<?xml version="1.0" encoding="UTF-8"?>	<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	xmlns:media="http://search.yahoo.com/mrss/">
		<channel>
		 
			<title>Sports News in Malayalam: കായിക മലയാളം വാർത്തകൾ, Latest Football, Cricket News Updates in Malayalam Online, കായിക ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ</title>
				<atom:link href="https://www.malayalamtv9.com/feedapi/sports" rel="self" type="application/rss+xml" />
		<link>https://www.malayalamtv9.com/sports</link>
		 
			<description>Sports News in Malayalam, കായിക മലയാളം വാർത്തകൾ: Latest Football, Cricket News live updates in Malayalam Online at TV9 Malayalam. Read ഇന്നത്തെ പ്രധാനപ്പെട്ട മലയാളം തലക്കെട്ടുകൾ, Top headline from Kerala, India and the world.</description>
				<lastBuildDate>Thu, 30 Apr 2026 14:27:02 +0530</lastBuildDate>
		<language>ml</language>
		<copyright>https://www.malayalamtv9.com</copyright>
		<generator>https://www.malayalamtv9.com</generator>
		<image>
		<url>https://malayalamtv9.com/wp-content/themes/default/images/logo.png</url>
		 
			<title>Sports News in Malayalam: കായിക മലയാളം വാർത്തകൾ, Latest Football, Cricket News Updates in Malayalam Online, കായിക ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ</title>
				<link>https://www.malayalamtv9.com/sports</link>
		<width>32</width>
		<height>32</height>
		</image>
							<item>
					<title>Riyan Parag: അന്ന് നടിമാരുടെ ചൂടന്‍ ചിത്രങ്ങള്‍ തിരഞ്ഞുപെട്ടു; ഇന്ന്‌ പുകവലിയില്‍ കുടുങ്ങി; പരാഗിന്റെ &#8216;രഹസ്യ&#8217;ങ്ങളെല്ലാം അങ്ങാടിപ്പാട്ട്‌</title>
					<link>https://www.malayalamtv9.com/sports/cricket-news/riyan-parags-controversial-moments-from-youtube-search-history-to-vaping-incident-in-the-ipl-2026-rr-dressing-room-2202822.html</link>
					<pubDate>Thu, 30 Apr 2026 13:18:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/riyan-parags-controversial-moments-from-youtube-search-history-to-vaping-incident-in-the-ipl-2026-rr-dressing-room-2202822.html</guid>
					<description><![CDATA[<p>Riyan Parag Vaping Controversy: വിവാദങ്ങളുടെ കളിത്തോഴനാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ്. 2024-ല്‍ ഐപിഎല്‍ മത്സരത്തിന് ശേഷം ഗെയിമിങ് ചാനലിലൂടെ ലൈവ് സ്ട്രീമിങ് നടത്തുമ്പോഴാണ് ആദ്യം വിവാദനായകനായത്. ഒടുവിലിതാ, ഐപിഎല്‍ മത്സരത്തിനിടെ ഡ്രെസിങ് റൂമിലിരുന്ന് വേപ്പിങ് നടത്തിയതും വിവാദമായിരിക്കുകയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Riyan-Parag-during-a-practice-session-in-IPL-2026.jpg" class="attachment-large size-large wp-post-image" alt="Riyan Parag during a practice session in IPL 2026" /></figure><p><strong>Riyan Parag Controversy, 30-04-2026:</strong> ആഭ്യന്തര ക്രിക്കറ്റില്‍ ഇന്ന് അസമിന്റെ മുഖമാണ് 24-കാരന്‍ റിയാന്‍ പരാഗ്. ദേശീയ ടീമില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ കുറച്ച് മത്സരങ്ങള്‍ കളിക്കാനും സാധിച്ചു. എന്നാല്‍ ഇന്ത്യന്‍ ടീമിലെ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും, ആഭ്യന്തര ക്രിക്കറ്റില്‍ ഇന്ന് റിയാന്‍ പരാഗ് എന്ന പേര് മാറ്റിവയ്ക്കാനാകില്ല. വളരെ പെട്ടെന്ന് തന്നെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാകാനും പരാഗിന് സാധിച്ചു. എന്നാല്‍ വളരെ ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട് നേട്ടങ്ങള്‍ മാത്രമല്ല പരാഗ് സമ്പാദിച്ചത്. സമീപകാലത്ത് വിവാദങ്ങളുടെ കളിത്തോഴനായി താരം മാറിയിരിക്കുകയാണ്. ഐപിഎല്‍ മത്സരത്തിനിടെ ഡ്രെസിങ് റൂമിലിരുന്ന് <a href="https://www.malayalamtv9.com/sports/cricket-news/from-aaron-finch-to-riyan-parag-a-look-at-cricketers-caught-vaping-during-live-matches-2202678.html">വേപ്പിങ്</a> (ഇലക്ട്രോണിക് സിഗരറ്റുകള്‍) ഉപയോഗിച്ചതാണ് പരാഗിനെ ഒടുവില്‍ വിവാദത്തിലാക്കിയത്.</p>
<p>രഹസ്യമായി ചെയ്യുന്നതെല്ലാം എങ്ങനെയെങ്കിലും പരസ്യമാകുന്നതാണ് പരാഗ് നേരിടുന്ന വെല്ലുവിളി. 2024-ല്‍ ഐപിഎല്‍ മത്സരത്തിന് ശേഷം തന്റെ ഗെയിമിങ് ചാനലിലൂടെ ലൈവ് സ്ട്രീമിങ് നടത്തുമ്പോഴാണ് പരാഗ് ആദ്യം വിവാദനായകനായത്.</p>
<h3>യൂട്യൂബ് സെര്‍ച്ച് ഹിസ്റ്ററി</h3>
<p>അന്ന് അബദ്ധത്തില്‍ പരാഗിന്റെ സെര്‍ച്ച് ഹിസ്റ്ററി ആരാധകര്‍ കാണാനിടയായി. ബോളിവുഡ് നടിമാരായ അനന്യ പാണ്ഡെ, സാറ അലി ഖാന്‍ എന്നിവരുടെ ചൂടന്‍ ചിത്രങ്ങള്‍ താരം തിരയുന്നതായി സെര്‍ച്ച് ബാറില്‍ നിന്ന് വ്യക്തമായി. ഇതോടെ പരാഗ് എയറിലായി. സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/punjab-kings-suffer-first-defeat-in-ipl-2026-lose-to-rajasthan-royals-by-6-wickets-2202531.html">RR vs PBKS: ഒടുവില്‍ പഞ്ചാബിനെ വീഴ്ത്താന്‍ പരാഗിന്റെ തന്ത്രങ്ങള്‍ വേണ്ടി വന്നു; റോയല്‍സിന് ‘റോയല്‍’ ജയം</a></strong></p>
<h3>സയ്യിദ് മുഷ്താഖ് അലി ട്രോഫി</h3>
<p>2003-ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും പരാഗിന്റെ പ്രവൃത്തി വിമര്‍ശനങ്ങള്‍ക്കിടയാക്കി. അസമിനായി അര്‍ധ സെഞ്ചുറി നേടിയ ശേഷം ഡ്രസിങ് റൂമിന് നേരെ തിരിഞ്ഞ് പരാഗ് കാണിച്ച ആംഗ്യമാണ് വിവാദമായത്. താന്‍ മറ്റുള്ളവരെക്കാള്‍ ഉയര്‍ന്നവനാണെന്ന തരത്തിലുള്ള ആംഗ്യമാണ് പരാഗ് അന്ന് കാണിച്ചത്. തീര്‍ത്തും അപക്വമാണ് പരാഗിന്റെ പ്രവൃത്തിയെന്നായിരുന്നു അന്ന് ഉയര്‍ന്ന വിമര്‍ശനം.</p>
<h3>അന്ന് പരാഗ് കാണിച്ച ആംഗ്യം</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">Fifty celebration by Riyan Parag 🥵<a href="https://twitter.com/hashtag/SMAT2023?src=hash&amp;ref_src=twsrc%5Etfw">#SMAT2023</a> <a href="https://twitter.com/ParagRiyan?ref_src=twsrc%5Etfw">@ParagRiyan</a> <a href="https://t.co/VkGe2ARbRw">pic.twitter.com/VkGe2ARbRw</a></p>
<p>— iThunder (@HiPrsm) <a href="https://twitter.com/HiPrsm/status/1719368593199317066?ref_src=twsrc%5Etfw">October 31, 2023</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>2022-ലെ ഐപിഎല്‍ സീസണില്‍ ആര്‍സിബിയുടെ ഹര്‍ഷല്‍ പട്ടേലുമായി പരാഗ് ഗ്രൗണ്ടില്‍ വെച്ച് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതും വിവാദമായി. ഈ സംഭവവും പരാഗിന് 'അഹങ്കാരി' ഇമേജുണ്ടാക്കി.</p>
<h3>വേപ്പിങ് വിവാദം</h3>
<p>യൂട്യൂബ് സെര്‍ച്ച് ഹിസ്റ്ററി സംഭവം ഉള്‍പ്പെടെയുള്ളവ പരാഗിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ്. സോഷ്യല്‍ മീഡിയയിലെ പരിഹാസങ്ങള്‍ക്ക് ശേഷം അത് കെട്ടടങ്ങുകയും ചെയ്തു. എന്നാല്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ ഡ്രെസിങ് റൂമിലിരുന്ന് പരാഗ് വേപ്പിങ് നടത്തിയത് ചെറിയ സംഭവമല്ല.</p>
<p>റോയല്‍സിന്റെ റണ്‍ചേസിന്റെ പതിനാറാം ഓവറിലായിരുന്നു സംഭവം. സഹതാരങ്ങള്‍ക്കൊപ്പം ഇരിക്കുമ്പോഴാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ വേപ്പിങ് നടത്തിയത്. ഡ്രസിങ് റൂമിലെ പുകവലി അനുവദനീയമല്ല. മാത്രമല്ല ഇ സിഗരറ്റുകളുടെ ഉപയോഗം നിരോധിച്ചിട്ടുള്ളതുമാണ്.</p>
<p>2019-ൽ ഇന്ത്യൻ സർക്കാർ ഇ-സിഗരറ്റുകൾ നിരോധിച്ചിരുന്നു, അതിന്റെ ഉത്പാദനം, വിൽപ്പന, വിതരണം എന്നിവ കര്‍ശനമായി നിരോധിച്ചതാണ്. ഈ സാഹചര്യത്തില്‍ പരാഗിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് സാധ്യത. തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. നിയമപ്രകാരം, ആദ്യമായി കുറ്റം ചെയ്യുന്നയാൾക്ക് ഒരു വർഷം വരെ തടവും/അല്ലെങ്കിൽ ഒരു ലക്ഷം രൂപ പിഴയും ലഭിക്കാം. നടപടി സ്വീകരിക്കുന്നതിന് മുമ്പായി പരാഗില്‍ നിന്ന് ബിസിസിഐ വിശദീകരണം തേടുമെന്നാണ് റിപ്പോര്‍ട്ട്.</p>
<h3>English Summary</h3>
<p>Riyan Parag often involved in controversies. He recently faced backlash for allegedly vaping in the team dressing room. Previously, he went viral when his private YouTube search history was accidentally leaked. These frequent incidents have led to heavy criticism.</p>
]]></content:encoded>
				</item>
							<item>
					<title>Ryan Rickelton: രോഹിതിനെ പോലും പിന്നിലാക്കി; മുംബൈ ഇന്ത്യന്‍സില്‍ ആ വമ്പന്‍ നേട്ടത്തില്‍ റിക്കല്‍ട്ടണ്‍ ഇനി ഒന്നാമന്‍</title>
					<link>https://www.malayalamtv9.com/sports/cricket-news/ipl-2026-ryan-rickelton-becomes-first-mi-batter-to-score-115-plus-in-an-innings-with-explosive-123-against-srh-2202796.html</link>
					<pubDate>Thu, 30 Apr 2026 09:30:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ipl-2026-ryan-rickelton-becomes-first-mi-batter-to-score-115-plus-in-an-innings-with-explosive-123-against-srh-2202796.html</guid>
					<description><![CDATA[<p>Ryan Rickelton Shatters Records: സണ്‍റൈസേഴ്‌സിനെതിരെ പുറത്താകാതെ 123 റണ്‍സാണ് റിയാന്‍ റിക്കല്‍ട്ടണ്‍ നേടിയത്. എട്ട് സിക്‌സറുകളും, 10 ഫോറുകളും താരം പായിച്ചു. മോശം പ്രകടനത്തിന്റെ പേരില്‍ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെട്ടതായിരുന്നു റിക്കല്‍ട്ടണ്‍. ഏപ്രില്‍ 16-നായിരുന്നു ഇതിന് മുമ്പ് റിക്കല്‍ട്ടണ്‍ അവസാനമായി കളിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Ryan-Rickelton-in-IPL-2026-MI-vs-SRH.jpg" class="attachment-large size-large wp-post-image" alt="Ryan Rickelton in IPL 2026 MI vs SRH" /></figure><p><strong>മുംബൈ, 30-04-2026:</strong> സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ തോറ്റതിലായിരിക്കില്ല, റിയാന്‍ റിക്കല്‍ട്ടന്റെ സെഞ്ചുറി പാഴായതില്‍ മാത്രമാകാം മുംബൈ ഇന്ത്യന്‍സ് ആരാധകരുടെ സങ്കടം. കാരണം മുംബൈ ഇന്ത്യന്‍സിന്റെ തുടര്‍ തോല്‍വികള്‍ ആരാധകര്‍ക്ക് ഏറെ പരിചിതമായിക്കഴിഞ്ഞു. തോല്‍വിക്കിടയിലും ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള വക നല്‍കിയാണ് റിക്കല്‍ട്ടണ്‍ മടങ്ങിയത്. സണ്‍റൈസേഴ്‌സിനെതിരെ പുറത്താകാതെ 55 പന്തില്‍ 123 റണ്‍സാണ് റിക്കല്‍ട്ടണ്‍ നേടിയത്. എട്ട് സിക്‌സറുകളും, 10 ഫോറുകളും താരം പായിച്ചു. മോശം പ്രകടനത്തിന്റെ പേരില്‍ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെട്ടതായിരുന്നു ഈ ദക്ഷിണാഫ്രിക്കന്‍ താരം. ഏപ്രില്‍ 16-നായിരുന്നു ഇതിന് മുമ്പ് റിക്കല്‍ട്ടണ്‍ അവസാനമായി കളിച്ചത്. എന്നാല്‍ തിരിച്ചുവരവില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചു.</p>
<p>ഈ സെഞ്ചുറി പ്രകടനത്തോടെ ഒന്നിലേറെ റെക്കോഡുകളും താരം സ്വന്തം പേരിനൊപ്പം ചേര്‍ത്തു. ഒരു മുംബൈ ഇന്ത്യൻസ് താരം നേടുന്ന ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണ് റിക്കല്‍ട്ടണ്‍ സണ്‍റൈസേഴ്‌സിനെതിരെ നേടിയത്. 44 പന്തിലായിരുന്നു സെഞ്ചുറി നേട്ടം. 2008-ൽ ചെന്നൈക്കെതിരെ 45 പന്തിൽ സെഞ്ച്വറി നേടിയ സനത് ജയസൂര്യയുടെ റെക്കോർഡാണ് പഴങ്കഥയാക്കിയത്.</p>
<h3>രോഹിത് പോലും പിന്നില്‍</h3>
<p>ഐപിഎൽ ചരിത്രത്തിൽ 115 റൺസിന് മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ മുംബൈ ഇന്ത്യൻസ് താരമായും റയാന്‍ റിക്കല്‍ട്ടണ്‍ മാറി. രോഹിത് ശര്‍മ, സനത് ജയസൂര്യ തുടങ്ങിയവര്‍ക്ക് പോലും സാധിക്കാത്ത നേട്ടമാണിത്. 2008-ൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ സനത് ജയസൂര്യ പുറത്താകാതെ നേടിയ 114 റൺസെന്ന റെക്കോർഡാണ് റിക്കൽട്ടൻ മറികടന്നത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/ipl-2026-41th-match-sunrisers-hyderabad-beat-mumbai-indians-by-6-wickets-2202774.html">SRH vs MI: 244 റണ്‍സ് വിജയലക്ഷ്യമൊക്കെ പൂ പറിക്കുന്നതുപോലെ നിസാരം; മുംബൈയെ സണ്‍റൈസേഴ്‌സ് തുരത്തി</a></strong></p>
<p>ക്വിന്റൺ ഡി കോക്ക് (112*), രോഹിത് ശർമ്മ (109*), സൂര്യകുമാർ യാദവ് (103*) എന്നിവരെയും റിക്കൽട്ടൻ പിന്നിലാക്കി. അനാവശ്യമായ റിസ്കുകൾ എടുക്കാതെ മികച്ച ഷോട്ടുകള്‍ മാത്രം കളിച്ചാണ് താരം ഈ നേട്ടം സാധ്യമാക്കിയത്. ഐപിഎല്ലില്‍ ഈ 29-കാരന്‍ നേടുന്ന ആദ്യ സെഞ്ചുറിയാണിത്.</p>
<h3>സെഞ്ചുറി പാഴായി</h3>
<p>പക്ഷേ, റിക്കല്‍ട്ടന്റെ സെഞ്ചുറി നേട്ടത്തിനും മുംബൈ ഇന്ത്യന്‍സിനെ രക്ഷിക്കാനായില്ല. റിക്കല്‍ട്ടണെ കൂടാതെ 22 പന്തില്‍ 46 റണ്‍സെടുത്ത വില്‍ ജാക്ക്‌സ്, 15 പന്തില്‍ 31 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരും മുംബൈയ്ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കി. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. സൂര്യകുമാര്‍ യാദവ്-അഞ്ചു പന്തില്‍ അഞ്ച്, നമാന്‍ ധിര്‍-17 പന്തില്‍ 22, തിലക് വര്‍മ-അഞ്ചു പന്തില്‍ ഏഴ്, റോബിന്‍ മിന്‍സ്-ഒരു പന്തില്‍ ഒന്ന് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് മുംബൈ ബാറ്റര്‍മാരുടെ സ്‌കോറുകള്‍.</p>
<p>20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സാണ് മുംബൈ അടിച്ചുകൂട്ടിയത്. ഇതോടെ മുംബൈ അനായാസം ജയിക്കുമെന്നായി ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ തുടക്കം മുതല്‍ സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍ അടിച്ചുതകര്‍ത്തതോടെ ആ പ്രതീക്ഷകള്‍ മങ്ങി.</p>
<p>ഹെയിന്റിച്ച് ക്ലാസണ്‍ (30 പന്തില്‍ 65 നോട്ടൗട്ട്), സാലില്‍ അറോറ (10 പന്തില്‍ 30 നോട്ടൗട്ട്), ട്രാവിസ് ഹെഡ് (30 പന്തില്‍ 76), അഭിഷേക് ശര്‍മ (24 പന്തില്‍ 45) എന്നിവര്‍ സണ്‍റൈസേഴ്‌സിനായി തിളങ്ങി. ഇഷാന്‍ കിഷന്‍ ഗോള്‍ഡന്‍ ഡക്കായി. നിതീഷ് കുമാര്‍ റെഡ്ഡി 17 പന്തില്‍ 21 റണ്‍സെടുത്തു.</p>
<h3>പോയിന്റ് ടേബിളില്‍</h3>
<p>വളരെ ദയനീയമാണ് മുംബൈ ഇന്ത്യന്‍സിന്റെ പ്രകടനം. എട്ട് മത്സരങ്ങളില്‍ ആറിലും തോറ്റു. രണ്ടെണ്ണത്തില്‍ മാത്രം ജയിച്ച മുംബൈയ്ക്ക് നാലു പോയിന്റാണ് സമ്പാദ്യം. പോയിന്റ് ടേബിളില്‍ ഒമ്പതാമതാണ് നിലവില്‍ മുംബൈ.</p>
<h3>English Summary</h3>
<p>Ryan Rickelton made a stunning comeback for Mumbai Indians by smashing the fastest century in the team's history. He scored an unbeaten 123 runs off just 55 balls against Sunrisers Hyderabad. His performance helped MI reach a massive total of 243 runs. But Mumbai lost the match by 6 wickets</p>
]]></content:encoded>
				</item>
							<item>
					<title>SRH vs MI: 244 റണ്‍സ് വിജയലക്ഷ്യമൊക്കെ പൂ പറിക്കുന്നതുപോലെ നിസാരം; മുംബൈയെ സണ്‍റൈസേഴ്‌സ് തുരത്തി</title>
					<link>https://www.malayalamtv9.com/sports/cricket-news/ipl-2026-41th-match-sunrisers-hyderabad-beat-mumbai-indians-by-6-wickets-2202774.html</link>
					<pubDate>Wed, 29 Apr 2026 23:34:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ipl-2026-41th-match-sunrisers-hyderabad-beat-mumbai-indians-by-6-wickets-2202774.html</guid>
					<description><![CDATA[<p>Sunrisers Hyderabad vs Mumbai Indians IPL 2026: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനെ ആറു വിക്കറ്റിന് തോല്‍പിച്ചു. മുംബൈയില്‍ നടന്ന മത്സരത്തില്‍ 244 റണ്‍സ് വിജയലക്ഷ്യം സണ്‍റൈസേഴ്‌സ് എട്ട് പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. സണ്‍റൈസേഴ്‌സ് തുടര്‍ച്ചയായി നേടുന്ന അഞ്ചാം ജയമാണിത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Sunrisers-Hyderabad-vs-Mumbai-Indians-IPL-2026.jpg" class="attachment-large size-large wp-post-image" alt="Sunrisers Hyderabad vs Mumbai Indians IPL 2026" /></figure><p><strong>മുംബൈ, 29-04-2026:</strong> കൂറ്റന്‍ വിജയലക്ഷ്യം പടുത്തുയര്‍ത്തിയിട്ടും മുംബൈ ഇന്ത്യന്‍സിന് രക്ഷയില്ല. 244 റണ്‍സെന്ന വലിയ വിജയലക്ഷ്യം വലിയ കഷ്ടപ്പാടൊന്നും ഇല്ലാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മറികടന്നു. എട്ട് പന്തുകള്‍ ബാക്കിനില്‍ക്കെയാണ് സണ്‍റൈസേഴ്‌സ് മുംബൈയെ തകര്‍ത്തത്. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 243, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 18.4 ഓവറില്‍ നാലു വിക്കറ്റിന് 249. സണ്‍റൈസേഴ്‌സ് നേടുന്ന തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. ഒമ്പത് മത്സരങ്ങളില്‍ ആറും ജയിച്ച സണ്‍റൈസേഴ്‌സ് പോയിന്റ് പട്ടികയില്‍ മൂന്നാമതാണ്. എട്ട് മത്സരങ്ങളില്‍ മുംബൈ വഴങ്ങുന്ന ആറാം തോല്‍വിയാണിത്. പോയിന്റ് ടേബിളില്‍ ഒമ്പതാമതാണ് മുംബൈ.</p>
<p>മുമ്പിലുള്ളത് കൂറ്റന്‍ വിജയലക്ഷ്യമാണെങ്കിലും പൂവ് പറിക്കുന്ന ലാഘവത്തോടെയാണ് സണ്‍റൈസേഴ്‌സ് ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും ചേസിങ് ആരംഭിച്ചത്. 8.4 ഓവറില്‍ 129 റണ്‍സ് ചേര്‍ത്തതിന് ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 24 പന്തില്‍ 45 റണ്‍സെടുത്ത അഭിഷേകിനെ പുറത്താക്കി അല്ലാ ഗസന്‍ഫറാണ് സണ്‍റൈസേഴ്‌സിന്റെ ഓപ്പണിങ് കൂട്ടുക്കെട്ട് പൊളിച്ചത്.</p>
<p>തൊട്ടടുത്ത പന്തില്‍ ഇഷാന്‍ കിഷനെ ഗസന്‍ഫര്‍ ഗോള്‍ഡന്‍ ഡക്കാക്കിയതോടെ സണ്‍റൈസേഴ്‌സ് ഞെട്ടി. തൊട്ടടുത്ത ഓവറില്‍ ട്രാവിസ് ഹെഡിനെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയതോടെ സണ്‍റൈസേഴ്‌സ് പ്രതിരോധത്തിലായി. 30 പന്തില്‍ 76 റണ്‍സ് അടിച്ചുകൂട്ടിയതിന് ശേഷമാണ് ഹെഡ് മടങ്ങിയത്.</p>
<p>എന്നാല്‍ നാലാം വിക്കറ്റില്‍ ഹെയിന്റിച്ച് ക്ലാസനും, നിതീഷ് കുമാര്‍ റെഡ്ഡിയും സണ്‍റൈസേഴ്‌സിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. സണ്‍റൈസേഴ്‌സിന്റെ സ്‌കോര്‍ 133-ല്‍ എത്തിയപ്പോള്‍ ഒത്തുച്ചേര്‍ന്ന ഈ സഖ്യം, സ്‌കോര്‍ബോര്‍ഡ് 213-ല്‍ തൊട്ടതിന് ശേഷമാണ് പിരിഞ്ഞത്. 17 പന്തില്‍ 21 റണ്‍സെടുത്ത നിതീഷിനെ ട്രെന്‍ഡ് ബോള്‍ട്ട് പുറത്താക്കിയെങ്കിലും മിന്നും ഫോമിലുള്ള ക്ലാസണ്‍ ക്രീസില്‍ തുടര്‍ന്നത് സണ്‍റൈസേഴ്‌സിന്റെ വിജയപ്രതീക്ഷകള്‍ സജീവമാക്കി.</p>
<h3>ക്ലാസന്റെ തകര്‍പ്പന്‍ സിക്‌സ്‌</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">Did he just reverse hit that into the stands? 🤯</p>
<p>We are officially being Out-Klaased tonight 🤌</p>
<p>Updates ▶️ <a href="https://t.co/ypWTkEr2Rc">https://t.co/ypWTkEr2Rc</a><a href="https://twitter.com/hashtag/TATAIPL?src=hash&amp;ref_src=twsrc%5Etfw">#TATAIPL</a> | <a href="https://twitter.com/hashtag/KhelBindaas?src=hash&amp;ref_src=twsrc%5Etfw">#KhelBindaas</a> | <a href="https://twitter.com/hashtag/MIvSRH?src=hash&amp;ref_src=twsrc%5Etfw">#MIvSRH</a> <a href="https://t.co/AnYqPuoggl">pic.twitter.com/AnYqPuoggl</a></p>
<p>— IndianPremierLeague (@IPL) <a href="https://twitter.com/IPL/status/2049550416829087931?ref_src=twsrc%5Etfw">April 29, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>എന്നാല്‍ നിതീഷ് റെഡ്ഡിക്ക് പിന്നാലെ ക്രീസിലെത്തിയ സാലില്‍ അറോറ മുംബൈ ബൗളര്‍മാരെ ഒരു കരുണയുമില്ലാതെ പ്രഹരിച്ചതോടെ സണ്‍റൈസേഴ്‌സ് അനായാസം ജയിച്ചു. ക്ലാസണ്‍ 30 പന്തില്‍ 65 റണ്‍സുമായും, അറോറ 10 പന്തില്‍ 30 റണ്‍സുമായും പുറത്താകാതെ നിന്നു.</p>
<h3>റിക്കല്‍ട്ടന്റെ സെഞ്ചുറി പാഴായി</h3>
<p>പുറത്താകാതെ 55 പന്തില്‍ 123 റണ്‍സ് നേടിയ റിയാന്‍ റിക്കല്‍ട്ടന്റെ പ്രകടനമാണ് മുംബൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ റിയാന്‍ റിക്കല്‍ട്ടണും, വില്‍ ജാക്ക്‌സും മുംബൈയ്ക്ക് സമ്മാനിച്ചത്. തുടക്കം മുതല്‍ തകര്‍ത്തടിച്ച ഇരുവരും മുംബൈയ്ക്ക് പ്രതീക്ഷകള്‍ സമ്മാനിച്ചു. 22 പന്തില്‍ 46 റണ്‍സെടുത്ത വില്‍ ജാക്ക്‌സ് എട്ടാം ഓവറിലെ ആദ്യ പന്തില്‍ മടങ്ങുമ്പോഴേക്കും മുംബൈയുടെ സ്‌കോര്‍ 93-ല്‍ എത്തിയിരുന്നു. നിതീഷ് കുമാര്‍ റെഡ്ഡിയാണ് ജാക്ക്‌സിനെ പുറത്താക്കിയത്. വണ്‍ ഡൗണായെത്തിയ സൂര്യകുമാര്‍ യാദവ് സണ്‍റൈസേഴ്‌സിനെതിരെയും പരാജയമായി. അഞ്ച് പന്തില്‍ അഞ്ച് റണ്‍സെടുത്ത സൂര്യയെ ഈഷന്‍ മലിംഗ പുറത്താക്കി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/ipl-2026-no-rohit-sharma-in-mi-vs-srh-clash-hardik-pandya-provides-crucial-injury-update-2202758.html">Rohit Sharma: രോഹിതിന്റെ തിരിച്ചുവരവ് എപ്പോള്‍? ഇനി അധികം കാത്തിരിക്കേണ്ട; ഹാര്‍ദ്ദിക് അത് വെളിപ്പെടുത്തി</a></strong></p>
<p>തുടര്‍ന്ന് ക്രീസിലെത്തിയ നമാന്‍ ധിറിനും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 17 പന്തില്‍ 22 റണ്‍സെടുത്ത ധിറിനെ പ്രഫുല്‍ ഹിംഗെ പുറത്താക്കി. ഒരു വശത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും തകര്‍പ്പനടികളുമായി റിക്കല്‍ട്ടണ്‍ കളം നിറഞ്ഞു. നാലാം വിക്കറ്റില്‍ റിക്കല്‍ട്ടണ്‍-ഹാര്‍ദ്ദിക് പാണ്ഡ്യ സഖ്യം മുംബൈയുടെ സ്‌കോറിങിന് കുതിപ്പ് സമ്മാനിച്ചു. ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് 15 പന്തില്‍ 31 റണ്‍സാണ് നേടിയത്. പത്തൊമ്പതാം ഓവറിലെ ആദ്യ പന്തില്‍ സാക്കിബ് ഹുസൈന് വിക്കറ്റ് സമ്മാനിച്ചാണ് ഹാര്‍ദ്ദിക് പുറത്തായത്. അവസാന രണ്ടോവര്‍ മാത്രം ലഭിച്ച തിലക് വര്‍മയ്ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. അഞ്ച് പന്തില്‍ ഏഴു റണ്‍സെടുത്ത തിലകിനെ പ്രഫുല്‍ ഹിംഗെ വീഴ്ത്തി. റിക്കല്‍ട്ടണും, റോബിന്‍ മിന്‍സും (ഒരു പന്തില്‍ ഒന്ന്) പുറത്താകാതെ നിന്നു.</p>
<h3>English Summary</h3>
<p>Sunrisers Hyderabad defeated Mumbai Indians in the 41st match of IPL 2026. SRH defeated MI by six wickets. The target of 244 runs was achieved with 8 balls to spare. This is SRH's fifth consecutive win.</p>
]]></content:encoded>
				</item>
							<item>
					<title>Rohit Sharma: രോഹിതിന്റെ തിരിച്ചുവരവ് എപ്പോള്‍? ഇനി അധികം കാത്തിരിക്കേണ്ട; ഹാര്‍ദ്ദിക് അത് വെളിപ്പെടുത്തി</title>
					<link>https://www.malayalamtv9.com/sports/cricket-news/ipl-2026-no-rohit-sharma-in-mi-vs-srh-clash-hardik-pandya-provides-crucial-injury-update-2202758.html</link>
					<pubDate>Wed, 29 Apr 2026 22:30:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ipl-2026-no-rohit-sharma-in-mi-vs-srh-clash-hardik-pandya-provides-crucial-injury-update-2202758.html</guid>
					<description><![CDATA[<p>Rohit Sharma needs more time before making MI comeback: രോഹിത് ശര്‍മയുടെ തിരിച്ചുവരവ് എന്നായിരിക്കുമെന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ സൂചിപ്പിച്ചു. രോഹിത് തിരിച്ചെത്താന്‍ ഇനിയും ഒന്നോ രണ്ടോ മത്സരങ്ങള്‍ കൂടി ആവശ്യമാണെന്നാണ് ടോസ് വേളയില്‍ ഹാര്‍ദ്ദിക് നല്‍കിയ സൂചന.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Rohit-Sharma-during-a-practice-session-1.jpg" class="attachment-large size-large wp-post-image" alt="Rohit Sharma during a practice session" /></figure><p><strong>മുംബൈ, 29-04-2026:</strong> സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലും മുംബൈ ഇന്ത്യന്‍സ് മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കാത്തതില്‍ ആരാധകര്‍ക്ക് നിരാശ. ഏപ്രില്‍ 12-ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിലാണ് രോഹിതിന് <a href="https://www.malayalamtv9.com/sports/cricket-news/ipl-2026-will-rohit-sharma-play-against-srh-on-april-29-mi-spokesperson-reveals-key-update-2202507.html">പരിക്കേറ്റത്</a>. തുടര്‍ന്ന് താരത്തിന്റെ തിരിച്ചുവരവ് വൈകുകയാണ്. രോഹിത് ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നില്ലെന്ന് സ്ഥിരീകരിക്കുന്നതിനൊപ്പം, അദ്ദേഹത്തിന്റെ തിരിച്ചുവരവ് എന്നായിരിക്കുമെന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ സൂചിപ്പിച്ചു. രോഹിത് തിരിച്ചെത്താന്‍ ഇനിയും ഒന്നോ രണ്ടോ മത്സരങ്ങള്‍ കൂടി ആവശ്യമാണെന്നാണ് ടോസ് വേളയില്‍ ഹാര്‍ദ്ദിക് നല്‍കിയ സൂചന.</p>
<p>ഹാംസ്ട്രിങ് ഇഞ്ചുറി മൂലമാണ് രോഹിത് കളിക്കാത്തത്. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ അദ്ദേഹം കളിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. താരം പരിക്കില്‍ നിന്ന് മുക്തനായെന്നാണ് സൂചന. രോഹിത് സണ്‍റൈസേഴ്‌സിനെതിരെ കളിക്കുമോയെന്ന് ടോസ് സമയത്ത് മാത്രമേ തീരുമാനിക്കൂവെന്ന് ടീം വക്താവ് പറഞ്ഞതായി രേവ്‌സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.</p>
<h3>രോഹിതിന്റെ തിരിച്ചുവരവ്‌</h3>
<p>രോഹിതിനെ തിടുക്കത്തില്‍ കളിപ്പിക്കേണ്ടതില്ലെന്നാണ് മുംബൈ മാനേജ്‌മെന്റിന്‍രെ തീരുമാനം. ഒന്നോ രണ്ടോ മത്സരങ്ങള്‍ക്ക് ശേഷം രോഹിത് തിരിച്ചെത്തിയേക്കാമെന്ന ഹാര്‍ദ്ദിക്കിന്റെ വെളിപ്പെടുത്തല്‍ ആരാധകര്‍ക്ക് ആശ്വാസമായിരിക്കുകയാണ്. രോഹിത് കഠിനമായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹം ആഗ്രഹിക്കുന്ന പഴയ ഫിറ്റ്‌നസ് നിലവാരത്തിലേക്ക് എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇന്നത്ത മത്സരത്തില്‍ രോഹിത് കളിക്കില്ലെന്നായിരുന്നു ഹാര്‍ദ്ദിക്കിന്റെ വാക്കുകള്‍.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/ipl-2026-rajasthan-royals-batter-vaibhav-sooryavanshi-reacts-to-viral-ai-chip-claims-2202704.html">Vaibhav Sooryavanshi: ബാറ്റില്‍ എഐ ചിപ്പുണ്ടോ? പാക് അനലിസ്റ്റിന്റെ സംശയത്തിന് സൂര്യവംശിയുടെ മറുപടി</a></strong></p>
<p>രോഹിത് തിരിച്ചുവരവിന് ശ്രമിക്കുന്നുണ്ടെങ്കിലും, പൂര്‍ണമായി ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലെന്ന് ഹാര്‍ദ്ദിക്കിന്റെ പരാമര്‍ശം സൂചിപ്പിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ മുംബൈയ്ക്ക് രോഹിതിന്റെ സേവനം പ്രധാനമാണെങ്കിലും, താരത്തിന്റെ കാര്യത്തില്‍ റിസ്‌ക് എടുക്കേണ്ടെന്നാണ് മാനേജ്‌മെന്റിന്റെ തീരുമാനം. രോഹിതിന്റെ അഭാവം മുംബൈയ്ക്ക് കനത്ത തിരിച്ചടിയാണ്.</p>
<h3>മുംബൈയുടെ സ്ഥിതി</h3>
<p>പരിക്കേറ്റ് മടങ്ങുമ്പോള്‍ ടൂര്‍ണമെന്റില്‍ തരക്കേടില്ലാത്ത ഫോമിലായിരുന്നു രോഹിത്. കളിച്ച നാലു മത്സരങ്ങളില്‍ നിന്നായി താരം 137 റണ്‍സ് നേടിയിരുന്നു. ആര്‍സിബിക്കെതിരായ മത്സരത്തില്‍ 13 പന്തില്‍ 19 റണ്‍സുമായി ബാറ്റ് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി.</p>
<p>ഇതുവരെ ഏഴു മത്സരങ്ങളില്‍ നിന്ന് രണ്ടേ രണ്ട് ജയം മാത്രമാണ് മുംബൈയ്ക്ക് സ്വന്തമാക്കാനായത്. അഞ്ചിലും തോറ്റു. വെറും നാലു പോയിന്റുമായി പോയിന്റ് ടേബിളില്‍ ഒമ്പതാമതാണ്.</p>
<h3>സണ്‍റൈസേഴ്‌സിനെതിരായ മത്സരം</h3>
<p>എന്നാല്‍ ഇന്ന് നടക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സിന് സാധിച്ചു. പുറത്താകാതെ 55 പന്തില്‍ 123 റണ്‍സ് നേടിയ ഓപ്പണറും, വിക്കറ്റ് കീപ്പറുമായ റിയാന്‍ റിക്കല്‍ട്ടണാണ് മുംബൈയുടെ ബാറ്റിങിന് കരുത്തായത്. സഹ ഓപ്പണറായ വില്‍ ജാക്ക്‌സ് 22 പന്തില്‍ 46 റണ്‍സെടുത്തു. ഈ സീസണില്‍ ജാക്ക്‌സ് കളിക്കുന്ന ആദ്യ മത്സരമാണിത്. വില്‍ ജാക്ക്‌സ് പ്ലേയിങ് ഇലവനിലെത്തിയപ്പോള്‍ ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് പുറത്തായി. തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തെങ്കിലും പല മത്സരങ്ങളിലും ലോവര്‍ ഓര്‍ഡറിലാണ് റുഥര്‍ഫോര്‍ഡ് ബാറ്റു ചെയ്തിരുന്നത്.</p>
<p>ഹാര്‍ദ്ദിക് 15 പന്തില്‍ 31 റണ്‍സുമായി തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു. സൂര്യകുമാര്‍ യാദവ് പതിവുപോലെ നിരാശപ്പെടുത്തി. താരം നേടിയത് അഞ്ച് പന്തില്‍ അഞ്ച് റണ്‍സ്. തുടര്‍ച്ചയായ മത്സരങ്ങളില്‍ സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തുന്നത് മുംബൈയ്ക്ക് ആശങ്കയായിരിക്കുകയാണ്. ദേശീയ ടീമിലും സമീപകാലത്ത് പരിതാപകരമായ പ്രകടനമാണ് സൂര്യ പുറത്തെടുക്കുന്നത്. ഐപിഎല്ലിലും ഇത് തന്നെയാണ് സ്ഥിതി.</p>
<h3>English Summary</h3>
<p>Hardik Pandya confirmed at the toss that Rohit Sharma is working on his fitness but still needs a few more games before he is ready to return. This is a major setback for Mumbai Indians. Rohit Sharma continues to recover from a hamstring injury. Team management has decided not to rush Rohit back into action until he is fully fit to play.</p>
]]></content:encoded>
				</item>
							<item>
					<title>Vaibhav Sooryavanshi: ബാറ്റില്‍ എഐ ചിപ്പുണ്ടോ? പാക് അനലിസ്റ്റിന്റെ സംശയത്തിന് സൂര്യവംശിയുടെ മറുപടി</title>
					<link>https://www.malayalamtv9.com/sports/cricket-news/ipl-2026-rajasthan-royals-batter-vaibhav-sooryavanshi-reacts-to-viral-ai-chip-claims-2202704.html</link>
					<pubDate>Wed, 29 Apr 2026 21:53:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ipl-2026-rajasthan-royals-batter-vaibhav-sooryavanshi-reacts-to-viral-ai-chip-claims-2202704.html</guid>
					<description><![CDATA[<p>Vaibhav Sooryavanshi’s Hilarious Response: ചിപ്പ് പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വൈഭവ് സൂര്യവംശി. ദൈവം തനിക്ക്‌ തന്നതാണത്. തന്റെ ബാറ്റിനുള്ളിൽ താന്‍ എന്തോ ഒന്ന് ഘടിപ്പിച്ചിട്ടുണ്ടെന്ന് സ്വർഗത്തിൽ വെച്ച് ദൈവം പറഞ്ഞിരുന്നു. അത് തന്നെയാണ് താന്‍ ഇപ്പോൾ ഉപയോഗിക്കുന്നതെന്നായിരുന്നു താരത്തിന്റെ മറുപടി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Vaibhav-Sooryavanshi-IPL-2026-1.jpg" class="attachment-large size-large wp-post-image" alt="Vaibhav Sooryavanshi IPL 2026" /></figure><p><strong>ഐപിഎല്‍</strong> 2026-ല്‍ മിന്നും ഫോമിലാണ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ വൈഭവ് സൂര്യവംശി. ഒമ്പത് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ ഒന്നാമതാണ് ഈ പതിനഞ്ചുകാരന്‍. 400 റണ്‍സാണ് താരം ഇതുവരെ അടിച്ചുകൂട്ടിയത്. ഈ സീസണില്‍ ആദ്യമായി 400 റണ്‍സിലെത്തിയതും വൈഭവാണ്. 238.09 എന്ന വമ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് വൈഭവ് ബാറ്റു വീശുന്നത്. 44.44 ആണ് ആവറേജ്. ഒരു സെഞ്ചുറിയും, രണ്ട് അര്‍ധ സെഞ്ചുറിയും ഇതുവരെ നേടി. ലോകോത്തര ബൗളര്‍മാരെ അനായാസം നേരിടുന്ന ഈ 15-കാരന്‍ പലരെയും അതിശയിപ്പിച്ചിരിക്കുകയാണ്. വൈഭവ് ബാറ്റില്‍ എഐ ചിപ്പ് ഉപയോഗിക്കുന്നുണ്ടോയെന്നായിരുന്നു പാക് ക്രിക്കറ്റ് വിദഗ്ധനായ <a href="https://www.malayalamtv9.com/sports/cricket-news/vaibhav-sooryavanshi-probably-used-al-chip-in-bat-pak-cricket-expert-nauman-niaz-raises-humorous-doubt-2202277.html">നൗമാന്‍ നിയാസ്</a> തമാശയ്ക്ക് ചോദിച്ചത്.</p>
<p>"എന്തൊരു താരമാണ് അദ്ദേഹം? വാഡ ഉത്തേജക പരിശോധന നടത്തുന്നത് പോലെ ഇദ്ദേഹത്തെ ഏതെങ്കിലും ലാബിൽ കൊണ്ടുപോയി പരിശോധിക്കണം, ഒരുപക്ഷേ, എഐ ചിപ്പ് ഘടിപ്പിച്ചുണ്ടാകാം. അവിശ്വസനീയമായ ഒരു പ്രതിഭയാണ്. അവനിൽ എനിക്ക് വലിയ പ്രതീക്ഷകളുണ്ട്"-എന്നായിരുന്നു നൗമാന്‍ നിയാസ് പറഞ്ഞത്.</p>
<p>സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ വൈഭവ് അല്‍പം പതുക്കെയാണ് കളിച്ചതെന്നും, അല്ലെങ്കില്‍ 300 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റു വീശാമായിരുന്നുവെന്നും അദ്ദേഹം തമാശരൂപേണ അഭിപ്രായപ്പെട്ടു. 18 വയസ്സാകുമ്പോൾ, നിങ്ങളുടെ ശരീരം മുഴുവൻ രൂപപ്പെടാൻ തുടങ്ങും. മസിലുകള്‍, ട്രൈസെപ്‌സ്, ബൈസെപ്‌സ് എന്നിവ ശക്തമാകും. വരും വർഷങ്ങളിൽ വൈഭവ് കൂടുതല്‍ മികച്ച താരമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/from-aaron-finch-to-riyan-parag-a-look-at-cricketers-caught-vaping-during-live-matches-2202678.html">Riyan Parag: ഡ്രസിങ് റൂമിലെ പുകവലിയില്‍ കുടുങ്ങിയത് പരാഗ് മാത്രമല്ല; ഈ താരങ്ങളും കൂടെയുണ്ട്‌</a></strong></p>
<h3>വൈഭവിന്റെ മറുപടി</h3>
<p>അതേസമയം, ചിപ്പ് പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വൈഭവ് മറുപടി നല്‍കി. ദൈവം തനിക്ക്‌ തന്നതാണത്. തന്റെ ബാറ്റിനുള്ളിൽ താന്‍ എന്തോ ഒന്ന് ഘടിപ്പിച്ചിട്ടുണ്ടെന്ന് സ്വർഗത്തിൽ വെച്ച് ദൈവം പറഞ്ഞിരുന്നു. അത് തന്നെയാണ് താന്‍ ഇപ്പോൾ ഉപയോഗിക്കുന്നതെന്നായിരുന്നു വൈഭവിന്റെ മറുപടി.</p>
<h3>വീഡിയോ കാണാം</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="hi">𝘉𝘢𝘵 𝘱𝘦 𝘈𝘐 𝘤𝘩𝘪𝘱 𝘩𝘢𝘪 𝘬𝘺𝘢 𝘵𝘶𝘮𝘩𝘢𝘳𝘦?</p>
<p>Vaibhav answers 😂💗 <a href="https://t.co/uZcqABbaGS">pic.twitter.com/uZcqABbaGS</a></p>
<p>— Rajasthan Royals (@rajasthanroyals) <a href="https://twitter.com/rajasthanroyals/status/2049428243787501601?ref_src=twsrc%5Etfw">April 29, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<h3>തകര്‍പ്പന്‍ റെക്കോഡുമായി വൈഭവ്‌</h3>
<p>ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും വേഗം 400 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കി. വെറും 167 പന്തുകളില്‍ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തിലാണ് വൈഭവ് ഈ നേട്ടം സ്വന്തമാക്കിയത്. അതേസമയം, പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ 16 പന്തില്‍ 43 റണ്‍സാണ് വൈഭവ് നേടിയത്. അഞ്ച് സിക്‌സറും, മൂന്നു ഫോറും നേടി. 268.75 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്.</p>
<p>മത്സരത്തില്‍ പഞ്ചാബിനെ രാജസ്ഥാന്‍ ആറു വിക്കറ്റിന് തോല്‍പിച്ചിരുന്നു. 223 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കെ രാജസ്ഥാന്‍ മറികടന്നു. ഈ സീസണില്‍ പഞ്ചാബ് നേരിടുന്ന ആദ്യ തോല്‍വിയാണ് ഇത്. വൈഭവിനെ കൂടാതെ 27 പന്തില്‍ 51 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാള്‍, പുറത്താകാതെ 26 പന്തില്‍ 52 റണ്‍സെടുത്ത ഡൊനോവന്‍ ഫെരേര, പുറത്താകാതെ 12 പന്തില്‍ 31 റണ്‍സെടുത്ത ശുഭം ദുബെ എന്നിവരും രാജസ്ഥാനായി ബാറ്റിങില്‍ മികച്ച പ്രകടനം പുറത്തെടുത്തു.</p>
<p>മൂന്ന് വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചഹല്‍ പഞ്ചാബിനായി ബൗളിങില്‍ തിളങ്ങി. പുറത്താകാതെ 22 പന്തില്‍ 62 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയിനിസാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ് 44 പന്തില്‍ 59 റണ്‍സ് നേടി. നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് രാജസ്ഥാന്‍ റോയല്‍സ്‌. പഞ്ചാബ് കിങ്‌സ്‌ ഒന്നാമതും.</p>
<h3>English Summary</h3>
<p>When asked about the viral claim that he uses an AI chip to hit massive sixes, Vaibhav Sooryavanshi gave a brilliant response. He hilariously remarked that God Himself attached something special to his bat. Vaibhav Sooryavanshi joked that while he was in heaven, he was told this divine gift was being added for his use on the field. This clever reply has won over fans.</p>
]]></content:encoded>
				</item>
							<item>
					<title>Riyan Parag: ഡ്രസിങ് റൂമിലെ പുകവലിയില്‍ കുടുങ്ങിയത് പരാഗ് മാത്രമല്ല; ഈ താരങ്ങളും കൂടെയുണ്ട്‌</title>
					<link>https://www.malayalamtv9.com/sports/cricket-news/from-aaron-finch-to-riyan-parag-a-look-at-cricketers-caught-vaping-during-live-matches-2202678.html</link>
					<pubDate>Wed, 29 Apr 2026 17:30:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/from-aaron-finch-to-riyan-parag-a-look-at-cricketers-caught-vaping-during-live-matches-2202678.html</guid>
					<description><![CDATA[<p>RR captain Riyan Parag caught vaping: വേപ്പിങ് നടത്തിയതിനെ തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ് വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. റോയല്‍സിന്റെ റൺചേസിന്റെ 16-ാം ഓവറിലാണ് സംഭവം നടന്നത്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ റോയല്‍സിന്റെ റൺചേസിന്റെ 16-ാം ഓവറിലാണ് സംഭവം നടന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Riyan-Parag-IPL-2026-Controversy.jpg" class="attachment-large size-large wp-post-image" alt="Riyan Parag IPL 2026 Controversy" /></figure><p><strong>മൊഹാലി, 29-04-2026:</strong> പഞ്ചാബ് കിങ്‌സിനെതിരായ <a href="https://www.malayalamtv9.com/sports/cricket-news/punjab-kings-suffer-first-defeat-in-ipl-2026-lose-to-rajasthan-royals-by-6-wickets-2202531.html">മത്സരത്തിനിടെ</a> ഡ്രെസിങ് റൂമിലിരുന്ന് വേപ്പിങ് (ഇലക്ട്രോണിക് സിഗരറ്റുകളുടെ ഉപയോഗം) നടത്തിയതിനെ തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ് വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. റോയല്‍സിന്റെ റൺചേസിന്റെ 16-ാം ഓവറിലാണ് സംഭവം നടന്നത്. സഹതാരങ്ങളായ ധ്രുവ് ജൂറൽ, യശസ്വി ജയ്‌സ്വാൾ എന്നിവർക്കൊപ്പം ഇരിക്കുമ്പോഴാണ് പരാഗ് നിസ്സാരമെന്നോണം വേപ്പിംഗ് നടത്തിയത്. ഉടന്‍ തന്നെ ദൃശ്യങ്ങള്‍ കാമറാക്കണ്ണില്‍ പതിഞ്ഞു. വൈറലാവുകയും ചെയ്തു. ഡ്രസിങ് റൂമിലെ പുകവലി കര്‍ശനമായി നിരോധിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ പരാഗിന്റെ പ്രവൃത്തി ഗുരുതര അച്ചടക്കലംഘനമാണ്. റോയല്‍സ് ക്യാപ്റ്റനെതിരെ ശക്തമായ നടപടികള്‍ക്ക് സാധ്യതയുണ്ട്. 2019-ലെ പ്രൊഹിബിഷൻ ഓഫ് ഇലക്ട്രോണിക് സിഗരറ്റ്സ് ആക്ട് (PECA) പ്രകാരം ഇന്ത്യയിൽ ഇ-സിഗരറ്റുകളും വേപ്പുകളും നിരോധിച്ചിട്ടുള്ളതാണ്.</p>
<p>ഇവയുടെ നിര്‍മ്മാണം, വാങ്ങല്‍, ഉപയോഗം എന്നിവയടക്കം നിരോധിച്ചിട്ടുണ്ട്. നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് തടവുശിക്ഷ വരെ ലഭിക്കാം. പരാഗിനെതിരെ എന്തു നടപടിയാകും സ്വീകരിക്കുന്നതെന്ന് കാത്തിരുന്ന് കാണേണ്ടി വരും.</p>
<h3>പരാഗ് മാത്രമല്ല</h3>
<p>സമാനമായ സാഹചര്യങ്ങളില്‍ ക്രിക്കറ്റ് താരങ്ങള്‍ കുടുങ്ങുന്നത് ഇതാദ്യമായല്ല. 2020 ൽ, രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള ഐപിഎൽ മത്സരത്തിനിടെ ആരോൺ ഫിഞ്ച് വാപ്പിംഗ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അന്ന്‌ ഈ ദൃശ്യങ്ങള്‍ അധികം കവര്‍ ചെയ്യാതെ ഉടൻ തന്നെ ബ്രോഡ്കാസ്റ്റർ ലൈവ് ആക്ഷനിലേക്ക് തിരിച്ചുപോയി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/ruturaj-gaikwad-vs-sanju-samson-why-cp-rizwan-believes-the-former-rr-captain-should-lead-csk-2202635.html">Sanju Samson: ‘റുതുരാജല്ല, സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനാകണം’</a></strong></p>
<p>ഈ വർഷം ആദ്യം നടന്ന എസ്എ20 മത്സരത്തിനിടെ, എബി ഡിവില്ലിയേഴ്‌സ് വിഐപി സ്റ്റാൻഡിലിരുന്ന് വേപ്പിംഗ് നടത്തുന്നതും കാമറയില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങൾ വലിയ കോളിളക്കം സൃഷ്ടിച്ചു. ഇത്തരത്തില്‍ പുകവലിച്ചിട്ടുണ്ടെന്ന് സമ്മതിച്ച താരങ്ങളുമുണ്ട്. 2015 ലോകകപ്പ് സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനിടെ ടോയ്‌ലറ്റിലിരുന്ന് പുകവലിച്ചതായി മുൻ ന്യൂസിലൻഡ് താരം ബ്രണ്ടൻ മക്കല്ലം വെളിപ്പെടുത്തിയിരുന്നു.</p>
<p>2019 ലോകകപ്പ് ഫൈനലിൽ ലോർഡ്‌സിന്റെ വാഷ്‌റൂമിൽ പുകവലിച്ചതായി ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സും പറഞ്ഞിട്ടുണ്ട്. ഈ ഐപിഎൽ സീസണിൽ, ഗുജറാത്ത് ടൈറ്റൻസ് പേസർ കഗിസോ റബാഡ ഒരു ഹോട്ടൽ ബാൽക്കണിയിൽ നിന്ന് സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ സ്റ്റേഡിയത്തിന് പുറത്തായിരുന്നതിനാല്‍ വിവാദമായില്ല.</p>
<h3>വിവാദങ്ങള്‍ തുടര്‍ക്കഥ</h3>
<p>ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഒന്നിന് പിറകെ ഒന്നായി വിവാദങ്ങള്‍ പിടികൂടുകയാണ്. നേരത്തെ, പിഎംഒഎ പ്രോട്ടോക്കോൾ ലംഘിച്ച് ഡഗ്ഔട്ടിൽ ഫോൺ ഉപയോഗിച്ചതിന് ടീം മാനേജർ റോമി ബിന്ദറിന് പിഴശിക്ഷ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ടീം ക്യാപ്റ്റന്‍ പരാഗ് വിവാദത്തില്‍പെട്ടത്. അച്ചടക്ക നടപടി പരിഗണിക്കുന്നതിന് മുമ്പ് ബിസിസിഐ പരാഗില്‍ നിന്ന് വിശദീകരണം തേടിയേക്കുമെന്ന്‌ ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.</p>
<p>നിയമലംഘനത്തിന് 5 ലക്ഷം രൂപ വരെ പിഴയും തടവും ലഭിക്കാം. സ്റ്റേഡിയങ്ങളിലെ താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും പെരുമാറ്റത്തിന് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രസ്സിംഗ് റൂമുകളിലോ ഡഗൗട്ടുകളിലോ പുകയിലയോ അനുബന്ധ ഉൽപ്പന്നങ്ങളോ ഉപയോഗിക്കുന്നത് പൊതുവെ ആരോഗ്യ, സുരക്ഷാ പ്രോട്ടോക്കോളുകൾ പ്രകാരം നിരോധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പരാഗിനെതിരെ ഒരു വിട്ടുവീഴ്ചയ്ക്കും ബിസിസിഐ തയ്യാറായേക്കില്ല.</p>
<h3>English Summary</h3>
<p>Rajasthan Royals captain Riyan Parag is facing heavy criticism. A viral video allegedly showed Parag vaping in the dressing room during an IPL 2026 match against Punjab Kings. The incident has sparked a major debate. BCCI is likely to seek an explanation from the player.</p>
]]></content:encoded>
				</item>
							<item>
					<title>Sanju Samson: &#8216;റുതുരാജല്ല, സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനാകണം&#8217;</title>
					<link>https://www.malayalamtv9.com/sports/cricket-news/ruturaj-gaikwad-vs-sanju-samson-why-cp-rizwan-believes-the-former-rr-captain-should-lead-csk-2202635.html</link>
					<pubDate>Wed, 29 Apr 2026 14:40:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ruturaj-gaikwad-vs-sanju-samson-why-cp-rizwan-believes-the-former-rr-captain-should-lead-csk-2202635.html</guid>
					<description><![CDATA[<p>Sanju Samson at CSK: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കാന്‍ അനുയോജ്യന്‍ സഞ്ജു സാംസണാണെന്ന് സിപി റിസ്‌വാന്‍. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനെന്ന നിലയിൽ സഞ്ജു സാംസണ്‍ ഉണ്ടാക്കിയ സ്വാധീനം വളരെ വലുതാണെന്നും അദ്ദേഹം ടീമിനെ ഫൈനലിൽ എത്തിച്ചുവെന്നും സിപി റിസ്‌വാൻ ഓർമ്മിപ്പിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Sanju-Samson-and-Ruturaj-Gaikwad.jpg" class="attachment-large size-large wp-post-image" alt="Sanju Samson and Ruturaj Gaikwad" /></figure><p><strong>ചെ</strong>ന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കാന്‍ റുതുരാജ് ഗെയ്ക്‌വാദിനെക്കാള്‍ അനുയോജ്യന്‍ സഞ്ജു സാംസണാണെന്ന് യുഎഇ മുന്‍ ക്യാപ്റ്റനും മലയാളി താരവുമായ സിപി റിസ്‌വാന്‍. സ്റ്റാർസ്‌പ്ലേ അറേബ്യ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് റിസ്വാന്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. സഞ്ജുവും റുതുരാജും തമ്മിലുള്ള താരതമ്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് റിസ്‌വാന്‍ സഞ്ജുവിനെ പിന്തുണച്ചത്. സിഎസ്‌കെ മാനേജ്‌മെന്റിനെ സംബന്ധിച്ച് ഇത് പ്രയാസകരമായ കാര്യമായിരിക്കാമെന്നും, എന്നാല്‍ തനിക്ക് ഇത് വളരെ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ സഞ്ജുവിനെ പിന്തുണയ്ക്കുന്നുവെന്നും റിസ്‌വാന്‍ വ്യക്തമാക്കി. ഒരു ക്രിക്കറ്റർ എന്ന നിലയിൽ സഞ്ജുവിന്റെ വളർച്ച താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും സിപി റിസ്‌വാന്‍ കൂട്ടിച്ചേര്‍ത്തു.</p>
<p>താരതമ്യേന ചെറിയ ടീമായ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനെന്ന നിലയിൽ സഞ്ജു ഉണ്ടാക്കിയ സ്വാധീനം വളരെ വലുതാണെന്നും അദ്ദേഹം ടീമിനെ ഫൈനലിൽ എത്തിച്ചുവെന്നും റിസ്‌വാൻ ഓർമ്മിപ്പിച്ചു. ഒരു വിക്കറ്റ് കീപ്പർ എന്ന നിലയിൽ സഞ്ജുവിന് കളിയെ മറ്റൊരു തലത്തിൽ നിരീക്ഷിക്കാൻ സാധിക്കുമെന്നും യുഎഇ മുന്‍ ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടു.</p>
<p>ഒരു വിക്കറ്റ് കീപ്പർ തികച്ചും വ്യത്യസ്തമായ ഒരു വേവ്‌ലെങ്തിൽ നിന്നാണ് മത്സരത്തെ കാണുന്നത്. ചെറിയ ചെറിയ ഏരിയകളും ആംഗിളുകളും വിക്കറ്റ് കീപ്പര്‍ക്ക് കാണാനാകും. ഈ ഐപിഎല്ലില്‍ സഞ്ജു നല്‍കിയ നിര്‍ദ്ദേശങ്ങള്‍ സിഎസ്‌കെ സ്പിന്നര്‍ നൂര്‍ അഹമ്മദിന് വിക്കറ്റ് ലഭിക്കാന്‍ സഹായിച്ചതും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അടുത്ത സീസണിൽ മാനേജ്‌മെന്റ് ഇക്കാര്യം പരിഗണിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും റിസ്വാന്‍ വ്യക്തമാക്കി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/ipl-2026-orange-cap-battle-heats-up-abhishek-sharma-leads-sanju-samson-in-top-10-2202462.html">IPL 2026 Orange Cap: സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമല്ല; ഓരോ ദിവസങ്ങള്‍ കഴിയുമ്പോഴും വെല്ലുവിളികള്‍ കൂടുന്നു</a></strong></p>
<h3>മികച്ച ഫോമില്‍ സഞ്ജു</h3>
<p>വര്‍ഷങ്ങളായി രാജസ്ഥാന്‍ റോയല്‍സുമായുണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ചാണ് സഞ്ജു സിഎസ്‌കെയിലെത്തിയത്. രവീന്ദ്ര ജഡേജയെയും, സാം കറനെയും റോയല്‍സിലേക്ക് ട്രേഡ് ചെയ്താണ് സിഎസ്‌കെ സഞ്ജുവിനെ സ്വന്തമാക്കിയത്. ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും രണ്ടക്കം പോലും കടക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല.</p>
<p>എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരം മുതല്‍ അദ്ദേഹം ഫോമിലേക്ക് എത്തി. ഡല്‍ഹിക്കെതിരെയും, മുംബൈ ഇന്ത്യന്‍സിനെതിരെയും സെഞ്ചുറി നേടി. ഈ സീസണില്‍ ഇതുവരെ രണ്ട് സെഞ്ചുറികള്‍ നേടിയ ഏക താരവും സഞ്ജുവാണ്. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ താരം നിലവില്‍ 12-ാമതാണ്. എട്ട് മത്സരങ്ങളില്‍ നിന്ന് 304 റണ്‍സ് നേടി. 50.67 ആണ് ആവറേജ്. സ്‌ട്രൈക്ക് റേറ്റ് 169.83.</p>
<h3>റുതുരാജ് ഗെയ്ക്‌വാദ്‌</h3>
<p>ക്യാപ്റ്റന്‍സി തരക്കേടില്ലെങ്കിലും, ബാറ്ററെന്ന നിലയില്‍ മിക്ക മത്സരങ്ങളിലും റുതുരാജ് നിരാശപ്പെടുത്തി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ മാത്രമാണ് റുതുരാജിന് അര്‍ധശതകം നേടാനായത്. എട്ട് മത്സരങ്ങളില്‍ നിന്ന് 178 റണ്‍സ് മാത്രമാണ് നേടാനായത്. 25.43 ആണ് ആവറേജ്. സ്‌ട്രൈക്ക് റേറ്റും മോശമാണ് (121.08). ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ 33-ാമതാണ് റുതുരാജ്.</p>
<p>പോയിന്റ് ടേബിളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലവില്‍ ആറാമതാണ്. പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കണമെങ്കില്‍ ഇനിയുള്ള മിക്ക മത്സരങ്ങളിലും ജയിക്കണം. എട്ട് മത്സരങ്ങളില്‍ അഞ്ചിലും ചെന്നൈ തോറ്റു. മെയ് രണ്ടിന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30-നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്-മുംബൈ ഇന്ത്യന്‍സ്‌ പോരാട്ടം.</p>
<h3>English Summary</h3>
<p>Former UAE captain CP Rizwan believes Sanju Samson is a better choice to lead Chennai Super Kings. Rizwan highlighted Sanju’s proven leadership during his tenure with the Rajasthan Royals.Since joining CSK this season, Sanju is widely seen as the ideal successor to the legendary MS Dhoni. Many fans and experts view him as the natural spiritual successor to MS Dhoni</p>
]]></content:encoded>
				</item>
							<item>
					<title>RR vs PBKS: ഒടുവില്‍ പഞ്ചാബിനെ വീഴ്ത്താന്‍ പരാഗിന്റെ തന്ത്രങ്ങള്‍ വേണ്ടി വന്നു; റോയല്‍സിന് &#8216;റോയല്‍&#8217; ജയം</title>
					<link>https://www.malayalamtv9.com/sports/cricket-news/punjab-kings-suffer-first-defeat-in-ipl-2026-lose-to-rajasthan-royals-by-6-wickets-2202531.html</link>
					<pubDate>Tue, 28 Apr 2026 22:55:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/punjab-kings-suffer-first-defeat-in-ipl-2026-lose-to-rajasthan-royals-by-6-wickets-2202531.html</guid>
					<description><![CDATA[<p>Rajasthan Royals beat Punjab Kings: പഞ്ചാബ് കിങ്‌സിന് ഈ ഐപിഎല്‍ സീസണിലെ ആദ്യ തോല്‍വി.<br />
രാജസ്ഥാന്‍ റോയല്‍സിനോട് ആറു വിക്കറ്റിനാണ് തോറ്റത്. 223 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കെ റോയല്‍സ് മറികടന്നു. പുറത്താകാതെ 52 റണ്‍സ് നേടിയ ഡൊനോവന്‍ ഫെരേരയാണ് ടോപ് സ്‌കോറര്‍.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Rajasthan-Royals-beat-Punjab-Kings.jpg" class="attachment-large size-large wp-post-image" alt="Rajasthan Royals beat Punjab Kings" /></figure><p><strong>മൊഹാലി, 28-04-2026:</strong> ഐപിഎല്‍ 2026-ല്‍ പഞ്ചാബ് കിങ്‌സിന് ആദ്യ തോല്‍വി. രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബിനെ 6 വിക്കറ്റിന് തോല്‍പിച്ചു. 223 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കെ റോയല്‍സ് മറികടന്നു. പുറത്താകാതെ 26 പന്തില്‍ 52 റണ്‍സ് നേടിയ ഡൊനോവന്‍ ഫെരേരയും, പുറത്താകാതെ 12 പന്തില്‍ 31 റണ്‍സെടുത്ത ശുഭം ദുബെയുമാണ് അസാധ്യമെന്ന് കരുതിയ വിജയം റോയല്‍സിന് സമ്മാനിച്ചത്. അഞ്ചാം വിക്കറ്റിലെ ഇരുവരുടെയും അപരാജിത കൂട്ടുക്കെട്ട വിലപ്പെട്ട 77 റണ്‍സാണ് റോയല്‍സിന് സമ്മാനിച്ചത്. ഫെരേരയാണ് റോയല്‍സിന്റെ ടോപ് സ്‌കോറര്‍. സ്‌കോര്‍: പഞ്ചാബ് കിങ്‌സ് 20 ഓവറില്‍ നാലു വിക്കറ്റിന് 222, രാജസ്ഥാന്‍ റോയല്‍സ് 19.2 ഓവറില്‍ നാലു വിക്കറ്റിന് 228.</p>
<p>ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളിന്റെയും, വൈഭവ് സൂര്യവംശിയുടെയും പ്രകടനം രാജസ്ഥാന്‍ അനായാസം വിജയിക്കുമെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു. ജയ്‌സ്വാളിനെ ഒരുവശത്ത് സാക്ഷിയാക്കി സൂര്യവംശിയാണ് തുടക്കം മുതല്‍ അടിച്ചുതകര്‍ത്തത്‌. 16 പന്തില്‍ 43 റണ്‍സെടുത്ത സൂര്യവംശി 3.2 ഓവറില്‍ പുറത്താകുമ്പോഴേക്കും രാജസ്ഥാന്റെ സ്‌കോര്‍ 51-ല്‍ എത്തിയിരുന്നു. അതില്‍ ഏറിയ പങ്കും സൂര്യവംശിയുടെ സംഭാവനയായിരുന്നു. അര്‍ഷ്ദീപ് സിങാണ് സൂര്യവംശിയെ പുറത്താക്കിയത്.</p>
<p>വണ്‍ ഡൗണായി ക്രീസിലെത്തിയ ധ്രുവ് ജൂറലിന്റെ ബാറ്റിങ് മന്ദഗതിയിലായിരുന്നു. 20 പന്തില്‍ 16 റണ്‍സെടക്കാനെ ജൂറലിന് സാധിച്ചുള്ളൂ. യുസ്‌വേന്ദ്ര ചഹലിന് വിക്കറ്റ് സമ്മാനിച്ചാണ് ജൂറല്‍ മടങ്ങിയത്. അധികം വൈകാതെ റോയല്‍സിന്റെ ജയ്‌സ്വാളും മടങ്ങി. 27 പന്തില്‍ 51 റണ്‍സെടുത്ത ജയ്‌സ്വാളിനെ വീഴ്ത്തിയതും ചഹലായിരുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/ipl-2026-will-rohit-sharma-play-against-srh-on-april-29-mi-spokesperson-reveals-key-update-2202507.html">Rohit Sharma: സണ്‍റൈസേഴ്‌സിനെതിരെ രോഹിത് ശര്‍മ കളിക്കുമോ? വെളിപ്പെടുത്തലുമായി ടീം വക്താവ്‌</a></strong></p>
<p>ഫോമിലെത്താന്‍ വിഷമിക്കുന്ന റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ഇന്ന് തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു. എന്നാല്‍ 16 പന്തില്‍ 29 റണ്‍സെടുത്ത പരാഗിനെയും ചഹല്‍ വീഴ്ത്തിയതോടെ റോയല്‍സ് പ്രതിരോധത്തിലായി. പതിനാലാം ഓവറില്‍ പരാഗ് മടങ്ങുമ്പോള്‍ നാലു വിക്കറ്റിന് 151 എന്ന നിലയിലായിരുന്നു റോയല്‍സ്. എന്നാല്‍ തുടര്‍ന്ന് ഡോനോവന്‍ ഫെരേരയും, ഇമ്പാക്ട് പ്ലയറായെത്തിയ ശുഭം ദുബെയും ഒത്തുച്ചേര്‍ന്നതോടെ കാര്യങ്ങള്‍ക്ക് റോയല്‍സിന് അനുകൂലമായി മാറി.</p>
<h3>ഫെരേരയുടെയും, ദുബെയുടെയും പ്രകടനം</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">On the charge! 💪</p>
<p>Shubham Dubey and Donovan Ferreira with a couple of massive hits to power <a href="https://twitter.com/hashtag/RR?src=hash&amp;ref_src=twsrc%5Etfw">#RR</a> 🩷</p>
<p>Updates ▶️ <a href="https://t.co/fBbdVnExPZ">https://t.co/fBbdVnExPZ</a><a href="https://twitter.com/hashtag/TATAIPL?src=hash&amp;ref_src=twsrc%5Etfw">#TATAIPL</a> | <a href="https://twitter.com/hashtag/KhelBindaas?src=hash&amp;ref_src=twsrc%5Etfw">#KhelBindaas</a> | <a href="https://twitter.com/hashtag/PBKSvRR?src=hash&amp;ref_src=twsrc%5Etfw">#PBKSvRR</a> | <a href="https://twitter.com/rajasthanroyals?ref_src=twsrc%5Etfw">@rajasthanroyals</a> <a href="https://t.co/002RZOJokX">pic.twitter.com/002RZOJokX</a></p>
<p>— IndianPremierLeague (@IPL) <a href="https://twitter.com/IPL/status/2049177115765944819?ref_src=twsrc%5Etfw">April 28, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<h3>മികച്ച തുടക്കവും ഒടുക്കവും</h3>
<p>ഓപ്പണര്‍മാരായ പ്രഭ്‌സിമ്രാന്‍ സിങും, പ്രിയാന്‍ഷ് ആര്യയും മികച്ച തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. വെറും 2.5 ഓവറില്‍ 27 റണ്‍സാണ് ഈ സഖ്യം പഞ്ചാബിന് സമ്മാനിച്ചത്. 11 പന്തില്‍ 29 റണ്‍സെടുത്ത പ്രിയാന്‍ഷിനെ പുറത്താക്കി ജോഫ്ര ആര്‍ച്ചറാണ് റോയല്‍സിന് ആദ്യ ബ്രേക്ക് സമ്മാനിച്ചത്. രണ്ടാം വിക്കറ്റില്‍ കൂപ്പര്‍ കോനോലിയുമായി ചേര്‍ന്ന് പ്രഭ്‌സിമ്രാന്‍ പഞ്ചാബിന്റെ കുതിപ്പിന് വേഗം നല്‍കി.</p>
<p>14 പന്തില്‍ 30 റണ്‍സെടുത്ത കോനോലി പുറത്തായപ്പോഴേക്കും പഞ്ചാബ് 8.2 ഓവറില്‍ രണ്ട് വിക്കറ്റിന് 96 റണ്‍സ് എന്ന മികച്ച നിലയിലെത്തിയിരുന്നു. യാഷ് പുഞ്ചയാണ് കോനോലിയെ പുറത്താക്കിയത്. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ശ്രേയസും, പ്രഭ്‌സിമ്രാനും 48 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് കെട്ടിപ്പൊക്കിയത്.</p>
<p>എന്നാല്‍ പതിനാലാം ഓവറില്‍ പഞ്ചാബിന്റെ ടോപ് സ്‌കോററായ പ്രഭ്‌സിമ്രാനെയും യാഷ് പുഞ്ച വീഴ്ത്തി. 44 പന്തില്‍ 59 റണ്‍സാണ് പ്രഭ്‌സിമ്രാന്‍ നേടിയത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ശ്രേയസ് 18-ാം ഓവറില്‍ പുറത്തായി. 27 പന്തില്‍ 30 റണ്‍സായിരുന്നു ശ്രേയസിന്റെ സമ്പാദ്യം. നാന്ദ്രെ ബര്‍ഗറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂറലിന് ക്യാച്ച് നല്‍കിയാണ് ശ്രേയസ് പുറത്തായത്.</p>
<p>ശ്രേയസ് പുറത്താകുമ്പോള്‍ നാലു വിക്കറ്റിന് 181 എന്ന നിലയിലായിരുന്നു പഞ്ചാബ്. പഞ്ചാബ് 200 കടക്കുമോയെന്ന് പോലും സംശയിച്ച ഘട്ടത്തിലാണ് മാര്‍ക്കസ് സ്‌റ്റോയിനിസ് ക്രീസിലെത്തിയത്. തുടക്കം മുതല്‍ തകര്‍പ്പനടികളുമായി കളം നിറഞ്ഞ സ്റ്റോയിനിസ് പുറത്താകാതെ 22 പന്തില്‍ 62 റണ്‍സെടുത്തു. സ്റ്റോയിനിസിന്റെ പ്രകടനമാണ് പഞ്ചാബിന്റെ സ്‌കോര്‍ 222-ലെത്തിച്ചത്. സുയാന്‍ഷ് ഷെഡ്‌ഗെ രണ്ട് പന്തില്‍ മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു.</p>
<h3>English Summary</h3>
<p>Rajasthan Royals defeated Punjab Kings in the 40th match of IPL 2026. The Royals won by six wickets. This was Punjab's first defeat of the season. Chasing the target of 223 runs with four balls to spare, the Royals achieved the target.</p>
]]></content:encoded>
				</item>
							<item>
					<title>Rohit Sharma: സണ്‍റൈസേഴ്‌സിനെതിരെ രോഹിത് ശര്‍മ കളിക്കുമോ? വെളിപ്പെടുത്തലുമായി ടീം വക്താവ്‌</title>
					<link>https://www.malayalamtv9.com/sports/cricket-news/ipl-2026-will-rohit-sharma-play-against-srh-on-april-29-mi-spokesperson-reveals-key-update-2202507.html</link>
					<pubDate>Tue, 28 Apr 2026 20:20:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ipl-2026-will-rohit-sharma-play-against-srh-on-april-29-mi-spokesperson-reveals-key-update-2202507.html</guid>
					<description><![CDATA[<p>Rohit Sharma Injury Update: ഐപിഎല്ലില്‍ നാളെ മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. രാത്രി 7.30-ന് മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. രോഹിത് ശര്‍മ കളിക്കുമോയെന്നറിയാനാണ് ആരാധകരുടെ കാത്തിരിപ്പ്. രോഹിത് കളിക്കുമോയെന്നത് സംബന്ധിച്ച് മുംബൈ ഇന്ത്യന്‍സ് വക്താവ് പറഞ്ഞത് എന്താണെന്ന് നോക്കാം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Rohit-Sharma-during-a-practice-session.jpg" class="attachment-large size-large wp-post-image" alt="Rohit Sharma during a practice session" /></figure><p><strong>ഐപിഎല്‍</strong> 2026-ല്‍ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ മുംബൈ ഇന്ത്യന്‍സിന് ഇതുവരെ സാധിച്ചിട്ടില്ല. ഏഴു മത്സരങ്ങളില്‍ അഞ്ചിലും തോറ്റു. രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ഇതുവരെ ജയിച്ചത്. പോയിന്റ് ടേബിളില്‍ ഒമ്പതാമതാണ് ഹാര്‍ദ്ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്. ബാറ്റിങും, ബൗളിങും സമ്പൂര്‍ണ പരാജയമായതാണ് മുംബൈയ്ക്ക് തിരിച്ചടിയായത്. ഹാര്‍ദ്ദിക്, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ അടക്കമുള്ള സീനിയര്‍ താരങ്ങള്‍ നിരാശജനകമായ പ്രകടനമാണ് പുറത്തെടുക്കുന്നത്. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പരിക്ക് മൂലം വിട്ടുനില്‍ക്കുന്നതും മുംബൈയ്ക്ക് തിരിച്ചടിയായി. ഏപ്രില്‍ 12-ന് ആര്‍സിബിക്കെതിരെ നടന്ന മത്സരത്തിലാണ് രോഹിതിന് പരിക്കേറ്റത്. 13 പന്തില്‍ 19 റണ്‍സുമായി ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി.</p>
<p>അതിനുശേഷം മുംബൈ കളിച്ച മൂന്ന് മത്സരങ്ങളിലും രോഹിതിന് കളിക്കാനായില്ല. രോഹിത് എന്ന് കളിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരും. ടീം കര കയറാന്‍ രോഹിത് തിരിച്ചെത്തിയേ തീരൂവെന്നും പല ആരാധകരും വിശ്വസിക്കുന്നു. ഇപ്പോഴിതാ, രോഹിതിന്റെ തിരിച്ചുവരവിനെക്കുറിച്ച് സുപ്രധാന വിവരം പങ്കുവെച്ചിരിക്കുകയാണ് ടീം വക്താവ്.</p>
<h3>സണ്‍റൈസേഴ്‌സിനെതിരെ കളിക്കുമോ?</h3>
<p>നാളെ (ഏപ്രില്‍ 29) സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. ടോസ് സമയത്ത് മാത്രമേ രോഹിത് കളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് ടീം വക്താവ് പറഞ്ഞതായി രേവ്‌സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. താരം പരിക്കില്‍ നിന്ന് മുക്തനായെന്നാണ് ടീം വക്താവ് നല്‍കുന്ന സൂചന. സണ്‍റൈസേഴ്‌സിനെതിരെ രോഹിത് കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. രോഹിത് കളിക്കുമോയെന്ന് അറിയാന്‍ ടീം വക്താവ് പറഞ്ഞതുപോലെ നാളെ ടോസ് സമയം വരെ കാത്തിരിക്കേണ്ടി വരും.</p>
<p>ഈ സീസണില്‍ നാലു മത്സരങ്ങളില്‍ മാത്രമാണ് കളിച്ചതെങ്കിലും മികച്ച പ്രകടനമാണ് രോഹിത് പുറത്തെടുത്തത്. നാലു മത്സരങ്ങളില്‍ നിന്ന് 137 റണ്‍സാണ് രോഹിത് നേടിയത്. ഒരു അര്‍ധ സെഞ്ചുറിയും നേടി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/ipl-2026-axar-patel-hasnt-done-anything-kris-srikkanth-slams-delhi-capitals-skipper-2202499.html">Axar Patel: അക്‌സര്‍ നന്നായി കളിച്ചിട്ട് എത്ര നാളായി? ഡല്‍ഹി ക്യാപ്റ്റനെ കുടഞ്ഞ് മുന്‍ താരം</a></strong></p>
<h3>മുംബൈയുടെ പ്രകടനം</h3>
<p>ഈ സീസണ്‍ വിജയത്തോടെയാണ് മുംബൈ തുടങ്ങിയത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറു വിക്കറ്റിന് തോല്‍പിച്ചു. കൊല്‍ക്കത്ത ഉയര്‍ത്തിയ 221 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കെ മുംബൈ മറികടന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ തകിടം മറിഞ്ഞു. തുടര്‍ന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് ആറു വിക്കറ്റിന് തോറ്റു.</p>
<p>മൂന്നാമത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോടും തോറ്റു. 27 റണ്‍സിനാണ് റോയല്‍സ് മുംബൈയെ തകര്‍ത്തത്. അതിനുശേഷം ആര്‍സിബിയോട് 18 റണ്‍സിനും മുംബൈ തോല്‍വി രുചിച്ചു. പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തിലും തോല്‍വി ആവര്‍ത്തിച്ചു. ഏഴു വിക്കറ്റിനായിരുന്നു പഞ്ചാബിനോട് തോറ്റത്. എന്നാല്‍ ഇതിനുശേഷം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 99 റണ്‍സിന് തോല്‍പിക്കാനായത് മുംബൈയ്ക്ക് ആത്മവിശ്വാസം നല്‍കി. ഏപ്രില്‍ 23-ന് നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് 103 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ചെന്നൈ വഴങ്ങിയത്.</p>
<p>സണ്‍റൈസേഴ്‌സിനെതിരെ നടക്കുന്ന മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും മുംബൈ ലക്ഷ്യമിടുന്നില്ല. വില്‍ ജാക്ക്‌സ് പ്ലേയിങ് ഇലവനിലെത്താനാണ് സാധ്യത. ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് പുറത്തായേക്കാം. രാത്രി 7.30-ന് മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് സണ്‍റൈസേഴ്‌സിനെതിരായ മത്സരം. മറുവശത്ത്, പോയിന്റ് ടേബിളില്‍ മൂന്നാമതായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇതുവരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.</p>
<h3>English Summary</h3>
<p>An MI spokesperson revealed that Rohit Sharma continues to progress, according to RevSportz. The spokesperson stated that any decision on Rohit's availability will be made at the toss tomorrow. The MI vs. SRH match will be played at the Wankhede Stadium on April 29 at 7:30 PM.</p>
]]></content:encoded>
				</item>
							<item>
					<title>Axar Patel: അക്‌സര്‍ നന്നായി കളിച്ചിട്ട് എത്ര നാളായി? ഡല്‍ഹി ക്യാപ്റ്റനെ കുടഞ്ഞ് മുന്‍ താരം</title>
					<link>https://www.malayalamtv9.com/sports/cricket-news/ipl-2026-axar-patel-hasnt-done-anything-kris-srikkanth-slams-delhi-capitals-skipper-2202499.html</link>
					<pubDate>Tue, 28 Apr 2026 19:22:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ipl-2026-axar-patel-hasnt-done-anything-kris-srikkanth-slams-delhi-capitals-skipper-2202499.html</guid>
					<description><![CDATA[<p>Kris Srikkanth criticizes Axar Patel : ആര്‍സിബിക്കെതിരെ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിനെ വിമര്‍ശിച്ച് ക്രിസ് ശ്രീകാന്ത് രംഗത്ത്. വളരെക്കാലമായി ബാറ്റ് കൊണ്ട് ഒന്നും ചെയ്യാന്‍ അക്‌സര്‍ പട്ടേലിന്‌ സാധിച്ചിട്ടില്ലെന്ന് ക്രിസ് ശ്രീകാന്ത് പറഞ്ഞു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Axar-Patel-IPL-2026-DC-vs-RCB-Match.jpg" class="attachment-large size-large wp-post-image" alt="Axar Patel IPL 2026 DC vs RCB Match" /></figure><p><strong>ന്യൂഡല്‍ഹി, 28-04-2026:</strong> ആര്‍സിബിക്കെതിരെ കനത്ത തോല്‍വി വഴങ്ങിയതിന് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരം ക്രിസ് ശ്രീകാന്ത് രംഗത്ത്. വളരെക്കാലമായി ബാറ്റ് കൊണ്ട് ഒന്നും ചെയ്യാന്‍ അക്‌സറിന് സാധിച്ചിട്ടില്ലെന്ന് തന്റെ യൂട്യൂബ് ചാനലില്‍ ശ്രീകാന്ത് പറഞ്ഞു. ഒരു ഓള്‍റൗണ്ടറായിട്ടോ, ക്യാപ്റ്റനെന്ന നിലയിലോ അദ്ദേഹം എന്തെങ്കിലും ചെയ്തിട്ട് നാളുകളേറെയായി. ബാറ്റ് കൊണ്ടോ ബോളുകൊണ്ടോ അദ്ദേഹം അവസാനമായി നിർണായകമായ എന്തെങ്കിലും ചെയ്തത് എപ്പോഴാണെന്നും, ഇങ്ങനെ തുടര്‍ന്നാല്‍ ടീമിന് എങ്ങനെ മുന്നോട്ടുപോകാനാകുമെന്നും ശ്രീകാന്ത് ചോദിച്ചു. ഐപിഎല്ലിലെ ഈ സീസണില്‍ ഇതുവരെ 31 റണ്‍സ് മാത്രമാണ് അക്‌സറിന് നേടാനായത്. എട്ട് മത്സരങ്ങളില്‍ നിന്ന് വീഴ്ത്തിയത് ഏഴു വിക്കറ്റുകളും. ക്യാപ്റ്റനെന്ന നിലയിലും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് അക്‌സറിനെ ശ്രീകാന്ത് വിമര്‍ശിച്ചത്.</p>
<p>അക്‌സറിനെ മാത്രമല്ല, മറ്റ് താരങ്ങളെയും ശ്രീകാന്ത് വിമര്‍ശിച്ചു. ട്രിസ്റ്റൻ സ്റ്റബ്‌സ് കാര്യമായ പ്രകടനം പുറത്തെടുത്തിട്ട് വളരെ നാളുകളായെന്ന് അദ്ദേഹം പറഞ്ഞു. നിതീഷ് റാണയ്ക്ക് ബൗണ്‍സറുകള്‍ നേരിടാനാകില്ല. തുടക്കത്തില്‍ ഫാസ്റ്റ് അല്ലെങ്കില്‍ മീഡിയം ഫാസ്റ്റ് പന്തുകളെ നേരിടാന്‍ സമീര്‍ റിസ്വി ബുദ്ധിമുട്ടുകയാണ്. സ്പിന്നുകളെ നേരിട്ട് സെറ്റായാല്‍ മാത്രമാണ് അദ്ദേഹത്തിന് ന്നായി പേസര്‍മാരെ നേരിടാന്‍ സാധിക്കുന്നത്. മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഡേവിഡ് മില്ലറിനും പലപ്പോഴും സാധിക്കുന്നില്ലെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു.</p>
<h3>ശ്രീകാന്തിന്റെ വിമര്‍ശനം-വീഡിയോ</h3>
<p>https://www.youtube.com/watch?v=9rEJm3ROwto</p>
<h3>ആര്‍സിബിക്കെതിരെ നാണംകെട്ട തോല്‍വി</h3>
<p>കനത്ത തോല്‍വിയാണ് ഡല്‍ഹി ആര്‍സിബിക്കെതിരെ വഴങ്ങിയത്. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 16.3 ഓവറില്‍ വെറും 75 റണ്‍സിന് പുറത്തായി. മൂന്നേ മൂന്ന് ബാറ്റര്‍മാരാണ് ഡല്‍ഹി നിരയില്‍ രണ്ടക്കം കടന്നത്. ഇമ്പാക്ട് പ്ലയറായെത്തി 33 പന്തില്‍ 30 റണ്‍സെടുത്ത അഭിഷേക് പോറലാണ് ടോപ് സ്‌കോറര്‍. ഒരു ഘട്ടത്തില്‍ ആറു വിക്കറ്റിന് എട്ട് റണ്‍സ് എന്ന നിലയിലായിരുന്നു ഡല്‍ഹി.</p>
<p>നാല് വിക്കറ്റെടുത്ത ജോഷ് ഹേസല്‍വുഡും, മൂന്ന് വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറുമാണ് ഡല്‍ഹിയെ തകര്‍ത്തത്. 81 പന്തുകള്‍ ബാക്കിനില്‍ക്കെ ഒമ്പത് വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ ജയം. 13 പന്തില്‍ 34 റണ്‍സുമായി ദേവ്ദത്ത് പടിക്കലും, 15 പന്തില്‍ 23 റണ്‍സുമായി വിരാട് കോലിയും പുറത്താകാതെ നിന്നു. 11 പന്തില്‍ 20 റണ്‍സെടുത്ത ജേക്കബ് ബെഥലിന്റെ വിക്കറ്റ് മാത്രമാണ് ഡല്‍ഹിക്ക് നഷ്ടമായത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/from-2008-u-19-world-cup-heroes-to-ipl-2026-virat-kohli-and-umpire-ajitesh-argal-reunite-on-the-field-2202485.html">Virat Kohli-Ajitesh Argal: അന്ന് ഇരുവരും സഹതാരങ്ങള്‍; കോലി ഇപ്പോഴും ക്രീസില്‍ തന്നെ; അജിതേഷ് അമ്പയറും</a></strong></p>
<h3>കനത്ത തിരിച്ചടി</h3>
<p>ആര്‍സിബിക്കെതിരെ നേരിട്ട കൂറ്റന്‍ തോല്‍വി ഡല്‍ഹിക്ക് കനത്ത തിരിച്ചടിയാണ്. ഇത് റണ്‍റേറ്റിനെയും സാരമായി ബാധിച്ചു. നിലവില്‍ -1.060 ആണ് ഡല്‍ഹിയുടെ റണ്‍ റേറ്റ്. എട്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയങ്ങള്‍ സ്വന്തമാക്കാനെ ഇതുവരെ ഡല്‍ഹിക്ക് സാധിച്ചുള്ളൂ. അഞ്ച് മത്സരങ്ങളിലും തോറ്റു. പോയിന്റ് പട്ടികയില്‍ നിലവില്‍ ഏഴാമതാണ്.</p>
<p>പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കണമെങ്കില്‍ ഡല്‍ഹിക്ക് ഇനിയുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ. മെയ് ഒന്നിനാണ് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് അടുത്ത മത്സരം. രാത്രി 7.30-ന് റോയല്‍സിന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് മത്സരം. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലൂടെ വിജയവഴിയിലേക്ക് തിരികെയെത്താമെന്ന പ്രതീക്ഷയിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പ്.</p>
<h3>English Summary</h3>
<p>Kris Srikkanth criticized Axar Patel after DC lost to RCB in IPL 2026. Srikkanth said that it’s been ages since Axar has done anything. Axar has not been able to perform well in IPL 2026 so far. Srikkanth's criticism is in this context.</p>
]]></content:encoded>
				</item>
							<item>
					<title>Virat Kohli-Ajitesh Argal: അന്ന് ഇരുവരും സഹതാരങ്ങള്‍; കോലി ഇപ്പോഴും ക്രീസില്‍ തന്നെ; അജിതേഷ് അമ്പയറും</title>
					<link>https://www.malayalamtv9.com/sports/cricket-news/from-2008-u-19-world-cup-heroes-to-ipl-2026-virat-kohli-and-umpire-ajitesh-argal-reunite-on-the-field-2202485.html</link>
					<pubDate>Tue, 28 Apr 2026 17:44:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/from-2008-u-19-world-cup-heroes-to-ipl-2026-virat-kohli-and-umpire-ajitesh-argal-reunite-on-the-field-2202485.html</guid>
					<description><![CDATA[<p>Reunion of Virat Kohli and Umpire Ajitesh Argal: വിരാട് കോലിയും, അമ്പയര്‍ അജിതേഷ് അര്‍ഗലും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. 2008-ലെ അണ്ടര്‍ 19 ലോകകപ്പിലെ സഹതാരങ്ങളായിരുന്നു ഇരുവരും. അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ മാന്‍ ഓഫ് ദ മാച്ചായിരുന്നു അജിതേഷ്‌.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Ajitesh-Argal-and-Virat-Kohli.jpg" class="attachment-large size-large wp-post-image" alt="Ajitesh Argal and Virat Kohli" /></figure><p><strong>വിരാട് കോലി</strong> എന്ന പേര് ആരാധകര്‍ എന്ന് മുതലാകും ആദ്യം കേട്ടിട്ടുണ്ടാവുക? തീര്‍ച്ചയായും അത് 2008-ലെ അണ്ടര്‍ 19 ലോകകപ്പ് മുതലാകും. വിരാട് കോലി, രവീന്ദ്ര ജഡേജ തുടങ്ങിയ താരങ്ങളെ ആരാധകര്‍ ശ്രദ്ധിച്ച് തുടങ്ങുന്നത് 2008-ലെ അണ്ടര്‍ 19 ലോകകപ്പ് മുതലാണ്. അന്ന് ലോകകപ്പിലുണ്ടായിരുന്ന പലരും പിന്നീട് സീനിയര്‍ ടീമിലെത്തി. കോലി, ജഡേജ, മനീഷ് പാണ്ഡെ തുടങ്ങിയ ഏതാനും പേര്‍ മാത്രമാണ് ഇപ്പോഴും സജീവമായി ക്രിക്കറ്റില്‍ തുടരുന്നത്. ചില താരങ്ങള്‍ക്ക് ക്രിക്കറ്റ് സ്വപ്‌നം പാതിവഴിയില്‍ ഉപേക്ഷിച്ച് കരിയറില്‍ നിന്നു പിന്‍വാങ്ങേണ്ടി വന്നു. അവരില്‍ പ്രധാനിയാണ് അജിതേഷ് അര്‍ഗല്‍.</p>
<p>അജിതേഷ് അര്‍ഗല്‍ എന്ന പേര് ആരാധകരില്‍ ചിലരെങ്കിലും മറന്നിട്ടുണ്ടാകാം. എന്നാല്‍ ഭൂരിപക്ഷം പേരുടെയും ഓര്‍മപുസ്തകത്തില്‍ നിന്ന് ആ പേര് മായ്ക്കുക അസാധ്യം. അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന കലാശപ്പോരില്‍ അജിതേഷായിരുന്നു കളിയിലെ താരം. വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് അജിതേഷ് പിഴുതെടുത്തത്. അന്ന് അജിതേഷിനെ വരുംകാല താരമായി പലരും വാഴ്ത്തി. പക്ഷേ, സംഭവിച്ചത് മറ്റൊന്നായിരുന്നു.</p>
<h3>സ്വപ്‌നം പൂവണിയാതെ</h3>
<p>അണ്ടര്‍ 19 ലോകകപ്പിലെ മികച്ച പ്രകടനം അജിതേഷിന് ഐപിഎല്ലിലേക്ക് വഴി തുറന്നു. 2008-ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബാണ് താരത്തെ സ്വന്തമാക്കിയത്. എന്നാല്‍ മികച്ചൊരു കരിയര്‍ കെട്ടിപ്പടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. തുടര്‍ന്ന് അദ്ദേഹം ക്രിക്കറ്റ് പാതിവഴിയില്‍ ഉപേക്ഷിച്ചു. പിന്നാലെ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജോലിക്കാരനായി. സ്‌പോര്‍ട്‌സ് ക്വാട്ടയിലായിരുന്നു നിയമനം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/ipl-2026-orange-cap-battle-heats-up-abhishek-sharma-leads-sanju-samson-in-top-10-2202462.html">IPL 2026 Orange Cap: സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമല്ല; ഓരോ ദിവസങ്ങള്‍ കഴിയുമ്പോഴും വെല്ലുവിളികള്‍ കൂടുന്നു</a></strong></p>
<p>എന്നാല്‍ ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശം അജിതേഷിനുള്ളില്‍ ബാക്കിയുണ്ടായിരുന്നു. കനലൊരു തരിയെന്ന പോലെ അത് മനസില്‍ ജ്വലിച്ച് തുടങ്ങി. അങ്ങനെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന് അജിതേഷ് ശ്രമിച്ചു. പക്ഷേ, കളിക്കാരനായിട്ടില്ല, അമ്പയറായി ഭാഗ്യപരീക്ഷണം നടത്താനായിരുന്നു നീക്കം. ആ ശ്രമം വിജയിച്ചു. ബിസിസിഐയുടെ അമ്പയറിങ് പരീക്ഷ അജിതേഷ് പാസായി. 2023-ലാണ് അജിതേഷ് ബിസിസിഐയുടെ അമ്പയറിങ് പരീക്ഷ ജയിച്ചത്. അങ്ങനെ ഇത്തവണത്തെ ഐപിഎല്ലില്‍ അമ്പയറായി താരം മൈതാനത്തേക്ക് വീണ്ടും ചുവടെടുത്തുവെച്ചു.</p>
<h3>കൂട്ടുകാരുടെ കണ്ടുമുട്ടല്‍</h3>
<p>രാജസ്ഥാന്‍ റോയല്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു അമ്പയര്‍ റോളില്‍ ഈ അണ്ടര്‍ 19 ലോകകപ്പ് ജേതാവ് അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ ദിവസം നടന്ന <a href="https://www.malayalamtv9.com/sports/cricket-news/rcb-secures-huge-win-against-dc-in-ipl-2026-chases-down-77-run-target-with-81-balls-to-spare-2202335.html">ആര്‍സിബി-ഡല്‍ഹി ക്യാപിറ്റല്‍സ്</a> മത്സരത്തിലും അമ്പയര്‍ പാനലില്‍ അജിതേഷും ഇടം പിടിച്ചു. പഴയ കളിക്കൂട്ടുകാരന്‍ കോലി ഇപ്പോഴും ക്രീസില്‍ തുടരുമ്പോള്‍, കൂട്ടുകാരന്റെയടക്കം 'വിധി' പറയാന്‍ അമ്പയറുടെ കുപ്പായത്തില്‍ മറുവശത്ത് അജിതേഷുമുണ്ടായിരുന്നു. ഐപിഎല്ലില്‍ 9,000 റണ്‍സെന്ന അപൂര്‍വ നേട്ടം കോലി സ്വന്തമാക്കുമ്പോള്‍, ആ രംഗത്തിന് അജിതേഷ് സാക്ഷ്യം വഹിച്ചു.</p>
<h3>സോഷ്യല്‍ മീഡിയ പോസ്റ്റ്‌</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">Do you know why Virat Kohli is smiling while talking to this umpire? 🤔<br />
✍️नाचीज़ की क़लम से<br />
Because this isn’t just any umpire.<br />
The man in black standing between Virat and the Delhi Capitals player is Ajitesh Argal and he didn’t just share a dressing room with Virat Kohli once… <a href="https://t.co/GLkJ29JjJO">pic.twitter.com/GLkJ29JjJO</a></p>
<p>— Sanjay Kishore (@saintkishore) <a href="https://twitter.com/saintkishore/status/2048841715013075361?ref_src=twsrc%5Etfw">April 27, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>തകര്‍പ്പന്‍ ഷോട്ടുകളുമായി കോലി ആരാധകരുടെ മനം നിറച്ചപ്പോള്‍, ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്തിയതിന്റെ സന്തോഷത്തിലായിരുന്നിരിക്കാം ആ സമയത്ത് അജിതേഷും. എന്തായാലും മത്സരശേഷം പരസ്പരം സൗഹൃദം പങ്കിടാന്‍ പഴയ ചങ്ങാതിമാര്‍ മറന്നില്ല. ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇരുവരും എന്തായിരിക്കാം പരസ്പരം പറഞ്ഞിട്ടുണ്ടാവുക? പഴയ ക്രിക്കറ്റ് ഓര്‍മ്മകളാകുമോ പങ്കുവെച്ചത്? എന്തായാലും ആരാധകര്‍ക്ക് അത് രസക്കാഴ്ചയായി. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.</p>
<h3>English Summary</h3>
<p>Ajitesh Argal was the Man of the Match in the 2008 Under-19 World Cup final. The player later became an umpire. Virat Kohli met his former teammate Ajitesh Argal during the 2006 IPL RCB vs DC match. The footage of their meeting has gone viral.</p>
]]></content:encoded>
				</item>
							<item>
					<title>IPL 2026 Orange Cap: സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമല്ല; ഓരോ ദിവസങ്ങള്‍ കഴിയുമ്പോഴും വെല്ലുവിളികള്‍ കൂടുന്നു</title>
					<link>https://www.malayalamtv9.com/sports/cricket-news/ipl-2026-orange-cap-battle-heats-up-abhishek-sharma-leads-sanju-samson-in-top-10-2202462.html</link>
					<pubDate>Tue, 28 Apr 2026 15:27:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ipl-2026-orange-cap-battle-heats-up-abhishek-sharma-leads-sanju-samson-in-top-10-2202462.html</guid>
					<description><![CDATA[<p>Indian Premier League Orange Cap 2026 Race: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2026 സീസണില്‍ ഓറഞ്ച് ക്യാപിനുള്ള പോരാട്ടം ചൂടുപിടിക്കുന്നു. നിലവില്‍ അഭിഷേക് ശര്‍മയാണ് ഒന്നാമത്. കെഎല്‍ രാഹുല്‍ രണ്ടാം സ്ഥാനത്തും, വൈഭവ് സൂര്യവംശി തൊട്ടുപിന്നിലായി മൂന്നാമതുമുണ്ട്. സഞ്ജു സാംസണ്‍ ഒമ്പതാമതാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/CSK-batter-Sanju-Samson-plays-a-shot.jpg" class="attachment-large size-large wp-post-image" alt="CSK batter Sanju Samson plays a shot" /></figure><p><strong>ഐപിഎല്‍ 2026-ല്‍</strong> ഓറഞ്ച് ക്യാപ് പോരാട്ടം കടുക്കുന്നു. ഓരോ ദിവസം കഴിയുന്തോറും റണ്‍വേട്ടക്കാരില്‍ മുന്നിലുള്ള താരങ്ങളുടെ സ്ഥാനം അങ്ങോട്ടും ഇങ്ങോട്ടും മാറുന്നതാണ് നിലവിലെ സാഹചര്യം. <a href="https://www.malayalamtv9.com/sports/cricket-news/series/ipl">ഐപിഎല്‍ 2026</a> സീസണിലെ ആദ്യ പകുതി പിന്നിട്ടിട്ടും ഓറഞ്ച് ക്യാപ് ആര് സ്വന്തമാക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കുക പോലും അസാധ്യം. മുന്‍ സീസണുകളില്‍ ഇതായിരുന്നില്ല സ്ഥിതി. മുന്‍ സീസണുകളില്‍ പകുതി മത്സരങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ ഓറഞ്ച് ക്യാപ് ആര് സ്വന്തമാക്കുമെന്ന് ഏറെക്കുറെ ഉറപ്പിക്കാനാകുമായിരുന്നു. എട്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് ഒന്നാമത്. 380 റണ്‍സാണ് അഭിഷേക് ഇതുവരെ നേടിയത്. ഒന്നാം സ്ഥാനത്താണെങ്കിലും അഭിഷേകിന്റെ സ്ഥാനം അത്ര സുരക്ഷിതമല്ല.</p>
<p>ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കെഎല്‍ രാഹുലാണ് രണ്ടാമത്. 358 റണ്‍സാണ് രാഹുല്‍ ഇതുവരെ അടിച്ചുകൂട്ടിയത്. ഏപ്രില്‍ 25-ന് പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തില്‍ സെഞ്ചുറി നേടിയതാണ് രാഹുലിനെ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ സജീവമാക്കിയത്. പുറത്താകാതെ 67 പന്തില്‍ 152 റണ്‍സാണ് രാഹുല്‍ പഞ്ചാബിനെതിരെ നേടിയത്.</p>
<h3>സഞ്ജുവും ടോപ് 10-ല്‍</h3>
<p>ആദ്യ പത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ മലയാളി താരം സഞ്ജു സാംസണുമുണ്ട്. 304 റണ്‍സ് നേടിയ സഞ്ജു നിലവില്‍ ഒമ്പതാമതാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയും, മുംബൈ ഇന്ത്യന്‍സിനെതിരെയും നേടിയ സെഞ്ചുറികളാണ് സഞ്ജുവിന് കുതിപ്പ് സമ്മാനിച്ചത്.</p>
<h3>സഞ്ജുവിനെ അഭിനന്ദിക്കുന്ന മുംബൈ താരങ്ങള്‍</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">Appreciation all around for a special knock 💙💛</p>
<p>Sanju Samson 🤝 Respect 🫡 <a href="https://twitter.com/hashtag/TATAIPL?src=hash&amp;ref_src=twsrc%5Etfw">#TATAIPL</a> | <a href="https://twitter.com/hashtag/KhelBindaas?src=hash&amp;ref_src=twsrc%5Etfw">#KhelBindaas</a> | <a href="https://twitter.com/hashtag/MIvCSK?src=hash&amp;ref_src=twsrc%5Etfw">#MIvCSK</a> | <a href="https://twitter.com/ChennaiIPL?ref_src=twsrc%5Etfw">@ChennaiIPL</a> <a href="https://t.co/eS0u6dxRGi">pic.twitter.com/eS0u6dxRGi</a></p>
<p>— IndianPremierLeague (@IPL) <a href="https://twitter.com/IPL/status/2047390238771929092?ref_src=twsrc%5Etfw">April 23, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഈ സീസണില്‍ ഇതുവരെ രണ്ട് സെഞ്ചുറികള്‍ നേടിയ ഏക താരവും സഞ്ജുവാണ്. എന്നാല്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കണമെങ്കില്‍ സഞ്ജു ഇനിയും കൂടുതല്‍ ശ്രമിക്കേണ്ടി വരും. നിലവില്‍ കാര്യങ്ങള്‍ എളുപ്പമല്ല. ഓരോ ദിവസം കഴിയുമ്പോഴും വെല്ലുവിളി വര്‍ധിക്കുകയാണ്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/sanju-samson-becomes-the-third-fastest-batter-to-complete-5000-runs-in-ipl-took-3555-balls-to-accomplish-the-feat-2202250.html">Sanju Samson: അയ്യായിരത്തിലെത്താന്‍ 3555 പന്തുകള്‍; സഞ്ജുവിന് മുന്നില്‍ രണ്ട് വിദേശ താരങ്ങൾ മാത്രം</a></strong></p>
<h3>പോരാട്ടത്തില്‍ ഇരുവരും</h3>
<p><strong>വൈഭവ് സൂര്യവംശി</strong></p>
<p>രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണര്‍ വൈഭവ് സൂര്യവംശി 357 റണ്‍സുമായി മൂന്നാമതുണ്ട്. 234.86 ആണ് ഈ 15-കാരന്റെ സ്‌ട്രൈക്ക് റേറ്റ്. ടോപ് പത്തില്‍ ഏറ്റവും സ്‌ട്രൈക്ക് റേറ്റുള്ള താരവും വൈഭവാണ്. നിലവില്‍ രണ്ടാമതുള്ള രാഹുലും, മൂന്നാമതുള്ള വൈഭവും തമ്മിലുള്ളത് വെറും ഒരു റണ്‍സിന്റെ വ്യത്യാസം മാത്രം.</p>
<p><strong>വിരാട് കോഹ്ലി</strong></p>
<p>ഐപിഎല്‍ ചരിത്രത്തിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതുള്ള വിരാട് കോഹ്ലി, ഈ സീസണിലും മിന്നും ഫോമിലാണ്. 351 റണ്‍സുമായി നാലാമതാണ് ആര്‍സിബിയുടെ മുന്‍ ക്യാപ്റ്റന്‍. ഐപിഎല്ലില്‍ 9,000 റണ്‍സെന്ന നാഴികകക്കലും കോഹ്ലി പിന്നിട്ടു. ഐപിഎല്ലില്‍ 8,000 റണ്‍സ് പോലും മറ്റൊരു താരവും പിന്നിട്ടിട്ടില്ല.</p>
<p><strong>ഹെൻറിച്ച് ക്ലാസൻ</strong></p>
<p>രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും, മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹെൻറിച്ച് ക്ലാസന്റെ പ്രകടനമികവിന് ഇപ്പോഴും ഒരു കോട്ടവും തട്ടിയിട്ടില്ല. 349 റണ്‍സുമായി നാലാമതുണ്ട് ഈ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം.</p>
<p><strong>ശുഭ്മാന്‍ ഗില്‍</strong></p>
<p>ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ നിലവില്‍ നാലാമതുള്ള ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഇതുവരെ 330 റണ്‍സ് നേടിയിട്ടുണ്ട്. ആദ്യ പത്തിലുള്ള താരങ്ങളില്‍ ഏറ്റവും കുറവ് സ്‌ട്രൈക്ക് റേറ്റ് ഗില്ലിനാണ്. 148.64 മാത്രമാണ് ഗില്ലിന്റെ സ്‌ട്രൈക്ക് റേറ്റ്.</p>
<p><strong>സായ് സുദര്‍ശന്‍</strong></p>
<p>ഗുജറാത്ത് ടൈറ്റന്‍സില്‍ ഗില്ലിന്റെ സഹ ഓപ്പണറായ സായ് സുദര്‍ശന്‍ 322 റണ്‍സ് നേടിയിട്ടുണ്ട്. നിലവില്‍ ഏഴാമതാണ്.</p>
<p><strong>ഇഷാന്‍ കിഷന്‍</strong></p>
<p>എട്ടാമതുള്ള സണ്‍റൈസേഴ്‌സ് താരം ഇഷാന്‍ കിഷന്‍ ഇതുവരെ 312 റണ്‍സ് നേടിയിട്ടുണ്ട്.</p>
<p><strong>പ്രഭ്‌സിമ്രാന്‍ സിങ്‌</strong></p>
<p>പഞ്ചാബ് കിങ്‌സിന്റെ പ്രഭ്‌സിമ്രാന്‍ സിങാണ് ടോപ് പത്തിലെ മറ്റൊരു താരം. പത്താമതുള്ള പ്രഭ്‌സിമ്രാന്‍ ഇതുവരെ നേടിയത് 287 റണ്‍സ്.</p>
<h3>English Summary</h3>
<p>The fight for the Orange Cap in IPL 2026 is getting tough. As per the updates till April 28, 2026, Abhishek Sharma is in first place. KL Rahul is in second place. Kerala cricketer Sanju Samson is in ninth place.</p>
]]></content:encoded>
				</item>
							<item>
					<title>RCB vs DC: ഐപിഎല്‍ ആരാധകര്‍ക്ക് ഇന്ന് പെട്ടെന്ന് ഉറങ്ങാം; ഏഴോവറില്‍ കളി തീര്‍ത്ത് ആര്‍സിബി</title>
					<link>https://www.malayalamtv9.com/sports/cricket-news/rcb-secures-huge-win-against-dc-in-ipl-2026-chases-down-77-run-target-with-81-balls-to-spare-2202335.html</link>
					<pubDate>Mon, 27 Apr 2026 21:59:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/rcb-secures-huge-win-against-dc-in-ipl-2026-chases-down-77-run-target-with-81-balls-to-spare-2202335.html</guid>
					<description><![CDATA[<p>Royal Challengers Bengaluru beat Delhi Capitals by 9 wickets: ജേക്കബ് ബെഥലിന്റെ വിക്കറ്റ് മാത്രമാണ് ആര്‍സിബിക്ക് നഷ്ടമായത്. വിരാട് കോഹ്ലി 23 റണ്‍സുമായും, ദേവ്ദത്ത് പടിക്കല്‍ 34 റണ്‍സുമായും പുറത്താകാതെ നിന്നു. ഐപിഎല്ലില്‍ 9000 റണ്‍സെന്ന അപൂര്‍വ നേട്ടവും വിരാട് കോഹ്ലി സ്വന്തമാക്കി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/RCB-vs-DC-IPL-2026-1.jpg" class="attachment-large size-large wp-post-image" alt="RCB vs DC IPL 2026" /></figure><p><strong>ന്യൂഡല്‍ഹി, 27-04-2026:</strong> റണ്ണൊഴുകുന്ന ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ 200-ന് മുകളില്‍ സ്‌കോര്‍ പ്രതീക്ഷിക്കാത്ത ആരാധകര്‍ ഇന്ന് നന്നേ ചുരുക്കമായിരിക്കും. എന്നാല്‍ 100 റണ്‍സ് പോലും നേടാന്‍ ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സിനെ ആര്‍സിബി ബൗളര്‍മാര്‍ അനുവദിച്ചില്ല. 16.3 ഓവറില്‍ 75 റണ്‍സിനാണ് ഡല്‍ഹിയെ ആര്‍സിബി ചുരുട്ടിക്കെട്ടിയത്. 6.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്‍സിബി കുഞ്ഞന്‍ വിജയലക്ഷ്യം മറികടന്നു. 81 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ആര്‍സിബി കൂറ്റന്‍ ജയം നേടിയത്. സ്‌കോര്‍: ഡല്‍ഹി ക്യാപിറ്റല്‍സ് 16.3 ഓവറില്‍ 75 ഓള്‍ ഔട്ട്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 6.3 ഓവറില്‍ ഒരു വിക്കറ്റിന് 77.</p>
<p>ഇമ്പാക്ട് പ്ലയറായെത്തി 33 പന്തില്‍ 30 റണ്‍സ് നേടിയ അഭിഷേക് പോറലാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. പോറലിന്റെ പ്രകടനം കൂടിയില്ലായിരുന്നെങ്കില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോറിന് പുറത്തായതിന്റെ നാണക്കേട് ഡല്‍ഹിക്ക് സ്വന്തമാകുമായിരുന്നു. 2017-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 49 റണ്‍സിന് പുറത്തായ ആര്‍സിബിയാണ് ഇപ്പോഴും ആ നാണക്കേട് പേറുന്നത്.</p>
<h3>തുടക്കം മുതല്‍ പ്രഹരം</h3>
<p>ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ സാഹില്‍ പരാഖിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് ഭുവനേശ്വര്‍ കുമാറാണ് ഡല്‍ഹിക്ക് ആദ്യ പ്രഹരം നല്‍കിയത്. റണ്‍സൊന്നുമെടുക്കാന്‍ സാഹിലിന് സാധിച്ചില്ല. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിക്ക് വേണ്ടി സെഞ്ചുറി നേടിയ കെഎല്‍ രാഹുല്‍ രണ്ടാം ഓവറിലെ ആദ്യ പന്തിലും, തൊട്ടടുത്ത പന്തില്‍ സമീര്‍ റിസ്വിയും പുറത്തായി. വെറും ഒരു റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. റിസ്വി ഗോള്‍ഡന്‍ ഡക്കായിരുന്നു. ജോഷ് ഹേസല്‍വുഡാണ് ഇരുവരെയും പുറത്താക്കിയത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/ipl-2026-angkrish-raghuvanshi-fined-for-misconduct-after-controversial-dismissal-in-kkr-vs-lsg-match-2202311.html">Angkrish Raghuvanshi: ഔട്ടിന് പിന്നാലെ കട്ടക്കലിപ്പ്; ആങ്ക്രിഷ് രഘുവംശിക്ക് പിഴശിക്ഷ</a></strong></p>
<p>മൂന്നാം ഓവറില്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെയും (മൂന്ന് പന്തില്‍ അഞ്ച്), ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിനെയും (മൂന്ന് പന്തില്‍ പൂജ്യം) ഭുവനേശ്വര്‍ വീഴ്ത്തി. അടുത്ത ഓവറില്‍ ഒമ്പത് പന്തില്‍ ഒരു റണ്‍സെടുത്ത നിതീഷ് റാണ ഹേസല്‍വുഡിന് മുന്നില്‍ അടിയറവ് പറഞ്ഞതോടെ ആറു വിക്കറ്റിന് എട്ടു റണ്‍സെന്ന നിലയില്‍ ഡല്‍ഹി പതറി.</p>
<p>തുടര്‍ന്ന് ഏവാം വിക്കറ്റില്‍ ഡേവിഡ് മില്ലറും, പോറലും നടത്തിയ രക്ഷാപ്രവര്‍ത്തനം ഡല്‍ഹിക്ക് ചെറിയ ആശ്വാസമായി. 18 പന്തില്‍ 19 റണ്‍സെടുത്ത മില്ലറിനെ ഒമ്പതാം ഓവറില്‍ റാസിക്ക് സലാം പുറത്താക്കി. തുടര്‍ന്നെത്തിയ കൈല്‍ ജാമിസണ്‍ പതിമൂന്നാം ഓവറില്‍ വീണു. ഇത്തവണ ക്രുണാല്‍ പാണ്ഡ്യയ്ക്കായിരുന്നു വിക്കറ്റ്. പോറലും, മില്ലറും, ജാമിസണും മാത്രമാണ് ഡല്‍ഹി നിരയില്‍ രണ്ടക്കം കടന്നത്.</p>
<p>11 പന്തില്‍ മൂന്ന് റണ്‍സെടുത്ത കുല്‍ദീപ് യാദവിനെ സുയാഷ് ശര്‍മയും, പോറലിനെ ഹേസല്‍വുഡും പുറത്താക്കിയതോടെ ഡല്‍ഹിയുടെ കഥ കഴിഞ്ഞു. റണ്‍സൊന്നുമെടുക്കാതെ ദുശ്മന്ത ചമീര പുറത്താകാതെ നിന്നു. റൊമാരിയോ ഷെപ്പേര്‍ഡ് ഒഴികെയുള്ള ബൗളര്‍മാരെല്ലാം ഡല്‍ഹിക്കായി വിക്കറ്റ് വീഴ്ത്തി. ഹേസല്‍വുഡ് നാലു വിക്കറ്റ് പിഴുതു. ഭുവനേശ്വര്‍ കുമാറിന് മൂന്ന് വിക്കറ്റ് ലഭിച്ചു.</p>
<h3>ആര്‍സിബിയുടെ ചേസിങ്‌</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">Done in style, Done with conviction ✅✅<a href="https://twitter.com/RCBTweets?ref_src=twsrc%5Etfw">@rcbtweets</a> claim 2️⃣ points registering a record chase in New Delhi 🔥</p>
<p>Scorecard ▶️ <a href="https://t.co/HIiNNEutP0">https://t.co/HIiNNEutP0</a><a href="https://twitter.com/hashtag/TATAIPL?src=hash&amp;ref_src=twsrc%5Etfw">#TATAIPL</a> | <a href="https://twitter.com/hashtag/KhelBindaas?src=hash&amp;ref_src=twsrc%5Etfw">#KhelBindaas</a> | <a href="https://twitter.com/hashtag/DCvRCB?src=hash&amp;ref_src=twsrc%5Etfw">#DCvRCB</a> <a href="https://t.co/IWcxJ3PLkV">pic.twitter.com/IWcxJ3PLkV</a></p>
<p>— IndianPremierLeague (@IPL) <a href="https://twitter.com/IPL/status/2048805748239729124?ref_src=twsrc%5Etfw">April 27, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<h3>അനായാസം ആര്‍സിബി</h3>
<p>11 പന്തില്‍ 20 റണ്‍സെടുത്ത ജേക്കബ് ബെഥലിന്റെ വിക്കറ്റ് മാത്രമാണ് ആര്‍സിബിക്ക് നഷ്ടമായത്. വിരാട് കോഹ്ലി 15 പന്തില്‍ 23 റണ്‍സുമായും, ദേവ്ദത്ത് പടിക്കല്‍ 13 പന്തില്‍ 34 റണ്‍സുമായും പുറത്താകാതെ നിന്നു. ഇതോടെ ഐപിഎല്ലില്‍ 9000 റണ്‍സെന്ന അപൂര്‍വ നേട്ടവും വിരാട് കോഹ്ലി സ്വന്തമാക്കി. ഐപിഎല്ലില്‍ ഇതുവരെ മറ്റൊരു താരവും 8,000 പോലും പിന്നിട്ടിട്ടില്ല. 267 ഇന്നിങ്‌സുകളില്‍ നിന്ന് 9,012 റണ്‍സാണ് കോഹ്ലി ഇതുവരെ നേടിയത്.</p>
]]></content:encoded>
				</item>
							<item>
					<title>Angkrish Raghuvanshi: ഔട്ടിന് പിന്നാലെ കട്ടക്കലിപ്പ്; ആങ്ക്രിഷ് രഘുവംശിക്ക് പിഴശിക്ഷ</title>
					<link>https://www.malayalamtv9.com/sports/cricket-news/ipl-2026-angkrish-raghuvanshi-fined-for-misconduct-after-controversial-dismissal-in-kkr-vs-lsg-match-2202311.html</link>
					<pubDate>Mon, 27 Apr 2026 20:40:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ipl-2026-angkrish-raghuvanshi-fined-for-misconduct-after-controversial-dismissal-in-kkr-vs-lsg-match-2202311.html</guid>
					<description><![CDATA[<p>Angkrish Raghuvanshi fined: ആങ്ക്രിഷ് രഘുവംശിക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ 20 ശതമാനം പിഴയും, ഒരു ഡീമെറിറ്റ് പോയിന്റുമാണ് ആങ്ക്രിഷ് രഘുവംശിക്ക് ലഭിച്ചത്. ഫീല്‍ഡിങ് തടസപ്പെടുത്തിയതിന്റെ പേരില്‍ അമ്പയര്‍ ഔട്ട് വിധിച്ചതിന് പിന്നാലെയാണ് ആങ്ക്രിഷ്  രഘുവംശി ഗ്രൗണ്ടില്‍ മോശമായി പെരുമാറിയത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Angkrish-Raghuvanshi-IPL-2026-KKR-vs-LSG.jpg" class="attachment-large size-large wp-post-image" alt="Angkrish Raghuvanshi IPL 2026 KKR vs LSG" /></figure><p><strong>ലഖ്‌നൗ, 27-04-2026:</strong> ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ആങ്ക്രിഷ് രഘുവംശിക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ 20 ശതമാനം പിഴയും, ഒരു ഡീമെറിറ്റ് പോയിന്റുമാണ് രഘുവംശിക്ക് ലഭിച്ചത്. ഫീല്‍ഡിങ് തടസപ്പെടുത്തിയതിന്റെ (obstructing the field) പേരില്‍ അമ്പയര്‍ ഔട്ട് വിധിച്ചതിന് പിന്നാലെയാണ് രഘുവംശി ഗ്രൗണ്ടില്‍ മോശമായി പെരുമാറിയത്. തീരുമാനത്തിൽ അസ്വസ്ഥനായ രഘുവംശി തന്റെ ബാറ്റ് ഉപയോഗിച്ച് ബൗണ്ടറി കുഷ്യനിൽ അടിക്കുകയും നിരാശയോടെ ഹെൽമെറ്റ് എറിയുകയും ചെയ്തിരുന്നു. ഇതാണ് നടപടിക്ക് കാരണം.</p>
<p>"ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിനിടെ ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ 1 ലംഘിച്ചതിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ആങ്ക്രിഷ് രഘുവംശിക്ക് മാച്ച് ഫീയുടെ 20% പിഴയും, ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തി"-ഐപിഎല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.</p>
<p>ഐപിഎല്ലിന്റെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 രഘുവംശി ലംഘിച്ചതായി കണ്ടെത്തി. ക്രിക്കറ്റ് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, ഗ്രൗണ്ട് ഉപകരണങ്ങൾ എന്നിവയുടെ ദുരുപയോഗവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. മത്സരത്തിന്റെ അഞ്ചാം ഓവറിലാണ് സംഭവം നടന്നത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/vaibhav-sooryavanshi-probably-used-al-chip-in-bat-pak-cricket-expert-nauman-niaz-raises-humorous-doubt-2202277.html">Vaibhav Sooryavanshi: വൈഭവ് സൂര്യവംശിയുടെ ബാറ്റില്‍ എഐ ചിപ്പ്? ലാബില്‍ പരിശോധിക്കണം; സംശയവുമായി പാക് ക്രിക്കറ്റ് വിദഗ്ധന്‍</a></strong></p>
<h3>എന്താണ് സംഭവിച്ചത്?</h3>
<p>പ്രിന്‍സ് യാദവ് എറിഞ്ഞ അഞ്ചാം ഓവറിലാണ് സംഭവം. മിഡ് ഓണിലേക്ക് സിംഗിളിനായി രഘുവന്‍ശി പന്ത് തട്ടിയിട്ടു. എന്നാല്‍ നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലുണ്ടായിരുന്ന കാമറൂണ്‍ ഗ്രീന്‍ റണ്ണിനായി ഓടാത്തതോടെ രഘുവന്‍ശി തിരികെ ക്രീസ് ലക്ഷ്യം വച്ച് ഓടി. ഈ സമയം ഫീല്‍ഡര്‍ എറിഞ്ഞ പന്ത് രഘുവന്‍ശി ഡൈവ് ചെയ്യുന്നതിനിടെ ദേഹത്ത് കൊണ്ടു. തുടര്‍ന്ന് ഫീല്‍ഡിങ് തടസപ്പെടുത്തിയെന്ന കാരണത്താല്‍ ലഖ്‌നൗ അപ്പീല്‍ വിളിച്ചു. അമ്പയര്‍ അനുവദിക്കുകയും ചെയ്തു. ഇതാണ് രഘുവന്‍ശിയെ പ്രകോപിപ്പിച്ചത്. എട്ട് പന്തില്‍ ഒമ്പത് റണ്‍സാണ് രഘുവന്‍ശി നേടിയത്.</p>
<h3>സൂപ്പര്‍ ഓവര്‍</h3>
<p>എന്നാല്‍ സൂപ്പര്‍ ഓവര്‍ വരെ നീണ്ട മത്സരത്തില്‍ കൊല്‍ക്കത്ത ജയിച്ചു. ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. പുറത്താകാതെ 51 പന്തില്‍ 83 റണ്‍സ് നേടിയ റിങ്കു സിങാണ് കൊല്‍ക്കത്തയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ലഖ്‌നൗവിനായി മൊഹ്‌സിന്‍ ഖാന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. ലഖ്‌നൗവിന്റെ മറുപടി 20 ഓവറില്‍ എട്ട് വിക്കറ്റിന് 155 റണ്‍സ് എന്ന നിലയില്‍ അവസാനിച്ചു. 38 പന്തില്‍ 42 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഋഷഭ് പന്തായിരുന്നു ടോപ് സ്‌കോറര്‍.</p>
<p>തുടര്‍ന്നാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. സൂപ്പര്‍ ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒരു റണ്‍സെടുക്കാനെ ലഖ്‌നൗവിന് സാധിച്ചുള്ളൂ. നിക്കോളാസ് പുരനെയും, ഐഡന്‍ മര്‍ക്രത്തെയും സുനില്‍ നരൈന്‍ പൂജ്യത്തിന് പുറത്താക്കിയതാണ് ലഖ്‌നൗവിന് തിരിച്ചടിയായത്. ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയ റിങ്കു കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചു.</p>
<p>ഈ സീസണിലെ കൊല്‍ക്കത്തയുടെ രണ്ടാം വിജയമാണിത്. നിലവില്‍ പോയിന്റ് ടേബിളില്‍ എട്ടാമതാണ് കൊല്‍ക്കത്ത. ലഖ്‌നൗവിനും ഇതുവരെ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് വിജയിക്കാനായത്. മോശം റണ്‍ റേറ്റ് മൂലം ലഖ്‌നൗ ഏറ്റവും അവസാന സ്ഥാനത്താണ്.</p>
]]></content:encoded>
				</item>
							<item>
					<title>Vaibhav Sooryavanshi: വൈഭവ് സൂര്യവംശിയുടെ ബാറ്റില്‍ എഐ ചിപ്പ്? ലാബില്‍ പരിശോധിക്കണം; സംശയവുമായി പാക് ക്രിക്കറ്റ് വിദഗ്ധന്‍</title>
					<link>https://www.malayalamtv9.com/sports/cricket-news/vaibhav-sooryavanshi-probably-used-al-chip-in-bat-pak-cricket-expert-nauman-niaz-raises-humorous-doubt-2202277.html</link>
					<pubDate>Mon, 27 Apr 2026 18:08:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/vaibhav-sooryavanshi-probably-used-al-chip-in-bat-pak-cricket-expert-nauman-niaz-raises-humorous-doubt-2202277.html</guid>
					<description><![CDATA[<p>Vaibhav Sooryavanshi Batting Brilliance: വൈഭവ് സൂര്യവംശിയുടെ ബാറ്റില്‍ എഐ ചിപ്പുണ്ടോയെന്ന് പാക് ക്രിക്കറ്റ് വിദഗ്ധന്‍ നൗമാന്‍ നിയാസ്. അദ്ദേഹത്തിന്റെ ബാറ്റ് പരിശോധിക്കണം. ഒരു ലാബിലേക്ക് അയയ്ക്കണമെന്നും നൗമാന്‍ നിയാസ്. തകര്‍പ്പന്‍ പ്രകടനമാണ് വൈഭവ് പുറത്തെടുക്കുന്നത്. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ നിലവില്‍ രണ്ടാമതാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Vaibhav-Sooryavanshi-IPL-2026.jpg" class="attachment-large size-large wp-post-image" alt="Vaibhav Sooryavanshi IPL 2026" /></figure><p><strong>ഒരു</strong> പതിനഞ്ചുകാരന് ഇങ്ങനെയൊക്കെ ബാറ്റു ചെയ്യാനാകുമോ? ക്ലബ് ബൗളര്‍മാരെ നേരിടുന്ന ലാഘവത്തോടെ രാജ്യാന്തര താരങ്ങളെ എങ്ങനെ ഇങ്ങനെ അടിച്ചുപറത്താനാകുന്നു? രാജസ്ഥാന്‍ റോയല്‍സ് താരം വൈഭവ് സൂര്യവംശിയെക്കുറിച്ച് എണ്ണിയാലൊടുങ്ങാത്ത സംശയങ്ങളാണ് ആരാധകര്‍ക്ക്. എന്തായാലും ഒരു കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല; 'വൈഭവ് പ്രതിഭയാണ്, പ്രതിഭാസമാണ്'. നേരിടുന്ന ഏത് പന്തും അതിര്‍ത്തി കടത്തുകയാണ് വൈഭവിന്റെ ശൈലിയും മനോഭാവവും. റിസ്‌ക് ഏറെയാണെങ്കിലും ആ ശൈലിയാണ് വൈഭവിന് പലപ്പോഴും ക്ലിക്കായത്. ഈ അഗ്രസീവ് അപ്രോച്ച് തന്നെയാണ് ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കുതിപ്പിന് പിന്നിലെ കരുത്തും.</p>
<p>ഇപ്പോഴിതാ, പാക് ക്രിക്കറ്റ് വിദഗ്ധന്‍ നൗമാന്‍ നിയാസ് വൈഭവിനെക്കുറിച്ച് തമാശരൂപേണ ഉന്നയിച്ച ഒരു സംശയം ശ്രദ്ധേയമായിരിക്കുകയാണ്. വൈഭവ് ബാറ്റില്‍ എഐ ചിപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് നൗമാന്‍ നിയാസ് തമാശരൂപേണ ഉന്നയിച്ച സംശയം. 'സ്മാഷ്ഹിറ്റ്' എന്ന ഷോയിലാണ് അദ്ദേഹം വൈഭവിനെക്കുറിച്ച് സംസാരിച്ചത്.</p>
<h3>നൗമാന്‍ നിയാസിന്റെ വാക്കുകള്‍</h3>
<p>“ഈ കുട്ടിയെക്കുറിച്ച് ഒന്ന് ആലോചിച്ച് നോക്കൂ. അദ്ദേഹത്തിന്റെ ബാറ്റ് പരിശോധിക്കണം. ഉത്തേജക പരിശോധനകള്‍ നടത്തുന്നതുപോലെ അദ്ദേഹത്തെ ഒരു ലാബിലേക്ക് അയയ്ക്കണം. അവന്‍ അവിശ്വസനീയമാണ്. എന്തൊരു താരമാണ് അവന്‍. അവൻ അല്പം പതുക്കെയാണ് കളിക്കുന്നതെന്ന് എനിക്ക് തോന്നിയിരുന്നു. ഇത് എന്നെ ചിന്തിപ്പിച്ചു, ആരാണിവൻ? 18 വയസ്സാകുമ്പോൾ, ശരീരം പേശികൾ, ബൈസെപ്സ്, ട്രൈസെപ്സ് എന്നിവ വികസിപ്പിക്കും. എന്നാല്‍ ഇവന് 16 വയസ് മാത്രമേയുള്ളൂ.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/sanju-samson-becomes-the-third-fastest-batter-to-complete-5000-runs-in-ipl-took-3555-balls-to-accomplish-the-feat-2202250.html">Sanju Samson: അയ്യായിരത്തിലെത്താന്‍ 3555 പന്തുകള്‍; സഞ്ജുവിന് മുന്നില്‍ രണ്ട് വിദേശ താരങ്ങൾ മാത്രം</a></strong></p>
<p>വിരാട് കോഹ്‌ലി ഒരു ലോക ചാമ്പ്യനായ കാലത്താണ് അവൻ ജനിച്ചത്. അവന് കരുത്തുറ്റ പവർ ഗെയിമിനേക്കാൾ കൂടുതൽ സാങ്കേതിക തികവാണുള്ളത്. അവന്‍ റിസ്റ്റ് പ്ലെയറാണ്. മൈതാനത്തിന്റെ എല്ലാ വശങ്ങളിലേക്കും (360 ഡിഗ്രി) അവൻ ഷോട്ട് ഉതിർക്കുന്നു”-നൗമാന്‍ നിയാസ് പറഞ്ഞു.</p>
<h3>വീഡിയോ കാണാം</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">🚨 AI chip in Vaibhav Sooryavanshi's bat?</p>
<p>- Vaibhav Sooryavanshi is batting like he’s got an AI chip installed. Frankly, just like we have doping tests, he should be tested too. This doesn’t look human. What a player he is!! Unreal! - Dr Nauman Niaz <a href="https://twitter.com/hashtag/TATAIPL?src=hash&amp;ref_src=twsrc%5Etfw">#TATAIPL</a> <a href="https://twitter.com/hashtag/RRvsSRH?src=hash&amp;ref_src=twsrc%5Etfw">#RRvsSRH</a> <a href="https://twitter.com/hashtag/IPL2026?src=hash&amp;ref_src=twsrc%5Etfw">#IPL2026</a> <a href="https://t.co/xUZ4eg2iyU">pic.twitter.com/xUZ4eg2iyU</a></p>
<p>— Tehseen Qasim (@Tehseenqasim) <a href="https://twitter.com/Tehseenqasim/status/2048281231431721208?ref_src=twsrc%5Etfw">April 26, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<h3>തകര്‍പ്പന്‍ പ്രകടനം</h3>
<p>കഴിഞ്ഞ ഐപിഎല്‍ സീസണിലെ പോലെ തന്നെ, ഇത്തവണയും തകര്‍പ്പന്‍ പ്രകടനമാണ് വൈഭവ് പുറത്തെടുക്കുന്നത്. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ അഭിഷേക് ശര്‍മയ്ക്ക് തൊട്ടുപിന്നിലായി രണ്ടാമതുണ്ട് വൈഭവ്. ഇതുവരെ എട്ടു മത്സരങ്ങളില്‍ നിന്ന് 357 റണ്‍സ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറായ വൈഭവ് അടിച്ചുകൂട്ടി. അഭിഷേക് എട്ടു മത്സരങ്ങളില്‍ നിന്ന് നേടിയത് 380 റണ്‍സ്. സ്‌ട്രൈക്ക് റേറ്റാണ് വൈഭവിനെ ശ്രദ്ധേയനാക്കുന്നത്. 234.86 ആണ് ഈ പതിനഞ്ചുകാരന്റെ സ്‌ട്രൈക്ക് റേറ്റ്.</p>
<p>രണ്ട് അര്‍ധ സെഞ്ചുറിയും, ഒരു സെഞ്ചുറിയുമാണ് ഈ സീസണില്‍ ഇതുവരെ വൈഭവ് നേടിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലായിരുന്നു വൈഭവിന്റെ സെഞ്ചുറി നേട്ടം. 37 പന്തില്‍ 103 റണ്‍സാണ് സണ്‍റൈസേഴ്‌സിനെതിരെ വൈഭവ് നേടിയത്. 12 സിക്‌സറുകളും, അഞ്ച് ഫോറുകളും അടങ്ങുന്നതായിരുന്നു പ്രകടനം.</p>
<p>എട്ടു മത്സരങ്ങളില്‍ നിന്നായി 31 ഫോറും, 32 സിക്‌സറും താരം ഇതിനകം നേടിക്കഴിഞ്ഞു. വൈഭവ് അടക്കമുള്ള താരങ്ങളുടെ മിന്നും പ്രകടനമാണ് ഈ സീസണില്‍ രാജസ്ഥാന്റെ കുതിപ്പിന് കാരണം. എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റുമായി പോയിന്റ് ടേബിളില്‍ നാലാമതാണ് റിയാന്‍ പരാഗ് നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. ഏപ്രില്‍ 28-ന് പഞ്ചാബ് കിങ്‌സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.</p>
]]></content:encoded>
				</item>
							<item>
					<title>Sanju Samson: അയ്യായിരത്തിലെത്താന്‍ 3555 പന്തുകള്‍; സഞ്ജുവിന് മുന്നില്‍ രണ്ട് വിദേശ താരങ്ങൾ മാത്രം</title>
					<link>https://www.malayalamtv9.com/sports/cricket-news/sanju-samson-becomes-the-third-fastest-batter-to-complete-5000-runs-in-ipl-took-3555-balls-to-accomplish-the-feat-2202250.html</link>
					<pubDate>Mon, 27 Apr 2026 15:15:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/sanju-samson-becomes-the-third-fastest-batter-to-complete-5000-runs-in-ipl-took-3555-balls-to-accomplish-the-feat-2202250.html</guid>
					<description><![CDATA[<p>Sanju Samson IPL feat: ഐപിഎല്ലില്‍ ഏറ്റവും വേഗം 5,000 റണ്‍സ് റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സഞ്ജു സാംസണ്‍. അയ്യായിരം തികയ്ക്കാന്‍ 3555 പന്തുകളാണ് സഞ്ജു നേരിട്ടത്. എബി ഡി വില്ലിയേഴ്‌സും, ഡേവിഡ് വാര്‍ണറും മാത്രമാണ് സഞ്ജുവിന് മുന്നിലുള്ളത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Sanju-Samson-12.jpg" class="attachment-large size-large wp-post-image" alt="Sanju Samson" /></figure><p><strong>ചെന്നൈ, 27-04-2026:</strong> ഐപിഎല്ലില്‍ 5,000 റണ്‍സ് നേടിയതിന് പിന്നാലെ സഞ്ജു സാംസണ്‌ മറ്റൊരു നേട്ടവും സ്വന്തം. ഏറ്റവും വേഗം അയ്യായിരം റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സഞ്ജു. 3,555 പന്തുകള്‍ നേരിട്ടാണ് സഞ്ജു ഐപിഎല്ലില്‍ 5,000 റണ്‍സ് തികച്ചത്. എബി ഡി വില്ലിയേഴ്‌സും, ഡേവിഡ് വാര്‍ണറും മാത്രമാണ് സഞ്ജുവിന് മുന്നിലുള്ളത്. 3,288 പന്തുകള്‍ നേരിട്ടാണ് ഡിവില്ലിയേഴ്‌സ് 5000 തികച്ചത്. ഈ നേട്ടം കൈവരിക്കാന്‍ വാര്‍ണര്‍ നേരിട്ടത് 3554 പന്തുകള്‍. അതായത് സഞ്ജു നേരിട്ടതിനെക്കാള്‍ ഒരു പന്ത് മാത്രം കുറവ്. ഐപിഎല്‍ ചരിത്രത്തിലെ റണ്‍വേട്ടക്കാരില്‍ നിലവില്‍ പത്താമതാണ് സഞ്ജുവിന് സ്ഥാനം. 180 ഇന്നിങ്‌സുകളില്‍ നിന്ന് 5,008 റണ്‍സാണ് സഞ്ജു ഇതുവരെ നേടിയത്.</p>
<p>ഒമ്പതാം സ്ഥാനത്തുള്ള ഡി വില്ലിയേഴ്‌സും (5,162 റണ്‍സ്) പത്താമതുള്ള സഞ്ജുവും തമ്മിലുള്ളത് 154 റണ്‍സ് മാത്രം. എട്ടാമതുള്ള അജിങ്ക്യ രഹാനെ ഇതുവരെ നേടിയത് 5,194 റണ്‍സ്. നെയും സഞ്ജുവും തമ്മിലും വലിയ വ്യത്യാസമില്ല. രഹാനെ ഇതുവരെ നേടിയത് 5,162 റണ്‍സ് മാത്രം.</p>
<p>ഐപിഎല്ലില്‍ 5,000 പിന്നിട്ടവരില്‍ വിരാട് കോഹ്ലിയും, രോഹിത് ശര്‍മയും, കെഎല്‍ രാഹുലും, എംഎസ് ധോണിയും, രഹാനെയും, സഞ്ജുവും മാത്രമാണ് ഇപ്പോള്‍ സജീവമായി ക്രിക്കറ്റ് കളിക്കുന്നത്. മറ്റ് താരങ്ങളെല്ലാം വിരമിച്ചുകഴിഞ്ഞു. ശിഖര്‍ ധവാന്‍, വാര്‍ണര്‍, സുരേഷ് റെയ്‌ന, ഡിവില്ലിയേഴ്‌സ് എന്നിവരാണ് വിരമിച്ചവര്‍.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/ipl-2026-lungi-ngidi-injury-south-african-player-taken-to-hospital-in-ambulance-fingers-crossed-moments-during-dc-vs-pbks-match-2201803.html">Lungi Ngidi Injury : വീണത് തലയടിച്ച്, സ്റ്റേഡിയത്തിനുള്ളിലേക്ക് ആംബുലൻസ് എത്തി; ഡൽഹിയുടെ ലുങ്കി എൻഗിഡിക്ക് ഗുരുതര പരിക്ക്</a></strong></p>
<h3>റണ്‍വേട്ടക്കാര്‍</h3>
<p>8,989 റണ്‍സുമായി വിരാട് കോഹ്ലിയാണ് റണ്‍വേട്ടക്കാരില്‍ ഒന്നാമത്. 7,183 റണ്‍സുമായി രോഹിത് ശര്‍മ രണ്ടാമതുണ്ട്. ശിഖര്‍ ധവാന്‍ (6,769 റണ്‍സ്), ഡേവിഡ് വാര്‍ണര്‍ (6,565 റണ്‍സ്), കെഎല്‍ രാഹുല്‍ (5,579 റണ്‍സ്), സുരേഷ് റെയ്‌ന (5,528 റണ്‍സ്), എംഎസ് ധോണി (5,439 റണ്‍സ്) എന്നിവരാണ് മൂന്ന് മുതല്‍ ഏഴു വരെയുള്ള സ്ഥാനങ്ങളിലുള്ള താരങ്ങള്‍.</p>
<h3>മിന്നും ഫോമില്‍</h3>
<p>ഈ താരങ്ങളില്‍ വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍ എന്നിവര്‍ ഈ സീസണിലും മിന്നും ഫോമിലാണ്. ഏഴു മത്സരങ്ങളില്‍ നിന്ന് 357 റണ്‍സ് നേടിയ കെഎല്‍ രാഹുല്‍ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ മൂന്നാമതെത്തി. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലെ സെഞ്ചുറി പ്രകടനമാണ് രാഹുലിന് കുതിപ്പ് സമ്മാനിച്ചത്. പുറത്താകാതെ 67 പന്തില്‍ 152 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്. എന്നാല്‍ രാഹുല്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഈ മത്സരത്തില്‍ ഡല്‍ഹി ആറു വിക്കറ്റിന് തോറ്റു.</p>
<p>ഏഴു മത്സരങ്ങളില്‍ നിന്ന് 328 റണ്‍സാണ് ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ ആറാമതുള്ള വിരാട് കോഹ്ലി ഈ സീസണില്‍ ഇതുവരെ നേടിയത്. എട്ട് മത്സരങ്ങളില്‍ നിന്ന് 304 റണ്‍സ് അടിച്ചുകൂട്ടിയ സഞ്ജു ഒമ്പതാമതാണ്.</p>
<p>ഈ സീസണില്‍ രണ്ട് സെഞ്ചുറികള്‍ നേടിയ ഏക താരം സഞ്ജുവാണ്. ഐപിഎല്‍ 2026-ലെ ആദ്യ സെഞ്ചുറിയും സഞ്ജുവിന്റെ പേരിലാണ്. ആദ്യ മൂന്ന് മത്സരങ്ങളില്‍ ഒറ്റയക്കത്തിലൊതുങ്ങിയ സഞ്ജു, പിന്നീട് തകര്‍പ്പന്‍ ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു. സഞ്ജു മികച്ച പ്രകടനം നടത്തുന്ന മത്സരങ്ങളില്‍ ജയിക്കുകയും, അല്ലാത്തപ്പോള്‍ തോല്‍ക്കുകയും ചെയ്യുന്നതാണ് സിഎസ്‌കെയുടെ നിലവിലെ അവസ്ഥ.</p>
]]></content:encoded>
				</item>
							<item>
					<title>IPL 2026: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍; നാലു ടീമുകള്‍ക്കും &#8216;ക്യാപ്റ്റന്മാര്‍&#8217; തലവേദന</title>
					<link>https://www.malayalamtv9.com/sports/cricket-news/ipl-2026-two-match-today-april-26-csk-vs-gt-lsg-vs-kkr-match-preview-in-malayalam-2201720.html</link>
					<pubDate>Sun, 26 Apr 2026 06:45:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ipl-2026-two-match-today-april-26-csk-vs-gt-lsg-vs-kkr-match-preview-in-malayalam-2201720.html</guid>
					<description><![CDATA[<p>CSK vs GT and LSG vs KKR: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഉച്ചയ്ക്ക് 3.30-ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും, ഗുജറാത്ത് ടൈറ്റന്‍സും, വൈകിട്ട് 7.30-ന് നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Ruturaj-Gaikwad-Shubman-Gill-Ajinkya-Rahane-Rishabh-Pant.jpg" class="attachment-large size-large wp-post-image" alt="Ruturaj Gaikwad, Shubman Gill, Ajinkya Rahane, Rishabh Pant" /></figure><p><strong>ചെന്നൈ, 25-04-2026:</strong> ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഉച്ചയ്ക്ക് 3.30-ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും, ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടും. സിഎസ്‌കെയുടെ ഹോം ഗ്രൗണ്ടായ ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് മത്സരം. രണ്ടാം മത്സരം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ്. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടായ ഏകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30-നാണ് മത്സരം. ക്യാപ്റ്റന്മാരാണ് നാലു ടീമുകളുടെയും തലവേദന.</p>
<h3>ചെന്നൈ സൂപ്പര്‍ കിങ്‌സ്‌</h3>
<p>പോയിന്റ് ടേബിളില്‍ ഏഴാമതാണ് റുതുരാജ് ഗെയ്ക്‌വാദ് നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഏഴു മത്സരങ്ങളില്‍ മൂന്നെണ്ണം ജയിച്ചു നാലെണ്ണം തോറ്റു. ആറു പോയിന്റുണ്ട്. റുതുരാജിന്റെ മോശം ഫോമാണ് തലവേദന. മിന്നും ഫോമിലുള്ള മലയാളിതാരം സഞ്ജു സാംസണാണ് ചെന്നൈയുടെ പ്രതീക്ഷ. എംഎസ് ധോണി ഇന്നത്തെ മത്സരത്തില്‍ കളിക്കുമോയെന്ന് വ്യക്തമല്ല. പരിക്കേറ്റ ആയുഷ് മാത്രെയ്ക്ക് പകരമായി ആകാശ് മധ്‌വാളിനെ ടീമിലെത്തിച്ചിട്ടുണ്ട്.</p>
<h3>ഗുജറാത്ത് ടൈറ്റന്‍സ്‌</h3>
<p>ഗുജറാത്ത് ടൈറ്റന്‍സ് പോയിന്റ് പട്ടികയില്‍ ഏഴാമതാണ്. ചെന്നൈയെ പോലെ മൂന്നെണ്ണത്തില്‍ ജയിക്കുകയും, നാലെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു. സ്വന്തമായുള്ളത് ആറു പോയിന്റ്. റണ്‍സ് കണ്ടെത്തുന്നുണ്ടെങ്കിലും ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും, സായ് സുദര്‍ശന്റെയും മോശം സ്‌ട്രൈക്ക്‌റേറ്റാണ് ഗുജറാത്തിന്റെ ആശങ്ക. കഴിഞ്ഞ ദിവസം ആര്‍സിബിക്കെതിരെ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന് തോറ്റിരുന്നു. അതിന് മുമ്പ് മുംബൈ ഇന്ത്യന്‍സിനോട് നടന്ന മത്സരത്തില്‍ 99 റണ്‍സിനും തോറ്റു. തുടര്‍തോല്‍വികളില്‍ വലയുന്ന ഗുജറാത്ത് ഇന്നത്തെ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/former-kkr-coach-chandrakant-pandit-breaks-silence-on-releasing-shreyas-iyer-we-missed-him-2201702.html">Shreyas Iyer: കോച്ചാണത്രേ, കോച്ച്! ഒടുവില്‍ കുറ്റസമ്മതം നടത്തിയല്ലേ? ശ്രേയസിനെ കൈവിട്ടതില്‍ നിരാശനെന്ന് മുന്‍ കൊല്‍ക്കത്ത പരിശീലകന്‍</a></strong></p>
<h3>കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്‌</h3>
<p>പോയിന്റ് ടേബിളില്‍ ഏറ്റവും പിന്നിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേവ്‌സ്. ഏഴു മത്സരങ്ങളില്‍ ജയിച്ചത് ഒരെണ്ണത്തില്‍ മാത്രം. അഞ്ച് മത്സരങ്ങളിലും തോറ്റു. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. വലിയ പ്രതീക്ഷയോടെ ടീമിലെത്തിച്ച ഫിന്‍ അലന്‍, ടിം സെയിഫെര്‍ട്ട്, റോവ്മാന്‍ പവല്‍ തുടങ്ങിയ താരങ്ങള്‍ക്കൊന്നും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായിട്ടില്ല. സുനില്‍ നരൈനും, വരുണ്‍ ചക്രവര്‍ത്തിയും, റിങ്കു സിങും പല മത്സരങ്ങളിലും നിരാശപ്പെടുത്തി. എങ്കിലും റിങ്കു കഴിഞ്ഞ മത്സരത്തില്‍ ഫോമിലെത്തിയത് ആശ്വാസമാണ്. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും നിരാശജനകമായ പ്രകടനമാണ് പുറത്തെടുക്കുന്നത്.</p>
<h3>ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്‌</h3>
<p>ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ അവസ്ഥയും പരിതാപകരമാണ്. പോയിന്റ് ടേബിളില്‍ ഒമ്പതാമതാണ്. ഏഴു മത്സരങ്ങളില്‍ ജയിച്ചത് രണ്ടെണ്ണത്തില്‍ മാത്രം. അഞ്ചിലും തോറ്റു. നേടിയത് നാലു പോയിന്റുകള്‍ മാത്രം. ക്യാപ്റ്റന്‍ ഋഷഭ് പന്ത് അടക്കമുള്ളവര്‍ പുറത്തെടുക്കുന്നത് നിരാശജനകമായ പ്രകടനം. മിച്ചല്‍ മാര്‍ഷും, ആയുഷ് ബദോനിയും, മുകുള്‍ ചൗധരിയും മാത്രമാണ് ബാറ്റിങില്‍ അല്‍പമെങ്കിലും ഭേദം. ഐഡന്‍ മര്‍ക്രം, നിക്കോളാസ് പുരന്‍ അടക്കമുള്ളവര്‍ ഫോം ഔട്ടിലാണ്.</p>
]]></content:encoded>
				</item>
							<item>
					<title>IPL 2026 : 265 ഒക്കെ ഈ പഞ്ചാബിന് ആന, മയിൽ, ഒട്ടകമാണ്; ആറ് വിക്കറ്റിന് ഡൽഹിയെ തകർത്തു</title>
					<link>https://www.malayalamtv9.com/sports/cricket-news/ipl-2026-shreyas-iyer-punjab-kings-beats-delhi-capitals-surpassing-265-massive-target-with-7-balls-left-2201823.html</link>
					<pubDate>Sat, 25 Apr 2026 19:56:00 +0530</pubDate>
					<dc:creator><![CDATA[Jenish Thomas]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ipl-2026-shreyas-iyer-punjab-kings-beats-delhi-capitals-surpassing-265-massive-target-with-7-balls-left-2201823.html</guid>
					<description><![CDATA[<p>IPL 2026 Delhi Capitals vs Punjab Kings Highlights : ഏഴ് പന്തുകൾ ബാക്കി നിർത്തികൊണ്ടാണ് പഞ്ചാബ് കിങ്സിൻ്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുക്കുകയായിരുന്നു. ഡൽഹിക്കായി കെ എൽ രാഹുൽ 152 റൺസെടുത്തിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Priyansh-Arya-Prabhsimran-Singh.jpg" class="attachment-large size-large wp-post-image" alt="Priyansh Arya Prabhsimran Singh" /></figure><p>ഐപിഎൽ 2026 സീസണിലെ പഞ്ചാബ് കിങ്സിൻ്റെ അപരാജിത കുതിപ്പ് തുടരുന്നു. ഡൽഹി ക്യാപിറ്റൽസ് അവരുടെ തട്ടകത്തിൽ ഉയർത്തിയ 266 റൺസ് വിജയലക്ഷ്യം പഞ്ചാബ് കിങ്സ് നാല് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. മത്സരത്തിലെ ഏഴ് പന്തുകൾ ബാക്കി നിർത്തികൊണ്ടായിരുന്നു പഞ്ചാബ് കിങ്സ് ഈ കൂറ്റൻ വിജയലക്ഷ്യം മറികടന്നത്. ഡൽഹി കെ എൽ രാഹുലിൻ്റെയും സെഞ്ചുറിയുടെയും നിതീഷ് റാണയുടെ 91 റൺസിൻ്റെ ഇന്നിങ്സിൻ്റെ ബലത്തിലാണ് പഞ്ചാബിനെതിരെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് സ്കോർ ബോർഡ് പടുത്തുയർത്തിയത്. പഞ്ചാബാകാട്ടെ തങ്ങളുടെ വേഗതയാർന്ന ഓപ്പണിങ് കൂട്ടുകെട്ടിൻ്റെയും ക്യാപ്റ്റൻ ശ്രെയസ് അയ്യരുടെയും മികവിലാണ് ഡൽഹി ഒരുക്കിയ കൂറ്റൻ വിജയലക്ഷ്യം മറികടന്നത്.</p>
<h3>ആദ്യം ഡൽഹിയുടെ അടി</h3>
<p>ടോസ് നേടിയ ഡൽഹി ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറിൽ ലങ്കൻ താരം പാഥും നിസ്സങ്കയെ നഷ്ടമായെങ്കിലും രണ്ട് കൂറ്റനടികൾ തീർത്തി രാഹുലും റാണയും മത്സരം ഡൽഹിയുടെ പക്കൽ എത്തിച്ചു. ഇരുവരും ചേർന്ന് 220 റൺസിൻ്റെ കൂട്ടികെട്ടാണ് സൃഷ്ടിച്ചത്. 91 റൺസെടുത്ത നിതീഷ് റാണ പുറത്തായെങ്കിലും രാഹുൽ ക്രീസിൽ തുടർന്നു. താരം 67 പന്തിൽ 16 ഫോറും ഒമ്പത് സിക്സറുകളും അടിച്ചാണ് 151 റൺസ് സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. ഐപിഎല്ലിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ താരങ്ങളുടെ പട്ടികയിൽ കെ എൽ രാഹുൽ മൂന്നാമതെത്തി. ക്രിസ് ഗെയിലും (175) ബ്രണ്ടൺ മക്കുല്ലവുമാണ് (158)  പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാർ. 44 പന്തിൽ 11 ഫോറും നാല് സിക്സറുകളും നേടിയാണ് നിതീഷ് റാണ 91 റൺസെടുത്ത് പുറത്തായത്. നഹേൽ വദേരയുടെയും ശശാങ്ക് സിങ്ങിൻ്റെയും കാമിയോ പ്രകടനവും പഞ്ചാബ് ജയം ഒന്നും കൂടി അനയാസമാക്കി.</p>
<p><strong>ALSO READ : <a href="https://www.malayalamtv9.com/sports/cricket-news/ipl-2026-lungi-ngidi-injury-south-african-player-taken-to-hospital-in-ambulance-fingers-crossed-moments-during-dc-vs-pbks-match-2201803.html">Lungi Ngidi Injury : വീണത് തലയടിച്ച്, സ്റ്റേഡിയത്തിനുള്ളിലേക്ക് ആംബുലൻസ് എത്തി; ഡൽഹിയുടെ ലുങ്കി എൻഗിഡിക്ക് ഗുരുതര പരിക്ക്</a></strong></p>
<h3>പിന്നെ പഞ്ചാബിൻ്റെ അടി</h3>
<p>മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അപരാജിതരായ പഞ്ചാബ് കിങ്സ് കൂറ്റൻ വിജയലക്ഷ്യത്തിന് മുമ്പിൽ പതറിയില്ല. ഓപ്പണർമാരായ പ്രിയാൻഷ് ആര്യയും പ്രഭ്സിമ്രാൻ സിങ്ങും ചേർന്ന് സ്വപ്നത്തുല്യമായ തുടക്കമാണ് പഞ്ചാബിന് നൽകിയത്. ഇരുവരും ചേർന്ന് പവർപ്ലെയിൽ അടിച്ചുകൂട്ടിയത് 117 റൺസാണ്. പ്രിയാൻഷ് 17 പന്തിൽ 43-ും പ്രഭ്സിമ്രൻ 26 പന്തിൽ 76 റൺസുമാണ് ആദ്യ വിക്കറ്റിൽ അടിച്ചൂകൂട്ടിയത്. ഇരുവരുടെയും ഏഴ് ഓവറിലെ 126 റൺസ് ഓപ്പണിങ് കൂട്ടുകെട്ട് പഞ്ചാബിന് പിന്നിടുള്ള ഇന്നിങ്സ് അനയാസമാക്കി. നാലാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ ശ്രെയസ് അയ്യർ 36 പന്തിൽ പറുത്താകാതെ 71 റൺസെടുത്ത് ടീമിനെ വിജയത്തിലേക്കെത്തിച്ചു.</p>
<h3>അപകടവും കൈവിട്ട കളിയും</h3>
<p>മത്സരത്തിനിടെ ക്യാച്ചെടുക്കാൻ ശ്രമിക്കവെ പരിക്കേറ്റ് ദക്ഷിണാഫ്രിക്കൻ പേസർ ലുങ്കി എൻഗിഡി കളം വിടേണ്ടി വന്നത് ഡൽഹിക്ക് തിരിച്ചടിയായി. പഞ്ചാബിൻ്റെ ഇന്നിങ്സിൻ്റെ നാലാം ഓവറിലായിരുന്നു എൻഗിഡി പരിക്കേറ്റ് പുറത്തായത്. ഗുരുതരമെന്ന് തോന്നുവിധത്തിലുള്ള പരിക്കായതിനാൽ താരത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. കൂടാതെ ശ്രയസ് അയ്യരുടെ ക്യാച്ച് തുടർച്ചയായി കൈവിട്ടതും ഡൽഹിക്ക് തിരിച്ചടിയായി. കരുൺ നായരാണ് ആ രണ്ട് ക്യാച്ചും കൈവിട്ട് കളഞ്ഞത്. സമാനമായി കെ എൽ രാഹുലിൻ്റെ രണ്ട് ക്യാച്ചും പഞ്ചാബ് താരങ്ങൾ കൈവിട്ടിരുന്നു.</p>
<p>ജയത്തോടെ പഞ്ചാബ് ഐപിഎൽ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ഡൽഹി ആകാട്ടെ ഏഴ് മത്സരങ്ങളിൽ നിന്നും മൂന്ന് ജയവും നാല് തോൽവിയുമായി ആറാം സ്ഥാനത്താണ്. തിങ്കളാഴ്ച റോയൽ ചലഞ്ചേഴ്സിനെതിരെയാണ് ഡൽഹിയുടെ അടുത്ത മത്സരം. പഞ്ചാബ് ആകട്ടെ ചൊവ്വാഴ്ച രാജസ്ഥാൻ റോയൽസിനെയാണ് അടുത്ത മത്സരത്തിൽ നേരിടുക.</p>
]]></content:encoded>
				</item>
							<item>
					<title>Lungi Ngidi Injury : വീണത് തലയടിച്ച്, സ്റ്റേഡിയത്തിനുള്ളിലേക്ക് ആംബുലൻസ് എത്തി; ഡൽഹിയുടെ ലുങ്കി എൻഗിഡിക്ക് ഗുരുതര പരിക്ക്</title>
					<link>https://www.malayalamtv9.com/sports/cricket-news/ipl-2026-lungi-ngidi-injury-south-african-player-taken-to-hospital-in-ambulance-fingers-crossed-moments-during-dc-vs-pbks-match-2201803.html</link>
					<pubDate>Sat, 25 Apr 2026 18:10:00 +0530</pubDate>
					<dc:creator><![CDATA[Jenish Thomas]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ipl-2026-lungi-ngidi-injury-south-african-player-taken-to-hospital-in-ambulance-fingers-crossed-moments-during-dc-vs-pbks-match-2201803.html</guid>
					<description><![CDATA[<p>IPL 2026 Lungi Ngidi Injury During DC vs PBKS Match : പഞ്ചാബ് കിങ്സ് താരം പ്രിയാൻഷ് ആര്യ ഉയർത്തിയ പന്ത് ക്യാച്ചെടുക്കാൻ ശ്രമിക്കവെയാണ് അപകടം സംഭവിക്കുന്നത്. ക്യാച്ച് എടുക്കാൻ ശ്രമിച്ച ലുങ്കി എൻഗിഡിയുടെ തല നിലത്ത് വന്നിടിക്കുകയായിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Lungi-Ngidi.jpg" class="attachment-large size-large wp-post-image" alt="Lungi Ngidi" /></figure><p><strong>ന്യൂ ഡൽഹി</strong> : ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങ്സ് മത്സരത്തിനിടെ ദക്ഷിണാഫ്രിക്കൻ താരം ലുങ്കി എൻഗിഡിക്ക് ഗുരുതര പരിക്ക്. ക്യാച്ചെടുക്കാൻ ശ്രമിക്കവെ നിലത്ത് വീണ ദക്ഷിണാഫ്രിക്കൻ താരത്തിൻ്റെ തല നിലത്ത് വന്നിടിക്കുകയായിരുന്നു.  നിലത്ത് വീണ താരത്തിന് പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്ട്രെച്ചറിലേക്ക് മാറ്റിയ താരത്തെ സ്റ്റേഡിയത്തിനുള്ളിലേക്ക് ആംബുലൻസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. താരത്തിന് സംഭവിച്ചതോടെ ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങ്സ ഏകദേശം 20 മിനിറ്റോളം നിർത്തിവെച്ചിരുന്നു.</p>
<p>മത്സരത്തിലെ പഞ്ചാബ് കിങ്സിൻ്റെ ഇന്നിങ്സിൻ്റെ മൂന്നാമത്തെ ഓവറിലാണ് അപകടം സംഭവിക്കുന്നത്.  ഡൽഹി ക്യാപ്റ്റൻ അക്സർ പട്ടേൽ എറിഞ്ഞ മൂന്നാമത്തെ ഓവറിലെ മൂന്നാം പന്ത് പഞ്ചാബിൻ്റെ യുവതാരം പ്രയാൻഷ് ആര്യ സ്ട്രേറ്റിലേക്ക് ഉയർത്തിയടിക്കുകയായിരുന്നു. ഇത് ക്യാച്ചെടുക്കാൻ എൻഗിഡി പിന്നിലേക്ക് ഓടി ശ്രമം നടത്തിയെങ്കിലും അത് വിഫലമായി. എന്നാ ബാലൻസ് തെറ്റി താരം നിലത്ത് വീഴുകയായിരുന്നു. വീണതിൻ്റെ ആഘാതത്തിൽ ദക്ഷിണാഫ്രിക്കൻ താരത്തിൻ്റെ തലയുടെ മുകൾ ഭാഗം നിലത്ത് ശക്തിയായി അടിച്ചു.</p>
<p><strong>ALSO READ : <a href="https://www.malayalamtv9.com/sports/cricket-news/former-kkr-coach-chandrakant-pandit-breaks-silence-on-releasing-shreyas-iyer-we-missed-him-2201702.html">Shreyas Iyer: കോച്ചാണത്രേ, കോച്ച്! ഒടുവില്‍ കുറ്റസമ്മതം നടത്തിയല്ലേ? ശ്രേയസിനെ കൈവിട്ടതില്‍ നിരാശനെന്ന് മുന്‍ കൊല്‍ക്കത്ത പരിശീലകന്‍</a></strong></p>
<p>വീഴ്ചയുടെ ആഘാതത്തിൽ എൻഗിഡി നിലത്ത് തന്നെ കിടന്നു. ഉടൻ തന്നെ ടീം ഫിസിയോയും മറ്റ് ആരോഗ്യ പ്രവർത്തകരുമെത്തി ഡിസി താരത്തിന് പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് താരത്തെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനമെടുക്കുകയായിരുന്നു. ആദ്യം സ്ട്രെച്ചർ എത്തിച്ചെങ്കിലും, പിന്നീട് നേരിട്ട് അംബുലൻസിലേക്ക് മാറ്റാൻ തീരുമാനിച്ചു. ശേഷം ഉടൻ തന്നെ സ്റ്റേഡിയത്തിനുള്ളിൽ മൈതനത്തിലേക്ക് അംബുലൻസ് എൻഗിഡിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ സംഭവത്തെ തുടർന്ന് ഡൽഹിയും പഞ്ചാബും തമ്മിലുള്ള മത്സരം 20 മിനിറ്റോളം നിർത്തിവെച്ചിരുന്നു. ലുങ്കി എൻഗിഡിക്ക് പകരമായി വിപ്രാജ് നിഗം സബ്സ്റ്റിറ്റ്യൂട്ടായി മത്സരത്തിൽ ഇറങ്ങി.</p>
<h3>ലുങ്കി എൻഗിഡിക്ക് പരിക്കേൽക്കുന്ന ദൃശ്യം</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">Lungi Ngidi’s injury looks horrible. His entire body weight seems to be on his neck, it looks like a neck fracture.</p>
<p>I hope he recovers soon and that it’s not too serious. Get well soon, Ngidi 🙏🏻❤️ <a href="https://t.co/JcuPhtczer">pic.twitter.com/JcuPhtczer</a></p>
<p>— Suprvirat (@Mostlykohli) <a href="https://twitter.com/Mostlykohli/status/2048028305694261374?ref_src=twsrc%5Etfw">April 25, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അതേസമയം മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് പഞ്ചാബിനെതിരെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 266 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഒരുക്കിയിരിക്കുന്നത്. ഓപ്പണർ കെ എൽ രാഹുൽ പുറത്താകാതെ 67 പന്തിൽ 152 റൺസെടുത്തു. ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്.  ക്രിസ് ഗെയിലും (175) ബ്രണ്ടൺ മക്കുല്ലുവുമാണ് (158) ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ താരങ്ങളുടെ പട്ടികയിൽ കെ എൽ രാഹുലിനെക്കാൾ മുൻപന്തിയിലുള്ളത്. രാഹുലിനെ പുറമെ നിതീഷ് റാണയും പഞ്ചാബ് ബോളർമാർക്കെതിരെ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 44 പന്തിൽ 91 റൺസാണ് റാണ രാഹുലിനൊപ്പം അടിച്ചു കൂട്ടിയത്. ഇരുവരും ചേർന്ന് 228 റൺസിൻ്റെ കൂട്ടുകെട്ടാണ് രണ്ട് വിക്കറ്റിൽ സൃഷ്ടിച്ചത്.</p>
]]></content:encoded>
				</item>
							<item>
					<title>Shreyas Iyer: കോച്ചാണത്രേ, കോച്ച്! ഒടുവില്‍ കുറ്റസമ്മതം നടത്തിയല്ലേ? ശ്രേയസിനെ കൈവിട്ടതില്‍ നിരാശനെന്ന് മുന്‍ കൊല്‍ക്കത്ത പരിശീലകന്‍</title>
					<link>https://www.malayalamtv9.com/sports/cricket-news/former-kkr-coach-chandrakant-pandit-breaks-silence-on-releasing-shreyas-iyer-we-missed-him-2201702.html</link>
					<pubDate>Sat, 25 Apr 2026 14:13:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/former-kkr-coach-chandrakant-pandit-breaks-silence-on-releasing-shreyas-iyer-we-missed-him-2201702.html</guid>
					<description><![CDATA[<p>Chandrakant Pandit explains why KKR had to release Shreyas Iyer: ശ്രേയസ് അയ്യരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് മൗനം വെടിഞ്ഞ് മുന്‍ പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റ്. നിര്‍ഭാഗ്യവശാല്‍ അന്ന് തങ്ങള്‍ക്ക് ശ്രേയസിനെ നഷ്ടമായെന്ന്‌ ചന്ദ്രകാന്ത് പണ്ഡിറ്റ്. ശ്രേയസ് ഒരു മികച്ച കളിക്കാരനാണെന്നും കൊൽക്കത്തയ്ക്ക് വേണ്ടി കിരീടം നേടിത്തന്ന നായകനാണെന്നും ചന്ദ്രകാന്ത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Punjab-Kings-captain-Shreyas-Iyer-in-IPL-2026.jpg" class="attachment-large size-large wp-post-image" alt="Punjab Kings' captain Shreyas Iyer in IPL 2026" /></figure><p><strong>25-04-2026:</strong> താരലേലത്തില്‍ ഒരു ഫ്രാഞ്ചെസി കാണിക്കുന്ന മണ്ടത്തരം, മറ്റൊരു ഫ്രാഞ്ചെസിക്ക് ഗുണമായി ഭവിക്കാം. അതിന് ഉദാഹരണമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും, പഞ്ചാബ് കിങ്‌സും. ശ്രേയസ് അയ്യറിനെ കൈവിട്ട കൊല്‍ക്കത്തയുടെ മണ്ടത്തരം, പഞ്ചാബിന് അനുഗ്രഹമായി മാറുകയായിരുന്നു. കാശ് വീശിയെറിഞ്ഞ് ശ്രേയസിനെ സ്വന്തമാക്കിയ പഞ്ചാബിന് കിട്ടിയത് ലാഭം മാത്രമായിരുന്നു. താരങ്ങളെ ഫ്രാഞ്ചെസികള്‍ ഒഴിവാക്കുന്നത് സര്‍വസാധാരണമാണ്. എന്നാല്‍ ജേതാക്കളായ ഒരു ടീം തൊട്ടടുത്ത സീസണില്‍ കിരീടം നേടിത്തന്ന ക്യാപ്റ്റനെ ഒഴിവാക്കുന്നത് അപൂര്‍വമാണ്. ഒറ്റനോട്ടത്തില്‍ തന്നെ യുക്തി ഒട്ടുമില്ലെന്ന് വ്യക്തമാകുന്ന തീരുമാനം. ഐപിഎല്‍ 2025 സീസണ് മുമ്പ് ശ്രേയസിനെ എന്തിന് കൊല്‍ക്കത്ത ഒഴിവാക്കിയെന്നാണ് അന്ന് മുതല്‍ ആരാധകര്‍ ഉന്നയിക്കുന്ന ചോദ്യം.</p>
<p>ഐപിഎല്‍ 2024 സീസണില്‍ കൊല്‍ക്കത്തയെ കിരീടനേട്ടത്തിലേക്ക് നയിച്ചത് ശ്രേയസായിരുന്നു. എന്നാല്‍ ആ സീസണ്‍ അവസാനിച്ചതിന് പിന്നാലെ ശ്രേയസും കൊല്‍ക്കത്തയും തമ്മിലുള്ള ബന്ധം അവസാനിച്ചു. കൊല്‍ക്കത്തയ്ക്കും ശ്രേയസിനും ഇടയില്‍ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പകല്‍ പോലെ വ്യക്തം. ഒടുവില്‍ അന്ന് സംഭവിച്ചതിനെക്കുറിച്ച് മൗനം വെടിഞ്ഞ് അന്നത്തെ കൊല്‍ക്കത്ത പരിശീലകരില്‍ ഒരാളായിരുന്ന ചന്ദ്രകാന്ത് പണ്ഡിറ്റ് രംഗത്തെത്തി.</p>
<h3>ചന്ദ്രകാന്ത് പണ്ഡിറ്റ് പറഞ്ഞത്‌</h3>
<p>നിര്‍ഭാഗ്യവശാല്‍ അന്ന് തങ്ങള്‍ക്ക് ശ്രേയസിനെ നഷ്ടമായെന്ന്‌ റെവ്‌സ്പോർട്‌സിനോട് ചന്ദ്രകാന്ത് പണ്ഡിറ്റ് പറഞ്ഞു. ശ്രേയസ് ഒരു മികച്ച കളിക്കാരനാണെന്നും കൊൽക്കത്തയ്ക്ക് വേണ്ടി കിരീടം നേടിത്തന്ന നായകനാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം ടീമിനെ കൈകാര്യം ചെയ്ത രീതിയെ അഭിനന്ദിക്കുന്നു. എന്നാൽ ചില സാഹചര്യങ്ങളും ടീമിന്റെ തന്ത്രങ്ങളും ഇത്തരം കളിക്കാരെ വിട്ടയക്കാൻ മാനേജ്മെന്റിനെ നിർബന്ധിതരാക്കാറുണ്ട്. പരിശീലകനെന്ന നിലയില്‍ തനിക്ക് അതില്‍ വിഷമം തോന്നിയിരുന്നുവെന്നും ചന്ദ്രകാന്ത് പണ്ഡിറ്റ് പറഞ്ഞു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/ipl-2026-milestone-sanju-samson-needs-just-3-runs-to-complete-5000-runs-in-the-indian-premier-league-2201693.html">Sanju Samson Milestone: വേണ്ടത് മൂന്നേ മൂന്ന് റണ്‍സ് മാത്രം; ഐപിഎല്ലില്‍ ആ വമ്പന്‍ നേട്ടത്തിനരികെ സഞ്ജു സാംസണ്‍</a></strong></p>
<p>മനപ്പൂർവ്വം ഒഴിവാക്കിയതല്ല. കാര്യങ്ങൾ ടീമിന് അനുകൂലമായ രീതിയിൽ ഒത്തു വന്നില്ല. ശ്രേയസിന്റെ കാര്യത്തിൽ മാത്രമല്ല, ഫിൽ സാൾട്ടിന്റെ കാര്യത്തിലും അത് സംഭവിച്ചു. ഉടമകളായ ഷാരൂഖ് ഖാൻ, ജയ് മേത്ത, ജൂഹി ചൗള, സിഇഒ വെങ്കി മൈസൂർ എന്നിവരോട് നന്ദിയുണ്ട്. അവരെല്ലാം വളരെ പിന്തുണ നൽകിയെന്നും ചന്ദ്രകാന്ത് പണ്ഡിറ്റ് വ്യക്തമാക്കി.</p>
<h3>ഇന്ത്യയുടെ ടി20 ടീം</h3>
<p>ഇന്ത്യൻ ട്വന്റി-20 ടീമിൽ ശ്രേയസിന് സ്ഥിരമായ ഒരിടം കണ്ടെത്താൻ കഴിയാത്തതിനെക്കുറിച്ചും ചന്ദ്രകാന്ത് പണ്ഡിറ്റ് സംസാരിച്ചു. ദേശീയ ടീമിലെ സ്ഥാനങ്ങൾക്കായുള്ള കടുത്ത മത്സരമാണ് ഇതിന് കാരണമെന്ന് അദ്ദേഹം വിലയിരുത്തി. ശ്രേയസ് ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ അദ്ദേഹം പുറത്തായി. ക്രിക്കറ്റിൽ ഇതുപോലുള്ള സാഹചര്യങ്ങൾ അസാധാരണമല്ലെന്ന് ചന്ദ്രകാന്ത് പണ്ഡിറ്റ് പറഞ്ഞു.</p>
<p>ഒരു ടീം കെട്ടിപ്പടുക്കുമ്പോൾ പരിചയസമ്പത്തും യുവതാരങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുക ഒരു വെല്ലുവിളിയാണ്. അർഹരായ എല്ലാവര്‍ക്കും അവസരം കൊടുക്കുകയെന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. പകരക്കാർ എപ്പോഴും ലഭ്യമാണ്. ശ്രേയസ് പഞ്ചാബിനെ മികച്ച രീതിയിൽ നയിക്കുന്നു. അദ്ദേഹത്തിന്റെ ബാറ്റിംഗ് പക്വതയെ പ്രതിഫലിപ്പിക്കുന്നു. അദ്ദേഹം ഭയമില്ലാത്ത മനസ്സോടെയാണ് കളിക്കുന്നതെന്നും ചന്ദ്രകാന്ത് പണ്ഡിറ്റ് അഭിപ്രായപ്പെട്ടു.</p>
]]></content:encoded>
				</item>
							<item>
					<title>Sanju Samson Milestone: വേണ്ടത് മൂന്നേ മൂന്ന് റണ്‍സ് മാത്രം; ഐപിഎല്ലില്‍ ആ വമ്പന്‍ നേട്ടത്തിനരികെ സഞ്ജു സാംസണ്‍</title>
					<link>https://www.malayalamtv9.com/sports/cricket-news/ipl-2026-milestone-sanju-samson-needs-just-3-runs-to-complete-5000-runs-in-the-indian-premier-league-2201693.html</link>
					<pubDate>Sat, 25 Apr 2026 13:25:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ipl-2026-milestone-sanju-samson-needs-just-3-runs-to-complete-5000-runs-in-the-indian-premier-league-2201693.html</guid>
					<description><![CDATA[<p>Sanju Samson Indian Premier League Milestone: ഐപിഎല്ലില്‍ വമ്പന്‍ നേട്ടത്തിനരികെ സഞ്ജു സാംസണ്‍. 5,000 റണ്‍സ് തികയ്ക്കാന്‍ സഞ്ജുവിന് ഇനി മൂന്ന് റണ്‍സ് മതി. റണ്‍വേട്ടക്കാരില്‍ സഞ്ജു നിലവില്‍ പത്താമതാണ്. 4,9997 റണ്‍സാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സഞ്ജു ഇതുവരെ നേടിയിട്ടുള്ളത്. ഞായറാഴ്ച ഗുജറാത്തിനെതിരെ നടക്കുന്ന മത്സരത്തിലൂടെ സഞ്ജു &#8216;5000 റണ്‍സ് എലൈറ്റ് പട്ടിക&#8217;യിലെത്തുമെന്നാണ് പ്രതീക്ഷ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Sanju-Samson-IPL-Milestone.jpg" class="attachment-large size-large wp-post-image" alt="Sanju Samson IPL Milestone" /></figure><p><strong>ചെന്നൈ, 25-04-2026:</strong> ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 5,000 റണ്‍സ് തികയ്ക്കാന്‍ മലയാളി താരം <a href="https://www.malayalamtv9.com/topic/sanju-samson">സഞ്ജു സാംസണ്</a> ഇനി വേണ്ടത് വെറും മൂന്ന് റണ്‍സ് മാത്രം. ഞായറാഴ്ച ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ സഞ്ജുവിന് ആ നേട്ടം സാധ്യമാകുമെന്നാണ് പ്രതീക്ഷ. ഐപിഎല്‍ ചരിത്രത്തില്‍ വെറും ഒമ്പത് താരങ്ങള്‍ മാത്രമാണ് ഇതുവരെ 5,000 റണ്‍സ് പിന്നിട്ടത്. ഐപില്ലിലെ റണ്‍വേട്ടക്കാരില്‍ സഞ്ജു നിലവില്‍ പത്താമതാണ്. 179 ഇന്നിങ്‌സുകളില്‍ നിന്നായി 4,9997 റണ്‍സാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സഞ്ജു ഇതുവരെ നേടിയത്. 31.83 ആണ് ആവറേജ്. സ്‌ട്രൈക്ക് റേറ്റ് 140.88. അഞ്ച് സെഞ്ചുറികളും, 26 അര്‍ധ സെഞ്ചുറികളും സഞ്ജു നേടിയിട്ടുണ്ട്. ഐപിഎല്‍ ചരിത്രത്തില്‍ സഞ്ജു ഇതുവരെ 410 ഫോറുകളും, 234 സിക്‌സറുകളും നേടിക്കഴിഞ്ഞു.</p>
<p>266 ഇന്നിങ്‌സുകളില്‍ നിന്ന് 8,989 റണ്‍സ് അടിച്ചുകൂട്ടിയ വിരാട് കോഹ്ലിയാണ് ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമത്. 271 ഇന്നിങ്‌സുകളില്‍ നിന്ന് 7,183 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് രണ്ടാമത്. 221 ഇന്നിങ്‌സുകളില്‍ നിന്ന് 6,769 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ മൂന്നാമതും, 184 മത്സരങ്ങളില്‍ നിന്ന് 6,565 റണ്‍സ് അടിച്ചുകൂട്ടിയ ശിഖര്‍ ധവാന്‍ നാലാമതുമുണ്ട്. അഞ്ചാമതുള്ള സുരേഷ് റെയ്‌ന 200 ഇന്നിങ്‌സുകളില്‍ നിന്ന് 5,528 റണ്‍സ് നേടിയിട്ടുണ്ട്.</p>
<p>എംഎസ് ധോണി (242 ഇന്നിങ്‌സുകളില്‍ നിന്ന് 5,439 റണ്‍സ്), കെഎല്‍ രാഹുല്‍ (142 ഇന്നിങ്‌സുകളില്‍ നിന്ന് 5,427 റണ്‍സ്), അജിങ്ക്യ രഹാനെ (190 ഇന്നിങ്‌സുകളില്‍ നിന്ന് 5,184 റണ്‍സ്), എബി ഡി വില്ലിയേഴ്‌സ് (170 ഇന്നിങ്‌സുകളില്‍ നിന്ന് 5,162 റണ്‍സ്) എന്നിവരാണ് ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ആദ്യ പത്തിലുള്ള മറ്റു താരങ്ങള്‍.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/ravichandran-ashwin-predicts-sanju-samson-captaining-chennai-super-kings-at-some-stage-2199776.html">Sanju Samson: റുതുരാജ് പുറത്തേക്കോ? സഞ്ജുവിനെ സിഎസ്‌കെ ക്യാപ്റ്റനാക്കും; മുന്‍താരത്തിന്റെ പ്രവചനം</a></strong></p>
<h3>സഞ്ജുവിന്റെ പ്രകടനം</h3>
<p>ഐപിഎല്ലിലെ ഈ സീസണില്‍ സഞ്ജു മിന്നും ഫോമിലാണ്. ഏഴു മത്സരങ്ങളില്‍ നിന്ന് 293 റണ്‍സ് ഇതുവരെ നേടി. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ നിലവില്‍ അഞ്ചാമതാണ്. 328 റണ്‍സുമായി വിരാട് കോഹ്ലിയാണ് ഒന്നാമത്. അഭിഷേക് ശര്‍മ (323 റണ്‍സ്), ഹെയിന്റിച്ച് ക്ലാസണ്‍ (320 റണ്‍സ്), ശുഭ്മാന്‍ ഗില്‍ (297 റണ്‍സ്) എന്നിവരാണ് സഞ്ജുവിന് മുന്നിലുള്ള മറ്റ് താരങ്ങള്‍.</p>
<h3>സഞ്ജുവിന്റെ തോളില്‍ ചെന്നൈ</h3>
<p>സഞ്ജുവിന്റെ പ്രകടനത്തെ ആശ്രയിച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് നിരയുടെ നിലനില്‍പ്. സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കില്‍ ചെന്നൈ തോല്‍ക്കുമെന്നതാണ് നിലവിലെ അവസ്ഥ. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് അടക്കം ഫോം ഔട്ടാണ്.</p>
<p>സഞ്ജു ഈ സീസണില്‍ ഇതുവരെ മൂന്ന് മത്സരങ്ങളിലാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ആ മൂന്ന് മത്സരങ്ങളിലും ചെന്നൈ ജയിച്ചു. സഞ്ജു നിറംമങ്ങിയ നാലു മത്സരങ്ങളിലും ചെന്നൈ തോറ്റു. മറ്റ് ബാറ്റര്‍മാര്‍ അവസരത്തിനൊത്ത് ഉയരാത്തതാണ് തിരിച്ചടി. മികച്ച ഫോമിലായിരുന്ന ആയുഷ് മാത്രെ പരിക്കേറ്റ് പുറത്തായതും തിരിച്ചടിയായി. പോയിന്റ് ടേബിളില്‍ ചെന്നൈ നിലവില്‍ അഞ്ചാമതാണ്. ഞായറാഴ്ച ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് അടുത്ത മത്സരം. ഉച്ചയ്ക്ക് 3.30-ന് ചെപ്പോക്കിലാണ് മത്സരം. ഈ മത്സരത്തിലൂടെ സഞ്ജു '5000 റണ്‍സ് എലൈറ്റ് പട്ടിക'യിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.</p>
]]></content:encoded>
				</item>
							<item>
					<title>Gujarat Titans: ചന്തമില്ലാത്ത സായിയുടെ സെഞ്ചുറി; ഇഴഞ്ഞു നീങ്ങി ഗില്‍; ഗുജറാത്തിന്റെ തലവേദന ഓപ്പണര്‍മാരോ?</title>
					<link>https://www.malayalamtv9.com/sports/cricket-news/ipl-2026-are-the-openers-the-headache-for-gujarat-titans-how-the-shubman-gill-sai-sudharshan-pair-is-a-setback-for-gt-2201676.html</link>
					<pubDate>Sat, 25 Apr 2026 11:52:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ipl-2026-are-the-openers-the-headache-for-gujarat-titans-how-the-shubman-gill-sai-sudharshan-pair-is-a-setback-for-gt-2201676.html</guid>
					<description><![CDATA[<p>Gujarat Titans Openers: ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍മാരായ സായ് സുദര്‍ശന്റെയും, ശുഭ്മാന്‍ ഗില്ലിന്റെയും മോശം സ്‌ട്രൈക്ക് റേറ്റിനെതിരെ വിമര്‍ശനം. സ്‌ട്രൈക്ക് റേറ്റ് കുറവാണെങ്കിലും ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ ഗില്ലും, സായിയും ആദ്യ പത്തിലുണ്ട്. നാലാമതുള്ള ഗില്‍ ആറു മത്സരങ്ങളില്‍ നിന്ന് 297 റണ്‍സെടുത്തു. വെറും 149.22 മാത്രമാണ് സ്‌ട്രൈക്ക് റേറ്റ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Gujarat-Titans-Shubman-Gill.jpg" class="attachment-large size-large wp-post-image" alt="Gujarat Titans Shubman Gill" /></figure><p><strong>ബെംഗളൂരു:</strong> ആര്‍സിബിയോട് അഞ്ച് വിക്കറ്റിന് തോറ്റതിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍മാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം. ഓപ്പണര്‍മാരായ സായ് സുദര്‍ശന്റെയും, ശുഭ്മാന്‍ ഗില്ലിന്റെയും മെല്ലെപ്പോക്ക് ടീമിന് ബാധ്യതയാകുന്നുവെന്നാണ് വിമര്‍ശനം. ആര്‍സിബിക്കെതിരെ സായ് സെഞ്ചുറി നേടിയെങ്കിലും, 100 തികയ്ക്കാന്‍ 57 പന്തുകള്‍ വേണ്ടി വന്നു. ക്യാപ്റ്റന്‍ കൂടിയായ ഗില്‍ 24 പന്തുകള്‍ നേരിട്ട് 32 റണ്‍സ് മാത്രമാണ് നേടിയത്. ഗില്ലാണ് കൂടുതല്‍ വിമര്‍ശനം നേരിടുന്നത്. മെല്ലെപ്പോക്ക് മൂലം പവര്‍പ്ലേ പോലും കാര്യമായി വിനിയോഗിക്കാനാകുന്നില്ലെന്നാണ് വിമര്‍ശനം. 11 ഫോറുകളും, അഞ്ച് സിക്‌സറുകളും അടങ്ങുന്നതായിരുന്നു സായിയുടെ പ്രകടനം. 172.41 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. രണ്ട് ഫോറുകളും, ഒരു സിക്‌സും സഹിതമാണ് ഗില്‍ 32 റണ്‍സ് നേടിയത്. സ്‌ട്രൈക്ക് റേറ്റ് 133.33.</p>
<p>ബാറ്റിങിന് അനുകൂലമായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വെറും മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് നഷ്ടമായതെങ്കിലും, 205 റണ്‍സ് നേടാനെ ഗുജറാത്തിന് സാധിച്ചുള്ളൂ. അഞ്ചാമനായി ക്രീസിലെത്തിയ ജേസണ്‍ ഹോള്‍ഡറിന്റെ ബാറ്റിങാണ് 200 കടക്കാന്‍ ഗുജറാത്തിനെ സഹായിച്ചത്. പുറത്താകാതെ 10 പന്തില്‍ 23 റണ്‍സാണ് ഹോള്‍ഡര്‍ നേടിയത്. ജോസ് ബട്ട്‌ലര്‍-16 പന്തില്‍ 25, വാഷിങ്ടണ്‍ സുന്ദര്‍-12 പന്തില്‍ 19 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ഗുജറാത്ത് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.</p>
<h3>ആര്‍സിബിയുടെ വിജയം</h3>
<p>ഏഴു പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ആര്‍സിബി വിജയലക്ഷ്യം മറികടന്നത്. 44 പന്തില്‍ 81 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ടോപ് സ്‌കോറര്‍. 27 പന്തില്‍ 55 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലും, പുറത്താകാതെ 12 പന്തില്‍ 23 റണ്‍സെടുത്ത ക്രുണാല്‍ പാണ്ഡ്യയും തിളങ്ങി. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. മറ്റ് ആര്‍സിബി ബാറ്റര്‍മാരുടെ സ്‌കോറുകള്‍: ജേക്കബ് ബെഥല്‍-10 പന്തില്‍ 14, രജത് പട്ടീദാര്‍-അഞ്ച് പന്തില്‍ എട്ട്, ജിതേഷ് ശര്‍മ-ആറു പന്തില്‍ 10, ടിം ഡേവിഡ്-ഒമ്പത് പന്തില്‍ 10 നോട്ടൗട്ട്.</p>
<h3>സായ് സുദര്‍ശന്റെ ബാറ്റിങ്‌</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">A knock to remember 🌟<a href="https://twitter.com/hashtag/SaiSudharsan?src=hash&amp;ref_src=twsrc%5Etfw">#SaiSudharsan</a> owned the innings and sealed with 💯<a href="https://twitter.com/hashtag/TATAIPL?src=hash&amp;ref_src=twsrc%5Etfw">#TATAIPL</a> 2026 | <a href="https://twitter.com/hashtag/RCBvGT?src=hash&amp;ref_src=twsrc%5Etfw">#RCBvGT</a> | LIVE NOW 👉<a href="https://t.co/1jQMWSlWnX">https://t.co/1jQMWSlWnX</a> <a href="https://t.co/zUlKTc2bkc">pic.twitter.com/zUlKTc2bkc</a></p>
<p>— Star Sports (@StarSportsIndia) <a href="https://twitter.com/StarSportsIndia/status/2047697785559109729?ref_src=twsrc%5Etfw">April 24, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<h3>ഗില്ലും സായിയും</h3>
<p>സ്‌ട്രൈക്ക് റേറ്റ് കുറവാണെങ്കിലും ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ ഗില്ലും, സായിയും ആദ്യ പത്തിലുണ്ട്. നാലാമതുള്ള ഗില്‍ ആറു മത്സരങ്ങളില്‍ നിന്ന് 297 റണ്‍സെടുത്തു. എന്നാല്‍ വെറും 149.22 മാത്രമാണ് സ്‌ട്രൈക്ക് റേറ്റ്. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ ആദ്യ പത്തിലുള്ളവരില്‍ ഏറ്റവും കുറവ് സ്‌ട്രൈക്ക് റേറ്റ് ഗില്ലിനാണ്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/sreesanth-drops-bombshell-says-he-has-blocked-harbhajan-singh-on-instagram-and-has-no-connection-with-him-now-2201611.html">Sreesanth vs Harbhajan: പുള്ളിയുമായി ഒരു ബന്ധവുമില്ല; ഇന്‍സ്റ്റയില്‍ പോലും ബ്ലോക്ക് ചെയ്തു; ഹര്‍ഭജനെതിരെ ശ്രീശാന്ത്‌</a></strong></p>
<p>ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ പത്താമതാണ് സായ്. ഏഴു മത്സരങ്ങളില്‍ നിന്ന് നേടിയത് 235 റണ്‍സ്. സ്‌ട്രൈക്ക് റേറ്റ് 155.62. റണ്‍സ് നേടുന്നുണ്ടെങ്കിലും മോശം സ്‌ട്രൈക്ക് റേറ്റാണ് ഇരുവര്‍ക്കുമെതിരെയുള്ള വിമര്‍ശനം ശക്തമാക്കുന്നത്. വ്യക്തിഗത നേട്ടങ്ങള്‍ക്കായാണ് ഇരുവരും കളിക്കുന്നതെന്നും, ഇത് ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുവെന്നുമാണ് ആക്ഷേപം.</p>
<h3>ഗുജറാത്തിന്റെ പ്രകടനം</h3>
<p>ഗില്‍ നയിക്കുന്ന ഗുജറാത്ത് പോയിന്റ് ടേബിളില്‍ ഏഴാമതാണ്. ഏഴു മത്സരങ്ങളില്‍ മൂന്നെണ്ണം ജയിച്ചു. നാലു മത്സരങ്ങളില്‍ തോറ്റു. ഇതുവരെ സ്വന്തമാക്കിയത് ആറു പോയിന്റുകള്‍. നാളെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് ഗുജറാത്തിന്റെ അടുത്ത മത്സരം. ഉച്ചയ്ക്ക് 3.30-ന് ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് ചെന്നൈ-ഗുജറാത്ത് പോരാട്ടം.</p>
]]></content:encoded>
				</item>
							<item>
					<title>Sreesanth vs Harbhajan: പുള്ളിയുമായി ഒരു ബന്ധവുമില്ല; ഇന്‍സ്റ്റയില്‍ പോലും ബ്ലോക്ക് ചെയ്തു; ഹര്‍ഭജനെതിരെ ശ്രീശാന്ത്‌</title>
					<link>https://www.malayalamtv9.com/sports/cricket-news/sreesanth-drops-bombshell-says-he-has-blocked-harbhajan-singh-on-instagram-and-has-no-connection-with-him-now-2201611.html</link>
					<pubDate>Sat, 25 Apr 2026 08:50:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/sreesanth-drops-bombshell-says-he-has-blocked-harbhajan-singh-on-instagram-and-has-no-connection-with-him-now-2201611.html</guid>
					<description><![CDATA[<p>Sreesanth lashes out at Harbhajan Singh: ഹര്‍ഭജന്‍ സിങിനെതിരെ ആഞ്ഞടിച്ച് ശ്രീശാന്ത്. ഹര്‍ഭജനുമായി ഇപ്പോള്‍ ഒരു ബന്ധവുമില്ല. അദ്ദേഹത്തെ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തു.  അദ്ദേഹം ഇതുവരെ അഭിനയിക്കുകയായിരുന്നുവെന്നും, തനിക്ക് അത് പറ്റില്ലെന്നും ശ്രീശാന്ത് തുറന്നടിച്ചു. ഹര്‍ഭജനെതിരെ ശ്രീശാന്ത് പറഞ്ഞതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതാ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Sreesanth-and-Harbhajan-Singh.jpg" class="attachment-large size-large wp-post-image" alt="Sreesanth and Harbhajan Singh" /></figure><p><strong>കൊച്ചി, 25-04-2026:</strong> ഐപിഎല്ലില്‍ 2008 ഏപ്രില്‍ 25-ന് നടന്ന മുംബൈ ഇന്ത്യന്‍സ്-കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരം ആരാധകര്‍ക്ക് മറക്കാനാകില്ല. മത്സരശേഷം താരങ്ങള്‍ പരസ്പരം ഹസ്തദാനം ചെയ്യുന്നതിനിടെ മുംബൈ ക്യാപ്റ്റന്‍ കൂടിയായിരുന്ന ഹര്‍ഭജന്‍, പഞ്ചാബ് താരം ശ്രീശാന്തിന്റെ <a href="https://www.malayalamtv9.com/sports/cricket-news/unseen-visuals-of-harbhajan-singh-slapping-sreesanth-released-by-lalit-modi-watch-viral-video-2143631.html">മുഖത്തിടിച്ചിരുന്നു</a>. തുടര്‍ന്ന് ശ്രീശാന്ത് പൊട്ടിക്കരഞ്ഞത് ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച കാഴ്ചയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പ്രവൃത്തിയില്‍ ഹര്‍ഭജന്‍ മാപ്പ് ചോദിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും സൗഹൃദം പുനഃരാരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ശ്രീശാന്ത്. തനിക്ക് ഹര്‍ഭജനുമായി ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്നും, അദ്ദേഹത്തെ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്‌തെന്നും മാതൃഭൂമി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്ത് വ്യക്തമാക്കി.</p>
<p>തനിക്ക് അദ്ദേഹവുമായി ഒരു ബന്ധവുമില്ല. അദ്ദേഹം സഹോദരനെപോലെയാണെന്ന് താന്‍ പറഞ്ഞിട്ടുണ്ട്‌. അങ്ങനെ ആയിരുന്നു. എന്നാല്‍ അന്ന് നടന്ന സംഭവത്തെക്കുറിച്ച് അടുത്തിടെ ഒരു ആഡുണ്ടാക്കി അദ്ദേഹം പണമുണ്ടാക്കി. ഏതാണ്ട് 80 ലക്ഷമോ, ഒരു കോടിയോ അദ്ദേഹം ഉണ്ടാക്കി. ആ ആഡ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഇടണമെന്ന് തന്നെ വിളിച്ചുപറഞ്ഞു. 'പൊറുക്കാം, പക്ഷേ, മറക്കരുത്' എന്ന് താന്‍ മറുപടി നല്‍കി. ഒരാളോട് ക്ഷമിക്കാം. പക്ഷേ, അയാള്‍ ചെയ്തത് മറന്നാല്‍, അതേ വ്യക്തി ആ തെറ്റ് ആവര്‍ത്തിക്കും. ഹര്‍ഭജനാണ് അതിന് വലിയ ഉദാഹരണമെന്നും, ഇന്‍സ്റ്റയില്‍ പോലും അദ്ദേഹത്തെ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും ശ്രീശാന്ത് വെളിപ്പെടുത്തി.</p>
<p>അദ്ദേഹത്തിനെതിരെ തനിക്ക് പരാതിയില്ല. തനിക്ക് അദ്ദേഹത്തിന്റെ ആവശ്യവുമില്ല. ദൈവം അദ്ദേഹത്തെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. പല ഇന്റര്‍വ്യൂവിലും, പുള്ളി തന്റെ മകളെക്കുറിച്ച് സംസാരിച്ചു. തനിക്ക് വിഷമമായെന്നൊക്കെ അദ്ദേഹം പറഞ്ഞു. ഇതെല്ലാം കാണുമ്പോള്‍, അദ്ദേഹം എത്ര നല്ല വ്യക്തിയാണെന്ന് ആളുകള്‍ ചിന്തിക്കും. നല്ല മനുഷ്യനാണ്. പക്ഷേ, തന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഇപ്പോള്‍ വരെ അദ്ദേഹം അഭിനയിക്കുകയായിരുന്നു. ആ അഭിനയം തനിക്ക് പറ്റില്ലെന്നും ശ്രീശാന്ത് തുറന്നടിച്ചു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/sreesanth-recalls-the-incident-with-harbhajan-singh-if-i-had-hit-back-the-malayali-players-would-have-been-sidelined-2163456.html">Sreesanth: ‘സഞ്ജു ഒന്നും തോന്നരുത്‌; അന്ന് ഹര്‍ഭജനെ തിരിച്ച് തല്ലിയിരുന്നെങ്കില്‍ മലയാളി താരങ്ങളെ മാറ്റിനിര്‍ത്തുമായിരുന്നു’</a></strong></p>
<h3>അന്ന് തല്ലിയിരുന്നെങ്കില്‍</h3>
<p>അന്ന് ഹര്‍ഭജനെ തള്ളിയിടാന്‍ പോയതാണ്. പക്ഷേ, ഭാഗ്യത്തിന് ബ്രെറ്റ്‌ലീയും മറ്റുള്ളവരും പിടിച്ചുനിര്‍ത്തി. അന്ന് ഹര്‍ഭജനെ തല്ലുകയോ, തള്ളുകയോ ചെയ്തിരുന്നെങ്കില്‍ അന്ന് തനിക്ക് ആജീവനാന്ത വിലക്ക് ലഭിക്കുമായിരുന്നു. അദ്ദേഹം മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായിരുന്നു. അന്ന് അദ്ദേഹത്തെ തല്ലാത്തത് എന്താണെന്ന് പലരും ചോദിക്കാറുണ്ട്. അന്ന് അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇന്ന് തന്നെ കുറ്റം പറയുന്നവര്‍ അന്ന് സഹായിക്കുമായിരുന്നോയെന്നും ശ്രീശാന്ത് ചോദിച്ചു.</p>
<p>ഹെയ്ഡനെയും, ഗില്‍ക്രിസ്റ്റിനെയുമൊക്കെ ഔട്ടാക്കിയ ശ്രീശാന്താണ് അന്ന് കരഞ്ഞത്. അന്ന് തന്റെ മനസിലുള്ള വിഷമം എന്തായിരിക്കുമെന്ന് ചിന്തിക്കണം. ഇത് സിമ്പതിക്ക് വേണ്ടി പറയുന്നതല്ല. ഇതൊക്കെ ചെയ്തിട്ടും ഏറ്റവും കൂടുതല്‍ വിക്കറ്റ് ലഭിച്ച ബൗളര്‍മാരില്‍ താനുമുണ്ടായിരുന്നു. സൊഹൈല്‍ തന്‍വീറായിരുന്നു മുന്നില്‍. ഒന്നിലും തോല്‍ക്കരുതെന്നും താരം വ്യക്തമാക്കി.</p>
<h3>ഇഷ്ടം സച്ചിനെയും, യുവരാജിനെയും</h3>
<p>യുവരാജ് സിങ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവരെയാണ് ഇന്ത്യന്‍ ടീമില്‍ തനിക്ക് ഇഷ്ടം. ഇതുവരെ 'ഭജി പാ' എന്നാണ് ഹര്‍ഭജനെ വിളിച്ചിരുന്നത്. ഇതാദ്യമായാകും ഒരു ഇന്റര്‍വ്യൂവില്‍ ഹര്‍ഭജന്‍ എന്ന പേരില്‍ അദ്ദേഹത്തെ അഭിസംബോധന ചെയ്തത്. ഒന്നുമല്ലാത്ത കാലത്ത് കൂടെയുണ്ടായിരുന്നവരാണ് നമ്മുടെ യഥാര്‍ത്ഥ ആള്‍ക്കാരെന്നും ശ്രീശാന്ത് അഭിമുഖത്തില്‍ വ്യക്തമാക്കി.</p>
]]></content:encoded>
				</item>
							<item>
					<title>Arjun Tendulkar: സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജന്മദിനത്തില്‍ കേക്ക് രുചിക്കാതെ മകന്‍ അര്‍ജുന്‍; ഇത് ഉഗ്രശപഥം</title>
					<link>https://www.malayalamtv9.com/sports/cricket-news/strict-diet-for-ipl-2026-why-arjun-tendulkar-refused-cake-on-sachin-tendulkars-birthday-2201466.html</link>
					<pubDate>Fri, 24 Apr 2026 15:29:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/strict-diet-for-ipl-2026-why-arjun-tendulkar-refused-cake-on-sachin-tendulkars-birthday-2201466.html</guid>
					<description><![CDATA[<p>Sachin Tendulkar&#8217;s son Arjun wishes him a happy birthday: സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജന്മദിനത്തിന് മകന്‍ അര്‍ജുന്‍ ലളിതവും മനോഹരവുമായ രീതിയിലാണ് അര്‍ജുന്‍ ആശംസകള്‍ നേര്‍ന്നത്. എന്നാല്‍ കേക്ക് കഴിക്കാന്‍ അര്‍ജുന്‍ തയ്യാറായില്ല. അതിന്റെ കാരണവും അര്‍ജുന്‍ വെളിപ്പെടുത്തി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പങ്കുവെച്ച വീഡിയോ വൈറലാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Sachin-Tendulkar-Arjun-Cake.jpg" class="attachment-large size-large wp-post-image" alt="Sachin Tendulkar Arjun Cake" /></figure><p><strong>മുംബൈ 24-04-2026:</strong> ഇന്നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ 54-ാം ജന്മദിനം. 1973 ഏപ്രില്‍ 24-ലാണ് സച്ചിന്‍ ജനിച്ചത്. എന്നാല്‍ പിതാവിന്റെ ജന്മദിനമാണെങ്കിലും ക്രിക്കറ്റിനോടുള്ള പ്രതിബദ്ധതയ്ക്കാണ് മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ഊന്നല്‍ നല്‍കുന്നത്. ഇത്തവണ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ താരമാണ് അര്‍ജുന്‍. പിതാവിന്റെ ജന്മദിനത്തിന് ലളിതവും മനോഹരവുമായ രീതിയിലാണ് അര്‍ജുന്‍ ആശംസകള്‍ നേര്‍ന്നത്. കായികരംഗത്തോടുള്ള പ്രതിബദ്ധത മൂലം അര്‍ജുന്‍ ഇപ്പോള്‍ മധുരം ഉപയോഗിക്കാറില്ല. അതുകൊണ്ട് തന്നെ സച്ചിന്റെ ജന്മദിനത്തിൽ പോലും കേക്ക് കഴിക്കാൻ അർജുൻ തയ്യാറായില്ല. വിശേഷദിനങ്ങളില്‍ പോലും ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തില്ലെന്ന ഉറച്ച തീരുമാനത്തിലാണ് അര്‍ജുന്‍.</p>
<p>ഈ സീസണിന് മുന്നോടിയായാണ് അര്‍ജുന്‍ മുംബൈ ഇന്ത്യന്‍സ് വിട്ട് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലെത്തിയത്. ലഖ്‌നൗ പങ്കുവെച്ച വീഡിയോയിലാണ് അര്‍ജുന്‍ പിതാവിന് ജന്മദിന ആശംസകള്‍ നേര്‍ന്നത്. ഒരു പാത്രത്തില്‍ വെച്ചിരുന്ന കേക്ക് എടുത്താണ് അര്‍ജുന്‍ ആശംസകള്‍ നേര്‍ന്നത്. എന്നാല്‍ ഷുഗര്‍ ഉപയോഗം കുറച്ചതിനാല്‍ താന്‍ ഇത് കഴിക്കുന്നില്ലെന്നും അര്‍ജുന്‍ പറഞ്ഞു.</p>
<h3>ലഖ്‌നൗ പങ്കുവെച്ച വീഡിയോ കാണാം</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">Sachin sir, Arjun aur hamare taraf se aapke liye cake 🍰</p>
<p>Happy Birthday ❤️💙 <a href="https://t.co/wuO4VrZNau">pic.twitter.com/wuO4VrZNau</a></p>
<p>— Lucknow Super Giants (@LucknowIPL) <a href="https://twitter.com/LucknowIPL/status/2047516739785859188?ref_src=twsrc%5Etfw">April 24, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<h3>ഐപിഎല്ലില്‍ അര്‍ജുന്‍</h3>
<p>മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നെങ്കിലും പല തവണ ബെഞ്ചിലിരിക്കാനായിരുന്നു അര്‍ജുന്റെ വിധി. 2023 ൽ മുംബൈ ഇന്ത്യൻസിലൂടെയാണ് അര്‍ജുന്‍ തന്റെ ഐപിഎൽ കരിയർ ആരംഭിച്ചത്. എന്നാല്‍ ഇതുവരെ ആകെ അഞ്ച് മത്സരങ്ങിലാണ് കളിച്ചത്. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. 2023-ല്‍ നാലു മത്സരങ്ങളിലും, 2024-ല്‍ ഒരു മത്സരത്തിലും കളിച്ചു. 2026 സീസണിന് മുമ്പ് അദ്ദേഹത്തെ ലഖ്‌നൗ സൂപ്പർ ജയന്റ്സിലേക്ക് ട്രേഡ് ചെയ്തു. 30 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം ലഖ്‌നൗവിലെത്തിയത്.</p>
<p>Also Read: <a href="https://www.malayalamtv9.com/sports/cricket-news/ipl-2026-controversy-mumbai-indians-accused-of-misusing-concussion-substitute-rule-against-csk-2201443.html">Mumbai Indians: ‘കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്’ നിയമം ദുരുപയോഗം ചെയ്‌തോ? മുംബൈ ഇന്ത്യന്‍സ് പ്രതിക്കൂട്ടില്‍</a></p>
<h3>ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്‌</h3>
<p>ഇത്തവണ ഏഴ് മത്സരങ്ങള്‍ കഴിഞ്ഞെങ്കിലും ഒരു മത്സരത്തില്‍ പോലും അര്‍ജുന് അവസരം ലഭിച്ചിട്ടില്ല. അര്‍ജുന്‍ ഭാഗമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വളരെ മോശം പ്രകടനമാണ് പുറത്തെടുക്കുന്നത്. ഏഴു മത്സരങ്ങളില്‍ അഞ്ചിലും തോറ്റു. രണ്ടെണ്ണത്തില്‍ മാത്രമാണ് ജയിച്ചത്. ഋഷഭ് പന്ത് നയിക്കുന്ന ലഖ്‌നൗ പോയിന്റ് ടേബിളില്‍ ഒമ്പതാമതാണ്.</p>
<p>ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോടായിരുന്നു ലഖ്‌നൗവിന്റെ ആദ്യ മത്സരം. ആ മത്സരത്തില്‍ ഡല്‍ഹി ആറു വിക്കറ്റിന് ജയിച്ചു. ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗ 18.4 ഓവറില്‍ 141 റണ്‍സിന് ഓള്‍ ഔട്ടായി. ഡല്‍ഹി 17.1 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. സണ്‍റൈസേഴ്‌സിനെതിരെ നടന്ന രണ്ടാം മത്സരത്തില്‍ ലഖ്‌നൗ അഞ്ച് വിക്കറ്റിന് ജയിച്ചു. 157 റണ്‍സ് വിജയലക്ഷ്യം ഒരു പന്തു ബാക്കിനില്‍ക്കെയാണ് ലഖ്‌നൗ മറികടന്നത്.</p>
<p>കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മൂന്നാം മത്സരത്തിലും ലഖ്‌നൗ ജയിച്ചു. അന്ന് മൂന്നു വിക്കറ്റിനായിരുന്നു ജയം. 182 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് ലഖ്‌നൗ മറികടന്നത്. ഇതിനു ശേഷം തുടര്‍തോല്‍വികള്‍ ഏറ്റുവാങ്ങി. ഗുജറാത്ത് ടൈറ്റന്‍സിനോട് ഏഴു വിക്കറ്റിനും, ആര്‍സിബിയോട് അഞ്ച് വിക്കറ്റിനും, പഞ്ചാബ് കിങ്‌സിനോട് 54 റണ്‍സിനും, രാജസ്ഥാന്‍ റോയല്‍സിനോട് 40 റണ്‍സിനും <a href="https://www.malayalamtv9.com/sports/cricket-news/ipl-2026-lsg-skipper-rishabh-pant-admits-their-batting-let-them-down-after-defeat-against-rr-2201065.html">തോറ്റു</a>. ഏപ്രില്‍ 26-ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് അടുത്ത മത്സരം.</p>
]]></content:encoded>
				</item>
							<item>
					<title>Mumbai Indians: &#8216;കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്&#8217; നിയമം ദുരുപയോഗം ചെയ്‌തോ? മുംബൈ ഇന്ത്യന്‍സ് പ്രതിക്കൂട്ടില്‍</title>
					<link>https://www.malayalamtv9.com/sports/cricket-news/ipl-2026-controversy-mumbai-indians-accused-of-misusing-concussion-substitute-rule-against-csk-2201443.html</link>
					<pubDate>Fri, 24 Apr 2026 14:57:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ipl-2026-controversy-mumbai-indians-accused-of-misusing-concussion-substitute-rule-against-csk-2201443.html</guid>
					<description><![CDATA[<p>Mumbai Indians face allegations over concussion substitution: മുംബൈ ഇന്ത്യന്‍സിനെതിരെ ആരോപണം. പരിക്കേറ്റ മിച്ചൽ സാന്റ്‌നറെ മാറ്റാൻ &#8216;കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്&#8217; നിയമം ദുരുപയോഗം ചെയ്‌തെന്നാണ് ആരോപണം. നിയമം ദുരുപയോഗം ചെയ്‌തെന്നാണ് ആരോപണം. സാന്റ്നറിന് പകരക്കാരനായി ശാര്‍ദ്ദുല്‍ താക്കൂറിനെ എങ്ങനെയാണ് പരിഗണിക്കാനാവുകയെന്ന ചോദ്യവുമുയര്‍ന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Mitchell-Santner-IPL-2026-Mumbai-Indians.jpg" class="attachment-large size-large wp-post-image" alt="Mitchell Santner IPL 2026 Mumbai Indians" /></figure><p><strong>മുംബൈ 24-04-2026:</strong> ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിനെതിരെ വന്‍ ആരോപണം. പരിക്കേറ്റ ഓൾറൗണ്ടർ മിച്ചൽ സാന്റ്‌നറെ മാറ്റാൻ 'കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്' നിയമം ദുരുപയോഗം ചെയ്‌തെന്നാണ് ആരോപണം. ജസ്പ്രീത് ബുംറയുടെ പന്തിൽ സി‌എസ്‌കെ ബാറ്റ്സ്മാൻ കാർത്തിക് ശർമ്മയുടെ ക്യാച്ച് എടുക്കുന്നതിനിടെയാണ് സാന്റ്‌നര്‍ക്ക് തോളില്‍ പരിക്കേറ്റത്. ഉടന്‍ തന്നെ മുംബൈയുടെ മെഡിക്കല്‍ ടീമെത്തി സാന്റ്‌നറെ പുറത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് താരം മൈതാനത്തേക്ക് തിരികെ വന്നില്ല. ബാറ്റും ചെയ്തില്ല. മുംബൈ ഇന്ത്യൻസ് ഡ്രസ്സിംഗ് റൂമിൽ ഇരിക്കുമ്പോൾ സാന്റ്‌നർ തന്റെ തോളിൽ ഐസ് വെച്ചിരിക്കുന്നത് കാണാമായിരുന്നു. സാന്റ്‌നര്‍ പോയതിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന് പകരം ശാര്‍ദ്ദുല്‍ താക്കൂറിനെ ഇറക്കാന്‍ മുംബൈ അനുമതി തേടി. ഇത് മാച്ച് റഫറി അംഗീകരിക്കുകയും ചെയ്തു. ഇതാണ് വിവാദമായത്.</p>
<p>കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് നിയമം ദുരുപയോഗം ചെയ്‌തെന്നാണ് ആരോപണം. സാന്റ്നറിന് പകരക്കാരനായി ശാര്‍ദ്ദുലിനെ എങ്ങനെയാണ് പരിഗണിക്കാനാവുകയെന്ന ചോദ്യവുമുയര്‍ന്നു. സാന്റ്‌നർക്ക് പകരക്കാരനായി ഇറങ്ങാൻ ശാര്‍ദ്ദുല്‍ അതേ ശൈലിയിലുള്ള താരമല്ലല്ലോയെന്നാണ് വിമര്‍ശനം. സാന്റ്‌നര്‍ സ്പിന്‍ ഓള്‍ റൗണ്ടറാണ്. ശാര്‍ദ്ദുല്‍ പേസ് ബൗളര്‍ ഓള്‍ റൗണ്ടറും.</p>
<h3>കൺ‌കഷൻ നിയമം</h3>
<p>ഐപിഎല്‍ നിയമങ്ങള്‍ പ്രകാരം, ഒരു താരത്തിന് തലയ്ക്കോ കഴുത്തിനോ പരിക്കേറ്റാൽ മാത്രമേ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനെ അനുവദിക്കൂ. മാച്ച് റഫറി കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് അനുവദിക്കുന്നതിന് മുമ്പ്‌ പരിക്കിന്റെ തീവ്രത മെഡിക്കൽ പരിശോധനയിലൂടെ സ്ഥിരീകരിക്കണം.</p>
<p>സാന്റ്‌നര്‍ക്ക് തോളിലാണ് പരിക്കേറ്റത്. എന്നാല്‍ ന്യൂറോളജിക്കൽ ലക്ഷണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പകരക്കാരനെ ആവശ്യപ്പെട്ടത്. കൺകഷൻ (തലയ്ക്ക് ആഘാതം) സംഭവിക്കുമ്പോഴോ അല്ലെങ്കിൽ അത് സംശയിക്കുമ്പോഴോ ഉടൻ തന്നെ കൺകഷൻ സബ്സ്റ്റിറ്റ്യൂഷൻ നടത്താം.</p>
<h3>സാന്റ്‌നര്‍ക്ക് പരിക്കേറ്റ സംഭവം-വീഡിയോ</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">Excellently judged 👌</p>
<p>Mitchell Santner with a fine diving catch in the deep 👏👏</p>
<p>1⃣st wicket of the night for Jasprit Bumrah ☝️</p>
<p>Updates ▶️ <a href="https://t.co/gGt34dqUoq">https://t.co/gGt34dqUoq</a><a href="https://twitter.com/hashtag/TATAIPL?src=hash&amp;ref_src=twsrc%5Etfw">#TATAIPL</a> | <a href="https://twitter.com/hashtag/KhelBindaas?src=hash&amp;ref_src=twsrc%5Etfw">#KhelBindaas</a> | <a href="https://twitter.com/hashtag/MIvCSK?src=hash&amp;ref_src=twsrc%5Etfw">#MIvCSK</a> | <a href="https://twitter.com/mipaltan?ref_src=twsrc%5Etfw">@mipaltan</a> <a href="https://t.co/5EyRNf9kCb">pic.twitter.com/5EyRNf9kCb</a></p>
<p>— IndianPremierLeague (@IPL) <a href="https://twitter.com/IPL/status/2047337993044992289?ref_src=twsrc%5Etfw">April 23, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അല്ലെങ്കില്‍ ഫീൽഡിലോ പുറത്തോ നടത്തിയ പരിശോധനയ്ക്ക് ശേഷം കൺകഷൻ സബ്സ്റ്റിറ്റ്യൂഷൻ നടത്താം. പരിശോധനയ്ക്ക് ശേഷം താരം വീണ്ടും കളി തുടരുകയും പിന്നീട് ആഘാതത്തിന്റെ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുമ്പോഴും കൺകഷൻ സബ്സ്റ്റിറ്റ്യൂഷൻ നടത്താം.</p>
<h3>മഹേല ജയവർധനെയുടെ വിശദീകരണം</h3>
<p>കൺകഷൻ സബ്സ്റ്റിറ്റ്യൂഷൻ വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ മുംബൈ പരിശീലകൻ മഹേല ജയവർധന മറുപടി നല്‍കി. സാന്റ്‌നർ ക്യാച്ചെടുക്കുമ്പോൾ അദ്ദേഹത്തിന്റെ കഴുത്തിനും തോളിലും ഒരേപോലെ പരിക്കേറ്റെന്നാണ് ജയവര്‍ധനെയുടെ വിശദീകരണം. മാനേജ്മെന്റ് ഒരു കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനെ ആവശ്യപ്പെട്ടപ്പോൾ, മാച്ച് റഫറി ഷാർദൂലിനെ പകരം അനുവദിച്ചുവെന്നും ജയവര്‍ധനെ വ്യക്തമാക്കി.</p>
<p>Also Read: <a href="https://www.malayalamtv9.com/sports/cricket-news/csk-vs-mi-ipl-2026-mukesh-choudhary-plays-days-after-mothers-death-co-players-show-tribute-by-wearing-black-armbands-2201426.html">Mukesh Choudhary: അമ്മയുടെ ചിതയെരിഞ്ഞ് തീരും മുമ്പ് മുകേഷ് കളിക്കാനിറങ്ങി; ആദരവ് അര്‍പ്പിച്ച് സഹതാരങ്ങള്‍</a></p>
<p>സാന്റ്‌നറുടെ തലയും കഴുത്തുമാണ് ആദ്യം ഇടിച്ചത്. തോളിലും ഇടിച്ചു. അദ്ദേഹം സ്കാനിംഗിന് പോയി. തിരിച്ചെത്തിയപ്പോൾ തലകറക്കം അനുഭവപ്പെട്ടു. അതുകൊണ്ട് അദ്ദേഹം വിശ്രമിക്കുകയായിരുന്നു. ശാരീരിക പ്രശ്‌നങ്ങളുണ്ടെന്ന് തോന്നിയതുകൊണ്ടാണ് സ്‌കാനിങിന് കൊണ്ടുപോയതെന്നും ജയവര്‍ധനെ വെളിപ്പെടുത്തി.</p>
<p>കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനായി അഭ്യര്‍ത്ഥിച്ചിരുന്നു. അത് അനുവദിക്കണമോയെന്നത്‌ മാച്ച് റഫറിയുടെയും അമ്പയർമാരുടെയും വിവേചനാധികാരമാണ്. അവര്‍ ശാര്‍ദ്ദുലിനെ അനുവദിച്ചുവെന്നും മുംബൈ പരിശീലകന്‍ വിശദീകരിച്ചു. പക്ഷേ, കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്‌ അനുവദിച്ചിട്ടും മുംബൈയ്ക്ക് ജയിക്കാനായില്ലെന്നതാണ് യാഥാര്‍ത്ഥ്യം.</p>
]]></content:encoded>
				</item>
							<item>
					<title>Mukesh Choudhary: അമ്മയുടെ ചിതയെരിഞ്ഞ് തീരും മുമ്പ് മുകേഷ് കളിക്കാനിറങ്ങി; ആദരവ് അര്‍പ്പിച്ച് സഹതാരങ്ങള്‍</title>
					<link>https://www.malayalamtv9.com/sports/cricket-news/csk-vs-mi-ipl-2026-mukesh-choudhary-plays-days-after-mothers-death-co-players-show-tribute-by-wearing-black-armbands-2201426.html</link>
					<pubDate>Fri, 24 Apr 2026 13:18:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/csk-vs-mi-ipl-2026-mukesh-choudhary-plays-days-after-mothers-death-co-players-show-tribute-by-wearing-black-armbands-2201426.html</guid>
					<description><![CDATA[<p>Mukesh Choudhary&#8217;s mother passes away: ചൊവ്വാഴ്ചയാണ് മുകേഷ് ചൗധരിയുടെ അമ്മ പ്രേം ദേവി മരിച്ചത്. അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരശേഷം മുകേഷ് രാജസ്ഥാനിലെ ഭില്‍വാരയിലേക്ക് പുറപ്പെട്ടിരുന്നു. അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത ശേഷം മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിന്റെ തലേന്ന്‌ സിഎസ്‌കെ ക്യാമ്പിലെത്തി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Mukesh-Choudhary-IPL-2026-MI-vs-CSK.jpg" class="attachment-large size-large wp-post-image" alt="Mukesh Choudhary IPL 2026 MI vs CSK" /></figure><p><strong>മുംബൈ 24-04-2026:</strong> ഹൃദയം നുറുങ്ങുന്ന വേദനയിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിക്കാന്‍ ഇറങ്ങി പേസര്‍ മുകേഷ് ചൗധരി. ചൊവ്വാഴ്ചയാണ് മുകേഷിന്റെ അമ്മ പ്രേം ദേവി മരിച്ചത്. അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരശേഷം മുകേഷ് രാജസ്ഥാനിലെ ഭില്‍വാരയിലേക്ക് പുറപ്പെട്ടിരുന്നു. അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത ശേഷം മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിന്റെ തലേന്നാണ് സിഎസ്‌കെ ക്യാമ്പിലെത്തിയത്. മുകേഷിന്റെ അമ്മയോടുള്ള ആദരസൂചകമായി സി‌എസ്‌കെ ടീം കറുത്ത ആംബാൻഡ് ധരിച്ചിരുന്നു. മുകേഷിന്റെ അമ്മയുടെ വിയോഗത്തില്‍ സിഎസ്‌കെ നേരത്തെ അനുശോചിച്ചിരുന്നു. മുകേഷ് ചൗധരിയുടെ അമ്മയുടെ വിയോഗത്തിൽ സിഎസ്‌കെ കുടുംബം ദുഃഖിക്കുന്നുവെന്ന് ഫ്രാഞ്ചെസി പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.</p>
<p>വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് തങ്ങള്‍ മുകേഷിനും കുടുംബത്തിനുമൊപ്പം നിലകൊള്ളുന്നു. തങ്ങളുടെ ചിന്തകളിലും പ്രാര്‍ത്ഥനകളിലും മുകേഷും കുടുംബവുമാണെന്നും സിഎസ്‌കെ വ്യക്തമാക്കിയിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലുടനീളം കറുത്ത ആംബാന്‍ഡ് ധരിച്ചാണ് സിഎസ്‌കെ താരങ്ങള്‍ കളിച്ചത്.</p>
<h3>വേദനയ്ക്കിടയിലും മികച്ച പ്രകടനം</h3>
<p>മികച്ച പ്രകടനമാണ് മുകേഷ് പുറത്തെടുത്തത്. നാലോവര്‍ എറിഞ്ഞ താരം ഒരു വിക്കറ്റെടുത്തു. മുംബൈയുടെ ഓപ്പണര്‍ ക്വിന്റോണ്‍ ഡി കോക്കിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. 10 പന്തില്‍ ഏഴു റണ്‍സെടുക്കാനെ ഡി കോക്കിന് സാധിച്ചുള്ളൂ. നാലോവറും എറിഞ്ഞ മുകേഷ് 31 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.</p>
<p>Also Read: <a href="https://www.malayalamtv9.com/sports/cricket-news/ipl-2026-sanju-samsons-century-in-csk-vs-mi-match-moves-him-to-third-in-race-for-orange-cap-2201344.html">Sanju Samson: തകര്‍പ്പന്‍ സെഞ്ചുറി; ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ മൂന്നാമത്; ഒപ്പം കിടിലന്‍ റെക്കോഡും തൂക്കി സഞ്ജു</a></p>
<h3>വിജയം മുകേഷിന് സമര്‍പ്പിച്ചു</h3>
<p>മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ നേടിയ വിജയം മുകേഷ് ചൗധരിക്കാണ് ടീം ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് സമര്‍പ്പിച്ചത്. അദ്ദേഹം ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും റുതുരാജ് പറഞ്ഞു. ഈ വിജയം തീർച്ചയായും അദ്ദേഹത്തിന് സമർപ്പിക്കുന്നു.</p>
<p>ദുഃഖകരമായ സാഹചര്യത്തിലും മികച്ച പ്രകടനം നടത്തിയ മുകേഷിനെ അഭിനന്ദിക്കുന്നു. ഇതിനായി മാനസികമായി വളരെയധികം പരിശ്രമം ആവശ്യമാണ്. അദ്ദേഹം ടീമിന് വേണ്ടിയാണ് തിരിച്ചെത്തിയതെന്നും റുതുരാജ് കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്ക് അദ്ദേഹത്തെ ആവശ്യമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും ചെന്നൈ ക്യാപ്റ്റന്‍ മത്സരശേഷം വ്യക്തമാക്കി.</p>
<h3>സിഎസ്‌കെയുടെ പോസ്റ്റ്‌</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">This one is for Mukesh’s mother.<br />
In her memory and in solidarity with Mukesh, we wear black armbands and play with a little more in our hearts today. <a href="https://t.co/OKk6bmPK4e">pic.twitter.com/OKk6bmPK4e</a></p>
<p>— Chennai Super Kings (@ChennaiIPL) <a href="https://twitter.com/ChennaiIPL/status/2047317331257545024?ref_src=twsrc%5Etfw">April 23, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<h3>ചെന്നൈയ്ക്ക് തകര്‍പ്പന്‍ ജയം</h3>
<p>103 റണ്‍സിനാണ് ചെന്നൈ മുംബൈയെ തോല്‍പിച്ചത്. ആദ്യം ബാറ്റു ചെയ്ത ചെന്നൈ 20 ഓവറില്‍ ആറു വിക്കറ്റിന് 207 റണ്‍സെടുത്തു. മുംബൈ 19 ഓവറില്‍ 104 റണ്‍സിന് ഓള്‍ ഔട്ടായി. പുറത്താകാതെ 54 പന്തില്‍ 101 റണ്‍സ് നേടിയ ചെന്നൈയുടെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ ആണ് മാന്‍ ഓഫ് ദ മാച്ച്. ചെന്നൈ നിരയില്‍ 25 റണ്‍സ് കടന്ന ഏക ബാറ്ററും സഞ്ജുവായിരുന്നു. മുംബൈയ്ക്ക് വേണ്ടി അല്ലാ ഗസന്‍ഫറും, അശ്വനി കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.</p>
<p>ചെന്നൈ നിരയില്‍ ഒരു ബാറ്റര്‍ക്ക് പോലും പോരാടാനായില്ല. 29 പന്തില്‍ 37 റണ്‍സെടുത്ത തിലക് വര്‍മയാണ് ടോപ് സ്‌കോറര്‍. സൂര്യകുമാര്‍ യാദവ് 30 പന്തില്‍ 36 റണ്‍സെടുത്തു. മറ്റ് ബാറ്റര്‍മാരെല്ലാം ഒറ്റയക്കത്തിന് പുറത്തായി. ഇമ്പാക്ട് പ്ലയറായെത്തി നാലു വിക്കറ്റ് പിഴുത അക്കീല്‍ ഹുസൈന്‍ ചെന്നൈയ്ക്കായി ബൗളിങില്‍ തിളങ്ങി. ഒരു മെയ്ഡന്‍ സഹിതമായിരുന്നു അക്കീലിന്റെ പ്രകടനം.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Blasters: പൊന്നു ബ്ലാസ്റ്റേഴ്‌സേ ഇവരെയെങ്കിലും നഷ്ടപ്പെടുത്തരുതേ; അടുത്ത സീസണിലും ഈ താരങ്ങള്‍ മതി! ആരാധകര്‍ക്ക് പറയാനുള്ളത്‌</title>
					<link>https://www.malayalamtv9.com/sports/isl-kerala-blasters-fans-urge-management-not-to-lose-current-best-players-in-the-team-next-season-2201395.html</link>
					<pubDate>Fri, 24 Apr 2026 11:27:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/isl-kerala-blasters-fans-urge-management-not-to-lose-current-best-players-in-the-team-next-season-2201395.html</guid>
					<description><![CDATA[<p>Kerala Blasters fans&#8217; demand: കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ ഈ സീസണില്‍ ഇനി കിരീടമോഹങ്ങള്‍ക്ക് പ്രസക്തിയില്ല. അടിവാരത്തില്‍ നിന്ന് ഒമ്പതാം സ്ഥാനത്തെത്തിയതിന്റെ സംതൃപ്തിയും, തരംതാഴ്ത്തല്‍ ഭീഷണി ഏറെക്കുറെ ഒഴിവായതിന്റെ ആശ്വാസവുമാണ് ആരാധകരുടെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍. പക്ഷേ, അടുത്ത സീസണില്‍ ആരാധകര്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Kerala-Blasters-2.jpg" class="attachment-large size-large wp-post-image" alt="Kerala Blasters" /></figure><p><strong>കൊച്ചി: '</strong>പണി അറിയാവുന്നര്‍ എത്തിയപ്പോള്‍, കളി മാറിയത് കണ്ടോ'...പറഞ്ഞുവരുന്നത് കേരള ബ്ലാസ്റ്റേഴ്‌സിനെക്കുറിച്ചാണ്. ഡേവിഡ് കറ്റാലയുടെ കീഴില്‍ തോല്‍വികള്‍ ഇരന്നുവാങ്ങിക്കൊണ്ടിരുന്ന ദുരന്തം ടീമിനെക്കുറിച്ചല്ല, മറിച്ച് ആഷ്‌ലി വെസ്റ്റ്‌വുഡിന്റെ കീഴില്‍ പരുവപ്പെട്ട, തല്ലാന്‍ പറഞ്ഞാല്‍ 'കൊന്നിട്ട്' വരുന്ന ഒരുപറ്റം പോരാളികള്‍ അണിനിരക്കുന്ന ടീമിനെക്കുറിച്ചാണ്.</p>
<p>കറ്റാലയുടെ കീഴില്‍ കളിച്ച ആറു മത്സരങ്ങളില്‍ വെറും ഒരു പോയിന്റ് മാത്രമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്പാദ്യം. ആറില്‍ അഞ്ചിലും തോറ്റ്, നാണം കെട്ട്, പോയിന്റ് ടേബിളില്‍ അടിവാരത്തായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒരുപാട് മാറിയിരിക്കുന്നു. അല്ല വെസ്റ്റ്‌വുഡും, സഹപരിശീലകന്‍ പീറ്റര്‍ ഹാര്‍ട്ട്‌ലിയും മാറ്റിയിരിക്കുന്നു.</p>
<p>ഈ മാറ്റത്തിനിടയിലെ ഇടവേളയില്‍ പലതും സംഭവിച്ചു. ചോദിച്ചാല്‍ ചങ്ക് പറിച്ചുകൊടുക്കാന്‍ വരെ തയ്യാറായിരുന്ന, ഏത് പ്രതിസന്ധിയിലും ഒപ്പമുണ്ടായിരുന്ന മഞ്ഞപ്പട എന്ന ആരാധകക്കൂട്ടം മാനേജ്‌മെന്റിന്റെ നിരുത്തരവാദപരമായ സമീപനത്തില്‍ പ്രതിഷേധിച്ചും, ടീമിന്റെ മോശം പ്രകടനങ്ങളില്‍ നിരാശ പ്രകടിപ്പിച്ചും മത്സരങ്ങള്‍ ബഹിഷ്‌കരിച്ചു. പതിനായിരങ്ങള്‍ ആരവങ്ങള്‍ മുഴക്കിയിരുന്ന ഗാലറിയില്‍ ആളനക്കമില്ലാതായി. ബ്ലാസ്റ്റേഴ്‌സ് എന്ന് കേട്ടാല്‍ തിളയ്ക്കണം ചോര ഞരമ്പുകളില്‍ എന്ന് പറഞ്ഞിരുന്നവരെ പതുക്കെ കാണാതായി.</p>
<p>നിരാശയുടെ കെട്ടം കാലം കഴിഞ്ഞ് ബ്ലാസ്റ്റേഴ്‌സ് കടന്നുവരുമ്പോള്‍, നഷ്ടപ്പെട്ടുപോയ ആളും ആരവവുമൊക്കെ വൈകാതെ തിരികെ വരുമായിരിക്കാം. പക്ഷേ, അതിന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും മനസു വയ്ക്കണം. ആരാധകര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം.</p>
<p>Also Read: <a href="https://www.malayalamtv9.com/sports/ck-vineeth-reminds-manjappada-fans-that-boycotting-kerala-blasters-matches-is-not-the-right-approach-2200000.html">CK Vineeth: മാനേജ്‌മെന്റ് മോശമാണെന്ന് അറിയാം; കളി ബഹിഷ്‌കരിക്കുന്നത് ശരിയല്ല; മഞ്ഞപ്പടയോട് സി.കെ. വിനീത്‌</a></p>
<h3>ആരാധകരുടെ ആവശ്യം</h3>
<p>ഐഎസ്എല്ലിന്റെ ചരിത്രമെടുത്താല്‍ ഏറ്റവും മികച്ച വിദേശ താരങ്ങളുടെ സൈനിങ് നടത്തി ഞെട്ടിച്ച ക്ലബുകളില്‍ ബ്ലാസ്റ്റേഴ്‌സിന് മുന്‍നിരയിലാകും സ്ഥാനം. ഇയാന്‍ ഹ്യൂം, ജോസു പ്രീറ്റോ, സെഡ്രിക് ഹെന്‍ബെര്‍ട്ട്, വെസ് ബ്രൗണ്‍, ബര്‍ത്തലോമിയോ ഒഗ്ബച്ചെ, ആരോണ്‍ ഹ്യൂഗ്‌സ്, ദിമിത്രിയോസ് ഡയമന്റക്കോസ്, ഹോര്‍ഗെ പെരേര ഡയസ്, അഡ്രിയാന്‍ ലൂണ തുടങ്ങി എത്രയോ മികച്ച താരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിനായി പന്തുതട്ടിയിരിക്കുന്നു.</p>
<p>എന്നാല്‍ ഇവരില്‍ പലര്‍ക്കും ഒന്നോ രണ്ടോ സീസണില്‍ മാത്രമായിരുന്നു ബ്ലാസ്‌റ്റേഴ്‌സില്‍ ആയുസ്. ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ഹൃദയത്തിലേറ്റിയ എത്രയോ താരങ്ങള്‍ പിന്നീടുള്ള സീസണുകളില്‍ മറ്റ്‌ ക്ലബുകള്‍ക്കായി പന്ത് ഗ്രൗണ്ടിലിറങ്ങി. ആ അവസ്ഥ ഇനി ആവര്‍ത്തിക്കരുതെന്ന് മാത്രമാണ് ആരാധകര്‍ക്ക് പറയാനുള്ളത്. നിലവില്‍ ടീമിലുള്ള മികച്ച താരങ്ങളെ അടുത്ത സീസണില്‍ വിറ്റു തുലയ്ക്കരുതേയെന്ന് മാത്രമാണ് മാനേജ്‌മെന്റിന് മുന്നില്‍ ആരാധകര്‍ വയ്ക്കുന്ന അപേക്ഷ.</p>
<h3>ബ്ലാസ്റ്റേഴ്‌സിന് വന്ന മാറ്റം</h3>
<p>മികച്ച വിദേശ താരങ്ങളുടെ അപര്യാപ്തതയായിരുന്നു കട്ടാലയുടെ കീഴിലുള്ള ബ്ലാസ്റ്റേഴ്‌സ് നേരിട്ട പ്രതിസന്ധി. പന്ത് കൂടുതല്‍ കൈവശം വെച്ചുള്ള കട്ടാലയുടെ പ്രതിരോധ ശൈലിയും പിഴച്ചു. സാധ്യമായ തരത്തില്‍ ഞൊടിയിടയില്‍ മികച്ച സൈനിങുകള്‍ നടത്തിയായിരുന്നു ബ്ലാസ്റ്റേഴ്‌സ് പരിഹാരക്രിയ ചെയ്തത്. ഇതിനൊപ്പം, വെസ്റ്റ്‌വുഡിന്റെ അഗ്രസീവ് അപ്രോച്ചും കൂടി ആയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റം ആരംഭിച്ചു.</p>
<h3>കേരള ബ്ലാസ്റ്റേഴ്‌സ് പങ്കുവെച്ച വീഡിയോ</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">THIS IS OUR HOME 💛<a href="https://twitter.com/hashtag/KeralaBlasters?src=hash&amp;ref_src=twsrc%5Etfw">#KeralaBlasters</a> <a href="https://twitter.com/hashtag/KBFC?src=hash&amp;ref_src=twsrc%5Etfw">#KBFC</a> <a href="https://twitter.com/hashtag/YennumYellow?src=hash&amp;ref_src=twsrc%5Etfw">#YennumYellow</a> <a href="https://t.co/pL4vIxGW3r">pic.twitter.com/pL4vIxGW3r</a></p>
<p>— Kerala Blasters FC (@KeralaBlasters) <a href="https://twitter.com/KeralaBlasters/status/2047390997324472720?ref_src=twsrc%5Etfw">April 23, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>വെസ്റ്റ്‌വുഡിന്റെയും ഹാര്‍ട്ട്‌ലിയുടെയും പരിശീലനമികവിനൊപ്പം ഫാലോ എൻഡിയായെ, മാറ്റിയാസ് ഹെർണാണ്ടസ്, ഫ്രാൻസിസ്കോ ഫ്യൂലാസിയർ, കരീം ബെനാരിഫ്, കെവിൻ യോക്ക്, വിക്ടർ ബെർട്ടോമിയു എന്നീ വിദേശതാരങ്ങളുടെ മികവ് കൂടി ചേര്‍ന്നപ്പോള്‍ ഈ സീസണില്‍ അസാധ്യമെന്ന് കരുതിയ വിജയങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് സാധ്യമാക്കി. ഒപ്പം ഇന്ത്യന്‍ താരങ്ങളുടെ മികവും എടുത്തുപറയേണ്ടതാണ്.</p>
<p>ഈ സീസണില്‍ ഇനി കിരീടമോഹങ്ങള്‍ക്ക് പ്രസക്തിയില്ല. അടിവാരത്തില്‍ നിന്ന് ഒമ്പതാം സ്ഥാനത്തെത്തിയതിന്റെ സംതൃപ്തിയും, തരംതാഴ്ത്തല്‍ ഭീഷണി ഏറെക്കുറെ ഒഴിവായതിന്റെ ആശ്വാസവുമാണ് ആരാധകരുടെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍. പക്ഷേ, അടുത്ത സീസണില്‍ ആരാധകര്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. അത് സാധ്യമാകണമെങ്കില്‍ ഈ സീസണിലെ പരിശീലകരെയും, മികച്ച താരങ്ങളെയും പറഞ്ഞുവിടരുതെന്ന് മാത്രമാണ് അവര്‍ക്ക്‌ പറയാനുള്ളത്.</p>
]]></content:encoded>
				</item>
							<item>
					<title>Sanju Samson: തകര്‍പ്പന്‍ സെഞ്ചുറി; ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ മൂന്നാമത്; ഒപ്പം കിടിലന്‍ റെക്കോഡും തൂക്കി സഞ്ജു</title>
					<link>https://www.malayalamtv9.com/sports/cricket-news/ipl-2026-sanju-samsons-century-in-csk-vs-mi-match-moves-him-to-third-in-race-for-orange-cap-2201344.html</link>
					<pubDate>Fri, 24 Apr 2026 08:24:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ipl-2026-sanju-samsons-century-in-csk-vs-mi-match-moves-him-to-third-in-race-for-orange-cap-2201344.html</guid>
					<description><![CDATA[<p>Sanju Samson Orange Cap Race: ഐപിഎല്‍ 2026-ലെ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ മൂന്നാമതെത്തി സഞ്ജു സാംസണ്‍. ഏഴു മത്സരങ്ങളില്‍ നിന്ന് 293 റണ്‍സാണ് സഞ്ജു നേടിയത്. 323 റണ്‍സുമായി അഭിഷേക് ശര്‍മയാണ് ഒന്നാമത്. 320 റണ്‍സുമായി ഹെൻറിച്ച് ക്ലാസ്സെൻ രണ്ടാമതുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Sanju-Samson-IPL-2026-Century.jpg" class="attachment-large size-large wp-post-image" alt="Sanju Samson IPL 2026 Century" /></figure><p><strong>മുംബൈ:</strong> വാങ്കഡെയില്‍ <a href="https://www.malayalamtv9.com/sports/cricket-news/ipl-2026-sanju-samson-century-helps-chennai-super-kings-to-set-huge-target-against-mumbai-indians-2201286.html">മുംബൈ ഇന്ത്യന്‍സിനെതിരെ</a> നേടിയ സെഞ്ചുറിയോടെ ഐപിഎല്‍ 2026-ലെ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ മൂന്നാമതെത്തി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സഞ്ജു സാംസണ്‍. ഏഴു മത്സരങ്ങളില്‍ നിന്ന് 293 റണ്‍സാണ് സഞ്ജു ഇതുവരെ നേടിയത്. 323 റണ്‍സുമായി അഭിഷേക് ശര്‍മയാണ് ഒന്നാമത്. 320 റണ്‍സുമായി ഹെൻറിച്ച് ക്ലാസ്സെൻ രണ്ടാമതുണ്ട്. ഇരുവരും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങളാണ്.</p>
<p>58.60 ആണ് ഈ സീസണില്‍ ഇതുവരെയുള്ള സഞ്ജുവിന്റെ ആവറേജ്. സ്‌ട്രൈക്ക് റേറ്റ് 178.65. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പുറത്താകാതെ നേടിയ 115 റണ്‍സാണ് ഈ ഐപിഎല്ലില്‍ സഞ്ജുവിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 31 ഫോറും, 15 സിക്‌സും താരം ഈ ഏഴു മത്സരങ്ങളില്‍ അടിച്ചുകൂട്ടി.</p>
<p>ആദ്യ മൂന്ന് മത്സരങ്ങളിലും രണ്ടക്കം പോലും കടക്കാന്‍ സാധിക്കാത്ത താരമാണ് ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ മൂന്നാമതെത്തിയത്. ഈ സീസണിലെ ആദ്യ സെഞ്ചുറി നേടിയത് സഞ്ജുവായിരുന്നു. ഐപിഎല്‍ 2026-ല്‍ ഇതുവരെ രണ്ട് സെഞ്ചുറികള്‍ നേടിയ ഏക താരവും സഞ്ജു തന്നെ.</p>
<h3>ഓറഞ്ച് ക്യാപ് ടോപ് 10</h3>
<ol>
<li>അഭിഷേക് ശർമ്മ - സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌</li>
<li>ഹെൻറിച്ച് ക്ലാസ്സെൻ - സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌</li>
<li>സഞ്ജു സാംസൺ - ചെന്നൈ സൂപ്പര്‍ കിങ്‌സ്‌</li>
<li>ശുഭ്മാൻ ഗിൽ - ഗുജറാത്ത് ടൈറ്റന്‍സ്‌</li>
<li>വൈഭവ് സൂര്യവംശി - രാജസ്ഥാന്‍ റോയല്‍സ്‌</li>
<li>വിരാട് കോഹ്ലി - റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു</li>
<li>യശ്വസി ജയ്‌സ്വാള്‍ - രാജസ്ഥാന്‍ റോയല്‍സ്‌</li>
<li>ഇഷാൻ കിഷൻ - സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌</li>
<li>രജത് പാട്ടിദാർ - റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു</li>
<li>കൂപ്പർ കനോലി - പഞ്ചാബ് കിങ്‌സ്‌</li>
</ol>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/rr-vs-lsg-ipl-2026-ravindra-jadeja-dedicates-player-of-the-match-award-to-his-wife-rivaba-the-education-minister-of-gujarat-2201165.html">Ravindra Jadeja: ഈ അവാര്‍ഡ് ഗുജറാത്തിലെ വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിക്കുന്നു; ‘പ്ലെയര്‍ ഓഫ് ദ മാച്ച്’ പുരസ്‌കാരം ഭാര്യയ്ക്ക് നല്‍കി ജഡേജ</a></strong></p>
<h3>റെക്കോഡുകളും തൂക്കി</h3>
<p>മുംബൈ ഇന്ത്യന്‍സിനെതിരായ സെഞ്ചുറിയോടെ ചില റെക്കോഡുകളും സഞ്ജു സ്വന്തം പേരില്‍ ചേര്‍ത്തു. ഐപിഎൽ ചരിത്രത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സെഞ്ച്വറി നേടുന്ന ആദ്യ സിഎസ്‌കെ ബാറ്ററായി സഞ്ജു മാറി. മുംബൈയ്‌ക്കെതിരെ സി‌എസ്‌കെ ബാറ്ററുടെ ഇതുവരെയുള്ള ഉയർന്ന വ്യക്തിഗത സ്‌കോർ റുതുരാജ് ഗെയ്ക്‌വാദിന്റെ 88 ആയിരുന്നു.</p>
<h3>സഞ്ജുവിനെ അഭിനന്ദിക്കുന്ന മുംബൈ താരങ്ങള്‍</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">Appreciation all around for a special knock 💙💛</p>
<p>Sanju Samson 🤝 Respect 🫡 <a href="https://twitter.com/hashtag/TATAIPL?src=hash&amp;ref_src=twsrc%5Etfw">#TATAIPL</a> | <a href="https://twitter.com/hashtag/KhelBindaas?src=hash&amp;ref_src=twsrc%5Etfw">#KhelBindaas</a> | <a href="https://twitter.com/hashtag/MIvCSK?src=hash&amp;ref_src=twsrc%5Etfw">#MIvCSK</a> | <a href="https://twitter.com/ChennaiIPL?ref_src=twsrc%5Etfw">@ChennaiIPL</a> <a href="https://t.co/eS0u6dxRGi">pic.twitter.com/eS0u6dxRGi</a></p>
<p>— IndianPremierLeague (@IPL) <a href="https://twitter.com/IPL/status/2047390238771929092?ref_src=twsrc%5Etfw">April 23, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>സി‌എസ്‌കെയ്‌ക്കായി ഒരു ഐ‌പി‌എൽ പതിപ്പിൽ രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനും സഞ്ജുവാണ്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന നാലാമത്തെ താരമായും സഞ്ജു മാറി. അഞ്ച് സെഞ്ചുറികള്‍ നേടിയ കെഎല്‍ രാഹുലിനൊപ്പം സഞ്ജു ഈ നേട്ടം പങ്കിടുന്നു. എട്ട് സെഞ്ചുറികള്‍ നേടിയ വിരാട് കോഹ്ലിയാണ് ഒന്നാമത്. ഏഴു സെഞ്ചുറികളുമായി ജോസ് ബട്ട്‌ലര്‍ രണ്ടാമതും, ആറു സെഞ്ചുറികളുമായി ക്രിസ് ഗെയില്‍ മൂന്നാമതുമുണ്ട്. ഒരു ഐപിഎൽ സീസണിൽ രണ്ട് സെഞ്ച്വറികൾ നേടിയ താരങ്ങളുടെ എലൈറ്റ് പട്ടികയിലും ഇനി മുതല്‍ സഞ്ജുവുണ്ട്.</p>
<h3>മുംബൈയ്‌ക്കെതിരായ പ്രകടനം</h3>
<p>മുംബൈയ്‌ക്കെതിരെ പുറത്താകാതെ 54 പന്തില്‍ 101 റണ്‍സാണ് സഞ്ജു നേടിയത്. 10 ഫോറും, ആറു സിക്‌സറും നേടി. വിക്കറ്റുകള്‍ ഒരുവശത്ത് കൊഴിയുമ്പോഴും സഞ്ജു പാറപോലെ ഉറച്ചുനിന്നു. മോശം പന്തുകള്‍ മാത്രം തിരഞ്ഞുപിടിച്ച് ശിക്ഷിച്ചു. അവസാന പന്തിലാണ് സഞ്ജു സെഞ്ചുറി നേടിയത്. ക്രിഷ് ഭഗത് എറിഞ്ഞ അവസാന പന്ത് ബൗണ്ടറി കടത്തിയാണ് താരം സെഞ്ചുറി നേട്ടം പൂര്‍ത്തിയാക്കിയത്.</p>
]]></content:encoded>
				</item>
							<item>
					<title>IPL 2026 : സഞ്ജുവിൻ്റെ സെഞ്ചുറി കരുത്തിൽ ചെന്നൈ; മുംബൈക്ക് ലക്ഷ്യം 208 റൺസ്</title>
					<link>https://www.malayalamtv9.com/sports/cricket-news/ipl-2026-sanju-samson-century-helps-chennai-super-kings-to-set-huge-target-against-mumbai-indians-2201286.html</link>
					<pubDate>Thu, 23 Apr 2026 21:26:00 +0530</pubDate>
					<dc:creator><![CDATA[Jenish Thomas]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ipl-2026-sanju-samson-century-helps-chennai-super-kings-to-set-huge-target-against-mumbai-indians-2201286.html</guid>
					<description><![CDATA[<p>IPL 2026 Chennai Super Kings vs Mumbai Indians, Sanju Samson Century : 54 പന്തിൽ പുറത്താകാതെ 101 റൺസെടുക്കുകയായിരുന്നു താരം. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി മത്സരത്തിൽ ആകെ മികച്ച പ്രകടനം കാഴ്ചവെച്ചത് സഞ്ജു സാംസൺ മാത്രമാണ്. സീസണിലെ സഞ്ജുവിൻ്റെ രണ്ടാമത്തെ സെഞ്ചുറിയാണിത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Sanju-Samson-2-1.jpg" class="attachment-large size-large wp-post-image" alt="Sanju Samson (2)" /></figure><p><strong>മുംബൈ</strong> :  ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസ് മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന് സെഞ്ചുറി. സീസണിലെ സഞ്ജു സാംസണിൻ്റെ രണ്ടാമത്തെ സെഞ്ചുറി നേട്ടമാണിത്. ചെന്നൈ സൂപ്പർ കിങ്സ് ഇന്നിങ്സിൻ്റെ അവസാന പന്തിലാണ് സഞ്ജു തൻ്റെ സെഞ്ചുറി നേട്ടം സ്വന്തമാക്കുന്നത്. ഇന്നിങ്സിലെ ആദ്യ പന്തും അവസാനം പന്തും സഞ്ജു തന്നെയാണ് നേരിട്ടത്.  54 പന്തിൽ പത്ത് ബൗണ്ടറിയും ആറ് സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിൻ്റെ സീസണിലെ രണ്ടാമത്തെ സെഞ്ചുറി നേട്ടം. ഓസ്ട്രേലിയയുടെ ഷെയ്ൻ വാറ്റ്സണിന് ശേഷം ഐപിഎല്ലിൽ ഒരു സീസണിൽ രണ്ട് തവണ സെഞ്ചുറി നേടുന്ന രണ്ടമത്തെ താരമാണ് സഞ്ജു സാംസൺ.</p>
<h3>മികച്ച തുടക്കമിട്ട് സഞ്ജുവും ഗെയ്ക്വാദും</h3>
<p>മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ചെന്നൈ സൂപ്പർ കിങ്സ് ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. സഞ്ജുവും ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദും ചേർന്ന് മികച്ച തുടക്കമാണ് ചെന്നൈക്ക് നൽകിയത്. സ്റ്റാർ പേസർ ജസ്പ്രിത് ബുമ്രയെയും മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെയും സഞ്ജുവും ഗെയ്ക്വാദും നിലം തൊടിയിച്ചില്ല. പവർപ്ലേയിൽ തന്നെ ചെന്നൈയുടെ സ്കോർ ബോർഡ് 70ലേക്ക് എത്തി. എന്നാൽ ഗെയ്ക്വാദ് പുറത്തായതോടെ ഒരു വശത്ത് ചെന്നൈയുടെ വിക്കറ്റുകൾ കൊഴിഞ്ഞു പോകാൻ തുടങ്ങിയിരുന്നു.  എന്നാൽ സഞ്ജു സാംസൺ ഒരറ്റത്ത് പിടിച്ച് ടീമിനെ മികച്ച സ്കോർ ബോഡിലേക്ക് നയിക്കുകയായിരുന്നു.</p>
<p><strong>ALSO READ : <a href="https://www.malayalamtv9.com/sports/cricket-news/ipl-2026-rajasthan-royals-pacer-nandre-burger-fined-for-breaching-code-of-conduct-2201150.html">Nandre Burger: മൊട കണ്ടാല്‍ ഇടപെടും ബര്‍ഗറേ! അമ്മാതിരി വര്‍ത്തമാനം ഇനി വേണ്ട; റോയല്‍സ് പേസര്‍ക്ക് ശിക്ഷ</a></strong></p>
<h3>പ്രതിരോധത്തിന് പ്രതിരോധം ആക്രമണത്തിന് ആക്രമണം</h3>
<p>പ്രതിരോധം വേണ്ടിടത്ത് പ്രതിരോധവും ആക്രമിച്ച കളിക്കേണ്ട ഇടങ്ങളിൽ ആക്രമിച്ചും കളിച്ചാണ് സഞ്ജു മത്സരം തൻ്റെ കൈകളിലേക്കെത്തിച്ചത്. പേസർമാർക്കും സ്പിന്നർമാർക്കും ഓരേ പോലെയാണ് സഞ്ജുവിൻ്റെ പ്രഹരം ലഭിച്ചത്. അവസാന ഓവറിൽ സെഞ്ചുറി തികയ്ക്കാൻ സഞ്ജുവിന് വേണ്ടിയരുന്നത് 15 റൺസായിരുന്നു. യുവതാരം കൃഷ് ഭഗത്തിനെ രണ്ട് സിക്സറും ഒരു ബൗണ്ടറിയും പായിച്ചാണ് സഞ്ജു സീസണിലെ രണ്ടാം സെഞ്ചുറി സ്വന്തമാക്കിയത്. മലയാളി താരം നേടിയ സെഞ്ചുറിയുടെ മികവിൽ മാത്രമാണ് ചെന്നൈയുടെ സ്കോർ ബോർഡ് 200 കടന്നത്. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സ് 207 റൺസെടുക്കുകയായിരുന്നു. ഇതിന് മുമ്പ് ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിലാണ് ഈ സീസണിൽ സെഞ്ചുറി സ്വന്തമാക്കിയത്. അന്ന് 56 പന്തിൽ 115 റൺസെടുത്ത സഞ്ജു പുറത്താകാതെ നിന്നു.</p>
]]></content:encoded>
				</item>
							<item>
					<title>Ravindra Jadeja: ഈ അവാര്‍ഡ് ഗുജറാത്തിലെ വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിക്കുന്നു; &#8216;പ്ലെയര്‍ ഓഫ് ദ മാച്ച്&#8217; പുരസ്‌കാരം ഭാര്യയ്ക്ക് നല്‍കി ജഡേജ</title>
					<link>https://www.malayalamtv9.com/sports/cricket-news/rr-vs-lsg-ipl-2026-ravindra-jadeja-dedicates-player-of-the-match-award-to-his-wife-rivaba-the-education-minister-of-gujarat-2201165.html</link>
					<pubDate>Thu, 23 Apr 2026 14:55:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/rr-vs-lsg-ipl-2026-ravindra-jadeja-dedicates-player-of-the-match-award-to-his-wife-rivaba-the-education-minister-of-gujarat-2201165.html</guid>
					<description><![CDATA[<p>Ravindra Jadeja Dedicates Award To Gujarat&#8217;s Education Minister: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പ്രകടനത്തില്‍ ലഭിച്ച പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഭാര്യയും, ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയുമായ റിവാബയ്ക്ക് സമര്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ് താരം രവീന്ദ്ര ജഡേജ. താന്‍ നന്നായി കളിക്കുമെന്ന് റിവാബ പറഞ്ഞിരുന്നെന്നും, അതുപോലെ സംഭവിച്ചെന്നും താരം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Ravindra-Jadeja-and-Rivaba.jpg" class="attachment-large size-large wp-post-image" alt="Ravindra Jadeja and Rivaba" /></figure><p><strong>ലഖ്‌നൗ:</strong> ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ രവീന്ദ്ര ജഡേജയായിരുന്നു 'പ്ലെയര്‍ ഓഫ് ദ മാച്ച്'. 40 റണ്‍സിനായിരുന്നു രാജസ്ഥാന്റെ <a href="https://www.malayalamtv9.com/sports/cricket-news/ipl-2026-lsg-skipper-rishabh-pant-admits-their-batting-let-them-down-after-defeat-against-rr-2201065.html">ജയം</a>. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടി. ലഖ്‌നൗവിന്റെ മറുപടി 18 ഓവറില്‍ 119 റണ്‍സിന് അവസാനിച്ചു. ബൗളര്‍മാര്‍ അരങ്ങുവാണ ലഖ്‌നൗവിലെ പിച്ചില്‍ ഇരുടീമുകളിലെയും ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.</p>
<p>41 പന്തില്‍ 55 റണ്‍സ് നേടിയ ലഖ്‌നൗവിന്റെ മിച്ചല്‍ മാര്‍ഷും, പുറത്താകാതെ 29 പന്തില്‍ 43 റണ്‍സ് നേടിയ ജഡേജയും മാത്രമാണ് ചെറുത്തുനിന്നത്. മത്സരത്തില്‍ ഓള്‍ റൗണ്ട് മികവാണ് ജഡേജ പുറത്തെടുത്തത്. രണ്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ജഡേജയുടെ ബാറ്റിങ്.</p>
<p>നാലോവര്‍ എറിഞ്ഞ താരം 29 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും സ്വന്തമാക്കി. 25 പന്തില്‍ 22 റണ്‍സെടുത്ത നിക്കോളാസ് പൂരന്റെ വിക്കറ്റാണ് ജഡേജ നേടിയത്. ജഡേജയുടെ പന്തില്‍ ഡൊനോവന്‍ ഫെരേരയ്ക്ക് ക്യാച്ച് നല്‍കിയാണ് പൂരന്‍ ഔട്ടായത്.</p>
<h3>ജഡേജ വിക്കറ്റ് സ്വന്തമാക്കുന്നു</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">Rockstar player, rockstar performance 🎸🔥<a href="https://twitter.com/imjadeja?ref_src=twsrc%5Etfw">@imjadeja</a> delivers an all-round masterclass to win his 1st player of the match award for Rajasthan Royals in <a href="https://twitter.com/hashtag/TATAIPL?src=hash&amp;ref_src=twsrc%5Etfw">#TATAIPL</a>. 🩷<a href="https://twitter.com/hashtag/TATAIPL?src=hash&amp;ref_src=twsrc%5Etfw">#TATAIPL</a> <a href="https://twitter.com/hashtag/LSGvRR?src=hash&amp;ref_src=twsrc%5Etfw">#LSGvRR</a> <a href="https://t.co/EeQtxbuTl3">pic.twitter.com/EeQtxbuTl3</a></p>
<p>— Star Sports (@StarSportsIndia) <a href="https://twitter.com/StarSportsIndia/status/2047027548501295449?ref_src=twsrc%5Etfw">April 22, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<h3>പുരസ്‌കാരം ഭാര്യയ്ക്ക് സമര്‍പ്പിച്ചു</h3>
<p>തനിക്ക് ലഭിച്ച പ്ലെയര്‍ ഓഫ് ദ പുരസ്‌കാരം തന്റെ ഭാര്യ റിവാബയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് ജഡേജ പറഞ്ഞു. ഗുജറാത്തിലെ വിദ്യാഭ്യാസ മന്ത്രിയാണ് റിവാബ. രണ്ട് വര്‍ഷത്തിനിടെ ജഡേജയ്ക്ക് ലഭിച്ച ആദ്യ ഐപിഎല്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരമായിരുന്നു ഇത്. മത്സരശേഷം ജഡേജ പറഞ്ഞത് ഇങ്ങനെ:</p>
<p>"മാന്‍ ഓഫ് ദ മാച്ച് കിട്ടിയതില്‍ സന്തോഷം. ഈ അവാർഡ് ഗുജറാത്തിലെ വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ നന്നായി കളിക്കുമെന്ന് ഇന്നലെ റിവാബ പറഞ്ഞിരുന്നു. അതുപോലെ സംഭവിച്ചു. പന്ത് സീമും, സ്വിങിങും ചെയ്തതിനാല്‍ ഈ വിക്കറ്റില്‍ ബാറ്റ് ചെയ്യുന്നത് എളുപ്പമായിരുന്നില്ല. എനിക്ക് കഴിയുന്നിടത്തോളം സമയം കളിക്കാൻ ഞാൻ ആഗ്രഹിച്ചു," മത്സരത്തിന് ശേഷം നടന്ന പ്രസന്റേഷന്‍ സെറിമണിയില്‍ ജഡേജ പറഞ്ഞു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/ipl-2026-rajasthan-royals-pacer-nandre-burger-fined-for-breaching-code-of-conduct-2201150.html">Nandre Burger: മൊട കണ്ടാല്‍ ഇടപെടും ബര്‍ഗറേ! അമ്മാതിരി വര്‍ത്തമാനം ഇനി വേണ്ട; റോയല്‍സ് പേസര്‍ക്ക് ശിക്ഷ</a></strong></p>
<h3>റോയല്‍സിലേക്കുള്ള തിരിച്ചുവരവ്‌</h3>
<p>ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്ന് രാജസ്ഥാന്‍ റോയല്‍സില്‍ എത്തിയതിന് ശേഷം ജഡേജ സ്വന്തമാക്കുന്ന ആദ്യ പ്ലെയര്‍ ഓഫ് ദ പുരസ്‌കാരമായിരുന്നു ഇത്. റോയല്‍സില്‍ നിന്ന് സഞ്ജു സാംസണെ സ്വന്തമാക്കുന്നതിന് പകരമാണ് ജഡേജയെയും, സാം കറനെയും ചെന്നൈ വിട്ടുകൊടുത്തത്. എന്നാല്‍ പരിക്കേറ്റ സാം കറന് ഈ സീസണില്‍ കളിക്കാനായില്ല.</p>
<p>രാജസ്ഥാന്‍ റോയല്‍സിലൂടെയാണ് ജഡേജ തന്റെ ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് കൊച്ചി ടസ്‌കേഴ്‌സിലെത്തി. ഗുജറാത്ത് ലയന്‍സിനു വേണ്ടിയും കളിച്ചിട്ടുണ്ട്.</p>
<h3>റിവാബ ജഡേജ</h3>
<p>2016-ലാണ് റിവാബയും ജഡേജയും വിവാഹിതരായത്. പിന്നീട് രാഷ്ട്രീയത്തില്‍ പ്രവേശിച്ച റിവാ 2022 ഡിസംബറില്‍ ബിജെപി ടിക്കറ്റില്‍ ജാംനഗര്‍ നോര്‍ത്തില്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്തു. 2025 ഒക്ടോബര്‍ 17-ലാണ്‌ ഭൂപേന്ദ്രബായ് പട്ടേല്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയായി ചുമതലയേറ്റത്. റിവാബ-ജഡേജ ദമ്പതികള്‍ക്ക് നിധ്യാന എന്നൊരു മകളുണ്ട്.</p>
]]></content:encoded>
				</item>
							<item>
					<title>Nandre Burger: മൊട കണ്ടാല്‍ ഇടപെടും ബര്‍ഗറേ! അമ്മാതിരി വര്‍ത്തമാനം ഇനി വേണ്ട; റോയല്‍സ് പേസര്‍ക്ക് ശിക്ഷ</title>
					<link>https://www.malayalamtv9.com/sports/cricket-news/ipl-2026-rajasthan-royals-pacer-nandre-burger-fined-for-breaching-code-of-conduct-2201150.html</link>
					<pubDate>Thu, 23 Apr 2026 13:53:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ipl-2026-rajasthan-royals-pacer-nandre-burger-fined-for-breaching-code-of-conduct-2201150.html</guid>
					<description><![CDATA[<p>Nandre Burger IPL Code of Conduct: നാന്ദ്രെ ബര്‍ഗര്‍ക്ക് പിഴശിക്ഷ. &#8216;കോഡ് ഓഫ് കണ്ടക്ട്&#8217; ലംഘിച്ചെന്നാണ് രാജസ്ഥാന്‍ റോയല്‍സ് പേസര്‍ നാന്ദ്രെ ബര്‍ഗര്‍ക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റം. ബര്‍ഗര്‍ ചെയ്ത തെറ്റ് എന്താണെന്ന് ഐപിഎല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ വിക്കറ്റ് നേടിയതിന് ശേഷം ആഹ്ലാദപ്രകടനമാകാം നടപടിക്ക് കാരണമെന്ന് കരുതുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Nandre-Burger.jpg" class="attachment-large size-large wp-post-image" alt="Nandre Burger" /></figure><p><strong>ലഖ്‌നൗ:</strong> ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലെ മോശം പ്രകടനത്തെ തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് പേസര്‍ നാന്ദ്രെ ബര്‍ഗര്‍ക്ക് പിഴശിക്ഷ. 'കോഡ് ഓഫ് കണ്ടക്ട്' ലംഘിച്ചെന്നാണ് ബര്‍ഗര്‍ക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റം. താരം ചെയ്ത തെറ്റ് എന്താണെന്ന് ഐപിഎല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ലഖ്‌നൗവിനെതിരെ ബര്‍ഗര്‍ രണ്ട് വിക്കറ്റുകള്‍ പിഴുതിരുന്നു. ലഖ്‌നൗവിന്റെ ഓപ്പണറും ടോപ് സ്‌കോററുമായ മിച്ചല്‍ മാര്‍ഷിനെയും (41 പന്തില്‍ 55 റണ്‍സ്), ക്യാപ്റ്റന്‍ ഋഷഭ് പന്തിനെയുമാണ് (മൂന്ന് പന്തില്‍ പൂജ്യം) താരം പുറത്താക്കിയത്.</p>
<p>വിക്കറ്റിനു ശേഷം താരം അമിതമായി ആഹ്ലാദപ്രകടനം നടത്തിയിരുന്നു, പ്രത്യേകിച്ചും പന്ത് പുറത്തായതിനു ശേഷം. പന്തിനെതിരെ മോശം ഭാഷ പ്രയോഗിക്കുകയോ, അല്ലെങ്കില്‍ ആഗ്യം കാണിക്കുകയോ ചെയ്തിരിക്കാമെന്നാണ് സംശയിക്കുന്നത്. മാച്ച് ഫീയുടെ 10 ശതമാനം പിഴയാണ് ബര്‍ഗര്‍ ഒടുക്കേണ്ടത്. ഒപ്പം ഒരു ഡീമെറിറ്റ് പോയിന്റ് കൂടി താരത്തിന് ലഭിച്ചിട്ടുണ്ട്.</p>
<h3>ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിന്റെ പ്രസ്താവന</h3>
<p><em>“ബുധനാഴ്ച ലഖ്‌നൗവിലെ ഭാരത് രത്‌ന ശ്രീ അടല്‍ ബിഹാരി വാജ്‌പേയ് ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ (എല്‍എസ്ജി) നടന്ന മത്സരത്തില്‍ ഐപിഎല്‍ കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചതിന് രാജസ്ഥാന്‍ റോയല്‍സ് (ആര്‍ആര്‍) ബൗളറായ നാന്ദ്രെ ബര്‍ഗര്‍ക്ക് മാച്ച് ഫീസിന്റെ 10 ശതമാനം പിഴ ചുമത്തുകയും, ഒരു ഡീമെറിറ്റ് പോയിന്റ് നല്‍കുകയും ചെയ്തു.</em></p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/ipl-2026-will-jacks-addition-to-the-squad-strengthens-mi-will-rohit-sharma-play-against-csk-2201133.html">Mumbai Indians: ചെന്നൈ ഭയക്കണം; വജ്രായുധമെത്തിച്ച് ഗിയര്‍ മാറ്റി മുംബൈ; രോഹിത് കളിക്കുമോ?</a></strong></p>
<p><em>മത്സരത്തിൽ മറ്റൊരു കളിക്കാരനെ അപമാനിക്കുന്നതോ ആക്രമണാത്മക പ്രതികരണത്തിന് കാരണമാകുന്നതോ ആയ ഭാഷ, പ്രവൃത്തികൾ അല്ലെങ്കിൽ ആംഗ്യങ്ങൾ ഉപയോഗിച്ചതിന് ആർട്ടിക്കിൾ 2.5 പ്രകാരം ലെവൽ 1 കുറ്റം ചെയ്തതായി നാന്ദ്രെ ബര്‍ഗര്‍ സമ്മതിക്കുകയും, മാച്ച് റഫറിയുടെ ശിക്ഷ സ്വീകരിക്കുകയും ചെയ്തു. ലെവൽ 1 പെരുമാറ്റച്ചട്ട ലംഘനങ്ങൾക്ക്, മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണ്‌”.</em></p>
<h3>നിര്‍ണായക വിക്കറ്റ്‌</h3>
<p>മത്സരത്തില്‍ ലഖ്‌നൗവിനെ റോയല്‍സ് 100 റണ്‍സിന് <a href="https://www.malayalamtv9.com/sports/cricket-news/ipl-2026-lsg-skipper-rishabh-pant-admits-their-batting-let-them-down-after-defeat-against-rr-2201065.html">തോല്‍പിച്ചിരുന്നു</a>. 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗ 18 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ടായി. ലഖ്‌നൗവിന്റെ ടോപ് ഓര്‍ഡറിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത് ബര്‍ഗറിന്റെ പ്രകടനമായിരുന്നു. ഒരു മെയിഡന്‍ സഹിതം മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോഫ്ര ആര്‍ച്ചറും, രണ്ട് വിക്കറ്റ് വീഴ്ത്തിയ ബ്രിജേഷ് ശര്‍മയും ബര്‍ഗര്‍ക്കൊപ്പം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.</p>
<h3>റോയല്‍സ് പേസര്‍മാരുടെ പ്രകടനം-വീഡിയോ</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">Rishabh Pant ✅<br />
Aiden Markram ✅</p>
<p>Just the start <a href="https://twitter.com/rajasthanroyals?ref_src=twsrc%5Etfw">@rajasthanroyals</a> wanted with the ball 🩷</p>
<p>Updates ▶️ <a href="https://t.co/5SaPY8wfsc">https://t.co/5SaPY8wfsc</a><a href="https://twitter.com/hashtag/TATAIPL?src=hash&amp;ref_src=twsrc%5Etfw">#TATAIPL</a> | <a href="https://twitter.com/hashtag/KhelBindaas?src=hash&amp;ref_src=twsrc%5Etfw">#KhelBindaas</a> | <a href="https://twitter.com/hashtag/LSGvRR?src=hash&amp;ref_src=twsrc%5Etfw">#LSGvRR</a> <a href="https://t.co/A9vVrRyKxE">pic.twitter.com/A9vVrRyKxE</a></p>
<p>— IndianPremierLeague (@IPL) <a href="https://twitter.com/IPL/status/2046989633465328106?ref_src=twsrc%5Etfw">April 22, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<h3><strong>ബര്‍ഗറുടെ പ്രകടനം</strong></h3>
<p>ഈ സീസണില്‍ വളരെ മികച്ച പ്രകടനമാണ് ബര്‍ഗര്‍ പുറത്തെടുക്കുന്നത്. ഏഴു മത്സരങ്ങളില്‍ നിന്ന് എട്ടു വിക്കറ്റുകള്‍ വീഴ്ത്തിയ താരം പര്‍പ്പിള്‍ ക്യാപിനുള്ള പോരാട്ടത്തില്‍ നിലവില്‍ പത്താമതുണ്ട്. ഏഴ് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകള്‍ വീഴ്ത്തിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പ്രിന്‍സ് യാദവാണ് നിലവില്‍ ഒന്നാമത്. ആറു മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകള്‍ സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അന്‍ഷുല്‍ കാംബോജ് തൊട്ടുപിന്നാലെയുണ്ട്.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Blasters: ജംഷഡ്പൂരിനെ തുരത്തിയ ആത്മവിശ്വാസത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒഡീഷയ്‌ക്കെതിരെ; ലക്ഷ്യം ഹോം ഗ്രൗണ്ടിലെ രണ്ടാം ജയം</title>
					<link>https://www.malayalamtv9.com/sports/isl-kerala-blasters-will-face-odisha-today-confident-of-win-against-jamshedpur-aiming-2nd-victory-at-kochi-2201144.html</link>
					<pubDate>Thu, 23 Apr 2026 13:13:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/isl-kerala-blasters-will-face-odisha-today-confident-of-win-against-jamshedpur-aiming-2nd-victory-at-kochi-2201144.html</guid>
					<description><![CDATA[<p>Kerala Blasters vs Odisha FC: കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ്‌സിയെ നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി 7.30-നാണ് മത്സരം. ആഷ്‌ലി വെസ്റ്റ്‌വുഡ് പരിശീലകനായതിനു ശേഷം ലഭിച്ച ഉണര്‍വ് ഒഡീഷയ്‌ക്കെതിരെയും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Kerala-Blasters-Players.jpg" class="attachment-large size-large wp-post-image" alt="Ipl 2026: Csk Vs Kkr Practice" /></figure><p><strong>കൊച്ചി:</strong> ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ്‌സിയെ നേരിടും. ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി 7.30-നാണ് മത്സരം. ആഷ്‌ലി വെസ്റ്റ്‌വുഡ് പരിശീലകനായതിനു ശേഷം ലഭിച്ച ഉണര്‍വ് ഒഡീഷയ്‌ക്കെതിരെയും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ്. ഇതുവരെ 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് രണ്ടെണ്ണത്തില്‍ മാത്രമാണ് ജയിച്ചത്. ആറിലും തോറ്റു. രണ്ടെണ്ണം സമനിലയിലും കലാശിച്ചു.</p>
<p>എട്ട് പോയിന്റുമായി 11-ാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. മറുവശത്ത്, ഒഡീഷയുടെ അവസ്ഥയും പരിതാപകരമാണ്. കളിച്ച ഏഴു മത്സരങ്ങളില്‍ മൂന്നിലും തോറ്റു. ഒരെണ്ണത്തില്‍ മാത്രമാണ് ജയിച്ചത്. മൂന്നെണ്ണം സമനിലയില്‍ കലാശിച്ചു. ആറു പോയിന്റുമായി പോയിന്റ് ടേബിളില്‍ 13-ാമതാണ്.</p>
<h3>ആഷ്‌ലി വെസ്റ്റ്‌വുഡ് വന്നതിന് ശേഷം</h3>
<p>'ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍' എന്ന് പറയുംപോലെയായിരുന്നു ആഷ്‌ലി വെസ്റ്റ്‌വുഡിന്റെ വരവ്. വെസ്റ്റ്‌വുഡ് വന്നപ്പോള്‍ ചരിത്രം വഴിമാറിയില്ലെങ്കിലും, ബ്ലാസ്‌റ്റേഴ്‌സിന് പോസിറ്റീവായ അന്തരീക്ഷം ലഭിച്ചു. ബ്ലാസ്‌റ്റേഴ്‌സ് ഇതുവരെ നേടിയ രണ്ട് വിജയവും വെസ്റ്റ്‌വുഡിന് കീഴിലായിരുന്നു. കരുത്തരായ ബെംഗളൂരു എഫ്‌സിയെയും, <a href="https://www.malayalamtv9.com/sports/nihal-sudeesh-vibin-mohanan-star-as-kerala-blasters-beat-jamshedpur-by-2-goals-2199809.html">ജംഷഡ്പൂരിനെയും</a> തോല്‍പിച്ചു. ബെംഗളൂരു എഫ്‌സിയെ അവരുടെ ഹോം ഗ്രൗണ്ടിലും, ജംഷഡ്പൂരിനെ കൊച്ചിയിലും തകര്‍ത്തു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/ck-vineeth-reminds-manjappada-fans-that-boycotting-kerala-blasters-matches-is-not-the-right-approach-2200000.html">CK Vineeth: മാനേജ്‌മെന്റ് മോശമാണെന്ന് അറിയാം; കളി ബഹിഷ്‌കരിക്കുന്നത് ശരിയല്ല; മഞ്ഞപ്പടയോട് സി.കെ. വിനീത്‌</a></strong></p>
<p>ഈ സീസണില്‍ കൊച്ചിയില്‍ നേടിയ ഒരേയൊരു വിജയമായിരുന്നു ജംഷഡ്പൂരിനെതിരെ നേടിയത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഒഡീഷയെ തകര്‍ത്ത് ഈ സീസണിലെ കൊച്ചിയിലെ രണ്ടാം വിജയമാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.</p>
<h3>ശുഭപ്രതീക്ഷ</h3>
<p>ആഷ്‌ലി വെസ്റ്റ്‌വുഡിന് കീഴില്‍ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ നാലു മത്സരം കളിച്ചു. അതില്‍ രണ്ടിലും ജയിച്ചു. ഒരെണ്ണത്തില്‍ തോറ്റു. നോര്‍ത്ത്ഈസ്റ്റിനെതിരായ മത്സരം സമനിലയില്‍ കലാശിച്ചു. മത്സരത്തില്‍ ഏറിയ പങ്കും ലീഡ് നേടിയതിന് ശേഷമാണ് നോര്‍ത്ത് ഈസ്റ്റിനെതിരെ അവസാന നിമിഷം സമനില വഴങ്ങിയത്.</p>
<h3>കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലനം-വീഡിയോ</h3>
<p><iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?height=476&amp;href=https%3A%2F%2Fwww.facebook.com%2Freel%2F2209013813262790%2F&amp;show_text=false&amp;width=267&amp;t=0" width="480" height="360" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
<p>ഇത്തവണ ഇനി കിരീടപ്രതീക്ഷയില്ലെങ്കിലും, തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്ന് ഒരുവിധം കരകയറിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. തരംതാഴ്ത്തല്‍ ഭീഷണി പൂര്‍ണമായും ഒഴിവാക്കണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം തുടരണം.</p>
<h3>ആ രണ്ട് ജയങ്ങള്‍</h3>
<p>ബെംഗളൂരുവിനെതിരെ 2-1നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. 27-ാം മിനിറ്റില്‍ ഫാലോ എന്‍ഡിയെ നേടിയ ഓണ്‍ഗോളിലൂടെ ബെംഗളൂരുവാണ് ആദ്യ ലീഡെടുത്തത്. എന്നാല്‍ 61-ാം മിനിറ്റില്‍ വിക്ടര്‍ ബെര്‍ട്ടോമിയു നേടിയ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചടിച്ചു. 78-ാം മിനിറ്റില്‍ ഫ്രാൻസിസ്കോ ഫ്യൂയിലാസിയർ വല കുലുക്കിയതോടെ ബ്ലാസ്‌റ്റേഴ്‌സ് വിജയം ഉറപ്പിച്ചു.</p>
<p>ബെംഗളൂരുവിനെതിരെ വിദേശ താരങ്ങളാണ് വിജയം സമ്മാനിച്ചതെങ്കില്‍, മലയാളി താരങ്ങളായ നിഹാല്‍ സുധീഷും, വിബിന്‍ മോഹനനുമാണ് ജംഷഡ്പൂരിനെതിരെ വിജയമൊരുക്കിയത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പൂരിനെ തുരത്തിയത്. 12-ാം മിനിറ്റില്‍ നിഹാല്‍ ആദ്യ ഗോള്‍ നേടി. 36-ാം മിനിറ്റില്‍ വിബിന്‍ നേടിയ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡുറപ്പിച്ചു. കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഒരു ഗോള്‍ പോലും നേടാന്‍ ജംഷഡ്പൂരിന് സാധിച്ചില്ല.</p>
]]></content:encoded>
				</item>
							<item>
					<title>Mumbai Indians: ചെന്നൈ ഭയക്കണം; വജ്രായുധമെത്തിച്ച് ഗിയര്‍ മാറ്റി മുംബൈ; രോഹിത് കളിക്കുമോ?</title>
					<link>https://www.malayalamtv9.com/sports/cricket-news/ipl-2026-will-jacks-addition-to-the-squad-strengthens-mi-will-rohit-sharma-play-against-csk-2201133.html</link>
					<pubDate>Thu, 23 Apr 2026 12:37:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ipl-2026-will-jacks-addition-to-the-squad-strengthens-mi-will-rohit-sharma-play-against-csk-2201133.html</guid>
					<description><![CDATA[<p>Will Jacks and Rohit Sharma: ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഏറ്റുമുട്ടും. വില്‍ ജാക്ക്‌സ് സ്‌ക്വാഡിനൊപ്പം ചേര്‍ന്നത് മുംബൈയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന രോഹിത് ശര്‍മയും പരിശീലനം പുനഃരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇരുവരും ഇന്ന് കളിക്കുമോയെന്ന് വ്യക്തമല്ല.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Rohit-Sharma-and-Will-Jacks.jpg" class="attachment-large size-large wp-post-image" alt="Rohit Sharma and Will Jacks" /></figure><p><strong>മുംബൈ:</strong> ഗുജറാത്ത് ടൈറ്റന്‍സിനെ 99 റണ്‍സിന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. ഹോം ഗ്രൗണ്ടായ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. ടൂര്‍ണമെന്റില്‍ ഇതുവരെ പരിതാപകരമായ പ്രകടനമാണ് ഇരുഫ്രാഞ്ചെസികളും പുറത്തെടുത്തത്. രണ്ട് ടീമുകളും ആറു മത്സരങ്ങള്‍ വീതം കളിച്ചു. രണ്ടെണ്ണത്തില്‍ വീതം ജയിച്ചു. നാലെണ്ണം തോറ്റു.</p>
<p>ഇരുടീമുകള്‍ക്കും നാല് പോയിന്റുകള്‍ വീതമുണ്ടെങ്കിലും റണ്‍ റേറ്റിന്റെ മികവില്‍ മുംബൈ പോയിന്റ് പട്ടികയില്‍ ഏഴാമതാണ്. ചെന്നൈ എട്ടാമതും. വൈകിട്ട് 7.30-നാണ് മത്സരം.</p>
<h3>വില്‍ ജാക്ക്‌സ് എത്തി</h3>
<p>ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ വില്‍ ജാക്ക്‌സ് സ്‌ക്വാഡിനൊപ്പം ചേര്‍ന്നത് മുംബൈയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് വില്‍ ജാക്ക്‌സ് ടീമിനൊപ്പം ചേര്‍ന്ന കാര്യം മുംബൈ സ്ഥിരീകരിച്ചത്. മുംബൈയെ സംബന്ധിച്ച് വജ്രായുധമാണ് വില്‍ ജാക്ക്‌സ്.</p>
<h3>മുംബൈ പങ്കുവെച്ച കുറിപ്പ്‌</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">Guess who’s back, back again?<br />
Jacks is back, tell a friend! 😉 <a href="https://t.co/DnKGM8tGk9">pic.twitter.com/DnKGM8tGk9</a></p>
<p>— Mumbai Indians (@mipaltan) <a href="https://twitter.com/mipaltan/status/2046635237472633206?ref_src=twsrc%5Etfw">April 21, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>രാജ്യാന്തര ക്രിക്കറ്റിലെ തിരക്കുകള്‍ മൂലം ഐപിഎല്ലിലെ ആദ്യ പകുതിയില്‍ ജാക്ക്‌സ് മുംബൈ ടീമിനോട് ഇടവേള ആവശ്യപ്പെട്ടിരുന്നു. ടി20 ലോകകപ്പിലടക്കം താരം ഉജ്ജ്വല ഫോമിലായിരുന്നുവെന്നത് മുംബൈയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.</p>
<p>ബാറ്റിങില്‍ ഏത് പൊസിഷനിലും പ്രയോജനപ്പെടുത്താമെന്നതാണ് ജാക്ക്‌സിന്റെ പ്രത്യേകത. പാര്‍ട്ട് ടൈം സ്പിന്നര്‍ കൂടിയാണ്. എന്നാല്‍ ഇന്ന് ചെന്നൈയ്‌ക്കെതിരെ ജാക്ക്‌സ് പ്ലേയിങ് ഇലവനിലുണ്ടാകുമോയെന്ന് വ്യക്തമല്ല. ടോസിന് മുമ്പാകും അന്തിമ തീരുമാനം എടുക്കുക.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/ipl-2026-will-ms-dhoni-play-against-mi-csk-skipper-ruturaj-gaikwad-gives-key-update-2201105.html">Chennai Super Kings: മുംബൈയ്‌ക്കെതിരെ ധോണി കളിക്കുമോ? സഞ്ജുവിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനം തെറിക്കുമോ?</a></strong></p>
<h3>ആരു പുറത്താകും?</h3>
<p>ജാക്ക്‌സ് പ്ലേയിങ് ഇലവനിലെത്തിയാല്‍ ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് പുറത്താകാനാണ് സാധ്യത. മികച്ച ഫോമിലാണെങ്കിലും റുഥര്‍ഫോര്‍ഡിന് പലപ്പോഴും ലോവര്‍ ഓര്‍ഡറിലാണ് അവസരം ലഭിക്കുന്നത്. ഗുജറാത്തിനെതിരെ റുഥര്‍ഫോര്‍ഡ് ഏഴാമതാണ് കളിച്ചത്. അവസാന ഓവറില്‍ മാത്രമാണ് താരത്തിന് ബാറ്റിങിന് അവസരം ലഭിച്ചത്.</p>
<p>റുഥര്‍ഫോര്‍ഡിനെ കൃത്യമായി ഉപയോഗിക്കുന്നില്ലെന്ന് ആരോപിച്ച് മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്‌ക്കെതിരെ <a href="https://www.malayalamtv9.com/sports/cricket-news/ipl-2026-fans-criticize-mi-captain-hardik-pandya-after-sending-sherfane-rutherford-to-bat-at-number-seven-2200325.html">വിമര്‍ശനം</a> ശക്തമാണ്. റുഥര്‍ഫോര്‍ഡിനും മുമ്പ് പാണ്ഡ്യ ബാറ്റിങിന് ഇറങ്ങുന്നതിനെ വിമര്‍ശിച്ച് മുന്‍ താരം മനോജ് തിവാരിയടക്കം രംഗത്തെത്തിയിരുന്നു.</p>
<h3>രോഹിത് കളിക്കുമോ?</h3>
<p>പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ന് കളിക്കുമോയെന്നതില്‍ അവ്യക്തത തുടരുകയാണ്. രോഹിത് കളിക്കുമോ ഇല്ലയോ എന്നതില്‍ ടീം മാനേജ്‌മെന്റ് ഒരു സൂചനയും നല്‍കിയിട്ടില്ല. ടോസിന് മുമ്പാകും രോഹിത് കളിക്കുമോയെന്നതില്‍ അന്തിമ തീരുമാനം എടുക്കുക. താരം ഫിറ്റ്‌നസ് വീണ്ടെടുത്തെന്നാണ് സൂചന. പരിശീലനവും പുനഃരാരംഭിച്ചിരുന്നു.</p>
<h3>രോഹിതിന്റെ പരിശീലനം-വീഡിയോ കാണാം</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">Every cricket fan knows this feeling 😮‍💨 <a href="https://t.co/uJZVWZUv2X">pic.twitter.com/uJZVWZUv2X</a></p>
<p>— Mumbai Indians (@mipaltan) <a href="https://twitter.com/mipaltan/status/2047001233962029548?ref_src=twsrc%5Etfw">April 22, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ബുധനാഴ്ച നെറ്റ്‌സില്‍ രോഹിത് ബാറ്റു ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. എന്നാല്‍ നിയന്ത്രിതമായാണ് താരം പരിശീലനം നടത്തിയത്. രോഹിത് കൂടുതലും ത്രോഡൗണുകളാണ് നേരിട്ടതെന്നും, വലിയ ഷോട്ടുകള്‍ ഒഴിവാക്കിയെന്നും ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ സൂചിപ്പിക്കുന്നു. ഈ മാസം 12-ന് ആര്‍സിബിക്കെതിരായ മത്സരത്തിനിടെയാണ് രോഹിതിന് പരിക്കേറ്റത്. 13 പന്തില്‍ 19 റണ്‍സ് എന്ന നിലയില്‍ ബാറ്റു ചെയ്യുന്നതിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി.</p>
]]></content:encoded>
				</item>
							<item>
					<title>Chennai Super Kings: മുംബൈയ്‌ക്കെതിരെ ധോണി കളിക്കുമോ? സഞ്ജുവിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനം തെറിക്കുമോ?</title>
					<link>https://www.malayalamtv9.com/sports/cricket-news/ipl-2026-will-ms-dhoni-play-against-mi-csk-skipper-ruturaj-gaikwad-gives-key-update-2201105.html</link>
					<pubDate>Thu, 23 Apr 2026 11:03:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ipl-2026-will-ms-dhoni-play-against-mi-csk-skipper-ruturaj-gaikwad-gives-key-update-2201105.html</guid>
					<description><![CDATA[<p>Chennai Super Kings vs Mumbai Indians: മുംബൈ ഇന്ത്യന്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി എംഎസ് ധോണി കളിച്ചേക്കില്ല. റുതുരാജ് ഗെയ്ക്‌വാദ് ആണ് ധോണി കളിക്കാന്‍ സാധ്യതയില്ലെന്ന് സൂചന നല്‍കിയത്. മുംബൈയിൽ പ്രമോഷണൽ പരിപാടിക്കിടെയാണ് റുതുരാജ് കാര്യങ്ങള്‍ വിശദീകരിച്ചത്. ധോണി ഫിറ്റ്‌നസ് വീണ്ടെടുത്തുവരികയാണെന്ന് റുതുരാജ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/MS-Dhoni-Sanju-Samson.jpg" class="attachment-large size-large wp-post-image" alt="MS Dhoni, Sanju Samson" /></figure><p><strong>IPL 2026 MI vs CSK: </strong>ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി എംഎസ് ധോണി കളിച്ചേക്കില്ല. സിഎസ്‌കെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് ആണ് ധോണി കളിക്കാന്‍ സാധ്യതയില്ലെന്ന് സൂചന നല്‍കിയത്. മുംബൈയിൽ നടന്ന ഒരു പ്രമോഷണൽ പരിപാടിക്കിടെയാണ് റുതുരാജ് കാര്യങ്ങള്‍ വിശദീകരിച്ചത്. ധോണി ഫിറ്റ്‌നസ് വീണ്ടെടുത്തുവരികയാണെന്ന് റുതുരാജ് പറഞ്ഞു.</p>
<p>പരിശീലന മത്സരത്തിനിടെയാണ് ധോണിക്ക് പരിക്കേറ്റത്. അദ്ദേഹം പതുക്കെ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നുണ്ട്. അദ്ദേഹം എപ്പോള്‍ കളിക്കുമെന്ന് പറയാനാകില്ല. ചിലപ്പോള്‍ അടുത്ത മത്സരത്തിലാകാം. അല്ലെങ്കില്‍ അതു കഴിഞ്ഞുള്ള മത്സരത്തിലാകാം. പക്ഷേ, അദ്ദേഹം ഉറപ്പായും ഒരു ദിവസം തിരിച്ചെത്തുമെന്നും റുതുരാജ് വ്യക്തമാക്കി.</p>
<h3>റുതുരാജ് പറഞ്ഞത്-വീഡിയോ കാണാം</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">Rutu shares the latest on MSD! 🎙️💛 <a href="https://twitter.com/hashtag/WhistlePodu?src=hash&amp;ref_src=twsrc%5Etfw">#WhistlePodu</a> <a href="https://twitter.com/hashtag/Yellove?src=hash&amp;ref_src=twsrc%5Etfw">#Yellove</a> <a href="https://twitter.com/FedEx?ref_src=twsrc%5Etfw">@FedEx</a> <a href="https://t.co/qCcGVvLQmu">pic.twitter.com/qCcGVvLQmu</a></p>
<p>— Chennai Super Kings (@ChennaiIPL) <a href="https://twitter.com/ChennaiIPL/status/2046925058027962815?ref_src=twsrc%5Etfw">April 22, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<h3>ബൗളിങ് കോച്ച് പറയുന്നു</h3>
<p>ധോണിയുടെ ഫിറ്റ്നസ് മത്സര ദിവസം മെഡിക്കൽ ടീം വിലയിരുത്തുമെന്ന്‌ ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ ബൗളിങ് പരിശീലകൻ എറിക് സിമ്മൺസ് പറഞ്ഞു. അന്തിമ തീരുമാനം ധോണിയുടേതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ധോണി തയ്യാറാണെങ്കിൽ, അദ്ദേഹവും മെഡിക്കൽ സ്റ്റാഫും തീരുമാനമെടുക്കുമെന്നും സിമ്മൺസ് പറയുന്നു.</p>
<h3>ആരാധകര്‍ പ്രതീക്ഷയില്‍</h3>
<p>എന്നാല്‍ ധോണി സജീവമായി പരിശീലന സെഷനില്‍ പങ്കെടുത്തത് ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. ബാറ്റിങിലും, വിക്കറ്റ് കീപ്പിങിലും ധോണി പരിശീലിച്ചു. സ്വതസിദ്ധമായ ഹെലികോപ്റ്റര്‍ ഷോട്ടടക്കം പരിശീലനത്തില്‍ കളിച്ചു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/ipl-2026-lsg-skipper-rishabh-pant-admits-their-batting-let-them-down-after-defeat-against-rr-2201065.html">LSG vs RR: പന്തടക്കം ടോപ് ഓര്‍ഡറിലെ മൂന്ന് പേരും ‘ഡക്ക്’; ബാറ്റിങ് പോരായിരുന്നെന്ന് കുറ്റസമ്മതം; ഗോയങ്കയ്ക്ക് ചിരി</a></strong></p>
<h3>സഞ്ജുവിന്റെ സ്ഥാനം?</h3>
<p>ധോണി തിരിച്ചെത്തിയാല്‍ സ്വഭാവികമായും സഞ്ജു സാംസന്റെ വിക്കറ്റ് കീപ്പിങ് സ്ഥാനം നഷ്ടമായേക്കാം. സഞ്ജുവിന് ഫീല്‍ഡിങിലേക്ക് വഴിമാറേണ്ടി വരാം. എന്നാല്‍ തിരിച്ചെത്തിയാലും എല്ലാ മത്സരങ്ങളിലും ധോണി വിക്കറ്റ് കീപ്പറായി കളിക്കാന്‍ സാധ്യതയില്ല. ചില മത്സരങ്ങളില്‍ ഇമ്പാക്ട് പ്ലയറായി മാത്രം കളിക്കാനും സാധ്യതയുണ്ട്. അങ്ങനെ, സംഭവിച്ചാല്‍ സഞ്ജുവിന് വിക്കറ്റ് കീപ്പര്‍ സ്ഥാനം തിരികെ ലഭിക്കും.</p>
<p>അതേസമയം, പരിക്കേറ്റ ആയുഷ് മാത്രെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത് ചെന്നൈയ്ക്ക് തിരിച്ചടിയാണ്. മാത്രെയ്ക്ക് പകരം ഉര്‍വിള്‍ പട്ടേല്‍ പ്ലേയിങ് ഇലവനിലെത്താനാണ് സാധ്യത. മാത്രെയ്ക്കും, പേസര്‍ ഖലീല്‍ അഹമ്മദിനും പകരക്കാരനെ കണ്ടെത്തേണ്ടി വരും. ഇരുവരുടെയും പകരക്കാരെ ഫ്രാഞ്ചെസി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ആകാശ് മധ്വാൾ, രാജ്‌വർദ്ധൻ ഹംഗാർഗേക്കർ എന്നിവര്‍ ട്രയല്‍സില്‍ പങ്കെടുത്തതായി അഭ്യൂഹമുണ്ട്.</p>
<p>നേരത്തെ പേസര്‍ നഥാന്‍ എല്ലിസും പരിക്കേറ്റ് പുറത്തായിരുന്നു. എല്ലിസിന് പകരം സിഎസ്‌കെ ടീമിലെത്തിച്ച സ്‌പെണ്‍സര്‍ ജോണ്‍സണ്‍ ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കും. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദിന്റെ മോശം ബാറ്റിങാണ് ആശങ്ക.</p>
<p>ടൂര്‍ണമെന്റില്‍ ശക്തമായ തിരിച്ചുവരവാണ് ചെന്നൈ ലക്ഷ്യമിടുന്നത്. സണ്‍റൈസേഴ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ പരാജയപ്പെട്ടിരുന്നു. നിലവില്‍ ആറു മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും, നാല് തോല്‍വിയുമുള്ള ചെന്നൈ പോയിന്റ് ടേബിളില്‍ എട്ടാമതാണ്. ചെന്നൈയ്ക്ക് നാലു പോയിന്റുണ്ട്. ഇന്ന് വൈകിട്ട് 7.30-നാണ് മുംബൈയ്‌ക്കെതിരായ മത്സരം. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മത്സരം.</p>
]]></content:encoded>
				</item>
							<item>
					<title>LSG vs RR: പന്തടക്കം ടോപ് ഓര്‍ഡറിലെ മൂന്ന് പേരും &#8216;ഡക്ക്&#8217;; ബാറ്റിങ് പോരായിരുന്നെന്ന് കുറ്റസമ്മതം; ഗോയങ്കയ്ക്ക് ചിരി</title>
					<link>https://www.malayalamtv9.com/sports/cricket-news/ipl-2026-lsg-skipper-rishabh-pant-admits-their-batting-let-them-down-after-defeat-against-rr-2201065.html</link>
					<pubDate>Thu, 23 Apr 2026 08:30:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ipl-2026-lsg-skipper-rishabh-pant-admits-their-batting-let-them-down-after-defeat-against-rr-2201065.html</guid>
					<description><![CDATA[<p>Lucknow Super Giants vs Rajasthan Royals: ബാറ്റിങിലെ പോരായ്മകള്‍ തങ്ങളെ നിരാശരാക്കുന്നുവെന്ന് ഋഷഭ് പന്ത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലെ തോല്‍വിക്ക് ശേഷമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്റെ കുറ്റസമ്മതം. തനിക്ക് ഉത്തരമില്ലെന്നും, തോല്‍വിയെക്കുറിച്ച് വിശദീകരിക്കാന്‍ പ്രയാസമാണെന്നും പന്ത്. 40 റണ്‍സിനാണ് രാജസ്ഥാന്‍ ലഖ്‌നൗവിനെ തോല്‍പിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Rishabh-Pant-2.jpg" class="attachment-large size-large wp-post-image" alt="Rishabh Pant" /></figure><p><strong>ലഖ്‌നൗ:</strong> ബാറ്റിങിലെ പോരായ്മകള്‍ തങ്ങളെ നിരാശരാക്കുന്നുവെന്ന് തുറന്നുസമ്മതിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ ഋഷഭ് പന്ത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലെ തോല്‍വിക്ക് ശേഷമാണ് പന്തിന്റെ കുറ്റസമ്മതം. തനിക്ക് ഉത്തരമില്ലെന്നും, തോല്‍വിയെക്കുറിച്ച് വിശദീകരിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്തുനിന്നല്ല, അകത്തുനിന്നാണ് ഉത്തരങ്ങള്‍ കണ്ടെത്തേണ്ടതെന്നും പന്ത് കൂട്ടിച്ചേര്‍ത്തു.</p>
<p>താനടക്കമുള്ളവര്‍ സമയമെടുത്ത്, കളിയെ കൂടുതല്‍ ആഴത്തില്‍ കൈകാര്യം ചെയ്യണമായിരുന്നു. ഒഴികഴിവുകള്‍ പറയാനില്ല. ഒരു ബാറ്റിങ് ഗ്രൂപ്പ് എന്ന നിലയില്‍ മികച്ച പ്രകടനം നടത്തണമായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ മാറ്റിമറിക്കാനുള്ള തങ്ങള്‍ക്ക് കരുത്ത് തങ്ങള്‍ക്കുണ്ടെന്നും പന്ത് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.</p>
<h3>പരാഗിനും തൃപ്തിയില്ല</h3>
<p>വിജയിച്ചെങ്കിലും തങ്ങളുടേത് മികച്ച പ്രകടനമായിരുന്നില്ലെന്ന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ് പറഞ്ഞു. ബൗളര്‍മാരായ ജോഫ്ര ആര്‍ച്ചറിനും, നാന്ദ്രെ ബര്‍ഗറിനുമാണ് പരാഗ് വിജയത്തിന്റെ ക്രെഡിറ്റ് കൊടുക്കുന്നത്.</p>
<p>പവർപ്ലേയിൽ മൂന്ന് ഓവറുകൾ വീതം എറിയാൻ കഴിയുന്ന ഇത്രയും ഉയർന്ന നിലവാരമുള്ള ഫാസ്റ്റ് ബൗളർമാരെ ലഭിച്ചതിൽ താന്‍ ഭാഗ്യവാനാണെന്ന് പരാഗ് പറഞ്ഞു. അവരുടെ ലെങ്ത്, ലൈനുകൾ, ഞങ്ങൾ ഫീൽഡ് ചെയ്ത രീതി എന്നിവ മികച്ചതായിരുന്നുവെന്നും പരാഗ് കൂട്ടിച്ചേര്‍ത്തു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/srhs-abhishek-sharma-tops-the-race-for-the-orange-cap-with-135-runs-against-dc-in-ipl-2026-2200689.html">Abhishek Sharma: ഒറ്റ സെഞ്ചുറി; ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ 17-ല്‍ നിന്ന് ഒന്നാമതെത്തി അഭിഷേക്‌</a></strong></p>
<h3>ടോപ് ഓര്‍ഡറിലെ മൂന്നു പേരും ഡക്ക്‌</h3>
<p>രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ബാറ്റിങ് നിരയുടെ മങ്ങിയ പ്രകടനമാണ് ലഖ്‌നൗവിന് തിരിച്ചടിയായത്. വെറും 160 റണ്‍സായിരുന്നു വിജയലക്ഷ്യം. എന്നാല്‍ 18 ഓവറില്‍ 119 റണ്‍സിന് ലഖ്‌നൗ ഔള്‍ ഔട്ടായി. ടോപ് ഓര്‍ഡറില്‍ മിച്ചല്‍ മാര്‍ഷ് ഒഴികെയുള്ളവരെല്ലാം ഡക്കായി. ഋഷഭ് പന്ത്, ആയുഷ് ബദോനി, ഐഡന്‍ മര്‍ക്രം എന്നിവരാണ് പൂജ്യത്തിന് പുറത്തായത്. 41 പന്തില്‍ 55 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ടോപ് സ്‌കോറര്‍.</p>
<p>മറ്റൊരു ബാറ്ററും 30 പോലും കടന്നില്ല. 25 പന്തില്‍ 22 റണ്‍സെടുത്ത നിക്കോളാസ് പൂരനും, 15 പന്തില്‍ 15 റണ്‍സെടുത്ത ഹിമ്മത് സിങുമാണ് മാര്‍ഷിന് പുറമെ രണ്ടക്കം കടന്ന മറ്റ് ലഖ്‌നൗ ബാറ്റര്‍മാര്‍. മുകുല്‍ ചൗധരി-മൂന്ന് പന്തില്‍ ഏഴ്, മുഹമ്മദ് ഷമി-നാലു പന്തില്‍ 6, മയങ്ക് യാദവ്-അഞ്ച് പന്തില്‍ അഞ്ച്, മൊഹ്‌സിന്‍ ഖാന്‍-0, ദിഗ്വേഷ് രഥി-രണ്ട് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ലഖ്‌നൗ ബാറ്റര്‍മാരുടെ സ്‌കോറുകള്‍.</p>
<p>രാജസ്ഥാനു വേണ്ടി ജോഫ്ര ആര്‍ച്ചറും, നാന്ദ്രെ ബര്‍ഗറും, ബ്രിജേഷ് ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രവീന്ദ്ര ജഡേജയും, രവി ബിഷ്‌ണോയിയും ഓരോ വിക്കറ്റുകള്‍ പങ്കിട്ടു. രാജസ്ഥാന്റെ എല്ലാ ബൗളര്‍മാരും വിക്കറ്റ് വീഴ്ത്തി.</p>
<p>രാജസ്ഥാന്‍ ബാറ്റര്‍മാര്‍ക്കും കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചില്ല. പുറത്താകാതെ 29 പന്തില്‍ 43 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍. മുഹമ്മദ് ഷമിയും, പ്രിന്‍സ് യാദവും, മൊഹ്‌സിന്‍ ഖാനും ലഖ്‌നൗവിനായി രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.</p>
<h3>രാജസ്ഥാന്‍ റോയല്‍സിന്റെ ആഹ്ലാദം</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">A clinical bowling display to defend the lowest total this season 😯<a href="https://twitter.com/rajasthanroyals?ref_src=twsrc%5Etfw">@rajasthanroyals</a> get back to winning ways with a 40-run victory 👏</p>
<p>Scorecard ▶️ <a href="https://t.co/5SaPY8wfsc">https://t.co/5SaPY8wfsc</a><a href="https://twitter.com/hashtag/TATAIPL?src=hash&amp;ref_src=twsrc%5Etfw">#TATAIPL</a> | <a href="https://twitter.com/hashtag/KhelBindaas?src=hash&amp;ref_src=twsrc%5Etfw">#KhelBindaas</a> | <a href="https://twitter.com/hashtag/LSGvRR?src=hash&amp;ref_src=twsrc%5Etfw">#LSGvRR</a> <a href="https://t.co/xv53u4tQVg">pic.twitter.com/xv53u4tQVg</a></p>
<p>— IndianPremierLeague (@IPL) <a href="https://twitter.com/IPL/status/2047014314989760808?ref_src=twsrc%5Etfw">April 22, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<h3>ഗോയങ്കയ്ക്ക് ചിരി</h3>
<p>ലഖ്‌നൗ തോല്‍ക്കുന്ന മത്സരങ്ങളില്‍ അസ്വസ്ഥനാകുന്ന ടീം മാനേജര്‍ സഞ്ജീവ് ഗോയങ്കയുടെ മുഖം ആരാധകര്‍ക്ക് സുപരിചിതമാണ്. ഗ്രൗണ്ടില്‍ ക്യാപ്റ്റന്‍ പന്തിനോട് അതൃപ്തിയോടെ സംസാരിക്കുന്നതും പതിവുകാഴ്ചയാണ്. എന്നാല്‍ പതിവില്‍ നിന്നും വിപരീതമായി ഇത്തവണ പുഞ്ചിരിയോടെയാണ ഗോയങ്ക തോല്‍വിയെ നേരിട്ടതും, പന്തിനോട് സംസാരിച്ചതും.</p>
]]></content:encoded>
				</item>
							<item>
					<title>Rohit Sharma : &#8216;ഇന്നും എനിക്ക് വിഷമം തോന്നും&#8217;; ലോകകപ്പിൽ നിന്നും രോഹിത് ശർമയെ ഒഴിവാക്കിയതിൻ്റെ കാരണം വെളിപ്പെടുത്തി മുൻ സെലക്ടർ</title>
					<link>https://www.malayalamtv9.com/sports/cricket-news/why-rohit-sharma-omitted-from-world-cup-2011-for-selector-k-srikkanth-says-he-feels-sorry-and-reveals-reason-behind-it-2201034.html</link>
					<pubDate>Wed, 22 Apr 2026 22:06:00 +0530</pubDate>
					<dc:creator><![CDATA[Jenish Thomas]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/why-rohit-sharma-omitted-from-world-cup-2011-for-selector-k-srikkanth-says-he-feels-sorry-and-reveals-reason-behind-it-2201034.html</guid>
					<description><![CDATA[<p>K Srikkanth About Rohit Sharma Omission From 2011 World Cup India Squad : ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടാൻ രോഹിത് ശർമയ്ക്ക് യോഗ്യത രോഹിത് ശർമയ്ക്ക് യോഗ്യത ഉണ്ടായിരുന്നു. എന്നാൽ സെലക്ടമാരുടെ ഒരു തീരുമാനം മാത്രമായിരുന്നു രോഹിത് ശർമയെ സ്ക്വാഡിൽ നിന്നും അകറ്റി നിർത്തിയത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Rohit-Sharma-1.jpg" class="attachment-large size-large wp-post-image" alt="Rohit Sharma" /></figure><p>രണ്ട് തവണ ട്വൻ്റി-20 ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കിയ രോഹിത് ശർമയ്ക്ക് ഏകദിന ലോകകപ്പിൽ മാത്രം മുത്തമിടാൻ സാധിച്ചിട്ടില്ല. 2023 ലോകകപ്പിൽ രോഹിത് ശർമയ നയിച്ച ഇന്ത്യൻ ടീം ഏകദിന ലോകകപ്പിൻ്റെ ഫൈനലിൽ എത്തിയെങ്കിലും ഓസ്ട്രേലിയയോട് തോറ്റ് ആ അവസരവും രോഹിത്തിന് നഷ്ടമായി. ഇനി അടുത്ത ലോകകപ്പിന് രോഹിത് ശർമ പങ്കെടുക്കമോ എന്ന കാര്യത്തിൽ സംശയമാണ്.</p>
<p>അങ്ങനെയിരിക്കെയാണ് ഇന്ത്യ നേടിയ ഒരു ലോകകപ്പിൻ്റെ സ്ക്വാഡിൽ നിന്നും രോഹിത് ശർമയെ ഒഴിവാക്കിയത് അവസാന നിമിഷത്തിലാണെന്നുള്ള വാർത്ത പുറത്ത് വരുന്നത്. ബിസിസിഐയുടെ മുൻ മുഖ്യ സെലക്ടറായിരുന്നു കെ ശ്രീകാന്ത് ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ആ തീരുമാനത്തിൽ തനിക്ക് ഇപ്പോഴും സങ്കടം തോന്നാറുണ്ടെന്നും രോഹിത്തിനോട് ക്ഷമ പോലും ചോദിച്ചിട്ടുണ്ടെന്ന് ശ്രീകാന്ത് താൻ നൽകിയ ഒരു പോഡ്കാസ്റ്റിൽ വ്യക്തമാക്കി.</p>
<p><strong>ALSO READ : <a href="https://www.malayalamtv9.com/sports/cricket-news/srh-vs-dc-ipl-2026-sunrisers-hyderabad-beat-delhi-capitals-by-47-runs-2200717.html">SRH vs DC: അഭിഷേക് അടിച്ചോടിച്ചു, മലിംഗ എറിഞ്ഞുവീഴ്ത്തി; ഡല്‍ഹിയെ തവിടുപൊടിയാക്കി സണ്‍റൈസേഴ്‌സ്‌</a></strong></p>
<p>2011ൽ എം എസ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ ഉയർത്തിയ ലോകകപ്പ് സ്ക്വാഡിലേക്കാണ് രോഹത്ത് നിർഭാഗ്യം കൊണ്ട് ഉൾപ്പെടാതെ പോയത്. ടീമിൽ കൂടുതൽ ഓൾറൗണ്ടർമാരെ ഉൾപ്പെടുത്താനുള്ള മറ്റ് സെല്കടർമാരുടെ തീരുമാനത്തെ തുടർന്നാണ് രോഹിത്ത് 2011 ലോകകപ്പിനുള്ള ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടാതെ പോയത്. 1983 ലോകകപ്പ് പോലെ ടീമിൽ ബാറ്റിങ്ങും ബോളിങ്ങും ചെയ്യാൻ സാധിക്കുന്ന താരങ്ങൾ കൂടുതൽ ഉൾപ്പെടുത്താനായിരുന്നു സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം. അത് തുടർന്നാണ് രോഹിത് ശർമയുടെ പേര് അവസാനം നിമിഷം വെട്ടിയതെന്ന് ശ്രീകാന്ത് പോഡ്കാസ്റ്റിൽ പറഞ്ഞു. ടീമിൽ ഉൾപ്പെടുത്താൻ എല്ലാ യോഗ്യതയും രോഹിത്തനുണ്ടായിരുന്നു. എന്നാൽ നിർഭാഗ്യം കൊണ്ട് മാത്രം രോഹിത്തിന് അത് സാധിച്ചില്ല.</p>
<p>ഏകദിന ലോകകപ്പ് നേട്ടത്തിനായി രോഹിത് ശർമയുടെ മുന്നിൽ ആകെ അവസരം അടുത്ത വർഷം 2027ൽ നടക്കാനിരിക്കുന്ന ലോകകപ്പിലാണ്. നിലവിൽ രോഹിത് ഇന്ത്യയുടെ ഏകദിന ടീമിൽ മാത്രമാണ് ഭാഗമായിട്ടുള്ളത്. 2027 ലോകകപ്പ് ലക്ഷ്യംവെച്ച് <a href="https://www.malayalamtv9.com/sports/cricket-news/player-profile/virat-kohli-3993">വിരാട് കോലിയും</a> രോഹിത്തും ഏകദിനത്തിൽ മാത്രം കേന്ദ്രീകരിച്ചാണ് ഇപ്പോൾ രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്നത്. ബിസിസിഐ അതിനായി അവസരം ഒരുക്കുന്നുമുണ്ട്. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായിട്ടാണ് 2027 ലോകകപ്പ് സംഘടിപ്പിക്കുക.</p>
]]></content:encoded>
				</item>
							<item>
					<title>SRH vs DC: അഭിഷേക് അടിച്ചോടിച്ചു, മലിംഗ എറിഞ്ഞുവീഴ്ത്തി; ഡല്‍ഹിയെ തവിടുപൊടിയാക്കി സണ്‍റൈസേഴ്‌സ്‌</title>
					<link>https://www.malayalamtv9.com/sports/cricket-news/srh-vs-dc-ipl-2026-sunrisers-hyderabad-beat-delhi-capitals-by-47-runs-2200717.html</link>
					<pubDate>Tue, 21 Apr 2026 23:25:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/srh-vs-dc-ipl-2026-sunrisers-hyderabad-beat-delhi-capitals-by-47-runs-2200717.html</guid>
					<description><![CDATA[<p>Sunrisers Hyderabad vs Delhi Capitals: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. 243 റണ്‍സ് വിജയലക്ഷ്യം നേടാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‌ ക്യാപിറ്റല്‍സിന്‌ സാധിച്ചില്ല. അഭിഷേക് ശര്‍മയുടെ ബാറ്റിങ് മികവും, ഈഷന്‍ മലിംഗയുടെ ബൗളിങ് കരുത്തുമാണ് സണ്‍റൈസേഴ്‌സിന്റെ ജയം അനായാസമാക്കിയത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Eshan-Malinga-with-SRH-teammates-in-IPL-2026.jpg" class="attachment-large size-large wp-post-image" alt="Eshan Malinga with SRH teammates in IPL 2026" /></figure><p><strong>ഹൈദരാബാദ്:</strong> അഭിഷേക് ശര്‍മയുടെ <a href="https://www.malayalamtv9.com/sports/cricket-news/srhs-abhishek-sharma-tops-the-race-for-the-orange-cap-with-135-runs-against-dc-in-ipl-2026-2200689.html">ബാറ്റിങ്</a> മികവിന്റെയും, ഈഷന്‍ മലിംഗയുടെ ബൗളിങ് കരുത്തിന്റെയും പിന്‍ബലത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ 47 റണ്‍സിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: 243 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ പോരാട്ടം 195 റണ്‍സില്‍ അവസാനിച്ചു. സ്‌കോര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: 20 ഓവറില്‍ രണ്ട് വിക്കറ്റിന് 242, ഡല്‍ഹി ക്യാപിറ്റല്‍സ്: 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 195.</p>
<p>കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്കു വേണ്ടി 30 പന്തില്‍ 57 റണ്‍സെടുത്ത നിതീഷ് റാണയ്ക്കും, 28 പന്തില്‍ 41 റണ്‍സെടുത്ത സമീര്‍ റിസ്വിക്കും മാത്രമേ പോരാടാന്‍ സാധിച്ചുള്ളൂ. മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ പഥും നിസങ്കയെ ഡല്‍ഹിക്ക് നഷ്ടമായി. ആറു പന്തില്‍ എട്ടു റണ്‍സെടുത്ത നിസങ്കയെ, അദ്ദേഹത്തിന്റെ സ്വന്തം നാട്ടില്‍ നിന്നുള്ള ദില്‍ഷന്‍ മധുശങ്കയാണ് പുറത്താക്കിയത്.</p>
<h3>രക്ഷാപ്രവര്‍ത്തനവും കൂട്ടത്തകര്‍ച്ചയും</h3>
<p>രണ്ടാം വിക്കറ്റില്‍ കെഎല്‍ രാഹുലും, റാണയും ഡല്‍ഹിയെ കരകയറ്റാന്‍ ശ്രമിച്ചു. 86 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും കെട്ടിപ്പൊക്കിയത്. ഡല്‍ഹിയുടെ സ്‌കോര്‍ബോര്‍ഡ് 100 കടന്നതിന് തൊട്ടുപിന്നാലെ രാഹുലിനെ നഷ്ടമായി. 23 പന്തില്‍ 37 റണ്‍സെടുത്ത രാഹുലിനെ സാക്കിബ് ഹുസൈന്റെ പന്തില്‍ അഭിഷേക് ശര്‍മ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.</p>
<p>രാഹുലിന്റെ വിക്കറ്റിന് പിന്നാലെ ഡല്‍ഹി കൂട്ടത്തകര്‍ച്ച നേരിട്ടു. പത്താം ഓവറിലാണ് രാഹുല്‍ പുറത്തായത്. 11-ാം ഓവറില്‍ നിതീഷ് റാണയെ പുറത്താക്കി ഈഷന്‍ മലിംഗ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. അതേ ഓവറില്‍ തന്നെ ഡേവിഡ് മില്ലറെ ഗോള്‍ഡന്‍ ഡക്കാക്കി മലിംഗ ഡല്‍ഹിയെ പ്രതിരോധത്തിലേക്ക് തള്ളിയിട്ടു.</p>
<h3>11-ാം ഓവറിലെ വിക്കറ്റുകള്‍</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">Twin strikes from <a href="https://twitter.com/hashtag/SRH?src=hash&amp;ref_src=twsrc%5Etfw">#SRH</a>'s man-in-form 🧡</p>
<p>Nitish Rana and David Miller fall to Eshan Malinga on 🔙 to 🔙 deliveries! ☝️☝️</p>
<p>Updates ▶️ <a href="https://t.co/VgUjXDlrDh">https://t.co/VgUjXDlrDh</a><a href="https://twitter.com/hashtag/TATAIPL?src=hash&amp;ref_src=twsrc%5Etfw">#TATAIPL</a> | <a href="https://twitter.com/hashtag/KhelBindaas?src=hash&amp;ref_src=twsrc%5Etfw">#KhelBindaas</a> | <a href="https://twitter.com/hashtag/SRHvDC?src=hash&amp;ref_src=twsrc%5Etfw">#SRHvDC</a> | <a href="https://twitter.com/SunRisers?ref_src=twsrc%5Etfw">@SunRisers</a> <a href="https://t.co/kgmP8W7jTs">pic.twitter.com/kgmP8W7jTs</a></p>
<p>— IndianPremierLeague (@IPL) <a href="https://twitter.com/IPL/status/2046638879286104398?ref_src=twsrc%5Etfw">April 21, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഡല്‍ഹിയുടെ പ്രതീക്ഷയായിരുന്ന ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെയും വീഴ്ത്തിയത് മലിംഗയായിരുന്നു. 16 പന്തില്‍ 27 റണ്‍സാണ് സ്റ്റബ്‌സ് നേടിയത്. തന്റെ അവസാന പന്തില്‍ ഇമ്പാക്ട് പ്ലയറായെത്തിയ അശുതോഷ് ശര്‍മയെയും പുറത്താക്കിയാണ് മലിംഗ സ്‌പെല്‍ പൂര്‍ത്തിയാക്കിയത്. 10 പന്തില്‍ 14 റണ്‍സായിരുന്നു അശുതോഷിന്റെ സമ്പാദ്യം. നാലോവറില്‍ 32 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മലിംഗ നാലു വിക്കറ്റുകള്‍ പിഴുതത്.</p>
<p>20-ാം ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് ഹാര്‍ഷ് ദുബെ സ്വന്തമാക്കിയത്. റിസ്വി, അക്‌സര്‍ പട്ടേല്‍-മൂന്ന് പന്തില്‍ രണ്ട്, ലുങ്കി എന്‍ഗിഡി-ഗോള്‍ഡന്‍ ഡക്ക് എന്നിവരാണ് അവസാന ഓവറില്‍ ദുബെയ്ക്ക് വിക്കറ്റുകള്‍ സമ്മാനിച്ചത്. കുല്‍ദീപ് യാദവ് റണ്‍സൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/ayush-mhatre-ruled-out-of-ipl-2026-fans-demand-kerala-batter-salman-nizar-as-replacement-in-csk-2200590.html">Salman Nizar: മാത്രെയ്ക്ക് പകരമായി സല്‍മാന്‍ നിസാറിനെ ഉള്‍പ്പെടുത്തൂ; ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് ആരാധകര്‍</a></strong></p>
<h3>അഭിഷേകിന്റെ സെഞ്ചുറി അഭിഷേകം</h3>
<p>അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് സണ്‍റൈസേഴ്‌സിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. പുറത്താകാതെ 68 പന്തില്‍ 135 റണ്‍സാണ് അഭിഷേക് നേടിയത്. 10 വീതം ഫോറും സിക്‌സറും താരം പായിച്ചു. ക്രീസിലെത്തിയ നാലു സണ്‍റൈസേഴ്‌സ് ബാറ്റര്‍മാരും ടീമിനായി കാര്യമായ സംഭാവനകള്‍ നല്‍കി.</p>
<p>അഭിഷേക് ശര്‍മ-ട്രാവിസ് ഹെഡ് ഓപ്പണിങ് സഖ്യം 8.5 ഓവറില്‍ 97 റണ്‍സാണ് സണ്‍റൈസേഴ്‌സിന്റെ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. എന്നാല്‍ ഇവരെ സെഞ്ചുറി കൂട്ടുക്കെട്ട് സൃഷ്ടിക്കാന്‍ അനുവദിക്കാതെ ഡല്‍ഹിയുടെ ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ ഹെഡിനെ പുറത്താക്കി. 26 പന്തില്‍ 37 റണ്‍സാണ് ഹെഡ് നേടിയത്.</p>
<p>വണ്‍ ഡൗണായി ക്രീസിലെത്തിയ സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ ഇഷാന്‍ കിഷനും, തകര്‍പ്പനടിക്കുള്ള മൂഡിലായിരുന്നു. എന്നാല്‍ 13 പന്തില്‍ 25 റണ്‍സെടുത്ത് ഫുള്‍ ഫ്‌ളോയിലായിരുന്ന കിഷന്‍ നിര്‍ഭാഗ്യകരമായ ഒരു റണ്ണൗട്ടില്‍ പുറത്തായി.</p>
<h3>വിന്റേജ് ക്ലാസണ്‍</h3>
<p>പിന്നാലെയായിരുന്നു ഹെയിന്റിച്ച് ക്ലാസന്റെ വരവ്. എല്ലാ മത്സരങ്ങളിലും നന്നായി സ്‌കോര്‍ ചെയ്യുന്നുണ്ടെങ്കിലും, മുന്‍ സീസണുകളിലെ പോലെ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ തനിക്ക് ബാറ്റു ചെയ്യാനാകുന്നില്ലെന്നുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുന്നതായിരുന്നു ക്ലാസന്റെ പ്രകടനം. വിന്റേത് ക്ലാസനെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ താരം തകര്‍പ്പനടികളുമായി കളം നിറഞ്ഞു. 13 പന്തില്‍ 37 റണ്‍സ് നേടിയ ക്ലാസണ്‍ അഭിഷേകിനൊപ്പം പുറത്താകാതെ നിന്നു.</p>
]]></content:encoded>
				</item>
							<item>
					<title>Abhishek Sharma: ഒറ്റ സെഞ്ചുറി; ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ 17-ല്‍ നിന്ന് ഒന്നാമതെത്തി അഭിഷേക്‌</title>
					<link>https://www.malayalamtv9.com/sports/cricket-news/srhs-abhishek-sharma-tops-the-race-for-the-orange-cap-with-135-runs-against-dc-in-ipl-2026-2200689.html</link>
					<pubDate>Tue, 21 Apr 2026 22:23:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/srhs-abhishek-sharma-tops-the-race-for-the-orange-cap-with-135-runs-against-dc-in-ipl-2026-2200689.html</guid>
					<description><![CDATA[<p>Abhishek Sharma leads the race for Orange Cap: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ സെഞ്ചുറിയോടെ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ ഒന്നാമതെത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഭിഷേക് ശര്‍മ. ഡല്‍ഹി ക്യാപിറ്റല്‍സിനെക്കെതിരെ പുറത്താകാതെ 68 പന്തില്‍ 135 റണ്‍സാണ് സണ്‍റൈസേഴ്‌സിന്റെ ഓപ്പണറായ അഭിഷേക് നേടിയത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Abhishek-Sharma.jpg" class="attachment-large size-large wp-post-image" alt="Abhishek Sharma" /></figure><p><strong>Abhishek Sharma Century:</strong> രാജ്യാന്തര ടി20യിലെ ഒന്നാം നമ്പര്‍ ബാറ്ററാണെങ്കിലും, അതിനൊത്ത പ്രകടനം <a href="https://www.malayalamtv9.com/sports/cricket-news/series/ipl">ഐപിഎല്‍</a> 2026-ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓപ്പണര്‍ കാഴ്ചവെച്ചിട്ടുണ്ടോയെന്നത് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിന് മുമ്പ് വരെ ആരാധകര്‍ ഉന്നയിച്ച ചോദ്യമായിരുന്നു. എന്നാല്‍ ഡല്‍ഹിക്കെതിരായ മത്സരത്തോടെ എല്ലാ ചോദ്യങ്ങള്‍ക്കും, സംശയങ്ങള്‍ക്കുമുള്ള ഉത്തരം കിട്ടി. തകര്‍പ്പന്‍ സെഞ്ചുറി നേടിയ താരം പുറത്താകാതെ അടിച്ചുകൂട്ടിയത് 135 റണ്‍സുകളാണ്. നേരിട്ടത് 68 പന്തുകളും.</p>
<p>ഡല്‍ഹിക്കെതിരായ മത്സരത്തിന് മുമ്പ് വരെ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ സഞ്ജു സാംസണ് തൊട്ടുതാഴെയായിരുന്നു അഭിഷേക്. എന്നാല്‍ ഈ ഒറ്റ മത്സരത്തിലെ പ്രകടനത്തോടെ താരം 17-ാം സ്ഥാനത്തുനിന്ന് ഒന്നാമതെത്തി.</p>
<h3>ഏഴു മത്സരങ്ങള്‍, 323 റണ്‍സ്‌</h3>
<p>ഏഴു മത്സരങ്ങളില്‍ നിന്ന് 323 റണ്‍സാണ് അഭിഷേക് ഇതുവരെ അടിച്ചുകൂട്ടിയത്. അതും 215.33 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രഹരം. ആവറേജ് 53.83. ഡല്‍ഹിക്കെതിരായ സെഞ്ചുറിക്ക് പുറമെ, ഈ സീസണില്‍ രണ്ട് അര്‍ധ സെഞ്ചുറികളും ഇതുവരെയുള്ള മത്സരങ്ങളില്‍ നിന്ന് താരം നേടിയിട്ടുണ്ട്. ഇതുവരെ പറത്തിയത് 27 സിക്‌സറുകളും, 25 ഫോറുകളും.</p>
<p>ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 10 വീതം ഫോറുകളും, സിക്‌സറുകളുമാണ് അഭിഷേക് നേടിയത്. 198.53 സ്‌ട്രൈക്ക് റേറ്റിലാണ് ഡല്‍ഹിക്കെതിരെ ബാറ്റുവീശിയത്. 47 പന്തിലാണ് താരം സെഞ്ചുറി തികച്ചത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/skipper-shubman-gill-finds-fault-with-gt-bowlers-for-defeat-against-mi-in-ipl-2026-says-gave-away-too-many-runs-in-the-middle-overs-2200664.html">Shubman Gill: അമ്പട കേമാ, ഗില്‍ കുട്ടാ! ബാറ്റര്‍മാര്‍ അടപടലമായിട്ടും കുഴപ്പമില്ല; കുറ്റം മുഴുവന്‍ ബൗളര്‍മാര്‍ക്ക്‌</a></strong></p>
<h3>നേട്ടങ്ങളും സ്വന്തം</h3>
<p>ഡല്‍ഹിക്കെതിരായ മത്സരത്തിലെ പ്രകടനത്തോടെ ഒന്നിലേറെ നേട്ടങ്ങളും അഭിഷേക് സ്വന്തമാക്കി. ടി20യില്‍ ഏറ്റവും കൂടുതല്‍ തവണ 130-ലധികം സ്‌കോര്‍ നേടുന്ന താരമെന്ന നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്. ഇത് നാലാം തവണയാണ് താരം ടി20യില്‍ 130 പിന്നിടുന്നത്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയിലിന്റെയും, മുന്‍ ഓസീസ് താരം ആരോണ്‍ ഫിഞ്ചിന്റെയും റെക്കോഡാണ് മറികടന്നത്.</p>
<h3>സെഞ്ചുറി നേടിയ അഭിഷേകിന്റെ ആഘോഷം</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">Incredible knock, iconic celebration 🙌</p>
<p>An Abhishek Sharma special lights up Hyderabad 💯</p>
<p>Updates ▶️ <a href="https://t.co/VgUjXDlrDh">https://t.co/VgUjXDlrDh</a><a href="https://twitter.com/hashtag/TATAIPL?src=hash&amp;ref_src=twsrc%5Etfw">#TATAIPL</a> | <a href="https://twitter.com/hashtag/KhelBindaas?src=hash&amp;ref_src=twsrc%5Etfw">#KhelBindaas</a> | <a href="https://twitter.com/hashtag/SRHvDC?src=hash&amp;ref_src=twsrc%5Etfw">#SRHvDC</a> | <a href="https://twitter.com/SunRisers?ref_src=twsrc%5Etfw">@SunRisers</a> | <a href="https://twitter.com/OfficialAbhi04?ref_src=twsrc%5Etfw">@OfficialAbhi04</a> <a href="https://t.co/QUWtkWuX0D">pic.twitter.com/QUWtkWuX0D</a></p>
<p>— IndianPremierLeague (@IPL) <a href="https://twitter.com/IPL/status/2046612219862089888?ref_src=twsrc%5Etfw">April 21, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>50-ല്‍ താഴെ മാത്രം പന്തുകള്‍ നേരിട്ട് ഒന്നിലേറെ തവണ ഐപിഎല്‍ സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം, ടൂര്‍ണമെന്റില്‍ രണ്ട് ഇന്നിങ്‌സുകളില്‍ 10 സിക്‌സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം തുടങ്ങിയ നേട്ടങ്ങളും അഭിഷേക് സ്വന്തമാക്കി. 2025-ലെ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ 55 പന്തിൽ നിന്ന് 141 റൺസ് നേടിയ അഭിഷേക് 10 സിക്‌സറുകള്‍ പറത്തിയിരുന്നു.</p>
<h3>ഓറഞ്ച് ക്യാപിനുള്ള പോരാട്ടം</h3>
<p>ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ അഭിഷേക് നിലവില്‍ ഒന്നാമതാണെങ്കിലും, ആ സ്ഥാനം അത്ര സുരക്ഷിതമല്ല. 320 റണ്‍സ് നേടിയ സണ്‍റൈസേഴ്‌സിന്റെ തന്നെ ഹെയിന്റിച്ച് ക്ലാസണ്‍ തൊട്ടുപിന്നാലെയുണ്ട്. 265 റണ്‍സ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് നാലാമത്.</p>
<p>വിരാട് കോഹ്ലി-247 റണ്‍സ്, വൈഭവ് സൂര്യവംശി-246 റണ്‍സ്, ഇഷാന്‍ കിഷന്‍-238 റണ്‍സ്, രജത് പട്ടീദാര്‍-230 റണ്‍സ്, കൂപ്പര്‍ കോണോലി-223 റണ്‍സ്, യശ്വസി ജയ്‌സ്വാള്‍-223 റണ്‍സ്, പ്രിയാന്‍ഷ് ആര്യ-211 റണ്‍സ് എന്നിവരാണ് നിലവില്‍ നാലു മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളിലുള്ളത്. മലയാളി താരം സഞ്ജു സാംസണ്‍ നിലവില്‍ 17-ാമതാണ്. ആറു മത്സരങ്ങളില്‍ നിന്ന് 192 റണ്‍സാണ് സഞ്ജു സാംസണ്‍ ഇതുവരെ നേടിയത്.</p>
]]></content:encoded>
				</item>
							<item>
					<title>Shubman Gill: അമ്പട കേമാ, ഗില്‍ കുട്ടാ! ബാറ്റര്‍മാര്‍ അടപടലമായിട്ടും കുഴപ്പമില്ല; കുറ്റം മുഴുവന്‍ ബൗളര്‍മാര്‍ക്ക്‌</title>
					<link>https://www.malayalamtv9.com/sports/cricket-news/skipper-shubman-gill-finds-fault-with-gt-bowlers-for-defeat-against-mi-in-ipl-2026-says-gave-away-too-many-runs-in-the-middle-overs-2200664.html</link>
					<pubDate>Tue, 21 Apr 2026 21:33:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/skipper-shubman-gill-finds-fault-with-gt-bowlers-for-defeat-against-mi-in-ipl-2026-says-gave-away-too-many-runs-in-the-middle-overs-2200664.html</guid>
					<description><![CDATA[<p>MI vs GT IPL 2026: മുംബൈ ഇന്ത്യന്‍സിനെതിരെ തോറ്റതിന് പിന്നാലെ, ബൗളര്‍മാരുടെ പ്രകടനത്തെ വിമര്‍ശിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 100 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയിട്ടും ബൗളര്‍മാരെയാണ് ഗില്‍ പഴിക്കുന്നത്. മധ്യ ഓവറുകളില്‍ ബൗളര്‍മാര്‍ ഒരുപാട് റണ്‍സ് വിട്ടുകൊടുത്തെന്നായിരുന്നു വിമര്‍ശനം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Shubman-Gill.jpg" class="attachment-large size-large wp-post-image" alt="Shubman Gill" /></figure><p><strong>അഹമ്മദാബാദ്:</strong> മുംബൈ ഇന്ത്യന്‍സിനെതിരെ 99 റണ്‍സിന് <a href="https://www.malayalamtv9.com/sports/cricket-news/mumbai-indians-get-relief-after-consecutive-defeats-in-ipl-2026-beat-gujarat-titans-by-99-runs-2200339.html">തോറ്റതിന്</a> പിന്നാലെ, ബൗളര്‍മാരുടെ പ്രകടനത്തെ വിമര്‍ശിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 15.5 ഓവറില്‍ 100 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ഗില്ലടക്കമുള്ള ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. എന്നിട്ടും ബൗളര്‍മാരെയാണ് ഗില്‍ പഴിക്കുന്നത്. മധ്യ ഓവറുകളില്‍ ബൗളര്‍മാര്‍ ഒരുപാട് റണ്‍സ് വിട്ടുകൊടുത്തെന്നായിരുന്നു ഗില്ലിന്റെ വിമര്‍ശനം.</p>
<p>മധ്യ ഓവറുകളിൽ വളരെയധികം റൺസ് വിട്ടുകൊടുത്തെന്നാണ് താന്‍ കരുതുന്നതെന്ന് മത്സരശേഷം ഗില്‍ പറഞ്ഞു. ഇത്തരമൊരു വിക്കറ്റില്‍ 160-170 സ്‌കോറില്‍ പിടിച്ചുനിര്‍ത്തണമായിരുന്നു. മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ നിന്ന് തങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും ഗുജറാത്ത് ക്യാപ്റ്റന്‍ വ്യക്തമാക്കി.</p>
<h3>തിരിച്ചുവരും</h3>
<p>ഒരു തോല്‍വി നേരിട്ടു. പക്ഷേ, ഇനിയും മത്സരങ്ങള്‍ മുന്നിലുണ്ട്. വിജയത്തിലേക്ക് തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഗില്‍ പറഞ്ഞു. ശരിയായ ഏരിയകളിലേക്ക് പന്തെറിഞ്ഞതായി തോന്നുന്നില്ല. മികച്ച ലെങ്തിലും പന്തെറിഞ്ഞില്ല. മധ്യ ഓവറുകളില്‍ കുറച്ചുകൂടി സ്ഥിരതയോടെ പന്തെറിയാമായിരുന്നുവെന്ന് കരുതുന്നു. പക്ഷേ, അത് തങ്ങള്‍ക്ക് സാധിച്ചില്ലെന്നും ഗില്‍ പറഞ്ഞു. തങ്ങള്‍ ബാറ്റ് ചെയ്തപ്പോള്‍ കുറച്ചുകൂടി മഞ്ഞുവീഴ്ചയുണ്ടായിരുന്നുവെന്ന് താന്‍ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</p>
<h3>മത്സരത്തില്‍ സംഭവിച്ചത്‌</h3>
<p>തുടര്‍പരാജയങ്ങളില്‍ വലഞ്ഞ മുംബൈയ്ക്ക് ആശ്വാസമായിരുന്നു ഗുജറാത്തിനെതിരായ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റു ചെയ്ത മുംബൈ സെഞ്ചുറി നേടിയ തിലക് വര്‍മയുടെ തകര്‍പ്പന്‍ ബാറ്റിങിന്റെ പിന്‍ബലത്തിലാണ് 199 റണ്‍സ് അടിച്ചുകൂട്ടിയത്. പുറത്താകാതെ 45 പന്തില്‍ 101 റണ്‍സാണ് തിലക് നേടിയത്. ഏഴ് സിക്‌സറും, എട്ടു ഫോറും തിലക് നേടി.</p>
<h3>മുംബൈ താരങ്ങളുടെ ആഹ്ലാദം</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">A 𝙈𝙄𝘨𝘩𝘵𝘺 win in Ahmedabad!! 👊<a href="https://twitter.com/mipaltan?ref_src=twsrc%5Etfw">@mipaltan</a> get back on winning ways with a massive 99-run win 🔥</p>
<p>MATCH HIGHLIGHTS ▶️ <a href="https://t.co/cf6MPBi5b2">https://t.co/cf6MPBi5b2</a><a href="https://twitter.com/hashtag/TATAIPL?src=hash&amp;ref_src=twsrc%5Etfw">#TATAIPL</a> | <a href="https://twitter.com/hashtag/KhelBindaas?src=hash&amp;ref_src=twsrc%5Etfw">#KhelBindaas</a> | <a href="https://twitter.com/hashtag/GTvMI?src=hash&amp;ref_src=twsrc%5Etfw">#GTvMI</a> <a href="https://t.co/RmQQzh0WHQ">pic.twitter.com/RmQQzh0WHQ</a></p>
<p>— IndianPremierLeague (@IPL) <a href="https://twitter.com/IPL/status/2046285119166828604?ref_src=twsrc%5Etfw">April 20, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>മൂന്ന് വിക്കറ്റെടുത്ത കഗിസോ റബാദ ഗുജറാത്തിനായി ബൗളിങില്‍ തിളങ്ങി. തിലകും, 32 പന്തില്‍ 45 റണ്‍സെടുത്ത നമാന്‍ ധിറും ഒഴികെയുള്ള മുംബൈ ബാറ്റര്‍മാര്‍ നിറംമങ്ങി. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ-16 പന്തില്‍ 15, സൂര്യകുമാര്‍ യാദവ്-10 പന്തില്‍ 15 തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തി.</p>
<p>ഗുജറാത്ത് നിരയില്‍ ഒരു ബാറ്റര്‍ക്ക് പോലും 30 കടക്കാനായില്ല. വാഷിങ്ടണ്‍ സുന്ദറായിരുന്നു ടോപ് സ്‌കോറര്‍. 17 പന്തില്‍ 26 റണ്‍സാണ് സുന്ദര്‍ നേടിയത്. ആകെ നാലു ബാറ്റര്‍മാരാണ് ഗുജറാത്ത് നിരയില്‍ രണ്ടക്കം കടന്നത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 13 പന്തില്‍ 14 റണ്‍സ് നേടി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/ipl-2026-fans-criticize-mi-captain-hardik-pandya-after-sending-sherfane-rutherford-to-bat-at-number-seven-2200325.html">MI vs GT: വമ്പനടിക്കാരന്‍ റുഥര്‍ഫോര്‍ഡ് ഇറങ്ങുന്നത് ഏഴാമത്; മുംബൈയ്ക്ക് പണിയാകുന്നത് ബോസിന്റെ തല തിരിഞ്ഞ നയങ്ങളോ?</a></strong></p>
<p>ഇമ്പാക്ട് പ്ലയറായെത്തിയ അശ്വനി കുമാര്‍ നാലു വിക്കറ്റും, മിച്ചല്‍ സാന്റ്‌നറും, അല്ലാ ഗസന്‍ഫര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. ജസ്പ്രീത് ബുംറയ്ക്കും, ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു. സായ് സുദര്‍ശനെ ഗോള്‍ഡന്‍ ഡക്കാക്കിയ ബുംറ ഈ സീസണിലെ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി.</p>
<h3>പോയിന്റ് ടേബിളില്‍</h3>
<p>ഈ വിജയത്തോടെ മുംബൈ പോയിന്റ് ടേബിളില്‍ ഏഴാമതെത്തി. ആറു മത്സരങ്ങളില്‍ നിന്ന് മുംബൈ നേടുന്ന രണ്ടാമത്തെ വിജയമാണിത്. ആറു മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയമുള്ള ഗുജറാത്ത് ആറാം സ്ഥാനത്താണ്. മുംബൈയ്ക്ക് നാലു പോയിന്റുണ്ട്. ഗുജറാത്തിന് ആറു പോയിന്റും.</p>
]]></content:encoded>
				</item>
							<item>
					<title>Salman Nizar: മാത്രെയ്ക്ക് പകരമായി സല്‍മാന്‍ നിസാറിനെ ഉള്‍പ്പെടുത്തൂ; ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് ആരാധകര്‍</title>
					<link>https://www.malayalamtv9.com/sports/cricket-news/ayush-mhatre-ruled-out-of-ipl-2026-fans-demand-kerala-batter-salman-nizar-as-replacement-in-csk-2200590.html</link>
					<pubDate>Tue, 21 Apr 2026 20:22:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ayush-mhatre-ruled-out-of-ipl-2026-fans-demand-kerala-batter-salman-nizar-as-replacement-in-csk-2200590.html</guid>
					<description><![CDATA[<p>Salman Nizar Chennai Super Kings: ആയുഷ് മാത്രെയുടെ പരിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിന് തിരിച്ചടിയായി. ചെന്നൈയ്ക്ക് ഇനി പകരക്കാരനെ കണ്ടെത്തണം. മലയാളി താരം സല്‍മാന്‍ നിസാര്‍ അനുയോജ്യമായ ഓപ്ഷനെന്നാണ് ആരാധകരുടെ അഭിപ്രായം. സല്‍മാനെ ടീമിലെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Salman-Nizar-and-Ayush-Mhatre.jpg" class="attachment-large size-large wp-post-image" alt="Salman Nizar and Ayush Mhatre" /></figure><p><strong>ചെന്നൈ:</strong> താരങ്ങള്‍ പരിക്കേറ്റ് <a href="https://www.malayalamtv9.com/sports/cricket-news/csk-batter-ayush-mhatre-ruled-out-of-the-remainder-of-ipl-2026-due-to-a-left-hamstring-injury-2200550.html">പുറത്താകുന്നത്</a> ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാമ്പില്‍ തുടര്‍ക്കഥയായിരിക്കുകയാണ്. പേസര്‍മാരായ നഥാന്‍ എല്ലിസ്, ഖലീല്‍ അഹമ്മദ്, ബാറ്റര്‍ ആയുഷ് മാത്രെ എന്നിവരാണ് പുറത്തായത്. നഥാന്‍ എല്ലിസിന് പകരമായി സ്‌പെണ്‍സര്‍ ജോണ്‍സണെ സിഎസ്‌കെ ടീമിലെത്തിച്ചു. എന്നാല്‍ ഖലീലിനും, മാത്രെയ്ക്കും ഇനി പകരക്കാരെ കണ്ടെത്തേണ്ടതുണ്ട്.</p>
<p>ഖലീല്‍ അഹമ്മദിന് പകരം ആകാശ് മധ്‌വാല്‍ സിഎസ്‌കെയിലെത്തിയേക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ മാത്രെയ്ക്ക് പകരം ആരെത്തുമെന്നാണ് ചോദ്യം. പകരക്കാരുടെ സ്ഥാനത്തേക്ക് ആരാധകര്‍ അവരുടെ 'ചോയ്‌സുകള്‍' സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. മലയാളി താരം സല്‍മാന്‍ നിസാറിന്റെ പേരാണ് കൂടുതല്‍ ആരാധകരും പറയുന്നത്.</p>
<h3>എന്തുകൊണ്ട് സല്‍മാന്‍?</h3>
<p>മാത്രെയ്ക്ക് പകരം പരിഗണിക്കാവുന്ന താരങ്ങളില്‍ സല്‍മാന്‍ അനുയോജ്യമായ ഓപ്ഷനാണെന്നാണ് ആരാധകരുടെ അഭിപ്രായം. ആഭ്യന്തര ക്രിക്കറ്റില്‍ താരം മിന്നും ഫോമിലായിരുന്നു. ഐപിഎല്‍ താരലേലത്തില്‍ ഏതെങ്കിലും ഫ്രാഞ്ചെസി സ്വന്തമാക്കുമെന്ന് ആരാധകര്‍ കരുതിയെങ്കിലും അത് സംഭവിച്ചില്ല.</p>
<h3>ആരാധകരുടെ ട്വീറ്റുകള്‍</h3>
<blockquote class="twitter-tweet"><p>Why CSK don't have a Proper finisher? Why they never go for Miller? At least they could've tried to get Salman Nizar. So Ruturaj has to take the blame and responsibility of messing up the auction. Don't just blame Fleming for everything. Rutu said he was actively involved <a href="https://t.co/Xji8s4Cc2S">https://t.co/Xji8s4Cc2S</a></p>
<p>— 𝐈𝐧𝐠𝐥𝐨𝐫𝐢𝐨𝐮𝐬 𝐌𝐚𝐥𝐥𝐮 (@IngloriousMallu) <a href="https://twitter.com/IngloriousMallu/status/2046497237451350404?ref_src=twsrc%5Etfw">April 21, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet"><p>My Injury Replacement Options To Replace Ayush MhatreAarya Desai<br />
Tushar Raheja<br />
Salman Nizar<br />
Sairaj Patil</p>
<p>— Junaid Khan (@JunaidKhanation) <a href="https://twitter.com/JunaidKhanation/status/2046540872205111456?ref_src=twsrc%5Etfw">April 21, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet"><p>Salman Nizar could be a good replacement. Release Mukhesh next year, could be decent for reserves.</p>
<p>— RC (@mezzamorta_7) <a href="https://twitter.com/mezzamorta_7/status/2046566089505771837?ref_src=twsrc%5Etfw">April 21, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet"><p>Harshvardhan dalal, salman nizar are better options and if not these then take any good fast bowler as replacement because we have plenty of batsmen</p>
<p>— Ruturaj Gaikwad Nation 👑🏏 (@CSK00000007) <a href="https://twitter.com/CSK00000007/status/2046571424589156819?ref_src=twsrc%5Etfw">April 21, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>കഴിഞ്ഞ തവണ സല്‍മാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ട്രയല്‍സില്‍ പങ്കെടുത്തിരുന്നു. അന്ന് സല്‍മാനൊപ്പം ആയുഷ് മാത്രെ, ഉര്‍വിള്‍ പട്ടേല്‍ തുടങ്ങിയവരും ട്രയല്‍സില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ സീസണില്‍ റുതുരാജ് ഗെയ്ക്‌വാദ് പരിക്കേറ്റ് പുറത്തായപ്പോള്‍ പകരക്കാരനായി പരിഗണിച്ചവരില്‍ സല്‍മാനമുണ്ടായിരുന്നു. എന്നാല്‍ അന്ന് മാത്രെയ്ക്കാണ് നറുക്ക് വീണത്. പരിക്കേറ്റ വാന്‍ഷ് ബേദിക്ക് പകരമായി ഉര്‍വിള്‍ പട്ടേലും ചെന്നൈ ടീമിലെത്തി. സല്‍മാന് മാത്രം ഭാഗ്യം തുണച്ചില്ല.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/ipl-2026-fans-criticize-mi-captain-hardik-pandya-after-sending-sherfane-rutherford-to-bat-at-number-seven-2200325.html">MI vs GT: വമ്പനടിക്കാരന്‍ റുഥര്‍ഫോര്‍ഡ് ഇറങ്ങുന്നത് ഏഴാമത്; മുംബൈയ്ക്ക് പണിയാകുന്നത് ബോസിന്റെ തല തിരിഞ്ഞ നയങ്ങളോ?</a></strong></p>
<h3>സല്‍മാന്‍ എത്തുമോ?</h3>
<p>കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിലാണ് സിഎസ്‌കെയ്ക്ക് കളിക്കാനുള്ള അവസരം സല്‍മാന് നഷ്ടമായത്. ഇത്തവണ സല്‍മാന്‍ ചെന്നൈയിലെത്തണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് നടക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ല. സല്‍മാനെ സിഎസ്‌കെ വീണ്ടും ട്രയല്‍സിന് വിളിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ട്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.</p>
<p>കഴിഞ്ഞ വര്‍ഷം പരിഗണിച്ചെങ്കിലും, നിലവില്‍ സല്‍മാന്‍ സിഎസ്‌കെയുടെ പരിഗണനയിലുണ്ടോയെന്ന് പോലും വ്യക്തമല്ല. എന്തായാലും, ആയുഷ് മാത്രെയുടെ പകരക്കാരന്‍ ആരായാരിക്കുമെന്ന് അധികം വൈകാതെ തന്നെ വ്യക്തമാകും. മാത്രെയ്ക്ക് കൃത്യമായ ഒരു 'ലൈക്ക് ഫോര്‍ ലൈക്ക്' പകരക്കാരനായി സല്‍മാനെ കാണാനാകില്ല. എന്നാല്‍ സല്‍മാനെ ടീമിലെടുത്താല്‍ അത് സിഎസ്‌കെയുടെ ബാറ്റിങ് നിരയ്ക്ക് ആഴം കൂട്ടുമെന്നതില്‍ സംശയമില്ല.</p>
<h3>സിഎസ്‌കെയുടെ ഓപ്ഷന്‍</h3>
<p>നിലവില്‍ ആയുഷ് മാത്രയെക്ക് പകരം പരിഗണിക്കാവുന്ന താരങ്ങള്‍ സിഎസ്‌കെയുടെ സ്‌ക്വാഡില്‍ തന്നെയുണ്ട്. അവസരം കാത്തിരിക്കുന്ന ഉര്‍വിള്‍ പട്ടേല്‍ പോലുള്ള താരങ്ങളെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രെയുടെ അഭാവം ഒരുപരിധി വരെ പരിഹരിക്കാനാകും. പക്ഷേ, അതിന് പ്ലേയിങ് ഇലവനില്‍ നേരിയ പൊളിച്ചെഴുത്തുകള്‍ നടത്തണമെന്ന് മാത്രം.</p>
<p>നിലവില്‍ പോയിന്റ് ടേബിളില്‍ എട്ടാമതാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആറു മത്സരങ്ങളില്‍ ജയിച്ചത് രണ്ടെണ്ണത്തില്‍ മാത്രം. നാലിലും തോറ്റു. ഇതുവരെ സിഎസ്‌കെ സ്വന്തമാക്കിയത് നാലു പോയിന്റുകള്‍.</p>
]]></content:encoded>
				</item>
							<item>
					<title>Ayush Mhatre: ആദ്യം എല്ലിസ്‌, പിന്നെ ഖലീല്‍, ഇപ്പോള്‍ മാത്രെയും ഐപിഎല്ലില്‍ നിന്ന് പുറത്ത്; ചെന്നൈയ്ക്ക് കനത്ത തിരിച്ചടി</title>
					<link>https://www.malayalamtv9.com/sports/cricket-news/csk-batter-ayush-mhatre-ruled-out-of-the-remainder-of-ipl-2026-due-to-a-left-hamstring-injury-2200550.html</link>
					<pubDate>Tue, 21 Apr 2026 16:39:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/csk-batter-ayush-mhatre-ruled-out-of-the-remainder-of-ipl-2026-due-to-a-left-hamstring-injury-2200550.html</guid>
					<description><![CDATA[<p>Ayush Mhatre ruled out: ആയുഷ് മാത്രെ ഐപിഎല്‍ 2026-ല്‍ ഇനി കളിക്കില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെയേറ്റ പരിക്കാണ് കാരണം. സുഖം പ്രാപിക്കാന്‍ 6-12 ആഴ്ചത്തെ കാലയളവ് ആവശ്യമാണെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് അറിയിച്ചു. മാത്രെ പുറത്തായത് ചെന്നൈയ്ക്ക് കനത്ത തിരിച്ചടിയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Ayush-Mhatre-CSK.jpg" class="attachment-large size-large wp-post-image" alt="Ayush Mhatre CSK" /></figure><p><strong>ചെന്നൈ:</strong> പരിക്കേറ്റ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റര്‍ ആയുഷ് മാത്രെ ഐപിഎല്‍ 2026-ല്‍ ഇനിയുള്ള മത്സരങ്ങളില്‍ കളിക്കില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ <a href="https://www.malayalamtv9.com/sports/cricket-news/srh-vs-csk-ipl-2026-sunrisers-hyderabad-beat-chennai-super-kings-by-10-runs-2199878.html">മത്സരത്തില്‍</a> ബാറ്റു ചെയ്യുന്നതിനിടെയാണ് 18-കാരന് പരിക്കേറ്റത്. തുടര്‍ന്ന് താരം ക്രീസില്‍ തുടര്‍ന്നെങ്കിലും ഉടന്‍ ഔട്ടായി. താരത്തിന് സുഖം പ്രാപിക്കാന്‍ 6-12 ആഴ്ചത്തെ കാലയളവ് ആവശ്യമാണെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് അറിയിച്ചു.</p>
<p>ആയുഷ് മാത്രെ പുറത്തായത് ചെന്നൈയ്ക്ക് കനത്ത തിരിച്ചടിയാണ്. ഈ സീസണില്‍ ചെന്നൈയ്ക്കായി സ്ഥിരതയോടെ, മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് മാത്രെ. വണ്‍ ഡൗണായി ക്രീസിലെത്തുന്ന താരത്തിന്റെ മികച്ച സ്‌ട്രൈക്ക് റേറ്റ് ചെന്നൈയ്ക്ക് കരുത്തായിരുന്നു.</p>
<h3>സണ്‍റൈസേഴ്‌സിനെതിരെ സംഭവിച്ചത്‌</h3>
<p>സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ ഇമ്പാക്ട് പ്ലയറായാണ് മാത്രെ ബാറ്റിങിന് ഇറങ്ങിയത്. 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ സഞ്ജു സാംസണെ നഷ്ടമായിരുന്നു. മൂന്ന് പന്തില്‍ ഏഴു റണ്‍സെടുത്ത സഞ്ജു മടങ്ങുമ്പോള്‍ 15 റണ്‍സായിരുന്നു ചെന്നൈയുടെ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്.</p>
<p>ഈ ഘട്ടത്തിലാണ് മാത്രെ ക്രീസിലെത്തിയത്. തുടക്കം മുതല്‍ താരം തകര്‍പ്പനടികളുമായി കളം നിറഞ്ഞു. ഇതിനിടെയാണ് പരിക്കേറ്റത്. എന്നിട്ടും ക്രീസില്‍ തുടര്‍ന്ന മാത്രെ 13 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായി. നിതീഷ് കുമാര്‍ റെഡ്ഡിയുടെ പന്തില്‍ ഹെയിന്റിച്ച് ക്ലാസന് ക്യാച്ച് നല്‍കുകയായിരുന്നു. അഞ്ച് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു പ്രകടനം. മുടന്തിയാണ് മാത്രെ ഗ്രൗണ്ട് വിട്ടത്.</p>
<h3>സിഎസ്‌കെയുടെ അറിയിപ്പ്‌</h3>
<p><iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FTheChennaiSuperKings%2Fposts%2Fpfbid0edSmgNnwmmTKLAEVGnDzmhUcTmmNcVuqFVCQmgWQz22YPv59n7XUenLwbRNaG8vbl&amp;show_text=true&amp;width=500" width="480" height="360" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
<h3>മാത്രെയുടെ പ്രകടനം</h3>
<p>തകര്‍പ്പന്‍ പ്രകടനമാണ് താരം ഈ സീസണില്‍ ഇതുവരെ പുറത്തെടുത്തത്. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ നിലവില്‍ 14-ാമതാണ്. ആറു മത്സരങ്ങളില്‍ നിന്ന് 201 റണ്‍സ് നേടി. 33.50 ആണ് ആവറേജ്. 177.87 ആണ് സ്‌ട്രൈക്ക് റേറ്റ്.</p>
<p>Also Read: <a href="https://www.malayalamtv9.com/sports/cricket-news/big-blow-for-csk-khaleel-ahmed-ruled-out-of-ipl-2026-due-to-injury-2199388.html">Khaleel Ahmed: ചെന്നൈ സൂപ്പര്‍ കിങ്‌സിന് കൂനിന്മേല്‍ കുരു; ഖലീല്‍ അഹമ്മദ് പരിക്കേറ്റ് പുറത്ത്‌</a></p>
<p>ഈ സീസണില്‍ ഇതുവരെ ചെന്നൈയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും മാത്രെയാണ്. ആറു മത്സരങ്ങളില്‍ നിന്ന് 192 റണ്‍സുമായി മലയാളിതാരം സഞ്ജു സാംസണാണ് രണ്ടാമത്. ഓപ്പണറും ക്യാപ്റ്റനുമായ റുതുരാജ് ഗെയ്ക്‌വാദ് ഫോം ഔട്ടിലാണ്. ഈ സാഹചര്യത്തില്‍ മാത്രെ പുറത്തായത് ചെന്നൈയ്ക്ക് കനത്ത തിരിച്ചടിയാണ്. മാത്രെയ്ക്ക് ഇനി പകരക്കാരനെ കണ്ടെത്തേണ്ടി വരും.</p>
<h3>പരിക്കുകളില്‍ വലഞ്ഞ് ചെന്നൈ</h3>
<p>ഈ സീസണില്‍ ഇത് മൂന്നാമത്തെ ചെന്നൈ താരമാണ് പരിക്ക് മൂലം പുറത്താക്കുന്നത്. ഓസീസ് പേസര്‍ നഥാന്‍ എല്ലിസാണ് ആദ്യം പുറത്തായത്. എല്ലിസിന് പകരം ഓസ്‌ട്രേലിയയില്‍ നിന്ന് തന്നെയുള്ള സ്‌പെണ്‍സര്‍ ജോണ്‍സണെ പകരം ടീമിലെത്തിച്ചിരുന്നു. ടീം ക്യാമ്പില്‍ ചേര്‍ന്ന ജോണ്‍സണ്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്.</p>
<p>ഇതിന് പിന്നാലെ പരിക്ക് മൂലം പേസര്‍ ഖലീല്‍ അഹമ്മദും പുറത്തായി. ഖലീലിന് പകരക്കാരനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിന് പിന്നാലെയാണ് മാത്രെയും പുറത്താകുന്നത്. എംഎസ് ധോണി, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരും പരിക്കിന്റെ പിടിയിലായിരുന്നു. പരിക്ക് മാറിയെത്തിയ ബ്രെവിസ് കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കുകയും ചെയ്തു. എന്നാല്‍ ധോണി എന്ന് തിരിച്ചെത്തുമെന്ന് ഇപ്പോഴും അവ്യക്തമാണ്.</p>
]]></content:encoded>
				</item>
							<item>
					<title>IND vs IRE: അയര്‍ലന്‍ഡ് പര്യടനത്തില്‍ സഞ്ജു ഉണ്ടാകില്ല? ബിസിസിഐ ഒരുങ്ങുന്നത് മറ്റൊരു പരീക്ഷണത്തിന്‌</title>
					<link>https://www.malayalamtv9.com/sports/cricket-news/will-sanju-samson-not-play-in-the-india-vs-ireland-t20-series-starting-on-june-26-2200488.html</link>
					<pubDate>Tue, 21 Apr 2026 14:39:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/will-sanju-samson-not-play-in-the-india-vs-ireland-t20-series-starting-on-june-26-2200488.html</guid>
					<description><![CDATA[<p>Sanju Samson unlikely to play in IND vs IRE series: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ കളിച്ചേക്കില്ലെന്ന് സൂചന. അയര്‍ലന്‍ഡ് പര്യടനത്തില്‍ യുവതാരങ്ങളെ അണിനിരത്താനാണ് സാധ്യതയേറെയും. ഏഷ്യന്‍ ഗെയിംസ് ലക്ഷ്യമിട്ടാണ് ഈ നീക്കം. ബിസിസിഐയുടെ പുതിയ നീക്കത്തെക്കുറിച്ച് വായിക്കാം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Sanju-Samson-Batting.jpg" class="attachment-large size-large wp-post-image" alt="Sanju Samson Batting" /></figure><p><strong>India vs Ireland:</strong> ജൂണ്‍ 26-ന് ആരംഭിക്കുന്ന ഇന്ത്യ-അയര്‍ലന്‍ഡ് ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ കളിച്ചേക്കില്ല. സഞ്ജു ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് ബിസിസിഐ വിശ്രമം അനുവദിക്കാനാണ് സാധ്യത. രണ്ട് മത്സരങ്ങളാണ് ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലുള്ളത്. ജൂണ്‍ 26-നും, 28-നുമാണ് മത്സരങ്ങള്‍. അയര്‍ലന്‍ഡ് പര്യടനത്തില്‍ <a href="https://www.malayalamtv9.com/sports/cricket-news/bcci-is-planning-two-team-structure-for-t20is-shreyas-iyer-under-consideration-for-captaincy-2200210.html">പുതുമുഖങ്ങളെ</a> അണി നിരത്തിയുള്ള ടീമിനെ രംഗത്തിറക്കാനാണ് സാധ്യത.</p>
<p>ഈ വര്‍ഷം സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഒരേ സമയത്ത് ഇന്ത്യയ്ക്ക് രണ്ട് ടി20 പരമ്പരകളില്‍ കളിക്കേണ്ടതുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയും, ഏഷ്യന്‍ ഗെയിംസും. ഇതിനായി ഇന്ത്യയ്ക്ക് രണ്ട് ടീമുകളെയും സജ്ജമാക്കേണ്ടതുണ്ട്.</p>
<h3>രണ്ട് ടീമുകള്‍</h3>
<p>കഴിഞ്ഞ തവണത്തെപ്പോലെ, ഇത്തവണയും രണ്ടാം നിര ടീമിനെയാകാം ഏഷ്യന്‍ ഗെയിംസിന് അയയ്ക്കുന്നത്. പ്രധാന ടീം വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ കളിച്ചേക്കും. ഏതാണ്ട് ഒരേ സമയത്ത് നടക്കുന്ന ഈ രണ്ട് പരമ്പരകള്‍ ലക്ഷ്യമിട്ട്‌ ഇന്ത്യയ്ക്ക് രണ്ട് വ്യത്യസ്ത ടീമുകളെ അണിനിരത്തേണ്ടതുണ്ട്.</p>
<p>ഇതിന്റെ ഭാഗമായി 30-35 താരങ്ങളുടെ പൂളാണ് ടീം ഒരുക്കുന്നത്. ഐപിഎല്‍ 2026-ല്‍ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളെയെല്ലാം പരിഗണിക്കുന്നുണ്ട്. വൈഭവ് സൂര്യവംശി, പ്രിയാൻഷ് ആര്യ, അങ്ക്രീഷ് രഘുവംശി രജത് പട്ടീദർ, ആയുഷ് ബദോണി തുടങ്ങിയവരെല്ലാം പരിഗണനയിലുണ്ട്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/ajit-agarkar-likely-to-continue-as-chairman-of-selectors-until-june-2027-as-bcci-renews-contract-2200240.html">Ajit Agarkar: മറ്റാരുണ്ട്, അഗാര്‍ക്കര്‍ അല്ലാതെ! ചീഫ് സെലക്ടര്‍ സ്ഥാനത്തിന് ഇളക്കം തട്ടില്ല? കാലാവധി നീട്ടിനല്‍കിയേക്കും</a></strong></p>
<h3>അയര്‍ലന്‍ഡ് പര്യടനത്തില്‍</h3>
<p>പരിഗണിക്കുന്ന പല യുവതാരങ്ങള്‍ക്കും രാജ്യാന്തര ടി20 ക്രിക്കറ്റില്‍ പരിചയസമ്പത്ത് ഇല്ല. ഏഷ്യന്‍ ഗെയിംസിന് മുമ്പ് ഇവര്‍ക്ക് ആവശ്യത്തിന് മത്സരപരിചയമൊരുക്കേണ്ട ഉത്തരവാദിത്തം ബിസിസിഐയ്ക്കുണ്ട്. അയര്‍ലന്‍ഡ് പര്യടനം ഇതിനുള്ള മികച്ച അവസരമായാണ് ബിസിസിഐ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ അയര്‍ലന്‍ഡ് പര്യടനത്തില്‍ യുവതാരങ്ങളെ അണിനിരത്താനാണ് സാധ്യതയേറെയും. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലും ഈ ടീമിനെ കളിപ്പിക്കാനാണ് സാധ്യത.</p>
<h3>സഞ്ജുവിന് വിശ്രമം?</h3>
<p>സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ തുടര്‍ച്ചയായി ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ജനുവരി മുതല്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായി ടി20 പരമ്പരകളുണ്ടായിരുന്നു. ജനുവരിയിലായിരുന്നു ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര. ഈ പരമ്പരയ്ക്ക് തൊട്ടുപിന്നാലെ ടി20 ലോകകപ്പ് നടന്നു.</p>
<h3>ടി20 ലോകകപ്പ് ഫൈനല്‍</h3>
<p>https://www.youtube.com/watch?v=D5L2Esha4Ps</p>
<p>ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നിലനിര്‍ത്തി. ഒപ്പം സഞ്ജു സാംസണ്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റുമായി. ടി20 ലോകകപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെ ഐപിഎല്‍ ആരംഭിച്ചു. ഐപിഎല്ലിന് ശേഷം സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാനാണ് സാധ്യത.</p>
<h3>ഇംഗ്ലണ്ടിനെതിരായ പരമ്പര</h3>
<p>ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അഞ്ച് ടി20 പരമ്പര കളിക്കുന്നുണ്ട്. സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഈ പരമ്പരയിലൂടെ തിരിച്ചെത്താനാണ് സാധ്യത. ജൂലൈ ഒന്ന്, നാല്, ഏഴ്, ഒമ്പത്, പതിനൊന്ന് തീയതികളിലാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര നടക്കുന്നത്. ജൂലൈയില്‍ സിംബാബ്‌വെയ്‌ക്കെതിരെയും ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര കളിക്കുന്നുണ്ട്. ഈ പരമ്പരയില്‍ യുവതാരങ്ങളെ അണിനിരത്തിയേക്കാം.</p>
]]></content:encoded>
				</item>
							<item>
					<title>IPL 2026: തുടര്‍തോല്‍വികള്‍ക്ക് ശേഷം മുംബൈ ഇന്ത്യന്‍സിന് ആശ്വാസം; ഗുജറാത്തിന്റെ &#8216;പരിപ്പെടു&#8217;ത്തു</title>
					<link>https://www.malayalamtv9.com/sports/cricket-news/mumbai-indians-get-relief-after-consecutive-defeats-in-ipl-2026-beat-gujarat-titans-by-99-runs-2200339.html</link>
					<pubDate>Mon, 20 Apr 2026 23:02:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/mumbai-indians-get-relief-after-consecutive-defeats-in-ipl-2026-beat-gujarat-titans-by-99-runs-2200339.html</guid>
					<description><![CDATA[<p>Mumbai Indians beat Gujarat Titans: മുംബൈ ഇന്ത്യന്‍സിന് ആശ്വാസ ജയം. ഗുജറാത്ത് ടൈറ്റന്‍സിനെ 99 റണ്‍സിന് തോല്‍പിച്ചു. 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 100 റണ്‍സിന് ഓള്‍ ഔട്ടായി. ഐപിഎല്‍ 2026 സീസണില്‍ മുംബൈ നേടുന്ന രണ്ടാമത്തെ വിജയമാണിത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Mumbai-Indians-vs-Gujarat-Titans.jpg" class="attachment-large size-large wp-post-image" alt="Mumbai Indians vs Gujarat Titans" /></figure><p><strong>അഹമ്മദാബാദ്:</strong> തുടര്‍തോല്‍വികളില്‍ വലഞ്ഞ മുംബൈ ഇന്ത്യന്‍സിന് ഒടുവില്‍ ആശ്വാസ ജയം. ഇന്ന് നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 99 റണ്‍സിന് തോല്‍പിച്ചു. 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 15.5 ഓവറില്‍ 100 റണ്‍സിന് ഓള്‍ ഔട്ടായി. ഐപിഎല്‍ 2026 സീസണില്‍ മുംബൈ നേടുന്ന രണ്ടാമത്തെ മാത്രം വിജയമാണിത്.</p>
<p>ഗുജറാത്ത് നിരയില്‍ ഒരാള്‍ക്ക് പോലും പോരാടാന്‍ സാധിച്ചില്ല. 17 പന്തില്‍ 26 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് ടോപ് സ്‌കോറര്‍. മറ്റൊരു ബാറ്റര്‍ക്ക് പോലും 20 കടക്കാനായില്ല. ആകെ നാലു ബാറ്റര്‍മാരാണ് രണ്ടക്കം കടന്നത്. ശുഭ്മാന്‍ ഗില്‍-13 പന്തില്‍ 14, ഷാരൂഖ് ഖാന്‍-13 പന്തില്‍ 17, കഗിസോ റബാദ-14 പന്തില്‍ 12 എന്നിവരാണ് സുന്ദറിന് പുറമെ രണ്ടക്കം കടന്നത്.</p>
<h3>ബുംറയുടെ ആദ്യ വിക്കറ്റ്‌</h3>
<p>തുടക്കം മുതല്‍ ഗുജറാത്ത് തകര്‍ച്ച നേരിട്ടു. ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ സായ് സുദര്‍ശന്‍ പുറത്തായി. ജസ്പ്രീത് ബുംറയാണ് സായിയെ ഗോള്‍ഡന്‍ ഡക്കാക്കിയത്. ഈ ഐപിഎല്‍ സീസണില്‍ ബുംറ നേടുന്ന ആദ്യ വിക്കറ്റാണിത്.</p>
<p>തൊട്ടുപിന്നാലെ ജോസ് ബട്ട്‌ലറെ ഹാര്‍ദ്ദിക് പാണ്ഡ്യ എല്‍ബിഡബ്ല്യുവില്‍ കുരുക്കി. ആറു പന്തില്‍ അഞ്ച് റണ്‍സെടുത്താണ് ബട്ട്‌ലര്‍ മടങ്ങിയത്. ഗ്ലെന്‍ ഫിലിപ്‌സ്-എട്ട് പന്തില്‍ 6, രാഹുല്‍ തെവാട്ടിയ-11 പന്തില്‍ എട്ട്, ഷാരൂഖ് ഖാന്‍, റാഷിദ് ഖാന്‍-ആറു പന്തില്‍ നാല്‌ എന്നിവരും വന്ന പോലെ മടങ്ങിയതോടെ ഗുജറാത്ത് തോല്‍വി ഉറപ്പിച്ചു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/ipl-2026-fans-criticize-mi-captain-hardik-pandya-after-sending-sherfane-rutherford-to-bat-at-number-seven-2200325.html">MI vs GT: വമ്പനടിക്കാരന്‍ റുഥര്‍ഫോര്‍ഡ് ഇറങ്ങുന്നത് ഏഴാമത്; മുംബൈയ്ക്ക് പണിയാകുന്നത് ബോസിന്റെ തല തിരിഞ്ഞ നയങ്ങളോ?</a></strong></p>
<p>മുഹമ്മദ് സിറാജ്-0, അശോക് ശര്‍മ-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. മുംബൈയ്ക്ക് വേണ്ടി ഇമ്പാക്ട് പ്ലയറായെത്തിയ അശ്വനി കുമാര്‍ നാലു വിക്കറ്റ് വീഴ്ത്തി. അല്ലാ ഗസന്‍ഫാറും, മിച്ചല്‍ സാന്റ്‌നറും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.</p>
<h3>മുംബൈ നേടിയ തകര്‍പ്പന്‍ ക്യാച്ചുകള്‍</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">𝙄𝘾𝙔𝙈𝙄<a href="https://twitter.com/mipaltan?ref_src=twsrc%5Etfw">@mipaltan</a> on a roll 💙</p>
<p>🎥 Some brilliant catching &amp; Mitchell Santner magic in the middle 👌</p>
<p>Updates ▶️ <a href="https://t.co/cawFoZABvQ">https://t.co/cawFoZABvQ</a><a href="https://twitter.com/hashtag/TATAIPL?src=hash&amp;ref_src=twsrc%5Etfw">#TATAIPL</a> | <a href="https://twitter.com/hashtag/KhelBindaas?src=hash&amp;ref_src=twsrc%5Etfw">#KhelBindaas</a> | <a href="https://twitter.com/hashtag/GTvMI?src=hash&amp;ref_src=twsrc%5Etfw">#GTvMI</a> <a href="https://t.co/jlpUFOyOT5">pic.twitter.com/jlpUFOyOT5</a></p>
<p>— IndianPremierLeague (@IPL) <a href="https://twitter.com/IPL/status/2046275706204864544?ref_src=twsrc%5Etfw">April 20, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<h3>തിലകിന്റെ സെഞ്ചുറി</h3>
<p>പുറത്താകാതെ 45 പന്തില്‍ 101 റണ്‍സ് നേടിയ തിലക് വര്‍മയുടെ പ്രകടനമാണ് മുംബൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 32 പന്തില്‍ 45 റണ്‍സെടുത്ത നമന്‍ ധിറും മുംബൈയ്ക്കായി തിളങ്ങി. സൂര്യകുമാര്‍ യാദവ് ഉള്‍പ്പെടെയുള്ള മറ്റ് ബാറ്റര്‍മാര്‍ പരാജയമായി.</p>
<p>ക്വിന്റോണ്‍ ഡി കോക്ക്-11 പന്തില്‍ 13, ഡാനിഷ് മലേവാര്‍-നാലു പന്തില്‍ രണ്ട്, സൂര്യകുമാര്‍ യാദവ്-10 പന്തില്‍ 15, ഹാര്‍ദ്ദിക് പാണ്ഡ്യ, 16 പന്തില്‍ 15, ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ്-രണ്ട് പന്തില്‍ ഒന്ന് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് മുംബൈ ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഗുജറാത്തിനായി കഗിസോ റബാദ മൂന്നു വിക്കറ്റ് വീഴ്ത്തി.</p>
<h3>രണ്ടാം വിജയം</h3>
<p>ഇതുവരെ കളിച്ച ആറു മത്സരങ്ങളില്‍ മുംബൈ നേടുന്ന രണ്ടാമത്തെ വിജയമാണിത്. നാലു മത്സരങ്ങളിലും തോറ്റു. ഈ വിജയത്തോടെ നാലു പോയിന്റുമായി പോയിന്റ് ടേബിളില്‍ മുംബൈ ഏഴാമതെത്തി. ആറു മത്സരങ്ങളില്‍ മൂന്ന് ജയം നേടിയ ഗുജറാത്ത് ആറാമതാണ്. മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം ഏപ്രില്‍ 23-ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ്. 24-ന് നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ്‌ ആര്‍സിബിയെ നേരിടും.</p>
]]></content:encoded>
				</item>
							<item>
					<title>MI vs GT: വമ്പനടിക്കാരന്‍ റുഥര്‍ഫോര്‍ഡ് ഇറങ്ങുന്നത് ഏഴാമത്; മുംബൈയ്ക്ക് പണിയാകുന്നത് ബോസിന്റെ തല തിരിഞ്ഞ നയങ്ങളോ?</title>
					<link>https://www.malayalamtv9.com/sports/cricket-news/ipl-2026-fans-criticize-mi-captain-hardik-pandya-after-sending-sherfane-rutherford-to-bat-at-number-seven-2200325.html</link>
					<pubDate>Mon, 20 Apr 2026 22:24:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ipl-2026-fans-criticize-mi-captain-hardik-pandya-after-sending-sherfane-rutherford-to-bat-at-number-seven-2200325.html</guid>
					<description><![CDATA[<p>Mumbai Indians: ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡിനെ ഏഴാമത് ബാറ്റിങിന് ഇറക്കിയതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ വിമര്‍ശിച്ച് ആരാധകര്‍. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തല തിരിഞ്ഞ നയങ്ങളാണ് മുംബൈയുടെ തിരിച്ചടിയെന്നാണ് വിമര്‍ശനം. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലാണ് ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് ഏഴാമത് ഇറങ്ങിയത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Sherfane-Rutherford-and-Hardik-Pandya.jpg" class="attachment-large size-large wp-post-image" alt="Sherfane Rutherford and Hardik Pandya" /></figure><p><strong>അഹമ്മദാബാദ്:</strong> വമ്പനടികള്‍ക്ക് പേരുകേട്ട ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡിനെ ഏഴാമത് ബാറ്റിങിന് ഇറക്കിയതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ വിമര്‍ശിച്ച് ആരാധകര്‍. ഹാര്‍ദ്ദിക്കിന്റെ തല തിരിഞ്ഞ നയങ്ങളാണ് മുംബൈയുടെ തിരിച്ചടിയെന്നാണ് ആരാധകരുടെ വിമര്‍ശനം. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലാണ് റുഥര്‍ഫോര്‍ഡ് ഏഴാമത് ഇറങ്ങിയത്. അവസാന ഓവറില്‍ മാത്രമാണ് താരത്തിന് ബാറ്റു ചെയ്യാനായത്. രണ്ട് പന്തുകള്‍ മാത്രമാണ് റുഥര്‍ഫോര്‍ഡ് നേരിട്ടത്. നേടിയത് പുറത്താകാതെ ഒരു റണ്‍സ് മാത്രം.</p>
<p>മധ്യനിരയിലെങ്കിലും റുഥര്‍ഫോര്‍ഡിനെ കളിപ്പിച്ചിരുന്നെങ്കില്‍ സ്‌കോറിങിന്റെ വേഗത വര്‍ധിക്കുമായിരുന്നുവെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. റുഥര്‍ഫോര്‍ഡിന് മുമ്പ് ബാറ്റിങിന് ഇറങ്ങിയ ഹാര്‍ദ്ദിക് പാണ്ഡ്യ 16 പന്തില്‍ 15 റണ്‍സ് എടുത്ത് പുറത്തായി. ഒരു ഫോര്‍ മാത്രമാണ് ഹാര്‍ദ്ദിക്കിന് നേടാനായത്. ഹാര്‍ദ്ദിക്കിന്റെ മെല്ലെപ്പോക്കും മുംബൈയുടെ സ്‌കോറിങ് വേഗത കുറച്ചു.</p>
<h3>സോഷ്യല്‍ മീഡിയയിലെ ചില വിമര്‍ശനങ്ങള്‍</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">True. Today rutherford should have come to bat on his position.</p>
<p>— Dr. Vaibhav 🇮🇳 (@vaibhav31194) <a href="https://twitter.com/vaibhav31194/status/2046264337858429152?ref_src=twsrc%5Etfw">April 20, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet">
<p dir="ltr" lang="en">So infuriating that Rutherford hit 71/31 with 9 sixes against rcb yet being made to cool his heels on bench for 2 matches till captain Saab plays a leisurely 15/15 in last 5-6 over.</p>
<p>— Nik (@nikster007) <a href="https://twitter.com/nikster007/status/2046264308770930857?ref_src=twsrc%5Etfw">April 20, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഹാര്‍ദ്ദിക് ഇറങ്ങുന്നതിന് മുമ്പെങ്കിലും റുഥര്‍ഫോര്‍ഡ് ഇറങ്ങണമായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം. സിക്‌സറുകള്‍ അടിച്ചുകൂട്ടുന്നതിലും, സ്‌കോറിങ് വേഗത വര്‍ധിപ്പിക്കുന്നതിലും വൈദഗ്ധ്യമുള്ളയാളാണ് റുഥര്‍ഫോര്‍ഡ്. നിലവില്‍ താരം ഫോമിലുമാണ്. എന്നിട്ടും റുഥര്‍ഫോര്‍ഡിനെ വേണ്ടവിധം പ്രയോജനപ്പെടുത്തിന്നില്ലെന്നാണ് വിമര്‍ശനം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/lalit-modi-alleges-black-magic-by-ipl-team-owner-in-2011-says-he-will-reveal-who-did-it-2200287.html">Lalit Modi: ‘ഐപിഎല്‍ ടീം ഉടമ ബ്ലാക്ക് മാജിക്ക് ചെയ്തു; ആരാണെന്ന് വെളിപ്പെടുത്തും’</a></strong></p>
<p>പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലും ഹാര്‍ദ്ദിക് റുഥര്‍ഫോര്‍ഡിനെ വേണ്ടവിധം ഉപയോഗിച്ചിരുന്നില്ല. പഞ്ചാബിനെതിരെ ആറാമതാണ് ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് ബാറ്റിങിന് ഇറങ്ങിയത്. ഈ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ താരം മനോജ് തിവാരി <a href="https://www.malayalamtv9.com/sports/cricket-news/manoj-tiwari-demands-hardik-pandya-step-down-from-captaincy-and-hand-over-responsibility-to-rohit-sharma-2199600.html">രംഗത്തെത്തിയിരുന്നു</a>.</p>
<p>ഷെർഫെയ്ൻ റുഥർഫോർഡിനെക്കാൾ മുൻപേ ഹാർദിക് ബാറ്റിങിന് ഇറങ്ങിയ തീരുമാനം തെറ്റായിരുന്നുവെന്ന് മനോജ് തിവാരി ചൂണ്ടിക്കാട്ടി. ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം ഒഴിയണമെന്നും തിവാരി ആവശ്യപ്പെട്ടിരുന്നു. ക്യാപ്റ്റന്‍സി തിരികെ രോഹിത് ശര്‍മയെ ഏല്‍പ്പിക്കണമെന്നായിരുന്നു മനോജ് തിവാരി പറഞ്ഞത്.</p>
<h3>രക്ഷിച്ചത് തിലക് വര്‍മയുടെ സെഞ്ചുറി</h3>
<p>അതേസമയം, ബാറ്റിങ് ഓര്‍ഡറില്‍ പാളിച്ചകളുണ്ടായിരുന്നെങ്കിലും രായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 99 റണ്‍സിന് ജയിച്ചു. 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് മുംബൈ നേടിയത്. പുറത്താകാതെ 45 പന്തില്‍ 101 റണ്‍സ് നേടിയ തിലക് വര്‍മയുടെ പ്രകടനമാണ് മുംബൈയ്ക്ക് കരുത്തായത്. എട്ട് ഫോറും, ഏഴ് സിക്‌സറുകളുമാണ് തിലക് നേടിയത്. നമാന്‍ ധിര്‍ 32 പന്തില്‍ 45 റണ്‍സെടുത്തു. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. ഗുജറാത്ത് 15.5 ഓവറില്‍ 100 റണ്‍സിന് ഓള്‍ ഔട്ടായി.</p>
<p><strong>Also Read: <a href="https://malayalamtv9.com/sports/cricket-news/mumbai-indians-get-relief-after-consecutive-defeats-in-ipl-2026-beat-gujarat-titans-by-99-runs-2200339.html">IPL 2026: തുടര്‍തോല്‍വികള്‍ക്ക് ശേഷം മുംബൈ ഇന്ത്യന്‍സിന് ആശ്വാസം; ഗുജറാത്തിന്റെ ‘പരിപ്പെടു’ത്തു</a></strong></p>
<h3>പ്രകടനം പരിതാപകരം</h3>
<p>ഈ സീസണില്‍ വളരെ പരിപാതകരമായ പ്രകടനമാണ് മുംബൈ ഇതുവരെ പുറത്തെടുത്തത്. ആറു മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ജയിച്ചത്. നാലിലും തോറ്റു. നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാമതാണ്‌. പരിക്കേറ്റ രോഹിത് ശര്‍മ ഏതാനും മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും തിരിച്ചടിയായി.</p>
]]></content:encoded>
				</item>
							<item>
					<title>Lalit Modi: &#8216;ഐപിഎല്‍ ടീം ഉടമ ബ്ലാക്ക് മാജിക്ക് ചെയ്തു; ആരാണെന്ന് വെളിപ്പെടുത്തും&#8217;</title>
					<link>https://www.malayalamtv9.com/sports/cricket-news/lalit-modi-alleges-black-magic-by-ipl-team-owner-in-2011-says-he-will-reveal-who-did-it-2200287.html</link>
					<pubDate>Mon, 20 Apr 2026 20:19:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/lalit-modi-alleges-black-magic-by-ipl-team-owner-in-2011-says-he-will-reveal-who-did-it-2200287.html</guid>
					<description><![CDATA[<p>Lalit Modi&#8217;s allegation: ഐപിഎല്ലില്‍ ബ്ലാക്ക് മാജിക്ക് ആരോപണവുമായി മുന്‍ ചെയര്‍മാന്‍ ലളിത് മോദി രംഗത്ത്. 2011-ല്‍ ഒരു ടീം ഉടമ ബ്ലാക്ക് മാജിക്ക് നടത്തിയെന്നാണ് ആരോപണം. എതിര്‍ടീമിന്റെ ഡ്രസിങ് റൂമില്‍ ചെന്നാണ് ഒരു ടീം ഉടമ ഇങ്ങനെ ചെയ്തത്. താന്‍ എതിർ ടീം ഉടമകളെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ലളിത് മോദി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Lalit-Modi-1.jpg" class="attachment-large size-large wp-post-image" alt="Lalit Modi" /></figure><p>സണ്‍റൈസേഴ്‌സ് ഹൈദരാബാദും, ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ നടന്ന <a href="https://www.malayalamtv9.com/sports/cricket-news/series/ipl">ഐപിഎല്‍</a> പോരാട്ടത്തിനിടയില്‍, ഗാലറിയിലെ ഒരു ദൃശ്യം വൈറലായിരുന്നു. ഒരു സണ്‍റൈസേഴ്‌സ് ആരാധകന്‍ നാരങ്ങ കൈയില്‍ വെച്ച് എന്തോ മന്ത്രം ജപിക്കുന്നതും, തൊട്ടുപിന്നാലെ ചെന്നൈയുടെ ശിവം ദുബെ ഔട്ടാകുന്നതുമായിരുന്നു വീഡിയോയില്‍. ആരാധകന്‍ ഒരു തമാശ ഒപ്പിച്ചതാണെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തം. എന്നാല്‍ ഇയാള്‍ ബ്ലാക്ക് മാജിക്ക് നടത്തിയോ എന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചാരണം.</p>
<p>ഇതിന് പിന്നാലെ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് പരാതി നല്‍കിയതായും വ്യാജപ്രചരണമുണ്ടായി. ചെന്നൈ ടീമിന്റെ പേരില്‍ പ്രചരിച്ച ഒരു കത്തായിരുന്നു വ്യാജപ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ നടപടി ആവശ്യപ്പെട്ടുള്ള ഈ കത്ത്‌ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റേതായിരുന്നില്ല. ആരോ അത് വ്യാജമായി നിര്‍മ്മിച്ചതായിരുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/black-magic-in-ipl-2026-srh-fans-lemon-trick-works-csks-shivam-dube-falls-next-ball-watch-2199994.html">IPL CSK vs SRH: ആരാധകന്റെ നാരങ്ങാ പ്രയോഗം; പിന്നാലെ ദുബെ ക്ലീന്‍ ബൗള്‍ഡ്! ഐപിഎല്ലില്‍ ബ്ലാക്ക് മാജിക്കോ?</a></strong></p>
<h3>ലളിത് മോദിയുടെ ആരോപണം</h3>
<p>ബ്ലാക്ക് മാജിക്കുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ, 2011-ല്‍ ഇത്തരമൊരു സംഭവം നടന്നതായി ആരോപിച്ച് ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി രംഗത്തെത്തി. ഒരു ടീം ഉടമയാണ് അന്ന് ബ്ലാക്ക് മാജിക്ക് നടത്തിയതെന്ന് ലളിത് മോദി ആരോപിച്ചു. സണ്‍റൈസേഴ്‌സ്-ചെന്നൈ മത്സരത്തിലെ സംഭവവികാസങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് ലളിത് മോദി ഇക്കാര്യം പറഞ്ഞത്.</p>
<p>അന്ന് എതിര്‍ടീമിന്റെ ഡ്രസിങ് റൂമില്‍ ചെന്നാണ് ഒരു ടീം ഉടമ ഇങ്ങനെ ചെയ്തത്. 2011 സീസണിൽ തന്നെ താന്‍ എതിർ ടീം ഉടമകളെ ഇക്കാര്യം അറിയിച്ചിരുന്നു. ഒരു ടീം ഉടമ ഇത്തരം കാര്യങ്ങള്‍ ചെയ്തതിനെക്കുറിച്ച് അന്ന് എനിക്ക് വ്യക്തമായ തെളിവുകൾ സഹിതം വിവരം ലഭിച്ചിരുന്നു. അത് ചെയ്ത വ്യക്തികളെക്കുറിച്ച് തന്റെ വരാനിരിക്കുന്ന സീരിസില്‍ വെളിപ്പെടുത്തുമെന്നും ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ എക്‌സില്‍ കുറിച്ചു.</p>
<h3>ലളിത് മോദിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്‌</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">I remember I posted some team owner doing this to the opposing team. By doing exactly this themselves in opposing team dressing room. I even alerted the opposing team owners about this way back in 2011 season - when it happened and I got an alert with concrete proof. I will… <a href="https://t.co/jxmv84Nkwv">https://t.co/jxmv84Nkwv</a></p>
<p>— Lalit Kumar Modi (@LalitKModi) <a href="https://twitter.com/LalitKModi/status/2045967176683700235?ref_src=twsrc%5Etfw">April 19, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ലളിത് മോദിയുടെ ആരോപണം ചര്‍ച്ചയായിരിക്കുകയാണ്. ആരാണ് ആ ടീം ഉടമ എന്നാണ് ഐപിഎല്‍ ആരാധകര്‍ ചോദിക്കുന്നത്. ആരാധകര്‍ അവരുടേതായ സംശയങ്ങള്‍ പ്രകടിപ്പിക്കുന്നുമുണ്ട്. ചിലപ്പോള്‍ ആരോപണങ്ങള്‍ കഴമ്പുണ്ടാകില്ലെന്ന് വാദിക്കുന്നവരുമുണ്ട്. ഇതുസംബന്ധിച്ചുള്ള ഊഹാപോഹങ്ങള്‍ അവസാനിക്കണമെങ്കില്‍ ആ ടീം ഉടമ ആരാണെന്ന് ലളിത് മോദി തന്നെ വെളിപ്പെടുത്തേണ്ടി വരും. എന്തായാലും ലളിത് മോദി തൊടുത്തുവിട്ട ആരോപണങ്ങളില്‍ ഊഹാപോഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.</p>
]]></content:encoded>
				</item>
							<item>
					<title>Ajit Agarkar: മറ്റാരുണ്ട്, അഗാര്‍ക്കര്‍ അല്ലാതെ! ചീഫ് സെലക്ടര്‍ സ്ഥാനത്തിന് ഇളക്കം തട്ടില്ല? കാലാവധി നീട്ടിനല്‍കിയേക്കും</title>
					<link>https://www.malayalamtv9.com/sports/cricket-news/ajit-agarkar-likely-to-continue-as-chairman-of-selectors-until-june-2027-as-bcci-renews-contract-2200240.html</link>
					<pubDate>Mon, 20 Apr 2026 17:20:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ajit-agarkar-likely-to-continue-as-chairman-of-selectors-until-june-2027-as-bcci-renews-contract-2200240.html</guid>
					<description><![CDATA[<p>Ajit Agarkar chief selector: അജിത് അഗാര്‍ക്കര്‍ ചീഫ് സെലക്ടര്‍ സ്ഥാനത്ത് തുടരുമെന്ന് റിപ്പോര്‍ട്ട്. 2027 ജൂൺ വരെ കാലാവധി നീട്ടുമെന്നാണ് റിപ്പോര്‍ട്ട്. അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി തുടരാനാണ് ബിസിസിഐ ആഗ്രഹിക്കുന്നത്. അഗാര്‍ക്കര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ കാലയളവില്‍ ടീമില്‍ സുഗമമായ പരിവര്‍ത്തനം ഉണ്ടായെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Ajit-Agarkar.jpg" class="attachment-large size-large wp-post-image" alt="Ajit Agarkar" /></figure><p><strong>ഇ</strong>ന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായി അജിത് അഗാര്‍ക്കര്‍ തുടരുമെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ കാലാവധി നീട്ടിനല്‍കുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ജൂണില്‍ അവസാനിക്കേണ്ട കാലാവധിയാണ് നീട്ടുന്നത്. 2027 ജൂൺ വരെ കാലാവധി നീട്ടുമെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.</p>
<p>അഗാര്‍ക്കര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ കാലയളവില്‍ ഇന്ത്യ രണ്ട് ടി20 ലോകകപ്പ് ട്രോഫികളും, ഒപു ചാമ്പ്യന്‍സ് ട്രോഫിയും നേടിയിരുന്നു. ഏകദിന ലോകകപ്പില്‍ റണ്ണര്‍ അപ്പുകളുമായി. സെലക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ ബിസിസിഐ തൃപ്തരാണെന്നാണ് സൂചന.</p>
<h3>ഏകദിന ലോകകപ്പ്</h3>
<p>അടുത്ത വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് കണക്കിലെടുത്ത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി തുടരാനാണ് ബിസിസിഐ ആഗ്രഹിക്കുന്നത്. അഗാര്‍ക്കര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ കാലയളവില്‍ ടീമില്‍ സുഗമമായ പരിവര്‍ത്തനം ഉണ്ടായെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയത്.</p>
<p>ബോര്‍ഡ് അധികാരികള്‍ അദ്ദേഹത്തോട് ഇതേക്കുറിച്ച് സംസാരിക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ആർ‌പി സിംഗ്, പ്രഗ്യാൻ ഓജ എന്നിവരും സെലക്ഷന്‍ കമ്മിറ്റിയിലുണ്ട്. ഇവരും സെലക്ഷന്‍ കമ്മിറ്റിയില്‍ തുടരണമെന്നാണ് ബിസിസിഐ ആഗ്രഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ സെലക്ഷന്‍ കമ്മിറ്റി ചുമതലയേറ്റതിനു ശേഷം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. എന്നാല്‍ ടെസ്റ്റില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/bcci-is-planning-two-team-structure-for-t20is-shreyas-iyer-under-consideration-for-captaincy-2200210.html">Indian T20 Team: ശ്രേയസ് ക്യാപ്റ്റന്‍; ജൂറല്‍ കീപ്പര്‍; ഇന്ത്യന്‍ ടി20 ടീമില്‍ വലിയ മാറ്റങ്ങള്‍ വരുന്നു; സഞ്ജുവിന്റെ സ്ഥാനമോ?</a></strong></p>
<h3>ടി20 ലോകകപ്പിലെ തീരുമാനം</h3>
<p>അടുത്തിടെ സമാപിച്ച ടി20 ലോകകപ്പില്‍ ചില ധീരമായ തീരുമാനങ്ങള്‍ അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി സ്വീകരിച്ചിരുന്നു. ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയതും, ഇഷാന്‍ കിഷനെ അപ്രതീക്ഷിതമായി ഉള്‍പ്പെടുത്തിയതും അത്തരം ചില തീരുമാനങ്ങളില്‍ ഉള്‍പ്പെടുന്നു. ഇത് ഗുണം ചെയ്തു.</p>
<p>ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കിഷാനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന ന്യൂസിലന്‍ഡ് പരമ്പരയിലും കിഷന്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.</p>
<h3>ഏഷ്യാ കപ്പില്‍</h3>
<p>ഏതാനും മാസം മുമ്പ് നടന്ന ഏഷ്യാ കപ്പില്‍ ഗില്ലും ടീമിന്റെ ഭാഗമായിരുന്നു.<br />
ഏഷ്യാ കപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്നു ഗില്‍. അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്തതും ഗില്ലായിരുന്നു. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഗില്ലിന് സാധിച്ചില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും നിരാശപ്പെടുത്തിയതോടെ ഗില്ലിനെ ടി20 ലോകകപ്പില്‍ നിന്ന് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഒഴിവാക്കുകയായിരുന്നു.</p>
]]></content:encoded>
				</item>
							<item>
					<title>Indian T20 Team: ശ്രേയസ് ക്യാപ്റ്റന്‍; ജൂറല്‍ കീപ്പര്‍; ഇന്ത്യന്‍ ടി20 ടീമില്‍ വലിയ മാറ്റങ്ങള്‍ വരുന്നു; സഞ്ജുവിന്റെ സ്ഥാനമോ?</title>
					<link>https://www.malayalamtv9.com/sports/cricket-news/bcci-is-planning-two-team-structure-for-t20is-shreyas-iyer-under-consideration-for-captaincy-2200210.html</link>
					<pubDate>Mon, 20 Apr 2026 15:13:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/bcci-is-planning-two-team-structure-for-t20is-shreyas-iyer-under-consideration-for-captaincy-2200210.html</guid>
					<description><![CDATA[<p>BCCI T20 Plan: ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളെ  ദേശീയ ടി20 ടീമിലേക്ക് പരിഗണിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരേസമയം രണ്ട് ടി 20 ടീമുകളെ കളത്തിലിറക്കാൻ കെൽപ്പുള്ള 30-35 കളിക്കാരുടെ ഒരു പൂൾ തയ്യാറാക്കാനാണ് ബിസിസിഐയുടെ നീക്കമെന്ന് റിപ്പോര്‍ട്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Shreyas-Iyer-1.jpg" class="attachment-large size-large wp-post-image" alt="Shreyas Iyer" /></figure><p><strong>ഐ</strong>പിഎല്ലില്‍ മിന്നും പ്രകടനം പുറത്തെടുത്ത മിക്ക താരങ്ങളെയും ദേശീയ ടി20 ടീമിലേക്ക് പരിഗണിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരേസമയം രണ്ട് ടി 20 ടീമുകളെ കളത്തിലിറക്കാൻ കെൽപ്പുള്ള 30-35 കളിക്കാരുടെ ഒരു പൂൾ തയ്യാറാക്കാനാണ് ബിസിസിഐയുടെ നീക്കമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഈ വർഷം ഏതാണ്ട് ഒരേ സമയത്താണ് ഏഷ്യന്‍ ഗെയിംസും, വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയും നടക്കുന്നത്. അതുകൊണ്ട്, രണ്ട് ടീമുകള്‍ സജ്ജമാക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം.</p>
<p>അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പരിഗണിക്കാവുന്ന 30-35 താരങ്ങളുടെ പൂള്‍ സജ്ജമാക്കേണ്ടത് പ്രധാനമാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പരിഗണിക്കാവുന്ന 30-35 താരങ്ങളുടെ പൂള്‍ സജ്ജമാക്കേണ്ടത് പ്രധാനമാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.</p>
<p>അയർലൻഡ് പര്യടനത്തിലും തുടർന്ന് ഏഷ്യൻ ഗെയിംസിലും വലിയൊരു സ്ക്വാഡിനെ തന്നെ ഇന്ത്യ നിലനിർത്തുമെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/lucknow-super-giants-could-not-stop-punjab-kings-unbeaten-run-in-ipl-2026-losing-by-54-runs-2200074.html">PBKS vs LSG: ഈ പഞ്ചാബിനെ തോല്‍പിക്കാന്‍ ലഖ്‌നൗ കുറച്ചുകൂടി വളരണം; ശ്രേയസും പിള്ളേരും സീനാണ്‌</a></strong></p>
<h3>പരീക്ഷണം അയര്‍ലന്‍ഡ് ടൂറില്‍</h3>
<p>വരാനിരിക്കുന്ന അയർലൻഡ് പര്യടനമായിരിക്കും പരീക്ഷണത്തിന്റെ ആദ്യ വേദി. സെപ്തംബറില്‍ അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന പരമ്പരയിലും പരീക്ഷണം തുടരും. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന വൈഭവ് സൂര്യവംശി, യശസ്വി ജയ്‌സ്വാൾ, പ്രിയാൻഷ് ആര്യ, അങ്ക്രിഷ് രഘുവംശി, രജത് പട്ടീദർ, ആയുഷ് ബദോണി, ശശാങ്ക് സിംഗ്, അനുകുൽ റോയ്, അശോക് ശർമ്മ തുടങ്ങിയവരെല്ലാം പരിഗണനയിലുണ്ട്.</p>
<p>ധ്രുവ് ജൂറലിനെയാണ് വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത്. ശ്രേയസ് അയ്യര്‍ ക്യാപ്റ്റനാകാനാണ് സാധ്യത. സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് അയര്‍ലന്‍ഡ് പര്യടനത്തില്‍ വിശ്രമം അനുവദിക്കാനാണ് സാധ്യത. സൂര്യകുമാര്‍ യാദവിന്റെ പിന്‍ഗാമിയായി പരിഗണിക്കുന്നവരില്‍ ശ്രേയസിന്റെ പേരിനാണ് സാധ്യത കൂടുതലെന്നാണ് സൂചന.</p>
<p>ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി ക്യാപ്റ്റനെന്ന നിലയിലും, ബാറ്ററെന്ന നിലയിലും മികച്ച പ്രകടനമാണ് ശ്രേയസ് പുറത്തെടുക്കുന്നത്. കഴിഞ്ഞ തവണ ശ്രേയസ് നയിച്ച പഞ്ചാബ് റണ്ണേഴ്‌സ് അപ്പായിരുന്നു. 2024-ല്‍ ശ്രേയസിന്റെ ക്യാപ്റ്റന്‍സിയിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ജേതാക്കളായത്.  സമീപകാല പ്രകടനം പരിഗണിക്കുമ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശ്രേയസാണ് ഏറ്റവും അനുയോജ്യനെന്നാണ് വിലയിരുത്തല്‍.</p>
]]></content:encoded>
				</item>
							<item>
					<title>PBKS vs LSG: ഈ പഞ്ചാബിനെ തോല്‍പിക്കാന്‍ ലഖ്‌നൗ കുറച്ചുകൂടി വളരണം; ശ്രേയസും പിള്ളേരും സീനാണ്‌</title>
					<link>https://www.malayalamtv9.com/sports/cricket-news/lucknow-super-giants-could-not-stop-punjab-kings-unbeaten-run-in-ipl-2026-losing-by-54-runs-2200074.html</link>
					<pubDate>Sun, 19 Apr 2026 23:21:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/lucknow-super-giants-could-not-stop-punjab-kings-unbeaten-run-in-ipl-2026-losing-by-54-runs-2200074.html</guid>
					<description><![CDATA[<p>Punjab Kings beat Lucknow Super Giants by 54 runs: അപരാജിതക്കുതിപ്പ് തുടര്‍ന്ന് പഞ്ചാബ് കിങ്‌സ്. ഇന്ന് നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 54 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് അടിച്ചുകൂട്ടിയത് 254 റണ്‍സ്. ലഖ്‌നൗവിന്റെ മറുപടി 200 റണ്‍സില്‍ അവസാനിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Punjab-Kings-Bowlers.jpg" class="attachment-large size-large wp-post-image" alt="Punjab Kings Bowlers" /></figure><p><strong>മൊഹാലി: '</strong>ഞങ്ങളെ തോല്‍പ്പിക്കാന്‍ ആരുണ്ടെടാ' എന്ന് ശ്രേയസ് അയ്യരും സംഘവും ഇനിയും ഉറക്കെ വിളിച്ച് ചോദിക്കും. ഈ <a href="https://www.malayalamtv9.com/sports/cricket-news/series/ipl">ഐപിഎല്‍</a> സീസണില്‍ ഇതുവരെ ആറു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒരെണ്ണത്തില്‍ പോലും പഞ്ചാബ് കിങ്‌സിനെ തറപറ്റിക്കാന്‍ മറ്റ് ടീമുകള്‍ക്കൊന്നും സാധിച്ചില്ല. ആറില്‍ അഞ്ചിലും ജയിച്ചു. ഒരെണ്ണം മഴ മൂലം ഉപേക്ഷിച്ചു. ഇന്ന് നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 54 റണ്‍സിനാണ് പഞ്ചാബ് തകര്‍ത്തെറിഞ്ഞത്. സ്‌കോര്‍: പഞ്ചാബ് കിങ്‌സ് ഏഴു വിക്കറ്റിന് 254, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് അഞ്ച് വിക്കറ്റിന് 200.</p>
<p>255 റണ്‍സെന്ന വിജയലക്ഷ്യത്തിനടുത്ത് പോലും എത്താന്‍ ഋഷഭ് പന്തിന്റെ ലഖ്‌നൗവിന് സാധിച്ചില്ല. പന്തും (23 പന്തില്‍ 43), മിച്ചല്‍ മാര്‍ഷും (28 പന്തില്‍ 40), ഐഡന്‍ മര്‍ക്രമും (22 പന്തില്‍ 42) ചെറിയൊരു പരിശ്രമം നടത്തിയെന്ന് മാത്രം. ആയുഷ് ബദോനിയും (21 പന്തില്‍ 35), മുകുല്‍ ചൗധരിയും (17 പന്തില്‍ 21 നോട്ടൗട്ട്) അവരെക്കൊണ്ട് സാധിക്കുന്നതുപോലെ സംഭാവന നല്‍കി.</p>
<h3>പൂരന്‍ പരാജയം</h3>
<p>നിക്കോളാസ് പൂരന്‍ പതിവുപോലെ പരാജയമായി. ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സെടുക്കാനെ പൂരന് സാധിച്ചുള്ളൂ. ഹിമ്മത് സിങ് ഒരു റണ്‍സുമായി പുറത്താകാതെ നിന്നു. പഞ്ചാബിനു വേണ്ടി മാര്‍ക്കോ യാന്‍സണ്‍ രണ്ട് വിക്കറ്റും, അര്‍ഷ്ദീപ് സിങ്, വിജയ്കുമാര്‍ വൈശാഖ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.</p>
<h3>പന്തിന്റെ സിക്‌സ്‌-വീഡിയോ കാണാം</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">Vintage Rishabh Pant making it look completely effortless 🔥</p>
<p>🎥 Make sure you wait for that trademark one-handed maximum at the end! 🤌</p>
<p>Updates ▶️ <a href="https://t.co/u5eUR1eqdA">https://t.co/u5eUR1eqdA</a><a href="https://twitter.com/hashtag/TATAIPL?src=hash&amp;ref_src=twsrc%5Etfw">#TATAIPL</a> | <a href="https://twitter.com/hashtag/KhelBindaas?src=hash&amp;ref_src=twsrc%5Etfw">#KhelBindaas</a> | <a href="https://twitter.com/hashtag/PBKSvLSG?src=hash&amp;ref_src=twsrc%5Etfw">#PBKSvLSG</a> | <a href="https://twitter.com/LucknowIPL?ref_src=twsrc%5Etfw">@LucknowIPL</a> <a href="https://t.co/UZobI2Qhxm">pic.twitter.com/UZobI2Qhxm</a></p>
<p>— IndianPremierLeague (@IPL) <a href="https://twitter.com/IPL/status/2045907886250082543?ref_src=twsrc%5Etfw">April 19, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<h3>'അറഞ്ചം പുറഞ്ചം'</h3>
<p>ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയും, വണ്‍ ഡൗണായെത്തിയ കൂപ്പര്‍ കോണോലിയുമാണ് പഞ്ചാബിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ലഖ്‌നൗ ബൗളര്‍മാരെ 'അറഞ്ചം പുറഞ്ചം' തല്ലിപ്പരത്തിയ ഇരുവരും 182 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് കെട്ടിപ്പൊക്കിയത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/priyansh-arya-falls-for-93-pbks-opener-destroys-lsg-bowling-but-misses-century-milestone-in-ipl-2026-2200049.html">Priyansh Arya: ബൗണ്ടറി ലൈനിനരികെ മാര്‍ഷിന്റെ തകര്‍പ്പന്‍ ക്യാച്ച്; പ്രിയാന്‍ഷിന്റെ സെഞ്ചുറി മോഹം തകര്‍ന്നുടഞ്ഞു</a></strong></p>
<p>സെഞ്ചുറിക്ക് ഏഴ് റണ്‍സ് അകലെയാണ് പ്രിയാന്‍ഷ് ആര്യ പുറത്തായത്. 93 റണ്‍സെടുക്കാന്‍ വെറും 37 പന്തുകള്‍ മാത്രമാണ് താരത്തിന് വേണ്ടി വന്നത്. കോണോലി 46 പന്തില്‍ 87 റണ്‍സെടുത്തു. ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ് ഗോള്‍ഡന്‍ ഡക്കായെങ്കിലും, പ്രിയാന്‍ഷും, കോണോലിയും പഞ്ചാബിനെ മത്സരത്തിലേക്ക് ശക്തമായി തിരികെയെത്തിക്കുകയായിരുന്നു.</p>
<p>ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍-ആറു പന്തില്‍ അഞ്ച്, മാര്‍ക്കസ് സ്റ്റോയിനിസ്-16 പന്തില്‍ 29, നെഹാല്‍ വധേര-ഏഴു പന്തില്‍ 13, ശശാങ്ക് സിങ്-ആറു പന്തില്‍ 17, മാര്‍ക്കോ യാന്‍സണ്‍-ഒരു പന്തില്‍ ഒന്ന് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് പഞ്ചാബ് ബാറ്റര്‍മാരുടെ പ്രകടനം. ലഖ്‌നൗവിനായി പ്രിന്‍സ് യാദവും, എം സിദ്ധാര്‍ത്ഥും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.</p>
]]></content:encoded>
				</item>
							<item>
					<title>Priyansh Arya: ബൗണ്ടറി ലൈനിനരികെ മാര്‍ഷിന്റെ തകര്‍പ്പന്‍ ക്യാച്ച്; പ്രിയാന്‍ഷിന്റെ സെഞ്ചുറി മോഹം തകര്‍ന്നുടഞ്ഞു</title>
					<link>https://www.malayalamtv9.com/sports/cricket-news/priyansh-arya-falls-for-93-pbks-opener-destroys-lsg-bowling-but-misses-century-milestone-in-ipl-2026-2200049.html</link>
					<pubDate>Sun, 19 Apr 2026 21:25:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/priyansh-arya-falls-for-93-pbks-opener-destroys-lsg-bowling-but-misses-century-milestone-in-ipl-2026-2200049.html</guid>
					<description><![CDATA[<p>Priyansh Arya 93 (37): പ്രിയാന്‍ഷ് ആര്യയ്ക്ക് സെഞ്ചുറി നഷ്ടം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 37 പന്തില്‍ 93 റണ്‍സാണ് പഞ്ചാബ് കിങ്‌സ് ഓപ്പണറായ ഈ 24-കാരന്‍ നേടിയത്. ഒമ്പത് സിക്‌സറുകളും, നാല് ഫോറുകളും അടങ്ങുന്നതായിരുന്നു പ്രകടനം. 251.35 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Priyansh-Arya.jpg" class="attachment-large size-large wp-post-image" alt="Priyansh Arya" /></figure><p><strong>PBKS vs LSG IPL 2026:</strong> മണിമാരന്‍ സിദ്ധാര്‍ത്ഥ് എറിഞ്ഞ പതിനാറാം ഓവറിലെ രണ്ടാം പന്ത്. 36 പന്തില്‍ 93 റണ്‍സുമായി പഞ്ചാബ് കിങ്‌സ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ ബാറ്റു ചെയ്യുന്നു. സിദ്ധാര്‍ത്ഥിന്റെ പന്തില്‍ സര്‍വശക്തിയുമെടുത്ത് പ്രിയാന്‍ഷിന്റെ പ്രഹരം. പക്ഷേ, ഷോട്ടിന് വേണ്ടത്ര ഉയരം ലഭിക്കുന്നില്ല. ഫ്ലാറ്റായി വന്ന പന്ത് തന്റെ തലയ്ക്ക് മുകളിൽ വെച്ച് ലോംഗ് ഓഫില്‍ മിച്ചല്‍ മാര്‍ഷ് കൈപ്പിടിയിലൊതുക്കുന്നു.</p>
<p>അതുവരെ ആവേശത്തിലായിരുന്ന മൊഹാലി സ്റ്റേഡിയം പൊടുന്നനെ നിശബ്ദതയിലേക്ക് വീണു. മത്സരം കണ്ട ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ആരാധകര്‍ പോലും പ്രിയാന്‍ഷിന്റെ സെഞ്ചുറി നഷ്ടത്തില്‍ ദുഃഖിച്ചിട്ടുണ്ടാകും. കാരണം കപ്പിനും ചുണ്ടിനും ഇടയിലായിരുന്നു 24കാരനായ പ്രിയാന്‍ഷിന് ഐപിഎല്ലിലെ രണ്ടാം സെഞ്ചുറി നഷ്ടമായത്.</p>
<p>തെല്ലൊന്ന് മാറിയിരുന്നെങ്കില്‍ സിക്‌സറാകേണ്ട പന്താണ് ബൗണ്ടറി ലൈനെന്ന ലക്ഷ്മണരേഖയില്‍ തൊടാതെ മിച്ചല്‍ മാര്‍ഷ് കൈപ്പിടിയിലൊതുക്കിയത്. അത് ഔട്ടാണോ, അതോ സിക്‌സറാണോയെന്ന സംശയം കുറച്ചു നിമിഷത്തേക്കെങ്കിലും മത്സരം കണ്ട എല്ലാവരിലുമുണ്ടായിരുന്നു. തുടര്‍ന്ന് നടന്ന വീഡിയോ പരിശോധനയിലാണ് മാര്‍ഷിന്റെ കാലുകള്‍ ബൗണ്ടറി ലൈനില്‍ തട്ടിയിട്ടില്ലെന്ന് സൈഡ് ഓണ്‍ റിപ്ലേകളില്‍ നിന്ന് വ്യക്തമായത്.</p>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">🎥 Prince Yadav and M Siddharth stop the mayhem! ✋</p>
<p>Both Cooper Connolly and Priyansh Arya depart after a stand of 182 (80) 🤯</p>
<p>Updates ▶️ <a href="https://t.co/u5eUR1eqdA">https://t.co/u5eUR1eqdA</a><a href="https://twitter.com/hashtag/TATAIPL?src=hash&amp;ref_src=twsrc%5Etfw">#TATAIPL</a> | <a href="https://twitter.com/hashtag/KhelBindaas?src=hash&amp;ref_src=twsrc%5Etfw">#KhelBindaas</a> | <a href="https://twitter.com/hashtag/PBKSvLSG?src=hash&amp;ref_src=twsrc%5Etfw">#PBKSvLSG</a> | <a href="https://twitter.com/LucknowIPL?ref_src=twsrc%5Etfw">@LucknowIPL</a> <a href="https://t.co/cTw6Ksdomw">pic.twitter.com/cTw6Ksdomw</a></p>
<p>— IndianPremierLeague (@IPL) <a href="https://twitter.com/IPL/status/2045885470241075498?ref_src=twsrc%5Etfw">April 19, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഒടുവില്‍ 37 പന്തില്‍ 93 റണ്‍സുമായി പ്രിയാന്‍ഷ് പവലിയനിലേക്ക് മടങ്ങി. സെഞ്ചുറി നഷ്ടമായെങ്കിലും ലഖ്‌നൗ ബൗളര്‍മാരുടെ 'പരിപ്പെടുക്കുന്ന' പ്രകടനമാണ് പ്രിയാന്‍ഷ് പുറത്തെടുത്തത്. ഒമ്പത് സിക്‌സറുകളും, നാല് ഫോറുകളും അടങ്ങുന്നതായിരുന്നു പ്രകടനം. 251.35 സ്‌ട്രൈക്ക് റേറ്റിലാണ് ഈ യുവതാരം ലഖ്‌നൗ ബൗളര്‍മാരെ ഒരു കരുണയുമില്ലാതെ പ്രഹരിച്ചത്. കഴിഞ്ഞ വര്‍ഷം ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 39 പന്തില്‍ പ്രിയാന്‍ഷ് സെഞ്ചുറി നേടിയിട്ടുണ്ട്.</p>
<p>Also Read: <a href="https://www.malayalamtv9.com/sports/cricket-news/kolkata-knight-riders-register-first-win-in-ipl-2026-defeat-rajasthan-royals-by-4-wickets-2200037.html">KKR vs RR: റിങ്കുവും, അനുകുലും പൊളിച്ചടുക്കി; കൊല്‍ക്കത്തയ്ക്ക് ആദ്യ ജയം</a></p>
<h3>അശ്വിന്റെ പ്രവചനം കിറുകൃത്യം</h3>
<p>'' പന്ത് സിദ്ധാര്‍ത്ഥിന് നല്‍കൂ, അവന്‍ ഏതെങ്കിലുമൊരു ഇടംകൈയ്യന്‍ ബാറ്ററെ പുറത്താക്കും''-മുന്‍ താരം ആര്‍ അശ്വിന്‍ എക്‌സില്‍ കുറിച്ച വാക്കുകളാണിത്. ഈ ട്വീറ്റിന് തൊട്ടുപിന്നാലെയാണ് പ്രിയാന്‍ഷിനെ സിദ്ധാര്‍ത്ഥ് വീഴ്ത്തിയത്. ഇതോടെ അശ്വിന്റെ പ്രവചനത്തെ വാഴ്ത്തുകയാണ് ആരാധകര്‍. പ്രിയാന്‍ഷിനെ മാത്രമല്ല, മറ്റൊരു ഇടംകൈയ്യന്‍ ബാറ്ററായ നെഹാല്‍ വധേരയെ പുറത്താക്കിയതും സിദ്ധാര്‍ത്ഥായിരുന്നു.</p>
<blockquote class="twitter-tweet">
<p dir="ltr" lang="en">Give Siddharth the ball, he will get one of the left handers out.</p>
<p>Don’t label any bowler as a commodity.</p>
<p>If he has the character to hang in to fight, it doesn’t matter what he bowls or which hand he lets go of the ball from.<a href="https://twitter.com/hashtag/lsgvpbks?src=hash&amp;ref_src=twsrc%5Etfw">#lsgvpbks</a></p>
<p>— Ashwin 🇮🇳 (@ashwinravi99) <a href="https://twitter.com/ashwinravi99/status/2045878687363629324?ref_src=twsrc%5Etfw">April 19, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
				</item>
							<item>
					<title>KKR vs RR: റിങ്കുവും, അനുകുലും പൊളിച്ചടുക്കി; കൊല്‍ക്കത്തയ്ക്ക് ആദ്യ ജയം</title>
					<link>https://www.malayalamtv9.com/sports/cricket-news/kolkata-knight-riders-register-first-win-in-ipl-2026-defeat-rajasthan-royals-by-4-wickets-2200037.html</link>
					<pubDate>Sun, 19 Apr 2026 19:18:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/kolkata-knight-riders-register-first-win-in-ipl-2026-defeat-rajasthan-royals-by-4-wickets-2200037.html</guid>
					<description><![CDATA[<p>Kolkata Knight Riders vs Rajasthan Royals: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആശ്വാസ ജയം. ആവേശപ്പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ നാലു വിക്കറ്റിനാണ് കീഴടക്കിയത്. രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ജയം. സ്‌കോര്‍: രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 155, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 19.4 ഓവറില്‍ ആറു വിക്കറ്റിന് 161.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Rinku-Singh-and-Anukul-Roy.jpg" class="attachment-large size-large wp-post-image" alt="Rinku Singh and Anukul Roy" /></figure><p><strong>കൊല്‍ക്കത്ത:</strong> തുടര്‍ തോല്‍വികളില്‍ വലഞ്ഞ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഒടുവില്‍ ആശ്വാസ ജയം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ നാലു വിക്കറ്റിനാണ് കീഴടക്കിയത്. രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ജയം. സ്‌കോര്‍: രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 155, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 19.4 ഓവറില്‍ ആറു വിക്കറ്റിന് 161.</p>
<p>റിങ്കു സിങിന്റെയും (പുറത്താകാതെ 34 പന്തില്‍ 53), അനുകുല്‍ റോയിയുടെയും (പുറത്താകാതെ 16 പന്തില്‍ 29) ഫിനിഷിങാണ് അസാധ്യമെന്ന് കരുതിയ ജയം കൊല്‍ക്കത്തയ്ക്ക് സമ്മാനിച്ചത്. 13.3 ഓവറില്‍ ആറു വിക്കറ്റിന് 85 എന്ന നിലയില്‍ തോല്‍വിയോട് അടുത്തപ്പോഴാണ് ഇരുവരുടെയും അപരാജിതക്കൂട്ടുകെട്ട് കൊല്‍ക്കത്തയെ അപ്രതീക്ഷിതമായി വിജയത്തിലെത്തിച്ചത്.</p>
<p>ഓപ്പണര്‍മാരായ ടിം സെയിഫെര്‍ട്ടും, അജിങ്ക്യ രഹാനെയും പൂജ്യത്തിന് പുറത്തായി. ആങ്ക്രിഷ് രഘുവന്‍ശി-19 പന്തി ല്‍ 10, റോവ്മാന്‍ പവല്‍-20 പന്തില്‍ 23, രമണ്‍ദീപ് സിങ്-13 പന്തില്‍ 10 എന്നിവരും നിരാശപ്പെടുത്തി. കാമറൂണ്‍ ഗ്രീന്‍ (13 പന്തില്‍ 27) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മൂന്ന് ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജ രാജസ്ഥാന്‍ റോയല്‍സിനായി ബൗളിങില്‍ തിളങ്ങി.</p>
<p>Also Read: <a href="https://www.malayalamtv9.com/sports/cricket-news/ipl-2026-aditya-tare-says-chennai-super-kings-need-ms-dhoni-more-than-ever-no-disrespect-to-sanju-samson-2200025.html">Sanju Samson: ‘സഞ്ജുവിനോട് ബഹുമാനം മാത്രം; പക്ഷേ, ഘട്ടത്തില്‍ ചെന്നൈയ്ക്ക് ധോണിയാണ് ആവശ്യം’</a></p>
<h3>തുടക്കം കിടുക്കി</h3>
<p>ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശിയും, യശ്വസി ജയ്‌സ്വാളും നല്‍കിയ മികച്ച തുടക്കം മുതലാക്കാന്‍ രാജസ്ഥാന് സാധിച്ചില്ല. ഓപ്പണിങ് വിക്കറ്റില്‍ 8.4 ഓവറില്‍ 81 റണ്‍സാണ് ഇരുവരും രാജസ്ഥാന് സമ്മാനിച്ചത്. 28 പന്തില്‍ 46 റണ്‍സെടുത്ത വൈഭവാണ് ടോപ് സ്‌കോറര്‍. ജയ്‌സ്വാള്‍ 29 പന്തില്‍ 39 റണ്‍സെടുത്തു.</p>
<p>മറ്റ് രാജസ്ഥാന്‍ ബാറ്റര്‍മാര്‍ അമ്പേ പരാജയമായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കാര്‍ത്തിക് ത്യാഗിയും, വരുണ്‍ ചക്രവര്‍ത്തിയുമാണ് രാജസ്ഥാന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. മറ്റ് രാജസ്ഥാന്‍ ബാറ്റര്‍മാരുടെ സ്‌കോറുകള്‍: ധ്രുവ് ജൂറല്‍-ഏഴു പന്തില്‍ അഞ്ച്, റിയാന്‍ പരാഗ്-14 പന്തില്‍ 12, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍-18 പന്തില്‍ 15, ഡൊനോവണ്‍ ഫെരേര-ഏഴു പന്തില്‍ ഏഴ്, രവീന്ദ്ര ജഡേജ-ഏഴു പന്തില്‍ ഒമ്പത്, ജോഫ്ര ആര്‍ച്ചര്‍-അഞ്ചു പന്തില്‍ എട്ട്, രവി ബിഷ്‌ണോയ്-രണ്ട് പന്തില്‍ പൂജ്യം, ബ്രിജേഷ് ശര്‍മ-മൂന്ന് പന്തില്‍ ഒന്ന് നോട്ടൗട്ട്.</p>
]]></content:encoded>
				</item>
					</channel>
	</rss>
	