വിജയ ‘റൂട്ടിനെ’ കൈവിട്ട് ശിവം ദുബെ; തകർന്നിടത്തുനിന്ന് പൊരുതിക്കയറി ഇംഗ്ലണ്ട്; ഇന്ത്യക്ക് ജയിക്കാൻ 259
India vs England 1st ODI Result Updates: ഇംഗ്ലണ്ടിന് എതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയലക്ഷ്യം 259 റൺസ്. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ പേസർമാർ ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ വരിഞ്ഞുമുറുക്കിയെങ്കിലും മുൻ നായകൻ ജോ റൂട്ടിന്റെ ക്യാച്ച് കൈവിട്ടതിന് ഇന്ത്യ വലിയ വില കൊടുക്കേണ്ടി വന്നു.
ബർമിങ്ങാം: ഇന്ത്യയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ മാന്യമായ സ്കോർ പൊരുതി നേടി ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് തുടക്കത്തിൽ പതറി, എന്നാൽ നിർണായക ക്യാച്ച് കൈവിട്ട് ഇന്ത്യ നൽകിയ അവസരം പ്രയോജനപ്പെടുത്തിയ ഇംഗ്ലണ്ട് പൊരുതാനാകുന്ന നിലയിലേക്ക് പിന്നീട് അടിച്ചുകയറി. സ്കോർ ഇംഗ്ലണ്ട് (47.5/50 ov) 258 റൺസിന് ഓൾഔട്ട്. ഇന്ത്യക്കായി അക്സർ പട്ടേൽ നാല് വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ പേസർമാർ ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ വരിഞ്ഞുമുറുക്കിയെങ്കിലും മുൻ നായകൻ ജോ റൂട്ടിന്റെ ക്യാച്ച് കൈവിട്ടതിന് ഇന്ത്യ വലിയ വില കൊടുക്കേണ്ടി വന്നു.
തന്റെ 200-ാം ഏകദിന മത്സരം കളിക്കാനിറങ്ങിയ ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ബാറ്റർ ജോസ് ബട്ലറെയും തൊട്ടടുത്ത പന്തിൽ സാം കറനെയും ഒരേ ഓവറിൽ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇംഗ്ലണ്ടിന്റെ നട്ടെല്ലൊടിച്ചു. ബട്ലർ വെറും 5 റൺസിനാണ് പുറത്തായത്. എന്നാൽ, 9 പന്തിൽ നിന്ന് 7 റൺസെടുത്ത് നിന്ന ജോ റൂട്ടിന്റെ ക്യാച്ച് ശിവം ദുബെ കൈവിട്ടത് മത്സരത്തിൽ ഇന്ത്യ വരുത്തിയ നിർണായക പിഴവായി മാറി.
ഒരു ഘട്ടത്തിൽ 80 റൺസിന് 5 വിക്കറ്റ് എന്ന വലിയ തകർച്ചയെ അഭിമുഖീകരിച്ച ഇംഗ്ലണ്ടിനെ ജോ റൂട്ടും (76 നോട്ടൗട്ട്), ലിയാം ഡസണും (68 റൺസ്) ചേർന്ന് നടത്തിയ പോരാട്ടം ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. ഇന്ത്യ വിട്ടുകളഞ്ഞ ജോ റൂട്ട് ആണ് ഇംഗ്ലണ്ടിന്റെ സ്കോർബോർഡിലേക്ക് കാര്യമായ സംഭാവനകൾ നൽകിയിരിക്കുന്നത്.
വിരാട് കോലി, രോഹിത് ശർമ, കെ.എൽ.രാഹുൽ, ജസ്പ്രീത് ബുമ്ര തുടങ്ങിയ സീനിയേഴ്സ് പ്ലേയിങ് ഇലവനിലുണ്ട് എന്നതാണ് ഇന്ത്യയുടെ പ്രതീക്ഷ. ഒന്നാം ഏകദിനത്തിനായി ശിവം ദുബെയടക്കം നാലു പേസർമാരും രണ്ടു സ്പിന്നർമാരുമടങ്ങുന്ന സംഘത്തെയാണ് ഇന്ത്യ അണിനിരത്തിയത്. വാഷിങ്ടൻ സുന്ദർ, അക്ഷർ പട്ടേൽ എന്നിവർക്കു സ്ഥാനം നൽകിയപ്പോൾ സ്പെഷലിസ്റ്റ് സ്പിന്നറായ കുൽദീപ് യാദവിന് അവസരം ലഭിച്ചില്ല.
ഇന്ത്യൻ ബോളിങ്
മികച്ച രീതിയിൽ തുടങ്ങിയ ബെൻ ഡക്കറ്റ്, ജേക്കബ് ബെഥൽ എന്നിവരെ ഒരേ ഓവറിൽ പുറത്താക്കി ഗുർനൂർ ബ്രാർ ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക്‌ത്രൂ നൽകി. ടി20 പരമ്പരയിൽ തകർപ്പൻ ഫോമിലായിരുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്കിനെ ഒരു മാരക ബൗൺസറിലൂടെ പുറത്താക്കി ജസ്പ്രീത് ബുംറയും ഇന്ത്യക്ക് ഉണർവേകി. ഇന്ത്യക്കായി അക്സർ പട്ടേൽ നാല് വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ എന്നിവർ 2 വിക്കറ്റ് വീതവും ബുംറ, ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.