<?xml version="1.0" encoding="UTF-8"?>	<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	xmlns:media="http://search.yahoo.com/mrss/">
		<channel>
		 
			<title>Kerala News in Malayalam: കേരള മലയാളം വാർത്തകൾ, Latest Kerala News in Malayalam Online, കേരള ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ</title>
				<atom:link href="https://www.malayalamtv9.com/feedapi/kerala" rel="self" type="application/rss+xml" />
		<link>https://www.malayalamtv9.com/kerala</link>
		 
			<description>Kerala News in Malayalam, കേരള മലയാളം വാർത്തകൾ: Latest Kerala News and Breaking News live updates in Malayalam Online at TV9 Malayalam. Read ഇന്നത്തെ പ്രധാനപ്പെട്ട മലയാളം തലക്കെട്ടുകൾ, Top headline from Kerala, India and the world.</description>
				<lastBuildDate>Mon, 03 Aug 2026 15:35:02 +0530</lastBuildDate>
		<language>ml</language>
		<copyright>https://www.malayalamtv9.com</copyright>
		<generator>https://www.malayalamtv9.com</generator>
		<image>
		<url>https://static.malayalamtv9.com/uploads/2024/09/Tv9-Malayalam-Logo-200x200-1.png</url>
		 
			<title>Kerala News in Malayalam: കേരള മലയാളം വാർത്തകൾ, Latest Kerala News in Malayalam Online, കേരള ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ</title>
				<link>https://www.malayalamtv9.com/kerala</link>
		<width>32</width>
		<height>32</height>
		</image>
							<item>
					<title>&#8216;ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് ഇപ്പോഴാണ് മനസ്സിലായത്&#8217;; വിരുന്ന്, ഹെലികോപ്റ്റർ വിവാദങ്ങളിൽ മുഖ്യമന്ത്രി</title>
					<link>https://www.malayalamtv9.com/kerala/v-d-satheesan-clarifies-helicopter-row-and-accuses-opposition-of-playing-politics-2220828.html</link>
					<pubDate>Mon, 03 Aug 2026 15:02:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/v-d-satheesan-clarifies-helicopter-row-and-accuses-opposition-of-playing-politics-2220828.html</guid>
					<description><![CDATA[<p>CM V.D Satheesan Slams Media Over &#8216;Feast&#8217; and Helicopter Controversies Amidst Floods: പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കാൻ പിണറായി ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുണ്ട്. അതിനുള്ള തുക ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് നൽകിയത്. താൻ ഒരു പാർട്ടി സമ്മേളനത്തിനും ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ചിട്ടില്ല. സംസ്ഥാനത്തിന് ഗുണകരമായ കാര്യത്തിനാണ് ഹെലികോപ്റ്റർ ഉപയോഗിച്ചത്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/V.D-Satheeshan.jpg" class="attachment-large size-large wp-post-image" alt="V.d Satheeshan" /></figure><p>തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതി നേരിടുമ്പോൾ മുഖ്യമന്ത്രി വിരുന്നുണ്ടെന്നും, ഹെലികോപ്റ്ററിൽ യാത്ര നടത്തിയെന്നുമുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. ഇതിൻ്റെ പേരിൽ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണങ്ങൾ ഹീനവും മര്യാദകേടുമാണെന്ന് അദ്ദേഹം തുറന്നടിച്ചു. വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. പ്രതിസന്ധി ഘട്ടത്തിൽ പ്രതിപക്ഷം അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.</p>
<p>രാവിലെ അഞ്ചു മണിമുതൽ തന്നെ റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർമാർ എന്നിവരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഓരോ മൂന്നു മണിക്കൂറിലും ഓഫീസിൽ നിന്ന് വിവരങ്ങൾ കൈമാറുന്നുണ്ട്, റവന്യൂ മന്ത്രി രണ്ടുതവണ ബ്രീഫിങ് നടത്തുകയും ചെയ്തു. ഇതിനെല്ലാം ശേഷം മൂന്ന് മണിക്കാണ് താൻ ഭക്ഷണം കഴിച്ചത്. 2018-ലെ പ്രളയകാലത്ത് അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു എന്ന് തനിക്കറിയില്ലായിരുന്നു. ഒരു മുഖ്യമന്ത്രി ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് ഇപ്പോഴാണ് മനസ്സിലായത് എന്നും മുഖ്യമന്ത്രി പരിഹസിച്ചു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-rain-15-deaths-confirmed-cm-announces-rs-8-lakh-each-for-families-of-deceased-2220825.html">മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം, ക്യാമ്പിലുള്ളവർക്ക് 3,800 രൂപ, വീട് നഷ്ടമായവർക്ക് 12 ലക്ഷം: മുഖ്യമന്ത്രി</a></strong></p>
<p>ഹെലികോപ്റ്റർ യാത്ര വ്യക്തിപരമായ ആവശ്യങ്ങൾക്കായിരുന്നില്ല എന്നും, ഒരു ഇൻവെസ്റ്റ്മെൻ്റ് ഗ്രൂപ്പുമായി ചർച്ച നടത്താനായിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ട ശേഷം ഞായറാഴ്ച ഡൽഹിയിലേക്ക് മടങ്ങാനിരുന്ന സംഘത്തെ കാണാനാണ് യാത്ര നടത്തിയത്. സമയക്കുറവ് കാരണമാണ് വന്ദേഭാരതിലെ യാത്ര ഒഴിവാക്കി ഹെലികോപ്റ്റർ ഉപയോഗിച്ചത്. ഇതിലൂടെ സർക്കാരിന് അധികച്ചെലവില്ല. പ്രതിമാസം 80 ലക്ഷം രൂപ വാടകയ്ക്ക് 25 മണിക്കൂർ സൗജന്യമായി പറക്കാൻ കരാറുള്ള ഹെലികോപ്റ്ററാണ് ഇപ്പോഴത്തെ സർക്കാർ ഉപയോഗിക്കുന്നത്. 25 മണിക്കൂർ ഉപയോഗിച്ചാലും ഇല്ലെങ്കിലും 80 ലക്ഷം നൽകേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>അതേസമയം നിക്ഷേപകരുടെ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. നിക്ഷേപകരുടെ പേര് വലിച്ചിഴച്ച് പദ്ധതി തന്നെ ഇല്ലാതാക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്, അന്തിമ തീരുമാനമാകുമ്പോൾ കാര്യങ്ങൾ അറിയിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൻ്റെ യാത്രയെ വിമർശിക്കുന്നവർ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുൻകാല യാത്രകൾ പരിശോധിക്കണം. പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കാൻ പിണറായി ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുണ്ട്. അതിനുള്ള തുക ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് നൽകിയതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ആരോപിച്ചു. താൻ ഒരു പാർട്ടി സമ്മേളനത്തിനും ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും, സംസ്ഥാനത്തിന് ഗുണകരമായ കാര്യത്തിനാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.</p>
<p><strong>English Summary</strong></p>
<p>Chief Minister V.D. Satheesan strongly dismissed controversies surrounding his helicopter trip and Feast during the flood crisis. He clarified the chopper ride was for an urgent investor meeting, costing the state nothing extra. Satheesan also criticized former CM Pinarayi Vijayan for previously misusing disaster relief funds for party meetings.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Rain Alert: വീണ്ടും ചക്രവാതച്ചുഴി! 12 ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; വരുന്ന അഞ്ചുദിവസവും ശക്തമായ കാറ്റും മഴയും</title>
					<link>https://www.malayalamtv9.com/kerala/kerala-rain-alert-on-august-3-orange-alert-declared-for-12-districts-strong-winds-and-rain-for-the-next-five-days-due-to-cyclonic-circulation-2220816.html</link>
					<pubDate>Mon, 03 Aug 2026 14:49:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-rain-alert-on-august-3-orange-alert-declared-for-12-districts-strong-winds-and-rain-for-the-next-five-days-due-to-cyclonic-circulation-2220816.html</guid>
					<description><![CDATA[<p>Kerala Rain Alert on August 3:ഈ സാഹചര്യത്തിൽ കേരളത്തിൽ ആഗസ്റ്റ് 3 അതായത് ഇന്നുമുതൽ ഓഗസ്റ്റ് 7 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത. ഈ കാലയളവിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ വ്യത്യസ്ത അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്&#8230;..Kerala Weather Update Today, Kerala Weather Update, Kerala Weather, Kerala Rain Alert, Rain Kerala Today, Rain Alert Today, Rain Update, Latest Rain News Kerala, Kerala rain news live, Kerala Flood Warning, മഴ, കാലാവസ്ഥ</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/kerala-rain-alert-on-august-3.jpg" class="attachment-large size-large wp-post-image" alt="Kerala Rain Alert On August 3" /></figure><p>തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. തെക്കൻ തമിഴ്നാടിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളതീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി ദുർബലമായി. ഈ സാഹചര്യത്തിൽ കേരളത്തിൽ ആഗസ്റ്റ് 3 അതായത് ഇന്നുമുതൽ ഓഗസ്റ്റ് 7 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത. ഈ കാലയളവിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ വ്യത്യസ്ത അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>ഓറഞ്ച്, മഞ്ഞ അലർട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ 12 ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 24.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്ന് സാഹചര്യമാണ് അതിശക്തമായ മഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/kerala/kerala-rain-15-deaths-confirmed-cm-announces-rs-8-lakh-each-for-families-of-deceased-2220825.html">മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം, ക്യാമ്പിലുള്ളവർക്ക് 3,800 രൂപ, വീട് നഷ്ടമായവർക്ക് 12 ലക്ഷം: മുഖ്യമന്ത്രി</a></strong></p>
<p>അതേസമയം ഇന്ന് രണ്ട് ജില്ലകളിലാണ് മഞ്ഞ അലർട്ട് ഉള്ളത് തിരുവനന്തപുരം, കൊല്ലം. നാളെ അതായത് ഓഗസ്റ്റ് നാലാം തീയതി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് ആണ്. നാളെ ഒരു ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.</p>
<h3>അടുത്ത മൂന്നുമണിക്കൂറിൽ...</h3>
<p>കൂടാതെ അടുത്ത മൂന്നുമണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടത്തരം മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേര്യമഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാര്യങ്ങൾ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ അറിയിച്ചിട്ടുണ്ട്.</p>
<p>കൂടാതെ ഇന്നും നാളെയും കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് മോശം കാലാവസ്ഥയും സാധ്യതയുണ്ടെന്നും കേന്ദ്രഭ കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.</p>
<h3>ശ്രദ്ധിക്കുക....</h3>
<p>ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിലിൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ തീർച്ചയായും അധികൃതരുടെ നിർദ്ദേശാനുസരണം സ്വീകരിക്കേണ്ടതാണ്. കൂടാതെ പലയിടങ്ങളിലും വെള്ളം പൊങ്ങുന്ന സാധ്യതയുമുണ്ട് അതിനാൽ തന്നെ വേണ്ട മുൻകരുതലകൾ പകൽ സമയത്ത് തന്നെ സ്വീകരിക്കുക.</p>
<h3>ENGLISH SUMMARY</h3>
<p>Warning of heavy rain in the state in the coming days. Cyclonic circulation is prevailing over South Tamil Nadu. Coastal low pressure area from South Gujarat coast to North Kerala coast has weakened. In this situation, light to moderate rain is likely in Kerala from August 3 i.e. from today to August 7.</p>
]]></content:encoded>
				</item>
							<item>
					<title>മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം, ക്യാമ്പിലുള്ളവർക്ക് 3,800 രൂപ, വീട് നഷ്ടമായവർക്ക് 12 ലക്ഷം: മുഖ്യമന്ത്രി</title>
					<link>https://www.malayalamtv9.com/kerala/kerala-rain-15-deaths-confirmed-cm-announces-rs-8-lakh-each-for-families-of-deceased-2220825.html</link>
					<pubDate>Mon, 03 Aug 2026 14:42:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-rain-15-deaths-confirmed-cm-announces-rs-8-lakh-each-for-families-of-deceased-2220825.html</guid>
					<description><![CDATA[<p>Kerala Rain:  CM announces Rs 8 lakh each for families of deceased- സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ 15 പേർ മരിച്ചതായി മുഖ്യമന്ത്രിയുടെ സ്ഥിരീകരണം. ഇതുവരെ 7 പേരെ കാണാതായി.  മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മരിച്ചവരുടെ സംസ്കാര ചടങ്ങിന് 10000 രൂപ നൽകും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/CM-announces-Rs-8-lakh-each-for-families-of-deceased.jpg" class="attachment-large size-large wp-post-image" alt="Cm Announces Rs 8 Lakh Each For Families Of Deceased" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ 15 പേർ മരിച്ചതായി മുഖ്യമന്ത്രിയുടെ സ്ഥിരീകരണം. കാലവർഷക്കെടുതിയിൽ‌ അടിയന്തര യോ​ഗം ചേർന്ന ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് അ‌ദ്ദേഹം ഇക്കാര്യം അ‌റിയിച്ചത്. ഇതുവരെ 7 പേരെ കാണാതായി, ഇവർക്കായി വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിൽ നാലു ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും, രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും, ബാക്കി രണ്ടു ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് അനുവദിക്കുക.</p>
<p>പ്രളയക്കെടുതിയിൽ മരിച്ചവരുടെ സംസ്കാര ചടങ്ങിന് 10000 രൂപ നൽകും. വീടുകളിൽ വെള്ളം കയറിയവര്‍ക്കും 10000 രൂപ നൽകും. വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം രൂപയും വീട് നഷ്ടമായവര്‍ക്ക് 8 ലക്ഷം രൂപയും നൽകും. വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകളിൽ വെള്ളം കയറി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ടവർക്കുള്ള സഹായങ്ങളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-august-ration-distribution-starts-today-august-3-check-card-wise-rice-wheat-and-kerosene-quota-details-2220750.html">മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം, ക്യാമ്പിലുള്ളവർക്ക് 3,800 രൂപ, വീട് നഷ്ടമായവർക്ക് 12 ലക്ഷം; മുഖ്യമന്ത്രി</a></strong></p>
<p>ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവർക്ക് അടിയന്തര ആവശ്യങ്ങൾക്കായി 3,800 രൂപ വീതം സർക്കാർ നൽകും. ഇതുവരെ സംസ്ഥാനത്ത് 316 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഹെലികോപ്റ്റർ വഴി ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ദുരിതബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം നടത്താൻ ഫയർ ഫോഴ്സ് സംവിധാനങ്ങളും എൻ.ഡി.ആർ.എഫ് സംഘങ്ങളും സജ്ജമാണെന്നും അ‌ദ്ദേഹം പറഞ്ഞു.</p>
<p>നേരത്തെ പ്രകൃതിദുരന്തങ്ങളിൽ വീടും സ്ഥലവും നഷ്ടമാകുന്ന കുടുംബങ്ങൾക്ക് നൽകിയിരുന്നത് 10 ലക്ഷം രൂപയാണ്, എന്നാലിപ്പോൾ അ‌ത് 12 ലക്ഷം രൂപയാക്കി ഉയർത്തിയെന്ന് മുഖ്യമന്ത്രി എടുത്തുപറഞ്ഞു. അ‌തുപോലെ വീട് പൂർണ്ണമായും തകർന്നവർക്ക് നൽകിയിരുന്നത് നാലു ലക്ഷമായിരുന്നു. ഇത് ഇപ്പോൾ ആറ് ലക്ഷം രൂപയായും വർദ്ധിപ്പിച്ചു. നിർമ്മാണ സാമഗ്രികളുടെ വിലവർദ്ധനവ് കണക്കിലെടുത്ത് വർഷങ്ങൾക്ക് ശേഷമാണ് ഈ തുകയിൽ വർദ്ധനവ് വരുത്തുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.</p>
<p>കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്ത് 165 ഹെക്ടറോളം സ്ഥലത്തെ കൃഷി നശിച്ചതായാണ് പ്രാഥമിക കണക്കുകൾ. ഇത് ഏകദേശം 3,596 കർഷകരെ നേരിട്ട് ബാധിച്ചിട്ടുണ്ട്. ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി ജില്ലാ കളക്ടർമാരുമായി നിരന്തരം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. കാർഷിക മേഖലയിലെ നാശനഷ്ടങ്ങൾക്കും ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്കും പ്രത്യേക സഹായങ്ങൾ സർക്കാർ നൽകും.</p>
<p>തൊഴിൽ നഷ്ടപ്പെട്ട ഒരു കാർഡിലെ രണ്ടുപേർക്ക് വീതം പ്രതിദിനം 300 രൂപ എന്ന നിലയിൽ ധനസഹായം നൽകാൻ നിർദ്ദേശമുണ്ട്. നിലവിൽ രണ്ടര ഏക്കർ നെൽകൃഷി നശിച്ചാൽ ലഭിക്കുന്നത് 13,500 രൂപയാണ്. എന്നാൽ ഈ നഷ്ടപരിഹാര തുക വളരെ കുറവാണെന്ന വിലയിരുത്തലിനെത്തുടർന്ന് ഇത് വർദ്ധിപ്പിക്കാൻ കൃഷി വകുപ്പ് പുതിയ പ്രൊപ്പോസൽ സമർപ്പിക്കുമെന്നും അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.</p>
<h3>English Summary</h3>
<p>The Chief Minister has confirmed that 15 people have died in the rain-related incidents in the state so far. 7 people are missing so far. The Chief Minister announced that financial assistance of Rs. 8 lakh will be provided to the families of those who died in the rain-related incidents. Rs. 10,000 will be provided for the funeral of the deceased. Rs. 10,000 will be provided to those whose houses were flooded. The government also announced that Rs. 12 lakh will be provided to those who lost their houses and land and Rs. 8 lakh to those who lost their houses.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Lottery Result Today: തോരാമഴയിലും ഭാഗ്യം തേടിയെത്താം; ഭാഗ്യതാര ലോട്ടറി ഫലം!</title>
					<link>https://www.malayalamtv9.com/kerala/kerala-lottery-results-out-bhagyathara-bt-65-winning-numbers-declared-2220814.html</link>
					<pubDate>Mon, 03 Aug 2026 14:09:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-lottery-results-out-bhagyathara-bt-65-winning-numbers-declared-2220814.html</guid>
					<description><![CDATA[<p>Bhagyathara BT-65 Results Announced: Check if You Won the ₹1 Crore Jackpot: ഒന്നാം സമ്മാനമായി ഭാഗ്യവാന് 1 കോടി രൂപ ലഭിക്കുമ്പോൾ. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക. 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും നൽകുന്നുണ്ട്. ഈ പ്രധാന സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും വിജയികളാകാൻ അവസരമുണ്ട്, 11 പേർക്ക് 5,000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. തുടർന്ന് നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന തരത്തിലാണ് ലോട്ടറിയുടെ സമ്മാനഘടന.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/KERALA-LOTTERY-RESULT-.webp" class="attachment-large size-large wp-post-image" alt="Kerala Suvarna Keralam SK-62 Lottery Result" /></figure><p>തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ഭാഗ്യതാര BT-65 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് വിജയിക്ക് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് ഉച്ചകഴിഞ്ഞ് 3 മണി മുതലാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ തിങ്കളാഴ്ചകളിലുമാണ് ഭാഗ്യതാര ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. 50 രൂപയാണ് ലോട്ടറി ടിക്കറ്റിൻ്റെ വില.</p>
<p>ഒന്നാം സമ്മാനമായി ഭാഗ്യവാന് 1 കോടി രൂപ ലഭിക്കുമ്പോൾ. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക. 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും നൽകുന്നുണ്ട്. ഈ പ്രധാന സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും വിജയികളാകാൻ അവസരമുണ്ട്, 11 പേർക്ക് 5,000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. തുടർന്ന് നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന തരത്തിലാണ് ലോട്ടറിയുടെ സമ്മാനഘടന. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് ലഭിക്കും.</p>
<h2>ഭാഗ്യതാര ലോട്ടറിയുടെ ഇന്നത്തെ വിജയികൾ</h2>
<h3><strong>ഒന്നാം സമ്മാനം 1 കോടി രൂപ</strong></h3>
<p><strong>BJ 737622</strong></p>
<h3><strong>സമാശ്വാസ സമ്മാനം 5,000 രൂപ</strong></h3>
<p>&nbsp;</p>
<h3><strong>രണ്ടാം സമ്മാനം 30 ലക്ഷം രൂപ</strong></h3>
<p><strong>BG 848189</strong></p>
<h3><strong>മൂന്നാം സമ്മാനം 5 ലക്ഷം രൂപ</strong></h3>
<p><strong>BE 261939</strong></p>
<h3>നാലാം സമ്മാനം 5,000 രൂപ</h3>
<p><strong>0066 1950 2105 2498 3034 3658 3668 4468 4578 4692 6548 6590 8000 8034 8254 8385 9036 9904 9918</strong></p>
<h3>അഞ്ചാം സമ്മാനം 2,000 രൂപ</h3>
<p><strong>3477 4192 5634 6237 6245 7780</strong></p>
<h3>ആറാം സമ്മാനം 1,000 രൂപ</h3>
<p><strong>0184 0212 0353 0560 0636 0715 0990 1357 1707 3550 3730 4706 4763 4985 5123 5305 5674 5740 6202 7245 7289 7840 8111 8133 8729</strong></p>
<h3>ഏഴാം സമ്മാനം 500 രൂപ</h3>
<p><strong>0139 0287 0690 0718 1183 1310 1589 1635 1704 1710 2072 2076 2217 2313 2370 2433 2477 2698 2791 2937 3064 3079 3406 3547 3558 3694 3819 4023 4087 4155 4269 4393 4425 4458 4579 4594 4598 4721 4810 4897 5056 5181 5236 5267 5295 5375 5410 5505 5616 5759 5764 5950 6144 6236 6246 6274 6670 7032 7125 7352 7366 7387 7819 8062 8241 8648 8664 8748 9016 9091 9127 9130 9522 9608 9692 9859</strong></p>
<h3>എട്ടാം സമ്മാനം 200 രൂപ</h3>
<div><strong>9760 1961 2383 6799 8302 8314 3503 5541 8478 6099 3028 9930 2978 4947 6589 6793 4839 2915 9808 4550 2713 8919 9025 3621 7957 3089 1953 8507 4480 2795 4580 4075 0436 1503 5943 0710...</strong></div>
<h3>ഒൻപതാം സമ്മാനം 100 രൂപ</h3>
<p><strong>സമ്മാനത്തുക ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ</strong></p>
<p>ഔദ്യോഗിക ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളിൽ തന്നെ വിജയികൾ സമ്മാനത്തുക കൈപ്പറ്റാൻ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇതിനായി സമർപ്പിക്കുന്ന ലോട്ടറി ടിക്കറ്റുകൾ യാതൊരു കേടുപാടുകളും കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകം ശ്രദ്ധിക്കണം. സമ്മാനത്തുകയുടെ അടിസ്ഥാനത്തിലാണ് ഇത് എവിടെ സമർപ്പിക്കണം എന്ന് തീരുമാനിക്കുന്നത്. ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങൾ ലഭിച്ചവർക്ക് തങ്ങളുടെ സമ്മാനത്തുക കൈപ്പറ്റാനായി അതത് ജില്ലാ ലോട്ടറി ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. എന്നാൽ, ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വലിയ സമ്മാനങ്ങളാണ് ലഭിച്ചതെങ്കിൽ, സമ്മാനത്തുക ലഭിക്കുന്നതിനായി ആവശ്യമായ എല്ലാ രേഖകളും ലോട്ടറി ഡയറക്ടറേറ്റിലാണ് സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ, സമ്മാനത്തുക കൈപ്പറ്റുന്നതിനായി ലോട്ടറി ടിക്കറ്റ് കൈമാറുന്നതിന് മുൻപായി വിജയികൾ ടിക്കറ്റിൻ്റെ പുറകുവശത്ത് ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുകയും വേണം..</p>
<p><strong>ഹാജരാക്കേണ്ട പ്രധാന രേഖകൾ</strong></p>
<ul>
<li>സമ്മാനത്തുക ലഭിക്കുന്നതിനായി താഴെ പറയുന്ന രേഖകൾ കൃത്യമായി സമർപ്പിക്കണം:</li>
<li>സമ്മാനാർഹമായ ഒറിജിനൽ ലോട്ടറി ടിക്കറ്റ്</li>
<li>ടിക്കറ്റിൻ്റെ ഇരുവശങ്ങളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ</li>
<li>രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ</li>
<li>സ്വയം സാക്ഷ്യപ്പെടുത്തിയ പാൻ കാർഡിൻ്റെ പകർപ്പ്</li>
<li>കൃത്യമായി പൂരിപ്പിച്ച ക്ലെയിം ആപ്ലിക്കേഷൻ ഫോം</li>
<li>ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് പതിപ്പിച്ച പ്രൈസ് രസീത്.</li>
<li>സർക്കാർ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖ.</li>
<li>വിജയി പ്രായപൂർത്തിയാകാത്ത കുട്ടിയാണെങ്കിൽ രക്ഷിതാവിൻ്റെ സാക്ഷ്യപത്രം.</li>
<li>ഒന്നിലധികം പേർ ചേർന്നാണ് ടിക്കറ്റെടുത്തതെങ്കിൽ അതിനായുള്ള ജോയിൻ്റ് ഡിക്ലറേഷൻ ഫോം.</li>
</ul>
<p><strong>English Summary</strong></p>
<p>The Kerala State Lottery Department has declared the results for the Bhagyathara BT-65 draw, held at Gorky Bhavan, Thiruvananthapuram. Priced at ₹50, this Monday lottery offers a massive first prize of ₹1 crore, a second prize of ₹30 lakhs, and a third prize of ₹5 lakhs, along with numerous other cash rewards ranging from ₹100 to ₹5,000.</p>
]]></content:encoded>
				</item>
							<item>
					<title>Onam Bumper 2026: ഓണം ബമ്പര്‍ ഭാഗ്യം കൂടുതല്‍ ഏത് ജില്ലക്കാര്‍ക്ക്? ടിക്കറ്റ് ഇവിടെ നിന്നെടുക്കാം</title>
					<link>https://www.malayalamtv9.com/kerala/kerala-lottery-onam-thiruvonam-bumper-br-111-which-districts-could-win-the-rs-30-crore-first-prize-2220804.html</link>
					<pubDate>Mon, 03 Aug 2026 13:29:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-lottery-onam-thiruvonam-bumper-br-111-which-districts-could-win-the-rs-30-crore-first-prize-2220804.html</guid>
					<description><![CDATA[<p>These Districts Have Seen More First Prize Winners in Onam Bumper 2026: കേരളത്തിലെ എല്ലാ ജില്ലകളിലും ടിക്കറ്റ് വില്‍പന തകൃതിയായി പുരോഗമിക്കുന്നു. ഏത് ജില്ലയില്‍ വില്‍ക്കുന്ന ടിക്കറ്റിനാണ് സമ്മാനം ലഭിക്കാന്‍ പോകുന്നതെന്ന് അറിയാന്‍ സെപ്റ്റംബര്‍ 26 വരെ കാത്തിരിക്കണം. ഏത് ജില്ലയിലേക്കായിരിക്കും ഈ വര്‍ഷത്തെ ഭാഗ്യം പോകുന്നതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണോ നിങ്ങളും?</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Thiruvonam-Bumper-BR-111-Winning-Districts.jpg" class="attachment-large size-large wp-post-image" alt="Kerala Lottery Onam Thiruvonam Bumper Br 111 Winning Districts" /></figure><p>ഓണം ബമ്പറെടുത്തോ നിങ്ങള്‍? ഇല്ലെങ്കില്‍ ഒട്ടും വൈകിക്കേണ്ടാ, ബമ്പര്‍ നറുക്കെടുക്കാന്‍ ഇനി അധികനാളുകള്‍ ബാക്കിയില്ല. കേരളത്തിലെ ഏറ്റവും ജനപ്രിയമായ ലോട്ടറികളിലൊന്നാണ് ഓണം ബമ്പര്‍. കോടികള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇതുവഴി ഭാഗ്യാന്വേഷികള്‍ക്ക് മുന്നില്‍ തുറക്കുന്നത്. ഒന്നും രണ്ടും പേര്‍ക്കല്ല ഓണം ബമ്പര്‍ വഴി സമ്മാനങ്ങള്‍ ലഭിക്കുന്നത് എന്നൊരു പ്രത്യേകത കൂടിയുണ്ട്. സെപ്റ്റംബര്‍ 26നാണ് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേത് പോലെ അന്യസംസ്ഥാനക്കാരന് സമ്മാനം ലഭിക്കുമോ എന്ന ആശങ്കയിലാണ് മലയാളികള്‍.</p>
<p>കേരളത്തിലെ എല്ലാ ജില്ലകളിലും ടിക്കറ്റ് വില്‍പന തകൃതിയായി പുരോഗമിക്കുന്നു. ഏത് ജില്ലയില്‍ വില്‍ക്കുന്ന ടിക്കറ്റിനാണ് സമ്മാനം ലഭിക്കാന്‍ പോകുന്നതെന്ന് അറിയാന്‍ സെപ്റ്റംബര്‍ 26 വരെ കാത്തിരിക്കണം. ഏത് ജില്ലയിലേക്കായിരിക്കും ഈ വര്‍ഷത്തെ ഭാഗ്യം പോകുന്നതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണോ നിങ്ങളും?</p>
<p>ഓണം ബമ്പറിന്റെ മുന്‍വര്‍ഷങ്ങളിലെ ഫലങ്ങള്‍ പരിശോധിക്കുമ്പോള്‍ എല്ലാ ജില്ലകള്‍ക്ക് ഓണം ബമ്പര്‍ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു ജില്ലയില്‍ മാത്രം ബമ്പര്‍ സമ്മാനം ലഭിക്കുമെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. ലോട്ടറി സമ്മാനങ്ങള്‍ ഓരോരുത്തരെയും തേടിയെത്തുന്നത് ഭാഗ്യത്തെ ആശ്രയിച്ചായതിനാല്‍ തന്നെ ടിക്കറ്റ് എടുത്ത ഏതൊരാള്‍ക്കും സമ്മാനം ലഭിച്ചേക്കാം.</p>
<h3>ഏത് ജില്ലയിലാണ് കൂടുതല്‍ വിജയികള്‍?</h3>
<p>വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ് ഓണം ബമ്പറിന്റെ മുന്‍ വര്‍ഷങ്ങളെ ജേതാക്കള്‍. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് പല വര്‍ഷങ്ങളിലാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം ലഭിച്ചിട്ടുള്ളത്.</p>
<p>എന്നാല്‍ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റ ജില്ലയും ഭാഗ്യവാന്‍ താമസിക്കുന്ന ജില്ലയും തമ്മില്‍ മാറ്റം ഉണ്ടായേക്കാം. അതിനാല്‍ ഏറ്റവും കൂടുതല്‍ ഭാഗ്യം തുണച്ച ജില്ല, എന്നതിന്റെ അടിസ്ഥാനത്തില്‍ ലോട്ടറി ഫലങ്ങള്‍ വിലയിരുത്താനാകില്ല. ലോട്ടറി ഫലം നോക്കി ടിക്കറ്റെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ തവണ സമ്മാനങ്ങള്‍ നേടിയ ലോട്ടറി ഏജന്റുമാരെയും വില്‍പന കേന്ദ്രങ്ങളുമെല്ലാം പരിഗണിക്കാവുന്നതാണ്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/kerala-lottery-onam-thiruvonam-bumper-br-111-first-prize-winning-ticket-numbers-from-2016-to-2025-2220575.html" target="_blank" rel="noopener">Onam Bumper 2026: 2025 വരെ ഓണം ബമ്പര്‍ നേടിയ നമ്പറുകള്‍; അറിഞ്ഞുവെച്ചോളൂ ഉപകാരപ്പെടും</a></strong></p>
<h3>ഭാഗ്യം നേടിയ നമ്പറുകളും ജില്ലകളും</h3>
<ul>
<li>2025- TH 577825- പാലക്കാട്</li>
<li>2024- TG 434222- വയനാട്</li>
<li>2023- TE 230662- കോഴിക്കോട്</li>
<li>2022- TJ 750605- തിരുവനന്തപുരം</li>
<li>2021- TE 645465- കൊല്ലം</li>
<li>2020- TB 173964- എറണാകുളം</li>
<li>2019- TM 160869- ആലപ്പുഴ</li>
<li>2018- TB 128092- തൃശൂര്‍</li>
<li>2017- AJ 442876- മലപ്പുറം</li>
<li>2016- TC 788368- തൃശൂര്‍</li>
</ul>
<h3>ഓണം ബമ്പര്‍ ലോട്ടറി 2026 സമ്മാനഘടന</h3>
<ol>
<li>ഒന്നാം സമ്മാനം- 30 കോടി രൂപ</li>
<li>രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്</li>
<li>മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്</li>
<li>നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്</li>
<li>അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്</li>
<li>ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്</li>
<li>ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്</li>
<li>എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്</li>
<li>ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്</li>
<li>സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്</li>
</ol>
<p><em><strong>(നിരാകരണം: ലോട്ടറിയെ കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)</strong></em></p>
<h3>English Summary</h3>
<p>The Kerala Lottery Onam Thiruvonam Bumper BR 111 offers a record Rs 30 crore first prize in 2026. While every eligible ticket has a chance in the draw, some districts have recorded first-prize winning tickets in previous years. Check the past winning districts and ticket details.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Weather Update Live: എന്ന് തീരും മഴ, അലർട്ടുകൾ മാറുന്നു, വെള്ളപ്പൊക്ക ഭീക്ഷണി</title>
					<link>https://www.malayalamtv9.com/kerala/kerala-weather-live-updates-multiple-rain-alerts-issued-for-various-districts-latest-news-in-malayalam-2220765.html</link>
					<pubDate>Mon, 03 Aug 2026 11:14:00 +0530</pubDate>
					<dc:creator><![CDATA[Arun Nair]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-weather-live-updates-multiple-rain-alerts-issued-for-various-districts-latest-news-in-malayalam-2220765.html</guid>
					<description><![CDATA[<p>Kerala Rain Updates Alerts: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്, അണക്കെട്ടുകളിലെ ജലനിരപ്പും ആനുപാതികമായി ഉയർന്നു കൊണ്ടിരിക്കുകയാണ്. റാന്നി നഗരത്തിലും വെള്ളം കയറിയ ഭാഗങ്ങളിൽ ഇപ്പോഴും വെള്ളപ്പൊക്ക ഭീക്ഷണി നിലനിൽക്കുന്നുണ്ട്. തെക്കൻ ജില്ലകളെയാണ് മഴക്കെടുതി വളരെ അധികം ബാധിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/Kerala-Rain-Alert-Weather-Updates-LIVE.jpg" class="attachment-large size-large wp-post-image" alt="Kerala Rain Alert Weather Updates Live" /></figure><p>സംസ്ഥാനത്ത് കാലാവസ്ഥ വളരെ മോശം അവസ്ഥയിൽ തന്നെ തുടരുന്നു. തെക്കൻ ജില്ലകൾ പലതും ഇപ്പോഴും വെള്ളപ്പൊക്ക ഭീക്ഷണിയിലാണ്.  സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ അപകടങ്ങളിലായി സംസ്ഥാനത്ത് ഇതുവരെ 15 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. മഴ സംബന്ധമായ എല്ലാ പ്രധാന അപ്ഡേറ്റുകളും ഇവിടെ നിങ്ങൾക്ക് വായിക്കാം.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Kerala Weather Update: പരപ്പനങ്ങാടി-നാടുകാണി സംസ്ഥാനപാതയില്‍ മണ്ണിടിച്ചില്‍; അപകടം കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപം</title>
					<link>https://www.malayalamtv9.com/kerala/landslide-on-parappanangadi-nadukani-state-highway-near-minister-pk-kunhalikuttys-house-2220764.html</link>
					<pubDate>Mon, 03 Aug 2026 11:12:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/landslide-on-parappanangadi-nadukani-state-highway-near-minister-pk-kunhalikuttys-house-2220764.html</guid>
					<description><![CDATA[<p>Landslide Reported on Parappanangadi-Nadukani State Highway: പത്ത് അടി ഉയരത്തില്‍ നിന്നാണ് മണ്ണിടിഞ്ഞ് താഴേക്ക് പതിച്ചത്, മണ്ണിനടിയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് വ്യക്തമല്ല, തിരച്ചില്‍ പുരോഗമിക്കുകയാണ്. മണ്ണുമാന്തി യന്ത്രം ഉള്‍പ്പെടെ സ്ഥലത്തെത്തിച്ചു. പ്രദേശത്ത് അനുമതിയില്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു, ഇതാകാം മണ്ണിടിച്ചിലിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/Landslide-reported-on-the-Parappanangadi-Nadukani.jpg" class="attachment-large size-large wp-post-image" alt="Landslide Reported On The Parappanangadi Nadukani" /></figure><p><strong>മലപ്പുറം:</strong> പരപ്പനങ്ങാടി-നാടുകാണി സംസ്ഥാനപാതയില്‍ മണ്ണിടിച്ചില്‍. പാണക്കാട് എടയ്പാലത്താണ് സംഭവമുണ്ടായത്. റോഡിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിയുന്നതിനിടെ ആളുകള്‍ ഓടി മാറിയതുകൊണ്ട് വന്‍ അപകടം ഒഴിവായി.</p>
<p>പത്ത് അടി ഉയരത്തില്‍ നിന്നാണ് മണ്ണിടിഞ്ഞ് താഴേക്ക് പതിച്ചത്, മണ്ണിനടിയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് വ്യക്തമല്ല, തിരച്ചില്‍ പുരോഗമിക്കുകയാണ്. മണ്ണുമാന്തി യന്ത്രം ഉള്‍പ്പെടെ സ്ഥലത്തെത്തിച്ചു. പ്രദേശത്ത് അനുമതിയില്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു, ഇതാകാം മണ്ണിടിച്ചിലിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കടലുണ്ടിപുഴയുടെ സമീപത്തുള്ള കുന്നാണ് താഴേക്ക് ഇടിഞ്ഞ് വീണത്.</p>
<h3>സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം</h3>
<p>കേരളത്തിലെ മഴ മുന്നറിയിപ്പില്‍ മാറ്റം. ശക്തമായ മഴയെ തുടര്‍ന്ന് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.</p>
<h3>നെന്മാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം</h3>
<p>നെന്മാറ പോത്തുണ്ടിയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു. യാത്രക്കാരിയായ സ്ത്രീക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. നെല്ലിയാമ്പതിയില്‍ നിന്ന് നെന്മാറയിലേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. രാവിലെ 9.30 ഓടെയാണ് സംഭവം.</p>
<p>താഴ്ചയില്‍ പതിച്ച ബസ് മരത്തിനിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. സംഭവ സ്ഥലത്ത് ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ നെല്ലിയാമ്പതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.</p>
<h3>അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ</h3>
<p>ഇന്ന് ഓഗസ്റ്റ് മൂന്നിന് ഓറഞ്ച് അലര്‍ട്ടുള്ള ജില്ലകള്‍- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 ാാ മുതല്‍ 204.4 ാാ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-weather-live-updates-multiple-rain-alerts-issued-for-various-districts-latest-news-in-malayalam-2220765.html" target="_blank" rel="noopener">Kerala Weather Update Live: എന്ന് തീരും മഴ, അലർട്ടുകൾ മാറുന്നു, വെള്ളപ്പൊക്ക ഭീക്ഷണി</a></strong></p>
<h3>യെല്ലോ അലര്‍ട്ട്</h3>
<ul>
<li>ഓഗസ്റ്റ് മൂന്ന്- തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്</li>
<li>ഓഗസ്റ്റ് നാല്- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസറഗോഡ്</li>
<li>ഓഗസ്റ്റ് ആറ്- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസറഗോഡ്</li>
<li>ഓഗസ്റ്റ് ഏഴ്- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസറഗോഡ്</li>
</ul>
<p>എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.</p>
<h3>English Summary</h3>
<p>A landslide has been reported on the Parappanangadi-Nadukani State Highway near Minister P.K. Kunhalikutty’s house. The incident comes amid heavy rain in Kerala. The latest details on the road condition and traffic situation are awaited.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Ration Update: ഓഗസ്റ്റിലെ റേഷൻ ഇന്ന് മുതൽ; മണ്ണെണ്ണ ഉണ്ട്, അരി വിഹിതം ഉയർത്തി!</title>
					<link>https://www.malayalamtv9.com/kerala/kerala-august-ration-distribution-starts-today-august-3-check-card-wise-rice-wheat-and-kerosene-quota-details-2220750.html</link>
					<pubDate>Mon, 03 Aug 2026 10:27:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-august-ration-distribution-starts-today-august-3-check-card-wise-rice-wheat-and-kerosene-quota-details-2220750.html</guid>
					<description><![CDATA[<p>Ration Distribution Starts Today: ഓഗസ്റ്റ് 1, 2 തീയതികളിൽ റേഷൻ കടകൾക്ക് അവധിയായതിനെ തുടർന്നാണ് ഈ മാസത്തെ റേഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കുന്നത്. ജൂലൈ മാസത്തെ റേഷൻ വിഹിതം മുപ്പത്തിയൊന്നിന് അവസാനിച്ചു. വിവിധ കാർഡുകളിലെ അരി വിഹിതം ഉയർത്തിയിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/august-ration.jpg" class="attachment-large size-large wp-post-image" alt="August Ration" /></figure><p><strong>തിരുവനന്തപുരം:</strong> ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം ഇന്ന് (ഓഗസ്റ്റ് 3, തിങ്കൾ) മുതൽ. ഓഗസ്റ്റ് 1, 2 തീയതികളിൽ റേഷൻ കടകൾക്ക് അവധിയായതിനെ തുടർന്നാണ് ഈ മാസത്തെ റേഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കുന്നത്. ജൂലൈ മാസത്തെ റേഷൻ വിഹിതം മുപ്പത്തിയൊന്നിന് അവസാനിച്ചു.</p>
<h3>മണ്ണെണ്ണ വിഹിതം</h3>
<p>026 ജൂലൈ-ആഗസ്റ്റ്-സെപ്റ്റംബർ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.</p>
<h3>അരി വിഹിതം ഉയർത്തി</h3>
<p>വിവിധ കാർഡുകളിലെ അരി വിഹിതം ഉയർത്തിയിട്ടുണ്ട്. വെള്ളക്കാർഡിന്റെ അരിവിഹിതം നാലുകിലോയിൽനിന്ന് ഏഴു കിലോയാക്കി ഉയർത്തി. നീലക്കാർഡിലെ ഓരോ അംഗത്തിനും രണ്ടു കിലോ അരിവീതം നാലുരൂപ നിരക്കിൽ സാധാരണ വിഹിതമായി കിട്ടും. പുറമേ 13 കിലോ അരി പ്രത്യേക വിഹിതമായി നൽകും. ഇതിന് പുറമേ, ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുള്ള എൻ.പി.ഐ. കാർഡിനും 26 രൂപ നിരക്കിൽ 10 കിലോ അരി നൽകുന്നതാണ്.</p>
<h3>അധിക അരി ആർക്കൊക്കെ?</h3>
<p>ഈ മാസം എൻ.പി.എസ്, എൻ.പി.എൻ.എസ്, എൻ.പി.ഐ കാർഡുകൾക്ക് അധിക വിഹിതമായി പരമാവധി 10 കിലോ അരി നൽകുന്നതാണ്. കിലോയ്ക്ക് 26 രൂപ നിരക്കിലാണ് അരി നൽകുന്നു. ഓഗസ്റ്റ് 10 മുതലാണ് അധിക വിഹിതമായ അരി നൽകി തുടങ്ങുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-welfare-pension-mustering-temporary-restricted-at-akshaya-centers-over-nic-server-storage-limits-2220150.html">പെൻഷൻ മസ്റ്ററിങ് ചെയ്യാൻ പറ്റില്ലേ? അക്ഷയ കേന്ദ്രങ്ങളിൽ നിയന്ത്രണം! കാരണം ഇതാണ്</a></strong></p>
<h3>ഓഗസ്റ്റ് മാസത്തെ റേഷൻ വിഹിതം</h3>
<p><strong>അന്ത്യോദയ അന്ന യോജന (AAY):</strong> അന്ത്യോദയ അന്ന യോജന കാർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും 3 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും.</p>
<p><strong>മുൻഗണന വിഭാഗം (PHH):</strong> മുൻഗണന വിഭാഗം കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്. അതാത് കടകളിലെ സ്റ്റോക്കിനനുസൃതമായി ഗോതമ്പിന് പകരം ഗോതമ്പിന്റെ അളവിൽ നിന്നും ആട്ട പായ്ക്കറ്റിന് 9 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.</p>
<p><strong>പൊതുവിഭാഗം സബ്സിഡി (NPS):</strong> പൊതുവിഭാഗം കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. സ്പെഷ്യൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ ലഭിക്കും. കൂടാതെ, സ്പെഷ്യൽ വിഹിതമായി 2 കിലോ 3 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.</p>
<p><strong>പൊതുവിഭാഗം (NPNS):</strong> പൊതുവിഭാഗം കാർഡിന് 7 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. സ്പെഷ്യൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.</p>
<p><strong>പൊതുവിഭാഗം സ്ഥാപനം (NPI):</strong> പൊതുവിഭാഗം സ്ഥാപനം കാർഡിന് 2 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. സ്പെഷ്യൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കുന്നതാണ്.</p>
<h3>ഫെയ്സ്ബുക്ക് പോസ്റ്റ്</h3>
<p><iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fcscadepartment%2Fposts%2Fpfbid0VrNADr566YbZKcxUh8YQtc31JhPZrTZ84px3K3vbJHmk5rZRyiDh6oDgwncuTetbl&amp;show_text=false&amp;width=500" width="480" height="360" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
<h3>English Summary:</h3>
<p>The distribution of ration for August begins today, Monday, August 3. The government has increased the rice allocation for several ration card categories as part of this month's distribution. Notably, the rice entitlement for white ration card holders has been raised from 4 kg to 7 kg, providing additional food grain support to eligible beneficiaries.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Premature Baby Abandoned: മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ</title>
					<link>https://www.malayalamtv9.com/kerala/women-abandoned-her-premature-baby-in-a-toilet-at-thiruvananthapuram-hospital-police-arrest-2220724.html</link>
					<pubDate>Mon, 03 Aug 2026 07:40:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/women-abandoned-her-premature-baby-in-a-toilet-at-thiruvananthapuram-hospital-police-arrest-2220724.html</guid>
					<description><![CDATA[<p>Premature Baby Abandoned Case: ​ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് കഴിച്ചശേഷമാണ് യുവതി ആശുപത്രിയിലേക്ക് എത്തിയത്. ഇതിനിടെ രക്തസ്രാവമുണ്ടായതിനെ തുടർന്ന് യുവതി ശുചിമുറിയിലേക്ക് പോവുകയായിരുന്നു. ഇവിടെവെച്ചാണ് ആറുമാസം വളർച്ചയെത്തിയ കുഞ്ഞിനെ ഇവർ പ്രസവിച്ചത്. പിന്നാലെ യുവതി കുഞ്ഞിനെ അവിടെയുള്ള ക്ലോസറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. യുവതി നിലവിൽ പോലീസിന്റെ കസ്റ്റഡിയിലാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/Premature-Baby-Abandoned-Case.jpg" class="attachment-large size-large wp-post-image" alt="Premature Baby Abandoned Case" /></figure><p><strong>തിരുവനന്തപുരം:</strong> മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ (Premature Baby Abandoned Case) ക്ലോസറ്റിൽ ഉപേക്ഷിച്ച യുവതി പിടിയിൽ. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയാണ് അതിദാരുണമായ സംഭവം നടന്നത്. സംഭവത്തിൽ തിരുവല്ലം സ്വദേശിയും 20-കാരിയുമായ യുതവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആറുമാസം വളർച്ചയെത്തിയ ഭ്രൂണം ശുചിമുറിയിലെ ക്ലോസറ്റിൽ ഉപേക്ഷിച്ച ശേഷം യുവതി ഫ്ളഷ് ചെയ്യുകയായിരുന്നു.</p>
<p>​ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് കഴിച്ചശേഷമാണ് യുവതി ആശുപത്രിയിലേക്ക് എത്തിയത്. ഇതിനിടെ രക്തസ്രാവമുണ്ടായതിനെ തുടർന്ന് യുവതി ശുചിമുറിയിലേക്ക് പോവുകയായിരുന്നു. ഇവിടെവെച്ചാണ് ആറുമാസം വളർച്ചയെത്തിയ കുഞ്ഞിനെ ഇവർ പ്രസവിച്ചത്. പിന്നാലെ യുവതി കുഞ്ഞിനെ അവിടെയുള്ള ക്ലോസറ്റിൽ ഉപേക്ഷിക്കുകയായിരുന്നു.</p>
<h3>ALSO READ: <a href="https://www.malayalamtv9.com/kerala/enforcement-directorate-claims-conspiracy-behind-attack-on-officials-in-kerala-high-court-2220620.html">ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യം നൽകരുത് , പിന്നിൽ ​ഗൂഢാലോചനയെന്ന് ഹൈക്കോടതിയിൽ ഇ.‍ഡി</a></h3>
<p>ശുചിമുറിയിൽ നിന്ന് പുറത്തേക്ക് വന്ന യുവതിയുടെ വസ്ത്രത്തിൽ രക്തക്കറയും മറ്റും കണ്ടതോടെ സംശയം തോന്നിയ ജീവനക്കാർ കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞിത്. ഇതോടെയാണ് യുവതി നടന്നത് തുറന്നുപറഞ്ഞു. തുടർന്ന് ആശുപത്രി ജീവനക്കാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. യുവതി നിലവിൽ പോലീസിന്റെ കസ്റ്റഡിയിലാണ്. അതിനിടെ, ഫയർഫോഴ്സ് സംഘമെത്തി സെപ്റ്റിക് ടാങ്ക് തുറന്ന് ആറുമാസം വളർച്ചയെത്തിയ ഭ്രൂണം കണ്ടെടുക്കുകയായിരുന്നു. യുവതി അവിവാഹിതയാണെന്നാണ് വിവരം. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.</p>
<h3>ആറ് വയസുകാരനെ ലോറിയിടിച്ച് കൊലപ്പെടുത്തിയ ഡ്രൈവർ പിടിയിൽ</h3>
<p>ആലത്തൂരിൽ ആറുവയസ്സുകാരനെ ലോറിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ 30 വർഷത്തിനുശേഷം ഒളിവിലായിരുന്ന ലോറി ഡ്രൈവറെ പോലീസി പിടിയിൽ. തമിഴ്നാട് പഴയ മദ്രാസ് മോസ്ക് സ്ട്രീറ്റ് സ്വദേശിയായ ഇളന്തമിഴൻ പരമശിവത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വാനൂർ കേരളപ്പറമ്പ് ദാറുൽഹിദായയിൽ അബ്ദുൾ റഹ്മാന്റെയും ഹവ്വാമ്മയുടെയും മകൻ ഉമർ ഫാറൂഖിനെയാണ് 1995 ഡിസംബർ 12-ന് മദ്രസയിൽനിന്ന് മടങ്ങുന്നതിനിടെ പഴയ ദേശീയപാതയിലെ വാനൂരിൽ ലോറിയിടിച്ച് മരിച്ച നിലയിൽ കണ്ടത്. സംഭവത്തിന് പിന്നാലെ അറസ്റ്റിലായ ഇളന്തമിഴൻ ജാമ്യത്തിലിറങ്ങിയശേഷം കേസിന്റെ തുടർനടപടികൾക്കായി കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പ്രതിയുടെ ചെന്നൈയിലെ മേൽവിലാസം കണ്ടെത്തിയ ആലത്തൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇളന്തമിഴനെ ആലത്തൂർ കോടതി റിമാൻഡ് ചെയ്തു.</p>
<h3>English Summary:</h3>
<p>Women Abandoned Her Six month premature baby in a toilet at SAT hospital Thiruvananthapuram. Police have arrested a 20-year-old woman from Thiruvallam in connection with the incident. The woman had left a six-month-old fetus in a bathroom closet and flashed it.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Rain: മഴക്കെടുതി രൂക്ഷം; കണ്ണൂരിൽ ഒരു മരണം, ദേശീയപാത 85-ൽ ഗതാഗത നിയന്ത്രണം</title>
					<link>https://www.malayalamtv9.com/kerala/heavy-rains-hit-kerala-1-dead-in-kannur-traffic-banned-on-nh-85-neryamangalam-adimali-stretch-2220713.html</link>
					<pubDate>Mon, 03 Aug 2026 06:42:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/heavy-rains-hit-kerala-1-dead-in-kannur-traffic-banned-on-nh-85-neryamangalam-adimali-stretch-2220713.html</guid>
					<description><![CDATA[<p>Kerala Heavy Rain: കാലവർഷം ശക്തമായതോടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. കണ്ണൂർ ജില്ലയിൽ ഇതുവരെ 18 ദുരിതാശ്വാസ ക്യാമ്പുകളാണ് ഒരുക്കിയിട്ടുള്ളത്. തളിപ്പറമ്പ്-8, ഇരിട്ടി-6, പയ്യന്നൂർ-3, തലശ്ശേരി-1 എന്നിങ്ങനെയാണ് താലൂക്കുതലത്തിൽ ക്യാമ്പുകളുടെ കണക്ക്. ചെറുപുഷ്പം സ്‌കൂളിലെ ക്യാമ്പിലാണ് കൂടുതൽ പേർ ഉള്ളത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/kerala-rain-3.jpg" class="attachment-large size-large wp-post-image" alt="Kerala Rain (3)" /></figure><p><strong>കണ്ണൂർ:</strong> സംസ്ഥാനത്ത് മഴ കനക്കുന്നു. മഴക്കെടുതിയെ തുടർന്ന് കണ്ണൂർ ജില്ലയിൽ ഒരു മരണം. തലശ്ശേരി കൈതേരി സ്വദേശി അപ്പു എന്ന രാരീഷ് (43) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് നടന്നു പോവുമ്പോൾ കാൽ വഴുതി വെള്ളച്ചാലിൽ വീണതിനെ തുടർന്നായിരുന്നു മരണം.</p>
<h3>ദുരിതാശ്വാസ ക്യാമ്പുകൾ</h3>
<p>കാലവർഷം ശക്തമായതോടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. കണ്ണൂർ ജില്ലയിൽ ഇതുവരെ 18 ദുരിതാശ്വാസ ക്യാമ്പുകളാണ് ഒരുക്കിയിട്ടുള്ളത്. തളിപ്പറമ്പ്-8, ഇരിട്ടി-6, പയ്യന്നൂർ-3, തലശ്ശേരി-1 എന്നിങ്ങനെയാണ് താലൂക്കുതലത്തിൽ ക്യാമ്പുകളുടെ കണക്ക്. ക്യാമ്പുകളിൽ 905 പേരാണ് ഉള്ളത്. ഇതിൽ 384 പേർ സ്ത്രീകളും 324 പേർ പുരുഷൻമാരുമാണ്. പയ്യാവൂർ വില്ലേജിൽ ചെറുപുഷ്പം സ്‌കൂളിലെ ക്യാമ്പിലാണ് കൂടുതൽ പേർ ഉള്ളത്. 184 പേരെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-weather-update-today-august-3-imd-predict-heavy-rainfall-in-all-districts-latest-rain-alert-2220709.html">സംസ്ഥാനത്ത് മഴ ഇന്നും തുടരും, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; അലർട്ടുകൾ ഇങ്ങനെ</a></strong></p>
<h3>നേര്യമംഗലം- അടിമാലി ഗതാഗതം പൂർണമായും നിരോധിച്ചു</h3>
<p>ഇടുക്കി ജില്ലയിലെ ദേശീയപാത 85-ൽ നേര്യമംഗലം മുതൽ അടിമാലി വരെ ഗതാഗതം പൂർണമായും നിരോധിച്ചതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. ഈ ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.</p>
<p>നിയന്ത്രണം സംബന്ധിച്ച് പോലീസിന് അടിയന്തര നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ട്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിരോധനം തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.</p>
<h3>ഗതാഗത നിയന്ത്രണം</h3>
<p>കേളകം-ബോയ്‌സ്ടൗൺ-മാനന്തവാടി റോഡ് (പാൽചുരം റോഡ്) താത്കാലികമായി അടച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി. ഇതുവഴി വാഹനഗതാഗതം പൂർണ്ണമായി നിരോധിച്ചു. റോഡിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ, പാറകല്ലുകൾ റോഡിലേക്ക് പതിക്കൽ, മരങ്ങൾ കടപുഴകി വീഴൽ തുടങ്ങിയ അപകടങ്ങൾക്ക് സാധ്യതയുള്ളതായി പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.</p>
<p>നെടുംപൊയിൽ ചുരം വഴി യാത്രക്കാർക്ക് വയനാട്ടിലേക്ക് യാത്ര ചെയ്യാം. ഇതിന് പുറമെ കണ്ണവം വഴിയും (ചെറുവാഞ്ചേരി-നാദാപുരം-കുറ്റ്യാടി ചുരം) തലശ്ശേരി-പള്ളൂർ-നാദാപുരം-കുറ്റ്യാടി ചുരം വഴിയും വയനാട്ടിലേക്ക് സഞ്ചരിക്കാം. പ്രതികൂല കാലാവസ്ഥയിൽ അടിയന്തര ആവശ്യങ്ങൾക്ക് ഒഴികെ ജനങ്ങൾ വയനാട് യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.</p>
<h3>മഴ മുന്നറിയിപ്പ്</h3>
<p>ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മഴയോടൊപ്പം തന്നെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദപാത്തി തുടരുകയാണ്. ഇതിൻ്റെ സ്വാധീനഫലമായി കേരളത്തിൽ ഓ​ഗസ്റ്റ് ആറ് വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.</p>
<h3>English Summary:</h3>
<p>A rain-related death was reported in Kannur, while hundreds of people were shifted to relief camps after flooding and landslides disrupted normal life. Several houses were damaged, roads were inundated. Authorities closed the Palchuram Ghat Road connecting Kannur and Wayanad due to landslide risks and falling debris, urging motorists to avoid the route.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Kerala Weather Update: സംസ്ഥാനത്ത് മഴ ഇന്നും തുടരും, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; അലർട്ടുകൾ ഇങ്ങനെ</title>
					<link>https://www.malayalamtv9.com/kerala/kerala-weather-update-today-august-3-imd-predict-heavy-rainfall-in-all-districts-latest-rain-alert-2220709.html</link>
					<pubDate>Mon, 03 Aug 2026 06:06:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-weather-update-today-august-3-imd-predict-heavy-rainfall-in-all-districts-latest-rain-alert-2220709.html</guid>
					<description><![CDATA[<p>Kerala Weather Update Today: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മഴയോടൊപ്പം തന്നെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/rain-today-kerala-.jpg" class="attachment-large size-large wp-post-image" alt="Rain Today Kerala" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്ത് ദുരിതപെയ്ത് ഇന്നും തുടരും (Kerala Rain Alert). എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<p>പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ കഴിഞ്ഞ മണിക്കൂറിൽ റെഡ് അലർട്ടിന് സമാനമായ മഴയാണ് ലഭിച്ചത്. ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് പ്രകാരം, ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലയിലും യെല്ലോ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർ​ഗോഡ് വരെയുള്ള എല്ലാ ജില്ലയിലും യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്. എന്നാൽ മഴ കൂടുതൽ ശക്തമാകുകയാണെങ്കിൽ നിലവിലെ മുന്നറിയിപ്പുകളിൽ മാറ്റം സംഭവിച്ചേക്കാം.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/kerala/kerala-weather-forecast-from-today-august-2-imd-district-wise-heavy-rain-alert-for-next-days-2220607.html"> തോരാമഴ എന്നുവരെ…? വരും ദിവസങ്ങളിലും മുന്നറിയിപ്പ്; കാലാവസ്ഥ പ്രവചനം</a></strong></p>
<p>മഴയോടൊപ്പം തന്നെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. അതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം. മഴ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുന്നത്.</p>
<h3>ന്യൂനമർദ്ദപാത്തി ശക്തം</h3>
<p>തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദപാത്തി തുടരുകയാണ്. കൂടാതെ വടക്കൻ കർണാടകയിൽ നിന്ന് കന്യാകുമാരി വരെ, തെക്കൻ കർണാടക, കേരളം, തമിഴ്നാട് വരെയും ന്യൂനമർദ്ദപാത്തി (Trough) സ്ഥിതിചെയ്യുന്നുണ്ട്. മധ്യ രാജസ്ഥാന് മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുകയാണ്. ഇതിൻ്റെ സ്വാധീനഫലമായി കേരളത്തിൽ ഓ​ഗസ്റ്റ് ആറ് വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.</p>
<h3>മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം</h3>
<p>ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.</p>
<h3>പമ്പാ നദിയിൽ വീണ്ടും ജലനിരപ്പ് ഉയർന്നു</h3>
<p>പമ്പാനദിയിൽ തിങ്കളാഴ്ച പുലർച്ചെയോടെ വീണ്ടും ജലനിരപ്പ് ഉയരുന്നതിനാൽ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇതേ തുടർന്ന് റാന്നി മേഖലയിലുള്ളവർ ജാ​ഗ്രത പാലിക്കണമെന്നാണ് പൊലീസിന്റെ നിർദേശം. റാന്നിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളംകയറാൻ സാധ്യതയുള്ളതിനാൽ എല്ലാവരും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും റാന്നി സിഐ നൽകിയ നിർദേശത്തിൽ പറയുന്നു. കഴിഞ്ഞദിവസത്തെ കനത്തമഴയ്ക്ക് പിന്നാലെ റാന്നി ടൗൺ ഉൾപ്പെടെ പലയിടങ്ങളും വെള്ളത്തിൽ മുങ്ങിയിരുന്നു. ഞായറാഴ്ചയോടെയാണ് പലമേഖലകളിൽനിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയത്.</p>
<h3>English Summary:</h3>
<p>Kerala Weather Update Today August 3 Monday, IMD Predict Heavy Rainfall In All Districts With Yellow Alert. In This Situation Authorities Issues Holiday For 11 Districts Educational Institution. Check Latest Rain Alert And Affected Areas.</p>
]]></content:encoded>
				</item>
							<item>
					<title>Pathanamthitta Rain Alert: &#8216;പത്തനംതിട്ടയിൽ ജാ​ഗ്രത തുടരണം, ഇന്ന് രാത്രിയും മിന്നൽപ്രളയ സാധ്യത&#8217;: പി സി വിഷ്ണുനാഥ്</title>
					<link>https://www.malayalamtv9.com/kerala/pathanamthitta-rain-alert-and-possibility-of-slight-flood-at-night-says-minister-pc-vishnunath-2220677.html</link>
					<pubDate>Sun, 02 Aug 2026 20:58:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/pathanamthitta-rain-alert-and-possibility-of-slight-flood-at-night-says-minister-pc-vishnunath-2220677.html</guid>
					<description><![CDATA[<p>Pathanamthitta Rain Alert Update: ഇന്ന് രാത്രിയും പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നും ഇത്തരം സ്ഥലങ്ങളിൽ ജാ​ഗ്രത വേണമെന്നും മന്ത്രി അറിയിച്ചു. പ്രളയ സാധ്യത സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കാനാണ് നീക്കം. മഴ മാറാതെ നിൽക്കുന്നതിനാൽ പൊതുജനങ്ങൾ ഇന്ന് രാത്രി കൂടി സഹകരിക്കണം. കോൺഗ്രസുകാരെ കൂട്ടി അവലോകന യോഗം നടത്തി എന്ന ആരോപണം സങ്കടപ്പെടുത്തിയെന്നും പി സി വിഷ്ണുനാഥ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/Pathanamthitta-Rain-Alert-.jpg" class="attachment-large size-large wp-post-image" alt="Pathanamthitta Rain Alert" /></figure><p><strong>തിരുവനന്തപുരം:</strong> മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ കനത്ത ജാ​ഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥിൻ്റെ മുന്നറിയിപ്പ്. ഇന്ന് രാത്രിയും പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നും ഇത്തരം സ്ഥലങ്ങളിൽ ജാ​ഗ്രത വേണമെന്നും മന്ത്രി അറിയിച്ചു. പ്രളയ സാധ്യത സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കാനാണ് നീക്കം. മഴ മാറാതെ നിൽക്കുന്നതിനാൽ പൊതുജനങ്ങൾ ഇന്ന് രാത്രി കൂടി സഹകരിക്കണം. കോൺഗ്രസുകാരെ കൂട്ടി അവലോകന യോഗം നടത്തി എന്ന ആരോപണം സങ്കടപ്പെടുത്തിയെന്നും പി സി വിഷ്ണുനാഥ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-weather-forecast-from-today-august-2-imd-district-wise-heavy-rain-alert-for-next-days-2220607.html">തോരാമഴ എന്നുവരെ…? വരും ദിവസങ്ങളിലും മുന്നറിയിപ്പ്; കാലാവസ്ഥ പ്രവചനം</a></strong></p>
<h3>സംസ്ഥാനത്ത് തോരെ മഴ</h3>
<p>കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<p>കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചനം അനുസരിച്ച്, ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം നാളെ എല്ലാ ജില്ലകളിലും ശക്തമായ മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.</p>
<p>മഴ ശക്തമായി തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദ്ദേശപ്രകാരം അത്തരം പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കേണ്ടതാണ്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരണമെന്നും അധികൃതർ അറിയിച്ചു. അതുപോലെ നദികളിലെല്ലാം ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പ്രദേശങ്ങളിൽ ഉള്ളവർ ജാ​ഗ്രത പാലിക്കണം.</p>
<h3>സ്കൂളുകൾക്ക് അവധി</h3>
<p>സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ (ഓഗസ്റ്റ് 3, തിങ്കൾ) അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർമാർ ഉത്തരവിറക്കിയിരിക്കുന്നത്. നിലവിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ആലപ്പുഴയിലെ ചെങ്ങന്നൂർ, കൂട്ടനാട് താലൂക്ക് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുന്നത്. എന്നാൽ മറ്റ് ജില്ലകളിൽ മഴ രാത്രിയിലും തുടരുകയാണെങ്കിൽ അവധി പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്.</p>
<h3>English Summary:</h3>
<p>Pathanamthitta Rain Alert And possibility Of Slight flood at Night says Minister PC Vishnunath. Also Rain Tomorrow Weather Update And Rain Affeted Areas. Several Districts Colloctor Announces Holiday For Schools.</p>
]]></content:encoded>
				</item>
							<item>
					<title>Train Cancellation: മണ്ണിടിച്ചിൽ! കോഴിക്കോട്-ബെംഗളൂരു എക്സ്പ്രസ് സ‍‍ർവീസ് നി‍‍ർത്തി; ട്രെയിൻ ​ഗതാ​ഗതം താറുമാറിൽ</title>
					<link>https://www.malayalamtv9.com/kerala/kozhikode-bengaluru-train-cancelled-due-to-heavy-landslide-and-rain-check-railway-updates-2220630.html</link>
					<pubDate>Sun, 02 Aug 2026 16:24:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kozhikode-bengaluru-train-cancelled-due-to-heavy-landslide-and-rain-check-railway-updates-2220630.html</guid>
					<description><![CDATA[<p>Kozhikode Bengaluru Train Cancelled: കനത്ത മഴയ്ക്കിടെ ശനിയാഴ്ച രാത്രി 8.45-ഓടെയാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത്. സംഭവത്തിന് പിന്നാലെ റെയിൽവേയുടെ റിലീഫ് ട്രെയിൻ അപകടസ്ഥലത്ത് എത്തിച്ചേർന്നതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ട്രാക്കിൽനിന്ന് മണ്ണ് നീക്കി ​ഗതാ​ഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചതായും ഇതിനായി ഉദ്യോ​ഗസ്ഥരടക്കം സ്ഥലത്തുണ്ടെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/TAIN-Cancelled-.jpg" class="attachment-large size-large wp-post-image" alt="Kozhikode Bengaluru Train Cancelled" /></figure><p><strong>കോഴിക്കോട്:</strong> കനത്ത മഴയെത്തുട‍ർന്ന് കർണാടക സക്ലേശ്പുരിൽ റെയിൽവേ ട്രാക്കിലേക്ക് വൻ മണ്ണിടിച്ചിൽ (Landslide and rain). യെഡകുമാരിക്കും ശിരിവാ​ഗിലുവിനും ഇടയിലാണ് ശക്തമായ മഴയെത്തുടർന്ന് മണ്ണിടിഞ്ഞ് വീണത്. ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതോടെ മം​ഗളൂരുവിനും യശ്വന്ത്പൂരയ്ക്കും ഇടയിൽ ട്രെയിൻ ​ഗതാ​ഗതം പൂർണമായും താറുമാറിയിട്ടുണ്ട്. ഇതുവഴിയുള്ള ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകൾ പാതി വഴിയിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്തു.</p>
<p>കനത്ത മഴയ്ക്കിടെ ശനിയാഴ്ച രാത്രി 8.45-ഓടെയാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത്. സംഭവത്തിന് പിന്നാലെ റെയിൽവേയുടെ റിലീഫ് ട്രെയിൻ അപകടസ്ഥലത്ത് എത്തിച്ചേർന്നതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ട്രാക്കിൽനിന്ന് മണ്ണ് നീക്കി ​ഗതാ​ഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചതായും ഇതിനായി ഉദ്യോ​ഗസ്ഥരടക്കം സ്ഥലത്തുണ്ടെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.</p>
<h3>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-weather-forecast-from-today-august-2-imd-district-wise-heavy-rain-alert-for-next-days-2220607.html">തോരാമഴ എന്നുവരെ…? വരും ദിവസങ്ങളിലും മുന്നറിയിപ്പ്; കാലാവസ്ഥ പ്രവചനം</a></h3>
<p>അതേസമയം, പ്രദേശത്ത് കനത്ത മഴ തുടരുന്നതും വീണ്ടും മണ്ണിടിച്ചിലുണ്ടാകുന്നതും രക്ഷാപ്രവർത്തനത്തിന് ഏറെ വെല്ലുവിളിയാകുന്നുണ്ട്. അതിനാൽ തന്നെ ഇതുവഴിയുള്ള ​ഗതാ​ഗതം പുനഃസ്ഥാപിക്കാൻ കൂടുതൽ സമയമെടുക്കുമെന്നാണ് റെയിൽ വൃത്തങ്ങൾ പറയുന്നത്. ​ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടതോടെ ഹാസൻ, സുബ്രഹ്മണ്യ റോഡ്, ശിരിവാ​ഗിലു, ബണ്ട്വാൾ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും റെയിൽവേ അറിയിച്ചു.</p>
<p>അപകടത്തെത്തുടർന്ന് എസ്എംവിടി ബെം​ഗളൂരു- മുരുഡേശ്വർ എക്സ്പ്രസ് ശനിയാഴ്ച രാത്രി ഹാസനിൽ യാത്ര അവസാനിപ്പിച്ചു. കെഎസ്ആർ ബെം​ഗളൂരു-കോഴിക്കോട് എക്സ്പ്രസും വിജയപുര-മം​ഗളൂരൂ സെൻട്രൽ എക്സ്പ്രസും ഹാസനിൽ സർവീസ് അവസാനിപ്പിച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്.</p>
<p>കെഎസ്ആർ ബെം​ഗളൂരു-കാർവാർ എക്സ്പ്രസ് സക്ലേശ്പുരിൽ യാത്ര അവസാനിപ്പിച്ചു. മുരുഡേശ്വർ-എസ്എംവിടി ബെം​ഗളൂരു എക്സ്പ്രസ് സുബ്രഹ്മണ്യ റോഡിലും കോഴിക്കോട്-കെഎസ്ആർ ബെം​ഗളൂരു എക്സ്പ്രസ് കബകപുത്തൂരിലും സർവീസ് അവസാനിപ്പിച്ചു. ഞായറാഴ്ചയിലെ മം​ഗളൂരു ജങ്ഷൻ-യശ്വന്ത്പുര എക്സ്പ്രസും (16540) യശ്വന്ത്പുര-മം​ഗളൂരു ജങ്ഷൻ എക്സ്പ്രസും (16575) റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു.</p>
<h3>തിരുവനന്തപുരം- വേളാങ്കണ്ണി ട്രെയിൻ വേണം</h3>
<p>തീർഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലേക്ക് തിരുവനന്തപുരത്ത് നിന്ന് നാഗർകോവിൽ ടൗൺ വഴി പ്രത്യേക ട്രെയിൻ സർവീസ് വേണമെന്ന് ആവശ്യം. ഓഗസ്റ്റ് അവസാന ആഴ്ച തുടങ്ങി സെപ്റ്റംബർ ആദ്യ ആഴ്ചയിൽ അവസാനിക്കുന്ന വേളാങ്കണ്ണി ദേവാലയത്തിലെ തിരുനാൾ ആഘോഷത്തിൽ പങ്കെടുക്കുന്നതിന് തിരുവനന്തപുരം, കന്യാകുമാരി, തിരുനെൽവേലി ജില്ലകളിൽ നിന്ന് ഒട്ടേറെ വിശ്വാസികളാണ് വേളാങ്കണ്ണിയിലേക്ക് പോകുന്നത്.</p>
<p>നിലവിൽ എറണാകുളത്തിനും വേളാങ്കണ്ണിക്കുമിടയിൽ തിങ്കൾ, ശനി ദിവസങ്ങളിലും ബുധനാഴ്ചയുമുള്ള രണ്ട് ട്രെയിനുകൾ കോട്ടയം, കായംകുളം, കൊല്ലം, കൊട്ടാരക്കര, പുനലൂർ, തെന്മല, ചെങ്കോട്ട, തെങ്കാശി, കടയനല്ലൂർ, ശങ്കരൻകോവിൽ, രാജപാളയം, ശിവകാശി, വിരുദുനഗർ, അറുപ്പുക്കോട്ട, മാനാമധുര, ശിവഗംഗൈ, കാരൈക്കുടി, പട്ടുക്കോട്ട, തിരുവാരൂർ, നാഗപ്പട്ടണം വഴിയാണ് പോകുന്നത്. എന്നാൽ തിരുവനന്തപുരം കന്യാകുമാരി റൂട്ടിലുള്ള യാത്രക്കാർക്ക് സൗകര്യപ്രദമാകുന്ന രീതിയിൽ സർവീസ് ആരംഭിക്കണമെന്നാണ് ആവശ്യം ശക്തമാകുന്നത്.</p>
<h3>English Summary:</h3>
<p>Train services were badly disrupted late on Saturday night after landslips triggered by heavy rain occurred on the railway track between Yedakumari and Shirivagilu stations in Sakleshpur taluk. Kozhikode Bengaluru Train Cancelled.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Ship Lose Control in Kochi : കൊച്ചിയിൽ കപ്പൽ നിയന്ത്രണം വിട്ട് തീരത്തേക്ക് പാഞ്ഞടുത്തു, ഒഴിവായത് വൻ ദുരന്തം !</title>
					<link>https://www.malayalamtv9.com/kerala/container-ship-lose-control-in-kochi-major-accident-averted-2220626.html</link>
					<pubDate>Sun, 02 Aug 2026 16:06:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/container-ship-lose-control-in-kochi-major-accident-averted-2220626.html</guid>
					<description><![CDATA[<p>Container Ship Lose Control in Kochi : കൊച്ചിയിൽ കണ്ടെയ്നർ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തീരത്തേക്ക് പാഞ്ഞെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. എസ്‌ എസ്‌ എൽ മുംബൈ എന്ന കപ്പലിനാണ് നിയന്ത്രണം നഷ്ടമായത്. ഇതിനെ തുടർന്ന് തീരത്തേക്ക് അടുത്ത കപ്പലിനെ. സമയോചിതമായി ടഗ് ബോട്ടുകൾ എത്തിയാണ് നിയന്ത്രണവിധേയമാക്കിയത്. ഇതുവഴി തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/Ship-Lose-Control-In-Kochi-1.jpg" class="attachment-large size-large wp-post-image" alt="Ship Lose Control In Kochi (1)" /></figure><p><strong>കൊച്ചി :</strong> കൊച്ചിയിൽ കണ്ടെയ്നർ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തീരത്തേക്ക് പാഞ്ഞെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. എസ്‌ എസ്‌ എൽ മുംബൈ എന്ന കപ്പലിനാണ് നിയന്ത്രണം നഷ്ടമായത്. ഇതിനെ തുടർന്ന് തീരത്തേക്ക് അടുത്ത കപ്പലിനെ. സമയോചിതമായി ടഗ് ബോട്ടുകൾ എത്തിയാണ് നിയന്ത്രണവിധേയമാക്കിയത്. ഇതുവഴി തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.</p>
<p>സംഭവം വലിയ പാരിഭ്രാന്തിയാണ് ഉയർത്തിയത്. സൂറത്തിൽ നിന്ന് പുറപ്പെട്ട കപ്പലാണ് നിയന്ത്രണം വിട്ട് തീരത്തേക്ക് നീങ്ങിയത്. സാധാരണ കപ്പലുകൾ തുറമുഖത്തിന് പുറത്തെത്തുമ്പോൾ ഡോക് ചെയ്യുകയും ശേഷം ടഗ് ബോട്ടുകളുടെ സഹായത്തോടെ തീരത്തേക്ക് അടിപ്പിക്കുകയും ആണ് ചെയ്യാറ്. എന്നാൽ ഇന്നലെ രാത്രി ഇതിനു വിപരീതമായി കപ്പൽ തനിയെ തീരത്തേക്ക് അതി വേഗത്തിൽ നീങ്ങുകയായിരുന്നു.</p>
<h3>Also Read: <a href="https://www.malayalamtv9.com/kerala/enforcement-directorate-claims-conspiracy-behind-attack-on-officials-in-kerala-high-court-2220620.html">ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യം നൽകരുത് , പിന്നിൽ ​ഗൂഢാലോചനയെന്ന് ഹൈക്കോടതിയിൽ ഇ.‍ഡി</a></h3>
<p>ഇതു വലിയ അപകടസാധ്യതയാണ് ഉയർത്തിയത്. എന്നാൽ ടഗ് ബോട്ടുകൾ പാഞ്ഞെത്തി കപ്പലിനെ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ടഗ് ബോട്ടുകളുടെ സമയോചിതമായ ഈ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ സാഹചര്യങ്ങൾ മാറിമറിഞ്ഞേനെ. എന്നാൽ കപ്പലിന് എങ്ങനെ നിയന്ത്രണം നഷ്ടപ്പെട്ടു എന്നുള്ളത് ഇതുവരെ വ്യക്തമായിട്ടില്ല.</p>
<h3>English Summary</h3>
<p>A container ship lost control and veered towards the shore in Kochi. The incident occurred last night involving the vessel 'SSL Mumbai'. Tugboats arrived promptly and brought the ship under control, narrowly averting a major disaster.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Lottery Result: അറിയാലോ, സമൃദ്ധിയാണ്! ഇന്ന് ഒരു കോടി കൊണ്ടുപോയത് ആര്? ലോട്ടറി ഫലം</title>
					<link>https://www.malayalamtv9.com/kerala/kerala-lottery-samrudhi-sm-66-result-today-august-2-draw-update-complete-winning-numbers-list-2220613.html</link>
					<pubDate>Sun, 02 Aug 2026 15:27:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-lottery-samrudhi-sm-66-result-today-august-2-draw-update-complete-winning-numbers-list-2220613.html</guid>
					<description><![CDATA[<p>Kerala Lottery Samrudhi Result 02-08-2026: ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം പുറത്ത്‌. ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് ഒരു കോടി രൂപ സ്വന്തമാക്കാം. രണ്ടാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് 25 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/kerala-lottery-3.jpg" class="attachment-large size-large wp-post-image" alt="Kerala Lottery Result" /></figure><p>ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം പുറത്ത്‌. ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് ഒരു കോടി രൂപ സ്വന്തമാക്കാം. രണ്ടാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് 25 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. 5000, 2000, 1000, 500, 200, 100 രൂപയുടെ സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. 50 രൂപ മാത്രം നിരക്കുള്ള സമൃദ്ധി ലോട്ടറി ടിക്കറ്റുകൾ ആകെ 12 സീരീസുകളിലായാണ് ഭാഗ്യക്കുറി വകുപ്പ് വിപണിയിൽ ഇറക്കിയിരിക്കുന്നത്. അത്യാധുനിക രീതിയിലുള്ള പഴുതുകളില്ലാത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഓരോ ലോട്ടറി ടിക്കറ്റുകളും അച്ചടിച്ച് തയ്യാറാക്കിയിരിക്കുന്നത്.</p>
<p>അതുകൊണ്ടുതന്നെ വാങ്ങിയ ടിക്കറ്റുകൾക്ക് യാതൊരുവിധ കേടുപാടുകളും വരാത്ത രീതിയിൽ സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ലഭിച്ച സമ്മാനത്തുക കൈപ്പറ്റുന്നതിന് വലിയ രീതിയിലുള്ള തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.</p>
<h3>ഇന്നത്തെ സമൃദ്ധി പ്ലസ്‌ ലോട്ടറി ഫലം</h3>
<p><strong>ഒന്നാം സമ്മാനം: ഒരു കോടി രൂപ</strong></p>
<p>MZ 543482</p>
<p><strong>സമാശ്വാസ സമ്മാനം: 5,000 രൂപ</strong></p>
<p>MN 543482 MO 543482 MP 543482 MR 543482 MS 543482 MT 543482 MU 543482 MV 543482 MW 543482 MX 543482 MY 543482</p>
<p><strong>രണ്ടാം സമ്മാനം: 25 ലക്ഷം രൂപ</strong></p>
<p>MR 823249</p>
<p><strong>മൂന്നാം സമ്മാനം: അഞ്ച്‌ ലക്ഷം രൂപ</strong></p>
<p>MN 630504</p>
<p><strong>നാലാം സമ്മാനം: 5,000 രൂപ</strong></p>
<p>0366 1053 2463 2782 3221 3788 4472 5489 5547 6775 7039 7247 7441 8499 8749 8757 9252 9845 9942</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/kerala-lottery-onam-thiruvonam-bumper-br-111-first-prize-winning-ticket-numbers-from-2016-to-2025-2220575.html">Onam Bumper 2026: 2025 വരെ ഓണം ബമ്പര്‍ നേടിയ നമ്പറുകള്‍; അറിഞ്ഞുവെച്ചോളൂ ഉപകാരപ്പെടും</a></strong></p>
<p><strong>അഞ്ചാം സമ്മാനം: 2,000 രൂപ</strong></p>
<p>0889 3379 5075 5098 5226 6744</p>
<p><strong>ആറാം സമ്മാനം: 1,000 രൂപ</strong></p>
<p>0802 1736 2173 3864 4164 4363 4680 4767 5254 5483 6099 6419 6760 6815 7154 7446 7606 8466 8472 8538 8623 8918 9488 9607 9631</p>
<p><strong>ഏഴാം സമ്മാനം: 500 രൂപ</strong></p>
<p>0343 0506 0613 0708 1159 1325 1519 1799 2077 2085 2137 2597 2625 2662 2722 2930 3022 3068 3247 3285 3326 3407 4269 4350 4510 4821 4842 4887 5008 5228 5382 5398 5427 5438 5648 5669 5732 5854 5894 5939 5965 6024 6079 6159 6196 6626 6710 6782 6805 6936 6958 7063 7178 7560 7652 7761 7817 8103 8223 8230 8335 8376 8408 8514 8733 8884 8947 8973 9002 9036 9432 9575 9579 9623 9798 9898</p>
<p><strong>എട്ടാം സമ്മാനം: 200 രൂപ</strong></p>
<p>0181 0350 0439 0455 0462 0555 0623 0891 1016 1179 1192 1254 1278 1559 1725 1757 2018 2093 2301 2396 2404 2429 2430 2686 2699 2763 2935 3111 3115 3234 3343 3624 3658 3692 3725 3762 3883 4057 4260 4318 4346 4347 4364 4395 4927 5073 5253 5267 5388 5405 5656 5683 5706 5720 5721 5902 6042 6107 6256 6296 6380 6449 6730 6854 7165 7286 7311 7504 7779 7827 7934 8255 8357 8375 8427 8645 8669 8670 8726 8928 8934 8975 9012 9050 9106 9108 9253 9502 9536 9627 9630 9969</p>
<p><strong>ഒമ്പതാം സമ്മാനം: 100 രൂപ</strong></p>
<p>0023 0250 0259 0280 0301 0385 0403 0416 0421 0442 0510 0539 0590 0669 0744 0870 0877 0925 0948 1048 1168 1338 1365 1548 1685 1969 2076 2107 2291 2347 2446 2457 2545 2595 2663 2680 2692 2728 2838 2936 2944 2958 2994 3103 3112 3308 3415 3481 3486 3499 3528 3819 3898 4079 4239 4259 4285 4321 4352 4379 4390 4444 4589 4701 4729 4782 4876 4878 4882 4886 5007 5071 5096 5118 5126 5153 5196 5202 5204 5387 5408 5555 5564 5573 5581 5634 5790 5926 5987 6051 6056 6083 6222 6313 6318 6430 6443 6587 6623 6630 6664 6691 6712 6755 6848 6859 7053 7117 7196 7211 7232 7267 7302 7327 7550 7583 7646 7802 7825 7918 8005 8068 8106 8140 8235 8259 8281 8530 8651 8787 8844 8932 8939 9040 9168 9232 9288 9330 9354 9380 9462 9465 9479 9483 9514 9585 9696 9713 9865 9900</p>
<p>എല്ലാ ഞായറാഴ്ചകളിലുമാണ് സമൃദ്ധി ഭാഗ്യക്കുറി നറുക്കെടുക്കുന്നത്‌. അടുത്ത സമൃദ്ധി ലോട്ടറിയുടെ നറുക്കെടുപ്പ് ഓഗസ്ത് ഒമ്പതിന് നടക്കും. ടിക്കറ്റ് വാങ്ങുന്ന ഏതൊരു വ്യക്തിയും അത് കൈപ്പറ്റിയ ഉടൻ തന്നെ അതിന്റെ പിൻവശത്ത് സ്വന്തം പേരും ഒപ്പും രേഖപ്പെടുത്തി സൂക്ഷിക്കണം.</p>
<p>ഒന്നാം സമ്മാനാർഹമാകുന്ന അതേ ലോട്ടറി നമ്പറിന്റെ ബാക്കിയുള്ള 11 സീരീസുകളിലെ ടിക്കറ്റുകൾക്ക് 5000 രൂപ വീതം സമാശ്വാസ സമ്മാനമായി നല്‍കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കുന്ന ടിക്കറ്റുകൾക്ക് ലഭിക്കുന്ന മൊത്തം സമ്മാനത്തുകയുടെ 10 ശതമാനം തുക ആ ടിക്കറ്റുകൾ വിറ്റഴിച്ച ലോട്ടറി ഏജന്റിന് സമ്മാനമായി നൽകും.</p>
<p>ഇവകൂടാതെ നാല് മുതൽ എട്ട് വരെയുള്ള സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകൾക്കും, സമാശ്വാസ സമ്മാനാർഹമായ ടിക്കറ്റുകൾക്കും അവയുടെ സമ്മാനത്തുകയുടെ 10 ശതമാനം വീതവും, ഒമ്പതാം സമ്മാനം കരസ്ഥമാക്കിയ ടിക്കറ്റുകളുടെ സമ്മാനത്തുകയുടെ 15 ശതമാനവും ഏജന്റുമാർക്കുള്ള കമ്മീഷനായി സർക്കാർ ഫണ്ടിൽ നിന്നും നേരിട്ട് നൽകുന്നതാണ്.</p>
<h3>നിരാകരണം</h3>
<p>സമൃദ്ധി ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.</p>
<h3>English Summary</h3>
<p>The results for today's Samrudhi lottery have been officially announced, offering a grand first prize of 1 crore rupees. The winning ticket for the top prize is MZ 543482, alongside several other major and consolation prizes. Buyers are advised to keep their tickets safe and write their name and signature on the back. The next draw for the Samrudhi lottery is scheduled for August 9.</p>
]]></content:encoded>
				</item>
							<item>
					<title>ED Attack Case : ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യം നൽകരുത് , പിന്നിൽ ​ഗൂഢാലോചനയെന്ന് ഹൈക്കോടതിയിൽ ഇ.‍ഡി</title>
					<link>https://www.malayalamtv9.com/kerala/enforcement-directorate-claims-conspiracy-behind-attack-on-officials-in-kerala-high-court-2220620.html</link>
					<pubDate>Sun, 02 Aug 2026 15:24:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/enforcement-directorate-claims-conspiracy-behind-attack-on-officials-in-kerala-high-court-2220620.html</guid>
					<description><![CDATA[<p>ED Claims Conspiracy Behind Attack : തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യ അപേക്ഷയെ ഹൈക്കോടതിയിൽ ശക്തമായി എതിർത്ത് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. മനപ്പൂർവമായി തങ്ങളുടെ അന്വേഷണത്തെ നടത്തപ്പെടുത്താനുള്ള ആക്രമണമാണ് നടന്നതെന്നാണ് ഇ ഡി കോടതിയിൽ വാദിച്ചത്. ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ ആയിരുന്നു പദ്ധതി ഇട്ടത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/ED-Attack-Case-Thiruvananthapuram-.jpg" class="attachment-large size-large wp-post-image" alt="Ed Attack Case Thiruvananthapuram" /></figure><p><strong>കൊച്ചി :</strong> തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യ അപേക്ഷയെ ഹൈക്കോടതിയിൽ ശക്തമായി എതിർത്ത് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. മനപ്പൂർവമായി തങ്ങളുടെ അന്വേഷണത്തെ നടത്തപ്പെടുത്താനുള്ള ആക്രമണമാണ് നടന്നതെന്നാണ് ഇ ഡി കോടതിയിൽ വാദിച്ചത്. ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ ആയിരുന്നു പദ്ധതി ഇട്ടത്. പെട്ടെന്നുള്ള സാഹചര്യത്തെ തുടർന്നുണ്ടായ ആക്രമണം അല്ല നടന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് ഉദ്യോഗസ്ഥർ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ആക്രമണം നടത്തിയത്. ഇതിനു മുന്നിൽ വ്യക്തമായ ഗൂഢാലോചന ഉണ്ട് എന്നാണ് ഇ.ഡി കോടതിയിൽ വാദിച്ചത്.</p>
<p>ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതരമായ കുറ്റകൃത്യം ആണെന്നും ഈ നടപടിയെ ലഘുവായി കാണരുത് എന്നും ഇ ഡി കോടതിയോട് ആവശ്യപ്പെട്ടു. കേസിലെ ഏഴു പ്രതികളുടെ ജാമ്യ അപേക്ഷ നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ കേസിലും കക്ഷി ചേരാൻ ഇ.ഡി കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് രണ്ടുമാസത്തിലേറിയായി ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെയാണ് സിപിഎം പ്രവർത്തകരായ പ്രതികൾ ഒരുമിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയത്. 60 ദിവസമായി ലഭിക്കാതെ 24 സിപിഎം പ്രവർത്തകരാണ് കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുന്നത്.</p>
<h3>Also Read : <a href="https://www.malayalamtv9.com/kerala/home-department-orders-sit-investigation-on-case-of-attempted-assassination-of-former-health-minister-veena-george-2220569.html">മുൻ ആരോഗ്യമന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്</a></h3>
<p>ഇതിനുമുമ്പ് രണ്ടുതവണ സെഷൻസ് കോടതി ഇവരുടെ ജാമ്യ അപേക്ഷ തള്ളിയിരുന്നു. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാൻ ഭാഗിക കുറ്റപത്രം നൽകാനുള്ള നീക്കം അന്വേഷണസംഘവും നടത്തുന്നുണ്ട്. ഇങ്ങനെയാണ് കാര്യങ്ങൾ പോകുന്നത് എങ്കിൽ പ്രതികൾക്ക് ഉടനെ ഒന്നും ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയില്ല. ഇഡിയും കേസിൽ ശക്തമായ നിലപാടാണ് എടുക്കുന്നത്. ഈ സാഹചര്യത്തിലാണ് ജാമ്യം നേടുക എന്ന ഉദ്ദേശത്തോടെ പ്രതികൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്.</p>
<p>പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പുതിയതായി താമസിച്ചിരുന്ന തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീട്ടിൽ കഴിഞ്ഞ മെയ് 27നാണ് ഇ ഡി റൈഡ് നടത്തിയത്. പിണറായിയുടെ മകൾ വീണയുടെ കമ്പനിയും കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലും തമ്മിലുള്ള ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. വീട്ടിലെ പരിശോധന കഴിഞ്ഞ് ഉദ്യോഗസ്ഥർ വാഹനങ്ങളിൽ പുറത്തേക്ക് വന്നപ്പോൾ വീടിനു മുമ്പിൽ തടിച്ചു കൂടിയിരുന്ന സി പി എം പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയായിരുന്നു.</p>
<h3>English Summary</h3>
<p>The Enforcement Directorate (ED) strongly opposed the bail plea in the High Court filed by the accused in the case involving the assault on officials who had arrived to conduct a raid at the Thiruvananthapuram residence of Opposition Leader Pinarayi Vijayan. The ED argued before the court that the attack was a deliberate attempt to obstruct their investigation, noting that the plan was to intimidate the officials and force them to withdraw.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Weather Update: തോരാമഴ എന്നുവരെ&#8230;? വരും ദിവസങ്ങളിലും മുന്നറിയിപ്പ്; കാലാവസ്ഥ പ്രവചനം</title>
					<link>https://www.malayalamtv9.com/kerala/kerala-weather-forecast-from-today-august-2-imd-district-wise-heavy-rain-alert-for-next-days-2220607.html</link>
					<pubDate>Sun, 02 Aug 2026 14:11:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-weather-forecast-from-today-august-2-imd-district-wise-heavy-rain-alert-for-next-days-2220607.html</guid>
					<description><![CDATA[<p>Kerala Weather Forecast Update: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. എന്നാൽ നിലവിലെ കാലാവസ്ഥ മുന്നറിയിപ്പുകൾക്ക് വരും മണിക്കൂറിൽ മാറ്റങ്ങൾ സംഭവിച്ചേക്കാം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/rain-kerala-today1.jpg" class="attachment-large size-large wp-post-image" alt="Kerala Weather Forecast Update" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്ത് കനത്ത നാശം വിതച്ചുകൊണ്ട് തോരമാഴ തുടരുന്നു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണുള്ളത്. എന്നാൽ നിലവിലെ കാലാവസ്ഥ മുന്നറിയിപ്പുകൾക്ക് വരും മണിക്കൂറിൽ മാറ്റങ്ങൾ സംഭവിച്ചേക്കാം.</p>
<p>അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/kerala/kerala-weather-august-2-heavy-rain-alert-in-6-districts-orange-alert-issued-in-12-districts-warning-sent-to-phones-2220519.html"> ആറ് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ടില്‍ കേരളം, ഫോണുകളിലേക്ക് ജാഗ്രതാ നിര്‍ദേശമെത്തി</a></strong></p>
<p>ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ സംസ്ഥാനത്തെ ചില നദികളിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്/മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. പത്തനംതിട്ട പമ്പ (മലക്കര സ്റ്റേഷൻ, മടമൺ സ്റ്റേഷൻ), അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ, പന്തളം സ്റ്റേഷൻ) ഓറഞ്ച് അലർട്ടാണ്. കാസറഗോഡ് പയസ്വിനി (എരിഞ്ഞിപ്പുഴ സ്റ്റേഷൻ) ഇവിടെ യെല്ലോ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. യാതൊരു കാരണവശാലും മുന്നറിയിപ്പുള്ള നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.</p>
<h3>അടുത്ത ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം</h3>
<p><strong>ഓറഞ്ച് അലർട്ട്</strong></p>
<p>02 (ഇന്ന്-ഞായർ) : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്</p>
<p><strong>യെല്ലോ അലർട്ട്</strong></p>
<p>02 (ഇന്ന്-ഞായർ): തിരുവനന്തപുരം, കൊല്ലം</p>
<p>03 (നാളെ-തിങ്കൾ): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്</p>
<p>06 (വ്യാഴം): മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്</p>
<h3>ഉയർന്ന തിരമാല ജാഗ്രത നിർദേശം</h3>
<p>കണ്ണൂർ (വളപ്പട്ടണം മുതൽ ന്യൂ മാഹി വരെ) കണ്ണൂർ - കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് വൈകുന്നേരം 05.30 വരെ 2.7 മുതൽ 3.5 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.</p>
<h3>മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം</h3>
<p>കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.</p>
<h3>English Summary:</h3>
<p>Kerala Weather Forecast From Today August 2 To Next Five Days. IMD Issues District Wise Heavy rain alert And Orange Yellow Alerts. Check the latest rain warning and monsoon status.</p>
]]></content:encoded>
				</item>
							<item>
					<title>Onam Bumper 2026: 2025 വരെ ഓണം ബമ്പര്‍ നേടിയ നമ്പറുകള്‍; അറിഞ്ഞുവെച്ചോളൂ ഉപകാരപ്പെടും</title>
					<link>https://www.malayalamtv9.com/photo-gallery/kerala-lottery-onam-thiruvonam-bumper-br-111-first-prize-winning-ticket-numbers-from-2016-to-2025-2220575.html</link>
					<pubDate>Sun, 02 Aug 2026 13:21:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/kerala-lottery-onam-thiruvonam-bumper-br-111-first-prize-winning-ticket-numbers-from-2016-to-2025-2220575.html</guid>
					<description><![CDATA[<p>Kerala Onam Bumper Lottery 2026: Check First Prize Winning Numbers Up to 2025: ബമ്പര്‍ ടിക്കറ്റുകളെടുക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ രീതികളുണ്ട്. ചിലര്‍ തങ്ങളുടെ ഭാഗ്യ നമ്പറുകളില്‍ വരുന്ന ലോട്ടറി ടിക്കറ്റുകളെടുക്കുമ്പോള്‍ മറ്റ് ചിലരാകട്ടെ മുന്‍ വര്‍ഷങ്ങളില്‍ സമ്മാനങ്ങള്‍ നേടിയ ടിക്കറ്റ് നമ്പറുകള്‍ നോക്കി ഭാഗ്യം പരീക്ഷിക്കും. ഈ വര്‍ഷം അത്തരമൊരു പരീക്ഷണമാണ് നിങ്ങള്‍ നടത്താന്‍ പോകുന്നതെങ്കില്‍ കഴിഞ്ഞ പത്ത് വര്‍ഷം ഓണം ബമ്പര്‍ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറുകള്‍ അറിഞ്ഞാലോ?</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Bumper-BR-111-Winning-Numbers-3-1.jpg" class="attachment-large size-large wp-post-image" alt="Kerala Lottery Onam Bumper Br 111 Winning Numbers (3)" /></figure><p>
		<style type="text/css">
			#gallery-1 {
				margin: auto;
			}
			#gallery-1 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-1 img {
				border: 2px solid #cfcfcf;
			}
			#gallery-1 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-1' class='gallery galleryid-2220575 gallery-columns-3 gallery-size-full'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Bumper-BR-111-Winning-Numbers-4.jpg" class="attachment-full size-full" alt="Kerala Lottery Onam Bumper Br 111 Winning Numbers (4)" aria-describedby="gallery-1-2220578" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Bumper-BR-111-Winning-Numbers-4.jpg 1280w, https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Bumper-BR-111-Winning-Numbers-4-300x169.jpg 300w, https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Bumper-BR-111-Winning-Numbers-4-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Bumper-BR-111-Winning-Numbers-4-768x432.jpg 768w, https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Bumper-BR-111-Winning-Numbers-4-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2220578'>
				സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഏറ്റവും ജനപ്രിയമായ ലോട്ടറികളിലൊന്നാണ് ഓണം ബമ്പര്‍. കോടികള്‍ ഒന്നാം സമ്മാനവുമായി എത്തിയ ഓണം ബമ്പറിന്റെ ടിക്കറ്റ് വില്‍പന പുരോഗമിക്കുകയാണ്. 30 കോടിയാണ് ഇത്തവണ ഓണം ബമ്പര്‍ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ലഭിക്കാന്‍ പോകുന്നത്. ആരാകും ഈ വര്‍ഷത്തെ ഭാഗ്യവാന്‍ എന്നറിയാന്‍ സെപ്റ്റംബര്‍ 26 വരെ കാത്തിരുന്നേ മതിയാകൂ. (Image Credit Source: Facebook)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Bumper-BR-111-Winning-Numbers-3.jpg" class="attachment-full size-full" alt="Kerala Lottery Onam Bumper Br 111 Winning Numbers (3)" aria-describedby="gallery-1-2220579" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Bumper-BR-111-Winning-Numbers-3.jpg 1280w, https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Bumper-BR-111-Winning-Numbers-3-300x169.jpg 300w, https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Bumper-BR-111-Winning-Numbers-3-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Bumper-BR-111-Winning-Numbers-3-768x432.jpg 768w, https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Bumper-BR-111-Winning-Numbers-3-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2220579'>
				ബമ്പര്‍ ടിക്കറ്റുകളെടുക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ രീതികളുണ്ട്. ചിലര്‍ തങ്ങളുടെ ഭാഗ്യ നമ്പറുകളില്‍ വരുന്ന ലോട്ടറി ടിക്കറ്റുകളെടുക്കുമ്പോള്‍ മറ്റ് ചിലരാകട്ടെ മുന്‍ വര്‍ഷങ്ങളില്‍ സമ്മാനങ്ങള്‍ നേടിയ ടിക്കറ്റ് നമ്പറുകള്‍ നോക്കി ഭാഗ്യം പരീക്ഷിക്കും. ഈ വര്‍ഷം അത്തരമൊരു പരീക്ഷണമാണ് നിങ്ങള്‍ നടത്താന്‍ പോകുന്നതെങ്കില്‍ കഴിഞ്ഞ പത്ത് വര്‍ഷം ഓണം ബമ്പര്‍ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറുകള്‍ അറിഞ്ഞാലോ? 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Bumper-BR-111-Winning-Numbers-2.jpg" class="attachment-full size-full" alt="Kerala Lottery Onam Bumper Br 111 Winning Numbers (2)" aria-describedby="gallery-1-2220580" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Bumper-BR-111-Winning-Numbers-2.jpg 1280w, https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Bumper-BR-111-Winning-Numbers-2-300x169.jpg 300w, https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Bumper-BR-111-Winning-Numbers-2-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Bumper-BR-111-Winning-Numbers-2-768x432.jpg 768w, https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Bumper-BR-111-Winning-Numbers-2-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2220580'>
				2025- TH 577825, 2024- TG 434222, 2023- TE 230662, 2022- TJ 750605, 2021- TE 645465, 2020- TB 173964, 2019- TM 160869, 2018- TB 128092, 2017- AJ 442876, 2016- TC 788368 എന്നീ നമ്പറുകളാണ് 2016 മുതല്‍ 2025 വരെ ഓണം ബമ്പര്‍ ഒന്നാം സമ്മാനം നേടിയത്. 2025 ല്‍ എറണാകുളംസ 2024 ല്‍ വയനാട്, 2023 ല്‍ പാലക്കാട്, 2022 ല്‍ തിരുവനന്തപുരം, 2021 ല്‍ എറണാകുളം, 2020 ല്‍ എറണാകുളം, 2019 ല്‍ ആലപ്പുഴ, 2018 ല്‍ തൃശൂര്‍, 2017 ല്‍ മലപ്പുറം, 2016 ല്‍ തൃശൂര്‍ എന്നിവിടങ്ങളില്‍ വിറ്റ ടിക്കറ്റുകള്‍ക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. 


				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Bumper-BR-111-Winning-Numbers-1.jpg" class="attachment-full size-full" alt="Kerala Lottery Onam Bumper Br 111 Winning Numbers (1)" aria-describedby="gallery-1-2220581" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Bumper-BR-111-Winning-Numbers-1.jpg 1280w, https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Bumper-BR-111-Winning-Numbers-1-300x169.jpg 300w, https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Bumper-BR-111-Winning-Numbers-1-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Bumper-BR-111-Winning-Numbers-1-768x432.jpg 768w, https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Bumper-BR-111-Winning-Numbers-1-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2220581'>
				ഓരോ വര്‍ഷവും സമ്മാനം ലഭിക്കുന്ന ജില്ലകളില്‍ മാറ്റം സംഭവിക്കുന്നത് പോലെ സമ്മാനത്തുകയിലും മാറ്റം വന്നിട്ടുണ്ട്. 2016ല്‍ 8 കോടി, 2017ല്‍ 10 കോടി, 2018ല്‍ 10 കോടി, 2019ല്‍ 12 കോടി, 2020ല്‍ 12 കോടി, 2021ല്‍ 12 കോടി, 2022ല്‍ 25 കോടി, 2023 ല്‍ 25 കോടി, 2024ല്‍ 25 കോടി, 2025ല്‍ 25 കോടി എന്നിങ്ങനെയായിരുന്നു സമ്മാനങ്ങള്‍. ഇപ്പോഴിതാ 2026 ല്‍ 30 കോടിയായും ഓണം ബമ്പറിന്റെ സമ്മാനത്തുക ഉയര്‍ന്നു. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Bumper-BR-111-Winning-Numbers-.jpg" class="attachment-full size-full" alt="Kerala Lottery Onam Bumper Br 111 Winning Numbers" aria-describedby="gallery-1-2220582" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Bumper-BR-111-Winning-Numbers-.jpg 1280w, https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Bumper-BR-111-Winning-Numbers--300x169.jpg 300w, https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Bumper-BR-111-Winning-Numbers--1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Bumper-BR-111-Winning-Numbers--768x432.jpg 768w, https://images.malayalamtv9.com/uploads/2026/08/Kerala-Lottery-Onam-Bumper-BR-111-Winning-Numbers--150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2220582'>
				ഒന്നാം സമ്മാനം- 30 കോടി രൂപ, രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്, നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്, അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്, ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്, ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്, എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്, ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്, സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക് എന്നിങ്ങനെയാണ് ഓണം ബമ്പറിന്റെ സമ്മാനത്തുകകള്‍. 


				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Veena George: മുൻ ആരോഗ്യമന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്</title>
					<link>https://www.malayalamtv9.com/kerala/home-department-orders-sit-investigation-on-case-of-attempted-assassination-of-former-health-minister-veena-george-2220569.html</link>
					<pubDate>Sun, 02 Aug 2026 11:29:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/home-department-orders-sit-investigation-on-case-of-attempted-assassination-of-former-health-minister-veena-george-2220569.html</guid>
					<description><![CDATA[<p>Veena George Case:കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജ് എത്തിയപ്പോൾ പ്രതിഷേധിക്കാനായി എത്തിയ കെഎസ്‌യു പ്രവർത്തകർ അവരെ ആക്രമിച്ചുവെന്നും വധിക്കാൻ ശ്രമിച്ചു എന്നും ഇതിൽ അന്നത്തെ മന്ത്രിയായിരുന്ന വീണയ്ക്ക് പരിക്കേറ്റു എന്നുമാണ് കേസ്. എന്നാൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടില്ലെന്നും ഇതൊരു വ്യാജ പരാതി ആണെന്നും&#8230;&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/Veena-George.jpg" class="attachment-large size-large wp-post-image" alt="Veena George" /></figure><p>തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ച കേസ് തുടർ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്. സംഭവം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. അന്വേഷണത്തിന്റെ ചുമതല എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ആയിരിക്കും. സംഭവത്തിൽ കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡണ്ട് ഉൾപ്പെടെ 5 പേരാണ് പ്രതികൾ. കേസിൽ ശരിയായ അന്വേഷണം നടന്നിട്ടില്ല എന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തരവകുപ്പ് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത് എന്നാണ് റിപ്പോർട്ട്.</p>
<h3>ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടില്ല</h3>
<p>കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജ് എത്തിയപ്പോൾ പ്രതിഷേധിക്കാനായി എത്തിയ കെഎസ്‌യു പ്രവർത്തകർ അവരെ ആക്രമിച്ചുവെന്നും വധിക്കാൻ ശ്രമിച്ചു എന്നും ഇതിൽ അന്നത്തെ മന്ത്രിയായിരുന്ന വീണയ്ക്ക് പരിക്കേറ്റു എന്നുമാണ് കേസ്. എന്നാൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടില്ലെന്നും ഇതൊരു വ്യാജ പരാതി ആണെന്നും ആണ് അന്ന് പ്രതിപക്ഷത്തിരുന്ന യുഡിഎഫിന്റെ നിലപാട്. ഫെബ്രുവരി 25നാണ് കെഎസ്‌യു പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ കരിങ്കോട് പ്രതിഷേധം നടത്തിയത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/kerala/sabarimala-milma-ghee-scam-vigilance-report-says-ghee-sent-from-milma-did-not-reach-sannidhanam-2220530.html">വഴിമധ്യേ മറിച്ചു വിറ്റു? മിൽമയിൽ നിന്ന് അയച്ച നെയ്യ് സന്നിധാനത്ത് എത്തിയില്ലെന്ന് റിപ്പോർട്ട്</a></strong></p>
<h3>റെയിൽവേ പോലീസ് ആണ് കേസ് അന്വേഷിച്ചിരിക്കുന്നത്</h3>
<p>പ്രത്യേക അന്വേഷണസംഘം അന്വേഷിച്ച് കേസിന്റെ കണ്ടെത്തണമെന്നാണ് ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്. നിലവിൽ റെയിൽവേ പോലീസ് ആണ് കേസ് അന്വേഷിച്ചിരിക്കുന്നത് പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പിലാണ് ആദ്യം ചുമത്തിയിരുന്നത് എങ്കിലും കോടതി ഇടപെട്ടതിനെ തുടർന്ന് അത് ഒഴിവാക്കി റിപ്പോർട്ട് നൽകിയ സാഹചര്യവും ഉണ്ടായിരുന്നു. പരാതിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ സൂക്ഷ്മത പുലർത്താന് സിപിഐഎം യോഗങ്ങളിൽ ഉൾപ്പെടെ വിമർശനങ്ങളും ഉയർന്നു വന്നിരുന്നു.</p>
<h3>ENGLISH SUMMARY</h3>
<p>The Home Department has ordered further investigation into the case of the attempt to assassinate former Health Minister Veena George. The incident will be investigated by a special investigation team. An SP-rank officer will be in charge of the investigation. 5 people, including the KSU Kannur district president, are accused in the incident.</p>
]]></content:encoded>
				</item>
							<item>
					<title>Sabarimala Milma Ghee Scam: വഴിമധ്യേ മറിച്ചു വിറ്റു? മിൽമയിൽ നിന്ന് അയച്ച നെയ്യ് സന്നിധാനത്ത് എത്തിയില്ലെന്ന് റിപ്പോർട്ട്</title>
					<link>https://www.malayalamtv9.com/kerala/sabarimala-milma-ghee-scam-vigilance-report-says-ghee-sent-from-milma-did-not-reach-sannidhanam-2220530.html</link>
					<pubDate>Sun, 02 Aug 2026 07:57:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/sabarimala-milma-ghee-scam-vigilance-report-says-ghee-sent-from-milma-did-not-reach-sannidhanam-2220530.html</guid>
					<description><![CDATA[<p>Sabarimala Milma Ghee Scam: ആദ്യ പരിശോധനയ്ക്ക് നൽകിയ രണ്ടു ബാച്ചുകളിൽ സാമ്പിൾ ആയി നൽകിയത് മിൽമയിലെ നെയ്യ് തന്നെയായിരുന്നു എന്നാൽ പരിശോധന ഫലം ലഭിച്ച ശേഷം സന്നിധാനത്ത് എത്തിച്ചത് വ്യാജനാകാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്. പരിശോധന ഫലം ലഭിച്ചശേഷം സന്നിധാനത്ത് എത്തിച്ചത് വ്യാജ നെയ്യാണെന്ന് സൂചനയാണ്. ബാക്കി നാല് ബാച്ചുകൾ യഥാർത്ഥത്തിൽ കൊണ്ടുപോയിട്ടില്ലെന്നും സംശയം. അതേ സമയം കഴിഞ്ഞ മണ്ഡല സീസണിൽ&#8230;&#8230;&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/Sabarimala-Milma-Ghee.jpg" class="attachment-large size-large wp-post-image" alt="Sabarimala, Milma Ghee" /></figure><p>തിരുവനന്തപുരം : ശബരിമലയിൽ മിൽമ നെയ്യ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ മണ്ഡല മകരവിളക്ക് സീസണിൽ മിൽമയിൽ നിന്ന് വാങ്ങിയ 1.77 ലക്ഷം ലിറ്റർ നെയ്യിൽ ഭൂരിഭാഗവും സന്നിധാനത്ത് എത്തിച്ചേർന്നിട്ടില്ല എന്നാണ് സംശയം. ഈ സംശയത്തെ ആസ്പദമാക്കിയുള്ള അന്വേഷണത്തിലാണ് വിജിലൻസ്.</p>
<p>അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ ഭക്ഷ്യസുരക്ഷാ പരിശോധന ഇല്ലാതെ നാല് ബാച്ച് നെയ്യ് സന്നിധാനത്ത് നിന്ന് കടത്തി എന്നായിരുന്നു സംശയമെങ്കിൽ ഇപ്പോൾ നാല് ബാച്ചുകളും പമ്പയിലെ പരിശോധന കേന്ദ്രത്തിൽ എത്തിയിട്ടില്ല എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മിൽമയിൽ നിന്നും കയറ്റിവിട്ട യഥാർത്ഥത്തിലുള്ള നെയ്യ് വഴിമധ്യ മറ്റെവിടെയെങ്കിലും മാറ്റുവാനും മറിച്ചുവൽക്കുവാനും ഉള്ള സാധ്യതയാണ് ഇപ്പോൾ പുറത്തുവരുന്നത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/kerala/milma-ghee-distribution-fraud-in-sabarimala-investigation-order-issued-2219840.html">അ‌ഭിഷേക പ്രിയനെയും പറ്റിച്ചു! മിൽമ നെയ്യ് മറിച്ചുവിറ്റ് ശബരിമലയിൽ വ്യാജ നെയ്യ്: അന്വേഷണ ഉത്തരവ് പുറത്തിറങ്ങി</a></strong></p>
<p>ആദ്യ പരിശോധനയ്ക്ക് നൽകിയ രണ്ടു ബാച്ചുകളിൽ സാമ്പിൾ ആയി നൽകിയത് മിൽമയിലെ നെയ്യ് തന്നെയായിരുന്നു എന്നാൽ പരിശോധന ഫലം ലഭിച്ച ശേഷം സന്നിധാനത്ത് എത്തിച്ചത് വ്യാജനാകാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്. പരിശോധന ഫലം ലഭിച്ചശേഷം സന്നിധാനത്ത് എത്തിച്ചത് വ്യാജ നെയ്യാണെന്ന് സൂചനയാണ്. ബാക്കി നാല് ബാച്ചുകൾ യഥാർത്ഥത്തിൽ കൊണ്ടുപോയിട്ടില്ലെന്നും സംശയം.</p>
<p>അതേ സമയം കഴിഞ്ഞ മണ്ഡല സീസണിൽ ഭക്തർ കൊണ്ടുവന്ന നെയ്യ് തന്നെ സന്നിധാനത്തെ സംഭരണികൾ നിറയുന്നതിന് കാരണമായിരുന്നു. അതിനാൽ തന്നെ പുറത്തു നിന്നും വാങ്ങേണ്ട ആവശ്യമുണ്ടായില്ല . ഈ സാഹചര്യത്തിൽ മിൽമയിൽ നിന്നും പുറപ്പെട്ട വാഹനങ്ങൾ സന്നിധാനത്തിൽ എത്തിക്കുന്നതിന് പകരം മറ്റെവിടെയോ പോയെന്നാണ് നിഗമനം.മിൽമയിൽ നിന്നും 510 രൂപ നിരക്കിൽ വാങ്ങിയ നെയ്യ് വഴിയിൽവെച്ച് മറ്റെവിടേക്കോ മാറ്റിയ ശേഷം തമിഴ്നാട്ടിൽ നിന്നുള്ള നിലവാരം കുറഞ്ഞ നെയ്യ് പകരം വെച്ച് യഥാർത്ഥ നെയ്യ് 720 രൂപ നിരക്കിൽ മറച്ചു വിറ്റോ എന്നും അന്വേഷണം നടക്കുന്നുണ്ട്.</p>
<p>അതേസമയം ഏതൊക്കെ കാലഘട്ടത്തിലാണ് നിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിയതെന്ന് ഉൾപ്പെടെയുള്ള അന്വേഷണം നടത്തും. വിശ്വാസികളുടെ വിശ്വാസത്തെ ഹനിക്കുന്ന പ്രവർത്തികൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും റിപ്പോർട്ട് ലഭിച്ചശേഷം തുടർ‌ നടപടികൾ സ്വീകരിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. വിവാദത്തിന് പിന്നാലെ ഗുരുതര സാമ്പത്തിക ഇടപാടുകളും ആയി ബന്ധപ്പെട്ട ദേവസ്വം വിജിലൻസും ഇതിൽ പ്രാഥമിക പരിശോധന തുടങ്ങിയതായും റിപ്പോർട്ട്.</p>
<h3>ENGLISH SUMMARY</h3>
<p>More information has emerged regarding the Milma ghee scam in Sabarimala. It is suspected that most of the 1.77 lakh liters of ghee purchased from Milma during the last Mandala Makaravilakku season did not reach the Sannidhanam. Vigilance is investigating this suspicion.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Weather Update: ആറ് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ടില്‍ കേരളം, ഫോണുകളിലേക്ക് ജാഗ്രതാ നിര്‍ദേശമെത്തി</title>
					<link>https://www.malayalamtv9.com/kerala/kerala-weather-august-2-heavy-rain-alert-in-6-districts-orange-alert-issued-in-12-districts-warning-sent-to-phones-2220519.html</link>
					<pubDate>Sun, 02 Aug 2026 05:57:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-weather-august-2-heavy-rain-alert-in-6-districts-orange-alert-issued-in-12-districts-warning-sent-to-phones-2220519.html</guid>
					<description><![CDATA[<p>Orange Alert in 12 Kerala Districts: Heavy Rain Warning in 6 Districts on August 2: വടക്കന്‍ ജില്ലകളില്‍ അടുത്ത മണിക്കൂറുകളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. അതിതീവ്ര മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ അതിശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന സന്ദേശം, മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളിലേക്ക് എത്തി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/Kerala-Weather-August-2-Sunday.jpg" class="attachment-large size-large wp-post-image" alt="Kerala Weather August 2 Sunday" /></figure><p><strong>തിരുവനന്തപുരം:</strong> കേരളത്തില്‍ ഇന്നും അതിശക്തമായ മഴ തുടരും. ശക്തമായ മഴയെ തുടര്‍ന്ന് പതിനൊന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ കേന്ദ്ര ഓറഞ്ച് <a href="https://www.malayalamtv9.com/kerala/kerala-weather-latest-update-red-orange-alert-issues-in-several-districts-due-to-heavy-rainfall-2220501.html" target="_blank" rel="noopener">അലര്‍ട്ട്</a> പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതേതുടര്‍ന്ന് എല്ലാ ഉപഭോക്താക്കളുടെയും മൊബൈല്‍ ഫോണുകളിലേക്ക് കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പ് സന്ദേശമയച്ചു. രണ്ട് ജില്ലകളില്‍ മാത്രമാണ് നേരിയ മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടത്.</p>
<h3>ഓഗസ്റ്റ് രണ്ടിലെ കാലാവസ്ഥ</h3>
<p><strong>ഓറഞ്ച് അലര്‍ട്ട്</strong>- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അതിതീവ്ര മഴയെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് മുന്നോട്ടുവെക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.</p>
<p><strong>യെല്ലോ അലര്‍ട്ട്</strong>- ഓഗസ്റ്റ് അഞ്ചിന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ. ഇവിടങ്ങളിലും ഇടിമിന്നല്‍ ഉണ്ടായേക്കാം.</p>
<h3>വടക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം</h3>
<p>വടക്കന്‍ ജില്ലകളില്‍ അടുത്ത മണിക്കൂറുകളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. അതിതീവ്ര മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ അതിശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന സന്ദേശം, മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളിലേക്ക് എത്തി.</p>
<h3>കനത്ത നാശനഷ്ടം, മരണസംഖ്യ ഉയരുന്നു</h3>
<p>സംസ്ഥാനത്ത് ദുരിതം വിതച്ചിരിക്കുകയാണ് കാലവര്‍ഷം. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ മലയോര മേഖലയില്‍ രാത്രി പെയ്ത മഴയെ തുടര്‍ന്ന് ഉണ്ടായിരിക്കുന്നത് കനത്ത നാശനഷ്ടം. കോട്ടയത്തും ഇടുക്കിയിലും മണ്ണിടിച്ചിലിനെ തുടര്‍ന്ന് നാല് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മലപ്പുറത്ത് രണ്ട് കുട്ടികള്‍ മരിച്ചു. നിരവധി വീടുകളിലും മറ്റും വെള്ളം കയറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/heavy-rain-in-kerala-educational-institutions-closed-tomorrow-in-several-districts-2220503.html" target="_blank" rel="noopener">School Holiday : തോരാ മഴ… ജില്ലകളിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി</a></strong></p>
<h3>ജാഗ്രത തുടരാം</h3>
<ul>
<li>ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.</li>
<li>നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.</li>
<li>ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളിലും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളിലും താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.</li>
<li>അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.</li>
<li>ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.</li>
<li>ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ ചിത്രങ്ങള്‍ പകര്‍ത്തുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.</li>
<li>മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുക.</li>
</ul>
<h3>English Summary</h3>
<p>Kerala is expected to experience heavy rainfall on Sunday, August 2. A heavy rain alert has been issued for six districts, while 11 districts are under an orange alert. Authorities have also sent weather warnings to mobile phones, urging people to remain cautious.</p>
]]></content:encoded>
				</item>
							<item>
					<title>School Holiday : തോരാ മഴ&#8230; ജില്ലകളിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി</title>
					<link>https://www.malayalamtv9.com/kerala/heavy-rain-in-kerala-educational-institutions-closed-tomorrow-in-several-districts-2220503.html</link>
					<pubDate>Sat, 01 Aug 2026 21:15:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/heavy-rain-in-kerala-educational-institutions-closed-tomorrow-in-several-districts-2220503.html</guid>
					<description><![CDATA[<p>Heavy Rain In Kerala,  Holiday For Educational Institutions : കേരളത്തിൽ മഴ തോരാതെ തുടരുകയാണ്. ഈ സാഹചര്യത്തിൽ നാളെ ( ഞായറാഴ്ച ഓ​ഗസ്റ്റ് 2 ) സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യഭ്യസ സ്ഥാപനങ്ങൾക്ക് അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ വദ്യാഭ്യാസ സ്ഥാപനങ്ങൾക്കണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/Heavy-Rain.jpg" class="attachment-large size-large wp-post-image" alt="Heavy Rain" /></figure><p><strong>കോട്ടയം :</strong> കേരളത്തിൽ മഴ തോരാതെ തുടരുകയാണ്. ഈ സാഹചര്യത്തിൽ നാളെ ( ഞായറാഴ്ച ഓ​ഗസ്റ്റ് 2 ) സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യഭ്യസ സ്ഥാപനങ്ങൾക്ക് അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ വദ്യാഭ്യാസ സ്ഥാപനങ്ങൾക്കണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച ആണെങ്കിലും ട്യൂഷൻ സെന്ററുകളും മദ്രസകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാറുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് അവധി നൽകിയിരിക്കുന്നത്.</p>
<p><strong>കോഴിക്കോട്</strong></p>
<p>ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ (ഓഗസ്റ്റ് 2 ഞായര്‍) എല്ലാ മദ്രസകളും സണ്‍ഡേ സ്‌കൂളുകളും മറ്റു മതബോധന ക്ലാസുകളും ട്യൂഷന്‍ സെന്ററുകളും പ്രത്യേക പരിശീലന കേന്ദ്രങ്ങളും പൂര്‍ണമായും അടച്ചിടണമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു. കുട്ടികള്‍ക്കായി നടത്തുന്ന ഓഫ് ലൈൻ പഠന പരിശീലന ക്ലാസുൾ അനുവദിക്കുന്നതല്ല. പക്ഷേ ഓൺലൈൻ ക്ലാസുകള്‍ക്ക് നിയന്ത്രണം ബാധകമായിരിക്കില്ല. ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനത്തിനും വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളിലേക്കുള്ള പൊതുജനങ്ങളുടെയും വിനോദസഞ്ചാരികളുടെയും പ്രവേശനത്തിനും വിലക്കുണ്ട്.</p>
<p><strong>വയനാട്</strong></p>
<p>പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ , കോച്ചിംഗ് സെന്ററുകൾ, മത പഠന ക്ലാസുകൾ , സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളത്തെ അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ അറിയിക്കുന്നു. റസിഡൻഷ്യൽ സ്കൂളുകളിലെയും കോളേജുകളിലെയും കുട്ടികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികൾ ഉറപ്പുവരുത്തേണ്ടതാണ്. ആവശ്യമെങ്കിൽ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി കൊടുക്കാവുന്നതാണ്. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും 02.08.2026-ന് ശേഷം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവധി തുടരുമെന്നും കളക്ടർ വ്യക്തമാക്കി.'</p>
<h3>Also Read: <a href="https://www.malayalamtv9.com/kerala/kerala-weather-latest-update-red-orange-alert-issues-in-several-districts-due-to-heavy-rainfall-2220501.html">പെരുമഴ തുടരും… 9 ജില്ലകളിൽ റെഡ് അലർട്ട്; കടൽക്ഷോഭത്തിനും സാധ്യത</a></h3>
<p><strong>കണ്ണൂർ</strong></p>
<p>കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (02/08/26, ഞായറാഴ്ച) അവധി നൽകുന്നതായി ജില്ലാ കളക്ടർ അറിയിക്കുന്നു. സ്പെഷ്യൽ ക്ലാസ് ഉൾപ്പെടെ നടക്കുന്ന സാഹചര്യത്തിലാണ് അവധി നൽകുന്നത്. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമാവില്ല. ​നേരത്തെ നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാവില്ല.</p>
<p><strong>മലപ്പുറം</strong></p>
<p>ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യം കൊണ്ടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും ജില്ലയിലെ മദ്രസ്സകൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2026 ഓഗസ്റ്റ് രണ്ട്) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.<br />
എന്നാൽ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.</p>
<p><strong>കോട്ടയം</strong></p>
<p>മലയോര മേഖകളില്‍ ഉള്‍പ്പെടെ കനത്ത മഴ തുടരുകയും ജലനിരപ്പ് ഉയരുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഇന്ന്(ഓഗസ്റ്റ് 1) റെഡ് അലര്‍ട്ട് പ്രഖ്യാപിക്കയും ചെയ്ത സാഹചര്യത്തില്‍ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(ഓഗസ്റ്റ് 2 ഞായര്‍ ) കോട്ടയം ജില്ലാ കളക്ടർ അവധി നൽകിയിട്ടുണ്ട്. മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്‍ററുകള്‍, കോച്ചിംഗ് ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകും. റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം ആതാത് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണ്. ആവശ്യമെങ്കില്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നല്‍കാം.</p>
<p>English Summary</p>
<p>Rains continue unabated across Kerala. In light of this, the respective District Collectors have declared a holiday for educational institutions in four districts of the state for tomorrow (Sunday, August 2). Holidays have been announced for educational institutions in the districts of Kozhikode, Wayanad, Malappuram, Kannur, and Kottayam.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Weather Update: പെരുമഴ തുടരും&#8230; 9 ജില്ലകളിൽ റെഡ് അലർട്ട്; കടൽക്ഷോഭത്തിനും സാധ്യത</title>
					<link>https://www.malayalamtv9.com/kerala/kerala-weather-latest-update-red-orange-alert-issues-in-several-districts-due-to-heavy-rainfall-2220501.html</link>
					<pubDate>Sat, 01 Aug 2026 20:49:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-weather-latest-update-red-orange-alert-issues-in-several-districts-due-to-heavy-rainfall-2220501.html</guid>
					<description><![CDATA[<p>Kerala Weather Latest Update: നേരത്തെ നാളെ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് ഓറഞ്ച് അലേർട്ട് ആയി ഉയർത്തിയിരിക്കുകയാണ്. അതേസമയം ഇന്ന് ഒമ്പത് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. മറ്റ് ജില്ലകളിലെല്ലാം ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/KERALA-RAIN2.jpg" class="attachment-large size-large wp-post-image" alt="Kerala Rain(2)" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും. ഇതേതുടർന്ന് വിവിധ ജില്ലകളിൽ ഇന്നും നാളെയും റെഡ്, ഓറഞ്ച് അലർട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ നാളെ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് ഓറഞ്ച് അലേർട്ട് ആയി ഉയർത്തിയിരിക്കുകയാണ്. അതേസമയം ഇന്ന് ഒമ്പത് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. മറ്റ് ജില്ലകളിലെല്ലാം ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.</p>
<p>അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 - 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-weather-forecast-update-imd-predict-heavy-rain-in-all-districts-and-issues-red-orange-alert-2220390.html">മഴ മുന്നറിയിപ്പിൽ മാറ്റം! ഇന്നും നാളെയും അതിതീവ്ര മഴ; റെഡ് അലർട്ട് തുടരും, ഏഴ് മരണം</a></strong></p>
<h3>സംസ്ഥാനത്ത് 8 മരണം</h3>
<p>അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ പ്രളയ ഭീതിയിലാണ്. ഉരുൾപൊട്ടലും പെരുമഴയും ഏറ്റവും രൂക്ഷമാണ് ഈ ജില്ലകളിൽ. മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ഇതുവരെ എട്ട് പേർ മരിച്ചു. സംസ്ഥാനത്തൊട്ടാകെ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവിധയിടങ്ങളിലാണ് ഉരുൾപ്പൊട്ടൽ റിപ്പോർട്ട് ചെയ്തത്.</p>
<h3>ഉയർന്ന തിരമാല ജാഗ്രത നിർദേശം</h3>
<p>കണ്ണൂർ - കാസറഗോഡ് വളപ്പട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുള്ള തീരങ്ങളിൽ നാളെ വൈകുന്നേരം 05.30 വരെ 3.0 മുതൽ 3.5 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.</p>
<h3>മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം</h3>
<p>കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കർണാടക, കേരളം, ലക്ഷദ്വീപ് തീരങ്ങളിലും അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.</p>
<h3>വരുന്ന ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്</h3>
<p><strong>റെഡ് അലർട്ട്</strong></p>
<p>01/ (ഇന്ന്- ശനി): പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്</p>
<p><strong>ഓറഞ്ച് അലർട്ട്</strong></p>
<p>01 (ഇന്ന്- ശനി): തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്</p>
<p>02 (നാളെ- ഞായർ): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്</p>
<p><strong>യെല്ലോ അലർട്ട്</strong></p>
<p>05/08/2026: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്</p>
<h3>English Summary:</h3>
<p>Kerala Weather Latest Update From August 1 To 5. IMD Issues Red Orange Alert Issues In Several Districts Due To Heavy Rainfall. Check The Latest Rain Warning And Affected Areas.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Rain Travel Alert: ശക്തമായ മഴ; പൊൻമുടി അടച്ചു, പാലക്കാട് മലയോര മേഖലയിലേക്കും പ്രവേശനമില്ല</title>
					<link>https://www.malayalamtv9.com/kerala/ponmudi-eco-tourism-closed-due-to-landslide-and-heavy-rain-in-kerala-check-the-other-closure-places-2220402.html</link>
					<pubDate>Sat, 01 Aug 2026 15:14:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/ponmudi-eco-tourism-closed-due-to-landslide-and-heavy-rain-in-kerala-check-the-other-closure-places-2220402.html</guid>
					<description><![CDATA[<p>Kerala Closed Tourist Places: കല്ലാർ &#8211; പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്തും മണ്ണിടിച്ചിലുണ്ടായതായാണ് റിപ്പോർട്ട്. ഇന്നലെ രാത്രി മലയോര മേഖലയിൽ ലഭിച്ച ശക്തമായ മഴയെ തുടർന്നാണ് പൊന്മുടിയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. പ്രദേശത്ത് ​ഗതാ​ഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊന്മുടിയിലേക്കുള്ള യാത്ര പൂർണമായും നിരോധിച്ചിരിക്കുകയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/ponmudi-closed.jpg" class="attachment-large size-large wp-post-image" alt="Ponmudi Closed" /></figure><p><strong>തിരുവനന്തപുരം:</strong> കഴിഞ്ഞ ഒറ്റ രാത്രികൊണ്ട് തലസ്ഥാന ന​ഗരിയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് പൊൻമുടിയിൽ മണ്ണിടിച്ചിൽ. ഇതേതുടർന്ന് പൊൻമുടിയിലെ ഇക്കോ ടൂറിസം കേന്ദ്രം താൽക്കാലികമായി അടച്ചു. കല്ലാർ - പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്തും മണ്ണിടിച്ചിലുണ്ടായതായാണ് റിപ്പോർട്ട്. ഇന്നലെ രാത്രി മലയോര മേഖലയിൽ ലഭിച്ച ശക്തമായ മഴയെ തുടർന്നാണ് പൊന്മുടിയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. പ്രദേശത്ത് ​ഗതാ​ഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊന്മുടിയിലേക്കുള്ള യാത്ര പൂർണമായും നിരോധിച്ചിരിക്കുകയാണ്. പ്രദേശവാസികൾ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം. കൂടാതെ രാത്രി യാത്രയും നിരോധിച്ചിട്ടുണ്ട്.</p>
<p><strong>ALSO READ:  <a href="https://www.malayalamtv9.com/kerala/kerala-weather-forecast-update-imd-predict-heavy-rain-in-all-districts-and-issues-red-orange-alert-2220390.html">മഴ മുന്നറിയിപ്പിൽ മാറ്റം! ഇന്നും നാളെയും അതിതീവ്ര മഴ; റെഡ് അലർട്ട് തുടരും</a><br />
</strong></p>
<h3>അടച്ച മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ</h3>
<p>വടക്കൻ കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസമായി ലഭിക്കുന്ന ശക്തമായ മഴയെത്തുടർന്ന് പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയും അടച്ചതായി അധികൃതർ അറിയിച്ചു. ഇന്നും നാളെയും മേഖലയിലേക്ക് വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി. കനത്ത മഴയെ തുടർന്ന് കൊല്ലം ജില്ലയിലെ കുംഭാവുരുട്ടി വെള്ളച്ചാട്ടവും അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടേക്ക് സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. അച്ചൻകോവിൽ മേഖലയിൽ ഉൾവനത്തിൽ കനത്ത മഴയാണ് പെയ്യുന്നത്.</p>
<p>മലമ്പുഴയിലെ കവയിലും സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ മുന്നറിയിപ്പുള്ള ജില്ലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, മലയോര മേഖലകൾ, വെള്ളച്ചാട്ടങ്ങൾ, നദികൾ തുടങ്ങിയ സ്ഥലങ്ങളിലെ വിനോദ സഞ്ചാരം പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരം മേഖലകളിലെ അധികാരികൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.</p>
<p>ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ കണക്കിലെടുത്തും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനവും താൽക്കാലികമായി നിരോധിച്ചു. കൂടാതെ ഈരാറ്റുപേട്ട- വാഗമൺ റോഡിലെ രാത്രികാല യാത്രയും ഓഗസ്റ്റ് നാലുവരെ നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. അതേപോലെ കൊട്ടാരക്കര-ദിഡിഗൽ ദേശീയപാതയിൽ രാത്രിയാത്ര നിരോധിച്ചു.</p>
<p>ഇടുക്കിയിലെ വിവിധ മേഖലകളിലുള്ള വിനോദ സഞ്ചാരത്തിന് നിയന്ത്രണം. നിലവില്‍ ജില്ലയിലുള്ള എല്ലാ വിനോദസഞ്ചാരികളും സുരക്ഷിതമായ താമസസ്ഥലങ്ങളില്‍ തന്നെ തുടരണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനവും ഒഴിവാക്കണം. ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ഉള്‍പ്പടെയുള്ള എല്ലാ ജലവിനോദങ്ങളും നിരോധിച്ചു. ദുരന്ത സാധ്യതാ മേഖലകളിലെ എല്ലാവിധ വിനോദ സഞ്ചാരങ്ങളും നിരോധിച്ചു. റെഡ് അലര്‍ട്ട് പിന്‍വലിക്കുന്നതു വരെ മലയോര മേഖലയില്‍ വൈകിട്ട് 7 മണി മുതല്‍ രാവിലെ 6 മണി വരെ യാത്ര നിരോധിച്ചു.</p>
<h3>സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്</h3>
<p>സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ കനത്ത മഴയെത്തുടർന്ന് വിവിധ ജില്ലകളിലാണ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. വരും മണിക്കൂറിലെ കാലാവസ്ഥ വ്യതിയാനത്തിന് അനുസരിച്ച് ഇപ്പോഴത്തെ മഴ മുന്നറിയിപ്പിൽ മാറ്റങ്ങൾ സംഭവിച്ചേക്കാം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്നുണ്ട്.</p>
<h3>English Summary:</h3>
<p>Ponmudi eco tourism and other tourist destinations in Kerala's hilly regions are closed due to heavy rains and landslides. This closure affects popular spots across Kerala. Check the complete list of closure regions.</p>
]]></content:encoded>
				</item>
							<item>
					<title>Kerala River Safety Warning: അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നു; മൂവാറ്റുപുഴ, പമ്പ, മീനച്ചിൽ നദികളിൽ ജാഗ്രതാ നിർദേശം</title>
					<link>https://www.malayalamtv9.com/kerala/orange-alert-issued-for-major-kerala-rivers-authorities-urge-riverbank-residents-to-exercise-caution-2220382.html</link>
					<pubDate>Sat, 01 Aug 2026 14:42:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/orange-alert-issued-for-major-kerala-rivers-authorities-urge-riverbank-residents-to-exercise-caution-2220382.html</guid>
					<description><![CDATA[<p>Kerala River Flood Warning: എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), കോട്ടയം ജില്ലയിലെ മീനച്ചില്‍ (പാല സ്റ്റേഷന്‍), മണിമല (മണിമല സ്റ്റേഷന്‍), പത്തനംതിട്ട ജില്ലയിലെ പമ്പ (കുരുടമണ്ണില്‍ സ്റ്റേഷന്‍), അച്ചന്‍കോവില്‍ (കല്ലേലി സ്‌റ്റേഷന്‍), കൊല്ലം ജില്ലയിലെ കല്ലട (പുനലൂര്‍ സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/River.jpg" class="attachment-large size-large wp-post-image" alt="River" /></figure><p><strong>അ</strong>പകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ നദികളില്‍ ജലസേചന വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), കോട്ടയം ജില്ലയിലെ മീനച്ചില്‍ (പാല സ്റ്റേഷന്‍), മണിമല (മണിമല സ്റ്റേഷന്‍), പത്തനംതിട്ട ജില്ലയിലെ പമ്പ (കുരുടമണ്ണില്‍ സ്റ്റേഷന്‍), അച്ചന്‍കോവില്‍ (കല്ലേലി സ്‌റ്റേഷന്‍), കൊല്ലം ജില്ലയിലെ കല്ലട (പുനലൂര്‍ സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മൂവാറ്റുപുഴ കക്കടശേരി സ്റ്റേഷനില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.</p>
<p>ഈ നദികളില്‍ യാതൊരു കാരണവശാലും ഇറങ്ങരുത്. നദി മുറിച്ചുകടക്കാനും ശ്രമിക്കരുത്. അധികൃതരുടെ നിര്‍ദ്ദേശാനുസരം വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് മാറിത്താമസിക്കാനും തയ്യാറാകണം. പമ്പയില്‍ അതിവേഗമാണ് ജലനിരപ്പ് ഉയര്‍ന്നക്. റാന്നി ടൗണ്‍ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്.</p>
<h3>ഔദ്യോഗിക അറിയിപ്പ്:</h3>
<p><iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FKeralaStateDisasterManagementAuthorityksdma%2Fposts%2Fpfbid02kKXwMTGxaTk29BHRSLqpbXJDVT8ufjU27frof742LBCnK3BmMtq1wpfsfGbbiLLdl&amp;show_text=true&amp;width=500" width="480" height="360" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
<p>റാന്നി ടൗണിലെ കടകളില്‍ വെള്ളം കയറി. റാന്നി വടശേരിക്കര റോഡ് മുങ്ങിപ്പോയി. ചിലര്‍ വീടുകളുടെ മുകള്‍ നിലയില്‍ കയറിയാണ് അഭയം പ്രാപിച്ചത്. ഇവരെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. ആളുകളെ ഡിങ്കി ബോട്ടുകളില്‍ മാറ്റി.</p>
<h3>വയനാട്ടില്‍ ജാഗ്രതാ നിര്‍ദ്ദേശം</h3>
<p>പൊതുജനങ്ങളും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്ക് ഒഴിരെ വയനാട്ടിലേക്കുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണം. ജില്ലയിലുള്ള വിനോദസഞ്ചാരികള്‍ സുരക്ഷിതമായ താമസസ്ഥലങ്ങളില്‍ തന്നെ തുടരണം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-weather-forecast-update-imd-predict-heavy-rain-in-all-districts-and-issues-red-orange-alert-2220390.html">Kerala Weather Update: മഴ മുന്നറിയിപ്പിൽ മാറ്റം! ഇന്നും നാളെയും അതിതീവ്ര മഴ; റെഡ് അലർട്ട് തുടരും</a></strong></p>
<p>അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനവും ഒഴിവാക്കണം. ജില്ലാ ഭരണകൂടവും, ദുരന്തനിവാരണ അതോറിറ്റിയും നല്‍കുന്ന ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.</p>
<h3>യാത്രകള്‍ ഒഴിവാക്കണം</h3>
<p>വയനാട് ജില്ലയിൽ നിന്നു കോഴിക്കോട്ടേക്കും കോഴിക്കോട് ജില്ലയിൽ നിന്നു വയനാട്ടിലേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. വൈത്തിരി, ലക്കിടി മേഖലകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്.</p>
<p>താമരശ്ശേരി ചുരത്തിലൂടെ അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും അനുമതി. ഭാരവാഹനങ്ങൾക്കും വിനോദസഞ്ചാരികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായും കളക്ടര്‍ വ്യക്തമാക്കി.</p>
<h3>ഇടുക്കിയിലും മുന്നറിയിപ്പ്‌</h3>
<p>ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പൊതുജനങ്ങളും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍. അത്യാവശ്യ കാര്യങ്ങള്‍ക്ക് ഒഴികെ ഇടുക്കിയിലേക്കുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണം.</p>
<p>നിലവില്‍ ഇടുക്കി ജില്ലയിലുള്ള വിനോദസഞ്ചാരികള്‍ സുരക്ഷിതമായ താമസസ്ഥലങ്ങളില്‍ തന്നെ തുടരണം. അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനവും ഒഴിവാക്കണം. ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.</p>
<h3>ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്‌</h3>
<p>ഇന്ന് ഒമ്പത് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.</p>
<h3>English Summary</h3>
<p>The Kerala Irrigation Department issued river alerts due to rising water levels. Orange alerts apply to key rivers in Ernakulam, Kollam, Kottayam, and Pathanamthitta. A yellow alert has also been declared for the Muvattupuzha river. Residents along these riverbanks must avoid entering the water and prepare to evacuate if instructed.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Lottery Result : കാരുണ്യ എടുത്തിരുന്നോ&#8230; ഇന്നത്തെ ലോട്ടറി ഫലം വന്നിട്ടുണ്ടേ&#8230;</title>
					<link>https://www.malayalamtv9.com/kerala/kerala-lottery-karunya-kr-763-result-today-august-1-draw-update-full-winning-numbers-list-2220393.html</link>
					<pubDate>Sat, 01 Aug 2026 14:36:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Latest News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-lottery-karunya-kr-763-result-today-august-1-draw-update-full-winning-numbers-list-2220393.html</guid>
					<description><![CDATA[<p>Kerala Lottery Karunya KR 763 Result Today  : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഏറ്റവും ജപ്രിയമായ കാരുണ്യ ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പുറത്ത് വന്നിട്ടുണ്ട്. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് നേടാൻ കഴിയുക. ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് സംഘടിപ്പിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/KERALA-LOTTERY-RESULT-.jpg" class="attachment-large size-large wp-post-image" alt="Kerala Lottery Karunya Result Today" /></figure><p><strong>തിരുവനന്തപുരം :</strong> കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പുറത്ത് വന്നിട്ടുണ്ട്. കാരുണ്യ ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് നേടാൻ കഴിയുക. ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ലോട്ടറിയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനായി അധികൃതരും പാനൽ അം​ഗങ്ങളും ചേർന്നാണ് നറുക്കെടുപ്പിന് നേതൃത്വം നൽകിയത്. രണ്ടാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് 25 ലക്ഷം രൂപയാണ് ലഭിക്കുക. മൂന്നാം സമ്മാനം കിട്ടുന്ന വ്യക്തിക്ക് 10 ലക്ഷം രൂപയും ലഭിക്കും. 50 രൂപ വിലയുള്ള കാരുണ്യ ലോട്ടറി ടിക്കറ്റിന്റെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 100 രൂപയാണ്. മറ്റ് നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലികളെ തേടി കാത്തിരിപ്പുണ്ട്. കൂടാതെ ഒന്നാം സമ്മാനമായ ടിക്കറ്റ് നമ്പറിൻ്റെ അതേ നമ്പറുകളുള്ള മറ്റ് സീരീസുകൾക്ക് സമാശ്വാസ സമ്മാനമായി 5000 രൂപയും ലഭിക്കുന്നതാണ്.</p>
<p>നറുക്കെടുപ്പ് പൂർത്തിയാകുന്നതിന് അനുസരിച്ച്  മൂന്ന് മണി മുതൽ തന്നെ തത്സമയ ഫലങ്ങൾ ലോട്ടറി വകുപ്പിൻ്റെ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ ലഭ്യമായി തുടങ്ങും. ലോട്ടറി വിജയികൾ സമ്മാനത്തിന് അർഹമായ അസ്സൽ ടിക്കറ്റും, അതോടൊപ്പം മറ്റ് പ്രധാനപ്പെട്ട അനുബന്ധ രേഖകളും ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക ഓഫീസുകളിലോ അല്ലെങ്കിൽ ബാങ്കുകളിലോ ഹാജരാക്കേണ്ടതാണ്. നറുക്കെടുപ്പ് പ്രഖ്യാപിച്ച അന്നു മുതൽ കൃത്യം 30 ദിവസത്തെ സമയപരിധിക്കുള്ളിൽ തന്നെ ലോട്ടറി ടിക്കറ്റുകൾ സമർപ്പിക്കാൻ വിജയികൾ ശ്രദ്ധിക്കേണ്ടതാണ്.</p>
<p><strong>കാരുണ്യ ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ ചുവടെ</strong></p>
<p>ഒന്നാം സമ്മാനം – ഒരു കോടി രൂപ‌:</p>
<p>KO 247228</p>
<p>സമാശ്വാസ സമ്മാനം- 5000 രൂപ:</p>
<p>KN 247228<br />
KP 247228<br />
KR 247228<br />
KS 247228<br />
KT 247228<br />
KU 247228<br />
KV 247228<br />
KW 247228<br />
KX 247228<br />
KY 247228<br />
KZ 247228</p>
<p>രണ്ടാം സമ്മാനം – 25 ലക്ഷം രൂപ:</p>
<p>KO 612507</p>
<p>മൂന്നാം സമ്മാനം – 10 ലക്ഷം രൂപ:</p>
<p>KO 818997</p>
<p>നാലാം സമ്മാനം – 5,000 രൂപ:</p>
<p>0763 1286 2218 2776 3072 3140 3163 3913 4247 5493 5650 6324 7166 7530 7539 7693 7745 8032 9537</p>
<p>അഞ്ചാം സമ്മാനം – 2,000 രൂപ:</p>
<p>( നിരാകരണം: സുവർണ കേരളം ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക. )</p>
<h3>English Summary</h3>
<p>Karunya draw conducted by the Kerala State Lottery Department every Tuesday . The results of the lottery for today, Wednesday, August 1, are out. The lucky winner who wins the first prize can win Rs. 1 crore. The second prize winner will receive Rs 25 lakh. The lucky winners can also win Rs 10 lakh as the third prize. There are also many smaller prizes ranging from Rs 100 to Rs 5000.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Weather Update: മഴ മുന്നറിയിപ്പിൽ മാറ്റം! ഇന്നും നാളെയും അതിതീവ്ര മഴ; റെഡ് അലർട്ട് തുടരും, ഏഴ് മരണം</title>
					<link>https://www.malayalamtv9.com/kerala/kerala-weather-forecast-update-imd-predict-heavy-rain-in-all-districts-and-issues-red-orange-alert-2220390.html</link>
					<pubDate>Sat, 01 Aug 2026 14:08:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-weather-forecast-update-imd-predict-heavy-rain-in-all-districts-and-issues-red-orange-alert-2220390.html</guid>
					<description><![CDATA[<p>Kerala Weather Forecast Latest Update: പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. വരും മണിക്കൂറിലെ കാലാവസ്ഥ വ്യതിയാനത്തിന് അനുസരിച്ച് ഇപ്പോഴത്തെ മഴ മുന്നറിയിപ്പിൽ മാറ്റങ്ങൾ സംഭവിച്ചേക്കാം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്നുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/HEAVY-RAIN-ALERT-.jpg" class="attachment-large size-large wp-post-image" alt="Kerala Weather Forecast Latest Update" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് (Kerala Rain Alert Today) കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ കനത്ത മഴയെത്തുടർന്ന് വിവിധ ജില്ലകളിലാണ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. വരും മണിക്കൂറിലെ കാലാവസ്ഥ വ്യതിയാനത്തിന് അനുസരിച്ച് ഇപ്പോഴത്തെ മഴ മുന്നറിയിപ്പിൽ മാറ്റങ്ങൾ സംഭവിച്ചേക്കാം. <span class="x193iq5w xeuugli x13faqbe x1vvkbs x1xmvt09 x1lliihq x1s928wv xhkezso x1gmr53x x1cpjm7i x1fgarty x1943h6x xudqn12 x3x7a5m x6prxxf xvq8zen xo1l8bm xzsf02u x1yc453h" dir="auto">തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്</span> ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്നുണ്ട്.</p>
<p>അതേസമയം നാളെയും സമാനമായ കാലാവസ്ഥ തുടരാനാണ് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് നാളെ ശക്തമായ മഴയക്കുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും നാളെ ​ഗ്രീൻ അലർട്ടാണ്. എന്നാൽ ഓ​ഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ കേരളത്തിലെ ഒരു ജില്ലയിലും നിലവിൽ പ്രത്യേക മഴ മുന്നറിയിപ്പില്ല.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-weather-update-today-august-1-orange-alert-issued-for-9-districts-check-imds-latest-rain-alert-2220305.html">ശക്തമായ മഴ തുടരും; സംസ്ഥാനത്ത് 9 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്</a></strong></p>
<p>കേരളത്തിൽ വരുന്ന മൂന്ന് മണിക്കൂറിൽ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് അടുത്ത മൂന്ന് മണിക്കൂറിൽ പുറപ്പെടുവിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<p>സംസ്ഥാനത്തുടനീളം ഇന്നലെയും ഇന്നുമായി പെയ്ത ശക്തമായ മഴയിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവിധ മേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായാതായാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി മുതൽ പെയ്ത കനത്ത മഴയിൽ സംസ്ഥാനത്ത് അഞ്ച് പേരാണ് മരിച്ചത്. കോട്ടയത്തുണ്ടായ ഉരുൾപൊട്ടലിൽ അമ്മയും മകനും ജീവൻ നഷ്ടമായി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. പത്തനംതിട്ട റാന്നി ഭാ​ഗങ്ങളിലെല്ലാം വെള്ളത്തിനടിയിലായി.</p>
<h3>സംസ്ഥാനത്ത് ഏഴ് മരണം</h3>
<p>അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ് ഉരുൾപൊട്ടലും പെരുമഴയും ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പത്തനംതിട്ട റാന്നിയിൽ അതീവ ഗുരുതരാവസ്ഥയാണ്. പമ്പയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് റാന്നിയിലെ ജനവാസ മേഖലകളും ടൗണും പൂർണ്ണമായും വെള്ളത്തിനടിയിലായി. മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും പെട്ട് സംസ്ഥാനത്ത് ഇതുവരെ ഏഴ് പേർ മരണപ്പെട്ടു.</p>
<h3>പുതുക്കിയ മഴ മുന്നറിയിപ്പ്</h3>
<p><strong>റെഡ് അലർട്ട്</strong></p>
<p>01/ (ഇന്ന്- ശനി): പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്</p>
<p><strong>ഓറഞ്ച് അലർട്ട്</strong></p>
<p>01 (ഇന്ന്- ശനി): തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്</p>
<p><strong>യെല്ലോ അലർട്ട്</strong></p>
<p>02 (നാളെ- ഞായർ): <span class="x193iq5w xeuugli x13faqbe x1vvkbs x1xmvt09 x1lliihq x1s928wv xhkezso x1gmr53x x1cpjm7i x1fgarty x1943h6x xudqn12 x3x7a5m x6prxxf xvq8zen xo1l8bm xzsf02u x1yc453h" dir="auto">പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്</span></p>
<p>സംസ്ഥാനത്ത് കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് സംസ്ഥാനത്തെ വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കേണ്ടതാണ്.</p>
<h3>ശക്തമായ കാറ്റ്</h3>
<p>കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും കാറ്റിന് സാധ്യതയുണ്ട്. ഓഗസ്റ്റ് 2ന് (നാളെ) മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<h3>English Summary:</h3>
<p>Kerala Weather Forecast Latest Update From August 1. IMD Predict Heavy Rainfall ​In All Districts Across Kerala And Issues Red, Orange, Yellow alert. Check The Latest Climate Changes And Rain Affected Area.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>മഴ, മണ്ണിടിച്ചിൽ: താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്ക്ക് നിയന്ത്രണം; 6 പ്രധാന പാതകളിൽ ഗതാഗത തടസം</title>
					<link>https://www.malayalamtv9.com/kerala/kerala-rain-landslide-restrictions-on-travel-through-thamarassery-pass-traffic-disruption-on-6-major-routes-2220346.html</link>
					<pubDate>Sat, 01 Aug 2026 11:28:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-rain-landslide-restrictions-on-travel-through-thamarassery-pass-traffic-disruption-on-6-major-routes-2220346.html</guid>
					<description><![CDATA[<p>Kerala Rain- Traffic disruption on 6 major routes: കൊട്ടാരക്കര- ദിണ്ഡിഗൽ ദേശീയപാത, കുട്ടിക്കാനം- മുണ്ടക്കയം റോഡ്, ആലുവ- മൂന്നാർ റോഡ്, കെകെ റോഡ്, കോഴിക്കോട്-വയനാട് ദേശീയപാത, താമരശേരി ചുരം എന്നിവിടങ്ങളിലാണ് പ്രധാനമായും ഗതാഗത തടസം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.  റാന്നി വെള്ളത്തിൽ മുങ്ങിയതോടെ ഈ പ്രദേശത്തെ ഗതാഗതം പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/Kerala-Rain-Traffic-disruption-on-6-major-routes.jpg" class="attachment-large size-large wp-post-image" alt="Kerala Rain Traffic Disruption On 6 Major Routes" /></figure><p><strong>താമരശേരി:</strong> കനത്ത മഴയും മണ്ണിടിച്ചിലും മൂലം സംസ്ഥാനത്തെ റോഡ് ഗതാഗതം പലയിടത്തും താറുമാറായി. കേരളത്തിലെമ്പാടുമായി ആറ് പ്രധാന പാതകളിൽ ഗതാഗതം തടസപ്പെട്ടു. മഴയെത്തുടർന്ന് താമരശേരി ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർ​പ്പെടുത്തിയിട്ടുണ്ട്. പലയിടത്തും ചെറു റോഡുകൾ തകർന്നിട്ടുണ്ട്. ​കോട്ടയം, ഇടുക്കി, വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ റോഡുകളിലാണ് പ്രധാനമായും ഗതാഗതം തടസപ്പെട്ടത്. സംസ്ഥാനത്ത് നൂറോളം സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയത്തും ഇടുക്കിയിലുമായി ഉണ്ടായ വിവിധ ഉരുൾപൊട്ടലുകളിൽ ഇതുവരെ മൂന്ന് മരണം രേഖപ്പെടുത്തപ്പെട്ടു.</p>
<h3>ഗതാഗതം തടസപ്പെട്ട പാതകൾ</h3>
<p>കൊട്ടാരക്കര- ദിണ്ഡിഗൽ ദേശീയപാത, കുട്ടിക്കാനം- മുണ്ടക്കയം റോഡ്, ആലുവ- മൂന്നാർ റോഡ്, കെകെ റോഡ്, കോഴിക്കോട്-വയനാട് ദേശീയപാത, താമരശേരി ചുരം എന്നിവിടങ്ങളിലാണ് പ്രധാനമായും ഗതാഗത തടസം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. റാന്നി വെള്ളത്തിൽ മുങ്ങിയതോടെ ഈ പ്രദേശത്തെ ഗതാഗതം പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-rain-casualties-reported-in-landslides-in-idukki-and-kottayam-2220319.html">ഉരുൾപൊട്ടൽ: ഇടുക്കിയിലും കോട്ടയത്തുമായി മൂന്ന് മരണം, മൂഴിയാർ ഡാം ഭാഗികമായി തുറന്നു</a></strong></p>
<h3>താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം</h3>
<p>താമരശ്ശേരി ചുരത്തിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്യുന്നതിനാൽ താഴ്വരയിലേക്കും റോഡിലേക്കും കല്ലുകളും മരങ്ങളും പതിക്കാൻ വലിയ സാധ്യത കണക്കിലെടുത്താണ് ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. വയനാട് ജില്ലയിൽ മഴ അതിശക്തമായതിനെത്തുടർന്ന് താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.</p>
<p>ചുരത്തിലൂടെ നിലവിൽ അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി നൽകുക. അപകടസാധ്യത കണക്കിലെടുത്ത് ചുരത്തിലെ പാർക്കിങ്ങുകൾ പൂർണമായും ഒഴിവാക്കണം. വയനാട് ജില്ലയിൽ നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കാൻ കളക്ടർ നിർദേശിച്ചു. ചുരത്തിൽ ഭാരവാഹനങ്ങൾക്കും വിനോദസഞ്ചാരികൾക്കും നിയന്ത്രണമുണ്ടാകുമെന്നും കളക്ടർ വ്യക്തമാക്കി.</p>
<h3>വഴിതിരിച്ചുവിട്ടു</h3>
<p>ശക്തമായ മഴയെ തുടർന്ന് കോഴിക്കോട്-വയനാട് ദേശീയപാതയിൽ ഈങ്ങാപ്പുഴ ഭാഗത്തെ ഗതാഗതം പൂർണമായും നിലച്ചു. വയനാട് ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കൈതപ്പൊയിൽ-നോളജ് സിറ്റി-കോടഞ്ചേരി വഴിയാണ് നിലവിൽ തിരിച്ചുവിടുന്നത്. കോഴിക്കോട് ഭാഗത്ത് നിന്ന് വയനാട്ടിലേക്ക് പോകുന്ന വാഹനങ്ങൾ താമരശ്ശേരി-കൂടത്തായി-മൈക്കാവ്-കോടഞ്ചേരി വഴിയുള്ള ബദൽ പാത ഉപയോഗിക്കണമെന്നാണ് നിർദേശം.</p>
<h3>പൊന്മുടിയിൽ ഗതാഗതം നിലച്ചു</h3>
<p>തിരുവനന്തപുരം പൊന്മുടിയിൽ പന്ത്രണ്ടാം വളവിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മണ്ണും അവശിഷ്ടങ്ങളും ഒലിച്ച് ഒൻപതാം വളവ് വരെ എത്തുകയും റോഡിന്റെ വശങ്ങൾ ഇടിയുകയും ചെയ്തു. ഇതോടെ പൊന്മുടിയിലേക്കുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു. ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ പൊന്മുടിയിലേക്കുള്ള യാത്രയ്ക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.</p>
<h3>കൊച്ചി-ധനുഷ്കോടി ദേശീയപാത</h3>
<p>ഇടുക്കിയിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയുൾപ്പെടെയുള്ള പ്രധാന റോഡുകളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം ഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. ആലുവ മൂന്നാർ റോഡിൽ അടിമാലി മച്ചിപ്ലാവിന് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു. മൂന്നാറിലേക്കുള്ള വഴിയിൽ നിലവിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കൊട്ടാരക്കര ദിണ്ഡിഗൽ ദേശീയ പാതയിൽ മണ്ണിടിഞ്ഞുവീണ് ഗാതാഗതം പൂർണ്ണമായും തടസപ്പെട്ടു. കുട്ടിക്കാനം കട്ടപ്പന മലയോര ഹൈവേയിലും മുറിഞ്ഞപുഴയിലും മണ്ണിടിഞ്ഞിട്ടുണ്ട്.</p>
<p>തിരുവനന്തപുരം-ചെങ്കോട്ട പാതയിലെ കുളത്തൂപ്പുഴ 30 അടി പാലത്തിൽ വെള്ളം കയറിയതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും മലയോര ഹൈവേ സ്തംഭിക്കുകയും ചെയ്തു. കോട്ടയത്ത് മണിമലയാറിൻ്റെ കൈവഴി നിറഞ്ഞ് കുട്ടിക്കൽ റോഡിൽ ഗതാഗതം മുടങ്ങി. മൂന്നിലവ് വലിയമംഗലം ഭാഗത്ത് ഗതാഗതവും സ്തംഭിച്ചിട്ടുണ്ട്. കൂട്ടിക്കൽ ചപ്പാത്ത്, കോസ്‌വേ, പഞ്ചായത്ത് ഓഫീസ് പടി, ഇടമരുക്- വാകക്കാട് റോഡ്, ഇടമറുക്- പൈകടപ്പീടിക റോഡ്, പൂഞ്ഞാർ പള്ളിവാതിൽ തുടങ്ങി കോട്ടയത്തെ നിരവധി പ്രാദേശിക റോഡുകളിലും ഗാതാഗതം തടസപ്പെട്ടു.</p>
<h3>English Summary</h3>
<p>Heavy rains and landslides have disrupted road traffic in many places in the state. Traffic disruptions have been reported mainly on the Kottarakkara-Dindigal National Highway, Kuttikkanam-Mundakkayam Road, Aluva-Munnar Road, KK Road, Kozhikode-Wayanad National Highway and Thamarassery Pass. With the Ranni River submerged in water, traffic in this area has come to a complete standstill.</p>
]]></content:encoded>
				</item>
							<item>
					<title>Dog Killed: തിരുവനന്തപുരത്ത് നായയെ കാറിൽ കൊണ്ട് ഇറക്കിയ ശേഷം അതേ കാർ കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി</title>
					<link>https://www.malayalamtv9.com/kerala/dog-killed-after-being-dropped-off-in-car-in-thiruvananthapuram-2220320.html</link>
					<pubDate>Sat, 01 Aug 2026 08:45:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/dog-killed-after-being-dropped-off-in-car-in-thiruvananthapuram-2220320.html</guid>
					<description><![CDATA[<p>Dog Killed in Thiruvanathapuram:കാറ് അട്ടക്കുളത്തിന് സമീപത്ത് നിർത്തുകയും ശേഷം കാറിന്റെ ഡോർ തുറന്നു നായയെ പുറത്തേക്ക് വിടുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. കാർ തിരിഞ്ഞു പോകുന്നത് കണ്ടപ്പോൾ പുറത്തിറങ്ങിയ നായ പിന്നാലെ ഓടിച്ചെന്നപ്പോഴാണ് കാർ പിന്നോട്ട് എടുത്ത് നായയെ ഇടിച്ചു കൊന്നത്&#8230;&#8230;&#8230;&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/dog.jpg" class="attachment-large size-large wp-post-image" alt="പ്രതീകാത്മക ചിത്രം" /></figure><p>തിരുവനന്തപുരം : ആറ്റിങ്ങലിൽ നായയെ കാർ കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി. നായയെ ആദ്യം ഇതേ കാറിൽ റോഡിൽ കൊണ്ട് ഇറക്കുകയും ഇതേ വാഹനം ഉപയോഗിച്ച് ഇടിച്ചു കൊലപ്പെടുത്തുകയും ആയിരുന്നു എന്നാണ് റിപ്പോർട്ട്. ആറ്റിങ്ങൽ കാട്ടുമ്പുറത്ത് വ്യാഴാഴ്ച രാത്രി 8:30 യോടെയാണ് സംഭവം നടന്നത്. ഈ സമയത്ത് ബൈക്കിൽ വരികയായിരുന്ന യുവാക്കൾ ആണ് നായയെ കാർ കയറ്റി കൊല്ലുന്നത് കാണുന്നത്. എന്നാൽ ഇവർ ബഹളം വെച്ചെങ്കിലും കാർ നായയെ കൊലപ്പെടുത്തിയ ശേഷം നിർത്താതെ പോവുകയായിരുന്നു എന്നാണ് റിപ്പോർട്ട്.</p>
<h3>നായ പിന്നാലെ ഓടിച്ചെന്നപ്പോഴാണ്....</h3>
<p>പിന്നീട് നാട്ടുകാർ ചേർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇതേ കാറിൽ തന്നെയാണ് ഈ നായയെ കൊണ്ടുവന്ന് പ്രദേശത്ത് ഇറക്കി വിടുകയും ശേഷം കൊലപ്പെടുത്തുകയും ചെയ്തതെന്ന് മനസ്സിലായത്. കാറ് അട്ടക്കുളത്തിന് സമീപത്ത് നിർത്തുകയും ശേഷം കാറിന്റെ ഡോർ തുറന്നു നായയെ പുറത്തേക്ക് വിടുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. കാർ തിരിഞ്ഞു പോകുന്നത് കണ്ടപ്പോൾ പുറത്തിറങ്ങിയ നായ പിന്നാലെ ഓടിച്ചെന്നപ്പോഴാണ് കാർ പിന്നോട്ട് എടുത്ത് നായയെ ഇടിച്ചു കൊന്നത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/kerala/kerala-rain-holidays-declared-for-schools-in-more-districts-today-here-is-the-complete-list-2220315.html">മഴ കനത്തു: സ്കൂളുകൾക്ക് ഇന്ന് അ‌വധി പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം കൂടി</a></strong></p>
<p>വാഹനത്തിന്റെ ടയർ പലതവണ നായയുടെ ദേഹയുടെ കയറ്റി ഇറക്കിയതായും സൂചന. എന്നാൽ എന്താണ് സംഭവത്തിൽ പിന്നിലുള്ള കാരണമെന്നും തിരിച്ചറിഞ്ഞിട്ടില്ല നായയുടെ ഉടമസ്ഥൻ തന്നെയാണോ നായയെ കൊലപ്പെടുത്തിയത് അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്താൽ തെരുവിലെ നായയെ പിടിച്ചുകൊണ്ടുവന്നതിനുശേഷം കൊലപ്പെടുത്തിയതാണോ തുടങ്ങി പല സംശയങ്ങളും ഉയരുന്നുണ്ട്.</p>
<h3>ശിവരാജുവിന്റെ മൂന്നാം പാപ്പാൻ കൊല്ലപ്പെട്ടു</h3>
<p>കടവൂരിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ തൃക്കടവൂർ ശിവരാജുവിന്റെ മൂന്നാം പാപ്പാൻ കൊല്ലപ്പെട്ടു. കൊല്ലം പാൽക്കുളങ്ങര സ്വദേശിയായ രാജുവാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെ യുവാക്കളുമായി വർദ്ധിക്കുന്നതിനിടെ ഉണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കടവൂർ കുതിരക്കടവിലാണ് സംഭവം. കുട്ടേറ്റ് റോഡിൽ വീണ രാജുവിനെ നാട്ടുകാർ മതിലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട സഹോദരങ്ങളായ രണ്ടു പേരെ പോലീസ് സംശയിക്കുന്നുണ്ട് ഇതിൽ ഒരാൾ അറസ്റ്റിൽ ആയതായും റിപ്പോർട്ട്.</p>
<h3>ENGLISH SUMMARY</h3>
<p>A dog was hit and killed by a car in Attingal. It is reported that the dog was first taken out on the road in the same car and then hit and killed by the same vehicle. The incident took place at 8:30 pm on Thursday in Kattumpuram, Attingal. At that time, youths who were coming on a bike saw the dog being hit and killed by the car.</p>
]]></content:encoded>
				</item>
							<item>
					<title>ഉരുൾപൊട്ടൽ: ഇടുക്കിയിലും കോട്ടയത്തുമായി മൂന്ന് മരണം, മൂഴിയാർ ഡാം ഭാഗികമായി തുറന്നു</title>
					<link>https://www.malayalamtv9.com/kerala/kerala-rain-casualties-reported-in-landslides-in-idukki-and-kottayam-2220319.html</link>
					<pubDate>Sat, 01 Aug 2026 08:15:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-rain-casualties-reported-in-landslides-in-idukki-and-kottayam-2220319.html</guid>
					<description><![CDATA[<p>Landslides claim lives in Kottayam and Idukki: ഉരുൾപൊട്ടലിൽ ഇടുക്കിയിലും കോട്ടയത്തും മൂന്ന് പേർക്ക് ജീവൻ നഷ്ടമായതായി റിപ്പോർട്ട്. കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി, വാഗമൺ കോലാഹലമേട്ടിലെ മണ്ണിടിച്ചിലിൽ വൈക്കം സ്വദേശി പ്രഭാകരൻ നായർ (72), പൂഞ്ഞാറിൽ പയ്യാനിത്തോട്ടത്തിലെ ഉരുൾപ്പൊട്ടലിൽ മണക്കാട്ട് ജോസഫിൻ ജോണി (24) എന്നിവരാണ് മരിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/Casualties-reported-in-landslides-in-Idukki-and-Kottayam.jpg" class="attachment-large size-large wp-post-image" alt="Casualties Reported In Landslides In Idukki And Kottayam" /></figure><p><strong>കോട്ടയം:</strong> ഇന്നലെ രാത്രിയിൽപ്പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ ഇടുക്കിയിലും കോട്ടയത്തും മൂന്ന് പേർക്ക് ജീവൻ നഷ്ടമായതായി റിപ്പോർട്ട്. കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി മരിച്ചു. ഇവരുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഭർത്താവും മകനും പരുക്കുകളോടെ രക്ഷപ്പെട്ടു. മകൻ സെന്റ്മേരീസ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. ലീലാമണിയുടെ ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) ആണ് മരിച്ചത്. പൂഞ്ഞാറിൽ പയ്യാനിത്തോട്ടത്തിൽ ഉരുൾ പൊട്ടലിൽ വീട് ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു. മണക്കാട്ട് ജോസഫിൻ ജോണി (24) ആണ് മരിച്ചത്, മാതാവ് റജീന വീട്ടിൽ കുടുങ്ങിക്കിടക്കുകയാണ്.</p>
<p>മഴയിൽ കോട്ടയത്ത് വ്യാപകമായ നാശനഷ്ടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലയിടത്തും വീടുകളിൽ വെള്ളംകയറി. റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് ചിലയിടങ്ങളിൽ ഗതാഗത തടസവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോട്ടയത്തിന്റെ കിഴക്കൻ മേഖലയിൽ ശക്തമായ മഴയാണ്. മൂന്നിലവിൽ ഉരുൾ പൊട്ടി. കെഎസ്ആർടിസി പാലാ ഡിപ്പോയിലെ ഡ്രൈവർ രാജേഷിൻറെ വീട് പൂർണമായും ഒലിച്ച് പോയി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-rain-holidays-declared-for-schools-in-more-districts-today-here-is-the-complete-list-2220315.html">മഴ കനത്തു: സ്കൂളുകൾക്ക് ഇന്ന് അ‌വധി പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം കൂടി</a></strong></p>
<p>പത്തനംതിട്ടയിൽ എവിടെയും ഉരുൾപൊട്ടൽ സ്ഥിരീകരിച്ചിട്ടില്ലെന്ന് കലക്ടർ അ‌റിയിച്ചു, മണ്ണിടിച്ചിൽ ആണ് ഉണ്ടായതെന്നാണ് നിഗമനം. അച്ചൻകോവിലാർ കര കവിഞ്ഞു. അട്ടച്ചാക്കൽ ഭാഗത്ത് റോഡിൽ വെള്ളം കയറി. റാന്നിൽനിന്ന് വെള്ളം ആറൻമുള ഭാഗത്തേക്ക് എത്താൻ സാധ്യതയുള്ളതിനാൽ പള്ളിയോടങ്ങൾക്ക് കലക്ടർ ജാഗ്രതാ നിർദേശം നൽകി. റാന്നി മേഖലയിൽ കഴിഞ്ഞ ദിവസം അതിതീവ്ര മഴയാണു പെയ്തത്. മൂഴിയാർ ഡാം ഭാഗികമായി തുറന്നു. മണിയാർ ഡാമിലെ ഷട്ടറുകൾ അറ്റകുറ്റപ്പണിക്കായി തുറന്നിട്ടിരിക്കുകയാണ്.</p>
<p>മണിമല ആറ്റിൽ വെള്ളം കൂടിയതിനെ തുടർന്ന് പുനലൂർ മൂവാറ്റുപുഴ റോഡിന്റെ മണിമല ടൗൺ, മണ്ണനാണി, വാഴൂർ, മണിമല റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡും പാലാ ഈരാറ്റുപേട്ട റോഡിൽ മൂന്നാനിയിലും റോഡിൽ വെള്ളം കയറി. ഇടുക്കി മുറിഞ്ഞപുഴ ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.</p>
<p>കോട്ടയം– കുമളി റോഡിലും ഗതാഗത തടസ്സം ​റിപ്പോർട്ട് ചെയ്യപ്പെട്ടു. മണ്ണിടിച്ചിലിനെ തുടർന്ന് തിരുവനന്തപുരം പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. കല്ലാർ - പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്തും മണ്ണിടിച്ചിലുണ്ടായി. പ്രദേശത്ത് ​ഗതാ​ഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വിതുരയിൽ നിന്നും ഫയർഫോഴ്സും പുറപ്പെട്ടിട്ടുണ്ട്.</p>
<p>പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മൂന്ന് മണിക്കൂർ നേരത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയത്തും പത്തനംതിട്ടയിലും ഉൾപ്പെടെ കളക്ടർമാർ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>English Summary</p>
<p>Three people lost their lives in Idukki and Kottayam in landslides caused by heavy rains. Mashikallel Sumathi of Kudayathur 7th ward died in a landslide in Adoormala, Kudayathur. The landslide hit her house. Her husband and son escaped with injuries. Vaikom native Prabhakaran Nair (72) died when a landslide hit Leelamani's house in Kolahalamedu, Vagamon. Josephine Johnny (24) of Manakattu died when her house collapsed in a landslide at Payyani Thotta in Poonjar, while her mother Regina is trapped at home.</p>
]]></content:encoded>
				</item>
							<item>
					<title>മഴ കനത്തു: സ്കൂളുകൾക്ക് ഇന്ന് അ‌വധി പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം കൂടി</title>
					<link>https://www.malayalamtv9.com/kerala/kerala-rain-holidays-declared-for-schools-in-more-districts-today-here-is-the-complete-list-2220315.html</link>
					<pubDate>Sat, 01 Aug 2026 07:32:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-rain-holidays-declared-for-schools-in-more-districts-today-here-is-the-complete-list-2220315.html</guid>
					<description><![CDATA[<p>Kerala School Holiday August 1: ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ആഗസ്‌റ്റ് ഒന്ന്) അവധിയാണ് എന്നാണ് ഈ ജില്ലകളിലെ കളക്ടർമാർ പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. എന്നാൽ പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല എന്ന് അ‌റിയിപ്പിൽ പറയുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/Kerala-School-Holiday-August-1.jpg" class="attachment-large size-large wp-post-image" alt="Kerala School Holiday August 1" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്ത് മഴ കടുത്തതോടെ സ്കൂളുകൾക്ക് ഇന്ന് അ‌വധി പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം കൂടി. ഏറ്റവും ഒടുവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് എന്നിങ്ങനെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അ‌വധിയാണ്. ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ആഗസ്‌റ്റ് ഒന്ന്) അവധിയാണ് എന്നാണ് ഈ ജില്ലകളിലെ കളക്ടർമാർ പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. എന്നാൽ പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല എന്ന് അ‌റിയിപ്പിൽ പറയുന്നു.</p>
<p>വയനാട്ടിൽ ഇന്ന് സ്കൂളുകൾക്ക് അ‌വധിയായിരിക്കുമെന്ന് ഇന്നലെ തന്നെ കളക്ടർ അ‌റിയിച്ചിരുന്നു. എന്നാൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്നാണ് കളക്ടർമാർ സ്കൂളുകൾക്ക് അ‌വധി പ്രഖ്യാപിച്ചത്. കനത്ത മഴയെ തുടർന്ന് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഗതാഗത തടസവും കനത്ത നാശനഷ്ടങ്ങളും ഇന്നലെ രാത്രി ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് അ‌വധി പ്രഖ്യാപിച്ചിരിക്കുന്നത്.</p>
<p>സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ഇന്നത്തെ എച്ച്ഡിസി ആന്റ് ബിഎം പരീക്ഷകൾ മാറ്റി വെച്ചിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കും. മറ്റ് പരീക്ഷകൾ മാറ്റിയതായി നിലവിൽ അ‌റിയിപ്പ് ലഭിച്ചിട്ടില്ല. കനത്ത മഴയെ തുടർന്ന് വൻ നാശനഷ്ടങ്ങളാണ് ഇന്ന് മധ്യകേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.</p>
<p>ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അ‌ലർട്ട് ആണ് മുൻപ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. എന്നാൽ ചിലയിടങ്ങളിൽ ഇന്നത് റെഡ് അ‌ലർട്ടായി മാറിയിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.8 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.</p>
<h3>English Summary</h3>
<p>As the rains continue to intensify in Kerala, the number of districts that have declared a holiday for schools today has increased. According to the latest information available, educational institutions in eight districts - Kottayam, Idukki, Pathanamthitta, Wayanad, Malappuram, Alappuzha, Kozhikode and Palakkad - will be closed today. Due to the continued strong winds and rains, the collectors of these districts have declared a holiday for all educational institutions, including professional colleges, in the district today (August 1).</p>
]]></content:encoded>
				</item>
							<item>
					<title>മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ, മലയിടിച്ചിൽ; ഒരാളെ കാണാതായി, ഗതാഗത തടസ്സം, വൻ നാശനഷ്ടം</title>
					<link>https://www.malayalamtv9.com/kerala/kerala-rain-several-landslides-in-central-kerala-districts-one-person-missing-traffic-disruption-extensive-damage-2220309.html</link>
					<pubDate>Sat, 01 Aug 2026 06:33:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-rain-several-landslides-in-central-kerala-districts-one-person-missing-traffic-disruption-extensive-damage-2220309.html</guid>
					<description><![CDATA[<p>Kerala Rain- Several landslides in central Kerala districts: കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടുക്കിയിൽ ഉരുൾപൊട്ടലിൽ ഒരു വീട്ടമ്മയെ കാണാതായി. വാ​ഗമണ്ണിൽ കോലാഹല മേട്ടിൽ വീടിന് മുകളിൽ മണ്ണിടിച്ചിലുണ്ടായി. ഏലപ്പാറ ചെമ്മണ്ണ് ഭാ​ഗത്തും വീടിന് മുകളിൽ മണ്ണിടിഞ്ഞിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് മീനച്ചിലാറ്റിലുണ്ടായ വെള്ളപ്പൊക്കത്തിൽ സമീപപ്രദേശങ്ങൾ വെള്ളത്തിനടിയിലായി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/08/Kerala-Rain-Several-landslides-in-central-Kerala.jpg" class="attachment-large size-large wp-post-image" alt="Kerala Rain Several Landslides In Central Kerala" /></figure><p><strong>കോട്ടയം:</strong> കനത്ത മഴയെത്തുടർന്ന് മധ്യ കേരളത്തിൽ വ്യാപക നാശനഷ്ടം. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടുക്കിയിൽ ഉരുൾപൊട്ടലിൽ ഒരു വീട്ടമ്മയെ കാണാതായി. വാ​ഗമണ്ണിൽ കോലാഹല മേട്ടിൽ വീടിന് മുകളിൽ മണ്ണിടിച്ചിലുണ്ടായി. ഒരാൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. ഏലപ്പാറ ചെമ്മണ്ണ് ഭാ​ഗത്തും വീടിന് മുകളിൽ മണ്ണിടിഞ്ഞിട്ടുണ്ട്. ഇവിടെയും ഒരാൾ കുടുങ്ങിയെന്നാണ് വിവരം. കനത്ത മഴയെത്തുടർന്ന് മീനച്ചിലാറ്റിലുണ്ടായ വെള്ളപ്പൊക്കത്തിൽ സമീപപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പാലാ-ഈരാറ്റുപേട്ട റോഡ് വെള്ളത്തിൽ മുങ്ങിയതിനെത്തുടർന്ന് ഈ മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മുണ്ടക്കയം കോസ് വേയിൽ വെള്ളം കയറിയിട്ടുണ്ട്.</p>
<p>ഇടുക്കി കുടയത്തൂർ അടൂർമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു വീട് അപകടത്തിൽപ്പെട്ടു. ഒരു കുടുംബത്തിലെ അച്ഛനും മകനും രക്ഷപെട്ടിട്ടുണ്ട്, ഒരാളെ കാണ്മാനില്ല (സുമതി-അമ്മ ). മകൻ പരിക്കുകളോടെ സെന്റ്മേരീസ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഇടുക്കിയിൽ മുട്ടം ചള്ളാവയലിലും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചള്ളാവയലിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ആളുകൾ വീടുകൾക്കുള്ളിൽ കുടുങ്ങി. ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം തുടരുകയാണ്. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-weather-update-today-august-1-orange-alert-issued-for-9-districts-check-imds-latest-rain-alert-2220305.html">Kerala Weather Update: ശക്തമായ മഴ തുടരും; സംസ്ഥാനത്ത് 9 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്</a></strong></p>
<p>ഇടുക്കിയിൽ നിലവിൽ തൊടുപുഴയുടെ സമീപ പ്രദേശങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.<br />
കരിങ്കുന്നം നെല്ലാപ്പാറയിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ ഉണ്ടായി. കൂടാതെ, ഒളമറ്റം, തെക്കുംഭാഗം പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്ത് വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. നെല്ലാപ്പാറയിൽ മണ്ണ് ഇടിഞ്ഞു തൊടുപുഴ ഫയർ ഫോഴ്സ് കുടുങ്ങിയ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടു. തൊടുപുഴ ഒളമറ്റത്തിൽ ഓടയിൽ നിന്നും വെള്ളം പൊങ്ങി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.</p>
<p>കോട്ടയത്ത് തീക്കോയി മുപ്പതേക്കർ ഭാഗത്ത് ഉരുൾപൊട്ടൽ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. മണിമലയാറിൻ്റെ കൈവഴി നിറഞ്ഞ് കുട്ടിക്കൽ റോഡിൽ ഗതാഗതം മുടങ്ങി. മൂന്നിലവ് വലിയമംഗലം ഭാഗത്ത് വെള്ളം കയറിയതോടെ പ്രദേശത്തെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. ഇടമരുക്- വാകക്കാട് റോഡ്, ഇടമരുക് - പൈകടപ്പീടിക റോഡ് തുടങ്ങിയ വഴികളിലും വെള്ളം കയറിയിട്ടുണ്ട്.</p>
<p>പൂഞ്ഞാർ പള്ളിവാതിൽ ഭാഗത്ത് റോഡിലും കെട്ടിടങ്ങളിലും വെള്ളം കയറി. ഇളങ്കാട് വല്യേന്ത ഭാഗങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി പലയിടത്തും ആളുകളെ ഒഴിപ്പിച്ചു വരികയാണ്. കൂട്ടിക്കൽ ചപ്പാത്ത്, കോസ്‌വേ, പഞ്ചായത്ത് ഓഫീസ് പടി എന്നിവിടങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ ചെറിയ തോതില്‍ ഉരുള്‍പൊട്ടലുകളുണ്ടായി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.</p>
<h3>അ‌വധി</h3>
<p>മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ഓഗസ്റ്റ് 1 ശനി) കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെൻററുകൾ, സ്‌പെഷൽ‌ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.</p>
<h3>ക്യാമ്പുകൾ തുറന്നു</h3>
<p>കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മണിമലയാറിന്‍റെയും മീനച്ചിലാറിന്‍റെയും തീരങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു. നദികളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യം പരിഗണിച്ച് അധികൃതരുടെ നിര്‍ദേശം പാലിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ തയ്യാറാകണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ഇതുവരെ ആറു കേന്ദ്രങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.</p>
<h3>കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്പുകൾ</h3>
<p>1. ജെ.ജെ മർഫി സ്കൂൾ എന്തയാർ<br />
2. സി.എം.എസ് എൽ.പി സ്കൂൾ കൂട്ടിക്കൽ<br />
3. ശങ്കർ മെമ്മോറിൽ സ്കൂൾ ഇളംകാട്<br />
4. തുഷാര ക്ലബ് പെരുന്തുരുത്ത്<br />
5. സി.എം.എസ് എൾ.പി സ്കൂൾ മുണ്ടക്കയം<br />
6. സെൻറ് ജോസഫ് ഹൈസ്കൂൾ പുത്തൻചന്ത , മുണ്ടക്കയം</p>
<h3>English Summary</h3>
<p>Heavy rains have caused widespread damage in central Kerala. Landslides have been reported in various places in the three districts of Kottayam, Idukki and Pathanamthitta. A housewife is missing in a landslide in Idukki. A landslide occurred on top of a house at Kolahala Mett in Vagamon. One person is trapped in the area. Traffic in the area was disrupted after the Pala-Eerattupetta road was submerged in water. The Mundakkayam causeway has been flooded. Relief camps have been opened in six places in Kottayam so far.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Weather Update: ശക്തമായ മഴ തുടരും; സംസ്ഥാനത്ത് 9 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്</title>
					<link>https://www.malayalamtv9.com/kerala/kerala-weather-update-today-august-1-orange-alert-issued-for-9-districts-check-imds-latest-rain-alert-2220305.html</link>
					<pubDate>Sat, 01 Aug 2026 06:19:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-weather-update-today-august-1-orange-alert-issued-for-9-districts-check-imds-latest-rain-alert-2220305.html</guid>
					<description><![CDATA[<p>Kerala Weather Update Today: ഇടുക്കി, എറണാകുളം ജില്ലകളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/RAIN-KERALA-UPDATE.jpg" class="attachment-large size-large wp-post-image" alt="Kerala Rain Update" /></figure><p>തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് ഒൻപത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓഗസ്റ്റ് 1-ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4. മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ഇതുകൂടാടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതൊടെ സംസ്ഥാനത്താകെ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.</p>
<p>ഇടുക്കി, എറണാകുളം ജില്ലകളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.</p>
<p><strong>ഓറഞ്ച് അലർട്ട്</strong></p>
<p>01/08/2026: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്</p>
<p><strong>മഞ്ഞ അലർട്ട്</strong></p>
<p>01/08/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം</p>
<p>02/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്</p>
<p><strong>കള്ളക്കടൽ</strong></p>
<p>കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കന്യാകുമാരി തീരത്ത് ആഗസ്റ്റ് ഒന്നിന് രാത്രി 11.30 വരെ 2.8 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.</p>
<p>ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും, നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.</p>
<p>കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും അപകടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.</p>
<p><strong>English Summary</strong></p>
<p>The IMD issued an orange alert for nine Kerala districts on August 1, predicting very heavy rainfall and strong winds. Meanwhile, five other districts remain under a yellow alert. Authorities warn of rough seas and landslides, urging vulnerable residents to relocate and avoid water bodies.</p>
]]></content:encoded>
				</item>
							<item>
					<title>Ration Updates : 2 ദിവസം റേഷൻ കട അ‌വധി; ഓഗസ്റ്റിലെ റേഷൻ വിതരണം തിങ്കളാഴ്ച മുതൽ</title>
					<link>https://www.malayalamtv9.com/kerala/kerala-ration-shop-holiday-august-ration-distribution-will-start-on-monday-2220230.html</link>
					<pubDate>Fri, 31 Jul 2026 18:47:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-ration-shop-holiday-august-ration-distribution-will-start-on-monday-2220230.html</guid>
					<description><![CDATA[<p>Ration Shop Holiday Updates : നാളെ മുതൽ പുതിയ മാസം തുടങ്ങുകയാണല്ലോ, എന്നാൽ റേഷനങ്ങ് വാങ്ങിക്കളയാം എന്ന് വിചാരിച്ച് സഞ്ചിയുമായി ഇങ്ങേണ്ട. ഓ​ഗസ്റ്റ് മാസത്തിലെ റേഷൻ വാങ്ങാൻ രണ്ട് ദിവസം കാത്തിരിക്കണം. നാളെയും ( ഓ​ഗസ്റ്റ് 1 ) മറ്റന്നാളും ( ഓ​ഗസ്റ്റ് 2 ) സംസ്ഥാനത്ത് റേഷൻ കടകൾ അവധിയായിരിക്കും. ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം തിങ്കളാഴ്ച (ഓ​ഗസ്റ്റ് 3) മുതലാണ് ആരംഭിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Kerala-Ration-Updates.jpg" class="attachment-large size-large wp-post-image" alt="Kerala Ration Updates" /></figure><p><strong>തിരുവനന്തപുരം :</strong> നാളെ മുതൽ പുതിയ മാസം തുടങ്ങുകയാണല്ലോ, എന്നാൽ റേഷനങ്ങ് വാങ്ങിക്കളയാം എന്ന് വിചാരിച്ച് സഞ്ചിയുമായി ഇങ്ങേണ്ട. ഓ​ഗസ്റ്റ് മാസത്തിലെ റേഷൻ വാങ്ങാൻ രണ്ട് ദിവസം കാത്തിരിക്കണം. നാളെയും ( ഓ​ഗസ്റ്റ് 1 ) മറ്റന്നാളും ( ഓ​ഗസ്റ്റ് 2 ) സംസ്ഥാനത്ത് റേഷൻ കടകൾ അവധിയായിരിക്കും. ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം തിങ്കളാഴ്ച (ഓ​ഗസ്റ്റ് 3) മുതലാണ് ആരംഭിക്കുന്നത്. ജൂലൈ- ആഗസ്റ്റ്- സെപ്റ്റംബർ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കും.</p>
<p><strong>ഓഗസ്റ്റ് മാസത്തെ റേഷൻ വിഹിതം ഇങ്ങനെ</strong></p>
<p><strong>അന്ത്യോദയ അന്ന യോജന (AAY) :</strong> AAY കാർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും 3 പാക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും.</p>
<p><strong>മുൻഗണനാ വിഭാഗം (PHH) :</strong> PHH കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്. (അതാത് കടകളിലെ സ്‌റ്റോക്കിനനുസൃതമായി ഗോതമ്പിന് പകരം ആട്ട പായ്ക്കറ്റിന് 9 രൂപ നിരക്കിൽ ലഭിക്കും)</p>
<h3>Also Read : <a href="https://www.malayalamtv9.com/kerala/kerala-welfare-pension-mustering-temporary-restricted-at-akshaya-centers-over-nic-server-storage-limits-2220150.html">പെൻഷൻ മസ്റ്ററിങ് ചെയ്യാൻ പറ്റില്ലേ? അക്ഷയ കേന്ദ്രങ്ങളിൽ നിയന്ത്രണം! കാരണം ഇതാണ്</a></h3>
<p><strong>പൊതു വിഭാഗം സബ്‌സിഡി (NPS) :</strong> NPS കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ കിട്ടും. NPS കാർഡിന് സ്പെഷ്യൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ ലഭ്യമാകും. NPS കാർഡിന് സ്പെഷ്യൽ വിഹിതമായി 3 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്‌റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപാ നിരക്കിൽ വിതരണം ചെയ്യും.</p>
<p><strong>പൊതു വിഭാഗം (NPNS) :</strong> NPNS കാർഡിന് 7 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. NPNS കാർഡിന് സ്പെഷ്യൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്‌റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലാണ് ലഭിക്കുക.</p>
<p><strong>പൊതു വിഭാഗം സ്ഥാപനം (NPI) :</strong> NPI കാർഡിന് 2 കിലോ അരി കിലോയ്ക്ക് 10.90 രൂപാ നിരക്കിൽ കിട്ടുന്നതാണ്. NPI കാർഡിന് സ്പെഷ്യൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക് 8.70 രൂപാ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്‌റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപാ നിരക്കിൽ ലഭിക്കുംകയും ചെയ്യും. ഇതിന് പുറമെ NPS, NPNS, NPI കാർഡുകൾക്ക് അധിക വിഹിതമായി പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിൽ 10.08.2026 മുതൽ ലഭിക്കുന്നതാണ്.</p>
<h3>English Summary</h3>
<p>Since a new month begins tomorrow, you might be thinking of heading out with your bag to pick up your rations—but hold off on that. You will need to wait two days to collect the August rations. Ration shops across the state will remain closed tomorrow (August 1) and the day after (August 2). The distribution of rations for August begins on Monday, August 3.</p>
]]></content:encoded>
				</item>
							<item>
					<title>Vadakara Teachers MDMA Case: അധ്യാപികമാർ ഉ‍ൾപ്പെട്ട എം.ഡി.എം.എ കേസ്, അന്വേഷണം മുഖ്യ കണ്ണിയിലേക്ക്&#8230;.</title>
					<link>https://www.malayalamtv9.com/kerala/vadakara-teachers-mdma-case-latest-police-tracking-main-kingpin-banglore-connection-also-2220182.html</link>
					<pubDate>Fri, 31 Jul 2026 15:58:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Latest News]]></category>
										<guid>https://www.malayalamtv9.com/kerala/vadakara-teachers-mdma-case-latest-police-tracking-main-kingpin-banglore-connection-also-2220182.html</guid>
					<description><![CDATA[<p>Vadakara Teachers MDMA Case : കേരളത്തെ ഞെട്ടിച്ച വടകരയിലെ അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസിലെ അന്വേഷണം നിർണ്ണായാക ഘട്ടത്തിലേക്ക് എന്ന് സൂചന. കേസിലെ മുഖ്യ കണ്ണിയായ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. അറസ്റ്റിലായ മൂന്ന് അധ്യാപികമാരെയും ഡെലിവറി ബോയിയെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വയനാട് സ്വദേശി യിലേക്കുള്ള വഴി തെളിഞ്ഞത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Vadakara-MDMA-case.jpg" class="attachment-large size-large wp-post-image" alt="Vadakara Mdma Case" /></figure><p><strong>കോഴിക്കോട് :</strong> കേരളത്തെ ഞെട്ടിച്ച വടകരയിലെ അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസിലെ അന്വേഷണം നിർണ്ണായാക ഘട്ടത്തിലേക്ക് എന്ന് സൂചന. കേസിലെ മുഖ്യ കണ്ണിയായ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. നിരവധി ലഹരി കേസുകളിൽ പ്രതിയായ ഷിന്റോയിലേക്കാണ് ( 22 ) അന്വേഷണം നീളുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ. കേസിൽ വലിയ മാഫിയയുടെ സന്നിധ്യമുണ്ടെന്ന് നേരത്തെ തന്നെ അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. അറസ്റ്റിലായ മൂന്ന് അധ്യാപികമാരെയും ഡെലിവറി ബോയിയെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വയനാട് സ്വദേശി യിലേക്കുള്ള വഴി തെളിഞ്ഞത്.</p>
<p>കേസിൽ കൂടുതൽ പേരുടെ പങ്ക് പുറത്തുവരാനുണ്ട് എന്ന നിഗമനത്തെ തുടർന്ന് വടകര റൂറൽ എസ്പി മെറിൻ ജോസഫിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ മൂന്നാമത്തെ അധ്യാപികയും ഡെലിവറി ബോയിയും പിടിയിലായത്. ലഹരി വിൽപനയിലൂടെ ലഭിച്ചിരുന്ന പണം ഇയാൾ ഷിൻ്റോയ്ക്കാണ് കൈമാറിയിരുന്നത് എന്ന് പോലീസ് കണ്ടെത്തി. ഷിൻ്റോ നിലവിൽ സംസ്ഥാനം വിട്ടതായാണ് സൂചന.</p>
<h3>Also Read : <a href="https://www.malayalamtv9.com/kerala/kerala-weather-forecast-and-latest-changes-on-next-days-imd-predict-heavy-rainfall-in-all-districts-2220165.html">സംസ്ഥാനത്ത് എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്; കർക്കടക വാവ് വെള്ളത്തിലാകുമോ?</a></h3>
<p>പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായ കുട്ടോത്ത് സ്വദേശിനി വലിയ പറമ്പിൽ വി.പി. നീഷ്മ (30) ആണ് ഏറ്റവും ഒടുവിൽ അറസ്റ്റിലായ അധ്യാപിക. നേരത്തെ പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യൽ എജുക്കേറ്റർ കായണ്ണ ചെറുക്കാട് കൊല്ലനാരി കെ. കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ സ്പെഷലിസ്റ്റ് അധ്യാപിക കീർത്തന എന്നിവരും പിടിയിലായി. ഇതിൽ കീർത്തനയുടെ ഇടക്കിടെ ഉള്ള ബാംഗ്ലൂർ യാത്രയിലും പോലീസിന് സംശയമുണ്ട്. അതിനാൽ അന്വേഷണം അവിടേക്കും വ്യാപിപ്പിക്കും.</p>
<p>ഓപ്പറേഷൻ തൂഫാൻ ഹണ്ടിന്റെ ഭാ​ഗമായുള്ള പ്രത്യേക ജാ​ഗ്രതയോടുള്ള പ്രവർത്തനമാണ് ഈ സംഘത്തെ പിടികൂടുന്നതിലേക്ക് എത്തിയത്. അധ്യാപികമാർ വരെ ലഹരിക്കടത്തിലും വിൽപനയിലു പങ്കാളികളാകുന്നു എന്ന് ഏറെ ‍അമ്പരപ്പിക്കുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി വി.‍ഡി സതീശൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ആവശ്യക്കാരുടെ കൈയിൽ നിന്ന് അക്കൗണ്ടുകൾ വഴി പണം കൈപ്പറ്റുകയും തുടർന്ന് മറ്റൊരാളെ മയക്കുമരുന്ന് എത്തിക്കുന്നതിന് ചുമതലപ്പെടുക്കുകയും ആയിരുന്നു സംഘം ചെയ്തിരുന്നത് എന്നാണ് വിവരം. കേസിൽ ആദ്യം അ‌റസ്റ്റിലായത് കീർത്തനയാണ്, തുടർന്ന് കാവ്യയും നീഷ്മയും പിടിയിലായി. ഇവരുടെ അ‌ക്കൗണ്ടുകൾ പരിശോധിച്ചതിൽ അ‌സ്വാഭാവിക രീതിയിൽ പണമിടപാടുകൾ കണ്ടെത്തിയിരുന്നു. തുടക്കത്തിൽ രണ്ടുപേരും ഉപഭോക്താക്കളായിരുന്നു എന്നും പിന്നീട് വിൽപ്പനയിലെ കണ്ണികളായിമാറുകയാണ് ഉണ്ടായത് എന്ന് അറിയുന്നു.</p>
<h3>English Summary</h3>
<p>Indications suggest that the investigation into the MDMA case in Vadakara which shocked Kerala and involved teachers as accused has reached a crucial stage. The probe is currently focused on a Wayanad native identified as a key link in the case; reports indicate that the investigation is zeroing in on Shinto (22), an individual implicated in several other drug-related cases.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Lottery Results : ആരാണാ ഭാ​ഗ്യശാലി&#8230; സുവർണ കേരളം ലോട്ടറി ഫലം നോക്കിയാലോ&#8230;</title>
					<link>https://www.malayalamtv9.com/kerala/kerala-lottery-suvarna-keralam-sk-63-result-today-july-31-draw-update-full-winning-numbers-list-2220155.html</link>
					<pubDate>Fri, 31 Jul 2026 14:27:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-lottery-suvarna-keralam-sk-63-result-today-july-31-draw-update-full-winning-numbers-list-2220155.html</guid>
					<description><![CDATA[<p>Kerala LotterySuvarna Keralam SK 63 Result Today : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പുറത്ത് വന്നിട്ടുണ്ട്.  സുവർണ കേരളം ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് നേടാൻ കഴിയുക. ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് സംഘടിപ്പിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/KERALA-LOTTERY-RESULT-.webp" class="attachment-large size-large wp-post-image" alt="Kerala Suvarna Keralam SK-62 Lottery Result" /></figure><p><strong>തിരുവനന്തപുരം :</strong> കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പുറത്ത് വന്നിട്ടുണ്ട്. സുവർണ കേരളം ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് നേടാൻ കഴിയുക. ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് സംഘടിപ്പിച്ചത്. ലോട്ടറിയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനായി അധികൃതരും പാനൽ അം​ഗങ്ങളും ചേർന്നാണ് നറുക്കെടുപ്പിന് നേതൃത്വം നൽകിയത്. രണ്ടാം സമ്മാനം ലഭിക്കുന്ന ആൾക്ക് 30 ലക്ഷം രൂപയാണ് ലഭിക്കുക. മൂന്നാം സമ്മാനം കിട്ടുന്ന വ്യക്തിക്ക് 5 ലക്ഷം രൂപയും കിട്ടും. 50 രൂപ വിലയുള്ള സുവർണ കേരളം ലോട്ടറി ടിക്കറ്റിന്റെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 100 രൂപയാണ്. മറ്റ് നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലികളെ തേടി കാത്തിരിപ്പുണ്ട്. കൂടാതെ ഒന്നാം സമ്മാനമായ ടിക്കറ്റ് നമ്പറിൻ്റെ അതേ നമ്പറുകളുള്ള മറ്റ് സീരീസുകൾക്ക് സമാശ്വാസ സമ്മാനമായി 5000 രൂപയും ലഭിക്കുന്നതാണ്.</p>
<p>മൂന്ന് മണി മുതൽ തന്നെ തത്സമയ ഫലങ്ങൾ ലോട്ടറി വകുപ്പിൻ്റെ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ ലഭ്യമായി തുടങ്ങും. ലോട്ടറി വിജയികൾ സമ്മാനത്തിന് അർഹമായ അസ്സൽ ടിക്കറ്റും, അതോടൊപ്പം മറ്റ് പ്രധാനപ്പെട്ട അനുബന്ധ രേഖകളും ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക ഓഫീസുകളിലോ അല്ലെങ്കിൽ ബാങ്കുകളിലോ ഹാജരാക്കേണ്ടതാണ്. നറുക്കെടുപ്പ് പ്രഖ്യാപിച്ച അന്നു മുതൽ കൃത്യം 30 ദിവസത്തെ സമയപരിധിക്കുള്ളിൽ തന്നെ ലോട്ടറി ടിക്കറ്റുകൾ സമർപ്പിക്കാൻ ശ്രദ്ധിക്കുക.</p>
<p><strong>സുവർണ കേരളം ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ ചുവടെ</strong></p>
<p>ഒന്നാം സമ്മാനം – ഒരു കോടി രൂപ‌:</p>
<p>RM 578727</p>
<p>സമാശ്വാസ സമ്മാനം- 5000 രൂപ:</p>
<p>RA 578727<br />
RB 578727<br />
RC 578727<br />
RD 578727<br />
RE 578727<br />
RF 578727<br />
RG 578727<br />
RH 578727<br />
RJ 578727<br />
RK 578727<br />
RL 578727</p>
<p>രണ്ടാം സമ്മാനം – 30 ലക്ഷം രൂപ:</p>
<p>RL 178625</p>
<p>മൂന്നാം സമ്മാനം – 5 ലക്ഷം രൂപ:</p>
<p>RJ 575015</p>
<p>നാലാം സമ്മാനം – 5,000 രൂപ:</p>
<p>0386 1555 1569 1881 3189 3637 3706 3826 4691 5093 6520 6579 6641 7414 8090 8580 8750 9155 9868</p>
<p>അഞ്ചാം സമ്മാനം – 2,000 രൂപ:</p>
<p>( നിരാകരണം: സുവർണ കേരളം ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക. )</p>
<h3>English Summary</h3>
<p>Suvarna Keralam draw conducted by the Kerala State Lottery Department every Tuesday . The results of the lottery for today, Wednesday, July 31, are out. The lucky winner who wins the first prize can win Rs. 1 crore. The second prize winner will receive Rs 30 lakh. The lucky winners can also win Rs 5 lakh as the third prize. There are also many smaller prizes ranging from Rs 100 to Rs 5000.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Social Security Pension: പെൻഷൻ മസ്റ്ററിങ് ചെയ്യാൻ പറ്റില്ലേ? അക്ഷയ കേന്ദ്രങ്ങളിൽ നിയന്ത്രണം! കാരണം ഇതാണ്</title>
					<link>https://www.malayalamtv9.com/kerala/kerala-welfare-pension-mustering-temporary-restricted-at-akshaya-centers-over-nic-server-storage-limits-2220150.html</link>
					<pubDate>Fri, 31 Jul 2026 14:19:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-welfare-pension-mustering-temporary-restricted-at-akshaya-centers-over-nic-server-storage-limits-2220150.html</guid>
					<description><![CDATA[<p>Pension Mustering temporary Restricted: അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് മസ്റ്ററിങ്. എന്നാൽ, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ ഡാറ്റാ സെന്ററിലുള്ള സ്റ്റോറേജ് പരിധി കവിഞ്ഞതിനെ തുടർന്ന് മസ്റ്ററിങ് നടപടികൾക്ക് അക്ഷയ കേന്ദ്രങ്ങളിൽ ഐടി വകുപ്പ് അനൗദ്യോഗിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. മസ്റ്ററിങ് പൂർത്തിയാക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/pension-Mustering.jpg" class="attachment-large size-large wp-post-image" alt="Pension Mustering" /></figure><p>സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷൻകാർക്ക് വേണ്ടിയുള്ള വാർഷിക മസ്റ്ററിങ് നടക്കുകയാണ്. അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് മസ്റ്ററിങ്. എന്നാൽ, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ (NIC) ഡാറ്റാ സെന്ററിലുള്ള സ്റ്റോറേജ് പരിധി കവിഞ്ഞതിനെ തുടർന്ന് മസ്റ്ററിങ് നടപടികൾക്ക് അക്ഷയ കേന്ദ്രങ്ങളിൽ ഐടി വകുപ്പ് അനൗദ്യോഗിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ മസ്റ്ററിങ് ചെയ്യാൻ കഴിയില്ലേ എന്ന സംശയം പലരിലും ഉയരുന്നുണ്ട്.</p>
<h3>അക്ഷയ കേന്ദ്രങ്ങളിൽ നിയന്ത്രണം</h3>
<p>ഡാറ്റാ സെന്ററിലുള്ള സ്റ്റോറേജ് പരിധി കവിഞ്ഞതിനെ തുടർന്ന് മസ്റ്ററിങ് നടപടികൾക്ക് അക്ഷയ കേന്ദ്രങ്ങളിൽ അനൗദ്യോഗിക നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും മസ്റ്ററിങിന് വലിയ രീതിയിൽ തടസ്സമുണ്ടാകില്ല. സെർവർ തടസ്സവും സാങ്കേതിക തകരാറുകളും ഒഴിവാക്കുന്നതിനായി ഒരു അക്ഷയ കേന്ദ്രത്തിൽ പരമാവധി രണ്ട് കമ്പ്യൂട്ടറുകൾ മാത്രം മസ്റ്ററിങ്ങിനായി ഉപയോഗിച്ചാൽ മതിയെന്നാണ് ഐടി വകുപ്പിന്റെ വാക്കാൽ ലഭിച്ച നിർദ്ദേശം.</p>
<p>പഞ്ചായത്ത് തലങ്ങളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ച് പെൻഷൻ മസ്റ്ററിങ് വേഗത്തിലാക്കണമെന്ന് പ്രാദേശിക ജനപ്രതിനിധികളും എഎൽഎഎമാരും ആവശ്യപ്പെടുന്നുണ്ട്. എന്നിരുന്നാലും, സാങ്കേതിക സൗകര്യങ്ങളുടെ അപര്യാപ്തത മൂലം നിലവിൽ ഇത് പ്രായോഗികമാക്കാൻ സാധിക്കുന്നില്ല. ഒരേസമയം കൂടുതൽ കമ്പ്യൂട്ടറുകളിൽ നിന്ന് പോർട്ടലിലേക്ക് വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് സെർവർ പൂർണ്ണമായും തകരാറിലാകാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/august-1-rule-changes-2026-lpg-prices-tatkal-tickets-credit-cards-and-banking-updates-2220129.html">എൽപിജി വിലയും ബാങ്കിംഗ് നിയമങ്ങളും മാറും; ഓഗസ്റ്റിൽ പോക്കറ്റ് കീറുമോ?</a></strong></p>
<h3>മസ്റ്ററിങ്- ശ്രദ്ധിക്കേണ്ടവ</h3>
<ol>
<li>അഞ്ച് തരം സാമൂഹിക സുരക്ഷാ പെൻഷനുകളും വിവിധ ക്ഷേമനിധി ബോർഡുകളുടെ പെൻഷനും വാങ്ങുന്ന ഗുണഭോക്താക്കൾക്കാണ് നിലവിൽ മസ്റ്ററിങ് നടക്കുന്നത്.</li>
<li>2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും മസ്റ്ററിങ് പൂർത്തിയാക്കേണ്ടതാണ്.</li>
<li>വാർഷിക മസ്റ്ററിങ് പൂർത്തിയാക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്.</li>
<li>അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടെത്തി ആധാർ പ്രകാരമുള്ള ബയോമെട്രിക് വിവരങ്ങൾ (വിരലടയാളം / ഐറിസ്) നൽകി മസ്റ്ററിങ് നടത്താം.</li>
<li>അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് ചെയ്യുന്നതിന് 30 രൂപയാണ് നിർദ്ദിഷ്ട സർവീസ് ചാർജ്.</li>
<li>ശാരീരിക ബുദ്ധിമുട്ടുകൾ മൂലം കിടപ്പിലായവർക്കും വയോധികർക്കും വീട്ടിലെത്തി മസ്റ്ററിങ് നടത്തുന്നതിനായി അക്ഷയ പ്രവർത്തകർക്ക് 50 രൂപ സർവീസ് ചാർജ് നൽകണം.</li>
</ol>
<h3>മസ്റ്ററിങ് എന്തിനാണ് നടത്തുന്നത്?</h3>
<p>സംസ്ഥാനത്ത് സാമൂഹിക ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് വേണ്ടിയുള്ള മസ്റ്ററിങ് നടക്കുന്നു. മസ്റ്ററിങ് പൂർത്തിയായശേഷം കർശനപരിശോധനയിലൂടെ അനർഹരെ ഒഴിവാക്കാനാണ് സർക്കാർ നീക്കം. അനർഹരെ ഒഴിവാക്കി വർധിപ്പിച്ച പെൻഷന്റെ സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ വർഷവും മസ്റ്ററിങ് കഴിയുന്നതോടെ മരിച്ചു പോയവർ ഒഴിവാക്കപ്പെടാറുണ്ട്. എന്നാൽ, പുതുതായി പെൻഷന് അപേക്ഷിക്കുന്നവർ അതിൽക്കൂടുതലാണെന്നതും ശ്രദ്ധേയമാണ്.</p>
<p>വരുമാനപരിധി കുറച്ചുകാണിച്ചും വിദേശത്തു ജോലിയുള്ളവരുടെ വിവരം മറച്ചുവെച്ചും ഒട്ടേറെപ്പേർ പെൻഷൻ കൈപ്പറ്റുന്നുണ്ട്. കുടുംബ വാർഷികവരുമാനം ലക്ഷം രൂപയിൽ കൂടുതലുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായനികുതി നൽകുന്നവർ, 1,000 സിസി വാഹനമുള്ളവർ, മറ്റു പെ‍ൻഷൻ വാങ്ങുന്നവർ തുടങ്ങിയവർ നിലവിൽ ക്ഷേമപെൻഷന് അർഹരല്ല.</p>
<h3>English Summary:</h3>
<p>Kerala government's annual mustering process for social security pension beneficiaries has encountered temporary restrictions at Akshaya Centres due to storage limitations in the National Informatics Centre system. As a result, Akshaya Centres have been instructed to limit the number of beneficiaries processed each day until the technical issue is resolved.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Weather Update: സംസ്ഥാനത്ത് എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്; കർക്കടക വാവ് വെള്ളത്തിലാകുമോ?</title>
					<link>https://www.malayalamtv9.com/kerala/kerala-weather-forecast-and-latest-changes-on-next-days-imd-predict-heavy-rainfall-in-all-districts-2220165.html</link>
					<pubDate>Fri, 31 Jul 2026 14:18:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-weather-forecast-and-latest-changes-on-next-days-imd-predict-heavy-rainfall-in-all-districts-2220165.html</guid>
					<description><![CDATA[<p>Kerala Weather Forecast Update: ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂന മർദ്ദ പാത്തി തുടരുന്നതാണ് നിലവിൽ കേരളത്തിൽ മഴ ശക്തമാകാൻ കാരണം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/rain-news4.jpg" class="attachment-large size-large wp-post-image" alt="Kerala Weather Forecast Update" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലയിലും (Kerala Rain Alert) അതിശക്തമായ മഴ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച്, ഓ​ഗസ്റ്റ് മാസം മൂന്നാം തീയതി വരെ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പറയുന്നത്. വടക്കൻ കേരളത്തിലാണ് ശക്തമായ മഴ ലഭിക്കുന്നത്. തെക്കൻ കേരളത്തിൽ പൊതുവെ മഴ കുറവായിരുന്നുവെങ്കിലും നിലവിൽ മഴയ്ക്കുള്ള സാധ്യത ചൂണ്ടികാണിക്കുന്നുണ്ട്.</p>
<p>കേരളത്തിൽ വരുന്ന മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-weather-update-today-july-31-imd-issues-orange-alert-for-11-districts-very-heavy-rain-likely-2220059.html">പേമാരിയില്‍ വലയും…കേരളം മുഴുക്കെ കനത്ത മഴ; ഓറഞ്ച് അലര്‍ട്ട് ഈ ജില്ലക്കാര്‍ക്ക്‌</a></strong></p>
<p>തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂന മർദ്ദ പാത്തി തുടരുന്നതാണ് നിലവിൽ കേരളത്തിൽ മഴ ശക്തമാകാൻ കാരണം. വരും മണിക്കൂറിൽ നിലവിലുള്ള ന്യൂനമർദ്ദം ശക്തിപ്രാപിക്കാനാണ് സാധ്യത. അതിനാൽ ഓ​ഗസ്റ്റ് നാല് വരെ കേരളത്തിൽ സമാനമായ മഴ മുന്നറിയിപ്പുകൾ തുടരും. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. മുന്നറിയിപ്പുള്ള മേഖലകളിലെ പൊതുജനങ്ങൾ പ്രത്യേകം ജാ​ഗ്രത പാലിക്കേണ്ടതാണ്. വരും ദിവസങ്ങളിൽ സമാനമായ സാഹചര്യം തുടർന്നാൽ കർക്കിടക വാവ് അടക്കമുള്ള ദിവസങ്ങളിൽ മഴ ശക്തമായേക്കും.</p>
<h3>ഇടിമിന്നൽ- കാറ്റ് ജാ​ഗ്രത നിർദ്ദേശം</h3>
<p>കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതോടൊപ്പം തന്നെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ഓ​ഗസ്റ്റ് രണ്ട് വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.</p>
<h3>വരും ദിവസത്തെ യെല്ലോ ഓറഞ്ച് അലർട്ട്</h3>
<p><strong>ഓറഞ്ച് അലർട്ട്</strong></p>
<p>31 (ഇന്ന്-വെള്ളി): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്</p>
<p>ഓ​ഗസ്റ്റ് ഒന്ന് (ശനി): ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്</p>
<p><strong>യെല്ലോ അലർട്ട്</strong></p>
<p>31 (ഇന്ന്-വെള്ളി): തൃശൂർ, പാലക്കാട്, മലപ്പുറം</p>
<p>ഓ​ഗസ്റ്റ് ഒന്ന് (ശനി): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം</p>
<p>ഓ​ഗസ്റ്റ് രണ്ട് (ഞായർ): പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്</p>
<h3>English Summary:</h3>
<p>Kerala Weather Forecast And Latest Changes For Next Five Days. IMD Predict Heavy Rainfall In All Districts And Issues Orange Yellow Alerts. Check The August Month Rain Forecast.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Onam Bumper 2026: ഓണം ബമ്പര്‍ 10 പരമ്പരകളില്‍ 90 ലക്ഷം ടിക്കറ്റുകള്‍; ഒളിഞ്ഞിരിക്കും ഭാഗ്യശാലിയെ അറിയേണ്ടേ?</title>
					<link>https://www.malayalamtv9.com/kerala/kerala-lottery-onam-thiruvonam-bumper-br-111-90-lakh-tickets-released-sales-continue-to-surge-2220141.html</link>
					<pubDate>Fri, 31 Jul 2026 12:55:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-lottery-onam-thiruvonam-bumper-br-111-90-lakh-tickets-released-sales-continue-to-surge-2220141.html</guid>
					<description><![CDATA[<p>Thiruvonam Bumper BR 111 Sales Gain Momentum with 90 Lakh Tickets: ഘട്ടം ഘട്ടമായി ലോട്ടറി ടിക്കറ്റുകള്‍ വിപണിയിലെത്തിച്ച് വില്‍പന നടത്തുന്നതാണ് സംസ്ഥാന ലോട്ടറി വകുപ്പിന്റെ രീതി. ഓരോ ഘട്ടത്തിലും പുറത്തിറക്കുന്ന ടിക്കറ്റുകള്‍ മുഴുവനായി വില്‍പന നടന്നതിന് ശേഷമായിരിക്കും, അടുത്ത ഘട്ടത്തിലേക്കുള്ള ടിക്കറ്റുകള്‍ വിപണിയിലേക്കെത്തുക.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Kerala-Lottery-Onam-Thiruvonam-Bumper-BR-111-Sales-Continue-to-Surge.jpg" class="attachment-large size-large wp-post-image" alt="Kerala Lottery Onam Thiruvonam Bumper Br 111 Sales Continue To Surge" /></figure><p>സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓണം ബമ്പര്‍ ഭാഗ്യക്കുറി വില്‍പനയാണ് ഇപ്പോള്‍ കേരളത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. ഓരോ ദിവസവും ടിക്കറ്റെടുക്കുന്നവരുടെ എണ്ണത്തില്‍ സംഭവിക്കുന്ന വര്‍ധനവ്, കൂടുതല്‍ ടിക്കറ്റുകള്‍ പുറത്തിറക്കേണ്ടി വരുമോ എന്ന സംശയം ലോട്ടറി വകുപ്പില്‍ ഉണ്ടാക്കുന്നു. ഘട്ടം ഘട്ടമായി ലോട്ടറി ടിക്കറ്റുകള്‍ വിപണിയിലെത്തിച്ച് വില്‍പന നടത്തുന്നതാണ് സംസ്ഥാന ലോട്ടറി വകുപ്പിന്റെ രീതി. ഓരോ ഘട്ടത്തിലും പുറത്തിറക്കുന്ന ടിക്കറ്റുകള്‍ മുഴുവനായി വില്‍പന നടന്നതിന് ശേഷമായിരിക്കും, അടുത്ത ഘട്ടത്തിലേക്കുള്ള ടിക്കറ്റുകള്‍ വിപണിയിലേക്കെത്തുക.</p>
<h3>ഓണം ബമ്പര്‍ ടിക്കറ്റുകള്‍</h3>
<p>ആകെ 90 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം ഓണം ബമ്പറിന്റേതായി ലോട്ടറി വകുപ്പ് വിപണിയിലെത്തിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 20 ലക്ഷം ടിക്കറ്റുകള്‍ വില്‍പനയ്ക്കായെത്തി. ലോട്ടറി വിപണിയിലെത്തി ആദ്യ ദിനത്തില്‍ തന്നെ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. വരും ദിവസങ്ങളിലും ലോട്ടറി വില്‍പന അതിഗംഭീരമായി നടക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍.</p>
<h3>പത്ത് പരമ്പരകള്‍</h3>
<p>പത്ത് പരമ്പരകളിലായാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറി വിപണിയിലെത്തിയത്. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിവയാണവ. ഇതില്‍ എല്ലാ പരമ്പരകള്‍ക്ക് ഉറപ്പായ സമ്മാനം ലഭിക്കുന്നതാണ്. എന്നാല്‍ ഒന്നാം സമ്മാനമായ 30 കോടി രൂപ ഒരാള്‍ക്ക് മാത്രമേ ഉണ്ടാകൂ.</p>
<h3>ഓണം ബമ്പര്‍ നറുക്കെടുപ്പ് എന്ന്?</h3>
<p>സെപ്റ്റംബര്‍ 26ന് ശനിയാഴ്ചയാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടറി വകുപ്പിന്റെ ആസ്ഥാനമായ ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടക്കുക.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-lottery-onam-thiruvonam-bumper-br-111-agents-can-earn-crores-in-commission-from-ticket-sales-2219858.html" target="_blank" rel="noopener">Onam Bumper 2026: ഓണം ബമ്പറില്‍ എത്രയെത്ര കോടികള്‍; ഏജന്റ് കമ്മീഷനായും വന്‍ തുക കിട്ടും</a></strong></p>
<h3>ഓണം ബമ്പര്‍ സമ്മാനഘടന</h3>
<ol>
<li>ഒന്നാം സമ്മാനം- 30 കോടി രൂപ</li>
<li>രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്</li>
<li>മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്</li>
<li>നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്</li>
<li>അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്</li>
<li>ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്</li>
<li>ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്</li>
<li>എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്</li>
<li>ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്</li>
<li>സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്</li>
</ol>
<h3>എങ്ങനെ സമ്മാനം കൈപ്പറ്റാം?</h3>
<p>ഓണം ബമ്പര്‍ സമ്മാനം അടിച്ചാല്‍ എന്ത് ചെയ്യണമെന്ന് അറിയാമോ? 5,000 രൂപ വരെയുള്ള സമ്മാനങ്ങള്‍ ലോട്ടറി ഏജന്റുമാരില്‍ നിന്ന് കൈപ്പറ്റാവുന്നതാണ്. എന്നാല്‍ 5,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനങ്ങള്‍ക്കായി ജില്ലാ ലോട്ടറി വകുപ്പിന്റെ ഓഫീസുകളില്‍ ടിക്കറ്റ് സമര്‍പ്പിക്കാം. 1 കോടി രൂപയ്ക്ക് മുകളിലുള്ള സമ്മാനങ്ങള്‍ക്കായി സംസ്ഥാന ലോട്ടറി വകുപ്പ് ഡയറക്ടറിന് മുമ്പാകെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.</p>
<p><em><strong>(നിരാകരണം: ലോട്ടറിയെ കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)</strong></em></p>
<h3>English Summary</h3>
<p>The Kerala Lottery Department has released 90 lakh tickets for the Onam Thiruvonam Bumper BR 111 draw. Ticket sales are progressing strongly across Kerala as the festive season approaches, with the bumper lottery attracting widespread public interest due to its ₹30 crore first prize.</p>
]]></content:encoded>
				</item>
							<item>
					<title>Onam Special Train: ഓണം ട്രെയിനുകള്‍ ചെന്നൈയില്‍ നിന്ന് ഉടന്‍ പുറപ്പെടും; വണ്ടി മിസ്സാക്കല്ലേ, യാത്ര ഷെഡ്യൂളിതാ</title>
					<link>https://www.malayalamtv9.com/india/chennai-to-kollam-onam-special-train-2026-to-begin-service-on-august-13-check-dates-stops-and-timings-2220117.html</link>
					<pubDate>Fri, 31 Jul 2026 11:50:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/india/chennai-to-kollam-onam-special-train-2026-to-begin-service-on-august-13-check-dates-stops-and-timings-2220117.html</guid>
					<description><![CDATA[<p>Onam Special Train 2026: Chennai to Kollam Service Starts August 13, Full Schedule Here: ഉത്സവകാലത്ത് കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക ട്രെയിന്‍ റെയില്‍വേ പ്രഖ്യാപിച്ചത്. ചെന്നൈ സെന്‍ട്രലിനും കൊല്ലത്തിനും ഇടയ്ക്കും സര്‍വീസ് നടത്താന്‍ പോകുന്ന ട്രെയിന്‍, തെക്കന്‍ കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ഏറെ സഹായകമാകും എന്ന പ്രതീക്ഷയിലാണ് റെയില്‍വേ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Chennai-to-Kollam-Onam-Special-Train-2026.jpg" class="attachment-large size-large wp-post-image" alt="Chennai To Kollam Onam Special Train 2026" /></figure><p><strong>ചെന്നൈ:</strong> ഓണത്തോടനുബന്ധിച്ച് ചെന്നൈയില്‍ നിന്നും കേരളത്തിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഉടന്‍ പുറപ്പെടും. ഉത്സവകാലത്ത് കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക ട്രെയിന്‍ റെയില്‍വേ പ്രഖ്യാപിച്ചത്. ചെന്നൈ സെന്‍ട്രലിനും കൊല്ലത്തിനും ഇടയ്ക്കും സര്‍വീസ് നടത്താന്‍ പോകുന്ന ട്രെയിന്‍, തെക്കന്‍ കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ഏറെ സഹായകമാകും എന്ന പ്രതീക്ഷയിലാണ് റെയില്‍വേ.</p>
<h3>ചെന്നൈ സെന്‍ട്രല്‍ കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍</h3>
<p>ഓഗസ്റ്റ് 13 മുതല്‍ സെപ്റ്റംബര്‍ 6 വരെയാണ് ചെന്നൈ സെന്‍ട്രലിനും കൊല്ലത്തിനും ഇടയില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. ആഴ്ചയില്‍ രണ്ട് തവണയാണ് സര്‍വീസ് നിശ്ചയിച്ചിരിക്കുന്നതെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.</p>
<p>ചെന്നൈ സെന്‍ട്രല്‍-കൊല്ലം ട്രെയിന്‍ നമ്പന്‍ 06117 ഓഗസ്റ്റ് 13 മുതല്‍ എല്ലാ വ്യാഴാഴ്ചയും ശനിയാഴ്ചയും രാത്രി 11.50ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് പിറ്റേദിവസം വൈകുന്നേരം 4.20ന് കൊല്ലത്ത് എത്തിച്ചേരുന്നതാണ്.</p>
<p>കൊല്ലം-ചെന്നൈ സെന്‍ട്രല്‍ ട്രെയിന്‍ നമ്പര്‍ 06118 ഓഗസ്റ്റ് 14 മുതല്‍ എല്ലാ വെള്ളിയാഴ്ചയും ഞായറാഴ്ചയും വൈകുന്നേരം 6.45ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 11.35ന് ചെന്നൈയില്‍ എത്തിച്ചേരും. ജോലാര്‍പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തനൂര്‍ തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ ട്രെയിനിന് സ്റ്റോപ്പുണ്ടായിരിക്കും.</p>
<h3>മംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍</h3>
<p>ഓണക്കാലത്തെ തിരക്ക് ഒഴിവാക്കാന്‍ മംഗളൂരു സെന്‍ട്രലിനും ചെന്നൈ എഗ്മോറിനും ഇടയില്‍ ആഴ്ചതോറും പ്രത്യേക ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കും. ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷന്‍ പുറത്തുവിട്ട പ്രസ്താവന പ്രകാരം, ട്രെയിന്‍ നമ്പര്‍ 06126 മംഗളൂരു സെന്‍ട്രല്‍-ചെന്നൈ എഗ്മോര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ജൂലൈ 13 മുതല്‍ ഓഗസ്റ്റ് 31 വരെ തിങ്കളാഴ്ചകളില്‍ വൈകുന്നേരം 4 മണിക്ക് മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.55ന് ചെന്നൈ എഗ്മോറിലെത്തും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/bengaluru-to-kottayam-onam-special-train-2026-ticket-booking-starts-july-30-check-timings-dates-and-route-2219842.html" target="_blank" rel="noopener">Bengaluru Special Train: ബെംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്ക് ട്രെയിന്‍; ടിക്കറ്റ് ബുക്കിങ് ഇന്ന് മുതല്‍</a></strong></p>
<p>ചെന്നൈ എഗ്മോര്‍-മംഗളൂരു സെന്‍ട്രല്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിന്‍ നമ്പര്‍ 06125 ജൂലൈ 14 മുതല്‍ സെപ്റ്റംബര്‍ 1 വരെ ചൊവ്വാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.40ന് മംഗളൂരു സെന്‍ട്രലില്‍ എത്തുന്നതാണ്. രണ്ട് ടു-ടയര്‍ എസി, എട്ട് ത്രീ-ടയര്‍ എസി, ആറ് സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍, നാല് ജനറല്‍ സെക്കന്‍ഡ് ക്ലാസ്, ഓരോ ലഗേജ് കം ബ്രേക്ക് വാന്‍, ജനറേറ്റര്‍ കാര്‍ കോച്ചുകള്‍ എന്നിവയാണ് ട്രെയിനില്‍ ഉള്ളത്.</p>
<p>കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍ ജംഗ്ഷന്‍, പാലക്കാട് ജംഗ്ഷന്‍, പോടന്നൂര്‍ ജംഗ്ഷന്‍, തിരുപ്പൂര്‍, ഈറോഡ് ജംഗ്ഷന്‍, സേലം ജംഗ്ഷന്‍, ജോലാര്‍പേട്ട ജംഗ്ഷന്‍, കാട്പാടി ജംഗ്ഷന്‍, അറക്കോണം ജംഗ്ഷന്‍, പേരാമ്പ്ര ജംഗ്ഷന്‍, പേരാമ്പ്ര ജംഗ്ഷന്‍, എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പുണ്ടായിരിക്കുന്നതാണ്.</p>
<h3>English Summary</h3>
<p>Indian Railways has announced a Chennai–Kollam Onam Special Train to cater to the festive travel rush. The special service will begin on August 13, 2026. Passengers can check the travel dates, stoppages, and timings before planning their Onam journey.</p>
]]></content:encoded>
				</item>
							<item>
					<title>തൃക്കടവൂർ ശിവരാജുവിന്റെ മൂന്നാം പാപ്പാൻ കുത്തേറ്റ് മരിച്ചു; ​ഒരാൾ കസ്റ്റഡിയിൽ</title>
					<link>https://www.malayalamtv9.com/kerala/thrikkadavoor-sivarajus-mahout-stabbed-to-death-in-kollam-one-person-in-custody-2220111.html</link>
					<pubDate>Fri, 31 Jul 2026 10:32:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/thrikkadavoor-sivarajus-mahout-stabbed-to-death-in-kollam-one-person-in-custody-2220111.html</guid>
					<description><![CDATA[<p>Thrikkadavoor Sivaraju&#8217;s Mahout stabbed to death in Kollam: തൃക്കടവൂരിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് ആന പാപ്പാൻ മരിച്ചു. തൃക്കടവൂർ ശിവരാജുവിന്റെ മൂന്നാം പാപ്പാൻ കൊല്ലം പാൽക്കുളങ്ങര സ്വദേശി രാജു (39) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ന് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സംഘർഷം ഉണ്ടാകുകയും അ‌ത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുതിരകടവ് സ്വദേശി മഹേഷിനെ അഞ്ചാലുംമൂട് പോലീസ് ചോദ്യം ചെയ്തു വരികയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Thrikkadavoor-Sivarajus-Mahout-stabbed-to-death-in-Kollam.jpg" class="attachment-large size-large wp-post-image" alt="Thrikkadavoor Sivaraju's Mahout Stabbed To Death In Kollam" /></figure><p><strong>കൊല്ലം:</strong> കടവൂരിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് ആന പാപ്പാൻ മരിച്ചു. തൃക്കടവൂർ ശിവരാജുവിന്റെ മൂന്നാം പാപ്പാൻ കൊല്ലം പാൽക്കുളങ്ങര സ്വദേശി രാജു (39) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ന് യുവാക്കളുമൊത്തുള്ള മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സംഘർഷം ഉണ്ടാകുകയും അ‌ത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു എന്നാണ് വിവരം. കടവൂർ കുതിരക്കടവിലാണ് സംഘർഷമുണ്ടായത്. കുത്തേറ്റ് റോഡിൽ വീണ രാജുവിനെ നാട്ടുകാർ മതിലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ രണ്ടുപേരെ പോലീസ് സംശയിക്കുന്നുണ്ട്, ഇതിൽ ഒരാൾ അ‌റസ്റ്റിലായി.</p>
<p>രാജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുതിരകടവ് സ്വദേശികളും സഹോദരങ്ങളുമായ ശ്യാം, മഹേഷ് എന്നിവരെയാണ് അഞ്ചാലുംമൂട് പോലീസ് സംശയിക്കുന്നത്. രാജുവും മഹേഷ്, ശ്യാം എന്നിവരും തമ്മിൽ തർക്കമുണ്ടാകുകയും ഇതിനിടെ കയ്യിലിരുന്ന കത്തി കൊണ്ട് ഇവർ രാജുവിനെ കുത്തുകയായിരുന്നു എന്നുമാണ് ലഭ്യമായിരിക്കുന്ന വിവരം. ഇതിൽ മഹേഷിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/thiruvananthapuram-corporation-council-meeting-today-councilor-sugathan-faces-disqualification-threat-2220077.html">ജയിലിൽ നിന്ന് സുഗതൻ വരുമോ? തിരുവനന്തപുരത്തെ ‘സീരിയൽ’ സസ്പെൻസ്! നിർണായക കോർപറേഷൻ കൗൺസിൽ യോഗം ഇന്ന്</a></strong></p>
<p>കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ശ്യാമിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. രാജുവിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറും. ഭാര്യ: അശ്വതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ദേവസ്വം ബോർഡിൻറെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ആനകളിൽ ഏറ്റവും തലയെടുപ്പുള്ള, ലക്ഷണമൊത്ത ആനയെന്ന നിലയിൽ പ്രശസ്തനായ തൃക്കടവൂർ മഹാദേവർ ക്ഷേത്രത്തിലെ തൃക്കടവൂർ ശിവരാജു എന്ന ആനയുടെ ​കൈക്കാരനായിരുന്നു രാജു.</p>
<h3>ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകളെ കൊള്ളയടിച്ചിരുന്ന യുവാവ് പിടിയിൽ</h3>
<p>കോഴിക്കോട്: ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകളെ കൊള്ളയടിച്ചിരുന്ന യുവാവ് പിടിയിൽ. നരിക്കുനി ചെമ്പക്കുന്ന് സ്വദേശി പുത്തൻവീട്ടിൽ മണികണ്ഠൻ (25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 19-ന് രാവിലെ വരട്ട്യാക്ക് ചേലൂർ തടായി റോഡിലൂടെ ഒറ്റക്ക് നടന്നുപോകുകയായിരുന്ന സ്ത്രീയുടെ ഒരു പവനോളം തൂക്കമുള്ള മാല ​ബൈക്കിലെത്തിയ സംഘം കവർന്നിരുന്നു.</p>
<p>ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ ലക്ഷ്യമിടുന്ന സംഘത്തിലെ അ‌ംഗമാണ് മണികണ്ഠൻ എന്നാണ് പോലീസ് പറയുന്നത്. മോഷണത്തിന് ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വിവിധ ഉൾവഴികളിലൂടെ ഏകദേശം നാൽപ്പത് കിലോമീറ്റർ സഞ്ചരിച്ചാണ് പ്രതികൾ നരിക്കുനിക്ക് സമീപമുള്ള മണികണ്ഠന്റെ വീട്ടിലെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അ‌തേവഴികളിലൂടെ ​പോലീസും ഇയാളുടെ വീട്ടിലെത്തുകയായിരുന്നു.</p>
<p>വാഹനത്തിന്റെ നമ്പർ മറച്ചുവെച്ചാണ് പ്രതികൾ കവർച്ച നടത്തിയിരുന്നത്. തങ്ങളിലേക്ക് അന്വേഷണം എത്തില്ലെന്ന ആത്മവിശ്വാസത്തിൽ കോഴിക്കോട് റൂറൽ ജില്ലയിൽ രണ്ടും സിറ്റിയിൽ കുന്ദമംഗലം സ്റ്റേഷൻ പരിധിയിൽ രണ്ടു കവർച്ചകളും പ്രതികൾ നടത്തിയെന്ന് പോലീസ് പറയുന്നു. എന്നാൽ മോഷണങ്ങളിലെ സമാനത് കണ്ടെത്തിയ പോലീസ് ഒരേ സംഘമാണ് ഈ വിവിധ മോഷണങ്ങൾക്ക് പിന്നിലുള്ളതെന്ന് തുടക്കത്തിലേ സംശയിച്ചു.</p>
<p>സമാന കേസുകളിലുൾപ്പെട്ട പ്രതികളെ ചോദ്യം ചെയ്തും, നൂറോളം വാഹനങ്ങൾ പരിശോധിച്ചും മറ്റു ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുമാണ് പോലീസ് പ്രതികളിലേക്കെത്തിയത്. അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന ഘട്ടത്തിൽ പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നു. പിന്തുടർന്ന് പോലീസ് സംഘം അ‌വിടെയും എത്തിയെങ്കിലും മണികണ്ഠൻ കേരളത്തിലേക്ക് തിരിച്ച വിവരമറിഞ്ഞ ക്രൈം സ്‌ക്വാഡ് അംഗങ്ങൾ തിരിച്ചെത്തി. പിന്നീട് കോഴിക്കോട് പാവമണി റോഡിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.</p>
<h3>English Summary</h3>
<p>An elephant father died after being stabbed in a clash between youths in Thrikkadavoor. The third father of Thrikkadavoor Sivaraju, Raju (39), a native of Kollam Palkulangara, died. The clash broke out at 9.30 pm last night following an argument over alcohol and resulted in the murder. The Anchalumoodu police are questioning Mahesh, a native of Kuthirakadavo, in connection with the incident.</p>
]]></content:encoded>
				</item>
							<item>
					<title>ജയിലിൽ നിന്ന് സുഗതൻ വരുമോ? തിരുവനന്തപുരത്തെ &#8216;സീരിയൽ&#8217; സസ്പെൻസ്! നിർണായക കോർപറേഷൻ കൗൺസിൽ യോഗം ഇന്ന്</title>
					<link>https://www.malayalamtv9.com/kerala/thiruvananthapuram-corporation-council-meeting-today-councilor-sugathan-faces-disqualification-threat-2220077.html</link>
					<pubDate>Fri, 31 Jul 2026 08:15:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/thiruvananthapuram-corporation-council-meeting-today-councilor-sugathan-faces-disqualification-threat-2220077.html</guid>
					<description><![CDATA[<p>Thiruvananthapuram Corporation Council meeting today: ഇന്ന് തിരുവനന്തപുരം കോർപ്പറേഷന്റെ നിർണായക യോഗം നടക്കും. കാപ്പ കേസിൽ ജയിലിലായ ബിജെപി നേതാവും വാഴോട്ടുകോണം കൗൺസിലറുമായ ആർ സുഗതൻ പങ്കെടുക്കുമോ എന്നതാണ് ഇന്നത്തെ കൗൺസിലിനെ ശ്രദ്ധേയമാക്കുന്ന പ്രധാന ചോദ്യം. ഇന്നത്തെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ സുഗതന് അ‌യോഗ്യത ഭീഷണി നിലനിൽക്കുന്നുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Thiruvananthapuram-Corporation-Councilor-R.-Sugathan.jpg" class="attachment-large size-large wp-post-image" alt="Thiruvananthapuram Corporation Councilor R. Sugathan" /></figure><p><strong>തിരുവനന്തപുരം:</strong> 'സീരിയൽ' സസ്പെൻസ് നിലനിർത്തി ഇന്ന് തിരുവനന്തപുരം കോർപ്പറേഷന്റെ നിർണായക യോഗം നടക്കും. കാപ്പ കേസിൽ ജയിലിലായ ബിജെപി നേതാവും വാഴോട്ടുകോണം കൗൺസിലറുമായ ആർ സുഗതൻ പങ്കെടുക്കുമോ എന്നതാണ് ഇന്നത്തെ കൗൺസിലിനെ ശ്രദ്ധേയമാക്കുന്ന പ്രധാന ചോദ്യം. ഇന്നത്തെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ സുഗതന് അ‌യോഗ്യത ഭീഷണി നിലനിൽക്കുന്നുണ്ട്. സുഗതൻ തുടർച്ചയായി പങ്കെടുക്കാത്ത മൂന്നാമത്തെ കൗൺസിൽ യോഗമാണ് ഇന്നത്തേത്. അ‌തിനാൽത്തന്നെ ഇന്ന് കൂടി പങ്കെടുത്തില്ലെങ്കിൽ സുഗതനെതിരേ അയോഗ്യത നടപടി വേണ്ടിവരും. ഇത് ഒഴിവാക്കാൻ, സുഗതന്റെ അവധി അപേക്ഷ ഇന്ന് ഏത് വിധേനയും പാസാക്കാനാണ് ബിജെപി നീക്കം.</p>
<p>1994ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 91-ാം വകുപ്പ് പ്രകാരം അനുമതിയില്ലാതെ തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ അംഗത്തിന് അയോഗ്യത കൽപിക്കാൻ വ്യവസ്ഥയുണ്ട്. ഇതാണ് സുഗതന് കുരുക്കായത്. അ‌യോഗ്യത മറികടക്കാൻ അഭിഭാഷകൻ മുഖാന്തരം ആറ് മാസം അ‌വധി ആവശ്യപ്പെട്ടുള്ള അ‌പേക്ഷ മേയർ വി.വി. രാജേഷിന് സുഗതൻ സമർപ്പിച്ചിട്ടുണ്ട്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-weather-update-today-july-31-imd-issues-orange-alert-for-11-districts-very-heavy-rain-likely-2220059.html">പേമാരിയിൽ വലയും…കേരളം മുഴുക്കെ കനത്ത മഴ; ഓറഞ്ച് അലർട്ട് ഈ ജില്ലക്കാർക്ക്‌</a></strong></p>
<p>അ‌തേസമയം സുഗതന്റെ അവധി അ‌പേക്ഷയെ ഏത് വിധേനയും ചെറുക്കാനും സുഗതന്റെ ജയിൽവാസം ബിജെപിക്ക് എതിരേയുള്ള മുഖ്യ ആയുധമാക്കാനുമാണ് പ്രതിപക്ഷത്തിന്റെ നീക്കം. പക്ഷേ ബിജെപി ഇതിനെ കാര്യമാക്കുന്നില്ല. ഒരു അ‌യോഗ്യത ഭീഷണിയും ഇല്ലെന്നും അവധി അപേക്ഷ നൽകിയാൽ പരിഗണിക്കും എന്നുമാണ് മേയർ വിവി രാജേഷിന്റെ നിലപാട്.</p>
<p>കാപ്പ കേസ് പ്രതിക്ക് എങ്ങനെയാണ് അവധി ഇളവ് നൽകുക എന്നാണ് എൽഡിഎഫും യുഡിഎഫും ചോദിക്കുന്നത്. കൗൺസിൽ യോഗം കഴിഞ്ഞാൽ സുഗതനെ അയോഗ്യനാക്കാൻ നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സുഗതന്റെ ജയിൽവാസത്തെ തുടർന്ന് ഇതുവരെ കേരളം കണ്ടിട്ടില്ലാത്ത ചില രാഷ്ട്രീയ നീക്കങ്ങളാണ് തിരുവനന്തപുരം കോർപ്പറേഷനിൽ അ‌രങ്ങേറിയത്.</p>
<p>ഒരു ജനപ്രതിനിധി ജയിലിൽ വച്ച് സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നു എന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായി സംഭവിച്ചത് സുഗതന്റെ കാര്യത്തിലായിരുന്നു. കൗൺസിലർമാർ ​വിവിധ ​ദൈവങ്ങളുടെ പേരുകളിൽ സത്യപ്രതിജ്ഞ ചെയ്തത് അ‌സാധുവാക്കിയ കോടതി വിധിയെ തുടർന്ന് സുഗതൻ ഉൾപ്പെടെയുള്ളവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ട സാഹചര്യം ​ഉണ്ടാകുകയും അ‌യോഗ്യനാകാതിരിക്കാൻ സുഗതന്റെ സത്യപ്രതിജ്ഞ ജയിലിൽ വച്ച് നടത്തുകയും ചെയ്തത് സംസ്ഥാനത്ത് ഏറെ ചർച്ചയായിരുന്നു.</p>
<p>സത്യപ്രതിജ്ഞ സംബന്ധിച്ച ​തലവേദനകൾ ഒരുവിധം അ‌വസാനിച്ചതിന് പിന്നാലെയാണ് സുഗതന്റെ ജയിൽവാസം വീണ്ടും അ‌​യോഗ്യത ഭീഷണിയുടെ രൂപത്തിൽ ബിജെപിക്ക് വെല്ലുവിളിയായിരിക്കുന്നത്. ജൂൺ 9 മുതൽ കാപ്പ ചുമതി നാടുകടത്തപ്പെട്ട സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്. ഇന്ന് സുഗതന്റെ അ‌വധി അ‌പേക്ഷ ബിജെപി പാസാക്കിയെടുത്താലും അ‌തിനെ നിയമപരമായി നേരിടാൻ തന്നെയാണ് എൽഡിഎഫ് നീക്കം.</p>
<p>നൂറ് അ‌ംഗങ്ങളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ 1 സ്വതന്ത്രൻ ഉൾപ്പെടെ 51 അ‌ംഗങ്ങളുടെ ബലത്തിലാണ് ബിജെപി ഭരിക്കുന്നത്. സുഗതന്റെ കൗൺസിലർ സ്ഥാനം അ‌യോഗ്യമാക്കപ്പെട്ടാൽ അ‌ത് നേരിയ ഭൂരിപക്ഷത്തിൽ നിൽക്കുന്ന ബിജെപിയുടെ ഭരണത്തിനും വലിയ വെല്ലുവിളിയാകും. അ‌തിനാൽ ഇന്ന് സുഗതന്റെ അ‌വധി അ‌പേക്ഷ കൗൺസിലിൽ ബിജെപി പാസാക്കിയെടുക്കുമെന്ന് ഉറപ്പാണ്. അ‌തേസമയം, അ‌വധി പാസായാൽ പ്രതിപക്ഷവും തള്ളിയാൽ ബിജെപിയും കോടതിയിലേക്ക് പോകും എന്നത് ഉറപ്പാണ്.</p>
<h3>English Summary</h3>
<p>A crucial meeting of the Thiruvananthapuram Corporation will be held today. The main question that makes today's council noteworthy is whether BJP leader and Vazhottukonam councilor R. Sugathan, who is in jail in the Kappa case, will attend. Today is the third council meeting in a row that Sugathan has not attended. Therefore, if he does not attend today too, disqualification action will be required against Sugathan, which makes today's meeting notable.</p>
]]></content:encoded>
				</item>
							<item>
					<title>മഴ കനത്തു; സംസ്ഥാനത്ത് 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി</title>
					<link>https://www.malayalamtv9.com/kerala/heavy-rain-in-kerala-holiday-declared-for-educational-institutions-in-5-districts-2220064.html</link>
					<pubDate>Fri, 31 Jul 2026 06:35:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/heavy-rain-in-kerala-holiday-declared-for-educational-institutions-in-5-districts-2220064.html</guid>
					<description><![CDATA[<p>Collectors Declare Holiday for Educational Institutions: ഒറ്റപ്പെട്ടയിടങ്ങളിൽ സക്താമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/school-holiday-1-1.jpg" class="attachment-large size-large wp-post-image" alt="School Holiday (1)" /></figure><p>മഴ കനത്തതോടെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സഥപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം വയനാട്, കാസർഗോഡ് എന്നീ അഞ്ച് ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമ്പൂർണ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>ഒറ്റപ്പെട്ടയിടങ്ങളിൽ സക്താമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.</p>
<p><strong>അവധി ഇങ്ങനെ</strong></p>
<p><strong>വയനാട്</strong>: പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ, മതപഠന ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ അവധി ബാധകമല്ല എന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്.</p>
<p><strong>എറണാകുളം</strong>: പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു. അങ്കണവടികൾക്കും ട്യൂഷൻ സെൻ്ററുകൾക്കും അവധി ബാധകമാണ്.</p>
<p><strong>കാസർകോട്</strong>: ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-weather-update-today-july-31-imd-issues-orange-alert-for-11-districts-very-heavy-rain-likely-2220059.html">Kerala Weather Update: പേമാരിയില്‍ വലയും…കേരളം മുഴുക്കെ കനത്ത മഴ; ഓറഞ്ച് അലര്‍ട്ട് ഈ ജില്ലക്കാര്‍ക്ക്‌</a></strong></p>
<p><strong>ആലപ്പുഴ</strong>: പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.</p>
<p><strong>കോട്ടയം</strong>: അങ്കണവാടികളും പ്രൊഫഷണൽ കോളേജുകളും ഉൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.</p>
<p><strong>കോഴിക്കോട്</strong>: ജില്ലയിലെ <strong>വടകര, താമരശ്ശേരി</strong> താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ, സ്‌കൂളുകൾ, മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾകും ഇന്ന് അവധിയായിരിക്കും. മറ്റ് താലൂക്കുകളിൽ സ്ഥാപനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കും. അതേസമയം മുൻ\കൂട്ടി നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്കും, പൊതു പരിക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല എന്ന് അതത് ജില്ലാ കളക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.</p>
<p><strong>English Summary</strong></p>
<p>Due to heavy rainfall, a holiday has been declared for educational institutions in Kerala's Alappuzha, Kottayam, Ernakulam, Wayanad, and Kasaragod districts, along with two taluks in Kozhikode. The Meteorological Department issued an orange alert for 11 districts, predicting intense rainfall. However, pre-scheduled university and public exams remain unchanged.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Weather Update: പേമാരിയില്‍ വലയും&#8230;കേരളം മുഴുക്കെ കനത്ത മഴ; ഓറഞ്ച് അലര്‍ട്ട് ഈ ജില്ലക്കാര്‍ക്ക്‌</title>
					<link>https://www.malayalamtv9.com/kerala/kerala-weather-update-today-july-31-imd-issues-orange-alert-for-11-districts-very-heavy-rain-likely-2220059.html</link>
					<pubDate>Fri, 31 Jul 2026 05:57:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-weather-update-today-july-31-imd-issues-orange-alert-for-11-districts-very-heavy-rain-likely-2220059.html</guid>
					<description><![CDATA[<p>Very Heavy Rain to Batter Kerala Today, IMD Issues Orange Alert for 11 Districts: അടുത്ത മൂന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Kerala-Weather-Today-July-31.jpg" class="attachment-large size-large wp-post-image" alt="Kerala Weather Today July 31" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്ത് ഇന്ന് എല്ലായിടത്തും അതിശക്തമായ മഴ ലഭിക്കും (Kerala Weather Update). കനത്ത മഴയെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. അടുത്ത മൂന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.</p>
<h3>ഇന്നത്തെ കാലാവസ്ഥ</h3>
<p>സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ജൂലൈ 31ന് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്.</p>
<p>ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.</p>
<h3>ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത</h3>
<p>കോഴിക്കോട് (ചോമ്പാല എഫ്എച്ച് മുതല്‍ രാമനാട്ടുകര വരെ), കണ്ണൂര്‍, കാസറഗോഡ് (വളപ്പട്ടണം മുതല്‍ ന്യൂ മാഹി വരെയും കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് രാവിലെ 11.30 മുതല്‍ ഓഗസ്റ്റ് 1 ന് ഉച്ചയ്ക്ക് 2.30 വരെ 2.8 മുതല്‍ 3.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടായേക്കും. ഇതേതുടര്‍ന്ന് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.</p>
<p>കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഓഗസ്റ്റ് 1 ന് പുലര്‍ച്ചെ 5.30 വരെ 1.4 മുതല്‍ 1.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-weather-forecast-from-july-30-to-august-imd-issues-orange-yellow-alert-due-to-heavy-rain-across-state-2219900.html" target="_blank" rel="noopener">Kerala Weather Update: അതിതീവ്ര മഴ മുന്നറയിപ്പ്; ഇടിയും മിന്നലും കാറ്റും കൂടെ, ഈ ജില്ലക്കാർ ജാ​ഗ്രതെ</a></strong></p>
<ol>
<li>കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.</li>
<li>ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.</li>
<li>കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.</li>
<li>മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്</li>
<li>മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.</li>
<li>ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.</li>
<li>തീരശോഷണത്തിന് സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.</li>
</ol>
<h3>English Summary</h3>
<p>The India Meteorological Department (IMD) has issued an Orange Alert for 11 districts in Kerala on July 31, warning of very heavy rainfall. Three other districts are under a Yellow Alert. Residents are advised to remain cautious as widespread rain and possible waterlogging may affect normal life across parts of the state.</p>
]]></content:encoded>
				</item>
							<item>
					<title>Onam Festival Allowance: കോളടിച്ചില്ലേ! ഓണക്കാല ഉത്സവബത്ത 6000 രൂപയാക്കി; ആർക്കൊക്കെ ലഭിക്കും</title>
					<link>https://www.malayalamtv9.com/kerala/onam-festival-allowance-increased-to-6000-says-minister-o-j-janeesh-who-get-the-benefits-2220029.html</link>
					<pubDate>Thu, 30 Jul 2026 20:37:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/onam-festival-allowance-increased-to-6000-says-minister-o-j-janeesh-who-get-the-benefits-2220029.html</guid>
					<description><![CDATA[<p>Onam Festival Allowance Update: നേരത്തെ ഉത്സവബത്തയായി 5500 രൂപയായിരുന്നു നൽകി വന്നിരുന്നത്. 6000 ത്തോളം വരുന്ന ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് വർദ്ധിപ്പിച്ച ഉത്സവബത്തയുടെ ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. അതുകൂടാതെ അംഗങ്ങളുടെ മക്കൾക്കുള്ള ഉന്നതവിദ്യാഭ്യാസ വായ്പ പരിധി മൂന്ന് ലക്ഷത്തിൽ നിന്നും ആറ് ലക്ഷം ആക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. ഓണം ആഘോഷിക്കാൻ കാത്തിരിക്കുന്നവർക്ക് ഈ വാർത്ത ആശ്വാസകരമാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Onam-Festival-Allowance.jpg" class="attachment-large size-large wp-post-image" alt="Onam Festival Allowance" /></figure><p><strong>തിരുവനന്തപുരം:</strong> ഓണക്കാല ഉത്സവബത്ത 6000 രൂപയാക്കി വർദ്ധിപ്പിച്ചതായി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ ആധാരം എഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് അംഗങ്ങളുടെയും ക്ഷേമനിധി അംഗങ്ങൾക്കുള്ള ഓണക്കാല ഉത്സവബത്തയാണ് 6000 രൂപയാക്കി സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ചിരിക്കുന്നത്. ഓണം ആഘോഷിക്കാൻ കാത്തിരിക്കുന്നവർക്ക് ഈ വാർത്ത ആശ്വാസകരമാണ്.<br />
രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയും ക്ഷേമനിധി ബോർഡ് ചെയർമാനുമായ ഒ ജെ ജനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഉത്സവബത്ത വർദ്ധിപ്പിക്കാൻ തീരുമാനം ആയത്.</p>
<p>നേരത്തെ ഉത്സവബത്തയായി 5500 രൂപയായിരുന്നു നൽകി വന്നിരുന്നത്. 6000 ത്തോളം വരുന്ന ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് വർദ്ധിപ്പിച്ച ഉത്സവബത്തയുടെ ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. അതുകൂടാതെ അംഗങ്ങളുടെ മക്കൾക്കുള്ള ഉന്നതവിദ്യാഭ്യാസ വായ്പ പരിധി മൂന്ന് ലക്ഷത്തിൽ നിന്നും ആറ് ലക്ഷം ആക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. മരിച്ചുപോയ ക്ഷേമനിധി അംഗങ്ങളുടെ ആശ്രിതർക്കുള്ള ആനുകൂല്യങ്ങൾക്കായുള്ള കെട്ടിക്കിടക്കുന്ന അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കണമെന്നും മന്ത്രി വേണ്ടപ്പെട്ടവർക്ക് നിർദ്ദേശം നൽകി.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/the-act-of-giving-a-clean-chit-to-chief-minister-vd-satheesan-in-punarjani-case-is-unusual-mv-govindan-out-the-evidence-2219917.html">പുനർജനിയിൽ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻ ചിറ്റ് നൽകിയ നടപടി അസാധാരണം; തെളിവുപുറത്ത് വിട്ട് എംവി ഗോവിന്ദൻ</a></strong></p>
<p>സ്റ്റാമ്പ് വെണ്ടർ ലൈസൻസികളുടെ പ്രതിനിധികളും ബോർഡ് അംഗങ്ങളുമായ കെ ബാഹുലേയൻ നായർ, എം വി രമേശ്, വി വി ശശിമോൻ, കെ പ്രസീത, ടി കെ ഉമൈസ്, ബോർഡ് സെക്രട്ടറി പി കെ സാജൻകുമാർ, നികുതി വകുപ്പ് അഡീഷണൽ സെക്രട്ടറി എം വി പ്രമോദ്, ധനവകുപ്പ് അഡീഷണൽ സെക്രട്ടറി എൽ ശോഭ, നിയമവകുപ്പ് ജോയിന്റ് സെക്രട്ടറി കെ ബി ബീന എന്നിവർ പങ്കെടുത്തു.</p>
<h3>കേരള ക്ഷേമപെൻഷൻ മസ്റ്ററിങ്</h3>
<p>സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്ക് സന്തോഷ വാർത്ത. വാർഷിക മസ്റ്ററിങ് പൂർത്തിയാക്കാനുള്ള അവസാന തീയതി സെപ്റ്റംബർ വരെ നീട്ടി. അക്ഷയ കേന്ദ്രങ്ങളിൽ വർദ്ധിച്ചുവരുന്ന തിരക്കും സാങ്കേതിക തടസ്സങ്ങളും കാരണം നിരവധി പേർക്ക് മസ്റ്ററിങ് പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ നീക്കം. നിലവിൽ പുറത്തുവരുന്ന ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 21.68 ലക്ഷം ആളുകളാണ് ഇതിനോടകം മസ്റ്ററിങ് പൂർത്തിയാക്കിയത്.</p>
<p>മസ്റ്ററിങ് നടത്താൻ ഇനിയും സാധിക്കാത്തവർക്കായി സെപ്റ്റംബർ 30 വരെ സമയം നീട്ടി നൽകിയിട്ടുണ്ട്. 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കും ഇത്തവണ വാർഷിക മസ്റ്ററിങ് ചെയ്യാവുന്നതാണ്. 2026 ജൂലൈ 17 മുതലാണ് സംസ്ഥാനത്തുടനീളം മസ്റ്ററിങ് പ്രക്രിയ ആരംഭിച്ചത്. അവസാന തീയതി അടുത്തിരിക്കെയാണ് ഇപ്പോൾ സമയം നീട്ടി നൽകിയത്.</p>
<h3>English Summary:</h3>
<p>Kerala government has announced significant financial relief for deed writers and copyists in the state. Onam Festival Allowance Increased to 6000 Says Minister O J Janeesh.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Punarjani case: പുനർജനിയിൽ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻ ചിറ്റ് നൽകിയ നടപടി അസാധാരണം; തെളിവുപുറത്ത് വിട്ട് എംവി ഗോവിന്ദൻ</title>
					<link>https://www.malayalamtv9.com/kerala/the-act-of-giving-a-clean-chit-to-chief-minister-vd-satheesan-in-punarjani-case-is-unusual-mv-govindan-out-the-evidence-2219917.html</link>
					<pubDate>Thu, 30 Jul 2026 14:41:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/the-act-of-giving-a-clean-chit-to-chief-minister-vd-satheesan-in-punarjani-case-is-unusual-mv-govindan-out-the-evidence-2219917.html</guid>
					<description><![CDATA[<p>MV Govindan about Punarjani case: എല്ലാ തെളിവുകളും ഉണ്ടായിട്ടും കേസിൽ സതീശനെ കുറ്റവിമുക്തമാക്കിയ വിജിലൻസിന്റെ നടപടി അസാധാരണമാണെന്ന വിമർശനവുമായാണ് സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്. നിലവിലുള്ള നിയമം വിദേശത്ത് പോയി ഫണ്ട് അഭ്യർത്ഥിക്കാൻ അനുവദിക്കുന്നില്ല.സഹായം തേടി വിദേശത്ത് പോകാൻ പ്രളയകാലത്ത് മുഖ്യമന്ത്രിക്ക് പോലും അനുമതി നൽകിയിരുന്നില്ല എന്ന കാര്യവും ഗോവിന്ദൻ ഓർമിപ്പിച്ചു&#8230;&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/MV-Govindan-VD-Satheesan.jpg" class="attachment-large size-large wp-post-image" alt="Mv Govindan, Vd Satheesan" /></figure><p>തിരുവനന്തപുരം: പുനർജനി കേസിൽ മുഖ്യമന്ത്രി വി ഡി സതീശനെ കുറ്റവിമുക്കമാക്കിയ നടപടി അസാധാരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാ തെളിവുകളും ഉണ്ടായിട്ടും കേസിൽ സതീശനെ കുറ്റവിമുക്തമാക്കിയ വിജിലൻസിന്റെ നടപടി അസാധാരണമാണെന്ന വിമർശനവുമായാണ് സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്. നിലവിലുള്ള നിയമം വിദേശത്ത് പോയി ഫണ്ട് അഭ്യർത്ഥിക്കാൻ അനുവദിക്കുന്നില്ല.</p>
<p>സഹായം തേടി വിദേശത്ത് പോകാൻ പ്രളയകാലത്ത് മുഖ്യമന്ത്രിക്ക് പോലും അനുമതി നൽകിയിരുന്നില്ല എന്ന കാര്യവും ഗോവിന്ദൻ ഓർമിപ്പിച്ചു. ഒപ്പം വി ഡി സതീശൻ ഫണ്ട് അഭ്യർത്ഥിക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോയും അദ്ദേഹം തെളിവായി പുറത്തുവിട്ടു. വിദേശത്തുനിന്ന് ഫണ്ട് പിരിച്ചെടുത്തിട്ടുണ്ട് എന്ന കാര്യത്തിൽ വ്യക്തമാണ്. അനുമതി തേടിയിട്ടില്ലെന്ന് മനസ്സിലായി എന്ന് അദ്ദേഹം പ്രതികരിച്ചു.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/kerala/milma-ghee-distribution-fraud-in-sabarimala-investigation-order-issued-2219840.html">അ‌ഭിഷേക പ്രിയനെയും പറ്റിച്ചു! മിൽമ നെയ്യ് മറിച്ചുവിറ്റ് ശബരിമലയിൽ വ്യാജ നെയ്യ്: അന്വേഷണ ഉത്തരവ് പുറത്തിറങ്ങി</a></strong></p>
<h3>സ്വതന്ത്ര അന്വേഷണം അവസാനിപ്പിക്കുന്നതിൽ തിടുക്കം കാട്ടി</h3>
<p>രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിൽ നിന്നും സ്വതന്ത്ര അന്വേഷണം അവസാനിപ്പിക്കുന്നതിൽ തിടുക്കം കാട്ടി എന്നാണ് വ്യക്തമാകുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കേസ് തേച്ചു മാച്ചു കളയാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഈ കേസിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസിന്റെ നടപടിയെ കേരളം ചർച്ച ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഒരു അന്വേഷണത്തിന്റെ പാതിവഴിയിൽ എത്തി നിൽക്കുമ്പോൾ കേസ് അന്വേഷണം പൂർത്തിയാക്കി എന്ന് പറഞ്ഞുകൊണ്ട് ക്ലീൻചിറ്റ് നൽകുന്ന നടപടി തെറ്റാണ്. കേന്ദ്ര ഏജൻസി അന്വേഷിച്ചാലേ കൃത്യമായി കാര്യങ്ങൾ ബോധ്യപ്പെടുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.</p>
<p>വിവിധ വ്യക്തികളിൽ നിന്നായി 22,500 പൗണ്ട് വിദേശത്തുനിന്ന് സമാഹരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂടാതെ പണം വന്നു എന്ന് പറയുന്ന ഒരു അക്കൗണ്ടിന്റെ കാര്യവും വി ഡി സതീശൻ തന്നെ പറയുന്നുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇത്രയും ഗൗരവകരമായ വിഷയത്തിൽ ആഭ്യന്തരമന്ത്രി തന്നെ വാർത്ത സമ്മേളനം വിളിച്ചു ക്ലീൻ ചിറ്റ് നൽകുകയാണ്. അഴിമതി ഇല്ലാതാക്കാൻ വിജിലൻസ് വിസിൽ ഉദ്ഘാടനം ചെയ്തിട്ട് മുഖ്യമന്ത്രിക്ക് അഴിമതി കേസിൽ ക്ലീൻചിറ്റ് നൽകിയിരിക്കുന്നത് എന്നും ഗോവിന്ദൻ പരിഹസിച്ചു.</p>
<p>അതേസമയം പുനർജനി കേസിൽ വീട് സതീശനെതിരെ തെളിവില്ലെന്നും അന്വേഷണം അവസാനിപ്പിക്കുന്നു എന്നുമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചത്. കൂടാതെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയതായും വ്യക്തമാക്കി. സതീശൻ നെതിരെ വിജിലൻസ് അന്വേഷണം കഴിഞ്ഞ സർക്കാർ ആണ് നടത്തിയത് എറണാകുളം ആസ്ഥാനമായ മണപ്പാട്ട് ഫൗണ്ടേഷൻ എന്ന സ്ഥാപനം മുഖേനയാണ് പണം എത്തിയത്. എന്നാൽ ഈ ആരോപണത്തിൽ സതീഷിനെതിരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അതിനാൽ പങ്കുണ്ടെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ആണ് അദ്ദേഹം മാധ്യമങ്ങളോടും പ്രതികരിച്ചിരുന്നത്.</p>
<p>ENGLISH SUMMARY</p>
<p>CPM State Secretary MV Govindan has said that the action taken by the Vigilance to acquit Chief Minister VD Satheesan in the Punarjani case is unusual. The CPM State Secretary has come out with criticism that the action taken by the Vigilance to acquit Satheesan in the case despite all the evidence is unusual. The existing law does not allow one to go abroad and solicit funds.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Lottery Result: ഒരു കോടിയുടെ സൗഭാഗ്യവുമായി കാരുണ്യ പ്ലസ്; ഇന്നത്തെ ലോട്ടറിഫലം</title>
					<link>https://www.malayalamtv9.com/kerala/kerala-lottery-karunya-plus-kn-634-result-today-july-30-draw-update-complete-winning-numbers-list-2219905.html</link>
					<pubDate>Thu, 30 Jul 2026 14:24:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-lottery-karunya-plus-kn-634-result-today-july-30-draw-update-complete-winning-numbers-list-2219905.html</guid>
					<description><![CDATA[<p>Kerala Lottery Karunya Plus Result 30-07-2026: ഇന്നത്തെ കാരുണ്യ പ്ലസ്‌ ലോട്ടറി ഫലം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ഭാഗ്യശാലികളെ കാത്തിരിക്കുന്നത് യഥാക്രമം ഒരു കോടി രൂപ, 30 ലക്ഷം രൂപ, അഞ്ച് ലക്ഷം രൂപ എന്നിങ്ങനെ വൻ സമ്മാനത്തുകയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/kerala-lottery-3-1.jpg" class="attachment-large size-large wp-post-image" alt="Kerala Lottery Result Today July 30" /></figure><p><strong>ഇ</strong>ന്നത്തെ കാരുണ്യ പ്ലസ്‌ ലോട്ടറി ഫലം പുറത്ത്‌. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ഭാഗ്യശാലികളെ കാത്തിരിക്കുന്നത് യഥാക്രമം ഒരു കോടി രൂപ, 30 ലക്ഷം രൂപ, അഞ്ച് ലക്ഷം രൂപ എന്നിങ്ങനെ വൻ സമ്മാനത്തുകയാണ്. ഇതു കൂടാതെ 5000, 2000, 1000, 500, 200, 100 രൂപയുടെ ഒട്ടനവധി സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. 50 രൂപ മാത്രം വിലയുള്ള ഈ കാരുണ്യ പ്ലസ്‌ ലോട്ടറി വിപണിയിലെത്തിച്ചിരിക്കുന്നത് 12 വ്യത്യസ്ത സീരീസുകളിലാണ്. അത്യാധുനിക രീതിയിലുള്ള നിരവധി സുരക്ഷാസംവിധാനങ്ങളോടെയാണ് ഓരോ ടിക്കറ്റും തയ്യാറാക്കിയിട്ടുള്ളത്. അതിനാൽ തന്നെ ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ സമ്മാനത്തുക അവകാശപ്പെടാൻ തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ അവ വളരെ ഭദ്രമായി സൂക്ഷിക്കണം.</p>
<p>എല്ലാ വ്യാഴാഴ്ചകളിലുമാണ്‌ കാരുണ്യ പ്ലസ്‌ ലോട്ടറിയുടെ നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. അടുത്ത കാരുണ്യ പ്ലസ് ലോട്ടറി ഓഗസ്ത് ആറിന് നറുക്കെടുക്കും. ഏതൊരു വ്യക്തിയും ടിക്കറ്റ് സ്വന്തമാക്കിയ ഉടൻ തന്നെ അതിന്റെ മറുവശത്ത് സ്വന്തം പേരും ഒപ്പും രേഖപ്പെടുത്തണം.</p>
<h3>ഇന്നത്തെ കാരുണ്യ പ്ലസ്‌ ലോട്ടറി ഫലം</h3>
<p><strong>ഒന്നാം സമ്മാനം: ഒരു കോടി രൂപ</strong></p>
<p>PW 725644</p>
<p><strong>സമാശ്വാസ സമ്മാനം: 5,000 രൂപ</strong></p>
<p><strong>രണ്ടാം സമ്മാനം: 30 ലക്ഷം രൂപ</strong></p>
<p>PO 827524</p>
<p><strong>മൂന്നാം സമ്മാനം: അഞ്ച്‌ ലക്ഷം രൂപ</strong></p>
<p>PW 372205</p>
<p><strong>നാലാം സമ്മാനം: 5,000 രൂപ</strong></p>
<p>0804 1221 1545 1677 1940 3357 3774 4633 5149 5309 5629 5650 6719 6745 7164 8482 8658 8725 8761</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-lottery-onam-thiruvonam-bumper-br-111-agents-can-earn-crores-in-commission-from-ticket-sales-2219858.html">Onam Bumper 2026: ഓണം ബമ്പറില്‍ എത്രയെത്ര കോടികള്‍; ഏജന്റ് കമ്മീഷനായും വന്‍ തുക കിട്ടും</a></strong></p>
<p><strong>അഞ്ചാം സമ്മാനം: 2,000 രൂപ</strong></p>
<p>2228 2964 3370 4244 5563 9089</p>
<p><strong>ആറാം സമ്മാനം: 1,000 രൂപ</strong></p>
<p>0432 0462 0575 0577 1253 1340 2044 2280 3552 3569 3581 4190 4512 4596 4844 5013 5770 6129 6549 7653 7704 8425 9086 9684 9860</p>
<p><strong>ഏഴാം സമ്മാനം: 500 രൂപ</strong></p>
<p>0036 0093 0299 0376 0429 0490 0778 0803 1008 1071 1160 1357 2761 2788 3011 3331 3679 3693 3867 3987 4020 4040 4135 4139 4198 4320 4409 4615 4618 4973 5007 5217 5269 5412 5509 5556 5737 5748 5753 5845 5966 6047 6076 6082 6120 6185 6246 6310 6348 6374 6473 6487 6498 6661 6748 7474 7725 7807 7899 7902 7981 8058 8321 8353 8384 8483 8628 8823 8843 9200 9229 9413 9541 9619 9964</p>
<p><strong>എട്ടാം സമ്മാനം: 200 രൂപ</strong></p>
<p>0032 0074 0094 0113 0213 0418 0570 0707 0817 1017 1053 1137 1234 1595 1754 1767 1773 2027 2138 2270 2297 2301 2332 2354 2450 2543 2651 2707 3497 3515 3549 3795 3815 3851 3868 3956 4006 4086 4155 4293 4332 4339 4548 4679 4681 4729 4825 5042 5114 5417 5512 5841 5910 6024 6042 6366 6398 6469 6587 6610 6844 6981 7070 7099 7104 7673 8035 8250 8400 8743 8804 8816 8849 8860 8882 9158 9394 9493 9509 9596 9759 9838 9848 9882</p>
<p><strong>ഒമ്പതാം സമ്മാനം: 100 രൂപ</strong></p>
<p>0033 0035 0043 0208 0217 0280 0557 0624 0644 0760 0859 0886 0924 0978 1055 1208 1307 1349 1379 1426 1681 1696 1733 1832 1931 2069 2104 2123 2149 2201 2236 2269 2357 2375 2379 2396 2464 2476 2522 2549 2621 2795 2818 2841 2862 2891 2893 2907 2932 2998 3030 3076 3111 3161 3257 3285 3344 3361 3477 3690 3739 3816 3954 3983 4114 4214 4344 4403 4431 4438 4450 4612 4785 4803 4955 4976 5023 5029 5106 5146 5150 5194 5277 5294 5372 5444 5469 5574 5606 5625 5652 5691 5854 5860 5868 5914 6023 6027 6074 6113 6223 6286 6430 6443 6653 6727 6739 6746 6789 6818 6875 6893 6894 6898 6978 7157 7193 7294 7328 7515 7565 7650 7662 7665 7729 7912 7918 7928 7997 8015 8027 8036 8172 8180 8331 8456 8474 8500 8753 9013 9023 9120 9167 9170 9219 9311 9348 9438 9500 9557 9599 9804 9887 9894 9899 9961</p>
<p>ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റ് നമ്പറിന്റെ മറ്റ് 11 പരമ്പരകളിലുള്ള അതേ നമ്പറുകൾക്ക് 5000 രൂപ വീതം സമാശ്വാസ സമ്മാനമായി ലഭിക്കുന്നതായിരിക്കും. ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങൾ കരസ്ഥമാക്കുന്ന ടിക്കറ്റുകളുടെ സമ്മാനത്തുകയുടെ 10 ശതമാനം തുക പ്രസ്തുത ടിക്കറ്റുകൾ വിറ്റ ഏജന്റിന് സമ്മാനമായി നല്‍കും.</p>
<p>നാല് മുതൽ എട്ട് വരെയുള്ള സമ്മാനങ്ങൾക്കും സമാശ്വാസ സമ്മാനങ്ങൾക്കും അർഹത നേടുന്ന ടിക്കറ്റുകളുടെ സമ്മാനത്തുകയുടെ 10 ശതമാനം വീതവും, ഒമ്പതാം സമ്മാനത്തിന് അർഹമാകുന്ന ടിക്കറ്റുകളുടെ സമ്മാനത്തുകയുടെ 15 ശതമാനവും ഏജൻസി സമ്മാനമെന്ന നിലയിൽ പ്രസ്തുത ഏജന്റുമാർക്ക് സർക്കാർ ഫണ്ടിൽ നിന്നും നേരിട്ട് നല്‍കും.</p>
<h3>നിരാകരണം</h3>
<p>കാരുണ്യ പ്ലസ്‌ ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.</p>
<h3>English Summary</h3>
<p>The latest Kerala Karunya Plus lottery results have been announced. The top three prize winners will receive ₹1 crore, ₹30 lakh, and ₹5 lakh respectively. Ticket buyers must write their name and signature on the back of the ticket immediately. Ticket agents will receive a commission percentage directly from government funds for winning tickets.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Welfare Pension: പെൻഷൻ മുടങ്ങരുത്, സെപ്റ്റംബർ വരെ സമയമുണ്ട്! മസ്റ്ററിങ് ചെയ്യേണ്ടത് ഇങ്ങനെ</title>
					<link>https://www.malayalamtv9.com/kerala/kerala-welfare-pension-mustering-date-extended-check-new-deadline-and-details-2219894.html</link>
					<pubDate>Thu, 30 Jul 2026 14:19:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-welfare-pension-mustering-date-extended-check-new-deadline-and-details-2219894.html</guid>
					<description><![CDATA[<p>Kerala Welfare Pension Mustering Date Extended: നിലവിൽ ലഭ്യമായ ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 21.68 ലക്ഷം ആളുകൾ ഇതിനോടകം തന്നെ മസ്റ്ററിങ് പൂർത്തിയാക്കിക്കഴിഞ്ഞു. മസ്റ്ററിങ് നടത്താൻ ഇനിയും സാധിക്കാത്തവർക്കായി 2026 സെപ്റ്റംബർ 30 വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് ധനകാര്യ വകുപ്പും ബന്ധപ്പെട്ട അധികൃതരും അറിയിച്ചിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/welfare-pension-3.jpg" class="attachment-large size-large wp-post-image" alt="Welfare Pension (3)" /></figure><p>സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസം. വാർഷിക മസ്റ്ററിങ് പൂർത്തിയാക്കാനുള്ള അവസാന തീയതി സെപ്റ്റംബർ വരെ ദീർഘിപ്പിച്ചു. അക്ഷയ കേന്ദ്രങ്ങളിലെ അമിത തിരക്കും സാങ്കേതിക തടസ്സങ്ങളും കാരണം നിരവധി പേർക്ക് മസ്റ്ററിങ് പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സമയപരിധി നീട്ടി നൽകാൻ ധനകാര്യ വകുപ്പ് തീരുമാനിച്ചത്.</p>
<p>നിലവിൽ ലഭ്യമായ ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 21.68 ലക്ഷം ആളുകൾ ഇതിനോടകം തന്നെ മസ്റ്ററിങ് പൂർത്തിയാക്കിക്കഴിഞ്ഞു. മസ്റ്ററിങ് നടത്താൻ ഇനിയും സാധിക്കാത്തവർക്കായി 2026 സെപ്റ്റംബർ 30 വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് ധനകാര്യ വകുപ്പും ബന്ധപ്പെട്ട അധികൃതരും അറിയിച്ചിട്ടുണ്ട്.</p>
<h3>മസ്റ്ററിങ് ചെയ്യേണ്ടത് ആരെല്ലാം?</h3>
<p>2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളുമാണ് ഇത്തവണ വാർഷിക മസ്റ്ററിങ് ചെയ്യേണ്ടത്. 026 ജൂലൈ 17 മുതലാണ് സംസ്ഥാനത്തുടനീളം മസ്റ്ററിങ് ആരംഭിച്ചത്. സെപ്റ്റംബർ 30 വരെ എല്ലാ അക്ഷയ കേന്ദ്രങ്ങൾ വഴിയും മസ്റ്ററിങ് ചെയ്യാൻ സൗകര്യമുണ്ടായിരിക്കും.</p>
<h3>മസ്റ്ററിങ് ചെയ്യേണ്ടത് എങ്ങനെ?</h3>
<p>മസ്റ്ററിങ് പ്രക്രിയ സുതാര്യവും തടസ്സരഹിതവുമാക്കാൻ അക്ഷയ കേന്ദ്രങ്ങൾ വഴി വൻ ക്രമീകരണങ്ങളാണ് സർക്കാർ ക്രമീകരിച്ചിട്ടുള്ളത്. അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടെത്തി ബയോമെട്രിക് (വിരലടയാളം അല്ലെങ്കിൽ ഐറിസ്) സംവിധാനം വഴി മസ്റ്ററിങ് പൂർത്തിയാക്കുന്നവർ 30 രൂപ സർവീസ് ചാർജായി നൽകേണ്ടതാണ്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/8th-pay-commission-when-will-report-on-salary-hike-be-submitted-government-clarifies-2219876.html">എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ട് എന്ന്, വൻ ശമ്പള വർദ്ധനവോ? മറുപടി നൽകി സർക്കാർ</a></strong></p>
<p>കിടപ്പുരോഗികൾ, വയോധികർ, തീവ്രമായ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ എന്നിവർക്കായി അക്ഷയ പ്രതിനിധികൾ നേരിട്ട് വീടുകളിലെത്തി മസ്റ്ററിങ് നടത്തുന്നതാണ്. ഇത്തരം സേവനങ്ങൾക്ക് 50 രൂപ ആണ് അക്ഷയ കേന്ദ്രങ്ങൾക്ക് നൽകേണ്ട സർവീസ് ചാർജ്ജ്. അക്ഷയ കേന്ദ്രങ്ങളിൽ വിരലടയാളം പതിയാത്തവർക്ക് ഐറിസ് സ്കാനറുകൾ ഉപയോഗിച്ചും മസ്റ്ററിങ് പൂർത്തിയാക്കാം.</p>
<h3>ക്ഷേമപെൻഷൻ മസ്റ്ററിങ് 2026</h3>
<p>സംസ്ഥാനത്ത് സാമൂഹിക ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് വേണ്ടിയുള്ള മസ്റ്ററിങ് നടക്കുന്നു. മസ്റ്ററിങ് പൂർത്തിയായശേഷം കർശനപരിശോധനയിലൂടെ അനർഹരെ ഒഴിവാക്കാനാണ് സർക്കാർ നീക്കം. അനർഹരെ ഒഴിവാക്കി വർധിപ്പിച്ച പെൻഷന്റെ സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ വർഷവും മസ്റ്ററിങ് കഴിയുന്നതോടെ മരിച്ചു പോയവർ ഒഴിവാക്കപ്പെടാറുണ്ട്. എന്നാൽ, പുതുതായി പെൻഷന് അപേക്ഷിക്കുന്നവർ അതിൽക്കൂടുതലാണെന്നതും ശ്രദ്ധേയമാണ്.</p>
<p>വരുമാനപരിധി കുറച്ചുകാണിച്ചും വിദേശത്തു ജോലിയുള്ളവരുടെ വിവരം മറച്ചുവെച്ചും ഒട്ടേറെപ്പേർ പെൻഷൻ കൈപ്പറ്റുന്നുണ്ട്. കുടുംബ വാർഷികവരുമാനം ലക്ഷം രൂപയിൽ കൂടുതലുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായനികുതി നൽകുന്നവർ, 1,000 സിസി വാഹനമുള്ളവർ, മറ്റു പെ‍ൻഷൻ വാങ്ങുന്നവർ തുടങ്ങിയവർ നിലവിൽ ക്ഷേമപെൻഷന് അർഹരല്ല.</p>
<h3>ജൂലൈ മാസത്തിലെ ക്ഷേമപെൻഷൻ</h3>
<p>ജൂലൈ മാസത്തിലെ ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചിട്ടുണ്ട്. 51,11,908 പേരാണ് സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നത്. ദേശീയ സമൂഹ സഹായ പദ്ധതി പ്രകാരം 8,46, 456 പേര്‍ക്കും പെന്‍ഷനുണ്ട്. പെൻഷൻ വിതരണത്തിനായി 1095 കോടി രൂപയാണ് അനുവദിച്ചത്.</p>
<p>പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടായിരം രൂപയാണ് ക്ഷേമ പെൻഷനായി ലഭിക്കുന്നത്. 51 ലക്ഷത്തിലധികംവരുന്ന ഗുണഭോക്താക്കൾക്കാണ് ഈ മാസത്തെ പെൻഷൻ ലഭിക്കുക. വാർധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, വിധവാ പെൻഷൻ എന്നിവയ്ക്കും സർക്കാർ തുക അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റ് മൂന്നിനകം വിതരണം പൂർത്തിയാക്കണമെന്നാണ് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.</p>
<h3>English Summary:</h3>
<p>Kerala government has extended the deadline for the annual mustering (life certificate verification) of Social Security and Welfare Pension beneficiaries until September, giving pensioners additional time to complete the mandatory verification process.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Weather Update: അതിതീവ്ര മഴ മുന്നറയിപ്പ്; ഇടിയും മിന്നലും കാറ്റും കൂടെ, ഈ ജില്ലക്കാർ ജാ​ഗ്രതെ</title>
					<link>https://www.malayalamtv9.com/kerala/kerala-weather-forecast-from-july-30-to-august-imd-issues-orange-yellow-alert-due-to-heavy-rain-across-state-2219900.html</link>
					<pubDate>Thu, 30 Jul 2026 14:11:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-weather-forecast-from-july-30-to-august-imd-issues-orange-yellow-alert-due-to-heavy-rain-across-state-2219900.html</guid>
					<description><![CDATA[<p>Kerala Weather Forecast For Next Days: സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അതുകൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലനിൽക്കുന്നത്. </p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/rain-update-kerala.jpg" class="attachment-large size-large wp-post-image" alt="Kerala Weather Update" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് (Kerala Weather Update) കാലാവസ്ഥ നീരിക്ഷണ കേന്ദ്രം. ഇതേ തുടർന്ന് ഓ​ഗസ്റ്റ് ആദ്യ വാരം വരെ വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. നിലവിൽ ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്ന ജില്ലയിലെ ആളുകൾ പ്രത്യേകം ജാ​ഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.</p>
<p>സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അതുകൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലനിൽക്കുന്നത്. ഓ​ഗസ്റ്റ് മാസം രണ്ടാം തീയതി വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<h3>Also Read: <a href="https://www.malayalamtv9.com/kerala/kerala-weather-today-july-30-orange-alert-in-3-northern-districts-south-kerala-likely-to-stay-dry-2219819.html">കേരളത്തിലിന്ന് അതിശക്തമായ മഴയെത്തും; മൂന്ന് ജില്ലക്കാര്‍ ഓറഞ്ച് അലര്‍ട്ടില്‍, പേമാരിയൊഴിഞ്ഞ് തെക്കന്‍ കേരളം</a></h3>
<p>വരുന്ന അഞ്ച് മണിക്കുള്ളിൽ കേരളത്തിലെ ഇടുക്കി, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതുകൂടാതെ പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, കൊല്ലം, ആലപ്പുഴ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<h3>മഴ മുന്നറിയിപ്പുകൾ ഇങ്ങനെ</h3>
<p><em><strong>ഓറഞ്ച് അലർട്ട്</strong></em></p>
<ul>
<li>30 (ഇന്ന്- വ്യാഴം): ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ</li>
<li>31 (വെള്ളി): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്</li>
<li>ഓ​ഗസ്റ്റ് 01 (ശനി): പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്</li>
</ul>
<p><em><strong>യെല്ലോ അലർട്ട്</strong></em></p>
<ul>
<li>30 (ഇന്ന്- വ്യാഴം): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസറഗോഡ്</li>
<li>31 (വെള്ളി): തൃശൂർ, പാലക്കാട്, മലപ്പുറം</li>
<li>ഓ​ഗസ്റ്റ് 01 (ശനി): തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസറഗോഡ്</li>
<li>ഓ​ഗസ്റ്റ് ​​02 (ഞായർ): പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്</li>
</ul>
<h3>അതിതീവ്ര ന്യൂനമർദം</h3>
<p>മധ്യ ഛത്തീസ്ഗഢിന്റെയും അതിനോട് ചേർന്ന വടക്കൻ ഒഡിഷയ്ക്കും മുകളിലായി അതി തീവ്ര ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറൻ ദിശയിൽ ഛത്തീസ്ഗഢിലൂടെയും കിഴക്കൻ മധ്യപ്രദേശിലൂടെയും സഞ്ചരിക്കാനാണ് സാധ്യത.<br />
ഇപ്പോഴുള്ള ന്യൂനമർദ്ദത്തിൻ്റെ സ്വാധീനഫലമായി ജൂലൈ 30 മുതൽ ഓ​ഗസ്റ്റ് രണ്ട് വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്. അതുപോലെ തന്നെ ഓ​ഗസ്റ്റ് ഒന്ന് വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 30–40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യത പ്രവചിക്കുന്നു.</p>
<p><em><strong>കാലാവസ്ഥ വകുപ്പിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്</strong></em></p>
<p><iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FKeralaStateDisasterManagementAuthorityksdma%2Fposts%2Fpfbid0juBQ9mx5TwLidxbjKTYcMQnRxym6kGpSSdxk5LBS5Yydfmq5nar49gyrn46sXqFrl&amp;show_text=true&amp;width=500" width="480" height="360" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
<h3>English Summary:</h3>
<p>Kerala Weather Forecast From July 30 To August First Week. IMD Issues Orange Yellow Alert In Several Districts Due to Heavy Rain Across State. Check The Rain Update And Affected Area.</p>
]]></content:encoded>
				</item>
							<item>
					<title>Onam Bumper 2026: ഓണം ബമ്പറില്‍ എത്രയെത്ര കോടികള്‍; ഏജന്റ് കമ്മീഷനായും വന്‍ തുക കിട്ടും</title>
					<link>https://www.malayalamtv9.com/kerala/kerala-lottery-onam-thiruvonam-bumper-br-111-agents-can-earn-crores-in-commission-from-ticket-sales-2219858.html</link>
					<pubDate>Thu, 30 Jul 2026 10:29:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-lottery-onam-thiruvonam-bumper-br-111-agents-can-earn-crores-in-commission-from-ticket-sales-2219858.html</guid>
					<description><![CDATA[<p>Kerala Lottery Onam Thiruvonam Bumper BR 111 Agent Commission Explained: ഇത്തവണയും ഭാഗ്യം അന്യസംസ്ഥാനക്കാരെ തേടിപോകുമോ എന്ന ഭയത്തിലാണ് മലയാളികള്‍. സമ്മാനം ആര്‍ക്ക് ലഭിച്ചാലും, ടിക്കറ്റ് വില്‍ക്കുന്നവര്‍ക്ക് ലഭിക്കാന്‍ പോകുന്നതും കോടികള്‍ തന്നെ. ബമ്പറിന്റെ എല്ലാ സമ്മാനങ്ങള്‍ക്കും അര്‍ഹമാകുന്ന ലോട്ടറി ടിക്കറ്റുകള്‍ വില്‍ക്കുന്ന ഏജന്റുമാരെ തേടി കോടികളാണ് കമ്മീഷനായി എത്തുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Onam-Thiruvonam-Bumper-BR-111-Agents-Commission.jpg" class="attachment-large size-large wp-post-image" alt="Onam Thiruvonam Bumper Br 111 Agents Commission" /></figure><p>ഓണം ബമ്പര്‍ ഭാഗ്യക്കുറി വില്‍പന പുരോഗമിക്കുകയാണ്. 30 കോടി എന്ന വലിയ സമ്മാനത്തുകയുമായി വിപണിയിലെത്തിയ ഓണം ബമ്പറെടുക്കാന്‍ മലയാളികളേക്കാള്‍ ഉത്സാഹം അന്യസംസ്ഥാനത്തുള്ളവര്‍ക്കാണ്. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും ഭാഗ്യം അന്യസംസ്ഥാനക്കാരെ തേടിപോകുമോ എന്ന ഭയത്തിലാണ് മലയാളികള്‍. സമ്മാനം ആര്‍ക്ക് ലഭിച്ചാലും, ടിക്കറ്റ് വില്‍ക്കുന്നവര്‍ക്ക് ലഭിക്കാന്‍ പോകുന്നതും കോടികള്‍ തന്നെ. ബമ്പറിന്റെ എല്ലാ സമ്മാനങ്ങള്‍ക്കും അര്‍ഹമാകുന്ന ലോട്ടറി ടിക്കറ്റുകള്‍ വില്‍ക്കുന്ന ഏജന്റുമാരെ തേടി കോടികളാണ് കമ്മീഷനായി എത്തുന്നത്.</p>
<h3>ഓണം ബമ്പര്‍ ഏജന്റ് കമ്മീഷന്‍</h3>
<p>ഓണം ബമ്പര്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനം 30 കോടി രൂപ അടിച്ച ലോട്ടറി ടിക്കറ്റ് വിറ്റ ഏജന്റിന് 3 കോടി രൂപയാണ് ലഭിക്കുക. ഓരോ ലോട്ടറിയില്‍ നിന്നും 10 ശതമാനം രൂപ ഏജന്റ് കമ്മീഷനായി നല്‍കണം. ഒന്നാം സമ്മാനം 30 കോടി ആയതിനാല്‍, 30 കോടിയുടെ 10 ശതമാനം എന്നത് 3 കോടി രൂപയാണ്.</p>
<p>ആദ്യത്തെ പ്രധാന സമ്മാനങ്ങള്‍ക്കായി നിബന്ധനകള്‍ക്ക് വിധേയമായി 10 മുതല്‍ 15 ശതമാനം വരെ കമ്മീഷന്‍ നല്‍കുന്നത്. എന്നാല്‍ ചെറിയ സമ്മാനങ്ങള്‍ക്ക് ഈ കമ്മീഷന്‍ ബാധകമാകണമെന്നില്ല. വലിയ സമ്മാനങ്ങളുള്ള എല്ലാ ലോട്ടറികള്‍ വിറ്റ ഏജന്റിനും പത്ത് ശതമാനം കമ്മീഷന്‍ ലഭിക്കും.</p>
<p>സമാശ്വാസ സമ്മാനത്തിനുള്ള ഏജന്റ് കമ്മീഷന്‍- ആകെ 4,50,000 രൂപയാണ് കമ്മീഷനായി വിതരണം ചെയ്യുന്നത്.</p>
<p><strong>ഒന്നാം സമ്മാനം</strong>-30 കോടി ഒന്നാം സമ്മാനത്തിന് 3 കോടി രൂപ ഏജന്റ് കമ്മീഷന്‍ നല്‍കുന്നു.</p>
<p><strong>രണ്ടാം സമ്മാനം</strong>- 2,00,00,000 രൂപ ഏജന്റ് കമ്മീഷന്‍ നല്‍കും.</p>
<p><strong>മൂന്നാം സമ്മാനം</strong>- ആകെ 50,00,000 രൂപയാണ് ഏജന്റ് കമ്മീഷന്‍.</p>
<p><strong>നാലാം സമ്മാനം</strong>- 5,00,000 രൂപയാണ് നാലാം സമ്മാനത്തിന്റെ ഏജന്റ് കമ്മീഷന്‍.</p>
<p><strong>അഞ്ചാം സമ്മാനം</strong>- അഞ്ചാം സമ്മാനത്തിന് ഏജന്റ് കമ്മീഷനായി 2,00,000 രൂപ നല്‍കും.</p>
<p><strong>ആറാം സമ്മാനം</strong>- 2,70,00,000 രൂപ ഏജന്റ് കമ്മീഷന്‍ നല്‍കുന്നു.</p>
<p><strong>ഏഴാം സമ്മാനം</strong>- 1,62,00,000 രൂപയാണ് ഓണം ബമ്പര്‍ ഏഴാം സമ്മാനത്തിന്റെ ഏജന്റ് കമ്മീഷന്‍.</p>
<p><strong>എട്ടാം സമ്മാനം</strong>- ഓണം ബമ്പര്‍ 2026 എട്ടാം സമ്മാനത്തിന്റെ ഏജന്റ് കമ്മീഷന്‍ 1,37,70,000 രൂപയാണ്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-lottery-onam-thiruvonam-bumper-br-111-how-much-gst-is-charged-on-the-500-rupees-ticket-2219430.html" target="_blank" rel="noopener">Onam Bumper 2026: ഓണം ബമ്പര്‍ ടിക്കറ്റില്‍ എത്ര രൂപ കേന്ദ്രത്തിന് നല്‍കണം? പണം പോകുന്ന പോക്കേ…</a></strong></p>
<h3>ഓണം ബമ്പര്‍ ലോട്ടറി 2026 സമ്മാനഘടന</h3>
<ul>
<li>ഒന്നാം സമ്മാനം- 30 കോടി രൂപ</li>
<li>രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്</li>
<li>മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്</li>
<li>നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്</li>
<li>അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്</li>
<li>ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്</li>
<li>ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്</li>
<li>എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്</li>
<li>ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്</li>
<li>സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്</li>
</ul>
<p><em><strong>(നിരാകരണം: ലോട്ടറിയെ കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)</strong></em></p>
<h3>English Summary</h3>
<p>Kerala Lottery agents earn a commission on every Onam Thiruvonam Bumper BR 111 ticket sold. This article explains the commission structure, how agent earnings are calculated, and the potential income from bumper lottery ticket sales.</p>
]]></content:encoded>
				</item>
					</channel>
	</rss>
	