<?xml version="1.0" encoding="UTF-8"?>	<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	xmlns:media="http://search.yahoo.com/mrss/">
		<channel>
		 
			<title>Kerala News in Malayalam: കേരള മലയാളം വാർത്തകൾ, Latest Kerala News in Malayalam Online, കേരള ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ</title>
				<atom:link href="https://www.malayalamtv9.com/feedapi/kerala" rel="self" type="application/rss+xml" />
		<link>https://www.malayalamtv9.com/kerala</link>
		 
			<description>Kerala News in Malayalam, കേരള മലയാളം വാർത്തകൾ: Latest Kerala News and Breaking News live updates in Malayalam Online at TV9 Malayalam. Read ഇന്നത്തെ പ്രധാനപ്പെട്ട മലയാളം തലക്കെട്ടുകൾ, Top headline from Kerala, India and the world.</description>
				<lastBuildDate>Fri, 19 Jun 2026 11:46:37 +0530</lastBuildDate>
		<language>ml</language>
		<copyright>https://www.malayalamtv9.com</copyright>
		<generator>https://www.malayalamtv9.com</generator>
		<image>
		<url>https://malayalamtv9.com/wp-content/themes/default/images/logo.png</url>
		 
			<title>Kerala News in Malayalam: കേരള മലയാളം വാർത്തകൾ, Latest Kerala News in Malayalam Online, കേരള ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ</title>
				<link>https://www.malayalamtv9.com/kerala</link>
		<width>32</width>
		<height>32</height>
		</image>
							<item>
					<title>Kerala Budget 2026 : കൊച്ചിയില്‍ അന്താരാഷ്ട്ര ഫിലിം സിറ്റി വരും; ബജറ്റില്‍ സിനിമാ മേഖലയ്ക്ക് 100 കോടി</title>
					<link>https://www.malayalamtv9.com/kerala/kerala-budget-2026-cm-vd-satheesan-announces-rs-100-crore-for-film-industry-international-film-city-to-come-up-in-kochi-2211224.html</link>
					<pubDate>Fri, 19 Jun 2026 11:32:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/kerala/kerala-budget-2026-cm-vd-satheesan-announces-rs-100-crore-for-film-industry-international-film-city-to-come-up-in-kochi-2211224.html</guid>
					<description><![CDATA[<p>Kerala Budget 2026 Updates: സംസ്ഥാനത്തെ സിനിമാ മേഖലയ്ക്ക് കോളടിച്ചു എന്ന് വേണം പറയാന്‍. വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ 100 കോടി രൂപയാണ് സിനിമാ മേഖലയുടെ സമഗ്ര വികസനത്തിനായി അനുവദിച്ചത്. വിവിധ പദ്ധതികള്‍ സംയോജിപ്പിച്ചുള്ള വികസനമാണ് മലയാള സിനിമാ മേഖലയില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Cinema-Theatre.jpg" class="attachment-large size-large wp-post-image" alt="Cinema Theatre" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്തെ സിനിമാ മേഖലയ്ക്ക് കോളടിച്ചു എന്ന് വേണം പറയാന്‍. വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ 100 കോടി രൂപയാണ് സിനിമാ മേഖലയുടെ സമഗ്ര വികസനത്തിനായി അനുവദിച്ചത്. വിവിധ പദ്ധതികള്‍ സംയോജിപ്പിച്ചുള്ള വികസനമാണ് മലയാള സിനിമാ മേഖലയില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കൊച്ചിയില്‍ ജെ. സി ഡാനിയേല്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം സിറ്റി സ്ഥാപിക്കും എന്നതാണ്.</p>
<p>സിനിമയ്ക്ക് വ്യവസായ പദവി നല്‍കുക എന്നുള്ളത് ഏറെ കാലമായുള്ള ആവശ്യമാണ്. ഇത് അംഗീകരിക്കുമെന്ന് ബജറ്റില്‍ പറയുന്നു. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി സ്ഥിരം വേദി സ്ഥാപിക്കല്‍, സിനിമയുടെ വ്യാജ പതിപ്പുകള്‍ തടയുന്നതിനായി ആന്റി പൈറസി സെല്ലുകള്‍ രൂപീകരിക്കല്‍, ദേശീയ അന്തരാഷ്ട്ര സിനിമാ നിര്‍മ്മാണത്തെ ആകര്‍ഷിക്കുന്നതിനായി അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ സമഗ്ര സിനിമാ വികസന പദ്ധയില്‍ ഉള്‍പ്പെടുന്നു. ഇതിനെല്ലാമായാണ് 100 കോടിരൂപ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.</p>
<h3>Also Read : <a href="https://www.malayalamtv9.com/kerala/kerala-budget-2026-v-d-satheesan-announces-football-stadium-for-malabar-rs-50-crore-allocated-2211173.html">അമ്പമ്പോ! മലബാറിന് ഫുട്‌ബോള്‍ സ്‌റ്റേഡിയം; ബജറ്റില്‍ കായികപ്രേമികളെ ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍</a></h3>
<h3>കോഴിക്കോട് 50 കോടിയുടെ കള്‍ച്ചറല്‍ പാര്‍ക്ക്</h3>
<p>കേരളത്തിന്റെ തനത് കലാ സാംസ്‌കാരിക മേഖലയെ സംരക്ഷിക്കുന്നതിനും പിരപോഷിപ്പിക്കുന്നതിനുമായി കോഴിക്കോട് അന്തരിച്ച എം.ടി വാസുദേവന്‍ നായരുടെ പേരില്‍ കള്‍ച്ചറല്‍ പാര്‍ക്ക് സഥാപിക്കും. 50 കോടിയാണ് ഇതിനായി വകയിരുത്തിയത്. ഇവിടെ കഥകളി, തെയ്യം, കൂത്ത്, ഒപ്പന, മാപ്പിളപ്പാട്, മാര്‍ഗം കളി, തുള്ളല്‍, അയിനിപ്പാട്ട്, ഗോത്ര കലകള്‍ തുടങ്ങിയവ അവതരിപ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ടാകും. ജെന്‍സി കുട്ടികളുടെ ഷോര്‍ട്ട് ഫിലീമുകള്‍, ചെറുപ്പക്കാരുടെ ഡോക്യുമെന്ററികള്‍ എന്നിവയും സംഗീതം, നൃത്തം എന്നിവ പ്രദര്‍ശിപ്പാക്കാനും വേദി നല്‍കും. തീയേറ്ററുകള്‍, ലൈബ്രറി, ആര്‍ട്ട് ഗ്യാലറി, ചരിത്ര മ്യൂസിയം, സാഹിത്യ ഭാഷാ മ്യൂസിയം, ശബ്ദ മ്യൂസിയം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക ഇടങ്ങള്‍, ഫുഡ് കോര്‍ട്ട്, വിശ്രമിക്കാനും വിനോദത്തിനുമുള്ള സൗകര്യം, ഡോര്‍മെറ്ററികള്‍ ടൂറിസ്റ്റ് ഗസ്റ്റ് ഹൗസുകള്‍ എന്നിവയും കേന്ദ്രത്തിലുണ്ടാകും. പാര്‍ക്കിന്റെ നടത്തിപ്പാനായി ടൂറിസം ട്രസ്റ്ര് രൂപീകരിക്കുമെന്നും ബജറ്റില്‍ പറയുന്നു.</p>
<h3>മ്യൂസിക്‌ അക്കാദമി</h3>
<p>അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷിന്റെ ഓര്‍മ്മയ്ക്കായ തൃശൂരില്‍ പുതിയ മ്യൂസിക്‌ അക്കാദമി സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇതിനായി 5 കോടി രൂപയാണ് ബജറ്റില്‍ നീക്കി വച്ചരിക്കുന്നത്.</p>
<p><iframe title="LIVE - Keralam Budget 2026 - 27 | വിഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണം, തത്സമയം - TV9" src="https://www.youtube.com/embed/vPz7-NdfSjg" width="480" height="360" frameborder="0" allowfullscreen="allowfullscreen"></iframe></p>
<h3>English Summary</h3>
<p>It must be said that the state's film industry has been given a boost. In the first budget of the V.D. Satheesan government, Rs. 100 crore was allocated for the comprehensive development of the film industry. The government is aiming for development in the Malayalam film industry by integrating various projects.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Budget 2026: കേരളത്തിലെ നാല് ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിക്കും; ബജറ്റിൽ ക്ഷേത്രങ്ങൾക്ക് വൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി</title>
					<link>https://www.malayalamtv9.com/kerala/kerala-budget-2026-four-temples-including-sabarimala-and-kottiyoor-to-be-developed-on-tirupati-model-cm-vd-satheesan-makes-big-announcement-for-temples-in-budget-2211223.html</link>
					<pubDate>Fri, 19 Jun 2026 11:17:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-budget-2026-four-temples-including-sabarimala-and-kottiyoor-to-be-developed-on-tirupati-model-cm-vd-satheesan-makes-big-announcement-for-temples-in-budget-2211223.html</guid>
					<description><![CDATA[<p>Kerala Budget 2026 big announcement for temples: ക്ഷേത്രങ്ങളോടുള്ള ചേർന്നിട്ടുള്ള കാവുകളും കുളങ്ങളും നവീകരിക്കുന്നതിന് വേണ്ടി അഞ്ചു കോടി രൂപ വകയിരുത്തുന്നതായും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു.കൂടാതെ ഓരോ വർഷവും തിരുവതാംകൂർ ദേവസ്വം ബോർഡിൽ നൽകേണ്ട ആന്വിറ്റി വിഹിതം നൽകുന്നതിന് അഞ്ച് കോടി രൂപയും ബജറ്റിൽ വകയിരുത്തി. കൂടാതെ മലബാർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമം&#8230;&#8230;&#8230;&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Sabarimala-Kottiyoor.jpg" class="attachment-large size-large wp-post-image" alt="Sabarimala, Kottiyoor" /></figure><p>തിരുവനന്തപുരം: കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണത്തിന് വേണ്ടി ബജറ്റിൽ പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിഡി സതീശൻ. കേരളത്തിലെ നാല് ക്ഷേത്രങ്ങൾ തിരപ്പതി മോഡലിൽ വികസിപ്പിച്ച ദേശീയ തീർത്ഥാടന കേന്ദ്രങ്ങൾ ആക്കി മാറ്റും എന്ന് മുഖ്യമന്ത്രി ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു. ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം എന്നീ ക്ഷേത്രങ്ങളാണ് വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുക. കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളാണ് ഈ ക്ഷേത്രങ്ങൾ.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/kerala/kerala-budget-2026-20-crore-allocated-for-thiruvananthapuram-and-kozhikode-light-metro-projects-2211209.html">മെട്രോയില്‍ പറക്കാം; തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്</a></strong></p>
<h3>ആന്വിറ്റി വിഹിതം നൽകുന്നതിന് അഞ്ച് കോടി രൂപ</h3>
<p>ക്ഷേത്രങ്ങളോടുള്ള ചേർന്നിട്ടുള്ള കാവുകളും കുളങ്ങളും നവീകരിക്കുന്നതിന് വേണ്ടി അഞ്ചു കോടി രൂപ വകയിരുത്തുന്നതായും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു.കൂടാതെ ഓരോ വർഷവും തിരുവതാംകൂർ ദേവസ്വം ബോർഡിൽ നൽകേണ്ട ആന്വിറ്റി വിഹിതം നൽകുന്നതിന് അഞ്ച് കോടി രൂപയും ബജറ്റിൽ വകയിരുത്തി. കൂടാതെ മലബാർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമം ആക്കുന്നതിനും അധികാരങ്ങൾ നൽകുന്നതിനുവേണ്ടി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.</p>
<h3>മലബാർ ദേവസ്വം ബോർഡുകൾക്കും ചട്ടങ്ങൾ നിർമ്മിക്കും</h3>
<p>കേരളത്തിലെ മറ്റു ദേവസ്വം ബോർഡുകളെ പോലെ തന്നെ മലബാർ ദേവസ്വം ബോർഡുകൾക്കും ചട്ടങ്ങൾ നിർമ്മിക്കും. കേരളത്തിലെ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ട് തീർത്ഥാടന ടൂറിസം പദ്ധതി നടപ്പിലാക്കുമെന്നും മുസരീസ് ടൂറിസം ഇവയ്ക്കെല്ലാമായി 325.36 കോടി രൂപ വിനോദസഞ്ചാര മേഖലയിലേക്ക് 325. 36 വകയിരുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.</p>
<h3>ടൂറിസത്തെ ഔദ്യോഗികമായി ഒരു വ്യവസായമാക്കി മാറ്റും</h3>
<p>ടൂറിസത്തെ ഔദ്യോഗികമായി ഒരു വ്യവസായമാക്കി മാറ്റും പരിസ്ഥിതിയിൽ ഊന്നിയുള്ള വൈവിധ്യവൽക്കരണവും സ്മാർട്ട് ടൂറിസം ആപ്പുകളുടെ വികസനവും ഈ മേഖലയിൽ നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചു.ബജറ്റിൽ മറ്റ് ഒട്ടേറെ വമ്പൻ പ്രഖ്യാപനങ്ങളും ഉണ്ട്. അടിസ്ഥാന സൗകര്യ വികസനതിന്റെ ഭാഗമായി തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങൾക്ക് ലൈറ്റ് മെട്രോ പദ്ധതിക്ക് വേണ്ടി 20 കോടി രൂപ വകയിരുത്തി. വളരെ വേഗത്തിൽ തന്നെ പദ്ധതിയുടെ നിർമ്മാണം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ പ്രാരംഭഘട്ട പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് 20 കോടി രൂപ ബജറ്റിൽ അനുവദിച്ചിരിക്കുന്നത്.</p>
<h3>ENGLISH SUMMARY</h3>
<p>Chief Minister VD Satheesan has made an announcement in the budget for the renovation of temples in Kerala. The Chief Minister announced in the budget presentation that four temples in Kerala will be converted into national pilgrimage centers developed on the Tirupati model. Steps will be taken to develop the temples of Sabarimala, Guruvayur, Kottiyoor and Thiruvallam.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Kerala Budget 2026: ജീവനക്കാർക്ക് വിസ്മയമില്ല; ഡിഎ, ഡിആർ കുടിശ്ശികയിൽ തീരുമാനം ഇങ്ങനെ&#8230;</title>
					<link>https://www.malayalamtv9.com/kerala/kerala-budget-2026-announcements-regarding-da-dr-and-salary-revision-of-government-employees-2211161.html</link>
					<pubDate>Fri, 19 Jun 2026 10:51:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-budget-2026-announcements-regarding-da-dr-and-salary-revision-of-government-employees-2211161.html</guid>
					<description><![CDATA[<p>Kerala Budget DA, DR Arrears: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ, ഡിആർ കുടിശ്ശിക 36,057 കോടി രൂപയാണ്. 2026 മാർച്ച് 31-ലെ കണക്കനുസരിച്ച് സർക്കാരിന്റെ മൊത്തം കുടിശ്ശിക ബാധ്യതയായ 48,733 കോടി രൂപയിൽ ഏറ്റവും വലിയ വിഹിതം സർക്കാർ ജീവനക്കാർ, അധ്യാപകർ, സർവീസ് പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ക്ഷാമബത്ത കുടിശ്ശികയാണ്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/kerala-budget-7.jpg" class="attachment-large size-large wp-post-image" alt="Kerala Budget (7)" /></figure><p>സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് വിഡി സതീശൻ സർക്കാരിന്റെ ബജറ്റ്. ശമ്പളപരിഷ്കരണം, ഡിഎ കുടിശ്ശിക തുടങ്ങിയവയിൽ പ്രതീക്ഷിച്ച പ്രഖ്യാപനങ്ങൾ ഉണ്ടായില്ല. സർക്കാർ ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ ഡിആർ എന്നിവ മുടങ്ങമില്ലാതെ നൽകുമെന്ന് ബജറ്റിൽ അറിയിച്ചു. കൂടാതെ, അഷ്വേഡ് പെൻഷൻ പദ്ധതി നടപ്പിലാക്കില്ലെന്നും വ്യക്തമാക്കി. ജീവനക്കാരുടെ മെഡിക്കൽ‌ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പരിഷ്കരിക്കും. ലീവ് സറണ്ടറിൽ ഉചിതമായ തീരുമാനം എടുക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു.</p>
<h3>ഡിഎ, ശമ്പളപരിഷ്കരണം - തീരുമാനമെന്ത്?</h3>
<p>സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡി എ), ക്ഷാമാശ്വാസം (ഡി ആർ) എന്നിവ മുടക്കമില്ലാതെ നൽകുമെന്ന് വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപിച്ചു. എന്നാൽ, ഡി എ കുടിശ്ശികയുടെ മുൻ കാല പ്രാബല്യം ബജറ്റിൽ പരാമർശിച്ചില്ല. ഡി എ കുടിശ്ശികയുടെ മുൻ കാല പ്രാബല്യം 8 ഗഡുക്കളായി നൽകുമെന്നായിരുന്നു മുൻ ധനകാര്യമന്ത്രിയായിരുന്ന കെഎൻ ബാലഗോപാൽ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചത്. ഇത്തവണ 2 ഗഡുവാണ് നൽകേണ്ടത്. ഇത് നടപ്പാക്കാൻ ഈ വർഷം 9000 കോടിയിലധികം രൂപ വേണ്ടിവരും.</p>
<p>2026 മാർച്ച് 6-ലെ G.O.(P) No.44/2026/FIN സർക്കാർ ഉത്തരവ് പ്രകാരം ഡിഎ/ ഡിആർ കുടിശ്ശിക 2026-27 സാമ്പത്തിക വർഷം മുതൽ നാല് വർഷത്തിനുള്ളിൽ എട്ട് തുല്യ ഗഡുക്കളായി, പ്രതിവർഷം രണ്ട് ഗഡുക്കൾ വീതം നൽകുമെന്നായിരുന്നു മുൻ സർക്കാരിന്റെ പ്രഖ്യാപനം. ഇതനുസരിച്ച് 2026-27 സാമ്പത്തിക വർഷത്തിൽ ആദ്യത്തെ രണ്ട് ഗഡുക്കൾ നൽകേണ്ടതുണ്ട്. അതിനായി ഏകദേശം 9,014 കോടി രൂപ കണ്ടെത്തേണ്ടിവരും.</p>
<p>ശമ്പളപരിഷ്കരണ കമ്മീഷനെ പറ്റിയും ബജറ്റിൽ പരാമർശം ഉണ്ടായില്ല. ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പരിശോധിച്ച് ശുപാർശ സമർപ്പിക്കാൻ കഴിഞ്ഞ, ഫെബ്രുവരിയിലാണ് കേരള സർക്കാർ ശമ്പളകമ്മീഷനെ നിയോഗിച്ചത്. തുടർന്ന് ശുപാർശ സമർപ്പിക്കാൻ മൂന്ന് മാസത്തെ സമയവും നൽകിയിരുന്നു. എന്നാൽ, ജൂൺ പകുതിയാകാറായിട്ടും ശമ്പളപരിഷ്കരണം പ്രഖ്യാപിക്കാത്തതിനാൽ, ബജറ്റിൽ എന്തെങ്കിലും പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു ജീവനക്കാരുടെ പ്രതീക്ഷ. എന്നാൽ, ശമ്പള പരിഷ്കരണത്തെ പറ്റി ഒന്നും ബജറ്റിൽ സൂചിപ്പിച്ചില്ല.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-budget-2026-gives-major-focus-to-malappuram-elevated-highway-and-cancer-centre-among-key-projects-2211211.html">ഈ ബജറ്റ് മലപ്പുറം തൂക്കി; ശാപമെല്ലാം ഒഴിഞ്ഞു, വരുന്നത് വമ്പന്‍ പദ്ധതികള്‍</a></strong></p>
<p>കമ്മീഷനിൽ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്നായിരുന്നു റിപ്പോർട്ട്. കഴിഞ്ഞ സർക്കാരിന്റെ അവസാന മാസങ്ങളിലാണ് പന്ത്രണ്ടാം ശമ്പളകമ്മീഷൻ രൂപീകരിച്ചത്. ശുപാർശ സമർപ്പിക്കാൻ മൂന്ന് മാസത്തെ കാലാവധിയും നൽകി. എന്നാൽ മൂന്ന് മാസത്തിനിടെ കാര്യമായ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. കാലാവധി നീട്ടണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടെങ്കിലും സർക്കാർ തീരുമാനമെടുത്തിട്ടില്ല. എൽഡിഎഫ് സർക്കാർ നിയമിച്ച കമ്മിഷനുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാരിന് താൽപര്യമില്ലെന്നാണ് വിവരം. അതുകൊണ്ട് തന്നെ, നിലവിലെ ചെയർമാൻ ഡോ. വിപി ജോയിയെ നിലനിർത്തി മറ്റ് രണ്ട് അംഗങ്ങളെ മാറ്റാൻ ധനവകുപ്പ് ആലോചിക്കുന്നുണ്ടെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.</p>
<h3>ഡിഎ കുടിശ്ശിക എത്ര?</h3>
<p>ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ, ഡിആർ കുടിശ്ശിക 36,057 കോടി രൂപയാണ്. 2026 മാർച്ച് 31-ലെ കണക്കനുസരിച്ച് സർക്കാരിന്റെ മൊത്തം കുടിശ്ശിക ബാധ്യതയായ 48,733 കോടി രൂപയിൽ ഏറ്റവും വലിയ വിഹിതം സർക്കാർ ജീവനക്കാർ, അധ്യാപകർ, സർവീസ് പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ക്ഷാമബത്ത കുടിശ്ശികയാണ്. 2021 ജനുവരി 1 മുതൽ 2026 ഫെബ്രുവരി 28 വരെയുള്ള കാലയളവിലെ ക്ഷാമബത്തയുടെയും ക്ഷാമാശ്വാസത്തിന്റെയും  മൊത്തം തുക 36,057 കോടി രൂപയാണെന്നാണ് കണക്ക്.</p>
<h3>കേരള ബജറ്റ്</h3>
<p><iframe title="YouTube video player" src="https://www.youtube.com/embed/vPz7-NdfSjg?si=WMeDrQjH6H5kd8QK" width="480" height="360" frameborder="0" allowfullscreen="allowfullscreen"></iframe></p>
<h3>English Summary:</h3>
<p>Budget did not include the salary revision and pending Dearness Allowance announcements that government employees and pensioners had been expecting. However, the government assured that DA for employees and Dearness Relief for pensioners would be paid regularly without interruption.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Budget 2026: ഈ ബജറ്റ് മലപ്പുറം തൂക്കി; ശാപമെല്ലാം ഒഴിഞ്ഞു, വരുന്നത് വമ്പന്‍ പദ്ധതികള്‍</title>
					<link>https://www.malayalamtv9.com/kerala/kerala-budget-2026-gives-major-focus-to-malappuram-elevated-highway-and-cancer-centre-among-key-projects-2211211.html</link>
					<pubDate>Fri, 19 Jun 2026 10:40:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-budget-2026-gives-major-focus-to-malappuram-elevated-highway-and-cancer-centre-among-key-projects-2211211.html</guid>
					<description><![CDATA[<p>Malappuram Gets Mega Development Push in Kerala Budget 2026: മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ജനറല്‍ ആശുപത്രിയാക്കാന്‍ ബജറ്റില്‍ തീരുമാനിച്ചു. ഇതോടൊപ്പം തന്നെ മലപ്പുറത്ത് കാന്‍സര്‍ സെന്ററും സ്ഥാപിക്കുന്നതാണ്. നിലമ്പൂര്‍ ഗവണ്‍മെന്റ് കോളേജിന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ ഒരു കോടി രൂപ വകയിരുത്തി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Kerala-Budget-2026-Brings-Big-Projects-to-Malappuram.jpg" class="attachment-large size-large wp-post-image" alt="Kerala Budget 2026 Brings Big Projects To Malappuram" /></figure><p><strong>തിരുവനന്തപുരം:</strong> മലപ്പുറം ജില്ലയ്ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍. കഴിഞ്ഞ ഏറെ വര്‍ഷമായി മലപ്പുറത്തുകാര്‍ കാത്തിരുന്ന സുപ്രധാന പദ്ധതികളാണ് യുഡിഎഫ് സര്‍ക്കാര്‍ ബജറ്റിലൂടെ നല്‍കാന്‍ പോകുന്നത്. കോഹിനൂര്‍ മുതല്‍ കരിപ്പൂര്‍ വിമാനത്താവളം വരെ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനുള്ള സാധ്യത പഠനം നടത്തുന്നതാണ് ബജറ്റിലെ സുപ്രധാന ചുവടുവെപ്പ്.</p>
<p>മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ജനറല്‍ ആശുപത്രിയാക്കാന്‍ ബജറ്റില്‍ തീരുമാനിച്ചു. അഞ്ച് കോടി രൂപ ബജറ്റില്‍ അനുവദിച്ചു. കെട്ടിടം നിര്‍മിക്കുന്നതിനാവശ്യമായ പ്രാരംഭ ചെലവുകള്‍ക്കുമായാണ് തുക വകയിരുത്തിയത്. ഇതോടൊപ്പം തന്നെ മലപ്പുറത്ത് കാന്‍സര്‍ സെന്ററും സ്ഥാപിക്കുന്നതാണ്. കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ 10 കോടി രൂപ വകയിരുത്തി. നിലമ്പൂര്‍ ഗവണ്‍മെന്റ് കോളേജിന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ ഒരു കോടി രൂപ വകയിരുത്തി. പുതിയ ജില്ലകള്‍ രൂപീകരിക്കുമെന്നും വിഡി സതീശന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.</p>
<p>എന്‍എച്ച് ഹൈവേ കോഹിനൂരില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് എലിവേറ്റഡ് ഹൈവേ നിര്‍മിക്കാന്‍ സാധ്യത പഠനം നടത്താനായി 1 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. വള്ളിക്കുന്ന് മണ്ഡലത്തിലെ ചേളാരിയില്‍ ഫയര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും.</p>
<p>പൊന്നാനി തീരദേശ സംരക്ഷണ ഭിത്തി നിര്‍മാണത്തിനായി 3 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി വിഡി സതീശന്‍ പറഞ്ഞു. ബാക്കി തുക നബാഡ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്ന് സ്വീകരിക്കാനാണ് തീരുമാനം. പൊന്നാനി കേന്ദ്രമാക്കി തിണ്ടീസ്‌ കള്‍ച്ചറല്‍ ബിനാലെ സംഘടിപ്പിക്കും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-budget-2026-v-d-satheesan-announces-football-stadium-for-malabar-rs-50-crore-allocated-2211173.html" target="_blank" rel="noopener">Kerala Budget 2026: അമ്പമ്പോ! മലബാറിന് ഫുട്‌ബോള്‍ സ്‌റ്റേഡിയം; ബജറ്റില്‍ കായികപ്രേമികളെ ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍</a></strong></p>
<p>പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ ഓരാടം പാലം-മാനത്ത്മംഗലം ബൈപാസ് റോഡ് നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കാന്‍ 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി.</p>
<p>അതേസമയം, മലബാറില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയം നിര്‍മിക്കാനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ അത് എവിടെയായിരിക്കും എന്ന് വ്യക്തമല്ല. സ്‌റ്റേഡിയത്തിനായി 50 കോടി രൂപയാണ് ബജറ്റില്‍ മാറ്റിവെച്ചിരിക്കുന്നത്.</p>
<p>ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിലാണ് ഇന്ന് സംസ്ഥാനം. കേരളത്തിലെ ഫുട്‌ബോള്‍ മേഖലയിലെ പ്രതിഭകളെ കണ്ടെത്തി പരിശീലനം നല്‍കുന്നതിനും അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്തുന്നതിനും ലോകോത്തര നിലവാരമുള്ള ഒരു ഫുട്‌ബോള്‍ സ്‌റ്റേഡിയം ആവശ്യമുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. ഫുട്‌ബോള്‍ ആരാധകരുടെ അവേശവും കളിയോടുള്ള സ്‌നേഹവും പരിഗണിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ളതും ആധുനിക സൗകര്യങ്ങളോട് കൂടിയതുമായ ഫുട്‌ബോള്‍ സ്‌റ്റേഡിയം മലബാറില്‍ നിര്‍മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</p>
<p><iframe title="YouTube video player" src="https://www.youtube.com/embed/vPz7-NdfSjg?si=G3FAE5NSQqX2q4Iq" width="480" height="360" frameborder="0" allowfullscreen="allowfullscreen"></iframe></p>
<h3>English Summary</h3>
<p>Malappuram received significant attention in Kerala Budget 2026, with the announcement of several major development initiatives. Key projects include an elevated highway, a cancer centre, and other infrastructure schemes aimed at accelerating growth in the district.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Budget 2026: മെട്രോയില്‍ പറക്കാം; തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്</title>
					<link>https://www.malayalamtv9.com/kerala/kerala-budget-2026-20-crore-allocated-for-thiruvananthapuram-and-kozhikode-light-metro-projects-2211209.html</link>
					<pubDate>Fri, 19 Jun 2026 10:24:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-budget-2026-20-crore-allocated-for-thiruvananthapuram-and-kozhikode-light-metro-projects-2211209.html</guid>
					<description><![CDATA[<p>Big Push for Urban Transport as Kerala Budget 2026 Sets Aside Rs 20 Crore for Light Metro: പദ്ധതിയുടെ നിര്‍മാണം വളരെ വേഗത്തില്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പദ്ധതിയുടെ പ്രാരംഭ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇപ്പോള്‍ 20 കോടി രൂപ ബജറ്റില്‍ അനുവദിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Light-Metro-Projects-Kerala.jpg" class="attachment-large size-large wp-post-image" alt="Light Metro Projects Kerala" /></figure><p><strong>തിരുവനന്തപുരം:</strong> ബജറ്റില്‍ സുപ്രധാന ചുവടുമായി വിഡി സതീശന്‍ സര്‍ക്കാര്‍. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതിയ്ക്കായി തുക വകയിരുത്തി. പദ്ധതി നടപ്പാക്കുന്നതിനായി 20 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തില്‍ ഈ നഗരങ്ങളെയും മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.</p>
<p>പദ്ധതിയുടെ നിര്‍മാണം വളരെ വേഗത്തില്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പദ്ധതിയുടെ പ്രാരംഭ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇപ്പോള്‍ 20 കോടി രൂപ ബജറ്റില്‍ അനുവദിച്ചത്.</p>
<p>മുന്‍ സര്‍ക്കാരുകള്‍ കോഴിക്കോട്, തിരുവനന്തപുരം മെട്രോകള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവര്‍ക്ക് അതിന് സാധിച്ചില്ല. എന്നാല്‍ ഈ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞു. തിരുവനന്തപുരം മെട്രോ റെയിലിന്റെ പദ്ധതി രേഖ അടുത്തയാഴ്ചയോടെ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കാനിരിക്കെയാണ് പ്രഖ്യാപനം.</p>
<h3>തിരുവനന്തപുരം മെട്രോ പദ്ധതി</h3>
<p>വരുന്നയാഴ്ചയോടെ തിരുവനന്തപുരം മെട്രോ പദ്ധതിയുടെ അന്തിമ പദ്ധതി രേഖ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. ഡല്‍ഹി മെട്രോ കോര്‍പ്പറേഷനാണ് വിശദമായ പദ്ധതി രേഖ തയാറാക്കിയത്. മന്ത്രിസഭ ഡിപിആര്‍ വിശകലനം ചെയ്തതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍.</p>
<p>പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി കഴിഞ്ഞാല്‍ അന്തിമ അനുമതിയ്ക്കായി കേന്ദ്ര പരിഗണനയ്ക്ക് അയക്കും. അന്തിമ അനുമതിയും ലഭിച്ചുകഴിഞ്ഞാല്‍ വെറും ആറ് മാസത്തിനുള്ളില്‍ മെട്രോ നിര്‍മാണം ആരംഭിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും അധികൃതര്‍ പങ്കുവെക്കുന്നു.</p>
<h3>എവിടെ നിന്ന് എവിടെ വരെ?</h3>
<p>തിരുവനന്തപുരത്തെ മെട്രോ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ ആശ്വാസമാകുന്നതാണ്. പാപ്പനംകോട് നിന്ന് ആരംഭിക്കുന്ന പാത ഈഞ്ചയ്ക്കല്‍ വരെ നീളുന്നതാണ്.</p>
<ul>
<li>പാപ്പനംകോട്</li>
<li>കിള്ളിപ്പാലം</li>
<li>തമ്പാനൂര്‍</li>
<li>സെക്രട്ടേറിയേറ്റ്</li>
<li>പാളയം</li>
<li>പട്ടം</li>
<li>മെഡിക്കല്‍ കോളേജ്</li>
<li>ഉള്ളൂര്‍</li>
<li>കാര്യവട്ടം</li>
<li>കഴക്കൂട്ടം</li>
<li>ടെക്‌നോപാര്‍ക്ക്</li>
<li>ആക്കുളം</li>
<li>ചാക്ക</li>
<li>ഈഞ്ചയ്ക്കല്‍</li>
</ul>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/thiruvananthapuram-metro-rail-project-check-stations-routes-and-status-from-updated-dpr-2211132.html" target="_blank" rel="noopener">Thiruvananthapuram Metro: തിരുവനന്തപുരത്ത് മെട്രോ കുതിപ്പ്; തമ്പാനൂർ, കഴക്കൂട്ടം ഗതാഗതക്കുരുക്കിന് പരിഹാരം!</a></strong></p>
<p>എന്നിങ്ങനെയായിരിക്കും തിരുവനന്തപുരം മെട്രോയുടെ സ്‌റ്റേഷനുകള്‍. എന്നാല്‍ ഭാവിയില്‍ മെട്രോ സംവിധാനം ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലേക്ക് ദീര്‍ഘിപ്പിക്കാനും സാധിക്കുന്ന രീതിയിലുള്ള ഡിപിആര്‍ ആണ് സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കാന്‍ പോകുന്നത്.</p>
<p>2025 നവംബര്‍ മാസത്തിലായിരുന്നു തിരുവനന്തപുരം മെട്രോയുടെ അലൈന്‍മെന്റിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിന് പിന്നാലെ ചെലവ്, സ്ഥലമേറ്റെടുക്കല്‍ തുടങ്ങിയ എല്ലാ വിവരങ്ങളും വിശദമായി ഉള്‍പ്പെട്ട പദ്ധതി രേഖ തയാറാക്കാന്‍ കെഎംആര്‍എല്ലിന് നിര്‍ദേശം നല്‍കുകയായിരുന്നു. ശേഷം കെഎംആര്‍എല്‍ ഡിപിആറിന്റെ സഹായം തേടുകയും ചെയ്തു.</p>
<p>കൊച്ചി മെട്രോയ്ക്ക് സമാനമായി പദ്ധതി ചെലവിന്റെ 60 ശതമാനം വായ്പയെടുത്തും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ ശേഷിക്കുന്ന തുക കണ്ടെത്തിയും നിര്‍മാണം പൂര്‍ത്തിയാക്കാനാണ് നീക്കം. കൂടുതല്‍ സ്ഥലമേറ്റെടുക്കല്‍ ഇല്ലാതെ പൂര്‍ണമായും എലിവേറ്റഡ് രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.</p>
<p><iframe width="480" height="360" src="https://www.youtube.com/embed/vPz7-NdfSjg?si=G3FAE5NSQqX2q4Iq" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>&nbsp;</p>
<h3>English Summary</h3>
<p>The Kerala Budget 2026 has allocated Rs 20 crore for the proposed Light Metro projects in Thiruvananthapuram and Kozhikode. The funding is expected to support planning and development efforts aimed at improving urban transportation in the two cities.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Budget 2026: 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ്; തുക അനുവദിച്ച് സർക്കാർ</title>
					<link>https://www.malayalamtv9.com/kerala/kerala-budget-2026-cm-vd-satheesan-announces-rs-25-lakh-oommen-chandy-health-insurance-scheme-2211180.html</link>
					<pubDate>Fri, 19 Jun 2026 09:53:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-budget-2026-cm-vd-satheesan-announces-rs-25-lakh-oommen-chandy-health-insurance-scheme-2211180.html</guid>
					<description><![CDATA[<p>Oommen Chandy Health Insurance Scheme: തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ഉയർത്തിക്കാട്ടിയ ഏറ്റവും പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി. തുടർന്ന് യുഡിഎഫ് സർക്കാരിന്റെ ആദ്യ നിയമസഭ സമ്മേളനത്തിലെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറാണ് പദ്ധതി പ്രഖ്യാപിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/kerala-budget-6.jpg" class="attachment-large size-large wp-post-image" alt="Kerala Budget (6)" /></figure><p>സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ഉമ്മൻ ചാണ്ടി ഇൻഷുറൻസ്സ് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. 25 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിന്റെ ആരംഭ ചെലവുകൾക്ക് 10 കോടി വകയിരുത്തുമെന്നും ബജറ്റിൽ മുഖ്യമന്ത്രി വ്യക്തമാക്കി.</p>
<h3>ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്</h3>
<p>തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ഉയർത്തിക്കാട്ടിയ ഏറ്റവും പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി. തുടർന്ന് യുഡിഎഫ് സർക്കാരിന്റെ ആദ്യ നിയമസഭ സമ്മേളനത്തിലെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറാണ് പദ്ധതി പ്രഖ്യാപിച്ചത്. ഒരു കുടുംബത്തിന് വർഷം 25 ലക്ഷം എന്ന കണക്കിൽ കവറേജ് നൽകുന്നതാണ്. എന്ന് മുതൽ നടപ്പിലാക്കുമെന്നും വ്യക്തമല്ല.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-budget-2026-v-d-satheesan-announces-football-stadium-for-malabar-rs-50-crore-allocated-2211173.html">അമ്പമ്പോ! മലബാറിന് ഫുട്‌ബോള്‍ സ്‌റ്റേഡിയം; ബജറ്റില്‍ കായികപ്രേമികളെ ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍</a></strong></p>
<h3>കാരുണ്യ പദ്ധതി പരിഷ്കരിക്കുന്നതോ?</h3>
<p>ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുമെന്ന പ്രഖ്യാപനം വന്നത് മുതൽ, ഇത് കാരുണ്യ പദ്ധതി പരിഷ്കരിക്കുന്നതാണോ അതോ മറ്റ് സർക്കാർ ഇൻഷുറൻസ് പദ്ധതികളെ സംയോജിപ്പിച്ചാണോ നടപ്പിലാക്കുക എന്ന സംശയം ജനങ്ങൾക്കിടയിൽ ഉയർന്നിരുന്നു. എന്നാൽ, പുതിയ ആരോഗ്യ ഇൻഷുറൻസ് കാരുണ്യ പദ്ധതി പരിഷ്കരിച്ച് നടപ്പിലാക്കുന്നതല്ല എന്ന് ബജറ്റിൽ വ്യക്തമാകുന്നു. കാരുണ്യ പദ്ധതിയിലൂടെ ലഭിക്കുന്ന തുകകൾ കൊടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ബജറ്റിൽ സൂചിപ്പിച്ചു.</p>
<h3>ആരോഗ്യമേഖലയ്ക്കായി വമ്പൻ പ്രഖ്യാപനങ്ങൾ</h3>
<p>ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് നിരവധി പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി ബജറ്റിൽ നടത്തിയത്. ഇൻസുലിൻ പമ്പ് തദ്ദേശീയമായി വികസിപ്പിക്കാൻ സർക്കാർ സഹായം നൽകുമെന്ന് പ്രഖ്യാപനം, എക്സൈസ് വകുപ്പിന് കെമിക്കൽ എക്സാമിനേഷൻ ലാമ്പും നിർമിക്കും. തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും നിർമ്മിക്കും. ഹരിപ്പാട് മെഡിക്കൽ കോളേജും ബജറ്റിൽ ഇടം നേടി.</p>
<p>കാൻസർ പ്രതിരോധത്തിന് ബജറ്റിൽ മുന്തിയ പരിഗണന. മൊബൈൽ ടെസ്റ്റിങ് ലാബുകൾക്കായി 20 കോടി രൂപ വകയിരുത്തി. ആരോഗ്യസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഗോൾഡൻ‌ അവർ പ്രോജക്ട് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.40 വയസ്സ് കഴിഞ്ഞവർക്ക് വർഷത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്താനും അവസരം.</p>
<p>ആരോഗ്യ ടൂറിസം മേഖലയുടെ ഡെസ്റ്റിഷേനായി കേരളത്തെ മാറ്റാൻ റീച്ച് കേരള പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രിക്ക് പറഞ്ഞു. തിരഞ്ഞെടുത്ത മെഡിക്കൽ കോളജുകൾക്ക് സ്വയംഭരണ പദവി നൽകുന്നതാണ്.</p>
<h3>കേരള ബജറ്റ്</h3>
<p><iframe title="YouTube video player" src="https://www.youtube.com/embed/vPz7-NdfSjg?si=kjrc5lHRMS3_biEV" width="480" height="360" frameborder="0" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
				</item>
							<item>
					<title>Kerala Budget 2026: അമ്പമ്പോ! മലബാറിന് ഫുട്‌ബോള്‍ സ്‌റ്റേഡിയം; ബജറ്റില്‍ കായികപ്രേമികളെ ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍</title>
					<link>https://www.malayalamtv9.com/kerala/kerala-budget-2026-v-d-satheesan-announces-football-stadium-for-malabar-rs-50-crore-allocated-2211173.html</link>
					<pubDate>Fri, 19 Jun 2026 09:43:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-budget-2026-v-d-satheesan-announces-football-stadium-for-malabar-rs-50-crore-allocated-2211173.html</guid>
					<description><![CDATA[<p>Malabar to Get New Football Stadium as Kerala Budget 2026 Allocates Rs 50 Crore: കായിക കേരളത്തില്‍ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മലബാറില്‍ സ്‌റ്റേഡിയം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി 50 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പുതിയ ഫുട്‌ബോള്‍ സ്‌റ്റേഡിയം വരുന്നത് മലബാറിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുമെന്ന കാര്യം ഉറപ്പാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/VD-Satheesan-Budget-Updates.jpg" class="attachment-large size-large wp-post-image" alt="Vd Satheesan Budget Updates" /></figure><p><strong>തിരുവനന്തപുരം:</strong> മലബാറിലെ കായികപ്രേമികളെ ചേര്‍ത്തുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍. മലബാറിനായി ഫുട്‌ബോള്‍ സ്‌റ്റേഡിയം ബജറ്റില്‍ ധനമന്ത്രി വിഡി സതീശന്‍ പ്രഖ്യാപിച്ചു. ഇതിനായി 50 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പുതിയ ഫുട്‌ബോള്‍ സ്‌റ്റേഡിയം വരുന്നത് മലബാറിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുമെന്ന കാര്യം ഉറപ്പാണ്.</p>
<p>മുന്‍ സര്‍ക്കാരുകളില്‍ നിന്നും വ്യത്യസ്തമായി മലബാറിലെ കായികപ്രേമികളുടെ ആവശ്യത്തിന് മുന്‍ഗണന നല്‍കിയാണ് വിഡി സതീശന്‍ സര്‍ക്കാരിന്റെ ബജറ്റ് അവതരണം. കായിക കേരളത്തില്‍ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മലബാറില്‍ സ്‌റ്റേഡിയം പ്രഖ്യാപിച്ചിരിക്കുന്നത്.</p>
<h3>പഠിക്കാന്‍ ഇനി വിദേശത്ത് പോകേണ്ട</h3>
<p>കേരളത്തിലെ യുവാക്കള്‍ പഠിക്കാനായി വിദേശത്തേക്ക് ചേക്കേറുന്നത് ഒഴിവാക്കാന്‍ വമ്പന്‍ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി 100 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി വിദ്യാര്‍ഥികള്‍ വിദേശത്തേക്ക് പോകുന്നത് തടയാന്‍ അന്താരാഷ്ട്ര പഠനസൗകര്യങ്ങളോടെ കേരള നോളജ് വാലി പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.</p>
<p>നോളജ് വാലി പദ്ധതി വഴി വിദേശത്തേക്ക് പോകാതെ തന്നെ വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം കേരളത്തില്‍ തന്നെ നേടാന്‍ സാധിക്കും. അതിനായി ലോകോത്തര നിലവാരമുള്ള വിദേശ സര്‍വ്വകലാശാലകളുമായി സഹകരിച്ച് ഏറ്റവും മികച്ച അക്കാദമിക് പദ്ധതികള്‍ കേരളത്തിലേക്ക് എത്തിക്കാനാണ് നീക്കം.</p>
<p>ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി പ്രത്യേക മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ നിക്ഷേപം കൊണ്ടുവരുന്നതിനായി സ്വകാര്യ സര്‍വ്വകലാശാല ബില്ലില്‍ ഭേദഗതി വരുത്തുന്നതിനാണ്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-budget-2026-cm-vd-satheesan-announces-rs-25-lakh-oommen-chandy-health-insurance-scheme-2211180.html" target="_blank" rel="noopener">Kerala Budget 2026: 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ്; തുക അനുവദിച്ച് സർക്കാർ</a></strong></p>
<p>ഇതിന് പുറമെ, പിന്നാക്ക-ഗോത്രവര്‍ഗ മേഖലയില്‍ ഉള്‍പ്പെടുന്ന കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് വയനാട് ട്രൈബല്‍ സര്‍വകലാശാലയുടെ വികസനത്തിനായി 50 കോടി രൂപയാണ് ബജറ്റില്‍ മാറ്റിവെച്ചിരിക്കുന്നത്.</p>
<h3>കൊച്ചിയില്‍ ഫിലിം സിറ്റി വരും</h3>
<p>സംസ്ഥാനത്തിന്റെ സാംസ്‌കാരിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകുന്ന പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സിനിമ, സംഗീതം, ഗവേഷണം തുടങ്ങിയവയ്ക്കായി കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു. കൊച്ചിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ ഫിലിം സിറ്റി നിര്‍മിക്കാനായി 100 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.</p>
<p>എംടി വാസുദേവന്‍ നായരുടെ പേരില്‍ കോഴിക്കോട് കള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. ഇതിനായി 50 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇവിടെ ജെന്‍സി വിഭാഗത്തില്‍പെട്ട കുട്ടികള്‍ ഉള്‍പ്പെടെയുള്ള ആളുകളുടെ കലാപ്രകടനങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.</p>
<p>മലയാള സിനിമയുടെ പിതാവ് ജെസി ഡാനിയേലിന്റെ സ്മരണയില്‍ ചിത്രനഗരം എന്ന പേരില്‍ പദ്ധതി നടപ്പാക്കും. അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ പേരില്‍ തൃശൂരില്‍ അത്യാധുനിക മ്യൂസിക് അക്കാദമിയും സ്ഥാപിക്കും.</p>
<p><iframe width="480" height="360" src="https://www.youtube.com/embed/vPz7-NdfSjg?si=G3FAE5NSQqX2q4Iq" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe></p>
<h3>English Summary</h3>
<p>Kerala Finance Minister V D Satheesan has announced a new football stadium for the Malabar region in the Kerala Budget 2026. The government has allocated Rs 50 crore for the project, aiming to strengthen sports infrastructure and promote football development in the region.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Budget 2026: കിഫ്ബി പൊളിച്ച് പണിയും; പഠിക്കാൻ പ്രത്യേക വിദഗ്ധ സമിതി</title>
					<link>https://www.malayalamtv9.com/business/kerala-budget-2026-kiifb-revamp-vd-satheesan-announces-expert-committee-to-overhaul-infrastructure-investment-fund-board-2211168.html</link>
					<pubDate>Fri, 19 Jun 2026 09:28:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/business/kerala-budget-2026-kiifb-revamp-vd-satheesan-announces-expert-committee-to-overhaul-infrastructure-investment-fund-board-2211168.html</guid>
					<description><![CDATA[<p>Kerala Budget 2026 on KIIFB Revamp: ധവളപത്രത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. 5 വർഷം സംസ്ഥാനത്ത് നടപ്പാക്കുന്ന വികസനങ്ങളുടെ ദിശാസൂചികയായിരിക്കും യുഡ‍ിഎഫ് സർക്കാരിന്റെ ബജറ്റെന്ന് അദ്ദേഹം പറഞ്ഞു. കിഫ്ബി പോലുള്ള പദ്ധതികൾക്ക് ഫണ്ട് കണ്ടത്തേണ്ട ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. </p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/kerala-budget-5.jpg" class="attachment-large size-large wp-post-image" alt="Kerala Budget (5)" /></figure><p>കിഫ്ബി പൊളിച്ചുപണിയുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കിഫ്ബിയുടെ നിലവിലെ ഘടന സമഗ്രമായി പരിഷ്കരിക്കുമെന്നും പഠിക്കാൻ പ്രത്യേക വിദഗ്ധ സമിതിയെ രൂപീകരിക്കുമെന്നും ബജറ്റ് അവതരണത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നിലവിൽ സംസ്ഥാനം വലിയ സാമ്പത്തിക വെല്ലുവിളികളാണ് നേരിടുന്നത്. കേരളത്തിന്റെ തനത് വരുമാനം മറ്റ് സംസ്ഥാനങ്ങളേക്കാൾ താഴെയാണെന്നും അതുകൊണ്ട് തന്നെ കിഫ്ബി പോലുള്ള പദ്ധതികൾക്ക് ഫണ്ട് കണ്ടത്തേണ്ട ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.  കിഫ്ബി സാമ്പത്തിക അസന്തുലിതാവസ്ഥ ഉണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>ധവളപത്രത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. 5 വർഷം സംസ്ഥാനത്ത് നടപ്പാക്കുന്ന വികസനങ്ങളുടെ ദിശാസൂചികയായിരിക്കും യുഡ‍ിഎഫ് സർക്കാരിന്റെ ബജറ്റെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തമായ ജനവിധിയോടെ അധികാരത്തിൽ വന്ന സർക്കാർ ആണിതെന്നും പുതുയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞുകൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-budget-2026-announces-mission-samudra-major-projects-planned-for-beypore-and-vizhinjam-ports-2211164.html">മിഷന്‍ സമുദ്ര യാഥാര്‍ഥ്യമാകും; 5 വര്‍ഷം കൊണ്ട് ലോകോത്തര നിലവാരത്തിലേക്ക്‌</a></strong></p>
<h3>ധവളപത്രത്തിലെ വിമർശനം</h3>
<p>56,000 കോടിയുടെ ബാധ്യത കിഫ്ബിക്കുണ്ടെന്നാണ് കണക്ക്. പെട്രോളിയം, സെസ്, മോട്ടോഡ വാഹന നികുതി എന്നിവ കിഫ്ബി നേരിട്ടാണ് പിരിക്കുന്നത്. ഇത് സർക്കാരിന്റെ സാമ്പത്തിക അച്ചടക്കത്തെ ബാധിക്കുന്നുണ്ട് എന്നാണ് ധവള പത്രം ആരോപിച്ചത്. മോട്ടോർ വാഹന നികുതിയായി 17,593 കോടി രൂപയും ഇന്ധന സെസായി 4929 കോടി രൂപയുമാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ കിഫ്ബി പിരിച്ചത്.</p>
<p>അതുപോലെ, സർക്കാരിനേക്കാൾ കൂടിയ നിരക്കിലാണ് കിഫ്ബി വായ്പ എടുക്കുന്നതെന്നും ധവള പത്രത്തിൽ ആരോപിക്കുന്നു. സർക്കാർ നേരിട്ട് വായ്പ എടുക്കുന്നതിനേക്കാൾ 1 മുതൽ 1.5 ശതമാനം കൂടുതലാണ് കിഫ്ബിയുടേത്. കിഫ്ബി സ്വീകരിക്കുന്ന കടം സർക്കാരിന്റേതായി കണക്കാക്കുന്നതും തിരിച്ചടിയാണ്.</p>
<p>സ്വന്തമായി വരുമാന മാർഗമില്ലാത്ത ഏജൻസിയായി കിഫ്ബി മാറിയെന്നും ധവള പത്രത്തിൽ ആക്ഷേപിച്ചിരുന്നു. സർക്കാർ സർവീസിൽ നിന്ന് ഡെപ്യുട്ടേഷനിൽ എത്തിയവരും ദിവസ വേതനക്കാരും അടക്കം 512 ജീവനക്കാരാണ് കിഫ്ബിയിലുള്ളത്. ഇക്കാര്യങ്ങളെല്ലാം വിശദമായ പഠിക്കുന്നതിനായാണ് പുതിയ സമിതിയെ രൂപീകരിക്കുന്നത്.</p>
<h3>എന്താണ് കിഫ്ബി?</h3>
<p>സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നടപ്പിലാക്കാൻ രൂപീകരിച്ച ബോർഡാണ് കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്). കിഫ്ബി നിയമം അനുസരിച്ച് 1999 നവംബർ 11നാണ് കിഫ്ബി ആരംഭിച്ചത്. 2016ൽ കിഫ്ബിയുടെ ചട്ടങ്ങൾ പരിഷ്കരിച്ചു. ഗതാഗതം, ഊർജം, അടിസ്ഥാന സൗകര്യവികസനം, ഐടി, ജല ശുചീകരണം എന്നീ മേഖലകളിലെ വികസനമാണ് കിഫ്ബിയിലൂടെ നടത്തുന്നത്. ഓൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ട്, ഇന്‍ഫ്രാസ്ട്രെക്ച്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ്, ഇൻഫ്രാസ്ട്രക്ച്ചർ ഡെബ്റ്റ് ഫണ്ട് എന്നിവയിലൂടെയാണ് കിഫ്ബിയുടെ സാമ്പത്തിക ആവശ്യങ്ങൾ സാധ്യമാകുന്നത്.</p>
<h3>കേരള ബജറ്റ്</h3>
<p><iframe title="YouTube video player" src="https://www.youtube.com/embed/vPz7-NdfSjg?si=kjrc5lHRMS3_biEV" width="480" height="360" frameborder="0" allowfullscreen="allowfullscreen"></iframe></p>
<h3>English Summary:</h3>
<p>Kerala Budget 2026, Chief Minister V.D. Satheesan announced that the current structure of the Kerala Infrastructure Investment Fund Board (KIIFB) will be comprehensively reformed. He said a special expert committee will be constituted to study the existing framework and recommend changes.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Budget 2026: മിഷന്‍ സമുദ്ര യാഥാര്‍ഥ്യമാകും; 5 വര്‍ഷം കൊണ്ട് ലോകോത്തര നിലവാരത്തിലേക്ക്‌</title>
					<link>https://www.malayalamtv9.com/kerala/kerala-budget-2026-announces-mission-samudra-major-projects-planned-for-beypore-and-vizhinjam-ports-2211164.html</link>
					<pubDate>Fri, 19 Jun 2026 09:18:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-budget-2026-announces-mission-samudra-major-projects-planned-for-beypore-and-vizhinjam-ports-2211164.html</guid>
					<description><![CDATA[<p>Kerala Budget 2026 Introduces Mission Samudra: കേരളത്തെ പോര്‍ട്ട് സിറ്റി ഉള്‍പ്പെടുന്ന മിഷന്‍ സമുദ്ര പദ്ധതിയ്ക്കായി 400 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. കേരളത്തെ അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. മാരിടൈം മ്യൂസിയത്തിനായി 50 കോടിയും വകയിരുത്തിയിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/VD-Satheesan-6.jpg" class="attachment-large size-large wp-post-image" alt="Vd Satheesan (6)" /></figure><p><strong>തിരുവനന്തപുരം:</strong> തുറമുഖ വികസനത്തിനായി മിഷന്‍ സമുദ്ര പദ്ധതി പ്രഖ്യാപിച്ച് വിഡി സതീശന്‍. കേരളത്തെ പോര്‍ട്ട് സിറ്റി ഉള്‍പ്പെടുന്ന മിഷന്‍ സമുദ്ര പദ്ധതിയ്ക്കായി 400 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. കേരളത്തെ അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. മാരിടൈം മ്യൂസിയത്തിനായി 50 കോടിയും വകയിരുത്തിയിട്ടുണ്ട്.</p>
<p>സംസ്ഥാനത്തെ 600 കിലോമീറ്റര്‍ തീരദേശവും ജലസ്രോതസുകളും സംയോജിപ്പിച്ച് കൊണ്ടുള്ള മാരിടൈം പദ്ധതിയാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. മിഷന്‍ സമുദ്രയ്ക്ക് കീഴിലുള്ള സുപ്രധാന പ്രഖ്യാപനങ്ങള്‍ ചുവടെ.</p>
<ul>
<li>ബാലരാമപുരം-വിഴിഞ്ഞം ഭൂര്‍ഗഭ റെയില്‍പാത നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.</li>
<li>കേരളത്തിന്റെ 600 കിലോമീറ്റര്‍ തീരദേശവും ജലസ്രോതസുകളും സംയോജിപ്പിച്ച് മാരിടൈം പദ്ധതി.</li>
<li>മദര്‍ഷിപ്പ് നിര്‍മാണത്തിനായി കപ്പല്‍ നിര്‍മാണ കേന്ദ്രം കൊണ്ടുവരും.</li>
<li>പദ്ധതി വഴി തീരദേശത്തുള്ളവര്‍ക്ക് തൊഴില്‍ സംവരണം നല്‍കും.</li>
<li>കേരള മാരിടൈം പോളിസി യാഥാര്‍ഥ്യമാക്കും.</li>
<li>മിഷന്‍ സമുദ്രയ്ക്കായി 400 കോടി രൂപ വകയിരുത്തി.</li>
<li>മാരിടൈം മ്യൂസിയത്തിനായി 50 കോടിയും മാറ്റിവെച്ചു.</li>
<li>വിഴിഞ്ഞം, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങള്‍ വികസിപ്പിക്കാന്‍ പ്രത്യേക പദ്ധതി.</li>
<li>കേരളത്തെ പോര്‍ട്ട് സിറ്റിയാക്കി മാറ്റും.</li>
<li>വിഴിഞ്ഞത്തെ ഗ്രീന്‍ ബങ്കറിങ് തുറമുഖമാക്കുന്നതാണ്.</li>
<li>കേരളത്തെ മാരിടൈം സമ്പദ് വ്യവസ്ഥയാക്കി ഉയര്‍ത്തും.</li>
</ul>
<h3>എന്താണ് മിഷന്‍ സമുദ്ര</h3>
<p>യുഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നാണ് മിഷന്‍ സമുദ്ര. കേരളത്തിന്റെ കടല്‍ സമ്പത്ത് വഴി സംസ്ഥാനത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് പദ്ധതി വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തെ ഒരു മാരിടൈം ഹബ്ബാക്കി മാറ്റാന്‍ പദ്ധതി സഹായിക്കുന്നതാണ്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-budget-2026-20-crore-allocated-for-thiruvananthapuram-and-kozhikode-light-metro-projects-2211209.html" target="_blank" rel="noopener">Kerala Budget 2026: മെട്രോയില്‍ പറക്കാം; തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്</a></strong></p>
<p>സംസ്ഥാനത്തെ 600 കിലോമീറ്ററോളം നീണ്ടുനിവര്‍ന്ന് കിടക്കുന്ന തീരദേശത്തെയും തുറമുഖങ്ങളെയും പദ്ധതിക്ക് കീഴില്‍ കൊണ്ടുവന്നാണ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പോകുന്നത്. മൂന്ന് ഘട്ടങ്ങളിലായിട്ട് ആയിരിക്കും പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ചെറുതം വലുതുമായ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ചരക്കുഗതാഗതം ശക്തമാക്കാനാകും നീക്കം.</p>
<p>രണ്ടാം ഘട്ടത്തില്‍ ക്രൂയിസ് കപ്പല്‍ ഗതാഗതവും സാധ്യമാക്കുന്നതാണ്. ഇത് ടൂറിസം മേഖലയ്ക്ക് ഉണര്‍വേകും. മൂന്നാം ഘട്ടത്തിലാണ് കടല്‍ വഴിയുള്ള ടൂറിസം പദ്ധതികള്‍ കൊണ്ടുവരുന്നത്. കേരളത്തിലെ ആഭ്യന്തര നദികളുമായും കായലുകളുമായും കടലിനെ ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. ഇത് വിദേശികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തല്‍.</p>
<p>കടല്‍ വഴിയുള്ള ചരക്കുഗതാഗതം സാധ്യമാകുന്നതോടെ റോഡ് വഴി നിലവില്‍ പോകുന്ന ചരക്കിന്റെ 50 ശതമാനമെങ്കിലും ഇങ്ങോട്ടേക്ക് മാറും. ഇത് റോഡുകളിലെ തിരക്കും അപകടങ്ങളും കുറയ്ക്കുന്നതിന് സഹായിക്കുന്നതാണ്. ഉള്‍നാടന്‍ പുഴകളെയും മറ്റ് പദ്ധതിയുടെ ഭാഗമാക്കാനും നീക്കമുണ്ട്.</p>
<p><iframe width="480" height="360" src="https://www.youtube.com/embed/vPz7-NdfSjg?si=G3FAE5NSQqX2q4Iq" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe></p>
<h3>English Summary</h3>
<p>The Kerala Budget 2026 introduced Mission Samudra, a major initiative aimed at accelerating maritime and port-led development. The project focuses on transforming key ports, including Beypore and Vizhinjam, through large-scale infrastructure and economic development plans.</p>
]]></content:encoded>
				</item>
							<item>
					<title>Gavi Anganawadi Worker Death: അംഗണവാടി ജീവനക്കാരിയുടെ കൊലപാതകം; പോസ്റ്റ്മോർട്ടം ഇന്ന്; പ്രതി വിനോദിനെ റിമാൻഡ് ചെയ്യും</title>
					<link>https://www.malayalamtv9.com/kerala/gavi-anganawadi-worker-death-postmortem-today-accused-vinod-to-be-remanded-2211149.html</link>
					<pubDate>Fri, 19 Jun 2026 08:27:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/gavi-anganawadi-worker-death-postmortem-today-accused-vinod-to-be-remanded-2211149.html</guid>
					<description><![CDATA[<p>Gavi Anganawadi Worker Death latest:ഗവിയിലെ വനത്തിനുള്ളിലാണ് 32 വയസ്സുകാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ ബലാത്സംഗ ശ്രമത്തിനിടയിൽ കൊലപാതകം നടത്തിയ ശേഷം മൃതദേഹം തോണ്ടിലേക്ക് തള്ളുകയായിരുന്നു എന്നാണ് വിനോദ് പോലീസിന് നൽകിയ മൊഴി. ഗവിയിലെ മീനാർ അംഗനവാടിയിൽ ഹെൽപ്പർ ആയി ജോലി ചെയ്ത് വരികയായിരുന്നു കൊല്ലപ്പെട്ട യുവതി. തമിഴ്നാട് സ്വദേശിനി&#8230;&#8230;&#8230;.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Gavi-Anganwadi-death.jpg" class="attachment-large size-large wp-post-image" alt="Gavi Anganwadi worker Death" /></figure><p>പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ജീവനക്കാരുടെ കൊലപാതകത്തിൽ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്. ഇൻക്വസ്റ്റിനു ശേഷമുള്ള പോലീസിന്റെ വിലയിരുത്തൽ പ്രകാരം മരിച്ച അംഗണവാടി ജീവനക്കാരി ബലാത്സംഗത്തിനിരയായതായാണ് റിപ്പോർട്ട്. എന്നാൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണ കാരണം സ്ഥിരീകരിക്കാനാവു. അതേസമയം കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി വിനോദിനെ വള്ളക്കടവ് ചെക്ക്പോസ്റ്റിന് സമീപത്ത് വെച്ച് ഇന്നലെ രാത്രിയാണ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.</p>
<h3>വഴിമധ്യേയുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്</h3>
<p>ഗവിയിലെ വനത്തിനുള്ളിലാണ് 32 വയസ്സുകാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ ബലാത്സംഗ ശ്രമത്തിനിടയിൽ കൊലപാതകം നടത്തിയ ശേഷം മൃതദേഹം തോണ്ടിലേക്ക് തള്ളുകയായിരുന്നു എന്നാണ് വിനോദ് പോലീസിന് നൽകിയ മൊഴി. ഗവിയിലെ മീനാർ അംഗനവാടിയിൽ ഹെൽപ്പർ ആയി ജോലി ചെയ്ത് വരികയായിരുന്നു കൊല്ലപ്പെട്ട യുവതി. തമിഴ്നാട് സ്വദേശിനിയായിരുന്നു. ഗവിയിൽ ആയിരുന്നു താമസം. യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് അംഗനവാടി സ്ഥിതി ചെയ്യുന്നത്. എന്നാൽ ഇവിടേക്കുള്ള യാത്ര പൂർണമായും വനത്തിനുള്ളിലൂടെയാണ്. വഴിമധ്യേയുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/kerala/pathanamthitta-gavi-anganwadi-worker-found-dead-at-forest-youth-arrested-for-assault-her-2211043.html">ഗവിയിൽ അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട നിലയിൽ: മരണം പീഡനത്തിനിടെ, യുവാവ് കസ്റ്റഡിയിൽ</a></strong></p>
<h3>യുവതിയെ ആക്രമിക്കണമെന്ന് ഇയാൾ നേരത്തെ തന്നെ ലക്ഷ്യം വെച്ചിരുന്നു</h3>
<p>കഴിഞ്ഞദിവസം രാവിലെയാണ് സംഭവം നടന്നത്. മൃതദേഹത്തിലും മൃഗങ്ങൾ ആക്രമിച്ച പാടുകളോ മറ്റൊന്നും കാണാതെ ആയതോടെ ആണ് പോലീസിന് സംശയം ഉണ്ടായത്. സംഭവത്തിൽ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. അങ്കണവാടിയിൽ എത്തേണ്ട സമയമായിട്ടും എത്താത്തതിനെ തുടർന്ന് പ്രദേശത്തുള്ള ആളുകളും വനപാലകരും ചേർന്ന് നടത്തി തിരച്ചിലിലാണ് വനത്തിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. അതേസമയം കഴിഞ്ഞ് കുറച്ചു ദിവസങ്ങളായി യുവതിയെ ഇയാൾ പിന്തുടരുന്നതാണ് റിപ്പോർട്ട്. യുവതിയെ ആക്രമിക്കണമെന്ന് ഇയാൾ നേരത്തെ തന്നെ ലക്ഷ്യം വെച്ചിരുന്നു. ഇതിനായി വനമേഖലയിൽ ഒരു കുടിൽ കെട്ടി താമസിക്കുകയും ചെയ്തു. ഇതിന്റെ തെളിവുകളും പോലീസ് കണ്ടെത്തിയതായാണ് റിപ്പോർട്ട്.</p>
<p>ബലാത്സംഗത്തിനിടയിലാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറയുന്നു. ആദ്യം ചോദ്യം ചെയ്തപ്പോൾ പ്രതികുറ്റം സമ്മതിച്ചിരുന്നില്ല പിന്നീട് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് തനിക്ക് യുവതിയോട് പ്രണയം ഉണ്ടായിരുന്നുവെന്നും ആ കാരണത്താലാണ് യുവതിയെ കാണാൻ ശ്രമിച്ചതെന്നും പ്രതി പറയുന്നത്. യുവതിയെ പിടിച്ച് തള്ളിയപ്പോൾ അവരുടെ തലകല്ലിൽ ഇടിച്ച് താഴേക്ക് വീണ വീഴുകയായിരുന്നു എന്നും പിന്നീട് തോറ്റ തോട്ടിലെ വെള്ളത്തിൽ മുക്കിയ ശ്വാസംമുട്ടിച്ചാണ് നടത്തിയത് എന്നും പ്രതി വ്യക്തമാക്കി.കൃത്യത്തിന് ശേഷം പ്രതി ഗവിയിൽ നിന്ന് കെഎസ്ആർടിസി ബസിൽ കയറി വണ്ടിപ്പെരിയാർ ഭാഗത്തേക്ക് പോയതായി വനപാലകർക്കു വിവരം ലഭിച്ചിരുന്നു. വനംവകുപ്പും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് വള്ളക്കടവ് ചെക്ക് പോസ്റ്റിൽ വെച്ച് ഇയാളെ പിടികൂടുന്നത്. ഇയാൾക്കെതിരേ കൊലപാതക ശ്രമത്തിന് മറ്റൊരു കേസും നിലനിൽക്കുന്നുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.</p>
<h3>ENGLISH SUMMARY</h3>
<p>The postmortem will be held today in the murder of anganwadi workers in Gavi. The postmortem will be conducted at the Kottayam Medical College. According to the assessment of the police after the inquest, the deceased anganwadi worker was raped, it is reported.</p>
]]></content:encoded>
				</item>
							<item>
					<title>Thiruvananthapuram Metro: തിരുവനന്തപുരത്ത് മെട്രോ കുതിപ്പ്; തമ്പാനൂർ, കഴക്കൂട്ടം ഗതാഗതക്കുരുക്കിന് പരിഹാരം!</title>
					<link>https://www.malayalamtv9.com/kerala/thiruvananthapuram-metro-rail-project-check-stations-routes-and-status-from-updated-dpr-2211132.html</link>
					<pubDate>Fri, 19 Jun 2026 07:37:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/thiruvananthapuram-metro-rail-project-check-stations-routes-and-status-from-updated-dpr-2211132.html</guid>
					<description><![CDATA[<p>Thiruvananthapuram Metro Rail Project: മെട്രോ യാഥാർത്ഥ്യമാകുന്നതോടെ തലസ്ഥാനത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. 31 കിലോമീറ്ററിലാണ് അലൈൻമെന്റ് തയ്യാറാക്കിയിരിക്കുന്നത്. നിർമാണ ചെലവ് ഉൾപ്പെടെ ഡൽഹി മെട്രോ കോർപ്പറേഷൻ തയ്യാറാക്കുന്ന പൂർണമായ ഡിപിആറാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മന്ത്രിസഭയുടെ അനുമതിക്കായി നൽകുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/tvm-metro.jpg" class="attachment-large size-large wp-post-image" alt="Tvm Metro" /></figure><p><strong>തിരുവനന്തപുരം:</strong> ഏറെ നാളെത്തെ കാത്തിരിപ്പിന് വിരാമമിട്ട് തലസ്ഥാനത്ത് മെട്രോ എത്തുന്നു. പദ്ധതിയുടെ അന്തിമ ഡിപിആർ അടുത്തയാഴ്ച സർക്കാരിന് സമർപ്പിക്കും. നിർമാണ ചെലവ് ഉൾപ്പെടെ ഡൽഹി മെട്രോ കോർപ്പറേഷൻ തയ്യാറാക്കുന്ന പൂർണമായ ഡിപിആറാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മന്ത്രിസഭയുടെ അനുമതിക്കായി നൽകുന്നത്.</p>
<p>മന്ത്രിസഭയുടെ അനുമതി ലഭിച്ചാൽ കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന് ഡിപിആർ സമർപ്പിക്കും. തുടർന്ന്, കേന്ദ്രത്തിൽ നിന്ന് അനുമതി ലഭിച്ചാൽ ആറ് മാസത്തിനുള്ളിൽ തിരുവനന്തപുരം മെട്രോ നിർമാണ് ആരംഭിക്കാൻ കഴിയുമെന്നാണ് കെഎംആർഎൽ പ്രതീക്ഷിക്കുന്നത്.</p>
<h3>ഗതാഗതക്കുരുക്കിന് പരിഹാരം</h3>
<p>മെട്രോ യാഥാർത്ഥ്യമാകുന്നതോടെ തലസ്ഥാനത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. 31 കിലോമീറ്ററിലാണ് അലൈൻമെന്റ് തയ്യാറാക്കിയിരിക്കുന്നത്. പാപ്പനംകോട് നിന്ന് കിള്ളിപ്പാലം, തമ്പാനൂർ, സെക്രട്ടറിയേറ്റ്, പാളയം, പട്ടം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കാര്യവട്ടം വഴി കഴക്കൂട്ടം വരെയും അവിടെ നിന്ന് ടെക്നോപാർക്ക്, ആക്കുളം, ചാക്ക വഴി ഈഞ്ചയ്ക്കൽ എന്നിങ്ങനെയാണ് റൂട്ട്. ഭാവിയിൽ ആറ്റിങ്ങൽ വരെയും നെയ്യാറ്റിൻകര വരെയും നീട്ടാവുന്ന തരത്തിലുള്ള അലൈൻമെന്റാണിത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/major-rail-boost-for-kochi-dpr-submitted-for-rs-267-crore-modern-coaching-terminal-at-ponnurunni-2210788.html">എറണാകുളത്തെ ട്രെയിൻ ബ്ലോക്കിന് ഇനി ബൈ-ബൈ, 267 കോടിയുടെ പുതിയ കോച്ചിങ് ടെർമിനൽ വരുന്നു</a></strong></p>
<h3>പദ്ധതി നടപ്പിലാക്കുന്നത് എങ്ങനെ?</h3>
<p>കഴിഞ്ഞ നവംബറിൽ അലൈൻമെന്റിന് സർക്കാർ അനുമതി നൽകുകയും പദ്ധതിയുടെ ചെലവ്, സ്ഥലമേറ്റെടുക്കൽ എന്നിവ അടങ്ങിയ വിശദമായ ഡിപിആർ തയ്യാറാക്കാൻ കെഎംആർഎല്ലിനോ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കെഎംആർഎല്ലിന് വേണ്ടി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് ഡിപിആർ തയ്യാറാക്കുന്നത്.</p>
<p>കൊച്ചി മെട്രോയുടെ മാതൃകയിൽ 60 ശതമാനം വായ്പയെടുത്തും, സംസ്ഥാന, കേന്ദ്ര സർക്കാരിൽ നിന്ന് 20 ശതമാനം വീതവുമെടുതത് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പൂർണമായും എലിവേറ്റഡ് രീതിയിലാകും നിർമാണം എന്നാണ് ഡിപിആറിൽ നിർദേശിക്കുന്നത് എന്നാണ് സൂചന. ഉയരപ്പാതയ്ക്ക് ഏകദേശം 10000 കോടി രൂപയോളം ചെലവ് വന്നേക്കും.</p>
<p>സെക്രട്ടേറിയറ്റ് ഉൾപ്പെടുന്ന പാതയിൽ പൈതൃകമന്ദിരങ്ങൾ സ്ഥിതിചെയ്യുന്നതിനാൽ, മെട്രോ സ്റ്റേഷനുകളുൾപ്പെടുന്ന വമ്പൻ നിർമിതികൾ നിർമ്മിക്കുന്നത് നഗരസൗന്ദര്യത്തെ ബാധിക്കുമോ എന്ന ആശങ്ക ഉയർന്നിരുന്നു. അതിനാൽ, ഭൂഗർഭപാതയെക്കുറിച്ച് നേരത്തേ പഠനം നടത്തി. എന്നാൽ ഭൂഗർഭ പാതയുടെ നിർമാണച്ചെലവ് ഉയരപ്പാതയുടെ ഇരട്ടിയോളമാകും എന്നാണ് നിഗമനം.</p>
<h3>മൊബിലിറ്റി ഹബ്ബ്</h3>
<p>ആനയറിയിൽ 106 ഏക്കർ സ്ഥലത്ത് റോഡ്, റെയിൽ, ജല ഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിച്ച് ആധുനിക മൊബിലിറ്റ് ഹബ്ബ് നിർമ്മിക്കാനും പദ്ധതിയുണ്ട്. ഇതിനെ പറ്റിയും ഡിപിആറിൽ നിർദേശിക്കുന്നുണ്ട്. മെട്രോ സ്റ്റേഷനുകൾക്കൊപ്പം 6 മൊബിലിറ്റി ഹബുകളും നിർമ്മിക്കുമെന്നാണ് വിവരം. പാർക്കിംഗ് സൗകര്യം, കഫെറ്റീരിയ, ഓട്ടോ- ടാക്സി- ബസ് സർവീസുകൾ എന്നിവയെല്ലാം ഹബ്ബുകളിലുണ്ടാവും.</p>
<p>ഈ പദ്ധതിയിലൂടെ കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ, ദേശീയപാത, പാർവതീപുത്തനാർ വഴി ജലപാതയിലേക്കുള്ള പ്രവേശനം സാധ്യമാകും. കൂടാതെ, വിമാനത്താവളത്തോട് ചേർന്നുള്ള സ്ഥലമാണെന്ന പ്രത്യേകതയും ആനയറയിൽ മൊബിലിറ്റി ഹബ്ബിന്റെ സാധ്യതയെ വർധിപ്പിക്കുന്നു. തിരുവനന്തപുരം മെട്രോയുടെ ഭാഗമായി ആനയറയിൽ മൊബിലിറ്റി ഹബ്ബ് നിർമ്മിക്കുന്നത് മെട്രോ സർവീസിന് അധിക വരുമാനവും നൽകും.</p>
<h3>English Summary:</h3>
<p>The Final DPR of the Thiruvananthapuram Metro project will be submitted to the government next week. The complete DPR prepared by the Delhi Metro Corporation, including the construction cost, is being submitted by the Kochi Metro Rail Limited (KMRL) for cabinet approval.</p>
]]></content:encoded>
				</item>
							<item>
					<title>കണ്ണൂരിൽ ആൺ സുഹൃത്തിന്റെ മർദ്ദനത്തിനു പിന്നാലെ യുവതി ജീവനൊടുക്കി; ആരോപണവുമായി കുടുംബം</title>
					<link>https://www.malayalamtv9.com/kerala/young-girl-ends-life-after-being-beaten-by-boyfriend-in-kannur-2211138.html</link>
					<pubDate>Fri, 19 Jun 2026 07:26:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/young-girl-ends-life-after-being-beaten-by-boyfriend-in-kannur-2211138.html</guid>
					<description><![CDATA[<p>തലശേരിയില്‍വെച്ച് ആദിത്യയുടെ ആണ്‍സുഹൃത്ത് മനേക്കര സ്വദേശിയായ യുവാവ് ആദിത്യയെ മര്‍ദ്ദിച്ചിരുന്നു. തന്നെ ആൺ സുഹൃത്ത് മർദ്ദിച്ചു എന്ന കാര്യം മകൾ പറഞ്ഞിരുന്നു എന്നാണ് കുടുംബം പറയുന്നത്. ആദിത്യയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. മാത്രമല്ല ആൺസുഹൃത്ത് മർദ്ദിച്ചതിൽ പിന്നെ ആദിത്യ വലിയ രീതിയിൽ മാനസികമായി തളർന്നിരുന്നു&#8230;&#8230;&#8230;&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Death-6.jpg" class="attachment-large size-large wp-post-image" alt="പ്രതീകാത്മക ചിത്രം" /></figure><p>കണ്ണൂർ: ആൺ സുഹൃത്തിന്റെ മർദ്ദനത്തിന് പിന്നാലെ വീട്ടിലെത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു. പാനൂർ വള്ളങ്ങാട് സ്വദേശി ആദിത്യ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയിൽ പാനൂർ പോലീസ് കേസ് എടുത്തതായാണ് റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്യാനുള്ള ശ്രമം നടത്തിയത്. പിന്നീട് ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചു. ആദിത്യയുടെ ശരീരത്തിൽ മർദ്ദനമേറ്റത്തിന്റെ പാടുകൾ ഉണ്ടായിരുന്നതായി കുടുംബം ആരോപിക്കുന്നു. ജൂൺ എട്ടിനാണ് ആരോപണത്തിന് കാരണമായ മർദ്ദനം നടന്നതെന്നാണ് സൂചന.</p>
<h3>ആദിത്യ വലിയ രീതിയിൽ മാനസികമായി തളർന്നിരുന്നു</h3>
<p>തലശേരിയില്‍വെച്ച് ആദിത്യയുടെ ആണ്‍സുഹൃത്ത് മനേക്കര സ്വദേശിയായ യുവാവ് ആദിത്യയെ മര്‍ദ്ദിച്ചിരുന്നു. തന്നെ ആൺ സുഹൃത്ത് മർദ്ദിച്ചു എന്ന കാര്യം മകൾ പറഞ്ഞിരുന്നു എന്നാണ് കുടുംബം പറയുന്നത്. ആദിത്യയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. മാത്രമല്ല ആൺസുഹൃത്ത് മർദ്ദിച്ചതിൽ പിന്നെ ആദിത്യ വലിയ രീതിയിൽ മാനസികമായി തളർന്നിരുന്നു എന്നും കുടുംബം ആരോപിക്കുന്നു. ഞായറാഴ്ച ജീവനൊടുക്കാൻ ശ്രമിച്ച ആദിത്യയെ ഉടനെ തന്നെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.</p>
<p>അവിടെനിന്നും ആരോഗ്യം കൂടുതൽ വഷളായതോടെ മിംസ് ആശുപത്രിയിലേക്ക് മാറ്റി. താൻ ജീവൻ എടുക്കാൻ കാരണം ആൺ സുഹൃത്തിന്റെ മർദ്ദനമാണെന്ന് ആദിത്യ അമ്മയോട് പറഞ്ഞിരുന്നതാണ് കുടുംബം പറയുന്നത്.സംഭവത്തിൽ യുവാവിനെതിരെ പാനൂർ പോലീസ് കേസെടുത്തതായി ആണ് റിപ്പോർട്ട്. ആദിത്യയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. മൃതദേഹം ഇപ്പോൾ കണ്ണൂർ മിംസ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.പരിയാരം മെഡിക്കല്‍ കോളേജിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടക്കുക. പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.</p>
<h3>കോഴിക്കോട് പ്രതിശ്രുതവരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിന് മനംനൊന്ത് യുവതി മരിച്ചു</h3>
<p>കോഴിക്കോട് താമരശ്ശേരിയിൽ പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിൽ മനംനൊന്ത് യുവതി മരിച്ചു. അപ്രതീക്ഷിതമായി വിവാഹത്തിൽ നിന്ന് യുവാവ് പിന്മാറിയത് താങ്ങാൻ ആകാതെയാണ് നന്ദന പ്രദീപ് എന്ന 22 കാരി മരിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങൾ വീട്ടിൽ നടക്കുന്നതിനിടെയാണ് ആത്മഹത്യ ചെയ്തത്. മകളുമായി സ്ഥിരം വിളിച്ചു സംസാരിക്കുകയും ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു യുവാവ് എന്നാണ് യുവതിയുടെ പിതാവ് പറയുന്നത്. വീടിന്റെ പണി നടക്കുകയാണെന്നും അച്ഛൻ ഗൾഫിലാണ് വന്ന ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കാം എന്നും യുവാവ് പറഞ്ഞതായാണ് കുടുംബം ആരോപിക്കുന്നത്.</p>
<p>കൂടാതെ പെൺകുട്ടിയുടെ ജോലി പോലും ഇല്ലാതാക്കിയതായി പിതാവ് ആരോപിക്കുന്നു. മാത്രമല്ല എല്ലാ ദിവസവും രാത്രിയിൽ തന്നെ വിളിച്ച് നന്ദന കരയാറുണ്ട് എന്ന് സഹോദരിയായ വാണിഭദ്രയും പറയുന്നു. അവനെ തന്നെ വേണ്ട എന്നാണ് പറയുന്നത് എന്ന് പറഞ്ഞ് കരയുമായിരുന്നു ആ സമയത്ത് അവൻ പോവുകയാണെങ്കിൽ പോകട്ടെ നമുക്ക് വേറെ നോക്കാം എന്ന രീതിയിൽ പലതവണ പറഞ്ഞ ആശ്വസിപ്പിച്ചതായും സഹോദരി പ്രതികരിച്ചു.</p>
<h3>ENGLISH SUMMARY</h3>
<p>young girl who attempted suicide at home after being beaten by her boyfriend has died in kannur. Aditya, a native of Vallangad, Panur, died while undergoing treatment. It is reported that the Panur police have registered a case on the complaint of the family. The woman attempted suicide last Sunday.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Kerala Weather Update: മഴ മാറി മാനം തെളിയുമോ? ശ്രദ്ധിക്കേണ്ടത് ഇവരെല്ലാം&#8230;. ഇന്നത്തെ കാലാവസ്ഥ</title>
					<link>https://www.malayalamtv9.com/kerala/kerala-weather-update-june-19-friday-imd-issued-green-alert-for-all-districts-due-to-the-possibility-of-light-rain-2211121.html</link>
					<pubDate>Fri, 19 Jun 2026 06:06:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-weather-update-june-19-friday-imd-issued-green-alert-for-all-districts-due-to-the-possibility-of-light-rain-2211121.html</guid>
					<description><![CDATA[<p>Kerala Rain Alert Today: രാവിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. ഇടിമിന്നൽ ജാഗ്രത നിർദേശവും കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/rain-alert-24.jpg" class="attachment-large size-large wp-post-image" alt="Rain Alert (24)" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ് നൽകിയിട്ടുള്ളത്. അതേസമയം, ഇന്ന് രാവിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<h3>മഴ മുന്നറിയിപ്പ്</h3>
<p><strong>യെല്ലോ അലർട്ട്</strong></p>
<p>ജൂൺ 21: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്</p>
<p>ജൂൺ 22: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്</p>
<p><strong>ഗ്രീൻ അലർട്ട്</strong></p>
<p>ജൂൺ 19, 20: എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട്</p>
<h3>കാലവർഷം കഴിഞ്ഞോ?</h3>
<p>കാലവർഷം ദുർബലമായെന്ന പ്രവചനങ്ങളെ തള്ളി സംസ്ഥാനത്ത് വീണ്ടും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 21, 22 തീയതികളിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. എന്നാൽ, ഇന്ന് ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കാണ് സാധ്യത.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-weather-latest-update-today-on-june-18-imd-rain-forecast-for-next-five-days-and-monsoon-path-2211002.html">കാലവർഷം ചതിച്ചോ? മഴ മുന്നറിയിപ്പിൽ മാറ്റം; വരും ദിവസങ്ങളിലെ കാലാവസ്ഥ</a></strong></p>
<h3>ഇടിമിന്നൽ ജാഗ്രതാ നിർദേശം</h3>
<p>കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ജൂൺ 20ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<ol>
<li>ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.</li>
<li>ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക.</li>
<li>കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.</li>
<li>ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.</li>
<li>ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.</li>
<li>ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.</li>
<li>ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക.</li>
<li>മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക.</li>
</ol>
<h3>മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം</h3>
<p>ജൂൺ 19: സോമാലിയൻ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ ഒമാൻ തീരം, അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യത.</p>
<p>തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, ഒഡീഷ തീരം, ഗംഗാതട പശ്ചിമ ബംഗാൾ, വടക്കൻ ആന്ധ്രപ്രദേശ് തീരം, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.</p>
<h3>English Summary:</h3>
<p>Kerala Weather on June 19, IMD Issued green alert for all districts due to the possibility of light rain. Thunderstorm with light to moderate rainfall and surface wind speed reaching 40 kmph is likely to occur at isolated places in the Thrissur, Palakkad, Malappuram &amp; Kasaragod districts.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Budget 2026 LIVE: വമ്പൻ പ്രഖ്യാപനങ്ങൾ, ബജറ്റ് അവതരണം പൂർത്തിയായി</title>
					<link>https://www.malayalamtv9.com/kerala/kerala-budget-2026-live-updates-cm-vd-satheesan-full-budget-announcements-in-his-speech-latest-news-in-malayalam-2211100.html</link>
					<pubDate>Fri, 19 Jun 2026 05:48:00 +0530</pubDate>
					<dc:creator><![CDATA[Arun Nair]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-budget-2026-live-updates-cm-vd-satheesan-full-budget-announcements-in-his-speech-latest-news-in-malayalam-2211100.html</guid>
					<description><![CDATA[<p>Kerala CM VD Satheesan  Budget 2026 Live Updates in Malayalam : പ്രകടന പത്രികയിൽ പറയുന്ന പോലെ ക്ഷേമ പെൻഷൻ തുക ഉയർത്തുക, സ്ത്രീ സുരക്ഷ പെൻഷൻ നില നിർത്തുക, സൈബർ സുരക്ഷ, ഐടി മേഖല വികസനം, സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങി എല്ലാത്തിലും സമഗ്രമായൊരു ഇടപെടലും ഇത്തവണത്തെ ബജറ്റിലുണ്ടായേക്കും. ഇന്ധന വില നിയന്ത്രിക്കാൻ സെസ് എടുത്തു കളയുന്നതും, പ്രിയദർശനി പദ്ധതിക്ക് പൈസ മാറ്റി വെക്കുന്നതുമടക്കം സർക്കാരിൻ്റെ മുൻപിൽ ആവശ്യങ്ങൾ നിരവധിയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Kerala_Budget.jpeg" class="attachment-large size-large wp-post-image" alt="Kerala Budget" /></figure><p><strong>തിരുവനന്തപുരം: </strong>വമ്പൻ പ്രഖ്യാപനങ്ങളോടെ സംസ്ഥാനത്തെ ബജറ്റ് അവതരണം പൂർത്തിയായി<strong>.</strong>  ഇന്ദിരാ ഗാരൻ്റിയിലെ പ്രഖ്യാപനങ്ങൾ തന്നെയാണ് ഇത്തവണത്തെ യുഡിഎഫ് സർക്കാരിൻ്റെ പ്രധാന ആകർഷണം.  10 വർഷത്തിന് ശേഷമുള്ള ആദ്യ ബജറ്റ് എന്നതിലുപരി മുഖ്യമന്ത്രി തന്നെ നേരിട്ട് അവതരിപ്പിക്കുന്ന ബജറ്റ് എന്നും ഇത്തവണത്തെ സംസ്ഥാന ബജറ്റിന് പ്രത്യേകതയുണ്ട്. മുൻ സർക്കാരുകൾ നടപ്പിലാക്കിയ ജനപ്രിയ പദ്ധതികൾ തുടരുന്നതിനൊപ്പം ആളുകളിലേക്ക് വേഗത്തിലിറങ്ങി ചെല്ലാൻ ഉതകുന്ന പ്രഖ്യാപനങ്ങളും ഇത്തവണ ബജറ്റിൽ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രകടന പത്രികയിൽ പറയുന്ന പോലെ ക്ഷേമ പെൻഷൻ തുക ഉയർത്തുക, സ്ത്രീ സുരക്ഷ പെൻഷൻ നില നിർത്തുക, സൈബർ സുരക്ഷ, ഐടി മേഖല വികസനം, സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങി എല്ലാത്തിലും സമഗ്രമായൊരു ഇടപെടലും ഇത്തവണത്തെ ബജറ്റിലുണ്ടായേക്കും.</p>
<p>ഇന്ധന വില നിയന്ത്രിക്കാൻ സെസ് എടുത്തു കളയുന്നതും, പ്രിയദർശനി പദ്ധതിക്ക് പൈസ മാറ്റി വെക്കുന്നതുമടക്കം സർക്കാരിൻ്റെ മുൻപിൽ ആവശ്യങ്ങൾ നിരവധിയാണ്. സംസ്ഥാനത്തിനിത് 79-ാമത് ബജറ്റാണെങ്കിലും വിഡി സതീശനിത് കന്നി ബജറ്റാണ്. ഒരിടവേളക്ക് ശേഷം കൂടിയാണ് മുഖ്യമന്ത്രി തന്നെ ധനകാര്യം നേരിട്ട് കൈകാര്യം ചെയ്യുന്ന മന്ത്രിസഭ എത്തുന്നതും. എന്തായാലും കാത്തിരുന്ന കാണാം ആ ബജറ്റ് സർപ്രൈസ്.</p>
<h3>English Summary</h3>
<p>TV9 Malayalam Reporting the Live Updates of Kerala's 79th Budget Presentation by Chief Minister VD Satheesan who is also handling the Finance Department. State is expecting more people centric projects and announcements in this Budget</p>
]]></content:encoded>
				</item>
							<item>
					<title>Kerala Budget 2026 Live Streaming: വിഡി സതീശൻ്റെ ആദ്യ ബജറ്റ്; എപ്പോൾ, എവിടെ കാണാം?</title>
					<link>https://www.malayalamtv9.com/kerala/kerala-budget-2026-live-streaming-details-when-where-and-how-to-watch-vd-satheesan-budget-speech-live-in-malayalam-2211117.html</link>
					<pubDate>Thu, 18 Jun 2026 23:18:00 +0530</pubDate>
					<dc:creator><![CDATA[Jenish Thomas]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-budget-2026-live-streaming-details-when-where-and-how-to-watch-vd-satheesan-budget-speech-live-in-malayalam-2211117.html</guid>
					<description><![CDATA[<p>Kerala Budget 2026 VD Satheesan Speech Live Streaming Date and Time: ഈ വർഷം നേരത്തെ ജനുവരിയിൽ ബജറ്റ് അവതരിപ്പിച്ചിരുന്നു. ഇടക്കാല ബജറ്റായിരുന്നു അവതരിപ്പിച്ചത്. പുതിയ സർക്കാർ അധികാരത്തിൽ എത്തിയതിനാലാണ് വീണ്ടും ബജറ്റ് അവതരിപ്പിക്കുന്നത്. ഇത്തവണ മുഖ്യമന്ത്രിയാണ് ബജറ്റ് പ്രസംഗം നടത്തുന്നതെന്നും ശ്രദ്ധേയമാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/VD-Satheesan-Budget.jpg" class="attachment-large size-large wp-post-image" alt="Vd Satheesan Budget" /></figure><p>വിഡി സതീശൻ്റെ സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ജനുവരിയിൽ കെ എൻ ബാലഗോപാൽ ഇടക്കാല ബജറ്റായിട്ടായിരുന്നു അവതരിപ്പിച്ചത്. പുതിയ സർക്കാർ അധികാരത്തിൽ എത്തിയതാൽ സമ്പൂർണ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ധനകാര്യ വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി വിഡി സതീശനാണ് ഇത്തവണ ബജറ്റ് അവതരിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്തിൻ്റെ 79-ാമത്തെ ബജറ്റും കൂടിയാണ് വിഡി സതീശൻ നാളെ അവതരിപ്പിക്കാൻ പോകുന്നത്.</p>
<p>സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, കിഫ്ബിയുടെ ഭാവി, സർക്കാർ ജീവനക്കാർക്ക് ലഭിക്കാനുള്ള കുടിശ്ശികയും അവരുടെ ശമ്പള പരിഷ്കരണവും എന്നിങ്ങിനെ ഒട്ടനവധി വിഷയങ്ങളിൽ ബജറ്റിൽ പറയുക എന്ന് അറിയാൻ കാത്തിരിക്കുകയാണ് നിരവധി പേർ. കൂടാതെ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് മുന്നോട്ട് വെച്ച ഇന്ദിര ഗ്യാരണ്ടയിൽ ബജറ്റിൽ എങ്ങനെ പ്രതിവാദിക്കുകയെന്നും എല്ലാവരും കാത്തിരിക്കുകയാണ്. ഇതിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയ്ക്ക് പുറമെ ഉമ്മൻ ചാണ്ടി ആരോഗ്യ പദ്ധതി, വിദ്യാർഥിനികൾക്കുള്ള കൈത്താങ്ങ്, ക്ഷേമ പെൻഷൻ 3,000 രൂപയായി ഉയർത്തുക എന്നീ ബാക്കി മൂന്ന് ഇന്ദിര ഗ്യാരണ്ടയിൽ തീരുമാനം എന്താകുമെന്നും ബജറ്റിൽ സൂചന ലഭിച്ചേക്കും.</p>
<p><strong>ALSO READ : <a href="https://www.malayalamtv9.com/business/kerala-budget-2026-what-to-expect-from-vd-satheesans-first-budget-on-june-19-2210933.html">Kerala Budget 2026: കന്നി ബജറ്റില്‍ കേരളത്തിന്റെ ഭാവി അറിയാം; വിഡി സതീശന്‍ ബജറ്റിലെ പ്രതീക്ഷകള്‍</a></strong></p>
<h3>ഇതിന് മുമ്പ് ബജറ്റ് അവതരിപ്പിച്ചിട്ടുള്ള മുഖ്യമന്ത്രിമാർ</h3>
<p>കേരള ചരിത്രത്തിൽ ബജറ്റ് അവതരിപ്പിക്കുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് വിഡി സതീശൻ. സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി ബജറ്റ് അവതരിപ്പിക്കുന്ന മുഖ്യമന്ത്രി ആർ ശങ്കറാണ്. 1963-64, 1964-65 സാമ്പത്തിക വർഷങ്ങളിലേക്കുള്ള ബജറ്റാണ് ആർ ശങ്കർ അവതരിപ്പിട്ടുള്ളത്. ആർ ശങ്കറിന് ശേഷം സംസ്ഥാന നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത് ഇ കെ നയനാറാണ്. 1987ൽ ഇടത് സർക്കാർ അധികാരത്തിൽ വന്നപ്പോൾ വകുപ്പ് വിഭജനം വൈകിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയായ നയനാർ ബജറ്റ് അവതരിപ്പിച്ചത്. എന്നാൽ ആ ബജറ്റിന് ഒരു റെക്കോർഡ് ഉണ്ട്. വെറും ആറ് മിനിറ്റ് മാത്രമായിരുന്നു നയനാറുടെ ബജറ്റ് അവതരണം നീണ്ട് നിന്നത്.</p>
<p>ഈ പട്ടികയിലെ മൂന്നാമൻ ഉമ്മൻ ചാണ്ടിയാണ്. 2016-17 സാമ്പത്തിക വർഷത്തിലാണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ബജറ്റ് അവതരിപ്പിക്കുന്നത്. അന്ന് ധനമന്ത്രിയായിരുന്ന കെ എം മാണി ബാർ കോഴ ആരോപണത്തിൽ രാജിവെച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ബജറ്റ് അവതരിപ്പിച്ചത്. നേരത്തെ കെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി നാല് തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.</p>
<h3>വിഡി സതീശൻ്റെ ബജറ്റ് അവതരണം എപ്പോൾ, എവിടെ കാണാം?</h3>
<p>നാളെ ജൂൺ 19-ാം തീയതി വെള്ളിയാഴ്ചയാണ് ബജറ്റ് അവതരിപ്പിക്കുക. രാവിലെ 9.30 ഓടെ ബജറ്റ് അവതരണം ആരംഭിക്കും. മുഖ്യമന്ത്രി വി ഡി സതീശൻ്റെ ബജറ്റ് അവതരണം തത്സമയം ടിവി9 മലയാളത്തിൻ്റെ <a href="https://www.youtube.com/watch?v=vPz7-NdfSjg">യുട്യൂബ് ചാനലിൽ</a> കാണാൻ സാധിക്കുന്നതാണ്. കൂടാതെ ബജറ്റിനെ കുറിച്ചുള്ള തത്സമയ വിശദീകരണം ടിവി9 മലയാളത്തിൻ്റെ ലൈവ് ബ്ലോഗിലൂടെ അറിയാൻ സാധിക്കുന്നതാണ്.</p>
<h3>English Summary</h3>
<p>VD Satheesan Government First Kerala Budget 2026, will present on June 19 at 9.30 PM. VD Satheesan Is Fourth CM Who Presents Budget Speech in Kerala Legislative Assembly</p>
]]></content:encoded>
				</item>
							<item>
					<title>Kerala Health Alert: സംസ്ഥാനത്ത് 19 പേർക്ക് കൂടി ഷിഗല്ല; കുരങ്ങുപനിയും അമീബിക് മസ്തിഷ്ക ജ്വരവും, ഒപ്പം ഡെങ്കി മരണവും</title>
					<link>https://www.malayalamtv9.com/kerala/kerala-19-more-people-confirmed-shigella-also-reported-monkeypox-and-amoebic-meningoencephalitis-2211094.html</link>
					<pubDate>Thu, 18 Jun 2026 20:51:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-19-more-people-confirmed-shigella-also-reported-monkeypox-and-amoebic-meningoencephalitis-2211094.html</guid>
					<description><![CDATA[<p>Kerala Shigella Outbreak Latest Update: തിരുവനന്തപുരം പുളിമാത്ത് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. അതോടൊപ്പം തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക രോഗവും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് മാത്രം നാല് മലേറിയ, 16 എലിപ്പനി, 68 ഡെങ്കി കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. തൃശ്ശൂർ നാട്ടികയിൽ ഡെങ്കിപ്പനി കാരണം ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/kerala-health-alert.jpg" class="attachment-large size-large wp-post-image" alt="Kerala Health Alert" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. ഒരാൾ രോ​ഗ ലക്ഷണങ്ങളോട് കൂടി നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് കുരങ്ങു പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം പുളിമാത്ത് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. അതോടൊപ്പം തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക രോഗവും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് മാത്രം നാല് മലേറിയ, 16 എലിപ്പനി, 68 ഡെങ്കി കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. തൃശ്ശൂർ നാട്ടികയിൽ ഡെങ്കിപ്പനി കാരണം ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/ebola-suspected-in-kerala-woman-from-uganda-under-observation-at-kottayam-medical-college-health-minister-urges-calm-2211014.html">ഉഗാണ്ടയിൽ നിന്നെത്തിയ യുവതിക്ക് എബോള ബാധയെന്ന് സംശയം; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി</a><br />
</strong></p>
<h3>എബോള ബാധയെന്ന് സംശയം</h3>
<p>ഉഗാണ്ടയിൽ നിന്നെത്തിയ 52 വയസ്സുകാരിക്ക് എബോള വൈറസ് ബാധയെന്ന സംശയം. ഇതേ തുടർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതലിന്റെ ഭാഗമായാണ് ഇവരെ നിരീക്ഷണത്തിലാക്കിയതെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ അറിയിച്ചു. ഒരു ശതമാനം പോലും റിസ്ക് എടുക്കാൻ പാടില്ലാത്തതിനാലാണ് ഈ നടപടിയെന്നും, യുവതിയുടെ പരിശോധനാഫലം ഇന്ന് വൈകുന്നേരത്തോടെ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>സുഡാനിൽ നിന്ന് ഉഗാണ്ടയിലേക്കും അവിടെ നിന്ന് കേരളത്തിലേക്കുമാണ് യുവതി സഞ്ചരിച്ചത്. പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആദ്യം ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ ഉഗാണ്ടയിൽ നിന്നാണ് വന്നതെന്ന് മനസ്സിലാക്കിയതിനെ തുടർന്നും രോഗലക്ഷണങ്ങളും കണക്കിലെടുത്താണ് പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മെഡിക്കൽ സൂപ്രണ്ടും വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നേരത്തെ തന്നെ എബോള ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.</p>
<h3>സംസ്ഥാനത്ത് നിപ ഭീതി അകലുന്നു</h3>
<p>അതേസമയം സംസ്ഥാനത്ത് നിന്ന് നിപ ഭീതി അകലുന്നതായി ആരോ​ഗ്യ വകുപ്പിൻ്റെ റിപ്പോർട്ട്. സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന ഒരാൾ കൂടി ആശുപത്രി വിട്ടതായാണ് വിവരം. കൂടാതെ നിപയുമായി ബന്ധപ്പെട്ട ഒരു പരിശോധന ഫലം കൂടെ നെഗറ്റീവായി. നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഒരാൾ കൂടെ ആശുപത്രി വിട്ടു. രോഗിയെ കൂടാതെ ഇതുവരെ നടത്തിയ എല്ലാ പരിശോധനയും നെഗറ്റീവായത് വലിയ ആശങ്കയാണ് ഒഴിവാക്കിയത്. ഇതോടെ സമ്പർക്കപ്പട്ടികയിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആകെ ഒമ്പത് പേരിൽ ആറ് പേരാണ് ഇതുവരെ ആശുപത്രി വിട്ടത്. നിലവിൽ ആകെ മൂന്ന് പേർ മാത്രമാണ് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുന്നുത്.</p>
<p>എന്നാൽ നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ തുടരുകയാണ്. രോഗബാധിതൻ്റെ സമ്പർക്ക പട്ടികയിൽ ഇന്ന് പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇത് നാല് പേർ വളരെ ഉയർന്ന റിസ്ക് ഭാഗത്തിൽപ്പെട്ടവരും, 14 പേർ ഉയർന്ന ഭാഗത്തിൽ പെട്ടവരും 86 പേർ കുറഞ്ഞ റിസ്ക് ഭാഗത്തിൽപ്പെട്ടവരും ആണ്. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ അഞ്ചിലെ 50 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി സ്ഥിതി​ഗതി​ഗൾ വിലയിരുത്തി.</p>
<h3>English Summary:</h3>
<p>Kerala Health Alert Update, 19 Fresh Shigella Cases Confirmed. Vigilance Tightened Across The State. Also Confirmed Monkeypox and Amoebic Meningoencephalitis.</p>
]]></content:encoded>
				</item>
							<item>
					<title>Fish Poisoning Outbreak in Aryanad: ആര്യനാട് മേഖലയിൽ വൻ ഭക്ഷ്യവിഷബാധ; മീൻ കഴിച്ച് നൂറോളം പേർ ചികിത്സയിൽ, ജനങ്ങൾ ഭീതിയിൽ</title>
					<link>https://www.malayalamtv9.com/kerala/fish-poisoning-outbreak-in-aryanad-over-100-hospitalized-as-fears-rise-over-chemically-treated-seafood-2211083.html</link>
					<pubDate>Thu, 18 Jun 2026 20:35:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/fish-poisoning-outbreak-in-aryanad-over-100-hospitalized-as-fears-rise-over-chemically-treated-seafood-2211083.html</guid>
					<description><![CDATA[<p>പിടയ്ക്കുന്ന മീൻ എന്ന വ്യാജേന വിപണിയിലെത്തിക്കുന്ന മത്സ്യങ്ങളിൽ വ്യാപകമായി ഫോർമലിൻ, അമോണിയ തുടങ്ങിയ മാരക രാസവസ്തുക്കൾ ചേർക്കുന്നുണ്ടെന്നാണ് സൂചന. കടലിൽ പോകുന്ന ബോട്ടുകൾ തിരിച്ചെത്താൻ ദിവസങ്ങളെടുക്കുമെന്നതിനാൽ മത്സ്യം മൈനസ് 18 ഡിഗ്രി ഫ്രീസറിലോ, ഒരു കിലോ മീനിന് ഒരു കിലോ ഐസ് എന്ന അനുപാതത്തിലോ സൂക്ഷിക്കണമെന്നാണ് നിയമം. എന്നാൽ പലപ്പോഴും വിതരണക്കാരോ ഇടനിലക്കാരോ ഇത് പാലിക്കാറില്ല.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Fish-Poisoning.jpg" class="attachment-large size-large wp-post-image" alt="Fish Poisoning" /></figure><p><strong>ആര്യനാട്:</strong> തിരുവനന്തപുരം ആര്യനാട് മേഖലയിൽ മത്സ്യം കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ് ആര്യനാട്, ഉഴമലയ്ക്കൽ, പറണ്ടോട്, കുറ്റിച്ചൽ, ഉത്തരംകോട് എന്നീ പ്രദേശങ്ങളിലെ നിരവധിയാളുകൾ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടത്. ഭക്ഷ്യവിഷബാധയേറ്റ കുടുംബങ്ങളിലെ വളർത്തുമൃഗങ്ങൾ ചത്തതായും റിപ്പോർട്ടുകളുണ്ട്.</p>
<p>തുടക്കത്തിൽ ചെമ്പല്ലി മത്സ്യം കഴിച്ചവർക്കാണ് അസുഖം ബാധിച്ചതെന്നായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ കഴിഞ്ഞ ദിവസം ചൂര മീൻ കഴിച്ച രണ്ടു പെൺകുട്ടികളും മാതാപിതാക്കളും ആശുപത്രിയിലായതോടെ ഈ വാദം പൊളിഞ്ഞു. ഇതോടെ മറ്റിനം മീനുകൾ കഴിച്ചവർക്കും വിഷബാധയേറ്റത് ഗ്രാമീണ മേഖലകളിൽ വലിയ ഭീതി പടർത്തിയിരിക്കുകയാണ്. പാറശാലയിലും നെയ്യാറ്റിൻകരയിലും നേരത്തെ റിപ്പോർട്ട് ചെയ്ത സമാനമായ മാതൃകയിലാണ് ഇവിടെയും സംഭവമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.</p>
<h3>വില്ലനാകുന്നത് ഫോർമലിനും അമോണിയയും</h3>
<p>പിടയ്ക്കുന്ന മീൻ എന്ന വ്യാജേന വിപണിയിലെത്തിക്കുന്ന മത്സ്യങ്ങളിൽ വ്യാപകമായി ഫോർമലിൻ, അമോണിയ തുടങ്ങിയ മാരക രാസവസ്തുക്കൾ ചേർക്കുന്നുണ്ടെന്നാണ് സൂചന. കടലിൽ പോകുന്ന ബോട്ടുകൾ തിരിച്ചെത്താൻ ദിവസങ്ങളെടുക്കുമെന്നതിനാൽ മത്സ്യം മൈനസ് 18 ഡിഗ്രി ഫ്രീസറിലോ, ഒരു കിലോ മീനിന് ഒരു കിലോ ഐസ് എന്ന അനുപാതത്തിലോ സൂക്ഷിക്കണമെന്നാണ് നിയമം. എന്നാൽ പലപ്പോഴും വിതരണക്കാരോ ഇടനിലക്കാരോ ഇത് പാലിക്കാറില്ല.</p>
<p>രാസവസ്തുക്കൾ ചേർത്ത മത്സ്യം കഴിക്കുന്നത് വഴി പെട്ടെന്നുണ്ടാകുന്ന ഛർദി, വയറിളക്കം എന്നിവയ്ക്ക് പുറമേ അൾസർ, കാൻസർ തുടങ്ങിയ മാരക രോഗങ്ങൾക്കും ആന്തരികാവയവങ്ങളുടെ തകരാറിനും കാരണമാകും. ഇത് കുട്ടികളെയാണ് കൂടുതൽ ഗുരുതരമായി ബാധിക്കുന്നത്.</p>
<h3>പരിശോധനയിലെ വെല്ലുവിളികൾ; അധികൃതർക്കെതിരെ പ്രതിഷേധം</h3>
<p>നൂറോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റിട്ടും ആരോഗ്യ-ഭക്ഷ്യസുരക്ഷാ വകുപ്പുകൾ കൃത്യമായ പരിശോധനകൾ നടത്തുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിലവിൽ സ്ട്രിപ്പുകൾ ഉപയോഗിച്ചുള്ള താൽക്കാലിക ക്വിക് കിറ്റ് പരിശോധന മാത്രമാണ് നടക്കുന്നത്. ഐസ് കട്ടകളിലും ക്യാനുകളിലും കലർത്തുന്ന രാസവസ്തുക്കൾ കണ്ടെത്താൻ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണ്. എന്നാൽ ഇതിന്റെ ഫലം വരാൻ വൈകുന്നത് ഭക്ഷ്യസുരക്ഷാ വകുപ്പിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. ആര്യനാട്ടുനിന്നും മത്സ്യത്തിന്റെ സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മത്സ്യ മാർക്കറ്റുകളിലും വഴിയോര കച്ചവട കേന്ദ്രങ്ങളിലും പരിശോധന കർശനമാക്കും.</p>
<h3>പഴകിയ മത്സ്യം എങ്ങനെ തിരിച്ചറിയാം?</h3>
<ul>
<li>സ്വാഭാവിക തിളക്കം: നല്ല മീനിന്റെ ശരീരത്തിന് സ്വാഭാവിക തിളക്കമുണ്ടാകും. രാസഗന്ധമോ ദുർഗന്ധമോ ഉണ്ടാകില്ല.</li>
<li>കണ്ണുകളും ചകിളയും: കണ്ണിന് നല്ല തിളക്കവും ചകിളപ്പൂക്കൾക്ക് ചുവപ്പ് നിറവും ഉണ്ടെങ്കിൽ അത് നല്ല മീനാണ്.</li>
<li>ദശയുടെ കാഠിന്യം: മീനിന്റെ ശരീരത്തിൽ വിരൽകൊണ്ട് അമർത്തുമ്പോൾ കുഴിഞ്ഞുപോവുകയും പഴയപടിയാകാതിരിക്കുകയും ചെയ്താൽ അത് പഴകിയ മീനാണെന്ന് ഉറപ്പിക്കാം.</li>
</ul>
<h3>English summary</h3>
<p>Reports indicate that toxic chemicals like formalin and ammonia are widely added to fish to make them appear freshly caught. Although regulations require boats to preserve fish in minus 18-degree freezers or a 1:1 fish-to-ice ratio during long sea trips, distributors and middlemen frequently fail to follow these guidelines.</p>
]]></content:encoded>
				</item>
							<item>
					<title>Gavi Anganwadi Worker Death: ഗവിയിൽ അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട നിലയിൽ: മരണം പീഡനത്തിനിടെ, യുവാവ് കസ്റ്റഡിയിൽ</title>
					<link>https://www.malayalamtv9.com/kerala/pathanamthitta-gavi-anganwadi-worker-found-dead-at-forest-youth-arrested-for-assault-her-2211043.html</link>
					<pubDate>Thu, 18 Jun 2026 17:31:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/pathanamthitta-gavi-anganwadi-worker-found-dead-at-forest-youth-arrested-for-assault-her-2211043.html</guid>
					<description><![CDATA[<p>Gavi Anganwadi Worker Death Case: സംഭവത്തിന് പിന്നാലെ സംശയാസ്പദമായ സാഹചര്യത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് കുമാർ യുവതിയുടെ മരണത്തിൽ കുറ്റം സമ്മതിച്ചു. ബലാത്സംഗ ശ്രമത്തിനിടെ കൊലപാതകം നടത്തി മൃതദേഹം തോട്ടിലേക്ക് തള്ളുകയായിരുന്നുവെന്നാണ് കുമാർ പോലീസിന് നൽകിയ മൊഴി. മീനാർ അംഗനവാടിയിൽ ഹെൽപ്പറായി ജോലി ചെയ്തുവരികയാണ് കൊല്ലപ്പെട്ട യുവതി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Gavi-Anganwadi-Worker-Death.jpg" class="attachment-large size-large wp-post-image" alt="Gavi Anganwadi Worker Death" /></figure><p><strong>പത്തനംതിട്ട:</strong> ഗവിയിൽ വനത്തിനുള്ളിൽ 32 വയസ്സുകാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് പോലീസ്. സംഭവത്തിന് പിന്നാലെ സംശയാസ്പദമായ സാഹചര്യത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് കുമാർ യുവതിയുടെ മരണത്തിൽ കുറ്റം സമ്മതിച്ചു. ബലാത്സംഗ ശ്രമത്തിനിടെ കൊലപാതകം നടത്തി മൃതദേഹം തോട്ടിലേക്ക് തള്ളുകയായിരുന്നുവെന്നാണ് കുമാർ പോലീസിന് നൽകിയ മൊഴി. മീനാർ അംഗനവാടിയിൽ ഹെൽപ്പറായി ജോലി ചെയ്തുവരികയാണ് കൊല്ലപ്പെട്ട യുവതി.</p>
<p>തമിഴ്‌നാട് സ്വദേശിനിയായ യുവതി മീനാറിലെ അംഗനവാടിയിലാണ് ജോലി ചെയ്യുന്നത്. ഗവിയിലാണ് താമസം. മൂഴിയാർ സ്വദേശിയാണ് കുമാർ. യുവതിയുടെ മൃതദേ​ഗം കണ്ടെത്തിയ സ്ഥലത്ത് നിന്ന് മൂന്നുകിലോമീറ്റർ അകലെയാണ് അംഗനവാടി. ഇവിടേക്കുള്ള പാത പൂർണമായും വനത്തിനുള്ളിലൂടെയാണ് കടന്നുപോകുന്നത്. വഴിമധ്യേയുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം. മൃതദേഹത്തിൽ മൃഗങ്ങൾ ആക്രമിച്ച പാടുകളോ മറ്റോ കാണാതെ വന്നതാണ് പോലീസിന് സംശയത്തിന് ഇടയാക്കിയത്. ഇതിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു.</p>
<h3>Also Read:<a href="https://www.malayalamtv9.com/kerala/ebola-suspected-in-kerala-woman-from-uganda-under-observation-at-kottayam-medical-college-health-minister-urges-calm-2211014.html"> ഉഗാണ്ടയിൽ നിന്നെത്തിയ യുവതിക്ക് എബോള ബാധയെന്ന് സംശയം; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി</a></h3>
<p>സമയമായിട്ടും യുവതി അങ്കണവാടിയിൽ എത്താത്തതിനെ തുടർന്ന് പ്രദേശത്തുള്ള ആളുകളും വനപാലകരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസമായി യുവതിയെ കുമാർ പിന്തുടരുന്നതായി റിപ്പോർട്ടുണ്ട്. യുവതിയെ ആക്രമിക്കാൻ ലക്ഷ്യമിട്ട് ഇയാൾ വനമേഖലയിൽ കുടിൽകെട്ടി താമസിക്കുകയും ചെയ്തു. ഇതിന്റെ തെളിവുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഗവി-മീനാർ വഴിയിൽ കാത്തുനിന്നാണ് യുവതിയെ ഇയാൾ ആക്രമിച്ചതെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.</p>
<p>ബലാത്സംഗത്തിനിടെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ആദ്യഘട്ടത്തിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിൽ യുവതിയോട് പ്രണയമുണ്ടായിരുന്നെന്നും അതിനിലാണ് യുവതിയെ കാണാൻ ശ്രമിച്ചതെന്നും പ്രതിയായ കുമാർ പറഞ്ഞു. യുവതിയെ പിടിച്ച് തള്ളിയപ്പോൾ യുവതി തല കല്ലിൽ ഇടിച്ച് താഴേക്ക് വീണെന്നും, പിന്നീട് തോട്ടിലെ വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പ്രതി വെളിപ്പെടുത്തി.</p>
<p>എന്നാൽ കൃത്യത്തിന് ശേഷം കുമാർ ഗവിയിൽ നിന്ന് കെഎസ്ആർടിസി ബസിൽ കയറി വണ്ടിപ്പെരിയാർ ഭാഗത്തേക്ക് പോയതായി വനപാലകർക്കു വിവരം ലഭിച്ചിരുന്നു. വനംവകുപ്പും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് വള്ളക്കടവ് ചെക്ക് പോസ്റ്റിൽ വെച്ച് ഇയാളെ പിടികൂടുന്നത്. ഇയാൾക്കെതിരേ കൊലപാതക ശ്രമത്തിന് മറ്റൊരു കേസും നിലനിൽക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. വണ്ടിപ്പെരിയാർ പോലീസാണ് ആദ്യം പ്രതിയെ ചോദ്യം ചെയ്തത്. പത്തനംതിട്ട പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. പ്രതിക്കൊപ്പം 13 വയസ്സുള്ള ഒരു പെൺകുട്ടിയെയും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. സഹോദരിയുടെ മകളാണെന്നാണ് പറയുന്നത്.</p>
<p>English Summary:</p>
<p>Anganwadi worker from Gavi, Pathanamthitta, was found dead in a forest area. Kerala Police have arrested a youth in connection with the assault. Here iS the latest investigation updates.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Kerala ebola Outbreak: ഉഗാണ്ടയിൽ നിന്നെത്തിയ യുവതിക്ക് എബോള ബാധയെന്ന് സംശയം; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി</title>
					<link>https://www.malayalamtv9.com/kerala/ebola-suspected-in-kerala-woman-from-uganda-under-observation-at-kottayam-medical-college-health-minister-urges-calm-2211014.html</link>
					<pubDate>Thu, 18 Jun 2026 14:35:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/ebola-suspected-in-kerala-woman-from-uganda-under-observation-at-kottayam-medical-college-health-minister-urges-calm-2211014.html</guid>
					<description><![CDATA[<p>Ebola Suspected in Kerala: വൈറസ് ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 21 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. പനി, തലവേദന, പേശിവേദന, തൊണ്ടവേദന, ഛർദ്ദി, തൊലിപ്പുറത്തെ തിണർപ്പ് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. സാധാരണ ആരോഗ്യവുമുള്ളവരിൽ രോഗം കുറച്ചു ദിവസങ്ങൾ കൊണ്ട് മാറാമെങ്കിലും, ചിലരിൽ 5 മുതൽ 7 ദിവസങ്ങൾക്കുള്ളിൽ ഗുരുതരമായ ആന്തരിക രക്തസ്രാവം ഉണ്ടാകാം. ഇത് കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ച് മരണത്തിന് വരെ കാരണമായേക്കാം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Ebola-outbreak-1.jpg" class="attachment-large size-large wp-post-image" alt="Ebola Outbreak (1)" /></figure><p><strong>കോട്ടയം:</strong> ഉഗാണ്ടയിൽ നിന്നെത്തിയ 52 വയസ്സുകാരിയെ എബോള വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതലിന്റെ ഭാഗമായാണ് ഇവരെ നിരീക്ഷണത്തിലാക്കിയതെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഒരു ശതമാനം പോലും റിസ്ക് എടുക്കാൻ പാടില്ലാത്തതിനാലാണ് ഈ നടപടിയെന്നും, യുവതിയുടെ പരിശോധനാഫലം ഇന്ന് വൈകുന്നേരത്തോടെ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>സുഡാനിൽ നിന്ന് ഉഗാണ്ടയിലേക്കും അവിടെ നിന്ന് കേരളത്തിലേക്കുമാണ് യുവതി എത്തിയത്. പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആദ്യം ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഉഗാണ്ടയിൽ നിന്നാണ് വന്നതെന്ന പശ്ചാത്തലവും രോഗലക്ഷണങ്ങളും കണക്കിലെടുത്ത് പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മെഡിക്കൽ സൂപ്രണ്ടും വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നേരത്തെ തന്നെ എബോള ജാഗ്രതാ നിർദ്ദേശം (അലർട്ട്) നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.</p>
<h3>എന്താണ് എബോള?</h3>
<p>മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു മാരകമായ വൈറസ് രോഗമാണിത്. കുരങ്ങുകൾ, മാനുകൾ, മുള്ളൻപന്നികൾ, പന്നികൾ തുടങ്ങിയ മൃഗങ്ങളിൽ ഈ രോഗം കാണപ്പെടുന്നു. രോഗബാധിതരായ മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ അവയുടെ മാംസം ശരിയായി പാകം ചെയ്യാതെ കഴിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേക്ക് പകരാം. രോഗബാധിതരുടെയോ രോഗം മൂലം മരിച്ചവരുടെയോ രക്തം, വിസർജ്യങ്ങൾ, മറ്റ് ശരീരസ്രവങ്ങൾ എന്നിവയിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. എന്നാൽ വായുവിലൂടെയോ വെള്ളത്തിലൂടെയോ ഈ രോഗം പകരില്ല.</p>
<p>വൈറസ് ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 21 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. പനി, തലവേദന, പേശിവേദന, തൊണ്ടവേദന, ഛർദ്ദി, തൊലിപ്പുറത്തെ തിണർപ്പ് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. സാധാരണ ആരോഗ്യവുമുള്ളവരിൽ രോഗം കുറച്ചു ദിവസങ്ങൾ കൊണ്ട് മാറാമെങ്കിലും, ചിലരിൽ 5 മുതൽ 7 ദിവസങ്ങൾക്കുള്ളിൽ ഗുരുതരമായ ആന്തരിക രക്തസ്രാവം ഉണ്ടാകാം. ഇത് കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ച് മരണത്തിന് വരെ കാരണമായേക്കാം.</p>
<h3>ആഫ്രിക്കയിലെ എബോള വ്യാപനം</h3>
<p>ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DRC), ഉഗാണ്ട എന്നീ രാജ്യങ്ങളിൽ എബോളയുടെ അപൂർവ വകഭേദമായ ബൂൻഡി ബുഗ്യോ പടർന്നുപിടിച്ചതിനെ തുടർന്ന് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. എബോള വൈറസിന്റെ ലഭ്യമായ ആറ് വകഭേദങ്ങളിൽ ഒന്നാണിത്. നിലവിൽ ഇതിന് പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ല. സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവയാണ് എബോളയുടെ മറ്റ് വകഭേദങ്ങൾ.</p>
<p>2014-2016 കാലഘട്ടത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ എബോള വ്യാപനത്തിൽ 28,600-ലധികം പേർക്ക് രോഗം ബാധിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ എബോള വ്യാപനമായിരുന്നു ഇത്.</p>
<h3>പ്രതിരോധ മാർഗ്ഗങ്ങൾ</h3>
<ul>
<li>എബോളയെ ചെറുക്കാൻ കൃത്യമായ മുൻകരുതലുകളും പ്രതിരോധവുമാണ് ഏറ്റവും പ്രധാനം.</li>
<li>മൃഗങ്ങളിൽ നിന്ന് രോഗം പകരാതിരിക്കാൻ മാംസം എപ്പോഴും നന്നായി പാകം ചെയ്ത് മാത്രം കഴിക്കുക.</li>
<li>രോഗബാധിതരുമായോ അവരുടെ ശരീരസ്രവങ്ങളുമായോ നേരിട്ടുള്ള സമ്പർക്കം പൂർണ്ണമായും ഒഴിവാക്കുക.</li>
<li>രോഗികളുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക.</li>
</ul>
<p>രോഗലക്ഷണങ്ങൾ കണ്ടാലുടൻ രോഗബാധിതരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും എത്രയും പെട്ടെന്ന് സപ്പോർട്ടീവ് ചികിത്സ ലഭ്യമാക്കുകയും ചെയ്യുക.</p>
<h3>English Summary</h3>
<p>A 52-year-old woman who recently returned from Uganda via Sudan has been placed in an isolation ward at Kottayam Medical College due to suspected Ebola symptoms. While health officials and the state government have urged the public not to panic, strict precautionary protocols are being followed as they await her test results.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Lottery Result: ആര്‍ക്ക് കിട്ടും ആ ഒരു കോടി? കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്‌</title>
					<link>https://www.malayalamtv9.com/kerala/kerala-lottery-karunya-plus-kn-628-result-today-june-18-thursday-draw-update-full-winning-numbers-list-2211001.html</link>
					<pubDate>Thu, 18 Jun 2026 14:19:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-lottery-karunya-plus-kn-628-result-today-june-18-thursday-draw-update-full-winning-numbers-list-2211001.html</guid>
					<description><![CDATA[<p>Kerala Lottery Karunya Plus Result 18-06-2026: കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം. ഒന്നാം സമ്മാനം സ്വന്തമാക്കുന്ന വ്യക്തിക്ക് ഒരു കോടി രൂപ ലഭിക്കും. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച്‌ ലക്ഷം രൂപയും ലഭിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/kerala-lottery-4.jpg" class="attachment-large size-large wp-post-image" alt="Kerala Lottery" /></figure><p>ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്‌. തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ഉച്ചയ്ക്ക് മൂന്നിനായിരുന്നു നറുക്കെടുപ്പ്‌. ഒന്നാം സമ്മാനം സ്വന്തമാക്കുന്ന വ്യക്തിക്ക് ഒരു കോടി രൂപ ലഭിക്കും. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച്‌ ലക്ഷം രൂപയും ലഭിക്കും. ആദ്യ മൂന്ന് സമ്മാനങ്ങളും ഓരോരുത്തർക്ക് വീതം മാത്രമാണ് ലഭ്യമാകുന്നത്. വിജയികള്‍ തങ്ങളുടെ ഭാഗ്യക്കുറി ടിക്കറ്റുകൾ ആവശ്യമായ രേഖകള്‍ സഹിതം എത്രയും വേഗം ലോട്ടറി വകുപ്പിന്റെ ഓഫീസുകളിലോ അല്ലെങ്കിൽ അംഗീകൃത ബാങ്കുകളിലോ ഹാജരാക്കേണ്ടതുണ്ട്. നറുക്കെടുപ്പ് ഔദ്യോഗികമായി നടന്ന ദിവസം മുതൽ കൃത്യം 30 ദിവസത്തിനകം ഹാജരാക്കണം.</p>
<p>ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന സമ്മാനത്തുകകളുടെ 10 ശതമാനം തുക ടിക്കറ്റ് വിറ്റഴിച്ച ഏജന്റിന് കമ്മീഷൻ ഇനത്തിൽ നല്‍കും. 5,000 രൂപ മുതൽ താഴോട്ട് 100 രൂപ വരെയുള്ള അനേകം ചെറുസമ്മാനങ്ങളും കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ ജനങ്ങൾക്ക് ലഭിക്കുന്നുണ്ട്. ചെറിയ സമ്മാനത്തുകകള്‍ കൈപ്പറ്റാന്‍ ലോട്ടറി ഏജൻസിയിൽ സമ്മാനാർഹമായ ടിക്കറ്റ് ഏൽപ്പിച്ചാൽ മാത്രം മതിയാകും.</p>
<h3>ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി ഫലം</h3>
<p><strong>ഒന്നാം സമ്മാനം: ഒരു കോടി രൂപ</strong></p>
<p>PW 519786</p>
<p><strong>സമാശ്വാസ സമ്മാനം: 5,000 രൂപ</strong></p>
<p>PN 519786 PO 519786 PP 519786 PR 519786 PS 519786 PT 519786 PU 519786 PV 519786 PX 519786 PY 519786 PZ 519786</p>
<p><strong>രണ്ടാം സമ്മാനം: 30 ലക്ഷം രൂപ</strong></p>
<p>PR 842469</p>
<p><strong>മൂന്നാം സമ്മാനം: അഞ്ച്‌ ലക്ഷം രൂപ</strong></p>
<p>PY 935794</p>
<p><strong>നാലാം സമ്മാനം: 5,000 രൂപ</strong></p>
<p>0101 0215 0686 0872 2618 3733 3761 4207 4251 4769 5090 5227 5746 6648 6979 8061 8586 8951 8966</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-lottery-sthree-sakthi-ss-524-result-today-june-16-tuesday-draw-update-full-winning-numbers-list-2210613.html">Kerala Lottery Result: സ്ത്രീശക്തിയുടെ സൗഭാ​ഗ്യം ആർക്ക്… ഇന്നത്തെ ലോട്ടറി ഫലമെത്തി</a></strong></p>
<p><strong>അഞ്ചാം സമ്മാനം: 2,000 രൂപ</strong></p>
<p>0026 2245 3279 4218 7575 9544</p>
<p><strong>ആറാം സമ്മാനം: 1,000 രൂപ</strong></p>
<p>0565 0974 1240 1337 2114 2551 2619 3008 3253 3297 4210 4262 4837 6887 7164 7194 8216 8387 8545 8628 8651 8819 9299 9453 9542</p>
<p><strong>ഏഴാം സമ്മാനം: 500 രൂപ</strong></p>
<p>0038 0423 0699 0707 1251 1499 1503 1767 2243 2311 2430 2490 2511 2515 2517 2710 2763 2810 2976 2979 3602 3965 3975 4106 4145 4458 4684 4749 4927 5132 5171 5182 5283 5343 5421 5733 5789 6021 6035 6249 6310 6457 6621 6656 6812 6865 6941 7019 7250 7422 7578 7838 7970 8000 8104 8146 8223 8280 8380 8409 8466 8788 8871 8940 8987 9055 9215 9247 9471 9505 9530 9547 9558 9718 9799 9876</p>
<p><strong>എട്ടാം സമ്മാനം: 200 രൂപ</strong></p>
<p>0179 0197 0421 0453 0671 0724 0798 0851 0922 0926 0955 1183 1318 1350 1452 1458 1459 1547 1568 1655 1768 2106 2125 2240 2386 2580 2591 2625 2681 2701 2900 2933 3011 3106 3169 3225 3267 3276 3302 3337 3344 3452 3526 3565 3585 3950 4112 4270 4956 5245 5544 5595 5770 5913 5976 6067 6094 6235 6571 6588 6765 6772 7229 7240 7401 7484 7515 7542 7877 8060 8299 8314 8482 8741 8931 9096 9163 9222 9363 9498 9502 9580 9632 9845</p>
<p><strong>ഒമ്പതാം സമ്മാനം: 100 രൂപ</strong></p>
<p>1660 7174 6486 0871 1960 6744 1116 9146 2221 8066 6564 7124 6676 3864 1493 2814 3376 1948 2927 6429 4802 3968 7165 1626 3648 0244 0010 6268 5055 7067 6976 6091 4502 3478 7956 2661 8531 7439 6863 1048 5605 4777 0890 4703 9755 7064 9837 6442 9098 4127 7807 5296 8525 4299 1638 3281 4468 9245 3806 9220 3911 5627 0326 9374 9899 9339 7820 1121 9139 5866 1608 7820 2161 0 842 3161 5283 0439 2951 0886 6453 3421 5103 7506 7907 7393 1246 7860 8170 6125 4774 3636 1816 8950 7264 6537 6181 0154 1929 2185 5517 1857 1124 5088 2800 9228 0214 2761 5244 6436 4480 6918 2363 3758 0873 8503 9174 6658 2327 6737 1367 8083 3640 1235 1718 0103 8112 3852 5222 8485 2633 9272 3009 6997 6430 2965 8860 9751 2031 9565 4082 1059 2283 2213 7256 5651 3284 5402 0324</p>
<p>12 സീരീസുകളിലായാണ് കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റുകൾ വിപണനത്തിനായി എത്തിക്കുന്നത്. 50 രൂപയാണ് ഒരു കാരുണ്യ പ്ലസ് ഭാഗ്യക്കുറി ടിക്കറ്റിന്റെ വിലയായി നിശ്ചയിച്ചിട്ടുള്ളത്. എല്ലാ വ്യാഴാഴ്ചയുമാണ്‌ കാരുണ്യ പ്ലസ് നറുക്കെടുപ്പ് കൃത്യമായി നടന്നുപോരുന്നത്.</p>
<p>അടുത്ത വാരത്തിലെ കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ജൂണ്‍ 25-ന് നടക്കും. അതീവ സുരക്ഷാ സംവിധാനങ്ങളോടെയാണ് ലോട്ടറി ടിക്കറ്റുകൾ അച്ചടിക്കുന്നത്. ലോട്ടറി വാങ്ങുന്ന പൊതുജനങ്ങൾ തങ്ങളുടെ കൈവശമുള്ള ടിക്കറ്റുകൾ യാതൊരുവിധ കേടുപാടുകളും സംഭവിക്കാത്ത രീതിയിൽ സൂക്ഷിക്കണം.</p>
<h3>നിരാകരണം</h3>
<p>കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.</p>
<h3>English Summary</h3>
<p>The Karunya Plus lottery draw was held at Gorky Bhavan in Thiruvananthapuram. The first prize of ₹1 crore went to the ticket number PW 519786. The second prize of ₹30 lakh was won by ticket number PR 842469. Winners must claim their prize money within 30 days of the draw.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Weather Update: കാലവർഷം ചതിച്ചോ? മഴ മുന്നറിയിപ്പിൽ മാറ്റം; വരും ദിവസങ്ങളിലെ കാലാവസ്ഥ</title>
					<link>https://www.malayalamtv9.com/kerala/kerala-weather-latest-update-today-on-june-18-imd-rain-forecast-for-next-five-days-and-monsoon-path-2211002.html</link>
					<pubDate>Thu, 18 Jun 2026 14:19:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-weather-latest-update-today-on-june-18-imd-rain-forecast-for-next-five-days-and-monsoon-path-2211002.html</guid>
					<description><![CDATA[<p>Kerala Weather Latest Update Today: തുടക്കത്തിൽ ശക്തമായ മഴ പ്രവചിക്കപ്പെട്ടിരുന്നെങ്കിലും, നിലവിൽ മഴയുടെ അളവിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേത്തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുക്കളിൽ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. കാലവർഷത്തിൻ്റെ ​ഗതി മാറിയത് മൂലം ജൂൺ മാസം പകുതി പിന്നിട്ടിട്ടും കേരളത്തിൽ ലഭിക്കേണ്ട ശരാശരി മഴയിൽ വലിയ കുറവാണ് വന്നിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/KERALA-RAIN-UPDATE.jpg" class="attachment-large size-large wp-post-image" alt="Kerala Rain Update" /></figure><p><strong>തിരുവനന്തപുരം:</strong> കേരളത്തിൽ സാധാരണ ജൂൺ ആദ്യവാരം തിമിർത്തു പെയ്യേണ്ട കാലവർഷം (Monsoon) ഇത്തവണ പ്രതീക്ഷിച്ച ആശ്വാസം നൽകിയില്ല എന്നത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. തുടക്കത്തിൽ ശക്തമായ മഴ പ്രവചിക്കപ്പെട്ടിരുന്നെങ്കിലും, നിലവിൽ മഴയുടെ അളവിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേത്തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുക്കളിൽ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. കാലവർഷത്തിൻ്റെ ​ഗതി മാറിയത് മൂലം ജൂൺ മാസം പകുതി പിന്നിട്ടിട്ടും കേരളത്തിൽ ലഭിക്കേണ്ട ശരാശരി മഴയിൽ വലിയ കുറവാണ് വന്നിരിക്കുന്നത്.</p>
<p>ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് പ്രകാരം, ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതുകൂടാതെ വരും മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-weather-update-today-june-18-imd-issues-yellow-alert-in-7-districts-as-monsoon-strengthens-2210915.html">മഴ പോയിട്ടില്ല, ശക്തിപ്രാപിച്ച് കാലവർഷം, ശ്രദ്ധിക്കേണ്ടത് 7 ജില്ലക്കാർ; ഇന്നത്തെ കാലാവസ്ഥ</a></strong></p>
<h3>മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം</h3>
<p>കേരള - കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്ന് (18/06/2026) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ സോമാലിയൻ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മുന്നറിയിപ്പുള്ള മേഖലകളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.</p>
<h3>കാലവർഷം എപ്പോൾ ശക്തമാകും?</h3>
<p>കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ അനുസരിച്ച്, ജൂൺ അവസാന വാരത്തോടെയോ അല്ലെങ്കിൽ ജൂലൈ ആദ്യത്തോടെയോ കേരളത്തിൽ കാലവർഷം അതിൻ്റെ പൂർണ്ണ രൂപത്തിൽ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദം (Low Pressure) രൂപപ്പെടുന്നത് വരെ നിലവിലുള്ള ഈ കാലാവസ്ഥ തുടർന്നേക്കും. ജൂൺ ആദ്യവാരത്തിൽ ലഭിച്ച കനത്ത മഴ പെട്ടെന്ന് പിൻവാങ്ങിയതാണ് അന്തരീക്ഷ താപനില വീണ്ടും ഉയരാൻ കാരണമായത്.</p>
<p>കഴിഞ്ഞ രണ്ടുദിവസമായി സംസ്ഥാനത്ത് മഴ ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. മഴ കുറഞ്ഞതോടെ വേനലിന്‌ സമാനമായ ചൂടാണ്‌ മിക്ക സ്ഥലങ്ങളിലും അനുഭവപ്പെടുന്നത്‌. എൽനിനോ സ്വാധീനത്തെതുടർന്നാണ് സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരുന്നത്. ഈ കാലവർഷക്കാലത്ത് മഴയുടെ അളവിൽ 10 ശതമാനത്തിൻ്റെ കുറവുണ്ടായതായാണ് റിപ്പോർട്ട്.</p>
<p>ജൂലൈ, ആഗസ്‌ത്‌ മാസങ്ങളിൽ എൽനിനോ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതായാണ്‌ കാലവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇക്കുറി ദീർഘകാല ശരാശരിയെക്കാൾ കുറഞ്ഞ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. എൽ നിനോ ശക്തമാകുന്നത് സാധാരണയായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാലവർഷം ദുർബലമാകാൻ കാരണമാകാറുണ്ട്. എൽ നിനോ സ്വാധീനം വരും മാസങ്ങളിൽ അന്തരീക്ഷ താപനില സാധാരണയേക്കാൾ വർദ്ധിക്കുന്നതിനും ഇടയാക്കിയേക്കാം.</p>
<h3>English Summary:</h3>
<p>Kerala Weather Latest Update Today, June 18 Thursday. Here is IMD rain forecast for the next five days and the current southwest monsoon path. Find out which districts are under yellow alert and heavy rains warning.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Budget 2026: &#8216;മുഖ്യ&#8217;ബജറ്റിലെ അപൂർവ്വ റെക്കോർഡ്! കേരള ചരിത്രത്തിൽ ബജറ്റ് അവതരിപ്പിച്ച ആ മുഖ്യമന്ത്രിമാർ ആരെല്ലാം?</title>
					<link>https://www.malayalamtv9.com/photo-gallery/kerala-budget-2026-list-of-kerala-chief-ministers-who-have-presented-the-state-budget-2211000.html</link>
					<pubDate>Thu, 18 Jun 2026 14:12:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/kerala-budget-2026-list-of-kerala-chief-ministers-who-have-presented-the-state-budget-2211000.html</guid>
					<description><![CDATA[<p>Kerala Chief Ministers Who Have Presented the State Budget: കേരള ചരിത്രത്തിൽ ഇതാദ്യമായല്ല ഒരു മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. ആർ ശങ്കർ, ഇകെ നയനാർ, ഉമ്മൻ ചാണ്ടി എന്നിവർക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് വിഡി സതീശൻ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/kerala-budget-3-1.jpg" class="attachment-large size-large wp-post-image" alt="Kerala Budget (3)" /></figure><p>
		<style type="text/css">
			#gallery-1 {
				margin: auto;
			}
			#gallery-1 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-1 img {
				border: 2px solid #cfcfcf;
			}
			#gallery-1 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-1' class='gallery galleryid-2211000 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/kerala-budget-4.jpg" class="attachment-thumbnail size-thumbnail" alt="Kerala Budget (4)" aria-describedby="gallery-1-2211007" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/kerala-budget-4.jpg 150w, https://images.malayalamtv9.com/uploads/2026/06/kerala-budget-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2211007'>
				യുഡിഎഫ് സർക്കാരിന്റെ ജൂൺ 19ന് നടക്കുന്ന ആദ്യ ബജറ്റ്  അവതരണം വിവിധ കാരണങ്ങളാൽ വ്യത്യസ്തമാവുകയാണ്. കേരള ചരിത്രത്തിൽ ഇതാദ്യമായല്ല ഒരു മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്.
ആർ ശങ്കർ, ഇകെ നയനാർ, ഉമ്മൻ ചാണ്ടി എന്നിവർക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് വിഡി സതീശൻ. ധനകാര്യ വകുപ്പിന്റെ പൂർണ്ണമായ ചുമതല കൂടി സ്വന്തമായി വഹിച്ച് ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ മുഖ്യമന്ത്രിയും. വിശദമായി അറിയാം&#8230;. (Image Credit source: Wikipedia/ Getty Images/PTI)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/kerala-budget-1.jpg" class="attachment-thumbnail size-thumbnail" alt="Kerala Budget (1)" aria-describedby="gallery-1-2211003" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/kerala-budget-1.jpg 150w, https://images.malayalamtv9.com/uploads/2026/06/kerala-budget-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2211003'>
				കേരള ചരിത്രത്തിൽ ബജറ്റ് അവതരിപ്പിച്ച ആദ്യത്തെ മുഖ്യമന്ത്രി ആർ ശങ്കർ ആയിരുന്നു. പിന്നോക്കസമുദായത്തിൽ നിന്ന് കേരളത്തിൻ്റെ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യത്തെ വ്യക്തിയാണ് രാമൻ ശങ്കർ എന്ന ആർ ശങ്കർ. 1962-ൽ പട്ടം താണുപിള്ളയ്ക്ക് ശേഷം മുഖ്യമന്ത്രി കസേരയിലെത്തിയ ശങ്കർ, മുഖ്യമന്ത്രിയായിരിക്കെ തന്നെ 1963-64, 1964-65 വർഷങ്ങളിലെ സംസ്ഥാന ബജറ്റുകൾ സഭയിൽ അവതരിപ്പിച്ചിട്ടുണ്ട്. 

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/kerala-budget-2.jpg" class="attachment-thumbnail size-thumbnail" alt="Kerala Budget (2)" aria-describedby="gallery-1-2211006" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/kerala-budget-2.jpg 150w, https://images.malayalamtv9.com/uploads/2026/06/kerala-budget-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2211006'>
				ഉമ്മൻചാണ്ടിയാണ് രണ്ടാമതായി ഈ നേട്ടം കൈവരിച്ചത്. അന്നത്തെ ധനകാര്യമന്ത്രി കെഎം മാണിയുടെ അപ്രതീക്ഷിത രാജിയെ തുടർന്ന് ധനവകുപ്പ് ഏറ്റെടുത്ത ഉമ്മൻചാണ്ടി, മുഖ്യമന്ത്രിയായിരിക്കെ തന്നെയാണ് 2016-17 സാമ്പത്തിക വർഷത്തെ ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചത്. ഇതിന് മുമ്പ്  കെ. കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം നാല് തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.

				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/kerala-budget.jpg" class="attachment-thumbnail size-thumbnail" alt="Kerala Budget" aria-describedby="gallery-1-2211004" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/kerala-budget.jpg 150w, https://images.malayalamtv9.com/uploads/2026/06/kerala-budget.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2211004'>
				കേരള ചരിത്രത്തിലെ ഏറ്റവും ചെറിയ ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോർഡ് നായനാർക്കാണ്. 1987-ൽ ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ, മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയാകുന്നതിന് മുമ്പ് മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹം വായിച്ച ബജറ്റിന്റെ ദൈർഘ്യം വെറും 6 മിനിറ്റ് മാത്രമായിരുന്നു.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/kerala-budget-3.jpg" class="attachment-thumbnail size-thumbnail" alt="Kerala Budget (3)" aria-describedby="gallery-1-2211005" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/kerala-budget-3.jpg 150w, https://images.malayalamtv9.com/uploads/2026/06/kerala-budget-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2211005'>
				വി.ഡി. സതീശൻ തന്റെ കന്നി ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ,  എറണാകുളം ജില്ലയിലെ പറവൂർ മണ്ഡലത്തിനും ഇതൊരു അഭിമാന നിമിഷമാണ്. പറവൂരിൽ നിന്ന് ജനവിധി തേടി വിജയിച്ച് ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വ്യക്തിയാകുകയാണ് വിഡി സതീശൻ. 1972 ഫെബ്രുവരി 25-ന് രണ്ടാം അച്യുതമേനോൻ മന്ത്രിസഭയിൽ ധന-നിയമ വകുപ്പു മന്ത്രിയായിരുന്ന കെ.ടി. ജോർജാണ് ഇതിനു മുമ്പ് ഈ നേട്ടം കൈവരിച്ച ആദ്യ പറവൂർക്കാരൻ.

				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Kerala Budget 2026: പറവൂരുകാര്‍ക്കിത് രണ്ടാം ബജറ്റ്; 54 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു, കെ ടി കഴിഞ്ഞാല്‍ പിന്നെ വി ഡി</title>
					<link>https://www.malayalamtv9.com/kerala/kerala-budget-2026-vd-satheesan-set-to-present-the-second-budget-by-a-paravur-native-in-the-assembly-2210992.html</link>
					<pubDate>Thu, 18 Jun 2026 12:55:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-budget-2026-vd-satheesan-set-to-present-the-second-budget-by-a-paravur-native-in-the-assembly-2210992.html</guid>
					<description><![CDATA[<p>Kerala Budget 2026 What Makes VD Satheesan’s Budget Presentation Special for Paravur: മുഖ്യമന്ത്രി-ധനമന്ത്രി എന്നീ പദവികളില്‍ ഇരുന്ന് സേവനമനുഷ്ഠിച്ച ഭരണാധികാരികള്‍ കേരളത്തെ സംബന്ധിച്ച് വളരെ കുറവാണ്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായിരുന്ന ആര്‍ ശങ്കറും ഉമ്മന്‍ചാണ്ടിയുമാണ് മുഖ്യമന്ത്രി പദവിയിലിരുന്ന് ബജറ്റ് അവതരിപ്പിച്ച മറ്റ് കോണ്‍ഗ്രസുകാര്‍.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/VD-Satheesan-First-Budget.jpg" class="attachment-large size-large wp-post-image" alt="Vd Satheesan First Budget" /></figure><p>യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. പത്ത് വര്‍ഷം നീണ്ട കാത്തിരിപ്പുകളെല്ലാം അവസാനിപ്പിച്ച് അധികാരത്തിലെത്തിയ യുഡിഎഫിനെ സംബന്ധിച്ച് ഈ ബജറ്റ് പ്രഖ്യാപനവും വളരെ പ്രധാനപ്പെട്ടതാണ്. തങ്ങള്‍ കൊണ്ടുവരുമെന്ന് പറഞ്ഞ പല പദ്ധതികളും, കേരളത്തിന്റെ ഭാവിയ്ക്ക് മുതല്‍ക്കൂട്ടാകുന്ന പല നീക്കങ്ങളും പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെക്കാന്‍ ഈ ബജറ്റ് വഴി അവര്‍ക്ക് സാധിക്കും. ഒരുപാട് കാര്യങ്ങള്‍ നാടിനും നാട്ടുകാര്‍ക്കുമായി ചെയ്യാനുണ്ടെന്ന് പറഞ്ഞ് അധികാരത്തിലേറിയവരുടെ ബജറ്റില്‍ പൊതുജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന പ്രതീക്ഷയും വളരെ വലുതാണ്.</p>
<p>മുഖ്യമന്ത്രി-ധനമന്ത്രി എന്നീ പദവികളില്‍ ഇരുന്ന് സേവനമനുഷ്ഠിച്ച ഭരണാധികാരികള്‍ കേരളത്തെ സംബന്ധിച്ച് വളരെ കുറവാണ്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായിരുന്ന ആര്‍ ശങ്കറും ഉമ്മന്‍ചാണ്ടിയുമാണ് മുഖ്യമന്ത്രി പദവിയിലിരുന്ന് ബജറ്റ് അവതരിപ്പിച്ച മറ്റ് കോണ്‍ഗ്രസുകാര്‍. ആ പട്ടികയിലേക്ക് ഒടുക്കം പേരുചേര്‍ക്കപ്പെട്ട വ്യക്തിയാണ് വിഡി സതീശന്‍. അദ്ദേഹം ചോദിച്ച് വാങ്ങിയ വകുപ്പ് കൂടിയാണ് ധനവകുപ്പ് എന്നതും ശ്രദ്ധേയമാണ്. സുരക്ഷ, തൊഴില്‍, പെന്‍ഷന്‍ തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടത്താന്‍ സാധ്യതയുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.</p>
<p>കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും ബജറ്റിന്മേല്‍ വലിയ പ്രതീക്ഷയുണ്ടെങ്കിലും, അതിനും എത്രയോ മടങ്ങ് പ്രതീക്ഷയിലാണ് പറവൂരുകാര്‍. കാരണം, തങ്ങളുടെ നാട്ടുകാരന്‍ മുഖ്യമന്ത്രിയായും ധനമന്ത്രിയായും പ്രവര്‍ത്തിക്കുമ്പോള്‍ വരുന്ന ബജറ്റ് തന്നെയാണ് അതിന് കാരണം. ഇതുമാത്രമല്ല, പറവൂരിന്റെ മണ്ണില്‍ നിന്നും പോയി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമന്‍ കൂടിയാണ് വിഡി സതീശന്‍.</p>
<h3>പറവൂരിലെ രണ്ടാമന്‍</h3>
<p>പറവൂരിന്റെ മണ്ണില്‍ നിന്നും കേരള രാഷ്ട്രീയ ചരിത്രത്തിലേക്ക് എഴുതിച്ചേര്‍ക്കാന്‍ പോകുന്നത് പുത്തന്‍ അധ്യായമാണ്. രണ്ടാം അച്യുതമേനോന്‍ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന കെ ടി ജോര്‍ജ് ആണ് വിഡി സതീശന് മുന്നെ നിയമസഭയിലെത്തി ബജറ്റ് അവതരിപ്പിച്ച അംഗം. 1972ല്‍ നടന്ന ഈ ബജറ്റ് അവതരണത്തിന് ശേഷം പറവൂരില്‍ നിന്നും ആര്‍ക്കും തന്നെ അത്തരമൊരു സുവര്‍ണാവസരം ലഭിച്ചില്ല.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/kerala-budget-2026-will-sthree-suraksha-pension-be-excluded-from-vd-satheesans-first-budget-2210977.html" target="_blank" rel="noopener">Kerala Budget 2026: സ്ത്രീസുരക്ഷ പെന്‍ഷന്‍ യുഡിഎഫ് സര്‍ക്കാര്‍ വേണ്ടെന്ന് വെക്കും! ബജറ്റില്‍ അമിത പ്രതീക്ഷ വേണോ?</a></strong></p>
<p>എന്നാലിതാ വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച്, കൃത്യമായി പറഞ്ഞാല്‍ 54 വര്‍ഷങ്ങള്‍ക്ക് ശേഷം പറവൂര്‍ സ്വദേശിയായ ഒരാള്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുകയാണ്. 1972 ഫെബ്രുവരി 25നായിരുന്നു കെടി ജോര്‍ജിന്റെ ബജറ്റ് അവതരണം. 1965, 1967, 1971 എന്നീ കാലഘട്ടങ്ങളില്‍ പറവൂരില്‍ നിന്ന് മത്സരിച്ച് നിയമസഭയിലെത്തിയ അദ്ദേഹം നാലം കേരള നിയമസഭയിലെ കോണ്‍ഗ്രസ് കക്ഷി ഉപനേതാവ് എന്ന പദം കൂടി കെടി ജോര്‍ജ് അലങ്കരിച്ചിരുന്നു.</p>
<p>കേരള നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്നൊരു നേട്ടം കൂടിയാണ് വിഡി സതീശന്‍ സ്വന്തമാക്കാന്‍ പോകുന്നത്. ആര്‍ ശങ്കറിനും ഉമ്മന്‍ ചാണ്ടിക്കും ശേഷം അതിന് അവസരം ലഭിച്ചത് വിഡി സതീശന് മാത്രം. മാത്രമല്ല, 69 വര്‍ഷങ്ങള്‍ക്ക് ശേഷം, അതായത്, 1957 ജൂണ്‍ ഏഴിന് സി അച്യുതമേനോന്‍ കേരളത്തിന്റെ ബജറ്റ് അവതരിപ്പിച്ച അതേ മാസത്തില്‍ തന്നെയാണ് വിഡി സതീശന്റെ കന്നി ബജറ്റ് വരുന്നത്. കേരളത്തിന്റെ 79ാം ബജറ്റ് കൂടിയാണ് വിഡി സതീശന്‍ അവതരിപ്പിക്കാന്‍ പോകുന്നത്.</p>
<h3>English Summary</h3>
<p>Kerala Budget 2026, to be presented by VD Satheesan on June 19, marks a notable milestone as he becomes the second person from Paravur to present a state budget in the Kerala Legislative Assembly. The event adds historical significance to this year’s budget presentation.</p>
]]></content:encoded>
				</item>
							<item>
					<title>മുല്ലപ്പെരിയാർ: പുതിയ അണക്കെട്ട് അനുവദിക്കില്ല, കേരളത്തിന്റെ നീക്കം തടയുമെന്ന് വിജയ് സർക്കാർ</title>
					<link>https://www.malayalamtv9.com/kerala/mullaperiyar-tvk-governments-policy-statement-that-kerala-will-not-be-allowed-to-build-a-new-dam-2210984.html</link>
					<pubDate>Thu, 18 Jun 2026 12:16:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/mullaperiyar-tvk-governments-policy-statement-that-kerala-will-not-be-allowed-to-build-a-new-dam-2210984.html</guid>
					<description><![CDATA[<p>TVK government&#8217;s Mullaperiyar policy: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ അ‌നുവദിക്കില്ലെന്നും അ‌തിനായുള്ള കേരളത്തിന്റെ എല്ലാ ശ്രമങ്ങളെയും തടയുമെന്നും TVK സർക്കാർ. മുഖ്യമന്ത്രി വിജയ് യുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിന് തുടക്കം കുറിച്ച് ഇന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ &#8216;കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷ, തമിഴ്‌നാടിന് ആവശ്യമായ വെള്ളം&#8217; എന്നതാണ് ഈ വിഷയത്തിൽ കേരളത്തിന്റെ നിലപാട് എന്ന് മന്ത്രി മോൻസ് ജോസഫ് പറയുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/TVK-governments-Mullaperiyar-policy.jpg" class="attachment-large size-large wp-post-image" alt="Tvk Government's Mullaperiyar Policy" /></figure><p><strong>ചെ​ന്നൈ:</strong> മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ അ‌നുവദിക്കില്ലെന്നും അ‌തിനായുള്ള കേരളത്തിന്റെ എല്ലാ ശ്രമങ്ങളെയും തടയുമെന്നും വിജയ് നേതൃത്വത്തിലുള്ള TVK സർക്കാർ. വിജയ് സർക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിന് തുടക്കം കുറിച്ച് ഇന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ഇടക്കാലത്തിന് ശേഷം മുല്ലപ്പെരിയാർ വിഷയം കേരളത്തിനും തമിഴ്നാടിനും ഇടയിൽ വീണ്ടും തർക്കവിഷയമാകാൻ സാധ്യത രൂപപ്പെട്ടിരിക്കുന്നു. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ ഭരിച്ചപ്പോൾ മുല്ലപ്പെരിയാർ വിഷയം കാര്യമായി ഉയർന്നുവന്നിരുന്നില്ല. എന്നാൽ തമിഴ്നാട്ടിലെ പുതിയ സർക്കാരിന്റെ ഈ വിഷയത്തിലെ നിലപാടും ഡിഎംകെ ഇപ്പോൾ പ്രതിപക്ഷത്താകുകയും കേരളത്തിലും ഭരണമാറ്റം ഉണ്ടാകുകയും ചെയ്തതും രാഷ്ട്രീയ ആയുധമായി മുല്ലപ്പെരിയാറിനെ മാറ്റാൻ സാധ്യത കൂടുതലാണ്.</p>
<p>മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരളത്തിന്റെ നിലപാട് വ്യക്തമാക്കി കഴിഞ്ഞ ദിവസം ജലവിഭവ വകുപ്പുമന്ത്രി മോൻസ് ജോസഫ് രംഗത്ത് വന്നിരുന്നു. 'കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷ, തമിഴ്‌നാടിന് ആവശ്യമായ വെള്ളം' എന്നതാണ് ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ എക്കാലത്തെയും പ്രഖ്യാപിത നയമെന്നും മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായിരുന്ന ആ നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണെന്നും മോൻസ് വ്യക്തമാക്കി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/ebola-suspected-in-kottayam-woman-undergoing-treatment-at-medical-college-under-observation-2210971.html">കോട്ടയത്ത് എബോള സംശയം: മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള സ്ത്രീ നിരീക്ഷണത്തിൽ</a></strong></p>
<p>മുല്ലപ്പെരിയാർ വിഷയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശനും കഴിഞ്ഞ ദിവസം പ്രതികരണം നടത്തിയിരുന്നു. കേരളത്തിന്റെ സുരക്ഷയും തമിഴ്നാട്ടിലേയ്ക്കുള്ള ജല വിതരണവും ഉറപ്പാക്കുന്നതിനായി തമിഴ്‌നാട് സർക്കാരുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന് സതീശൻ പറഞ്ഞു. ജൂൺ 19 ന് ബജറ്റ് അവതരിപ്പിച്ചതിനുശേഷം നിയമസഭയിലും ഇത് സംബന്ധിച്ച ചർച്ചകൾ ഉണ്ടാകുമെന്ന് അ‌ദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത്, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്നാണാണ് കേരളത്തിന്റെ നയം. "മുല്ലപ്പെരിയാറിന് പുറമെ മറ്റ് നിരവധി വിഷയങ്ങളിൽ എനിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തേണ്ടതുണ്ട്. ഈ കാര്യങ്ങൾ ചർച്ച ചെയ്യാൻ ഞാൻ അവരെ കാണുമെന്ന് കർണാടക, തമിഴ്‌നാട് മുഖ്യമന്ത്രിമാരോട് പറഞ്ഞിരുന്നു," എന്ന് മുഖ്യമന്ത്രി പറഞ്ഞു. ബജറ്റ് ചർച്ച അവസാനിച്ച ശേഷമായിരിക്കും ഇതെന്നും അ‌ദ്ദേഹം വ്യക്തമാക്കി.</p>
<p>അ‌തേസമയം ടിവികെ സർക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിലെ നടപടികൾ ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കപ്പെട്ടത്. നേരത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ സംഭവിച്ചതുപോലെ തമിഴ്തായ് വാഴ്ത്തിനെ പിന്നിലാക്കി വന്ദേമാതരം വീണ്ടും ആദ്യം മുഴങ്ങുമോ എന്നതായിരുന്നു പ്രധാന ആകാംക്ഷ. എന്നാൽ കീഴ്വഴക്കങ്ങൾ അ‌തേപടി തുടർന്ന്, ആദ്യം തമിഴ്തായ് വാഴ്ത്താണ് ആലപിച്ചത്. പിന്നാലെ ദേശീയഗാനം ആലപിച്ചു. വന്ദേമാതരം ആലപിച്ചില്ല.</p>
<p>സഭയിലെ പുതിയ അംഗങ്ങളെ അഭിനന്ദിച്ചാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ല, ദ്വിഭാഷനയം തുടരും, ദേശീയ വിദ്യാഭ്യാസ നയത്തെ ശക്തമായി എതിർക്കും എന്നീ കാര്യങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാർ വ്യക്തമാക്കുകയും ഗവർണർ അ‌ത് വായിക്കുകയും​ ചെയ്തു. സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ദ്രാവിഡ പാർട്ടികളുടെ നിലപാട് തന്നെയാണ് ടിവികെ സർക്കാരിന് ഉണ്ടാകുവയെന്ന് നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>മുൻസർക്കാർ ലഹരിയൊഴുക്ക് തടഞ്ഞില്ല. കുറ്റകൃത്യങ്ങൾ പെരുകാൻ കാരണം ലഹരിയൊഴുക്കാണ് എന്ന് മുൻ സർക്കാരിനെ ലക്ഷ്യമിട്ടുള്ള വിമർശനങ്ങളും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ ഇടംപിടിച്ചു. ത്രിഭാഷനയവുമായി കേന്ദ്രവിഹിതത്തെ ബന്ധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്നതും കേന്ദ്ര സർക്കാരിനെതിരേയുള്ള വിമർശനങ്ങളും ഗവർണർ വായിച്ചു എന്നതും ശ്രദ്ധേയമായി. അ‌തേസമയം ക്രമസമാധാനനില, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗികാതിക്രമങ്ങൾ, ധവളപത്രവുമായി ബന്ധപ്പെട്ട വിമർശനങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷമായ ഡിഎംകെ സഭയിൽ സർക്കാരിനെ നേരിടും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.</p>
<h3>English Summary</h3>
<p>The TVK government has said that it will not allow the construction of a new dam on the Mullaperiyar and will block all efforts by Kerala to do so. This was made clear in the policy speech delivered by Governor Rajendra Arlekar today at the inauguration of the first assembly session of the government led by Chief Minister Vijay. However, Minister Mons Joseph says that Kerala's stand on this issue is 'safety for the people of Kerala and water needed by Tamil Nadu'.</p>
]]></content:encoded>
				</item>
							<item>
					<title>കോട്ടയത്ത് എബോള സംശയം: മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള സ്ത്രീ നിരീക്ഷണത്തിൽ</title>
					<link>https://www.malayalamtv9.com/kerala/ebola-suspected-in-kottayam-woman-undergoing-treatment-at-medical-college-under-observation-2210971.html</link>
					<pubDate>Thu, 18 Jun 2026 11:00:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/ebola-suspected-in-kottayam-woman-undergoing-treatment-at-medical-college-under-observation-2210971.html</guid>
					<description><![CDATA[<p>Ebola suspected in Kottayam: ഷിഗെല്ലയ്ക്കും നിപയ്ക്കും പിന്നാലെ കേരളത്തിന് ഭീഷണിയായി എബോളയും. സൗത്ത് സുഡാനിൽ നിന്നെത്തിയ 52 വയസ്സുകാരിയെ എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ സംശയം മാത്രമാണുള്ളത്, ​രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുന്ന സാംപിൾ ഫലം ലഭിച്ചാൽ മാത്രമേ എബോളയാ സ്ഥിരീകരിക്കാനാകൂ എന്ന് മെഡിക്കൽ കോളജ് അ‌ധികൃതർ അ‌റിയിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Ebola-suspected-in-Kottayam.jpg" class="attachment-large size-large wp-post-image" alt="Ebola Suspected In Kottayam" /></figure><p>കോട്ടയം: ഷിഗെല്ലയ്ക്കും നിപയ്ക്കും പിന്നാലെ കേരളത്തിന് ഭീഷണിയായി എബോളയും. സൗത്ത് സുഡാനിൽ നിന്നെത്തിയ 52 വയസ്സുകാരിയെ എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ സംശയം മാത്രമാണുള്ളത്, ​രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുന്ന സാംപിൾ ഫലം ലഭിച്ചാൽ മാത്രമേ എബോളയാ സ്ഥിരീകരിക്കാനാകൂ എന്ന് മെഡിക്കൽ കോളജ് അ‌ധികൃതർ അ‌റിയിച്ചു. എബോള സംശയിക്കുന്നുണ്ടെങ്കിലും ഇവർക്ക് കാര്യമായ ലക്ഷണങ്ങളില്ലെന്നും ആശങ്ക വേണ്ടെന്നും ആശുപത്രി അധികൃതർ പറയുന്നു. നിലവിൽ പ്രത്യേക ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് ഇവർ. നിരീക്ഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.</p>
<p>സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴിയാണ് ഇവർ നാട്ടിലെത്തിയത്. പനിയെ തുടർന്ന് ഇന്നലെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംശയങ്ങളെ തുടർന്ന് ആരോഗ്യ വകുപ്പ് ഇടപെട്ട് ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സാധാരണ എബോള രോഗത്തിന് ഉണ്ടാകുന്ന മറ്റ് രോഗലക്ഷണങ്ങളൊന്നും ഇവർക്കില്ല. പനിയിൽ നേരിയ വ്യത്യാസമുണ്ടെന്ന് ആശുപത്രി അധികൃതർ പറയുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-health-alert-shigella-claims-another-life-in-malappuram-as-daily-dengue-cases-cross-100-2210888.html">Shigella : സംസ്ഥാനത്ത് പനിപ്പേടി; മലപ്പുറത്ത് ഷിഗെല്ല ബാധിച്ച് മരണം, പ്രതിദിന ഡെങ്കി കേസുകൾ 100 കടന്നു</a></strong></p>
<p>പരിശോധനാ ഫലം ലഭിച്ച ശേഷം തുടർചികിത്സ ഉൾപ്പെടെ തീരുമാനിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും. യാത്ര കഴിഞ്ഞെത്തിയതിനു പിന്നാലെ കടുത്ത ഛർദിയും ഷുഗർ ഉയർന്ന നിലയിലുമായിരുന്നു ഇവരെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് രാത്രി പതിനൊന്നരയോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോംഗോയിലെയും ഉഗാണ്ടയിലെയും എബോള വ്യാപനത്തിൽ നിരവധിപേർക്കാണ് ജീവൻ നഷ്ടമായിരുന്നു. ഈ ഒരു സാഹചര്യത്തിൽ കൂടിയാണ് എബോള ബാധ സംശയം ഉയർന്നത്.</p>
<h3>ഇപ്പോൾ കോംഗോയുടെ പേടി സ്വപ്നം</h3>
<p>ആഫ്രിക്കയിലെ ഒരു ചെറിയ ഗ്രാമത്തിൽ പൊട്ടിപ്പുറപ്പെട്ട അജ്ഞാതരോഗം, പിന്നീട് ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയ പകർച്ചവ്യാധിയായി മാറുകയും പിന്നീട് ഇതിന് പിന്നിൽ എബോള എന്ന ​വൈറസ് ആണെന്ന് കണ്ടുപിടിച്ചതോടെ ആ പേര് ലഭിക്കുകയും ചെയ്തു. വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലായി ഇതിനോടകം നിരവധി ജീവനുകൾ എബോള അ‌പഹരിച്ചു. കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ എബോള പടർന്നുപിടിച്ചത് ലോകമാകെയുള്ള ആരോഗ്യപ്രവർത്തകരെ ഭയപ്പെടുത്തിയ സംഭവമായിരുന്നു. ഇപ്പോഴും എബോളയുടെ പിടിയിൽ നിന്ന് കോംഗോയെ രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല.</p>
<p>കോം​​​ഗോ​​​യി​​​ലെ എ​​​ബോ​​​ള പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി ഉ​​​ന്മൂ​​​ല​​​നം ചെ​​​യ്യാ​​​ൻ ഒ​​​രു വ​​​ർ​​​ഷ​​​മെ​​​ങ്കി​​​ലും എ​​​ടു​​​ക്കു​​​മെ​​​ന്ന് റെ​​​ഡ്ക്രോ​​​സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോംഗോയിൽ ഇപ്പോൾ പടരുന്ന എബോള ബാധയിൽ എ​​​ണ്ണൂ​​​റി​​​നു മു​​​ക​​​ളി​​​ൽ പേ​​​ർ​​​ക്കാ​​​ണ് ഇ​​​തു​​​വ​​​രെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ൽ 192 പേ​​​ർ മ​​​രി​​ച്ചു. നേരത്തെ ഗിനിയ, ലൈബീരിയ, സിയറ ലിയോൺ എന്നീ രാജ്യങ്ങളിലായി 28,000-ത്തിലധികം ആളുകൾക്ക് രോഗബാധയുണ്ടാകുകയും 11,000-ത്തിലധികം പേർ മരിക്കുകയും ചെയ്തിരുന്നു.</p>
<h3>എബോള</h3>
<p>വൈറസ് ബാധയാണ് എബോള. വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങൾ പ്രകടമാകും. സാധാരണ വൈറൽ രോഗങ്ങളിൽ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം. രോഗം വന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരക്കാരിൽ ക്രമേണ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.</p>
<h3>രോഗപ്പകർച്ച</h3>
<p>രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം. ശരിയായി പാകപ്പെടുത്തിയ മാംസം മാത്രം കഴിക്കുന്നത് രോഗസാധ്യത ഇല്ലാതാക്കും. കൂടാതെ രോഗ ബാധിതരുമായി ഇടപഴകേണ്ടിവന്നാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും വേണം.</p>
<h3>English Summary</h3>
<p>After Shigella and Nipah, Ebola has become a threat to Kerala. A 52-year-old woman who returned from South Sudan was admitted to Kottayam Medical College Hospital on suspicion of Ebola. Medical College officials said that Ebola can only be confirmed once the results of the samples sent to Thiruvananthapuram are received. They returned from South Sudan via Uganda. They were admitted to a private hospital in Pala yesterday due to fever. Following suspicions, the health department intervened and shifted them to the Medical College Hospital.</p>
]]></content:encoded>
				</item>
							<item>
					<title>KSEB: വൈകിട്ട് 6 മുതൽ രാത്രി 12വരെ വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി</title>
					<link>https://www.malayalamtv9.com/kerala/kerala-power-restrictions-el-nino-effect-kseb-announces-night-load-shedding-until-june-30-2210926.html</link>
					<pubDate>Thu, 18 Jun 2026 07:18:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-power-restrictions-el-nino-effect-kseb-announces-night-load-shedding-until-june-30-2210926.html</guid>
					<description><![CDATA[<p>KSEB Power Restrictions Until June 30: ജൂൺ 16ന് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ രാത്രി 9 മുതൽ 12 വരെ നേരിയ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വായ്പയായി വാങ്ങിയ വൈദ്യുതി ജൂൺ 16 മുതൽ തിരിച്ചുനൽകേണ്ട സാഹചര്യമുണ്ടെന്നും കെഎസ്ഇബി അറിയിച്ചു. </p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Power-Restrictions.jpg" class="attachment-large size-large wp-post-image" alt="Power Restrictions" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം. ജൂൺ 30 വരെ വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. എല്‍നിനോ പ്രതിഭാസം തുടര്‍ന്നതിനെ തുടര്‍ന്ന് രാജ്യത്താകമാനം വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായി. മഴക്കുറവും ഉത്പാദനത്തെ ബാധിച്ചു. ആഭ്യന്തര ഉത്പാദനം അതിന്റെ പൂര്‍ണ തോതില്‍ ലഭിക്കുന്നുണ്ടെങ്കിലും പ്രതിദിനം 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകുന്നതായും കെഎസ്ഇബി അറിയിച്ചു.</p>
<h3>വൈദ്യുതി പ്രതിസന്ധിക്ക് കാരണം?</h3>
<p>പസഫിക് സമുദ്രത്തിലുണ്ടായ എൽനിനോ പ്രഭാസത്തെ തുടർന്ന് ഉണ്ടായ ഉയർന്ന താപനിലയാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണമായത്. കൂടാതെ, വൈദ്യുതി ആവശ്യകതയിലെ വർധനയും പ്രതിസന്ധിക്ക് കാരണമായി. സംസ്ഥാനത്ത് മൺസൂൺ എത്തിയിട്ടും മഴ ശക്തിപ്പെടാത്തതിനാൽ വൈദ്യുതി ആവശ്യകത പ്രതീക്ഷിച്ചതിലും കൂടുതലായി 4900 മെഗാവാട്ട് വരെ ഉയർന്നു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/fever-cases-surge-in-kerala-government-announces-3-day-dry-day-across-schools-offices-and-homes-2210791.html">പനി പടരുന്നു; സംസ്ഥാനത്ത് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അടിയന്തര ഡ്രൈ ഡേ</a></strong></p>
<p>വൈദ്യുതി ഉപഭോഗത്തിലും 10 ദശലക്ഷം യൂണിറ്റിന്റെ വർധന രേഖപ്പെടുത്തി. ഇതോടെ ജൂൺ 16 മുതൽ 30 വരെ ഏകദേശം 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് നേരിടേണ്ടിവരുമെന്നാണ് കണക്ക്. കൂടാതെ, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വായ്പയായി വാങ്ങിയ വൈദ്യുതി ജൂൺ 16 മുതൽ തിരിച്ചുനൽകേണ്ട സാഹചര്യമുണ്ടെന്നും കെഎസ്ഇബി വിദഗ്ധർ അറിയിച്ചു.  ജൂൺ 16ന് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ രാത്രി 9 മുതൽ 12 വരെ നേരിയ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിലും ആവശ്യാനുസരണം നിയന്ത്രണങ്ങൾ തുടർന്നേക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി.</p>
<p>'സംസ്ഥാനത്ത് ജൂൺ 1-നുതന്നെ മൺസൂൺ എത്തിയെങ്കിലും മഴ വേണ്ടത്ര ശക്തിപ്രാപിക്കാത്തതിനാൽ അന്തരീക്ഷ താപനില കാര്യമായി കുറഞ്ഞിട്ടില്ല. ആകെ 4100 മെഗാവാട്ടിന്റെ ആവശ്യകതയാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും 4900 മെഗാവാട്ട് വരെ ഉയരുന്ന സ്ഥിതിയുണ്ട്. വൈദ്യുതി ഉപയോഗത്തിലും 10 ദശലക്ഷം യൂണിറ്റിന്റെ വർദ്ധനയുണ്ടായിട്ടുണ്ട്.<br />
ആഭ്യന്തര ഉത്പാദനമായ 1700 മെഗാവാട്ടും കേന്ദ്ര നിലയങ്ങളിൽനിന്നുള്ള 1701 മെഗാവാട്ടും ദീർഘകാല കരാറുകളിലൂടെ ലഭ്യമാകുന്ന 612 മെഗാവാട്ടും വൈദ്യുതി പൂർണ്ണതോതിൽ ലഭിക്കുമ്പോഴും ഏതാണ്ട് 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ജൂൺ 16 മുതൽ 30 വരെ നിലനിൽക്കുകയാണ്. പവർ എക്സ്ചേഞ്ചുകളിലെ വൈദ്യുതിലഭ്യതയും ഈ സവിശേഷസാഹചര്യത്തിൽ 5% ആയി ചുരുങ്ങിയിരിക്കുകയാണ്. ഇക്കാരണങ്ങളാൽ ജൂൺ 16-ന് രാത്രി 9-നും 12-നുമിടയിൽ സംസ്ഥാനത്തെ ചില ഭാഗങ്ങളിൽ നേരിയ തോതിലുള്ള വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിട്ടുണ്ട്' എന്ന് കെഎസ്ഇബി കുറിപ്പിൽ അറിയിച്ചു.</p>
<h3>വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ യോഗം</h3>
<p>സംസ്ഥാനത്തെ നിലവിലെ സാഹചര്യം വിലയിരുത്താൻ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നു. ദൈനംദിന കരാറുകളിലൂടെ പരമാവധി വൈദ്യുതി ലഭ്യമാക്കാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, വൈദ്യുതിയുടെ ലഭ്യത കുറവ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വൈദ്യുതി ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കുന്നതിന് കെഎസ്ഇബിക്ക് അനുമതിയും നൽകി.</p>
<h3>ഫെയ്സ്ബുക്ക് പോസ്റ്റ്</h3>
<p><iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fksebl%2Fposts%2Fpfbid02eUKvMe8oRTbvbf9Brp3gQ3UoQEFPeUgKPSie6JZmj2vfkuDMdQgpgdh8VNMHNxSl&amp;show_text=false&amp;width=500" width="480" height="360" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
<h3>English Summary:</h3>
<p>Electricity restrictions have been announced again in the state. The restrictions will be in place until June 30. KSEB announced that moderate restrictions will be imposed from 6 pm to 12 am. Despite the arrival of the monsoon in the state, the rains have not intensified, so the electricity demand has increased to 4900 MW, which is higher than expected.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Weather Update: മഴ പോയിട്ടില്ല, ശക്തിപ്രാപിച്ച് കാലവർഷം, ശ്രദ്ധിക്കേണ്ടത് 7 ജില്ലക്കാർ; ഇന്നത്തെ കാലാവസ്ഥ</title>
					<link>https://www.malayalamtv9.com/kerala/kerala-weather-update-today-june-18-imd-issues-yellow-alert-in-7-districts-as-monsoon-strengthens-2210915.html</link>
					<pubDate>Thu, 18 Jun 2026 06:00:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-weather-update-today-june-18-imd-issues-yellow-alert-in-7-districts-as-monsoon-strengthens-2210915.html</guid>
					<description><![CDATA[<p>Kerala Rain Alert Today: ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, വയനാട്, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ മഴ സാധ്യത മുൻനിർത്തി ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/rain-alert-23.jpg" class="attachment-large size-large wp-post-image" alt="Rain Alert (23)" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രാവിലെ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, വയനാട്, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ മഴ സാധ്യത മുൻനിർത്തി ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട് ഉള്ളത്. മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഗ്രീൻ അലർട്ടും നൽകിയിട്ടുണ്ട്.</p>
<h3>മഴ മുന്നറിയിപ്പ്</h3>
<p><strong>യെല്ലോ അലർട്ട്</strong></p>
<p>ജൂൺ 18: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം</p>
<p>ജൂൺ 21: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്</p>
<p><strong>ഗ്രീൻ അലർട്ട്</strong></p>
<p>ജൂൺ 18: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്</p>
<p>ജൂൺ 19, 20: എല്ലാ ജില്ലകളിലും</p>
<p>ജൂൺ 21: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-health-alert-shigella-claims-another-life-in-malappuram-as-daily-dengue-cases-cross-100-2210888.html">സംസ്ഥാനത്ത് പനിപ്പേടി; മലപ്പുറത്ത് ഷിഗെല്ല ബാധിച്ച് മരണം, പ്രതിദിന ഡെങ്കി കേസുകൾ 100 കടന്നു</a></strong></p>
<h3>ശക്തിപ്രാപിച്ച് കാലവർഷം</h3>
<p>കാലവർഷം വീണ്ടും ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയത്. കഴിഞ്ഞ ദിവസം, കോഴിക്കോട് ഓറഞ്ച് അലർട്ട് നൽകിയിരുന്നു. മഴയുടെ വ്യാപ്തിയും ശക്തിയും ദിവസങ്ങൾക്കനുസരിച്ച് മാറാനിടയുണ്ട്. മലയോര ജില്ലകളിൽ ശക്തമായ മഴ തുടരുകയാണെങ്കിൽ മണ്ണിടിച്ചിൽ, കുന്നിടിച്ചിൽ, ചെറു ഉരുൾപൊട്ടൽ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.</p>
<h3>ഇടിമിന്നൽ ജാഗ്രത നിർദേശം</h3>
<p>സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതിനാൽ, ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങൾ അധികൃതർ നൽകിയിട്ടുണ്ട്.</p>
<h3>മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം</h3>
<p><strong>ജൂൺ 18:</strong> സോമാലിയൻ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ ഒമാൻ തീരം, അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യത.</p>
<p>ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, ഒഡീഷ തീരം, തെക്കൻ മ്യാന്മർ തീരം അതിനോട് ചേർന്ന വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.</p>
<h3>English Summary:</h3>
<p>Kerala Weather Update on June 18, IMD Issues Yellow Alert in 7 Districts as Monsoon Strengthens.  Yellow alert has been issued for Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad and Malappuram districts, due to the possibility of heavy rain.</p>
]]></content:encoded>
				</item>
							<item>
					<title>Shigella : സംസ്ഥാനത്ത് പനിപ്പേടി; മലപ്പുറത്ത് ഷിഗെല്ല ബാധിച്ച് മരണം, പ്രതിദിന ഡെങ്കി കേസുകൾ 100 കടന്നു</title>
					<link>https://www.malayalamtv9.com/kerala/kerala-health-alert-shigella-claims-another-life-in-malappuram-as-daily-dengue-cases-cross-100-2210888.html</link>
					<pubDate>Wed, 17 Jun 2026 21:24:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-health-alert-shigella-claims-another-life-in-malappuram-as-daily-dengue-cases-cross-100-2210888.html</guid>
					<description><![CDATA[<p>Shigella Claims Another Life in Malappuram : സംസ്ഥാനത്ത് പ്രതിദിന ഡെങ്കിപ്പനി കേസുകളുടെ എണ്ണം നൂറ് കടന്നു. ഇന്ന് മാത്രം 105 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 1029 പേർക്ക് ഡെങ്കി ബാധിച്ചു കഴിഞ്ഞു. ഇതിനു പുറമേ, ഇന്ന് 19 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷം മാത്രം 22 എലിപ്പനി മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. നിലവിൽ പതിനായിരത്തിന് മുകളിലാണ് സംസ്ഥാനത്തെ ആകെ പനി ബാധിതരുടെ കണക്ക്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Shigella-virus.jpg" class="attachment-large size-large wp-post-image" alt="Shigella Virus" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. മലപ്പുറത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ആലിപ്പറമ്പ് സ്വദേശിയായ 75കാരിയാണ് ഇന്നലെ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി കൂടുതൽ ശക്തമായിരിക്കുകയാണ്. ഇന്ന് മാത്രം 12 പേർക്കാണ് സംസ്ഥാനത്ത് പുതുതായി ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. തൃശ്ശൂർ അരിമ്പൂരിൽ വൃദ്ധദമ്പതികൾക്കും കണ്ണൂരിൽ 62കാരിക്കുമാണു രോഗം ബാധിച്ചത്. കഴിഞ്ഞ 17 ദിവസത്തിനിടെ 91 പേർക്കാണ് സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ചിരിക്കുന്നത്.</p>
<h3>ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു</h3>
<p>സംസ്ഥാനത്ത് പ്രതിദിന ഡെങ്കിപ്പനി കേസുകളുടെ എണ്ണം നൂറ് കടന്നു. ഇന്ന് മാത്രം 105 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 1029 പേർക്ക് ഡെങ്കി ബാധിച്ചു കഴിഞ്ഞു. ഇതിനു പുറമേ, ഇന്ന് 19 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷം മാത്രം 22 എലിപ്പനി മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. നിലവിൽ പതിനായിരത്തിന് മുകളിലാണ് സംസ്ഥാനത്തെ ആകെ പനി ബാധിതരുടെ കണക്ക്. ഇന്ന് മാത്രം പനി ബാധിച്ച് 12,191 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.</p>
<p><strong>Also Read - <a href="https://www.malayalamtv9.com/kerala/fever-cases-surge-in-kerala-government-announces-3-day-dry-day-across-schools-offices-and-homes-2210791.html" target="_blank" rel="noopener">Dry day Kerala : പനി പടരുന്നു; സംസ്ഥാനത്ത് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അടിയന്തര ഡ്രൈ ഡേ</a></strong></p>
<h3>ആരോഗ്യവകുപ്പിന്റെ അടിയന്തര നിർദേശം</h3>
<p>പകർച്ചവ്യാധി വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കൊതുക് വളരുന്ന സാഹചര്യങ്ങളും ഉറവിടങ്ങളും നശിപ്പിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. അതേസമയം, നിപ ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ആശ്വാസമായി രണ്ടുപേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായിട്ടുണ്ട്. നിപ നിരീക്ഷണത്തിലായിരുന്ന ഒരാൾ കൂടി ആശുപത്രി വിട്ടു.</p>
<h3>English Summary</h3>
<p>Kerala is currently facing a health crisis as another Shigella-related death was reported in Malappuram along with 12 new infections today. The state is simultaneously battling a sharp rise in vector-borne diseases, with daily Dengue cases exceeding 100 and over 12,000 people seeking treatment for fevers in a single day. In response to the escalating situation, the Health Department has implemented a three-day 'Dry Day' initiative to curb the spread of these infectious diseases.</p>
]]></content:encoded>
				</item>
							<item>
					<title>Dry day Kerala :  പനി പടരുന്നു; സംസ്ഥാനത്ത് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അടിയന്തര ഡ്രൈ ഡേ</title>
					<link>https://www.malayalamtv9.com/kerala/fever-cases-surge-in-kerala-government-announces-3-day-dry-day-across-schools-offices-and-homes-2210791.html</link>
					<pubDate>Wed, 17 Jun 2026 16:15:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/fever-cases-surge-in-kerala-government-announces-3-day-dry-day-across-schools-offices-and-homes-2210791.html</guid>
					<description><![CDATA[<p>Fever Cases Surge in Kerala: പുതിയതായി സ്ഥിരീകരിച്ച ഷിഗെല്ല രോഗബാധ മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുന്നത് എന്നതിനാൽ ഹോട്ടലുകൾ, തട്ടുകടകൾ, സ്കൂൾ കാന്റീനുകൾ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കും. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Government-Announces-3-Day-Dry-kerala.jpg" class="attachment-large size-large wp-post-image" alt="Government Announces 3 Day Dry Kerala" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്ത് പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധി വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി തുടർച്ചയായ മൂന്ന് ദിവസം ഡ്രൈ ഡേ നടപ്പാക്കാൻ സർക്കാർ തീരുമാനം. ജില്ലാ മെഡിക്കൽ ഓഫീസർമാരുമായും ജില്ലാ കളക്ടർമാരുമായും ആരോഗ്യമന്ത്രി കെ. മുരളീധരൻ നടത്തിയ അടിയന്തര അവലോകന യോഗത്തിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്.</p>
<p>കൊതുകുകളുടെയും മറ്റ് രോഗാണുക്കളുടെയും ഉറവിട നശീകരണത്തിനായി മൂന്ന് ദിവസങ്ങളിൽ വ്യത്യസ്ത മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കും.</p>
<ul>
<li>വെള്ളിയാഴ്ച: സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും ശുചീകരണം നടത്തും.</li>
<li>ശനിയാഴ്ച: എല്ലാ സർക്കാർ, സ്വകാര്യ ഓഫീസുകളിലും പൊതുസ്ഥാപനങ്ങളിലും.</li>
<li>ഞായറാഴ്ച: വീടുകളും പരിസരങ്ങളും കേന്ദ്രീകരിച്ച് പൊതുജനങ്ങൾ ശുചീകരണത്തിൽ പങ്കാളികളാകും.</li>
</ul>
<h3>അടിയന്തര നടപടിക്ക് പിന്നിൽ</h3>
<p>തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഇത്തവണ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ വലിയ പോരായ്മകൾ സംഭവിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി തന്നെ സമ്മതിച്ചിരുന്നു. ശുചീകരണം മന്ദഗതിയിലായതും മഴ ശക്തമായതുമാണ് രോഗബാധ പെട്ടെന്ന് ഉയരാൻ കാരണമായത്.</p>
<p>സംസ്ഥാനത്ത് ഓരോ ദിവസവും പതിനായിരത്തിലധികം ആളുകളാണ് പനി ബാധിച്ച് ചികിത്സ തേടുന്നത്. ഇതിന് പുറമെ കഴിഞ്ഞ ദിവസം മാത്രം എട്ടുപേർക്ക് കോഴിക്കോട് ഉൾപ്പെടെയുള്ള മേഖലകളിൽ റിപ്പോർട്ട് ചെയ്യുന്ന ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഡെങ്കിപ്പനി കേസുകളും കുത്തനെ ഉയരുകയാണ്. വരും ദിവസങ്ങളിൽ മഴ കനത്താൽ ഡെങ്കിപ്പനി, എലിപ്പനി കേസുകൾ ഇനിയും വർദ്ധിക്കുമെന്നും അത് ആരോഗ്യരംഗത്തെ പ്രതിസന്ധിയിലാക്കുമെന്നുമുള്ള വിദഗ്ധരുടെ മുന്നറിയിപ്പ് മുൻകൂട്ടി കണ്ടാണ് സർക്കാരിന്റെ ഈ അടിയന്തര ഇടപെടൽ.</p>
<p><strong>ALSO READ: </strong><a href="https://www.malayalamtv9.com/lifestyle/travel/ksrtc-women-free-travel-explore-the-beauty-of-pathanamthitta-gavi-check-the-bus-time-and-route-2210768.html"><strong>വനിതകൾക്ക് കെഎസ്ആർടിസിയിൽ ഗവിയിലേക്ക് ഫ്രീയായി പോകാം; ബസ് സമയവും റൂട്ടും അറിയാം</strong></a></p>
<p>മൂന്ന് ദിവസത്തെ ഡ്രൈ ഡേ ക്യാമ്പയിൻ വൻ വിജയമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വാർഡ് കൗൺസിലർമാർ, ആശാ വർക്കർമാർ, ഹരിതകർമ്മ സേന എന്നിവരുടെ അടിയന്തര യോഗങ്ങൾ വാർഡ് തലങ്ങളിൽ വിളിച്ചുചേർക്കും.</p>
<h3>ഷിഗെല്ല ജാഗ്രത</h3>
<p>പുതിയതായി സ്ഥിരീകരിച്ച ഷിഗെല്ല രോഗബാധ മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുന്നത് എന്നതിനാൽ ഹോട്ടലുകൾ, തട്ടുകടകൾ, സ്കൂൾ കാന്റീനുകൾ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കും. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.</p>
<p>സർക്കാർ ആശുപത്രികളിൽ പനി ബാധിതരുടെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കാനും ഒപി (OP) സമയങ്ങളിൽ മാറ്റം വരുത്താനും ആരോഗ്യവകുപ്പ് ആലോചിക്കുന്നുണ്ട്. ആവശ്യത്തിന് മരുന്നുകളുടെ സംഭരണം ഉറപ്പാക്കാൻ കെ.എം.എസ്.സി.എൽ-ന് (KMSCL) നിർദ്ദേശം നൽകിയിട്ടുണ്ട്. ഡെങ്കിപ്പനിയും എലിപ്പനിയും തുടക്കത്തിലേ കണ്ടെത്തിയില്ലെങ്കിൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ, പനിയുള്ളവർ യാതൊരു കാരണവശാലും ഡോക്ടറുടെ നിർദ്ദേശമില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങി സ്വയംചികിത്സ നടത്തരുതെന്ന് ആരോഗ്യവകുപ്പ് കർശന മുന്നറിയിപ്പ് നൽകി.</p>
<h3>English Summary</h3>
<p>To combat a severe surge in infectious diseases where daily fever cases have crossed 10,000, the Kerala government has announced a three-day state-wide "Dry Day" campaign focusing on source reduction of mosquitoes. The drive will be implemented sequentially across schools on Friday, offices on Saturday, and residential areas on Sunday to curb the rapid spread of dengue, leptospirosis, and shigella.</p>
]]></content:encoded>
				</item>
							<item>
					<title>PM Shri Scheme: പി എം ശ്രീ: മുൻ സർക്കാർ പണം വാങ്ങിയെന്ന് മുഖ്യമന്ത്രി; ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് വി ശിവൻകുട്ടി</title>
					<link>https://www.malayalamtv9.com/kerala/pm-shri-scheme-chief-minister-says-previous-government-took-money-v-sivankutty-says-ldf-government-did-not-take-even-a-single-penny-2210782.html</link>
					<pubDate>Wed, 17 Jun 2026 15:41:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/pm-shri-scheme-chief-minister-says-previous-government-took-money-v-sivankutty-says-ldf-government-did-not-take-even-a-single-penny-2210782.html</guid>
					<description><![CDATA[<p>PM Shri Scheme: കൂടാതെ തടഞ്ഞുവെച്ച പണവും വന്നിട്ടുണ്ട് 106 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.<br />
ആശയപരമായി പദ്ധതിയോടുള്ള എതിർപ്പുകളിൽ ഒന്ന് പാഠ്യപദ്ധതിയിൽ കേന്ദ്രസർക്കാർ ഇടപെടരുത് എന്നതാണ് പദ്ധതി നടക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിന് നൽകണമെന്നും ഒരു കാരണവശാലും ഇടപെടാനുള്ള അവകാശം കേന്ദ്രസർക്കാറിന് നൽകില്ല എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി&#8230;&#8230;&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/V-Shivankutty-VD-Satheesan.jpg" class="attachment-large size-large wp-post-image" alt="V Shivankutty, Vd Satheesan" /></figure><p>തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ മുൻ സർക്കാർ ഒപ്പിട്ടതുകൊണ്ട് കേരളം ഇപ്പോൾ അതിൽ പങ്കാളികളാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട 99 കോടിയിലധികം രൂപ കൈപ്പറ്റിയതായും അദ്ദേഹം പറഞ്ഞു. സർക്കാർ ഇപ്പോൾ പി എം ശ്രീ പദ്ധതിയിൽ തുടരാൻ നിർബന്ധിതരായി മാറിയിരിക്കുകയാണ്. ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക എന്നും അദ്ദേഹം പറഞ്ഞു.കൂടാതെ തടഞ്ഞുവെച്ച പണവും വന്നിട്ടുണ്ട് 106 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.</p>
<p>ആശയപരമായി പദ്ധതിയോടുള്ള എതിർപ്പുകളിൽ ഒന്ന് പാഠ്യപദ്ധതിയിൽ കേന്ദ്രസർക്കാർ ഇടപെടരുത് എന്നതാണ് പദ്ധതി നടക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിന് നൽകണമെന്നും ഒരു കാരണവശാലും ഇടപെടാനുള്ള അവകാശം കേന്ദ്രസർക്കാറിന് നൽകില്ല എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/kerala/keralas-priyadarshini-free-travel-scheme-sees-historic-day-1-with-over-13-lakh-women-passengers-riding-ksrtc-buses-2210520.html">പ്രിയമോടെ പ്രിയദർശിനി! സൗജന്യ യാത്ര ആദ്യ ദിനം പ്രയോജനപ്പെടുത്തിയത് 13 ലക്ഷത്തിലധികം സ്ത്രീകള്‍</a></strong></p>
<p>കൂടാതെ കേന്ദ്രസർക്കാരിന്റെ പദ്ധതിയായ പിഎംശ്രീയിൽ തീരുമാനമെടുക്കുന്നതിനുവേണ്ടി നാലം​ഗ സംഘത്തെ മന്ത്രിസഭ ഉപസമിതിയെ നിയോഗിച്ചു മന്ത്രിമാരായ എം ഷംസുദ്ദീൻ, റോജി എം ജോൺ, പിസി വിഷ്ണുനാഥ് എം ലിജു എന്നിവരാണ് നാലം​ഗ ഉപസമിതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ സമിതിയുടെ റിപ്പോർട്ട് പ്രകാരം ആയിരിക്കും സംസ്ഥാന സർക്കാർ തുടർ നടപടികൾ സ്വീകരിക്കുക എന്നാണ് റിപ്പോർട്ട്.</p>
<h3>മുഖ്യമന്ത്രി വി ഡി സതീശന്റെ വാദങ്ങൾ തള്ളി മുൻ വിദ്യാഭ്യാസ മന്ത്രി</h3>
<p>അതേസമയം പിഎം ശ്രീ പദ്ധതിയിൽ നിന്നും 99 കോടി രൂപയോളം മുൻ സർക്കാർ കൈപ്പറ്റി എന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദങ്ങൾ തള്ളി മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട എൽഡിഎഫ് സർക്കാർ ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.കഴിഞ്ഞ സർക്കാർ പദ്ധതിയിലേക്ക് പോകുന്ന തരത്തിലുള്ള ഒരു നിലപാടുകളും സ്വീകരിച്ചിട്ടില്ല.</p>
<p>എസ് എസ് കെ ഫണ്ട് ലഭിക്കുന്നതിനുവേണ്ടി താൽക്കാലികമായി ഉണ്ടാക്കിയ ഒരു സംവിധാനം മാത്രമാണ്. പി എംശ്രീ നടപ്പിലാക്കാൻ സാധിക്കുക എന്ന കഴിഞ്ഞ സർക്കാർ കേന്ദ്രസർക്കാറിന് അറിയിച്ചിരുന്നതായും വി ശിവൻകുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം പിഎം ശ്രീ പദ്ധതിയെക്കുറിച്ച് പഠിക്കുന്നതിൽ തെറ്റില്ലെന്നാണ് വി ശിവൻകുട്ടി സ്വീകരിക്കുന്ന നിലപാട്.പിഎം ശ്രീ വിഷയത്തിൽ അന്നത്തെ സർക്കാർ അന്ന് രൂപീകരിച്ച സബ് കമ്മിറ്റി പിന്നീട് അതിനെക്കുറിച്ച് യാതൊരുവിധത്തിലുള്ള ചർച്ചയും നടത്തിയിട്ടില്ല. കൂടാതെ കേന്ദ്രത്തിന് എൽഡിഎഫ് സർക്കാർ കത്ത് നൽകിയില്ല എന്ന വാദവും വസ്തുത വിരുദ്ധമാണ്.</p>
<p>രണ്ട് കത്തുകൾ ആണ് കേന്ദ്രത്തിന് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നൽകിയത് ഒന്ന് പദ്ധതി നടപ്പിലാക്കാമെന്ന് കാട്ടിയും അവസാനത്തേത് പിന്മാറി എന്നായിരുന്നു ഇത് തെറ്റാണെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു എന്നും വി ശിവൻകുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം പിഎം ശ്രീ പദ്ധതിയിൽ മുൻ സർക്കാർ ഒപ്പിട്ടതുകൊണ്ട് ഇപ്പോൾ കേരളം പദ്ധതിയിൽ പങ്കാളികളാകാൻ നിർബന്ധിതരായി എന്ന തരത്തിലാണ് മുഖ്യമന്ത്രി വി ഡി സതീശൻ വാദം ഉന്നയിച്ചത്.</p>
<h3>ENGLISH SUMMARY</h3>
<p>Chief Minister VD Satheesan said that Kerala is now a participant in the PM Shri scheme because the previous government signed it. He also said that more than Rs 99 crore related to the scheme has been received. The government is now forced to continue with the PM Shri scheme. He said that further steps will be taken after the sub-committee report.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Railway update: എറണാകുളത്തെ ട്രെയിൻ ബ്ലോക്കിന് ഇനി ബൈ-ബൈ, 267 കോടിയുടെ പുതിയ കോച്ചിങ് ടെർമിനൽ വരുന്നു</title>
					<link>https://www.malayalamtv9.com/kerala/major-rail-boost-for-kochi-dpr-submitted-for-rs-267-crore-modern-coaching-terminal-at-ponnurunni-2210788.html</link>
					<pubDate>Wed, 17 Jun 2026 15:19:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/major-rail-boost-for-kochi-dpr-submitted-for-rs-267-crore-modern-coaching-terminal-at-ponnurunni-2210788.html</guid>
					<description><![CDATA[<p>Major Rail Boost for Kochi: നിലവിൽ കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, അവയുടെ കൃത്യമായ അറ്റകുറ്റപ്പണികൾക്കായി കൊച്ചിയിൽ ഒരു പുതിയ ഹബ്ബ് വരുന്നത് വന്ദേ ഭാരത് സർവീസുകളുടെ കാര്യക്ഷമത കൂട്ടും. നിലവിൽ എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള റീ-ഡെവലപ്‌മെന്റ് ജോലികൾ പുരോഗമിക്കുകയാണ്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/03/train-service-3.png" class="attachment-large size-large wp-post-image" alt="Train Service (3)" /></figure><p><strong>കൊച്ചി:</strong> അതിവേഗം വികസിക്കുന്ന കൊച്ചി നഗരത്തിന്റെ റെയിൽവേ സാധ്യതകൾക്ക് വൻ കുതിപ്പേകാൻ എറണാകുളത്ത് പുതിയ കോച്ചിങ് ടെർമിനൽ ഒരുങ്ങുന്നു. പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (D P R) സംസ്ഥാന റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം തിരുവനന്തപുരം ഡിവിഷന് സമർപ്പിച്ചു. പൊന്നുരുന്നിയിലെ മാർഷലിങ് യാർഡിൽ 267 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക ടെർമിനൽ നിർമിക്കുന്നത്.</p>
<p>തിരുവനന്തപുരം ഡിവിഷൻ പരിശോധിച്ച ശേഷം ഡി പി ആർ വൈകാതെ റെയിൽവേ ബോർഡിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. അനുമതി ലഭിച്ചാൽ നിർമാണം ആരംഭിച്ച് മൂന്ന് വർഷത്തിനകം ടെർമിനൽ പ്രവർത്തനസജ്ജമാകും.</p>
<h3>പുതിയ ടെർമിനലിന്റെ സവിശേഷതകൾ</h3>
<ul>
<li>ആറ് പ്ലാറ്റ്‌ഫോമുകൾ: മുൻപ് നാല് പ്ലാറ്റ്‌ഫോമുകളാണ് വിഭാവനം ചെയ്തിരുന്നതെങ്കിലും പുതിയ ഡിപിആർ പ്രകാരം പ്ലാറ്റ്‌ഫോമുകളുടെ എണ്ണം ആറായി ഉയർത്തി.</li>
<li>വന്ദേ ഭാരത് പിറ്റ് ലൈനുകൾ: ട്രെയിനുകൾ നിർത്തിയിടാനുള്ള മൂന്ന് സ്റ്റേബിളിങ് ലൈനുകളും, അറ്റകുറ്റപ്പണികൾക്കായുള്ള മൂന്ന് പിറ്റ് ലൈനുകളും ഇവിടെയുണ്ടാകും. ഇതിൽ രണ്ട് പിറ്റ് ലൈനുകൾ വന്ദേ ഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കായി പ്രത്യേകം സജ്ജീകരിക്കുന്നവയാണ്.</li>
<li>വിശാലമായ സ്ഥലം: പൊന്നുരുന്നിയിൽ റെയിൽവേയുടെ കൈവശമുള്ള 110 ഏക്കർ ഭൂമിയിലാണ് ടെർമിനൽ വരുന്നത്. ഭാവിയിലെ ആവശ്യങ്ങൾ പരിഗണിച്ചാൽ ഇവിടെ 15 പ്ലാറ്റ്‌ഫോമുകൾ വരെ നിർമിക്കാനുള്ള റെയിൽവേ സാധ്യതകളുണ്ട്.</li>
</ul>
<h3>കൊച്ചിക്ക് ലഭിക്കുന്ന നേട്ടങ്ങൾ</h3>
<p>എറണാകുളം സൗത്ത് (6 പ്ലാറ്റ്‌ഫോം), നോർത്ത് (2 പ്ലാറ്റ്‌ഫോം) സ്റ്റേഷനുകളിലെ നിലവിലെ വലിയ തിരക്ക് കുറയ്ക്കാൻ പുതിയ ടെർമിനൽ സഹായിക്കും. പ്ലാറ്റ്‌ഫോം കിട്ടാതെ ട്രെയിനുകൾ പുറത്ത് പിടിച്ചിടുന്നത് ഒഴിവാക്കാനും, കേരളത്തിലേക്ക് കൂടുതൽ പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കാനും ഈ പദ്ധതി വഴിവെക്കും. ഇതോടെ എറണാകുളം ജങ്ഷൻ (സൗത്ത്), എറണാകുളം ടൗൺ (നോർത്ത്) സ്റ്റേഷനുകളിൽ കൂടുതൽ പ്ലാറ്റ്‌ഫോമുകൾ നിർമിക്കാൻ സ്ഥലമില്ലാത്തതിനാൽ വർഷങ്ങളായി കൊച്ചി നേരിടുന്ന റെയിൽവേ അവഗണനയ്ക്ക് ഈ പദ്ധതി വലിയൊരു പരിഹാരമാകും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/bengaluru-chennai-expressway-launch-delayed-due-to-pending-work-in-tamil-nadu-stretch-2209939.html" target="_blank" rel="noopener">Bengaluru – Chennai Expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ ഉടനില്ല, പ്രശ്നം തമിഴ്നാട്ടിലെ കുരുക്ക്!</a></strong></p>
<p>തിരുവനന്തപുരത്തെ ട്രെയിൻ തിരക്ക് കുറയ്ക്കാൻ നേമം ടെർമിനൽ വികസിപ്പിക്കുന്നതുപോലെ, കൊച്ചിയിലെയും മധ്യകേരളത്തിലെയും ട്രെയിൻ ഗതാഗതം സുഗമമാക്കാൻ പൊന്നുരുന്നി യാർഡ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.</p>
<p>നിലവിൽ കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, അവയുടെ കൃത്യമായ അറ്റകുറ്റപ്പണികൾക്കായി കൊച്ചിയിൽ ഒരു പുതിയ ഹബ്ബ് വരുന്നത് വന്ദേ ഭാരത് സർവീസുകളുടെ കാര്യക്ഷമത കൂട്ടും. നിലവിൽ എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള റീ-ഡെവലപ്‌മെന്റ് ജോലികൾ പുരോഗമിക്കുകയാണ്. ഇതിനൊപ്പമാണ് ഇപ്പോൾ പൊന്നുരുന്നി ടെർമിനലിനായുള്ള ഡിപിആറും സമർപ്പിച്ചിരിക്കുന്നത്.</p>
<h3>English Summary</h3>
<p>A detailed project report (DPR) has been submitted for a new ₹267-crore coaching terminal at the Ponnurunni marshalling yard to significantly boost Kochi's rail infrastructure. The proposed terminal will feature six platforms, three tabling lines, and three pit lines, including two dedicated specifically for the maintenance of Vande Bharat trains.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Rain Alert: സംസ്ഥാനത്ത് വീണ്ടും കാലാവസ്ഥാ വ്യതിയാനം; ഇനിയും മഴ കനക്കുമോ? നാളത്തെ മുന്നറിയിപ്പ് ഇതാ</title>
					<link>https://www.malayalamtv9.com/kerala/kerala-weather-update-heavy-rain-returns-as-new-weather-systems-form-orange-alert-issued-for-kozhikode-2210779.html</link>
					<pubDate>Wed, 17 Jun 2026 14:35:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-weather-update-heavy-rain-returns-as-new-weather-systems-form-orange-alert-issued-for-kozhikode-2210779.html</guid>
					<description><![CDATA[<p>Kerala Weather Update for tomorrow: മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മുതൽ അറബിക്കടൽ വരെ കേരളത്തിന് മുകളിലൂടെ കടന്നുപോകുന്ന ന്യൂനമർദ്ദ പാത്തി ആണ് നിലവിലെ മഴയെ സ്വാധീനിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3.2 കിലോമീറ്റർ ഉയരത്തിൽ ഇന്നലെ രാത്രിയോടെയാണ് ഇത് രൂപപ്പെട്ടത്. ഇതിന് പുറമെ ആന്ധ്രാപ്രദേശിന് മുകളിലായി ഒരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനത്താൽ കേരളത്തിലും തമിഴ്‌നാട്ടിലും ഇന്ന് മഴ തുടരും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/kerala-rain-1.jpg" class="attachment-large size-large wp-post-image" alt="Kerala Rain Alert Latest Update" /></figure><p><strong>തിരുവനന്തപുരം:</strong> ഇന്നലെ താൽക്കാലികമായി വിട്ടുനിന്നതിന് ശേഷം സംസ്ഥാനത്ത് ഇന്ന് പുലർച്ചെയോടെ മഴ വീണ്ടും സജീവമായി. ഇന്ന് മഴ വീണ്ടും ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മുന്നറിയിപ്പ്. തീവ്രമഴ കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ (യെല്ലോ) അലർട്ടും നിലവിലുണ്ട്.</p>
<p>എറണാകുളം, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് പുലർച്ചെ നാല് മണി മുതൽ പ്രധാനമായും മഴ ലഭിച്ചു തുടങ്ങിയത്. നിലവിൽ തീരദേശങ്ങളിലും ഇടനാട് പ്രദേശങ്ങളിലുമാണ് കൂടുതൽ മഴ പെയ്യുന്നത്; കിഴക്കൻ മേഖലകളിൽ മഴ കുറവാണ്.</p>
<h3>കാലാവസ്ഥാ വ്യതിയാനത്തിന് പിന്നിലെ കാരണങ്ങൾ</h3>
<p>മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മുതൽ അറബിക്കടൽ വരെ കേരളത്തിന് മുകളിലൂടെ കടന്നുപോകുന്ന ന്യൂനമർദ്ദ പാത്തി ആണ് നിലവിലെ മഴയെ സ്വാധീനിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3.2 കിലോമീറ്റർ ഉയരത്തിൽ ഇന്നലെ രാത്രിയോടെയാണ് ഇത് രൂപപ്പെട്ടത്. ഇതിന് പുറമെ ആന്ധ്രാപ്രദേശിന് മുകളിലായി ഒരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനത്താൽ കേരളത്തിലും തമിഴ്‌നാട്ടിലും ഇന്ന് മഴ തുടരും.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-weather-update-today-june-16-imd-issued-yellow-alert-in-2-districts-and-el-nino-impact-weakening-monsoon-2210503.html">എൽ നിനോ വില്ലനായി, ശക്തമായ മഴ രണ്ട് ജില്ലകളിൽ; ഇന്നത്തെ കാലാവസ്ഥ</a></strong></p>
<p>ഉപഗ്രഹ നിരീക്ഷണ പ്രകാരം ലക്ഷദ്വീപിലെ കവരത്തി മുതൽ കേരള തീരം വരെ കടലിന് മുകളിൽ മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ഇവ എറണാകുളത്തിനും കണ്ണൂരിനും ഇടയിലുള്ള പ്രദേശങ്ങളിൽ ഇനിയുള്ള മണിക്കൂറുകളിലും മഴ നൽകുമെങ്കിലും വരും ദിവസങ്ങളിൽ മഴയുടെ ശക്തി കുറയാനാണ് സാധ്യത.</p>
<h3>വരും ദിവസങ്ങളിലെ അലർട്ടുകൾ</h3>
<ul>
<li>ബുധനാഴ്ച (ഇന്ന്): ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പുണ്ട്.</li>
<li>വ്യാഴാഴ്ച (നാളെ): പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട്.</li>
<li>ഞായറാഴ്ച: മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ശക്തമായ മഴ സാധ്യത മുൻനിർത്തി യെല്ലോ അലർട്ട്.</li>
</ul>
<h3>മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം</h3>
<p>കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ സോമാലിയൻ തീരം, തെക്കുപടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യപടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കേണ്ടതാണ്.</p>
<h3>English Summary</h3>
<p>Heavy rain has returned to Kerala due to a newly formed atmospheric trough and cyclonic circulation, prompting an orange alert for Kozhikode and yellow alerts in several other districts. While coastal and midland areas will continue to see rain over the next few hours, meteorologists predict the intensity will decrease in the coming days.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Lottery Result: ധനമാണോ പ്രശ്നം? ഒരു കോടി പോക്കറ്റിലേക്ക്; ധനലക്ഷ്മി ലോട്ടറി ഫലം പുറത്ത്</title>
					<link>https://www.malayalamtv9.com/kerala/kerala-dhanalakshmi-dl-57-lottery-result-june-17-declared-check-rs-1-crore-first-prize-winner-and-winning-numbers-2210776.html</link>
					<pubDate>Wed, 17 Jun 2026 14:27:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-dhanalakshmi-dl-57-lottery-result-june-17-declared-check-rs-1-crore-first-prize-winner-and-winning-numbers-2210776.html</guid>
					<description><![CDATA[<p>Kerala Lottery Result Today June 17:ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഗോർക്കി ഭവനിൽ വച്ചാണ് ധനലക്ഷ്മി ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. നക്കെടുപ്പിന്റെ വിശ്വാസത നിലനിർത്തുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികൃതരും നേതൃത്വം നൽകിക്കൊണ്ടാണ് നറുക്കെടുപ്പ് നടന്നത്.ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് ലഭിക്കുക ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപ മൂന്നാം സമ്മാനം 5 ലക്ഷം രൂപ കൂടാതെ നാലാം സമ്മാനം ലഭിക്കുന്നയാൾക്ക് 5000 രൂപ&#8230;&#8230;&#8230;&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Lottery-Result-2.jpg" class="attachment-large size-large wp-post-image" alt="Lottery Result" /></figure><p>കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ധനലക്ഷ്മി. ഇന്നത്തെ അതായത് ജൂൺ 17 ബുധനാഴ്ചത്തെ ധനലക്ഷ്മി DL-52 ലോട്ടറിയുടെ ഫലം പുറത്തുവന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഗോർക്കി ഭവനിൽ വച്ചാണ് ധനലക്ഷ്മി ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. നക്കെടുപ്പിന്റെ വിശ്വാസത നിലനിർത്തുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികൃതരും നേതൃത്വം നൽകിക്കൊണ്ടാണ് നറുക്കെടുപ്പ് നടന്നത്.</p>
<p>ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് ലഭിക്കുക ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപ മൂന്നാം സമ്മാനം 5 ലക്ഷം രൂപ കൂടാതെ നാലാം സമ്മാനം ലഭിക്കുന്നയാൾക്ക് 5000 രൂപ അഞ്ചാം സമ്മാനം ലഭിക്കുന്നയാൾക്ക് 2000 രൂപ ആറാം സമ്മാനം ആയിരം രൂപ ഏഴാം സമ്മാനം 500 രൂപ എട്ടാം സമ്മാനം 200രൂപ ഒമ്പതാം സമ്മാനം 100 രൂപ സമാശ്വാസ സമ്മാനം 5000 രൂപ എന്നിങ്ങനെയാണ് സമ്മാനം ലഭിക്കുന്ന വ്യക്തികൾക്ക് കിട്ടുന്ന സമ്മാനത്തുക.</p>
<h3>ഒന്നാം സമ്മാനം</h3>
<h3><b>DG 557857</b><br />
രണ്ടാം സമ്മാനം</h3>
<h3><b>DG 240525</b><br />
മൂന്നാം സമ്മാനം</h3>
<h3><b>DE 319667</b><br />
സമാശ്വാസ സമ്മാനം</h3>
<div>DA 557857</div>
<div>DB 557857</div>
<div>DC 557857</div>
<div>DD 557857</div>
<div>DE 557857</div>
<div>DF 557857</div>
<div>DH 557857</div>
<div>DJ 557857</div>
<div>DK 557857</div>
<div>DL 557857</div>
<div>DM 557857</div>
<h3>നാലാം സമ്മാനം</h3>
<h3><b>0273  1145  1371  1490  1562  1745  1921  2378  3965  4353  4373  6804  6867  7399  7850  8171  8453  8550  9869</b><br />
അഞ്ചാം സമ്മാനം</h3>
<h3><b>0752  1295  3815  7400  7561  9734</b><br />
ആറാം സമ്മാനം</h3>
<h3><b>0063  1267  1274  1981  2428  3254  3482  3641  4119  4358  4435  4513  4677  4774  5219  5242  5319  5677  5749  5899  7061  7447  7630  8016  9633</b><br />
ഏഴാം സമ്മാനം</h3>
<h3><b>0044  0230  0425  0657  0736  0802  0904  0976  1019  1090  1471  1532  1592  1638  1640  1906  2093  2099  2357  2475  2526  2768  2958  3009  3414  3431  3461  3554  3855  4117  4186  4290  4343  4521  4777  5044  5078  5098  5868  5871  5907  5927  5956  6005  6369  6431  6518  6629  6682  6743  6790  6800  6997  7098  7262  7353  7354  7639  8197  8219  8359  8537  8625  8768  8853  8906  8914  9089  9167  9225  9252  9304  9666  9742  9785  9865</b><br />
എട്ടാം സമ്മാനം</h3>
<h3><b>0077  0088  0119  0300  0427  0493  0550  0696  0727  0898  1001  1645  1825  1877  1998  2013  2113  2123  2306  2330  2396  2407  2427  2464  2534  2589  2621  2754  2843  2949  3137  3159  3596  4012  4184  4259  4295  4337  4413  4416  4453  4482  4540  4663  4727  4793  4889  4897  4913  4961  5132  5270  5362  5625  5767  5789  5872  6136  6161  6162  6226  6244  6327  6375  6538  6589  6650  6788  6835  6959  7395  7468  7511  7615  7780  7887  7998  8130  8162  8183  8185  8216  8225  8425  8476  8623  8712  8718  8826  9097  9114  9377  9425  9635  9679  9786</b><br />
ഒമ്പതാം സമ്മാനം</h3>
<p><b>0025  0034  0136  0160  0179  0185  0274  0301  0339  0365  0389  0521  0611  0620  0666  0689  0691  0714  0740  0830  0923  0924  0995  1053  1137  1224  1514  1518  1652  1660  1811  1830  2000  2003  2025  2060  2110  2289  2363  2546  2639  2682  2703  2798  2812  2893  2915  2922  3029  3138  3184  3201  3314  3373  3379  3383  3406  3444  3450  3503  3580  3747  3781  3818  3942  4009  4065  4071  4141  4281  4339  4463  4464  4762  4788  4811  5014  5048  5057  5152  5170  5374  5481  5524  5576  5595  5615  5803  5939  6144  6278  6361  6371  6392  6444  6451  6731  6746  6868  7075  7122  7321  7385  7443  7471  7486  7495  7588  7683  7709  7756  7880  7886  7938  8005  8043  8154  8243  8348  8389  8426  8926  8949  8971  9043  9085  9088  9103  9172  9210  9363  9472  9510  9746  9797  9804  9900  9906</b></p>
<p>ധനലക്ഷ്മിയുടെ ലോട്ടറി ഫലം പുറത്തുവന്നതിനുശേഷം നിങ്ങൾ സമ്മാനത്തിന് അർഹമായിട്ടുണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ തന്നെ സമ്മാനത്തുക ക്ലെയിം ചെയ്യാനുള്ള പ്രക്രിയ പൂർത്തിയായിരിക്കണം. ഒരുലക്ഷം രൂപ വരെയുള്ള സമ്മാനങ്ങൾ ജില്ലാ ലോട്ടറി ഓഫീസിൽ നിന്നും കൈപ്പറ്റാവുന്നതാണ്. നിങ്ങളുടെ സമ്മാനത്തുക ഒരു ലക്ഷം രൂപയേക്കാൾ കൂടുതലാണെങ്കിൽ സംസ്ഥാന ലോട്ടറി വകുപ്പ് ഡയറക്ടർ മുഖേനയാണ് സമ്മാനത്തുക നിങ്ങളുടെ കൈകളിൽ എത്തുക. ഇനി അഥവാ നിങ്ങളുടെ സമ്മാനത്തുക 5000 രൂപയോ അതിന് താഴെയോ ആണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി ഏജൻസിയിൽ നിന്നും നിങ്ങൾക്ക് പണം സ്വീകരിക്കാവുന്നതാണ്.</p>
<p>ശ്രദ്ധിക്കേണ്ട കാര്യം സമ്മാനം നേടിയ ടിക്കറ്റിൽ ഒപ്പുവെച്ച പകർപ്പുകൾ സൂക്ഷിക്കാൻ മറന്നുപോകരുത് കൂടാതെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകളും അവിടെ സമർപ്പിക്കേണ്ടതായി ഉണ്ട് ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് സമ്മാനം ഉള്ള അപേക്ഷ ഫോമിനോടൊപ്പം വെക്കാനും മറക്കരുത്.</p>
<h3>നിരാകരണം</h3>
<p><em>സ്ത്രീശക്തി ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.</em></p>
<h3>ENGLISH SUMMARY</h3>
<p>Dhanalakshmi is a lottery drawn every Wednesday by the Kerala State Lottery Department. The results of Dhanalakshmi DL-52 lottery for today, Wednesday, June 17, have been released. The draw of Dhanalakshmi lottery was held at Gorky Bhavan, located in Bakery Junction, Thiruvananthapuram district, at 3 pm today.</p>
]]></content:encoded>
				</item>
							<item>
					<title>മദ്യമുണ്ട്, കുപ്പിയും അ‌ടപ്പുമില്ല! ഗൾഫ് മേഖലയിലെ യുദ്ധത്തിൽ പണികിട്ടിയത് നാട്ടിലെ ‘ജവാനും&#8217; കൂട്ടുകാർക്കും</title>
					<link>https://www.malayalamtv9.com/kerala/jawan-rum-production-disrupted-heres-how-the-gulf-war-affected-keralas-drinkers-2210772.html</link>
					<pubDate>Wed, 17 Jun 2026 13:54:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/jawan-rum-production-disrupted-heres-how-the-gulf-war-affected-keralas-drinkers-2210772.html</guid>
					<description><![CDATA[<p>Jawan Rum production disrupted: സംസ്ഥാനത്തെ ഏറ്റവും ജനപ്രിയ മദ്യങ്ങളിലൊന്നാണെങ്കിലും ജവാന്റെ നിർമാണം ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. കുപ്പിയും അ‌ടപ്പും കിട്ടാനില്ല എന്നതാണ് കാരണം. അ‌മേരിക്കയ്ക്ക് തിരിച്ചടിയായി ഇറാൻ ഗൾഫ് രാജ്യങ്ങളെയും ലക്ഷ്യമിട്ടതോടെ മേഖലയിലെ യുദ്ധം കാരണം മദ്യം നിറയ്ക്കുന്ന കുപ്പിക്കും അടപ്പിനും വില വർധിക്കാൻ ഇടയാക്കി. വിതരണക്കാർ വില കൂട്ടിച്ചോദിച്ചെങ്കിലും നൽകാൻ ബെവ്കോ തയാറായില്ല. ഇത് പ്രതിസന്ധിയിലേക്ക് നയിച്ചു..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Jawan-Rum-production-disrupted.jpg" class="attachment-large size-large wp-post-image" alt="Jawan Rum Production Disrupted" /></figure><p><strong>​തിരുവല്ല:</strong> ഇറാൻ- അ‌മേരിക്ക- ഇസ്രായേൽ സംഘർഷം കൊത്തിക്കൊത്തി അ‌ടുക്കളയിൽ മാത്രമല്ല, ഒടുവിൽ മലയാളിയുടെ മദ്യക്കുപ്പിയിലും കേറി കൊത്തിയിരിക്കുന്നു!. അ‌മേരിക്കയ്ക്കുള്ള തിരിച്ചടി എന്ന നിലയിൽ ഗൾഫ് മേഖലയെയും ഇറാൻ ആക്രമിച്ചതിന്റെ ഫലം ഇപ്പോൾ മദ്യപാനികളായ മലയാളികളെയും കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷനെയും വരെ ബാധിച്ചിരിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും ജനപ്രിയ മദ്യ ബ്രാൻഡുകളിലൊന്നായ 'ജവാൻ' റം ഇപ്പോൾ കിട്ടാനില്ല. ഇത് നിർമിക്കുന്നത് തിരുവല്ലയിലെ പുളിക്കീഴുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലാണെങ്കിലും സാധനം കിട്ടാനില്ലാത്തതിന്റെ കാരണം ചെന്നുനിൽക്കുന്നത് ഗൾഫ് മേഖലയിലെ യുദ്ധത്തിലാണ്.</p>
<h3>കുപ്പിയുമില്ല അ‌ടപ്പുമില്ല</h3>
<p>സംസ്ഥാനത്തെ ഏറ്റവും ജനപ്രിയ മദ്യങ്ങളിലൊന്നാണെങ്കിലും ജവാന്റെ നിർമാണം ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. കുപ്പിയും അ‌ടപ്പും കിട്ടാനില്ല എന്നതാണ് കാരണം. അ‌മേരിക്കയ്ക്ക് തിരിച്ചടിയായി ഇറാൻ ഗൾഫ് രാജ്യങ്ങളെയും ലക്ഷ്യമിട്ടതോടെ മേഖലയിലെ യുദ്ധം കാരണം മദ്യം നിറയ്ക്കുന്ന കുപ്പിക്കും അടപ്പിനും വില വർധിക്കാൻ ഇടയാക്കി.</p>
<p><strong>ALSO READ: </strong><a href="https://www.malayalamtv9.com/lifestyle/travel/ksrtc-women-free-travel-explore-the-beauty-of-pathanamthitta-gavi-check-the-bus-time-and-route-2210768.html"><strong>വനിതകൾക്ക് കെഎസ്ആർടിസിയിൽ ഗവിയിലേക്ക് ഫ്രീയായി പോകാം; ബസ് സമയവും റൂട്ടും അറിയാം</strong></a></p>
<p>അസംസ്കൃത സാധനങ്ങൾക്ക് കുറവു നേരിട്ടതിനാൽ പ്ലാസ്റ്റിക് ബോട്ടിലിനും അലുമിനിയം അടപ്പിനും വിതരണക്കാർ വില കൂട്ടി ചോദിച്ചതോടെയാണ് കുപ്പിക്കും അ‌ടപ്പിനും ക്ഷാമം നേരിട്ടത്. തുടർന്ന് ബിവറേജസ് കോർപ്പറേഷൻ ജവാന്റെ ഉത്പാദനം ഇക്കഴിഞ്ഞ 11 മുതൽ താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. വിതരണക്കാർ വില കൂട്ടിച്ചോദിച്ചതോടെ സർക്കാർ സ്ഥാപനമായതിനാൽ വില കൂടുതൽ നൽകാൻ നിയമം അനുവദിക്കുന്നില്ലെന്നും കരാറിൽ പറഞ്ഞിരിക്കുന്ന തുകയ്ക്കു മാത്രമേ വാങ്ങാൻ കഴിയൂ എന്നും മാനേജ്മെന്റ് നിലപാടെടുത്തു.</p>
<p>കുപ്പിയും അ‌ടപ്പും ഇല്ലാതെ ജവാൻ നിർമാണം നിർത്തി വച്ചെങ്കിലും കമ്പനിയുമായി ചർച്ച നടത്തി പരിഹാരമുണ്ടാക്കുകയോ, ബദൽ മാർഗം തേടുകയോ, സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി കരാറിൽ താൽക്കാലികമായി ഭേദഗതി വരുത്തുകയോ ചെയ്യാനുള്ള സാധ്യതകളൊന്നും ബവ്കോ മാനേജ്മെന്റ് തേടിയില്ല എന്നാണ് റിപ്പോർട്ട്. അ‌സംസ്കൃത വസ്തുക്കൾ ഇല്ല എന്ന് കാട്ടി ടിഎസ്സിഎൽ മാനേജർ നാലുതവണ ബെവ്കോ എംഡിക്ക് കത്ത് നൽകിയെങ്കിലും കത്തിന്മേൽ മറുപടിയോ നടപടിയോ ലഭിച്ചില്ല.</p>
<p>കുറഞ്ഞ വിലയിൽ കിട്ടും എന്നതാണ് ജവാനെ മദ്യപരുടെ പ്രിയപ്പെട്ട ബ്രാൻഡാക്കുന്ന മുഖ്യ കാരണം. എന്നാൽ ജവാൻ കിട്ടാനില്ല എന്ന നില വന്നതോടെ, ആ വിൽപ്പന സ്വകാര്യ ബ്രാൻഡുകളുടെ മദ്യത്തിന് നേട്ടമാകുകയും വിൽപ്പന കുതിച്ചുയരുകയും ചെയ്തു എന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രൊഡക്ഷൻ നിർത്തിവച്ച് ഒരാഴ്ചയാകാറായിട്ടും പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കാത്തതിനാൽ സിഎംഡി എം.ആർ. അജിത്കുമാറിനെ എക്​സൈസ് മന്ത്രി എം. ലിജു വിളിച്ചുവരുത്തിയെങ്കിലും പ്രശ്നം പരിഹരിക്കാനായിട്ടില്ല.</p>
<p>തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ ദിവസം 10,000 കെയ്സ് (90,000 ലീറ്റർ) ജവാനാണ് ഉൽപാദിപ്പിച്ചിരുന്നത്. ഇതിന്റെ ബവ്കോ ഔട്‌ലെറ്റിലെ വില ലിറ്ററിന് 640 രൂപയാണ്. ജവാൻ കിട്ടാതായത് നാട്ടിലെ 'ജവാന്റെ കൂട്ടുകാർക്ക്' മാത്രമല്ല ബെവ്കോയ്ക്കും വൻ തിരിച്ചടിയായി. ഇപ്പോൾ ഉൽപാദനം നിർത്തിവച്ചിരിക്കുന്നതിനാൽ സർക്കാരിന് ഈ അഞ്ചു ദിവസംകൊണ്ട് ഏകദേശം 28.8 കോടി രൂപയുടെ കച്ചവടം നഷ്ടമായി എന്നാണ് റിപ്പോർട്ട്.</p>
<p>നിലവിൽ കുപ്പി വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഏജൻസിയുമായി 2027 ഏപ്രിൽ വരെ കരാറുണ്ട്. പ്രശ്നപരിഹാരം ഇനിയും ​വൈകിയാൽ അ‌ത് ബെവ്കോയുടെ നഷ്ടവും സ്വകാര്യ ബ്രാൻഡുകളുടെ ലാഭവും കൂട്ടും. മുൻപ് പഞ്ചസാര ഫാക്ടറിയായിരുന്ന ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് 2016-17 വർഷത്തിലാണ് പഞ്ചസാര ഫാക്ടറിയിൽ നിന്ന് ഡിസ്റ്റിലറിയിലേക്ക് മാറിയത്. ഇന്ന് ബെവ്കോയുടെ പൊൻമുട്ടയിടുന്ന താറാവാണ് ഈ ഫാക്ടറി എന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു.</p>
<h3>English Summary</h3>
<p>Although it is one of the most popular liquors in the state, the production of Jawan Rum has now been stopped. The reason is that bottles and caps are not available. As Iran targeted Gulf countries in retaliation for America, the war in the region has led to an increase in the price of bottles and caps for filling alcohol. Even though the suppliers asked for an increase in the price, Bevco was not ready to pay. This is said to have led to a crisis.</p>
]]></content:encoded>
				</item>
							<item>
					<title>ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം; യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പത്തനംതിട്ട കുടുംബ കോടതി</title>
					<link>https://www.malayalamtv9.com/kerala/pathanamthitta-court-orders-wife-to-pay-15-lakh-damages-to-husband-over-extramarital-relationship-2210751.html</link>
					<pubDate>Wed, 17 Jun 2026 11:33:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Latest News]]></category>
										<guid>https://www.malayalamtv9.com/kerala/pathanamthitta-court-orders-wife-to-pay-15-lakh-damages-to-husband-over-extramarital-relationship-2210751.html</guid>
					<description><![CDATA[<p>Wife ordered to pay ₹15 lakh to husband for infidelity: ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹ ശേഷവും ഭാര്യ നേരത്തെ ഉണ്ടായിരുന്ന ബന്ധം തുടർന്നു എന്ന് യുവാവ് കോടതിയിൽ ആരോപിച്ചിരുന്നു, യുവതി വിവാഹത്തിന് മുൻപ് ഗർഭഛിദ്രം നടത്തിയിരുന്നു എന്നും, വിവാഹ ശേഷവും ഗർഭഛിദ്രം നടത്തിയതായി ബോധ്യപ്പെട്ടു എന്നും യുവാവ് പരാതിയിൽ വ്യക്തമാക്കിയിരുന്നു</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Court.jpg" class="attachment-large size-large wp-post-image" alt="Court" /></figure><p>കൊച്ചി: ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് എറണാകുളം മരട് സ്വദേശി നൽകിയ പരാതിയിൽ യുവാവിന് അനുകൂലമായി വിധി പറഞ്ഞ് പത്തനംതിട്ട കുടുംബ കോടതി. മുൻ ഭാര്യയുടെ ബന്ധുക്കളും സുഹൃത്തും 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണം എന്നാണ് കോടതി വിധി. ഭാര്യയ്ക്ക് മറ്റൊരാളൂമായുള്ള ബന്ധം തൻ്റെ വ്യക്തി ജീവിതം തകർത്തു എന്നും കുടുംബത്തിൻ്റെ അന്തസ്സിന് കളങ്കം വന്നു എന്നും കാട്ടിയാണ് യുവാവ് കോടതിയെ സമീപിച്ചത്. ആരോപണങ്ങൾ ശരിയാണെന്ന് കോടതി കണ്ടെത്തിയതോടെയാണ് നിർണ്ണായക വിധി ഉണ്ടായത്.</p>
<p>ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹ ശേഷവും ഭാര്യ നേരത്തെ ഉണ്ടായിരുന്ന ബന്ധം തുടർന്നു എന്ന് യുവാവ് കോടതിയിൽ ആരോപിച്ചിരുന്നു, യുവതി വിവാഹത്തിന് മുൻപ് ഗർഭഛിദ്രം നടത്തിയിരുന്നു എന്നും, വിവാഹ ശേഷവും ഗർഭഛിദ്രം നടത്തിയതായി ബോധ്യപ്പെട്ടു എന്നും യുവാവ് പരാതിയിൽ വ്യക്തമാക്കിയിരുന്നു. വിവാഹ സമയം വരൻ ൻൽകിയ 32 ഗ്രാം സ്വർണമോ അല്ലെങ്കിൽ നിലവിലെ വിപണി മൂല്യമോ ആറ് ശതമാനം പലിശ സഹിത ഭാര്യ തിരികെ നൽകണമെന്ന് ജഡ്ജി ഡോണി തോമസ് വർഗ്ഗീസ് വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 2018-ലാണ് ഇദ്ദേഹം ഹർജിയുമായി കോടതിയെ സമിപിച്ചത്.</p>
<h3>Also Read: <a href="https://www.malayalamtv9.com/kerala/in-thiruvananthapuram-attempt-to-stab-16-year-old-to-death-for-rejecting-love-serious-neck-injury-2210651.html">Thiruvananthapuram News: പ്രണയം നിരസിച്ചതിന് 16കാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം; കഴുത്തിന് ​ഗുരുതര പരിക്ക്</a></h3>
<p>കുടുംബത്തിൻ്റെ അന്തസ്സിനേറ്റ കളങ്കം, വഞ്ചന, മാനസിക പീഡനം, എന്നിവ പരിഗണിച്ചാണ് 15 ലക്ഷം രൂപ യുവാവിന് നഷ്ടപ്രിഹാരം നൽകാൻ കോടതി വിധിച്ചത്. ഹർജി നൽകിയ കാലയളവ് മുതൽ ആറ് ശതമാനം പലിശയും നൽകണം. യുവതിയുടെ അമ്മ, സഹോദരൻ, സുഹൃത്ത് എന്നിവർക്കും ഈ നഷ്ടപരിഹര തുകയിൽ ബാധ്യതയുണ്ട് എന്ന് കോടതി വിധിയിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഹർജിക്കാരൻ്റെ വിവാഹ ജീവിതം തകർക്കുന്നതിൽ ഇവർക്ക് കൃത്യമായ പങ്കുണ്ട് എന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വിവാഹ ബന്ധങ്ങൾ തർക്കുന്ന മൂന്നാം കക്ഷിക്കെതിരെ കോടതിയെ സമീപിക്കാം എന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ നിർണ്ണായക നടപടി. ഹർജ്ജിക്കാരന് വേണ്ടി അഭിഭാഷകരായ ലിസി ടി സ്കറിയ, സന്തോഷ് ജോസ് പ്രസാദ് എന്നിവരാണ് കോടതിയിൽ ഹാജരായത്.</p>
<h3>English Summary</h3>
<p>The Pathanamthitta Family Court ordered a woman’s relatives and friend to pay ₹15 lakh compensation to her ex-husband for shattering his life through fraud, mental harassment, and an ongoing extramarital affair. The court also ordered the return of 32 grams of wedding gold or its market value with interest.</p>
]]></content:encoded>
				</item>
							<item>
					<title>Driving Test: ക്യാമറ നോക്കി നോക്കി &#8216;എച്ച്&#8217; എടുക്കാം; ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റംവരുത്തി</title>
					<link>https://www.malayalamtv9.com/kerala/kerala-driving-test-rule-change-candidates-can-now-use-rear-cameras-in-h-test-2210699.html</link>
					<pubDate>Wed, 17 Jun 2026 07:39:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-driving-test-rule-change-candidates-can-now-use-rear-cameras-in-h-test-2210699.html</guid>
					<description><![CDATA[<p>Major Change in Driving Test: MVD Allows Use of Rear Camera During &#8216;H&#8217; Test: പുതിയ വാഹനങ്ങളില്‍ ആധുനിക സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി റിവേഴ്‌സ് ക്യാമറകളും, പാര്‍ക്കിങ് സെന്‍സറുകളും ഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ എംവിഡി തയാറായത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Kerala-Driving-Test-Rule-Change.jpg" class="attachment-large size-large wp-post-image" alt="Kerala Driving Test Rule Change" /></figure><p>കേരളത്തിലെ ഡ്രൈവിങ് ടെസ്റ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി). ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തില്‍പെടുന്ന ഡ്രൈവിങ് ടെസ്റ്റുകള്‍ക്കായി ഇനി ക്യാമറ ഉപയോഗിക്കാമെന്ന പ്രഖ്യാപനമാണ് എംവിഡി നടത്തിയിരിക്കുന്നത്. ഡ്രൈവിങ് ലൈസന്‍സ് പരീക്ഷയുടെ പ്രധാന ഘട്ടമായ എച്ച് ടെസ്റ്റില്‍ ഇനി മുതല്‍ റിയര്‍വ്യൂ അഥവ റിവേഴ്‌സ് ക്യാമറ ഉപയോിക്കാന്‍ സാധിക്കുന്നതാണ്.</p>
<p>കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പ് കൊണ്ടുവന്ന നിയമ ഭേദഗതികളുടെ അടിസ്ഥാനത്തിലാണ് കേരളത്തിലെയും മാറ്റം. വാഹനത്തിന്റെ വശങ്ങളിലെയും ഉള്‍ഭാഗത്തെയും റിയര്‍വ്യൂ മിററുകള്‍ നോക്കി മാത്രമേ ഇതുവരെ വാഹനം പിന്നോട്ടെടുക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ റിവേഴ്‌സ് ഗിയറിലിട്ട് വാഹനം നിയന്ത്രിക്കുമ്പോള്‍ ക്യാമറ നോക്കാന്‍ ഭയപ്പെടേണ്ടതില്ല.</p>
<p>പുതിയ വാഹനങ്ങളില്‍ ആധുനിക സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി റിവേഴ്‌സ് ക്യാമറകളും, പാര്‍ക്കിങ് സെന്‍സറുകളും ഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ എംവിഡി തയാറായത്.</p>
<p>നിലവില്‍ വിപണിയിലെത്തുന്ന പുതിയ വാഹനങ്ങളിലെല്ലാം റിയര്‍വ്യൂ ക്യാമറകളും, മറ്റ് സുരക്ഷ സംവിധാനങ്ങളുമുണ്ട്. ഇതനുസരിച്ച് ഡ്രൈവിങ് ടെസ്റ്റുകളില്‍ മാറ്റം വരുത്താത്തതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കാലാനുസൃതമായി മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന ആവശ്യം മോട്ടോര്‍ വാഹന വകുപ്പ് പരിഗണിച്ചത് ഇനി പരീക്ഷയില്‍ പങ്കെടുക്കാന്‍ പോകുന്നവരുടെ വിജയസാധ്യതയും ഉയര്‍ത്തിയേക്കും.</p>
<p>എന്നാല്‍ അത്ര എളുപ്പത്തില്‍ ക്യാമറകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. റിയര്‍വ്യൂ ക്യാമറകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ചില നിബന്ധനകളും മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ടുവെക്കുന്നു. സുരക്ഷിതമായ ഡ്രൈവിങ് ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനൊപ്പം പുതിയ സാങ്കേതിക സൗകര്യങ്ങളുടെ പ്രയോജനം പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭ്യമാക്കാനും അധികൃതര്‍ ലക്ഷ്യമിടുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/driving-licence-validity-in-india-may-be-extended-up-to-50-years-of-age-central-government-2209383.html" target="_blank" rel="noopener">ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും; പരിഷ്കാരങ്ങളുമായി കേന്ദ്ര സർക്കാർ</a></strong></p>
<h3>എച്ച് ടെസ്റ്റ് നിബന്ധനകള്‍</h3>
<ol>
<li>പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ റിയര്‍ ക്യാമറ മാത്രം നോക്കി വാഹനം പുറകിലേക്ക് എടുക്കാന്‍ പാടുള്ളതല്ല.</li>
<li>സൈഡ് മിററുകളും ഇന്‍സൈഡ് റിയര്‍വ്യൂ മിററുകളും കൃത്യമായി നിരീക്ഷിക്കണം.</li>
<li>റിയര്‍വ്യൂ ക്യാമറ അധിക സഹായ ഉപാധി എന്ന നിലയില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.</li>
<li>പരീക്ഷാര്‍ത്ഥി പൂര്‍ണമായും ക്യാമറ ഡിസ്‌പ്ലേയില്‍ നോക്കി വാഹനം നിയന്ത്രിച്ചാല്‍ അയോഗ്യനാക്കുന്നതാണ്.</li>
</ol>
<h3>ടെസ്റ്റ് പാസായാല്‍ ഉടന്‍ ലൈസന്‍സ്</h3>
<p>സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇനി അധികനാള്‍ കാത്തിരിക്കേണ്ടതില്ല. ഡ്രൈവിങ് ടെസ്റ്റ് പാസായി കഴിഞ്ഞാല്‍ ഉടന്‍ തന്നെ ലൈസന്‍സ് ലഭിക്കുന്നതാണ്. പരീക്ഷാര്‍ത്ഥികളുടെ ഫലം തത്സമയം സാരഥി സോഫ്‌റ്റ്വെയറില്‍ അറിയാനും സാധിക്കുന്നതാണ്. മോട്ടോര്‍വാഹനവകുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി ഡിജിറ്റലാക്കിയതിന്റെ ഭാഗമായാണ് നീക്കം. നേരത്തെ ലൈസന്‍സ് പ്രിന്റ് ചെയ്തവരുമ്പോള്‍ കാലതാമസം നേരിട്ടിരുന്നു, ഇത് ഒഴിവാക്കാനും എംവിഡിക്ക് സാധിച്ചു.</p>
<p>ആര്‍സി ബുക്ക്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ തപാല്‍ വഴി വീട്ടിലേക്ക് അയക്കുന്ന നടപടി നിലവില്‍ കേരളത്തിലില്ല. വാഹനം പുതുക്കുകയോ അല്ലെങ്കില്‍ പുതിയത് വാങ്ങുകയോ ചെയ്ത് വെറും ഒരാഴ്ചയ്ക്കുള്ളില്‍ ആളുകള്‍ക്ക് ആര്‍സി ബുക്ക് സാരഥി പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഡ്രൈവിങ് ലൈസന്‍സും ഡിജിറ്റലായി തന്നെ സൂക്ഷിച്ചാല്‍ മതി.</p>
<h3>English Summary</h3>
<p>The Kerala Motor Vehicles Department (MVD) has introduced a major change to the driving test by allowing candidates to use rear cameras during the 'H' test. The move is aimed at making the test more practical by accommodating modern vehicle features.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Weather Update: മഴ ഒഴിഞ്ഞിട്ടില്ല&#8230; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും സാധ്യത</title>
					<link>https://www.malayalamtv9.com/kerala/kerala-weather-update-today-june-17th-imd-issues-yellow-alert-in-two-districts-with-lightning-and-thunder-2210685.html</link>
					<pubDate>Wed, 17 Jun 2026 06:06:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-weather-update-today-june-17th-imd-issues-yellow-alert-in-two-districts-with-lightning-and-thunder-2210685.html</guid>
					<description><![CDATA[<p>Kerala Weather Update Today: പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പിനെ തുടർന്ന് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ സ്വാധീനത്തെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/kerala-weather-update-1.jpg" class="attachment-large size-large wp-post-image" alt="Kerala Weather Update" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്ത് കാലവർഷത്തിൻ്റെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാൽ മഴ പൂർണമായും കേരളം വിട്ട് പോയിട്ടില്ല. ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പിനെ തുടർന്ന് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ സ്വാധീനത്തെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.</p>
<p>ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം തൃശൂർ ജില്ലയിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്. അതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിതമായ മേഖലകളിൽ തുടരണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-weather-update-today-june-16-imd-issued-yellow-alert-in-2-districts-and-el-nino-impact-weakening-monsoon-2210503.html">എൽ നിനോ വില്ലനായി, ശക്തമായ മഴ രണ്ട് ജില്ലകളിൽ; ഇന്നത്തെ കാലാവസ്ഥ</a></strong></p>
<h3>ഇടിമിന്നൽ ജാഗ്രതാ നിർദേശം</h3>
<p>കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് തുണികൾ വിരിക്കാൻ ടെറസ്സിലോ മുറ്റത്തോ നിൽക്കരുത്. കുട്ടികളെ പുറത്ത് കളിക്കാൻ വിടരുത്. ജനൽ, വാതിൽ, ഇരുമ്പ് കമ്പികൾ എന്നിവയ്ക്ക് സമീപം നിൽക്കുന്നതും ഒഴിവാക്കുക. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. കാറ്റിലും മിന്നലിലും മരങ്ങൾ ഒടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്.</p>
<h3>മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം</h3>
<p>കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സോമാലിയൻ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ ഒമാൻ തീരം, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് വടക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മുന്നറിയിപ്പുള്ള സമുദ്രമേഖലകളിൽ മത്സ്യബന്ധനം പൂർണമായും ഒഴിവാക്കുക.</p>
<h3>കാലവർഷം എവിടെ?</h3>
<p>ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് ചൂട് വീണ്ടും കടുക്കുന്നു. ജൂൺ ആദ്യവാരത്തിൽ ലഭിച്ച കനത്ത മഴ പെട്ടെന്ന് പിൻവാങ്ങിയതാണ് അന്തരീക്ഷ താപനില വീണ്ടും ഉയരാൻ കാരണമായത്. കഴിഞ്ഞ രണ്ടുദിവസമായി സംസ്ഥാനത്ത് മഴ ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. മഴ കുറഞ്ഞതോടെ വേനലിന്‌ സമാനമായ ചൂടാണ്‌ അനുഭവപ്പെടുന്നത്‌. എൽനിനോ സ്വാധീനത്തെതുടർന്നാണ് സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരുന്നത്. ഈ കാലവർഷക്കാലത്ത് മഴയുടെ അളവിൽ 10 ശതമാനത്തിൻ്റെ കുറവുണ്ടായതായാണ് റിപ്പോർട്ട്.</p>
<p>ജൂലൈ, ആഗസ്‌ത്‌ മാസങ്ങളിൽ എൽനിനോ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതായാണ്‌ കാലവസ്ഥ അറിയിപ്പ്‌. ഇക്കുറി ദീർഘകാല ശരാശരിയെക്കാൾ കുറഞ്ഞ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. എൽ നിനോ ശക്തമാകുന്നത് സാധാരണയായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാലവർഷം ദുർബലമാകാൻ കാരണമാകാറുണ്ട്. എൽ നിനോ സ്വാധീനം വരും മാസങ്ങളിൽ അന്തരീക്ഷ താപനില സാധാരണയേക്കാൾ വർദ്ധിക്കുന്നതിനും ഇടയാക്കിയേക്കാം.</p>
<h3>English Summary:</h3>
<p>Kerala Weather Update Today, June 17: The IMD has issued a yellow alert for two districts as monsoon rains intensify across the state. Expect heavy downpours accompanied by dangerous lightning and thunder.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Fuel Regulations: എറണാകുളത്ത് ഇന്ധനക്ഷാമമില്ല, കാനുകളിൽ ഇന്ധനം വാങ്ങുന്നവർക്കായി പുതിയ നിയമങ്ങൾ</title>
					<link>https://www.malayalamtv9.com/kerala/no-fuel-shortage-in-ernakulam-district-collector-clarifies-rules-on-bulk-purchasing-and-peso-approved-containers-2210657.html</link>
					<pubDate>Tue, 16 Jun 2026 19:41:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/no-fuel-shortage-in-ernakulam-district-collector-clarifies-rules-on-bulk-purchasing-and-peso-approved-containers-2210657.html</guid>
					<description><![CDATA[<p>No Fuel Shortage in Ernakulam: കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് പ്രതിദിനം 200 ലിറ്ററിൽ കൂടുതൽ ഇന്ധനം വാങ്ങുന്ന ബൾക്ക് കൺസ്യൂമേഴ്സിന് മാത്രമാണ് നിയന്ത്രണമുള്ളത്. ചെറുകിട ആവശ്യക്കാർക്കോ വ്യക്തികൾക്കോ വാഹനങ്ങൾക്കോ പ്രതിദിനം 200 ലിറ്റർ വരെ ഇന്ധനം വാങ്ങുന്നതിന് യാതൊരുവിധ വിലക്കുമില്ല.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/03/Fuel-savings-3-2.png" class="attachment-large size-large wp-post-image" alt="Fuel Savings (3)" /></figure><p><strong>കൊച്ചി:</strong> എറണാകുളം ജില്ലയിൽ പെട്രോൾ, ഡീസൽ എന്നിവയ്ക്ക് യാതൊരുവിധ ക്ഷാമവുമില്ലെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നിലവിൽ വന്നതുമായി ബന്ധപ്പെട്ടുണ്ടായ ചില ആശയക്കുഴപ്പങ്ങളാണ് നിലവിലെ താത്കാലിക പ്രതിസന്ധിക്ക് കാരണം.</p>
<p>ക്യാനുകളിൽ ഡീസൽ ലഭിക്കുന്നില്ലെന്ന ബേക്കറി-ഹോട്ടൽ അസോസിയേഷനുകൾ, ചെറുകിട നിർമാണ മേഖലയിലെ ജെസിബി-ഹിറ്റാച്ചി ഉടമകൾ, ആശുപത്രി പ്രതിനിധികൾ, ഫിഷറീസ് ബോട്ട് ഓണേഴ്സ് എന്നിവരുടെ പരാതികളെ തുടർന്ന് വിളിച്ചുചേർത്ത യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു കളക്ടർ. പുതിയ നിയമങ്ങളും പരിഹാരങ്ങളും താഴെ പറയുന്നവയാണ്</p>
<h3>ഇന്ധന വിതരണത്തിലെ പുതിയ നിയന്ത്രണങ്ങൾ</h3>
<p>കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് പ്രതിദിനം 200 ലിറ്ററിൽ കൂടുതൽ ഇന്ധനം വാങ്ങുന്ന ബൾക്ക് കൺസ്യൂമേഴ്സിന് മാത്രമാണ് നിയന്ത്രണമുള്ളത്. ചെറുകിട ആവശ്യക്കാർക്കോ വ്യക്തികൾക്കോ വാഹനങ്ങൾക്കോ പ്രതിദിനം 200 ലിറ്റർ വരെ ഇന്ധനം വാങ്ങുന്നതിന് യാതൊരുവിധ വിലക്കുമില്ല. പ്ലാസ്റ്റിക് കുപ്പികളിലോ സാധാരണ ക്യാനുകളിലോ ഇന്ധനം നൽകില്ല. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) അംഗീകരിച്ച പ്രത്യേക കണ്ടെയ്നറുകളിൽ മാത്രമേ ഇന്ധനം കൊണ്ടുപോകാൻ അനുവദിക്കൂ.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/kerala/keralas-priyadarshini-free-travel-scheme-sees-historic-day-1-with-over-13-lakh-women-passengers-riding-ksrtc-buses-2210520.html">പ്രിയമോടെ പ്രിയദർശിനി! സൗജന്യ യാത്ര ആദ്യ ദിനം പ്രയോജനപ്പെടുത്തിയത് 13 ലക്ഷത്തിലധികം സ്ത്രീകള്‍</a></strong></p>
<h3>കളക്ടർ പ്രഖ്യാപിച്ച ഔദ്യോഗിക പരിഹാരങ്ങൾ</h3>
<ul>
<li>പ്ലാസ്റ്റിക് കുപ്പികളിലും സാധാരണ ക്യാനുകളിലും ഇന്ധനം നൽകുന്നത് സുരക്ഷാ ഭീഷണിയായതിനാൽ പെസോ (PESO) അംഗീകൃത കണ്ടെയ്നറുകൾ നിർബന്ധമാക്കിയിട്ടുണ്ട്. നിലവിൽ ഇത്തരം ക്യാനുകളുടെ ക്ഷാമം പരിഹരിക്കാൻ പെട്രോൾ പമ്പുകളിൽ തന്നെ ഇവ നേരിട്ട് വിതരണം ചെയ്യാൻ ഓയിൽ കമ്പനികൾക്ക് കളക്ടർ കർശന നിർദ്ദേശം</li>
<li>അടുത്ത മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ പമ്പുകളിൽ ആവശ്യത്തിന് അംഗീകൃത ക്യാനുകൾ ലഭ്യമാക്കും. ഇതോടെ ചെറുകിട ആവശ്യക്കാർക്കും നിർമാണ-മത്സ്യബന്ധന മേഖലയിലുള്ളവർക്കുമുള്ള ഇന്ധന വിതരണം പൂർണ്ണമായും സാധാരണ നിലയിലാകും.</li>
<li>ജില്ലയിൽ പെട്രോളിനും ഡീസലിനും യാതൊരുവിധ ക്ഷാമവുമില്ല. സോഷ്യൽ മീഡിയ വഴിയും മറ്റും പ്രചരിക്കുന്ന ഇന്ധനക്ഷാമ വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കളക്ടർ വ്യക്തമാക്കി.</li>
</ul>
<h3>English Summary</h3>
<p>To clear up local confusion regarding the new central safety norms, the Ernakulam District Collector clarified that there is absolutely no fuel shortage in the district. While daily purchases under 200 liters remain unaffected, the temporary disruption will be resolved within three to four days by making PESO-approved safety containers directly available at petrol pumps.</p>
]]></content:encoded>
				</item>
							<item>
					<title>Thiruvananthapuram News: പ്രണയം നിരസിച്ചതിന് 16കാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം; കഴുത്തിന് ​ഗുരുതര പരിക്ക്</title>
					<link>https://www.malayalamtv9.com/kerala/in-thiruvananthapuram-attempt-to-stab-16-year-old-to-death-for-rejecting-love-serious-neck-injury-2210651.html</link>
					<pubDate>Tue, 16 Jun 2026 18:18:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/in-thiruvananthapuram-attempt-to-stab-16-year-old-to-death-for-rejecting-love-serious-neck-injury-2210651.html</guid>
					<description><![CDATA[<p>Thiruvananthapuram Assault News: നെടുവേലി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിക്കാണ് കുത്തേറ്റത്. നെടുമങ്ങാട് പനവൂർ സ്വദേശിയായ സഹദാണ് പെൺകുട്ടിയെ കുത്തിപ്പരികേൽപ്പിച്ചത് എന്നാണ് റിപ്പോർട്ട്. തുടർന്ന് നാട്ടുകാർ ചേർന്നാണ് പെൺകുട്ടി ആശുപത്രിയിൽ എത്തിച്ചത് കേസിൽ വട്ടപ്പാറ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്&#8230;&#8230;&#8230;&#8230;.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Thiruvananthapuram-crime.jpg" class="attachment-large size-large wp-post-image" alt="പ്രതീകാത്മക ചിത്രം" /></figure><p>തിരുവനന്തപുരം: ജില്ലയിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് കുത്തേറ്റു. തിരുവനന്തപുരം ജില്ലയിലെ വെമ്പായം എന്ന സ്ഥലത്താണ് സംഭവം. നെടുവേലി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിക്കാണ് കുത്തേറ്റത്. നെടുമങ്ങാട് പനവൂർ സ്വദേശിയായ സഹദാണ് പെൺകുട്ടിയെ കുത്തിപ്പരികേൽപ്പിച്ചത് എന്നാണ് റിപ്പോർട്ട്. തുടർന്ന് നാട്ടുകാർ ചേർന്നാണ് പെൺകുട്ടി ആശുപത്രിയിൽ എത്തിച്ചത് കേസിൽ വട്ടപ്പാറ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.</p>
<h3>പ്രണയം നിരസിച്ചതിലുള്ള പക</h3>
<p>പ്രണയം നിരസിച്ചതിലുള്ള പകയാണ് സഹദ് പനവൂർ സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്തുവാൻ ഉണ്ടായ കാരണമെന്നാണ് സൂചന. കഴുത്തിന് പരിക്കേറ്റ പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം കന്യാകുളങ്ങരയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. വീട്ടിൽ നിന്ന് പുറത്തിറങ്ങിയ സമയത്ത് ആയിരിക്കണം കുട്ടിയെ ആക്രമിച്ചത് എന്നാണ് സൂചന.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/kerala/scam-under-the-guise-of-fifa-world-cup-2026-money-is-being-stolen-through-fake-tv-apps-2209638.html">ഫിഫ ലോകകപ്പിന്റെ മറവിൽ വമ്പൻ തട്ടിപ്പ് ; വ്യാജ TV ആപ്പുകൾ വഴി പണം തട്ടുന്നു</a></strong></p>
<p>അതേസമയം 16 കാരിയെ കുത്തി പരിക്കേൽപ്പിച്ചതിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു പെൺകുട്ടിയുടെ മുഖത്തും കഴുത്തിനും ആണ് കുത്തേറ്റത് കഴുത്തിന് പുറകിലെ കുത്ത് നല്ല ആഴത്തിലുള്ളത് ആണ് എന്നാണ് ചുറ്റും കൂടിയവർ പറയുന്നത്. പ്രധാനമായും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതിക്ക് വേണ്ടിയുള്ള തിരിച്ചിൽ ഊർജ്ജിതമാക്കിയതായാണ് പോലീസ് നൽകുന്ന വിവരം.</p>
<h3>ബംഗാൾ കാണാൻ എത്തിയ മലയാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നതായി റിപ്പോർട്ട്</h3>
<p>കേരളത്തിൽ ജോലി ചെയ്തിരുന്ന തന്റെ സഹപ്രവർത്തകർക്കൊപ്പം ബംഗാൾ കാണുവാൻ പോയ മലയാളിയെ ആൾക്കൂട്ടം മർദ്ദിച്ചു കൊന്നതായി റിപ്പോർട്ട് . മരിച്ചയാളുടെ പേര് വിവരങ്ങൾ ഇനിയും പുറത്തു വന്നിട്ടില്ല എന്നാൽ കൊല്ലപ്പെട്ടത് മലയാളി തന്നെയാണ് എന്നാണ് പോലീസ് നൽകുന്ന വിവരം. ജൂൺ 9ന് പശ്ചിമബംഗാളിലെ കുൽത്താലിയിൽ ആണ് സംഭവം നടന്നത്. കള്ളനാണെന്ന് ആരോപിച്ചാണ് ആക്രമിച്ചത് എന്നാണ് സൂചന. ഏകദേശം 30 വയസ്സ് പ്രായമുള്ള മലയാളിയെ മോഷണം കുറ്റം ആരോപിച്ചുകൊണ്ട് ആൾക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു.</p>
<p>എന്നാൽ ഭാഷ അറിയാത്തതിനാൽ തന്നെ തന്റെ നിരപരാധിത്വം തെളിയിക്കാൻ സാധിക്കാതെ അയാൾ മരിച്ചു എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ 7 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ മരിച്ച വ്യക്തിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.രണ്ടാഴ്ച മുമ്പ് ഇയാൾ തന്റെ സുഹൃത്തുക്കളോടൊപ്പം കുൽത്താലിയിൽ എത്തി, ചൊവ്വാഴ്ച രാവിലെ ഗ്രാമത്തിലെ സങ്കിജഹാൻ പ്രദേശത്തെ ഒരു മാർക്കറ്റിൽ പോയപ്പോൾ കൊല്ലപ്പെട്ട വ്യക്തിക്ക് വഴിതെറ്റി.പിന്നാലെ മുൻ പരിചയമില്ലാത്ത ഒരു വ്യക്തിയെ സംശയകരമായ നിലയിൽ പ്രദേശത്ത് ചുറ്റിക്കറങ്ങുന്നത് കണ്ടതിനെ തുടർന്ന് പ്രദേശവാസികൾ ഇയാൾ മോഷ്ടാവാണ് എന്ന് കരുതുകയും ഗ്രാമവാസികൾ അയാളെ കയറുകൊണ്ട് കെട്ടിയിട്ട് ആക്രമിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.</p>
<h3>ENGLISH SUMMARY</h3>
<p>A school girl was stabbed in the district. The incident took place in Vempayam in Thiruvananthapuram district. The girl was a Plus Two student of Neduveli Higher Secondary School. It is reported that Sahad, a native of Panavoor, Nedumangad, stabbed the girl.</p>
]]></content:encoded>
				</item>
							<item>
					<title>Priyadarshini Project: പ്രിയദർശിനി ഉണ്ടാക്കുന്നത് കനത്ത നഷ്ടം; ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടുന്നില്ല: പരാതിയുമായി സ്വകാര്യ ബസ് ഉടമകൾ</title>
					<link>https://www.malayalamtv9.com/kerala/private-bus-owners-complaints-against-ksrtc-priyadarshini-project-says-making-heavy-losses-not-even-getting-fuel-collection-2210616.html</link>
					<pubDate>Tue, 16 Jun 2026 16:09:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/private-bus-owners-complaints-against-ksrtc-priyadarshini-project-says-making-heavy-losses-not-even-getting-fuel-collection-2210616.html</guid>
					<description><![CDATA[<p>Private Bus Owners about Priyadarshini Project: ഈ ആനുകൂല്യം മറ്റൊരു വിഭാഗത്തെ ഇല്ലായ്മ ചെയ്യുന്നു എന്നുള്ളത് വളരെയധികം ഗൗരവമായി കാണേണ്ട കാര്യമാണെന്നും കൂട്ടിച്ചേർത്തു . ഒരു കിലോമീറ്റർ പ്രൈവറ്റ് ബസ് ഓടാൻ 50.65 രൂപ ചിലവുണ്ട് 55 രൂപ നിരക്ക് ലഭിക്കണമെന്നാണ് ആവശ്യം മാസങ്ങൾക്ക് മുമ്പ് ഞങ്ങളെ പരിഗണിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും ഒരു രീതിയിലുള്ള നീക്കുപോക്കുകളും ഉണ്ടായിട്ടില്ല ഇതുവരെ&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Private-Bus.jpg" class="attachment-large size-large wp-post-image" alt="Private Bus(പ്രതീകാത്മക ചിത്രം)" /></figure><p>തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ പദ്ധതിയുടെ ആദ്യദിനത്തിൽ തന്നെ സ്വകാര്യ ബസുകളെ സംബന്ധിച്ച് വലിയ നഷ്ടമാണ് ഉണ്ടായതെന്ന് കണക്കുകൂട്ടൽ. പദ്ധതി നടപ്പിലാക്കിയ ആദ്യദിനത്തിന് പിന്നാലെ തൃശ്ശൂരിൽ അടിയന്തര അവലോകനവുമായി എത്തിയിരിക്കുകയാണ് സ്വകാര്യ ബസ് ഉടമകൾ.</p>
<p>സർക്കാർ ഏത് വിഭാഗത്തിന് ആനുകൂല്യം നൽകുന്നതിനേയും സ്വാഗതം ചെയ്യുന്നു എന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.എന്നാൽ ഈ ആനുകൂല്യം മറ്റൊരു വിഭാഗത്തെ ഇല്ലായ്മ ചെയ്യുന്നു എന്നുള്ളത് വളരെയധികം ഗൗരവമായി കാണേണ്ട കാര്യമാണെന്നും കൂട്ടിച്ചേർത്തു . ഒരു കിലോമീറ്റർ പ്രൈവറ്റ് ബസ് ഓടാൻ 50.65 രൂപ ചിലവുണ്ട് 55 രൂപ നിരക്ക് ലഭിക്കണമെന്നാണ് ആവശ്യം മാസങ്ങൾക്ക് മുമ്പ് ഞങ്ങളെ പരിഗണിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും ഒരു രീതിയിലുള്ള നീക്കുപോക്കുകളും ഉണ്ടായിട്ടില്ല ഇതുവരെ.</p>
<p>വിസ്മയം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത് ബജറ്റിൽ വിസ്മയം ഉണ്ടാകുമെന്ന് കരുതുന്നു എന്നും ബസ് ഉടമൾ വ്യക്തമാക്കി. 55 രൂപ ഒരു കിലോമീറ്റർ എന്ന നിരക്കിൽ ബസ് ഏറ്റെടുത്ത് സർക്കാർ തന്നെ നടപ്പിലാക്കണം കെഎസ്ആർടിസി ഇതുപോലെ സൗജന്യ യാത്ര സീറോ ടിക്കറ്റ് സംവിധാനത്തിൽ സ്വകാര്യ വസ്തുക്കളിലും സർക്കാർ നടപ്പാക്കണം ആ തുക സർക്കാർ സബ്സിഡിയായി തങ്ങൾക്ക് നൽകണം.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/kerala/keralas-priyadarshini-free-travel-scheme-sees-historic-day-1-with-over-13-lakh-women-passengers-riding-ksrtc-buses-2210520.html">പ്രിയമോടെ പ്രിയദർശിനി! സൗജന്യ യാത്ര ആദ്യ ദിനം പ്രയോജനപ്പെടുത്തിയത് 13 ലക്ഷത്തിലധികം സ്ത്രീകള്‍</a></strong></p>
<p>ജൂൺ 19ന് ശേഷം മുഖ്യമന്ത്രിയെ കണ്ട ആവശ്യങ്ങൾ പറഞ്ഞശേഷം സമര പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. അതേസമയം രണ്ടു ഉപാധികളും സ്വീകരിക്കാൻ തയ്യാറല്ലെങ്കിൽ പകുതി വിലയ്ക്ക് നികുതിയും ഒഴിവാക്കി തരണമെന്നതാണ് ബസ് ഉടമകൾ മുന്നോട്ടുവയ്ക്കുന്ന മൂന്നാമത്തെ ഉപായം. മൂന്ന് ഉപാധികളിൽ ഏതെങ്കിലും അംഗീകരിച്ചിട്ടില്ലെങ്കിൽ സമരം ചെയ്യുകയല്ല തങ്ങൾക്ക് മുന്നിൽ മറ്റു വഴികൾ ഇല്ല എന്നും ബസ്സുടമകൾ പറഞ്ഞു.അതേസമയം പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി ആദ്യ ദിവസത്തിൽ തന്നെ 13 ലക്ഷത്തിലധികം സ്ത്രീകൾ പ്രയോജനപ്പെടുത്തിയെന്നാണ് റിപ്പോർട്ട് .</p>
<p>13, 29,938 സ്ത്രീകൾ ഇന്നലെ യാത്ര ചെയ്തതായാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ തിങ്കളാഴ്ച 7, 34,693 സ്ത്രീകളാണ് കെഎസ്ആർടിസിയിൽ യാത്ര ചെയ്തത് അതായത് സ്ത്രീയാത്രക്കാരുടെ എണ്ണത്തിൽ ഏകദേശം 50 ശതമാനത്തോളം ഉള്ള വർദ്ധനവാണ് രേഖപ്പെടുത്തിയത് ഇത് തുടരുകയാണെങ്കിൽ വരും ദിവസങ്ങളിലും യാത്രക്കാരുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള വർദ്ധനവ് ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് കെഎസ്ആർടിസിയും. ഇന്നലെ രാവിലെ തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോൺഗ്രസിൽ വച്ചാണ് പ്രിയദർശിനി പദ്ധതിക്ക് മുഖ്യമന്ത്രി സതീശൻ ഉദ്ഘാടനം നടത്തിയത്. കൂടാതെ മറ്റു മന്ത്രിമാരായ സി.പി ജോൺ, കെ.ഇ തുളസി ചീഫ് സെക്രട്ടറി ഡോക്ടർ എ ജയതലക് തുടങ്ങിയവരും ആദ്യ യാത്രയുടെ ഭാഗമായി. ആദ്യ സർവീസ് തമ്പാനൂർ സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിലേക്കാണ് നടത്തിയത്. കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ വി പി ഷീല ആയിരുന്നു ആദ്യ യാത്രയിലെ ഡ്രൈവർ കണ്ടക്ടർ ജയകുമാരിയും.</p>
<h3>EGLISH SUMMARY</h3>
<p>It is estimated that private buses suffered huge losses on the first day itself after women were allowed to travel free on KSRTC ordinary buses as part of the state government's Priyadarshini scheme. Following the first day of the scheme's implementation, private bus owners have come to Thrissur with an urgent review.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Lottery Result: സ്ത്രീശക്തിയുടെ സൗഭാ​ഗ്യം ആർക്ക്&#8230; ഇന്നത്തെ ലോട്ടറി ഫലമെത്തി</title>
					<link>https://www.malayalamtv9.com/kerala/kerala-lottery-sthree-sakthi-ss-524-result-today-june-16-tuesday-draw-update-full-winning-numbers-list-2210613.html</link>
					<pubDate>Tue, 16 Jun 2026 15:28:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-lottery-sthree-sakthi-ss-524-result-today-june-16-tuesday-draw-update-full-winning-numbers-list-2210613.html</guid>
					<description><![CDATA[<p>Kerala Lottery Sthree Sakthi SS 524 Result Today : കേരള ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.lotteryagent.kerala.gov.in വഴി ഫലം വിശദമായി പരിശോധിക്കാവുന്നതാണ്. ഇതിനുപുറമേ, ഔദ്യോഗിക കേരള ഗവൺമെന്റ് ഗസറ്റ് വഴിയും ഫലം ഉറപ്പുവരുത്താം. ഫലം പൂർണ്ണമായി പിഡിഎഫ് (PDF) രൂപത്തിൽ വെബ്‌സൈറ്റിൽ ലഭ്യമാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Dhanalakshmi-DL-56-Lottery-Result-June-10.jpg" class="attachment-large size-large wp-post-image" alt="Dhanalakshmi Dl 56 Lottery Result June 10" /></figure><p><strong>തിരുവനന്തപുരം:</strong> കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സ്ത്രീ ശക്തി SS-524 (Sthree Sakthi SS-524) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് (16 ജൂൺ 2026) നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഒരു കോടി രൂപ SJ 517126 എന്ന ടിക്കറ്റ് നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ SG 315541 എന്ന ടിക്കറ്റ് സ്വന്തമാക്കി. മൂന്നാം സമ്മാനം (5 ലക്ഷം രൂപ) SG 800412 എന്ന ടിക്കറ്റിനാണ്. ഭാഗ്യക്കുറിയുടെ പൂർണ്ണമായ ഫലം താഴെ നൽകുന്നു.</p>
<h3>സ്ത്രീ ശക്തി SS-524 സമ്മാനവിവരങ്ങൾ</h3>
<ul>
<li>ഒന്നാം സമ്മാനം (1 കോടി): SJ 517126</li>
<li>രണ്ടാം സമ്മാനം (30 ലക്ഷം): SG 315541</li>
<li>മൂന്നാം സമ്മാനം (5 ലക്ഷം): SG 800412</li>
<li>സമാശ്വാസ സമ്മാനം (5,000): ഒന്നാം സമ്മാനം ലഭിച്ച നമ്പറിന്റെ മറ്റ് സീരീസിലുള്ള എല്ലാ ടിക്കറ്റുകൾക്കും (SJ ഒഴികെയുള്ള 517126 നമ്പറുകൾക്ക്) സമാശ്വാസ സമ്മാനം ലഭിക്കും.</li>
<li>നാലാം സമ്മാനം (5,000): അവസാന നാലക്കങ്ങൾ താഴെ പറയുന്ന നമ്പറുകളിൽ വരുന്ന ടിക്കറ്റുകൾക്കാണ് നാലാം സമ്മാനം ലഭിക്കുക:1005, 1342, 2090, 2123, 2576, 2636, 2807, 3982, 4027, 4050, 5769, 5855, 7448, 7764, 7796, 7805, 8011, 8234, 9288.</li>
<li>അഞ്ചാം സമ്മാനം (2,000): 1901, 4168, 4515, 7689, 7735, 8807.</li>
<li>ആറാം സമ്മാനം: 1,000 രൂപ : 0201  0891  1045  1799  1895  1908  2520  3409  3677  3775  3831  5181  5387  5762  5951  6038  6278  6674  6710  7404  7873  8162  8484  8537  9816</li>
<li>ഏഴാം സമ്മാനം: 500 രൂപ : 0142  0590  0610  0622  0699  1123  1197  1322  1643  1682  2052  2286  2454  2507  2852  3323  3470  3573  3878  3893  3973  4003  4035  4080  4303  4320  4535  4632  4773  4818  4849  4959  5009  5057  5203  5290  5292  5339  5356  5404  5442  5527  5565  5567  5628  5636  5858  5868  6343  6351  6361  6524  6770  6790  6806  6822  7014  7175  7348  7601  7675  7754  7758  7814  8180  8346  8466  8639  8698  9145  9226  9583  9868  9928  9929  9997</li>
<li>എട്ടാം സമ്മാനം ; 0112  0267  0330  0343  0850  1169  1826  1835  1865  2091  2160  2222  2318  2376  2648  2996  3035  3070  3074  3149  3254  3293  3701  3783  3824  3899  3910  3950  3986  4052  4105  4183  4222  4486  4695  4723  4758  4788  4921  4976  4987  5256  5313  5342  5347  5500  5526  5576  5825  5971  6047  6089  6096  6189  6234  6320  6366  6597  6634  6892  7148  7162  7397  7518  7598  7970  8016  8049  8189  8375  8376  8437  8489  8522  8645  8674  8703  8716  8857  9158  9334  9504  9626  9659  9810  9880  9886  9924  9931  9990</li>
<li>ഒൻപതാം സമ്മാനം : 0040 4559 5011 4148 9905 5354 5280 3697 0569 6607 0750 0064 5077 0594 3492 3346 0456 1069 6430 8701 7013 8260 0771 0937 1993 3858 7255 5760 3061 6838 2596 3476 0264 4902 5240 5932 6977 3896 6656 1743 4639 3034 0121 7147 8817 3610 3645 2391 1830 2214 3670 2199 8282 7511 8427 4205 7746 0168 4675 5508 8326 7995 5019 7229 5494 9629 9406 2615 3624 9670 3715 7258 2375 9616 6363 3970 1903 5225 6166 4826 1093 7440 6647 2621 1263 0993 9205 3175</li>
</ul>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/monsoon-bumper-2026-check-first-prize-winning-ticket-numbers-from-the-last-11-years-2210339.html">ഈ നമ്പര്‍ ടിക്കറ്റെടുത്താല്‍ മണ്‍സൂണ്‍ ബമ്പറടിക്കും; മുന്‍വര്‍ഷങ്ങളിലെ ഭാഗ്യനമ്പറുകളിതാ</a></strong></p>
<h3>ലോട്ടറി ഫലം എങ്ങനെ പരിശോധിക്കാം?</h3>
<p>കേരള ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.lotteryagent.kerala.gov.in വഴി ഫലം വിശദമായി പരിശോധിക്കാവുന്നതാണ്. ഇതിനുപുറമേ, ഔദ്യോഗിക കേരള ഗവൺമെന്റ് ഗസറ്റ് വഴിയും ഫലം ഉറപ്പുവരുത്താം. ഫലം പൂർണ്ണമായി പിഡിഎഫ് (PDF) രൂപത്തിൽ വെബ്‌സൈറ്റിൽ ലഭ്യമാണ്.</p>
<h3>സമ്മാനത്തുക എങ്ങനെ കൈപ്പറ്റാം?</h3>
<ul>
<li>5,000 വരെയുള്ള സമ്മാനങ്ങൾ: കേരളത്തിലെ ഏത് അംഗീകൃത ലോട്ടറി ഏജൻസിയിൽ നിന്നും തുക മാറാവുന്നതാണ്.</li>
<li>ഉയർന്ന സമ്മാനത്തുകകൾ: സമ്മാനം ലഭിച്ച ഒറിജിനൽ ടിക്കറ്റും, അതോടൊപ്പം വാലിഡ് ആയ തിരിച്ചറിയൽ രേഖകളും (ID Proof) സഹിതം നിശ്ചിത സമയത്തിനകം അടുത്തുള്ള ലോട്ടറി ഓഫീസിലോ അല്ലെങ്കിൽ അംഗീകൃത ബാങ്ക് ശാഖകളിലോ സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റേണ്ടതാണ്.</li>
</ul>
<h3>English Summary</h3>
<p>The Kerala State Lotteries Department has announced the results for the Sthree Sakthi SS-524 draw, with the first prize of ₹1 crore bagged by ticket number SJ 517126 and the second prize of ₹30 lakh going to SG 315541. Winners can check the official website to verify their numbers and must claim their prizes within the designated deadline by submitting the original ticket and valid ID.</p>
]]></content:encoded>
				</item>
							<item>
					<title>Beef price Increse Kerala: വഴിയിൽ തടയൽ പതിവാകുന്നു, കന്നുകാലി വരവ് പകുതിയായി, കേരളത്തിൽ ബീഫ് വില കുതിച്ചുയരുന്നു</title>
					<link>https://www.malayalamtv9.com/kerala/beef-prices-soar-in-kerala-as-cattle-inflow-drops-sharply-due-to-interstate-extortion-2210601.html</link>
					<pubDate>Tue, 16 Jun 2026 14:36:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/beef-prices-soar-in-kerala-as-cattle-inflow-drops-sharply-due-to-interstate-extortion-2210601.html</guid>
					<description><![CDATA[<p>Beef Prices Soar in Kerala as Cattle Inflow Drops: സംസ്ഥാനത്തെ പ്രധാന കന്നുകാലി ചന്തകളായ വാണിയംകുളം, മഞ്ചേരി, കൂത്താട്ടുകുളം, കുഴൽമന്ദം, പെരുമ്പാവൂർ, പെരുമ്പിലാവ് എന്നിവിടങ്ങളിലേക്ക് ഒരു മാസം മുൻപ് വരെ പ്രതിമാസം ശരാശരി 50 ലോഡ് കന്നുകാലികളാണ് എത്തിയിരുന്നത്. എന്നാൽ ഭീഷണിയും അതിക്രമവും ശക്തമായതോടെ നിലവിൽ ഇത് വെറും 14 മുതൽ 20 ലോഡുകളായി ചുരുങ്ങി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Washing-Machine-Care-1-1.jpg" class="attachment-large size-large wp-post-image" alt="Beef price hike" /></figure><p><strong>പാലക്കാട്:</strong> വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന കന്നുകാലി ലോഡുകൾ വഴിയിൽ തടഞ്ഞ് പണം തട്ടിയെടുക്കുന്നതും അതിക്രമങ്ങൾ നടത്തുന്നതും പതിവായതോടെ സംസ്ഥാനത്ത് കന്നുകാലി വരവ് കുത്തനെ കുറഞ്ഞു. വിപണിയിൽ കന്നുകാലികളുടെ ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്ത് ബീഫ് വില റെക്കോർഡ് വേഗത്തിലാണ് കുതിച്ചുയരുന്നത്. നിലവിൽ പലയിടങ്ങളിലും ബീഫ് വില കിലോയ്ക്ക് 450 രൂപ മുതൽ 540 രൂപ വരെയായി വർധിച്ചു. ചില പ്രാദേശിക വിപണികളിൽ 380 മുതൽ 400 രൂപ വരെയാണ് നിരക്ക്.</p>
<p>വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും നിയമം പാലിച്ച് കന്നുകാലികളെ കൊണ്ടുവരുന്ന വ്യാപാരികൾക്ക് പൂർണ്ണ സംരക്ഷണമൊരുക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരികൾ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി.</p>
<h3>കന്നുകാലി ചന്തകൾ ശൂന്യമാകുന്നു</h3>
<p>സംസ്ഥാനത്തെ പ്രധാന കന്നുകാലി ചന്തകളായ വാണിയംകുളം, മഞ്ചേരി, കൂത്താട്ടുകുളം, കുഴൽമന്ദം, പെരുമ്പാവൂർ, പെരുമ്പിലാവ് എന്നിവിടങ്ങളിലേക്ക് ഒരു മാസം മുൻപ് വരെ പ്രതിമാസം ശരാശരി 50 ലോഡ് കന്നുകാലികളാണ് എത്തിയിരുന്നത്. എന്നാൽ ഭീഷണിയും അതിക്രമവും ശക്തമായതോടെ നിലവിൽ ഇത് വെറും 14 മുതൽ 20 ലോഡുകളായി ചുരുങ്ങി.</p>
<h3>വ്യാപാരികൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ</h3>
<ul>
<li>വിവിധ സംസ്ഥാനങ്ങളിലെ ഗോവധ നിരോധന നിയമത്തിന്റെ പേരിൽ സംഘടിതമായി എത്തുന്നവർ ലോറികൾ തടഞ്ഞ് അതിക്രമം നടത്തുന്നു.</li>
<li>'ഗോ രക്ഷാപ്രവർത്തകർ' എന്ന വ്യാജേനയെത്തുന്ന സംഘങ്ങൾ 2 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണ് ലോഡ് വിട്ടുനൽകാൻ വ്യാപാരികളോട് ആവശ്യപ്പെടുന്നത്.</li>
<li>ചോദിക്കുന്ന പണം നൽകാൻ തയാറാകാത്ത പക്ഷം, പൊലീസിൽ വ്യാജ പരാതി നൽകി വാഹനം പിടിച്ചെടുപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.</li>
</ul>
<h3>പ്രതിസന്ധിയിലായി ഫാം ഉടമകളും സാധാരണക്കാരും</h3>
<p>മഹാരാഷ്ട്ര, തെലങ്കാന, കർണാടക, ഒഡീഷ, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും കന്നുകാലികളെ എത്തിക്കുന്നത്. കാള, പോത്ത്, എരുമ, മൂരി തുടങ്ങിയവയെ കൊണ്ടുവരുന്നതിന് നിയമപരമായി യാതൊരു തടസ്സവുമില്ല.</p>
<p>കേരളത്തിൽ ഫാം നടത്തുന്നവർ ചെറിയ പ്രായത്തിലുള്ള കന്നുകാലികളെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന് വളർത്തി വിൽക്കാറുണ്ട്. എന്നാൽ, നിയമപരമായ രേഖകളുണ്ടായിട്ടും ഇത്തരം ലോഡുകളും വ്യാപകമായി പിടിച്ചെടുക്കപ്പെടുകയാണെന്ന് വ്യാപാരികൾ പരാതിപ്പെടുന്നു. കന്നുകാലികളുടെ വരവ് പകുതിയിലധികമായി കുറഞ്ഞത് വിപണിയിൽ ബീഫിന്റെ ലഭ്യതയെ സാരമായി ബാധിച്ചിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെ ബീഫ് വിലയിലുണ്ടായ ഈ അപ്രതീക്ഷിത കുതിച്ചുയരൽ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ലക്ഷങ്ങളുടെ നഷ്ടം ഭയന്ന് പല വ്യാപാരികളും കന്നുകാലി വ്യാപാരത്തിൽ നിന്ന് പിൻവാങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്.</p>
<h3>English Summary</h3>
<p>The organized stopping and extortion of cattle trucks by fake cow vigilantes in neighboring states has caused cattle supply to Kerala's major markets to plummet from 50 loads to under 20 per month. Consequently, local meat merchants are facing severe financial losses, pushing beef prices up significantly to a record high of RS 540 per kilogram.</p>
]]></content:encoded>
				</item>
							<item>
					<title>Kerala KSRTC Free Travel: പ്രിയമോടെ പ്രിയദർശിനി! സൗജന്യ യാത്ര ആദ്യ ദിനം പ്രയോജനപ്പെടുത്തിയത് 13 ലക്ഷത്തിലധികം സ്ത്രീകള്‍</title>
					<link>https://www.malayalamtv9.com/kerala/keralas-priyadarshini-free-travel-scheme-sees-historic-day-1-with-over-13-lakh-women-passengers-riding-ksrtc-buses-2210520.html</link>
					<pubDate>Tue, 16 Jun 2026 09:23:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/keralas-priyadarshini-free-travel-scheme-sees-historic-day-1-with-over-13-lakh-women-passengers-riding-ksrtc-buses-2210520.html</guid>
					<description><![CDATA[<p>KSRTC Free Travel for Women Huge Hit: സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ ആരംഭിച്ച &#8216;പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി&#8217; ആദ്യദിനം ആഘോഷത്തോടെ വരവേറ്റ് സ്ത്രീകള്‍. ആദ്യ ദിനം 13 ലക്ഷത്തിലധികം സ്ത്രീകളാണ് സൗജന്യ യാത്രാ സേവനം പ്രയോജനപ്പെടുത്തിയത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Kerala-Priyadarshini-Free-Travel-Scheme.jpg" class="attachment-large size-large wp-post-image" alt="Kerala Priyadarshini Free Travel Scheme" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ ആരംഭിച്ച 'പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി' ആദ്യദിനം ആഘോഷത്തോടെ വരവേറ്റ് സ്ത്രീകള്‍. ആദ്യ ദിനം 13 ലക്ഷത്തിലധികം സ്ത്രീകളാണ് സൗജന്യ യാത്രാ സേവനം പ്രയോജനപ്പെടുത്തിയത്. 13,29,938 സ്ത്രീകള്‍ ഇന്നലെ യാത്ര ചെയ്തതായാണ് കണക്ക്. കഴിഞ്ഞ തിങ്കളാഴ്ച 7,34,693 സ്ത്രീകളാണ് യാത്ര ചെയ്തത്. അതായത്, സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ ഏകദേശം 50 ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തി.</p>
<p>പ്രിയദര്‍ശനി പദ്ധതി സ്ത്രീകള്‍ ആഘോഷമാക്കിയതോടെ, വരും ദിവസങ്ങളിലും യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന വിലയിരുത്തലിലാണ് കെഎസ്ആര്‍ടിസി. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്‌സിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.</p>
<p>മുഖ്യമന്ത്രി, മന്ത്രിമാരായ സി പി ജോൺ, കെ എ തുളസി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് തുടങ്ങയവർ വനിതകൾക്കൊപ്പം ആദ്യ യാത്രയുടെ ഭാഗമായി. തമ്പാനൂരിൽ നിന്ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലേക്കാണ് ആദ്യ സര്‍വീസ് നടത്തിയത്. കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ വി പി ഷീലയായിരുന്നു ആദ്യ യാത്രയിലെ ഡ്രൈവര്‍. ജയകുമാരിയായിരുന്നു കണ്ടക്ടർ.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/census-2026-kerala-state-census-operations-begin-today-how-to-self-enumerate-online-2210506.html">Census 2027: കേരളത്തിൽ സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം; ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്താൻ അവസരം</a></strong></p>
<h3>പദ്ധതി 3,125 ബസുകളില്‍</h3>
<p>സംസ്ഥാനത്തുടനീളമുള്ള 3,125 ഓര്‍ഡിനറി ബസുകളിലാണ് പ്രിയദര്‍ശിന സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയത്. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് എൽഎസ്, ടൗൺ ടു ടൗൺ വിഭാഗങ്ങളിലെ ബസുകളിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭിക്കും. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്രാ സൗകര്യം ലഭിക്കും.</p>
<h3>സ്ത്രീകളോടുള്ള ആദരവ്‌</h3>
<p>സൗജന്യ യാത്രാ പദ്ധതി സ്ത്രീകളോടുള്ള ആദരവാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനായെന്ന സന്തോഷത്തോടെയാണ് ബസില്‍ യാത്ര തുടങ്ങിയതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിനം ഉയര്‍ത്തിപ്പിടിക്കുകയും അവരെ സ്വയംപര്യാപ്തതയിലേക്കും സാമ്പത്തിക സുരക്ഷിതത്വത്തിലേക്കും നയിക്കുന്നൊരു യാത്രയുടെ തുടക്കാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.</p>
<h3>മുഖ്യമന്ത്രിയുടെ കുറിപ്പ്:</h3>
<p><iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?height=314&amp;href=https%3A%2F%2Fwww.facebook.com%2FVDSatheeshanParavur%2Fvideos%2F1311054801185162%2F&amp;show_text=false&amp;width=560&amp;t=0" width="480" height="360" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
<p>ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം സ്ത്രീകള്‍ക്ക് ചെറിയൊരു സമ്പാദ്യമാകട്ടെ. അത് സ്ത്രീകളുടെ മനക്കരുത്തും ആത്മവിശ്വാസവും വര്‍ധിപ്പിക്കും. ഈ പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.</p>
<p>സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭിക്കുന്ന ബസുകള്‍ തിരിച്ചറിയാന്‍ 'പ്രിയദര്‍ശിനി' സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. വരുമാനമോ, പ്രായമോ പരിഗണിക്കാതെ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭിക്കും. ഓര്‍ഡിനറി ബസുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാണ് സ്ത്രീ യാത്രക്കാരുടെ ആവശ്യം. യാത്ര സൗജന്യമാണെങ്കിലും സ്ത്രീകള്‍ ടിക്കറ്റെടുക്കണം. സൗജന്യ യാത്ര ഗതാഗത വകുപ്പിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കും.</p>
<h3>English Summary</h3>
<p>Kerala has launched the "Priyadarshini Free Travel Scheme" for women and transgender passengers. The initiative allows them to ride for free on KSRTC ordinary buses. On its very first day, a historic 13 lakh commuters used the service. This massive turnout resulted in a 50% increase in daily bus ridership.</p>
]]></content:encoded>
				</item>
							<item>
					<title>Census 2027: കേരളത്തിൽ സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം; ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്താൻ അവസരം</title>
					<link>https://www.malayalamtv9.com/kerala/census-2026-kerala-state-census-operations-begin-today-how-to-self-enumerate-online-2210506.html</link>
					<pubDate>Tue, 16 Jun 2026 07:13:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/census-2026-kerala-state-census-operations-begin-today-how-to-self-enumerate-online-2210506.html</guid>
					<description><![CDATA[<p>State Census Operations Begin Today: സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപടികൾ പൂർത്തിയാക്കുന്നത്. വീടുകളുടെ കണക്കെടുപ്പും പട്ടികപ്പെടുത്തലുമാണ് ഒന്നാം ഘട്ടത്തിൽ പ്രധാനമായും നടക്കുന്നത്. ജനങ്ങൾ സ്വയം രേഖപ്പെടുത്തിയ വിവരങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമാകും അന്തിമമാക്കുന്നത്. ജൂൺ 30 വരെയാണ് സെൽഫ് എന്യുമറേഷനുള്ള സമയം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/kerala-census.jpg" class="attachment-large size-large wp-post-image" alt="Kerala Census" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം. ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യങ്ങളും ഇന്ന് മുതൽ ലഭ്യമാകും. <a href="https://se.census.gov.in/">se.census. gov.in</a> എന്ന പോർട്ടലിലൂടെ വിവരങ്ങൾ രേഖപ്പെടുത്താവുന്നതാണ്. ജൂൺ 30 വരെയാണ് സെൽഫ് എന്യുമറേഷനുള്ള സമയം. സംസ്ഥാനത്താകെ 61,282 എന്യൂമറേറ്റർമാരെയും 10,189 സൂപ്പർവൈസർമാരെയുമാണ് സെൻസസ് ജോലികൾക്കായി നിയോഗിച്ചിട്ടുള്ളത്. വീടുകളുടെ കണക്കെടുപ്പും പട്ടികപ്പെടുത്തലും പൂർത്തിയാക്കിയ ശേഷം, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിരിക്കും രണ്ടാം ഘട്ടമായുള്ള യഥാർത്ഥ ജനസംഖ്യാ കണക്കെടുപ്പ് കേരളത്തിൽ നടക്കുന്നത്.</p>
<h3>സെൻസസ് രണ്ട് ഘട്ടങ്ങളിൽ</h3>
<p>രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപടികൾ പൂർത്തിയാക്കുന്നത്. വീടുകളുടെ കണക്കെടുപ്പും പട്ടികപ്പെടുത്തലുമാണ് ഒന്നാം ഘട്ടത്തിൽ പ്രധാനമായും നടക്കുന്നത്. ആദ്യഘട്ടത്തിൽ എന്യൂമറേറ്റർമാർ ഓരോ വീടുപട്ടിക ബ്ലോക്കിലെയും കെട്ടിടങ്ങൾ, പ്രധാന ലാൻഡ്മാർക്കുകൾ എന്നിവ ഉൾപ്പെടുത്തി ലേഔട്ട് മാപ്പ് തയ്യാറാക്കും. എന്യൂമറേറ്റർമാർ വീടുകളിലെത്തുന്നതിന് മുൻപുതന്നെ കുടുംബനാഥനോ പ്രായപൂർത്തിയായ മറ്റേതെങ്കിലും അംഗത്തിനോ ഓൺലൈനായി വിവരങ്ങൾ സമർപ്പിക്കാം. ജനങ്ങൾ സ്വയം രേഖപ്പെടുത്തിയ വിവരങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമാകും അന്തിമമാക്കുന്നത്. പ്രവാസി മലയാളികൾക്ക് സെൻസസ് ബാധകമല്ലെന്ന് ചീഫ് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ മിത്ര ടി ഐഎസ് വ്യക്തമാക്കി.</p>
<p>ജൂലൈ ഒന്ന് മുതൽ മുപ്പത് വരെ സെൻസസ് ഉദ്യോഗസ്ഥർ ഭവന സന്ദർസനത്തിനായി നേരിട്ട് വീടുകളിലെത്തും. ഈ സമയം നിങ്ങൾ മുമ്പ് സെൽഫ് എന്യൂമറേഷൻ വഴി വിവരങ്ങൾ നൽകിയവർ തങ്ങൾക്ക് ലഭിച്ച റഫറൻസ് നമ്പർ മാത്രം ഉദ്യോഗസ്ഥർക്ക് കൈമാറുക.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/cpm-suspends-former-devaswom-board-president-a-padmakumar-over-sabarimala-gold-theft-case-2210430.html">എ. പത്മകുമാറിനെതിരെ നടപടി, സസ്പെൻഡ് ചെയ്ത് സിപിഎം</a></strong></p>
<h3>സെൽഫ് എന്യൂമറേഷൻ എങ്ങനെ?</h3>
<p>ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് സെൽഫ് എന്യൂമറേഷൻ ഏർപ്പെടുത്തിയിട്ടുള്ളത്. 15 ദിവസത്തേക്കാണ് അവസരമുണ്ടാകുന്നത്. ഇതിലൂടെ പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ പോർട്ടലിൽ അപ്ലോഡ് ചെയ്യാവുന്നതാണ്.</p>
<ol>
<li>മൊബൈൽ ഫോണിൽ <a href="https://se.census.gov.in/">https://se.census.gov.in/</a> എന്ന പോർട്ടലിൽ പ്രവേശിക്കുക.</li>
<li>മൊബൈൽ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.</li>
<li>തുടർന്ന് വീടിന്റെ ലോക്കേഷൻ കൃത്യമായി അടയാളപ്പെടുത്തുക.</li>
<li>സംസ്ഥാനം, ജില്ല, വീടിന്റെ സ്ഥാനം എന്നിവ രേഖപ്പെടുത്തണം. തുടർന്ന് ഡിജിറ്റൽ മാപ്പിൽ സ്വന്തം വീടിന്റെ സ്ഥാനം അടയാളപ്പെടുത്തി വിവരങ്ങൾ നൽകുക.</li>
<li>ഇതിന് ശേഷം കുടുംബാംഗങ്ങളുടെ വിവരങ്ങളും വീട്ടിലെ സൗകര്യങ്ങളും സംബന്ധിച്ച 33 ചോദ്യങ്ങളടങ്ങിയ ഡിജിറ്റൽ ഫോം ലഭിക്കും.</li>
<li>ഇത് കൃത്യമായ വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യുക.</li>
<li>മൊബൈൽ നമ്പറിലേക്ക് ഒരു റഫറൻസ് നമ്പർ മെസേജായി ലഭിക്കും.</li>
<li>ഭാവി ആവശ്യങ്ങൾക്കായി ഈ കോഡ് സുരക്ഷിതമായി സൂക്ഷിച്ച് വയ്ക്കേണ്ടതാണ്.</li>
</ol>
<h3>ശ്രദ്ധിക്കേണ്ട കാര്യങ്ങൾ</h3>
<p>സെൽഫ് എന്യൂമറേഷൻ നടപടികൾ പൂർത്തിയാക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യൻ അതിർത്തിക്കുള്ളിൽ നിന്ന് മാത്രമേ പോർട്ടലിൽ പ്രവേശിക്കാനും വിവരങ്ങൾ പൂരിപ്പിക്കാനും സാധിക്കുകയുള്ളൂ. വാടകയ്ക്ക് താമസിക്കുന്നവർ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് ഫോമിൽ പൂരിപ്പിച്ച് നൽകേണ്ടത്.</p>
<h3>English Summary:</h3>
<p>Kerala has officially launched its Census 2027 operations, with the self-enumeration facility becoming available online from June 16 to June 30. For the first time, residents can complete census details digitally through a secure web portal before enumerators visit their homes.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Weather Update: എൽ നിനോ വില്ലനായി, ശക്തമായ മഴ രണ്ട് ജില്ലകളിൽ; ഇന്നത്തെ കാലാവസ്ഥ</title>
					<link>https://www.malayalamtv9.com/kerala/kerala-weather-update-today-june-16-imd-issued-yellow-alert-in-2-districts-and-el-nino-impact-weakening-monsoon-2210503.html</link>
					<pubDate>Tue, 16 Jun 2026 06:07:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-weather-update-today-june-16-imd-issued-yellow-alert-in-2-districts-and-el-nino-impact-weakening-monsoon-2210503.html</guid>
					<description><![CDATA[<p>Kerala Rain Alert Today: ഇന്ന് രാവിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/rain-alert-22.jpg" class="attachment-large size-large wp-post-image" alt="Rain Alert (22)" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്ത് മഴ ദുർബലമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളിൽ മാത്രമാണ് ഇന്ന് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്. മറ്റിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ മഴ സാധ്യത മുൻനിർത്തി കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, ഇന്ന് രാവിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<h3>മഴ മുന്നറിയിപ്പ്</h3>
<p><strong>യെല്ലോ അലർട്ട്</strong></p>
<p>ജൂൺ 16 - കോട്ടയം, എറണാകുളം ജില്ലകളിൽ</p>
<p><strong>ഗ്രീൻ അലർട്ട്</strong></p>
<p>ജൂൺ 16 - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്</p>
<p>ജൂൺ 17, 18, 19 തീയതികളിൽ എല്ലാ ജില്ലകളിലും</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/indian-monsoon-satellite-images-show-rain-collapse-as-india-faces-critical-64-percent-rainfall-deficit-in-june-2026-2210451.html">കടലിൽ ഈർപ്പമുണ്ട്, പക്ഷേ പെയ്യാൻ ഭാവമില്ല; മൺസൂൺ എവിടെപ്പോയി? 64% മഴക്കുറവിൽ രാജ്യം</a></strong></p>
<h3>മഴ കുറയാൻ കാരണമെന്ത്?</h3>
<p>കേരളത്തിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ ദുർബലമാകുന്നു. ജൂൺ ആദ്യ ദിവസങ്ങളിൽ നല്ല മഴ ലഭിച്ചെങ്കിലും നിലവിൽ മഴയുടെ അളവ് കുറയുകയാണ്. പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന എൽ നിനോ പ്രതിഭാസമാണ് കാലവർഷം ദുർബലമാകാൻ കാരണമാകുന്നതെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. എൽ നിനോ സ്വാധീനത്താൽ, പസഫിക് സമുദ്രത്തിലെ ഉപരിതല താപനില ഉയരുകയും അത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള മൺസൂൺ കാറ്റുകളുടെ ഗതിയും ശക്തിയും കുറയ്ക്കുകയും ചെയ്യുന്നു.</p>
<p>അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വലിയ തോതിൽ മഴമേഘങ്ങൾ രൂപപ്പെടുന്നുണ്ടെങ്കിലും, അനുകൂലമായ അന്തരീക്ഷ ചുഴികൾ ഇല്ലാത്തതിനാൽ അവ കേരള തീരത്തേക്ക് എത്തുന്നില്ലായെന്നും, കേരള തീരത്തേക്ക് സാധാരണയായി വീശിയടിക്കാറുള്ള ഈർപ്പമുള്ള പടിഞ്ഞാറൻ കാറ്റുകളുടെ വേഗത കുറഞ്ഞതായും കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയില്ലെങ്കിലും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടവിട്ടുള്ള നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ എൽ നിനോ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ദീർഘകാല ശരാശരിയെക്കാൾ മഴ കുറയാനാണ് സാധ്യത.</p>
<h3>മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം</h3>
<p>ജൂൺ 16 മുതൽ 19 വരെ: സോമാലിയൻ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ ഒമാൻ തീരം, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ, വടക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യത.</p>
<p>ജൂൺ 16 മുതൽ 18 വരെ: തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, ശ്രീലങ്കൻ തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.</p>
<h3>English Summary:</h3>
<p>Yellow alert has been issued for Kottayam and Ernakulam districts due to the possibility of heavy rain. This morning, light to moderate rain and strong winds are expected in Pathanamthitta, Alappuzha, Kottayam, Idukki, Ernakulam and Kasaragod districts.</p>
]]></content:encoded>
				</item>
							<item>
					<title>വിശ്വാസിയായ കമ്യൂണിസ്റ്റുകാരൻ, കാലക്കേടിന്റെ &#8216;കാരണഭൂതൻ&#8217;! പത്മകുമാർ എന്ന അ‌ധ്യായം മടക്കിവച്ച് സിപിഎം</title>
					<link>https://www.malayalamtv9.com/kerala/how-cpm-leader-a-padmakumar-became-the-reason-of-sabarimala-gold-theft-and-cpms-defeat-in-election-2210449.html</link>
					<pubDate>Mon, 15 Jun 2026 18:07:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/how-cpm-leader-a-padmakumar-became-the-reason-of-sabarimala-gold-theft-and-cpms-defeat-in-election-2210449.html</guid>
					<description><![CDATA[<p>CPM action against A Padmakumar: ശബരിമല സ്വർണ്ണക്കൊള്ളകേസിൽ പത്മകുമാറിന്റെ പേര് ഉയർന്നുവന്നതു മുതൽ പാർട്ടി അ‌ദ്ദേഹത്തിനെതിരേ എന്തുകൊണ്ട് നടപടിടെയുക്കുന്നില്ല എന്ന് ചോദ്യങ്ങൾ ഉയർന്നിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നു എന്ന പാർട്ടിയുടെ തീരുമാനം വന്നതോടെ പാർട്ടിക്ക് നേരേ ഉയർന്ന ചോദ്യങ്ങൾക്ക് ഇന്ന് ഒരു താൽക്കാലിക ഉത്തരമായിരിക്കുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/A-Padmakumar-cpm.jpg" class="attachment-large size-large wp-post-image" alt="A Padmakumar Cpm" /></figure><p>കേരളത്തിലെ സിപിഎം ഇന്ന് വലിയൊരു തിരിച്ചടിയുടെ നീറ്റലിൽ വേകുമ്പോൾ അ‌തിന് നിരവധി കാരണങ്ങൾ ഉണ്ടെങ്കിലും ഏറ്റവും ആഴത്തിൽ പാർട്ടിയെ മുറിവേൽപ്പിച്ചത് ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആയിരുന്നു. സ്വർണ്ണക്കൊള്ളയിൽ പ്രതികൾ എന്ന് അ‌ന്വേഷണ സംഘം കണ്ടെത്തിയ നിരവധി പേർ ഉണ്ടെങ്കിലും ഈ വിവാദത്തിലേക്ക് സിപിഎം എന്ന പ്രസ്ഥാനത്തെ കൂട്ടിക്കെട്ടിയ മുഖ്യകണ്ണി എ പത്മകുമാർ എന്ന മുൻ തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കൂടിയായ ജില്ലാസെക്രട്ടേറിയറ്റ് അ‌ംഗമായിരുന്നു. സിപിഎമ്മിന്റെ ജില്ലയിലെ ഏറ്റവും പ്രമുഖനായ നേതാവ്, വർഷങ്ങളുടെ പാർട്ടി ബന്ധമുള്ളയാൾ... വർഷങ്ങൾ നീണ്ട് പൊതുപ്രവർത്തനത്തിലൂടെ ജനങ്ങൾക്കിടയിൽ പാർട്ടിയുടെ മുഖമായി മാറിയ ആൾ. സ്വർണ്ണക്കൊള്ള പുറത്തുവന്നപ്പോൾ പൊളിഞ്ഞുവീണ പൊയ്മുഖങ്ങളുടെ കൂട്ടത്തിൽ പത്മകുമാറിന്റെ മുഖവും ഉൾപ്പെട്ടെങ്കിലും ജനങ്ങളുടെ ഇടയിൽ പിച്ചിച്ചീന്തപ്പെട്ടത് പാർട്ടിയുടെ മുഖമായിരുന്നു.</p>
<p>പാർട്ടി അ‌ംഗീകരിച്ചാലും ഇല്ലെങ്കിലും ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ശബരിമല വിഷയം എൽഡിഎഫിന്റെ തോൽവിയുടെ ഒരു മുഖ്യ കാരണമായിട്ടുണ്ട് എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. നേരത്തെ യുവ​തീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം ഉണ്ടായപ്പോൾ പോലും നേരിട്ടിട്ടില്ലാത്തത്ര വലിയ ആഴത്തിലുള്ള ജനരോഷം പാർട്ടിക്കെതിരേ സൃഷ്ടിക്കാൻ ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിപ്പട്ടികയിലുള്ള എ പത്മകുമാറിന്റെ സിപിഎം ബന്ധം കാരണമായി.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/shigella-death-in-kerala-a-seven-year-old-boy-from-malappuram-who-was-undergoing-treatment-has-died-2210348.html">മലപ്പുറത്ത് വീണ്ടും ഷിഗെല്ല മരണം: ഏഴ് വയസുള്ള രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു</a></strong></p>
<p>ശബരിമലയിലെ സ്വർണ്ണം വിദഗ്ധമായി മോഷ്ടിക്കപ്പെട്ടു, കമ്യൂണിസ്റ്റുകാരനായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് അ‌തിന് നേതൃത്വം നൽകി എന്ന നിലയ്ക്കാണ് ജനങ്ങൾക്കിടയിൽ സ്വർണ്ണക്കൊള്ള വിഷയം എതിരാളികളാൽ പ്രചരിപ്പിക്കപ്പെട്ടത്. പല വിശ്വാസികളെയും ​വൈകാരികമായി സിപിഎമ്മിന് എതിരേ തിരിക്കാൻ ഇത് ഒരു വലിയ കാരണമായി. ഈ ​വൈകാരികതയുടെ ചൂട് സിപിഎമ്മിന്റെ അ‌ടിക്കല്ലിളക്കുന്ന നിലയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചു.<br />
കാലക്കേടിന്റെ 'കാരണഭൂതൻ'</p>
<p>വിദ്യാർഥികാലഘട്ടം മുതലിങ്ങോട്ട് പിന്നിട്ട ജീവിതവഴിക​ളില്ലൊം സിപിഎമ്മുകാരൻ എന്ന മേൽക്കുപ്പായം എ പത്മകുമാറിന് മുകളിലുണ്ടായിരുന്നു. ഒടുവിൽ ആ പാർട്ടി ബന്ധം നൽകിയ തണലിന് കീഴിലിരുന്നുകൊണ്ട് പത്മകുമാർ സ്വർണ്ണക്കൊള്ളയ്ക്ക് ഒത്താശ ചെയ്തു എന്ന നിലയ്ക്കുള്ള വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ ഉണ്ടായ ആക്രമണങ്ങൾ ഏൽക്കേണ്ടിവന്നതും പാർട്ടിയെന്ന പുറം കുപ്പായത്തിനായിരുന്നു. ആ ആക്രമണത്തിൽ ഇന്ന് പാർട്ടി ഏറെ മുറിപ്പെട്ടിരിക്കുന്നു.</p>
<h3>വിശ്വാസിയായ കമ്യൂണിസ്റ്റുകാരൻ</h3>
<p>മറ്റുള്ള കമ്യൂണിസ്റ്റുകാരെ പോലെയല്ല, താൻ വിശ്വാസിയാണെന്ന് പത്മകുമാർ തെളിയിച്ച സംഭവമായിരുന്നു ശബരിമല യുവതീ പ്രവേശന സമയത്തെ അ‌ദ്ദേഹത്തിന്റെ നിലപാട്. യുവതീ പ്രവേശനത്തിൽ പിണറായി വിജയൻ സർക്കാരിന്റെ നില​പാടിനൊപ്പമായിരുന്നില്ല പത്മകുമാർ. യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നതിൽ അ‌ദ്ദേഹത്തിന് എതിർപ്പുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. പാർട്ടിയുമായും പിണറായിയുമായും പത്മകുമാർ അ‌കന്നുതുടങ്ങിയതും അ‌ന്ന് മുതലാണ് എന്ന് കരുതപ്പെടുന്നു.</p>
<p>എന്നാൽ യുവതീ പ്രവേശന സമയത്ത് കാണിച്ച 'വിശ്വാസ സംരക്ഷണം' ശബരിമലയിലെ സ്വർണ്ണക്കൊള്ളയുടെ സമയത്ത് കാണിച്ചിരുന്നുവെങ്കിൽ സിപിഎം എന്ന പ്രസ്ഥാനത്തിന്റെ കാലക്കേടിന്റെ 'കാരണഭൂതനായി' എ പത്മകുമാർ എന്ന കമ്യൂണിസ്റ്റുകാരൻ മാറുന്നത് ഒഴിവാക്കാനാകുമായിരുന്നു എന്ന് ഇപ്പോൾ ചൂണ്ടിക്കാണിക്കപ്പെടുന്നു. പോയ ബുദ്ധി ആനപിടിച്ചാലും കിട്ടില്ല, എന്നാണല്ലോ. സംഭവത്തിൽ പാർട്ടിയുടെ ഭാഗത്തും വീഴ്ചകൾ ഉണ്ടായിട്ടുണ്ട് എന്നത് വേറെ കാര്യം.</p>
<p>സ്വർണ്ണക്കൊള്ളയിൽ പത്മകുമാർ അ‌റസ്റ്റിലായ ശേഷം അ‌ദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കാനോ ശക്തമായ നടപടികൾ ​കൈക്കൊണ്ടുവെന്ന് ജനത്തെ ബോധ്യപ്പെടുത്താനോ സിപിഎമ്മിന് കഴിഞ്ഞില്ല. ഇത് പാർട്ടി നേതാക്കൾക്കും സംഭവത്തിൽ പങ്കുണ്ട് എന്ന പ്രതീതി സൃഷ്ടിക്കുന്നതിൽ ഒരു വലിയ പങ്ക് വഹിച്ചു. നേതൃത്വവുമായി നേരത്തെയുണ്ടായ ചില തർക്കങ്ങളെത്തുടർന്ന് പിൽക്കാലത്ത് പാർട്ടിയുടെ പ്രധാന ചുമതലകളിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും, സ്വർണ്ണക്കൊള്ളയിൽ പത്മകുമാറിനെതിരേ പാർട്ടി ശക്തമായ നടപടി എടുത്തില്ല എന്ന അ‌മർഷം താഴെത്തട്ടിൽ ഉണ്ടായിരുന്നു.</p>
<h3>എ പത്മകുമാർ എന്ന കമ്യൂണിസ്റ്റുകാരൻ</h3>
<p>1957 മെയ് 27 ന് പത്തനംതിട്ടയിലെ ആറന്മുളയിലായിരുന്നു ജനനം. ചങ്ങനാശേരി എൻഎസ്എസ് കോളേജിലും ആലപ്പുഴ എസ്ഡി കോളേജിലുമായിരുന്നു വിദ്യാഭ്യാസം. സിപിഎമ്മുമായി ഏതാണ്ട് 54 വർഷത്തെ രാഷ്ട്രീയ ബന്ധം എ പത്മകുമാറിനുണ്ട്. വെറും 25-ാം വയസിൽ പാർട്ടിയുടെ ഏരിയ സെക്രട്ടറിയായി, 1983 ൽ സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാകമ്മിറ്റി രൂപീകരിക്കുന്ന കാലം മുതൽ കമ്മിറ്റി അംഗമായിരുന്നു. 1991ൽ തന്റെ മുപ്പതാം വയസിൽ കോന്നി മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ജയിച്ച് എംഎൽഎ ആയി. 1996ൽ വീണ്ടും മത്സരിച്ചെങ്കിലും കോൺഗ്രസിലെ അടൂർപ്രകാശിനോട് പരാജയപ്പെട്ടു.</p>
<p>പിന്നീട് ആറന്മുളയിൽ മത്സരിച്ചെങ്കിലും അ‌വിടെ മാലേത്ത് സരളാദേവിയോട് പരാജയപ്പെട്ടു. സിപിഎമ്മിന്റെ പത്തനംതിട്ടയിലെ പ്രമുഖനായി വളർന്ന പത്മകുമാർ വിഭാഗീയതയുടെ കാലഘട്ടത്തിൽ, വിഎസ് പക്ഷം ആധിപത്യം പുലർത്തിയ ജില്ലാകമ്മിറ്റിയിലെ അ‌ടിയുറച്ച പിണറായി പക്ഷക്കാരനായിരുന്നു പത്മകുമാർ. പാർട്ടി നടപടികളുടെ ഭാഗമായി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടെങ്കിലും പിന്നീട് പടിപടിയായി തിരികെ ജില്ലാ കമ്മിറ്റിയിലേക്കെത്തി.</p>
<h3>കുഴിതോണ്ടിയ നീക്കം</h3>
<p>ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്, പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായിരുന്ന ദേവസ്വം ബോർഡിന്റെ കാലാവധി മൂന്നു വർഷം എന്നതു രണ്ടു വർഷമായി വെട്ടിച്ചുരുക്കിയാണ് 2018ൽ പത്മകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാക്കിയത്. ശബരിമല സ്വർണക്കൊള്ള നടന്നുവെന്ന് പറയപ്പെടുന്ന 2019 കാലയളവിലും പത്മകുമാറായിരുന്നു പ്രസിഡന്റ്. ഒടുവിൽ ആ സ്വർണ്ണക്കൊള്ള പത്മകുമാറിന്റെ കാരാഗ്രഹ വാസത്തിനും പാർട്ടിയുടെ 'വനവാസത്തിനും' മൂലകാരണമായി കാലത്തിന്റെ കണക്കുപുസ്കത്തിൽ ഇടംപിടിച്ചു.</p>
<h3>അ‌ധ്യായം തൽക്കാലം മടക്കി വച്ച് സിപിഎം</h3>
<p>ശബരിമല സ്വർണ്ണക്കൊള്ളകേസിൽ പത്മകുമാറിന്റെ പേര് ഉയർന്നുവന്നതു മുതൽ പാർട്ടി അ‌ദ്ദേഹത്തിനെതിരേ എന്തുകൊണ്ട് നടപടിടെയുക്കുന്നില്ല എന്ന് ചോദ്യങ്ങൾ ഉയർന്നിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നു എന്ന പാർട്ടിയുടെ തീരുമാനം വന്നതോടെ പാർട്ടിക്ക് നേരേ ഉയർന്ന ചോദ്യങ്ങൾക്ക് ഇന്ന് ഒരു താൽക്കാലിക ഉത്തരമായിരിക്കുന്നു.</p>
<p>എത്ര നാളത്തേക്കാണ് സസ്പെൻഷൻ എന്നത് ഉൾപ്പെടെ വ്യക്തമാക്കപ്പെട്ടിട്ടില്ല എങ്കിലും ​​​അ‌ദ്ദേഹത്തിന്റെ തിരിച്ചുവരവ് ഇനി ഏറെക്കുറെ അ‌സാധ്യമാണ്. പുറത്താക്കൽ ആണ് പ്രതീക്ഷിച്ചത് എങ്കിലും സസ്പെൻഷനിൽ ഒതുങ്ങിയത് കഴിഞ്ഞ ദിവസങ്ങളിൽ പത്മകുമാർ നടത്തിയ ചില സമ്മർദ്ദങ്ങൾ കൊള്ളേണ്ടിടത്ത് കൊണ്ടതുകൊണ്ടാണ് എന്ന നിലയ്ക്ക് വിലയിരുത്തലുകളുണ്ട്. ഈ നടപടിയോടുകൂടി പത്മകുമാർ എന്ന അ‌ധ്യായം അ‌ടയ്ക്കാൻ പാർട്ടി ആഗ്രഹിക്കുന്നു. എന്നാൽ അ‌തിന് സാധിക്കുമോയെന്ന് പത്മകുമാറിന്റെ വരുംദിവസങ്ങളിലെ പ്രതികരണങ്ങളും കേസിന്റെ മുന്നോട്ടുപോക്കുമാണ് തീരുമാനിക്കുക.</p>
<h3>English Summary</h3>
<p>Ever since Padmakumar's name surfaced in the Sabarimala gold robbery case, questions have been raised as to why the party is not taking action against him. With the party's decision to suspend A. Padmakumar, former president of the Travancore Devaswom Board and CPM Pathanamthitta district committee member, from the party, there has been a temporary answer to the questions raised against the party. The Sabarimala gold robbery case was the main reason for the CPM's defeat in the last three major elections.</p>
]]></content:encoded>
				</item>
							<item>
					<title>A Padmakumar: എ. പത്മകുമാറിനെതിരെ നടപടി, സസ്പെൻഡ് ചെയ്ത് സിപിഎം</title>
					<link>https://www.malayalamtv9.com/kerala/cpm-suspends-former-devaswom-board-president-a-padmakumar-over-sabarimala-gold-theft-case-2210430.html</link>
					<pubDate>Mon, 15 Jun 2026 17:41:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/cpm-suspends-former-devaswom-board-president-a-padmakumar-over-sabarimala-gold-theft-case-2210430.html</guid>
					<description><![CDATA[<p>CPM Suspends Former Devaswom Board President A. Padmakumar: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ എ പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും പത്മകുമാറിനെ സംരക്ഷിക്കുന്ന നേതൃത്വത്തിന്‍റെ നിലപാടിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് നടപടി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/A-Padmakumar-1.jpg" class="attachment-large size-large wp-post-image" alt="A Padmakumar (1)" /></figure><p><strong>പത്തനംതിട്ട:</strong> ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ പത്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും പത്മകുമാറിനെ സംരക്ഷിക്കുന്ന നേതൃത്വത്തിന്‍റെ നിലപാടിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് നടപടി.</p>
<p>സസ്പെൻഷൻ എത്ര കാലത്തേക്കാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. എസ്ഐടി കുറ്റപത്രം വന്നതിന് ശേഷം തുടർ നടപടികളെടുക്കും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ശബരിമല സ്വർണക്കൊള്ള കേസ് എൽഡിഎഫിന്റെ തോൽവിക്ക് കാരണമായെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തുകയും ജില്ലാ കമ്മിറ്റിയോട് നടപടിയെടുക്കാൻ നിർദേശിക്കുകയുമായിരുന്നു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/n-hari-appointed-as-new-rubber-board-chairman-first-politician-to-lead-the-board-2210412.html">റബർ ബോർഡ് തലപ്പത്ത് ചരിത്രപരമായ മാറ്റം; ബിജെപി നേതാവ് എൻ. ഹരി പുതിയ ചെയർമാൻ</a></strong></p>
<h3>തുറന്ന് പറയാൻ പദ്മകുമാർ</h3>
<p>തനിക്കെതിരെ നടപടി വരുന്ന പക്ഷം പലതും തുറന്ന് പറയേണ്ടി വരുമെന്ന് പത്മകുമാർ അടുത്ത സുഹൃത്തുക്കളോട് സൂചന നൽകിയിരുന്നു. സുഹൃത്തുക്കളോട് നടത്തിയ വെളിപ്പെടുത്തലിൽ ആത്മക്കഥ എഴുതൽ ഭീഷണി എന്നിവ പത്മകുമാർ ഉയർത്തിയിരുന്നു. പുറത്താക്കൽ പോലെ കടുത്ത നടപടി ആലോചിച്ചിരുന്നെങ്കിലും, ജില്ല കമ്മിറ്റി യോഗം സസ്പെൻഷനിൽ ഒതുക്കുകയായിരുന്നു. സസ്പെൻഷനിൽ നടപടി ഒതുങ്ങിയതോടെ അദ്ദേഹം വെളിപ്പെടുത്തലുകൾക്ക് തയ്യാറാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.</p>
<p>പത്മകുമാറിനെതിരെ കടുത്ത നടപടി വേണമെന്നായിരുന്നു പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ അഭിപ്രായം ഉയർന്നത്. കടുത്ത നടപടിയെടുക്കാതെ മുന്നോട്ടുപോകാൻ കഴിയില്ല എന്ന് നേതാക്കൾ വ്യക്തമാക്കി. തുടര്‍ന്ന് സെക്രട്ടറിയേറ്റ് തീരുമാനം ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിച്ചു. എന്നാൽ, നിലവിൽ കടുത്ത നടപടി വേണ്ടെന്ന് ജില്ലാ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. പത്മകുമാറിനെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ പാര്‍ട്ടി സമ്മര്‍ദത്തിന് വഴങ്ങിയെന്നാണ് സൂചന.</p>
<h3>പാർട്ടിയെ കുടിക്കിയ വെളിപ്പെടുത്തൽ</h3>
<p>ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി എസ് ശ്രീജിത്തിനെയും സന്നിധാനത്ത് നിന്ന് ബോധപൂർവ്വം മാറ്റിയതായി പത്മകുമാർ ആരോപിച്ചിരുന്നു. അന്നു ദേവസ്വം ബോർഡ് വക കാറിൽ തിരുവനന്തപുരത്തു പോയത് ലോഗ് ബുക്ക് പരിശോധിച്ചാൽ അത് അറിയാമെന്നും അല്ലെങ്കിൽ, പിണറായി വിജയന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി തിരുവനന്തപുരത്തേക്കു വിളിപ്പിച്ചത് ഫോൺ രേഖകൾ പരിശോധിച്ചാൽ മതിയെന്നും അദ്ദേഹം തന്റെ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു.</p>
<h3>ശബരിമല സ്വർണക്കൊള്ള കേസ്</h3>
<p>കട്ടിളപ്പാളി കേസിൽ പത്മകുമാർ എട്ടാം പ്രതിയാണ്. 2025 നവംബർ 20നാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. സ്വർണകവർച്ച പത്മകുമാറിന്റെ അറിവോടെയാണ് എന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബോർഡിന്റെ അലംഭാവം സ്വർണക്കൊള്ള ആസൂത്രണത്തിന്റെ ഭാഗമായിരുന്നുവെന്നും അന്വേഷണ സംഘം പറഞ്ഞിരുന്നു.</p>
<p>കൂടാതെ, തട്ടിപ്പിന് നേതൃത്വം നൽകിയ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി പത്മകുമാറിനുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന മൊഴികളും തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു. തുടർന്നാണ് പത്മകുമാറിനെ ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. എന്നാൽ, കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെ മറ്റു പ്രതികൾക്കൊപ്പം പത്മകുമാറിനും ജാമ്യം ലഭിക്കുകയായിരുന്നു.</p>
<h3>English Summary:</h3>
<p>CPM suspended senior leader and former Travancore Devaswom Board president A. Padmakumar from the party in connection with the Sabarimala gold theft case. The party's Pathanamthitta district committee took the disciplinary action following directions from the state leadership, which had faced criticism for delaying action against him.</p>
]]></content:encoded>
				</item>
							<item>
					<title>New Rubber Board Chairman: റബർ ബോർഡ് തലപ്പത്ത് ചരിത്രപരമായ മാറ്റം; ബിജെപി നേതാവ് എൻ. ഹരി പുതിയ ചെയർമാൻ</title>
					<link>https://www.malayalamtv9.com/kerala/n-hari-appointed-as-new-rubber-board-chairman-first-politician-to-lead-the-board-2210412.html</link>
					<pubDate>Mon, 15 Jun 2026 16:38:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/n-hari-appointed-as-new-rubber-board-chairman-first-politician-to-lead-the-board-2210412.html</guid>
					<description><![CDATA[<p>N Hari Appointed as New Rubber Board Chairman: ഉൽപ്പാദനച്ചെലവിലെ വർദ്ധനവും വിലയിലെ അസ്ഥിരതയും ഉൾപ്പെടെ കേരളത്തിലെ റബർ കർഷകർ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഒരു രാഷ്ട്രീയ നേതാവ് ബോർഡിന്റെ തലപ്പത്തേക്ക് എത്തുന്നത്. റബർ ബോർഡിലെ മുൻപരിചയം കർഷകരുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിന് മുന്നിൽ കൃത്യമായി എത്തിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കർഷക സംഘടനകൾ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/N-Hari.jpg" class="attachment-large size-large wp-post-image" alt="N Hari" /></figure><p>ന്യൂഡൽഹി: കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ റബർ ബോർഡിന്റെ പുതിയ ചെയർമാനായി ബിജെപി നേതാവും നിലവിലെ ബോർഡ് അംഗവുമായ എൻ. ഹരിയെ നിയമിച്ചു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയമാണ് മൂന്ന് വർഷത്തെ കാലാവധിയിലേക്ക് ഇദ്ദേഹത്തെ നിയമിച്ചുകൊണ്ട് ഔദ്യോഗിക ഉത്തരവിറക്കിയത്.</p>
<p>റബർ ബോർഡിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് സജീവ രാഷ്ട്രീയ രംഗത്തുനിന്നുള്ള ഒരു നേതാവിനെ ഈ ഉന്നത പദവിയിൽ നേരിട്ട് നിയമിക്കുന്നത്.</p>
<h3>18 മാസത്തെ അനിശ്ചിതത്വത്തിന് വിരാമം</h3>
<p>കഴിഞ്ഞ 18 മാസമായി റബർ ബോർഡിന് സ്ഥിരം ചെയർമാൻ ഉണ്ടായിരുന്നില്ല. മുൻ ചെയർമാൻ ഡോ. സവാർ ധനാനിയ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്നു താത്കാലികമായി റബർ ബോർഡിന്റെ ചുമതല വഹിച്ചിരുന്നത്. എൻ. ഹരിയുടെ നിയമനത്തോടെ ബോർഡിന്റെ ഭരണപരമായ അനിശ്ചിതത്വങ്ങൾക്കാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്.</p>
<h3>കർഷക പ്രതിനിധിയായി എൻ. ഹരി</h3>
<p>നിലവിൽ ബിജെപി കേരള മധ്യമേഖലാ പ്രസിഡന്റായി പ്രവർത്തിച്ചു വരികയാണ് കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ എൻ. ഹരി. മുൻപ് ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റായും അദ്ദേഹം ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി റബർ ബോർഡിലെ സജീവ അംഗമെന്ന നിലയിൽ കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെട്ടുവരുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.</p>
<p>ഉൽപ്പാദനച്ചെലവിലെ വർദ്ധനവും വിലയിലെ അസ്ഥിരതയും ഉൾപ്പെടെ കേരളത്തിലെ റബർ കർഷകർ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഒരു രാഷ്ട്രീയ നേതാവ് ബോർഡിന്റെ തലപ്പത്തേക്ക് എത്തുന്നത്. റബർ ബോർഡിലെ മുൻപരിചയം കർഷകരുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിന് മുന്നിൽ കൃത്യമായി എത്തിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കർഷക സംഘടനകൾ.</p>
<h3>English summary</h3>
<p>The Central Government has appointed N. Hari, the BJP Central Region President and sitting board member, as the new Chairman of the Rubber Board, marking the first time a political leader has been chosen to head the institution. This decision concludes an 18-month vacancy period during which Commerce Ministry officials held temporary charge following the departure of the former chairman, Dr. Sawar Dhanania.</p>
]]></content:encoded>
				</item>
							<item>
					<title>Sthree Suraksha Scheme: സ്ത്രീ സുരക്ഷ പെൻഷൻ നിർത്തുന്നു, കണക്ട് ടു വർക്കിലും ആശങ്ക?</title>
					<link>https://www.malayalamtv9.com/kerala/is-udf-government-planning-to-discontinue-sthree-suraksha-pension-scheme-and-connect-to-work-scholarship-2210388.html</link>
					<pubDate>Mon, 15 Jun 2026 15:40:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/is-udf-government-planning-to-discontinue-sthree-suraksha-pension-scheme-and-connect-to-work-scholarship-2210388.html</guid>
					<description><![CDATA[<p>Sthree Suraksha Pension Scheme Updates: രണ്ടാം പിണറായി സർക്കാരിന്റെ അവസാന മാസങ്ങളിലാണ് സ്ത്രീ സുരക്ഷ പദ്ധതി പ്രഖ്യാപിച്ചത്. ഇതിനോടൊപ്പം വിദ്യാർത്ഥികൾക്കായി കണക്ട് ടു വർക്ക് പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിഡി സതീശൻ സർക്കാർ ഈ രണ്ട് പദ്ധതികളും നിർത്തലാക്കുന്നു എന്നാണ് നിലവിൽ പ്രചരിക്കുന്ന വാർത്തകൾ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/sthree-suraksha.jpg" class="attachment-large size-large wp-post-image" alt="Sthree Suraksha" /></figure><p>കേരള സർക്കാരിന്റെ സാമൂഹ്യ സുരക്ഷ പദ്ധതിയാണ് സ്ത്രീ സുരക്ഷ പെൻഷൻ. സംസ്ഥാനത്തെ 35 നും 60 നും ഇടയില്‍ പ്രായമുള്ള ജോലിയില്ലാത്ത സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായമാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ അവസാന മാസങ്ങളിലാണ് സ്ത്രീ സുരക്ഷ പദ്ധതി പ്രഖ്യാപിച്ചത്. ഇതിനോടൊപ്പം വിദ്യാർത്ഥികൾക്കായി കണക്ട് ടു വർക്ക് പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിഡി സതീശൻ സർക്കാർ ഈ രണ്ട് പദ്ധതികളും നിർത്തലാക്കുന്നു എന്നാണ് നിലവിൽ പ്രചരിക്കുന്ന വാർത്തകൾ. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? പരിശോധിക്കാം.....</p>
<h3>സ്ത്രീ സുരക്ഷാ പദ്ധതി</h3>
<p>2025 ഒക്‌ടോബർ 29നാണ്‌ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചത്. ഫെബ്രുവരി 11ന്‌ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിക്ക് എൽഡിഎഫ് സർക്കാർ 3720 കോടി രൂപ ബജറ്റിൽ നീക്കിവച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. മറ്റ് പെൻഷനുകൾ വാങ്ങാത്ത, ക്ഷേമ പദ്ധതികളുടെ പരിധിയിൽ വരാത്തവർക്കാണ് പദ്ധതി പ്രകാരം തുക ലഭിക്കുന്നത്. ട്രാൻസ് സ്ത്രീകളെയും പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകൾ സമർപ്പിച്ചാൽ തൊട്ടടുത്ത മാസം മുതൽ തുക ലഭിക്കുന്നതാണ്. തുക ലഭിക്കുമോ എന്നറിയാൻ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/12th-pay-revision-commission-updates-kerala-government-to-revamp-salary-scales-and-modify-participatory-pension-2209894.html">സമയം കഴിഞ്ഞു, ശമ്പള കമ്മീഷനിൽ അഴിച്ചുപണി; പങ്കാളിത്ത പെൻഷൻ പുതുക്കും!</a></strong></p>
<h3>കണക്ട് ടു വർക്ക്</h3>
<p>സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർഥികളെ ജോലി കണ്ടെത്താൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കണക്ട് ടു വർക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ചത്. ഒരു വ്യക്തിക്ക്, പ്രതിമാസം 1,000 രൂപ വീതം പരമാവധി 12 മാസം മാത്രമാണ് സഹായം ലഭിക്കുന്നത്. 18 മുതൽ 30 വയസ്സ് വരെ പ്രായമുള്ള യുവതി യുവാക്കളാണ് സഹായത്തിന് യോഗ്യർ. പ്ലസ് ടൂ / വി.എച്ച്.എസ്.സി / ഐ.ടി.ഐ / ഡിപ്ലോമ / ഡിഗ്രി വിജയത്തിന് ശേഷം ജോലി തേടുന്നവർക്ക് അപേക്ഷിക്കാം. വിവിധ സ്കിൽ കോഴ്സുകൾ പഠിക്കുന്നവരും ഉൾപ്പെടും മത്സര പരീക്ഷകൾക്ക് (PSC, UPSC, ബാങ്ക്, റെയിൽവേ, സൈന്യം തുടങ്ങിയവ) തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.</p>
<h4>രണ്ട് പദ്ധതികളും നിർത്തലാക്കിയോ?</h4>
<p>സത്രീസുരക്ഷ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മാത്രമാണ് ലഭിച്ചത്. ചിലർക്ക് ഉദ്ഘാടന മാസമായ ഫെബ്രുവരിയിൽ മാത്രം. തുടർന്ന് ഏപ്രിൽ, മെയ്‌ മാസങ്ങളിൽ തുക ലഭിച്ചിട്ടില്ല. മാർച്ചിലെ കണക്ക്‌ പ്രകാരം 18,18,047 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ, 16,24,091 പേരാണ് സഹായത്തിന് അർഹരായത്. ഏപ്രിലിലും മെയിലും അപേക്ഷകരുടെ എണ്ണം വീണ്ടുമുയർന്നു, 18,18,047 പേരായി. ഇതിൽ 16,40,343 പേർ അർഹരെന്ന്‌ കണ്ടെത്തി പണം അനുവദിക്കാൻ ധനവകുപ്പിൽ ഫയലെത്തിയെങ്കിലും തീരുമാനമായില്ലെന്നാണ് വിവരം. കണക്ട് ടു വർക്ക് സ്കോളർഷിപ്പിലും ഏപ്രിൽ, മെയ് മാസങ്ങളിൽ തുക കിട്ടിയിട്ടില്ല.</p>
<p>പദ്ധതികൾ നിർത്തലാക്കിയതായി ഔദ്യോഗിക ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. എന്നിരുന്നാലും തുക ലഭിക്കാൻ വൈകുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. യുഡിഎഫ് സർക്കാർ പദ്ധതികൾ ഉപേക്ഷിക്കാൻ ആലോചിക്കുന്നതായാണ് എൽഡിഎഫ് ആരോപിക്കുന്നത്. എന്നാൽ, തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടത് വെറും തിരഞ്ഞെടുപ്പ് തന്ത്രമായിരുന്നുവെന്നാണ് കോൺഗ്രസ് വിമർശിച്ചിരുന്നത്. പദ്ധതികൾ നിർത്തലാക്കില്ലെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. എന്നാൽ, ആദ്യത്തെ നിയമ സഭ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഗവർണറുടെ നയപ്രഖ്യാപനത്തിൽ പദ്ധതികളെ കുറിച്ച് പരാമർശമുണ്ടായിരുന്നില്ല.</p>
<h3>English Summary:</h3>
<p>Sthree Suraksha Pension is a social security scheme of the Kerala government. The scheme aims to provide financial assistance of Rs. 1,000 per month to unemployed women in the state between the ages of 35 and 60. The Sthree Suraksha Scheme was announced in the last months of the second Pinarayi Vijayan government.</p>
]]></content:encoded>
				</item>
							<item>
					<title>Attappadi Dengue Outbreak : അട്ടപ്പാടിയിൽ അസാധാരണ ഡെങ്കിപ്പനി വ്യാപനം; 40 ദിവസത്തിനിടെ 24 പേർക്ക് രോഗബാധ</title>
					<link>https://www.malayalamtv9.com/kerala/unusual-dengue-outbreak-in-attappadi-sparks-alarm-24-cases-in-40-days-health-department-on-high-alert-2210390.html</link>
					<pubDate>Mon, 15 Jun 2026 15:33:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/unusual-dengue-outbreak-in-attappadi-sparks-alarm-24-cases-in-40-days-health-department-on-high-alert-2210390.html</guid>
					<description><![CDATA[<p>Unusual Dengue Outbreak in Attappadi Sparks Alarm: രോഗവ്യാപനം പൂർണ്ണമായി നിയന്ത്രണവിധേയമാക്കുന്നതിനായി ആരോഗ്യവകുപ്പ് വില്ലേജ് തലത്തിലുള്ള മേഖലാ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഊരുകൾ കേന്ദ്രീകരിച്ചുള്ള പ്രത്യേക ബോധവത്കരണ പ്രവർത്തനങ്ങൾ, കൊതുകുകളുടെ ഉറവിട നശീകരണം, ഫീൽഡ് അസിസ്റ്റന്റുമാരുടെ നേതൃത്വത്തിൽ വീടുതോറുമുള്ള പരിശോധനകൾ എന്നീ പ്രവർത്തനങ്ങളിൽ പ്രത്യേക ശ്രദ്ധ വെച്ചിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Unusual-Dengue-Outbreak-in-Attappadi.jpg" class="attachment-large size-large wp-post-image" alt="Unusual Dengue Outbreak In Attappadi" /></figure><p><strong>പാലക്കാട്:</strong> പാലക്കാട് ജില്ലയിൽ ഈ വർഷത്തെ ആദ്യ ഡെങ്കിപ്പനി മരണം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ അട്ടപ്പാടി മേഖലയിലെ അസാധാരണമായ ഡെങ്കിപ്പനി വ്യാപനം ആരോഗ്യവകുപ്പിന് കനത്ത ആശങ്കയാകുന്നു. കഴിഞ്ഞ 40 ദിവസത്തിനിടെ മാത്രം അട്ടപ്പാടിയിൽ 24 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതാണ് ഉന്നത ആരോഗ്യ അധികൃതരെ അടിയന്തര ജാഗ്രതയിലാക്കിയത്.</p>
<p>ഏകദേശം 60,000 ജനസംഖ്യയുള്ള ഈ മലയോര ആദിവാസി മേഖലയിൽ ഇത്രയും വലിയ തോതിലുള്ള ഡെങ്കിപ്പനി പടർന്നുപിടിക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്.</p>
<h3>രോഗവ്യാപനത്തിന് കാരണം കാലാവസ്ഥാ വ്യതിയാനം</h3>
<p>முൻ വർഷങ്ങളിൽ അട്ടപ്പാടി മേഖലയിൽ ഡെങ്കിപ്പനി ബാധിക്കുന്നത് വളരെ വിരളമായിരുന്നു. എന്നാൽ ഇത്തവണ മേഖലയിലുണ്ടായ അസാധാരണമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് കടുത്ത രോഗവ്യാപനത്തിന് പെട്ടെന്ന് വഴിവെച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. കൊടുംവേനൽച്ചൂടിന് പിന്നാലെയുണ്ടായ ഇടവിട്ട ശക്തമായ മഴ കൊതുകുകളുടെ പ്രജനനത്തിന് അങ്ങേയറ്റം അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/two-bjp-workers-hacked-to-death-in-malappuram-2210269.html">മലപ്പുറത്ത് രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു</a></strong></p>
<p>ചില ആദിവാസി ഊരുകളിൽ കുടിവെള്ളത്തിനായി സ്ഥാപിച്ചിട്ടുള്ള മൂടിവെക്കാത്ത ജലസംഭരണികളും രോഗവ്യാപനത്തിന് പ്രധാന കാരണമായിട്ടുണ്ടാകാമെന്നാണ് നിഗമനം.</p>
<h3>പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി</h3>
<p>രോഗവ്യാപനം പൂർണ്ണമായി നിയന്ത്രണവിധേയമാക്കുന്നതിനായി ആരോഗ്യവകുപ്പ് വില്ലേജ് തലത്തിലുള്ള മേഖലാ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഊരുകൾ കേന്ദ്രീകരിച്ചുള്ള പ്രത്യേക ബോധവത്കരണ പ്രവർത്തനങ്ങൾ, കൊതുകുകളുടെ ഉറവിട നശീകരണം, ഫീൽഡ് അസിസ്റ്റന്റുമാരുടെ നേതൃത്വത്തിൽ വീടുതോറുമുള്ള പരിശോധനകൾ എന്നീ പ്രവർത്തനങ്ങളിൽ പ്രത്യേക ശ്രദ്ധ വെച്ചിട്ടുണ്ട്.</p>
<p>ഉയർന്ന പനി, കടുത്ത തലവേദന, അസഹനീയമായ ശരീരവേദന, കടുത്ത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയംചികിത്സയ്ക്ക് മുതിരാതെ ഉടൻ തന്നെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടേണ്ടതാണ്.</p>
<h3>ജില്ലയിൽ ഇതുവരെ 373 കേസുകൾ</h3>
<p>ഈ വർഷം ജനുവരി മുതൽ ഇതുവരെ പാലക്കാട് ജില്ലയിൽ ആകെ 373 ഡെങ്കിപ്പനി കേസുകളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫീസിലെ (DMO) വൃത്തങ്ങൾ അറിയിച്ചു.</p>
<p>നിലവിൽ ജില്ലയിലെ മറ്റ് നഗര-ഗ്രാമ മേഖലകളിൽ എവിടെയും ഗുരുതരമായ സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അട്ടപ്പാടിയിലെ പ്രത്യേക രോഗവ്യാപന സാഹചര്യം ആരോഗ്യവകുപ്പ് വരും ദിവസങ്ങളിലും വളരെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ആവശ്യത്തിന് മരുന്നുകൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചിട്ടുണ്ട്.</p>
<h3>English Summary</h3>
<p>Following Palakkad district's first official dengue death of the year, health authorities are on high alert after an unprecedented 24 dengue cases were reported within just 40 days in the tribal region of Attappadi.<br />
The outbreak is attributed to climate shifts, including heavy intermittent rains after severe heat and uncovered water tanks, prompting the health department to intensify door-to-door inspections, mosquito eradication, and awareness drives.</p>
]]></content:encoded>
				</item>
					</channel>
	</rss>
	