<?xml version="1.0" encoding="UTF-8"?>	<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	xmlns:media="http://search.yahoo.com/mrss/">
		<channel>
		 
			<title>Movie News in Malayalam: സിനിമാ വാർത്ത, Mollywood News, Latest Film News in Malayalam, Cinema News in Malayalam, ഇന്നത്തെ പ്രധാന മലയാളം തലക്കെട്ടുകൾ</title>
				<atom:link href="https://www.malayalamtv9.com/feedapi/entertainment" rel="self" type="application/rss+xml" />
		<link>https://www.malayalamtv9.com/entertainment</link>
		 
			<description>Malayalam Movie News, Entertainment News in Malayalam, സിനിമാ വാർത്ത: Latest Mollywood News, Entertainment News and Malayalam Cinema live updates Online at TV9 Malayalam. Read ഇന്നത്തെ പ്രധാന മലയാളം വാർത്തകൾ, Top headline from Kerala, India and the world.</description>
				<lastBuildDate>Sun, 14 Jun 2026 16:07:30 +0530</lastBuildDate>
		<language>ml</language>
		<copyright>https://www.malayalamtv9.com</copyright>
		<generator>https://www.malayalamtv9.com</generator>
		<image>
		<url>https://malayalamtv9.com/wp-content/themes/default/images/logo.png</url>
		 
			<title>Movie News in Malayalam: സിനിമാ വാർത്ത, Mollywood News, Latest Film News in Malayalam, Cinema News in Malayalam, ഇന്നത്തെ പ്രധാന മലയാളം തലക്കെട്ടുകൾ</title>
				<link>https://www.malayalamtv9.com/entertainment</link>
		<width>32</width>
		<height>32</height>
		</image>
							<item>
					<title>AMMA Controversy: &#8216;അമ്മ&#8217; ജനറൽബോഡിക്ക് 21 ദിവസം മാത്രം; വാർഷിക റിപ്പോർട്ട് കൈമാറാതെ നേതൃത്വം</title>
					<link>https://www.malayalamtv9.com/entertainment/amma-general-body-has-only-21-days-leadership-fails-to-submit-annual-report-2210135.html</link>
					<pubDate>Sun, 14 Jun 2026 15:02:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/amma-general-body-has-only-21-days-leadership-fails-to-submit-annual-report-2210135.html</guid>
					<description><![CDATA[<p>AMMA Controversy:ട്രഷറര്‍ ഉണ്ണി ശിവപാലിനെ നിര്‍ബന്ധത അവധിയില്‍ പ്രവേശിപ്പിച്ചതാണ് റിപ്പോര്‍ട്ട് വൈകുന്നതിന്റെ പ്രധാന കാരണമെന്നാണ് സൂചന. അമ്മ സംഘടനയുടെ കണക്കുകളുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തതയുള്ളത് ഉണ്ണി ശിവപാലിനാണ്. അതിനാൽ തന്നെ റിപ്പോർട്ട് തയ്യാറാക്കാനായി എത്തിച്ചേരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉണ്ണി ശിവപാലിനെ കുക്കു പരമേശ്വരൻ മെയിൽ അയച്ചിരുന്നതായാണ്&#8230;&#8230;&#8230;&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/AMMA-1.jpg" class="attachment-large size-large wp-post-image" alt="Amma" /></figure><p>താര സംഘടനയായ അമ്മയുടെ നേതൃത്വത്തിന്റെ ബലഹീനതകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അമ്മ സംഘടനയുടെ ജനറൽബോഡി നടക്കാൻ ഇനി 21 ദിവസം കൂടി ബാക്കിനിൽക്കെ ഇതുവരെയും നേതൃത്വം വാർഷിക റിപ്പോർട്ട് തയ്യാറാക്കിയിട്ടില്ല. സംഘടനയുടെ ബൈലോ പ്രകാരം ജനറൽബോഡിക്ക് 21 ദിവസം മുമ്പ് വാര്‍ഷിക റിപ്പോര്‍ട്ട് തയാറാക്കണമെന്നാണ് നിയമം. റിപ്പോർട്ടിൽ സംഘടനയുടെ വരവ് ചെലവ് കണക്കുകളും ഇനി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളിലെ വിശദീകരണവും ആണ് ഉൾപ്പെടുത്തേണ്ടത്.</p>
<h3>ജനറല്‍ബോഡിക്ക് ഇനി ഒരാഴ്ച മാത്രമാണ് സമയമുള്ളത്</h3>
<p>റിപ്പോര്‍ട്ട് തയ്യാറാക്കി പ്രിന്റ് ചെയ്ത് സംഘടനയിലെ അംഗങ്ങള്‍ക്ക് ജനറല്‍ബോഡിക്ക് 21 ദിവസം മുന്‍പ് കൈമാറണമെന്നാണ് ബൈലോയിൽ പരാമർശിച്ചിരിക്കുന്നത്. എന്നാൽ ഇതുവരെയും അത്തരത്തിൽ ഒരു റിപ്പോർട്ട് ഇതുവരെയും പുതിയ നേതൃത്വം തയ്യാറാക്കിയിട്ടില്ല.ജനറല്‍ബോഡിക്ക് ഇനി ഒരാഴ്ച മാത്രമാണ് സമയമുള്ളത്. ഈ മാസം 21നാണ് ജനറല്‍ബോഡി ചേരുന്നത്. എന്നാൽ ഇതുവരെ മറ്റ് അംഗങ്ങൾക്ക് വാർഷിക റിപ്പോർട്ട് തയ്യാറാക്കിയ നൽകിയിട്ടില്ല എന്നാണ് പുറത്ത് ലഭിക്കുന്ന വിവരം.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/amma-row-production-controllers-son-and-actress-neena-kurup-give-statements-backing-ansiba-hassan-2210103.html">അൻസിബ തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ്റെ മൊഴി, കേസിൽ മൊഴി നൽകി നീന കുറുപ്പും</a></strong></p>
<p>ട്രഷറര്‍ ഉണ്ണി ശിവപാലിനെ നിര്‍ബന്ധത അവധിയില്‍ പ്രവേശിപ്പിച്ചതാണ് റിപ്പോര്‍ട്ട് വൈകുന്നതിന്റെ പ്രധാന കാരണമെന്നാണ് സൂചന. അമ്മ സംഘടനയുടെ കണക്കുകളുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തതയുള്ളത് ഉണ്ണി ശിവപാലിനാണ്. അതിനാൽ തന്നെ റിപ്പോർട്ട് തയ്യാറാക്കാനായി എത്തിച്ചേരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉണ്ണി ശിവപാലിനെ കുക്കു പരമേശ്വരൻ മെയിൽ അയച്ചിരുന്നതായാണ് സൂചന. എന്നാൽ ഉണ്ണി ശിവപാൽ ഇപ്പോൾ വിദേശത്താണ് ഉള്ളത്. അതിനാൽ തന്നെ റിപ്പോർട്ട് തയ്യാറാക്കുക എന്ന കാര്യത്തിൽ പ്രതിസന്ധി തുടരുകയാണ്.</p>
<h3>സംഘടനയ്ക്കെതിരായ പരാതിയിൽ നിന്നും താൻ പിന്നോട്ടില്ല</h3>
<p>ഇതിനിടയിൽ അൻസിബയ്ക്ക് എതിരെ രംഗത്തെത്തിയതിന്റെ പേരിൽ തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് നടിലക്ഷ്മി പ്രിയ സൈബർ പോലീസിൽ പരാതി നൽകി. അതേസമയം അമ്മ സംഘടനയ്ക്കെതിരായ പരാതിയിൽ നിന്നും താൻ പിന്നോട്ടില്ല എന്നാണ് അൻസിബ ഹസൻ അറിയിച്ചിരിക്കുന്നത്. അമ്മ സംഘടനയിലെ പല കാര്യങ്ങളും ശരിയായ രീതിയിൽ അല്ല മുന്നോട്ടുപോകുന്നത് എന്നും ആരോപിച്ച ഒരു കാര്യത്തിൽ നിന്നും താൻ പിന്നോട്ടില്ല എന്നും ഉറപ്പിച്ചു പറഞ്ഞു.</p>
<p>ഭാരവാഹികൾക്ക് ആവശ്യം സംഘടന പാടവവും കരുണയും കാര്യങ്ങൾ കേൾക്കാനുള്ള മനസ്സുമാണെന്ന് അൻസിബ ഹസൻ പറഞ്ഞു. അതിനിടെ നടൻ ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ പ്രൊഡക്ഷന്‍ കണ്ട്രോളറുടെ മകന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്.അന്‍സിബ തന്നെ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജീവ് കുടപ്പനകുന്നിലിന്റെ മകന്‍ മൊഴി നല്‍കിയതായാണ് വിവരം.നീന കുറുപ്പും അന്‍സിബയ്ക്ക് അനുകൂലമായി കഴിഞ്ഞദിവസം മൊഴി നല്‍കിയിരുന്നു.അതേസമയം അന്‍സിബയ്‌ക്കെതിരായ നടപടിയുടെ കാര്യത്തില്‍ താര സംഘടന ഉടനെ തന്നെ തീരുമാനമെടുക്കും.</p>
<h3>ENGLISH SUMMARY</h3>
<p>The weaknesses of Amma's leadership, a star organization, are now coming to light. With 21 more days left for the general body of the mother organization, the leadership has not yet prepared the annual report. According to the bylaws of the organization, the law requires that the annual report be prepared 21 days before the general body.</p>
]]></content:encoded>
				</item>
							<item>
					<title>Tovino Thomas and Balan Movie : നിങ്ങള്‍ ഇതുവരെ കാണാത്ത ടോവിനോ ആയിരിക്കും ബാലനില്‍ ; സംവിധായകന്‍ ചിദംബരത്തിന്റെ ഉറപ്പ്</title>
					<link>https://www.malayalamtv9.com/entertainment/director-chidambaram-shared-tovinos-character-importance-in-balan-movie-2210104.html</link>
					<pubDate>Sun, 14 Jun 2026 12:44:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/director-chidambaram-shared-tovinos-character-importance-in-balan-movie-2210104.html</guid>
					<description><![CDATA[<p>Tovino&#8217;s character Balan Movie : സിനിമാ പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചയാണ് ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തുന്ന ബാലന്‍ ദി ബോയ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പുറത്ത് വരുന്ന ഒരോ അപഡേറ്റുകളും ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ട്രെയ്‌ലര്‍ പുറത്ത് വന്ന ദിവസം മുതലേ ചിത്രത്തിലെ ടോവിനോ തോമസിന്റെ കഥാപാത്രത്തെ കുറിച്ച് കുറേ പേര്‍ സംശയങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ആ സംശയങ്ങള്‍ക്കെല്ലാം സംവിധായകന്‍ ചിദംബരം തന്നെ മറുപടി നല്‍കിയിരിക്കുകയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Tovino-Thomas-In-Balan-Movie-.jpg" class="attachment-large size-large wp-post-image" alt="Tovino Thomas In Balan Movie" /></figure><p>സിനിമാ പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചയാണ് ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തുന്ന ബാലന്‍ ദി ബോയ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പുറത്ത് വരുന്ന ഒരോ അപഡേറ്റുകളും ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ട്രെയ്‌ലര്‍ പുറത്ത് വന്ന ദിവസം മുതലേ ചിത്രത്തിലെ ടോവിനോ തോമസിന്റെ കഥാപാത്രത്തെ കുറിച്ച് കുറേ പേര്‍ സംശയങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ആ സംശയങ്ങള്‍ക്കെല്ലാം സംവിധായകന്‍ ചിദംബരം തന്നെ മറുപടി നല്‍കിയിരിക്കുകയാണ്.</p>
<h3>ഇതുവരെ കാണാത്ത ടോവിനോയെ പ്രതീക്ഷിക്കാം</h3>
<p>ടോവിനൊയുടെ ക്യാരക്ടര്‍ തീര്‍ച്ചയായും വ്യത്യസ്തമായിരിക്കും എന്നാണ് സംവിധായകന്‍ പറയുന്നത്. ഇതുവരെ കാണാത്ത ഒരു ടോവിനോയെ ബാലനില്‍ പ്രതീക്ഷിക്കാം. സ്റ്റാര്‍ഡം കണ്ടിട്ടൊന്നുമല്ല ടൊവിനൊയെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യുന്നത്, ഒരു പ്രോപ്പര്‍ ആക്ടര്‍ എന്ന നിലയിലാണ്. അദ്ദേഹത്തിന് പകരം വേറെ ഒരു ഓപ്ഷനെ കറിച്ച് ചിന്തിച്ചിരുന്നില്ല, ആദ്യം തന്നെ ടോവിനോയെ തന്നെയാണ് സമീപിച്ചത്. കഥയും ക്യാറക്ടറും ഇഷ്ടപ്പെട്ടു അങ്ങനെ അദ്ദേഹം ഒ.കെ പറഞ്ഞു.</p>
<h3>Also Read: <a href="https://www.malayalamtv9.com/entertainment/director-priyadarshan-said-thenmavin-kombath-was-made-without-any-expectations-intrerview-2210097.html">തേന്മാവിന്‍ കൊമ്പത്ത് ഒരു പ്രതീക്ഷയുമില്ലാതെ ചെയ്ത സിനിമ, പക്ഷേ ഏറെ പ്രതീക്ഷിച്ച പടങ്ങള്‍ പലതും പൊട്ടിയെന്ന് പ്രിയദര്‍ശന്‍</a></h3>
<h3>സംവിധായകരെ അഭിനയിപ്പിക്കാന്‍ എളുപ്പം</h3>
<p>ഗണപതിയുടെ കണ്ടുപിടുത്തമായിരുന്നു സംവിധായകന്‍ ഗിരീഷ് എ.ഡിയെ പോലീസ് ഓഫീസറായി അവതരിപ്പിക്കാം എന്നത്. സംവിധായകരെ ഡയറക്ട് ചെയ്യാന്‍ പൊതുവെ എളുപ്പമാണെന്നും ചിദംബരം വ്യക്തമാക്കി. കാരണമെന്തെന്നാല്‍ അവര്‍ക്ക് കൂടുതല്‍ ടെക്‌നിക്കല്‍ നോളജും നമ്മള്‍ എങ്ങനെയാണ് ഷോട്ട് പ്ലേസ് ചെയ്യാന്‍ പോകുന്നത് എന്നും ധാരണ ഉണ്ടാകും. അതുകൊണ്ട് പ്രത്യേകിച്ച് അക്കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കേണ്ടി വരുന്നില്ല. എക്‌സ്പീരിയന്‍സ് ഉള്ള താരങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ് കാരണം അവര്‍ നമ്മള്‍ പറയാതെ തന്നെ കൂടുതല്‍ കോണ്‍ട്രിബ്യൂട്ട് ചെയ്യും. ജാന്‍ എ മന്‍ സിനിമയില്‍ ലാല്‍ സാറിനെ ഡയറക്ട് ചെയ്യുമ്പോള്‍ തുടക്കത്തില്‍ പേടിയായിരുന്നു. അത്രയും വലിയൊരു സംവിധായകനും നടനും ആണല്ലോ. പക്ഷേ അദ്ദേഹം വന്ന് രണ്ട് സീന്‍ അഭിനയിച്ചു കഴിഞ്ഞപ്പോഴാണ് ഇതൊരു സിനിമയാണെന്ന ഒരു ഫീല്‍ സെറ്റില്‍ വരുന്നത്. അത്തരം നടന്മാര്‍ ഫ്രെയിമിലേക്ക് വരുമ്പോള്‍ തന്നെ ഒരു സിനിമാറ്റിക് ഫീല്‍ ഷോട്ടിന് ലഭിക്കുമെന്നും ചിദംബരം പറയുന്നു.</p>
<p>എന്തായാലും ബാലന്‍ ദി ബോയ് ചിത്രത്തിനായി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. ജൂണ്‍ 19 നാണ് സിനിമ റിലീസ് ചെയ്യുക. കെ.വി.എന്‍ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആവേശം, രോമാഞ്ചം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ജിത്തു മാധവനാണ് തിരക്കഥ തയ്യാക്കിയിരിക്കുന്നത്.</p>
<h3>English Summary</h3>
<p>Chidambaram's upcoming film Balan the Boy is currently the hot topic of discussion among movie lovers. Every update that comes out ahead of the film's release is being received with great curiosity by the audience. Ever since the trailer was released, many people have been raising doubts about Tovino Thomas' character in the film. Now, director Chidambaram himself has answered all those doubts.</p>
]]></content:encoded>
				</item>
							<item>
					<title>Ansiba Hassan &#8211; AMMA Controversy: അൻസിബ തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ്റെ മൊഴി, കേസിൽ മൊഴി നൽകി നീന കുറുപ്പും</title>
					<link>https://www.malayalamtv9.com/entertainment/amma-row-production-controllers-son-and-actress-neena-kurup-give-statements-backing-ansiba-hassan-2210103.html</link>
					<pubDate>Sun, 14 Jun 2026 12:21:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/amma-row-production-controllers-son-and-actress-neena-kurup-give-statements-backing-ansiba-hassan-2210103.html</guid>
					<description><![CDATA[<p>&#8220;Ansiba never tried to convert me&#8221;: Big twist in AMMA controversy as production controller&#8217;s son refutes Tini Tom&#8217;s claims:  തനിക്കെതിരെ വർഗീയ പരാമർശം നടത്തി എന്നും, തന്നെയും കുടുംബത്തെയും സാമൂഹ്യ മാധ്യമങ്ങളിലും പുറത്തും അധിക്ഷേപിക്കുന്നു എന്നും കാട്ടി ജൂൺ ഒന്നിനാണ് അൻസിബ പൊലീസിൽ പരാതി നൽകിയത്. താൻ പലരെയും മതം മാറ്റൻ ശ്രമിച്ചു എന്ന് ആരോപിച്ച ടിനി ടോം, കുടുംബത്തെ ഉൾപ്പടെ ക്രൂരമായി അപമാനിച്ചു എന്നും പൊതുവേദിയിൽ പറയാൻ കഴിയാത്ത രീതിയുള്ള അധിക്ഷേപങ്ങൾ നടത്തി എന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Tini-Tom-Ansiba-Hassan.jpg" class="attachment-large size-large wp-post-image" alt="Tini Tom Ansiba Hassan" /></figure><p>അൻസിബ ഹസ്സൻ തന്നെ മതം മാറ്റാൻ ശ്രമിച്ചു എന്ന ടിനി ടോമിൻ്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്നിൻ്റെ മകൻ പൊലീസിന് മൊഴി നൽകി. ടിനി ടൊമിനെതിരെ അൻസിബ നൽകിയ പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായാണ് പൊലീസ് രാജീവ് കുടപ്പനക്കുന്നിൻ്റെ മകൻ്റെ മൊഴി രേഖപ്പെടുത്തിയത്. കേസുമയി ബന്ധപ്പെട്ട് നടി നീന കുറുപ്പിൻ്റെ മൊഴിയും കടവന്ത്ര പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.</p>
<p>അൻസിബ നൽകിയതിന് സമാനമായ ഒരു പരാതി നീന കുറുപ്പും അമ്മ എക്സിക്യൂട്ടീവിന് നൽകിയിരുന്നു. ടിനി ടോം അൻസിബയോട് മോശമായി പെരുമറിയെന്നും, കുടുംബ സംഗമത്തിൽ ഉണ്ടായ നിസ്സാര പ്രശ്നങ്ങളുടെ പേരിൽ കേട്ടാലറക്കുന്ന രീതിയിലും, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലും ടിനി ടോം അസഭ്യം പറഞ്ഞു എന്നും ഈ പരാതിയിൽ നീന കുറുപ്പ് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദമായി വിവരങ്ങൾ ആരായാനാണ് പൊലീസ് നീന കുറുപ്പിൻ്റെ വീട്ടിലെത്തിയത്. ടിനി ടോമിനെതിരെ മൊഴി നൽകി എന്ന് നീന കുറുപ്പ് പ്രതികരിച്ചു.</p>
<h3>Also Read: <a href="https://www.malayalamtv9.com/entertainment/best-malayalam-film-ive-seen-in-two-years-priyadarshan-heaps-praise-on-chidambarams-balan-the-boy-2210091.html">Balan – The Boy:“രണ്ട് വർഷത്തിനിടെ ഞാൻ കണ്ട ഏറ്റവും മികച്ച മലയാള സിനിമ”; ബാലൻ ദ് ബോയ് ടീമിനൊപ്പം പ്രിയദർശനൻ</a></h3>
<p>തനിക്കെതിരെ വർഗീയ പരാമർശം നടത്തി എന്നും, തന്നെയും കുടുംബത്തെയും സാമൂഹ്യ മാധ്യമങ്ങളിലും പുറത്തും അധിക്ഷേപിക്കുന്നു എന്നും കാട്ടി ജൂൺ ഒന്നിനാണ് അൻസിബ പൊലീസിൽ പരാതി നൽകിയത്. താൻ പലരെയും മതം മാറ്റൻ ശ്രമിച്ചു എന്ന് ആരോപിച്ച ടിനി ടോം, കുടുംബത്തെ ഉൾപ്പടെ ക്രൂരമായി അപമാനിച്ചു എന്നും പൊതുവേദിയിൽ പറയാൻ കഴിയാത്ത രീതിയുള്ള അധിക്ഷേപങ്ങൾ നടത്തി എന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തി നടി വിശദമായി മൊഴി രേഖപ്പെടുത്തി. മൊഴി നൽകിയ ശേഷം അൻസിബ മാധ്യമങ്ങൾക്ക് മുന്നിൽ ആരോപണങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു.</p>
<p>ഇതോടെ സംഘടയെ തകർക്കാൻ ശ്രമിച്ചു എന്ന് കാട്ടി ‘അമ്മ’ അൻസിബക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സംഘടനക്കുള്ളിൽ രമ്യമായി പരിഹരിക്കാമായിരുന്ന പ്രശ്നത്തെ തെരുവിലേക്ക് വലിച്ചിഴച്ചുവെന്നും ‘അമ്മ’യുടെ സൽപ്പേരിന് ഇത് കളങ്കമുണ്ടാക്കി എന്നും ആരോപിക്കുന്നതായിരുന്നു നോട്ടീസ്. ജൂൺ 17 നകം നോട്ടീസിന് മറുപടി നൽകണം എന്നായിരുന്നു നിർദ്ദേശം. എന്നാൽ തൊട്ടുപിന്നാലെ മറുചോദ്യങ്ങളുമായി അൻസിബ നോട്ടീസിന് മറുപടി നൽകി. അതേസമയം അൻസിബ നൽകിയ മറുപടി ഇന്നലെ നടന്ന അമ്മ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ചർച്ച ചെയ്തില്ല. ഈ മാസം 21ന് ചേരുന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രശ്നം ചർച്ച ചെയ്യുമെന്നാണ് വിവരം.</p>
<h3>English Summary</h3>
<p>In the ongoing AMMA legal dispute, son of film production controller Rajeev Kudappanakkunnu—gave a crucial statement to the police supporting actress Ansiba Hassan. He explicitly refuted claims circulated by actor Tini Tom, testifying that Ansiba had never attempted to religiously convert him. Police also recorded a statement from actress Neena Kurup.</p>
]]></content:encoded>
				</item>
							<item>
					<title>Director Priyadarshan&#8217;s Intrerview : തേന്മാവിന്‍ കൊമ്പത്ത് ഒരു പ്രതീക്ഷയുമില്ലാതെ ചെയ്ത സിനിമ, പക്ഷേ ഏറെ പ്രതീക്ഷിച്ച പടങ്ങള്‍ പലതും പൊട്ടിയെന്ന് പ്രിയദര്‍ശന്‍</title>
					<link>https://www.malayalamtv9.com/entertainment/director-priyadarshan-said-thenmavin-kombath-was-made-without-any-expectations-intrerview-2210097.html</link>
					<pubDate>Sun, 14 Jun 2026 11:03:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/director-priyadarshan-said-thenmavin-kombath-was-made-without-any-expectations-intrerview-2210097.html</guid>
					<description><![CDATA[<p>Director Priyadarshan about Thenmavin Kombath : ഇന്ത്യന്‍ സിനിമാ പ്രേക്ഷകരെ എന്നും വിസ്മയിപ്പിക്കുന്ന സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളത്തില്‍ തുടങ്ങിയ അദ്ദേഹം ബോളിവുഡില്‍ വരെ വലിയ വിജയങ്ങള്‍ സ്വന്തമാക്കി. ഇപ്പോള്‍ തന്റെ സിനിമാ ജീവിതത്തിലെ കണക്കുകൂട്ടലുകള്‍ തെറ്റിയതിനെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍. വലിയ പ്രതീക്ഷയില്ലാതെ ചെയ്ത സിനിമയാണ് തേന്മാവിന്‍ കൊമ്പത്ത്. അത് വലിയ വിജയമായി മാറിയെന്ന് സംവിധായകന്‍ പറയുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Director-Priyadarshan-.jpg" class="attachment-large size-large wp-post-image" alt="Director Priyadarshan" /></figure><p>ഇന്ത്യന്‍ സിനിമാ പ്രേക്ഷകരെ എന്നും വിസ്മയിപ്പിക്കുന്ന സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളത്തില്‍ തുടങ്ങിയ അദ്ദേഹം ബോളിവുഡില്‍ വരെ വലിയ വിജയങ്ങള്‍ സ്വന്തമാക്കി. ഇപ്പോള്‍ തന്റെ സിനിമാ ജീവിതത്തിലെ കണക്കുകൂട്ടലുകള്‍ തെറ്റിയതിനെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍. ബാലന്‍ സനിമയുടെ അണിയറപ്രവര്‍ത്തകരുമായി ദി ക്യൂ സ്റ്റുഡിയോയില്‍ നടത്തിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.</p>
<p>താന്‍ ഏറെ പ്രതീക്ഷയോടെ ചെയ്ത രണ്ട് സിനിമകളായിരുന്നു മിഥുനവും മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നുവും. പക്ഷേ തിയേറ്ററുകളില്‍ ആ ചിത്രങ്ങള്‍ കാര്യമായി ഒടിയില്ല. എന്നാല്‍ വലിയ പ്രതീക്ഷയില്ലാതെ സംശയത്തോടെ ചെയ്ത സിനിമയാണ് തേന്മാവിന്‍ കൊമ്പത്ത്. അത് വലിയ വിജയമായി മാറുകയും ചെയ്തു. അതുകൊണ്ട് സിനിയില്‍ എന്ത് വര്‍ക്കൗട്ടാവും വര്‍ക്കൗട്ടാവില്ല എന്നത് തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. എങ്കിലും കഴിഞ്ഞ 46 വര്‍ഷമായി ഞാന്‍ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കുന്നു.</p>
<h3>Also Read :<a href="https://www.malayalamtv9.com/entertainment/director-chidambaram-addresses-rumors-about-directing-mohanlal-clarifies-stance-on-upcoming-projects-2210030.html"> ലാലേട്ടനുമൊത്തുള്ള സിനിമ വരുന്നു എന്ന വാർത്തകൾക്ക് പിന്നിലെ സത്യമെന്ത്? എങ്ങനെയായിരിക്കണം ആ സിനിമ; വെളിപ്പെടുത്തി സംവിധായകൻ ചിദംബരം</a></h3>
<p>സിനിമ ചെയ്ത് തുടങ്ങുമ്പോള്‍ നൂറ് പടം പൂര്‍ത്തിയാക്കാമെന്നൊന്നും വിചാരിച്ചിരുന്നില്ല. പടം ചെയ്യാന്‍ തുടങ്ങി, അങ്ങനെ അങ്ങ് ചെയ്തു. ഒരു ഒഴുക്കിന്റെ പുറത്ത് ഇങ്ങനെയാല്ലാം സംഭവിച്ചു. അല്ലാതെ താന്‍ പ്രത്യേകിച്ച് പ്ലാന്‍ ചെയ്ത് ഒന്നും തന്നെ ചെയ്തിട്ടില്ല. ജീവിതത്തില്‍ ഇതെല്ലാം സംഭവിച്ചു അത്രമാത്രം. തന്റെ ഒപ്പം പടംചെയ്ത് തുടങ്ങിയ പലര്‍ക്കും വിജയിക്കാനായില്ല, എന്നാല്‍ ചിലര്‍ തന്നേക്കാള്‍ ഉയരത്തില്‍ എത്തുകയും ചെയ്തു. ഹാര്‍ഡ് വര്‍ക്കാണ് ശരിക്കും സിനിമയില്‍ തുടരാന്‍ വേണ്ട ഘടകം.</p>
<p>പരമാവധി 55 ദിവസം മതി തനിക്ക് ഒരു സിനിമ ചെയ്യാന്‍. അതില്‍ കൂടുതലായാല്‍ മടുപ്പ് വരും. വെറും 19 ദിവസങ്ങള്‍ കൊണ്ടാണ് വെള്ളാനകളുടെ നാട് ഷൂട്ട് ചെയ്ത് തീര്‍ത്തത്. വന്ദനം പൂര്‍ത്തിയാക്കാന്‍ 45 ദിവസമാണ് വേണ്ടി വന്നത്. ഏറ്റവും കൂടുതല്‍ ഷൂട്ട് ചെയ്ത ചിത്രം കാലാപാനിയാണ്. ആകെ 78 ദിവസമാണ് ആ സിനിമയുടെ ചിത്രീകരണത്തിന് എടുത്തത്. താന്‍ ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ മനസ്സില്‍ പടം എഡിറ്റ് ചെയ്യും. ഇതുവരെ സ്‌പോട്ട് എഡിറ്റിംഗ് ചെയ്തിട്ടില്ല. ഒരു സനിമയും തനിക്ക് റീ ഷൂട്ട് ചെയ്യേണ്ടി വന്നിട്ടില്ലെന്നും 1986 ല്‍ (ഒറ്റ വര്‍ഷത്തില്‍) താന്‍ 7 ചിത്രങ്ങള്‍ റിലീസ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>English Sammary</p>
<p>Priyadarshan is a director who always amazes the Indian film audience. He started in Malayalam and has achieved great success in Bollywood. Now the director has opened up about the miscalculations in his film career. Thenmavin Kompath is a film he made without much expectation. The director says that it turned out to be a huge success.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Balan &#8211; The Boy:“രണ്ട് വർഷത്തിനിടെ ഞാൻ കണ്ട ഏറ്റവും മികച്ച മലയാള സിനിമ”; ബാലൻ ദ് ബോയ് ടീമിനൊപ്പം പ്രിയദർശനൻ</title>
					<link>https://www.malayalamtv9.com/entertainment/best-malayalam-film-ive-seen-in-two-years-priyadarshan-heaps-praise-on-chidambarams-balan-the-boy-2210091.html</link>
					<pubDate>Sun, 14 Jun 2026 10:42:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/best-malayalam-film-ive-seen-in-two-years-priyadarshan-heaps-praise-on-chidambarams-balan-the-boy-2210091.html</guid>
					<description><![CDATA[<p>Master director meets the new wave: Priyadarshan showers rich praise on Chidambaram’s ‘Balan – The Boy:  അടുത്തത് എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാനുള്ള ആകാംക്ഷ സിനിമ കാണുമ്പോൾ ഉടനിളം ഉണ്ടായിരുന്നു. ക്ലൈമാക്സിൽ എന്ത് സർപ്രൈസാണ് നിങ്ങൾ കാത്തുവച്ചിരിക്കുന്നത് എന്ന് ഞാൻ ഇപ്പോൾ പറയുന്നില്ല, അതൊരു സ്പോയിറായിപോകും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Priyadarshan-Chidambaram.jpg" class="attachment-large size-large wp-post-image" alt="Priyadarshan, Chidambaram" /></figure><p>മലയാളത്തിൻ്റെ ഐക്കോണിക് സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ പ്രിദർശൻ കുട്ടുകെട്ടിൽ വന്ന എണ്ണമറ്റ ഹിറ്റ് സിനിമകൾ പലതും ദിവസങ്ങൾ മാത്രം എടുത്ത് ചിത്രീകരിച്ചതാണ് എന്ന് കേൾക്കുമ്പോൾ ആരും ഒന്ന് അമ്പരന്ന് പോകും. സിനിമയെന്ന കലയെ അത്രത്തോളം മനസ്സിലാക്കുകയും അടുത്തറിയുകയും ചെയ്യുന്ന സംവിധായകനാണ് അദ്ദേഹം. ഭാഷകൾക്കപ്പുറം ഇന്ത്യയിലെ മുൻ നിര സംവിധായകായി വളർന്ന പ്രിയർശൻ ബലൻ ദ് ബോയ് എന്ന സിനിമയെ കുറിച്ച് മനസ്സു തുറന്ന് സംസാരിക്കുകയാണ് ഇപ്പോൾ. താൻ രണ്ട് വർഷത്തിനിടെ കണ്ട ഏറ്റവും മികച്ച മലയാള സിനിമ എന്നായിരുന്നു സിനിമയെ കുറിച്ച് പ്രിയദർശൻ്റെ പ്രതികരണം. സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പമുള്ള അഭിമുഖത്തിലാണ് പ്രിയദർശൻ ഇക്കാര്യം തുറന്നുപറഞ്ഞത്.</p>
<p>“ഞാനിത് ഫോണിൽ നേരത്തെ പറഞ്ഞതാണ്. രണ്ട് വർഷത്തിനിടെ ഞാൻ കണ്ട ഏറ്റവും മികച്ച മലയാള സിനിമ ഇതായിരിക്കും. ഒരു ഉഗ്രൻ സിനിമയെടൂത്തുകളയാം എന്ന് കരുതി നമുക്ക് ഒരിക്കലും ഒരു സിനിമയെടുക്കാൻ കഴിയില്ല. അത് അങ്ങനെ സംഭവിക്കുന്നതാണ്. ആ നിലയിൽ എല്ലാവരും സിനിമയിൽ മികച്ച കോൺട്രിബ്യൂഷൻ നൽകി എന്ന് പറയാതെവയ്യ. മറ്റെല്ലാത്തിനെക്കാളും ഉപരി ഇതൊരു മികച്ച ടീം വർക്കാണെന്ന് ഞാൻ പറയും.”</p>
<h3>Also Read: <a href="https://www.malayalamtv9.com/entertainment/director-chidambaram-addresses-rumors-about-directing-mohanlal-clarifies-stance-on-upcoming-projects-2210030.html">ലാലേട്ടനുമൊത്തുള്ള സിനിമ വരുന്നു എന്ന വാർത്തകൾക്ക് പിന്നിലെ സത്യമെന്ത്? എങ്ങനെയായിരിക്കണം ആ സിനിമ; വെളിപ്പെടുത്തി സംവിധായകൻ ചിദംബരം</a></h3>
<p>“എൻ്റെ അനുഭവം വച്ച് ഒരു സിനിമയുടെ ഏറ്റവും വലിയ ചാലഞ്ച് എന്ന് പറയുന്നത് തിരക്കഥയാണ്. ഈ സിനിമയുടെ തിരക്കഥ അത്ര മികച്ചതാണ്. അതിൻ്റെ കാരണം ഞാൻ പറയാം, നമുക്ക് പരിചയമുള്ള ആളുകൾ ഈ സിനിമയിൽ കുറവാണ്, ഇതോരു ഫാസ്റ്റ് മൂവിംഗ് മാസ്സ് സിനിമയുമല്ല. എന്നിട്ടും സിനിമ നമ്മളെ പിടിച്ചിരുത്തുന്നു. ആ മാജിക്ക് എങ്ങനെ നിങ്ങൾ ഉണ്ടാക്കി എന്ന് എനിക്ക് ഇപ്പോഴും പിടികിട്ടിയിട്ടില്ല. സിനിമ എനിക്ക് ഒരിക്കൽ കൂടി കാണണം.അവസാനം വരെ ആളുകളെ പിടിച്ചിരുത്താൻ സിനിമക്ക് കഴിയുന്നുണ്ട്.” ബ്രില്യൻ്റ് എന്നാണ് സിനിമയിലെ കാസ്റ്റിംഗിനെ പ്രിയദർശൻ വിശേഷിപ്പിച്ചത്. ഒരുപാട് എക്സ്പീരിയൻസുള്ള അഭിനയതാക്കളെ പോലെയായിരുന്നു അവരുടെ പ്രകടനം എന്നും അദ്ദേഹം പറഞ്ഞൂ.</p>
<p>“സിനിമ കണ്ടപ്പോൾ ഒരു ഭാഗത്തും ഇത് കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന തോന്നൽ എനിക്കുണ്ടായില്ല. ഞാൻ ഫൈനൽ കട്ട് സിനിമയല്ല കണ്ടത്, എന്നിട്ടുകൂടി സിനിമ എന്നെ പിടിച്ചിരുത്തി. അടുത്തത് എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാനുള്ള ആകാംക്ഷ സിനിമ കാണുമ്പോൾ ഉടനിളം ഉണ്ടായിരുന്നു. ക്ലൈമാക്സിൽ എന്ത് സർപ്രൈസാണ് നിങ്ങൾ കാത്തുവച്ചിരിക്കുന്നത് എന്ന് ഞാൻ ഇപ്പോൾ പറയുന്നില്ല, അതൊരു സ്പോയിറായിപോകും.” പ്രിയദശൻ തുറന്നുപറഞ്ഞൂ. സിനിമ മികച്ച രീതിയിൽ സ്വീകരിക്കപ്പെടും എന്നാണ് തൻ്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<h3>English Summary</h3>
<p>Legendary director Priyadarshan has highly praised Balan – The Boy, the upcoming movie directed by Chidambaram (Manjummel Boys fame). After a special screening, Priyadarshan declared it the best Malayalam film he has watched in the last two years, instantly boosting the project's box office anticipation and viral buzz.</p>
]]></content:encoded>
				</item>
							<item>
					<title>ലാലേട്ടനുമൊത്തുള്ള സിനിമ വരുന്നു എന്ന വാർത്തകൾക്ക് പിന്നിലെ സത്യമെന്ത്? എങ്ങനെയായിരിക്കണം ആ സിനിമ; വെളിപ്പെടുത്തി സംവിധായകൻ ചിദംബരം</title>
					<link>https://www.malayalamtv9.com/entertainment/director-chidambaram-addresses-rumors-about-directing-mohanlal-clarifies-stance-on-upcoming-projects-2210030.html</link>
					<pubDate>Sat, 13 Jun 2026 21:00:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/director-chidambaram-addresses-rumors-about-directing-mohanlal-clarifies-stance-on-upcoming-projects-2210030.html</guid>
					<description><![CDATA[<p>Is Mohanlal team-up happening? &#8216;Balan&#8217; director Chidambaram clarifies viral rumors: ബലൻ സിനിമക്ക് അപ്പുറമുള്ള ചില അഭ്യൂഹങ്ങളാണ് സംവിധായകൻ ചിദംബരത്തെ ചുറ്റിപ്പറ്റി ഇപ്പോൾ പ്രചരിക്കുന്നത്. മോഹൻലാലുമൊത്ത് ഒരു സിനിമ ചെയ്യാൻ ചിദംബരം തയ്യാറെടുക്കുന്നു എന്നാണ് പ്രചരിക്കുന്ന വാർത്ത. ഇക്കാര്യത്തിലാണ് ഇപ്പോൾ ചിദംബരം ഒരു തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/ChidambaramMohanlal.jpg" class="attachment-large size-large wp-post-image" alt="Chidambaram,mohanlal" /></figure><p>ജാനേമൻ എന്ന സിനിമയിലുടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ചിദംബരം. മലയാള സിനിമയിലേക്ക് രാജ്യത്തെ മുഴുവൻ സിനിമ ആസ്വാദകരെയും എത്തിച്ച മഞ്ഞുമ്മൽ ബോയ്സ് എന്ന ‘ബ്രൻഡ്’ അണിയിച്ചൊരുക്കിയ സംവിധായകൻ. ബാലൻ ദ് ബോയ് എന്ന ചിത്രവുമായാണ് ഇത്തവണ ചിദംബരം സിനിമാ ആസ്വാദകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിൻ്റെ വിശേഷങ്ങളുമായി സംവിധായകൻ അഭിമുഖങ്ങളിൽ സജീവമാണ് ഇപ്പോൾ. എന്നാൽ ബലൻ സിനിമക്ക് അപ്പുറമുള്ള ചില അഭ്യൂഹങ്ങളാണ് സംവിധായകൻ ചിദംബരത്തെ ചുറ്റിപ്പറ്റി ഇപ്പോൾ പ്രചരിക്കുന്നത്. മോഹൻലാലുമൊത്ത് ഒരു സിനിമ ചെയ്യാൻ ചിദംബരം തയ്യാറെടുക്കുന്നു എന്നാണ് പ്രചരിക്കുന്ന വാർത്ത. ഇക്കാര്യത്തിലാണ് ഇപ്പോൾ ചിദംബരം ഒരു തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്.</p>
<p>മോഹൻലാലുമായി ഒരു കോളാബ് വരുന്നുണ്ട് എന്ന് ഒരു വാർത്ത കേൾക്കുന്നുണ്ടല്ലോ, അച്ഛൻ അടുത്തിടെ ഒരു പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു എന്നായിരുന്നു ചോദ്യം. എന്നാൽ അച്ഛൻ എന്തിനാണ് പോസ്റ്റ് ചെയ്തത് എന്നത് അച്ഛനോട് തന്നെ ചോദിക്കണം എന്നായിരുന്നു തമാശയെന്നോണം ചിദംബരത്തിൻ്റെ മറുപടി. “മോഹൻലാലുമായി ഒരു പടം ചെയ്യാൻ എനിക്കും ആഗ്രഹമുണ്ട്. ഒരു കഥയുണ്ടായതിന് ശേഷം അതിൽ മോഹൻലാൽ അല്ലെങ്കിൽ മമ്മൂട്ടി എന്ന സ്റ്റാർ എന്നതിലുപരി അവരിലെ അഭിനയതാക്കളെ തുറന്നുകാട്ടുന്ന രീതിയിലായിരിക്കും സിനിമ ചെയ്യുക, ആ നിലയിൽ താരങ്ങളുമായി കൊളാബറേറ്റ് ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആ സിനിമയിൽ ഏത് രീതിയിലാണ് മോഹൻലാലിനെ കാണാൻ ഇഷ്ടം എന്നും ചിദംബരം വെളിപ്പെടുത്തി.</p>
<h3>Also Read: <a href="https://www.malayalamtv9.com/entertainment/drishyam-3-ott-release-date-announced-mohanlals-thriller-to-stream-on-amazon-prime-video-from-june-18-2209977.html">Drishyam 3 OTT Release: ക്ലാസ്സിക് ക്രിമിനലിൻ്റെ മൂന്നാം വരവിനൊരുങ്ങി ഒ.ടി.ടി, ദൃശ്യം 3 ജൂൺ 18 മുതൽ പ്രൈം വീഡിയോസിൽ</a></h3>
<p>“ലാലേട്ടൻ എന്നാൽ, പൊടി പറക്കണം സ്ക്രീനിൽ വന്നാൽ. മീശ പിരിക്കണം പൊടി പറത്തിയിരിക്കണം, അത് രണ്ടും നടക്കണം. ലാലേട്ടനെ സ്ക്രീനിൽ കൊണ്ടുവരുമ്പോൾ അത്രയെങ്കിലും നമ്മൾ ചെയ്യേണ്ടെ. കാരണം അത് ഫാൻസ് എക്സ്പെക്ട് ചെയ്യും. ലാലേട്ടൻ്റെ പടങ്ങൾ സെലിബ്രേഷനാണ്.” ചിദംബരം പറഞ്ഞു. മമ്മൂട്ടിയെ ത്രില്ലർ സിനിമകളിലേക്ക് തിരഞ്ഞെടുക്കാനാണ് ഇഷ്ടം എന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിടെ ഉയർന്ന ചോദ്യത്തിന് മറുപടിയായാണ് ചിദംബരത്തിൻ്റെ വെളിപ്പെടുത്തൽ.</p>
<p>അതേസമയം മഞ്ഞുമ്മൽ ബോയ്സ് എന്ന വമ്പൻ ഹിറ്റിന് ശേഷം ചിദംബരത്തിൻ്റെ സംവിധാനത്തിൽ വരുന്ന ബാലൻ ദ് ബോയ് എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് മലയാളികൾ. ചിത്രത്തിൻ്റെ ട്രെയിലറിന് ഇതിനോടകം തന്നെ വലിയ സ്വീകാര്യത ലഭിച്ചുകഴിഞ്ഞൂ. മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാള്‍ സംവിധായകനെന്ന നിലയില്‍ ബുദ്ധിമുട്ട് നേരിട്ടത് ബാലനിലായിരുന്നു എന്ന് നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ ചിദംബരം വ്യക്തമാക്കിയിരുന്നു. മഞ്ഞുമ്മല്‍ ഒരു പക്ക സര്‍വൈവല്‍ സ്റ്റോറി ആയിരുന്നെങ്കില്‍ ബാലന്‍ കുറേ ക്ലോസ് ഇമോഷന്‍സിന് പ്രധാന്യമുള്ള ചിത്രമാണ്. ബാലനും ഒരുതരത്തില്‍ സര്‍വൈവല്‍ സ്‌റ്റോറി തന്നൊയാണ്. പക്ഷേ മഞ്ഞുമ്മല്‍ ബോയ്‌സുമായി ഒട്ടും സാമ്യമില്ല എന്നും ചിദംബരം വ്യക്തമാക്കിയിരുന്നു. ജൂണ്‍ 19 നാണ് ബാലൻ ദ് ബോയ് തിയേറ്ററുകളില്‍ എത്തുന്നത്.</p>
<h3>English Summary</h3>
<p>Director Chidambaram (Manjummel Boys) clarified that rumors of an upcoming movie with superstar Mohanlal are entirely false. Responding to social media buzz sparked by his father, he confirmed no discussions have occurred, though he expressed a strong desire to direct Mohanlal in a massive, high-energy commercial celebration film.</p>
]]></content:encoded>
				</item>
							<item>
					<title>“വെറുതെ ചൊറിയാൻ ചെല്ലരുത്, ഇന്ദ്രൻസിൻ്റെ മറ്റൊരു മുഖം നിങ്ങൾ കണ്ടിട്ടുണ്ടാകില്ല”; രാജസേനന് പറയാനുണ്ട് ചില കാര്യങ്ങൾ</title>
					<link>https://www.malayalamtv9.com/entertainment/director-rajasenan-defends-actor-indrans-humility-says-he-will-react-fiercely-if-provoked-2209997.html</link>
					<pubDate>Sat, 13 Jun 2026 18:12:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/director-rajasenan-defends-actor-indrans-humility-says-he-will-react-fiercely-if-provoked-2209997.html</guid>
					<description><![CDATA[<p>&#8220;Don&#8217;t provoke him, he has an angry side&#8221;: Director Rajasenan reveals a lesser-known side of actor Indrans: വിനയം എന്നത് ഇന്ദ്രൻസിനൊപ്പം തന്നെ നമ്മൾ കേൾക്കുന്ന വാക്കാണ് അങ്കിൽ അനുഭവിക്കുന്ന ഒന്നാണ്. ഇന്ദ്രൻസിൻ്റെ വിനയത്തെ കുറിച്ച് ഇപ്പോൾ ഒരു തുറന്നുപറച്ചിൽ നടത്തിയിരിക്കുകയാണ് സംവിധായകൻ രാജസേനൻ. ഇന്ദ്രൻസിൻ്റെ വിനയം വെറും അഭിനയമാണെന്ന് പറയുന്നവരെ രാജസേനൻ തിരുത്തി. എല്ലാവരോടും വിനയത്തോടെ പെരുമാറുന്നു എന്ന് കരുതി ഇന്ദ്രൻസിനോട് വെറുതെ ചോറിയാൻ പോകേണ്ട എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Indrans.jpg" class="attachment-large size-large wp-post-image" alt="Indrans" /></figure><p>മലയാളികളെ തൻ്റെ അഭിനയം കൊണ്ട് വിസ്മയിപ്പിക്കുന്ന നടനാണ് ഇന്ദ്രൻസ്. സ്വന്തം ശരീരത്തെ തന്നെ കളിയാക്കുന്ന വേഷങ്ങളായിരുന്നു തുടക്ക കാലത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നത് എങ്കിലും കാലം ആ കലകാരൻ്റെ ഉള്ളിലെ കഴിവിനെ രാകിമിനുക്കി മൂർച്ഛകൂട്ടിയിരുന്നു, ആ മൂർച്ഛകൊണ്ട് ഉള്ള് മുറിയുന്ന കഥാപാത്രങ്ങളാണ് ഇപ്പോൾ അദ്ദേഹം നമുക്കായി കാഴ്ചവയ്ക്കുന്നത്. മലയള സിനിമയും കടന്ന് അദ്ദേഹം ഇന്ത്യയിലെ തന്നെ എണ്ണപ്പെട്ട മികച്ച നടന്മാരിൽ ഒരാളായി മറിയിരിക്കുന്നു. ഈയിടെ പുറത്തിറങ്ങിയ തമിഴ് ചിത്രമായ കറുപ്പിലെ പ്രകടനം ഇന്ദ്രൻസ് എന്ന നടനെ വീണ്ടും അടയാളപ്പെടുത്തി.</p>
<p>വിനയം എന്നത് ഇന്ദ്രൻസിനൊപ്പം തന്നെ നമ്മൾ കേൾക്കുന്ന വാക്കാണ് അങ്കിൽ അനുഭവിക്കുന്ന ഒന്നാണ്. ഇന്ദ്രൻസിൻ്റെ വിനയത്തെ കുറിച്ച് ഇപ്പോൾ ഒരു തുറന്നുപറച്ചിൽ നടത്തിയിരിക്കുകയാണ് സംവിധായകൻ രാജസേനൻ. ഇന്ദ്രൻസിൻ്റെ വിനയം വെറും അഭിനയമാണെന്ന് പറയുന്നവരെ രാജസേനൻ തിരുത്തി. എല്ലാവരോടും വിനയത്തോടെ പെരുമാറുന്നു എന്ന് കരുതി ഇന്ദ്രൻസിനോട് വെറുതെ ചോറിയാൻ പോകേണ്ട എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഇന്ദ്രൻസിന് ദേഷ്യപ്പെടുന്ന ഒരു മുഖം കൂടിയുണ്ടെന്നും അത് നിങ്ങൾക്ക് അത്ര പരിചിതമായിരിക്കില്ല എന്നുമാണ് രജസേനൻ തുറന്നു പറയുന്നത്.</p>
<h3>Also Read: <a href="https://www.malayalamtv9.com/entertainment/actor-vijays-divorce-related-issue-his-wife-sangeetha-reportedly-returns-to-chennai-home-2209973.html">Vijay-Sangeetha Divorce Issue: പിണക്കങ്ങൾ മാറി വിജയ്‌യും സംഗീതയും ഒന്നിക്കുന്നോ? ചെന്നൈയിലെ വീട്ടിൽ സംഗീത തിരിച്ചെത്തിയതായി റിപ്പോർട്ട്</a></h3>
<p>“അദ്ദേഹത്തിൻ്റെ വിനയം കാപട്യമാണെന്ന് ചിലർ പറഞ്ഞപ്പോൾ അതിന് മറുപടി കൊടുത്തത് ഞാനാണ്, കാരണം ഞങ്ങളത് നേരിട്ട് കണ്ടിട്ടുള്ളതാണ്. കടിഞ്ഞൂൽ കല്യാണം മുതൽ എനിക്ക് ഇന്ദ്രൻസിനെ പരിചയമുണ്ട്. ആ സെറ്റിൽ ഊണും കഴിച്ച് വന്ന് കോസ്റ്റ്യൂം ബോക്സിന് മുകളിൽ ടാ പോലെ കിടന്നുറങ്ങുന്ന ഇന്ദ്രൻ ഇന്നും അതേ ഇന്ദ്രൻ തന്നെയാണ്. അദ്ദേഹത്തിൻ്റെ വിനയത്തെ കളിയാക്കുന്നവർക്ക് അദ്ദേഹത്തിൻ്റെ വേറൊരു മുഖം അറിയില്ല. ദേഷ്യം വന്നാൽ ന്നന്നായി ഫയർ ചെയ്യുന്ന ആളാണ് അദ്ദേഹം. അയാളെ വെറുതെ ചൊറിയാൻ ;പോകരുത്. അതിൽ നിന്ന് തന്നെ മനസ്സിലാക്കിക്കൂടെ അദ്ദേഹത്തിൻ്റെ വിനയം സത്യസന്ധമായ ഒന്നാണ് എന്ന്. നല്ല വിനയമുള്ള ആളല്ലേ, എന്തും പറയാം എന്ന് കരുതരുത്. എനിക്ക് അദ്ദേഹത്തോട് വലിയ ഇഷ്ടം തോന്നാനുള്ള കാരണവും അതുതന്നെയാണ്. സത്യസന്ദമായി ചിന്തിക്കുന്ന, പെരുമാറുന്ന, ജീവിക്കുന്ന ഒരാളാണ് ഇന്ദ്രൻസ്”</p>
<p>കറുപ്പ് സിനിമയുടെ റിവ്യു കണ്ട് ഉടനെ അദ്ദേഹത്തെ വിളിച്ചിരുന്നു എന്നും ഗംഭീര പ്രകടനമാണ് ഇന്ദ്രൻസ് നടത്തിയത് എന്നും അദ്ദേഹം പറയുന്നു. “ഇന്ദ്രസിൻ്റെ ഫെയ്സിൽ പുള്ളി മനപ്പുർവം അഭിനയിക്കാതെ തന്നെ ഒരു കഥാപാത്രത്തിൻ്റെ മുഖം അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ചില ടിപ്പിക്കൽ റോളുകളിൽ അദ്ദേഹം വെറുതേ നിന്നാൽ പോലും അത് ഗംഭീരമാകും. ഉദാഹരണത്തിന്, കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ എന്ന സിനിമയിൽ ആശുപത്രി പൂട്ടിയിട്ട്, താക്കോല് കൊണ്ടുവന്ന് ജയറാമിൻ്റെ കയ്യിൽ കൊടുക്കുന്ന ഒരു രംഗമുണ്ട്. ഇന്ദ്രൻസ് മാത്രമാണ് ഫ്രെയിമിള്ളത്. ഇന്ദ്രൻസിൻ്റെ അഭിനയം കണ്ട് അവിടെ കൂടി നിന്ന ഞങ്ങളുടെ കണ്ണ് നിറഞ്ഞു” രാജസേനൻ ഓർത്തെടുത്തു. വലിയ മാറ്റമാണ് ഇപ്പോൾ ഇന്ദ്രൻസിന് ഉണ്ടായിരിക്കുന്നത് എന്നും നടനെന്ന നിലയിലുള്ള ഇന്ദ്രസിൻ്റെ വളർച്ച പ്രതിക്ഷിച്ചതിനേക്കാൾ മുകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<h3>English Summary</h3>
<p>Veteran director Rajasenan stated that actor Indrans' famous humility is entirely genuine, not a calculated act. However, he warned critics not to mistake his soft-spoken nature for weakness. Rajasenan revealed that Indrans has a fierce, uncompromising side and will lose his temper and fire back strongly if disrespected or provoked.</p>
]]></content:encoded>
				</item>
							<item>
					<title>Drishyam 3 OTT Release: ക്ലാസ്സിക് ക്രിമിനലിൻ്റെ മൂന്നാം വരവിനൊരുങ്ങി ഒ.ടി.ടി, ദൃശ്യം 3 ജൂൺ 18 മുതൽ പ്രൈം വീഡിയോസിൽ</title>
					<link>https://www.malayalamtv9.com/entertainment/drishyam-3-ott-release-date-announced-mohanlals-thriller-to-stream-on-amazon-prime-video-from-june-18-2209977.html</link>
					<pubDate>Sat, 13 Jun 2026 17:03:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/drishyam-3-ott-release-date-announced-mohanlals-thriller-to-stream-on-amazon-prime-video-from-june-18-2209977.html</guid>
					<description><![CDATA[<p>Drishyam 3 OTT Release: Mohanlal-Jeethu Joseph film locks Amazon Prime Video streaming date: ഇന്ത്യയിൽ നിന്ന് മാത്രം 125 കോടി സ്വന്തമാക്കിയ ചിത്രം വിദേശത്ത് നിന്ന് 111 കോടി രുപയാണ് നേടിയെടുത്തത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമെന്ന റെക്കോർഡും ദൃശ്യം 3 സ്വന്തം പേരിലാക്കി. മോഹൻലാൽ സ്വന്തം റെക്കോർഡ് ഇവിടെ തിരുത്തി. ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാനെ മറികടന്നാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമെന്ന റെക്കോർഡിലേക്ക് ദൃശ്യം 3 എത്തിയത്. ഒന്നാം സ്ഥാനത്ത് ഇപ്പോഴും ലോക തുടരുകയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Drishyam-3.jpg" class="attachment-large size-large wp-post-image" alt="Drishyam 3" /></figure><p>ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൻ്റെ 'ദൃശ്യം 3' ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോസിലൂടെ ജുൺ 18 മുതൽ ചിത്രം ഡിജിറ്റൽ സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാകും ചിത്രം ലഭ്യമാവുക. മെയ് 21ന് തിയറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. റിലീസ് ചെയ്ത് മൂന്നാഴ്ചകൾ പിന്നീടുമ്പോൾ 237 കോടിയിലധികം രുപയാണ് സിനിമ വാരിക്കൂട്ടിയത്.</p>
<p>ഇന്ത്യയിൽ നിന്ന് മാത്രം 125 കോടി സ്വന്തമാക്കിയ ചിത്രം വിദേശത്ത് നിന്ന് 111 കോടി രുപയാണ് നേടിയെടുത്തത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമെന്ന റെക്കോർഡും ദൃശ്യം 3 സ്വന്തം പേരിലാക്കി. മോഹൻലാൽ സ്വന്തം റെക്കോർഡ് ഇവിടെ തിരുത്തി. ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാനെ മറികടന്നാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമെന്ന റെക്കോർഡിലേക്ക് ദൃശ്യം 3 എത്തിയത്. ഒന്നാം സ്ഥാനത്ത് ഇപ്പോഴും ലോക തുടരുകയാണ്.</p>
<h3>Also Read: <a href="https://www.malayalamtv9.com/entertainment/trouble-for-thoppi-and-gang-kerala-police-launch-probe-into-serious-allegations-against-youtubers-2209965.html">തൊപ്പിയും ഗ്യാങ്ങും കുടുങ്ങും ? ഗുരുതര ആരോപണങ്ങളിൽ അന്വേഷണത്തിനൊരുങ്ങി പൊലീസ്</a></h3>
<p>ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് സിനിമ നിർമ്മിച്ചിരികുന്നത്. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അനിൽ ജോൺസൺനാണ് ചിത്രത്തിൻ്റെ സംഗീതം. ഛായാഗ്രഹണം സതീഷ് കുറുപ്പും, എഡിറ്റിംഗ് വിനായക് വി.എസ് നിർവ്വഹിച്ചിരിക്കുന്നു.</p>
<p>ചിത്രത്തിൻ്റെ ഹിന്ദി റീമേക്ക് അവകാശം പനോരമ സ്റ്റുഡിയോസിനാണ്. ഹിന്ദി പതിപ്പിൽ കഥയിൽ മാറ്റങ്ങൾ ഉണ്ടാകും എന്നാണ് പുറത്തുവരുന്ന വിവരം. തിയേറ്ററുകളിൽ വലിയ വിജയം നേടിയ ജോർജുകുട്ടിയുടെ ഈ അതിജീവന പോരാട്ടം ഒ.ടി.ടിയിലും വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.</p>
<h3>English Summary</h3>
<p>Following its record-breaking box office run, Mohanlal’s crime thriller Drishyam 3, directed by Jeethu Joseph, is set for its digital premiere. Amazon Prime Video officially secured the streaming rights, announcing that Georgekutty and his family will return on June 18. Produced by Antony Perumbavoor under Aashirvad Cinemas.</p>
]]></content:encoded>
				</item>
							<item>
					<title>Vijay-Sangeetha Divorce Issue: പിണക്കങ്ങൾ മാറി വിജയ്‌യും സംഗീതയും ഒന്നിക്കുന്നോ? ചെന്നൈയിലെ വീട്ടിൽ സംഗീത തിരിച്ചെത്തിയതായി റിപ്പോർട്ട്</title>
					<link>https://www.malayalamtv9.com/entertainment/actor-vijays-divorce-related-issue-his-wife-sangeetha-reportedly-returns-to-chennai-home-2209973.html</link>
					<pubDate>Sat, 13 Jun 2026 16:13:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/actor-vijays-divorce-related-issue-his-wife-sangeetha-reportedly-returns-to-chennai-home-2209973.html</guid>
					<description><![CDATA[<p>Actor Vijay&#8217;s divorce-related issue: ജൂൺ 22-നാണ് വിജയ്‌യുടെ ജന്മദിനം. ഇതിനോടനുബന്ധിച്ച് തങ്ങൾ ഒന്നിച്ചെന്ന വാർത്ത ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് സോഷ്യൽ മീഡിയയിലെ ഫാൻസ് ഗ്രൂപ്പുകളിൽ പരക്കുന്ന ഊഹാപോഹം. അതിനിടെ നടി തൃഷ രഹസ്യമായി വിവാഹിതയായെന്ന തരത്തിലും സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണങ്ങൾ നടക്കുന്നുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2025/09/Actor-Vijay-and-wife-Sangeetha.jpg" class="attachment-large size-large wp-post-image" alt="Actor Vijay And Wife Sangeetha" /></figure><p><strong>ചെന്നൈ:</strong> തെന്നിന്ത്യൻ സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെയും ഭാര്യ സംഗീത സ്വർണലിങ്കത്തിന്റെയും വിവാഹമോചന വാർത്തകൾക്ക് പിന്നാലെ പുതിയ ആശ്വാസ റിപ്പോർട്ടുകൾ പുറത്ത്. വിജയ്‌യും സംഗീതയും തമ്മിലുള്ള ഭിന്നതകളെല്ലാം പരിഹരിക്കപ്പെട്ടുവെന്നും ഇരുവരും ഉടൻ തന്നെ ഒന്നിക്കുമെന്നുമാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.</p>
<h3>അമ്മ ശോഭയുടെ ഇടപെടൽ വിജയം കണ്ടു?</h3>
<p>27 വർഷം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിക്കാനായി കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഗീത കോടതിയെ സമീപിച്ചത്. വിജയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നതടക്കമുള്ള കടുത്ത ആരോപണങ്ങൾ ഹർജിയിലുണ്ടായിരുന്നു. എന്നാൽ, ദമ്പതിമാർക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങൾ ശക്തമായി മുന്നിട്ടിറങ്ങുകയായിരുന്നു.</p>
<p><strong>Also Read : <a href="https://www.malayalamtv9.com/entertainment/director-rajasenan-reveals-the-real-problem-with-actor-jayaram-in-an-interview-2209925.html">ജയറാം കഥയില്‍ ഇടപെട്ടിട്ടില്ല, ഇടപെടാന്‍ അറിഞ്ഞിട്ടു വേണ്ടേ ; തങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നം വെളിപ്പെടുത്തി രാജസേനന്‍</a></strong></p>
<p>അമ്മയുടെയും മുതിർന്ന ബന്ധുക്കളുടെയും ഉപദേശങ്ങളെത്തുടർന്ന്, ലണ്ടനിലായിരുന്ന സംഗീത ചെന്നൈയിലെ നീലാംകരെയിലുള്ള വിജയ്‌യുടെ വസതിയിലേക്ക് മടങ്ങിയെത്തിയെന്നാണ് വിവരം. നിലവിൽ ഇരുവരും ഒരേ വീട്ടിൽ ഒരുമിച്ച് സമയം ചെലവഴിക്കുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻപ് അച്ഛൻ ചന്ദ്രശേഖറുമായുള്ള വിജയ്‌യുടെ പിണക്കം തീർത്തതിലും അമ്മ ശോഭയായിരുന്നു പ്രധാന പങ്കുവഹിച്ചത്.</p>
<h3>ജൂൺ 22-ന് ഔദ്യോഗിക പ്രഖ്യാപനം?</h3>
<p>ജൂൺ 22-നാണ് വിജയ്‌യുടെ ജന്മദിനം. ഇതിനോടനുബന്ധിച്ച് തങ്ങൾ ഒന്നിച്ചെന്ന വാർത്ത ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് സോഷ്യൽ മീഡിയയിലെ ഫാൻസ് ഗ്രൂപ്പുകളിൽ പരക്കുന്ന ഊഹാപോഹം. അതിനിടെ നടി തൃഷ രഹസ്യമായി വിവാഹിതയായെന്ന തരത്തിലും സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണങ്ങൾ നടക്കുന്നുണ്ട്. അടുത്തിടെ ഒരു പരിപാടിയിൽ പങ്കെടുത്ത തൃഷയുടെ കഴുത്തിൽ താലിമാലയും കൈയിൽ എൻഗേജ്‌മെന്റ് മോതിരവും കണ്ടതാണ് ആരാധകരെ കുഴപ്പിച്ചത്.</p>
<p>എന്നാൽ ഈ പ്രചാരണങ്ങൾ വ്യാജമാണെന്നും പുതിയ ചിത്രമായ 'ഗുഡ് ബാഡ് അഗ്ലി'യുടെ പ്രമോഷന്റെ ഭാഗമായുള്ള ലുക്കാണിതെന്നും ആരാധകർ തന്നെ വ്യക്തമാക്കുന്നു. തൃഷ ധരിച്ചിരിക്കുന്നത് താലിയല്ലെന്നും അത്തരത്തിലുള്ള ഒരു ലോക്കറ്റ് മാത്രമാണെന്നും ആരാധകർ കണ്ടെത്തിയിട്ടുണ്ട്.</p>
<h3>English Summary</h3>
<p>Tamil actor-politician Vijay and his wife Sangeetha are reportedly resolving their differences and planning to reunite after Sangeetha filed for divorce in February. Following persuasion from Vijay's mother, Shoba Chandrasekhar, and other close relatives, Sangeetha has returned from London to their Neelankarai residence in Chennai, where the couple is currently staying together. Meanwhile, viral rumors regarding actress Trisha's secret marriage were dismissed by fans, who clarified that her recent appearance with a ring and necklace was merely a promotional look for her upcoming film, Good Bad Ugly.</p>
]]></content:encoded>
				</item>
							<item>
					<title>Jailer 2 Movie : ജയിലര്‍ 2 ല്‍ ഹൃത്വിക് റോഷനും ; എത്തുന്നത് ഷാറൂഖ് ഖാന് കരുതിവച്ച റോളില്‍ ?</title>
					<link>https://www.malayalamtv9.com/entertainment/hrithik-roshan-set-to-play-a-powerful-cameo-role-in-rajinikanths-jailer-2-2209968.html</link>
					<pubDate>Sat, 13 Jun 2026 15:53:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/hrithik-roshan-set-to-play-a-powerful-cameo-role-in-rajinikanths-jailer-2-2209968.html</guid>
					<description><![CDATA[<p>Jailer 2 Movie Updates : തിയേറ്ററുകളെ വീണ്ടും പൂരപ്പറമ്പാക്കാന്‍ സൂപ്പര്‍താരം രജനീകാന്തിന്റെ ജയിലര്‍ 2 അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. വന്‍ താരനിരകള്‍ അണിനിരന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഒന്നാം ഭാഗം പാന്‍ ഇന്ത്യന്‍ ഹിറ്റായിരുന്നു. ഈ വിജയം ആവര്‍ത്തിക്കാന്‍ സംവിധായകന്‍ നെല്‍സണും കൂട്ടരും വീണ്ടും തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ഷാറൂഖ് ഖാന്‍ അല്ല പകരം ഹൃത്വിക് റോഷനാകും ആ വേഷം കൈകാര്യം ചെയ്യുക എന്നാണ് പുറത്ത് വരുന്ന വിവരം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Jailer-2-Movie-.jpg" class="attachment-large size-large wp-post-image" alt="Jailer 2 Movie" /></figure><p>തിയേറ്ററുകളെ വീണ്ടും പൂരപ്പറമ്പാക്കാന്‍ സൂപ്പര്‍താരം രജനീകാന്തിന്റെ ജയിലര്‍ 2 അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. വന്‍ താരനിരകള്‍ അണിനിരന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഒന്നാം ഭാഗം പാന്‍ ഇന്ത്യന്‍ ഹിറ്റായിരുന്നു. ഈ വിജയം ആവര്‍ത്തിക്കാന്‍ സംവിധായകന്‍ നെല്‍സണും കൂട്ടരും വീണ്ടും തയ്യാറെടുക്കുകയാണ്. ചിത്രത്തെ സംബന്ധിച്ച ഓരോ അപ്‌ഡേറ്റും വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.</p>
<h3>കിംഗ് ഖാന് പകരം ഹൃത്വിക് റോഷന്‍ ?</h3>
<p>ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നിര്‍ണായക കാമിയോ വേഷത്തില്‍ ഷാറൂഖ് ഖാന്‍ വരുമെന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന സൂചനകള്‍. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ അനുസരിച്ച് ഷാറൂഖ് ഖാന്‍ അല്ല പകരം ഹൃത്വിക് റോഷനാകും ആ വേഷം കൈകാര്യം ചെയ്യുക. അണിയറയില്‍ ഒരുങ്ങുന്ന കിങ്ങ് എന്ന സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണം ഷാറൂഖ് ഖാന്‍ ജയിലറില്‍ നിന്ന് പിന്മാറിയെന്നാണ് സൂചനകള്‍. ജയിലര്‍ 2 ല്‍ ശക്തമായ ഒരു അതിഥി കഥാപാത്രത്തെയാകും ഹൃത്വിക് കൈകാര്യം ചെയ്യുക. ഈ മാസം തന്നെ ഹൃത്വിക് ഷൂട്ടിംങിന്റെ ഭാഗമായേക്കുമെന്നാണ് വിവരം. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചത് പാലക്കാട് അട്ടപ്പാടിയില്‍ നിന്നായിരുന്നു.</p>
<h3>Also Read : <a href="https://www.malayalamtv9.com/entertainment/director-rajasenan-reveals-the-real-problem-with-actor-jayaram-in-an-interview-2209925.html">ജയറാം കഥയില്‍ ഇടപെട്ടിട്ടില്ല, ഇടപെടാന്‍ അറിഞ്ഞിട്ടു വേണ്ടേ ; തങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നം വെളിപ്പെടുത്തി രാജസേനന്‍</a></h3>
<p>മലയാളികളും കാത്തിരിപ്പില്‍</p>
<p>മലയാളികള്‍ക്കും ജയിലര്‍ 2 ല്‍ ഏറെ പ്രതീക്ഷകളാണ് ഉള്ളത്. ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ കാമിയോ റോളില്‍ എത്തി മോഹന്‍ലാല്‍ ഞെട്ടിച്ചിരുന്നു. അതുവരെ കാണാതിരുന്ന ഒരു മാസ് ലുക്കിലാണ് മലയാളികളുടെ സ്വന്തം ലാലേട്ടന്‍ എത്തിയത്. മാത്യു എന്ന അധോലോക നായകന്റെ കഥാപാത്രമായിരുന്നു അത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും മോഹന്‍ലാല്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. സുരാജ് വെഞ്ഞാറമ്മൂട് നല്ലൊരുവേഷം രണ്ടാം ഭാഗത്തില്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഒന്നാം ഭാഗത്തില്‍ വില്ലനായി എത്തിയത് മലയാളിയായ വിനായകനായിരുന്നു.</p>
<h3>റെക്കോര്‍ഡുകള്‍ തൂക്കുമോ?</h3>
<p>2023 ല്‍ റിലീസ് ചെയ്ത ജയിലര്‍ ഒന്ന് 600 കോടിയുടെ ആഗോള കളക്ഷനാണ് നേടിയിരുന്നത്. സ്വാഭാവികമായും അതിനേക്കാല്‍ മുകളിലുള്ള വിജയമാണ് ഇക്കുറി അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ജയിലര്‍ രണ്ടിന്റെ ഒടിടി സംപ്രേക്ഷണാവകാശം ആമസോണ്‍ പ്രെം സ്വന്തമാക്കി എന്ന വിവരങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 160 കോടി രൂപയ്ക്കാണ് ആമസോണ്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ ഓഗസ്റ്റില്‍ സിനിമ റിലീസിനെത്തുമെന്നായിരുന്നു സൂചനകള്‍ ഉണ്ടായിരുന്നത് എങ്കിലും ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റിലീസ് സെപ്തംബറിലേക്ക് നീണ്ടേക്കുമെന്നാണ് സൂചന.</p>
<h3>English Summary</h3>
<p>Superstar Rajinikanth's Jailer 2 is all set to fill the theatres once again. The first part of the big-budget film with a huge star cast was a pan-Indian hit. Director Nelson and his team are preparing to repeat this success again. It is being reported that Hrithik Roshan will play the role in the second part of the film, not Shah Rukh Khan.</p>
]]></content:encoded>
				</item>
							<item>
					<title>തൊപ്പിയും ഗ്യാങ്ങും കുടുങ്ങും ? ഗുരുതര ആരോപണങ്ങളിൽ അന്വേഷണത്തിനൊരുങ്ങി പൊലീസ്</title>
					<link>https://www.malayalamtv9.com/entertainment/trouble-for-thoppi-and-gang-kerala-police-launch-probe-into-serious-allegations-against-youtubers-2209965.html</link>
					<pubDate>Sat, 13 Jun 2026 15:04:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/trouble-for-thoppi-and-gang-kerala-police-launch-probe-into-serious-allegations-against-youtubers-2209965.html</guid>
					<description><![CDATA[<p>YouTuber Thoppi and gang under scanner; Kerala Police to investigate serious complaints:  മുൻ സുഹൃത്തുക്കൾ തൊപ്പി എന്ന നിഹാദുമായി പിരിഞ്ഞതോടെയാണ് പ്രശനങ്ങളുടെ തുടക്കും. തൊപ്പിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ്‌ വോയിസ് ക്ലിപ്പുകളും സ്ക്രീൻഷോട്ടുകളും ചാറ്റുകളും പുറത്തുവിട്ടുകൊണ്ട് മുൻ സുഹൃത്തുക്കൾ നടത്തിയത്. ഇതേ നാണയത്തിൽ തന്നെ തൊപ്പിയും മറുപടിയുമായി രംഗത്തെത്തിയതോടെ സാമൂഹ്യ മാധ്യമങ്ങളിൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതി ഉണ്ടാവുകയായിരുന്നു</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Thoppi.jpg" class="attachment-large size-large wp-post-image" alt="Thoppi" /></figure><p>കൊച്ചി: യൂട്യൂബർ തൊപ്പി എന്ന നിഹാദിനും ഗ്യാങ്ങിനുമെതിരെ അന്വേഷണം നടത്താൻ കേരളാ പൊലിസ്. തൊപ്പിയുടെ സംഘത്തിൽ നിന്നും പിരിഞ്ഞ മുൻ സുഹൃത്തുക്കൾ ദിവസേനെയെന്നോണം ഗുരുതര ആരോപണങ്ങളാണ് നിഹാദിനെതിരെ ഉന്നയിക്കുന്നത്. ഇതിന് മറുപടിയായി നിഹാദും തിരികെ ഇതേ നിലയിൽ പ്രതികരിക്കുകയാണ്. ഇത് സാമൂഹ്യ മാധ്യമങ്ങളിലും ഗെയിമാർക്കിടയിലും തന്നെ വലിയ ചർച്ചയായി മാറുന്നതിനിടെയാണ് പൊലീസ് അന്വേഷണത്തിന് തയ്യാറെടുക്കുന്നത്.</p>
<p>അഡ്വക്കേറ്റ് ശ്രിജിത്ത് പെരുമന നൽകിയ പരാതിയിലാണ് പൊലീസിൻ്റെ നീക്കം. തൊപ്പിയും സംഘവും സാമൂഹ്യ മാധ്യമങ്ങളിലും പൊതുവേദികളും അശ്ലീല പ്രദർശനം നടത്തുകയാണെന്നും. സ്ത്രീ വിരുദ്ധ പരാമർശങ്ങളും, പോക്സോ പരിധിയിൽ വരുന്നതടക്കമുള്ള ഗുരുതര ക്രിമിനൽ കുറ്റങ്ങളടക്കം വലിയ കാര്യമായി വിളിച്ചുപറയുന്നതും ഒരു കാരണവശാലം അംഗീകരിക്കാൻ കഴിയില്ല എന്നും അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന പറയുന്നു.</p>
<p>ലൈംഗിക ചൂഷണം, പോക്സോ, മയക്ക് മരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം എന്നീ കുറ്റങ്ങളിലാണ് അന്വേഷണം നടത്തുക എന്നാണ് വിവരം. സംസ്ഥാന സൈബർ ഓപ്പറേഷനിൽ നിന്നും കൊച്ചി പൊലീസിന് ഇത് സംബന്ധിച്ച നിർദ്ദേശം ലഭിച്ചു. ഒരു തലമുറയുടെ തന്നെ ഭാവി തകർക്കുന്ന നിലയിലാണ് ഈ സംഘത്തിൻ്റെ പ്രവർത്തനങ്ങളെന്നും ഈ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും ശ്രീജിത്ത് പെരുമന പരാതിയിൽ പറയുന്നു.</p>
<h3>Also Read: <a href="https://www.malayalamtv9.com/entertainment/director-rajasenan-reveals-the-real-problem-with-actor-jayaram-in-an-interview-2209925.html">Jayaram and Rajasenan : ജയറാം കഥയില്‍ ഇടപെട്ടിട്ടില്ല, ഇടപെടാന്‍ അറിഞ്ഞിട്ടു വേണ്ടേ ; തങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നം വെളിപ്പെടുത്തി രാജസേനന്‍</a></h3>
<p>മുൻ സുഹൃത്തുക്കൾ തൊപ്പി എന്ന നിഹാദുമായി പിരിഞ്ഞതോടെയാണ് പ്രശനങ്ങളുടെ തുടക്കും. തൊപ്പിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ്‌ വോയിസ് ക്ലിപ്പുകളും സ്ക്രീൻഷോട്ടുകളും ചാറ്റുകളും പുറത്തുവിട്ടുകൊണ്ട് മുൻ സുഹൃത്തുക്കൾ നടത്തിയത്. ഇതേ നാണയത്തിൽ തന്നെ തൊപ്പിയും മറുപടിയുമായി രംഗത്തെത്തിയതോടെ സാമൂഹ്യ മാധ്യമങ്ങളിൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതി ഉണ്ടാവുകയായിരുന്നു. അശ്കീല പരാമർശങ്ങളും അസഭ്യ വർഷവും അതിരുവിട്ടതൊടെ സാമൂഹ്യ മധ്യമങ്ങളിലും പുറത്തും ഇരു കൂട്ടർക്കുമെതിരെ രൂക്ഷമായ വിമർശനം ഉയർന്നു എങ്കിലും ഇതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന മട്ടിലാണ് ഇരു സംഘങ്ങളുടെയും പ്രതികരണങ്ങൾ.</p>
<p>അതേസമയം മുൻ സുഹൃത്തുക്കളായ ഷമീർ, മമ്മു എന്ന മുഹമ്മദ് എന്നിവർക്കെതിരെ വരാപ്പുഴ പൊലീസ് പരാതി നൽകിയെന്ന് കാട്ടി കഴിഞ്ഞ ദിവസം തൊപ്പി രംഗത്തെത്തിയിരുന്നു. ഇരുവർക്കുമെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തു എന്നും തൊപ്പി വ്യക്തമാക്കിയിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങൾ റീച്ചിന് വേണ്ടി മനപ്പൂർവ്വം സൃഷ്ടിച്ചതാണെന്നും നിഹദ് ആരോപിച്ചു.</p>
<p>“വെറുതെ പറഞ്ഞാൽ പോര എല്ലാത്തിനും തെളിവ് വേണം, പോക്സോ കുറ്റം ചെയ്തു, അബോർഷൻ ചെയ്യിപ്പിച്ചു എന്നെല്ലാം വെറുതെ പറഞ്ഞാൽ പോരാ, അങ്ങനെ ഏതെങ്കിലും ഒരു പെണ്ണ് എനിക്കെതിരെ പരാതി പറയണം. സമൂഹത്തിന് മുന്നിൽ എന്നെ നാറ്റിക്കാൻ കഴിയുന്നതെല്ലാം അവർ ചെയ്തു. ഞാനില്ലാത്ത സമയത്ത് അവർ എൻ്റെ വിട്ടിൽ ഡ്രഗ്സ് കയറ്റി എന്നിട്ട് അലമാരയിൽ നിന്നും അതെടുക്കുന്ന വീഡിയോ പകർത്തി. അവർ വന്ന കാലം മുതലുള്ള പ്ലാനിങ്ങാണ് ഇതെല്ലാം.” എന്നായിരുന്നു നിഹാദിൻ്റെ ആരോപണം.</p>
<h3>English Summary</h3>
<p>The Kochi Cyber Police have launched an investigation against controversial Malayalam YouTuber 'Thoppi' (Muhammad Nihad) and his team. Triggered by a complaint from Adv. Sreejith Perumana and statements from former friends, the probe targets serious offenses including POCSO violations, drug abuse, defamation, and vulgar online broadcasting.</p>
]]></content:encoded>
				</item>
							<item>
					<title>Jayaram and Rajasenan : ജയറാം കഥയില്‍ ഇടപെട്ടിട്ടില്ല, ഇടപെടാന്‍ അറിഞ്ഞിട്ടു വേണ്ടേ ; തങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നം വെളിപ്പെടുത്തി രാജസേനന്‍</title>
					<link>https://www.malayalamtv9.com/entertainment/director-rajasenan-reveals-the-real-problem-with-actor-jayaram-in-an-interview-2209925.html</link>
					<pubDate>Sat, 13 Jun 2026 12:31:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/director-rajasenan-reveals-the-real-problem-with-actor-jayaram-in-an-interview-2209925.html</guid>
					<description><![CDATA[<p>Real problem between Jayaram and Rajasenan : അഭിമുഖത്തില്‍ നടന്‍ ജയറാമുമായുള്ള യഥാര്‍ത്ഥ പ്രശ്‌നം എന്തെന്ന് വെളിപ്പെടുത്തി സംവിധായകന്‍ രാജസേനന്‍. സംവിധായകന്‍ രാജസേനനും നടന്‍ ജയറാമും തമ്മിലുള്ള അകല്‍ച്ച സിനിമാലോകത്തിനകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. ജയറാം എന്ന നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും അധികം ഹിറ്റുകള്‍ നല്‍കിയ സംവിധായകനായിരുന്നു രാജസേനന്‍. എന്നാല്‍ ഒരു പ്രത്യേക ഘട്ടത്തില്‍ ഇരുവരും തമ്മില്‍ പിരിയുകയാണ് ഉണ്ടായത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Jayaram-and-Rajasenan.jpg" class="attachment-large size-large wp-post-image" alt="Jayaram And Rajasenan" /></figure><p>സംവിധായകന്‍ രാജസേനനും നടന്‍ ജയറാമും തമ്മിലുള്ള അകല്‍ച്ച സിനിമാലോകത്തിനകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. ജയറാം എന്ന നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും അധികം ഹിറ്റുകള്‍ നല്‍കിയ സംവിധായകനായിരുന്നു രാജസേനന്‍. എന്നാല്‍ ഒരു പ്രത്യേക ഘട്ടത്തില്‍ ഇരുവരും തമ്മില്‍ പിരിയുകയാണ് ഉണ്ടായത്. ഈ വിഷയവുമായി ബന്ധപ്പെട്ട് രാജസേനന്‍ മുമ്പും പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്താണ് തങ്ങള്‍ തമ്മിലുണ്ടായ ശരിക്കും പ്രശ്‌നമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍.</p>
<p>മൂവി വേള്‍ഡ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാജസേനന്‍ ഇക്കാര്യം വിവരിക്കുന്നത്. ജയറാം കഥയില്‍ ഇടപെട്ടതുകൊണ്ടാണോ തമ്മില്‍ അകലാന്‍ കാരണം എന്നുള്ള അവതാരകന്റെ ചോദ്യത്തിനാണ് അദ്ദേഹം കൃത്യമായ മറുപടി നല്‍കിയത്. ജയറാം കഥയില്‍ ഇടപെട്ടിട്ടില്ല, എന്നാല്‍ ഇടപെടാന്‍ തുടങ്ങുകയായിരുന്നു, അത് ചെയ്യാനുള്ള അവസരം താന്‍ കൊടുത്തില്ല, പുള്ളി കഥയില്‍ ഇടപെട്ടു എന്ന് പറയുന്നത് തെറ്റാണ്, കാരണം പുള്ളിക്ക് അതിന് അറിയില്ല- രാജസേനന്‍ പറഞ്ഞു.</p>
<h3>Also Read : <a href="https://www.malayalamtv9.com/entertainment/mallika-sukumaran-reacts-to-ansiba-hassans-controversy-2209817.html">“ക്ഷേത്രത്തിൻ്റെ സ്പോൺസർഷിപ്പ് വേണ്ടെന്ന് പറയാൻ എന്ത് വികാരമാണ് അൻസിബക്ക് തോന്നിയത്? അതേ അമ്പലത്തിൽ അൻസിബയും പോയിട്ടുണ്ടല്ലോ”; മല്ലിക സുകുമാരൻ</a></h3>
<p>സത്യം തുറന്നു പറഞ്ഞാല്‍ താനുമായി ചെയ്ത സിനിമകളില്‍ ഫോണിലൂടെ നാലോ അഞ്ചോ വരി മാത്രമാണ് ജയറാം കഥ കേള്‍ക്കാറ്. പിന്നെ ജയറാം സ്‌ക്രിപ്റ്റ് കാണുന്നത് ലൊക്കേഷനില്‍ എത്തുമ്പോള്‍ മാത്രമാണ്. അതായിരുന്നു തങ്ങള്‍ തമ്മിലുള്ള രീതി. എന്നാല്‍ മധുചന്ദ്രലേഖയും കനക സിംഹാസനവും കഴിഞ്ഞ് അടുത്ത സിനിമയിലേക്ക് എത്തിയപ്പോള്‍ ഈ പറഞ്ഞ ഇടപെടാനുള്ള ശ്രമം ജയറാമിന്റെ ഭാഗത്തുനിന്ന് ആരംഭിച്ചു. നമ്മള്‍ ഇതുവരെ അങ്ങനെയല്ലല്ലോ ചെയ്തിരുന്നത് എന്ന് താന്‍ ചോദിച്ചപ്പോള്‍ ഇനി അങ്ങനെയൊക്കെ വേണ്ടേ എന്നായിരുന്നു മറുപടി. എങ്കില്‍ പിന്നെ എപ്പോഴെങ്കിലും കാണാമെന്നു പറഞ്ഞു പിരിയുകയായിരുന്നു.</p>
<p>പക്ഷേ അത് വഴക്കായിരുന്നില്ല സൗഹൃദപരമായി പറഞ്ഞതാണ്. എന്നാല്‍ കൂടെ നിന്നവര്‍ അവസരത്തെ ഉപയോഗിച്ച് തങ്ങളെ പരമാവധി അകറ്റാന്‍ ശ്രമിച്ചു. അതാണ് ഉണ്ടായത്. സ്വാഭാവികമായും ഇത്രയധികം അടുത്തുനിന്നവര്‍ അകന്നു പോകുമ്പോള്‍ ഉണ്ടാകുന്ന വിഷമം അപ്പോള്‍ ഉണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ അത് ഇല്ല. ജയറാമിന്റെ മക്കളുടെ കല്യാണത്തിന് തന്നെ വിളിച്ചില്ല എന്നും വിളിച്ചാല്‍ അല്ലേ പോകാന്‍ പറ്റൂ എന്നും രാജസേനന്‍ പറഞ്ഞു. ഈ അടുത്തിടെ ട്വന്റി ട്വന്റി സനിമയുടെ ക്ലൈമാക്‌സ് രംഗത്തില്‍ എന്തുകൊണ്ട് താനുണ്ടായില്ല എന്ന ചോദ്യത്തിന് വ്യത്യസ്തമായ മറുപടികള്‍ പറഞ്ഞതിന് ജയറാം ഏറെ ട്രോളുകള്‍ ഏറ്റവുങ്ങിയിരുന്നു. താരത്തിന്റെ അതിവിനയ പ്രകടനത്തിനെതിരെയും ട്രോളുകളും വിമര്‍ശനങ്ങളും ഉണ്ടായി. അതിനിടെയാണ് രാജസേനന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതും.</p>
<h3>English Summary</h3>
<p>Director Rajasenan revealed the real problem with actor Jayaram in an interview. The rift between director Rajasenan and actor Jayaram is a much-discussed topic both inside and outside the film industry. Rajasenan was the director who gave the most hits to actor Jayaram. But at a certain point, the two parted ways.</p>
]]></content:encoded>
				</item>
							<item>
					<title>“ക്ഷേത്രത്തിൻ്റെ സ്പോൺസർഷിപ്പ് വേണ്ടെന്ന് പറയാൻ എന്ത് വികാരമാണ് അൻസിബക്ക് തോന്നിയത്? അതേ അമ്പലത്തിൽ അൻസിബയും പോയിട്ടുണ്ടല്ലോ”; മല്ലിക സുകുമാരൻ</title>
					<link>https://www.malayalamtv9.com/entertainment/mallika-sukumaran-reacts-to-ansiba-hassans-controversy-2209817.html</link>
					<pubDate>Fri, 12 Jun 2026 20:36:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/mallika-sukumaran-reacts-to-ansiba-hassans-controversy-2209817.html</guid>
					<description><![CDATA[<p>&#8220;Why did she reject the temple sponsorship?&#8221;: Mallika Sukumaran questions Ansiba Hassan over AMMA controversy: അൻസിബയെ ഒരു മെയ് 5 വരെ എനിക്ക് അടുത്തറിയുന്ന കുട്ടിയായിരുന്നു. പലപ്പോഴും ഞങ്ങൾ ഫോണിൽ സംസാരിക്കാറുണ്ട്. ഞാനൊരു മകളെ പോലെ കണ്ട കുട്ടിയാണ്. പക്ഷേ പിന്നീട് മൈക്കിൻ്റെ മുന്നിൽ നിന്ന് അൻസിബ സംസാരിക്കുന്നത് കണ്ടപ്പോൾ പഴയ അൻസിബ അല്ല, ഒരു റിബൽ ടൈപ്പായി അൻസിബ മാറി</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Mallika-Sukumaran.jpg" class="attachment-large size-large wp-post-image" alt="Mallika Sukumaran" /></figure><p>താര സംഘടനയായ ‘അമ്മ’യിലെ പ്രശ്നങ്ങളിൽ നിലപാട് വ്യക്തമാക്കി നടി മല്ലിക സുകുമാരൻ. നിലവിലെ പ്രശ്നങ്ങളിൽ സംഘടനയെയും അൻസിബയെയും ഒരുപോലെ വിമർശിച്ചുകൊണ്ടാണ് മല്ലിക രംഗത്തെത്തിയിരിക്കുന്നത്. അഭിപ്രായം പറയുന്നവരെ മാറ്റിനിർത്തുന്ന പ്രവണതയാണ് സംഘടനയിൽ കുറച്ചു കാലമായി കണ്ടുവരുന്നത് എന്ന് മല്ലിക സുകുമാരൻ പറഞ്ഞൂ. ടിനി ആയലും അൻസിബയായാലും വാക്കുകൾ സുക്ഷിച്ച് ഉപയോഗിക്കണമെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.</p>
<p>“താര സംഘടന ഉൾപ്പടെ, വയോജനങ്ങളെ എല്ലാവരും മാറ്റി നിർത്തുകയാണ്. നാളെ എന്തൊക്കെയോ വലിയ മീറ്റിംഗ് നടക്കുന്നു എന്നൊക്കെ കേൾക്കുന്നു. അതിൽ എല്ലാം കൂടെ അടിച്ചുവാർത്ത് ശരിയാക്കും എന്നൊക്കെയാണ് പറയുന്നത്. പക്ഷേ എനിക്കറിയാം അവർ ആദ്യം മാറ്റിനിർത്തുന്ന വ്യക്തികളിൽ ഒരാൾ ഞാനായിരിക്കും. ഇപ്പോഴല്ല, പണ്ടും അത് അങ്ങനെ തന്നെയാണ്. എനിക്ക് സുഖിപ്പിക്കൽ വശമില്ല. അത് അവിടെ വിവരമുവർക്ക് ഒക്കെ അറിയാം.”</p>
<p>“പക്ഷേ സംഘടനയിലെ എക്സിക്യൂട്ടീവ് അംഗം, ഒരു പ്രമുഖനായ രാഷ്ട്രീയ നിരൂപകൻ വരെ മല്ലിക ചേച്ചി ലൂസ് ടോക്കറാണെന്ന് പറഞ്ഞു. യഥാർത്ഥ ലൂസ് ടോക്കർ ആരാണെന്ന് ഒന്ന് തെളിയിച്ച് കോടുക്കണം എന്ന് ഞാൻ ഭഗവാനോട് പ്രാർത്ഥിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി കേൾക്കുന്ന സംഭവങ്ങളിൽ നിന്ന് ലൂസ് ടോക്കർ ആരാണെന്ന് വ്യക്തമായിട്ടുണ്ട്. മധു സാറിനെ പൊലെ ഉള്ളവർ നയിച്ച സംഘടനയാണ്. ഇന്നസെൻ്റ് ചേട്ടനോട് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകുമായിരുന്നു. രാജുവിൻ്റെ പ്രശ്നം വന്നപ്പോൾ ഞാനാണ് അദ്ദേഹത്തോട് സംസാരിച്ചത്.”</p>
<h3>Also Read: <a href="https://www.malayalamtv9.com/entertainment/lionel-mammookka-keralas-own-messi-an-old-movie-clip-of-football-goes-viral-amidst-the-fifa-world-cup-time-2209769.html">Mammootty: ലയണൽ മമ്മൂക്ക… ലോകകപ്പ് ലഹരിക്കൊപ്പം സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് മമ്മൂട്ടിയുടെ ഫുഡ്ബോൾ വിഡിയോ…</a></h3>
<p>“അന്നത് പൃഥ്വിയോടുള്ള പ്രശ്നമായിരുന്നില്ല. അവൻ്റെ അച്ഛൻ കുറച്ച് കാലം വിലസിയതല്ലേ അവനേ ഒന്ന് ബുദ്ധിമുട്ടിക്കാം എന്ന ചിന്തയായിരുന്നു അതിന് പിന്നിൽ. പരാതി പറയാൻ തുടങ്ങിയാൽ രേഖാമൂലം ഏറ്റവും കൂടുതൽ പരാതി പറയാനുണ്ടാവുക എനിക്കായിരിക്കും. ഞാൻ പറയുന്നയാളെ സംഘടനയുടെ ഭാരവാഹിയാക്കണം എന്ന് കഴിഞ്ഞ ദിവസം ഒരു കുട്ടി പറയുന്നത് കേട്ടു. അങ്ങനെ ഒരു കമ്മറ്റി അവിടെ വന്നാൽ, ഞാൻ പറയുന്ന ഒരാളെ വച്ച് എനിക്കും ഒരു കമ്മറ്റി ഉണ്ടാക്കി തരേണ്ടി വരും. എനിക്ക് കുറേക്കാലത്തെ കാര്യങ്ങൾ പറയാനുണ്ട്. പറഞ്ഞപ്പോഴൊന്നും അവർ കേട്ടിട്ടില്ല.”</p>
<p>“ഇനി ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾ തന്നെ നോക്കു. അൻസിബയെ ജിഹദി എന്ന് പരസ്യമായിവിളിച്ചു എന്നാണ് ആദ്യം പറഞ്ഞത്. എന്നോട് നേരിട്ടല്ല പറഞ്ഞത്, നീന കുറുപ്പ് അത് കേട്ടു എന്നാണ് പിന്നീട് അൻസിബ പറയുന്നത്. അൻസിബയെ ഒരു മെയ് 5 വരെ എനിക്ക് അടുത്തറിയുന്ന കുട്ടിയായിരുന്നു. പലപ്പോഴും ഞങ്ങൾ ഫോണിൽ സംസാരിക്കാറുണ്ട്. ഞാനൊരു മകളെ പോലെ കണ്ട കുട്ടിയാണ്. പക്ഷേ പിന്നീട് മൈക്കിൻ്റെ മുന്നിൽ നിന്ന് അൻസിബ സംസാരിക്കുന്നത് കണ്ടപ്പോൾ പഴയ അൻസിബ അല്ല, ഒരു റിബൽ ടൈപ്പായി അൻസിബ മാറി.</p>
<p>"ക്ഷേത്രത്തിൻ്റെ സ്പോൺസർഷിപ്പ് വേണ്ടെന്ന് പറയാൻ എന്ത് വികാരമാണ് അൻസിബക്ക് തോന്നിയത്. അതേ അമ്പലത്തിൽ അൻസിബ പോയിട്ടുണ്ട്. പരിപാടിക്കാണോ, ചുമ്മാ തൊഴാൻ പൊയോ എന്ന് എനിക്ക് അറിയില്ല. ജിഹാദി എന്ന് വിളിച്ചത് ഞങ്ങളാരും കേട്ടിട്ടില്ല എന്നാണ് ബാക്കിയുള്ളവർ പറയുന്നത്. ടിനി ആയലും അൻസിബ ആയാലും വാക്കുകൾ സുക്ഷിച്ച് ഉപയോഗിക്കണം” എന്നും മല്ലിക സുകുമാരൻ പറഞ്ഞൂ.</p>
<h3>English Summary</h3>
<p>Veteran actress Mallika Sukumaran questioned Ansiba Hassan over the AMMA temple sponsorship controversy. Commenting on Ansiba's decision to reject the sponsorship, Mallika pointed out that Ansiba had previously visited the same temple herself, urging clarity on why the issue was being raised now.</p>
]]></content:encoded>
				</item>
							<item>
					<title>Mammootty: ലയണൽ മമ്മൂക്ക&#8230; ലോകകപ്പ് ലഹരിക്കൊപ്പം സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് മമ്മൂട്ടിയുടെ ഫുഡ്ബോൾ വിഡിയോ&#8230;</title>
					<link>https://www.malayalamtv9.com/entertainment/lionel-mammookka-keralas-own-messi-an-old-movie-clip-of-football-goes-viral-amidst-the-fifa-world-cup-time-2209769.html</link>
					<pubDate>Fri, 12 Jun 2026 15:52:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/lionel-mammookka-keralas-own-messi-an-old-movie-clip-of-football-goes-viral-amidst-the-fifa-world-cup-time-2209769.html</guid>
					<description><![CDATA[<p>Mammookka&#8217;s old movie clip of football goes viral amidst the FIFA World Cup time: ഈ ലോകകപ്പ് കാലത്ത് സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ ചർച്ചയാകുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഫുട്ബോൾ വിശേഷങ്ങളും അദ്ദേഹത്തിന്റെ ഒരു പഴയകാല സിനിമാ വീഡിയോയുമാണ്. ഇതിനിടെ 2022-ലെ ഫിഫ ലോകകപ്പ് സമയത്ത് ഫുട്ബോളിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ ആരാധകർക്കിടയിൽ വീണ്ടും ശ്രദ്ധ നേടുന്നുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Mammootty-World-Cup-comments.jpg" class="attachment-large size-large wp-post-image" alt="Mammootty World Cup Comments" /></figure><p><strong>കൊച്ചി:</strong> ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന 2026 ഫിഫ ലോകകപ്പ് ഫുട്ബോളിന് ആവേശകരമായ തുടക്കമായിരിക്കുകയാണ്. ഉദ്ഘാടന മത്സരത്തിൽ കരുത്തരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയതോടെ ലോകമെങ്ങും പന്തുകളിയുടെ ലഹരിയിലാണ്. ഈ ലോകകപ്പ് കാലത്ത് സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ ചർച്ചയാകുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഫുട്ബോൾ വിശേഷങ്ങളും അദ്ദേഹത്തിന്റെ ഒരു പഴയകാല സിനിമാ വീഡിയോയുമാണ്. ഇതിനിടെ 2022-ലെ ഫിഫ ലോകകപ്പ് സമയത്ത് ഫുട്ബോളിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ ആരാധകർക്കിടയിൽ വീണ്ടും ശ്രദ്ധ നേടുന്നുണ്ട്.</p>
<p>"ഫുട്ബോൾ കളി ഇഷ്ടമില്ലാത്തവരില്ല. ഞാനും ഒരു ഫുട്ബോൾ പ്രേമിയാ. ഒരുപക്ഷേ നമുക്ക് കേരളീയ ഗെയിംസിൽ ആളുകൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ഫുട്ബോൾ ആണ്. നമ്മൾ മലയാളികൾക്കും ഫുട്ബോളിനോട് വലിയ താല്പര്യമുണ്ട്. വേൾഡ് കപ്പ് എന്നൊക്കെ പറഞ്ഞാൽ നമുക്കൊരു ആവേശമാണ്. നമുക്കൊരു ടീമില്ലാത്തതു കൊണ്ടാണ് ലോകത്തുള്ള വലിയ വലിയ ടീമിന്റെ പേരിൽ നമ്മൾ ആവേശം കൊള്ളുന്നത്. നമ്മുടെ ടീമിന് വേണ്ടി ആവേശം കൊള്ളുന്ന ഒരു കാലം വരട്ടെ."</p>
<p>ഈ ആവേശത്തിന് ആക്കം കൂട്ടിക്കൊണ്ട് 1986-ൽ പി. ജി. വിശ്വംഭരൻ സംവിധാനം ചെയ്ത 'ഇതിലെ ഇനിയും വരൂ' എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ഫുട്ബോൾ കളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും കളം പിടിച്ചിരിക്കുന്നത്.</p>
<h3>Also Read: <a href="https://www.malayalamtv9.com/entertainment/actor-raghava-lawrence-seeks-public-opinion-regarding-political-entrance-2209705.html">Actor Raghava Lawrence : താന്‍ രാഷ്ട്രീയത്തിലേക്ക് വരണോ? ജനങ്ങളോട് ചോദ്യവുമായി രാഘവ ലോറന്‍സ്</a></h3>
<p>ചിത്രത്തിൽ മുകേഷ്, കുഞ്ചൻ എന്നിവരടങ്ങുന്ന നാല്‌വർ സംഘത്തോട് ഒറ്റയ്ക്ക് പൊരുതുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക. "പണ്ട് പഠിക്കുന്ന സമയത്തൊക്കെ നന്നായിട്ട് കളിക്കുമായിരുന്നു. ഇപ്പോൾ നിങ്ങൾ കളിക്കുന്നത് കണ്ടപ്പോൾ ഒരാഗ്രഹം. എന്താ നമുക്കൊരു കൈ നോക്കിയാലോ. നിങ്ങളെല്ലാവരും കൂടി ഒരു ടീം. ഞാനൊറ്റയ്ക്ക് ഒരു ടീം. എന്ത് പറയുന്നു? കമോൺ" എന്ന മാസ് ഡയലോഗോടെയാണ് മമ്മൂക്ക കളി തുടങ്ങുന്നത്. പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ എതിരാളികളെ തറപറ്റിച്ച് ഗോൾ നേടിയ ശേഷം, "ഞാൻ തീരെ മോശമല്ല അല്ലേ..." എന്ന് മമ്മൂട്ടി ചോദിക്കുന്ന സീൻ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വിജയ് നായകനായ 'ബിഗിൽ' എന്ന ചിത്രത്തിലും ഇതിന് സമാനമായ രംഗം ഉണ്ടായിരുന്നുവെന്ന് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു.</p>
<h3>ലയണൽ മമ്മൂക്ക എന്ന് ആരാധകർ</h3>
<p>നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. "ലയണൽ മമ്മൂക്ക", "കേരളത്തിന്റെ മെസ്സി.. മമ്മൂക്ക" എന്നിങ്ങനെയാണ് പലരും താരത്തെ വിശേഷിപ്പിക്കുന്നത്. ചിലരാകട്ടെ, "ഈ സിനിമ കണ്ടിട്ടാണ് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും എല്ലാം ഫുട്ബോൾ ഒരു സീരിയസ് ഗെയിമായി എടുത്തത്" എന്ന് തമാശ രൂപേണ കുറിക്കുന്നു. മൈതാനങ്ങളിൽ ലോകകപ്പ് ആവേശം കൊടുമുടി കയറുമ്പോൾ സോഷ്യൽ മീഡിയയിൽ ഈ വിന്റേജ് വീഡിയോയിലൂടെ മമ്മൂക്കയും കളം നിറയുകയാണ്.</p>
<p><iframe title="YouTube video player" src="https://www.youtube.com/embed/wYlk74wnn8k?si=GlAcHiDQvjdUYNMf&amp;start=8" width="480" height="360" frameborder="0" allowfullscreen="allowfullscreen"></iframe></p>
<h3>English Summary</h3>
<p>As the FIFA World Cup kicks off, a nostalgic 1986 video clip of Malayalam Megastar Mammootty confidently defeating an entire team single-handedly in a football match has gone viral across social media. Fans are enthusiastically celebrating the vintage footage alongside Mammootty's past inspiring words about Indian football, playfully crowning him as "Lionel Mammookka" and "Kerala's own Messi."</p>
]]></content:encoded>
				</item>
							<item>
					<title>Salman Khan: അതങ്ങ് നീക്കം ചെയ്തേക്കൂ, കാര്യങ്ങൾ നിയമത്തിൻ്റെ വഴിക്ക് തന്നെ നടക്കട്ടെ; സൽമാൻ ഖാൻ്റെ അയൽവാസിയോട് ബോംബെ ഹൈക്കോടതി</title>
					<link>https://www.malayalamtv9.com/entertainment/salman-khan-defamation-case-bombay-high-court-directs-neighbour-ketan-kakkad-to-remove-social-media-videos-2209753.html</link>
					<pubDate>Fri, 12 Jun 2026 15:11:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/salman-khan-defamation-case-bombay-high-court-directs-neighbour-ketan-kakkad-to-remove-social-media-videos-2209753.html</guid>
					<description><![CDATA[<p>Bombay HC asks Salman Khan’s neighbour to delete controversial posts:  സൽമാൻ ഖാൻ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചു എന്നും തൻ്റെ വസ്തുവിലേക്കുള്ള വഴി തടസ്സപ്പെടുത്തി എന്നും ആരോപിച്ച് കേതൻ സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം കണ്ടൻ്റുകൾ പോസ്റ്റ് ചെയ്തു. കൂടാതെ യൂട്യൂബ് ചാനലുകൾക്ക് അഭിമുഖങ്ങളും നൽകി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Salman-Khan.jpg" class="attachment-large size-large wp-post-image" alt="Salman Khan" /></figure><p>സൽമാൻ ഖാനെതിരെ സാമൂഹ്യ മാധ്യമങ്ങളിലുടെ പങ്കുവച്ച പോസ്റ്റുകളും വീഡിയോകളും നീക്കം ചെയ്യുന്നത് പരിഗണിക്കണം എന്ന് അദ്ദേഹത്തിൻ്റെ അയൽക്കാരന് നിർദ്ദേശം നൽകി ബോംബെ ഹൈക്കോടതി. സൽമാൻ ഖാൻ്റെ മഹാരാഷ്ട്ര പൻവേലിലുള്ള ഫാംഹൗസുമായി ബന്ധപ്പെട്ട് കേതൻ കാക്കട് എന്ന വ്യക്തിയുമായി തർക്കം നിലനിൽക്കുന്നുണ്ട്. ഈ തർക്കവും പിന്നീടുണ്ടായ സംഭവങ്ങളുമാണ് കോടതിയുടെ ഇപ്പോഴത്തെ നിർദ്ദേശത്തിലേക്ക് എത്തിച്ചത്.</p>
<p>സംഗതി അതിർത്തി തർക്കമാണെന്ന് പറയാം. നമ്മുടെ നാട്ടിലൊക്കെ ഇത് സർവ്വ സാധാരണമാണല്ലോ. എന്നാൽ തർക്കം സൽമാൻ ഖാൻ്റെ ഭൂമിയുമായി ബന്ധപ്പെട്ടാകുമ്പോൾ അത് ഒരു വലിയ വാർത്തയായി തന്നെ മാറും എന്ന് മാത്രം. പൻവേലിലെ വസ്തുവുമായി ബന്ധപ്പെട്ട് സൽമാൻ ഖാനും കേതൻ കാക്കടും തമ്മിൽ നിയമ പോരാട്ടം നടക്കുകയാണ്. ഈ കേസ് കോടതിയിൽ നിലനിൽക്കെ തന്നെ കേതൻ സൂപ്പർ തരത്തിനെതിരെ സമുഹ്യ മധ്യമങ്ങളിലൂടെ രംഗത്തെത്തിയതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം.</p>
<p>സൽമാൻ ഖാൻ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചു എന്നും തൻ്റെ വസ്തുവിലേക്കുള്ള വഴി തടസ്സപ്പെടുത്തി എന്നും ആരോപിച്ച് കേതൻ സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം കണ്ടൻ്റുകൾ പോസ്റ്റ് ചെയ്തു. കൂടാതെ യൂട്യൂബ് ചാനലുകൾക്ക് അഭിമുഖങ്ങളും നൽകി. ഇതോടെ സൽമാൻ ഖാൻ നിയമപരമായി തന്നെ നീങ്ങുകയായിരുന്നു, കേതനിൻ്റെ പോസ്റ്റുകളും പ്രസ്താവനകളും തന്നെ അപകിർത്തിപ്പെടുത്തുന്നതാണെന്നും. സോഷ്യൽ മീഡിയ പോസ്റ്റുകൾ മതവിദ്വേഷത്തിലേക്ക് നയിക്കുന്നതാണെന്നും കാട്ടി താരം മാനനഷ്ട കേസ് ഫയൽ ചെയ്തു.</p>
<h3>Also Read: <a href="https://www.malayalamtv9.com/entertainment/actor-raghava-lawrence-seeks-public-opinion-regarding-political-entrance-2209705.html">Actor Raghava Lawrence : താന്‍ രാഷ്ട്രീയത്തിലേക്ക് വരണോ? ജനങ്ങളോട് ചോദ്യവുമായി രാഘവ ലോറന്‍സ്</a></h3>
<p>എന്നാൽ കേസിൽ കീഴ് കോടതിയുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടാകാതെ വന്നതോടെ സൽമാൻ ഖാൻ ബോംബെ ഹൈക്കോടതിയെ സമിപിക്കുകയായിരുന്നു. ഇതോടെ താരത്തിന് അനുകൂലമായി തന്നെ വിധിയുണ്ടായി. കേസുമായി ബന്ധപ്പെട്ട ട്വീറ്റുകളും പോസ്റ്റുകളും വീഡിയോകളും ഉൾപ്പടെയുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് കേതൻ കാക്കടിനോട് കോടതി ആവശ്യപ്പെട്ടു. നിയമ വ്യവഹാരം നിലനിൽക്കുന്ന കേസുകളിൽ കക്ഷികൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രശ്നം തീർപ്പാക്കാൻ ശ്രമിക്കരുത് എന്ന് ജസ്റ്റിസ് ഷർമിള ദേശ്മുഖ് നിർദ്ദേശം നൽകി.</p>
<p>ഇത്തരം ഉള്ളടക്കങ്ങൾ നിരന്തരം സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവയ്ക്കുന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. വീഡിയോകൾ ഓൺലൈനിൽ തുടരണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുന്നതിന് കോടതിയുടെ വിലപ്പെട്ട സമയം ചിലവാക്കേണ്ടതില്ല എന്ന് വ്യക്തമാക്കിയ കോടതി, മൂന്നാം കക്ഷികൾ പങ്കുവച്ച കണ്ടറ്റുകളിലും കോടതിയെ സമീപിക്കേണ്ടതില്ല എന്നും അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് കക്ഷികൾക്ക് അവ നീക്കം ചെയ്യാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. കേസ് വിണ്ടും ജൂലൈ ആറിന് പരിഗണിക്കും.</p>
<h3>English Summary</h3>
<p>The Bombay High Court has directed Ketan Kakkad, a neighbor of Salman Khan’s Panvel farmhouse, to consider deleting his controversial social media posts and videos against the actor. Hearing Khan's defamation appeal, the court stated that social media access does not entitle anyone to defame individuals or celebrities.</p>
]]></content:encoded>
				</item>
							<item>
					<title>Actor Raghava Lawrence : താന്‍ രാഷ്ട്രീയത്തിലേക്ക് വരണോ? ജനങ്ങളോട് ചോദ്യവുമായി രാഘവ ലോറന്‍സ്</title>
					<link>https://www.malayalamtv9.com/entertainment/actor-raghava-lawrence-seeks-public-opinion-regarding-political-entrance-2209705.html</link>
					<pubDate>Fri, 12 Jun 2026 13:13:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/actor-raghava-lawrence-seeks-public-opinion-regarding-political-entrance-2209705.html</guid>
					<description><![CDATA[<p>Actor Raghava Lawrence  Political Entrance : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാഘവ ലോറന്‍സിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ വലിയ ചര്‍ച്ചയായി തുടരുകയാണ്. ഇന്നലെ രാവിലെ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുമെന്നാണ് താരം നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഭാരതി രാജയുടെ മരണത്തെ തുടര്‍ന്ന് അത് മാറ്റിവക്കുകയായിരന്നു. തുടര്‍ന്ന് ഇന്ന് രാവിലെ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഒരു വീഡിയോ സന്ദേശം പുറത്ത് വിട്ടിരിക്കുകയാണ് താരം. തനിക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള ആഗ്രഹം വ്യക്തമാക്കുന്ന രാഘവ ലോറന്‍സ്, ഇക്കാര്യത്തില്‍ ജനങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Actor-Raghava-Lawrence.jpg" class="attachment-large size-large wp-post-image" alt="Actor Raghava Lawrence" /></figure><p>കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാഘവ ലോറന്‍സിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ വലിയ ചര്‍ച്ചയായി തുടരുകയാണ്. ഇന്നലെ രാവിലെ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുമെന്നാണ് താരം നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഭാരതി രാജയുടെ മരണത്തെ തുടര്‍ന്ന് അത് മാറ്റിവക്കുകയായിരന്നു. തുടര്‍ന്ന് ഇന്ന് രാവിലെ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഒരു വീഡിയോ സന്ദേശം പുറത്ത് വിട്ടിരിക്കുകയാണ്. തനിക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള ആഗ്രഹം വ്യക്തമാക്കുന്ന രാഘവ ലോറന്‍സ്, ഇക്കാര്യത്തില്‍ ജനങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ്.</p>
<p>വലിയ പ്രതീക്ഷയൊന്നും വയ്ക്കാതെ നിങ്ങള്‍ നിങ്ങളുടെ ജോലി കൃത്യമായി ചെയ്യുക എന്ന സന്ദേശം പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളെ പശ്ചാത്തലം ആക്കിയിരിക്കുന്ന വീഡിയോയ്ക്ക് ഏകദേശം 18 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. നേരത്തെ രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് വരുമെന്ന് വാര്‍ത്തകള്‍ വന്ന സമയത്ത് താനും രാഷ്ട്രീയ പ്രവേശനം ആഗ്രഹിച്ചിരുന്നു. പക്ഷേ എല്ലാ കാര്യത്തിലും തന്റെ അമ്മയുടെ അനുവാദം തേടാറുണ്ട്. എന്നാല്‍ അക്കാര്യം അമ്മയോട് പറഞ്ഞപ്പോള്‍ അവര്‍ എതിര്‍ത്തു. രാഷ്ട്രീയത്തില്‍ ജാതിയും മതവും പണവും എല്ലാം ഘടകമാണ് അതുകൊണ്ട് നീ അതിലേക്ക് ഇറങ്ങരുത് എന്നാണ് അമ്മ പറഞ്ഞത്. നിനക്ക് നിന്റെ കൈയില്‍ ഉള്ള പൈസ കൊണ്ട് മറ്റുള്ളവര്‍ക്ക് സഹായം കൊടുക്ക് എന്നും ഉപദേശിച്ചു.</p>
<p>വിജയുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും രാഘവ വീഡിയോയില്‍ പറയുന്നു. വിജയ് രാഷ്ട്രീയ പ്രവേശനം നടത്തിയപ്പോഴും അമ്മയോട് തന്റെ ആഗ്രഹം ചോദിച്ചു. ആപ്പോഴും അമ്മ പറഞ്ഞു നിനക്ക് രാഷ്ട്രീയം വഴങ്ങില്ല എന്നും പറഞ്ഞു. ഒന്നിലധികം തവണ ചോദിച്ചപ്പോഴും അത് തന്നെ ആയിരുന്നു മറുപടി- താരം പറഞ്ഞു.</p>
<p>പിന്നീട് തിരഞ്ഞെടുപ്പ് വരുന്നു വിജയ് മത്സരിക്കുന്നു വലിയ വിജയം നേടുന്നു. ആ അവസരത്തില്‍ ഞാന്‍ അമ്മയോട് ചോദിച്ചു, നിങ്ങള്‍ അല്ലെ പറഞ്ഞത് പണം കൊടുത്താല്‍ രാഷ്ട്രീയത്തില്‍ ജയിക്കാന്‍ പറ്റൂ എന്ന്, എന്നിട്ട് ഇപ്പോള്‍ നമ്മുടെ വിജയ് ജയിച്ചിരിക്കുകയാണ്. അദ്ദേഹത്തോടുള്ള വിശ്വാസം കൊണ്ടല്ലേ ജനങ്ങള്‍ വോട്ട് ചെയ്തത്, എന്നും ചോദിച്ചു. ഒടുവില്‍ അമ്മയും തിരിച്ചറിഞ്ഞു പണത്തേക്കാളും ജനങ്ങളുടെ വിശ്വാസമാണ് രാഷ്ട്രീയത്തില്‍ പ്രധാനം എന്ന്. അങ്ങനെ തനിക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ അനുവാദം അമ്മ തന്നു. എനിക്കും ആഗ്രഹമുണ്ട്. ഇനി ജനങ്ങളായ നിങ്ങളുടെ അഭിപ്രായമാണ് എനിക്കറിയേണ്ടത്. താന്‍ രാഷ്ട്രീയത്തില്‍ വരണമോ വേണ്ടയോ എന്ന് നിങ്ങള്‍ അഭിപ്രായം കമന്റ് ആയി രേഖപ്പെടുത്തൂ എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.</p>
<h3>English Summary</h3>
<p>Raghava Lawrence's political entry has been a hot topic of discussion for the past few days. The actor had earlier announced that he would make an announcement in this regard yesterday morning, but it was postponed following the death of Bharathi Raja. The actor has now released a video regarding political his entrance.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Ansiba Hassan: അത് വ്യക്തമാക്കു..! അമ്മയുടെ നോട്ടീസിനെതിരെ ചോദ്യങ്ങളുമായി അൻസിബ ഹസൻ</title>
					<link>https://www.malayalamtv9.com/entertainment/ansiba-hasan-raises-questions-against-amma-association-notice-2209699.html</link>
					<pubDate>Fri, 12 Jun 2026 12:41:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/ansiba-hasan-raises-questions-against-amma-association-notice-2209699.html</guid>
					<description><![CDATA[<p>Ansiba Hassan against AMMA Notice:അതിന് അമ്മ സെക്രട്ടറി മറുപടി നൽകിയത് ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കാനുള്ളതല്ല അമ്മ എന്നായിരുന്നു. തനിക്ക് രമേശ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, അല്ലെങ്കിൽ മാലാപർവതി എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിക്ക് മുന്നിൽ തുറന്നു പറയാൻ മാത്രമേ സമ്മതമുള്ളൂ എന്ന് അൻസിബ വ്യക്തമാക്കി. എന്നാൽ അത് സാധിക്കില്ല എന്ന് അമ്മയും തീർത്തു പറഞ്ഞിരുന്നു&#8230;&#8230;&#8230;&#8230;.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Ansiba-Hassan-5.jpg" class="attachment-large size-large wp-post-image" alt="Ansiba Hassan" /></figure><p>അൻസിബ ഹസന്റെ തുറന്നുപറച്ചിലിനു പിന്നാലെ താര സംഘടനയായ അമ്മയിൽ പ്രതിസന്ധി തുടരുകയാണ്. തനിക്കെതിരെ നടൻ ടിനി ടോം അപവാദ പ്രചാരണങ്ങൾ നടത്തിയെന്ന് ആരോപിച്ചു കൊണ്ടായിരുന്നു അൻസിബ രംഗത്തെത്തിയത്. അതിന് മുന്നിൽ തന്നെ അമ്മ സംഘടനയിലെ എക്സിക്യൂട്ടീവ് സ്ഥാനത്തുനിന്നും താരം രാജി വയ്ക്കുകയും ചെയ്തിരുന്നു. അതിനുശേഷം അമ്മയിൽ ഒട്ടാകെ പൊട്ടിത്തെറികൾ ആയിരുന്നു. എന്ത് ചോദിച്ചാലും ഒന്നിനും വ്യക്തമായ ഉത്തരം നൽകാത്ത പ്രസിഡന്റ് ഒടുക്കം വടിയെടുത്ത് ആരോടും മാധ്യമങ്ങളോട് പ്രതികരിക്കരുത് എന്ന നിലപാടിലേക്ക് എത്തി. അതിനുശേഷം ആണ് സ്വല്പം ഒന്ന് അടങ്ങിയത്.</p>
<h3>ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കാനുള്ളതല്ല അമ്മ</h3>
<p>ശേഷം അൻസിബയെ കേൾക്കാൻ അവസരം നൽകാമെന്ന് അമ്മ പറഞ്ഞു. എന്നാൽ അതിനുശേഷം തന്നെ കേൾക്കാൻ തനിക്ക് കൂടി വിശ്വാസയോഗ്യമായ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നായി അൻസിബ. എന്നാൽ അതിന് അമ്മ സെക്രട്ടറി മറുപടി നൽകിയത് ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കാനുള്ളതല്ല അമ്മ എന്നായിരുന്നു. തനിക്ക് രമേശ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, അല്ലെങ്കിൽ മാലാപർവതി എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിക്ക് മുന്നിൽ തുറന്നു പറയാൻ മാത്രമേ സമ്മതമുള്ളൂ എന്ന് അൻസിബ വ്യക്തമാക്കി. എന്നാൽ അത് സാധിക്കില്ല എന്ന് അമ്മയും തീർത്തു പറഞ്ഞിരുന്നു. അതിനുശേഷം അൻസിബയെ കേൾക്കാമെന്ന അമ്മയുടെ നിലപാടുകൾ ഒക്കെ മാറി.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/rasool-pookutty-about-importance-of-children-in-our-life-amid-pregnancy-rumours-with-sajna-firoz-khan-2209689.html">നമ്മൾ കുട്ടികളെ ഉണ്ടാക്കുന്നത് അതിനു വേണ്ടിയാണ്; ചർച്ചയായി റസൂലിന്റെ വാക്കുകൾ</a></strong></p>
<h3>സംഘടനാ വിരുദ്ധമായി താൻ ചെയ്തത് എന്താണെന്ന് ഒന്ന് വ്യക്തമാക്കിയാൽ കൊള്ളാം</h3>
<p>ഇപ്പോഴിതാ അൻസിബ ഹസന് നോട്ടീസ് അയച്ചിരിക്കുകയാണ് അമ്മ സംഘടന. അമ്മ സംഘടനയെ കുറിച്ച് അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മാധ്യമങ്ങളോട് സംസാരിച്ചതിനുള്ള കാരണം കാണിക്കൽ നോട്ടീസ് ആണ് അയച്ചിരിക്കുന്നത്. എന്നാൽ ഇതിന് ഉടനെതന്നെ അൻസിബ മറുപടിയും കൊടുത്തിട്ടുണ്ട്. സംഘടനാ ചട്ടങ്ങൾക്കു വിരുദ്ധമായി താൻ എന്താണ് ചെയ്തത് നടി ലക്ഷ്മി പ്രിയയും ടിനി ടോമും ആയിട്ടുള്ള പ്രശ്നങ്ങൾ മാത്രമാണ് താൻ തുറന്നു പറഞ്ഞത് . മാത്രമല്ല അമ്മ തനിക്ക് അയച്ച നോട്ടീസിൽ കുറെ കാര്യങ്ങളെക്കുറിച്ച് വ്യക്തത വരേണ്ടതുണ്ട്.</p>
<p>സംഘടനാ വിരുദ്ധമായി താൻ ചെയ്തത് എന്താണെന്ന് ഒന്ന് വ്യക്തമാക്കിയാൽ കൊള്ളാം എന്നാണ് അമ്മ അയച്ച നോട്ടീസിന് മെയിലിലൂടെ അൻസിബ മറുപടി നൽകിയത്. മാത്രമല്ല ലക്ഷ്മി പ്രിയയ്ക്കും ടിനിടോമിനും എതിരെ താൻ ആരോപണം ഉന്നയിച്ചിട്ട് പോലും തന്റെ പരാതിക്ക് യാതൊരു വിലയും അമ്മ സംഘടന കൽപ്പിച്ചിട്ടില്ല. ആ സ്ഥിതിക്ക് അത് തന്നെ പേഴ്സണൽ ആയിട്ടുള്ള വിഷയവുമായി മാറി. എന്തിരുന്നാലും സംഘടനയുമായി യാതൊരുവിധത്തിലുള്ള ഒത്തുചേർപ്പിനും ഇല്ല എന്ന രീതിയിൽ തന്നെയാണ് അൻസിബ മറുപടി നൽകിയിരിക്കുന്നത്.</p>
<p>ENGLISH SUMMARY</p>
<p>The AMMA organization has sent a show cause notice to Ansiba Hassan. The show cause notice has been sent for speaking to the media in a defamatory manner about the AMMA organization. However, Ansiba has immediately responded to this. She has only openly spoken about the issues that actress Lakshmi Priya and Tiny Tom have been involved in, what she did against the organization's rules.</p>
]]></content:encoded>
				</item>
							<item>
					<title>Rasool pookutty: നമ്മൾ കുട്ടികളെ ഉണ്ടാക്കുന്നത് അതിനു വേണ്ടിയാണ്; ചർച്ചയായി റസൂലിന്റെ വാക്കുകൾ</title>
					<link>https://www.malayalamtv9.com/entertainment/rasool-pookutty-about-importance-of-children-in-our-life-amid-pregnancy-rumours-with-sajna-firoz-khan-2209689.html</link>
					<pubDate>Fri, 12 Jun 2026 11:48:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/rasool-pookutty-about-importance-of-children-in-our-life-amid-pregnancy-rumours-with-sajna-firoz-khan-2209689.html</guid>
					<description><![CDATA[<p>Rasool pookutty about children:നമ്മൾ എന്തിനാണ് കുട്ടികളെ വളർത്തുന്നത് എന്നും നമ്മുടെ ജീവിതത്തിൽ കുട്ടികൾക്ക് എന്ത് പ്രാധാന്യമാണ് ഉള്ളത് എന്നതിനെക്കുറിച്ച് വളരെ വ്യക്തമായി റസൂൽ പൂക്കുട്ടി അവിടെ പറയുന്നുണ്ട്. നമ്മളെ കുറിച്ച് ഓർക്കാൻ അവർ മാത്രമായിരിക്കും ഉണ്ടാവുക അതാണ് കുട്ടികൾ ഉണ്ടാകുന്നതിനുള്ള പ്രാധാന്യം എന്നാണ് റസൂൽ പറയുന്നത്&#8230;&#8230;&#8230;&#8230;.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Rasool-Pookutty.jpg" class="attachment-large size-large wp-post-image" alt="Rasool Pookutty" /></figure><p>ഇന്ത്യൻ ചലച്ചിത്ര ലോകത്ത് ശബ്ദങ്ങൾ കൊണ്ട് മായാജാലം തീർത്ത പ്രതിഭയാണ് റസൂൽ പൂക്കുട്ടി. വെള്ളിത്തിരയിലെ ദൃശ്യങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ശബ്ദങ്ങളുടെ മാന്ത്രികത കൊണ്ട് ലോക സിനിമയുടെ നെറുകയിൽ മലയാളത്തിന്റെ പേര് എഴുതിച്ചേർത്ത് വിസ്മയം. ഒരുതരത്തിൽ കാതുകൾ കൊണ്ട് മാത്രം സിനിമ കാണാനും നമ്മെ ശീലിപ്പിച്ച ഒരു വ്യക്തി. 2009-ൽ 'സ്ലംഡോഗ് മില്യണയർ' എന്ന ചിത്രത്തിലൂടെ ഓസ്കാർ പുരസ്കാരം ഭാരതത്തിലെത്തിച്ച അദ്ദേഹം കേവലം ഒരു സൗണ്ട് ഡിസൈനർ എന്നതിനപ്പുറത്ത് ശബ്ദങ്ങളുടെ സൂക്ഷ്മതലങ്ങളെ ജനപ്രിയമാക്കിയ ദീർഘ ദർശി കൂടിയാണ്.</p>
<p>ഒരു സൗണ്ട് ഡിസൈനർ എന്നതിനപ്പുറത്തേക്ക് ശബ്ദങ്ങളുടെ സൂക്ഷ്മതലങ്ങളെ ജനപ്രിയമാക്കിയ കലാകാരൻ. അത്തരത്തിൽ ചലച്ചിത്ര മേഖലയിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒരു വ്യക്തിത്വമായ റസൂൽ പൂക്കുറ്റി വളർന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തെ ചുറ്റിപ്പറ്റി ചില ഗോസിപ്പുകൾ പരന്നുകൊണ്ടിരിക്കുന്നു. ബിഗ് ബോസ് താരങ്ങളായ സജിനയുടെയും ഫിറോസ്ഖാന്റെയും കുടുംബ ജീവിതത്തിലേക്ക് അതിക്രമിച്ചു വന്ന അവരുടെ ജീവിതം ഇല്ലാതാക്കിയത് റസൂൽ പൂക്കുറ്റിയാണ് എന്ന തരത്തിലാണ് വാർത്തകൾ പരക്കുന്നത്. മാത്രമല്ല ആഴ്ചകൾക്കു മുമ്പ് സജ്നാ ഫിറോസ് ഖാന്റെ സോഷ്യൽ മീഡിയയിൽ നിന്നും പുറത്തുവന്ന പ്രഗ്നൻസി പോസ്റ്റ് റസൂലുമായി ബന്ധപ്പെടുത്തി വലിയ വിവാദങ്ങൾക്കും തിരികൊളുത്തിയിരുന്നു.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/photo-gallery/sajna-noor-says-her-instagram-account-is-hacked-she-never-know-about-the-post-9-weeks-pregnant-with-partner-resul-pookutty-2208263.html">കേസ് കൊടുക്കും, കൊല്ലാക്കൊല ചെയ്യരുത്! സംഭവിച്ചത് എന്താണെന്ന് അറിയില്ല; വിവാദ പോസ്റ്റിൽ പ്രതികരണവുമായി സജ്നാ നൂർ</a></strong></p>
<p>ഇതിനിടയിൽ റസൂൽ പൂക്കുറ്റി നൽകിയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നമ്മൾ എന്തിനാണ് കുട്ടികളെ വളർത്തുന്നത് എന്നും നമ്മുടെ ജീവിതത്തിൽ കുട്ടികൾക്ക് എന്ത് പ്രാധാന്യമാണ് ഉള്ളത് എന്നതിനെക്കുറിച്ച് വളരെ വ്യക്തമായി റസൂൽ പൂക്കുട്ടി അവിടെ പറയുന്നുണ്ട്. നമ്മളെ കുറിച്ച് ഓർക്കാൻ അവർ മാത്രമായിരിക്കും ഉണ്ടാവുക അതാണ് കുട്ടികൾ ഉണ്ടാകുന്നതിനുള്ള പ്രാധാന്യം എന്നാണ് റസൂൽ പറയുന്നത്.</p>
<h3>റസൂൽ പൂക്കുറ്റിയുടെ വാക്കുകൾ</h3>
<p>എന്തിനാണ് നമ്മൾ മക്കളെ ഉണ്ടാക്കുന്നത്. എന്താണ് അതുകൊണ്ടുള്ള പ്രയോജനം. ഇപ്പോൾ എന്റെ ഒരു ഗ്രേറ്റ് ഫാദർ അദ്ദേഹത്തെക്കുറിച്ച് എനിക്ക് യാതൊന്നും ഒന്നും അറിയില്ല. ഒരു ജനറേഷനെ കുറിച്ച് ഓർക്കുക അടുത്ത് വരുന്ന കൂടിപ്പോയാൽ ഒരു മൂന്ന് തലമുറ മാത്രമായിരിക്കും. ഇപ്പോൾ നമ്മൾ കുട്ടികളെ ഉണ്ടാക്കുന്നത് അതിനു വേണ്ടിയാണ്. നമ്മുടെ ഓർമ്മകളെ നിലനിർത്താൻ വേണ്ടിയാണ് നമ്മൾ കുട്ടികളെ ഉണ്ടാക്കുന്നത്. നമ്മുടെ കുട്ടികൾ അല്ലാതെ മറ്റാരും നമ്മളെ കുറിച്ച് ഓർക്കില്ലല്ലോ. നാളെ എന്റെ മരണശേഷം നിങ്ങൾ മീഡിയക്കാർ കുറച്ചുദിവസം അല്ലെങ്കിൽ കൂടിപ്പോയാൽ നാലുദിവസം എന്നെക്കുറിച്ച് സംസാരിക്കുമായിരിക്കും.</p>
<p>അത് കഴിഞ്ഞാൽ പിന്നെ നിങ്ങൾ സംസാരിക്കില്ല. ഒരുപക്ഷേ എല്ലാവർഷവും അല്ലെങ്കിൽ ഓസ്കാർ വരുമ്പോഴൊക്കെ നിങ്ങളെന്നെ ഓർക്കുമായിരിക്കും. അല്ലാതെ ഈ ലോകത്ത് എനിക്ക് മറ്റ് പ്രാധാന്യങ്ങൾ ഒന്നുമില്ല. അതുകഴിഞ്ഞാൽ ഓർക്കുക പോലും ഇല്ല. എന്നാൽ നമ്മുടെ മക്കൾ ഉണ്ടെങ്കിൽ അവർ നമ്മളെ ഓർക്കുകയും സംസാരിക്കുകയും ചെയ്യും. അതിനുവേണ്ടിയാണ് നമ്മൾ കുട്ടികളെ ഉണ്ടാക്കുന്നത് എന്നാണ് റസൂൽ പൂക്കുറ്റി പറയുന്നത്. മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റസൂൽ ഇതിനെക്കുറിച്ച് സംസാരിക്കുന്നത്.</p>
<h3>കുട്ടികളോട് ഒച്ച എടുക്കരുത്</h3>
<p>കൂടാതെ മാതാപിതാക്കൾ എങ്ങനെയായിരിക്കണം എന്നും റസൂൽ പൂക്കുറ്റി സംസാരിക്കുന്നുണ്ട്. തന്റെ മകന്റെ ഉദാഹരണം വെച്ചാണ് റസൂൽ അതിനെ കുറിച്ച് സംസാരിക്കുന്നത് ഒരിക്കലും മക്കളോട് എതിർത്ത് സംസാരിക്കാനോ തർക്കിക്കാനോ നിൽക്കരുത്. കുട്ടികളോട് സോറി പറയുന്നതും വളരെ നല്ലതാണ് നമ്മൾ ഒരു തെറ്റ് ചെയ്തു പോയാൽ അവരോട് സോറി പറഞ്ഞു അവരെ ഒന്ന് കെട്ടിപ്പിടിച്ച് സംസാരിച്ചു കഴിഞ്ഞാൽ അവരോട് ആ കാര്യങ്ങൾ മറന്നു പോകും. അല്ലാതെ അവരോട് എതിർത്ത് സംസാരിക്കാൻ നിന്നാൽ അവർ നമ്മളെയും എതിർക്കും എന്നും റസൂൽ. തനിക്ക് ജീവിതത്തിൽ എല്ലാ തിരിച്ചറിവുകളും കിട്ടിയത് വളർന്നുവന്ന സാഹചര്യത്തിലൂടെ ആണ് എന്നും റസൂൽ പറയുന്നു.</p>
<p>എന്നാൽ ഈ പോസ്റ്റുകൾക്ക് താഴെ എല്ലാം റസൂൽ പൂക്കുറ്റിയെ പരിഹസിച്ചുകൊണ്ട് ഒരു വിഭാഗം ആളുകൾ മോശം കമന്റുകളുമായി എത്തുന്നുണ്ട്.</p>
<h3>ENGLISH SUMMARY</h3>
<p>An interview given by Rasool Pookutty is gaining attention on social media. Rasool Pookutty speaks very clearly about why we raise children and the importance of children in our lives. Rasool says that they are the only ones who will remember us, that is the importance of having children.</p>
]]></content:encoded>
				</item>
							<item>
					<title>Happy Be Happy Rerelease : തീയേറ്ററുകള്‍ വീണ്ടും തൂക്കി അല്ലു അര്‍ജുന്‍, ഹാപ്പി ബി ഹാപ്പി റീ റിലീസ് ഏറ്റെടുത്ത് മല്ലൂസ്</title>
					<link>https://www.malayalamtv9.com/entertainment/allu-arjuns-happy-be-happy-re-release-in-kerala-creating-huge-hit-2209687.html</link>
					<pubDate>Fri, 12 Jun 2026 11:35:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/allu-arjuns-happy-be-happy-re-release-in-kerala-creating-huge-hit-2209687.html</guid>
					<description><![CDATA[<p>Allu Arjun&#8217;s Happy Be Happy re-release : കഴിഞ്ഞ ദിവസം കേരളത്തില്‍ റീ റിലീസ് ചെയ്ത ഹാപ്പി ബി ഹാപ്പി എന്ന അല്ലു അര്‍ജുന്‍ ചിത്രത്തിന് സ്വീകാര്യതയാണ് ലഭിക്കുന്നത്. 20 വര്‍ഷം പഴക്കമുള്ള സിനിമ ഒരിക്കല്‍ കൂടി റിലീസിന് എത്തിയപ്പോള്‍ തീയേറ്റര്‍ തൂക്കി എന്ന് വേണം പറയാന്‍. നടക്കുന്ന എല്ലാ ഷോകളിലും വലിയ ആവേശമാണ് ലഭിക്കുന്നത്. തിയേറ്ററിലെ ഈ ആവേശത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രെന്‍ഡിങ് ആണ്. ഒരു പുത്തന്‍ സിനിമ പോലെയാണ് പ്രേക്ഷകര്‍ അല്ലു അര്‍ജുനെയും കൂട്ടരെയും ഏറ്റെടുക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Happy-Be-Happy-Rerelease.jpg" class="attachment-large size-large wp-post-image" alt="Happy Be Happy Rerelease" /></figure><p>ഇപ്പോള്‍ 90 സ് കിഡ്‌സ് എന്ന് വിളിക്കുന്ന 90 കളില്‍ ജനിച്ച മലയാളി യുവതയുടെ ഒരു നൊസ്റ്റാള്‍ജിക് ഓര്‍മ്മയാണ് അല്ലു അര്‍ജുന്റെ അന്നത്തെ സിനിമകള്‍. ആര്യ, ഹാപ്പി ബി ഹാപ്പി, ആര്യ 2, കൃഷ്ണ തുടങ്ങി ഒരുപിടി ചിത്രങ്ങള്‍ മലയാളികള്‍ ഏറ്റെടുത്തിട്ടുണ്ട്. മൊഴി മാറ്റിയെത്തുന്ന ചിത്രങ്ങളോട് പൊതുവെ മലയാളികള്‍ക്ക് താല്പര്യമില്ലാതിരുന്ന കാലത്താണ് അല്ലു അര്‍ജുന്‍ ചിത്രങ്ങള്‍ തുടര്‍ച്ചയായി കേരളത്തില്‍ വിജയം കൊയ്തത്. മോഹന്‍ലാലിന്റെ ഡയലോഗ് പോലെ എന്തോ ഇഷ്ടമാണ് അല്ലുവിനെ മലയാളികള്‍ക്ക്. ആ ഇഷ്ടം ഒന്നുകൂടി അടിവരയിടുകയാണ് ഹാപ്പി ബി ഹാപ്പിയുടെ റീ റിലീസ്.</p>
<p>കഴിഞ്ഞ ദിവസം കേരളത്തില്‍ റീ റിലീസ് ചെയ്ത ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. 20 വര്‍ഷം പഴക്കമുള്ള സിനിമ ഒരിക്കല്‍ കൂടി റിലീസിന് എത്തിയപ്പോള്‍ തീയേറ്റര്‍ തൂക്കി എന്ന് വേണം പറയാന്‍. നടക്കുന്ന എല്ലാ ഷോകളിലും വലിയ ആവേശമാണ് ലഭിക്കുന്നത്. തിയേറ്ററിലെ ഈ ആവേശത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രെന്‍ഡിങ് ആണ്. ഒരു പുത്തന്‍ സിനിമയിലേത് പോലെയാണ് പ്രേക്ഷകര്‍ ബണ്ണിയെ ഏറ്റെടുക്കുന്നത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും മാസ്സ് ചിത്രങ്ങള്‍ക്ക് സമാനമായ റീ റിലീസ് എന്ന് വേണം പറയാന്‍. 2006ല്‍ ആയിരുന്നു ഹാപ്പി ബി ഹാപ്പി യുടെ കേരളത്തിലെ റിലീസ്. അന്ന് ഏകദേശം നൂറ്റമ്പതോളം ദിവസമാണ് സിനിമ തിയേറ്ററില്‍ ഉണ്ടായിരുന്നത്. റൊമാന്റിക് കോമഡി ത്രില്ലര്‍ എന്ന നിലയില്‍ എത്തിയ ചിത്രം മലയാളിയെ ഏറെ ആകര്‍ഷിച്ചു.</p>
<h3>പാട്ടുകള്‍ ഇപ്പോഴും ഹിറ്റ്</h3>
<p>അഴകേ നീ എന്നെ പിരിയല്ലേ, ഹാപ്പി അടിപൊളി ലുക്കായാല്‍ ഹാപ്പി, പൊടിപാറും പൂരം അല്ലേ, ചിരിച്ചു കൊഞ്ചുന്ന വണ്ടേ, മലരേ മാന്‍മിഴിയാളെ, ഐ ഹേറ്റ് യു, ചല്‍ ചല്‍ ചല്‍ മേരെ സാധി എന്നിങ്ങനെയുള്ള ചിത്രത്തിലെ എല്ലാ പാട്ടുകളും മലയാളികള്‍ ഏറ്റുപാടി. മൊഴിമാറ്റി എത്തിയ ഒരു ചിത്രത്തിലെ ഇത്രത്തോളം പാട്ടുകള്‍ മലയാളികള്‍ ഏറ്റെടുക്കുന്നത് ആദ്യമായിട്ടായിരിക്കും. അന്നത്തെ യുവാക്കളുടെ മൊബൈല്‍ ഫോണ്‍ റിങ്‌ടോണുകളും ഈ പാട്ടുകള്‍ കൈയ്യടക്കി.</p>
<h3>Also Read :<a href="https://www.malayalamtv9.com/entertainment/actress-rohini-rejects-raghuvarans-ex-wife-label-reveals-why-she-took-a-7-year-break-after-marriage-2209601.html">“രഘുവരൻ്റെ മുൻ ഭാര്യ എന്ന ലേബൽ വേണ്ട. ഞാൻ ഒരു വീട്ടമ്മ മാത്രമായി ജീവിക്കണം എന്നാണ് അദ്ദേഹം ആഗ്രഹിച്ചത്”; മനസ്സ് തുറന്ന് നടി രോഹിണി</a></h3>
<p>&nbsp;</p>
<h3>ഓരോ ട്രെന്‍ഡും അനുകരിച്ച മലയാളികള്‍</h3>
<p>ചിത്രത്തില്‍ അല്ലു അര്‍ജുന്‍ അല്പം വ്യത്യസ്തമായ ലുക്കിലാണ് വന്നത്. ആ ലുക്കും വേഷവും മാലയും ബാഗും ഹെഡ് സെറ്റും എല്ലാം മലയാളി അനുകരിച്ചു. നമ്പര്‍ സെവന്‍ ഒട്ടിച്ച ചുവന്ന ഹീറോ ഹോണ്ട കരിഷ്മ ZMR ആണ് ചിത്രത്തില്‍ അല്ലു ഉപയോഗിച്ചത്. ആ വണ്ടിയും ഒരു ട്രെന്‍ഡ് ആയി മാറി. ചിത്രത്തില്‍ ജെനീലിയ ഡിസൂസയാണ് അല്ലുവിന്റെ നായികയായി എത്തുന്നത്. അവര്‍ തമ്മിലുള്ള കോമ്പോയും ഏറെ മികച്ചതായിരുന്നു. എ. കരുണാകരനാണ് ചിത്രത്തിന്റെ സംവിധായകന്‍. 'എന്റെ ഭക്ഷണം കഴിച്ചിട്ട് എങ്ങനെയുണ്ട്... നാണം കെട്ടവനെ ' എന്ന സംഭാഷണശകലം വച്ചുള്ള റീലുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ് അതും ഇതേ സിനിമയില്‍ നിന്ന് ഉള്ളതാണ്.</p>
<h3>English Summary</h3>
<p>Allu Arjun's film Happy Be Happy, which was re-released in Kerala last day is getting a good response. Happy Be Happy was released twenty years ago in 2006. There is a lot of excitement in all the shows that are being held. The visuals of this excitement in the theater are now trending on social media. The audience is taking Allu Arjun and his co-stars as if it were a new film.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>&#8220;രഘുവരൻ്റെ മുൻ ഭാര്യ എന്ന ലേബൽ വേണ്ട. ഞാൻ ഒരു വീട്ടമ്മ മാത്രമായി ജീവിക്കണം എന്നാണ് അദ്ദേഹം ആഗ്രഹിച്ചത്”; മനസ്സ് തുറന്ന് നടി രോഹിണി</title>
					<link>https://www.malayalamtv9.com/entertainment/actress-rohini-rejects-raghuvarans-ex-wife-label-reveals-why-she-took-a-7-year-break-after-marriage-2209601.html</link>
					<pubDate>Thu, 11 Jun 2026 21:29:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/actress-rohini-rejects-raghuvarans-ex-wife-label-reveals-why-she-took-a-7-year-break-after-marriage-2209601.html</guid>
					<description><![CDATA[<p>&#8220;Ask about my movies, not Raghuvaran&#8221;: Actress Rohini breaks silence on her marriage and career:  വില്ലൻ വേഷങ്ങളിലൂടെയും സ്വഭാവ നടനായും തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളിൽ ശക്തമായ സാന്നിധ്യമായിരുന്ന രഘുവരൻ്റെ ഓൺ-സ്ക്രീൻ ജീവിതം ഇന്നും പ്രേക്ഷകർ ആഘോഷിക്കാറുണ്ട്. എന്നാൽ അദ്ദേഹത്തോടൊപ്പമുള്ള വ്യക്തിജീവിതം തൻ്റെ ജീവിതത്തെയും കരിയറിനെയും എങ്ങനെ ബാധിച്ചുവെന്നാണ് രോഹിണി ഇപ്പോൾ വ്യക്തമാക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Rohini-and-Raghuvaran.jpg" class="attachment-large size-large wp-post-image" alt="Rohini And Raghuvaran" /></figure><p>തെന്നിന്ത്യൻ സിനിമാ താരം രോഹിണി തൻ്റെ മുൻ ഭർത്താവും അന്തരിച്ച പ്രശസ്ത നടനുമായ രഘുവരനെക്കുറിച്ചും, വിവാഹ ജീവിതത്തിനിടയിൽ താൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. വിവാഹത്തിന് ശേഷം കരിയറിൽ ഉണ്ടായ നീണ്ട ഇടവേളക്ക് പിന്നിലെ കാരണം വിവരിക്കുന്നതിനിടെയാണ് രഘുവരനുമായുള്ള വിവാഹത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾ താരം തുറന്നു പറഞ്ഞത്.</p>
<p>വില്ലൻ വേഷങ്ങളിലൂടെയും സ്വഭാവ നടനായും തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളിൽ ശക്തമായ സാന്നിധ്യമായിരുന്ന രഘുവരൻ്റെ ഓൺ-സ്ക്രീൻ ജീവിതം ഇന്നും പ്രേക്ഷകർ ആഘോഷിക്കാറുണ്ട്. എന്നാൽ അദ്ദേഹത്തോടൊപ്പമുള്ള വ്യക്തിജീവിതം തൻ്റെ ജീവിതത്തെയും കരിയറിനെയും എങ്ങനെ ബാധിച്ചുവെന്നാണ് രോഹിണി ഇപ്പോൾ വ്യക്തമാക്കുന്നത്.</p>
<p>വിവാഹ ശേഷം താൻ അഭിനയരംഗത്ത് തുടരുന്നതിനെ രഘുവരൻ ഒട്ടും പിന്തുണച്ചിരുന്നില്ലെന്ന് രോഹിണി വെളിപ്പെടുത്തി. താൻ സിനിമകൾ ഉപേക്ഷിച്ച് കുടുംബകാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചതെന്ന് നടി പറയുന്നു. "രഘുവരൻ ഒരിക്കലും എൻ്റെ കരിയറിനെ പിന്തുണച്ചിരുന്നില്ല. ഞാൻ ഒരു പൂർണ്ണസമയ വീട്ടമ്മയായി ജീവിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്," രോഹിണി പറഞ്ഞു.</p>
<p>വിവാഹ ശേഷം ഏഴ് വർഷത്തോളം താൻ സിനിമാ ലോകത്ത് നിന്ന് പൂർണ്ണമായി വിട്ടുനിൽക്കാൻ ഇടയായതിൻ്റെ പ്രധാന കാരണം ഇതായിരുന്നു. സ്ത്രീകൾ പൊതുവെ ജോലിക്ക് പോകാത്ത ഒരു സാഹചര്യത്തിലാണ് രഘുവരൻ വളർന്നത്. അതിനാലാകാം താൻ ഒരു വീട്ടമ്മ മാത്രമായി ഒതുങ്ങിക്കൂടണമെന്ന് അദ്ദേഹം ആഗ്രഹിച്ചത്. ആ സാഹചര്യങ്ങളിൽ നിന്ന് പുറത്തുകടന്ന് സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തുക എന്നത് അത്ര എളുപ്പമായിരുന്നില്ലെന്ന് രോഹിണി ഓർത്തെടുക്കുന്നു.</p>
<h2>Also Read: <a href="https://www.malayalamtv9.com/entertainment/amma-issues-notice-to-ansiba-hassan-for-allegedly-targeting-and-defaming-the-association-2209584.html">AMMA Controversy: ‘അമ്മ’യെ തകർക്കാൻ ശ്രമിച്ചു, പ്രശ്നം രമ്യമായി പരിഹരിക്കാമായിരുന്നു; അൻസിബക്ക് നോട്ടീസ്</a></h2>
<p>"ആ അവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ എനിക്ക് കുറച്ചധികം സമയം വേണ്ടി വന്നു," താരം പറഞ്ഞു. എന്നാൽ പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തിയ രോഹിണി, അഭിനയത്തിന് പുറമെ സംവിധായിക എന്ന നിലയിലും തൻ്റെ കഴിവ് തെളിയിച്ചു. കഴിഞ്ഞ കാലത്തെ ആ അനുഭവങ്ങളാണ് തന്നെ ഇന്നത്തെ വ്യക്തിയാക്കി മാറ്റാൻ സഹായിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.</p>
<p>'രഘുവരൻ്റെ മുൻഭാര്യ' എന്ന ലേബലിൽ മാത്രം മാധ്യമങ്ങളും സമൂഹവും തന്നെ അടയാളപ്പെടുത്തുന്നതിലുള്ള നീരസവും രോഹിണി മറച്ചുവെച്ചില്ല. "ഞാൻ ഇൻഡസ്ട്രിയിൽ എത്തിയിട്ട് 52 വർഷങ്ങളായി. എന്നാൽ ഞാൻ രഘുവരനൊപ്പം ജീവിച്ചത് വെറും 7 വർഷം മാത്രമാണ്" എന്ന് നടി ഓർമ്മിപ്പിച്ചു</p>
<p>രഘുവരൻ തൻ്റെ ജീവിതത്തിൻ്റെ പ്രധാന ഭാഗമായിരുന്നുവെന്നും തൻ്റെ മകൻ്റെ പിതാവാണെന്നുമുള്ള യാഥാർത്ഥ്യം അംഗീകരിക്കുന്നു, എന്നാൽ സ്വന്തം അധ്വാനം കൊണ്ട് കെട്ടിപ്പടുത്ത കരിയറിനെ മാനിക്കാൻ സമൂഹം തയ്യാറാകണമെന്ന് അവർ ആവശ്യപ്പെടുന്നു. "നിങ്ങൾ എന്നോട് ചോദിക്കേണ്ടത് എൻ്റെ സിനിമകളെക്കുറിച്ചാണ്, എന്നെക്കുറിച്ചാണ്. ഒരു വ്യക്തി എന്ന നിലയിലും ഒരു അഭിനേത്രി എന്ന നിലയിലും ആ ബഹുമാനം ഞാൻ അർഹിക്കുന്നുണ്ട്," രോഹിണി വ്യക്തമാക്കി. താരത്തിൻ്റെ ഈ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിലും സിനിമാ ഗ്രൂപ്പുകളിലും വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.</p>
<h3>English Summary</h3>
<p>Veteran actress Rohini revealed that her late ex-husband, actor Raghuvaran, never supported her film career and expected her to be a housewife, causing her seven-year career break. Rejecting the constant "Raghuvaran's ex-wife" label, Rohini emphasized her 52-year individual journey and urged the media to focus on her work.</p>
]]></content:encoded>
				</item>
							<item>
					<title>AMMA Controversy: ‘അമ്മ’യെ തകർക്കാൻ ശ്രമിച്ചു, പ്രശ്നം രമ്യമായി പരിഹരിക്കാമായിരുന്നു; അൻസിബക്ക് നോട്ടീസ്</title>
					<link>https://www.malayalamtv9.com/entertainment/amma-issues-notice-to-ansiba-hassan-for-allegedly-targeting-and-defaming-the-association-2209584.html</link>
					<pubDate>Thu, 11 Jun 2026 18:36:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/amma-issues-notice-to-ansiba-hassan-for-allegedly-targeting-and-defaming-the-association-2209584.html</guid>
					<description><![CDATA[<p>&#8220;Tried to destroy AMMA&#8221;: Actress Ansiba Hassan served show-cause notice over public remarks: മധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലൂടെയും പരസ്യ പ്രസ്താവനകളിലൂടെയും അൻസിബ സംഘടനയെ തകർക്കാൻ ശ്രമിച്ചു എന്ന് നോട്ടീസിൽ അരോപിക്കുന്നു. സംഘടനക്ക് ഉള്ളിൽ രമ്യമായി പരിഹരിക്കാമായിരുന്ന പ്രശ്നങ്ങളെ തെരുവിലേക്ക് വലിച്ചിഴച്ചു. ഇത് സംഘടനയ്ക്ക് വലിയ രീതിയിൽ കളങ്കമുണ്ടാക്കി. ഈ മാസം 17 ന് മുൻപ് മറുപടി നൽകണം എന്നാണ് നോട്ടിസിലെ നിർദ്ദേശം</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Ansiba-Hassan.jpg" class="attachment-large size-large wp-post-image" alt="Ansiba Hassan" /></figure><p>ടിനി ടോമിനും ലക്ഷ്മി പ്രിയക്കുമെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെ അൻസിബ ഹസ്സനെതിരെ കടുത്ത നടപടിയുമായി താര സംഘടനയായ അമ്മ. സംഘടനാ വിരുദ്ധ പ്രവർത്തനം ആരോപിച്ച് അൻസിബ ഹസ്സന് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരിക്കുകയാണ് അമ്മ. സംഘടനയെ തകർക്കാൻ ശ്രമിച്ചു എന്ന ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ടാണ് നോട്ടീസ്.</p>
<p>മധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലൂടെയും പരസ്യ പ്രസ്താവനകളിലൂടെയും അൻസിബ സംഘടനയെ തകർക്കാൻ ശ്രമിച്ചു എന്ന് നോട്ടീസിൽ അരോപിക്കുന്നു. സംഘടനക്ക് ഉള്ളിൽ രമ്യമായി പരിഹരിക്കാമായിരുന്ന പ്രശ്നങ്ങളെ തെരുവിലേക്ക് വലിച്ചിഴച്ചു. ഇത് സംഘടനയ്ക്ക് വലിയ രീതിയിൽ കളങ്കമുണ്ടാക്കി. ഈ മാസം 17 ന് മുൻപ് മറുപടി നൽകണം എന്നാണ് നോട്ടിസിലെ നിർദ്ദേശം. വ്യക്തമായ മറുപടി നൽകാത്ത പക്ഷം സംഘടനിയിൽ നിന്നും സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് നിങ്ങുമെന്നാണ് സൂചനകൾ.</p>
<p>താര സംഘടനയുടെ ഫെബ്രുവരി 14-ലെ കുടുംബ സംഗമത്തിൻ്റെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് വലിയ നിയമ പോരാട്ടങ്ങളിലേക്ക് നീങ്ങിയത്. കഴിഞ്ഞ ദിവസം കടവന്ത്ര പൊലീസ് സ്റ്റേഷനിൽ മൊഴി നൽകിയ ശേഷം വൈകാരികമായാണ് അൻസിബ മധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. ടിനി ടോമിനും ലക്ഷ്മി പ്രിയക്കും എതിരായ ആരോപണങ്ങളിൽ ഉറച്ചു നിന്ന അൻസിബ, സംഘടനയിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ അക്കമിട്ട് നിരത്തിയിരുന്നു.</p>
<h3>Also Read: <a href="https://www.malayalamtv9.com/entertainment/actress-lakshmi-priya-getting-trolled-and-criticized-about-10-crore-rupee-case-file-against-ansiba-hassan-2209518.html">Ansiba Hassan -Lakshmi Priya: 10 കോടി കുറഞ്ഞു പോയല്ലോ.. ശരിക്കും എന്താ പ്രശ്നം? അൻസിബക്കെതിരെ മാനനഷ്ടക്കേസിനൊരുങ്ങുന്ന ലക്ഷ്മിപ്രിയക്ക് ട്രോൾ</a></h3>
<p>ലക്ഷ്മി പ്രിയക്കും തൃപ്പൂണിത്തുറ വനിതാ സ്റ്റേഷനിലെ എസ്.ഐക്കുമെതിരെ അൻസിബ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് കാട്ടി പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനെതിരെ രുക്ഷമായ ഭാഷയിലാണ് അൻസിബ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തനിക്കെതിരെ വർഗീയ പരാമർശങ്ങൾ നടത്തിയെന്നും കുടുംബത്തെ ഉൾപ്പടെ അധിക്ഷേപിച്ചു എന്നും കാട്ടി അൻസിബ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.</p>
<p>അൻസിബ ഹസ്സൻ തനിക്കെതിരെ നടത്തിയ ആരോപണങ്ങൾക്കെതിരെ 10 കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ട കേസ് നൽകുമെന്ന് നടി ലക്ഷ്മി പ്രിയയും വ്യക്തമാക്കിയിട്ടുണ്ട്. വെറും രണ്ടു മിനിറ്റിൽ സംസാരിച്ചു തീർക്കാമായിരുന്ന ഒരു പ്രശ്നത്തെ ഇതുവരെ കൊണ്ട് എത്തിച്ചത് അൻസിബ തന്നെയാണ് എന്നും, തൻ്റെ പ്രതിച്ഛായ തകർക്കാനും സ്ത്രീത്വത്തെ അപമാനിക്കാനുമാണ് ഇതിലൂടെ അൻസിബ ശ്രമിച്ചത് എന്നും ലക്ഷ്മിപ്രിയ തുറന്നടിച്ചു. തൻ്റെ മകളെ അപമാനിക്കുന്ന തരത്തിലും അൻസിബ സംസാരിച്ചു എന്നും.ലക്ഷ്മി പ്രിയ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ 10 കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ട കേസ് നൽകുമെന്ന ലക്ഷ്മി പ്രിയയുടെ പ്രതികരണത്തിന് പിന്നാലെ താരം വലിയ രീതിയിൽ വിമർശവും നേരിടുന്നുണ്ട്. സമൂഹ്യ മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച ട്രോളുകൾ സജീവമാവുകയാണ്.</p>
<h3>English Summary</h3>
<p>The actors' association 'AMMA' has issued a show-cause notice to actress Ansiba Hassan for allegedly tarnishing its image through public and social media statements. AMMA claims she tried to disrupt the organization by publicizing internal issues. Ansiba must respond by June 17, or face suspension.</p>
]]></content:encoded>
				</item>
							<item>
					<title>“അനീതിക്കെതിരെ തോക്കുചൂണ്ടാൻ, നക്സലൈറ്റാകാൻ ഞാൻ ആഗ്രഹിച്ചു, തിരുത്തിയത് ചേട്ടൻ” വെളിപ്പെടുത്തലുമായി പവൻ കല്യാൺ</title>
					<link>https://www.malayalamtv9.com/entertainment/my-brother-corrected-me-pawan-kalyan-recalls-how-chiranjeevi-stopped-him-from-turning-naxalite-2209552.html</link>
					<pubDate>Thu, 11 Jun 2026 15:36:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/my-brother-corrected-me-pawan-kalyan-recalls-how-chiranjeevi-stopped-him-from-turning-naxalite-2209552.html</guid>
					<description><![CDATA[<p>&#8220;I wanted to become a Naxalite and pick up the gun&#8221;: Pawan Kalyan makes a shocking revelation:  1980 കാലഘട്ടങ്ങളിൽ ലോകത്ത് ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ എല്ലാം വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിൽ അപ്പോഴും വർണ്ണവിവേചനം നിലനിന്നിരുന്നു, ജാതീയമായ അതിക്രമങ്ങൾ, ശ്രീലങ്കയിലെ എൽ.ടി.ടി.ഇ പോരാട്ടം, ശീതയുദ്ധം തീർത്ത പ്രതിസന്ധികൾ, ഇതിൻ്റെയെല്ലാം അനുരണനങ്ങൾ നമ്മുടെ നാട്ടിലും പ്രകടമായിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Pawan-Kalyan.jpg" class="attachment-large size-large wp-post-image" alt="Pawan Kalyan" /></figure><p>സമൂഹത്തിൽ നിലനിന്നിരുന്ന അനീതികൾക്കും വിവേചനങ്ങൾക്കുമെതിരെ തോക്കെടുക്കാൻ ഒരിക്കൽ തൻ്റെ മനസ്സ് തയ്യാറെടുത്തിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആന്ധ്രാപ്രഡേശ് ഉപ മുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർ താരവുമായ പവൻ കല്യാൺ. കൗമാരത്തിനും യൗവ്വനത്തിനും ഇടയിലുള്ള കാലത്ത് നക്സലൈറ്റ് പ്രസ്ഥാനങ്ങളുടെ അശയങ്ങളിൽ ആകൃഷ്ടനാവുകയും, സായുധ പോരാട്ടത്തിലൂടെ പ്രതികരിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു എന്നാണ് എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പവൻ കല്യാൺ വെളിപ്പെടുത്തിയിരുക്കുന്നത്. ജ്യേഷ്ഠൻ്റെ ഇടപെടലാണ് ആ ചിന്തകൾ ഉപേക്ഷിക്കാൻ കാരണം എന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>17 മുതൽ 21 വയസ്സുവരെയുള്ള കാലത്താണ് ആ ചിന്തകൾ സ്വാധീനിച്ചത്. എന്ന് അഭിമുഖത്തിലെ ചോദ്യത്തിന് മറുപടിയായി പവൻ കല്യാൺ പറയുന്നു.” 1980 കാലഘട്ടങ്ങളിൽ ലോകത്ത് ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ എല്ലാം വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിൽ അപ്പോഴും വർണ്ണവിവേചനം നിലനിന്നിരുന്നു, ജാതീയമായ അതിക്രമങ്ങൾ, ശ്രീലങ്കയിലെ എൽ.ടി.ടി.ഇ പോരാട്ടം, ശീതയുദ്ധം തീർത്ത പ്രതിസന്ധികൾ, ഇതിൻ്റെയെല്ലാം അനുരണനങ്ങൾ നമ്മുടെ നാട്ടിലും പ്രകടമായിരുന്നു. ഈ കാലഘട്ടത്തിലാണ് അനിതിയെ ചെറുക്കാൻ ആയുധമെടുക്കണം എന്ന ചിന്ത എൻ്റെ ഉള്ളിൽ ഉടലെടുത്ത് തുടങ്ങിയത്.” പവൻ കല്യാൺ തുറന്നുപറഞ്ഞു.</p>
<p>“ഈ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും കുരുങ്ങി എൻ്റെ ചിന്ത പരിധികൾ ലംഘിക്കാൻ തുടങ്ങിയിരുന്നു. കുടുംബം അന്ന് തന്നെ രാഷ്ട്രീയപരമായി വളരെ ആക്ടീവായിരുന്നു. അതിനാൽ എൻ്റെ മനസ്സ് ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം തേടിക്കോണ്ടേയിരുന്നു. ആ പ്രായം അങ്ങനെയാണ്. നിങ്ങളൂടെ മുന്നിൽ ഒരു അനീതി കണ്ടാൽ അതിനെതിരെ പ്രതികരിക്കാൻ ആർജ്ജവം ഉള്ളിൽ നിന്ന് തന്നെ വരും. നിങ്ങൾക്ക് കരുത്തുണ്ട് അത് പ്രകടമാക്കാൻ ഏതെങ്കിലും തരത്തിലുള്ള മൂവ്മെൻ്റിൻ്റെ ഭാഗമാകണമെന്ന് തോന്നൽ ശക്തമായി വരും.” പവൻ കല്യാൺ പറഞ്ഞു.</p>
<h3>Also Read: <a href="https://www.malayalamtv9.com/entertainment/jayarams-extremely-humble-behavior-is-just-acting-director-criticizes-2209540.html">Actor Jayaram : ജയറാമിന്റെ അതിവിനയത്തിലുളള പെരുമാറ്റം വെറും അഭിനയം, രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍</a></h3>
<p>“അനീതികളോട് പ്രതികരിക്കണം എന്ന് മനസ്സ് ശക്തമായി പറയുന്നുണ്ട്. എന്നാൽ വിപ്ലവത്തിൻ്റെ പാതയിലേക്ക് പൂർണമായും ഇറങ്ങാൻ എനിക്ക് സാധിക്കുന്നുമില്ല. അത് എന്നെ സംഘർഷത്തിലാക്കിയിരുന്നു. ദേഷ്യമായാണ് ആ സമയത്ത് അത് പുറത്തുവന്നിരുന്നത്. അങ്ങനെയാണ് ജ്യേഷ്ഠൻ ചിരഞ്ജീവി എനിക്കുണ്ടായ മാറ്റങ്ങൾ ശ്രദ്ധിക്കുന്നത്. അദ്ദേഹത്തിൻ്റെ ചോദ്യമാണ് എന്നെ ശരിയായ രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചത്”</p>
<p>‘നിൻ്റെ സഹോദരൻ ചിരിഞ്ജീവിയായിരുന്നില്ല എങ്കിൽ. ഒരു കുടുംബത്തിൻ്റെ ഉത്തരവാദിത്തം നിനക്ക് ഉണ്ടായിരുന്നു എങ്കിൽ, നിൻ്റെ വരുമാനത്തെ ആശ്രയിക്കുന്നവർ നിന്നെ കാത്തിരിന്നുണ്ട് എന്ന തോന്നൽ ഉണ്ടായിരുന്നു എങ്കിൽ നീ ഇങ്ങനെ ചെയ്യുമയിരുന്നോ’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ ചോദ്യം. ആ ചോദ്യത്തിന് എനിക്ക് ഉത്തരമുണ്ടായിരുന്നില്ല. ഞാൻ നിശബ്ദനായി നിന്നു. അതോടെ ഞാൻ എൻ്റെ സമയത്തെ മറ്റു കാര്യങ്ങളിലേക്ക് മാറ്റി.” എന്ന് പവൻ കല്യാൺ പറയുന്നു. ജ്യേഷ്ഠൻ്റെ ആ ചോദ്യം ആത്മീയമായ പാതയിലേക്കും തനിക്ക് വഴിതെളിച്ചു എന്നും പവൻ കല്യാൺ കൂട്ടിച്ചേർത്തു.</p>
<blockquote class="twitter-tweet">
<p dir="ltr" lang="en"><a href="https://x.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> | Andhra Pradesh Deputy CM Pawan Kalyan says, "In my late teens, I wanted to pick up the gun and become a Naxalite. That's when my brother pushed me into a more constructive path..."</p>
<p>Watch Full Episode Here: <a href="https://t.co/jDkN9XZ5tE">https://t.co/jDkN9XZ5tE</a> <a href="https://t.co/nETuCBRdlY">pic.twitter.com/nETuCBRdlY</a></p>
<p>— ANI (@ANI) <a href="https://x.com/ANI/status/2064686885822476603?ref_src=twsrc%5Etfw">June 10, 2026</a></p></blockquote>
<p><script async src="https://platform.x.com/widgets.js" charset="utf-8"></script></p>
<h3>English Summary</h3>
<p>In a recent interview, actor-politician and Andhra Pradesh Deputy Chief Minister Pawan Kalyan revealed that he seriously considered joining the Naxalite movement during his late teens to fight social injustice. However, his elder brother, megastar Chiranjeevi, intervened, and guided him toward a more constructive path.</p>
]]></content:encoded>
				</item>
							<item>
					<title>Actor Jayaram : ജയറാമിന്റെ അതിവിനയത്തിലുളള പെരുമാറ്റം വെറും അഭിനയം, രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍</title>
					<link>https://www.malayalamtv9.com/entertainment/jayarams-extremely-humble-behavior-is-just-acting-director-criticizes-2209540.html</link>
					<pubDate>Thu, 11 Jun 2026 14:30:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/jayarams-extremely-humble-behavior-is-just-acting-director-criticizes-2209540.html</guid>
					<description><![CDATA[<p>Actor Jayaram&#8217;s behavior : ഈ അടുത്തിടെയായി നടന്‍ ജയറാം എയറിലാണ്. മലയാളത്തിലെ താരങ്ങളെല്ലാം ഒന്നിച്ച ട്വന്റി ട്വന്റി ചിത്രത്തിലെ ക്ലെമാക്‌സ് രംഗത്തില്‍ താനില്ലാതെ പോയതിനെ കുറിച്ച് മലയാളം , തമിഴ് അഭിമുഖങ്ങളില്‍ വത്യസ്തമായ മറുപടി പറഞ്ഞതാണ് കാരണം. സോഷ്യല്‍ മീഡിയ ട്രോളന്മാര്‍ ഈ സംഭവം കൈയോടെ പിടിക്കുകയും വിഷയം ഏറ്റെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട ട്രോള്‍ വീഡിയോകള്‍ വരുന്നുണ്ട്. അതിനിടെയാണ് ഇപ്പോള്‍ താരത്തിന്റെ അതിവിനയവും വിമര്‍ശിക്കപ്പെടുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Actor-Jayaram-.jpg" class="attachment-large size-large wp-post-image" alt="Actor Jayaram" /></figure><p>ഈ അടുത്തിടെയായി നടന്‍ ജയറാം എയറിലാണ്. മലയാളത്തിലെ താരങ്ങളെല്ലാം ഒന്നിച്ച ട്വന്റി ട്വന്റി ചിത്രത്തിലെ ക്ലെമാക്‌സ് രംഗത്തില്‍ താനില്ലാതെ പോയതിനെ കുറിച്ച് മലയാളം , തമിഴ് അഭിമുഖങ്ങളില്‍ വത്യസ്തമായ മറുപടി പറഞ്ഞതാണ് കാരണം. സോഷ്യല്‍ മീഡിയ ട്രോളന്മാര്‍ ഈ സംഭവം കൈയോടെ പിടിക്കുകയും വിഷയം ഏറ്റെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട ട്രോള്‍ വീഡിയോകള്‍ വരുന്നുണ്ട്. അതിനിടെയാണ് ഇപ്പോള്‍ താരത്തിന്റെ അതിവിനയവും വിമര്‍ശിക്കപ്പെടുന്നത്.</p>
<h3>അതിവിനയം കാണിക്കുന്നവരെ ജീവിതത്തില്‍ വിശ്വസിക്കരുത്</h3>
<p>അതിവിനയം കാണിക്കുന്നവരെ ജീവിതത്തില്‍ വിശ്വസിക്കരുതെന്ന് പറഞ്ഞാണ് വിഷയത്തില്‍ മുന്‍ സംവിധായകനും യൂടൂബറുമായ ശാന്തിവിള ദിനേശ് രംഗത്തെത്തിയിരിക്കുന്നത്. അതിവിനയത്തോടെയല്ലാതെ ജയറാമിനെ കാണാന്‍ പറ്റില്ല. ക്യാമറയ്ക്ക് മുന്നില്ല ജീവിതത്തിലാണ് ജയറാം അഭിനയിക്കുന്നത്. രണ്ട് രൂപയുടെ എളിമ ഇടേണ്ടിടത്ത് രണ്ടായിരം രൂപയുടെ എളിമ ഇടുമെന്ന നിരീക്ഷണം ജയറാമിന്റെ കാര്യത്തില്‍ വളരെ ശരിയാണ്.</p>
<h3>Also Read : <a href="https://www.malayalamtv9.com/entertainment/jayaram-twenty20-malayalam-movie-climax-social-media-caught-him-red-handed-and-says-actor-is-big-hypocrite-2207828.html">ആദ്യം ഓണം, പിന്നെ ശബരിമല, ഇപ്പോൾ ദീപാവലി; ട്വൻ്റി20 ക്ലൈമാക്സിന് പിന്നിലുള്ള കഥ ശരിയാകുന്നില്ലല്ലോ ജയറാമേട്ട!</a></h3>
<p>നല്ലെതൊന്നും പറയാന്‍ അദ്ദേഹത്തെപ്പറിയില്ല. പൊളിഞ്ഞ് നിന്ന സമയത്ത് ഹിറ്റുകള്‍ സമ്മാനിച്ച് തിരിച്ചുകൊണ്ടുവന്ന രാജസേനനോട് ജയറാം കാട്ടിയ പ്രവര്‍ത്തി ഒട്ടും ന്യായീകരിക്കാന്‍ കഴിയില്ല. സംവിധായകനായ സുരേഷ് ഉണ്ണിത്താനെയും അവഗണിച്ചു. എത്രയോ നല്ല വേഷങ്ങള്‍ നല്‍കിയ ശ്രീനിവാസന്‍ രോഗബാധിതനായി കിടന്നപ്പോള്‍ തിരിഞ്ഞുനോക്കിയില്ലെന്നും യൂടൂബ് വീഡിയോയില്‍ ശാന്തിവിള ദിനേശ് പറയുന്നു.</p>
<p>മലയാളിയായി ജനിച്ചു, മലയാളിയായി വളര്‍ന്നു, മലയാളത്തില്‍ മിമിക്രി ചെയ്ത് സിനിമയിലെത്തി, മലയാളിയെ തന്നെ വിവാഹം ചെയ്തു. എന്നാല്‍ തമിഴന്റെ ക്യമറ കണ്ടാല്‍ പറയും എന്റെ മാതൃഭാഷ തിമിഴെന്ന്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള നിരവധി താരങ്ങള്‍ തമിഴ്‌നാട്ടില്‍ ദീര്‍ഘകാലം താമസിച്ചപ്പോഴും അവരാരും നാന്‍ വന്ത് തമിഴന്‍ താന്‍ എന്ന് പറഞ്ഞിട്ടില്ല. അഭിമാനത്തോടെ മലയാളിയായിട്ടാണ് അവിടെ ജീവിച്ചതെന്നും വീഡയോയില്‍ പറയുന്നു. ശാന്തിവിള ദിനേശിന്റെ ഈ വീഡിയോ ക്ലിപ്പ് ഉപയോഗിച്ചും ജയറാമിനെതിരെ നിരവധി ട്രോളുകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.</p>
<p>English Summary</p>
<p>Actor Jayaram has been in the news recently. The reason is that he gave different answers in Malayalam and Tamil interviews about his absence from the climax scene of the Malayalam film Twenty Twenty, which featured all the stars of Malayalam together. Social media trolls took this incident seriously and took up the issue and spread it. Troll videos related to this are still coming out. Meanwhile, the actor's extreme modesty is also being criticized.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Ansiba Hassan -Lakshmi Priya: 10 കോടി കുറഞ്ഞു പോയല്ലോ.. ശരിക്കും എന്താ പ്രശ്നം? അൻസിബക്കെതിരെ മാനനഷ്ടക്കേസിനൊരുങ്ങുന്ന ലക്ഷ്മിപ്രിയക്ക് ട്രോൾ</title>
					<link>https://www.malayalamtv9.com/entertainment/actress-lakshmi-priya-getting-trolled-and-criticized-about-10-crore-rupee-case-file-against-ansiba-hassan-2209518.html</link>
					<pubDate>Thu, 11 Jun 2026 12:48:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/actress-lakshmi-priya-getting-trolled-and-criticized-about-10-crore-rupee-case-file-against-ansiba-hassan-2209518.html</guid>
					<description><![CDATA[<p>Ansiba Hassan -Lakshmi Priya:തന്റെ പ്രതിച്ഛായ തകർക്കാനും സ്ത്രീത്വത്തെ അപമാനിക്കാനും ആണ് ഇതിലൂടെ അൻസിബ ശ്രമിച്ചത് എന്നും ലക്ഷ്മിപ്രിയ തുറന്നടിച്ചു. തന്റെ മകളെ അപമാനിക്കുന്ന തരത്തിലും അൻസിബ സംസാരിച്ചു. മാത്രമല്ല താൻ നൽകിയത് ഒരു പരാതിയാണെന്ന് കൂടി പറയാൻ സാധിക്കില്ല തനിക്ക് ഉണ്ടായ ഒരു വിഷമം മാത്രമാണ് പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. അത് സംഘടനയിലേക്ക് എത്തിച്ച് വളർത്താൻ ആഗ്രഹമില്ലാത്തതുകൊണ്ടാണ്&#8230;&#8230;&#8230;&#8230;&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Lakshmi-Priya-Ansiba-Hassan.jpg" class="attachment-large size-large wp-post-image" alt="Lakshmi Priya, Ansiba Hassan" /></figure><p>സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയിൽ ഉണ്ടായ പുകച്ചിൽ അവസാനിക്കുന്നില്ല. കഴിഞ്ഞദിവസം നടി അനസിബിയുമായി തുറന്ന പോരിനു തന്നെ ആഹ്വാനം ചെയ്തിരിക്കുകയാണ് നടി ലക്ഷ്മി പ്രിയ. അൻസിബക്കെതിരെ 10 കോടി രൂപ മാനനഷ്ടത്തിന് കേസ് കൊടുക്കും എന്നായിരുന്നു ലക്ഷ്മി പ്രിയ കഴിഞ്ഞ ദിവസം മാധ്യമങ്ങളുടെ പ്രതികരിച്ചത്. വെറും രണ്ടു മിനിറ്റിൽ സംസാരിച്ചു തീർക്കാവുന്ന ഒരു പ്രശ്നത്തെ ഇതുവരെ കൊണ്ട് എത്തിച്ചത് അൻസിബ തന്നെയാണ് എന്നും, തന്റെ ഫോണിലേക്ക് വന്ന ഒരു മെസ്സേജിനെ കുറിച്ച് ചോദിച്ചപ്പോൾ വെറും രണ്ടു മിനിറ്റ് കൊണ്ട് അതിന്റെ മറുപടി പറഞ്ഞ് ഒതുക്കാമായിരുന്നിട്ടു കൂടിയാണ് അതിത്ര വലിച്ചു നീട്ടി കൊണ്ടുപോയത്.</p>
<h3>മകളെ അപമാനിച്ചു</h3>
<p>തന്റെ പ്രതിച്ഛായ തകർക്കാനും സ്ത്രീത്വത്തെ അപമാനിക്കാനും ആണ് ഇതിലൂടെ അൻസിബ ശ്രമിച്ചത് എന്നും ലക്ഷ്മിപ്രിയ തുറന്നടിച്ചു. തന്റെ മകളെ അപമാനിക്കുന്ന തരത്തിലും അൻസിബ സംസാരിച്ചു. മാത്രമല്ല താൻ നൽകിയത് ഒരു പരാതിയാണെന്ന് കൂടി പറയാൻ സാധിക്കില്ല തനിക്ക് ഉണ്ടായ ഒരു വിഷമം മാത്രമാണ് പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. അത് സംഘടനയിലേക്ക് എത്തിച്ച് വളർത്താൻ ആഗ്രഹമില്ലാത്തതുകൊണ്ടാണ് താൻ ഇത്തരത്തിൽ ചെയ്തത് എന്നും ലക്ഷ്മി പ്രിയ. ഇത് എപ്പോഴോ കഴിഞ്ഞുപോയ ഒരു വിഷയം മാത്രമാണെന്നും അതിൽ മാപ്പ് പറയാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് മാത്രമാണ് പോലീസ് ഉദ്യോഗസ്ഥയായ രേഷ്മ മാഡം ചോദിച്ചത് എന്നും ലക്ഷ്മി പ്രിയ സ്വയം ന്യായീകരിച്ചു.</p>
<p>ആകെ 20 മിനിറ്റ് സമയം മാത്രമാണ് മാഡവും അൻസിബയും ഞാനും ചേർന്നിരുന്ന് സംസാരിച്ചിട്ടുള്ളത്.അതിൽ തന്നെ അൻസിബ അവരുടെ ഭാ​ഗത്ത് ഉറച്ചു നിൽക്കുകയും അൻസിബ പറഞ്ഞതു പോലെ റിപ്പോർട്ട് തയ്യാറാക്കമെന്ന് പറഞ്ഞ കാര്യമാണ്. ബാക്കി 35 മിനിറ്റ് 20 സെക്കന്റ് സമയത്തോളം എന്റെ ഭർത്താവിന്റെ അടുത്ത് ഫോണിൽ സംസാരിക്കുകയാണ് ചെയ്തതെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. എന്നാൽ അൻസിബക്കെതിരെ പത്തു കോടി രൂപ മാനനഷ്ട കേസ് കൊടുക്കുന്നു എന്ന ലക്ഷ്മി പ്രിയയുടെ പ്രഖ്യാപനത്തിന്റെ പിന്നാലെ വലിയ രീതിയിലുള്ള കളിയാക്കലുകളും ട്രോളുകളും ആണ് താരത്തിനെതിരെ.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/ansiba-hassan-makes-shocking-revelations-about-forced-conversion-and-illicit-affair-allegations-2209353.html"> “ഞാൻ മതം മാറ്റാൻ ശ്രമിച്ചു എന്ന് ആരോപിച്ചു, സ്വന്തം കുടുംബത്തിലുള്ളവരുമായി അവിഹിത ബന്ധം എന്ന് പറഞ്ഞു”; ക്ഷമിക്കില്ലെന്ന് അൻസിബ</a></strong></p>
<h3>കോടിക്കൊന്നും ഇപ്പോൾ ഒരു വിലയും ഇല്ലേ......</h3>
<p>കോടിക്കൊന്നും ഇപ്പോൾ ഒരു വിലയും ഇല്ലേ ഡേ, 10 കോടി രൂപ വല്ലാണ്ട് കുറഞ്ഞു പോയല്ലോ, ശരിക്കും എന്താ നിങ്ങളുടെ പ്രശ്നം എന്നിങ്ങനെ വരുന്നു തമാശ കമന്റുകൾ. ഭൂരിഭാഗം ആളുകളും അൻസിബയെ പിന്തുണച്ചു കൊണ്ടാണ് രംഗത്തെത്തുന്നത്. ലക്ഷ്മി പ്രിയക്ക് അൻസിബയോടുള്ള വിദ്വേഷത്തിന് കാരണം ആ നാമം തന്നെയാണ് എന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. കേവലം ഒരു സംഘടനയ്ക്കുള്ള പ്രശ്നങ്ങൾ എന്നതിലുപരി ഇതൊരു മത വിദ്വേഷപരമായ പ്രശ്നമായാണ് ഒരു വിഭാഗം ആളുകൾ ഇതിനെ കാണുന്നത്. ദിവസങ്ങൾക്കു മുമ്പാണ് അൻസിബഹാസൻ നടൻ ടിനി ടോമിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയത്. അതിനിടയിൽ പറഞ്ഞ ഒരു കാര്യമായിരുന്നു അമ്മയിലെ ഒരു അംഗം തനിക്കെതിരെ വ്യാജ പരാതി നൽകി എന്നത്.</p>
<p>എന്നാൽ അത് ഏറ്റുപിടിച്ചുകൊണ്ട് അൻസിബ പറഞ്ഞ ആ വ്യക്തി താൻ ആണെന്നും താനാണ് അൻസിബക്കെതിരെ പരാതി നൽകിയത് എന്ന് പറഞ്ഞുകൊണ്ട് സ്വയം കടന്നു വരികയായിരുന്നു ലക്ഷ്മിപ്രിയ ഈ പ്രശ്നത്തിലേക്ക്. നിലവിൽ ഇപ്പോൾ ലക്ഷ്മി പ്രിയയും അൻസിബയും തമ്മിലാണ് നേർക്കുനേർ യുദ്ധം എന്നും വേണമെങ്കിൽ പറയാം.</p>
<h3>ENGLISH SUMMARY</h3>
<p>The controversy in the film stars' organization AMMA is not over. Actress Lakshmi Priya has called for an open fight with actress Anasibi the other day. Lakshmi Priya had responded to the media the other day by saying that she will file a defamation case of Rs 10 crore against Ansibi.</p>
]]></content:encoded>
				</item>
							<item>
					<title>Raghav Lawrence: പ്രഖ്യാപനം നാളെ! വിജയിയെ പ്രശംസിച്ച് വീണ്ടും പോസ്റ്റ്; രാഘവിനെ സ്ഥാനാർത്ഥിയായി ഉറപ്പിച്ച് ആരാധകരും</title>
					<link>https://www.malayalamtv9.com/entertainment/actor-raghav-lawrence-about-his-polictical-entry-announcement-says-postponded-to-tomorrow-due-to-bharathi-raja-demise-2209504.html</link>
					<pubDate>Thu, 11 Jun 2026 12:05:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/actor-raghav-lawrence-about-his-polictical-entry-announcement-says-postponded-to-tomorrow-due-to-bharathi-raja-demise-2209504.html</guid>
					<description><![CDATA[<p>Raghav Lawrence TVK Entry:താൻ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ചുള്ള വാർത്തകൾ വിവിധ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും തന്റെ എല്ലാ മാധ്യമ സുഹൃത്തുക്കൾക്കും ഫോണിലൂടെ തന്നെ ബന്ധപ്പെടുകയും വിശദീകരണം തേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് താൻ ഇപ്പോൾ പ്രതികരിക്കുന്നത് എന്ന് ആയിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ശേഷം ഇന്ന് ഒരു സുപ്രധാനമായ പ്രഖ്യാപനം ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ന് വീണ്ടും പോസ്റ്റ്മായി എത്തിയിരിക്കുകയാണ്&#8230;&#8230;&#8230;.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Raghav-Lawrence.jpg" class="attachment-large size-large wp-post-image" alt="Raghav Lawrence" /></figure><p>ചെന്നൈ: തിരുച്ചിറപ്പള്ളി ഈസ്റ്റിൽ തമിഴക വെട്രി കഴകം സ്ഥാനാർത്ഥിയായി രാഘവ ലോറൻസ് മത്സരിക്കാൻ ഒരുങ്ങുന്നു എന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിക്കൊണ്ടിരിക്കുന്നത്. വാർത്തകളിൽ പ്രതികരിച്ചുകൊണ്ട് ദിവസങ്ങൾക്കു മുമ്പ് നടൻ തന്നെ രംഗത്തെത്തിയിരുന്നു. വാർത്തകളെ പൂർണമായും തള്ളാതെ ഈ മാസം 11ന് അതായത് ഇന്ന് തന്റെ അമ്മയുടെ അനുഗ്രഹത്തോടെ ഒരു സുപ്രധാനമായ പ്രഖ്യാപനം ഉണ്ടാകും എന്നായിരുന്നു അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചിരുന്നത്.</p>
<p>താൻ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ചുള്ള വാർത്തകൾ വിവിധ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും തന്റെ എല്ലാ മാധ്യമ സുഹൃത്തുക്കൾക്കും ഫോണിലൂടെ തന്നെ ബന്ധപ്പെടുകയും വിശദീകരണം തേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് താൻ ഇപ്പോൾ പ്രതികരിക്കുന്നത് എന്ന് ആയിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ശേഷം ഇന്ന് ഒരു സുപ്രധാനമായ പ്രഖ്യാപനം ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ന് വീണ്ടും പോസ്റ്റ്മായി എത്തിയിരിക്കുകയാണ് രാഘവ ലോറൻസ്. തമിഴ്നാടിന്റെ പ്രിയ സംവിധായകൻ ഭാരതി രാജയുടെ വിയോഗത്തിന്റെ ദുഃഖത്തിലാണ് നാമെല്ലാവരും. ഈ സാഹചര്യത്തിൽ തന്നെ പ്രഖ്യാപനം നാളേക്ക് മാറ്റിയെന്നാണ് രാഘവ ലോറൻസ് പറഞ്ഞത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/actor-raghava-lawrence-to-contest-in-trichy-seat-vacated-by-vijay-rumours-there-will-be-an-announcement-on-the-11th-says-him-2208763.html">വിജയ് ഒഴിഞ്ഞ ട്രിച്ചി സീറ്റിൽ നടൻ രാഘവ ലോറൻസ്? പതിനൊന്നാം തീയതി ഒരു പ്രഖ്യാപനം ഉണ്ടെന്ന് നടനും</a></strong></p>
<h3>രാഘവ് ലോറൻസിന്റെ വാക്കുകൾ</h3>
<p>&nbsp;</p>
<blockquote class="instagram-media" style="background: #FFF; border: 0; border-radius: 3px; box-shadow: 0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width: 540px; min-width: 326px; padding: 0; width: calc(100% - 2px);" data-instgrm-captioned="" data-instgrm-permalink="https://www.instagram.com/p/DZZRcmExtRb/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14">
<div style="padding: 16px;">
<p>&nbsp;</p>
<div style="display: flex; flex-direction: row; align-items: center;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div>
</div>
</div>
<div style="padding: 19% 0;"></div>
<div style="display: block; height: 50px; margin: 0 auto 12px; width: 50px;"></div>
<div style="padding-top: 8px;">
<div style="color: #3897f0; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: 550; line-height: 18px;">View this post on Instagram</div>
</div>
<div style="padding: 12.5% 0;"></div>
<div style="display: flex; flex-direction: row; margin-bottom: 14px; align-items: center;">
<div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div>
<div style="background-color: #f4f4f4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div>
</div>
<div style="margin-left: 8px;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div>
<div style="width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg);"></div>
</div>
<div style="margin-left: auto;">
<div style="width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div>
<div style="background-color: #f4f4f4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div>
<div style="width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div>
</div>
</div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div>
</div>
<p>&nbsp;</p>
<p style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; line-height: 17px; margin-bottom: 0; margin-top: 8px; overflow: hidden; padding: 8px 0 7px; text-align: center; text-overflow: ellipsis; white-space: nowrap;"><a style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: normal; line-height: 17px; text-decoration: none;" href="https://www.instagram.com/p/DZZRcmExtRb/?utm_source=ig_embed&amp;utm_campaign=loading" target="_blank" rel="noopener">A post shared by Ragava Lawrence (@actorlawrence)</a></p>
</div>
</blockquote>
<p><script async src="//www.instagram.com/embed.js"></script></p>
<p>11-ാം തീയതി വ്യാഴാഴ്ച രാവിലെ 9:30-ന് എന്റെ ജീവിതത്തിലെ ഒരു സുപ്രധാന തീരുമാനം പ്രഖ്യാപിക്കുമെന്ന് ഞാൻ നേരത്തെ നിങ്ങളെ അറിയിച്ചിരുന്നു.ഭാരതിരാജ സാറിന്റെ വിയോഗത്തിൽ സിനിമാലോകം ഇപ്പോൾ ദുഃഖത്തിലാണ്. കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ടതുപോലെയാണ് ഈ നഷ്ടം എന്നെ വളരെ വ്യക്തിപരമായി വേദനിപ്പിക്കുന്നു. ഭാരതിരാജ സാറിനോടും സിനിമയ്ക്ക് അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളോടും ഉള്ള ബഹുമാനം കണക്കിലെടുത്ത്, എന്റെ പ്രഖ്യാപനം മാറ്റിവയ്ക്കാൻ ഞാൻ തീരുമാനിച്ചു.12-ാം തീയതി വെള്ളിയാഴ്ച രാവിലെ 10:00 മണിക്ക് ഞാൻ പ്രഖ്യാപനം നടത്തും. എന്നാണ് രാഘവ് കുറിച്ചത്.അതേസമയം കഴിഞ്ഞ ദിവസവും തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരുന്നു.</p>
<p>സ്ത്രീ സുരക്ഷയ്ക്കും ശാക്തീകരണത്തിനും മുൻഗണന നൽകുന്നതിനുള്ള പ്രശംസയാണ് പങ്കുവെച്ചത്. സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള സിംഗപ്പെൺപടൈ എന്ന പ്രോജക്ടിനെ ആണ് അദ്ദേഹം പ്രശംസിച്ചത്.പദ്ധതികൾ പ്രഖ്യാപിക്കുന്നതിനേക്കാൾ, അവ പ്രവർത്തനക്ഷമമാക്കുക എന്നതാണ് യഥാർത്ഥത്തിൽ പ്രധാനം. പ്രവൃത്തികൾ എപ്പോഴും വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു. പൊതുജനങ്ങൾക്ക് പ്രയോജനകരവും നമ്മുടെ സമൂഹത്തെ ശക്തിപ്പെടുത്തുന്നതുമായ ഇത്തരം കൂടുതൽ സംരംഭങ്ങൾ കാണുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും രാഘവ് പറഞ്ഞു. ഈ പോസ്റ്റിന് താഴെയും നിരവധി ആളുകളാണ് രാഘവിന്റെ ടിവികെയിലേക്കുള്ള പ്രവേശനത്തെ പ്രശംസിച്ചും ആശംസകൾ നേർന്നുകൊണ്ട് കമന്റുകളുമായി എത്തുന്നത്.</p>
<h3>ENGLISH SUMMARY</h3>
<p>We are all mourning the passing of Tamil Nadu's beloved director Bharathi Raja. Raghava Lawrence said that the announcement has been postponed to tomorrow in this situation.</p>
]]></content:encoded>
				</item>
							<item>
					<title>&#8216;Poocha Sir&#8217; movie&#8217;s title poster : എക്കോ ടീം വീണ്ടുമെത്തുന്നു, ജോമോന്‍ ജ്യോതിര്‍ പ്രധാന കഥാപാത്രം, &#8216;പൂച്ച സാറിന്റെ&#8217; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്</title>
					<link>https://www.malayalamtv9.com/entertainment/eko-team-is-back-joemon-jyothir-is-the-main-character-poocha-sir-movies-title-poster-out-2209485.html</link>
					<pubDate>Thu, 11 Jun 2026 11:02:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/eko-team-is-back-joemon-jyothir-is-the-main-character-poocha-sir-movies-title-poster-out-2209485.html</guid>
					<description><![CDATA[<p>&#8216;Poocha Sir&#8217; movie&#8217;s title poster :: വന്‍ പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റിയ എക്കോ എന്ന ചിത്രത്തിന് ശേഷം ആരാധ്യാ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പേര് അല്‍പം വെറൈറ്റി ആണ്. &#8216;പൂച്ച സാര്‍&#8217; എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ടൈറ്റില്‍. കണ്ണടവച്ച പ്രത്യേക ലുക്കിലുള്ള ഒരു പൂച്ചയാണ് പോസ്റ്ററിലുള്ളത്. വാഴ 2 ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച റെജിവാന്‍ അബ്ദുള്‍ ബഷീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂച്ച സാര്‍.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Poocha-Sir-Movie-Title-Poster-1.jpg" class="attachment-large size-large wp-post-image" alt="Poocha Sir Movie Title Poster" /></figure><p>വന്‍ പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റിയ എക്കോ എന്ന ചിത്രത്തിന് ശേഷം ആരാധ്യാ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പേര് അല്‍പം വെറൈറ്റി ആണ്. 'പൂച്ച സാര്‍' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ടൈറ്റില്‍. കണ്ണടവച്ച പ്രത്യേക ലുക്കിലുള്ള ഒരു പൂച്ചയാണ് പോസ്റ്ററിലുള്ളത്. എല്ലാ കഥകള്‍ക്കും ഒരു പേരുണ്ട് , ഇവിടെ ഇതാ 'പൂച്ച സാര്‍'... ഇത് വെറുമൊരു പൂച്ചയല്ല വേഷംമാറിയ ഇതിഹാസമാണ്... എന്ന ക്യാപ്ഷനോടെയാണ് അണിയറ പ്രവര്‍ത്തകര്‍ ടൈറ്റില്‍ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടരിക്കുന്നത്.</p>
<p>വാഴ 2 ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച റെജിവാന്‍ അബ്ദുള്‍ ബഷീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂച്ച സാര്‍. 18 പ്ലസ് ജേര്‍ണി ഓഫ് ലവ്, ജോ ആന്റ് ജോ, ബ്രൊമാന്‍സ് എന്നീ സിനിമകളുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ച അരുണ്‍ ഡി ജോസാണ് പൂച്ച സാറിന്റെ കഥയൊരുക്കുന്നത്. പുച്ചകളുടെ ബുദ്ധിയെയും ഒന്നിനെയും ഭയക്കാത്ത സ്വഭാവത്തെയും ഞൊടിയിടയിലുള്ള പ്രതികരണ ശേഷിയെയും വിശേഷിപ്പികൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ തന്നെ ഉയര്‍ന്ന് വന്ന ഒരു പ്രയോഗമാണ് പൂച്ച സാര്‍ എന്നത്.</p>
<h3>Also Read : <a href="https://www.malayalamtv9.com/entertainment/shajohn-came-to-the-set-wearing-a-mask-and-didnt-even-tell-children-that-sahadevan-was-in-the-movie-says-ranjini-george-about-drishyam-movie-2209398.html">ഷാജോണ്‍ സെറ്റില്‍ വന്നിരുന്നത് മുഖംമൂടിയും തൊപ്പിയും വച്ച്, മക്കളോട് പോലും പറഞ്ഞില്ല സഹദേവന്‍ ഉണ്ടെന്ന് : ദൃശ്യം 3 ലെ ഡോക്ടര്‍</a></h3>
<p>സ്പൂഫ് വീഡിയോകളിലൂടെ സിനിമയിലെത്തി, ചുരുങ്ങിയ കാലം കൊണ്ട് ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്ത് ശ്രദ്ധനേടി, ഇപ്പോള്‍ മുഴുനീളന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തലത്തിലേക്ക് അത്ഭുതകരമായ്‌ വളര്‍ന്ന ജോമോന്‍ ജ്യോതിറാണ് ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. വാഴ 2 ലെ ക്ലൈമാക്‌സില്‍ ഏറ്റവും അധികം കൈയ്യടിനേടിയത് ജോമോനായിരുന്നു. തീയേറ്റര്‍ കത്തിക്കുന്ന പ്രകടനമായിരുന്നു അത്. സന്തോഷ് ട്രോഫി എന്ന ചിത്രത്തില്‍ പൃഥ്വിരാജിന് പകരക്കാരനായി ജോമോന്‍ എത്തുന്നു എന്ന വാര്‍ത്ത അതിന് പിന്നാലെയാണ് പുറത്ത് വന്നത്. സമൂഹമാധ്യമങ്ങിളില്‍ ഉള്‍പ്പെടെ ഈ പ്രഖ്യാപനത്തിന് വലിയ കൈയ്യടിയാണ് കിട്ടിയ്. അങ്ങനെയിരിക്കെയാണ് പൂച്ച സാറിലും പ്രധാന റോളില്‍ ജോമോന്‍ എത്തുന്ന കാര്യം അറിയുന്നത്.</p>
<p>ജോമോന് പുറമെ വാഴ 2 ല്‍ മുഴുനീളന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ച അലന്‍ ബിന്‍ സിറാജും പൂച്ച സാറിന്റെ ഭാഗമാണ്. ചിത്രത്തിലെ മറ്റ് റോളുകളില്‍ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. വൈകാതെ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നു.</p>
<h3>English Summary</h3>
<p>After the hugely successful film Eko, the makers of Aaradhya Studios have released the title poster of the new film. The name is a bit of a variety. The title given to the film is 'Poocha Sir'. The poster features a cat in a special look with its eyes closed. Poocha Sir is the directorial debut of Rejiwan Abdul Basheer, who has worked as chief associate director on films including Vazha 2. Joemon Jyothir plays the lead role in the film.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Ananthan Kaadu Movie : ദീപ ടീച്ചറായി നിഖില വിമല്‍, രാഷ്ട്രീയ നേതാവായി വിജയരാഘവന്‍: മുരളി ഗോപിയുടെ അനന്തന്‍കാട് ഞെട്ടിക്കുമോ?</title>
					<link>https://www.malayalamtv9.com/entertainment/nikhila-vimal-as-deepa-teacher-vijayaraghavan-as-a-political-leader-will-shock-murali-gopis-ananthan-kaadu-movie-2209387.html</link>
					<pubDate>Wed, 10 Jun 2026 22:28:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/nikhila-vimal-as-deepa-teacher-vijayaraghavan-as-a-political-leader-will-shock-murali-gopis-ananthan-kaadu-movie-2209387.html</guid>
					<description><![CDATA[<p>Ananthan Kaadu Movie Character Posters : ടിയാന്‍ എന്ന ശ്രദ്ധേയമായ ചിത്രത്തിന് ശേഷം മുരളി ഗോപിയും സംവിധായകന്‍ ജിയെന്‍ കൃഷ്ണകുമാറും ഒന്നിക്കുന്ന അനന്തന്‍ കാട് എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. മലയാളത്തിലും തമിഴിലും ഒരുക്കിയിരിക്കുന്ന സിനിമ ജൂണ്‍ 25 നാണ് തിയേറ്ററുകളിലേക്ക് എത്തുക. സൂപ്പര്‍താരം ആര്യയാണ് ചിത്രത്തിലെ നായകനായി വേഷമിട്ടിരിക്കുന്നത്. റിലീസിന് മുന്നോടിയായി ചിത്രത്തിലെ ഒരോ കഥാപാത്രങ്ങളുടെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Ananthan-Kaadu-Movie-Character-Poster.jpg" class="attachment-large size-large wp-post-image" alt="Ananthan Kaadu Movie Character Poster" /></figure><p>ടിയാന്‍ എന്ന ശ്രദ്ധേയമായ ചിത്രത്തിന് ശേഷം മുരളി ഗോപിയും സംവിധായകന്‍ ജിയെന്‍ കൃഷ്ണകുമാറും ഒന്നിക്കുന്ന അനന്തന്‍ കാട് എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. മലയാളത്തിലും തമിഴിലും ഒരുക്കിയിരിക്കുന്ന സിനിമ ജൂണ്‍ 25 നാണ് തിയേറ്ററുകളിലേക്ക് എത്തുക. സൂപ്പര്‍താരം ആര്യയാണ് ചിത്രത്തിലെ നായകനായി വേഷമിട്ടിരിക്കുന്നത്. റിലീസിന് മുന്നോടിയായി ചിത്രത്തിലെ ഒരോ കഥാപാത്രങ്ങളുടെയും ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണ്.</p>
<p>ഏറ്റവും ഒടുവിലായി പുറത്ത് വന്നത് യുവനടി ശാന്തി ബാലചന്ദ്രന്റെ ക്യാരക്ടര്‍ ലുക്കാണ്. ചിത്രത്തില്‍ കാര്‍ത്തി എന്ന് പേരുള്ള കഥാപാത്രത്തെയാണ് അവര്‍ കൈകാര്യം ചെയ്യുന്നത്. അതിന് തൊട്ടുമുന്‍പ് പുറത്ത് വന്നത് വിജയരാഘവന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആയിരുന്നു. കെ.കെ മേനോന്‍ എന്ന രാഷ്ട്രീയ നേതാവായാണ് അദ്ദേഹം സിനിമയില്‍ വേഷമിട്ടിരിക്കുന്നത്. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോളുകളില്‍ ഒന്നാണ് വിജയരാഘവന്റേത്. വലിയ ജനപിന്തുണയുള്ള നേതാവാണ് കെ.കെ മേനോന്‍ എന്ന് അടുത്തിടെ പുറത്ത് വന്ന ടീസറില്‍ നിന്നും വായിച്ചെടുക്കാം.</p>
<p>നായികയായ നിഖില വിമലിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഏറ്റവും ആദ്യം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ദീപ ടീച്ചര്‍ എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്. ടീസര്‍ നോക്കുമ്പോള്‍ ഒറ്റ നോട്ടത്തില്‍ ഇതൊരു അന്യഭാഷാ ചിത്രമാണോ എന്ന് തോന്നും. എന്നാല്‍ തിരുവന്തപുരം പശ്ചാത്തലമാക്കിയാണ് സിനിമ നടക്കുന്നതെന്ന് നായികയായ നിഖില വിമല്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഒരു പിരിയഡ് ചിത്രമാണെന്നും കുറേ എക്‌സൈറ്റ്‌മെന്റ് ഫാക്‌ടേഴ്‌സ് പ്രതീക്ഷിക്കാമെന്നും നിഖില പറഞ്ഞിട്ടുണ്ട്.</p>
<h3>Also Read : <a href="https://www.malayalamtv9.com/entertainment/balan-was-more-difficult-than-manjummel-boys-movie-director-opens-up-2209342.html">മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാള്‍ ബുദ്ധിമുട്ടിയത് ബാലനില്‍; അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് സംവിധായകന്‍</a></h3>
<p>മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരു ചിത്രം ഒരുങ്ങുന്നു എന്ന് പറയുമ്പോള്‍ തന്നെ പ്രേക്ഷകരില്‍ വലിയ പ്രതീക്ഷയാണ് ഉണ്ടാവുക, പ്രത്യേകിച്ച് സീരിയസ് സിനിമകള്‍ ഇഷ്ടപ്പെടുന്നവരില്‍. കാരണം വളരെ ആഴത്തിലുള്ള പ്ലോട്ടുകളെ എടുത്ത് അവതരിപ്പിച്ച് ബെഞ്ച് മാര്‍ക്ക് സൃഷ്ടിച്ച എഴുത്തുകാരനാണ് മുരളി ഗോപി. ഇതേ ഡയറക്ടര്‍ -റൈറ്റര്‍ കോമ്പോയില്‍ വന്ന ടിയാന്‍ എന്ന ചിത്രം തിയേറ്ററുകളില്‍ അത്ര വിജയമായില്ലെങ്കിലും കഥയും അത് മുന്നോട്ട് വയ്ക്കുന്ന സന്ദേശവും ഏറെ ചര്‍ച്ച ചെയ്യപ്പിട്ടിരുന്നു. പ്രിഥ്വിരാജും ഇന്ദ്രജിത്തുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.</p>
<p>മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്.വിനോദ് കുമാര്‍, ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ എന്നിവരാണ് ചിത്രം അവതരിപ്പിക്കുന്നത്. കന്താരയിലൂടെ വലിയ ശ്രദ്ധനേടിയ അജനീഷ് ലോക്‌നാഥാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. മുരളി ഗോപി, റെജീന കസാന്‍ഡ്ര, ദേവ് മോഹന്‍, അപ്പാനി ശരത്, സുനില്‍, അച്യുത് കുമാര്‍ തുടങ്ങിയ വലിയ താരനിരയും സിനിമയില്‍ അണിനിരക്കുന്നുണ്ട്.</p>
<h3>English Summary</h3>
<p>After the remarkable film Tiyan, Murali Gopy and director Jiyen Krishnakumar are teaming up for the film Ananthan Kaadu. The film, which is being made in Malayalam and Tamil, will hit the theatres on June 25. Nikhila Vimal is the heroine of Chitrath. Vijayaraghavan also plays a lead role.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Drishyam Movie Twist : ഷാജോണ്‍ സെറ്റില്‍ വന്നിരുന്നത് മുഖംമൂടിയും തൊപ്പിയും വച്ച്, മക്കളോട് പോലും പറഞ്ഞില്ല സഹദേവന്‍ ഉണ്ടെന്ന് : ദൃശ്യം 3 ലെ ഡോക്ടര്‍</title>
					<link>https://www.malayalamtv9.com/entertainment/shajohn-came-to-the-set-wearing-a-mask-and-didnt-even-tell-children-that-sahadevan-was-in-the-movie-says-ranjini-george-about-drishyam-movie-2209398.html</link>
					<pubDate>Wed, 10 Jun 2026 22:27:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/shajohn-came-to-the-set-wearing-a-mask-and-didnt-even-tell-children-that-sahadevan-was-in-the-movie-says-ranjini-george-about-drishyam-movie-2209398.html</guid>
					<description><![CDATA[<p>Actress Ranjini George About Drishyam Movie Twist : ജീത്തു ജോസഫിന്റെ എക്കാലത്തെയും മികച്ച ത്രില്ലര്‍ സിനിമയായ ദൃശ്യം 3 വിജയകരമായി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രത്തിന്റെ മൂന്ന് ഭാഗങ്ങളും ട്വിസ്റ്റുകള്‍ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. എങ്ങനെയാണ് സിനിമയുടെ ട്വിസ്റ്റുകളൊന്നും പുറത്ത് പോകാതെ അണിയറ പ്രവര്‍ത്തകര്‍ നോക്കിയിരുന്നത് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ദൃശ്യം 3 ല്‍ ഡോക്ടറായി വേഷമിട്ട രഞ്ജിനി ജോര്‍ജ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Drishyam-3-Movie-Shajohn-and-Ranjini-George.jpg" class="attachment-large size-large wp-post-image" alt="Drishyam 3 Movie Shajohn And Ranjini George" /></figure><p>ജീത്തു ജോസഫിന്റെ എക്കാലത്തെയും മികച്ച ത്രില്ലര്‍ സിനിമയായ ദൃശ്യം 3 വിജയകരമായി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രത്തിന്റെ മൂന്ന് ഭാഗങ്ങളും ട്വിസ്റ്റുകള്‍ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. എങ്ങനെയാണ് സിനിമയുടെ ട്വിസ്റ്റുകളൊന്നും പുറത്ത് പോകാതെ അണിയറ പ്രവര്‍ത്തകര്‍ നോക്കിയിരുന്നത് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ദൃശ്യം 3 ല്‍ ഡോക്ടറായി വേഷമിട്ട രഞ്ജിനി ജോര്‍ജ്.</p>
<p>അഭിനയിക്കാന്‍ എത്തിയപ്പോള്‍ സ്‌ക്രിപ്റ്റ് തന്റെ കൈയില്‍ പിടിക്കാന്‍ തന്നിരുന്നില്ലെന്നും അസോസിയേറ്റുമാരായ കുട്ടികളാണ് സീന്‍ പറഞ്ഞ് തന്നിരുന്നതെന്നും അവര്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഒരു കാരണവശാലും സ്‌ക്രിപ്റ്റ് കൈയില്‍ വയ്ക്കാന്‍ അനുവദിച്ചിരുന്നില്ല, തന്റെ ഭാഗം മാത്രം എടുത്ത് വായിക്കാന്‍ തരും ഒപ്പം അസോസിയേറ്റുമാരും ഉണ്ടാകും. ട്വിസ്റ്റുകള്‍ പുറത്ത് പോകാതിരിക്കാന്‍ അവര്‍ സ്വീകരിച്ച രീതിയാണ് ഇത്.</p>
<p>സിനിമയിലെ അപ്രതീക്ഷിത എന്‍ട്രിയായിരുന്നു ഷാജോണ്‍. അദ്ദേഹവുമായി തനിക്ക് കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നു. ഷാജോണ്‍ തന്നെ സെറ്റിലേക്ക് വന്നിരുന്നത് മുഖംമൂടിയും തൊപ്പിയും വലിയ കൂളിംഗ് ഗ്ലാസ്സും ധരിച്ചാണ്. ആ രൂപത്തില്‍ അദ്ദേഹത്തെ ആര്‍ക്കും തിരിച്ചറിയാന്‍ പറ്റില്ലായിരുന്നു. കൂടെ അഭിനയിക്കുന്നവര്‍ക്കും പ്രധാനപ്പെട്ട അണിയറ പ്രവര്‍ത്തകര്‍ക്കും മാത്രമാണ് ഷാജോണ്‍ സിനിമയിലുണ്ടെന്ന് അറിയാമായിരുന്നത്. താന്‍ തന്റെ കുട്ടികളോട് പോലും സഹദേവനായി ഷാജോണ്‍ വീണ്ടും വരുന്നുണ്ടെന്ന് പറിഞ്ഞിട്ടില്ലെന്നും രഞ്ജിനി ജോര്‍ജ് വ്യക്തമാക്കി.</p>
<h3>Also Read : <a href="https://www.malayalamtv9.com/entertainment/complaint-against-drishyam-3-movie-vehicle-number-used-illegally-those-parts-should-be-removed-2209332.html">ദൃശ്യം 3 : മോഹന്‍ലാലിന്റെ കാറില്‍ തന്റെ വാഹന നമ്പര്‍ അനുമതില്ലാതെ ഉപയോഗിച്ചു; ചിത്രത്തില്‍ നിന്ന് ആ ഭാഗങ്ങള്‍ നീക്കണം, പരാതി</a></h3>
<p>ശരിക്കും സിനിമ പുറത്തിറങ്ങിയപ്പോള്‍ മത്രമാണ് തന്റെ റോള്‍ എങ്ങനെയാണ് പ്ലേസ് ചെയ്തിരിക്കുന്നത് എന്ന് മനസ്സിലാക്കിയത്. എന്നാല്‍ ജീത്തു ജോസഫ് ഒരിക്കലും ഒരു കാര്യവും പുറത്ത് പറയരുതെന്ന് പറഞ്ഞിട്ടില്ലെന്നും പക്ഷേ സാറിന്റെ സിനിമയിലുള്ള ഒരാളും അങ്ങനെ ചെയ്യാറില്ലെന്നും അവര്‍ പറഞ്ഞു. ദൃശ്യം രണ്ടില്‍ ഓഡിഷനിലൂടെയാണ് എത്തിയത്. ഷൂട്ടിംഗ് തുടങ്ങി, സീനെടുക്കുന്ന സമയത്ത് ജീത്തു സാര്‍ ഒരു ടിപ്പ് പറഞ്ഞ് തന്നു. ഏതെങ്കിലും ഒരു പോയിന്റില്‍ ടെന്‍ഷന്‍ വന്നാല്‍ മുന്നിലിരിക്കുന്നത് മോഹന്‍ലാലും മീനയും ആണെന്ന് മറന്നേക്കുക, പകരം ജോര്‍ജ് കുട്ടിയും റാണിയുമാണെന്ന് കരുതിയാല്‍ മതി എന്നായിരുന്നു ഉപദേശം. എങ്കിലും നമ്മളെ പരമാവധി കംഫര്‍ട്ടാക്കാന്‍ ലാല്‍ സാര്‍ ശ്രമിച്ചിരുന്നെന്നും രഞ്ജിനി പറഞ്ഞു.</p>
<h3>English Summary</h3>
<p>Jeethu Joseph's all-time best thriller Drishyam 3 is continuing its successful run in theatres. All three parts of the film starring Mohanlal in the lead shocked the audience with their twists. Ranjini George, who played the role of a doctor in Drishyam 3, has revealed how the crew kept the twists of the film hidden.</p>
]]></content:encoded>
				</item>
							<item>
					<title>Amma Controversy: “ഞാൻ മതം മാറ്റാൻ ശ്രമിച്ചു എന്ന് ആരോപിച്ചു, സ്വന്തം കുടുംബത്തിലുള്ളവരുമായി അവിഹിത ബന്ധം എന്ന് പറഞ്ഞു”; ക്ഷമിക്കില്ലെന്ന് അൻസിബ</title>
					<link>https://www.malayalamtv9.com/entertainment/ansiba-hassan-makes-shocking-revelations-about-forced-conversion-and-illicit-affair-allegations-2209353.html</link>
					<pubDate>Wed, 10 Jun 2026 17:36:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/ansiba-hassan-makes-shocking-revelations-about-forced-conversion-and-illicit-affair-allegations-2209353.html</guid>
					<description><![CDATA[<p>&#8220;Accused me of forced conversion and affairs with family&#8221;: Ansiba Hasan vows not to forgive: അമ്മയുടെ അംഗങ്ങൾ ഉള്ള വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ടിനി ടോം എനിക്കെതിരെ ‘ഡബിൾ ഡാഡി സിൻഡ്രം’ എന്ന വക്ക് ഉപയോഗിച്ചിട്ടുണ്ട്. അത് ചോദ്യം ചെയ്തപ്പോൾ ഇത് പാർലമെൻ്റിൽ പോലും ഉപയോഗിക്കുന്ന വാക്കാണ് എന്നായിരുന്നു മറുപടി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Ansiba-Hassan-Tini-Tom.jpg" class="attachment-large size-large wp-post-image" alt="Ansiba Hassan Tini Tom" /></figure><p>ടിനിടോമിനും ‘അമ്മ’യ്ക്കും എതിരെ വീണ്ടും ഗുരുതര അരോപണങ്ങളുമായി അൻസിബ ഹസ്സൻ. വ്യക്തി വൈരാഗ്യം തീർക്കുന്നതിനായി പുറത്തുപറയാൻ അറയ്ക്കുന്ന തരത്തിലുള്ള നീചമായ ആരോപണങ്ങൾ ഉന്നയിച്ചു എന്നും കുടുംബത്തെ പോലും ക്രൂരമായി അധിക്ഷേപിച്ചു എന്നും അൻസിബ ഹസ്സൻ പറഞ്ഞു. കടവന്ത്ര പൊലീസ് സ്റ്റേഷനിൽ വിശദമായ മൊഴി നൽകിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അൻസിബ. മൂന്ന് മണിക്കൂറോളമാണ് മൊഴിയെടുക്കൽ നീണ്ടത്.</p>
<p>മൊഴി നൽകി പുറത്തിറങ്ങിയ അൻസിബ വൈകാരികമായാണ് മധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിച്ച് നിയമ പോരാട്ടങ്ങളുമായി മുന്നോട്ടുപോകുമെന്നും അൻസിബ വ്യക്തമാക്കി.</p>
<p>“ഏകദേശം ഒരു വർഷം ഒൻപ് അമ്മ സംഘടനയുടെ തിരഞ്ഞെടുപ്പ് നടക്കുന്ന സമ്മയത്ത് അനൂപ് ചന്ദ്രൻ ചേട്ടൻ എനിക്കെതിരെ ഒരു വീഡിയോ പുറത്തിവിട്ടിരുന്നു. അന്നും പൊലീസിൽ പരാതി നൽകാനായി ഞാൻ പോയതാണ്. എന്നാൽ മൊഴി രേഖപ്പെടുത്തിയെങ്കിലും അന്ന് പരാതി സ്വീകരിച്ചില്ല. കാക്കനാടാണ് താമസിക്കുന്നത് എന്നതിനാൽ ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിലും എത്തി പരാതി നൽകി. പരാതി കേട്ടു എന്നതല്ലാതെ അവരും പരാതി ഫയലിൽ സ്വീകരിച്ചില്ല. അതേ സംസ്ഥാനത്ത് തന്നെയാണ് ലക്ഷ്മി പ്രിയ എനിക്കെതിരെ ഒരു വ്യാജ പരാതി നൽകിയപ്പോൾ എന്നെ തൃപ്പൂണിത്തുറ വനിതാ സെൽ വിളിച്ചുവരുത്തി ഹരാസ്സ് ചെയ്തത്. ദുബായിൽ പോയപ്പോൾ ഒരു ചിത്രമെടുത്തു എന്നും അത് സുഹൃത്ത് കണ്ടു എന്നുമുള്ള സന്ദേശത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നിട്ട് ഞാൻ ഇത്രയും വലിയ ഒരു പരതിയുമായി ചെല്ലുമ്പോൾ അതൊരു അപകീർത്തിപ്പെടുത്തൽ മാത്രമായി ഒതുക്കുന്നത് എന്താണ് എന്ന് മനസ്സിലാകുന്നില്ല.” അൻസിബ പറഞ്ഞു</p>
<h3>Also Read: <a href="https://www.malayalamtv9.com/entertainment/singer-anju-joseph-opens-up-about-a-shocking-incident-where-a-woman-slapped-her-2209327.html">“ഞാൻ കരഞ്ഞുകൊണ്ട് ഇറങ്ങിവരികയായിരുന്നു, പുള്ളിക്കാരി വന്ന് മുഖത്ത് ഒറ്റയടി”; ആ സംഭവം ഓർത്തെടുത്ത് അഞ്ജു ജോസഫ്</a></h3>
<p>“ഞാൻ മതം മാറ്റാൻ ശ്രമിച്ചു എന്ന് ആരോപിച്ചു. അദ്ദേഹത്തിൻ്റെ മകനെയും ഡ്രൈവറെയും പ്രൊഡക്ഷൻ കൺട്രോളറെയും മതം മറ്റാൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം. അത് ഏറെ വേദനിപ്പിക്കുന്നതാണ്. എൻ്റെ സ്വന്തം കുടുംബത്തിലുള്ളവരുമായി എനിക്ക് അവിഹിത ബന്ധമുണ്ടെന്ന രീതിയിൽ പറഞ്ഞുപരത്തി.ഇത് ഒരു പൊതുവേദിയിൽ പറയാൻ പോലും എനിക്ക് കഴിയില്ല. ഇതൊക്കെ എങ്ങനെയാണ് ഞാൻ ക്ഷമിക്കേണ്ടത്. എനിക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല.”</p>
<p>“കേരളത്തിലെ ജനങ്ങൾ എൻ്റെ ഒപ്പമുണ്ട്. ആ വിശ്വാസത്തിലാണ് ഞാൻ എത്തിയിരിക്കുന്നത്. ടിനി ടോമിന് രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടായിരിക്കാം, ഒരുപാട് രഷ്ട്രീയ നേതാക്കളുമായും പാർട്ടികളുമായും ഒക്കെ അടുപ്പമുണ്ടായിരിക്കാം. എന്തൊക്കെയായാലും കേരളത്തിലെ ഇപ്പോഴത്തെ ഭരണകൂടം എൻ്റെ ഒപ്പം നിൽക്കുമെന്ന് തന്നെയാണ് എൻ്റെ വിശ്വസം. ഭരണകൂടം അദ്ദേഹത്തിൻ്റെ സ്വാധീനത്തിൽ ഇടപെടാൻ സാധ്യതയുണ്ടോ എന്ന് ചോദിച്ചാൽ തീർച്ചയായും ഉണ്ടാകാം. പല മന്ത്രിമാരുടെയും കൂടെയുനിന്നും ചിത്രങ്ങൾ എടുക്കുന്നത് നമ്മൾ കാണാറുള്ളതാണ്. അതുകൊണ്ട് എൻ്റെ ഉള്ളിൽ ചെറിയൊരു ഭയമുണ്ട്. എങ്കിലും തെറ്റിൻ്റെ കൂടെ ഒരിക്കലും ഭരണകൂടം നിൽക്കില്ലെന്ന വിശ്വാസം എനിക്കുണ്ട്.”</p>
<p>“അമ്മയുടെ അംഗങ്ങൾ ഉള്ള വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ടിനി ടോം എനിക്കെതിരെ ‘ഡബിൾ ഡാഡി സിൻഡ്രം’ എന്ന വക്ക് ഉപയോഗിച്ചിട്ടുണ്ട്. അത് ചോദ്യം ചെയ്തപ്പോൾ ഇത് പാർലമെൻ്റിൽ പോലും ഉപയോഗിക്കുന്ന വാക്കാണ് എന്നായിരുന്നു മറുപടി. 17 പേരുള്ള നിർവാഹകസമിതി ഗ്രൂപ്പിലാണ് അദ്ദേഹം എനിക്കെതിരെ ആ മേസ്സേജ് ഇട്ടത്. 17 പേരിൽ ഒരാൾ പോലും അതിനെതിരെ രംഗത്ത് വന്നില്ല” എന്നും അൻസിബ പറഞ്ഞു.</p>
<h3>English Summary</h3>
<p>Actress Ansiba Hassan has leveled severe allegations against actor Tini Tom, accusing him of personal vendetta, using communal remarks, and defaming her family by claiming illicit affairs. After giving a three-hour police statement, Ansiba stated she will pursue legal action and approach the court if the police fail to register a case.</p>
]]></content:encoded>
				</item>
							<item>
					<title>Balan Movie Making : മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാള്‍ ബുദ്ധിമുട്ടിയത് ബാലനില്‍; അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് സംവിധായകന്‍</title>
					<link>https://www.malayalamtv9.com/entertainment/balan-was-more-difficult-than-manjummel-boys-movie-director-opens-up-2209342.html</link>
					<pubDate>Wed, 10 Jun 2026 17:06:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/balan-was-more-difficult-than-manjummel-boys-movie-director-opens-up-2209342.html</guid>
					<description><![CDATA[<p>Director Chidambaram opens up about Balan Movie : മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന വന്‍ ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് &#8216;ബാലന്‍ ദി ബോയ്&#8217;. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സംവിധായകനെന്ന നിലയില്‍, തന്നെ സംബന്ധിച്ചെടുത്തോളം മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാള്‍ ബുദ്ധിമുട്ട് നേരിട്ടത് ബാലനില്‍ ആണെന്ന് കഴിഞ്ഞ ദിവസം ചിദംബരം തുറന്ന് പറഞ്ഞിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Chidambaram-about-Balan-Movie-.jpg" class="attachment-large size-large wp-post-image" alt="Chidambaram About Balan Movie" /></figure><p>മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന വന്‍ ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ബാലന്‍ ദി ബോയ്'. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അവേശത്തിന്റെ സംവിധായകനും രചയിതാവുമായ ജിത്തു മാധവനും ചിദംബരവും ചേര്‍ന്നാണ് ബാലന്റെ കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകനെന്ന നിലയില്‍, തന്നെ സംബന്ധിച്ചെടുത്തോളം മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാള്‍ ബുദ്ധിമുട്ട് നേരിട്ടത് ബാലനില്‍ ആണെന്ന് കഴിഞ്ഞ ദിവസം രേഖാ മേനോനുമായുള്ള അഭിമുഖത്തല്‍ ചിദംബരം തുറന്ന് പറഞ്ഞിരുന്നു.</p>
<p>ശരിക്കും ബാലന്‍ പ്ലാനില്‍ ഉണ്ടായിരുന്ന ചിത്രമല്ല. മഞ്ഞുമ്മല്‍ ബോയ്‌സ് കഴിഞ്ഞ് കുറേ ഓഫറുകള്‍ മുന്നില്‍ വന്നിരുന്നു. പക്ഷേ എന്ത് ചെയ്യണം എന്ന ഐഡിയ ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് ജിത്തു മാധവനില്‍ നിന്ന് ഒരു കഥ കേള്‍ക്കുന്നത്. അവിടെ നിന്ന് ബാലന്‍ ഓണ്‍ ആവുകയായിരുന്നു. ഇതും ഒരുതരത്തില്‍ സര്‍വൈവല്‍ സ്‌റ്റോറി തന്നൊയാണ്. പക്ഷേ മഞ്ഞുമ്മല്‍ ബോയ്‌സുമായി ഒട്ടും സാമ്യമില്ലെന്നും ചിദംബരം വ്യക്തമാക്കുന്നു. മഞ്ഞുമ്മലിനെക്കാളും തനിക്ക് ടഫ് ആയിരുന്നു ബാലന്‍. മഞ്ഞുമ്മല്‍ ഒരു പക്ക സര്‍വൈവല്‍ സ്റ്റോറി ആയിരുന്നെങ്കില്‍ ബാലന്‍ കുറേ ക്ലോസ് ഇമോഷന്‍സിന് പ്രധാന്യമുള്ള ചിത്രമാണ്.</p>
<h3>പ്രഡിക്റ്റബിലിറ്റി ഒഴിവാക്കണമായിരുന്നു</h3>
<p>സിനിമയില്‍ കാസ്റ്റിംഗിന് വലിയ പ്രധാന്യമുണ്ടായിരുന്നു. അതിനാല്‍ വളരെ സൂക്ഷ്മതയോടെയാണ് ഒരോ കഥാപാത്രത്തെയും തിരഞ്ഞെടുത്തത്. നായികുയുടെ കാര്യത്തില്‍ പുതിയ മുഖം വേണമെന്നത് നിര്‍ബന്ധമായിരുന്നു. പ്രഡിക്റ്റബിലിറ്റി ഒഴിവാക്കണമായിരുന്നു. ഒരോ സീനിലും ഇവര്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന ആകാംഷ പ്രേക്ഷകരില്‍ വരണം. കണ്ടുപരിചയിച്ച മുഖങ്ങളാണെങ്കില്‍ അവരുടെ റിയാക്ഷനൊക്കെ പ്രേക്ഷകര്‍ക്ക് മുന്‍കൂട്ടി ഊഹിക്കാന്‍ പറ്റും. അത് ഒഴിവാക്കണമായിരുന്നു. നായികയായ, അതായാത് ബാലനിലെ അമ്മ വേഷം കൈകാര്യം ചെയ്തിരിക്കുന്ന ഫര്‍സാനയെ കാണുന്നത് ഓഡിഷനിലൂടെയാണ്. അവര്‍ ആദ്യമായാണ് ഫീച്ചര്‍ ചിത്രത്തിലേക്ക് വരുന്നതെങ്കിലും നല്ല പെര്‍ഫോമന്‍സാണ് കാഴ്ചവച്ചിരിക്കുന്നത്. ബാലനായി അഭിനയിച്ച ആദിശേഷും മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളതെന്നും ചിദംബരം പറഞ്ഞു.</p>
<h3>Also Read :<a href="https://www.malayalamtv9.com/entertainment/social-media-searching-for-balans-mother-comments-say-an-award-is-guaranteed-who-is-farzana-palathingal-2208844.html">ബാലന്റെ അമ്മയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ, അവാര്‍ഡ് ഉറപ്പെന്ന് കമന്റുകള്‍, ആരാണ് ഫര്‍സാന പാലത്തിങ്കല്‍?</a></h3>
<p>ഇമോഷന്‍ വര്‍ക്കൗട്ട് ചെയ്യുന്നത് വെല്ലുവിളി തന്നെ ആയിരുന്നെന്നും എന്നാല്‍ ചിത്രത്തിന്റെ തീം യൂണിവേഴ്‌സലാണെന്നും സംവിധായകന്‍ വെളിപ്പെടുത്തി. സിനിമ കാനില്‍ പ്രീമിയര്‍ ചെയ്തിരുന്നു. നല്ല പ്രതികരണമാണ് കിട്ടിയത്. പലപല നാട്ടില്‍ നിന്നുള്ളവര്‍ ചിത്രം കണ്ടിട്ട് നല്ല അഭിപ്രായം പങ്കുവച്ചത് വലിയ പ്രചോദനമാണ് നല്‍കിയത്.<br />
മഞ്ഞുമ്മല്‍ ചെയ്തതുകൊണ്ടാണ് ബാലനും സാധ്യമായതെന്നും അല്ലെങ്കില്‍ ഈ തീം കണ്‍വിന്‍സ് ചെയ്ത് നിര്‍മ്മാതാവിനെ കണ്ടെത്താന്‍ പ്രയാസമായേനെ എന്നും ചിദംബരം പറഞ്ഞു. ഈ വരുന്ന ജൂണ്‍ 19 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.</p>
<h3>English Summary</h3>
<p>After the huge hit Manjummal Boys, Chidambaram is directing his new film 'Balan the Boy'. The trailer of the film, which was released last day, has received a lot of attention. The story of Balan is written by Jeethu Madhavan, the director and writer of Avesham, and Chidambaram. As a director, Chidambaram had openly said in an interview that he faced more difficulties in Balan than in Manjummal Boys.</p>
]]></content:encoded>
				</item>
							<item>
					<title>Drishyam 3 Movie &#8211; ദൃശ്യം 3 : മോഹന്‍ലാലിന്റെ കാറില്‍ തന്റെ വാഹന നമ്പര്‍ അനുമതില്ലാതെ ഉപയോഗിച്ചു; ചിത്രത്തില്‍ നിന്ന് ആ ഭാഗങ്ങള്‍ നീക്കണം, പരാതി</title>
					<link>https://www.malayalamtv9.com/entertainment/complaint-against-drishyam-3-movie-vehicle-number-used-illegally-those-parts-should-be-removed-2209332.html</link>
					<pubDate>Wed, 10 Jun 2026 16:59:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/complaint-against-drishyam-3-movie-vehicle-number-used-illegally-those-parts-should-be-removed-2209332.html</guid>
					<description><![CDATA[<p>Complaint against Drishyam 3 Movie : മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങി പ്രദര്‍ശനം തുടരുന്ന ത്രില്ലര്‍ സിനിമയായ ദൃശ്യം 3 നെതിരെ പരാതിയുമായി ഇടുക്കി സ്വദേശി രംഗത്ത്. ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണി സ്വദേശിയായ രാജീവ് ആണ് തന്റെ വാഹനത്തിന്റെ നമ്പര്‍ അനുമതിയില്ലാതെ, ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കാറില്‍ പതിച്ചു എന്ന് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Complaint-against-Drishyam-3-Movie-.jpg" class="attachment-large size-large wp-post-image" alt="Complaint Against Drishyam 3 Movie" /></figure><p>മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങി പ്രദര്‍ശനം തുടരുന്ന ത്രില്ലര്‍ സിനിമയായ ദൃശ്യം 3 നെതിരെ പരാതിയുമായി ഇടുക്കി സ്വദേശി രംഗത്ത്. ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണി സ്വദേശിയായ രാജീവ് ആണ് തന്റെ വാഹനത്തിന്റെ നമ്പര്‍ അനുമതിയില്ലാതെ, ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കാറില്‍ പതിച്ചു എന്ന് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും സംവിധായകന്‍ ജീത്തു ജോസഫിനെതിരെയുമാണ് പരാതി.</p>
<p>താന്‍ 2023 ല്‍ വാങ്ങിയ പുതിയ സ്‌കോര്‍പിയോ കാറിന്റെ അതേ നമ്പറാണ് സിനിമയിലെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നാകയകഥാപാത്രം ജോര്‍ജ് കുട്ടിയുടെ എം.ജി ഹെക്ടര്‍ വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ചിത്രമിറങ്ങി കുറച്ച് ദിവസം കഴിഞ്ഞ് നെടുങ്കണ്ടത്ത് കാറുമായി പോയപ്പോള്‍ പലരും തന്നോട് ദൃശ്യം സിനിമയെ അനുകരിക്കുകയാണോ എന്ന് ചോദിച്ചു. അപ്പോഴത് കാര്യമാക്കി എടുത്തില്ല, വെറുതെ രസത്തിന് ചോദിക്കുന്നതാവും എന്ന് കരുതി. പിന്നീട് രണ്ട് മൂന്ന് തവണയായി ഈ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ സിനിമ നേരില്‍ പോയി കണ്ടു. അങ്ങനെയാണ് മനസ്സിലാകുന്നത് തന്റെ വാഹനത്തിന്റെ അതേ നമ്പറായ കെ.എല്‍ 69 ഡി. 2772 തന്നെയാണ് സനിമയിലും ഉള്ളതെന്ന്. പലരും ഇപ്പോള്‍ തന്നെ ദൃശ്യം രാജീവ് എന്നാണ് വിളിക്കുന്നതെന്നും താന്‍ വ്യാജമായി തന്റെ വാഹനത്തിന് നമ്പര്‍ വച്ചതുപോലെയാണ് ആളുകള്‍ കാണുന്നതെന്നും പരാതിക്കാരന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു.</p>
<h3><a href="https://www.malayalamtv9.com/entertainment/influencer-alleges-that-prithviraj-sukumaran-cheated-couple-daughter-who-are-tamil-actors-2209294.html">Also Read : സ്ത്രീകളുടെ ശാപം ചില്ലറയല്ല, പ്രമുഖ താരദമ്പതികളുടെ മകളെ പറ്റിച്ചു; പൃഥ്വിരാജിനെതിരെ ആരോപണവുമായി ഇൻഫ്ലുവൻസർ</a></h3>
<p>ആര്‍.ടി.ഒയെ വിളിച്ച് ഇക്കാര്യം തിരക്കിയിരുന്നെന്നും ഒടുവില്‍ മൂന്നാര്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കുകയായിരുന്നു എന്നും രാജീവ് പറഞ്ഞു. സിനിമയില്‍ നിന്ന് തന്റെ വാഹന നമ്പര്‍ കാണിക്കുന്ന ഭാഗം ഒഴിവാക്കണമെന്നും അതുവരെ പ്രദര്‍ശനം നിര്‍ത്തണമെന്നുമാണ് ആവശ്യമെന്നും പരാതിക്കാരന്‍ വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോ മറ്റോ തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും രാജീവ് പറഞ്ഞു.</p>
<h3>ദൃശ്യം സീരിസിലെ ആദ്യ സിനിമ</h3>
<p>ആശിര്‍വാദ് സനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദൃശ്യം സീരിസിലെ ആദ്യ സിനിമ 2013 ലാണ് പുറത്തിറങ്ങുന്നത്. വന്‍ വിജയമായി തീര്‍ന്ന ഈ ചിത്രം പിന്നീട് പല ഭാഷകളിലും റീമേക്ക് ചെയ്തു. ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്ന് 2021 ലായിരുന്നു. ഒ.ടി.ടി റിലീസായി പുറത്തിറങ്ങിയ ദൃശ്യം 2 ന് ആദ്യ ഭാഗത്തേക്കാള്‍ വലിയ സ്വീകാര്യത ലഭിച്ചു. അന്നുമുതലേ ദൃശ്യം 3 നായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഒടുവില്‍ മെയ് 21 നാണ് മൂന്നാം ഭാഗം റിലീസ് ചെയ്തത്. നിലവില്‍ തിയേറ്ററുകളില്‍ വിജയകരമായി ചിത്രം ഓടിക്കൊണ്ടിരിക്കുകയാണ്.</p>
<h3>English Summary</h3>
<p>A native of Idukki has filed a complaint against the ongoing thriller film Drishyam 3, which is being released in collaboration with Mohanlal and Jeethu Joseph. Rajeev, a native of Kunchithanni in Idukki district, has filed a complaint with the police alleging that his vehicle's number plate was illegally pasted on the car used by Mohanlal in the film without permission.</p>
]]></content:encoded>
				</item>
							<item>
					<title>“ഞാൻ കരഞ്ഞുകൊണ്ട് ഇറങ്ങിവരികയായിരുന്നു, പുള്ളിക്കാരി വന്ന് മുഖത്ത് ഒറ്റയടി”; ആ സംഭവം ഓർത്തെടുത്ത് അഞ്ജു ജോസഫ്</title>
					<link>https://www.malayalamtv9.com/entertainment/singer-anju-joseph-opens-up-about-a-shocking-incident-where-a-woman-slapped-her-2209327.html</link>
					<pubDate>Wed, 10 Jun 2026 15:18:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/singer-anju-joseph-opens-up-about-a-shocking-incident-where-a-woman-slapped-her-2209327.html</guid>
					<description><![CDATA[<p>Singer Anju Joseph opens up about a shocking incident where a woman slapped her: മണിക്കൂറുകളോളം തെറാപ്പിസ്റ്റിൻ്റെ അടൂത്ത് കരഞ്ഞിരുന്ന ഒരു ദിവസമായിരുന്നു അത് എന്ന് അഞ്ജു ഓർത്തെടുക്കുന്നു. തെറപ്പിസ്റ്റിൻ്റെ അടൂത്ത് നിന്നും മടങ്ങുന്ന വഴി തൻ്റെ കാർ ഒരു സ്കൂട്ടറിൽ ഇടിക്കുകയും, ആ സ്ത്രീ ഇറങ്ങിവന്ന് തൻ്റെ മുഖത്ത് അടിക്കുകയുമായിരുന്നു എന്ന് അഞ്ജു പറയുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Anju-Joseph.jpg" class="attachment-large size-large wp-post-image" alt="Anju Joseph" /></figure><p>റിയാലിറ്റി ഷോയിലൂടെ അളുകളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് അഞ്ജു ജോസഫ്. സ്റ്റേജ് ഷോകളും ടെലിവിഷൻ പരിപാടികളുമെല്ലാമായി അഞ്ജു എപ്പോഴും സജീവമാണ്. റിയാലി ഷോകളിലൂടെ തുടങ്ങി, സ്റ്റേജ് ഷോകളിലൂടെ വളർന്ന്, സ്വന്തമായി ബാൻഡും കൺസേർട്ടുകളുമായി തരം ഏറെ മുന്നേറിക്കഴിഞ്ഞു. ഈ യാത്രയിൽ ഒരോ ഘട്ടത്തിലും തന്നെ അലട്ടിയതും സന്തോഷിപ്പിച്ചതും കരയിപ്പിച്ചതുമായ സംഭവങ്ങൾ പ്രേക്ഷകരോട് തുറന്നുപറയുന്നതിൽ അഞ്ജു ഒരു മടിയും കാണിക്കാറില്ല . താൻ അനുഭവിച്ച ഡിപ്രഷനെ കുറിച്ചും ജീവിതത്തിൽ ഉണ്ടായ വലിയ പ്രതിസന്ധികളും എല്ലാം മുൻപ് നൽകിയ അഭിമുഖങ്ങളിലൂടെ അവർ വെളിപ്പെടുത്തിയിട്ടുണ്ട്.</p>
<p>സ്വന്തം അനുഭവങ്ങൾ തുറന്നുപറയുന്നതിലൂടെ മറ്റുള്ളവർക്കും അതൊരു പാഠമാകട്ടെ എന്ന് ചിന്തയിലാവാം മാനസ്സികാരോഗ്യത്തെ സംബന്ധിച്ച് മിക്ക അഭിമുഖങ്ങളിലും അഞ്ജു വാചലയാകാറുണ്ട്. ഇപ്പോഴിതാ ജീവത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തിൽ തനിക്ക് നേരിടേണ്ടിവന്ന ഒരു സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.</p>
<p>മണിക്കൂറുകളോളം തെറാപ്പിസ്റ്റിൻ്റെ അടൂത്ത് കരഞ്ഞിരുന്ന ഒരു ദിവസമായിരുന്നു അത് എന്ന് അഞ്ജു ഓർത്തെടുക്കുന്നു. തെറപ്പിസ്റ്റിൻ്റെ അടൂത്ത് നിന്നും മടങ്ങുന്ന വഴി തൻ്റെ കാർ ഒരു സ്കൂട്ടറിൽ ഇടിക്കുകയും, ആ സ്ത്രീ ഇറങ്ങിവന്ന് തൻ്റെ മുഖത്ത് അടിക്കുകയുമായിരുന്നു എന്ന് അഞ്ജു പറയുന്നു.</p>
<h3>Also Read: <a href="https://www.malayalamtv9.com/entertainment/influencer-alleges-that-prithviraj-sukumaran-cheated-couple-daughter-who-are-tamil-actors-2209294.html">Actor Prithviraj: സ്ത്രീകളുടെ ശാപം ചില്ലറയല്ല, പ്രമുഖ താരദമ്പതികളുടെ മകളെ പറ്റിച്ചു; പൃഥ്വിരാജിനെതിരെ ആരോപണവുമായി ഇൻഫ്ലുവൻസർ</a></h3>
<p>“ഞാൻ തെറാപ്പിസ്റ്റിൻ്റെ അടുത്ത് നിന്ന് കരഞ്ഞുകൊണ്ടാണ് ഇറങ്ങിയത്. കാക്കനാട് വച്ച് ഞാൻ ഓടിച്ച കാർ ഒരു സ്കുട്ടറിൽ തട്ടി. ചെറിയ ഒരു അപകടമായിരുന്നു അത്. അവർ സ്കൂട്ടറിൽ നിന്നും വീണതൊന്നുമില്ല. അവർക്ക് പരിക്കേൽക്കുകയും ചെയ്തില്ല. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ചെറുതായി ഒന്ന് മുന്നോട്ട് ആഞ്ഞു, അത്രമാത്രം. ഞാൻ കാറിൽ നിന്നും ഇങ്ങി അവരോട് സോറി പറഞ്ഞു. പക്ഷേ… എനിക്കറിയില്ല, പുള്ളിക്കാരി സ്കൂട്ടറിൽ നിന്നും ഇറങ്ങിവന്ന് മുഖത്ത് ഒറ്റയടി. അഞ്ച് മണിക്കൂറോളം തെറാപ്പിസ്റ്റിൻ്റെ അടുത്തിരുന്ന് കരഞ്ഞിട്ടാണ് ഞാൻ വരുന്നത്. ആകെ തകർന്ന അവസ്ഥയിലായിരുന്നു അപ്പോൾ. എന്തെങ്കിലും ഒന്ന് കഴിക്കണം എന്ന ചിന്തയിലായിരുന്നു തെറാപ്പിസ്റ്റിൻ്റെ അടുത്ത് നിന്ന് മടങ്ങിയത്. അതിനിടെയാണ് ഇങ്ങനെയൊരു അപകടം.“ അഞ്ജു പറഞ്ഞു.</p>
<p>“അടിച്ചുകഴിഞ്ഞപ്പോഴാണ് പുള്ളിക്കാരിക്കും ഒരു ബോധോദയം ഉണ്ടാകുന്നത് എന്ന് തോന്നുന്നു. അവരും ഒന്ന് ഞെട്ടിപ്പോയി. അതോടെ ആളുകളൊക്കെ ചുറ്റും കൂടീ. എന്നാൽ കൂടി നിന്നവരാരും വാഹനം ഇടിച്ചതിനെ കുറ്റം പറഞ്ഞില്ല. അവർ എന്നെ അടിച്ച സ്ത്രീക്ക് നേരെ തിരിഞ്ഞൂ. അവരെ അടിക്കാൻ നിങ്ങൾ ആരാണ് എന്ന് കൂടി നിന്നവർ ആ സ്ത്രീയോട് ചോദിക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും അവർ അവിടെ നിന്നും പോയി. അവിടെ ഉണ്ടായിരുന്ന ചേട്ടന്മാർ എനിക്ക് ജ്യുസ് മേടിച്ചുതന്നു. എന്നെ വീട്ടിൽ എത്തിക്കാം എന്നും പറഞ്ഞു. ഈ സംഭവമല്ലാതെ ആ സ്ത്രീയുടെ മുഖമോ വണ്ടിയുടെ നമ്പരോ ഒന്നും ഇപ്പോൾ എൻ്റെ ഓർമ്മയിൽ ഇല്ല.” അഞ്ജു ഓർത്ത് പറഞ്ഞൂ.</p>
<h3>English Summary</h3>
<p>In an interview with Dhanya Varma, singer Anju Joseph recalled a shocking incident in Kakkanad. While driving home crying after a five-hour therapy session, her car minorly grazed a scooter. Despite Anju stepping out to apologize, the woman on the scooter unexpectedly slapped her across the face.</p>
]]></content:encoded>
				</item>
							<item>
					<title>Actor Prithviraj: സ്ത്രീകളുടെ ശാപം ചില്ലറയല്ല, പ്രമുഖ താരദമ്പതികളുടെ മകളെ പറ്റിച്ചു; പൃഥ്വിരാജിനെതിരെ ആരോപണവുമായി ഇൻഫ്ലുവൻസർ</title>
					<link>https://www.malayalamtv9.com/entertainment/influencer-alleges-that-prithviraj-sukumaran-cheated-couple-daughter-who-are-tamil-actors-2209294.html</link>
					<pubDate>Wed, 10 Jun 2026 13:18:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/influencer-alleges-that-prithviraj-sukumaran-cheated-couple-daughter-who-are-tamil-actors-2209294.html</guid>
					<description><![CDATA[<p>Actor Prithviraj: നന്ദനം എന്ന രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിലൂടെ. സിനിമയിലെ മനു എന്ന കഥാപാത്രത്തെ അതിന്റെ എല്ലാ മികവോടുകൂടിയും പൃഥ്വിരാജ് അവതരിപ്പിച്ചതോടെ മലയാള സിനിമയിൽ തുടക്കക്കാരൻ എന്നതിലുപരി ഒരു ശ്രദ്ധ നേടാൻ താരത്തിന് സാധിച്ചു. പിന്നീട് അനന്തഭദ്രം, ക്ലാസ്മേറ്റ്സ്, ചോക്ലേറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ&#8230;&#8230;&#8230;.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Prithwiraj-Sukumaran.jpg" class="attachment-large size-large wp-post-image" alt="Prithwiraj Sukumaran" /></figure><p>മലയാള ചലച്ചിത്രരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് പൃഥ്വിരാജ് സുകുമാരൻ. നടൻ എന്നതിലുപരി സംവിധായകൻ നിർമ്മാതാവ് എന്നീ മേഖലകളിലും പൃഥ്വിരാജ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2002ലാണ് പൃഥ്വിരാജ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.</p>
<p>നന്ദനം എന്ന രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിലൂടെ. സിനിമയിലെ മനു എന്ന കഥാപാത്രത്തെ അതിന്റെ എല്ലാ മികവോടുകൂടിയും പൃഥ്വിരാജ് അവതരിപ്പിച്ചതോടെ മലയാള സിനിമയിൽ തുടക്കക്കാരൻ എന്നതിലുപരി ഒരു ശ്രദ്ധ നേടാൻ താരത്തിന് സാധിച്ചു. പിന്നീട് അനന്തഭദ്രം, ക്ലാസ്മേറ്റ്സ്, ചോക്ലേറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/tamil-director-and-actor-bharathiraja-passes-away-2209254.html">സംവിധായകൻ ഭാരതിരാജ അന്തരിച്ചു</a></strong></p>
<h3>ഒരുപാട് സ്ത്രീകളുടെ ശാപമുണ്ട്</h3>
<p>ഇപ്പോൾ ഇതാ പൃഥ്വിരാജിനെ കുറിച്ച് ഗുരുതരമായ ആരോപണമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ ഒരു വ്യക്തി. പൃഥ്വിരാജിന് ഒരുപാട് സ്ത്രീകളുടെ ശാപമുണ്ട് എന്നും പ്രമുഖ താരതമ്പതികളുടെ മകളെ പ്രണയിച്ച ശേഷം അത് കല്യാണം വരെ എത്തിയിട്ടും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കി എന്നിങ്ങനെയുള്ള ​ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം നിരത്തിയിരിക്കുന്നത്. ‍ പൃഥ്വിരാജ് നല്ലൊരു നടനും സംവിധായകനും ആക്ഷൻ കിങ്ങും ഒക്കെയാണ് എന്നാൽ ചില്ലറ സ്ത്രീകളുടെ ശാപമല്ല അദ്ദേഹത്തിനുള്ളത് എന്നാണ് ഈ ഫ്ലാഷ്മാൻ എന്ന സോഷ്യൽ മീഡിയ പേജിലൂടെ ഇൻഫ്ലുവൻസർ പറഞ്ഞത്.</p>
<h3>നടിയുമായി പ്രണയത്തിൽ</h3>
<p>ചില സിനിമകളിൽ അഭിനയിച്ചതിനുശേഷം നടന് മലയാള സിനിമയിൽ വിലക്കും കാര്യങ്ങളും ഒക്കെ വന്നതോടുകൂടി പിന്നീട് വിനയന്റെ സിനിമകൾ മാത്രമാണ് അഭിനയിച്ചത്. അദ്ദേഹം മലയാള സിനിമ വിട്ട് തമിഴിലേക്ക് പോയത് അവിടെ വെച്ചാണ്. ഒരു നടിയുമായി പ്രണയത്തിൽ ആവുകയും പിന്നീട് അവരെ ഉപേക്ഷിക്കുകയും ചെയ്തു എന്നാണ് ഇയാൾ പറയുന്നത്. തമിഴിലെ ഒരു പ്രമുഖ താരദമ്പതികളുടെ മകളും ആയിട്ട് പ്രണയത്തിലായി എന്നും എന്നാൽ അത് പിന്നീട് വിവാഹത്തിൽ എത്താതെ പോയി എന്നുമാണ് ഇയാൾ പറയുന്നത്.</p>
<p>ഇരുവരും പ്രണയത്തിൽ ആയിരുന്നെങ്കിലും അത് വിവാഹത്തിലേക്ക് എത്തിയില്ല എന്നും അദ്ദേഹം പറയുന്നു.എന്നാൽ ഇയാളുടെ ഈ വീഡിയോയ്ക്ക് താഴെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് വരുന്നത്. കാര്യം അറിയാതെ ഇത്തരത്തിൽ സംസാരിക്കരുത് എന്നും ഒരു പ്രണയം ഉണ്ടാകുന്നതും അത് വിവാഹത്തിൽ എത്താതിരിക്കുന്നതും ഒക്കെ ഈ ലോകത്ത് വളരെ സാധാരണമായ കാര്യമാണ് തനിക്ക് ഇങ്ങനെ മറ്റുള്ളവരുടെ കുറ്റവും കുറവും തിരഞ്ഞു നടക്കാതെ വേറെ വല്ല പണിയും ചെയ്തുടെ എന്നാണ് ആളുകൾ പ്രതികരണം നടത്തുന്നത്.</p>
<h3>ENGLISH SUMMARY</h3>
<p>A prominent person on social media has made serious allegations against Prithviraj. He has made serious allegations such as that Prithviraj is cursed by many women and that he fell in love with the daughter of a famous star couple and even got married, but later abandoned the marriage.</p>
]]></content:encoded>
				</item>
							<item>
					<title>Bharathi Raja: സംവിധായകൻ ഭാരതിരാജ അന്തരിച്ചു</title>
					<link>https://www.malayalamtv9.com/entertainment/tamil-director-and-actor-bharathiraja-passes-away-2209254.html</link>
					<pubDate>Wed, 10 Jun 2026 09:22:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/tamil-director-and-actor-bharathiraja-passes-away-2209254.html</guid>
					<description><![CDATA[<p>Bharathi Raja Passes Away:വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വാസ്തുതിയിൽ വച്ചാണ് അന്ത്യം. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ആണ് അദ്ദേഹത്തിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്. തമിഴ് സിനിമയിലെ സംവിധായകൻ ഹിമാലയം എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Bharathi-raja.jpg" class="attachment-large size-large wp-post-image" alt="Bharathi Raja" /></figure><p>ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ ഭാരതിരാജ അന്തരിച്ചു. 84 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വാസ്തുതിയിൽ വച്ചാണ് അന്ത്യം. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ആണ് അദ്ദേഹത്തിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്. തമിഴ് സിനിമയിലെ സംവിധായകൻ ഹിമാലയം എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.</p>
<h3>ഇമയം എന്ന് വിശേഷിപ്പിച്ചു</h3>
<p>തമിഴ് സിനിമയെ സ്റ്റുഡിയോകളുടെ നാരുചുവലകളിൽ നിന്നും ഗ്രാമങ്ങളുടെ യാഥാർത്ഥ്യങ്ങളിലേക്കും ഇറക്കിക്കൊണ്ടുവന്ന വിപ്ലവകാരിയായ ചലച്ചിത്രകാരൻ കൂടിയാണ് അദ്ദേഹം അതുകൊണ്ടുതന്നെയാണ് തമിഴ് ചലച്ചിത്ര ലോകം അദ്ദേഹത്തെ ഇമയം ( സംവിധായകരുടെ ഹിമാലയം) എന്ന് ആദരവോടെ വിളിക്കുന്നത്. 1970 കാലങ്ങളിൽ തമിഴ് സിനിമ വളരെ നാടകീയമായ സംഭാഷണങ്ങളും കൃത്രിമമായ സ്റ്റുഡിയോ സെറ്റുകളിൽ മാത്രമായിരുന്നു ഒതുങ്ങി നിന്നത്. എന്നാൽ 1977ൽ ഭാരതിരാജ 16 വയതിനിലെ എന്ന സിനിമയുമായി വരുന്നതയോടെയാണ് തമിഴ് സിനിമയുടെ ചരിത്രം തന്നെ മാറ്റി കുറിക്കുന്നത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/suriyas-karuppu-movie-ott-release-date-announced-when-and-where-2209084.html">തീയേറ്ററുകളിൽ നിന്നും കറുപ്പ് ഒടിടിയിലേക്ക്, എവിടെ കാണാം?</a></strong></p>
<p>കമൽഹാസൻ, രജനീകാന്ത്, ശ്രീദേവി എന്നിവർ തകർത്തഭിനയിച്ച ചിത്രം തമിഴ് സിനിമയിലെ ഒരു നാഴികക്കലായി മാറുകയായിരുന്നു. സിനിമയെ ഔട്ട്ഡോർ ലൊക്കേഷനുകളിൽ ചിത്രീകരിക്കുന്ന പ്രവണതയ്ക്ക് തുടക്കമിട്ടതും ഭാരതിരാജ തന്നെയാണ്. അദ്ദേഹത്തിന്റെ സിനിമയുടെ പ്രമേയങ്ങളും വിപ്ലവകരമായതായിരുന്നു മനുഷ്യബന്ധങ്ങൾ, ജാതിവ്യവസ്ഥ, പ്രണയം എന്നിങ്ങനെ ഉള്ള കാര്യങ്ങൾ അദ്ദേഹം സ്വാഭാവികമായ രീതിയിലാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്.</p>
<h3>വെള്ളിത്തിരയുടെ വെട്ടത്തിലേക്ക് കൈപിടിച്ചു</h3>
<p>തെന്നിന്ത്യൻ സിനിമയിലെ പ്രമുഖരായ പല താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും വെള്ളിത്തിരയുടെ വെട്ടത്തിലേക്ക് കൈപിടിച്ചു കയറ്റിയത് ഭാരതിരാജയാണ്. ശ്രീദേവി, രാധിക,രേവതി, വിജയ്, ശാന്തി, കാജൽ കിരൺ, മനോരഞ്ജിത എന്നിവരെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയരായത്. സംവിധായകൻ എന്നതിലുപരി മികച്ചൊരു നടൻ കൂടിയായിരുന്നു ഭാരതിരാജ. മണി രത്നം സംവിധാനം ചെയ്ത ആയുധ എഴുത്ത്, ധനുഷ്ചിത്രം തിരിച്ചിറ്റമ്പലം, വിജയ് സേതുപതിയുടെ മഹാരാജ തുടങ്ങിയ സിനിമകളിൽ അദ്ദേഹത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കൂടാതെ അടുത്തിടെ മോഹൻലാൽ നായകനായ തുടരും എന്ന സിനിമയിലും മികച്ച കഥാപാത്രവുമായി അദ്ദേഹം എത്തിയിരുന്നു.</p>
<h3>മെലിഞ്ഞ് പഴയ രൂപത്തിൽ നിന്നും വളരെ വ്യത്യസ്തമായി കാണപ്പെട്ടു</h3>
<p>അടുത്തിടെ ഭാരതി രാജ്യുടെ ആരോഗ്യത്തെക്കുറിച്ച് വിവിധതരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആഴ്ചകൾക്ക് മുമ്പ് പുറത്തിറങ്ങിയ ഒരു വീഡിയോയിൽ അദ്ദേഹം വളരെ മെലിഞ്ഞ് പഴയ രൂപത്തിൽ നിന്നും വളരെ വ്യത്യസ്തമായി കാണപ്പെട്ടു. ഇത് കണ്ട് നിരവധി ആരാധകർ സോഷ്യൽ മീഡിയയിലൂടെ ആശങ്ക പ്രകടിപ്പിക്കുകയും അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്തു. കുറച്ചു മാസങ്ങളായി അദ്ദേഹം വീട്ടിൽ ചികിത്സയിലായിരുന്നു എന്നാണ് റിപ്പോർട്ട്. കുടുംബാംഗങ്ങളുടെയും മെഡിക്കൽ വിദഗ്ധരുടെയും പരിചരണത്തിൽ ആയിരുന്നു അദ്ദേഹം. എന്നാൽ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ഇടയ്ക്കിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെ പെട്ടെന്ന് മരണപ്പെട്ടതായാണ് റിപ്പോർട്ട്.</p>
<h3>ENGLISH SUMMARY</h3>
<p>Veteran Tamil film director and actor Bharathiraja has passed away. He was 84 years old. He passed away at Vasthuti in Chennai due to age-related ailments. The Tamil Film Producers Council confirmed his death.</p>
]]></content:encoded>
				</item>
							<item>
					<title>Karuppu Movie OTT Release : തീയേറ്ററുകളിൽ നിന്നും കറുപ്പ് ഒടിടിയിലേക്ക്, എവിടെ കാണാം?</title>
					<link>https://www.malayalamtv9.com/entertainment/suriyas-karuppu-movie-ott-release-date-announced-when-and-where-2209084.html</link>
					<pubDate>Tue, 09 Jun 2026 19:08:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/suriyas-karuppu-movie-ott-release-date-announced-when-and-where-2209084.html</guid>
					<description><![CDATA[<p>ബോക്‌സ് ഓഫീസ് വിജയത്തിന് ശേഷം തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ സൂര്യ നായകനായ കറുപ്പ് ഒടിടി റിലീസിനെത്തുന്നു. ആര്‍. ജെ ബാലാജിയുടെ സംവിധാനത്തിലെത്തിയ ചിത്രം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സൂര്യയ്ക്ക് വലിയ ബോക്‌സ് ഓഫീസ് ഹിറ്റാണ് സമ്മാനിച്ചത്. ഈ വര്‍ഷം തമിഴില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമാണ് കറുപ്പ്. ജൂണ്‍ 12 മുതല്‍ ആമസോണ്‍ പ്രൈമിലൂടെ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Karuppu-Movie-OTT-Release.jpg" class="attachment-large size-large wp-post-image" alt="Karuppu Movie Ott Release" /></figure><p>Suriya's Karuppu Movie OTT Release date : ബോക്‌സ് ഓഫീസ് വിജയത്തിന് ശേഷം തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ സൂര്യ നായകനായ കറുപ്പ് ഒടിടി റിലീസിനെത്തുന്നു. ആര്‍. ജെ ബാലാജിയുടെ സംവിധാനത്തിലെത്തിയ ചിത്രം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സൂര്യയ്ക്ക് വലിയ ബോക്‌സ് ഓഫീസ് ഹിറ്റാണ് സമ്മാനിച്ചത്. ഈ വര്‍ഷം തമിഴില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമാണ് കറുപ്പ്. അതുകൊണ്ട് തന്നെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ സിനിമയുടെ ഒടിടി റിലീസിനായി കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ ആ കാത്തിരിപ്പ് അവസാനിക്കുകയാണ്. ജൂണ്‍ 12 മുതല്‍ ആമസോണ്‍ പ്രൈമിലൂടെ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും.</p>
<h3>കറുപ്പു സ്വാമിയായി സൂര്യ</h3>
<p>തമിഴ് നാട്ടിലെ പ്രധാന ആരാധനാ മൂര്‍ത്തിയായ കറുപ്പു സ്വാമിയെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൂര്യ തന്നെയാണ് കറുപ്പുസ്വാമിയായി എത്തുന്നത്. മാസ്-ആക്ഷന്‍-ഫാന്റസി സ്വഭാവത്തിലാണ് സിനിമ. ഒന്നിലധികം ഗെറ്റപ്പുകളിലാണ് നായകനായ സൂര്യ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. തമിഴ്‌നാട്ടിലെ ഒരു കോടതിയാണ് ചിത്രത്തിലെ കഥാ കേന്ദ്രം. സാധാരണക്കാര്‍ക്ക് കോടതിയില്‍ നിന്ന് നീതി നിഷേധിക്കപ്പെടുമ്പോള്‍ അവരെ രക്ഷിക്കാനായി കറുപ്പു സ്വാമി എത്തുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഒരു പക്ഷേ വിക്രം സിനിമയിലെ റോളക്‌സായുള്ള ചെറിയ ഗെസ്റ്റ് അപ്പിയറന്‍സിന് ശേഷം സൂര്യയ്ക്ക് അതിനേക്കാള്‍ വലിയ സ്‌ക്രീന്‍ പ്രസന്‍സ് ലഭിക്കുന്നത് കറുപ്പിലായിരിക്കും.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/supriya-criticizes-online-media-impolite-act-at-actor-salim-kumar-funeral-says-a-son-crying-out-loud-for-some-space-to-cry-in-peace-2208942.html">മകൻ സമാധാനത്തോടെ കരയാൻ കുറച്ചു സ്ഥലം ആവശ്യപ്പെട്ട് നിലവിളിക്കേണ്ട അവസ്ഥ; വിമർശനവുമായി സുപ്രിയ</a></strong></p>
<h3>തമിഴകത്തെയും വിസ്മയിപ്പിച്ച് ഇന്ദ്രന്‍സ്</h3>
<p>മലയാളികളുടെ സ്വന്തം ഇന്ദ്രന്‍സാണ് സൂര്യക്കൊപ്പം ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. അച്ഛന്‍ വേഷത്തിലെത്തുന്ന ഇന്ദ്രന്‍സിന്റെ പ്രകടനം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. കേരളത്തില്‍ ചിത്രത്തിന്റെ പ്രമോഷനെത്തിയപ്പോള്‍ സൂര്യ തന്നെ ഇന്ദ്രന്‍സിന്റെ അഭിനയത്തെയും പെരുമാറ്റത്തെയും കുറിച്ച് എടുത്ത് പറഞ്ഞിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ രീതികളും അഭിനയവും കണ്ട് ഏറെ ഇന്‍സ്പയറായി. പേര് പോലെ തന്നെ അത്രയ്ക്കും നിഷ്‌കളങ്കമായ ഒരു കലാകാരനാണ് അദ്ദേഹം. ഇത്ര വലിയ നടനായിട്ടും അദ്ദേഹം തനിക്ക് കാരവാന്‍ ഉണ്ടോ മറ്റ് പ്രത്യേക സൗകര്യങ്ങളുണ്ടോ എന്നൊന്നും തിരക്കാന്‍ നില്‍ക്കില്ല. ഒരു സീനില്‍ വന്ന് നിന്നാല്‍ അദ്ദേഹത്തിന് മുകളില്‍ പെര്‍ഫോം ചെയ്യുക എന്നത് പ്രയാസമാണ്. എല്ലാ സീനിലും അദ്ദേഹം നമ്മളെ ഞെട്ടിക്കും. ഇത്രയും ഊര്‍ജ്ജത്തോടെ എങ്ങനെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നു എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും സൂര്യ പറഞ്ഞിരുന്നു.</p>
<p>പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇന്ദ്രന്‍സിന് പുറമെ സ്വാസിക, അനഘ മായ രവി, ശിവദ തുടങ്ങിയ മലയാളി താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. റിലീസ് ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളില്‍ ഏകദേശം 300 കോടിക്ക് മുകളിലായിരുന്നു ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍. തമിഴ് നാട്ടില്‍ മാത്രം 175 കോടിയോളമാണ് ചിത്രം നേടിയത്.</p>
<h3>English Summary</h3>
<p>After the box office success, Superstar Suriya's Karuppu movie is getting an OTT release. Directed by R. J. Balaji, the film has given Suriya a big box office hit after a long gap. Karuppu is the highest-grossing film released in Tamil this year. The film will start streaming on Amazon Prime from June 12.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Salim Kumar Funeral: “എല്ലാ സീമകളും ലംഘിച്ചു, മുഖ്യമന്ത്രി ഒരു സാധാരണക്കാരനെപ്പോലെ അപേക്ഷിച്ചു, എന്നിട്ടും ഫലമുണ്ടായില്ല” രൂക്ഷ വിമർശനവുമായി രമേഷ് പിഷാരടി</title>
					<link>https://www.malayalamtv9.com/entertainment/all-limits-crossed-even-cms-pleas-ignored-ramesh-pisharody-blasts-chaos-on-salim-kumars-funeral-2209133.html</link>
					<pubDate>Tue, 09 Jun 2026 17:29:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/all-limits-crossed-even-cms-pleas-ignored-ramesh-pisharody-blasts-chaos-on-salim-kumars-funeral-2209133.html</guid>
					<description><![CDATA[<p>&#8220;All Limits Crossed, Even CM&#8217;s Pleas Ignored&#8221;: Ramesh Pisharody Blasts Chaos on Salim Kumar&#8217;s Funeral: ചിതയെരിഞ്ഞ ശേഷം മുറിയിലേക്ക് വന്നപ്പോൾ ചന്തു എന്നോട് ചോദിച്ചു ചേട്ടാ ഞാൻ അങ്ങനെ ഒച്ചയെടുത്തത് മോശമായി പോയോ എന്ന്. മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ടല്ലേ എന്നാണ് ഞാൻ ചന്തുവിനോട് പറഞ്ഞത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Ramesh-Pisharody-and-Chandu.jpg" class="attachment-large size-large wp-post-image" alt="Ramesh Pisharody And Chandu" /></figure><p>കൊച്ചി: നടൻ സലിംകുമാറിൻ്റെ മരണാനന്തര ചടങ്ങുകൾക്കിടെ ഓൺലൈൻ മധ്യമങ്ങളിൽ നിന്നും ഉണ്ടായ അതിരുവിട്ട പെരുമാറ്റത്തിൽ രൂക്ഷ വിമർശനവുമായി നടനും പാലക്കാട് എം.എൽ.എയുമായ രമേഷ് പിഷാരടി. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എല്ലാ അതിർവരമ്പുകളും ലംഘിച്ച കാഴ്ചയാണ് സലീമേട്ടൻ്റെ വീട്ടിൽ കാണാനായത്. ചന്തുവും, സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി തന്നെയും അപേക്ഷിച്ചിട്ടും മൊബൈൽഫോണുകളും ക്യാമറകളുമായി തിങ്ങിക്കൂടിയിരുന്നവർ ഒരു വിട്ടുവീഴ്ചക്കും തയ്യാറായില്ല എന്ന് രമേഷ് പിഷാരടി പറഞ്ഞു.</p>
<p>“നടി സുബിയും, നവാസിക്കയും മരിച്ച സമയത്തും ഇതേ അവസ്ഥ ഞങ്ങൾ സഹപ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളും അനുഭവിച്ചിട്ടുള്ളതാണ്. സലീമേട്ടൻ മരിച്ചപ്പോൾ എല്ലാ സീമകൾ ലംഘിച്ചുകൊണ്ടുള്ള കടന്നുകയറ്റമാണ് നടന്നത്. ഒരു സെറ്റ് മൊബൈൽ മധ്യമ പ്രവർത്തകരും, ഒപ്പം മൊബൈൽ ഫോണുമായി കാഴ്ചക്കാരും. എല്ലാം ഷൂട്ട് ചെയ്യണം എന്ന് എന്തോ നിർബ്ബന്ധമുള്ളതുപോലെയായിരുന്നു അവരുടെ പെരുമാറ്റം. അതുകൊണ്ടാണ് ചന്തുവിന് അങ്ങനെ പ്രതികരിക്കേണ്ടിവന്നത്. ചന്തുവിനെ സംബന്ധിച്ചിടത്തോളം അത് ആ നിമിഷത്തിൽ തുടങ്ങിയതല്ല. സലീമേട്ടൻ്റെ ശരീരം അവിടെ എത്തിച്ച ശേഷം ഫ്രീസറോടുകൂടിയാണ് ഹാളിനകത്തേക്ക് കൊണ്ടുപോകുന്നത്. ഫ്രീസറിന് ചുറ്റും ഫോണുകളുമായി കൂടിയ സംഘം വളരെ പതുക്കെയാണ് നടന്നത്. ഫ്രീസർ ചുമക്കുന്നവർ ഒന്ന് സ്പീഡിൽ നടക്കണം എന്ന് അവരോട് പത്ത് പ്രാവശ്യമെങ്കിലും പറഞ്ഞിട്ടുണ്ടാകും. മാറാൻ ആവശ്യപ്പെട്ടിട്ടും അവരത് ചെയ്യാത്തത്. വേദനാജനകമാണ്” പിഷാരടി പറഞ്ഞു.</p>
<h3><strong>Also Read: <a href="https://www.malayalamtv9.com/entertainment/stop-glamourizing-nurses-uniforms-demands-uniform-reform-kangana-ranaut-2209104.html">നഴ്സുമാരെ ലൈംഗികവൽക്കരിക്കുന്നു, വേഷത്തിൽ മാറ്റം വേണമെന്ന് കങ്കണ</a></strong></h3>
<p>“ചിതയെരിഞ്ഞ ശേഷം മുറിയിലേക്ക് വന്നപ്പോൾ ചന്തു എന്നോട് ചോദിച്ചു ചേട്ടാ ഞാൻ അങ്ങനെ ഒച്ചയെടുത്തത് മോശമായി പോയോ എന്ന്. മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ടല്ലേ എന്നാണ് ഞാൻ ചന്തുവിനോട് പറഞ്ഞത്. മതപരമായ ഒരു ചടങ്ങും അവിടെ ഉണ്ടായിരുന്നില്ല. മരണശേഷം വന്ന് നിങ്ങളെ ഉപദ്രവിക്കില്ല അതിനാൽ ചടങ്ങുകൾ ഒന്നും വേണ്ട എന്ന് സലീമേട്ടൻ നേരത്തെ പറഞ്ഞിരുന്നു. പൊലീസിൻ്റെ ഒരു ചടങ്ങാണ് ആകെ ഉണ്ടായിരുന്നത്. പൊലീസിന് തോക്ക് ഒന്ന് തിരിക്കാൻ പോലും കഴിയാത്ത തരത്തിലായിരുന്നു ആളുകൾ ക്യാമറകളുമായി ചുറ്റും കൂടിയത്. സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി ഒരു സാധാരണക്കാരനെ പോലെ അവിടെ നിന്ന് അപേക്ഷിച്ചു. നിങ്ങൾ ഒന്ന് മാറി നിൽക്കൂ, ഈ ചടങ്ങൊന്ന് നടത്തിക്കോട്ടെ എന്ന്. മരിച്ചുകിടക്കുന്ന ആളുടെ മകനും, സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി തന്നെയും അപേക്ഷിച്ചിട്ടും മന്യത കാണിക്കാതെ ആളുകൾ തിക്കും തിരക്കും കൂട്ടിയതോടെയാണ് ചന്തുവിന് അങ്ങനെ പറയേണ്ടിവന്നത്.” എം.എൽ.എ വിശദീകരിച്ചു.</p>
<p>ഇത്തരം സംഭവങ്ങൾ തടയാൻ നിയമങ്ങൾ ഉണ്ടെന്ന് തന്നെയാണ് എൻ്റെ വിശ്വാസം. ഇതിനെതിരെ ഒരു ജനകീയ പ്രക്ഷോഭം തന്നെ ഉണ്ടായാലും കുഴപ്പമില്ല. സ്വകാര്യത ഭരണഘടനാ അവകാശമാണ്. സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് എല്ലാവരും അവസാനിപ്പിക്കണം. ഇത് ഒരു അഭ്യർത്ഥനയായി കണക്കാക്കണം എന്നും അദ്ദേഹം പറഞ്ഞു</p>
<h3>English Summary</h3>
<p>Actor and MLA Ramesh Pisharody fiercely criticized unauthorized online media for violating privacy at late actor Salim Kumar’s funeral. He stated that despite desperate pleas from the grieving family and the Chief Minister to clear the path for funeral rites, the crowd aggressively filmed with mobile cameras, severely disrupting the solemn ceremony.</p>
]]></content:encoded>
				</item>
							<item>
					<title>നഴ്സുമാരെ ലൈംഗികവൽക്കരിക്കുന്നു, വേഷത്തിൽ മാറ്റം വേണമെന്ന് കങ്കണ</title>
					<link>https://www.malayalamtv9.com/entertainment/stop-glamourizing-nurses-uniforms-demands-uniform-reform-kangana-ranaut-2209104.html</link>
					<pubDate>Tue, 09 Jun 2026 15:21:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/stop-glamourizing-nurses-uniforms-demands-uniform-reform-kangana-ranaut-2209104.html</guid>
					<description><![CDATA[<p>Stop Glamourizing Nurses&#8217; Uniforms, Demands Uniform Reform: Kangana Ranaut: നഴ്സുമാർക്ക് അർഹിക്കുന്ന പരിഗണനയോ ബഹുമാനമോ ലഭുക്കുന്നില്ല. ഏറ്റവും കൂടുതൽ ലൈംഗികവൽക്കരിക്കപ്പെടുന്ന ഒരു തൊഴിൽ മേഖലയാണിത്. ഹാലോവീൻ പോലുള്ള ആഘോഷങ്ങളിൽ ആളുകൾ നഴ്‌സുമാരുടെ വേഷം കെട്ടുന്നു. തുച്ഛമായ ശമ്പളമാണ് അവർക്ക് ലഭിക്കുന്നത്. ജോലിഭാരമാകട്ടെ വളരെ കൂടുതലും. ശുചീകരണ തൊഴിലാളികളുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും അവസ്ഥയും ഇതുതന്നെയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Kangana-Ranaut.jpg" class="attachment-large size-large wp-post-image" alt="Kangana Ranaut" /></figure><p>ആളുകൾക്ക് നഴ്സുമാരോടുള്ള മനോഭാവത്തിൽ മാറ്റം വരണമെന്ന് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണൗട്ട്. നഴ്‌സുമാർ ധരിക്കുന്ന യൂണിഫോം ഇപ്പോഴും കൊളോണിയൽ ഭരണകാലത്തിൻ്റെ അവശേഷിപ്പാണെന്നും, നിലവിലെ യൂണിഫോം രീതി പരിഷ്കരിച്ച് 'ഇന്ത്യൻവൽക്കരിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു.</p>
<p>“നഴ്സുമാർക്ക് അർഹിക്കുന്ന പരിഗണനയോ ബഹുമാനമോ ലഭുക്കുന്നില്ല. ഏറ്റവും കൂടുതൽ ലൈംഗികവൽക്കരിക്കപ്പെടുന്ന ഒരു തൊഴിൽ മേഖലയാണിത്. ഹാലോവീൻ പോലുള്ള ആഘോഷങ്ങളിൽ ആളുകൾ നഴ്‌സുമാരുടെ വേഷം കെട്ടുന്നു. തുച്ഛമായ ശമ്പളമാണ് അവർക്ക് ലഭിക്കുന്നത്. ജോലിഭാരമാകട്ടെ വളരെ കൂടുതലും. ശുചീകരണ തൊഴിലാളികളുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും അവസ്ഥയും ഇതുതന്നെയാണ്" കങ്കണ വ്യക്തമാക്കി.</p>
<h3>യൂണിഫോമിൽ മാറ്റം അനിവാര്യം</h3>
<p>നഴ്‌സുമാർ നേരിടുന്ന ഈ ലൈംഗികവൽക്കരണത്തിന് പിന്നിൽ കൊളോണിയൽ കാലഘട്ടത്തിലെ ഡ്രസ്സ് കോഡിനും പങ്കുണ്ടെന്ന് താരം പറയുന്നു. “ബ്രിട്ടീഷ് ഭരണകാലം മുതൽ തുടരുന്നതാണ് ഈ യൂണിഫോം രീതി. ഡോക്ടർമാർക്ക് അവർക്കിഷ്ടമുള്ളത് ധരിക്കാം, കഠിനമായ ചൂടിലും തണുപ്പിലും നഴ്‌സുമാർ വിദേശ ശൈലിയിലുള്ള വസ്ത്രം തന്നെ ധരിക്കേണ്ടി വരുന്നു. യൂണിഫോമിനെ തരംതാഴ്ത്തുകയല്ല, എന്നാൽ ഏതുതരം വസ്ത്രമാണ് ധരിക്കേണ്ടതെന്ന കാര്യത്തിൽ നഴ്‌സുമാരുടെ അഭിപ്രായം തേടി പുതിയ പരിഷ്കരണങ്ങൾ കൊണ്ടുവരണം“ കങ്കണ ആവശ്യപ്പെട്ടു.</p>
<p><strong>Also Read</strong>: <strong><a href="https://www.malayalamtv9.com/entertainment/serious-allegations-against-thoppi-aka-muhammed-nihad-colleagues-says-after-the-live-broadcast-he-was-kicked-in-the-face-called-out-and-faced-brutal-torture-2209058.html">Thoppi Nihad: ലൈവ് കഴിഞ്ഞാൽ കാലുകൊണ്ട് മുഖത്ത് ചവിട്ടും, പച്ചത്തെറി വിളിക്കും, നേരിട്ടത് ക്രൂര പീഡനം; തൊപ്പിക്കെതിരെ സഹപ്രവർത്തകർ</a></strong></p>
<p>തൻ്റെ പുതിയ ചിത്രമായ 'ഭാരത് ഭാഗ്യ വിധാതാ'യുമായി ബന്ധപ്പെട്ട് സംസാരിക്കവേയാണ് താരം ഇക്കാര്യങ്ങൾ വ്യകതമാക്കിയത്. 2008-ലെ മുംബൈ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ മനോജ് തപാഡിയ സംവിധാനം ചെയ്യുന്ന പീരിയഡ് ക്രൈം ത്രില്ലറാണ് ഭാരത് ഭാഗ്യ വിധാതാ. അന്ന് ആക്രമികൾ ലക്ഷ്യംവച്ച കാമ ഹോസ്പിറ്റലിലെ ഒരു നഴ്‌സിൻ്റെ വേഷമാണ് ചിത്രത്തിൽ കങ്കണ കൈകാര്യം ചെയ്യുന്നത്.</p>
<h3>പ്രധാനമന്ത്രിയുടെ വാക്കുകളിൽ നിന്ന് പ്രചോദനം</h3>
<p>ചിത്രത്തിൻ്റെ പേര് മാറ്റിയതുമായി ബന്ധപ്പെട്ട പശ്ചാത്തലവും താരം പങ്കുവെച്ചു. രാജ്യത്തെ തൊഴിലാളികളെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ച പദത്തിൽ നിന്നാണ് 'ഭാരത് ഭാഗ്യ വിധാതാ' എന്ന ടൈറ്റിൽ സ്വീകരിച്ചത്. മുൻപ് 'നഴ്‌സസ് ഓഫ് കാമ' എന്നായിരുന്നു ചിത്രത്തിന് നിശ്ചയിച്ചിരുന്ന പേര്. 'ഭാരത് ഭാഗ്യ വിധാതാ' എന്ന പേര് നടൻ ജോൺ എബ്രഹാമിൻ്റെ നിർമ്മാണ കമ്പനി മുൻപ് രജിസ്റ്റർ ചെയ്തിരുന്നതാണ്. എന്നാൽ കങ്കണയുടെ അഭ്യർത്ഥന മാനിച്ച് അദ്ദേഹം ആ ടൈറ്റിൽ വിട്ടുനൽകുകയായിരുന്നു. പെൻ സ്റ്റുഡിയോസും മണികർണ്ണിക ഫിലിംസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം വരും ദിവസങ്ങളിൽ വലിയ സാമൂഹിക ചർച്ചകൾക്ക് വഴിതുറക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ചിത്രം ജൂൺ 12-ന് തിയേറ്ററുകളിലെത്തും.</p>
<h3>English Summary</h3>
<p>Kangana Ranaut criticized the colonial-era uniform of nurses and the ongoing sexualization of their profession. She demanded structural reforms, fair compensation, and uniform updates that are "Indianized" in consultation with nurses.</p>
]]></content:encoded>
				</item>
							<item>
					<title>Vijay Sethupathi&#8217;s Slum Dog Movie Teaser : ഇതുവരെ കാണാത്ത ലുക്കില്‍ വിജയ് സേതുപതി, &#8216;സ്ലം ഡോഗിന്റെ&#8217; ടീസര്‍ പുറത്ത്</title>
					<link>https://www.malayalamtv9.com/entertainment/vijay-sethupathi-in-a-new-different-look-on-slum-dog-movie-teaser-out-now-2209064.html</link>
					<pubDate>Tue, 09 Jun 2026 10:56:00 +0530</pubDate>
					<dc:creator><![CDATA[Amal KV]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/vijay-sethupathi-in-a-new-different-look-on-slum-dog-movie-teaser-out-now-2209064.html</guid>
					<description><![CDATA[<p>വിജയ് സേതുപതിയെ നായകനാക്കി പ്രശസ്ത തെലുങ്ക് സംവിധായകന്‍ പുരി ജഗന്നാഥ് ഒരുക്കുന്ന &#8216;സ്ലം ഡോഗിന്റെ&#8217; ടീസര്‍ പുറത്തിറങ്ങി. പാന്‍ ഇന്ത്യന്‍ സിനിമയായാണ് സ്ലം ഡോഗ് എത്തുന്നത്. മലയാളിയായ സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. ആക്ഷനും ഇമോഷനും കോമഡിയും കോര്‍ത്തിണക്കിയ ഒരു മാസ് പടമാണ് ചിത്രമെന്ന് ടീസറില്‍ വ്യക്തമാണ്. 33 ടെംപിള്‍ റോഡ് എന്ന ടൈറ്റില്‍ ടാഗ് ലൈനോടു കൂടി എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് പുരി കണക്ടിന്റെ ബാനറില്‍ പുരിജഗന്നാഥും ചാര്‍മി കൗറും, ജെ.ബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ജെ.ബി നാരായണ്‍, റാവു കോണ്‍ട്രോള എന്നിവര്‍ ചേര്‍ന്നാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/slum-dog-teaser-image.jpg" class="attachment-large size-large wp-post-image" alt="Slum Dog Teaser Image" /></figure><p>Vijay Sethupathi's Movie Slum Dog Teaser : സൂപ്പര്‍ താരം വിജയ് സേതുപതിയെ നായകനാക്കി പ്രശസ്ത തെലുങ്ക് സംവിധായകന്‍ പുരി ജഗന്നാഥ് ഒരുക്കുന്ന 'സ്ലം ഡോഗിന്റെ' ടീസര്‍ പുറത്തിറങ്ങി. പാന്‍ ഇന്ത്യന്‍ സിനിമയായാണ് സ്ലം ഡോഗ് എത്തുന്നത്. 33 ടെംപിള്‍ റോഡ് എന്ന ടൈറ്റില്‍ ടാഗ് ലൈനോടു കൂടി എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് പുരി കണക്ടിന്റെ ബാനറില്‍ പുരിജഗന്നാഥും ചാര്‍മി കൗറും, ജെ.ബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ജെ.ബി നാരായണ്‍, റാവു കോണ്‍ട്രോള എന്നിവര്‍ ചേര്‍ന്നാണ്. മലയാളിയായ സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. ആക്ഷനും ഇമോഷനും കോമഡിയും കോര്‍ത്തിണക്കിയ ഒരു മാസ് പടമാണ് സ്ലം ഡോഗെന്ന് ടീസറില്‍ വ്യക്തമാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയപ്പോള്‍ തന്നെ വലിയ പ്രേക്ഷക പിന്തുണായാണ് ലഭിച്ചത്.</p>
<h3>മാസ്-സ്റ്റൈലിഷ് ലുക്കില്‍ വിജയ് സേതുപതി</h3>
<p>പ്രേക്ഷകര്‍ ഇതുവരെ കാണാത്ത തരത്തില്‍ മാസ് സ്റ്റൈലിഷ് ലുക്കിലാണ് വിജയ് സേതുപതി ചിത്രത്തിലുള്ളത് എന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. '<br />
മഴ പെയ്യുമ്പോള്‍, കാക്കകളെപ്പോലെ മരത്തിനടിയില്‍ അഭയം തേടി ഞങ്ങള്‍ ഒതുങ്ങിക്കൂടും. അതാണ് ഞങ്ങള്‍ ജീവിക്കാന്‍ നിര്‍ബന്ധിതരായ ജീവിതം. ഞങ്ങളുടെ ആ ദുരിതം മുതലെടുക്കാന്‍ നിങ്ങള്‍ ധൈര്യപ്പെട്ടാല്‍, ഞങ്ങള്‍ നിങ്ങളെ വെറുതെ വിടുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? 'എന്ന മാസ്സ് ഡയലോഗിന്റെ പശ്ചാത്തലത്തില്‍ നായകനായ വിജയ് സേതുപതി സ്ലോമോഷനില്‍ മുന്നോട്ട് നടന്നുനീങ്ങുന്ന ഷോട്ടോടു കൂടിയാണ് ടീസര്‍ തുടങ്ങുന്നത്. ഒരു മിനിറ്റ് പന്ത്രണ്ട് സെക്കന്റ് ആകെ ദൈര്‍ഘ്യമുള്ള ടീസറില്‍ പിന്നീടങ്ങോട് ഒരോ പ്രധാന കഥാപാത്രങ്ങളും മിന്നിമാഞ്ഞ് പോകുന്നു.</p>
<h3>അണിനിരക്കുന്നത് വന്‍ താരനിര</h3>
<p>വിജയ് സേതുപതിക്കും സംയുക്തക്കും പുറമെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ബോളിവുഡ് താരം തബു, കന്നഡ താരം വിജയ് കുമാര്‍, സറീന വഹാബ് എന്നിവര്‍ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബ്രഹമാജി, വി.ടി.വി ഗണേഷ് എന്നിവരും എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.<br />
ഹിറ്റ് സിനിമകളായ അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ്ങ്, അനിമല്‍ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ് സ്ലം ഡോഗിനും സംഗീതം ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.</p>
<h3>അഞ്ച് ഭാഷകളില്‍ റിലീസ്</h3>
<p>നിലവില്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ രചനയും പുരി ജഗന്നാഥ് തന്നെയാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് സാം .കെ നായിഡു ആണ്. എഡിറ്റിംഗ് സന്തോഷ് നൂസിലയാണ്. ആശിഷ് തേജ, ജോണി ഷെയ്ഖ് എന്നിവരാണ് ആര്‍ട്ട് ഡയറക്ടര്‍മാര്‍, ജിതന്‍ ശര്‍മ കോ- ഡയറക്ടറാണ്.</p>
<h3>ചിത്രത്തിന്റെ ടീസര്‍</h3>
<p><iframe title="YouTube video player" src="https://www.youtube.com/embed/KV3EYDxMrvA?si=_Yy9lD8BNy23vtpv" width="480" height="360" frameborder="0" allowfullscreen="allowfullscreen"></iframe></p>
<h3>English Summary</h3>
<p>The teaser of 'Slum Dog', directed by famous Telugu director Puri Jagannath and starring superstar Vijay Sethupathi, has been released. Slum Dog is a pan-Indian film. Malayali Actress Samyuktha Menon is the heroine of the film. The teaser clearly states that Slum Dog is a mass film that combines action, emotion and comedy. The first look of the film received huge audience support when it was released.</p>
]]></content:encoded>
				</item>
							<item>
					<title>Thoppi Nihad: ലൈവ് കഴിഞ്ഞാൽ കാലുകൊണ്ട് മുഖത്ത് ചവിട്ടും, പച്ചത്തെറി വിളിക്കും, നേരിട്ടത് ക്രൂര പീഡനം; തൊപ്പിക്കെതിരെ സഹപ്രവർത്തകർ</title>
					<link>https://www.malayalamtv9.com/entertainment/serious-allegations-against-thoppi-aka-muhammed-nihad-colleagues-says-after-the-live-broadcast-he-was-kicked-in-the-face-called-out-and-faced-brutal-torture-2209058.html</link>
					<pubDate>Tue, 09 Jun 2026 10:11:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/serious-allegations-against-thoppi-aka-muhammed-nihad-colleagues-says-after-the-live-broadcast-he-was-kicked-in-the-face-called-out-and-faced-brutal-torture-2209058.html</guid>
					<description><![CDATA[<p>Allegations against Thoppi Nihad: തന്റേതായ ചില സ്ഥിരം പ്രയോഗങ്ങളും തൊപ്പിക്ക് ഉണ്ടായി. ഇതോടെ കാഴ്ചക്കാരും ഏറി. അതിനൊപ്പം തന്നെ ലൈവ് സ്ട്രീമുകളിൽ അശ്ലീലമായ പദപ്രയോഗങ്ങൾ നടത്തുന്നതിനും സ്ത്രീവിരുദ്ധവും മോശവുമായ പരാമർശങ്ങൾ ഉപയോഗിക്കുന്നതും വഴി കടുത്ത വിമർശനങ്ങൾക്കും ഇദ്ദേഹം വിധേയനായിട്ടുണ്ട്. പിന്നാലെ അറസ്റ്റും കേസുകളും ആയി തൊപ്പി മലയാളികൾക്കിടയിൽ കുപ്രസിദ്ധനായ ഒരു വ്യക്തിയാണ്&#8230;&#8230;&#8230;&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Thoppi-Muhammed-Nihad.jpg" class="attachment-large size-large wp-post-image" alt="Thoppi Muhammed Nihad" /></figure><p>സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ച് ഒരു കാലത്ത് കൗമാരക്കാരായ കുട്ടികൾക്കിടയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും അതേപോലെതന്നെ കുട്ടികൾ ഇൻഫ്ലുവൻസ് ആവുകയും ചെയ്ത ഒരു മലയാളി യൂട്യൂബറും ഓൺലൈൻ ഗെയ്മറും ആണ് തൊപ്പി എന്ന മുഹമ്മദ് നിഹാദ്. കണ്ണൂർ മങ്ങാട് സ്വദേശിയായ തൊപ്പി ഗെയിമിംഗ് ലൈവ് സ്ട്രീമുകളിലൂടെയാണ് ആദ്യകാലത്ത് ശ്രദ്ധ നേടുന്നത്.</p>
<p>തന്റെ യൂട്യൂബ് ചാനലിലൂടെ പബ്ജി പോലെയുള്ള ഓൺലൈൻ ഗെയിമുകളുടെ ലൈവ് സ്ട്രീമിംഗുകളും നടത്തി ശ്രദ്ധിക്കപ്പെട്ടു. അലറി വിളിച്ചുകൊണ്ടുള്ള സംസാരരീതിയും വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയിലുള്ള സംഭാഷണ രീതിയും ആയിരുന്നു തൊപ്പിയുടെ ഏറ്റവും വലിയ മുഖമുദ്ര.</p>
<h3>സ്ത്രീവിരുദ്ധവും മോശവുമായ പരാമർശങ്ങൾ</h3>
<p>മാത്രമല്ല തന്റേതായ ചില സ്ഥിരം പ്രയോഗങ്ങളും തൊപ്പിക്ക് ഉണ്ടായി. ഇതോടെ കാഴ്ചക്കാരും ഏറി. അതിനൊപ്പം തന്നെ ലൈവ് സ്ട്രീമുകളിൽ അശ്ലീലമായ പദപ്രയോഗങ്ങൾ നടത്തുന്നതിനും സ്ത്രീവിരുദ്ധവും മോശവുമായ പരാമർശങ്ങൾ ഉപയോഗിക്കുന്നതും വഴി കടുത്ത വിമർശനങ്ങൾക്കും ഇദ്ദേഹം വിധേയനായിട്ടുണ്ട്. പിന്നാലെ അറസ്റ്റും കേസുകളും ആയി തൊപ്പി മലയാളികൾക്കിടയിൽ കുപ്രസിദ്ധനായ ഒരു വ്യക്തിയാണ്. ഇപ്പോഴിതാ തൊപ്പി എന്ന മുഹമ്മദ് നിഹാദിൽ നിന്നും ക്രൂരമായ മാനസികവും ശാരീരികവുമായ പീഡനങ്ങൾ ആണ് നേരിട്ടത് എന്ന് തുറന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ രംഗത്തെത്തിയിരിക്കുകയാണ്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/supriya-criticizes-online-media-impolite-act-at-actor-salim-kumar-funeral-says-a-son-crying-out-loud-for-some-space-to-cry-in-peace-2208942.html">മകൻ സമാധാനത്തോടെ കരയാൻ കുറച്ചു സ്ഥലം ആവശ്യപ്പെട്ട് നിലവിളിക്കേണ്ട അവസ്ഥ; വിമർശനവുമായി സുപ്രിയ</a></strong></p>
<p>തൊപ്പിക്കൊപ്പം മുൻപ് പ്രവർത്തിച്ചിരുന്ന ഷമീർ, മമ്മു എന്നിവരാണ് ക്യാമറയ്ക്ക് പിന്നിൽ തങ്ങൾ അനുഭവിച്ച ക്രൂരതകൾ തുറന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുന്നത്. സുഹൃത്തുക്കൾ എന്ന പോലെ ലൈവിൽ ആളുകൾക്ക് മുന്നിൽ പെരുമാറുന്ന തൊപ്പി ക്യാമറയ്ക്കു പിന്നിൽ വലിയ രീതിയിലുള്ള വിവേചനവും ഉപദ്രവവുമാണ് തങ്ങൾക്ക് നൽകിയിരുന്നത് എന്നാണ് അവർ പറയുന്നത്. സഹപ്രവർത്തകരെ ഒരു അടിമകളെ പോലെയാണ് തൊപ്പി കണ്ടിരുന്നത് എന്നും ക്രൂരമായ വിവേചനം ആണ് നേരിട്ടതെന്നും ഇരുവരും പറയുന്നു.</p>
<h3>പച്ച തെറിയാണ് വിളിക്കുക.... മുഖത്ത് കാലുകൊണ്ട് ചവിട്ടും</h3>
<p>സഹോദരിയുടെ വിവാഹ ആവശ്യത്തിന് വേണ്ടി പണം ചോദിച്ചപ്പോൾ തൊപ്പി വളരെ മോശമായ രീതിയിലും ക്രൂരമായ രീതിയിലും പെരുമാറിയെന്നും. തങ്ങൾ അധ്വാനിച്ച പണത്തിൽ നിന്നും ഒരു വിഹിതം ചോദിച്ചപ്പോൾ യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത രീതിയിൽ ഇതൊക്കെ ഒരു ബിസിനസ് ആണ് പണം തരാൻ സാധിക്കില്ല എന്ന് മുഖത്തുനോക്കി തീർത്തു പറഞ്ഞു എന്നും ഷമീർ പറയുന്നു. മാത്രമല്ല ലൈവ് തീർന്നു കഴിഞ്ഞാൽ പച്ച തെറിയാണ് വിളിക്കുക. മുഖത്ത് കാലുകൊണ്ട് ചവിട്ടും അത്തരത്തിലുള്ള ശാരീരികമായ ഉപദ്രവങ്ങളും തൊപ്പിയുടെ ഭാഗത്ത് നിന്നും നേരിട്ട് തായും സഹപ്രവർത്തകരായ ഷമീർ കണ്ണീരോടെ പറയുന്നു.</p>
<p>മാത്രമല്ല രണ്ടര വർഷക്കാലം തൊപ്പിക്ക് കൂടെ ജോലി ചെയ്തിട്ട് ഒരു രൂപ പോലും ശമ്പളമായി നൽകിയിട്ടില്ല എന്നതാണ് മമ്മു പറയുന്നത്. കേട്ടാൽ ആർക്കും അറപ്പ് തോന്നുന്ന തരത്തിലുള്ള ജോലികൾ തങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചു. തൊപ്പിയുടെയും റാംബോയുടെയും അടിവസ്ത്രങ്ങൾ വരെ അലക്കേണ്ടി വന്നു അത്തരത്തിലുള്ള ദുരവസ്ഥയാണ് തങ്ങൾ നേരിട്ട് എന്നാണ് പറയുന്നത്. മാത്രമല്ല ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും അവർ തങ്ങളോട് വിവേചനമാണ് കാണിച്ചിരുന്നത് തൊപ്പിയും റാംബോയും നല്ല ചിക്കൻ ഫ്രൈയും ഒക്കെ കൂട്ടി ഭക്ഷണം കഴിക്കുമ്പോൾ തങ്ങൾക്ക് വെറും ചോറും സാമ്പാറും മാത്രമാണ് നൽകിയിരുന്നതെന്നും ആരോപണം. കൂടാതെ ചില ദിവസങ്ങളിൽ ദേഷ്യം കൂടിയാൽ തങ്ങൾക്ക് ഭക്ഷണം നൽകരുതെന്ന് തൊപ്പി ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും മമ്മു ആരോപിക്കുന്നു.</p>
<h3>ENGLISH SUMMARY</h3>
<p>colleagues have come forward to openly say that they faced brutal mental and physical abuse from Muhammad Nihad, known as Toppi.</p>
]]></content:encoded>
				</item>
							<item>
					<title>KJ Yesudas: യേശുദാസിന്റെ ആദ്യ പ്രതിഫലത്തിന് പിന്നിലെ കണ്ണീർക്കഥ; അന്ന് അപമാനിച്ചവർക്ക് മുന്നിൽ കാലം കാത്തുവെച്ചത്&#8230;</title>
					<link>https://www.malayalamtv9.com/entertainment/yesudass-first-recording-experience-the-untold-story-of-his-initial-paycheck-heartbreaking-humiliation-and-the-historic-twist-2208979.html</link>
					<pubDate>Mon, 08 Jun 2026 18:39:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/yesudass-first-recording-experience-the-untold-story-of-his-initial-paycheck-heartbreaking-humiliation-and-the-historic-twist-2208979.html</guid>
					<description><![CDATA[<p>Yesudas’s First Recording Experience: മലയാളം പതിപ്പിന്റെ റെക്കോർഡിംഗിനായി എത്തിയ സംഗീത സംവിധായകൻ ഇബ്രാഹിമിന് യേശുദാസിന് പകരം മറ്റൊരു പാട്ടുകാരനെ കൊണ്ട് പാടിക്കാനായിരുന്നു താല്പര്യം. ഇതിനായി അവിടുത്തെ റെക്കോർഡിസ്റ്റ് ജീവയെ അയാൾ കരുവാക്കി. മൈക്കിന് മുന്നിൽ പാടാൻ നിന്ന യേശുദാസിനെ മാറി മാറി നിർത്താനും, ശബ്ദം ശരിയല്ലെന്ന് പറഞ്ഞ് മാനസികമായി തളർത്താനും ജീവ ശ്രമിച്ചുകൊണ്ടിരുന്നു. അവസരം നഷ്ടപ്പെടാതിരിക്കാൻ നെഞ്ചുപൊട്ടുന്ന വേദനയോടെ യേശുദാസ് അതെല്ലാം സഹിച്ചു നിന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/03/jesudas-1.webp" class="attachment-large size-large wp-post-image" alt="Yesudas" /></figure><p>മലയാളികളുടെ പ്രിയ ഗായകനാവാൻ കെ.ജെ. യേശുദാസ് ആദ്യമായി മൈക്കിന് മുന്നിലെത്തിയത് 'കാൽപ്പാടുകൾ' എന്ന ചിത്രത്തിലൂടെയാണെന്നാണ് ചരിത്രം. എന്നാൽ, ആ നാളുകളിൽ തന്നെ തന്റെ ആദ്യത്തെ പ്രതിഫലം അദ്ദേഹം കൈപ്പറ്റിയത് മറ്റൊരു ചിത്രത്തിലൂടെയായിരുന്നു. പ്രശസ്ത തിരക്കഥാകൃത്തും ഗാനരചയിതാവുമായ അഭയദേവിന്റെ കൈകളിൽ നിന്ന്. 1960-ലെ 'ശാന്തിനിവാസം' എന്ന തെലുങ്ക് ഹിറ്റ് ചിത്രത്തിന്റെ മലയാളം മൊഴിമാറ്റമായ 'ശാന്തിനിവാസ്' (1962) എന്ന സിനിമയിലെ ഗാനങ്ങളായിരുന്നു അതിന് നിമിത്തമായത്. എന്നാൽ ചരിത്രമായി മാറിയ ആ പ്രതിഫല ലബ്ധിക്കു പിന്നിൽ നവാഗതനായ ഒരു ഗായകന് നേരിടേണ്ടി വന്ന കടുത്ത അപമാനത്തിന്റെയും കണ്ണ് നനയിക്കുന്ന അവഗണനയുടെയും കഥയുണ്ട്.</p>
<h3>അരുണാചലം സ്റ്റുഡിയോയിലെ പ്രതിബന്ധങ്ങൾ</h3>
<p>തെലുങ്കിൽ ഘണ്ടശാല ഈണം നൽകിയ ജനപ്രിയ ഗാനങ്ങൾ മലയാളത്തിലാക്കിയതും, അതിൽ പാടാൻ തുടക്കക്കാരനായ യേശുദാസിന്റെ പേര് നിർദ്ദേശിച്ചതും അഭയദേവ് തന്നെയായിരുന്നു. വലിയ പ്രതീക്ഷകളോടെയാണ് മദിരാശിയിലെ അരുണാചലം സ്റ്റുഡിയോയിലേക്ക് ദാസ് എത്തിയത്. എന്നാൽ അവിടെ കാത്തിരുന്നത് വലിയ തിക്താനുഭവങ്ങളായിരുന്നു.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/actor-salim-kumar-son-chandu-confront-online-media-for-their-impolite-dealings-in-funeral-time-2208886.html">മാറിനിൽക്കങ്ങോട്ട്; രംഗബോധമില്ലാത്ത ഓൺലൈൻ മാധ്യമങ്ങളോട് സഹികെട്ട് പ്രതികരിച്ച് ചന്തു സലിംകുമാർ</a></strong></p>
<p>മലയാളം പതിപ്പിന്റെ റെക്കോർഡിംഗിനായി എത്തിയ സംഗീത സംവിധായകൻ ഇബ്രാഹിമിന് യേശുദാസിന് പകരം മറ്റൊരു പാട്ടുകാരനെ കൊണ്ട് പാടിക്കാനായിരുന്നു താല്പര്യം. ഇതിനായി അവിടുത്തെ റെക്കോർഡിസ്റ്റ് ജീവയെ അയാൾ കരുവാക്കി. മൈക്കിന് മുന്നിൽ പാടാൻ നിന്ന യേശുദാസിനെ മാറി മാറി നിർത്താനും, ശബ്ദം ശരിയല്ലെന്ന് പറഞ്ഞ് മാനസികമായി തളർത്താനും ജീവ ശ്രമിച്ചുകൊണ്ടിരുന്നു. അവസരം നഷ്ടപ്പെടാതിരിക്കാൻ നെഞ്ചുപൊട്ടുന്ന വേദനയോടെ യേശുദാസ് അതെല്ലാം സഹിച്ചു നിന്നു.</p>
<h3>രക്ഷകനായി അഭയദേവ്</h3>
<p>തുടർന്ന് സ്റ്റുഡിയോയിൽ എത്തിയ അഭയദേവ്, യേശുദാസിന്റെ ധർമ്മസങ്കടം മനസ്സിലാക്കുകയും റെക്കോർഡിസ്റ്റിനെയും സംഗീത സംവിധായകനെയും കർശനമായി ശാസിക്കുകയും ചെയ്തു. എന്ത് വന്നാലും യേശുദാസ് തന്നെ ഈ പാട്ടുകൾ പാടുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തുടർന്ന് 'ആവുന്നത്ര തുഴഞ്ഞു', 'വിശ്വാസം അർപ്പിച്ച്', ജിക്കിയോടൊപ്പം പാടിയ 'കം കം ശങ്കിച്ചു നിൽക്കാതെ' എന്നീ മൂന്ന് ഗാനങ്ങൾ യേശുദാസ് പാടി പൂർത്തിയാക്കി. നിറഞ്ഞ കണ്ണുകളോടെ അഭയദേവിന്റെ കൈകളിൽ നിന്ന് ആദ്യ പ്രതിഫലം വാങ്ങി അന്ന് യേശുദാസ് സ്റ്റുഡിയോയുടെ പടികൾ ഇറങ്ങി.</p>
<h3>കാലം കാത്തുവെച്ച ക്ലൈമാക്സ്</h3>
<p>വർഷങ്ങൾ അധികം കഴിഞ്ഞില്ല, യേശുദാസ് എന്ന ഗായകൻ തെക്കേ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ശബ്ദമായി മാറി. വിധിയുടെ വിചിത്രമായ ഒരു കുസൃതിയെന്നോണം, വർഷങ്ങൾക്ക് ശേഷം അരുണാചലം സ്റ്റുഡിയോയുടെ ഉടമസ്ഥാവകാശം യേശുദാസിന്റെ കൈകളിലേക്ക് തന്നെ വന്നുചേർന്നു! അന്ന് ഒരു തുടക്കക്കാരൻ എന്ന നിലയിൽ യേശുദാസിനെ മാനസികമായി പീഡിപ്പിച്ച അതേ റെക്കോർഡിസ്റ്റ് ജീവ, പിൽക്കാലത്ത് യേശുദാസിന്റെ കീഴിൽ ശമ്പളം പറ്റുന്ന ജീവനക്കാരനായി മാറി എന്നത് സിനിമാ ലോകത്തെ വിസ്മയിപ്പിക്കുന്ന ഒരു കാവ്യനീതിയായി ഇന്നും അവശേഷിക്കുന്നു.</p>
<h3>English Summary</h3>
<p>While K.J. Yesudas debuted in Kalpadukal, he received his very first paycheck from lyricist Abhayadev for the dubbed film Shanthiniwas, where he successfully recorded three songs despite facing severe emotional humiliation and sabotage from the recording artist and music director. In a dramatic twist of fate years later, Yesudas became the mega-star owner of that very same Arunachalam Studio, turning the recording artist who once mistreated him into his own salaried employee.</p>
]]></content:encoded>
				</item>
							<item>
					<title>Actor Salim Kumar Demise: മകൻ സമാധാനത്തോടെ കരയാൻ കുറച്ചു സ്ഥലം ആവശ്യപ്പെട്ട് നിലവിളിക്കേണ്ട അവസ്ഥ; വിമർശനവുമായി സുപ്രിയ</title>
					<link>https://www.malayalamtv9.com/entertainment/supriya-criticizes-online-media-impolite-act-at-actor-salim-kumar-funeral-says-a-son-crying-out-loud-for-some-space-to-cry-in-peace-2208942.html</link>
					<pubDate>Mon, 08 Jun 2026 13:21:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/supriya-criticizes-online-media-impolite-act-at-actor-salim-kumar-funeral-says-a-son-crying-out-loud-for-some-space-to-cry-in-peace-2208942.html</guid>
					<description><![CDATA[<p>Supriya Menon against Online Media:ഇരയെ ലക്ഷ്യമിട്ട് അടുത്തേക്ക് പറന്നെത്തുന്ന കഴുകന്മാരെ പോലെയാണ് ഇക്കൂട്ടർ എന്നും അതിനിടയിൽ കുറച്ച് സ്ഥലം കിട്ടാൻ മകൻ അവരോട് നിലവിളിക്കേണ്ടി വരുന്ന ഒരു അവസ്ഥയാണ്. ഒന്ന് സമാധാനത്തോടെ കരയാൻ അവരോട് പിന്നോട്ട് മാറാൻ ആവശ്യപ്പെടുന്നു നാം എന്തായി തീരുകയാണ് എന്നാണ് സുപ്രിയ മേനോൻ ചോദിക്കുന്നത്&#8230;&#8230;&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Supriya-Menon-Chandhu-Salim-Kumar.jpg" class="attachment-large size-large wp-post-image" alt="Supriya Menon, Chandhu Salim Kumar" /></figure><p>കഴിഞ്ഞദിവസം നടൻ സലിംകുമാറിന്റെ സംസ്കാര ചടങ്ങിന് ഓൺലൈൻ മീഡിയയുടെ അതിക്രമത്തിന് എതിരെ സഹികെട്ട് മകൻ ചന്തു സലിംകുമാർ പ്രതികരിക്കേണ്ടി വന്ന അവസ്ഥയെക്കുറിച്ച് സുപ്രിയ മേനോൻ. ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ടവരോട് വിട പറയാൻ ശ്രമിക്കുമ്പോൾ ഒന്ന് സമാധാനത്തോടെ യാത്ര അയക്കാനും കരയാനും വേണ്ടി ഒരു മകൻ നിലവിളിക്കുന്ന അവസ്ഥയാണ് നാം ഇന്നലെ കണ്ടത് എന്നാണ് സുപ്രിയ മേനോൻ പറയുന്നത്.</p>
<h3>ഇരയെ ലക്ഷ്യമിട്ട് അടുത്തേക്ക് പറന്നെത്തുന്ന കഴുകന്മാരെ പോലെ</h3>
<p>ഹൃദയഭേതാകമായ ദുഃഖവും വേദനയും നിറഞ്ഞ നിമിഷത്തിൽ അവിടെ ക്യാമറകളും മൈക്കുകളുമായി ഒരു കൂട്ടം എത്തുകയാണ്. അവസാനത്തെ ആ വിടവാങ്ങൽ ക്ലോസപ്പിൽ എടുക്കാനുള്ള തിരക്കിലാണ് അവർ.ഇരയെ ലക്ഷ്യമിട്ട് അടുത്തേക്ക് പറന്നെത്തുന്ന കഴുകന്മാരെ പോലെയാണ് ഇക്കൂട്ടർ എന്നും അതിനിടയിൽ കുറച്ച് സ്ഥലം കിട്ടാൻ മകൻ അവരോട് നിലവിളിക്കേണ്ടി വരുന്ന ഒരു അവസ്ഥയാണ്. ഒന്ന് സമാധാനത്തോടെ കരയാൻ അവരോട് പിന്നോട്ട് മാറാൻ ആവശ്യപ്പെടുന്നു നാം എന്തായി തീരുകയാണ് എന്നാണ് സുപ്രിയ മേനോൻ ചോദിക്കുന്നത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/actor-salim-kumar-son-chandu-confront-online-media-for-their-impolite-dealings-in-funeral-time-2208886.html">മാറിനിൽക്കങ്ങോട്ട്; രംഗബോധമില്ലാത്ത ഓൺലൈൻ മാധ്യമങ്ങളോട് സഹികെട്ട് പ്രതികരിച്ച് ചന്തു സലിംകുമാർ</a></strong></p>
<h3>ഇത് പത്രപ്രവർത്തനം അല്ല ഇത് പ്രദർശനപരതയാണ്</h3>
<p>എല്ലാ മര്യാദയും അച്ചടക്കവും ഉപേക്ഷിച്ച് തൽസമയം എല്ലാം പകർത്താനുള്ള ആർത്തിയാണ് ഇവിടെ കാണുന്നത്. ആ മനുഷ്യനെ ഒന്ന് സമാധാനത്തോടെ ദുഃഖിക്കാൻ എങ്കിലും ഇടൂ അവർക്ക് അതിനുള്ള അവകാശം ഉണ്ട് എന്നും സുപ്രിയ മേനോൻ സോഷ്യൽ മീഡിയയിൽ സ്റ്റോറിയിൽ കുറിച്ചു. സ്വയം ഒരു നിയന്ത്രണം വേണം ഇത് പത്രപ്രവർത്തനം അല്ല ഇത് പ്രദർശനപരതയാണ് എന്നും സുപ്രിയ മേനോൻ കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം മൂന്നുമണിയോടെ ആയിരുന്നു നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞത്.</p>
<p>ശനിയാഴ്ച രാത്രിയാണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം മരിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ സ്വന്തം വസതിയിൽ വച്ചായിരുന്നു സംസ്കാര ചടങ്ങുകൾ. എന്നാൽ അവിടെ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ എത്തിയവർക്ക് ഒപ്പം തന്നെ യാതൊരു മര്യാദയും ഇല്ലാതെ ഓൺലൈൻ മീഡിയകൾ അനാവശ്യമായ തിരക്കുകൾ കാണിച്ചത് സോഷ്യൽ മീഡിയയിൽ അടക്കം വിമർശിക്കപ്പെട്ടിരുന്നു. പിന്നാലെ മകൻ ചന്തു സലിംകുമാർ അവരോട് ദേഷ്യപ്പെട്ട് ഒന്നു മാറി നിൽക്കാൻ ആവശ്യപ്പെടുന്നതും വളരെ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ടത്.</p>
<p>മൃതദേഹത്തിന് ചുറ്റും അനാവശ്യമായി ഉന്തും തള്ളിയും ഉണ്ടാക്കിയ മീഡിയക്കാരോട് അവസാനം സഹിക്കെട്ടാണ് ചന്തു സലിംകുമാർ വലിയ ശബ്ദത്തിൽ തന്നെ അങ്ങോട്ടൊന്നു മാറി നിൽക്കു എന്താണ് നിങ്ങളി കാണിക്കുന്നത് എന്നിങ്ങനെ ചോദിച്ചത്. സോഷ്യൽ മീഡിയ അടക്കം ഓൺലൈൻ മീഡിയയുടെ ഈ കടന്നുകയറ്റത്തെ വലിയ രീതിയിൽ വിമർശിക്കുന്നുണ്ട്. ഇവരെ നിയന്ത്രിക്കുന്നതിന് തക്കമായ ഒരു നിയമം വരണം എന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്. സെലിബ്രിറ്റികൾ ആണെങ്കിൽ കൂടി അവരും ഒരു മനുഷ്യനാണ് അവരുടെ സ്വകാര്യ നിമിഷങ്ങളിലും അവർക്കല്പം ബഹുമാനവും സ്വസ്ഥതയും നൽകണമെന്നാണ് ആളുകൾ പറയുന്നത്.</p>
<h3>ENGLISH SUMMARY</h3>
<p>Supriya Menon on the situation where her son Chandu Salimkumar had to respond to the online media's abuse at actor Salimkumar's funeral yesterday. Supriya Menon says that while a family is trying to say goodbye to their loved ones, we saw a son crying out for a peaceful farewell and to cry.</p>
]]></content:encoded>
				</item>
							<item>
					<title>Actor Salim Kumar: മാറിനിൽക്കങ്ങോട്ട്; രംഗബോധമില്ലാത്ത ഓൺലൈൻ മാധ്യമങ്ങളോട് സഹികെട്ട് പ്രതികരിച്ച് ചന്തു സലിംകുമാർ</title>
					<link>https://www.malayalamtv9.com/entertainment/actor-salim-kumar-son-chandu-confront-online-media-for-their-impolite-dealings-in-funeral-time-2208886.html</link>
					<pubDate>Mon, 08 Jun 2026 09:34:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/actor-salim-kumar-son-chandu-confront-online-media-for-their-impolite-dealings-in-funeral-time-2208886.html</guid>
					<description><![CDATA[<p>Actor Salim Kumar Funeral Controvesry:സലിംകുമാർ മരിച്ചത് മുതൽ അവിടേക്ക് എത്തുന്ന സെലിബ്രിറ്റികളുടെയും ആ കുടുംബാംഗങ്ങളുടെയും ഓരോ രംഗങ്ങളും വിവിധ ഓൺലൈൻ മീഡിയകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്. കാണുന്നവർക്ക് പോലും ഇതൊക്കെ എന്തിന് എന്ന് തോന്നിപ്പോകുന്ന പലതരത്തിലുള്ള വീഡിയോകളും അനാവശ്യ ക്യാപ്ഷനുകളും ഇട്ടുകൊണ്ട്&#8230;&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Chandhu-Salim-Kumar.jpg" class="attachment-large size-large wp-post-image" alt="Chandhu Salim Kumar" /></figure><p>നടൻ സലിംകുമാറിന്റെ വിയോഗത്തിന്റെ ദുഃഖത്തിലാണ് മലയാളക്കര ഒട്ടാകെ. ശനിയാഴ്ച സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇന്നലെ മൂന്നുമണിയോടെയാണ് സംസ്കാര ചടങ്ങുകൾ പൂർത്തിയായത്. സലിംകുമാർ മരിച്ചത് മുതൽ അവിടേക്ക് എത്തുന്ന സെലിബ്രിറ്റികളുടെയും ആ കുടുംബാംഗങ്ങളുടെയും ഓരോ രംഗങ്ങളും വിവിധ ഓൺലൈൻ മീഡിയകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്. കാണുന്നവർക്ക് പോലും ഇതൊക്കെ എന്തിന് എന്ന് തോന്നിപ്പോകുന്ന പലതരത്തിലുള്ള വീഡിയോകളും അനാവശ്യ ക്യാപ്ഷനുകളും ഇട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്.</p>
<h3>ഈ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്</h3>
<p>അത്തരത്തിൽ ദുഃഖത്തിൽ പോലും സമാധാനം കെടുത്തുന്ന മാധ്യമങ്ങളോട് സഹകരിക്കട്ട് പ്രതികരിച്ചിരിക്കുകയാണ് നടൻ സലിംകുമാറിന്റെ മകനായ ചന്തു സലിംകുമാർ. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ഔദ്യോഗിക ബഹുമതികളോടെ ആണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത്. എന്നാൽ ആ ചടങ്ങിന് പൊതുവിൽ അദ്ദേഹത്തിനെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിയവരുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/actor-salim-kumars-funeral-was-held-at-his-residence-laughing-villa-in-north-paravur-ernakulam-2208747.html">ഓർമ്മകളിൽ നമ്മെ ചിരിപ്പിച്ചു കൊണ്ടിരിക്കും; നടൻ സലിംകുമാറിന്റെ സംസ്കാരം കഴിഞ്ഞു</a></strong></p>
<p>എന്നാൽ അതിനിടയിൽ സാഹചര്യം നോക്കാതെ പെരുമാറിയ ഓൺലൈൻ മീഡിയക്കാർ വലിയ രീതിയിലുള്ള വിമർശനമാണ് ഏറ്റുവാങ്ങുന്നത്.മൃതദേഹത്തിന് ചുറ്റും അനാവശ്യമായി ഉന്തും തള്ളും ഉണ്ടാക്കിയ മീഡിയക്കാരോട് അവസാനം മകനായ ചന്തു സലിംകുമാർ വലിയ ശബ്ദത്തിൽ തന്നെ അങ്ങോട്ട് മാറിനിൽക്കടോ എന്നും എന്താണ് വേണ്ടത് എന്നൊക്കെ ചോദിക്കുന്നുണ്ട്. ഈ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.</p>
<h3>സെലിബ്രിറ്റികളും മനുഷ്യരാണ്</h3>
<p>ഇതോടെ ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ വലിയ രീതിയിലുള്ള ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ഒരു അവസ്ഥയെയും പരിഗണിക്കാതെ മറ്റുള്ളവർക്ക് ശല്യമായി കൊണ്ട് ഇത്തരത്തിൽ വീഡിയോ ചിത്രീകരിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ വേണമെന്നാണ് ആളുകൾ ആവശ്യപ്പെടുന്നത്.സെലിബ്രിറ്റികൾ ആണെങ്കിൽ കൂടി അവരും ഒരു മനുഷ്യനാണെന്നും അവരുടെ സ്വകാര്യ നിമിഷങ്ങളിൽ അവർക്ക് അല്പം ബഹുമാനം നൽകണമെന്നുമാണ് ആളുകൾ പറയുന്നത്.</p>
<p>ഇത്തരത്തിലുള്ള ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ വേണമെന്ന് ഇവർക്ക് നിരോധനം ഏർപ്പെടുത്തണമെന്നും ആളുകൾ പറയുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതം ഉണ്ടായതാണ് അദ്ദേഹത്തിന്റെ മരണത്തിന് ഇടയാക്കിയത്. അദ്ദേഹം ഏറെ നാളായി കരൾ രോഗത്തിന് ചികിത്സയിലായിരുന്നു.</p>
<p>പൊതുജനങ്ങൾക്കും സഹപ്രവർത്തകർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ ഭൗതികശരീരം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ വടക്കൻ പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചിരുന്നു.തുടർന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് എറണാകുളം വടക്കൻ പറവൂരിലുള്ള അദ്ദേഹത്തിന്റെ വസതിയായ ലാഫിങ് വില്ലയിലാണ് മൃതദേഹം സംസ്കരിച്ചത്.</p>
<h3>ENGLISH SUMMARY</h3>
<p>The entire Malayalam region is mourning the demise of actor Salim Kumar. He passed away on Saturday at a private hospital. The funeral was completed by 3 pm yesterday. Since Salim Kumar's death, various online media outlets have been sharing every scene of celebrities and family members arriving there.</p>
]]></content:encoded>
				</item>
							<item>
					<title>Farzana Palathingal: ബാലന്റെ അമ്മയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ, അവാര്‍ഡ് ഉറപ്പെന്ന് കമന്റുകള്‍, ആരാണ് ഫര്‍സാന പാലത്തിങ്കല്‍?</title>
					<link>https://www.malayalamtv9.com/entertainment/social-media-searching-for-balans-mother-comments-say-an-award-is-guaranteed-who-is-farzana-palathingal-2208844.html</link>
					<pubDate>Sun, 07 Jun 2026 22:32:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/social-media-searching-for-balans-mother-comments-say-an-award-is-guaranteed-who-is-farzana-palathingal-2208844.html</guid>
					<description><![CDATA[<p>Balan Movie Trailer : മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തിലെത്തുന്ന ബാലന്‍ എന്ന ചിത്രത്തെപ്പറ്റിയാണ് ഇപ്പോള്‍ സിനിമാ പ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നത്. രണ്ടര മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയിലര്‍, പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം നിരവധി സര്‍പ്രൈസുകള്‍ ഒരുക്കിവച്ചിരിക്കുന്ന വിരുന്ന് തന്നെയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Balan-Movie-Trailer.jpg" class="attachment-large size-large wp-post-image" alt="Balan Movie Trailer" /></figure><p>മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തിലെത്തുന്ന ബാലന്‍ എന്ന ചിത്രത്തെപ്പറ്റിയാണ് ഇപ്പോള്‍ സിനിമാ പ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നത്. രണ്ടര മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയിലര്‍, പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം നിരവധി സര്‍പ്രൈസുകള്‍ ഒരുക്കിവച്ചിരിക്കുന്ന വിരുന്ന് തന്നെയാണ്. ചിദംബരത്തിന്റെ സംവിധാനവും ജിത്തു മാധവന്റെ കഥയും സുഷിന്‍ ശ്യാമിന്റെ സംഗീതവും ഷൈജു ഖാലിദിന്റെ ക്യാമറയും മിന്നായം പോലെ വന്നുപോകുന്ന ടോവിനോയും പോലീസ് വേഷത്തിലെത്തുന്ന സംവിധായകന്‍ ഗിരീഷ് എ.ഡിയും, ആകെ മൊത്തം ത്രില്ലടിപ്പിക്കുകയാണ് ട്രെയിലര്‍.</p>
<p>പക്ഷേ ഇതിനെല്ലാം പുറമെ എല്ലാവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകമാണ് ട്രെയിലറിലുടനീളം നിറഞ്ഞ് നില്‍ക്കുന്ന അമ്മയും മകനും. അവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെന്ന് എന്തായാലും ഉറപ്പാണ്. അമ്മയായി എത്തുന്ന പുതുമുഖ നടിയെ തേടുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ട്രെയിലറിന്റെ താഴെ വന്നിരിക്കുന്ന കമന്റുകളില്‍ അധികവും അമ്മയായി അഭിനയിച്ചിരിക്കുന്ന നടിയുടെ പ്രകടനത്തെക്കുറിച്ചാണ്.</p>
<h3>ആരാണ് ആ നടി?</h3>
<p>പ്രേക്ഷകര്‍ തിരയുന്ന ആ നടി മുംബൈയില്‍ നിന്നുള്ള ഫര്‍സാന പാലത്തിങ്കല്‍ ആണ്. മലയാളിയാണെങ്കിലും ദുബായിലാണ് ഫര്‍സാന വളര്‍ന്നത്. അവിടുത്തെ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒക്കുപ്പേഷ്ണല്‍ തെറാപ്പിയില്‍ ബിരുദം നേടി. തിയേറ്റര്‍ ആര്‍ട്ടിസ്റ്റും ഒക്യുപ്പേഷ്ണല്‍ തെറാപ്പിസ്റ്റുമായ അവര്‍ മ്യൂസിക് ആല്‍ബത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിവിയ, മക്‌ഡൊണാള്‍ഡ്‌സ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ മോഡലായും അവര്‍ എത്തിയിട്ടുണ്ട്. പഠനകാലത്ത് തന്നെ ഫര്‍സാന നാടക പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.</p>
<h3>ട്രെയിലര്‍ കാണാം:</h3>
<p>https://www.youtube.com/watch?v=cjWTqndgZ_M</p>
<h3>അവാര്‍ഡ് ഉറപ്പെന്ന് പ്രേക്ഷകര്‍</h3>
<p>അദ്യമായാണ് മലയാളികളുടെ മുന്നിലേക്ക് എത്തുന്ന ഫര്‍സാനയുടെ ട്രെയിലറിലെ പെര്‍ഫോമന്‍സ് വച്ചുതന്നെ അവര്‍ക്ക് അവാര്‍ഡ് ഉറപ്പിക്കുകയാണ് പ്രേക്ഷകര്‍. അത്ര സൂക്ഷ്മമായിട്ടാണ് അവര്‍ ഓരോ ഫ്രെയ്മിലും പെര്‍ഫോം ചെയ്തിരിക്കുന്നത്. ഡയലോഗ് ഡെലിവറിയും എക്‌സ്പ്രഷനും ഒന്നിനൊന്ന് മെച്ചം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/entertainment/died-many-times-in-social-media-but-finally-passing-away-for-real-salim-kumar-who-saw-even-death-in-positive-vibe-2208801.html">സമൂഹമാധ്യമങ്ങില്‍ പലതവണ മരിച്ചു, ഒടുവില്‍ ശരിക്കും മരണം, മരണത്തെയും പോസിറ്റീവായി കണ്ട സലീം കുമാര്‍</a></strong></p>
<p>ഒരു പ്രേക്ഷകന്റെ കമന്റ് ഇങ്ങനെ- 'ഇജ്ജാതി മൈക്രോ എക്‌സ്പ്രഷന്‍ ആയിരുന്നു ഓരോ സീനിലും... കുറെ തപ്പി നോക്കി... ഇവരുടെ പേരുപോലും ആര്‍ക്കും അറിയില്ല... ആരാണ് ഇവര്‍? മറ്റ് സിനിമകള്‍ ഏതൊക്കെ ആണ്. ആദ്യ പടത്തില്‍ തന്നെ നമുക്കാ അവാര്‍ഡ് ഒക്കെ അങ്ങ് ഉറപ്പിക്കുവല്ലേ...' ചിത്രത്തില്‍ ഫര്‍സാനയുടെ മകനായി എത്തുന്ന ബാലതാരം ആദിശേഷന്റെ പ്രകടനത്തെയും ട്രെയിലര്‍ കണ്ടവര്‍ അഭിനന്ദിക്കുന്നുണ്ട്. കെ.വി.എന്‍ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആവേശം, രോമാഞ്ചം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ജിത്തു മാധവനാണ് തിരക്കഥ തയ്യാക്കിയിരിക്കുന്നത്. ജൂണ്‍ 19 നാണ് സിനിമ റിലീസ് ചെയ്യുക.</p>
<h3>English Summary</h3>
<p>The upcoming Malayalam movie 'Balan', directed by Chidambaram, has created a massive buzz online following the release of trailer. The biggest talking point has been the incredible perfomance of the mother-son- duo.The actress has been identified as Farzana Palathingal, mumbai based theatre artist and model.</p>
]]></content:encoded>
				</item>
							<item>
					<title>സമൂഹമാധ്യമങ്ങില്‍ പലതവണ മരിച്ചു, ഒടുവില്‍ ശരിക്കും മരണം, മരണത്തെയും പോസിറ്റീവായി കണ്ട സലീം കുമാര്‍</title>
					<link>https://www.malayalamtv9.com/entertainment/died-many-times-in-social-media-but-finally-passing-away-for-real-salim-kumar-who-saw-even-death-in-positive-vibe-2208801.html</link>
					<pubDate>Sun, 07 Jun 2026 19:58:00 +0530</pubDate>
					<dc:creator><![CDATA[Arun Nair]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/died-many-times-in-social-media-but-finally-passing-away-for-real-salim-kumar-who-saw-even-death-in-positive-vibe-2208801.html</guid>
					<description><![CDATA[<p>Salim Kumar&#8217;s view about death : സമൂഹമാധ്യമങ്ങളിലൂടെയാണ് നടന്‍ മരിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. ഈ സംഭവത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ അവതാരകന്‍ ചോദിച്ചപ്പോള്‍ തന്റെ സ്വദസിദ്ധമായ നര്‍മ്മത്തിലൂടെയാണ് അദ്ദേഹം മറുപടി നല്‍കിയത്. ഒരു പക്ഷേ താനായിരിക്കും ഏറ്റവും കൂടുതല്‍ തവണ മരിച്ചിട്ടുണ്ടാവുക, എത്ര തവണ എന്നെ കൊന്നിരിക്കുന്നു. എന്നിട്ട് അത് സ്ഥിരീകരിക്കാന്‍ തന്നെ തന്നെ വിളിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Salimkumar_Actor_Facebook.jpg" class="attachment-large size-large wp-post-image" alt="Salimkumar Actor Facebook" /></figure><p>സലീം കുമാറുമായി ബന്ധപ്പെട്ട് പലതവണ മരണവാര്‍ത്ത പ്രചരിക്കപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയാണ് നടന്‍ മരിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. ഈ സംഭവത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ അവതാരകന്‍ ചോദിച്ചപ്പോള്‍ തന്റെ സ്വദസിദ്ധമായ നര്‍മ്മത്തിലൂടെയാണ് അദ്ദേഹം മറുപടി നല്‍കിയത്. ഒരു പക്ഷേ താനായിരിക്കും ഏറ്റവും കൂടുതല്‍ തവണ മരിച്ചിട്ടുണ്ടാവുക, എത്ര തവണ എന്നെ കൊന്നിരിക്കുന്നു. എന്നിട്ട് അത് സ്ഥിരീകരിക്കാന്‍ തന്നെ തന്നെ വിളിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്, സലീം കുമാര്‍ ചിരിയോടെ പറഞ്ഞു.</p>
<h3>എന്നും മരണത്തെ പോസിറ്റീവായിക്കണ്ടയാള്‍</h3>
<p>മരണമില്ല എന്ന ചിന്തവരുമ്പോഴാണ് അന്യരെ ദ്രോഹിക്കാനൊക്കെ നമ്മള്‍ പോകുന്നത്. ജീവിതം നൈമിഷികമാണെന്നും എപ്പോള്‍ വേണമെങ്കിലും അത് അവസാനിക്കാമെന്നുമായിരുന്നു സലീം കുമാറിന്റെ ഫിലോസഫി. തന്റെ ആ ചിന്തയെ പലരും വിമര്‍ശിക്കാറുണ്ട്. അത് നെഗറ്റീവ് ചിന്താഗതിയാണെന്ന് പറയുന്നത്. അതിനും വ്യക്തമായ മറുപടി അദ്ദേഹത്തിനുണ്ടായിരുന്നു. ഞാന്‍ ഈ ഭൂമിയില്‍ നിന്ന് വിടപറഞ്ഞ് പോകേണ്ടവനാണ്. എനിക്ക് മരണം ഉണ്ടെന്ന് പറയുന്നത് എങ്ങനെ നെഗറ്റീവാകും. അതല്ലെ ഏറ്റവും പോസിറ്റീവായ കാര്യം. അങ്ങനെയൊരു തിരിച്ചറിവ് മനസ്സിലുള്ളതുകൊണ്ട് ആരെയും വേദനിപ്പിക്കാനോ ഉപദ്രവിക്കാനോ താന്‍ പോകാറില്ലെന്നും അദ്ദേഹം അഭിമുഖങ്ങളില്‍ വ്യക്തമാക്കിട്ടുണ്ട്.</p>
<h3><strong>ALSO READ: <a href="https://www.malayalamtv9.com/entertainment/actor-salim-kumars-funeral-was-held-at-his-residence-laughing-villa-in-north-paravur-ernakulam-2208747.html">ഓർമ്മകളിൽ നമ്മെ ചിരിപ്പിച്ചു കൊണ്ടിരിക്കും; നടൻ സലിംകുമാറിന്റെ സംസ്കാരം കഴിഞ്ഞു</a></strong><br />
ഐ.സി.യു കിടക്കയിലെ തിരിച്ചറിവ്</h3>
<p>സലീം കുമാറിന്റെ മരണ വാര്‍ത്ത പുറത്ത് വന്നതിന് ശേഷം ഏറ്റവും അധികം പ്രചരിക്കപ്പെടുന്ന ഒരു അഭിമുഖത്തിന്റെ ഭാഗമുണ്ട്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലെ ഭാഗമാണത്. മരണവുമായി ബന്ധപ്പെട്ടാണ് സംസാരിക്കുന്നത്. സുഖമില്ലാതെ ആശുപത്രിയിലെ ഐ.സി.യുവില്‍ കിടക്കുന്നവേളയാണ് പശ്ചാത്തലം. എന്റെ തൊട്ടടുത്ത് കിടക്കുന്ന ആള്‍ മരിച്ചു. ആരോ സ്‌ക്രിപ്റ്റുപോലെയാണ് അവിടുത്തെ കാര്യങ്ങള്‍ എനിക്ക് തോന്നിയത്.</p>
<p>അസുഖം കൂടുതലാണ്, ബന്ധുക്കളെ വിളിച്ച് കാണിക്കുന്നു, അവര്‍ വന്ന് വിഷമത്തോടെ കണ്ടുപോകുന്നു, ശേഷം ഒരു പത്ത് മിനിറ്റിന് ശേഷം ആ വ്യക്തി മരണപ്പെടുന്നു. അങ്ങനെ തന്റെ ഒപ്പം അവിടെയുണ്ടായിരുന്ന ഒരോരുത്തരായി വിടവാങ്ങിപ്പോകുന്നു. അന്നെനിക്ക് മനസ്സിലായി ജീവിതം ഇത്രയെ ഉള്ളൂ. എത്ര വലിയ നടനാണെങ്കിലും അവാര്‍ഡ് വാങ്ങിയിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ ഇത്രമാത്രം. അങ്ങനെയുള്ള ഞാന്‍ എന്ത് ആഗ്രഹിക്കാനാണ്. എന്ത് തൃപ്തിയോടെ ജീവിക്കാനാണ്. ഭര്‍ത്താവ് എന്ന നിലയില്‍ താര്‍ തൃപ്തനാണ്, അച്ഛനെന്ന നിലയില്‍ താന്‍ തൃപ്തനാണ്, എന്നാല്‍ വ്യക്തിയെന്ന നിലയില്‍ താന്‍ തൃപ്തനല്ല. കാരണം എനിക്കറിയാം എന്റെ യാത്ര എങ്ങോട്ടാണെന്ന്. അദ്ദേഹം പറഞ്ഞുവച്ചു. സ്വാഭാവികമായും അദ്ദേഹം വിടവാങ്ങുമ്പോള്‍, ഏറ്റവും ഹൃദയത്തില്‍ തൊടുന്ന സംഭാഷണം എന്ന നിലയിലാകും ഇത് കൂടുതല്‍ പ്രചരിക്കപ്പെടുന്നത്.</p>
<h3>English Summary</h3>
<p>Actor Salim Kumar had a very clear and positive view of death. Even though false news about his death spread on social media several times, he always handled it with his signature humor. According to him,knowing that life is short kept him from hurting others and helped him stay humble.</p>
]]></content:encoded>
				</item>
							<item>
					<title>Raghav Lawrence: വിജയ് ഒഴിഞ്ഞ ട്രിച്ചി സീറ്റിൽ നടൻ രാഘവ ലോറൻസ്? പതിനൊന്നാം തീയതി ഒരു പ്രഖ്യാപനം ഉണ്ടെന്ന് നടനും</title>
					<link>https://www.malayalamtv9.com/entertainment/actor-raghava-lawrence-to-contest-in-trichy-seat-vacated-by-vijay-rumours-there-will-be-an-announcement-on-the-11th-says-him-2208763.html</link>
					<pubDate>Sun, 07 Jun 2026 17:48:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/actor-raghava-lawrence-to-contest-in-trichy-seat-vacated-by-vijay-rumours-there-will-be-an-announcement-on-the-11th-says-him-2208763.html</guid>
					<description><![CDATA[<p>Raghav Lawrence about Trichy East Election:ഈ മാസം 11ന് അമ്മയുടെ അനുഗ്രഹത്തോടെ ഒരു സുപ്രധാന തീരുമാനം ഉണ്ടാകും എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. ആരാധകരെ ശാന്തരാകുവിൻ എന്ന രീതിയിൽ ആർക്കും എന്തും വ്യാഖ്യാനിക്കാവുന്ന തരത്തിലുള്ള ഒരു പോസ്റ്റാണ് പങ്കുവെച്ചിരിക്കുന്നത്&#8230;&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Vijay-with-Raghav-Lawrence.jpg" class="attachment-large size-large wp-post-image" alt="Vijay With Raghav Lawrence" /></figure><p>ചെന്നൈ: തിരുച്ചിറപ്പള്ളി ഈസ്റ്റിൽ തമിഴക വെട്രികഴകം സ്ഥാനാർത്ഥിയായി രാഘവ ലോറൻസ് മത്സരിക്കാൻ ഒരുങ്ങുന്നു എന്ന് അഭ്യൂഹങ്ങൾ. സംഭവത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരിച്ചെ്തതി നടൻ രാഘവ ലോറൻസ്. അദ്ദേഹം വന്നുകൊണ്ടിരിക്കുന്ന വാർത്തകളെ പൂർണമായി തള്ളിയിട്ടുമില്ല എന്നാൽ അംഗീകരിക്കുകയും ചെയ്യുന്നില്ല. പകരം ഈ മാസം 11ന് അമ്മയുടെ അനുഗ്രഹത്തോടെ ഒരു സുപ്രധാന തീരുമാനം ഉണ്ടാകും എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. ആരാധകരെ ശാന്തരാകുവിൻ എന്ന രീതിയിൽ ആർക്കും എന്തും വ്യാഖ്യാനിക്കാവുന്ന തരത്തിലുള്ള ഒരു പോസ്റ്റാണ് പങ്കുവെച്ചിരിക്കുന്നത്.</p>
<h3>എല്ലാവർക്കും ഹായ്</h3>
<p>എല്ലാവർക്കും ഹായ് പറഞ്ഞുകൊണ്ട് താൻ തിരിച്ചിറപ്പള്ളി ഈസ്റ്റിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ചുള്ള വാർത്തകൾ വിവിധ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെന്നും തന്റെ എല്ലാ മാധ്യമ സുഹൃത്തുക്കൾക്കും ഫോണിലൂടെ തന്നെ ബന്ധപ്പെടുകയും വിശദീകരണം തേടി തന്നെ കാണണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്. താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന തരത്തിലുള്ള ഊഹാഭോഹങ്ങൾ വളരുന്ന സാഹചര്യത്തിലാണ് താൻ തന്നെ ഇതിന് ഒരു പ്രതികരണവുമായി എത്തിയിരിക്കുന്നത് എന്നാണ് രാഘവ ലോറൻസ് കുറിച്ചിരിക്കുന്നത്.</p>
<p>നിലവിൽ താൻ ബെൻസ് എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് എന്നും തന്റെ ഷെഡ്യൂള് പത്താം തീയതി അവസാനിക്കും തന്റെ അമ്മയുടെ അനുഗ്രഹത്തോടെ തന്റെ ജീവിതത്തെ കുറിച്ച് ഒരു സുപ്രധാനമായ തീരുമാനം പതിനൊന്നാം തീയതി അതായത് വ്യാഴാഴ്ച രാവിലെ 9 30ന് പ്രഖ്യാപിക്കും എന്നാണ് രാഘവ ലോറൻസ് തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/india/mk-stalin-says-tvk-government-should-be-brought-down-immediately-is-surviving-with-the-support-of-dmk-allies-2208758.html">ഉടൻ തന്നെ TVK സർക്കാരിനെ താഴെ ഇറക്കണം, നിലനിൽക്കുന്നത് DMK സഖ്യകക്ഷികളുടെ പിന്തുണയിൽ ; ആഹ്വാനവുമായി സ്റ്റാലിൻ</a></strong></p>
<h3>രാഘവ ലോറൻസിന്റെ വാക്കുകൾ</h3>
<p>ഇപ്പോൾ എല്ലാവർക്കും ഹായ്, ഞാൻ ട്രിച്ചി ഈസ്റ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചുള്ള വാർത്തകൾ വിവിധ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എന്റെ എല്ലാ മാധ്യമ സുഹൃത്തുക്കളും ഫോണിലൂടെ എന്നെ ബന്ധപ്പെടുകയും വിശദീകരണം തേടി എന്നെ കാണണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഊഹാപോഹങ്ങൾ വളർന്നതിനാൽ, ഞാൻ അത് പരിഹരിക്കണമെന്ന് ഞാൻ കരുതുന്നു, അതിനാൽ ഈ കുറിപ്പ് പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഇപ്പോൾ ബെൻസിന്റെ ഷൂട്ടിംഗ് തിരക്കിലാണ്, എന്റെ ഷെഡ്യൂൾ 10-ന് അവസാനിക്കും. എന്റെ അമ്മയുടെ അനുഗ്രഹത്തോടെ, എന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു പ്രധാന തീരുമാനം 11-ാം തീയതി വ്യാഴാഴ്ച രാവിലെ 9:30-ന് പ്രഖ്യാപിക്കും.</p>
<p>&nbsp;</p>
<blockquote class="instagram-media" style="background: #FFF; border: 0; border-radius: 3px; box-shadow: 0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width: 540px; min-width: 326px; padding: 0; width: calc(100% - 2px);" data-instgrm-captioned="" data-instgrm-permalink="https://www.instagram.com/p/C7_BMFKx1LG/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14">
<div style="padding: 16px;">
<p>&nbsp;</p>
<div style="display: flex; flex-direction: row; align-items: center;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div>
</div>
</div>
<div style="padding: 19% 0;"></div>
<div style="display: block; height: 50px; margin: 0 auto 12px; width: 50px;"></div>
<div style="padding-top: 8px;">
<div style="color: #3897f0; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: 550; line-height: 18px;">View this post on Instagram</div>
</div>
<div style="padding: 12.5% 0;"></div>
<div style="display: flex; flex-direction: row; margin-bottom: 14px; align-items: center;">
<div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div>
<div style="background-color: #f4f4f4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div>
</div>
<div style="margin-left: 8px;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div>
<div style="width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg);"></div>
</div>
<div style="margin-left: auto;">
<div style="width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div>
<div style="background-color: #f4f4f4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div>
<div style="width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div>
</div>
</div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div>
</div>
<p>&nbsp;</p>
<p style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; line-height: 17px; margin-bottom: 0; margin-top: 8px; overflow: hidden; padding: 8px 0 7px; text-align: center; text-overflow: ellipsis; white-space: nowrap;"><a style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: normal; line-height: 17px; text-decoration: none;" href="https://www.instagram.com/p/C7_BMFKx1LG/?utm_source=ig_embed&amp;utm_campaign=loading" target="_blank" rel="noopener">A post shared by Ragava Lawrence (@actorlawrence)</a></p>
</div>
</blockquote>
<p><script async src="//www.instagram.com/embed.js"></script></p>
<p>തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ നേതാവുമായ സി ജോസഫ് വിജയ് മത്സരിച്ച് വിജയിച്ച രണ്ട് മണ്ഡലങ്ങളിൽ ഒന്നാണ് തിരുച്ചിറപ്പള്ളി ഈസ്റ്റ്. മറ്റൊരു സീറ്റ് ആയ പെരുമ്പൂർ നിലനിർത്തിക്കൊണ്ട് തിരുച്ചിറപ്പള്ളി ഒഴിഞ്ഞിരിക്കുകയാണ് വിജയ്. ഈ സാഹചര്യത്തിലാണ് തിരിച്ചറി പള്ളിയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മണ്ഡലത്തിൽ നടി തൃശൂർ മത്സരിക്കും എന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും അതിനെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഒരു ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല. അതിന് പിന്നാലെയാണ് രാഘവ ലോറൻസ് മത്സരിക്കാൻ ഒരുങ്ങുന്നു എന്ന തരത്തിൽ വാർത്തകൾ എത്തിയത്. എന്നിരുന്നാലും സോഷ്യൽ മീഡിയയിൽ രാഘവ ലോറൻസിന്റെ സ്ഥാനാർത്ഥിത്വത്തെ ആരാധകർ ഇതിനോടകം തന്നെ അംഗീകരിച്ച മട്ടാണ്. അണ്ണന് വിജയാശംസകൾ സ്വാഗതവും നൽകിക്കൊണ്ട് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.</p>
<h3>ENGLISH SUMMARY</h3>
<p>Rumors are rife that Raghava Lawrence is preparing to contest as a Tamil Vetrikazhagam candidate in Tiruchirappalli East. Actor Raghava Lawrence has reacted to the news circulating in the incident. He has not completely rejected the news but he does not accept it either.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Salim Kumar: &#8216;അഞ്ചാം ക്ലാസ് വരെ ഞാൻ മുസ്ലീം ആയിരുന്നു&#8217;; സലിം കുമാർ എന്ന പേര് വന്നത് ഇങ്ങനെ&#8230;</title>
					<link>https://www.malayalamtv9.com/entertainment/actor-salim-kumar-throwback-interview-untold-story-behind-his-name-2208743.html</link>
					<pubDate>Sun, 07 Jun 2026 15:19:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/actor-salim-kumar-throwback-interview-untold-story-behind-his-name-2208743.html</guid>
					<description><![CDATA[<p>Story Behind Salim Kumar&#8217;s Name: ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ സ്വന്തമാക്കി ഹാസ്യനടനായും സ്വഭാവനടനായും ഒരുപോലെ തിളങ്ങിയ മഹാപ്രതിഭയാണ് സലിം കുമാർ. മണവാളനായും പ്യാരിയായും ആശാനായുമൊക്കെ സിനിമാപ്രേമികളുടെ മനസിൽ കൂടുകൂട്ടിയ താരത്തിന്റെ വിയോഗം മലയാളികൾക്ക് തീരാവേദനയാണ് നൽകിയത്. ഇപ്പോഴിതാ, അദ്ദേഹത്തിന്റെ പഴയക്കാല അഭിമുഖങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. </p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/salim-kumar-2.jpg" class="attachment-large size-large wp-post-image" alt="Salim Kumar" /></figure><p>മലയാളത്തിന്റെ ചിരി മുഖം മാഞ്ഞു. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന സലീം കുമാർ ഇന്നലെ രാത്രിയാണ് അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു സലിംകുമാറിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ആരോഗ്യനില വഷയാളതിനെത്തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഹാസ്യത്തിന്റെ ആശാനെ അവസാന നോക്കുകാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.</p>
<p>മലയാള സിനിമയുടെ പകരംവയ്ക്കാനില്ലാത്ത ചിരിയുഗത്തിനാണ് അവസാനമായത്. ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ സ്വന്തമാക്കി ഹാസ്യനടനായും സ്വഭാവനടനായും ഒരുപോലെ തിളങ്ങിയ മഹാപ്രതിഭയാണ് സലിം കുമാർ. മണവാളനായും പ്യാരിയായും ആശാനായുമൊക്കെ സിനിമാപ്രേമികളുടെ മനസിൽ കൂടുകൂട്ടിയ താരത്തിന്റെ വിയോഗം മലയാളികൾക്ക് തീരാവേദനയാണ് നൽകിയത്. ഇപ്പോഴിതാ, അദ്ദേഹത്തിന്റെ പഴയക്കാല അഭിമുഖങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/entertainment/actor-salim-kumars-funeral-was-held-at-his-residence-laughing-villa-in-north-paravur-ernakulam-2208747.html">ഓർമ്മകളിൽ നമ്മെ ചിരിപ്പിച്ചു കൊണ്ടിരിക്കും; നടൻ സലിംകുമാറിന്റെ സംസ്കാരം കഴിഞ്ഞു</a></strong></p>
<h3>സലിം കുമാർ എന്ന പേര് വന്ന വഴി</h3>
<p>സലിം കുമാർ എന്ന പേരിന് പിന്നിലെ കഥ നിരവധി അഭിമുഖങ്ങളിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. സലിം കുമാർ മുസ്ലീം ആണോ ഹിന്ദു ആണോ എന്ന ആശയക്കുഴപ്പം ആളുകൾക്ക് പണ്ട് ഉണ്ടായിരുന്നു. സഹോദരൻ അയ്യപ്പന്റെ പോരാട്ടങ്ങളിൽ ആകൃഷ്ടരായ ഈഴവ കുടുംബങ്ങൾ അവരുടെ മക്കൾക്ക് ജാതി തിരിച്ചറിയാൻ കഴിയാത്ത വിഘം സലീം, നൗഷാദ് എന്നിങ്ങനെ പേരിട്ടിരുന്നു. അങ്ങനെയാണ് തനിക്ക് സലിം എന്ന് പേര് ലഭിക്കുന്നത്, എന്നായിരുന്നു കൗമുദി ടീവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.</p>
<p>കുമാർ എന്ന പേരിനും മറ്റൊരു കഥയുണ്ട്. ചിറ്റാറ്റൂർ എൽപി സ്കൂളിൽ ചേർക്കാനായി ചെന്നപ്പോൾ കുട്ടിയുടെ പേര് എന്താണെന്ന് ടീച്ചർ ചോദിച്ചു. അച്ഛൻ സലിം എന്ന് പറഞ്ഞു. അപ്പോൾ ടീച്ചർ പറഞ്ഞു, അത് പറ്റില്ല, കാരണം കുട്ടി ഹിന്ദുവല്ലേ, പേര് കേട്ടാൽ മുസ്‌ലീങ്ങളെ പോലെ ഇരിക്കുന്നു. അച്ഛനും അതിനെ കുറിച്ച് വലിയ ധാരണ ഒന്നും ഉണ്ടായിരുന്നില്ല. എന്താ ചെയ്യുക എന്ന് അച്ഛൻ ചോദിച്ചപ്പോൾ ടീച്ചർ പറഞ്ഞു, ഒരു കാര്യം ചെയ്യൂ, കുട്ടിയുടെ പേരിന്റെ കൂടെ ഒരു കുമാർ കൂടി ചേർത്തേക്കൂ എന്ന്.</p>
<p>അങ്ങനെ കുമാർ ചേർത്ത് എന്നെ ഹിന്ദുവാക്കി. അഞ്ചാം ക്ലാസ് വരെ ഞാൻ മുസ്ലീം ആയിരുന്നു. ശേഷം ഞാൻ അങ്ങനെ വിശാല ഹിന്ദുവായി എന്നായിരുന്നു തമാശയായി അദ്ദേഹം പറഞ്ഞത്. മൂവി വേൾഡിന് നൽകിയ അഭിമുഖത്തിലായിരുന്നു സലിം കുമാർ പേരിന് പിന്നിലെ കഥ പറഞ്ഞത്.</p>
<h3>English Summary:</h3>
<p>Actor Salim Kumar shared the interesting story behind his unique name. He explained that during the social reform movement inspired by Sahodaran Ayyappan, many Hindu families deliberately gave their children names that did not reveal caste identity.</p>
]]></content:encoded>
				</item>
							<item>
					<title>Actor Salim Kumar: ഓർമ്മകളിൽ നമ്മെ ചിരിപ്പിച്ചു കൊണ്ടിരിക്കും; നടൻ സലിംകുമാറിന്റെ സംസ്കാരം കഴിഞ്ഞു</title>
					<link>https://www.malayalamtv9.com/entertainment/actor-salim-kumars-funeral-was-held-at-his-residence-laughing-villa-in-north-paravur-ernakulam-2208747.html</link>
					<pubDate>Sun, 07 Jun 2026 15:09:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/actor-salim-kumars-funeral-was-held-at-his-residence-laughing-villa-in-north-paravur-ernakulam-2208747.html</guid>
					<description><![CDATA[<p>Actor Salim Kumar Funeral:പൊതുജനങ്ങൾക്കും സഹപ്രവർത്തകർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ ഭൗതികശരീരം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ വടക്കൻ പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചിരുന്നു.തുടർന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് എറണാകുളം വടക്കൻ പറവൂരിലുള്ള അദ്ദേഹത്തിന്റെ വസതിയായ&#8230;&#8230;&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Actor-Salim-Kumar.jpg" class="attachment-large size-large wp-post-image" alt="Actor Salim Kumar" /></figure><p>കൊച്ചി: തലമുറകളെ ചിരിപ്പിച്ച ഹാസ്യ സാമ്രാട്ട് നടൻ സലിം കുമാറിന് വിട നൽകി സിനിമാലോകവും മലയാളക്കരയും. ഔദ്യോഗിക ബഹുമതികളോട് ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അദ്ദേഹത്തിന് ഔദ്യോ​ഗിക ബഹുമതികളോടെ വിട നൽകിയത്.ഇന്നലെ രാത്രി 10: 43 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം.</p>
<p>പൊതുജനങ്ങൾക്കും സഹപ്രവർത്തകർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ ഭൗതികശരീരം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ വടക്കൻ പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചിരുന്നു.തുടർന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് എറണാകുളം വടക്കൻ പറവൂരിലുള്ള അദ്ദേഹത്തിന്റെ വസതിയായ ലാഫിങ് വില്ലയിലാണ് മൃതദേഹം സംസ്കരിച്ചത്.</p>
<p>താൻ മരണപ്പെട്ടു കഴിഞ്ഞാൽ മൃതദേഹം സംസാരിക്കുന്നതിനെ കുറിച്ച് അദ്ദേഹം മുൻകൂട്ടി തന്നെ ചില നിർദ്ദേശങ്ങൾ കുടുംബത്തോട് പറഞ്ഞുവെച്ചിരുന്നു. അത് പ്രകാരം തന്നെയാണ് സംസ്കാര ചടങ്ങുകളും നടന്നത്. മതപരമായ യാതൊരു ചടങ്ങുകളും തനിക്ക് നടത്തേണ്ടതില്ല എന്നും അസ്ഥി ഒരിക്കലും പുഴയിൽ ഒഴുക്കരുത് എന്നും അദ്ദേഹം മരിക്കുന്നതിനു മുമ്പേ തന്നെ കുടുംബത്തോട് പറഞ്ഞിരുന്നു. ആരോഗ്യപരമായി ഏറെ വെല്ലുവിളികൾ അദ്ദേഹം നേരിട്ടിരുന്നു. നാളുകളായി അദ്ദേഹം കരൾ രോഗത്തിന് ചികിത്സയിലായിരുന്നു.</p>
<h3>മാഞ്ഞാലും നമ്മെ ചിരിപ്പിച്ചു കൊണ്ടിരിക്കും....</h3>
<p>മൂന്ന് പതിറ്റാണ്ടിലേറെയായി മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ കലാകാരനാണ് സലിംകുമാർ.'ആദാമിന്റെ മകൻ അബു' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്കാരവും നേടിയിട്ടുണ്ട്. കൊച്ചിൻ കലാഭവൻ തുടങ്ങിയ മിമിക്രി ട്രൂപ്പുകളിലൂടെയാണ് സലിംകുമാർ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.</p>
<p>1996 റിലീസ് ചെയ്ത ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. തെങ്കാശിപ്പട്ടണം മീശമാധവൻ സിഐഡി മൂസ പുലിവാൽ കല്യാണം എന്ന സിനിമകളിലെ കഥാപാത്രങ്ങളാണ് സലിംകുമാർ എന്ന നടനിലെ ഹാസ്യ സാമ്രാട്ടിനെ പുറത്ത് എത്തിച്ചത്. എന്നാൽ ചിരിപ്പിക്കുക മാത്രമല്ല താൻ ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുമെന്നും നിരവധി കഥാപാത്രങ്ങളിലൂടെ സലിംകുമാർ തെളിയിച്ചു.ലാൽ ജോസ് സംവിധാനം ചെയ്ത 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലെ പ്രകടനം അദ്ദേഹത്തിന്റെ കരിയറിലെ വലിയൊരു വഴിത്തിരിവായിരുന്നു.</p>
<p>അതേസമയം ശ്വാസതടസ്സം നേരിട്ടതോടെയാണ് സലിംകുമാറിനെ കഴിഞ്ഞദിവസം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയയും രക്തത്തിലെ അണുബാധയും അനുഭവപ്പെട്ടതോടെ വെന്റിലേറ്റർ ആന്റിബയോട്ടിക്സ് ഡയാലിസിസ് അടക്കമുള്ള വിദഗ്ധ ചികിത്സ അദ്ദേഹത്തിന് ഉറപ്പാക്കിയിരുന്നു. എന്നാൽ ഇതിനിടയിൽ ഹൃദയാഘാതം സംഭവിച്ചതാണ് മരണത്തിലേക്ക് നയിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. സമാനതകളില്ലാത്ത അഭിനയിച്ചയിൽ കൊണ്ട് ഇന്ത്യൻ സിനിമയിൽ പ്രത്യേകിച്ച് മലയാള ചലച്ചിത്രരംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു സലിംകുമാർ എന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്.</p>
<p>ENGLISH SUMMARY</p>
<p>The film industry and Malayalam community bid farewell to the comedy king actor Salim Kumar, who made generations laugh. His funeral was held at 3 pm today with official honors. He passed away at 10:43 pm last night. The cause of death was a heart attack while he was undergoing treatment for pneumonia at a private hospital in Kochi.</p>
]]></content:encoded>
				</item>
							<item>
					<title>ഞാന്‍ പേടികൊണ്ട് കോണ്‍ഗ്രസുകാരനായ ആള്‍, കൂടുതല്‍ സ്‌നേഹിച്ചത് ഇടതുപക്ഷക്കാര്‍;  സലീം കുമാര്‍ അന്ന് പറഞ്ഞത്</title>
					<link>https://www.malayalamtv9.com/entertainment/salim-kumar-once-reveals-that-he-become-a-congress-worker-because-of-fear-but-communist-people-love-him-2208740.html</link>
					<pubDate>Sun, 07 Jun 2026 14:30:00 +0530</pubDate>
					<dc:creator><![CDATA[Arun Nair]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/salim-kumar-once-reveals-that-he-become-a-congress-worker-because-of-fear-but-communist-people-love-him-2208740.html</guid>
					<description><![CDATA[<p>Salim Kumar&#8217;s about his Politics : കോണ്‍ഗ്രസുകാരനാണെന്ന് തുറന്ന് പറയാന്‍ ഒരു മടിയും കാണിക്കാത്ത കലാകാരാനായിരുന്നു സലീം കുമാര്‍. താനെങ്ങനെ കോണ്‍ഗ്രസുകാരനായി എന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ കൃത്യമായി അക്കാര്യം വിവരിക്കുന്നുണ്ട് സലീം കുമാര്‍. പേടിയില്‍ നിന്നുണ്ടായ ഒരു ഭ്രാന്താണ് തന്നെ കോണ്‍ഗ്രസുകാരനാക്കിയത്. ചെറുപ്പത്തിലെ എന്തോ കണ്ട് പേടിച്ചതാണ് എന്നൊക്കെ പറയുന്നത് പോലെ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Salimkumar_Actor.jpg" class="attachment-large size-large wp-post-image" alt="Salimkumar Actor" /></figure><p>താനൊരു കോണ്‍ഗ്രസുകാരനാണെന്ന് തുറന്ന് പറയാന്‍ ഒരു മടിയും കാണിക്കാത്ത കലാകാരാനായിരുന്നു സലീം കുമാര്‍. താനെങ്ങനെ കോണ്‍ഗ്രസുകാരനായി എന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മനോരമ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കൃത്യമായി അക്കാര്യം വിവരിക്കുന്നുണ്ട് സലീം കുമാര്‍. തന്റെ പിതാവ് ഒരു കോണ്‍ഗ്രസുകാരനായിരുന്നു. നോര്‍ത്ത് പറവൂരിലെ ചിറ്റാറ്റുകരയിലാണ് വീട്. അന്നത്തെ കാലത്ത് ആ വാര്‍ഡില്‍ ആകെ ആറ് കുടുംബങ്ങള്‍ മാത്രമേ കോണ്‍ഗ്രസുകാരായിട്ടുള്ളൂ. ഉറച്ച കമ്മ്യൂണിസ്റ്റ് കോട്ടയായ ആ വാര്‍ഡില്‍ ഒരിക്കലെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിക്കണമെന്നത് അച്ഛന്റെ ജീവിതാഭിലാഷമായിരുന്നു. പക്ഷേ അതുണ്ടായില്ല.</p>
<h3>പേടിയില്‍ നിന്നുണ്ടായ ഭ്രാന്ത് തന്നെ കോണ്‍ഗ്രസുകാരനാക്കി</h3>
<p>തിരഞ്ഞെടുപ്പ് ഫലമൊക്കെ വന്ന് കഴിയുമ്പോള്‍ വിജയാഹ്ലാദവുമായി ഇടതുപക്ഷത്തിന്റെ ജാഥ വരും. ഒരു ചെങ്കടല്‍ പോലെയാണ് അത് എത്തുക. അച്ഛന്‍ കോണ്‍ഗ്രസുകാരനായതുകൊണ്ട് തന്റെ വീടിന്റെ മുന്നിലെത്തുമ്പോള്‍ ഈ ജാഥയുടെ വേഗതയൊന്ന് കുറയും, മുദ്രാവാക്യം വിളിയുടെ ശബ്ദം വല്ലാതെ വര്‍ദ്ധിക്കും, മുന്നിലിട്ട് പടക്കം പൊട്ടിക്കും. അതിനപ്പുറം ഒന്നും അവര്‍ ചെയ്യില്ല എങ്കിലും കുട്ടിയായ എന്നെ സംബന്ധിച്ചിടത്തോളം അതൊരു പേടിപ്പെടുത്തുന്ന കാര്യമായിരുന്നു. ആ ശബ്ദവും അച്ഛന്റെ വിഷമിച്ച മുഖവും എല്ലാം വല്ലാത്ത അവസ്ഥയാണ് തന്നിലുണ്ടാക്കിയിരുന്നത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/entertainment/salim-kumars-acting-career-journey-his-famous-characters-in-comedy-and-serious-roles-2208639.html" target="_blank" rel="noopener">Salim Kumar: ട്രോളുകളിലും നിത്യജീവിതത്തിലും നിറഞ്ഞുകത്തുന്ന കഥാപാത്രങ്ങൾ, കോമാളി ഇമേജ് തകർത്ത പകർന്നാട്ടങ്ങൾ</a></strong></p>
<p>ആ പേടിയില്‍ നിന്നുണ്ടായ ഒരു ഭ്രാന്താണ് തന്നെ കോണ്‍ഗ്രസുകാരനാക്കിയത്. ചെറുപ്പത്തിലെ എന്തോ കണ്ട് പേടിച്ചതാണ് എന്നൊക്കെ പറയുന്നത് പോലെ. ചെറുപ്പത്തില്‍ ഇതൊക്കെ കണ്ട് പേടിച്ചാണ് താന്‍ കോണ്‍ഗ്രസുകരാനായത്. അല്ലാതെ കോണ്‍ഗ്രസുകാര്‍ ഇവിടെ തേനും പാലും ഒഴുക്കുമെന്ന് കരുതിയിട്ടോ, ആദര്‍ശത്തില്‍ ആവേശം കൊണ്ടിട്ടോ ഒന്നുമല്ല എന്നും സലീം കുമാര്‍ ആ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.</p>
<h3>ഏറ്റവും കൂടതല്‍ സ്‌നേഹിച്ചത് കമ്മ്യൂണിസ്റ്റുകാര്‍</h3>
<p>കോണ്‍ഗ്രസുകാരനാണെങ്കിലും തന്റെ നാട്ടില്‍ എനിക്ക് കോണ്‍ഗ്രസുകാരായ ഒരു കൂട്ടുകാരന്‍ പോലും ഇല്ലായിരുന്നെന്നും സലീം കുമാര്‍ പറഞ്ഞിട്ടുണ്ട്. തന്നെ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചതും പിന്തുണച്ചതും കൂടുതല്‍ സൗഹൃദങ്ങള്‍ ഉള്ളതുമെല്ലാം കമ്മ്യൂണിസ്റ്റ് പക്ഷത്തുനിന്നാണ്. കലാകാരന്മാരെ പ്രോത്സാഹിപ്പക്കുന്ന കാര്യത്തില്‍ ഇടതുപക്ഷമാണ് മുന്നില്‍ നില്‍ക്കുന്നത്, അതില്‍ യാതൊരുവിധ സംശയവും ഇല്ല. കോണ്‍ഗ്രസിനൊപ്പം ഉറച്ച് നില്‍ക്കുമ്പോഴും തനിക്ക് രാഷ്ട്രീയമോഹങ്ങള്‍ ഒട്ടും ഉണ്ടായിരുന്നില്ല. ആരെയും ഒന്നിനും വേണ്ടി സമീപിച്ചിട്ടില്ല. പാര്‍ട്ടിക്ക് അധികാരം കിട്ടുമ്പോള്‍ അകന്ന് നില്‍ക്കാനാണ് ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ ഒരു കോണ്‍ഗ്രസ്സുകാരനാണെന്ന് തുറന്ന് പറയാന്‍ ഒരു പേടിയും ഉണ്ടായിട്ടില്ല.</p>
<p>രാഷ്ട്രീയം എന്നത് രാഷ്ട്രത്തെ സംബന്ധിക്കുന്നതാണ്, കുടുംബത്തെ സംബന്ധിക്കുന്നതല്ല. അതുകൊണ്ട് തന്നെ തന്റെ രാഷ്ട്രീയം ഒരിക്കലും കുടുംബത്തെ അടിച്ചേല്‍പ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുമില്ല. വ്യക്തിപരമായി ഈ ആള്‍ക്ക് വോട്ട് ചെയ്യണം എന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ല. ചാലക്കുടിയില്‍ ഇന്നസെന്റ് പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ ഭാര്യയും മക്കളും അദ്ദേഹത്തിന് വേണ്ടി വോട്ട് തേടി ഇറങ്ങിയിട്ടുണ്ടെന്നും സലീം കുമാര്‍ പറഞ്ഞിട്ടുണ്ട്.</p>
<h3>English Summary</h3>
<p>Years ago, actor Salim Kumar revealed how he became a congressman. Nothing but fear was the motivation. Despite his political affiliation, he noted that it was actually the communists showered him with the most love and support.</p>
]]></content:encoded>
				</item>
							<item>
					<title>വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍, മറക്കാനാകാത്ത പ്രകടനങ്ങള്‍; സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി</title>
					<link>https://www.malayalamtv9.com/entertainment/pm-narendra-modi-mourns-the-loss-of-salim-kumar-expresses-condolences-to-family-and-admirers-2208738.html</link>
					<pubDate>Sun, 07 Jun 2026 14:15:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/pm-narendra-modi-mourns-the-loss-of-salim-kumar-expresses-condolences-to-family-and-admirers-2208738.html</guid>
					<description><![CDATA[<p>PM Narendra Modi Condoles the Salim Kumar: സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാനതകളില്ലാത്ത അഭിനയശൈലി കൊണ്ട് ഇന്ത്യൻ സിനിമയിൽ, പ്രത്യേകിച്ച് മലയാള ചലച്ചിത്ര രംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Salim-Kumar-3.jpg" class="attachment-large size-large wp-post-image" alt="Salim Kumar" /></figure><p><strong>ന്യൂഡല്‍ഹി/കൊച്ചി:</strong> നടൻ സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാനതകളില്ലാത്ത അഭിനയശൈലി കൊണ്ട് ഇന്ത്യൻ സിനിമയിൽ, പ്രത്യേകിച്ച് മലയാള ചലച്ചിത്ര രംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.</p>
<p>" നടൻ സലിം കുമാറിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും മറക്കാനാകാത്ത പ്രകടനങ്ങളിലൂടെയും തന്റെ സുദീർഘമായ അഭിനയജീവിതത്തിൽ സവിശേഷമായ ഒരു സ്ഥാനം നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഈ ദുഃഖസമയത്ത് എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ലക്ഷക്കണക്കിന് വരുന്ന ആരാധകർക്കുമൊപ്പമാണ്. ഓം ശാന്തി"-മോദി എക്‌സില്‍ കുറിച്ചു.</p>
<h3>മോദിയുടെ ട്വീറ്റ്‌</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">Deeply saddened by the passing of veteran actor Shri Salim Kumar Ji. Over the course of a distinguished career, he made a mark with his versatility and memorable performances across a wide range of roles. My thoughts are with his family and countless admirers in this hour of…</p>
<p>— Narendra Modi (@narendramodi) <a href="https://x.com/narendramodi/status/2063534843133145331?ref_src=twsrc%5Etfw">June 7, 2026</a></p></blockquote>
<p><script async src="https://platform.x.com/widgets.js" charset="utf-8"></script></p>
<p>മുഖ്യമന്ത്രി വി.ഡി. സതീശന്‍, പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരും സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ചിരുന്നു. മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത മുഖവും ചിരിയുമാണ് സലിം കുമാറെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.</p>
<h3>മുഖ്യമന്ത്രിയുടെ വാക്കുകള്‍:</h3>
<p><iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?height=314&amp;href=https%3A%2F%2Fwww.facebook.com%2FVDSatheeshanParavur%2Fvideos%2F1761290185041963%2F&amp;show_text=false&amp;width=560&amp;t=0" width="480" height="360" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
<p>മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലീം കുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. മലയാള ചലച്ചിത്ര മേഖലയിലെ ഒരു അതികായനായിരുന്നു സലിം കുമാറെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്നും രാഹുല്‍ പറഞ്ഞു.</p>
<p>ഇന്ത്യന്‍ സിനിമയ്ക്ക് സലിം കുമാര്‍ നല്‍കിയ സംഭാവന തലമുറകളോളം ഓര്‍മ്മിക്കപ്പെടുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ ചലച്ചിത്ര-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സലിംകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ചു.</p>
<h3>സംസ്‌കാരം വൈകിട്ട് 3.30-ന്‌</h3>
<p>വൈകിട്ട് 3.30-ന് പറവൂരിലെ വീട്ടുവളപ്പിലാണ് സലിംകുമാറിന്റെ സംസ്‌കാരം. ഔദ്യോഗിക ബഹുമതികളോടെ കേരളം സലിംകുമാറിന് വിട നല്‍കും. പറവൂര്‍ ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. പ്രതികൂല കാലാവസ്ഥയിലും നിരവധി പേരാണ് മലയാളത്തിന്റെ അതുല്യ കലാകാരനെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിയത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.</p>
<p>ഇന്നലെ രാത്രി 10.43-നായിരുന്നു സലിം കുമാറിന്റെ അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം.</p>
<p>മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 'ഇഷ്ടമാണ് നൂറുവട്ടം' ആണ് ആദ്യ സിനിമ. 2010-ല്‍ ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ തേടിയെത്തി. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ പ്രകടനത്തിന് 2005-ല്‍ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. കമ്പാര്‍ട്ട്‌മെന്റ്, കറുത്ത ജൂതന്‍, ദൈവമേ കൈതൊഴാം കെ കുമാര്‍ ആകണം എന്നീ മൂന്ന് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.</p>
<h3>English Summary</h3>
<p>Prime Minister Narendra Modi condoled the passing of veteran actor Salim Kumar. He praised the actor's versatile career and memorable on-screen performances. The Prime Minister expressed deep sadness over this great loss. He offered his heartfelt thoughts to the family and countless admirers.</p>
]]></content:encoded>
				</item>
							<item>
					<title>Chinna Chinna Asai Movie: മധുബാലയും ഇന്ദ്രൻസും ഒന്നിക്കുന്ന ചിന്ന ചിന്ന ആസൈ; റിലീസ് തീയതി പുറത്തുവിട്ടു</title>
					<link>https://www.malayalamtv9.com/entertainment/chinna-chinna-asai-madhubala-and-indrans-movie-locked-for-june-19-release-dulquer-salmaans-wayfarer-films-to-distribute-2208715.html</link>
					<pubDate>Sun, 07 Jun 2026 12:32:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/chinna-chinna-asai-madhubala-and-indrans-movie-locked-for-june-19-release-dulquer-salmaans-wayfarer-films-to-distribute-2208715.html</guid>
					<description><![CDATA[<p>Chinna Chinna Asai, Madhubala and indrans movie : വലിയ പ്രേക്ഷക ശ്രദ്ധ നേടിയ എന്റെ നാരായണിക്ക് എന്ന ഹ്രസ്വചിത്രത്തിന് ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ആദ്യ ഫീച്ചർ ഫിലിം കൂടിയാണിത്. സംവിധായിക തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും വാരണാസിയിൽ ആണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Chinna-chinna-asai-movie-.jpg" class="attachment-large size-large wp-post-image" alt="Chinna Chinna Asai Movie" /></figure><p><strong>കൊച്ചി:</strong> മലയാള സിനിമയിലെ പ്രിയതാരങ്ങളായ മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതയായ വർഷാ വാസുദേവ് സംവിധാനം ചെയ്യുന്ന ചിന്ന ചിന്ന ആസൈ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജൂൺ 19 ന് ആഗോളതലത്തിൽ തീയേറ്ററുകളിൽ എത്തും. നടൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്.</p>
<p>വലിയ പ്രേക്ഷക ശ്രദ്ധ നേടിയ എന്റെ നാരായണിക്ക് എന്ന ഹ്രസ്വചിത്രത്തിന് ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ആദ്യ ഫീച്ചർ ഫിലിം കൂടിയാണിത്. സംവിധായിക തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും വാരണാസിയിൽ ആണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.</p>
<h3>ഒരിടവേളയ്ക്ക് ശേഷം മധുബാല മലയാളത്തിലേക്ക്</h3>
<p>ഒരിടവേളയ്ക്ക് ശേഷം ശക്തമായ ഒരു കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വൈകാരിക നിമിഷങ്ങളിലൂടെയും ഗംഭീര പ്രകടനത്തിലൂടെയും ഇന്ദ്രൻസും മധുബാലയും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.</p>
<p>അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾക്കും ചിത്രത്തിലെ ആദ്യ വീഡിയോ ഗാനമായ 'ലർക്ക്' എന്ന ഗാനത്തിനും വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ കഥ പറയുന്നതാണ് ഈ ഗാനം. "കര കവിയാതെ" എന്ന് തുടങ്ങുന്ന, ഗോവിന്ദ് വസന്ത ഈണം നൽകി അഭിജിത് അനിൽകുമാർ ആലപിച്ച ഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.</p>
<h3>ചിത്രത്തിന്റെ അണിയറ പ്രവർത്തകർ</h3>
<p>ചിത്രത്തിന് പിന്നിൽ മലയാളത്തിലെ മുൻനിര സാങ്കേതിക പ്രവർത്തകരാണ് അണിനിരക്കുന്നത്</p>
<ul>
<li>ഛായാഗ്രഹണം: ഫയിസ് സിദ്ധിക്ക്</li>
<li>സംഗീതം: ഗോവിന്ദ് വസന്ത</li>
<li>എഡിറ്റർ: റെക്ക്സൺ ജോസഫ്</li>
<li>വസ്ത്രാലങ്കാരം: സമീറാ സനീഷ്</li>
<li>മേക്കപ്പ്: രഞ്ജിത്ത് അമ്പാടി</li>
<li>സൗണ്ട് ഡിസൈനർ: രംഗനാഥ് രവി</li>
<li>നൃത്തസംവിധാനം: ബ്രിന്ദാ</li>
<li>ഗാനരചന: അൻവർ അലി, ഉമ ദേവി, വരുൺ ഗ്രോവർ, ഗജ്നൻ മിത്കേ</li>
<li>ആലപിച്ചവർ: ചിന്മയി ശ്രീപദ, കപിൽ കപിലൻ, ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, അഭിജിത് അനിൽകുമാർ.</li>
<li>പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായൺ</li>
<li>ആർട്ട് ഡയറക്റ്റർ: സാബു മോഹൻ</li>
</ul>
<p>ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായി നവനീത് കൃഷ്ണയും ലൈൻ പ്രൊഡ്യൂസറായി ബിജു പി കോശിയും പ്രവർത്തിക്കുന്നു. ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരനും പിആർഓ ശബരിയുമാണ്. വാരണാസിയുടെ പശ്ചാത്തലത്തിൽ ഗോവിന്ദ് വസന്തയുടെ ഹൃദയസ്പർശിയായ സംഗീതത്തോടെ ഒരുങ്ങുന്ന ചിന്ന ചിന്ന ആസൈ വലിയ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്.</p>
<h3>English Summary</h3>
<p>The upcoming film <i data-path-to-node="0" data-index-in-node="18">"Chinna Chinna Asai,"</i> directed by debutante Varsha Vasudev and starring Madhoo and Indrans, is scheduled for a global theatrical release on June 19. Entirely shot in Varanasi with music by Govind Vasantha, the movie will be distributed across Kerala by Dulquer Salmaan's Wayfarer Films.</p>
]]></content:encoded>
				</item>
					</channel>
	</rss>
	