<?xml version="1.0" encoding="UTF-8"?>	<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	xmlns:media="http://search.yahoo.com/mrss/">
		<channel>
		 
			<title>Kerala News in Malayalam: കേരള മലയാളം വാർത്തകൾ, Latest Kerala News in Malayalam Online, കേരള ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ</title>
				<atom:link href="https://www.malayalamtv9.com/feedapi/kerala" rel="self" type="application/rss+xml" />
		<link>https://www.malayalamtv9.com/kerala</link>
		 
			<description>Kerala News in Malayalam, കേരള മലയാളം വാർത്തകൾ: Latest Kerala News and Breaking News live updates in Malayalam Online at TV9 Malayalam. Read ഇന്നത്തെ പ്രധാനപ്പെട്ട മലയാളം തലക്കെട്ടുകൾ, Top headline from Kerala, India and the world.</description>
				<lastBuildDate>Tue, 05 May 2026 08:07:21 +0530</lastBuildDate>
		<language>ml</language>
		<copyright>https://www.malayalamtv9.com</copyright>
		<generator>https://www.malayalamtv9.com</generator>
		<image>
		<url>https://malayalamtv9.com/wp-content/themes/default/images/logo.png</url>
		 
			<title>Kerala News in Malayalam: കേരള മലയാളം വാർത്തകൾ, Latest Kerala News in Malayalam Online, കേരള ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ</title>
				<link>https://www.malayalamtv9.com/kerala</link>
		<width>32</width>
		<height>32</height>
		</image>
							<item>
					<title>Kerala Scheme: തടവുകാരുടെ ആശ്രിതർക്ക് 30,000 രൂപ, പദ്ധതിയിൽ അപേക്ഷിക്കേണ്ടത് എങ്ങനെ?</title>
					<link>https://www.malayalamtv9.com/kerala/kerala-government-scheme-rs-30000-financial-aid-for-self-employment-of-prisoners-dependents-2203549.html</link>
					<pubDate>Tue, 05 May 2026 08:01:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-government-scheme-rs-30000-financial-aid-for-self-employment-of-prisoners-dependents-2203549.html</guid>
					<description><![CDATA[<p>Financial Aid for Self Employment of Prisoners&#8217; Dependents: ഒരു വ്യക്തി കുറ്റം ചെയ്ത് ജയിൽശിക്ഷ അനുഭവിക്കുമ്പോൾ അനാഥമാകുന്നത് ഇവരുടെ കുടുംബം കൂടിയാണ്. പ്രത്യേകിച്ച് ഉപജീവനമാർഗം കൂടി ഇല്ലെങ്കിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്. ഇവർക്ക് കൈതാങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് തടവുകാരുടെ ആശ്രിതർക്കായുള്ള സ്വയംതൊഴിൽ പദ്ധതി ആരംഭിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/kerala-scheme-1.jpg" class="attachment-large size-large wp-post-image" alt="Kerala Scheme (1)" /></figure><p>സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നവർക്ക് വേണ്ടി ധാരാളം ധനസഹായ പദ്ധതികൾ കേരള സർക്കാർ ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ, വയോധികർ, വിധവമാർ, കർഷകർ തുടങ്ങി നിരവധി പേർ വിവിധ പദ്ധതികളുടെ ഭാഗമാണ്. അത്തരത്തിൽ തടവുകാരുടെ ആശ്രിതർക്ക് വേണ്ടിയും ധനസഹായം നൽകുന്നുണ്ട്. ഒരു വ്യക്തി കുറ്റം ചെയ്ത് ജയിൽശിക്ഷ അനുഭവിക്കുമ്പോൾ അനാഥമാകുന്നത് ഇവരുടെ കുടുംബം കൂടിയാണ്. പ്രത്യേകിച്ച് ഉപജീവനമാർഗം കൂടി ഇല്ലെങ്കിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്. ഇവർക്ക് കൈതാങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് തടവുകാരുടെ ആശ്രിതർക്കായുള്ള സ്വയംതൊഴിൽ പദ്ധതി ആരംഭിച്ചത്.</p>
<h3>തടവുകാരുടെ ആശ്രിതർക്ക് സ്വയംതൊഴിൽ പദ്ധതി</h3>
<p>ദീര്‍ഘകാലം ജയില്‍ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികളുടെ ആശ്രിതര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന ധനസഹായം നല്‍കുന്ന പദ്ധതിയാണിത്.  ഒറ്റത്തവണയായി 30,000 രൂപ ധനസഹായമാണ് പദ്ധതിയിലൂടെ നൽകുന്നത്. ഇത് ഉപയോഗിച്ച് ബിസിനസ് ആരംഭിക്കുകയോ സ്വയം തൊഴിൽ കണ്ടെത്തുകയോ ചെയ്യാം. അതേസമയം, ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് പുറമെ, മറ്റ് കുറ്റകൃത്യ രേഖകൾ ഉള്ള കുറ്റവാളിയുടെ ആശ്രിതർക്ക് ഈ പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായത്തിന് അർഹതയില്ല.</p>
<h3>നിബന്ധനകൾ</h3>
<ol>
<li>5 വര്‍ഷമോ അതില്‍ കൂടുതലോ കാലം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞുവരുന്ന വ്യക്തികളുടെ ആശ്രിതര്‍ക്കാണ് ധനസഹായത്തിനുള്ള അര്‍ഹത ഉണ്ടായിരിക്കുന്നത്. ഒരു കുടുംബത്തില്‍ ഒരാളെ മാത്രമേ ധനസഹായത്തിനു പരിഗണിക്കുകയുള്ളു.</li>
<li>കുറ്റവാളികളുടെ ആശ്രിതരെന്ന നിലയില്‍ ഭാര്യ/ഭര്‍ത്താവ്, തൊഴില്‍ രഹിതരും, അവിവാഹിതരുമായ മകന്‍/മകള്‍ എന്നിവരുടെ അപേക്ഷകള്‍ക്ക് പ്രഥമ പരിഗണന നല്‍കണം.</li>
<li>ഇവരുടെ അഭാവത്തില്‍ ഇവര്‍ അപേക്ഷിക്കാത്ത സാഹചര്യത്തില്‍ വിധവയോ/ഭര്‍ത്താവ് ഉപേക്ഷിച്ചതോ/വിവാഹ മോചിതയോ ആയ മകള്‍, 55 വയസ്സിന് താഴെ പ്രായമുള്ള മാതാവ്/പിതാവ് എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കും.</li>
<li>അപേക്ഷയോടൊപ്പം അപേക്ഷകന്‍ താമസിക്കുന്ന സ്ഥലത്തെ വാര്‍ഡ്‌ മെമ്പര്‍/കൗണ്‍സിലറുടെ സാക്ഷ്യപത്രം, 5 വര്‍ഷമോ അതില്‍ കൂടുതലോ ജയില്‍ ശിക്ഷ അനുഭവിക്കുന്നത് സംബന്ധിച്ച് ജയില്‍ സൂപ്രണ്ടിന്‍റെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കേണ്ടതാണ്.</li>
<li>അപേക്ഷകന്‍ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരായിരിക്കണം.</li>
<li>കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ ധനസഹായത്തിന് പരിഗണിക്കുന്നതല്ല.</li>
<li>അപേക്ഷയിന്മേല്‍ ബന്ധപ്പെട്ട പ്രൊബേഷന്‍ ഓഫീസര്‍മാര്‍ അന്വേഷണം നടത്തി, വിശദമായ അന്വേഷണ റിപ്പോര്‍ട്ടും, ശുപാര്‍ശയും മുന്‍ഗണനാക്രമവും രേഖപ്പെടുത്തി സമര്‍പ്പിക്കേണ്ടതാണ്.</li>
</ol>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-swasraya-scheme-offers-financial-aid-for-caregivers-of-disabled-and-elderly-2203146.html">മാതാപിതാക്കളെ പരിചരിക്കുന്നവര്‍ക്ക് ധനസഹായം; സ്വാശ്രയ പദ്ധതിയുമായി കേരളം</a></strong></p>
<h3>ആവശ്യമായ രേഖകൾ</h3>
<ul>
<li>ആധാർ കാർഡ് കോപ്പി</li>
<li>പാസ്പോർട്ട് സൈസ് ഫോട്ടോ</li>
<li>റേഷൻ കാർഡിന്റെ കോപ്പി (റേഷൻ കാർഡ് ഉടമയുടെ പേര് അടങ്ങുന്ന പേജും കുടുംബാംഗങ്ങളെ ഒരുമിച്ച് അടങ്ങുന്ന പേജും)</li>
<li>വാർഡ് അംഗത്തിന്റെ അല്ലെങ്കിൽ കൗൺസിലറുടെ സർട്ടിഫിക്കറ്റ്</li>
<li>നിർദ്ദിഷ്ട ജോലിയുടെ അല്ലെങ്കിൽ ബിസിനസിന്റെ പ്രോജക്ട് നിർദ്ദേശം</li>
<li>ബാങ്ക് പാസ്ബുക്കിന്റെ കോപ്പി</li>
<li>ജയിൽ സൂപ്രണ്ടിന്റെ സത്യവാങ്മൂലം</li>
</ul>
<h3>അപേക്ഷിക്കേണ്ട വിധം</h3>
<ol>
<li>പദ്ധതിയിലേക്ക് ഓൺലൈനായും ഓഫ്ലൈനായും അപേക്ഷ സമർപ്പിക്കാവുന്നതാണ്.</li>
<li>ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതിനായി സുനീതി ഓൺലൈൻ സർവീസ് ആപ്ലിക്കേഷൻ പോർട്ടൽ സന്ദർശിക്കുക.</li>
<li>ഹോം പേജിൽ വൺ ടൈം രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക.</li>
<li>പേര്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ തുടങ്ങിയവ നൽകി രജിസ്റ്റർ ചെയ്യുക.</li>
<li>മൊബൈൽ നമ്പറിൽ ലഭിച്ച വെരിഫിക്കേഷൻ കോഡ് നൽകി വെരിഫൈ ക്ലിക്ക് ചെയ്യുക.</li>
<li>വിശദാംശങ്ങളും പൂരിപ്പിച്ച് പുതിയ പ്രൊഫൈൽ തുടങ്ങാം.</li>
<li>വീണ്ടും സുനീതി പോർട്ടൽ സന്ദർശിച്ച് സിറ്റിസൺ ലോഗിൻ ക്ലിക്ക് ചെയ്യുക.</li>
<li>യൂസർനെയിം സ്ഥാനത്ത് മൊബൈൽ നമ്പറും പാസ്‌വേഡും നൽകി സൈൻ ഇൻ ക്ലിക്ക് ചെയ്യുക.</li>
<li>എഡിറ്റ് ബട്ടൺ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക.</li>
<li>പ്രൊഫൈൽ അപ്ഡേറ്റ് ചെയ്തുകഴിഞ്ഞാൽ, സ്കീമുകൾ സ്ക്രീനിന്റെ ഇടതുവശത്ത് ദൃശ്യമാകും.</li>
<li>സ്കീം തിരഞ്ഞെടുത്ത് അപ്ലൈ ക്ലിക്ക് ചെയ്യുക.</li>
<li>അപേക്ഷാ ഫോമിലെ വിശദാംശങ്ങളും പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യാം.</li>
</ol>
<h3>English Summary:</h3>
<p>Kerala Government’s Scheme for Dependents of Prisoners, implemented by the Social Justice Department, aims to support families of prisoners. The scheme primarily benefits dependents such as spouses, unemployed or unmarried children, and other vulnerable family members of convicts who have served long prison terms. Eligible families can receive a one time financial assistance of up to Rs 30,000.</p>
]]></content:encoded>
				</item>
							<item>
					<title>PMA Salam: &#8216;പിണറായി വിജയൻ ആത്മാഭിമാനം ഉണ്ടെങ്കിൽ പ്രതിപക്ഷ നേതാവാകരുത്&#8217;; രൂക്ഷ വിമർശനവുമായി പിഎംഎ സലാം</title>
					<link>https://www.malayalamtv9.com/kerala/pma-salam-criticise-pinarayi-vijayan-says-he-has-any-self-respect-then-should-not-become-opposition-leader-2203553.html</link>
					<pubDate>Tue, 05 May 2026 07:38:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/pma-salam-criticise-pinarayi-vijayan-says-he-has-any-self-respect-then-should-not-become-opposition-leader-2203553.html</guid>
					<description><![CDATA[<p>PMA Salam Criticise Pinarayi Vijayan: ആത്മാഭിമാനം ഉണ്ടെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവായി ഇരിക്കരുതെന്നാണ് സലാം ആഞ്ഞടിച്ചത്. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറിൽ കേരളത്തിൽ ഒരു മുഖ്യമന്ത്രിയും ഇന്നേവരെ പിന്നോട്ട് പോകുന്നത് കണ്ടിട്ടില്ല. ദുരിതാശ്വാസനിധിയിൽ ലഭിച്ച പണം ദുരുപയോഗം ചെയ്തവരെ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം നിയമത്തിന് മുന്നിൽ കൊണ്ടുവരും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/PMA-Salam-Criticise-Pinarayi-Vijayan.jpg" class="attachment-large size-large wp-post-image" alt="Pma Salam Criticise Pinarayi Vijayan" /></figure><p><strong>തിരുവനന്തപുരം:</strong> നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരു ദിവസം പിന്നിടുമ്പോൾ പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ആത്മാഭിമാനം ഉണ്ടെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവായി ഇരിക്കരുതെന്നാണ് സലാം ആഞ്ഞടിച്ചത്. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറിൽ കേരളത്തിൽ ഒരു മുഖ്യമന്ത്രിയും ഇന്നേവരെ പിന്നോട്ട് പോകുന്നത് കണ്ടിട്ടില്ല. ദുരിതാശ്വാസനിധിയിൽ ലഭിച്ച പണം ദുരുപയോഗം ചെയ്തവരെ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം നിയമത്തിന് മുന്നിൽ കൊണ്ടുവരും.</p>
<p>എസ്ഡിപിഐ - സിപിഎം കൂട്ടുകെട്ട് യുഡിഎഫിന് നല്ല പ്രതിച്ഛായ ഉണ്ടാക്കിയെന്നും പിഎംഎ സലാം പറഞ്ഞു. വെള്ളാപ്പള്ളിയുടെ നിലപാട് യുഡിഎഫിന് സഹായകരമായി. ഇനിയും സഹായിച്ചാൽ പ്രതിപക്ഷം ഉണ്ടാകില്ലെന്നും പിഎംഎ സലാം വ്യക്തമാക്കി. അതേസമയം, കേരളത്തിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ കോൺഗ്രസ് ഹൈക്കമാൻഡ് വേഗത്തിലാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നേതാക്കൾ ഇന്ന് കൂടിയാലോചനകൾ നടത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്.‌</p>
<p>വിഷയത്തിൽ ഓരോ എംഎൽഎയുടെയും എംപിമാരുടേയും അടക്കം പ്രധാന ജനപ്രതിനിധികളുടെ നിലപാട് തേടുന്നതിനായി പ്രത്യേക നിരീക്ഷകരെ ഇന്ന് തന്നെ നിയോഗിക്കാനാണ് കോൺ​ഗ്രസിൻ്റെ നീക്കം. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി പദത്തിനായി പാർട്ടിയിലെ പ്രമുഖ നേതാക്കൾക്കിടയിൽ ഇതിനോടകം തന്നെ നീക്കങ്ങൾ ശക്തമായിട്ടുണ്ട്. ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കെസി വേണു​ഗോപാൽ പക്ഷം അവകാശ വാദം ഉന്നയിക്കുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/congress-assures-all-promises-will-be-kept-observers-reach-kerala-to-decide-chief-minister-2203543.html">വാഗ്ദാനങ്ങളെല്ലാം പാലിക്കും! മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ നിരീക്ഷകര്‍ കേരളത്തിലേക്ക്</a></strong></p>
<h3>നിരീക്ഷർ ലക്ഷ്യമിടുന്നത്</h3>
<p>സംസ്ഥാനത്തെ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാനാണ് കോൺ​ഗ്രസ് നിരീക്ഷകരെ ഏർപ്പെടുത്തുന്നത്. എംഎൽഎമാർക്ക് പുറമെ എംപിമാരോടും മുതിർന്ന നേതാക്കളോടും ഇതുസംബന്ധിച്ച് നിരീക്ഷകർ സംസാരിക്കും. എല്ലാ റിപ്പോർട്ടുകളും വിലയിരുത്തിയ ശേഷം കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക.</p>
<p>ആരാകും വരുന്ന അഞ്ച് വർഷം കേരളത്തിൻ്റെ ക്യാപ്റ്റനെന്ന് ഉറ്റനോക്കുകയാണ് സംസ്ഥാനം. കോൺഗ്രസിന് ഒറ്റയ്ക്ക് 63 സീറ്റുകൾ ഉള്ളതിനാൽ ഘടകകക്ഷികളുടെ നിലപാടിന് വഴങ്ങണമെന്ന സമ്മർദ്ദം പാർട്ടിക്കില്ലെന്നത് ആശ്വാസമാണ്. എങ്കിലും സമവായത്തിലൂടെ ധാരണയിലെത്തണമെന്നനാണ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി പദം നിലവിൽ ചർച്ചകളിൽ ഇല്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.</p>
<h3>കേരളം ഭരിക്കാൻ യുഡിഎഫ്</h3>
<p>ഇടതുഭരണത്തെ അടപടലം പിഴുതെറിഞ്ഞാണ് യുഡിഎഫ് വേരുകൾ കേരളത്തിലാകെ പടർന്ന് പിടിച്ചിരിക്കുന്നത്. പല ജില്ലകളിലും യുഡിഎഫ് നടത്തിയ ചരിത്രമുന്നേറ്റമാണ് ഇന്നലെ ഫലം പുറത്തുവന്നപ്പോൾ കാണാൻ സാധിച്ചത്. കഴിഞ്ഞ 25 വർഷത്തിലേറെയായി എംഎൽഎമാരില്ലാത്ത കോഴിക്കോട്ടുൾപ്പെടെ മികച്ച മുന്നേറ്റമാണ് യുഡിഎഫിന് ലഭിച്ചത്. പ്രമുഖ മന്ത്രിമാരുടെയടക്കം വേരുകൾ പറിച്ചെറിഞ്ഞുകൊണ്ട് എൽഡിഎഫിൻ്റെ പല കോട്ടകളും തകർത്തിരിക്കുകയാണ് യുഡിഎഫ്.</p>
<p>ഭരണവിരുദ്ധ വികാരവും, അടിച്ചമർത്തലുകളും, ശബരിമല സ്വർണകൊള്ളയും വോട്ടുകളെ കാര്യമായി സ്വാധീനിച്ചതായാണ് വിലയിരുത്തലുകൾ. 102 സീറ്റുകൾ നേടിയാണ് കോൺ​ഗ്രസ് കേരളത്തിൽ വേരൂന്നിയത്. എന്നാൽ 35 സീറ്റുകൾ നേടികൊണ്ട് തങ്ങളുടെ തോൽവി സമ്മതിച്ച് പ്രതിപക്ഷത്തേക്ക് നീങ്ങാനൊരുങ്ങുകയാണ് എൽഡിഎഫ്. മോശമല്ലാത്ത രീതിയിൽ തന്നെ ബിജെപിയും സംസ്ഥാനത്ത് അക്കൗണ്ട് തുറന്നിരിക്കുകയാണ്. മൂന്ന് സീറ്റുകൾ നേടിയ ബിജെപിക്ക് പലയിടത്തും രണ്ടാം സ്ഥാനം ലഭിച്ചത് ശുഭപ്രതീക്ഷയാണ്.</p>
<h3>English Summary:</h3>
<p>After kerala assembly election result 2026,  LDF faces more criticism from other party. IUML State General Secretary PMA Salam has attack  Pinarayi Vijayan on their historic defeat. He says Pinarayi Vijayan has any self respect then he should not become opposition leader.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>UDF Chief Minister: വാഗ്ദാനങ്ങളെല്ലാം പാലിക്കും! മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ നിരീക്ഷകര്‍ കേരളത്തിലേക്ക്</title>
					<link>https://www.malayalamtv9.com/kerala/congress-assures-all-promises-will-be-kept-observers-reach-kerala-to-decide-chief-minister-2203543.html</link>
					<pubDate>Tue, 05 May 2026 06:46:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/congress-assures-all-promises-will-be-kept-observers-reach-kerala-to-decide-chief-minister-2203543.html</guid>
					<description><![CDATA[<p>Congress Sends Observers to Kerala to Finalise Chief Minister: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നടപടികള്‍ ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. മുതിര്‍ന്ന നേതാക്കളായ നിരീക്ഷകരെ കേരളത്തിലെത്തിച്ച് എംഎല്‍എമാരായി വിജയിച്ചവരുടെ മനസറിയാന്‍ ശ്രമിക്കും. രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും മുഖ്യമന്ത്രി കസേരയ്ക്കായി കാത്തുനില്‍ക്കുന്നതാണ് ഹൈക്കമാന്‍ഡിനെ പ്രതിരോധത്തിലാക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Assembly-Election-Results-2026-4.jpg" class="attachment-large size-large wp-post-image" alt="Assembly Election Results 2026 (4)" /></figure><p><strong>തിരുവനന്തപുരം:</strong> യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറാന്‍ പോകുമ്പോഴും ആരായിരിക്കും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത. രമേശ് ചെന്നിത്തല, വിഡി സതീശന്‍, കെസി വേണുഗോപാല്‍ തുടങ്ങി യോഗ്യരുടെ പേരുകള്‍ അങ്ങനെ ഒരുപാടുണ്ടെങ്കിലും മുഖ്യമന്ത്രി പദം ആര്‍ക്ക് നല്‍കണമെന്നതില്‍ പാര്‍ട്ടിക്ക് ഇതുവരെ തീരുമാനത്തിലെത്താന്‍ സാധിച്ചിട്ടില്ല. നേതാക്കളുടെ മനസറിയാന്‍ ഇറങ്ങുകയാണ് ഹൈക്കമാന്‍ഡ്.</p>
<p>കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നടപടികള്‍ ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. മുതിര്‍ന്ന നേതാക്കളായ നിരീക്ഷകരെ കേരളത്തിലെത്തിച്ച് എംഎല്‍എമാരായി വിജയിച്ചവരുടെ മനസറിയാന്‍ ശ്രമിക്കും. രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും മുഖ്യമന്ത്രി കസേരയ്ക്കായി കാത്തുനില്‍ക്കുന്നതാണ് ഹൈക്കമാന്‍ഡിനെ പ്രതിരോധത്തിലാക്കുന്നത്.</p>
<p>പ്രതിപക്ഷ നേതാവായ വിഡി സതീശന്‍ മുഖ്യമന്ത്രിയാകുന്നതാണ് സ്വാഭാവിക നടപടി. എന്നാല്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസുകാരനും കൂടിയായ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.</p>
<p>തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കാന്‍ പാര്‍ട്ടി ശ്രമിച്ചിരുന്നുവെങ്കിലും അത് നടന്നില്ല. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം മുഖ്യമന്ത്രി സ്ഥാനം വേണെന്ന രീതിയിലാണ് വിഡി സതീശന്റെയും കെസി വേണുഗോപാലിന്റെയും പ്രതികരണം.</p>
<p>മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് ഒട്ടും ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നാണ് കെസി വേണുഗോപാലിന്റെ അഭിപ്രായം. പാര്‍ട്ടിക്ക് വ്യവസ്ഥാപിതമായ പരമ്പരാഗത മാര്‍ഗങ്ങളുണ്ടെന്നും അതിവേഗത്തില്‍ കൂടിയാലോചനകള്‍ നടത്തി നേതൃത്വം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<h3>മുഖ്യമന്ത്രി മോഹം കെസിക്കും ഇല്ലാതില്ല</h3>
<p>പതിമൂന്നാം വയസില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച് തുടങ്ങിയ ആളാണ് താനെന്നാണ് കെസി പറയുന്നത്. അന്ന് തൊട്ട് ഇന്നുവരെ വഹിച്ച എല്ലാ പദവികളും പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ്. തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചതും മത്സരിക്കാതിരുന്നതുമെല്ലാം നേതാക്കള്‍ പറഞ്ഞത് അനുസരിച്ചായിരുന്നു. പാര്‍ട്ടിയുടെ നിലപാട് എന്തായാലും അതിനോടൊപ്പം നില്‍ക്കുമെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.</p>
<h3>അര്‍ഹന്‍ വിഡി തന്നെ</h3>
<p>പ്രതിപക്ഷ നേതാവ് എന്ന നിലയിലും പാര്‍ട്ടിക്കായി അഹോരാത്രം പ്രവര്‍ത്തിച്ചുവെന്നതിന്റെ പേരിലും വിഡി സതീശനിലേക്കാണ് മുഖ്യമന്ത്രി പദം എത്തേണ്ടതെന്നാണ് പാര്‍ട്ടി അണികളുടെ മൊത്തത്തിലുള്ള വിലയിരുത്തല്‍. മുഖ്യമന്ത്രി കാര്യത്തില്‍ രണ്ട് ദിവസത്തിനകം ഹൈക്കമാന്‍ഡ് തീരുമാനത്തിലെത്തുമെന്ന് വിഡി സതീശന്‍ പറഞ്ഞു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-assembly-election-2026-interesting-fact-how-najeeb-kanthapuram-won-in-perinthalmanna-by-31000-votes-after-2021s-38-vote-2203534.html" target="_blank" rel="noopener">Kerala Election Lowest Margin: അന്ന് 38 വോട്ടിന് ജയിച്ച സ്ഥാനാർത്ഥി, ഭൂരിപക്ഷം 31000 കടത്തിയ കഥ</a></strong></p>
<p>102 സീറ്റുകള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച യുഡിഎഫില്‍ ജനങ്ങളുടെ പ്രതീക്ഷ വളരെ വലുതാണ്. അതിനാല്‍ തന്നെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഉയര്‍ന്ന തലത്തിലുള്ള ചര്‍ച്ചകളും മറ്റും നടത്താനാണ് സാധ്യത.</p>
<h3>എല്ലാ വാഗ്ദാനങ്ങളും പാലിക്കും</h3>
<p>കേരളത്തിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും. ജനങ്ങള്‍ അര്‍പ്പിച്ച ഈ വിശ്വാസമായിരിക്കും വരും വര്‍ഷങ്ങളില്‍ യുഡിഎഫിന്റെ വഴികാട്ടി എന്നാണ് പ്രിയങ്ക എക്‌സില്‍ കുറിച്ചത്. സത്യസന്ധതയോടും വിനയത്തോടും കൂടി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.</p>
<p>കേരളത്തിലെ സോഹദരീ സഹോദരന്മാര്‍ നല്‍കിയ ജനവിധിക്ക് ഹൃദയം കൊണ്ട് നന്ദി പറയുന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കഠിനാധ്വാനത്തിലൂടെ മികച്ച വിജയം കൈവരിട്ട ഓരോ യുഡിഎഫ് പ്രവര്‍ത്തകരെയും നേതാക്കളെയും അഭിനന്ദിക്കുന്നതായും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.</p>
<h3>English Summary</h3>
<p>Congress leaders have assured that all promises will be fulfilled as party observers arrive in Kerala to discuss and decide the next Chief Minister, intensifying political activity in the state.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Rain Alert: വടക്കൻ കേരളത്തിൽ മഴ തിമിർക്കും; ഈ ജില്ലക്കാർ സൂക്ഷിക്കുക, ഇന്നത്തെ കാലാവസ്ഥ</title>
					<link>https://www.malayalamtv9.com/kerala/kerala-rain-alert-today-on-may-5th-imd-predict-rainfall-in-northern-region-check-the-latest-weather-forecast-2203537.html</link>
					<pubDate>Tue, 05 May 2026 06:06:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-rain-alert-today-on-may-5th-imd-predict-rainfall-in-northern-region-check-the-latest-weather-forecast-2203537.html</guid>
					<description><![CDATA[<p>Kerala Rain Alert Today: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഈ മാസം എട്ടാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേകം ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കാലാവസ്ഥയിലെ മാറ്റം അനുസരിച്ച് വരും മണിക്കൂറിൽ ഈ പ്രവചനം മാറിമറിഞ്ഞേക്കാം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/RAIN-ALERT-IN-KERALA-TODAY.jpg" class="attachment-large size-large wp-post-image" alt="Rain Alert In Kerala Today" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്ത് ഇന്നും പല പ്രദേശങ്ങളിലും മഴ ശക്തമാകാൻ (Kerala Rain Alert) സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ വേനൽമഴയാണ് ലഭിക്കുന്നത്. ഇതേതുടർന്ന് അസഹനീയമായി നിലനിന്നിരുന്ന ചൂടിന് അല്പം ആശ്വാസമായിട്ടുണ്ട്. എന്നാലും പല പ്രദേശങ്ങളും ഇനിയും മഴ ലഭിക്കാത്തത് വലിയ വെല്ലുവിളിയാണ്.</p>
<p>കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഈ മാസം എട്ടാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേകം ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. സാധാരണയായി ഉച്ചയ്ക്ക് ശേശമുള്ള സമയങ്ങളിലാണ് ഇടിയും മിന്നലും അനുഭവപ്പെടുന്നത്. അതിനാൽ ഇടിമിന്നലിൻ്റെ ലക്ഷണങ്ങൾ കണ്ടാൽ തുറസായ സ്ഥലത്ത് നിൽക്കുകയോ മലമുകളിലോ മറ്റോ പോകുകയോ ചെയ്യരുത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-weather-update-may-4-rain-and-yellow-alert-predicted-in-kerala-assembly-election-result-day-2203292.html">വോട്ടെണ്ണൽ മഴ കൊണ്ടുപോകുമോ? കനത്ത മഴ മൂന്നിടത്ത്, ഇന്നത്തെ കാലാവസ്ഥ</a></strong></p>
<p>അതേസമയം, സംസ്ഥാനത്ത് ഇന്നെവിടെയും അലർട്ടുകൾ നൽകിയിട്ടില്ല. എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പക്ഷേ നാളെയും എട്ടാം തീയതിയും മഴ മുന്നറിയിപ്പുണ്ട്. നാളെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ കാലാവസ്ഥയിലെ മാറ്റം അനുസരിച്ച് വരും മണിക്കൂറിൽ ഈ പ്രവചനം മാറിമറിഞ്ഞേക്കാം. നിലവിലുള്ള മഴ മുന്നറിയിപ്പ് ശക്തമല്ലാത്തതിനാൽ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<h3>വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്</h3>
<ul>
<li>ആറാം തീയതി (നാളെ-ബുധൻ): കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റെല്ലാം ജില്ലകളിലും ​ഗ്രീൻ അലർട്ടാണ്.</li>
<li>ഏഴാം തീയതി (വ്യാഴം): എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട്.</li>
<li>എട്ടാം തീയതി (വെള്ളി): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റെല്ലാം ജില്ലകളിലും ​ഗ്രീൻ അലർട്ടാണ്.</li>
</ul>
<h3>സംസ്ഥാനത്ത് ചൂട് കുറഞ്ഞോ?</h3>
<p>കേരളത്തിൽ അതിശക്തമായ ചൂട് തുടരുന്നതിനിടെ ആശ്വാസമായി വേനൽമഴ എത്തിയെങ്കിലും വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് തന്നെയാണ് പ്രവചനം. മഴ മുന്നറിയിപ്പില്ലാത്ത എല്ലാ ജില്ലകളിലും ഇപ്പോഴും ചൂട് അനുഭവപ്പെടുന്നുണ്ട്. 40 ഡിഗ്രി വരെ രേഖപ്പെടുത്തികൊണ്ട് ഇത്തവണ പാലക്കാട് ജില്ലയാണ് മുന്നിൽ നിൽക്കുന്നത്. കൊല്ലം, തൃശൂർ ജില്ലകളിൽ 39, 38 ഡി​ഗ്രി സെൽഷ്യസിലാണ് താപനില റിപ്പോർട്ട് ചെയ്തിരുന്നത്. സൂര്യാതപ സാധ്യതയുള്ളതിനാൽ ആരോഗ്യ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും പൊതുജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.</p>
<h3>ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ</h3>
<ol>
<li>രാവിലെ 11 മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെയുള്ള സമയത്തെ ചൂട് ശരീരത്തിൽ ഏൽക്കരുത്.</li>
<li>അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കുക.</li>
<li>പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കണം. കൂടാതെ കുടയോ തൊപ്പിയോ ഉപയോഗിക്കാനും ശ്രദ്ധിക്കുക.</li>
<li>ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. യാത്രയിലാണെങ്കിൽ വെള്ളം കൈയ്യിൽ കരുതണം.</li>
<li>കുട്ടികൾക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.</li>
<li>ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം തുടങ്ങിയവ കുടിക്കുന്നതാണ് ഏറ്റവും നല്ലത്.</li>
</ol>
<h3>English Summary:</h3>
<p>India Meteorological Department (IMD) has issued a rain alert on May 5, tuesday. In a new weather report explains, heavy rainfall occurs in northern region of kerala within next three hours. Also warn lightning and thunder.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Kerala Election Lowest Margin: അന്ന് 38 വോട്ടിന് ജയിച്ച സ്ഥാനാർത്ഥി, ഭൂരിപക്ഷം 31000 കടത്തിയ കഥ</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-2026-interesting-fact-how-najeeb-kanthapuram-won-in-perinthalmanna-by-31000-votes-after-2021s-38-vote-2203534.html</link>
					<pubDate>Mon, 04 May 2026 22:07:00 +0530</pubDate>
					<dc:creator><![CDATA[Arun Nair]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-2026-interesting-fact-how-najeeb-kanthapuram-won-in-perinthalmanna-by-31000-votes-after-2021s-38-vote-2203534.html</guid>
					<description><![CDATA[<p>ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 104888 വോട്ടായിരുന്നു നേടിയത്. ഭൂരിപക്ഷമാകട്ടെ 32431 വോട്ടും. സിപിഎമ്മിൻ്റെ വിപി മുഹമ്മദ് ഹനീഫ 72457 വോട്ട് നേടി രണ്ടാം സ്ഥാനത്തും, ബിജെപിയുടെ കെപി ബാബുരാജ് 7240 വോട്ടും നേടി. മണ്ഡലത്തിൽ &#8216;നോട്ടക്ക് &#8216; ലഭിച്ചത് 600-ൽപരം വോട്ടുകളായിരുന്നു. വികസന പ്രവർത്തനങ്ങൾ തന്നെയാണത്രെ ഭൂരിപക്ഷം കൂട്ടിയതെന്ന് നാട്ടുകാർ പറയുന്നു. ചരിത്രത്തിൽ മറ്റൊരു റെക്കോർഡ് കൂടി പിറന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Kerala-Election-Lowest-Margin.jpg" class="attachment-large size-large wp-post-image" alt="Kerala Election Lowest Margin" /></figure><p><strong>മലപ്പുറം:</strong> കേരള തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം എന്ന റെക്കോർഡ് നേടിയത് ഇരവിപുരം മണ്ഡലത്തിൽ 2001-ൽ ജയിച്ച എഎ അസീസിനായിരുന്നു .പിന്നീടിങ്ങോട്ട് ഇതുവരെ 10-ൽ താഴെ ഭൂരിപക്ഷം എന്ന വിജയം കേരളത്തിൽ ആർക്കും ലഭിച്ചിട്ടില്ല. അന്ന് അസീസിൻ്റെ വിജയം 5 വോട്ടിനായിരുന്നു. കോടതിയും കേസുമായി മുന്നോട്ട് പോയി ഒടുവിൽ വിജയം നേടിയ അസീസിന് തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 20000 കടന്നതാണ് കഥ. 2016-ൽ വടക്കാഞ്ചേരിയിൽ കോൺഗ്രസ്സിൻ്റെ അനിൽ അക്കരെ എംഎൽഎ ആയത് വെറും 43 വോട്ടിനായിരുന്നു. അതേ വർഷം മഞ്ചേശ്വരത്ത് നിന്നും മുസ്ലിം ലീഗ് സ്ഥാനാർത്ഥി പിബി അബ്ദുൾ റസാഖ് വിജയിച്ചത് 89 വോട്ടിനായിരുന്നു. 2021-ലെ തിരഞ്ഞെടുപ്പിൽ കുറഞ്ഞ ഭൂരിക്ഷം എന്ന റെക്കോർഡ് മലപ്പുറം ജില്ലയിൽ എത്തിയത് യാദൃശ്ചികം മാത്രം.</p>
<p>2021-ലെ തിരഞ്ഞെടുപ്പിൽ 2,29000-ന് മുകളിൽ വോട്ടർമാരുള്ള പെരിന്തൽ മണ്ണയിൽ നിന്നും മുസ്ലിം ലീഗ് സ്ഥാനാർത്ഥി നജീബ് കാന്തപുരം ജയിച്ചത് 38 വോട്ടിനായിരുന്നു. നജീബിൻ്റെ മുൻഗാമി മഞ്ഞളാംകുഴി അലിക്കും താരതമ്യേനെ 579 വോട്ട് മാത്രമായിരുന്നു. 1957 മുതലുള്ള ചരിത്രം നോക്കിയാൽ പോലും മുസ്ലിം ലീഗിന് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ അത്രയും കുറഞ്ഞ ഭൂരിപക്ഷം മറ്റൊരു സ്ഥാനാർത്ഥിക്കും ലഭിച്ചിരുന്നില്ല. 2021-ൽ സിപിഎമ്മിലെ മുഹമ്മദ് മുസ്തഫയായിരുന്നു നജീബിൻ്റെ എതിരാളി. ശക്തമായ മത്സരത്തിനൊടുവിലായിരുന്നു അന്ന നജീബിൻ്റെ വിജയം.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/kerala/kerala-assembly-election-result-2026-cpm-first-response-on-defeat-says-corrective-measures-will-be-taken-2203514.html"> ‘എവിടെയാണ് പിഴച്ചതെന്ന് പരിശോധിക്കും, തിരുത്തൽ നടപടികൾ ഉണ്ടാകും’; തോൽവി സമ്മതിച്ച് സിപിഎം, ആദ്യ പ്രതികരണം</a></strong></p>
<h3>ഇന്ന് കാര്യങ്ങൾ മാറി</h3>
<p>ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ നജീബ് കാന്തപുരം നേടിയത് 104888 വോട്ടായിരുന്നു. ഭൂരിപക്ഷമാകട്ടെ 32431 വോട്ടും. സിപിഎമ്മിൻ്റെ വിപി മുഹമ്മദ് ഹനീഫ 72457 വോട്ട് നേടി രണ്ടാം സ്ഥാനത്തും, ബിജെപിയുടെ കെപി ബാബുരാജ് 7240 വോട്ടും നേടി. മണ്ഡലത്തിൽ 'നോട്ടക്ക് ' ലഭിച്ചത് 600-ൽപരം വോട്ടുകളായിരുന്നു. നജീബ് കാന്തപുരത്തിൻ്റെ വികസന പ്രവർത്തനങ്ങൾ തന്നെയാണത്രെ ഭൂരിപക്ഷം കൂട്ടിയതെന്ന് നാട്ടുകാർ പറയുന്നു. ചരിത്രത്തിൽ കുറഞ്ഞ ഭൂരിപക്ഷം നേടിയ സ്ഥാനാർത്ഥികൾ ഇനിയുമുണ്ട്. അവയിൽ കോൺഗ്രസ്സുകാരും, സിപിഎം, സിപിഐ സ്ഥാനാർത്ഥികളും പോലുമുണ്ട്. അവർ ചുവടെ.</p>
<h3>കുറഞ്ഞ ഭൂരിപക്ഷം നേടിയ മറ്റ് ചില സ്ഥാനാർത്ഥികൾ</h3>
<p>1. 1967- യുപി കുനിക്കുലയ്യ (സ്വതന്ത്രൻ), കാസർകോട്- 95 വോട്ട്-<br />
2. 1960- വി.ആർ കൃഷ്ണയ്യർ ( തലശ്ശേരി, സിപിഐ , സ്വതന്ത്രൻ )- 10 വോട്ട്-<br />
3. 1996- സി. മോയിൻ കുട്ടി ( കൊടുവള്ളി, മുസ്ലിം ലീഗ് )- 94 വോട്ട്<br />
4. 1982- എംപി ഗംഗാധരൻ ( പൊന്നാനി, കോൺഗ്രസ്സ് ) - 93 വോട്ട്<br />
5. 1957- പി.ആർ ഫ്രാൻസിസ് ( ഒല്ലൂർ, കോൺഗ്രസ്സ് )- 79 വോട്ട്<br />
6. എംപി വർഗ്ഗീസ് (സിപിഎം, കുന്നത്തു നാട് )- 60 വോട്ട്<br />
7. തച്ചടി പ്രഭാകരൻ ( കായംകുളം, കോൺഗ്രസ്സ് )- 33 വോട്ട്<br />
8. ഡി ദാമോദരൻ പോറ്റി ( ചടയ മംഗലം, എസ്എസ്പി)- 22 വോട്ട്<br />
9. ജോർജ്ജ് മസ്ക്രീൻ ( കോവളം, കോൺഗ്രസ്സ് )- 23 വോട്ട്</p>
<h3>English Summary</h3>
<p>Kerala Assembly Election 2026 Interesting Fact How Najeeb Kanthapuram Won in Perinthalmanna by 31,000 Votes After 2021’s 38 Vote. Who got Lowest Margin in Kerala From the Past Elections Here is the List</p>
]]></content:encoded>
				</item>
							<item>
					<title>CM Pinarayi Vijayan Resign: ഇനി പ്രതിപക്ഷത്ത് കാണാം!; മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു</title>
					<link>https://www.malayalamtv9.com/kerala/cm-pinarayi-vijayan-has-summit-his-resignation-to-governor-after-2026-kerala-election-result-published-2203532.html</link>
					<pubDate>Mon, 04 May 2026 21:52:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/cm-pinarayi-vijayan-has-summit-his-resignation-to-governor-after-2026-kerala-election-result-published-2203532.html</guid>
					<description><![CDATA[<p>CM Pinarayi Vijayan Summit Resignation: ബിജെപിക്ക് മൂന്ന് സീറ്റ് നേടാനായി എന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. മൂന്ന് മണ്ഡലങ്ങളിലും ബിജെപിക്കെതിരെ പൊരുതി നാമമാത്രമായ വോട്ടുകൾക്ക് പരാജയപ്പെട്ടത് എൽഡിഎഫ് ആണെന്നതാണ് ശ്രദ്ധേയം. ഇവിടെയെല്ലാം യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. മതസൗഹാർദത്തിന് പേരുകേട്ട കേരളത്തിൽ വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ കൂടുതൽ ശക്തമായി പൊരുതാനാൻ ശ്രമിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/CM-Pinarayi-Vijayan-Resign.jpg" class="attachment-large size-large wp-post-image" alt="Cm Pinarayi Vijayan Resign" /></figure><p><strong>തിരുവനന്തപുരം:</strong> നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തരം​ഗം ആഞ്ഞടിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജി സമർപ്പിച്ചു (CM Pinarayi Vijayan). മുഖ്യമന്ത്രി സമർപ്പിച്ച രാജി ഗവർണർ സ്വീകരിച്ചു. ചൊവ്വാഴ്ച മന്ത്രിസഭായോഗം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നത് ഉപേക്ഷിച്ചതിന് പിന്നാലെയാണ് രാജിവച്ചത്. 2026ലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ചരിത്രം കണ്ട ഏറ്റവും വലിയ വിജയകുതിപ്പിനാണ് യുഡിഎഫ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. നിലവിൽ 102 സീറ്റുകൾ നേടികൊണ്ട് യുഡിഎഫ് ഭരണം ഉറപ്പിച്ചിരിക്കുകയാണ്. എന്നാൽ 35 സീറ്റുകൾ നേടി ചരിത്ര തോൽവിക്കാണ് ഇടതുമുന്നണി സാക്ഷ്യം വഹിച്ചത്.</p>
<p>അതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫിനുണ്ടായ പരാജയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ബിജെപിക്ക് മൂന്ന് സീറ്റ് നേടാനായി എന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. മൂന്ന് മണ്ഡലങ്ങളിലും ബിജെപിക്കെതിരെ പൊരുതി നാമമാത്രമായ വോട്ടുകൾക്ക് പരാജയപ്പെട്ടത് എൽഡിഎഫ് ആണെന്നതാണ് ശ്രദ്ധേയം. ഇവിടെയെല്ലാം യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. മതസൗഹാർദത്തിന് പേരുകേട്ട കേരളത്തിൽ വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ കൂടുതൽ ശക്തമായി പൊരുതാനാൻ ശ്രമിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.</p>
<p>തകർന്നുകിടന്ന കേരളത്തെ അതിദാരിദ്ര്യം പരിഹരിച്ച് മുന്നോട്ടുപോകുന്ന സംസ്ഥാനമായി മാറ്റാൻ കഴിഞ്ഞ പത്ത് വർഷത്തിനിടെ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. പ്രകടന പത്രികയിൽ ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കാൻ സാധിച്ചു. കേരളത്തിന്റെ സമസ്ത മേഖലയിലും വലിയ പുരോഗതിയാണ് കൈവരിച്ചത്. രാജ്യത്തിനാകെ മാതൃകയാകുന്ന തരത്തിലായിരുന്നു ക്ഷേമ പദ്ധതികൾ. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടരംഗം, ശുചിത്വം തുടങ്ങിയ മേഖലയിൽ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ എവിടെയും മാതൃകയാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/kerala/kerala-assembly-election-result-2026-cpm-first-response-on-defeat-says-corrective-measures-will-be-taken-2203514.html"> ‘എവിടെയാണ് പിഴച്ചതെന്ന് പരിശോധിക്കും, തിരുത്തൽ നടപടികൾ ഉണ്ടാകും’; തോൽവി സമ്മതിച്ച് സിപിഎം, ആദ്യ പ്രതികരണം</a></strong></p>
<h3>മുഖ്യമന്ത്രി രാജിവയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്</h3>
<p>ഭാരതീയ ഭരണഘടനയുടെ ആർട്ടിക്കിൾ 163, 164 എന്നിവയ്ക്ക് അനുസൃതമായാണ് മുഖ്യമന്ത്രി രാജി സമർപ്പിക്കുന്നതും പുതിയ സർക്കാർ രൂപീകരിക്കുന്നതും. തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ നിലവിലെ മുഖ്യമന്ത്രി തൻ്റെയും മന്ത്രിസഭയുടെയും രാജിക്കത്ത് ഗവർണർക്ക് സമർപ്പിക്കുന്നു. മുഖ്യമന്ത്രി രാജിവെക്കുന്നതോടെ മുഴുവൻ മന്ത്രിസഭയും രാജിവെച്ചതായി കണക്കാക്കപ്പെടുന്നു.</p>
<p>മുഖ്യമന്ത്രി സമർപ്പിക്കുന്ന രാജി സ്വീകരിച്ചാലുടൻ ഗവർണർ മന്ത്രിസഭ പിരിച്ചുവിടുന്നതാണ് അടുത്ത നടപടി. എന്നാൽ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത് വരെ ഭരണപരമായ നടപടിക്രമങ്ങൾ സു​ഗമമായി നടക്കാൻ മുഖ്യമന്ത്രിയോടും മന്ത്രിമാരോടും സംസ്ഥാനത്തിൻ്റെ കെയർടേക്കറായി തുടരാൻ ഗവർണർ ആവശ്യപ്പെടും. പുതിയ മുഖ്യമന്ത്രി ചുമതലയേറ്റ ശേഷം നിശ്ചിത സമയത്തിനകം തന്നെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ തിരുവനന്തപുരത്തെ ക്ലിഫ് ഹൗസ്, വാഹനം, ഓഫീസ് സംവിധാനങ്ങൾ എല്ലാം ഒഴിയണം.</p>
<h3>കേരളം ഭരിക്കാൻ യുഡിഎഫ്</h3>
<p>ഇടതുഭരണത്തെ കടപുഴക്കികൊണ്ടാണ് യുഡിഎഫ് വേരുകൾ കേരളത്തിലാകെ പടർന്ന് പിടിച്ചിരിക്കുന്നത്. പല ജില്ലകളിലും യുഡിഎഫ് നടത്തിയത് ചരിത്രമുന്നേറ്റമാണ് ഇന്ന് കാണാൻ സാധിച്ചത്. കഴിഞ്ഞ 25 വർഷത്തിലേറെയായി എംഎൽഎമാരില്ലാത്ത കോഴിക്കോട്ടുൾപ്പെടെ മികച്ച മുന്നേറ്റമാണ് യുഡിഎഫിന് ലഭിച്ചത്. പ്രമുഖ മന്ത്രിമാരുടെയടക്കം വേരുകൾ പറിച്ചെറിഞ്ഞുകൊണ്ട് എൽഡിഎഫിൻ്റെ പല കോട്ടകളും തകർത്തിരിക്കുകയാണ് യുഡിഎഫ്. ഭരണവിരുദ്ധ വികാരവും, അടിച്ചമർത്തലുകളും, ശബരിമല സ്വർണകൊള്ളയും വോട്ടുകളെ കാര്യമായി സ്വാധീനിച്ചതായാണ് വിലയിരുത്തലുകൾ.</p>
<h3>English Summary:</h3>
<p>Kerala Chief Minister Pinarayi Vijayan officially submitted his resignation to governor on May 4, 2026 after assembly elections result published. LDF faces historic defeat in 2026 election. At the same time crossing the 100-seat mark.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election Result 2026 : നേമത്ത് പൂട്ടിയതും കഴക്കൂട്ടത്തും ചാത്തന്നൂരും പുതിയ അക്കൗണ്ടും തുറന്ന് ബിജെപി; ഇത് പുതിയ തുടക്കമോ?</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-result-2026-bjps-performance-from-o-to-3-seats-indicates-new-start-in-keralam-politics-2203526.html</link>
					<pubDate>Mon, 04 May 2026 20:43:00 +0530</pubDate>
					<dc:creator><![CDATA[Jenish Thomas]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-result-2026-bjps-performance-from-o-to-3-seats-indicates-new-start-in-keralam-politics-2203526.html</guid>
					<description><![CDATA[<p>Kerala Assembly Election Result 2026 BJP Performance : 2016 നേമം മണ്ഡലത്തിൽ ജയിച്ചാണ് കേരള നിയമസഭയിൽ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നത്. എന്നാൽ 2021 തിരഞ്ഞെടുപ്പ് ആദ്യമായി തുറന്ന അക്കൗണ്ട് പൂട്ടി. എന്നാൽ ഇപ്രാവശ്യം പൂട്ടിയ ആ അക്കൗണ്ടിനൊപ്പം പുതിയ രണ്ട് സീറ്റുകളും നേടിയിരിക്കുകയാണ് ബിജെപി</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Rajeev-Chandrasekhar.jpg" class="attachment-large size-large wp-post-image" alt="Rajeev Chandrasekhar" /></figure><p><strong>തിരുവനന്തപുരം</strong> : സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തുത്തുവാരിയതിനൊപ്പം ശ്രദ്ധേമായ മറ്റൊന്നാണ് ബിജെപിയുടെ മുന്നേറ്റം. മൂന്ന് സീറ്റുകളാണ് ഇത്തവണ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്വന്തമാക്കിയത്. ചരിത്രത്തിലാദ്യമായിട്ടാണ് ബിജെപി കേരളത്തിൽ ഒന്നിലധികം സീറ്റ് കേരളത്തിൽ സ്വന്തമാക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ നേമം, കഴക്കൂട്ടം, കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലങ്ങളിലാണ് ഇത്തവണ ബിജെപി തങ്ങളുടെ താമര വിരിയിച്ചത്. 2021ൽ ബിജെപിക്ക് നഷ്ടമായ സീറ്റാണ് നേമം. ആ നേമത്തിനൊപ്പം കഴക്കൂട്ടവും ചാത്തന്നൂരും ചേരുമ്പോൾ കേരളത്തിലെ ബിജെപി നേതൃത്വത്തിൻ്റെ നേട്ടത്തിൽ ഒരു പൊൻതൂവലും കൂടിയാകും.</p>
<h3>നേമം തിരിച്ചുപിടിച്ച് രാജീവ് ചന്ദ്രേശഖർ</h3>
<p>ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരാണ് നേമം തിരിച്ചുപിടിച്ചത്. 5,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജീവ് ചന്ദ്രശേഖരിൻ്റെ ജയം. ആദ്യ രണ്ട് റൗണ്ടുകൾ ഒഴിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ ഒരുഘട്ടത്തിൽ പോലും പിന്നോട്ട് പോയില്ല. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെയും കോൺഗ്രസിൻ്റെ കെ എസ് ശബരിനാഥൻ്റെയും കടുത്ത ത്രികോണ വെല്ലുവിളിക്കിടെയാണ് രാജീവ് ചന്ദ്രശേഖറുടെ ജയം.</p>
<p><strong>ALSO READ : <a href="https://www.malayalamtv9.com/kerala/cm-pinarayi-vijayan-has-summit-his-resignation-to-governor-after-2026-kerala-election-result-published-2203532.html">CM Pinarayi Vijayan Resign: ഇനി പ്രതിപക്ഷത്ത് കാണാം!; മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു</a></strong></p>
<h3>ചാത്തന്നൂരിലെ അപ്രതീക്ഷിത നേട്ടം</h3>
<p>എക്സിറ്റ് പോളുകൾ പോലും പ്രവചിക്കാത്ത വിജയമായിരുന്നു ചാത്തന്നൂരിലേത്. 4398 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിബി ഗോപകുമാർ എൽഡിഎഫിൻ്റെ ആർ രാജേന്ദ്രനെ തോൽപ്പിക്കുന്നത്. ഇവിടെ യുഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2021, 2016 തിരഞ്ഞെടുപ്പിലും ചാത്തന്നൂരിൽ ബിബി ഗോപകുമാർ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 2016 മുതൽ എട്ട് മുതൽ പത്ത് ശതമാനം വരെ വോട്ടുകൾ ബിജെപി ചാത്തന്നൂരിൽ വർധിപ്പിച്ചുകൊണ്ടിരുന്നു. തുടർന്നാണ് ഇപ്രാവശ്യം 38ൽ അധികം വോട്ട് വിഹിതം നേടി ചരിത്രത്തിൽ ആദ്യമായി കൊല്ലത്തിൻ്റെ മണ്ണിൽ താമര വിരിയിച്ചത്.</p>
<h3>കഴക്കൂട്ടത്തെ ത്രികോണ പോരിലെ ജയം</h3>
<p>ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കഴക്കൂട്ടത്ത്. അവസാന ലാപ്പ് വരെ എൽഡിഎഫിൻ്റെ കടകംപ്പള്ളി സുരേന്ദ്രനെ നേരിയ ഭൂരിപക്ഷത്തിലാണ് വി മുരളീധരൻ തോൽപ്പിക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ ഒരു ഫോട്ടോഫിനിഷിലേക്ക് കടന്നാണ് 428 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വി മുരളീധരൻ്റെ വിജയം സ്ഥിരീകരിക്കുന്നത്. കോൺഗ്രസിൻ്റെ ടി ശരത്ചന്ദ്ര പ്രസാദും ശക്തമായ മത്സരം കാഴ്ചവെച്ചെങ്കിലും കഴക്കൂട്ടം ബിജെപിയിലേക്ക് ചാഞ്ഞു. വി മുരളീധരൻ്റെ രാഷ്ട്രീയ ജീവതത്തിലെ ആദ്യ തിരഞ്ഞെടുപ്പ് വിജയം കൂടിയാണിത്.</p>
<h3>ആദ്യം അക്കൗണ്ട് തുറന്നത് 2016ൽ</h3>
<p>2016 തിരഞ്ഞെടുപ്പിലാണ് ചരിത്രത്തിൽ ആദ്യമായി ബിജെപി സംസ്ഥാന നിയമസഭയിലേക്കെത്തുന്നത്. നേമം മണ്ഡലത്തിൽ ഒ രാജഗോപാൽ ആണ് സംസ്ഥാന നിയമസഭയിൽ ആദ്യമായി താമര വിരയിക്കുന്നത്. 8,600ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് രാജഗോപാൽ ജയിച്ച് ചരിത്രം കുറിച്ചത്. എന്നാൽ 2021ൽ അതേ നേമം പിടിച്ചെടുത്തുകൊണ്ട് എൽഡിഎഫ് വി ശിവൻകുട്ടി ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുകയും ചെയ്തു.  ആ നേമവും അതിനൊടൊപ്പം രണ്ട് സീറ്റുകളുമാണ് ഇത്തണവ ബിജെപി സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ സ്വന്തമാക്കിയത്. അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 102 സീറ്റുകളാണ് സ്വന്തമാക്കിയത്. 35 സീറ്റുകൾ മാത്രമാണ് എൽഡിഎഫിന് സ്വന്തമാക്കാൻ സാധിച്ചത്.</p>
<h3>രാജീവ് ചന്ദ്രശേഖർ നേതൃത്വത്തിന് പൊൻതൂവൽ</h3>
<p>നിയമസഭ തിരഞ്ഞെടുപ്പിലെ മൂന്ന് സീറ്റുകളുടെ നേട്ടം രാജീവ് ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിന് ലഭിക്കുന്ന പൊൻതൂവലാണ്. തദ്ദേശസ്വയംഭരണം തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചെടുത്തതിൻ്റെ തുടർച്ചയാണ് നിയമസഭ തിരഞ്ഞെടുപ്പിലും ഉണ്ടായിരിക്കുന്നത്. ഈ നേട്ടം ബിജെപി കേരളം ഘടകത്തിൽ രാജീവ് ചന്ദ്രശേഖറിൻ്റെ മേൽക്കൈ വർധിക്കുകയും ചെയ്യും. എന്നാൽ മുരളീധരൻ്റെ വിജയൻ മുരളീധരൻ പക്ഷത്തിന് ഒരു ആശ്വാസം കൂടിയാണ്.</p>
<h3>English Summary</h3>
<p>Kerala Assembly Election 2026 BJP gets three seats first ever in the history. BJP State head Rajeev Chandrasekhar won in Nemom, V Muralidharan gets Kazhakootam in narrow margin and surprise victory in Chathanoor by BB Gopakumar.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election Result 2026: 10 വർഷത്തിന് ശേഷം പടിയിറക്കം; മുഖ്യമന്ത്രി കസേര ഒഴിയുമ്പോൾ പാലിക്കേണ്ട നിയമവശങ്ങൾ</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-result-2026-legal-procedures-to-be-followed-when-a-chief-minister-vacates-2203519.html</link>
					<pubDate>Mon, 04 May 2026 19:26:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-result-2026-legal-procedures-to-be-followed-when-a-chief-minister-vacates-2203519.html</guid>
					<description><![CDATA[<p>Procedure For Chief Minister Resignation: 2026ലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ചരിത്രം കണ്ട ഏറ്റവും വലിയ വിജയത്തിനാണ് യുഡിഎഫ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അതേ സ്വരത്തിൽ പറഞ്ഞാൽ ചരിത്രതോൽവിക്കാണ് എൽഡിഎഫ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. പല ജില്ലകളിലും യുഡിഎഫ് നടത്തിയത് ചരിത്രമുന്നേറ്റമാണ്. 102 സീറ്റുകൾ നേടികൊണ്ട് യുഡിഎഫ് ഭരണം ഉറപ്പിച്ചിരിക്കുകയാണ്. 35 സീറ്റുകൾ നേടി ചരിത്ര തോൽവിക്കാണ് ഇടതുമുന്നണി സാക്ഷ്യം വഹിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/election-.jpg" class="attachment-large size-large wp-post-image" alt="Kerala Assembly Election Result" /></figure><p>പത്ത് വർഷം നീണ്ട ഭരണത്തിന് ശേഷം മുഖ്യമന്ത്രി കസേരയിൽ നിന്ന് പടിയിറങ്ങാൻ ഒരുങ്ങുകയാണ് പിണറായി വിജയൻ. 2026ലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ചരിത്രം കണ്ട ഏറ്റവും വലിയ വിജയത്തിനാണ് യുഡിഎഫ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അതേ സ്വരത്തിൽ പറഞ്ഞാൽ ചരിത്രതോൽവിക്കാണ് എൽഡിഎഫ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. പല ജില്ലകളിലും യുഡിഎഫ് നടത്തിയത് ചരിത്രമുന്നേറ്റമാണ്. 102 സീറ്റുകൾ നേടികൊണ്ട് യുഡിഎഫ് ഭരണം ഉറപ്പിച്ചിരിക്കുകയാണ്. 35 സീറ്റുകൾ നേടി ചരിത്ര തോൽവിക്കാണ് ഇടതുമുന്നണി സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ 25 വർഷത്തിലേറെയായി എംഎൽഎമാരില്ലാത്ത കോഴിക്കോട്ടുൾപ്പെടെ മികച്ച മുന്നേറ്റമാണ് യുഡിഎഫിന് ലഭിച്ചത്.</p>
<p>എന്നാൽ ഒരു പതിറ്റാണ്ട് നീണ്ട മുഖ്യമന്ത്രി പദവി ഒഴിയുമ്പോൾ, വെറുമൊരു പടിയിറക്കം എന്നതിലുപരി കൃത്യമായ ഭരണഘടനാപരമായ ചട്ടങ്ങളും നിയമവശങ്ങളും പാലിക്കേണ്ടതുണ്ട്. കേരള രാഷ്ട്രീയത്തിൽ പിണറായി വിജയൻ സർക്കാർ കാലാവധി പൂർത്തിയാക്കി പടിയിറങ്ങുമ്പോൾ തുടരേണ്ട നിയമവശങ്ങളും പാലിക്കേണ്ട നടപടിക്രമങ്ങളും എന്തെല്ലാമെന്ന് നമുക്ക് നോക്കാം.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-assembly-election-result-2026-cpm-first-response-on-defeat-says-corrective-measures-will-be-taken-2203514.html">‘എവിടെയാണ് പിഴച്ചതെന്ന് പരിശോധിക്കും, തിരുത്തൽ നടപടികൾ ഉണ്ടാകും’; തോൽവി സമ്മതിച്ച് സിപിഎം, ആദ്യ പ്രതികരണം</a></strong></p>
<h3>പ്രധാന നിയമവശങ്ങൾ</h3>
<p>ഭാരതീയ ഭരണഘടനയുടെ ആർട്ടിക്കിൾ 163, 164 എന്നിവയ്ക്ക് അനുസൃതമായാണ് ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ രാജിയും പുതിയ സർക്കാരിൻ്റെ രൂപീകരണവും നടക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ നിലവിലെ മുഖ്യമന്ത്രി തൻ്റെയും മന്ത്രിസഭയുടെയും രാജിക്കത്ത് ആദ്യം സമർപ്പിക്കേണ്ടത് സംസ്ഥാനത്തെ ഗവർണർക്കാണ്. മുഖ്യമന്ത്രി രാജിവെക്കുന്നതോടെ മുഴുവൻ മന്ത്രിസഭയും രാജിവെച്ചതായി ഈ രാജിയിലൂടെ കണക്കാക്കപ്പെടുന്നു.</p>
<p>മുഖ്യമന്ത്രി സമർപ്പിക്കുന്ന രാജി സ്വീകരിച്ചാലുടൻ ഗവർണർ മന്ത്രിസഭ പിരിച്ചുവിടുന്നതാണ് അടുത്ത നടപടി. എന്നാൽ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത് വരെ ഭരണപരമായ നടപടിക്രമങ്ങൾ സു​ഗമമായി നടക്കാനും തടസം ഒഴിവാക്കാനും, നിലവിലെ മുഖ്യമന്ത്രിയോടും മന്ത്രിമാരോടും സംസ്ഥാനത്തിൻ്റെ കെയർടേക്കറായി തുടരാൻ ഗവർണർ ആവശ്യപ്പെടും. എന്നാൽ ഇതിലെ പ്രത്യേകത എന്തെന്നാൽ കെയർടേക്കർ ഭരണസംവിധാനത്തിൽ ഇരിക്കുന്ന മുഖ്യമന്ത്രിക്ക് സാധാരണ മുഖ്യമന്ത്രിയെടുക്കുന്ന എല്ലാ തീരുമാനങ്ങളും എടുക്കാൻ കഴിയില്ല.</p>
<p>വലിയ സാമ്പത്തിക ബാധ്യതയുള്ള പദ്ധതികൾ പ്രഖ്യാപിക്കാൻ പാടില്ല, ദൈനംദിന ഭരണകാര്യങ്ങൾ മാത്രമാണ് ഈ സ്ഥാനത്തിരുന്ന് നിർവഹിക്കാനാകൂ. പുതിയ മുഖ്യമന്ത്രി ചുമതലയേറ്റ ശേഷം നിശ്ചിത സമയത്തിനകം തന്നെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ തിരുവനന്തപുരത്തെ ക്ലിഫ് ഹൗസ് ഒഴിയണം. അതുപോലെ തന്നെ ഔദ്യോഗിക വാഹനം, ഓഫീസ് സംവിധാനങ്ങൾ എന്നിവയും ഒഴിഞ്ഞ് നൽകേണ്ടതാണ്.</p>
<h3>പുതിയ സർക്കാർ രൂപീകരണം</h3>
<p>തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ച മുന്നണിയുടെ നേതാവിനെയാണ് സംസ്ഥാനത്തെ പുതിയ സർക്കാർ രൂപീകരിക്കുന്നതിനായി ഗവർണർ ക്ഷണിക്കുക. പുതിയ മന്ത്രിസഭയും മുഖ്യമന്ത്രിയും സത്യപ്രതിജ്ഞ ചെയ്യുന്നതോടെ കെയർടേക്കർ സർക്കാരിൻ്റെ കാലാവധി അവസാനിക്കും. ഇതോട് കൂടി അടു്ത്ത അഞ്ച് വർഷം പുതുതായി രൂപീകരിച്ച സർക്കാർ ഭരിക്കുന്നതാണ്. നിലവിലെ തിരഞ്ഞെടുപ്പ് ഫലം അനുസരിച്ച് 102 സീറ്റുകൾ നേടി വിജയിച്ച യുഡിഎഫാണ് അധികാരത്തിലേറുക. പ്രതിപക്ഷത്ത് 35 സീറ്റുകൾ നേടിയ ഇടതുമുന്നണിയാകും ഉണ്ടാവുക.</p>
<h3>English Summary:</h3>
<p>Kerala Election Result 2026 Published On Today May 4. In This Situation, Check The Procedures To Be Followed When a Current Chief Minister vacates From His Position. Also Know About The New Cabinet Making.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election Result 2026: &#8216;എവിടെയാണ് പിഴച്ചതെന്ന് പരിശോധിക്കും, തിരുത്തൽ നടപടികൾ ഉണ്ടാകും&#8217;; തോൽവി സമ്മതിച്ച് സിപിഎം, ആദ്യ പ്രതികരണം</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-result-2026-cpm-first-response-on-defeat-says-corrective-measures-will-be-taken-2203514.html</link>
					<pubDate>Mon, 04 May 2026 18:36:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-result-2026-cpm-first-response-on-defeat-says-corrective-measures-will-be-taken-2203514.html</guid>
					<description><![CDATA[<p>CPM First Response After Result Published: കേരളത്തിൽ എൽഡിഎഫ് പരാജയപ്പെട്ടത് ജനവിധി മാനിച്ചുതന്നെ പരിശോധിക്കുമെന്നാണ് പാർട്ടി അറിയിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും ജനക്ഷേമത്തിനായി കഴിയുന്നത്ര ശ്രമിച്ചിട്ടും കേരളത്തിൽ ഭരണത്തുടർച്ച നേടാനാവാത്തത് എന്തുകൊണ്ടാണെന്ന് പാർട്ടി തീർച്ചയായും പരിശോധിക്കും. പത്ത് വർഷത്തിന് ശേഷം എൽഡിഎഫിൻ്റെ കോട്ടയടക്കം നഷ്ടമായത് സിപിഎമ്മിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Election-Result-1.jpg" class="attachment-large size-large wp-post-image" alt="Election Result" /></figure><p><strong>ന്യൂഡൽഹി:</strong> കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ പരാജയത്തിൽ പ്രതികരിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ. കേരളത്തിനേറ്റ കനത്ത തിരിച്ചടിയും പശ്ചിമ ബംഗാളിലെ ബിജെപിയുടെ വിജയവും അതീവ ഗൗരവത്തോടെ കാണുന്നതായി പാർട്ടി അറിയിച്ചു. തുടർച്ചയായ പത്ത് വർഷത്തിന് ശേഷം എൽഡിഎഫിൻ്റെ കോട്ടയടക്കം നഷ്ടമായത് സിപിഎമ്മിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.</p>
<p>കേരളത്തിൽ എൽഡിഎഫ് പരാജയപ്പെട്ടത് ജനവിധി മാനിച്ചുതന്നെ പരിശോധിക്കുമെന്നാണ് പാർട്ടി അറിയിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും ജനക്ഷേമത്തിനായി കഴിയുന്നത്ര ശ്രമിച്ചിട്ടും കേരളത്തിൽ ഭരണത്തുടർച്ച നേടാനാവാത്തത് എന്തുകൊണ്ടാണെന്ന് പാർട്ടി തീർച്ചയായും പരിശോധിക്കും. പരാജയത്തിൻറെ കാരണങ്ങളെക്കുറിച്ച് ഗൗരവമായ ആത്മപരിശോധന നടത്തുമെന്നും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും, ജനകീയ പോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-assembly-election-result-2026-ldf-to-lead-opposition-who-is-the-opposition-leader-in-new-assembly-2203499.html">എൽഡിഎഫ് പ്രതിപക്ഷത്തേക്ക്; നയിക്കാൻ പിണറായിയോ റിയാസോ? ചർച്ചകൾ സജീവം</a></strong></p>
<h3>ബംഗാളും തമിഴ്‌നാടും, ആശങ്കയോടെ പാർട്ടി</h3>
<p>പശ്ചിമ ബംഗാളിൽ ബിജെപിക്കുണ്ടായ മുന്നേറ്റത്തിൽ പാർട്ടി വളരെയധികം ആശങ്ക രേഖപ്പെടുത്തി. വർഗീയ ധ്രുവീകരണവും കേന്ദ്ര ഏജൻസികളുടെ ദുരുപയോഗവുമാണ് ബംഗാളിൽ ബിജെപിയെ പിന്തുണച്ചതെന്നാണ് പാർട്ടിയുടെ ഭാ​ഗത്ത് നിന്നുയരുന്ന വാദം. എന്നിരുന്നാലും, ഇത്തരം വെല്ലുവിളികൾക്കിടയിലും ബംഗാളിൽ ഇടതുപക്ഷത്തിന് വോട്ട് വിഹിതത്തിൽ നേരിയ പുരോഗതി ഉണ്ടാക്കാൻ സാധിച്ചുവെന്നും പാർട്ടിയുടെ പ്രസ്താവനയിൽ പറയുന്നു.</p>
<p>തമിഴ്‌നാട്ടിൽ വിജയ്‌യുടെ ടിവികെ ഒരു വലിയ ശക്തിയായി ഉയർന്നുവന്നതും ഡിഎംകെ സഖ്യത്തിനുണ്ടായ പരാജയവും പാർട്ടി നിരീക്ഷിച്ചു വരികയാണ്. തെരഞ്ഞെടുപ്പ് ഫലങ്ങൾ വിശകലനം ചെയ്യുന്നതിനായി പോളിറ്റ് ബ്യൂറോയും സെൻട്രൽ കമ്മിറ്റിയും സംയുക്തമായി ഉടൻ യോഗം ചേർന്നേക്കുമെന്നാണ് വിവരം. മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുന്നതിനായുള്ള പോരാട്ടം ഭാവിയിൽ കൂടുതൽ കരുത്തോടെ തുടരും. തങ്ങളിൽ വിശ്വാസമർപ്പിച്ച വോട്ടർമാർക്കും പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായും സിപിഎം പ്രസ്താവനയിൽ വ്യക്തമാക്കി.</p>
<h3>കേരളം തൂക്കി യുഡിഎഫ്</h3>
<p>ഇടതുഭരണത്തെ കടപുഴക്കികൊണ്ടാണ് യുഡിഎഫ് വേരുകൾ കേരളത്തിലാകെ പതിച്ചത്. പല ജില്ലകളിലും യുഡിഎഫ് നടത്തിയത് ചരിത്രമുന്നേറ്റമാണ്. 102 സീറ്റുകൾ നേടികൊണ്ട് യുഡിഎഫ് ഭരണം ഉറപ്പിച്ചിരിക്കുകയാണ്. 35 സീറ്റുകൾ നേടി ചരിത്ര തോൽവിക്കാണ് ഇടതുമുന്നണി സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ 25 വർഷത്തിലേറെയായി എംഎൽഎമാരില്ലാത്ത കോഴിക്കോട്ടുൾപ്പെടെ മികച്ച മുന്നേറ്റമാണ് യുഡിഎഫിന് ലഭിച്ചത്.</p>
<p>പ്രമുഖ മന്ത്രിമാരുടെയടക്കം വേരുകൾ പറിച്ചെറിഞ്ഞുകൊണ്ട് എൽഡിഎഫിൻ്റെ പല കോട്ടകളും തകർത്തുകൊണ്ടാണ് യുഡിഎഫ് വിജയം കാഴ്ച്ചവച്ചിരിക്കുന്നത്. പത്ത് വർഷത്തെ ഭരണംകൊണ്ട് കേരളത്തിൽ വികസനം നടപ്പിലാക്കിയെന്ന ആവർത്തിച്ചുള്ള വാദങ്ങളെ ജനങ്ങൾ വിശ്വാസമർപ്പിച്ചില്ല എന്നതാണ് ഈ ഫലം പുറത്തുവരുമ്പോൾ നാം മനസ്സിലക്കേണ്ടത്. ഭരണവിരുദ്ധ വികാരവും, അടിച്ചമർത്തലുകളും, ശബരിമല സ്വർണകൊള്ളയും വോട്ടുകളെ കാര്യമായി സ്വാധീനിച്ചതായാണ് വിലയിരുത്തലുകൾ.</p>
<p>കഴിഞ്ഞ തവണ വൻ ഭൂരിപക്ഷത്തോട് കൂടി വിജയിച്ച സ്വന്തം മണ്ഡലമായ ധർമ്മടത്ത് പോലും പിണറായി വിജയന് ഇത്തവണ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചിരിക്കുന്നത്. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറിൽ പിന്നിൽ നിന്നിരുന്ന പിണറായി അവസാന നിമിഷത്തിൽ മുന്നിലേക്ക് എത്തുകയായിരുന്നു.</p>
<h3>English Summary:</h3>
<p>2026 Kerala Assembly Election confirm a historic victory for the UDF. CPI(M) has officially conceded defeat included their main seats. After defeat CPM First Response Says corrective measures will be taken next time.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election Result 2026: യുഡിഎഫ് വിജയത്തിലെ പെൺകരുത്ത്! ബിന്ദു കൃഷ്ണ മുതൽ ഉമാ തോമസ് വരെ</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-result-2026-list-of-udf-female-candidates-who-win-in-the-battle-2203507.html</link>
					<pubDate>Mon, 04 May 2026 17:22:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-result-2026-list-of-udf-female-candidates-who-win-in-the-battle-2203507.html</guid>
					<description><![CDATA[<p>Kerala Assembly Election UDF Female Candidate Winners: യുഡിഎഫിൻ്റെ ഉജ്ജ്വല വിജയത്തിന് മാറ്റുക്കൂട്ടുയതിൽ വനിതാ സ്ഥാനാർത്ഥികളുടെ കരുത്തുറ്റ പ്രകടനത്തെ മാറ്റിനിർത്താനാകില്ല. ഇടതുപക്ഷത്തിൻ്റെ പല കോട്ടകൾ തകർത്തും നിലവിലുള്ള മണ്ഡലങ്ങളിൽ ആധിപത്യം ഉറപ്പിച്ചും ചരിത്രവിജയമാണ് യുഡിഎഫ് മിക്ക മണ്ഡലങ്ങളിലും പ്രകടമാക്കിയിരിക്കുന്നത്. ഉമ തോമസ്, ബിന്ദു കൃഷ്ണ, കെ കെ രമ തുടങ്ങി യുഡിഎഫിലെ പെൺകരുത്ത് വളരെ വലുതാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/FEMALE-CANDIDATES.jpg" class="attachment-large size-large wp-post-image" alt="Female Candidates" /></figure><p>2026ലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ പത്ത് വർഷത്തിന് ശേഷം യുഡിഎഫിൻ്റെ ഏറ്റവും വലിയ തിരിച്ചുവരവാണ് കാണാൻ സാധിക്കുന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചതുപോലെ കേരളത്തിൽ യുഡിഎഫ് തരം​ഗം ആഞ്ഞടിക്കുകയായിരുന്നു. 102 സീറ്റുകളിലാണ് യുഡിഎഫ് വിജയക്കൊടിപാറിച്ചത്. അതേസമയം എൽഡിഎഫ് വളരെ കുറഞ്ഞ സീറ്റുകളിലാണ് വിജയിച്ചിരിക്കുന്നത്. 35 സീറ്റുകളാണ് നേടിയത്. അതേസമയം കുറവാണെങ്കിലും ബിജെപി കേരളത്തിൽ വേരുറപ്പിക്കുന്നതിൻ്റെ സൂചനയാണ് ഇത്തവണത്തെ ഫലം പുറത്തുവരുമ്പോൾ വ്യക്തമാകുന്നത്. കഴക്കൂട്ടം, നേമം, ചാത്തന്നൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ബിജെപി കരുത്ത് തെളിയിച്ചിരിക്കുന്നത്.</p>
<p>യുഡിഎഫിൻ്റെ ഉജ്ജ്വല വിജയത്തിന് മാറ്റുക്കൂട്ടുയതിൽ വനിതാ സ്ഥാനാർത്ഥികളുടെ കരുത്തുറ്റ പ്രകടനത്തെ മാറ്റിനിർത്താനാകില്ല. ഇടതുപക്ഷത്തിൻ്റെ പല കോട്ടകൾ തകർത്തും നിലവിലുള്ള മണ്ഡലങ്ങളിൽ ആധിപത്യം ഉറപ്പിച്ചും ചരിത്രവിജയമാണ് യുഡിഎഫ് മിക്ക മണ്ഡലങ്ങളിലും പ്രകടമാക്കിയിരിക്കുന്നത്. ഉമ തോമസ്, ബിന്ദു കൃഷ്ണ, കെ കെ രമ തുടങ്ങി യുഡിഎഫിലെ പെൺകരുത്ത് വളരെ വലുതാണ്. 10 വർഷത്തിന് ശേഷം യുഡിഎഫ് മന്ത്രിസഭ രൂപീകരിക്കുമ്പോൾ ഇവരിൽ ആരെല്ലാം മന്ത്രിസ്ഥാനത്തേക്ക് വരുമെന്ന കാര്യത്തിലും കേരളമാകെ ചർച്ച തുടങ്ങി കഴിഞ്ഞു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-assembly-elections-result-2026-a-deep-dive-into-the-factors-behind-ldfs-historic-defeat-2203478.html">അവസാനത്തെ കനലും അണഞ്ഞു; താത്വികമായി അവലോകനം ചെയ്യുമ്പോള്‍ പിഴച്ചത് എവിടെ?</a></strong></p>
<h3>യുഡിഎഫിൻ്റെ പെൺകരുത്തുകൾ</h3>
<p><strong>അഡ്വ. ബിന്ദു കൃഷ്ണ</strong></p>
<p>കഴിഞ്ഞ തവണത്തെ തോൽവിക്ക് ഒരു മധുരപ്രതികാരം എന്നൊക്കെ പറയാൻ പറ്റുന്ന തരത്തിലുള്ള വിജയമാണ് കൊല്ലത്ത് എസ് ജയമോഹനെ പരാജയപ്പെടുത്തി ബിന്ദു കൃഷ്ണ സ്വന്തമാക്കിയിരിക്കുന്നത്. 16830 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ബിന്ദു കൃഷ്ണ വിജയിച്ചത്. ബിന്ദു കൃഷ്ണയ്ക്ക് 63416 വോട്ടുകളും എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി എസ് ജയമോഹന് 46586 വോട്ടുകളും, എൻഡിഎ സ്ഥാനാർഥി ഡോ. പ്രതാപ് കുമാറിന് 18537 വോട്ടുകളുമാണ് ലഭിച്ചത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ എം മുകേഷ് 2072 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫിന് വേണ്ടി മത്സരിച്ച ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്തിയത്.</p>
<p><strong>ഉമാ തോമസ്</strong></p>
<p>2026-ലെ തൃക്കാക്കര നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് 50,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയം ഉറപ്പിച്ചത്. ജയിച്ച ഉമ തോമസിന് 83375 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പുഷ്പ ദാസിന് 33164 വോട്ടുകളും എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ 21424 വോട്ടുകളും നേടിയാണ് മൂന്നാം സ്ഥാനത്തേക്ക് എത്തിയത്. 2021ലെ തെരഞ്ഞെടുപ്പിൽ ജനങ്ങളുമായി അടുത്ത ബന്ധമുള്ള പിടി തോമസിനെതന്നെ വീണ്ടും കോൺഗ്രസ് രംഗത്ത് ഇറക്കിയത്. അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിടവാങ്ങലിന് പിന്നാലെ ഉമ തോമസ് രം​ഗത്ത് ഇറങ്ങുകയായിരുന്നു.</p>
<p><strong>ഉഷ വിജയൻ</strong></p>
<p>മാനന്തവാടി മണ്ഡലത്തിൽ അട്ടിമറി വിജയമാണ് ഇത്തവണ കാഴ്ച്ചവച്ചിരിക്കുന്നത്. 77425 വോട്ടുകൾ നേടിയാണ് ഉഷ വിജയൻ മാനന്തവാടിയിൽ എൽഡിഎഫിൻ്റെ ഒ ആർ കേളുവിനെ തോൽപ്പിച്ചത്. അപ്രതീക്ഷിത വിജയമാണ് മാനന്തവാടിയിൽ ഉഷ സ്വന്തമാക്കിയത്.</p>
<p><strong>കെ കെ രമ</strong></p>
<p>ടിപി ചന്ദ്രശേഖരൻറെ ഓർമദിനമായ ഇന്ന് കെ കെ രമയെ സംബന്ധിച്ച് വൈകാരികമായ അവസ്ഥയിലൂടെയാണ് കടന്നുപോയത്. 14 വർഷം മുൻപ് 2012 മെയ് 4 നാണ് ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. അന്നേ ദിവസം തന്നെ തനിക്ക് വിജയിക്കാനായത് രമയെ സംബന്ധിച്ച് ദുഃഖകരമായ ഓർമ്മകൾക്കിടയിലും അല്പം ആശ്വാസം നൽകുന്ന കാര്യമാണ്. 70117 വോട്ടുകൾ നേടിയാണ് കെ കെ രമ വടകരയിൽ വിജയിച്ചിരിക്കുന്നത്.</p>
<p><strong>കെ എ തുളസി</strong></p>
<p>62734 വോട്ടുകൾ നേടിയാണ് എൽഡിഎഫിൻ്റെ സ്ഥാനാർത്ഥിയായ അഡ്വ. കെ ശാന്തകുമാരിയെ കെ എ തുളസി പിന്നിലാക്കിയത്. 59028 കെ എ തുളസി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. പാലക്കാട്ടെ എൽഡിഎഫ് കോട്ടയായ കോങ്ങാടിനെ തകർത്താണ് കെ എ തുളസി വിജയിച്ചിരിക്കുന്നത്.</p>
<h3><strong>English Summary:</strong></h3>
<p>2026 Kerala Assembly Election UDF has marked a historic victory in match. Central to this who are the winners of UDF famale candidates include Uma Thomas, K K Rema And Bindhu Krishna.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Kerala Election LDF Setback 2026: അവസാനത്തെ കനലും അണഞ്ഞു; താത്വികമായി അവലോകനം ചെയ്യുമ്പോള്‍ പിഴച്ചത് എവിടെ?</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-elections-result-2026-a-deep-dive-into-the-factors-behind-ldfs-historic-defeat-2203478.html</link>
					<pubDate>Mon, 04 May 2026 16:46:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-elections-result-2026-a-deep-dive-into-the-factors-behind-ldfs-historic-defeat-2203478.html</guid>
					<description><![CDATA[<p>UDF’s Resurgence vs LDF’s Decline: ഇടതുപക്ഷം കാലിനടിയിലെ മണ്ണൊലിച്ച് പോയത് അറിഞ്ഞിരുന്നില്ല. ഭരണത്തുടര്‍ച്ച സാധ്യമായില്ലെങ്കില്‍ പോലും കുറഞ്ഞത് 60 സീറ്റുകളിലെങ്കിലും വിജയിക്കുമെന്ന് കരുതിയിടത്താണ്, ഇത്രയും കനത്ത തോല്‍വി എല്‍ഡിഎഫ് നേരിട്ടത്.തോല്‍വിയുടെ കാരണം പരിശോധിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/MV-Govindan-and-Pinarayi-Vijayan.jpg" class="attachment-large size-large wp-post-image" alt="MV Govindan and Pinarayi Vijayan" /></figure><p><strong>തിരുവനന്തപുരം, 4-5-2026: </strong>ഭരണത്തുടര്‍ച്ചയുടെ മൂന്നാമൂഴം പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ ഇടതുപക്ഷം കാലിനടിയിലെ മണ്ണൊലിച്ച് പോയത് അറിഞ്ഞിരുന്നില്ല. ഭരണത്തുടര്‍ച്ച സാധ്യമായില്ലെങ്കില്‍ പോലും കുറഞ്ഞത് 60 സീറ്റുകളിലെങ്കിലും വിജയിക്കുമെന്ന് കരുതിയിടത്താണ്, ഇത്രയും കനത്ത തോല്‍വി എല്‍ഡിഎഫ് നേരിട്ടത്. ചരിത്രത്തിലെ ഏറ്റവും കനത്ത തോല്‍വിയാണ് ഇടതുമുന്നണി നേരിട്ടത്. 2011-ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയപ്പോള്‍ പോലും ഇടതുപക്ഷം ഇത്ര ആഘാതം നേരിട്ടിട്ടില്ല. അന്ന് അധികാരത്തിലെത്തിയ കോണ്‍ഗ്രസിനെക്കാള്‍ സീറ്റുകള്‍ പ്രതിപക്ഷത്തായിരുന്ന സിപിഎമ്മിന് ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ വന്‍ തോതില്‍ സീറ്റുകള്‍ നഷ്ടപ്പെട്ടെന്ന് മാത്രമല്ല, ഇടതുകോട്ടകളായിരുന്ന പയ്യന്നൂരും, തളിപ്പറമ്പുമടക്കം തകര്‍ന്നു.</p>
<p>തോല്‍വിയുടെ കാരണം പരിശോധിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. ഏതാനും ചിലരൊഴികെ മന്ത്രിമാരടക്കം കൂട്ടത്തോടെ തോറ്റത് ചെറിയ തലവേദനയൊന്നുമല്ല സിപിഎമ്മിന് സൃഷ്ടിക്കുന്നത്. നിരവധി കാരണങ്ങളാണ് എല്‍ഡിഎഫിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത്.</p>
<h3>ശബരിമല സ്വര്‍ണ്ണക്കൊള്ള</h3>
<p>ഇത്തവണയും ശബരിമലയായിരുന്നു തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം കഴിഞ്ഞ തവണ സ്ത്രീ പ്രവേശനമായിരുന്നെങ്കില്‍, ഇത്തവണ സ്വര്‍ണക്കൊള്ളയാണ് ചര്‍ച്ചയായത്. നിലവിലെ ദേവസ്വം മന്ത്രി വിഎന്‍ വാസവനും, മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമടക്കം പരാജയപ്പെട്ടു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-assembly-election-result-2026-ldf-to-lead-opposition-who-is-the-opposition-leader-in-new-assembly-2203499.html">Kerala Assembly Election Result 2026: എൽഡിഎഫ് പ്രതിപക്ഷത്തേക്ക്; നയിക്കാൻ പിണറായിയോ റിയാസോ? ചർച്ചകൾ സജീവം</a></strong></p>
<h3>കണ്ണൂരിലെ കൊടുങ്കാറ്റ്‌</h3>
<p>പയ്യന്നൂരില്‍ കെ. കുഞ്ഞികൃഷ്ണ്‍ കൊളുത്തുവിട്ട വിവാദം സംസ്ഥാനത്താകെ ആളിക്കത്തി. ധന്‍രാജ് രക്തസാക്ഷി ഫണ്ടിലെ ക്രമക്കേടിനെക്കുറിച്ച് അദ്ദേഹം ഉന്നയിച്ച ആരോപണം കേരളം മുഴുവന്‍ ചര്‍ച്ചയായി. പാര്‍ട്ടി അണികള്‍ക്കിടയിലും ഇത് അമര്‍ഷമുണ്ടാക്കി. ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനോ, പ്രതിരോധമുയര്‍ത്താനോ സിപിഎമ്മിന് സാധിച്ചില്ല. പാര്‍ട്ടി അണികളടക്കം കൂട്ടത്തോടെ സിപിഎമ്മിന് എതിരായി വോട്ട് ചെയ്തതാണ് പയ്യന്നൂരിലെയും, തളിപ്പറമ്പിലെയും അപ്രതീക്ഷിത തോല്‍വിക്ക് കാരണം.</p>
<h3>ഭരണവിരുദ്ധ വികാരം</h3>
<p>ശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സിപിഎം നേരിട്ട ഈ കനത്ത തോല്‍വി. ആദ്യ നാലു റൗണ്ടുകളിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്ത് പിന്നിലായതാണ് ഇതിന്റെ വ്യക്തമായ തെളിവ്.</p>
<p>കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ച ന്യൂനപക്ഷ വോട്ടുകളിലടക്കം ഇത്തവണ വിള്ളലുണ്ടായി. യുഡിഎഫിന് നേരത്തെ നഷ്ടപ്പെട്ടുപോയ ന്യൂനപക്ഷ വോട്ടുകള്‍ തിരിച്ചെത്തിക്കാനുമായി.</p>
<h3>പ്രതിപക്ഷത്തിന്റെ കെട്ടുറപ്പ്‌</h3>
<p>പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പല തവണ ആവര്‍ത്തിച്ചതുപോലെ 'ടീം യുഡിഎഫ്' എന്ന നിലയിലായിരുന്നു വലതുമുന്നണിയുടെ പ്രവര്‍ത്തനം. മുന്‍കാലങ്ങളില്‍ ഒരു തിരഞ്ഞെടുപ്പിലും യുഡിഎഫില്‍ കെട്ടുറപ്പ് പ്രകടമാകാറില്ലായിരുന്നു. അപസ്വരങ്ങള്‍ പതിവുമായിരുന്നു. എന്നാല്‍ ഇത്തവണ ഇത് വളരെ കുറവായിരുന്നു.</p>
<h3>ചിട്ടയായ പ്രവര്‍ത്തനം</h3>
<p>തുടര്‍ച്ചയായി തോറ്റപ്പോഴും, ആ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയത് അപ്രതീക്ഷിത വിജയങ്ങള്‍ സ്വന്തമാക്കാന്‍ യുഡിഎഫിനെ സഹായിച്ചു. കൊല്ലത്ത് ബിന്ദു കൃഷ്ണയും, പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാലയും ജയിച്ചതാണ് വലിയ ഉദാഹരണം.</p>
<h3>മാറ്റം</h3>
<p>തുടര്‍ച്ചയായി 10 വര്‍ഷം ഇടതുപക്ഷം ഭരിച്ചപ്പോള്‍ ഒരു മാറ്റം പരീക്ഷിക്കാന്‍ ജനം തീരുമാനിച്ചിരുന്നുവെന്നതും തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. തുടര്‍ച്ചയായി ഭരിച്ചാല്‍ അത് ഇടതുപക്ഷത്തിന്റെ നാശമാകുമെന്ന 'നരേഷനും' എല്‍ഡിഎഫിനെതിരെ ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിച്ചുവെന്ന് വേണം കരുതാന്‍.</p>
<p>ചോദ്യമുന്നയിച്ചയാളോട് 'വീട്ടില്‍ പോയി ചോദിക്ക്' എന്നതടക്കം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍, നവകേരള യാത്രയിലെ 'രക്ഷാപ്രവര്‍ത്തനം' തുടങ്ങിയ വിവാദങ്ങളും എല്‍ഡിഎഫിന് തിരിച്ചടിയായി.</p>
<h3>English Summary</h3>
<p>The LDF suffered a massive loss in the 2026 Kerala elections. Many reasons ngered common voters. ajor controversies like the Sabarimala gold issue hurt their image. Opposition strategies helped the UDF secure a huge victory.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election Result 2026: എൽഡിഎഫ് പ്രതിപക്ഷത്തേക്ക്; നയിക്കാൻ പിണറായിയോ റിയാസോ? ചർച്ചകൾ സജീവം</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-result-2026-ldf-to-lead-opposition-who-is-the-opposition-leader-in-new-assembly-2203499.html</link>
					<pubDate>Mon, 04 May 2026 16:36:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-result-2026-ldf-to-lead-opposition-who-is-the-opposition-leader-in-new-assembly-2203499.html</guid>
					<description><![CDATA[<p>Kerala Assembly Election Result LDF Opposition: ചിലർ പിണറായി വിജയൻ തന്നെ പ്രതപക്ഷ നേതാവായി എത്തുമെന്ന് പറയുമ്പോൾ മറ്റ് ചിലർ മരുമോനും ബേപ്പൂരിൽ വിജയക്കൊടി പാറിച്ച മുഹമ്മദ് റിയാസോ ആകാമെന്നാണ് പ്രവചിക്കുന്നത്. പക്ഷേ ഇവരെ മാറ്റി നിർത്തിയാൽ, കെകെ ശൈലജ, എം വി ഗോവിന്ദൻ, കെ എൻ ബാല​ഗോപാൽ, സജി ചെറിയാൻ തുടങ്ങിയവരുടെ പേരും ഉയരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗികമായ സ്ഥിരീകരണം വരണമെങ്കിൽ ഇനിയും കാത്തിരിക്കേണ്ടി വരും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Assembly-Election-Result-.jpg" class="attachment-large size-large wp-post-image" alt="Assembly Election Result" /></figure><p>2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഏകദേശം യുഡിഎഫിന് ഭരണം ഉറപ്പിച്ചതോടെ എൽഡിഎഫ് പ്രതിപക്ഷത്തേക്ക് രം​ഗപ്രവേശനം ചെയ്യുകയാണ്. പത്ത് വർഷത്തെ തുടർ ഭരണത്തിന് ശേഷം ഇടതുമുന്നണി പ്രതിപക്ഷത്തേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. യുഡിഎഫ് 100-ലധികം സീറ്റുകൾ നേടി കേരളത്തെ തിരിച്ചുപിടിക്കുമ്പോൾ, ഇടതുപക്ഷത്തിൻ്റെ കോട്ടകളിൽ പോലും പരാജയപ്പെട്ട ഭീതിയും ഒപ്പം തന്നെ വരാനിരിക്കുന്ന നേതൃമാറ്റത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമാകുകയാണ്. ഫം ഏകദേശം ഉറപ്പിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ ആരാകം പ്രതിപക്ഷ നേതാവെന്ന ചോദ്യമാണ് ഉയരുന്നത്. സഭയിൽ പ്രതിപക്ഷത്തെ നയിക്കാൻ ആരെത്തും, പിണറായി വിജയൻ തന്നെയോ അതോ മുഹമ്മദ് റിയായോ എന്ന ചർച്ചയാണ് കൂടുതലായും കേൾക്കുന്നത്.</p>
<p>പ്രതിപക്ഷ നേതാവ് ആരെന്ന ചോദ്യത്തിന് പിന്നാലെ ആ സ്ഥാനത്തേക്ക് ഇടുതുപക്ഷത്തിൻ്റേതായി പുറത്തുവരുന്ന പേരുകളും സാധ്യതകളും ഏറെയാണ്. ചിലർ പിണറായി വിജയൻ തന്നെ പ്രതപക്ഷ നേതാവായി എത്തുമെന്ന് പറയുമ്പോൾ മറ്റ് ചിലർ മരുമോനും ബേപ്പൂരിൽ വിജയക്കൊടി പാറിച്ച മുഹമ്മദ് റിയാസോ ആകാമെന്നാണ് പ്രവചിക്കുന്നത്. പക്ഷേ ഇവരെ മാറ്റി നിർത്തിയാൽ, കെകെ ശൈലജ, എം വി ഗോവിന്ദൻ, കെ എൻ ബാല​ഗോപാൽ, സജി ചെറിയാൻ തുടങ്ങിയവരുടെ പേരും ഉയരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗികമായ സ്ഥിരീകരണം വരണമെങ്കിൽ ഇനിയും കാത്തിരിക്കേണ്ടി വരും. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകളും മറ്റ് സ്ഥിരീകരണവും ഉണ്ടായിരിക്കും.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-assembly-election-result-2026-palakkad-constituency-result-shows-udf-candidate-and-actor-ramesh-pisharody-win-2203487.html">താരപ്പോരാട്ടത്തിൽ താരമായി പിഷാരടി; പാലക്കാടിൻ്റെ ബിജെപി ‘ശോഭ’ മങ്ങി, അപ്രതീക്ഷിത മുന്നേറ്റം</a></strong></p>
<h3>പ്രതിപക്ഷ നേതാവിലേക്കുള്ള സാധ്യതകൾ</h3>
<p>പിണറായി വിജയൻ: ഇടതുപക്ഷത്തിൻ്റെ ഏറ്റവും കരുത്തനായ നേതാവ് എന്ന നിലയിലും മുൻ വർഷങ്ങളിൽ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയെന്ന പരി​ഗണനയിലും പ്രതിപക്ഷ നേതാവെന്ന നിലയിൽ പിണറായി വിജയൻ്റെ പേര് വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. മുൻപ് വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിയപ്പോൾ പ്രതിപക്ഷ നേതാവായത് ഇടതിൻ്റെ ചരിത്രത്തിൽ നിലനിൽക്കുന്നതും പിണറായിയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ധർമ്മടത്ത് ഇത്തവണ അദ്ദേഹം, ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് വിജയം ഉറപ്പിച്ചത്.</p>
<p>പി എ മുഹമ്മദ് റിയാസ്: കഴിഞ്ഞ മന്ത്രിസഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും, പിണറായി വിജയൻ്റെ മരുമകൻ എന്ന ഖ്യാതി നിലനിൽക്കുന്നതിലും മുഹമ്മദ് റിയാസിനെ പ്രതിപക്ഷ നേതാവാക്കി മാറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു തലമുറമാറ്റത്തിന് എൽഡിഎഫ് തയ്യാറായാൽ ഉറപ്പായും അവിടേക്ക് ആദ്യം എത്തുന്ന പേര് റിയാസിൻ്റേതാകാം. എന്നാൽ ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ മാത്രമെ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.</p>
<h3>മറ്റ് സാധ്യതകൾ എന്തെല്ലാം?</h3>
<p>മേൽപ്പറഞ്ഞ രണ്ട് പേരുകൾ മാറ്റിനിർത്തിയാൽ, ജയിച്ച മുൻ മന്ത്രിമാരുടെ പേരുകളാണ് പുറത്തുവരുന്നത്. കെ എൻ ബാല​ഗോപാൽ, സജി ചെറിയാൻ തുടങ്ങിയവരുടെ പേരുകളും ചർച്ചചെയ്യപ്പെടുന്നുണ്ട്. ഇവരെ കൂടാതെ കെ കെ ശൈലജ ടീച്ചറുടേതും എം വി ​ഗോവിന്ദൻ്റെയും പേരുകൾ തള്ളികളയാനാകില്ല. ഒരു പക്ഷേ ഭരണ അനുഭവം കൊണ്ടും മുൻ മന്ത്രിയെന്ന നിലയിലും കെ കെ ശൈലജ ടീച്ചർ പ്രതിപക്ഷ നേതാവായി എത്തിയാൽ അത് കേരളം കാണാൻ പോകുന്ന ഏറ്റവും വലിയ ചരിത്ര സംഭവങ്ങളിൽ ഒന്നായി മാറിയേക്കും. പ്രതിപക്ഷത്തേക്ക് ഒരു വനിത എന്നത് ജനമനസ്സുകളെ പോലും ആഹ്ലാദിപ്പിച്ചേക്കാം.</p>
<h3>English Summary:</h3>
<p>Kerala Assembly Election result concludes today with magical winning of UDF. UDF crossing the 100-seat mark, while the LDF prepares to sit in the opposition for the first time after 10 years. Social media discussing who will lead opposition leader position from LDF.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>VD Satheesan: മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ? മറുപടി ഇതായെന്ന് വിഡി സതീശൻ; ഫെയ്സ്ബുക്ക് പോസ്റ്റ് വൈറൽ</title>
					<link>https://www.malayalamtv9.com/kerala/kerala-election-result-2026-v-d-satheesan-thanks-voters-in-facebook-post-as-udf-secures-big-win-2203492.html</link>
					<pubDate>Mon, 04 May 2026 16:18:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-election-result-2026-v-d-satheesan-thanks-voters-in-facebook-post-as-udf-secures-big-win-2203492.html</guid>
					<description><![CDATA[<p>VD Satheesan Facebook Post : കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിലെ കെടുകാര്യസ്ഥതയ്ക്ക് ജനങ്ങൾ നൽകിയ മറുപടിയാണ് ഈ ഫലം. ഭരണവിരുദ്ധ വികാരവും വിവാദങ്ങളും എൽഡിഎഫിന് തിരിച്ചടിയായെന്നാണ് പ്രാഥമിക വിലയിരുത്തൽ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന് വലിയ നഷ്ടമാണ് സംഭവിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Vd-Satheesan.jpg" class="attachment-large size-large wp-post-image" alt="Vd Satheesan" /></figure><p>തുടർഭരണമെന്ന എൽഡിഎഫിന്റെ പ്രതീക്ഷയ്ക്ക് തിരിച്ചടി നൽകി ടീം യു.ഡി.എഫ്. 2026 കേരള നിയമസഭ തിരഞ്ഞെടുപ്പിൽ വൻ വിജയമാണ് കോൺഗ്രസ് സ്വന്തമാക്കിയത്. ഇപ്പോഴിതാ,സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിജയാവേശം പങ്ക് വച്ചിരിക്കുകയാണ് വിഡി സതീശൻ. മാറ്റാൻ ആളുണ്ടോ എന്ന് ചോദിച്ചില്ലേ, ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ..എന്ന വരികളിലൂടെയാണ് അദ്ദേഹം തന്റെ ആവേശം അറിയിച്ചത്. കേരളം വിജയിച്ചുവെന്നും ഇനി യു.ഡി.എഫ് നാടിനെ നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 140 മണ്ഡലങ്ങളിൽ നൂറിലധികം ഭൂരിപക്ഷത്തോടെ യു.ഡി.എഫ് മുന്നേറുകയാണ്.</p>
<p>വടക്കൻ കേരളം മുതൽ തെക്കൻ കേരളം വരെ യുഡിഎഫ് തരംഗം പ്രകടമായി. മലപ്പുറം, എറണാകുളം, കോട്ടയം ജില്ലകളിൽ യുഡിഎഫ് വൻ വിജയമാണ് നേടിയത്. 'മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ... മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ... ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ; ടീം യു.ഡി.എഫ്. കേരളം ജയിച്ചു. ഇനി യു.ഡി.എഫ് നയിക്കും' എന്നാണ് വി.ഡി. സതീശന്റെ വാക്കുകൾ.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-assembly-election-results-2026-who-will-be-udf-cm-vd-satheesan-ramesh-chennithala-or-kc-venugopal-2203490.html">വി ഡിയുടെ വിയര്‍പ്പൊഴുക്ക് വെറുതെയാകുമോ? കെസി വേണുഗോപാലോ മുഖ്യമന്ത്രി?</a></strong></p>
<p>കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിലെ കെടുകാര്യസ്ഥതയ്ക്ക് ജനങ്ങൾ നൽകിയ മറുപടിയാണ് ഈ ഫലം. ഭരണവിരുദ്ധ വികാരവും വിവാദങ്ങളും എൽഡിഎഫിന് തിരിച്ചടിയായെന്നാണ് പ്രാഥമിക വിലയിരുത്തൽ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന് വലിയ നഷ്ടമാണ് സംഭവിച്ചത്.</p>
<h3>മുഖ്യമന്ത്രി ആരായിരിക്കും?</h3>
<p>യുഡിഎഫ് വിജയം ഉറപ്പിച്ചപ്പോൾ ഇനി അടുത്ത ചോദ്യം മുഖ്യമന്ത്രി ആരാകും എന്നാണ്. പ്രത്യേകിച്ച് വോട്ടെണ്ണൽ കഴിഞ്ഞത് മുതൽ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി മുന്നണിക്കുള്ളിൽ വാക്കുതർക്കങ്ങൾ രൂപപ്പെട്ടിരുന്നു, നിലവിൽ വിഡി സതീശന്‍, കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല ഈ മൂന്ന് പേരുടെ പേരുകളാണ് ഉയർന്ന് കേട്ടിരുന്നത്. കൂടാതെ, മുസ്ലിം ലീഗില്‍ നിന്നൊരു മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ഉണ്ടാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.</p>
<p>വിഡി സതീശന് തന്നെയാകും മുൻഗണന. നീണ്ട പത്തുവര്‍ഷങ്ങള്‍ യുഡിഎഫിന്റെ തിരിച്ചുവരവിനായി സതീശന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അതിനുദാഹരണമാണ്. വനവാസത്തിൽ നിന്ന് കോൺഗ്രസിനെ രക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് വ്യക്തമാണ്.അതേസമയം, എഐസിസി ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാലിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് അഭിപ്രായവുമുണ്ട്.</p>
<h3>വിഡി സതീശൻ സോഷ്യൽ മീഡിയ പോസ്റ്റ്</h3>
<p><iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FVDSatheeshanParavur%2Fposts%2Fpfbid02cbwYi5fzgsrJ74CPLv5bVwHutMqsuoAAGiYZCZVGaAW8F2mNKBC4WtZiYkzqmbkKl&amp;show_text=true&amp;width=500" width="480" height="360" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
<h3>English Summary:</h3>
<p>Kerala Assembly Election Result 2026, UDF Secured a major victory in the 2026 Kerala Assembly elections, marking a strong comeback after nearly a decade out of power. V. D. Satheesan said the result reflects the people’s rejection of the ruling LDF government and its policies.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election Result 2026: വി ഡിയുടെ വിയര്‍പ്പൊഴുക്ക് വെറുതെയാകുമോ? കെസി വേണുഗോപാലോ മുഖ്യമന്ത്രി?</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-results-2026-who-will-be-udf-cm-vd-satheesan-ramesh-chennithala-or-kc-venugopal-2203490.html</link>
					<pubDate>Mon, 04 May 2026 15:55:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-results-2026-who-will-be-udf-cm-vd-satheesan-ramesh-chennithala-or-kc-venugopal-2203490.html</guid>
					<description><![CDATA[<p>UDF CM Race Between Satheesan, Chennithala and Venugopal: മുന്നണിക്കുള്ളില്‍ ഇപ്പോഴും വ്യക്തത വരാത്തത് ആരായിരിക്കും മുഖ്യമന്ത്രി എന്ന കാര്യത്തിലാണ്. ഇതിനോടകം നിരവധി പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും നേതാക്കള്‍ക്കും ഇപ്പോഴും അക്കാര്യത്തില്‍ മാത്രം ഒരു തീരുമാനത്തിലെത്താന്‍ സാധിച്ചിട്ടില്ല. കെസി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങി നിരവധി പ്രമുഖ നേതാക്കളുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Assembly-Election-Results-2026-3.jpg" class="attachment-large size-large wp-post-image" alt="Assembly Election Results 2026 (3)" /></figure><p>യുഡിഎഫുകാര്‍ പോലും ഞെട്ടും വിധത്തിലുള്ള വിജയം നേടിയാണ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള സംഘം നിയമസഭയിലേക്ക് എത്തുന്നത്. മൂന്നാം പിണറായി സര്‍ക്കാരല്ല, ഇനി പത്ത് വര്‍ഷത്തിന് ശേഷമുള്ള യുഡിഎഫ് സര്‍ക്കാര്‍. പത്ത് വര്‍ഷത്തിന് ശേഷം അധികാരത്തിലേക്കെത്തുന്നതിനാല്‍ തന്നെ യുഡിഎഫ് പലതും തിരുത്തിയും കുറിച്ചുമാകാം വരുന്നതെന്ന് പ്രതീക്ഷിക്കാം.</p>
<p>എന്നാല്‍ മുന്നണിക്കുള്ളില്‍ ഇപ്പോഴും വ്യക്തത വരാത്തത് ആരായിരിക്കും മുഖ്യമന്ത്രി എന്ന കാര്യത്തിലാണ്. ഇതിനോടകം നിരവധി പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും നേതാക്കള്‍ക്കും ഇപ്പോഴും അക്കാര്യത്തില്‍ മാത്രം ഒരു തീരുമാനത്തിലെത്താന്‍ സാധിച്ചിട്ടില്ല. കെസി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങി നിരവധി പ്രമുഖ നേതാക്കളുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.</p>
<h3>ആരാകും യുഡിഎഫിന്റെ മുഖ്യമന്ത്രി?</h3>
<p>വിഡി സതീശന്‍, കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല ഈ മൂന്ന് പേരാണ് മുഖ്യമന്ത്രി പദത്തിലേക്ക് എത്താന്‍ സാധ്യതയുള്ള കോണ്‍ഗ്രസുകാര്‍. എന്നാല്‍ ഇവരുടെ മാത്രം പേരുകളല്ല ഉയരുന്നതെന്ന് മാത്രം. യുഡിഎഫ് എന്ന് പറയുമ്പോള്‍, മുസ്ലിം ലീഗും പ്രധാനികള്‍ തന്നെ. കോണ്‍ഗ്രസില്‍ നിന്നല്ലാതെ ലീഗില്‍ നിന്നൊരു മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.</p>
<p>എന്നാല്‍ നിലവിലെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മുഖ്യമന്ത്രി പദത്തിലേക്ക് എത്താന്‍ ഏറ്റവും അര്‍ഹന്‍ വിഡി സതീശന്‍ തന്നെയാണെന്നാണ് ബഹുഭൂരിപക്ഷം ആളുകളുടെയും അഭിപ്രായം. നീണ്ട പത്തുവര്‍ഷങ്ങള്‍ യുഡിഎഫിന്റെ തിരിച്ചുവരവിനായി സതീശന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തള്ളിക്കളയാനാകില്ല.</p>
<p>ഒരു വ്യക്തിയുടെ ജീവനും ജീവിതവും പാര്‍ട്ടിയുടെ വിജയത്തിനായി മാറ്റിവെച്ചിട്ടുണ്ടെങ്കില്‍, അയാള്‍ക്ക് തന്നെ മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നാണ് സമൂഹമാധ്യമങ്ങൡ ഉയരുന്ന അഭിപ്രായം. അതിനാല്‍ തന്നെ വിഡി സതീശനിലേക്ക് തന്നെ ആയിരിക്കാം, ക്ലിഫ് ഹൗസിന്റെ ചുമതല എത്തുന്നത്.</p>
<h3>കെസിക്ക് ചാന്‍സുണ്ടോ?</h3>
<p>എഐസിസി ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാലിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് അഭിപ്രായം ഉന്നയിക്കുന്ന ഒരു വിഭാഗം ആളുകള്‍ പാര്‍ട്ടിക്കുള്ളിലുണ്ട്. മത്സരിച്ച് എംഎല്‍എ ആകാത്ത ഒരാള്‍ക്ക് എങ്ങനെ മുഖ്യമന്ത്രിയാകാന്‍ സാധിക്കും എന്ന സംശയം വേണ്ട. കേരള ചരിത്രത്തില്‍ തന്നെ അത്തരം സംഭവങ്ങള്‍ ധാരാളം നടന്നിരിക്കുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-assembly-election-results-2026-list-of-candidates-who-defeated-ldf-ministers-2203463.html" target="_blank" rel="noopener">Kerala Assembly Election Result 2026: മന്ത്രിപ്പടയെ പോലും വിറപ്പിച്ച വില്ലാളിവീരന്മാര്‍; ഇവരാണ് ആ കൊലകൊമ്പന്മാര്‍</a></strong></p>
<p>ആദ്യ ഉദാഹരണം എകെ ആന്റണിയാണ്. 1977ല്‍ മുഖ്യമന്ത്രിയാകുമ്പോള്‍ എകെ ആന്റണി എംഎല്‍എ ആയിരുന്നില്ല. പിന്നീട് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷമാണ് അദ്ദേഹം നിയമസഭ അംഗമായത്. 1995ലും എകെ ആന്റണി എംഎല്‍എ ആകാതെ മുഖ്യമന്ത്രിയായി. 1969ല്‍ മുഖ്യമന്ത്രിയായ സി അച്യുതമേനോന്‍ ആണ് മറ്റൊന്ന്. 1996ല്‍ മുഖ്യമന്ത്രിയാകുമ്പോള്‍ ഇകെ നായനാരും എംഎല്‍എ ആയിരുന്നില്ല.</p>
<h3>രമേശ് ചെന്നിത്തല ആകുമോ?</h3>
<p>മൂന്നാമതായി മുഴങ്ങിക്കേള്‍ക്കുന്ന പേര് മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തലയുടേതാണ്. അദ്ദേഹത്തെ പോലെ അനുഭവസമ്പത്തുള്ള ആളെ മുഖ്യമന്ത്രിയാക്കണമെന്നും ആവശ്യവും ശക്തമാണ്.</p>
<h3>കുഞ്ഞാലിക്കുട്ടിക്ക് ഒരു ചാന്‍സ്</h3>
<p>മുസ്ലിം ലീഗില്‍ നിന്നും പികെ കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കണമെന്ന് ലീഗിനുള്ളില്‍ അഭിപ്രായമുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയാക്കിയില്ലെങ്കിലും ഉപമുഖ്യമന്ത്രി പദമെങ്കിലും പ്രതീക്ഷിക്കാം.</p>
<h3>English Summary</h3>
<p>With the Kerala Assembly Election Results 2026, attention has turned to who will become the UDF Chief Minister. V D Satheesan, Ramesh Chennithala, and K C Venugopal are among the key contenders. The final decision is expected after party discussions.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election Result 2026: താരപ്പോരാട്ടത്തിൽ താരമായി പിഷാരടി; പാലക്കാടിൻ്റെ ബിജെപി &#8216;ശോഭ&#8217; മങ്ങി, അപ്രതീക്ഷിത മുന്നേറ്റം</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-result-2026-palakkad-constituency-result-shows-udf-candidate-and-actor-ramesh-pisharody-win-2203487.html</link>
					<pubDate>Mon, 04 May 2026 15:38:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-result-2026-palakkad-constituency-result-shows-udf-candidate-and-actor-ramesh-pisharody-win-2203487.html</guid>
					<description><![CDATA[<p>Kerala Palakkad Constituency Election Result 2026: എൽഡിഎഫ് സ്വതന്ത്രമായി മത്സരിച്ച എൻ എം ആർ റസാഖിന് 27,227 വോട്ടുകളേ നേടാനായുള്ളൂ. അപ്രതീക്ഷിതമായി കൊണ്ടുവന്ന താരപരിവേഷവും ബിജെപിയുടെ സ്ഥാനാർത്ഥി നിർണയവും കൊണ്ടും ഇക്കുറി സവിശേഷ ശ്രദ്ധ നേടിയ മണ്ഡലമായിരുന്നു പാലക്കാട്. ഇടതിൽ നിന്നും 2011ൽ യുഡിഎഫിന് വേണ്ടി ഷാഫി പറമ്പിലാണ് പാലക്കാട് മണ്ഡലം തിരിച്ചുപിടിച്ചത്. തുടർന്ന് 2021 വരെ ഹാട്രിക് വിജയമാണ് ഷാഫിയെ തേടിയെത്തിയത്. </p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/palakkad-election-1.jpg" class="attachment-large size-large wp-post-image" alt="Palakkad Election" /></figure><p><strong>പാലക്കാട്:</strong> കേരളം ഉറ്റുനോക്കിയ ആവേശകരമായ മത്സരം നടന്ന മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട്. ത്രികോണ മത്സരം കാഴ്ച്ചവച്ച മ‍ണ്ഡലത്തിൽ എൻഡിഎയുടെ കരുത്തയായ ശോഭ സുരേന്ദ്രനെതിരെ കോൺഗ്രസ് സ്ഥാനാർഥിയും നടനുമായ രമേശ് പിഷാരടി മികച്ച വിജയമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേശ് പിഷാരടി വിജയം കൈപ്പിടിയിലാക്കിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ രമേശ് പിഷാരടിക്ക് 55,302 വോട്ടുകളും ശോഭ സുരേന്ദ്രന് 42,880 വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്.</p>
<p>എൽഡിഎഫ് സ്വതന്ത്രമായി മത്സരിച്ച എൻ എം ആർ റസാഖിന് 27,227 വോട്ടുകളേ നേടാനായുള്ളൂ. അപ്രതീക്ഷിതമായി കൊണ്ടുവന്ന താരപരിവേഷവും ബിജെപിയുടെ സ്ഥാനാർത്ഥി നിർണയവും കൊണ്ടും ഇക്കുറി സവിശേഷ ശ്രദ്ധ നേടിയ മണ്ഡലമായിരുന്നു പാലക്കാട്. ഇടതിൽ നിന്നും 2011ൽ യുഡിഎഫിന് വേണ്ടി ഷാഫി പറമ്പിലാണ് പാലക്കാട് മണ്ഡലം തിരിച്ചുപിടിച്ചത്. തുടർന്ന് 2021 വരെ ഹാട്രിക് വിജയമാണ് ഷാഫിയെ തേടിയെത്തിയത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് ഷാഫി പറമ്പിൽ വിജയിച്ചതോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലായി പാലക്കാടിൻ്റെ എംഎൽഎ.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-assembly-election-result-2026-ministers-who-are-won-in-this-match-and-list-of-who-lost-seats-2203471.html">മന്ത്രിപ്പടയ്ക്ക് കാലിടറി! പ്രമുഖരെല്ലാം പടിക്ക് പുറത്ത്; ജയിച്ചു കയറിയവർ ഇവർ മാത്രം</a></strong></p>
<p>എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ പിന്നീട് ലൈംഗികാരോപണക്കേസിൽ പ്രതിയായതും പാർട്ടിക്കുള്ളിൽ നിന്ന് പുറത്താക്കപ്പെട്ടതും മണ്ഡലത്തിൽ വലിയ ആഘാതം സൃഷ്ടിച്ചു. ഇത് വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് ഇടയാക്കുകയും തിര‍ഞ്ഞെടുപ്പിൽ ആഞ്ഞടിക്കുമെന്ന ഭയം കോൺ​ഗ്രസിലാകെ പരക്കുകയും ചെയ്തു. പരമ്പരാഗതമായി യുഡിഎഫും എൽഡിഎഫും മാറിമാറി ഭരിച്ചിരുന്ന മണ്ഡലമാണ് പാലക്കാട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത് കോൺ​ഗ്രസിൻ്റെ കൈപ്പിടിയിലാണ്.</p>
<p>അതുപോലെ മുൻ വർഷങ്ങളിലെ ട്രെൻഡ് പരിശോധിച്ചാൽ ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തെത്തുന്നത് നിസാരമായി തള്ളികളയാനാകില്ല. ഭാവിയിൽ ബിജെപിക്ക് സീറ്റ് ഉറപ്പിക്കാൻ സാധിക്കുന്ന മണ്ഡലമായി പാലക്കാട് മാറിയേക്കാമെന്ന സൂചനായാണ് ഇതിലൂടെ ലഭിക്കുന്നത്. ബിജെപി കൂടി കളത്തിലിറങ്ങിയതോടെ ഇക്കുറി ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. കേരളത്തിൽ ബിജെപി ഭരിക്കുന്ന ഏക നഗരസഭ എന്ന ഖ്യാതി കഴിഞ്ഞ 10 വർഷമായി പാലക്കാടിനുണ്ടെന്നത് എൻഡിഎയ്ക്ക് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.</p>
<p>ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളിലൊന്നായ പാലക്കാട് വൻ മത്സരമാണ് ഇക്കുറി ശോഭ സുരേന്ദ്രൻ കാഴ്ച വെച്ചത്. വോട്ടെണ്ണൽ തുടങ്ങി ഏറെ നേരം അവർ ലീഡ് ചെയ്തിന്നെങ്കിലും, പിന്നീട് രമേശ് പിഷാരടി പതിയെ അതിനെ മറികടന്ന് ലീഡിലേക്ക് എത്തിയത് കോൺ​ഗ്രസിൻ്റെ മൊത്തത്തിലുള്ള ഭൂരിപക്ഷം നിലനിർത്താൻ സഹായിച്ചു. ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ വോട്ടിന് പണം നൽകിയെന്ന ആരോപണം നേരിട്ടതും തെരഞ്ഞെടുപ്പിനിടെ വലിയ വാർത്തയായിരുന്നു.</p>
<h3>രമേശ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്</h3>
<p><iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FRameshPisharodyofficial%2Fposts%2Fpfbid0s6XpC18MwPh2ytNJKnPNpWYVa6f4BdCRLn2g5ABVqSPFWgXeQzEh6cZ9r4cPzWEyl&amp;show_text=true&amp;width=500" width="480" height="360" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
<h3>English Summary:</h3>
<p>The results for the Palakkad Assembly Election 2026 have concluded with a significant victory for the UDF. Actor-turned-politician Ramesh Pisharody has successfully Won in congress seat. BJP candidate Sobha Surendran Faces loss and she is in second position in this triangular match.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election Result 2026: മന്ത്രിപ്പടയ്ക്ക് കാലിടറി! പ്രമുഖരെല്ലാം പടിക്ക് പുറത്ത്; ജയിച്ചു കയറിയവർ ഇവർ മാത്രം</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-result-2026-ministers-who-are-won-in-this-match-and-list-of-who-lost-seats-2203471.html</link>
					<pubDate>Mon, 04 May 2026 15:07:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-result-2026-ministers-who-are-won-in-this-match-and-list-of-who-lost-seats-2203471.html</guid>
					<description><![CDATA[<p>Kerala Assembly Election Result 2026 Update: വോട്ടണ്ണെൽ തുടങ്ങി ആദ്യ മണിക്കൂറിൽ ഇടത് സർക്കാരിൻ്റെ കാപ്റ്റനായ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയുടെ ഉരുക്കുകോട്ടയായ ധർമ്മടത്ത് പിന്നിലാണെന്ന വാർത്ത വോട്ടർമാരെ അക്ഷരാർത്ഥം ഞെട്ടിച്ചു. എന്നാൽ പിന്നീട് അദ്ദേഹം ലീഡ് നില ഉയർത്തിയത് അല്പം ആശ്വാസമായെന്ന് തന്നെ പറയാം. കഴിഞ്ഞ സർക്കാരിലെ കരുത്തരായ മന്ത്രിമാരായ വി ശിവൻകുട്ടി, കെഎൻ ബാലഗോപാൽ, വീണ ജോർജ് എന്നിവരടക്കം പല മണ്ഡലങ്ങളിലും കടുത്ത കടുത്ത പരാജയമാണ് നേരിട്ടിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/kerala-election-result-.jpg" class="attachment-large size-large wp-post-image" alt="Kerala Election Result" /></figure><p>കേരളം കഴിഞ്ഞ ഒരു മാസമായി കാത്തിരുന്ന തിരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. ഫലം പുറത്തുവരുമ്പോൾ അക്ഷരാർത്ഥത്തിൽ കേരള രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. മിക്ക മണ്ഡലങ്ങളിലും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണപക്ഷത്തെ പ്രമുഖ മന്ത്രിമാരിൽ പലരും അപ്രതീക്ഷിതമായി പരാജയം ഉറപ്പിച്ചിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ കേരളത്തിൽ യുഡിഎഫ് തരം​ഗമാണ് പ്രകടമാകുന്നത്. കഴിഞ്ഞ 10 വർഷത്തിന് ശേഷം യുഡിഎഫ് കേരളത്തിൽ ചരിത്ര വിജയമാണ് കൈവരിച്ചിരിക്കുന്നത്.</p>
<p>വോട്ടണ്ണെൽ തുടങ്ങി ആദ്യ മണിക്കൂറിൽ ഇടത് സർക്കാരിൻ്റെ കാപ്റ്റനായ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയുടെ ഉരുക്കുകോട്ടയായ ധർമ്മടത്ത് പിന്നിലാണെന്ന വാർത്ത വോട്ടർമാരെ അക്ഷരാർത്ഥം ഞെട്ടിച്ചു. എന്നാൽ പിന്നീട് അദ്ദേഹം ലീഡ് നില ഉയർത്തിയത് അല്പം ആശ്വാസമായെന്ന് തന്നെ പറയാം. കഴിഞ്ഞ സർക്കാരിലെ കരുത്തരായ മന്ത്രിമാരായ വി ശിവൻകുട്ടി, കെഎൻ ബാലഗോപാൽ, വീണ ജോർജ് എന്നിവരടക്കം പല മണ്ഡലങ്ങളിലും കടുത്ത കടുത്ത പരാജയമാണ് നേരിട്ടിരിക്കുന്നത്. മുഹമ്മദ് റിയാസ്, കെ രാജൻ, കെ എൻ ബാല​ഗോപാൽ, സജി ചെറിയാൻ, പി പ്രസാദ് തുടങ്ങിയ മന്ത്രിമാർ മാത്രമാണ് വിജയിച്ചിരിക്കുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-assembly-election-result-2026-full-list-of-celebrity-candidates-who-lost-seats-include-akhil-marar-and-anjali-nair-2203444.html">താരപ്രഭയിൽ കേരളം മയങ്ങില്ല! അഖിൽ മുതൽ അഞ്ജലി വരെ; തോറ്റ് തൊപ്പിയിട്ടവർ</a></strong></p>
<h3>തോറ്റ മന്ത്രിമാർ ആരെല്ലാം?</h3>
<p><strong>വീണ ജോർജ് (ആരോ​ഗ്യ വകുപ്പ് മന്ത്രി):</strong> രണ്ടാം പിണറായി സർക്കാരിലെ ആരോ​ഗ്യ വകുപ്പ് മന്ത്രിയായിരുന്ന വീണ ജോർജ് 43407 വോട്ടുകളോടെ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. ഏകദേശം വീണ ജോർജ് പരാജയെ ഉറപ്പിച്ചിരിക്കുകയാണ്. 57556 വോട്ടുകൾ നേടി ഒന്നാം സ്ഥാനത്ത് യുഡിഎഫിൻ്റെ എബിൻ വർക്കിയാണ് ഒന്നാം സ്ഥാനത്ത്.</p>
<p><strong>ജെ ചിഞ്ചുറാണി (ക്ഷീര വകുപ്പ്):</strong> പിണറായി സർക്കാരിലെ ക്ഷീര വകുപ്പ് മന്ത്രിയായിരുന്ന ജെ ചിഞ്ചുറാണി 46711 വോട്ടുകൾ നേടി പരാജയം ഉറപ്പിച്ചിരിക്കുകയാണ്. 50071 വോട്ടകൾ സ്വന്തമാക്കി യുഡിഎഫിൻ്റെ എം എം നസീറാണ് മുന്നിലുള്ളത്.</p>
<p><strong>എ കെ ശശീന്ദ്രൻ (കേരള വനം, വന്യജീവി സംരക്ഷണ മന്ത്രി):</strong> 61490 വോട്ടുകൾ നേടി യുഡിഎഫിൻ്റെ അഡ്വ. വിദ്യാ ബാലകൃഷ്ണനോട് പരാജയപ്പെട്ടിരിക്കുകയാണ് എ കെ ശശീന്ദ്രൻ.</p>
<p>വി എൻ വാസവൻ (കേരള ദേവസ്വം മന്ത്രി): 44325 മാത്രം നേടിയാണ് അദ്ദേഹം ഏറ്റമാനൂർ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.</p>
<p><strong>ഡോ. ആർ ബിന്ദു (ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി):</strong> ഇരിഞ്ഞാലക്കുടയിൽ 56070 നേടി രണ്ടാം സ്ഥാനത്തേക്ക് മാറിയിരിക്കുകയാണ് ഡോ. ആർ ബിന്ദു.</p>
<p><strong>എം ബി രാജേഷ്:</strong> തദ്ദേശ സ്വയംഭരണം, ഗ്രാമവികസനം, എക്സൈസ് വകുപ്പുകളുടെ മന്ത്രിയായിരുന്ന എം ബി രാജേഷ് 64916 വോട്ടുകൾ നേടി ഇത്തവണ രണ്ടാം സ്ഥാനത്താണ്.</p>
<p><strong>വി ശിവൻകുട്ടി (വിദ്യാഭ്യാസ വകുപ്പ് മന്ത്രി);</strong> പൊരിഞ്ഞ പോരാട്ടമായ നേമത്ത് ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർനോട് 33978 വോട്ടുകൾ നേടിയാണ് വി ശിവൻകുട്ടി രണ്ടാം സ്ഥാനത്തേക്ക് മാറിയിരിക്കുന്നത്.</p>
<p><strong>കെ ബി ​ഗണേഷ് കുമാർ (​ഗതാ​ഗത വകുപ്പ് മന്ത്രി);</strong> പത്താനപുരം തൻ്റേതാണെന്ന ഏറ്റവും വലിയ വാദം പൊളിച്ചടുക്കുന്ന വാർത്തയാണ് കെ ബി ​ഗണേഷ കുമാറിൻ്റെ തോൽവി. 51060 വോട്ടുകളുമായി രണ്ടാം സ്ഥാനത്താണ് കെ ബി ​ഗണേഷ് കുമാർ ഇപ്പോൾ. ഒന്നാം സ്ഥാനത്ത് യുഡിഎഫിൻ്റെ ജ്യോതി കുമാർ ചാമക്കാലയാണ്.</p>
<h3>English Summary:</h3>
<p>The 2026 Kerala Assembly Election results, finalized. UDF crossing the magic 100-seat mark in this match. Check Here Is the Ministers who loss their seats and who won in this defeat.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election 2026: കേരള കോണ്‍ഗ്രസുകളുടെ പോരാട്ടത്തില്‍ ജോസഫ് തിളങ്ങി, ജോസ് മങ്ങി; പാലാ വീണ്ടും പോയി</title>
					<link>https://www.malayalamtv9.com/kerala/kerala-election-results-2026-pj-joseph-faction-gains-edge-over-jose-k-manis-party-in-high-stakes-kerala-congress-battle-2203457.html</link>
					<pubDate>Mon, 04 May 2026 14:59:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-election-results-2026-pj-joseph-faction-gains-edge-over-jose-k-manis-party-in-high-stakes-kerala-congress-battle-2203457.html</guid>
					<description><![CDATA[<p>Kerala Congress (Joseph) vs KC(M): കേരള കോണ്‍ഗ്രസുകളുടെ രാഷ്ട്രീയ ഭൂമിയില്‍ ജോസഫ് വിഭാഗം കരുത്ത് കാട്ടിയപ്പോള്‍, മാണി ഗ്രൂപ്പ് സംപൂജ്യരാകുന്നതാണ് കാഴ്ച. പാലായില്‍ തുടര്‍ച്ചയായ തവണയും ജോസ് കെ. മാണി തോറ്റു. 2,417 വോട്ടുകള്‍ക്കാണ് മാണി സി കാപ്പന്‍ ജോസ് കെ മാണിയെ തോല്‍പിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Jose-K-Mani-Apu-John-PJ-Joseph.jpg" class="attachment-large size-large wp-post-image" alt="Jose K Mani, Apu John, PJ Joseph" /></figure><p><strong>കോട്ടയം, 4-5-2026:</strong> ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പോടെ മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയചിത്രം അടിമുടി മാറി. കേരള കോണ്‍ഗ്രസുകളുടെ രാഷ്ട്രീയ ഭൂമിയില്‍ ജോസഫ് വിഭാഗം കരുത്ത് കാട്ടിയപ്പോള്‍, മാണി ഗ്രൂപ്പ് സംപൂജ്യരാകുന്നതാണ് കാഴ്ച. പാലായില്‍ തുടര്‍ച്ചയായ തവണയും ജോസ് കെ. മാണി തോറ്റു. 2,417 വോട്ടുകള്‍ക്കാണ് മാണി സി കാപ്പന്‍ ജോസ് കെ മാണിയെ തോല്‍പിച്ചത്. തോല്‍വി അംഗീകരിക്കുന്നുവെന്നും, കാരണങ്ങള്‍ പരിശോധിക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. ഭരണവിരുദ്ധ വികാരം ഉണ്ടായിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.</p>
<p>കഴിഞ്ഞ തവണ 12 സീറ്റില്‍ മത്സരിച്ച ജോസ് വിഭാഗം അഞ്ച് സീറ്റില്‍ വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഒരു സീറ്റില്‍ പോലും മുന്നേറ്റം സാധ്യമായില്ല. എന്നാല്‍ ജോസഫ് വിഭാഗം ഏഴു സീറ്റുകളിലാണ് മുന്നിട്ടു നില്‍ക്കുന്നത്.</p>
<h3>കടുത്തുരുത്തിയില്‍ മോന്‍സ് തന്നെ</h3>
<p>കടുത്തുരുത്തിയില്‍ വീണ്ടും കേരള കോണ്‍ഗ്രസിലെ മോന്‍സ് ജോസഫ് വിജയക്കൊടി പാറിച്ചു. 27370 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മോന്‍സ് കേരള കോണ്‍ഗ്രസ് എമ്മിലെ നിര്‍മ്മല ജിമ്മിയെ തോല്‍പിച്ചത്. 2006 മുതല്‍ മോന്‍സാണ് കടുത്തുരുത്തിയില്‍ ജയിക്കുന്നത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-election-2026-how-g-sudhakaran-tk-govindan-and-v-kunhikrishnan-redrew-the-political-map-in-ambalappuzha-taliparamba-and-payyannur-2203430.html">Kerala Assembly Election 2026: കണ്ണൂര്‍ കോട്ടകള്‍ ഇളകി; സിപിഎം വിട്ടവര്‍ ‘തൂക്കി ചുവന്ന കരങ്ങളോടെ’</a></strong></p>
<h3>തൊടുപുഴയില്‍</h3>
<p>പിജെ ജോസഫ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചതിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍, അദ്ദേഹത്തിന്റെ മകന്‍ അപു ജോണ്‍ ജോസഫ് തൊടുപുഴയില്‍ വന്‍ വിജയത്തിലേക്കാണ് കടക്കുന്നത്. ഭൂരിപക്ഷം 40,000 കടന്നു. കേരള കോണ്‍ഗ്രസ് എമ്മിലെ സിറിയക് ചാഴിക്കാടന് നിരാശ.</p>
<h3>ചങ്ങനാശ്ശേരി</h3>
<p>ചങ്ങനാശേരിയില്‍ 8,368 വോട്ടുകള്‍ക്കായിരുന്നു കേരള കോണ്‍ഗ്രസിലെ വിനു ജോബ് കുഴിമണ്ണിലിന്റെ വിജയം. നിലവിലെ എംഎല്‍എയായിരുന്ന ജോബ് മൈക്കിളിനെയാണ് വിനു ജോബ് പരാജയപ്പെടുത്തിയത്.</p>
<h3>ഇടുക്കി</h3>
<p>2001 മുതല്‍ റോഷി അഗസ്റ്റിന്‍ തുടര്‍ച്ചയായി ജയിച്ചുവന്ന ഇടുക്കിയില്‍ ഇത്തവണ കോണ്‍ഗ്രസിലെ റോയ് കെ പൗലോസ് ജയിച്ചു. കേരള കോണ്‍ഗ്രസ് എം നേതാവും, മന്ത്രിയുമായ റോഷിയെ 23,822 വോട്ടുകള്‍ക്കാണ് റോയ് തോല്‍പിച്ചത്.</p>
<h3>കാഞ്ഞിരപ്പള്ളി</h3>
<p>15 വര്‍ഷം ജനപ്രതിനിധിയായിരുന്ന എന്‍ ജയരാജിനെ കാഞ്ഞിരപ്പള്ളിക്കാര്‍ ഇത്തവണ കൈവിട്ടു. 5,662 വോട്ടുകളുടെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസിന്റെ റോണി കെ ബേബി നേടിയത്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും മണ്ഡലത്തില്‍ പരാജയപ്പെട്ടു.</p>
<h3>പൂഞ്ഞാറില്‍</h3>
<p>പൂഞ്ഞാറില്‍ അപ്രതീക്ഷിത മുന്നേറ്റമാണ് കോണ്‍ഗ്രസിന്റെ സെബാസ്റ്റിന്‍ എംജെ സ്വന്തമാക്കിയത്. നിലവിലെ എംഎല്‍എയായ സെബാസ്റ്റിന്‍ കുളത്തുങ്കലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. പിസി ജോര്‍ജാണ് മൂന്നാമത്. ഇത് കൂടാതെ പെരുമ്പാവൂര്‍, പിറവം, കാലക്കുടി തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം കേരള കോണ്‍ഗ്രസ് എമ്മിന് പ്രതീക്ഷിച്ച നേട്ടം സ്വന്തമാക്കാനായില്ല.</p>
<h3>English Summary</h3>
<p>Kerala Congress Joseph faction showed a strong performance in the 2026 Kerala Assembly elections. They successfully outpaced the Jose K. Mani group in several key constituencies. This victory has significantly strengthened the Joseph faction's position within the UDF. Consequently, the results indicate a major shift in Central Travancore politics.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election Result 2026: മന്ത്രിപ്പടയെ പോലും വിറപ്പിച്ച വില്ലാളിവീരന്മാര്‍; ഇവരാണ് ആ കൊലകൊമ്പന്മാര്‍</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-results-2026-list-of-candidates-who-defeated-ldf-ministers-2203463.html</link>
					<pubDate>Mon, 04 May 2026 14:52:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-results-2026-list-of-candidates-who-defeated-ldf-ministers-2203463.html</guid>
					<description><![CDATA[<p>Candidates Who Defeated Sitting Ministers – Full List: ഭൂരിപക്ഷമെല്ലാം യുഡിഎഫിന്റെ കൈകളില്‍ ഭദ്രം. മോഹനവാഗ്ദാനങ്ങള്‍ക്കോ വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്കോ വേണ്ടി നിലപാടില്‍ ഒരിഞ്ച് പോലും മാറ്റം വരുത്താതെയാണ് ഇത്തവണ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണവിരുദ്ധ വികാരത്തിലുപരി പിണറായി വിജയന്‍ വിരുദ്ധ വികാരം പോലും കേരളത്തിലെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരിക്കുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Assembly-Election-Results-2026-2.jpg" class="attachment-large size-large wp-post-image" alt="Assembly Election Results 2026 (2)" /></figure><p>കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് എല്‍ഡിഎഫ്. വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ സാധിക്കുമെന്ന് കരുതിയിരുന്നുവെങ്കിലും, ആ ഭൂരിപക്ഷമെല്ലാം യുഡിഎഫിന്റെ കൈകളില്‍ ഭദ്രം. മോഹനവാഗ്ദാനങ്ങള്‍ക്കോ വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്കോ വേണ്ടി നിലപാടില്‍ ഒരിഞ്ച് പോലും മാറ്റം വരുത്താതെയാണ് ഇത്തവണ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണവിരുദ്ധ വികാരത്തിലുപരി പിണറായി വിജയന്‍ വിരുദ്ധ വികാരം പോലും കേരളത്തിലെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരിക്കുന്നു.</p>
<p>സ്ഥാനാര്‍ഥികളായി നിന്ന മന്ത്രിമാരെ പോലും നിഷ്‌കരുണം തോല്‍പ്പിച്ചാണ് യുഡിഎഫിന്റെ നിയമസഭയിലേക്കുള്ള യാത്ര. വന്‍ പ്രതീക്ഷയോടെ നിന്ന പലര്‍ക്കും തിരിച്ചടി നേരിടേണ്ടതായി വന്നു. കരുത്തുറ്റ നേതാക്കളെ പോലും മലര്‍ത്തിയടിച്ച വമ്പന്മാരെ ഒന്ന് പരിചയപ്പെട്ടാലോ?</p>
<h3>എല്‍ഡിഎഫിന്റെ അടിത്തറ പിഴുതവര്‍</h3>
<p>പയ്യന്നൂരില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി സമ്മാനിച്ചത് കോണ്‍ഗ്രസിന്റെ വി കുഞ്ഞികൃഷ്‌നാണ്. വി കുഞ്ഞികൃഷ്ണനില്‍ നിന്നുള്ള പരാജയം സിപിഎം ചോദിച്ച് വാങ്ങിയതാണ്. പയ്യന്നൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമാണ് സിപിഎം തോല്‍ക്കുന്നത് എന്നൊരു പ്രത്യേകത കൂടിയുണ്ട്. രക്തസാക്ഷി സിവി ധനരാജിന്റെ കുടുംബസഹായ ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയില്‍ ക്രമക്കേട് ഉണ്ടെന്ന് പറഞ്ഞതിന് വി കുഞ്ഞികൃഷ്ണനെ നേരത്തെ പാര്‍ട്ടി പുറത്താക്കിയിരുന്നു.</p>
<p>തൃത്താല മണ്ഡലത്തില്‍ മന്ത്രി എംബി രാജേഷിനെ പരാജയപ്പെടുത്തി അധികാരം ഉറപ്പിച്ചിരിക്കുകയാണ് വിടി ബല്‍റാം. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളില്‍ തന്നെ എംബി രാജേഷിന്റെ തോല്‍വി വ്യക്തമായിരുന്നു.</p>
<p>തവനൂര്‍ മണ്ഡലത്തില്‍ നിന്നും കെടി ജലീലിനെ പരാജയപ്പെടുത്തി നിയമസഭയിലേക്ക് എത്തുകയാണ് വിഎസ് ജോയി. കെടി ജലീല്‍ പലകുറി മത്സരിച്ച് വിജയിച്ചിട്ടുള്ള മണ്ഡലം കൂടിയാണിത്.</p>
<p>ഇടതുകോട്ടയായ തളിപ്പറമ്പ് ഇത്തവണ യുഡിഎഫിന്. എംവി ഗോവിന്ദന്റെ ഭാര്യയാ പികെ ശ്യാമളയെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ ടികെ ഗോവിന്ദന്‍ വിജയിച്ചു.</p>
<p>വട്ടിയൂര്‍ക്കാവിലും ഇത്തവണ യുഡിഎഫ് തരംഗം തന്നെയാണ്. വികെ പ്രശാന്തില്‍ നിന്ന് മണ്ഡലം തിരിച്ചുപിടിച്ച് വി കെ മുരളീധരന്‍ വിജയിച്ച് കയറി.</p>
<p>മൂന്നാം തവണയും വിജയമുറപ്പിച്ച് ഇറങ്ങിയ വീണ ജോര്‍ജിനെ തുരത്തി അബിന്‍ വര്‍ക്കി. വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് അബിന്റെ വിജയം.</p>
<p>എല്‍ഡിഎഫ് കോട്ടയായ കൊല്ലം മണ്ഡലത്തിലും യുഡിഎഫ് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ് ജയമോഹനെ ബിന്ദു കൃഷ്ണയാണ് പരാജയപ്പെടുത്തിയിരിക്കുന്നത്.</p>
<p><strong>Also Read: <a href="http://Kerala Assembly Election Results 2026 list of candidates who Defeated LDF, Ministers" target="_blank" rel="noopener">Kerala Assembly Election Result 2026: താരപ്രഭയിൽ കേരളം മയങ്ങില്ല! അഖിൽ മുതൽ അഞ്ജലി വരെ; തോറ്റ് തൊപ്പിയിട്ടവർ</a></strong></p>
<p>സിറ്റിങ് എംഎല്‍എ ലിന്റോ ജോസഫിനെ തകര്‍ത്ത് സികെ കാസിം. തിരുവനമ്പാടി മണ്ഡലത്തിലും സിപിഎമ്മിന് കനത്ത തിരിച്ചടി.</p>
<p>റോയ് കെ പൗലോസ് ആണ് മറ്റൊരുതാരം. റോഷി അഗസ്റ്റിന്റെ വോട്ടുകോട്ട തൂത്തുവാരി കോണ്‍ഗ്രസ് ഇടുക്കിയില്‍ വിജയിച്ചു.</p>
<p>ജിഎസ് ജയലാലില്‍ നിന്ന് അതായത് സിപിഎമ്മില്‍ നിന്ന് ചാത്തന്നൂര്‍ മണ്ഡലം പോയിരിക്കുന്നത് നേരെ ബിജെപിയിലേക്കാണ്. ചാത്തന്നൂര്‍ മണ്ഡലം അടുത്ത അഞ്ച് വര്‍ഷം ബിജെപിയുടെ ബിബി ഗോപകുമാര്‍ ഭരിക്കും.</p>
<p>തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ വിജയിച്ചിരിക്കുകയാണ്. എല്‍ഡിഎഫിന്റെ ഡോ. വിപിപി മുസ്തഫയെയാണ് സന്ദീപ് വാര്യര്‍ പരാജയപ്പെടുത്തിയത്.</p>
<p>ചടയമംഗലം മണ്ഡലത്തില്‍ ജെ ചിഞ്ചുറാണിയെ പരാജയപ്പെടുത്തി യുഡിഎഫിന്റെ എംഎം നസീര്‍ വിജയം ഉറപ്പിച്ചു. സിറ്റിങ് മന്ത്രിയെ പരാജയപ്പെടുത്തിയിരിക്കുകയാണ് എംഎം നസീര്‍.</p>
<p>എലത്തൂര്‍ മണ്ഡലം എകെ ശശീന്ദ്രനെ കൈവിട്ടു. നിയോജക മണ്ഡലത്തില്‍ ശശീന്ദ്രനെ പരാജയപ്പെടുത്തി അഡ്വ. വിദ്യ ബാലകൃഷ്ണന്‍ വിജയിച്ചു.</p>
<p>ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ വിഎന്‍ വാസവനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ നാട്ടകം സുരേഷ് വിജയിച്ചു.</p>
<p>പത്തനാപുരത്ത് കെബി ഗണേഷ് കുമാറും തോല്‍വി നേരിട്ടു. ഗണേഷ് കുമാറിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ ജ്യോതി കുമാര്‍ ചാലക്കാല എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു.</p>
<p>കളമശേരിയിലും എല്‍ഡിഎഫിന് തിരിച്ചടിയാണ്. കളമശേരി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവിനെ പരാജയപ്പെടുത്തി മുസ്ലിം ലീഗിന്റെ വിഇ അബ്ദുള്‍ ഗഫൂര്‍ വിജയിച്ചുകയറി.</p>
<p>ഇരിഞ്ഞാലക്കുട മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ ആര്‍ ബിന്ദുവിനെ പരാജയപ്പെടുത്തി കേരള കോണ്‍ഗ്രസിന്റെ അഡ്വ. തോമസ് ഉണ്ണിയാടന്‍ വിജയിച്ചു.</p>
<p>വി അബ്ദു റഹിമാനെ തോല്‍പ്പിച്ച് താനൂര്‍ മണ്ഡലത്തില്‍ മുസ്ലിം ലീഗിന്റെ പികെ നവാസ് ആണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.</p>
<p>ഇടതുകോട്ടയായ കണ്ണൂരിലും യുഡിഎഫ് തരംഗം. രാമചന്ദ്രന്‍ കടന്നപള്ളിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ ടിഒ മോഹനന്‍ വിജയിച്ചിരിക്കുന്നു.</p>
<p>മാനന്തവാടി മണ്ഡലത്തില്‍ ഒ ആര്‍ കേളുവിനെ കോണ്‍ഗ്രസിന്റെ ഉഷ വിജയന്‍ പരാജയപ്പെടുത്തി.</p>
<p>നേമത്ത് രാജീവ് ചന്ദ്രശേഖറിനോട് തോല്‍വി നേരിട്ട് വി ശിവന്‍കുട്ടി.</p>
<h3>English Summary</h3>
<p>The Kerala Assembly Election Results 2026 saw major setbacks for the LDF. Several candidates secured strong victories while even sitting ministers faced heavy defeats. The results mark a significant shift in the state’s political landscape.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Lottery Result Today: ആര് നേടും നിർണായകമായ ഫലപ്രഖ്യാപന ദിനത്തിലെ ഒരു കോടി, കേരളാ ലോട്ടറി ഫലമെത്തി</title>
					<link>https://www.malayalamtv9.com/kerala/kerala-bhagyathara-bt-52-lottery-result-today-may-4th-check-the-lucky-bumber-winning-ticket-numberes-2203438.html</link>
					<pubDate>Mon, 04 May 2026 14:00:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-bhagyathara-bt-52-lottery-result-today-may-4th-check-the-lucky-bumber-winning-ticket-numberes-2203438.html</guid>
					<description><![CDATA[<p>Kerala Bhagyathara BT 52 Lottery Result Today: സമ്മാനാർഹമായ ടിക്കറ്റുകൾ 30 ദിവസത്തിനുള്ളിൽ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കേണ്ടതുണ്ട്. 5,000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർക്ക് ലോട്ടറി ഏജൻസികളിൽ നിന്ന് തുക കൈപ്പറ്റാവുന്നതാണ്. ലോട്ടറി സംബന്ധമായ കൂടുതൽ വിവരങ്ങൾക്കും ലൈവ് അപ്‌ഡേറ്റുകൾക്കുമായി ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റോ മൊബൈൽ ആപ്പോ സന്ദർശിക്കാവുന്നതാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/kerala-lottery-3.jpg" class="attachment-large size-large wp-post-image" alt="Kerala Lottery" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറിഫലം പ്രസിദ്ധീകരിച്ചു. ഇന്നുച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർഖി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിയ്ക്ക് ലഭിക്കുന്നത് ഒരു കോടി രൂപയാണ്. വേറെയും ഒട്ടനവധി സമ്മാനങ്ങൾ ഭാഗ്യതാര ബിടി 52 ലോട്ടറി എടുക്കുന്നവർക്കായി ഒരുക്കിയിരിക്കുന്നു. സമ്മാനം കൈപ്പറ്റുന്നതിനായി നിങ്ങളുടെ തിരിച്ചറിയൽ രേഖയും സമർപ്പിക്കേണ്ടതാണ്. 5,000 രൂപയ്ക്ക് താഴെയുള്ള സമ്മാനം ലോട്ടറി ഏജന്റിൽ നിന്ന് കൈപ്പറ്റാവുന്നതാണ്.</p>
<h3>മറ്റ് ഭാഗ്യക്കുറികൾ</h3>
<p>കാരുണ്യ, കാരുണ്യ പ്ലസ്, സുവർണ കേരളം, ധനലക്ഷ്മി, സ്ത്രീശക്തി, സമൃദ്ധി എന്നിവയാണ് മറ്റ് പ്രതിവാര ലോട്ടറികൾ. ഇത് കൂടാതെ ബമ്പർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നു. നിലവിൽ വിഷു ബമ്പറിന്റെ വിൽപന പുരോഗമിക്കുന്നു. 12 കോടി രൂപയാണ് വിഷു ബമ്പറിന്റെ ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില. മെയ് 23-നാണ് നറുക്കെടുപ്പ്.</p>
<p><strong>Also Read - <a href="https://www.malayalamtv9.com/kerala/kerala-lottery-result-today-live-saturday-02-may-2026-karunya-kr-752-know-the-complete-winners-list-2203092.html" target="_blank" rel="noopener">Kerala Lottery Result Today: ആ ഒരു കോടി കിട്ടിയാൽ എന്തുചെയ്യും? കേരള ലോട്ടറി ഫലമെത്തി</a></strong></p>
<p>വൻ തുക സമ്മാനമായി ലഭിക്കുന്ന ഈ ബംബർ നറുക്കെടുപ്പിനായി വലിയ കാത്തിരിപ്പാണ് ലോട്ടറി പ്രേമികൾക്കിടയിലുള്ളത്. ലോട്ടറി സംബന്ധമായ കൂടുതൽ വിവരങ്ങൾക്കും ലൈവ് അപ്‌ഡേറ്റുകൾക്കുമായി ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റോ മൊബൈൽ ആപ്പോ സന്ദർശിക്കാവുന്നതാണ്.</p>
<h3>സമ്മാനഘടനയും ലോട്ടറി ഫലവും</h3>
<ul>
<li>ഒന്നാം സമ്മാനം 1 കോടി രൂപ – BU 178419</li>
<li>സമാശ്വാസ സമ്മാനം 5,000 രൂപ –
<div>BN 178419</div>
<div>BO 178419</div>
<div>BP 178419</div>
<div>BR 178419</div>
<div>BS 178419</div>
<div>BT 178419</div>
<div>BV 178419</div>
<div>BW 178419</div>
<div>BX 178419</div>
<div>
<p>BY 178419</p>
<div class="google-anno-skip google-anno-sc" tabindex="0" role="link" aria-label="Kerala tourism packages" data-google-vignette="false" data-google-interstitial="false">Kerala tourism packages</div>
</div>
<div>BZ 178419</div>
</li>
<li>രണ്ടാം സമ്മാനം 30 ലക്ഷം – BR 131063</li>
<li>മൂന്നാം സമ്മാനം 5 ലക്ഷം – BP 203448</li>
<li>നാലാം സമ്മാനം 5,000 രൂപ – 0080  0211  0422  0937  3041  3641  4619  6260  6344  7613  7615  8003  8014  8255  8670  8683  8791  9804  9835</li>
<li>അഞ്ചാം സമ്മാനം -0858  1695  1832  2495  4290  5914</li>
<li>ആറാം സമ്മാനം 1,000 രൂപ - 0886  0963  1208  1398  1613  2114  2163  2499  2833  3592  3985  4629  4780  7134  7386  8424  8470  8504  9015  9017  9210  9267  9323  9582  9914</li>
<li>ഏഴാം സമ്മാനം 500 രൂപ – 0276  0385  0501  0524  0634  1163  1319  1424  1436  1441  1457  1512  1617  1620  1655  1956  2191  2201  2553  2561  2630  2677  2778  2867  3230  3593  3690  3756  3896  4090  4373  4576  4800  5035  5083  5149  5285  5466  5518  5944  6034  6192  6322  6337  6398  6415  6463  6468  6535  6606  6688  6718  6786  6821  7000  7082  7321  7395  7744  7977  8100  8107  8129  8201  8271  8353  8410  8491  8691  8694  8905  9032  9042  9374  9417  9753</li>
<li>എട്ടാം സമ്മാനം 200 രൂപ – 0025  0098  0164  0309  0339  0479  0547  0580  0735  0896  0905  0955  1048  1113  1133  1149  1160  1256  1368  1451  1452  1576  1597  1835  1986  2009  2396  2428  2497  2618  2639  2699  2923  2938  3026  3061  3182  3232  3305  3440  3465  3786  3802  3824  3936  3978  4150  4152  4295  4656  4718  5214  5445  5559  5563  5699  5861  6088  6288  6324  6486  6635  6770  6926  7125  7164  7420  7484  7806  7838  7850  8022  8179  8189  8317  8362  8505  8773  8870  8978  9051  9092  9208  9235  9325  9393  9409  9410  9526  9544  9596  9800  9813   9928</li>
<li>ഒൻപതാം സമ്മാനം 100 രൂപ – 0757  6920  0629  3651  6041  9395  0632  6448  5958  9707  6714  7051  7018  7663  5730  0419  0093  2617  8000  2358  9526  8177  5966  5286  0052  3009  2600  8718  2599  8077  6704  2808  9984  9665  4816  5390  5658  1309  4245  2571  7767  2548  1001  6968  0707  4745  7879  2722  6625  8909  3928  6962  7330  8205  4464  2016  3267  6659  2643  2680  7721  2159  4615  4839  5565  6699  4934  9299  5361  5754  5573  9771  3657  2885  8725  6784  2850  7073  0542  7748  1626  6516  5467  0672  6136  0584  8509  3350  9446  6816  3377  0363  5869  3815  1315  2872  8090  7621  0170  7637  7825  0151  3798  9432  0878  5006  7713  0300  6694  0296  0565  2075  0222  7107  4885  4914  1889  4320  3956  2824  1367  3999  7876  0583</li>
</ul>
<p><em>(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്‌ ഇത്‌ . ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)</em></p>
<h3>English Summary</h3>
<p>The Kerala State Lottery Department officially announced the results for the Bhagyathara BT-52 draw today, May 4, 2026. The draw took place at Gorky Bhavan, Thiruvananthapuram, at 3. 00 PM.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election Result 2026: താരപ്രഭയിൽ കേരളം മയങ്ങില്ല! അഖിൽ മുതൽ അഞ്ജലി വരെ; തോറ്റ് തൊപ്പിയിട്ടവർ</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-result-2026-full-list-of-celebrity-candidates-who-lost-seats-include-akhil-marar-and-anjali-nair-2203444.html</link>
					<pubDate>Mon, 04 May 2026 13:59:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-result-2026-full-list-of-celebrity-candidates-who-lost-seats-include-akhil-marar-and-anjali-nair-2203444.html</guid>
					<description><![CDATA[<p>Kerala Assembly Election Result 2026 Updates: ബിഗ് ബോസ് താരം അഖിൽ മാരാർ മുതൽ ചലചിത്ര നടി അഞ്ജലി നായർ വരെയുള്ള സെലിബ്രിറ്റികൾക്ക് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ ​ഗ്ലാമർ പരിവേഷം കെട്ടി കൊണ്ടാടിയവരാണ് സെലിബ്രിറ്റി സ്റ്റാറ്റസിൽ മത്സരത്തിനിറങ്ങിയവരിൽ ഏറെയും. ജനങ്ങൾ വില കൽപ്പിക്കുന്നത് രാഷ്ട്രീയ പരിജയമുള്ള നേതാക്കന്മാർക്കാണെന്ന് തെളിയിക്കുന്നതാണ് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Election-Result-Update.jpg" class="attachment-large size-large wp-post-image" alt="Election Result Update" /></figure><p>കേരളം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഞെട്ടിക്കുന്ന വിജയമാണ് യുഡിഎഫ് കൈവരിച്ചിരിക്കുന്നത്. എൽഡിഎഫിൻ്റെ പ്രധാന കോട്ടകളെല്ലാം തകർത്താണ് യുഡിഎഫ് മുന്നേറിയത്. അടുത്ത അഞ്ച് വർഷം കേരളം ത്രിവർണ കരങ്ങൾ കാക്കുമെന്ന സൂചനയാണ് ഫലം പുറത്തുവരുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. എന്നാൽ ഇതിനെല്ലാം അപ്പുറം കേരള രാഷ്ട്രീയത്തിൽ താരപ്പൊലിമയേക്കാൾ കൂടുതൽ ജനങ്ങൾ വില കൽപ്പിക്കുന്നത് രാഷ്ട്രീയ പരിജയമുള്ള നേതാക്കന്മാർക്കാണെന്ന് തെളിയിക്കുന്നതാണ് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ.</p>
<p>ബിഗ് ബോസ് താരം അഖിൽ മാരാർ മുതൽ ചലചിത്ര നടി അഞ്ജലി നായർ വരെയുള്ള സെലിബ്രിറ്റികൾക്ക് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ ​ഗ്ലാമർ പരിവേഷം കെട്ടി കൊണ്ടാടിയവരാണ് സെലിബ്രിറ്റി സ്റ്റാറ്റസിൽ മത്സരത്തിനിറങ്ങിയവരിൽ ഏറെയും. വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ജനങ്ങളുടെ സിനിമാ പ്രേമത്തെയോ സെലിബ്രിറ്റി പ്രീതിയെയോ വോട്ടാക്കി മാറ്റാൻ താരങ്ങൾക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/nda-candidate-akhil-marar-loses-in-kerala-assembly-election-victory-claim-falls-flat-2203425.html">ചക്കയൊക്കെ ചീഞ്ഞു, അഖില്‍ മാരാരും തോറ്റു; ബിഗ് ബോസ് തന്ത്രം ഏറ്റില്ല</a></strong></p>
<h3>തോറ്റവർ ആരെല്ലാം?</h3>
<p><em><strong>അഖിൽ മാരാർ (തൃക്കാക്കര):</strong> </em>ബിഗ് ബോസ് വിജയത്തിന് ശേഷം വലിയ ആരാധകവൃന്ദമുള്ള വ്യക്തിയായിരുന്നു അഖിൽ മാരാർ. എന്നാൽ തൻ്റെ സെലിബ്രിറ്റി സ്റ്റാറ്റസ് വോട്ടാക്കി മാറ്റാനാകുമെന്ന കടുത്ത ആത്മവിശ്വാസത്തിലാണ് അഖിൽ മാരാർ തൃക്കാക്കരയിൽ കന്നിയങ്കത്തിനിറങ്ങിയത്. എന്നാൽ പ്രതീക്ഷിച്ച വോട്ടുപോലും നേടാനായില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വാർത്ത. യുഡിഎഫിൻ്റെ ഉമാ തോമസിനോടാണ് അഖിൽ മാരാർ അങ്കത്തിനിറങ്ങിയത്. 16728 വോട്ടുകളോടെ മൂന്നാം സ്ഥാനത്താണ് അഖിൽ.</p>
<p><em><strong>അഞ്ജലി നായർ (തൃപ്പൂണിത്തുറ):</strong> </em>സിനിമയിലെ തിരക്കുകൾ മാറ്റിവെച്ച് താരപ്പൊലിമിയിൽ ആരാധന വോട്ടാക്കി മാറ്റാമെന്ന മോഹവുമായി മത്സരത്തിനിറങ്ങിയ താരമാണ് അഞ്ജലി നായർ. പലരും നാടിന്റെ വികസനങ്ങൾ എണ്ണിപ്പറഞ്ഞ് വോട്ട് പിടിക്കുമ്പോൾ, താൻ അഭിനയിച്ച ചിത്രങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു നടിയുടോ വോട്ട് തേടൽ. തൃപ്പൂണിത്തുറയിൽ പോരാട്ടത്തിനിറങ്ങിയ അഞ്ജലിക്ക് വോട്ടർമാരുടെ ഇടയിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല എന്നതാണ് ഫലം പുറത്തുവരുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. 15002 വോട്ടുകളോടെ യുഡിഎഫിൻ്റെ ദീപക് ജോയിയോട് പരാജയം ഉറപ്പിച്ചിരിക്കുകയാണ് അജ്ഞലി.</p>
<p><em><strong>റോബിൻ രാധാകൃഷ്ണൻ:</strong> </em>ബിജെപിയുടെ പേരിൽ ബി​ഗ് ബോസ് ആരാധന വോട്ടാക്കി മാറ്റാൻ രം​ഗത്തിറങ്ങിയ റോബിൻ രാധാകൃഷ്ണനും ലഭിച്ചത് വൻ പരാജയമാണ്. യുഡിഎഫിൻ്റെ പി സി വിഷ്ണുനാഥിനോട് 14392 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തേക്ക് പിൻവാങ്ങിയിരിക്കുകയാണ് റോബിൻ. സെലിബ്രിറ്റി സ്റ്റാറ്റസിനേക്കാൾ ഉപരിയായി രാഷ്ട്രീയ പാർട്ടികൾക്ക് എത്രത്തോളം മുൻഗണന ലഭിക്കുമെന്നത് തുറന്നുകാട്ടിയിരിക്കുകയാണ് ഇത്തവണത്തെ തിര‍ഞ്ഞെടുപ്പ്.</p>
<p><em><strong>സുധീർ കരമന:</strong> </em>തിരുവനന്തപുരം സെൻട്രൽ നിയമസഭാ മണ്ഡലത്തിൽ നിന്ന് ഇടത് സ്വതന്ത്രനായാണ് നടൻ സുധീർ കരമന മത്സരരം​ഗത്ത് എത്തിയത്. എന്നാൽ യുഡിഎഫും ബിജെപിയും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമാണ് മണ്ഡലത്തിൽ കാണാൻ സാധിക്കുന്നത്. 23407 വോട്ടുകളോടെ മൂന്നാം സ്ഥാനത്താണ് സുധീർ കരമന. യുഡിഎഫ് സ്ഥാനാർത്ഥിയായി സിഎംപി നേതാവും കമ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ സിപി ജോണും ബിജെപിയുടെ കരമന ജയനും തമ്മിലാണ് മത്സരം നടക്കുന്നത്.</p>
<p><em><strong>മേജർ രവി:</strong> </em>ബിജെപി സ്ഥാനാർത്ഥിയായി ഒറ്റപ്പാലത്ത് നിന്നാണ് മേജർ രവി ജനവിധി തേടിയത്. എന്നാൽ തൻ്റെ പട്ടാളചിട്ടയും സിനിമ ചരിത്രവും ഒറ്റപ്പാലത്ത് വോട്ടായി മാറിയില്ല. 74890 വോട്ടുകളോടെ എൽഡിഎഫിൻ്റെ കെ പ്രേംകുമാറാണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്. 42303 വോട്ടുകളോടെ മേജർ രവി മൂന്നാം സ്ഥാനത്താണ്.</p>
<p><em><strong>വിവേക് ഗോപൻ:</strong></em> അരുവിക്കരയിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച വ്യക്തിയാണ് നടൻ വിവേക് ഗോപൻ. എൽഡിഎഫിൻ്റെ ജി സ്റ്റീഫനോട് 16975 വോട്ടകൾ നേടി വിവേക് ​ഗോപൻ പരാജയം സമ്മതിച്ചിരിക്കുകയാണ്. സീരിയൽ സിനിമ പ്രേമികൾ അരുവിക്കരയിൽ വിവേകന് കൈ കൊടുത്തില്ല എന്ന് തന്നെ വോട്ടെണ്ണൽ കഴിയുമ്പോൾ പറയാം.</p>
<p><em><strong>പ്രോമി കുര്യാക്കോസ്:</strong> </em>വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ പ്രോമി കുര്യാക്കോസ് അങ്കമാലിയിലെ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായിരുന്നു. ഇൻസ്റ്റാ​ഗ്രാം റീലുകളിലൂടെ ജനങ്ങൾക്കിടയിൽ ശ്രദ്ധേയനാണ് അദ്ദേഹം. എന്നാൽ ഇതൊന്നും തനിക്ക് വോട്ടാക്കി മാറ്റാൻ സാധിച്ചില്ല എന്നതാണ് സത്യം. വെറും 3771 വോട്ടുകളോടെ മൂന്നാം സ്ഥാനത്തേക്ക് പിന്മാറിയിരിക്കുകയാണ് പ്രോമി കുര്യാക്കോസ്.</p>
<h3>English Summary:</h3>
<p>2026 Kerala Assembly Election results have delivered a clear verdict on stardom does not lead to political seats. Akhil Marar, Anjali Nari, Robin Radhakrishnan, Vivek Gopan, Sudheer Karamana, Major Ravi all are loss their seats in constituency election.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election 2026: കണ്ണൂര്‍ കോട്ടകള്‍ ഇളകി; സിപിഎം വിട്ടവര്‍ &#8216;തൂക്കി ചുവന്ന കരങ്ങളോടെ&#8217;</title>
					<link>https://www.malayalamtv9.com/kerala/kerala-election-2026-how-g-sudhakaran-tk-govindan-and-v-kunhikrishnan-redrew-the-political-map-in-ambalappuzha-taliparamba-and-payyannur-2203430.html</link>
					<pubDate>Mon, 04 May 2026 13:43:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-election-2026-how-g-sudhakaran-tk-govindan-and-v-kunhikrishnan-redrew-the-political-map-in-ambalappuzha-taliparamba-and-payyannur-2203430.html</guid>
					<description><![CDATA[<p>CPM’s Internal Crisis and the 2026 Verdict: കണ്ണൂരിലെ ഇടതുകോട്ടകള്‍ ഇത്രമാത്രം ഇളകുമെന്ന് രാഷ്ട്രീയ വിദഗ്ധര്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല. സാക്ഷാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ ധര്‍മ്മടത്ത് വിറച്ചു. ധര്‍മ്മടത്ത് ആദ്യ നാലു റൗണ്ടുകളില്‍ യുഡിഎഫിന്റെ വിപി അബ്ദുള്‍ റഷീദ് പിണറായിയെ പിന്നിലാക്കിയിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/G-Sudhakaran-TK-Govindan-and-V-Kunhikrishnan.jpg" class="attachment-large size-large wp-post-image" alt="G Sudhakaran, TK Govindan, and V Kunhikrishnan" /></figure><p><strong>തിരുവനന്തപുരം, 4-5-2026:</strong> 10 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് യുഡിഎഫ് അധികാരത്തിലെത്തുമെന്ന് എല്ലാ എക്‌സിറ്റ്‌പോളുകളും ഒരുപോലെ പ്രവചിച്ചിരുന്നെങ്കിലും, കണ്ണൂരിലെ ഇടതുകോട്ടകള്‍ ഇത്രമാത്രം ഇളകുമെന്ന് രാഷ്ട്രീയ വിദഗ്ധര്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല. സാക്ഷാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ ധര്‍മ്മടത്ത് വിറച്ചു. ധര്‍മ്മടത്ത് ആദ്യ നാലു റൗണ്ടുകളില്‍ യുഡിഎഫിന്റെ വിപി അബ്ദുള്‍ റഷീദ് പിണറായിയെ പിന്നിലാക്കിയിരുന്നു. ധര്‍മ്മടത്ത് താന്‍ തോറ്റാല്‍ പോലും, ആ തോല്‍വിക്ക് തിളക്കം പകരാന്‍ അബ്ദുല്‍ റഷീദിന് സാധിച്ചു. കണ്ണൂര്‍ ജില്ലയിലെ മറ്റ് ഇടതുകോട്ടകളും വിറപ്പിക്കാന്‍ യുഡിഎഫിന് സാധിച്ചു. മട്ടന്നൂരടക്കം ഭൂരിപക്ഷം കുറഞ്ഞു. കൂടുതല്‍ ഞെട്ടിച്ചത് പയ്യന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളാണ്.</p>
<p>സിപിഎമ്മില്‍ കലാപക്കൊടി ഉയര്‍ത്തി പുറത്തേക്ക് എത്തിയവരെ പിന്തുണയ്ക്കാനുള്ള യുഡിഎഫിന്റെ രാഷ്ട്രീയതന്ത്രം വന്‍ വിജയമായി. ഒറ്റപ്പാലത്ത് പികെ ശശിയെ നിര്‍ത്തിയുള്ള പരീക്ഷണം മാത്രമാണ് പാളിയത്. എന്നാല്‍ വി കുഞ്ഞിക്കൃഷ്ണനും, ടികെ ഗോവിന്ദനും, ജി സുധാകരനും സിപിമ്മിന് കനത്ത പ്രഹരമാണ് നല്‍കിയത്.</p>
<h3>അമ്പലപ്പുഴയില്‍</h3>
<p>യുഡിഎഫിന് ബാലികേറാമലയായിരുന്ന അമ്പലപ്പുഴയില്‍ മുന്‍ സിപിഎം നേതാവ് ജി. സുധാകരന്‍ വിജയത്തോട് അടുക്കുകയാണ്. നിലവിലെ എംഎല്‍എ എച്ച് സലാമിനെ 12742 വോട്ടുകള്‍ക്ക് യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ജി. സുധാകരന്‍ പിന്നിലാക്കിയിരിക്കുകയാണ്. പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയാണ് സുധാകരന്‍ സിപിഎമ്മില്‍ നിന്ന് പടിയിറങ്ങിയത്. പരമ്പരാഗത ഇടത് വോട്ടുകളിൽ സുധാകരന്‍ വലിയ വിള്ളലുണ്ടാക്കി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/on-tp-chandrasekharan-martyrdom-day-kk-rema-eyes-decisive-victory-with-massive-surge-in-vadakara-2203400.html">Vadakara Constituency Result 2026: ടിപിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ വിജയമുറപ്പിച്ച് കെകെ രമ; ‘കേരളമേ ഇതു മതി’യെന്ന് കുറിപ്പ്‌</a></strong></p>
<h3>തളിപ്പറമ്പില്‍</h3>
<p>1977 മുതല്‍ സിപിഎം തുടര്‍ച്ചയായി വിജയിക്കുന്ന മണ്ഡലമാണ് തളിപ്പറമ്പ്. സിപിഎം ബന്ധം ഉപേക്ഷിച്ചെത്തിയ ടികെ ഗോവിന്ദന്‍ 19054 വോട്ടുകള്‍ക്ക് മുന്നേറുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമള ടീച്ചറുടെ സ്ഥാനാര്‍ത്വത്തിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ടികെ ഗോവിന്ദന് പിന്നില്‍ പാര്‍ട്ടി അണികള്‍ അണിനിരന്നെന്ന യാഥാര്‍ത്ഥ്യം സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്.</p>
<h3>പയ്യന്നൂരില്‍</h3>
<p>രക്തസാക്ഷി ഫണ്ട് വിവാദം ഉന്നയിച്ചാണ് സിപിഎം പയ്യന്നൂര്‍ മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞിക്കൃഷ്ണന്‍ പാര്‍ട്ടി വിട്ടത്. ഇന്നേ വരെ സിപിഎം അല്ലാതെ മറ്റൊരു പാര്‍ട്ടിയും ജയിക്കാത്ത പയ്യന്നൂരില്‍, കുഞ്ഞിക്കൃഷ്ണന് എന്ത് സാധിക്കുമെന്നായിരുന്നു രാഷ്ട്രീയ കേരളം ഉന്നയിച്ച ചോദ്യം.</p>
<p>രക്തസാക്ഷി ഫണ്ട് വിവാദം ഉന്നയിച്ചാണ് സിപിഎം പയ്യന്നൂര്‍ മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞിക്കൃഷ്ണന്‍ പാര്‍ട്ടി വിട്ടത്. ഇന്നേ വരെ സിപിഎം അല്ലാതെ മറ്റൊരു പാര്‍ട്ടിയും ജയിക്കാത്ത പയ്യന്നൂരില്‍, കുഞ്ഞിക്കൃഷ്ണന് എന്ത് സാധിക്കുമെന്നായിരുന്നു രാഷ്ട്രീയ കേരളം ഉന്നയിച്ച ചോദ്യം. കഴിഞ്ഞ തവണ 49,780 വോട്ടുകള്‍ക്ക് ടിഐ മധുസൂദനന്‍ വിജയിച്ച മണ്ഡലമാണ് പയ്യന്നൂര്‍. 7,487 വോട്ടുകള്‍ക്കാണ് പയ്യന്നൂരില്‍ കുഞ്ഞികൃഷ്ണന്‍ മധുസൂദനനെ പരാജയപ്പെടുത്തിയത്.</p>
<h3>ആശ്വാസം ഒറ്റപ്പാലത്ത് മാത്രം</h3>
<p>പാര്‍ട്ടി വിട്ടവര്‍ എതിര്‍പക്ഷത്ത് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ഒറ്റപ്പാലത്ത് മാത്രമാണ് എല്‍ഡിഎഫിന് ആശ്വസിക്കാന്‍ വകയുള്ളത്. 26,910 വോട്ടുകള്‍ക്ക് സിപിഎമ്മിന്റെ അഡ്വ. കെ. പ്രേംകുമാര്‍ ലീഡ് ചെയ്യുന്നു.</p>
<h3>English Summary</h3>
<p>Explore the performance of former CPM rebels G. Sudhakaran in Ambalappuzha, T.K. Govindan in Taliparamba, and V. Kunhikrishnan in Payyannur during the 2026 Kerala Assembly Elections. Know how the impacted final results.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election Result 2026: ചക്കയൊക്കെ ചീഞ്ഞു, അഖില്‍ മാരാരും തോറ്റു; ബിഗ് ബോസ് തന്ത്രം ഏറ്റില്ല</title>
					<link>https://www.malayalamtv9.com/kerala/nda-candidate-akhil-marar-loses-in-kerala-assembly-election-victory-claim-falls-flat-2203425.html</link>
					<pubDate>Mon, 04 May 2026 13:05:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/nda-candidate-akhil-marar-loses-in-kerala-assembly-election-victory-claim-falls-flat-2203425.html</guid>
					<description><![CDATA[<p>Akhil Marar Suffers Defeat in Kerala Election, Prediction Fails: റിപ്പോര്‍ട്ടര്‍ ചാനലിലെ അരുണ്‍ കുമാര്‍ താന്‍ ലീഡ് ചെയ്യുന്നുവെന്ന് വായിക്കുന്നത് കാത്തിരിക്കുകയാണെന്ന അഖിലിന്റെ പ്രഖ്യാപനം വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെട്ടത്. ഇതിന് മറുപടിയായി അഖില്‍ മാരാര്‍ തോറ്റുവെന്നും പതിനായിരം വോട്ട് പോലും തികച്ചിട്ടില്ലെന്നും അരുണ്‍ കുമാര്‍ വായിക്കുകയും ചെയ്തു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Assembly-Election-Results-2026-1.jpg" class="attachment-large size-large wp-post-image" alt="Assembly Election Results 2026 (1)" /></figure><p>തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച അഖില്‍ മാരാര്‍ക്ക് കനത്ത തോല്‍വി. വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നായിരുന്നു അഖിലിന്റെ പ്രഖ്യാപനം. എന്നാല്‍ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്കാണ് അഖിലിനെ വോട്ടര്‍മാര്‍ തള്ളിയത്. തൃക്കാക്കരയില്‍ വോട്ട് പിടിക്കുമെന്ന് പലതവണ അഖില്‍ മാരാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.</p>
<p>റിപ്പോര്‍ട്ടര്‍ ചാനലിലെ അരുണ്‍ കുമാര്‍ താന്‍ ലീഡ് ചെയ്യുന്നുവെന്ന് വായിക്കുന്നത് കാത്തിരിക്കുകയാണെന്ന അഖിലിന്റെ പ്രഖ്യാപനം വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെട്ടത്. ഇതിന് മറുപടിയായി അഖില്‍ മാരാര്‍ തോറ്റുവെന്നും പതിനായിരം വോട്ട് പോലും തികച്ചിട്ടില്ലെന്നും അരുണ്‍ കുമാര്‍ വായിക്കുകയും ചെയ്തു.</p>
<p>അഖില്‍ രാജ് എന്ന അഖില്‍ മാരാര്‍ പതിനായിരം വോട്ട് തികച്ച് പിടിച്ചിട്ടില്ല. ഏറ്റവും ഒടുവില്‍ ഇയാള്‍ക്ക് ലഭിച്ചത് 9,161 വോട്ടുകളാണ്. താഴെ നിന്ന് മുകളിലേക്ക് പോകുമ്പോള്‍ അഖില്‍ ഒന്നാം സ്ഥാനത്താണ്. ആം ആദ്മി പാര്‍ട്ടി കഴിഞ്ഞാല്‍ താഴെ നിന്ന് മുകളിലേക്ക് പോകുമ്പോള്‍ അടുത്തത് അഖില്‍ രാജ് ആണ്.</p>
<p>24303 വോട്ടുകള്‍ക്ക് അഖില്‍ രാജ് എന്ന അഖില്‍ കോട്ടാത്തല പിന്നിലാണ്. ആദ്യം യൂത്ത് കോണ്‍ഗ്രസ് ആകുകയും, പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പിന്തുണ നല്‍കുകയും ചെയ്ത്, അവിടെ നിന്ന് യുവമോര്‍ച്ചയിലേക്കും ബിജെപിയിലേക്കും വന്ന് പിന്നീട് ട്വന്റി ട്വന്റിയില്‍ വന്ന് മത്സരിച്ച അഖില്‍ മാരാര്‍ കഷ്ടിച്ച് പിടിച്ചിരിക്കുന്ന 9,161 വോട്ടുകളാണെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.</p>
<p>റിപ്പോര്‍ട്ടര്‍ ടിവി ചാനല്‍ അവതാരകന്‍ ഡോ. അരുണ്‍ കുമാറിന കൊണ്ട് താന്‍ തൃക്കാക്കര മണ്ഡലത്തില്‍ മുന്നിലാണ് എന്ന് വായിപ്പിക്കുമെന്നായിരുന്നു മണ്ഡലത്തിലെ പ്രചാരണ പരിപാടിക്കിടെ അഖിലിന്റെ വെല്ലുവിളി. അതിനാല്‍ തന്നെ അരുണ്‍ കുമാര്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാന്‍ ജനങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.</p>
<p>എന്‍ഡിഎ-ട്വന്റി ട്വന്റി എന്നിവ ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അഖില്‍ മാരാര്‍ക്ക് പുറമെ പ്രേക്ഷകര്‍ക്ക് സുപരിചിതരായ സിനിമാ താരങ്ങളെ പോലും ട്വന്റി ട്വന്റി മത്സരരംഗത്തേക്ക് എത്തിച്ചിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും പരാജയം ഏറ്റുവാങ്ങേണ്ടതായി വന്നു.</p>
<h3>നിങ്ങള്‍ ആഘോഷിക്കൂ</h3>
<p>നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കിട്ടാണ് രാവിലെ തന്നെ അഖില്‍ മാരാര്‍ എത്തിയത്. ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍. എല്ലാവരും വോട്ടെണ്ണല്‍ തങ്ങളുടെ വീടുകളില്‍ ആഘോഷിക്കുമ്പോള്‍ തങ്ങളുടെ ആഘോഷം ആശുപത്രിയിലാണെന്ന് അഖില്‍ പറഞ്ഞു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-assembly-election-results-2026-ldf-candidate-kt-jaleel-concedes-defeat-in-thavanur-constituency-2203403.html" target="_blank" rel="noopener">KT Jaleel: പരാജയം സമ്മതിച്ച് കെടി ജലീൽ, ജനവിധി അംഗീകരിക്കുന്നു</a></strong></p>
<p>ഭാര്യ രാജലക്ഷ്മിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഇതുകാരണമാണ് ആശുപത്രി വാസമെന്നും അഖില്‍ വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്. നിങ്ങളെല്ലാവരും തെരഞ്ഞെടുപ്പ് ആഘോഷത്തിലായിരിക്കും. ഞങ്ങളും ആഘോഷിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ ആഘോഷ ടീമുകള്‍ക്കും ഹാപ്പി ആഘോഷം, ഞങ്ങള്‍ ആശുപത്രിയില്‍ ആഘോഷിക്കും, എന്നും അഖില്‍.</p>
<h3>English Summary</h3>
<p>Twenty20 candidate Akhil Marar was defeated in the Kerala Assembly election. His earlier claim of victory did not come true. The result drew attention due to his public statements before the polls.</p>
]]></content:encoded>
				</item>
							<item>
					<title>KT Jaleel:  പരാജയം സമ്മതിച്ച് കെടി ജലീൽ, ജനവിധി അംഗീകരിക്കുന്നു</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-results-2026-ldf-candidate-kt-jaleel-concedes-defeat-in-thavanur-constituency-2203403.html</link>
					<pubDate>Mon, 04 May 2026 12:33:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-results-2026-ldf-candidate-kt-jaleel-concedes-defeat-in-thavanur-constituency-2203403.html</guid>
					<description><![CDATA[<p>Kerala Assembly Election Thavanur Constituency Result: നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു തവനൂർ. യുഡിഎഫിൽ നിന്ന് വിഎസ് ജോയ്, എൽഡിഎഫിന്റെ കെടി ജലീൽ, ബി.ജെ.പിയുടെ രവി തേലത്ത് എന്നിവരാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. വിഎസ് ജോയിയെ കളത്തിലിറക്കി കോൺഗ്രസ് നടത്തിയ പ്രവർത്തനങ്ങൾ വിജയിച്ചിരിക്കുകയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/kt-jaleel.jpg" class="attachment-large size-large wp-post-image" alt="Kt Jaleel" /></figure><p>സംസ്ഥാനത്ത് വോട്ടെണ്ണൽ തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ പരാജയം സമ്മതിച്ച് എൽഡിഎഫ് സ്ഥാനാർത്ഥിയായ കെടി ജലീൽ. യുഡിഎഫിന്റെ വിഎസ് ജോയിയാണ് നിലവിൽ മുന്നിൽ. ജനവിധി അംഗീകരിക്കുന്നുവെന്നും തവനൂർകാരോട്‌ എന്നും സ്നേഹം മാത്രമാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കൂടാതെ, ഇടതുപക്ഷ ചേരിയിൽ ഉറച്ചു നിന്ന് കൂടുതൽ കരുത്തോടെ ജനങ്ങൾക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു തവനൂർ. യുഡിഎഫിൽ നിന്ന് വിഎസ് ജോയ്, എൽഡിഎഫിന്റെ കെടി ജലീൽ, ബി.ജെ.പിയുടെ രവി തേലത്ത് എന്നിവരാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ കെടി ജലീൽ ലീഡ് ഉയർത്തിയെങ്കിലും പിന്നീട് യുഡിഎഫിന്റെ വിഎസ് ജോയ് മുന്നിലെത്തുകയായിരുന്നു.</p>
<h3>ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം</h3>
<p>'ജനവിധി അംഗീകരിക്കുന്നു. വി.എസ് ജോയിക്ക് അഭിനന്ദനങ്ങൾ. തവനൂർകാരോട്‌ എന്നും സ്നേഹം മാത്രം. ഇടതുപക്ഷ ചേരിയിൽ ഉറച്ചു നിന്ന് കൂടുതൽ കരുത്തോടെ ജനങ്ങൾക്കൊപ്പമുണ്ടാകും.'</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/on-tp-chandrasekharan-martyrdom-day-kk-rema-eyes-decisive-victory-with-massive-surge-in-vadakara-2203400.html">ടിപിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ വിജയമുറപ്പിച്ച് കെകെ രമ; ‘കേരളമേ ഇതു മതി’യെന്ന് കുറിപ്പ്‌</a></strong></p>
<h3>തവനൂർ മണ്ഡലം</h3>
<p>ജില്ലയിൽ എൽഡിഎഫിന് ശക്തമായ വേരോട്ടം ഉണ്ടായിരുന്ന മണ്ഡലമായിരുന്നു തവനൂർ. മണ്ഡലത്തിൽ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങളും കെടി ജലീലിനെ തുണയ്ക്കുമെന്നായിരുന്നു എൽഡിഎഫിന്റെ പ്രതീക്ഷ. എന്നാൽ ജനവിധി വിപരീതമായി. മൂന്ന് തവണയാണ് കെടി ജലീൽ തവനൂരിന്റെ എംഎൽഎയായി നിയമസഭയിൽ എത്തിയത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 70,875 വോട്ടുകൾ നേടിയാണ് കെടി ജലീൽ മൂന്നാം തവണയും നിയമസഭയിലെത്തിയത്.  എന്നാൽ, ഇപ്പോൾ വിഎസ് ജോയിയെ കളത്തിലിറക്കി ന്യൂനപക്ഷ വോട്ടുകൾ ഭൂരിപക്ഷമുള്ള മേഖലയിൽ കോൺഗ്രസ് നടത്തിയ പ്രവർത്തനങ്ങൾ വിജയിച്ചിരിക്കുകയാണ്.</p>
<p>തവനൂർ പോലെ തന്നെ സംസ്ഥാനത്തൊട്ടാകെ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പോലും പിന്നിലായ തിരഞ്ഞെടുപ്പാണിത്. ലീഗിൽ നിന്ന് തെറ്റിപിരിഞ്ഞ് സിപിഎമ്മിൽ എത്തിയപ്പോൾ പോലും തവനൂര്കാർ ജലിലിനെ കൈവിട്ടിരുന്നില്ല. എന്നാൽ ഇത്തവണ വൻ തിരിച്ചടിയാണ് നേരിട്ടത്. അതേസമയം, വിഎസ് ജോയിയുടെ രാഷ്ട്രീയ ചരിത്രത്തിൽ തിളക്കമേറിയ വിജയമാണിത്. കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവർത്തകനായി തുടക്കമിട്ട വിഎസ് ജോയ് നിലവിൽ മലപ്പുറം ജില്ലയിലെ ഡിസിസി പ്രസിഡന്‍റാണ്.</p>
<h3>ഫെയ്സ്ബുക്ക് പോസ്റ്റ്</h3>
<p><iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fdrkt.jaleel%2Fposts%2Fpfbid0vQQyn6CP5xR5nhqpbJeWzq97jhkNycs2e1grGYyFQ547BuUGDcHK2SogfyYyHbwAl&amp;show_text=true&amp;width=500" width="480" height="360" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
<h3>English Summary:</h3>
<p>Kerala Assembly Election Result 2026 Updates, Thavanur Assembly constituency LDF Candidate K. T. Jaleel has conceded defeat as counting trends showed V. S. Joy of the UDF leading. Jaleel shared a Facebook post accepting the people’s verdict and congratulated V. S. Joy on his victory</p>
]]></content:encoded>
				</item>
							<item>
					<title>Vadakara Constituency Result 2026: ടിപിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ വിജയമുറപ്പിച്ച് കെകെ രമ; &#8216;കേരളമേ ഇതു മതി&#8217;യെന്ന് കുറിപ്പ്‌</title>
					<link>https://www.malayalamtv9.com/kerala/on-tp-chandrasekharan-martyrdom-day-kk-rema-eyes-decisive-victory-with-massive-surge-in-vadakara-2203400.html</link>
					<pubDate>Mon, 04 May 2026 12:03:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/on-tp-chandrasekharan-martyrdom-day-kk-rema-eyes-decisive-victory-with-massive-surge-in-vadakara-2203400.html</guid>
					<description><![CDATA[<p>KK Rema Dominates Vadakara Front: വടകരയില്‍ കെകെ രമയുടെ വന്‍ കുതിപ്പ്. വിജയം ഉറപ്പിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രമ രംഗത്തെത്തി. &#8216;പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ ! ഇതു മതി&#8217; എന്ന് രമ കുറിച്ചു. രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ എന്നും രമ ഫേസ്ബുക്കില്‍ എഴുതി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/KK-Rema.jpg" class="attachment-large size-large wp-post-image" alt="KK Rema" /></figure><p><strong>വടകര, 4-5-2026:</strong> ടിപി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ ദിനത്തില്‍ വടകരയില്‍ കെകെ രമയുടെ വന്‍ കുതിപ്പ്. ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, രമയ്ക്ക് 7,347 വോട്ടുകളുടെ ലീഡുണ്ട്. രമ വിജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. എതിര്‍സ്ഥാനാര്‍ത്ഥിയായ ആര്‍ജെഡിയുടെ എംകെ ഭാസ്‌കരന് ഒരു ഘട്ടത്തിലും രമയ്ക്ക് വെല്ലുവിളി ഉയര്‍ത്താനായില്ല. 2021-ല്‍ എല്‍ജെഡിയുടെ മനയത്ത് ചന്ദ്രനെയാണ് രമ തോല്‍പിച്ചത്. 7,491 വോട്ടുകള്‍ക്കായിരുന്നു കഴിഞ്ഞ തവണ രമയുടെ ജയം. രമ 65,093 വോട്ടുകളും, ചന്ദ്രന്‍ 57,602 വോട്ടുകളും നേടി.</p>
<p>വോട്ടെണ്ണലിന് മുമ്പ് ചന്ദ്രശേഖരന്റെ സ്മൃതികുടീരത്തിലെത്തി രമ മുദ്രാവാക്യം വിളിച്ചിരുന്നു. കൊള്ളരുതായ്മയുടെ പത്ത് വര്‍ഷമാണ് പിന്നിട്ടതെന്നും, ഇന്ന് പിണറായി ഭരണത്തിന് അന്ത്യം കുറിക്കുമെന്നും രമ വോട്ടെണ്ണലിന് മുമ്പ് പ്രതികരിച്ചു.</p>
<h3>ടിപി കൊല്ലപ്പെട്ടിട്ട് 14 വര്‍ഷം</h3>
<p>ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് 14 വര്‍ഷം തികയുന്നു. 2021 മെയ് നാലിനാണ് ടിപി കൊല്ലപ്പെട്ടത്. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകമായിരുന്നു ടിപിയുടേത്. ടിപിയുടെ കൊലപാതകം കേരള രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച കോളിളക്കം ഇന്നും അവസാനിച്ചിട്ടില്ല.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-election-dharmadom-constituency-counting-2026-vp-abdul-rasheed-puts-up-a-strong-fight-against-pinarayi-vijayan-2203365.html">Dharmadom Constituency Counting 2026: ക്യാപ്റ്റനും അടിതെറ്റി? ധര്‍മ്മടത്ത് പിണറായിയെ വിറപ്പിച്ച് അബ്ദുല്‍ റഷീദ്‌</a></strong></p>
<p>വര്‍ത്തമാന രാഷ്ട്രീയത്തിലും ടിപിയുടെ കൊലപാതകം എപ്പോഴും ചര്‍ച്ചാവിഷയമാണ്. വടകര വള്ളിക്കാട് വച്ചാണ് രാത്രി 10.15-ഓടെ കാറിലെത്തിയ അക്രമി സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം ടിപിയെ വെട്ടിക്കൊലപ്പെടുത്തിയത്. ടിപിയുടെ കൊലപാതകം സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാഴ്ത്തിയിരുന്നു.</p>
<h3>വൈകാരികമായി പ്രതികരിച്ച് രമ</h3>
<p>വിജയം ഉറപ്പിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രമ രംഗത്തെത്തി. കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞുവെന്ന് രമ ഫേസ്ബുക്കില്‍ കുറിച്ചു. 'പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ ! ഇതു മതി' എന്ന് രമ കുറിച്ചു. രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ എന്നും രമ ഫേസ്ബുക്കില്‍ എഴുതി.</p>
<h3>രമയുടെ ഫേസ്ബുക്ക് പോസ്റ്റ്‌</h3>
<p><iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkkrema%2Fposts%2Fpfbid0WR5UHLWjVgMv7ojRfD3iWurTarAf4Po5Nd4xLxejm5PXhZn5CK3fiSx3cr3JYQtRl&amp;show_text=true&amp;width=500" width="480" height="360" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
<p>മകനൊപ്പം ചന്ദ്രശേഖരനൊപ്പം നില്‍ക്കുന്ന ഫോട്ടോയും രമ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രമ തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രമായി ചന്ദ്രശേഖരന്റെ ഫോട്ടോ അപ്‌ഡേറ്റ് ചെയ്തിരുന്നു. നിരവധി പേരാണ് രമയുടെ പോസ്റ്റിന് കമന്റു ചെയ്തത്. 'കാലം കാത്തുവെച്ച നീതി', 'കാലം കണക്കു ചോദിക്കാതെ കടന്നു പോയിട്ടില്ല' തുടങ്ങിയ കമന്റുകള്‍ രമയുടെ പോസ്റ്റിന് താഴെ വന്നുനിറയുന്നുണ്ട്.</p>
<h3>English Summary</h3>
<p>KK Rema nearing victory in Vadakara. Today is TP Chandrasekharan's martyrdom day. After securing victory, Rema responded with an emotional post on Facebook. This post is getting noticed.</p>
]]></content:encoded>
				</item>
							<item>
					<title>Pinarayi Vijayan Kerala Assembly Election Result 2026: വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട് വീട്ടിൽ പോയി ഇരിക്കാൻ ജനങ്ങൾ; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ</title>
					<link>https://www.malayalamtv9.com/kerala/palakkad-mla-and-congress-leader-rahul-mamkoottathil-took-to-social-media-to-mock-pinarayi-vijayan-amid-counting-progress-2203406.html</link>
					<pubDate>Mon, 04 May 2026 12:01:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/palakkad-mla-and-congress-leader-rahul-mamkoottathil-took-to-social-media-to-mock-pinarayi-vijayan-amid-counting-progress-2203406.html</guid>
					<description><![CDATA[<p>Pinarayi Vijayan Kerala Assembly Election Result 2026: പിണറായി വിജയനെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുമായി മുൻ പാലക്കാട് എംഎൽഎയും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിൽ.2026ലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എൽഡിഎഫിന് വൻ തിരിച്ചടിയാണ് ജനങ്ങളിൽ നിന്ന് ലഭിച്ചിരിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്.കഴിഞ്ഞ തവണ മൂന്ന് റൗണ്ടുകൾ കഴിഞ്ഞപ്പോൾ വ്യക്തമായ ഭൂരിപക്ഷത്തോടെ പിണറായിക്ക് വോട്ടുകൾക്ക് ലീഡ് ഉണ്ടായിരുന്നു&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Rahul-Mamkoottathil-Pinarayi-Vijayan.jpg" class="attachment-large size-large wp-post-image" alt="Rahul Mamkoottathil, Pinarayi Vijayan" /></figure><p>തിരുവനന്തപുരം: കേരളത്തിൽ വോട്ടെണ്ണൽ പുരോഗമിക്കവേ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുമായി മുൻ പാലക്കാട് എംഎൽഎയും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിൽ. വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട് വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ, പോ മോനെ വിജയ എന്നല്ല ഇറങ്ങിപ്പോ വിജയ എന്നാണ് രാഹുൽ മാങ്കുട്ടത്തിൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. അതേസമയം 2026ലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എൽഡിഎഫിന് വൻ തിരിച്ചടിയാണ് ജനങ്ങളിൽ നിന്ന് ലഭിച്ചിരിക്കുന്നത് എന്നാണ് വ്യക്തമാകുന്നത് .</p>
<p>എൽഡിഎഫിന്റെ കരുത്തുറ്റ നേതാവ് ആയ പിണറായി വിജയന് പോലും മണ്ഡലത്തിൽ വ്യക്തമായ ഭൂരിപക്ഷം നേടാനോ വിജയിക്കാനോ ഉള്ള സാധ്യത വളരെ കുറവാണ്. വോട്ടെണ്ണൽ തുടങ്ങി 2 മണിക്കൂർ കഴിയുമ്പോൾ തന്നെ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ പോരാട്ടം ആണ് യുഡിഎഫ് സ്ഥാനാർത്ഥിയായ വി പി അബ്ദുൽ റഷീദ് കാഴ്ചവെക്കുന്നത്. ആദ്യത്തെ മൂന്ന് റൗണ്ടിലും അബ്ദുൽ റഷീദ് തന്നെയാണ് ലീഡ് ചെയ്തുകൊണ്ടിരിക്കുന്നത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/kerala/kerala-election-dharmadom-constituency-counting-2026-vp-abdul-rasheed-puts-up-a-strong-fight-against-pinarayi-vijayan-2203365.html">ക്യാപ്റ്റനും അടിതെറ്റി? ധര്‍മ്മടത്ത് പിണറായിയെ വിറപ്പിച്ച് അബ്ദുല്‍ റഷീദ്‌</a></strong></p>
<p>എന്നാൽ കഴിഞ്ഞ തവണ മൂന്ന് റൗണ്ടുകൾ കഴിഞ്ഞപ്പോൾ വ്യക്തമായ ഭൂരിപക്ഷത്തോടെ പിണറായിക്ക് വോട്ടുകൾക്ക് ലീഡ് ഉണ്ടായിരുന്നു. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ ചെമ്പിലോട് പഞ്ചായത്തിൽ പോലും പിണറായിക്ക് അടി തെറ്റി. എൽഡിഎഫിന്റെ ഭൂരിഭാഗം എല്ലാ സ്ഥാനാർത്ഥികൾക്കും വലിയ ഭൂരിപക്ഷം നേടുവാൻ ഇതുവരെ സാധിച്ചിട്ടില്ല.ഏറ്റുമാനൂരില്‍ വിഎന്‍ വാസവന്‍, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, കളമശേരിയില്‍ പി രാജീവ്, മാനന്തവാടിയില്‍ ഒആര്‍ കേളു, നേമത്ത് വി ശിവന്‍കുട്ടി, പത്തനാപുരത്ത് ഗണേഷ് കുമാര്‍, ആറന്മുളയില്‍ വീണാ ജോര്‍ജ്, താനൂരില്‍ അബ്ദുള്‍ റഹ്‌മാന്‍ എന്നിവരെല്ലാം പിന്നിലാണ്.</p>
<h3>രാഹുൽ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ്</h3>
<p>&nbsp;</p>
<blockquote class="instagram-media" style="background: #FFF; border: 0; border-radius: 3px; box-shadow: 0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width: 540px; min-width: 326px; padding: 0; width: calc(100% - 2px);" data-instgrm-captioned="" data-instgrm-permalink="https://www.instagram.com/p/DX5wvh0kmA7/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14">
<div style="padding: 16px;">
<p>&nbsp;</p>
<div style="display: flex; flex-direction: row; align-items: center;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div>
</div>
</div>
<div style="padding: 19% 0;"></div>
<div style="display: block; height: 50px; margin: 0 auto 12px; width: 50px;"></div>
<div style="padding-top: 8px;">
<div style="color: #3897f0; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: 550; line-height: 18px;">View this post on Instagram</div>
</div>
<div style="padding: 12.5% 0;"></div>
<div style="display: flex; flex-direction: row; margin-bottom: 14px; align-items: center;">
<div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div>
<div style="background-color: #f4f4f4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div>
</div>
<div style="margin-left: 8px;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div>
<div style="width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg);"></div>
</div>
<div style="margin-left: auto;">
<div style="width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div>
<div style="background-color: #f4f4f4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div>
<div style="width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div>
</div>
</div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div>
</div>
<p>&nbsp;</p>
<p style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; line-height: 17px; margin-bottom: 0; margin-top: 8px; overflow: hidden; padding: 8px 0 7px; text-align: center; text-overflow: ellipsis; white-space: nowrap;"><a style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: normal; line-height: 17px; text-decoration: none;" href="https://www.instagram.com/p/DX5wvh0kmA7/?utm_source=ig_embed&amp;utm_campaign=loading" target="_blank" rel="noopener">A post shared by Rahul Mamkootathil (@mamkootathil)</a></p>
</div>
</blockquote>
<p><script async src="//www.instagram.com/embed.js"></script></p>
<p>&nbsp;</p>
<h3>ഭരണവിരുദ്ധ വികാരം?</h3>
<p>വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽഡിഎഫ് സർക്കാറിനോടുള്ള ജനങ്ങളുടെ എതിർപ്പാണ് വ്യക്തമാക്കാൻ സാധിക്കുന്നത്. നിലവിൽ 96 സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. എൽഡിഎഫ് 39 സീറ്റുകളിലും അതേസമയം 5 മണ്ഡലങ്ങളിൽ ലീഡ് ചെയ്തുകൊണ്ട് എൻഡിഎയും മികച്ച പോരാട്ടമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കാഴ്ചവയ്ക്കുന്നത്.കണ്ണൂരിൽ ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളായ പയ്യന്നൂരും തളിപ്പറമ്പിലും അടക്കം യുഡിഎഫ് ശക്തമായ പോരാട്ടം ആണ് കാഴ്ചവയ്ക്കുന്നത്. എന്നാൽ തലശ്ശേരിയിൽ കാരായി രാജൻ ലീഡ് വർദ്ധിപ്പിക്കുന്നുണ്ട്.</p>
<p>ENGLISH SUMMARY</p>
<p>As vote counting progresses in Kerala, former Palakkad MLA and Congress leader Rahul Mangkootathil posted a post on social media mocking former Chief Minister Pinarayi Vijayan.when 2026 election results counting progress, it becomes clear that the LDF has suffered a huge setback from the people.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Assembly Election Results 2026: പിണറായി, മമത, സ്റ്റാലിന്‍&#8230;കനത്ത തിരിച്ചടിയേറ്റ് നേതാക്കള്‍; എംഎല്‍എ പദം പോലുമില്ലാതെ പടിയിറക്കം?</title>
					<link>https://www.malayalamtv9.com/india/assembly-election-result-2026-major-set-back-for-chief-ministers-pinarayi-vijayan-mk-stalin-and-mamata-banerjee-2203405.html</link>
					<pubDate>Mon, 04 May 2026 11:55:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/india/assembly-election-result-2026-major-set-back-for-chief-ministers-pinarayi-vijayan-mk-stalin-and-mamata-banerjee-2203405.html</guid>
					<description><![CDATA[<p>Assembly Results 2026: Stalin, Pinarayi Vijayan, Mamata Banerjee Trailing: തമിഴ്‌നാട്ടില്‍ കന്നിയങ്കത്തിന് ഇറങ്ങിയ തമിഴക വെട്രി കഴകം പാര്‍ട്ടിയാണ് വലിയ മുന്നേറ്റം നടത്തുന്നത്. സ്റ്റാലിന്റെ ഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് വിജയ്‌യുടെ ടിവികെ അധികാരം ഉറപ്പിക്കുന്നത്. സ്റ്റാലിന് പുറമെ മകന്‍ ഉദയനിധി സ്റ്റാലിന് പോലും വിജയം നേടാനാകുന്നില്ല.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Assembly-Election-Results-2026.jpg" class="attachment-large size-large wp-post-image" alt="Assembly Election Results 2026" /></figure><p>രാജ്യത്ത് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സിറ്റിങ് മുഖ്യമന്ത്രിമാര്‍ക്ക് കനത്ത തിരിച്ചടി. തമിഴ്‌നാട്, കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഭരണകക്ഷികള്‍ തിരിച്ചടി നേരിടുന്നത്. ധര്‍മ്മടം മണ്ഡലത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും, കൊളത്തൂര്‍ മണ്ഡലത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും, ഭബാനിപൂര്‍ മണ്ഡലത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വളരെ പിന്നിലാണ്.</p>
<p>പ്രതിപക്ഷ നിരയിലെ ഏറ്റവും കരുത്തുറ്റ മൂന്ന് നേതാക്കളാണ് സംപൂജ്യരായി കളത്തില്‍ നിന്ന് ഇറങ്ങാന്‍ പോകുന്നത്. സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രി പദങ്ങളിലേക്ക് എത്താന്‍ സാധിച്ചില്ലെങ്കിലും, എംഎല്‍എ സ്ഥാനത്ത് ഒതുങ്ങാം എന്ന ആഗ്രഹം പോലും നടക്കില്ലെന്നാണ് സൂചന.</p>
<p>തമിഴ്‌നാട്ടില്‍ കന്നിയങ്കത്തിന് ഇറങ്ങിയ തമിഴക വെട്രി കഴകം പാര്‍ട്ടിയാണ് വലിയ മുന്നേറ്റം നടത്തുന്നത്. സ്റ്റാലിന്റെ ഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് വിജയ്‌യുടെ ടിവികെ അധികാരം ഉറപ്പിക്കുന്നത്. സ്റ്റാലിന് പുറമെ മകന്‍ ഉദയനിധി സ്റ്റാലിന് പോലും വിജയം നേടാനാകുന്നില്ല. ബംഗാളില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെ താഴെയിറക്കി അധികാരത്തിലേറാന്‍ പോകുകയാണ് ബിജെപി. സംസ്ഥാനത്ത് എന്‍ഡിഎ ആഹ്ലാദപ്രകടനം ആരംഭിച്ചുകഴിഞ്ഞു.</p>
<h3>രണ്ട് മണ്ഡലങ്ങളിലും വിജയം</h3>
<p>മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും ടിവികെയുടെ വിജയ് തന്നെയാണ് വിജയം ഉറപ്പിക്കുന്നത്. പെരാമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് വിജയ് മത്സരിച്ചത്. ഞങ്ങള്‍ക്ക് വിജയ് തന്നെ മതിയെന്ന് പറയുകയാണ് ജനങ്ങള്‍. തമിഴ്‌നാട്ടില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന് പാര്‍ട്ടിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. നിലവില്‍ ലഭിച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെന്നും നേതാക്കള്‍ പറയുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/tamil-nadu-election-results-2026-vijays-tvk-leads-dmk-pushed-to-third-place-2203385.html" target="_blank" rel="noopener">Tamil Nadu Assembly Election Result 2026: വിജയ് മുഖ്യമന്ത്രി? കന്നിയങ്കത്തിൽ മിന്നി ടിവികെ, ഡിഎംകെ മൂന്നാമത്</a></strong></p>
<h3>പിണറായി വിജയന്‍ വിജയിച്ചു</h3>
<p>തുടക്കത്തില്‍ തിരിച്ചടി നേരിട്ടിരുന്നു എങ്കിലും പിന്നീട് പിണറായി വിജയന്‍ വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി വിപി അബ്ദുള്‍ റഷീദിനെ പരാജയപ്പെടുത്തി പിണറായി വിജയന്‍ വിജയം ഉറപ്പിച്ചു. എന്നാല്‍ മണ്ഡലത്തില്‍ പിണറായിക്കെതിരെ ശക്തമായ വികാരം ഉടലെടുത്തിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്. എല്‍ഡിഎഫിന് നേരിട്ട തിരിച്ചടിയില്‍ വിശദമായ ചര്‍ച്ച നടത്താനാണ് നേതാക്കളുടെ തീരുമാനം.</p>
<h3>2021ല്‍ ചരിത്ര വിജയം</h3>
<p>തമിഴ്‌നാട്ടില്‍ 2021ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തിലാണ് എംകെ സ്റ്റാലിന്‍ വിജയിച്ചത്. 70,384 വോട്ടുകളായിരുന്നു അന്ന് അദ്ദേഹത്തിന്റെ ഭൂരിപക്ഷം. എഐഎഡിഎംകെയുടെ ആദി രാജറാമായിരുന്നു എതിരാളി.</p>
<h3>English Summary</h3>
<p>Early trends in the Assembly Election Results 2026 show three sitting Chief Ministers trailing. M K Stalin, Pinarayi Vijayan, and Mamata Banerjee are currently behind in their respective constituencies. The developments have sparked major political attention across India. Final results are awaited.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election Result: &#8216;ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ&#8217;; വിഡിക്ക് വനവാസം വേണ്ട, ആഹ്ളാദതിമിര്‍പ്പില്‍ അണികള്‍</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-2026-congress-workers-congratulate-v-d-satheesan-as-udf-secures-massive-victory-2203397.html</link>
					<pubDate>Mon, 04 May 2026 11:03:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-2026-congress-workers-congratulate-v-d-satheesan-as-udf-secures-massive-victory-2203397.html</guid>
					<description><![CDATA[<p>V D Satheesan Showered with Wishes as UDF Wins Big in Kerala 2026: മൂന്നാം തവണയും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന അഭ്യൂഹങ്ങളെല്ലാം തകര്‍ത്തെറിഞ്ഞാണ് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയം. സിപിഎമ്മിന്റെ ശക്തമായ കോട്ടകളിലെല്ലാം തന്നെ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ മുന്നണിക്ക് സാധിച്ചു. കരുത്തുറ്റ നേതാവായ പിണറായി വിജയനെ പോലും വോട്ടില്‍ മുള്‍മുനയില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിരിക്കുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2025/08/VD-Satheesan-2.jpg" class="attachment-large size-large wp-post-image" alt="Vd Satheesan (2)" /></figure><p><strong>തിരുവനന്തപുരം:</strong> കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അത്യുജ്ജ്വല വിജയം. എല്ലാ പ്രവചനകളെയും കാറ്റില്‍ പറത്തി, റെക്കോഡുകള്‍ തിരുത്തിക്കുറിച്ചാണ് യുഡിഎഫിന്റെ വിജയം. വിജയം ഉറപ്പിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ആശംസകള്‍ കൊണ്ട് മൂടുകയാണ് കോണ്‍ഗ്രസ് അണികള്‍. തങ്ങളുടെ നേതാവിന് വനവാസം വേണ്ട ക്ലിഫ് ഹൗസ് വാസം മതിയെന്ന് അവര്‍ ഉറപ്പിച്ചു.</p>
<p>മൂന്നാം തവണയും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന അഭ്യൂഹങ്ങളെല്ലാം തകര്‍ത്തെറിഞ്ഞാണ് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയം. സിപിഎമ്മിന്റെ ശക്തമായ കോട്ടകളിലെല്ലാം തന്നെ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ മുന്നണിക്ക് സാധിച്ചു. കരുത്തുറ്റ നേതാവായ പിണറായി വിജയനെ പോലും വോട്ടില്‍ മുള്‍മുനയില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിരിക്കുന്നു.</p>
<p>തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചതോടെ കെസി വേണുഗോപാലിനെ പുണര്‍ന്ന് വിഡി സതീശന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. നീണ്ട പത്തുവര്‍ഷത്തെ കാത്തിരിപ്പ് ഫലം കണ്ട ആഹ്‌ളാദം നേതാക്കള്‍ക്ക് എല്ലാവര്‍ക്കമുണ്ട്. വരും മണിക്കൂറുകളില്‍ എല്ലാവരും ചേര്‍ന്ന് മാധ്യമങ്ങളെ കാണും. ജനങ്ങള്‍ക്ക് നന്ദി അറിയിക്കാന്‍ അവരെത്തും.</p>
<p>സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ കണ്ണൂരില്‍ പാര്‍ട്ടിക്ക് നേരിട്ടിരിക്കുന്നത് വന്‍ തരിച്ചടിയാണ്. കെകെ ശൈലജയെ ഇറക്കി സണ്ണി ജോസഫിനെ തോല്‍പ്പിക്കാമെന്ന പ്രതീക്ഷ പേരാവൂരില്‍ സിപിഎമ്മിന് ഉണ്ടായിരുന്നുവെങ്കിലും അതും അസ്ഥാനത്തായി. ലീഡ് ലഭിച്ച മണ്ഡലങ്ങളില്‍ വലിയ തോതിലുള്ള വോട്ട് ചോര്‍ച്ചയും പാര്‍ട്ടിക്ക് സംഭവിച്ചിട്ടുണ്ട്.</p>
<p>മന്ത്രിമാരെ എല്ലാം പിന്നിലാക്കി അതിവേഗം കുതിക്കാന്‍ ഇത്തവണ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. 100 സീറ്റ് തികയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ വനവാസത്തിന് പോകുമെന്ന വിഡി സതീശന്റെ ആ വാക്ക് കേരളത്തിലെ ജനങ്ങള്‍ കേട്ടുവെന്ന് പറയുകയാണ് അണികള്‍, കേരളക്കര തീരുമാനിച്ചു പിണറായി വീട്ടിലിരിക്കട്ടെ, വിഡി സതീശന്‍ കേരളത്തെ നയിക്കട്ടെ എന്ന്, അണികള്‍ പറയുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-election-dharmadom-constituency-counting-2026-vp-abdul-rasheed-puts-up-a-strong-fight-against-pinarayi-vijayan-2203365.html" target="_blank" rel="noopener">Dharmadom Constituency Counting 2026: ക്യാപ്റ്റനും അടിതെറ്റി? ധര്‍മ്മടത്ത് പിണറായിയെ വിറപ്പിച്ച് അബ്ദുല്‍ റഷീദ്‌</a></strong></p>
<h3>നൂറ് സീറ്റില്ലെങ്കില്‍ വനവാസം ഉറപ്പ്</h3>
<p>100 സീറ്റ് നേടാന്‍ സാധിച്ചില്ലെങ്കില്‍ വനവാസത്തിന് പോകുമെന്നായിരുന്നു വിഡി സതീശന്റെ പ്രഖ്യാപനം. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി ഏറ്റെടുത്ത് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചില്ലെങ്കില്‍ തന്നെ പിന്നെ ആ ളുകള്‍ കാണില്ലെന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.</p>
<p>വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 98 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയാല്‍ താന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെക്കുമെന്ന് വെള്ളാപ്പള്ളിയും പറഞ്ഞിരുന്നു. മറിച്ചായാല്‍ സതീശന്‍ വനവാസത്തിന് പോകണം എന്നായിരുന്നു വെല്ലുവിളി.</p>
<h3>English Summary</h3>
<p>The UDF secured a massive victory in the Kerala Assembly Election 2026. Congress workers congratulated V D Satheesan following the big win. The result marked a significant moment in Kerala politics. Celebrations were held across the state.</p>
]]></content:encoded>
				</item>
							<item>
					<title>Dharmadom Constituency Counting 2026: ക്യാപ്റ്റനും അടിതെറ്റി? ധര്‍മ്മടത്ത് പിണറായിയെ വിറപ്പിച്ച് അബ്ദുല്‍ റഷീദ്‌</title>
					<link>https://www.malayalamtv9.com/kerala/kerala-election-dharmadom-constituency-counting-2026-vp-abdul-rasheed-puts-up-a-strong-fight-against-pinarayi-vijayan-2203365.html</link>
					<pubDate>Mon, 04 May 2026 10:39:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-election-dharmadom-constituency-counting-2026-vp-abdul-rasheed-puts-up-a-strong-fight-against-pinarayi-vijayan-2203365.html</guid>
					<description><![CDATA[<p>Kerala Dharmadom constituency counting 2026: ധര്‍മ്മടത്ത് പിണറായി വിജയനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെച്ച് വിപി അബ്ദുല്‍ റഷീദ്. മൂന്ന് റൗണ്ടിലും അബ്ദുല്‍ റഷീദാണ് ലീഡ് ചെയ്തത്. 2027 വോട്ടുകള്‍ക്കാണ് പിണറായി പിന്നില്‍ പോയത്. 2021-ല്‍ മൂന്ന് റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ പിണറായി മൂവായിരത്തിലേറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്തിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/VP-Abdul-Rasheed-and-Pinarayi-Vijayan-1.jpg" class="attachment-large size-large wp-post-image" alt="VP Abdul Rasheed and Pinarayi Vijayan" /></figure><p><strong>തിരുവനന്തപുരം, 4-5-2026:</strong> വോട്ടെണ്ണല്‍ തുടങ്ങി രണ് മണിക്കൂര്‍ പിന്നിടുമ്പോള്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെച്ച് വിപി അബ്ദുല്‍ റഷീദ്. ആദ്യ മൂന്ന് റൗണ്ടിലും അബ്ദുല്‍ റഷീദാണ് ലീഡ് ചെയ്തത്. 2027 വോട്ടുകള്‍ക്കാണ് പിണറായി പിന്നില്‍ പോയത്. കഴിഞ്ഞ തവണ മൂന്ന് റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ പിണറായി മൂവായിരത്തിലേറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്തിരുന്നു.</p>
<p>ആദ്യ റൗണ്ടിലും, രണ്ടാം റൗണ്ടിലും പിണറായി പിന്നിലാലായിരുന്നു. രണ്ടാം റൗണ്ടില്‍ 2,523 വോട്ടുകള്‍ക്കും, ആദ്യ റൗണ്ടില്‍ 733 വോട്ടുകള്‍ക്കും അബ്ദുല്‍ റഷീദ് ലീഡ് ചെയ്തിരുന്നു. സിപിഎം ശക്തികേന്ദ്രമായ ചെമ്പിലോട് പഞ്ചായത്തില്‍ പിണറായിക്ക് അടി തെറ്റി. 2021-ല്‍ ഇവിടെ 3500 വോട്ടിന് പിണറായി ലീഡ് ചെയ്തിരുന്നു. മുഖ്യമന്ത്രി മാത്രമല്ല, പല മന്ത്രിമാരും പിന്നിലാണ്.</p>
<p>ഏറ്റുമാനൂരില്‍ വിഎന്‍ വാസവന്‍, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, കളമശേരിയില്‍ പി രാജീവ്, മാനന്തവാടിയില്‍ ഒആര്‍ കേളു, നേമത്ത് വി ശിവന്‍കുട്ടി, പത്തനാപുരത്ത് ഗണേഷ് കുമാര്‍, ആറന്മുളയില്‍ വീണാ ജോര്‍ജ്, താനൂരില്‍ അബ്ദുള്‍ റഹ്‌മാന്‍ എന്നിവരെല്ലാം പിന്നിലാണ്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/who-is-v-p-abdul-rasheed-udf-candidate-against-pinarayi-vijayan-in-dharmadam-2203374.html"> Pinarayi Vijayan vs VP Abdul Rasheed: പിണറായിയെ വിറപ്പിച്ച് തുടക്കം; ആരപ്പാ അബ്ദുള്‍ റഷീദ്</a></strong></p>
<p>കണ്ണൂരില്‍ ഇടതുപക്ഷത്തിന്റെ ഉറച്ചു കോട്ടകളായ പയ്യന്നൂരും, തളിപ്പറമ്പിലുമടക്കം ശക്തമായ പോരാട്ടമാണ് യുഡിഎഫ് കാഴ്ചവയ്ക്കുന്നത്. എന്നാല്‍ തലശേരിയില്‍ കാരായ് രാജന്‍ ലീഡ് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.</p>
<h3>ഭരണവിരുദ്ധവികാരമോ?</h3>
<p>വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് പിന്നിടുമ്പോള്‍ സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയാണ് പുറത്തുവരുന്നത്. നിലവില്‍ 96 സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് 39 സീറ്റുകളില്‍ മാത്രം ലീഡ് ചെയ്യുന്നു. അഞ്ച് മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്ന എന്‍ഡിഎയും മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്.</p>
<h3>മാറിമറിയുമോ?</h3>
<p>ഇനിയും ഏറെ റൗണ്ടുകള്‍ വോട്ടെണ്ണാന്‍ ബാക്കിയുണ്ട്. ഈ റൗണ്ടുകളില്‍ നില മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് ഇടതുപ്രതീക്ഷ. എന്നാല്‍ തുടര്‍ച്ചയായ മൂന്നാം ഭരണം ഇനി അസാധ്യമാണെന്നാണ് ഇടതു വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഇടതുക്യാമ്പ് നിലവില്‍ ഏറെക്കുറെ നിശബ്ദമാണ്. മറുവശത്ത്, യുഡിഎഫ് ക്യാമ്പില്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു.</p>
<p>10 വര്‍ഷത്തിനുശേഷം വീണ്ടും അധികാരത്തിലെത്തുന്നതിന്റെ ആവേശത്തിലാണ് കോണ്‍ഗ്രസും, യുഡിഎഫും. എക്‌സിറ്റ് പോള്‍ പ്രവചിച്ചതിനെക്കാള്‍ മികച്ച പ്രകടനമാണ് നിലവില്‍ യുഡിഎഫ് കാഴ്ചവെയ്ക്കുന്നത്. പരാജയപ്പെട്ടാലും 60-ലേറെ സീറ്റുകളില്‍ വിജയം ഉറപ്പെന്നായിരുന്നു ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. രണ്ട് റൗണ്ട് ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ആ കണക്കുകൂട്ടലുകളെല്ലാം തെറ്റിയെന്ന് വ്യക്തമാവുകയാണ്.</p>
<h3>കൊല്ലം ജില്ലയിലടക്കം പതറി</h3>
<p>കൊല്ലം ജില്ലയിലടക്കം എല്‍ഡിഎഫിന് അടിപതറുന്ന കാഴ്ചയാണ് ആദ്യ റൗണ്ട് പിന്നിടുമ്പോള്‍ കാണുന്നത്. എട്ട് മണ്ഡലങ്ങളില്‍ യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. മൂന്നിടത്ത് മാത്രമാണ് നിലവില്‍ ഇടതുമുന്നണി ലീഡ് ചെയ്യുന്നത്.</p>
<h3>English Summary</h3>
<p>After the first three rounds in Dharmadam, Pinarayi Vijayan is trailing. VP Abdul Rasheed is leading by more than 2,000 votes. This setback is unexpected for the LDF. The UDF camp is excited.</p>
]]></content:encoded>
				</item>
							<item>
					<title>Pinarayi Vijayan vs VP Abdul Rasheed: പിണറായിയെ വിറപ്പിച്ച് തുടക്കം; ആരപ്പാ അബ്ദുള്‍ റഷീദ്</title>
					<link>https://www.malayalamtv9.com/kerala/who-is-v-p-abdul-rasheed-udf-candidate-against-pinarayi-vijayan-in-dharmadam-2203374.html</link>
					<pubDate>Mon, 04 May 2026 10:09:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/who-is-v-p-abdul-rasheed-udf-candidate-against-pinarayi-vijayan-in-dharmadam-2203374.html</guid>
					<description><![CDATA[<p>VP Abdul Rasheed Profile: കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അബ്ദുള്‍ റഷീദ് അഭിഭാഷകനാണ്. കേരള രാഷ്ട്രീയത്തില്‍ സജീവമായി തന്നെ ഇടപെടലുകള്‍ നടത്തുന്ന അദ്ദേഹം പിണറായി വിജയനെതിരെ അങ്കത്തിന് ഇറങ്ങി എന്നത് ശ്രദ്ധേയമാണ്. കെപിസിസി അംഗവും യൂത്ത് കോണ്ഡഗ്രസ് സംസ്ഥാന സെക്രട്ടറിയുമാണ് അബ്ദുള്‍ റഷീദ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എംവി ഗോവിന്ദനെതിരെ അബ്ദുള്‍ റഷീദ് മത്സരിച്ചിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Pinarayi-Vijayan-vs-VP-Abdul-Rasheed.jpg" class="attachment-large size-large wp-post-image" alt="Pinarayi Vijayan Vs Vp Abdul Rasheed" /></figure><p>കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തന്നെ പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് അദ്ദേഹത്തെ പോലും ആശങ്കപ്പെടുത്തി ലീഡ് നില ഉയര്‍ത്തിയ ആളാണ് വിപി അബ്ദുള്‍ റഷീദ്. തെരഞ്ഞെടുപ്പ് പ്രചാരണ കാലയളവിലൊന്നും തന്നെ ഉയര്‍ന്ന് കേള്‍ക്കാതിരുന്ന ഒരു പേരാണ് വിപി അബ്ദുള്‍ റഷീദിന്റേത്. എന്നാല്‍ വോട്ടെണ്ണി തുടങ്ങിയപ്പോള്‍ ടിവി സ്‌ക്രീനുകളില്‍ തെളിഞ്ഞത് ആ പേര് മാത്രം.</p>
<h3>ആരാണ് വിപി അബ്ദുള്‍ റഷീദ്</h3>
<p>കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അബ്ദുള്‍ റഷീദ് അഭിഭാഷകനാണ്. കേരള രാഷ്ട്രീയത്തില്‍ സജീവമായി തന്നെ ഇടപെടലുകള്‍ നടത്തുന്ന അദ്ദേഹം പിണറായി വിജയനെതിരെ അങ്കത്തിന് ഇറങ്ങി എന്നത് ശ്രദ്ധേയമാണ്. കെപിസിസി അംഗവും യൂത്ത് കോണ്ഡഗ്രസ് സംസ്ഥാന സെക്രട്ടറിയുമാണ് അബ്ദുള്‍ റഷീദ്.</p>
<p>2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എംവി ഗോവിന്ദനെതിരെ അബ്ദുള്‍ റഷീദ് മത്സരിച്ചിരുന്നു. 40,000 ത്തിന് അടുത്തായിരുന്നു ആ തെരഞ്ഞെടുപ്പ് വരെ സിപിഎമ്മിന്റെ ഭൂരിപക്ഷം.  എന്നാലിത് 22,000 ആയി കുറയ്ക്കാന്‍ റഷീദിന് സാധിച്ചു.</p>
<h3>ധര്‍മ്മടത്തിന്റെ രാഷ്ട്രീയ ചരിത്രം</h3>
<p>കേരളത്തിന്റെ വിഐപി മണ്ഡലങ്ങളിലൊന്നാണ് ധര്‍മ്മടം. സിപിഎമ്മിന്റെ മുഖവും കരുത്തുറ്റ നേതാവുമായ പിണറായി വിജയന്റെ തട്ടകം എന്നതുകൊണ്ട് തന്നെയാണ് ധര്‍മ്മടത്തിന് ഇത്രയേറെ പ്രാധാന്യം ലഭിക്കുന്നതും. 2011ലാണ് മണ്ഡലം രൂപീകൃതമായത്. അന്ന് മുതല്‍ എല്‍ഡിഎഫിനൊപ്പം നിന്ന മണ്ഡലം കൂടിയാണിത്. 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 36,905 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പിണറായി വിജയന്റെ വിജയം. 2021ല്‍ ഭൂരിപക്ഷം 50,123 ആയി ഉയര്‍ത്താനും അദ്ദേഹത്തിന് സാധിച്ചു. ധര്‍മ്മടം, അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂര്‍, മുഴപ്പിലങ്ങാട്, പെരളശേരി, പിണറായി, വേങ്ങാട് എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് ധര്‍മ്മടം മണ്ഡലം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/vishnu-pooja-offered-in-temple-in-the-name-of-pinarayi-vijayan-ahead-of-kerala-assembly-election-results-2203291.html" target="_blank" rel="noopener">Pinarayi Vijayan: പിണറായി വിജയന്റെ പേരില്‍ വിഷ്ണുപൂജ; ഫലം വരും മുമ്പ് വഴിപാട്</a></strong></p>
<h3>അതിദരിദ്രരില്ലാത്ത ആദ്യ മണ്ഡലം</h3>
<p>2025ല്‍ അതിദരിദ്രരില്ലാത്ത ആദ്യ മണ്ഡലം എന്ന നേട്ടം കൈവരിക്കാനും ധര്‍മ്മടത്തിന് സാധിച്ചിരുന്നു.  കേരളത്തില്‍ അതിദരിദ്രരില്ലാത്ത ആദ്യ മണ്ഡലമെന്ന നേട്ടം ധര്‍മ്മടത്തിന് നേടികൊടുക്കാന്‍ സാധിച്ചത് പിണറായി വിജയന്റെ പ്രതിച്ഛായ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള നേട്ടങ്ങള്‍ മണ്ഡലത്തെ തേടിയെത്തുമ്പോഴും അടിസ്ഥാന സൗകര്യ വികസനത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ ആളുകള്‍ക്ക് അതൃപ്തിയുണ്ട്. തീരദേശ മേഖലകളില്‍ സംഭവിക്കുന്ന ദുരന്തങ്ങള്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താറുണ്ട്.</p>
<h3>പിണറായിക്കായി വിഷ്ണുപൂജ</h3>
<p>വോട്ടെണ്ണല്‍ നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പള്ളിക്കുന്നത് കാനത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ വിഷ്ണു പൂജ നടന്നിരുന്നു. പള്ളിക്കുന്ന മേഖലയില്‍ താമസിക്കുന്നയാളാണ് വഴിപാട് നടത്തിയത്.</p>
<p>English Summary</p>
<p>V P Abdul Rasheed is the UDF candidate contesting against Pinarayi Vijayan in Dharmadam constituency. He is an advocate and active political leader. The contest has gained attention due to the high-profile nature of the seat. Election results are expected soon.</p>
]]></content:encoded>
				</item>
							<item>
					<title>LIVE Vote Counting of Kerala Election Results 2026: നിയമസഭ തെരഞ്ഞെടുപ്പ് ഫലം കൃത്യതയോടെ ടിവി9മലയാളത്തില്‍ മാത്രം; ഇവിടെ കാണൂ</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-counting-and-results-live-streaming-poll-result-online-in-malayalam-2203354.html</link>
					<pubDate>Mon, 04 May 2026 09:21:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-counting-and-results-live-streaming-poll-result-online-in-malayalam-2203354.html</guid>
					<description><![CDATA[<p>LIVE Vote Counting of Kerala Assembly Election Results 2026 in Malayalam: തെരഞ്ഞെടുപ്പ് ഫലം വ്യക്തമായും കൃത്യതയോടും അറിയാന്‍ ടിവി9 മലയാളത്തിന്റെ ലൈവ് നിങ്ങളെ സഹായിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടുന്ന വിവരങ്ങള്‍ അതുപോലെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഞങ്ങള്‍. അടുത്ത കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഏകദേശ ചിത്രം വ്യക്തമാകും. </p>
]]></description>
					<content:encoded><![CDATA[<p><iframe title="YouTube video player" class="VideoColumn" src="https://www.youtube.com/embed/JDOnVVtwzqs" width="560" height="315" frameborder="0" allowfullscreen="allowfullscreen"></iframe></p><figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/LIVE-Vote-Counting-of-Kerala-Election-Results-2026.jpg" class="attachment-large size-large wp-post-image" alt="Live Vote Counting Of Kerala Election Results 2026" /></figure><p>അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യക്കാര്‍. കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. കേരളത്തില്‍ ഇത്തവണ യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ഇതിന് അനുകൂലമായ റിപ്പോര്‍ട്ടുകളാണ് വോട്ടെണ്ണി തുടങ്ങുമ്പോള്‍ തന്നെ എത്തുന്നത്.</p>
<p>43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളില്‍ വെച്ചാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. എന്നാല്‍ എല്ലാ തവണയും എല്‍ഡിഎഫിനൊപ്പം നിന്നിരുന്ന പോസ്റ്റല്‍ വോട്ടുകള്‍ യുഡിഎഫിലേക്ക് കൂടി വഴിമാറി പോകുന്നത് ഭരണവിരുദ്ധ വികാരം ശക്തമാണെന്ന സൂചന നല്‍കുന്നു. വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ഫലം പൂര്‍ണമായി എത്തും. ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മുന്നണികള്‍. കോണ്‍ഗ്രസും യുഡിഎഫും അധികാരം ഉറപ്പിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുമ്പോള്‍, രണ്ട് സീറ്റെങ്കിലും നേടാനാകുമെന്ന വിശ്വാസത്തിലാണ് ബിജെപി.</p>
<h3>ഫലം കൃത്യമായി ടിവി9ല്‍</h3>
<h3><iframe class="autoResizeFrame" style="width: 100%; border: 0; display: block;" src="https://e.tv9hindi.com/ml/malayalamtv9/elections/kerala/alliance-party-wise-election"></iframe></h3>
<p>തെരഞ്ഞെടുപ്പ് ഫലം വ്യക്തമായും കൃത്യതയോടും അറിയാന്‍ ടിവി9 മലയാളത്തിന്റെ ലൈവ് നിങ്ങളെ സഹായിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടുന്ന വിവരങ്ങള്‍ അതുപോലെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഞങ്ങള്‍. അടുത്ത കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഏകദേശ ചിത്രം വ്യക്തമാകും.</p>
<h3></h3>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election Counting 2026: കേരളത്തിന്റെ വിധി നിര്‍ണയിക്കുന്നത് ഈ 30 മണ്ഡലങ്ങള്‍; ഇവിടെ പോരാട്ടം തീപാറും?</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-2026-30-key-constituencies-set-for-a-nail-biting-finish-2203294.html</link>
					<pubDate>Mon, 04 May 2026 08:31:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-2026-30-key-constituencies-set-for-a-nail-biting-finish-2203294.html</guid>
					<description><![CDATA[<p>Kerala Election Heat Map 30 Tightest Contests : കേരളത്തില്‍ ശക്തമായ പോരാട്ടം പ്രതീക്ഷിക്കുന്നത് 30 മണ്ഡലങ്ങളില്‍. ഈ മണ്ഡലങ്ങളിലെ ജനവിധി സംസ്ഥാനം ആരു ഭരിക്കണമെന്നതില്‍ നിര്‍ണായകമാകും. നേമം, കാസര്‍കോട്, കഴിക്കൂട്ടം, പാലക്കാട്, വട്ടിയൂര്‍ക്കാവ്‌ തുടങ്ങിയ മണ്ഡലങ്ങളില്‍ ത്രികോണപ്പോരാട്ടം പ്രതീക്ഷിക്കുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/A-polling-official-marks-a-voters-finger-with-indelible-ink.jpg" class="attachment-large size-large wp-post-image" alt="A polling official marks a voter's finger with ink" /></figure><p><strong>തിരുവനന്തപുരം, 4-5-2026:</strong> സംസ്ഥാനത്ത് ശക്തമായ പോരാട്ടം പ്രതീക്ഷിക്കുന്നത് 30 മണ്ഡലങ്ങളില്‍. ഈ മണ്ഡലങ്ങളിലെ ജനവിധി കേരളം ആരു ഭരിക്കണമെന്നതില്‍ നിര്‍ണായകമാകും. മഞ്ചേശ്വരം, കാസര്‍കോട്, കണ്ണൂര്‍, പേരാവൂര്‍, നാദാപുരം, പേരാമ്പ്ര, കോഴിക്കോട് സൗത്ത്, തിരൂര്‍, തൃത്താല, പാലക്കാട്, ചിറ്റൂര്‍, തൃശൂര്‍, ഇരിഞ്ഞാലക്കുട, തൃപ്പൂണിത്തുറ, കുന്നത്തുനാട്, കോതമംഗലം, ഇടുക്കി, പീരുമേട്, പാല, പൂഞ്ഞാര്‍, അമ്പലപ്പുഴ, കായംകുളം, ആറന്മുള, അടൂര്‍, പത്തനാപുരം, ചാത്തന്നൂര്‍, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം, നെയ്യാറ്റിന്‍കര എന്നീ മണ്ഡലങ്ങളിലാണ് ശക്തമായ മത്സരം പ്രതീക്ഷിക്കുന്നത്.</p>
<h3>മഞ്ചേശ്വരം</h3>
<p>ഏറ്റവും ശക്തമായ പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന ഇവിടെ എന്‍ഡിഎ വിജയപ്രതീക്ഷ വച്ചുപുലര്‍ത്തുന്നു. എന്നാല്‍ മണ്ഡലം കൈവിടില്ലെന്നാണ് നിലവിലെ എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ എകെഎം അഷ്‌റഫിന്റെ പ്രതീക്ഷ. എല്‍ഡിഎഫിനു വേണ്ടി കെആര്‍ ജയാനന്ദ മത്സരിക്കുന്നു.</p>
<h3>കാസര്‍കോട്</h3>
<p>തുടര്‍ച്ചയായി മുസ്ലീം ലീഗ് ജയിക്കുന്ന ഇവിടെ കല്ലത്ര മാഹിന്‍ ഹാജി ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി. എന്‍ഡിഎയ്ക്ക് വേണ്ടി എംഎല്‍ അശ്വിനിയും, എല്‍ഡിഎഫിനു വേണ്ടി സ്വതന്ത്രനായ ഷാനവാസ് പാദൂരും മത്സരിക്കുന്നു.</p>
<h3>കണ്ണൂര്‍</h3>
<p>കഴിഞ്ഞ രണ്ട് തവണയും ഇവിടെ വിജയിച്ച കടന്നപ്പള്ളി രാമചന്ദ്രന്‍ ഇത്തവണയും ഇവിടെ ഇടതുസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ടിഒ മോഹനനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപിക്കു വേണ്ടി സി രഘുനാഥും മത്സരിക്കുന്നു.</p>
<h3>പേരാവൂര്‍</h3>
<p>ഏറ്റവും തീ പാറും പോരാട്ടം ഇത്തവണ പേരാവൂരില്‍ പ്രതീക്ഷിക്കുന്നു. സണ്ണി ജോസഫും, കെകെ ശൈലജയും ഏറ്റുമുട്ടുന്നു.</p>
<h3>നാദാപുരം</h3>
<p>സിപിഐയുടെ ഉറച്ച കോട്ടയാണ് നാദാപുരം. പക്ഷേ, ഇത്തവണ പാര്‍ട്ടിക്ക് ആശങ്കയുണ്ട്. കെഎം അഭിജിത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. പി വസന്തമാണ് സിപിഐ സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്ന് ആക്ഷേപമുണ്ടായിരുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/south-kerala-assembly-election-2026-live-counting-and-results-updates-ldf-udf-bjp-winners-latest-news-in-malayalam-2203268.html">South Kerala Election 2026 Results LIVE: തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി; 8.30ക്ക് ഇവിഎമ്മിലേക്ക്‌</a></strong></p>
<h3>പേരാമ്പ്ര</h3>
<p>പേരാമ്പ്രയും ഇടതുകോട്ടയാണ്. എന്നാല്‍ ഇത്തവണ യുഡിഎഫ് പ്രതീക്ഷയിലാണ്. ടിപി രാമകൃഷ്ണനും, ഫാത്തിമ തഹ്ലിയയും ഏറ്റുമുട്ടുന്നു.</p>
<h3>കോഴിക്കോട് സൗത്ത്</h3>
<p>നിലവിലെ എംഎല്‍എയും മുന്‍ മന്ത്രിയുമായ ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലാണ് ഇടതുസ്ഥാനാര്‍ത്ഥി. ഫൈസല്‍ ബാബുവിലൂടെ മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് ലീഗിന്റെ പ്രതീക്ഷ.</p>
<h3>തൃത്താല</h3>
<p>ഏറ്റവും വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലം. മന്ത്രി എംബി രാജേഷും, മുന്‍ എംഎല്‍എ വിടി ബല്‍റാമും ഏറ്റുമുട്ടുന്നു.</p>
<h3>പാലക്കാട്</h3>
<p>ബിജെപി ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലം. ശോഭാ സുരേന്ദ്രന്‍, രമേഷ് പിഷാരടി, എന്‍എംആര്‍ റസാഖ് എന്നിവര്‍ മത്സരരംഗത്ത്.</p>
<h3>തൃശൂര്‍</h3>
<p>മൂന്ന് മുന്നണികളും ഒരുപോലെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലം. രാജന്‍ പല്ലനും, ആലങ്കോട് ലീലകൃഷ്ണനും, പത്മജ വേണുഗോപാലും മത്സരിക്കുന്നു.</p>
<h3>നേമം</h3>
<p>ത്രികോണപ്പോരാട്ടം നടക്കുന്ന മറ്റൊരു മണ്ഡലം. രാജീവ് ചന്ദ്രശേഖറും, വി ശിവന്‍കുട്ടിയും, കെഎസ് ശബരിനാഥനും ഏറ്റുമുട്ടുന്നു.</p>
<h3>English Summary</h3>
<p>The Kerala Assembly Election 2026 features 30 key battlegrounds. These constituencies are witnessing very close fights. High-profile leaders are contesting in several of these seats. The final results in these areas will decide who governs Kerala.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Weather Update: വോട്ടെണ്ണൽ മഴ കൊണ്ടുപോകുമോ? കനത്ത മഴ മൂന്നിടത്ത്, ഇന്നത്തെ കാലാവസ്ഥ</title>
					<link>https://www.malayalamtv9.com/kerala/kerala-weather-update-may-4-rain-and-yellow-alert-predicted-in-kerala-assembly-election-result-day-2203292.html</link>
					<pubDate>Mon, 04 May 2026 07:22:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-weather-update-may-4-rain-and-yellow-alert-predicted-in-kerala-assembly-election-result-day-2203292.html</guid>
					<description><![CDATA[<p>Kerala Rain Alert Today: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്ന് രാവിലെ പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/weather-updte.jpg" class="attachment-large size-large wp-post-image" alt="Weather Updte" /></figure><p>തിരുവനന്തപുരം: സംസ്ഥാനം വോട്ടെണ്ണൽ ചൂടെടുപ്പിൽ ആയിരിക്കുമ്പോൾ ഇന്നത്തെ കാലാവസ്ഥ അനുകൂലമോ? സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്ന് രാവിലെ പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കൂടാതെ ഇടിമിന്നൽ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.</p>
<h3>മഴ മുന്നറിയിപ്പ്</h3>
<ul>
<li>മെയ് 4 - യെല്ലോ അലർട്ട് - ഇടുക്കി, പാലക്കാട്, വയനാട്, മറ്റിടങ്ങളിൽ ഗ്രീൻ അലർട്ട്</li>
<li>മെയ് 5 - യെല്ലോ അലർട്ട് - ഇടുക്കി, എറണാകുളം, വയനാട്, മറ്റിടങ്ങളിൽ ഗ്രീൻ അലർട്ട്</li>
<li>മെയ് 6 - യെല്ലോ അലർട്ട് - ഇടുക്കി, എറണാകുളം, തൃശൂർ, മറ്റിടങ്ങളിൽ ഗ്രീൻ അലർട്ട്</li>
<li>മെയ് 7 - യെല്ലോ അലർട്ട് - ആലപ്പുഴ, കോട്ടയം, എറണാകുളം, മറ്റിടങ്ങളിൽ ഗ്രീൻ അലർട്ട്</li>
</ul>
<h3>അൾട്രാവയലറ്റ് സൂചിക</h3>
<p>വേനൽമഴ എത്തിയെങ്കിലും ചൂടും തുടരുകയാണ്. അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് ഉണ്ട്. ഇടുക്കി - മൂന്നാറിൽ നിലവിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട - കോന്നി, ആലപ്പുഴ - ചെങ്ങന്നൂർ, കോട്ടയം - ചങ്ങനാശ്ശേരി, എറണാകുളം - കളമശ്ശേരി, തൃശ്ശൂർ - ഒല്ലൂർ, പാലക്കാട് - തൃത്താല, മലപ്പുറം - പൊന്നാനി, കോഴിക്കോട് - ബേപ്പൂർ, വയനാട് - മാനന്തവാടി, കണ്ണൂർ - ധർമ്മടം, കാസർഗോഡ് - ഉദുമ എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട്.</p>
<p>യെല്ലോ, ഓറഞ്ച്, റെഡ് നിറങ്ങളിലാണ് അലർട്ട് പ്രഖ്യാപിക്കുന്നത്. അൾട്രാവയലറ്റ് സൂചിക 6 മുതൽ 7 വരെ ഉയരുന്ന സാഹചര്യങ്ങളിലാണ് യെല്ലോ അലർട്ട് നൽകുന്നത്. 8 മുതൽ 10 വരെ ഉയരുകയാണെങ്കിൽ ഓറഞ്ച് അലർട്ട് നൽകുന്നു. അൾട്രാവയലറ്റ് സൂചിക 11ന് മുകളിൽ എത്തുമ്പോഴാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-rain-alert-tomorrow-on-may-4th-election-counting-day-yellow-alert-on-three-districts-check-the-weather-2203246.html">വോട്ടെണ്ണൽ മഴയിൽ കുതിരുവോ? നാളെ ഈ ജില്ലകളിൽ മുന്നറിയിപ്പ്; കാലാവസ്ഥ പ്രവചനം</a></strong></p>
<h3>ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ</h3>
<p>കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നൽ സാധ്യതയും പ്രവചിച്ചിട്ടുണ്ട്. മെയ് 7 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇടിമിന്നൽ അപകടകാരികളാണ്. അതിനാൽ പൊതുജനങ്ങൾ മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണെന്നും ജാഗ്രത നിർദേശം നൽകി.</p>
<ol>
<li>ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.</li>
<li>ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക.</li>
<li>ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.</li>
<li>ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.</li>
<li>അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.</li>
<li>ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.</li>
<li>ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക.</li>
<li>മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.</li>
<li>കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.</li>
<li>ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.</li>
<li>ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല.</li>
</ol>
<h3>English Summary:</h3>
<p>Kerala Rain Alert Today, Meteorolgical Department Predict possibility of heavy rain in various districts. IMD has informed that there is a possibility of light rain with thunderstorms and strong winds with a speed of up to 40 kmph in isolated places in Palakkad and Malappuram districts this morning.</p>
]]></content:encoded>
				</item>
							<item>
					<title>Pinarayi Vijayan: പിണറായി വിജയന്റെ പേരില്‍ വിഷ്ണുപൂജ; ഫലം വരും മുമ്പ് വഴിപാട്</title>
					<link>https://www.malayalamtv9.com/kerala/vishnu-pooja-offered-in-temple-in-the-name-of-pinarayi-vijayan-ahead-of-kerala-assembly-election-results-2203291.html</link>
					<pubDate>Mon, 04 May 2026 07:06:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/vishnu-pooja-offered-in-temple-in-the-name-of-pinarayi-vijayan-ahead-of-kerala-assembly-election-results-2203291.html</guid>
					<description><![CDATA[<p>Pinarayi Vijayan Gets Special Temple Pooja Ahead of Kerala Election Results: പള്ളിക്കുന്ന് മേഖലയിലുള്ള ഒരു ഭക്തനാണ് വഴിപാട് നടത്തുന്നതെന്നാണ് വിവരം. പിണറായി വിജയന്‍, ചോതി നക്ഷത്രം എന്ന പേരിലാണ് വഴിപാട്. വിഷ്ണു പൂജയ്ക്ക് 250 രൂപയാണ്. ഞായറാഴ്ചയാണ് വഴിപാടിനായി ചീട്ടാക്കിയത്. എന്നാല്‍ വോട്ടെണ്ണല്‍ ദിനമായ മെയ് നാലിന് രാവിലെയാണ് പൂജ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Pinarayi-Vijayan-2.jpg" class="attachment-large size-large wp-post-image" alt="Pinarayi Vijayan (2)" /></figure><p><strong>കണ്ണൂര്‍:</strong> കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ ക്ഷേത്രത്തില്‍ പ്രത്യേക വഴിപാട്. പിണറായി വിജയന്റെ പേരില്‍ വിഷ്ണു പൂജ വഴിപാടായി നടത്തിയിരിക്കുകയാണ്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പള്ളിക്കുന്ന് കാനത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് വഴിപാട് നടത്തിയത്.</p>
<p>പള്ളിക്കുന്ന് മേഖലയിലുള്ള ഒരു ഭക്തനാണ് വഴിപാട് നടത്തുന്നതെന്നാണ് വിവരം. പിണറായി വിജയന്‍, ചോതി നക്ഷത്രം എന്ന പേരിലാണ് വഴിപാട്. വിഷ്ണു പൂജയ്ക്ക് 250 രൂപയാണ്. ഞായറാഴ്ചയാണ് വഴിപാടിനായി ചീട്ടാക്കിയത്. എന്നാല്‍ വോട്ടെണ്ണല്‍ ദിനമായ മെയ് നാലിന് രാവിലെയാണ് പൂജ.</p>
<p>അതേസമയം, കണ്ണൂരിലാണ് നിലവില്‍ മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് ഫലം സ്വന്തം വസതിയില്‍ ഇരുന്ന് അദ്ദേഹം അറിയും. കഴിഞ്ഞ ദിവസമാണ് അദ്ദേഹം കണ്ണൂരേക്ക് മടങ്ങിയത്. സിപിഎം ആസ്ഥാനമായ എകെജി സെന്ററിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഫലമറിയാന്‍ കാത്തിരിക്കുന്നത്. സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമുണ്ട്.</p>
<p>പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് നിലവില്‍. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവര്‍ കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിലെത്തും. കെസി വേണുഗോപാലും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും തിരുവനന്തപുരത്തേക്ക് എത്തും.</p>
<p>അതേസമയം, എക്‌സിറ്റ് പോളുകള്‍ യുഡിഎഫിന് വിജയമുറപ്പിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കങ്ങള്‍ കോണ്‍ഗ്രസിനുള്ളില്‍ സജീവമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ കൊണ്ടുവരും എന്ന കാര്യത്തില്‍ മുന്നണിക്കുള്ളില്‍ ആശയക്കുഴപ്പം തുടരുകയാണ്. മെയ് അഞ്ചിന് ചൊവ്വാഴ്ച സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരുമെന്നാണ് വിവരം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/south-kerala-assembly-election-2026-live-counting-and-results-updates-ldf-udf-bjp-winners-latest-news-in-malayalam-2203268.html" target="_blank" rel="noopener">South Kerala Election 2026 Results LIVE: സ്‌ട്രോങ് റൂമുകള്‍ തുറന്നുതുടങ്ങി; വോട്ടെണ്ണല്‍ 8 മുതല്‍</a></strong></p>
<p>എന്നാല്‍ മൂന്നാം തവണയും അധികാരം നേടാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. എക്‌സിറ്റ് പോളുകള്‍ക്ക് വിപരീതമായ ഫലമായിരിക്കും മെയ് നാലിന് വോട്ടെണ്ണുമ്പോള്‍ പുറത്തുവരികയെന്ന് നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. സിപിഎം സെക്രട്ടേറിയേറ്റും ചൊവ്വാഴ്ച ചേരും. കണ്ണൂരിലുള്ള മുഖ്യമന്ത്രി മെയ് അഞ്ചിന് തിരുവനന്തപുരത്ത് എത്തും.</p>
<p>എല്‍ഡിഎഫ് വിജയം ഉറപ്പിച്ചാല്‍ ജനറല്‍ സെക്രട്ടറി എംഎ ബേബിയുടെ നേതൃത്വത്തിലായിരിക്കും യോഗം ചേരുന്നത്. നിലവില്‍ ഡല്‍ഹിയിലാണ് അദ്ദേഹം. കേരളത്തില്‍ രണ്ട് സീറ്റുകളെങ്കിലും നേടാനാകുമെന്ന പ്രതീക്ഷ ബിജെപിക്കുമുണ്ട്.</p>
<h3>English Summary</h3>
<p>A temple conducted a Vishnu Pooja in the name of Pinarayi Vijayan ahead of the Kerala Assembly election results. The ritual was performed as part of a traditional offering seeking blessings. The event has drawn public attention as the state awaits the outcome of the elections. Vote counting and result announcements are expected soon.</p>
]]></content:encoded>
				</item>
							<item>
					<title>South Kerala Election 2026 Results LIVE: സെഞ്ചുറി അടിച്ച് കേരളം UDF തൂക്കി; 37ൽ ഒതുങ്ങി LDF, BJP ചാത്തനൂരിൽ അക്കൗണ്ട് തുറന്നു</title>
					<link>https://www.malayalamtv9.com/kerala/south-kerala-assembly-election-2026-live-counting-and-results-updates-ldf-udf-bjp-winners-latest-news-in-malayalam-2203268.html</link>
					<pubDate>Mon, 04 May 2026 05:55:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/south-kerala-assembly-election-2026-live-counting-and-results-updates-ldf-udf-bjp-winners-latest-news-in-malayalam-2203268.html</guid>
					<description><![CDATA[<p>South Kerala Assembly Election 2026 Results Live Online: കേരളത്തിന്റെ ഭരണം യുഡിഎഫിലേക്ക് തിരിച്ചെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും പ്രതീക്ഷ സമ്മാനിക്കുന്നുണ്ട്. എന്നാല്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് തുടര്‍ഭരണം നേടുമെന്ന ഉറപ്പിലാണ് എല്‍ഡിഎഫ് മുന്നണി. രാവിലെ 9 മണിയോടെ കേരളം വലത്തോട്ടോ ഇടത്തോടെ എന്നറിഞ്ഞ് തുടങ്ങും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/South-Kerala-Election-2026-Results-LIVE-1.jpg" class="attachment-large size-large wp-post-image" alt="South Kerala Election 2026 Results Live (1)" /></figure><p><strong>തിരുവനന്തപുരം:</strong> ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിന് ഇന്ന് കര്‍ട്ടന്‍ വീഴും. സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം. 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളില്‍ വെച്ചാണ് വോട്ടെണ്ണല്‍ നടക്കുന്നത്. സംസ്ഥാനം ആരുടെ കൈകളിലേക്ക് എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തെക്കന്‍ കേരളവും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും ഈ വര്‍ഷം നടന്നത് കരുത്തുറ്റ പോരാട്ടമാണ്. ബിജെപി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ് തിരുവനന്തപുരത്തെ നേമം. ഇവിടെ ഇത്തവണ സീറ്റ് പിടിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.</p>
<p>കേരളത്തിന്റെ ഭരണം യുഡിഎഫിലേക്ക് തിരിച്ചെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും പ്രതീക്ഷ സമ്മാനിക്കുന്നുണ്ട്. എന്നാല്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് തുടര്‍ഭരണം നേടുമെന്ന ഉറപ്പിലാണ് എല്‍ഡിഎഫ് മുന്നണി. രാവിലെ 9 മണിയോടെ കേരളം വലത്തോട്ടോ ഇടത്തോടെ എന്നറിഞ്ഞ് തുടങ്ങും.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election Results 2026 LIVE Counting: കോഴിക്കോട്ട് എൽഡിഎഫിന് 1 സീറ്റ് മാത്രം, കണ്ണൂരിൽ വോട്ട് ചോർച്ച, ഒടുവിൽ പിണറായിക്ക് വിജയം</title>
					<link>https://www.malayalamtv9.com/kerala/5-states-assembly-election-2026-live-counting-and-results-updates-ldf-udf-bjp-winners-latest-news-2203183.html</link>
					<pubDate>Mon, 04 May 2026 05:01:00 +0530</pubDate>
					<dc:creator><![CDATA[Arun Nair]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/5-states-assembly-election-2026-live-counting-and-results-updates-ldf-udf-bjp-winners-latest-news-2203183.html</guid>
					<description><![CDATA[<p>Kerala Election 2026 Results Live Online : സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചു, എട്ടു മണിയോടെ പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണി തുടങ്ങിയത്, ആദ്യ ഘട്ടത്തിൽ എൽഡിഎഫും യുഡിഎഫിനുമൊപ്പം എൻഡിഎയ്ക്കും ലീഡുള്ള മണ്ഡലങ്ങളുണ്ടെന്നതാണ് ഏറ്റവും പുതിയ വിവരം. ഇവിഎം ഫലങ്ങളാണ് അന്തിമമായി കാണേണ്ടത്. ഇവിഎം ഫലങ്ങൾ ഉടൻ എണ്ണി തുടങ്ങും. ഏതാണ്ട് എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ ഫലങ്ങൾ എത്തി തുടങ്ങി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Kerala-Assembly-Election-Results-Live-Updates-2026.jpg" class="attachment-large size-large wp-post-image" alt="Kerala Assembly Election Results Live Updates 2026" /></figure><p>സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചു കഴിഞ്ഞു. ആകാംക്ഷയോടെയാണ് മലബാർ ജില്ലകളടക്കമുള്ള സംസ്ഥാനത്തെ വടക്കൻ കേരളവും വലിയ ആകാക്ഷയിലാണ്.   മറ്റെല്ലാ തിരഞ്ഞെടുപ്പിൽ നിന്നും വ്യത്യസ്തമായി കേരളമാകെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണിത്. ത്രികോണ മത്സരങ്ങൾ, തൂക്കു മന്ത്രിസഭ, ഉപമുഖ്യമന്ത്രി തുടങ്ങി പ്രവചനങ്ങൾക്ക് കുറവൊന്നുമില്ലാത്ത തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. ഭരണം മൂന്നാം തവണയും ആവർത്തിക്കാൻ എൽഡിഎഫ് ലക്ഷ്യമിടുമ്പോൾ സമാനതകളില്ലാത്ത വിജയം നേടുകയാണ് യുഡിഎഫിൻ്റെ ലക്ഷ്യം.</p>
<p>2016-ലേ പോൽ നേട്ടങ്ങൾ ആവർത്തിക്കാൻ കാത്തിരിക്കുകയാണ് എൻഡിഎയും. എക്സ്റ്റിറ്റ്പോൾ പ്രവചനങ്ങളെല്ലാം യുഡിഎഫിന് ഭരണം പ്രവചിച്ചിട്ടുണ്ട് എന്ന പ്രത്യേകതയും ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്. എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. തിരഞ്ഞെടുപ്പ് ഫല സൂചനകൾ നിങ്ങൾക്ക് ടിവി-9 മലയാളത്തിൻ്റെ ലൈവ് ബ്ലോഗ്, <a href="https://www.youtube.com/@TV9Malayalam">യൂട്യൂബ് ചാനൽ</a>, <a href="https://www.malayalamtv9.com/elections/kerala-election">വെബ്സൈറ്റ്</a> ഞങ്ങളുടെ <a href="https://www.facebook.com/TV9Malayalam">സോഷ്യൽ മീഡിയ</a> പേജുകൾ എന്നിവിടങ്ങളിൽ കാണാം.</p>
]]></content:encoded>
				</item>
							<item>
					<title>Palakkad Election Result: പാലക്കാടൻ ജനത പിഷാരടിക്കൊപ്പം, ശോഭ സുരേന്ദ്രൻ രണ്ടാമത്</title>
					<link>https://www.malayalamtv9.com/kerala/kerala-palakkad-election-result-2026-live-counting-updates-will-ramesh-pisharody-secure-udf-seat-or-bjp-gets-here-is-latest-news-in-malayalam-2203206.html</link>
					<pubDate>Mon, 04 May 2026 00:27:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-palakkad-election-result-2026-live-counting-updates-will-ramesh-pisharody-secure-udf-seat-or-bjp-gets-here-is-latest-news-in-malayalam-2203206.html</guid>
					<description><![CDATA[<p>Palakkad Assembly Election Result 2026: യുഡിഎഫിന്റെ താര സ്ഥാനാ‍ർത്ഥി രമേശ് പിഷാരടി വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമോ, ശോഭാ സുരേന്ദ്രനിലൂടെ താമര വിരിയുമോ, എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാ‍ർത്ഥിയായ എൻഎംആ‍ർ റസാഖ് മണ്ഡലം തിരിച്ചുപിടിക്കുമോ എന്നറിയാൻ ഇനി മണിക്കൂറുകൾ‌ മാത്രം ബാക്കി. പാലക്കാടൻ മണ്ണിൽ വിജയക്കൊടി പാറിക്കുന്നത് ആരാണെന്ന് പരിശോധിക്കാം&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Palakkad-Election.jpg" class="attachment-large size-large wp-post-image" alt="Palakkad Election" /></figure><p>കേരളക്കര ഏറെ ആവേശത്തോടെ കാത്തിരുന്ന തിരഞ്ഞെടുപ്പ് ഫലമാണ് പാലക്കാടിന്റേത്. തിരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം, വോട്ടെടുപ്പിന് തൊട്ട് മുമ്പ് വരെ വാ‍‌‍ർത്തകളിൽ നിറഞ്ഞ് നിന്ന മണ്ഡലം കൂടിയാണിത്. യുഡിഎഫിന്റെ താര സ്ഥാനാ‍ർത്ഥി രമേശ് പിഷാരടി വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമോ, ശോഭാ സുരേന്ദ്രനിലൂടെ താമര വിരിയുമോ, എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാ‍ർത്ഥിയായ എൻഎംആ‍ർ റസാഖ് മണ്ഡലം തിരിച്ചുപിടിക്കുമോ എന്നറിയാനായിരുന്നു കാത്തിരിപ്പ്. എന്നാൽ ഉച്ചയോടടുക്കുമ്പോൾ പാലക്കാടൻ ജനത യുഡിഎഫിനൊപ്പം എന്ന ചിത്രം തെളിയുകയാണ്.</p>
<h3>പാലക്കാട് മണ്ഡലം തിരഞ്ഞെടുപ്പ്</h3>
<p>പാലക്കാട് നഗരസഭയും പാലക്കാട് താലൂക്കിലെ കണ്ണാടി, പിരായിരി എന്നീ ഗ്രാമപഞ്ചായത്തുകളും ആലത്തൂർ താലൂക്കിലെ മാത്തൂർ ഗ്രാമപഞ്ചായത്തും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് പാലക്കാട് നിയമസഭാമണ്ഡലം. 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് യുഡിഎഫിന്റെ ഷാഫി പറമ്പിലാണ്. 2024 പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ വടകര എംപി ആയതിനെ തുടർന്ന് എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു. തുടർന്ന് 2024ൽ ഉപതിരഞ്ഞെടുപ്പ് നടത്തുകയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആവുകയും ചെയ്തു. എന്നാൽ പിന്നീട് ഉണ്ടായ ആരോപണങ്ങളും അറസ്റ്റും ജയിൽവാസവുമെല്ലാം രാഹുൽ മാങ്കൂട്ടത്തിൽ എന്ന രാഷ്ട്രീയക്കാരനും യുഡിഎഫിനും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം മലയാളികൾ ഉറ്റുനോക്കുകയാണ്.</p>
<h3>രമേശ് പിഷാരടി നിയമസഭയിൽ</h3>
<p>ഇത്തവണ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നതും വാർത്തകളിൽ നിറഞ്ഞതുമായ മണ്ഡലമാണ് പാലക്കാട്. രാഹുൽ മാങ്കൂട്ടത്തിലിന് നേരെയുണ്ടായ വിവാദങ്ങൾക്കും ബലാത്സംഗ കേസുകൾക്കും പിന്നാലെയാണ് രമേശ് പിഷാരടിയുടെ സ്ഥാനാർത്ഥിത്വം.  കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് രമേശ് പിഷാരടി മത്സരത്തിനിറങ്ങിയത്. കൂടാതെ, രമേശിന്റെ ജന്മനാട് കൂടിയാണ് പാലക്കാട്. വോട്ടർമാർക്കിടയിലുള്ള സ്വാധീനവും താരപരിവേഷവുമെല്ലാം രമേശ് പിഷാരടിക്ക് അനുകൂല ഘടകമായി.</p>
<h3>രമേഷ് പിഷാരടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്</h3>
<p>&nbsp;</p>
<blockquote class="instagram-media" style="background: #FFF; border: 0; border-radius: 3px; box-shadow: 0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width: 540px; min-width: 326px; padding: 0; width: calc(100% - 2px);" data-instgrm-permalink="https://www.instagram.com/p/DX6L6bHjhSa/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14">
<div style="padding: 16px;">
<p>&nbsp;</p>
<div style="display: flex; flex-direction: row; align-items: center;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div>
</div>
</div>
<div style="padding: 19% 0;"></div>
<div style="display: block; height: 50px; margin: 0 auto 12px; width: 50px;"></div>
<div style="padding-top: 8px;">
<div style="color: #3897f0; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: 550; line-height: 18px;">View this post on Instagram</div>
</div>
<div style="padding: 12.5% 0;"></div>
<div style="display: flex; flex-direction: row; margin-bottom: 14px; align-items: center;">
<div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div>
<div style="background-color: #f4f4f4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div>
</div>
<div style="margin-left: 8px;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div>
<div style="width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg);"></div>
</div>
<div style="margin-left: auto;">
<div style="width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div>
<div style="background-color: #f4f4f4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div>
<div style="width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div>
</div>
</div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div>
</div>
<p>&nbsp;</p>
<p style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; line-height: 17px; margin-bottom: 0; margin-top: 8px; overflow: hidden; padding: 8px 0 7px; text-align: center; text-overflow: ellipsis; white-space: nowrap;"><a style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: normal; line-height: 17px; text-decoration: none;" href="https://www.instagram.com/p/DX6L6bHjhSa/?utm_source=ig_embed&amp;utm_campaign=loading" target="_blank" rel="noopener">A post shared by Ramesh Pisharody (@rameshpisharody)</a></p>
</div>
</blockquote>
<p><script async src="//www.instagram.com/embed.js"></script></p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-election-results-2026-where-and-when-to-watch-live-streaming-here-is-the-direct-link-for-latest-update-2203208.html">വോട്ടെണ്ണൽ ഫലം വിരൽത്തുമ്പിൽ; ഒറ്റക്ലിക്കിൽ ഫലമറിയാൻ ഈ സൈറ്റുകൾ</a></strong></p>
<h3>ശോഭാ സുരേന്ദ്രൻ രണ്ടാമത്</h3>
<p>സംസ്ഥാനത്ത് ബിജെപിക്ക് ഏറെ സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട്. അതുകൊണ്ട് തന്നെ ശക്തയായ സ്ഥാനാർത്ഥിയെ തന്നെയാണ് ഇത്തവണ പാർട്ടി നിർത്തിയത്. നിലവിൽ മണ്ഡലത്തിൽ രണ്ടാം സ്ഥാനമാണ് ബിജെപിക്കുള്ളത്. 2016ൽ പാലക്കാട് മത്സരത്തിൽ നിന്ന് മത്സരിച്ച അനുഭവസമ്പത്തുമായാണ് ശോഭ സുരേന്ദ്രൻ ഇക്കുറിയെത്തിയത്. തദ്ദേശീയ തിരഞ്ഞെടുപ്പിലെ മുന്നേറ്റവും മുന്നണിയുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. വോട്ടർമാർക്കിടയിൽ തന്റെ സ്വാധീനം കൂട്ടാൻ ശോഭ സുരേന്ദ്രന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ വോട്ടർമാരെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണം തിരിച്ചടിയായി.</p>
<h3>പാലക്കാടിൽ ചെങ്കൊടിയുടെ അവസ്ഥ</h3>
<p>പാലക്കാട് മണ്ഡലത്തിൽ വിജയം നേടാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് മത്സരത്തിനിറങ്ങിയത്. ഹോട്ടൽ വ്യവസായി കൂടിയായ എൻഎംആർ റസാഖാണ് ഇടതിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി. അദ്ദേഹത്തിന് മണ്ഡലത്തിലുള്ള സ്വാധീനം തന്നെയാണ് സ്ഥാനാർത്ഥിത്വത്തിന് പ്രധാന കാരണം. എന്നാൽ ഇത്തവണയും പാലക്കാട് മണ്ഡലത്തിൽ ശക്തമായ സ്വാധീനം ചെലുത്താൻ പാർട്ടിക്ക് കഴിഞ്ഞില്ല.</p>
<h3>English Summary:</h3>
<p>Kerala Assembly Election 2026 Result Updates. Who will win in the Palakkad constituency? The contest was between Ramesh Pisharody as the UDF candidate, Shobha Surendran of the BJP, and NMR Razak as the LDF independent candidate.</p>
]]></content:encoded>
				</item>
							<item>
					<title>Kazhakkoottam Election Result: കഴക്കൂട്ടത്ത് അട്ടിമറി വിജയം, താമര വിരിയിച്ച് വി മുരളീധരൻ</title>
					<link>https://www.malayalamtv9.com/kerala/kerala-kazhakkoottam-election-result-2026-live-counting-updates-and-latest-news-in-malayalam-2203025.html</link>
					<pubDate>Mon, 04 May 2026 00:26:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-kazhakkoottam-election-result-2026-live-counting-updates-and-latest-news-in-malayalam-2203025.html</guid>
					<description><![CDATA[<p>Kazhakkoottam Assembly Election Result 2026: തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടം നടന്ന മണ്ഡലമാണ് കഴക്കൂട്ടം. എൽഡിഎഫിൽ നിന്ന് കടകംപള്ളി സുരേന്ദ്രനും ബിജെപി സ്ഥാനാർത്ഥിയായ വി മുരളീധരനും ഇഞ്ചോടിച്ച് പോരാട്ടമാണ് കാഴ്ചവച്ചത്. ഇപ്പോഴിതാ, നെഞ്ചിടിപ്പേറ്റിയ മണിക്കൂറുകൾക്കൊടുവിൽ ബിജെപി അപ്രതീക്ഷിത വിജയം നേടിയിരിക്കുകയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Kazhakkoottam-Election.jpg" class="attachment-large size-large wp-post-image" alt="Kazhakkoottam Election" /></figure><p>കഴക്കൂട്ടം മണ്ഡലത്തിൽ അട്ടിമറി ജയം. വിജയക്കൊടി പാറിച്ച് ബിജെപിയുടെ വി മുരളീധരൻ.  തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടം നടന്ന മണ്ഡലമാണ് കഴക്കൂട്ടം. എൽഡിഎഫിൽ നിന്ന് കടകംപള്ളി സുരേന്ദ്രനും ബിജെപി സ്ഥാനാർത്ഥിയായ വി മുരളീധരനും ഇഞ്ചോടിച്ച് പോരാട്ടമാണ് കാഴ്ചവച്ചത്. ഇപ്പോഴിതാ, നെഞ്ചിടിപ്പേറ്റിയ മണിക്കൂറുകൾക്കൊടുവിൽ ബിജെപി അപ്രതീക്ഷിത വിജയം നേടിയിരിക്കുകയാണ്.</p>
<h3>താമര വിരിയിപ്പിച്ച് വി മുരളീധരൻ</h3>
<p>ഇത്തവണ തിരുവനന്തപുരം ജില്ലയിൽ നിന്ന് തന്നെ ബിജെപി വീണ്ടും അക്കൌണ്ട് തുറക്കുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനം. ആ പ്രവചനം ശരിവച്ചിരിക്കുകയാണ്.  ർകഴക്കൂട്ടം മണ്ഡലത്തിൽ വലിയ പ്രതീക്ഷയാണ് ബി.ജെ.പിക്ക് ഉണ്ടായിരുന്നത്. പരമ്പരാഗതമായി എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് ലഭിച്ചിരുന്ന നായർ-ഈഴവ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ എൻഡിഎയ്ക്ക് കഴിഞ്ഞെന്നാണ് സൂചനകൾ.</p>
<p>കടകംപള്ളിയും വി മുരളീധരനും നേർക്കുനേർ പോരാട്ടത്തിൽ ഇറങ്ങിയത് ഇതാദ്യമായല്ല. 2016ൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 42,732 വോട്ടുകളാണ് മുരളീധരൻ നേടിയത്. കഴക്കൂട്ടത്ത് ഇതുവരെയും ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. എന്നാൽ ഇത്തവണ ചിത്രം മാറി.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-mla-salary-2026-legislative-assembly-members-getting-rs-70000-monthly-but-salary-is-just-rs-2000-this-is-how-2203172.html">1 വർഷം എംഎൽഎ ആയാൽ പെൻഷനുണ്ടോ ? ശമ്പളം അതല്ല, വർഷം കൂടുന്നത് വേറെ</a></strong></p>
<h3>മൂന്നിൽ പിഴച്ച് എൽഡിഎഫ്</h3>
<p>എൽഡിഎഫിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന കഴക്കൂട്ടത്തും രക്ഷയുണ്ടായില്ല. കഴിഞ്ഞ രണ്ട് തവണത്തെ വിജയം തുടരാൻ കടകംപള്ളി സുരേന്ദ്രന് കഴിഞ്ഞില്ല.  ഒന്നാം പിണറായി സർക്കാരിൽ ദേവസ്വം - സഹകരണ വകുപ്പ് മന്ത്രിയായും രണ്ടാം ടേമിൽ എംഎൽഎയായുമാണ് അദ്ദേഹം മണ്ഡലം പിടിച്ചുനിർത്തിയിരുന്നത്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മൂന്നാം അങ്കത്തിനും ഒരുങ്ങിയത്. എന്നാൽ ശബരിമല സ്വർണക്കൊള്ള അടക്കമുള്ള വിഷയങ്ങൾ തോൽവിക്ക് കാരണമായി.</p>
<h3>മുന്നേറ്റമില്ലാതെ യു.ഡി.എഫ്</h3>
<p>തിരുവനന്തപുരം ജില്ലയിൽ യു.ഡി.എഫിന് അധികം സ്വാധീനം ചെലുത്താൻ സാധിക്കാതെ പോയ മണ്ഡലമാണ് കഴക്കൂട്ടം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫും എൻഡിഎയുമാണ് ആധിപത്യം പുലർത്തിയത്. മുൻ എംഎൽഎയും അഭിഭാഷകനുമായ അഡ്വ. ടി. ശരത് ചന്ദ്ര പ്രസാദിനെയാണ് ഇക്കുറി കോൺഗ്രസ് കഴക്കൂട്ടത്ത് നിർത്തിയത്. ശബരിമല സ്വർണക്കൊള്ളയെ ആയുധമാക്കിയായിരുന്നു ശരത് ചന്ദ്രന്റെ പ്രചാരണം. കഴക്കൂട്ടത്തിലൂടെ രാഷ്ട്രീയത്തിൽ വൻ തിരിച്ചുവരവാണ് ശരത് ചന്ദ്ര പ്രസാദ് ആഗ്രഹിച്ചത്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ തുടക്കം കുറിച്ച ശരത് ചന്ദ്ര പ്രസാദം കെ കരുണാകരന്റെ വിശ്വസ്ഥനെന്ന നിലയിലാണ് രാഷ്ട്രീയത്തിൽ വളർന്നത്. 91ൽ ആറ്റിങ്ങലിൽ നിന്ന് മത്സരിച്ച് എംഎൽഎ ആയെങ്കിലും പിന്നീട് രാഷ്ട്രീയ ഗ്രാഫ് താഴേക്കായിരുന്നു.</p>
<h3>കഴക്കൂട്ടം നിയമസഭ മണ്ഡലം</h3>
<p>കേരളത്തിലെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭ മണ്ഡലമാണ് കഴക്കൂട്ടം നിയമസഭാമണ്ഡലം. തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന കഴക്കൂട്ടം, ശ്രീകാര്യം എന്നീ പഞ്ചായത്തുകളും ഇതേ താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയിലെ 1 മുതൽ 12 വരെയും, 14, 76,76,81 എന്നീ വാർഡുകളും ചേർന്നതാണ് ഈ മണ്ഡലം. മണ്ഡലം രൂപീകരിച്ചത് മുതൽ ഇടതും വലതും ഇവിടെ വലിയ രീതിയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ചില വർഷങ്ങളിൽ സ്വതന്ത്രർക്കും വിജയം നൽകി. നിലവിൽ കടകംപള്ളി സുരേന്ദ്രനാണ് മണ്ഡലത്തിന്റെ എംഎൽഎ. 63,690 വോട്ടുകളാണ് നേടിയത്.</p>
<h3>English Summary:</h3>
<p>Kazhakoottam constituency in Thiruvananthapuram district is witnessing a fierce electoral battle. With only hours left for the results to be announced, there is intense public anticipation regarding the outcome.All eyes are on Kadakampally Surendran to see if he can secure a third consecutive victory.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election Result 2026: മഞ്ചേശ്വരം കൈപിടിക്കുന്നു&#8230; താമര വാടുന്നു; എൽഡിഎഫ് ചിത്രത്തിൽ പോലുമില്ല</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-result-2026-manjeswaram-live-counting-updates-is-with-bjp-udf-or-ldf-what-political-trends-indicate-2203164.html</link>
					<pubDate>Mon, 04 May 2026 00:26:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-result-2026-manjeswaram-live-counting-updates-is-with-bjp-udf-or-ldf-what-political-trends-indicate-2203164.html</guid>
					<description><![CDATA[<p>Kerala Assembly Election Manjeswaram Result:2016 ലെ തിരഞ്ഞെടുപ്പിലും 2021ലെ തിരഞ്ഞെടുപ്പിലും ചെറിയ ശതമാനം വോട്ടുകൾക്കു മാത്രമാണ് ഇവിടെ വിജയിയെ തീരുമാനിക്കാൻ സാധിച്ചത്. ഇക്കുറിയും സമാനമായി ചെറിയ മാർജിനിൽ വിജയം സ്വന്തമാക്കാം എന്ന പ്രതീക്ഷയിലാണ് പ്രധാനപ്പെട്ട മുന്നണികളിലെ സ്ഥാനാർത്ഥികൾ. 81.04 ശതമാനം വോട്ടാണ് ഇത്തവണ മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവിലത്തെ&#8230;&#8230;&#8230;.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/AKM-Ashraf-K-Surendran-K-R-Jayananda.jpg" class="attachment-large size-large wp-post-image" alt="Akm Ashraf, K Surendran, K R Jayananda" /></figure><p>ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിച്ച മണ്ഡലമാണ് മഞ്ചേശ്വരം. വമ്പിച്ച ഭൂരിപക്ഷത്തിൽ എ കെ എം അഷ്റഫ് മണ്ഡലത്തിൽ വിജയിച്ചു .മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎയും ജനകീയ പിന്തുണയും ഉള്ള നേതാവുമായ എ കെ എം അഷ്റഫ് 33364  ഭൂരിപക്ഷം നേടി. എൻഡിഎ കെ സുരേന്ദ്രനെ 54437 വോട്ടുകൾ ആണ് നേടാനായത്.എന്നാൽ എൽഡിഎഫിന് കേരളത്തിലെ മറ്റു മണ്ഡലങ്ങളിൽ സംഭവിച്ചത് പോലെ തന്നെ ചിത്രത്തിൽ പോലും ഇടം നേടാൻ ആകാത്ത വിധത്തിലുള്ള കനത്ത തോൽവി തന്നെയാണ് മഞ്ചേശ്വരത്തും. 11200 വോട്ടുകൾ മാത്രമാണ് നേടാൻ ആയിട്ടുള്ളത്.</p>
<p>2016 ലെ തിരഞ്ഞെടുപ്പിലും 2021ലെ തിരഞ്ഞെടുപ്പിലും ചെറിയ ശതമാനം വോട്ടുകൾക്കു മാത്രമാണ് ഇവിടെ വിജയിയെ തീരുമാനിക്കാൻ സാധിച്ചത്. 81.04 ശതമാനം വോട്ടാണ് ഇത്തവണ മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവിലത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കണക്കുകൾ പരിശോധിക്കുമ്പോൾ ബിജെപിയും യുഡിഎഫിനും വിജയസാധ്യത പ്രതീക്ഷിക്കാവുന്ന ഒരു ട്രെൻഡാണ് മണ്ഡലത്തിൽ നിലനിൽക്കുന്നത്.</p>
<h3>മഞ്ചേശ്വരത്തിന്റെ ട്രെൻഡ്</h3>
<p>കൃത്യമായി അല്ലെങ്കിൽ പരമ്പരാഗതമായി ഒരു ട്രെൻഡ് പിന്തുടരുന്ന രീതിയല്ല മഞ്ചേശ്വരത്തിന് ഉള്ളത്. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ചായ്വ് എങ്ങോട്ട് എന്ന് വ്യക്തമായ ഒരു ഉത്തരം രാഷ്ട്രീയ കേരളത്തിന് നൽകാത്ത രീതിയാണ് മഞ്ചേശ്വരം മണ്ഡലത്തിന്റേത്. കാസർകോട് ജില്ലയുടെ ഭാഗമായ ഈ മണ്ഡലം 1957ൽ രൂപീകൃതമായത് മുതൽ രാഷ്ട്രീയമായി വ്യത്യസ്തമായ ചരിത്രമാണ് പിന്തുടർന്ന് വന്നിട്ടുള്ളത്. 1987 മുതലാണ് മുസ്ലിംലീഗിന്റെ മേധാവിത്വം മണ്ഡലത്തിൽ പ്രകടമായി തുടങ്ങിയത്. 2011 മുതൽ മണ്ഡലത്തിൽ പ്രധാനമായും യുഡിഎഫും ബിജെപിയും തമ്മിലാണ് കടുത്ത മത്സരം നടക്കുന്നത്. ഇത്തവണയും അത് അങ്ങനെ തന്നെ തുടരുന്ന ഒരു ട്രെൻഡ് ആണ് മഞ്ചേശ്വരത്ത് പ്രകടമാകുന്നത്. 2021ലും എ കെ എം അഷ്റഫും കെ സുരേന്ദ്രനും തമ്മിലായിരുന്നു നേർക്ക് നേരെ പോരാട്ടം.</p>
<h3>ENGLISH SUMMARY</h3>
<p>Manjeswaram is a constituency that witnessed a strong triangular contest. AKM Ashraf, the sitting MLA of the constituency and a leader with popular support, is the UDF candidate. BJP's prominent leader in Kerala, K Surendran ​is reprecenting nda and KR Jayananda has entered the fray for the LDF.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election Result 2026: അൻവർ കമ്മലിട്ട് നടക്കുമോ? പി എ മുഹമ്മദ് റിയാസ് വിജയിച്ചു</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-2026-beypore-constituency-live-counting-updates-will-muhammed-riyas-defeat-pv-anvar-2202978.html</link>
					<pubDate>Mon, 04 May 2026 00:25:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-2026-beypore-constituency-live-counting-updates-will-muhammed-riyas-defeat-pv-anvar-2202978.html</guid>
					<description><![CDATA[<p>Kerala Assembly Election Result Beypore Constituency:വോട്ടെണ്ണൽ മണിക്കൂറുകൾ പിന്നിടുമ്പോൾ മണ്ഡലത്തിൽ എൽഡിഎഫിന് അതായത് പി എ മുഹമ്മദ് റിയാസിന് തന്നെയാണ് മുന്നേറ്റം ഉള്ളത്.1982 മുതൽ തുടർച്ചയായി എൽഡിഎഫിന്റെ കോട്ടയാണ് ബേപ്പൂര്. ഇടതു സ്ഥാനാർഥികൾക്കാണ് മണ്ഡലത്തിൽ എന്നും സ്വീകാര്യത.മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും പുരോഗമനവും എണ്ണിപ്പറഞ്ഞാണ് മുഹമ്മദ് റിയാസ് വോട്ട് തേടിയത്&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/PV-Anvar-PA-MUhammed-Riyas.jpg" class="attachment-large size-large wp-post-image" alt="Pv Anvar, Pa Muhammed Riyas" /></figure><p>2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ നിന്നും മികച്ച ഭൂരിപക്ഷത്തിൽ മുഹമ്മദ് റിയാസ് വിജയിച്ചു. 81,849 വോട്ടുകൾ ആണ് പി എ മുഹമ്മദ് റിയാസ് നേടിയത്. 7487 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടാൻ ആയത്. കേരളം ഉറ്റുനോക്കുന്ന ഒരു മണ്ഡലമാണ് ബേപ്പൂര്. കാരണം കേരളത്തിന്റെ മന്ത്രിയായിരുന്ന മുഹമ്മദ് റിയാസും ഇടതുപക്ഷത്തിനൊപ്പം തന്നെ പ്രവർത്തിച്ചുവന്ന ഇടതുപക്ഷത്തിന്റെ എംഎൽഎയായി പിന്നീട് തെറ്റി പിരിഞ്ഞ പിവി അൻവറും നേർക്കുനേർ മത്സരിക്കുന്ന ഒരു മണ്ഡലമാണ് ബേപ്പൂര്. വോട്ടെണ്ണൽ മണിക്കൂറുകൾ പിന്നിടുമ്പോൾ മണ്ഡലത്തിൽ എൽഡിഎഫിന് അതായത് പി എ മുഹമ്മദ് റിയാസിന് തന്നെയാണ് മുന്നേറ്റം ഉണ്ടായിരുന്നത്.</p>
<p>അതേസമയം പി വി അൻവറിനെ പ്രതീക്ഷിച്ച അത്ര വോട്ട് നേടാൻ ആയിട്ടില്ല. കൂടാതെ എൻഡിഎസ് സ്ഥാനാർത്ഥിയായ അഡ്വക്കറ്റ് പ്രകാശ് ബാബു 26543 വോട്ടുകൾ മാത്രമാണ് നേടിയത്.കഴിഞ്ഞ നാല് പതിറ്റാണ്ടിൽ ഏറെയായി ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയാണ് ബേപ്പൂര്.83.77 ശതമാനം വോട്ടാണ് ഇത്തവണ മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. 1982 മുതൽ തുടർച്ചയായി ഇടതുപക്ഷമാണ് ബേപ്പൂര് ഭരിക്കുന്നത്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 17.4 ശതമാനം വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തോടെയാണ് പി എ മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നും വിജയിച്ച് നിയമസഭയിൽ മന്ത്രി ആയത്.</p>
<p>മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും പുരോഗമനവും എണ്ണിപ്പറഞ്ഞാണ് മുഹമ്മദ് റിയാസ് വോട്ട് തേടിയത്. കൂടാതെ എൽഡിഎഫിന്റെ സംഘടനാ സംവിധാനവും മണ്ഡലത്തിൽ അദ്ദേഹത്തിന് അനുകൂലമായി മാറി. എൽഡിഎഫിന്റെ വോട്ടുകളിൽ വിള്ളൽ ഉണ്ടാക്കി അട്ടിമറി വിജയം നേടാൻ ആയിരുന്നു യുഡിഎഫിന്റെ ശ്രമം. എന്നിരുന്നാലും ബേപ്പൂരിലെ പരമ്പരാഗതമായ ഇടതു വോട്ടുകൾ മറിക്കുക എന്നത് യുഡിഎഫിനെ സംബന്ധിച്ച് അത്ര എളുപ്പമായ കാര്യമായിരുന്നില്ല.</p>
<p>ബിജെപിയെ സംബന്ധിച്ച് ബേപ്പൂരിൽ സ്ഥിരമായി 26,000 ത്തിലധികം വോട്ടുകൾ അതായത് ഏകദേശം 15 മുതൽ 16 ശതമാനം വരെ വോട്ട് വിഹിതം ഉണ്ട്. ഇത്തവണയും വോട്ട് എത്രത്തോളം ഉയർത്താൻ ആകും എന്നായിരുന്നു ബിജെപിയുടെ ശ്രമവും. എൽഡിഎഫ് മണ്ഡലത്തിലുള്ള ശക്തമായ അടിത്തറയും വികസന പ്രവർത്തനവും നിരീക്ഷിക്കുമ്പോൾ മുഹമ്മദ് റിയാസിന്റെ വിജയസാധ്യതയാണ് ഉയരുന്നത്. എന്നിരുന്നാലും പി വി അൻവറിന്റെ അട്ടിമറി വിജയവും തള്ളിക്കളയാൻ സാധിക്കില്ല.</p>
<h3>ബേപ്പൂരിന്റെ ചരിത്രം</h3>
<p>1982 മുതൽ തുടർച്ചയായി എൽഡിഎഫിന്റെ കോട്ടയാണ് ബേപ്പൂര്. ഇടതു സ്ഥാനാർഥികൾക്കാണ് മണ്ഡലത്തിൽ എന്നും സ്വീകാര്യത. 1967 ലും സിപിഐഎമ്മിന്റെ പ്രതിനിധിയായ കെ ചാത്തുണ്ണിയും മണ്ഡലത്തിൽ നിന്നും വിജയിച്ചിട്ടുണ്ട്.2021 മുതൽ ആണ് പി എ മുഹമ്മദ് റിയാസ് മണ്ഡലത്തെ കേന്ദ്രീകരിച്ച് എംഎൽഎയായി വിജയിച്ചത്. 2016 മുതൽ 2021 വരെ ബേപ്പൂരിനെ പ്രതിനിധീകരിച്ചത് വി.കെ.സി മമ്മദ് കോയ ആയിരുന്നു. 2006 മുതൽ 2016 വരെ തുടർച്ചയായി രണ്ടു തവണ ബേപ്പൂരിൽ നിന്നും വിജയിച്ചത് എളമരം ആണ്. 1987 മുതൽ 2001 വരെ തുടർച്ചയായി 4 തവണ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത് ടി കെ ഹംസയാണ്.</p>
<h3>ENGLISH SUMMARY</h3>
<p>Beypore is a constituency that Kerala is eyeing in the 2026 Kerala Assembly elections. Because it is a constituency where Kerala's minister, Muhammad Riyas, and PV Anwar, who worked with the Left and later defected as an MLA of the Left, will contest head-to-head.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election Result 2026: ശൈലജയ്ക്ക് സ്‌കോപ്പില്ല; പേരാവൂര്‍ കാലുറച്ച് സണ്ണി ജോസഫ്, വിജയിച്ചു</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-2026-peravoor-who-will-win-kk-shailaja-or-sunny-joseph-2203087.html</link>
					<pubDate>Mon, 04 May 2026 00:23:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-2026-peravoor-who-will-win-kk-shailaja-or-sunny-joseph-2203087.html</guid>
					<description><![CDATA[<p>Peravoor Constituency Election Result: അഡ്വ. സണ്ണി ജോസഫ്, കെകെ ശൈലജ എന്നിവരാണ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന പ്രമുഖര്‍. സണ്ണി ജോസഫും കെകെ ശൈലജയും നേര്‍ക്കുനേര്‍ എത്തുന്നതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പ് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ആരായിരിക്കും ഈ മണ്ഡലത്തില്‍ നിന്ന് ജയിച്ചുകയറുക എന്നറിയാന്‍ വലിയ ആകാംക്ഷയോടെയാണ് ജനങ്ങള്‍ കാത്തിരുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Peravoor-Constituency-Election-Result.jpg" class="attachment-large size-large wp-post-image" alt="Peravoor Constituency Election Result" /></figure><p>പേരാവൂരില്‍ കെകെ ശൈലജയ്ക്ക് സ്ഥാനമില്ലെന്ന് തെളിയിച്ച് വോട്ടര്‍മാര്‍. മണ്ഡലത്തില്‍ നിന്നും സണ്ണി ജോസഫ് വീണ്ടും വിജയിച്ചു. മട്ടന്നൂരില്‍ നിന്ന് കെകെ ശൈലജയെ പേരാവൂരില്‍ എത്തിച്ച് വിജയിക്കാനുള്ള ഒരുക്കത്തിലായിരുന്നു സിപിഎം. എന്നാല്‍ ഇവിടെ സണ്ണിക്ക് അല്ലാതെ മറ്റാര്‍ക്കും സ്ഥാനമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് പേരാവൂരുകാര്‍.</p>
<p>മലയോര മേഖലയുടെ ശക്തമായ രാഷ്ട്രീയവും കുടിയേറ്റ കര്‍ഷകരുടെ കരുത്തുറ്റ നിലപാടുകളും കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് കണ്ണൂരിലെ പേരാവൂര്‍. കേരള നിയമസഭയിലേക്ക് ധാരാളം പ്രഗത്ഭരായ എംഎല്‍എമാരെ സമ്മാനിക്കാന്‍ പേരാവൂരിന് സാധിച്ചിട്ടുണ്ട്. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിലും പേരാവൂരില്‍ നിന്ന് ജനവിധി തേടുന്നത് ശക്തരായ സ്ഥാനാര്‍ഥികള്‍ തന്നെ.</p>
<p>അഡ്വ. സണ്ണി ജോസഫ്, കെകെ ശൈലജ എന്നിവരാണ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന പ്രമുഖര്‍. സണ്ണി ജോസഫും കെകെ ശൈലജയും നേര്‍ക്കുനേര്‍ എത്തുന്നതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പ് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ആരായിരിക്കും ഈ മണ്ഡലത്തില്‍ നിന്ന് ജയിച്ചുകയറുക എന്നറിയാന്‍ വലിയ ആകാംക്ഷയോടെയാണ് ജനങ്ങള്‍ കാത്തിരുന്നത്.</p>
<p>79.10 ശതമാനം പോളിങ്ങാണ് ഈ വര്‍ഷം മണ്ഡലത്തില്‍ നടന്നത്. അതിനാല്‍ തന്നെ വോട്ട് ശതമാനത്തില്‍ തങ്ങള്‍ക്ക് മേല്‍കൈ നേടാന്‍ സാധിക്കുമെന്ന പ്രതീക്ഷ മുന്നണികള്‍ക്കുണ്ട്.</p>
<h3>2021ലെ തെരഞ്ഞെടുപ്പ്</h3>
<p>2021ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പേരാവൂര്‍ മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചത് കെപിസിസി പ്രസിഡന്റ് കൂടിയായ അഡ്വ. സണ്ണി ജോസഫാണ്. 64,784 വോട്ടുകള്‍ നേടിയായിരുന്നു വിജയം. കെവി സക്കീര്‍ ഹുസൈനായിരുന്നു സിപിഐഎം സ്ഥാനാര്‍ഥി. സക്കീര്‍ ഹുസൈന് 61,942 വോട്ടുകളും ലഭിച്ചു. വെറും 2,842 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സണ്ണി ജോസഫിന്റെ വിജയം. ബിജെപി സ്ഥാനാര്‍ഥിയായ സ്മിത ജയമോഹന് 9,155 വോട്ടുകളും നേടാനായി. എസ്ഡിപിഐ, സ്വതന്ത്രന്‍ അങ്ങനെ സ്ഥാനാര്‍ഥികള്‍ ഒരുപാടുണ്ടായിരുന്നു.</p>
<h3>രാഷ്ട്രീയ ചരിത്രം</h3>
<p>1977ലാണ് പേരാവൂര്‍ മണ്ഡലം രൂപീകൃതമാകുന്നത്. അതിന് ശേഷം ഏറ്റവും കൂടുതല്‍ വിജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുമാണ്. എന്നാല്‍ 2006ല്‍ കെകെ ശൈലജ മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചു. ചരിത്രത്തിലാദ്യമായി ഈ വര്‍ഷമാണ് മണ്ഡലം എല്‍ഡിഎഫിലേക്ക് എത്തുന്നത്.</p>
<h3>പേരാവൂര്‍ മണ്ഡലം</h3>
<p>യുഡിഎഫിന് ശക്തമായ സ്വാധീനമുള്ള കേരളത്തിലെ ഒരു നിയമസഭ മണ്ഡലമാണ് പേരാവൂര്‍. കണ്ണൂര്‍ ജില്ലയിലാണ് 16ാം നമ്പര്‍ മണ്ഡലം, കര്‍ഷകരും കുടിയേറി താമസിച്ചവരുമായ വലിയൊരു ജനതയാണ് ഇവിടുത്തെ വോട്ടര്‍മാര്‍. കൃഷിയെ ആശ്രയിച്ചാണ് ഇവിടുത്തെ ഭൂരിഭാഗം ആളുകളും മുന്നോട്ടുപോകുന്നത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/nda-candidate-akhil-marar-loses-in-kerala-assembly-election-victory-claim-falls-flat-2203425.html" target="_blank" rel="noopener">Kerala Assembly Election Result 2026: ചക്കയൊക്കെ ചീഞ്ഞു, അഖില്‍ മാരാരും തോറ്റു; ബിഗ് ബോസ് തന്ത്രം ഏറ്റില്ല</a></strong></p>
<p>നെല്ല്, കുരുമുളക്, റബ്ബര്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കൃഷി. കൊട്ടിയൂര്‍ ക്ഷേത്രം, ആറളം വന്യജീവി സങ്കേതം എന്നിവയെല്ലാം ഈ മണ്ഡലത്തിലാണ്. അതിനാല്‍ തന്നെ തീര്‍ത്ഥാടനത്തിനായി ധാരാളം ആളുകള്‍ക്ക് ഇവിടേക്ക് എത്തുന്നു. ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂരിലേക്കുള്ള പാത വികസനം ഭരണകക്ഷിക്ക് വലിയ നേട്ടം സമ്മാനിച്ചിട്ടുണ്ട്.</p>
<p>തങ്ങളുടെ പ്രദേശത്തേക്ക് വികസനം എത്തിക്കുന്നത് ആരാണെന്ന് നോക്കിയാണ് ഇവിടുത്തുകാര്‍ വോട്ട് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ കുറേനാളുകളായി യുഡിഎഫിന്റെ വോട്ട് ശതമാനത്തില്‍ വലിയ ഇടിവ് സംഭവിക്കുന്നത് വഴി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇവിടുത്തുകാര്‍ക്ക് വിയോജിപ്പുണ്ടെന്ന് വിലയിരുത്താം.</p>
<h3>English Summary</h3>
<p>The Peravoor constituency is witnessing a keen contest in the Kerala Assembly Election 2026, with KK Shailaja and Sunny Joseph emerging as key contenders. As vote counting approaches, both sides are optimistic, making the result one to watch closely.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Assembly Election Result 2026: വീണ വീണു, ആറന്മുളയില്‍ ജയിച്ചുകയറി അബിന്‍ വര്‍ക്കി</title>
					<link>https://www.malayalamtv9.com/kerala/kerala-assembly-election-2026-aranmula-result-who-will-win-veena-george-abin-varkey-or-kummanam-rajasekharan-2202963.html</link>
					<pubDate>Mon, 04 May 2026 00:22:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-assembly-election-2026-aranmula-result-who-will-win-veena-george-abin-varkey-or-kummanam-rajasekharan-2202963.html</guid>
					<description><![CDATA[<p>Aranmula Constituency Election Result 2026: ബിജെപിയുടെ കുമ്മനം രാജശേഖരന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അബിന്‍ വര്‍ക്കി, സിപിഐഎമ്മിന്റെ വീണ ജോര്‍ജ് എന്നിവരയായിരുന്നു മത്സരരംഗത്തെ പ്രമുഖര്‍. ഇവരോടൊപ്പം തന്നെ എപിഐയുടെ ഓമല്ലൂര്‍ രാമചന്ദ്രന്‍, ബിഎസ്പി പ്രഭാകരന്‍ വിആര്‍, എസ്‌യുസിഐസിയുടെ രാധാമണി എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Aranmula-Assembly-Election-Results-2026.jpg" class="attachment-large size-large wp-post-image" alt="Aranmula Assembly Election Results 2026" /></figure><p>ആറന്മുള മണ്ഡലത്തില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ച് അബിന്‍ വര്‍ക്കി. മൂന്നാം തവണയും വിജയം തേടിയെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജിനെ തോല്‍പ്പിച്ചാണ് അബിന്‍ റെക്കോഡ് വിജയം സ്വന്തമാക്കിയിരിക്കുന്നത്. ആരോഗ്യ വകുപ്പിനെതിരെ ജനങ്ങള്‍ക്കുണ്ടായ ശക്തമായ എതിര്‍പ്പ് തന്നെയാണ് വീണയ്ക്ക് ഇവിടെ തിരിച്ചടിയായിരിക്കുന്നത്.  71.50 ശതമാനം ആണ് ഈ വര്‍ഷം ആറന്മുള മണ്ഡലത്തിലെ പോളിങ് ശതമാനം.</p>
<p>ശക്തമായ ത്രികോണ മത്സരം നടന്ന കേരളത്തിലെ നിയമസഭ മണ്ഡലങ്ങളിലൊന്നാണ് ആറന്മുള. ബിജെപിയുടെ കുമ്മനം രാജശേഖരന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അബിന്‍ വര്‍ക്കി, സിപിഐഎമ്മിന്റെ വീണ ജോര്‍ജ് എന്നിവരയായിരുന്നു മത്സരരംഗത്തെ പ്രമുഖര്‍. ഇവരോടൊപ്പം തന്നെ എപിഐയുടെ ഓമല്ലൂര്‍ രാമചന്ദ്രന്‍, ബിഎസ്പി പ്രഭാകരന്‍ വിആര്‍, എസ്‌യുസിഐസിയുടെ രാധാമണി എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു.</p>
<h3>മൂന്നാം തവണയും വീണയോ?</h3>
<p>2021 ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ വീണ ജോര്‍ജ് വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. മണ്ഡലത്തിലെ ഏകദേശം 47 ശതമാനത്തോളം വോട്ടുകളും വീണ നേടിയിരുന്നു. അതായത്, 19,003 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു വീണയ്ക്ക് നേടാന്‍ സാധിച്ചത്. 2016ലും കോണ്‍ഗ്രസിന്റെ ശിവദാസന്‍ നായരെ തോല്‍പ്പിച്ച് വീണ അധികാരമുറപ്പിച്ചു. മുന്നണിക്ക് മണ്ഡലത്തിലുള്ള വോട്ട്‌ബേസ് നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് വീണയുടെ യാത്ര.</p>
<p>ഇടതുമുന്നണിയുടെ ശക്തമായ കോട്ടകളില്‍ ഒന്നാണ് ആറന്മുള. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യുഡിഎഫും ബിജെപിയും മണ്ഡലത്തില്‍ ശക്തമായ സ്വാധീനം നേടാന്‍ ശ്രമിക്കുന്നുണ്ട്. കേരളത്തിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളിലും എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം നില്‍ക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ കോണ്‍ഗ്രസിന് വോട്ട് നേടാനാകില്ലെന്ന് മണ്ഡലത്തിലെ വോട്ടര്‍മാരും പറയുന്നു. വീണ തന്നെയാകും ഇത്തവണയും വിജയിക്കാന്‍ പോകുന്നതെന്നാണ് നാട്ടുകാരുടെ പ്രവചനം. എക്‌സിറ്റ് പോളുകളും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.</p>
<p>കോഴഞ്ചേരി താലൂക്കില്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട മുനിസിപ്പാലിറ്റി, ആറന്മുള, ചെന്നീര്‍ക്കര, ഇലന്തൂര്‍, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശേരി, മെഴുവേലി, നാരങ്ങാനം, ഓമല്ലൂര്‍ എന്നീ പഞ്ചായത്തുകളും, തിരുവല്ല താലൂക്കിലെ ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി എന്നീ പഞ്ചായത്തുകളും ചേര്‍ന്നതാണ് ആറന്മുള മണ്ഡലം. വിശ്വാസവും കൃഷിയും ഒരുപോലെ ഒത്തുച്ചേരുന്ന മണ്ണില്‍ ഇവ രണ്ടും മുറുകെ പിടിച്ച് പ്രവര്‍ത്തനം നടത്താന്‍ എല്ലാ മുന്നണികളും ഒരുപോലെ ശ്രദ്ധിക്കുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-assembly-election-results-2026-ldf-candidate-kt-jaleel-concedes-defeat-in-thavanur-constituency-2203403.html" target="_blank" rel="noopener">KT Jaleel: പരാജയം സമ്മതിച്ച് കെടി ജലീൽ, ജനവിധി അംഗീകരിക്കുന്നു</a></strong></p>
<h3>ആറന്മുളയുടെ ചരിത്രം</h3>
<p>1957ലാണ് ആറന്മുള മണ്ഡലം രൂപീകരിക്കുന്നത്. അതിന് ശേഷം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വലിയ പങ്കുവഹിക്കാന്‍ ഈ മണ്ഡലത്തിനായി. 2011ന് ശേഷമാണ് എല്‍ഡിഎഫിലേക്ക് മണ്ഡലം എത്തുന്നത്. അതിന് മുമ്പ് സിപിഎമ്മിന് വിജയിക്കാന്‍ സാധിച്ചിരുന്നുവെങ്കിലും തുടര്‍ച്ചയായി വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ 2016 മുതല്‍ മണ്ഡലം വിണയുടെ കയ്യില്‍ ഭദ്രം. 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കെ ശിവദാസന്‍ നായരായിരുന്നു വിജയിച്ചത്. എന്നാല്‍ പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ ആ വിജയം ആവര്‍ത്തിക്കാനായില്ല.</p>
<p>2006ല്‍ സിപിഎമ്മിനോടൊപ്പമായിരുന്നു മണ്ഡലം. സിപിഐഎമ്മിന്റെ കെസി രാജഗോപാലന്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു. എന്നാല്‍ 2001ല്‍ കോണ്‍ഗ്രസിന്റെ മാളേത്തു ശാരദാദേവിയാണ് വിജയിച്ചത്. 1977 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തില്‍ കോണ്‍ഗ്രസിനോടൊപ്പമായിരുന്നു മണ്ഡലം. എന്നാല്‍ 2006 മുതല്‍ കഥ മാറി.</p>
<h3>English Summary</h3>
<p>The Aranmula seat in the Kerala Assembly Election 2026 features a tight contest between Veena George, Abin Varkey, and Kummanam Rajasekharan. With strong competition from LDF, UDF, and BJP, the result is expected to be closely fought and highly significant.</p>
]]></content:encoded>
				</item>
							<item>
					<title>Nemom Election Result: നേമം തിരിച്ചുപിടിച്ച് ബിജെപി; ത്രികോണപ്പോരില്‍ രാജീവ് ചന്ദ്രശേഖറിന് ആവേശജയം</title>
					<link>https://www.malayalamtv9.com/kerala/kerala-nemom-election-result-2026-high-voltage-triangular-fight-live-counting-updates-and-latest-news-in-malayalam-2202888.html</link>
					<pubDate>Mon, 04 May 2026 00:22:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-nemom-election-result-2026-high-voltage-triangular-fight-live-counting-updates-and-latest-news-in-malayalam-2202888.html</guid>
					<description><![CDATA[<p>Nemom Assembly Election Result 2026: നേമം ബിജെപി തിരിച്ചുപിടിച്ചു.ആവേശപ്പോരാട്ടത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ തകര്‍പ്പന്‍ വിജയം നേടി. എല്‍ഡിഎഫിന്റെ വി ശിവന്‍കുട്ടിയാണ് രണ്ടാമത്. യുഡിഎഫിന്റെ കെഎസ് ശബരിനാഥന്‍ മൂന്നാമതാണ്. ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ജയിക്കുന്ന രണ്ടാം മണ്ഡലമാണ് നേമം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/V-Sivankutty-Rajeev-Chandrasekhar-KS-Sabarinadhan.jpg" class="attachment-large size-large wp-post-image" alt="V Sivankutty, Rajeev Chandrasekhar, KS Sabarinadhan" /></figure><p><strong>നേമം, 04-05-2026</strong>: അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നേമം ബിജെപി തിരിച്ചുപിടിച്ചു (BJP wins in Nemom). ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2876 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ വിജയിച്ചത്. 39,807 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. വി. ശിവന്‍കുട്ടിയിലൂടെ മണ്ഡലം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലായിരുന്നു ഇടതുമുന്നണി. എന്നാല്‍ 36,931 വോട്ടുകള്‍ നേടാനെ ശിവന്‍കുട്ടിക്ക് സാധിച്ചുള്ളൂ. വോട്ടുകളുടെയും ലീഡുകളുടെയും അന്തിമ കണക്കില്‍ മാറ്റം വന്നേക്കാം.</p>
<p>കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനത്തായിരുന്ന യുഡിഎഫ് ഇത്തവണയും അതേ സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇത്തവണ നില മെച്ചപ്പെടുത്തുകയല്ല, വിജയം തന്നെയാണ് യുഡിഎഫ് ലക്ഷ്യമിട്ടത്‌. 2006-ലെ തിരഞ്ഞെടുപ്പില്‍ ശക്തന്‍ വിജയിച്ചതിനുശേഷം യുഡിഎഫിന് ഇവിടെ വിജയിക്കാനായിട്ടില്ല. മണ്ഡലം തിരിച്ചുപിടിക്കാന്‍ കെ.എസ്. ശബരിനാഥനെയാണ് യുഡിഎഫ് നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ 22,052 വോട്ടുകള്‍ നേടാനെ ശബരിനാഥന് സാധിച്ചുള്ളൂ.</p>
<h3>ആവേശപ്പോരാട്ടം</h3>
<p>നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ ഒന്നായിരുന്നു നേമം. 2016-ൽ ബിജെപിയുടെ ഒ. രാജഗോപാൽ ചരിത്രപരമായ വിജയം നേടിയതോടെയാണ്‌ രാഷ്ട്രീയ കേരളത്തില്‍ നേമം ശ്രദ്ധാകേന്ദ്രമായത്. അതിനു മുമ്പ് ഇടതുപക്ഷ മുന്നണിയും യുഡിഎഫും മാറിമാറി ജയിച്ചിരുന്ന ഈ മണ്ഡലം, പിന്നീട് ത്രികോണ പോരാട്ടത്തിന്റെ കേന്ദ്രമായി. 2006-ല്‍ എന്‍ ശക്തന്‍ വിജയിച്ചതിന് ശേഷം മണ്ഡലത്തില്‍ യുഡിഎഫിന് വിജയിക്കാന്‍ സാധിച്ചിട്ടില്ല. 2011-ലും, 2021-ലും വി. ശിവന്‍കുട്ടിയാണ് ഇവിടെ ജയിച്ചത്.</p>
<p>2016-ല്‍ നേമത്ത് നേടിയ വിജയമാണ് കേരളത്തിലെ രാഷ്ട്രീയ പോരാട്ടത്തില്‍ ബിജെപിയുടെ ആത്മവിശ്വാസം ബലപ്പെടുത്തിയത്. എന്നാൽ 2021-ൽ എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി മണ്ഡലം തിരിച്ചുപിടിച്ചു. 2021- ശിവൻകുട്ടി 55,837 വോട്ടുകൾ (38.24%) നേടിയപ്പോൾ, ബിജെപിയുടെ കുമ്മനം രാജശേഖരൻ 51,888 വോട്ടുകളും (35.5% വോട്ട് വിഹിതം), യുഡിഎഫിന്റെ കെ. മുരളീധരൻ 36,524 വോട്ടുകളും നേടി. 3,949 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു എൽഡിഎഫിന്റെ വിജയം. ഈ നേരിയ വ്യത്യാസമാണ് ഇത്തവണയും നേമത്തെ ശ്രദ്ധാകേന്ദ്രമാക്കിയത്.</p>
<p>നിലവിലെ എംഎൽഎയും വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവൻകുട്ടിയുടെ വ്യക്തിപരമായ സ്വാധീനവും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുമായിരുന്നു ഇടതുമുന്നണിയുടെ പ്രതീക്ഷ. വിജയം ഉറപ്പാണെന്നായിരുന്നു ശിവന്‍കുട്ടിയുടെയും ഇടതു ക്യാമ്പിന്റെയും ആത്മവിശ്വാസം.</p>
<h3>ബിജെപി യുടെ പ്രതീക്ഷ</h3>
<p>എന്നാല്‍ ഇത്തവണ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിച്ച മണ്ഡലമാണ് നേമം. താന്‍ നേമത്ത് തന്നെ മത്സരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രചാരണവും വളരെ നേരത്തെ ആരംഭിച്ചിരുന്നു. ഇത് ബിജെപിക്ക് അല്‍പം മേല്‍ക്കോയ്മ നല്‍കുകയും ചെയ്തു. മനോരമ ന്യൂസ് സി-വോട്ടര്‍ അടക്കമുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങളും നേമത്ത് ബിജെപിക്ക് നേരിയ മുന്‍തൂക്കം പ്രവചിച്ചിരുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-election-results-2026-pj-joseph-faction-gains-edge-over-jose-k-manis-party-in-high-stakes-kerala-congress-battle-2203457.html">Kerala Assembly Election 2026: കേരള കോണ്‍ഗ്രസുകളുടെ പോരാട്ടത്തില്‍ ജോസഫ് തിളങ്ങി, ജോസ് മങ്ങി; പാലാ വീണ്ടും പോയി</a></strong></p>
<p>കെ.എസ്. ശബരീനാഥനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നായിരുന്നു യുഡിഎഫിന്റെ പ്രതീക്ഷ. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും നേമത്ത് ദയനീയ തോല്‍വിയാണ് യുഡിഎഫ് നേരിട്ടത്. 2016-ല്‍ വി. സുരേന്ദ്രന്‍ പിള്ള മത്സരിച്ചപ്പോള്‍ വെറും 13,860 സീറ്റുകളായിരുന്നു യുഡിഎഫിന് ലഭിച്ചത്. എന്നാല്‍ 2021-ല്‍ കെ. മുരളീധരന്‍ മത്സരിച്ചപ്പോള്‍ ഇത് 36,524 സീറ്റുകളായി വര്‍ധിച്ചു. ഇത്തവണ മൂന്നാം സ്ഥാനത്തുനിന്ന് ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു കോണ്‍ഗ്രസിന്റെയും, യുഡിഎഫിന്റെയും ലക്ഷ്യം. മത്സരിച്ച മൂന്ന് സ്ഥാനാര്‍ത്ഥികളും കരുത്തരായതിനാല്‍ ശക്തമായ മത്സരമാണ് നേമത്ത് പൊതുവെ പ്രതീക്ഷിച്ചത്.</p>
<h3>English Summary</h3>
<p>NDA won the Nemom constituency in the Kerala Assembly 2026 elections. BJP state president Rajeev Chandrasekhar won. The BJP regained the constituency after five years. LDF's V Sivankutty is second.</p>
]]></content:encoded>
				</item>
							<item>
					<title>Paravur Election Result: ആറാം തവണയും പറവൂരില്‍ വിജയം ആവര്‍ത്തിച്ച് സതീശന്‍</title>
					<link>https://www.malayalamtv9.com/kerala/kerala-paravur-election-result-2026-vd-satheesan-constituency-live-counting-updates-and-latest-news-in-malayalam-2202935.html</link>
					<pubDate>Mon, 04 May 2026 00:20:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-paravur-election-result-2026-vd-satheesan-constituency-live-counting-updates-and-latest-news-in-malayalam-2202935.html</guid>
					<description><![CDATA[<p>Paravur Assembly Election Result 2026:  പറവൂരില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് ജയം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 20,600 വോട്ടുകളുടെ ലീഡാണ് സതീശന് ലഭിച്ചത്. 78,658 വോട്ടുകളാണ് സതീശന് ലഭിച്ചത്. സിപിഐയുടെ ഇടി ടൈസണ്‍ മാസ്റ്ററിന് 58,058 വോട്ടുകളാണ് ലഭിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/VD-Satheesan-ET-Taison-master.jpg" class="attachment-large size-large wp-post-image" alt="VD Satheesan, ET Taison master" /></figure><p><strong>പറവൂര്‍, 04-05-2026:</strong> തുടര്‍ച്ചയായ ആറാം തവണയും പറവൂരില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് ജയം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 20,600 വോട്ടുകളുടെ ലീഡാണ് സതീശന് ലഭിച്ചത്. 78,658 വോട്ടുകളാണ് സതീശന് ലഭിച്ചത്. സിപിഐയുടെ ഇടി ടൈസണ്‍ മാസ്റ്ററിന് 58,058 വോട്ടുകളാണ് ലഭിച്ചത്. ബിജെപിയുടെ വത്സല പ്രസന്നകുമാര്‍ 20,377 വോട്ടുകള്‍ നേടി. വോട്ടുകളുടെ അന്തിമ കണക്കുകള്‍ ലഭിക്കുമ്പോള്‍ മാറ്റമുണ്ടായേക്കാം. കഴിഞ്ഞ അഞ്ച് തവണയും സതീശനല്ലാതെ മറ്റൊരു പേരും പറവൂര്‍ക്കാര്‍ക്കുണ്ടായിരുന്നില്ല. 2001 മുതല്‍ 2021 വരെ നടന്ന അഞ്ച് തിരഞ്ഞെടുപ്പിലും സതീശന്‍ വിജയം ആവര്‍ത്തിച്ചു. 1996-ലെ തിരഞ്ഞെടുപ്പിലാണ് പറവൂരിന് അവസാനമായി ഒരു ഇടതു ജനപ്രതിനിധിയെ ലഭിക്കുന്നത്. സിപിഐ മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവാണ് അന്ന് ജയിച്ചത്. അന്നു വരെ ഇടതുകോട്ടയായി നിലയുറപ്പിച്ച പറവൂരിനെ വലതുപക്ഷ രാഷ്ട്രീയത്തിലേക്ക് മാറ്റിയത് സതീശനായിരുന്നു.</p>
<p>പിന്നീട് സതീശനെ തറ പറ്റിക്കാന്‍ പന്ന്യന്‍ രവീന്ദ്രനെ വരെ കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല. കയ്പമംഗലം എംഎല്‍എയായിരുന്ന ടൈസ്റ്റണ്‍ മാര്‍ക്ക്, പറവൂര്‍ തിരിച്ചുപിടിക്കുക എന്ന ദൗത്യമാണ് സിപിഎയും ഇടതുമുന്നണിയും ഏല്‍പിച്ചത്.</p>
<h3>പറവൂരിന്റെ ചരിത്രം</h3>
<p>സിപിഐയുടെ എന്‍. ശിവന്‍ പിള്ളയായിരുന്നു പറവൂരിന്റെ ആദ്യ എംഎല്‍എ. എന്നാല്‍ പിന്നീട് പറവൂര്‍ കോണ്‍ഗ്രസ് പക്ഷത്തേക്ക് മാറി. 1960-ല്‍ കെഎ ദാമോദര മേനോനും, 1967-ല്‍ കെ.ടി. ജോര്‍ജും, 1977-ല്‍ സേവിയര്‍ അറക്കലും വിജയിച്ചു. 1980-ലും കോണ്‍ഗ്രസിനായിരുന്നു ജയം. ഇത്തവണ എ.സി. ജോസാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-assembly-elections-result-2026-a-deep-dive-into-the-factors-behind-ldfs-historic-defeat-2203478.html">Kerala Election LDF Setback 2026: അവസാനത്തെ കനലും അണഞ്ഞു; താത്വികമായി അവലോകനം ചെയ്യുമ്പോള്‍ പിഴച്ചത് എവിടെ?</a></strong></p>
<p>എന്നാല്‍ 1982-ല്‍ ശിവന്‍ പിള്ള വീണ്ടും സിപിഐയ്ക്ക് വിജയം സമ്മാനിച്ചു. തുടര്‍ന്ന് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും പി. രാജു വിജയിച്ചതോടെ പറവൂര്‍ ഇടതുകോട്ടയായി മാറി. തുടര്‍ന്നായിരുന്നു സതീശന്റെ രംഗപ്രവേശം.</p>
<p>2001-ല്‍ സതീശന്‍ പറവൂരില്‍ ആദ്യമായി വിജയക്കൊടി പാറിച്ചു. 2006-ല്‍ സംസ്ഥാനത്ത് ഇടതുതരംഗം ആഞ്ഞടിച്ചപ്പോഴും പറവൂര്‍ സതീശനെ കൈവിട്ടില്ല. 2011-ല്‍ പന്ന്യന്‍ രവീന്ദ്രനെ 11,677 വോട്ടുകള്‍ക്കാണ് സതീശന്‍ തോല്‍പിച്ചത്. സതീശന് 74,632 വോട്ടും, പന്ന്യന്‍ രവീന്ദ്രന് 62,955 വോട്ടുകളും ലഭിച്ചു.</p>
<p>2016-ല്‍ മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരുടെ മകള്‍ ശാരദ മോഹനെയാണ് സതീശന്‍ നേരിട്ടത്. 2016-ലെ ഇടതുതരംഗത്തിലും പറവൂര്‍ സതീശനൊപ്പം ഉറച്ചുനിന്നു. 74,985 വോട്ടുകളാണ് സതീശന്‍ നേടിയത്. ശാരദ സ്വന്തമാക്കിയത് 54,351 വോട്ടുകളും. അന്ന് ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായ ഹരി വിജയന്‍ 28,097 വോട്ടുകള്‍ നേടി തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചിരുന്നു. 2021-ലും ജനവിധിയില്‍ മാറ്റമുണ്ടായില്ല. ഇത്തവണ സതീശന്‍ 82,264 വോട്ടുകളും, സിപിഐയുടെ എം.ടി. നിക്‌സണ്‍ 60,963 വോട്ടുകളും സ്വന്തമാക്കി.</p>
<h3>ശക്തമായ പ്രചാരണം</h3>
<p>2016-ലും 2021-ലും വന്‍ വിജയമാണ് ടൈസണ്‍ മാസ്റ്റര്‍ കയ്പമംഗലത്ത് സ്വന്തമാക്കിയത്. കയ്പമംഗലം ഇടതുകോട്ടയാണെങ്കില്‍, പറവൂരിലെ രാഷ്ട്രീയസാഹചര്യം വ്യത്യസ്തമാണ്. ഇത് നന്നായി അറിയാവുന്ന ആളുമാണ് ടൈസണ്‍ മാസ്റ്റര്‍. ശക്തമായ പ്രചാരണമാണ് ടൈസണ്‍ മാസ്റ്റര്‍ പറവൂരില്‍ നടത്തിയത്. എന്നാല്‍ വിജയിക്കാനായില്ല.</p>
<h3>English Summary</h3>
<p>VD Satheesan won for the sixth consecutive time in the Paravur assembly constituency. Satheesan has been winning here since 2001. ET Tyson Master came in second place. Later, the LDF was unable to unseat Satheesan.</p>
]]></content:encoded>
				</item>
							<item>
					<title>Dharmadam Election Result: ധർമ്മടം 2026: ധർമ്മടത്ത് മുഖ്യമന്ത്രിക്ക് വിജയം</title>
					<link>https://www.malayalamtv9.com/kerala/kerala-dharmadam-election-result-2026-pinarayi-vijayan-live-counting-updates-and-latest-news-in-malayalam-2203112.html</link>
					<pubDate>Mon, 04 May 2026 00:19:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-dharmadam-election-result-2026-pinarayi-vijayan-live-counting-updates-and-latest-news-in-malayalam-2203112.html</guid>
					<description><![CDATA[<p>Dharmadam Assembly Election Result 2026 : 2025-ൽ അതിദരിദ്രരില്ലാത്ത കേരളത്തിലെ ആദ്യ മണ്ഡലം എന്ന നേട്ടം കൈവരിച്ചത് പിണറായിക്ക് വലിയ കരുത്തായിരുന്നു. തളിപ്പറമ്പിൽ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം പകുതിയോളം കുറച്ച് ശ്രദ്ധേയനായ വി.പി. അബ്ദുൽ റഷീദിനെയാണ് ഇത്തവണ കോൺഗ്രസ് ധർമ്മടത്ത് പരീക്ഷിച്ചത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും ഭരണവിരുദ്ധ വികാരവും വോട്ടാക്കി മാറ്റാനാണ് യുഡിഎഫ് ശ്രമം. ബിജെപി നേതാവ് കെ. രഞ്ജിത്തും ശക്തമായ പ്രചാരണവുമായി രംഗത്തുണ്ടായിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/election-2026-2.jpg" class="attachment-large size-large wp-post-image" alt="Election 2026 (2)" /></figure><p><strong>കണ്ണൂർ: </strong>കേരളത്തിലെ ആകെ കണക്കിൽ മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയൻ്റെ മണ്ഡലത്തിലും സിപിഎമ്മിന് അടിതെറ്റിയെന്നു തോന്നിയെങ്കിലും ഒടുവിൽ വിജയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് എൽഡിഎഫ് പിന്നിലായിരുന്നു. 700ൽ അധികം വോട്ടുകൾക്കാണ് പിണറായി പിന്നോട്ട് പോയത്. യുഡിഎഫ് സ്ഥാനാർഥി വി.പി. അബ്ദുൽ റഷീദായിരുന്നു മുന്നിൽ. പക്ഷെ അവസാന നിമിഷം ഫലം മാറി മറിഞ്ഞു.</p>
<h3>ധർമ്മടം മണ്ഡലം</h3>
<p>കേരളം ഉറ്റുനോക്കുന്ന വിഐപി മണ്ഡലമായ ധർമ്മടത്ത് 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. തുടർച്ചയായ മൂന്നാം തവണയും ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയനും, അദ്ദേഹത്തെ നേരിടാൻ യുഡിഎഫ് രംഗത്തിറക്കിയ യുവനേതാവ് വി.പി. അബ്ദുൽ റഷീദും തമ്മിലുള്ള പോരാട്ടം രാജ്യമൊട്ടാകെയുള്ള രാഷ്ട്രീയ നിരീക്ഷകർ ആകാംക്ഷയോടെയാണ് കണ്ടത്. 2011-ൽ രൂപീകൃതമായത് മുതൽ ഇടതിനൊപ്പം മാത്രം നിന്ന മണ്ഡലമാണ് ധർമ്മടം.2016-ൽ 36,905 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തുടങ്ങിയ പിണറായി വിജയൻ, 2021-ൽ അത് 50,123 ആയി ഉയർത്തിയിരുന്നു. ഇത്തവണ പത്ത് വർഷത്തെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് എൽഡിഎഫ് വോട്ട് തേടിയത്.</p>
<p>2025-ൽ അതിദരിദ്രരില്ലാത്ത കേരളത്തിലെ ആദ്യ മണ്ഡലം എന്ന നേട്ടം കൈവരിച്ചത് പിണറായിക്ക് വലിയ കരുത്തായിരുന്നു. തളിപ്പറമ്പിൽ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം പകുതിയോളം കുറച്ച് ശ്രദ്ധേയനായ വി.പി. അബ്ദുൽ റഷീദിനെയാണ് ഇത്തവണ കോൺഗ്രസ് ധർമ്മടത്ത് പരീക്ഷിച്ചത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും ഭരണവിരുദ്ധ വികാരവും വോട്ടാക്കി മാറ്റാനാണ് യുഡിഎഫ് ശ്രമം. ബിജെപി നേതാവ് കെ. രഞ്ജിത്തും ശക്തമായ പ്രചാരണവുമായി രംഗത്തുണ്ടായിരുന്നു.</p>
<h3>ധർമ്മടം: ചരിത്രവും ഘടനയും</h3>
<p>കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ ധർമ്മടം, അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂർ, മുഴപ്പിലങ്ങാട്, പെരളശ്ശേരി, ധർമ്മടം, പിണറായി, വേങ്ങാട് എന്നീ പഞ്ചായത്തുകൾ ചേർന്നതാണ്. ധർമ്മടം ബീച്ച്, പ്രകൃതിരമണീയമായ ധർമ്മടം തുരുത്ത് എന്നിവയെ ഉൾപ്പെടുത്തിയുള്ള ടൂറിസം വികസനം മണ്ഡലത്തിലെ പ്രധാന ചർച്ചാവിഷയമാണ്. അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റം നടത്തിയെങ്കിലും, തീരദേശ സംരക്ഷണവും മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ നിർണ്ണായക ഘടകങ്ങളാകും. വാളയാർ പെൺകുട്ടികളുടെ അമ്മ മത്സരിച്ച 2021-ലെ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ രാഷ്ട്രീയ പോരാട്ടം നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് വഴിമാറിയിരിക്കുകയായിരുന്നു.</p>
<h3>വികസനവും വെല്ലുവിളികളും</h3>
<p>നഗര-അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റം നടത്തുമ്പോഴും മണ്ഡലം ചില വെല്ലുവിളികളെ നേരിടുന്നുണ്ട്. തീരദേശ സംരക്ഷണമാണ് ഇവിടുത്തെ പ്രധാന വിഷയം. കടലാക്രമണത്തിൽ നിന്ന് തീരപ്രദേശത്തെ സംരക്ഷിക്കുക എന്നത് പ്രധാനമാണ്. മത്സ്യത്തൊഴിലാളി ക്ഷേമമാണ് മറ്റൊന്ന്. കടലിനെ ആശ്രയിച്ചു ജീവിക്കുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾക്ക് ഏറെ പ്രധാന്യം. കൂടുതൽ നൂതനമായ ആരോഗ്യ സേവനങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുക എന്നതും ഏറെ പ്രധാനമാണ്.</p>
]]></content:encoded>
				</item>
							<item>
					<title>Thrissur Election Result: തൃശൂരിൽ തിടമ്പോറ്റി യുഡിഎഫ്&#8230; പത്മജയ്ക്ക് തിരിച്ചടി; പൂരം നഗരിയിൽ ത്രിവർണ തരം​ഗം</title>
					<link>https://www.malayalamtv9.com/kerala/kerala-thrissur-election-result-2026-live-counting-updates-and-latest-news-in-malayalam-2202996.html</link>
					<pubDate>Mon, 04 May 2026 00:17:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-thrissur-election-result-2026-live-counting-updates-and-latest-news-in-malayalam-2202996.html</guid>
					<description><![CDATA[<p>Thrissur Assembly Election Result 2026: എൽഡിഎഫും യുഡിഎഫും പലവട്ടം മാറിമാറി ഭരിച്ച മണ്ഡലമായ തൃശൂരിൽ ഇപ്പോൾ എൻഡിഎയുടെ സ്വാധീനം ഒട്ടും ചെറുതല്ല. കഴിഞ്ഞ രണ്ട് തവണ കോൺഗ്രസിന് വേണ്ടി കളത്തിലിറങ്ങിയ പത്മജ വേണുഗോപാൽ ഇത്തവണ ബിജെപിയുടെ കരുത്തിലാണ് മത്സര രം​ഗത്തുള്ളത്. യുഡിഎഫ് സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുന്ന രാജൻ പല്ലൻ തൃശ്ശൂർ കോർപ്പറേഷൻ മുൻ മേയറാണ്. സിപിഐക്ക് വേണ്ടിയാകട്ടെ കാവ്യ ഭം​ഗിയിൽ ആലങ്കോട് ലീലാകൃഷ്‍ണനാണ് കളത്തിലിറങ്ങുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/THRISSUR.jpg" class="attachment-large size-large wp-post-image" alt="Thrissur Election Result" /></figure><p>തൃശൂർ ലോക്സഭാ മണ്ഡലത്തിലെ പോരാട്ടം ഇത്തവണ അക്ഷരാർത്ഥത്തിൽ ആർക്കും പ്രവചിക്കാൻ സാധ്യമല്ലാതിരുന്ന തരത്തിലാണ് മുന്നോട്ട് പോയത്. തൃശൂർ നഗരസഭയിലെ ഒന്ന് മുതൽ 11 വരെ, 14 മുതൽ 22 വരെ, 32 മുതൽ 39 വരെ, 43 മുതൽ 50 വരെ എന്നീ വാർഡുകൾ ഉൾക്കൊള്ളുന്നതാണ് തൃശൂർ നിയമസഭാ മണ്ഡലം. എൽഡിഎഫും യുഡിഎഫും പലവട്ടം മാറിമാറി ഭരിച്ച മണ്ഡലമായ തൃശൂരിൽ ഇപ്പോൾ യുഡിഎഫിൻ്റെ കരങ്ങളിൽ സുരക്ഷിതമായിരിക്കുകയാണ്. 60138 വോട്ടകളോടെ വിജയക്കൊടി പാറിക്കുകയയാണ് യുഡിഎഫിന്റെ രാജൻ പല്ലൻ. 26940 വോട്ടുകളുടെ ലീഡാണ് യുഡിഎഫിനുള്ളത്.</p>
<p>തൃശ്ശൂർ കോർപ്പറേഷൻ മുൻ മേയർ കൂടിയാണ് രാജൻ പല്ലൻ. അതേസമയം, കഴിഞ്ഞ രണ്ട് തവണ കോൺഗ്രസിന് വേണ്ടി കളത്തിലിറങ്ങിയ പത്മജ വേണുഗോപാൽ ഇത്തവണ ബിജെപിയുടെ കരുത്തിലാണ് മത്സരത്തിന് ഇറങ്ങിയത്. 28570 വോട്ടുകളോട് കൂടി വൻ തിരിച്ചടിയാണ് പത്മജ തോൽവി സമ്മതിച്ചിരിക്കുന്നത്. സിപിഐക്ക് വേണ്ടി രം​ഗത്തിറങ്ങിയ ആലങ്കോട് ലീലാകൃഷ്‍ണൻ 33198 വോട്ടുകളോടെ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്.</p>
<p>എൻഡിഎ ആദ്യമായി ലോക്സഭയിലേക്കുള്ള അക്കൗണ്ട് തുറന്നത് തൃശൂരിൽ നിന്നാണ്. സെലിബ്രിറ്റി സ്റ്റാറ്റസുള്ള സുരേഷ് ഗോപിയാണ് തൃശൂരിൽ നിന്നുള്ള ലോക്സഭാ പ്രതിനിധി. സുരേഷ് ​ഗോപിയുടെ സ്വാധീനം പത്മജയെ തുണയ്ക്കുമോ എന്നത് വരാനിരിക്കുന്ന ഫലത്തിൽ വ്യക്തമായി അറിയാൻ സാധിക്കും. എൽഡിഎഫും യുഡിഎഫും എൻഡിഎയും തൃശ്ശൂർ പിടിച്ചടക്കണമെന്ന ഒറ്റച്ചിന്തയോടെയാണ് ഇത്തവണ മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ ഫലവും പ്രവചനാതീതമാണ്.</p>
<p>കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്താണ് പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് മാറിയത്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഎഡിഎഫും തമ്മിലായിരുന്നു മുൻകാലങ്ങളിൽ‌ പ്രധാന പോരാട്ടമെങ്കിൽ‌ സമീപകാലത്ത് ബിജെപിയും രം​ഗപ്രവേശനം ചെയ്യുകയായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുന്ന രാജൻ പല്ലൻ തൃശ്ശൂർ കോർപ്പറേഷൻ മുൻ മേയറായതിനാൽ, മണ്ഡലത്തിൻ്റെ ഏകദേശം ചിത്രം പരിചിതമാണ്.</p>
<p>മണ്ഡലത്തിലെ വോട്ടർമാരുമായുള്ള അടുത്ത ബന്ധവും കൗൺസിലർ എന്ന നിലയിലുള്ള പ്രവർത്തന പരിചയവും അദ്ദേഹത്തിന് തുണയാകാനും സാധ്യതയുണ്ട്. സിപിഐക്ക് വേണ്ടി പൊന്നാനി സ്വദേശിയും കവിയുമായ ആലങ്കോട് ലീലാകൃഷ്‍ണൻ രം​ഗത്തിറങ്ങുമ്പോൾ, തൃശ്ശൂർ ജില്ലക്കാരനല്ല എന്നത് പ്രചാരണത്തിൽ എതിർ കക്ഷികൾ വലിയ ആയുധമാക്കി മാറ്റിയിട്ടുണ്ട്. എന്തായാലും ഇത്രയും കാലം കണ്ടതിൽ വച്ച് ഏറ്റവും വലിയ പോരാട്ടമാണ് ശക്തൻ്റെ മണ്ണിൽ അരങ്ങേറുന്നത്.</p>
<h3>തൃശൂർ നിയോജക മണ്ഡലം</h3>
<p>കഴിഞ്ഞ തവണയും തൃശൂരിൽ നടന്നത് തീപാറുന്ന ത്രികോണ പോരാട്ടമായിരുന്നു. കേവലം 946 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പി ബാലചന്ദ്രൻ മണ്ഡലം പിടിച്ചെടുത്തത്. അതായത് 44,263 വോട്ടുകൾ. യുഡിഎഫിൻ്റെ പത്മജ വേണുഗോപാൽ പരാജയപ്പെട്ടത് 43,317 വോട്ടുകൾ നേടിയാണ്. സെലിബ്രിറ്റി സ്റ്റാറ്റസോടെ രം​ഗത്തിറിങ്ങിയ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി 40,457 വോട്ടുകൾ നേടി തട്ടകത്തിൽ നിന്ന് തിരിച്ചിറങ്ങി. മൂവരും തമ്മിൽ വലിയ വോട്ടുവ്യത്യാസം ഇല്ല എന്നത് ,തൃശൂരിൽ മൂന്ന് മുന്നണികൾക്കും ശക്തമായ വേരോട്ടമുണ്ടെന്നാണ്.</p>
<p>രാഷ്ട്രീയം മാറിമറിഞ്ഞതോടെ കൗതുകകരമായ മത്സരമാണ് ഇത്തവണ തൃശൂരിൽ നടക്കുന്നത്. കഴിഞ്ഞതവണ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന പദ്മജ ഇന്ന് ബിജെപി സ്ഥാനാർഥിയാണ്. അന്ന് പജ്മജ എതിരിട്ട സുരേഷ് ഗോപിയായിരുന്നു ഇത്തവണ പദ്മജയ്ക്കായി വോട്ട് ചോദിച്ചത്. നഗരസഭയുടെ പ്രധാന ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഈ മണ്ഡലം രാഷ്ട്രീയമായി ഏറെ ചർച്ചയാകുന്ന മണ്ഡലങ്ങളിൽ ഒന്നാണ്.</p>
<h3>English Summary:</h3>
<p>Thrissur Constituency Faces Triangular Battle In This 2026 Assembly Election. BJP Candidate Padmaja Venugopal, CPI Candidate Alankood Leelakrishnan And UDF Candidate Rajan Pallan. Three Of Them Are High Influence In The Region.</p>
]]></content:encoded>
				</item>
							<item>
					<title>Vattiyoorkavu Election Result 2026: വട്ടിയൂർകാവ് പ്രശാന്തിനെ കൈവിട്ടു, ഇനി മുരളീധരൻ നയിക്കും; ശ്രീലേഖ എവിടെ?</title>
					<link>https://www.malayalamtv9.com/kerala/kerala-vattiyoorkavu-election-result-2026-live-counting-updates-and-latest-news-in-malayalam-2202987.html</link>
					<pubDate>Mon, 04 May 2026 00:16:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-vattiyoorkavu-election-result-2026-live-counting-updates-and-latest-news-in-malayalam-2202987.html</guid>
					<description><![CDATA[<p>Vattiyoorkavu Assembly Election Result 2026: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വമ്പൻ അട്ടമറിയിലൂടെയാണ് ശ്രീലേഖ ബിജെപി വനിതാ കൗൺസിലർ സ്ഥാനത്തേക്ക് എത്തിയത്. അതേസമയം, വട്ടിയൂർക്കാവിനെ മുൻപ് നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുള്ള നേതാവെന്ന നിലയിൽ കെ മുരളീധരന് മണ്ഡലത്തിലുള്ള സ്വാധീനത്തെ ചെറുതായി കാണാൻ സാധിക്കില്ല ചെറുതല്ല. മണ്ഡലത്തിൽ യുഡിഎഫിൻ്റെ വോട്ടുകൾ തിരിച്ചുപിടിക്കാനും കോൺഗ്രസിലെ വിള്ളലുകൾ അടയ്ക്കാനും മുരളീധരന് സാധിക്കുമെന്ന് വിശ്വാസത്തിലാണ് പാർട്ടി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Vattiyoorkavu-Election-Result-2026.jpg" class="attachment-large size-large wp-post-image" alt="Vattiyoorkavu Election Result 2026" /></figure><p>കേരള നിമയസഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ തലസ്ഥാന ന​ഗരിയിലെ രാഷ്ട്രീയത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടഭൂമിയായി മാറിയിരിക്കുകയാണ് വട്ടിയൂർക്കാവ്. ‍വികസനം എണ്ണിപ്പറഞ്ഞ് എൽഡിഎഫിന്റെ സിറ്റിംഗ് എംഎൽഎ വി കെ പ്രശാന്ത് ഭരണം തിരിച്ചുപിടിക്കാൻ ശ്രമിച്ചെങ്കിലും ഇഞ്ചോടിഞ്ച് വ്യത്യാസത്തിൽ തോൽവി സമ്മതിക്കുകയായിരുന്നു. വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറിൽ യുഡിഎഫിൻ്റെ കെ മുരളീധരനാണ് മുന്നിലുണ്ടായിരുന്നത്. എന്നാൽ പിന്നീട് പി പ്രശാന്തിലേക്ക് വോട്ട് നില മാറിയെങ്കിലും, അവസാന സമയത്തോട് അടുത്തപ്പോൾ മുരളീധരൻ മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു. 46739 വോട്ടുകൾ നേടിയാണ് മുരളീധരൻ മുന്നിൽ നിൽക്കുന്നത്. 41765 വോട്ടുകൾ നേടി പി പ്രശാന്ത് രണ്ടാം സ്ഥാനത്താണ്. 36109 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്താണ് എൻഡിഎയുടെ ആർ ശ്രീലേഖ.</p>
<p>കഴിഞ്ഞ പത്ത് വർഷമായി എംഎൽഎ വി കെ പ്രശാന്തിൻ്റെ തട്ടകമാണ് വട്ടിയൂർക്കാവ്. ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതകൊണ്ട് തന്നെ അദ്ദേഹം മണ്ഡലം തിരിച്ചുപിടിച്ചിരിക്കുമെന്നതായിരുന്ന ഇടതിൻ്റെ പ്രതീക്ഷ. ബിജെപിക്ക് മികച്ച വോട്ടുവിഹിതമുള്ള മണ്ഡലമെന്ന നിലയിൽ ശ്രീലേഖയുടെ വ്യക്തിപ്രഭാവം വോട്ടായി മാറുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വമ്പൻ അട്ടമറിയിലൂടെയാണ് ശ്രീലേഖ ബിജെപി വനിതാ കൗൺസിലർ സ്ഥാനത്തേക്ക് എത്തിയത്.</p>
<h3>വട്ടിയൂർക്കാവിൻ്റെ മുൻ ചരിത്രം</h3>
<p>എക്കാലവും നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന മണ്ഡലങ്ങളിൽ ഒന്നാണ് വട്ടിയൂർക്കാവ്. ഇത്തവണയും അക്കാര്യത്തിൽ മാറ്റമില്ല എന്നതാണ് സത്യം. രാഷ്ട്രീയ പോരാട്ടങ്ങൾക്കും അട്ടിമറികൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള ഈ മണ്ഡലം 2021ൽ 64 ശതമനം പോളിംഗ് രേഖപ്പെടുത്തിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വി കെ പ്രശാന്ത് വമ്പിച്ച വിജയം കൈവരിച്ചത്. ബിജെപിയിലെ അഡ്വ. വി വി രാജേഷിനെതിരെ വ്യക്തമായ ഭൂരിപക്ഷത്തിലാണ് പ്രശാന്ത് മണ്ഡലം കൈപ്പിടിയിലാക്കിയത്.</p>
<p>എന്നാൽ കഴിഞ്ഞ രണ്ട് തവണത്തെയും പോലെ എതിർ സ്ഥാനാർത്ഥികളെ ഇത്തവണ നിസാരമായി കാണാൻ സാധിക്കില്ല. കൗൺസിലർ സ്ഥാനത്തുള്ള ആർ ശ്രീലേഖയും കോൺ​ഗ്രസിൻ്റെ മണ്ണ് തിരിച്ചുപിടിക്കാൻ അർഹനായ മുരളീധരനും രണ്ടും കൽപിച്ച് തന്നെയാണ് രം​ഗത്തുള്ളത്. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാൽ ഇവിടെ ശക്തമായ ത്രികോണ മത്സരം തന്നെയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഫലം പുറത്തുവരുമ്പോൾ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് വട്ടിയൂർക്കാവ്.</p>
<h3>മണ്ഡലത്തിലെ രാഷ്ട്രീയ മാറ്റങ്ങൾ</h3>
<p>2016-ലെ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായിരുന്ന എൽഡിഎഫ്, 2019-ലെ ഉപതിരഞ്ഞെടുപ്പോടെ വമ്പിച്ച പൂരിപക്ഷത്തോടെയാണ് ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചേർന്നത്. മേയർ എന്ന നിലയിലുള്ള വി കെ പ്രശാന്തിൻ്റെ ജനപ്രീതി വോട്ടായി മാറിയത് 2021ലെ തെരഞ്ഞെടുപ്പിലും ഇടത് മുന്നണിയെ തുണച്ചു. കെ മുരളീധരൻ എംപിയായതിനെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് മണ്ഡലം നഷ്ടമായത് യുഡിഎഫിനേറ്റ കടുത്ത ആഘാതമായിരുന്നു.</p>
<p>2016ൽ 42 ശതമാനം വോട്ട് ഉണ്ടായിരുന്ന കോൺഗ്രസ് 2021ൽ 28 ശതമാനത്തിലേക്ക് ഇടിഞ്ഞത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. അതിനിടെ മണ്ഡലത്തിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കുകയായിരുന്നു ബിജെപി. 2016 ലേതിനേക്കാൾ വോട്ടുകൾ 2021-ൽ ബിജെപി നേടിയെടുത്തത് വരാനിരിക്കുന്ന ഫലത്തിലും പ്രതിഫലിക്കുമോ എന്ന ചർച്ചകൾക്ക് കാരണമായി.</p>
<h3>English Summary:</h3>
<p>Kerala Assembly Election Result 2026 Declared On May 4th Monday. Amid Vote Counting, Vattiyoorkavu Constituency Is Looking For A Triangular Match. Vattiyoorkavu Constituency LDF Candidate V K Prasanth, UDF Candidate K Muralidharan, BJP Candidate R Sreelekha Are Major Influence In The Region.</p>
]]></content:encoded>
				</item>
							<item>
					<title>Ambalappuzha Election Result 2026: ജി സുധാകരനോ എച്ച് സലാമോ? അമ്പലപ്പുഴയിൽ ഇഞ്ചോടിഞ്ച് പോരാട്ടം</title>
					<link>https://www.malayalamtv9.com/kerala/kerala-ambalappuzha-election-result-2026-live-counting-updates-and-latest-news-in-malayalam-2202895.html</link>
					<pubDate>Mon, 04 May 2026 00:11:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-ambalappuzha-election-result-2026-live-counting-updates-and-latest-news-in-malayalam-2202895.html</guid>
					<description><![CDATA[<p>Ambalappuzha Assembly Election Result 2026: ഏഴ് തവണ അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ ജനവിധി തേടുകയും നാല് തവണ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുകയും ചെയ്ത ജി. സുധാകരന്റെ കൂടുമാറ്റമാണ് അമ്പലപ്പുഴയെ ഇത്തവണത്തെ ഏറ്റവും വലിയ ഹോട്ട് സീറ്റ് ആക്കി മാറ്റിയത്. പാർട്ടിയിൽ നിന്ന് നേരിട്ട അവഗണനയിലും അപമാനത്തിലും പ്രതിഷേധിച്ചാണ് താൻ പാർട്ടി വിട്ടതെന്ന് വ്യക്തമാക്കിയ സുധാകരൻ, ഇത്തവണ സ്വതന്ത്രനായി ജനവിധി തേടി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/H-Salam-G-Sudhakaran.jpg" class="attachment-large size-large wp-post-image" alt="H Salam G Sudhakaran" /></figure><p><strong>ആലപ്പുഴ:</strong> കേരള രാഷ്ട്രീയത്തിൽ എക്കാലവും ശ്രദ്ധാകേന്ദ്രമായ അമ്പലപ്പുഴ നിയോജക മണ്ഡലം 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വാർത്തകളിൽ നിറയുകയാണ്. പുന്നപ്രയും വയലാറും മാരാരിക്കുളവും ഉൾപ്പെടുന്ന വിപ്ലവ മണ്ണിൽ ഇത്തവണ പോരാട്ടം നടക്കുന്നത് മുന്നണികൾ തമ്മിൽ അല്ല, മറിച്ച് എൽഡിഎഫും മുൻ എൽഡിഎഫ് നായകനും തമ്മിലാണെന്നതാണ് ഏറ്റവും വലിയ സവിശേഷത.</p>
<p>ഏഴ് തവണ അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ ജനവിധി തേടുകയും നാല് തവണ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുകയും ചെയ്ത ജി. സുധാകരന്റെ കൂടുമാറ്റമാണ് അമ്പലപ്പുഴയെ ഇത്തവണത്തെ ഏറ്റവും വലിയ ഹോട്ട് സീറ്റ് ആക്കി മാറ്റിയത്. പാർട്ടിയിൽ നിന്ന് നേരിട്ട അവഗണനയിലും അപമാനത്തിലും പ്രതിഷേധിച്ചാണ് താൻ പാർട്ടി വിട്ടതെന്ന് വ്യക്തമാക്കിയ സുധാകരൻ, ഇത്തവണ സ്വതന്ത്രനായി ജനവിധി തേടി.</p>
<p>സുധാകരന് പൂർണ്ണ പിന്തുണയുമായി കോൺഗ്രസ് കൂടി രംഗത്തെത്തിയതോടെ അമ്പലപ്പുഴയിലെ പോരാട്ടം പ്രവചനാതീതമായി മാറി. സുധാകരൻ അനുകൂലികളുടെയും യുഡിഎഫിന്റെയും വോട്ടുകൾ ഒന്നിച്ച് ചേരുന്നത് എൽഡിഎഫ് കോട്ടയിൽ വലിയ വിള്ളലുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.</p>
<h3>മണ്ഡല ചരിത്രവും 2021-ലെ കണക്കുകളും</h3>
<p>മത്സ്യത്തൊഴിലാളികളും കർഷകരും നിർണ്ണായക ശക്തികളായ തീരദേശ മണ്ഡലമാണ് അമ്പലപ്പുഴ. അമ്പലപ്പുഴ, പുന്നപ്ര, മാരാരിക്കുളം, പറവൂർ, ആലപ്പുഴ നഗരത്തിന്റെ ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ മണ്ഡലം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ എച്ച്. സലാം 15,000-ത്തിൽപ്പരം വോട്ടുകൾക്ക് കോൺഗ്രസിന്റെ ജി. ലിജി ലാലിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. സിറ്റിംഗ് എംഎൽഎ എച്ച്. സലാം തന്നെ എൽഡിഎഫിനായി വീണ്ടും അങ്കത്തിനിറങ്ങുമ്പോൾ, മുൻപ് തനിക്കൊപ്പം നിന്ന സുധാകരന്റെ സ്വാധീനം മറികടക്കുക എന്നത് സലാമിന് വലിയ വെല്ലുവിളിയാകും.</p>
<p>എക്സിറ്റ് പോൾ പ്രകാരം അമ്പലപ്പുഴയിൽ എച്ച്. സലാമിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും, ജി. സുധാകരന്റെ സാന്നിധ്യം വോട്ട് വിഹിതത്തിൽ വലിയ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് സർവ്വേ ചൂണ്ടിക്കാട്ടിയിരുന്നു. ആലപ്പുഴ ജില്ല ഒന്നാകെ യുഡിഎഫ് തരംഗം പ്രവചിക്കപ്പെടുമ്പോൾ അമ്പലപ്പുഴ മാത്രം എൽഡിഎഫ് എങ്ങനെ നിലനിർത്തും എന്നതിലായിരുന്നു ആകാംക്ഷ.</p>
<p>രമേശ് ചെന്നിത്തലയ്ക്ക് മാത്രം സ്വാധീനമുണ്ടായിരുന്ന ആലപ്പുഴയിലെ യുഡിഎഫ് നിരയിലേക്ക് ജി. സുധാകരന്റെ പിന്തുണ ലഭിക്കുന്നത് വരും വർഷങ്ങളിൽ ജില്ലയിലുടനീളം കോൺഗ്രസിന് ഗുണകരമാകുമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്.</p>
<h3>English Summary</h3>
<p>Kerala Assembly Ambalappuzha Constituency Result 2026, Who will win UDF Support Independent G Sudhakaran Or LDF H Salam. Here is most awaiting result of Kerala Assembly Election 2026.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Weather Update: വോട്ടെണ്ണൽ മഴയിൽ കുതിരുവോ? നാളെ ഈ ജില്ലകളിൽ മുന്നറിയിപ്പ്; കാലാവസ്ഥ പ്രവചനം</title>
					<link>https://www.malayalamtv9.com/kerala/kerala-rain-alert-tomorrow-on-may-4th-election-counting-day-yellow-alert-on-three-districts-check-the-weather-2203246.html</link>
					<pubDate>Sun, 03 May 2026 20:36:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-rain-alert-tomorrow-on-may-4th-election-counting-day-yellow-alert-on-three-districts-check-the-weather-2203246.html</guid>
					<description><![CDATA[<p>Kerala Rain Forecast: വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ഏഴാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/RAIN-ALERT.jpg" class="attachment-large size-large wp-post-image" alt="Kerala Weather Update" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസത്തേക്ക് മഴ പെയ്യാൻ (Kerala Rain Forecast) സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. നാളെ കേരളം കാത്തിരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഫലം പുറത്തുവരാനിരികുന്ന ദിവസമായ നാളെ (മെയ് നാല് തിങ്കൾ) മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.</p>
<p>അതേസമയം വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ഏഴാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-weather-update-imd-issues-yellow-alert-in-4-districts-for-may-3-heavy-rain-and-thunderstorms-predicted-2203127.html">വേനൽമഴ കനക്കും, കൂടെ ഇടിമിന്നലും; 4 ജില്ലക്കാർ ശ്രദ്ധിച്ചോണേ, ഇന്നത്തെ കാലാവസ്ഥ</a></strong></p>
<h3>വരും ദിവസങ്ങളിലെ മഴ സാധ്യത ഇങ്ങനെ</h3>
<p><strong>1.</strong> മൂന്ന് (ഞായറാഴ്ച്ച): കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റ് ജില്ലകളിലെല്ലാം ​ഗ്രീൻ അലർട്ടാണ്.</p>
<p><strong>2.</strong> നാലാം തീയതി (തിങ്കൾ): ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റ് ജില്ലകളിലെല്ലാം ​ഗ്രീൻ അലർട്ടാണ്.</p>
<p><strong>3.</strong> അഞ്ചാം തീയതി (ചൊവ്വ): എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റ് ജില്ലകളിലെല്ലാം ​ഗ്രീൻ അലർട്ടാണ്.</p>
<p><strong>4.</strong> ആറാം തീയതി (ബുധൻ): എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റ് ജില്ലകളിലെല്ലാം ​ഗ്രീൻ അലർട്ടാണ്.</p>
<p><strong>5.</strong> ഏഴാം തീയതി (വ്യാഴം): ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റ് ജില്ലകളിലെല്ലാം ​ഗ്രീൻ അലർട്ടാണ്.</p>
<h3>സംസ്ഥാനത്ത് വരും ദിവസങ്ങളിലെ ചൂട് എങ്ങനെ?</h3>
<p>സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ പകൽ 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.</p>
<p>ദാഹമില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. പരമാവധി ശുദ്ധജലം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും ശ്രദ്ധിക്കണം. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുകയോ, കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.</p>
<p>പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആർഎസ് ലായനി, സംഭാരം, കഞ്ഞവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.</p>
<h3>English Summary:</h3>
<p>Kerala ​is all set to prepares for the Assembly Election Results counting on Monday, May 4, 2026. Kerala weather latest update says yellow alert on tomorrow For several districts. Indicating isolated heavy summer rainfall in three districts.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Kerala Petrol Shortage: ഉടമകളുടെ ക്രെഡിറ്റ് സൗകര്യം നിർത്തലാക്കി, പെട്രോളില്ല, പമ്പുകളിൽ നിയന്ത്രണം</title>
					<link>https://www.malayalamtv9.com/kerala/fuel-crisis-hits-kerala-petrol-pumps-run-dry-amid-supply-cuts-and-price-hike-fears-2203228.html</link>
					<pubDate>Sun, 03 May 2026 17:58:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/fuel-crisis-hits-kerala-petrol-pumps-run-dry-amid-supply-cuts-and-price-hike-fears-2203228.html</guid>
					<description><![CDATA[<p>Kerala Petrol Pumps Run Dry Amid Supply Cuts : രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതോടെ എണ്ണക്കമ്പനികൾ വലിയ നഷ്ടത്തിലാണ്. വില കൂട്ടാൻ അനുമതി തേടി കമ്പനികൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വില വർധിപ്പിക്കാൻ സാധ്യതയുള്ളതിനാൽ, കൂടിയ വിലയ്ക്ക് വിൽക്കാനായി കമ്പനികൾ ഇന്ധനം പൂഴ്ത്തിവെക്കുകയാണെന്ന് പമ്പുടമകൾ ആരോപിക്കുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Kerala-Petrol-Shortage.jpg" class="attachment-large size-large wp-post-image" alt="Kerala Petrol Shortage" /></figure><p><strong>തിരുവനന്തപുരം:</strong> കേരളത്തിലെ പെട്രോൾ പമ്പുകളിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു. സംസ്ഥാനത്തെ മിക്ക പമ്പുകളിലും പെട്രോളും ഡീസലും തീർന്നതിനെത്തുടർന്ന് നോ സ്റ്റോക്ക് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധന വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഓരോ പമ്പിലെയും ശരാശരി ഉപഭോഗം കണക്കാക്കി അത്യാവശ്യത്തിനുള്ള സ്റ്റോക്ക് മാത്രമാണ് കമ്പനികൾ ഇപ്പോൾ നൽകുന്നത്. ഇതിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉയർന്നു കേൾക്കുന്നത്. ആദ്യത്തേത് വിലവർധന തന്നെയാണ് ലക്ഷ്യം.</p>
<p>രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതോടെ എണ്ണക്കമ്പനികൾ വലിയ നഷ്ടത്തിലാണ്. വില കൂട്ടാൻ അനുമതി തേടി കമ്പനികൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വില വർധിപ്പിക്കാൻ സാധ്യതയുള്ളതിനാൽ, കൂടിയ വിലയ്ക്ക് വിൽക്കാനായി കമ്പനികൾ ഇന്ധനം പൂഴ്ത്തിവെക്കുകയാണെന്ന് പമ്പുടമകൾ ആരോപിക്കുന്നു.</p>
<p>ക്രെഡിറ്റ് സൗകര്യം നിർത്തലാക്കിയതാണ് മറ്റൊരു കാരണം. നേരത്തെ അഞ്ച് ദിവസത്തെ ക്രെഡിറ്റ് വ്യവസ്ഥയിൽ ഇന്ധനം നൽകിയിരുന്ന സൗകര്യം കമ്പനികൾ നിർത്തലാക്കി. ഇപ്പോൾ പണം മുൻകൂറായി അടയ്ക്കുന്നവർക്ക് മാത്രമേ സ്റ്റോക്ക് നൽകുന്നുള്ളൂ. ലക്ഷക്കണക്കിന് രൂപ പെട്ടെന്ന് കണ്ടെത്താൻ കഴിയാത്തത് ചെറുകിട പമ്പുടമകളെ പ്രതിസന്ധിയിലാക്കി.</p>
<h3>ഓട്ടോമേഷൻ വഴിയുള്ള നിയന്ത്രണം</h3>
<p>നിലവിൽ പണമടച്ചാൽ പോലും കൂടുതൽ സ്റ്റോക്ക് എടുക്കാൻ കമ്പനികൾ അനുവദിക്കുന്നില്ല എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഓരോ പമ്പിലെയും വിൽപനയും സ്റ്റോക്കും ഓട്ടോമേഷൻ സംവിധാനം വഴി കമ്പനികൾ നിരീക്ഷിക്കുന്നുണ്ട്. പരമാവധി രണ്ട് ദിവസത്തേക്കുള്ള ഇന്ധനം മാത്രമാണ് ഒരു പമ്പിന് ഇപ്പോൾ അനുവദിക്കുന്നത്.</p>
<p><strong>Also Read – <a href="https://www.malayalamtv9.com/kerala/5-states-assembly-election-2026-live-counting-and-results-updates-ldf-udf-bjp-winners-latest-news-2203183.html" target="_blank" rel="noopener">Kerala Election 2026 Results LIVE: തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് മണിക്കൂറുകൾ മാത്രം ബാക്കി, തത്സമയം ഫലം അറിയാം</a></strong></p>
<p>കഠിനമായ വേനൽ ചൂട് കാരണം കേരളത്തിൽ ഇന്ധന ഉപഭോഗം പത്ത് ശതമാനത്തോളം വർധിച്ചിട്ടുണ്ട്. ഉപഭോഗം കൂടിയ സമയത്ത് തന്നെ വിതരണത്തിൽ നിയന്ത്രണം വന്നത് സാധാരണക്കാരെയും ചരക്ക് നീക്കത്തെയും വലിയ രീതിയിൽ ബാധിക്കും. വരും ദിവസങ്ങളിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ സംസ്ഥാനത്തെ ഗതാഗത സംവിധാനം പൂർണ്ണമായും സ്തംഭിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.</p>
<h3>പെട്രോൾ ക്ഷാമം ബാധിക്കുക ഈ മേഖലകളെ...</h3>
<ul>
<li><strong>ചരക്ക് നീക്കം പ്രതിസന്ധിയിൽ -</strong> ഡീസൽ ക്ഷാമം രൂക്ഷമായതോടെ ദീർഘദൂര ലോറികളുടെ ഓട്ടം നിലയ്ക്കുന്നു. ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമായേക്കും.</li>
<li><strong>കെഎസ്ആർടിസിക്ക് തിരിച്ചടി -</strong> സ്വകാര്യ പമ്പുകളിൽ നിന്ന് ഇന്ധനം അടിക്കുന്ന കെഎസ്ആർടിസി ബസുകൾ പലയിടങ്ങളിലും സർവീസ് വെട്ടിക്കുറച്ചു. ഡിപ്പോകളിലെ സ്വന്തം പമ്പുകളിലും സ്റ്റോക്ക് കുറവാണെന്ന് റിപ്പോർട്ടുകളുണ്ട്.</li>
<li><strong>സ്വകാര്യ എണ്ണക്കമ്പനികളുടെ പിന്മാറ്റം -</strong> റിലയൻസ്, നയാര തുടങ്ങിയ സ്വകാര്യ കമ്പനികൾ നഷ്ടം ഭയന്ന് വിതരണം നേരത്തെ തന്നെ കുറച്ചിരുന്നു. ഇതോടെ ഉപഭോക്താക്കൾ കൂട്ടത്തോടെ പൊതുമേഖലാ പമ്പുകളെ (HP, BP, IOC) ആശ്രയിക്കുന്നത് തിരക്ക് വർദ്ധിപ്പിക്കുന്നു.</li>
</ul>
<p>കേന്ദ്ര സർക്കാർ ഉടൻ തന്നെ ഇന്ധനവില വർദ്ധിപ്പിക്കാൻ അനുമതി നൽകിയേക്കുമെന്ന് സൂചനയുണ്ട്. ലിറ്ററിന് 2 മുതൽ 5 രൂപ വരെ വർധനവാണ് കമ്പനികൾ ആവശ്യപ്പെട്ടിരിക്കുന്നത്. പമ്പുടമകൾ മനപ്പൂർവ്വം സ്റ്റോക്ക് പൂഴ്ത്തിവെക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് പരിശോധനകൾ തുടങ്ങിയതായും വിവരമുണ്ട്.</p>
<h3>English summary</h3>
<p>Kerala is facing a severe fuel shortage as several petrol pumps have run dry due to supply restrictions and the withdrawal of credit facilities by public sector oil companies. Pump owners allege that companies are intentionally limiting stocks and demanding advance payments in anticipation of an upcoming fuel price hike</p>
]]></content:encoded>
				</item>
							<item>
					<title>Kerala Election Results 2026: വോട്ടെണ്ണൽ ഫലം വിരൽത്തുമ്പിൽ; ഒറ്റക്ലിക്കിൽ ഫലമറിയാൻ ഈ സൈറ്റുകൾ</title>
					<link>https://www.malayalamtv9.com/kerala/kerala-election-results-2026-where-and-when-to-watch-live-streaming-here-is-the-direct-link-for-latest-update-2203208.html</link>
					<pubDate>Sun, 03 May 2026 16:10:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-election-results-2026-where-and-when-to-watch-live-streaming-here-is-the-direct-link-for-latest-update-2203208.html</guid>
					<description><![CDATA[<p>Kerala Election Results 2026 Updates: നിങ്ങൾ കാത്തിരുന്ന ഫലം ടിവി ചാനലുകളുടെ മുന്നിൽ ഇരിക്കാതെ തന്നെ എങ്ങനെ അറിയാനാകും. അതെ മൊബൈൽ ഫോണിലൂടെ യൂട്യൂബ് ചാനലകളോ മറ്റ് സോഷ്യൽ മീഡിയകളോ ഉപയോ​ഗിക്കാതെ തന്നെ ഒറ്റക്ലിക്കിൽ ഫലമറിയാൻ സാധിക്കും. അതിലൊന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബൈസൈറ്റ്. ഇവിടെ തത്സമയം ഫലം അറിയാനാകും. അത്തരത്തിൽ നിങ്ങൾക്ക് എവിടെയെല്ലാം ഫലം വ്യക്തമായി അറിയാൻ കഴിയുമെന്ന് നമുക്ക് നോക്കാം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Kerala-Election-Results.jpg" class="attachment-large size-large wp-post-image" alt="Kerala Election Results" /></figure><p><strong>തിരുവനന്തപുരം:</strong> കേരളക്കര ഒന്നാകെ കാത്തിരുന്ന കേരള നിയമസഭ തിരഞ്ഞെടുപ്പിൻ്റെ വിധി നാളെ അറിയാം. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ, ഓരോ നിമിഷവും മാറിമറിയുന്ന മുന്നണി നിലകളും സ്ഥാനാർത്ഥികളുടെ ലീഡും തത്സമയം അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നവരാണ് നമ്മൾ. തെരഞ്ഞെടുപ്പ് ദിവസം പുലർച്ചെ മുതൽ തന്നെ എല്ലാ മാധ്യമങ്ങളുടെ ലൈവ് കവറേജ് ആരംഭിക്കും. പല ടിവി ചാനലുകളും മത്സരിച്ച് ഫലം പുറത്തുവിടുമെങ്കിലും, ചില സാഹചര്യങ്ങളിൽ ഇത് തെറ്റപോകാറുമുണ്ട്. എന്നാൽ ഔദ്യോഗിക വോട്ടെണ്ണൽ ഫലങ്ങൾ എവിടെ അറിയാൻ കഴിയുമെന്നത് പലരുടെയും ഉള്ളിലെ സംശയമാണ്.</p>
<p>നിങ്ങൾ കാത്തിരുന്ന ഫലം ടിവി ചാനലുകളുടെ മുന്നിൽ ഇരിക്കാതെ തന്നെ എങ്ങനെ അറിയാനാകും. അതെ മൊബൈൽ ഫോണിലൂടെ യൂട്യൂബ് ചാനലകളോ മറ്റ് സോഷ്യൽ മീഡിയകളോ ഉപയോ​ഗിക്കാതെ തന്നെ ഒറ്റക്ലിക്കിൽ ഫലമറിയാൻ സാധിക്കും. അതിലൊന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബൈസൈറ്റ്. ഇവിടെ തത്സമയം ഫലം അറിയാനാകും. അത്തരത്തിൽ നിങ്ങൾക്ക് എവിടെയെല്ലാം ഫലം വ്യക്തമായി അറിയാൻ കഴിയുമെന്ന് നമുക്ക് നോക്കാം.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/vellappally-natesan-says-ldf-will-come-at-least-with-a-small-majority-if-udf-comes-it-became-big-issue-between-them-2203193.html">ചെറിയ ഭൂരിപക്ഷത്തിലെങ്കിലും എൽഡിഎഫ് വരും, യുഡിഎഫ് വന്നാൽ അടി; വെള്ളാപ്പള്ളി നടേശൻ</a></strong></p>
<h3>തത്സമയം ഫലമറിയാൻ ഈ സൈറ്റുകൾ</h3>
<p>ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക പോർട്ടലായ https://results.eci.gov.in/ എന്ന വെബ്സൈറ്റിലൂടെ നിങ്ങൾക്ക് തത്സമയം ഫലമറിയാൻ സാധിക്കുന്നതാണ്. കേരളത്തിലെ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലെ ഏറ്റവും കൃത്യമായതും ഔദ്യോഗികവുമായ വിവരങ്ങൾ ഇവിടെ നിങ്ങൾക്ക് പരിശോധിക്കാനാകും. കേരളത്തിന് പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ ഫലങ്ങളാണ് നാളെ പുറത്തുവരുന്നത്.</p>
<p>കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ട്രെൻഡ്സ് ആൻ്റ് റിസൾട്ട്സ് (Trends &amp; Results) പേജ് പരിശോധിക്കുക. രാവിലെ എട്ട് മണി മുതൽ തന്നെ ഇവിടെ ഫലം വ്യക്തമായി തുടങ്ങും. വോട്ടെണ്ണൽ ആരംഭിക്കുന്നതോടെ കൃത്യമായ ഇടവേളകളിൽ ആരെല്ലാം എവിടെയെല്ലാം ലീഡ് ചെയ്യുന്നതെന്ന് ഓരോ റൗണ്ടിലും സൈറ്റിൽ അപ്ഡേറ്റ് ചെയ്യും.</p>
<p>കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ ഓരോ മണ്ഡലത്തിലെയും റൗണ്ട് തിരിച്ചുള്ള വിശദമായ വിവരങ്ങൾ ലഭിക്കുന്നതാണ്. ഇവിടെ സന്ദർശിച്ചാൽ കൃത്യമായ വിവരം ലഭിക്കുന്നതാണ്.</p>
<h3>വോട്ടെടുപ്പിൻ്റെ വിശദമായ വിവരം</h3>
<p>രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കുന്നത്. ആദ്യം തന്നെ തപാൽ വോട്ടുകളാണ് എണ്ണിത്തുടങ്ങുക.</p>
<p>തപാൽ വോട്ടുകൾ എണ്ണിയ ശേഷം ഏകദേശം 8.30 മുതൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ (EVM) വോട്ടുകൾ എണ്ണിത്തുടങ്ങും. ഇതോടെ കേരളത്തിൻ്റെ ആദ്യ ട്രെൻഡുകൾ ലഭ്യമായിത്തുടങ്ങും.</p>
<p>പിന്നീട് ഉച്ചയ്ക്ക് 12 മണിയോടെ മിക്ക മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷ നില അറിയാൻ സാധിക്കും.</p>
<p>വൈകുന്നേരത്തോടെ കേരളം അടുത്ത അഞ്ച് വർഷം ആര് ഭരിക്കുമെന്നത് അറിയാൻ സാധിക്കുന്നതാണ്. ഔദ്യോഗിക ഫലപ്രഖ്യാപനം രണ്ട് മണിയോടെ ഉണ്ടായേക്കാം.</p>
<h3>നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026</h3>
<p>കേരളം കൂടാതെ തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസാം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളാണ് നാളെ വരാനിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ പരിശോധിച്ചാൽ കേരളത്തിൽ തൂക്കു മന്ത്രിസഭയ്ക്കും, യുഡിഎഫ് ഭരണത്തിനുമാണ് സാധ്യത കൂടുതൽ. എന്നാൽ നാളെ കൃത്യമായ ഫലം പുറത്തുവന്നാൽ മാത്രമെ അടുത്ത അ‍ഞ്ച് വർഷം കേരളക്കരയെ ആര് നയിക്കുമെന്ന് അറിയാൻ സാധിക്കൂ. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണ അരങ്ങേറിയത്.</p>
<h3>English Summary:</h3>
<p>Kerala Election Results 2026 Vote Counting Bengins Tomorrow 8Am On May 4 Monday. Initial trends for Postal Ballots Appear By 8:30 AM. Here Is Where and When To Watch Election Result Live Streaming And Direct Links Except TV Channels.</p>
]]></content:encoded>
				</item>
					</channel>
	</rss>
	