<?xml version="1.0" encoding="UTF-8"?>	<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	xmlns:media="http://search.yahoo.com/mrss/">
		<channel>
		 
			<title>Kerala Travel, Budget Tour plans, Kerala Best Tourist places in Malayalam</title>
				<atom:link href="https://www.malayalamtv9.com/feedapi/lifestyle/travel" rel="self" type="application/rss+xml" />
		<link>https://www.malayalamtv9.com/lifestyle/travel</link>
		 
			<description>Get Best tourist places in Kerala, Kerala travel tips, Travel News in Malayalam, Travel Tips in Malayalam, Popular Tourist Spots in Kerala, Kerala Tourism, Top 10 tourist places in Kerala at malayalamtv9.com</description>
				<lastBuildDate>Thu, 30 Jul 2026 14:45:40 +0530</lastBuildDate>
		<language>ml</language>
		<copyright>https://www.malayalamtv9.com</copyright>
		<generator>https://www.malayalamtv9.com</generator>
		<image>
		<url>https://static.malayalamtv9.com/uploads/2024/09/Tv9-Malayalam-Logo-200x200-1.png</url>
		 
			<title>Kerala Travel, Budget Tour plans, Kerala Best Tourist places in Malayalam</title>
				<link>https://www.malayalamtv9.com/lifestyle/travel</link>
		<width>32</width>
		<height>32</height>
		</image>
							<item>
					<title>Gundlupet Travel Guide: റീലുകളിൽ നിറഞ്ഞ് ​ഗുണ്ടൽപേട്ട്&#8230; ഓണത്തെ വരവേറ്റ് ജമന്തി പാടങ്ങൾ; കാണാൻ പോയാലോ</title>
					<link>https://www.malayalamtv9.com/lifestyle/travel/gundlupet-travel-guide-sunflower-and-marigold-fields-are-ready-ahead-of-onam-2026-best-spots-and-timings-2219790.html</link>
					<pubDate>Wed, 29 Jul 2026 21:36:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Travel]]></category>
										<guid>https://www.malayalamtv9.com/lifestyle/travel/gundlupet-travel-guide-sunflower-and-marigold-fields-are-ready-ahead-of-onam-2026-best-spots-and-timings-2219790.html</guid>
					<description><![CDATA[<p>Gundlupet Flower Fields Travel Guide: പ്രശസ്ത മലയാള ചിത്രമായ &#8216;ചന്ദ്രനുദിക്കുന്ന ദിക്കിൽ&#8217; സിനിമയുടെ ഭൂരിഭാ​ഗവും ചിത്രീകരിച്ചത് ഇവിടെയാണ്. നമ്മുടെ വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്ന് ഏകദേശം 44 കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ ഈ മനോഹരമായ സ്വർ​ഗഭുമിയിൽ എത്താം. ഓണത്തോട് അനുബന്ധിച്ച് കേരളത്തിലേക്ക് പൂക്കൾ വരുന്നത് കൂടുതലും ഗുണ്ടൽപേട്ടിൽ നിന്നാണ്. ഇക്കൊല്ലത്തെ കാലാവസ്ഥ പൂക്കളുടെ ഉല്പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Gundlupet-Travel-Guide.jpg" class="attachment-large size-large wp-post-image" alt="Gundlupet Travel Guide" /></figure><p>യാത്ര ചെയ്യാൻ ഇഷ്ടപ്പടുന്നവരാണ് നിങ്ങളെങ്കിൽ, ഇപ്പോൾ നിങ്ങളുടെ ഇൻസ്റ്റ​ഗ്രാം റീലുകളിൽ നിറഞ്ഞു നിൽക്കുന്നത് അങ്ങ് തമിഴ്നാട്ടിലെ ​ഗുണ്ടൽപേട്ടാകും. സൂര്യകാന്തിയും മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ജമന്തി പാടങ്ങളും പൂത്തുലഞ്ഞ് നിൽക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ ​ഗുണ്ടൽപേട്ടിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. പ്രശസ്ത മലയാള ചിത്രമായ 'ചന്ദ്രനുദിക്കുന്ന ദിക്കിൽ' സിനിമയുടെ ഭൂരിഭാ​ഗവും ചിത്രീകരിച്ചത് ഇവിടെയാണ്. നമ്മുടെ വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്ന് ഏകദേശം 44 കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ ഈ മനോഹരമായ സ്വർ​ഗഭുമിയിൽ എത്താം. ഓണത്തോട് അനുബന്ധിച്ച് കേരളത്തിലേക്ക് പൂക്കൾ വരുന്നത് കൂടുതലും ഗുണ്ടൽപേട്ടിൽ നിന്നാണ്.</p>
<p>ഓണത്തിന് പൂക്കളം ഒരുക്കാൻ മാത്രമല്ല, സൂര്യകാന്തിയിൽ നിന്ന് എണ്ണ വേർതിരിച്ചെടുക്കുന്നതും പെയിന്റ് വ്യവസായത്തിനായി ജമന്തിപ്പൂക്കൾ ഉപയോ​ഗിക്കുന്നതും ഈ പ്രദേശത്ത് തലമുറകളായി നടക്കുന്ന വ്യവസായമാണ്. ഏകദേശം ഓഗസ്റ്റ് അവസാനം വരെ പൂക്കളുടെ ഈ വസന്തം നമുക്ക് ആസ്വദിക്കാനാകും. പക്ഷേ ഇക്കൊല്ലത്തെ കാലാവസ്ഥ പൂക്കളുടെ ഉല്പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്. എന്നാലും സന്ദർശകരെ ആകർഷിക്കാൻ ആവശ്യമായ പാടങ്ങൾ പ്രദേശത്ത് തയ്യാറാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/lifestyle/travel/ksrtc-palani-travel-guide-from-kerala-budget-friendly-and-save-time-on-your-trip-2218907.html">സമയം ലാഭിക്കാം, പണവും! പഴനി തീർത്ഥാടനത്തിന് കെഎസ്ആർടിസി ഉണ്ടല്ലോ</a></strong></p>
<p>മുൻകാലങ്ങളിൽ വിവിധ വ്യവസായങ്ങൾക്കായി വിദൂര ഗ്രാമങ്ങളിൽ മാത്രമാണ് പൂക്കൾ വളർത്തിയിരുന്നതെങ്കിൽ, ഇന്ന് കർഷകർ വിനോദസഞ്ചാരികൾക്കായി ദേശീയപാതകളുടെ ഇരു വശങ്ങളിലായും ഇവ വളർത്തുന്നുണ്ട്. അതിനാൽ ഒരുപാട് ഉള്ളിലേക്ക് പോകാതെ തന്നെ പൂക്കൾ വഴിയരികിൽ നിന്ന് തന്നെ കാണാനാകും. എന്നാൽ വയലുകളിലേക്കാണ് നിങ്ങൾ പോകുന്നതെങ്കിൽ വീഡിയോകൾ ഷൂട്ട് ചെയ്യാനും ഫോട്ടോസ് എടുക്കാനുമായി 10 മുതൽ 100 രൂപ വരെ ഈടാക്കുന്നുണ്ട്.</p>
<h3>മികച്ച സ്ഥലങ്ങൾ ഏതെല്ലാം?</h3>
<p>ഈ സീസണിൽ ജമന്തി അല്ലെങ്കിൽ ചെണ്ടുമല്ലി പൂക്കൾ കൂടുതലായും കാണുന്നത് മദ്ദൂർ ചെക്ക്‌പോസ്റ്റിന് സമീപവും, ഹൈവേയുടെ ഇരുവശത്തുമാണ്. ഗുണ്ടൽപേട്ട് മുതൽ ബന്ദിപ്പൂർ വരെയുള്ള ഭാഗത്ത്, സന്ദർശകർക്ക് വടമല്ലി പൂക്കൾ, സൂര്യകാന്തി, ജമന്തി എന്നിവയുടെ കൂട്ടം കാണാൻ കഴിയും. കക്കൽതൊണ്ടിയിലും മദ്ദൂരിലുമായി ഇടയ്ക്കിടെയുള്ള സ്ഥലങ്ങളിൽ സൂര്യകാന്തി കൃഷിയിടങ്ങൾ കാണാൻ കഴിയും.</p>
<h3>സന്ദർശിക്കാൻ പറ്റിയ സമയം</h3>
<p>നിലവിൽ ഈ പ്രദേശത്ത് വെയിലോ മഴയോ കൂടുതലായി അനുഭവപ്പെടാറില്ല. അതിനാൽ ഏത് സമയവും അനുയോജ്യമായിരിക്കുമെന്നാണ് സഞ്ചാരികൾ പറയുന്നത്. ഗുണ്ട്‌ലുപേട്ടിലെ കക്കൽതൊണ്ടി-ഗോപാൽസാമിബെട്ട റൂട്ടിലെ സൂര്യകാന്തി പ്രദേശങ്ങൾ കുടുംബത്തോടൊപ്പം പോയി കാണാൻ പറ്റിയ ഇടമാണ്. കക്കൽതൊണ്ടിയിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയാണ് ഈ വയലുകൾ. ഇടയ്ക്കിടെ ചെറിയ വഴിയോര ഭക്ഷണശാലകൾ മാത്രമാണ് ഇവിടെയുള്ളത്, അതിനാൽ ഗുണ്ട്‌ലുപേട്ടിലേക്ക് പോകുകയാണെങ്കിൽ സുൽത്താൻ ബാറ്ററിയിൽ നിന്ന് തന്നെ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.</p>
<h3>ഗുണ്ടൽപേട്ടിൽ എങ്ങനെ എത്തിച്ചേരാം</h3>
<p>കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ കേരളത്തിലെ വടക്കൻ ജില്ലകളിൽ നിന്ന് വരുന്നവരാണെങ്കിൽ, വയനാട്ടിലെ ബന്ദിപ്പൂർ വനത്തിലൂടെയുള്ള വഴിയാണ് ഗുണ്ടൽപേട്ടിലെത്താനുള്ള ഏറ്റവും വേഗതയേറിയ മാർഗം. ഈ പ്രദേശത്തിലൂടെയാണ് നിരവധി യാത്രക്കാർ വയനാട് - കൽപ്പറ്റ - സുൽത്താൻ ബത്തേരി - ബന്ദിപ്പൂർ വനം വഴി ഗുണ്ടൽപേട്ടിലെത്തുന്നത്. ബന്ദിപ്പൂർ പ്രദേശത്തെ വനപാതകൾ രാത്രി 9 മണിയോടെ അടയ്ക്കും. അതിനാൽ, അതേ ദിവസം തന്നെ തിരിച്ച് മടങ്ങാൻ നിങ്ങൾക്ക് പദ്ധതിയിടുന്നുണ്ടെങ്കിൽ ഗുണ്ടൽപേട്ടിൽ നിന്ന് നേരത്തെ പുറപ്പെടാൻ ശ്രദ്ധിക്കണം.</p>
<p>അതുപോലെ ബന്ദിപ്പൂർ വഴി പോകുന്നവർ ബന്ദിപ്പൂർ റോഡ് സ്ട്രെച്ചിൽ വാഹനം നിർത്തരുത്. ബത്തേരി മുതൽ ഗുണ്ടൽപേട്ട് വരെയുള്ള ദൂരം ഏകദേശം 55 കിലോമീറ്ററാണ്, അതിൽ ഏകദേശം 25 കിലോമീറ്റർ വനത്തിലൂടെയാണ്. ഇവിടെ വാഹനം നിർത്താൻ അനുമതിയില്ല, അങ്ങനെ ചെയ്താൽ പിഴ ഈടാക്കും. ഡ്രൈവർമാർ അവരുടെ വാഹനങ്ങളിൽ ആവശ്യത്തിന് ഇന്ധനം ഉണ്ടെന്ന് ഉറപ്പാക്കണം. തെക്കൻ മേഖലയിൽ നിന്ന് യാത്ര ചെയ്യുകയാണെങ്കിൽ, ഗുണ്ടൽപേട്ടിൽ എത്താൻ ഏകദേശം 12 മണിക്കൂർ എടുക്കും.</p>
<h3>English Summary:</h3>
<p>Gundlupet is just about 44 km from Kerala's Sultan Bathery in Wayanad. Gundlupet, where sunflowers have been grown for generations for oil extraction and marigolds for the paint industry, remains a haven of flowers till the end of August.</p>
]]></content:encoded>
				</item>
							<item>
					<title>Neelakurinji Blooms: മനംമയക്കുന്ന നീലവസന്തം! മൂന്നാറിൽ മാത്രമല്ല ദാ ഇവിടെയുമുണ്ട് നീലക്കുറിഞ്ഞി പൂക്കൾ</title>
					<link>https://www.malayalamtv9.com/lifestyle/travel/neelakurinji-blooms-at-tamil-nadu-nilgiri-hills-apart-from-munnar-exact-spots-to-view-this-magic-2219171.html</link>
					<pubDate>Mon, 27 Jul 2026 12:30:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Travel]]></category>
										<guid>https://www.malayalamtv9.com/lifestyle/travel/neelakurinji-blooms-at-tamil-nadu-nilgiri-hills-apart-from-munnar-exact-spots-to-view-this-magic-2219171.html</guid>
					<description><![CDATA[<p>Neelakurinji Blooms At Nilgiri Hills: പശ്ചിമഘട്ടത്തിലെ ചോലക്കാടുകളിലും പുൽമേടുകളിലും വിരിയുന്ന അപൂർവയിനം പൂക്കളാണ് നീലക്കുറിഞ്ഞി. 12 വർഷത്തിലൊരിക്കൽ ഇവ മലനിരകളിലാകെ നീലയും പർപ്പിളും കലർന്ന നിറത്തിൽ പൂത്തുലയുന്നു. നീലഗിരി എന്ന പേരുവന്നതുതന്നെ ഇക്കാരണം കൊണ്ടാണ്. ഒരുതവണ പൂത്തുനിൽക്കുന്ന സ്ഥലത്തായിരിക്കില്ല അടുത്ത തവണ പൂക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. അതിനാൽ 12 വർഷം കൂടുന്നതിന് മുൻപുതന്നെ പലയിടത്തായി പൂക്കൾ കാണും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Neelakurinji-Blooms.jpg" class="attachment-large size-large wp-post-image" alt="Neelakurinji Blooms" /></figure><p>നീലക്കുറിഞ്ഞി വസന്തം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ഇടുക്കിയിലെ മൂന്നാറാണ്. എന്നാൽ മൂന്നാറിന് പുറമെ സഞ്ചാരികളെ അതിശയിപ്പിച്ചുകൊണ്ട് നീലഗിരിയിലെ മലനിരകളിലും നീലക്കുറിഞ്ഞികൾ പൂത്തുലഞ്ഞിരിക്കുകയാണ്. ഗൂഡല്ലൂർ താലൂക്കിൽ മലമുകളിലെമ്പാടും പർപ്പിൾ നിറത്തിലുള്ള ഈ പൂക്കൾ നിറഞ്ഞുനിൽക്കുന്ന മനോഹരകാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. നീലക്കുറിഞ്ഞിയുടെ ഭം​ഗി ആസ്വദിക്കാൻ ദിവസേന ഒട്ടേറെപ്പേരാണ് ഇവിടേക്ക് എത്തുന്നത്.</p>
<p>എന്നാൽ, നീല​ഗിരിയിലെ വനമേഖലയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്ന സ്ഥലങ്ങളിലേക്ക് വിനോദ സഞ്ചാരികൾക്ക് പ്രവേശനമില്ല. ഗൂഡല്ലൂരിൽ അകലെനിന്ന് പൂക്കൾ കാണാവുന്ന ചില കേന്ദ്രങ്ങളിലേക്ക് മാത്രമാണ് ഈ വസന്തം കാണാനായി സഞ്ചാരികൾ എത്തുന്നത്. പശ്ചിമഘട്ടത്തിലെ ചോലക്കാടുകളിലും പുൽമേടുകളിലും വിരിയുന്ന അപൂർവയിനം പൂക്കളാണ് നീലക്കുറിഞ്ഞി. 12 വർഷത്തിലൊരിക്കൽ ഇവ മലനിരകളിലാകെ നീലയും പർപ്പിളും കലർന്ന നിറത്തിൽ പൂത്തുലയുന്നു. നീലഗിരി എന്ന പേരുവന്നതുതന്നെ ഇക്കാരണം കൊണ്ടാണ്. ഒരുതവണ പൂത്തുനിൽക്കുന്ന സ്ഥലത്തായിരിക്കില്ല അടുത്ത തവണ പൂക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. അതിനാൽ 12 വർഷം കൂടുന്നതിന് മുൻപുതന്നെ പലയിടത്തായി പൂക്കൾ കാണും.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/lifestyle/travel/kerala-to-resume-royal-era-boat-service-through-parvathy-puthanar-on-onam-season-2026-2218368.html">രാജപാതയിലൂടെ ഒരു ജലയാത്ര; പാർവതി പുത്തനാർ ബോട്ട് സർവീസ് ഓണക്കാലത്ത് ആരംഭിക്കും</a></strong></p>
<p>ഇത്തവണ ഗൂഡല്ലൂർ താലൂക്കിലും പരിസരങ്ങളിലുമുള്ള ഉയർന്ന മലനിരകളിലാണ് ഈ പൂക്കൾ കൂടുതലായി കാണുന്നത്. നാടുകാണി, തവളമല, ഓവേലി, സീനക്കൊള്ളി, കുണ്ടംപുഴ, സൂചിമലൈ (നീഡിൽ റോക്ക്), പാട്ടവയൽ, നമ്പാലക്കോട്ട്, പന്തലൂർ, ചേരമ്പാടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നിറയെ പൂക്കളുണ്ട്. നീലക്കുറിഞ്ഞി അപൂർവ സസ്യമായതിനാൽ പൂക്കൾ പറിക്കുന്നതും ചെടികൾ നശിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. രാവിലെയും വൈകുന്നേരങ്ങളിലുമുള്ള നേരിയ മഞ്ഞും നീലക്കുറിഞ്ഞിയും ചേരുമ്പോഴുള്ള കാഴ്ച വിവരിക്കാനാവാത്തതാണ്.</p>
<h3>മൂന്നാറിലും നീലക്കുറിഞ്ഞി വസന്തം</h3>
<p>മൂന്നാറിൽ നീലക്കുറിഞ്ഞികൾ കൂട്ടത്തോടെ പൂത്തു നിൽക്കുന്നത് കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. ചൊക്രമുടി, മീശപ്പുലിമല, എടലിമേട്, സെവൻമല, കുണ്ടുമല എന്നിവിടങ്ങളിലാണ് ഇപ്പോൾ പൂ വിരിഞ്ഞു തുടങ്ങിയിരിക്കുന്നത്. സെപ്റ്റംബർ- ഒക്റ്റോബർ മാസ‌ത്തിൽ പൂക്കൾ പൂർണമായും വിരിയും. ഇപ്പോൾ തന്നെ നിരവധി പേരാണ് പൂക്കൾ കാണാനായി ഈ പ്രദേശങ്ങളിലേക്ക് എത്തുന്നത്. ഇരവിരകുളം ദേശീയോദ്യാനത്തിന് പുറത്തുള്ള ഭാഗങ്ങളിലാണ് ഈ വർഷം നീലക്കുറിഞ്ഞി പൂക്കുന്നത്. ഓണാവധിക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇതൊരു മനോഹരമായ അനുഭവമായിരിക്കും. പതിവില്ലാതെ ഇത്തവണ നീലക്കുറിഞ്ഞി പൂത്തതിനാൽ ഓണാവധിക്ക് ഇവിടേക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ട്.</p>
<p>ദേശീയോദ്യാനത്തിൽ 2018ലാണ് അവസാനമായി നീലക്കുറിഞ്ഞി പൂത്തത്. ഇനി നാലു വർഷം കൂടി കഴിഞ്ഞാലേ ഇവിടെ പൂവുകൾ വിരിയൂ. നീലക്കുറിഞ്ഞി കാണാനായി വൻ തോതിൽ വിനോദസഞ്ചാരികൾ എത്താൻ സാധ്യതയുള്ളതിനാൽ ജില്ലാ ഭരണകൂടം തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ചൊക്രമുടിയിൽ ഉൾപ്പെടെ നീലക്കുറിഞ്ഞി കാണുന്നതിനായി ഓൺലൈനിൽ ബുക്ക് ചെയ്യേണ്ടതായി വരുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.</p>
<h3>English Summary:</h3>
<p>Nilgiri mountain ranges in Gudalur have blossomed with purple Neelakurinji flowers. Now tourists allow to distant viewpoints while authorities restrict entry into core forest zones to protect the rare 12-year blooming plant species.</p>
]]></content:encoded>
				</item>
							<item>
					<title>KSRTC Palani Travel: സമയം ലാഭിക്കാം, പണവും! പഴനി തീർത്ഥാടനത്തിന് കെഎസ്ആർടിസി ഉണ്ടല്ലോ</title>
					<link>https://www.malayalamtv9.com/lifestyle/travel/ksrtc-palani-travel-guide-from-kerala-budget-friendly-and-save-time-on-your-trip-2218907.html</link>
					<pubDate>Sun, 26 Jul 2026 13:48:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Travel]]></category>
										<guid>https://www.malayalamtv9.com/lifestyle/travel/ksrtc-palani-travel-guide-from-kerala-budget-friendly-and-save-time-on-your-trip-2218907.html</guid>
					<description><![CDATA[<p>KSRTC Palani Travel Guide: സ്വന്തം വാഹനം വിളിച്ച് വൻ തുക ബാധ്യത വരുത്തുന്നതിനേക്കാളും, ട്രെയിൻ ടിക്കറ്റിനായുള്ള നീണ്ട കാത്തിരിപ്പിനേക്കാളും സമയം കൊണ്ടും പണം ലാഭിക്കാനും കെഎസ്ആർടിസി തന്നെയാണ് നല്ലത്. പഴനി മുരുകൻ ക്ഷേത്രം മലയാളികളുടെ പ്രിയപ്പെട്ട തീർത്ഥാടന കേന്ദ്രമായതിനാൽ ദിവസേന ഭക്തരുടെ തിരക്കുമുണ്ട്. തിരുവനന്തപുരത്തിന് പുറമെ, കേരളത്തിലെ പ്രധാന നഗരങ്ങളിൽ നിന്നും വൈകുന്നേരങ്ങളിലോ രാത്രിയിലോ പുറപ്പെട്ട് പിറ്റേന്ന് അതിരാവിലെ പഴനിയിൽ എത്തുന്ന രീതിയിലാണ് ഭൂരിഭാഗം സർവീസുകളും ക്രമീകരിച്ചിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/KSRTC-Palani-Travel.jpg" class="attachment-large size-large wp-post-image" alt="Ksrtc Palani Travel" /></figure><p>തമിഴ്‌നാട്ടിലെ ഏറ്റവും പ്രശസ്തമായ പുണ്യക്ഷേത്രങ്ങളിലൊന്നായ പഴനി ക്ഷേത്രത്തിലേക്ക് ദർശനത്തിനായി പോകുന്ന മലയാളി തീർത്ഥാടകർക്ക് ഏറ്റവും സുരക്ഷിതവും ലാഭകരവുമായ യാത്രാമാർഗ്ഗമായി മാറിയിരിക്കുകയാണ് കെഎസ്ആർടിസി. സ്വന്തം വാഹനം വിളിച്ച് വൻ തുക ബാധ്യത വരുത്തുന്നതിനേക്കാളും, ട്രെയിൻ ടിക്കറ്റിനായുള്ള നീണ്ട കാത്തിരിപ്പിനേക്കാളും സമയം കൊണ്ടും പണം ലാഭിക്കാനും കെഎസ്ആർടിസി തന്നെയാണ് നല്ലത്. പഴനി മുരുകൻ ക്ഷേത്രം മലയാളികളുടെ പ്രിയപ്പെട്ട തീർത്ഥാടന കേന്ദ്രമായതിനാൽ ദിവസേന ഭക്തരുടെ തിരക്കുമുണ്ട്.</p>
<p>ആയിരക്കണക്കിന് വിശ്വാസികളാണ് കേരളത്തിൽ നിന്നുൾപ്പെടെ ഓരോ ദിവസവും ഇവിടേക്ക് വരുന്നത്. കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും പഴനിയിലേക്ക് ബസുകളും ട്രെയിനുകളും ലഭ്യമാണ്. തിരുവനന്തപുരത്ത് നിന്നും പഴനിയിലേക്ക് നേരിട്ട് യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് സ്വിഫ്റ്റ് ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. മുൻപ് ഉണ്ടായിരുന്ന സൂപ്പർ ഡീലക്സ് എയർ ബസിന് പകരം വന്ന സ്വിഫ്റ്റിലൂടെ കൂടുതൽ സൗകര്യത്തോടെ യാത്രക്കാർക്ക് പഴനിയിൽ പോയി വരാം. തിരുവനന്തപുരം-പഴനി സ്വിഫ്റ്റ് ബസ് സമയം, സ്റ്റോപ്പ് തുടങ്ങിയ കാര്യങ്ങൾ വിശദമായി വായിക്കാം.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/lifestyle/travel/ksrtc-budget-tourism-cell-announces-budget-friendly-holiday-packages-in-may-month-2026-check-the-list-2202999.html">പോക്കറ്റ് ചോരില്ല, തുച്ഛമായ തുകയിൽ നാടുകാണാം;  കെഎസ്ആർടിസി</a></strong></p>
<p>തിരുവനന്തപുരത്ത് നിന്നും നേരിട്ട് പഴനിയിലേക്ക് സർവീസ് നടത്തുന്ന ബസ് ആണിത്. ഏറ്റവും എളുപ്പത്തിൽ സുഖകരമായ യാത്രയിൽ പഴനിയില് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഈ സർവീസ് ഏറെ ഉപകാരപ്പെടും. തിരുവനന്തപുരത്ത് നിന്നാരംഭിച്ച് കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് വഴിയാണ് ഈ ബസ് പഴനിയിൽ എത്തുന്നത്. സ്വിഫ്റ്റ് കൂടാതെ മറ്റൊരു സൂപ്പർ ഫാസ്റ്റ് ബസും തിരുവനന്തപുരത്തു നിന്ന് പഴനിയിലേക്ക് സർവീസ് നടത്തുന്നുണ്ട്.</p>
<p>തിരുവനന്തപുരത്ത് നിന്നും രാത്രി 8.45ന് പുറപ്പെടുന്ന ബസ് രാവിലെ 7.00 മണിക്ക് പഴനിയിൽ എത്തും.502 രൂപയാണ് ടിക്കര്റ് നിരക്ക്. തിരുവനന്തപുരം, വട്ടപ്പാറ, വെഞ്ഞാറമൂട്, കിളിമാനൂർ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ, കൂത്താട്ടുകുളം, മൂവാറ്റുപുഴ, കോതമംഗലം, അടിമാലി, മൂന്നാർ, മറയൂർ വഴി പഴനിയിൽ എത്തും. സ്വകാര്യ വാഹനങ്ങളിൽ പോകുമ്പോൾ ഇന്ധനച്ചെലവിന് പുറമെ ടോൾ പ്ലാസ ഫീസുകളും പാർക്കിങ് ചാർജുകളും വലിയ ബാധ്യതയാകാറുണ്ട്. എന്നാൽ കെഎസ്ആർടിസി ബസുകളിൽ വളരെ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ നേരിട്ട് പഴനി ബസ് സ്റ്റാൻഡിൽ എത്താം. കുടുംബമായി യാത്ര ചെയ്യുമ്പോൾ ആയിരക്കണക്കിന് രൂപയാണ് ഇതിലൂടെ ലാഭിക്കാൻ സാധിക്കുന്നത്.</p>
<p>തിരുവനന്തപുരത്തിന് പുറമെ, കേരളത്തിലെ പ്രധാന നഗരങ്ങളിൽ നിന്നും വൈകുന്നേരങ്ങളിലോ രാത്രിയിലോ പുറപ്പെട്ട് പിറ്റേന്ന് അതിരാവിലെ പഴനിയിൽ എത്തുന്ന രീതിയിലാണ് ഭൂരിഭാഗം സർവീസുകളും ക്രമീകരിച്ചിരിക്കുന്നത്. തെക്കൻ ജില്ലകൾ മുതൽ വടക്കൻ ജില്ലകൾ വരെ പഴനിയിലേക്ക് സർവീസുകൾ ലഭ്യമാണ്. എന്നാൽ നിങ്ങളുടെ യാത്ര പ്ലാൻ ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ അടുത്തുള്ള കെഎസ്ആർടിസി ഡിപ്പോയിലെ സമയക്രമം ഉറപ്പുവരുത്തുക. അവസാന നിമിഷത്തെ തിരക്കുകൾ ഒഴിവാക്കാൻ കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.</p>
<h3>English Summary:</h3>
<p>Planning a trip to Palani Temple, Discover how traveling by KSRTC saves time and money. Check routes, overnight bus timings, ticket prices, and online booking details in this guide.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Bengaluru Train Journey: ബെംഗളൂരുവിൽ നിന്ന് ഒരു ട്രെയിൻ യാത്രയായാലോ? ഇതാ മനോഹരമായ ചില റൂട്ടുകൾ!</title>
					<link>https://www.malayalamtv9.com/lifestyle/travel/bengaluru-train-journeys-you-cant-miss-this-2026-know-the-scenic-routes-and-details-2218801.html</link>
					<pubDate>Sat, 25 Jul 2026 21:28:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Travel]]></category>
										<guid>https://www.malayalamtv9.com/lifestyle/travel/bengaluru-train-journeys-you-cant-miss-this-2026-know-the-scenic-routes-and-details-2218801.html</guid>
					<description><![CDATA[<p>Bengaluru Train Travel Tips: മഴക്കാലത്ത് ജനലരികിലിരുന്ന്, പുറത്തെ പച്ചപ്പും കുന്നുകളും കണ്ടുകൊണ്ട് ഒരു ട്രെയിൻ യാത്ര പോകാൻ ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്. ബെംഗളൂരുവിന്റെ തിരക്കുകളിൽ നിന്ന് മാറി, മൺസൂൺ ഭംഗി പൂർണ്ണമായി ആസ്വദിക്കാൻ പറ്റിയ ചില മനോഹരമായ ട്രെയിൻ റൂട്ടുകൾ നമ്മുക്ക് പരിചയപ്പെടാം. കോടമഞ്ഞിൽ മൂടിയ കുന്നുകളും, താഴ്‌വരകളിലേക്ക് കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടങ്ങളും, ഹരിതാഭമായ വനങ്ങളും കണ്ടുകൊണ്ട് ഒരു ട്രെയിൻ യാത്ര പോയാലോ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Bengaluru-Train-.jpg" class="attachment-large size-large wp-post-image" alt="Bengaluru Train" /></figure><p>നമ്മുടെ സ്വന്തം അതിർത്തി സംസ്ഥാനമായ കർണാടകയിലും മറ്റും ഇപ്പോൾ മഴക്കാലമാണ്. അതുകൊണ്ട് തന്നെ യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതൊരു നല്ല അവസരമാണ്. മഴക്കാലത്ത് ജനലരികിലിരുന്ന്, പുറത്തെ പച്ചപ്പും കുന്നുകളും കണ്ടുകൊണ്ട് ഒരു ട്രെയിൻ യാത്ര പോകാൻ ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്. ബെംഗളൂരുവിന്റെ തിരക്കുകളിൽ നിന്ന് മാറി, മൺസൂൺ ഭംഗി പൂർണ്ണമായി ആസ്വദിക്കാൻ പറ്റിയ ചില മനോഹരമായ ട്രെയിൻ റൂട്ടുകൾ നമ്മുക്ക് പരിചയപ്പെടാം. കോടമഞ്ഞിൽ മൂടിയ കുന്നുകളും, താഴ്‌വരകളിലേക്ക് കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടങ്ങളും, ഹരിതാഭമായ വനങ്ങളും കണ്ടുകൊണ്ട് ഒരു ട്രെയിൻ യാത്ര പോയാലോ. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രകൃതിരമണീയമായ മൺസൂൺ റെയിൽ റൂട്ടുകളിൽ ഒന്നാണ് ബെംഗളൂരു – മംഗളൂരു റൂട്ട്.</p>
<p>മംഗളൂരു എക്സ്പ്രസ് (Yesvantpur - Mangaluru Express), കണ്ണൂർ എക്സ്പ്രസ്, ഗോമതീശ്വര എക്സ്പ്രസ് എന്നിവ നിങ്ങളുടെ യാത്രയ്ക്കായി തിരഞ്ഞെടുക്കാം. സക്ലേഷ്പൂരിനും സുബ്രഹ്മണ്യ റോഡിനുമിടയിലുള്ള റൂട്ടാണ് ഈ യാത്രയുടെ പ്രധാന ആകർഷണം. പശ്ചിമഘട്ട മലനിരകളെ കീറിമുറിച്ച് മുന്നോട്ട് പോകുന്ന ട്രെയിനുകളുടെ ജനലിലൂടെ നോക്കിയാൽ കാണാൻ കഴിയുന്നത് അതിമനോഹരമായ കാഴ്ച്ചകളാണ്. മലതുരന്ന് ഉണ്ടാക്കിയ പ്രകൃതിദത്ത പാതകൾ, അഗാധമായ താഴ്‌വരകൾക്ക് മീതെയുള്ള മനോഹരമായ റെയിൽ പാലങ്ങൾ, മഴക്കാലത്ത് മലനിരകളിൽ നിന്ന് ഉത്ഭവിച്ച് ട്രെയിൻ പാതയ്ക്ക് തൊട്ടരികിലൂടെ പതിക്കുന്ന ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ ഇവയെല്ലാം ഈ കാഴ്ച്ചകളിൽ ഉൾപ്പെടുന്നവയാണ്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/lifestyle/travel/aranmula-vallasadya-2026-opens-to-general-public-with-new-special-pass-system-2218595.html">ആറന്മുളയിൽ എത്തുന്ന എല്ലാവർക്കും വള്ളസദ്യ കിട്ടുമോ? സംവിധാനം ഇങ്ങനെയെല്ലാം</a></strong></p>
<p>അടുത്തതാണ് മം​ബെംഗളൂരു മൈസൂരു റൂട്ട്. പച്ചപ്പു നിറഞ്ഞ നെൽവയലുകളും കണ്ടുകൊണ്ട് ഒരു ഡേ-ട്രിപ്പിന് ഏറ്റവും അനുയോജ്യമാണ് ബെംഗളൂരു – മൈസൂരു റെയിൽ യാത്ര. വന്ദേ ഭാരത് എക്സ്പ്രസ് , ശതാബ്ദി എക്സ്പ്രസ് , രാജ്യറാണി എക്സ്പ്രസ് തുടങ്ങിയവ ഈ റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ട്. ബെംഗളൂരു സിറ്റിയുടെ തിരക്കുകളിൽ നിന്ന് ട്രെയിൻ പുറപ്പെട്ട് മിനിറ്റുകൾക്കകം തന്നെ ഗ്രാമീണ ഭംഗി ആസ്വദിക്കാനാകും. രാമനഗര, ചന്നപട്ടണ വഴിയുള്ള പാതയിൽ ഇരുവശത്തും പച്ചപ്പു വിരിച്ച നെൽവയലുകൾ കാണാം. ശാന്തമായ അന്തരീക്ഷവും തണുത്ത കാറ്റും യാത്രാനുഭവം ഇരട്ടി മനോഹരമാക്കുന്നു.</p>
<p>മറ്റൊരു ട്രെയിൻ യാത്രയാണ് ബെംഗളൂരു – അരക്കു താഴ്‌വരയിലൂടെയുള്ളത്. ആന്ധ്രാപ്രദേശിലെ ഈഴമനോഹരമായ ഹിൽ സ്റ്റേഷനായ അരക്കു വാലി കാണാൻ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ഒരു ദീർഘദൂര റെയിൽ യാത്രയാണിത്. ഏകദേശം 18–20 മണിക്കൂർ വരെ യാത്രയുണ്ടാകും. പ്രശാന്തി എക്സ്പ്രസ് യശ്വന്ത്പൂർ-വിശാഖപട്ടണം എന്നീ ട്രെയിനുകൾ യാത്രയയ്ക്കായി തിരഞ്ഞെടുക്കാം. വിശാഖപട്ടണത്ത് നിന്ന് അരക്കുവിലേക്കുള്ള 4-5 മണിക്കൂർ യാത്രയാണ് ഈ ട്രിപ്പിന്റെ പ്രധാന ആകർഷണം. മലനിരകളെ തുരന്നുള്ള തുരങ്കങ്ങളിലൂടെയും, അഗാധമായ താഴ്‌വരകൾക്ക് മീതെയുള്ള വലിയ പാലങ്ങളിലൂടെയുമാണ് ട്രെയിൻ കടന്നുപോകുന്നത്.</p>
<p>മഴക്കാലത്ത് ആർത്തലച്ചൊഴുകുന്ന വെള്ളച്ചാട്ടങ്ങളും, കോടമഞ്ഞു പുതച്ച തേയില/കാപ്പി തോട്ടങ്ങളും ക്ലിക്ക് ചെയ്യാൻ ഫോട്ടോഗ്രാഫി പ്രേമികൾക്ക് ബെസ്റ്റ് സ്പോട്ട്. യാത്രയ്‌ക്കൊടുവിൽ അരക്കുവിലെത്തിയാൽ കാത്തിരിക്കുന്നത് വേറിട്ട ഗോത്രവർഗ്ഗ പാചകരീതിയും നാവൂറുന്ന രുചികളുമാണ്. എണ്ണയോ വെള്ളമോ ഉപയോഗിക്കാതെ, മസാല പുരട്ടിയ കോഴിയിറച്ചി മുളങ്കുഴലിൽ വെച്ച് കനലിൽ ചുട്ടെടുക്കുന്ന വിഭവം ഇവിടുത്തെ പ്രധാന രുചികളിൽ ഒന്നാണ്.</p>
<h3>English Summary:</h3>
<p>Bengaluru this monsoon with scenic train journeys to various destinations. Travel to Mangaluru through the Western Ghats, enjoying misty hills and waterfalls. Scenic Routes And Complete Travel Guide.</p>
]]></content:encoded>
				</item>
							<item>
					<title>Aranmula Vallasadya: ആറന്മുളയിൽ എത്തുന്ന എല്ലാവർക്കും വള്ളസദ്യ കിട്ടുമോ? സംവിധാനം ഇങ്ങനെയെല്ലാം</title>
					<link>https://www.malayalamtv9.com/lifestyle/travel/aranmula-vallasadya-2026-opens-to-general-public-with-new-special-pass-system-2218595.html</link>
					<pubDate>Fri, 24 Jul 2026 21:51:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Travel]]></category>
										<guid>https://www.malayalamtv9.com/lifestyle/travel/aranmula-vallasadya-2026-opens-to-general-public-with-new-special-pass-system-2218595.html</guid>
					<description><![CDATA[<p>Aranmula Vallasadya 2026: സാധാരണ സദ്യകളിൽ നിന്ന് വ്യത്യസ്തമായി പായസവും പ്രാദേശിക വിഭവങ്ങളും ഉൾപ്പെടെ 64 ഇനം കറികളും കടിയും ഇതിലുണ്ടാകും. പള്ളിയോട കരക്കാർ വഞ്ചിപ്പാട്ട് പാടിയാണ് തങ്ങൾക്ക് വേണ്ട വിഭവങ്ങൾ ചോദിച്ചു വാങ്ങുന്നത്. ആവശ്യപ്പെടുന്ന വിഭവങ്ങൾ ഇല്ല എന്ന് പറയാതെ വിളമ്പണം എന്നതാണ് ചടങ്ങ്. എല്ലാ വർഷവും കർക്കിടകം മുതൽ കന്നി മാസം വരെയാണ് വള്ളസദ്യ കാലഘട്ടം. </p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Aranmula-Vallasadya.webp" class="attachment-large size-large wp-post-image" alt="Aranmula Vallasadya" /></figure><p>പത്തനംതിട്ടയിലെ പ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ 'ആറന്മുള വള്ളസദ്യ' ലോക പ്രസിദ്ധമാണ്. ഓരോ വർഷവും വള്ളപ്പാട്ടിൻ്റെ പെരുമ കാണാനും വള്ളസദ്യയുടെ രുചിയറിയാനുമായി ലക്ഷക്കണക്കിന് ഭക്തരും വിനോദസഞ്ചാരികളുമാണ് ഇവിടേക്ക് എത്തിച്ചേരുന്നത്. എന്നാൽ ആറന്മുളയിൽ പോയാൽ എല്ലാവർക്കും വള്ളസദ്യ കഴിക്കാൻ സാധിക്കുമോ? എന്നത് പലരുടെയും സംശയമാണ്. പറ്റുമെന്നതാണ് സത്യം. അതിനുള്ള സൗകര്യം ക്ഷേത്രത്തിൽ തന്നെ ക്രമീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്ന സാധാരണക്കാരായ ഭക്തർക്കും സന്ദർശകർക്കും സദ്യ ലഭിക്കുന്നതിനായി പള്ളിയോട സേവാ സംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.</p>
<p>വള്ളസദ്യയുടെ രുചിയറിയാതെ ആറന്മുളയിലെത്തുന്ന ആരും മടങ്ങേണ്ടി വരരുത് എന്നതാണ് ഇതുകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. വവഴിപാടു നേരുന്ന ഭക്തനും കരക്കാരും മാത്രം പങ്കെടുക്കുന്ന വള്ളസദ്യയിൽ പുറമേ നിന്നെത്തുന്ന ആർക്കും പങ്കെടുക്കാൻ കഴിയില്ല. ഇതറിയാതെ പലരും ക്ഷേത്രത്തിലെത്തി വള്ളസദ്യ കഴിക്കാൻ പറ്റാതെ മടങ്ങുന്നത് ഓരോ വർഷവും കാണാറുണ്ട്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരമായാണ് പള്ളിയോട സേവാസംഘം തെക്കേടത്ത് ഇല്ലം സദ്യാലത്തിൽ പ്രത്യേക പാസ് വഴി പ്രവേശനം അനുവദിച്ച് പുറത്ത് നിന്നുള്ളവർക്ക് വള്ളസദ്യ കഴിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. 300 രൂപ അടച്ച് നേരത്തേ ബുക്ക് ചെയ്യുന്ന ആർക്കും ഇവിടെയെത്തി വള്ളസദ്യ കഴിച്ചുമടങ്ങാവുന്നതാണ്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/lifestyle/travel/kerala-to-resume-royal-era-boat-service-through-parvathy-puthanar-on-onam-season-2026-2218368.html">രാജപാതയിലൂടെ ഒരു ജലയാത്ര; പാർവതി പുത്തനാർ ബോട്ട് സർവീസ് ഓണക്കാലത്ത് ആരംഭിക്കും</a></strong></p>
<p>ക്ഷേത്രത്തിന്റെ സമീപത്തുള്ള ബസ് സ്റ്റോപ്പിനടുത്താണ് തെക്കേടത്ത് ഇല്ലം സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു ദിവസം ഏകദേശം 360 പേർക്കാണ് സദ്യ ഒരുക്കുന്നത്. ഓൺലൈനായി 250 പേർക്കും നേരിട്ട് 110 പേർക്കും ഇവിടേക്കുള്ള സദ്യ ബുക്ക് ചെയ്യാവുന്നതാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തൻ വഴിപാട് സ്വീകരിക്കാൻ എത്തുന്ന പള്ളിയോടങ്ങളുടെ വരവും സ്വീകരണവും മറ്റു ചടങ്ങുകളും കണ്ടതിനുശേഷം 12 മണിക്ക് ശേഷം ഇവിടെ സദ്യ വിളമ്പി തുടങ്ങും. ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്ന ഭക്തരുടെ ആവശ്യവും സൗകര്യവും അനുസരിച്ചാണ് ഇത് പ്രാവർത്തികമാക്കിയിരിക്കുന്നത്. 55 ദിവസങ്ങളിലായി അതായത് സെപ്റ്റംബർ 16 വരെ ആറന്മുള സദ്യ ഇവിടെ ഒരുക്കിയിട്ടുണ്ട്. പള്ളിയോട സേവാസംഘം സ്പെഷ്യൽ പാസ് ആറന്മുളസദ്യ തെക്കേടത്ത് ഇല്ലം സദ്യാലയത്തിൽ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിരുന്നു.</p>
<h3>ആറന്മുള വള്ളസദ്യയുടെ പ്രത്യേകത</h3>
<p>സാധാരണ സദ്യകളിൽ നിന്ന് വ്യത്യസ്തമായി പായസവും പ്രാദേശിക വിഭവങ്ങളും ഉൾപ്പെടെ 64 ഇനം കറികളും കടിയും ഇതിലുണ്ടാകും. പള്ളിയോട കരക്കാർ വഞ്ചിപ്പാട്ട് പാടിയാണ് തങ്ങൾക്ക് വേണ്ട വിഭവങ്ങൾ ചോദിച്ചു വാങ്ങുന്നത്. ആവശ്യപ്പെടുന്ന വിഭവങ്ങൾ ഇല്ല എന്ന് പറയാതെ വിളമ്പണം എന്നതാണ് ചടങ്ങ്. എല്ലാ വർഷവും കർക്കിടകം മുതൽ കന്നി മാസം വരെയാണ് വള്ളസദ്യ കാലഘട്ടം. പാസെടുത്താൽ ഏതൊരാൾക്കും സദ്യ കഴിക്കാവുന്നതാണ്.</p>
<h3>എങ്ങനെ എത്തിച്ചേരാം?</h3>
<p>കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ വിരുന്ന് പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടക്കും. ഇതിൻ്റെ ഭാ​ഗമായി കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും കെഎസ്ആർടിസി ബജറ്റ് ടൂറിസം ഒരുക്കുന്ന പ്രത്യേക സർവീസുകളുണ്ടാകും. ആറന്മുളയിലേക്ക് വരുന്നവർക്ക് ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂർ ആണ്. ഇവിടെ നിന്ന് ഏക​ദേശം 10 കിലോമീറ്റർ മാത്രമാണ് ആറന്മുളയിലേക്കുള്ള ദൂരം. ഇവിടെ നിന്നും കെഎസ്ആർടിസി ബസ്സുകളോ ടാക്സി/ഓട്ടോ സർവീസുകളോ വഴി 15-20 മിനിറ്റിനുള്ളിൽ ആറന്മുള ക്ഷേത്രത്തിലെത്താം. തൊട്ടടുത്ത് തന്നെ തിരുവല്ല സ്റ്റേഷനുമുണ്ട്.</p>
<h3>English Summary:</h3>
<p>Aranmula Vallasadya is now accessible to all visitors through a special pass system at Thekkedath Illam. It will offering a chance to experience the traditional feast without being a devotee.</p>
]]></content:encoded>
				</item>
							<item>
					<title>Parvathi Puthanar Boat Service: രാജപാതയിലൂടെ ഒരു ജലയാത്ര; പാർവതി പുത്തനാർ ബോട്ട് സർവീസ് ഓണക്കാലത്ത് ആരംഭിക്കും</title>
					<link>https://www.malayalamtv9.com/lifestyle/travel/kerala-to-resume-royal-era-boat-service-through-parvathy-puthanar-on-onam-season-2026-2218368.html</link>
					<pubDate>Thu, 23 Jul 2026 21:40:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Travel]]></category>
										<guid>https://www.malayalamtv9.com/lifestyle/travel/kerala-to-resume-royal-era-boat-service-through-parvathy-puthanar-on-onam-season-2026-2218368.html</guid>
					<description><![CDATA[<p>Parvathi Puthanar Boat Service Details: കാലക്രമേണ, റോഡ്, റെയിൽ ഗതാഗതം തുടങ്ങിയവ ജനപ്രിയമായപ്പോൾ ജലപാതയിലൂടെയുള്ള യാത്രകൾ മെല്ലെ നിലച്ചു. ഇപ്പോഴിതാ, വേളി മുതൽ കഠിനക്കുളം വരെയുള്ള പാർവതി പുത്തനാർ നദിയിലെ  സർവീസ് പുനരാരംഭിക്കാനൊരുങ്ങുകയാണ് കേരള സർക്കാർ. ഓണത്തോടനുബന്ധിച്ച് ഈ സർവീസ് ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Parvathy-Puthanar-.jpg" class="attachment-large size-large wp-post-image" alt="Parvathy Puthanar" /></figure><p>വർഷങ്ങൾക്ക് മുമ്പ്, രാജകുടുംബത്തിൻ്റെ ഭരണകാലത്ത്, കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ഒരു ജനപ്രിയ ബോട്ട് സർവീസ് ഉണ്ടായിരുന്നു. തലസ്ഥാനത്ത് നിന്നുള്ള വ്യാപാരികൾ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള സാധനങ്ങൾ, പൂക്കൾ എന്നിവ കൊണ്ടുപോകുന്നതിനും മറ്റുമാണ് ഈ ജലപാത ഉപയോഗിച്ചിരുന്നത്. എന്നാൽ കാലക്രമേണ, റോഡ്, റെയിൽ ഗതാഗതം തുടങ്ങിയവ ജനപ്രിയമായപ്പോൾ ജലപാതയിലൂടെയുള്ള യാത്രകൾ മെല്ലെ നിലച്ചു. ഇപ്പോഴിതാ, വേളി മുതൽ കഠിനക്കുളം വരെയുള്ള പാർവതി പുത്തനാർ നദിയിലെ (Parvathi Puthanar Boat Service) സർവീസ് പുനരാരംഭിക്കാനൊരുങ്ങുകയാണ് കേരള സർക്കാർ. ഓണത്തോടനുബന്ധിച്ച് ഈ സർവീസ് ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.</p>
<p>തിരുവിതാംകൂറിന്റെ ചരിത്രത്തോടും സംസ്കാരത്തോടും ചേർന്നുനിൽക്കുന്ന ഒന്നാണ് പാർവതി പുത്തനാർ. തിരുവിതാംകൂറിലെ മുൻ ഭരണാധികാരിയായിരുന്ന റാണി ഗൗരി പാർവതി ബായിയുടെ പേരിൽ അറിയപ്പെടുന്ന ഈ ജലപാത അവരുടെ ഭരണകാലത്താണ് നിർമ്മിക്കപ്പെട്ടത്. സ്വാഭാവികമായി ഒഴുകിയിരുന്ന ഒരു അരുവി ആഴത്തിൽ കുഴിച്ച്, വള്ളക്കടവ് മുതൽ വർക്കല വരെയുള്ള കായലുകളെ തമ്മിൽ ബന്ധിപ്പിച്ചാണ് പാർവതി പുത്തനാർ നിർമ്മിച്ചത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/lifestyle/travel/dubai-budget-travel-tips-how-to-plan-a-cheapest-trip-from-kerala-to-uae-2218117.html">പോക്റ്റ് കീറാതെ ദുബായ് കണ്ടുവരാം; ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ ഇത് അറിഞ്ഞിരിക്കണം</a></strong></p>
<p>അക്കാലത്ത് സാധന സാമഗ്രികളും കാർഷിക ഉൽപ്പന്നങ്ങളും എളുപ്പത്തിലും സുരക്ഷിതമായും എത്തിക്കുന്നതിനുള്ള പ്രധാന ചരക്കുപാതയായിരുന്നു ഇത്. ഇന്നത്തെ ഹൗസ് ബോട്ടുകൾക്ക് മാതൃകയായ വലിയ 'കെട്ടുവള്ളങ്ങൾക്ക്' സുഗമമായി സഞ്ചരിക്കാൻ തക്കവണ്ണം വീതിയിലും ആഴത്തിലുമാണ് ഈ ജലപാത രൂപകൽപ്പന ചെയ്തത്. വർഷങ്ങളായി ചെളിയും പായലും മൂടിക്കിടന്നിരുന്ന ഈ കനാൽ വീണ്ടെടുത്ത് ജലഗതാഗതത്തിന് സജ്ജമാക്കുന്നതോടെ, തിരുവനന്തപുരത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്കും പൊതുഗതാഗതത്തിനും അതൊരു വലിയ മാറ്റമാണ് ഉണ്ടാക്കുക.</p>
<p>പഴയ രാജപാതയിലൂടെയുള്ള ഈ ബോട്ട് യാത്ര തലസ്ഥാനവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ മികച്ച ഓണസമ്മാനമായിരിക്കും. അതിമനോഹരമായ പ്രകൃതിസൗന്ദര്യത്താൽ അനുഗ്രഹീതാണ് പാർവതി പുത്തനാറിൻ്റെ തീരങ്ങൾ. സമീപകാലത്ത് പാർവതി പുത്തനാർ വാർത്തകളിൽ നിറഞ്ഞുനിന്നത് 2011-ൽ നടന്ന നടുക്കുന്നൊരു ദുരന്ത വാർത്തയുടെ പേരിലാണ്. കുഞ്ഞുങ്ങളുമായി പോയ ഒരു സ്കൂൾ ബസ് കനാൽ തീരത്തുനിന്ന് പുത്തനാറിലേക്ക് മറിഞ്ഞ്, 17 പിഞ്ചുകുഞ്ഞുങ്ങളും അവരുടെ ആയയും വെള്ളത്തിൽ മുങ്ങിമരിച്ചിരുന്നു. ഈ മഹാദുരന്തത്തിന് വെറും ആറുമാസം മുമ്പ്, സമാനമായ മറ്റൊരു അപകടത്തിലും ആറ് പിഞ്ചുകുഞ്ഞുങ്ങൾക്ക് ‌ജീവൻ പൊലിഞ്ഞിരുന്നു.</p>
<h3>പുതിയ സർവീസ് ഇങ്ങനെ</h3>
<p>വിനോദസഞ്ചാരികൾക്കായി ഇവിടെ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ബോട്ട് സർവീസ് അവതരിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. 4.5 മണിക്കൂർ ദൈർഘ്യമുള്ള യാത്രയാണ് പുതിയ ബോട്ട് സർവീസിലൂടെ ലക്ഷ്യമിടുന്നത്. വേളിയിൽ നിന്ന് ആരംഭിക്കുന്ന സർവീസ് കഠിനംകുളം, ചാന്നങ്കര എന്നിവിടങ്ങളിലാണ് നിർത്തുന്നതാണ്. ഈ സ്റ്റോപ്പുകളിലെ ബോട്ട് ജെട്ടികളുടെ നിർമ്മാണം പൂർത്തിയായി. തിരുവനന്തപുരം, പാർവതി പുത്തനാർ, അഞ്ചുതെങ്ങ് ഫോർട്ട് എന്നിവയുടെ ചരിത്രം വിവരിക്കുന്നതിനുള്ള ഗൈഡുകളും സർവീസിൽ ഉണ്ടാകും. കേരള വാട്ടർവേയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് ഇത് നടത്തുന്നത്.</p>
<h3>English Summary:</h3>
<p>Kerala government is all set to restart the service on the Parvathi Puthanar River, from Veli to Kadhinakkulam. The service is expected to be launched around Onam.</p>
]]></content:encoded>
				</item>
							<item>
					<title>Dubai Budget Travel: പോക്റ്റ് കീറാതെ ദുബായ് കണ്ടുവരാം; ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ ഇത് അറിഞ്ഞിരിക്കണം</title>
					<link>https://www.malayalamtv9.com/lifestyle/travel/dubai-budget-travel-tips-how-to-plan-a-cheapest-trip-from-kerala-to-uae-2218117.html</link>
					<pubDate>Wed, 22 Jul 2026 21:44:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Travel]]></category>
										<guid>https://www.malayalamtv9.com/lifestyle/travel/dubai-budget-travel-tips-how-to-plan-a-cheapest-trip-from-kerala-to-uae-2218117.html</guid>
					<description><![CDATA[<p>Dubai Budget Travel Tips: ബുർജ് ഖലീഫ, ദുബായ് മാൾ, മിറാക്കിൾ ഗാർഡൻ, അണ്ടർവാട്ടർ സൂ, ദുബായ് ഫ്രയിം, ഫ്യൂച്ചർ മ്യൂസിയം എന്നിങ്ങനെയെല്ലാം നമ്മൾ സിനിമയലും റീലുകളിലും മാത്രമാണ് കണ്ടിട്ടുള്ളത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതെല്ലാം നേരിട്ട് കാണണമെന്നുള്ള നമ്മുടെ ജീവിതാഭിലാഷമാണ്. എന്നാൽ, ഒന്ന് കൃത്യമായി യാത്ര പ്ലാൻ ചെയ്താൽ വലിയ ചെലവില്ലാതെ ദുബായ് കണ്ട് തിരിച്ചു മടങ്ങാം. അതിനുള്ള ചെറിയ ടിപ്പുകൾ നമുക്ക് നോക്കാം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Dubai-Budget-Travel.jpg" class="attachment-large size-large wp-post-image" alt="Dubai Budget Travel" /></figure><p>രാജ്യത്തിന് പുറത്ത് യാത്ര ചെയ്യാൻ ആ​ഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും. എന്നാൽ ചെലവ് ഓർക്കുമ്പോൾ പലരും ആ യാത്ര വേണ്ടെന്ന് വകുകയാണ് ചെയ്യുന്നത്. ​ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്ര പോകുന്നവർ ആദ്യം പോകാൻ ആ​ഗ്രഹിക്കുന്നത് ദുബായിലേക്കാണ്. ഒരു വിദേശയാത്ര പോലും പോകാത്തവരും എപ്പോഴും പോകാൻ കൊതിക്കുന്ന ഒരു സ്ഥലമാണ് ദുബായ്. എന്നാൽ, ദുബായ് എന്നു കേൾക്കുമ്പോൾ തന്നെ പണചെലവ് ആലോചിച്ചിട്ട് യാത്രകൾ പലരും വേണ്ടെന്ന് വയ്ക്കും.</p>
<p>ബുർജ് ഖലീഫ, ദുബായ് മാൾ, മിറാക്കിൾ ഗാർഡൻ, അണ്ടർവാട്ടർ സൂ, ദുബായ് ഫ്രയിം, ഫ്യൂച്ചർ മ്യൂസിയം എന്നിങ്ങനെയെല്ലാം നമ്മൾ സിനിമയലും റീലുകളിലും മാത്രമാണ് കണ്ടിട്ടുള്ളത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതെല്ലാം നേരിട്ട് കാണണമെന്നുള്ള നമ്മുടെ ജീവിതാഭിലാഷമാണ്. എന്നാൽ, ഒന്ന് കൃത്യമായി യാത്ര പ്ലാൻ ചെയ്താൽ വലിയ ചെലവില്ലാതെ ദുബായ് കണ്ട് തിരിച്ചു മടങ്ങാം. അതിനുള്ള ചെറിയ ടിപ്പുകൾ നമുക്ക് നോക്കാം.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/lifestyle/travel/thailand-changes-visa-rules-for-indian-travelers-opens-30-day-visa-free-entry-2217493.html">വിസ വേണ്ട, പക്ഷേ കാലാവധിയിൽ മാറ്റം! തായ്ലൻഡിലെ പുതിയ വിസ ഫ്രീ റൂൾ ഇങ്ങനെ</a></strong></p>
<h3>മെട്രോ സ്റ്റേഷനുകളടുത്ത് താമസം</h3>
<p>ദുബായിൽ എത്തി താമസിക്കാനുള്ള ഒരു ഇടം തിരഞ്ഞെടുക്കുമ്പോൾ എപ്പോഴും മെട്രോ സ്റ്റേഷന് സമീപമുള്ള സ്ഥലം തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. യാത്ര കുറച്ച് എളുപ്പമാകാനും ഒപ്പം പണച്ചെലവ് കുറയ്ക്കാനും ഇത് സഹായിക്കും. കൂടാതെ ദുബായിക്ക് അകത്ത് തന്നെയുള്ള യാത്രകളിൽ ചെലവ് കുറയ്ക്കാനും കഴിയും. മെട്രോ സ്റ്റേഷനിലേക്ക് നടന്ന് എത്താവുന്ന ദൂരത്തിൽ ആണെങ്കിൽ അനാവശ്യമായി ടാക്സിയെ ആശ്രയിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം. ദുബായ് മെട്രോ നഗരത്തിലെ നിരവധി സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം.</p>
<h3>നഗരയാത്രകൾക്ക് മെട്രോ</h3>
<p>ദുബായിൽ എത്തിയ ശേഷം ടാക്സികൾ പൂർണ്ണമായും ഒഴിവാക്കി മെട്രോയും ബസുകളും പരമാവധി ഉപയോഗിക്കുക. ഇതിനായി ഒരു 'Silver Nol Card' വാങ്ങുന്നത് യാത്രകൾ വളരെ ലാഭകരമാക്കും. ഏഴു ദിവസത്തേക്കുള്ള നോൾ കാർഡ് പാസ് എടുക്കുകയാണെങ്കിൽ ആ പാസ് ഉപയോഗിച്ച് ദുബായ് മെട്രോ, ബസ്, ട്രാം എന്നിവയിൽ എല്ലാം ഒരാഴ്ചയും യാത്ര ചെയ്യാവുന്നതാണ്. എയർപോർട്ടിൽ നിന്നും നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലേക്കും മെട്രോ സർവീസുകൾ ലഭ്യമാണ്. താങ്ങാവുന്ന ചെലവിൽ കറങ്ങിനടന്നു കാണാൻ ദുബായ് മെട്രോ വളരെ നല്ലതാണ്.</p>
<h3>ഭക്ഷണവും വെള്ളവും</h3>
<p>വൻകിട റെസ്റ്റോറന്റുകൾക്ക് പകരം അൽ കറാമ, ഡെയ്‌റ പ്രദേശങ്ങളിലെ കഫറ്റീരിയകളിൽ നിന്നും കുറഞ്ഞ ചെലവിൽ മികച്ച ആഹാരം ലഭിക്കും. വെള്ളവും ലഘുഭക്ഷണങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് വാങ്ങാതെ ചെറിയ സൂപ്പർമാർക്കറ്റുകളിൽ നിന്ന് വാങ്ങുക. കാരണം നമ്മുടെ നാട്ടിലേത് പോലെയല്ല, ഒരു തുള്ളി വെള്ളത്തിനും വിലയുള്ള നാടാണ് ദുബായ്. റസ്റ്ററന്റുകളിൽ നിന്നും മറ്റും വെള്ളക്കുപ്പി വാങ്ങുന്നത് അൽപം ചെലവേറിയത് ആയിരിക്കും.</p>
<h3>സൗജന്യ സന്ദർശനമുള്ള സ്ഥലങ്ങൾ</h3>
<p>ബുർജ് ഖലീഫ- ദുബായ് ഫൗണ്ടൻ ഷോ (Burj Khalifa &amp; Dubai Fountain Show): ദുബായ് മാളിന് പുറത്തുള്ള വാട്ടർ ഫൗണ്ടൻ ഷോ വിനോദ സഞ്ചാരികൾക്കും മറ്റും സൗജന്യമായി കാണാനുള്ള അനുവാദമുണ്ട്.</p>
<p>ദുബായ് ക്രീക്ക് - അബ്ര റൈഡ് (Dubai Creek &amp; Abra Ride): പഴയ ദുബായുടെ ഭംഗി ആസ്വദിക്കാൻ കേവലം 1 ദിർഹം (AED 1) നൽകി അബ്ര ബോട്ടിൽ യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്.</p>
<p>അൽ ഫഹിദി ഹിസ്റ്റോറിക്കൽ നെയിബർഹുഡ്: പാരമ്പര്യ പ്രൗഢി വിളിച്ചോതുന്ന തെരുവുകളും മ്യൂസിയം പരിസരങ്ങളും സൗജന്യമായി ചുറ്റിനടന്ന് കാണാം.</p>
<p>ബീച്ചുകൾ: ജെബിആർ ബീച്ച്, ഉമ്മു സുഖീം ബീച്ച് എന്നിവ സൗജന്യമായി സന്ദർശിക്കാം.</p>
<h3>English Summary:</h3>
<p>Plan your budget-friendly Dubai trip, Discover how to save money on transportation, accommodation, and no entry fee attractions, ensuring an unforgettable Dubai experience without breaking your account.</p>
]]></content:encoded>
				</item>
							<item>
					<title>Thailand Travel: വിസ വേണ്ട, പക്ഷേ കാലാവധിയിൽ മാറ്റം! തായ്ലൻഡിലെ പുതിയ വിസ ഫ്രീ റൂൾ ഇങ്ങനെ</title>
					<link>https://www.malayalamtv9.com/lifestyle/travel/thailand-changes-visa-rules-for-indian-travelers-opens-30-day-visa-free-entry-2217493.html</link>
					<pubDate>Mon, 20 Jul 2026 12:46:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Travel]]></category>
										<guid>https://www.malayalamtv9.com/lifestyle/travel/thailand-changes-visa-rules-for-indian-travelers-opens-30-day-visa-free-entry-2217493.html</guid>
					<description><![CDATA[<p>Thailand Visa Rules For Indian: ഇന്ത്യക്കാർക്ക് നൽകിയിരുന്ന വിസരഹിത പ്രവേശന ആനുകൂല്യം (Visa-free Entry) തുടർന്നും നൽകാനാണ് തായ്ലൻഡ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, മുൻപ് അനുവദിച്ചിരുന്ന സമയപരിധിയിൽ ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ടെന്ന് മാത്രം. തായ്ലൻഡിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ചൈന, മലേഷ്യ എന്നീ രാജ്യക്കാർ കഴിഞ്ഞാൽ ഇന്ത്യക്കാരാണ് പിന്നെ മുന്നലുള്ളത്. തായ്ലൻഡ് സന്ദർശിക്കാൻ പ്ലാനിടുന്ന ഏതൊരു ഇന്ത്യക്കാരനും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പുതിയ യാത്രാ നിയമങ്ങൾ വിശദമായി വായിച്ചറിയാം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Thailand-Travel.jpg" class="attachment-large size-large wp-post-image" alt="Thailand Travel" /></figure><p>തായ്ലൻഡ് യാത്ര സ്വപ്നം കാണുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. ഇന്ത്യക്കാർക്ക് നൽകിയിരുന്ന വിസരഹിത പ്രവേശന ആനുകൂല്യം (Visa-free Entry) തുടർന്നും നൽകാനാണ് തായ്ലൻഡ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, മുൻപ് അനുവദിച്ചിരുന്ന സമയപരിധിയിൽ ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ടെന്ന് മാത്രം. തായ്ലൻഡ് സന്ദർശിക്കാൻ പ്ലാനിടുന്ന ഏതൊരു ഇന്ത്യക്കാരനും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പുതിയ യാത്രാ നിയമങ്ങൾ വിശദമായി വായിച്ചറിയാം.</p>
<h3>ഇനി 60 ദിവസമില്ല പകരം 30 ദിവസം</h3>
<p>ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം പിൻവലിക്കാനുള്ള തീരുമാനത്തിൽ നിന്നും തായ്ലൻഡ് പിന്മാറിയിരിക്കുകയാണ്. കൂടാതെ ഇന്ത്യയിൽ നിന്നുള്ള സന്ദ‍ർ‌ശകർക്ക് 30 ദിവസത്തെ വിസരഹിത പ്രവേശനം അനുവദിക്കാനാണ് തായ്ലൻഡ് മന്ത്രിസഭാ യോ​ഗം കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ഇന്ത്യൻ വിനോദസഞ്ചാരികളുടെ യാത്രാ രീതികൾക്ക് അനുസൃതമായി 30 ദിവസത്തെ വിസരഹിത പ്രവേശനമാണ് മന്ത്രിസഭാ യോ​ഗം അംഗീകരിച്ചത്. ടൂറിസം മന്ത്രി സുരസാക് പഞ്ചരോയൻവൊരാകുലാണ് ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അറിയിച്ചത്. ഭാവിയിൽ ഈ നടപടി കാരണം എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ, സർക്കാരിന് തീരുമാനം പുനഃപരിശോധിക്കാനുള്ള അനുമതിയുണ്ടെന്നും മന്ത്രി പറഞ്ഞു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/lifestyle/travel/ksrtc-announces-special-affordable-packages-for-karkidakam-nalambala-darshan-during-ramayana-masam-2217205.html">നാലമ്പല ദർശനത്തിന് കെഎസ്ആർടിസി ഏതൊക്കെ ഡിപ്പോകളിൽ നിന്ന്? സമയക്രമം അറിയാം</a></strong></p>
<p>നേരത്തെ 60 ദിവസം വിസയില്ലാതെ ഇന്ത്യക്കാർക്ക് തായ്ലൻഡിൽ തുടരാനുള്ള അനുമതി ഉണ്ടായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ മെയ് മാസമാണ് ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളുടെ 60 ദിവസത്തെ വിസരഹിത പ്രവേശനം നിർത്തലാക്കാൻ തായ്ലൻഡ് മന്ത്രിസഭ നീക്കം നടത്തിയത്. ഇതേ തുട‍ർന്ന് ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ​ഗണ്യമായി കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ ആണ് ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം പൂർണമായും നിർത്തലാക്കാതിരിക്കാൻ തീരുമാനമായതി. പകരം ഇനി മുതൽ 60 ദിവസത്തിൽനിന്ന് 30 ​ദിവസമായി പരിമിതപ്പെടുത്തുകയായിരുന്നു.</p>
<p>തായ്ലൻഡിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ചൈന, മലേഷ്യ എന്നീ രാജ്യക്കാർ കഴിഞ്ഞാൽ ഇന്ത്യക്കാരാണ് പിന്നെ മുന്നലുള്ളത്. നിലവിൽ ചൈന, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവ‍ർക്ക് മാത്രമാണ് തായ്ലൻഡിൽ 60 ദിവസം വിസയില്ലാതെ തുടരാൻ അനുമതിയുള്ളത്. തായ്ലൻഡ് ഇതുവരെ ഇന്ത്യയടക്കം 93 രാജ്യങ്ങൾക്കാണ് 60 ദിവസത്തെ വിസരഹിത പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇപ്പോഴിത് 54 രാജ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് സർക്കാർ നീക്കം നടത്തിയത്. യോ​ഗ്യരായ രാജ്യങ്ങൾക്ക് 30 ദിവസത്തെ വിസരഹിത പ്രവേശനം അനുവദിക്കാനും സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും നടപ്പിലായില്ല.</p>
<p>ഇന്ത്യയ്ക്ക് പുറമേ, ക്രൊയേഷ്യ, ബൾ​ഗേറിയ, സിപ്രസ്, മാൾട്ട, മാലദ്വീപ് എന്നീ രാജ്യക്കാർക്കും 30 ദിവസത്തെ വിസരഹിത പ്രവേശനം അനുവദിക്കാനും തായ്ലൻഡ് സർക്കാർ തീരുമാനിച്ചു. ഇതോടെ 30 ദിവസത്തെ വിസരഹിത പ്രവേശനത്തിന് അനുമതിയുള്ള രാജ്യങ്ങളുടെ എണ്ണം 60 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഉൾപ്പെടുന്നുണ്ട്. തായ്ലൻഡ് പാസ്പോർട്ട് ഉടമകൾക്ക് ഷെങ്കൻ വിസ നേടാനുള്ള ശ്രമങ്ങളുടെ ഭാ​ഗമായാണ് യൂറോപ്യൻ യൂണിയൻ രാജ്യക്കാർക്കും ഇളവ് അനുവദിച്ചത്.</p>
<h3>English Summary:</h3>
<p>Thailand has once again made visa-free travel available for Indian passport holders. The move comes just months after Thailand ended its earlier 60-day visa exemption programme, a change that was followed by a drop in visitor arrivals from India. Now the visa-free stay has been capped at 30 days.</p>
]]></content:encoded>
				</item>
							<item>
					<title>KSRTC Nalambala Darshan: നാലമ്പല ദർശനത്തിന് കെഎസ്ആർടിസി ഏതൊക്കെ ഡിപ്പോകളിൽ നിന്ന്? സമയക്രമം അറിയാം</title>
					<link>https://www.malayalamtv9.com/lifestyle/travel/ksrtc-announces-special-affordable-packages-for-karkidakam-nalambala-darshan-during-ramayana-masam-2217205.html</link>
					<pubDate>Sun, 19 Jul 2026 13:51:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Travel]]></category>
										<guid>https://www.malayalamtv9.com/lifestyle/travel/ksrtc-announces-special-affordable-packages-for-karkidakam-nalambala-darshan-during-ramayana-masam-2217205.html</guid>
					<description><![CDATA[<p>KSRTC Nalambala Darshan Special Services: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഏതൊരു സാധാരണക്കാരനും താങ്ങാനാവുന്ന നിരക്കിലാണ് &#8216;നാലമ്പല ദർശനം&#8217; യാത്രകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കർക്കിടകത്തിന്റെ ആരംഭം മുതൽ ആഗസ്റ്റ് 16 വരെയാണ് ഈ പ്രത്യേക യാത്രകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. രാമായണ മാസത്തിൽ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നീ നാല് സഹോദരന്മാർക്കായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളിൽ ഒരേദിവസം ദർശനം നടത്തുന്നത് ഹിന്ദു വിശ്വാസ പ്രകാരം ഏറ്റവും വലിയ അനു​ഗ്രഹമായിട്ടാണ് കണ്ടുവരുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/KSRTC-Nalambala-Darshan.jpg" class="attachment-large size-large wp-post-image" alt="Ksrtc Nalambala Darshan" /></figure><p>പവിത്രമായ കർക്കിടക മാസത്തിൽ ഭക്തജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ നാലമ്പല പുണ്യദർശനം സാധ്യമാക്കാൻ കെഎസ്ആർടിസി (KSRTC) യുടെ ബജറ്റ് ടൂറിസം സെൽ. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഏതൊരു സാധാരണക്കാരനും താങ്ങാനാവുന്ന നിരക്കിലാണ് 'നാലമ്പല ദർശനം' യാത്രകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കർക്കിടകത്തിന്റെ ആരംഭം മുതൽ ആഗസ്റ്റ് 16 വരെയാണ് ഈ പ്രത്യേക യാത്രകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.</p>
<p>രാമായണ മാസത്തിൽ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നീ നാല് സഹോദരന്മാർക്കായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളിൽ ഒരേദിവസം ദർശനം നടത്തുന്നത് ഹിന്ദു വിശ്വാസ പ്രകാരം ഏറ്റവും വലിയ അനു​ഗ്രഹമായിട്ടാണ് കണ്ടുവരുന്നത്. ഭക്തരുടെ സൗകര്യം മുൻനിർത്തി തൃശ്ശൂരിലെയും എറണാകുളത്തെയും പ്രശസ്തമായ നാലമ്പലം ക്ഷേത്രങ്ങളിലേക്കാണ് വിവിധ ഡിപ്പോകളിൽ നിന്ന് കെഎസ്ആർടിസി സർവീസുകൾ ഒരുക്കിയിരിക്കുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/lifestyle/travel/onam-vacation-2026-how-to-plan-a-one-day-trip-with-family-explore-this-hidden-spots-in-kerala-2217084.html">ഓണാവധി ബോറടിപ്പിക്കേണ്ട; ഫാമിലിയോടൊപ്പം ട്രിപ്പ് പോകാൻ ഇതാ വൺ-ഡേ സ്പോട്ടുകൾ</a></strong></p>
<p>തൃശ്ശൂർ നാലമ്പല ദർശന യാത്രയിൽ, തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവ ഉൾപ്പെടുന്നു. എറണാകുളം നാലമ്പല ദർശന യാത്രയിൽ, മാമ്മലശ്ശേരി ശ്രീരാമ ക്ഷേത്രം, മേമുറി ഭരതപിള്ളി ക്ഷേത്രം, മുളക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം, നെടുങ്ങാട് ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവയാണ് ഉൾപ്പെടുന്നത്. കുറഞ്ഞ ചെലവിൽ മികച്ച യാത്രാസൗകര്യവും ദർശനവും ഉറപ്പാക്കാൻ കെഎസ്ആർടിസി ഡിപ്പോകൾ വഴി മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.</p>
<h3>ഡിപ്പോകളും യാത്രയുടെ വിവരങ്ങളും</h3>
<p>ആലപ്പുഴ ഡിപ്പോയിൽ നിന്ന്- തൃശൂർ ഭാ​ഗത്തേക്ക് ജൂലൈ 18, 21, 24, 29, ഓഗസ്റ്റ് 4, 7, 13 തീയതികളിലാണ് ബസ് സർവീസ് നടത്തുന്നത്. എറണാകുളം ഭാഗത്തേക്ക് ജൂലൈ 19, 26, 31, ഓഗസ്റ്റ് 8, 15 തീയതികളിലും യാത്ര ക്രമീകരിച്ചിരിക്കുന്നു.</p>
<p>കായംകുളം ഡിപ്പോയിൽ നിന്ന്- തൃശൂർ ഭാ​ഗത്തേക്ക് ജൂലൈ 18, ഓഗസ്റ്റ് 3, 10, 14 തീയതികളിലാണ് ബസ് സർവീസ് നടത്തുന്നത്. എറണാകുളം ഭാഗത്തേക്ക് ജൂലൈ 22, 31, ഓഗസ്റ്റ് 5, 11, 15 തീയതികളിലും യാത്ര ക്രമീകരിച്ചിരിക്കുന്നു.</p>
<p>മാവേലിക്കര ഡിപ്പോയിൽ നിന്ന്- തൃശൂർ ഭാ​ഗത്തേക്ക് ജൂലൈ 29, ഓഗസ്റ്റ് 6, 11 തീയതികളിലാണ് ബസ് സർവീസ് നടത്തുന്നത്. എറണാകുളം ഭാഗത്തേക്ക് ജൂലൈ 18, 19, 25, 26, ഓഗസ്റ്റ് 1, 2, 8, 9, 12, 15, 16 തീയതികളിലും യാത്ര ക്രമീകരിച്ചിരിക്കുന്നു.</p>
<p>എടത്വാ ഡിപ്പോയിൽ നിന്ന്- തൃശൂർ ഭാ​ഗത്തേക്ക് ജൂലൈ 30, ഓഗസ്റ്റ് 7, 14 തീയതികളിലാണ് ബസ് സർവീസ് നടത്തുന്നത്. എറണാകുളം ഭാഗത്തേക്ക് ജൂലൈ 26, ഓഗസ്റ്റ് 2, 8, 9, 15, 16 തീയതികളിലും യാത്ര ക്രമീകരിച്ചിരിക്കുന്നു.</p>
<p>ചേർത്തല ഡിപ്പോയിൽ നിന്ന്- തൃശൂർ ഭാ​ഗത്തേക്ക് ജൂലൈ 18, 21, 25, 27, അതുപോലെ ഓഗസ്റ്റ് 1, 4, 7, 10, 13 തീയതികളിലാണ് ബസ് സർവീസ് നടത്തുന്നത്. എറണാകുളം ഭാഗത്തേക്ക് ജൂലൈ 19, 25, 26, 31, ഓഗസ്റ്റ് 1, 2, 8, 12, 15, 16 തീയതികളിലും യാത്ര ക്രമീകരിച്ചിരിക്കുന്നു.</p>
<p>ഹരിപ്പാട് ഡിപ്പോയിൽ നിന്ന്- തൃശൂർ ഭാ​ഗത്തേക്ക് ജൂലൈ 18, 21, 25, 28, 30, ഓഗസ്റ്റ് 1, 4, 6, 11, 13, 14 തീയതികളിലാണ് ബസ് സർവീസ് നടത്തുന്നത്. എറണാകുളം ഭാഗത്തേക്ക് ജൂലൈ 19, 26, ഓഗസ്റ്റ് 8, 9, 15, 16 തീയതികളിലും യാത്ര ക്രമീകരിച്ചിരിക്കുന്നു.</p>
<p>ചെങ്ങന്നൂർ ഡിപ്പോയിൽ നിന്ന്- തൃശൂർ ഭാ​ഗത്തേക്ക് ജൂലൈ 18, 24, 28, ഓഗസ്റ്റ് 4, 11 തീയതികളിലാണ് ബസ് സർവീസ് നടത്തുന്നത്. എറണാകുളം ഭാഗത്തേക്ക് ജൂലൈ 19, 25, 26, ഓഗസ്റ്റ് 1, 2, 8, 9 തീയതികളിലും യാത്ര ക്രമീകരിച്ചിരിക്കുന്നു.</p>
<p>ഗ്രൂപ്പ് ബുക്കിംഗിനുള്ള ഫോൺ നമ്പർ കൂടാതെ ആലപ്പുഴയിലെ ഏതെങ്കിലും ഡിപ്പോയിലെ ബജറ്റ് സെല്ലുമായി ബന്ധപ്പെട്ട മറ്റ് അന്വേഷണങ്ങൾക്ക്- 9846475874, കായംകുളം – 9446117774, മാവേലിക്കര – 94006 57240, ഹരിപ്പാട് – 9744896560, ആലപ്പുഴ – 9447500997, ചേർത്തല – 9447708368, എടത്വാ – 70340425734042 9846373247, ജില്ലാ കോർഡിനേറ്റർ – 9846475874, 9188938525 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.</p>
<h3>English Summary:</h3>
<p>KSRTC’s budget tourism cell offers affordable 'Nalambala Darshan' trips during the sacred month of Karkidakam. The trips are scheduled from the beginning of Karkidakam up to August 16. Visiting the four temples dedicated to Lord Rama and his brothers during the Ramayana month is an important part of Hindu tradition.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Onam Vacation Trip: ഓണാവധി ബോറടിപ്പിക്കേണ്ട; ഫാമിലിയോടൊപ്പം ട്രിപ്പ് പോകാൻ ഇതാ വൺ-ഡേ സ്പോട്ടുകൾ</title>
					<link>https://www.malayalamtv9.com/lifestyle/travel/onam-vacation-2026-how-to-plan-a-one-day-trip-with-family-explore-this-hidden-spots-in-kerala-2217084.html</link>
					<pubDate>Sat, 18 Jul 2026 22:00:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Travel]]></category>
										<guid>https://www.malayalamtv9.com/lifestyle/travel/onam-vacation-2026-how-to-plan-a-one-day-trip-with-family-explore-this-hidden-spots-in-kerala-2217084.html</guid>
					<description><![CDATA[<p>Onam Vacation Trip Plan 2026: ദൂരയാത്രകൾക്ക് സമയമില്ലാത്തവർക്കും വലിയ തുക ചിലവാക്കാൻ താല്പര്യമില്ലാത്തവർക്കും ഒരൊറ്റ ദിവസം കൊണ്ട് പോയി വരാൻ പറ്റിയ ചില സ്ഥലങ്ങളുണ്ട് നമ്മുടെ ഈ കൊച്ച് കേരളത്തിൽ. ഓണാവധിക്കാലം കുടുംബത്തോടൊപ്പം ഒട്ടും ബോറടിക്കാതെ ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങൾ, എങ്കിൽ ഒരുപാട് ചെലവൊന്നും ഇല്ലാതെ ഒരു കിടിലൻ വൺ ഡേ ട്രിപ്പ് പ്ലാൻ ചെയ്താലോ നമുക്ക്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Onam-Vacation-Trip-.jpg" class="attachment-large size-large wp-post-image" alt="Onam Vacation Trip" /></figure><p>ഓണം എത്തിക്കഴിഞ്ഞാൽ പിന്നെ എങ്ങും ആഘോഷങ്ങളുടെ നാളുകളാണ്. നീണ്ട അവധി ദിവസങ്ങളിൽ വീട്ടിൽ തന്നെ ഇരുന്ന് ബോറടിക്കുന്നതിന് പകരം, കുടുംബത്തോടൊപ്പം ഒരു ചെറിയ വൺ-ഡേ ട്രിപ്പ് പോയാലോ. ദൂരയാത്രകൾക്ക് സമയമില്ലാത്തവർക്കും വലിയ തുക ചിലവാക്കാൻ താല്പര്യമില്ലാത്തവർക്കും ഒരൊറ്റ ദിവസം കൊണ്ട് പോയി വരാൻ പറ്റിയ ചില സ്ഥലങ്ങളുണ്ട് നമ്മുടെ ഈ കൊച്ച് കേരളത്തിൽ. ഓണാവധിക്കാലം കുടുംബത്തോടൊപ്പം ഒട്ടും ബോറടിക്കാതെ ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങൾ, എങ്കിൽ ഒരുപാട് ചെലവൊന്നും ഇല്ലാതെ ഒരു കിടിലൻ വൺ ഡേ ട്രിപ്പ് പ്ലാൻ ചെയ്താലോ നമുക്ക്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/lifestyle/travel/aranmula-vallasadhya-2026-begins-on-july-19-know-the-how-to-reach-temple-and-complete-details-2216839.html"> ആറന്മുള വള്ളസദ്യ എന്ന് മുതൽ? തീയതി അടുത്തേ…; സദ്യ കഴിക്കാൻ പോയാലോ</a></strong></p>
<h3>മൂന്നാർ -ഇടുക്കി റൂട്ടിലെ വൺ-ഡേ സ്പോട്ടുകൾ</h3>
<p>മലങ്കര ഡാം, ഇലവീഴാപ്പൂഞ്ചിറ: വലിയ തിരക്കുകളില്ലാതെ പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റിയ ഇടമാണിത്. കുട്ടികൾക്ക് കളിക്കാൻ പാർക്കും മലങ്കരയിലെ ഭംഗിയും വൺ-ഡേ ട്രിപ്പിന് അനുയോജ്യമാണ്.</p>
<p>ചതുരംഗപ്പാറ (ഇടുക്കി): കനത്ത കാറ്റും കോടമഞ്ഞും മനസ്സ് നിറയ്ക്കുന്ന വ്യൂ പോയിന്റും ഇവിടുത്തെ പ്രത്യേകതയാണ്. രാവിലെ പോയി വൈകുന്നേരത്തോടെ മടങ്ങിയെത്താൻ പറ്റുകയും ചെയ്യും.</p>
<p>വാ​ഗമൺ- ഇല്ലിക്കൽ കല്ല്: കോട്ടയം പാലാ റൂട്ടിൽ പോയാൽ കോട കയറിയ ഇല്ലിക്കൽ കല്ലും കണ്ട് നേരെ വാ​ഗമണ്ണിലേക്ക് വിടാം. എത്ര ചൂടായാലും ഈ മലമുകളിൽ അത് അറിയുകയില്ല. വൈകുന്നേരത്തോടെ നിങ്ങൾക്ക് മടങ്ങുകയും ചെയ്യാം.</p>
<h3>കായൽ ടൂറിസം</h3>
<p>കുമരകം പക്ഷിസങ്കേതവും ഹൗസ്ബോട്ട് യാത്രയും: ഒരു ദിവസത്തേക്ക് മാത്രമായി ചെറിയ മോട്ടോർ ബോട്ടുകളോ കുട്ടനാടൻ ശൈലിയിലുള്ള വള്ളങ്ങളോ വാടകയ്ക്കെടുത്ത് കുടുംബത്തോടൊപ്പം കായൽ വിഭവങ്ങൾ കഴിച്ച് സമയം ചെലവഴിക്കാൻ പറ്റിയ സ്ഥലമാണ് കുമരകം. ഒപ്പം പക്ഷിസങ്കേതവും കാണാം.</p>
<p>മൺറോത്തുരുത്ത് (കൊല്ലം): തെക്കൻ കേരളത്തിലുള്ളവർക്ക് ഒരൊറ്റ ദിവസം കൊണ്ട് കണ്ടുതീർക്കാവുന്ന അതിമനോഹരമായ ഒരു കായൽ ഗ്രാമമാണിത്. ചെറിയ തോടുകളിലൂടെയുള്ള വള്ളംയാത്ര കുടുംബത്തിന് വേറിട്ടൊരു അനുഭവമായിരിക്കും.</p>
<h3>അതിരപ്പിള്ളി -തുമ്പൂർമുഴി</h3>
<p>തുമ്പൂർമുഴി ഗാർഡൻ -ഹാംഗിങ് ബ്രിഡ്ജ്: കുട്ടികളുള്ള കുടുംബങ്ങൾക്ക് ഏറ്റവും സുരക്ഷിതമായി ആസ്വദിക്കാൻ പറ്റിയ ഇടം. ഇവിടെയുള്ള ശലഭോദ്യാനവും തൂക്കുപാലവും വൺ-ഡേ ട്രിപ്പിൻ്റെ ഭം​ഗി കൂട്ടും.</p>
<p>അതിരപ്പിള്ളി വെള്ളച്ചാട്ടം: തുമ്പൂർമുഴിയിൽ നിന്നും അല്പം കൂടി മുന്നോട്ട് പോയാൽ ബാഹുബലി സിനിമയിലൂടെ പ്രശസ്തമായ അതിരപ്പിള്ളിയുടെ വന്യമായ ഭംഗി ആസ്വദിക്കാം. ഒരൊറ്റ ദിവസം ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ് അതിരപ്പിള്ളി.</p>
<p>തുഷാരഗിരി വെള്ളച്ചാട്ടം (കോഴിക്കോട്): മഴക്കാലം മാറി പ്രകൃതി സുന്ദരമാകുന്ന ഓണക്കാലത്ത് ട്രെക്കിംഗിനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും പറ്റിയ ഇടമാണ് തുഷാരഗിരി വെള്ളച്ചാട്ടം.</p>
<p>കാരാപ്പുഴ ഡാം (വയനാട്): കുട്ടികൾക്കായുള്ള അഡ്വഞ്ചർ പാർക്കും വലിയ ഡാം പരിസരവും വയനാട്ടിലെ മികച്ച ഒരു വൺ-ഡേ ഫാമിലി ഡെസ്റ്റിനേഷനാണ്.</p>
<h3>English Summary:</h3>
<p>Planning your Onam vacation 2026, Discover how to execute the perfect one-day trip with family to Kerala's best hidden spots. Explore less-crowded, hidden gems travel guide.</p>
]]></content:encoded>
				</item>
							<item>
					<title>Aranmula Vallasadhya 2026: ആറന്മുള വള്ളസദ്യ എന്ന് മുതൽ? തീയതി അടുത്തേ&#8230;; സദ്യ കഴിക്കാൻ പോയാലോ</title>
					<link>https://www.malayalamtv9.com/lifestyle/travel/aranmula-vallasadhya-2026-begins-on-july-19-know-the-how-to-reach-temple-and-complete-details-2216839.html</link>
					<pubDate>Fri, 17 Jul 2026 21:47:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Travel]]></category>
										<guid>https://www.malayalamtv9.com/lifestyle/travel/aranmula-vallasadhya-2026-begins-on-july-19-know-the-how-to-reach-temple-and-complete-details-2216839.html</guid>
					<description><![CDATA[<p>Aranmula Vallasadhya 2026 Date: അറിഞ്ഞും കേട്ടും നിരവധി ആളുകൾ വന്നെത്തുന്ന ഈ മഹാസങ്കമത്തിന് ജൂലൈ 19 മുതൽ തുടക്കമാകുകയാണ്. ആറന്മുള പാർത്ഥസാരഥിക്ക് പള്ളിയോടക്കരക്കാർ സമർപ്പിക്കുന്ന വഴിപാടാണ് വള്ളസദ്യ. വഞ്ചിപ്പാട്ടിന്റെ താളത്തിനൊപ്പിച്ച് 64 പാരമ്പര്യ വിഭവങ്ങളാണ് ഈ ഇലയിൽ വിളമ്പുന്നത്. ഏകദേശം രണ്ട് മാസത്തിലേറെ നീണ്ടുനിൽക്കുന്ന ഈ ഉത്സവക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട വള്ളസദ്യ നടക്കുന്നത് ഉതൃട്ടാതി വള്ളംകളി ദിവസമാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Aranmula-Vallasadhya.jpg" class="attachment-large size-large wp-post-image" alt="Aranmula Vallasadhya" /></figure><p>പമ്പാനദിക്കരയിലെ ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ രുചിപ്പെരുമയുടെ വള്ളസദ്യ കാലത്തിന് കൊടിയേറുകയാണ്. കർക്കടക മാസം മുതൽ കന്നി മാസം വരെ നീണ്ടുനിൽക്കുന്ന ഈ മഹാസദ്യയിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് ഭക്തരും സഞ്ചാരികളുമാണ് ആറന്മുളയിലേക്ക് ഓരോ വർഷവും ഒഴുകിയെത്തുന്നത്. അറിഞ്ഞും കേട്ടും നിരവധി ആളുകൾ വന്നെത്തുന്ന ഈ മഹാസങ്കമത്തിന് ജൂലൈ 19 മുതൽ തുടക്കമാകുകയാണ്. ആറന്മുള പാർത്ഥസാരഥിക്ക് പള്ളിയോടക്കരക്കാർ സമർപ്പിക്കുന്ന വഴിപാടാണ് വള്ളസദ്യ. വഞ്ചിപ്പാട്ടിന്റെ താളത്തിനൊപ്പിച്ച് 64 പാരമ്പര്യ വിഭവങ്ങളാണ് ഈ ഇലയിൽ വിളമ്പുന്നത്. ഏകദേശം രണ്ട് മാസത്തിലേറെ നീണ്ടുനിൽക്കുന്ന ഈ ഉത്സവക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട വള്ളസദ്യ നടക്കുന്നത് ഉതൃട്ടാതി വള്ളംകളി ദിവസമാണ്.</p>
<p>പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19 മുതലാണ് ഇക്കൊല്ലത്തെ വള്ളസദ്യ വഴിപാടുകൾ ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 12-ന് ദേവസ്വംമന്ത്രി കെ മുരളീധരൻ വള്ളസ്സദ്യ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ചടങ്ങിൽ പങ്കെടുക്കും. സെപ്റ്റംബർ 16 വരെ നീണ്ടുനിൽക്കുന്ന സദ്യകളിൽ, ഇടക്കുളം മുതൽ ചെന്നിത്തലവരെയുള്ള 51 പള്ളിയോടങ്ങലാണ് പങ്കെടുക്കുന്നത്. 19-ന് രാവിലെ ഏഴിന് കൊടിമരച്ചുവട്ടിൽ വഴിപാടുകാരൻ രണ്ട് നെൽപ്പറ നിറയ്ക്കുന്നതോടെ വള്ളസ്സദ്യച്ചടങ്ങുകൾക്ക് തുടക്കമാകും. ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടത്തെ, വഴിപാട്‌ നടത്തുന്ന ഭക്തനും പള്ളിയോടസേവാസംഘം ഭാരവാഹികളും ചേർന്ന് ക്ഷേത്രത്തിനുള്ളിലേക്ക് സ്വീകരിക്കുന്നതാണ് പ്രധാന ചടങ്ങ്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/lifestyle/travel/karkidakam-month-temple-travel-guide-must-visit-worship-places-in-kerala-during-ramayana-masam-2216603.html">കർക്കിടക മാസത്തിൽ ഈ ക്ഷേത്രങ്ങളിൽ തന്നെ പോകണം; സ്ഥലങ്ങൾ ഇതാണേ</a></strong></p>
<p>ആനക്കൊട്ടിലിലെത്തി, കൊടിമരച്ചുവട്ടിലൂടെ ക്ഷേത്രപ്രദക്ഷിണം പൂർത്തിയാക്കി സദ്യാലയത്തിലെ നിലവിളക്കിൽ ദീപം തെളിയിക്കും. തുടർന്ന് വിളക്കിനുമുൻപിൽ വിഭവങ്ങൾ വിളമ്പിത്തുടങ്ങും. 44 വിഭവമാണ് ഇലയിലുണ്ടാവുക. പാടിച്ചോദിക്കുന്ന മുറയ്ക്ക് 20 വിഭവംകൂടി വഴിപാടുകാരൻ വള്ളക്കാർക്ക് വിളമ്പിനൽകും. ആദ്യദിനം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടേതുൾപ്പെടെ 10 വള്ളസ്സദ്യയാണുള്ളത്. ഇതുവരെ 485 സദ്യകളാണ് ആറന്മുളയിൽ ബുക്കുചെയ്തിരിക്കുന്നത്. ഇത്തവണ ഓണം നേരത്തേയായതിനാൽ 56 ദിവസമേ വള്ളസ്സദ്യയ്ക്ക് ലഭിക്കുകയുള്ളൂ. അതിനാൽ ദിവസേനയുള്ള സദ്യകളുടെ എണ്ണം 12 മുതൽ 16 വരെയായി കൂടും. 20 സദ്യാലയമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.</p>
<h3>എത്തിച്ചേരാനുള്ള മാർ​ഗവും ബിക്കിങ്ങും</h3>
<p>കെഎസ്ആർടിസി ബജറ്റ് ടൂറിസംവഴി ദിവസേന എട്ട് ബസുവീതം ആറന്മുളയിലേക്ക് എത്തിച്ചേരും. ഇതിനായി പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ സദ്യ സജ്ജമാക്കിയിട്ടുണ്ട്. സ്പെഷ്യൽ പാസ് (ആറന്മുള സദ്യ) തെക്കേടത്തില്ലം സദ്യാലയത്തിൽ 20മുതൽ ആരംഭിക്കും. 300 രൂപപ്രകാരമുള്ള സദ്യയ്ക്കായി ബുക്കിങ് ആരംഭിച്ചു. aranmulaboatrace.com എന്ന വെബ്സൈറ്റിലും 9048373110 എന്ന നമ്പറിലും ബുക്കുചെയ്യാം. ഓഗസ്റ്റ് 26-നാണ് തിരുവോണത്തോണി വരവ്. 30-ന് ഉത്രട്ടാതി ജലോത്സവം നടക്കും. സെപ്റ്റംബർ നാലിനാണ് അഷ്ടമിരോഹിണി വള്ളസ്സദ്യ നടക്കുക.‌</p>
<p>ആറന്മുളയിലേക്ക് വരുന്നവർക്ക് ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂർ ആണ്. ഇവിടെ നിന്ന് ഏക​ദേശം 10 കിലോമീറ്റർ മാത്രമാണ് ആറന്മുളയിലേക്കുള്ള ദൂരം. ഇവിടെ നിന്നും കെഎസ്ആർടിസി ബസ്സുകളോ ടാക്സി/ഓട്ടോ സർവീസുകളോ വഴി 15-20 മിനിറ്റിനുള്ളിൽ ആറന്മുള ക്ഷേത്രത്തിലെത്താം. തൊട്ടടുത്ത് തന്നെ തിരുവല്ല സ്റ്റേഷനുമുണ്ട്. തിരുവനന്തപുരം, കോട്ടയം ഭാഗങ്ങളിൽ നിന്ന് വരുന്നവർ ചെങ്ങന്നൂരിലോ തിരുവല്ലയിലോ ഇറങ്ങി പത്തനംതിട്ട/ആറന്മുള ബസ്സിൽ കയറാം. പത്തനംതിട്ട കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും കോഴഞ്ചേരി വഴി ആറന്മുളയിലേക്ക് നിരന്തരം ലോക്കൽ ബസ് സർവീസുകൾ ലഭ്യമാണ്. പ്രൈവറ്റ് ബസ് സർവീസുകളും ധാരാളമുണ്ട്.</p>
<h3>English SUmmary:</h3>
<p>Aranmula Vallasadya rituals commence on July 19, 2026, and conclude on September 16. A record-breaking 485 bookings already confirmed, with expectations reaching 550. Check the route and bus services to this destination.</p>
]]></content:encoded>
				</item>
							<item>
					<title>Karkidakam Temple Travel Guide: കർക്കിടക മാസത്തിൽ ഈ ക്ഷേത്രങ്ങളിൽ തന്നെ പോകണം; സ്ഥലങ്ങൾ ഇതാണേ</title>
					<link>https://www.malayalamtv9.com/lifestyle/travel/karkidakam-month-temple-travel-guide-must-visit-worship-places-in-kerala-during-ramayana-masam-2216603.html</link>
					<pubDate>Thu, 16 Jul 2026 21:24:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Travel]]></category>
										<guid>https://www.malayalamtv9.com/lifestyle/travel/karkidakam-month-temple-travel-guide-must-visit-worship-places-in-kerala-during-ramayana-masam-2216603.html</guid>
					<description><![CDATA[<p>Ramayan Month Temple Travel Guide: രാമായണ മാസമെന്നാൽ ഭക്തിയുടെയും സമാധാനത്തിൻ്റെയും കാലമായി ഇന്ന് മാറിയിരിക്കുന്നു. പണ്ട് പഞ്ഞമാസമായി കണ്ടിരുന്ന കർക്കിടകത്തിൽ ആരോ​ഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയാണ് ആളുകൾ പ്രവർത്തിച്ചിരുന്നത്. ആത്മീയമാസമായതിനാൽ ഈ കർക്കിടകത്തിൽ വെറുതെ യാത്ര ചെയ്യുന്നതിന് പകരം വിശ്വാസമുള്ളവർക്ക് ചില ക്ഷേത്രങ്ങൾ സന്ദർശിക്കാവുന്നതാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Karkidakam-Temple-Travel-Guide.jpg" class="attachment-large size-large wp-post-image" alt="Karkidakam Temple Travel Guide" /></figure><p>കർക്കിടക മാസം ഹിന്ദു വിശ്വാസ പ്രകാരം (Ramayana Month) ഏറ്റവും പുണ്യമായ മലയാള മാസംകൂടിയാണ്. ഇക്കൊല്ലത്തെ കർക്കിടകം മാസം ആരംഭിക്കുന്നത് ജൂലൈ 17 (നാളെ) മുതലാണ്. രാമായണ മാസമെന്നാൽ ഭക്തിയുടെയും സമാധാനത്തിൻ്റെയും കാലമായി ഇന്ന് മാറിയിരിക്കുന്നു. പണ്ട് പഞ്ഞമാസമായി കണ്ടിരുന്ന കർക്കിടകത്തിൽ ആരോ​ഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയാണ് ആളുകൾ പ്രവർത്തിച്ചിരുന്നത്. ആത്മീയമാസമായതിനാൽ ഈ കർക്കിടകത്തിൽ വെറുതെ യാത്ര ചെയ്യുന്നതിന് പകരം വിശ്വാസമുള്ളവർക്ക് ചില ക്ഷേത്രങ്ങൾ സന്ദർശിക്കാവുന്നതാണ്.</p>
<p>രാമായണ മാസമായതിനാൽ തന്നെ ഏറ്റവും പുണ്യമായി കരുതുന്ന ഒന്നാണ് നാലമ്പല ദർശനം. ദശരഥ പുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്നത് വഴി വലിയ ദോഷശമനവും പുണ്യവും ലഭിക്കുമെന്നാണ് വിശ്വാസിക്കപ്പെടുന്നത്. അത്തരത്തിൽ നിങ്ങൾ പോകേണ്ട ക്ഷേത്രങ്ങൾ ഏതെല്ലാമെന്ന് നോക്കാം.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/lifestyle/travel/ksrtc-nalambalam-darshan-with-budget-friendly-package-starts-from-july-17-visiting-temples-list-2215426.html">പോക്കറ്റ് ചോരാതെ നാലമ്പല ദർശനം നടത്താം; ആനവണ്ടി യാത്രയിൽ അറിയേണ്ടതെല്ലാം</a></strong></p>
<h3>തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രം</h3>
<p>രാമായണ മാസത്തിൽ കണ്ണൂർ ജില്ലയിൽ ദർശനം നടത്തേണ്ട ക്ഷേത്രങ്ങളിലൊന്നാണ് തലശ്ശേരി തിരുവങ്ങാടുള്ള ശ്രീരാമ സ്വാമി ക്ഷേത്രം. മുഖ്യപ്രതിഷ്ഠ മഹാവിഷ്ണുവിൻ്റേതാണ് എങ്കിലും ഇവിടുത്തെ ആരാധനാ മൂർത്തി ശ്രീരാമനാണ്. തിരുവങ്ങാട്ട് പെരുമാൾ എന്നാണ് ഇവിടുത്തെ രാമനെ വിശ്വാസികൾ വിശേഷിപ്പിക്കുന്നത്. മറ്റു ജില്ലകളിൽ നിന്നടക്കം വിശ്വാസികൾ ഇവിടേക്ക് കർക്കിടക മാസത്തിൽ വരാറുണ്ട്.</p>
<h3>തലശ്ശേരി ജഗന്നാഥക്ഷേത്രം</h3>
<p>കണ്ണൂരിലെ പ്രസിദ്ധമായ മറ്റൊരു ക്ഷേത്രമാണ് തലശ്ശേരി ജഗന്നാഥക്ഷേത്രം. ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ മറ്റൊരു പ്രധാന ക്ഷേത്രം എന്നൊരു വിശേഷണവും ഇതിനുണ്ട്. മുഖ്യപ്രതിഷ്ഠയായ ശിവനെ കൂടാതെ ഗണപതി, സുബ്രഹ്മണ്യൻ എന്നീ ഉപദേവതകളും ഇവിടെയുണ്ട്. ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ എല്ലാദിവസവും വൈകുന്നേരം 5.30 മണിക്ക് രാമായണ പാരായണവും ഇവിടെ നടക്കും.</p>
<h3>തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം</h3>
<p>നാലമ്പല ദർശനത്തിലെ ആദ്യ ക്ഷേത്രമായി കണക്കാക്കപ്പെടുന്നത് തൃശൂർ ജില്ലയിലെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രമാണ്. ഇവിടെ ശ്രീരാമനെയാണ് പ്രധാന പ്രതിഷ്ഠയായി ആരാധിക്കുന്നത്. എല്ലാ വർഷവും കർക്കിടക മാസത്തിൽ ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാമായണ മാസത്തിൽ പ്രത്യേക പൂജകളും ഇവിടെയുണ്ടാകും.</p>
<h3>കൂടൽമാണിക്യം ക്ഷേത്രം, ഇരിങ്ങാലക്കുട</h3>
<p>ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യം ക്ഷേത്രം ഭരതന് സമർപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ്. നാലമ്പല ദർശനത്തിലെ രണ്ടാമത്തെ പ്രധാന കേന്ദ്രമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. കേരളത്തിലെ ഏറ്റവും വലുതും മനോഹരവുമായ കൂത്തമ്പലങ്ങളിൽ ഒന്ന് കൂടൽമാണിക്യം ക്ഷേത്രത്തിലാണുള്ളത്.</p>
<h3>മൂഴിക്കുളം ലക്ഷ്മണപെരുമാൾ ക്ഷേത്രം</h3>
<p>എറണാകുളം ജില്ലയിലെ മൂഴിക്കുളത്തുള്ള ഈ ക്ഷേത്രം ലക്ഷ്മണനാണ് സമർപ്പിച്ചിരിക്കുന്നത്. നാലമ്പല യാത്രയിലെ മൂന്നാമത്തെ ദർശനകേന്ദ്രമാണിത്. ചതുർബാഹുവായ ലക്ഷ്മണ സ്വാമിയുടെ അതിമനോഹരമായ പ്രതിഷ്ഠയാണ് ഇവിടുത്തെ പ്രധാന ആകർഷണം.</p>
<h3>പായമ്മൽ ശത്രുഘ്ന ക്ഷേത്രം</h3>
<p>തൃശൂർ ജില്ലയിലെ പായമ്മലിലുള്ള ക്ഷേത്രം ശ്രീരാമന്റെ ഇളയ സഹോദരനായ ശത്രുഘ്നന് സമർപ്പിച്ചിരിക്കുന്ന അപൂർവ ക്ഷേത്രമാണ്. നാലമ്പല ദർശനത്തിലെ അവസാന ക്ഷേത്രമാണിത്. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ നിന്ന് വെള്ളാങ്ങല്ലൂർ റൂട്ടിൽ ഏകദേശം 6 കിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരം.</p>
<h3>English Summary:</h3>
<p>Planning your spiritual journey this Ramayana Masam. Read Karkidakam month temple travel guide covering Kerala's famous Nalambala shrines, complete route, timings, and top worship places to visit for a blessed pilgrimage.</p>
]]></content:encoded>
				</item>
							<item>
					<title>KSRTC Hyderabad Tour Package: കെഎസ്ആർടിസിയിൽ ഹൈദരാബാദിലേക്ക് ഒരു അടിപൊളി ട്രിപ്പ് പോയാലോ? റാമോജി ഫിലിം സിറ്റിയും കാണാം</title>
					<link>https://www.malayalamtv9.com/lifestyle/travel/ksrtc-hyderabad-tour-package-four-day-trip-to-ramoji-film-city-ticket-fare-and-timings-2216285.html</link>
					<pubDate>Wed, 15 Jul 2026 13:37:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Travel]]></category>
										<guid>https://www.malayalamtv9.com/lifestyle/travel/ksrtc-hyderabad-tour-package-four-day-trip-to-ramoji-film-city-ticket-fare-and-timings-2216285.html</guid>
					<description><![CDATA[<p>KSRTC Hyderabad Tour Package 2026: ബജറ്റ് ടൂറിസം സെല്ലിൻ്റെ ഭാ​ഗമായാണ് ഓരോ മാസവും സാധാരണക്കാരന് പോലും താങ്ങാനാകുന്ന വിധം യാത്രകളുമായി നമ്മുടെ സ്വന്തം ആനവണ്ടി എത്തുന്നത്. കേരളത്തിനകത്തും അയൽ സംസ്ഥാനങ്ങളിലുമായി നിരവധി ആകർഷകമായ പാക്കേജുകളാണ് കെഎസ്ആർടിസി ഒരുക്കുന്നത്. ഇപ്പോഴിതാ ജൂലൈ മാസത്തെ ഹൈദരാബാദിലേക്കുള്ള യാത്രയാണ് ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. പ്രീമിയം ടൂർ പാക്കേജാണിത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/KSRTC-Hyderabad-Tour-Package.jpg" class="attachment-large size-large wp-post-image" alt="Ksrtc Hyderabad Tour Package" /></figure><p>യാത്രാപ്രേമികൾക്കായി കുറഞ്ഞ ചെലവിൽ മികച്ച യാത്രാനുഭവങ്ങൾ സമ്മാനിക്കാൻ ശ്രമിക്കുന്ന തരത്തിലാണ് കെഎസ്ആർടിസി ഓരോ യാത്രയും ക്രമീകരിക്കുന്നത്. ബജറ്റ് ടൂറിസം സെല്ലിൻ്റെ ഭാ​ഗമായാണ് ഓരോ മാസവും സാധാരണക്കാരന് പോലും താങ്ങാനാകുന്ന വിധം യാത്രകളുമായി നമ്മുടെ സ്വന്തം ആനവണ്ടി എത്തുന്നത്. കേരളത്തിനകത്തും അയൽ സംസ്ഥാനങ്ങളിലുമായി നിരവധി ആകർഷകമായ പാക്കേജുകളാണ് കെഎസ്ആർടിസി ഒരുക്കുന്നത്. ഇപ്പോഴിതാ ജൂലൈ മാസത്തെ ഹൈദരാബാദിലേക്കുള്ള യാത്രയാണ് ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. പ്രീമിയം ടൂർ പാക്കേജാണിത്.</p>
<p>ലോകപ്രശസ്തമായ റാമോജി ഫിലിം സിറ്റി ഉൾപ്പെടെ ഹൈദരാബാദിലെ പ്രധാന കാഴ്ചകളെല്ലാം കണ്ടുമടങ്ങാൻ സാധിക്കുന്ന രീതിയിലാണ് ഈ പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. നാല് പകലും മൂന്ന് രാത്രിയും നീണ്ടുനിൽക്കുന്നതാണ് ഈ യാത്ര. കെഎസ്ആർടിസിയുടെ അത്യാധുനിക എയർ കണ്ടീഷൻഡ് (A/C) ബസുകളിലാണ് യാത്ര ഒരുക്കുന്നത്. യാത്രക്കാരുടെ ഭക്ഷണം, സുരക്ഷിതമായ താമസം എന്നിവയെല്ലാണ് പാക്കേജിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ റാമോജി ഫിലിം സിറ്റിയിലേക്കുള്ള പ്രവേശന ടിക്കറ്റുകളും ഉൾപ്പെടുത്തിയാണ് പാക്കേജ് നിരക്ക് തീരുമാനിച്ചിരിക്കുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/lifestyle/travel/kerala-rare-and-beautiful-temples-near-guruvayoor-must-visit-these-places-in-your-next-travel-2215514.html">ഗുരുവായൂരിൽ നിന്നും വെറും മിനിറ്റുകൾ മാത്രം ദൂരെ! ആർക്കും അറിയാതെ പുണ്യസ്ഥലങ്ങൾ</a></strong></p>
<h3>കെഎസ്ആർടിസി തീർത്ഥാടന പാക്കേജുകൾ</h3>
<p>ഹൈദരാബാദ് യാത്രയ്ക്ക് പുറമേ, കെഎസ്ആർടിസി നിരവധി തീർത്ഥാടന പാക്കേജുകളും ജൂലൈ മാസത്തിലേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുവായൂർ, മമ്മിയൂർ, പുന്നത്തൂർ, തൃപ്രയാർ, കൊടുങ്ങല്ലൂർ, ചേർത്തല, കാർത്ത്യായനി ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള ഒരു ദിവസത്തെ ടൂർ ജൂലൈ നാല് മുതൽ തന്നെ ആരംഭിച്ചിട്ടുണ്ട്. ഈ യാത്രയിൽ ടിക്കറ്റിന് ഈടാക്കുന്നത് 1,360 രൂപയാണ്.</p>
<p>അതേസമയം, കർക്കിടക മാസത്തേക്കുള്ള നാലമ്പലം തീർത്ഥാടന പാക്കേജുകളും കെഎസ്ആർടിസി ആസൂത്രണം ചെയ്തിട്ടുണ്ട്. ആദ്യ യാത്ര ജൂലൈ 17ന് ആരംഭിക്കും. തൃപ്രയാർ, കൂടൽമാണിക്യം, പായമ്മൽ, മൂഴിക്കുളം ക്ഷേത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നിരക്ക് 1,320 രൂപ ആണ്. കൂടാതെ, ജൂലൈ 24 നും ജൂലൈ 30 നും കോർപ്പറേഷൻ ഇതേ പാക്കേജ് നടത്തും. മറ്റൊരു ക്ഷേത്ര ടൂർ മാമലശ്ശേരി, മേമ്മൂരി, മുളക്കുളം, നെടുങ്ങാട് ക്ഷേത്രങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. ഈ പാക്കേജിന്റെ നിരക്ക് 750 രൂപ ആണ്.</p>
<h3>അവധിക്കാല പാക്കേജുകൾ</h3>
<p>പ്രകൃതിയും സാഹസികത ആസ്വദിക്കാൻ ആ​ഗ്രഹിക്കുന്ന ആളുകൾക്കായി കെഎസ്ആർടിസി നിരവധി യാത്രകളാണ് ഒരുക്കുന്നത്. കൂടാതെ ആറന്മുള വള്ളസദ്യ, പഞ്ചപാണ്ഡവ ക്ഷേത്ര പാക്കേജ് ജൂലൈ 20, 22, 28 തീയതികളിൽ നടക്കും. ഈ പാക്കേജുകൾക്ക് ഏകദേശം 910 രൂയാണ് ഈടാക്കുക. കൂടാതെ ജൂലൈ 19ന് കെഎസ്ആർടിസി വാഗമൺ യാത്രകൾ സംഘടിപ്പിക്കും. ഉച്ചഭക്ഷണം ഉൾപ്പെടെ 1,020 രൂപ ആണ് നിരക്ക്. ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ പാക്കേജ് ജൂലൈ 25നും ഒരുക്കുന്നു. ഇതിന് 820 രൂപ ആണ് നിരക്ക്. ജൂലൈയിൽ പൊൻമുടി, ഗവി, മൂന്നാർ–കാന്തല്ലൂർ, കുമരകം ഹൗസ്ബോട്ട്, പുളിക്കാനം, രാമക്കൽമേട്, വയനാട് എന്നിവിടങ്ങളിലേക്ക് ടൂറിസം സെൽ യാത്രകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.</p>
<h3>വയനാട് യാത്രയും</h3>
<p>ജൂലൈ 16 രാത്രിയിൽ ആരംഭിച്ച് മൂന്ന് പകലും മൂന്ന് രാത്രിയും നീണ്ടുനിൽക്കുന്ന യാത്രയും കെഎസ്ആർടിസി പ്രഖ്യാപിച്ചിട്ടുണ്ട്. 4,510 രൂപ ആണ് യാത്ര ചെലവ്. താമസം, പ്രവേശന ഫീസ്, വനംവകുപ്പ് ജംഗിൾ സഫാരി എന്നിവ ഉൾപ്പെടെയാണ് ഈ നിരക്ക്. താൽപ്പര്യമുള്ള യാത്രക്കാർക്ക് ബുക്കിംഗ് വിശദാംശങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടാം.</p>
<h3>English Summary:</h3>
<p>KSRTC has released its July 2026 Budget Tourism included tour packages across Kerala and nearby states. This time, the biggest attraction is a premium tour package to Hyderabad.</p>
]]></content:encoded>
				</item>
							<item>
					<title>Health Tips: മഞ്ഞളും തേനും ചാലിച്ച് ദിവസവും കഴിക്കാം; ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ അറിയാം</title>
					<link>https://www.malayalamtv9.com/photo-gallery/what-are-the-real-health-benefits-of-eating-honey-and-turmeric-together-find-the-changes-that-happens-your-body-2216246.html</link>
					<pubDate>Wed, 15 Jul 2026 10:39:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Travel]]></category>
										<guid>https://www.malayalamtv9.com/photo-gallery/what-are-the-real-health-benefits-of-eating-honey-and-turmeric-together-find-the-changes-that-happens-your-body-2216246.html</guid>
					<description><![CDATA[<p>Health Benefits Of Eating Honey And Turmeric: നമ്മുടെ അടുക്കളയിലെ നിത്യസാന്നിധ്യമായ മഞ്ഞളും ശുദ്ധമായ തേനും വെറുമൊരു മികച്ച ഔഷധങ്ങളാണ്. ഇവ രണ്ടും കൃത്യമായ അളവിൽ ചാലിച്ച് ദിവസവും കഴിക്കുന്നത് ശരീരത്തിന് നൽകുന്നത് നമ്മൾ കരുതുന്നതിലും അപ്പുറം ​ഗുണങ്ങളാണ്. പാർശ്വഫലങ്ങളില്ലാത്ത ഈ പ്രകൃതിദത്ത ആന്റിബയോട്ടിക്കിന്റെ പ്രധാന ഗുണങ്ങളിൽ ഒന്നാണ്, രോഗപ്രതിരോധ ശേഷി ഇരട്ടിയാക്കുന്നു എന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/honey-benefits.jpg" class="attachment-large size-large wp-post-image" alt="Honey Benefits" /></figure><p>
		<style type="text/css">
			#gallery-1 {
				margin: auto;
			}
			#gallery-1 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-1 img {
				border: 2px solid #cfcfcf;
			}
			#gallery-1 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-1' class='gallery galleryid-2216246 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/eating-turmeric-and-honey-together.jpg" class="attachment-thumbnail size-thumbnail" alt="Eating Turmeric And Honey Together" aria-describedby="gallery-1-2216247" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/eating-turmeric-and-honey-together.jpg 150w, https://images.malayalamtv9.com/uploads/2026/07/eating-turmeric-and-honey-together.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2216247'>
				പണ്ടുകാലത്ത് അസുഖങ്ങൾ വരുമ്പോൾ പ്രായമായവർ ആശ്രയിക്കുന്നത് വീട്ടിലുള്ള നാടൻ വൈദ്യങ്ങളെയായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞളും തേനും പ്രകൃതി തന്നിട്ടുള്ള ഏറ്റവും ശക്തമായ രണ്ട് ഔഷധങ്ങൾ ഒന്നിച്ചുചേരുമ്പോൾ അതൊരു മാന്ത്രികമായി നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നു. ഇത് ദിവസവും കഴിക്കുന്നത് ശരീരത്തിന് നൽകുന്നത് അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളാണ്. അവ എന്തെല്ലാമെന്ന് നോക്കാം. (Image Credit Source: Getty Images)

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/turmeric-and-honey-For-cough.jpg" class="attachment-thumbnail size-thumbnail" alt="Turmeric And Honey For Cough" aria-describedby="gallery-1-2216248" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/turmeric-and-honey-For-cough.jpg 150w, https://images.malayalamtv9.com/uploads/2026/07/turmeric-and-honey-For-cough.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2216248'>
				നമ്മുടെ അടുക്കളയിലെ നിത്യസാന്നിധ്യമായ മഞ്ഞളും ശുദ്ധമായ തേനും വെറുമൊരു മികച്ച ഔഷധങ്ങളാണ്. ഇവ രണ്ടും കൃത്യമായ അളവിൽ ചാലിച്ച് ദിവസവും കഴിക്കുന്നത് ശരീരത്തിന് നൽകുന്നത് നമ്മൾ കരുതുന്നതിലും അപ്പുറം ​ഗുണങ്ങളാണ്. പാർശ്വഫലങ്ങളില്ലാത്ത ഈ പ്രകൃതിദത്ത ആന്റിബയോട്ടിക്കിന്റെ പ്രധാന ഗുണങ്ങളിൽ ഒന്നാണ്, രോഗപ്രതിരോധ ശേഷി ഇരട്ടിയാക്കുന്നു എന്നത്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന &#8216;കുർകുമിൻ&#8217; എന്ന ഘടകത്തിന് ശക്തമായ ആൻ്റി-ഓക്സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. 

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/best-time-to-take-turmeric-and-honey.jpg" class="attachment-thumbnail size-thumbnail" alt="Best Time To Take Turmeric And Honey" aria-describedby="gallery-1-2216249" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/best-time-to-take-turmeric-and-honey.jpg 150w, https://images.malayalamtv9.com/uploads/2026/07/best-time-to-take-turmeric-and-honey.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2216249'>
				തേനാകട്ടെ മികച്ചൊരു ആൻ്റി-ബാക്ടീരിയൽ ഉപാധിയുമാണ്. ഇവ രണ്ടും ചേരുമ്പോൾ ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തമാകുകയും, പനി, ജലദോഷം, മറ്റ് പകർച്ചവ്യാധികൾ എന്നിവ തടയാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ മഴക്കാലത്തോ തണുപ്പുകാലത്തോ ഉണ്ടാകുന്ന വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, തൊണ്ടവേദന, നീർക്കെട്ട് എന്നിവയ്ക്ക് മഞ്ഞളും തേനും ചേർന്ന കൂട്ട് ഉത്തമ പരിഹാരമാണ്.

				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/does-turmeric-and-honey-boost-the-immune-system.jpg" class="attachment-thumbnail size-thumbnail" alt="Does Turmeric And Honey Boost The Immune System" aria-describedby="gallery-1-2216250" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/does-turmeric-and-honey-boost-the-immune-system.jpg 150w, https://images.malayalamtv9.com/uploads/2026/07/does-turmeric-and-honey-boost-the-immune-system.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2216250'>
				തൊണ്ടയിലെ അണുബാധകളെ ഇല്ലാതാക്കാനും ശ്വാസനാളത്തിലെ തടസ്സങ്ങൾ നീക്കാനും ഇത് സഹായിക്കും. വയറുവേദന, ഗ്യാസ് ട്രബിൾ, ദഹനക്കേട് എന്നിവ അനുഭവപ്പെടുന്നവർക്ക് ഈ കൂട്ട് വളരെ നല്ലതാണ്. കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ ഇവ സഹായിക്കുകയും ദഹനത്തെ സുഗമമാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ മഞ്ഞളിലെ കുർകുമിൻ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാൻ ശേഷിയുള്ളതാണ്. 

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/turmeric-and-honey-benefits.jpg" class="attachment-thumbnail size-thumbnail" alt="Turmeric And Honey Benefits" aria-describedby="gallery-1-2216252" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/turmeric-and-honey-benefits.jpg 150w, https://images.malayalamtv9.com/uploads/2026/07/turmeric-and-honey-benefits.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2216252'>
				ദിവസവും മഞ്ഞളും തേനും കഴിക്കുന്നത് പ്രായമാകുമ്പോൾ ഉണ്ടാകുന്ന അൽഷിമേഴ്സ് പോലുള്ള മറവിരോഗങ്ങളെ പ്രതിരോധിക്കാനും മാനസിക ഉന്മേഷം നൽകാനും സഹായിക്കും. ഒരു ടീസ്പൂൺ നല്ല ശുദ്ധമായ തേനിൽ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി   ചേർത്ത് നന്നായി ചാലിച്ചെടുക്കുക.  രാവിലെ വെറുംവയറ്റിലോ അല്ലെങ്കിൽ രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപോ ഇത് കഴിക്കാവുന്നതാണ്. ചൂടുവെള്ളത്തിലോ പാലിലോ ചേർത്തും ഇത് കഴിക്കാം. എന്നാൽ തിളച്ച വെള്ളത്തിൽ നേരിട്ട് തേൻ ചേർക്കരുത്. മഞ്ഞളും തേനും ശരീരത്തിന് ഏറെ നല്ലതാണെങ്കിലും പ്രമേഹ രോഗികൾ, അലർജി പ്രശ്നമുള്ളവർ എന്നിവർ തേൻ ഉപയോഗിക്കുമ്പോൾ ഡോക്ടറുടെ നിർദ്ദേശം തേടുക. 

				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Kottayam Pet Show: അപൂർവ്വ പക്ഷികളെയും മൃഗങ്ങളെയും നേരിട്ട് കാണാം; കോട്ടയത്തേക്ക് വിട്ടോളൂ</title>
					<link>https://www.malayalamtv9.com/lifestyle/travel/kottayams-nagambadom-witness-for-an-exotic-pet-show-check-the-timings-and-more-details-2215955.html</link>
					<pubDate>Mon, 13 Jul 2026 21:49:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Travel]]></category>
										<guid>https://www.malayalamtv9.com/lifestyle/travel/kottayams-nagambadom-witness-for-an-exotic-pet-show-check-the-timings-and-more-details-2215955.html</guid>
					<description><![CDATA[<p>Kottayam Nagambadom Pet Show: ജൂലൈ 26 വരെ നീണ്ടുനിൽക്കുന്ന ഈ മെഗാ പെറ്റ് ഷോയിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള അപൂർവ്വ ജീവികളെ നേരിട്ട് കാണാനും അവയോടൊപ്പം സമയം ചെലവഴിക്കാനും സുവർണ്ണാവസരമാണ് കാഴ്ച്ചക്കാർക്ക് ലഭിക്കുന്നത്. കുടുംബങ്ങളോടൊപ്പവും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഈ പ്രദർശനത്തിന്റെ പ്രധാന ആകർഷണങ്ങളും കൃത്യമായ സമയക്രമവും വിശദമായി പരിശോധിക്കാം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Kottayam-Pet-Show.jpg" class="attachment-large size-large wp-post-image" alt="Kottayam Pet Show" /></figure><p>കോട്ടയം നഗരത്തിന് ആവേശം പകർന്നുകൊണ്ട് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിദേശ വളർത്തുമൃഗ പ്രദർശനം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു കഴിഞ്ഞു. ജൂലൈ 26 വരെ നീണ്ടുനിൽക്കുന്ന ഈ മെഗാ പെറ്റ് ഷോയിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള അപൂർവ്വ ജീവികളെ നേരിട്ട് കാണാനും അവയോടൊപ്പം സമയം ചെലവഴിക്കാനും സുവർണ്ണാവസരമാണ് കാഴ്ച്ചക്കാർക്ക് ലഭിക്കുന്നത്. കുടുംബങ്ങളോടൊപ്പവും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഈ പ്രദർശനത്തിന്റെ പ്രധാന ആകർഷണങ്ങളും കൃത്യമായ സമയക്രമവും വിശദമായി പരിശോധിക്കാം.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/lifestyle/travel/idukki-neelakurinji-blooming-at-chokramudi-hills-look-at-the-exact-location-for-your-this-onam-trip-2026-2215667.html">നീലപ്പട്ടുടുത്ത് മൂന്നാർ; ഓണാവധിക്ക് നീലക്കുറിഞ്ഞി കാണാൻ പോയാലോ, സ്പോട്ടുകൾ ഇതെല്ലാം</a></strong></p>
<h3>വിദേശ ജീവികളുടെ ലോകം</h3>
<p><strong>ആമസോൺ അനക്കോണ്ടയും പെരുമ്പാമ്പുകളും:</strong> ആമസോൺ മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന ഭീമൻ അനക്കോണ്ടയും വിവിധയിനം പെരുമ്പാമ്പുകളും ഈ പെറ്റ് ഷോയിലെ പ്രധാന ആകർഷണമാണ്. ഇവിടെയെത്തുന്ന സന്ദർശകർക്ക് ഇത് തികച്ചും അത്ഭുതമായിരിക്കും.</p>
<p><strong>അപൂർവ്വ ജീവികൾ:</strong> ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല ആമ, പക്ഷികളെപ്പോലും വേട്ടയാടി തിന്നുന്ന ഭീമൻ ഡ്രാഗൺ, ഇഗ്വാനകൾ എന്നിവയെയെല്ലാം ഇവിടെ കാണാം.</p>
<p>ചെറിയ ജീവികളുടെ ലോകം: ലോകത്തിലെ ഏറ്റവും ചെറിയ കുരങ്ങ്, അപൂർവ്വയിനം വളർത്തു ചിലന്തികൾ (Tarantulas), ഭീമൻ തേളുകൾ, വ്യത്യസ്ത ഇനം പാറ്റകൾ എന്നിവയും ഷോയുടെ ഭാഗമായി നിങ്ങളെ കാത്തിരിക്കുന്നു.</p>
<p><strong>പക്ഷികളും കോഴികളും:</strong> വിദേശയിനം മക്കാവോ പക്ഷികൾ, ലോകത്തിലെ ഏറ്റവും വലുതും ചെറുതുമായ കോഴികളുടെ വിവിധ ഇനങ്ങൾ, അപൂർവ്വയിനം മുയലുകൾ, ചൈന, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള ആഡംബര പ്രാവുകൾ എന്നിവയെല്ലാം ഇവിടെ എത്തിയിട്ടുണ്ട്.</p>
<p><strong>നായ്ക്കളും കാർ അക്വേറിയവും:</strong> വളരെ ചെറിയ സൈസിലുള്ള അപൂർവ്വയിനം കുട്ടിനായ്ക്കളും, കാറുകൾക്കുള്ളിൽ സജ്ജീകരിച്ചിരിക്കുന്ന അത്ഭുതപ്പെടുത്തുന്ന കാർ അക്വേറിയങ്ങളും ഈ ഷോയുടെ മറ്റൊരു പ്രത്യേകതയാണ്.</p>
<h3>മറ്റ് വിനോദങ്ങൾ</h3>
<p><strong>പ്ലേ സോണും നഴ്സറിയും:</strong> കുട്ടികൾക്കായി പ്രത്യേകം സജ്ജീകരിച്ച ഗെയിംസ് ആൻഡ് പ്ലേ സോണും, ചെടികളെ സ്നോഹിക്കുന്നവർക്കായി വിപുലമായ ഗാർഡൻ നഴ്സറിയും മേളയിലുണ്ട്.</p>
<p><strong>ഷോപ്പിംഗ് സ്റ്റാളുകൾ:</strong> കേരളത്തിനകത്തും പുറത്തുനിന്നുമുള്ള വ്യാപാരികൾ അണിനിരക്കുന്ന ഉപഭോക്തൃ സ്റ്റാളുകളിൽ നിന്ന് ആകർഷകമായ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാം.</p>
<p><strong>മലബാറി ഫുഡ് കോർട്ട്:</strong> കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾക്കൊപ്പം നാവിലെ രുചിയൂറിക്കാൻ പ്രശസ്തമായ മലബാറി വിഭവങ്ങളുടെ പ്രത്യേക ഫുഡ് കൗണ്ടറുകളും മേള നഗരിയിലുണ്ട്.</p>
<h3>സമയക്രമവും പ്രവേശന വിവരങ്ങളും</h3>
<p>കോട്ടയത്തെ നാഗമ്പടത്തുള്ള ഇൻഡോർ സ്റ്റേഡിയത്തിലാണ് ഈ വിപുലമായ പെറ്റ് ഷോ അരങ്ങേറുന്നത്. ജൂലൈ 26 വരെയാണ് ഇത് നടക്കുക. രാവിലെ 11:00 മണി മുതൽ രാത്രി 9:30 വരെ പൊതുജനങ്ങൾക്കായി ഈ വേദി തുറ്ക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9207760776 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.</p>
<h3>English Summary:</h3>
<p>An exotic pet show is on at the Nagambadom Indoor Stadium in Kottayam till July 26. world’s largest and smallest hen and rabbit, the smallest monkey, and various snake species are exhibited at the pet show. Visitors can take photos with the Macau birds, iguana, and python at the show.</p>
]]></content:encoded>
				</item>
							<item>
					<title>Idukki Neelakurinji Blooming: നീലപ്പട്ടുടുത്ത് മൂന്നാർ; ഓണാവധിക്ക് നീലക്കുറിഞ്ഞി കാണാൻ പോയാലോ, സ്പോട്ടുകൾ ഇതെല്ലാം</title>
					<link>https://www.malayalamtv9.com/lifestyle/travel/idukki-neelakurinji-blooming-at-chokramudi-hills-look-at-the-exact-location-for-your-this-onam-trip-2026-2215667.html</link>
					<pubDate>Sun, 12 Jul 2026 14:01:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Travel]]></category>
										<guid>https://www.malayalamtv9.com/lifestyle/travel/idukki-neelakurinji-blooming-at-chokramudi-hills-look-at-the-exact-location-for-your-this-onam-trip-2026-2215667.html</guid>
					<description><![CDATA[<p>Neelakurinji Blooming At Chokramudi Hills: നമ്മുടെ കേരളത്തിൻ്റെ മിടുക്കിയായ ഇടുക്കിയുടെ മലനിരകളിൽ വീണ്ടും വിസ്മയമായി നീലക്കുറിഞ്ഞി വസന്തം വന്നുകഴിഞ്ഞു. പശ്ചിമഘട്ടത്തിന്റെ ഹരിതാഭമായ കുന്നുകളെ പ്രകൃതി ഇപ്പോൾ നീലപ്പട്ടുടുപ്പിച്ച് നിർത്തിയിരിക്കുകയാണ്. 12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന ഈ അത്ഭുത പൂക്കൾ ഇത്തവണ ഇടുക്കിയിലെ അഞ്ച് പ്രധാന സ്ഥലങ്ങളിലാണ് കണ്ടെത്തിയിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Idukki-Neelakurinji-.jpg" class="attachment-large size-large wp-post-image" alt="Idukki Neelakurinji" /></figure><p>ഓണം ഇങ്ങെത്താനായി, ഓണാവധിക്ക് എവിടേക്ക് യാത്ര പോകണമെന്ന് കൺഫ്യൂഷനടിച്ചിരിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇതാ ഒരു കിടിലൻ സ്ഥലത്തേക്കുള്ള ട്രിപ്പിനെക്കുറിച്ചാണ് പറയാൻ പോകുന്നത്. ഇത്തവണത്തെ ഓണക്കാലം കേരളക്കരയ്ക്ക് ഒരു പ്രത്യേക ആവേശം സമ്മാനിക്കാനിക്കുന്നതാണ്. നമ്മുടെ കേരളത്തിൻ്റെ മിടുക്കിയായ ഇടുക്കിയുടെ മലനിരകളിൽ വീണ്ടും വിസ്മയമായി നീലക്കുറിഞ്ഞി (Strobilanthes kunthiana) വസന്തം വന്നുകഴിഞ്ഞു. പശ്ചിമഘട്ടത്തിന്റെ ഹരിതാഭമായ കുന്നുകളെ പ്രകൃതി ഇപ്പോൾ നീലപ്പട്ടുടുപ്പിച്ച് നിർത്തിയിരിക്കുകയാണ്. 12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന ഈ അത്ഭുത പൂക്കൾ ഇത്തവണ ഇടുക്കിയിലെ അഞ്ച് പ്രധാന സ്ഥലങ്ങളിലാണ് കണ്ടെത്തിയിരിക്കുന്നത്. മൂന്നാറിലേക്ക് ഒരു ഓണം ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് ഈ നീലവസന്തം കാണാൻ എവിടേക്ക് പോകണമെന്ന് നമുക്ക് നോക്കാം.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/lifestyle/travel/kerala-rare-and-beautiful-temples-near-guruvayoor-must-visit-these-places-in-your-next-travel-2215514.html">ഗുരുവായൂരിൽ നിന്നും വെറും മിനിറ്റുകൾ മാത്രം ദൂരെ! ആർക്കും അറിയാതെ പുണ്യസ്ഥലങ്ങൾ</a></strong></p>
<h3>നീലകുറിഞ്ഞി വിരിഞ്ഞ അഞ്ച് സ്ഥലങ്ങൾ</h3>
<p><strong>ചൊക്രമുടി കുന്നുകൾ</strong></p>
<p>ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത ചൊക്രമുടിയിലെ കുറിഞ്ഞി വസന്തമാണ്. അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് സർക്കാർ അടുത്തിടെ തിരിച്ചുപിടിച്ച ചൊക്രമുടിയിലെ ഭൂരിഭാഗം സ്ഥലങ്ങളിലും കുറിഞ്ഞി പൂവിട്ടു കഴിഞ്ഞു. ഇവിടേക്ക് എത്തുന്ന സഞ്ചാരികൾക്ക് ഇതൊരു മനോഹരമായ കാഴ്ചയും അത്ഭുതവുമായിരിക്കും.</p>
<p><strong>ഇടലിമേട്</strong></p>
<p>മാട്ടുപ്പെട്ടിക്കും സെവൻമലയ്ക്കും സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ മലനിരയാണ് ഇടലിമേട്. ഇവിടെയും വരും ദിവസങ്ങളിൽ കുറിഞ്ഞികൾ വൻതോതിൽ പൂവിടുമെന്നാണ് വനംവകുപ്പ് അധികൃതർ നൽകുന്ന സൂചന. അതിനാൽ ഓണാവധി ആഘോഷിക്കാൻ മൂന്നാറിലേക്ക് പോകുന്നവർക്ക് ഒരുപക്ഷേ ഈ വസന്തം കാണാനായേക്കും.</p>
<p><strong>മീശപ്പുലിമല</strong></p>
<p>സഞ്ചാരികളുടെ പ്രിയപ്പെട്ട ട്രെക്കിംഗ് കേന്ദ്രമായ മീശപ്പുലിമലയിലെ ഉയർന്ന പ്രദേശങ്ങളിലും കുറിഞ്ഞി മൊട്ടുകൾ വിരിഞ്ഞു തുടങ്ങിയിട്ടുണ്ട്. മൂടൽമഞ്ഞിനൊപ്പം നീലക്കുറിഞ്ഞി കൂടി കാണാൻ സാധിക്കുന്നത് ഇവിടുത്തെ യാത്രയെ കൂടുതൽ മനോഹരമാക്കും എന്നതാണ് സത്യം. അതിനാൽ ഇത്തവണത്തെ അവധിക്ക് ഈ സ്പോട്ടിലേക്ക് മറക്കാതെ പോകുക. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ മിക്ക സ്ഥലങ്ങളിലും നീലക്കുറിഞ്ഞി പൂക്കാൻ സാധ്യതയുണ്ടെന്നാണ് ആളുകൾ പറയുന്നത്.</p>
<h3>സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം</h3>
<p>ഈ വർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളോടെ ഇടുക്കിയിലെ മിക്ക പുൽമേടുകളും പൂർണ്ണമായും നീലക്കടലായി മാറുമെന്നാണ് സസ്യശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഓഗസ്റ്റ്-സെപ്റ്റംബർ ഓണാവധി ദിനങ്ങൾ മൂന്നാർ യാത്രയ്ക്കായി മാറ്റിവെക്കുന്നത് സഞ്ചാരികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാകും സമ്മാനിക്കുക. നീലക്കുറിഞ്ഞി സീസണിനെ വരവേൽക്കുന്നതിനായി ജില്ലാ അധികാരികൾ അനൗദ്യോഗികമായി ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. കുറിഞ്ഞി സീസണുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ദേവികുളം സബ് കളക്ടർ വി.എം. ആര്യ കഴിഞ്ഞ ദിവസം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തിരുന്നു.</p>
<h3>സഞ്ചാരികൾ ശ്രദ്ധിക്കാൻ</h3>
<p>നീലക്കുറിഞ്ഞി ചെടികൾ ഒടിച്ചെടുക്കാനോ പൂക്കൾ പറിക്കാനോ പാടുള്ളതല്ല (ഇത് നിയമവിരുദ്ധമാണ്).</p>
<p>പ്ലാസ്റ്റിക് കുപ്പികളോ കവറുകളോ ഈ പുൽമേടുകളിൽ വലിചെറിയരുത്.</p>
<p>പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ ഈ 12 വർഷത്തെ വിസ്മയം കണ്ടു മടങ്ങാൻ ശ്രദ്ധിക്കുക.</p>
<h3>English Summary:</h3>
<p>Neelakurinji, or Strobilanthus kunthiana, flowers have bloomed again in Kerala's Idukki hills of the Western Ghats in shades of blue. The flowers that bloom once in 12 years have now bloomed at five places, including the Chokramudi hills</p>
]]></content:encoded>
				</item>
							<item>
					<title>Kerala Temple Travel: ഗുരുവായൂരിൽ നിന്നും വെറും മിനിറ്റുകൾ മാത്രം ദൂരെ! ആർക്കും അറിയാതെ പുണ്യസ്ഥലങ്ങൾ</title>
					<link>https://www.malayalamtv9.com/lifestyle/travel/kerala-rare-and-beautiful-temples-near-guruvayoor-must-visit-these-places-in-your-next-travel-2215514.html</link>
					<pubDate>Sat, 11 Jul 2026 13:47:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Travel]]></category>
										<guid>https://www.malayalamtv9.com/lifestyle/travel/kerala-rare-and-beautiful-temples-near-guruvayoor-must-visit-these-places-in-your-next-travel-2215514.html</guid>
					<description><![CDATA[<p>Kerala Rare Temples Near Guruvayoor: വിശ്വാസികൾക്കും പ്രകൃതിസ്നേഹികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന അവിശ്വസിനീയമായ ഭൂപ്രകൃതിയിലാണ് ഈ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. കല്ലുത്തിപ്പാറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ഹരികന്യക ക്ഷേത്രം, അലുക്കൽ ബ്രഹ്മരാക്ഷസ ക്ഷേത്രം, ഗുരുവായൂർ തിരുവെങ്കിടം ക്ഷേത്രം, ചൊവ്വല്ലൂർ ശിവ ക്ഷേത്രം എന്നിവയാണ് ഇനി നിങ്ങളുടെ ​ഗുരുവായൂർ യാത്രയിൽ ഉൾപ്പെടുത്തേണ്ടത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Rare-And-Beautiful-Temples.jpg" class="attachment-large size-large wp-post-image" alt="Rare And Beautiful Temples" /></figure><p>ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തുന്ന ഭക്തരിൽ ഭൂരിഭാഗം പേരും ഗുരുവായൂരപ്പനെ മാത്രം തൊഴുത് മടങ്ങാറാണ് പതിവ്. എന്നാൽ, ഗുരുവായൂർ ക്ഷേത്രത്തിൻ്റെ പരിസരത്ത് തന്നെ വെറും 5 മുതൽ 10 മിനിറ്റ് വരെ മാത്രം യാത്രാ ചെയ്താൽ എത്തിച്ചേരാവുന്ന അതിപുരാതനവും അധികമാരും പറഞ്ഞുകേട്ടിട്ടും ഇല്ലാത്ത മനോഹരമായ നിരവധി ക്ഷേത്രങ്ങളാണുള്ളത്. വിശ്വാസികൾക്കും പ്രകൃതിസ്നേഹികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന അവിശ്വസിനീയമായ ഭൂപ്രകൃതിയിലാണ് ഈ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. കല്ലുത്തിപ്പാറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ഹരികന്യക ക്ഷേത്രം, അലുക്കൽ ബ്രഹ്മരാക്ഷസ ക്ഷേത്രം, ഗുരുവായൂർ തിരുവെങ്കിടം ക്ഷേത്രം, ചൊവ്വല്ലൂർ ശിവ ക്ഷേത്രം എന്നിവയാണ് ഇനി നിങ്ങളുടെ ​ഗുരുവായൂർ യാത്രയിൽ ഉൾപ്പെടുത്തേണ്ടത്. ഇവിടെ എത്തിയാൽ മാത്രമെ ക്ഷേത്രത്തിൻ്റെ ആകർഷമീയതയും വിശ്വാസീയതയും നമ്മെ തൊട്ടറിയും. ഈ ക്ഷേത്രങ്ങളിലേക്കുള്ള റൂട്ടും അതോടൊപ്പം ദർശന സമയവും നമുക്ക് നോക്കാം.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/lifestyle/travel/ksrtc-nalambalam-darshan-with-budget-friendly-package-starts-from-july-17-visiting-temples-list-2215426.html">പോക്കറ്റ് ചോരാതെ നാലമ്പല ദർശനം നടത്താം; ആനവണ്ടി യാത്രയിൽ അറിയേണ്ടതെല്ലാം</a></strong></p>
<h3>കല്ലുത്തിപ്പാറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം</h3>
<p>ആദ്യം തന്നെ പറയാൻ പോകുന്ന കല്ലുത്തിപ്പാറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തെക്കുറിച്ചാണ്. രാവിലെ 5.30 മുതൽ 10.30 വരെയാണ് ആദ്യ ദർശനസമയം. പിന്നീട് നടയടച്ചാൽ വൈകിട്ട് 5.30 മുതൽ 7 വരെയും തുറക്കുന്നതാണ്. ഗുരുവായൂരിനടുത്ത് കണ്ടാണിശ്ശേരിയിൽ ശ്രീകൃഷ്ണന്റെ കാൽപാദം പതിഞ്ഞു എന്ന് വിശ്വസിക്കുന്ന ഒരു പാറക്ക് മുകളിൽ ആണ് ഈ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാറയാൽ ചുറ്റപ്പെട്ടു നിൽക്കുന്ന ഈ ക്ഷേത്രം തികച്ചും ഒരു അത്ഭുതമാണ്. പാറക്കൂട്ടത്തിന് നടുവിലെ സമനിരപ്പായ സ്ഥലത്താണ് ക്ഷേത്രമിരിക്കുന്നത്. ക്ഷേത്രത്തിനു മുകളിലുള്ള പാറയിൽ ഒരു ചെറിയ കുളം കാണാം. പാറയുടെ മുകളിൽ ഒരു കാല്പാദം മുഴുവനായും തെളിഞ്ഞു കാണാം. സാക്ഷാൽ ശ്രീ ഗുരുവായൂരപ്പന്റെ കാൽപ്പാദമാണ് ഇതെന്നാണ് വിശ്വസിക്കുന്നത്. ഗുരുവായൂരിൽ നിന്നും 9.3 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്.</p>
<h3>ഹരികന്യക ക്ഷേത്രം</h3>
<p>അടുത്തയായി പോകേണ്ടത് ഹരികന്യക ക്ഷേത്രം. ഗുരുവായൂരിന് അടുത്ത് കുന്ദംകുളം റൂട്ടിൽ കണ്ടാണശ്ശേരി പഞ്ചായത്തിലാണ് അരിയന്നൂർ ഹരികന്യക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാ വിഷ്ണുവിന്റെ മോഹിനി രൂപം ആണ് ഇവിടുത്തെ പ്രതിഷ്ഠ. ഏതാണ്ട് 2000 വർഷത്തെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നാണ് പഴമക്കാർ പറയുന്നത്. പരശുരാമൻ പ്രതിഷ്ഠിച്ച 108 ദുർഗാക്ഷേത്രങ്ങളിൽ ഒന്നാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. രാവിലെ 5.30 മുതൽ 10 വരെയും വൈകിട്ട് 5 മുതൽ 7 .30 വ രെയും ആണ് ഹരികന്യക ക്ഷേത്രത്തിലെ ദർശന സമയം.</p>
<h3>അലുക്കൽ ബ്രഹ്മരാക്ഷസ ക്ഷേത്രം</h3>
<p>തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിനടുത്ത് സ്ഥിതി ചെയ്യുന്ന അതീവ പ്രാധാന്യമുള്ള ഒരു പുരാതന ആരാധന കേന്ദ്രമാണ് അലുക്കൽ ബ്രഹ്മരാക്ഷസ ക്ഷേത്രം. കേരളത്തിൽ ബ്രഹ്മരാക്ഷസ പ്രതിഷ്ഠയ്ക്ക് മാത്രമായി പ്രത്യേക പ്രാധാന്യമുള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഗുരുവായൂർ ദർശനത്തിന് എത്തുന്ന ഭക്തർക്ക് തങ്ങളുടെ യാത്രയിൽ ഉൾപ്പെടുത്താൻ പറ്റിയ ആത്മീയമായ ഊർജ്ജം നൽകുന്ന ഒരു ചെറിയ പുണ്യസങ്കേതമാണിത്. രാവിലെ 5.30 മുതൽ 9 വരെയും വൈകുന്നേരം 5.30 മുതൽ 7 വരെയുമാണ് ഇവിടുത്തെ ദർശന സമയം.</p>
<h3>ഗുരുവായൂർ തിരുവെങ്കിടം ക്ഷേത്രം</h3>
<p>ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും വെറും ഒരു കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന പുരാതന പുണ്യസങ്കേതമാണ് തിരുവെങ്കിടം ശ്രീ വെങ്കിടാചലപതി ക്ഷേത്രം. കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ഗുരുവായൂർ യാത്രകളിൽ ഭക്തർ പോകേണ്ട ഒരിടമാണ്. ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുപ്പതി തിരുമല ക്ഷേത്രത്തിലെ ഭഗവാൻ വെങ്കിടാചലപതിയുടെ അതേ ഭാവത്തിലാണ് ഇവിടെയും പ്രതിഷ്ഠയുള്ളത്. രാവിലെ 4:30 മുതൽ ഉച്ചയ്ക്ക് 12:30 വരെയും, വൈകുന്നേരം 4:30 മുതൽ രാത്രി 8:30 വരെയും ദർശനം നടത്താം. രുവായൂർ റെയിൽവേ സ്റ്റേഷന് തൊട്ടടുത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കിഴക്കേ നടയിൽ നിന്നും വെറും 5 മിനിറ്റ് കൊണ്ട് ഇവിടേക്ക് എത്തിച്ചേരാം.</p>
<h3>ചൊവ്വല്ലൂർ ശിവ ക്ഷേത്രം</h3>
<p>തൃശ്ശൂർ ജില്ലയിൽ ക്ഷേത്രനഗരമായ ഗുരുവായൂരിനടുത്ത് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിൽ ചൊവ്വല്ലൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ആയിരത്തിയഞ്ഞൂറ് വർഷം പഴക്കമുള്ള ക്ഷേത്രമാണ് ചൊവ്വല്ലൂർ ശിവക്ഷേത്രം. ലോകപ്രസിദ്ധമായ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിനടുത്ത് മൂന്നു കിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരമാണ്. രാവിലെ 4.30 മുതൽ 11 വരെയും വൈകുന്നേരം 5.30 മുതൽ 8 വരെയുമാണ് ഇവിടുത്തെ ദർശന സമയം.</p>
<h3>English Summary:</h3>
<p>Rare and Beautiful Temples Near Guruvayur You Must Visit On Your Next Trip Include Kalluthipara Sree Krishna Temple. Check The Correct Location, Route And Darshan Time.</p>
]]></content:encoded>
				</item>
							<item>
					<title>KSRTC Nalambalam Darshan: പോക്കറ്റ് ചോരാതെ നാലമ്പല ദർശനം നടത്താം; ആനവണ്ടി യാത്രയിൽ അറിയേണ്ടതെല്ലാം</title>
					<link>https://www.malayalamtv9.com/lifestyle/travel/ksrtc-nalambalam-darshan-with-budget-friendly-package-starts-from-july-17-visiting-temples-list-2215426.html</link>
					<pubDate>Fri, 10 Jul 2026 21:46:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Travel]]></category>
										<guid>https://www.malayalamtv9.com/lifestyle/travel/ksrtc-nalambalam-darshan-with-budget-friendly-package-starts-from-july-17-visiting-temples-list-2215426.html</guid>
					<description><![CDATA[<p>KSRTC Budget Friendly Nalambalam Darshan: എല്ലാ വർഷത്തെയും പോലെ ഇത്തവണയും നമ്മുടെ ആനവണ്ടിയിൽ നാലമ്പലം തീർത്ഥാടനം ഒരുക്കിയിട്ടുണ്ട്. കെഎസ്ആർടിസി വർഷംതോറും നടത്തുന്ന ‘നാലമ്പലം തീർത്ഥാടന സർവീസ്’ ഇത്തവണ ഏതൊരു സാധാരണക്കാരുനും താങ്ങാനാകുന്ന നിരക്കിലാണ് ക്രമീകരിച്ചിരിക്കുന്നത്. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ കീഴിലാണ് ഈ യാത്ര ഒരുക്കുന്നത്. തൃശ്ശൂർ, കോട്ടയം, മലപ്പുറം തുടങ്ങിയ വിവിധ ഡിപ്പോകളിൽ നിന്നും നാലമ്പല ദർശനത്തിനായി ബസ് സർവീസുകൾ ലഭ്യമാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Ramayan-month.jpg" class="attachment-large size-large wp-post-image" alt="KSRTC Nalambalam Darshan" /></figure><p>കർക്കടക മാസം അഥവ രാമായണ മാസം മലയാളികൾക്ക് ഏറെ പുണ്യം നിറഞ്ഞ മാസങ്ങളിൽ ഒന്നാണ്. ആരോ​ഗ്യ സംരക്ഷണവും ക്ഷേത്ര ദർശനവും എല്ലാം ഉൾപ്പെടുന്ന ഈ മാസത്തിൽ മനശാന്തിക്കാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. എല്ലാ വർഷത്തെയും പോലെ ഇത്തവണയും നമ്മുടെ ആനവണ്ടിയിൽ നാലമ്പലം തീർത്ഥാടനം ഒരുക്കിയിട്ടുണ്ട്. കെഎസ്ആർടിസി (KSRTC Nalambalam Darshan) വർഷംതോറും നടത്തുന്ന ‘നാലമ്പലം തീർത്ഥാടന സർവീസ്’ ഇത്തവണ ഏതൊരു സാധാരണക്കാരുനും താങ്ങാനാകുന്ന നിരക്കിലാണ് ക്രമീകരിച്ചിരിക്കുന്നത്. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ കീഴിലാണ് ഈ യാത്ര ഒരുക്കുന്നത്.</p>
<p>തൃശ്ശൂർ, കോട്ടയം, മലപ്പുറം തുടങ്ങിയ വിവിധ ഡിപ്പോകളിൽ നിന്നും നാലമ്പല ദർശനത്തിനായി ബസ് സർവീസുകൾ ലഭ്യമാണ്. ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവർ പ്രതിഷ്ഠകളായുള്ള നാല് പ്രധാന ക്ഷേത്രങ്ങളിൽ ഒരൊറ്റ ദിവസം കൊണ്ട് ദർശനം നടത്താൻ സാധിക്കുന്ന പാക്കേജാണ് കെഎസ്ആർടിസി ഇത്തവണ ഒരുക്കിയിരിക്കുന്നത്. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് തൃശ്ശൂർ, എറണാകുളം ജില്ലകളിലുള്ള നാലമ്പലങ്ങളിലേക്കാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സർവീസുകൾ നടത്തുന്നത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/lifestyle/travel/complete-list-of-tourist-places-in-kerala-which-temporarily-closed-due-to-heavy-rain-and-landslide-threat-2215238.html"> മണ്ണിടിച്ചിൽ ഭീഷണി: ഈ സ്ഥലങ്ങളിലേക്കുള്ള ട്രിപ്പ് പ്ലാൻ മാറ്റിക്കോ, നിയന്ത്രണങ്ങൾ ഇങ്ങനെ</a></strong></p>
<h3>നാലമ്പലം തീർത്ഥാടനം പാക്കേജുകൾ</h3>
<p>കർക്കടക മാസ പുണ്യവുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് നാലമ്പലം തീർത്ഥാടനം. പത്തനംതിട്ട ജില്ലയിലെ വിവിധ ഡിപ്പോകൾ വഴിയുള്ള സീറ്റ് ബുക്കിംഗിന് ഇപ്പോൾ തുടക്കമായിരിക്കുകയാണ്. ജൂലൈ 17 മുതലാണ് പ്രത്യേക സർവീസുകൾ ആരംഭിക്കുന്നത്. ഭക്തർക്കായി രണ്ട് വ്യത്യസ്ത നാലമ്പലം ദർശനമാണ് കെഎസ്ആർടിസി ഇത്തവണ ഒരുക്കിയിരിക്കുന്നത്. കോട്ടയം രാമപുരം മേഖലയിലേക്കും തൃശ്ശൂർ തൃപ്രയാർ മേഖലയിലേക്കുമാണ് വിവിധ ഡിപ്പോകളിൽ നിന്നും ബസുകൾ പുറപ്പെടുക.</p>
<p>തൃപ്രയാർ ശ്രീരാമ ക്ഷേത്രം, കൂടൽമാണിക്യം ഭരത ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവ ഉൾപ്പെടുന്ന തൃശ്ശൂരിലെ നാലമ്പലം തീർത്ഥാടന ദർശനമാണ് ഭക്തരെ കാത്തിരിക്കുന്നത്. എറണാകുളം നാലമ്പലം ദർശന യാത്രയിൽ മാമലശ്ശേരി ശ്രീരാമ ക്ഷേത്രം, മേമുറി ഭരത ക്ഷേത്രം, മുളക്കുളം ലക്ഷ്മണ ക്ഷേത്രം, നെടുങ്ങാട് ശത്രുഘ്ന ക്ഷേത്രം എന്നിവ ഉൾപ്പെടുന്നത്താണ് പാക്കേജ്. തൃശ്ശൂർ പാക്കേജിന് ഒരാൾക്ക് 980 രൂപയും എറണാകുളം പാക്കേജിന് ഒരാൾക്ക് 560 രൂപയുമാണ് കെഎസ്ആർടിസി ഈടാക്കുക.</p>
<p>കോട്ടയം മേഖലയാണെങ്കിൽ, രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവയാണ് ഉൾപ്പെടുക. തൃശ്ശൂരിലെ അതിപ്രസിദ്ധമായ നാല് ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സർവീസ് ജൂലൈ 18-ന് രാത്രി 9:00 മണിക്ക് പത്തനംതിട്ട ഡിപ്പോയിൽ നിന്ന് പുറപ്പെടുന്നതാണ്. എറണാകുളം, കോട്ടയം ജില്ലകളുടെ അതിർത്തി മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന നാലമ്പലങ്ങളിലേക്കുള്ള രണ്ടാമത്തെ യാത്ര ജൂലൈ 17-ന് പുലർച്ചെ 5:00 മണിക്ക് പത്തനംതിട്ട ഡിപ്പോയിൽ നിന്ന് പുറപ്പെടും.</p>
<h3>എങ്ങനെ ബുക്ക് ചെയ്യാം?</h3>
<p>ഈ തീർത്ഥാടന പാക്കേജുകളിൽ പങ്കാളികളാകാൻ താല്പര്യമുള്ള ഭക്തർക്ക് കെഎസ്ആർടിസിയുടെ ഔദ്യോഗിക നമ്പറിൽ ബന്ധപ്പെട്ട് സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. രാമായണ മാസത്തിൽ ക്ഷേത്രങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ, പത്തനംതിട്ട ഡിപ്പോയിൽ നിന്നുള്ള ഈ സർവീസുകളിൽ സീറ്റുകൾ പരിമിതമായിരിക്കും. താല്പര്യമുള്ളവർ എത്രയും വേഗം ബന്ധപ്പെട്ട് സീറ്റുകൾ ഉറപ്പാക്കുക. യാത്രയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ ഫോൺ നമ്പറിലേക്ക് ബന്ധപ്പെടുക 9495752710.</p>
<h3>English Summary:</h3>
<p>KSRTC has launched Nalambalam pilgrimage packages under its Budget Tourism initiative, with bookings now open through its depots in the district. The pilgrimage, scheduled to begin on July 17.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Tourism: മണ്ണിടിച്ചിൽ ഭീഷണി: ഈ സ്ഥലങ്ങളിലേക്കുള്ള ട്രിപ്പ് പ്ലാൻ മാറ്റിക്കോ, നിയന്ത്രണങ്ങൾ ഇങ്ങനെ</title>
					<link>https://www.malayalamtv9.com/lifestyle/travel/complete-list-of-tourist-places-in-kerala-which-temporarily-closed-due-to-heavy-rain-and-landslide-threat-2215238.html</link>
					<pubDate>Thu, 09 Jul 2026 21:45:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Travel]]></category>
										<guid>https://www.malayalamtv9.com/lifestyle/travel/complete-list-of-tourist-places-in-kerala-which-temporarily-closed-due-to-heavy-rain-and-landslide-threat-2215238.html</guid>
					<description><![CDATA[<p>Tourist Places In Kerala Which Temporarily Closed: വിവിധയിടങ്ങളിൽ ഇത്തരം സാഹചര്യം തുടരുന്നതിനാൽ സംസ്ഥാനത്തെ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ജില്ലാ ഭരണകൂടങ്ങൾ കനത്ത യാത്രാ നിയന്ത്രണങ്ങളും താൽക്കാലിക നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നതിന് മുമ്പായി ഈ അറിയിപ്പുകൾ പൂർണമായും മനസ്സിലാക്കേണ്ടതുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Tourist-Places-In-Kerala-.jpg" class="attachment-large size-large wp-post-image" alt="Tourist Places In Kerala" /></figure><p>കാലവർഷം അതിശക്തമായി തുടരുകയാണ്. കേരളത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വയനാട് കള്ളാടിയിൽ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ഇനിയും മണ്ണിനടിയിൽ മൃതദേഹങ്ങൾ ഉണ്ടാകാമെന്നാണ് കരുതുന്നത്. വിവിധയിടങ്ങളിൽ ഇത്തരം സാഹചര്യം തുടരുന്നതിനാൽ സംസ്ഥാനത്തെ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ജില്ലാ ഭരണകൂടങ്ങൾ കനത്ത യാത്രാ നിയന്ത്രണങ്ങളും താൽക്കാലിക നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നതിന് മുമ്പായി ഈ അറിയിപ്പുകൾ പൂർണമായും മനസ്സിലാക്കേണ്ടതുണ്ട്. അത്തരത്തിൽ അടച്ചുപൂട്ടിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഏതെല്ലാമെന്ന് നോക്കാം.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/lifestyle/travel/ksrtc-announces-more-bus-services-to-ponmudi-amid-huge-rush-check-the-timings-and-route-2215029.html">പൊന്മുടിയിലേക്ക് കൂടുതൽ കെഎസ്ആർടിസി ബസുകൾ; റൂട്ടുകൾ ഇങ്ങനെ, സമയം ടിക്കറ്റ് നിരക്ക്</a></strong></p>
<h3>വയനാട് അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ</h3>
<p>വയനാട് ജില്ലയിലെ കള്ളാടിയിലാണ് കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായത്. കനത്ത മഴയിൽ വയനാട് ചുരത്തിൽ ദൃശ്യപരത കുറയുന്നതും മരങ്ങൾ കടപുഴകി വീഴുന്നതും പതിവായിരിക്കുകയാണ്. മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ ഈ റൂട്ടിലൂടെയുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള വിനോദയാത്രകൾ ഒഴിവാക്കാൻ നിർദ്ദേശമുണ്ട്. കനത്ത മഴയിൽ മലയോര പാതകളിൽ വഴുക്കലും മണ്ണിടിച്ചിൽ സാധ്യതയും ഉള്ളതിനാൽ ട്രെക്കിംഗ് നടത്തുന്ന മേഖലകൾ പൂർണ്ണമായി നിർത്തിവെച്ചു. ബാണാസുര സാഗർ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ വെള്ളമുയർന്നതിനാലും ശക്തമായ കാറ്റുള്ളതിനാലും ഇവിടുത്തെ ബോട്ടിംഗും പ്രവേശനവും താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.</p>
<h3>മൂന്നാർ അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ</h3>
<p>കനത്ത മഴയെ തുടർന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ വിനോദസഞ്ചാരികൾ മൂന്നാറിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മൂന്നാർ സിഎസ്ഐ പള്ളിക്ക് സമീപം വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിലാണ് വിനോദസഞ്ചാരികളുടെ സുരക്ഷ മുൻനിർത്തി കലക്ടറുടെ നിർദ്ദേശം . മണ്ണിടിച്ചിലിനെ തുടർന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ സിഎസ്ഐ പള്ളിക്ക് സമീപമുള്ള റോഡിൽ നിലവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.</p>
<h3>അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ</h3>
<p>വടക്കൻ കേരളത്തിലാണ് നിലവിൽ ശക്തമായ മഴ തുടരുന്നത്. വനമേഖലകളിൽ മഴ ശക്തമായതിനെത്തുടർന്ന് വിനോദസഞ്ചാരികൾക്ക് താൽക്കാലികമായി പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പുഴകളിൽ നീരൊഴുക്ക് അപകടകരമായ രീതിയിൽ ഉയരുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ മേഖലകളിലേക്കുള്ള യാത്രയ്ക്ക് മുമ്പായി നിർദ്ദേശങ്ങൾ കൃത്യമായി പരിശോധിക്കുക.</p>
<h3>മഴയെത്തുടർന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ</h3>
<p>ഓഫ്-റോഡ് ട്രെക്കിംഗിന് നിരോധനം: ഒരു മലയോര മേഖലയിലും ഓഫ്-റോഡ് ജീപ്പ് സഫാരികൾക്കോ കാട്ടുപാതകളിലൂടെയുള്ള ട്രെക്കിംഗിനോ മഴയുള്ള സാഹചര്യങ്ങളിൽ തയ്യാറാകരുത്. ഇത് വലിയ അപകടം ക്ഷണിച്ചുവരുത്തും.</p>
<p>ജലാശയങ്ങളിൽ ഇറങ്ങരുത്: ശക്തമായ മഴ നിലനിൽക്കുന്ന സാഹചര്യങ്ങളിൽ വെള്ളച്ചാട്ടങ്ങൾ, നദികൾ, ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങൾ എന്നിവടങ്ങളിൽ ഇറങ്ങുന്നതിനും സെൽഫി എടുക്കുന്നതും പൂർണമായും ഒഴിവാക്കുക.</p>
<p>നൈറ്റ് ട്രാവൽ ബാൻ: രാത്രി സമയങ്ങളിൽ മലയോര മേഖലകളിലൂടെയുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്.</p>
<p>ഡിസാസ്റ്റർ മാനേജ്മെന്റ് നിർദ്ദേശങ്ങൾ: അതത് ജില്ലാ കളക്ടർമാരും ദുരന്തനിവാരണ അതോറിറ്റിയും പുറപ്പെടുവിക്കുന്ന പ്രത്യേക അലേർട്ടുകളും മുന്നറിയിപ്പുകളും കൃത്യമായി പാലിക്കുക.</p>
<h3>English Summary:</h3>
<p>Planning a trip to your favourite spots. Here is the complete updated list of tourist places in Kerala temporarily closed due to severe monsoon rain, flashing alerts, and landslide threats.</p>
]]></content:encoded>
				</item>
							<item>
					<title>Ponmudi KSRTC Services: പൊന്മുടിയിലേക്ക് കൂടുതൽ കെഎസ്ആർടിസി ബസുകൾ; റൂട്ടുകൾ ഇങ്ങനെ, സമയം ടിക്കറ്റ് നിരക്ക്</title>
					<link>https://www.malayalamtv9.com/lifestyle/travel/ksrtc-announces-more-bus-services-to-ponmudi-amid-huge-rush-check-the-timings-and-route-2215029.html</link>
					<pubDate>Wed, 08 Jul 2026 21:40:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Travel]]></category>
										<guid>https://www.malayalamtv9.com/lifestyle/travel/ksrtc-announces-more-bus-services-to-ponmudi-amid-huge-rush-check-the-timings-and-route-2215029.html</guid>
					<description><![CDATA[<p>KSRTC Bus Services To Ponmudi: കെഎസ്ആർടിസി പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര പദ്ധതി നടപ്പാക്കിയതോടെ ഓർഡിനറി ബസ്സുകളിൽ വളരെയധികം തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന് പിന്നാലെയാണ് പൊന്മുടിയിലേക്ക് കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ ആരംഭിച്ചത്. തമ്പാനൂർ, വർക്കല എന്നിവിടങ്ങളിൽനിന്ന് പൊന്മുടിയിലേക്ക് ഫാസ്റ്റ് ബസ് ഉൾപ്പെടെ സർവീസ് നടത്താനാണ് കെഎസ്ആർടിസ പദ്ധതിയിടുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/PONMUDI-TRAVEL.jpg" class="attachment-large size-large wp-post-image" alt="Ponmudi Travel" /></figure><p>കോടമഞ്ഞും ആരെയും മയക്കുന്ന പ്രകൃതി സൗന്ദര്യവും കാരണം ആളുകളെ ഏറ്റവും കൂടുതൽ ആകർഷിച്ച സ്ഥലങ്ങളിൽ ഒന്നാണ് പൊന്മുടി. അടുത്തിടെയായി പൊന്മുടിയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതിന്റെ കൂടെ കെഎസ്ആർടിസി പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര പദ്ധതി നടപ്പാക്കിയതോടെ ഓർഡിനറി ബസ്സുകളിൽ വളരെയധികം തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന് പിന്നാലെയാണ് പൊന്മുടിയിലേക്ക് കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ ആരംഭിച്ചത്. തമ്പാനൂർ, വർക്കല എന്നിവിടങ്ങളിൽനിന്ന് പൊന്മുടിയിലേക്ക് ഫാസ്റ്റ് ബസ് ഉൾപ്പെടെ സർവീസ് നടത്താനാണ് കെഎസ്ആർടിസ പദ്ധതിയിടുന്നത്.</p>
<p>അവധി ദിവസങ്ങളിൽ വിതുര ഡിപ്പോയിൽ നിന്ന് കൂടുതൽ സർവീസുകൾ നടത്താനും തീരുമാനിച്ചതായി ഗതാഗതവകുപ്പ് മന്ത്രി സി പി ജോണിന്റെ ഓഫീസ് നിന്ന് അറിയിച്ചിട്ടുണ്ട്. ഷട്ടിൽ ട്രിപ്പുകൾ ഇക്കഴിഞ്ഞ ഞായറാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്. പൊന്മുടിയിലേക്കുള്ള യാത്ര വളരെ ദുഷ്കരമാണെന്ന് കാണിച്ച് യാത്രക്കാരിൽ നിന്ന് പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ കെഎസ്ആർടിസി ബസ് സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. പൊന്മുടിയുടെ വികസന പ്രവർത്തനങ്ങൾക്കുവേണ്ടി ഇത്തവണത്തെ ബജറ്റിൽ നാലുകോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/lifestyle/travel/tourists-urged-to-avoid-munnar-travel-on-nh-85-due-to-landslide-threat-check-the-another-route-2214780.html">മൂന്നാറിലേക്ക് പോകുന്നവർ അറിയാൻ: ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ സാധ്യത, ഈ വഴി പോകരുത്</a></strong></p>
<h3>വിതുരയിൽനിന്നുള്ള സർവീസുകൾ</h3>
<p>ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അവധി ദിവസങ്ങളിൽ പൊന്മുടിയിലേക്ക് നേരിട്ടുള്ള ബസ്സിനുവേണ്ടി കാത്തുനിൽക്കണ്ട. നേരെ നിങ്ങൾക്ക് ഇനി മുതൽ വിതുര ഡിപ്പോയിലേക്ക് പോകാവുന്നതാണ്. പുതുതായി ആറ് സർവീസുകളാണ് ഇവിടെ നിന്ന് ക്രമീകരിച്ചിട്ടുള്ളത്. നിലവിൽ 10 സർവീസുകളാണ് പൊന്മുടിയിലേക്കുള്ളത്. നിലവിലുള്ള സർവീസുകൾക്ക് പുറമേയാണിത്. രാവിലെ 9.30 -നെടുമങ്ങാട്-വിതുര-പൊന്മുടി, 11.50 -പൊന്മുടി-വിതുര, 1.30 -വിതുര-പൊന്മുടി, 3.15- പൊന്മുടി-വിതുര, 4.40 -വിതുര-പൊന്മുടി, 6.00-പൊന്മുടി-വിതുര എന്നിങ്ങനെയാണ് ബസിൻ്റെ റൂട്ടും സമയവും.</p>
<h3>പൊൻമുടി യാത്രയ്ക്ക് ഇനി ചെലവേറും</h3>
<p>പൊന്മുടിയിലേക്ക് യാത്ര തിരിക്കാൻ കാത്തിരിക്കുന്നവരെ തേടി പുതിയൊരു വാർത്തയാണ് എത്തിയിരിക്കുന്നത്. പൊൻമുടി ഹിൽസ്റ്റേഷനിലേക്കുള്ള പ്രവേശന നിരക്കുകൾ പുതുക്കിയിരിക്കുകയാണ്. മുമ്പ് പോയപ്പോൾ ഉണ്ടായിരുന്നതിനെക്കാൾ അല്പം കൂടുതൽ പണം ഇനിമുചൽ കൈയ്യിൽ കരുതേണ്ടി വരും. ന​ഗരത്തിലെ തിരക്കുകളിൽ നിന്ന് മുക്തി നേടാൻ മഞ്ഞിൻ താഴ്വാരത്തേക്ക് എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് പ്രവേശന നിരക്കുകളിലെ വലിയ വർദ്ധനവാണ്.</p>
<p>പുതിയ നിരക്കുകൾ 2026 ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. ജിഎസ്ടി ഉൾപ്പെടെയുള്ള പുതുക്കിയ നിരക്കുകളാണ് ഇപ്പോൾ അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിരക്കുകൾ പ്രകാരം മുതിർന്നവർക്കുള്ള പ്രവേശന ഫീസ് 50 രൂപ ആയും കുട്ടികൾക്കുള്ളത് 25 രൂപ ആയുമാണ് നിശ്ചയിച്ചിരിക്കുന്നത്. വിദേശ സഞ്ചാരികളുടെ ഫീസിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്. വിദേശികളായ മുതിർന്നവർക്ക് 400 രൂപ, കുട്ടികൾക്ക് 300 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്.</p>
<p>വിദ്യാർത്ഥികൾക്കുള്ള പ്രവേശന ഫീസ് 30 രൂപ ആയി തന്നെ തുടരും. മലമുകളിൽ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ പാർക്ക് ചെയ്യുന്നതിലെ നിരക്കുകളിലും മാറ്റമുണ്ട്. ടൂവീലറുകൾക്ക് 25 രൂപ, ത്രീവീലറുകൾക്ക് 35 രൂപ, ലൈറ്റ് മോട്ടോർ വെഹിക്കിൾ പാർക്കിംഗിന് 50 രൂപ, മീഡിയം മോട്ടോർ വാഹനങ്ങളുടെ പാർക്കിംഗിന് 200 രൂപ, ഹെവി വാഹനങ്ങളുടെ പാർക്കിംഗിന് 120 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ. സഞ്ചാരികളുടെ കൈവശം സ്റ്റിൽ ക്യാമറ ഉണ്ടെങ്കിൽ ഇനി മുതൽ 85 രൂപയും മൂവി ക്യാമറയ്ക്ക് 600 രൂപയും നൽകേണ്ടതാണ്.</p>
<h3>English Summary:</h3>
<p>KSRTC has launched Fast Passenger bus services in the Ponmudi route, which had recently become extremely busy and crowded after the launch of the free Priyadarshini buses. Check the route and Timing.</p>
]]></content:encoded>
				</item>
							<item>
					<title>Munnar Travel: മൂന്നാറിലേക്ക് പോകുന്നവർ അറിയാൻ: ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ സാധ്യത, ഈ വഴി പോകരുത്</title>
					<link>https://www.malayalamtv9.com/lifestyle/travel/tourists-urged-to-avoid-munnar-travel-on-nh-85-due-to-landslide-threat-check-the-another-route-2214780.html</link>
					<pubDate>Tue, 07 Jul 2026 21:37:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Travel]]></category>
										<guid>https://www.malayalamtv9.com/lifestyle/travel/tourists-urged-to-avoid-munnar-travel-on-nh-85-due-to-landslide-threat-check-the-another-route-2214780.html</guid>
					<description><![CDATA[<p>Munnar Travel Route Landslide: കാലാവസ്ഥ അനുകൂലമാകുന്നത് വരെയും സുരക്ഷ ഉറപ്പാക്കുന്നത് വരെയും മൂന്നാറിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ പരമാവധി മാറ്റിവെക്കണമെന്നാണ് ഭരണകൂടത്തിന്റെ ഔദ്യോഗിക അറിയിപ്പ്. ദേശീയപാത 85-ൽ മൂന്നാറിനടുത്തുള്ള മൂലക്കട സിഎസ്ഐ പള്ളിക്ക് സമീപം അടുത്തിടെയുണ്ടായ കനത്ത മണ്ണിടിച്ചിലിനെത്തുടർന്ന് ഈ റൂട്ടിൽ നിലവിൽ കനത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Munnar-Travel-.jpg" class="attachment-large size-large wp-post-image" alt="Munnar Travel" /></figure><p>കേരളത്തിൽ പരക്കെ മഴ പെയ്യുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ, പ്രത്യേകിച്ച് ഇടുക്കി ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ വർദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൊച്ചി-ധനുഷ്കോടി ദേശീയപാത (NH 85) വഴിയുള്ള മൂന്നാർ യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ വിനോദസഞ്ചാരികൾക്ക് കർശന നിർദ്ദേശം നൽകി. കാലാവസ്ഥ അനുകൂലമാകുന്നത് വരെയും സുരക്ഷ ഉറപ്പാക്കുന്നത് വരെയും മൂന്നാറിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ പരമാവധി മാറ്റിവെക്കണമെന്നാണ് ഭരണകൂടത്തിന്റെ ഔദ്യോഗിക അറിയിപ്പ്. ദേശീയപാത 85-ൽ മൂന്നാറിനടുത്തുള്ള മൂലക്കട സിഎസ്ഐ പള്ളിക്ക് സമീപം അടുത്തിടെയുണ്ടായ കനത്ത മണ്ണിടിച്ചിലിനെത്തുടർന്ന് ഈ റൂട്ടിൽ നിലവിൽ കനത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.</p>
<p>ദുരിതബാധിത പ്രദേശത്തും ഹൈവേയിലും ഗതാഗതം പൂർണ്ണമായി നിയന്ത്രിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമായി പോലീസിനെയും മോട്ടോർ വാഹന വകുപ്പ് (MVD) ഉദ്യോഗസ്ഥരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നിലവിൽ റോഡ് വികസനം ഉൾപ്പെടെയുള്ള വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. വിനോദസഞ്ചാര ആവശ്യങ്ങൾക്കായി മൂന്നാറിലേക്കും മറ്റ് മലയോര മേഖലകളിലേക്കും പ്ലാൻ ചെയ്തിരുന്ന എല്ലാ യാത്രകളും താല്ക്കാലികമായി നിങ്ങളുടെ യാത്ര ഒഴിവാക്കുകയോ മാറ്റിവെക്കുകയോ ചെയ്യേണ്ടതാണ്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/lifestyle/travel/ksrtc-nalambalam-darshan-tour-package-2026-starts-from-july-17-check-the-temples-fare-timings-and-how-to-book-2214060.html">കെഎസ്ആർടിസിയിൽ കുറഞ്ഞ ചിലവിൽ നാലമ്പലം ചുറ്റാം; ഒരു ദിവസം കൊണ്ട് നാല് ക്ഷേത്രം, എത്ര രൂപയാകും, ബുക്കിംഗ്</a></strong></p>
<p>അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ മതിയായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥലം പരിശോധിക്കുന്നതിനും ദുരന്തസാധ്യത വിലയിരുത്തുന്നതിനും വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനും ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നുള്ള ഒരു അപകട വിശകലന വിദഗ്ദ്ധനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.</p>
<h3>മൂന്നാറിലേക്കുള്ള ബദൽ വഴി</h3>
<p>അടിമാലി ➔ കല്ല്യാർക്കുട്ടി ➔ പന്നിയാർകുട്ടി ➔ രാജാക്കാട് ➔ ബൈസൺവാലി ➔ പോത്തൻമേട് ➔ മൂന്നാർ.</p>
<p>എറണാകുളത്തിന്റെ ഭാഗങ്ങളിൽ നിന്നും തൊടുപുഴ ഭാഗത്ത് നിന്നും വരുന്നവർക്ക് നേര്യമംഗലം ബ്ലോക്ക് ഒഴിവാക്കാൻ ഈ റൂട്ട് ഉപയോഗിക്കാം. വടക്കൻ കേരളത്തിൽ നിന്നോ തൃശ്ശൂരിൽ നിന്നോ ആണ് വരുന്നതെങ്കിൽ നേര്യമംഗലം-അടിമാലി പൂർണ്ണമായും ഒഴിവാക്കി വരാവുന്ന മനോഹരമായ റൂട്ടാണിത്.</p>
<p>ചാലക്കുടി ➔ അതിരപ്പിള്ളി ➔ മൽക്കപ്പാറ ➔ വാൽപ്പാറ ➔ പൊള്ളാച്ചി ➔ ഉദുമൽപേട്ട് ➔ മറയൂർ ➔ കാന്തല്ലൂർ ➔ മൂന്നാർ. ഇതൊരു അന്തർസംസ്ഥാന പാതയാണ്. കാട്ടുമൃഗങ്ങളുടെ സാന്നിധ്യമുള്ളതിനാൽ രാത്രിയാത്രയ്ക്ക് വനംവകുപ്പിന്റെ കർശന വിലക്കുണ്ടാകും. പകൽ സമയങ്ങളിൽ വരാൻ ഏറ്റവും അനുയോജ്യം.</p>
<h3>ശ്രദ്ധിക്കേണ്ട കാര്യങ്ങൾ</h3>
<p>ജിപിഎസ് കാണിക്കുന്ന പല ഉൾവഴികളും മഴക്കാലത്ത് തികച്ചും അപകടകരമായ പോക്കറ്റ് റോഡുകളായിരിക്കാം. സംശയമുള്ള സ്ഥലങ്ങളിൽ പ്രാദേശികമായി ചോദിച്ച് വഴി ഉറപ്പാക്കി വേണം യാത്ര ചെയ്യാൻ. ബദൽ വഴികളിൽ ഭൂരിഭാഗവും വീതി കുറഞ്ഞതും വളവുകൾ നിറഞ്ഞതുമാണ്. മൂടൽമഞ്ഞും കനത്ത മഴയും ഉള്ളപ്പോൾ രാത്രിയാത്ര പൂർണ്ണമായും ഒഴിവാക്കി രാവിലെ 7 മണിക്കും വൈകിട്ട് നാല് മണിക്കും ഇടയിൽ മാത്രം യാത്ര ചെയ്യുക. പോലീസോ വനംവകുപ്പോ അടിയന്തര സാഹചര്യങ്ങളിൽ റോഡ് ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ അവരുമായി സഹകരിക്കുക, നിർദ്ദേശിച്ച വഴിയിലൂടെ മാത്രം യാത്ര ചെയ്യാൻ ശ്രദ്ധിക്കുക.</p>
<h3>English Summary:</h3>
<p>Heavy rainfall in Kerala, which has increased the risk of landslides in the high ranges, has prompted the Idukki District Collector to ask tourists to avoid travelling to Munnar via the Kochi–Dhanushkodi National Highway (NH-85).</p>
]]></content:encoded>
				</item>
							<item>
					<title>KSRTC Nalambalam Darshan 2026: കെഎസ്ആർടിസിയിൽ കുറഞ്ഞ ചിലവിൽ നാലമ്പലം ചുറ്റാം; ഒരു ദിവസം കൊണ്ട് നാല് ക്ഷേത്രം, എത്ര രൂപയാകും, ബുക്കിംഗ്</title>
					<link>https://www.malayalamtv9.com/lifestyle/travel/ksrtc-nalambalam-darshan-tour-package-2026-starts-from-july-17-check-the-temples-fare-timings-and-how-to-book-2214060.html</link>
					<pubDate>Sat, 04 Jul 2026 13:47:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Travel]]></category>
										<guid>https://www.malayalamtv9.com/lifestyle/travel/ksrtc-nalambalam-darshan-tour-package-2026-starts-from-july-17-check-the-temples-fare-timings-and-how-to-book-2214060.html</guid>
					<description><![CDATA[<p>KSRTC Nalambalam Darshan Tour Package 2026: ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവർ പ്രതിഷ്ഠകളായുള്ള നാല് പ്രധാന ക്ഷേത്രങ്ങളിൽ ഒരൊറ്റ ദിവസം കൊണ്ട് ദർശനം നടത്താൻ സാധിക്കുന്ന ജനപ്രിയ പാക്കേജാണ് കെഎസ്ആർടിസിയുടേത്. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് തൃശ്ശൂർ, എറണാകുളം നാലമ്പലങ്ങളിലേക്കാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം പ്രത്യേക സർവീസുകൾ നടത്തുന്നത്. കർക്കടക മാസ പുണ്യവുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് &#8216;നാലമ്പലം തീർത്ഥാടന പാക്കേജുകൾ&#8217; പ്രഖ്യാപിച്ചിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/KSRTC-Nalambalam-Darshan-.jpg" class="attachment-large size-large wp-post-image" alt="Ksrtc Nalambalam Darshan" /></figure><p>കർക്കടക മാസം (രാമായണ മാസം) പ്രമാണിച്ച് കെഎസ്ആർടിസി (KSRTC Nalambalam Darshan) വർഷംതോറും നടത്തുന്ന ജനപ്രിയമായ 'നാലമ്പലം തീർത്ഥാടന സർവീസ്' ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ കീഴിൽ വീണ്ടും ആരംഭിക്കുകയാണ്. തൃശ്ശൂർ, കോട്ടയം, മലപ്പുറം തുടങ്ങിയ വിവിധ ഡിപ്പോകളിൽ നിന്നും ഈ പ്രത്യേക സർവീസുകൾ ലഭ്യമാണ്. ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവർ പ്രതിഷ്ഠകളായുള്ള നാല് പ്രധാന ക്ഷേത്രങ്ങളിൽ ഒരൊറ്റ ദിവസം കൊണ്ട് ദർശനം നടത്താൻ സാധിക്കുന്ന ജനപ്രിയ പാക്കേജാണ് കെഎസ്ആർടിസിയുടേത്. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് തൃശ്ശൂർ, എറണാകുളം നാലമ്പലങ്ങളിലേക്കാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം പ്രത്യേക സർവീസുകൾ നടത്തുന്നത്.</p>
<p>കർക്കടക മാസ പുണ്യവുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് 'നാലമ്പലം തീർത്ഥാടന പാക്കേജുകൾ' പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ വിവിധ ഡിപ്പോകൾ വഴിയുള്ള സീറ്റ് ബുക്കിംഗിന് ഇപ്പോൾ തുടക്കമായിരിക്കുകയാണ്. ജൂലൈ 17 മുതലാണ് പ്രത്യേക സർവീസുകൾ ആരംഭിക്കുന്നത്. ഭക്തർക്കായി രണ്ട് വ്യത്യസ്ത നാലമ്പലം ദർശനമാണ് കെഎസ്ആർടിസി ഇത്തവണ ഒരുക്കിയിരിക്കുന്നത്. കോട്ടയം രാമപുരം മേഖല അല്ലെങ്കിൽ തൃശ്ശൂർ തൃപ്രയാർ മേഖല എന്നിവിടെയുള്ള നാലമ്പലങ്ങളിലേക്കാണ് വിവിധ ഡിപ്പോകളിൽ നിന്നും പ്രത്യേക ബസുകൾ ക്രമീകരിച്ചിട്ടുള്ളത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/lifestyle/travel/kozhikode-thusharagiri-waterfalls-and-the-wild-invite-peaople-to-taste-muttipazham-know-the-speciality-2213824.html">മുട്ടിപ്പഴം കഴിച്ചിട്ടുണ്ടോ? നേരെ തുഷാരഗിരിയിലേക്ക് വിട്ടോളൂ; സഞ്ചാരികളെ ക്ഷണിച്ച് കാട്ടുപഴം</a></strong></p>
<p>ജൂലൈ 17 ന് ആരംഭിക്കുന്ന തീർത്ഥാടന യാത്രയിൽ, തൃപ്രയാർ ശ്രീരാമ ക്ഷേത്രം, കൂടൽമാണിക്യം ഭരത ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവ ഉൾപ്പെടുന്ന തൃശ്ശൂരിലെ നാലമ്പലം തീർത്ഥാടന ദർശനമാണ് ഭക്തരെ കാത്തിരിക്കുന്നത്. എറണാകുളം നാലമ്പലം ദർശന യാത്രയിൽ മാമലശ്ശേരി ശ്രീരാമ ക്ഷേത്രം, മേമുറി ഭരത ക്ഷേത്രം, മുളക്കുളം ലക്ഷ്മണ ക്ഷേത്രം, നെടുങ്ങാട് ശത്രുഘ്ന ക്ഷേത്രം എന്നിവ ഉൾപ്പെടുന്നത്താണ് പാക്കേജ്. തൃശ്ശൂർ പാക്കേജിന് ഒരാൾക്ക് 980 രൂപയും എറണാകുളം പാക്കേജിന് ഒരാൾക്ക് 560 രൂപയുമാണ് കെഎസ്ആർടിസി ഈടാക്കുക.</p>
<p>കോട്ടയം മേഖലയാണെങ്കിൽ, രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവയാണ് ഉൾപ്പെടുക. തൃശ്ശൂരിലെ അതിപ്രസിദ്ധമായ നാല് ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സർവീസ് ജൂലൈ 18-ന് രാത്രി 9:00 മണിക്ക് പത്തനംതിട്ട ഡിപ്പോയിൽ നിന്ന് പുറപ്പെടുന്നതാണ്. എറണാകുളം, കോട്ടയം ജില്ലകളുടെ അതിർത്തി മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന നാലമ്പലങ്ങളിലേക്കുള്ള രണ്ടാമത്തെ യാത്ര ജൂലൈ 17-ന് പുലർച്ചെ 5:00 മണിക്ക് പത്തനംതിട്ട ഡിപ്പോയിൽ നിന്ന് പുറപ്പെടും.</p>
<h3>എങ്ങനെ ബുക്ക് ചെയ്യാം?</h3>
<p>ഈ തീർത്ഥാടന പാക്കേജുകളിൽ പങ്കാളികളാകാൻ താല്പര്യമുള്ള ഭക്തർക്ക് കെഎസ്ആർടിസിയുടെ ഔദ്യോഗിക നമ്പറിൽ ബന്ധപ്പെട്ട് സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. രാമായണ മാസത്തിൽ ക്ഷേത്രങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ, പത്തനംതിട്ട ഡിപ്പോയിൽ നിന്നുള്ള ഈ സർവീസുകളിൽ സീറ്റുകൾ പരിമിതമായിരിക്കും. താല്പര്യമുള്ളവർ എത്രയും വേഗം ബന്ധപ്പെട്ട് സീറ്റുകൾ ഉറപ്പാക്കുക. യാത്രയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ ഫോൺ നമ്പറിലേക്ക് ബന്ധപ്പെടുക 9495752710.</p>
<h3>English Summary:</h3>
<p>KSRTC has launched Nalambalam pilgrimage packages under its Budget Tourism initiative, with bookings now open through its depots in the district. The pilgrimage, scheduled to begin on July 17.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Thusharagiri: മുട്ടിപ്പഴം കഴിച്ചിട്ടുണ്ടോ? നേരെ തുഷാരഗിരിയിലേക്ക് വിട്ടോളൂ; സഞ്ചാരികളെ ക്ഷണിച്ച് കാട്ടുപഴം</title>
					<link>https://www.malayalamtv9.com/lifestyle/travel/kozhikode-thusharagiri-waterfalls-and-the-wild-invite-peaople-to-taste-muttipazham-know-the-speciality-2213824.html</link>
					<pubDate>Fri, 03 Jul 2026 13:54:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Travel]]></category>
										<guid>https://www.malayalamtv9.com/lifestyle/travel/kozhikode-thusharagiri-waterfalls-and-the-wild-invite-peaople-to-taste-muttipazham-know-the-speciality-2213824.html</guid>
					<description><![CDATA[<p>Kozhikode Thusharagiri Waterfalls: ഒരു കാലത്ത് വനങ്ങളിൽ മാത്രം കണ്ടിരുന്ന ഈ അപൂർവ്വ കാട്ടുപഴം രുചിച്ചറിയാൻ മാത്രമായി ഇപ്പോൾ നിരവധി സഞ്ചാരികളാണ് ഇങ്ങോട്ട് എത്തുന്നത്. കേരളത്തിലെ പശ്ചിമഘട്ട വനങ്ങളിലും കാവുകളിലും സ്വാഭാവികമായി വളരുന്ന ഒരു വൃക്ഷത്തിലാണ് ഈ മുട്ടിപ്പഴം ഉണ്ടാകുന്നത്. മരത്തിന്റെ തടിയിലും ശാഖകളിലും, പ്രത്യേകിച്ച് ചുവടുഭാഗത്തുമാണ് ഇവ കൂടുതലും കായിക്കുന്നത്. വിളഞ്ഞു പാകമാകുമ്പോൾ കടും ചുവപ്പ് അല്ലെങ്കിൽ മെറൂൺ നിറത്തിലാണ് ഇവ കാണപ്പെടുക.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Kozhikode-Thusharagiri-Waterfalls.jpg" class="attachment-large size-large wp-post-image" alt="Kozhikode Thusharagiri Waterfalls" /></figure><p>വെള്ളച്ചാട്ടങ്ങളുടെ ഭംഗി ആസ്വദിക്കാൻ വയനാട് ചുരത്തിൻ്റെ അരികിലുള്ള തുഷാരഗിരിയിലേക്ക് പോകുന്ന സഞ്ചാരികൾക്ക് ഇപ്പോൾ കാത്തിരിക്കുന്നത് പ്രകൃതിയൊരുക്കിയ ഒരു മധുരമുള്ള സർപ്രൈസാണ്. കോഴിക്കോട് കോടഞ്ചേരിക്കടുത്തുള്ള പ്രശസ്തമായ തുഷാരഗിരി വെള്ളച്ചാട്ടത്തിന് സമീപം ഇപ്പോൾ മുട്ടിപ്പഴത്തിൻ്റെ സീസണാണ് (Baccaurea courtallensis). ഒരു കാലത്ത് വനങ്ങളിൽ മാത്രം കണ്ടിരുന്ന ഈ അപൂർവ്വ കാട്ടുപഴം രുചിച്ചറിയാൻ മാത്രമായി ഇപ്പോൾ നിരവധി സഞ്ചാരികളാണ് ഇങ്ങോട്ട് എത്തുന്നത്. കേരളത്തിലെ പശ്ചിമഘട്ട വനങ്ങളിലും കാവുകളിലും സ്വാഭാവികമായി വളരുന്ന ഒരു വൃക്ഷത്തിലാണ് ഈ മുട്ടിപ്പഴം ഉണ്ടാകുന്നത്. മരത്തിന്റെ തടിയിലും ശാഖകളിലും, പ്രത്യേകിച്ച് ചുവടുഭാഗത്തുമാണ് ഇവ കൂടുതലും കായിക്കുന്നത്. വിളഞ്ഞു പാകമാകുമ്പോൾ കടും ചുവപ്പ് അല്ലെങ്കിൽ മെറൂൺ നിറത്തിലാണ് ഇവ കാണപ്പെടുക.</p>
<p>കുട്ടിക്കാലത്തിൻ്റെ നൊസ്റ്റാൾജിയ നൽകുന്ന പ്രത്യേക അനുഭവമാണ് ഇവിടെയെത്തുന്ന സഞ്ചാരികൾ പങ്കുവയ്ക്കുന്നത്. വനപാതയോരങ്ങളിൽ ചുവന്നുതുടുത്തു നിൽക്കുന്ന ഈ പഴങ്ങൾ തുഷാരഗിരിയിലെ വെള്ളച്ചാട്ടങ്ങൾ കാണാനെത്തുന്ന വിനോദസഞ്ചാരികൾക്ക് കണ്ണിന് കുളിർമയേകുന്ന ഒരു അപൂർവ്വ മനോഹര കാഴ്ചയായി മാറിയിരിക്കുകയാണ്. മരത്തിന്റെ ചുവട്ടിലായി കൂടുതലും വളരുന്നതിനാലാണ് ഇതിനെ 'മുട്ടിപ്പഴം' എന്ന് വിളിക്കുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/lifestyle/travel/idukki-kanthalloor-apple-harvesting-season-starts-before-onam-2026-check-the-route-and-other-details-2213737.html">ഓണത്തിന് മധുരം കൂട്ടാൻ കാന്തല്ലൂർ ആപ്പിളുകൾ; വിളവെടുപ്പ് തുടങ്ങി, തോട്ടങ്ങളിൽ സഞ്ചാരികളുടെ തിരക്ക്</a></strong></p>
<p>തുഷാരഗിരിയിലെ പ്രശസ്തമായ മൂന്ന് വെള്ളച്ചാട്ടങ്ങളായ ഈരാറ്റുമുക്ക്, മഴവിൽ ചാട്ടം, തുമ്പിതുള്ളും പാറ എന്നിവയ്ക്ക് ചുറ്റുമുള്ള വനപ്രദേശങ്ങളിലും, തോണിക്കയത്തുമായിട്ടാണ് ഈ മുട്ടിപ്പഴ മരങ്ങൾ സമൃദ്ധമായി വളർന്നു നിൽക്കുന്നത്. വെള്ളച്ചാട്ടങ്ങളുടെ വന്യമായ ഭംഗി ആസ്വദിക്കാൻ പോകുന്ന വഴികളിൽ സഞ്ചാരികൾക്ക് ഈ മരങ്ങൾ കാണാൻ സാധിക്കും. ഈ പ്രദേശത്തെ തദ്ദേശവാസിയായ കുന്നേൽ ജോസിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ഭൂമിയിലെ രണ്ട് മുട്ടിപ്പഴ മരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. മരത്തിന്റെ ചുവട് മുതൽ കൊമ്പുകൾ വരെ ചുവന്നുതുടുത്തു നിൽക്കുന്ന ഈ അപൂർവ്വ കാഴ്ചയ്ക്ക് മുന്നിൽ നിന്ന് ഫോട്ടോകളും സെൽഫികളും എടുക്കാൻ മാത്രമായി നിരവധി വിനോദസഞ്ചാരികളാണ് ദിവസേന ഇവിടെയെത്തുന്നത്.</p>
<p>കട്ടിയുള്ള കടുംചുവപ്പ് പുറംതോടുകളുള്ള ഈ പഴങ്ങൾ പൊളിച്ചാൽ ഉള്ളിൽ കാണുന്ന അല്ലികൾക്ക് നേരിയ പുളിയും മധുരവുമുള്ള ഒരു പ്രത്യേക രുചിയാണ്. പ്രകൃതിദത്തമായ ഈ കാട്ടുപഴത്തിന്റെ രുചിയും തുഷാരഗിരിയുടെ ഭംഗിയും സഞ്ചാരികൾക്ക് മറക്കാനാവാത്ത ഒരു യാത്രാനുഭവമാണ് സമ്മാനിക്കുന്നത്. മുട്ടിപ്പഴത്തിന്റെ പൂക്കൾ ഡിസംബർ-ജനുവരി മാസങ്ങളിലാണ് വിരിയുന്നത്. കുരങ്ങുകൾ, കരടികൾ, അണ്ണാൻ എന്നിവ ഈ പഴം കൂടുതലും കഴിക്കാറുണ്ട്. കേരളത്തിലും കർണാടകയിലും പല ഭാഗങ്ങളിലും കിലോയ്ക്ക് ഏകദേശം 150 രൂപ നിരക്കിൽ ഈ പഴം വിൽക്കപ്പെടും. കോഴിക്കോട് താമരശ്ശേരിയിൽ നിന്നോ, കോടഞ്ചേരി വഴി ഈസിയായി തുഷാരഗിരിയിലേക്ക് എത്തിച്ചേരാവുന്നതാണ്.</p>
<h3>ആരോഗ്യഗുണങ്ങൾ ചെറുതല്ല!</h3>
<p>രുചിയിൽ മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിലും മുട്ടിപ്പഴം മുൻപന്തിയിലാണ്</p>
<p><strong>വിറ്റാമിൻ സി:</strong> രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.</p>
<p><strong>ആന്റിഓക്‌സിഡന്റുകൾ:</strong> ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.</p>
<p><strong>ദഹനം സുഗമമാക്കുന്നു:</strong> മലബന്ധം പോലുള്ള പ്രശ്നങ്ങൾ മാറാൻ ഈ കാട്ടുപഴം ഉത്തമമാണ്.</p>
<h3>English Summary:</h3>
<p>'Muttipazham' is a name that often figures in stories narrated by parents and those who had the privilege to live in Kerala's villages or in areas closer to forests. It's known as 'muttipazham' as it grows mostly around the base of the tree.</p>
]]></content:encoded>
				</item>
							<item>
					<title>Kanthalloor Apple Harvest: ഓണത്തിന് മധുരം കൂട്ടാൻ കാന്തല്ലൂർ ആപ്പിളുകൾ; വിളവെടുപ്പ് തുടങ്ങി, തോട്ടങ്ങളിൽ സഞ്ചാരികളുടെ തിരക്ക്</title>
					<link>https://www.malayalamtv9.com/lifestyle/travel/idukki-kanthalloor-apple-harvesting-season-starts-before-onam-2026-check-the-route-and-other-details-2213737.html</link>
					<pubDate>Thu, 02 Jul 2026 21:49:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Travel]]></category>
										<guid>https://www.malayalamtv9.com/lifestyle/travel/idukki-kanthalloor-apple-harvesting-season-starts-before-onam-2026-check-the-route-and-other-details-2213737.html</guid>
					<description><![CDATA[<p>Kanthalloor Apple Harvesting Season 2026: മറയൂർ കാന്തല്ലൂർ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ശർക്കരയാണ്. എന്നാൽ അതിനപ്പുറം ആപ്പിൾ, പ്ലംസ്, മാതളനാരങ്ങ, സ്ട്രോബെറി, ഓറഞ്ച് തുടങ്ങിയ പഴങ്ങളും ഇവിടെ വിളയുന്നുണ്ട്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 5000-ൽ പരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കാന്തല്ലൂരിലെ തണുപ്പുള്ള കാലാവസ്ഥ തന്നെയാണ് ഇത്തരം പഴങ്ങൾ ഇവിടെ വിളയാൻ കാരണം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/kanthalloor-apple.jpg" class="attachment-large size-large wp-post-image" alt="Kanthalloor Apple" /></figure><p>മലയാളികൾക്ക് കേരളത്തിൻ്റെ മണ്ണിൽ ആപ്പിളുകൾ വിളയുന്നത് അത്ര കേട്ടുപരിചയമില്ലാത്ത ഒന്നാണ്. എന്നാൽ ഇടുക്കി ജില്ലയിലെ മറയൂരിനടുത്തുള്ള കാന്തല്ലൂർ കേരളത്തിൽ ആപ്പിൾ വിളയുന്ന പ്രധാന ഗ്രാമങ്ങളിലൊന്നാണ്. ഒരുപക്ഷേ നമ്മളിൽ പലർക്കും ഇക്കാര്യത്തെക്കുറിച്ച് വലിയ അറിവ് ഇല്ല എന്നതാണ് സത്യം. മറയൂർ കാന്തല്ലൂർ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ശർക്കരയാണ്. എന്നാൽ അതിനപ്പുറം ആപ്പിൾ, പ്ലംസ്, മാതളനാരങ്ങ, സ്ട്രോബെറി, ഓറഞ്ച് തുടങ്ങിയ പഴങ്ങളും ഇവിടെ വിളയുന്നുണ്ട്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 5000-ൽ പരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കാന്തല്ലൂരിലെ തണുപ്പുള്ള കാലാവസ്ഥ തന്നെയാണ് ഇത്തരം പഴങ്ങൾ ഇവിടെ വിളയാൻ കാരണം.</p>
<p>കേരളത്തിന്റെ കാർഷിക ഭൂപടത്തിൽ മറ്റൊരു ഗ്രാമത്തിനും അവകാശപ്പെടാനില്ലാത്ത അഹങ്കാരമാണ് കാന്തല്ലൂരിലെ ആപ്പിൾ വിളവെടുപ്പ് കാലം. ഇപ്പോഴിതെ കാന്തല്ലൂരിൻ്റെ മണ്ണിൽ ആപ്പിളുകൾ ചുവന്നു തുടുത്ത് നിൽക്കുന്ന കാഴ്ചയാണ് സഞ്ചാരികളെ വരവേൽക്കുന്നത്. ഓണം ആഘോഷമാക്കാൻ ഇടുക്കിയുടെ മലനിരകളിലേക്ക് ഓടിയെ്ത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ പാകമായി പഴുത്തുതുടുത്തു നിൽക്കുന്ന ആപ്പിൾ തോട്ടങ്ങളാണ് കാന്തല്ലൂരിൽ ഇപ്പോൾ ഒരുങ്ങിയിരിക്കുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/lifestyle/travel/ponmudi-entry-fee-hike-increased-fees-for-adults-has-been-at-rupees-50-and-25-for-children-2213539.html">പൊൻമുടി യാത്രയ്ക്ക് ഇനി ചെലവേറും! പ്രവേശന നിരക്കുകൾ കൂട്ടി; പുതിയ നിരക്കുകൾ പോക്കറ്റിലൊതുങ്ങുമോ?</a></strong></p>
<p>തണുപ്പുകാലത്തിന്റെ പശ്ചാത്തലത്തിൽ മാത്രമല്ല, വലിയ മഞ്ഞ് അധികം ആവശ്യമില്ലാത്ത പ്രത്യേകയിനം ആപ്പിളുകളാണ് കാന്തല്ലൂരിൽ പ്രധാനമായും കൃഷി ചെയ്യുന്നത്. എച്ച് ആർ എം എൻ 90, ട്രോപ്പിക്കൽ ബ്യൂട്ടി, ട്രോപ്പിക്കൽ റെഡ് ഡിലീഷ്യസ്, റെഡ് ചീഫ് മഹാരാജ തുടങ്ങിയ മികച്ചയിനം ആപ്പിളുകളാണ് കാന്തല്ലൂർ എന്ന കൊച്ചു ഗ്രാമത്തിൽ വ്യാപകമായി വിളയിച്ചെടുക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ആപ്പിൾ മരങ്ങളിൽ കായ്ഫലം വളരെ കൂടുതലാണെന്നും കർഷകർക്ക് മികച്ച വിളവാണ് ലഭിച്ചിരിക്കുന്നതെന്നും തോട്ടം ഉടമകൾ വ്യക്തമാക്കുന്നു.</p>
<p>കാന്തല്ലൂരിൽ നിരവധി സ്വകാര്യ വ്യക്തികളുടെയും സൊസൈറ്റികളുടെയും തോട്ടങ്ങളുണ്ട്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് ഇവിടെ ആപ്പിളുകൾ പഴുത്തുതുടുത്തു നിൽക്കുന്നത് കാണാൻ സാധിക്കുക. വിളവെടുപ്പ് നേരിട്ട് കാണാനും ഫ്രഷ് ആപ്പിളുകൾ വിലകൊടുത്തു വാങ്ങാനും ഈ സമയത്ത് സാധിക്കും. ജനുവരി മുതൽ ജൂൺ വരെയുള്ള സമയങ്ങളിൽ പ്ലംസ്, പീച്ച്, പാഷൻ ഫ്രൂട്ട്, ഓറഞ്ച് എന്നിവയുടെ സീസൺ ആരംഭിക്കും.</p>
<h3>വിളവെടുപ്പ് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ</h3>
<p>കാന്തല്ലൂരിലെ പ്രധാന കാർഷിക മേഖലകളായ പെരുമല, ഗുഹനാഥപുരം, കുളച്ചിവയൽ എന്നീ ഗ്രാമങ്ങളിലാണ് വലിയ തോതിൽ ആപ്പിൾ കൃഷി നടക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളാണ് ഇവിടുത്തെ പ്രധാന വിളവെടുപ്പ് കാലം. ഈ മാസങ്ങളിലാണ് കേരളത്തിൽ ഓണക്കാലം എത്തുന്നതെന്നതിനാൽ തോട്ടങ്ങളിൽ നിന്ന് നേരിട്ട് ആപ്പിളുകൾ പറിക്കാനും വാങ്ങാനുമായി നിരവധി സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. അവധിക്കാലം ആസ്വദിക്കാൻ എത്തുന്നവർക്ക് ഇതൊരു മനോഹരമായ കാഴ്ച്ചകൂടിയാണ്.</p>
<p>തോട്ടങ്ങളിൽ നേരിട്ടെത്തി പഴങ്ങൾ കഴിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും കാന്തല്ലൂർ ഗ്രാമപഞ്ചായത്തും പ്രാദേശിക കർഷകരും വിനോദസഞ്ചാരികൾക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഓണക്കാലത്തും വരും ദിവസങ്ങളിലും വിനോദസഞ്ചാര മേഖലയ്ക്ക് ഈ സീസൺ വലിയ ഉണർവ്വ് നൽകുമെന്നാണ് ഇവിടുത്തെ കർഷകർ കണക്കുകൂട്ടുന്നത്. എന്നാൽ ചില തോട്ടങ്ങളിൽ പ്രവേശിക്കാൻ ചെറിയ എൻട്രി ഫീസുകൾ ഉണ്ടായിരിക്കുന്നതാണ്.</p>
<h3>English Summary:</h3>
<p>The scenic village of Kanthalloor in Idukki has officially entered its annual apple harvesting season. Apple Harvesting Season Starts Ahead of Onam 2026, Route And Entry Details.</p>
]]></content:encoded>
				</item>
							<item>
					<title>Malabar River Festival: ആവേശം വിതറാൻ മലബാർ റിവർ ഫെസ്റ്റിവൽ; പരിശീലനം തുടങ്ങി, കയാക്കിങ്ങിന് താല്പര്യമുള്ളവർ അറിയാൻ</title>
					<link>https://www.malayalamtv9.com/lifestyle/travel/kayakers-start-training-for-the-four-day-malabar-river-festival-2026-from-july-30-know-the-details-2213542.html</link>
					<pubDate>Wed, 01 Jul 2026 21:53:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Travel]]></category>
										<guid>https://www.malayalamtv9.com/lifestyle/travel/kayakers-start-training-for-the-four-day-malabar-river-festival-2026-from-july-30-know-the-details-2213542.html</guid>
					<description><![CDATA[<p>Malabar River Festival Kayaking: രാജ്യത്തെ ഏറ്റവും വലിയ കയാക്കിംഗ് ഫെസ്റ്റിവലിനായുള്ള ഒരുക്കങ്ങൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്. കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ രണ്ട് പ്രധാന വേദികളിലാണ് ഇത്തവണ മത്സരങ്ങൾ അരങ്ങേറുന്നത്. കോടഞ്ചേരി പുലിക്കയത്ത്, പുല്ലൂരാംപാറ ഇല്ലന്തുകടവ് എന്നിവിടങ്ങളിലാണ് ആവേശം വാനോളം ഉയർത്തി ഇത്തവണത്തെ മലബാർ റിവർ ഫെസ്റ്റിവൽ നടക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Malabar-River-Festival.jpg" class="attachment-large size-large wp-post-image" alt="Malabar River Festival" /></figure><p>സാഹസിക സഞ്ചാരികൾക്കും കയാക്കിംഗ് പ്രേമികൾക്കും ഒരേപോലെ കാത്തിരിക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ 12-ാമത് പതിപ്പിന് വേദിയൊരുങ്ങുകയാണ്. ജൂലൈ 30 മുതൽ സെപ്റ്റംബർ രണ്ട് വരെ നീണ്ടുനിൽക്കുന്ന ഈ കയാക്കിംഗ് മാമാങ്കം സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും വലിയ ആവേശമാണ് സമ്മാനിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ കയാക്കിംഗ് ഫെസ്റ്റിവലിനായുള്ള ഒരുക്കങ്ങൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്. കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ രണ്ട് പ്രധാന വേദികളിലാണ് ഇത്തവണ മത്സരങ്ങൾ അരങ്ങേറുന്നത്. കോടഞ്ചേരി പുലിക്കയത്ത്, പുല്ലൂരാംപാറ ഇല്ലന്തുകടവ് എന്നിവിടങ്ങളിലാണ് ആവേശം വാനോളം ഉയർത്തി ഇത്തവണത്തെ മലബാർ റിവർ ഫെസ്റ്റിവൽ നടക്കുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/lifestyle/travel/ponmudi-entry-fee-hike-increased-fees-for-adults-has-been-at-rupees-50-and-25-for-children-2213539.html">പൊൻമുടി യാത്രയ്ക്ക് ഇനി ചെലവേറും! പ്രവേശന നിരക്കുകൾ കൂട്ടി; പുതിയ നിരക്കുകൾ പോക്കറ്റിലൊതുങ്ങുമോ?</a><br />
</strong></p>
<p>അന്താരാഷ്ട്ര രംഗത്ത് പ്രശസ്തരായ പ്രമുഖ കയാക്കർമാരാണ് ഇത്തവണ ഫെസ്റ്റിവലിന് മാറ്റുകൂട്ടുന്നത്. മത്സരങ്ങൾ ആരംഭിക്കുന്നതിന് മുൻപായി തന്നെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കയാക്കർമാർ കേരളത്തിൽ എത്തിക്കഴിഞ്ഞിരിക്കുകയാണ്. കോഴിക്കോടിൻ്റെ മണ്ണിൽ അവർ പരിശീലനവും തുടങ്ങിക്കഴിഞ്ഞു. ഇത്തവണ മത്സരത്തിനായി ആദ്യമെത്തിയ അന്താരാഷ്ട്ര കയാക്കർ ഇറ്റലിയിൽ നിന്നുള്ള ജിയോവാനി ജിയോർജി ആണ്. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലെ ഇരുവഞ്ഞിപ്പുഴ, ചാലിപ്പുഴ നദികളിലെ ശക്തമായ അടിയൊഴുക്കുകളിലൂടെ വിദേശ താരങ്ങൾ ഉൾപ്പെടെയുള്ള നിരവധി കയാക്കർമാർ അവരുടെ പരിശീലനം പൂർത്തിയാക്കി വരികയാണ്.</p>
<h3>ആവേശം നിറയ്ക്കാൻ 4 ദിവസം</h3>
<p>നാല് ദിവസങ്ങളിലായി നടക്കുന്ന പ്രധാന മത്സരങ്ങളിൽ അന്താരാഷ്ട്ര, ദേശീയ തലത്തിലുള്ള പ്രമുഖ മത്സരാർത്ഥികൾ മാറ്റുരയ്ക്കും. കാണികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന വിസ്മയിപ്പിക്കുന്ന മത്സര ഇനങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. കയാക്ക് സ്ലാലോം, ബോട്ടർ ക്രോസ്, ഡൗൺറിവർ റേസ്, സൂപ്പർ ഫൈനൽ എക്സ്ട്രീം റേസ് തുടങ്ങിയ ഇനങ്ങളാണ് ഇത്തവണ മത്സരരം​ഗത്തുള്ളത്. നദിയിലെ വേഗതയേറിയ ഒഴുക്കിനെ കീറിമുറിച്ച് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തുന്ന മികച്ച പുരുഷ-വനിതാ കയാക്കർമാർക്ക് 'റാപ്പിഡ് രാജ' (Rapid Raja), 'റാപ്പിഡ് റാണി' (Rapid Rani) എന്നീ അഭിമാന കിരീടങ്ങൾ സമ്മാനിക്കും.</p>
<p>കേരള ടൂറിസം വകുപ്പ്, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ സംയുക്തമായാണ് 12-ാമത് മലബാർ റിവർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഇന്ത്യൻ കയാക്കിംഗ് ആൻഡ് കനോയിംഗ് അസോസിയേഷന്റെ (IKCA) സാങ്കേതിക പിന്തുണയും ഈ അന്താരാഷ്ട്ര മേളയ്ക്കുണ്ട്.</p>
<h3>ഇന്ത്യയിൽ കയാക്കിംങ് നടത്തുന്ന സ്ഥലങ്ങൾ</h3>
<p><strong>ഋഷികേശ്, ഉത്തരാഖണ്ഡ്:</strong> ഇന്ത്യയിലെ 'സാഹസിക തലസ്ഥാനം' എന്നറിയപ്പെടുന്ന ഋഷികേശ് കയാക്കിംഗ് പ്രേമികളുടെ സ്വർഗ്ഗ ഭൂമിയാണ്. ഗംഗാ നദിയിലെ ശക്തമായ അടിയൊഴുക്കുകളും റാപ്പിഡുകളും തുടക്കക്കാർക്കും പ്രൊഫഷണലുകൾക്കും ഒരുപോലെ വെല്ലുവിളിയും ആവേശവും ഉയർത്തുന്നതാണ്.</p>
<p><strong>മണാലി, ഹിമാചൽ പ്രദേശ്:</strong> മണാലിയിലെ ബിഗ് ബിയാസ് നദി വൈറ്റ് വാട്ടർ കയാക്കിംഗിന് വളരെ അനുയോജ്യമാണ്. ഹിമാലയൻ പശ്ചാത്തലത്തിലുള്ള കയാക്കിംഗ് മനോഹരമായ ഒരു അനുഭവമാണ് സമ്മാനിക്കുക.</p>
<p><strong>കുടക്, കർണാടക:</strong> ദക്ഷിണേന്ത്യയിൽ സാഹസിക കയാക്കിംഗിന് പറ്റിയ മറ്റൊരു സ്ഥലമാണിത്. കുടകിലെ കാവേരി നദിയിലും അതിന്റെ പോഷകനദിയായ ബാരപോൾ നദിയിലുമുള്ള ശക്തമായ ഒഴുക്ക് മികച്ച കയാക്കിംങ് സ്പോട്ടാണ്.</p>
<p><strong>ഗോവ:</strong> നദികളിലെ ഒഴുക്കിന് പുറമെ കടലിൽ കയാക്കിംഗ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഗോവ മികച്ച ചോയ്‌സാണ്. കടലിലും സാൽ നദിയിലെ (Sal River) കണ്ടൽക്കാടുകൾക്ക് ഇടയിലൂടെയും കയാക്കിംഗ് ചെയ്യാം.</p>
<h3>English Summary:</h3>
<p>Malabar River Festival is gearing up to give the right dose of adrenaline rush to freshwater kayaking enthusiasts from July 30 to September 2. Preparations for the international event are in their final phase.</p>
]]></content:encoded>
				</item>
							<item>
					<title>Ponmudi Tourism: പൊൻമുടി യാത്രയ്ക്ക് ഇനി ചെലവേറും! പ്രവേശന നിരക്കുകൾ കൂട്ടി; പുതിയ നിരക്കുകൾ പോക്കറ്റിലൊതുങ്ങുമോ?</title>
					<link>https://www.malayalamtv9.com/lifestyle/travel/ponmudi-entry-fee-hike-increased-fees-for-adults-has-been-at-rupees-50-and-25-for-children-2213539.html</link>
					<pubDate>Wed, 01 Jul 2026 20:19:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Travel]]></category>
										<guid>https://www.malayalamtv9.com/lifestyle/travel/ponmudi-entry-fee-hike-increased-fees-for-adults-has-been-at-rupees-50-and-25-for-children-2213539.html</guid>
					<description><![CDATA[<p>Ponmudi Entry Fee Hike Updates: പൊന്മുടിയിലേക്ക് യാത്ര തിരിക്കാൻ കാത്തിരിക്കുന്നവരെ തേടി പുതിയൊരു വാർത്തയാണ് എത്തിയിരിക്കുന്നത്. പൊൻമുടി ഹിൽസ്റ്റേഷനിലേക്കുള്ള പ്രവേശന നിരക്കുകൾ പുതുക്കിയിരിക്കുകയാണ്. മുമ്പ് പോയപ്പോൾ ഉണ്ടായിരുന്നതിനെക്കാൾ അല്പം കൂടുതൽ പണം ഇനിമുചൽ കൈയ്യിൽ കരുതേണ്ടി വരും. ന​ഗരത്തിലെ തിരക്കുകളിൽ നിന്ന് മുക്തി നേടാൻ മഞ്ഞിൻ താഴ്വാരത്തേക്ക് എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് പ്രവേശന നിരക്കുകളിലെ വലിയ വർദ്ധനവാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2025/06/ponmudi-hill-station.png" class="attachment-large size-large wp-post-image" alt="Thiruvananthapuram Ponmudi Hill station" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്തിൻ്റെ തലസ്ഥാന ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെത്തുന്ന സ്ഥലങ്ങളിൽ ഒന്നാണ് പൊന്മുടി. സീസണുകളിലും അല്ലാതെയും നിരവധി ആളുകളാണ് ഇവിടേക്ക് ഓരോ ദിവസവും മലകയറുന്നത്. പൊന്മുടിയിലേക്ക് യാത്ര തിരിക്കാൻ കാത്തിരിക്കുന്നവരെ തേടി പുതിയൊരു വാർത്തയാണ് എത്തിയിരിക്കുന്നത്. പൊൻമുടി ഹിൽസ്റ്റേഷനിലേക്കുള്ള പ്രവേശന നിരക്കുകൾ പുതുക്കിയിരിക്കുകയാണ്. മുമ്പ് പോയപ്പോൾ ഉണ്ടായിരുന്നതിനെക്കാൾ അല്പം കൂടുതൽ പണം ഇനിമുചൽ കൈയ്യിൽ കരുതേണ്ടി വരും. ന​ഗരത്തിലെ തിരക്കുകളിൽ നിന്ന് മുക്തി നേടാൻ മഞ്ഞിൻ താഴ്വാരത്തേക്ക് എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് പ്രവേശന നിരക്കുകളിലെ വലിയ വർദ്ധനവാണ്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/lifestyle/travel/aranmula-vallasadya-2026-special-booking-pass-from-july-1-check-the-date-and-how-to-reach-there-2213163.html">ആറന്മുള വള്ളസദ്യ; ജൂലൈ 1 മുതൽ ബുക്കിംഗ്, ആറന്മുളയിലേക്ക് എങ്ങനെ എത്തിച്ചേരാം?</a></strong></p>
<h3>നിരക്കുകൾ ഇങ്ങനെ</h3>
<p>പുതിയ നിരക്കുകൾ 2026 ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. ജിഎസ്ടി ഉൾപ്പെടെയുള്ള പുതുക്കിയ നിരക്കുകളാണ് ഇപ്പോൾ അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിരക്കുകൾ പ്രകാരം മുതിർന്നവർക്കുള്ള പ്രവേശന ഫീസ് 50 രൂപ ആയും കുട്ടികൾക്കുള്ളത് 25 രൂപ ആയുമാണ് നിശ്ചയിച്ചിരിക്കുന്നത്. വിദേശ സഞ്ചാരികളുടെ ഫീസിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്. വിദേശികളായ മുതിർന്നവർക്ക് 400 രൂപ, കുട്ടികൾക്ക് 300 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്.</p>
<p>വിദ്യാർത്ഥികൾക്കുള്ള പ്രവേശന ഫീസ് 30 രൂപ ആയി തന്നെ തുടരും. മലമുകളിൽ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ പാർക്ക് ചെയ്യുന്നതിലെ നിരക്കുകളിലും മാറ്റമുണ്ട്. ടൂവീലറുകൾക്ക് 25 രൂപ, ത്രീവീലറുകൾക്ക് 35 രൂപ, ലൈറ്റ് മോട്ടോർ വെഹിക്കിൾ പാർക്കിംഗിന് 50 രൂപ, മീഡിയം മോട്ടോർ വാഹനങ്ങളുടെ പാർക്കിംഗിന് 200 രൂപ, ഹെവി വാഹനങ്ങളുടെ പാർക്കിംഗിന് 120 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ. സഞ്ചാരികളുടെ കൈവശം സ്റ്റിൽ ക്യാമറ ഉണ്ടെങ്കിൽ ഇനി മുതൽ 85 രൂപയും മൂവി ക്യാമറയ്ക്ക് 600 രൂപയും നൽകേണ്ടതാണ്.</p>
<h3>പുതിയ നിരക്കുകൾ പോക്കറ്റിലൊതുങ്ങുമോ?</h3>
<p>അല്പം ആശ്വാസത്തിനായി ഓടിയെത്തുന്ന സാധാരണക്കാരായ സഞ്ചാരികളെയും വിദ്യാർത്ഥികളെയുമാണ് നിലവിലെ നിരക്ക് വർദ്ധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. സുഹൃത്തുക്കൾക്കൊപ്പമോ കുടുംബത്തോടൊപ്പമോ കുറഞ്ഞ ചെലവിൽ ഒരു ദിവസത്തെ യാത്രയ്ക്ക് തിരുവനന്തപുരത്തുകാർ ആദ്യം തിരഞ്ഞെടുക്കുന്ന ഇടമായിരുന്നു പൊൻമുടി.</p>
<p>എൻട്രി ഫീസും വാഹനങ്ങളുടെ ചാർജ്ജും ഒരുമിച്ച് കൂട്ടുമ്പോൾ ഒരു കുടുംബത്തിന് പൊൻമുടി കയറണമെങ്കിൽ മുൻപത്തെക്കാൾ വലിയൊരു തുക ടിക്കറ്റ് കൗണ്ടറിൽ നൽകേണ്ടി വരും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. രാവിലെ 8:00 മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് പൊൻമുടിയിലേക്കുള്ള പ്രവേശന സമയം. 22 ഹെയർപിൻ വളവുകളുള്ള ഈ ഹിൽ സ്റ്റേഷനിലേക്ക് ദിവസേന 100കണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്.</p>
<p>പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഇവിടം സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1100 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം നഗരത്തിൽ നിന്നും 53 കിലോമീറ്റർ മാത്രം അകലെയുള്ളതുകൊണ്ട് തന്നെ ഒരു ദിവസത്തെ യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. എപ്പോഴും മാറിമറിയുന്ന കാലാവസ്ഥയാണ് പൊൻമുടിയുടെ പ്രത്യേകത. പെട്ടെന്ന് വന്ന് മൂടുന്ന മഞ്ഞും കാറ്റും ഇവിടുത്തെ പുൽമേടുകളെ കൂടുതൽ സുന്ദരമാക്കും.</p>
<h3>English Summary:</h3>
<p>Ponmudi Entry Fee ​Increased. Check out the revised eco-tourism entry fee. Ticket rates have been increased to Rs 50 for adults and Rs 25 for children. Know the latest vehicle entry charges.</p>
]]></content:encoded>
				</item>
					</channel>
	</rss>
	