാഴ്ച്ച നടന്നിരിക്കുന്നത്.</p>
<h3>English Summary:</h3>
<p>A day after photos of Mamata Banerjee hug with Sonia Gandhi at the INDIA bloc meeting were widely shared. Trinamool Congress chief Mamata Banerjee met the Congress Parliamentary Party chairperson at her residence, 10 Janpath, on Tuesday.</p>
]]></content:encoded>
				</item>
					</channel>
	</rss>
	