<?xml version="1.0" encoding="UTF-8"?>	<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	xmlns:media="http://search.yahoo.com/mrss/">
		<channel>
				<atom:link href="https://www.malayalamtv9.com/feedapi/sports/cricket-news" rel="self" type="application/rss+xml" />
		<link>https://www.malayalamtv9.com/sports/cricket-news</link>
				<lastBuildDate>Mon, 15 Jun 2026 14:08:51 +0530</lastBuildDate>
		<language>ml</language>
		<copyright>https://www.malayalamtv9.com</copyright>
		<generator>https://www.malayalamtv9.com</generator>
		<image>
		<url>https://malayalamtv9.com/wp-content/themes/default/images/logo.png</url>
				<link>https://www.malayalamtv9.com/sports/cricket-news</link>
		<width>32</width>
		<height>32</height>
		</image>
							<item>
					<title>IND W vs PAK W: അറിയാലോ, ഇന്ത്യയാണ്! വീണ്ടും തോറ്റ് തൊപ്പിയിട്ട് പാകിസ്ഥാന്‍</title>
					<link>https://www.malayalamtv9.com/sports/cricket-news/ind-w-vs-pak-w-t20-world-cup-2026-india-beat-pakistan-by-64-runs-to-kickstart-campaign-in-style-2210249.html</link>
					<pubDate>Sun, 14 Jun 2026 22:34:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ind-w-vs-pak-w-t20-world-cup-2026-india-beat-pakistan-by-64-runs-to-kickstart-campaign-in-style-2210249.html</guid>
					<description><![CDATA[<p>India W beat Pakistan W: വനിതാ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ജയം. പാകിസ്ഥാനെ 64 റണ്‍സിനാണ് തകര്‍ത്തത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റിന് 170 റണ്‍സെടുത്തു. പാകിസ്ഥാന്റെ മറുപടി 17 ഓവറില്‍ 106 റണ്‍സിന് അവസാനിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/India-W-vs-Pakistan-W.jpg" class="attachment-large size-large wp-post-image" alt="India W vs Pakistan W" /></figure><p>വനിതാ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. പാകിസ്ഥാനെ 64 റണ്‍സിനാണ് തകര്‍ത്തത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റിന് 170 റണ്‍സെടുത്തു. പാകിസ്ഥാന്റെ മറുപടി 17 ഓവറില്‍ 106 റണ്‍സിന് അവസാനിച്ചു. സ്‌കോര്‍: 20 ഓവറില്‍ ആറു വിക്കറ്റിന് 170, പാകിസ്ഥാന്‍ 17 ഓവറില്‍ 106. 44 പന്തില്‍ 68 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. റിച്ച ഘോഷിന്റെ വെടിക്കെട്ട് ബാറ്റിങാണ് ഇന്ത്യയുടെ സ്‌കോര്‍ 170-ലെത്തിച്ചത്. റിച്ച 17 പന്തില്‍ 34 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 35 പന്തില്‍ 36 റണ്‍സെടുത്തു. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.</p>
<p>ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഷഫാലി വര്‍മ്മയെ നഷ്ടമായി. അഞ്ച് പന്തില്‍ ആറു റണ്‍സെടുത്താണ് ഷഫാലി ഔട്ടായത്. നാലാം ഓവറില്‍ വണ്‍ ഡൗണായെത്തിയ ജെമീമ റോഡ്രിഗസും പുറത്തായി. ഏഴു പന്തുകള്‍ നേരിട്ട ജെമീമയ്ക്ക് ഒരു റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. മൂന്നാം വിക്കറ്റില്‍ സ്മൃതിയും, ഹര്‍മന്‍പ്രീതും ചേര്‍ന്നാണ് ഇന്ത്യയെ കരകയറ്റിയത്. രണ്ട് വിക്കറ്റിന് 18 എന്ന നിലയില്‍ നിന്നും, ഇന്ത്യയ്ക്ക് വിലപ്പെട്ട 91 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് സമ്മാനിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു.</p>
<p>സ്മൃതി ഔട്ടായതിന് ശേഷം ക്രീസിലെത്തിയ ഭാരതി ഫുള്‍മാലി വന്നപോലെ മടങ്ങി. മൂന്ന് പന്തില്‍ ഒരു റണ്‍സായിരുന്നു താരത്തിന്റെ സംഭാവന. തുടര്‍ന്നായിരുന്നു റിച്ച ഘോഷിന്റെ വരവ്. തുടക്കം മുതല്‍ റിച്ച തകര്‍ത്തടിച്ചു. തുടര്‍ച്ചയായി അഞ്ച് ഫോറുകള്‍ അടിച്ചുകൂട്ടാനും റിച്ചയ്ക്ക് സാധിച്ചു. 19-ാം ഓവറിലെ അവസാന നാലു പന്തുകളും, ഇരുപതാം ഓവറിലെ രണ്ടാം പന്തുമാണ് റിച്ച തുടര്‍ച്ചയായി ബൗണ്ടറി കടത്തിയത്.</p>
<p><strong>Also Read: <a href="https://malayalamtv9.com/sports/cricket-news/india-vs-pakistan-womens-t20-world-cup-2026-live-cricket-score-ind-vs-pak-group-a-today-match-highlights-latest-news-in-malayalam-2210157.html">India vs Pakistan Women’s T20 WC Live Score: ഇന്ത്യയ്ക്ക് ഗംഭീര തുടക്കം; പാകിസ്ഥാനെ 64 റണ്‍സിന് തകര്‍ത്തു</a></strong></p>
<p>ദീപ്തി ശര്‍മ ഒമ്പത് പന്തില്‍ 12 റണ്‍സുമായും, ശ്രേയങ്ക പാട്ടീല്‍ ഒരു പന്തില്‍ ഒരു റണ്‍സുമായും പുറത്താകാതെ നിന്നു. പാകിസ്ഥാനു വേണ്ടി സാദിയ ഇഖ്ബാലും, ഫാത്തിമ സനയും രണ്ട് വിക്കറ്റ് വീതവും, തസ്മിയ റുബാബും, റമീന്‍ ഷമീമും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.</p>
<h3>പോരാടിയത് മുനീബ അലി മാത്രം</h3>
<p>ഓപ്പണര്‍മാരായ മുനീബ അലിയും, ഗുള്‍ ഫെറോസയും പാകിസ്ഥാന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 4.5 ഓവറില്‍ പാകിസ്ഥാന് 38 റണ്‍സ് സമ്മാനിച്ചു. ഒമ്പത് പന്തില്‍ 12 റണ്‍സെടുത്ത ഫെറോസയെ പുറത്താക്കി ദീപ്തി ശര്‍മയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. തുടര്‍ന്ന് ക്രീസിലെത്തിയ ആയിഷ സഫറിനെയും (എട്ട് പന്തില്‍ 12 റണ്‍സ്) ദീപ്തി പുറത്താക്കി. അടുത്തത് ശ്രീ ചരണിയുടെ ഊഴമായിരുന്നു.</p>
<p>മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്ത സായിറ ജബീനെയാണ് ശ്രീ ചരണി ആദ്യം പുറത്താക്കിയത്. അധികം വൈകാതെ തന്നെ പാകിസ്ഥാന്റെ ടോപ് സ്‌കോററായ മുനീബയെ ദീപ്തി റണ്ണൗട്ടാക്കി. 35 പന്തില്‍ 41 റണ്‍സാണ് മുനീബ നേടിയത്. 13 പന്തില്‍ ഏഴു റണ്‍സെടുത്ത നതാലിയ പര്‍വെയിസിനെ ചരണിയും പുറത്താക്കിയതോടെ പാകിസ്ഥാന്‍ തകര്‍ന്നു. പാക് ക്യാപ്റ്റന്‍ ഫാത്തിമ സനയെ സംപൂജ്യയാക്കി ഷഫാലി വര്‍മ്മ പറഞ്ഞുവിട്ടു.</p>
<p>ആലിയ റിയാസ്-17 പന്തില്‍ 18, റമീന്‍ ഷമീം-ആറു പന്തില്‍ നാല്, നഷ്ര സന്ധു-അഞ്ച് പന്തില്‍ നാല്, തസ്മിയ റുബാബ്-രണ്ട് പന്തില്‍ പൂജ്യം, സാദിയ ഇഖ്ബാല്‍-ഒരു പന്തില്‍ ഒന്ന് എന്നിങ്ങനെയാണ് മറ്റ് പാക് ബാറ്റര്‍മാരുടെ പ്രകടനം. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മയാണ് കളിയിലെ താരം. ശ്രീ ചരണി മൂന്ന് വിക്കറ്റ് നേടി. ഷഫാലി വര്‍മ ഒരു വിക്കറ്റ് സ്വന്തമാക്കി.</p>
<h3>English Summary</h3>
<p>India defeated Pakistan by 64 runs in their Women's T20 World Cup opener. Smriti Mandhana scored 68 runs, while Richa Ghosh made a quick 34 to power India to 170. In reply, Pakistan's innings collapsed and ended at 106 runs in 17 overs. Deepti Sharma took 5 wickets and was named Player of the Match.</p>
]]></content:encoded>
				</item>
							<item>
					<title>Gurnoor Brar: &#8216;ആദ്യ വിക്കറ്റ് വീണതോടെ ആ ടെൻഷൻ മാറി&#8217;; അരങ്ങേറ്റത്തിലെ ഗംഭീര പ്രകടനത്തെക്കുറിച്ച്‌ ഗുർനൂർ ബ്രാർ</title>
					<link>https://www.malayalamtv9.com/photo-gallery/india-vs-afghanistan-gurnoor-brar-reveals-how-first-wicket-cleared-his-debut-tension-2210202.html</link>
					<pubDate>Sun, 14 Jun 2026 19:03:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/india-vs-afghanistan-gurnoor-brar-reveals-how-first-wicket-cleared-his-debut-tension-2210202.html</guid>
					<description><![CDATA[<p>Gurnoor Brar Reflects on Maiden Wickets: അഫ്ഗാനിസ്ഥാനെതിരായ ഏകദിന മത്സരത്തില്‍ രണ്ട് താരങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്. ഗുര്‍നൂര്‍ ബ്രാറും, ഹാര്‍ഷ് ദുബെയും. രണ്ട് പേരും അരങ്ങേറ്റം ഗംഭീരമാക്കി. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. അരങ്ങേറ്റ മത്സരത്തിൽ സമ്മർദ്ദത്തേക്കാൾ തനിക്ക് ആവേശമാണുണ്ടായിരുന്നതെന്ന് ഗുര്‍നൂര്‍ ബ്രാര്‍.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-1.jpg" class="attachment-large size-large wp-post-image" alt="Gurnoor Brar" /></figure><p>
		<style type="text/css">
			#gallery-1 {
				margin: auto;
			}
			#gallery-1 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-1 img {
				border: 2px solid #cfcfcf;
			}
			#gallery-1 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-1' class='gallery galleryid-2210202 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-1.jpg" class="attachment-thumbnail size-thumbnail" alt="Gurnoor Brar" aria-describedby="gallery-1-2210204" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-1.jpg 150w, https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2210204'>
				അഫ്ഗാനിസ്ഥാനെതിരായ ഏകദിന മത്സരത്തില്‍ രണ്ട് താരങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്. ഗുര്‍നൂര്‍ ബ്രാറും, ഹാര്‍ഷ് ദുബെയും. രണ്ട് പേരും അരങ്ങേറ്റം ഗംഭീരമാക്കി. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി  (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-2.jpg" class="attachment-thumbnail size-thumbnail" alt="Gurnoor Brar" aria-describedby="gallery-1-2210205" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-2.jpg 150w, https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2210205'>
				അരങ്ങേറ്റ മത്സരത്തിൽ സമ്മർദ്ദത്തേക്കാൾ തനിക്ക് ആവേശമാണുണ്ടായിരുന്നതെന്ന് ഗുര്‍നൂര്‍ ബ്രാര്‍ പറഞ്ഞു. ആദ്യ വിക്കറ്റ് വീണതോടെ തുടക്കത്തിലുണ്ടായിരുന്ന നേരിയ പരിഭ്രമം പൂർണ്ണമായും മാറി. 27 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തിയാണ് ബ്രാർ ഇന്ത്യൻ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചത്. ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കണമെന്നായിരുന്നു മനസിലെന്ന് അദ്ദേഹം പറഞ്ഞു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-3.jpg" class="attachment-thumbnail size-thumbnail" alt="Gurnoor Brar" aria-describedby="gallery-1-2210206" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-3.jpg 150w, https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2210206'>
				എല്ലാവരും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നൽകാനാണ് ആഗ്രഹിക്കുന്നത്. താനും അത് തന്നെയാണ് ചെയ്തത്. കഴിവിന്റെ പരമാവധി ചെയ്യാന്‍ മാത്രമാണ് ഞാൻ ശ്രമിച്ചത്. ദൈവാനുഗ്രഹത്താൽ അത് നന്നായി കലാശിച്ചെന്നും ബ്രാര്‍ വ്യക്തമാക്കി.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-4.jpg" class="attachment-thumbnail size-thumbnail" alt="Gurnoor Brar" aria-describedby="gallery-1-2210207" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-4.jpg 150w, https://images.malayalamtv9.com/uploads/2026/06/Gurnoor-Brar-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2210207'>
				ശുഭ്‌മൻ ഗില്ലുമായുള്ള പ്രത്യേക അഭിമുഖത്തിൽ സംസാരിക്കവെയാണ് ബ്രാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇതിന്റെ വീഡിയോ ബിസിസിഐ പങ്കുവെച്ചിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് ബ്രാറിന് ഇന്ത്യൻ ഏകദിന ടീമിലേക്ക് വിളിയെത്തുന്നത്. 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 50-ലധികം വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar.jpg" class="attachment-thumbnail size-thumbnail" alt="Gurnoor Brar" aria-describedby="gallery-1-2210208" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Gurnoor-Brar.jpg 150w, https://images.malayalamtv9.com/uploads/2026/06/Gurnoor-Brar.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2210208'>
				&#8220;ഇതൊരു പ്രത്യേക അനുഭൂതിയാണ്. ഇതൊരു സവിശേഷമായ നിമിഷം തന്നെയാണ്. ആദ്യ വിക്കറ്റ് എന്നത് നമ്മൾ മറികടക്കേണ്ട ഒരു വലിയ നാഴികക്കല്ലാണ്.  ആദ്യ വിക്കറ്റ് വീണതോടെ പെട്ടെന്ന് മനസ്സിൽ വലിയൊരു ആശ്വാസം തോന്നി. ഇനി യാതൊരുവിധ ടെൻഷനുമില്ല എന്ന അവസ്ഥയായി,&#8221; ബ്രാർ കൂട്ടിച്ചേർത്തു.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>India vs Pakistan Women’s T20 WC Live Score: ഇന്ത്യയ്ക്ക് ഗംഭീര തുടക്കം; പാകിസ്ഥാനെ 64 റണ്‍സിന് തകര്‍ത്തു</title>
					<link>https://www.malayalamtv9.com/sports/cricket-news/india-vs-pakistan-womens-t20-world-cup-2026-live-cricket-score-ind-vs-pak-group-a-today-match-highlights-latest-news-in-malayalam-2210157.html</link>
					<pubDate>Sun, 14 Jun 2026 17:11:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/india-vs-pakistan-womens-t20-world-cup-2026-live-cricket-score-ind-vs-pak-group-a-today-match-highlights-latest-news-in-malayalam-2210157.html</guid>
					<description><![CDATA[<p>India vs Pakistan, Women’s T20 World Cup 2026 Live Score Updates: വനിതാ ടി20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന്റെ തത്സമയ അപ്‌ഡേറ്റുകള്‍ ഇവിടെ വായിക്കാം. പാകിസ്ഥാനെതിരെ അനായാസ ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യയ്‌ക്കെതിരെ അട്ടിമറി ജയമാണ് പാകിസ്ഥാന്‍ പ്രതീക്ഷിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/India-Women-vs-Pakistan-Women-Cricket-Match.jpg" class="attachment-large size-large wp-post-image" alt="India Women vs Pakistan Women Cricket Match" /></figure><p>വനിതാ ടി20 ലോകകപ്പില്‍ ഇന്നാണ് ആരാധകര്‍ കാത്തിരിക്കുന്ന ആവേശപ്പോരാട്ടം. എഡ്ജ്ബാസ്റ്റണില്‍ വൈകിട്ട് ഏഴിന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ടി20 ചരിത്രത്തില്‍ ഇരുടീമുകളും 16 തവണ ഏറ്റുമുട്ടിയപ്പോള്‍ 13 തവണയും ഇന്ത്യയാണ് വിജയിച്ചത്. മൂന്ന് തവണ മാത്രമാണ് പാകിസ്ഥാന് വിജയിക്കാനായത്. ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരങ്ങളില്‍ ഇന്ത്യ ഒരെണ്ണത്തില്‍ ജയിച്ചു. ഒരെണ്ണത്തില്‍ തോറ്റു. പാകിസ്ഥാന്‍ രണ്ടിലും തോറ്റു. പാകിസ്ഥാനെതിരെ അനായാസ ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യയ്‌ക്കെതിരെ അട്ടിമറി ജയമാണ് പാകിസ്ഥാന്‍ പ്രതീക്ഷിക്കുന്നത്. മത്സരത്തിന്റെ തത്സമയ അപ്‌ഡേറ്റുകള്‍ ടിവി 9 മലയാളത്തില്‍ വായിക്കാം.</p>
<h3>English Summary</h3>
<p>India will face Pakistan today in an exciting Women's T20 World Cup match. The highly anticipated game will take place at Edgbaston at 7 PM. Historically, India dominates the matchup with 13 wins out of 16 meetings. While India eyes an easy victory, Pakistan hopes for an upset win.</p>
]]></content:encoded>
				</item>
							<item>
					<title>IND vs PAK Women&#8217;s T20 World Cup 2026: അങ്കം കുറിക്കാൻ ഇന്ത്യയും പാകിസ്താനും; മഹാപോരാട്ടത്തിന് എഡ്ജ്ബാസ്റ്റൺ ഒരുങ്ങി!</title>
					<link>https://www.malayalamtv9.com/sports/cricket-news/india-vs-pakistan-womens-t20-world-cup-2026-live-streaming-pitch-report-and-match-details-2210124.html</link>
					<pubDate>Sun, 14 Jun 2026 14:53:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/india-vs-pakistan-womens-t20-world-cup-2026-live-streaming-pitch-report-and-match-details-2210124.html</guid>
					<description><![CDATA[<p>ICC Women’s T20 World Cup 2026: വനിതാ ടി20 ലോകകപ്പിലെ ഹൈ വോള്‍ട്ട് പോരാട്ടത്തിന് എഡ്ജ്ബാസ്റ്റണ്‍ ഒരുങ്ങി. വൈകിട്ട് 7.30-നാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ആരംഭിക്കുന്നത്. പാകിസ്ഥാനെതിരെ അനായാസ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അട്ടിമറി ജയത്തിനാകും പാക് പടയുടെ ശ്രമം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Indian-Women-Cricket-Team-1.jpg" class="attachment-large size-large wp-post-image" alt="Indian Women Cricket Team" /></figure><p>വനിതാ ടി20 ലോകകപ്പിലെ ഹൈ വോള്‍ട്ട് പോരാട്ടത്തിന് എഡ്ജ്ബാസ്റ്റണ്‍ ഒരുങ്ങി. വൈകിട്ട് ഏഴു മണിക്കാണ്‌ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ആരംഭിക്കുന്നത്. 6.30-നാണ്‌ ടോസ്. പാകിസ്ഥാനെതിരെ അനായാസ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അട്ടിമറി ജയത്തിനാകും പാക് പടയുടെ ശ്രമം. മത്സരത്തിന്റെ ഏത് തലം പരിഗണിച്ചാലും പാകിസ്ഥാനെക്കാള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യ. എങ്കിലും റാങ്കിംഗിനും നിലവിലെ ഫോമിനും അപ്പുറം കളിക്കളത്തിലെ സമ്മർദ്ദവും വികാരങ്ങളുമാണ് ഇത്തരം മത്സരങ്ങളുടെ ഗതി നിർണ്ണയിക്കാറുള്ളത്.</p>
<p>ഏകദിന ലോകകപ്പ് നേടിയതിന്റെ ആത്മവിശ്വാസത്തിലിറങ്ങുന്ന ഇന്ത്യന്‍ വനിതാ ടീം, ഇത്തവണ കന്നി ടി20 ലോകകപ്പ് ആണ് ലക്ഷ്യമിടുന്നത്. പരിചയസമ്പന്നരുടെ നിരയാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ കരുത്ത്. സ്മൃതി മന്ദാന, ഷഫാലി വര്‍മ, ജെമിമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ് തുടങ്ങിയ താരങ്ങളാണ് ഇന്ത്യയുടെ കരുത്ത്.</p>
<p>ഫാത്തിമ സന നയിക്കുന്ന പാകിസ്താൻ യുവനിരയുമായാണ് ലോകകപ്പിന് എത്തിയത്‌. അന്താരാഷ്ട്ര ടി20 മത്സരങ്ങളിലെ നേർക്കുനേർ കണക്കുകളിൽ ഇന്ത്യക്ക് വ്യക്തമായ മേധാവിത്വമുണ്ട്. ഇതിന് മുമ്പ് 16 തവണ ടി20യില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ പതിമൂന്നിലും ഇന്ത്യ ജയിച്ചു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/icc-womens-t20-world-cup-2026-india-w-vs-pakistan-match-preview-predicted-playing-11-when-and-where-to-watch-2210023.html">India W vs Pakistan W: ഫാത്തിമ സനയുടെ പാക് പടയെ പൂട്ടാന്‍ ഹര്‍മന്‍പ്രീതും സംഘവും; ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം എവിടെ കാണാം?</a></strong></p>
<p>ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിംഗ് നിരയെ പാകിസ്താൻ ബൗളർമാർ എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചായിരിക്കും മത്സരഫലം. സ്മൃതി മന്ദാനയും, ഷെഫാലി വര്‍മയും ഫോം കണ്ടെത്തിയാല്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം സാധ്യമാകും. വമ്പനടികള്‍ക്ക് പേരുകേട്ട റിച്ച ഘോഷിന്റെ പ്രകടനവും നിര്‍ണായകമാകും. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് റിച്ച പുറത്തെടുത്തത്. മധ്യനിരയില്‍ ജെമിമ റോഡ്രിഗസും, ഹര്‍മന്‍പ്രീതും കളി നിയന്ത്രിക്കും.</p>
<p>രേണുക സിംഗിന്റെ സ്വിംഗ് ബൗളിംഗും ദീപ്തി ശർമ്മയുടെ ഓള്‍റൗണ്ട് മികവും മത്സരത്തിൽ ഇന്ത്യക്ക് ഏറെ നിർണായകമാകും. മത്സരത്തിൽ ഇന്ത്യക്കാണ് കൂടുതൽ ജയസാധ്യത കൽപ്പിക്കപ്പെടുന്നത്. സ്റ്റാർ സ്പോർട്സ് ചാനലുകളിലൂടെ മത്സരം തത്സമയം കാണാം. ജിയോ ഹോട്ട്സ്റ്റാർ ആപ്പിലൂടെയും ലൈവ് സ്ട്രീമിംഗ് ലഭ്യമായിരിക്കും.</p>
<h3>പിച്ച് റിപ്പോർട്ട്:</h3>
<p>എഡ്ജ്ബാസ്റ്റണിലെ പിച്ച് തുടക്കത്തിൽ ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമാകാൻ സാധ്യതയുണ്ട്. എന്നാൽ കളി പുരോഗമിക്കുന്നതോടെ ഇത് ബാറ്റിംഗിന് അനുകൂലമാകും. ശ്രീലങ്കയ്‌ക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ മത്സരത്തിൽ ഇത് വ്യക്തമായതാണ്. ഇവിടെ നടന്ന 19 വനിതാ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ 10 തവണയും ആദ്യം ബാറ്റ് ചെയ്ത ടീമുകളാണ് വിജയിച്ചത്. രണ്ടാമത് ബാറ്റ് ചെയ്ത ടീമുകൾ ഒമ്പത് തവണ വിജയിച്ചു.</p>
<h3>ഇരുടീമുകളുടെയും സ്ക്വാഡ്:</h3>
<p>ഇന്ത്യ: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, ഭാരതി ഫുൽമാലി, ദീപ്തി ശർമ്മ, റിച്ച ഘോഷ്, ശ്രീ ചരണി, യാസ്തിക ഭാട്ടിയ, നന്ദിനി ശർമ്മ, അരുന്ധതി റെഡ്ഡി, രേണുക സിംഗ്, ക്രാന്തി ഗൗഡ്, ശ്രേയങ്ക പാട്ടീൽ, രാധാ യാദവ്.</p>
<p>പാകിസ്താൻ: ഫാത്തിമ സന (ക്യാപ്റ്റൻ), ഗുൽ ഫിറോസ, ആയിഷ സഫർ, ഇറം ജാവേദ്, ഐമാൻ ഫാത്തിമ, ആലിയ റിയാസ്, നതാലിയ പർവൈസ്, സൈറ ജബീൻ, മുനീബ അലി, തുബ ഹസൻ, റമീൻ ഷമീം, സാദിയ ഇഖ്ബാൽ, നഷ്ര സന്ധു, ഡയാന ബെയ്ഗ്, തസ്മിയ റുബാബ്.</p>
<h3>English Summary</h3>
<p>India and Pakistan face each other today in the 2026 Women's T20 World Cup at Edgbaston. India enters the tournament as favorites under the leadership of Harmanpreet Kaur. Pakistan relies on a youthful squad led by captain Fatima Sana to create an upset. The match starts at 7:00 PM IST and will stream live on JioHotstar.</p>
]]></content:encoded>
				</item>
							<item>
					<title>IND vs AFG: ഗില്ലാട്ടത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; ഏകദിനത്തിലും അഫ്ഗാന് രക്ഷയില്ല</title>
					<link>https://www.malayalamtv9.com/sports/cricket-news/india-win-first-odi-against-afghanistan-by-7-wickets-2210040.html</link>
					<pubDate>Sat, 13 Jun 2026 22:09:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/india-win-first-odi-against-afghanistan-by-7-wickets-2210040.html</guid>
					<description><![CDATA[<p>India vs Afghanistan: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. മഴ മൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍ 24.5 ഓവറില്‍ 194 റണ്‍സിന് പുറത്തായി. ഇന്ത്യ 13 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Shubman-Gill-and-KL-Rahul.jpg" class="attachment-large size-large wp-post-image" alt="Shubman Gill and KL Rahul" /></figure><p>അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ് മികവാണ് ഇന്ത്യയ്ക്ക് ജയം അനായാസമാക്കിയത്.ഗില്‍ പുറത്താകാതെ 66 പന്തില്‍ 84 റണ്‍സ് നേടി. മഴ മൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍ 24.5 ഓവറില്‍ 194 റണ്‍സിന് പുറത്തായി. ഇന്ത്യ 13 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടന്നു. ഗില്ലിനൊപ്പം 19 പന്തില്‍ 39 റണ്‍സ് നേടിയ കെഎല്‍ രാഹുലും പുറത്തകാതെ നിന്നു.</p>
<p>അത്ര മികച്ചതായിരുന്നില്ല ഇന്ത്യയുടെ തുടക്കം. ഗില്ലിനൊപ്പം ഓപ്പണറായി കളിച്ച മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് താളം കണ്ടെത്താനായില്ല. 16 പന്തില്‍ 16 റണ്‍സെടുത്ത രോഹിത് റണ്ണൗട്ടായി. എന്നാല്‍ വണ്‍ ഡൗണായി ക്രീസിലെത്തിയ ഇഷാന്‍ കിഷനൊപ്പം ചേര്‍ന്ന് ഗില്‍ ഇന്ത്യയെ മുന്നോട്ടുനയിച്ചു. 22 പന്തില്‍ 34 റണ്‍സ് നേടിയ ഇഷാനെ 13-ാം ഓവറില്‍ റാഷിദ് ഖാന്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു.</p>
<p>പിന്നാലെ ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ നിരാശപ്പെടുത്തി. 15 പന്തില്‍ 12 റണ്‍സെടുത്ത ശ്രേയസ് സിയാവുര്‍ റഹ്‌മാന്റെ പന്തില്‍ മുഹമ്മദ് സലീമിന് ക്യാച്ച് നല്‍കി മടങ്ങി. എന്നാല്‍ തുടര്‍ന്ന് ബാറ്റിങിന് എത്തിയ രാഹുല്‍ തുടക്കം മുതല്‍ തകര്‍ത്തടിക്കുകയായിരുന്നു. ടി20 ശൈലിയില്‍ ബാറ്റ് വീശിയ രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ് 205.26 ആയിരുന്നു. മൂന്ന് സിക്‌സറും നാലു ഫോറുമാണ് താരം അടിച്ചുകൂട്ടിയത്. രണ്ട് സിക്‌സുകളും, 11 ഫോറുകളും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ പ്രകടനം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/is-manav-krishna-the-next-sanju-samson-meet-keralas-new-under-19-indian-cricket-sensation-2210035.html">Manav Krishna: കടന്നുവന്ന വഴിയില്‍ സാമ്യങ്ങളേറെ; റോളിലും മാറ്റമില്ല; മാനവ് കൃഷ്ണ അടുത്ത സഞ്ജു സാംസണോ?</a></strong></p>
<h3>ഗുര്‍ബാസിന്റെ സെഞ്ചുറി പാഴായി</h3>
<p>സെഞ്ചുറി നേടിയ ഓപ്പണര്‍ റഹ്‌മാനുല്ല ഗുര്‍ബാസ് മാത്രമാണ് അഫ്ഗാനായി പോരാടിയത്. പന്ത് നേരിട്ട ഗുര്‍ബാസ് 102 റണ്‍സ് അടിച്ചുകൂട്ടി. എട്ട് വീതം സിക്‌സറുകളും, ഫോറുകളും താരം നേടി. ഗുര്‍ബാസിനെ കൂടാതെ ക്യാപ്റ്റന്‍ ഹസ്മത്തുല്ല ഷാഹിദിയും (30 പന്തില്‍ 27), അസ്മത്തുല്ല ഒമര്‍സായിയും (16 പന്തില്‍ 27) മാത്രമാണ് രണ്ടക്കം കടന്നത്.</p>
<p>രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഇബ്രാഹിം സദ്രാന്റെ വിക്കറ്റ് അഫ്ഗാന് നഷ്ടമായി. നാലു പന്തില്‍ ഒരു റണ്‍സെടുത്ത സദ്രാനെ ഇന്ത്യയ്ക്കായി ഏകദിനത്തില്‍ അരങ്ങേറ്റ മത്സരം കളിക്കുന്ന ഗുര്‍നൂര്‍ ബ്രാറാണ് പുറത്താക്കിയത്. വണ്‍ ഡൗണായെത്തിയ സെദിക്കുല്ല അടലിനെ അര്‍ഷ്ദീപ് സിങ് പൂജ്യത്തിന് വീഴ്ത്തി. തുടര്‍ന്ന് ക്രീസിലെത്തിയ റഹ്‌മത്ത് ഷായ്ക്കും അര്‍ഷ്ദീപിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. എട്ടു പന്തില്‍ മൂന്ന് റണ്‍സെടുക്കാനെ ഷായ്ക്ക് സാധിച്ചുള്ളൂ.</p>
<p>എങ്കിലും ഒരറ്റത്ത് ഗുര്‍ബാസ് ഉറച്ചുനിന്നത് അഫ്ഗാന് ആശ്വാസമായി. മൂന്ന് വിക്കറ്റിന് 26 എന്ന നിലയില്‍ പതറിയ അഫ്ഗാന് നാലാം വിക്കറ്റില്‍ ഗുര്‍ബാസും ഷാഹിദിയും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ് ആശ്വാസമായി. 116 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും അഫ്ഗാന് സമ്മാനിച്ചത്.</p>
<p>മുഹമ്മദ് നബി 14 പന്തില്‍ ഒമ്പത്, റാഷിദ് ഖാന്‍ 13 പന്തില്‍ ഒമ്പത്, അല്ലാ ഗസന്‍ഫര്‍ രണ്ടു പന്തില്‍ പൂജ്യം, സിയാവുര്‍ റഹ്‌മാന്‍ എട്ടു പന്തില്‍ നാല്, മുഹമ്മദ് സലിം ഒരു പന്തില്‍ നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് അഫ്ഗാന്‍ ബാറ്റര്‍മാരുടെ സംഭാവന. ഗുര്‍നൂറും, ഇന്ത്യയ്ക്കായി ഇന്ന് ഏകദിനത്തില്‍ അരങ്ങേറിയ മറ്റൊരു താരമായ ഹാര്‍ഷ് ദുബെയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. അര്‍ഷ്ദീപ് നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.</p>
<h3>English Summary</h3>
<p>India defeated Afghanistan in the first ODI match, which was reduced to 25 overs due to rain. Chasing 195 runs, Indian captain Shubman Gill led the team to victory with an unbeaten 84 off 66 balls. KL Rahul supported Gill well at the end by scoring a quick-fire 39 runs off just 19 balls. Earlier, Rahmanullah Gurbaz scored a brilliant century (102 runs) for Afghanistan, but their other batsmen failed to perform.</p>
]]></content:encoded>
				</item>
							<item>
					<title>Manav Krishna: കടന്നുവന്ന വഴിയില്‍ സാമ്യങ്ങളേറെ; റോളിലും മാറ്റമില്ല; മാനവ് കൃഷ്ണ അടുത്ത സഞ്ജു സാംസണോ?</title>
					<link>https://www.malayalamtv9.com/sports/cricket-news/is-manav-krishna-the-next-sanju-samson-meet-keralas-new-under-19-indian-cricket-sensation-2210035.html</link>
					<pubDate>Sat, 13 Jun 2026 22:00:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/is-manav-krishna-the-next-sanju-samson-meet-keralas-new-under-19-indian-cricket-sensation-2210035.html</guid>
					<description><![CDATA[<p>Similarities between Manav Krishna and Sanju Samson: ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ അണ്ടര്‍ 19 സ്‌ക്വാഡില്‍ ഇടംപിടിച്ച മലയാളി താരം മാനവ് കൃഷ്ണ അടുത്ത &#8216;സഞ്ജു സാംസണാ&#8217;കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മാനവ് കൃഷ്ണയുടെയും സഞ്ജു സാംസണിന്റെയും കരിയറുകളില്‍ ചില സമാനതകളുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Manav-Krishna-and-Sanju-Samson.jpg" class="attachment-large size-large wp-post-image" alt="Manav Krishna And Sanju Samson" /></figure><p><strong>Under-19 Malayali Cricketer Manav Krishna:</strong> ക്രിക്കറ്റിനെ ഹൃദയത്തിലേറ്റിയവരാണ് ഇന്ത്യക്കാര്‍. ക്രിക്കറ്റ് ഒരു വികാരമായി കൊണ്ടുനടക്കുന്നവരില്‍ നിരവധി മലയാളികളും ഉള്‍പ്പെടുന്നു. ദേശീയ ടീമില്‍ ഇടം നേടുകയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ നിരവധി മലയാളി താരങ്ങള്‍ പ്രയത്‌നിക്കുന്നുണ്ടെങ്കിലും, ആ മോഹം പൂവണഞ്ഞത് ചുരുക്കം ചിലര്‍ക്ക് മാത്രമാണ്. കേരളത്തിനായി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച്, ഇന്ത്യന്‍ ടീമിലെത്താനായത് മൂന്നേ മൂന്ന് പേര്‍ക്ക് മാത്രമാണ്; ടിനു യോഹന്നാന്‍, എസ് ശ്രീശാന്ത്, സഞ്ജു സാംസണ്‍ എന്നീ മൂന്ന് താരങ്ങള്‍ക്ക് മാത്രം.</p>
<p>ഇതില്‍ നിലവില്‍ സജീവമായി കളിക്കുന്നത് സഞ്ജു മാത്രമാണ്. ഇനിയും നിരവധി കേരള താരങ്ങള്‍ സീനിയര്‍ ടീമിലെത്തുന്നത് കാണാനാണ് ഓരോ മലയാളിയുടെയും ആഗ്രഹം. ആ സ്വപ്‌നസാക്ഷാത്കാരത്തിന്റെ ആദ്യ ചവിട്ടുപടിയാണ് അണ്ടര്‍ 19 ക്രിക്കറ്റ്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ അണ്ടര്‍ 19 സ്‌ക്വാഡില്‍ ഇടംപിടിച്ച മാനവ് കൃഷ്ണ അടുത്ത 'സഞ്ജു സാംസണാ'കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.</p>
<h3>കേരളത്തിന്റെ അണ്ടര്‍ 19 ക്യാപ്റ്റന്‍</h3>
<p>കഴിഞ്ഞ ദിവസമാണ് മാനവ് ഇന്ത്യയുടെ അണ്ടര്‍ 19 സ്‌ക്വാഡിലെത്തിയത്. കേരളത്തിന്റെ അണ്ടര്‍ 19 ക്യാപ്റ്റനാണ് ഈ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ മാനവ് ശ്രീലങ്കയ്‌ക്കെതിരായ അണ്ടര്‍ 19 ടെസ്റ്റ് (ചതുര്‍ദിനം) മത്സരത്തിനുള്ള സ്‌ക്വാഡിലാണ് ഇടം പിടിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനമാണ് താരത്തിന് തുണയായത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/sanju-samson-vs-ishan-kishan-vs-abhishek-sharma-who-will-make-way-for-vaibhav-sooryavanshi-in-indias-t20i-playing-xi-2209118.html">Sanju Samson: വൈഭവ് പ്ലേയിങ് ഇലവനിലെത്തിയാലും സഞ്ജു സാംസണ്‍ ‘സേഫ്’; പുറത്താകുന്നത് മറ്റൊരു താരം?</a></strong></p>
<p>കഴിഞ്ഞ അണ്ടര്‍ 19 സീസണില്‍ 592 റണ്‍സാണ് ഈ യുവ വിക്കറ്റ് കീപ്പര്‍ അടിച്ചുകൂട്ടിയത്. കൂച്ച് ബിഹാര്‍ ട്രോഫിയില്‍ തുടരെ രണ്ട് സെഞ്ചുറികള്‍ നേടി. സൗരാഷ്ട്രയ്‌ക്കെതിരെ നേടിയത് 189 റണ്‍സ്. ഹൈദരാബാദിനെതിരെ അടിച്ചുകൂട്ടിയത് 144 റണ്‍സ്. കേരളത്തിന്റെ അണ്ടര്‍ 16 ക്യാപ്റ്റനായും താരം മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്.</p>
<h3>സഞ്ജുവുമായി സാമ്യതകളേറെ</h3>
<p>കൂച്ച് ബിഹാര്‍ ട്രോഫിയിലെ ഉജ്ജ്വല പ്രകടനമാണ് സഞ്ജുവിന് 2012-ല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റിലേക്ക് വഴിതുറന്നത്. കൂച്ച് ബിഹാര്‍ ട്രോഫിയില്‍ പുറത്തെടുത്ത മികവാണ് മാനവിനും തുണയായത്. ഇരുവരുടെയും റോളിലും മാറ്റമില്ല. രണ്ടു പേരും വിക്കറ്റ് കീപ്പര്‍ ബാറ്ററാണ്. സാമ്യതകള്‍ ഇവിടെയും അവസാനിക്കുന്നില്ല. സഞ്ജുവിനെ പോലെ മാനവും ഡല്‍ഹിയില്‍ വെച്ചാണ് ക്രിക്കറ്റ് കരിയറിന് തുടക്കം കുറിച്ചത്. 13-ാം വയസിലാണ് മാനവ് കേരളത്തിലേക്ക് എത്തുന്നത്. ഇരുവരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണെന്നതാണ് മറ്റൊരു പ്രത്യേകത.</p>
<h3>കേരള ക്രിക്കറ്റ് ലീഗില്‍</h3>
<p>2025-ല്‍ കേരള ക്രിക്കറ്റ് ലീഗ് ലേലത്തില്‍ മാനവ് പങ്കെടുത്തിരുന്നു. കെസിഎല്‍ ലേലത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു മാനവ്. 2026 ജനുവരിയില്‍ ഗോവയ്‌ക്കെതിരായ മത്സരത്തിലൂടെ രഞ്ജി ട്രോഫിയില്‍ അരങ്ങേറി. എന്‍എസ്‌കെ ട്രോഫിയിലെ പ്രോമിസിങ് യങ്‌സ്റ്റര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. ഒമാന്‍ സന്ദര്‍ശിച്ച കേരള സ്‌ക്വാഡില്‍ മാനവുമുണ്ടായിരുന്നു. ബിസിസിഐയുടെ സെന്റര്‍ ഫോര്‍ എക്‌സ്‌ലന്‍സ് ക്യാമ്പില്‍ പങ്കെടുത്തിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍-അനിത ദമ്പതികളുടെ മകനാണ്. സഹോദരന്‍ മാധവ് കൃഷ്ണയും കേരളത്തിന്റെ അണ്ടര്‍ 19 ടീമിനായി കളിക്കുന്നു.</p>
<h3>English Summary</h3>
<p>Manav Krishna, Kerala's Under-19 player, has been selected for India's Under-19 squad against Sri Lanka. The young wicketkeeper-batter earned his spot after scoring 592 runs in the recent domestic season. He shares many similarities with Sanju Samson, as both are from Thiruvananthapuram and started cricket in Delhi. Manav also made his Ranji Trophy debut for Kerala in January 2026.</p>
]]></content:encoded>
				</item>
							<item>
					<title>India W vs Pakistan W: ഫാത്തിമ സനയുടെ പാക് പടയെ പൂട്ടാന്‍ ഹര്‍മന്‍പ്രീതും സംഘവും; ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം എവിടെ കാണാം?</title>
					<link>https://www.malayalamtv9.com/sports/cricket-news/icc-womens-t20-world-cup-2026-india-w-vs-pakistan-match-preview-predicted-playing-11-when-and-where-to-watch-2210023.html</link>
					<pubDate>Sat, 13 Jun 2026 20:55:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/icc-womens-t20-world-cup-2026-india-w-vs-pakistan-match-preview-predicted-playing-11-when-and-where-to-watch-2210023.html</guid>
					<description><![CDATA[<p>Women&#8217;s T20 World Cup 2026 : ഐസിസി വനിതാ ടി20 ലോകകപ്പില്‍ ഞായറാഴ്ചയാണ്‌ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം. ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ രാത്രി 7.30-നാണ് മത്സരം. ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യയുടെ വനിതാ ടീമിന് വെല്ലുവിളി ഉയര്‍ത്താന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Indian-Women-Cricket-Players.jpg" class="attachment-large size-large wp-post-image" alt="Indian Women Cricket Players" /></figure><p>ഐസിസി വനിതാ ടി20 ലോകകപ്പില്‍ നാളെയാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം. ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ രാത്രി 7.30-നാണ് മത്സരം. ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യയുടെ വനിതാ ടീമിന് വെല്ലുവിളി ഉയര്‍ത്താന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ നിരയില്‍ സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ദീപ്തി ശര്‍മ തുടങ്ങിയ വമ്പന്‍ താരങ്ങളുടെ സാന്നിധ്യമുണ്ട്. അട്ടിമറി വിജയമാണ് ഫാത്തിമ സനയുടെ നേതൃത്വത്തിലുള്ള പാക് ടീം ലക്ഷ്യമിടുന്നത്.</p>
<p>മുനീബ അലി, ആലിയ റിയാസ് തുടങ്ങിയ ചില താരങ്ങളിലാണ് പാകിസ്ഥാന്റെ പ്രതീക്ഷ. ഇതിന് മുമ്പ് 16 തവണ ടി20യില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ പതിമൂന്നിലും ഇന്ത്യയാണ് വിജയിച്ചത്. കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പ് കിരീട നേട്ടത്തിന്റെ ആത്മവിശ്വാസത്തിലാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ടി20 ലോകകപ്പിന് ഇറങ്ങുന്നത്.</p>
<h3>അനായാസ വിജയത്തിന് ഇന്ത്യ</h3>
<p>പാക് ടീമിനെതിരെ അനായാസ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ലോകകപ്പിന് മുന്നോടിയായി നടന്ന രണ്ട് സന്നാഹ മത്സരങ്ങളില്‍ ഇന്ത്യ ഒരെണ്ണത്തില്‍ ജയിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ആധികാരിക വിജയം നേടിയെങ്കിലും, ഇംഗ്ലണ്ടിനോട് തോറ്റു. റിച്ച ഘോഷിന്റെ പ്രകടനമികവില്‍ ഇന്ത്യ വിജയത്തിന് തൊട്ടടുത്തെത്തിയിരുന്നു.</p>
<p>സന്നാഹ മത്സരത്തില്‍ പാകിസ്ഥാന്റെ പ്രകടനം ദയനീയമായിരുന്നു. കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റു. ശ്രീലങ്കയോട് ഒമ്പത് വിക്കറ്റിനും, സ്‌കോട്ട്‌ലന്‍ഡിനോട് 41 റണ്‍സിനുമാണ് പാക് പട തോറ്റമ്പിയത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/womens-t20-world-cup-2026-harmanpreet-kaur-promises-fearless-cricket-as-india-faces-pakistan-on-june-14-2209512.html">ICC Women’s T20 World Cup 2026: ഒരു പേടിയുമില്ല, പാകിസ്ഥാനെ പൂട്ടും! നയം വ്യക്തമാക്കി ഹര്‍മന്‍പ്രീത്‌</a></strong></p>
<h3>മത്സരം എവിടെ കാണാം?</h3>
<p>ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വനിതാ ടി20 ലോകകപ്പ് മത്സരം ജൂൺ 14 ന് വൈകുന്നേരം 7.00-ന് ആരംഭിക്കും. 6.30-നാണ്‌ ടോസ്. മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്ക് ടിവി ചാനലുകളിൽ സംപ്രേക്ഷണം ചെയ്യും. കൂടാതെ ജിയോഹോട്ട്സ്റ്റാർ ആപ്പിലും തത്സമയ സ്ട്രീമിംഗ് ലഭ്യമാകും.</p>
<h3>സാധ്യതാ പ്ലെയിങ് ഇലവന്‍</h3>
<p>ഇന്ത്യ: സ്മൃതി മന്ദാന, ഷഫാലി വർമ്മ, യാസ്തിക ഭാട്ടിയ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ്മ, ഭാരതി ഫുൾമാലി, ശ്രേയങ്ക പാട്ടീൽ, ക്രാന്തി ഗൗഡ്, നന്ദിനി ശർമ്മ.</p>
<p>പാകിസ്ഥാൻ: മുനീബ അലി (വിക്കറ്റ് കീപ്പർ), ഗുൾ ഫിറോസ, ആലിയ റിയാസ്, ആയിഷ സഫർ, ഫാത്തിമ സന ​​(ക്യാപ്റ്റൻ), ഇറാം ജാവേദ്, നതാലിയ പെർവൈസ്, തുബ ഹസ്സൻ, ദൈന ബെയ്ഗ്, നഷ്‌റ സന്ധു, സാദിയ ഇഖ്ബാൽ.</p>
<h3>രണ്ട് ഗ്രൂപ്പുകള്‍</h3>
<p>എ, ബി എന്നീ രണ്ട് ഗ്രൂപ്പുകളിലാണ് ടീമുകളെ തരംതിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടുന്നത്. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ്, ദക്ഷിണാഫ്രിക്ക എന്നിവയാണ് ഗ്രൂപ്പ് എയിലെ മറ്റ് അംഗങ്ങള്‍.</p>
<p>നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയയും, ദക്ഷിണാഫ്രിക്കയും മാത്രമാണ് എ ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക് കഠിനപരീക്ഷണങ്ങള്‍. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, അയര്‍ലന്‍ഡ്, ശ്രീലങ്ക, ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിലുള്ളത്.</p>
<h3>English Summary</h3>
<p>India will face Pakistan in the ICC Women's T20 World Cup in Birmingham tomorrow. India holds a strong historical advantage, winning 13 out of their 16 previous T20 encounters against Pakistan. India enters the match with high confidence, while Pakistan struggles after losing both of their warm-up matches. Fans can watch the live broadcast on Star Sports Network channels and stream it online via the JioHotstar app.</p>
]]></content:encoded>
				</item>
							<item>
					<title>FAB 4: &#8216;കെയ്ന്‍ മാമ&#8217;യും പടിയിറങ്ങി; ഫാബ് ഫോറിലെ അംഗസഖ്യ കുറയുന്നു</title>
					<link>https://www.malayalamtv9.com/photo-gallery/how-many-players-from-the-fab-4-are-still-playing-test-cricket-how-the-name-came-from-2210011.html</link>
					<pubDate>Sat, 13 Jun 2026 19:38:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/how-many-players-from-the-fab-4-are-still-playing-test-cricket-how-the-name-came-from-2210011.html</guid>
					<description><![CDATA[<p>The Story Behind Cricket’s &#8216;Fab 4&#8217;: കെയ്ന്‍ വില്യംസണ്‍ കൂടി വിരമിച്ചതോടെ  &#8216;ഫാബ് 4&#8217;ല്‍ സജീവമായി ടെസ്റ്റ് കളിക്കുന്നത് ഇനി രണ്ടേ രണ്ടു പേര്‍ മാത്രം. വിരാട് കോലിയാണ് ആദ്യം വിരമിച്ച താരം. ഇനി ബാക്കിയുള്ളത് സ്റ്റീവ് സ്മിത്തും, ജോ റൂട്ടും മാത്രം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Kane-Williamson.jpg" class="attachment-large size-large wp-post-image" alt="Kane Williamson" /></figure><p>
		<style type="text/css">
			#gallery-2 {
				margin: auto;
			}
			#gallery-2 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-2 img {
				border: 2px solid #cfcfcf;
			}
			#gallery-2 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-2' class='gallery galleryid-2210011 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Kane-Williamson.jpg" class="attachment-thumbnail size-thumbnail" alt="Kane Williamson" aria-describedby="gallery-2-2210016" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Kane-Williamson.jpg 150w, https://images.malayalamtv9.com/uploads/2026/06/Kane-Williamson.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2210016'>
				ആരാധകരുടെ &#8216;കെയ്ന്‍ മാമ&#8217; (കെയ്ന്‍ വില്യംസണ്‍) കൂടി വിരമിച്ചതോടെ ആധുനിക ലോകക്രിക്കറ്റിലെ വിഖ്യാതമായ &#8216;ഫാബ് 4&#8217;ല്‍ സജീവമായി ടെസ്റ്റ് കളിക്കുന്നത് ഇനി രണ്ടേ രണ്ടു പേര്‍ മാത്രം. ഫാബ് നാലിലെ വിരാട് കോലിയാണ് ആദ്യം വിരമിച്ച താരം. ഇതിന് പിന്നാലെ കെയ്ന്‍ വില്യംസണും പടിയിറങ്ങി. ഇനി ബാക്കിയുള്ളത് സ്റ്റീവ് സ്മിത്തും, ജോ റൂട്ടും മാത്രം  (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Joe-Root-1.jpg" class="attachment-thumbnail size-thumbnail" alt="Joe Root" aria-describedby="gallery-2-2210017" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Joe-Root-1.jpg 150w, https://images.malayalamtv9.com/uploads/2026/06/Joe-Root-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2210017'>
				ജോ റൂട്ട് ഇപ്പോഴും മികച്ച ഫോമിലാണ്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ നയിക്കുന്നതും റൂട്ടാണ്. സ്റ്റീവ് സ്മിത്ത് ഓസീസ് ക്രിക്കറ്റിന്റെ നട്ടെല്ലാണ്. ആധുനിക ക്രിക്കറ്റില്‍ സുവര്‍ണ്ണ അക്ഷരങ്ങളാല്‍ എഴുതപ്പെട്ടതാണ് &#8216;ഫാബ് ഫോര്‍&#8217;. ഈ പേര് വന്നതിന് പിന്നില്‍ ഒരു കഥയുണ്ട്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Steve-Smith.jpg" class="attachment-thumbnail size-thumbnail" alt="Steve Smith" aria-describedby="gallery-2-2210018" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Steve-Smith.jpg 150w, https://images.malayalamtv9.com/uploads/2026/06/Steve-Smith.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2210018'>
				&#8216;ദ ബീറ്റില്‍സ്&#8217; എന്ന മ്യൂസിക് ബാന്‍ഡിനെ ആരാധകര്‍ വിളിച്ചിരുന്ന പേരാണ് &#8216;ഫാബ് ഫോര്‍&#8217;. മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോയാണ് ഈ പേര് ക്രിക്കറ്റിലേക്ക് കടമെടുത്തത്. 2014-ല്‍ ഒരു ക്രിക്കറ്റ് വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം ഒരു പ്രവചനം നടത്തി. ഈ നാല് താരങ്ങളും ലോകക്രിക്കറ്റിനെ നയിക്കാന്‍ പോകുന്ന &#8216;നാല് അത്ഭുതങ്ങള്‍&#8217; ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് നടന്നതിനെല്ലാം കാലം സാക്ഷി.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Virat-Kohli.jpg" class="attachment-thumbnail size-thumbnail" alt="Virat Kohli" aria-describedby="gallery-2-2210019" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Virat-Kohli.jpg 150w, https://images.malayalamtv9.com/uploads/2026/06/Virat-Kohli.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2210019'>
				മാര്‍ട്ടിന്‍ ക്രോ ഉപയോഗിച്ച ഫാബ് 4 എന്ന പേര് ലോകക്രിക്കറ്റില്‍ പടര്‍ന്നുപിടിച്ചു. ആരാധകര്‍ ഏറ്റെടുത്തു. ഒരേ കാലഘട്ടത്തില്‍ ക്രിക്കറ്റിലേക്ക് എത്തിയവരാണ് ഫാബ് ഫോറിലെ ഈ താരങ്ങള്‍. ഈ നാലുപേരും ലോകക്രിക്കറ്റിനെ ഭരിക്കുമെന്ന മാര്‍ട്ടിന്‍ ക്രോയുടെ പ്രവചനം 100 ശതമാനവും ശരിയായി.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Virat-Kohli-1-1.jpg" class="attachment-thumbnail size-thumbnail" alt="Virat Kohli" aria-describedby="gallery-2-2210021" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Virat-Kohli-1-1.jpg 150w, https://images.malayalamtv9.com/uploads/2026/06/Virat-Kohli-1-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2210021'>
				അവശേഷിക്കുന്ന രണ്ട് താരങ്ങളും കരിയറിന്റെ സായംസന്ധ്യയിലാണ്. അടുത്ത ഫാബ് ഫോറിനെയും ലോകക്രിക്കറ്റ് കണ്ടെത്തിക്കഴിഞ്ഞു. അടുത്ത ഫാബ് ഫോറിലെ അംഗങ്ങള്‍ ഇവരാണ്; ശുഭ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, ഹാരി ബ്രൂക്ക്, രചിന്‍ രവീന്ദ്ര.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>ഹൃദയം കവർന്ന &#8216;ക്ലാസ്സ്&#8217; പ്ലെയർ! ന്യൂസിലൻഡിന്റെ ഇതിഹാസ ക്രിക്കറ്റ് താരം കെയ്ൻ വില്യംസൺ വിരമിച്ചു</title>
					<link>https://www.malayalamtv9.com/sports/cricket-news/new-zealand-cricket-legend-kane-williamson-announces-retirement-here-are-his-career-achievements-2209798.html</link>
					<pubDate>Fri, 12 Jun 2026 18:10:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[Malayalam Sports News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/new-zealand-cricket-legend-kane-williamson-announces-retirement-here-are-his-career-achievements-2209798.html</guid>
					<description><![CDATA[<p>Kane Williamson announces retirement: ന്യൂസിലൻഡിന്റെ ഇതിഹാസ ക്രിക്കറ്റ് താരം കെയ്ൻ വില്യംസൺ വിരമിക്കൽ പ്രഖ്യാപിച്ചു.  ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിനിടയിൽ തികച്ചും അ‌പ്രതീക്ഷിതമായാണ് വില്യംസണിന്റെ വിരമിക്കൽ തീരുമാനം വന്നിരിക്കുന്നത്. 35 വയസുള്ള വില്യംസൺ ന്യൂസിലൻഡിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ആറാമത്തെ പുരുഷ ക്രിക്കറ്റ് താരവും, നാല് തവണ സർ റിച്ചാർഡ് ഹാഡ്‌ലി മെഡൽ ജേതാവും, 2019 ലെ ഐസിസി പുരുഷ ടെസ്റ്റ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് ജേതാവുമാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Kane-Williamson-announces-retirement.jpg" class="attachment-large size-large wp-post-image" alt="Kane Williamson Announces Retirement" /></figure><p><strong>ലണ്ടൻ:</strong> കളിക്കളത്തിൽ സ്പോർട്സ്മാൻ സ്പിരിറ്റിന്റെയും സൗമ്യതയുടെയും പ്രതീകമായിരുന്ന ഇതിഹാസ ന്യൂസിലൻഡ് ക്രിക്കറ്റ് താരം കെയ്ൻ വില്യംസൺ (Kane Williamson) അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സ്വന്തം ടീമിലെ താരങ്ങളെപ്പോലും ഞെട്ടിച്ചുകൊണ്ട് ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിനിടയിൽ തികച്ചും അ‌പ്രതീക്ഷിതമായാണ് വില്യംസണിന്റെ വിരമിക്കൽ തീരുമാനം വന്നിരിക്കുന്നത്. 35 വയസുള്ള വില്യംസൺ ന്യൂസിലൻഡിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ആറാമത്തെ പുരുഷ ക്രിക്കറ്റ് താരവും, നാല് തവണ സർ റിച്ചാർഡ് ഹാഡ്‌ലി മെഡൽ ജേതാവും, 2019 ലെ ഐസിസി പുരുഷ ടെസ്റ്റ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് ജേതാവുമാണ്. അ‌ദ്ദേഹത്തിന്റെ വിരമിക്കലോടെ കളിക്കളത്തിലെ മികച്ച പ്രകടനം കൊണ്ടും മാതൃകാപരമായ പെരുമാറ്റം കൊണ്ടും ആരാധകരുടെ ഹൃദയം കവർന്ന ഒരു 'ക്ലാസ്സ്' പ്ലെയറിനെയാണ് ലോകക്രിക്കറ്റിന് നഷ്ടമാകുന്നത്.</p>
<p>16 വർഷം നീണ്ടുനിന്ന കരിയറിൽ ന്യൂസിലൻഡിനായി എല്ലാ ഫോർമാറ്റുകളിലുമായി 378 മത്സരങ്ങൾ കളിച്ച കെയ്ൻ വില്യംസൺ 19,346 റൺസും 48 സെഞ്ച്വറികളും നേടിയിട്ടുണ്ട്. ന്യൂസിലൻഡ് ടീമിന്റെ റൺ മെഷീനെന്നോ, ബാറ്റിങ് നിരയുടെ നട്ടെല്ലെന്നോ വിശേഷിപ്പിക്കാവുന്ന പ്രതിഭയാണ് അ‌ദ്ദേഹം. ന്യൂസിലൻഡ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം വില്യംസൺ ആണ്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/fifa-world-cup-2026-day-1-highlights-red-cards-goals-wins-and-more-2209771.html">വെളുപ്പാൻകാലത്തെ രണ്ട് ത്രില്ലറുകൾ! മൂന്ന് റെഡ്കാർഡ്, ആകെ അ‌ഞ്ച് ഗോൾ; ഇതൊരു സൂചനയാണ്…</a></strong></p>
<p>ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ലോർഡ്സിൽ നടന്ന ആദ്യ ടെസ്റ്റാണ് തൻറെ കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരമെന്ന് വില്യംസൺ വ്യക്തമാക്കി. 17ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് തുടങ്ങാനിരിക്കെയാണ് വില്യംസൺന്റെ വിരമിക്കൽ പ്രഖ്യാപനം എത്തിയത്. ഇതോടെ പരമ്പരയിൽ ഇനി അ‌വശേഷിക്കുന്ന ടെസ്റ്റുകളിൽ അ‌ദ്ദേഹം കളിക്കില്ല. നിലവിൽ ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിൽ 1-0 ന് പിന്നിലാണ് ന്യൂസിലൻഡ്.</p>
<p>"കുറച്ചുനാളായി ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചിരുന്നു, പക്ഷേ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇപ്പോൾ ശരിയായ സമയമാണെന്ന് വ്യക്തമായി," എന്ന് വില്യംസൺ പ്രസ്താവനയിൽ പറയുന്നു. "അന്താരാഷ്ട്ര ക്രിക്കറ്റിനോടുള്ള ശക്തമായ ആഗ്രഹവും ദാഹവും എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്, ന്യൂസിലൻഡിനായി കളിച്ച എല്ലാ മത്സരങ്ങളിലും എന്റെ എല്ലാം നൽകിയിട്ടുണ്ടെന്ന് അറിയുന്നതിൽ ഞാൻ അഭിമാനിക്കുന്നു. കുറച്ചുകൂടി തുടരുന്നത് ശരിയാകില്ല, എന്റെ സ്വന്തം നിബന്ധനകളിൽ വിരമിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്''.</p>
<p>"ഈ ടീം എങ്ങോട്ടാണ് പോകുന്നതെന്ന് ശുഭാപ്തിവിശ്വാസത്തോടെയാണ് ഞാൻ പോകുന്നത്. ധാരാളം പ്രതിഭകളുണ്ട്, ഈ ന്യൂസിലൻഡ് ടീമിനൊപ്പം എന്തെങ്കിലും പ്രത്യേകമായി ചെയ്യാനുള്ള യഥാർത്ഥ ആഗ്രഹവുമുണ്ട്. ഞാൻ സ്നേഹിക്കുന്ന ഒരു ടീമാണിത്, ഇത്രയും കാലം ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അവിശ്വസനീയമാംവിധം ഭാഗ്യവാനായി കരുതുന്നു. അത് എന്റെ ഹൃദയത്തിന് പ്രിയപ്പെട്ടതായി തുടരും" എന്ന് അ‌ദ്ദേഹം പറയുന്നു.</p>
<h3>മാന്യനായ കളിക്കാരൻ</h3>
<p>2019 ലോകകപ്പ് ഫൈനലിലെ നിർഭാഗ്യകരമായ തോൽവിക്ക് ശേഷവും മുഖത്ത് പുഞ്ചിരി മായാതെ എതിരാളികളെ അഭിനന്ദിച്ച വില്യംസണിന്റെ ചിത്രം ക്രിക്കറ്റ് പ്രേമികൾ ഒരിക്കലും മറക്കില്ല. ഇന്ത്യയെ തോൽപ്പിച്ച് ചരിത്രത്തിലെ ആദ്യത്തെ ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ന്യൂസിലൻഡിന് നേടിക്കൊടുത്തു എന്നതാണ് വില്യംസണിന്റെ ഏറ്റവും മികച്ച നേട്ടം. 2019 ലെ ഏകദിന ലോകകപ്പിലും, 2021 ലെ ടി20 ലോകകപ്പിലും ന്യൂസിലൻഡിനെ ഫൈനലിൽ എത്തിക്കാനായതും വില്യംസണിന്റെ കരിയറിലെ വലിയ നേട്ടങ്ങളായി അ‌ടയാളപ്പെടുത്തപ്പെട്ടു.</p>
<p>വിരമിക്കലോടെ, അടുത്ത വർഷം ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പിന് ഈ ക്ലാസ് പ്ലെയർ ഉണ്ടാകില്ല എന്ന് ഉറപ്പായി. തന്റെ കരിയറിൽ 110 ടെസ്റ്റുകളിൽ നിന്ന് 9,515 റൺസാണ് വില്യംസൺ നേടിയിട്ടുള്ളത്. അ‌തിൽ 38 അർദ്ധ സെഞ്ച്വറികളും 33 സെഞ്ച്വറികളും ഉൾപ്പെടുന്നു, 54.06 ആണ് ശരാശരി. അതേപോലെ 175 ഏകദിന മത്സരങ്ങളിൽ നിന്ന് 7,256 റൺസും നേടിയിട്ടുണ്ട്. അ‌തിൽ 47 അർദ്ധ സെഞ്ച്വറികളും 15 സെഞ്ച്വറികളും ഉൾപ്പെടുന്നു, 48.69 ആണ് ശരാശരി.</p>
<h3>English Summary</h3>
<p>New Zealand cricket legend Kane Williamson has announced his retirement. Williamson's decision to retire came as a complete surprise during the England Test tour. The 35-year-old Williamson is the sixth-most capped male cricketer for New Zealand, a four-time Sir Richard Hadlee Medallist and the 2019 ICC Men's Test Player of the Year. He will be leading New Zealand to their first World Test Championship title in 2021.</p>
]]></content:encoded>
				</item>
							<item>
					<title>ICC Women&#8217;s T20 World Cup 2026: ഒരു പേടിയുമില്ല, പാകിസ്ഥാനെ പൂട്ടും! നയം വ്യക്തമാക്കി ഹര്‍മന്‍പ്രീത്‌</title>
					<link>https://www.malayalamtv9.com/photo-gallery/womens-t20-world-cup-2026-harmanpreet-kaur-promises-fearless-cricket-as-india-faces-pakistan-on-june-14-2209512.html</link>
					<pubDate>Thu, 11 Jun 2026 13:52:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/womens-t20-world-cup-2026-harmanpreet-kaur-promises-fearless-cricket-as-india-faces-pakistan-on-june-14-2209512.html</guid>
					<description><![CDATA[<p>India vs Pakistan Women’s T20 World Cup:  വനിതാ ടി20 ലോകകപ്പിലെ യഥാര്‍ത്ഥ പോരാട്ടങ്ങള്‍ ആരംഭിക്കുകയാണ്. നാളെ നടക്കുന്ന ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടും, ശ്രീലങ്കയും ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ 14-ന് പാകിസ്ഥാനെതിരെയാണ്. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-5.jpg" class="attachment-large size-large wp-post-image" alt="Harmanpreet Kaur" /></figure><p>
		<style type="text/css">
			#gallery-3 {
				margin: auto;
			}
			#gallery-3 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-3 img {
				border: 2px solid #cfcfcf;
			}
			#gallery-3 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-3' class='gallery galleryid-2209512 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-5.jpg" class="attachment-thumbnail size-thumbnail" alt="Harmanpreet Kaur" aria-describedby="gallery-3-2209536" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-5.jpg 150w, https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-5.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2209536'>
				സന്നാഹ മത്സരങ്ങള്‍ അവസാനിച്ചതോടെ വനിതാ ടി20 ലോകകപ്പിലെ യഥാര്‍ത്ഥ പോരാട്ടങ്ങള്‍ ആരംഭിക്കുകയാണ്. നാളെ നടക്കുന്ന ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടും, ശ്രീലങ്കയും ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ 14-ന് പാകിസ്ഥാനെതിരെയാണ്. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍ (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-1.jpg" class="attachment-thumbnail size-thumbnail" alt="Harmanpreet Kaur" aria-describedby="gallery-3-2209532" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-1.jpg 150w, https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2209532'>
				ഞായറാഴ്ച ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ വെച്ചാണ് ഇന്ത്യ പാകിസ്ഥാനെ നേരിടുന്നത്. പാകിസ്ഥാനെ നേരിടാൻ ഹർമൻപ്രീത് കൗറും സംഘവും പൂർണ്ണ സജ്ജരായിക്കഴിഞ്ഞു. ഭയമില്ലാത്ത, പോസിറ്റീവായ സമീപനത്തോടെയായിരിക്കും ടീം കളത്തിലിറങ്ങുകയെന്ന് ഹര്‍മന്‍പ്രീത് പറഞ്ഞു. സമ്മിശ്രമായിരുന്നു സന്നാഹ മത്സരത്തിലെ ഫലങ്ങള്‍.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-2.jpg" class="attachment-thumbnail size-thumbnail" alt="Harmanpreet Kaur" aria-describedby="gallery-3-2209533" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-2.jpg 150w, https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2209533'>
				ആദ്യ സന്നാഹ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ആധികാരിക വിജയം നേടി. രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ പൊരുതിത്തോറ്റു. അവസാന ഓവറിലായിരുന്നു തോല്‍വി. 36 പന്തില്‍ 68 റണ്‍സ് നേടിയ റിച്ച ഘോഷ് മാത്രമാണ് പോരാടിയത്.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-4.jpg" class="attachment-thumbnail size-thumbnail" alt="Harmanpreet Kaur" aria-describedby="gallery-3-2209535" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-4.jpg 150w, https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2209535'>
				എങ്കിലും ടീമിന് വലിയ ആത്മവിശ്വാസം വീണ്ടെടുക്കാൻ സാധിച്ചുവെന്നാണ് ഹർമൻപ്രീതിന്റെ വിശ്വാസം. രണ്ട് പരിശീലന മത്സരങ്ങൾ വലിയ ആത്മവിശ്വാസമാണ് നൽകിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ നമ്മൾ പരാജയപ്പെട്ടു. എന്നാല്‍ റിച്ചാ ഘോഷിന്റെ തകർപ്പൻ ബാറ്റിംഗ് വലിയൊരു പോസിറ്റീവ് വശമാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-3.jpg" class="attachment-thumbnail size-thumbnail" alt="Harmanpreet Kaur" aria-describedby="gallery-3-2209534" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-3.jpg 150w, https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2209534'>
				ക്രീസിൽ നിലയുറപ്പിച്ചാൽ ഏത് നിമിഷത്തിലും കളി നമ്മുടെ കൈപ്പിടിയിലൊതുക്കാൻ സാധിക്കുമെന്ന വലിയൊരു വിശ്വാസമാണ് റിച്ചയുടെ ബാറ്റിങ് നല്‍കുന്നതെന്ന് ഹര്‍മന്‍പ്രീത് പറഞ്ഞു. റിച്ചയുടെ ഫോം ടീമിന് വലിയ കരുത്താകുമെന്നും ഹര്‍മന്‍പ്രീത് പറഞ്ഞു. ഇംഗ്ലണ്ട് ഉയർത്തിയ 172 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ റിച്ചാ ഘോഷിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിലാണ് വിജയത്തിനടുത്തെത്തിയത്. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. 
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>England Cricket: നൈറ്റ് ക്ലബിലെ തല്ലുകേസ്; സ്റ്റോക്‌സും, അറ്റ്കിന്‍സണും പുറത്ത്; ഇംഗ്ലണ്ടിനെ റൂട്ട് നയിക്കും</title>
					<link>https://www.malayalamtv9.com/photo-gallery/ben-stokes-dropped-after-nightclub-incident-joe-root-named-interim-england-test-captain-vs-new-zealand-2209403.html</link>
					<pubDate>Wed, 10 Jun 2026 21:19:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/ben-stokes-dropped-after-nightclub-incident-joe-root-named-interim-england-test-captain-vs-new-zealand-2209403.html</guid>
					<description><![CDATA[<p>Ben Stokes Nightclub Incident: ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ നിന്ന് ബെൻ സ്റ്റോക്സിനെ ഒഴിവാക്കി. ജോ റൂട്ടിനെ താത്കാലിക ക്യാപ്റ്റനായി നിയമിച്ചു. സ്റ്റോക്സിനെയും പേസർ ഗസ് അറ്റ്കിൻസണെയും ടീമിൽ ഉൾപ്പെടുത്തിയില്ല. പകരം ജോഫ്ര ആർച്ചറെയും ജോർദാൻ കോക്സിനെയും സ്ക്വാഡിൽ ഉൾപ്പെടുത്തി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Ben-Stokes.jpg" class="attachment-large size-large wp-post-image" alt="Ben Stokes" /></figure><p>
		<style type="text/css">
			#gallery-4 {
				margin: auto;
			}
			#gallery-4 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-4 img {
				border: 2px solid #cfcfcf;
			}
			#gallery-4 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-4' class='gallery galleryid-2209403 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Ben-Stokes.jpg" class="attachment-thumbnail size-thumbnail" alt="Ben Stokes" aria-describedby="gallery-4-2209406" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Ben-Stokes.jpg 150w, https://images.malayalamtv9.com/uploads/2026/06/Ben-Stokes.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2209406'>
				ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ നിന്ന് ബെൻ സ്റ്റോക്സിനെ ഒഴിവാക്കി. ജോ റൂട്ടിനെ താത്കാലിക ക്യാപ്റ്റനായി നിയമിച്ചു. ടീമിന്റെ അച്ചടക്ക നിയമങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ സ്റ്റോക്സിനെയും പേസർ ഗസ് അറ്റ്കിൻസണെയും ടീമിൽ ഉൾപ്പെടുത്തിയില്ല. ഇരുവര്‍ക്കും പകരം ജോഫ്ര ആർച്ചറെയും ജോർദാൻ കോക്സിനെയും 15 അംഗ സ്ക്വാഡിൽ ഉൾപ്പെടുത്തി  (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Ben-Stokes-2.jpg" class="attachment-thumbnail size-thumbnail" alt="Ben Stokes" aria-describedby="gallery-4-2209405" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Ben-Stokes-2.jpg 150w, https://images.malayalamtv9.com/uploads/2026/06/Ben-Stokes-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2209405'>
				ലോർഡ്സിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് 115 റൺസിന് വിജയിച്ചിരുന്നു. പിന്നീടാണ് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ചെൽസിയിലുള്ള ഒരു നൈറ്റ് ക്ലബ്ബിൽ വെച്ചുണ്ടായ ഒരു തർക്കത്തിൽ ഇരുവരും അകപ്പെടുകയായിരുന്നു. റഗ്ബി താരമായ ടോട്ടോവ ഔവയുമായാണ് ഇവര്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടത്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Harry-Brook.jpg" class="attachment-thumbnail size-thumbnail" alt="Harry Brook" aria-describedby="gallery-4-2209408" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Harry-Brook.jpg 150w, https://images.malayalamtv9.com/uploads/2026/06/Harry-Brook.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2209408'>
				തുടര്‍ന്ന് സ്റ്റോക്‌സിനെതിരെ ടീം മാനേജ്‌മെന്റ് അന്വേഷണം ആരംഭിച്ചു. ഈ സാഹചര്യത്തില്‍ ഹാരി ബ്രൂക്ക് ടീമിനെ നയിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ബ്രൂക്കിനെ പെട്ടെന്ന് ക്യാപ്റ്റൻസി ഏൽപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ മാനേജ്മെന്റ് ടീമിന് ചില ആശങ്കകൾ ഉണ്ടായിരുന്നു. തുടര്‍ന്നാണ്‌ ജോ റൂട്ടിനെ ചുമതല ഏല്‍പിച്ചത്.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Joe-Root.jpg" class="attachment-thumbnail size-thumbnail" alt="Joe Root" aria-describedby="gallery-4-2209407" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Joe-Root.jpg 150w, https://images.malayalamtv9.com/uploads/2026/06/Joe-Root.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2209407'>
				35-കാരനായ റൂട്ട് 2017-2022 കാലഘട്ടത്തിൽ 64 ടെസ്റ്റ് മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ നയിച്ചിട്ടുണ്ട്. എന്നാൽ 17 മത്സരങ്ങളിൽ ഒന്നിൽ മാത്രം വിജയിക്കാനായതിനെത്തുടർന്ന് അദ്ദേഹം ആ പദവി ഒഴിഞ്ഞു കൊടുത്തു. തുടര്‍ന്ന് ക്യാപ്റ്റന്‍സിയിലേക്ക് സ്റ്റോക്‌സിനെ പിന്തുണച്ചു. അതേസമയം, ബെൻ സ്റ്റോക്സ് ഇംഗ്ലണ്ട് ക്രിക്കറ്റർ എന്ന നിലയിലുള്ള തന്റെ ഭാവി കാര്യങ്ങൾ പുനഃപരിശോധിക്കുന്നതായാണ് റിപ്പോര്‍ട്ട്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Ben-Stokes-1.jpg" class="attachment-thumbnail size-thumbnail" alt="Ben Stokes" aria-describedby="gallery-4-2209404" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Ben-Stokes-1.jpg 150w, https://images.malayalamtv9.com/uploads/2026/06/Ben-Stokes-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2209404'>
				ചെൽസിയിലെ റെക്സ് റൂംസ് നൈറ്റ് ക്ലബ്ബിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ഇസിബിയുടെ അന്വേഷണം തുടരുകയാണ്‌. ഞായറാഴ്ച വൈകുന്നേരം വെസ്റ്റ് ലണ്ടനിലെ ഒരു പബ്ബിൽ വെച്ച് ഇംഗ്ലണ്ട് റഗ്ബി ക്യാപ്റ്റൻ മാരോ ഇറ്റോജെയ്ക്കൊപ്പം 25 പൗണ്ട് വിലവരുന്ന ഡബിൾ റം ആൻഡ് കോക്ക് സ്റ്റോക്സ് കുടിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്.  അതിനുശേഷമാണ് മറ്റൊരു റഗ്ബി താരവുമായി രാത്രി വൈകി ഉണ്ടായ തർക്കത്തിൽ അദ്ദേഹം ചെന്നുപെട്ടത്. വിഐപി ഏരിയയിലെ ടേബിളുകളെച്ചൊല്ലിയുണ്ടായ തർക്കമാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>India W vs England W: റിച്ച ഘോഷിന്റെ പോരാട്ടം പാഴായി; രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ പെണ്‍പടയ്ക്ക് തോല്‍വി</title>
					<link>https://www.malayalamtv9.com/sports/cricket-news/richa-ghoshs-heroics-in-vain-as-england-edge-past-india-in-thrilling-womens-t20-world-cup-warm-up-match-2209381.html</link>
					<pubDate>Wed, 10 Jun 2026 18:53:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/richa-ghoshs-heroics-in-vain-as-england-edge-past-india-in-thrilling-womens-t20-world-cup-warm-up-match-2209381.html</guid>
					<description><![CDATA[<p>ICC Women’s T20 World Cup First Warm-up: വനിതാ ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പൊരുതിത്തോറ്റു. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ ആറു വിക്കറ്റിന് 171 റണ്‍സെടുത്തു. ഇന്ത്യയുടെ പോരാട്ടം 19.5 ഓവറില്‍ 166 റണ്‍സിന് അവസാനിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/India-W-vs-England-W.jpg" class="attachment-large size-large wp-post-image" alt="India W vs England W" /></figure><p>വനിതാ ടി20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പൊരുതിത്തോറ്റു. അഞ്ച് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് വനിതകള്‍ 20 ഓവറില്‍ ആറു വിക്കറ്റിന് 171 റണ്‍സെടുത്തു. ഇന്ത്യയുടെ പോരാട്ടം 19.5 ഓവറില്‍ 166 റണ്‍സിന് അവസാനിച്ചു. റിച്ച ഘോഷിന്റെ ഒറ്റയാള്‍ പോരാട്ടമാണ് അവസാന നിമിഷം വരെ ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചത്. 36 പന്തില്‍ 68 റണ്‍സാണ് റിച്ച നേടിയത്. രണ്ട് സിക്‌സുകളും, ഒമ്പത് ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.</p>
<p>ഇന്ത്യന്‍ നിരയില്‍ മറ്റ് ബാറ്റര്‍മാരെല്ലാം പൂര്‍ണ പരാജയമായി. ആറു പന്തില്‍ ഒരു റണ്‍സ് മാത്രം നേടിയ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ വിക്കറ്റ് രണ്ടാം ഓവറില്‍ തന്നെ നഷ്ടമായി. തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും സഹ ഓപ്പണര്‍ ഷെഫാലി വര്‍മയും പെട്ടെന്ന് മടങ്ങി. ആറു പന്തില്‍ 13 റണ്‍സാണ് ഷെഫാലി നേടിയത്.</p>
<p>വണ്‍ ഡൗണായെത്തിയ യാസ്തിക ഭാട്ടിയക്കും (17 പന്തില്‍ 15), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും (18 പന്തില്‍ 17) റണ്‍റേറ്റിന് അനുസരിച്ച് സ്‌കോര്‍ ചെയ്യാനായില്ല. വിന്‍ഡീസിനെതിരായ സന്നാഹ മത്സരത്തിലെ ടോപ് സ്‌കോററായിരുന്ന ഭാരതി ഫുല്‍മാലിയും (17 പന്തില്‍ 18) നിരാശപ്പെടുത്തിയതോടെ ഇന്ത്യയുടെ പ്രതീക്ഷ അസ്തമിച്ച് തുടങ്ങി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/icc-womens-t20-world-cup-2026-prize-money-breakdown-and-team-payouts-details-in-malayalam-2209184.html">ICC Women’s World Cup 2026: വനിതാ ലോകകപ്പ് വിജയികള്‍ക്ക് കിട്ടുന്നത് കൈ നിറയെ പണം; സമ്മാനത്തുക എത്ര കോടി?</a></strong></p>
<p>തുടര്‍ന്നായിരുന്നു റിച്ചയുടെ വീരോചിത പ്രകടനം ആരംഭിച്ചത്. പ്രതീക്ഷകള്‍ അവസാനിച്ചു തുടങ്ങിയ മത്സരത്തില്‍, അവസാന ഓവര്‍ വരെ ആവേശം നിറയ്ക്കാന്‍ റിച്ചയ്ക്ക് സാധിച്ചു. 20-ാം ഓവറിലെ നാലാം പന്തില്‍ റിച്ച പുറത്താകുന്നതുവരെ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നു. ലിന്‍സി സ്മിത്തിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ആലിസ് കാപ്‌സി താരത്തെ സ്റ്റമ്പ് ഔട്ട് ചെയ്യുകയായിരുന്നു.</p>
<p>ഒമ്പത് പന്തില്‍ 16 റണ്‍സെടുത്ത രാധാ യാദവാണ് മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത മറ്റൊരു താരം. ക്രാന്തി ഗൗഡ്- രണ്ട് പന്തില്‍ ഒന്ന്, ശ്രീ ചരണി-മൂന്ന് പന്തില്‍ 6 നോട്ടൗട്ട്, രേണുക സിങ്-ഗോള്‍ഡന്‍ ഡക്ക് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. ഇംഗ്ലണ്ടിനായി ലിന്‍സി സ്മിത്ത് മൂന്നു വിക്കറ്റും, ചാര്‍ലി ഡീന്‍, ടിലി കോര്‍ട്ടീന്‍ കോള്‍മാന്‍, ഡാനി ഗിബ്‌സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, ഇസി വോങ് ഒരു വിക്കറ്റും സ്വന്തമാക്കി.</p>
<h3>ഇംഗ്ലണ്ടിന്റെ ബാറ്റിങ്‌</h3>
<p>45 പന്തില്‍ 64 റണ്‍സെടുത്ത ഓപ്പണര്‍ ആമി ജോണ്‍സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 45 പന്തില്‍ 57 റണ്‍സെടുത്ത ക്യാപ്റ്റന്‍ നാറ്റ് സിവര്‍ ബ്രന്റ്, പുറത്താകാതെ 12 പന്തില്‍ 30 റണ്‍സെടുത്ത ഡാനി ഗിബ്‌സണ്‍ എന്നിവരും തിളങ്ങി. ഇംഗ്ലണ്ട് നിരയില്‍ മറ്റാരും രണ്ടക്കം കടന്നില്ല. ഇന്ത്യന്‍ ബൗളര്‍മാരില്‍ ശ്രേയങ്ക പാട്ടീല്‍ രണ്ട് വിക്കറ്റ് നേടി. ഷെഫാലി വര്‍മ, രേണുക സിങ്, ശ്രീ ചരണി, രാധാ യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.</p>
<p>ഇതോടെ ഇന്ത്യയുടെ സന്നാഹ മത്സരങ്ങള്‍ അവസാനിച്ചു. ആദ്യ സന്നാഹ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ചിരുന്നു. 14-ന് പാകിസ്ഥാനെതിരെയാണ് ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.</p>
<h3>English Summary</h3>
<p>England Women defeated India Women by 5 wickets in their second T20 World Cup warm-up match. Batting first, England scored 171 for 6, driven by half-centuries from Amy Jones and Nat Sciver-Brunt. India were bowled out for 166, despite a brilliant lone fightback from Richa Ghosh, who smashed 68 off 36 balls. With the warm-up matches completed, India will now face Pakistan in their tournament opener on June 14.</p>
]]></content:encoded>
				</item>
							<item>
					<title>Sanju Samson: മസില്‍ പെരുപ്പിച്ച സഞ്ജുവിന് ടൊവിനോയുടെ മറുപടി; &#8216;ചേട്ടന്റെ&#8217; അടുത്ത സെഞ്ചുറി ഉറപ്പിച്ച് ആരാധകര്‍</title>
					<link>https://www.malayalamtv9.com/sports/cricket-news/sanju-samson-shares-muscle-power-photo-on-instagram-before-ireland-tour-tovino-thomas-reacts-2209334.html</link>
					<pubDate>Wed, 10 Jun 2026 16:30:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/sanju-samson-shares-muscle-power-photo-on-instagram-before-ireland-tour-tovino-thomas-reacts-2209334.html</guid>
					<description><![CDATA[<p>Sanju Samson sets social media ablaze with new photo: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് സഞ്ജു സാംസണ്‍. സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ഫോട്ടോ ശ്രദ്ധേയമായിരിക്കുകയാണ്.  മസില്‍ കാണിക്കുന്ന ഒരു ഫോട്ടോയാണ് താരം പങ്കുവെച്ചത്. ഉടന്‍ തന്നെ ചിത്രം വൈറലായി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Sanju-Samson-Viral-Photo.jpg" class="attachment-large size-large wp-post-image" alt="Sanju Samson Viral Photo" /></figure><p><strong>Sanju Samson Viral Photo:</strong> അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് മലയാളി താരം സഞ്ജു സാംസണ്‍. ഇതിനിടെ, സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ഫോട്ടോ ശ്രദ്ധേയമായിരിക്കുകയാണ്. കൈ ഉയര്‍ത്തി മസില്‍ കാണിക്കുന്ന ഒരു ഫോട്ടോയാണ് താരം പങ്കുവെച്ചത്. ഉടന്‍ തന്നെ ചിത്രം വൈറലായി. 1 മില്യണിലധികം റിയാക്ഷനുകളും, അയ്യായിരത്തിലധികം കമന്റുകളും, നാലായിരത്തിലധികം ഷെയറുമാണ് ചിത്രത്തിന് ലഭിച്ചത്. നടന്‍ ടൊവിനോ തോമസ് അടക്കമുള്ളവര്‍ ചിത്രത്തിന് കമന്റ് നല്‍കിയിട്ടുണ്ട്. മസില്‍ പവറിന്റെ ഇമോജിയാണ് ടൊവിനോ നല്‍കിയത്. ടൊവിനോയുടെ മറുപടിക്കും നിരവധി റിയാക്ഷനുകളും, മറുപടികളും ലഭിച്ചിട്ടുണ്ട്.</p>
<p>ഫിറ്റ്‌നസ് ട്രെയിനിര്‍ എടി രാജാമണി പ്രഭുവും കമന്റ് ചെയ്തിട്ടുണ്ട്. 'തമ്പി സ്‌ട്രെങ്ത്' എന്നായിരുന്നു രാജാമണിയുടെ കമന്റ്. അയര്‍ലന്‍ഡ് പര്യടനത്തില്‍ 'ചേട്ടന്റെ' സെഞ്ചുറി ഉറപ്പാണെന്നായിരുന്നു നിരവധി ആരാധകരുടെ കമന്റ്.</p>
<p>സഞ്ജുവിന്റെ ഐപിഎല്‍ ഫ്രാഞ്ചെസിയായ ചെന്നൈ സൂപ്പര്‍ കിങ്‌സും ഇതേ ചിത്രം പല പശ്ചാത്തലത്തില്‍ എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 'എവിടെയാണെങ്കിലും സഞ്ജു എപ്പോഴും കട്ടയ്ക്ക് നിൽക്കാൻ റെഡിയാണ്' എന്ന ക്യാപ്ഷനോടെയാണ് ചെന്നൈ താരത്തിന്റെ ചിത്രം പങ്കുവെച്ചത്.</p>
<h3>അയര്‍ലന്‍ഡ് പര്യടനം</h3>
<p>രണ്ട് ടി20 മത്സരങ്ങളാണ് അയര്‍ലന്‍ഡ് പര്യടനത്തില്‍ ഇന്ത്യ കളിക്കുന്നത്. ജൂണ്‍ 26, 28 തീയതികളിലാണ് മത്സരം. സഞ്ജുവാണ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍. സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും. വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനിലെത്തിയാല്‍ സഞ്ജുവിനോ, അഭിഷേകിനോ വഴിമാറേണ്ടി വരാം. എങ്കിലും ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായ സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കാനുള്ള സാധ്യത കുറവാണെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/sanju-samson-vs-ishan-kishan-vs-abhishek-sharma-who-will-make-way-for-vaibhav-sooryavanshi-in-indias-t20i-playing-xi-2209118.html">Sanju Samson: വൈഭവ് പ്ലേയിങ് ഇലവനിലെത്തിയാലും സഞ്ജു സാംസണ്‍ ‘സേഫ്’; പുറത്താകുന്നത് മറ്റൊരു താരം?</a></strong></p>
<p>ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായതിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ പരമ്പരയാണിത്. സൂര്യകുമാര്‍ യാദവിന്റെ പിന്‍ഗാമിയായി സഞ്ജുവിനെയും നേരത്തെ പരിഗണിച്ചിരുന്നു. പരിശീലകന്‍ ഗൗതം ഗംഭീര്‍ സഞ്ജുവിന് വേണ്ടി വാദിച്ചെങ്കിലും, സ്ഥിരതയില്ലെന്ന കാരണത്താല്‍ സെലക്ഷന്‍ കമ്മിറ്റി ശ്രേയസ് നായകനായാല്‍ മതിയെന്ന തീരുമാനത്തിലെത്തുകയായിരുന്നു.</p>
<p>തിലക് വര്‍മയാണ് വൈസ് ക്യാപ്റ്റന്‍. അയര്‍ലന്‍ഡ് പര്യടനത്തിനു ശേഷം, ഇന്ത്യ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയ്ക്കായി പുറപ്പെടും. ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളാണുള്ളത്. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ പരമ്പരയ്ക്കും, ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.</p>
<h3>ഇന്ത്യന്‍ സ്‌ക്വാഡ്‌</h3>
<p>അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ, അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി, പ്രസിദ്‌ കൃഷ്ണ.</p>
<p>ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ, അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, വൈഭവ് സൂര്യവംശി.</p>
<h3>English Summary</h3>
<p>Sanju Samson shared a fitness photo on Instagram ahead of the Ireland T20 series. The picture showing off his muscles quickly went viral on social media. Tovino Thomas reacted to the post by dropping a muscle emoji. Fans and celebrities are praising the batsman's impressive transformation.</p>
]]></content:encoded>
				</item>
							<item>
					<title>ICC Women&#8217;s World Cup 2026: വനിതാ ലോകകപ്പ് വിജയികള്‍ക്ക് കിട്ടുന്നത് കൈ നിറയെ പണം; സമ്മാനത്തുക എത്ര കോടി?</title>
					<link>https://www.malayalamtv9.com/sports/cricket-news/icc-womens-t20-world-cup-2026-prize-money-breakdown-and-team-payouts-details-in-malayalam-2209184.html</link>
					<pubDate>Tue, 09 Jun 2026 22:09:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/icc-womens-t20-world-cup-2026-prize-money-breakdown-and-team-payouts-details-in-malayalam-2209184.html</guid>
					<description><![CDATA[<p>ICC Women&#8217;s T20 World Cup 2026 Cash Prizes: വനിതാ ടി20 ലോകകപ്പ് ആരംഭിക്കാന്‍ ഇനി മൂന്നു ദിവസം മാത്രം ബാക്കി. ഇത്തവണ 12 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യ ഇത്തവണ കിരീട പ്രതീക്ഷയിലാണ്. ഇത്തവണ കിട്ടുന്ന സമ്മാനത്തുക എത്രയാണെന്ന് നോക്കാം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Indian-Women-Cricket-Team.jpg" class="attachment-large size-large wp-post-image" alt="Indian Women Cricket Team" /></figure><p>വനിതാ ടി20 ലോകകപ്പ് ആരംഭിക്കാന്‍ ഇനി മൂന്നു ദിവസം മാത്രം ബാക്കി. ഇത്തവണ 12 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 2030 ആകുമ്പോഴേക്കും ടീമുകളുടെ എണ്ണം 16 ആയി വര്‍ധിപ്പിക്കാനാണ് നീക്കം. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യ ഇത്തവണ കിരീട പ്രതീക്ഷയിലാണ്. ടൂർണമെന്റിന്റെ ചരിത്രമെടുത്താൽ ആറ് തവണ കിരീടം ചൂടിയ ഓസ്‌ട്രേലിയയ്ക്കാണ് ഏറ്റവും മികച്ച റെക്കോർഡുള്ളത്. ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ന്യൂസിലൻഡ് എന്നീ ടീമുകള്‍ ഓരോ തവണ വീതം ടി20 കിരീടം നേടി. മികച്ച സമ്മാനത്തുകയാണ് ഇത്തവണ നല്‍കുന്നത്.</p>
<p>8,764,615 യുഎസ് ഡോളറാണ് (ഏകദേശം 81.8 കോടി രൂപ) ഇത്തവണ ഐസിസി പ്രഖ്യാപിച്ച സമ്മാനത്തുക. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് സമ്മാനത്തുക 10 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ തവണ സമ്മാനത്തുക 7,958,077 യുഎസ് ഡോളറായിരുന്നു (7.24 കോടി രൂപ).</p>
<p>വിജയികൾക്ക് 2,340,000 യുഎസ് ഡോളർ (ഏകദേശം 21.8 കോടി രൂപ), രണ്ടാം സ്ഥാനക്കാർക്ക് 1,170,000 യുഎസ് ഡോളർ (ഏകദേശം 10 കോടി രൂപ) ലഭിക്കും. സെമിഫൈനലിസ്റ്റുകളിൽ തോൽക്കുന്നവർക്ക് 675,000 യുഎസ് ഡോളർ (6.29 കോടി രൂപ) ലഭിക്കും.</p>
<p>ഗ്രൂപ്പ് മത്സരത്തിലെ ഓരോ വിജയത്തിനും 31,154 യുഎസ് ഡോളർ (ഏകദേശം 29 ലക്ഷം രൂപ) ലഭിക്കും. പങ്കെടുക്കുന്ന 12 ടീമുകൾക്കും കുറഞ്ഞത് 247,500 യുഎസ് ഡോളർ (2.31 കോടി ഇന്ത്യൻ രൂപ) സമ്മാനത്തുകയായി ലഭിക്കും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/womens-world-cup-warm-up-india-women-defeat-west-indies-women-by-26-runs-2208983.html">India Women vs West Indies Women: ലോകകപ്പ് മുന്നൊരുക്കം ഗംഭീരം; വിൻഡീസിനെ തകര്‍ത്ത്‌ ഇന്ത്യൻ പെൺപട</a></strong></p>
<h3>പങ്കെടുക്കുന്ന ടീമുകള്‍</h3>
<p>ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, പാകിസ്ഥാൻ, അയർലൻഡ്, ബംഗ്ലാദേശ്, സ്കോട്ട്‌ലൻഡ്, നെതർലാൻഡ്സ് എന്നീ ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്.</p>
<p>12 ടീമുകളെ ആറ് വീതം ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ ടീമും തങ്ങളുടെ ഗ്രൂപ്പിലെ മറ്റെല്ലാ ടീമുകളുമായി ഓരോ തവണ വീതം ഏറ്റുമുട്ടും. രണ്ട് ഗ്രൂപ്പുകളിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ആദ്യ രണ്ട് ടീമുകൾ വീതം സെമി ഫൈനലിലേക്ക് യോഗ്യത നേടും. ജൂലൈ 5-ന് ലോർഡ്സ് മൈതാനത്താണ് ഫൈനൽ നടക്കുക.</p>
<h3>രണ്ട് ഗ്രൂപ്പുകള്‍</h3>
<p>ഇന്ത്യ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകളാണ് ഗ്രൂപ്പ് ഒന്നിലുള്ളത്. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ ഗ്രൂപ്പ് രണ്ടില്‍ ഉള്‍പ്പെടുന്നു.</p>
<p>ലോർഡ്‌സ്, ദി ഓവൽ, ഓൾഡ് ട്രാഫോർഡ്, എഡ്ജ്ബാസ്റ്റൺ, ഹാംഷെയർ ബൗൾ, ഹെഡിംഗ്ലി, ബ്രിസ്റ്റൾ കൗണ്ടി ഗ്രൗണ്ട് എന്നിവയാണ് മത്സരവേദികൾ. ഗ്രൂപ്പ് ഘട്ടത്തിൽ ആകെ 30 മത്സരങ്ങളാണ് ഉള്ളത്, അതിനുശേഷം സെമി ഫൈനലുകളും ഫൈനലും നടക്കും.</p>
<p>ജൂണ്‍ 12-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടും, ശ്രീലങ്കയും ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ 14-ന് പാകിസ്ഥാനെതിരെയാണ്. ജൂണ്‍ 30-നും, ജൂലൈ രണ്ടിനും സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ജൂലൈ അഞ്ചിനാണ് കലാശപ്പോരാട്ടം.</p>
<h3>English Summary</h3>
<p>The Women's T20 World Cup begins in three days with 12 teams competing. Harmanpreet Kaur leads the Indian team, while six-time champions Australia remain favorites. The ICC has announced a total prize pool of 8,764,615 US dollars for this tournament. The winners will receive 2,340,000 US dollars, and the runners-up will get 1,170,000 US dollars.</p>
]]></content:encoded>
				</item>
							<item>
					<title>Mohammed Siraj: ജോലിഭാരം കൂടുതല്‍! അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് സിറാജില്ല; പകരമെത്തുന്നത് ഈ താരം</title>
					<link>https://www.malayalamtv9.com/photo-gallery/why-was-prasidh-krishna-replaced-mohammed-siraj-in-indian-t20i-squads-for-ireland-and-england-series-2209176.html</link>
					<pubDate>Tue, 09 Jun 2026 20:59:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/why-was-prasidh-krishna-replaced-mohammed-siraj-in-indian-t20i-squads-for-ireland-and-england-series-2209176.html</guid>
					<description><![CDATA[<p>Prasidh Krishna replaces Mohammed Siraj: അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനെ ടീമില്‍ നിന്നു ഒഴിവാക്കി. ജോലിഭാരം ചൂണ്ടിക്കാട്ടിയാണ് നടപടി. താരത്തിന് വിശ്രമം അനുവദിക്കുന്നതിന് വേണ്ടിയാണ് ഒഴിവാക്കിയത്.  പകരം പ്രസിദ് കൃഷ്ണയെ ഉള്‍പ്പെടുത്തി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Mohammed-Siraj-1.jpg" class="attachment-large size-large wp-post-image" alt="Mohammed Siraj" /></figure><p>
		<style type="text/css">
			#gallery-5 {
				margin: auto;
			}
			#gallery-5 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-5 img {
				border: 2px solid #cfcfcf;
			}
			#gallery-5 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-5' class='gallery galleryid-2209176 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Mohammed-Siraj-1.jpg" class="attachment-thumbnail size-thumbnail" alt="Mohammed Siraj" aria-describedby="gallery-5-2209177" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Mohammed-Siraj-1.jpg 150w, https://images.malayalamtv9.com/uploads/2026/06/Mohammed-Siraj-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2209177'>
				അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനെ ടീമില്‍ നിന്നു ഒഴിവാക്കി. ജോലിഭാരം ചൂണ്ടിക്കാട്ടിയാണ് നടപടി. താരത്തിന് വിശ്രമം അനുവദിക്കുന്നതിന് വേണ്ടിയാണ് ഒഴിവാക്കിയത്  (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Mohammed-Siraj.jpg" class="attachment-thumbnail size-thumbnail" alt="Mohammed Siraj" aria-describedby="gallery-5-2209178" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Mohammed-Siraj.jpg 150w, https://images.malayalamtv9.com/uploads/2026/06/Mohammed-Siraj.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2209178'>
				ബിസിസിഐ മെഡിക്കൽ ടീമും ടീം മാനേജ്‌മെന്റും തമ്മിലുള്ള ചർച്ചകളെത്തുടർന്നാണ് തീരുമാനം. വർക്ക്‌ലോഡ് മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സിറാജിന്‌ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. ഇനി തുടര്‍ച്ചയായ മത്സരങ്ങളില്‍ സിറാജ് കളിക്കേണ്ടതുണ്ട്. അതിന് മുന്നോടിയായാണ് വിശ്രമം നിര്‍ദ്ദേശിച്ചത്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Prasidh-Krishna-1.jpg" class="attachment-thumbnail size-thumbnail" alt="Prasidh Krishna" aria-describedby="gallery-5-2209179" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Prasidh-Krishna-1.jpg 150w, https://images.malayalamtv9.com/uploads/2026/06/Prasidh-Krishna-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2209179'>
				സിറാജിന് പകരം പേസര്‍ പ്രസിദ് കൃഷ്ണയെ ടീമില്‍ ഉള്‍പ്പെടുത്തി. രാജ്യാന്തര ടി20യില്‍ അഞ്ചു തവണ പ്രസിദ് കളിച്ചിട്ടുണ്ട്. എട്ടു വിക്കറ്റുകള്‍ വീഴ്ത്തി. ടീമില്‍ മറ്റ് മാറ്റങ്ങളില്ല.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Prasidh-Krishna.jpg" class="attachment-thumbnail size-thumbnail" alt="Prasidh Krishna" aria-describedby="gallery-5-2209180" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Prasidh-Krishna.jpg 150w, https://images.malayalamtv9.com/uploads/2026/06/Prasidh-Krishna.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2209180'>
				ഇത്തവണത്തെ ഐപിഎല്ലില്‍ പ്രസിദ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് താരമായ പ്രസിദ് 16 വിക്കറ്റുകളാണ് വീഴ്ത്തിയത്. പര്‍പ്പിള്‍ ക്യാപിനുള്ള പോരാട്ടത്തില്‍ 12-ാമതായിരുന്നു. ഈ പ്രകടനം ടി20യിലേക്കുള്ള തിരിച്ചുവരവിന് കാരണമായി.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Shreyas-Iyer-1.jpg" class="attachment-thumbnail size-thumbnail" alt="Shreyas Iyer" aria-describedby="gallery-5-2209181" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Shreyas-Iyer-1.jpg 150w, https://images.malayalamtv9.com/uploads/2026/06/Shreyas-Iyer-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-5-2209181'>
				ശ്രേയസ് അയ്യരാണ് ക്യാപ്റ്റന്‍. തിലക് വര്‍മയാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണും, ഇഷാന്‍ കിഷനുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. അഭിഷേക് ശർമ്മ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി എന്നിവരാണ് സ്‌ക്വാഡിലെ മറ്റു താരങ്ങള്‍. 
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>IND A vs SL A: അര്‍ഷാദിന്റെ 49-ാം ഓവറില്‍ കളി തിരിഞ്ഞു; ഇന്ത്യ എയ്ക്ക് അവിശ്വസനീയ ജയം</title>
					<link>https://www.malayalamtv9.com/sports/cricket-news/india-a-vs-sri-lanka-a-odi-india-a-secures-8-wicket-victory-as-sri-lanka-a-suffers-dramatic-collapse-2209144.html</link>
					<pubDate>Tue, 09 Jun 2026 18:17:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/india-a-vs-sri-lanka-a-odi-india-a-secures-8-wicket-victory-as-sri-lanka-a-suffers-dramatic-collapse-2209144.html</guid>
					<description><![CDATA[<p>India A Beat Sri Lanka A by 8 Wickets: ശ്രീലങ്ക എയ്‌ക്കെതിരായ ഏകദിന പോരാട്ടത്തില്‍ ഇന്ത്യ എയ്ക്ക് ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എ ആറു വിക്കറ്റിന് 277 റണ്‍സെടുത്തു. ശ്രീലങ്ക എയുടെ പോരാട്ടം 48.5 ഓവറില്‍ 269 റണ്‍സില്‍ അവസാനിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/India-A-beat-Sri-Lanka-A-by-8-wickets.jpg" class="attachment-large size-large wp-post-image" alt="India A beat Sri Lanka A by 8 wickets" /></figure><p><strong>ദാംബുല്ല:</strong> ശ്രീലങ്ക എയ്‌ക്കെതിരായ ഏകദിന പോരാട്ടത്തില്‍ ഇന്ത്യ എയ്ക്ക് അവിശ്വസനീയ ജയം. ഒരു ഘട്ടത്തില്‍ തോല്‍ക്കുമെന്ന് കരുതിയ മത്സരമാണ്, ഇന്ത്യ എ അവസാന ഓവറില്‍ പിടിച്ചെടുത്തത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എ 50 ഓവറില്‍ ആറു വിക്കറ്റിന് 277 റണ്‍സെടുത്തു. ശ്രീലങ്ക എയുടെ പോരാട്ടം 48.5 ഓവറില്‍ 269 റണ്‍സില്‍ അവസാനിച്ചു. ആറു വിക്കറ്റിന് 237 എന്ന നിലയില്‍ നിന്നാണ് ശ്രീലങ്ക 269 റണ്‍സിന് ഓള്‍ ഔട്ടായത്. 269 റണ്‍സിലാണ് ശ്രീലങ്കയുടെ എട്ടും, ഒമ്പതും, പത്തും വിക്കറ്റുകള്‍ നഷ്ടമായത്.</p>
<p>അര്‍ഷാദ് ഖാന്‍ എറിഞ്ഞ 49-ാം ഓവറാണ് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. ഒരു റണ്ണൗട്ട് ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകളാണ് ശ്രീലങ്ക എയ്ക്ക് ഈ ഓവറില്‍ നഷ്ടമായത്. അര്‍ഷാദും, അനുകുല്‍ റോയിയും, ആയുഷ് ബദോനിയും, വിപ്രജ് നിഗവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അന്‍ഷുല്‍ കാംബോജ് ഒരു വിക്കറ്റ് സ്വന്തമാക്കി.</p>
<h3>ശ്രീലങ്ക എയുടെ ചേസിങ്‌</h3>
<p>മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ നിരോഷന്‍ ഡിക്ക്വെല്ലയും, ആവിഷ്‌ക ഫെര്‍ണാണ്ടോയും ശ്രീലങ്ക എയ്ക്ക് സമ്മാനിച്ചത്. ഡിക്ക്വെല്ല 45 പന്തില്‍ 47 റണ്‍സെടുത്തു. ഫെര്‍ണാണ്ടോ 59 പന്തില്‍ 45 റണ്‍സെടുത്ത് പുറത്താക്കി. ആയുഷ് ബദോനിയാണ് ശ്രീലങ്കയുടെ ഓപ്പണര്‍മാരെ മടക്കിയത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/sanju-samson-vs-ishan-kishan-vs-abhishek-sharma-who-will-make-way-for-vaibhav-sooryavanshi-in-indias-t20i-playing-xi-2209118.html">Sanju Samson: വൈഭവ് പ്ലേയിങ് ഇലവനിലെത്തിയാലും സഞ്ജു സാംസണ്‍ ‘സേഫ്’; പുറത്താകുന്നത് മറ്റൊരു താരം?</a></strong></p>
<p>വണ്‍ ഡൗണായെത്തിയ നുവനിന്ദു ഫെര്‍ണാണ്ടോ 17 പന്തില്‍ എട്ടു റണ്‍സെടുത്ത് പുറത്തായി. നാലാം വിക്കറ്റില്‍ സദീര സമരവിക്രമയും, സഹന്‍ അരച്ചിഗെയും 88 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ലങ്കയ്ക്ക് സമ്മാനിച്ചത്. സമരവിക്രമ 51 പന്തില്‍ 46 റണ്‍സെടുത്ത. ശ്രീലങ്ക എയുടെ ടോപ് സ്‌കോററായ അരച്ചിഗെ 72 പന്തില്‍ 74 റണ്‍സെടുത്ത് പുറത്തായി.</p>
<p>ഇരുവരും മടങ്ങിയ ശേഷമാണ് ശ്രീലങ്കയുടെ കൂട്ടത്തകര്‍ച്ച നേരിട്ടത്. രവിന്ദു ഫെര്‍ണാണ്ടോ- അഞ്ച് പന്തില്‍ ഒന്ന്, ചമിക കരുണരത്‌നെ- 21 പന്തില്‍ ഒമ്പത്, വനുജ സഹന്‍-16 പന്തില്‍ 23, വിജയകാന്ത് വിയാസ്‌കാന്ത്-നാലു പന്തില്‍ അഞ്ച്, മുഹമ്മദ് ഷിറാസ്-മൂന്ന് പന്തില്‍ പൂജ്യം എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.</p>
<h3>റുതുരാജിന് സെഞ്ചുറി</h3>
<p>വൈസ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് നേടിയ സെഞ്ചുറിയാണ് ഇന്ത്യ എയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ തിലക് വര്‍മ 97 പന്തില്‍ 60 റണ്‍സെടുത്തു. മറ്റ് ബാറ്റര്‍മാര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. പ്രഭ്‌സിമ്രാന്‍ സിങ്-11 പന്തില്‍ രണ്ട്, വൈഭവ് സൂര്യവംശി-12 പന്തില്‍ 14, പ്രിയാന്‍ഷ് ആര്യ-32 പന്തില്‍ 32, ആയുഷ് ബദോനി-18 പന്തില്‍ 24, സൂര്യാന്‍ഷ് ഷെഡ്‌ഗെ-14 പന്തില്‍ 26 നോട്ടൗട്ട്, അനുകുല്‍ റോയ്-രണ്ട് പന്തില്‍ ഒന്ന് എന്നിങ്ങനെയാണ് മറ്റ് ഇന്ത്യ എ ബാറ്റര്‍മാരുടെ സ്‌കോറുകള്‍.</p>
<p>മുഹമ്മദ് ഷിറാസ് ശ്രീലങ്ക എയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. ചമിക കരുണരത്‌നെ, ഗരുക സങ്കേത്, വനുജ സഹന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. റുതുരാജാണ് കളിയിലെ താരം. ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ എ ജൂണ്‍ 11-ന് അഫ്ഗാനിസ്ഥാന്‍ എയെ നേരിടും.</p>
<h3>English Summary</h3>
<p>India A achieved an incredible 8-run victory against Sri Lanka A in a thrilling 50-over match at Dambulla. Batting first, India A posted 277 for 6, powered by Ruturaj Gaikwad's brilliant century and Tilak Varma's 60. Although Sri Lanka A started strong with Sahan Arachchige scoring 74, they suffered a dramatic batting collapse. Arshad Khan’s brilliant 49th over took three quick wickets to bowl out Sri Lanka A for 269 runs.</p>
]]></content:encoded>
				</item>
							<item>
					<title>Sanju Samson: വൈഭവ് പ്ലേയിങ് ഇലവനിലെത്തിയാലും സഞ്ജു സാംസണ്‍ &#8216;സേഫ്&#8217;; പുറത്താകുന്നത് മറ്റൊരു താരം?</title>
					<link>https://www.malayalamtv9.com/sports/cricket-news/sanju-samson-vs-ishan-kishan-vs-abhishek-sharma-who-will-make-way-for-vaibhav-sooryavanshi-in-indias-t20i-playing-xi-2209118.html</link>
					<pubDate>Tue, 09 Jun 2026 16:58:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/sanju-samson-vs-ishan-kishan-vs-abhishek-sharma-who-will-make-way-for-vaibhav-sooryavanshi-in-indias-t20i-playing-xi-2209118.html</guid>
					<description><![CDATA[<p>India Tour of Ireland &#038; England: അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ വൈഭവ് സൂര്യവംശിക്ക്‌ അരങ്ങേറ്റത്തിന് അവസരം ലഭിക്കാനാണ് സാധ്യത. വൈഭവ് പ്ലേയിങ് ഇലവനിലെത്തണമെങ്കില്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ഒരാള്‍ പുറത്താകും. മൂവരും ടി20യില്‍ മികച്ച താരങ്ങള്‍.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Sanju-Samson-Ishan-Kishan-Abhishek-Sharma-Vaibhav-Sooryavanshi.jpg" class="attachment-large size-large wp-post-image" alt="Sanju Samson, Ishan Kishan, Abhishek Sharma, Vaibhav Sooryavanshi" /></figure><p>പതിനഞ്ചാം വയസില്‍ ഇന്ത്യന്‍ ടീമിനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് വൈഭവ് സൂര്യവംശി. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ ടി20 പരമ്പരയിലും, ഏഷ്യന്‍ ഗെയിംസിലും വൈഭവ് സൂര്യവംശിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ താരതമ്യേന ദുര്‍ബലരായ അയര്‍ലന്‍ഡിനെതിരെയാണ് ആദ്യം പരമ്പര നടക്കുന്നത്. രണ്ട് മത്സരങ്ങളുടെ ഈ പരമ്പരയില്‍ വൈഭവിന് അരങ്ങേറ്റത്തിന് അവസരം ലഭിക്കാനാണ് സാധ്യത. വൈഭവ് പ്ലേയിങ് ഇലവനിലെത്തണമെങ്കില്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ഒരാള്‍ പുറത്താകും. മൂവരും ടി20യില്‍ മികച്ച താരങ്ങള്‍. സമീപകാലത്തെ പ്രകടനങ്ങളും ഒന്നിനൊന്ന് മെച്ചം. വൈഭവിന് അവസരം നല്‍കിയാല്‍ ഇവരില്‍ ആരെ ഒഴിവാക്കുമെന്നതാകും ടീം മാനേജ്‌മെന്റിനെ അലട്ടുന്ന പ്രധാന പ്രശ്‌നം.</p>
<p>പ്ലേയിങ് ഇലവനിലെത്തിയാല്‍ വൈഭവ് ഓപ്പണറായാകും കളിക്കുകയെന്നതില്‍ തര്‍ക്കമില്ല. നിലവിലെ ഓപ്പണര്‍മാരായ സഞ്ജുവോ, അഭിഷേകോ, അല്ലെങ്കില്‍ വണ്‍ ഡൗണായി കളിക്കുന്ന ഇഷാന്‍ കിഷനോ സ്വഭാവികമായും വഴി മാറേണ്ടി വരും. ഇന്ത്യയുടെ ടി20 ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നവരാണ് ഈ മൂന്ന് താരങ്ങളും. മൂന്നു പേരും ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്തവര്‍. സഞ്ജുവാകട്ടെ, പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റും.</p>
<h3>ആരു പുറത്താകും?</h3>
<p>സഞ്ജുവും കിഷനും സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർമാരായതിനാൽ അവരിൽ ഒരാൾ ടീമിൽ നിലനിര്‍ത്തും. സഞ്ജുവിനെയും ഇഷാനെയും ഒരുമിച്ച് കളിപ്പിക്കാനും ഇന്ത്യ മുതിർന്നേക്കാം; ഒരാൾ വിക്കറ്റ് കീപ്പറായും മറ്റേയാൾ സ്പെഷ്യലിസ്റ്റ് ബാറ്ററായും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ പ്ലേയിംഗ് ഇലവനിൽ നിന്ന് അഭിഷേക് ശർമ്മ പുറത്താകും. മാനേജ്‌മെന്റ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയാല്‍ സഞ്ജുവും, വൈഭവും ഓപ്പണര്‍മാരായി കളിക്കും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/should-sanju-samson-make-way-vaibhav-sooryavanshi-gavaskar-and-srikkanth-divide-on-debut-strategy-2208959.html">India vs Ireland: സഞ്ജുവിനെ പുറത്തിരുത്തി വൈഭവിനെ കളിപ്പിക്കണമെന്ന് ഗവാസ്‌കര്‍; അരുതെന്ന് ശ്രീകാന്ത്‌</a></strong></p>
<h3>മറ്റ് സാധ്യതകള്‍</h3>
<p>സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റി അഭിഷേകിനെയും, വൈഭവിനെയും ഓപ്പണര്‍മാരാക്കുകയാണ് മറ്റൊരു സാധ്യത. പക്ഷേ, രണ്ട് ലെഫ്റ്റ് ഹാന്‍ഡര്‍മാരെ ഒരുമിച്ചിറക്കി ഇന്ത്യ നടത്തിയ പരീക്ഷണം നേരത്തെ പാളിയതാണ്. അതുകൊണ്ട് തന്നെ അത്തരമൊരു പരീക്ഷണത്തിന് വീണ്ടും മുതിരുമോയെന്നത് സംശയമാണ്. എതിരാളി അയര്‍ലന്‍ഡായതിനാല്‍ ഏത് പരീക്ഷണത്തിനും ഇടമുണ്ട്.</p>
<p>അതുമല്ലെങ്കില്‍ സുനില്‍ ഗവാസ്‌കര്‍ നിര്‍ദ്ദേശിച്ചതുപോലെ ചെയ്യേണ്ടി വരും. ഒരു മത്സരത്തില്‍ അഭിഷേക് വൈഭവിനു വേണ്ടി വഴി മാറട്ടെ. രണ്ടാമത്തെ മത്സരത്തില്‍ സഞ്ജുവിന് വിശ്രമം നല്‍കട്ടെ.</p>
<h3>അയർലൻഡ്, ഇംഗ്ലണ്ട് ടി20കൾക്കുള്ള ഇന്ത്യയുടെ ടീം:</h3>
<p>ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി, പ്രസീദ് കൃഷ്ണ.</p>
<p>മുഹമ്മദ് സിറാജിന് പകരമാണ് പ്രസീദ് കൃഷ്ണയെ ഉള്‍പ്പെടുത്തിയത്. ജോലിഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സിറാജിന് വിശ്രമം അനുവദിച്ചത്. ബിസിസിഐ മെഡിക്കല്‍ ടീമും, ടീം മാനേജ്‌മെന്റും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.</p>
<h3>English Summary</h3>
<p>Vaibhav Sooryavanshi has been selected for India's upcoming T20I tours. He will become the youngest player ever to debut for the Indian cricket team. His inclusion as an opener puts top-order batsmen under heavy pressure. Stars like Sanju Samson, Ishan Kishan, or Abhishek Sharma might lose their spot.</p>
]]></content:encoded>
				</item>
							<item>
					<title>India Women vs West Indies Women: ലോകകപ്പ് മുന്നൊരുക്കം ഗംഭീരം; വിൻഡീസിനെ തകര്‍ത്ത്‌ ഇന്ത്യൻ പെൺപട</title>
					<link>https://www.malayalamtv9.com/photo-gallery/womens-world-cup-warm-up-india-women-defeat-west-indies-women-by-26-runs-2208983.html</link>
					<pubDate>Mon, 08 Jun 2026 19:58:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/womens-world-cup-warm-up-india-women-defeat-west-indies-women-by-26-runs-2208983.html</guid>
					<description><![CDATA[<p>India Women vs West Indies Women World Cup Warm-Up: സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ വെസ്റ്റ് ഇന്‍ഡീസ് വനിതകളെ 26 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യഎട്ടു വിക്കറ്റിന് 179 റണ്‍സെടുത്തു. വിന്‍ഡീസിന്റെ പോരാട്ടം എട്ട് വിക്കറ്റിന് 153 എന്ന നിലയില്‍ അവസാനിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women-3.jpg" class="attachment-large size-large wp-post-image" alt="India Women vs West Indies Women" /></figure><p>
		<style type="text/css">
			#gallery-6 {
				margin: auto;
			}
			#gallery-6 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-6 img {
				border: 2px solid #cfcfcf;
			}
			#gallery-6 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-6' class='gallery galleryid-2208983 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women-3.jpg" class="attachment-thumbnail size-thumbnail" alt="India Women vs West Indies Women" aria-describedby="gallery-6-2208987" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women-3.jpg 150w, https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-6-2208987'>
				ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. വെസ്റ്റ് ഇന്‍ഡീസ് വനിതകളെ 26 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ടു വിക്കറ്റിന് 179 റണ്‍സെടുത്തു. വിന്‍ഡീസിന്റെ പോരാട്ടം എട്ട് വിക്കറ്റിന് 153 എന്ന നിലയില്‍ അവസാനിച്ചു (Image Credit Source: facebook.com/IndianCricketTeam).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women-1.jpg" class="attachment-thumbnail size-thumbnail" alt="India Women vs West Indies Women" aria-describedby="gallery-6-2208985" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women-1.jpg 150w, https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-6-2208985'>
				പുറത്താകാതെ 40 പന്തില്‍ 56 റണ്‍സെടുത്ത ഭാരതി ഫുല്‍മാലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സ്മൃതി മന്ദാന-23 പന്തില്‍ 39, യാസ്തിക ഭാട്ടിയ-26 പന്തില്‍ 36, ഷഫാലി വര്‍മ-13 പന്തില്‍ 29 എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ജെമിമ റോഡ്രിഗസ്-ഏഴു പന്തില്‍ ഏഴ്, റിച്ച ഘോഷ്-ഗോള്‍ഡന്‍ ഡക്ക് തുടങ്ങിയവര്‍ നിരാശപ്പെടുത്തി. രാധ യാദവ്-രണ്ട് പന്തില്‍ ഒന്ന്, ശ്രേയങ്ക പാട്ടില്‍-അഞ്ച് പന്തില്‍ രണ്ട്, ക്രാന്തി ഗൗഡ്-രണ്ട് പന്തില്‍ നാല്, ശ്രീ ചരണി-രണ്ട് പന്തില്‍ രണ്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women-2.jpg" class="attachment-thumbnail size-thumbnail" alt="India Women vs West Indies Women" aria-describedby="gallery-6-2208986" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women-2.jpg 150w, https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-6-2208986'>
				വെസ്റ്റ് ഇന്‍ഡീസിനായി ആഫി ഫ്‌ളെച്ചര്‍ നാലു വിക്കറ്റ് വീഴ്ത്തി. ദിയേന്ദ്ര ഡോട്ടിന്‍, കരിഷ്മ റാമറാക്ക്, ആലിയ അലെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. 44 പന്തില്‍ 49 റണ്‍സെടുത്ത ദിയേന്ദ്ര ഡോട്ടിനാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. താരം മത്സരത്തില്‍ ഓള്‍ റൗണ്ട് മികവ് പുറത്തെടുത്തു.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women.jpg" class="attachment-thumbnail size-thumbnail" alt="India Women vs West Indies Women" aria-describedby="gallery-6-2208989" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women.jpg 150w, https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-6-2208989'>
				ഷെമെയ്ന്‍ കാംമ്പല്ലെ മാത്രമാണ് ഡോട്ടിനെ കൂടാതെ 20 കടന്ന മറ്റൊരു വിന്‍ഡീസ് ബാറ്റര്‍. കാംമ്പല്ലെ 22 പന്തില്‍ 25 റണ്‍സെടുത്തു. ആലിയ അലെയ്ന്‍ (ഏഴു പന്തില്‍ 13), ജനിലിയ ഗ്ലാസ്‌ഗോ (18 പന്തില്‍ 19), ഷ്വാനിഷ ഹെക്ടര്‍ (11 പന്തില്‍ 19 നോട്ടൗട്ട്) എന്നിവരും രണ്ടക്കം കടന്നു. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women-4.jpg" class="attachment-thumbnail size-thumbnail" alt="India Women vs West Indies Women" aria-describedby="gallery-6-2208988" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women-4.jpg 150w, https://images.malayalamtv9.com/uploads/2026/06/India-Women-vs-West-Indies-Women-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-6-2208988'>
				നാലു വിക്കറ്റെടുത്ത ശ്രേയങ്ക പാട്ടീല്‍ ഇന്ത്യയ്ക്കായി ബൗളിങില്‍ തിളങ്ങി. മൂന്ന് വിക്കറ്റെടുത്ത രാധാ യാദവും മികച്ച പ്രകടനം പുറത്തെടുത്തു. മറ്റ് ബൗളര്‍മാര്‍ക്ക് വിക്കറ്റ് ലഭിച്ചില്ല. 10-ന് നടക്കുന്ന രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>India vs Ireland: സഞ്ജുവിനെ പുറത്തിരുത്തി വൈഭവിനെ കളിപ്പിക്കണമെന്ന് ഗവാസ്‌കര്‍; അരുതെന്ന് ശ്രീകാന്ത്‌</title>
					<link>https://www.malayalamtv9.com/sports/cricket-news/should-sanju-samson-make-way-vaibhav-sooryavanshi-gavaskar-and-srikkanth-divide-on-debut-strategy-2208959.html</link>
					<pubDate>Mon, 08 Jun 2026 15:39:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/should-sanju-samson-make-way-vaibhav-sooryavanshi-gavaskar-and-srikkanth-divide-on-debut-strategy-2208959.html</guid>
					<description><![CDATA[<p>India Tour Of Ireland 2026 : അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ 15-കാരന്‍ വൈഭവ് സൂര്യവംശിയെ കളിപ്പിക്കണമോയെന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുമായി മുന്‍ താരങ്ങള്‍. വൈഭവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തരുതെന്ന് ക്രിസ് ശ്രീകാന്ത്. സഞ്ജുവിനോ, അഭിഷേകിനോ പകരം വൈഭവിനെ കളിപ്പിക്കണണമെന്ന് ഗവാസ്‌കര്‍.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-and-Sanju-Samson.jpg" class="attachment-large size-large wp-post-image" alt="Vaibhav Sooryavanshi and Sanju Samson" /></figure><p><strong>Vaibhav Sooryavanshi Debut:</strong> അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ 15-കാരന്‍ വൈഭവ് സൂര്യവംശിയെ കളിപ്പിക്കണമോയെന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുമായി മുന്‍ താരങ്ങള്‍ രംഗത്ത്. വൈഭവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തരുതെന്നാണ് മുന്‍ താരം ക്രിസ് ശ്രീകാന്ത് പറഞ്ഞത്. വൈഭവിന്റെ കാര്യത്തില്‍ പരിശീലകന്‍ ഗൗതം ഗംഭീറും, ടീം മാനേജ്‌മെന്റും തിടുക്കം കൂട്ടരുതെന്നും പ്ലെയിങ് ഇലവനില്‍ ഉടന്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീകാന്ത് അഭിപ്രായപ്പെട്ടു. സൂര്യവംശി ഉടനടി ടീമിന്റെ പ്ലെയിങ് ഇലവനിൽ ഇടം പിടിക്കുന്നുണ്ടോ എന്നത് വലിയ കാര്യമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.</p>
<p>തകർപ്പൻ പ്രകടനങ്ങളിലൂടെ വൈഭവ് സൂര്യവംശി ടീമിലേക്ക് സ്വയം വഴിതുറക്കുകയായിരുന്നു. ടീം സെലക്ഷനിൽ പ്രായം ഒരു ഘടകമേയല്ല. വൈഭവ് അടിച്ചുകൂട്ടിയ റണ്ണുകളുടെ മാത്രം അടിസ്ഥാനത്തിലാണ് ഈ തിരഞ്ഞെടുപ്പ്. വൈഭവ് പ്ലെയിങ് ഇലവനിൽ കളിക്കുന്നുണ്ടോ ഇല്ലയോ എന്നത് ഇവിടെ പ്രസക്തമല്ല. ടീം മാനേജ്‌മെന്റ് അവന് 16 അംഗ ടീമിൽ മൂന്ന് വർഷത്തേക്ക് ഒരിടം ഉറപ്പുനൽകണമെന്ന് ക്രിസ് ശ്രീകാന്ത് പറഞ്ഞു.</p>
<p>“അവൻ കളിച്ചാലും ഇല്ലെങ്കിലും പരാജയപ്പെട്ടാലും അത് അങ്ങനെ തന്നെയായിരിക്കണം. വെറുതെ പേരിന് വേണ്ടി മാത്രം അയർലൻഡിനെതിരെ അവനെ പ്ലെയിങ് ഇലവനിലേക്ക് തള്ളിവിടരുത്," ശ്രീകാന്ത് കൂട്ടിച്ചേർത്തു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/sanju-samson-vs-ishan-kishan-who-will-lose-their-spot-if-vaibhav-sooryavanshi-plays-in-indias-t20-xi-2208730.html">Sanju Samson: വൈഭവിന്റെ വരവ് സഞ്ജുവിനും ഇഷാനും തിരിച്ചടി; രണ്ടിലൊരാള്‍ പുറത്തേക്ക്?</a></strong></p>
<h3>ഗവാസ്‌കറിന്റെ പിന്തുണ</h3>
<p>അതേസമയം, ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്‌കര്‍ വൈഭവ് സൂര്യവംശിക്ക്‌ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. അയർലൻഡിനെതിരെയുള്ള രണ്ട് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയിൽ സൂര്യവംശിക്ക് അരങ്ങേറ്റത്തിന് അവസരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വൈഭവ് സൂര്യവംശിക്ക്‌ ടീമിൽ ഇടമൊരുക്കുന്നതിനായി നിലവിലെ ഓപ്പണർമാരായ സഞ്ജു സാംസൺ, അഭിഷേക് ശർമ്മ എന്നിവർക്ക് ഓരോ മത്സരങ്ങളിൽ മാറിമാറി വിശ്രമം അനുവദിക്കാൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ തയ്യാറാകണമെന്ന് ഗവാസ്‌കര്‍ പറയുന്നു.</p>
<p>"അയർലൻഡിനെതിരായ ട്വന്റി-20 പരമ്പരയില്‍ അവന്‍ കളിക്കണം. അവൻ അയർലൻഡിനെതിരെ കളിക്കുന്നത് കാണാൻ എനിക്ക് ആഗ്രഹമുണ്ട്. ഒരുപക്ഷേ, സഞ്ജു സാംസണോ അഭിഷേക് ശർമ്മയ്ക്കോ മുന്നേ അവന് ഒരു അവസരം നൽകുക. ഉദാഹരണത്തിന്, ഒരു മത്സരത്തിൽ അഭിഷേക് ശർമ്മയെ മാറ്റിനിർത്താം, മറ്റൊരു മത്സരത്തിൽ സഞ്ജു സാംസണെയും പുറത്തിരുത്താം," ഗവാസ്‌കര്‍ 'ഇന്ത്യ ടുഡേ'യോട് പറഞ്ഞു.</p>
<p>വൈഭവിനെ പോലൊരു യുവ പ്രതിഭയെ പരീക്ഷിച്ചു നോക്കാൻ ചുരുങ്ങിയ മത്സരങ്ങൾ മാത്രമുള്ള അയർലൻഡ് പരമ്പര മികച്ചൊരു വേദിയാണെന്ന് ഗവാസ്‌കര്‍ വിശ്വസിക്കുന്നു. ഐപിഎല്ലിൽ കാഴ്ചവെച്ച അസാമാന്യ ഫോമിന് ശേഷം സൂര്യവംശിയെ ടീമിൽ ഉൾപ്പെടുത്തുകയല്ലാതെ സെലക്ടർമാർക്ക് മുന്നിൽ മറ്റ് വഴികളില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<h3>ഇംഗ്ലണ്ട്, അയർലൻഡ് ടൂറിനുള്ള ഇന്ത്യൻ ടീം:</h3>
<p>ശ്രേയസ് അയ്യർ, അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ്മ, നിതീഷ് റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി.</p>
<h3>English Summary</h3>
<p>Vaibhav Sooryavanshi received his maiden India call-up for upcoming T20I tours and the 2026 Asian Games. Sunil Gavaskar urged management to rest Sanju Samson or Abhishek Sharma to hand the 15-year-old his debut against Ireland. However, Kris Srikkanth advised head coach Gautam Gambhir to ease the youngster into the setup rather than rushing him into the playing XI. The prodigy earned his selection after finishing as the MVP of IPL 2026 with 776 runs.</p>
]]></content:encoded>
				</item>
							<item>
					<title>India vs Afghanistan: മൂന്നു ദിവസം മുഴുവന്‍ വേണ്ടിവന്നില്ല; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം</title>
					<link>https://www.malayalamtv9.com/sports/cricket-news/ind-vs-afg-india-thrash-afghanistan-by-an-innings-and-300-runs-in-one-sided-test-match-2208961.html</link>
					<pubDate>Mon, 08 Jun 2026 15:27:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ind-vs-afg-india-thrash-afghanistan-by-an-innings-and-300-runs-in-one-sided-test-match-2208961.html</guid>
					<description><![CDATA[<p>India Secure Massive Win Against Afghanistan: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം മൂന്നു ദിവസം കൊണ്ട് തീര്‍ത്ത് ഇന്ത്യ. ഇന്നിങ്‌സിലും 300 റണ്‍സിനുമാണ് ശുഭ്മാന്‍ ഗില്ലും സംഘവും അഫ്ഗാനിസ്ഥാനെ തകര്‍ത്തുവിട്ടത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ എട്ട് വിക്കറ്റിന് 564 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/IND-vs-AFG-Test-Match.jpg" class="attachment-large size-large wp-post-image" alt="IND vs AFG Test Match" /></figure><p><strong>മൊഹാലി:</strong> അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം മൂന്നു ദിവസം കൊണ്ട് തീര്‍ത്ത് ഇന്ത്യ. ഇന്നിങ്‌സിലും 300 റണ്‍സിനുമാണ് ശുഭ്മാന്‍ ഗില്ലും സംഘവും അഫ്ഗാനിസ്ഥാനെ തകര്‍ത്തുവിട്ടത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ എട്ട് വിക്കറ്റിന് 564 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. മറുപടി ബാറ്റിങിന് ഇറങ്ങിയ അഫ്ഗാന്‍ ആദ്യ ഇന്നിങ്‌സില്‍ 152 റണ്‍സിന് പുറത്തായി. ഇന്നിങ്‌സ് ജയം ലക്ഷ്യമിട്ട് ആതിഥേയര്‍ അഫ്ഗാനെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങിന് വിട്ടു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ 112 റണ്‍സെടുക്കാനെ ഹസ്മത്തുല്ല ഷാഹിദിക്കും സംഘത്തിനും സാധിച്ചുള്ളൂ.</p>
<p><a href="https://www.malayalamtv9.com/sports/cricket-news/ind-vs-afg-test-afghanistan-stumble-to-1135-after-india-piles-up-5648-on-day-2-2208761.html">അഞ്ച് വിക്കറ്റിന് 113</a> എന്ന നിലയിലാണ് അഫ്ഗാനിസ്ഥാന്‍ മൂന്നാം ദിനമായ ഇന്ന് ആദ്യ ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ചത്. മൂന്നാം ദിനത്തില്‍ തുടക്കത്തില്‍ തന്നെ അസ്മത്തുല്ല ഒമര്‍സായിയുടെ വിക്കറ്റ് നഷ്ടമായി. 10 പന്തുകള്‍ നേരിട്ട ഒമര്‍സായിക്ക് റണ്‍സൊന്നുമെടുക്കാനായില്ല.</p>
<p>ഏഴാം വിക്കറ്റില്‍ റഹ്‌മത്ത് ഷാ-ഷറഫുദ്ദീന്‍ അഷ്‌റഫ് സഖ്യം ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 32 പന്തില്‍ 11 റണ്‍സെടുത്ത ഷറഫുദ്ദീന്‍ മാനവ് സുതാറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അഫ്ഗാന്റെ വാലറ്റവും വന്ന പോലെ മടങ്ങി.</p>
<p>Also Read: <a href="https://www.malayalamtv9.com/sports/cricket-news/should-sanju-samson-make-way-vaibhav-sooryavanshi-gavaskar-and-srikkanth-divide-on-debut-strategy-2208959.html">India vs Ireland: സഞ്ജുവിനെ പുറത്തിരുത്തി വൈഭവിനെ കളിപ്പിക്കണമെന്ന് ഗവാസ്‌കര്‍; അരുതെന്ന് ശ്രീകാന്ത്‌</a></p>
<p>നങ്കേയാലിയ ഖരോട്ടെ 12 പന്തില്‍ നാല് നോട്ടൗട്ട്, മുഹമ്മദ് സലീം മൂന്ന് പന്തില്‍ പൂജ്യം, സിയാവുര്‍ റഹ്‌മാന്‍ മൂന്ന് പന്തില്‍ 6 എന്നിങ്ങനെയാണ് വാലറ്റത്തെ ബാറ്റര്‍മാരുടെ സ്‌കോറുകള്‍. 135 പന്തില്‍ 60 റണ്‍സെടുത്ത റഹ്‌മത്ത് ഷായാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. അരങ്ങേറ്റ മത്സരം കളിക്കുന്ന മാനവ് സുതാര്‍ ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റ് വീഴ്ത്തി. പ്രസിദ് കൃഷ്ണ മൂന്ന് വിക്കറ്റും, വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.</p>
<h3>രണ്ടാം ഇന്നിങ്‌സിലും തകര്‍ച്ച</h3>
<p>രണ്ടാം ഇന്നിങ്‌സിലും തുടക്കം മുതല്‍ അഫ്ഗാനിസ്ഥാന്‍ തകര്‍ച്ച നേരിട്ടു. 40 പന്തില്‍ എട്ടു റണ്‍സെടുത്ത ഓപ്പണര്‍ അബ്ദുല്‍ മാലിക്കിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. മുഹമ്മദ് സിറാജ് എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ റഹ്‌മാനുല്ല ഗുര്‍ബാസും, സെദിഖുല്ല അടലും നേരിയ പ്രതിരോധം തീര്‍ത്തു. രണ്ടാം ഇന്നിങ്‌സില്‍ അഫ്ഗാന്റെ ടോപ് സ്‌കോററായ അടല്‍ 80 പന്തില്‍ 42 റണ്‍സെടുത്തു. 24 പന്തില്‍ 24 റണ്‍സായിരുന്നു ഗുര്‍ബാസിന്റെ സംഭാവന.</p>
<p>ആദ്യ ഇന്നിങ്‌സിലെ ടോപ് സ്‌കോററായിരുന്ന റഹ്‌മത് ഷായ്ക്കും അധികം നേരം പിടിച്ചുനില്‍ക്കാനായില്ല. 16 പന്തില്‍ 13 റണ്‍സാണ് റഹ്‌മത് ഷാ രണ്ടാം ഇന്നിങ്‌സില്‍ നേടിയത്. ക്യാപ്റ്റന്‍ ഹസ്മത്തുല്ല ഷാഹിദി 10 പന്തില്‍ അഞ്ച് റണ്‍സെടുത്ത് മടങ്ങി.</p>
<p>മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍: അഫ്‌സര്‍ സാസയ്-19 പന്തില്‍ എട്ട്, അസ്മത്തുല്ല ഒമര്‍സായ്-അഞ്ച് പന്തില്‍ നാല്, നങ്കേയാലിയ ഖരോട്ടെ- 11 പന്തില്‍ 6, സിയാവുര്‍ റഹ്‌മാന്‍-11 പന്തില്‍ പൂജ്യം നോട്ടൗട്ട്, മുഹമ്മദ് സലീം-ഗോള്‍ഡന്‍ ഡക്ക്. പരിക്കേറ്റ ഷറഫുദ്ദീന്‍ അഷ്‌റഫ് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റു ചെയ്യാനെത്തിയില്ല. രണ്ടാം ഇന്നിങ്‌സില്‍ വാഷിങ്ടണ്‍ സുന്ദര്‍ നാലു വിക്കറ്റും, കുല്‍ദീപ് യാദവ് മൂന്നു വിക്കറ്റും, മാനവ് സുതാറും, മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.</p>
<h3>English Summary</h3>
<p>India crushed Afghanistan by an innings and 300 runs in just three days. Led by Shubman Gill, India declared their first innings at a massive 564 for 8. Afghanistan crumbled under pressure, scoring just 152 in the first innings and 112 in the second. Indian bowlers dominated the match, highlighted by debutant Manav Suthar's impressive 6-wicket haul in the first innings.</p>
]]></content:encoded>
				</item>
							<item>
					<title>Vaibhav Sooryavanshi: ഫുള്‍ ചിലവ് ബിസിസിഐ വക! വൈഭവിനൊപ്പം ഇംഗ്ലണ്ടിലേക്ക് പറക്കാന്‍ മാതാപിതാക്കളും</title>
					<link>https://www.malayalamtv9.com/sports/cricket-news/bcci-makes-special-exception-for-15-year-old-vaibhav-sooryavanshi-allows-parents-to-accompany-him-on-uk-tour-2208833.html</link>
					<pubDate>Sun, 07 Jun 2026 22:19:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/bcci-makes-special-exception-for-15-year-old-vaibhav-sooryavanshi-allows-parents-to-accompany-him-on-uk-tour-2208833.html</guid>
					<description><![CDATA[<p>Why BCCI is allowing Vaibhav Sooryavanshi’s parents to travel with India squad: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് പുറപ്പെടുന്ന വൈഭവ് സൂര്യവംശിക്കൊപ്പം യാത്ര ചെയ്യാന്‍ മാതാപിതാക്കള്‍ക്ക് അനുമതി നല്‍കി ബിസിസിഐ. വൈഭവ് &#8216;കുട്ടി&#8217;യാണെന്നത് പരിഗണിച്ചാണ് പ്രത്യേക പരിഗണന നല്‍കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-8.jpg" class="attachment-large size-large wp-post-image" alt="Vaibhav Sooryavanshi" /></figure><p><strong>India vs England:</strong> ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് പുറപ്പെടുന്ന വൈഭവ് സൂര്യവംശിക്കൊപ്പം യാത്ര ചെയ്യാന്‍ മാതാപിതാക്കള്‍ക്ക് അനുമതി നല്‍കി ബിസിസിഐ. വൈഭവ് 'കുട്ടി'യാണെന്നത് പരിഗണിച്ചാണ് പ്രത്യേക പരിഗണന നല്‍കുന്നത്. 15 വയസ് മാത്രമാണ് വൈഭവിന്റെ പ്രായം. മാതാപിതാക്കളുടെ ചെലവും ബിസിസിഐ വഹിക്കും. ഇത്രയും ചെറിയ പ്രായമുള്ള ഒരു കുട്ടിയെ സീനിയർ ടീമിന്റെ ഭാഗമാക്കുമ്പോഴുണ്ടാകുന്ന വെല്ലുവിളികൾ കണക്കിലെടുത്തും, വിദേശ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിൽ സൂര്യവംശിക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുമാണ് മാതാപിതാക്കളെ ഒപ്പം കൂട്ടാന്‍ ബിസിസിഐ അനുവദിച്ചത്.</p>
<p>വൈഭവ് ഇപ്പോഴും മൈനറാണെന്ന്‌ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ഹിന്ദുസ്ഥാൻ ടൈംസ് ഡിജിറ്റലിനോട് പറഞ്ഞു. ഇതിനുമുമ്പ് അണ്ടർ-19 ലോകകപ്പിലും മറ്റും തന്റെ സമപ്രായക്കാർക്കൊപ്പമായിരുന്നു വൈഭവ് യാത്ര ചെയ്തിരുന്നത്. എന്നാല്‍ സീനിയേഴ്‌സിനൊപ്പം യാത്ര ചെയ്യുമ്പോള്‍ മാതാപിതാക്കളെയോ, കുടുംബത്തിലുള്ള മറ്റാരെയെങ്കിലുമോ കൂടെ കൂട്ടാന്‍ അനുവദിക്കുന്നതാണ്‌ ശരിയെന്ന് കരുതുന്നുവെന്നും സൈകിയ വ്യക്തമാക്കി.</p>
<p>വൈഭവിന്റെ മാതാപിതാക്കളോട് ഇതേക്കുറിച്ച് സംസാരിക്കും. അവർക്ക് പോകാൻ താൽപ്പര്യമുണ്ടെങ്കിൽ അവർക്ക് പോകാം. കാരണം അവൻ ഒരു കുട്ടിയാണ്. സീനിയർ താരങ്ങള്‍ക്കൊപ്പം ഇടപഴകാന്‍ വൈഭവിന്‌ കുറച്ച് സമയം ആവശ്യമായി വരും. അതുകൊണ്ടാണ് പ്രത്യേക പരിഗണന നല്‍കിയത്‌. അവൻ കംഫർട്ടബിൾ ആയിരിക്കണമെന്നും ബിസിസിഐ സെക്രട്ടറി പറഞ്ഞു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/sanju-samson-vs-ishan-kishan-who-will-lose-their-spot-if-vaibhav-sooryavanshi-plays-in-indias-t20-xi-2208730.html">Sanju Samson: വൈഭവിന്റെ വരവ് സഞ്ജുവിനും ഇഷാനും തിരിച്ചടി; രണ്ടിലൊരാള്‍ പുറത്തേക്ക്?</a></strong></p>
<h3>നിലവില്‍ എ ടീമിനൊപ്പം</h3>
<p>നിലവിൽ ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ സ്ക്വാഡിനൊപ്പമാണ് വൈഭവ്. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് ഈ ചെറുപ്രായത്തില്‍ വൈഭവിനെ സീനിയര്‍ ടീമിലെത്തിച്ചത്. ഈ ഐപിഎല്‍ സീസണില്‍ 16 മത്സരങ്ങളിൽ നിന്ന് 237.31 എന്ന ഞെട്ടിക്കുന്ന സ്ട്രൈക്ക് റേറ്റിൽ 776 റണ്‍സ് അടിച്ചുകൂട്ടിയ വൈഭവാണ് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്.</p>
<p>ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ശനിയാഴ്ച അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകൾക്കുള്ള ഇന്ത്യയുടെ ടി20 സ്ക്വാഡിലും, ഒപ്പം ഏഷ്യൻ ഗെയിംസിനുള്ള ടീമിലും വൈഭവിനെ ഉള്‍പ്പെടുത്തിയത്. ഇന്ത്യന്‍ ടീമിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ്. 16-ാം വയസില്‍ സീനിയര്‍ ടീമിലെത്തിയ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡാണ് പഴങ്കഥയാക്കിയത്.</p>
<h3>അവിശ്വസനീയമായ നിമിഷം</h3>
<p>വൈഭവിനെ സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്തിയ നിമിഷത്തെ അവിശ്വസനീയം എന്നാണ് പിതാവ് സഞ്ജീവ് സൂര്യവംശി വിശേഷിപ്പിച്ചത്. ഇതൊരു സ്വപ്നസാക്ഷാത്കാരമാണെന്ന് അദ്ദേഹം എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.</p>
<p>വൈഭവിനെ സച്ചിനോടോ ബ്രാഡ്മാനോടോ താരതമ്യം ചെയ്യുന്നത് ശരിയല്ല. ആ ഇതിഹാസങ്ങൾ അവിശ്വസനീയമാംവിധം ദീർഘകാലം ഉയർന്ന നിലവാരത്തിൽ പ്രകടനം നടത്തി. വമ്പൻ പ്രകടനങ്ങൾ കാഴ്ചവച്ചു. അവരുടെ കാല്‍ചുവട്ടിലെ പൊടിയുമായി പോലും വൈഭവിനെ ഇപ്പോള്‍ ഉപമിക്കാനാകില്ലെന്നും താരത്തിന്റെ പിതാവ് പറഞ്ഞു.</p>
<p>മൂന്ന് ഫോര്‍മാറ്റും കളിക്കാനാണ് വൈഭവ് ആഗ്രഹിക്കുന്നത്. പ്രായം നോക്കി അവനെ വിലയിരുത്തുന്നതിനുപകരം, കഴിവിന്റെ പേരിൽ ആളുകൾ അവനെ അറിയണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും സഞ്ജീവ് സൂര്യവംശി പറഞ്ഞു.</p>
<h3>English Summary</h3>
<p>Fifteen-year-old Vaibhav Sooryavanshi has been selected for India's senior T20I squad. The BCCI is letting his parents accompany him on the UK tour because he is a minor. The teenager earned his spot after a historic, record-breaking IPL 2026 season. He has broken Sachin Tendulkar's long-standing record to join the national team.</p>
]]></content:encoded>
				</item>
							<item>
					<title>Women’s T20 World Cup 2026: ആദ്യ സന്നാഹ മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങുന്നു; എതിരാളികള്‍ വെസ്റ്റ് ഇന്‍ഡീസ്; എപ്പോള്‍, എവിടെ കാണാം?</title>
					<link>https://www.malayalamtv9.com/photo-gallery/icc-womens-t20-world-cup-warm-up-matches-when-and-where-to-watch-india-w-vs-west-indies-w-clash-2208821.html</link>
					<pubDate>Sun, 07 Jun 2026 21:20:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/icc-womens-t20-world-cup-warm-up-matches-when-and-where-to-watch-india-w-vs-west-indies-w-clash-2208821.html</guid>
					<description><![CDATA[<p>Where to Watch Women’s T20 World Cup Warm-Up Matches Live: വനിതാ ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ നാളെ വെസ്റ്റ് ഇന്‍ഡീസുമായി ഏറ്റുമുട്ടും. ഉച്ചയ്ക്ക് 2.30-ന് കാര്‍ഡിഫ് വെയില്‍ സ്റ്റേഡിയത്തിലാണ് മത്സരം. ജൂൺ 6 മുതൽ ജൂൺ 10 വരെയാണ് ഈ പരിശീലന മത്സരങ്ങൾ നടക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur.jpg" class="attachment-large size-large wp-post-image" alt="Harmanpreet Kaur" /></figure><p>
		<style type="text/css">
			#gallery-7 {
				margin: auto;
			}
			#gallery-7 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-7 img {
				border: 2px solid #cfcfcf;
			}
			#gallery-7 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-7' class='gallery galleryid-2208821 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur.jpg" class="attachment-thumbnail size-thumbnail" alt="Harmanpreet Kaur" aria-describedby="gallery-7-2208822" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur.jpg 150w, https://images.malayalamtv9.com/uploads/2026/06/Harmanpreet-Kaur.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-7-2208822'>
				വനിതാ ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ നാളെ വെസ്റ്റ് ഇന്‍ഡീസുമായി ഏറ്റുമുട്ടും. ഉച്ചയ്ക്ക് 2.30-ന് കാര്‍ഡിഫ് വെയില്‍ സ്റ്റേഡിയത്തിലാണ് മത്സരം. ജൂൺ 6 മുതൽ ജൂൺ 10 വരെയാണ് ഈ പരിശീലന മത്സരങ്ങൾ നടക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത് നാളെയാണ്  (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Smriti-Mandhana-1.jpg" class="attachment-thumbnail size-thumbnail" alt="Smriti Mandhana" aria-describedby="gallery-7-2208823" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Smriti-Mandhana-1.jpg 150w, https://images.malayalamtv9.com/uploads/2026/06/Smriti-Mandhana-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-7-2208823'>
				ഇന്ത്യ രണ്ട് സന്നാഹ മത്സരങ്ങളാണ് കളിക്കുന്നത്. ജൂണ്‍ 10-ന് ഇന്ത്യ ഇംഗ്ലണ്ടിനെയും നേരിടും. ലോകകപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് സന്നാഹ മത്സരം കളിക്കുന്നത്. ഇതിലെ ജയ-പരാജയങ്ങള്‍ പ്രസക്തമല്ല.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Jemimah-Rodrigues.jpg" class="attachment-thumbnail size-thumbnail" alt="Jemimah Rodrigues" aria-describedby="gallery-7-2208824" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Jemimah-Rodrigues.jpg 150w, https://images.malayalamtv9.com/uploads/2026/06/Jemimah-Rodrigues.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-7-2208824'>
				പരിശീലന മത്സരങ്ങളെല്ലാം ഐസിസിയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമായ ICC.tv വഴിയും ഐസിസി യൂട്യൂബ് ചാനലിലൂടെയും ലോകമെമ്പാടും പൂർണ്ണമായും സൗജന്യമായി തത്സമയം കാണാൻ സാധിക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. ഇന്ത്യയുടെ മാത്രം വാം-അപ്പ് മത്സരങ്ങൾ ജിയോഹോട്ട്‌സ്റ്റാർ സംപ്രേഷണം ചെയ്യും. യുകെയിലെ ആരാധകര്‍ക്ക്‌ ഇംഗ്ലണ്ടിന്റെ മത്സരങ്ങൾ സ്കൈ ചാനലിലൂടെ തത്സമയം കാണാം. യുഎസ്എ, കാനഡ എന്നിവിടങ്ങളിൽ വില്ലോ ടിവി എല്ലാ പരിശീലന മത്സരങ്ങളും തത്സമയം എത്തിക്കും.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Shreyanka-Patil.jpg" class="attachment-thumbnail size-thumbnail" alt="Shreyanka Patil" aria-describedby="gallery-7-2208825" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Shreyanka-Patil.jpg 150w, https://images.malayalamtv9.com/uploads/2026/06/Shreyanka-Patil.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-7-2208825'>
				വെസ്റ്റ് ഇൻഡീസിലെ ആരാധകർക്ക് ഇഎസ്പിഎൻ കരീബിയൻ വഴി തങ്ങളുടെ ടീമിന്റെ മത്സരങ്ങൾ കാണാം. യുഎഇയിലും മറ്റ് MENA മേഖലകളിലും സ്റ്റാർസ്‌പ്ലേ ക്രിക്കറ്റ് ഡബ്ല്യു ചാനലിലൂടെ മത്സരങ്ങൾ ലഭ്യമാകും. ഇന്നലെ നാലു സന്നാഹ മത്സരങ്ങളാണ് നടന്നത്. നെതര്‍ലന്‍ഡ്‌സ്-സ്‌കോട്ട്‌ലന്‍ഡ്, സൗത്ത് ആഫ്രിക്ക-അയര്‍ലന്‍ഡ്, ശ്രീലങ്ക-പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്-ബംഗ്ലാദേശ് പോരാട്ടങ്ങള്‍ നടന്നു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Shafali-Verma.jpg" class="attachment-thumbnail size-thumbnail" alt="Shafali Verma" aria-describedby="gallery-7-2208826" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Shafali-Verma.jpg 150w, https://images.malayalamtv9.com/uploads/2026/06/Shafali-Verma.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-7-2208826'>
				നാളെ രണ്ട് മത്സരങ്ങളാണ് നടക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ഏറ്റുമുട്ടും. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലാണ് രണ്ടാം മത്സരം. ജൂണ്‍ 10-ന് സന്നാഹ മത്സരങ്ങള്‍ അവസാനിക്കും.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>IND vs AFG: കൂറ്റന്‍ സ്‌കോറില്‍ ഡിക്ലയര്‍ ചെയ്ത് ഇന്ത്യ; കൂട്ടത്തകര്‍ച്ച നേരിട്ട് അഫ്ഗാനിസ്ഥാന്‍</title>
					<link>https://www.malayalamtv9.com/sports/cricket-news/ind-vs-afg-test-afghanistan-stumble-to-1135-after-india-piles-up-5648-on-day-2-2208761.html</link>
					<pubDate>Sun, 07 Jun 2026 17:07:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ind-vs-afg-test-afghanistan-stumble-to-1135-after-india-piles-up-5648-on-day-2-2208761.html</guid>
					<description><![CDATA[<p>India vs Afghanistan Test Match Day 2 Report: രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഫ്ഗാനിസ്ഥാന് കൂട്ടത്തകര്‍ച്ച. അഞ്ച് വിക്കറ്റിന് 113 എന്ന നിലയിലാണ് അഫ്ഗാനിസ്ഥാന്‍. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ എട്ട് വിക്കറ്റിന് 564 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. മാനവ് സുതാര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/India-vs-Afghanistan-Test-Match-Day-2.jpg" class="attachment-large size-large wp-post-image" alt="India vs Afghanistan Test Match Day 2" /></figure><p><strong>മൊഹാലി:</strong> ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഫ്ഗാനിസ്ഥാന് കൂട്ടത്തകര്‍ച്ച. നിലവില്‍ അഞ്ച് വിക്കറ്റിന് 113 എന്ന നിലയിലാണ് അഫ്ഗാനിസ്ഥാന്‍. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറിനെക്കാള്‍ 451 റണ്‍സ് പിന്നിലാണ് അഫ്ഗാന്‍. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ എട്ട് വിക്കറ്റിന് 564 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. 81 പന്തില്‍ 43 റണ്‍സുമായി റഹ്‌മത്ത് ഷായാണ് ക്രീസില്‍. അരങ്ങേറ്റ മത്സരം കളിക്കുന്ന മാനവ് സുതാര്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. താരം മൂന്നു വിക്കറ്റ് വീഴ്ത്തി.</p>
<p>ആറാം ഓവറിലെ നാലാം പന്തില്‍ അഫ്ഗാന്‍ ഓപ്പണര്‍ അബ്ദുല്‍ മാലിക്കിനെ പുറത്താക്കിയാണ് മാനവ് രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. 18 പന്തില്‍ 16 റണ്‍സെടുത്ത അബ്ദുല്‍ മാനവിന്റെ പന്തില്‍ മുഹമ്മദ് സിറാജിന് ക്യാച്ച് നല്‍കുകയായിരുന്നു. ഒമ്പതാം ഓവറില്‍ അഫ്ഗാന്റെ മറ്റൊരു ഓപ്പറായ സെദിഖുല്ല അടലിനെ പ്രസിദ് കൃഷ്ണ വീഴ്ത്തി. 27 പന്തില്‍ 17 റണ്‍സെടുത്ത അടലിനെ പ്രസിദ് ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു.</p>
<h3>മാനവിന്റെ ആദ്യ വിക്കറ്റ്‌</h3>
<p><iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?height=314&amp;href=https%3A%2F%2Fwww.facebook.com%2Freel%2F26192287350447975%2F&amp;show_text=false&amp;width=560&amp;t=0" width="480" height="360" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
<p>വണ്‍ ഡൗണായെത്തിയ റഹ്‌മാനുല്ല ഗുര്‍ബാസിനും പിടിച്ചുനില്‍ക്കാനായില്ല. 40 പന്തില്‍ 12 റണ്‍സെടുത്ത ഗുര്‍ബാസ് മാനവ് സുതാറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ചെറുത്തുനില്‍പിന് ശ്രമിച്ച അഫ്ഗാന്‍ ക്യാപ്റ്റന്‍ ഹസ്മത്തുല്ല ഷാഹിദിയെ (48 പന്തില്‍ 20) പ്രസിദ് കൃഷ്ണ എല്‍ബിഡബ്ല്യുവില്‍ കുരുക്കിയതോടെ അഫ്ഗാന്റെ നില പരുങ്ങലിലായി. പിന്നാലെയെത്തിയ അഫ്‌സര്‍ സസായിയും (26 പന്തില്‍ മൂന്ന് റണ്‍സ്) വന്നപോലെ മടങ്ങി. ഈ വിക്കറ്റും മാനവിനായിരുന്നു.</p>
<h3>ലക്ഷ്യം ഇന്നിങ്‌സ് ജയം</h3>
<p>മൂന്നാം ദിനമായ നാളെ അഫ്ഗാന്റെ അവശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി വീഴ്ത്തി, അവരെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങിന് അയക്കാനാകും ഇന്ത്യയുടെ ശ്രമം. താരതമ്യേന ദുര്‍ബലരായ അഫ്ഗാനെതിരെ ഇന്നിങ്‌സ് ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ലക്ഷ്യമിടുന്നില്ല.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/sanju-samson-vs-ishan-kishan-who-will-lose-their-spot-if-vaibhav-sooryavanshi-plays-in-indias-t20-xi-2208730.html">Sanju Samson: വൈഭവിന്റെ വരവ് സഞ്ജുവിനും ഇഷാനും തിരിച്ചടി; രണ്ടിലൊരാള്‍ പുറത്തേക്ക്?</a></strong></p>
<h3>ഗില്ലിന്റെയും രാഹുലിന്റെയും സെഞ്ചുറി</h3>
<p>ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും (177 പന്തില്‍ 126), വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെയും (165 പന്തില്‍ 100) സെഞ്ചുറി മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ അടിച്ചുകൂട്ടിയത്. സായ് സുദര്‍ശന്‍ (104 പന്തില്‍ 81), ഋഷഭ് പന്ത് (121 പന്തില്‍ 81), വാഷിങ്ടണ്‍ സുന്ദര്‍ (പുറത്താകാതെ 68 പന്തില്‍ 52) എന്നിവര്‍ അര്‍ധ സെഞ്ചുറികള്‍ നേടി.</p>
<p>ഇന്നലെ മത്സരം അവസാനിക്കുമ്പോള്‍ <a href="https://www.malayalamtv9.com/sports/cricket-news/india-vs-afghanistan-test-kl-rahul-and-shubman-gill-smash-centuries-as-india-dominates-day-1-2208567.html">മൂന്ന് വിക്കറ്റിന് 368</a> എന്ന നിലയിലായിരുന്നു ഇന്ത്യ. ഗില്ലിന്റെ വിക്കറ്റാണ് ഇന്ന് ആദ്യം നഷ്ടമായത്. ഗില്ലിന് പിന്നാലെ ക്രീസിലെത്തിയ ധ്രുവ് ജൂറലിന് അവസരം മുതലാക്കാനായില്ല. 20 പന്തില്‍ 19 റണ്‍സാണ് ജൂറല്‍ നേടിയത്. തൊട്ടുപിന്നാലെ പന്തും പുറത്തായി. മാനവ് സുതാര്‍ 41 പന്തില്‍ 28, മുഹമ്മദ് സിറാജ് 12 പന്തില്‍ 22 എന്നിങ്ങനെയാണ് ഇന്ന് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. വാഷിങ്ടണിനൊപ്പം 26 പന്തില്‍ ഒമ്പത് റണ്‍സെടുത്ത കുല്‍ദീപ് യാദവും പുറത്താകാതെ നിന്നു.</p>
<p>ഇന്ന് പുറത്തായ ഇന്ത്യന്‍ ബാറ്റര്‍മാരില്‍ പന്ത് ഒഴികെയുള്ളവരുടെ വിക്കറ്റ് സ്വന്തമാക്കിയത് മുഹമ്മദ് സലീമാണ്. ഇന്നലെ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയ സലീമിന്റെ ആകെ വിക്കറ്റ് നേട്ടം ആറായി. ഹസ്മത്തുല്ല ഷാഹിദി, സിയാവുര്‍ റഹ്‌മാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.</p>
<h3>English Summary</h3>
<p>India declared their first innings at a massive 564/8, establishing a commanding lead. In response, Afghanistan collapsed to 113/5 by the end of Day 2, trailing by 451 runs. Debutants and frontline bowlers shone for India, with spinner Manav Suthar taking three crucial wickets. India will target the remaining wickets on Day 3 to enforce a follow-on and chase an innings victory.</p>
]]></content:encoded>
				</item>
							<item>
					<title>Sanju Samson: വൈഭവിന്റെ വരവ് സഞ്ജുവിനും ഇഷാനും തിരിച്ചടി; രണ്ടിലൊരാള്‍ പുറത്തേക്ക്?</title>
					<link>https://www.malayalamtv9.com/sports/cricket-news/sanju-samson-vs-ishan-kishan-who-will-lose-their-spot-if-vaibhav-sooryavanshi-plays-in-indias-t20-xi-2208730.html</link>
					<pubDate>Sun, 07 Jun 2026 14:42:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/sanju-samson-vs-ishan-kishan-who-will-lose-their-spot-if-vaibhav-sooryavanshi-plays-in-indias-t20-xi-2208730.html</guid>
					<description><![CDATA[<p>India T20 Squad Selection : വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനിലെത്തിയാല്‍ ടോപ് ഓര്‍ഡറിലെ അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ഒരാള്‍ക്ക് സ്ഥാനം നഷ്ടമായേക്കാം. പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടാല്‍ വൈഭവ് സൂര്യവംശിക്ക്‌ സ്വഭാവികമായും ഓപ്പണിങ് പൊസിഷന്‍ ലഭിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Sanju-Samson-and-Ishan-Kishan.jpg" class="attachment-large size-large wp-post-image" alt="Sanju Samson and Ishan Kishan" /></figure><p><strong>India T20 Squad:</strong> ഏഷ്യന്‍ ഗെയിംസിനും, അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഒട്ടേറെ സര്‍പ്രൈസുകള്‍ നിറഞ്ഞതായിരുന്നു പ്രഖ്യാപനം. ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന സൂര്യകുമാര്‍ യാദവിനെ ടീമില്‍ നിന്ന് ഒഴിവാക്കി. മോശം ഫോമായിരുന്നു പ്രധാന കാരണം. 35 വയസുള്ള സൂര്യയുടെ പ്രായവും ഒരു ഘടകമായി. 15 വയസുള്ള വൈഭവ് സൂര്യവംശിയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതായിരുന്നു മറ്റൊരു സര്‍പ്രൈസ്. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് ഓറഞ്ച് ക്യാപ് ജേതാവായ വൈഭവിന് തുണയായത്.</p>
<p>വൈഭവ് പ്ലേയിങ് ഇലവനിലെത്തിയാല്‍ ടോപ് ഓര്‍ഡറിലെ അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ഒരാള്‍ക്ക് സ്ഥാനം നഷ്ടമായേക്കാം. പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടാല്‍ വൈഭവിന് സ്വഭാവികമായും ഓപ്പണിങ് പൊസിഷന്‍ ലഭിക്കും. അങ്ങനെ വന്നാല്‍ ഇന്ത്യന്‍ ടീമിന്റെ നിലവിലെ ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ എന്നിവരില്‍ ഒരാള്‍ പുറത്തായേക്കാം.</p>
<p>എന്നാല്‍ അഭിഷേകിനെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കാനുള്ള സാധ്യത കുറവാണ്. അങ്ങനെ സംഭവിച്ചാല്‍ സഞ്ജു സാംസണും, ഇഷാന്‍ കിഷനും തമ്മിലാകും മത്സരം. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ നെടുംതൂണായിരുന്നു രണ്ട് താരങ്ങളും. സഞ്ജുവായിരുന്നു പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്. ഇഷാനും മികച്ച പ്രകടനം പുറത്തെടുത്തു. ഐപിഎല്ലിലും ഇരുതാരങ്ങളും മികവ് ആവര്‍ത്തിച്ചു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/harbhajan-singh-slams-selectors-over-rajat-patidar-omission-reacts-to-shreyas-iyer-replacing-suryakumar-yadav-as-t20i-captain-2208625.html">India T20I Squad Selection: സൂര്യയെ ഓര്‍ത്ത് സങ്കടം; പടീദാറിനെ ഒഴിവാക്കിയത് അനീതി; സെലക്ടര്‍മാര്‍ക്കെതിരെ മുന്‍താരം</a></strong></p>
<p>ടീമിലെ നിലവിലെ പ്രധാന വിക്കറ്റ് കീപ്പര്‍ സഞ്ജുവാണ്. ലെഫ്റ്റ് ഹാന്‍ഡ് ബാറ്റര്‍മാര്‍ അരങ്ങുവാഴുന്ന ടോപ് ഓര്‍ഡറില്‍ റൈറ്റ് ഹാന്‍ഡറായ സഞ്ജുവിനെ ഒഴിവാക്കുക അത്ര എളുപ്പമല്ല. സീനിയോരിറ്റിയും അനുകൂല ഘടകമാണ്. അതുകൊണ്ട് തന്നെ വൈഭവും, അഭിഷേകും ഓപ്പണര്‍മാരായി കളിച്ചാല്‍ സഞ്ജുവിനെക്കാളും ഇഷാന്‍ കിഷന്‍ പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്താകാനാണ് സാധ്യത.</p>
<h3>പ്ലേയിങ് ഇലവന്‍</h3>
<p>നാലു താരങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പ്ലേയിങ് ഇലവന്‍ രൂപപ്പെടുത്താനുള്ള സാധ്യത വിരളമാണ്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യറും, വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മയും സ്ഥാനം ഉറപ്പിച്ചതിനാല്‍ മധ്യനിരയിലും ഒഴിവുകളുണ്ടാകില്ല. വൈഭവ് പ്ലേയിങ് ഇലവനില്‍ എത്തിയാല്‍ സംഭവിക്കാവുന്ന കാര്യങ്ങളെക്കുറിച്ചുള്ള സാധ്യത മാത്രമാണ് ഇവിടെ നല്‍കിയിരിക്കുന്നത്.</p>
<p>സഞ്ജുവും, അഭിഷേകും, ഇഷാനും മികച്ച ഫോമിലാണ്. മൂന്നു പേരെയും ഒരുപോലെ പ്ലേയിങ് ഇലവനില്‍ നിലനിര്‍ത്താനാകും നിലവില്‍ ടീം മാനേജ്‌മെന്റ് ശ്രമിക്കുക. അതുകൊണ്ട് തന്നെ വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനില്‍ എത്താനുള്ള സാധ്യത തുടക്കത്തിലെ മത്സരങ്ങളിലെങ്കിലും കുറവാണ്. ജൂനിയറായ ഈ കുട്ടിതാരത്തിന് അരങ്ങേറ്റം കുറിക്കാന്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടി വന്നേക്കാം.</p>
<p>സൂര്യകുമാർ യാദവിനെ മാറ്റി ശ്രേയസ് അയ്യരെ നായകനാക്കിയതും തിലക് വർമ്മയെ വൈസ് ക്യാപ്റ്റനാക്കിയതും 2028-ലെ ഒളിമ്പിക്സും ടി20 ലോകകപ്പും ലക്ഷ്യം വെച്ചുള്ള ബിസിസിഐയുടെ ദീർഘകാല പ്ലാനിങ്ങിന്റെ ഭാഗമാണ്. വരും മത്സരങ്ങളിൽ യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാനാകും മാനേജ്‌മെന്റിന്റെ നീക്കം.</p>
<h3>English Summary</h3>
<p>India announced its T20 squad for the upcoming tours and Asian Games. 15-year-old prodigy Vaibhav Sooryavanshi earned his maiden international call-up. His inclusion creates intense competition for the opening slots. Either Sanju Samson or Ishan Kishan might lose their place If Vaibhav Sooryavanshi plays in India’s T20 XI.</p>
]]></content:encoded>
				</item>
							<item>
					<title>India T20I Squad Selection: സൂര്യയെ ഓര്‍ത്ത് സങ്കടം; പടീദാറിനെ ഒഴിവാക്കിയത് അനീതി; സെലക്ടര്‍മാര്‍ക്കെതിരെ മുന്‍താരം</title>
					<link>https://www.malayalamtv9.com/sports/cricket-news/harbhajan-singh-slams-selectors-over-rajat-patidar-omission-reacts-to-shreyas-iyer-replacing-suryakumar-yadav-as-t20i-captain-2208625.html</link>
					<pubDate>Sat, 06 Jun 2026 22:38:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/harbhajan-singh-slams-selectors-over-rajat-patidar-omission-reacts-to-shreyas-iyer-replacing-suryakumar-yadav-as-t20i-captain-2208625.html</guid>
					<description><![CDATA[<p>Harbhajan Singh Questions Rajat Patidar&#8217;s T20I Snub: അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടി20 ടീമുകളെ പ്രഖ്യാപിച്ചപ്പോൾ സെലക്ഷൻ കമ്മിറ്റി ചില അപ്രതീക്ഷിത തീരുമാനങ്ങളാണ് എടുത്തത്. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവിനെ നായകസ്ഥാനത്തുനിന്ന് നീക്കി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Rajat-Patidar.jpg" class="attachment-large size-large wp-post-image" alt="Rajat Patidar" /></figure><p><strong>India T20I Squad Announcement:</strong> അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടി20 ടീമുകളെ പ്രഖ്യാപിച്ചപ്പോൾ സെലക്ഷൻ കമ്മിറ്റി ചില അപ്രതീക്ഷിത തീരുമാനങ്ങളാണ് എടുത്തത്. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവിനെ നായകസ്ഥാനത്തുനിന്ന് നീക്കി. പകരം ലോകകപ്പ് ജേതാക്കളായ ടീമിൽ പോലുമില്ലാതിരുന്ന ശ്രേയസ് അയ്യര്‍ക്ക് ക്യാപ്റ്റന്‍സി ചുമതല നല്‍കി. എന്നാൽ, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ തുടർച്ചയായ ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ചിട്ടും രജത് പടീദാറിന് ടീമിൽ ഇടം ലഭിച്ചില്ല.</p>
<p>പടീദാറിനെ ടീമില്‍ ഒഴിവാക്കിയതിനെതിരെ മുന്‍ താരങ്ങളടക്കം രംഗത്തെത്തിയിട്ടുണ്ട്. പടീദാറിനെ ഒഴിവാക്കിയതിനെതിരെ സെലക്ടര്‍മാര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് മുന്‍ താരം ഹര്‍ഭജന്‍ സിങ്. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത പടീദാറിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് അനീതിയാണെന്ന് ഹര്‍ഭജന്‍ വിമര്‍ശിച്ചു.</p>
<p>"രജത് പടീദാർ ഇന്ത്യൻ ടീമിൽ ഇല്ലാത്തതിൽ വിഷമമുണ്ട്. ഇനി അദ്ദേഹം എന്താണ് ചെയ്യേണ്ടത്? 501 റൺസ് സ്കോർ ചെയ്തു, സ്ട്രൈക്ക് റേറ്റ് ഏകദേശം 200 ആണ്. അനീതിയാണിത്. ഇന്ത്യയിലെ ഏറ്റവും മികച്ച മിഡിൽ ഓർഡർ ബാറ്റർ അദ്ദേഹമാണ്‌. നല്ല സാങ്കേതിക തികവുള്ള മികച്ച സ്ട്രൈക്കർ," ഹർഭജൻ എക്സിൽ കുറിച്ചു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/why-bcci-dropped-suryakumar-yadav-after-historic-t20-world-cup-win-heres-the-reason-2208602.html">Suryakumar Yadav: സൂര്യകുമാര്‍ യാദവിന് എന്തിന് പുറത്താക്കി? കാരണങ്ങള്‍ അക്കമിട്ട് നിരത്തി അഗാര്‍ക്കര്‍</a></strong></p>
<p>ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ച ശ്രേയസിനെ അദ്ദേഹം പ്രശംസിച്ചു. എന്നാല്‍ സൂര്യകുമാര്‍ യാദവിനെ നായകസ്ഥാനത്തു നിന്ന് മാറ്റിയതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<h3>വൈഭവ് സൂര്യവംശിക്ക് പ്രശംസ</h3>
<p>പതിനഞ്ചാം വയസില്‍ സീനിയര്‍ ടീമിലെത്തിയ വൈഭവ് സൂര്യവംശിയുടെ ചരിത്രനേട്ടത്തെ ഹര്‍ഭജന്‍ പ്രശംസിച്ചു. 'ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് താരമെന്ന ചരിത്രം കുറിച്ച വൈഭവ് സൂര്യവംശിക്ക് അഭിനന്ദനങ്ങൾ. ഇത്രയും ചെറിയ പ്രായത്തിൽ തന്നെ അവൻ അസാധാരണമായ പ്രതിഭയും ദൃഢനിശ്ചയവും പ്രകടിപ്പിച്ചു. ഈ നാഴികക്കല്ല് ഇന്ത്യൻ ക്രിക്കറ്റിൽ ദീർഘവും ഉജ്ജ്വലവുമായ ഒരു കരിയറിന്റെ തുടക്കമാകട്ടെ. മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകൾ,' ഹർഭജൻ കുറിച്ചു.</p>
<h3>ഇന്ത്യന്‍ സ്‌ക്വാഡ്‌</h3>
<p>ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്‌: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, വൈഭവ് സൂര്യവംശി.</p>
<p>ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്‌, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, വൈഭവ് സൂര്യവംശി, പ്രിന്‍സ് യാദവ്‌.</p>
<p>അയര്‍ലന്‍ഡ് പരമ്പരയ്ക്കുള്ള ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്‌, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്‌.</p>
<h3>English Summary</h3>
<p>Harbhajan Singh called Rajat Patidar's T20I squad omission unfair. Patidar was dropped despite leading RCB to consecutive IPL titles. Harbhajan also felt sad for Suryakumar Yadav losing his captaincy. However, he congratulated Shreyas Iyer and young Vaibhav Sooryavanshi.</p>
]]></content:encoded>
				</item>
							<item>
					<title>Suryakumar Yadav: സൂര്യകുമാര്‍ യാദവിന് എന്തിന് പുറത്താക്കി? കാരണങ്ങള്‍ അക്കമിട്ട് നിരത്തി അഗാര്‍ക്കര്‍</title>
					<link>https://www.malayalamtv9.com/photo-gallery/why-bcci-dropped-suryakumar-yadav-after-historic-t20-world-cup-win-heres-the-reason-2208602.html</link>
					<pubDate>Sat, 06 Jun 2026 19:38:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/why-bcci-dropped-suryakumar-yadav-after-historic-t20-world-cup-win-heres-the-reason-2208602.html</guid>
					<description><![CDATA[<p>Suryakumar Yadav Sacked: സൂര്യകുമാര്‍ യാദവിന് ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍സിയും, ടീമിലെ സ്ഥാനവും നഷ്ടപ്പെടുമെന്ന് ആരാധകര്‍ക്ക് ഉറപ്പായിരുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിനു വേണ്ടി മാത്രമായിരുന്നു കാത്തിരിപ്പ്. ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനമെത്തി. സൂര്യകുമാര്‍ യാദവ് പുറത്ത്. ഇന്ത്യൻ ക്രിക്കറ്റിൽ സൂര്യകുമാർ യാദവിന്റെ യുഗം അവസാനിച്ചിരിക്കുകയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-1.jpg" class="attachment-large size-large wp-post-image" alt="Suryakumar Yadav" /></figure><p>
		<style type="text/css">
			#gallery-8 {
				margin: auto;
			}
			#gallery-8 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-8 img {
				border: 2px solid #cfcfcf;
			}
			#gallery-8 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-8' class='gallery galleryid-2208602 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-1.jpg" class="attachment-thumbnail size-thumbnail" alt="Suryakumar Yadav" aria-describedby="gallery-8-2208608" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-1.jpg 150w, https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2208608'>
				സൂര്യകുമാര്‍ യാദവിന് ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍സിയും, ടീമിലെ സ്ഥാനവും നഷ്ടപ്പെടുമെന്ന് ആരാധകര്‍ക്ക് ഉറപ്പായിരുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിനു വേണ്ടി മാത്രമായിരുന്നു കാത്തിരിപ്പ്. ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനമെത്തി. സൂര്യകുമാര്‍ യാദവ് പുറത്ത്  (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-2.jpg" class="attachment-thumbnail size-thumbnail" alt="Suryakumar Yadav" aria-describedby="gallery-8-2208609" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-2.jpg 150w, https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2208609'>
				ഇന്ത്യൻ ക്രിക്കറ്റിൽ സൂര്യകുമാർ യാദവിന്റെ യുഗം അവസാനിച്ചിരിക്കുകയാണ്. സൂര്യയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ടി20 കിരീടവും, ഏഷ്യാ കപ്പും നേടിയിട്ടുണ്ട്. എന്നാല്‍ താരത്തിന്റെ സമീപകാല ഫോം വളരെ മോശമായിരുന്നു. 35-കാരനായ താരത്തിന്റെ പ്രായവും പ്രതികൂല ഘടകമാണ്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-3.jpg" class="attachment-thumbnail size-thumbnail" alt="Suryakumar Yadav" aria-describedby="gallery-8-2208610" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-3.jpg 150w, https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2208610'>
				ഒരു ലോകകപ്പ് ജയം നേടിത്തന്നയുടൻ ക്യാപ്റ്റന്‍സിയില്‍ നിന്ന് നീക്കിയത് പ്രയാസകരമായ തീരുമാനമായിരുന്നുവെന്ന്‌ ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കർ പറഞ്ഞു. ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഏറ്റവും അനുയോജ്യമായ വഴി എന്താണെന്ന് വിലയിരുത്താറുണ്ട്. അദ്ദേഹത്തിന്റെ നിലവിലെ ഫോം ഒരു കാരണമാണ്. അടുത്ത ലോകകപ്പ് വരെയുള്ള സമയത്തെ മുന്നിൽക്കണ്ടുകൊണ്ട്, ഇതാണ് മുന്നോട്ടുള്ള ഏറ്റവും നല്ല വഴിയെന്ന് കരുതിയെന്നും അഗാര്‍ക്കര്‍ പറഞ്ഞു.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-4.jpg" class="attachment-thumbnail size-thumbnail" alt="Suryakumar Yadav" aria-describedby="gallery-8-2208611" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-4.jpg 150w, https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2208611'>
				ഇതിനെക്കുറിച്ച് ഒരുപാട് ആലോചിച്ചിരുന്നു. ഏതെങ്കിലും ഒരു ഘട്ടത്തിൽ നമുക്ക് ഇത് പരിഗണിക്കേണ്ടി വരുമായിരുന്നു. ഇപ്പോൾ, ഐപിഎൽ ഫോമാണോ ഈ തീരുമാനത്തിന് പിന്നിലെന്ന് ചോദിച്ചാൽ തനിക്ക്‌ ഉറപ്പില്ല. ഇതിനെക്കുറിച്ച് എപ്പോഴും ചർച്ചകൾ നടക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-5.jpg" class="attachment-thumbnail size-thumbnail" alt="Suryakumar Yadav" aria-describedby="gallery-8-2208612" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-5.jpg 150w, https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-5.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-8-2208612'>
				തങ്ങൾ തമ്മിൽ നടന്ന സംഭാഷണത്തിന്റെ ആന്തരിക വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. അത് താനും അദ്ദേഹവും തമ്മിലുള്ളതായിരുന്നു. അത് ഒട്ടും എളുപ്പമായിരുന്നില്ല. എന്നാൽ ടീമിന്റെ നന്മയ്ക്ക് വേണ്ടിയാണ് എല്ലാം ചെയ്യുന്നന്നതെന്നും അജിത് അഗാര്‍ക്കര്‍ പറഞ്ഞു.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>IND vs AUG: ഗില്ലിനും രാഹുലിനും സെഞ്ചുറി; അഫ്ഗാനെതിരെ ആദ്യ ദിനം ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍</title>
					<link>https://www.malayalamtv9.com/sports/cricket-news/india-vs-afghanistan-test-kl-rahul-and-shubman-gill-smash-centuries-as-india-dominates-day-1-2208567.html</link>
					<pubDate>Sat, 06 Jun 2026 17:10:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/india-vs-afghanistan-test-kl-rahul-and-shubman-gill-smash-centuries-as-india-dominates-day-1-2208567.html</guid>
					<description><![CDATA[<p>India vs Afghanistan Test:  അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും, വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും സെഞ്ചുറി നേടി. സായ് സുദര്‍ശനും, ഋഷഭ് പന്തും അര്‍ധ സെഞ്ചുറികള്‍ സ്വന്തമാക്കി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/KL-Rahul-and-Shubman-Gill.jpg" class="attachment-large size-large wp-post-image" alt="KL Rahul and Shubman Gill" /></figure><p><strong>മൊഹാലി:</strong> അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 368 എന്ന നിലയില്‍. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും, വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും സെഞ്ചുറി നേടി. സായ് സുദര്‍ശനും, ഋഷഭ് പന്തും അര്‍ധ സെഞ്ചുറികള്‍ സ്വന്തമാക്കി. 143 പന്തില്‍ 103 റണ്‍സുമായി ഗില്ലും, 70 പന്തില്‍ 50 റണ്‍സുമായി പന്തുമാണ് ക്രീസില്‍. ജയ്‌സ്വാളിന്റെയും, രാഹുലിന്റെയും, സായ് സുദര്‍ശന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. ഇന്ന് ക്രീസിലെത്തിയവരില്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ മാത്രമാണ് നിരാശപ്പെടുത്തിയത്.</p>
<p>ടോസ് നേടിയ ക്യാപ്റ്റന്‍ ഗില്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 12-ാം ഓവറിലാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 32 പന്തില്‍ 24 റണ്‍സെടുത്ത ജയ്‌സ്വാളിനെ മുഹമ്മദ് സലീമാണ് പുറത്താക്കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രാഹുല്‍-സായ് സഖ്യം മത്സരം ഇന്ത്യയുടെ വരുതിയിലാക്കി.</p>
<h3>സെഞ്ചുറി നേടിയ ഗില്‍</h3>
<p><iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?height=314&amp;href=https%3A%2F%2Fwww.facebook.com%2Freel%2F1010281188121884%2F&amp;show_text=false&amp;width=560&amp;t=0" width="480" height="360" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
<p>ഇരുവരുടെയും പാര്‍ട്ണര്‍ഷിപ്പ് 139 റണ്‍സാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. 104 പന്തില്‍ 81 റണ്‍സെടുത്ത സായിയെ പുറത്താക്കി സലീമാണ് ഈ കൂട്ടുക്കെട്ടും പൊളിച്ചത്. എന്നാല്‍ ഇന്ത്യയുടെ മൂന്നാം വിക്കറ്റ് കൂട്ടുക്കെട്ടും അഫ്ഗാന്‍ ബൗളര്‍മാരെ നന്നായി വലച്ചു. 165 പന്തില്‍ 100 റണ്‍സെടുത്ത രാഹുലിനെ സിയാവുര്‍ റഹ്‌മാന്‍ പുറത്താക്കിയത് അഫ്ഗാന് നേരിയ ആശ്വാസമായി. നാലാം വിക്കറ്റില്‍ പന്തും ഗില്ലും 121 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയര്‍ത്തിയത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/suryakumar-yadav-t20-career-retrospective-from-debut-six-to-inevitable-exit-the-rise-and-fall-of-the-360-degree-batter-2208546.html">Suryakumar Yadav: ഹൃദയഭേദകമായ പടിയിറക്കം! നന്ദി സൂര്യ, ഞങ്ങളെ ആവേശം കൊള്ളിച്ച ആ 360 ഡിഗ്രി വിസ്മയങ്ങൾക്ക്</a></strong></p>
<h3>മാനവ് സുതാറിന് അരങ്ങേറ്റം</h3>
<p>ഇന്ത്യയ്ക്കായി മാനവ് സുതാര്‍ ഇന്ന് അരങ്ങേറ്റം കുറിച്ചു. ഇതുവരെ അനുഭവിച്ചതിൽ വച്ച് ഏറ്റവും മികച്ച അനുഭവം എന്നാണ് അദ്ദേഹം ആ നിമിഷത്തെ വിശേഷിപ്പിച്ചത്. 'കുൽദീപ് യാദവിനെപ്പോലുള്ള ഒരു ഇതിഹാസത്തിൽ നിന്ന്' ക്യാപ്പ് ലഭിച്ചപ്പോൾ തനിക്ക് പ്രചോദനം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. സുതാര്‍, ഹര്‍ഷ് ദുബെ എന്നിവരില്‍ ആര്‍ക്കാകും ഇന്ന് അരങ്ങേറ്റത്തിന് അവസരം ലഭിക്കുകയെന്നതായിരുന്നു മത്സരത്തിന് മുമ്പുള്ള ആരാധകരുടെ ആകാംക്ഷ.</p>
<p>"എനിക്ക് ഈ വികാരങ്ങൾ വാക്കുകളിൽ പ്രകടിപ്പിക്കാൻ പോലും കഴിയില്ല. സത്യം പറഞ്ഞാൽ, എന്റെ ജീവിതത്തിലെ ഇതുവരെയുള്ള ഏറ്റവും മികച്ച അനുഭവമാണിത്. ഒരു ടെസ്റ്റ് ക്യാപ്‌ ഏതൊരു ക്രിക്കറ്റ് കളിക്കാരനും ഒരു സ്വപ്നമാണ്. അതിനാൽ അത് എനിക്ക് വളരെയധികം പ്രചോദനം നൽകി. കുൽദീപ് ഭായിയെപ്പോലുള്ള ഒരു ഇതിഹാസത്തിൽ നിന്ന് എനിക്ക് ഈ ക്യാപ്‌ ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്‌," ബിസിസിഐ പങ്കിട്ട വീഡിയോയിൽ സുതാർ പറഞ്ഞു.</p>
<p>മാനവ് സുതാറിന് ക്യാപ് സമ്മാനിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമെന്നായിരുന്നു കുല്‍ദീപിന്റെ പ്രതികരണം. ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചതിന് അഭിനന്ദനങ്ങൾ. ഇത് നിങ്ങളുടെ ക്രിക്കറ്റ് യാത്രയിലെ വളരെ സവിശേഷമായ ഒരു നിമിഷമാണ്. എല്ലാ ആശംസകളും നേരുന്നു. ദീർഘവും വിജയകരവുമായ ടെസ്റ്റ് കരിയർ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഒരു സഹ സ്പിന്നർ എന്ന നിലയിൽ, ഇതൊരു വലിയ ഘട്ടമാണെന്ന് തനിക്കറിയാം. കഴിവിൽ വിശ്വസിക്കുക. സ്വയം പിന്തുണയ്ക്കുക. ആഗ്രഹിക്കുന്ന രീതിയിൽ എറിയുകയെന്നും മാനവ് സുതാറിനോട് കുല്‍ദീപ് പറഞ്ഞു.</p>
<h3>English Summary</h3>
<p>India dominated Day 1 of the Test match against Afghanistan, finishing at 368/3 after choosing to bat first. Captain Shubman Gill (103*) and vice-captain KL Rahul (100) both smashed brilliant centuries. Sai Sudharsan contributed a solid 81 runs, while Rishabh Pant scored a quick unbeaten 50. For Afghanistan, bowler Mohammad Saleem was the pick of the pack, taking two wickets.</p>
]]></content:encoded>
				</item>
							<item>
					<title>Suryakumar Yadav: ഹൃദയഭേദകമായ പടിയിറക്കം! നന്ദി സൂര്യ, ഞങ്ങളെ ആവേശം കൊള്ളിച്ച ആ 360 ഡിഗ്രി വിസ്മയങ്ങൾക്ക്</title>
					<link>https://www.malayalamtv9.com/sports/cricket-news/suryakumar-yadav-t20-career-retrospective-from-debut-six-to-inevitable-exit-the-rise-and-fall-of-the-360-degree-batter-2208546.html</link>
					<pubDate>Sat, 06 Jun 2026 14:50:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/suryakumar-yadav-t20-career-retrospective-from-debut-six-to-inevitable-exit-the-rise-and-fall-of-the-360-degree-batter-2208546.html</guid>
					<description><![CDATA[<p>Suryakumar Yadav Removed from T20 Captaincy and Team: ഇന്ത്യൻ ടി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ സൂര്യകുമാർ യാദവിന്റെ പേര് സുവർണ്ണാക്ഷരങ്ങളാൽ അടയാളപ്പെടുത്തിയിരിക്കുന്നു. ക്രീസിൽ സൂര്യ സൃഷ്ടിച്ച ആ വസന്തകാലം ആരാധകരുടെ മനസ്സിൽ എക്കാലവും തിളങ്ങിനില്‍ക്കും. നന്ദി സൂര്യ, ഞങ്ങളെ ആവേശം കൊള്ളിച്ച ആ 360 ഡിഗ്രി വിസ്മയങ്ങൾക്ക്!</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav.jpg" class="attachment-large size-large wp-post-image" alt="Suryakumar Yadav" /></figure><p><strong>Suryakumar Yadav Dropped from T20 Squad:</strong> ഈ പടിയിറക്കം അനിവാര്യമാണ്. എങ്കിലും <a href="https://www.malayalamtv9.com/sports/cricket-news/player-profile/suryakumar-yadav-11803">സൂര്യകുമാര്‍ യാദവ്</a> ഇന്ത്യയുടെ ടി20 ടീമില്‍ ബാക്കിയാക്കുന്ന ശൂന്യതയുമായി പൊരുത്തപ്പെടാന്‍ ആരാധകര്‍ക്ക് അല്‍പം കൂടി സമയം വേണ്ടിവന്നേക്കാം. ക്രിക്കറ്റ് ഗ്രൗണ്ടിലെ ഏത് കോണിലേക്കും അനായാസം പന്തുകളെ പറത്താന്‍ കഴിയുന്ന, വില്ലുപോലെ വളയുന്ന ആ '360 ഡിഗ്രി' ബാറ്റിങ് വിസ്മയം ഇനി ഇന്ത്യയുടെ ടി20 ടീമിന്റെ അമരത്തുണ്ടാകില്ല. ക്യാപ്റ്റന്‍സി മാത്രമല്ല, ടി20 ടീമിലെ സ്ഥാനവും നഷ്ടമായിക്കഴിഞ്ഞു. ദേശീയ ടീമില്‍ ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ലാത്തതിനാല്‍ വിരമിക്കല്‍ പ്രഖ്യാപനവും അധികം വൈകാതെ ഉണ്ടാകാനാണ് സാധ്യത.</p>
<p>ഫോമില്ലായ്മയും, പ്രായവുമൊക്കെ ചൂണ്ടിക്കാട്ടി സൂര്യയെ ടി20 ടീമില്‍ നിന്ന് നീക്കുമ്പോള്‍, അത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഒരു സുവര്‍ണ അധ്യായത്തിന്റെ അനിവാര്യമായ പടിയിറക്കമായി മാത്രമേ കാണാനാകൂ. ഭാവി മുന്‍നിര്‍ത്തി പുതിയ ടീമിനെ കെട്ടിപ്പടുക്കാന്‍ ഇത്തരം കടുത്ത തീരുമാനങ്ങള്‍ വേണ്ടിവരും. എന്നാല്‍ ആരാധകരുടെ ഹൃദയത്തില്‍ സൂര്യ ബാക്കിയാക്കുന്ന ആ ശൂന്യത അത്രപെട്ടെന്ന് നികത്താനാകില്ല.</p>
<h3>മറക്കാനാകുമോ ആ അരങ്ങേറ്റം?</h3>
<p>ആഭ്യന്തര ക്രിക്കറ്റിലും, ഐപിഎല്ലിലും അടിച്ചുതകര്‍ക്കുമ്പോഴും പലപ്പോഴും നിതീനിഷേധത്തിന്റെ ഇരയായിരുന്നു സൂര്യ. വളരെ വൈകിയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. അതും തന്റെ മുപ്പതാം വയസില്‍. 30-ലെത്തിയാല്‍ ഇന്ത്യന്‍ ടീമിലൊരു അരങ്ങേറ്റം അത്ര എളുപ്പമല്ല. പക്ഷേ, സൂര്യക്ക് അത് സാധ്യമായി.</p>
<p>2021-ല്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ടീമിന്റെ നീലക്കുപ്പായമണിഞ്ഞ താരം നേരിട്ട ആദ്യ പന്തില്‍ തന്നെ ജോഫ്ര ആര്‍ച്ചറിനെ സിക്‌സറിന് പറത്തിക്കൊണ്ടാണ് വരവറിയിച്ചത്. ചുരുങ്ങിയ കാലംകൊണ്ട് ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്ററായി സൂര്യ മാറി. ടി20യിലെ ഒന്നാം നമ്പര്‍ ബാറ്ററായി സൂര്യ പേരെടുത്തത് വളരെ പെട്ടെന്നായിരുന്നു.</p>
<p>ക്രിക്കറ്റ് ഗ്രൗണ്ടിന്റെ മുക്കിലും മൂലയിലും അനായാസം റണ്‍സ് കണ്ടെത്താനുള്ള സൂര്യയുടെ കഴിവിനെ ലോകം '360 ഡിഗ്രി ബാറ്റിങ്' എന്ന് സ്‌നേഹത്തോടെ വിളിച്ചു. എബി ഡി വില്ലിയേഴ്‌സിന് ശേഷം ലോകക്രിക്കറ്റിന് ലഭിച്ച 360 ഡിഗ്രി ബാറ്ററായിരുന്നു സൂര്യ.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/shreyas-iyer-india-t20-captain-bcci-officially-announced-succeeding-suryakumar-yadav-2208544.html">Shreyas Iyer T20 Captain : ഇനി അയ്യരുടെ കാലം! ശ്രെയസ് അയ്യർ ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ; ഔദ്യോഗിക പ്രഖ്യാപനമെത്തി</a></strong></p>
<h3>കിടു ക്യാപ്റ്റന്‍സി</h3>
<p>രോഹിത് ശര്‍മയുടെ പിന്‍ഗാമിയായാണ് സൂര്യയെ ടി20 ടീമിന്റെ നായകനാക്കുന്നത്. ശാന്തവും എന്നാൽ തന്ത്രപരവുമായ നായകത്വമാണ് അദ്ദേഹം കാഴ്ചവെച്ചത്. അദ്ദേഹത്തിന് കീഴിൽ ഇന്ത്യ ഒരു ടി20 പരമ്പര പോലും തോറ്റിട്ടില്ല. ക്യാപ്റ്റനായി നയിച്ച 52 മത്സരങ്ങളിൽ 40 എണ്ണത്തിലും ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സൂര്യക്ക് കഴിഞ്ഞു. തോറ്റത് എട്ടെണ്ണത്തില്‍ മാത്രം. രണ്ടെണ്ണം സമനിലയില്‍ കലാശിച്ചു. രണ്ടെണ്ണത്തില്‍ റിസള്‍ട്ടുണ്ടായില്ല.</p>
<p>സൂര്യയുടെ ക്യാപ്റ്റന്‍സിയില്‍ ടി20 ലോകകപ്പും, ഏഷ്യാ കപ്പുമൊക്കെ ബിസിസിഐയുടെ ഷെല്‍ഫിലെത്തി. സമ്മര്‍ദ്ദഘട്ടങ്ങളിലും പുഞ്ചിരി കൈവിടാത്ത ക്യാപ്റ്റന്‍. സഹതാരങ്ങള്‍ക്ക് ആവോളം സപ്പോര്‍ട്ട് കൊടുക്കുന്ന 'മോട്ടിവേഷണല്‍ പവര്‍', അതായിരുന്നു സൂര്യ.</p>
<p>കാലവും ഫോമും എല്ലാ താരങ്ങൾക്കും വെല്ലുവിളിയാകാറുണ്ട്. എങ്കിലും, ക്രീസിൽ സൂര്യ സൃഷ്ടിച്ച ആ വസന്തകാലം ആരാധകരുടെ മനസ്സിൽ എക്കാലവും തിളങ്ങിനില്‍ക്കും. ഇന്ത്യൻ ടി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ സൂര്യകുമാർ യാദവിന്റെ പേര് സുവർണ്ണാക്ഷരങ്ങളാൽ അടയാളപ്പെടുത്തിയിരിക്കുന്നു. നന്ദി സൂര്യ, ഞങ്ങളെ ആവേശം കൊള്ളിച്ച ആ 360 ഡിഗ്രി വിസ്മയങ്ങൾക്ക്!</p>
<h3>English Summary</h3>
<p>Suryakumar Yadav has lost his place and captaincy in India's T20 team. Known as India's '360-degree' batter, he may soon announce his retirement. He made a late international debut in 2021 but quickly became the world's top T20 batsman. Under his brilliant leadership, India won major trophies and maintained a phenomenal winning record.</p>
]]></content:encoded>
				</item>
							<item>
					<title>Shreyas Iyer T20 Captain : ഇനി അയ്യരുടെ കാലം! ശ്രെയസ് അയ്യർ ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ; വൈഭവ് സൂര്യവംശി ദേശീയ ടീമിൽ</title>
					<link>https://www.malayalamtv9.com/sports/cricket-news/shreyas-iyer-india-t20-captain-bcci-officially-announced-succeeding-suryakumar-yadav-2208544.html</link>
					<pubDate>Sat, 06 Jun 2026 13:48:00 +0530</pubDate>
					<dc:creator><![CDATA[Jenish Thomas]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/shreyas-iyer-india-t20-captain-bcci-officially-announced-succeeding-suryakumar-yadav-2208544.html</guid>
					<description><![CDATA[<p>India T20 Captain Shreyas Iyer : സൂര്യകുമാർ യാദവിനെ പിൻഗാമിയായിട്ടാണ് ബിസിസിഐ ശ്രെയസ് അയ്യരുടെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാപ്റ്റൻസി സ്ഥാനത്തേക്കുള്ള പരിഗണന പട്ടികയിൽ ശ്രെയസ് അയ്യരുടെ പേരായിരുന്നു ഒന്നാമതുണ്ടായിരുന്നത്. ഈ മാസം അവസാനം അയർലൻഡിനെതിരെയാണ് ഇനി ഇന്ത്യക്ക് ടി20 മത്സരമുള്ളത്. രണ്ട് മത്സരങ്ങളാണ് ഇന്ത്യക്ക് അയർലൻഡിനെതിരെയുള്ളത്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Shreyas-Iyer.jpg" class="attachment-large size-large wp-post-image" alt="Shreyas Iyer" /></figure><p>ഇന്ത്യയുടെ ടി20 ക്യാപ്റ്റനായി ശ്രെയസ് അയ്യരുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യയുടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനത്തിലെ ടി20 പരമ്പരയ്ക്കുള്ള സ്ക്വാഡ് പ്രഖ്യാപനത്തിലൂടെയാണ് സൂര്യകുമാർ യാദവിൻ്റെ പിൻഗാമിയായി ഇന്ത്യയുടെ ടി20 ടീമിൻ്റെ ക്യാപ്റ്റനായി ശ്രെയസ് അയ്യരുടെ പേര് ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഐപിഎൽ 2026ൽ ഏറ്റവും കൂടുതൽ റൺസ് നേടിയ 15കാരൻ വൈഭവ് സൂര്യവംശിക്ക് ദേശീയ ടീമിലേക്ക് വിളി വന്നു. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനത്തിന് പുറമെ ജപ്പാനിൽ വെച്ച് നടക്കുന്നു ഏഷ്യൻ ഗെയിംസിനുള്ള ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലായിട്ടാണ് ഏഷ്യൻ ഗെയിംസ് സംഘടിപ്പിക്കുക. ഈ മൂന്ന് സ്ക്വാഡിലും മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെട്ടിട്ടുണ്ട്.</p>
<h4>ഇനി അയ്യരുടെ കാലം</h4>
<p>ഇന്ത്യയുടെ ടി20 ക്യാപ്റ്റൻസിയിലേക്ക് ആദ്യ മുതൽ തന്നെ ശ്രെയസ് അയ്യരുടെ പേരുണ്ടായിരുന്നു. സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവരുടെ പേരുകൾ സെലക്ടർമാരുടെ പട്ടികയിലുണ്ടായിരുന്നെങ്കിലും ശ്രെയസ് അയ്യർ തന്നെയായിരുന്നു ഒന്നാമത്തെ ചോയ്സായി ബിസിസിഐയും നിർദേശിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2023ന് ശേഷം അയ്യർ ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ലെങ്കിലും 2024ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കിരീടം നേടി നൽകിയതും 2025 സീസണിൽ പഞ്ചാബ് കിങ്സിനെ ഫൈനലിൽ എത്തിച്ചതും ശ്രെയസ് അയ്യർക്ക് ക്യാപ്റ്റൻസി പരിഗണനയിൽ നേട്ടമായി. ഈ കഴിഞ്ഞ സീസണിലെ ആദ്യ ആറ് മത്സരങ്ങളിലും അയ്യരുടെ കീഴിൽ പഞ്ചാബ് അവിശ്വസനീയമായ പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. എന്നാൽ ടീമിലെ താരങ്ങളുടെ മോശം ഫോം പഞ്ചാബിനെ പ്ലേഓഫിലേക്കെത്തിക്കുന്നത് വിലങ്ങുതടിയായി മാറി. ടീം മോശം അവസ്ഥയിൽ പോകുമ്പോഴും ശ്രെയസ് അയ്യർ മാത്രമായിരുന്നു ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നത്.</p>
<p><strong>ALSO READ : <a href="https://www.malayalamtv9.com/sports/cricket-news/suryakumar-yadav-t20-career-retrospective-from-debut-six-to-inevitable-exit-the-rise-and-fall-of-the-360-degree-batter-2208546.html">Suryakumar Yadav: ഹൃദയഭേദകമായ പടിയിറക്കം! നന്ദി സൂര്യ, ഞങ്ങളെ ആവേശം കൊള്ളിച്ച ആ 360 ഡിഗ്രി വിസ്മയങ്ങൾക്ക്</a></strong></p>
<h4>ആര് ഓപ്പണിങ് ചെയ്യും?</h4>
<p>തിലക് വർമയാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ. പ്രധാന വിക്കറ്റ് കീപ്പർ താരമായിട്ടാണ് സഞ്ജു സാംസൺ സ്ക്വാഡിൽ ഇടം നേടിയിരിക്കുന്നത്. ലോകകപ്പിൽ മികച്ച താരത്തിന് പുറമെ ഐപിഎൽ നേടിയ രണ്ട് സെഞ്ചുറികളുടെ മികവിൽ സഞ്ജു ഇപ്പോഴും ഫോമിൽ തന്നെ തുടരുകയാണ്. സഞ്ജുവിനൊപ്പം വിക്കറ്റ് കീപ്പർ താരമായി ഓപ്പണർ ഇഷാൻ കിഷനും മൂന്ന് സ്ക്വാഡിലും ഇടം നേടിട്ടുണ്ട്. സഞ്ജുവിനും ഇഷാനും പുറമെ അഭിഷേക് ശർമയും വൈഭവ് സൂര്യവംശിയും ഇന്ത്യയുടെ ഓപ്പണിങ് മുഖങ്ങളായി സ്ക്വാഡിലുണ്ട്. ആര് ഓപ്പണിങ്ങിന് ഇറക്കുമെന്ന് കാത്തിരുന്ന കാണേണ്ടതാണ്. അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് പിന്നാലെ എൽഎസ്ജി താരം പ്രിൻസ് യാദവിനും ടി20 സ്ക്വാഡിലേക്ക് വിളി ലഭിച്ചു. മുഹമ്മദ് സിറാജ് നയിക്കുന്ന പേസ് നിരയിൽ അർഷ്ദീപ് സിങ്ങും ഹർഷിത് റാണയും ഉൾപ്പെട്ടിട്ടുണ്ട്. രവി ബിഷ്നോയി, വരുൺ ചക്രവർത്തി എന്നിവർക്ക് പുറമെ ഓൾറൗണ്ട് താരങ്ങളായ വാഷിങ്ടൺ സുന്ദറും അക്സർ പട്ടേലും സ്ക്വാഡിലെ സ്പിന്നർമാർ. പാർട്ട്ടൈം ബോളറാമാരായ നിതീഷ് കുമാർ റെഡ്ഡിയും ശിവം ദുബെയും മധ്യനിരയിൽ ഇറങ്ങും.</p>
<h3>സച്ചിൻ റെക്കോർഡ് തകർത്ത് സൂര്യവംശി</h3>
<p>36 വർഷമായിട്ടുള്ള ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് മറികടന്നാണ് വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ദേശീയ ടീമിലേക്ക് വിളി വന്നിരിക്കുന്നത്. 16 വയസ് 205 ദിവസങ്ങളുടെ പ്രായം ഉള്ളപ്പോഴാണ് സച്ചിൻ ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശി വെറും 15 വയസ് 71 ദിവസങ്ങളുടെ പ്രായത്തിൽ ഇന്ത്യയുടെ സീനിയർ ടീമിലേക്ക് വിളി വന്നു. അടുത്തിടെ കഴിഞ്ഞ ഐപിഎൽ 2026 സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങൾക്ക് ലഭിക്കുന്ന ഓറഞ്ച് ക്യാപ് വൈഭവ് ആണ് സ്വന്തമാക്കിയത്. 16 മത്സരങ്ങളിൽ നിന്നും 776 റൺസാണ് 15കാരൻ രാജസ്ഥാൻ റോയൽസിന് വേണ്ടി അടിച്ചുകൂട്ടിയത്. ഒരു സെഞ്ചുറിയും അഞ്ച് അർധ സെഞ്ചുറിയുമാണ് വൈഭവിൻ്റെ ബാറ്റിൽ നിന്നും പിറന്നത്. അർധ സെഞ്ചുറികളിൽ രണ്ടെണ്ണം വെറും മൂന്നും നാലും റൺസിൻ്റെ വ്യത്യാസത്തിലാണ് കൗമാരതാരത്തിന് സെഞ്ചുറി നഷ്ടമായത്. സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറന്നതും വൈഭവിൻ്റെ ബാറ്റിൽ നിന്നാണ്. 72 സിസറുകളാണ് ഈ കഴിഞ്ഞ സീസണിൽ വൈഭവ് പറത്തിയത്. 237.30 ആണ് സീസണിലെ താരത്തിൻ്റെ സ്ട്രൈക് റേറ്റ്.</p>
<h3>English Summary</h3>
<p>BCCI Officially Announced Shreyas Iyer As India T20I Captain along with Ireland, England Bilateral Series And Asian Games Japan 2026 Squad. India's Wonder Kid Vaibhav Sooryavanshi got Maiden Call From Senior Team and Breaks 36 Years Sachin Tendulkar's Record</p>
]]></content:encoded>
				</item>
							<item>
					<title>India vs Afghanistan: അനായാസ ജയം നേടാന്‍ ഇന്ത്യ; ശക്തമായി പോരാടാന്‍ അഫ്ഗാനിസ്ഥാന്‍; ടെസ്റ്റ് മത്സരം എപ്പോള്‍, എവിടെ കാണാം?</title>
					<link>https://www.malayalamtv9.com/sports/cricket-news/ind-vs-afg-one-off-test-when-and-where-to-watch-live-streaming-match-time-and-squad-insights-2208425.html</link>
					<pubDate>Fri, 05 Jun 2026 22:09:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ind-vs-afg-one-off-test-when-and-where-to-watch-live-streaming-match-time-and-squad-insights-2208425.html</guid>
					<description><![CDATA[<p>India vs Afghanistan One-Off Test 2026: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടെസ്റ്റ് മത്സരം നാളെ ആരംഭിക്കും. ഒറ്റ ടെസ്റ്റ് മത്സരം മാത്രമാണുള്ളത്. മൊഹാലിയിലെ മഹാരാജ യാദവീന്ദ്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. അഫ്ഗാനിസ്ഥാനെതിരെ അനായാസ വിജയമാകും ഇന്ത്യ ലക്ഷ്യമിടുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Indian-team-practice-session-ahead-of-a-Test-cricket-match-against-Afghanistan.jpg" class="attachment-large size-large wp-post-image" alt="Indian team practice session ahead of a Test cricket match against Afghanistan" /></figure><p><strong>മൊഹാലി:</strong> ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടെസ്റ്റ് മത്സരം നാളെ ആരംഭിക്കും. ഒറ്റ ടെസ്റ്റ് മത്സരം മാത്രമാണുള്ളത്. മൊഹാലിയിലെ മഹാരാജ യാദവീന്ദ്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. അഫ്ഗാനിസ്ഥാനെതിരെ അനായാസ വിജയമാകും ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യയ്‌ക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കാനാകും അഫ്ഗാനിസ്ഥാന്റെ ശ്രമം. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്വന്തം നാട്ടിൽ നേരിട്ട 0-2 ന്റെ പരമ്പര തോൽവി ഇന്ത്യയെ പിടിച്ചുലച്ചിരുന്നു. അഫ്ഗാന്‍ ശക്തമായ എതിരാളികളല്ലെങ്കിലും ഇന്ത്യയ്ക്ക് മുന്‍ മത്സരങ്ങളിലെ പിഴവുകള്‍ തിരുത്തേണ്ടതുണ്ട്.</p>
<p>2018-ൽ ബെംഗളൂരുവിലായിരുന്നു ഇതിനുമുമ്പ് ഇരു ടീമുകളും ഒരു ടെസ്റ്റ് മത്സരത്തിൽ നേർക്കുനേർ വന്നത്. അഫ്ഗാനിസ്ഥാന്റെ ചരിത്രത്തിലെ ആദ്യ ടെസ്റ്റ് മത്സരമായിരുന്നു അത്. എന്നാൽ അന്ന് വെറും രണ്ട് ദിവസത്തിനുള്ളിൽ അവരുടെ രണ്ട് ഇന്നിങ്‌സുകളും ഇന്ത്യ അവസാനിപ്പിച്ചിരുന്നു.</p>
<p>മത്സരത്തിന്റെ രണ്ടാം ദിവസം ഉച്ചഭക്ഷണത്തിനും ചായസമയത്തിനും ഇടയിൽ ആദ്യ ഇന്നിങ്‌സും, ചായസമയത്തിനും രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുന്നതിനും ഇടയിൽ രണ്ടാം ഇന്നിങ്‌സും തീര്‍ത്താണ്‌ ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/india-vs-afghanistan-test-predicted-playing-xi-team-news-and-gautam-gambhirs-press-conference-highlights-2208407.html">IND vs AFG: ഇനി ടെസ്റ്റ് ആവേശം; സായ് കളിക്കുമെന്ന് ഉറപ്പിച്ച് ഗംഭീര്‍; സാധ്യതാ ഇലവന്‍</a></strong></p>
<p>ഇത്തവണ ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി. 2018-ൽ ഇന്ത്യക്കെതിരെ കളിച്ച ആദ്യ ടെസ്റ്റിന് ശേഷം അഫ്ഗാനിസ്ഥാൻ ആകെ 11 ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. എന്നാൽ ഇതേ കാലയളവിൽ ഇന്ത്യ 67 ടെസ്റ്റ് മത്സരങ്ങൾ കളിച്ചുകഴിഞ്ഞു. മത്സര പരിചയത്തിന്റെ അഭാവം അഫ്ഗാനിസ്ഥാന്‍ നേരിടുന്ന പ്രതിസന്ധിയാണ്.</p>
<p>2018-ൽ ബെംഗളൂരുവിൽ നടന്ന ആ മത്സരത്തിൽ കളിച്ച ഇന്ത്യൻ ടീമിൽ നിന്ന് കെ.എൽ. രാഹുൽ മാത്രമാണ് നിലവിലെ ടെസ്റ്റ് ടീമിലുള്ളത്. അന്ന് കളിച്ചവരിൽ ഷാഹിദിയും റഹ്മത് ഷായും മാത്രമാണ് ഇപ്പോൾ അഫ്ഗാന്‍ നിരയിലുള്ളത്. മത്സരത്തിന് മുന്നോടിയായി അഫ്ഗാനിസ്ഥാൻ ടീം ജലാലാബാദിൽ പരിശീലന ക്യാമ്പ് നടത്തിയിരുന്നു. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും, ജിയോ ഹോട്ട്‌സ്റ്റാറിലും മത്സരം തത്സമയം കാണാം.</p>
<p>അതേസമയം, സായ് സുദര്‍ശന്‍ മൂന്നാം നമ്പറില്‍ കളിച്ചേക്കുമെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍ സൂചന നല്‍കി. സായിക്ക് മതിയായ അവസരം കിട്ടിയിട്ടില്ലെന്നാണ് ഗംഭീര്‍ പറയുന്നത്. ഇതോടെ, മലയാളി താരം ദേവ്ദത്ത് പടിക്കല്‍ പ്ലേയിങ് ഇലവനിലെത്താനുള്ള സാധ്യത മങ്ങി.</p>
<h3>സാധ്യതാ പ്ലേയിങ് ഇലവന്‍:</h3>
<p>ഇന്ത്യ: യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത്, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷ് ദുബെ / മാനവ് സുതാർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.</p>
<p>അഫ്ഗാനിസ്ഥാൻ: ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റൻ), അഫ്സർ സസായ്, അബ്ദുൾ മാലിക്, റഹ്മാനുള്ള ഗുർബാസ്, റഹ്മത്ത് ഷാ, അസ്മത്തുള്ള ഒമർസായി, ഷറഫുദ്ദീൻ അഷ്റഫ്, സിയാവുർ റഹ്മാൻ ശരീഫി, ഖായിസ് അഹമ്മദ്, ബിലാൽ സാമി, മുഹമ്മദ് സലീം സാഫി.</p>
<h3>English Summary</h3>
<p>India plays Afghanistan in a one-off Test match starting this Saturday in New Chandigarh. The hosts aim to finalize their ideal team combination while avoiding last year's home errors. Afghanistan hopes to put up a stronger fight than their two-day defeat in 2018. There remains a massive gap in overall Test experience and centuries between both squads.</p>
]]></content:encoded>
				</item>
							<item>
					<title>IND vs AFG: ഇനി ടെസ്റ്റ് ആവേശം; സായ് കളിക്കുമെന്ന് ഉറപ്പിച്ച് ഗംഭീര്‍; സാധ്യതാ ഇലവന്‍</title>
					<link>https://www.malayalamtv9.com/photo-gallery/india-vs-afghanistan-test-predicted-playing-xi-team-news-and-gautam-gambhirs-press-conference-highlights-2208407.html</link>
					<pubDate>Fri, 05 Jun 2026 19:57:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/india-vs-afghanistan-test-predicted-playing-xi-team-news-and-gautam-gambhirs-press-conference-highlights-2208407.html</guid>
					<description><![CDATA[<p>India vs Afghanistan Only Test: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തില്‍ സായ് സുദര്‍ശന്‍ വണ്‍ ഡൗണായി കളിച്ചേക്കുമെന്ന് സൂചിപ്പിച്ച് ഗൗതം ഗംഭീര്‍. താരത്തിന് അര്‍ഹിക്കുന്ന അവസരം ലഭിച്ചിട്ടില്ലെന്ന് ഗംഭീര്‍. മൂന്നാം നമ്പറില്‍ ദേവ്ദത്ത് പടിക്കലിനെക്കാളും പരിഗണന സായിക്ക് നല്‍കുമെന്ന സൂചനയാണ് ഗംഭീര്‍ നല്‍കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Sai-Sudharsan.jpg" class="attachment-large size-large wp-post-image" alt="Sai Sudharsan" /></figure><p>
		<style type="text/css">
			#gallery-9 {
				margin: auto;
			}
			#gallery-9 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-9 img {
				border: 2px solid #cfcfcf;
			}
			#gallery-9 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-9' class='gallery galleryid-2208407 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Sai-Sudharsan.jpg" class="attachment-thumbnail size-thumbnail" alt="Sai Sudharsan" aria-describedby="gallery-9-2208410" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Sai-Sudharsan.jpg 150w, https://images.malayalamtv9.com/uploads/2026/06/Sai-Sudharsan.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-9-2208410'>
				അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തില്‍ സായ് സുദര്‍ശന്‍ വണ്‍ ഡൗണായി കളിച്ചേക്കുമെന്ന് സൂചിപ്പിച്ച് പരിശീലകന്‍ ഗൗതം ഗംഭീര്‍. താരത്തിന് അര്‍ഹിക്കുന്ന അവസരം ലഭിച്ചിട്ടില്ലെന്ന് ഗംഭീര്‍ പറയുന്നു. മൂന്നാം നമ്പറില്‍ ദേവ്ദത്ത് പടിക്കലിനെക്കാളും പരിഗണന സായിക്ക് നല്‍കുമെന്ന സൂചനയാണ് ഗംഭീര്‍ നല്‍കുന്നത്. നാളെയാണ് ടെസ്റ്റ് മത്സരം ആരംഭിക്കുന്നത് (Image Credit Source: facebook.com/IndianCricketTeam).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Rishabh-Pant.jpg" class="attachment-thumbnail size-thumbnail" alt="Rishabh Pant" aria-describedby="gallery-9-2208409" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Rishabh-Pant.jpg 150w, https://images.malayalamtv9.com/uploads/2026/06/Rishabh-Pant.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-9-2208409'>
				ഓഗസ്തില്‍ നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിന് നാല് സ്പിന്നര്‍മാരെ സജ്ജമാക്കുമെന്നും ഇന്ത്യന്‍ ടീം പരിശീലകന്‍ അറിയിച്ചു. ഋഷഭ് പന്തിനെ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയതിനെക്കുറിച്ചും ഗംഭീര്‍ സംസാരിച്ചു. പന്തിനെ പിന്തുണയ്ക്കും. സാഹചര്യം കൂടുതൽ നന്നായി മനസ്സിലാക്കി കളിക്കാൻ പന്ത് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/KL-Rahul.jpg" class="attachment-thumbnail size-thumbnail" alt="KL Rahul" aria-describedby="gallery-9-2208411" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/KL-Rahul.jpg 150w, https://images.malayalamtv9.com/uploads/2026/06/KL-Rahul.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-9-2208411'>
				അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവന്‍ നോക്കാം. യശസ്വി ജയ്‌സ്വാൾ ഓപ്പൺ ചെയ്യും. കെ.എൽ രാഹുലായിരിക്കും ജയ്‌സ്വാളിനൊപ്പം ഓപ്പണിംഗിൽ പങ്കാളിയാവുക. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായും രാഹുലിനെ നിയമിച്ചിട്ടുണ്ട്.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Shubman-Gill-1.jpg" class="attachment-thumbnail size-thumbnail" alt="Shubman Gill" aria-describedby="gallery-9-2208412" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Shubman-Gill-1.jpg 150w, https://images.malayalamtv9.com/uploads/2026/06/Shubman-Gill-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-9-2208412'>
				ക്യാപ്റ്റൻ ശുഭ്മൻ ഗിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഋഷഭ് പന്ത് വിക്കറ്റ് കീപ്പർ-ബാറ്ററായി തുടരും. അദ്ദേഹം അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാനാണ് സാധ്യത. ഇന്ത്യക്കായി പന്ത് കളിക്കുന്ന 50-ാമത് ടെസ്റ്റ് മത്സരമാകും ഇത്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Nitish-Kumar-Reddy.jpg" class="attachment-thumbnail size-thumbnail" alt="Nitish Kumar Reddy" aria-describedby="gallery-9-2208408" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Nitish-Kumar-Reddy.jpg 150w, https://images.malayalamtv9.com/uploads/2026/06/Nitish-Kumar-Reddy.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-9-2208408'>
				നിതീഷ് കുമാര്‍ റെഡ്ഡിയും, വാഷിങ്ടണ്‍ സുന്ദറും ഓള്‍ റൗണ്ടര്‍മാരായി പ്ലേയിങ് ഇലവനിലുണ്ടാകും. പുതുമുഖ താരങ്ങളില്‍ മാനവ് സുതറിനെ മറികടന്ന് ഹർഷ് ദുബെ പ്ലേയിങ് ഇലവനിലെത്തും. കുൽദീപ് യാദവ് ടീമിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. മുഹമ്മദ് സിറാജും, പ്രസിദ്ധ് കൃഷ്ണയും പേസര്‍മാരായി പ്ലേയിങ് ഇലവനിലെത്തിയേക്കും.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Sanju Samson: കോലിയുടെ പകരക്കാരന്‍ സഞ്ജുവോ? ഏകദിനത്തിലേക്കുള്ള തിരിച്ചുവരവിന് തടസം സ്വന്തം &#8216;ക്യാപ്റ്റന്‍&#8217;</title>
					<link>https://www.malayalamtv9.com/sports/cricket-news/india-vs-afghanistan-odi-series-who-will-replace-virat-kohli-sanju-samson-or-ruturaj-gaikwad-2208355.html</link>
					<pubDate>Fri, 05 Jun 2026 15:53:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/india-vs-afghanistan-odi-series-who-will-replace-virat-kohli-sanju-samson-or-ruturaj-gaikwad-2208355.html</guid>
					<description><![CDATA[<p>Sanju Samson vs Ruturaj Gaikwad: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ പരിക്കേറ്റ വിരാട് കോലിക്ക് പകരം സഞ്ജു സാംസണെയോ, റുതുരാജ് ഗെയ്ക്‌വാദിനെയോ പരിഗണിക്കാന്‍ സാധ്യത. 2023 ഡിസംബറിനു ശേഷം സഞ്ജു ഏകദിനത്തില്‍ കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ നാട്ടില്‍ നടന്ന ഈ മത്സരത്തില്‍ താരം സെഞ്ചുറി നേടിയിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Sanju-Samson-and-Ruturaj-Gaikwad.jpg" class="attachment-large size-large wp-post-image" alt="Sanju Samson and Ruturaj Gaikwad" /></figure><p><strong>IND vs AFG:</strong> അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ പരിക്കേറ്റ വിരാട് കോലിക്ക് പകരം സഞ്ജു സാംസണെയോ, റുതുരാജ് ഗെയ്ക്‌വാദിനെയോ പരിഗണിക്കാന്‍ സാധ്യത. 2023 ഡിസംബറിനു ശേഷം സഞ്ജു ഏകദിനത്തില്‍ കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ നാട്ടില്‍ നടന്ന ഈ മത്സരത്തില്‍ താരം സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ പിന്നീട് സഞ്ജു ബാറ്റ് ചെയ്യുന്ന ഓപ് ഓര്‍ഡറില്‍ ഒഴിവില്ലെന്ന കാരണം നിരത്തി സെലക്ഷന്‍ കമ്മിറ്റി താരത്തെ ഏകദിനത്തില്‍ നിന്നു തഴയുകയായിരുന്നു.</p>
<p>കിട്ടിയ അവസരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും, പിന്നീട് കടന്നുപോയ പല പരമ്പരകളിലും താരത്തെ ഉള്‍പ്പെടുത്തിയില്ല. ഇത്തവണ കോലിയുടെ അഭാവത്തില്‍ ടോപ് ഓര്‍ഡറില്‍ ഒഴിവുണ്ട്. ഇതാണ് സഞ്ജുവിന്റെ അനുകൂല ഘടകം. എന്നാല്‍ ഐപിഎല്ലില്‍ സഞ്ജുവിന്റെ ക്യാപ്റ്റനായ റുതുരാജിനാണ് സെലക്ഷന്‍ കമ്മിറ്റി പ്രഥമ പരിഗണന നല്‍കുന്നത്. സഞ്ജുവിനെ പോലെ തന്നെ, റുതുരാജിനും ഏകദിനത്തില്‍ മികച്ച 'ട്രാക്ക് റെക്കോഡു'ണ്ട്.</p>
<p>ഐപിഎൽ ഫൈനലിനിടെയാണ് കോലിക്ക്‌ ഹാംസ്ട്രിങ് പരിക്കേറ്റത്. താരത്തിന്‌ കുറഞ്ഞത് രണ്ടാഴ്ചത്തെ വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നതെന്നാണ് വിവരം. ജൂൺ 20ന് നടക്കുന്ന അവസാന ഏകദിന മത്സരത്തിന് മുന്നോടിയായി അദ്ദേഹം ഫിറ്റ്നസ് വീണ്ടെടുത്തേക്കാമെങ്കിലും, മൂന്ന് മത്സരങ്ങൾ മാത്രമുള്ള ഈ പരമ്പരയ്ക്കുള്ള ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്താൻ സെലക്ടർമാർക്ക് സാധ്യതയില്ല. കോലിയുടെ പകരക്കാരന്‍ ആരാണെന്നത് സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനം പ്രതീക്ഷിക്കാം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/will-sanju-samson-replace-suryakumar-yadav-inconsistency-vs-recency-bias-in-indias-t20i-captaincy-debate-2207986.html">Sanju Samson: ക്യാപ്റ്റന്‍സി മോഹങ്ങള്‍ സഞ്ജുവിന് ഉപേക്ഷിക്കാം; ബിസിസിഐയുടെ പ്ലാനില്‍ മലയാളി താരമില്ല?</a></strong></p>
<p>നേരത്തെ ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമില്‍ പരിക്കേറ്റ റിയാന്‍ പരാഗിന് പകരം റുതുരാജിനെ ഉള്‍പ്പെടുത്തിയിരുന്നു. റുതുരാജിനെ വൈസ് ക്യാപ്റ്റനായാണ് ഉള്‍പ്പെടുത്തിയത്. താരം ഇന്ത്യയുടെ എ ടീമിനൊപ്പം പരമ്പരയ്ക്കായി പുറപ്പെടുകയും ചെയ്തു. അതുകൊണ്ട് തന്നെ, ഇത്തരമൊരു ഘട്ടത്തില്‍ റുതുരാജിനെ അഫ്ഗാനെതിരായ പരമ്പരയില്‍ പരിഗണിക്കുമോയെന്ന് വ്യക്തമല്ല.</p>
<p>ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീം: തിലക് വർമ്മ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ് (വൈസ് ക്യാപ്റ്റൻ), പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവൻഷി, ആയുഷ് ബഡോണി, നിശാന്ത് സിന്ധു, സൂര്യൻഷ് ഷെഡ്‌ഗെ, പ്രഭ്സിമ്രാൻ സിംഗ്, കുമാർ കുശാഗ്ര, വിപ്രജ് നിഗം, യാഷ് താക്കൂർ, യുധ്വീർ സിംഗ്, അൻഷുൽ കംബോജ്, അർഷാദ് ഖാൻ, അനുകുൽ റോയ്.</p>
<h3>ഇന്ത്യ-അഫ്ഗാനിസ്ഥാന്‍</h3>
<p>ജൂണ്‍ 13, 17, 20 തീയതികളിലാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏകദിന പരമ്പര നടക്കുന്നത്. ഇന്ത്യൻ ഏകദിന ടീം: ശുഭ്മാൻ ഗിൽ, രോഹിത് ശർമ്മ, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, പ്രസിദ് കൃഷ്ണ, പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ.ടെസ്റ്റ് മത്സരം നാളെ ആരംഭിക്കും. രാവിലെ 9.30 മുതലാണ് മത്സരം. മൊഹാലിയിലാണ് ടെസ്റ്റ് മത്സരം നടക്കുന്നത്.</p>
<h3>English Summary</h3>
<p>Ruturaj Gaikwad and Sanju Samson are top contenders to replace the injured Virat Kohli. Kohli was ruled out of the Afghanistan ODI series after suffering a hamstring injury during the IPL final.Although Samson has a great track record, Gaikwad remains the first choice for the selection committee. However, Gaikwad's availability is uncertain as he was recently added to the India A squad.</p>
]]></content:encoded>
				</item>
							<item>
					<title>Shubman Gill: &#8216;ഞങ്ങൾ വിജയത്തിനരികെ വരെയെത്തി&#8217;; ഐപിഎൽ ഫൈനലിലെ  തോൽവിക്ക് പിന്നാലെ വികാരനിർഭരമായ കുറിപ്പുമായി ഗിൽ</title>
					<link>https://www.malayalamtv9.com/sports/cricket-news/shubman-gill-shares-emotional-instagram-message-after-gujarat-titans-heartbreaking-ipl-2026-final-loss-to-rcb-2208030.html</link>
					<pubDate>Wed, 03 Jun 2026 22:35:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/shubman-gill-shares-emotional-instagram-message-after-gujarat-titans-heartbreaking-ipl-2026-final-loss-to-rcb-2208030.html</guid>
					<description><![CDATA[<p>Shubman Gill pens heartfelt note to fans after GT&#8217;s IPL 2026 final defeat against RCB: ഐപിഎല്‍ ഫൈനലില്‍ തോറ്റതിന് പിന്നാലെ വികാരനിര്‍ഭരമായ ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌ പങ്കുവെച്ച് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. വിജയത്തിന് തൊട്ടടുത്ത് വരെയെത്തിയെന്നും, എന്നാൽ ഫിനിഷിംഗ് ലൈൻ മറികടക്കാൻ സാധിച്ചില്ലെന്നും ഗില്‍.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Shubman-Gill.jpg" class="attachment-large size-large wp-post-image" alt="Shubman Gill" /></figure><p><strong>Shubman Gill breaks silence:</strong> ഐപിഎല്‍ ഫൈനലില്‍ ആര്‍സിബിയോട് തോറ്റതിന് പിന്നാലെ വികാരനിര്‍ഭരമായ ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌ പങ്കുവെച്ച് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. വിജയത്തിന് തൊട്ടടുത്ത് വരെയെത്തിയെന്നും, എന്നാൽ ഫിനിഷിംഗ് ലൈൻ മറികടക്കാൻ സാധിച്ചില്ലെന്നും ഗില്‍ പറഞ്ഞു. ഐപിഎല്‍ ഫൈനലില്‍ ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചാണ് ആര്‍സിബി തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീടം നേടിയത്. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ എട്ടു വിക്കറ്റിന് 155 റണ്‍സെടുത്തു. ആര്‍സിബിയുടെ പോരാട്ടം 18 ഓവറില്‍ അഞ്ച് വിക്കറ്റിന് 161 റണ്‍സില്‍ അവസാനിച്ചു.</p>
<p>"ഞങ്ങൾ വിജയത്തിന് തൊട്ടടുത്ത് വരെയെത്തി. എന്നാൽ ഫിനിഷിംഗ് ലൈൻ മറികടക്കാൻ സാധിച്ചില്ല. ഇത് മനസ്സിനെ ആഴത്തിൽ വേദനിപ്പിക്കുന്നു. ഈ നിരാശ വളരെ വലുതാണ്. എങ്കിലും നമ്മളെല്ലാവരും സ്നേഹിക്കുന്ന ഈ കളി ജീവിതത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ നമ്മളെ പഠിപ്പിക്കുന്നുണ്ട്. തോൽവികളിൽ ഒരിക്കലും തളരാതെ, വീണ്ടും വീണ്ടും ശക്തമായി തിരിച്ചുവരാൻ ശ്രമിക്കുന്നിടത്തോളം കാലം ഇവിടെ യഥാർത്ഥ പരാജയം എന്നൊന്നില്ല എന്നാണ് ഈ കളി എന്നെ പഠിപ്പിച്ച ഒരു കാര്യം"-ഗില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.</p>
<p>ഉയർച്ചകളിലും താഴ്ചകളിലും ഒപ്പം ഉറച്ചുനിന്ന ഓരോരുത്തരോടും നന്ദി പറയുന്നുവെന്നും ഗില്‍ കുറിച്ചു. നിങ്ങളുടെ ആവേശമാണ് അവസാന നിമിഷം വരെ പോരാടാൻ കരുത്ത് നൽകിയതെന്നും ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ പറഞ്ഞു.</p>
<h3>ഗില്ലിന്റെ കുറിപ്പ്‌</h3>
<blockquote class="instagram-media" style="background: #FFF; border: 0; border-radius: 3px; box-shadow: 0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width: 540px; min-width: 326px; padding: 0; width: calc(100% - 2px);" data-instgrm-captioned="" data-instgrm-permalink="https://www.instagram.com/p/DZFlVxDCgCx/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14">
<div style="padding: 16px;">
<p>&nbsp;</p>
<div style="display: flex; flex-direction: row; align-items: center;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div>
</div>
</div>
<div style="padding: 19% 0;"></div>
<div style="display: block; height: 50px; margin: 0 auto 12px; width: 50px;"></div>
<div style="padding-top: 8px;">
<div style="color: #3897f0; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: 550; line-height: 18px;">View this post on Instagram</div>
</div>
<div style="padding: 12.5% 0;"></div>
<div style="display: flex; flex-direction: row; margin-bottom: 14px; align-items: center;">
<div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div>
<div style="background-color: #f4f4f4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div>
</div>
<div style="margin-left: 8px;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div>
<div style="width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg);"></div>
</div>
<div style="margin-left: auto;">
<div style="width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div>
<div style="background-color: #f4f4f4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div>
<div style="width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div>
</div>
</div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div>
</div>
<p>&nbsp;</p>
<p style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; line-height: 17px; margin-bottom: 0; margin-top: 8px; overflow: hidden; padding: 8px 0 7px; text-align: center; text-overflow: ellipsis; white-space: nowrap;"><a style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: normal; line-height: 17px; text-decoration: none;" href="https://www.instagram.com/p/DZFlVxDCgCx/?utm_source=ig_embed&amp;utm_campaign=loading" target="_blank" rel="noopener">A post shared by Ꮪhubman Gill (@shubmangill)</a></p>
</div>
</blockquote>
<p><script async src="//www.instagram.com/embed.js"></script></p>
<h3>ഗില്ലിന്റെ പ്രകടനം</h3>
<p>ഈ ഐപിഎല്‍ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഗില്‍ പുറത്തെടുത്തത്. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ രണ്ടാമതായിരുന്നു. 16 മത്സരങ്ങളില്‍ നിന്ന് 732 റണ്‍സെടുത്തു. 163.02 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. ആവറേജ് 45.75. ഒരു സെഞ്ചുറിയും, ആറു അര്‍ധ സെഞ്ചുറിയും നേടി. 104 ആണ് ഈ സീസണിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 74 ഫോറും, 33 സിക്‌സറുകളും അടിച്ചുകൂട്ടി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/bcci-asks-rohit-sharma-hardik-pandya-to-report-to-bengaluru-for-fitness-test-ahead-of-afghanistan-odi-series-2208024.html">ബെംഗളൂരുവിലേക്ക് വരണമെന്ന് രോഹിതിനോടും, ഹാര്‍ദ്ദിക്കിനോടും ബിസിസിഐ; എത്തിയത് ഒരാള്‍ മാത്രം</a></strong></p>
<p>എന്നാല്‍ ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഗില്ലിന് സാധിച്ചില്ല. എട്ടു പന്തില്‍ 10 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. കലാശപ്പോരാട്ടത്തില്‍ ടോസ് നേടിയ ആർസിബി ഗുജറാത്തിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ജിടിക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് മാത്രമാണ് നേടാനായത്. വാഷിംഗ്ടൺ സുന്ദര്‍ (37 പന്തിൽ പുറത്താകാതെ 50 റണ്‍സ്‌) മാത്രമാണ് ബാറ്റിങില്‍ പോരാടിയത്.</p>
<p>ആർസിബിക്ക് വേണ്ടി രാസിഖ് ദാർ സലാം (3/27), ഭുവനേശ്വർ കുമാർ (2/29), ജോഷ് ഹേസൽവുഡ് (2/37) എന്നിവർ ബൗളിങില്‍ മികച്ച പ്രകടനം പുറത്തെടുത്തു. ചേസിങില്‍ വെങ്കിടേഷ് അയ്യരും (16 പന്തിൽ 32 റൺസ്) വിരാട് കോലിയും (പുറത്താകാതെ 42 പന്തില്‍ 75 റണ്‍സ്‌) ചേർന്ന് മികച്ച തുടക്കമാണ് നല്‍കിയത്. കോലിയുടെ പ്രകടനമാണ് ആര്‍സിബിയെ അനായാസം വിജയത്തിലേക്ക് എത്തിച്ചത്. ആർസിബിയുടെ രണ്ടാമത്തെ ഐപിഎൽ കിരീടനേട്ടമാണിത്. കൂടാതെ രണ്ട് വനിതാ പ്രീമിയർ ലീഗ് കിരീടങ്ങൾ ഉൾപ്പെടെ, മൊത്തത്തിൽ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ആർസിബി നേടുന്ന നാലാമത്തെ ട്രോഫിയാണിത്.</p>
<h3>English Summary</h3>
<p>Royal Challengers Bengaluru defeated Gujarat Titans to win the IPL 2026 title. Following the heartbreaking loss, GT captain Shubman Gill shared an emotional message. Gill expressed deep disappointment but emphasized the importance of resilience and coming back stronger. He also thanked the fans for supporting the team throughout their campaign.</p>
]]></content:encoded>
				</item>
							<item>
					<title>ബെംഗളൂരുവിലേക്ക് വരണമെന്ന് രോഹിതിനോടും, ഹാര്‍ദ്ദിക്കിനോടും ബിസിസിഐ; എത്തിയത് ഒരാള്‍ മാത്രം</title>
					<link>https://www.malayalamtv9.com/photo-gallery/bcci-asks-rohit-sharma-hardik-pandya-to-report-to-bengaluru-for-fitness-test-ahead-of-afghanistan-odi-series-2208024.html</link>
					<pubDate>Wed, 03 Jun 2026 21:53:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/bcci-asks-rohit-sharma-hardik-pandya-to-report-to-bengaluru-for-fitness-test-ahead-of-afghanistan-odi-series-2208024.html</guid>
					<description><![CDATA[<p>India vs Afghanistan Series: അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിനും മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയ്ക്കും വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ജൂൺ 6-നാണ് ഏക ടെസ്റ്റ് മത്സരം തുടങ്ങുന്നത്‌. ഏകദിന പരമ്പര ജൂൺ 13-നും ആരംഭിക്കും. രണ്ട് ഫോർമാറ്റുകളിലേക്കുമുള്ള ടീമിനെ ബിസിസിഐ ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Rohit-Sharma.jpg" class="attachment-large size-large wp-post-image" alt="Rohit Sharma" /></figure><p>
		<style type="text/css">
			#gallery-10 {
				margin: auto;
			}
			#gallery-10 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-10 img {
				border: 2px solid #cfcfcf;
			}
			#gallery-10 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-10' class='gallery galleryid-2208024 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Rohit-Sharma.jpg" class="attachment-thumbnail size-thumbnail" alt="Rohit Sharma" aria-describedby="gallery-10-2208026" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Rohit-Sharma.jpg 150w, https://images.malayalamtv9.com/uploads/2026/06/Rohit-Sharma.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-10-2208026'>
				അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിനും മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയ്ക്കും വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ജൂൺ 6-നാണ് ഏക ടെസ്റ്റ് മത്സരം തുടങ്ങുന്നത്‌. ഏകദിന പരമ്പര ജൂൺ 13-നും ആരംഭിക്കും. രണ്ട് ഫോർമാറ്റുകളിലേക്കുമുള്ള ടീമിനെ ബിസിസിഐ ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട് (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Hardik-Pandya.jpg" class="attachment-thumbnail size-thumbnail" alt="Hardik Pandya" aria-describedby="gallery-10-2208027" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Hardik-Pandya.jpg 150w, https://images.malayalamtv9.com/uploads/2026/06/Hardik-Pandya.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-10-2208027'>
				ഏകദിന ടീമിൽ ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ്മ എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നത്‌ ഫിറ്റ്‌നസ് ക്ലിയറൻസിന് വിധേയമായിരിക്കുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഹാർദിക്കിനോടും രോഹിതിനോടും സെന്റർ ഓഫ് എക്സലൻസിൽ റിപ്പോർട്ട് ചെയ്യാൻ ബിസിസിഐ നിർദ്ദേശിച്ചു. ഹാർദിക് പാണ്ഡ്യ ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ ഉടനെത്തുമെന്നാണ് റിപ്പോര്‍ട്ട്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Rohit-Sharma-1.jpg" class="attachment-thumbnail size-thumbnail" alt="Rohit Sharma" aria-describedby="gallery-10-2208025" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Rohit-Sharma-1.jpg 150w, https://images.malayalamtv9.com/uploads/2026/06/Rohit-Sharma-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-10-2208025'>
				ഹാര്‍ദ്ദിക്ക് ഒരാഴ്ചയോളം ബെംഗളൂരുവില്‍ തുടരും. അതിനു ശേഷം ടീം ക്യാമ്പില്‍ ചേരും. രോഹിത് ബെംഗളൂരുവില്‍ എത്തിയോയെന്ന് വ്യക്തമല്ല. രോഹിതിനെക്കുറിച്ച് പുതിയ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Auqib-Nabi-Dar-1.jpg" class="attachment-thumbnail size-thumbnail" alt="Auqib Nabi Dar" aria-describedby="gallery-10-2208028" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Auqib-Nabi-Dar-1.jpg 150w, https://images.malayalamtv9.com/uploads/2026/06/Auqib-Nabi-Dar-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-10-2208028'>
				അതേസമയം, പേസർ ആഖിബ് നബി ദാറിനെ ടീം മാനേജ്മെന്റ് നെറ്റ്സിൽ പന്തെറിയാൻ വിളിച്ചു. രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ്‌ ആഖിബ്. അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിന് മുന്നോടിയായി ആഖിബിനൊപ്പം മറ്റ് ആറ് പേരെയും നെറ്റ്സ് പരിശീലനത്തിനായി വിളിച്ചിട്ടുണ്ട്. സീഷാൻ അൻസാരിയോടും നെറ്റ്സിൽ പന്തെറിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Auqib-Nabi-Dar.jpg" class="attachment-thumbnail size-thumbnail" alt="Auqib Nabi Dar" aria-describedby="gallery-10-2208029" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Auqib-Nabi-Dar.jpg 150w, https://images.malayalamtv9.com/uploads/2026/06/Auqib-Nabi-Dar.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-10-2208029'>
				ആഖിബിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആഖിബിനെ ഇതുവരെ 15 അംഗ പ്രധാന ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ സ്റ്റാൻഡ്-ബൈ താരങ്ങളുടെ പട്ടികയിൽ അദ്ദേഹം ഉണ്ട്. ഐപിഎൽ ഫൈനലിൽ പങ്കെടുത്ത കളിക്കാരൊന്നും ആദ്യ ദിവസം പരിശീലനത്തിന് ഇറങ്ങാൻ സാധ്യതയില്ല. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഐപിഎല്‍ ഫൈനല്‍ കളിച്ചവരാണ്.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Women&#8217;s T20 World Cup 2026: &#8216;ഇന്ത്യ-പാക് പോരാട്ടം മാത്രമല്ല, ലോകകപ്പ് മുഴുവൻ ആവേശമാക്കണം&#8217;</title>
					<link>https://www.malayalamtv9.com/sports/cricket-news/womens-t20-world-cup-2026-smriti-mandhana-wants-fans-to-hype-the-match-not-just-india-vs-pakistan-clash-2208004.html</link>
					<pubDate>Wed, 03 Jun 2026 20:07:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/womens-t20-world-cup-2026-smriti-mandhana-wants-fans-to-hype-the-match-not-just-india-vs-pakistan-clash-2208004.html</guid>
					<description><![CDATA[<p>Smriti Mandhana Urges Cricket Fans to Support Whole Women&#8217;s T20 World Cup 2026: വനിതാ ടി20 ലോകപ്പിലെ എല്ലാ മത്സരങ്ങളും ആവേശത്തോടെ സ്വീകരിക്കണമെന്ന് സമൃതി മന്ദാന. ആവേശം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടക്കുന്ന മത്സരത്തിന് മാത്രമല്ല ഉണ്ടായിരിക്കേണ്ടതെന്നും, എല്ലാ പോരാട്ടങ്ങളും ആരാധകര്‍ ഏറ്റെടുക്കണമെന്നും താരം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Smriti-Mandhana.jpg" class="attachment-large size-large wp-post-image" alt="Smriti Mandhana" /></figure><p><strong>Smriti Mandhana Speaks:</strong> വനിതാ ടി20 ലോകപ്പിലെ എല്ലാ മത്സരങ്ങളും ആവേശത്തോടെ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റന്‍ സമൃതി മന്ദാന. ആവേശം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടക്കുന്ന മത്സരത്തിന് മാത്രമല്ല ഉണ്ടായിരിക്കേണ്ടതെന്നും, എല്ലാ പോരാട്ടങ്ങളും ആരാധകര്‍ ഏറ്റെടുക്കണമെന്നും താരം പറഞ്ഞു. കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിന്റെ ടിക്കറ്റുകൾ മുഴുവൻ വിറ്റുപോയിരുന്നു. ഒരു മത്സരത്തിന് മാത്രമല്ല, ലോകകപ്പിലുടനീളം ഇതേ ആവേശം ഉണ്ടാകണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സമൃതി മന്ദാന പറഞ്ഞു.</p>
<p>ഇന്ത്യ-പാക് മത്സരത്തിന് എപ്പോഴും 'ഹൈപ്പ്' ഉണ്ടായിരിക്കും. ഒട്ടനവധി ആരാധകർ തങ്ങളെ പിന്തുണയ്ക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നിറഞ്ഞ മത്സരത്തിന് മാത്രമല്ല ഇത്രയധികം ശ്രദ്ധയും ആവേശവും ലഭിക്കേണ്ടതെന്നും താരം കൂട്ടിച്ചേര്‍ത്തു.</p>
<h3>സ്മൃതി മന്ദാനയുടെ വാക്കുകള്‍</h3>
<blockquote class="instagram-media" style="background: #FFF; border: 0; border-radius: 3px; box-shadow: 0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width: 540px; min-width: 326px; padding: 0; width: calc(100% - 2px);" data-instgrm-captioned="" data-instgrm-permalink="https://www.instagram.com/reel/DZICAqSxK85/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14">
<div style="padding: 16px;">
<p>&nbsp;</p>
<div style="display: flex; flex-direction: row; align-items: center;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div>
</div>
</div>
<div style="padding: 19% 0;"></div>
<div style="display: block; height: 50px; margin: 0 auto 12px; width: 50px;"></div>
<div style="padding-top: 8px;">
<div style="color: #3897f0; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: 550; line-height: 18px;">View this post on Instagram</div>
</div>
<div style="padding: 12.5% 0;"></div>
<div style="display: flex; flex-direction: row; margin-bottom: 14px; align-items: center;">
<div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div>
<div style="background-color: #f4f4f4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div>
</div>
<div style="margin-left: 8px;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div>
<div style="width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg);"></div>
</div>
<div style="margin-left: auto;">
<div style="width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div>
<div style="background-color: #f4f4f4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div>
<div style="width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div>
</div>
</div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div>
</div>
<p>&nbsp;</p>
<p style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; line-height: 17px; margin-bottom: 0; margin-top: 8px; overflow: hidden; padding: 8px 0 7px; text-align: center; text-overflow: ellipsis; white-space: nowrap;"><a style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: normal; line-height: 17px; text-decoration: none;" href="https://www.instagram.com/reel/DZICAqSxK85/?utm_source=ig_embed&amp;utm_campaign=loading" target="_blank" rel="noopener">A post shared by ICC (@icc)</a></p>
</div>
</blockquote>
<p><script async src="//www.instagram.com/embed.js"></script></p>
<p>ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം വനിതാ ടി20 മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് മന്ദാന ഇക്കാര്യം പറഞ്ഞത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/will-sanju-samson-replace-suryakumar-yadav-inconsistency-vs-recency-bias-in-indias-t20i-captaincy-debate-2207986.html">Sanju Samson: ക്യാപ്റ്റന്‍സി മോഹങ്ങള്‍ സഞ്ജുവിന് ഉപേക്ഷിക്കാം; ബിസിസിഐയുടെ പ്ലാനില്‍ മലയാളി താരമില്ല?</a></strong></p>
<p>"ബർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ (2022) ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയിരുന്നു. അന്ന് സ്റ്റേഡിയം മുഴുവൻ നിറഞ്ഞുകവിഞ്ഞിരുന്നു. ഇന്ത്യ-പാകിസ്താൻ മത്സരം മാത്രമല്ല, ടി20 ലോകകപ്പിന് മൊത്തത്തിൽ വലിയ രീതിയിലുള്ള ആവേശം നമ്മൾ ഉണ്ടാകണം. ഒരു മത്സരത്തിന് മാമാത്രമായി അമിത പ്രാധാന്യം നല്‍കരുത്‌"-സ്മൃതി മന്ദാനയുടെ വാക്കുകള്‍.</p>
<p>ഇന്ത്യ-പാക് മത്സരത്തിന് ഇതിനകം തന്നെ വലിയ ആവേശമാണ് ലഭിക്കുന്നത്. ധാരാളം ആരാധകര്‍ എത്തുമെന്ന് ഉറപ്പാണ്. അവര്‍ക്കായി മികച്ച പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ദാന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.</p>
<h3>ഇന്ത്യ-പാക് പോരാട്ടം</h3>
<p>പാകിസ്താനെതിരെയുള്ള പോരാട്ടത്തോടെയാണ് ഇന്ത്യയുടെ ലോകകപ്പ് യാത്ര ആരംഭിക്കുന്നത്. വനിതാ ടി20യില്‍ ഇന്ത്യയും പാകിസ്ഥാനും ഇതിനു മുമ്പ് 16 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 13 തവണയും ഇന്ത്യയ്ക്കായിരുന്നു ജയം. മൂന്ന് തവണ മാത്രമാണ് പാകിസ്ഥാന് ജയിക്കാനായത്. 2024-ലെ വനിതാ ടി20 ലോകകപ്പില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും ഇന്ത്യയ്ക്കായിരുന്നു ജയം.</p>
<h3>ഇന്ത്യയുടെ ഷെഡ്യൂള്‍</h3>
<p>ജൂണ്‍ എട്ടിന് വെസ്റ്റ് ഇന്‍ഡീസിനെയും, 10-ന് ഇംഗ്ലണ്ടിനെയും ഇന്ത്യ സന്നാഹ മത്സരത്തില്‍ നേരിടും. ഗ്രൂപ്പ് ഒന്നില്‍ ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ മത്സരിക്കുന്നത്. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവയാണ് ഗ്രൂപ്പ് രണ്ടിലെ ടീമുകള്‍.</p>
<p>ജൂണ്‍ 14-ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. 17-ന് നെതര്‍ലന്‍ഡ്‌സ്, 21-ന് ദക്ഷിണാഫ്രിക്ക, 25-ന് ബംഗ്ലാദേശ്, 28-ന് ഓസ്‌ട്രേലിയ എന്നീ ടീമുകളെയും നേരിടും. 30, ജൂലൈ രണ്ട് തീയതികളിലാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്. ജൂലൈ അഞ്ചിനാണ് ഫൈനല്‍.</p>
<h3>വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം:</h3>
<p>ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ഷഫാലി വർമ, ജെമിമ റോഡ്രിഗസ്, ഭാരതി ഫുൽമാലി, ദീപ്തി ശർമ, റിച്ച ഘോഷ്, ശ്രീ ചരണി, യാസ്തിക ഭാട്ടിയ, നന്ദിനി ശർമ്മ, അരുന്ധതി റെഡ്ഡി, രേണുക താക്കൂർ, ക്രാന്തി ഗൗഡ്, ശ്രേയങ്ക പാട്ടീൽ, രാധാ യാദവ്.</p>
<h3>English Summary</h3>
<p>Smriti Mandhana wants equal hype for the entire Women's T20 World Cup, not just the India-Pakistan match. India will kick off their tournament campaign against Pakistan on June 14 in England. India holds a strong historical advantage, winning 13 out of 16 T20I matches against Pakistan. As the team's vice-captain, Mandhana aims to improve her personal batting record during this World Cup.</p>
]]></content:encoded>
				</item>
							<item>
					<title>Sanju Samson: ക്യാപ്റ്റന്‍സി മോഹങ്ങള്‍ സഞ്ജുവിന് ഉപേക്ഷിക്കാം; ബിസിസിഐയുടെ പ്ലാനില്‍ മലയാളി താരമില്ല?</title>
					<link>https://www.malayalamtv9.com/sports/cricket-news/will-sanju-samson-replace-suryakumar-yadav-inconsistency-vs-recency-bias-in-indias-t20i-captaincy-debate-2207986.html</link>
					<pubDate>Wed, 03 Jun 2026 18:58:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/will-sanju-samson-replace-suryakumar-yadav-inconsistency-vs-recency-bias-in-indias-t20i-captaincy-debate-2207986.html</guid>
					<description><![CDATA[<p>The Race for India’s T20I Captaincy : സഞ്ജു സാംസണ്‍ സൂര്യകുമാര്‍ യാദവിന്റെ പിന്‍ഗാമിയായി ഇന്ത്യയുടെ ടി20 ക്യാപ്റ്റനാകാനുള്ള സാധ്യത മങ്ങുന്നു. സഞ്ജു ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്നെങ്കിലും, പ്രകടനത്തില്‍ താരം സ്ഥിരത പുറത്തെടുക്കുന്നില്ലെന്നാണ് ബിസിസിഐയുടെ നിരീക്ഷണം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Sanju-Samson-1.jpg" class="attachment-large size-large wp-post-image" alt="Sanju Samson" /></figure><p><strong>India’s T20I Captaincy Dilemma:</strong> സഞ്ജു സാംസണ്‍ സൂര്യകുമാര്‍ യാദവിന്റെ പിന്‍ഗാമിയായി ഇന്ത്യയുടെ ടി20 ക്യാപ്റ്റനാകാനുള്ള സാധ്യത മങ്ങുന്നു. ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്നെങ്കിലും, പ്രകടനത്തില്‍ താരം സ്ഥിരത പുറത്തെടുക്കുന്നില്ലെന്നാണ് ബിസിസിഐയുടെ നിരീക്ഷണം. ഐപിഎല്ലില്‍ രണ്ട് സെഞ്ചുറി നേടിയെങ്കിലും സഞ്ജു 'ഇന്‍കണ്‍സിസ്റ്റന്റ്' ആയിരുന്നു. സഞ്ജുവിന്റെ സമീപകാല പ്രകടനങ്ങള്‍ അനുകൂല ഘടകമാണെങ്കിലും, താരത്തിന്റെ സ്ഥിരതയില്ലായ്മയില്‍ ബിസിസിഐ അതൃപ്തിയിലാണെന്ന് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.</p>
<p>നിലവിലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ മോശം ഫോമും ബിസിസിഐ ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ വർഷം അവസാനം നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള സാധ്യതാ പട്ടികയിൽ 35-കാരനായ സൂര്യകുമാറിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. താരം ടി20 ടീമില്‍ നിന്ന് പുറത്തായേക്കുമെന്നാണ് സൂചന.</p>
<p>സൂര്യകുമാറിന് അല്പം കൂടി സമയം നൽകണമെന്ന് സെലക്ഷൻ കമ്മിറ്റിയിലെ ഒരു ചെറിയ വിഭാഗം വാദിക്കുന്നുണ്ട്‌. എന്നാൽ 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സും ആ വർഷത്തെ ട്വന്റി-20 ലോകകപ്പും മുന്നിൽക്കണ്ട് ടീമിന്റെ നേതൃത്വത്തിൽ മാറ്റം വരുത്തണമെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ചീഫ് സെലക്ടർ അജിത് അഗാർക്കറും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/india-vs-ireland-t20-series-sanju-samson-shreyas-iyer-in-captaincy-race-who-will-lead-indian-team-2207784.html">Sanju Samson: അയര്‍ലന്‍ഡ് പര്യടനത്തില്‍ ഇന്ത്യയെ ആരു നയിക്കും? ഓപ്ഷണുകളില്‍ സഞ്ജുവും</a></strong></p>
<h3>ശ്രേയസ് അയ്യരും പരിഗണനയില്‍</h3>
<p>ശ്രേയസ് അയ്യരുടെ പേരും ടി20 ക്യാപ്റ്റന്‍സിയിലേക്ക് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഈ നീക്കത്തോട് ഗൗതം ഗംഭീർ എങ്ങനെ പ്രതികരിക്കുമെന്നതാണ് ശ്രദ്ധേയം. ഗംഭീറും അഗാര്‍ക്കറും ഒറ്റ പേരിലെത്തുമോയെന്നും കണ്ടറിയണം. നേരത്തെ ചില തീരുമാനങ്ങളില്‍ ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.</p>
<p>"ഇതുവരെ ചുമതലയേറ്റവരിൽ വെച്ച് ഏറ്റവും ശക്തനായ ചീഫ് സെലക്ടർമാരിൽ ഒരാളാണ് അജിത് അഗാർക്കർ. ഭാവി മുൻകൂട്ടി കണ്ട് ചില തീരുമാനങ്ങൾ അദ്ദേഹം എടുത്തിട്ടുണ്ട്. ട്വന്റി-20 നായകസ്ഥാനത്തെക്കുറിച്ചും മുന്നോട്ടുള്ള വഴിയെക്കുറിച്ചും അദ്ദേഹത്തിനും പാനലിനും വ്യക്തമായ പദ്ധതിയുണ്ട്. അതുകൊണ്ടാണ് ലോകകപ്പിന് തൊട്ടുമുമ്പ് ഇന്ത്യ കളിച്ച അവസാന ഉഭയകക്ഷി പരമ്പരയ്ക്കുള്ള ടീമിൽ ശ്രേയസ് അയ്യരെ ഉൾപ്പെടുത്തിയതും ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചതും"-ഇങ്ങനെയാണ് വിശ്വസനീയമായ ഒരു കേന്ദ്രം ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്.</p>
<p>ഗംഭീറിന്റെ മനസ്സിൽ മറ്റാരെങ്കിലും ഉണ്ടോ? ഇനി അങ്ങനെ മറ്റാരെയെങ്കിലും നിർദ്ദേശിച്ചാൽ അത് സെലക്ടർമാർക്ക് സമ്മതമാകുമോ? ഇവയൊക്കെയാണ് ഇനി നടക്കാനിരിക്കുന്ന പ്രധാന ചർച്ചകൾ. ലോകകപ്പിൽ അക്സർ പട്ടേൽ ആയിരുന്നു വൈസ് ക്യാപ്റ്റൻ.</p>
<p>ഇഷാൻ കിഷനും നായകനാകാനുള്ള യോഗ്യതയുണ്ട്. പ്രായവും, ഫോമും അദ്ദേഹത്തിന് അനുകൂലമാണ്. ഇതിനൊക്കെ പുറമെ സഞ്ജു സാംസണിന്റെ പേരും സജീവമായി കേൾക്കുന്നുണ്ട്. സഞ്ജുവിന് സമീപകാലത്തെ മികച്ച പ്രകടനങ്ങള്‍ അനുകൂല ഘടകമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കരിയറിലെ സ്ഥിരതയില്ലായ്മയില്‍ അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 26-നാണ് അയര്‍ലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരം. ജൂണ്‍ 17-നകം ടീം പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ആരാണ് സൂര്യകുമാറിന്റെ പിന്‍ഗാമിയെന്ന് അറിയാന്‍ അതുവരെ കാത്തിരിക്കണം.</p>
<h3>English Summary</h3>
<p>Suryakumar Yadav faces removal from India's T20I captaincy due to poor form. Shreyas Iyer is a strong contender for the leadership role and the number four slot. Sanju Samson and Ishan Kishan are also being discussed as potential captaincy options.</p>
]]></content:encoded>
				</item>
							<item>
					<title>Chennai Super Kings: സിഎസ്‌കെയുടെ പിഴവുകള്‍ അക്കമിട്ട് നിരത്തി അശ്വിന്‍; പരിഹരിക്കേണ്ടത് ഈ പ്രശ്‌നങ്ങള്‍</title>
					<link>https://www.malayalamtv9.com/sports/cricket-news/why-csk-failed-in-ipl-2026-ravichandran-ashwin-explains-3-blunders-and-reworking-auction-strategy-2207849.html</link>
					<pubDate>Tue, 02 Jun 2026 22:08:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/why-csk-failed-in-ipl-2026-ravichandran-ashwin-explains-3-blunders-and-reworking-auction-strategy-2207849.html</guid>
					<description><![CDATA[<p>CSK Rework Auction Strategy: ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏറെ പരിതാപകരമായ പ്രകടനമാണ് ഈ ഐപിഎല്‍ സീസണില്‍ പുറത്തെടുത്തത്. 14 മത്സരങ്ങളില്‍ ആറെണ്ണത്തില്‍ മാത്രം ജയിച്ച ചെന്നൈ പോയിന്റ് ടേബിളില്‍ എട്ടാമതായാണ് ഫിനിഷ് ചെയ്തത്. എട്ട് മത്സരങ്ങളിലും തോറ്റ ചെന്നൈയ്ക്ക് 12 പോയിന്റ് മാത്രമേ നേടാനായുള്ളൂ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Chennai-Super-Kings.jpg" class="attachment-large size-large wp-post-image" alt="Chennai Super Kings" /></figure><p><strong>CSK’s IPL 2026 Failure:</strong> മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏറെ പരിതാപകരമായ പ്രകടനമാണ് ഈ ഐപിഎല്‍ സീസണില്‍ പുറത്തെടുത്തത്. 14 മത്സരങ്ങളില്‍ ആറെണ്ണത്തില്‍ മാത്രം ജയിച്ച ചെന്നൈ പോയിന്റ് ടേബിളില്‍ എട്ടാമതായാണ് ഫിനിഷ് ചെയ്തത്. എട്ട് മത്സരങ്ങളിലും തോറ്റ ചെന്നൈയ്ക്ക് 12 പോയിന്റ് മാത്രമേ നേടാനായുള്ളൂ. താരങ്ങളുടെ പരിക്കും, ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് അടക്കമുള്ള താരങ്ങളുടെ മോശം ഫോമും തിരിച്ചടിയായി. ചെന്നൈയ്ക്ക് ഇത്തവണ സംഭവിച്ചതും, അടുത്ത തവണ പരിഹരിക്കേണ്ടതുമായ മൂന്ന് പോരായ്മകള്‍ ചൂണ്ടിക്കാട്ടി മുന്‍ താരം ആര്‍ അശ്വിന്‍ രംഗത്തെത്തി.</p>
<p>സഞ്ജു സാംസൺ, അകീൽ ഹൊസൈൻ, അൻഷുൽ കംബോജ് എന്നിവരുടെ പ്രകടനങ്ങളെ അശ്വിൻ അഭിനന്ദിച്ചെങ്കിലും, ടീമിന്റെ ലേല തന്ത്രങ്ങൾ പൂർണ്ണമായും മാറ്റിയെഴുതേണ്ടതുണ്ടെന്ന് അശ്വിന്‍ പറഞ്ഞു. ലേല തന്ത്രങ്ങൾ, താരങ്ങളുടെ റോളുകളിലെ വ്യക്തത, തീരുമാനങ്ങളിലെ പിഴവുകൾ എന്നിവയെക്കുറിച്ച് അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ സംസാരിച്ചു.</p>
<h3>അശ്വിന്‍ പറഞ്ഞത്‌</h3>
<p>ലേല തന്ത്രങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. രണ്ട് ടീമുകൾ വെങ്കിടേഷ് അയ്യരെയും ജേസൺ ഹോൾഡറെയും വെറും 7 കോടി രൂപയ്ക്ക് വീതം സ്വന്തമാക്കുകയും അവർ ഫൈനലിൽ എത്തുകയും ചെയ്തു. 14 കോടി രൂപ വീതം മുടക്കി മറ്റ് രണ്ട് താരങ്ങളെ എടുക്കുന്നതിന് പകരം, യുവത്വത്തിന്റെയും പരിചയസമ്പത്തിന്റെയും ഒരു മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാൻ സിഎസ്കെ ഈ രണ്ട് കളിക്കാരെ സ്വന്തമാക്കണമായിരുന്നുവെന്നും അശ്വിന്‍ പറഞ്ഞു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/afghanistan-to-historically-host-india-in-delhi-for-t20i-series-check-details-2207847.html">IND vs AFG: ചരിത്രത്തിലാദ്യം! ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കാൻ അഫ്ഗാനിസ്ഥാൻ</a></strong></p>
<p>അവർക്ക് ഒരു ടീമായി ഒത്തുപോകാൻ കഴിഞ്ഞില്ല. കൂടാതെ കളിക്കാർക്ക് എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയും ഇല്ലായിരുന്നുവെന്നും അശ്വിന്‍ വിമര്‍ശിച്ചു. മറ്റ് ടീമുകൾക്ക് സീസൺ ആരംഭിക്കുന്നതിന് മുൻപ് തന്നെ താരങ്ങള്‍ക്ക്‌ പരിക്കേറ്റിരുന്നു. സിഎസ്കെയെ സംബന്ധിച്ച് പരിക്കുകൾ പുതിയ കാര്യമല്ലെങ്കിലും, ഇത്തവണ സീസൺ ആരംഭിച്ചതിന് ശേഷമാണ് അവരുടെ താരങ്ങള്‍ക്ക്‌ പരിക്കേറ്റതെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി.</p>
<p>ഈ പ്രതിസന്ധിയെ മറികടക്കാൻ അവർക്ക് സാധിച്ചില്ല. ഇത് അവർക്ക് വലിയൊരു പ്രശ്നമായി മാറി. പല താരങ്ങളെയും തെറ്റായ സമയങ്ങളിലാണ് അവർ ക്രീസിലേക്ക് ഇറക്കിയത്. ഡെവാൾഡ് ബ്രെവിസിനെയും ശിവം ദുബെയെയും ഫിനിഷർമാരായി ഉപയോഗിച്ചത് അവരുടെ തീരുമാനങ്ങളിലെ പാളിച്ചകളെയാണ് കാണിക്കുന്നതെന്നും അശ്വിന്‍ പറഞ്ഞു.</p>
<h3>സ്റ്റീഫൻ ഫ്ലെമിംഗിന്റെ വാക്കുകള്‍</h3>
<p>എംഎസ് ധോണി ഈ സീസണില്‍ കളിച്ചില്ലെങ്കിലും, അദ്ദേഹം ടീമിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന്‌ ചെന്നൈ സൂപ്പർ കിംഗ്സ് ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിംഗ് പറഞ്ഞു. ടീമിനൊപ്പം അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടാവുക എന്നത് ഏറെ പ്രധാനപ്പെട്ട ഒന്നായിരുന്നുവെന്നും ഫ്ലെമിംഗ് കൂട്ടിച്ചേർത്തു.</p>
<p>പരിക്കുകൾ കാരണം ധോണിക്ക് ഇത്തവണത്തെ ടൂർണമെന്റിലെ ഒരു മത്സരം പോലും കളിക്കാൻ സാധിച്ചിരുന്നില്ല. എങ്കിലും, ധോണി ടീമുമായി വളരെ അടുത്ത് തന്നെ ഉണ്ടായിരുന്നുവെന്നും, പ്രത്യേകിച്ച് യുവതാരങ്ങളെ നയിക്കുന്നതിലും ടീമിന്റെ ഒത്തൊരുമ നിലനിർത്തുന്നതിലും വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഫ്ലെമിംഗ് വ്യക്തമാക്കി.</p>
<h3>English Summary</h3>
<p>Chennai Super Kings finished eighth in IPL 2026. Ravichandran Ashwin criticized the team's auction strategy and decision-making. He noted that injuries and a lack of role clarity hurt the squad. Head coach Stephen Fleming praised MS Dhoni's strong off-field influence.</p>
]]></content:encoded>
				</item>
							<item>
					<title>IND vs AFG: ചരിത്രത്തിലാദ്യം! ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കാൻ അഫ്ഗാനിസ്ഥാൻ</title>
					<link>https://www.malayalamtv9.com/sports/cricket-news/afghanistan-to-historically-host-india-in-delhi-for-t20i-series-check-details-2207847.html</link>
					<pubDate>Tue, 02 Jun 2026 21:41:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/afghanistan-to-historically-host-india-in-delhi-for-t20i-series-check-details-2207847.html</guid>
					<description><![CDATA[<p>Afghanistan Set to Host India for T20I Series: ഇന്ത്യക്കെതിരെയുള്ള ഒരു ക്രിക്കറ്റ് പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കാൻ അഫ്ഗാനിസ്ഥാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സെപ്റ്റംബറിൽ ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയ്ക്കാണ് അഫ്ഗാനിസ്ഥാൻ ആതിഥേയത്വം വഹിക്കുകയെന്ന് റിപ്പോര്‍ട്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Suryakumar-Yadav-and-Rashid-Khan.jpg" class="attachment-large size-large wp-post-image" alt="Suryakumar Yadav and Rashid Khan" /></figure><p><strong>ന്യൂഡല്‍ഹി:</strong> ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യക്കെതിരെയുള്ള ഒരു ക്രിക്കറ്റ് പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കാൻ അഫ്ഗാനിസ്ഥാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സെപ്റ്റംബറിൽ ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയ്ക്കാണ് അഫ്ഗാനിസ്ഥാൻ ആതിഥേയത്വം വഹിക്കുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അടുത്തകാലത്ത്‌ ട്വന്റി-20 ക്രിക്കറ്റിൽ വൻ ശക്തിയായി വളർന്നുവന്ന ടീമാണ് അഫ്ഗാനിസ്ഥാൻ.</p>
<p>ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. സെപ്റ്റംബർ 13, 16, 19 തീയതികളിലാകും മത്സരങ്ങൾ നടക്കുകയെന്ന് റിപ്പോർട്ടിൽ പറയുന്നു. നേരത്തെയും അഫ്ഗാനിസ്ഥാൻ 'ഹോം' മത്സരങ്ങൾക്ക് വേദിയായി തിരഞ്ഞെടുത്തത് ഇന്ത്യയെയായിരുന്നു. ഇതിനുമുമ്പ് അയർലൻഡ്, ബംഗ്ലാദേശ് തുടങ്ങിയ ടീമുകൾക്കെതിരെയുള്ള മത്സരങ്ങൾക്ക് ഗ്രേറ്റർ നോയിഡ, ഡെഹ്‌റാഡൂൺ, ലഖ്‌നൗ എന്നിവിടങ്ങളിലായിരുന്നു അഫ്ഗാനിസ്ഥാൻ ആതിഥേയത്വം വഹിച്ചിരുന്നത്.</p>
<h3>അഫ്ഗാനിസ്ഥാനെതിരായ മത്സരം</h3>
<p>അതേസമയം, ജൂണ്‍ ആറിന് നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും. മൊഹാലിയിലാണ് ഈ മത്സരം. ജമ്മു കശ്മീർ പേസർ ഔഖിബ് നബി ദാറിനെ ടീം മാനേജ്‌മെന്റ് നെറ്റ്‌സിൽ പന്തെറിയാനായി വിളിച്ചിട്ടുണ്ട്. ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ടീമിനെ സഹായിക്കാൻ ഔഖിബിനൊപ്പം മറ്റ് അഞ്ച് കളിക്കാരെയും മാനേജ്‌മെന്റ് വിളിച്ചുവരുത്തിയിട്ടുണ്ട്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/ipl-2026-orange-cap-winner-vaibhav-sooryavanshi-doubles-endorsement-fees-report-2207831.html">Vaibhav Sooryavanshi: ഇനി കോടികള്‍ കൊടുക്കണം! പരസ്യ പ്രതിഫലം കുത്തനെ കൂട്ടി വൈഭവ് സൂര്യവംശി</a></strong></p>
<p>ഔഖിബ് നബി ദാറിനെ ടെസ്റ്റ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി കളിക്കുന്ന ഉത്തർപ്രദേശിന്റെ ലെഗ് സ്പിന്നർ സീഷൻ അൻസാരിയെയും നെറ്റ്സിൽ പന്തെറിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ശിവാങ് കുമാർ, ഗുർജപ്നീത് സിംഗ്, പ്രിൻസ് യാദവ്, സാരാംശ് ജെയിൻ എന്നിവരാണ് ക്യാമ്പിലേക്ക് വിളിക്കപ്പെട്ട മറ്റ് താരങ്ങള്‍.</p>
<p>ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിൽ ഇന്ത്യൻ ടീമിനെ സഹായിക്കുന്നതിനായി ഗുർജപ്നീത് സിംഗ്, ഔഖിബ് നബി, പ്രിൻസ് യാദവ്, സാരാംശ് ജെയിൻ, സീഷൻ അൻസാരി, ശിവാങ് കുമാർ എന്നിവർ നെറ്റ് ബൗളർമാരായി ഇന്ത്യൻ ടീമിനൊപ്പം ചേർന്നതായി ബിസിസിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു.</p>
<p>ഔഖിബ് നബിയോട് ഇന്ത്യൻ ടീമിന്റെ നെറ്റ്സിൽ ചേരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നത് ശരിയാണെന്നും, എന്നാൽ ഔഖിബ് മാത്രമല്ല മറ്റ് അഞ്ച് പേരെക്കൂടി ഇതിനായി വിളിച്ചിട്ടുണ്ടെന്നും ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ പിടിഐയോട് പ്രതികരിച്ചു.</p>
<p>പ്രതികൂല കാലാവസ്ഥയായതിനാലും,ഏഴ് ദിവസത്തിനുള്ളിൽ മൂന്ന് മത്സരങ്ങൾ കളിച്ചതിനാലും ഇന്ത്യയുടെ മുൻനിര ഫാസ്റ്റ് ബൗളർമാരായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർക്ക് നെറ്റ്സിൽ പൂർണ്ണതോതിൽ പന്തെറിയാൻ സാധിക്കില്ല. എന്നാൽ ബാറ്റർമാർക്ക് ആവശ്യത്തിന് പരിശീലനം ലഭിക്കേണ്ടതുണ്ട് എന്നതിനാലാണ് ഈ തീരുമാനമെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.</p>
<p>ടെസ്റ്റ് മത്സരത്തിനു ശേഷം മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലും ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും. ജൂണ്‍ 13, 17, 20 തീയതികളിലാണ് ഏകദിന മത്സരങ്ങള്‍ നടക്കുന്നത്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ധര്‍മ്മശാല ആതിഥേയത്വം വഹിക്കും. രണ്ടാം മത്സരം ലഖ്‌നൗവിലാണ്. മൂന്നാം മത്സരം ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കും.</p>
<h3>English Summary</h3>
<p>Afghanistan will historically host India for a three-match T20I series in Delhi this September. The matches are scheduled to be played at the Arun Jaitley Stadium. Meanwhile, Jammu and Kashmir pacer Auqib Nabi Dar has been called up as an Indian net bowler. Five other domestic and IPL players will also join the camp to assist the Indian batters.</p>
]]></content:encoded>
				</item>
							<item>
					<title>Vaibhav Sooryavanshi: ഇനി കോടികള്‍ കൊടുക്കണം! പരസ്യ പ്രതിഫലം കുത്തനെ കൂട്ടി വൈഭവ് സൂര്യവംശി</title>
					<link>https://www.malayalamtv9.com/photo-gallery/ipl-2026-orange-cap-winner-vaibhav-sooryavanshi-doubles-endorsement-fees-report-2207831.html</link>
					<pubDate>Tue, 02 Jun 2026 20:49:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/ipl-2026-orange-cap-winner-vaibhav-sooryavanshi-doubles-endorsement-fees-report-2207831.html</guid>
					<description><![CDATA[<p>Vaibhav Sooryavanshi Revises Brand Endorsement Fees: വൈഭവ് സൂര്യവംശി തന്റെ ബ്രാന്‍ഡ് മൂല്യം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ഐപിഎൽ 2026-ന് തൊട്ടുമുമ്പ് പരസ്യ കരാറുകൾക്കായി ഒരു കോടി രൂപ ഈടാക്കിയിരുന്ന താരം പ്രതിഫലം ഇരട്ടിയാക്കിയെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാൻ റോയൽസുമായി 1.10 കോടി രൂപയുടെ വാർഷിക കരാറുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-1-1.jpg" class="attachment-large size-large wp-post-image" alt="Vaibhav Sooryavanshi" /></figure><p>
		<style type="text/css">
			#gallery-11 {
				margin: auto;
			}
			#gallery-11 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-11 img {
				border: 2px solid #cfcfcf;
			}
			#gallery-11 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-11' class='gallery galleryid-2207831 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-1-1.jpg" class="attachment-thumbnail size-thumbnail" alt="Vaibhav Sooryavanshi" aria-describedby="gallery-11-2207838" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-1-1.jpg 150w, https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-1-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-11-2207838'>
				ഐപിഎല്‍ ഓറഞ്ച് ക്യാപ് വിന്നറായ വൈഭവ് സൂര്യവംശി തന്റെ ബ്രാന്‍ഡ് മൂല്യം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ഐപിഎൽ 2026-ന് തൊട്ടുമുമ്പ് പരസ്യ കരാറുകൾക്കായി ഒരു കോടി രൂപ ഈടാക്കിയിരുന്ന താരം പ്രതിഫലം ഇരട്ടിയാക്കിയെന്നാണ് റിപ്പോര്‍ട്ട്. നിലവിൽ രാജസ്ഥാൻ റോയൽസുമായി 1.10 കോടി രൂപയുടെ വാർഷിക കരാറുണ്ട്. ഭാവിയില്‍ താരത്തിന്റെ ഐപിഎല്‍ പ്രതിഫലവും കുതിച്ചയരുമെന്ന് ഉറപ്പാണ് (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-2-1.jpg" class="attachment-thumbnail size-thumbnail" alt="Vaibhav Sooryavanshi" aria-describedby="gallery-11-2207839" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-2-1.jpg 150w, https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-2-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-11-2207839'>
				ഈ 15-കാരൻ തന്റെ ബ്രാൻഡ് പരസ്യ പ്രതിഫലം ഇപ്പോഴേ ഇരട്ടിയാക്കിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. 776 റൺസ് അടിച്ചുകൂട്ടിയാണ് സൂര്യവംശി 2026 ഐപിഎൽ സീസൺ അവസാനിപ്പിച്ചത്. ഈ മികച്ച പ്രകടനം അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ നേടിക്കൊടുത്തു. ഈ സീസണിലെ മോസ്റ്റ് വാല്യുവബില്‍ താരവും വൈഭവ് സൂര്യവംശിയാണ്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-3-1.jpg" class="attachment-thumbnail size-thumbnail" alt="Vaibhav Sooryavanshi" aria-describedby="gallery-11-2207840" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-3-1.jpg 150w, https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-3-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-11-2207840'>
				നിലവിൽ മാതാപിതാക്കളാണ് സൂര്യവംശിയുടെ ബ്രാൻഡ് പരസ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം. സൂര്യവംശിയുടെ ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസും അവരെ സഹായിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്‌. ഇതിനകം തന്നെ കോംപ്ലാൻ, റെഡ് ബുൾ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിരവധി പ്രമുഖ ബ്രാൻഡുകളാണ് ഇപ്പോൾ താരത്തിന്റെ പിന്നാലെയുള്ളത്.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-4-1.jpg" class="attachment-thumbnail size-thumbnail" alt="Vaibhav Sooryavanshi" aria-describedby="gallery-11-2207841" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-4-1.jpg 150w, https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-4-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-11-2207841'>
				സൂര്യവംശി തന്റെ പരസ്യ പ്രതിഫലം ഏകദേശം ഇരട്ടിയാക്കിയെന്ന് ഒരു പരസ്യ വിപണി വിദഗ്ധനെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഐപിഎൽ 2026 ആരംഭിക്കുന്നതിന് മുൻപ് ഓരോ കരാറിനും ഏകദേശം ഒരു കോടി രൂപയോളമാണ് താരം വാങ്ങിയിരുന്നത്. എന്നാൽ ഇപ്പോഴത് ഒന്നര മുതൽ രണ്ട് കോടി രൂപ വരെയായി ഉയർത്തിയെന്നാണ് റിപ്പോര്‍ട്ട്. കോംപ്ലാൻ, റെഡ് ബുൾ എന്നിവയുമായി ഒരു കോടി രൂപയുടെ നിരക്കിലായിരുന്നു കരാറുകൾ.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-6.jpg" class="attachment-thumbnail size-thumbnail" alt="Vaibhav Sooryavanshi" aria-describedby="gallery-11-2207843" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-6.jpg 150w, https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-6.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-11-2207843'>
				ഈ ഐപിഎല്‍ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് വൈഭവ് സൂര്യവംശി പുറത്തെടുത്തത്. ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. 237.30 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. 72 സിക്‌സറുകളാണ് ഈ കുട്ടിത്താരം അടിച്ചുകൂട്ടിയത്.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Sanju Samson: അയര്‍ലന്‍ഡ് പര്യടനത്തില്‍ ഇന്ത്യയെ ആരു നയിക്കും? ഓപ്ഷണുകളില്‍ സഞ്ജുവും</title>
					<link>https://www.malayalamtv9.com/sports/cricket-news/india-vs-ireland-t20-series-sanju-samson-shreyas-iyer-in-captaincy-race-who-will-lead-indian-team-2207784.html</link>
					<pubDate>Tue, 02 Jun 2026 16:08:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/india-vs-ireland-t20-series-sanju-samson-shreyas-iyer-in-captaincy-race-who-will-lead-indian-team-2207784.html</guid>
					<description><![CDATA[<p>Sanju Samson vs Shreyas Iyer : അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിച്ചേക്കും. ജൂണ്‍ 26നും, 28നുമാണ് മത്സരങ്ങള്‍. ജൂണ്‍ 17-നകം ടീം പ്രഖ്യാപിക്കാനാണ് സാധ്യത. പുതുമുഖ നിരയെയാകും ഇന്ത്യ അയര്‍ലന്‍ഡിലേക്ക് അയക്കുന്നത്. ക്യാപ്റ്റന്‍സിയിലും മാറ്റം പ്രതീക്ഷിക്കാം</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Sanju-Samson.jpg" class="attachment-large size-large wp-post-image" alt="Sanju Samson" /></figure><p><strong>IND vs IRE:</strong> അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിച്ചേക്കും. ജൂണ്‍ 26നും, 28നുമാണ് മത്സരങ്ങള്‍. ജൂണ്‍ 17-നകം ടീം പ്രഖ്യാപിക്കാനാണ് സാധ്യത. പുതുമുഖ നിരയെയാകും ഇന്ത്യ അയര്‍ലന്‍ഡിലേക്ക് അയക്കുന്നത്. ക്യാപ്റ്റന്‍സിയിലും മാറ്റം പ്രതീക്ഷിക്കാം. സഞ്ജു സാംസണോ, ശ്രേയസ് അയ്യരോ ക്യാപ്റ്റനാകാനാണ് സാധ്യത. ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്നു സഞ്ജു. ഐപിഎല്ലിലും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തിരുന്നു. ഈ ഐപിഎല്‍ സീസണില്‍ രണ്ട് സെഞ്ചുറി നേടിയ ഏക താരവും സഞ്ജുവാണ്. രാജ്യാന്തര ക്രിക്കറ്റിലെ അനുഭവസമ്പത്തും, ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചുള്ള പരിചയവും സഞ്ജുവിന് അനുകൂല ഘടകമാണ്.</p>
<p>ശ്രേയസ് അയ്യരാണ് മറ്റൊരു ക്യാപ്റ്റന്‍സി ഓപ്ഷന്‍. ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയിലും, ബാറ്ററായും മികച്ച പ്രകടനമാണ് ശ്രേയസ് പുറത്തെടുത്തത്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനെ ഫൈനലിലേക്കും, 2024-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടനേട്ടത്തിലേക്ക് നയിക്കാനും ശ്രേയസിന് സാധിച്ചു. എന്നാല്‍ മികച്ച ഫോമിലാണെങ്കിലും, 2023-ന് ശേഷം താരം രാജ്യാന്തര ടി20യില്‍ കളിച്ചിട്ടില്ലാത്തത് തിരിച്ചടിയായേക്കാം.</p>
<p>നിലവിലെ ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവിന് അയര്‍ലന്‍ഡ് പര്യടനത്തില്‍ വിശ്രമം അനുവദിക്കാനാണ് സാധ്യത. സമീപകാലത്ത് സൂര്യ മോശം പ്രകടനമാണ് പുറത്തെടുക്കുന്നത്. 35 വയസുള്ള സൂര്യയ്ക്ക് പ്രായവും പ്രതികൂല ഘടകമാണ്. താരത്തെ ടി20 ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള സാധ്യതയും ശക്തമാണ്. ഏഷ്യന്‍ ഗെയിംസിനുള്ള 30 അംഗ സാധ്യതാപ്പട്ടികയില്‍ സൂര്യയെ ഉള്‍പ്പെടുത്തിയിരുന്നില്ല.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/bcci-promises-to-take-vaibhav-sooryavanshi-to-the-highest-level-after-record-breaking-ipl-2026-2207633.html">Vaibhav Sooryavanshi: വൈഭവ് സൂര്യവംശി സീനിയര്‍ ടീമിലേക്ക്; ഉറപ്പു നല്‍കി ബിസിസിഐ</a></strong></p>
<p>ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്ലിനെയും അയര്‍ലന്‍ഡ് പര്യടനത്തില്‍ പരിഗണിക്കാനുള്ള സാധ്യത കുറവാണ്. അഫ്ഗാനിസ്ഥാനെതിരെ ജൂണ്‍ ആറിന് നടക്കുന്ന ടെസ്റ്റ് മത്സരത്തിലും, 13 മുതല്‍ 20 വരെ നടക്കുന്ന ഏകദിന പരമ്പരയിലും ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്. അതുകൊണ്ട് തന്നെ അയര്‍ലന്‍ഡ് പര്യടനത്തില്‍ താരത്തിന് വിശ്രമം അനുവദിച്ചേക്കും.</p>
<p>തിലക് വര്‍മയെയും ഇന്ത്യ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിച്ചേക്കാമെന്ന് അഭ്യൂഹമുണ്ട്. എന്നാല്‍ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായി താരത്തെ നിയമിച്ചിട്ടുണ്ട്. അയര്‍ലന്‍ഡ് പര്യടനത്തിന്റെ അതേ സമയത്ത് ഇന്ത്യ എ ടീമിന്റെ മത്സരങ്ങളും നടക്കുന്നതിനാല്‍ തിലക് ടി20 പരമ്പരയില്‍ ഇടം നേടുമോയെന്ന് വ്യക്തമല്ല.</p>
<h3>വൈഭവ് സീനിയര്‍ ടീമിലേക്ക്‌?</h3>
<p>ഐപിഎല്ലില്‍ മികവ് തെളിയിച്ച യുവതാരങ്ങള്‍ക്ക് അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ അവസരം ലഭിച്ചേക്കും. ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടിയ പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശി സ്‌ക്വാഡിലുള്‍പ്പെടാനാണ് സാധ്യത. അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ വൈഭവിനെ ഉൾപ്പെടുത്തണമെന്ന് മുൻ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് ആവശ്യപ്പെട്ടു.</p>
<p>ഇന്ത്യയുടെ സീനിയര്‍ ടി20 ടീമിലേക്ക് വൈഭവിനെ ഉടന്‍ പരിഗണിക്കണമെന്ന് എംഎസ്‌കെ പ്രസാദ് പറഞ്ഞു. ടി20 ക്രിക്കറ്റിലെ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തെ ഉടൻ തന്നെ ഇന്ത്യൻ ടീമിലേക്ക് മാറ്റണം. ശ്രീലങ്കയിൽ നടക്കുന്ന ഇന്ത്യ എ ത്രിരാഷ്ട്ര പരമ്പരയ്ക്ക് ശേഷം നടക്കുന്ന അയർലൻഡ് പരമ്പരയിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുക്കണമെന്ന് എംഎസ്‌കെ പ്രസാദ് പറഞ്ഞു.</p>
<h3>English Summary</h3>
<p>India might soon announce a fresh, young squad for the upcoming T20 series against Ireland. Sanju Samson and Shreyas Iyer are the top contenders to lead the team as captain. Regular captain Suryakumar Yadav will likely be rested due to his recent poor form. Shubman Gill is also expected to rest following the busy ODI and Test series against Afghanistan.</p>
]]></content:encoded>
				</item>
							<item>
					<title>ICC Suspends Cricket Canada Membership: കടുത്ത നടപടിയുമായി ഐസിസി; കാനഡയുടെ അംഗത്വം റദ്ദാക്കി</title>
					<link>https://www.malayalamtv9.com/sports/cricket-news/icc-suspends-cricket-canada-over-governance-breach-announces-major-rule-changes-2207682.html</link>
					<pubDate>Mon, 01 Jun 2026 22:28:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/icc-suspends-cricket-canada-over-governance-breach-announces-major-rule-changes-2207682.html</guid>
					<description><![CDATA[<p>Cricket Canada Suspended by ICC: ഐസിസി അംഗത്വത്തിൽ നിന്ന് കാനഡയെ സസ്‌പെന്‍ഡ് ചെയ്തു. ഭരണപരമായ ഗുരുതര വീഴ്ചകളെയും നിയമലംഘനങ്ങളെയും തുടർന്നാണ് നടപടി. അഹമ്മദാബാദിൽ നടന്ന ഐസിസി ബോർഡ് യോഗങ്ങൾക്ക് ശേഷമാണ് നിർണായക തീരുമാനം. കാനഡയെ സസ്‌പെന്‍ഡ് ചെയ്തതിന് പുറമെ ചില നിര്‍ണായക തീരുമാനങ്ങളുമെടുത്തിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/ICC-and-Cricket-Canada.jpg" class="attachment-large size-large wp-post-image" alt="ICC and Cricket Canada" /></figure><p><strong>ICC:</strong> ഐസിസി അംഗത്വത്തിൽ നിന്ന് കാനഡയെ സസ്‌പെന്‍ഡ് ചെയ്തു. ഭരണപരമായ ഗുരുതര വീഴ്ചകളെയും നിയമലംഘനങ്ങളെയും തുടർന്നാണ് നടപടി. അഹമ്മദാബാദിൽ നടന്ന ഐസിസി ബോർഡ് യോഗങ്ങൾക്ക് ശേഷമാണ് ഈ നിർണായക തീരുമാനം പുറത്തുവിട്ടത്. കാനഡയെ സസ്‌പെന്‍ഡ് ചെയ്തതിന് പുറമെ ചില നിര്‍ണായക തീരുമാനങ്ങളുമെടുത്തിട്ടുണ്ട്. ഭരണം ശക്തമാക്കാനും വനിതാ ക്രിക്കറ്റിനെ പിന്തുണയ്ക്കാനും ആഗോള മത്സര ഘടനകൾ മെച്ചപ്പെടുത്താനും ക്രിക്കറ്റിൽ പുത്തൻ സാങ്കേതികവിദ്യകൾ കൊണ്ടുവരാനുമുള്ള നിരവധി സുപ്രധാന തീരുമാനങ്ങളാണ് ഐസിസി കൈക്കൊണ്ടത്.</p>
<p>ഭരണസമിതിയിലെ പ്രശ്‌നങ്ങള്‍ കാരണം കാനഡയെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും, താരങ്ങളെ അത് ബാധിക്കാതിരിക്കാനും, അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ഐസിസി ബോർഡ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.</p>
<p>അതുകൊണ്ടുതന്നെ, സസ്പെൻഷൻ കാലാവധിയിലും ഐസിസിയുടെ ഔദ്യോഗിക ടൂർണമെന്റുകളിൽ കാനഡയുടെ ദേശീയ ടീമുകൾക്ക് തുടർന്നും പങ്കെടുക്കാം. ക്രിക്കറ്റ് കാനഡയ്ക്കുള്ള ഫണ്ടിങ് ഇനിമുതൽ നിയന്ത്രണങ്ങളോടെ മാത്രമേ നൽകൂ. ഐസിസി മാനേജ്‌മെന്റിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ, അംഗീകൃത ദേശീയ ടീം പ്രോഗ്രാമുകൾക്ക് വേണ്ടി മാത്രമായിരിക്കും തുക അനുവദിക്കുക.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/ipl-2026-mvp-vaibhav-sooryavanshi-wins-new-car-but-here-is-why-he-cant-drive-it-yet-2207666.html">Vaibhav Sooryavanshi: കാര്‍ കിട്ടി, പക്ഷേ ഓടിക്കാനാകില്ല; വൈഭവ് കാത്തിരിക്കണം മൂന്ന് വര്‍ഷം</a></strong></p>
<h3>നിബന്ധനകൾ</h3>
<p>ക്രിക്കറ്റ് കാനഡയിലെ ഭരണപരവും സംഘടനാപരവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ചില വ്യവസ്ഥകളും ഐസിസി മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ നിബന്ധനകൾ അവർ എത്രത്തോളം പാലിക്കുന്നുണ്ടെന്ന് ഐസിസി നോർമലൈസേഷൻ കമ്മിറ്റിയും മാനേജ്‌മെന്റും ചേർന്ന് നിരീക്ഷിക്കും. ഈ വ്യവസ്ഥകൾ പൂർണ്ണമായും പാലിച്ചുവെന്ന് ബോർഡിന് ബോധ്യപ്പെട്ടാൽ മാത്രമേ കാനഡയുടെ അംഗത്വം പുനഃസ്ഥാപിക്കുകയുള്ളൂ.</p>
<h3>പ്രധാന തീരുമാനങ്ങള്‍</h3>
<p>അതേസമയം, മറ്റ് ചില സുപ്രധാന തീരുമാനങ്ങളും ഐസിസി പുറത്തുവിട്ടു. ടെസ്റ്റ് മത്സരങ്ങളില്‍ മോശം വെളിച്ചം കാരണം കളി തടസ്സപ്പെടുന്നത് ഒഴിവാക്കാൻ ഇരു ടീമുകളുടെയും സമ്മതത്തോടെ പിങ്ക് പന്ത് പരീക്ഷിക്കാൻ തീരുമാനമായി.</p>
<p>മോശം വെളിച്ചം മൂലമുണ്ടാകുന്ന സമയനഷ്ടം കുറയ്ക്കുന്നതിനായി സ്റ്റേഡിയങ്ങളിലെയും മാച്ച് ഒഫീഷ്യൽസിന്റെയും ലൈറ്റിങ് സാങ്കേതികവിദ്യയെക്കുറിച്ച് വിശദമായ ഗവേഷണം നടത്തും. മെരിലബോൺ ക്രിക്കറ്റ് ക്ലബുമായി ചേർന്നാണ് ഐസിസി ഈ പദ്ധതിക്ക് ഫണ്ട് നൽകുന്നത്. ചട്ടവിരുദ്ധമായ ബൗളിങ് ആക്ഷനുകൾ റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് മാച്ച് ഒഫീഷ്യൽസിന് ഹോക്ക്-ഐ (Hawk-Eye) ഡാറ്റ പരിശോധിക്കാനുള്ള അനുമതിയും ഇനിമുതൽ ഉണ്ടാകും.</p>
<p>നിശ്ചിത ഡ്രിങ്ക്സ് ഇന്റർവെല്ലുകളിൽ ഹെഡ് കോച്ചുമാർക്കോ അവർ ചുമതലപ്പെടുത്തുന്നവർക്കോ ടീമുകളുമായി ചർച്ച നടത്താന്‍ അനുവാദമുണ്ടാകും. ടി20 മത്സരങ്ങളിൽ 15 മിനിറ്റ് ഇടവേള നിർബന്ധമാക്കി. അതുപോലെ മത്സരം പുനരാരംഭിക്കുമ്പോൾ ബാറ്റർമാർ ഉടൻ തന്നെ ക്രീസിൽ സജ്ജരായിരിക്കണമെന്നാണ് നിര്‍ദ്ദേശം.</p>
<h3>സമയക്രമത്തിലും മാറ്റം</h3>
<p>2027-ലെ ഐസിസി വനിതാ ചാമ്പ്യൻസ് ട്രോഫിയുടെ സമയക്രമത്തിലും മാറ്റം വരുത്തി. മുൻപ് ജൂൺ-ജൂലൈ മാസങ്ങളിൽ നടത്താനിരുന്ന ടൂർണമെന്റ് 2027 ഫെബ്രുവരി 14 മുതൽ 28 വരെയുള്ള തീയതികളിലേക്ക് മാറ്റി. വനിതകളുടെ എമർജിങ് നേഷൻസ് ട്രോഫി പരീക്ഷണാടിസ്ഥാനത്തിൽ നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന 5 ഫുൾ മെമ്പർമാരും 5 അസോസിയേറ്റ് മെമ്പർമാരും ഉൾപ്പെടെ 10 ടീമുകളായിരിക്കും മാറ്റുരയ്ക്കുക.</p>
<h3>English Summary</h3>
<p>The ICC has suspended Cricket Canada due to serious governance breaches.However, Canadian players can still participate in official ICC events. The board also approved pink-ball trials for Test matches to tackle bad light. Additionally, key schedule updates were made for upcoming women's cricket tournaments.</p>
]]></content:encoded>
				</item>
							<item>
					<title>Vaibhav Sooryavanshi: കാര്‍ കിട്ടി, പക്ഷേ ഓടിക്കാനാകില്ല; വൈഭവ് കാത്തിരിക്കണം മൂന്ന് വര്‍ഷം</title>
					<link>https://www.malayalamtv9.com/photo-gallery/ipl-2026-mvp-vaibhav-sooryavanshi-wins-new-car-but-here-is-why-he-cant-drive-it-yet-2207666.html</link>
					<pubDate>Mon, 01 Jun 2026 20:25:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/ipl-2026-mvp-vaibhav-sooryavanshi-wins-new-car-but-here-is-why-he-cant-drive-it-yet-2207666.html</guid>
					<description><![CDATA[<p>Vaibhav Sooryavanshi Wins MVP and Tata Sierra: ഐപിഎല്ലില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരിക്കുകയാണ് വൈഭവ് സൂര്യവംശി. താരത്തിന് ഒരു പുത്തന്‍ കാറും സമ്മാനമായി ലഭിച്ചിരുന്നു. എന്നാല്‍ 15 വയസ് മാത്രം പ്രായമുള്ള വൈഭവിന് അത് ഇപ്പോള്‍ ഓടിക്കാനാകില്ല. വൈഭവ് ഇനിയും മൂന്ന് വര്‍ഷം കാത്തിരിക്കണം</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-1.jpg" class="attachment-large size-large wp-post-image" alt="Vaibhav Sooryavanshi" /></figure><p>
		<style type="text/css">
			#gallery-12 {
				margin: auto;
			}
			#gallery-12 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-12 img {
				border: 2px solid #cfcfcf;
			}
			#gallery-12 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-12' class='gallery galleryid-2207666 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-1.jpg" class="attachment-thumbnail size-thumbnail" alt="Vaibhav Sooryavanshi" aria-describedby="gallery-12-2207667" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-1.jpg 150w, https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-12-2207667'>
				ഐപിഎല്ലില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ 15-കാരന്‍ ഓപ്പണര്‍ വൈഭവ് സൂര്യവംശി. താരത്തിന് ഒരു പുത്തന്‍ കാറും സമ്മാനമായി ലഭിച്ചിരുന്നു. എന്നാല്‍ 15 വയസ് മാത്രം പ്രായമുള്ള വൈഭവിന് അത് ഇപ്പോള്‍ ഓടിക്കാനാകില്ല. നിയമപരമായി വാഹനമോടിക്കാന്‍ വൈഭവ് ഇനിയും മൂന്ന് വര്‍ഷം കാത്തിരിക്കണം (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-2.jpg" class="attachment-thumbnail size-thumbnail" alt="Vaibhav Sooryavanshi" aria-describedby="gallery-12-2207668" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-2.jpg 150w, https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-12-2207668'>
				എന്നാല്‍ താരത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് വാഹനം ഉപയോഗിക്കാനാകും. 16 മത്സരങ്ങളില്‍ നിന്ന് 776 റണ്‍സ് നേടിയ വൈഭവാണ് ഈ സീസണിലെ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. 16 ഇന്നിങ്സുകളിൽ നിന്നായി 237.30 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിൽ 776 റൺസാണ് അടിച്ചുകൂട്ടിയത്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-3.jpg" class="attachment-thumbnail size-thumbnail" alt="Vaibhav Sooryavanshi" aria-describedby="gallery-12-2207669" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-3.jpg 150w, https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-12-2207669'>
				&#8216;മോസ്റ്റ് വാല്യൂബിൾ പ്ലെയർ&#8217; പുരസ്‌കാരം ലഭിച്ചതും വൈഭവിനാണ്. &#8216;എമർജിങ് പ്ലെയർ&#8217; പുരസ്കാരവും വൈഭവ് സൂര്യവംശി തന്നെയാണ് സ്വന്തമാക്കിയത്. മിഡ്-സൈസ് എസ്‌യുവികളിലൊന്നായ ടാറ്റാ സിയറയാണ് സൂര്യവംശിക്ക് സമ്മാനമായി ലഭിച്ച പുരസ്കാരങ്ങളിൽ ഒന്ന്. ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം 18 വയസ്സായതിനാൽ താരത്തിന് ഇപ്പോൾ ഈ വാഹനത്തിന്റെ സ്റ്റിയറിങ് കൈയ്യിലെടുക്കാൻ സാധിക്കില്ല.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-4.jpg" class="attachment-thumbnail size-thumbnail" alt="Vaibhav Sooryavanshi" aria-describedby="gallery-12-2207670" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-4.jpg 150w, https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-12-2207670'>
				വ്യക്തിഗത പ്രകടനങ്ങള്‍ക്കുള്ള പ്രൈസ് മണിയായി ഏതാണ്ട് 55 ലക്ഷം രൂപയാണ് താരം സ്വന്തമാക്കിയത്. ഇതൊരു അഭിമാന നിമിഷമാണെന്നായിരുന്നു വൈഭവിന്റെ പ്രതികരണം. അടുത്ത സീസണിൽ ഇതിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുമെന്നും താരം വ്യക്തമാക്കി. വരാനിരിക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തില്‍ വൈഭവിന് അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-5.jpg" class="attachment-thumbnail size-thumbnail" alt="Vaibhav Sooryavanshi" aria-describedby="gallery-12-2207671" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-5.jpg 150w, https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi-5.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-12-2207671'>
				തന്റെ 14-ാം വയസ്സിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി കളത്തിലിറങ്ങിയപ്പോഴാണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് സൂര്യവംശി സ്വന്തമാക്കിയത്. ടൂർണമെന്റിലെ തന്റെ അവസാന രണ്ട് ഇന്നിങ്സുകളിൽ 97, 96 എന്നിങ്ങനെ റൺസ് നേടിയാണ് താരം സീസൺ അവസാനിപ്പിച്ചത്. ഈ സീസണിൽ ആകെ 72 സിക്സറുകളാണ് താരം പറത്തിയത്. അതായത് ഒരു ഇന്നിങ്സിൽ ശരാശരി നാലിൽ കൂടുതൽ സിക്സറുകൾ!
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Vaibhav Sooryavanshi: വൈഭവ് സൂര്യവംശി സീനിയര്‍ ടീമിലേക്ക്; ഉറപ്പു നല്‍കി ബിസിസിഐ</title>
					<link>https://www.malayalamtv9.com/sports/cricket-news/bcci-promises-to-take-vaibhav-sooryavanshi-to-the-highest-level-after-record-breaking-ipl-2026-2207633.html</link>
					<pubDate>Mon, 01 Jun 2026 16:15:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/bcci-promises-to-take-vaibhav-sooryavanshi-to-the-highest-level-after-record-breaking-ipl-2026-2207633.html</guid>
					<description><![CDATA[<p>BCCI vows full backing for Vaibhav Sooryavanshi: വൈഭവ് സൂര്യവംശി ഉടന്‍ ഇന്ത്യയുടെ സീനിയര്‍ ടീമിലെത്തിയേക്കുമെന്ന് സൂചന. താരത്തെ ക്രിക്കറ്റിന്റെ ഏറ്റവും ഉയർന്ന തലത്തിലേക്ക് എത്തിക്കാൻ ബിസിസിഐ സാധ്യമായതെല്ലാം ചെയ്യുമെന്ന് സെക്രട്ടറി ദേവജിത് സൈകിയ. വൈഭവിനെ സീനിയര്‍ ടീമിലേക്ക് പരിഗണിക്കുമെന്ന സൂചന ശക്തമാക്കുന്നതാണ് സൈകിയയുടെ പ്രതികരണം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Vaibhav-Sooryavanshi.jpg" class="attachment-large size-large wp-post-image" alt="Vaibhav Sooryavanshi" /></figure><p><strong>BCCI statement on Vaibhav Sooryavanshi:</strong> വൈഭവ് സൂര്യവംശി ഉടന്‍ ഇന്ത്യയുടെ സീനിയര്‍ ടീമിലെത്തിയേക്കുമെന്ന് സൂചന. താരത്തെ ക്രിക്കറ്റിന്റെ ഏറ്റവും ഉയർന്ന തലത്തിലേക്ക് എത്തിക്കാൻ ബിസിസിഐ സാധ്യമായതെല്ലാം ചെയ്യുമെന്ന് സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു. വൈഭവിനെ സീനിയര്‍ ടീമിലേക്ക് പരിഗണിക്കുമെന്ന സൂചന ശക്തമാക്കുന്നതാണ് ബിസിസിഐ സെക്രട്ടറിയുടെ ഈ പ്രതികരണം. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത രാജസ്ഥാന്‍ റോയല്‍സിന്റെ ഈ 15-കാരന്‍ ഓപ്പണറെ ദേവജിത് സൈകിയ പ്രശംസിച്ചു.</p>
<p>776 റണ്‍സാണ് ഈ ഐപിഎല്‍ സീസണില്‍ സൂര്യവംശി അടിച്ചുകൂട്ടിയത്. വെറും 15 വയസ്സും 65 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് സൂര്യവംശി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഓറഞ്ച് ക്യാപ് ജേതാവ് എന്ന പുതിയ റെക്കോർഡ് കുറിച്ചത്.</p>
<p>2025-ൽ 23 വയസ്സും 231 ദിവസവും പ്രായമുള്ളപ്പോൾ ഓറഞ്ച് ക്യാപ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ സായ് സുദർശന്റെ പേരിലായിരുന്നു ഇതിന് മുൻപ് ഈ റെക്കോർഡ് ഉണ്ടായിരുന്നത്. ഈ റെക്കോഡ് സൂര്യവംശി പഴങ്കഥയാക്കി. ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ഓറഞ്ച് ക്യാപ് ജേതാവെന്ന സൂര്യവംശിയുടെ നേട്ടത്തിന് അടുത്തകാലത്തൊന്നും ഇളക്കം തട്ടില്ലെന്നും ഉറപ്പാണ്.</p>
<h3>ദേവജിത് സൈകിയ പറഞ്ഞത്‌</h3>
<p>"ഇതൊരു മികച്ച സീസണായിരുന്നു. ഈ ഐപിഎല്ലിൽ എല്ലാ ആരാധകർക്കും മനോഹരമായ നിമിഷങ്ങള്‍ ലഭിച്ചുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. തുടർച്ചയായി രണ്ടുതവണ ടൂർണമെന്റ് ജയിച്ച ആർസിബിക്ക് എന്റെ അഭിനന്ദനങ്ങൾ. വൈഭവ് സൂര്യവംശി വളർന്നുവരുന്ന താരമാണ്‌. അദ്ദേഹത്തിന് മികച്ചൊരു ഭാവിയുണ്ട്. അദ്ദേഹത്തെ ക്രിക്കറ്റിന്റെ ഏറ്റവും ഉയർന്ന തലത്തിലേക്ക് എത്തിക്കാൻ ബിസിസിഐ സാധ്യമായതെല്ലാം ചെയ്യും".</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/virat-kohlis-dance-with-anushka-sharma-goes-viral-after-rcb-wins-back-to-back-ipl-2026-titles-watch-2207618.html">Virat Kohli Dance: അനുഷ്‌കയ്ക്കും സഹതാരങ്ങള്‍ക്കുമൊപ്പം ഡാന്‍സ് ചെയ്ത് കോലി; വെറൈറ്റി ചുവടുകള്‍ കണ്ട് കണ്ണുതള്ളി ആരാധകര്‍</a></strong></p>
<h3>നിരവധി നേട്ടങ്ങള്‍</h3>
<p>നിരവധി നേട്ടങ്ങളാണ് ഈ സീസണില്‍ വൈഭവ് സ്വന്തമാക്കിയത്. ടൂർണമെന്റ് ചരിത്രത്തിൽ ഒരു സീസണിൽ അഞ്ച് പ്രധാന വ്യക്തിഗത അവാർഡുകൾ നേടുന്ന ആദ്യ താരമായും വൈഭവ് മാറി. എമേർജിംഗ് പ്ലെയർ ഓഫ് ദി സീസൺ, സൂപ്പർ സ്ട്രൈക്കർ ഓഫ് ദി സീസൺ, സൂപ്പർ സിക്സസ് ഓഫ് ദി സീസൺ, ഓറഞ്ച് ക്യാപ്പ്, മോസ്റ്റ് വാല്യൂബിൾ പ്ലെയർ എന്നീ അവാർഡുകള്‍ സ്വന്തമാക്കി.</p>
<p>16 മത്സരങ്ങളില്‍ നിന്ന് 237.30 എന്ന അതിശയകരമായ സ്‌ട്രൈക്ക് റേറ്റിലാണ് വൈഭവ് 776 റണ്‍സ് അടിച്ചുകൂട്ടിയത്. 103 റണ്‍സാണ് ഈ സീസണിലെ വൈഭവിന്റെ ഉയര്‍ന്ന സ്‌കോര്‍. രണ്ട് മത്സരങ്ങളില്‍ സെഞ്ചുറിക്ക് അരികിലെത്തി. ആകെ ഒരു സെഞ്ചുറിയും, അഞ്ച് അര്‍ധ സെഞ്ചുറിയുമാണ് വൈഭവ് ഈ ഐപിഎല്‍ സീസണില്‍ സ്വന്തമാക്കിത്. 63 ഫോറുകളും, 72 സിക്‌സറുകളും അടിച്ചുകൂട്ടി.</p>
<p>ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന നേട്ടവും ഇനി വൈഭവിന് സ്വന്തം. വൈഭവ് സൂര്യവംശിയെ എത്രയും വേഗം സീനിയര്‍ ടീമില്‍ കളിപ്പിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. ഏഷ്യന്‍ ഗെയിംസിനുള്ള 30 അംഗ സാധ്യതാപ്പട്ടികയില്‍ വൈഭവിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.</p>
<h3>English Summary</h3>
<p>At just 15 years old, Rajasthan Royals opener Vaibhav Sooryavanshi became the youngest-ever Orange Cap winner in IPL history by scoring 776 runs. He shattered the previous record held by Sai Sudharsan and also won five major individual awards, including Most Valuable Player. Following his stellar performance, BCCI Joint Secretary Devajit Saikia praised Suryavanshi and promised full support to transition him to the highest level of cricket. Amid growing fan demands for his senior team debut, the young prodigy has already been included in India's 30-member probables squad for the Asian Games.</p>
]]></content:encoded>
				</item>
							<item>
					<title>Virat Kohli Dance: അനുഷ്‌കയ്ക്കും സഹതാരങ്ങള്‍ക്കുമൊപ്പം ഡാന്‍സ് ചെയ്ത് കോലി; വെറൈറ്റി ചുവടുകള്‍ കണ്ട് കണ്ണുതള്ളി ആരാധകര്‍</title>
					<link>https://www.malayalamtv9.com/sports/cricket-news/virat-kohlis-dance-with-anushka-sharma-goes-viral-after-rcb-wins-back-to-back-ipl-2026-titles-watch-2207618.html</link>
					<pubDate>Mon, 01 Jun 2026 14:19:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/virat-kohlis-dance-with-anushka-sharma-goes-viral-after-rcb-wins-back-to-back-ipl-2026-titles-watch-2207618.html</guid>
					<description><![CDATA[<p>Virat Kohli’s adorable dance with Anushka Sharma: ഐപിഎല്‍ കിരീടനേട്ടം നൃത്തം ചെയ്ത് ആഘോഷിച്ച് ആര്‍സിബിയുടെ സൂപ്പര്‍ താരം വിരാട് കോലി. ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയ്ക്കും, സഹതാരങ്ങള്‍ക്കുമൊപ്പമാണ് കോലി ചുവടുവെച്ചത്. ആര്‍സിബി പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Virat-Kohli-Dance.jpg" class="attachment-large size-large wp-post-image" alt="Virat Kohli Dance" /></figure><p><strong>Virat Kohli Viral Dance:</strong> ഐപിഎല്ലിലെ തുടര്‍ച്ചയായ രണ്ടാം കിരീടനേട്ടം നൃത്തം ചെയ്ത് ആഘോഷിച്ച് ആര്‍സിബിയുടെ സൂപ്പര്‍ താരം വിരാട് കോലി. ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയ്ക്കും, സഹതാരങ്ങള്‍ക്കുമൊപ്പമാണ് കോലി ചുവടുവെച്ചത്. ആര്‍സിബി പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കോലിയുടെ വെറൈറ്റി ചുവടുകള്‍ അതിഗംഭീരമായെന്ന് ആരാധകരും പറയുന്നു. നിരവധി പേരാണ് നൃത്തച്ചുവടിനെ പ്രശംസിച്ച് കമന്റ് ചെയ്തിരിക്കുന്നത്.</p>
<p>അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തകർത്താണ് ആര്‍സിബി തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടം സ്വന്തമാക്കിയത്. പുറത്താകാതെ 42 പന്തില്‍ 75 റണ്‍സെടുത്ത കോലിയായിരുന്നു കലാശപ്പോരാട്ടത്തിലെ താരം. കോലിയുടെ പ്രകടനം 156 റൺസ് എന്ന വിജയലക്ഷ്യം 18 ഓവറിൽ മറികടക്കാൻ ആർസിബിയെ സഹായിക്കുകയും കിരീടം നിലനിർത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുകയും ചെയ്തു.</p>
<h3>കോലിയുടെ വൈറല്‍ ഡാന്‍സ്‌</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">𝗞𝗶𝗻𝗴 𝗞𝗼𝗵𝗹𝗶’𝘀 𝗺𝗮𝘀𝘁𝗲𝗿𝗰𝗹𝗮𝘀𝘀 𝗼𝗻 𝘁𝗵𝗲 𝗱𝗮𝗻𝗰𝗲 𝗳𝗹𝗼𝗼𝗿 😉</p>
<p>Pure vibes. Wholesome. And so much more. Anushka Sharma, thank you for being our Day 1. ❤️ <a href="https://t.co/7Qmxxv6QtG">pic.twitter.com/7Qmxxv6QtG</a></p>
<p>— Royal Challengers Bengaluru (@RCBTweets) <a href="https://x.com/RCBTweets/status/2061259157819539765?ref_src=twsrc%5Etfw">June 1, 2026</a></p></blockquote>
<p><script async src="https://platform.x.com/widgets.js" charset="utf-8"></script></p>
<p>വിജയത്തിനു ശേഷം നടത്തിയ ആഘോഷത്തിലാണ് അനുഷ്‌ക, ദിനേശ് കാര്‍ത്തിക്ക് എന്നിവര്‍ക്കും, സഹതാരങ്ങള്‍ക്കുമൊപ്പം കോലി ഡാന്‍സ് ചെയ്തത്. നേരത്തെ ക്രുണാല്‍ പാണ്ഡ്യയ്‌ക്കൊപ്പം കോലി നൃത്തം ചെയ്യുന്ന രംഗങ്ങളും വൈറലായിരുന്നു. 'വണ്‍ ഫെല്‍റ്റ് നൈസ്, വീ ഡിഡ് ഇറ്റ് ടൈ്വസ്' എന്ന് എഴുതിയ ടീ ഷര്‍ട്ടും ധരിച്ചായിരുന്നു കോലിയുടെ ആഘോഷം. അനുഷ്‌ക തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ഈ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/ipl-2026-final-winner-royal-challengers-bengaluru-crush-gujarat-titans-to-lift-back-to-back-titles-2207520.html">RCB IPL 2026 Champions: ഈ സാലയും കപ്പ് തൂക്കി; ആര്‍സിബിക്ക് തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീടം</a></strong></p>
<p>ഇതൊക്കെ സ്വപ്‌നം കാണുന്ന കാര്യങ്ങളാണെന്നായിരുന്നു കിരീടനേട്ടത്തെക്കുറിച്ച് മത്സരശേഷം കോലി പ്രതികരിച്ചത്. വിജയ റണ്‍സ് കുറിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഈയൊരു നിമിഷത്തെക്കുറിച്ച് ഒരുപാട് തവണ ചിന്തിച്ചിട്ടുണ്ടെന്നും സമ്മാനദാനച്ചടങ്ങളില്‍ താരം വ്യക്തമാക്കി. താന്‍ എപ്പോഴും ക്രിക്കറ്റിനെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിയാണ്. ബൗളർമാർക്കെതിരെ ആക്രമിച്ച് കളിച്ച് കൂടുതൽ റൺസ് നേടാൻ ശ്രമിച്ചെന്നും വിരാട് കോലി പറഞ്ഞു.</p>
<p>എല്ലാ ബാറ്റര്‍മാരും മികച്ച പ്രകടനം കാഴ്ചവെച്ചു. ശക്തമായ ടീമില്‍ കളിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. അതുകൊണ്ട് കളിക്കളത്തില്‍ ആത്മവിശ്വാസുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ വളരെ വ്യത്യസ്തമായി ഈ ഫൈനൽ അനുഭവപ്പെട്ടുവെന്നും കോലി കൂട്ടിച്ചേര്‍ത്തു.</p>
<h3>കോലിയുടെ പ്രകടനം</h3>
<p>ഈ ഐപിഎല്‍ സീസണിലും മികച്ച പ്രകടനമാണ് വിരാട് കോലി പുറത്തെടുത്തത്. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ നാലാമതായിരുന്നു. 16 മത്സരങ്ങളില്‍ നിന്ന് 675 റണ്‍സ് അടിച്ചുകൂട്ടി. 165.84 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്.</p>
<p>അഞ്ച് അര്‍ധ സെഞ്ചുറിയും, ഒരു സെഞ്ചുറിയും നേടി. 56.25 ആയിരുന്നു ഈ സീസണിലെ കോലിയുടെ ആവറേജ്. 73 ഫോറുകളും. 25 സിക്‌സറുകളും താരം അടിച്ചുകൂട്ടി.</p>
<h3>ഐപിഎല്ലിലും രാജാവ്‌</h3>
<p>ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും കോലിയാണ്. 275 ഇന്നിങ്‌സുകളില്‍ നിന്ന് 9336 റണ്‍സാണ് കോലി നേടിയത്. രണ്ടാമതുള്ള രോഹിത് ശര്‍മ നേടിയത് 7329 റണ്‍സാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ 68 അര്‍ധ സെഞ്ചുറികളും, ഒമ്പത് സെഞ്ചുറികളും കോലി നേടിയിട്ടുണ്ട്.</p>
<h3>English Summary</h3>
<p>RCB won back-to-back IPL titles by defeating Gujarat Titans. Virat Kohli scored a match-winning, unbeaten 75 runs. Virat Kohli scored a match-winning, unbeaten 75 runs. At 37, Kohli credited young players for changing his mindset.</p>
]]></content:encoded>
				</item>
							<item>
					<title>RCB IPL 2026 Champions: ഈ സാലയും കപ്പ് തൂക്കി; ആര്‍സിബിക്ക് തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീടം</title>
					<link>https://www.malayalamtv9.com/sports/cricket-news/ipl-2026-final-winner-royal-challengers-bengaluru-crush-gujarat-titans-to-lift-back-to-back-titles-2207520.html</link>
					<pubDate>Sun, 31 May 2026 23:20:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ipl-2026-final-winner-royal-challengers-bengaluru-crush-gujarat-titans-to-lift-back-to-back-titles-2207520.html</guid>
					<description><![CDATA[<p>Royal Challengers Bengaluru defeat Gujarat Titans to win consecutive IPL trophy : തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരൂ. കലാശപ്പോരാട്ടത്തില്‍ ആര്‍സിബി ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്തു. 156 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Royal-Challengers-Bengaluru-IPL-2026-Champions.jpg" class="attachment-large size-large wp-post-image" alt="Royal Challengers Bengaluru IPL 2026 Champions" /></figure><p><strong>അഹമ്മദാബാദ്:</strong> തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരൂ. കലാശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന്‌ തകര്‍ത്തു. 156 റണ്‍സ് വിജയലക്ഷ്യം രണ്ടോവര്‍ ബാക്കിനില്‍ക്കെ ആര്‍സിബി മറികടന്നു. പുറത്താകാതെ 42 പന്തില്‍ 75 റണ്‍സെടുത്ത വിരാട് കോലി ആര്‍സിബിയുടെ പോരാട്ടത്തിന് നേതൃത്വം നല്‍കി. സ്‌കോര്‍: ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ എട്ടു വിക്കറ്റിന് 155, ആര്‍സിബി 18 ഓവറില്‍ അഞ്ച് വിക്കറ്റിന് 161.</p>
<p>ഓപ്പണര്‍മാരായ വെങ്കടേഷ് അയ്യരും, വിരാട് കോലിയും ആര്‍സിബിക്ക് മികച്ച തുടക്കമാണ് നല്‍കിയത്. മുന്നിലുള്ളത് കുറഞ്ഞ് വിജയലക്ഷ്യമായിരുന്നെങ്കിലും, ഇരുവരും തുടക്കം മുതല്‍ തകര്‍ത്തടിച്ചു. അഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ വെങ്കടേഷ് പുറത്താകുമ്പോഴേക്കും ആര്‍സിബിയുടെ സ്‌കോര്‍ 62-ലെത്തിയിരുന്നു. ഇമ്പാക്ട് പ്ലയറായെത്തിയ വെങ്കടേഷ് 16 പന്തില്‍ 32 റണ്‍സ് നേടി. മുഹമ്മദ് സിറാജിന്റെ പന്തില്‍ കഗിസോ റബാദയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.</p>
<h3>ആ വിക്കറ്റുകള്‍</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="in">Venkatesh Iyer ✅<br />
Devdutt Padikkal ✅<a href="https://x.com/gujarat_titans?ref_src=twsrc%5Etfw">@gujarat_titans</a> inducing spice in the <a href="https://x.com/hashtag/Final?src=hash&amp;ref_src=twsrc%5Etfw">#Final</a> 🔥</p>
<p>Updates ▶️ <a href="https://t.co/Yz6K3q6w0X">https://t.co/Yz6K3q6w0X</a><a href="https://x.com/hashtag/TATAIPL?src=hash&amp;ref_src=twsrc%5Etfw">#TATAIPL</a> | <a href="https://x.com/hashtag/Final?src=hash&amp;ref_src=twsrc%5Etfw">#Final</a> | <a href="https://x.com/hashtag/TheFinalLeap?src=hash&amp;ref_src=twsrc%5Etfw">#TheFinalLeap</a> | <a href="https://x.com/hashtag/RCBvGT?src=hash&amp;ref_src=twsrc%5Etfw">#RCBvGT</a> <a href="https://t.co/YLhDf4iuZN">pic.twitter.com/YLhDf4iuZN</a></p>
<p>— IndianPremierLeague (@IPL) <a href="https://x.com/IPL/status/2061127980576014772?ref_src=twsrc%5Etfw">May 31, 2026</a></p></blockquote>
<p><script async src="https://platform.x.com/widgets.js" charset="utf-8"></script></p>
<p>തൊട്ടുപിന്നാലെ ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കലിനെ അധിക നേരം നിലയുറപ്പിക്കാന്‍ കഗിസോ റബാദ അനുവദിച്ചില്ല. നാലു പന്തില്‍ ഒരു റണ്‍സെടുത്ത ദേവ്ദത്തിനെ റബാദ പുറത്താക്കി. ഈ വിക്കറ്റോടെ ഈ സീസണിലെ പര്‍പ്പിള്‍ ക്യാപ് റബാദ സ്വന്തമാക്കി. 17 മത്സരങ്ങളില്‍ നിന്ന് 29 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. തൊട്ടുപിന്നിലുള്ള ആര്‍സിബിയുടെ ഭുവനേശ്വര്‍ കുമാര്‍ 16 മത്സരങ്ങളില്‍ നിന്ന് 28 വിക്കറ്റുകള്‍ സ്വന്തമാക്കി.</p>
<p>തുടരെ തുടരെ ക്യാപ്റ്റന്‍ രജത് പാട്ടീദാറിനെയും (13 പന്തില്‍ 25 റണ്‍സ്), ക്രുണാല്‍ പാണ്യയെയും (രണ്ടു പന്തില്‍ ഒന്ന്) പുറത്താക്കി റാഷിദ് ഖാന്‍ ആര്‍സിബിയെ ഞെട്ടിച്ചു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ കോലി-ടിം ഡേവിഡ് സഖ്യം വീണ്ടും ആര്‍സിബിയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 41 റണ്‍സാണ് ഈ പാര്‍ട്ട്ണര്‍ഷിപ്പ് ആര്‍സിബിക്ക് സമ്മാനിച്ചത്. 17 പന്തില്‍ 24 റണ്‍സെടുത്ത ടിം ഡേവിഡിനെ പുറത്താക്കി അര്‍ഷദ് ഖാനാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. തുടര്‍ന്നെത്തിയ ജിതേഷ് ശര്‍മയ്‌ക്കൊപ്പം ചേര്‍ന്ന് കോലി ആര്‍സിബിയെ കിരീടനേട്ടത്തിലേക്ക് നയിച്ചു. ജിതേഷ് ശര്‍മ 14 പന്തില്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/rcb-vs-gt-ipl-2026-final-live-score-updates-match-scorecard-online-at-narendra-modi-stadium-ahmedabad-in-malayalam-2207479.html">RCB vs GT Live Score, IPL 2026 Final: ഗുജറാത്ത് ബാറ്റര്‍മാര്‍ക്ക് പിഴച്ചു; ആര്‍സിബിയുടെ വിജയലക്ഷ്യം 156 റണ്‍സ്‌</a></strong></p>
<h3>ഗുജറാത്തിന്റെ തകര്‍ച്ച</h3>
<p>ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ആര്‍സിബി ക്യാപ്റ്റന്‍ രജത് പാട്ടീദാറിന്റെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ബൗളര്‍മാരുടെ പ്രകടനം. തുടക്കം മുതല്‍ ഗുജറാത്ത് കൂട്ടത്തകര്‍ച്ച നേരിട്ടു. പല മത്സരങ്ങളിലും ഗുജറാത്തിന് കരുത്ത് പകര്‍ന്ന ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും, സായ് സുദര്‍ശനും ഫൈനലില്‍ നിരാശപ്പെടുത്തി. ഗുജറാത്തിന്റെ ക്യാപ്റ്റന്‍ കൂടിയായ ഗില്‍ എട്ടു പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായി. 12 പന്തില്‍ 12 റണ്‍സെടുക്കാനെ സായിക്ക് സാധിച്ചുള്ളൂ.</p>
<p>വണ്‍ ഡൗണായെത്തിയ നിഷാന്ത് സിന്ധുവും വന്ന പോലെ മടങ്ങി. 18 പന്തില്‍ 20 റണ്‍സായിരുന്നു സിന്ധുവിന്റെ സമ്പാദ്യം. ഗുജറാത്തിന്റെ പ്രതീക്ഷയായിരുന്ന ജോസ് ബട്ട്‌ലറും ഇന്ന് നിറം മങ്ങി. ഏകദിന ശൈലിയില്‍ ബാറ്റു വീശിയ ബട്ട്‌ലര്‍ക്ക് 23 പന്തില്‍ നേടാനായത് 19 റണ്‍സ് മാത്രം.</p>
<p>അഞ്ചാമനായി ക്രീസിലെത്തിയ വാഷിങ്ടണ്‍ സുന്ദര്‍ മാത്രമാണ് ഗുജറാത്തിനായി പോരാടിയത്. പുറത്താകാതെ 30 പന്തില്‍ 50 റണ്‍സെടുത്ത വാഷിങ്ടണിന്റെ പ്രകടനമാണ് ഗുജറാത്തിന്റെ സ്‌കോര്‍ബോര്‍ഡ് 150 കടത്തിയത്.</p>
<p>ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത രാഹുല്‍ തെവാട്ടിയയും, ജേസണ്‍ ഹോള്‍ഡറും അഞ്ച് പന്തില്‍ ഏഴു റണ്‍സെടുത്ത് മടങ്ങി. ആറു പന്ത് നേരിട്ട അര്‍ഷദ് ഖാന്‍ 15 റണ്‍സെടുത്തു. റാഷിദ് ഖാന്‍ മൂന്ന് പന്തില്‍ ഏഴു റണ്‍സെടുത്ത് പുറത്തായി. കഗിസോ റബാദ മൂന്നു പന്തില്‍ മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു.</p>
<p>ജേക്കബ് ഡഫി ഒഴികെയുള്ള ആര്‍സിബി ബൗളര്‍മാരെല്ലാം വിക്കറ്റ് വീഴ്ത്തി. റാസിക് സലാം മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഭുവനേശ്വര്‍ കുമാറും, ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റ് വീതവും, ക്രുണാല്‍ പാണ്ഡ്യ ഒരു വിക്കറ്റും നേടി.</p>
<h3>English Summary</h3>
<p>Royal Challengers Bengaluru won their second consecutive IPL title by defeating Gujarat Titans by five wickets. Chasing a target of 156 runs, RCB comfortably reached the mark in 18 overs. Virat Kohli anchored the chase with a brilliant, unbeaten 75 runs off 42 balls. Earlier, RCB bowler Rasikh Salam took three wickets to restrict Gujarat Titans to 155 runs.</p>
]]></content:encoded>
				</item>
							<item>
					<title>Vaibhav Sooryavanshi: അപ്പോള്‍ അത് ഉറപ്പിക്കാം; ഓറഞ്ച് ക്യാപ് ഈ പതിനഞ്ചുകാരന്‍ തൂക്കി</title>
					<link>https://www.malayalamtv9.com/sports/cricket-news/ipl-2026-historic-moment-15-year-old-sensation-vaibhav-sooryavanshi-on-the-verge-of-winning-the-orange-cap-2207498.html</link>
					<pubDate>Sun, 31 May 2026 20:58:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/ipl-2026-historic-moment-15-year-old-sensation-vaibhav-sooryavanshi-on-the-verge-of-winning-the-orange-cap-2207498.html</guid>
					<description><![CDATA[<p>Vaibhav Sooryavanshi Set to Script History with IPL 2026 Orange Cap: ഐപിഎല്‍ 2026-ലെ ഓറഞ്ച് ക്യാപ് വൈഭവ് സൂര്യവംശി സ്വന്തമാക്കി. 16 മത്സരങ്ങളില്‍ നിന്ന് 776 റണ്‍സാണ് വൈഭവ് നേടിയത്. ശുഭ്മാന്‍ ഗില്ലും, സായ് സുദര്‍ശനും മാത്രമായിരുന്നു വൈഭവിന് മുന്നിലുണ്ടായിരുന്ന വെല്ലുവിളികള്‍.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Vaibhav-Sooryavanshi-6.jpg" class="attachment-large size-large wp-post-image" alt="Vaibhav Sooryavanshi" /></figure><p><strong>Vaibhav Sooryavanshi Orange Cap:</strong> ഫൈനല്‍ ഇനിയും അവസാനിച്ചിട്ടില്ല. പക്ഷേ, ഒരു കാര്യം ഉറപ്പായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലാദ്യമായി ഒരു പതിനഞ്ചുകാരന്‍ ഓറഞ്ച് ക്യാപിന്റെ ഉടമയായി മാറുന്ന അത്യപൂര്‍വ നിമിഷത്തിന് ഇനി അല്‍പനേരം മാത്രമാണ് ബാക്കിയുള്ളത്. നിലവില്‍ 16 മത്സരങ്ങളില്‍ നിന്ന് 776 റണ്‍സാണ് വൈഭവ് നേടിയത്. യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മാന്‍ ഗില്ലും, സായ് സുദര്‍ശനും മാത്രമായിരുന്നു വൈഭവിന് മുന്നിലുണ്ടായിരുന്ന വെല്ലുവിളികള്‍.</p>
<p>എന്നാല്‍ ആര്‍സിബിക്കെതിരായ കലാശപ്പോരാട്ടത്തില്‍ ഗില്‍ പത്ത് റണ്‍സെടുത്തും, സായ് 12 റണ്‍സുമായും പുറത്തായി. ഇതോടെ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ വൈഭവിന്റെ അവസാന ഭീഷണികളുമൊഴിഞ്ഞു. 16 മത്സരങ്ങളില്‍ നിന്ന് 732 റണ്‍സാണ് ഗുജറാത്ത് ക്യാപ്റ്റന്‍ ഗില്‍ നേടിയത്. സായ് 17 മത്സരങ്ങളില്‍ നിന്ന് അടിച്ചുകൂട്ടിയത് 722 റണ്‍സും.</p>
<p>സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങളായ ഹെയിന്റിച്ച് ക്ലാസനും, ഇഷാന്‍ കിഷനുമാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. സണ്‍റൈസേഴ്‌സ് ഇതിനകം പുറത്തായതിനാല്‍ ഇരുവര്‍ക്കും ഇനി മുന്നോട്ടുപോക്ക് സാധ്യമല്ല. ആറാമതുള്ള ആര്‍സിബിയുടെ വിരാട് കോലി മാത്രമാണ് ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തിലുള്ള താരങ്ങളില്‍ ഇനി ബാറ്റു ചെയ്യാനുള്ളത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/rcb-vs-gt-ipl-2026-final-live-score-updates-match-scorecard-online-at-narendra-modi-stadium-ahmedabad-in-malayalam-2207479.html">RCB vs GT Live Score, IPL 2026 Final: ടോപ് ഓര്‍ഡര്‍മാര്‍ പുറത്ത്, ഗുജറാത്തിന് ബാറ്റിങ് തകര്‍ച്ച</a></strong></p>
<p>16 മത്സരങ്ങളില്‍ 600 റണ്‍സാണ് കോലി ഇതുവരെ നേടിയത്. ഒന്നാമതുള്ള വൈഭവിനെ മറികടക്കാന്‍ വേണ്ടത് 177 റണ്‍സും. അതുകൊണ്ട് തന്നെ വൈഭവിനെ മറികടക്കാന്‍ കോലിക്കും സാധിക്കില്ലെന്ന് ഉറപ്പാണ്. അതായത്, ഇത്തവണത്തെ ഓറഞ്ച് ക്യാപ് വൈഭവ് തൂക്കിയെന്ന് നിസംശയം ഉറപ്പിക്കാം. ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്ന താരത്തിന് സമ്മാനത്തുക ലഭിക്കും. 10 ലക്ഷം രൂപയാണ് സമ്മാനം.</p>
<h3>റെക്കോഡ്</h3>
<p>ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് വൈഭവ് സ്വന്തമാക്കിയത്. ഗില്ലിന്റെ റെക്കോഡാണ് മറികടന്നത്. 2023-ല്‍ ഗില്‍ ഈ നേട്ടം സ്വന്തമാക്കുമ്പോള്‍ 23 ആയിരുന്നു പ്രായം. ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന വൈഭവിന്റെ നേട്ടത്തിന് അടുത്തകാലത്തൊന്നും ഇളക്കം തട്ടില്ലെന്ന് ഉറപ്പാണ്.</p>
<p>ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കിയിരുന്നു. ഈ ഐപിഎല്‍ സീസണില്‍ 72 സിക്‌സറുകളാണ് ഈ കുട്ടിതാരം പറത്തിയത്. 63 ഫോറുകളും അടിച്ചുകൂട്ടി. അഞ്ച് അര്‍ധ സെഞ്ചുറിയും, ഒരു സെഞ്ചുറിയും നേടി. രണ്ട് തവണ സെഞ്ചുറിക്കരികിലെത്തിയതിന് ശേഷമാണ് പുറത്തായത്. 237.30 ആണ് സ്‌ട്രൈക്ക് റേറ്റ്. ആവറേജ് 48.50.</p>
<h3>ഫൈനല്‍ കാണാന്‍</h3>
<p>റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മില്‍ നടക്കുന്ന ഫൈനല്‍ പോരാട്ടം കാണാന്‍ വൈഭവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെത്തിയിട്ടുണ്ട്. മത്സരശേഷം നടക്കുന്ന സമ്മാനദാനച്ചടങ്ങളില്‍ ഓറഞ്ച് ക്യാപ് നേടിയ താരത്തിനുള്ള പുരസ്‌കാരം വൈഭവിന് സമ്മാനിക്കും. വൈഭവ് സൂര്യവംശിയുടെ രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തിനോട് തോറ്റ് പുറത്തായിരുന്നു.</p>
<h3>English Summary</h3>
<p>Fifteen-year-old Vaibhav Sooryavanshi is set to create history by becoming the youngest-ever IPL Orange Cap winner. He scored 776 runs in 16 matches for Rajasthan Royals. His closest rivals, Shubman Gill and Sai Sudharsan, were dismissed early in the final match. Virat Kohli is too far behind to catch up, completely securing the Orange Cap for Vaibhav Sooryavanshi.</p>
]]></content:encoded>
				</item>
							<item>
					<title>RCB  vs GT Live Score, IPL 2026 Final: ഗുജറാത്തിനെ തുരത്തിയോടിച്ചു; ആര്‍സിബിക്ക് വീണ്ടും ഐപിഎല്‍ കിരീടം</title>
					<link>https://www.malayalamtv9.com/sports/cricket-news/rcb-vs-gt-ipl-2026-final-live-score-updates-match-scorecard-online-at-narendra-modi-stadium-ahmedabad-in-malayalam-2207479.html</link>
					<pubDate>Sun, 31 May 2026 17:43:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/rcb-vs-gt-ipl-2026-final-live-score-updates-match-scorecard-online-at-narendra-modi-stadium-ahmedabad-in-malayalam-2207479.html</guid>
					<description><![CDATA[<p>RCB vs GT IPL 2026 Final Live Score in Malayalam : റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീടം. ഇന്ന് നടന്ന കലാശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്തു. 156 റണ്‍സായിരുന്നു ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആര്‍സിബിയുടെ വിജയലക്ഷ്യം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/IPL-2026-Final-GT-vs-RCB-1.jpg" class="attachment-large size-large wp-post-image" alt="Ipl 2026 Final Gt Vs Rcb" /></figure><p><strong>അഹമ്മദാബാദ്:</strong> ഐപിഎല്‍ 2026 കിരീടം ആര്‍സിബി സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പിച്ചു. 156 റണ്‍സ് വിജയലക്ഷ്യം ആര്‍സിബി അനായാസം മറികടന്നു. അര്‍ധ സെഞ്ചുറി നേടിയ വിരാട് കോലി ആര്‍സിബിയുടെ ബാറ്റിങിന് കരുത്ത് പകര്‍ന്നു. പുറത്താകാതെ 37 പന്തില്‍ 50 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദര്‍ മാത്രമാണ് ഗുജറാത്തിനായി പോരാടിയത്. ആര്‍സിബിക്കായി റാസിക്ക് സലാം മൂന്നു വിക്കറ്റും, ഭുവനേശ്വര്‍ കുമാറും, ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. മത്സരത്തിന്റെ തത്സമയ അപ്‌ഡേറ്റുകളാണ് ടിവി 9 മലയാളത്തിന്റെ ഈ ലൈവ് ബ്ലോഗിലൂടെ ലഭ്യമാക്കിയത്.</p>
<h3>English Summary</h3>
<p>Royal Challengers Bengaluru won the IPL 2026 title by defeating Gujarat Titans in the final.RCB easily chased down the target of 156 runs to secure the victory. Virat Kohli anchored the chase with a crucial half-century, while Washington Sundar fought hard for Gujarat with an unbeaten 50. For RCB, Rasikh Salam took three wickets, while Bhuvneshwar Kumar and Josh Hazlewood claimed two wickets each.</p>
]]></content:encoded>
				</item>
							<item>
					<title>IPL 2026: പ്രതീക്ഷയോടെ എത്തി; പക്ഷേ, നിറംമങ്ങി; ഐപിഎല്ലില്‍ നിരാശപ്പെടുത്തിയവര്‍</title>
					<link>https://www.malayalamtv9.com/photo-gallery/ipl-2026-flop-players-the-biggest-indian-superstars-who-massively-failed-to-deliver-this-season-2207473.html</link>
					<pubDate>Sun, 31 May 2026 17:20:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/ipl-2026-flop-players-the-biggest-indian-superstars-who-massively-failed-to-deliver-this-season-2207473.html</guid>
					<description><![CDATA[<p>IPL 2026 Flop Indian Players: ഈ ഐപിഎല്‍ സീസണില്‍ ഏറ്റവും നിരാശപ്പെടുത്തിയ അഞ്ച് ഇന്ത്യന്‍ താരങ്ങളെ നോക്കാം. മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറയാണ് അതില്‍ പ്രധാനി. വെറും നാലു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പല മത്സരങ്ങളിലും ഒരു വിക്കറ്റ് പോലും ലഭിച്ചില്ല.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Jasprit-Bumrah.jpg" class="attachment-large size-large wp-post-image" alt="Jasprit Bumrah" /></figure><p>
		<style type="text/css">
			#gallery-13 {
				margin: auto;
			}
			#gallery-13 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-13 img {
				border: 2px solid #cfcfcf;
			}
			#gallery-13 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-13' class='gallery galleryid-2207473 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/05/Jasprit-Bumrah.jpg" class="attachment-thumbnail size-thumbnail" alt="Jasprit Bumrah" aria-describedby="gallery-13-2207474" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/05/Jasprit-Bumrah.jpg 150w, https://images.malayalamtv9.com/uploads/2026/05/Jasprit-Bumrah.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-13-2207474'>
				ഈ ഐപിഎല്‍ സീസണില്‍ ഏറ്റവും നിരാശപ്പെടുത്തിയ അഞ്ച് ഇന്ത്യന്‍ താരങ്ങളെ നോക്കാം. മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറയാണ് അതില്‍ പ്രധാനി. വെറും നാലു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പല മത്സരങ്ങളിലും ഒരു വിക്കറ്റ് പോലും ലഭിച്ചില്ല (Image Credit Source: PTI).
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/05/Arshdeep-Singh-2.jpg" class="attachment-thumbnail size-thumbnail" alt="Arshdeep Singh" aria-describedby="gallery-13-2207475" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/05/Arshdeep-Singh-2.jpg 150w, https://images.malayalamtv9.com/uploads/2026/05/Arshdeep-Singh-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-13-2207475'>
				പഞ്ചാബ് കിങ്‌സിന്റെ അര്‍ഷ്ദീപ് സിങും നിരാശപ്പെടുത്തി. 14 വിക്കറ്റുകള്‍ താരം വീഴ്ത്തി. നിരവധി വൈഡുകള്‍ എറിഞ്ഞു. റണ്‍സും ധാരാളം വിട്ടുകൊടുത്തു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/05/Varun-Chakravarthy.jpg" class="attachment-thumbnail size-thumbnail" alt="Varun Chakravarthy" aria-describedby="gallery-13-2207476" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/05/Varun-Chakravarthy.jpg 150w, https://images.malayalamtv9.com/uploads/2026/05/Varun-Chakravarthy.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-13-2207476'>
				കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല. 11 വിക്കറ്റുകള്‍ താരം വീഴ്ത്തി. മുന്‍ സീസണുകളിലെ പ്രകടനം താരത്തിന് ആവര്‍ത്തിക്കാനായില്ല. പരിക്കും അലട്ടി.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/05/Ruturaj-Gaikwad.jpg" class="attachment-thumbnail size-thumbnail" alt="Ruturaj Gaikwad" aria-describedby="gallery-13-2207477" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/05/Ruturaj-Gaikwad.jpg 150w, https://images.malayalamtv9.com/uploads/2026/05/Ruturaj-Gaikwad.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-13-2207477'>
				ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദും നിരാശപ്പെടുത്തി. ഓപ്പണറായി കളിച്ചിട്ടും താരത്തിന് മികച്ച തുടക്കം നല്‍കാനായില്ല. 337 റണ്‍സാണ് നേടിയത്. വെറും 123.44 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. നേടിയത് രണ്ട് അര്‍ധ സെഞ്ചുറികള്‍ മാത്രം.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/05/Suryakumar-Yadav-2.jpg" class="attachment-thumbnail size-thumbnail" alt="Suryakumar Yadav" aria-describedby="gallery-13-2207478" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/05/Suryakumar-Yadav-2.jpg 150w, https://images.malayalamtv9.com/uploads/2026/05/Suryakumar-Yadav-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-13-2207478'>
				ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് നിരാശപ്പെടുത്തിയ മറ്റൊരു താരം. മുംബൈ ഇന്ത്യന്‍സ് താരമായ സൂര്യ നേടിയത് 270 റണ്‍സ് മാത്രം. സ്‌ട്രൈക്ക് റേറ്റ് 147.54. നേടിയത് രണ്ട് അര്‍ധ സെഞ്ചുറികള്‍ മാത്രം.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>RCB vs GT IPL 2026 Final: ഫൈനല്‍ മഴയില്‍ മുങ്ങിയാല്‍ കപ്പ് ആര് തൂക്കും? ആര്‍സിബിയോ, ഗുജറാത്തോ?</title>
					<link>https://www.malayalamtv9.com/sports/cricket-news/rcb-vs-gt-ipl-2026-final-who-wins-the-trophy-if-rain-entirely-washes-out-the-ahmedabad-title-clash-2207436.html</link>
					<pubDate>Sun, 31 May 2026 14:21:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/rcb-vs-gt-ipl-2026-final-who-wins-the-trophy-if-rain-entirely-washes-out-the-ahmedabad-title-clash-2207436.html</guid>
					<description><![CDATA[<p>RCB vs GT IPL 2026 Final Rain Rules: ഐപിഎല്‍ ഫൈനല്‍ പോരാട്ടത്തിനായി കണ്ണും നട്ട് കാത്തിരിക്കുകയാണ് ആരാധകര്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30-നാണ് ആര്‍സിബി-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം. കിരീടം നിലനിര്‍ത്താനാണ് ആര്‍സിബി ലക്ഷ്യമിടുന്നത്. 2022-ന് ശേഷമുള്ള ആദ്യ കിരീടനേട്ടമാണ് ഗുജറാത്ത് നോട്ടമിടുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Rajat-Patidar-1.jpg" class="attachment-large size-large wp-post-image" alt="Rajat Patidar" /></figure><p><strong>അഹമ്മദാബാദ്:</strong> ഐപിഎല്‍ ഫൈനല്‍ പോരാട്ടത്തിനായി കണ്ണും നട്ട് കാത്തിരിക്കുകയാണ് ആരാധകര്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30-നാണ് ആര്‍സിബി-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം. കിരീടം നിലനിര്‍ത്താനാണ് നിലവിലെ ജേതാക്കളായ ആര്‍സിബി ലക്ഷ്യമിടുന്നത്. 2022-ന് ശേഷമുള്ള ആദ്യ കിരീടനേട്ടമാണ് ഗുജറാത്ത് നോട്ടമിടുന്നത്. രണ്ടാം ഐപിഎല്‍ ട്രോഫി ലക്ഷ്യമിട്ട് ഇരുടീമുകളും പോരടിക്കുമ്പോള്‍ ആവേശം ഉച്ചസ്ഥായിയിലെത്തുമെന്ന് ഉറപ്പ്. പോയിന്റ് ടേബിളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനലിലെത്തിയതാണ് ഈ ഐപിഎല്‍ സീസണിലെ നീതി.</p>
<h3>കാലാവസ്ഥ എങ്ങനെ?</h3>
<p>കലാശപ്പോരാട്ടത്തിന് മഴ ഭീഷണിയില്ലെന്നതില്‍ ആരാധകര്‍ക്ക് ആശ്വസിക്കാം. പകല്‍സമയം പൂര്‍ണമായും തെളിഞ്ഞ ആകാശം പ്രതീക്ഷിക്കാം. വൈകുന്നേരം മേഘാവൃതമാകാന്‍ സാധ്യതയുണ്ടെങ്കിലും, മഴ പെയ്‌തേക്കില്ലെന്നാണ് വിലയിരുത്തല്‍. പെയ്താല്‍ തന്നെ നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യത. അതുകൊണ്ട് തന്നെ, ആരാധകര്‍ക്ക് തടസമില്ലാതെ ഫൈനല്‍ കാണാനാകും.</p>
<h3>മഴ പെയ്താല്‍</h3>
<p>എങ്ങനെയും ഇന്ന് മത്സരം പൂര്‍ത്തിയാക്കാന്‍ തന്നെയാണ് ഐപിഎല്‍ അധികാരികള്‍ ശ്രമിക്കുക. എന്നാല്‍ മഴ മൂലം ഇന്നത്തെ മത്സരം നഷ്ടപ്പെട്ടാല്‍, പകരം റിസര്‍വ് ദിനം നിശ്ചയിച്ചിട്ടുണ്ട്. നാളെയാണ് (ജൂണ്‍ 1) റിസര്‍വ് ദിനം. ഇന്ന് എവിടെ നിര്‍ത്തിയോ, അവിടെ നിന്നാകും റിസര്‍വ് ദിനത്തിലെ മത്സരങ്ങള്‍ പുനഃരാരംഭിക്കുക.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/sports/cricket-news/rcb-vs-gt-ipl-2026-final-preview-match-date-time-venue-pitch-report-and-predicted-playing-11-for-ahmedabad-clash-2207293.html">IPL 2026 Final: ഫൈനലിൽ കാത്തിരിക്കുന്നത് റൺമഴയോ? ആർസിബി സിംഹാസനം കാക്കുമോ, അതോ ഗുജറാത്ത് അട്ടിമറിക്കുമോ?</a></strong></p>
<p>ഇനി റിസര്‍വ് ദിനത്തിലും പ്രതികൂല കാലാവസ്ഥ മൂലം മത്സരം തടസപ്പെട്ടാല്‍ ആര്‍സിബിക്ക് കോളടിക്കും. ലീഗ് ഘട്ടത്തില്‍ ആര്‍സിബിയായിരുന്നു പോയിന്റ് ടേബിളില്‍ ഒന്നാമത്. അതുകൊണ്ട് ഏതെങ്കിലും കാരണത്താല്‍ റിസര്‍വ് ദിനത്തിലും മത്സരം നടന്നില്ലെങ്കില്‍ ആര്‍സിബിയെ ജേതാക്കളായി പ്രഖ്യാപിക്കും.</p>
<h3>ആര്‍ക്കാണ് മുന്‍തൂക്കം</h3>
<p>പരസ്പരം ഏറ്റുമുട്ടിയതിന്റെ കണക്കെടുത്താല്‍ ആര്‍സിബിക്കാണ് മുന്‍തൂക്കം. ഒമ്പത് തവണ ഇരുടീമുകളും ഏറ്റുമുട്ടി. അഞ്ച് തവണയും ആര്‍സിബി ജയിച്ചു. നാലു തവണ ഗുജറാത്തും ജയിച്ചു. എന്നാല്‍ മോദി സ്‌റ്റേഡിയത്തില്‍ ഇരുടീമുകളും ഇതിന് മുമ്പ് ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്തിനായിരുന്നു ജയം. തങ്ങളുടെ തട്ടകത്തിലാണ് കലാശപ്പോരാട്ടം നടക്കുന്നതെന്നും ഗുജറാത്തിന് അനുകൂലമാണ്. എന്നാല്‍ ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനെതിരെ വമ്പന്‍ വിജയം നേടാനായത് ആര്‍സിബിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.</p>
<p>ബാറ്റിങിന് അനുകൂലമായ പിച്ചിലാണ് ഫൈനല്‍ പോരാട്ടം നടക്കുന്നത്. 193 റണ്‍സാണ് ഈ സീസണില്‍ ഇവിടെ രേഖപ്പെടുത്തിയ ആദ്യ ഇന്നിങ്‌സിലെ ശരാശരി സ്‌കോര്‍. ആകെയുള്ള ശരാശരി സ്‌കോര്‍ 208 റണ്‍സാണ്. 9.17 എന്ന റണ്‍റേറ്റിലാണ് ഇവിടെ ബാറ്റര്‍മാര്‍ റണ്‍സ് അടിച്ചുകൂട്ടിയത്. ബൗളര്‍മാര്‍ക്ക് അത്ര അനുകൂലമല്ല ഈ പിച്ചിലെ സാഹചര്യങ്ങള്‍. പേസര്‍മാര്‍ക്ക് തുടക്കത്തില്‍ അല്‍പം മേധാവിത്തം ലഭിക്കാമെങ്കിലും, മത്സരം പുരോഗമിക്കുമ്പോള്‍ ബാറ്റിങ് എളുപ്പമായി മാറിയേക്കും.</p>
<p>ടോസ് നേടുന്ന ടീം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. ആദ്യം ബാറ്റു ചെയ്യുന്ന ടീമുകളാണ് ഇവിടെ കൂടുതലായും ജയിച്ചിട്ടുള്ളത്. ഐപിഎല്‍ 2026 സീസണില്‍ മധ്യ ഓവറുകളിലാണ് ഈ പീച്ചില്‍ കൂടുതല്‍ റണ്‍സുകള്‍ ഒഴുകിയിട്ടുള്ളത്. ഡെത്ത് ഓവറുകളില്‍ ബാറ്റര്‍മാര്‍ അല്‍പം ബുദ്ധിമുട്ടിയിട്ടുണ്ട്.</p>
<h3>English Summary</h3>
<p>The IPL 2026 final between RCB and Gujarat Titans will take place tonight in Ahmedabad. Although the weather forecast predicts clear skies, a reserve day is scheduled for June 1 in case of rain. If play is interrupted tonight, the match will resume from the same point tomorrow. If the reserve day is also washed out, RCB will win the trophy for finishing higher on the points table.</p>
]]></content:encoded>
				</item>
							<item>
					<title>Rajasthan Royals: രാജസ്ഥാന്‍ റോയല്‍സിനെ പറ്റിച്ച് വിദേശതാരം; അതൃപ്തി തുറന്നുപറഞ്ഞ് സംഗക്കാര</title>
					<link>https://www.malayalamtv9.com/sports/cricket-news/kumar-sangakkara-slams-sam-curran-for-skipping-ipl-2026-for-rajasthan-royals-but-playing-in-vitality-blast-2207356.html</link>
					<pubDate>Sat, 30 May 2026 21:32:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Cricket News]]></category>
										<guid>https://www.malayalamtv9.com/sports/cricket-news/kumar-sangakkara-slams-sam-curran-for-skipping-ipl-2026-for-rajasthan-royals-but-playing-in-vitality-blast-2207356.html</guid>
					<description><![CDATA[<p>Kumar Sangakkara Questions Sam Curran’s IPL Withdrawal: സാം കറന്‍ ഒരു മത്സരത്തില്‍ പോലും കളിച്ചില്ല. പരിക്കാണെന്നും പറഞ്ഞാണ് താരം വിട്ടുനിന്നത്. എന്നാല്‍ പരിക്കില്‍ നിന്ന് മുക്തനായ താരം അടുത്തിടെ വൈറ്റാലിറ്റി ബ്ലാസ്റ്റ് ടൂര്‍ണമെന്റില്‍ സറേ ടീമിനായി കളിച്ചിരുന്നു. കടുത്ത അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് കുമാര്‍ സംഗക്കാര.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Kumar-Sangakkara.jpg" class="attachment-large size-large wp-post-image" alt="Kumar Sangakkara" /></figure><p><strong>IPL 2026 Controversy:</strong> ഫൈനലില്‍ എത്താനായില്ലെങ്കിലും മികച്ച പ്രകടനമാണ് ഈ ഐപിഎല്‍ സീസണില്‍ റിയാന്‍ പരാഗ് നയിച്ച രാജസ്ഥാന്‍ റോയല്‍സ് പുറത്തെടുത്തത്. രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റാണ് രാജസ്ഥാന്‍ പുറത്തായത്. ലീഗ് ഘട്ടത്തില്‍ പോയിന്റ് ടേബിളില്‍ നാലാമതായിരുന്നു. പ്രഥമ ഐപിഎല്‍ സീസണിലെ ജേതാക്കളാണെങ്കിലും, അതിനുശേഷം കിരീടം നേടാന്‍ റോയല്‍സിന് സാധിച്ചിട്ടില്ല. ഇത്തവണ ചില മാറ്റങ്ങളുമായാണ് റോയല്‍സ് ഐപിഎല്ലിലേക്ക് എത്തിയത്. മുന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ട്രേഡ് ചെയ്തു. പകരം രവീന്ദ്ര ജഡേയെയും, സാം കറനെയും സ്വന്തമാക്കി.</p>
<p>എന്നാല്‍ ഇംഗ്ലണ്ട് ഓള്‍ റൗണ്ടറായ സാം കറന്‍ ഒരു മത്സരത്തില്‍ പോലും കളിച്ചില്ല. പരിക്കാണെന്നും പറഞ്ഞാണ് താരം വിട്ടുനിന്നത്. എന്നാല്‍ പരിക്കില്‍ നിന്ന് മുക്തനായ താരം അടുത്തിടെ വൈറ്റാലിറ്റി ബ്ലാസ്റ്റ് ടൂര്‍ണമെന്റില്‍ സറേ ടീമിനായി കളിച്ചിരുന്നു. ഇതില്‍ കടുത്ത അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് റോയല്‍സിന്റെ മുഖ്യപരിശീലകന്‍ കുമാര്‍ സംഗക്കാര.</p>
<h3>നിരാശനെന്ന് സംഗക്കാര</h3>
<p>സാം കറൻ പരിക്ക് കാരണം ടൂർണമെന്റിൽ നിന്ന് പിന്മാറിയതിലുള്ള നിരാശ പരസ്യമായി സങ്കക്കാര പ്രകടിപ്പിച്ചു. മെയ് 22-ന് നടന്ന വൈറ്റാലിറ്റി ബ്ലാസ്റ്റ് ടൂർണമെന്റിൽ സറേ ടീമിനായി കളിച്ച് സാം കറൻ വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ സാഹചര്യത്തിലാണ് സംഗക്കാരയുടെ ഈ പ്രതികരണം. കറന്റെ ഈ തീരുമാനം ഏറെ നിരാശജനകമാണെന്ന് അദ്ദേഹം പറഞ്ഞു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/sanju-samson-in-line-to-lead-india-at-asian-games-bcci-selects-30-member-probables-list-2207347.html">Sanju Samson: ഏഷ്യന്‍ ഗെയിംസില്‍ സഞ്ജു നയിക്കും? 30 അംഗ പട്ടികയില്‍ ഗില്ലും, സൂര്യയുമില്ല</a></strong></p>
<p>പരിക്ക് മാറുമ്പോള്‍ തിരിച്ചെത്താമെന്ന് കറന്‍ റോയല്‍സിനെ അറിയിച്ചിരുന്നു. സാം കറന് ആ സീസൺ മുഴുവൻ നഷ്ടമാകുന്ന തരത്തിലുള്ള ഗുരുതര പരിക്കാണെന്നാണ് രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്റിന് ലഭിച്ച വിവരം. പ്ലേ-ഓഫ് മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ട് ഫൈനൽ യോഗ്യത നേടാനാകാതെ രാജസ്ഥാൻ റോയൽസ് പുറത്തായതിന് ശേഷമാണ് സംഗക്കാര ഈ കാര്യങ്ങൾ തുറന്നുപറഞ്ഞത്.</p>
<p>"സാം കറന് ആ സീസൺ മുഴുവൻ നഷ്ടമാകുന്ന പരിക്കാണെന്നാണ് ഞങ്ങളോട് പറഞ്ഞിരുന്നത്, എന്നാൽ അദ്ദേഹം സറേയ്ക്ക് വേണ്ടി ഇപ്പോൾ കളിക്കുന്നത് ഞാൻ കണ്ടു. അത് തികച്ചും നിരാശാജനകമാണ്. അദ്ദേഹം ഇവിടെ ഞങ്ങൾക്ക് വേണ്ടി കളിക്കാൻ ഉണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു"-സംഗക്കാര പറഞ്ഞു.</p>
<p>കറന്റെ അഭാവത്തെ തുടര്‍ന്ന്‌ മാർച്ച് 23-നാണ് ശ്രീലങ്കൻ താരം ദാസുൻ ഷനകയെ രാജസ്ഥാൻ പകരക്കാരനായി ടീമിലെത്തിച്ചത്. എന്നാൽ ഈ നീക്കവും വലിയ വിവാദങ്ങൾക്ക് കാരണമായി. ഐപിഎല്ലിൽ ചേരുന്നതിനായി ഷനകയ്ക്ക് പിഎസ്എൽ 2026-ൽ ലാഹോർ ഖലന്ദേഴ്‌സുമായുള്ള തന്റെ കരാർ റദ്ദാക്കേണ്ടി വന്നിരുന്നു. ഇതിന്റെ ഫലമായി പാകിസ്ഥാൻ സൂപ്പർ ലീഗ് ഷനകയ്ക്ക് ടൂർണമെന്റിൽ നിന്ന് ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. സറേ ടീമിനായി കളിച്ച മൂന്ന് മത്സരങ്ങളിലും സാം കറൻ ഒരു ബാറ്ററായി മാത്രമാണ് കളത്തിലിറങ്ങിയത്, അദ്ദേഹം ബൗൾ ചെയ്തിരുന്നില്ല.</p>
<h3>English Summary</h3>
<p>Kumar Sangakkara is disappointed with Sam Curran. Curran skipped IPL 2026 citing a groin injury. However, he quickly returned to play for Surrey. Sangakkara questioned the injury after Rajasthan's playoff loss.</p>
]]></content:encoded>
				</item>
					</channel>
	</rss>
	