<?xml version="1.0" encoding="UTF-8"?>	<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	xmlns:media="http://search.yahoo.com/mrss/">
		<channel>
		 
			<title>Sports News in Malayalam: കായിക മലയാളം വാർത്തകൾ, Latest Football, Cricket News Updates in Malayalam Online, കായിക ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ</title>
				<atom:link href="https://www.malayalamtv9.com/feedapi/sports" rel="self" type="application/rss+xml" />
		<link>https://www.malayalamtv9.com/sports</link>
		 
			<description>Sports News in Malayalam, കായിക മലയാളം വാർത്തകൾ: Latest Football, Cricket News live updates in Malayalam Online at TV9 Malayalam. Read ഇന്നത്തെ പ്രധാനപ്പെട്ട മലയാളം തലക്കെട്ടുകൾ, Top headline from Kerala, India and the world.</description>
				<lastBuildDate>Sun, 14 Jun 2026 19:45:21 +0530</lastBuildDate>
		<language>ml</language>
		<copyright>https://www.malayalamtv9.com</copyright>
		<generator>https://www.malayalamtv9.com</generator>
		<image>
		<url>https://malayalamtv9.com/wp-content/themes/default/images/logo.png</url>
		 
			<title>Sports News in Malayalam: കായിക മലയാളം വാർത്തകൾ, Latest Football, Cricket News Updates in Malayalam Online, കായിക ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ</title>
				<link>https://www.malayalamtv9.com/sports</link>
		<width>32</width>
		<height>32</height>
		</image>
							<item>
					<title>Gurnoor Brar: &#8216;ആദ്യ വിക്കറ്റ് വീണതോടെ ആ ടെൻഷൻ മാറി&#8217;; അരങ്ങേറ്റത്തിലെ ഗംഭീര പ്രകടനത്തെക്കുറിച്ച്‌ ഗുർനൂർ ബ്രാർ</title>
					<link>https://www.malayalamtv9.com/photo-gallery/india-vs-afghanistan-gurnoor-brar-reveals-how-first-wicket-cleared-his-debut-tension-2210202.html</link>
					<pubDate>Sun, 14 Jun 2026 19:03:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/india-vs-afghanistan-gurnoor-brar-reveals-how-first-wicket-cleared-his-debut-tension-2210202.html</guid>
					<description><![CDATA[<p>Gurnoor Brar Reflects on Maiden Wickets: അഫ്ഗാനിസ്ഥാനെതിരായ ഏകദിന മത്സരത്തില്‍ രണ്ട് താരങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്. ഗുര്‍നൂര്‍ ബ്രാറും, ഹാര്‍ഷ് ദുബെയും. രണ്ട് പേരും അരങ്ങേറ്റം ഗംഭീരമാക്കി. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. അരങ്ങേറ്റ മത്സരത്തിൽ സമ്മർദ്ദത്തേക്കാൾ തനിക്ക് ആവേശമാണുണ്ടായിരുന്നതെന്ന് ഗുര്‍നൂര്‍ ബ്രാര്‍.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-1.jpg" class="attachment-large size-large wp-post-image" alt="Gurnoor Brar" /></figure><p>
		<style type="text/css">
			#gallery-1 {
				margin: auto;
			}
			#gallery-1 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-1 img {
				border: 2px solid #cfcfcf;
			}
			#gallery-1 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-1' class='gallery galleryid-2210202 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-1.jpg" class="attachment-thumbnail size-thumbnail" alt="Gurnoor Brar" aria-describedby="gallery-1-2210204" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-1.jpg 150w, https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2210204'>
				അഫ്ഗാനിസ്ഥാനെതിരായ ഏകദിന മത്സരത്തില്‍ രണ്ട് താരങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്. ഗുര്‍നൂര്‍ ബ്രാറും, ഹാര്‍ഷ് ദുബെയും. രണ്ട് പേരും അരങ്ങേറ്റം ഗംഭീരമാക്കി. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി  (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-2.jpg" class="attachment-thumbnail size-thumbnail" alt="Gurnoor Brar" aria-describedby="gallery-1-2210205" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-2.jpg 150w, https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2210205'>
				അരങ്ങേറ്റ മത്സരത്തിൽ സമ്മർദ്ദത്തേക്കാൾ തനിക്ക് ആവേശമാണുണ്ടായിരുന്നതെന്ന് ഗുര്‍നൂര്‍ ബ്രാര്‍ പറഞ്ഞു. ആദ്യ വിക്കറ്റ് വീണതോടെ തുടക്കത്തിലുണ്ടായിരുന്ന നേരിയ പരിഭ്രമം പൂർണ്ണമായും മാറി. 27 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തിയാണ് ബ്രാർ ഇന്ത്യൻ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചത്. ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കണമെന്നായിരുന്നു മനസിലെന്ന് അദ്ദേഹം പറഞ്ഞു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-3.jpg" class="attachment-thumbnail size-thumbnail" alt="Gurnoor Brar" aria-describedby="gallery-1-2210206" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-3.jpg 150w, https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2210206'>
				എല്ലാവരും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നൽകാനാണ് ആഗ്രഹിക്കുന്നത്. താനും അത് തന്നെയാണ് ചെയ്തത്. കഴിവിന്റെ പരമാവധി ചെയ്യാന്‍ മാത്രമാണ് ഞാൻ ശ്രമിച്ചത്. ദൈവാനുഗ്രഹത്താൽ അത് നന്നായി കലാശിച്ചെന്നും ബ്രാര്‍ വ്യക്തമാക്കി.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-4.jpg" class="attachment-thumbnail size-thumbnail" alt="Gurnoor Brar" aria-describedby="gallery-1-2210207" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-4.jpg 150w, https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2210207'>
				ശുഭ്‌മൻ ഗില്ലുമായുള്ള പ്രത്യേക അഭിമുഖത്തിൽ സംസാരിക്കവെയാണ് ബ്രാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇതിന്റെ വീഡിയോ ബിസിസിഐ പങ്കുവെച്ചിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് ബ്രാറിന് ഇന്ത്യൻ ഏകദിന ടീമിലേക്ക് വിളിയെത്തുന്നത്. 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 50-ലധികം വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar.jpg" class="attachment-thumbnail size-thumbnail" alt="Gurnoor Brar" aria-describedby="gallery-1-2210208" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar.jpg 150w, https://images.malayalamtv9.com/uploads/2026/06/Gurnoor-Brar.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2210208'>
				&#8220;ഇതൊരു പ്രത്യേക അനുഭൂതിയാണ്. ഇതൊരു സവിശേഷമായ നിമിഷം തന്നെയാണ്. ആദ്യ വിക്കറ്റ് എന്നത് നമ്മൾ മറികടക്കേണ്ട ഒരു വലിയ നാഴികക്കല്ലാണ്.  ആദ്യ വിക്കറ്റ് വീണതോടെ പെട്ടെന്ന് മനസ്സിൽ വലിയൊരു ആശ്വാസം തോന്നി. ഇനി യാതൊരുവിധ ടെൻഷനുമില്ല എന്ന അവസ്ഥയായി,&#8221; ബ്രാർ കൂട്ടിച്ചേർത്തു.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>India vs Pakistan Women’s T20 WC Live Score: ഷഫാലിയും, ജെമിമയും മടങ്ങി; ഇന്ത്യയ്ക്ക് തരക്കേടില്ലാത്ത തുടക്കം</title>
					<link>https://www.malayalamtv9.com/sports/cricket-news/india-vs-pakistan-womens-t20-world-cup-2026-live-cricket-score-ind-vs-pak-group-a-today-match-highlights-latest-news-in-malayalam-2210157.html</link>
					<pubDate>Sun, 14 Jun 2026 17:11:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/india-vs-pakistan-womens-t20-world-cup-2026-live-cricket-score-ind-vs-pak-group-a-today-match-highlights-latest-news-in-malayalam-2210157.html</guid>
					<description><![CDATA[<p>India vs Pakistan, Women’s T20 World Cup 2026 Live Score Updates: വനിതാ ടി20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന്റെ തത്സമയ അപ്‌ഡേറ്റുകള്‍ ഇവിടെ വായിക്കാം. പാകിസ്ഥാനെതിരെ അനായാസ ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യയ്‌ക്കെതിരെ അട്ടിമറി ജയമാണ് പാകിസ്ഥാന്‍ പ്രതീക്ഷിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/India-Women-vs-Pakistan-Women-Cricket-Match.jpg" class="attachment-large size-large wp-post-image" alt="India Women vs Pakistan Women Cricket Match" /></figure><p>വനിതാ ടി20 ലോകകപ്പില്‍ ഇന്നാണ് ആരാധകര്‍ കാത്തിരിക്കുന്ന ആവേശപ്പോരാട്ടം. എഡ്ജ്ബാസ്റ്റണില്‍ വൈകിട്ട് ഏഴിന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ടി20 ചരിത്രത്തില്‍ ഇരുടീമുകളും 16 തവണ ഏറ്റുമുട്ടിയപ്പോള്‍ 13 തവണയും ഇന്ത്യയാണ് വിജയിച്ചത്. മൂന്ന് തവണ മാത്രമാണ് പാകിസ്ഥാന് വിജയിക്കാനായത്. ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരങ്ങളില്‍ ഇന്ത്യ ഒരെണ്ണത്തില്‍ ജയിച്ചു. ഒരെണ്ണത്തില്‍ തോറ്റു. പാകിസ്ഥാന്‍ രണ്ടിലും തോറ്റു. പാകിസ്ഥാനെതിരെ അനായാസ ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യയ്‌ക്കെതിരെ അട്ടിമറി ജയമാണ് പാകിസ്ഥാന്‍ പ്രതീക്ഷിക്കുന്നത്. മത്സരത്തിന്റെ തത്സമയ അപ്‌ഡേറ്റുകള്‍ ടിവി 9 മലയാളത്തില്‍ വായിക്കാം.</p>
<h3>English Summary</h3>
<p>India will face Pakistan today in an exciting Women's T20 World Cup match. The highly anticipated game will take place at Edgbaston at 7 PM. Historically, India dominates the matchup with 13 wins out of 16 meetings. While India eyes an easy victory, Pakistan hopes for an upset win.</p>
]]></content:encoded>
				</item>
							<item>
					<title>IND vs PAK Women&#8217;s T20 World Cup 2026: അങ്കം കുറിക്കാൻ ഇന്ത്യയും പാകിസ്താനും; മഹാപോരാട്ടത്തിന് എഡ്ജ്ബാസ്റ്റൺ ഒരുങ്ങി!</title>
					<link>https://www.malayalamtv9.com/sports/cricket-news/india-vs-pakistan-womens-t20-world-cup-2026-live-streaming-pitch-report-and-match-details-2210124.html</link>
					<pubDate>Sun, 14 Jun 2026 14:53:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/india-vs-pakistan-womens-t20-world-cup-2026-live-streaming-pitch-report-and-match-details-2210124.html</guid>
					<description><![CDATA[<p>ICC Women’s T20 World Cup 2026: വനിതാ ടി20 ലോകകപ്പിലെ ഹൈ വോള്‍ട്ട് പോരാട്ടത്തിന് എഡ്ജ്ബാസ്റ്റണ്‍ ഒരുങ്ങി. വൈകിട്ട് 7.30-നാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ആരംഭിക്കുന്നത്. പാകിസ്ഥാനെതിരെ അനായാസ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അട്ടിമറി ജയത്തിനാകും പാക് പടയുടെ ശ്രമം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Indian-Women-Cricket-Team-1.jpg" class="attachment-large size-large wp-post-image" alt="Indian Women Cricket Team" /></figure><p>വനിതാ ടി20 ലോകകപ്പിലെ ഹൈ വോള്‍ട്ട് പോരാട്ടത്തിന് എഡ്ജ്ബാസ്റ്റണ്‍ ഒരുങ്ങി. വൈകിട്ട് ഏഴു മണിക്കാണ്‌ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ആരംഭിക്കുന്നത്. 6.30-നാണ്‌ ടോസ്. പാകിസ്ഥാനെതിരെ അനായാസ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അട്ടിമറി ജയത്തിനാകും പാക് പടയുടെ ശ്രമം. മത്സരത്തിന്റെ ഏത് തലം പരിഗണിച്ചാലും പാകിസ്ഥാനെക്കാള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യ. എങ്കിലും റാങ്കിംഗിനും നിലവിലെ ഫോമിനും അപ്പുറം കളിക്കളത്തിലെ സമ്മർദ്ദവും വികാരങ്ങളുമാണ് ഇത്തരം മത്സരങ്ങളുടെ ഗതി നിർണ്ണയിക്കാറുള്ളത്.</p>
<p>ഏകദിന ലോകകപ്പ് നേടിയതിന്റെ ആത്മവിശ്വാസത്തിലിറങ്ങുന്ന ഇന്ത്യന്‍ വനിതാ ടീം, ഇത്തവണ കന്നി ടി20 ലോകകപ്പ് ആണ് ലക്ഷ്യമിടുന്നത്. പരിചയസമ്പന്നരുടെ നിരയാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ കരുത്ത്. സ്മൃതി മന്ദാന, ഷഫാലി വര്‍മ, ജെമിമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ് തുടങ്ങിയ താരങ്ങളാണ് ഇന്ത്യയുടെ കരുത്ത്.</p>
<p>ഫാത്തിമ സന നയിക്കുന്ന പാകിസ്താൻ യുവനിരയുമായാണ് ലോകകപ്പിന് എത്തിയത്‌. അന്താരാഷ്ട്ര ടി20 മത്സരങ്ങളിലെ നേർക്കുനേർ കണക്കുകളിൽ ഇന്ത്യക്ക് വ്യക്തമായ മേധാവിത്വമുണ്ട്. ഇതിന് മുമ്പ് 16 തവണ ടി20യില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ പതിമൂന്നിലും ഇന്ത്യ ജയിച്ചു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/icc-womens-t20-world-cup-2026-india-w-vs-pakistan-match-preview-predicted-playing-11-when-and-where-to-watch-2210023.html">India W vs Pakistan W: ഫാത്തിമ സനയുടെ പാക് പടയെ പൂട്ടാന്‍ ഹര്‍മന്‍പ്രീതും സംഘവും; ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം എവിടെ കാണാം?</a></strong></p>
<p>ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിംഗ് നിരയെ പാകിസ്താൻ ബൗളർമാർ എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചായിരിക്കും മത്സരഫലം. സ്മൃതി മന്ദാനയും, ഷെഫാലി വര്‍മയും ഫോം കണ്ടെത്തിയാല്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം സാധ്യമാകും. വമ്പനടികള്‍ക്ക് പേരുകേട്ട റിച്ച ഘോഷിന്റെ പ്രകടനവും നിര്‍ണായകമാകും. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് റിച്ച പുറത്തെടുത്തത്. മധ്യനിരയില്‍ ജെമിമ റോഡ്രിഗസും, ഹര്‍മന്‍പ്രീതും കളി നിയന്ത്രിക്കും.</p>
<p>രേണുക സിംഗിന്റെ സ്വിംഗ് ബൗളിംഗും ദീപ്തി ശർമ്മയുടെ ഓള്‍റൗണ്ട് മികവും മത്സരത്തിൽ ഇന്ത്യക്ക് ഏറെ നിർണായകമാകും. മത്സരത്തിൽ ഇന്ത്യക്കാണ് കൂടുതൽ ജയസാധ്യത കൽപ്പിക്കപ്പെടുന്നത്. സ്റ്റാർ സ്പോർട്സ് ചാനലുകളിലൂടെ മത്സരം തത്സമയം കാണാം. ജിയോ ഹോട്ട്സ്റ്റാർ ആപ്പിലൂടെയും ലൈവ് സ്ട്രീമിംഗ് ലഭ്യമായിരിക്കും.</p>
<h3>പിച്ച് റിപ്പോർട്ട്:</h3>
<p>എഡ്ജ്ബാസ്റ്റണിലെ പിച്ച് തുടക്കത്തിൽ ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമാകാൻ സാധ്യതയുണ്ട്. എന്നാൽ കളി പുരോഗമിക്കുന്നതോടെ ഇത് ബാറ്റിംഗിന് അനുകൂലമാകും. ശ്രീലങ്കയ്‌ക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ മത്സരത്തിൽ ഇത് വ്യക്തമായതാണ്. ഇവിടെ നടന്ന 19 വനിതാ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ 10 തവണയും ആദ്യം ബാറ്റ് ചെയ്ത ടീമുകളാണ് വിജയിച്ചത്. രണ്ടാമത് ബാറ്റ് ചെയ്ത ടീമുകൾ ഒമ്പത് തവണ വിജയിച്ചു.</p>
<h3>ഇരുടീമുകളുടെയും സ്ക്വാഡ്:</h3>
<p>ഇന്ത്യ: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, ഭാരതി ഫുൽമാലി, ദീപ്തി ശർമ്മ, റിച്ച ഘോഷ്, ശ്രീ ചരണി, യാസ്തിക ഭാട്ടിയ, നന്ദിനി ശർമ്മ, അരുന്ധതി റെഡ്ഡി, രേണുക സിംഗ്, ക്രാന്തി ഗൗഡ്, ശ്രേയങ്ക പാട്ടീൽ, രാധാ യാദവ്.</p>
<p>പാകിസ്താൻ: ഫാത്തിമ സന (ക്യാപ്റ്റൻ), ഗുൽ ഫിറോസ, ആയിഷ സഫർ, ഇറം ജാവേദ്, ഐമാൻ ഫാത്തിമ, ആലിയ റിയാസ്, നതാലിയ പർവൈസ്, സൈറ ജബീൻ, മുനീബ അലി, തുബ ഹസൻ, റമീൻ ഷമീം, സാദിയ ഇഖ്ബാൽ, നഷ്ര സന്ധു, ഡയാന ബെയ്ഗ്, തസ്മിയ റുബാബ്.</p>
<h3>English Summary</h3>
<p>India and Pakistan face each other today in the 2026 Women's T20 World Cup at Edgbaston. India enters the tournament as favorites under the leadership of Harmanpreet Kaur. Pakistan relies on a youthful squad led by captain Fatima Sana to create an upset. The match starts at 7:00 PM IST and will stream live on JioHotstar.</p>
]]></content:encoded>
				</item>
							<item>
					<title>IND vs AFG: ഗില്ലാട്ടത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; ഏകദിനത്തിലും അഫ്ഗാന് രക്ഷയില്ല</title>
					<link>https://www.malayalamtv9.com/sports/cricket-news/india-win-first-odi-against-afghanistan-by-7-wickets-2210040.html</link>
					<pubDate>Sat, 13 Jun 2026 22:09:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/india-win-first-odi-against-afghanistan-by-7-wickets-2210040.html</guid>
					<description><![CDATA[<p>India vs Afghanistan: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. മഴ മൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍ 24.5 ഓവറില്‍ 194 റണ്‍സിന് പുറത്തായി. ഇന്ത്യ 13 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Shubman-Gill-and-KL-Rahul.jpg" class="attachment-large size-large wp-post-image" alt="Shubman Gill and KL Rahul" /></figure><p>അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ് മികവാണ് ഇന്ത്യയ്ക്ക് ജയം അനായാസമാക്കിയത്.ഗില്‍ പുറത്താകാതെ 66 പന്തില്‍ 84 റണ്‍സ് നേടി. മഴ മൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍ 24.5 ഓവറില്‍ 194 റണ്‍സിന് പുറത്തായി. ഇന്ത്യ 13 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടന്നു. ഗില്ലിനൊപ്പം 19 പന്തില്‍ 39 റണ്‍സ് നേടിയ കെഎല്‍ രാഹുലും പുറത്തകാതെ നിന്നു.</p>
<p>അത്ര മികച്ചതായിരുന്നില്ല ഇന്ത്യയുടെ തുടക്കം. ഗില്ലിനൊപ്പം ഓപ്പണറായി കളിച്ച മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് താളം കണ്ടെത്താനായില്ല. 16 പന്തില്‍ 16 റണ്‍സെടുത്ത രോഹിത് റണ്ണൗട്ടായി. എന്നാല്‍ വണ്‍ ഡൗണായി ക്രീസിലെത്തിയ ഇഷാന്‍ കിഷനൊപ്പം ചേര്‍ന്ന് ഗില്‍ ഇന്ത്യയെ മുന്നോട്ടുനയിച്ചു. 22 പന്തില്‍ 34 റണ്‍സ് നേടിയ ഇഷാനെ 13-ാം ഓവറില്‍ റാഷിദ് ഖാന്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു.</p>
<p>പിന്നാലെ ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ നിരാശപ്പെടുത്തി. 15 പന്തില്‍ 12 റണ്‍സെടുത്ത ശ്രേയസ് സിയാവുര്‍ റഹ്‌മാന്റെ പന്തില്‍ മുഹമ്മദ് സലീമിന് ക്യാച്ച് നല്‍കി മടങ്ങി. എന്നാല്‍ തുടര്‍ന്ന് ബാറ്റിങിന് എത്തിയ രാഹുല്‍ തുടക്കം മുതല്‍ തകര്‍ത്തടിക്കുകയായിരുന്നു. ടി20 ശൈലിയില്‍ ബാറ്റ് വീശിയ രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ് 205.26 ആയിരുന്നു. മൂന്ന് സിക്‌സറും നാലു ഫോറുമാണ് താരം അടിച്ചുകൂട്ടിയത്. രണ്ട് സിക്‌സുകളും, 11 ഫോറുകളും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ പ്രകടനം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/is-manav-krishna-the-next-sanju-samson-meet-keralas-new-under-19-indian-cricket-sensation-2210035.html">Manav Krishna: കടന്നുവന്ന വഴിയില്‍ സാമ്യങ്ങളേറെ; റോളിലും മാറ്റമില്ല; മാനവ് കൃഷ്ണ അടുത്ത സഞ്ജു സാംസണോ?</a></strong></p>
<h3>ഗുര്‍ബാസിന്റെ സെഞ്ചുറി പാഴായി</h3>
<p>സെഞ്ചുറി നേടിയ ഓപ്പണര്‍ റഹ്‌മാനുല്ല ഗുര്‍ബാസ് മാത്രമാണ് അഫ്ഗാനായി പോരാടിയത്. പന്ത് നേരിട്ട ഗുര്‍ബാസ് 102 റണ്‍സ് അടിച്ചുകൂട്ടി. എട്ട് വീതം സിക്‌സറുകളും, ഫോറുകളും താരം നേടി. ഗുര്‍ബാസിനെ കൂടാതെ ക്യാപ്റ്റന്‍ ഹസ്മത്തുല്ല ഷാഹിദിയും (30 പന്തില്‍ 27), അസ്മത്തുല്ല ഒമര്‍സായിയും (16 പന്തില്‍ 27) മാത്രമാണ് രണ്ടക്കം കടന്നത്.</p>
<p>രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഇബ്രാഹിം സദ്രാന്റെ വിക്കറ്റ് അഫ്ഗാന് നഷ്ടമായി. നാലു പന്തില്‍ ഒരു റണ്‍സെടുത്ത സദ്രാനെ ഇന്ത്യയ്ക്കായി ഏകദിനത്തില്‍ അരങ്ങേറ്റ മത്സരം കളിക്കുന്ന ഗുര്‍നൂര്‍ ബ്രാറാണ് പുറത്താക്കിയത്. വണ്‍ ഡൗണായെത്തിയ സെദിക്കുല്ല അടലിനെ അര്‍ഷ്ദീപ് സിങ് പൂജ്യത്തിന് വീഴ്ത്തി. തുടര്‍ന്ന് ക്രീസിലെത്തിയ റഹ്‌മത്ത് ഷായ്ക്കും അര്‍ഷ്ദീപിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. എട്ടു പന്തില്‍ മൂന്ന് റണ്‍സെടുക്കാനെ ഷായ്ക്ക് സാധിച്ചുള്ളൂ.</p>
<p>എങ്കിലും ഒരറ്റത്ത് ഗുര്‍ബാസ് ഉറച്ചുനിന്നത് അഫ്ഗാന് ആശ്വാസമായി. മൂന്ന് വിക്കറ്റിന് 26 എന്ന നിലയില്‍ പതറിയ അഫ്ഗാന് നാലാം വിക്കറ്റില്‍ ഗുര്‍ബാസും ഷാഹിദിയും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ് ആശ്വാസമായി. 116 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും അഫ്ഗാന് സമ്മാനിച്ചത്.</p>
<p>മുഹമ്മദ് നബി 14 പന്തില്‍ ഒമ്പത്, റാഷിദ് ഖാന്‍ 13 പന്തില്‍ ഒമ്പത്, അല്ലാ ഗസന്‍ഫര്‍ രണ്ടു പന്തില്‍ പൂജ്യം, സിയാവുര്‍ റഹ്‌മാന്‍ എട്ടു പന്തില്‍ നാല്, മുഹമ്മദ് സലിം ഒരു പന്തില്‍ നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് അഫ്ഗാന്‍ ബാറ്റര്‍മാരുടെ സംഭാവന. ഗുര്‍നൂറും, ഇന്ത്യയ്ക്കായി ഇന്ന് ഏകദിനത്തില്‍ അരങ്ങേറിയ മറ്റൊരു താരമായ ഹാര്‍ഷ് ദുബെയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. അര്‍ഷ്ദീപ് നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.</p>
<h3>English Summary</h3>
<p>India defeated Afghanistan in the first ODI match, which was reduced to 25 overs due to rain. Chasing 195 runs, Indian captain Shubman Gill led the team to victory with an unbeaten 84 off 66 balls. KL Rahul supported Gill well at the end by scoring a quick-fire 39 runs off just 19 balls. Earlier, Rahmanullah Gurbaz scored a brilliant century (102 runs) for Afghanistan, but their other batsmen failed to perform.</p>
]]></content:encoded>
				</item>
							<item>
					<title>Manav Krishna: കടന്നുവന്ന വഴിയില്‍ സാമ്യങ്ങളേറെ; റോളിലും മാറ്റമില്ല; മാനവ് കൃഷ്ണ അടുത്ത സഞ്ജു സാംസണോ?</title>
					<link>https://www.malayalamtv9.com/sports/cricket-news/is-manav-krishna-the-next-sanju-samson-meet-keralas-new-under-19-indian-cricket-sensation-2210035.html</link>
					<pubDate>Sat, 13 Jun 2026 22:00:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/is-manav-krishna-the-next-sanju-samson-meet-keralas-new-under-19-indian-cricket-sensation-2210035.html</guid>
					<description><![CDATA[<p>Similarities between Manav Krishna and Sanju Samson: ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ അണ്ടര്‍ 19 സ്‌ക്വാഡില്‍ ഇടംപിടിച്ച മലയാളി താരം മാനവ് കൃഷ്ണ അടുത്ത &#8216;സഞ്ജു സാംസണാ&#8217;കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മാനവ് കൃഷ്ണയുടെയും സഞ്ജു സാംസണിന്റെയും കരിയറുകളില്‍ ചില സമാനതകളുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Manav-Krishna-and-Sanju-Samson.jpg" class="attachment-large size-large wp-post-image" alt="Manav Krishna And Sanju Samson" /></figure><p><strong>Under-19 Malayali Cricketer Manav Krishna:</strong> ക്രിക്കറ്റിനെ ഹൃദയത്തിലേറ്റിയവരാണ് ഇന്ത്യക്കാര്‍. ക്രിക്കറ്റ് ഒരു വികാരമായി കൊണ്ടുനടക്കുന്നവരില്‍ നിരവധി മലയാളികളും ഉള്‍പ്പെടുന്നു. ദേശീയ ടീമില്‍ ഇടം നേടുകയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ നിരവധി മലയാളി താരങ്ങള്‍ പ്രയത്‌നിക്കുന്നുണ്ടെങ്കിലും, ആ മോഹം പൂവണഞ്ഞത് ചുരുക്കം ചിലര്‍ക്ക് മാത്രമാണ്. കേരളത്തിനായി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച്, ഇന്ത്യന്‍ ടീമിലെത്താനായത് മൂന്നേ മൂന്ന് പേര്‍ക്ക് മാത്രമാണ്; ടിനു യോഹന്നാന്‍, എസ് ശ്രീശാന്ത്, സഞ്ജു സാംസണ്‍ എന്നീ മൂന്ന് താരങ്ങള്‍ക്ക് മാത്രം.</p>
<p>ഇതില്‍ നിലവില്‍ സജീവമായി കളിക്കുന്നത് സഞ്ജു മാത്രമാണ്. ഇനിയും നിരവധി കേരള താരങ്ങള്‍ സീനിയര്‍ ടീമിലെത്തുന്നത് കാണാനാണ് ഓരോ മലയാളിയുടെയും ആഗ്രഹം. ആ സ്വപ്‌നസാക്ഷാത്കാരത്തിന്റെ ആദ്യ ചവിട്ടുപടിയാണ് അണ്ടര്‍ 19 ക്രിക്കറ്റ്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ അണ്ടര്‍ 19 സ്‌ക്വാഡില്‍ ഇടംപിടിച്ച മാനവ് കൃഷ്ണ അടുത്ത 'സഞ്ജു സാംസണാ'കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.</p>
<h3>കേരളത്തിന്റെ അണ്ടര്‍ 19 ക്യാപ്റ്റന്‍</h3>
<p>കഴിഞ്ഞ ദിവസമാണ് മാനവ് ഇന്ത്യയുടെ അണ്ടര്‍ 19 സ്‌ക്വാഡിലെത്തിയത്. കേരളത്തിന്റെ അണ്ടര്‍ 19 ക്യാപ്റ്റനാണ് ഈ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ മാനവ് ശ്രീലങ്കയ്‌ക്കെതിരായ അണ്ടര്‍ 19 ടെസ്റ്റ് (ചതുര്‍ദിനം) മത്സരത്തിനുള്ള സ്‌ക്വാഡിലാണ് ഇടം പിടിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനമാണ് താരത്തിന് തുണയായത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/sanju-samson-vs-ishan-kishan-vs-abhishek-sharma-who-will-make-way-for-vaibhav-sooryavanshi-in-indias-t20i-playing-xi-2209118.html">Sanju Samson: വൈഭവ് പ്ലേയിങ് ഇലവനിലെത്തിയാലും സഞ്ജു സാംസണ്‍ ‘സേഫ്’; പുറത്താകുന്നത് മറ്റൊരു താരം?</a></strong></p>
<p>കഴിഞ്ഞ അണ്ടര്‍ 19 സീസണില്‍ 592 റണ്‍സാണ് ഈ യുവ വിക്കറ്റ് കീപ്പര്‍ അടിച്ചുകൂട്ടിയത്. കൂച്ച് ബിഹാര്‍ ട്രോഫിയില്‍ തുടരെ രണ്ട് സെഞ്ചുറികള്‍ നേടി. സൗരാഷ്ട്രയ്‌ക്കെതിരെ നേടിയത് 189 റണ്‍സ്. ഹൈദരാബാദിനെതിരെ അടിച്ചുകൂട്ടിയത് 144 റണ്‍സ്. കേരളത്തിന്റെ അണ്ടര്‍ 16 ക്യാപ്റ്റനായും താരം മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്.</p>
<h3>സഞ്ജുവുമായി സാമ്യതകളേറെ</h3>
<p>കൂച്ച് ബിഹാര്‍ ട്രോഫിയിലെ ഉജ്ജ്വല പ്രകടനമാണ് സഞ്ജുവിന് 2012-ല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റിലേക്ക് വഴിതുറന്നത്. കൂച്ച് ബിഹാര്‍ ട്രോഫിയില്‍ പുറത്തെടുത്ത മികവാണ് മാനവിനും തുണയായത്. ഇരുവരുടെയും റോളിലും മാറ്റമില്ല. രണ്ടു പേരും വിക്കറ്റ് കീപ്പര്‍ ബാറ്ററാണ്. സാമ്യതകള്‍ ഇവിടെയും അവസാനിക്കുന്നില്ല. സഞ്ജുവിനെ പോലെ മാനവും ഡല്‍ഹിയില്‍ വെച്ചാണ് ക്രിക്കറ്റ് കരിയറിന് തുടക്കം കുറിച്ചത്. 13-ാം വയസിലാണ് മാനവ് കേരളത്തിലേക്ക് എത്തുന്നത്. ഇരുവരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണെന്നതാണ് മറ്റൊരു പ്രത്യേകത.</p>
<h3>കേരള ക്രിക്കറ്റ് ലീഗില്‍</h3>
<p>2025-ല്‍ കേരള ക്രിക്കറ്റ് ലീഗ് ലേലത്തില്‍ മാനവ് പങ്കെടുത്തിരുന്നു. കെസിഎല്‍ ലേലത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു മാനവ്. 2026 ജനുവരിയില്‍ ഗോവയ്‌ക്കെതിരായ മത്സരത്തിലൂടെ രഞ്ജി ട്രോഫിയില്‍ അരങ്ങേറി. എന്‍എസ്‌കെ ട്രോഫിയിലെ പ്രോമിസിങ് യങ്‌സ്റ്റര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. ഒമാന്‍ സന്ദര്‍ശിച്ച കേരള സ്‌ക്വാഡില്‍ മാനവുമുണ്ടായിരുന്നു. ബിസിസിഐയുടെ സെന്റര്‍ ഫോര്‍ എക്‌സ്‌ലന്‍സ് ക്യാമ്പില്‍ പങ്കെടുത്തിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍-അനിത ദമ്പതികളുടെ മകനാണ്. സഹോദരന്‍ മാധവ് കൃഷ്ണയും കേരളത്തിന്റെ അണ്ടര്‍ 19 ടീമിനായി കളിക്കുന്നു.</p>
<h3>English Summary</h3>
<p>Manav Krishna, Kerala's Under-19 player, has been selected for India's Under-19 squad against Sri Lanka. The young wicketkeeper-batter earned his spot after scoring 592 runs in the recent domestic season. He shares many similarities with Sanju Samson, as both are from Thiruvananthapuram and started cricket in Delhi. Manav also made his Ranji Trophy debut for Kerala in January 2026.</p>
]]></content:encoded>
				</item>
							<item>
					<title>India W vs Pakistan W: ഫാത്തിമ സനയുടെ പാക് പടയെ പൂട്ടാന്‍ ഹര്‍മന്‍പ്രീതും സംഘവും; ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം എവിടെ കാണാം?</title>
					<link>https://www.malayalamtv9.com/sports/cricket-news/icc-womens-t20-world-cup-2026-india-w-vs-pakistan-match-preview-predicted-playing-11-when-and-where-to-watch-2210023.html</link>
					<pubDate>Sat, 13 Jun 2026 20:55:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/icc-womens-t20-world-cup-2026-india-w-vs-pakistan-match-preview-predicted-playing-11-when-and-where-to-watch-2210023.html</guid>
					<description><![CDATA[<p>Women&#8217;s T20 World Cup 2026 : ഐസിസി വനിതാ ടി20 ലോകകപ്പില്‍ ഞായറാഴ്ചയാണ്‌ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം. ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ രാത്രി 7.30-നാണ് മത്സരം. ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യയുടെ വനിതാ ടീമിന് വെല്ലുവിളി ഉയര്‍ത്താന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Indian-Women-Cricket-Players.jpg" class="attachment-large size-large wp-post-image" alt="Indian Women Cricket Players" /></figure><p>ഐസിസി വനിതാ ടി20 ലോകകപ്പില്‍ നാളെയാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം. ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ രാത്രി 7.30-നാണ് മത്സരം. ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യയുടെ വനിതാ ടീമിന് വെല്ലുവിളി ഉയര്‍ത്താന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ നിരയില്‍ സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ദീപ്തി ശര്‍മ തുടങ്ങിയ വമ്പന്‍ താരങ്ങളുടെ സാന്നിധ്യമുണ്ട്. അട്ടിമറി വിജയമാണ് ഫാത്തിമ സനയുടെ നേതൃത്വത്തിലുള്ള പാക് ടീം ലക്ഷ്യമിടുന്നത്.</p>
<p>മുനീബ അലി, ആലിയ റിയാസ് തുടങ്ങിയ ചില താരങ്ങളിലാണ് പാകിസ്ഥാന്റെ പ്രതീക്ഷ. ഇതിന് മുമ്പ് 16 തവണ ടി20യില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ പതിമൂന്നിലും ഇന്ത്യയാണ് വിജയിച്ചത്. കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പ് കിരീട നേട്ടത്തിന്റെ ആത്മവിശ്വാസത്തിലാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ടി20 ലോകകപ്പിന് ഇറങ്ങുന്നത്.</p>
<h3>അനായാസ വിജയത്തിന് ഇന്ത്യ</h3>
<p>പാക് ടീമിനെതിരെ അനായാസ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ലോകകപ്പിന് മുന്നോടിയായി നടന്ന രണ്ട് സന്നാഹ മത്സരങ്ങളില്‍ ഇന്ത്യ ഒരെണ്ണത്തില്‍ ജയിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ആധികാരിക വിജയം നേടിയെങ്കിലും, ഇംഗ്ലണ്ടിനോട് തോറ്റു. റിച്ച ഘോഷിന്റെ പ്രകടനമികവില്‍ ഇന്ത്യ വിജയത്തിന് തൊട്ടടുത്തെത്തിയിരുന്നു.</p>
<p>സന്നാഹ മത്സരത്തില്‍ പാകിസ്ഥാന്റെ പ്രകടനം ദയനീയമായിരുന്നു. കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റു. ശ്രീലങ്കയോട് ഒമ്പത് വിക്കറ്റിനും, സ്‌കോട്ട്‌ലന്‍ഡിനോട് 41 റണ്‍സിനുമാണ് പാക് പട തോറ്റമ്പിയത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/womens-t20-world-cup-2026-harmanpreet-kaur-promises-fearless-cricket-as-india-faces-pakistan-on-june-14-2209512.html">ICC Women’s T20 World Cup 2026: ഒരു പേടിയുമില്ല, പാകിസ്ഥാനെ പൂട്ടും! നയം വ്യക്തമാക്കി ഹര്‍മന്‍പ്രീത്‌</a></strong></p>
<h3>മത്സരം എവിടെ കാണാം?</h3>
<p>ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വനിതാ ടി20 ലോകകപ്പ് മത്സരം ജൂൺ 14 ന് വൈകുന്നേരം 7.00-ന് ആരംഭിക്കും. 6.30-നാണ്‌ ടോസ്. മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്ക് ടിവി ചാനലുകളിൽ സംപ്രേക്ഷണം ചെയ്യും. കൂടാതെ ജിയോഹോട്ട്സ്റ്റാർ ആപ്പിലും തത്സമയ സ്ട്രീമിംഗ് ലഭ്യമാകും.</p>
<h3>സാധ്യതാ പ്ലെയിങ് ഇലവന്‍</h3>
<p>ഇന്ത്യ: സ്മൃതി മന്ദാന, ഷഫാലി വർമ്മ, യാസ്തിക ഭാട്ടിയ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ്മ, ഭാരതി ഫുൾമാലി, ശ്രേയങ്ക പാട്ടീൽ, ക്രാന്തി ഗൗഡ്, നന്ദിനി ശർമ്മ.</p>
<p>പാകിസ്ഥാൻ: മുനീബ അലി (വിക്കറ്റ് കീപ്പർ), ഗുൾ ഫിറോസ, ആലിയ റിയാസ്, ആയിഷ സഫർ, ഫാത്തിമ സന ​​(ക്യാപ്റ്റൻ), ഇറാം ജാവേദ്, നതാലിയ പെർവൈസ്, തുബ ഹസ്സൻ, ദൈന ബെയ്ഗ്, നഷ്‌റ സന്ധു, സാദിയ ഇഖ്ബാൽ.</p>
<h3>രണ്ട് ഗ്രൂപ്പുകള്‍</h3>
<p>എ, ബി എന്നീ രണ്ട് ഗ്രൂപ്പുകളിലാണ് ടീമുകളെ തരംതിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടുന്നത്. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ്, ദക്ഷിണാഫ്രിക്ക എന്നിവയാണ് ഗ്രൂപ്പ് എയിലെ മറ്റ് അംഗങ്ങള്‍.</p>
<p>നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയയും, ദക്ഷിണാഫ്രിക്കയും മാത്രമാണ് എ ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക് കഠിനപരീക്ഷണങ്ങള്‍. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, അയര്‍ലന്‍ഡ്, ശ്രീലങ്ക, ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിലുള്ളത്.</p>
<h3>English Summary</h3>
<p>India will face Pakistan in the ICC Women's T20 World Cup in Birmingham tomorrow. India holds a strong historical advantage, winning 13 out of their 16 previous T20 encounters against Pakistan. India enters the match with high confidence, while Pakistan struggles after losing both of their warm-up matches. Fans can watch the live broadcast on Star Sports Network channels and stream it online via the JioHotstar app.</p>
]]></content:encoded>
				</item>
							<item>
					<title>FAB 4: &#8216;കെയ്ന്‍ മാമ&#8217;യും പടിയിറങ്ങി; ഫാബ് ഫോറിലെ അംഗസഖ്യ കുറയുന്നു</title>
					<link>https://www.malayalamtv9.com/photo-gallery/how-many-players-from-the-fab-4-are-still-playing-test-cricket-how-the-name-came-from-2210011.html</link>
					<pubDate>Sat, 13 Jun 2026 19:38:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/how-many-players-from-the-fab-4-are-still-playing-test-cricket-how-the-name-came-from-2210011.html</guid>
					<description><![CDATA[<p>The Story Behind Cricket’s &#8216;Fab 4&#8217;: കെയ്ന്‍ വില്യംസണ്‍ കൂടി വിരമിച്ചതോടെ  &#8216;ഫാബ് 4&#8217;ല്‍ സജീവമായി ടെസ്റ്റ് കളിക്കുന്നത് ഇനി രണ്ടേ രണ്ടു പേര്‍ മാത്രം. വിരാട് കോലിയാണ് ആദ്യം വിരമിച്ച താരം. ഇനി ബാക്കിയുള്ളത് സ്റ്റീവ് സ്മിത്തും, ജോ റൂട്ടും മാത്രം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Kane-Williamson.jpg" class="attachment-large size-large wp-post-image" alt="Kane Williamson" /></figure><p>
		<style type="text/css">
			#gallery-2 {
				margin: auto;
			}
			#gallery-2 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-2 img {
				border: 2px solid #cfcfcf;
			}
			#gallery-2 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-2' class='gallery galleryid-2210011 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Kane-Williamson.jpg" class="attachment-thumbnail size-thumbnail" alt="Kane Williamson" aria-describedby="gallery-2-2210016" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Kane-Williamson.jpg 150w, https://images.malayalamtv9.com/uploads/2026/06/Kane-Williamson.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2210016'>
				ആരാധകരുടെ &#8216;കെയ്ന്‍ മാമ&#8217; (കെയ്ന്‍ വില്യംസണ്‍) കൂടി വിരമിച്ചതോടെ ആധുനിക ലോകക്രിക്കറ്റിലെ വിഖ്യാതമായ &#8216;ഫാബ് 4&#8217;ല്‍ സജീവമായി ടെസ്റ്റ് കളിക്കുന്നത് ഇനി രണ്ടേ രണ്ടു പേര്‍ മാത്രം. ഫാബ് നാലിലെ വിരാട് കോലിയാണ് ആദ്യം വിരമിച്ച താരം. ഇതിന് പിന്നാലെ കെയ്ന്‍ വില്യംസണും പടിയിറങ്ങി. ഇനി ബാക്കിയുള്ളത് സ്റ്റീവ് സ്മിത്തും, ജോ റൂട്ടും മാത്രം  (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Joe-Root-1.jpg" class="attachment-thumbnail size-thumbnail" alt="Joe Root" aria-describedby="gallery-2-2210017" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Joe-Root-1.jpg 150w, https://images.malayalamtv9.com/uploads/2026/06/Joe-Root-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2210017'>
				ജോ റൂട്ട് ഇപ്പോഴും മികച്ച ഫോമിലാണ്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ നയിക്കുന്നതും റൂട്ടാണ്. സ്റ്റീവ് സ്മിത്ത് ഓസീസ് ക്രിക്കറ്റിന്റെ നട്ടെല്ലാണ്. ആധുനിക ക്രിക്കറ്റില്‍ സുവര്‍ണ്ണ അക്ഷരങ്ങളാല്‍ എഴുതപ്പെട്ടതാണ് &#8216;ഫാബ് ഫോര്‍&#8217;. ഈ പേര് വന്നതിന് പിന്നില്‍ ഒരു കഥയുണ്ട്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Steve-Smith.jpg" class="attachment-thumbnail size-thumbnail" alt="Steve Smith" aria-describedby="gallery-2-2210018" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Steve-Smith.jpg 150w, https://images.malayalamtv9.com/uploads/2026/06/Steve-Smith.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2210018'>
				&#8216;ദ ബീറ്റില്‍സ്&#8217; എന്ന മ്യൂസിക് ബാന്‍ഡിനെ ആരാധകര്‍ വിളിച്ചിരുന്ന പേരാണ് &#8216;ഫാബ് ഫോര്‍&#8217;. മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോയാണ് ഈ പേര് ക്രിക്കറ്റിലേക്ക് കടമെടുത്തത്. 2014-ല്‍ ഒരു ക്രിക്കറ്റ് വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം ഒരു പ്രവചനം നടത്തി. ഈ നാല് താരങ്ങളും ലോകക്രിക്കറ്റിനെ നയിക്കാന്‍ പോകുന്ന &#8216;നാല് അത്ഭുതങ്ങള്‍&#8217; ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് നടന്നതിനെല്ലാം കാലം സാക്ഷി.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Virat-Kohli.jpg" class="attachment-thumbnail size-thumbnail" alt="Virat Kohli" aria-describedby="gallery-2-2210019" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Virat-Kohli.jpg 150w, https://images.malayalamtv9.com/uploads/2026/06/Virat-Kohli.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2210019'>
				മാര്‍ട്ടിന്‍ ക്രോ ഉപയോഗിച്ച ഫാബ് 4 എന്ന പേര് ലോകക്രിക്കറ്റില്‍ പടര്‍ന്നുപിടിച്ചു. ആരാധകര്‍ ഏറ്റെടുത്തു. ഒരേ കാലഘട്ടത്തില്‍ ക്രിക്കറ്റിലേക്ക് എത്തിയവരാണ് ഫാബ് ഫോറിലെ ഈ താരങ്ങള്‍. ഈ നാലുപേരും ലോകക്രിക്കറ്റിനെ ഭരിക്കുമെന്ന മാര്‍ട്ടിന്‍ ക്രോയുടെ പ്രവചനം 100 ശതമാനവും ശരിയായി.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Virat-Kohli-1-1.jpg" class="attachment-thumbnail size-thumbnail" alt="Virat Kohli" aria-describedby="gallery-2-2210021" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Virat-Kohli-1-1.jpg 150w, https://images.malayalamtv9.com/uploads/2026/06/Virat-Kohli-1-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2210021'>
				അവശേഷിക്കുന്ന രണ്ട് താരങ്ങളും കരിയറിന്റെ സായംസന്ധ്യയിലാണ്. അടുത്ത ഫാബ് ഫോറിനെയും ലോകക്രിക്കറ്റ് കണ്ടെത്തിക്കഴിഞ്ഞു. അടുത്ത ഫാബ് ഫോറിലെ അംഗങ്ങള്‍ ഇവരാണ്; ശുഭ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, ഹാരി ബ്രൂക്ക്, രചിന്‍ രവീന്ദ്ര.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>FIFA World Cup 2026: &#8216;സൂപ്പര്‍ സണ്‍ഡേ&#8217;യില്‍ അഞ്ച് മത്സരങ്ങള്‍! കാനറികളും ജര്‍മന്‍ പടയും ഇറങ്ങുന്നു; കണ്ണൂരുകാരനും നാസോണും കളിക്കളത്തിലേക്ക്‌</title>
					<link>https://www.malayalamtv9.com/sports/fifa-world-cup-2026-schedule-june-14-ist-brazil-and-germany-headline-5-match-slate-as-kerala-born-tahsin-jamshid-likely-play-for-qatar-2209963.html</link>
					<pubDate>Sat, 13 Jun 2026 15:39:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/fifa-world-cup-2026-schedule-june-14-ist-brazil-and-germany-headline-5-match-slate-as-kerala-born-tahsin-jamshid-likely-play-for-qatar-2209963.html</guid>
					<description><![CDATA[<p>FIFA World Cup 2026 June 14 IST Matches Preview: ഫിഫ ലോകകപ്പില്‍ ജൂണ്‍ 14-ന് (ഇന്ത്യന്‍ സമയം പ്രകാരം) ആരാധകരെ കാത്തിരിക്കുന്നത് അഞ്ച് മത്സരങ്ങള്‍. അര്‍ധരാത്രി 12.30-ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഖത്തര്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും. പുലര്‍ച്ചെ 3.30-നാണ് ബ്രസീലും മൊറോക്കോയും തമ്മില്‍ നടക്കുന്ന ആവേശപ്പോരാട്ടം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Tahsin-Mohammed-Jamshid-and-Duckens-Nazon.jpg" class="attachment-large size-large wp-post-image" alt="Tahsin Mohammed Jamshid and Duckens Nazon" /></figure><p><strong>ഫിഫ</strong> ലോകകപ്പില്‍ ജൂണ്‍ 14-ന് (ഇന്ത്യന്‍ സമയം പ്രകാരം) ആരാധകരെ കാത്തിരിക്കുന്നത് അഞ്ച് മത്സരങ്ങള്‍. അര്‍ധരാത്രി 12.30-ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഖത്തര്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും. പുലര്‍ച്ചെ 3.30-നാണ് ബ്രസീലും മൊറോക്കോയും തമ്മില്‍ നടക്കുന്ന ആവേശപ്പോരാട്ടം. രാവിലെ 6.30-ന് ആരംഭിക്കുന്ന മത്സരത്തില്‍ ഹെയ്തിയും സ്‌കോട്ട്‌ലന്‍ഡും നേരിടും. 9.30-നാണ് ഓസ്‌ട്രേലിയ-തുര്‍ക്കി മത്സരം. രാത്രി 10.30-ന് ജര്‍മ്മനിയും, കുറകാവോയും തമ്മിലുള്ള മത്സരം ആരംഭിക്കും.</p>
<h3>ഖത്തർ vs സ്വിറ്റ്സർലൻഡ്</h3>
<p>ഖത്തറും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മിലാണ് ആദ്യ പോരാട്ടം. മലയാളി താരം<a href="https://www.malayalamtv9.com/sports/fifa-world-cup-2026-malayali-boy-tahsin-mohammed-jamshid-and-3-other-indian-origin-footballers-to-watch-out-2207975.html"> തഹ്‌സീന്‍ ജംഷീദ്</a> ഖത്തറിനു വേണ്ടി ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കുന്നത് കാണാനാണ് കേരളക്കര കാത്തിരിക്കുന്നത്.</p>
<p>വേഗതയേറിയ കൗണ്ടര്‍ അറ്റാക്കുകളും, ഒത്തിണക്കമുള്ള മിഡ്ഫീല്‍ഡുമാണ് ഖത്തറിന്റെ കരുത്ത്. പ്രതിരോധത്തിലെ പോരായ്മകള്‍ ആശങ്കയാണ്. മികച്ച പ്രതിരോധ നിരയാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ തുറുപ്പുചീട്ട്. പരിചയസമ്പത്തും അനുകൂലമാണ്. എന്നാല്‍ ക്ലിനിക്കല്‍ ഫിനിഷിംഗില്‍ പലപ്പേഴും 'ക്ലിക്കാ'കാത്തത് പരിഹരിക്കേണ്ടതുണ്ട്. കണ്ണൂർ വളപട്ടണം സ്വദേശിയായ തഹ്സിൻ മുഹമ്മദ് ജംഷീദ് എന്ന 19-കാരൻ വിങ്ങര്‍ കളിക്കളത്തിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.</p>
<h3>ബ്രസീൽ vs മൊറോക്കോ</h3>
<p>ഗ്രൂപ്പ് സിയിലെ ബ്രസീലും മൊറോക്കോയും തമ്മിലുള്ള ആവേശപ്പോരാട്ടം പുലര്‍ച്ചെ 3.30-ന് ആരംഭിക്കും. കാർലോ ആൻസലോട്ടിയുടെ കീഴിൽ വലിയ പ്രതീക്ഷയോടെയാണ് കാനറികള്‍ എത്തുന്നത്. പരിക്കേറ്റ സൂപ്പര്‍ താരം നെയ്മര്‍ മൊറോക്കോയ്‌ക്കെതിരെ കളിക്കാത്തത് തിരിച്ചടിയാണ്. നെയ്മര്‍ കളിക്കില്ലെന്ന് പരിശീലകന്‍ ആൻസലോട്ടി സ്ഥിരീകരിച്ചിരുന്നു.</p>
<p>വിനീഷ്യസ് ജൂനിയർ, റാഫിന്യ എന്നിവരടങ്ങുന്ന മുന്നേറ്റനിരയിലാണ് പ്രതീക്ഷ. ലോകകപ്പിന് മുന്നോടിയായി കളിച്ച സൗഹൃദ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബ്രസീലിന് സാധിച്ചിരുന്നു. 2022 ലോകകപ്പിൽ സെമിഫൈനൽ വരെയെത്തി ചരിത്രം കുറിച്ച മൊറോക്കോയെ എഴുതിത്തള്ളാനാകില്ല.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/fifa-world-cup-2026-today-key-highlights-usa-vs-paraguay-and-canada-vs-bosnia-and-herzegovina-after-mexico-two-host-gets-unbeaten-start-2209964.html">FIFA World Cup 2026 Highlights : ഫുൾ പവറിൽ അമേരിക്ക, സമനില തെറ്റാതെ കാനഡ; ആതിഥേയരുടെ തുടക്കം തോൽവി ഭാരമില്ലാതെ</a></strong></p>
<h3>ഹെയ്തി vs സ്കോട്ട്‌ലൻഡ്</h3>
<p>ലോകകപ്പില്‍ ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ കേരളവുമായി ബന്ധമുള്ള രണ്ടു പേരാണ് കളിക്കളത്തിലെത്തുന്നത്. ആദ്യത്തെയാള്‍ ഖത്തറിന്റെ മലയാളി താരം തഹ്‌സിന്‍. രണ്ടാമന്‍ മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ഹെയ്ത്തിയുടെ സ്വന്തം ഡക്കന്‍സ് നാസോണ്‍. ഹെയ്ത്തി-സ്‌കോട്ട്‌ലന്‍ഡ് മത്സരം രാവിലെ 6.30-ന് ആരംഭിക്കും. 32-കാരനായ സെന്റര്‍ ഫോര്‍വേഡ് ഡക്കന്‍സ് നാസോണിലാണ് ഹെയ്ത്തിയുടെ പ്രതീക്ഷ.</p>
<p>ഇറാന്റെ പ്രമുഖ ക്ലബ്ബായ എസ്റ്റെഗ്ലാലിനായി കളിക്കുന്ന നാസോൺ, കോൺകാകാഫ് യോഗ്യതാ റൗണ്ടിൽ ഹെയ്തിയെ ഗ്രൂപ്പിൽ ഒന്നാമതെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. സ്റ്റീവ് ക്ലാൻകിന്റെ കീഴിൽ തകർപ്പൻ ഫോമിലാണ് സ്‌കോട്ട്‌ലന്‍ഡ് എത്തുന്നത്.</p>
<h3>ഓസ്‌ട്രേലിയ vs തുർക്കി</h3>
<p>രാവിലെ 9.30-ന് ഓസ്‌ട്രേലിയ-തുര്‍ക്കി ഏറ്റുമുട്ടല്‍ ആരംഭിക്കും. തുടര്‍ച്ചയായ ആറാം ലോകകപ്പിനെത്തുന്ന ഓസ്‌ട്രേലിയ ഇത്തവണ മികച്ച പ്രതീക്ഷയിലാണ്. സെറ്റ് പീസുകളില്‍ നിന്ന് ഗോള്‍ നേടാനുള്ള കഴിവാണ് സോക്കറൂസിന്റെ കരുത്ത്. ക്രിയേറ്റീവായി കളി ചലിപ്പിക്കാന്‍ പാകത്തിനുള്ള മിഡ്ഫീല്‍ഡര്‍മാരില്ലാത്തതാണ് തിരിച്ചടി. അര്‍ദ ഗുലര്‍, കെനാന്‍ യില്‍ദീസ് പോലുള്ള യുവതാരങ്ങളിലാണ് തുര്‍ക്കിയുടെ പ്രതീക്ഷ. നിര്‍ണായക മത്സരങ്ങളില്‍ സമ്മര്‍ദ്ദത്തില്‍ അടിപതറുന്നതാണ് തുര്‍ക്കിയുടെ പ്രശ്‌നം.</p>
<h3>ജർമ്മനി vs കുറകാവോ</h3>
<p>കുറകാവോയ്‌ക്കെതിരെ അനായാസ ജയം ലക്ഷ്യമിട്ടാണ് മുന്‍ ചാമ്പ്യന്‍മാരായ ജര്‍മ്മനി ഗ്രൗണ്ടിലെത്തുന്നത്. കുറകാവോയുടെ ആദ്യ ലോകകപ്പ് മത്സരമാണിത്. പരിചയസമ്പത്തില്‍ ഏറെ മുന്നിലുള്ള ജര്‍മ്മനിക്കെതിരെ അവര്‍ എങ്ങനെ പോരാടുമെന്ന് കണ്ടറിയണം. കഴിഞ്ഞ രണ്ട് ലോകകപ്പുകളില്‍ നിരാശജനകമായിരുന്നു ജര്‍മ്മനിയുടെ പ്രകടനം. ഇത്തവണ മികച്ച പ്രകടനമാണ്‌ ജൂലിയൻ നാഗൽസ്മാന്റെ കീഴിൽ 'ഡൈ മാൻഷാഫ്റ്റ്' ലക്ഷ്യമിടുന്നത്.</p>
<h3>English Summary</h3>
<p>19-year-old Kerala native Tahsin Jamshid is expected to debut for Qatar in their opening clash against Switzerland. A Neymar-less Brazil under Carlo Ancelotti will face 2022 Morocco in an exciting Group C encounter. Haiti, which includes former Kerala Blasters forward Duckens Nazon, will take on a highly-informed Scotland team. Australia will battle Turkey's young talents, while former champions Germany aim for an easy win against debutants Curacao.</p>
]]></content:encoded>
				</item>
							<item>
					<title>FIFA World Cup 2026 Highlights : ഫുൾ പവറിൽ അമേരിക്ക, സമനില തെറ്റാതെ കാനഡ; ആതിഥേയരുടെ തുടക്കം തോൽവി ഭാരമില്ലാതെ</title>
					<link>https://www.malayalamtv9.com/sports/fifa-world-cup-2026-today-key-highlights-usa-vs-paraguay-and-canada-vs-bosnia-and-herzegovina-after-mexico-two-host-gets-unbeaten-start-2209964.html</link>
					<pubDate>Sat, 13 Jun 2026 15:01:00 +0530</pubDate>
					<dc:creator><![CDATA[Jenish Thomas]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/fifa-world-cup-2026-today-key-highlights-usa-vs-paraguay-and-canada-vs-bosnia-and-herzegovina-after-mexico-two-host-gets-unbeaten-start-2209964.html</guid>
					<description><![CDATA[<p>FIFA World Cup 2026 USA vs Paraguay And Canada vs Bosnia And Herzegovina Key Highlights : ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ഇന്നത്തെ മത്സരങ്ങളിൽ അമേരിക്ക പരാഗ്വെയെ തോൽപ്പിക്കുകയും കാനഡ ബോസ്നിയയ്ക്കെതിരെ സമനില വഴങ്ങിയതോടെ സംഘാടകരായ മൂന്ന് രാജ്യങ്ങൾക്കും തോൽവി വഴങ്ങാതെയാണ് ടൂർണമെൻ്റിൽ തുടക്കം ലഭിച്ചിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-USA-Canada.jpg" class="attachment-large size-large wp-post-image" alt="Fifa World Cup 2026 Usa Canada" /></figure><p>ഫിഫ ലോകകപ്പിൽ മെക്സിക്കോയ്ക്ക് പിന്നാലെ സംഘാടകരായ അമേരിക്കയ്ക്കും കാനഡയ്ക്കും തോൽവി ഭാരമില്ലാതെ തുടക്കം. ഇന്ന് നടന്ന മത്സരത്തിൽ അമേരിക്ക ദക്ഷിണാമേരിക്കൻ രാജ്യമായ പരാഗ്വെയെ നാലുകൾക്ക് തകർത്തപ്പോൾ കാനഡ ബോസ്നിയയ്ക്കെതിരെ സമനില വഴങ്ങി തുടക്കത്തിലെ തോൽവി ഒഴിവാക്കി. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു യുഎസിൻ്റെ ജയം. ഓരോ ഗോൾ വീതം നേടിയാണ് കാനഡ ബോസ്നിയ മത്സരം സമനിലയിൽ പരിഞ്ഞത്. ലോകകപ്പിൻ്റെ ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തോൽപ്പിച്ചത്.</p>
<h3>പരാഗ്വെയെ 4-1ന് തകർത്ത യുഎസ്</h3>
<p>ഫൊളാറിൻ ബാലോഗണ്ണിൻ്റെ ഇരട്ട ഗോളിലാണ് അമേരിക്കയുടെ ചരിത്രപരമായ വിജയം. യുഎസ് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ അമേരിക്കൻ ടീമിന് ലഭിക്കുന്ന ഏറ്റവും മികച്ച തുടക്കമാണിത്. ആദ്യ പകുതിയിൽ തന്നെയായിരുന്നു യുഎസിൻ്റെ മൂന്ന് ഗോളും പിറന്നത്. അമേരിക്കയുടെ എസി മിലാൻ താരം ക്രിസ്റ്റൻ പുലിസിച്ചിൻ്റെ വിങ്ങലൂടെയുള്ള ആക്രമണത്തിൽ പരാഗ്വെയുടെ പ്രതിരോധം ആദ്യപകുതിയിൽ തന്നെ തകർന്നു. മത്സരം തുടങ്ങി മിനിറ്റുകൾക്കുള്ളിൽ സെൽഫ് ഗോൾ വഴങ്ങിയാണ് പരാഗ്വെ യുഎസിൻ്റെ ഗോളവേട്ടയ്ക്ക് തുടക്കമിട്ടത്. തുടർന്ന് 31-ാം മിനിറ്റിൽ പുലിസിച്ചിൻ്റെ പാസ് വാങ്ങി എഎസ് മൊണാക്കോ താരം ഫൊളാറിൻ ബാലോഗൺ തൻ്റെ കന്നി ലോകകപ്പിൽ തന്നെ ആദ്യ ഗോൾ നേടി. ശേഷം മത്സരത്തിൻ്റെ ആദ്യപകുതിയുടെ ഇഞ്ചുറി മിനിറ്റിൽ ഫൊളാറിൻ അമേരിക്കയുടെ ലീഡ് വീണ്ടും ഉയർത്തുകയും ചെയ്തു.</p>
<p>രണ്ടാം പകുതിയിൽ പ്രതിരോധത്തിലായിരുന്ന പരാഗ്വെ ഗോൾ കണ്ടെത്താൻ മത്സരത്തിൻ്റെ ശൈലി അറ്റാക്കിങ്ങിലേക്ക് മാറ്റി. തുടരെ അവസരങ്ങൾ ഒരുക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. അവസാനം മത്സരത്തിൻ്റെ 73-ാം മിനിറ്റിലാണ് ദക്ഷിണാമേരിക്കൻ രാജ്യം ആശ്വാസ ഗോൾ നേടുന്നത്. മൗറിസോയാണ് പരാഗ്വെയുടെ ഗോൾ സ്കോറർ. മത്സരം 3-1ന് അവസാനിക്കും കരുതിയപ്പോഴാണ് പരാഗ്വെയ്ക്ക് മേലുള്ള അവസാനത്തെ ആണി പോലെ നാലാമത്തെ ഗോളും പിറന്നത്. മത്സരം അവസാനിക്കാൻ സക്കൻഡുകൾ മാത്രം ബാക്കി നിൽക്കെ ബുന്ദെസ് ലീഗ് ക്ലബ്ബായ ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിൻ് ജിയോവാന്നി റെയ്ന് തൻ്റെ കരിയറിലെ ആദ്യ ലോകകപ്പ് ഗോൾ സ്വന്തമാക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത മത്സരത്തിൽ അമേരിക്ക ഓസ്ട്രേലിയയെയാണ് നേരിടുക. ജുൺ 20-ാം തീയതിയാണ് മത്സരം.</p>
<p><strong>ALSO READ : <a href="https://www.malayalamtv9.com/sports/fifa-world-cup-2026-prediction-not-argentina-or-brazil-harry-kanes-team-to-lift-the-trophy-2209854.html">FIFA World Cup 2026: ആ മോഹം വേണ്ട, അര്‍ജന്റീനയ്ക്ക് കപ്പ് കിട്ടില്ല; കിരീടം ഇവര്‍ കൊണ്ടുപോകും</a></strong></p>
<h3>കാനഡയ്ക്ക് സമനിലയുടെ ആശ്വാസം</h3>
<p>യൂറോപ്യൻ ടീം ബോസ്നിയയെ സമനിലയിൽ തളച്ച് കാനഡ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഒരു പോയിൻ്റ് സ്വന്തമാക്കി. കഴിഞ്ഞ തവണ ഖത്തർ ലോകകപ്പിലും അതിന് മുമ്പ് 1986ലെ ടൂർണമെൻ്റിലുമായി ആറ് മത്സരങ്ങൾ കളിച്ച കാനഡ ഒരു പോയിൻ്റ് പോലും നേടിയിരുന്നില്ല. അത് സ്വന്തം കാണികളുടെ മുന്നിൽ വെച്ച് തിരുത്തി കുറിച്ചിരിക്കുകയാണ് കാനഡ. മത്സരം ആരംഭിച്ച് 21-ാം മിനിറ്റൽ ജൊവോ ലൂക്കോവിച്ചിലൂടെ ബോസ്നിയ ലീഡ് നേടുകയായിരുന്നു. തുടർന്ന് കാനഡ പല തവണ ഗോളടിക്ക് ശ്രമം നടന്നെങ്കിലും ബോസ്നിയൻ പ്രതിരോധത്തിൽ തട്ടി അകലുകയായിരുന്നു. ശേഷം രണ്ടാം പകുതിയിൽ 78-ാം മിനിറ്റിലാണ് കാനഡ സമനില ഗോൾ നേടുന്നത്. സൈയിൽ ലാറിനിലൂടെയാണ് കാനഡ ചരിത്രനേട്ടം സ്വന്തമാക്കുന്നത്. ലോകകപ്പ് ചരിത്രത്തിൽ കാനഡ നേടുന്ന രണ്ടാമത്തെ ഗോളും കൂടിയാണ് ഇന്ന് പിറന്നത്. ഖത്തർ ലോകകപ്പ് ക്രൊയേഷ്യയ്ക്കെതിരെ അൽഫോൻസോ ഡേവിസാണ് ആദ്യമായി കാനഡയ്ക്ക് വേണ്ടി ലോകകപ്പിൽ ഗോൾ കണ്ടെത്തിയത്. ഗ്രൂപ്പ് ബിയിൽ ഇനി ഖത്തറാണ് കാനഡയുടെ എതിരാളി. ജൂൺ 19നാണ് മത്സരം.</p>
<h3>English Summary</h3>
<p>FIFA World Cup 2026 USA vs Paraguay And Canada vs Bosnia And Herzegovina Key Highlights. Including All Thres Host Gets Unbeaten Start. USA Beat Paraguay For 4-1 And Canada Bosnia And Herzegovina Ended 1-1 Draw.</p>
]]></content:encoded>
				</item>
							<item>
					<title>FIFA World Cup 2026: ആ മോഹം വേണ്ട, അര്‍ജന്റീനയ്ക്ക് കപ്പ് കിട്ടില്ല; കിരീടം ഇവര്‍ കൊണ്ടുപോകും</title>
					<link>https://www.malayalamtv9.com/sports/fifa-world-cup-2026-prediction-not-argentina-or-brazil-harry-kanes-team-to-lift-the-trophy-2209854.html</link>
					<pubDate>Sat, 13 Jun 2026 07:42:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/fifa-world-cup-2026-prediction-not-argentina-or-brazil-harry-kanes-team-to-lift-the-trophy-2209854.html</guid>
					<description><![CDATA[<p>Not Argentina or Brazil: Shocking FIFA World Cup 2026 Prediction Emerges: അദ്ദേഹം പ്രവചനം നടത്തിയ രീതിയാണ് ഈ വ്യത്യസ്തതയ്ക്ക് കാരണം. ക്യാപ്റ്റന്മാരുടെയും പരിശീലകരുടെയും പ്രധാന കളിക്കാരുടെയുമെല്ലാം ജനന തീയതിയും മറ്റും വിവരങ്ങളും പരിശോധിച്ച് ആര്‍ക്കാണ് വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളതെന്നാണ് അദ്ദേഹം പറയുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Prediction.jpg" class="attachment-large size-large wp-post-image" alt="Fifa World Cup 2026 Prediction" /></figure><p>ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുമ്പോള്‍ തന്നെ ആരായിരിക്കും കപ്പ് കൊണ്ടുപോകുന്നത് എന്ന് വ്യക്തമാക്കികൊണ്ട് പ്രവചനങ്ങള്‍ ഒരുപാട് വരാറുണ്ട്. ഫിഫ ലോകകപ്പ് 2026 തുടങ്ങുമ്പോഴും പ്രവചനങ്ങള്‍ക്ക് കുറവില്ല. ഈ വര്‍ഷത്തെ കിരീടം ചൂടാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടിക നീളും. എന്നാല്‍ ആരാധകരും വിശകലന വിദഗ്ധരും മുന്നോട്ടുവെക്കുന്ന പ്രവചനങ്ങളേക്കാള്‍ ചര്‍ച്ചയില്‍ ഇടംപിടിച്ചിരിക്കുന്നത്, ബിസിനസ് ജ്യോതിഷിയായ ഗ്രീന്‍സ്‌റ്റോണ്‍ ലോബോ നടത്തിയ വ്യത്യസ്തമായ പ്രവചനമാണ്.</p>
<p>അദ്ദേഹം പ്രവചനം നടത്തിയ രീതിയാണ് ഈ വ്യത്യസ്തതയ്ക്ക് കാരണം. ക്യാപ്റ്റന്മാരുടെയും പരിശീലകരുടെയും പ്രധാന കളിക്കാരുടെയുമെല്ലാം ജനന തീയതിയും മറ്റും വിവരങ്ങളും പരിശോധിച്ച് ആര്‍ക്കാണ് വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളതെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ പ്രവചനങ്ങളെല്ലാം എക്കാലത്തും സത്യമായി തീര്‍ന്നിട്ടുണ്ടെന്നും ലോബോ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നുണ്ട്.</p>
<h3>ലോബോയുടെ പ്രചവനരീതി ഇത്</h3>
<p>ജ്യോതിഷപരമായി ശക്തമായ കാലഘട്ടത്തില്‍ ജനിച്ച കളിക്കാരെ തിരിച്ചറിഞ്ഞ് പ്രവചനം നടത്തുന്നതിനാണ് ലോബോ പ്രാധാന്യം നല്‍കുന്നത്. ഈ വര്‍ഷത്തെ ലോകകപ്പ് ജേതാവ്, 1990, 1993, 1998 എന്നീ കാലഘട്ടങ്ങളില്‍ ജനിച്ചവരായിരിക്കണം. കായിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് താന്‍ വിശ്വസിക്കുന്ന വര്‍ഷങ്ങളാണ് ഇതെന്നും ലോബോ പറഞ്ഞു.</p>
<p>ഈ വര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച റാങ്കുള്ള ഫുട്‌ബോള്‍ രാജ്യങ്ങളുടെയും ക്യാപ്റ്റന്മാരെയും പരിശീലകരെയും അദ്ദേഹം വിലയിരുത്തി. സ്‌പെയ്ന്‍, ജര്‍മ്മനി, ബ്രസീല്‍, പോര്‍ച്ചുഗല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങള്‍ക്കൊന്നും കപ്പ് കിട്ടില്ലെന്നാണ് ലോബോയുടെ വാദം.</p>
<h3>ഇവര്‍ക്ക് കപ്പ് കിട്ടില്ല</h3>
<p>ലയണല്‍ മെസി ഉണ്ടെങ്കില്‍ പോലും അര്‍ജന്റീനയ്ക്ക് ഇത്തവണ കപ്പ് സ്വന്തമാക്കാന്‍ സാധിക്കില്ലെന്നാണ് ലോബോ പറയുന്നത്. കപ്പ് നിലനിര്‍ത്താന്‍ പോകുന്ന ഒരു ടീമായിരിക്കില്ല അര്‍ജന്റീന. അവര്‍ക്ക് മാത്രമല്ല, ബ്രസീലിനും വിജയം സ്വന്തമാക്കാന്‍ സാധിച്ചേക്കില്ല. ആ ടീമിലുള്ള പലരും അവരുടെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലുകള്‍ ഇതിനകം നേടിയിട്ടുണ്ടെന്നും ലോബോ.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/fifa-world-cup-2026-telecast-time-in-india-when-argentina-brazil-and-portugal-matches-will-be-broadcast-2209760.html" target="_blank" rel="noopener">FIFA World Cup 2026: എന്നാലും ഈ ചതി വേണ്ടായിരുന്നു; ഫിഫ ലോകകപ്പ് ഇന്ത്യയില്‍ ഈ സമയങ്ങളില്‍ കാണാം</a></strong></p>
<p>ക്യാപ്റ്റന്‍ കൈലിയന്‍ എംബാപ്പെ ഉണ്ടെങ്കിലും കപ്പ് ഫ്രാന്‍സിലേക്കും എത്തില്ലെന്നാണ് ലോബോ പറയുന്നത്. ഫ്രാന്‍സിന്റെ ക്യാപ്റ്റന്‍ ഇനിയും കാത്തിരിക്കണം. അദ്ദേഹത്തിന് ഇപ്പോള്‍ ഒരു ലോകകപ്പ് സ്വന്തമാക്കാന്‍ സാധിക്കില്ലെന്ന് ലോബോ കൂട്ടിച്ചേര്‍ത്തു.</p>
<h3>ഈ വര്‍ഷത്തെ ലോകകപ്പ് ആര് നേടും?</h3>
<p>വിലയിരുത്തലുകള്‍ക്കൊടുവില്‍ ഇംഗ്ലണ്ടിലേക്കാണ് ലോബോ എത്തിയത്. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ഹാരി കെയ്‌നിന് വലിയ വിജയം സ്വന്തമാക്കാന്‍ സാധിക്കുന്ന സമയമാണിത്. അദ്ദേഹത്തിന്റെ ജീവിത്തില്‍ അപൂര്‍വ ഗ്രഹ സംയോജനമുണ്ടാകുമെന്നും ലോബോ വിശ്വസിക്കുന്നു.</p>
<p>ജൂഡ് ബെല്ലിങ്ഹാം, ബുക്കായോ സാക്ക, ജോര്‍ദാന്‍ പിക്കഫോര്‍ഡ്, ജോണ്‍ സ്‌റ്റോണ്‍സ്, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് എന്നിവരുള്‍പ്പെടെയുള്ള ഇംഗ്ലണ്ടിന്റെ ടീം ശക്തരാണെന്നും അദ്ദേഹം വാദിച്ചു. ഈ ടീം മുഴുവന്‍ അതിശയകരമായ മത്സരാര്‍ഥികളെ കൊണ്ട് നിറഞ്ഞതാണ്, ഹാരി കെയ്ന്‍ ഒറ്റയ്ക്കല്ല, ഈ ടൂര്‍ണമെന്റിലുടനീളം നിങ്ങള്‍ക്ക് ജൂഡ് ബെല്ലിങ്ഹാമിന്റെ പേര് കേള്‍ക്കാമെന്നും ലോബോ. ഇംഗ്ലണ്ട് ഈ വര്‍ഷത്തെ കിരീടം സ്വന്തമാക്കുകയാണെങ്കില്‍ അത് ചരിത്രമാണെന്നും ലോബോ പറയുന്നു. എന്നാല്‍ ഇംഗ്ലണ്ടിന് കപ്പ് ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് ലോകകപ്പ് ആരാധകര്‍ കമന്റ് ബോക്‌സില്‍ കുറിക്കുന്നത്.</p>
<h3>English Summary</h3>
<p>A fresh FIFA World Cup 2026 prediction has sparked debate by backing Harry Kane's team to win the title, while suggesting that traditional powerhouses Argentina and Brazil could miss out on football's biggest prize.</p>
]]></content:encoded>
				</item>
							<item>
					<title>ഹൃദയം കവർന്ന &#8216;ക്ലാസ്സ്&#8217; പ്ലെയർ! ന്യൂസിലൻഡിന്റെ ഇതിഹാസ ക്രിക്കറ്റ് താരം കെയ്ൻ വില്യംസൺ വിരമിച്ചു</title>
					<link>https://www.malayalamtv9.com/sports/cricket-news/new-zealand-cricket-legend-kane-williamson-announces-retirement-here-are-his-career-achievements-2209798.html</link>
					<pubDate>Fri, 12 Jun 2026 18:10:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/new-zealand-cricket-legend-kane-williamson-announces-retirement-here-are-his-career-achievements-2209798.html</guid>
					<description><![CDATA[<p>Kane Williamson announces retirement: ന്യൂസിലൻഡിന്റെ ഇതിഹാസ ക്രിക്കറ്റ് താരം കെയ്ൻ വില്യംസൺ വിരമിക്കൽ പ്രഖ്യാപിച്ചു.  ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിനിടയിൽ തികച്ചും അ‌പ്രതീക്ഷിതമായാണ് വില്യംസണിന്റെ വിരമിക്കൽ തീരുമാനം വന്നിരിക്കുന്നത്. 35 വയസുള്ള വില്യംസൺ ന്യൂസിലൻഡിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ആറാമത്തെ പുരുഷ ക്രിക്കറ്റ് താരവും, നാല് തവണ സർ റിച്ചാർഡ് ഹാഡ്‌ലി മെഡൽ ജേതാവും, 2019 ലെ ഐസിസി പുരുഷ ടെസ്റ്റ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് ജേതാവുമാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Kane-Williamson-announces-retirement.jpg" class="attachment-large size-large wp-post-image" alt="Kane Williamson Announces Retirement" /></figure><p><strong>ലണ്ടൻ:</strong> കളിക്കളത്തിൽ സ്പോർട്സ്മാൻ സ്പിരിറ്റിന്റെയും സൗമ്യതയുടെയും പ്രതീകമായിരുന്ന ഇതിഹാസ ന്യൂസിലൻഡ് ക്രിക്കറ്റ് താരം കെയ്ൻ വില്യംസൺ (Kane Williamson) അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സ്വന്തം ടീമിലെ താരങ്ങളെപ്പോലും ഞെട്ടിച്ചുകൊണ്ട് ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിനിടയിൽ തികച്ചും അ‌പ്രതീക്ഷിതമായാണ് വില്യംസണിന്റെ വിരമിക്കൽ തീരുമാനം വന്നിരിക്കുന്നത്. 35 വയസുള്ള വില്യംസൺ ന്യൂസിലൻഡിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ആറാമത്തെ പുരുഷ ക്രിക്കറ്റ് താരവും, നാല് തവണ സർ റിച്ചാർഡ് ഹാഡ്‌ലി മെഡൽ ജേതാവും, 2019 ലെ ഐസിസി പുരുഷ ടെസ്റ്റ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് ജേതാവുമാണ്. അ‌ദ്ദേഹത്തിന്റെ വിരമിക്കലോടെ കളിക്കളത്തിലെ മികച്ച പ്രകടനം കൊണ്ടും മാതൃകാപരമായ പെരുമാറ്റം കൊണ്ടും ആരാധകരുടെ ഹൃദയം കവർന്ന ഒരു 'ക്ലാസ്സ്' പ്ലെയറിനെയാണ് ലോകക്രിക്കറ്റിന് നഷ്ടമാകുന്നത്.</p>
<p>16 വർഷം നീണ്ടുനിന്ന കരിയറിൽ ന്യൂസിലൻഡിനായി എല്ലാ ഫോർമാറ്റുകളിലുമായി 378 മത്സരങ്ങൾ കളിച്ച കെയ്ൻ വില്യംസൺ 19,346 റൺസും 48 സെഞ്ച്വറികളും നേടിയിട്ടുണ്ട്. ന്യൂസിലൻഡ് ടീമിന്റെ റൺ മെഷീനെന്നോ, ബാറ്റിങ് നിരയുടെ നട്ടെല്ലെന്നോ വിശേഷിപ്പിക്കാവുന്ന പ്രതിഭയാണ് അ‌ദ്ദേഹം. ന്യൂസിലൻഡ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം വില്യംസൺ ആണ്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/fifa-world-cup-2026-day-1-highlights-red-cards-goals-wins-and-more-2209771.html">വെളുപ്പാൻകാലത്തെ രണ്ട് ത്രില്ലറുകൾ! മൂന്ന് റെഡ്കാർഡ്, ആകെ അ‌ഞ്ച് ഗോൾ; ഇതൊരു സൂചനയാണ്…</a></strong></p>
<p>ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ലോർഡ്സിൽ നടന്ന ആദ്യ ടെസ്റ്റാണ് തൻറെ കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരമെന്ന് വില്യംസൺ വ്യക്തമാക്കി. 17ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് തുടങ്ങാനിരിക്കെയാണ് വില്യംസൺന്റെ വിരമിക്കൽ പ്രഖ്യാപനം എത്തിയത്. ഇതോടെ പരമ്പരയിൽ ഇനി അ‌വശേഷിക്കുന്ന ടെസ്റ്റുകളിൽ അ‌ദ്ദേഹം കളിക്കില്ല. നിലവിൽ ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിൽ 1-0 ന് പിന്നിലാണ് ന്യൂസിലൻഡ്.</p>
<p>"കുറച്ചുനാളായി ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചിരുന്നു, പക്ഷേ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇപ്പോൾ ശരിയായ സമയമാണെന്ന് വ്യക്തമായി," എന്ന് വില്യംസൺ പ്രസ്താവനയിൽ പറയുന്നു. "അന്താരാഷ്ട്ര ക്രിക്കറ്റിനോടുള്ള ശക്തമായ ആഗ്രഹവും ദാഹവും എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്, ന്യൂസിലൻഡിനായി കളിച്ച എല്ലാ മത്സരങ്ങളിലും എന്റെ എല്ലാം നൽകിയിട്ടുണ്ടെന്ന് അറിയുന്നതിൽ ഞാൻ അഭിമാനിക്കുന്നു. കുറച്ചുകൂടി തുടരുന്നത് ശരിയാകില്ല, എന്റെ സ്വന്തം നിബന്ധനകളിൽ വിരമിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്''.</p>
<p>"ഈ ടീം എങ്ങോട്ടാണ് പോകുന്നതെന്ന് ശുഭാപ്തിവിശ്വാസത്തോടെയാണ് ഞാൻ പോകുന്നത്. ധാരാളം പ്രതിഭകളുണ്ട്, ഈ ന്യൂസിലൻഡ് ടീമിനൊപ്പം എന്തെങ്കിലും പ്രത്യേകമായി ചെയ്യാനുള്ള യഥാർത്ഥ ആഗ്രഹവുമുണ്ട്. ഞാൻ സ്നേഹിക്കുന്ന ഒരു ടീമാണിത്, ഇത്രയും കാലം ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അവിശ്വസനീയമാംവിധം ഭാഗ്യവാനായി കരുതുന്നു. അത് എന്റെ ഹൃദയത്തിന് പ്രിയപ്പെട്ടതായി തുടരും" എന്ന് അ‌ദ്ദേഹം പറയുന്നു.</p>
<h3>മാന്യനായ കളിക്കാരൻ</h3>
<p>2019 ലോകകപ്പ് ഫൈനലിലെ നിർഭാഗ്യകരമായ തോൽവിക്ക് ശേഷവും മുഖത്ത് പുഞ്ചിരി മായാതെ എതിരാളികളെ അഭിനന്ദിച്ച വില്യംസണിന്റെ ചിത്രം ക്രിക്കറ്റ് പ്രേമികൾ ഒരിക്കലും മറക്കില്ല. ഇന്ത്യയെ തോൽപ്പിച്ച് ചരിത്രത്തിലെ ആദ്യത്തെ ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ന്യൂസിലൻഡിന് നേടിക്കൊടുത്തു എന്നതാണ് വില്യംസണിന്റെ ഏറ്റവും മികച്ച നേട്ടം. 2019 ലെ ഏകദിന ലോകകപ്പിലും, 2021 ലെ ടി20 ലോകകപ്പിലും ന്യൂസിലൻഡിനെ ഫൈനലിൽ എത്തിക്കാനായതും വില്യംസണിന്റെ കരിയറിലെ വലിയ നേട്ടങ്ങളായി അ‌ടയാളപ്പെടുത്തപ്പെട്ടു.</p>
<p>വിരമിക്കലോടെ, അടുത്ത വർഷം ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പിന് ഈ ക്ലാസ് പ്ലെയർ ഉണ്ടാകില്ല എന്ന് ഉറപ്പായി. തന്റെ കരിയറിൽ 110 ടെസ്റ്റുകളിൽ നിന്ന് 9,515 റൺസാണ് വില്യംസൺ നേടിയിട്ടുള്ളത്. അ‌തിൽ 38 അർദ്ധ സെഞ്ച്വറികളും 33 സെഞ്ച്വറികളും ഉൾപ്പെടുന്നു, 54.06 ആണ് ശരാശരി. അതേപോലെ 175 ഏകദിന മത്സരങ്ങളിൽ നിന്ന് 7,256 റൺസും നേടിയിട്ടുണ്ട്. അ‌തിൽ 47 അർദ്ധ സെഞ്ച്വറികളും 15 സെഞ്ച്വറികളും ഉൾപ്പെടുന്നു, 48.69 ആണ് ശരാശരി.</p>
<h3>English Summary</h3>
<p>New Zealand cricket legend Kane Williamson has announced his retirement. Williamson's decision to retire came as a complete surprise during the England Test tour. The 35-year-old Williamson is the sixth-most capped male cricketer for New Zealand, a four-time Sir Richard Hadlee Medallist and the 2019 ICC Men's Test Player of the Year. He will be leading New Zealand to their first World Test Championship title in 2021.</p>
]]></content:encoded>
				</item>
							<item>
					<title>വെളുപ്പാൻകാലത്തെ രണ്ട് ത്രില്ലറുകൾ! മൂന്ന് റെഡ്കാർഡ്, ആകെ അ‌ഞ്ച് ഗോൾ; ഇതൊരു സൂചനയാണ്&#8230;</title>
					<link>https://www.malayalamtv9.com/sports/fifa-world-cup-2026-day-1-highlights-red-cards-goals-wins-and-more-2209771.html</link>
					<pubDate>Fri, 12 Jun 2026 16:15:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/fifa-world-cup-2026-day-1-highlights-red-cards-goals-wins-and-more-2209771.html</guid>
					<description><![CDATA[<p>FIFA World Cup 2026 Day 1 Highlights: ഉറക്കം കളഞ്ഞ് ഫിഫ ലോകകപ്പിന്റെ ആദ്യ ദിവസത്തെ മത്സരങ്ങൾ കാണാനിരുന്ന ഫുട്ബോൾ ആരാധകർക്ക് നിരാശപ്പെടേണ്ടിവന്നില്ല. കിടിലൻ രണ്ട്  ത്രില്ലർ മത്സരങ്ങളാണ് ആദ്യ ദിനം തന്നെ ലോകകപ്പിൽ നടന്നിരിക്കുന്നത്. അ‌തിൽ ആദ്യത്തേതിൽ ഗോളുകളെക്കാൾ മൂന്ന് റെഡ്കാർഡുകളാണ് താരമായതെങ്കിൽ രണ്ടാം കളി താരങ്ങളുടെ പോരാട്ടവീര്യം കൊണ്ടാണ് ത്രസിപ്പിച്ചത്. മൂന്ന് റെഡ്കാർഡുകൾ പുറത്തെടുത്ത ബ്രസീലിയൻ റഫറി വിൽട്ടൺ സാംപയോ മത്സര ശേഷം സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ട്രെൻഡിങ് സബ്ജക്ടായി മാറുകയും ചെയ്തിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Day-1-Highlights.jpg" class="attachment-large size-large wp-post-image" alt="Fifa World Cup 2026 Day 1 Highlights" /></figure><p>ഉറക്കം കളഞ്ഞ് ഫിഫ ലോകകപ്പിന്റെ ആദ്യ ദിവസത്തെ മത്സരങ്ങൾ കാണാനിരുന്ന ഫുട്ബോൾ ആരാധകർക്ക് നിരാശപ്പെടേണ്ടിവന്നില്ല. കിടിലൻ രണ്ട് ത്രില്ലർ മത്സരങ്ങളാണ് ആദ്യ ദിനം തന്നെ ലോകകപ്പിൽ നടന്നിരിക്കുന്നത്. അ‌തിൽ ആദ്യത്തേതിൽ ഗോളുകളെക്കാൾ മൂന്ന് റെഡ്കാർഡുകളാണ് താരമായതെങ്കിൽ രണ്ടാം കളി താരങ്ങളുടെ പോരാട്ടവീര്യം കൊണ്ടാണ് ത്രസിപ്പിച്ചത്. ഈ രണ്ട് മത്സരങ്ങളും ഫുട്ബോൾ ആരാധകർക്ക് നൽകുന്നത് ഒരു സൂചനയാണ്... ഇത് വെറും സാമ്പിൾ മാത്രം, ഇതിനെക്കാൾ ത്രസിപ്പിക്കുന്ന ശക്തൻ മത്സരങ്ങളാണ് ഇനിയുള്ള ദിവസങ്ങളിലും വരാനിരിക്കുന്നത് എന്നതാണ് ആ സൂചന. പ്രിയപ്പെട്ട ടീമിന്റെ കളി മാത്രമല്ല, സാധ്യമായിടത്തോളം ലോകകപ്പിലെ എല്ലാ മത്സരങ്ങളും കാണാൻ ആരാധകരെ പ്രേരിപ്പിക്കാൻ ഈ ആദ്യ ദിവസത്തെ കളി പ്രചോദനമാകുമെന്നുറപ്പ്.</p>
<h3>റെഡ്കാർഡ് തൂക്കിയ മെക്സിക്കോ X ദക്ഷിണാഫ്രിക്ക പോരാട്ടം</h3>
<p>ഫിഫ ലോകകപ്പിലെ ഉദ്ഘാടന മത്സരം വലയിൽക്കയറിയ ഗോളുകളെക്കാൾ റഫറി പുറത്തെടുത്ത മൂന്ന് റെഡ്കാർഡുകൾ കൊണ്ടാണ് കൂടുതൽ ശ്രദ്ധ നേടിയത്. ആഥിതേയരായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഈ ലോകകപ്പിലെ ആദ്യ മത്സരം നടന്നത്. ഉദ്ഘാടന മത്സരത്തിൽ ഇതുവരെ ജയിച്ചിട്ടില്ല എന്ന നാണക്കേട് മറികടന്ന് ദക്ഷിണാഫ്രിക്കയെ 2-0ന് തോൽപ്പിക്കാൻ മെക്സിക്കോയ്ക്ക് കഴിഞ്ഞു.</p>
<p><strong>Also Read:</strong> <a href="https://www.malayalamtv9.com/photo-gallery/fifa-world-cup-2026-telecast-time-in-india-when-argentina-brazil-and-portugal-matches-will-be-broadcast-2209760.html">എന്നാലും ഈ ചതി വേണ്ടായിരുന്നു; ഫിഫ ലോകകപ്പ് ഇന്ത്യയില്‍ ഈ സമയങ്ങളില്‍ കാണാം</a></p>
<p>ആദ്യ പകുതിയുടെ തുടക്കത്തിൽ (ഒമ്പതാം മിനിറ്റിൽ) ജൂലിയൻ ക്വിനോൺസ് ഈ ലോകകപ്പിലെ ആദ്യ ഗോൾ നേടി മെക്സിക്കോയുടെ സ്കോർബോർഡ് തുറന്നു. രണ്ടാം പകുതിയിൽ (67-ാം മിനിറ്റിൽ) റൗൾ ജിമെനെസ് വീണ്ടും വലകുലുക്കിയതോടെ മെക്സിക്കോ 2-0ന് നില ഭദ്രമാക്കി. രണ്ടാം പകുതിയിൽ ഗോളിനെക്കാൾ കൂടുതൽ പിറന്നത് റെഡ് കാർഡുകളായിരുന്നു.</p>
<p>ദക്ഷിണാഫ്രിക്കയുടെ സ്ഫെഫെലോ സിത്തോൾ, തെംബ സ്വാനെ, മെക്സിക്കോയുടെ സീസർ മോണ്ടെസ് എന്നിവർക്ക് രണ്ടാം പകുതിയിൽ ഡയറക്ട് റെഡ് കാർഡ് ലഭിച്ചു. കളി നിയന്ത്രിച്ച ബ്രസീലിയൻ റഫറി വിൽട്ടൺ സാംപയോ മത്സര ശേഷം സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ട്രെൻഡിങ് സബ്ജക്ടായി മാറുകയും ചെയ്തിട്ടുണ്ട്.</p>
<h3>ഗോളുകളാൽ ത്രസിപ്പിച്ച രണ്ടാം ത്രില്ലർ</h3>
<p>ലോകകപ്പിലെ ആദ്യ ദിനത്തിലെ രണ്ടാം മത്സരത്തിൽ ഏറ്റുമുട്ടിയത് ഗ്രൂപ്പ് എയിൽ നിന്ന് ദക്ഷിണ കൊറിയയും ചെക്ക് റിപ്പബ്ലിക്കുമായിരുന്നു. അ‌ടി, തിരിച്ചടി എന്ന നിലയിൽ മുന്നേറിയതിനാൽത്തന്നെ ഈ മത്സരം ആരാധകർക്ക് ആവേശം നിറഞ്ഞതായി മാറി. ഒടുവിൽ പൊരുതി കളിച്ച ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളിന് കൊറിയ പരാജയപ്പെടുത്തുകയായിരുന്നു.</p>
<p>മെക്സിക്കോയിലെ ഗ്വാഡലജാരയിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. മത്സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിട്ടും ആദ്യ പകുതിയില്‍ ഗോള്‍ കണ്ടെത്താന്‍ ദക്ഷിണ കൊറിയക്ക് സാധിച്ചില്ല. എന്നുമാത്രമല്ല, കൊറിയയെ ഞെട്ടിച്ചുകൊണ്ട് 59-ാം മിനിറ്റിൽ ചെക്ക് ക്യാപ്റ്റൻ ലാഡിസ്ലാവ് ക്രെജ്സി തന്റെ ടീമിനായി ഗോൾ നേടുകയും ചെയ്തു.</p>
<p>ചെക്ക് റിപ്പബ്ലിക് ലീഡ് നേടിയതോടെ അ‌പകടം മണത്ത ദക്ഷിണകൊറിയ, ആക്രമണം കടുപ്പിക്കുകയും 67-ാം മിനിറ്റിൽ സമനില ഗോൾ നേടുകയും ചെയ്തു. പിന്നീട് അ‌ധികം ​വൈകാതെ തന്നെ കൊറിയ രണ്ടാം ഗോളും കണ്ടെത്തി. വലത് വിംഗിൽ നിന്ന് ഹ്വാങ് നൽകിയ ക്രോസ് പ്രതിരോധ താരത്തെ മറികടന്ന് ഓഹ് വലയിലെത്തിക്കുകയും വിജയം ഉറപ്പിക്കുകയുമായിരുന്നു.</p>
<h3>English Summary</h3>
<p>Football fans who were looking forward to watching the first day of the FIFA World Cup did not have to be disappointed. The first day of the World Cup saw two thrilling matches. While the first match saw three red cards more than goals, the second match was thrilling due to the fighting spirit of the players. Brazilian referee Wilton Sampaio, who showed three red cards, has become the biggest trending subject on social media after the match.</p>
]]></content:encoded>
				</item>
							<item>
					<title>FIFA World Cup 2026: എന്നാലും ഈ ചതി വേണ്ടായിരുന്നു; ഫിഫ ലോകകപ്പ് ഇന്ത്യയില്‍ ഈ സമയങ്ങളില്‍ കാണാം</title>
					<link>https://www.malayalamtv9.com/photo-gallery/fifa-world-cup-2026-telecast-time-in-india-when-argentina-brazil-and-portugal-matches-will-be-broadcast-2209760.html</link>
					<pubDate>Fri, 12 Jun 2026 15:34:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/fifa-world-cup-2026-telecast-time-in-india-when-argentina-brazil-and-portugal-matches-will-be-broadcast-2209760.html</guid>
					<description><![CDATA[<p>Argentina Brazil and Portugal FIFA World Cup 2026 Match Timings for India: ഫിഫ ലോകകപ്പിനും ഇന്ത്യയില്‍ ആരാധകരുണ്ട്. മറ്റ് മത്സരങ്ങളെ അപേക്ഷിച്ച് ലോകമാകെയുള്ള രാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നതും ലോകകപ്പ് തന്നെ. ഇന്ത്യയൊന്നാകെ ലോകകപ്പ് ആവേശത്തിലേക്ക് കടക്കുമ്പോള്‍, കൊച്ചുകേരളത്തിലെ അവസ്ഥയും വ്യത്യസ്തമല്ല. കേരളത്തിന്റെ മുക്കും മൂലവും ലോകകപ്പ് ആവേശത്താല്‍ ഉണര്‍ന്നുകഴിഞ്ഞു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-6.jpg" class="attachment-large size-large wp-post-image" alt="Fifa World Cup 2026 Telecast Time In India" /></figure><p>
		<style type="text/css">
			#gallery-3 {
				margin: auto;
			}
			#gallery-3 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-3 img {
				border: 2px solid #cfcfcf;
			}
			#gallery-3 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-3' class='gallery galleryid-2209760 gallery-columns-3 gallery-size-full'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India.jpg" class="attachment-full size-full" alt="Fifa World Cup 2026 Telecast Time In India" aria-describedby="gallery-3-2209765" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India.jpg 1280w, https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2209765'>
				ഫിഫ ലോകകപ്പിന്റെ 23ാം പതിപ്പിന് തുടക്കം കുറിച്ചിരിക്കുകയാണ്. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് 2026ലെ മത്സരങ്ങള്‍ നടക്കുന്നത്. യുഎസില്‍ പതിനൊന്നും മെക്‌സിക്കോയില്‍ മൂന്നും കാനഡയില്‍ രണ്ട് മത്സരങ്ങളും ഉള്‍പ്പെടെ 16 നഗരങ്ങളില്‍ വെച്ചാണ് ഫിഫ ലോകകപ്പ് 2026 നടക്കുന്നത്. മൂന്ന് രാജ്യങ്ങള്‍ ആതിഥേയമരുളുന്നുവെന്നൊരു പ്രത്യേകത കൂടി ഈ വര്‍ഷത്തെ ലോകകപ്പിനുണ്ട്. ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലുള്ള മത്സരങ്ങള്‍ അമേരിക്കയില്‍ വെച്ച് നടക്കും, 10 മത്സരങ്ങള്‍ വീതം കാനഡയിലും മെക്‌സിക്കോയിലും വെച്ചാകും. (Image Credit Source: Getty Images and PTI)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-1.jpg" class="attachment-full size-full" alt="Fifa World Cup 2026 Telecast Time In India (1)" aria-describedby="gallery-3-2209764" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-1.jpg 1280w, https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-1-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-1-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-1-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-1-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2209764'>
				ഫിഫ ലോകകപ്പിനും ഇന്ത്യയില്‍ ആരാധകരുണ്ട്. മറ്റ് മത്സരങ്ങളെ അപേക്ഷിച്ച് ലോകമാകെയുള്ള രാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നതും ലോകകപ്പ് തന്നെ. ഇന്ത്യയൊന്നാകെ ലോകകപ്പ് ആവേശത്തിലേക്ക് കടക്കുമ്പോള്‍, കൊച്ചുകേരളത്തിലെ അവസ്ഥയും വ്യത്യസ്തമല്ല. കേരളത്തിന്റെ മുക്കും മൂലവും ലോകകപ്പ് ആവേശത്താല്‍ ഉണര്‍ന്നുകഴിഞ്ഞു. എന്നാല്‍ പ്രമുഖ ടീമുകളുടെ മത്സരങ്ങള്‍ നടക്കുന്ന സമയമാണ് ഇന്ത്യക്കാരെ വലയ്ക്കുന്നത്. പലതും അര്‍ധരാത്രിയിലും പുലര്‍ച്ചെയുമാണ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുക. ഗ്രൂപ്പ് മത്സര സമയം വിശദമായി നോക്കാം. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-5.jpg" class="attachment-full size-full" alt="Fifa World Cup 2026 Telecast Time In India (5)" aria-describedby="gallery-3-2209766" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-5.jpg 1280w, https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-5-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-5-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-5-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-5-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2209766'>
				അര്‍ജന്റീന- അള്‍ജീരിയ- ജൂണ്‍ 17ന് രാവിലെ 6.30ന്. അര്‍ജന്റീന-ഓസ്ട്രിയ-ജൂണ്‍ 22ന് രാത്രി 10.30ന്. അര്‍ജന്റീന-ജോര്‍ദാന്‍-ജൂണ്‍ 28ന് രാവിലെ 7.30ന്. അര്‍ജന്റീനയുടെ മത്സരങ്ങള്‍ കാണാന്‍ ആരാധകര്‍ ഉറക്കം കളഞ്ഞ് കാത്തിരിക്കേണ്ടതില്ല, നന്നായി ഉറങ്ങിയതിന് ശേഷവും അതിന് മുമ്പും മത്സരം ആസ്വദിക്കാവുന്നതാണ്. നെതര്‍ലന്‍ഡ്‌സിന്റെ ജപ്പാനുമായുള്ള മത്സരം ജൂണ്‍ 15ന് അര്‍ധരാത്രി 1.30നും, സ്വീഡനുമായുള്ള മത്സരം ജൂണ്‍ 20ന് രാത്രി 10.30നും, ടുണീഷ്യയുമായുള്ളത് ജൂണ്‍ 26ന് പുലര്‍ച്ചെ 4.30 നുമാണ്. 


				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-2.jpg" class="attachment-full size-full" alt="Fifa World Cup 2026 Telecast Time In India (2)" aria-describedby="gallery-3-2209763" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-2.jpg 1280w, https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-2-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-2-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-2-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-2-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2209763'>
				ബ്രസീല്‍-മൊറോക്കോ-ജൂണ്ഡ 14 ന് പുലര്‍ച്ചെ 3.30ന്. ബ്രസീല്‍-ഹെയ്ത്തി-ജൂണ്‍ 20ന് രാവിലെ 6 മണിക്ക്. ബ്രസീല്‍-സ്‌ക്ടോലന്‍ഡ്-ജൂണ്‍ 25ന് പുലര്‍ച്ചെ 3.30ന്. ബ്രസീല്‍ മത്സരങ്ങള്‍ കാണാന്‍ കാത്തിരുന്നവരുടെ ഉറക്കം അവതാളത്തിലാകും. പുലര്‍ച്ചെയാണ് രണ്ട് മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. മറ്റൊന്ന് രാവിലെ 6 മണിക്ക് ആയതിനാല്‍ ഉറക്കത്തെ വല്ലാതെ ബാധിക്കുന്നതല്ല. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-3.jpg" class="attachment-full size-full" alt="Fifa World Cup 2026 Telecast Time In India (3)" aria-describedby="gallery-3-2209762" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-3.jpg 1280w, https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-3-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-3-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-3-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-3-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2209762'>
				ഇംഗ്ലണ്ടിന്റെ മത്സരങ്ങളാണ് ആരാധകരെ കുഴപ്പത്തിലാക്കുന്നത്. ജൂണ്‍ 18ന് ഇംഗ്ലണ്ടും ക്രൊയേഷ്യയും തമ്മില്‍ നടക്കുന്ന മത്സരം അര്‍ധരാത്രി 1.30നാണ്. ജൂണ്‍ 24ന് ഇംഗ്ലണ്ട്-ഘാന മത്സരം നടക്കുക അര്‍ധരാത്രി 1.30ന് തന്നെ. ഇംഗ്ലണ്ടും പനാമയും തമ്മില്‍ ജൂണ്‍ 28ന് നടക്കുന്ന മത്സരം പുലര്‍ച്ച് 2.30നാണ്. ജര്‍മനിയുടെ ക്യുറസാവോയുമായുള്ള മത്സരം ജൂണ്‍ 14ന് രാത്രി 10.30നാണ്. ഐവറി കോസ്റ്റുമായുള്ള ജൂണ്‍ 21ന് അര്‍ധരാത്രി 1.30നും, ഇക്വഡോറുമായുള്ളത് ജൂണ്‍ 26ന് അര്‍ധരാത്രി 1.30നും നടക്കും. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-4.jpg" class="attachment-full size-full" alt="Fifa World Cup 2026 Telecast Time In India (4)" aria-describedby="gallery-3-2209761" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-4.jpg 1280w, https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-4-300x169.jpg 300w, https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-4-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-4-768x432.jpg 768w, https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Telecast-Time-in-India-4-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2209761'>
				പോര്‍ച്ചുഗല്‍ മത്സരങ്ങള്‍ തുടങ്ങുന്നത് ജൂണ്‍ 17നാണ്. അന്ന് നടക്കുന്ന പോര്‍ച്ചുഗല്‍-കോംഗോ മത്സരം രാത്രി 10.30ന് കാണാം. പോര്‍ച്ചുഗലും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള ജൂണ്‍ 23ന് നടക്കുന്ന മത്സരം രാത്രി 10.30നുമാണ്. പോര്‍ച്ചുഗല്‍-കൊളംബിയ മത്സരം ജൂണ്‍ 28ന് പുലര്‍ച്ചെ 5 മണിയ്ക്കായിരിക്കും. ഫ്രാന്‍സും സെനഗലും തമ്മിലുള്ള ജൂണ്‍ 17നുള്ള മത്സരപം അര്‍ധരാത്രി 12.30നാണ്. ഇറാഖുമായുള്ള മത്സരം ജൂണ്‍ 23ന് പുലര്‍ച്ച് 2.30നും നോര്‍വേയുമായുള്ള മത്സരം അര്‍ധരാത്രി 12.30നുമാണ്. 


				</dd></dl><br style="clear: both" />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>FIFA World Cup 2026: തോറ്റാലും കിട്ടും കോടികൾ; ഫിഫ ലോകകപ്പ് ജേതാക്കളുടെ സമ്മാനത്തുക അറിഞ്ഞാലോ&#8230;</title>
					<link>https://www.malayalamtv9.com/business/fifa-world-cup-2026-prize-money-how-much-every-single-teams-will-earn-2209693.html</link>
					<pubDate>Fri, 12 Jun 2026 12:22:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/business/fifa-world-cup-2026-prize-money-how-much-every-single-teams-will-earn-2209693.html</guid>
					<description><![CDATA[<p>FIFA World Cup 2026 Prize Money: സമ്മാനത്തുകയിലും ഇത്തവണ ഫിഫ പുതിയ റെക്കോർഡ് ഇട്ടിട്ടുണ്ട്. മത്സരത്തിൽ നിന്ന് പുറത്താകുന്ന ടീമിന് പോലും കൈവീശി പോകേണ്ടി വരില്ല. ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്ക് എത്ര രൂപ ലഭിക്കും, ആകെ സമ്മാനത്തുക എത്ര, ലോകകപ്പ് ജേതാക്കൾക്ക് എത്ര കിട്ടും? വിശദമായി അറിയാം&#8230;.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/FIFA-Prize.jpg" class="attachment-large size-large wp-post-image" alt="Fifa Prize" /></figure><p>നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം ഫിഫ ലോകകപ്പ് മാമാങ്കത്തിന് തുടക്കമായിരിക്കുകയാണ്. മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ 48 ടീമുകളാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ തവണ 32 ടീമുകളായിരുന്നു. 1998ന് ശേഷം ഇതാദ്യമായാണ് ലോകകപ്പിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കുന്നത്. അമേരിക്കയും മെക്സിക്കോയും കാനഡയുമാണ് ഇത്തവണ ആതിഥ്യമരുളുന്നത്. ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് രാജ്യങ്ങളിലായി മത്സരങ്ങൾ നടക്കുന്നത്.</p>
<p>ടീമുകളുടെ എണ്ണത്തിൽ മാത്രമല്ല സമ്മാനത്തുകയിലും ഇത്തവണ ഫിഫ പുതിയ റെക്കോർഡ് ഇട്ടിട്ടുണ്ട്. മത്സരത്തിൽ നിന്ന് പുറത്താകുന്ന ടീമിന് പോലും കൈവീശി പോകേണ്ടി വരില്ല. ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്ക് എത്ര രൂപ ലഭിക്കും, ആകെ സമ്മാനത്തുക എത്ര, ലോകകപ്പ് ജേതാക്കൾക്ക് എത്ര കിട്ടും? വിശദമായി അറിയാം....</p>
<h3>ഫിഫ ലോകകപ്പ് 2026 സമ്മാനത്തുക</h3>
<p>655 മില്യൺ യുഎസ് ഡോളറാണ് 2026 ഫിഫ ലോകകപ്പിന്റെ ആകെ സമ്മാനത്തുക. അതായത് ഏകദേശം 5,469 കോടി രൂപ. കഴിഞ്ഞ ലോകകപ്പിനെ അപേക്ഷിച്ച് 50 ശതമാനത്തിന്റെ വർധനവാണ് ഇത്തവണത്തെ സമ്മാനത്തുകയിൽ ഉണ്ടായിട്ടുള്ളത്. പങ്കെടുക്കുന്ന ടീമുകൾക്കായി മൊത്തം 727 മില്യൺ യുഎസ് ഡോളറാണ് ഫിഫ കൗൺസിൽ മാറ്റിവച്ചിരിക്കുന്നത്. ഇതിൽ 655 മില്യൺ യുഎസ് ഡോളർ പങ്കെടുക്കുന്ന 48 ടീമുകൾക്ക് നൽകുന്നതാണ്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/scam-under-the-guise-of-fifa-world-cup-2026-money-is-being-stolen-through-fake-tv-apps-2209638.html">ഫിഫ ലോകകപ്പിന്റെ മറവിൽ വമ്പൻ തട്ടിപ്പ് ; വ്യാജ TV ആപ്പുകൾ വഴി പണം തട്ടുന്നു</a></strong></p>
<p>ലോകകപ്പ് ജേതാക്കളാകുന്ന ടീമിന് 50 മില്യൺ യുഎസ് ഡോളറാണ് (ഏകദേശം 417 കോടി രൂപ) സമ്മാനമായി ലഭിക്കുന്നത്.  രണ്ടാം സ്ഥാനക്കാർക്ക് 33 മില്യൺ യുഎസ് ഡോളറും മൂന്നാം സ്ഥാനക്കാർക്ക് 29 മില്യൺ യുഎസ് ഡോളറും നൽകും. കൂടാതെ യോഗ്യത നേടിയ ഓരോ ടീമിനും ചെലവിനായി 1.5 മില്യൺ യുഎസ് ഡോളറാണ് നൽകുന്നത്.</p>
<p>നാലാം സ്ഥാനക്കാർക്ക്  27 മില്യൺ യുഎസ് ഡോളർ, അ‌ഞ്ച് മുതൽ എട്ട് വരെയുള്ള സ്ഥാനക്കാർക്ക് 19 മില്യൺ യുഎസ് ഡോളർ, ഒമ്പത് മുതൽ 16 വരെയുള്ള സ്ഥാനക്കാർക്ക്  15 മില്യൺ യുഎസ് ഡോളർ, 17 മുതൽ 32 വരെയുള്ള സ്ഥാനക്കാർക്ക്  11 മില്യൺ യുഎസ് ഡോളർ, 33 മുതൽ 48 വരെയുള്ള സ്ഥാനക്കാർക്ക് ഒമ്പത് മില്യൺ യുഎസ് ഡോളർ എന്നിങ്ങനെയാണ് സമ്മാനത്തുക.</p>
<h3>ഫിഫ ലോകകപ്പ് ചരിത്രം</h3>
<p>&nbsp;</p>
<p>1930ൽ ലാറ്റിൻ അമേരിക്കയിലെ ഉറുഗ്വോയിൽ വച്ചാണ് ആദ്യത്തെ ഫിഫ ലോകകപ്പ് നടത്തപ്പെട്ടത്. ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ച് ആതിഥേയരായ ഉറുഗ്വേ തന്നെ ആദ്യ കിരീടം ചൂടി. 13 ടീമുകൾ മാത്രമാണ് അന്ന് പങ്കെടുത്തത്. 1934-ൽ ഇറ്റലിയിലും 1938-ൽ ഫ്രാൻസിലും ലോകകപ്പ് നടന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധം കാരണം 1942, 1946 വർഷങ്ങളിലെ ലോകകപ്പുകൾ ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം 1950-ലാണ് ബ്രസീലിൽ അടുത്ത ലോകകപ്പ് നടന്നത്.</p>
<p>ഫ്രഞ്ച് ശിൽപ്പിയായ ആബേൽ ലാഫ്ല്വർ രൂപകൽപ്പന ചെയ്ത കപ്പായിരുന്നു 1930 മുതൽ 1970 വരെ ലോകജേതാക്കൾക്ക് ഫിഫ നൽകിയിരുന്നത്. ഗ്രീക്ക് ദേവതയായ നൈക്കിൻ്റെ രൂപമായിരുന്നു ട്രോഫിയിൽ ആലേഖനം ചെയ്തിരുന്നത്. 1974 മുതലാണ് ഇന്ന് കാണുന്ന രൂപകൽപ്പനയിലുള്ള ലോകകപ്പ് ട്രോഫി വിജയികൾക്ക് നൽകിത്തുടങ്ങിയത്. ‘ഭൂമിയെ കയ്യിലേന്തിയ രണ്ട് മനുഷ്യർ’ എന്നതാണ് ട്രോഫിയുടെ രൂപകൽപ്പനയ്ക്ക് ആധാരമായ വിഷയം.</p>
<h3>English Summary:</h3>
<p>FIFA World Cup 2026 will offer the highest prize money in the tournament’s history.  Champions will receive USD 50 million, around ₹417 crore, while the runners-up will earn USD 33 million. Teams finishing third and fourth will receive USD 29 million and USD 27 million respectively</p>
]]></content:encoded>
				</item>
							<item>
					<title>FIFA world cup 2026 : ഫിഫ ലോകകപ്പിന്റെ മറവിൽ വമ്പൻ തട്ടിപ്പ് ; വ്യാജ TV ആപ്പുകൾ വഴി പണം തട്ടുന്നു</title>
					<link>https://www.malayalamtv9.com/kerala/scam-under-the-guise-of-fifa-world-cup-2026-money-is-being-stolen-through-fake-tv-apps-2209638.html</link>
					<pubDate>Fri, 12 Jun 2026 07:47:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/kerala/scam-under-the-guise-of-fifa-world-cup-2026-money-is-being-stolen-through-fake-tv-apps-2209638.html</guid>
					<description><![CDATA[<p>Money Scam Under FIFA world cup 2026 : ഫുട്ബബോൾ ആരാധകരെ ലക്ഷ്യമിട്ടാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി സൈബർ തട്ടിപ്പുകൾ നടക്കുന്നതെന്നാണ് റിപ്പോർട്ട്‌. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് സംഘം തട്ടിപ്പ് നടത്തുന്നത്.&#8221;ഫിഫ വേൾഡ് കപ്പ്‌ ലൈവ് ഫ്രീ, &#8220;1000+ ടിവി ചാനലുകൾ സൗജന്യം&#8221;, &#8220;പ്രീമിയം ഓടിടി ഉള്ളടക്കം ഫ്രീ&#8221;, &#8220;പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും&#8221; തുടങ്ങിയ ആകർഷകമായ&#8230;&#8230;&#8230;&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-Scam.jpg" class="attachment-large size-large wp-post-image" alt="Fifa World Cup Scam" /></figure><p>തിരുവനന്തപുരം: FIFA World Cup 2026 ആരംഭിച്ചതോടെ ഇതിന്റെ മറവിൽ തട്ടിപ്പ് സംഘവും ഇറങ്ങിയിട്ടുണ്ട്. ഫുട്ബബോൾ ആരാധകരെ ലക്ഷ്യമിട്ടാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി സൈബർ തട്ടിപ്പുകൾ നടക്കുന്നതെന്നാണ് റിപ്പോർട്ട്‌. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് സംഘം തട്ടിപ്പ് നടത്തുന്നത്.</p>
<p>"ഫിഫ വേൾഡ് കപ്പ്‌ ലൈവ് ഫ്രീ, "1000+ ടിവി ചാനലുകൾ സൗജന്യം", "പ്രീമിയം ഓടിടി ഉള്ളടക്കം ഫ്രീ", "പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും" തുടങ്ങിയ ആകർഷകമായ പരസ്യങ്ങളുടെ മറവിൽ, HZ ടിവി , ഓപ്പൺ ടിവി, NB ടിവി, MAX ടിവി, XM ടിവി, TUBI ടിവി തുടങ്ങിയ പേരുകളിൽ ഔദ്യോഗിക ആപ്ലിക്കേഷനുകൾ പോലെ തന്നെ തോന്നിക്കുന്ന വ്യാജ എപികെ ഫയൽ ഫയൽ ഡൗൺലോഡ് ലിങ്കുകളിലൂടെയാണ് സംഘം തട്ടിപ്പ് തുടരുന്നത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/sports/fifa-world-cup-2026-free-live-streaming-in-dd-sports-explained-how-this-works-and-why-it-is-not-for-every-user-2209603.html">ഫിഫ ലോകകപ്പ് മത്സരങ്ങൾ ദൂരദർശനിൽ സൗജന്യമായി കാണാം? വാസ്തവം ഇതാണ്</a></strong></p>
<p>ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തതിന് ശേഷം മൊബൈൽ ഫോണിൽ "Update Required", "Activate Subscription", "Enable Service" തുടങ്ങിയ സന്ദേശങ്ങൾ സജീവമാക്കാൻ ആവശ്യപ്പെടുകയും ഇതിലൂടെ ഫോണിന്റെ Accessibility Service, Screen Overlay, Notification Access തുടങ്ങിയ എല്ലാ അനുമതികളും നേടി സുരക്ഷാ സംവിധാനങ്ങൾ ദുര്‍ബലപ്പെടുത്തപ്പെടുകയും , ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ഫോണിലെ വിവിധ അപ്ലിക്കേഷനുകളിലേക്ക് തട്ടിപ്പുകാർ പ്രവേശനം നേടുന്നതായും ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകുന്നു.</p>
<p>കൂടാതെ ഇതുവഴി ഫോണിന്റെ നിയന്ത്രണം പൂർണമായും തട്ടിപ്പുകാർ കൈ വശപ്പെടുത്തി UPI ആപ്ലിക്കേഷനുകളിലൂടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം അനധികൃതമായി തട്ടിയെടുക്കുന്നതായും റിപ്പോർട്ട്‌.</p>
<h3>തട്ടിപ്പ് സംഘത്തെ തിരിച്ചറിയാൻ ജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ</h3>
<ol>
<li>ഫിഫ വേൾഡ് കപ് മത്സരങ്ങൾ കാണുന്നതിനു വേണ്ടി സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിക്കുന്ന എപികെ ഫയലുകൾ യാതൊരു കാരണവശാലും ഇൻസ്റ്റാൾ ചെയ്യരുത്.<br />
ഗൂഗിൾ പ്ലേ സ്റ്റോർ , ആപ്പിൾ ആപ്പ് സ്റ്റോർ പോലുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രം ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുവാൻ ശ്രദ്ധിക്കുക.</li>
<li>"ഫ്രീ പ്രീമിയം സബ്സ്ക്രിപ്ഷൻ ", "അൺലിമിറ്റഡ് സ്പോർട്സ് അക്സസ്സ് ", "വാച്ച് ഓൾ മാച്ചസ് ഫ്രീ " തുടങ്ങിയ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്.</li>
<li>അക്സസ്സിബിലിറ്റി സർവീസ് , ഇൻസ്റ്റാൾ അൺനോൺ അപ്പ്സ്‌ , സ്ക്രീൻ കണ്ട്രോൾ തുടങ്ങിയ അനുമതികൾ ആവശ്യപ്പെടുന്ന ആപ്ലിക്കേഷനുകൾ ഒഴിവാക്കുക.</li>
<li>ബാങ്കിംഗ്, UPI ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ സുരക്ഷാക്രമീകരണങ്ങൾ പരിശോധിക്കുക.</li>
<li>സംശയാസ്പദമായ ലിങ്കുകൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും ഫോർവേഡ് ചെയ്യരുത് .</li>
</ol>
<p>തട്ടിപ്പിനിരയായി എന്ന് സംശയിക്കപ്പെട്ടാൽ ചെയ്യേണ്ട കാര്യങ്ങൾ</p>
<p>സൈബർ സാമ്പത്തിക തട്ടിപ്പ് സംഭവിച്ചാൽ ഉടൻ 1930 എന്ന സൈബർ ഹെല്പ് ലൈൻ നമ്പറിലോ https://cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകുക.</p>
<h3>ENGLISH SUMMARY</h3>
<p>With the start of the FIFA World Cup 2026, a fraud gang has also emerged under the guise of this. It is reported that cyber fraud is being widely carried out through social media targeting football fans. The gang is committing fraud through social media such as Facebook, Instagram, Telegram, and WhatsApp.</p>
]]></content:encoded>
				</item>
							<item>
					<title>&#8216;കിരീട ശാപ&#8217;മുള്ള ആ ടീം ഫിഫ കപ്പടിക്കും! പ്രമുഖരുടെ ആരാധകർക്ക് ചങ്കിടിപ്പ് കൂട്ടി ഗണിതജ്ഞന്റെ പ്രവചനം</title>
					<link>https://www.malayalamtv9.com/sports/fifa-world-cup-2026-winner-here-the-prediction-of-german-mathematician-joachim-klement-2209606.html</link>
					<pubDate>Thu, 11 Jun 2026 22:09:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/fifa-world-cup-2026-winner-here-the-prediction-of-german-mathematician-joachim-klement-2209606.html</guid>
					<description><![CDATA[<p>FIFA World Cup 2026 winner prediction: ഇതിനകം മൂന്ന് ഫിഫ ലോകകപ്പ് വിജയികളെ കൃത്യമായി പ്രവചിച്ചിട്ടുള്ളയാളാണ് ക്ലെമെന്റ്. 2014 ബ്രസീൽ ലോകകപ്പിൽ തന്റെ ജന്മനാടായ ജർമ്മനിയുടെ വിജയവും, 2018 റഷ്യ ലോകകപ്പിൽ ഫ്രാൻസിന്റെ വിജയവും 2022ൽ നടന്ന ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ വിജയവും  ജോക്കിം ക്ലെമെന്റ് പ്രവചിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ 2026 വേൾഡ്കപ്പിലെ വിജയി ആരായിരിക്കുമെന്ന ക്ലെമന്റിന്റെ പ്രവചനം കൂടുതൽ ശ്രദ്ധ നേടിയിരിക്കുകയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/New-Project308.jpg" class="attachment-large size-large wp-post-image" alt="FIFA World Cup 2026 winner prediction" /></figure><p>ഫിഫ ലോകകപ്പ് 2026 (FIFA World Cup 2026) മത്സരങ്ങൾ തുടങ്ങും മുമ്പ് തന്നെ വിജയി ആര് എന്ന നിലയ്ക്കുള്ള പ്രവചനങ്ങളുടെ കുത്തൊഴുക്കാണ്. ഇതിന് മുൻപ് കൃത്യമായി ലോകകപ്പ് വിജയികളെ പ്രവചിച്ചിട്ടുള്ളവരും ഫുട്ബോൾ രംഗത്തെ പ്രമുഖരും ഉൾപ്പെടെ ഇത്തവണത്തെ വിജയി ആരെന്ന തങ്ങളുടെ പ്രവചനങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വെളിപ്പെടുത്തുകയുണ്ടായി. അ‌തിൽ ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച പ്രവചനങ്ങളിലൊന്ന് ജർമ്മൻ ഗണിതശാസ്ത്രജ്ഞനായ ജോക്കിം ക്ലെമെന്റിന്റേത് (Joachim Klement) ആയിരുന്നു. തങ്ങളുടെ ഇഷ്ട ടീം വിജയിക്കുമെന്നാണ് ആരാധകർ ഓരോരുത്തരും ആഗ്രഹിക്കുന്നത്. എങ്കിലും വിജയികളാരായിരിക്കും എന്ന പ്രവചനങ്ങൾക്ക് കേൾവിക്കാർ ഏറെ ഉണ്ടാകാറുണ്ട്. പ്രവചനം വിജയിക്കുമോയെന്ന ആളുകളുടെ കൗതുകവും ഇത്തരം പ്രവചനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്ന് വേണം കരുതാൻ.</p>
<p>ഇതിനകം മൂന്ന് ഫിഫ ലോകകപ്പ് വിജയികളെ കൃത്യമായി പ്രവചിച്ചിട്ടുള്ളയാളാണ് ക്ലെമെന്റ്. 2014 ബ്രസീൽ ലോകകപ്പിൽ തന്റെ ജന്മനാടായ ജർമ്മനിയുടെ വിജയവും, 2018 റഷ്യ ലോകകപ്പിൽ ഫ്രാൻസിന്റെ വിജയവും 2022ൽ നടന്ന ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ വിജയവും ജോക്കിം ക്ലെമെന്റ് പ്രവചിച്ചിരുന്നു. ഈ മുൻ വിജയങ്ങളുടെ കൂടി പശ്ചാത്തലത്തിൽ ഈ വേൾഡ്കപ്പിലെ വിജയികൾ ആരായിരിക്കുമെന്ന ക്ലെമന്റിന്റെ പ്രവചനം കൂടുതൽ ശ്രദ്ധ നേടിയിരിക്കുകയാണ്.</p>
<p><strong>ALSO READ:</strong> <a href="https://www.malayalamtv9.com/sports/fifa-world-cup-2026-free-live-streaming-in-dd-sports-explained-how-this-works-and-why-it-is-not-for-every-user-2209603.html">ഫിഫ ലോകകപ്പ് മത്സരങ്ങൾ ദൂരദർശനിൽ സൗജന്യമായി കാണാം? വാസ്തവം ഇതാണ്</a></p>
<h3>'കിരീട ശാപം തീരും'</h3>
<p>ഫിഫ ലോകകപ്പ് ടൂർണമെന്റുകളിൽ കിരീട ശാപമുള്ള ടീമുകളിലൊന്നായാണ് നെതർലൻഡ്സ് കരുതപ്പെടുന്നത്. എന്നാൽ ഇത്തവണ ഈ 'ഓറഞ്ച് പട' ലോകകപ്പ് കിരീടത്തിൽ മുത്തമിടും എന്നാണ് ജോക്കിം ക്ലെമെന്റ് പ്രവചിച്ചിരിക്കുന്നത്. മുൻപ് മൂന്ന് തവണ ലോകകപ്പ് റണ്ണേഴ്സ്-അപ്പ് ആയിട്ടുള്ള ടീം കൂടിയാണ് നെതർലൻഡ്സ്. 1974, 1978, 2010 വർഷങ്ങളിലായിരുന്നു അ‌ത്.</p>
<p>ഈ ലോകകപ്പിൽ കപ്പ് നേടുമെന്ന് അ‌ധികമാരും കരുതാത്ത ഒരു ടീമാണ് നെതർലൻഡ്. 2026 ലോകകപ്പിൽ ജപ്പാൻ, സ്വീഡൻ, ടുണീഷ്യ എന്നിവരോടൊപ്പം ഗ്രൂപ്പ് F-ലാണ് നെതർലൻഡ്സ് മത്സരിക്കുന്നത്. ഏഷ്യൻ കരുത്തരായ ജപ്പാനും യൂറോപ്പിൽ നിന്നുള്ള കടുത്ത എതിരാളികളായ സ്വീഡനും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ​ഡച്ച് പടയ്ക്ക് വെല്ലുവിളിയുയർത്താൻ ശേഷിയുള്ളവരാണ്.</p>
<p>എന്തിന്റെ അ‌ടിസ്ഥാനത്തിലാണ് ഈ പ്രവചനം എന്ന് ചോദിച്ചാൽ അ‌തിന് ജോക്കിം ക്ലെമെന്റ് നൽകുന്ന ഉത്തരം അ‌ൽപ്പം വിചിത്രവും നമ്മുടെ യുക്തിക്ക് വിശ്വസിക്കാനാകാത്തതുമാണ്. ഓരോ രാജ്യത്തിന്റെയും പ്രതിശീർഷ ജിഡിപി പോലുള്ള നിരവധി പ്രധാന വേരിയബിളുകൾ കണക്കിലെടുത്താണ് ക്ലെമെന്റിന്റെ മോഡൽ പ്രവർത്തിക്കുന്നതത്രേ. ജനസംഖ്യാ വലുപ്പം, സമൂഹത്തിൽ ഫുട്ബോളിന്റെ നില, ലോക റാങ്കിംഗിൽ ദേശീയ ടീമിന്റെ സ്ഥാനം തുടങ്ങിയ ഘടകങ്ങളും അ‌ദ്ദേഹത്തിന്റെ ഈ മോഡലുമായി ബന്ധപ്പെട്ടിരിക്കുന്നു.</p>
<p>സെമിഫൈനലിൽ സ്പെയിനിനെ തോൽപ്പിക്കാനും തുടർന്ന് കിരീടപ്പോരാട്ടത്തിൽ പോർച്ചുഗലിനെ തോൽപ്പിക്കാനും നെതർലൻഡ്‌സിന് കഴിയുമെന്നാണ് ക്ലമെന്റിന്റെ പ്രവചനം. എന്നാൽ തന്റെ പ്രവചനം ഗൗരവമായി എടുക്കരുതെന്ന് അ‌ദ്ദേഹം തന്നെ മറ്റുള്ളവർക്ക് മുന്നറിയിപ്പും നൽകുന്നുണ്ട്. "ഇത് പൂർണ്ണമായും യുക്തിരഹിതമാണ്, ഇത് ലോട്ടറി കളിക്കുന്നത് പോലെയാണ്'' എന്നാണ് ജോക്കിം ക്ലെമെന്റ് പറഞ്ഞിരിക്കുന്നത്.</p>
<p>തന്റെ പ്രവചനത്തെ അടിസ്ഥാനമാക്കി അടുത്ത ലോക ചാമ്പ്യൻ ആരായിരിക്കുമെന്ന് ആരെങ്കിലും പന്തയം വെച്ചാൽ, അ‌തിൽ തനിക്ക് പങ്കില്ലെന്നും ജോക്കിം പറയുന്നു. ഇത് നാണയം വച്ച് ടോസിടുന്നപോലെയാണ്. ഹെഡ് വീഴുമെന്ന് തുടർച്ചയായി നാല് തവണ നിങ്ങൾക്ക് പ്രവചിക്കാൻ കഴിയും, അത് സത്യമായേക്കാം. പക്ഷേ അടുത്ത തവണ അത് വീണ്ടും സംഭവിക്കുമെന്നതിന് ഒരു ഉറപ്പുമില്ല എന്ന് അ‌ദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>English Summary</p>
<p>German mathematician Joachim Clement has come forward with a prediction about who will win the 2026 FIFA World Cup. He has predicted that the Netherlands will win the cup this time. Clement has already correctly predicted three FIFA World Cup winners. Joachim Clement predicted his native Germany's victory in the 2014 Brazil World Cup, France's victory in the 2018 Russia World Cup and Argentina's victory in the 2022 Qatar World Cup.</p>
]]></content:encoded>
				</item>
							<item>
					<title>FIFA World Cup 2026 : ഫിഫ ലോകകപ്പ് മത്സരങ്ങൾ ദൂരദർശനിൽ സൗജന്യമായി കാണാം? വാസ്തവം ഇതാണ്</title>
					<link>https://www.malayalamtv9.com/sports/fifa-world-cup-2026-free-live-streaming-in-dd-sports-explained-how-this-works-and-why-it-is-not-for-every-user-2209603.html</link>
					<pubDate>Thu, 11 Jun 2026 21:51:00 +0530</pubDate>
					<dc:creator><![CDATA[Jenish Thomas]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/fifa-world-cup-2026-free-live-streaming-in-dd-sports-explained-how-this-works-and-why-it-is-not-for-every-user-2209603.html</guid>
					<description><![CDATA[<p>FIFA World Cup 2026 DD Sports Live Streaming : ദൂരദർശൻ്റെ സ്പോർട്സ് ചാനലായ ഡിഡി സ്പോർട്സിൽ എല്ലാവർക്കും ഫിഫ ലോകകപ്പ് മത്സരം സൗജന്യമായി കാണാം എന്നായിരുന്നു വാർത്തകൾ. എന്നാൽ എല്ലാവർക്കും ഡിഡി സ്പോർട്സ് വഴി ഫിഫ ലോകകപ്പ് മത്സരം സൗജന്യമായി കാണാൻ സാധിക്കുമോ? ഇതിന് പിന്നിലുള്ള വാസ്തവം എന്താണെന്ന് പരിശോധിക്കാം</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-DD-Sports.jpg" class="attachment-large size-large wp-post-image" alt="Fifa World Cup 2026 Dd Sports" /></figure><p>ഇന്ന് അർധരാത്രിയോടെ ഫിഫ ലോകകപ്പ് 2026ന് തുടക്കമാകുകയാണ്. അമേരിക്കയും കാനഡയും മെക്സിക്കോയും സംയുക്തമായിട്ടാണ് ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പ് സംഘടിപ്പിക്കുന്നത്. ഇന്ന് അർധരാത്രി 12.30ന് ആതിഥേയരായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തോടെയാണ് 2026 ഫുട്ബോൾ ലോകകപ്പിന് തുടക്കമാകുക. സീ എൻ്റെർടെയ്മെൻ്റിൻ്റെ സ്പോർട്സ് ചാനലായ യുണൈറ്റ് സ്പോർട്സിലൂടെയാണ് ഫിഫ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നത്. സീയുടെ തന്നെ ഒടിടി പ്ലാറ്റ്ഫോമായ സീ5ലൂടെ മത്സരങ്ങൾ ഓൺലൈനായി സ്ടീം ചെയ്യുന്നുണ്ട്.</p>
<p>ആരുമെടുക്കാനില്ലായിരുന്ന ഫിഫ ലോകകപ്പ് സംപ്രേഷണവകാശം അവസാന നിമിഷത്തിലാണ് സീ എൻ്റെർടെയ്മെൻ്റ് സ്വന്തമാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 60 മില്യൺ യുഎസ് ഡോളറിനാണ് സീ ഗ്രൂപ്പ് ഫിഫയുടെ സംപ്രേഷണവകാശം സ്വന്തമാക്കിയത്. 2030 ലോകകപ്പിൻ്റെ സംപ്രേഷണവകാശവും ഈ കാരറിൽ ഉൾപ്പെടുന്നു. യുണൈറ്റ്8 സ്പോർട്സ് ചാനലിന് പുറമെ സീ എൻ്റെർടയ്മെൻ്റിൻ്റെ മലയാളം സീ കേരളം ചാനലിൽ ലോകകപ്പ് മത്സരങ്ങൾ മലയാളം കമൻ്ററിയിലൂടെ സംപ്രേഷണം ചെയ്യുന്നത്. ഇനി ലോകകപ്പ് മത്സരം സീ5ലൂടെ കാണാണമെങ്കിൽ ഉപയോക്താക്കൾ കുറഞ്ഞപക്ഷം 799 രൂപയുടെ മൂന്ന് മാസത്തെ പ്ലാൻ എങ്കിലും സ്വന്തമാക്കാണം. എന്നാൽ ഈ ഫിഫ ലോകകപ്പ് മത്സരങ്ങൾ ഡിഡി സ്പോർ്ട്സിൽ സൗജന്യമായി കാണാൻ സാധിക്കും.</p>
<p><strong>ALSO READ : <a href="https://www.malayalamtv9.com/sports/fifa-world-cup-2026-history-of-the-fifa-world-cup-and-trophy-explained-2209531.html">FIFA World Cup 2026: ആദ്യ കളിയിൽ തോറ്റ അർജന്റീന, ട്രോഫി കട്ടിലിനടിയിൽ ഒളിപ്പിച്ച പ്രസിഡന്റ്; ഫിഫ ലോകകപ്പിലെ അറിയാ കഥകൾ</a></strong></p>
<h3>ഡിഡി സ്പോർട്സിൽ എല്ലാവർക്കും ലോകകപ്പ് കാണാമോ?</h3>
<p>ഡിഡി സ്പോർട്സ് ചാനലിൽ സൗജന്യമായി ലോകകപ്പ് കാണാൻ സാധിക്കുമെങ്കിലും അത് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകില്ല. ഡിഡി സ്പോർട്സ് കഴിഞ്ഞ ദിവസം പങ്കുവെച്ച് സോഷ്യൽ മീഡിയ പോസ്റ്റ് പ്രകാരം ഡിഡി ഫ്രീ ഡിഷ് ഉള്ളവർക്കാണ് ലോകകപ്പ് മത്സരം ഡിഡി സ്പോർട്സ് വഴി സൗജന്യമായി കാണാൻ സാധിക്കുന്നത്. ഇക്കാര്യം ഡിഡി സ്പോർട്സ് സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കിട്ടുണ്ട്. കേന്ദ്ര സർക്കാർ സ്ഥാപനമായ പ്രസാർ ഭാരതിയുടെ ഡിഷ് സേവനമാണ് ഡിഡി ഫ്രീ ഡിഷ്. നിലവിൽ കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടുമായി മൂന്ന് ഇടങ്ങളിൽ മാത്രമാണ് ഡിഡി ഫ്രീ ഡിഷിൻ്റെ വിതരണക്കാരുള്ളത്.</p>
<h3>ഫിഫ ലോകകപ്പ് മത്സരം സംപ്രേഷണം അറിയിച്ചുകൊണ്ടുള്ള ഡിഡി സ്പോർട്സിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ്</h3>
<p><iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FDoordarshansports%2Fposts%2Fpfbid02VfQyT8ZWu3F7V3R1i3q6vQ9qvLPRwh7urhdMG5RFnTBE5LcETA8YS2k11ih51ZXal&amp;show_text=true&amp;width=500" width="480" height="360" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe><br />
അങ്ങനെ വരുമ്പോൾ കേരള വിഷൻ, ഏഷ്യനെറ്റ് കേബിൾ, ടാറ്റ സ്കൈ, എയർടെൽ ടിവി തുടങ്ങിയുള്ള സേവനദാതക്കൾ വഴി ടെലിവിഷൻ സേവനം ലഭിക്കുന്നവർക്ക് ഡിഡി സ്പോർട്സ് വഴി ഫിഫ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാണാൻ സാധിക്കില്ല. അല്ലാത്തപക്ഷം യുണൈറ്റ്8 സ്പോർട്സിൻ്റെ സബ്സ്ക്രിപ്ഷൻ നേടിയാൽ ഡിഡി സ്പോർട്സിൽ ഈ സേവനം ലഭിക്കുന്നതാണ്. ഇത്തരത്തിലായിരുന്നു കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പിലും ഡിഡി സപ്ർട്സിൽ മത്സരങ്ങൾ സംപ്രേഷണം ചെയ്തിരുന്നത്. അങ്ങനെയാണെങ്കിൽ യുണൈറ്റ്8 സ്പോർട്സിൻ്റെ സബ്സ്ക്രിപ്ഷൻ നേടിയാൽ പിന്നെ എന്തിന് ഡിഡി സ്പോർട്സിൽ ലോകകപ്പ് മത്സരങ്ങൾ കാണണം!</p>
<p>&nbsp;</p>
<h3>വിവിധ കേബിൾ നെറ്റ്വർക്കിലെ യുണൈറ്റ്8 സ്പോർട്സ് ചാനലിൻ്റെ നമ്പർ</h3>
<ol>
<li>കേരള വിഷൻ – യുണൈറ്റ്8 സ്പോർട്സ് 1 (ഹിന്ദി)- 769, യുണൈറ്റ്8 സ്പോർട്സ് 1 എച്ച്ഡി- 862, യുണൈറ്റ്8 സ്പോർട്സ് 2 (ഇംഗ്ലീഷ്)-770, യുണൈറ്റ്8 സ്പോർട്സ് 2 എച്ച്ഡി- 864</li>
<li>ഏഷ്യനെറ്റ് കേബിൾ- യുണൈറ്റ്8 സ്പോർട്സ് 1 (ഹിന്ദി)- 306, യുണൈറ്റ്8 സ്പോർട്സ് 1 എച്ച്ഡി- 812, യുണൈറ്റ്8 സ്പോർട്സ് 2 (ഇംഗ്ലീഷ്)-305, യുണൈറ്റ്8 സ്പോർട്സ് 2 എച്ച്ഡി- 816</li>
<li>ഡിഷ് ടിവി- യുണൈറ്റ്8 സ്പോർട്സ് 1 (ഹിന്ദി)- 632, യുണൈറ്റ്8 സ്പോർട്സ് 1 എച്ച്ഡി- 631, യുണൈറ്റ്8 സ്പോർട്സ് 2 (ഇംഗ്ലീഷ്)-634, യുണൈറ്റ്8 സ്പോർട്സ് 2 എച്ച്ഡി- 633</li>
<li>എയർടെൽ- യുണൈറ്റ്8 സ്പോർട്സ് 1 (ഹിന്ദി)- 256, യുണൈറ്റ്8 സ്പോർട്സ് 2 (ഇംഗ്ലീഷ്)-169</li>
<li>സൺ ഡയറക്ട്- യുണൈറ്റ്8 സ്പോർട്സ് 1 (ഹിന്ദി)- 506, യുണൈറ്റ്8 സ്പോർട്സ് 2 (ഇംഗ്ലീഷ്)-509</li>
</ol>
<h3>English Summary</h3>
<p>FIFA World Cup 2026 Free Live Streaming DD Sports, Here Is Facts Everyone Should Know. Who All Can Get Free Live Streaming DD Sports, How it can be avail to Watch Football World Cup 2026</p>
]]></content:encoded>
				</item>
							<item>
					<title>ഇങ്ങനെ കളിച്ചാൽ ബെഞ്ചിലിരിക്കും! ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി റോണാൾഡോയുടെ ഫോം</title>
					<link>https://www.malayalamtv9.com/sports/fifa-world-cup-2026-cristiano-ronaldos-lack-of-form-worries-portugal-fans-2209599.html</link>
					<pubDate>Thu, 11 Jun 2026 20:33:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/fifa-world-cup-2026-cristiano-ronaldos-lack-of-form-worries-portugal-fans-2209599.html</guid>
					<description><![CDATA[<p>FIFA World Cup 2026: Cristiano Ronaldo- ​ക്രിസ്റ്റ്യാനോ റൊണാൾഡോ ഫോമിലില്ലാത്തത് പോർച്ചുഗലിന്റെ ലോകകപ്പ് സാധ്യതകളെ ബാധിക്കുമെന്ന് ആരാധകർക്ക് ആശങ്ക.  ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന പോർച്ചുഗലിന്റെ അവസാന സന്നാഹ മത്സരത്തിൽ നിരവധി ഗോളവസരങ്ങൾ ലഭിച്ചിട്ടും അ‌ത് ലക്ഷ്യത്തിലെത്തിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കഴിഞ്ഞില്ല. ഗോളവസരങ്ങൾ നഷ്ടമായത് റോണോയെയും നിരാശപ്പെടുത്തിയെന്നാണ് ഗ്രൗണ്ടിലെ അ‌ദ്ദേഹത്തിന്റെ ഭാവങ്ങൾ സൂചിപ്പിക്കുന്നത്. ഈ ലോകകപ്പിൽ ജൂൺ 17ന് ഇന്ത്യൻ സമയം 10:30 PM ന് കോംഗോയുമായാണ് പോർചുഗലിന്റെ ആദ്യ മത്സരം നിശ്ചയിച്ചിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Cristiano-Ronaldo.jpg" class="attachment-large size-large wp-post-image" alt="Fifa World Cup 2026 Cristiano Ronaldo" /></figure><p>2026 ഫിഫ ലോകകപ്പ് ആവേശം നാട്ടിലെങ്ങും നിറഞ്ഞുകഴിഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ട ടീം കപ്പടിക്കും എന്ന പ്രതീക്ഷയുമായാണ് ഓരോ ആരാധകനും കളികാണാൻ ഒരുങ്ങിയിരിക്കുന്നത്. എങ്കിലും ഈ ലോകകപ്പിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗൽ കപ്പടിക്കണം എന്ന് ആഗ്രഹിക്കുന്നവർ നിരവധിയാണ്. തന്റെ കരിയറിൽ ഇതിനോടകം സാധ്യമായ എല്ലാ കിരീടങ്ങളും ചൂടിയിട്ടും ​ഒരു ലോകകപ്പ് കിരീടം എന്ന നേട്ടം മാത്രം ഇപ്പോഴും റോണോയുടെ പേരിലില്ല. നാൽപ്പത്തൊന്നുകാരനായ റൊണാൾഡോയുടെ അ‌വസാന ലോകകപ്പ് ആയിരിക്കും ഇത് എന്നതിനാൽ കിരീടം നേടി നിറഞ്ഞ സന്തോഷത്തോടെ അ‌ദ്ദേഹം മടങ്ങുന്നത് കാണണം എന്ന് പോർചുഗൽ ആരാധകർ അ‌ല്ലാത്തവർ പോലും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ സിആർ7ന്റെ നിലവിലെ മോശം ഫോം ആ സ്വപ്നങ്ങൾക്ക് ഒരു വെല്ലുവിളിയാകുമോയെന്ന് ആരാധകർ ഇപ്പോൾ ഭയക്കുന്നു.</p>
<p>കഴിഞ്ഞ ദിവസത്തെ രാത്രി റൊണാൾഡോയും ആരാധകരും മറക്കാൻ ആഗ്രഹിക്കുന്ന ഒന്നായിരിക്കും. കാരണം കഴിഞ്ഞ ദിവസം ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന പോർച്ചുഗലിന്റെ അവസാന സന്നാഹ മത്സരത്തിൽ നിരവധി ഗോളവസരങ്ങൾ ലഭിച്ചിട്ടും അ‌ത് ലക്ഷ്യത്തിലെത്തിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കഴിഞ്ഞില്ല. മത്സരം പോർചുഗൽ 2-1ന് ജയിച്ചെങ്കിലും നായകൻ ഫോമിലേക്ക് ഉയരാത്തത് ആരാധകരെ ആശങ്കപ്പെടുത്തുന്നു.</p>
<p><strong>Also Read:</strong> <a href="https://www.malayalamtv9.com/sports/fifa-world-cup-2026-history-of-the-fifa-world-cup-and-trophy-explained-2209531.html">ആദ്യ കളിയിൽ തോറ്റ അർജന്റീന, ട്രോഫി കട്ടിലിനടിയിൽ ഒളിപ്പിച്ച പ്രസിഡന്റ്; ഫിഫ ലോകകപ്പിലെ അറിയാ കഥകൾ</a></p>
<h3>നിരാശ</h3>
<p>ഗോളവസരങ്ങൾ നഷ്ടമായത് റോണോയെയും നിരാശപ്പെടുത്തിയെന്നാണ് ഗ്രൗണ്ടിലെ അ‌ദ്ദേഹത്തിന്റെ ഭാവങ്ങൾ സൂചിപ്പിക്കുന്നത്. ഓരോ അ‌വസരങ്ങൾ നഷ്ടമായപ്പോഴും അ‌ദ്ദേഹത്തിന്റെ നിരാശ വർധിച്ചുകൊണ്ടിരുന്നു. ഒടുവിൽ 64-ാം മിനിറ്റിൽ റൊണാൾഡോയെ പിൻവലിച്ച് ഗോൺസാലോ റാമോസിനെ പരിശീലകൻ റോബർട്ടോ മാർട്ടിനസ് കളത്തിലിറക്കി. സന്നാഹ മത്സരത്തിൽ ജയിച്ചതോടെ ആത്മവിശ്വാസത്തോടെ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ഇറങ്ങാൻ പോർചുഗലിനാകും.</p>
<p>കളി പോർചുഗൽ ജയിച്ചെങ്കിലും റോണോ ഫോമിലേക്ക് ഉയരാത്തത് ആരാധകരെ നിരാശരാക്കുന്നു. അ‌വർ അ‌ത് കമന്റുകളായി സാമൂഹികമാധ്യമങ്ങളിൽ പ്രകടിപ്പിക്കുകയും ചെയ്തു. അ‌തേസമയം ഈ മോശം ഫോം തുടർന്നാൽ റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തേണ്ടിവരുമെന്ന് ചിലർ പരിഹസിക്കുന്നുമുണ്ട്. എന്തായാലും ലോകകപ്പിൽ ദേശീയ ടീമിനായി നിർണായക പങ്ക് വഹിക്കാൻ റൊണാൾഡോയ്ക്ക് കഴിയുമെന്ന് പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസ് ഉറച്ചു വിശ്വസിക്കുന്നു.</p>
<h3>റെക്കോഡ് തിരുത്തിയെഴുതും</h3>
<p>41 വയസുള്ള റൊണാൾഡോയുടെ ആറാം ലോകകപ്പ് ആണ് ഇത്. അഞ്ച് ലോകകപ്പുകളിൽ തുടർച്ചയായി ഗോൾ നേടുന്ന ഏക താരം എന്ന റെക്കോഡ് സ്വന്തമാക്കിയ റോണോ ഈ ലോകകപ്പിലെ ആദ്യ ഗോളോടെ അ‌ത് വീണ്ടും തന്റെ പേരിൽ തന്നെ തിരുത്തിയെഴുതും. മാത്രമല്ല, ലോകകപ്പിൽ ഏറ്റവും കൂടുതൽ നേടിയ പോർചുഗൽ താരം എന്ന റെക്കോഡിലേക്കും റോണോയ്ക്ക് ഒരു ഗോളിന്റെ ദൂരം മാത്രമേയുള്ളൂ.</p>
<p>പോർച്ചുഗലിനായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ളത് ഇതിഹാസ താരം യൂസേബിയോ (9 ഗോൾ) ആണ്. എട്ട് ഗോളുകളുമായി അ‌തിന് തൊട്ടുപിന്നിൽ രണ്ടാമതാണ് നിലവിൽ റൊണാൾഡോ ഉള്ളത്. ഒരു ഗോൾ കൂടി നേടുന്നതോടെ ഈ റെക്കോഡിൽ പങ്കാളിയാകുകയും രണ്ടാമതൊരു ഗോൾ കൂടി നേടാനായാൽ റെക്കോഡ് തന്റെ പേരിൽ മാത്രമാക്കാനും സിആർ7ന് സാധിക്കും.</p>
<h3>ഇതിഹാസമാണ്...</h3>
<p>എന്തായാലും ആരാധകർ തികഞ്ഞ പ്രതീക്ഷയിൽ തന്നെയാണ്. കാരണം, ഫോമില്ലായ്മയുടെ പേരിൽ എത്രയൊക്കെ വിമർശനങ്ങൾ ഉയർന്നാലും, ഒറ്റ നിമിഷം കൊണ്ട് കളി മാറ്റിമറിക്കാൻ ശേഷിയുള്ള ഇതിഹാസമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അ‌തിനാൽത്തന്നെ നിലവിലെ ഫോം നോക്കി ആർക്കും അത്രപെട്ടെന്ന് അ‌ദ്ദേഹത്തെ എഴുതിത്തള്ളാനാകില്ല. ഈ ലോകകപ്പിൽ K ഗ്രൂപ്പിലാണ് പോർചുഗൽ ഉള്ളത്. കോംഗോ, ഉസ്ബെക്കിസ്ഥാൻ, കൊളംബിയ എന്നിവയാണ് ഗ്രൂപ്പ് ഘട്ടത്തിലെ പോർചുഗലിന്റെ എതിരാളികൾ.</p>
<p>ജൂൺ 17ന് ഇന്ത്യൻ സമയം 10:30 PM ന് കോംഗോയുമായാണ് പോർചുഗലിന്റെ ആദ്യ മത്സരം. തുടർന്ന് ജൂൺ 17ന് 10:30 PMന് ഉസ്ബെക്കിസ്ഥാനുമായും ജൂൺ 28ന് 5 AMന് കൊളംബോയുമായും പോർചുഗലിന് മത്സരങ്ങളുണ്ട്. എല്ലാ വെല്ലുവിളികൾക്കും വിമർശനങ്ങൾക്കും മറുപടി നൽകാൻ ആദ്യ ഇലവനിൽ തന്ന റൊണാൾഡോ ​മൈതാനത്ത് കാണും എന്ന് പ്രതീക്ഷിക്കാം.</p>
<p><strong>​English Summary</strong></p>
<p>Fans are concerned that Cristiano Ronaldo's lack of form could affect Portugal's World Cup chances. Despite having several scoring chances in Portugal's final warm-up match ahead of the FIFA World Cup, Cristiano Ronaldo was unable to convert them. Portugal's first match in this World Cup is scheduled for 10:30 PM IST on June 17 against Congo.</p>
]]></content:encoded>
				</item>
							<item>
					<title>FIFA World Cup 2026: ആദ്യ കളിയിൽ തോറ്റ അർജന്റീന, ട്രോഫി കട്ടിലിനടിയിൽ ഒളിപ്പിച്ച പ്രസിഡന്റ്; ഫിഫ ലോകകപ്പിലെ അറിയാ കഥകൾ</title>
					<link>https://www.malayalamtv9.com/sports/fifa-world-cup-2026-history-of-the-fifa-world-cup-and-trophy-explained-2209531.html</link>
					<pubDate>Thu, 11 Jun 2026 14:01:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/fifa-world-cup-2026-history-of-the-fifa-world-cup-and-trophy-explained-2209531.html</guid>
					<description><![CDATA[<p>FIFA World Cup History: നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ കായിക മാമാങ്കം ഒരു പന്തിലേക്ക് മനുഷ്യരുടെ മനസ് ചുരുങ്ങുന്ന കായിക വിസ്മയമാണ് കാഴ്ചവയ്ക്കുന്നത്. ചൈനയിൽ ഉത്ഭവിച്ച കാൽപന്ത് കളിയെ ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ കായിക വിനോദമാക്കി മാറ്റിയതിൽ ഫിഫ ലോകകപ്പ് വഹിച്ച പങ്ക് വളരെ വലുതാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/FIFA-World-cup-4.jpg" class="attachment-large size-large wp-post-image" alt="Fifa World Cup" /></figure><p>കാൽപ്പന്ത് കളിയുടെ വിശ്വമാന്ത്രികയിൽ അലിയാൻ ലോകം തയ്യാറെടുത്ത് കഴിഞ്ഞു. നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ കായിക മാമാങ്കം ഒരു പന്തിലേക്ക് മനുഷ്യരുടെ മനസ് ചുരുങ്ങുന്ന കായിക വിസ്മയമാണ് കാഴ്ചവയ്ക്കുന്നത്. ഫുട്ബോളിന്റെ ചരിത്രം ആരംഭിക്കുന്നത് ബിസി 3500 കാലഘട്ടങ്ങളിലാണ്. ചൈനയിലെ തുകല് കൊണ്ട് ഉണ്ടാക്കിയ പന്ത്, കാൽ കൊണ്ട് മാത്രം തട്ടി കളിക്കുന്ന 'കുജു' എന്ന കളിയിൽ നിന്നുമാണ് ഫുട്ബോൾ ഉത്ഭവിക്കുന്നത്. അത്തരത്തിൽ ചൈനയിൽ ഉത്ഭവിച്ച കാൽപന്ത് കളിയെ ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ കായിക വിനോദമാക്കി മാറ്റിയതിൽ ഫിഫ ലോകകപ്പ് വഹിച്ച പങ്ക് വളരെ വലുതാണ്.</p>
<h3>ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രം</h3>
<p>1800കളുടെ അവസാനത്തിലാണ് ഫുട്ബോൾ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള മത്സരമായി മാറുന്നത്. 1872ൽ യു.കെയിലെ ഇംഗ്ലണ്ടും സ്കോട്ടലന്റും തമ്മിൽ നടന്ന മത്സരമാണ് ലോകത്തിലെ ആദ്യത്തെ ഇന്റർനാഷണൽ ഫുട്ബോൾ മത്സരം. പിന്നീട് 1884ൽ ബ്രിട്ടീഷ് ഹോം ചാമ്പ്യൻഷിപ്പ് എന്ന പേരിൽ യു.കെയിലെ നാല് രാജ്യങ്ങൾ തമ്മിൽ ഇതൊരു മത്സരമായി മുന്നോട്ട് പോവുകയായിരുന്നു. 1884 മുതൽ 1984 വരെയുള്ള നൂറ് വർഷങ്ങളിൽ ഈ ബ്രിട്ടീഷ് ഹോം ചാമ്പ്യൻഷിപ്പ് നിലനിന്നു.</p>
<p>ഒളിമ്പിക്സിലൂടെയാണ് ബ്രിട്ടന് പുറത്തുള്ള രാജ്യങ്ങളും ഇത്തരത്തിൽ പരസ്പരം മത്സരിക്കാൻ ആരംഭിക്കുന്നത്. 1900, 1904 ലെ സമ്മർ ഒളിമ്പിക്സിൽ ഫുട്ബോളും ഉൾപ്പെട്ടിരുന്നു. എന്നാൽ ഇതൊരു മത്സരം എന്നതിലുപരി എക്സ്ബിഷനായിട്ടാണ് നടത്തിയിരുന്നത്. മത്സരത്തിൽ വിജയിക്കുന്ന ടീമീന് സമ്മാനങ്ങളൊന്നും നൽകിയിരുന്നില്ല.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/sports/fifa-world-cup-2026-group-a-preview-mexico-vs-south-africa-south-korea-vs-czechia-match-analysis-in-malayalam-2209483.html">ഗ്രൂപ്പ് എ പോരാട്ടച്ചൂടിൽ! ആതിഥേയർക്ക് മുന്നിൽ ആഫ്രിക്കൻ കരുത്ത്, ചെക്ക്‌ തന്ത്രങ്ങളെ തടുക്കാൻ കൊറിയ</a></strong></p>
<h3>ഫിഫയുടെ രൂപീകരണം</h3>
<p>അന്താരാഷ്ട്ര തലത്തിൽ ഫുട്ബോളിനെ ഏകോപിപ്പിക്കുന്ന സംഘടന എന്ന നിലയിൽ 1904ൽ ഫിഫ രൂപീകരിച്ചു. ഫിഫയുടെ നേതൃത്വത്തിൽ 1906ൽ രാജ്യങ്ങൾ തമ്മിൽ ഫുട്ബോൾ മത്സരം നടത്താൻ തീരുമാനിച്ചെങ്കിലും അത് വലിയ പരാജയമായിരുന്നു. വെറും ഒമ്പത് നാഷണൽ അസോസിയേഷൻസ് മാത്രമാണ് അന്ന് ഫിഫയുടെ നേതൃത്വത്തിൽ അണിനിരന്നത്.<br />
1908 മുതൽ സമ്മർ ഒളിമ്പിക്സിൽ കോമ്പറ്റീഷനായി ഫുട്ബോളിനെ ഉൾപ്പെടുത്തി. തുടർന്ന് ഫിഫയും ഒളിമ്പിക്സുമായി കൈകോർത്ത് ഫുട്ബോൾ മത്സരങ്ങൾ ഒളിമ്പിക്സിന്റെ ഭാഗമായി നടത്തി. എന്നാൽ, ഒളിമ്പിക്സിൽ ഉണ്ടായിരുന്ന പ്രായപരിധി പ്രൊഫഷണൽ കളിക്കാർക്ക് കളിക്കാനുള്ള അവസരങ്ങൾ നിഷേധിക്കുകയും അമ്വർച്ചർ കോമ്പറ്റീഷനായി ഫുട്ബോൾ മുന്നോട്ട്പോവുകയും ചെയ്തു. ഫിഫയും ഒളിമ്പിക്സ് കമ്മിറ്റിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയും 1932ലെ സമ്മർ ഒളിമ്പിക്സിൽ ഫുട്ബോളിനെ ഉൾപ്പെടുത്തില്ലെന്ന് കമ്മിറ്റി തീരുമാനിക്കുകയും ചെയ്തു.</p>
<h3>ഫിഫ ലോകകപ്പ് മത്സരങ്ങളുടെ തുടക്കം</h3>
<p>ഫുട്ബോളിന് മാത്രമായി വേൾഡ് ചാമ്പ്യൻഷിപ്പ് നടത്തുന്നതിനായി അന്നത്തെ ഫിഫയുടെ പ്രസിഡന്‍റായിരുന്ന ജൂൾസ് റിമിറ്റിന്റെ നേതൃത്വത്തിൽ തീരുമാനിച്ചു. 1930ൽ ലാറ്റിൻ അമേരിക്കയിലെ ഉറുഗ്വോയിൽ ആദ്യത്തെ മത്സരം നടത്തപ്പെട്ടു. ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ച് ആതിഥേയരായ ഉറുഗ്വേ തന്നെ ആദ്യ കിരീടം ചൂടി. 13 ടീമുകൾ മാത്രമാണ് അന്ന് പങ്കെടുത്തത്. യാത്രച്ചെലവും സമയക്കുറവും കാരണം പല മുൻനിര യൂറോപ്യൻ ടീമുകളും അന്ന് പങ്കെടുത്തിരുന്നില്ല. 1934-ൽ ഇറ്റലിയിലും 1938-ൽ ഫ്രാൻസിലും ലോകകപ്പ് നടന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധം കാരണം 1942, 1946 വർഷങ്ങളിലെ ലോകകപ്പുകൾ ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം 1950-ലാണ് ബ്രസീലിൽ അടുത്ത ലോകകപ്പ് നടന്നത്.</p>
<h3>ട്രോഫിക്ക് പറയാനുണ്ടേറെ കഥകൾ</h3>
<p>ഫ്രഞ്ച് ശിൽപ്പിയായ ആബേൽ ലാഫ്ല്വർ രൂപകൽപ്പന ചെയ്ത കപ്പായിരുന്നു 1930 മുതൽ 1970 വരെ ലോകജേതാക്കൾക്ക് ഫിഫ നൽകിയിരുന്നത്. ഗ്രീക്ക് ദേവതയായ നൈക്കിൻ്റെ രൂപമായിരുന്നു ട്രോഫിയിൽ ആലേഖനം ചെയ്തിരുന്നത്. ഫിഫയുടെ പ്രസിഡന്റായിരുന്ന ഫ്രാൻസുകാരനായ യൂൾസ് റിമെറ്റിൻ്റെ പേരിലാണ് ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് ട്രോഫി അറിയപ്പെട്ടിരുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/sports/fifa-world-cup-2026-television-channel-numbers-malayalam-commentary-here-is-all-streaming-details-2209187.html">ഫിഫ ലോകകപ്പ് ടിവിയിൽ എവിടെ കാണാം? ഇതാ ചാനൽ നമ്പറുകൾ</a></strong></p>
<h3>ട്രോഫി കട്ടിലിനടിയിൽ, മിടുക്കനായി പിക്കിൾസ്</h3>
<p>1938ലെ ലോക ജേതാക്കൾ ഇറ്റലിയായിരുന്നു. ഇറ്റലി ലോക മഹായുദ്ധത്തിൽ സജീവമായിരുന്നതിനാൽ തന്നെ നാസികൾ ഈ കപ്പ് തട്ടിയെടുക്കുമോ എന്ന് പലരും ഭയന്നു. ഇറ്റലിക്കാരനായിരുന്ന അന്നത്തെ ഫിഫ വൈസ് പ്രസിഡന്റ് ഒട്ടോറിനോ ബരാസി ട്രോഫി ബാങ്ക് നിലവറയിൽ നിന്ന് രഹസ്യമായി പുറത്തെടുത്ത് തന്റെ കട്ടിലിനടിയിൽ ഒളിപ്പിക്കുകയായിരുന്നു.</p>
<p>1966ൽ ലോകകപ്പിന് നാല് മാസം മാത്രം ശേഷിക്കെ ഇംഗ്ലണ്ടിലെ വെസ്റ്റ് മിൻസ്റ്റർ സെൻട്രൽ ഹാളിൽ നിന്ന് ട്രോഫി മോഷ്ടിക്കപ്പെട്ടു. അജ്ഞാതരായ മോഷ്ടാക്കൾ 15,000 പൗണ്ട് മോചനദ്രവ്യമാണ് പകരം ആവശ്യപ്പെട്ടത്. കപ്പ് കണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഫിഫ അധികൃതർ തിരക്കിട്ട് ഒരു പകർപ്പ് നിർമിക്കുകയുണ്ടായി. എന്നാൽ 7 ദിവസത്തിനിപ്പുറം പിക്കിൾസ് എന്ന നായ കളവ് പോയ ട്രോഫി കണ്ടെടുത്തു. സൗത്ത് ലണ്ടനിലെ സബേർബൻ ഗാർഡൻ ഹെഡ്ജിൽ നിന്നും ഒരു ഇംഗ്ലീഷ് പത്രത്തിൽ പൊതിഞ്ഞ നിലയിലാണ് ട്രോഫി കണ്ടെത്തിയത്.</p>
<h3>വീണ്ടും മോഷണം!</h3>
<p>1970 മുതൽ ബ്രസീലിലായിരുന്നു ലോകകപ്പ് ട്രോഫി സൂക്ഷിച്ചിരുന്നത്. 1983ൽ റിയോയിലുള്ള ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ്റെ ഓഫീസിൽ നിന്നും സ്വർണക്കപ്പ് വീണ്ടും മോഷണം പോയി. പിന്നീടൊരിക്കലും അത് കണ്ടെടുക്കാനായില്ല. 1974 മുതലാണ് ഇന്ന് കാണുന്ന രൂപകൽപ്പനയിലുള്ള ലോകകപ്പ് ട്രോഫി വിജയികൾക്ക് നൽകിത്തുടങ്ങിയത്. 'ഭൂമിയെ കയ്യിലേന്തിയ രണ്ട് മനുഷ്യർ' എന്നതാണ് ട്രോഫിയുടെ രൂപകൽപ്പനയ്ക്ക് ആധാരമായ വിഷയം. 36.8 സെന്റിമീറ്റർ ഉയരമുള്ള ഗോൾഡൻ ട്രോഫിക്ക് 6.175 കിലോ ഭാരമുണ്ട്. പശ്ചിമ ജർമ്മൻ ക്യാപ്റ്റനായ ഫ്രാൻസ് ബെക്കൻബോവറാണ് ഈ പുതിയ ട്രോഫി ആദ്യമായി ഉയർത്തിയത്.</p>
<h3>English Summary:</h3>
<p>The first FIFA World Cup was held in Uruguay in 1930. Host nation Uruguay won the inaugural title by defeating Argentina in the final. Only 13 teams participated in the tournament.</p>
]]></content:encoded>
				</item>
							<item>
					<title>ICC Women&#8217;s T20 World Cup 2026: ഒരു പേടിയുമില്ല, പാകിസ്ഥാനെ പൂട്ടും! നയം വ്യക്തമാക്കി ഹര്‍മന്‍പ്രീത്‌</title>
					<link>https://www.malayalamtv9.com/photo-gallery/womens-t20-world-cup-2026-harmanpreet-kaur-promises-fearless-cricket-as-india-faces-pakistan-on-june-14-2209512.html</link>
					<pubDate>Thu, 11 Jun 2026 13:52:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/womens-t20-world-cup-2026-harmanpreet-kaur-promises-fearless-cricket-as-india-faces-pakistan-on-june-14-2209512.html</guid>
					<description><![CDATA[<p>India vs Pakistan Women’s T20 World Cup:  വനിതാ ടി20 ലോകകപ്പിലെ യഥാര്‍ത്ഥ പോരാട്ടങ്ങള്‍ ആരംഭിക്കുകയാണ്. നാളെ നടക്കുന്ന ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടും, ശ്രീലങ്കയും ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ 14-ന് പാകിസ്ഥാനെതിരെയാണ്. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-5.jpg" class="attachment-large size-large wp-post-image" alt="Harmanpreet Kaur" /></figure><p>
		<style type="text/css">
			#gallery-4 {
				margin: auto;
			}
			#gallery-4 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-4 img {
				border: 2px solid #cfcfcf;
			}
			#gallery-4 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-4' class='gallery galleryid-2209512 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-5.jpg" class="attachment-thumbnail size-thumbnail" alt="Harmanpreet Kaur" aria-describedby="gallery-4-2209536" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-5.jpg 150w, https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-5.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2209536'>
				സന്നാഹ മത്സരങ്ങള്‍ അവസാനിച്ചതോടെ വനിതാ ടി20 ലോകകപ്പിലെ യഥാര്‍ത്ഥ പോരാട്ടങ്ങള്‍ ആരംഭിക്കുകയാണ്. നാളെ നടക്കുന്ന ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടും, ശ്രീലങ്കയും ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ 14-ന് പാകിസ്ഥാനെതിരെയാണ്. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍ (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-1.jpg" class="attachment-thumbnail size-thumbnail" alt="Harmanpreet Kaur" aria-describedby="gallery-4-2209532" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-1.jpg 150w, https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2209532'>
				ഞായറാഴ്ച ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ വെച്ചാണ് ഇന്ത്യ പാകിസ്ഥാനെ നേരിടുന്നത്. പാകിസ്ഥാനെ നേരിടാൻ ഹർമൻപ്രീത് കൗറും സംഘവും പൂർണ്ണ സജ്ജരായിക്കഴിഞ്ഞു. ഭയമില്ലാത്ത, പോസിറ്റീവായ സമീപനത്തോടെയായിരിക്കും ടീം കളത്തിലിറങ്ങുകയെന്ന് ഹര്‍മന്‍പ്രീത് പറഞ്ഞു. സമ്മിശ്രമായിരുന്നു സന്നാഹ മത്സരത്തിലെ ഫലങ്ങള്‍.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-2.jpg" class="attachment-thumbnail size-thumbnail" alt="Harmanpreet Kaur" aria-describedby="gallery-4-2209533" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-2.jpg 150w, https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2209533'>
				ആദ്യ സന്നാഹ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ആധികാരിക വിജയം നേടി. രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ പൊരുതിത്തോറ്റു. അവസാന ഓവറിലായിരുന്നു തോല്‍വി. 36 പന്തില്‍ 68 റണ്‍സ് നേടിയ റിച്ച ഘോഷ് മാത്രമാണ് പോരാടിയത്.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-4.jpg" class="attachment-thumbnail size-thumbnail" alt="Harmanpreet Kaur" aria-describedby="gallery-4-2209535" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-4.jpg 150w, https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2209535'>
				എങ്കിലും ടീമിന് വലിയ ആത്മവിശ്വാസം വീണ്ടെടുക്കാൻ സാധിച്ചുവെന്നാണ് ഹർമൻപ്രീതിന്റെ വിശ്വാസം. രണ്ട് പരിശീലന മത്സരങ്ങൾ വലിയ ആത്മവിശ്വാസമാണ് നൽകിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ നമ്മൾ പരാജയപ്പെട്ടു. എന്നാല്‍ റിച്ചാ ഘോഷിന്റെ തകർപ്പൻ ബാറ്റിംഗ് വലിയൊരു പോസിറ്റീവ് വശമാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-3.jpg" class="attachment-thumbnail size-thumbnail" alt="Harmanpreet Kaur" aria-describedby="gallery-4-2209534" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-3.jpg 150w, https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2209534'>
				ക്രീസിൽ നിലയുറപ്പിച്ചാൽ ഏത് നിമിഷത്തിലും കളി നമ്മുടെ കൈപ്പിടിയിലൊതുക്കാൻ സാധിക്കുമെന്ന വലിയൊരു വിശ്വാസമാണ് റിച്ചയുടെ ബാറ്റിങ് നല്‍കുന്നതെന്ന് ഹര്‍മന്‍പ്രീത് പറഞ്ഞു. റിച്ചയുടെ ഫോം ടീമിന് വലിയ കരുത്താകുമെന്നും ഹര്‍മന്‍പ്രീത് പറഞ്ഞു. ഇംഗ്ലണ്ട് ഉയർത്തിയ 172 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ റിച്ചാ ഘോഷിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിലാണ് വിജയത്തിനടുത്തെത്തിയത്. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. 
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>FIFA World Cup 2026: ഗ്രൂപ്പ് എ പോരാട്ടച്ചൂടിൽ! ആതിഥേയർക്ക് മുന്നിൽ ആഫ്രിക്കൻ കരുത്ത്, ചെക്ക്‌ തന്ത്രങ്ങളെ തടുക്കാൻ കൊറിയ</title>
					<link>https://www.malayalamtv9.com/sports/fifa-world-cup-2026-group-a-preview-mexico-vs-south-africa-south-korea-vs-czechia-match-analysis-in-malayalam-2209483.html</link>
					<pubDate>Thu, 11 Jun 2026 10:50:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/fifa-world-cup-2026-group-a-preview-mexico-vs-south-africa-south-korea-vs-czechia-match-analysis-in-malayalam-2209483.html</guid>
					<description><![CDATA[<p>FIFA World Cup 2026 Kickoff Preview: ഫിഫ ലോകകപ്പില്‍ ആദ്യം ദിനം രണ്ട് ആവേശപ്പോരാട്ടങ്ങള്‍. നാളെ അര്‍ധരാത്രി 12.30-ന് ആരംഭിക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. രാവിലെ 7.30-ന് നടക്കുന്ന മത്സരത്തില്‍ ദക്ഷിണ കൊറിയ, ചെക്ക് റിപ്പബ്ലിക്കുമായി ഏറ്റുമുട്ടും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Replica-of-the-FIFA-World-Cup.jpg" class="attachment-large size-large wp-post-image" alt="Replica of the FIFA World Cup" /></figure><p>ഫിഫ ലോകകപ്പില്‍ ആദ്യം ദിനം ആരാധകരെ കാത്തിരിക്കുന്നത് ഗ്രൂപ്പ് എയിലെ രണ്ട് ആവേശപ്പോരാട്ടങ്ങള്‍. നാളെ (ജൂണ്‍ 12) അര്‍ധരാത്രി 12.30-ന് ആരംഭിക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. രാവിലെ 7.30-ന് നടക്കുന്ന മത്സരത്തില്‍ ഏഷ്യന്‍ കരുത്തരായ ദക്ഷിണ കൊറിയ, ചെക്ക് റിപ്പബ്ലിക്കുമായി ഏറ്റുമുട്ടും. വെള്ളിയാഴ്ച ഈ രണ്ട് മത്സരങ്ങള്‍ മാത്രമാണുള്ളത്. ഔദ്യോഗിക കണക്കില്‍ ഫിഫ ലോകകപ്പ് ജൂണ്‍ 11-നാണ് ആരംഭിക്കുന്നതെങ്കിലും, ഇന്ത്യന്‍ സമയം കണക്കിലെടുക്കുമ്പോള്‍ മത്സരം നാളെയാണ് നടക്കുന്നത്.</p>
<h3>സ്വന്തം മണ്ണില്‍ മെക്‌സിക്കോ</h3>
<p>ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തില്‍ സെര്‍ബിയെയും, ഘാനയെയും തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് മെക്‌സിക്കോ. പരിശീലകന്‍ യാവിയര്‍ അഗീറെയുടെയും, സഹപരിശീലകന്‍ റാഫേല്‍ മാര്‍ക്വേസിന്റെയും തന്ത്രങ്ങളാണ് മെക്‌സിക്കോയുടെ കരുത്ത്. ഉദ്ഘാടന മത്സരത്തിൽ സ്വന്തം മണ്ണിൽ ജയിക്കുക എന്ന സമ്മര്‍ദ്ദമാണ് മെക്‌സിക്കോ അതിജീവിക്കേണ്ടത്. കൗണ്ടർ അറ്റാക്കുകളെ തടയുന്നതിലെ പാളിച്ചകളാണ് മറ്റൊരു വെല്ലുവിളി.</p>
<h3>ദക്ഷിണാഫ്രിക്ക</h3>
<p>16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിനെത്തുന്നത്. ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് സിയില്‍ ഒന്നാമതായിരുന്നു. ഹ്യൂഗോ ബ്രൂസ് എന്ന പരിചയസമ്പന്നമാണ് ദക്ഷിണാഫ്രിക്കയുടെ ആശാന്‍. ലെഫ്റ്റ് ബാക്ക് ഓബ്രി മോഡിബ പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തുന്നത് ടീമിന് ആശ്വാസമാണ്.</p>
<p>ലോകകപ്പിന് മുന്നോടിയായി നടന്ന മത്സരങ്ങളില്‍ ജമൈക്കയോടും, നിക്കരാഗ്വയോടും സമനില വഴങ്ങിയിരുന്നു. സ്ഥിരതയില്ലായ്മാണ് ദക്ഷിണാഫ്രിക്കന്‍ ടീം നേരിടുന്ന പ്രശ്‌നം. ആദ്യ മത്സരത്തില്‍ എതിരാളികള്‍ ആതിഥേയരാണെന്നതിനാല്‍ കടുത്ത പോരാട്ടം പുറത്തെടുക്കേണ്ടി വരും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/fifa-world-cup-2026-lionel-messi-and-argentina-squad-passport-numbers-exposed-in-massive-data-breach-2209411.html">FIFA World Cup 2026: അര്‍ജന്റീന ടീമിന് തിരിച്ചടി; മെസിയുടെയും സംഘത്തിന്റെയും പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ന്നു</a></strong></p>
<h3>ദക്ഷിണ കൊറിയ</h3>
<p>കളിപരിചയത്തിന്റെയും, നിലവിന്റെ ഫോമിന്റെയും പിന്‍ബലത്തിലാണ് ദക്ഷിണ കൊറിയ ചെക്ക് റിപ്പബ്ലിക്കിനെ നേരിടുനന്നത്. സണ്‍ ഹങ് മിന്‍, ലീ കാങ് ഇന്‍, കിം മിന്‍ ജേ എന്നീ സൂപ്പര്‍താരങ്ങളാണ് ഏഷ്യയിലെ കരുത്തന്മാരുടെ പ്രതീക്ഷ. ഹോങ് മ്യുങ് ബോ എന്ന പരിശീലകന്റെ തന്ത്രങ്ങളും കൊറിയന്‍ ടീമിന് മുതല്‍ക്കൂട്ടാണ്. തുടർച്ചയായ 11-ാം തവണയാണ് ദക്ഷിണ കൊറിയ ലോകകപ്പ് കളിക്കാനിറങ്ങുന്നത്.</p>
<p>സെറ്റ് പീസുകള്‍ പ്രതിരോധിക്കുന്നതില്‍ പ്രതിരോധ നിര പതറുന്നതാണ് ദക്ഷിണ കൊറിയയുടെ പ്രതിസന്ധി. സൗഹൃദ മത്സരങ്ങളില്‍ അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. എങ്കിലും ലോകകപ്പ് പോലുള്ള പ്രധാന ടൂര്‍ണമെന്റുകള്‍ കളിച്ചുള്ള പരിചയസമ്പത്തും, താരങ്ങളുടെ വേഗതയും ടീമിനെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.</p>
<h3>ചെക്കിയ (ചെക്ക് റിപ്പബ്ലിക്)</h3>
<p>പാട്രിക് ഷിക്ക് നയിക്കുന്ന മുന്നേറ്റ നിരയും, തോമസ് സൗസെക് നയിക്കുന്ന മധ്യനിരയുമാണ് ചെക്കിയയുടെ പിടിവള്ളി. എന്നാല്‍ വേഗത്തിലെത്തുന്ന കൗണ്ടര്‍ അറ്റാക്കുകളെ തടയാന്‍ കെല്‍പുള്ള പ്രതിരോധ നിരയുടെ അഭാവം തലവേദനയാണ്. ദക്ഷിണ കൊറിയ പോലുള്ള പരിചയസമ്പത്തുള്ള ടീമിനെ നേരിടുമ്പോള്‍ പ്രത്യേക കളിതന്ത്രങ്ങള്‍ ചെക്കിയ പുറത്തെടുക്കേണ്ടി വരും. യൂണിറ്റ്8 സ്പോർട്സ് ചാനലുകളിലൂടെയും, സീ5-ലൂടെയും മത്സരങ്ങള്‍ കാണാം.</p>
<h3>English Summary</h3>
<p>The 2026 FIFA World Cup kicks off on June 12 (IST) with two thrilling Group A matches. Host nation Mexico faces South Africa at 12:30 AM, relying on home support and strong recent form. Later, at 7:30 AM, South Korea plays Czechia, counting on their experienced squad and speed. Fans can catch all the action live on Unit8 Sports channels and Zee5.</p>
]]></content:encoded>
				</item>
							<item>
					<title>FIFA World Cup 2026: അര്‍ജന്റീന ടീമിന് തിരിച്ചടി; മെസിയുടെയും സംഘത്തിന്റെയും പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ന്നു</title>
					<link>https://www.malayalamtv9.com/sports/fifa-world-cup-2026-lionel-messi-and-argentina-squad-passport-numbers-exposed-in-massive-data-breach-2209411.html</link>
					<pubDate>Wed, 10 Jun 2026 22:07:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/fifa-world-cup-2026-lionel-messi-and-argentina-squad-passport-numbers-exposed-in-massive-data-breach-2209411.html</guid>
					<description><![CDATA[<p>FIFA World Cup 2026 Controversies: ലയണല്‍ മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീന താരങ്ങളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഐസ്‌ലന്‍ഡിനെതിരായ സൗഹൃദമത്സരത്തിനിടെയായിരുന്നു സംഭവം.ടീം ഷീറ്റിലെ പാസ്‌പോര്‍ട്ട് നമ്പറുകള്‍ പരസ്യമായി. സാധാരണ ഇത് മറച്ചുവെയ്ക്കാറാണ് പതിവ്. ഐസ്‌ലൻഡ് തങ്ങളുടെ ടീം ഷീറ്റിൽ കളിക്കാരുടെ പാസ്‌പോർട്ട് നമ്പറുകൾ സമർപ്പിച്ചിരുന്നില്ല.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Lionel-Messi-of-Argentina.jpg" class="attachment-large size-large wp-post-image" alt="Lionel Messi of Argentina" /></figure><p>ലയണല്‍ മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീന താരങ്ങളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഐസ്‌ലന്‍ഡിനെതിരായ സൗഹൃദമത്സരത്തിനിടെയായിരുന്നു സംഭവം. സാധാരണയായി, മത്സരം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ഔദ്യോഗികമായി പുറത്തുവിടുന്ന ടീം ഷീറ്റുകളിൽ താരങ്ങളുടെ പാസ്‌പോർട്ട് നമ്പറുകൾ ഉൾപ്പെടുത്താറുണ്ട്. എന്നാൽ മാധ്യമങ്ങള്‍ക്ക്‌ നൽകുമ്പോൾ ആ നമ്പറുകൾ മറച്ചുവെക്കാറുണ്ട്. എന്നാല്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ഈ നമ്പറുകള്‍ പരസ്യമായി. സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളുടെയടക്കം പാസ്‌പോര്‍ട്ട് വിവരങ്ങള്‍ പുറത്തായി. പിന്നീട് ഈ ടീം ഷീറ്റ് പല പ്രാദേശിക മാധ്യമങ്ങളും ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചു.</p>
<p>ഐസ്‌ലൻഡ് തങ്ങളുടെ ടീം ഷീറ്റിൽ കളിക്കാരുടെ പാസ്‌പോർട്ട് നമ്പറുകൾ സമർപ്പിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഐസ്‌ലൻഡ് താരങ്ങളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല. ടർക്കിഷ് എയർലൈൻസ് സ്പോൺസർ ചെയ്യുന്ന 'റോഡ് ടു 26' എന്ന കമ്പനിയാണ് ഈ ലോകകപ്പ് സന്നാഹ മത്സരം സംഘടിപ്പിച്ചത്.</p>
<h3>അര്‍ജന്റീനയ്ക്ക് ജയം</h3>
<p>എന്നാല്‍ ഈ വിവാദങ്ങള്‍ അര്‍ജന്റീന ടീമിനെ ബാധിച്ചിട്ടില്ല. പെനാല്‍റ്റി കൃത്യമായി വലയിലെത്തിച്ച് മെസിയും ഗോളടിച്ചു. ഈ ഗോളോടെ അർജന്റീനയ്ക്ക് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം (38 വയസ്സും 11 മാസവും) എന്ന റെക്കോർഡും മെസി സ്വന്തമാക്കി. എയ്ഞ്ചൽ ലാബ്രൂണയുടെ റെക്കോർഡാണ് മെസ്സി തിരുത്തിയത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/fifa-world-cup-2026-features-a-record-eight-players-aged-40-or-older-including-cristiano-ronaldo-2209270.html">ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂക്കാ മോഡ്രിച്ച്, മാനുവൽ ന്യൂയർ; ഫിഫ ലോകകപ്പിൽ നാൽപ്പതുകാർ അ‌വർ 8 പേർ</a></strong></p>
<p>മെസി ടീമിന്റെ മൂന്നാം ഗോളിലും നിർണായക പങ്കുവഹിച്ചു. മെസ്സി നൽകിയ ഒരു പാസ് സ്വീകരിച്ച റോഡ്രിഗോ ഡി പോൾ അത് തിയാഗോ അൽമാഡയ്ക്ക് ഗോൾ അടിക്കാനായി കൃത്യമായി വെച്ചുനീട്ടി. വാലന്റൈൻ ബാർകോയാണ് ആദ്യം ഗോള്‍ നേടിയത്.</p>
<h3>വിവാദങ്ങള്‍ തുടര്‍ക്കഥ</h3>
<p>ഫിഫ ലോകകപ്പിന് മുമ്പ് വിവാദങ്ങള്‍ തുടര്‍ക്കഥയായിരിക്കുകയാണ്. അതില്‍ ഒടുവിലത്തേതാണ് അര്‍ജന്റീന ടീമിന്റെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ന്ന സംഭവം. ലോകകപ്പിനായി യുഎസിൽ എത്തിയ സെനഗൽ ടീമിലെ കളിക്കാരെ വിമാനത്താവളത്തിൽ അമിതമായ സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കുന്നതിന്റെ ദൃശ്യങ്ങൾ വിവാദമായിരുന്നു.</p>
<p>സ്പെയിൻ പോലുള്ള മറ്റ് പ്രമുഖ ടീമുകളെ ഇത്തരം കടുത്ത പരിശോധനകൾക്ക് വിധേയമാക്കിയിട്ടില്ലെന്നും, സെനഗലിനോട് മാത്രമാണ് റൺവേയിൽ വെച്ച് ഇത്തരമൊരു വിവേചനം കാണിച്ചതെന്നുമാണ് ആരോപണം. ഉസ്ബെക്കിസ്ഥാൻ ടീമിനോടും ന്യൂയോർക്കിൽ വെച്ച് ഇതേ മോശം പെരുമാറ്റമാണ് ഉണ്ടായതെന്നും ആരോപണമുണ്ട്.</p>
<p>സോമാലിയയിൽ നിന്നുള്ള ലോകകപ്പ് റഫറി ഒമർ അർട്ടാനെ യുഎസില്‍ തടഞ്ഞതാണ് മറ്റൊരു വിവാദം. ഒമർ അർട്ടാൻ ബുധനാഴ്ച തന്റെ ജന്മനാടായ മൊഗാദിഷുവിൽ തിരിച്ചെത്തി. ശനിയാഴ്ച മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ സുരക്ഷാ പരിശോധനകളിലെ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വിഭാഗം രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്നും തടയുകയായിരുന്നു. ഫിഫയുടെ അന്തിമ റഫറിമാരുടെ പട്ടികയിൽ ഇടംപിടിച്ചതിലൂടെ ലോകകപ്പ് നിയന്ത്രിക്കുന്ന സോമാലിയയിൽ നിന്നുള്ള ആദ്യ റഫറിയാകാൻ ഒരുങ്ങുകയായിരുന്നു ഒമർ അർട്ടാൻ.</p>
<h3>English Summary</h3>
<p>Lionel Messi's passport details were accidentally leaked before a World Cup warm-up game. The security oversight occurred on the official team sheet shared with local media. Passport numbers of the entire Argentina squad and substitutes were fully exposed. Opponents Iceland avoided the data breach by not submitting their passport details.</p>
]]></content:encoded>
				</item>
							<item>
					<title>England Cricket: നൈറ്റ് ക്ലബിലെ തല്ലുകേസ്; സ്റ്റോക്‌സും, അറ്റ്കിന്‍സണും പുറത്ത്; ഇംഗ്ലണ്ടിനെ റൂട്ട് നയിക്കും</title>
					<link>https://www.malayalamtv9.com/photo-gallery/ben-stokes-dropped-after-nightclub-incident-joe-root-named-interim-england-test-captain-vs-new-zealand-2209403.html</link>
					<pubDate>Wed, 10 Jun 2026 21:19:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/ben-stokes-dropped-after-nightclub-incident-joe-root-named-interim-england-test-captain-vs-new-zealand-2209403.html</guid>
					<description><![CDATA[<p>Ben Stokes Nightclub Incident: ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ നിന്ന് ബെൻ സ്റ്റോക്സിനെ ഒഴിവാക്കി. ജോ റൂട്ടിനെ താത്കാലിക ക്യാപ്റ്റനായി നിയമിച്ചു. സ്റ്റോക്സിനെയും പേസർ ഗസ് അറ്റ്കിൻസണെയും ടീമിൽ ഉൾപ്പെടുത്തിയില്ല. പകരം ജോഫ്ര ആർച്ചറെയും ജോർദാൻ കോക്സിനെയും സ്ക്വാഡിൽ ഉൾപ്പെടുത്തി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Ben-Stokes.jpg" class="attachment-large size-large wp-post-image" alt="Ben Stokes" /></figure><p>
		<style type="text/css">
			#gallery-5 {
				margin: auto;
			}
			#gallery-5 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-5 img {
				border: 2px solid #cfcfcf;
			}
			#gallery-5 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-5' class='gallery galleryid-2209403 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Ben-Stokes.jpg" class="attachment-thumbnail size-thumbnail" alt="Ben Stokes" aria-describedby="gallery-5-2209406" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Ben-Stokes.jpg 150w, https://images.malayalamtv9.com/uploads/2026/06/Ben-Stokes.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2209406'>
				ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ നിന്ന് ബെൻ സ്റ്റോക്സിനെ ഒഴിവാക്കി. ജോ റൂട്ടിനെ താത്കാലിക ക്യാപ്റ്റനായി നിയമിച്ചു. ടീമിന്റെ അച്ചടക്ക നിയമങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ സ്റ്റോക്സിനെയും പേസർ ഗസ് അറ്റ്കിൻസണെയും ടീമിൽ ഉൾപ്പെടുത്തിയില്ല. ഇരുവര്‍ക്കും പകരം ജോഫ്ര ആർച്ചറെയും ജോർദാൻ കോക്സിനെയും 15 അംഗ സ്ക്വാഡിൽ ഉൾപ്പെടുത്തി  (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Ben-Stokes-2.jpg" class="attachment-thumbnail size-thumbnail" alt="Ben Stokes" aria-describedby="gallery-5-2209405" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Ben-Stokes-2.jpg 150w, https://images.malayalamtv9.com/uploads/2026/06/Ben-Stokes-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2209405'>
				ലോർഡ്സിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് 115 റൺസിന് വിജയിച്ചിരുന്നു. പിന്നീടാണ് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ചെൽസിയിലുള്ള ഒരു നൈറ്റ് ക്ലബ്ബിൽ വെച്ചുണ്ടായ ഒരു തർക്കത്തിൽ ഇരുവരും അകപ്പെടുകയായിരുന്നു. റഗ്ബി താരമായ ടോട്ടോവ ഔവയുമായാണ് ഇവര്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടത്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Harry-Brook.jpg" class="attachment-thumbnail size-thumbnail" alt="Harry Brook" aria-describedby="gallery-5-2209408" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Harry-Brook.jpg 150w, https://images.malayalamtv9.com/uploads/2026/06/Harry-Brook.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2209408'>
				തുടര്‍ന്ന് സ്റ്റോക്‌സിനെതിരെ ടീം മാനേജ്‌മെന്റ് അന്വേഷണം ആരംഭിച്ചു. ഈ സാഹചര്യത്തില്‍ ഹാരി ബ്രൂക്ക് ടീമിനെ നയിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ബ്രൂക്കിനെ പെട്ടെന്ന് ക്യാപ്റ്റൻസി ഏൽപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ മാനേജ്മെന്റ് ടീമിന് ചില ആശങ്കകൾ ഉണ്ടായിരുന്നു. തുടര്‍ന്നാണ്‌ ജോ റൂട്ടിനെ ചുമതല ഏല്‍പിച്ചത്.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Joe-Root.jpg" class="attachment-thumbnail size-thumbnail" alt="Joe Root" aria-describedby="gallery-5-2209407" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Joe-Root.jpg 150w, https://images.malayalamtv9.com/uploads/2026/06/Joe-Root.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2209407'>
				35-കാരനായ റൂട്ട് 2017-2022 കാലഘട്ടത്തിൽ 64 ടെസ്റ്റ് മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ നയിച്ചിട്ടുണ്ട്. എന്നാൽ 17 മത്സരങ്ങളിൽ ഒന്നിൽ മാത്രം വിജയിക്കാനായതിനെത്തുടർന്ന് അദ്ദേഹം ആ പദവി ഒഴിഞ്ഞു കൊടുത്തു. തുടര്‍ന്ന് ക്യാപ്റ്റന്‍സിയിലേക്ക് സ്റ്റോക്‌സിനെ പിന്തുണച്ചു. അതേസമയം, ബെൻ സ്റ്റോക്സ് ഇംഗ്ലണ്ട് ക്രിക്കറ്റർ എന്ന നിലയിലുള്ള തന്റെ ഭാവി കാര്യങ്ങൾ പുനഃപരിശോധിക്കുന്നതായാണ് റിപ്പോര്‍ട്ട്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Ben-Stokes-1.jpg" class="attachment-thumbnail size-thumbnail" alt="Ben Stokes" aria-describedby="gallery-5-2209404" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Ben-Stokes-1.jpg 150w, https://images.malayalamtv9.com/uploads/2026/06/Ben-Stokes-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2209404'>
				ചെൽസിയിലെ റെക്സ് റൂംസ് നൈറ്റ് ക്ലബ്ബിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ഇസിബിയുടെ അന്വേഷണം തുടരുകയാണ്‌. ഞായറാഴ്ച വൈകുന്നേരം വെസ്റ്റ് ലണ്ടനിലെ ഒരു പബ്ബിൽ വെച്ച് ഇംഗ്ലണ്ട് റഗ്ബി ക്യാപ്റ്റൻ മാരോ ഇറ്റോജെയ്ക്കൊപ്പം 25 പൗണ്ട് വിലവരുന്ന ഡബിൾ റം ആൻഡ് കോക്ക് സ്റ്റോക്സ് കുടിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്.  അതിനുശേഷമാണ് മറ്റൊരു റഗ്ബി താരവുമായി രാത്രി വൈകി ഉണ്ടായ തർക്കത്തിൽ അദ്ദേഹം ചെന്നുപെട്ടത്. വിഐപി ഏരിയയിലെ ടേബിളുകളെച്ചൊല്ലിയുണ്ടായ തർക്കമാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>India W vs England W: റിച്ച ഘോഷിന്റെ പോരാട്ടം പാഴായി; രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ പെണ്‍പടയ്ക്ക് തോല്‍വി</title>
					<link>https://www.malayalamtv9.com/sports/cricket-news/richa-ghoshs-heroics-in-vain-as-england-edge-past-india-in-thrilling-womens-t20-world-cup-warm-up-match-2209381.html</link>
					<pubDate>Wed, 10 Jun 2026 18:53:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/richa-ghoshs-heroics-in-vain-as-england-edge-past-india-in-thrilling-womens-t20-world-cup-warm-up-match-2209381.html</guid>
					<description><![CDATA[<p>ICC Women’s T20 World Cup First Warm-up: വനിതാ ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പൊരുതിത്തോറ്റു. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ ആറു വിക്കറ്റിന് 171 റണ്‍സെടുത്തു. ഇന്ത്യയുടെ പോരാട്ടം 19.5 ഓവറില്‍ 166 റണ്‍സിന് അവസാനിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/India-W-vs-England-W.jpg" class="attachment-large size-large wp-post-image" alt="India W vs England W" /></figure><p>വനിതാ ടി20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പൊരുതിത്തോറ്റു. അഞ്ച് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് വനിതകള്‍ 20 ഓവറില്‍ ആറു വിക്കറ്റിന് 171 റണ്‍സെടുത്തു. ഇന്ത്യയുടെ പോരാട്ടം 19.5 ഓവറില്‍ 166 റണ്‍സിന് അവസാനിച്ചു. റിച്ച ഘോഷിന്റെ ഒറ്റയാള്‍ പോരാട്ടമാണ് അവസാന നിമിഷം വരെ ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചത്. 36 പന്തില്‍ 68 റണ്‍സാണ് റിച്ച നേടിയത്. രണ്ട് സിക്‌സുകളും, ഒമ്പത് ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.</p>
<p>ഇന്ത്യന്‍ നിരയില്‍ മറ്റ് ബാറ്റര്‍മാരെല്ലാം പൂര്‍ണ പരാജയമായി. ആറു പന്തില്‍ ഒരു റണ്‍സ് മാത്രം നേടിയ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ വിക്കറ്റ് രണ്ടാം ഓവറില്‍ തന്നെ നഷ്ടമായി. തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും സഹ ഓപ്പണര്‍ ഷെഫാലി വര്‍മയും പെട്ടെന്ന് മടങ്ങി. ആറു പന്തില്‍ 13 റണ്‍സാണ് ഷെഫാലി നേടിയത്.</p>
<p>വണ്‍ ഡൗണായെത്തിയ യാസ്തിക ഭാട്ടിയക്കും (17 പന്തില്‍ 15), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും (18 പന്തില്‍ 17) റണ്‍റേറ്റിന് അനുസരിച്ച് സ്‌കോര്‍ ചെയ്യാനായില്ല. വിന്‍ഡീസിനെതിരായ സന്നാഹ മത്സരത്തിലെ ടോപ് സ്‌കോററായിരുന്ന ഭാരതി ഫുല്‍മാലിയും (17 പന്തില്‍ 18) നിരാശപ്പെടുത്തിയതോടെ ഇന്ത്യയുടെ പ്രതീക്ഷ അസ്തമിച്ച് തുടങ്ങി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/icc-womens-t20-world-cup-2026-prize-money-breakdown-and-team-payouts-details-in-malayalam-2209184.html">ICC Women’s World Cup 2026: വനിതാ ലോകകപ്പ് വിജയികള്‍ക്ക് കിട്ടുന്നത് കൈ നിറയെ പണം; സമ്മാനത്തുക എത്ര കോടി?</a></strong></p>
<p>തുടര്‍ന്നായിരുന്നു റിച്ചയുടെ വീരോചിത പ്രകടനം ആരംഭിച്ചത്. പ്രതീക്ഷകള്‍ അവസാനിച്ചു തുടങ്ങിയ മത്സരത്തില്‍, അവസാന ഓവര്‍ വരെ ആവേശം നിറയ്ക്കാന്‍ റിച്ചയ്ക്ക് സാധിച്ചു. 20-ാം ഓവറിലെ നാലാം പന്തില്‍ റിച്ച പുറത്താകുന്നതുവരെ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നു. ലിന്‍സി സ്മിത്തിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ആലിസ് കാപ്‌സി താരത്തെ സ്റ്റമ്പ് ഔട്ട് ചെയ്യുകയായിരുന്നു.</p>
<p>ഒമ്പത് പന്തില്‍ 16 റണ്‍സെടുത്ത രാധാ യാദവാണ് മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത മറ്റൊരു താരം. ക്രാന്തി ഗൗഡ്- രണ്ട് പന്തില്‍ ഒന്ന്, ശ്രീ ചരണി-മൂന്ന് പന്തില്‍ 6 നോട്ടൗട്ട്, രേണുക സിങ്-ഗോള്‍ഡന്‍ ഡക്ക് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. ഇംഗ്ലണ്ടിനായി ലിന്‍സി സ്മിത്ത് മൂന്നു വിക്കറ്റും, ചാര്‍ലി ഡീന്‍, ടിലി കോര്‍ട്ടീന്‍ കോള്‍മാന്‍, ഡാനി ഗിബ്‌സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, ഇസി വോങ് ഒരു വിക്കറ്റും സ്വന്തമാക്കി.</p>
<h3>ഇംഗ്ലണ്ടിന്റെ ബാറ്റിങ്‌</h3>
<p>45 പന്തില്‍ 64 റണ്‍സെടുത്ത ഓപ്പണര്‍ ആമി ജോണ്‍സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 45 പന്തില്‍ 57 റണ്‍സെടുത്ത ക്യാപ്റ്റന്‍ നാറ്റ് സിവര്‍ ബ്രന്റ്, പുറത്താകാതെ 12 പന്തില്‍ 30 റണ്‍സെടുത്ത ഡാനി ഗിബ്‌സണ്‍ എന്നിവരും തിളങ്ങി. ഇംഗ്ലണ്ട് നിരയില്‍ മറ്റാരും രണ്ടക്കം കടന്നില്ല. ഇന്ത്യന്‍ ബൗളര്‍മാരില്‍ ശ്രേയങ്ക പാട്ടീല്‍ രണ്ട് വിക്കറ്റ് നേടി. ഷെഫാലി വര്‍മ, രേണുക സിങ്, ശ്രീ ചരണി, രാധാ യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.</p>
<p>ഇതോടെ ഇന്ത്യയുടെ സന്നാഹ മത്സരങ്ങള്‍ അവസാനിച്ചു. ആദ്യ സന്നാഹ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ചിരുന്നു. 14-ന് പാകിസ്ഥാനെതിരെയാണ് ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.</p>
<h3>English Summary</h3>
<p>England Women defeated India Women by 5 wickets in their second T20 World Cup warm-up match. Batting first, England scored 171 for 6, driven by half-centuries from Amy Jones and Nat Sciver-Brunt. India were bowled out for 166, despite a brilliant lone fightback from Richa Ghosh, who smashed 68 off 36 balls. With the warm-up matches completed, India will now face Pakistan in their tournament opener on June 14.</p>
]]></content:encoded>
				</item>
							<item>
					<title>Sanju Samson: മസില്‍ പെരുപ്പിച്ച സഞ്ജുവിന് ടൊവിനോയുടെ മറുപടി; &#8216;ചേട്ടന്റെ&#8217; അടുത്ത സെഞ്ചുറി ഉറപ്പിച്ച് ആരാധകര്‍</title>
					<link>https://www.malayalamtv9.com/sports/cricket-news/sanju-samson-shares-muscle-power-photo-on-instagram-before-ireland-tour-tovino-thomas-reacts-2209334.html</link>
					<pubDate>Wed, 10 Jun 2026 16:30:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/sanju-samson-shares-muscle-power-photo-on-instagram-before-ireland-tour-tovino-thomas-reacts-2209334.html</guid>
					<description><![CDATA[<p>Sanju Samson sets social media ablaze with new photo: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് സഞ്ജു സാംസണ്‍. സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ഫോട്ടോ ശ്രദ്ധേയമായിരിക്കുകയാണ്.  മസില്‍ കാണിക്കുന്ന ഒരു ഫോട്ടോയാണ് താരം പങ്കുവെച്ചത്. ഉടന്‍ തന്നെ ചിത്രം വൈറലായി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Sanju-Samson-Viral-Photo.jpg" class="attachment-large size-large wp-post-image" alt="Sanju Samson Viral Photo" /></figure><p><strong>Sanju Samson Viral Photo:</strong> അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് മലയാളി താരം സഞ്ജു സാംസണ്‍. ഇതിനിടെ, സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ഫോട്ടോ ശ്രദ്ധേയമായിരിക്കുകയാണ്. കൈ ഉയര്‍ത്തി മസില്‍ കാണിക്കുന്ന ഒരു ഫോട്ടോയാണ് താരം പങ്കുവെച്ചത്. ഉടന്‍ തന്നെ ചിത്രം വൈറലായി. 1 മില്യണിലധികം റിയാക്ഷനുകളും, അയ്യായിരത്തിലധികം കമന്റുകളും, നാലായിരത്തിലധികം ഷെയറുമാണ് ചിത്രത്തിന് ലഭിച്ചത്. നടന്‍ ടൊവിനോ തോമസ് അടക്കമുള്ളവര്‍ ചിത്രത്തിന് കമന്റ് നല്‍കിയിട്ടുണ്ട്. മസില്‍ പവറിന്റെ ഇമോജിയാണ് ടൊവിനോ നല്‍കിയത്. ടൊവിനോയുടെ മറുപടിക്കും നിരവധി റിയാക്ഷനുകളും, മറുപടികളും ലഭിച്ചിട്ടുണ്ട്.</p>
<p>ഫിറ്റ്‌നസ് ട്രെയിനിര്‍ എടി രാജാമണി പ്രഭുവും കമന്റ് ചെയ്തിട്ടുണ്ട്. 'തമ്പി സ്‌ട്രെങ്ത്' എന്നായിരുന്നു രാജാമണിയുടെ കമന്റ്. അയര്‍ലന്‍ഡ് പര്യടനത്തില്‍ 'ചേട്ടന്റെ' സെഞ്ചുറി ഉറപ്പാണെന്നായിരുന്നു നിരവധി ആരാധകരുടെ കമന്റ്.</p>
<p>സഞ്ജുവിന്റെ ഐപിഎല്‍ ഫ്രാഞ്ചെസിയായ ചെന്നൈ സൂപ്പര്‍ കിങ്‌സും ഇതേ ചിത്രം പല പശ്ചാത്തലത്തില്‍ എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 'എവിടെയാണെങ്കിലും സഞ്ജു എപ്പോഴും കട്ടയ്ക്ക് നിൽക്കാൻ റെഡിയാണ്' എന്ന ക്യാപ്ഷനോടെയാണ് ചെന്നൈ താരത്തിന്റെ ചിത്രം പങ്കുവെച്ചത്.</p>
<h3>അയര്‍ലന്‍ഡ് പര്യടനം</h3>
<p>രണ്ട് ടി20 മത്സരങ്ങളാണ് അയര്‍ലന്‍ഡ് പര്യടനത്തില്‍ ഇന്ത്യ കളിക്കുന്നത്. ജൂണ്‍ 26, 28 തീയതികളിലാണ് മത്സരം. സഞ്ജുവാണ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍. സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും. വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനിലെത്തിയാല്‍ സഞ്ജുവിനോ, അഭിഷേകിനോ വഴിമാറേണ്ടി വരാം. എങ്കിലും ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായ സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കാനുള്ള സാധ്യത കുറവാണെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/sanju-samson-vs-ishan-kishan-vs-abhishek-sharma-who-will-make-way-for-vaibhav-sooryavanshi-in-indias-t20i-playing-xi-2209118.html">Sanju Samson: വൈഭവ് പ്ലേയിങ് ഇലവനിലെത്തിയാലും സഞ്ജു സാംസണ്‍ ‘സേഫ്’; പുറത്താകുന്നത് മറ്റൊരു താരം?</a></strong></p>
<p>ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായതിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ പരമ്പരയാണിത്. സൂര്യകുമാര്‍ യാദവിന്റെ പിന്‍ഗാമിയായി സഞ്ജുവിനെയും നേരത്തെ പരിഗണിച്ചിരുന്നു. പരിശീലകന്‍ ഗൗതം ഗംഭീര്‍ സഞ്ജുവിന് വേണ്ടി വാദിച്ചെങ്കിലും, സ്ഥിരതയില്ലെന്ന കാരണത്താല്‍ സെലക്ഷന്‍ കമ്മിറ്റി ശ്രേയസ് നായകനായാല്‍ മതിയെന്ന തീരുമാനത്തിലെത്തുകയായിരുന്നു.</p>
<p>തിലക് വര്‍മയാണ് വൈസ് ക്യാപ്റ്റന്‍. അയര്‍ലന്‍ഡ് പര്യടനത്തിനു ശേഷം, ഇന്ത്യ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയ്ക്കായി പുറപ്പെടും. ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളാണുള്ളത്. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ പരമ്പരയ്ക്കും, ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.</p>
<h3>ഇന്ത്യന്‍ സ്‌ക്വാഡ്‌</h3>
<p>അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ, അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി, പ്രസിദ്‌ കൃഷ്ണ.</p>
<p>ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ, അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, വൈഭവ് സൂര്യവംശി.</p>
<h3>English Summary</h3>
<p>Sanju Samson shared a fitness photo on Instagram ahead of the Ireland T20 series. The picture showing off his muscles quickly went viral on social media. Tovino Thomas reacted to the post by dropping a muscle emoji. Fans and celebrities are praising the batsman's impressive transformation.</p>
]]></content:encoded>
				</item>
							<item>
					<title>ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂക്കാ മോഡ്രിച്ച്, മാനുവൽ ന്യൂയർ; ഫിഫ ലോകകപ്പിൽ നാൽപ്പതുകാർ അ‌വർ 8 പേർ</title>
					<link>https://www.malayalamtv9.com/sports/fifa-world-cup-2026-features-a-record-eight-players-aged-40-or-older-including-cristiano-ronaldo-2209270.html</link>
					<pubDate>Wed, 10 Jun 2026 11:12:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/fifa-world-cup-2026-features-a-record-eight-players-aged-40-or-older-including-cristiano-ronaldo-2209270.html</guid>
					<description><![CDATA[<p>FIFA World Cup 2026: ഫിഫ വേൾഡ്കപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വെറ്ററൻ താരങ്ങൾ അണിനിരക്കുന്ന ഒരു ടൂർണമെന്റാണ് ഇത്തവണ നടക്കുന്നത്. കഴിഞ്ഞ 22 ലോകകപ്പുകളിൽ ആകെ കളിച്ച വെറ്ററൻ താരങ്ങളുടെ എണ്ണത്തെക്കാൾ കൂടുതലാണ് ഇത്തവണത്തേത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഈ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 41 വയസുള്ള അ‌ദ്ദേഹം തന്റെ കരിയറിലെ ആറാം ലോകകപ്പിനാണ് ഇറങ്ങാൻ പോകുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-3.jpg" class="attachment-large size-large wp-post-image" alt="Fifa World Cup 2026" /></figure><p>ഓരോ ഫിഫ ലോകകപ്പും ഒരുപാട് പുതിയ റെക്കോഡുകൾക്ക് സാക്ഷ്യം വഹിക്കാറുണ്ട്. ഇത്തവണത്തെ റെക്കോഡ് തിരുത്തിക്കുറിക്കലുകൾ പലതും ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്, ബാക്കി കളി തുടങ്ങുന്നതോടെ ​മൈതാനത്ത് തിരുത്തപ്പെടും. ലോകകപ്പ് മത്സരങ്ങളുടെ ആവേശത്തിലേക്ക് ലോകം കൺതുറക്കാൻ തയാറെടുക്കെ, കൗതുകകരമായ ഒട്ടനവധി വിവരങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. അ‌തിൽ ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു 2026 ലോകകപ്പിലെ നാൽപ്പതുകാരുടെ സാന്നിധ്യം. നാൽപ്പത് വയസോ അ‌തിന് മുകളിലോ പ്രായമുള്ള എട്ട് താരങ്ങൾ ഈ ലോകകപ്പിൽ പങ്കെടുക്കുന്നുണ്ട്. പ്രായത്തെ വെറും നമ്പർ മാത്രമാക്കിയ ഈ നാൽപ്പതുകാരുടെ നിരയിൽ തന്റെ ആറാം ലോകകപ്പിന് ഇറങ്ങുന്ന ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുണ്ട്.</p>
<p>ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം മാനസിക ആരോഗ്യത്തോടൊപ്പം തന്നെ വളരെ പ്രധാനമാണ് ശാരീരി ആരോഗ്യവും. നാൽപ്പത് അ‌ത്ര വലിയ പ്രായമൊന്നുമല്ലെങ്കിലും ചുറുചുറുക്കുള്ള നിരവധി ചെറുപ്പക്കാർ നിറഞ്ഞ ടൂർണമെന്റിൽ നാൽപ്പതുകാർ വെറ്ററൻ താരങ്ങളാണ്. പ്രായത്തെ തോൽപ്പിക്കുന്ന പ്രതിഭയും മനസാന്നിധ്യവുമാണ് ഈ നാൽപ്പതുകാരുടെ ​കൈമുതൽ എന്ന് പറയാം.</p>
<p><strong>Also Read</strong>: <a href="https://www.malayalamtv9.com/sports/fifa-world-cup-2026-television-channel-numbers-malayalam-commentary-here-is-all-streaming-details-2209187.html">FIFA World Cup 2026- ഫിഫ ലോകകപ്പ് ടിവിയിൽ എവിടെ കാണാം? ഇതാ ചാനൽ നമ്പറുകൾ</a></p>
<p>ഫിഫ വേൾഡ്കപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വെറ്ററൻ താരങ്ങൾ അണിനിരക്കുന്ന ഒരു ടൂർണമെന്റാണ് ഇത്തവണ നടക്കുന്നത്. കഴിഞ്ഞ 22 ലോകകപ്പുകളിൽ ആകെ കളിച്ച വെറ്ററൻ താരങ്ങളുടെ എണ്ണത്തെക്കാൾ കൂടുതലാണ് ഇത്തവണത്തേത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇത്രയധികം വെറ്ററൻ താരങ്ങളുണ്ടെങ്കിലും ലോകകപ്പ് കളിക്കുന്ന ഏറ്റവും കൂടുതൽ പ്രായമുള്ള താരത്തിന്റെ റെക്കോഡ് ഇത്തവണ തിരുത്തപ്പെടില്ല എന്നതും ശ്രദ്ധേയമാണ്.</p>
<p>45-ാം വയസിൽ ലോകകപ്പിൽ കളിച്ച ഈജിപ്തിന്റെ എസ്സാം എൽ ഹദരിയാണ് ഇതുവരെയുള്ള ലോകകപ്പിലെ ഏറ്റവും മുതിർന്ന താരം. എന്നാൽ ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരം എന്ന റെക്കോർഡ് ഇത്തവണത്തെ ഒരു കളിക്കാരന്റെ പേരിലാകും. സ്കോട്ട്ലൻഡിന്റെ ഗോൾകീപ്പറായ ക്രെയ്ഗ് ഗോർഡൻ ആണ് ആ താരം.</p>
<h3>ക്രെയ്ഗ് ഗോർഡൻ</h3>
<p>2026 ഫിഫ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരമാണ് സ്കോട്ട്ലൻഡിന്റെ ഗോൾകീപ്പറായ ക്രെയ്ഗ് ഗോർഡൻ. 43 വയസുള്ള ക്രെയ്ഗ് ഗോർഡന് സ്കോട്ട്ലൻഡിനായി ഇത്തവണ മത്സരത്തിനിറങ്ങാനായാൽ ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരം എന്ന റെക്കോർഡ് അ‌ദ്ദേഹം സ്വന്തമാക്കും.</p>
<h3>ക്രിസ്റ്റ്യാനോ റൊണാൾഡോ</h3>
<p>ഈ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 41 വയസുള്ള അ‌ദ്ദേഹം തന്റെ കരിയറിലെ ആറാം ലോകകപ്പിനാണ് ഇറങ്ങാൻ പോകുന്നത്, ഇനിയൊരു ലോകകപ്പിനുള്ള ബാല്യം റോണോയ്ക്ക് ഉണ്ടോയെന്ന് ഉറപ്പിക്കാനാകാത്തതിനാൽ, ഇത്തവണ ലോകകപ്പ് നേടി ഈ ഇതിഹാസത്തിന്റെ കരിയർ പൂർണ്ണതയിൽ എത്തണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്. കപ്പ് നേടാനായിട്ടില്ലെങ്കിലും ഇതിനകം പങ്കെടുത്ത അ‌ഞ്ച് ലോകകപ്പുകളിലായി നിരവധി റെക്കോഡുകൾ തന്റെ പേരിൽ കുറിക്കാൻ റോണായ്ക്ക് സാധിച്ചിട്ടുണ്ട്.</p>
<h3>ഗില്ലെർമോ ഒച്ചോവ</h3>
<p>ആറ് ലോകകപ്പ് ടൂർണമെന്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ചരിത്രത്തിലെ ആദ്യ മെക്സിക്കൻ താരം എന്ന പ്രത്യേകതയുമായാണ് നാൽപ്പതുകാരനായ ഗില്ലെർമോ ഒച്ചോവ ഇത്തവണ കളിക്കാനിറങ്ങുന്നത്. ആറാം ലോകകപ്പ് എന്ന ചരിത്ര നേട്ടത്തിനിറങ്ങുന്ന മൂന്ന് താരങ്ങളാണ് ഈ ലോകകപ്പിലുള്ളത്. അ‌തിൽ ഇതിഹാസ താരങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് ഒപ്പമാണ് ഒച്ചോവ ഇടംപിടിച്ചിരിക്കുന്നത്.</p>
<p>2006 ൽ തന്റെ ലോകകപ്പ് അ‌രങ്ങേറ്റം നടത്തിയ ​ഒച്ചോവ തുടർന്ന്, 2010, 2014, 2018, 2022 ലോകകപ്പുകളിലും ഭാഗമായി, ഇപ്പോൾ 2026 ലെ മെക്സിക്കോയുടെ അ‌ന്തിമ ഇലവനിലും ഗോൾകീപ്പറായി ഇടംപിടിച്ചിട്ടുണ്ട്. അ‌മേരിക്കയ്ക്കും കാനഡയ്ക്കുമൊപ്പം സ്വന്തം രാജ്യവും ഈ ലോകകപ്പിന് ആഥിതേയത്വം വഹിക്കുന്നു എന്നതിനാൽ ഒച്ചോവയ്ക്ക് തന്റെ ഈ ആറാം ലോകകപ്പ് കൂടുതൽ സ്പെഷൽ ആണ്.</p>
<h3>മാനുവൽ ന്യൂയർ, ലൂക്കാ മോഡ്രിച്ച്</h3>
<p>ഈ ലോകകപ്പിൽ കളത്തിലിറങ്ങുന്ന നാൽപ്പത് വയസിന് മുകളിലുള്ള മറ്റ് താരങ്ങളിൽ ക്രോയേഷ്യയുടെ മിഡ്ഫീൽഡ് മാന്ത്രികൻ ലൂക്കാ മോഡ്രിച്ച്, ജർമ്മനിയുടെ 2014 ലോകകപ്പ് ജേതാവ് മാനുവൽ ന്യൂയർ, ബോസ്നിയൻ ഗോളടിവീരൻ എഡിൻ സെക്കോ, കേപ് വേർഡ് ഗോൾകീപ്പർ വൊസീന്യ എന്നിവരും ഈ ലോകകപ്പിനിടയിൽ നാൽപ്പതാം പിറന്നാൾ ആഘോഷിക്കുന്ന ഉറുഗ്വേയുടെ ഫെർണാണ്ടോ മുസ്ലേരയും ഉൾപ്പെടുന്നു.</p>
<h3>English Summary</h3>
<p><strong>This is the tournament with the largest number of veteran players in FIFA World Cup history. The most notable thing is that this time there are more veteran players than in the last 22 World Cups combined. The oldest outfield player in the FIFA 2026 World Cup is Portuguese legend Cristiano Ronaldo. At 41 years old, he is going to play in the sixth World Cup of his career.</strong></p>
]]></content:encoded>
				</item>
							<item>
					<title>ICC Women&#8217;s World Cup 2026: വനിതാ ലോകകപ്പ് വിജയികള്‍ക്ക് കിട്ടുന്നത് കൈ നിറയെ പണം; സമ്മാനത്തുക എത്ര കോടി?</title>
					<link>https://www.malayalamtv9.com/sports/cricket-news/icc-womens-t20-world-cup-2026-prize-money-breakdown-and-team-payouts-details-in-malayalam-2209184.html</link>
					<pubDate>Tue, 09 Jun 2026 22:09:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/icc-womens-t20-world-cup-2026-prize-money-breakdown-and-team-payouts-details-in-malayalam-2209184.html</guid>
					<description><![CDATA[<p>ICC Women&#8217;s T20 World Cup 2026 Cash Prizes: വനിതാ ടി20 ലോകകപ്പ് ആരംഭിക്കാന്‍ ഇനി മൂന്നു ദിവസം മാത്രം ബാക്കി. ഇത്തവണ 12 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യ ഇത്തവണ കിരീട പ്രതീക്ഷയിലാണ്. ഇത്തവണ കിട്ടുന്ന സമ്മാനത്തുക എത്രയാണെന്ന് നോക്കാം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Indian-Women-Cricket-Team.jpg" class="attachment-large size-large wp-post-image" alt="Indian Women Cricket Team" /></figure><p>വനിതാ ടി20 ലോകകപ്പ് ആരംഭിക്കാന്‍ ഇനി മൂന്നു ദിവസം മാത്രം ബാക്കി. ഇത്തവണ 12 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 2030 ആകുമ്പോഴേക്കും ടീമുകളുടെ എണ്ണം 16 ആയി വര്‍ധിപ്പിക്കാനാണ് നീക്കം. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യ ഇത്തവണ കിരീട പ്രതീക്ഷയിലാണ്. ടൂർണമെന്റിന്റെ ചരിത്രമെടുത്താൽ ആറ് തവണ കിരീടം ചൂടിയ ഓസ്‌ട്രേലിയയ്ക്കാണ് ഏറ്റവും മികച്ച റെക്കോർഡുള്ളത്. ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ന്യൂസിലൻഡ് എന്നീ ടീമുകള്‍ ഓരോ തവണ വീതം ടി20 കിരീടം നേടി. മികച്ച സമ്മാനത്തുകയാണ് ഇത്തവണ നല്‍കുന്നത്.</p>
<p>8,764,615 യുഎസ് ഡോളറാണ് (ഏകദേശം 81.8 കോടി രൂപ) ഇത്തവണ ഐസിസി പ്രഖ്യാപിച്ച സമ്മാനത്തുക. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് സമ്മാനത്തുക 10 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ തവണ സമ്മാനത്തുക 7,958,077 യുഎസ് ഡോളറായിരുന്നു (7.24 കോടി രൂപ).</p>
<p>വിജയികൾക്ക് 2,340,000 യുഎസ് ഡോളർ (ഏകദേശം 21.8 കോടി രൂപ), രണ്ടാം സ്ഥാനക്കാർക്ക് 1,170,000 യുഎസ് ഡോളർ (ഏകദേശം 10 കോടി രൂപ) ലഭിക്കും. സെമിഫൈനലിസ്റ്റുകളിൽ തോൽക്കുന്നവർക്ക് 675,000 യുഎസ് ഡോളർ (6.29 കോടി രൂപ) ലഭിക്കും.</p>
<p>ഗ്രൂപ്പ് മത്സരത്തിലെ ഓരോ വിജയത്തിനും 31,154 യുഎസ് ഡോളർ (ഏകദേശം 29 ലക്ഷം രൂപ) ലഭിക്കും. പങ്കെടുക്കുന്ന 12 ടീമുകൾക്കും കുറഞ്ഞത് 247,500 യുഎസ് ഡോളർ (2.31 കോടി ഇന്ത്യൻ രൂപ) സമ്മാനത്തുകയായി ലഭിക്കും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/womens-world-cup-warm-up-india-women-defeat-west-indies-women-by-26-runs-2208983.html">India Women vs West Indies Women: ലോകകപ്പ് മുന്നൊരുക്കം ഗംഭീരം; വിൻഡീസിനെ തകര്‍ത്ത്‌ ഇന്ത്യൻ പെൺപട</a></strong></p>
<h3>പങ്കെടുക്കുന്ന ടീമുകള്‍</h3>
<p>ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, പാകിസ്ഥാൻ, അയർലൻഡ്, ബംഗ്ലാദേശ്, സ്കോട്ട്‌ലൻഡ്, നെതർലാൻഡ്സ് എന്നീ ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്.</p>
<p>12 ടീമുകളെ ആറ് വീതം ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ ടീമും തങ്ങളുടെ ഗ്രൂപ്പിലെ മറ്റെല്ലാ ടീമുകളുമായി ഓരോ തവണ വീതം ഏറ്റുമുട്ടും. രണ്ട് ഗ്രൂപ്പുകളിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ആദ്യ രണ്ട് ടീമുകൾ വീതം സെമി ഫൈനലിലേക്ക് യോഗ്യത നേടും. ജൂലൈ 5-ന് ലോർഡ്സ് മൈതാനത്താണ് ഫൈനൽ നടക്കുക.</p>
<h3>രണ്ട് ഗ്രൂപ്പുകള്‍</h3>
<p>ഇന്ത്യ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകളാണ് ഗ്രൂപ്പ് ഒന്നിലുള്ളത്. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ ഗ്രൂപ്പ് രണ്ടില്‍ ഉള്‍പ്പെടുന്നു.</p>
<p>ലോർഡ്‌സ്, ദി ഓവൽ, ഓൾഡ് ട്രാഫോർഡ്, എഡ്ജ്ബാസ്റ്റൺ, ഹാംഷെയർ ബൗൾ, ഹെഡിംഗ്ലി, ബ്രിസ്റ്റൾ കൗണ്ടി ഗ്രൗണ്ട് എന്നിവയാണ് മത്സരവേദികൾ. ഗ്രൂപ്പ് ഘട്ടത്തിൽ ആകെ 30 മത്സരങ്ങളാണ് ഉള്ളത്, അതിനുശേഷം സെമി ഫൈനലുകളും ഫൈനലും നടക്കും.</p>
<p>ജൂണ്‍ 12-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടും, ശ്രീലങ്കയും ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ 14-ന് പാകിസ്ഥാനെതിരെയാണ്. ജൂണ്‍ 30-നും, ജൂലൈ രണ്ടിനും സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ജൂലൈ അഞ്ചിനാണ് കലാശപ്പോരാട്ടം.</p>
<h3>English Summary</h3>
<p>The Women's T20 World Cup begins in three days with 12 teams competing. Harmanpreet Kaur leads the Indian team, while six-time champions Australia remain favorites. The ICC has announced a total prize pool of 8,764,615 US dollars for this tournament. The winners will receive 2,340,000 US dollars, and the runners-up will get 1,170,000 US dollars.</p>
]]></content:encoded>
				</item>
							<item>
					<title>FIFA World Cup 2026 : ഫിഫ ലോകകപ്പ് ടിവിയിൽ എവിടെ കാണാം? ഇതാ ചാനൽ നമ്പറുകൾ</title>
					<link>https://www.malayalamtv9.com/sports/fifa-world-cup-2026-television-channel-numbers-malayalam-commentary-here-is-all-streaming-details-2209187.html</link>
					<pubDate>Tue, 09 Jun 2026 22:04:00 +0530</pubDate>
					<dc:creator><![CDATA[Jenish Thomas]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/fifa-world-cup-2026-television-channel-numbers-malayalam-commentary-here-is-all-streaming-details-2209187.html</guid>
					<description><![CDATA[<p>FIFA World Cup 2026 TV Channel Numbers : സീ ഗ്രൂപ്പാണ് ഇത്തവണത്തെ ഫിഫ ലോകകപ്പ് മത്സരങ്ങളുടെ സംപ്രേഷണവകാശം സ്വന്തമാക്കിയിരിക്കുന്നത്. സീ ഗ്രൂപ്പിൻ്റെ ഏറ്റവും പുതിയ സ്പോർട്സ് ചാനലായ യുണൈറ്റ്8 സ്പോർട്സ് ചാനൽ വഴിയാണ് ഫിഫ ലോകകപ്പ് മത്സരങ്ങൾ ടെലിവിഷനിൽ സംപ്രേഷണം ചെയ്യുക.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-2.jpg" class="attachment-large size-large wp-post-image" alt="Fifa World Cup 2026" /></figure><p>ഇനി ഒരു രാവും പകലും മാത്രം, കേരളത്തിനെ ആവേശത്തിലാഴ്ത്താൻ അങ്ങ് വടക്കെ അമേരിക്കയിൽ ഫുട്ബോൾ മാമാങ്കമായ ഫിഫ ലോകകപ്പിന് തിരി തെളിയും. യുഎസ്എയും മെക്സിക്കോയും കാനഡയും ഒരമിച്ച് ആതിഥേയത്വം വഹിക്കുന്ന ഫുട്ബോൾ ലോകകപ്പ് ജൂൺ 11-ാം തീയതി അർധരാത്രിയിൽ തുടക്കം കുറിക്കും. ലോകം ഒന്നടങ്കം അമേരിക്കൻ നാടുകളിലേക്ക് ശ്രദ്ധ പതിക്കുമ്പോൾ, ഇന്ത്യക്കാർക്ക് മത്സരങ്ങൾ കാണാൻ വലിയ വെല്ലുവിളിയാണ്. സമയം തന്നെ പ്രധാന പ്രതിസന്ധി, പുലർച്ചെയും അതിരാവിലെയുമായിട്ടാണ് മിക്ക മത്സരങ്ങളും നടക്കുന്നത്.</p>
<p>ഏത് നേരത്താണെങ്കിലും തങ്ങളുടെ പ്രിയ ടീമിൻ്റെ ഒരു മത്സരം പോലും ആരാധകർ കൈവിടില്ല. നേരത്തെ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ സംപ്രേഷണം ചെയ്യുമോ ആശങ്ക നിലനിന്നിരുന്നു. എന്നാൽ അതെല്ലാം ഒഴിവാക്കി സീ ഗ്രൂപ്പ് 2026 ലോകകപ്പിൻ്റെ സംപ്രേഷണവകാശം സ്വന്തമാക്കി.ഇതോടെ റിലയൻസ്, സോണി ഗ്രൂപ്പുകളുടെ കുത്തുകയായിരുന്നു കായിക സംപ്രേഷണ മേഖലയിലേക്ക് സീ ഗ്രൂപ്പുമെത്തി. യുണൈറ്റ്8 സോപ്ർട്സ് ചാനൽ വഴിയാണ് സീ ഗ്രൂപ്പ് ഫിഫ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നത്. ഇവയ്ക്ക് പുറമെ സീ ഗ്രൂപ്പിൻ്റെ ഒടിടി പ്ലാറ്റ്ഫോമായ സീ5ലും ലോകകപ്പ് മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.</p>
<h3>യുണൈറ്റ്8 സ്പോർട്സ് ചാനൽ നമ്പർ</h3>
<p>പുതിയ ചാനലായിട്ടാണ് യുണൈറ്റ്8 സ്പോട്സ് ടിവി ബ്രോഡ്കാസ്റ്റ് മേഖലയിലേക്കെത്തുന്നത്. കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിൻ്റെ അനുമതി നേടിയ യുണൈറ്റ്8 സ്പോർട്സ് ചാനൽ ഇതിനോടുകം പല സർവീസ് പ്രൊവൈഡർമാരുടെ ചാനൽ പട്ടികയിൽ ഇടം നേടി കഴിഞ്ഞു. ആ ചനലുകളുടെ നമ്പരുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം.</p>
<ol>
<li>കേരള വിഷൻ - യുണൈറ്റ്8 സ്പോർട്സ് 1 (ഹിന്ദി)- 769, യുണൈറ്റ്8 സ്പോർട്സ് 1 എച്ച്ഡി- 862, യുണൈറ്റ്8 സ്പോർട്സ് 2 (ഇംഗ്ലീഷ്)-770, യുണൈറ്റ്8 സ്പോർട്സ് 2 എച്ച്ഡി- 864</li>
<li>ഏഷ്യനെറ്റ് കേബിൾ- യുണൈറ്റ്8 സ്പോർട്സ് 1 (ഹിന്ദി)- 306, യുണൈറ്റ്8 സ്പോർട്സ് 1 എച്ച്ഡി- 812, യുണൈറ്റ്8 സ്പോർട്സ് 2 (ഇംഗ്ലീഷ്)-305, യുണൈറ്റ്8 സ്പോർട്സ് 2 എച്ച്ഡി- 816</li>
<li>ഡിഷ് ടിവി- യുണൈറ്റ്8 സ്പോർട്സ് 1 (ഹിന്ദി)- 632, യുണൈറ്റ്8 സ്പോർട്സ് 1 എച്ച്ഡി- 631, യുണൈറ്റ്8 സ്പോർട്സ് 2 (ഇംഗ്ലീഷ്)-634, യുണൈറ്റ്8 സ്പോർട്സ് 2 എച്ച്ഡി- 633</li>
<li>എയർടെൽ- യുണൈറ്റ്8 സ്പോർട്സ് 1 (ഹിന്ദി)- 256, യുണൈറ്റ്8 സ്പോർട്സ് 2 (ഇംഗ്ലീഷ്)-169</li>
<li>സൺ ഡയറക്ട്- യുണൈറ്റ്8 സ്പോർട്സ് 1 (ഹിന്ദി)- 506, യുണൈറ്റ്8 സ്പോർട്സ് 2 (ഇംഗ്ലീഷ്)-509</li>
</ol>
<p><strong>ALSO READ : <a href="https://www.malayalamtv9.com/sports/fifa-world-cup-2026-heres-how-the-iran-israel-conflict-will-affect-irans-world-cup-chances-2208996.html">FIFA World Cup 2026 : സ്വന്തം നാട്ടിൽ മി​സൈൽ ‘കാലവർഷം’ പെയ്യുന്നു: ഫിഫ ലോകകപ്പിൽ സ്വസ്ഥതയില്ലാതെ ഇറാൻ ടീം</a></strong></p>
<p>യുണൈറ്റ്8 സ്പോർട്സിന് പുറമെ സീയുടെ മലയാളം എൻ്റർടെയ്മെൻ്റ് ചാനലായ സീ കേരളത്തിലും ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നുണ്ട്. മലയാളത്തിലുള്ള കമൻ്ററികൾ സീ കേരളത്തിൽ ലഭിക്കുന്നതാണ്.</p>
<h3>സീ കേരളം ചാനൽ നമ്പറുകൾ</h3>
<ol>
<li>കേരള വിഷൻ - 04</li>
<li>എയർടെൽ- 832</li>
<li>ഡെൻ- 11</li>
<li>സൺ ഡയറക്ട്- 209</li>
<li>ഏഷ്യനെറ്റ് കേബിൾ - 107</li>
<li>ടാറ്റ പ്ലേ- 1812</li>
<li>ഡിഷ് ടിവി- 3111</li>
<li>ഡി2എച്ച്- 3111</li>
<li>ഭൂമിക- 13</li>
<li>എസ്ഐടിഐ- 103</li>
</ol>
<h3>സീ5ലും കാണാം</h3>
<p>ഡിജിറ്റൽ അവകാശം സീ ഗ്രൂപ്പിൻ്റെ ഒടിടി പ്ലാറ്റ്ഫോമായ സീ5ൽ ആണ്. ഫിഫ ലോകകപ്പിന് വേണ്ടി പ്രത്യേകം പ്ലാനാണ് സീ അവതരിപ്പിച്ചിട്ടുള്ളത്. 799 രൂപയുടെ മൂന്ന് മാസത്തെ പ്ലാൻ. നേരത്തെ 999 രൂപയായിരുന്നു ഈ പ്ലാനിൻ്റെ വില. ഇപ്പോഴിതാ 799 രൂപയാക്കി കുറിച്ചിരിക്കുകയാണ്. ഇത് കൂടാതെ 1699 രൂപയുടെ വാർഷിക പ്ലാനും ലഭിക്കുന്നതാണ്. രണ്ട് പ്ലാനിലും മൂന്ന് ഡിവൈസുകൾ ഉപോയഗിക്കാവുന്നതാണ്. സീ5ൻ്റെ ഒരു മാസത്തേക്കുള്ള 299 രൂപയുടെ പ്ലാനിൽ ഫിഫ ലോകകപ്പ് മത്സരങ്ങൾ കാണാൻ സാധിക്കുന്നതല്ല.</p>
<h3>English Summary</h3>
<p>FIFA World Cup 2026 India Broadcasting And Live Streaming Updates. Zee Owned Unite8 Sports Channel Listed in these numbers by different Service Providers In India. Also Zee Keralam will Telecast FIFA World Cup Matches With Malayalam Commentary.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Mohammed Siraj: ജോലിഭാരം കൂടുതല്‍! അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് സിറാജില്ല; പകരമെത്തുന്നത് ഈ താരം</title>
					<link>https://www.malayalamtv9.com/photo-gallery/why-was-prasidh-krishna-replaced-mohammed-siraj-in-indian-t20i-squads-for-ireland-and-england-series-2209176.html</link>
					<pubDate>Tue, 09 Jun 2026 20:59:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/why-was-prasidh-krishna-replaced-mohammed-siraj-in-indian-t20i-squads-for-ireland-and-england-series-2209176.html</guid>
					<description><![CDATA[<p>Prasidh Krishna replaces Mohammed Siraj: അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനെ ടീമില്‍ നിന്നു ഒഴിവാക്കി. ജോലിഭാരം ചൂണ്ടിക്കാട്ടിയാണ് നടപടി. താരത്തിന് വിശ്രമം അനുവദിക്കുന്നതിന് വേണ്ടിയാണ് ഒഴിവാക്കിയത്.  പകരം പ്രസിദ് കൃഷ്ണയെ ഉള്‍പ്പെടുത്തി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Mohammed-Siraj-1.jpg" class="attachment-large size-large wp-post-image" alt="Mohammed Siraj" /></figure><p>
		<style type="text/css">
			#gallery-6 {
				margin: auto;
			}
			#gallery-6 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-6 img {
				border: 2px solid #cfcfcf;
			}
			#gallery-6 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-6' class='gallery galleryid-2209176 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Mohammed-Siraj-1.jpg" class="attachment-thumbnail size-thumbnail" alt="Mohammed Siraj" aria-describedby="gallery-6-2209177" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Mohammed-Siraj-1.jpg 150w, https://images.malayalamtv9.com/uploads/2026/06/Mohammed-Siraj-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-6-2209177'>
				അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനെ ടീമില്‍ നിന്നു ഒഴിവാക്കി. ജോലിഭാരം ചൂണ്ടിക്കാട്ടിയാണ് നടപടി. താരത്തിന് വിശ്രമം അനുവദിക്കുന്നതിന് വേണ്ടിയാണ് ഒഴിവാക്കിയത്  (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Mohammed-Siraj.jpg" class="attachment-thumbnail size-thumbnail" alt="Mohammed Siraj" aria-describedby="gallery-6-2209178" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Mohammed-Siraj.jpg 150w, https://images.malayalamtv9.com/uploads/2026/06/Mohammed-Siraj.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-6-2209178'>
				ബിസിസിഐ മെഡിക്കൽ ടീമും ടീം മാനേജ്‌മെന്റും തമ്മിലുള്ള ചർച്ചകളെത്തുടർന്നാണ് തീരുമാനം. വർക്ക്‌ലോഡ് മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സിറാജിന്‌ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. ഇനി തുടര്‍ച്ചയായ മത്സരങ്ങളില്‍ സിറാജ് കളിക്കേണ്ടതുണ്ട്. അതിന് മുന്നോടിയായാണ് വിശ്രമം നിര്‍ദ്ദേശിച്ചത്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Prasidh-Krishna-1.jpg" class="attachment-thumbnail size-thumbnail" alt="Prasidh Krishna" aria-describedby="gallery-6-2209179" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Prasidh-Krishna-1.jpg 150w, https://images.malayalamtv9.com/uploads/2026/06/Prasidh-Krishna-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-6-2209179'>
				സിറാജിന് പകരം പേസര്‍ പ്രസിദ് കൃഷ്ണയെ ടീമില്‍ ഉള്‍പ്പെടുത്തി. രാജ്യാന്തര ടി20യില്‍ അഞ്ചു തവണ പ്രസിദ് കളിച്ചിട്ടുണ്ട്. എട്ടു വിക്കറ്റുകള്‍ വീഴ്ത്തി. ടീമില്‍ മറ്റ് മാറ്റങ്ങളില്ല.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Prasidh-Krishna.jpg" class="attachment-thumbnail size-thumbnail" alt="Prasidh Krishna" aria-describedby="gallery-6-2209180" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Prasidh-Krishna.jpg 150w, https://images.malayalamtv9.com/uploads/2026/06/Prasidh-Krishna.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-6-2209180'>
				ഇത്തവണത്തെ ഐപിഎല്ലില്‍ പ്രസിദ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് താരമായ പ്രസിദ് 16 വിക്കറ്റുകളാണ് വീഴ്ത്തിയത്. പര്‍പ്പിള്‍ ക്യാപിനുള്ള പോരാട്ടത്തില്‍ 12-ാമതായിരുന്നു. ഈ പ്രകടനം ടി20യിലേക്കുള്ള തിരിച്ചുവരവിന് കാരണമായി.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Shreyas-Iyer-1.jpg" class="attachment-thumbnail size-thumbnail" alt="Shreyas Iyer" aria-describedby="gallery-6-2209181" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Shreyas-Iyer-1.jpg 150w, https://images.malayalamtv9.com/uploads/2026/06/Shreyas-Iyer-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-6-2209181'>
				ശ്രേയസ് അയ്യരാണ് ക്യാപ്റ്റന്‍. തിലക് വര്‍മയാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണും, ഇഷാന്‍ കിഷനുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. അഭിഷേക് ശർമ്മ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി എന്നിവരാണ് സ്‌ക്വാഡിലെ മറ്റു താരങ്ങള്‍. 
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>IND A vs SL A: അര്‍ഷാദിന്റെ 49-ാം ഓവറില്‍ കളി തിരിഞ്ഞു; ഇന്ത്യ എയ്ക്ക് അവിശ്വസനീയ ജയം</title>
					<link>https://www.malayalamtv9.com/sports/cricket-news/india-a-vs-sri-lanka-a-odi-india-a-secures-8-wicket-victory-as-sri-lanka-a-suffers-dramatic-collapse-2209144.html</link>
					<pubDate>Tue, 09 Jun 2026 18:17:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/india-a-vs-sri-lanka-a-odi-india-a-secures-8-wicket-victory-as-sri-lanka-a-suffers-dramatic-collapse-2209144.html</guid>
					<description><![CDATA[<p>India A Beat Sri Lanka A by 8 Wickets: ശ്രീലങ്ക എയ്‌ക്കെതിരായ ഏകദിന പോരാട്ടത്തില്‍ ഇന്ത്യ എയ്ക്ക് ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എ ആറു വിക്കറ്റിന് 277 റണ്‍സെടുത്തു. ശ്രീലങ്ക എയുടെ പോരാട്ടം 48.5 ഓവറില്‍ 269 റണ്‍സില്‍ അവസാനിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/India-A-beat-Sri-Lanka-A-by-8-wickets.jpg" class="attachment-large size-large wp-post-image" alt="India A beat Sri Lanka A by 8 wickets" /></figure><p><strong>ദാംബുല്ല:</strong> ശ്രീലങ്ക എയ്‌ക്കെതിരായ ഏകദിന പോരാട്ടത്തില്‍ ഇന്ത്യ എയ്ക്ക് അവിശ്വസനീയ ജയം. ഒരു ഘട്ടത്തില്‍ തോല്‍ക്കുമെന്ന് കരുതിയ മത്സരമാണ്, ഇന്ത്യ എ അവസാന ഓവറില്‍ പിടിച്ചെടുത്തത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എ 50 ഓവറില്‍ ആറു വിക്കറ്റിന് 277 റണ്‍സെടുത്തു. ശ്രീലങ്ക എയുടെ പോരാട്ടം 48.5 ഓവറില്‍ 269 റണ്‍സില്‍ അവസാനിച്ചു. ആറു വിക്കറ്റിന് 237 എന്ന നിലയില്‍ നിന്നാണ് ശ്രീലങ്ക 269 റണ്‍സിന് ഓള്‍ ഔട്ടായത്. 269 റണ്‍സിലാണ് ശ്രീലങ്കയുടെ എട്ടും, ഒമ്പതും, പത്തും വിക്കറ്റുകള്‍ നഷ്ടമായത്.</p>
<p>അര്‍ഷാദ് ഖാന്‍ എറിഞ്ഞ 49-ാം ഓവറാണ് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. ഒരു റണ്ണൗട്ട് ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകളാണ് ശ്രീലങ്ക എയ്ക്ക് ഈ ഓവറില്‍ നഷ്ടമായത്. അര്‍ഷാദും, അനുകുല്‍ റോയിയും, ആയുഷ് ബദോനിയും, വിപ്രജ് നിഗവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അന്‍ഷുല്‍ കാംബോജ് ഒരു വിക്കറ്റ് സ്വന്തമാക്കി.</p>
<h3>ശ്രീലങ്ക എയുടെ ചേസിങ്‌</h3>
<p>മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ നിരോഷന്‍ ഡിക്ക്വെല്ലയും, ആവിഷ്‌ക ഫെര്‍ണാണ്ടോയും ശ്രീലങ്ക എയ്ക്ക് സമ്മാനിച്ചത്. ഡിക്ക്വെല്ല 45 പന്തില്‍ 47 റണ്‍സെടുത്തു. ഫെര്‍ണാണ്ടോ 59 പന്തില്‍ 45 റണ്‍സെടുത്ത് പുറത്താക്കി. ആയുഷ് ബദോനിയാണ് ശ്രീലങ്കയുടെ ഓപ്പണര്‍മാരെ മടക്കിയത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/sanju-samson-vs-ishan-kishan-vs-abhishek-sharma-who-will-make-way-for-vaibhav-sooryavanshi-in-indias-t20i-playing-xi-2209118.html">Sanju Samson: വൈഭവ് പ്ലേയിങ് ഇലവനിലെത്തിയാലും സഞ്ജു സാംസണ്‍ ‘സേഫ്’; പുറത്താകുന്നത് മറ്റൊരു താരം?</a></strong></p>
<p>വണ്‍ ഡൗണായെത്തിയ നുവനിന്ദു ഫെര്‍ണാണ്ടോ 17 പന്തില്‍ എട്ടു റണ്‍സെടുത്ത് പുറത്തായി. നാലാം വിക്കറ്റില്‍ സദീര സമരവിക്രമയും, സഹന്‍ അരച്ചിഗെയും 88 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ലങ്കയ്ക്ക് സമ്മാനിച്ചത്. സമരവിക്രമ 51 പന്തില്‍ 46 റണ്‍സെടുത്ത. ശ്രീലങ്ക എയുടെ ടോപ് സ്‌കോററായ അരച്ചിഗെ 72 പന്തില്‍ 74 റണ്‍സെടുത്ത് പുറത്തായി.</p>
<p>ഇരുവരും മടങ്ങിയ ശേഷമാണ് ശ്രീലങ്കയുടെ കൂട്ടത്തകര്‍ച്ച നേരിട്ടത്. രവിന്ദു ഫെര്‍ണാണ്ടോ- അഞ്ച് പന്തില്‍ ഒന്ന്, ചമിക കരുണരത്‌നെ- 21 പന്തില്‍ ഒമ്പത്, വനുജ സഹന്‍-16 പന്തില്‍ 23, വിജയകാന്ത് വിയാസ്‌കാന്ത്-നാലു പന്തില്‍ അഞ്ച്, മുഹമ്മദ് ഷിറാസ്-മൂന്ന് പന്തില്‍ പൂജ്യം എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.</p>
<h3>റുതുരാജിന് സെഞ്ചുറി</h3>
<p>വൈസ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് നേടിയ സെഞ്ചുറിയാണ് ഇന്ത്യ എയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ തിലക് വര്‍മ 97 പന്തില്‍ 60 റണ്‍സെടുത്തു. മറ്റ് ബാറ്റര്‍മാര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. പ്രഭ്‌സിമ്രാന്‍ സിങ്-11 പന്തില്‍ രണ്ട്, വൈഭവ് സൂര്യവംശി-12 പന്തില്‍ 14, പ്രിയാന്‍ഷ് ആര്യ-32 പന്തില്‍ 32, ആയുഷ് ബദോനി-18 പന്തില്‍ 24, സൂര്യാന്‍ഷ് ഷെഡ്‌ഗെ-14 പന്തില്‍ 26 നോട്ടൗട്ട്, അനുകുല്‍ റോയ്-രണ്ട് പന്തില്‍ ഒന്ന് എന്നിങ്ങനെയാണ് മറ്റ് ഇന്ത്യ എ ബാറ്റര്‍മാരുടെ സ്‌കോറുകള്‍.</p>
<p>മുഹമ്മദ് ഷിറാസ് ശ്രീലങ്ക എയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. ചമിക കരുണരത്‌നെ, ഗരുക സങ്കേത്, വനുജ സഹന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. റുതുരാജാണ് കളിയിലെ താരം. ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ എ ജൂണ്‍ 11-ന് അഫ്ഗാനിസ്ഥാന്‍ എയെ നേരിടും.</p>
<h3>English Summary</h3>
<p>India A achieved an incredible 8-run victory against Sri Lanka A in a thrilling 50-over match at Dambulla. Batting first, India A posted 277 for 6, powered by Ruturaj Gaikwad's brilliant century and Tilak Varma's 60. Although Sri Lanka A started strong with Sahan Arachchige scoring 74, they suffered a dramatic batting collapse. Arshad Khan’s brilliant 49th over took three quick wickets to bowl out Sri Lanka A for 269 runs.</p>
]]></content:encoded>
				</item>
							<item>
					<title>റഫറിക്ക് റെഡ് കാർഡ്! ഫിഫ വേൾഡ് കപ്പ്: സൊമാലിയൻ റഫറി ഒമർ അർതാന് വിസ നിഷേധിച്ച് അ‌മേരിക്ക</title>
					<link>https://www.malayalamtv9.com/sports/fifa-world-cup-2026-somali-referee-omar-artan-misses-tournament-heres-how-2209134.html</link>
					<pubDate>Tue, 09 Jun 2026 16:59:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/fifa-world-cup-2026-somali-referee-omar-artan-misses-tournament-heres-how-2209134.html</guid>
					<description><![CDATA[<p>FIFA World Cup 2026: അ‌മേരിക്ക പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് സൊമാലിയൻ റഫറി ഒമർ അർതാന് ലോകകപ്പ് ടൂർണമെന്റ് നഷ്ടമായി. 2025-ലെ ആഫ്രിക്കൻ ഫുട്ബോളിലെ ഏറ്റവും മികച്ച റഫറിയാണ് ഒമർ അബ്ദുൾകാദിർ അർതാൻ. ഫിഫ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ സൊമാലിയൻ റഫറി എന്ന ചരിത്രനേട്ടമാണ് അ‌മേരിക്കയിൽ ഒമറിനെ കാത്തിരുന്നത്. എന്നാൽ പ്രവേശനം നിഷേധിക്കപ്പെട്ടതോടെ ഫിഫ മാച്ച് ഒഫീഷ്യൽ പട്ടികയിൽനിന്ന് അ‌ദ്ദേഹത്തെ ഒഴിവാക്കി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/referee-Omar-Artan.jpg" class="attachment-large size-large wp-post-image" alt="Referee-Omar-Artan" /></figure><p>ഫിഫ വേൾഡ്കപ്പ് 2026ൽ (FIFA World Cup 2026) അ‌മേരിക്കയുടെ കർശന നിയന്ത്രണങ്ങളെത്തുടർന്ന് ​കൈയെത്തും ദൂരത്ത് സ്വപ്നനേട്ടം നഷ്ടമായി ഫിഫ റഫറി ഒമർ അബ്ദുൾകാദിർ അർതാൻ (Omar Abdulkadir Artan). 2026 ലോകകപ്പ് മത്സരിക്കാൻ ഫിഫ തെരഞ്ഞെടുത്ത റഫറിമാരിൽ ​ഒരാളായിരുന്നു അ‌ർതാൻ. എന്നാൽ ഫിഫ വേൾഡ്കപ്പിന്റെ ഭാഗമാകുന്നതിനായി അ‌മേരിക്കയിലേക്ക് പുറപ്പെട്ട ഒമർ അ‌ർതാനെ മിയാമി വിമാനത്താവളത്തിൽ വച്ച് തടയുകയും തിരിച്ചയക്കുകയുമായിരുന്നു. അ‌മേരിക്കയിലേക്ക് അ‌ർതാന് പ്രവേശനം നിഷേധിക്കപ്പെട്ടതിന്റെ കാരണം നിലവിൽ അ‌ധികൃതർ വ്യക്തമാക്കിയിട്ടില്ല. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ സൊമാലിയയും ഉൾപ്പെടുന്നു, എങ്കിലും ഈ വിലക്കാണോ അ‌ർതാന് പ്രവേശനം നിഷേധിക്കാൻ കാരണം എന്ന് വ്യക്തമാക്കാൻ അ‌ധികൃതർ തയാറായിട്ടില്ല.</p>
<h3>തടഞ്ഞത് ചരിത്രത്തിലേക്കുള്ള പ്രവേശനം</h3>
<p>ഒമർ അ‌ർതാന് പ്രവേശനം നിഷേധിച്ചതിലൂടെ അ‌മേരിക്ക തടഞ്ഞത് ഒരു ആഫ്രിക്കക്കാരന്റെ ചരിത്ര പ്രവേശനമാണ്. 2025-ലെ ആഫ്രിക്കൻ ഫുട്ബോളിലെ ഏറ്റവും മികച്ച റഫറിയാണ് ഒമർ അബ്ദുൾകാദിർ അർതാൻ. ഫിഫ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ സൊമാലിയൻ റഫറി എന്ന ചരിത്രനേട്ടമാണ് അ‌മേരിക്കയിൽ ഒമറിനെ കാത്തിരുന്നത്. എന്നാൽ രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിച്ചതിലൂടെ അ‌ർതാന്റെ ഫിഫ ചരിത്രത്തിലേക്കുള്ള പ്രവേശനത്തിനും അ‌മേരിക്ക വിലങ്ങുതടിയായി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/christian-eriksens-football-journey-in-jeopardy-second-collapse-sparks-huge-health-concerns-2208978.html">Christian Eriksen: തോല്‍ക്കാന്‍ മനസില്ലാത്ത ഡാനിഷ് പോരാളി; ക്രിസ്റ്റ്യൻ എറിക്‌സന്റെ തിരിച്ചുവരവ് കാത്ത് ആരാധകര്‍</a></strong></p>
<p>നയതന്ത്ര പാസ്‌പോർട്ട് ഉൾപ്പെടെ കൃത്യമായ യാത്രാരേഖകൾ ഒമർ അ‌ർതാന്റെ പക്കലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നിട്ടും പ്രവേശനം നിഷേധിച്ചത് എന്തുകൊണ്ടാണ് എന്ന് സൊമാലിയൻ ഫുട്ബോൾ ഫെഡറേഷൻ ഫിഫയോട് വിശദീകരണം തേടി. എന്നാൽ വിസയും പ്രവേശനവും പൂർണമായും ആതിഥേയ രാജ്യത്തിന്റെ തീരുമാനമാണെന്നാണ് ഫിഫയുടെ നിലപാട്.</p>
<p>പ്രവേശനം നിഷേധിക്കപ്പെട്ടതിനാൽത്തന്നെ ഒമർ അർതാന് ഈ ലോകകപ്പിൽ പരിശീലനം നടത്തുന്നതിനോ മത്സരം നിയന്ത്രിക്കുന്നതിനോ സാധിക്കില്ലെന്നും ഫിഫ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. ഇതോടെ തന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളിലൊന്നാണ് ഒമർ അ‌ർതാന് നഷ്ടമാകുന്നത്. നേരത്തെ ഒരു ഫുട്ബോൾ കളിക്കാരനാകുക എന്നതായിരുന്നു ഒമറിന്റെ സ്വപ്നം, എന്നാൽ പരിക്ക് വില്ലനായതോടെ കളിക്കാരൻ എന്നതിൽ നിന്ന് കളി നിയന്ത്രിക്കുന്നയാൾ എന്ന നിലയിലേക്ക് കരിയർ മാറ്റപ്പെട്ടു.</p>
<p>2018ലാണ് ഫിഫയുടെ റഫറിമാരുടെ ലിസ്റ്റിൽ അ‌ർതാൻ ഇടം പിടിക്കുന്നത്. പിന്നീട് 2024ൽ ആഫ്രിക്കൻ നേഷൻസ് കപ്പ് നിയന്ത്രിക്കുന്ന ആദ്യ സൊമാലിയൻ റഫറി എന്ന നേട്ടം സ്വന്തമാക്കി. മികച്ച ട്രാക്ക് റെക്കോർഡുമായി തുടർന്നും നിരവധി മത്സരങ്ങൾ ഫിഫയ്ക്കായി ഒമർ അ‌ർതാൻ നിയന്ത്രിച്ചു. അ‌ർഹതയ്ക്കുള്ള അ‌ംഗീകാരമെന്നവണ്ണം, ആഫ്രിക്കയിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച റഫറിയായി തിരഞ്ഞെടുക്കപ്പെട്ടതും ഒമർ അ‌ർതാൻ ആയിരുന്നു.</p>
<p>നിരവധി വെല്ലുവിളികളും സംഘർഷങ്ങളും നിറഞ്ഞ സൊമാലിയ പോലെയൊരു രാജ്യത്തുനിന്ന് ഫിഫയുടെ ഏറ്റവും മികച്ച റഫറിമാരിലൊരാൾ എന്ന സ്ഥാനത്തേക്ക് എത്താൻ ഏറെ കഷ്ടപ്പാടുണ്ട്. ആ കഷ്ടപ്പാടുകൾക്കുള്ള ഒരു വലിയ അ‌ംഗീകാരമാകുമായിരുന്നു ഫിഫ ലോകകപ്പിലെ ഒമർ അ‌ർതാന്റെ റഫറി സ്ഥാനം. എന്നാൽ അ‌മേരിക്ക പുറത്തെടുത്ത നിയന്ത്രണങ്ങളുടെ 'റെഡ് കാർഡ്' തന്റെ ലോകകപ്പ് സ്വപ്നങ്ങളിൽ നിന്ന് ഒമർ അ‌ർതാനെ പുറത്താക്കിയിരിക്കുന്നു.</p>
<p>അ‌മേരിക്കകൂടി ആതിഥേയത്വം വഹിക്കുന്ന, ഫിഫ ലോകകപ്പിന്റെ ശോഭകെടുത്തുന്ന ഒരു സംഭവമായി ഒമർ അ‌ർതാന്റെ പുറത്താകൽ വിമർശിക്കപ്പെടുന്നുണ്ട്. സൊമാലിയക്കാരനായ ഒമർ അബ്ദുൾകാദിർ അർതാൻ മാത്രമല്ല, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഫിഫ വേൾഡ്കപ്പുമായി ബന്ധപ്പെട്ട് അ‌മേരിക്കയിൽ എത്താൻ ശ്രമിച്ച നിരവധി പേർക്കും മോശം അ‌നുഭവങ്ങൾ നേരിടേണ്ടിവരികയും വിസ നിഷേധിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്ന് പരാതികൾ ഉയരുന്നുണ്ട്.</p>
<p>ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി അ‌മേരിക്കയിലെത്തിയ സെനഗൽ ദേശീയ ഫുട്ബോൾ ടീമിന് വിമാനത്താവളത്തിൽ വച്ച് മോശം അ‌നുഭവമുണ്ടായെന്നും ക്രിമിനലുകളോട് എന്നപോലെയാണ് അ‌ധികൃതർ കളിക്കാരോട് പെരുമാറിയത് എന്നും ആക്ഷേപം ഉയർന്നിരുന്നു. എയർപോർട്ട് കെട്ടിടത്തേിലേക്ക്​ പോലും പ്രവേശിപ്പിക്കാതെ ​ലഗേജുകൾക്കൊപ്പം നിർത്തി താരങ്ങളെ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങൾ ​വൈറലാകുകയും വിവാദൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.</p>
<h3>English Summary</h3>
<p>Somali referee Omar Artan has missed the World Cup tournament after being denied entry by the United States. Omar Abdulkadir Artan is the best referee in African football in 2025. Omar was set to make history in the United States by becoming the first Somali referee to officiate at a FIFA World Cup. However, he was removed from the FIFA match officials list after being denied entry.</p>
]]></content:encoded>
				</item>
							<item>
					<title>Sanju Samson: വൈഭവ് പ്ലേയിങ് ഇലവനിലെത്തിയാലും സഞ്ജു സാംസണ്‍ &#8216;സേഫ്&#8217;; പുറത്താകുന്നത് മറ്റൊരു താരം?</title>
					<link>https://www.malayalamtv9.com/sports/cricket-news/sanju-samson-vs-ishan-kishan-vs-abhishek-sharma-who-will-make-way-for-vaibhav-sooryavanshi-in-indias-t20i-playing-xi-2209118.html</link>
					<pubDate>Tue, 09 Jun 2026 16:58:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/sanju-samson-vs-ishan-kishan-vs-abhishek-sharma-who-will-make-way-for-vaibhav-sooryavanshi-in-indias-t20i-playing-xi-2209118.html</guid>
					<description><![CDATA[<p>India Tour of Ireland &#038; England: അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ വൈഭവ് സൂര്യവംശിക്ക്‌ അരങ്ങേറ്റത്തിന് അവസരം ലഭിക്കാനാണ് സാധ്യത. വൈഭവ് പ്ലേയിങ് ഇലവനിലെത്തണമെങ്കില്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ഒരാള്‍ പുറത്താകും. മൂവരും ടി20യില്‍ മികച്ച താരങ്ങള്‍.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Sanju-Samson-Ishan-Kishan-Abhishek-Sharma-Vaibhav-Sooryavanshi.jpg" class="attachment-large size-large wp-post-image" alt="Sanju Samson, Ishan Kishan, Abhishek Sharma, Vaibhav Sooryavanshi" /></figure><p>പതിനഞ്ചാം വയസില്‍ ഇന്ത്യന്‍ ടീമിനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് വൈഭവ് സൂര്യവംശി. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ ടി20 പരമ്പരയിലും, ഏഷ്യന്‍ ഗെയിംസിലും വൈഭവ് സൂര്യവംശിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ താരതമ്യേന ദുര്‍ബലരായ അയര്‍ലന്‍ഡിനെതിരെയാണ് ആദ്യം പരമ്പര നടക്കുന്നത്. രണ്ട് മത്സരങ്ങളുടെ ഈ പരമ്പരയില്‍ വൈഭവിന് അരങ്ങേറ്റത്തിന് അവസരം ലഭിക്കാനാണ് സാധ്യത. വൈഭവ് പ്ലേയിങ് ഇലവനിലെത്തണമെങ്കില്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ഒരാള്‍ പുറത്താകും. മൂവരും ടി20യില്‍ മികച്ച താരങ്ങള്‍. സമീപകാലത്തെ പ്രകടനങ്ങളും ഒന്നിനൊന്ന് മെച്ചം. വൈഭവിന് അവസരം നല്‍കിയാല്‍ ഇവരില്‍ ആരെ ഒഴിവാക്കുമെന്നതാകും ടീം മാനേജ്‌മെന്റിനെ അലട്ടുന്ന പ്രധാന പ്രശ്‌നം.</p>
<p>പ്ലേയിങ് ഇലവനിലെത്തിയാല്‍ വൈഭവ് ഓപ്പണറായാകും കളിക്കുകയെന്നതില്‍ തര്‍ക്കമില്ല. നിലവിലെ ഓപ്പണര്‍മാരായ സഞ്ജുവോ, അഭിഷേകോ, അല്ലെങ്കില്‍ വണ്‍ ഡൗണായി കളിക്കുന്ന ഇഷാന്‍ കിഷനോ സ്വഭാവികമായും വഴി മാറേണ്ടി വരും. ഇന്ത്യയുടെ ടി20 ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നവരാണ് ഈ മൂന്ന് താരങ്ങളും. മൂന്നു പേരും ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്തവര്‍. സഞ്ജുവാകട്ടെ, പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റും.</p>
<h3>ആരു പുറത്താകും?</h3>
<p>സഞ്ജുവും കിഷനും സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർമാരായതിനാൽ അവരിൽ ഒരാൾ ടീമിൽ നിലനിര്‍ത്തും. സഞ്ജുവിനെയും ഇഷാനെയും ഒരുമിച്ച് കളിപ്പിക്കാനും ഇന്ത്യ മുതിർന്നേക്കാം; ഒരാൾ വിക്കറ്റ് കീപ്പറായും മറ്റേയാൾ സ്പെഷ്യലിസ്റ്റ് ബാറ്ററായും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ പ്ലേയിംഗ് ഇലവനിൽ നിന്ന് അഭിഷേക് ശർമ്മ പുറത്താകും. മാനേജ്‌മെന്റ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയാല്‍ സഞ്ജുവും, വൈഭവും ഓപ്പണര്‍മാരായി കളിക്കും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/should-sanju-samson-make-way-vaibhav-sooryavanshi-gavaskar-and-srikkanth-divide-on-debut-strategy-2208959.html">India vs Ireland: സഞ്ജുവിനെ പുറത്തിരുത്തി വൈഭവിനെ കളിപ്പിക്കണമെന്ന് ഗവാസ്‌കര്‍; അരുതെന്ന് ശ്രീകാന്ത്‌</a></strong></p>
<h3>മറ്റ് സാധ്യതകള്‍</h3>
<p>സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റി അഭിഷേകിനെയും, വൈഭവിനെയും ഓപ്പണര്‍മാരാക്കുകയാണ് മറ്റൊരു സാധ്യത. പക്ഷേ, രണ്ട് ലെഫ്റ്റ് ഹാന്‍ഡര്‍മാരെ ഒരുമിച്ചിറക്കി ഇന്ത്യ നടത്തിയ പരീക്ഷണം നേരത്തെ പാളിയതാണ്. അതുകൊണ്ട് തന്നെ അത്തരമൊരു പരീക്ഷണത്തിന് വീണ്ടും മുതിരുമോയെന്നത് സംശയമാണ്. എതിരാളി അയര്‍ലന്‍ഡായതിനാല്‍ ഏത് പരീക്ഷണത്തിനും ഇടമുണ്ട്.</p>
<p>അതുമല്ലെങ്കില്‍ സുനില്‍ ഗവാസ്‌കര്‍ നിര്‍ദ്ദേശിച്ചതുപോലെ ചെയ്യേണ്ടി വരും. ഒരു മത്സരത്തില്‍ അഭിഷേക് വൈഭവിനു വേണ്ടി വഴി മാറട്ടെ. രണ്ടാമത്തെ മത്സരത്തില്‍ സഞ്ജുവിന് വിശ്രമം നല്‍കട്ടെ.</p>
<h3>അയർലൻഡ്, ഇംഗ്ലണ്ട് ടി20കൾക്കുള്ള ഇന്ത്യയുടെ ടീം:</h3>
<p>ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി, പ്രസീദ് കൃഷ്ണ.</p>
<p>മുഹമ്മദ് സിറാജിന് പകരമാണ് പ്രസീദ് കൃഷ്ണയെ ഉള്‍പ്പെടുത്തിയത്. ജോലിഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സിറാജിന് വിശ്രമം അനുവദിച്ചത്. ബിസിസിഐ മെഡിക്കല്‍ ടീമും, ടീം മാനേജ്‌മെന്റും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.</p>
<h3>English Summary</h3>
<p>Vaibhav Sooryavanshi has been selected for India's upcoming T20I tours. He will become the youngest player ever to debut for the Indian cricket team. His inclusion as an opener puts top-order batsmen under heavy pressure. Stars like Sanju Samson, Ishan Kishan, or Abhishek Sharma might lose their spot.</p>
]]></content:encoded>
				</item>
							<item>
					<title>FIFA World Cup 2026 : സ്വന്തം നാട്ടിൽ മി​സൈൽ &#8216;കാലവർഷം&#8217; പെയ്യുന്നു: ഫിഫ ലോകകപ്പിൽ സ്വസ്ഥതയില്ലാതെ ഇറാൻ ടീം</title>
					<link>https://www.malayalamtv9.com/sports/fifa-world-cup-2026-heres-how-the-iran-israel-conflict-will-affect-irans-world-cup-chances-2208996.html</link>
					<pubDate>Mon, 08 Jun 2026 20:41:00 +0530</pubDate>
					<dc:creator><![CDATA[Jenish Thomas]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/fifa-world-cup-2026-heres-how-the-iran-israel-conflict-will-affect-irans-world-cup-chances-2208996.html</guid>
					<description><![CDATA[<p>Iran Team in FIFA World Cup 2026: കഴിഞ്ഞ ദിവസം ഇസ്രായേലും ഇറാനും തമ്മിലുള്ള മി​സൈൽ ആക്രമണം വീണ്ടും ആരംഭിച്ചത് ഇറാൻ ടീം അ‌ംഗങ്ങളുടെ സ്വസ്ഥതകെടുത്തുന്നു. നിർണായകമായ ഗ്രൂപ്പ് മത്സരങ്ങൾക്കിറങ്ങുന്ന ഇറാൻ താരങ്ങളെ സംബന്ധിച്ചിടത്തോളം മാനസികാരോഗ്യം വളരെ പ്രധാനമാണ്. ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ഭാരവാഹികൾ ഉൾപ്പെടെയുള്ള പതിനാലോളം സപ്പോർട്ട് സ്റ്റാഫുകൾക്ക് അമേരിക്ക വിസ നിഷേധിച്ചത് ഇതിനകം ടീമിന്റെ മാനേജ്‌മെന്റിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-2026-Iran-National-Team.jpg" class="attachment-large size-large wp-post-image" alt="Fifa World Cup 2026 Iran National Team" /></figure><p>ഇത്തവണത്തെ ഫിഫ ലോകകപ്പിൽ ആകെ 48 ടീമുകളാണ് പങ്കെടുക്കുന്നത്. തങ്ങളുടെ ടീമിന്റെ കരുത്ത് എന്തുതന്നെയായാലും മികച്ച പെർഫോമൻസ് തന്നെ കാഴ്ചവച്ച് കപ്പ് നേടുക എന്ന മോഹത്തോടെയാണ് ഈ നാൽപ്പത്തെട്ട് ടീമുകളും എത്തിയിരിക്കുന്നത്. എന്നാൽ പ്രഗത്ഭരായ താരങ്ങളുടെ സാന്നിധ്യമുള്ള ടീമുകൾക്ക് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നു. ടൂർണമെന്റിലെ 48-ൽ 47 ടീമുകൾക്കും ​മൈതാനത്ത് മാത്രം വെല്ലുവിളികൾ നേരിടേണ്ടിവരുന്നു, എന്നാൽ ഒരു ടീമിന് മാത്രം കളത്തിന് പുറത്തും നിരവധി പ്രശ്നങ്ങളോട് പൊ​രുതേണ്ടിവരുന്ന ദൗർഭാഗ്യകരമായ അ‌വസ്ഥ വന്നുചേർന്നിരിക്കുന്നു, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ (IR Iran) ആണ് ആ ടീം. അ‌മേരിക്കയുമായും ഇസ്രായേലുമായും നിലനിന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ ടീം ഒട്ടനവധി വെല്ലുവിളികളെ നേരിട്ടുകൊണ്ടാണ് ഫിഫയുടെ ലോകകപ്പിനെത്തിയത്.</p>
<p>മത്സരത്തിനായി എത്തിയ ടീമുകളിൽ മറ്റ് ടീമുകൾക്കൊന്നുമില്ലാത്ത, കർശനമായ നിയന്ത്രണങ്ങൾ ഇറാൻ ടീമിന് അ‌മേരിക്ക ഏർപ്പെടുത്തിയിരുന്നു. ''മത്സരത്തിന് തൊട്ടു മുൻപ് മാത്രം വന്നോണം, കളികഴിഞ്ഞാൽ ഉടൻ സ്ഥലം വിട്ടോണം'' എന്ന നിലയ്ക്കുള്ളതായിരുന്നു ഈ നിയന്ത്രണങ്ങൾ. അ‌തായത് അ‌മേരിക്കയിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ ഇറാൻ താരങ്ങൾക്ക് മത്സര ദിവസം മാത്രം രാജ്യത്ത് പ്രവേശിക്കാനും മത്സരം കഴിഞ്ഞയുടൻ മടങ്ങാനുമുള്ള'സെയിം-ഡേ എൻട്രി-എക്സിറ്റ്' നിബന്ധനയാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നോട്ടുവെച്ചത്.</p>
<p>കഴിഞ്ഞ ദിവസം പുറത്തുവന്ന യുഎസിന്റെ ഈ കർശന നിബന്ധന തന്നെ ഇറാൻ ടീമിന് ഏറെ വെല്ലുവിളിയായിരുന്നു. ഇങ്ങനെയിരിക്കെ, കഴിഞ്ഞ ദിവസം ഇസ്രായേലും ഇറാനും തമ്മിലുള്ള മി​സൈൽ ആക്രമണം വീണ്ടും ആരംഭിച്ചത് ഇറാൻ ടീം അ‌ംഗങ്ങളുടെ സ്വസ്ഥതകെടുത്താൻ സാധ്യതയുണ്ട്. നിർണായകമായ ഗ്രൂപ്പ് മത്സരങ്ങൾക്കിറങ്ങുന്ന ഇറാൻ താരങ്ങളെ സംബന്ധിച്ചിടത്തോളം മാനസികാരോഗ്യം വളരെ പ്രധാനമാണ്.</p>
<p><strong>ALSO READ : <a href="https://www.malayalamtv9.com/sports/christian-eriksens-football-journey-in-jeopardy-second-collapse-sparks-huge-health-concerns-2208978.html">Christian Eriksen: തോല്‍ക്കാന്‍ മനസില്ലാത്ത ഡാനിഷ് പോരാളി; ക്രിസ്റ്റ്യൻ എറിക്‌സന്റെ തിരിച്ചുവരവ് കാത്ത് ആരാധകര്‍</a></strong></p>
<p>നാട്ടിൽ നിലനിൽക്കുന്ന യുദ്ധ അ‌ന്തരീക്ഷവും അ‌മേരിക്കയുടെ കർശനമായ നിയന്ത്രണങ്ങളും ടീമിന്റെ മത്സരക്ഷമതയെ മോശമായി ബാധിക്കാൻ സാധ്യതയുണ്ട് എന്ന് നിരീക്ഷിക്കപ്പെടുന്നു. ഇറാൻ കളിക്കാർക്കും കോച്ചിങ് സ്റ്റാഫിനും കടുത്ത നിരീക്ഷണങ്ങളോടെ വിസ അനുവദിച്ചെങ്കിലും, ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ഭാരവാഹികൾ ഉൾപ്പെടെയുള്ള പതിനാലോളം സപ്പോർട്ട് സ്റ്റാഫുകൾക്ക് അമേരിക്ക വിസ നിഷേധിച്ചിരുന്നു. ഇത് ടീമിന്റെ മാനേജ്‌മെന്റിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.</p>
<p>സ്വന്തം നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളും അമേരിക്കയുമായുള്ള യുദ്ധ പശ്ചാത്തലവും ഇറാൻ കളിക്കാരിൽ വലിയ മാനസിക സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. കാനഡ, മെക്സിക്കോ, അ‌മേരിക്ക എന്നിവിടങ്ങളിലായാണ് ഫിഫ 2026 വേൾഡ്കപ്പ് നടക്കുന്നത് എങ്കിലും ഇറാന്റെ എല്ലാ ഗ്രൂപ്പ് മത്സരങ്ങളും അമേരിക്കയിലാണ് നിശ്ചയിച്ചിരിക്കുന്നത്. മെക്സിക്കോയിൽ നിന്നും എത്തി കളികഴിഞ്ഞ് അ‌ന്ന് തന്നെ മടങ്ങും വിധമാണ് ഇറാന്റെ യാത്രകൾ ക്രമീകരിക്കുക.</p>
<p>ഗ്രൂപ്പ് G യിൽ ആണ് ഇറാൻ ഉൾപ്പെടുന്നത്. ജൂൺ 16ന് ഇന്ത്യൻ സമയം പുലർച്ചെ 6.30ന് ലോസ് ആഞ്ചലസിൽ വച്ച് ന്യൂസിലാൻഡുമായാണ് ഇറാന്റെ ആദ്യ മത്സരം. തുടർന്ന് ജൂൺ 22ന് 12:30 amന് ബെൽജിയവുമായും ലോസ് ആഞ്ചലസിൽ വച്ച് ഏറ്റുമുട്ടും. പിന്നീട് ജൂൺ 27ന് 12:30 amന് സിയാറ്റിൽ വച്ച് ഈജിപ്തുമായി ഇറാന്റെ അ‌വസാന ഗ്രൂപ്പ് ഘട്ട മത്സരം നടക്കും. കളിക്കളത്തിലെയും പുറത്തെയും സമ്മർദ്ദങ്ങളെയും പ്രതിസന്ധികളെയും മറികടന്ന് ഈ ലോകകപ്പിൽ ഇറാന് എത്രത്തോളം മുന്നോട്ട് പോകാനാകും എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.</p>
<h3>2026 ഫിഫ ലോകകപ്പിലെ ഇറാന്റെ ടീം</h3>
<p>സൂപ്പർ താരം സർദാർ അസ്മൂനെ ഒഴിവാക്കിയാണ് ഇറാൻ ഇത്തവണ ലോകകപ്പിന് ഇറങ്ങുന്നത്. ഹെഡ് കോച്ച് അമീർ ഗാലെനോയി പ്രഖ്യാപിച്ച ഇറാന്റെ അന്തിമ 26 അംഗ സ്ക്വാഡ്- ഗോൾകീപ്പർമാർ: അലിറേസ ബെയ്‌റാൻവന്ദ്, ഹൊസൈൻ ഹൊസൈനി, പയാം നിയാസ്മന്ദ്. ഫോർവേഡ്സ്: മെഹ്ദി താരെമി, ഡെന്നിസ് ദർഗാഹി, അലി അലിപൂർ, അമീർ ഹൊസൈൻ ഹൊസൈൻസാദെ, ഷഹരിയാർ മൊഗാൻലൂ.</p>
<p>ഡിഫൻഡഡേഴ്സ്: ഇഹ്സാൻ ഹാജ്സാഫി (ക്യാപ്റ്റൻ), മിലാദ് മുഹമ്മദി, ഷൊജെയ് ഖലീൽസാദെ, ഹൊസൈൻ കനാനി , റമീൻ റെസായൻ, സാലിഹ് ഹർദാനി, അലി നെമാതി, ഡാനിയൽ ഈരി. മിഡ്ഫീൽഡർമാർ: അലിറേസ ജഹാൻബക്ഷ്, സമൻ ഗോദോസ്, സയീദ് ഇസതോലാഹി, റൂസ്ബെ ചെഷ്മി, മെഹ്ദി തൊറാബി, മെഹ്ദി ഘയേദി, മുഹമ്മദ് മൊഹേബി, മുഹമ്മദ് ഗോർബാനി, ആരിയ യൂസഫി, അമീർ മുഹമ്മദ് റസാഗിനിയ.</p>
<h3>English Summary</h3>
<p>The resumption of missile attacks between Israel and Iran the other day has taken a toll on the Iranian team's mental health. Mental health is very important for the Iranian players who are going into crucial group matches. The US's denial of visas to about 14 support staff, including officials from the Iran Football Federation, has already negatively affected the team's management.</p>
]]></content:encoded>
				</item>
							<item>
					<title>India Women vs West Indies Women: ലോകകപ്പ് മുന്നൊരുക്കം ഗംഭീരം; വിൻഡീസിനെ തകര്‍ത്ത്‌ ഇന്ത്യൻ പെൺപട</title>
					<link>https://www.malayalamtv9.com/photo-gallery/womens-world-cup-warm-up-india-women-defeat-west-indies-women-by-26-runs-2208983.html</link>
					<pubDate>Mon, 08 Jun 2026 19:58:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/womens-world-cup-warm-up-india-women-defeat-west-indies-women-by-26-runs-2208983.html</guid>
					<description><![CDATA[<p>India Women vs West Indies Women World Cup Warm-Up: സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ വെസ്റ്റ് ഇന്‍ഡീസ് വനിതകളെ 26 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യഎട്ടു വിക്കറ്റിന് 179 റണ്‍സെടുത്തു. വിന്‍ഡീസിന്റെ പോരാട്ടം എട്ട് വിക്കറ്റിന് 153 എന്ന നിലയില്‍ അവസാനിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women-3.jpg" class="attachment-large size-large wp-post-image" alt="India Women vs West Indies Women" /></figure><p>
		<style type="text/css">
			#gallery-7 {
				margin: auto;
			}
			#gallery-7 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-7 img {
				border: 2px solid #cfcfcf;
			}
			#gallery-7 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-7' class='gallery galleryid-2208983 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women-3.jpg" class="attachment-thumbnail size-thumbnail" alt="India Women vs West Indies Women" aria-describedby="gallery-7-2208987" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women-3.jpg 150w, https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-7-2208987'>
				ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. വെസ്റ്റ് ഇന്‍ഡീസ് വനിതകളെ 26 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ടു വിക്കറ്റിന് 179 റണ്‍സെടുത്തു. വിന്‍ഡീസിന്റെ പോരാട്ടം എട്ട് വിക്കറ്റിന് 153 എന്ന നിലയില്‍ അവസാനിച്ചു (Image Credit Source: facebook.com/IndianCricketTeam).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women-1.jpg" class="attachment-thumbnail size-thumbnail" alt="India Women vs West Indies Women" aria-describedby="gallery-7-2208985" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women-1.jpg 150w, https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-7-2208985'>
				പുറത്താകാതെ 40 പന്തില്‍ 56 റണ്‍സെടുത്ത ഭാരതി ഫുല്‍മാലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സ്മൃതി മന്ദാന-23 പന്തില്‍ 39, യാസ്തിക ഭാട്ടിയ-26 പന്തില്‍ 36, ഷഫാലി വര്‍മ-13 പന്തില്‍ 29 എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ജെമിമ റോഡ്രിഗസ്-ഏഴു പന്തില്‍ ഏഴ്, റിച്ച ഘോഷ്-ഗോള്‍ഡന്‍ ഡക്ക് തുടങ്ങിയവര്‍ നിരാശപ്പെടുത്തി. രാധ യാദവ്-രണ്ട് പന്തില്‍ ഒന്ന്, ശ്രേയങ്ക പാട്ടില്‍-അഞ്ച് പന്തില്‍ രണ്ട്, ക്രാന്തി ഗൗഡ്-രണ്ട് പന്തില്‍ നാല്, ശ്രീ ചരണി-രണ്ട് പന്തില്‍ രണ്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women-2.jpg" class="attachment-thumbnail size-thumbnail" alt="India Women vs West Indies Women" aria-describedby="gallery-7-2208986" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women-2.jpg 150w, https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-7-2208986'>
				വെസ്റ്റ് ഇന്‍ഡീസിനായി ആഫി ഫ്‌ളെച്ചര്‍ നാലു വിക്കറ്റ് വീഴ്ത്തി. ദിയേന്ദ്ര ഡോട്ടിന്‍, കരിഷ്മ റാമറാക്ക്, ആലിയ അലെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. 44 പന്തില്‍ 49 റണ്‍സെടുത്ത ദിയേന്ദ്ര ഡോട്ടിനാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. താരം മത്സരത്തില്‍ ഓള്‍ റൗണ്ട് മികവ് പുറത്തെടുത്തു.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women.jpg" class="attachment-thumbnail size-thumbnail" alt="India Women vs West Indies Women" aria-describedby="gallery-7-2208989" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women.jpg 150w, https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-7-2208989'>
				ഷെമെയ്ന്‍ കാംമ്പല്ലെ മാത്രമാണ് ഡോട്ടിനെ കൂടാതെ 20 കടന്ന മറ്റൊരു വിന്‍ഡീസ് ബാറ്റര്‍. കാംമ്പല്ലെ 22 പന്തില്‍ 25 റണ്‍സെടുത്തു. ആലിയ അലെയ്ന്‍ (ഏഴു പന്തില്‍ 13), ജനിലിയ ഗ്ലാസ്‌ഗോ (18 പന്തില്‍ 19), ഷ്വാനിഷ ഹെക്ടര്‍ (11 പന്തില്‍ 19 നോട്ടൗട്ട്) എന്നിവരും രണ്ടക്കം കടന്നു. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women-4.jpg" class="attachment-thumbnail size-thumbnail" alt="India Women vs West Indies Women" aria-describedby="gallery-7-2208988" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women-4.jpg 150w, https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-7-2208988'>
				നാലു വിക്കറ്റെടുത്ത ശ്രേയങ്ക പാട്ടീല്‍ ഇന്ത്യയ്ക്കായി ബൗളിങില്‍ തിളങ്ങി. മൂന്ന് വിക്കറ്റെടുത്ത രാധാ യാദവും മികച്ച പ്രകടനം പുറത്തെടുത്തു. മറ്റ് ബൗളര്‍മാര്‍ക്ക് വിക്കറ്റ് ലഭിച്ചില്ല. 10-ന് നടക്കുന്ന രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Christian Eriksen: തോല്‍ക്കാന്‍ മനസില്ലാത്ത ഡാനിഷ് പോരാളി; ക്രിസ്റ്റ്യൻ എറിക്‌സന്റെ തിരിച്ചുവരവ് കാത്ത് ആരാധകര്‍</title>
					<link>https://www.malayalamtv9.com/sports/christian-eriksens-football-journey-in-jeopardy-second-collapse-sparks-huge-health-concerns-2208978.html</link>
					<pubDate>Mon, 08 Jun 2026 18:54:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/christian-eriksens-football-journey-in-jeopardy-second-collapse-sparks-huge-health-concerns-2208978.html</guid>
					<description><![CDATA[<p>Christian Eriksen Collapses Again vs Ukraine: നിശ്ചയദാര്‍ഢ്യത്തിന്റെ ഉദാഹരണമാണ് ഡെന്മാര്‍ക്കിന്റെ ക്രിസ്റ്റ്യൻ എറിക്‌സൺ. എന്നാല്‍, ഇപ്പോള്‍ വീണ്ടുമൊരു പച്ചപ്പുല്‍മൈതാനത്ത്‌, യുക്രൈനെതിരായ മത്സരത്തിനിടയില്‍ ആ ഡാനിഷ് പോരാളി വീണ്ടും കുഴഞ്ഞുവീണു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ ലോക ഫുട്‌ബോളിന്റെ ഹൃദയം ഒരു നിമിഷം നിശ്ചലമാകുകയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Christian-Eriksen.jpg" class="attachment-large size-large wp-post-image" alt="Christian Eriksen" /></figure><p>ഫുട്‌ബോള്‍ ഒരു കായിക വിനോദം മാത്രമല്ല, ചിലപ്പോള്‍ അത് അതിജീവനത്തിന്റെ കരുത്ത് വരച്ചുകാട്ടുന്ന ഒരു കാന്‍വാസായി മാറാറുണ്ട്. കളിമുറ്റത്ത്‌ പന്ത് തട്ടുമ്പോള്‍ ആരാധകര്‍ കാണുന്നത് ഗോളുകളോ കളിതന്ത്രങ്ങളോ മാത്രമല്ല, താരങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തും കൂടിയാണ്. അത്തരത്തിലുള്ള അതിജീവനത്തിന്റെ, നിശ്ചയദാര്‍ഢ്യത്തിന്റെ ഉദാഹരണമാണ് ഡെന്മാര്‍ക്കിന്റെ ക്രിസ്റ്റ്യൻ എറിക്‌സൺ. എന്നാല്‍, ഇപ്പോള്‍ വീണ്ടുമൊരു പച്ചപ്പുല്‍മൈതാനത്ത്‌, യുക്രൈനെതിരായ മത്സരത്തിനിടയില്‍ ആ ഡാനിഷ് പോരാളി വീണ്ടും കുഴഞ്ഞുവീണു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ ലോക ഫുട്‌ബോളിന്റെ ഹൃദയം ഒരു നിമിഷം നിശ്ചലമാകുകയാണ്.</p>
<p>ഡെന്മാര്‍ക്കിന്റെ മധ്യനിരയിലെ കരുത്തനായ ഈ 34-കാരന്‍ വെറുമൊരു മിഡ്ഫീല്‍ഡറല്ല. അയാള്‍ ടീമിന്റെ കളിതന്ത്രങ്ങള്‍ മെനയുന്ന പടക്കുതിരയാണ്. മിഡില്‍ഫാര്‍ട്ടിന്റെയും, അയാക്‌സിന്റെയും അക്കാദമികളിലൂടെ ഫുട്‌ബോളിന്റെ ബാലപാഠങ്ങള്‍ പഠിച്ച്, ടോട്ടനത്തിലും, ഇന്റര്‍ മിലാനിലും, മാഞ്ചസ്റ്റര്‍ യുണൈറ്റഡിലുമൊക്കെ തന്റെ കളിമികവ് കൊണ്ട് വിസ്മയം തീര്‍ത്ത താരം.</p>
<p>പന്തിന്മേലുള്ള മികച്ച കണ്‍ട്രോളും, ഏത് പ്രതിരോധക്കോട്ടകളെയും നിഷ്പ്രഭമാക്കുന്ന പാസുകളും, ഏത് ദിശയില്‍ നിന്നും വല കുലുക്കാന്‍ പോന്ന ഫ്രീകിക്കുകളും താരത്തെ ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച പ്ലേമേക്കര്‍മാരില്‍ ഒരാളാക്കി മാറ്റി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/fifa-football-world-cup-2026-key-fixtures-knockout-dates-and-group-stage-schedule-2208797.html">FIFA World Cup 2026: വമ്പന്മാർ വടക്കേ അമേരിക്കയിലേക്ക്; ലോകകപ്പിലെ തീപാറും പോരാട്ടങ്ങളുടെ തീയതികൾ</a></strong></p>
<h3>ഡെന്മാര്‍ക്കിന്റെ കരുത്തന്‍</h3>
<p>ഡാനിഷ് ടൈനാമൈറ്റുകളുടെ വല്യേട്ടനാണ് എറിക്‌സണ്‍. ഡെന്മാര്‍ക്കിന്റെ ദേശീയ ടീമിനായി 150-ലധികം മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം ആ രാജ്യത്തിന്റെ ഫുട്‌ബോള്‍ സംസ്‌കാരത്തിന്റെ പ്രതീകം കൂടിയാണ്. പലപ്പോഴും ഡെന്മാര്‍ക്ക് കൈവരിച്ച മുന്നേറ്റങ്ങളില്‍ എറിക്‌സണും ഒരു ഭാഗമായിരുന്നു. ജയിച്ചാലും തോറ്റാലും സൗമ്യമായ മുഖത്തോടെ സഹതാരങ്ങളെ ചേര്‍ത്തുപിടിക്കുന്ന, തോല്‍ക്കാന്‍ മനസില്ലാത്ത ആ പോരാളിയുടെ മനക്കരുത്താണ് ആരാധകരുടെ ഹൃദയത്തില്‍ എറിക്‌സണെ പ്രിയപ്പെട്ടവനാക്കുന്നത്.</p>
<h3>വെല്ലുവിളിയായി ആരോഗ്യപ്രശ്‌നങ്ങള്‍</h3>
<p>2021 ജൂണിലെ ആ ഭീതിപ്പെടുത്തുന്ന ദിനം ആരാധകര്‍ ഒരിക്കലും മറക്കില്ല. യൂറോ കപ്പില്‍ ഫിന്‍ലാഡിനെതിരായ മത്സരത്തിനിടയില്‍ എറിക്‌സണ്‍ പെട്ടെന്ന് ഹൃദയസ്തംഭനം വന്ന് മൈതാനത്തേക്ക് വീണു. താരത്തിന്റെ തിരിച്ചുവരവിനായി ലോകം മനമുരുകി പ്രാര്‍ത്ഥിച്ചു. ഒടുവില്‍ മെഡിക്കല്‍ സയന്‍സിന്റെ കരുത്തില്‍ ഐസിഡി എന്ന ഉപകരണം ഹൃദയത്തില്‍ ഘടിപ്പിച്ച് അദ്ദേഹം ജീവിതത്തിലേക്കും, ക്രമേണ മൈതാനത്തേക്കും തിരിച്ചെത്തി.</p>
<p>പിന്നെയും പച്ചപ്പുല്‍മൈതാനത്ത് അദ്ദേഹം വിസ്മയങ്ങള്‍ വരച്ചുകാട്ടി. എന്നാല്‍ വിധി വീണ്ടും കരുണയില്ലാതെ എറിക്‌സണെ വേട്ടയാടുകയാണ്. യുക്രൈനെതിരായ സൗഹൃദ മത്സരത്തിലും താരം കുഴഞ്ഞുവീണിരിക്കുന്നു. ഉടന്‍ തന്നെ താരത്തെ ആശുപത്രിയിലേക്ക് മാറ്റി. ഗ്രൗണ്ടില്‍ നിന്ന് തനിയെ നടന്നുനീങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചത് ആരാധകര്‍ക്ക് ആശ്വാസമായി. ആരോഗ്യം വീണ്ടെടുത്തുവരുന്നുവെന്ന റിപ്പോര്‍ട്ടുകളും സന്തോഷം പകരുന്നതാണ്. എറിക്‌സണ് ഗുരുതര പ്രശ്‌നങ്ങളില്ലെന്ന് ഡാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.</p>
<h3>മത്സരത്തിനിടെ സംഭവിച്ചത്‌:</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">CRISTIAN ERICKSEN COLLAPSES ON PITCH "AGAIN"</p>
<p>INVESTIGATION NEEDED INTO WHY, WE ALL KNOW!@tv2danmark <a href="https://x.com/denmarkdotdk?ref_src=twsrc%5Etfw">@denmarkdotdk</a> <a href="https://x.com/football?ref_src=twsrc%5Etfw">@FOOTBALL</a> @MEDICALEMMERGENCY <a href="https://x.com/collapse?ref_src=twsrc%5Etfw">@COLLAPSE</a> <a href="https://t.co/3sL0t4WJQq">pic.twitter.com/3sL0t4WJQq</a></p>
<p>— ULTIMATE SOCCER SHOW (YOUTUBE) PUNDIT &amp; KRINEIN. (@SOCCERSTEVE01) <a href="https://x.com/SOCCERSTEVE01/status/2063705844391547380?ref_src=twsrc%5Etfw">June 7, 2026</a></p></blockquote>
<p><script async src="https://platform.x.com/widgets.js" charset="utf-8"></script></p>
<h3>ഭാവി ആശങ്കയില്‍</h3>
<p>താരം സുഖംപ്രാപിച്ച് വരുന്നുണ്ടെങ്കിലും, രണ്ടാം തവണയും മൈതാനത്ത് കുഴഞ്ഞുവീണത് കരിയറിന് മുന്നില്‍ വലിയൊരു ചോദ്യചിഹ്നമാണ് ഉയര്‍ത്തുന്നത്. ഇനിയൊരു തിരിച്ചുവരവ് എറിക്‌സണ് സാധ്യമാണോയെന്നാണ് ആരാധകരെ അലട്ടുന്ന ചോദ്യം. വീണ്ടുമൊരു തിരിച്ചുവരവ് താരത്തിന് എത്രത്തോളം സുരക്ഷിതമായിരിക്കുമെന്നാണ് കളിപ്രേമികളുടെ ആശങ്ക.</p>
<p>കളിമുറ്റത്തേക്ക് താരം തിരിച്ചെത്തിയാലും, ഇല്ലെങ്കിലും എറിക്‌സണ്‍ ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടവനായിരിക്കും. മൈതാനത്ത് വീണതിനെക്കാള്‍, താരം പകര്‍ന്നുനല്‍കിയ ആത്മവിശ്വാസത്തിന്റെ തിളക്കമാണ് ആരാധകര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നത്. ഫുട്‌ബോള്‍ ഉള്ളിടത്തോളം കാലം ആ ഹൃദയമിടിപ്പ് കളിപ്രേമികളുടെ ഉള്ളില്‍ എന്നും മുഴങ്ങിക്കൊണ്ടിരിക്കും.</p>
<h3>English Summary</h3>
<p>Christian Eriksen collapsed on the field during Denmark's match against Ukraine. This marks the second time the talented Danish midfielder has suffered a health scare during play. He has had a remarkable career playing for top clubs like Tottenham and Manchester United. Fans and players worldwide are now deeply concerned about his future and overall health.</p>
]]></content:encoded>
				</item>
							<item>
					<title>India vs Ireland: സഞ്ജുവിനെ പുറത്തിരുത്തി വൈഭവിനെ കളിപ്പിക്കണമെന്ന് ഗവാസ്‌കര്‍; അരുതെന്ന് ശ്രീകാന്ത്‌</title>
					<link>https://www.malayalamtv9.com/sports/cricket-news/should-sanju-samson-make-way-vaibhav-sooryavanshi-gavaskar-and-srikkanth-divide-on-debut-strategy-2208959.html</link>
					<pubDate>Mon, 08 Jun 2026 15:39:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/should-sanju-samson-make-way-vaibhav-sooryavanshi-gavaskar-and-srikkanth-divide-on-debut-strategy-2208959.html</guid>
					<description><![CDATA[<p>India Tour Of Ireland 2026 : അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ 15-കാരന്‍ വൈഭവ് സൂര്യവംശിയെ കളിപ്പിക്കണമോയെന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുമായി മുന്‍ താരങ്ങള്‍. വൈഭവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തരുതെന്ന് ക്രിസ് ശ്രീകാന്ത്. സഞ്ജുവിനോ, അഭിഷേകിനോ പകരം വൈഭവിനെ കളിപ്പിക്കണണമെന്ന് ഗവാസ്‌കര്‍.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-and-Sanju-Samson.jpg" class="attachment-large size-large wp-post-image" alt="Vaibhav Sooryavanshi and Sanju Samson" /></figure><p><strong>Vaibhav Sooryavanshi Debut:</strong> അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ 15-കാരന്‍ വൈഭവ് സൂര്യവംശിയെ കളിപ്പിക്കണമോയെന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുമായി മുന്‍ താരങ്ങള്‍ രംഗത്ത്. വൈഭവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തരുതെന്നാണ് മുന്‍ താരം ക്രിസ് ശ്രീകാന്ത് പറഞ്ഞത്. വൈഭവിന്റെ കാര്യത്തില്‍ പരിശീലകന്‍ ഗൗതം ഗംഭീറും, ടീം മാനേജ്‌മെന്റും തിടുക്കം കൂട്ടരുതെന്നും പ്ലെയിങ് ഇലവനില്‍ ഉടന്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീകാന്ത് അഭിപ്രായപ്പെട്ടു. സൂര്യവംശി ഉടനടി ടീമിന്റെ പ്ലെയിങ് ഇലവനിൽ ഇടം പിടിക്കുന്നുണ്ടോ എന്നത് വലിയ കാര്യമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.</p>
<p>തകർപ്പൻ പ്രകടനങ്ങളിലൂടെ വൈഭവ് സൂര്യവംശി ടീമിലേക്ക് സ്വയം വഴിതുറക്കുകയായിരുന്നു. ടീം സെലക്ഷനിൽ പ്രായം ഒരു ഘടകമേയല്ല. വൈഭവ് അടിച്ചുകൂട്ടിയ റണ്ണുകളുടെ മാത്രം അടിസ്ഥാനത്തിലാണ് ഈ തിരഞ്ഞെടുപ്പ്. വൈഭവ് പ്ലെയിങ് ഇലവനിൽ കളിക്കുന്നുണ്ടോ ഇല്ലയോ എന്നത് ഇവിടെ പ്രസക്തമല്ല. ടീം മാനേജ്‌മെന്റ് അവന് 16 അംഗ ടീമിൽ മൂന്ന് വർഷത്തേക്ക് ഒരിടം ഉറപ്പുനൽകണമെന്ന് ക്രിസ് ശ്രീകാന്ത് പറഞ്ഞു.</p>
<p>“അവൻ കളിച്ചാലും ഇല്ലെങ്കിലും പരാജയപ്പെട്ടാലും അത് അങ്ങനെ തന്നെയായിരിക്കണം. വെറുതെ പേരിന് വേണ്ടി മാത്രം അയർലൻഡിനെതിരെ അവനെ പ്ലെയിങ് ഇലവനിലേക്ക് തള്ളിവിടരുത്," ശ്രീകാന്ത് കൂട്ടിച്ചേർത്തു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/sanju-samson-vs-ishan-kishan-who-will-lose-their-spot-if-vaibhav-sooryavanshi-plays-in-indias-t20-xi-2208730.html">Sanju Samson: വൈഭവിന്റെ വരവ് സഞ്ജുവിനും ഇഷാനും തിരിച്ചടി; രണ്ടിലൊരാള്‍ പുറത്തേക്ക്?</a></strong></p>
<h3>ഗവാസ്‌കറിന്റെ പിന്തുണ</h3>
<p>അതേസമയം, ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്‌കര്‍ വൈഭവ് സൂര്യവംശിക്ക്‌ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. അയർലൻഡിനെതിരെയുള്ള രണ്ട് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയിൽ സൂര്യവംശിക്ക് അരങ്ങേറ്റത്തിന് അവസരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വൈഭവ് സൂര്യവംശിക്ക്‌ ടീമിൽ ഇടമൊരുക്കുന്നതിനായി നിലവിലെ ഓപ്പണർമാരായ സഞ്ജു സാംസൺ, അഭിഷേക് ശർമ്മ എന്നിവർക്ക് ഓരോ മത്സരങ്ങളിൽ മാറിമാറി വിശ്രമം അനുവദിക്കാൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ തയ്യാറാകണമെന്ന് ഗവാസ്‌കര്‍ പറയുന്നു.</p>
<p>"അയർലൻഡിനെതിരായ ട്വന്റി-20 പരമ്പരയില്‍ അവന്‍ കളിക്കണം. അവൻ അയർലൻഡിനെതിരെ കളിക്കുന്നത് കാണാൻ എനിക്ക് ആഗ്രഹമുണ്ട്. ഒരുപക്ഷേ, സഞ്ജു സാംസണോ അഭിഷേക് ശർമ്മയ്ക്കോ മുന്നേ അവന് ഒരു അവസരം നൽകുക. ഉദാഹരണത്തിന്, ഒരു മത്സരത്തിൽ അഭിഷേക് ശർമ്മയെ മാറ്റിനിർത്താം, മറ്റൊരു മത്സരത്തിൽ സഞ്ജു സാംസണെയും പുറത്തിരുത്താം," ഗവാസ്‌കര്‍ 'ഇന്ത്യ ടുഡേ'യോട് പറഞ്ഞു.</p>
<p>വൈഭവിനെ പോലൊരു യുവ പ്രതിഭയെ പരീക്ഷിച്ചു നോക്കാൻ ചുരുങ്ങിയ മത്സരങ്ങൾ മാത്രമുള്ള അയർലൻഡ് പരമ്പര മികച്ചൊരു വേദിയാണെന്ന് ഗവാസ്‌കര്‍ വിശ്വസിക്കുന്നു. ഐപിഎല്ലിൽ കാഴ്ചവെച്ച അസാമാന്യ ഫോമിന് ശേഷം സൂര്യവംശിയെ ടീമിൽ ഉൾപ്പെടുത്തുകയല്ലാതെ സെലക്ടർമാർക്ക് മുന്നിൽ മറ്റ് വഴികളില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<h3>ഇംഗ്ലണ്ട്, അയർലൻഡ് ടൂറിനുള്ള ഇന്ത്യൻ ടീം:</h3>
<p>ശ്രേയസ് അയ്യർ, അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ്മ, നിതീഷ് റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി.</p>
<h3>English Summary</h3>
<p>Vaibhav Sooryavanshi received his maiden India call-up for upcoming T20I tours and the 2026 Asian Games. Sunil Gavaskar urged management to rest Sanju Samson or Abhishek Sharma to hand the 15-year-old his debut against Ireland. However, Kris Srikkanth advised head coach Gautam Gambhir to ease the youngster into the setup rather than rushing him into the playing XI. The prodigy earned his selection after finishing as the MVP of IPL 2026 with 776 runs.</p>
]]></content:encoded>
				</item>
							<item>
					<title>India vs Afghanistan: മൂന്നു ദിവസം മുഴുവന്‍ വേണ്ടിവന്നില്ല; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം</title>
					<link>https://www.malayalamtv9.com/sports/cricket-news/ind-vs-afg-india-thrash-afghanistan-by-an-innings-and-300-runs-in-one-sided-test-match-2208961.html</link>
					<pubDate>Mon, 08 Jun 2026 15:27:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ind-vs-afg-india-thrash-afghanistan-by-an-innings-and-300-runs-in-one-sided-test-match-2208961.html</guid>
					<description><![CDATA[<p>India Secure Massive Win Against Afghanistan: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം മൂന്നു ദിവസം കൊണ്ട് തീര്‍ത്ത് ഇന്ത്യ. ഇന്നിങ്‌സിലും 300 റണ്‍സിനുമാണ് ശുഭ്മാന്‍ ഗില്ലും സംഘവും അഫ്ഗാനിസ്ഥാനെ തകര്‍ത്തുവിട്ടത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ എട്ട് വിക്കറ്റിന് 564 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/IND-vs-AFG-Test-Match.jpg" class="attachment-large size-large wp-post-image" alt="IND vs AFG Test Match" /></figure><p><strong>മൊഹാലി:</strong> അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം മൂന്നു ദിവസം കൊണ്ട് തീര്‍ത്ത് ഇന്ത്യ. ഇന്നിങ്‌സിലും 300 റണ്‍സിനുമാണ് ശുഭ്മാന്‍ ഗില്ലും സംഘവും അഫ്ഗാനിസ്ഥാനെ തകര്‍ത്തുവിട്ടത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ എട്ട് വിക്കറ്റിന് 564 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. മറുപടി ബാറ്റിങിന് ഇറങ്ങിയ അഫ്ഗാന്‍ ആദ്യ ഇന്നിങ്‌സില്‍ 152 റണ്‍സിന് പുറത്തായി. ഇന്നിങ്‌സ് ജയം ലക്ഷ്യമിട്ട് ആതിഥേയര്‍ അഫ്ഗാനെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങിന് വിട്ടു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ 112 റണ്‍സെടുക്കാനെ ഹസ്മത്തുല്ല ഷാഹിദിക്കും സംഘത്തിനും സാധിച്ചുള്ളൂ.</p>
<p><a href="https://www.malayalamtv9.com/sports/cricket-news/ind-vs-afg-test-afghanistan-stumble-to-1135-after-india-piles-up-5648-on-day-2-2208761.html">അഞ്ച് വിക്കറ്റിന് 113</a> എന്ന നിലയിലാണ് അഫ്ഗാനിസ്ഥാന്‍ മൂന്നാം ദിനമായ ഇന്ന് ആദ്യ ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ചത്. മൂന്നാം ദിനത്തില്‍ തുടക്കത്തില്‍ തന്നെ അസ്മത്തുല്ല ഒമര്‍സായിയുടെ വിക്കറ്റ് നഷ്ടമായി. 10 പന്തുകള്‍ നേരിട്ട ഒമര്‍സായിക്ക് റണ്‍സൊന്നുമെടുക്കാനായില്ല.</p>
<p>ഏഴാം വിക്കറ്റില്‍ റഹ്‌മത്ത് ഷാ-ഷറഫുദ്ദീന്‍ അഷ്‌റഫ് സഖ്യം ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 32 പന്തില്‍ 11 റണ്‍സെടുത്ത ഷറഫുദ്ദീന്‍ മാനവ് സുതാറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അഫ്ഗാന്റെ വാലറ്റവും വന്ന പോലെ മടങ്ങി.</p>
<p>Also Read: <a href="https://www.malayalamtv9.com/sports/cricket-news/should-sanju-samson-make-way-vaibhav-sooryavanshi-gavaskar-and-srikkanth-divide-on-debut-strategy-2208959.html">India vs Ireland: സഞ്ജുവിനെ പുറത്തിരുത്തി വൈഭവിനെ കളിപ്പിക്കണമെന്ന് ഗവാസ്‌കര്‍; അരുതെന്ന് ശ്രീകാന്ത്‌</a></p>
<p>നങ്കേയാലിയ ഖരോട്ടെ 12 പന്തില്‍ നാല് നോട്ടൗട്ട്, മുഹമ്മദ് സലീം മൂന്ന് പന്തില്‍ പൂജ്യം, സിയാവുര്‍ റഹ്‌മാന്‍ മൂന്ന് പന്തില്‍ 6 എന്നിങ്ങനെയാണ് വാലറ്റത്തെ ബാറ്റര്‍മാരുടെ സ്‌കോറുകള്‍. 135 പന്തില്‍ 60 റണ്‍സെടുത്ത റഹ്‌മത്ത് ഷായാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. അരങ്ങേറ്റ മത്സരം കളിക്കുന്ന മാനവ് സുതാര്‍ ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റ് വീഴ്ത്തി. പ്രസിദ് കൃഷ്ണ മൂന്ന് വിക്കറ്റും, വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.</p>
<h3>രണ്ടാം ഇന്നിങ്‌സിലും തകര്‍ച്ച</h3>
<p>രണ്ടാം ഇന്നിങ്‌സിലും തുടക്കം മുതല്‍ അഫ്ഗാനിസ്ഥാന്‍ തകര്‍ച്ച നേരിട്ടു. 40 പന്തില്‍ എട്ടു റണ്‍സെടുത്ത ഓപ്പണര്‍ അബ്ദുല്‍ മാലിക്കിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. മുഹമ്മദ് സിറാജ് എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ റഹ്‌മാനുല്ല ഗുര്‍ബാസും, സെദിഖുല്ല അടലും നേരിയ പ്രതിരോധം തീര്‍ത്തു. രണ്ടാം ഇന്നിങ്‌സില്‍ അഫ്ഗാന്റെ ടോപ് സ്‌കോററായ അടല്‍ 80 പന്തില്‍ 42 റണ്‍സെടുത്തു. 24 പന്തില്‍ 24 റണ്‍സായിരുന്നു ഗുര്‍ബാസിന്റെ സംഭാവന.</p>
<p>ആദ്യ ഇന്നിങ്‌സിലെ ടോപ് സ്‌കോററായിരുന്ന റഹ്‌മത് ഷായ്ക്കും അധികം നേരം പിടിച്ചുനില്‍ക്കാനായില്ല. 16 പന്തില്‍ 13 റണ്‍സാണ് റഹ്‌മത് ഷാ രണ്ടാം ഇന്നിങ്‌സില്‍ നേടിയത്. ക്യാപ്റ്റന്‍ ഹസ്മത്തുല്ല ഷാഹിദി 10 പന്തില്‍ അഞ്ച് റണ്‍സെടുത്ത് മടങ്ങി.</p>
<p>മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍: അഫ്‌സര്‍ സാസയ്-19 പന്തില്‍ എട്ട്, അസ്മത്തുല്ല ഒമര്‍സായ്-അഞ്ച് പന്തില്‍ നാല്, നങ്കേയാലിയ ഖരോട്ടെ- 11 പന്തില്‍ 6, സിയാവുര്‍ റഹ്‌മാന്‍-11 പന്തില്‍ പൂജ്യം നോട്ടൗട്ട്, മുഹമ്മദ് സലീം-ഗോള്‍ഡന്‍ ഡക്ക്. പരിക്കേറ്റ ഷറഫുദ്ദീന്‍ അഷ്‌റഫ് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റു ചെയ്യാനെത്തിയില്ല. രണ്ടാം ഇന്നിങ്‌സില്‍ വാഷിങ്ടണ്‍ സുന്ദര്‍ നാലു വിക്കറ്റും, കുല്‍ദീപ് യാദവ് മൂന്നു വിക്കറ്റും, മാനവ് സുതാറും, മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.</p>
<h3>English Summary</h3>
<p>India crushed Afghanistan by an innings and 300 runs in just three days. Led by Shubman Gill, India declared their first innings at a massive 564 for 8. Afghanistan crumbled under pressure, scoring just 152 in the first innings and 112 in the second. Indian bowlers dominated the match, highlighted by debutant Manav Suthar's impressive 6-wicket haul in the first innings.</p>
]]></content:encoded>
				</item>
							<item>
					<title>Vaibhav Sooryavanshi: ഫുള്‍ ചിലവ് ബിസിസിഐ വക! വൈഭവിനൊപ്പം ഇംഗ്ലണ്ടിലേക്ക് പറക്കാന്‍ മാതാപിതാക്കളും</title>
					<link>https://www.malayalamtv9.com/sports/cricket-news/bcci-makes-special-exception-for-15-year-old-vaibhav-sooryavanshi-allows-parents-to-accompany-him-on-uk-tour-2208833.html</link>
					<pubDate>Sun, 07 Jun 2026 22:19:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/bcci-makes-special-exception-for-15-year-old-vaibhav-sooryavanshi-allows-parents-to-accompany-him-on-uk-tour-2208833.html</guid>
					<description><![CDATA[<p>Why BCCI is allowing Vaibhav Sooryavanshi’s parents to travel with India squad: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് പുറപ്പെടുന്ന വൈഭവ് സൂര്യവംശിക്കൊപ്പം യാത്ര ചെയ്യാന്‍ മാതാപിതാക്കള്‍ക്ക് അനുമതി നല്‍കി ബിസിസിഐ. വൈഭവ് &#8216;കുട്ടി&#8217;യാണെന്നത് പരിഗണിച്ചാണ് പ്രത്യേക പരിഗണന നല്‍കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-8.jpg" class="attachment-large size-large wp-post-image" alt="Vaibhav Sooryavanshi" /></figure><p><strong>India vs England:</strong> ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് പുറപ്പെടുന്ന വൈഭവ് സൂര്യവംശിക്കൊപ്പം യാത്ര ചെയ്യാന്‍ മാതാപിതാക്കള്‍ക്ക് അനുമതി നല്‍കി ബിസിസിഐ. വൈഭവ് 'കുട്ടി'യാണെന്നത് പരിഗണിച്ചാണ് പ്രത്യേക പരിഗണന നല്‍കുന്നത്. 15 വയസ് മാത്രമാണ് വൈഭവിന്റെ പ്രായം. മാതാപിതാക്കളുടെ ചെലവും ബിസിസിഐ വഹിക്കും. ഇത്രയും ചെറിയ പ്രായമുള്ള ഒരു കുട്ടിയെ സീനിയർ ടീമിന്റെ ഭാഗമാക്കുമ്പോഴുണ്ടാകുന്ന വെല്ലുവിളികൾ കണക്കിലെടുത്തും, വിദേശ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിൽ സൂര്യവംശിക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുമാണ് മാതാപിതാക്കളെ ഒപ്പം കൂട്ടാന്‍ ബിസിസിഐ അനുവദിച്ചത്.</p>
<p>വൈഭവ് ഇപ്പോഴും മൈനറാണെന്ന്‌ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ഹിന്ദുസ്ഥാൻ ടൈംസ് ഡിജിറ്റലിനോട് പറഞ്ഞു. ഇതിനുമുമ്പ് അണ്ടർ-19 ലോകകപ്പിലും മറ്റും തന്റെ സമപ്രായക്കാർക്കൊപ്പമായിരുന്നു വൈഭവ് യാത്ര ചെയ്തിരുന്നത്. എന്നാല്‍ സീനിയേഴ്‌സിനൊപ്പം യാത്ര ചെയ്യുമ്പോള്‍ മാതാപിതാക്കളെയോ, കുടുംബത്തിലുള്ള മറ്റാരെയെങ്കിലുമോ കൂടെ കൂട്ടാന്‍ അനുവദിക്കുന്നതാണ്‌ ശരിയെന്ന് കരുതുന്നുവെന്നും സൈകിയ വ്യക്തമാക്കി.</p>
<p>വൈഭവിന്റെ മാതാപിതാക്കളോട് ഇതേക്കുറിച്ച് സംസാരിക്കും. അവർക്ക് പോകാൻ താൽപ്പര്യമുണ്ടെങ്കിൽ അവർക്ക് പോകാം. കാരണം അവൻ ഒരു കുട്ടിയാണ്. സീനിയർ താരങ്ങള്‍ക്കൊപ്പം ഇടപഴകാന്‍ വൈഭവിന്‌ കുറച്ച് സമയം ആവശ്യമായി വരും. അതുകൊണ്ടാണ് പ്രത്യേക പരിഗണന നല്‍കിയത്‌. അവൻ കംഫർട്ടബിൾ ആയിരിക്കണമെന്നും ബിസിസിഐ സെക്രട്ടറി പറഞ്ഞു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/sanju-samson-vs-ishan-kishan-who-will-lose-their-spot-if-vaibhav-sooryavanshi-plays-in-indias-t20-xi-2208730.html">Sanju Samson: വൈഭവിന്റെ വരവ് സഞ്ജുവിനും ഇഷാനും തിരിച്ചടി; രണ്ടിലൊരാള്‍ പുറത്തേക്ക്?</a></strong></p>
<h3>നിലവില്‍ എ ടീമിനൊപ്പം</h3>
<p>നിലവിൽ ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ സ്ക്വാഡിനൊപ്പമാണ് വൈഭവ്. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് ഈ ചെറുപ്രായത്തില്‍ വൈഭവിനെ സീനിയര്‍ ടീമിലെത്തിച്ചത്. ഈ ഐപിഎല്‍ സീസണില്‍ 16 മത്സരങ്ങളിൽ നിന്ന് 237.31 എന്ന ഞെട്ടിക്കുന്ന സ്ട്രൈക്ക് റേറ്റിൽ 776 റണ്‍സ് അടിച്ചുകൂട്ടിയ വൈഭവാണ് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്.</p>
<p>ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ശനിയാഴ്ച അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകൾക്കുള്ള ഇന്ത്യയുടെ ടി20 സ്ക്വാഡിലും, ഒപ്പം ഏഷ്യൻ ഗെയിംസിനുള്ള ടീമിലും വൈഭവിനെ ഉള്‍പ്പെടുത്തിയത്. ഇന്ത്യന്‍ ടീമിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ്. 16-ാം വയസില്‍ സീനിയര്‍ ടീമിലെത്തിയ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡാണ് പഴങ്കഥയാക്കിയത്.</p>
<h3>അവിശ്വസനീയമായ നിമിഷം</h3>
<p>വൈഭവിനെ സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്തിയ നിമിഷത്തെ അവിശ്വസനീയം എന്നാണ് പിതാവ് സഞ്ജീവ് സൂര്യവംശി വിശേഷിപ്പിച്ചത്. ഇതൊരു സ്വപ്നസാക്ഷാത്കാരമാണെന്ന് അദ്ദേഹം എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.</p>
<p>വൈഭവിനെ സച്ചിനോടോ ബ്രാഡ്മാനോടോ താരതമ്യം ചെയ്യുന്നത് ശരിയല്ല. ആ ഇതിഹാസങ്ങൾ അവിശ്വസനീയമാംവിധം ദീർഘകാലം ഉയർന്ന നിലവാരത്തിൽ പ്രകടനം നടത്തി. വമ്പൻ പ്രകടനങ്ങൾ കാഴ്ചവച്ചു. അവരുടെ കാല്‍ചുവട്ടിലെ പൊടിയുമായി പോലും വൈഭവിനെ ഇപ്പോള്‍ ഉപമിക്കാനാകില്ലെന്നും താരത്തിന്റെ പിതാവ് പറഞ്ഞു.</p>
<p>മൂന്ന് ഫോര്‍മാറ്റും കളിക്കാനാണ് വൈഭവ് ആഗ്രഹിക്കുന്നത്. പ്രായം നോക്കി അവനെ വിലയിരുത്തുന്നതിനുപകരം, കഴിവിന്റെ പേരിൽ ആളുകൾ അവനെ അറിയണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും സഞ്ജീവ് സൂര്യവംശി പറഞ്ഞു.</p>
<h3>English Summary</h3>
<p>Fifteen-year-old Vaibhav Sooryavanshi has been selected for India's senior T20I squad. The BCCI is letting his parents accompany him on the UK tour because he is a minor. The teenager earned his spot after a historic, record-breaking IPL 2026 season. He has broken Sachin Tendulkar's long-standing record to join the national team.</p>
]]></content:encoded>
				</item>
							<item>
					<title>Women’s T20 World Cup 2026: ആദ്യ സന്നാഹ മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങുന്നു; എതിരാളികള്‍ വെസ്റ്റ് ഇന്‍ഡീസ്; എപ്പോള്‍, എവിടെ കാണാം?</title>
					<link>https://www.malayalamtv9.com/photo-gallery/icc-womens-t20-world-cup-warm-up-matches-when-and-where-to-watch-india-w-vs-west-indies-w-clash-2208821.html</link>
					<pubDate>Sun, 07 Jun 2026 21:20:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/icc-womens-t20-world-cup-warm-up-matches-when-and-where-to-watch-india-w-vs-west-indies-w-clash-2208821.html</guid>
					<description><![CDATA[<p>Where to Watch Women’s T20 World Cup Warm-Up Matches Live: വനിതാ ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ നാളെ വെസ്റ്റ് ഇന്‍ഡീസുമായി ഏറ്റുമുട്ടും. ഉച്ചയ്ക്ക് 2.30-ന് കാര്‍ഡിഫ് വെയില്‍ സ്റ്റേഡിയത്തിലാണ് മത്സരം. ജൂൺ 6 മുതൽ ജൂൺ 10 വരെയാണ് ഈ പരിശീലന മത്സരങ്ങൾ നടക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur.jpg" class="attachment-large size-large wp-post-image" alt="Harmanpreet Kaur" /></figure><p>
		<style type="text/css">
			#gallery-8 {
				margin: auto;
			}
			#gallery-8 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-8 img {
				border: 2px solid #cfcfcf;
			}
			#gallery-8 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-8' class='gallery galleryid-2208821 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur.jpg" class="attachment-thumbnail size-thumbnail" alt="Harmanpreet Kaur" aria-describedby="gallery-8-2208822" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur.jpg 150w, https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2208822'>
				വനിതാ ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ നാളെ വെസ്റ്റ് ഇന്‍ഡീസുമായി ഏറ്റുമുട്ടും. ഉച്ചയ്ക്ക് 2.30-ന് കാര്‍ഡിഫ് വെയില്‍ സ്റ്റേഡിയത്തിലാണ് മത്സരം. ജൂൺ 6 മുതൽ ജൂൺ 10 വരെയാണ് ഈ പരിശീലന മത്സരങ്ങൾ നടക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത് നാളെയാണ്  (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Smriti-Mandhana-1.jpg" class="attachment-thumbnail size-thumbnail" alt="Smriti Mandhana" aria-describedby="gallery-8-2208823" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Smriti-Mandhana-1.jpg 150w, https://images.malayalamtv9.com/uploads/2026/06/Smriti-Mandhana-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2208823'>
				ഇന്ത്യ രണ്ട് സന്നാഹ മത്സരങ്ങളാണ് കളിക്കുന്നത്. ജൂണ്‍ 10-ന് ഇന്ത്യ ഇംഗ്ലണ്ടിനെയും നേരിടും. ലോകകപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് സന്നാഹ മത്സരം കളിക്കുന്നത്. ഇതിലെ ജയ-പരാജയങ്ങള്‍ പ്രസക്തമല്ല.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Jemimah-Rodrigues.jpg" class="attachment-thumbnail size-thumbnail" alt="Jemimah Rodrigues" aria-describedby="gallery-8-2208824" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Jemimah-Rodrigues.jpg 150w, https://images.malayalamtv9.com/uploads/2026/06/Jemimah-Rodrigues.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2208824'>
				പരിശീലന മത്സരങ്ങളെല്ലാം ഐസിസിയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമായ ICC.tv വഴിയും ഐസിസി യൂട്യൂബ് ചാനലിലൂടെയും ലോകമെമ്പാടും പൂർണ്ണമായും സൗജന്യമായി തത്സമയം കാണാൻ സാധിക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. ഇന്ത്യയുടെ മാത്രം വാം-അപ്പ് മത്സരങ്ങൾ ജിയോഹോട്ട്‌സ്റ്റാർ സംപ്രേഷണം ചെയ്യും. യുകെയിലെ ആരാധകര്‍ക്ക്‌ ഇംഗ്ലണ്ടിന്റെ മത്സരങ്ങൾ സ്കൈ ചാനലിലൂടെ തത്സമയം കാണാം. യുഎസ്എ, കാനഡ എന്നിവിടങ്ങളിൽ വില്ലോ ടിവി എല്ലാ പരിശീലന മത്സരങ്ങളും തത്സമയം എത്തിക്കും.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Shreyanka-Patil.jpg" class="attachment-thumbnail size-thumbnail" alt="Shreyanka Patil" aria-describedby="gallery-8-2208825" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Shreyanka-Patil.jpg 150w, https://images.malayalamtv9.com/uploads/2026/06/Shreyanka-Patil.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2208825'>
				വെസ്റ്റ് ഇൻഡീസിലെ ആരാധകർക്ക് ഇഎസ്പിഎൻ കരീബിയൻ വഴി തങ്ങളുടെ ടീമിന്റെ മത്സരങ്ങൾ കാണാം. യുഎഇയിലും മറ്റ് MENA മേഖലകളിലും സ്റ്റാർസ്‌പ്ലേ ക്രിക്കറ്റ് ഡബ്ല്യു ചാനലിലൂടെ മത്സരങ്ങൾ ലഭ്യമാകും. ഇന്നലെ നാലു സന്നാഹ മത്സരങ്ങളാണ് നടന്നത്. നെതര്‍ലന്‍ഡ്‌സ്-സ്‌കോട്ട്‌ലന്‍ഡ്, സൗത്ത് ആഫ്രിക്ക-അയര്‍ലന്‍ഡ്, ശ്രീലങ്ക-പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്-ബംഗ്ലാദേശ് പോരാട്ടങ്ങള്‍ നടന്നു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Shafali-Verma.jpg" class="attachment-thumbnail size-thumbnail" alt="Shafali Verma" aria-describedby="gallery-8-2208826" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Shafali-Verma.jpg 150w, https://images.malayalamtv9.com/uploads/2026/06/Shafali-Verma.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2208826'>
				നാളെ രണ്ട് മത്സരങ്ങളാണ് നടക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ഏറ്റുമുട്ടും. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലാണ് രണ്ടാം മത്സരം. ജൂണ്‍ 10-ന് സന്നാഹ മത്സരങ്ങള്‍ അവസാനിക്കും.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>FIFA World Cup 2026: വമ്പന്മാർ വടക്കേ അമേരിക്കയിലേക്ക്; ലോകകപ്പിലെ തീപാറും പോരാട്ടങ്ങളുടെ തീയതികൾ</title>
					<link>https://www.malayalamtv9.com/sports/fifa-football-world-cup-2026-key-fixtures-knockout-dates-and-group-stage-schedule-2208797.html</link>
					<pubDate>Sun, 07 Jun 2026 20:18:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/fifa-football-world-cup-2026-key-fixtures-knockout-dates-and-group-stage-schedule-2208797.html</guid>
					<description><![CDATA[<p>FIFA World Cup 2026 Key Dates: ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് ഇനി ഏതാനും ദിവസം മാത്രം ബാക്കി. 39 ദിവസം നീണ്ടുനില്‍ക്കുന്ന ഈ ടൂര്‍ണമെന്റിന് യുഎസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്നു. ടൂര്‍ണമെന്റിലെ പ്രധാന പോരാട്ടങ്ങളുടെ ഷെഡ്യൂള്‍ പരിശോധിക്കാം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Replica-of-the-FIFA-World-Cup-trophy.jpg" class="attachment-large size-large wp-post-image" alt="Replica of the FIFA World Cup trophy" /></figure><p><strong>FIFA World Cup 2026 Guide:</strong> കാല്‍പന്ത് പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് ഇനി ഏതാനും ദിവസം മാത്രം ബാക്കി. 39 ദിവസം നീണ്ടുനില്‍ക്കുന്ന ഈ ടൂര്‍ണമെന്റിന് യുഎസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്നു. ടൂര്‍ണമെന്റിലെ പ്രധാന പോരാട്ടങ്ങളുടെ ഷെഡ്യൂള്‍ പരിശോധിക്കാം. ജൂണ്‍ 11-ന് മെക്സിക്കോ സിറ്റിയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും.</p>
<p>ജൂൺ 12-ന് മറ്റ് സഹ-ആതിഥേയരായ കാനഡ ബോസ്നിയ ആൻഡ് ഹെർസഗോവിനയുമായും, യുഎസ്എ പരാഗ്വേയുമായും ഏറ്റുമുട്ടും. ജൂൺ 14-ന് ജർമ്മനി കുറക്കാവോയെ നേരിടും. ഈ മത്സരത്തോടെ ലോകകപ്പ് കളിക്കുന്ന ഏറ്റവും ചെറിയ രാജ്യമെന്ന റെക്കോർഡ് കുറക്കാവോ സ്വന്തമാക്കും. ജൂൺ 15-ന് സ്‌പെയിനെതിരായ മത്സരത്തില്‍ കേപ് വെർദെ തങ്ങളുടെ ലോകകപ്പ് അരങ്ങേറ്റം കുറിക്കും.</p>
<p>ജൂൺ 16-ന് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന അൾജീരിയയ്ക്കെതിരെ ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരം കളിക്കും. ഇതേ ദിവസം നടക്കുന്ന മറ്റൊരു മത്സരത്തിൽ ഓസ്ട്രിയ ജോർദാനെ നേരിടും. ജോർദാന്റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് മത്സരമായി അത് മാറും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/2026-fifa-world-cup-messi-and-ronaldo-are-the-only-billionaires-among-the-players-details-inside-2208753.html">FIFA World Cup 2026: ആദ്യം റോണോ കയറി, പിന്നെ മെസിയും! 2026 ഫിഫ ലോകകപ്പ് കളിക്കാരിൽ ‘ഇങ്ങനെ’ ഇവർ രണ്ട് പേർ മാത്രം</a></strong></p>
<p>ജൂൺ 17-ന് പോർച്ചുഗൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ നേരിടും. അന്നുതന്നെ നടക്കുന്ന ഉസ്ബെക്കിസ്ഥാൻ - കൊളംബിയ മത്സരത്തിനും പ്രത്യേകതയുണ്ട്. ഉസ്ബെക്കിസ്ഥാന്റെ ലോകകപ്പിലെ അരങ്ങേറ്റ മത്സരമാണിത്‌. ജൂൺ 27-ഓടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും.</p>
<h3>ഗ്രൂപ്പ് ഘട്ടത്തിലെ വമ്പന്‍ പോരാട്ടങ്ങള്‍</h3>
<ul>
<li>ജൂൺ 13: ബ്രസീൽ vs മൊറോക്കോ (ഗ്രൂപ്പ് സി)</li>
<li>ജൂൺ 14: നെതർലാൻഡ്‌സ് vs ജപ്പാൻ (ഗ്രൂപ്പ് എഫ്)</li>
<li>ജൂൺ 16: ഫ്രാൻസ് vs സെനഗൽ (ഗ്രൂപ്പ് ഐ)</li>
<li>ജൂൺ 17: ഇംഗ്ലണ്ട് vs ക്രൊയേഷ്യ (ഗ്രൂപ്പ് എൽ)</li>
<li>ജൂൺ 18: മെക്സിക്കോ vs ദക്ഷിണ കൊറിയ (ഗ്രൂപ്പ് എ)</li>
<li>ജൂൺ 20: ജർമ്മനി vs ഐവറി കോസ്റ്റ് (ഗ്രൂപ്പ് ഇ)</li>
<li>ജൂൺ 20: നെതർലാൻഡ്‌സ് vs സ്വീഡൻ (ഗ്രൂപ്പ് എഫ്)</li>
<li>ജൂൺ 22: നോർവേ vs സെനഗൽ (ഗ്രൂപ്പ് ഐ)</li>
<li>ജൂൺ 22: അർജന്റീന vs ഓസ്ട്രിയ (ഗ്രൂപ്പ് ജെ)</li>
<li>ജൂൺ 24: ദക്ഷിണാഫ്രിക്ക vs ദക്ഷിണ കൊറിയ (ഗ്രൂപ്പ് എ)</li>
<li>ജൂൺ 25: ജപ്പാൻ vs സ്വീഡൻ (ഗ്രൂപ്പ് എഫ്)</li>
<li>ജൂൺ 26: നോർവേ vs ഫ്രാൻസ് (ഗ്രൂപ്പ് ഐ)</li>
<li>ജൂൺ 26: ഉറുഗ്വേ vs സ്പെയിൻ (ഗ്രൂപ്പ് എച്ച്)</li>
<li>ജൂൺ 27: കൊളംബിയ vs പോർച്ചുഗൽ (ഗ്രൂപ്പ് കെ)</li>
</ul>
<h3>നോക്കൗട്ട് ഘട്ടം</h3>
<p>ജൂൺ 28 മുതൽ ജൂലൈ 3 വരെ റൗണ്ട് ഓഫ് 32 മത്സരങ്ങളും, ജൂലൈ 4 മുതൽ 7 വരെ റൗണ്ട് ഓഫ് 16 മത്സരങ്ങളും നടക്കും. ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ ജൂലൈ 9 മുതൽ 11 വരെയുള്ള ദിവസങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 14, 15 തീയതികളിൽ സെമിഫൈനലുകൾ നടക്കും. ജൂലൈ 18-ന് മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരാട്ടവും, ഫൈനൽ മത്സരം ജൂലൈ 19-നും നടക്കും.</p>
<h3>English Summary</h3>
<p>The 2026 FIFA World Cup kicks off on June 11 in North America. Football superstars like Messi and Ronaldo will compete alongside exciting young talents. The tournament features debuting nations and highly anticipated group stage matches. The 39-day event concludes with the grand final on July 19.</p>
]]></content:encoded>
				</item>
							<item>
					<title>IND vs AFG: കൂറ്റന്‍ സ്‌കോറില്‍ ഡിക്ലയര്‍ ചെയ്ത് ഇന്ത്യ; കൂട്ടത്തകര്‍ച്ച നേരിട്ട് അഫ്ഗാനിസ്ഥാന്‍</title>
					<link>https://www.malayalamtv9.com/sports/cricket-news/ind-vs-afg-test-afghanistan-stumble-to-1135-after-india-piles-up-5648-on-day-2-2208761.html</link>
					<pubDate>Sun, 07 Jun 2026 17:07:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ind-vs-afg-test-afghanistan-stumble-to-1135-after-india-piles-up-5648-on-day-2-2208761.html</guid>
					<description><![CDATA[<p>India vs Afghanistan Test Match Day 2 Report: രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഫ്ഗാനിസ്ഥാന് കൂട്ടത്തകര്‍ച്ച. അഞ്ച് വിക്കറ്റിന് 113 എന്ന നിലയിലാണ് അഫ്ഗാനിസ്ഥാന്‍. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ എട്ട് വിക്കറ്റിന് 564 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. മാനവ് സുതാര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/India-vs-Afghanistan-Test-Match-Day-2.jpg" class="attachment-large size-large wp-post-image" alt="India vs Afghanistan Test Match Day 2" /></figure><p><strong>മൊഹാലി:</strong> ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഫ്ഗാനിസ്ഥാന് കൂട്ടത്തകര്‍ച്ച. നിലവില്‍ അഞ്ച് വിക്കറ്റിന് 113 എന്ന നിലയിലാണ് അഫ്ഗാനിസ്ഥാന്‍. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറിനെക്കാള്‍ 451 റണ്‍സ് പിന്നിലാണ് അഫ്ഗാന്‍. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ എട്ട് വിക്കറ്റിന് 564 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. 81 പന്തില്‍ 43 റണ്‍സുമായി റഹ്‌മത്ത് ഷായാണ് ക്രീസില്‍. അരങ്ങേറ്റ മത്സരം കളിക്കുന്ന മാനവ് സുതാര്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. താരം മൂന്നു വിക്കറ്റ് വീഴ്ത്തി.</p>
<p>ആറാം ഓവറിലെ നാലാം പന്തില്‍ അഫ്ഗാന്‍ ഓപ്പണര്‍ അബ്ദുല്‍ മാലിക്കിനെ പുറത്താക്കിയാണ് മാനവ് രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. 18 പന്തില്‍ 16 റണ്‍സെടുത്ത അബ്ദുല്‍ മാനവിന്റെ പന്തില്‍ മുഹമ്മദ് സിറാജിന് ക്യാച്ച് നല്‍കുകയായിരുന്നു. ഒമ്പതാം ഓവറില്‍ അഫ്ഗാന്റെ മറ്റൊരു ഓപ്പറായ സെദിഖുല്ല അടലിനെ പ്രസിദ് കൃഷ്ണ വീഴ്ത്തി. 27 പന്തില്‍ 17 റണ്‍സെടുത്ത അടലിനെ പ്രസിദ് ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു.</p>
<h3>മാനവിന്റെ ആദ്യ വിക്കറ്റ്‌</h3>
<p><iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?height=314&amp;href=https%3A%2F%2Fwww.facebook.com%2Freel%2F26192287350447975%2F&amp;show_text=false&amp;width=560&amp;t=0" width="480" height="360" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
<p>വണ്‍ ഡൗണായെത്തിയ റഹ്‌മാനുല്ല ഗുര്‍ബാസിനും പിടിച്ചുനില്‍ക്കാനായില്ല. 40 പന്തില്‍ 12 റണ്‍സെടുത്ത ഗുര്‍ബാസ് മാനവ് സുതാറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ചെറുത്തുനില്‍പിന് ശ്രമിച്ച അഫ്ഗാന്‍ ക്യാപ്റ്റന്‍ ഹസ്മത്തുല്ല ഷാഹിദിയെ (48 പന്തില്‍ 20) പ്രസിദ് കൃഷ്ണ എല്‍ബിഡബ്ല്യുവില്‍ കുരുക്കിയതോടെ അഫ്ഗാന്റെ നില പരുങ്ങലിലായി. പിന്നാലെയെത്തിയ അഫ്‌സര്‍ സസായിയും (26 പന്തില്‍ മൂന്ന് റണ്‍സ്) വന്നപോലെ മടങ്ങി. ഈ വിക്കറ്റും മാനവിനായിരുന്നു.</p>
<h3>ലക്ഷ്യം ഇന്നിങ്‌സ് ജയം</h3>
<p>മൂന്നാം ദിനമായ നാളെ അഫ്ഗാന്റെ അവശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി വീഴ്ത്തി, അവരെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങിന് അയക്കാനാകും ഇന്ത്യയുടെ ശ്രമം. താരതമ്യേന ദുര്‍ബലരായ അഫ്ഗാനെതിരെ ഇന്നിങ്‌സ് ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ലക്ഷ്യമിടുന്നില്ല.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/sanju-samson-vs-ishan-kishan-who-will-lose-their-spot-if-vaibhav-sooryavanshi-plays-in-indias-t20-xi-2208730.html">Sanju Samson: വൈഭവിന്റെ വരവ് സഞ്ജുവിനും ഇഷാനും തിരിച്ചടി; രണ്ടിലൊരാള്‍ പുറത്തേക്ക്?</a></strong></p>
<h3>ഗില്ലിന്റെയും രാഹുലിന്റെയും സെഞ്ചുറി</h3>
<p>ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും (177 പന്തില്‍ 126), വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെയും (165 പന്തില്‍ 100) സെഞ്ചുറി മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ അടിച്ചുകൂട്ടിയത്. സായ് സുദര്‍ശന്‍ (104 പന്തില്‍ 81), ഋഷഭ് പന്ത് (121 പന്തില്‍ 81), വാഷിങ്ടണ്‍ സുന്ദര്‍ (പുറത്താകാതെ 68 പന്തില്‍ 52) എന്നിവര്‍ അര്‍ധ സെഞ്ചുറികള്‍ നേടി.</p>
<p>ഇന്നലെ മത്സരം അവസാനിക്കുമ്പോള്‍ <a href="https://www.malayalamtv9.com/sports/cricket-news/india-vs-afghanistan-test-kl-rahul-and-shubman-gill-smash-centuries-as-india-dominates-day-1-2208567.html">മൂന്ന് വിക്കറ്റിന് 368</a> എന്ന നിലയിലായിരുന്നു ഇന്ത്യ. ഗില്ലിന്റെ വിക്കറ്റാണ് ഇന്ന് ആദ്യം നഷ്ടമായത്. ഗില്ലിന് പിന്നാലെ ക്രീസിലെത്തിയ ധ്രുവ് ജൂറലിന് അവസരം മുതലാക്കാനായില്ല. 20 പന്തില്‍ 19 റണ്‍സാണ് ജൂറല്‍ നേടിയത്. തൊട്ടുപിന്നാലെ പന്തും പുറത്തായി. മാനവ് സുതാര്‍ 41 പന്തില്‍ 28, മുഹമ്മദ് സിറാജ് 12 പന്തില്‍ 22 എന്നിങ്ങനെയാണ് ഇന്ന് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. വാഷിങ്ടണിനൊപ്പം 26 പന്തില്‍ ഒമ്പത് റണ്‍സെടുത്ത കുല്‍ദീപ് യാദവും പുറത്താകാതെ നിന്നു.</p>
<p>ഇന്ന് പുറത്തായ ഇന്ത്യന്‍ ബാറ്റര്‍മാരില്‍ പന്ത് ഒഴികെയുള്ളവരുടെ വിക്കറ്റ് സ്വന്തമാക്കിയത് മുഹമ്മദ് സലീമാണ്. ഇന്നലെ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയ സലീമിന്റെ ആകെ വിക്കറ്റ് നേട്ടം ആറായി. ഹസ്മത്തുല്ല ഷാഹിദി, സിയാവുര്‍ റഹ്‌മാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.</p>
<h3>English Summary</h3>
<p>India declared their first innings at a massive 564/8, establishing a commanding lead. In response, Afghanistan collapsed to 113/5 by the end of Day 2, trailing by 451 runs. Debutants and frontline bowlers shone for India, with spinner Manav Suthar taking three crucial wickets. India will target the remaining wickets on Day 3 to enforce a follow-on and chase an innings victory.</p>
]]></content:encoded>
				</item>
							<item>
					<title>FIFA World Cup 2026: ആദ്യം റോണോ കയറി, പിന്നെ മെസിയും! 2026 ഫിഫ ലോകകപ്പ് കളിക്കാരിൽ &#8216;ഇങ്ങനെ&#8217; ഇവർ രണ്ട് പേർ മാത്രം</title>
					<link>https://www.malayalamtv9.com/sports/2026-fifa-world-cup-messi-and-ronaldo-are-the-only-billionaires-among-the-players-details-inside-2208753.html</link>
					<pubDate>Sun, 07 Jun 2026 16:08:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/2026-fifa-world-cup-messi-and-ronaldo-are-the-only-billionaires-among-the-players-details-inside-2208753.html</guid>
					<description><![CDATA[<p>2026 FIFA World Cup: 2026 ഫിഫ വേൾഡ്കപ്പ് കളിക്കാരിൽ ബില്യണയർ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള രണ്ടേ രണ്ട് കളിക്കാർ മാത്രമാണ് ഉള്ളത്, അ‌ർജന്റീനയുടെ നായകൻ ലയണൽ മെസിയും പോർചുഗലിന്റെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് അ‌ത്. ലോക ഫുട്ബോളിലെ ഇതിഹാസങ്ങളായി മാറിയ രണ്ട് കളിക്കാരാണ് ഇരുവരും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Cristiano-Ronaldo-and-Lionel-Messi.jpg" class="attachment-large size-large wp-post-image" alt="Cristiano Ronaldo and Lionel Messi" /></figure><p><strong>ഫിഫ</strong> വേൾഡ്കപ്പ് 2026 ന്റെ ആവേശം ലോകമെമ്പാടും കൂടുതൽ ചൂടുപിടിച്ചുവരികയാണ്. കാൽപ്പന്ത് കളിയുടെ മാമാങ്കത്തെ വരവേൽക്കാനുള്ള മലയാളിയുടെ തയാറെടുപ്പുകൾ പലതും ഇതിനകം ആഗോളതലത്തിൽ തന്നെ ​വൈറലായിക്കഴിഞ്ഞു. ബ്രസീൽ ഫാൻസ് സ്ഥാപിച്ച കൂറ്റൻ ഫ്ലെക്സിന്റെ വീഡിയോ ഇതിനകം സാക്ഷാൽ നെയ്മറിന്റെ ഔ​ദ്യോഗിക വെബ്​സൈറ്റിൽ പോലും ഇടംപിടിച്ചുകഴിഞ്ഞു. ബ്രസീലിന്റെ മാത്രമല്ല, പല ടീമുകളുടെയും കളിക്കാരുടെയും ലക്ഷങ്ങൾ മുടക്കിയുള്ള ബാനറുകളും കട്ടൗട്ടുകളുമാണ് കേരളത്തിന്റെ പലയിടങ്ങളിലും ഇതിനകം ആരാധകർ സ്ഥാപിച്ചിരിക്കുന്നത്. ബ്രസീൽ, അ‌ർജന്റീന, പോർചുഗൽ എന്നീ ടീമുകളുടെ ആരാധകരാണ് ഇക്കാര്യത്തിൽ പ്രധാനമായും മത്സരിച്ചുകൊണ്ടിരിക്കുന്നത്. ​ലോകത്തിന്റെ ഒരു കോണിൽ കോടികൾ മുടക്കിയുള്ള ലോകകപ്പ് മത്സരം നടക്കുമ്പോൾ അ‌തിന് അ‌ഭിവാദ്യമർപ്പിച്ച് ഇങ്ങ് കേരളത്തിൽ ലക്ഷങ്ങൾ മുടക്കിയുള്ള ഫ്ലെക്സ് മത്സരവും പൊടിപൊടിക്കുകയാണ്.</p>
<p>ജോലിയുള്ളവരും ഇല്ലാത്തവരുമായ ആരാധകർ സ്വന്തം പോക്കറ്റിൽ നിന്ന് പണം സംഭാവന ചെയ്തും വിദേശങ്ങളിലുള്ള പ്രവാസികളായ ആരാധകരുടെ പിന്തുണയോടെയുമൊക്കെയാണ് ഫ്ലക്സ് നിരത്തി ലോകകപ്പ് ആവേശം കൊഴുപ്പിക്കുന്നത്. ഇന്ത്യ പങ്കെടുക്കുന്ന ക്രിക്കറ്റ് ലോകകപ്പ് സമയത്ത് പോലും നമ്മുടെ നാട്ടിലെ ആരാധകർ ഇത്രയും ആവേശം പ്രകടിപ്പിക്കുന്നത് കണ്ടിട്ടില്ല. ക്രിക്കറ്റിൽ ഇന്ത്യ കളിക്കുമ്പോൾ എല്ലാവരും ഇന്ത്യൻ ഫാൻസ് തന്നെ, അ‌വിടെ മത്സരത്തിന് ഇടമില്ല. എന്നാൽ ഫുട്ബോളിൽ അ‌തല്ല സ്ഥിതി.</p>
<p>ക്രിക്കറ്റിനെക്കാൾ ഫുട്ബോളിനെ സ്നേഹിക്കുന്ന വലിയൊരു ജനവിഭാഗം കേരളത്തിലുണ്ട്. മലയാളിയുടെ ഫുട്ബോൾ ആരാധന ഇതിനകം രാജ്യാന്തരതലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതുമാണ്. എന്തായാലും ​കൈയയച്ച് പണമിറക്കി ആരാധകർ ഫിഫ ലോകകപ്പ് ആഘോഷിക്കുന്നു. മറുവശത്ത് കളിയിൽ നിന്ന് കോടികൾ സമ്പാദിച്ച ചിലർ ഈ ലോകകപ്പിലും പന്ത് തട്ടാനിറങ്ങുന്നു. 2026 ലോകകപ്പിലെ ബില്യണയർ കളിക്കാർ ആരൊക്കെ എന്ന് പരിചയപ്പെടാം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/fifa-world-cup-2026-live-streaming-in-india-dates-channel-list-and-where-to-watch-live-online-2208618.html">FIFA World Cup 2026: ഫിഫ ലോകകപ്പ് എങ്ങനെ കാണാം? ഒന്നല്ല, പല മാര്‍ഗങ്ങള്‍</a></strong></p>
<h3>ബില്യണയർ മെസി, ബില്യണയർ റോണോ</h3>
<p>2026 ഫിഫ വേൾഡ്കപ്പ് കളിക്കാരിൽ ബില്യണയർ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള രണ്ടേ രണ്ട് കളിക്കാർ മാത്രമാണ് ഉള്ളത്, അ‌ർജന്റീനയുടെ നായകൻ ലയണൽ മെസിയും പോർചുഗലിന്റെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് അ‌ത്. ലോക ഫുട്ബോളിലെ ഇതിഹാസങ്ങളായി മാറിയ രണ്ട് കളിക്കാരാണ് ഇരുവരും. കളിക്കളത്തിലെ നേട്ടങ്ങളുടെ കാര്യത്തിൽ മാത്രമല്ല, കളത്തിന് പുറത്തും മെസിയും റൊണാൾഡോയും താരതമ്യം ചെയ്യപ്പെടുന്നു.</p>
<p>സമ്പത്തിന്റെ കാര്യമെടുത്താൽ, ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്ത രണ്ട് കളിക്കാർ ആണ് മെസിയും റോണോയും. നിലവിൽ ഇവർ രണ്ട് പേരും ബില്യണയർ ആണ്. ഒരു വ്യക്തിയെ അന്താരാഷ്ട്ര തലത്തിൽ ബില്യണയർ എന്ന് വിളിക്കണമെങ്കിൽ അദ്ദേഹത്തിന് 1 ബില്യൺ യു.എസ്. ഡോളർ മൂല്യമുള്ള ആസ്തി ഉണ്ടായിരിക്കണം. ഇന്ത്യൻ രൂപയിൽ ഇതിന്റെ മൂല്യം ഏകദേശം 8,300 കോടിയിലധികം വരും (ഡോളർ നിരക്കിലെ മാറ്റങ്ങൾക്കനുസരിച്ച് ഇത് മാറാം).</p>
<h3>ക്രിസ്റ്റ്യാനോ റൊണാൾഡോ</h3>
<p>ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി ബില്യണയർ പദവിയിലെത്തിയ താരമാണ് റൊണാൾഡോ. ഏകദേശം $1.2 Billion – $1.4 Billion (ഏകദേശം 10,000 കോടിയിലധികം ഇന്ത്യൻ രൂപ) ആസ്തി റോണോയ്ക്ക് ഉണ്ട് എന്നാണ് കണക്ക്. സൗദി അറേബ്യൻ ക്ലബ്ബായ അൽ-നസറിലെ വൻ തുകയുടെ കരാർ, നൈക്കിയുമായുള്ള ആജീവനാന്ത കരാർ, സ്വന്തം ബ്രാൻഡായ 'CR7' (ഹോട്ടലുകൾ, വസ്ത്രങ്ങൾ, പെർഫ്യൂമുകൾ), സോഷ്യൽ മീഡിയ വരുമാനം എന്നിവയാണ് ബില്യണയർ നേട്ടത്തിലേക്ക് റോണോയെ എത്തിച്ചത്.</p>
<h3>ലയണൽ മെസി</h3>
<p>അ‌ടുത്തിടെ ബില്യണയർ ക്ലബ്ബിൽ ഇടംപിടിച്ചുകൊണ്ട്, കളിക്കളത്തിലെ നേട്ടങ്ങളുടെ കാര്യത്തിലെന്നപോലെ സമ്പത്തിന്റെ കാര്യത്തിലും മെസി റോണോയോട് മത്സരം തുടരുന്നു. $1.1 Billion (ഏകദേശം 9,100 കോടിയിലധികം ഇന്ത്യൻ രൂപ) ആണ് മെസിയുടെ ഏകദേശ ആസ്തി. അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലെ വരുമാനം, ആപ്പിൾ, അഡിഡാസ് എന്നിവയുമായുള്ള ലാഭവിഹിത കരാറുകൾ, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ, സ്വന്തം ബ്രാൻഡായ 'Más+ by Messi' എന്ന എനർജി ഡ്രിങ്ക് എന്നിവയാണ് മെസ്സിയുടെ പ്രധാന വരുമാന സ്രോതസ്സുകൾ.</p>
<p><em>എഴുതിയത്: പ്രശാന്ത് കുമാര്‍.</em></p>
<h3>English Summary</h3>
<p>Among the players playing in the 2026 FIFA World Cup, there are two players who have made it to the billionaire list, Argentina's captain Lionel Messi and Portugal's captain Cristiano Ronaldo. Both are two players who have become legends in world football. Ronaldo is the first player in football history to become a billionaire. It is estimated that Ronaldo has an asset of approximately $ 1.2 Billion - $ 1.4 Billion (approximately more than 10,000 crore Indian rupees).</p>
]]></content:encoded>
				</item>
							<item>
					<title>Sanju Samson: വൈഭവിന്റെ വരവ് സഞ്ജുവിനും ഇഷാനും തിരിച്ചടി; രണ്ടിലൊരാള്‍ പുറത്തേക്ക്?</title>
					<link>https://www.malayalamtv9.com/sports/cricket-news/sanju-samson-vs-ishan-kishan-who-will-lose-their-spot-if-vaibhav-sooryavanshi-plays-in-indias-t20-xi-2208730.html</link>
					<pubDate>Sun, 07 Jun 2026 14:42:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/sanju-samson-vs-ishan-kishan-who-will-lose-their-spot-if-vaibhav-sooryavanshi-plays-in-indias-t20-xi-2208730.html</guid>
					<description><![CDATA[<p>India T20 Squad Selection : വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനിലെത്തിയാല്‍ ടോപ് ഓര്‍ഡറിലെ അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ഒരാള്‍ക്ക് സ്ഥാനം നഷ്ടമായേക്കാം. പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടാല്‍ വൈഭവ് സൂര്യവംശിക്ക്‌ സ്വഭാവികമായും ഓപ്പണിങ് പൊസിഷന്‍ ലഭിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Sanju-Samson-and-Ishan-Kishan.jpg" class="attachment-large size-large wp-post-image" alt="Sanju Samson and Ishan Kishan" /></figure><p><strong>India T20 Squad:</strong> ഏഷ്യന്‍ ഗെയിംസിനും, അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഒട്ടേറെ സര്‍പ്രൈസുകള്‍ നിറഞ്ഞതായിരുന്നു പ്രഖ്യാപനം. ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന സൂര്യകുമാര്‍ യാദവിനെ ടീമില്‍ നിന്ന് ഒഴിവാക്കി. മോശം ഫോമായിരുന്നു പ്രധാന കാരണം. 35 വയസുള്ള സൂര്യയുടെ പ്രായവും ഒരു ഘടകമായി. 15 വയസുള്ള വൈഭവ് സൂര്യവംശിയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതായിരുന്നു മറ്റൊരു സര്‍പ്രൈസ്. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് ഓറഞ്ച് ക്യാപ് ജേതാവായ വൈഭവിന് തുണയായത്.</p>
<p>വൈഭവ് പ്ലേയിങ് ഇലവനിലെത്തിയാല്‍ ടോപ് ഓര്‍ഡറിലെ അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ഒരാള്‍ക്ക് സ്ഥാനം നഷ്ടമായേക്കാം. പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടാല്‍ വൈഭവിന് സ്വഭാവികമായും ഓപ്പണിങ് പൊസിഷന്‍ ലഭിക്കും. അങ്ങനെ വന്നാല്‍ ഇന്ത്യന്‍ ടീമിന്റെ നിലവിലെ ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ എന്നിവരില്‍ ഒരാള്‍ പുറത്തായേക്കാം.</p>
<p>എന്നാല്‍ അഭിഷേകിനെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കാനുള്ള സാധ്യത കുറവാണ്. അങ്ങനെ സംഭവിച്ചാല്‍ സഞ്ജു സാംസണും, ഇഷാന്‍ കിഷനും തമ്മിലാകും മത്സരം. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ നെടുംതൂണായിരുന്നു രണ്ട് താരങ്ങളും. സഞ്ജുവായിരുന്നു പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്. ഇഷാനും മികച്ച പ്രകടനം പുറത്തെടുത്തു. ഐപിഎല്ലിലും ഇരുതാരങ്ങളും മികവ് ആവര്‍ത്തിച്ചു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/harbhajan-singh-slams-selectors-over-rajat-patidar-omission-reacts-to-shreyas-iyer-replacing-suryakumar-yadav-as-t20i-captain-2208625.html">India T20I Squad Selection: സൂര്യയെ ഓര്‍ത്ത് സങ്കടം; പടീദാറിനെ ഒഴിവാക്കിയത് അനീതി; സെലക്ടര്‍മാര്‍ക്കെതിരെ മുന്‍താരം</a></strong></p>
<p>ടീമിലെ നിലവിലെ പ്രധാന വിക്കറ്റ് കീപ്പര്‍ സഞ്ജുവാണ്. ലെഫ്റ്റ് ഹാന്‍ഡ് ബാറ്റര്‍മാര്‍ അരങ്ങുവാഴുന്ന ടോപ് ഓര്‍ഡറില്‍ റൈറ്റ് ഹാന്‍ഡറായ സഞ്ജുവിനെ ഒഴിവാക്കുക അത്ര എളുപ്പമല്ല. സീനിയോരിറ്റിയും അനുകൂല ഘടകമാണ്. അതുകൊണ്ട് തന്നെ വൈഭവും, അഭിഷേകും ഓപ്പണര്‍മാരായി കളിച്ചാല്‍ സഞ്ജുവിനെക്കാളും ഇഷാന്‍ കിഷന്‍ പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്താകാനാണ് സാധ്യത.</p>
<h3>പ്ലേയിങ് ഇലവന്‍</h3>
<p>നാലു താരങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പ്ലേയിങ് ഇലവന്‍ രൂപപ്പെടുത്താനുള്ള സാധ്യത വിരളമാണ്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യറും, വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മയും സ്ഥാനം ഉറപ്പിച്ചതിനാല്‍ മധ്യനിരയിലും ഒഴിവുകളുണ്ടാകില്ല. വൈഭവ് പ്ലേയിങ് ഇലവനില്‍ എത്തിയാല്‍ സംഭവിക്കാവുന്ന കാര്യങ്ങളെക്കുറിച്ചുള്ള സാധ്യത മാത്രമാണ് ഇവിടെ നല്‍കിയിരിക്കുന്നത്.</p>
<p>സഞ്ജുവും, അഭിഷേകും, ഇഷാനും മികച്ച ഫോമിലാണ്. മൂന്നു പേരെയും ഒരുപോലെ പ്ലേയിങ് ഇലവനില്‍ നിലനിര്‍ത്താനാകും നിലവില്‍ ടീം മാനേജ്‌മെന്റ് ശ്രമിക്കുക. അതുകൊണ്ട് തന്നെ വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനില്‍ എത്താനുള്ള സാധ്യത തുടക്കത്തിലെ മത്സരങ്ങളിലെങ്കിലും കുറവാണ്. ജൂനിയറായ ഈ കുട്ടിതാരത്തിന് അരങ്ങേറ്റം കുറിക്കാന്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടി വന്നേക്കാം.</p>
<p>സൂര്യകുമാർ യാദവിനെ മാറ്റി ശ്രേയസ് അയ്യരെ നായകനാക്കിയതും തിലക് വർമ്മയെ വൈസ് ക്യാപ്റ്റനാക്കിയതും 2028-ലെ ഒളിമ്പിക്സും ടി20 ലോകകപ്പും ലക്ഷ്യം വെച്ചുള്ള ബിസിസിഐയുടെ ദീർഘകാല പ്ലാനിങ്ങിന്റെ ഭാഗമാണ്. വരും മത്സരങ്ങളിൽ യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാനാകും മാനേജ്‌മെന്റിന്റെ നീക്കം.</p>
<h3>English Summary</h3>
<p>India announced its T20 squad for the upcoming tours and Asian Games. 15-year-old prodigy Vaibhav Sooryavanshi earned his maiden international call-up. His inclusion creates intense competition for the opening slots. Either Sanju Samson or Ishan Kishan might lose their place If Vaibhav Sooryavanshi plays in India’s T20 XI.</p>
]]></content:encoded>
				</item>
							<item>
					<title>India T20I Squad Selection: സൂര്യയെ ഓര്‍ത്ത് സങ്കടം; പടീദാറിനെ ഒഴിവാക്കിയത് അനീതി; സെലക്ടര്‍മാര്‍ക്കെതിരെ മുന്‍താരം</title>
					<link>https://www.malayalamtv9.com/sports/cricket-news/harbhajan-singh-slams-selectors-over-rajat-patidar-omission-reacts-to-shreyas-iyer-replacing-suryakumar-yadav-as-t20i-captain-2208625.html</link>
					<pubDate>Sat, 06 Jun 2026 22:38:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/harbhajan-singh-slams-selectors-over-rajat-patidar-omission-reacts-to-shreyas-iyer-replacing-suryakumar-yadav-as-t20i-captain-2208625.html</guid>
					<description><![CDATA[<p>Harbhajan Singh Questions Rajat Patidar&#8217;s T20I Snub: അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടി20 ടീമുകളെ പ്രഖ്യാപിച്ചപ്പോൾ സെലക്ഷൻ കമ്മിറ്റി ചില അപ്രതീക്ഷിത തീരുമാനങ്ങളാണ് എടുത്തത്. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവിനെ നായകസ്ഥാനത്തുനിന്ന് നീക്കി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Rajat-Patidar.jpg" class="attachment-large size-large wp-post-image" alt="Rajat Patidar" /></figure><p><strong>India T20I Squad Announcement:</strong> അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടി20 ടീമുകളെ പ്രഖ്യാപിച്ചപ്പോൾ സെലക്ഷൻ കമ്മിറ്റി ചില അപ്രതീക്ഷിത തീരുമാനങ്ങളാണ് എടുത്തത്. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവിനെ നായകസ്ഥാനത്തുനിന്ന് നീക്കി. പകരം ലോകകപ്പ് ജേതാക്കളായ ടീമിൽ പോലുമില്ലാതിരുന്ന ശ്രേയസ് അയ്യര്‍ക്ക് ക്യാപ്റ്റന്‍സി ചുമതല നല്‍കി. എന്നാൽ, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ തുടർച്ചയായ ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ചിട്ടും രജത് പടീദാറിന് ടീമിൽ ഇടം ലഭിച്ചില്ല.</p>
<p>പടീദാറിനെ ടീമില്‍ ഒഴിവാക്കിയതിനെതിരെ മുന്‍ താരങ്ങളടക്കം രംഗത്തെത്തിയിട്ടുണ്ട്. പടീദാറിനെ ഒഴിവാക്കിയതിനെതിരെ സെലക്ടര്‍മാര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് മുന്‍ താരം ഹര്‍ഭജന്‍ സിങ്. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത പടീദാറിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് അനീതിയാണെന്ന് ഹര്‍ഭജന്‍ വിമര്‍ശിച്ചു.</p>
<p>"രജത് പടീദാർ ഇന്ത്യൻ ടീമിൽ ഇല്ലാത്തതിൽ വിഷമമുണ്ട്. ഇനി അദ്ദേഹം എന്താണ് ചെയ്യേണ്ടത്? 501 റൺസ് സ്കോർ ചെയ്തു, സ്ട്രൈക്ക് റേറ്റ് ഏകദേശം 200 ആണ്. അനീതിയാണിത്. ഇന്ത്യയിലെ ഏറ്റവും മികച്ച മിഡിൽ ഓർഡർ ബാറ്റർ അദ്ദേഹമാണ്‌. നല്ല സാങ്കേതിക തികവുള്ള മികച്ച സ്ട്രൈക്കർ," ഹർഭജൻ എക്സിൽ കുറിച്ചു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/why-bcci-dropped-suryakumar-yadav-after-historic-t20-world-cup-win-heres-the-reason-2208602.html">Suryakumar Yadav: സൂര്യകുമാര്‍ യാദവിന് എന്തിന് പുറത്താക്കി? കാരണങ്ങള്‍ അക്കമിട്ട് നിരത്തി അഗാര്‍ക്കര്‍</a></strong></p>
<p>ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ച ശ്രേയസിനെ അദ്ദേഹം പ്രശംസിച്ചു. എന്നാല്‍ സൂര്യകുമാര്‍ യാദവിനെ നായകസ്ഥാനത്തു നിന്ന് മാറ്റിയതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<h3>വൈഭവ് സൂര്യവംശിക്ക് പ്രശംസ</h3>
<p>പതിനഞ്ചാം വയസില്‍ സീനിയര്‍ ടീമിലെത്തിയ വൈഭവ് സൂര്യവംശിയുടെ ചരിത്രനേട്ടത്തെ ഹര്‍ഭജന്‍ പ്രശംസിച്ചു. 'ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് താരമെന്ന ചരിത്രം കുറിച്ച വൈഭവ് സൂര്യവംശിക്ക് അഭിനന്ദനങ്ങൾ. ഇത്രയും ചെറിയ പ്രായത്തിൽ തന്നെ അവൻ അസാധാരണമായ പ്രതിഭയും ദൃഢനിശ്ചയവും പ്രകടിപ്പിച്ചു. ഈ നാഴികക്കല്ല് ഇന്ത്യൻ ക്രിക്കറ്റിൽ ദീർഘവും ഉജ്ജ്വലവുമായ ഒരു കരിയറിന്റെ തുടക്കമാകട്ടെ. മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകൾ,' ഹർഭജൻ കുറിച്ചു.</p>
<h3>ഇന്ത്യന്‍ സ്‌ക്വാഡ്‌</h3>
<p>ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്‌: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, വൈഭവ് സൂര്യവംശി.</p>
<p>ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്‌, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, വൈഭവ് സൂര്യവംശി, പ്രിന്‍സ് യാദവ്‌.</p>
<p>അയര്‍ലന്‍ഡ് പരമ്പരയ്ക്കുള്ള ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്‌, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്‌.</p>
<h3>English Summary</h3>
<p>Harbhajan Singh called Rajat Patidar's T20I squad omission unfair. Patidar was dropped despite leading RCB to consecutive IPL titles. Harbhajan also felt sad for Suryakumar Yadav losing his captaincy. However, he congratulated Shreyas Iyer and young Vaibhav Sooryavanshi.</p>
]]></content:encoded>
				</item>
							<item>
					<title>FIFA World Cup 2026: ഫിഫ ലോകകപ്പ് എങ്ങനെ കാണാം? ഒന്നല്ല, പല മാര്‍ഗങ്ങള്‍</title>
					<link>https://www.malayalamtv9.com/sports/fifa-world-cup-2026-live-streaming-in-india-dates-channel-list-and-where-to-watch-live-online-2208618.html</link>
					<pubDate>Sat, 06 Jun 2026 21:48:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/fifa-world-cup-2026-live-streaming-in-india-dates-channel-list-and-where-to-watch-live-online-2208618.html</guid>
					<description><![CDATA[<p>FIFA World Cup 2026 Live Telecast in India: ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിയതിന്റെ ആവേശത്തിലാണ് കാല്‍പന്ത് പ്രേമികള്‍. ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിയതിന്റെ ആവേശത്തിലാണ് കാല്‍പന്ത് പ്രേമികള്‍. ജൂണ്‍ 11-നാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. 48 ടീമുകള്‍ മാറ്റുരയ്ക്കുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-1.jpg" class="attachment-large size-large wp-post-image" alt="FIFA World Cup" /></figure><p><strong>FIFA World Cup:</strong> ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിയതിന്റെ ആവേശത്തിലാണ് കാല്‍പന്ത് പ്രേമികള്‍. ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിയതിന്റെ ആവേശത്തിലാണ് കാല്‍പന്ത് പ്രേമികള്‍. ജൂണ്‍ 11-നാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. 48 ടീമുകള്‍ മാറ്റുരയ്ക്കുന്നു. ആകെ 104 മത്സരങ്ങളുണ്ട്. ടൂർണമെന്റിന്റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം സീ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് സ്വന്തമാക്കിയത്. കരാർ പ്രകാരം 2026 ലോകകപ്പിന് പുറമെ, 2027 ഫിഫ വനിതാ ലോകകപ്പ്, 2030 ഫിഫ ലോകകപ്പ് എന്നിവയുൾപ്പെടെ 2034 വരെയുള്ള പ്രധാന ഫിഫ ടൂർണമെന്റുകളുടെ സംപ്രേഷണാവകാശം സീ ഗ്രൂപ്പിനായിരിക്കും.</p>
<p>സീ 5-ലുടെ ഡിജിറ്റലായും മത്സരം കാണാം. ലോകകപ്പിന്റെ ഉദ്ഘാടന മത്സരം ജൂൺ 11-ന് മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് നടക്കുക. ടൂർണമെന്റിന്റെ ഫൈനല്‍ ജൂലൈ 19-നാണ് നിശ്ചയിച്ചിരിക്കുന്നത്. സീ ഗ്രൂപ്പ് പുതുതായി പുറത്തിറക്കിയ 'യൂണിറ്റ്8 സ്പോർട്സ് നെറ്റ്‌വർക്ക്' ചാനലുകളിലൂടെ മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും.</p>
<h3>മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്ന ചാനലുകള്‍:</h3>
<ul>
<li>യൂണിറ്റ്8 സ്പോർട്സ് 1</li>
<li>യൂണിറ്റ്8 സ്പോർട്സ് 1 എച്ച്ഡി</li>
<li>യൂണിറ്റ്8 സ്പോർട്സ് 2</li>
<li>യൂണിറ്റ്8 സ്പോർട്സ് 2 എച്ച്ഡി</li>
</ul>
<h3>നിയന്ത്രണമേര്‍പ്പെടുത്തി</h3>
<p>അതേസമയം, സ്റ്റേഡിയങ്ങളിലേക്ക് കാണികൾ റീഫില്ലബിൾ വാട്ടർ ബോട്ടിലുകൾ കൊണ്ടുവരുന്നതിന് ഫിഫ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ച ഫിഫ തങ്ങളുടെ ഔദ്യോഗിക 'സ്റ്റേഡിയം കോഡ് ഓഫ് കണ്ടക്ട്' (സ്റ്റേഡിയം പെരുമാറ്റച്ചട്ടം) പരിഷ്‌കരിച്ചതിനെത്തുടർന്നാണ് ഈ പുതിയ തീരുമാനം പുറത്തുവന്നത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/fifa-world-cup-2026-unknown-facts-here-is-trophy-weight-size-worth-and-more-details-inside-2208426.html">FIFA World Cup 2026 : കണ്ടാൽ ആരെങ്കിലും പറയുമോ ഇത്രേം വിലയുണ്ടെന്ന്! 6.175 കിലോയുള്ള ഫിഫ ലോകകപ്പ് ട്രോഫിയുടെ മൂല്യം</a></strong></p>
<p>ഫിഫയുടെ ഈ പെട്ടെന്നുള്ള നടപടിക്കെതിരെ ഇംഗ്ലീഷ് ഫുട്ബോൾ ആരാധകരുടെ പ്രമുഖ കൂട്ടായ്മയായ ‘ഫ്രീ ലയൺസ്’ രംഗത്തെത്തുകയും ശക്തമായ ഭാഷയിൽ തങ്ങളുടെ വിമർശനം രേഖപ്പെടുത്തുകയും ചെയ്തു. വരാനിരിക്കുന്ന ടൂർണമെന്റിൽ കടുത്ത ചൂടും അസഹനീയമായ കാലാവസ്ഥയുമായിരിക്കും അനുഭവപ്പെടുക. അതിനാൽ സ്റ്റേഡിയങ്ങളിൽ റീഫില്ലബിൾ കുപ്പികൾ കരുതാൻ ഫിഫ നേരത്തെ അനുമതി നല്‍കിയിരുന്നുന്നുവെന്നാണ് ആരാധക കൂട്ടായ്മയുടെ വാദം. ആ വാഗ്ദാനത്തിൽ നിന്നാണ് ഫിഫ ഇപ്പോൾ പിന്നോട്ട് പോയിരിക്കുന്നത്.</p>
<p>കേവലം പണം സമ്പാദിക്കാനും ലാഭമുണ്ടാക്കാനും വേണ്ടിയുള്ള ഫിഫയുടെ മുൻകൂട്ടിയുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ആരാധകർ ഈ പുതിയ തീരുമാനത്തെ വിലയിരുത്തുന്നത്. ഫിഫ കൈക്കൊണ്ടിട്ടുള്ള ഈ പുതിയ തീരുമാനത്തെക്കുറിച്ച് വിവിധ തലങ്ങളിൽ ഗൗരവമേറിയ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഈ വർഷത്തെ ലോകകപ്പ് ടൂർണമെന്റിനായി രൂപീകരിച്ചിട്ടുള്ള വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ആൻഡ്രൂ ജൂലിയാനി വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>സ്റ്റേഡിയത്തിനകത്ത് വെച്ച് ഇത്തരം കുപ്പികൾ ആളുകൾക്ക് നേരെ എറിയപ്പെടാനുള്ള വലിയ സുരക്ഷാസാധ്യത നിലനിൽക്കുന്നതിനാലാണ് അവ പൂർണ്ണമായും നിരോധിച്ചതെന്നാണ് ഫിഫ നൽകുന്ന വിശദീകരണം. കളിക്കളത്തിലെ താരങ്ങളുടെയും കളി കാണാനെത്തുന്ന ആരാധകരുടെയും പരമാവധി സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്നാണ് ഫിഫയുടെ നിലപാട്.</p>
<p>താരങ്ങള്‍, റഫറിമാർ, കാണികൾ, വോളന്റിയർമാർ, മറ്റ് സ്റ്റേഡിയം ജീവനക്കാർ എന്നിവരടങ്ങുന്ന എല്ലാവരുടെയും ആരോഗ്യ സംരക്ഷണത്തിനും സുരക്ഷയ്ക്കും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഫിഫ കൂട്ടിച്ചേർത്തു.</p>
<h3>English Summary</h3>
<p>Zee Entertainment has secured the Indian broadcast rights for the FIFA World Cup 2026. Digital viewers can stream all 104 matches live on the Zee5 app. Television audiences can watch the live action on the new Unit8 Sports Network channels. The tournament begins on June 11 with a match between Mexico and South Africa.</p>
]]></content:encoded>
				</item>
							<item>
					<title>Suryakumar Yadav: സൂര്യകുമാര്‍ യാദവിന് എന്തിന് പുറത്താക്കി? കാരണങ്ങള്‍ അക്കമിട്ട് നിരത്തി അഗാര്‍ക്കര്‍</title>
					<link>https://www.malayalamtv9.com/photo-gallery/why-bcci-dropped-suryakumar-yadav-after-historic-t20-world-cup-win-heres-the-reason-2208602.html</link>
					<pubDate>Sat, 06 Jun 2026 19:38:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/why-bcci-dropped-suryakumar-yadav-after-historic-t20-world-cup-win-heres-the-reason-2208602.html</guid>
					<description><![CDATA[<p>Suryakumar Yadav Sacked: സൂര്യകുമാര്‍ യാദവിന് ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍സിയും, ടീമിലെ സ്ഥാനവും നഷ്ടപ്പെടുമെന്ന് ആരാധകര്‍ക്ക് ഉറപ്പായിരുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിനു വേണ്ടി മാത്രമായിരുന്നു കാത്തിരിപ്പ്. ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനമെത്തി. സൂര്യകുമാര്‍ യാദവ് പുറത്ത്. ഇന്ത്യൻ ക്രിക്കറ്റിൽ സൂര്യകുമാർ യാദവിന്റെ യുഗം അവസാനിച്ചിരിക്കുകയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-1.jpg" class="attachment-large size-large wp-post-image" alt="Suryakumar Yadav" /></figure><p>
		<style type="text/css">
			#gallery-9 {
				margin: auto;
			}
			#gallery-9 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-9 img {
				border: 2px solid #cfcfcf;
			}
			#gallery-9 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-9' class='gallery galleryid-2208602 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-1.jpg" class="attachment-thumbnail size-thumbnail" alt="Suryakumar Yadav" aria-describedby="gallery-9-2208608" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-1.jpg 150w, https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-9-2208608'>
				സൂര്യകുമാര്‍ യാദവിന് ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍സിയും, ടീമിലെ സ്ഥാനവും നഷ്ടപ്പെടുമെന്ന് ആരാധകര്‍ക്ക് ഉറപ്പായിരുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിനു വേണ്ടി മാത്രമായിരുന്നു കാത്തിരിപ്പ്. ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനമെത്തി. സൂര്യകുമാര്‍ യാദവ് പുറത്ത്  (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-2.jpg" class="attachment-thumbnail size-thumbnail" alt="Suryakumar Yadav" aria-describedby="gallery-9-2208609" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-2.jpg 150w, https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-9-2208609'>
				ഇന്ത്യൻ ക്രിക്കറ്റിൽ സൂര്യകുമാർ യാദവിന്റെ യുഗം അവസാനിച്ചിരിക്കുകയാണ്. സൂര്യയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ടി20 കിരീടവും, ഏഷ്യാ കപ്പും നേടിയിട്ടുണ്ട്. എന്നാല്‍ താരത്തിന്റെ സമീപകാല ഫോം വളരെ മോശമായിരുന്നു. 35-കാരനായ താരത്തിന്റെ പ്രായവും പ്രതികൂല ഘടകമാണ്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-3.jpg" class="attachment-thumbnail size-thumbnail" alt="Suryakumar Yadav" aria-describedby="gallery-9-2208610" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-3.jpg 150w, https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-9-2208610'>
				ഒരു ലോകകപ്പ് ജയം നേടിത്തന്നയുടൻ ക്യാപ്റ്റന്‍സിയില്‍ നിന്ന് നീക്കിയത് പ്രയാസകരമായ തീരുമാനമായിരുന്നുവെന്ന്‌ ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കർ പറഞ്ഞു. ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഏറ്റവും അനുയോജ്യമായ വഴി എന്താണെന്ന് വിലയിരുത്താറുണ്ട്. അദ്ദേഹത്തിന്റെ നിലവിലെ ഫോം ഒരു കാരണമാണ്. അടുത്ത ലോകകപ്പ് വരെയുള്ള സമയത്തെ മുന്നിൽക്കണ്ടുകൊണ്ട്, ഇതാണ് മുന്നോട്ടുള്ള ഏറ്റവും നല്ല വഴിയെന്ന് കരുതിയെന്നും അഗാര്‍ക്കര്‍ പറഞ്ഞു.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-4.jpg" class="attachment-thumbnail size-thumbnail" alt="Suryakumar Yadav" aria-describedby="gallery-9-2208611" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-4.jpg 150w, https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-9-2208611'>
				ഇതിനെക്കുറിച്ച് ഒരുപാട് ആലോചിച്ചിരുന്നു. ഏതെങ്കിലും ഒരു ഘട്ടത്തിൽ നമുക്ക് ഇത് പരിഗണിക്കേണ്ടി വരുമായിരുന്നു. ഇപ്പോൾ, ഐപിഎൽ ഫോമാണോ ഈ തീരുമാനത്തിന് പിന്നിലെന്ന് ചോദിച്ചാൽ തനിക്ക്‌ ഉറപ്പില്ല. ഇതിനെക്കുറിച്ച് എപ്പോഴും ചർച്ചകൾ നടക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-5.jpg" class="attachment-thumbnail size-thumbnail" alt="Suryakumar Yadav" aria-describedby="gallery-9-2208612" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-5.jpg 150w, https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-5.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-9-2208612'>
				തങ്ങൾ തമ്മിൽ നടന്ന സംഭാഷണത്തിന്റെ ആന്തരിക വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. അത് താനും അദ്ദേഹവും തമ്മിലുള്ളതായിരുന്നു. അത് ഒട്ടും എളുപ്പമായിരുന്നില്ല. എന്നാൽ ടീമിന്റെ നന്മയ്ക്ക് വേണ്ടിയാണ് എല്ലാം ചെയ്യുന്നന്നതെന്നും അജിത് അഗാര്‍ക്കര്‍ പറഞ്ഞു.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>IND vs AUG: ഗില്ലിനും രാഹുലിനും സെഞ്ചുറി; അഫ്ഗാനെതിരെ ആദ്യ ദിനം ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍</title>
					<link>https://www.malayalamtv9.com/sports/cricket-news/india-vs-afghanistan-test-kl-rahul-and-shubman-gill-smash-centuries-as-india-dominates-day-1-2208567.html</link>
					<pubDate>Sat, 06 Jun 2026 17:10:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/india-vs-afghanistan-test-kl-rahul-and-shubman-gill-smash-centuries-as-india-dominates-day-1-2208567.html</guid>
					<description><![CDATA[<p>India vs Afghanistan Test:  അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും, വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും സെഞ്ചുറി നേടി. സായ് സുദര്‍ശനും, ഋഷഭ് പന്തും അര്‍ധ സെഞ്ചുറികള്‍ സ്വന്തമാക്കി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/KL-Rahul-and-Shubman-Gill.jpg" class="attachment-large size-large wp-post-image" alt="KL Rahul and Shubman Gill" /></figure><p><strong>മൊഹാലി:</strong> അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 368 എന്ന നിലയില്‍. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും, വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും സെഞ്ചുറി നേടി. സായ് സുദര്‍ശനും, ഋഷഭ് പന്തും അര്‍ധ സെഞ്ചുറികള്‍ സ്വന്തമാക്കി. 143 പന്തില്‍ 103 റണ്‍സുമായി ഗില്ലും, 70 പന്തില്‍ 50 റണ്‍സുമായി പന്തുമാണ് ക്രീസില്‍. ജയ്‌സ്വാളിന്റെയും, രാഹുലിന്റെയും, സായ് സുദര്‍ശന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. ഇന്ന് ക്രീസിലെത്തിയവരില്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ മാത്രമാണ് നിരാശപ്പെടുത്തിയത്.</p>
<p>ടോസ് നേടിയ ക്യാപ്റ്റന്‍ ഗില്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 12-ാം ഓവറിലാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 32 പന്തില്‍ 24 റണ്‍സെടുത്ത ജയ്‌സ്വാളിനെ മുഹമ്മദ് സലീമാണ് പുറത്താക്കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രാഹുല്‍-സായ് സഖ്യം മത്സരം ഇന്ത്യയുടെ വരുതിയിലാക്കി.</p>
<h3>സെഞ്ചുറി നേടിയ ഗില്‍</h3>
<p><iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?height=314&amp;href=https%3A%2F%2Fwww.facebook.com%2Freel%2F1010281188121884%2F&amp;show_text=false&amp;width=560&amp;t=0" width="480" height="360" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
<p>ഇരുവരുടെയും പാര്‍ട്ണര്‍ഷിപ്പ് 139 റണ്‍സാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. 104 പന്തില്‍ 81 റണ്‍സെടുത്ത സായിയെ പുറത്താക്കി സലീമാണ് ഈ കൂട്ടുക്കെട്ടും പൊളിച്ചത്. എന്നാല്‍ ഇന്ത്യയുടെ മൂന്നാം വിക്കറ്റ് കൂട്ടുക്കെട്ടും അഫ്ഗാന്‍ ബൗളര്‍മാരെ നന്നായി വലച്ചു. 165 പന്തില്‍ 100 റണ്‍സെടുത്ത രാഹുലിനെ സിയാവുര്‍ റഹ്‌മാന്‍ പുറത്താക്കിയത് അഫ്ഗാന് നേരിയ ആശ്വാസമായി. നാലാം വിക്കറ്റില്‍ പന്തും ഗില്ലും 121 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയര്‍ത്തിയത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/suryakumar-yadav-t20-career-retrospective-from-debut-six-to-inevitable-exit-the-rise-and-fall-of-the-360-degree-batter-2208546.html">Suryakumar Yadav: ഹൃദയഭേദകമായ പടിയിറക്കം! നന്ദി സൂര്യ, ഞങ്ങളെ ആവേശം കൊള്ളിച്ച ആ 360 ഡിഗ്രി വിസ്മയങ്ങൾക്ക്</a></strong></p>
<h3>മാനവ് സുതാറിന് അരങ്ങേറ്റം</h3>
<p>ഇന്ത്യയ്ക്കായി മാനവ് സുതാര്‍ ഇന്ന് അരങ്ങേറ്റം കുറിച്ചു. ഇതുവരെ അനുഭവിച്ചതിൽ വച്ച് ഏറ്റവും മികച്ച അനുഭവം എന്നാണ് അദ്ദേഹം ആ നിമിഷത്തെ വിശേഷിപ്പിച്ചത്. 'കുൽദീപ് യാദവിനെപ്പോലുള്ള ഒരു ഇതിഹാസത്തിൽ നിന്ന്' ക്യാപ്പ് ലഭിച്ചപ്പോൾ തനിക്ക് പ്രചോദനം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. സുതാര്‍, ഹര്‍ഷ് ദുബെ എന്നിവരില്‍ ആര്‍ക്കാകും ഇന്ന് അരങ്ങേറ്റത്തിന് അവസരം ലഭിക്കുകയെന്നതായിരുന്നു മത്സരത്തിന് മുമ്പുള്ള ആരാധകരുടെ ആകാംക്ഷ.</p>
<p>"എനിക്ക് ഈ വികാരങ്ങൾ വാക്കുകളിൽ പ്രകടിപ്പിക്കാൻ പോലും കഴിയില്ല. സത്യം പറഞ്ഞാൽ, എന്റെ ജീവിതത്തിലെ ഇതുവരെയുള്ള ഏറ്റവും മികച്ച അനുഭവമാണിത്. ഒരു ടെസ്റ്റ് ക്യാപ്‌ ഏതൊരു ക്രിക്കറ്റ് കളിക്കാരനും ഒരു സ്വപ്നമാണ്. അതിനാൽ അത് എനിക്ക് വളരെയധികം പ്രചോദനം നൽകി. കുൽദീപ് ഭായിയെപ്പോലുള്ള ഒരു ഇതിഹാസത്തിൽ നിന്ന് എനിക്ക് ഈ ക്യാപ്‌ ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്‌," ബിസിസിഐ പങ്കിട്ട വീഡിയോയിൽ സുതാർ പറഞ്ഞു.</p>
<p>മാനവ് സുതാറിന് ക്യാപ് സമ്മാനിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമെന്നായിരുന്നു കുല്‍ദീപിന്റെ പ്രതികരണം. ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചതിന് അഭിനന്ദനങ്ങൾ. ഇത് നിങ്ങളുടെ ക്രിക്കറ്റ് യാത്രയിലെ വളരെ സവിശേഷമായ ഒരു നിമിഷമാണ്. എല്ലാ ആശംസകളും നേരുന്നു. ദീർഘവും വിജയകരവുമായ ടെസ്റ്റ് കരിയർ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഒരു സഹ സ്പിന്നർ എന്ന നിലയിൽ, ഇതൊരു വലിയ ഘട്ടമാണെന്ന് തനിക്കറിയാം. കഴിവിൽ വിശ്വസിക്കുക. സ്വയം പിന്തുണയ്ക്കുക. ആഗ്രഹിക്കുന്ന രീതിയിൽ എറിയുകയെന്നും മാനവ് സുതാറിനോട് കുല്‍ദീപ് പറഞ്ഞു.</p>
<h3>English Summary</h3>
<p>India dominated Day 1 of the Test match against Afghanistan, finishing at 368/3 after choosing to bat first. Captain Shubman Gill (103*) and vice-captain KL Rahul (100) both smashed brilliant centuries. Sai Sudharsan contributed a solid 81 runs, while Rishabh Pant scored a quick unbeaten 50. For Afghanistan, bowler Mohammad Saleem was the pick of the pack, taking two wickets.</p>
]]></content:encoded>
				</item>
							<item>
					<title>Suryakumar Yadav: ഹൃദയഭേദകമായ പടിയിറക്കം! നന്ദി സൂര്യ, ഞങ്ങളെ ആവേശം കൊള്ളിച്ച ആ 360 ഡിഗ്രി വിസ്മയങ്ങൾക്ക്</title>
					<link>https://www.malayalamtv9.com/sports/cricket-news/suryakumar-yadav-t20-career-retrospective-from-debut-six-to-inevitable-exit-the-rise-and-fall-of-the-360-degree-batter-2208546.html</link>
					<pubDate>Sat, 06 Jun 2026 14:50:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/suryakumar-yadav-t20-career-retrospective-from-debut-six-to-inevitable-exit-the-rise-and-fall-of-the-360-degree-batter-2208546.html</guid>
					<description><![CDATA[<p>Suryakumar Yadav Removed from T20 Captaincy and Team: ഇന്ത്യൻ ടി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ സൂര്യകുമാർ യാദവിന്റെ പേര് സുവർണ്ണാക്ഷരങ്ങളാൽ അടയാളപ്പെടുത്തിയിരിക്കുന്നു. ക്രീസിൽ സൂര്യ സൃഷ്ടിച്ച ആ വസന്തകാലം ആരാധകരുടെ മനസ്സിൽ എക്കാലവും തിളങ്ങിനില്‍ക്കും. നന്ദി സൂര്യ, ഞങ്ങളെ ആവേശം കൊള്ളിച്ച ആ 360 ഡിഗ്രി വിസ്മയങ്ങൾക്ക്!</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav.jpg" class="attachment-large size-large wp-post-image" alt="Suryakumar Yadav" /></figure><p><strong>Suryakumar Yadav Dropped from T20 Squad:</strong> ഈ പടിയിറക്കം അനിവാര്യമാണ്. എങ്കിലും <a href="https://www.malayalamtv9.com/sports/cricket-news/player-profile/suryakumar-yadav-11803">സൂര്യകുമാര്‍ യാദവ്</a> ഇന്ത്യയുടെ ടി20 ടീമില്‍ ബാക്കിയാക്കുന്ന ശൂന്യതയുമായി പൊരുത്തപ്പെടാന്‍ ആരാധകര്‍ക്ക് അല്‍പം കൂടി സമയം വേണ്ടിവന്നേക്കാം. ക്രിക്കറ്റ് ഗ്രൗണ്ടിലെ ഏത് കോണിലേക്കും അനായാസം പന്തുകളെ പറത്താന്‍ കഴിയുന്ന, വില്ലുപോലെ വളയുന്ന ആ '360 ഡിഗ്രി' ബാറ്റിങ് വിസ്മയം ഇനി ഇന്ത്യയുടെ ടി20 ടീമിന്റെ അമരത്തുണ്ടാകില്ല. ക്യാപ്റ്റന്‍സി മാത്രമല്ല, ടി20 ടീമിലെ സ്ഥാനവും നഷ്ടമായിക്കഴിഞ്ഞു. ദേശീയ ടീമില്‍ ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ലാത്തതിനാല്‍ വിരമിക്കല്‍ പ്രഖ്യാപനവും അധികം വൈകാതെ ഉണ്ടാകാനാണ് സാധ്യത.</p>
<p>ഫോമില്ലായ്മയും, പ്രായവുമൊക്കെ ചൂണ്ടിക്കാട്ടി സൂര്യയെ ടി20 ടീമില്‍ നിന്ന് നീക്കുമ്പോള്‍, അത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഒരു സുവര്‍ണ അധ്യായത്തിന്റെ അനിവാര്യമായ പടിയിറക്കമായി മാത്രമേ കാണാനാകൂ. ഭാവി മുന്‍നിര്‍ത്തി പുതിയ ടീമിനെ കെട്ടിപ്പടുക്കാന്‍ ഇത്തരം കടുത്ത തീരുമാനങ്ങള്‍ വേണ്ടിവരും. എന്നാല്‍ ആരാധകരുടെ ഹൃദയത്തില്‍ സൂര്യ ബാക്കിയാക്കുന്ന ആ ശൂന്യത അത്രപെട്ടെന്ന് നികത്താനാകില്ല.</p>
<h3>മറക്കാനാകുമോ ആ അരങ്ങേറ്റം?</h3>
<p>ആഭ്യന്തര ക്രിക്കറ്റിലും, ഐപിഎല്ലിലും അടിച്ചുതകര്‍ക്കുമ്പോഴും പലപ്പോഴും നിതീനിഷേധത്തിന്റെ ഇരയായിരുന്നു സൂര്യ. വളരെ വൈകിയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. അതും തന്റെ മുപ്പതാം വയസില്‍. 30-ലെത്തിയാല്‍ ഇന്ത്യന്‍ ടീമിലൊരു അരങ്ങേറ്റം അത്ര എളുപ്പമല്ല. പക്ഷേ, സൂര്യക്ക് അത് സാധ്യമായി.</p>
<p>2021-ല്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ടീമിന്റെ നീലക്കുപ്പായമണിഞ്ഞ താരം നേരിട്ട ആദ്യ പന്തില്‍ തന്നെ ജോഫ്ര ആര്‍ച്ചറിനെ സിക്‌സറിന് പറത്തിക്കൊണ്ടാണ് വരവറിയിച്ചത്. ചുരുങ്ങിയ കാലംകൊണ്ട് ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്ററായി സൂര്യ മാറി. ടി20യിലെ ഒന്നാം നമ്പര്‍ ബാറ്ററായി സൂര്യ പേരെടുത്തത് വളരെ പെട്ടെന്നായിരുന്നു.</p>
<p>ക്രിക്കറ്റ് ഗ്രൗണ്ടിന്റെ മുക്കിലും മൂലയിലും അനായാസം റണ്‍സ് കണ്ടെത്താനുള്ള സൂര്യയുടെ കഴിവിനെ ലോകം '360 ഡിഗ്രി ബാറ്റിങ്' എന്ന് സ്‌നേഹത്തോടെ വിളിച്ചു. എബി ഡി വില്ലിയേഴ്‌സിന് ശേഷം ലോകക്രിക്കറ്റിന് ലഭിച്ച 360 ഡിഗ്രി ബാറ്ററായിരുന്നു സൂര്യ.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/shreyas-iyer-india-t20-captain-bcci-officially-announced-succeeding-suryakumar-yadav-2208544.html">Shreyas Iyer T20 Captain : ഇനി അയ്യരുടെ കാലം! ശ്രെയസ് അയ്യർ ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ; ഔദ്യോഗിക പ്രഖ്യാപനമെത്തി</a></strong></p>
<h3>കിടു ക്യാപ്റ്റന്‍സി</h3>
<p>രോഹിത് ശര്‍മയുടെ പിന്‍ഗാമിയായാണ് സൂര്യയെ ടി20 ടീമിന്റെ നായകനാക്കുന്നത്. ശാന്തവും എന്നാൽ തന്ത്രപരവുമായ നായകത്വമാണ് അദ്ദേഹം കാഴ്ചവെച്ചത്. അദ്ദേഹത്തിന് കീഴിൽ ഇന്ത്യ ഒരു ടി20 പരമ്പര പോലും തോറ്റിട്ടില്ല. ക്യാപ്റ്റനായി നയിച്ച 52 മത്സരങ്ങളിൽ 40 എണ്ണത്തിലും ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സൂര്യക്ക് കഴിഞ്ഞു. തോറ്റത് എട്ടെണ്ണത്തില്‍ മാത്രം. രണ്ടെണ്ണം സമനിലയില്‍ കലാശിച്ചു. രണ്ടെണ്ണത്തില്‍ റിസള്‍ട്ടുണ്ടായില്ല.</p>
<p>സൂര്യയുടെ ക്യാപ്റ്റന്‍സിയില്‍ ടി20 ലോകകപ്പും, ഏഷ്യാ കപ്പുമൊക്കെ ബിസിസിഐയുടെ ഷെല്‍ഫിലെത്തി. സമ്മര്‍ദ്ദഘട്ടങ്ങളിലും പുഞ്ചിരി കൈവിടാത്ത ക്യാപ്റ്റന്‍. സഹതാരങ്ങള്‍ക്ക് ആവോളം സപ്പോര്‍ട്ട് കൊടുക്കുന്ന 'മോട്ടിവേഷണല്‍ പവര്‍', അതായിരുന്നു സൂര്യ.</p>
<p>കാലവും ഫോമും എല്ലാ താരങ്ങൾക്കും വെല്ലുവിളിയാകാറുണ്ട്. എങ്കിലും, ക്രീസിൽ സൂര്യ സൃഷ്ടിച്ച ആ വസന്തകാലം ആരാധകരുടെ മനസ്സിൽ എക്കാലവും തിളങ്ങിനില്‍ക്കും. ഇന്ത്യൻ ടി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ സൂര്യകുമാർ യാദവിന്റെ പേര് സുവർണ്ണാക്ഷരങ്ങളാൽ അടയാളപ്പെടുത്തിയിരിക്കുന്നു. നന്ദി സൂര്യ, ഞങ്ങളെ ആവേശം കൊള്ളിച്ച ആ 360 ഡിഗ്രി വിസ്മയങ്ങൾക്ക്!</p>
<h3>English Summary</h3>
<p>Suryakumar Yadav has lost his place and captaincy in India's T20 team. Known as India's '360-degree' batter, he may soon announce his retirement. He made a late international debut in 2021 but quickly became the world's top T20 batsman. Under his brilliant leadership, India won major trophies and maintained a phenomenal winning record.</p>
]]></content:encoded>
				</item>
							<item>
					<title>Shreyas Iyer T20 Captain : ഇനി അയ്യരുടെ കാലം! ശ്രെയസ് അയ്യർ ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ; വൈഭവ് സൂര്യവംശി ദേശീയ ടീമിൽ</title>
					<link>https://www.malayalamtv9.com/sports/cricket-news/shreyas-iyer-india-t20-captain-bcci-officially-announced-succeeding-suryakumar-yadav-2208544.html</link>
					<pubDate>Sat, 06 Jun 2026 13:48:00 +0530</pubDate>
					<dc:creator><![CDATA[Jenish Thomas]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/shreyas-iyer-india-t20-captain-bcci-officially-announced-succeeding-suryakumar-yadav-2208544.html</guid>
					<description><![CDATA[<p>India T20 Captain Shreyas Iyer : സൂര്യകുമാർ യാദവിനെ പിൻഗാമിയായിട്ടാണ് ബിസിസിഐ ശ്രെയസ് അയ്യരുടെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാപ്റ്റൻസി സ്ഥാനത്തേക്കുള്ള പരിഗണന പട്ടികയിൽ ശ്രെയസ് അയ്യരുടെ പേരായിരുന്നു ഒന്നാമതുണ്ടായിരുന്നത്. ഈ മാസം അവസാനം അയർലൻഡിനെതിരെയാണ് ഇനി ഇന്ത്യക്ക് ടി20 മത്സരമുള്ളത്. രണ്ട് മത്സരങ്ങളാണ് ഇന്ത്യക്ക് അയർലൻഡിനെതിരെയുള്ളത്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Shreyas-Iyer.jpg" class="attachment-large size-large wp-post-image" alt="Shreyas Iyer" /></figure><p>ഇന്ത്യയുടെ ടി20 ക്യാപ്റ്റനായി ശ്രെയസ് അയ്യരുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യയുടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനത്തിലെ ടി20 പരമ്പരയ്ക്കുള്ള സ്ക്വാഡ് പ്രഖ്യാപനത്തിലൂടെയാണ് സൂര്യകുമാർ യാദവിൻ്റെ പിൻഗാമിയായി ഇന്ത്യയുടെ ടി20 ടീമിൻ്റെ ക്യാപ്റ്റനായി ശ്രെയസ് അയ്യരുടെ പേര് ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഐപിഎൽ 2026ൽ ഏറ്റവും കൂടുതൽ റൺസ് നേടിയ 15കാരൻ വൈഭവ് സൂര്യവംശിക്ക് ദേശീയ ടീമിലേക്ക് വിളി വന്നു. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനത്തിന് പുറമെ ജപ്പാനിൽ വെച്ച് നടക്കുന്നു ഏഷ്യൻ ഗെയിംസിനുള്ള ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലായിട്ടാണ് ഏഷ്യൻ ഗെയിംസ് സംഘടിപ്പിക്കുക. ഈ മൂന്ന് സ്ക്വാഡിലും മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെട്ടിട്ടുണ്ട്.</p>
<h4>ഇനി അയ്യരുടെ കാലം</h4>
<p>ഇന്ത്യയുടെ ടി20 ക്യാപ്റ്റൻസിയിലേക്ക് ആദ്യ മുതൽ തന്നെ ശ്രെയസ് അയ്യരുടെ പേരുണ്ടായിരുന്നു. സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവരുടെ പേരുകൾ സെലക്ടർമാരുടെ പട്ടികയിലുണ്ടായിരുന്നെങ്കിലും ശ്രെയസ് അയ്യർ തന്നെയായിരുന്നു ഒന്നാമത്തെ ചോയ്സായി ബിസിസിഐയും നിർദേശിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2023ന് ശേഷം അയ്യർ ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ലെങ്കിലും 2024ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കിരീടം നേടി നൽകിയതും 2025 സീസണിൽ പഞ്ചാബ് കിങ്സിനെ ഫൈനലിൽ എത്തിച്ചതും ശ്രെയസ് അയ്യർക്ക് ക്യാപ്റ്റൻസി പരിഗണനയിൽ നേട്ടമായി. ഈ കഴിഞ്ഞ സീസണിലെ ആദ്യ ആറ് മത്സരങ്ങളിലും അയ്യരുടെ കീഴിൽ പഞ്ചാബ് അവിശ്വസനീയമായ പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. എന്നാൽ ടീമിലെ താരങ്ങളുടെ മോശം ഫോം പഞ്ചാബിനെ പ്ലേഓഫിലേക്കെത്തിക്കുന്നത് വിലങ്ങുതടിയായി മാറി. ടീം മോശം അവസ്ഥയിൽ പോകുമ്പോഴും ശ്രെയസ് അയ്യർ മാത്രമായിരുന്നു ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നത്.</p>
<p><strong>ALSO READ : <a href="https://www.malayalamtv9.com/sports/cricket-news/suryakumar-yadav-t20-career-retrospective-from-debut-six-to-inevitable-exit-the-rise-and-fall-of-the-360-degree-batter-2208546.html">Suryakumar Yadav: ഹൃദയഭേദകമായ പടിയിറക്കം! നന്ദി സൂര്യ, ഞങ്ങളെ ആവേശം കൊള്ളിച്ച ആ 360 ഡിഗ്രി വിസ്മയങ്ങൾക്ക്</a></strong></p>
<h4>ആര് ഓപ്പണിങ് ചെയ്യും?</h4>
<p>തിലക് വർമയാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ. പ്രധാന വിക്കറ്റ് കീപ്പർ താരമായിട്ടാണ് സഞ്ജു സാംസൺ സ്ക്വാഡിൽ ഇടം നേടിയിരിക്കുന്നത്. ലോകകപ്പിൽ മികച്ച താരത്തിന് പുറമെ ഐപിഎൽ നേടിയ രണ്ട് സെഞ്ചുറികളുടെ മികവിൽ സഞ്ജു ഇപ്പോഴും ഫോമിൽ തന്നെ തുടരുകയാണ്. സഞ്ജുവിനൊപ്പം വിക്കറ്റ് കീപ്പർ താരമായി ഓപ്പണർ ഇഷാൻ കിഷനും മൂന്ന് സ്ക്വാഡിലും ഇടം നേടിട്ടുണ്ട്. സഞ്ജുവിനും ഇഷാനും പുറമെ അഭിഷേക് ശർമയും വൈഭവ് സൂര്യവംശിയും ഇന്ത്യയുടെ ഓപ്പണിങ് മുഖങ്ങളായി സ്ക്വാഡിലുണ്ട്. ആര് ഓപ്പണിങ്ങിന് ഇറക്കുമെന്ന് കാത്തിരുന്ന കാണേണ്ടതാണ്. അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് പിന്നാലെ എൽഎസ്ജി താരം പ്രിൻസ് യാദവിനും ടി20 സ്ക്വാഡിലേക്ക് വിളി ലഭിച്ചു. മുഹമ്മദ് സിറാജ് നയിക്കുന്ന പേസ് നിരയിൽ അർഷ്ദീപ് സിങ്ങും ഹർഷിത് റാണയും ഉൾപ്പെട്ടിട്ടുണ്ട്. രവി ബിഷ്നോയി, വരുൺ ചക്രവർത്തി എന്നിവർക്ക് പുറമെ ഓൾറൗണ്ട് താരങ്ങളായ വാഷിങ്ടൺ സുന്ദറും അക്സർ പട്ടേലും സ്ക്വാഡിലെ സ്പിന്നർമാർ. പാർട്ട്ടൈം ബോളറാമാരായ നിതീഷ് കുമാർ റെഡ്ഡിയും ശിവം ദുബെയും മധ്യനിരയിൽ ഇറങ്ങും.</p>
<h3>സച്ചിൻ റെക്കോർഡ് തകർത്ത് സൂര്യവംശി</h3>
<p>36 വർഷമായിട്ടുള്ള ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് മറികടന്നാണ് വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ദേശീയ ടീമിലേക്ക് വിളി വന്നിരിക്കുന്നത്. 16 വയസ് 205 ദിവസങ്ങളുടെ പ്രായം ഉള്ളപ്പോഴാണ് സച്ചിൻ ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശി വെറും 15 വയസ് 71 ദിവസങ്ങളുടെ പ്രായത്തിൽ ഇന്ത്യയുടെ സീനിയർ ടീമിലേക്ക് വിളി വന്നു. അടുത്തിടെ കഴിഞ്ഞ ഐപിഎൽ 2026 സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങൾക്ക് ലഭിക്കുന്ന ഓറഞ്ച് ക്യാപ് വൈഭവ് ആണ് സ്വന്തമാക്കിയത്. 16 മത്സരങ്ങളിൽ നിന്നും 776 റൺസാണ് 15കാരൻ രാജസ്ഥാൻ റോയൽസിന് വേണ്ടി അടിച്ചുകൂട്ടിയത്. ഒരു സെഞ്ചുറിയും അഞ്ച് അർധ സെഞ്ചുറിയുമാണ് വൈഭവിൻ്റെ ബാറ്റിൽ നിന്നും പിറന്നത്. അർധ സെഞ്ചുറികളിൽ രണ്ടെണ്ണം വെറും മൂന്നും നാലും റൺസിൻ്റെ വ്യത്യാസത്തിലാണ് കൗമാരതാരത്തിന് സെഞ്ചുറി നഷ്ടമായത്. സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറന്നതും വൈഭവിൻ്റെ ബാറ്റിൽ നിന്നാണ്. 72 സിസറുകളാണ് ഈ കഴിഞ്ഞ സീസണിൽ വൈഭവ് പറത്തിയത്. 237.30 ആണ് സീസണിലെ താരത്തിൻ്റെ സ്ട്രൈക് റേറ്റ്.</p>
<h3>English Summary</h3>
<p>BCCI Officially Announced Shreyas Iyer As India T20I Captain along with Ireland, England Bilateral Series And Asian Games Japan 2026 Squad. India's Wonder Kid Vaibhav Sooryavanshi got Maiden Call From Senior Team and Breaks 36 Years Sachin Tendulkar's Record</p>
]]></content:encoded>
				</item>
							<item>
					<title>FIFA World Cup 2026 : കണ്ടാൽ ആരെങ്കിലും പറയുമോ ഇത്രേം വിലയുണ്ടെന്ന്! 6.175 കിലോയുള്ള ഫിഫ ലോകകപ്പ് ട്രോഫിയുടെ മൂല്യം</title>
					<link>https://www.malayalamtv9.com/sports/fifa-world-cup-2026-unknown-facts-here-is-trophy-weight-size-worth-and-more-details-inside-2208426.html</link>
					<pubDate>Fri, 05 Jun 2026 22:13:00 +0530</pubDate>
					<dc:creator><![CDATA[Jenish Thomas]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/fifa-world-cup-2026-unknown-facts-here-is-trophy-weight-size-worth-and-more-details-inside-2208426.html</guid>
					<description><![CDATA[<p>FIFA World Cup Trophy: നിലവിലുള്ള ഫിഫ ലോകകപ്പ് ട്രോഫി ലോകത്തിലെ ഏറ്റവും മൂല്യമേറിയ കായിക സമ്മാനമാണ്. 1974-ൽ ഇറ്റാലിയൻ ശില്പിയായ സിൽവിയോ ഗസാനിഗ ആണ് ഈ ട്രോഫി രൂപകൽപ്പന ചെയ്തത്. 36.5 സെന്റീമീറ്റർ ഉയരമുള്ള ഈ ട്രോഫി, 18 കാരറ്റ് സ്വർണ്ണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 6.175 കിലോഗ്രാം ആണ് ആകെ ഭാരം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/FIFA-World-Cup-Trophy-1.jpg" class="attachment-large size-large wp-post-image" alt="Fifa World Cup Trophy" /></figure><p>ഫിഫ ലോകകപ്പ് 2026ന്റെ ആവേശത്തിലേക്ക് ലോകത്തിനൊപ്പം കേരളവും കണ്ണും കാതും തുറന്നുകഴിഞ്ഞു. മത്സരങ്ങൾ ആരംഭിക്കാൻ ഇനിയും ഏതാനും ദിവസങ്ങൾക്കൂടിയുണ്ടെങ്കിലും ഫിഫ നടത്തുന്നതിനെക്കാൾ വലിയ തയാറെടുപ്പുകളാണ് കാൽപ്പന്ത് കളിയുടെ മാമാങ്കത്തിനായി നമ്മുടെ നാട്ടിൻപുറങ്ങളിലെ ആരാധകർ നടത്തിക്കൊണ്ടിരിക്കുന്നത്. നിരത്തിലും കുളത്തിലും പറമ്പിലും ഡാമിലും പുഴയിലും എന്നുവേണ്ട... നാട്ടി​ൽ നാലാളുടെ കണ്ണ് എത്തും വിധത്തിൽ എവിടെയൊക്കെ വയ്ക്കാൻ പറ്റുമോ അ‌വിടെയൊക്കെ താരങ്ങളുടെയും ടീമുകളുടെയും വമ്പൻ കട്ടൗട്ടുകളും ഫ്ലക്സുകളും തോരണങ്ങളും നിറഞ്ഞുകൊണ്ടിരിക്കുന്നു. ഇന്ത്യ കളിക്കുന്നില്ലെങ്കിൽ പോലും ഇവിടെ ഫുട്ബോൾ ലോകകപ്പ് ആവേശത്തിന് പണ്ടുമുതലേ ഒരു കുറവും വരാറില്ല എന്നത് വേറെ കാര്യം.</p>
<p>ഇത്തവണത്തെ ഫിഫ വേൾഡ്കപ്പിൽ ഏതാണ്ട് 48 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഇതിൽ ഒട്ടുമിക്ക രാജ്യങ്ങളുടെയും ടീമുകൾക്കും താരങ്ങൾക്കും നമ്മുടെ നാട്ടിൽ ആരാധകരുണ്ട്. എങ്കിലും പ്രധാനമായും അ‌ർജന്റീന, ബ്രസീൽ, പോർചുഗൽ, ഇംഗ്ലണ്ട്, ജർമ്മനി, ഫ്രാൻസ് എന്നീ ടീമുകൾക്കാണ് കേരളത്തിൽ കൂടുതലും ആരാധകരുള്ളത്. പ്രിയ താരങ്ങളുടെ പട്ടികയാകട്ടെ മെസി, നെയ്മർ, റൊണാൾഡോ, എംബാപ്പെ, ലൂക്ക മോഡ്രിച്ച്, വിനീഷ്യസ് ജൂനിയർ എന്നിങ്ങനെ നീളുന്നു.</p>
<p>തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെക്കുറിച്ചും ടീമുകളെക്കുറിച്ചുമൊക്കെ നിരവധി കാര്യങ്ങൾ ​ഫുട്ബോളിനെ സ്നേഹിക്കുന്ന മലയാളികൾ അ‌റിഞ്ഞുവച്ചിട്ടുണ്ട്. താരങ്ങളുടെ കുടുംബ ചരിത്രവും നിൽപ്പും നടപ്പും ഇരിപ്പും വരെ പലർക്കും കാണാപ്പാടമാണ്. എന്നാൽ ഒരു ഫുട്ബോൾ താരത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലുത് ഫിഫ ലോകകപ്പ് ആണെന്ന് നിസംശയം പറയാം. എല്ലാ ഫുട്ബോൾ താരങ്ങളുടെയും ആത്യന്തിക സ്വപ്നം ഫിഫയുടെ സ്വർണ്ണക്കപ്പിനെ ​കൈയിലെടുക്കുകയും അ‌തിൽ മുത്തമിടുകയും ചെയ്യുക എന്നതാണ്.</p>
<p><strong>ALSO READ : <a href="https://www.malayalamtv9.com/sports/world-cup-2026-fifa-cancels-free-error-tickets-and-imposes-strict-stadium-water-bottle-ban-2208415.html">FIFA World Cup 2026: വെബ്‌സൈറ്റില്‍ തകരാര്‍; സൗജന്യ ലോകകപ്പ് ടിക്കറ്റുകള്‍ സ്വന്തമാക്കി ആരാധകര്‍; ഒടുവില്‍ സംഭവിച്ചത്‌</a></strong></p>
<p>തങ്ങളുടെ പ്രിയ താരത്തിന്റെ ​കൈയിൽ ഫിഫയുടെ കപ്പ് കാണുക എന്നതാണ് ഏതൊരു ഫുട്ബോൾ ആരാധകന്റെയും ലോകകപ്പ് മോഹം. എന്നാൽ ആ മോഹക്കപ്പിനെക്കുറിച്ചും അ‌തിന്റെ മൂല്യത്തെക്കുറിച്ചും അ‌തിന്റെ വലിപ്പത്തെക്കുറിച്ചുമൊക്കെ പല ആരാധകർക്കും അ‌ത്ര പിടിയില്ലതാനും. കാൽപ്പന്തുകളിയിലെ മാത്രമല്ല. ലോകത്ത് ലഭ്യമായിട്ടുള്ളതിൽ വച്ച് എല്ലാ കായിക ട്രോഫികളിലും വച്ച് ഏറ്റവും മൂല്യമേറിയ ട്രോഫിയാണ് ഫിഫ വേൾഡ് കപ്പ്. ഈ മോഹക്കപ്പിനെപ്പറ്റി ലഭ്യമായ ചില വിവരങ്ങൾ ഇതാ.</p>
<h3>ട്രോഫിയുടെ വിശേഷങ്ങൾ</h3>
<p>നിലവിലുള്ള ഫിഫ ലോകകപ്പ് ട്രോഫി ലോകത്തിലെ ഏറ്റവും മൂല്യമേറിയ കായിക സമ്മാനമാണ്. 1974-ൽ ഇറ്റാലിയൻ ശില്പിയായ സിൽവിയോ ഗസാനിഗ ആണ് ഈ ട്രോഫി രൂപകൽപ്പന ചെയ്തത്. രണ്ട് മനുഷ്യരൂപങ്ങൾ ഭൂഗോളത്തെ കൈകളിൽ ഉയർത്തിപ്പിടിച്ചു നിൽക്കുന്നതാണ് ഇതിന്റെ രൂപം. 36.5 സെന്റീമീറ്റർ ഉയരമുള്ള ഈ ട്രോഫി, 18 കാരറ്റിന്റെ ഏകദേശം 5കിലോ സ്വർണ്ണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.</p>
<p>ഈ ട്രോഫിയുടെ താഴെയായി 'മാലക്കൈറ്റ്' എന്ന് വിളിക്കുന്ന പച്ച നിറത്തിലുള്ള വിലയേറിയ രണ്ട് ലെയർ രത്നക്കല്ലുകൾ പതിപ്പിച്ചിട്ടുണ്ട്. ഏകദേശം 6.175 കിലോഗ്രാം ആണ് ഈ ട്രോഫിയുടെ ആകെ ഭാരം. കണ്ടാൽ ചിലപ്പോൾ തോന്നില്ലെങ്കിലും ഈ ട്രോഫിയുടെ ഉൾവശം പൊള്ളയാണ് എന്നാണ് കരുതപ്പെടുന്നത്. പൂർണ്ണമായും സ്വർണ്ണം നിറച്ച ഒന്നായിരുന്നുവെങ്കിൽ ഇതിന് 70-80 കിലോഗ്രാം ഭാരമുണ്ടാകുമായിരുന്നുവെന്നും അങ്ങനെയാണെങ്കിൽ കളിക്കാർക്ക് ഇത് കൈകളിൽ ഉയർത്തിപ്പിടിക്കാൻ സാധിക്കില്ലായിരുന്നുവെന്നും വിദഗ്ധർ നിരീക്ഷിക്കുന്നു.</p>
<h3>ട്രോഫിയുടെ മൂല്യം</h3>
<p>യഥാർഥത്തിൽ മൂല്യം കണക്കാക്കാനാകാത്ത വിധം അ‌മൂല്യമായ ​ഒന്നാണ് ഫിഫ ലോകകപ്പ് ട്രോഫി. എങ്കിലും ഭൗതികമായി നോക്കിയാൽ ഏകദേശം 20 മില്യൺ ഡോളർ (ഏകദേശം 165 കോടിയിലധികം ഇന്ത്യൻ രൂപ) വിപണിമൂല്യം ഈ ട്രോഫിക്ക് ഉണ്ടെന്ന് പറയപ്പെടുന്നു. ട്രോഫി നിർമ്മിച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ മാത്രം വില കണക്കാക്കിയാൽ അത് ഏകദേശം 6 ലക്ഷം ഡോളറിന് മുകളിൽ (5 കോടിയിലധികം ഇന്ത്യൻ രൂപ) വരും.</p>
<h3>അ‌ധികം തൊട്ടു കളിക്കേണ്ട!</h3>
<p>അ‌മൂല്യ കായിക കിരീടമായ ​ഫിഫ വേൾഡ് കപ്പ് ട്രോഫിയിൽ ​ആർക്കൊക്കെ തൊടാമെന്നും അ‌ത് എങ്ങനെയൊക്കെ ​കൈകാര്യം ചെയ്യാമെന്നും കൃത്യമായ നിയമങ്ങൾ ഉണ്ട്. വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് ഇതിൽ തൊടാനാകുക. അ‌തിൽ ലോകകപ്പ് നേടിയ ടീമിലെ അംഗങ്ങൾ+ കോച്ച്, വിവിധ രാജ്യങ്ങളുടെ ഭരണത്തലവന്മാർ എന്നിവർ ഉൾപ്പെടുന്നു.<br />
മറ്റുള്ളവർക്ക് ഗ്ലൗസ് ധരിച്ച് മാത്രമേ ഇത് കൈകാര്യം ചെയ്യാൻ അനുവാദമുള്ളൂ.</p>
<h3>വിജയിച്ചാൽ ഈ 'തങ്കക്കുടം' കിട്ടുമോ!</h3>
<p>വിജയിച്ചാൽ ഈ ഒറിജിനൽ തങ്കക്കപ്പ് ആ ടീമിന് കിട്ടും എന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അ‌ത് തെറ്റാണ്. പഴയ നിയമപ്രകാരം 3 തവണ ലോകകപ്പ് നേടുന്നവർക്ക് ട്രോഫി സ്വന്തമായി നൽകുമായിരുന്നു (അങ്ങനെയാണ് 1970-ൽ ബ്രസീൽ 'ജൂൾസ് റിമെറ്റ്' ട്രോഫി സ്വന്തമാക്കിയത്). എന്നാൽ പുതിയ നിയമപ്രകാരം യഥാർത്ഥ ട്രോഫി ഫിഫ ആർക്കും വിട്ടുകൊടുക്കില്ല.</p>
<h3>തൽക്കാലം വെങ്കലം പിടിക്ക്!</h3>
<p>ഏത് ടീം ലോകകപ്പ് വിജയിച്ചാലും ശരി, യഥാർത്ഥ ട്രോഫിയുടെ കർശനമായ ഉടമസ്ഥാവകാശം ഫിഫ നിലനിർത്തും. അ‌തിന്റെ ഭാഗമായി ലോകകപ്പ് ഫൈനൽ ആഘോഷങ്ങൾക്ക് ശേഷം ഒറിജിനൽ ട്രോഫി സ്വിറ്റ്സർലൻഡിലെ സൂറിച്ചിലുള്ള ഫിഫ മ്യൂസിയത്തിലാണ് സൂക്ഷിക്കുക. വിജയികൾക്ക് യഥാർത്ഥ ട്രോഫിക്ക് പകരം വെങ്കലത്തിൽ നിർമ്മിച്ച് സ്വർണ്ണം പൂശിയ ഒരു റെപ്ലിക്ക ആണ് സ്വന്തമായി നൽകുക.</p>
<h3>English Summary</h3>
<p>The current FIFA World Cup trophy is the most valuable sporting prize in the world. It was designed by Italian sculptor Silvio Gazzaniga in 1974. The trophy is 36.5 cm tall and is made of 18-carat gold. It weighs approximately 6.175 kg. The trophy is encrusted with two layers of green malachite gemstones.</p>
]]></content:encoded>
				</item>
					</channel>
	</rss>
	