<?xml version="1.0" encoding="UTF-8"?>	<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	xmlns:media="http://search.yahoo.com/mrss/">
		<channel>
		 
			<title>Movie News in Malayalam: സിനിമാ വാർത്ത, Mollywood News, Latest Film News in Malayalam, Cinema News in Malayalam, ഇന്നത്തെ പ്രധാന മലയാളം തലക്കെട്ടുകൾ</title>
				<atom:link href="https://www.malayalamtv9.com/feedapi/entertainment" rel="self" type="application/rss+xml" />
		<link>https://www.malayalamtv9.com/entertainment</link>
		 
			<description>Malayalam Movie News, Entertainment News in Malayalam, സിനിമാ വാർത്ത: Latest Mollywood News, Entertainment News and Malayalam Cinema live updates Online at TV9 Malayalam. Read ഇന്നത്തെ പ്രധാന മലയാളം വാർത്തകൾ, Top headline from Kerala, India and the world.</description>
				<lastBuildDate>Thu, 30 Apr 2026 13:18:38 +0530</lastBuildDate>
		<language>ml</language>
		<copyright>https://www.malayalamtv9.com</copyright>
		<generator>https://www.malayalamtv9.com</generator>
		<image>
		<url>https://malayalamtv9.com/wp-content/themes/default/images/logo.png</url>
		 
			<title>Movie News in Malayalam: സിനിമാ വാർത്ത, Mollywood News, Latest Film News in Malayalam, Cinema News in Malayalam, ഇന്നത്തെ പ്രധാന മലയാളം തലക്കെട്ടുകൾ</title>
				<link>https://www.malayalamtv9.com/entertainment</link>
		<width>32</width>
		<height>32</height>
		</image>
							<item>
					<title>Actor Jayaram Innocent: ജയറാം ദൈവത്ത വരെ പറ്റിച്ചിട്ടുണ്ട്, നന്നായി കള്ളം പറയും! വൈറലായി ഇന്നസെന്റിന്റെ വാക്കുകൾ</title>
					<link>https://www.malayalamtv9.com/entertainment/actor-innocent-interview-about-jayaram-says-he-always-telling-lies-he-also-fools-god-2202827.html</link>
					<pubDate>Thu, 30 Apr 2026 13:08:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/actor-innocent-interview-about-jayaram-says-he-always-telling-lies-he-also-fools-god-2202827.html</guid>
					<description><![CDATA[<p>Innocent abou Jayaram:നടൻ ഇന്നസെന്റ് ജീവിച്ചിരിക്കുന്ന കാലത്ത് ജയറാമിനെ പറ്റി പറഞ്ഞ രസകരമായ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ജയറാം അത്യാവശ്യം നുണ പറയുന്ന കൂട്ടത്തിലാണെന്നാണ് ഇന്നസെന്റിന്റെ പക്ഷം. കള്ളം പറയാത്തവരായി ആരുമില്ലെന്നും നമ്മൾ അച്ഛനോടും അമ്മയോടും ചിലപ്പോൾ അധ്യാപകരോടും വരെ കള്ളം പറഞ്ഞിട്ടുണ്ടാവും പക്ഷേ അതൊരു പ്രായം വരെ&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Jayaram-Innocent.jpg" class="attachment-large size-large wp-post-image" alt="Jayaram, Innocent" /></figure><p>മലയാളത്തിൽ ഹാസ്യത്തിന് പുതിയ മുഖം നൽകിയ രണ്ട് അതുല്യ കലാകാരന്മാരാണ് ഇന്നസെന്റും ജയറാമും. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം ഇന്നും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. മനസ്സിനക്കരെ, ഭാഗ്യദേവത, സ്വപ്ന സഞ്ചാരി, കഥ തുടരുന്നു തുടങ്ങി നിരവധി സിനിമകളിലാണ് ജയറാം ഇന്നസെന്റ് എന്നിവർ ഒന്നിച്ചെത്തിയത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകർക്ക് ഏറെ ഇഷ്ടവുമാണ്. ജയറാമിന്റെ തനത് അഭിനയശൈലിയും പിന്നെ ഇന്നസെന്റിന്റെ കോമഡി രംഗങ്ങളും ചേരുന്നതോടെ സിനിമ മികച്ച ഒരു അനുഭവമായിരിക്കും കാഴ്ചക്കാർക്ക് നൽകുന്നത്.</p>
<p>സിനിമയിൽ മാത്രമല്ല സ്വകാര്യ ജീവിതത്തിലും ഇരുവരും തമ്മിൽ നല്ലൊരു ബന്ധം തന്നെ പുലർത്തിയിരുന്നു. ഇപ്പോഴിതാ നടൻ ഇന്നസെന്റ് ജീവിച്ചിരിക്കുന്ന കാലത്ത് ജയറാമിനെ പറ്റി പറഞ്ഞ രസകരമായ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ജയറാം അത്യാവശ്യം നുണ പറയുന്ന കൂട്ടത്തിലാണെന്നാണ് ഇന്നസെന്റിന്റെ പക്ഷം. കള്ളം പറയാത്തവരായി ആരുമില്ലെന്നും നമ്മൾ അച്ഛനോടും അമ്മയോടും ചിലപ്പോൾ അധ്യാപകരോടും വരെ കള്ളം പറഞ്ഞിട്ടുണ്ടാവും പക്ഷേ അതൊരു പ്രായം വരെ.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/entertainment/drishyam-3-teaser-released-mohanlal-returns-as-georgekutty-fans-predict-massive-blockbuster-2202682.html">ഇതുവരെ കണ്ടതൊന്നുമല്ല കഥ, രണ്ടുംകല്‍പിച്ച് ജോര്‍ജുകുട്ടി ഇറങ്ങുന്നു</a></strong></p>
<p>എന്നാൽ ജയറാം അങ്ങനെയല്ല ആ പ്രായത്തിലും താൻ കാണുന്ന കാലത്തും ചെറിയ ചെറിയ കാര്യങ്ങൾക്ക് കള്ളമൊക്കെ പറയും. അതായത് ഇപ്പോൾ സെറ്റിൽ എത്താൻ ലേറ്റ് ആയി കഴിഞ്ഞാൽ അതിനെക്കുറിച്ച് ചോദിച്ചാല്‍ അല്ലെങ്കിൽ വന്നിട്ടില്ലെങ്കിൽ ഒക്കെ ചോദിച്ചാൽ പറയുക അവിടെ അങ്ങനെ ഉണ്ടായിരുന്നു അത് സംഭവിച്ചു ഇത് സംഭവിച്ചു എന്നൊക്കെയാണ്. കള്ളമാണെന്ന് കേൾക്കുന്നവർക്കും അറിയാം എന്നും ഇന്നസെന്റ് പറയുന്നു.</p>
<h3>ഇന്നസെന്റിന്റെ വാക്കുകൾ....</h3>
<p>ജയറാം അല്പം നുണ പറയുന്ന കൂട്ടത്തിലാണ്. പലപ്പോഴും പറയാറുണ്ട് ഞാൻ ഇന്നലെ ഗുരുവായൂരിൽ പോയി. അവിടെ പോയി നന്നായി പ്രാർത്ഥിച്ചു സിനിമയുടെ റിലീസിന് തലേന്നാണ് പോയത്. പ്രാർത്ഥിച്ച് വന്ന് അടുത്ത ദിവസം സിനിമ സൂപ്പർ ഹിറ്റ് ആയി എന്നൊക്കെ. ചിലപ്പോൾ ശരിയായിരിക്കാം. അത് വിശ്വാസം ഉള്ളവരും ഇല്ലാത്തവരും ഉണ്ടാകും. അതുപോലെ സെറ്റിൽ എത്താൻ വൈകിയാലും എത്താൻ പറ്റിയില്ലെങ്കിലൊക്കെ ഇത്തരത്തിൽ ചെറിയ ചെറിയ നുണകൾ പറയും. നമ്മളും പറയും എന്നാലും ഒരു പ്രായം കഴിഞ്ഞാൽ അത് അങ്ങ് നിർത്തും പക്ഷേ ഇത് അങ്ങനെയല്ല. അതുകൊണ്ടുതന്നെ ജയറാമിന്റെ ഈ നുണകൾക്ക് വേണ്ടി ഞാൻ ഒരു കഥ ഇറക്കിയിട്ടുണ്ടായിരുന്നു. അതായത് ജയറാം ഭഗവാനോട് വരെ കള്ളം പറയും എന്ന രീതിയിലായത് ഞാൻ ആ കഥ ഇറക്കിയത്.</p>
<p>മറ്റൊന്നുമല്ല അതായത് ഒരു ദിവസം ജയറാം ഗുരുവായൂരിൽ പോയി അടുത്ത ദിവസം ജയറാമിന്റെ ഒരു സിനിമ റിലീസ് ചെയ്യുകയാണ്. അങ്ങനെ ജയറാം നടയിലെത്തി ഭഗവാനെ എന്ന് വിളിച്ചു. ഭഗവാൻ തിരിഞ്ഞുനോക്കുമ്പോൾ നിൽക്കുന്നത് ജയറാമാണ്. അപ്പോൾ ജയറാം പ്രാർത്ഥിക്കുകയാണ് നാളെ എന്റെ ഒരു സിനിമയുടെ റിലീസ് ആണ്. പക്ഷേ ഞാൻ ഒന്നും കൊണ്ടുവന്നിട്ടില്ല. കഴിഞ്ഞ സിനിമയുടെ റിലീസിന് ഞാനൊരു പത്ത് പവന്റെ അരഞ്ഞാണം കൊണ്ടുവന്നിട്ടുണ്ട്. അപ്പോൾ കൃഷ്ണൻ ഒന്നോർത്തുനോക്കി ഒരുപാട് പേര് ഒരു ഒരുപാട് കാര്യങ്ങൾ കൊണ്ടുവരുന്നത് കൊണ്ട് ജയറാം കൊണ്ടുവന്നത് കൃഷ്ണൻ ഓർത്തില്ലെങ്കിലും പറഞ്ഞു ആ ഞാൻ ഓർക്കുന്നു 10 പവന്റെ ഒരു അരഞ്ഞാണമല്ലേ എന്ന്. ശേഷം ജയറാം പറയുകയാണ് എന്ന് ഞാൻ ഒന്നും കൊണ്ടുവന്നിട്ടില്ല പക്ഷേ നാളെ എന്റെ സിനിമ സൂപ്പർ ഹിറ്റ് ആവുകയാണെങ്കിൽ വേണ്ടത് ചെയ്യാം എന്ന്. അങ്ങനെ പോകും ജയറാമിന്റെ കള്ളമെന്ന് താൻ തമാശ രൂപയാണ് ഒരു കഥ ഉണ്ടാക്കിയിരുന്നതായും ഇന്നസെന്റ് ഓർക്കുന്നു.</p>
<h3>ENGLISH SUMMARY</h3>
<p>Actor Innocent has been making headlines on social media for some interesting things he said about actor Jayaram during his lifetime. Innocent believes that Jayaram is a liar. He added that there is no one who does not lie.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Drishyam 3 Teaser: ഇതുവരെ കണ്ടതൊന്നുമല്ല കഥ, രണ്ടുംകല്‍പിച്ച് ജോര്‍ജുകുട്ടി ഇറങ്ങുന്നു</title>
					<link>https://www.malayalamtv9.com/entertainment/drishyam-3-teaser-released-mohanlal-returns-as-georgekutty-fans-predict-massive-blockbuster-2202682.html</link>
					<pubDate>Wed, 29 Apr 2026 17:09:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/drishyam-3-teaser-released-mohanlal-returns-as-georgekutty-fans-predict-massive-blockbuster-2202682.html</guid>
					<description><![CDATA[<p>Mohanlal Drishyam 3 Teaser Out Watch Video: മൂന്നാം ഭാഗത്തില്‍ ജോര്‍ജുകുട്ടിയുടെ കുടുംബ പശ്ചാത്തലവും അദ്ദേഹത്തിന്റെ മതാപിതാക്കളും സഹോദരന്മാരും ഉള്‍പ്പെടെ ഉണ്ടായേക്കാമെന്നാണ് ടീസറില്‍ നിന്ന് വ്യക്തമാകുന്നത്. കുടുംബത്തെ രക്ഷിക്കാന്‍ ഇതാദ്യമായല്ല ജോര്‍ജുകുട്ടി ഇറങ്ങിത്തിരിക്കുന്നതെന്ന കാര്യം ഉറപ്പ്. നഷ്ടങ്ങളെ കുറിച്ചുള്ള സൂചനയും മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജോര്‍ജുകുട്ടി എന്ന കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Drishyam-3-Teaser-1.jpg" class="attachment-large size-large wp-post-image" alt="Drishyam 3 Teaser (1)" /></figure><p>ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി മോഹന്‍ലാല്‍ നായകനാകുന്ന ദൃശ്യം മൂന്നിന്റെ ടീസറെത്തി. ദൃശ്യം സിനിമയുടെ ആദ്യ രണ്ടുഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ കഥാഗതിയായിരിക്കും ദൃശ്യം മൂന്നിന് ഉണ്ടാകുക എന്നാണ് ടീസറില്‍ നിന്ന് വ്യക്തമാകുന്നത്. തന്റെ കുട്ടിക്കാലത്ത് സംഭവിച്ച നഷ്ടങ്ങളെ കുറിച്ചുള്ള സൂചനയും മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജോര്‍ജുകുട്ടി എന്ന കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്.</p>
<p>മൂന്നാം ഭാഗത്തില്‍ ജോര്‍ജുകുട്ടിയുടെ കുടുംബ പശ്ചാത്തലവും അദ്ദേഹത്തിന്റെ മതാപിതാക്കളും സഹോദരന്മാരും ഉള്‍പ്പെടെ ഉണ്ടായേക്കാമെന്നാണ് ടീസറില്‍ നിന്ന് വ്യക്തമാകുന്നത്. കുടുംബത്തെ രക്ഷിക്കാന്‍ ഇതാദ്യമായല്ല ജോര്‍ജുകുട്ടി ഇറങ്ങിത്തിരിക്കുന്നതെന്ന കാര്യം ഉറപ്പ്.</p>
<p>ദൃശ്യം മൂന്നിന്റെ ടീസര്‍ ഏപ്രില്‍ 29ന് വൈകിട്ട് അഞ്ച് മണിക്ക് എത്തുമെന്ന് മോഹന്‍ലാല്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനല്‍ വഴിയായിരുന്നു റിലീസ്.</p>
<h3>ദൃശ്യം മൂന്ന്</h3>
<p>ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ആദ്യ രണ്ട് ഭാഗങ്ങളും ബോക്‌സ്ഓഫീസില്‍ വലിയ വിജയം കൈവരിച്ചായിരുന്നു തിയേറ്റര്‍ വിട്ടത്. മൂന്നാം ഭാഗത്തിനും റെക്കോഡുകള്‍ ഭേദിച്ച് മൂന്നേറാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.</p>
<p>മോഹന്‍ലാലിന്റെ ജന്മദിനമായ മെയ് 21ന് ചിത്രം തിയേറ്ററുകളിലെത്തും. നേരത്തെ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, മോഹന്‍ലാലും മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുന്ന പാട്രിയറ്റിന്റെ റിലീസ് വരുന്നത് കാരണം ദൃശ്യം മെയ് 21ലേക്ക് നീട്ടിവെക്കുകയായിരുന്നു.</p>
<p>2013ലാണ് ദൃശ്യത്തിന്റെ ഒന്നാം ഭാഗം റിലീസ് ചെയ്തത്. പിന്നീട് 2021ല്‍ രണ്ടാം ഭാഗം ഒടിടി റിലീസായെത്തി. ഇതിന് തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ പോലും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിതാ നാല് വര്‍ഷത്തിന് ശേഷമാണ് മൂന്നാം ഭാഗം വരുന്നത്. ഈ നാല് വര്‍ഷങ്ങള്‍ കൊണ്ട് ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചിരിക്കാം.</p>
<p>എന്നാല്‍ ആദ്യ രണ്ട് ഭാഗങ്ങളെയും പോലെ ദൃശ്യം മൂന്ന് ഒരു ഹെവി ഇന്റലിജന്റ് സിനിമയല്ലെന്നാണ് ജീത്തു ജോസഫ് പറയുന്നത്. ഈ ഭാഗത്തോടെ ദൃശ്യം സിനിമകള്‍ അവസാനിക്കുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ദൃശ്യം മൂന്നിന്റെ ഷൂട്ടിങ് അവസാനിക്കും മുമ്പ് തന്നെ 350 കോടി ക്ലബ്ബിലേക്കായിരുന്നു ചിത്രത്തിന്റെ യാത്ര. പനോരമ സ്റ്റുഡിയോസാണ് ഇത്രയും വലിയ തുക നല്‍കി സിനിമ സ്വന്തമാക്കിയത്. മലയാള സിനിമയില്‍ ആദ്യമായി 50 കോടി നേടുന്ന ചിത്രം കൂടിയാണ് ദൃസ്യം 1. 75 കോടിയാണ് ചിത്രത്തിന്റെ ആകെ കളക്ഷന്‍. മലയാള സിനിമയിലെ എല്ലാ റെക്കോഡുകളും ദൃശ്യം 3 തകര്‍ത്തെറിയുമെന്നാണ് ആരാധകരുടെ വിശ്വാസം.</p>
<p>ആശിര്‍വാദ് സിനിമാസ്-പനോരമ സ്റ്റുഡിയോസ്-പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍ക്കുന്ന ചിത്രത്തില്‍ മലയാളത്തിലെയും മറ്റുഭാഷകളിലെയും പ്രമുഖ താരങ്ങള്‍ വേഷമിടുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/entertainment/actress-ansiba-hassan-revelas-esther-anil-father-comment-about-drishyam-3-movie-cast-choosen-them-as-mohanlal-and-meena-daughters-2202628.html" target="_blank" rel="noopener">Drishyam 3: ” മക്കൾ രണ്ടും എന്തേ ഇങ്ങനെ…”; ദൃശ്യത്തിലെ കാസ്റ്റിംഗിനെ പറ്റി എസ്തറിന്റെ അച്ഛൻ പറഞ്ഞതിനെക്കുറിച്ച് അൻസിബ</a></strong></p>
<p>മീന, അന്‍സിബ ഹസ്സന്‍, എസ്തര്‍ അനില്‍, മുരളി ഗോപി, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, സിദ്ദിഖ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍.</p>
<h3>ദൃശ്യം മൂന്നിന്റെ ടീസര്‍</h3>
<p><iframe title="YouTube video player" src="https://www.youtube.com/embed/IVH0umuNU-k?si=-F4H1-x8Ar4dl6PQ" width="480" height="360" frameborder="0" allowfullscreen="allowfullscreen"></iframe></p>
<p>&nbsp;</p>
<h3>English Summary</h3>
<p>The teaser of Drishyam 3 starring Mohanlal has been released creating huge excitement among fans With Mohanlal returning as Georgekutty expectations are high and fans are already predicting another blockbuster</p>
]]></content:encoded>
				</item>
							<item>
					<title>Sajna Noor: &#8216;എനിക്ക് ഒരാൾ ഒരു വിവരം തന്നു, അതൊരു മൈനർ കേസാണ്, ഇനി സഹിക്കാൻ വയ്യ&#8217;; ഫിറോസ് ഖാനെതിരെ ഗുരുതര ആരോപണവുമായി സജ്‌ന</title>
					<link>https://www.malayalamtv9.com/entertainment/former-bigg-boss-contestant-sajna-noor-reveals-serious-allegations-against-ex-husband-firoz-khan-2202668.html</link>
					<pubDate>Wed, 29 Apr 2026 16:06:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/former-bigg-boss-contestant-sajna-noor-reveals-serious-allegations-against-ex-husband-firoz-khan-2202668.html</guid>
					<description><![CDATA[<p>Sajna Noor Allegation Against Firoz Khan: താനും ഫിറോസിന്റെ ആദ്യ ഭാര്യയും സമാനമായ ക്രൂരതകൾക്ക് ഇരയായിരുന്നുവെന്നും, ഫിറോസിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും സ്വന്തം മകളുടെ പ്രായമുള്ള 17 വയസുകാരിയെ പീഡിപ്പിച്ചുവെന്നുമാണ് സജ്‌ന പുറത്തുവിട്ട വിഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. തൻ്റെ വാദങ്ങൽ തെറ്റാണെന്ന തരത്തിൽ അയാൾ രം​ഗത്തെത്തിയേക്കാമെന്നും താരം വെളിപ്പെടുത്തി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Sajna-Noor-Allegation-Against-Firoz-Khan.jpg" class="attachment-large size-large wp-post-image" alt="Sajna Noor Allegation Against Firoz Khan" /></figure><p>സീരിയിൽ നടനും ബി​ഗ് ബോസ് മുൻ മത്സാരാർത്ഥിയുമായിരുന്ന ഫിറോസ് ഖാനെതിരെ (Firoz Khan) പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ സജ്‌ന നൂർ (Sajna Noo). തൻ്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് സജ്ന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. താനും ഫിറോസിന്റെ ആദ്യ ഭാര്യയും സമാനമായ ക്രൂരതകൾക്ക് ഇരയായിരുന്നുവെന്നും, ഫിറോസിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും സ്വന്തം മകളുടെ പ്രായമുള്ള 17 വയസുകാരിയെ പീഡിപ്പിച്ചുവെന്നുമാണ് സജ്‌ന പുറത്തുവിട്ട വിഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.</p>
<p>പല കാര്യങ്ങൾക്കും തൻ്റെ കൈയ്യിൽ വാക്കാൽ പറയുന്ന തെളിവുകളെ ഉള്ളൂവെന്നും, ചില മുറിവുകളുടെ പാട് മാത്രമാണ് നിലനിൽക്കുന്നതെന്നും സജ്ന തുറന്നടിച്ച്. തൻ്റെ വാദങ്ങൽ തെറ്റാണെന്ന തരത്തിൽ അയാൾ രം​ഗത്തെത്തിയേക്കാമെന്നും താരം വെളിപ്പെടുത്തി. സാമ്പത്തികമായി തന്നെ തകർക്കുകയും തന്റെ പേരിലുള്ള വസ്തുവകകൾ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഫിറോസ് ഖാൻ തന്നെയോ തന്റെ മക്കളെയോ കൊല്ലാൻ പോലും മടിയില്ലാത്ത ഒരു ക്രിമിനൽ സ്വഭാവമുള്ള വ്യക്തിയാണെന്നും സജ്‌ന വീഡിയോയിൽ ആരോപിച്ചു.</p>
<h3>സജ്ന നൂറിൻ്റെ വാക്കുകൾ ഇങ്ങനെ</h3>
<p>കർമ്മ കർമ്മ... ഇത് പറഞ്ഞിരിക്കാൻ എനിക്ക് സമയമില്ല. കർമ്മ ചെയ്യട്ടെ എന്ന് പറഞ്ഞിരിക്കാനും സാധിക്കില്ല. അതിനായി കാത്തിരുന്നാൽ എനിക്കിനി പലതും കാണേണ്ടിയും കേൾക്കേണ്ടിയും വരും. അതുകൊണ്ട് ഞാൻ നിയമപരമായി മുന്നോട്ട് പോവുകയാണ്. എൻ്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി ഈ നിമിഷം വരെ ഞാൻ ഫിറോസിനെ പേടിച്ച് ജീവിച്ചിട്ടുണ്ട്. എനിക്ക് ഇനി പേടിക്കാൻ വയ്യ. പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ ഇടുമ്പോൾ കുഞ്ഞിനെ ബാധിക്കുമെന്നോർത്താണ് ക്ഷമിച്ചത്.</p>
<p>എനിക്ക് എൻ്റെ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്. 2024ലാണ് എൻ്റെയും ഫിറോസിൻ്റെയും കല്ല്യാണം നടക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും എല്ലാം തുറന്നുപറഞ്ഞാണ് വിവാഹം ചെയ്തത്. എൻ്റെ കുഞ്ഞിനെ പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞാണ് ഇയാൾ എൻ്റെ ജീവിതത്തിലേക്ക് വരുന്നത്. ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ അയാളുടെ സ്വഭാവം മാറി തുടങ്ങി. എൻ്റെ കുഞ്ഞിനെ കാണാൻ വിടുന്നില്ല. അപ്പോൾ തന്നെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു.</p>
<p>എന്നിട്ടും ഞാൻ സഹിച്ചു. പിന്നീട് കുഞ്ഞുവേണമെന്ന് പറഞ്ഞു, കുഞ്ഞായി. ​ഗർഭിണിയായിരുന്ന സമയത്ത് പോലും കരച്ചിലും വല്ലാത്ത അവസ്ഥയുമായിരുന്നു. അനുഭവിക്കുന്നവർക്കെ അറിയാവു. ഞാൻ കരയുമ്പോൾ അയാൾ പറയുന്നത് എൻ്റെ ആദ്യത്തെ മോൾ കാരണമാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അവളില്ലായിരുന്നെങ്കിൽ ലൈഫ് നന്നായേനെ എന്നൊക്കെയായിരുന്നു. എൻ്റെ സഹോദരിയാണ് എൻ്റെ കുഞ്ഞുങ്ങളെ നോക്കുന്നത്. അവളില്ലായിരുന്നേൽ എൻ്റെ കുഞ്ഞ് അനാഥയായേനെ.</p>
<p>എനിക്ക് ഒരുതരിപോലും ഫിറോസിനെ സംശയം ഉണ്ടായിരുന്നില്ല. ഒരു ദിവസം രാത്രി ഫിറോസിൻ്റെ ഫോണിലേക്ക് വിളിച്ചപ്പോൾ അത് ബിസിയായിരുന്നു. ആരാണെന്ന് ചോദിച്ചപ്പോൾ ​ഗൾഫിലുള്ള കൂട്ടുകാരനാണെന്ന് പറഞ്ഞ് ഒഴിഞ്ഞു. തലേദിവസം പറഞ്ഞ സ്ഥലമല്ല പിറ്റേ ദിവസം പറഞ്ഞത്. അപ്പോൾ മുതൽ സംശയം തോന്നി. ഞാൻ കോൾ റെക്കോർഡുകൾ പരിശോധിച്ചപ്പോൾ കേട്ടത് ഒരു പെണ്ണും കേൾക്കാൻ ആ​ഗ്രഹിക്കാത്ത കാര്യങ്ങളാണ്. അത്രയും വൃത്തിക്കെട്ട് വാക്കുകളാണ് മറ്റൊരു പെണ്ണുമായി സംസാരിച്ചത്.</p>
<p>അവിടെവച്ച് ഞാൻ ഒരു ഭ്രാന്തിയെപ്പോലെ കരഞ്ഞുവിളിച്ചു അവരുടെ വീട്ടുകാരോട് പറഞ്ഞു. ഞാൻ അങ്ങനെ അവിടെ കണ്ട ഒരു ബ്ലേഡ് എടുത്ത് കൈ മുറിച്ച്. എൻ്റെ കൈയ്യിൽ അതിൻ്റെ പാടുണ്ട്. അങ്ങനെ എൻ്റെ കാലുപിടിച്ച് കരഞ്ഞ് വീണ്ടും അയാളോടൊപ്പം ജീവിക്കാൻ തുടങ്ങി. പിന്നെയും ആറു മാസം കഴിഞ്ഞ് വീണ്ടുമൊരു സംഭവം ഉണ്ടായി. അങ്ങനെ പ്രശ്നങ്ങൾ രൂക്ഷമായി കൊണ്ടിരുന്നു.</p>
<p>ഇയാളുടെ കണ്ണിൽ ഞാനും എൻ്റെ വീട്ടുകാരും വെറും മോശക്കാരികൾ, വേശ്യകൾ, തെണ്ടികൾ. പക്ഷേ ഈ ഞങ്ങൾ തന്നെയല്ലേ കഷ്ടപ്പെട്ട് രണ്ട് കുഞ്ഞുങ്ങളെ നോക്കുന്നത്? സഹികെട്ടാണ് ഇതൊക്കെ പറയുന്നത്. എന്റെ ജീവിതത്തിൽ ആരൊക്കെ വന്നാലും ഇവനെന്താണ്. ഇവനെന്താണ് പ്രശ്നം. എനിക്ക് ഒരാൾ ഒരു വിവരം തന്നിട്ടുണ്ട്, അത് ഞാൻ വിളിച്ചു തിരക്കി. അതൊരു മൈനർ കേസാണ്. സ്വന്തം മകളുടെ പ്രായമുള്ള, 17 വയസുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്. ആ കുഞ്ഞ് എന്നോട് റിക്വസ്റ്റ് ചെയ്യുകയാണ്, 'ഇത്താ എന്റെ പേര് ഇതിനകത്ത് എടുത്തിടല്ലേ, എനിക്ക് കല്യാണം കഴിക്കാനുള്ളതാണ് എന്ന് '. അതുകൊണ്ട് ഞാൻ അത് പറയുന്നില്ല.</p>
<h3>സജ്ന നൂർ പുറത്തുവിട്ട വീഡിയോ</h3>
<p><iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?height=476&amp;href=https%3A%2F%2Fwww.facebook.com%2Freel%2F976099714882482%2F&amp;show_text=false&amp;width=267&amp;t=0" width="480" height="360" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
<h3>English Summary:</h3>
<p>Former Bigg Boss Contestant Sajna Noor Reveals Serious Allegations Against Ex Husband Firoz Khan. She Says POCSO Case Against Him And Faces Assault From Him. Sajna Shares Three Videos In Her Social Media Platform Against Firoz Khan.</p>
]]></content:encoded>
				</item>
							<item>
					<title>Lakshmi Nakshatra: അറിയാത്ത കാര്യങ്ങളെ പറ്റി അഭിപ്രായം പറയാൻ നമ്മൾ ആരുമല്ല&#8230;; ഷിയാസ് കരീനെക്കുറിച്ച് ലക്ഷ്മി നക്ഷത്ര</title>
					<link>https://www.malayalamtv9.com/entertainment/lakshmi-nakshatra-response-to-actor-shiyas-kareem-latest-women-assault-controversy-2202665.html</link>
					<pubDate>Wed, 29 Apr 2026 15:51:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/lakshmi-nakshatra-response-to-actor-shiyas-kareem-latest-women-assault-controversy-2202665.html</guid>
					<description><![CDATA[<p>Lakshmi Nakshatra About Shiyas kareem: ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെയുള്ള ലൈംഗിക പരാതിയിലാണ് ലക്ഷ്മി നക്ഷത്ര തൻ്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പ്രണയം നടിച്ച് 49 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പ്രവാസി വ്യവസായിയായ യുവതി ഷിയാസിനെതിരെ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ ഷിയാസിനെതിരെ പാലാരിവട്ടം പോലീസ് കേസെടുക്കുകയും ചെയ്തു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Lakshmi-Nakshatra-About-Shiyas-kareem.jpg" class="attachment-large size-large wp-post-image" alt="Lakshmi Nakshatra About Shiyas Kareem" /></figure><p>മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര (Lakshmi Nakshatra). തനതായ സംസാരശൈലി കൊണ്ടും ചിരി കൊണ്ടും 'സ്റ്റാർ മാജിക്' എന്ന പരിപാടിയിലൂടെ ലക്ഷ്മിക്ക് മലയാള മിനിസ്ക്രീനിൽ വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. തമാശകളും കൗണ്ടറുകളും നിറഞ്ഞ ലക്ഷ്മിയുടെ അവതരണ ശൈലിക്ക് പ്രായഭേദമന്യേ ധാരാളം ആരാധകരാണുള്ളത്. സോഷ്യൽ മീഡിയിലും താരം വളരെയധികം സജീവമാണ്. ഇപ്പോഴിതാ നടനും ബി​ഗ് ബോസ് മുൻ താരവുമായിരുന്ന ഷിയാസ് കരീമിനെതിരെ (Shiyas Kareem) ഉയരുന്ന വിവാദങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് ലക്ഷ്മി.</p>
<p>ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെയുള്ള ലൈംഗിക പരാതിയിലാണ് ലക്ഷ്മി നക്ഷത്ര തൻ്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പ്രണയം നടിച്ച് 49 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പ്രവാസി വ്യവസായിയായ യുവതി ഷിയാസിനെതിരെ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ ഷിയാസിനെതിരെ പാലാരിവട്ടം പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ സംഭവത്തിൽ കൂടുതലൊന്നും അറിയില്ലെന്നും സമൂഹ മാധ്യമങ്ങളിലൂടെ അറിഞ്ഞ കാര്യങ്ങൾ മാത്രമാണ് തനിക്ക് അറിയാവുന്നതെന്നുമാണ് ലക്ഷ്മി പറയുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/entertainment/case-registered-against-actor-and-bigg-boss-fame-shiyas-kareem-over-women-assault-complaint-2202347.html">‘നഗ്നദൃശ്യങ്ങൾ പകർത്തി, അശ്ലീല സൈറ്റുകൾക്ക് നൽകുമെന്ന് ഭീഷണി’: ഷിയാസ് കരീമിനെതിരെ കേസെടുത്തു</a></strong></p>
<h3>ലക്ഷ്മി നക്ഷത്രയുടെ വാക്കുകളിലേക്ക്</h3>
<p>ഷിയാസ് കരീമിനെതിരെ വരുന്ന വാർത്തകൾ ശരിയായി തോന്നുണ്ടോ എന്നായിരുന്നു ലക്ഷ്മിയോടുള്ള ചോദ്യം, ലക്ഷ്മി പറഞ്ഞ ഇങ്ങനെ... " ഞാൻ ഒരു കാര്യം പറയട്ടെ, നിങ്ങളെ പോലെ തന്നെ ഓൺലൈൻ മീഡിയകളിലൂടെയും ന്യൂസ് ചാനലുകളിലും മാത്രമെ ഞാൻ ഷിയാസിൻ്റെ ആ വാർത്ത കണ്ടിട്ടുള്ളൂ. നമുക്ക് അറിയാത്ത കാര്യങ്ങൾ അല്ലെങ്കിൽ നമുക്ക് നേരിട്ട് അനുഭവമില്ലാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ നമ്മൾ ആരുമല്ല. അത് സത്യമാണോ അല്ലെങ്കിൽ നുണയാണോ എന്നൊക്കെ എങ്ങനെയാണ് ഒരു അഭിപ്രായം പറയുക.</p>
<p>നിങ്ങളെപ്പോലെ തന്നെ ഒരു പ്രേക്ഷകയാണ് ഞാനും. ഒരു ദിവസം കാലത്ത് എണ്ണീറ്റപ്പോഴാണ് ഞാനും വാർത്തകളിലൂടെ ഈ വിവരം അറിയുന്നത്. എന്തായാലും ഇപ്പോൾ അത് പോലീസ് കേസായിട്ടുണ്ട്. കാര്യങ്ങളൊക്കെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. സത്യമെന്താണെന്നുള്ളത് പുറത്ത് വരട്ടെ. നീത് ന്യായ വകുപ്പുകൾ എല്ലാം ഉണ്ടല്ലോ. സത്യം അത് എന്താണെങ്കിലും പുറത്തുവരട്ടെ എന്ന് തന്നെയാണ് ആ​ഗ്രഹിക്കുന്നത്. അത്രയും മാത്രമെ പറയാനുള്ള. അറിയാത്ത കാര്യത്തിലും കാണാത്ത കാര്യത്തിലും അഭിപ്രായം പറയാൻ ആരുമല്ല.</p>
<h3>ഷിയാസ് കരീമിനെതിരായ പരാതി</h3>
<p>2023 ജൂണിൽ സോഷ്യൽ മീഡിയ വഴിയാണ് ഷിയാസ് കരീമും യുവതിയും പരിചയപ്പെടുന്നത്. പരിചയം ഒടുവിൽ സൗഹൃദമായി. 2024ൽ ഷിയാസിനൊപ്പം ലിവിംഗ് റിലേഷനിലായി. ആദ്യ തൻ്റെ കൈയ്യിൽ നിന്ന് പലപ്പോഴായി 10 ലക്ഷം രൂപ ഷിയാസ് കൈക്കലാക്കി. യുവതിയുടെ കുടുംബ സ്വത്ത് വിറ്റ കാര്യം അറിഞ്ഞതിന് പിന്നാലെ വീണ്ടും 22 ലക്ഷം രൂപ ചോദിച്ച് വാങ്ങുകയായിരുന്നു. ജിം തുടങ്ങാനെന്ന് പറഞ്ഞാണ് വാങ്ങിയത്. ജിം തുടങ്ങിയാൽ അതിൽ പങ്കാളിയാക്കാമെന്ന് യുവതിക്ക് വാഗ്ദാനവും നൽകുകയും ചെയ്തു.</p>
<p>അതുകൂടാതെ ആജീവനാന്തകാലം യുവതിയെ ഒപ്പം നിർത്തുമെന്നും വാഗ്ദാനം നൽകി. അതിനിടെ ആരോഗ്യ പ്രശ്നത്തെ തുടർന്ന് യുവതിക്ക് ഗർഭപാത്രം നീക്കേണ്ടതായി വന്നു. ആ സമയം ഷിയാസ് തനിക്ക് മറ്റൊരു വിവാഹം കഴിക്കണമെന്ന് പറയുകയും, ഈ സമയത്തും പരാതിക്കാരിയെ ലൈംഗിക ചൂഷണം ചെയ്യുകയുമായിരുന്നു. വിവാഹത്തിനായി വസ്ത്രങ്ങൾ എടുക്കാനും വിവാഹ സൽക്കാരം നടത്താനുമെന്ന പേരിൽ ഷിയാസ് വീണ്ടും യുവതിയുടെ കയ്യിൽ നിന്ന് പണം വാങ്ങി. ഷിയാസിൻ്റെ പിന്നീടുള്ള വിവാഹത്തിന് ശേഷവും പരാതിക്കാരിയുമായി അടുപ്പം തുടരുകയും ലൈംഗിക ചൂഷണം നടത്തുകയും ചെയ്തിരുന്നു.</p>
<p>കൊച്ചിയിലും കോഴിക്കോടുമായി പല ഹോട്ടലുകളിലും ലൈംഗിക ചൂഷണത്തിന് ഇരയായതായി യുവതി പരാതിയിൽ പറയുന്നു. യുവതി എതിർത്തതോടെ സുഹൃത്തുമായി കോഴിക്കോടുള്ള ഫ്ലാറ്റിൽ അതിക്രമിച്ച് കയറി, സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും ഇതടക്കം ഷിയാസിനൊപ്പമുള്ള നഗ്നദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണിയോടൊപ്പം 49 ലക്ഷം രൂപ തട്ടിയെടുത്തതായും യുവതി പരാതിയിൽ പറയുന്നു.</p>
<h3>English Summary:</h3>
<p>Actor and former Bigg Boss Malayalam contestant Shiyas Kareem is facing serious allegations women assault and financial fraud case. A woman filed a complaint at the Palarivattom police station And case registered against him. Here is Anchor Lakshmi Naksthra Response to Shiyas kareem controversy.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Manju Pathrose: &#8216;അമ്മ വെള്ളം കോരിക്കൊണ്ട് വരുമ്പോൾ പ്രസവിച്ചു, ഞാൻ പ്രസവം നിർത്തിയത് ആ കാരണത്താൽ&#8217;</title>
					<link>https://www.malayalamtv9.com/entertainment/actress-manju-pathrose-reacts-to-akhil-marars-viral-comments-on-labour-and-hospitals-2202639.html</link>
					<pubDate>Wed, 29 Apr 2026 14:31:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/actress-manju-pathrose-reacts-to-akhil-marars-viral-comments-on-labour-and-hospitals-2202639.html</guid>
					<description><![CDATA[<p>Manju Pathrose Reacts to Akhil Marar’s Viral Comments: പണ്ട് കാലത്ത് സ്ത്രീകൾ പ്രസവം ആസ്വദിച്ചിരുന്നുവെന്നും ആശുപത്രികളാണ് ഇപ്പോൾ കാര്യങ്ങൾ സങ്കീർണമാക്കിയത് എന്നുമായിരുന്നു അഖിൽ മാരാറുടെ പരമാർശം. ഇതിനെതിരെ നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, അഖിലിന്റെ പ്രസ്താവനയിൽ സ്വന്തം നിലപാട് അറിയിച്ചിരിക്കുകയാണ് നടി മഞ്ജു പത്രോസ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Manju-Pathrose.jpg" class="attachment-large size-large wp-post-image" alt="Manju Pathrose" /></figure><p>പ്രസവത്തെ കുറിച്ചുള്ള അഖിൽ മാരാറുടെ പരാമർശം ഏറെ വിമർശങ്ങൾക്കും ട്രോളുകൾക്കും വഴിയൊരുക്കിയിരുന്നു. പണ്ട് കാലത്ത് സ്ത്രീകൾ പ്രസവം ആസ്വദിച്ചിരുന്നുവെന്നും ആശുപത്രികളാണ് ഇപ്പോൾ കാര്യങ്ങൾ സങ്കീർണമാക്കിയത് എന്നുമായിരുന്നു അഖിൽ മാരാറുടെ പരമാർശം. ഇതിനെതിരെ നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, അഖിലിന്റെ പ്രസ്താവനയിൽ സ്വന്തം നിലപാട് അറിയിച്ചിരിക്കുകയാണ് നടി മഞ്ജു പത്രോസ്.</p>
<h3>മഞ്ജു പത്രോസിന്റെ വാക്കുകൾ</h3>
<p>പഴയകാലത്ത് സ്ത്രീകൾക്ക് അത്രയധികം ആരോഗ്യം ഉണ്ടായിരുന്നുവെന്നും അത് വച്ച് ഇന്നത്തെ സ്ത്രീകളെ സാമ്യപ്പെടുത്തരുതെന്നും മഞ്ജു പത്രോസ് പറഞ്ഞു. അമ്മയ്ക്ക് കുളത്തിൽ നിന്ന് വെള്ളം കോരി കൊണ്ട് വരുന്ന സമയത്ത് വേദന വന്നിട്ട് സർക്കാർ ആശുപത്രിയിൽ പോയി എന്നെ പ്രസവിച്ചിട്ട് തിരിച്ച് വരുവായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അത് അന്ന് ചിലപ്പോൾ ഈസിയായിരുന്നേക്കാം. അന്നത്തെ കാലത്തെ ആരോഗ്യനില അങ്ങനെയായിരുന്നേക്കാം</p>
<p>അന്ന് വണ്ടി ഉണ്ടോ, മുറ്റം അടിക്കാൻ ആരെങ്കിലുമുണ്ടോ, മിക്സിയുണ്ടോ, എല്ലാം സ്വയം ചെയ്തു കൊണ്ടിരുന്ന സ്ത്രീകളുടെ മസ്കുലിൻ കപ്പാസിറ്റി അന്ന് കൂടിയിരുന്നിട്ടുണ്ടായിരിക്കണം. എന്നാൽ ഇന്നത്തെ സാഹചര്യം അതുപോലെ അല്ല. ജനിച്ച് വീഴുമ്പോൾ മുതൽ ഓരോ മിഷ്യനിലാണ്. ഒന്നിനുമുള്ള ആരോഗ്യമില്ല.</p>
<p>പ്രസവം ഈസിയാണെന്ന് പറയാനേ പാടില്ല. ഞാൻ പേടിച്ചാണ് പ്രസവം നിർത്തിയത്. എന്‍റേത് സിസേറിയനായിരുന്നു. സർക്കാർ ആശുപത്രിയിൽ നല്ല സൗകര്യത്തിൽ തന്നെയാണ് പ്രസവിച്ചത്. എന്നാൽ സിസേറിയൻ കഴിഞ്ഞതിന് ശേഷമുള്ള വേദന ഇപ്പോഴും ഓർമിയിലുണ്ട്. അത് മറക്കുമെന്ന് എല്ലാവരും പറയും.</p>
<p>എനിക്ക് ശ്വാസം വിടാനേ പറ്റുന്നുണ്ടായിരുന്നില്ല. പിറ്റേ ദിവസം നമ്മളെ നടത്തിക്കും. തത്വ ചിന്ത പറയുന്നവർക്ക് അത് ഈസിയായി പറയാം. പക്ഷേ സഹജീവികളെ മനുഷ്യനായി കാണാൻ പഠിക്കുക. എന്തൊരു വിഡ്ഢിത്തമാണ് പറയുന്നത് എന്നും മഞ്ജു പത്രോസ് പറഞ്ഞു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/entertainment/screen-writer-benny-p-nayarambalam-about-behind-comedy-scene-in-kalyanaraman-sadhya-eating-2202642.html">അതെന്താടാ നിനക്ക് ചോറ് വേണ്ടാത്തെ? കല്യാണരാമനിലെ ഈ സീനിനു പിന്നിലും ഉണ്ട് ഒരു കഥ</a></strong></p>
<h3>അഖിൽ മാരാർ പറഞ്ഞത്</h3>
<p>സ്ത്രീകൾ ആസ്വദിച്ച് ചെയ്തിരുന്ന പ്രസവത്തെ സങ്കീർണ്ണമാക്കിയത് ആശുപത്രികൾ ആണെന്നായിരുന്നു അഖിൽ മാരാറുടെ പ്രസ്താവന. ഒരു കാലത്ത് സ്ത്രീകൾ പ്രസവം എന്ന് പറയുന്നത് വളരെ കൂൾ ആയി ചെയ്തിരുന്ന കാര്യമാണ്. പണ്ടൊക്കെ തമാശയായിട്ട് ചിലർ പറയുന്നത് കേൾക്കാം, ആ സ്ത്രീ പ്രസവിച്ചിട്ട് അവിടെ പോയിരുന്ന് രണ്ട് കിലോ അരി ഇടിച്ചിട്ടുണ്ടെന്ന്. അപ്പൊ ഇത്ര നിസ്സാരമായിട്ട് സ്ത്രീകൾ വളരെ എൻജോയ് ചെയ്തിരുന്ന ഒരു പ്രോസസിനെ ഇവിടുത്തെ കുറെ ആശുപത്രികളും വന്ന് മാറ്റിയതാണ്. രക്ഷകർത്താക്കളെ ഇങ്ങനെ പ്രഷർ കയറ്റുകയാണ്.</p>
<p>അതോട് കൂടി ആധി കേറി. പ്രഗ്നന്റ് ആയി കഴിഞ്ഞാൽ തനിക്കെന്തോ മാരക രോഗമാണെന്ന് ഒരു പെൺകുട്ടിയുടെ മനസ്സിലേക്ക് ഇട്ടുകൊടുക്കുകയാണ്. ഇതിനെ ഇങ്ങനെ പേടിപ്പിച്ച് പേടിപ്പിച്ച് അവസാനം സിസേറിയനുമായി ആകെ കോംപ്ലിക്കേറ്റഡ് ആക്കി വെക്കും എന്നാണ് അഖിൽ മാരാർ പറഞ്ഞത്. സംഭവത്തിൽ വലിയ വിമർശനം ഉയർന്നിരുന്നു. സ്ത്രീകളുടെ പ്രസവം സങ്കീര്‍ണ്ണമാക്കിയത് ആശുപത്രികളാണെന്ന വസ്തുതാ വിരുദ്ധ പരാമര്‍ശം സമൂഹത്തില്‍ പ്രചരിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവനയില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർ പരാതിയും നൽകിയിരുന്നു. ആരോഗ്യ വകുപ്പിലെ മെഡിക്കല്‍ ഓഫീസറായ ഡോ. കെ. പ്രതിഭ ചീഫ് സെക്രട്ടറിക്കാണ് പരാതി നല്‍കിയത്. എന്നാൽ വീണ്ടും താൻ പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അഖിൽ മാരാർ ചെയ്തത്. തന്റെ പ്രസ്താവനയെ ന്യായീകരിച്ച് നിരവധി പോസ്റ്റുകളാണ് ഫെയ്സ്ബുക്കിൽ പങ്ക് വച്ചത്.</p>
<h3>ഫെയ്സ്ബുക്ക് പോസ്റ്റ്</h3>
<p><iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FAkhilmarar123%2Fposts%2Fpfbid02EA3WpCMrskFrnGhQpRruv3qX63mQkewfnvg9Pn6FXYpArcJ4xxyw5grWptbMFQzNl&amp;show_text=true&amp;width=500" width="480" height="360" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
<h3>English Summary:</h3>
<p>Actress Manju Pathrose Reacts to Akhil Marar’s Viral Comments on Labour and Hospitals, Says, childbirth isn't easy. She stopped giving birth because she was scared and Don't compare women in the past with women today.</p>
<div class="KFFQ0c xKf9F"></div>
]]></content:encoded>
				</item>
							<item>
					<title>Kalyanaraman Movie: അതെന്താടാ നിനക്ക് ചോറ് വേണ്ടാത്തെ? കല്യാണരാമനിലെ ഈ സീനിനു പിന്നിലും ഉണ്ട് ഒരു കഥ</title>
					<link>https://www.malayalamtv9.com/entertainment/screen-writer-benny-p-nayarambalam-about-behind-comedy-scene-in-kalyanaraman-sadhya-eating-2202642.html</link>
					<pubDate>Wed, 29 Apr 2026 14:24:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/screen-writer-benny-p-nayarambalam-about-behind-comedy-scene-in-kalyanaraman-sadhya-eating-2202642.html</guid>
					<description><![CDATA[<p>Kalyanaraman Movie Comedy Scene:സിനിമയിൽ കല്യാണം കഴിഞ്ഞതിനു ശേഷം സദ്യ കഴിക്കുന്ന ഇന്നും ആളുകൾ ചിരി പടർത്തുന്നതാണ്.ഈ സീനിൽ സലിംകുമാർ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും ദിലീപ് വന്ന് തർക്കിക്കുന്നതും എല്ലാം ആദ്യമേ എഴുതിയിരുന്നതാണ്. ആ സമയത്ത് ഭക്ഷണം വിളമ്പുന്ന ആള് മാത്രമായിട്ടായിരുന്നു ഇന്നസെന്റ് ചേട്ടൻ ഉണ്ടായത്. പക്ഷേ അവിടെ അദ്ദേഹത്തിന് പെർഫോം ചെയ്യാനായിട്ട് ഒന്നുമില്ല എന്നൊരു തോന്നൽ ഉണ്ടായി. അപ്പോൾ ഇന്നസെന്റ് തന്നെയാണ്&#8230;.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Kalyana-Raman-Movie-Scene.jpg" class="attachment-large size-large wp-post-image" alt="Kalyana Raman Movie Scene" /></figure><p>ചില സിനിമയും സീനുകളും എല്ലാം എത്ര കണ്ടാലും മടുക്കില്ല. അത്തരത്തിൽ മലയാളികൾ എന്നും മടുപ്പില്ലാതെ കാണുന്ന ഒരു സിനിമയാണ് കല്യാണരാമൻ. സിദ്ദിഖ് ലാൽ കൂട്ടുകെട്ടിന്റെ തിരക്കഥയിൽ 2002 ൽ റിലീസ് ചെയ്ത ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത് ദിലീപ്, കുഞ്ചാക്കോ ബോബൻ, നവ്യാനായർ എന്നിവരാണ്. തെക്കേടത്ത് രാമൻകുട്ടി എന്ന കല്യാണരാമന്റെയും കുടുംബത്തിന്റെയും കഥയാണ് സിനിമയുടെ പശ്ചാത്തലം. കോമഡി രംഗങ്ങളാൽ നിറഞ്ഞു നിന്ന സിനിമ ഒരു നല്ല കുടുംബ ചിത്രം കൂടിയാണ്. ആദ്യപകുതിയിൽ കോമഡി രംഗങ്ങൾ ആണെങ്കിൽ അടുത്ത പകുതിയിൽ ഇമോഷണൽ സീനുകളും വൈകാരികമായ നിരവധി മുഹൂർത്തങ്ങളാലും സിനിമ സമ്പന്നമായിരുന്നു.</p>
<p>ചിത്രത്തിലെ മറ്റു അഭിനേതാക്കളായിരുന്നു സലിംകുമാർ, ഇന്നസെന്റ് എന്നിവർ. ഇവരുടെ സീനുകൾ എല്ലാം തന്നെ ഒന്നിനൊന്ന് മെച്ചം. അത്തരത്തിൽ സിനിമയിലെ ഇന്നും കാഴ്ചക്കാരിൽ ചിരി പടർത്തുന്ന ഒരു രംഗമാണ് കല്യാണം കഴിഞ്ഞ് സദ്യ കഴിക്കുന്ന സീൻ. ഇന്നസെന്റ് വന്ന് ചേട്ടാ കുറച്ചു ചോറ് ഇടട്ടെ എന്ന ഒറ്റ ചോദ്യത്തിൽ തുടങ്ങുന്ന സീൻ അതെന്താടാ നീ ചോറ് കഴിക്കാത്തത് എന്ന തലത്തിലേക്ക് എത്തുന്ന രംഗം ഏവർക്കും ഇഷ്ടമുള്ളതാണ്. ഇപ്പോഴിതാ ആ സീനിനു പിന്നിലുള്ള കഥയെ കുറിച്ച് പറയുകയാണ് തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലം. ഈ സീനിൽ സലിംകുമാർ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും ദിലീപ് വന്ന് തർക്കിക്കുന്നതും എല്ലാം ആദ്യമേ എഴുതിയിരുന്നതാണ്.</p>
<h3>ഉണ്ണുന്നവനും വിളമ്പുന്ന വരും തമ്മിലുള്ള തർക്കം</h3>
<p>ആ സമയത്ത് ഭക്ഷണം വിളമ്പുന്ന ആള് മാത്രമായിട്ടായിരുന്നു ഇന്നസെന്റ് ചേട്ടൻ ഉണ്ടായത്. പക്ഷേ അവിടെ അദ്ദേഹത്തിന് പെർഫോം ചെയ്യാനായിട്ട് ഒന്നുമില്ല എന്നൊരു തോന്നൽ ഉണ്ടായി. അപ്പോൾ ഇന്നസെന്റ് തന്നെയാണ് അദ്ദേഹത്തിന്റെ നാട്ടിൽ ഇത്തരത്തിൽ കല്യാണസദ്യ വിളമ്പുന്ന സമയത്ത് ഉണ്ടായ ഒരു പ്രശ്നത്തെക്കുറിച്ച് ദിലീപിനോട് പറയുന്നത്. ഇത്ര മാത്രമേ പറഞ്ഞിരുന്നുള്ളൂ ഉണ്ണുന്നവനും വിളമ്പുന്ന വരും തമ്മിലുള്ള തർക്കം. അതിന്റെ പേരിൽ അവസാനം വിളമ്പുന്നയാൾ ബേസിനിൽ ഉണ്ടായ ചോറ് മുഴുവൻ കഴിക്കുന്ന ആളുടെ ഇലയിലേക്ക് വിളമ്പി.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/actress-ansiba-hassan-revelas-esther-anil-father-comment-about-drishyam-3-movie-cast-choosen-them-as-mohanlal-and-meena-daughters-2202628.html">” മക്കൾ രണ്ടും എന്തേ ഇങ്ങനെ…”; ദൃശ്യത്തിലെ കാസ്റ്റിംഗിനെ പറ്റി എസ്തറിന്റെ അച്ഛൻ പറഞ്ഞതിനെക്കുറിച്ച് അൻസിബ</a></strong></p>
<p>അത് ശരിക്കും ഇന്നസെന്റിന്റെ നാട്ടിൽ നടന്നൊരു തർക്കം ആയിരുന്നു. പിന്നീട് അതാണ് താൻ സെറ്റിൽ ഇരുന്നുകൊണ്ട് എഴുതി പൂർത്തിയാക്കി ചിത്രത്തിൽ ഒരു രം​ഗമായി ഉൾക്കൊള്ളിച്ചത് എന്ന് ബെന്നി പറയുന്നു. അതിൽ ഇന്നസെന്റ് ചേട്ടന്റെ കൂടെ അഭിനയിച്ച ആൾ തന്റെ നാട്ടുകാരനാണ്. നിരവധി നാടകങ്ങളിലൊക്കെ അഭിനയിച്ച അദ്ദേഹവും സിനിമയുടെ സെറ്റിൽ വന്നിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന് കാര്യമായ റോൾ ഒന്നുമില്ലാതിരിക്കുമ്പോഴാണ് ഇങ്ങനെയൊരു രംഗം കടന്നുവന്നത്. അങ്ങനെ രണ്ടുപേരും കൂടെ ചേർന്ന് ആ സീൻ നന്നായി തന്നെ പൂർത്തീകരിച്ചു എന്നും ബെന്നി പറഞ്ഞു.</p>
<p>എടുത്ത് തുടങ്ങുമ്പോൾ തങ്ങൾക്ക് ഈ സീൻ ഇത്രത്തോളം ഹിറ്റ് ആകും എന്ന് അറിയില്ലായിരുന്നു പക്ഷേ എടുത്തു കഴിഞ്ഞപ്പോൾ ആ സെറ്റിലുള്ളവർ എല്ലാവരിലും വലിയ ചിരിയായിരുന്നു എന്നും ബെന്നി പി നായരമ്പരം ഓർക്കുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്.സിനിമയും സിനിമയിലെ രംഗങ്ങളെയും പോലെ തന്നെ ഇതിലെ ഓരോ ഗാനങ്ങൾക്കും ഇന്നും ആരാധകർ ഏറെയാണ്.പല ഗാനങ്ങളും മലയാളികളുടെ ഹിറ്റ് ലിസ്റ്റിൽ ഇന്നും ആദ്യം തന്നെ ഇടം പിടിച്ചിട്ടുണ്ട്.</p>
<h3>ENGLISH SUMMARY</h3>
<p>Screenwriter Benny P. Nayarambalam talks about the scene that took place while eating sadhya in the movie Kalyanaraman. Actor Innocent says that the comedy scene is based on a real incident that happened in his hometown.</p>
]]></content:encoded>
				</item>
							<item>
					<title>Drishyam 3: &#8221; മക്കൾ രണ്ടും എന്തേ ഇങ്ങനെ&#8230;&#8221;; ദൃശ്യത്തിലെ കാസ്റ്റിംഗിനെ പറ്റി എസ്തറിന്റെ അച്ഛൻ പറഞ്ഞതിനെക്കുറിച്ച് അൻസിബ</title>
					<link>https://www.malayalamtv9.com/entertainment/actress-ansiba-hassan-revelas-esther-anil-father-comment-about-drishyam-3-movie-cast-choosen-them-as-mohanlal-and-meena-daughters-2202628.html</link>
					<pubDate>Wed, 29 Apr 2026 13:31:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/actress-ansiba-hassan-revelas-esther-anil-father-comment-about-drishyam-3-movie-cast-choosen-them-as-mohanlal-and-meena-daughters-2202628.html</guid>
					<description><![CDATA[<p>Drishyam 3 Movie:അൻസിബ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തനിക്ക് സ്വയം തോന്നിയ ഒരു കാര്യത്തെക്കുറിച്ച് എസ്തറിന്റെ അച്ചൻ കൂടി പറഞ്ഞപ്പോൾ തനിക്ക് ശരിക്കും അത് അങ്ങനെയല്ലേ എന്ന് തോന്നിയെന്നാണ് പറയുന്നത്. കേട്ടപ്പോൾ തനിക്ക് ശരിക്കും ചിരി വന്നു. താൻ അത് ചിരിച്ചുകൊണ്ട് ആലോചിക്കുകയും ചെയ്തു ഞാനും ഇത് ചിന്തിച്ചിരുന്നുവല്ലോ എന്ന്. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു അൻസിബ സംസാരിച്ചത്&#8230;&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Ansiba-Hassan-Drishyam-3-clip.jpg" class="attachment-large size-large wp-post-image" alt="Ansiba Hassan, Drishyam 3 Clip" /></figure><p>മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിത്തു ജോസഫ് ചിത്രമാണ് ദൃശ്യത്തിന്റെ മൂന്നാം ഭാഗം. മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മീനയാണ് നായിക. മക്കളായി എസ്തർ അനിൽ, അൻസിബ എന്നിവരും എത്തുന്നു. ഒരു സിനിമയുടെ ഒന്നാം ഭാഗം മുതൽ അതേ ആകാംഷയോടെ മറ്റു ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന അപൂർവ്വം സിനിമകളിൽ ഒന്നാണ് ദൃശ്യം. കാത്തിരിപ്പിന് വിരാമമിട്ട് മെയ് 21ന് സിനിമ തിയേറ്ററിൽ എത്തും എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി അൻസിബയും എസ്തറും നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ദൃശ്യം മൂന്നാം ഭാ​ഗവുമായി ബന്ധപ്പെട്ട് നിരവധി വിശേഷങ്ങൾ ആണ് ഇരുവരും തമ്മിൽ പങ്കുവെക്കുന്നത്.</p>
<p>അതിനിടയിൽ അൻസിബ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തനിക്ക് സ്വയം തോന്നിയ ഒരു കാര്യത്തെക്കുറിച്ച് എസ്തറിന്റെ അച്ചൻ കൂടി പറഞ്ഞപ്പോൾ തനിക്ക് ശരിക്കും അത് അങ്ങനെയല്ലേ എന്ന് തോന്നിയെന്നാണ് പറയുന്നത്. മറ്റൊന്നുമല്ല, ദൃശ്യം സിനിമയിൽ അച്ഛനായി വരുന്നത് മോഹൻലാലാണ്. അമ്മയായി എത്തിയത് മീനയും. രണ്ടുപേരും നല്ല സൗന്ദര്യമുള്ളവരാണ്. എന്നാൽ മക്കളായി വന്നത് ഒന്ന് താനാണ്. ആ അച്ഛന്റെയും അമ്മയുടെയും സൗന്ദര്യത്തിന് അനുസരിച്ച് ഒരു മകളാണോ താനെന്ന് പലപ്പോഴും തമാശ രൂപേണ ചിന്തിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം സെറ്റിൽവെച്ച് എസ്തറിന്റെ അച്ഛൻ അത് തുറന്നു പറയുകയും ചെയ്തു. അച്ഛനും അമ്മയും കാണാൻ നല്ല ഭംഗിയുണ്ട് എന്നിട്ട് മക്കൾ എന്തേ ഇങ്ങനെ ആയിപ്പോയി എന്ന്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/director-tulasi-das-reveals-kunchacko-boban-father-is-not-interested-to-he-act-with-dileep-2202449.html">ആ കാരണത്താൽ ദിലീപിനൊപ്പം അഭിനയിക്കുന്നത് കുഞ്ചാക്കോ ബോബന്റെ അച്ഛന് ഇഷ്ടമായിരുന്നില്ല; തുളസി ദാസ്</a></strong></p>
<h3><strong> ഞാനും ഇത് ചിന്തിച്ചിരുന്നുവല്ലോ....</strong></h3>
<p>അത് കേട്ടപ്പോൾ എനിക്ക് ശരിക്കും ചിരി വന്നു. ഞാൻ അത് ചിരിച്ചുകൊണ്ട് ആലോചിക്കുകയും ചെയ്തു ഞാനും ഇത് ചിന്തിച്ചിരുന്നുവല്ലോ എന്ന്. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു അൻസിബ സംസാരിച്ചത്. അതേസമയം സിനിമയിലെ വിശേഷങ്ങൾ എസ്തറും പങ്കുവെച്ചു. സിനിമയുടെ ആദ്യഭാഗത്തിൽ പോലീസ് സ്റ്റേഷനിൽ അകത്തു വച്ച് ഉണ്ടായ ഒരു സീനിൽ ഷാജോൺ ചെയ്ത സഹദേവൻ എന്ന പോലീസുകാരന്റെ കഥാപാത്രം മോഹൻലാലിനെ ചവിട്ടുന്ന ഒരു രംഗമുണ്ട്. അത് ആ സമയത്ത് അമ്മയും മക്കളും ഒരു സൈഡിൽ നിൽക്കുമ്പോൾ വീണ ഉടനെ തന്നെ മോഹൻലാൽ ഭാര്യയും മക്കളെയും നോക്കി ഇതൊന്നും പ്രശ്നമല്ല എന്ന രീതിയിൽ മുഖത്ത് ഒരു ഭാവം വരുത്തുന്നുണ്ട്. ഇത്തരം ഷോട്ടുകളിൽ അങ്ങനെയുള്ള ഭാവങ്ങളെല്ലാം വരുത്തുവാൻ മോഹൻലാലിന് മാത്രമേ സാധിക്കുവെന്നാണ് എസ്തർ അനിൽ പറയുന്നത്.</p>
<p>അതേസമയം മെയ് 21ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഇന്ന് വൈകിട്ട് 5 മണിക്ക് പ്രേക്ഷകർക്ക് മുന്നിൽ എത്തും. സിനിമ പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് അപ്പുറം ആയിരിക്കുമോ എന്ന ചർച്ച ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു കഴിഞ്ഞു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രംറീമേക്ക് ചെയ്തിട്ടുണ്ട്. ഹിന്ദിയിൽ അക്ഷയ് കുമാറും തമിഴിൽ കമലഹാസനും തെലുങ്കിൽ വെങ്കിടേഷുമായിരുന്നു മോഹൻലാലിന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാൽ മലയാളികളെ സംബന്ധിച്ച് മോഹൻലാൽ കഥാപാത്രത്തിന്റെ സ്ഥാനത്ത് മറ്റൊരു നായകനെയും സങ്കൽപ്പിക്കാൻ ആകില്ല എന്നത് മറ്റൊരു സത്യവും.</p>
<h3>ENGLISH SUMMARY</h3>
<p>An interview given by Ansiba and Esther anil as part of the promotion of the drishyam 3 movie is currently gaining attention on social media. The two share many details related to the third part of Drishyam.Meanwhile, what Ansiba said is gaining attention on social media about cast choosen them as mohanlal and meena daughters.</p>
]]></content:encoded>
				</item>
							<item>
					<title>Toxic release postponed: ടോക്സിക് ഇനി ജൂൺ 4-ന് ഇല്ല, പുതിയ ആഗോള റിലീസ് തീയതി ഉടൻ</title>
					<link>https://www.malayalamtv9.com/entertainment/yashs-toxic-no-longer-releasing-on-june-4-new-worldwide-date-soon-2202607.html</link>
					<pubDate>Wed, 29 Apr 2026 11:29:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/yashs-toxic-no-longer-releasing-on-june-4-new-worldwide-date-soon-2202607.html</guid>
					<description><![CDATA[<p>Yash’s Toxic No Longer Releasing on June 4: ചിത്രം പൂർത്തിയായതായി കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ജോലികൾ കഴിഞ്ഞിട്ടും റിലീസ് അനിശ്ചിതമായി നീളുന്നത് ആരാധകർക്കിടയിൽ ആശങ്കയുണ്ടാക്കുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാനായി കൂടുതൽ സമയം വേണമെന്ന ടീമിന്റെ നിലപാട് എല്ലാവരെയും തൃപ്തിപ്പെടുത്തിയിട്ടില്ല. യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി തുടങ്ങിയ വൻ താരനിര അണിനിരക്കുന്നു. ഏകദേശം 700-800 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Toxic-Release-date-.jpg" class="attachment-large size-large wp-post-image" alt="Toxic Release Date" /></figure><p><strong>ബെംഗളൂരു:</strong> കന്നഡ സൂപ്പർ താരം യഷ് കേന്ദ്രകഥാപാത്രമാകുന്ന ബ്രഹ്മാണ്ഡ ചിത്രം ടോക്സിക് നിശ്ചയിച്ചിരുന്ന തീയതിയിൽ റിലീസ് ചെയ്യില്ലെന്ന് ഔദ്യോഗിക അറിയിപ്പ്. ചിത്രത്തിന്റെ നിർമ്മാതാക്കൾ കൂടിയായ കെ.വി.എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും യഷും സംയുക്തമായാണ് ഈ തീരുമാനം അറിയിച്ചത്.</p>
<p>മുൻപ് പ്രഖ്യാപിച്ചിരുന്ന ജൂൺ 4-ന് ചിത്രം തിയേറ്ററുകളിൽ എത്തില്ല. സിനിമാകോളിൽ (CinemaCon) ലഭിച്ച വൻ സ്വീകാര്യത കണക്കിലെടുത്ത്, ചിത്രം ആഗോളതലത്തിൽ ഒരേസമയം വലിയ രീതിയിൽ റിലീസ് ചെയ്യാനാണ് ടീമിന്റെ തീരുമാനം. ഇതിനായി അന്താരാഷ്ട്ര വിതരണക്കാരുമായുള്ള ചർച്ചകൾ നടക്കുകയാണ്. സിനിമയുടെ ജോലികൾ പൂർത്തിയായെന്നും, കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി റിലീസ് തീയതി ക്രമീകരിക്കുകയാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി.</p>
<p><strong>Also Read - <a href="https://www.malayalamtv9.com/entertainment/gopi-sundar-opens-up-about-his-personal-life-and-music-know-his-life-journey-2202473.html" target="_blank" rel="noopener">ട്രോളുകൾ കണ്ട് മടുത്തിട്ടില്ല, ഞാൻ എപ്പോഴും ഹാപ്പിയാണ്… ഗോപി സുന്ദർ മനസ്സ് തുറക്കുന്നു</a></strong></p>
<p>ഇന്ത്യൻ സിനിമയെ ആഗോളതലത്തിൽ ഉയർത്താനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും, അതിനായി അല്പം സമയം കൂടി ആവശ്യമാണെന്നും താരം പറഞ്ഞു. ആരാധകരുടെ കാത്തിരിപ്പിന് അർഹമായ ഒരു ചിത്രം തന്നെയായിരിക്കും ഇതെന്നും അദ്ദേഹം ഉറപ്പുനൽകി. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം കെ.വി.എൻ പ്രൊഡക്ഷൻസും യഷും ചേർന്നാണ് നിർമ്മിക്കുന്നത്. പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും.</p>
<h3>സിനിമ പൂർത്തിയായിട്ടും വൈകുന്നത് എന്തുകൊണ്ട്?</h3>
<p>ചിത്രം പൂർത്തിയായതായി കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ജോലികൾ കഴിഞ്ഞിട്ടും റിലീസ് അനിശ്ചിതമായി നീളുന്നത് ആരാധകർക്കിടയിൽ ആശങ്കയുണ്ടാക്കുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാനായി കൂടുതൽ സമയം വേണമെന്ന ടീമിന്റെ നിലപാട് എല്ലാവരെയും തൃപ്തിപ്പെടുത്തിയിട്ടില്ല.</p>
<p>സിനിമാകോളിലെ പ്രതികരണം പരിഗണിച്ചാണ് ആഗോളതലത്തിൽ വലിയ രീതിയിലുള്ള റിലീസ് പ്ലാൻ ചെയ്യുന്നത്. എന്നാൽ ഇതിനുവേണ്ടി ഇന്ത്യയിലെ റിലീസ് മാറ്റിവെച്ചത് ശരിയാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. അന്താരാഷ്ട്ര മാർക്കറ്റിനായി പ്രാദേശിക ആരാധകരെ കാത്തുനിർത്തുന്നു എന്ന വിമർശനം ഒരു വിഭാഗത്തിനുണ്ട്.</p>
<p>സിനിമയുടെ ഇംപാക്ട് വർദ്ധിപ്പിക്കാൻ സമയം എടുക്കുന്നു എന്ന് കുറിപ്പിൽ പറയുന്നു. ഇത് സിനിമയിൽ കൂടുതൽ വിഎഫ്എക്സ് (VFX) മാറ്റങ്ങളോ റീഷൂട്ടുകളോ നടക്കാൻ സാധ്യതയുണ്ടെന്ന ഊഹാപോഹങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്, എങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.</p>
<h3>സ്ത്രീവിരുദ്ധതാ ആരോപണങ്ങൾ</h3>
<p>ടീസറിലെ ചില ദൃശ്യങ്ങൾ അശ്ലീലമാണെന്നും സ്ത്രീകളെ വസ്തുവൽക്കരിക്കുന്നു എന്നും ആരോപിച്ച് ആം ആദ്മി പാർട്ടിയുടെ വനിതാ വിഭാഗം കർണാടക വനിതാ കമ്മീഷനിൽ പരാതി നൽകി. സംവിധായിക ഗീതു മോഹൻദാസ് മുൻപ് കസബ പോലുള്ള സിനിമകളിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ചിരുന്നതും, എന്നാൽ സ്വന്തം സിനിമയിൽ ഇത്തരം ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതും വലിയ ചർച്ചകൾക്ക് വഴിതെളിച്ചു.</p>
<p>ക്രിസ്ത്യൻ ഫെഡറേഷൻ സിബിഎഫ്സിക്ക് നൽകിയ പരാതിയിൽ, ടീസറിലെ ശ്മശാന രംഗങ്ങളിൽ അർക്കഞ്ചൽ മൈക്കിളിന്റെ പ്രതിമ ഉൾപ്പെടുത്തിയത് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ചു. ബെംഗളൂരുവിലെ എച്ച്എംടി (HMT) വനഭൂമിയിൽ സിനിമയുടെ സെറ്റിനായി നിയമവിരുദ്ധമായി നൂറുകണക്കിന് മരങ്ങൾ മുറിച്ചുവെന്ന് കർണാടക വനംവകുപ്പ് കണ്ടെത്തിയതും ചർച്ചയായി. പരിസ്ഥിതി മന്ത്രി ഈശ്വർ ഖണ്ഡ്രെയുടെ നിർദ്ദേശപ്രകാരം നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.</p>
<p>സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ഗോവയിലെ ഗ്യാങ്സ്റ്റർ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി തുടങ്ങിയ വൻ താരനിര അണിനിരക്കുന്നു. ഏകദേശം 700-800 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.</p>
<h3>English Summary</h3>
<p>Yash's high-budget film <i data-path-to-node="1" data-index-in-node="24">Toxic</i>, directed by Geetu Mohandas, has officially postponed its June 4 release to align with a massive global distribution strategy following positive feedback at CinemaCon. Despite completion, the film faces controversies involving legal issues over forest land encroachment, religious sentiments regarding teaser imagery, and allegations of misogyny.</p>
]]></content:encoded>
				</item>
							<item>
					<title>Gopi Sunder: ട്രോളുകൾ കണ്ട് മടുത്തിട്ടില്ല, ഞാൻ എപ്പോഴും ഹാപ്പിയാണ്&#8230; ഗോപി സുന്ദർ മനസ്സ് തുറക്കുന്നു</title>
					<link>https://www.malayalamtv9.com/entertainment/gopi-sundar-opens-up-about-his-personal-life-and-music-know-his-life-journey-2202473.html</link>
					<pubDate>Tue, 28 Apr 2026 16:20:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/gopi-sundar-opens-up-about-his-personal-life-and-music-know-his-life-journey-2202473.html</guid>
					<description><![CDATA[<p>Gopi Sundar opens up about his personal life: എന്നെ വിമർശിക്കാനും അഭിനന്ദിക്കാനും എനിക്കു ഞാൻതന്നെ ധാരാളം. നമ്മുടെ കയ്യിലെ മൊബൈൽ മാറ്റിവച്ചാൽ അല്ലെങ്കിൽ അതിലെ ഡേറ്റ ഓഫ് ചെയ്താൽ തീരുന്ന സമാധാനക്കേടു മാത്രമേ സോഷ്യൽ മീഡിയ ട്രോളുകൾക്കു തരാൻ കഴിയൂ. സ്വകാര്യതയെ ഏറെ ബഹുമാനിക്കുന്നതായും തന്റെ സംഗീതത്തോടൊപ്പം ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Gopi-sunder-1.jpg" class="attachment-large size-large wp-post-image" alt="Gopi Sunder (1)" /></figure><p>മലയാള സിനിമയിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തതാണോ എന്ന ആരാധകരുടെ ആശങ്കകൾക്കും സോഷ്യൽ മീഡിയയിലെ ട്രോളുകൾക്കും വ്യക്തമായ മറുപടിയുമായി സംഗീത സംവിധായകൻ ഗോപി സുന്ദർ. 1990-കളിൽ കയ്യിലൊരു തബലയുമായി എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് പാഞ്ഞ ആ പത്താം ക്ലാസുകാരൻ ഇന്ന് ഇരുന്നൂറിലധികം ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ തെന്നിന്ത്യൻ സംഗീതത്തിലെ കരുത്തുറ്റ ബ്രാൻഡാണ്.</p>
<h3>സംഗീത യാത്രയുടെ തുടക്കം</h3>
<p>സംഗീതമാന്ത്രികൻ സാക്കിർ ഹുസൈനെ സ്വപ്നം കണ്ട് ചെന്നൈ സംഗീത കോളജിലെത്തിയ അദ്ദേഹം പിന്നീട് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് കീബോർഡ് പ്രോഗ്രാമറായി സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചു. അയ്യായിരത്തിലേറെ പരസ്യചിത്രങ്ങൾക്കു ശേഷം പ്രശസ്ത സംഗീതസംവിധായകൻ ഔസേപ്പച്ചനൊപ്പം നീണ്ട 14 വർഷം പശ്ചാത്തലസംഗീത രംഗത്ത് പ്രവർത്തിച്ചു. 2006-ൽ നോട്ട്‌ബുക്ക് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര പശ്ചാത്തല സംഗീതസംവിധായകനായി മാറിയ അദ്ദേഹം പിന്നീട് ബിഗ് ബി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്സ്, ചാർലി, പുലിമുരുകൻ തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ഈണമിട്ടു.</p>
<h3>മലയാളത്തിൽ നിന്നുള്ള ഇടവേളയും തെലുങ്ക് തരംഗവും</h3>
<p>അടുത്തിടെയായി മലയാളത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ബോധപൂർവം ഇടവേളയെടുത്തു എന്ന് പറയാൻ കഴിയില്ല. ചില തെലുങ്ക് പ്രോജക്ടുകൾക്ക് വേണ്ടിയാണ് മലയാളത്തിൽനിന്ന് വിട്ടുനിൽക്കേണ്ടി വന്നത്. നാല് വർഷം തെലുങ്കിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു. ഇപ്പോൾ കൊച്ചിയിൽ തിരിച്ചെത്തിയിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു. അന്യഭാഷകളിൽ പ്രവർത്തിക്കുമ്പോൾ ബഡ്ജറ്റും സ്കെയിലും കൂടുമെങ്കിലും പ്രൊഡക്ഷൻ ടീം നൽകുന്ന വിശ്വാസവും സ്വാതന്ത്ര്യവുമാണ് തനിക്ക് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/director-sibi-malayil-about-how-mamukoya-cast-in-doore-doore-koodu-koottam-movie-which-decide-to-cast-kuthiravattam-pappu-first-2202426.html">മാമുക്കോയയെ സിനിമാ ഭാഗ്യം തേടി വന്നത് ആ തർക്കം! ലൊക്കേഷൻ കാണിക്കാനെത്തിയ ആൾ കഥാപാത്രമായി; സിബി മലയിൽ</a></strong></p>
<h3>ട്രോളുകളും സൈബർ ഇടങ്ങളും</h3>
<p>സോഷ്യൽ മീഡിയയിലെ ട്രോളുകൾ തന്നെ ബാധിക്കാറില്ലെന്ന് ഗോപി സുന്ദർ വ്യക്തമാക്കുന്നു. ഞാൻ മറ്റുള്ളവരിൽനിന്ന് ‘വാലിഡേഷൻ’ ആഗ്രഹിക്കുന്നില്ല. എന്നെ വിമർശിക്കാനും അഭിനന്ദിക്കാനും എനിക്കു ഞാൻതന്നെ ധാരാളം. നമ്മുടെ കയ്യിലെ മൊബൈൽ മാറ്റിവച്ചാൽ അല്ലെങ്കിൽ അതിലെ ഡേറ്റ ഓഫ് ചെയ്താൽ തീരുന്ന സമാധാനക്കേടു മാത്രമേ സോഷ്യൽ മീഡിയ ട്രോളുകൾക്കു തരാൻ കഴിയൂ. സ്വകാര്യതയെ ഏറെ ബഹുമാനിക്കുന്നതായും തന്റെ സംഗീതത്തോടൊപ്പം ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു.</p>
<h3>പുതിയ പരീക്ഷണങ്ങൾ</h3>
<p>മലയാളത്തിൽ ‘ഡോസ്’, ‘ആരംഭം’ തുടങ്ങിയ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. സിനിമയ്ക്ക് പുറമെ ഇൻഡി സംഗീതവും ലോക്കൽ ബാൻഡുകളും മലയാളത്തിൽ സജീവമാകുന്നത് ശുഭകരമായ മാറ്റമാണെന്നും ഓരോ പാട്ടുകേൾവിയും തനിക്ക് സ്വയം പുതുക്കലിന്റെ അനുഭവമാണെന്നും അദ്ദേഹം മനോരമയോട് പറഞ്ഞു.</p>
<h3>വ്യക്തിജീവിതവും റിലേഷൻഷിപ്പുകളും</h3>
<p>ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതമാണ് ട്രോളന്മാർക്കും സോഷ്യൽ മീഡിയയ്ക്കും ഏറ്റവും പ്രിയപ്പെട്ട വിഷയം. അദ്ദേഹത്തിന്റെ വിവാഹബന്ധം, പിന്നീട് ഗായിക അഭയ ഹിരൺമയിയുമായുള്ള ലിവിംഗ് ടുഗദർ റിലേഷൻഷിപ്പ്, അതിനുശേഷം ഗായിക അമൃത സുരേഷുമായുള്ള ബന്ധം എന്നിവ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ഓരോ തവണ ബന്ധങ്ങളിൽ മാറ്റം വരുമ്പോഴും സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണങ്ങളും ട്രോളുകളും അദ്ദേഹം നേരിടാറുണ്ട്.</p>
<h3>കോപ്പിറൈറ്റ് വിവാദങ്ങൾ</h3>
<p>ഗോപി സുന്ദറിന്റെ സംഗീത ജീവിതത്തിൽ ഏറ്റവും കൂടുതൽ കേട്ട ആക്ഷേപമാണ് കോപ്പിയടി. അദ്ദേഹത്തിന്റെ പല ഹിറ്റ് ഗാനങ്ങളും വിദേശ ഗാനങ്ങളുടെയോ മറ്റ് ഭാഷാ ഗാനങ്ങളുടെയോ കോപ്പി ആണെന്ന് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ബാംഗ്ലൂർ ഡേയ്‌സിലെയും അനാർക്കലിയിലെയും ചില പാട്ടുകൾക്കെതിരെ ഇത്തരം വിമർശനങ്ങൾ വന്നിരുന്നു.<br />
എന്നാൽ താൻ പ്രചോദനം ഉൾക്കൊള്ളാറുണ്ടെന്നും, നല്ല ട്യൂണുകൾ റീമേക്ക് ചെയ്യുന്നതിൽ തെറ്റില്ലെന്നുമുള്ള നിലപാടാണ് പലപ്പോഴും അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്.</p>
<h3>English Summary</h3>
<p>Gopi Sundar continues to be a dominant force in South Indian music. Whether through his chart-busting melodies or his bold defiance of cyber-bullying, he remains a Happy Being dedicated to his craft, proving that his music speaks louder than the controversies surrounding him.</p>
]]></content:encoded>
				</item>
							<item>
					<title>Dileep And Kunchacko Boban: ആ കാരണത്താൽ ദിലീപിനൊപ്പം അഭിനയിക്കുന്നത് കുഞ്ചാക്കോ ബോബന്റെ അച്ഛന് ഇഷ്ടമായിരുന്നില്ല; തുളസി ദാസ്</title>
					<link>https://www.malayalamtv9.com/entertainment/director-tulasi-das-reveals-kunchacko-boban-father-is-not-interested-to-he-act-with-dileep-2202449.html</link>
					<pubDate>Tue, 28 Apr 2026 14:08:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/director-tulasi-das-reveals-kunchacko-boban-father-is-not-interested-to-he-act-with-dileep-2202449.html</guid>
					<description><![CDATA[<p>Dileep kunchacko boban Dosth Movie:ദോസ്ത് എന്ന സിനിമയുടെ കാസ്റ്റിംഗിനെ കുറിച്ച് സംസാരിക്കുമ്പോൾ ആണ് സംവിധായകൻ ഇതേക്കുറിച്ച് സംസാരിച്ചത്. കുഞ്ചാക്കോ ബോബൻ -ദിലീപ് കൂട്ടുകെട്ടിൽ സ്ക്രീനിൽ മികച്ച ഒരു കെമിസ്ട്രി കാഴ്ച വച്ച സിനിമയായിരുന്നു ദോസ്ത്. 2004ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് തുളസീദാസ് ആയിരുന്നു. പ്രണയത്തിനും സൗഹൃദത്തിനും പ്രാധാന്യം നൽകിക്കൊണ്ട് ഒരുങ്ങിയ ചിത്രത്തിൽ കാവ്യാമാധവൻ ആയിരുന്നു നായികയായി എത്തിയത്&#8230;&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Dileep-Kunchacko-Boban.jpg" class="attachment-large size-large wp-post-image" alt="Dileep, Kunchacko Boban" /></figure><p>മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടന്മാരാണ് ദിലീപും കുഞ്ചാക്കോ ബോബനും. ഇരുവർക്കും വ്യത്യസ്ഥമായ അഭിനയ ശൈലിയും താരമൂല്യവും ആണ് മലയാള സിനിമയിൽ ഉള്ളത്. ഇന്നും മലയാള സിനിമയിലെ മുൻനിര നായകന്മാർ. ഇപ്പോഴിതാ ഇരുവരും തമ്മിൽ ഒരു ചെറിയ മത്സരം ഉടലെടുത്തിരുന്നു എന്നാണ് സംവിധായകൻ തുളസിദാസ് പറയുന്നത്. ഇരുവരും തമ്മിൽ അല്ല യഥാർത്ഥത്തിൽ കുഞ്ചാക്കോ ബോബന്റെ അച്ഛനായിരുന്നു ദിലീപിനൊപ്പം ചാക്കോച്ചൻ അഭിനയിക്കുന്നതിൽ എതിർപ്പ് ഉണ്ടായിരുന്നത്.</p>
<p>അതിലൂടെ നഷ്ടപ്പെട്ടത് ഒരുപാട് ഹിറ്റ് കോമ്പുകളും ആയിരുന്നു. ദോസ്ത് എന്ന സിനിമയുടെ കാസ്റ്റിംഗിനെ കുറിച്ച് സംസാരിക്കുമ്പോൾ ആണ് സംവിധായകൻ ഇതേക്കുറിച്ച് സംസാരിച്ചത്. കുഞ്ചാക്കോ ബോബൻ -ദിലീപ് കൂട്ടുകെട്ടിൽ സ്ക്രീനിൽ മികച്ച ഒരു കെമിസ്ട്രി കാഴ്ചവെച്ച സിനിമയായിരുന്നു ദോസ്ത്. 2004ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് തുളസീദാസ് ആയിരുന്നു. പ്രണയത്തിനും സൗഹൃദത്തിനും പ്രാധാന്യം നൽകിക്കൊണ്ട് ഒരുങ്ങിയ ചിത്രത്തിൽ കാവ്യാമാധവൻ ആയിരുന്നു നായികയായി എത്തിയത്.</p>
<p>വിജയ്, അജിത്ത് എന്നീ രണ്ട് സുഹൃത്തുക്കളുടെ കഥ പറയുന്ന സിനിമയിൽ അജിത്ത് എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. വിജയിയായി എത്തിയത് കുഞ്ചാക്കോ ബോബനും. എന്നാൽ നടന്മാരായി ഇവരെ തീരുമാനിച്ചപ്പോൾ കുഞ്ചാക്കോ ബോബന്റെ അച്ഛന് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല എന്നാണ് തുളസിദാസ് പറയുന്നത്. സിനിമയെ കുറിച്ച് സംസാരിക്കാനായി കുഞ്ചാക്കോ ബോബന്റെ വീട്ടിലെത്തിയപ്പോൾ കുടുംബം ഒന്നിച്ച് ആയിരുന്നു ഇരുന്നത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/director-sibi-malayil-about-how-mamukoya-cast-in-doore-doore-koodu-koottam-movie-which-decide-to-cast-kuthiravattam-pappu-first-2202426.html">മാമുക്കോയയെ സിനിമാ ഭാഗ്യം തേടി വന്നത് ആ തർക്കം! ലൊക്കേഷൻ കാണിക്കാനെത്തിയ ആൾ കഥാപാത്രമായി; സിബി മലയിൽ</a></strong></p>
<h3>അത് ശരിയാവില്ല....</h3>
<p>ഒപ്പമുള്ള നടൻ ദിലീപ് ആണ് എന്ന് പറഞ്ഞപ്പോൾ കുഞ്ചാക്കോ ബോബന്റെ അച്ഛൻ പെട്ടെന്ന് തന്നെ അത് ശരിയാവില്ല എന്നായിരുന്നു പറഞ്ഞത്. എന്നാൽ അതിന്റെ കാരണം ചോദിച്ചപ്പോൾ സീനിൽ ഇവർ രണ്ടുപേരും ഒന്നിച്ചെത്തുമ്പോൾ ആർക്കാണ് പ്രാധാന്യം എന്ന ഒരു കാര്യത്തിൽ പ്രേക്ഷകർക്കും സംശയം ഉണ്ടാകും. താരമൂല്യം സംബന്ധിച്ച് ആളുകളിൽ കൺഫ്യൂഷൻ ഉണ്ടാകും അത് ഒഴിവാക്കാനാണ് എന്ന തരത്തിൽ ആയിരുന്നു കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ പ്രതികരണം.</p>
<p>ഈ ചിത്രത്തിന് മുൻപ് ഡാർലിംഗ് ഡാർലിംഗ് എന്ന രാജ്സേനൻ ചിത്രത്തിലും ദിലീപിനൊപ്പം കുഞ്ചാക്കോ ബോബനെ കാസ്റ്റ് ചെയ്തെങ്കിലും അദ്ദേഹം വന്നിരുന്നില്ല. കൂടാതെ ലോഹിതദാസിന്റെ ജോക്കർ ചിത്രത്തിലും ദിലീപിനൊപ്പം കുഞ്ചാക്കോ ബോബനെ കാസ്റ്റ് ചെയ്തെങ്കിലും അദ്ദേഹം അഭിനയിച്ചിരുന്നില്ല എന്നാണ് തുളസിദാസ് പറയുന്നത്. അത്തരത്തിൽ തന്നെ ദോസ്ത് എന്ന സിനിമയുടെ കാര്യം പറഞ്ഞതിനുശേഷം ഒപ്പം ദിലീപ് ആണ് എന്ന് പറഞ്ഞപ്പോൾ വീട്ടുകാർക്ക് താല്പര്യമുണ്ടായിരുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്.</p>
<p>പിന്നീട് മോഹൻലാൽ- മമ്മൂട്ടി, ശ്രീനിവാസൻ -മോഹൻലാൽ ഇവരൊക്കെ ഒന്നിച്ച് അഭിനയിക്കുന്നുണ്ട് എന്നും അത്തരത്തിൽ ഒരു കൺഫ്യൂഷന്റെയും ആവശ്യമില്ല ഇതെല്ലാം സിനിമയിൽ സ്വാഭാവികമാണെന്നെല്ലാം അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കിയതിനു ശേഷമാണ് കുഞ്ചാക്കോ ബോബൻ അഭിനയിക്കാനായി എത്തിയത് എന്നാണ് തുളസീദാസ് പറയുന്നത്.</p>
<h3>ദിലീപ്- കുഞ്ചാക്കോ ബോബൻ കെമിസ്ട്രി</h3>
<p>ചിത്രം റിലീസ് ചെയ്തപ്പോൾ ദിലീപ് കുഞ്ചാക്കോ ബോബൻ കെമിസ്ട്രി പ്രേക്ഷകർക്ക് നന്നായി ഇഷ്ടപ്പെട്ടു. ഇന്നും എല്ലാവരും കാണാൻ ഇഷ്ടപ്പെടുന്ന ചുരുക്കം മലയാള സിനിമകളിൽ ഒന്നാണ് ദോസ്ത്. സിനിമയിലെ ഗാനങ്ങൾ എല്ലാം തന്നെ ഇന്നും ഹിറ്റാണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചത് വിദ്യാസാഗർ ആയിരുന്നു. മലയാളികളുടെ ഹിറ്റ് ലിസ്റ്റിൽ മുൻനിരയിലാണ് ഇന്നും ഈ ​ഗാനങ്ങൾ.</p>
<h3>English Summary</h3>
<p>Director Thulasidas says that Kunchacko Boban's father did not like him acting with actor Dileep. He mentioned this while talking about the casting of the Malayalam film Dost malayalam movie.</p>
]]></content:encoded>
				</item>
							<item>
					<title>Sajin Gopu: ഇപ്പോഴും ഞാന്‍ അമ്പാനാണ്, കുട്ടികളൊക്കെ കൂട്ടത്തോടെ വീട്ടിലേക്ക് വരും: സജിന്‍ ഗോപു</title>
					<link>https://www.malayalamtv9.com/entertainment/sajin-gopu-reveals-he-is-still-known-as-amban-from-aavesham-movie-2202435.html</link>
					<pubDate>Tue, 28 Apr 2026 13:25:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/sajin-gopu-reveals-he-is-still-known-as-amban-from-aavesham-movie-2202435.html</guid>
					<description><![CDATA[<p>Aavesham Fame Sajin Gopu About Amban Character: വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുക എന്നതാണ് സജിന്റെ രീതി. ഇതിനോടകം സജിന്‍ അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളും അത്രയേറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതില്‍ എടുത്തുപറയേണ്ട വേഷം ആവേശം എന്ന ചിത്രത്തിലെ അമ്പാനാണ്. സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അമ്പാന്‍ തീര്‍ത്ത ഓളം ഇന്നും അവസാനിച്ചിട്ടില്ല.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Sajin-Gopu-About-Amban-Character.jpg" class="attachment-large size-large wp-post-image" alt="Sajin Gopu About Amban Character" /></figure><p>വളരെ ചുരുക്കം ചിത്രങ്ങളിലൂടെ മലയാള സിനിമാ മേഖലയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് സജിന്‍ ഗോപു. തിലോത്തമ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സിനിമാ ജീവിതം ആരംഭിക്കുന്നതെങ്കിലും രോമാഞ്ചം, ജാന്‍ എ മന്‍, ആവേശം, പൊന്‍മാന്‍ തുടങ്ങിയ ചിത്രങ്ങളാണ് സജിനെ പ്രേക്ഷകര്‍ക്ക് സുപരിചിതനാക്കിയത്. ഈ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ തലവര മാറ്റുകയും ചെയ്തു.</p>
<p>വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുക എന്നതാണ് സജിന്റെ രീതി. ഇതിനോടകം സജിന്‍ അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളും അത്രയേറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതില്‍ എടുത്തുപറയേണ്ട വേഷം ആവേശം എന്ന ചിത്രത്തിലെ അമ്പാനാണ്. സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അമ്പാന്‍ തീര്‍ത്ത ഓളം ഇന്നും അവസാനിച്ചിട്ടില്ല.</p>
<h3>അമ്പാനെ കുട്ടികള്‍ക്ക് ഇഷ്ടമാണ്</h3>
<p>അമ്പാന്‍ എന്ന കഥാപാത്രമാണ് സജിന്‍ ഗോപുവിനെ കൂടുതല്‍ ശ്രദ്ധേയനാക്കി മാറ്റിയത്. ഇപ്പോഴും തന്നെ അമ്പാന്‍ എന്ന പേരിലാണ് ആളുകള്‍ വിളിക്കുന്നതെന്ന് പറയുകയാണ് അദ്ദേഹം. കുട്ടികളെല്ലാം തന്നെ കാണാന്‍ പതിവായി എത്താറുണ്ടെന്നും ദി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സജിന്‍ ഗോപു പറയുന്നു, ആ വാക്കുകളിലേക്ക്.</p>
<p>അമ്പാനായാണ് എല്ലാവരും ഇപ്പോഴും എന്നെ കാണുന്നത്, വീടിനടുത്തടുത്തുള്ള കുട്ടികള്‍ അവരുടെ കൂട്ടുകാരന്മാരെയെല്ലാം വിളിച്ച് കൊണ്ടുവന്ന് എന്നെ കാണിക്കും. എന്നിട്ട് കുറേനേരം വെയിറ്റ് ചെയ്തു നിന്ന് കാണും. ഇടയ്ക്ക് വിളിക്കും, ഫോണ്‍ വിളിച്ച് അമ്പാനെ എന്ന് ചോദിക്കും. ഇപ്പോഴത്തെ പ്രശ്‌നം, നേരിട്ട് ആരേലും കാണുമ്പോള്‍ എന്താണ് അമ്പാന്‍ എന്നൊക്കെ പറയും. ഇപ്പോള്‍ എനിക്ക് അമ്പാന്റെ ലുക്കുമല്ലല്ലോ, സജിന്‍ ഗോപു പറയുന്നു.</p>
<h3>ആവേശത്തിലൂടെ ആവേശമായി അമ്പാന്‍</h3>
<p>ജീത്തു മാധവന്‍ സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആവേശം. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെയും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെയും കീഴില്‍ നസ്രിയ നസീമും അന്‍വര്‍ റഷീദും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഫഹദ് ഫാസിലിനോടൊപ്പം തന്നെ ഈ ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തയാളാണ് സജിന്‍ ഗോപു. ഹിപ്സ്റ്റര്‍, മിഥുന്‍ ജയ് ശങ്കര്‍, റോഷന്‍ ഷാനവാസ് എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.</p>
<p>എഞ്ചിനീയറിങ് പഠനത്തിനായി എത്തുന്ന മൂന്ന് യുവാക്കളും അവര്‍ പരിചയപ്പെടുന്ന ഗാങ്ങുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രാദേശിക ഗുണ്ടാസംഘമായാണ് ഫഹദും സജിനും എത്തുന്നത്. പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളാണ് കഥ.</p>
<h3>ഒരു ദുരൂഹ സാഹചര്യത്തില്‍</h3>
<p>കുഞ്ചാക്കോ ബോബനെ നായകനാക്കി എത്തിയ ഒരു ദുരൂഹ സാഹചര്യത്തില്‍ എന്ന ചിത്രത്തിലാണ് സജിന്‍ ഏറ്റവുമൊടുവില്‍ വേഷമിട്ടത്. എന്നാ താന്‍ കേസ് കൊട് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും രതീഷ് പൊതുവാളും സംഘവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/entertainment/director-sibi-malayil-about-how-mamukoya-cast-in-doore-doore-koodu-koottam-movie-which-decide-to-cast-kuthiravattam-pappu-first-2202426.html" target="_blank" rel="noopener">Mamukoya: മാമുക്കോയയെ സിനിമാ ഭാഗ്യം തേടി വന്നത് ആ തർക്കം! ലൊക്കേഷൻ കാണിക്കാനെത്തിയ ആൾ കഥാപാത്രമായി; സിബി മലയിൽ</a></strong></p>
<p>കുഞ്ചാക്കോ ബോബന് പുറമെ ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം, സുധീഷ്, ജാഫര്‍ ഇടുക്കി, രാജേഷ് മാധവ്, ഷാഹി കബീര്‍, കുഞ്ഞികൃഷ്ണന്‍ മാഷ്, ശരണ്യ രാമചന്ദ്രന്‍, പൂജ മോഹന്‍രാജ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. രതീഷ് പൊതുവാളിന്റെ ഭാര്യ ദിവ്യ രതീഷ് പൊതുവാളും ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.</p>
<p>മാജിക് ഫ്രെയിംസും ഉദയ പിക്‌ചേഴ്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ലിസ്റ്റിന്‍ സ്റ്റീഫനും കുഞ്ചാക്കോ ബോബനും നിര്‍മാണ പങ്കാളികളായിരുന്നു. പ്രണയവും ആക്ഷനുമെല്ലാം കോര്‍ത്തിണക്കിയ ത്രില്ലറായാണ് സിനിമ തിയേറ്ററുകളിലെത്തിയത്. കുഞ്ചാക്കോ ബോബന്‍, ദിലീഷ് പോത്തന്‍, ജാഫര്‍ ഇടുക്കി എന്നിവര്‍ പ്രേക്ഷകര്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത വേഷപകര്‍ച്ചയിലാണ് ചിത്രത്തിലെത്തിയത്. അഭിനയത്തിലും അവതരണത്തിലും വന്‍ പ്രേക്ഷക പ്രശംസ നേടാനും ചിത്രത്തിനായി.</p>
<h3>English Summary</h3>
<p>Actor Sajin Gopu revealed that he is still widely recognised by fans as Amban, the character he played in the Malayalam film Aavesham. He shared that the role made a strong impact and continues to define his public identity even today.</p>
]]></content:encoded>
				</item>
							<item>
					<title>Mamukoya: മാമുക്കോയയെ സിനിമാ ഭാഗ്യം തേടി വന്നത് ആ തർക്കം! ലൊക്കേഷൻ കാണിക്കാനെത്തിയ ആൾ കഥാപാത്രമായി; സിബി മലയിൽ</title>
					<link>https://www.malayalamtv9.com/entertainment/director-sibi-malayil-about-how-mamukoya-cast-in-doore-doore-koodu-koottam-movie-which-decide-to-cast-kuthiravattam-pappu-first-2202426.html</link>
					<pubDate>Tue, 28 Apr 2026 12:46:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/director-sibi-malayil-about-how-mamukoya-cast-in-doore-doore-koodu-koottam-movie-which-decide-to-cast-kuthiravattam-pappu-first-2202426.html</guid>
					<description><![CDATA[<p>Mamukoya Movie Entry:ഇപ്പോഴിതാ സിനിമയിൽ മാമുക്കോയ എത്തിച്ചേർന്നതിനെ കുറിച്ചാണ് സംവിധായകൻ സിബി മലയിൽ പറയുന്നത്. കോഴിക്കോട് വച്ചായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. സ്കൂളിന്റെ സെറ്റിനും മറ്റുമായി ലൊക്കേഷൻ കാണിക്കാനായാണ് ആദ്യമായി ഞങ്ങൾ മാമുക്കോയയെ കാണുന്നത്. ദിവസവും രാവിലെ ഞങ്ങൾ താമസിക്കുന്ന ഹോട്ടൽ മുറിയുടെ താഴെ വന്ന് നിൽക്കും. കാറിൽ ഞങ്ങളെ ലൊക്കേഷൻ എല്ലാം കാണിച്ചു തരും.ആ സമയത്ത് മോഹൻലാലിന്റെ നായികയായി&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Mamukoya.jpg" class="attachment-large size-large wp-post-image" alt="Mamukoya" /></figure><p>അതുല്യ കലാകാരൻ ശ്രീനിവാസന്റെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് ദൂരെ ദൂരെ ഒരു കൂടുകൂട്ടാം. 1986ൽ റിലീസ് ചെയ്ത ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തിയത് മേനഘയായിരുന്നു. ഒരു ഉൾ ഗ്രാമത്തിലെ സ്കൂളിൽ വ്യാജ സർട്ടിഫിക്കറ്റുമായി അധ്യാപക ജോലി ചെയ്യുന്ന ദിവാകരൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ സിനിമയിലെത്തുന്നത്. അതിനോട് ചുറ്റിപ്പറ്റി നടക്കുന്ന ഗൗരവകരമായ പല സന്ദർഭങ്ങളെയും ഹാസ്യത്തിൽ ചാലിച്ചും അതിന്റേതായ പ്രാധാന്യം നൽകിക്കൊണ്ടും ഒരുക്കിയ ചിത്രത്തിന്റെ പ്രമേയം ഇന്നും പൊതുസമൂഹം നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിൽ പ്രാരംഭത്തിൽ വന്ന മികച്ച സിനിമകളിൽ ഒന്നായിരുന്നു ഇതും.</p>
<h3>വിദ്യാഭ്യാസ മേഖലയിലെ അഴിമതി</h3>
<p>വിദ്യാഭ്യാസ മേഖലയിലെ അഴിമതിയും അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാർ ആ കാലഘട്ടങ്ങളിൽ നേരിട്ടുകൊണ്ടിരുന്ന തൊഴിലില്ലായ്മ എന്നിവയുമാണ് സിനിമ തുറന്നു കാണിക്കുന്നത്. മോഹൻലാൽ മേനഘ കൂടാതെ ജഗതി ശ്രീകുമാർ, നെടുമുടി വേണു, മാമുക്കോയ, സുകുമാരി തുടങ്ങി മലയാള സിനിമയുടെ അഭിനയ കുലപതികൾ തകർത്ത് അഭിനയിച്ച ചിത്രം. ഇപ്പോഴിതാ സിനിമയിൽ മാമുക്കോയ എത്തിച്ചേർന്നതിനെ കുറിച്ചാണ് സംവിധായകൻ സിബി മലയിൽ പറയുന്നത്. കോഴിക്കോട് വച്ചായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. സ്കൂളിന്റെ സെറ്റിനും മറ്റുമായി ലൊക്കേഷൻ കാണിക്കാനായാണ് ആദ്യമായി ഞങ്ങൾ മാമുക്കോയയെ കാണുന്നത്. ദിവസവും രാവിലെ ഞങ്ങൾ താമസിക്കുന്ന ഹോട്ടൽ മുറിയുടെ താഴെ വന്ന് നിൽക്കും. കാറിൽ ഞങ്ങളെ ലൊക്കേഷൻ എല്ലാം കാണിച്ചു തരും.ആ സമയത്ത് മോഹൻലാലിന്റെ നായികയായി തീരുമാനിച്ചിരുന്നത് ഗീതയെ ആയിരുന്നു.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/famous-bollywood-actor-bharath-kapoor-passes-away-2202404.html">പ്രശസ്ത ബോളിവുഡ് നടൻ ഭരത് കപൂർ അന്തരിച്ചു</a></strong></p>
<h3>കുതിരവട്ടം പപ്പു വേണ്ട.....</h3>
<p>എന്നാൽ ഗീതയ്ക്ക് ആ സമയത്ത് ഡേറ്റ് പ്രശ്നം വന്നതുകൊണ്ട് പകരം മേനഘയായി മാറി. മാമുക്കോയ ചെയ്ത കഥാപാത്രം ചെയ്യാനിരുന്നത് കുതിരവട്ടം പപ്പു ആയിരുന്നു. എന്നാൽ ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ തലേദിവസം രാത്രി ഒരു 9 മണി ആയപ്പോൾ നിർമാതാവ് എന്നെ വിളിച്ചു നമ്മുടെ സിനിമയിൽ കുതിരവട്ടം പപ്പു വേണ്ട എന്നു പറഞ്ഞു. ഇതേ നിർമാതാവിനെ മറ്റൊരു സിനിമയിൽ കുതിരവട്ടം പപ്പു അഭിനയിച്ചതുമായി ബന്ധപ്പെട്ട ചെറിയ തർക്കമായിരുന്നു അദ്ദേഹം തന്റെ ഇനിയുള്ള സിനിമകളിൽ വേണ്ട എന്ന് നിർമാതാവ് തീരുമാനിക്കാൻ കാരണം. അപ്പോഴേക്കും കുതിരവട്ടം പപ്പുവിനു വേണ്ടിയുള്ള വസ്ത്രങ്ങൾ വരെ തൈപ്പിച്ചു കഴിഞ്ഞിരുന്നു. എന്നാൽ അന്ന് അതെന്തുകൊണ്ട് അല്ലെങ്കിൽ അദ്ദേഹം തന്നെ വേണമെന്നൊന്നും നിർമ്മാതാവിനോട് നിർബന്ധം പിടിക്കാൻ പറ്റിയ സാഹചര്യമുള്ള ഒരു സംവിധായകൻ അല്ലായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ നിർമ്മാതാവ് ഇങ്ങനെയൊരു കാര്യത്തിൽ കർശനം പറഞ്ഞതോടുകൂടി പകരം ആര് എന്നത് ഒരു വലിയ ചോദ്യമായി മാറി.</p>
<h3>മാമു ചേട്ടനെ കൊണ്ട് അഭിനയിപ്പിക്കാം...</h3>
<p>ഇക്കാര്യം ഞാൻ ശ്രീനിവാസനോട് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു നമുക്ക് ഒരു കാര്യം ചെയ്യാം നമ്മുടെ മാമു ചേട്ടനെ കൊണ്ട് അഭിനയിപ്പിക്കാം എന്ന്. പെട്ടെന്ന് മാമു ചേട്ടൻ എന്നു പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു ഏതു മാമൂന്ന്, അപ്പോൾ ശ്രീനിവാസൻ പറഞ്ഞു നമുക്ക് ലൊക്കേഷൻ കാണിച്ചു തരാൻ വരുന്ന ആളില്ല അദ്ദേഹം മതി എന്ന്.എന്നാൽ ഞാൻ എതിർക്കുകയാണ് ഉണ്ടായത്. അതെങ്ങനെ ഇത്രയും വലിയൊരു കഥാപാത്രം അദ്ദേഹത്തെക്കൊണ്ട് ചെയ്യിക്കും അദ്ദേഹത്തിന് അതിനുള്ള എക്സ്പീരിയൻസ് ഉണ്ടോ എന്നൊക്കെ ചോദിച്ചപ്പോൾ ശ്രീനിവാസൻ പറഞ്ഞു നമ്മൾ വിചാരിക്കുന്ന പോലെയല്ല അദ്ദേഹം ഇവിടെ കോഴിക്കോട് അറിയപ്പെടുന്ന വലിയൊരു കലാകാരനാണ്. ഒരുപാട് നാടകങ്ങളിൽ ഒക്കെ അഭിനയിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. പക്ഷേ എന്നിട്ടും എനിക്ക് വലിയ താല്പര്യമുണ്ടായിരുന്നില്ല മറ്റു വഴികളില്ലാത്തതിനാൽ ആകട്ടെ എന്ന് കരുതി.</p>
<p>ഉടനെ രാത്രിയിൽ അദ്ദേഹത്തെ വിവരം അറിയിക്കുകയും ശേഷം കോസ്റ്റ്യൂമിൽ വിളിച്ചുപറഞ്ഞു കുതിരവട്ടം പപ്പു ചേട്ടന്റെ അളവിൽ അടിച്ച വസ്ത്രങ്ങൾ മാമുക്കോയയുടെ അളവിലേക്ക് മാറ്റി തയ്ക്കാൻ പറഞ്ഞു. എന്നാൽ പിറ്റേദിവസം അദ്ദേഹം ആ വസ്ത്രം എല്ലാം ഇട്ട് വന്നപ്പോൾ എനിക്ക് ഭയങ്കര കോൺഫിഡൻസ് തോന്നി. ഞാൻ ശ്രീനിവാസനോട് പറയുകയും ചെയ്തു ഇനി അദ്ദേഹം അഭിനയിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പുള്ളി ഓക്കെ ആണെന്ന്. എന്നാൽ ഷൂട്ടിംഗ് ആരംഭിച്ച കഴിഞ്ഞപ്പോൾ ഞാൻ ആകെ ഞെട്ടിപ്പോയി എന്നാണ് പറയുന്നത്. ഒപ്പമുള്ള പ്രഗൽഭരായ അഭിനേതാക്കളെ പോലെ തന്നെ ഒരുപാട് കാലം എക്സ്പീരിയൻസ് ഉള്ള ഒരു വ്യക്തി അഭിനയിക്കുന്നതുപോലെ ആയിരുന്നു മാമുക്കോയ പ്രകടനം കാഴ്ചവച്ചത് എന്നും സിബി മലയിൽ ഓർക്കുന്നു.</p>
<h3>English Summary</h3>
<p>Director Sibi Malayil opens up about how actor Mamukkoya first acted in the Malayalam film Doore Doore Oru Koodukootam malayalam movie released in 1986.</p>
]]></content:encoded>
				</item>
							<item>
					<title>Bharath Kapoor: പ്രശസ്ത ബോളിവുഡ് നടൻ ഭരത് കപൂർ അന്തരിച്ചു</title>
					<link>https://www.malayalamtv9.com/entertainment/famous-bollywood-actor-bharath-kapoor-passes-away-2202404.html</link>
					<pubDate>Tue, 28 Apr 2026 10:33:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/famous-bollywood-actor-bharath-kapoor-passes-away-2202404.html</guid>
					<description><![CDATA[<p>ഇതോടെ നാല് പതിറ്റാണ്ട് നീണ്ടുനിന്ന അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിനാണ് തിരശ്ശീല വീണത്. എന്നിരുന്നാലും ആരാധകരുടെ മനസ്സിൽ അദ്ദേഹത്തിന്റെ മനോഹരമായ കഥാപാത്രങ്ങൾ എന്നും Bharath Kapoor Passes Away:നിലനിൽക്കും. അസാധാരണമായ അഭിനയ ശൈലിയിലൂടെ തന്റേതായ ഒരു ഇടം നേടിയ കലാകാരനായിരുന്നു ഭരത് കപൂർ. കഴിഞ്ഞ മൂന്നുദിവസത്തോളമായി അദ്ദേഹം അസുഖം ബാധിച്ചതിനെ തുടർന്ന്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/bharath-kapoor.jpg" class="attachment-large size-large wp-post-image" alt="Bharath Kapoor" /></figure><p>പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു. 80 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മുംബൈയിലെ സിയോൺ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയായിരുന്നു അന്ത്യം. ഉച്ചയ്ക്കുശേഷം മൂന്നരയോടെയാണ് മരിച്ചത്. ഇതോടെ നാല് പതിറ്റാണ്ട് നീണ്ടുനിന്ന അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിനാണ് തിരശ്ശീല വീണത്. എന്നിരുന്നാലും ആരാധകരുടെ മനസ്സിൽ അദ്ദേഹത്തിന്റെ മനോഹരമായ കഥാപാത്രങ്ങൾ എന്നും നിലനിൽക്കും. അസാധാരണമായ അഭിനയ ശൈലിയിലൂടെ തന്റേതായ ഒരു ഇടം നേടിയ കലാകാരനായിരുന്നു ഭരത് കപൂർ. കഴിഞ്ഞ മൂന്നുദിവസത്തോളമായി അദ്ദേഹം അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.</p>
<p>അന്ത്യകർമ്മങ്ങൾ തിങ്കളാഴ്ച വൈകുന്നേരം ആശുപത്രിക്ക് സമീപമുള്ള ശ്മശാനത്തിൽ വച്ച് നടത്തി. ഭരത് കപൂറിനോടുള്ള ആദര സൂചകമായി ഏപ്രിൽ 30ന് വൈകുന്നേരം 5 മണിക്കും 7 മണിക്കും ഇടയിൽ നോർത്ത് ബോംബെ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രാർത്ഥനായോഗവും ഉണ്ടായിരിക്കും. ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമാ മേഖലയിലെ അംഗങ്ങളും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/mammootty-says-in-patriot-movie-doesnt-have-my-stardom-or-mohanlals-its-shows-deep-emotions-2202248.html">ഞാനും ലാലും വന്ന് ഡയലോഗടിച്ചു കെട്ടിപ്പിടിച്ച് അവസാനിക്കുന്ന ചിത്രമില്ല ഇത്! പാട്രിയറ്റിനെക്കുറിച്ച് മമ്മൂട്ടി</a></strong></p>
<p>അതേസമയം ഭരത് കപൂറിന്റെ വിയോ​ഗത്തിൽ ചലച്ചിത്ര നിർമ്മാതാവ് അശോക് പണ്ഡിറ്റ് ദുഃഖം രേഖപ്പെടുത്തി. ഇൻസ്റ്റാഗ്രാമിൽ ഹൃദയംഗമമായ ആദരാഞ്ജലി അർപ്പിച്ചു. മുതിർന്ന നാടക-ചലച്ചിത്ര നടൻ ഭരത് കപൂറിന്റെ വിയോഗവാർത്ത അറിഞ്ഞതിൽ ദുഃഖമുണ്ടെന്നും തന്റെ കരിയറിന്റെ ആദ്യ ദിവസങ്ങളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ച് തനിക്ക് മനോഹരമായ ഓർമ്മകളുണ്ട്. ഒരു മികച്ച മനുഷ്യനായിരുന്നു ഭരത് കപൂർ. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്നാണ് അശോക് പണ്ഡിറ്റ് കുറിച്ചത്. ബോളിവുഡിലെ പരിചിതമായ മുഖമായിരുന്നു ഭരത് കപൂറിന്റേത്. ഏകദേശം നാല് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ കരിയറിൽ, അദ്ദേഹം വിവിധ സിനിമകളിലും ടെലിവിഷൻ ഷോകളിലും അഭിനയിച്ചിട്ടുണ്ട്.</p>
<h3>ഭരത് കപൂറിന്റെ സിനിമ ജീവിതം....</h3>
<p>ബോളിവുഡിലെ അറിയപ്പെടുന്ന മുഖമായിരുന്നു ഭരത് കപൂറിന്റേത്. 1970 കളുടെ തുടക്കം മുതൽ 4 പതിറ്റാണ്ടിലേറെക്കാലം അദ്ദേഹം നിരവ1980കളിലും 1990 കളുടെ തുടക്കത്തിലും അദ്ദേഹം തന്നെ കരിയറിന്റെ ഉന്നതിയിലായിരുന്നു. ഈ കാലയളവിൽ തന്റെ അഭിനയത്തിലൂടെ പ്രേക്ഷകരിൽ മായാത്ത ഒരു മുദ്ര പതിപ്പിക്കുവാൻ ഭരത കപൂർ സാധിച്ചു. പലപ്പോഴായി സഹനടനായും വില്ലൻ വേഷങ്ങളിലും എത്തി.നൂറി (1979), രാം ബലറാം (1980), ലവ് സ്റ്റോറി (1981), ബസാർ (1982), ഗുലാം (1985), ആഖ്രി രസ്ത (1986), സത്യമേവ് ജയതേ (1987), സ്വർഗ് (1990), ഖുദാ ഗവാഹ് (1919), ബർസ് (1919), ഭരത് കപൂറിൻ്റെ പ്രശസ്ത ചിത്രങ്ങൾ. (1990), (1995), സാജൻ ചലെ സസുരാൽ (1996), മീനാക്ഷി: എ ടെയിൽ ഓഫ് ത്രീ സിറ്റി (2004). കാമ്പസ്, പരംപാറ, രഹത്, സാൻസ്, അമാനത്, ഭാഗ്യവിധാത, താര, ചലഞ്ച്, കഹാനി ചന്ദ്രകാന്ത കി തുടങ്ങിയ ടിവി സീരിയലുകളിലും ഷോകളിലും അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.</p>
<p>തന്റെ കരിയറിൽ ഉടനീളം ശക്തമായ സഹ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രശസ്തനായി മാറിയ അഭിനേതാവായിരുന്നു. പലപ്പോഴും നായകന്റെ വില്ലൻ, പോലീസ് ഉദ്യോഗസ്ഥൻ, അഭിഭാഷകൻ, എന്നിങ്ങനെയുള്ള കഥാപാത്രങ്ങളുമായാണ് അദ്ദേഹം എത്തിയിട്ടുള്ളത്. നായകൻ അല്ലായിരുന്നിട്ട് കൂടി ഭരത് കപൂർ അഭിനയിച്ച സിനിമകളിൽ അദ്ദേഹത്തിന്റെ കഥാപാത്രം ആ സിനിമയ്ക്ക് ആഴവും യാഥാർത്ഥ്യവും കൊണ്ടുവന്നു. നിരവധി മുൻനിര താരങ്ങൾക്കൊപ്പം ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ചെയ്യുന്ന കാര്യങ്ങളിലെ സ്ഥിരതയാണ് എപ്പോഴും ഭരത് കപൂറിനെ മറ്റും നടന്മാരിൽ നിന്നും വ്യത്യസ്ഥനാക്കിയത്.</p>
<h3>English Summary</h3>
<p>Veteran Bollywood actor Bharat Kapoor passes away. he was died at the age of 80 after suffering a heart attack while undergoing treatment at Mumbai's Sion Hospital. He passed away at around 3:30 pm On monday. This brought an end to his four-decade-long acting career. Funeral Twere performed on Monday evening at the cemetery near the hospital.</p>
]]></content:encoded>
				</item>
							<item>
					<title>Shiyas Kareem: ‘നഗ്നദൃശ്യങ്ങൾ പകർത്തി, അശ്ലീല സൈറ്റുകൾക്ക് നൽകുമെന്ന് ഭീഷണി’: ഷിയാസ് കരീമിനെതിരെ കേസെടുത്തു</title>
					<link>https://www.malayalamtv9.com/entertainment/case-registered-against-actor-and-bigg-boss-fame-shiyas-kareem-over-women-assault-complaint-2202347.html</link>
					<pubDate>Tue, 28 Apr 2026 06:37:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/case-registered-against-actor-and-bigg-boss-fame-shiyas-kareem-over-women-assault-complaint-2202347.html</guid>
					<description><![CDATA[<p>Shiyas Kareem Case Update: പ്രണയം നടിച്ച് 49 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പ്രവാസി വ്യവസായിയായ യുവതി ഷിയാസിനെതിരെ നൽകിയ പരാതി. ഷിയാസ് കരീമിനെതിരെ ഇന്നലെയാണ് യുവതി പരാതിയുമായി പാലാരിവട്ടം പോലീസിനെ സമീപിച്ചത്. വ്യവസായിയായ യുവതി കഴിഞ്ഞ ഏഴ് വർഷമായി കൊച്ചിയിലാണ് താമസിക്കുന്നത്. തന്നെ മാനസികമായി പീഡിപ്പിച്ചതുകൊണ്ടാണ് നിലവിൽ പരാതി നൽകാൻ തയ്യാറായതെന്നും യുവതി മൊഴി നൽകി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Shiyas-Kareem-1.jpg" class="attachment-large size-large wp-post-image" alt="Shiyas Kareem" /></figure><p><strong>തിരുവനന്തപുരം:</strong> ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെയുള്ള (Shiyas Kareem) ലൈംഗിക പരാതിയിൽ കേസെടുത്തു. സ്ത്രീയുടെ പരാതിയിൽ പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സാമ്പത്തിക വഞ്ചനക്കും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് എടുത്തത്. പ്രണയം നടിച്ച് 49 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പ്രവാസി വ്യവസായിയായ യുവതി ഷിയാസിനെതിരെ നൽകിയ പരാതി. ഷിയാസ് കരീമിനെതിരെ ഇന്നലെയാണ് യുവതി പരാതിയുമായി പാലാരിവട്ടം പോലീസിനെ സമീപിച്ചത്. വ്യവസായിയായ യുവതി കഴിഞ്ഞ ഏഴ് വർഷമായി കൊച്ചിയിലാണ് താമസിക്കുന്നത്.</p>
<p>തന്നെ മാനസികമായി പീഡിപ്പിച്ചതുകൊണ്ടാണ് നിലവിൽ പരാതി നൽകാൻ തയ്യാറായതെന്നും യുവതി മൊഴി നൽകി. ഇതുസംബന്ധിച്ച തെളിവുകളും യുവതി പോലീസിന് കൈമാറിയതായാണ് വിവരം. വിവാഹ വാഗ്ദാനം നൽ‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മൂന്ന് വർഷം മുൻപ് ഷിയാസ് കരീം പിടിയിലായിരുന്നു. തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂരിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപയിലധികം തട്ടിയെടുത്തെന്നുമായിരുന്നു അന്നത്തെ പരാതിയിൽ പറഞ്ഞിരുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/entertainment/bigg-boss-star-shiyas-kareem-faces-serious-allegations-as-woman-files-complaint-2202197.html">ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതി; സാമ്പത്തിക തട്ടിപ്പും നടത്തിയെന്ന് യുവതി</a></strong></p>
<h3>യുവതിയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെ</h3>
<p>2023 ജൂണിൽ സോഷ്യൽ മീഡിയ വഴിയാണ് ഷിയാസ് കരീമിനെ പരിചയപ്പെടുന്നത്. പരിചയം ഒടുവിൽ സൗഹൃദമായി. 2024ൽ ഷിയാസിനൊപ്പം ലിവിംഗ് റിലേഷനിലാവുകയും ചെയ്തു. ആദ്യ തൻ്റെ കൈയ്യിൽ നിന്ന് പലപ്പോഴായി 10 ലക്ഷം രൂപ ഷിയാസ് കൈക്കലാക്കി. തൻറെ കുടുംബ സ്വത്ത് വിറ്റ കാര്യം അറിഞ്ഞതിന് പിന്നാലെ വീണ്ടും 22 ലക്ഷം രൂപ വാങ്ങി. ജിം തുടങ്ങാനെന്നാണ് പറഞ്ഞത്. ജിം തുടങ്ങിയാൽ അതിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനവും നൽകി.</p>
<p>അതുകൂടാതെ ആജീവനാന്തകാലം തന്നെ ഒപ്പം നിർത്തുമെന്നും വാഗ്ദാനം നൽകി. അതിനിടെ ആരോഗ്യ പ്രശ്നത്തെ തുടർന്ന് തൻറെ ഗർഭപാത്രം നീക്കി. ആ സമയം ഷിയാസ് തനിക്ക് മറ്റൊരു വിവാഹം കഴിക്കണമെന്ന് പറഞ്ഞു. ഈ സമയത്തും തന്നെ ലൈംഗിക ചൂഷണം ചെയ്തു. വിവാഹത്തിനായി വസ്ത്രങ്ങൾ എടുക്കാനും വിവാഹ സൽക്കാരം നടത്താനുമെന്ന പേരിൽ ഷിയാസ് തൻറെ കയ്യിൽ നിന്ന് പണം വാങ്ങി. ഷിയാസിൻ്റെ പിന്നീടുള്ള വിവാഹത്തിന് ശേഷവും താനുമായി അടുപ്പം തുടർന്നുവെന്നും ലൈംഗിക ചൂഷണം നടത്തി.</p>
<p>കൊച്ചിയിലും കോഴിക്കോടുമായി പല ഹോട്ടലുകളിലും താൻ ലൈംഗിക ചൂഷണത്തിന് ഇരയായി. താൻ എതിർത്തതോടെ സുഹൃത്തുമായി തൻറെ കോഴിക്കോടുള്ള ഫ്ലാറ്റിൽ അതിക്രമിച്ച് കയറുകയായിരുന്നു. അവിടെയെത്തി സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും ഇതടക്കം ഷിയാസിനൊപ്പമുള്ള നഗ്നദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണിയോടൊപ്പം 49 ലക്ഷം രൂപ തട്ടിയെടുത്തതായും യുവതി പരാതിയിൽ പറയുന്നു.</p>
<h3>ഷിയാസിനെതിരായ ബീഫ് വിവാദം</h3>
<p>ഒരു പരിപാടിക്കിടെ ഭക്ഷണം കഴിക്കുന്നതിനിടെ അനുമോൾ ബീഫ് വേണ്ട എന്ന് പറഞ്ഞപ്പോൾ 'ഡയറ്റിലാണോ അതോ ബിജെപിയിൽ ചേർന്നോ' എന്ന ഷിയാസിൻ്റെ ചോദ്യം വലിയ വിവാദമായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയും ഷിയാസിനെതിരെ വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. എന്നാൽ അങ്ങനെ ചോദിച്ചത് കൂട്ടുകാർക്കിടയിലെ ഒരു തമാശയായിട്ടാണെന്നും നിങ്ങളിൽ പലരും അങ്ങനെ ചോദിച്ചിട്ടുണ്ടാകുമെന്നുമായിരുന്നു ഷിയാസിൻ്റെ പ്രതികരണം.</p>
<p><strong>English Summary:</strong></p>
<p>Actor And Bigg Boss Fame Shiyas Kareem Faces Complaint Against Women Assault Case. Eranakulam Native Women Gives Complaint Against Shiyas On Cheating And Assault To Palarivattom Police. She Alleged He Threatened And Take 49 Lakh Rupees. Police Charged Case Against Him.</p>
]]></content:encoded>
				</item>
							<item>
					<title>Patriot song: പേട്രിയറ്റിലെ പുതിയ പാട്ട് പാടിയത് മഹാനടൻ, സോഷ്യൽ മീഡിയയിൽ ചർച്ച</title>
					<link>https://www.malayalamtv9.com/entertainment/manushyan-featuring-mammootty-from-the-movie-patriot-is-out-watch-the-video-2202262.html</link>
					<pubDate>Mon, 27 Apr 2026 15:28:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/manushyan-featuring-mammootty-from-the-movie-patriot-is-out-watch-the-video-2202262.html</guid>
					<description><![CDATA[<p>Manushyan, featuring Mammootty from the movie Patriot: മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മലയാളത്തിലെയും തമിഴിലെയും മുൻനിര താരങ്ങൾ അണിനിരക്കുന്ന ഒരു ബിഗ് ബജറ്റ് ചിത്രമാണ് പേട്രിയറ്റ്. നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ദർശന രാജേന്ദ്രൻ, ഗ്രേസ് ആന്റണി, രേവതി, രാജീവ് മേനോൻ എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ആന്റോ ജോസഫും കെ.ജി അനിൽ കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ മെയ് 1-ന് ചിത്രം പ്രദർശനത്തിനെത്തും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Mammootty-1-1.jpg" class="attachment-large size-large wp-post-image" alt="Mammootty (1)" /></figure><p><strong>കൊച്ചി:</strong> വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ ബിഗ് എംസ് ഒന്നിക്കുന്ന പേട്രിയറ്റ് എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഗാംഭീര്യമുള്ള ശബ്ദത്തിൽ ആലപിക്കപ്പെട്ട മനുഷ്യൻ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സർപ്രൈസ് ആയി ഗാനം പുറത്തുവിട്ടത്.</p>
<p>മമ്മൂട്ടിയ്ക്കൊപ്പം പ്രശസ്ത ഗായിക ശക്തിശ്രീ ഗോപാലനും ചേർന്നാണ് ഈ ഗാനം പാടിയിരിക്കുന്നത്. യുവസംഗീത സംവിധായകൻ സുഷിൻ ശ്യാം ഈണമിട്ട ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. മമ്മൂട്ടിയുടെ പാട്ടിലെ പ്രകടനം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.</p>
<h3>ഹൈപ്പില്ലാതെ എത്തിയ സർപ്രൈസ്</h3>
<p>യാതൊരുവിധ മുൻകൂർ അറിയിപ്പുമില്ലാതെ അപ്രതീക്ഷിതമായാണ് അണിയറപ്രവർത്തകർ ഗാനം റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഹൈപ്പ് നിയന്ത്രിക്കാൻ മനപ്പൂർവ്വം പ്ലാൻ ചെയ്തതാണോ ഈ സൈലന്റ് റിലീസ് എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. "ഒന്നറിയിക്കാമെങ്കിലും ഇല്ലായിരുന്നു", പ്രതീക്ഷിക്കാത്ത സർപ്രൈസ്" എന്നിങ്ങനെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.</p>
<h3>വൻ താരനിരയുമായി മെയ് 1-ന് തിയേറ്ററുകളിലേക്ക്</h3>
<p>മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മലയാളത്തിലെയും തമിഴിലെയും മുൻനിര താരങ്ങൾ അണിനിരക്കുന്ന ഒരു ബിഗ് ബജറ്റ് ചിത്രമാണ് പേട്രിയറ്റ്. നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ദർശന രാജേന്ദ്രൻ, ഗ്രേസ് ആന്റണി, രേവതി, രാജീവ് മേനോൻ എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ആന്റോ ജോസഫും കെ.ജി അനിൽ കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ മെയ് 1-ന് ചിത്രം പ്രദർശനത്തിനെത്തും.</p>
<p><strong>Also Read - <a href="https://www.malayalamtv9.com/entertainment/mammootty-says-in-patriot-movie-doesnt-have-my-stardom-or-mohanlals-its-shows-deep-emotions-2202248.html" target="_blank" rel="noopener">ഞാനും ലാലും വന്ന് ഡയലോഗടിച്ചു കെട്ടിപ്പിടിച്ച് അവസാനിക്കുന്ന ചിത്രമില്ല ഇത്! പാട്രിയറ്റിനെക്കുറിച്ച് മമ്മൂട്ടി</a></strong></p>
<p>'മാലിക്', 'അറിയിപ്പ്' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന ഈ ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണെന്നാണ് സൂചന. മമ്മൂട്ടിയും മോഹൻലാലും തുല്യ പ്രാധാന്യമുള്ള വേഷങ്ങളിലാണ് എത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും മഹേഷ് നാരായണൻ തന്നെയാണോ നിർവ്വഹിക്കുന്നത് എന്നതിനെക്കുറിച്ചും ചർച്ചകൾ സജീവമാണ്.</p>
<p>കേരളത്തിന് പുറമെ ശ്രീലങ്ക, ലണ്ടൻ, ഡൽഹി എന്നിവിടങ്ങളിലായി വലിയൊരു ഭാഗം ചിത്രീകരിച്ചിട്ടുണ്ട്. ഹോളിവുഡ് നിലവാരത്തിലുള്ള ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ടെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. മലയാള സിനിമയിലെ രണ്ട് ഇതിഹാസങ്ങൾ സ്ക്രീനിൽ ഒന്നിച്ചെത്തുമ്പോൾ ബോക്സ് ഓഫീസിൽ പുതിയ ചരിത്രം പിറക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.</p>
<h3>ട്രെയിലർ നൽകുന്ന സൂചന</h3>
<p>ട്രെയ്‌ലറിന്റെ ഏറ്റവും വലിയ ആകർഷണം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുള്ള ഫ്രെയിമുകളാണ്. രണ്ട് വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളായാണ് ഇവർ എത്തുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. ഇരുവരുടെയും ഡയലോഗ് ഡെലിവറിയും സ്ക്രീൻ പ്രസൻസും ഒരുപോലെ ഗംഭീരമാണ്. രാജ്യാന്തര തലത്തിലുള്ള ചാരപ്രവർത്തനങ്ങളും ഭരണകൂടങ്ങൾ തമ്മിലുള്ള രഹസ്യ ഇടപാടുകളും പ്രമേയമാകുന്ന ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണിതെന്ന സൂചനയും ട്രെയിലറിലുണ്ട്.</p>
<p>ഫഹദ് ഫാസിലിന്റെ നിഗൂഢത നിറഞ്ഞ കഥാപാത്രവും നയൻതാരയുടെ കരുത്തുറ്റ സാന്നിധ്യവും ട്രെയ്‌ലറിൽ എടുത്തു കാണിക്കുന്നു. കുഞ്ചാക്കോ ബോബൻ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് എത്തുന്നത്. ഒട്ടേറെ താരങ്ങൾ ഉണ്ടെങ്കിലും എല്ലാവർക്കും പെർഫോം ചെയ്യാൻ സ്പേസ് ഉണ്ടെന്ന സൂചന ട്രെയ്‌ലർ നൽകുന്നു.</p>
<p><iframe title="YouTube video player" src="https://www.youtube.com/embed/esVDocZuipE?si=eGHy9_57qe8QUn5_&amp;start=64" width="480" height="360" frameborder="0" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
				</item>
							<item>
					<title>Mammooty Patriot Movie: ഞാനും ലാലും വന്ന് ഡയലോഗടിച്ചു കെട്ടിപ്പിടിച്ച് അവസാനിക്കുന്ന ചിത്രമില്ല ഇത്! പാട്രിയറ്റിനെക്കുറിച്ച് മമ്മൂട്ടി</title>
					<link>https://www.malayalamtv9.com/entertainment/mammootty-says-in-patriot-movie-doesnt-have-my-stardom-or-mohanlals-its-shows-deep-emotions-2202248.html</link>
					<pubDate>Mon, 27 Apr 2026 14:34:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/mammootty-says-in-patriot-movie-doesnt-have-my-stardom-or-mohanlals-its-shows-deep-emotions-2202248.html</guid>
					<description><![CDATA[<p>Mammooty about Patriot Movie: സിനിമയെ കുറിച്ചും തന്റെയും മോഹൻലാലിന്റെയും സിനിമയിലെ പങ്കാളിത്തത്തെ കുറിച്ചും സംസാരിക്കുകയാണ് നടൻ മമ്മൂട്ടി. സിനിമയിലെ കഥാപാത്രങ്ങൾ തമ്മിൽ വൈകാരികമായ ബന്ധമാണ് ഉള്ളത് എന്നും ആ സൗഹൃദവും ആഴവും എല്ലാം സിനിമയിൽ അത്രത്തോളം പ്രതിഫലിച്ചിട്ടുണ്ട് എന്നും മമ്മൂട്ടി പറയുന്നു. നിങ്ങൾ കരുതുന്നതുപോലെ മറ്റു സിനിമകളിൽ കണ്ട മമ്മൂട്ടിയെയും മോഹൻലാലിനെയും അല്ല&#8230;&#8230;&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Mammootty-Mohanlal.jpg" class="attachment-large size-large wp-post-image" alt="Mammootty, Mohanlal" /></figure><p>മലയാളി പ്രേക്ഷകർ ഒന്നാകെ ആകാംക്ഷയിൽ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിച്ചെത്തുന്ന 'പാട്രിയറ്റ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. മലയാള സിനിമയിലെ ലോക സിനിമയ്ക്ക് മുന്നിൽ ഇത് മറ്റൊരു കാഴ്ച അനുഭവം സമ്മാനിക്കും എന്ന പ്രതീക്ഷയോടെയാണ് ആരാധകർ ഈ ചിത്രത്തിനെ കണക്കാക്കുന്നത്. കൂടാതെ നരസിംഹത്തിലെ പോലെ ഹരികൃഷ്ണൻസിലെ പോലെ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി പാട്രിയറ്റിന് ഉണ്ട്. അതിനാൽ തന്നെ സിനിമയെ കുറിച്ച് ആരാധകരെ സംബന്ധിച്ച് പല വിധത്തിലുള്ള ചർച്ചകളും സംശയങ്ങളും കൗതുകങ്ങളും എല്ലാം ഉയർന്നുവരുന്നു.</p>
<p>അതിനിടെ സിനിമയെ കുറിച്ചും തന്റെയും മോഹൻലാലിന്റെയും സിനിമയിലെ പങ്കാളിത്തത്തെ കുറിച്ചും സംസാരിക്കുകയാണ് നടൻ മമ്മൂട്ടി. സിനിമയിലെ കഥാപാത്രങ്ങൾ തമ്മിൽ വൈകാരികമായ ബന്ധമാണ് ഉള്ളത് എന്നും ആ സൗഹൃദവും ആഴവും എല്ലാം സിനിമയിൽ അത്രത്തോളം പ്രതിഫലിച്ചിട്ടുണ്ട് എന്നും മമ്മൂട്ടി പറയുന്നു. നിങ്ങൾ കരുതുന്നതുപോലെ മറ്റു സിനിമകളിൽ കണ്ട മമ്മൂട്ടിയെയും മോഹൻലാലിനെയും അല്ല ഈ ചിത്രത്തിൽ കാണാൻ സാധിക്കുക. മറ്റു സിനിമകളിൽ ഞങ്ങൾ വന്ന ഡയലോഗ് അടിച്ചു ഒടുക്കം കെട്ടിപ്പിടിച്ച് അവസാനിക്കുന്ന ഒരു ചിത്രം അല്ല ഇത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/actress-urvashi-revelas-why-she-married-again-2202198.html">ആ സ്വാർത്ഥതയ്ക്ക് പുറത്താണ് ഞാൻ വീണ്ടും വിവാഹം കഴിച്ചത്; ഉർവശി മനസ്സു തുറക്കുന്നു</a></strong></p>
<p>നിങ്ങൾ പറയുന്ന ഞങ്ങളിലുള്ള സ്റ്റാർഡവും ഇപ്പോൾ കിട്ടുന്ന അംഗീകാരവും എല്ലാം നിങ്ങൾ കാരണമാണ് ഞങ്ങൾക്കുണ്ടായത്. അതായത് നിങ്ങൾ ഞങ്ങളെ വളർത്തിയെടുത്തു എന്നല്ല. ആ കാലമൊക്കെ മാറി. നിങ്ങൾ വളർന്നതുകൊണ്ടാണ് ഞങ്ങൾക്ക് ഈ രീതിയിൽ വളരാൻ സാധിച്ചത് എന്നും മമ്മൂട്ടി പറയുന്നു. മോഹൻലാലിനെ രക്ഷിക്കാൻ വേണ്ടി മമ്മൂട്ടിയെത്തുന്ന നരസിംഹത്തിലെ നന്ദഗോപാൽ മാരാർ എന്ന കഥാപാത്രമായി ഒന്നും ഇതിനെ താരതമ്യപ്പെടുത്താൻ സാധിക്കില്ല. നരസിംഹം എന്ന ചിത്രത്തിൽ ഒരുതവണ വന്നു പോകുന്ന സൗഹൃദമാണ് കാണുന്നത് എങ്കിൽ പാട്രിയറ്റിൽ ആ സ്നേഹവും ആഴവും ഉടനീളം കാണാൻ സാധിക്കും എന്നും മമ്മൂട്ടി പറയുന്നു. മമ്മൂട്ടി മോഹൻലാൽ എന്നിവർക്കൊപ്പം കുഞ്ചാക്കോ ബോബനും സിനിമയിൽ അഭിനയിക്കുന്നുണ്ട്.</p>
<p>കൂടാതെ പാട്രിയറ്റ് ഒരു പാൻ ഇന്ത്യൻ സിനിമയല്ല എന്നും മറിച്ച് മലയാളികൾക്ക് വേണ്ടിയുള്ള സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. ഈ ചിത്രത്തിൽ വിദേശികളായ കഥാപാത്രങ്ങൾ ഉണ്ടെങ്കിൽ അവർ ഇംഗ്ലീഷിൽ തന്നെയാണ് സംസാരിക്കുക അല്ലാതെ മലയാളം പറയില്ല എന്നും മമ്മൂട്ടി പറയുന്നു.</p>
]]></content:encoded>
				</item>
							<item>
					<title>Esther Anil: &#8216;എന്നെ പുകഴ്‌ത്താൻ സാനിയയെ താഴ്ത്തികെട്ടി, ആളുകളാണ് നമ്മളെ ശത്രുക്കളാക്കുന്നത്&#8217;</title>
					<link>https://www.malayalamtv9.com/photo-gallery/esther-anil-reacts-to-uk-article-comparing-her-with-saniya-iyyappan-2202213.html</link>
					<pubDate>Mon, 27 Apr 2026 13:58:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/esther-anil-reacts-to-uk-article-comparing-her-with-saniya-iyyappan-2202213.html</guid>
					<description><![CDATA[<p>Esther Anil About Saniya Iyyappan: ബാലതാരമായി സിനിമയിലെത്തിയ എസ്തർ തുടർന്ന് നിരവധി സിനിമകളുടെ ഭാ​ഗമായിട്ടുണ്ട്. മോഹൻലാലിന്റെ മകളായി ദൃശ്യത്തിൽ ചെയ്ത വേഷം കരിയറിലെ ഏറ്റവും ശ്രദ്ധേയമായ റോളായിരുന്നു. ഇപ്പോഴിതാ, സാനിയ അയ്യപ്പെനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Esther-Anil-5.jpg" class="attachment-large size-large wp-post-image" alt="Esther Anil (5)" /></figure><p>
		<style type="text/css">
			#gallery-1 {
				margin: auto;
			}
			#gallery-1 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-1 img {
				border: 2px solid #cfcfcf;
			}
			#gallery-1 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-1' class='gallery galleryid-2202213 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/Esther-Anil-3.jpg" class="attachment-thumbnail size-thumbnail" alt="Esther Anil (3)" aria-describedby="gallery-1-2202231" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Esther-Anil-3.jpg 150w, https://images.malayalamtv9.com/uploads/2026/04/Esther-Anil-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2202231'>
				മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താരമാണ് എസ്തർ അനിൽ. ബാലതാരമായി സിനിമയിലെത്തിയ എസ്തർ തുടർന്ന് നിരവധി സിനിമകളുടെ ഭാ​ഗമായിട്ടുണ്ട്. മോഹൻലാലിന്റെ മകളായി ദൃശ്യത്തിൽ ചെയ്ത വേഷം കരിയറിലെ ഏറ്റവും ശ്രദ്ധേയമായ റോളായിരുന്നു. ഇപ്പോഴിതാ, സാനിയ അയ്യപ്പെനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. (Image Credit source: Instagram)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/Esther-Anil-1.jpg" class="attachment-thumbnail size-thumbnail" alt="Esther Anil (1)" aria-describedby="gallery-1-2202233" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Esther-Anil-1.jpg 150w, https://images.malayalamtv9.com/uploads/2026/04/Esther-Anil-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2202233'>
				എസ്തർ ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ് ആന്റ് പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റേഴ്സ് എടുത്തിരുന്നു. പഠനസമയത്ത് ലണ്ടനിൽ ഉണ്ടായ മോശം അനുഭവത്തെ കുറിച്ചും, തന്നെയും സാനിയ അയ്യപ്പനെയും താരതമ്യം ചെയ്തു കൊണ്ട് യുകെയിലെ ഒരു മാധ്യമം വാർത്ത കൊടുത്തതിനെ കുറിച്ചുമാണ് എസ്തർ തുറന്ന് പറഞ്ഞത്. തന്നെ പുകഴ്ത്താൻ സാനിയയെ താഴ്ത്തി കെട്ടിയെന്ന് താരം പറയുന്നു.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/Esther-Anil-2.jpg" class="attachment-thumbnail size-thumbnail" alt="Esther Anil (2)" aria-describedby="gallery-1-2202232" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Esther-Anil-2.jpg 150w, https://images.malayalamtv9.com/uploads/2026/04/Esther-Anil-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2202232'>
				സാനിയയുടെ അഭിമുഖത്തിന് ശേഷം വളരെ വിഷമിപ്പിച്ചൊരു കാര്യമുണ്ട്. യുകെയിലെ പ്രമുഖ മാധ്യമത്തെ കുറിച്ചാണ്. സാനിയ അയ്യപ്പൻ വന്നപ്പോൾ റേസിസം നേരിട്ടു. പക്ഷേ, എസ്തറിന് വലിയ യൂണിവേഴ്സിറ്റിയിൽ കിട്ടി, മറ്റേയാൾക്ക് സ്റ്റാർഡം ഒന്നുമില്ലാത്തതിനാൽ അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്തതിനാൽ പേടിച്ച് ഓടി എന്നൊക്കെയാണ് ആ മാധ്യമം എഴുതിയത്.

				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/Esther-Anil-4.jpg" class="attachment-thumbnail size-thumbnail" alt="Esther Anil (4)" aria-describedby="gallery-1-2202230" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Esther-Anil-4.jpg 150w, https://images.malayalamtv9.com/uploads/2026/04/Esther-Anil-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2202230'>
				ചിലപ്പോൾ ഈ അഭിമുഖത്തിന് ശേഷം എന്നെ കുറിച്ചും നെ​ഗറ്റീവ് എഴുതുമായിരിക്കും. അവളെ താഴ്ത്തിക്കെട്ടുകയും എന്നെ പുകഴ്ത്തുകയും ചെയ്തു. എനിക്കതിൽ വിഷമം തോന്നി. ഞാൻ സാനിയയ്ക്ക് മെസേജ് അയച്ചു. സാനിയ വളരെ കൂളായിരുന്നു എന്നും എസ്തർ പറഞ്ഞു.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/Esther-Anil-6.jpg" class="attachment-thumbnail size-thumbnail" alt="Esther Anil" aria-describedby="gallery-1-2202234" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Esther-Anil-6.jpg 150w, https://images.malayalamtv9.com/uploads/2026/04/Esther-Anil-6.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2202234'>
				കൂടാതെ, ആളുകളാണ് നമ്മളെ ശത്രുക്കളാക്കുന്നത്. അല്ലാതെ നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും പ്രശ്നമില്ല. ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്, എന്നും എസ്തർ പറഞ്ഞു. അതുപോലെ, ലണ്ടനിൽ റേസിസം ഉണ്ട് എന്നും ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ എസ്തർ അനിൽ വെളിപ്പെടുത്തി. 
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Actress Urvashi: ആ സ്വാർത്ഥതയ്ക്ക് പുറത്താണ് ഞാൻ വീണ്ടും വിവാഹം കഴിച്ചത്; ഉർവശി മനസ്സു തുറക്കുന്നു</title>
					<link>https://www.malayalamtv9.com/entertainment/actress-urvashi-revelas-why-she-married-again-2202198.html</link>
					<pubDate>Mon, 27 Apr 2026 12:49:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/actress-urvashi-revelas-why-she-married-again-2202198.html</guid>
					<description><![CDATA[<p>Actress Urvashi About Marriage:രണ്ടു കുട്ടികളുടെ അമ്മയായ താരം ഇപ്പോൾ താൻ വിവാഹം കഴിച്ചത് എന്തിനാണ് എന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഒരു അമ്മയാകുക എന്ന സ്വാർത്ഥതയ്ക്ക് പുറത്താണ് താൻ വിവാഹം കഴിച്ചത് എന്ന് നടി പറയുന്നു. എന്റെ മകൾ എന്നെ അമ്മേ എന്നാണ് വിളിക്കുന്നത്. അത് അവളുടെ മനസ്സിൽ എനിക്ക് ഒരു സ്ഥാനം ഉള്ളതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. പക്ഷേ ഈ കുട്ടികൾക്ക് എല്ലാവർക്കും കോമൺ ആയിട്ടുള്ളത് എന്റെ അമ്മയാണ്&#8230;&#8230;&#8230;.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Urvashi-and-Family.jpg" class="attachment-large size-large wp-post-image" alt="Urvashi And Family" /></figure><p>മലയാളികൾക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് ഉർവശി. അന്നും ഇന്നും ലേഡീ സൂപ്പർസ്റ്റാർ. ഹാസ്യമായാലും സ്വഭാവ കഥാപാത്രങ്ങൾ ആയാലും ഉർവശിയുടെ കൈകളിൽ ഭദ്രം. അഭിനയത്തിൽ മാത്രമല്ല ഏതൊരു കാര്യത്തെക്കുറിച്ചും ഉർവ്വശിക്ക് തന്റേതായ നിലപാടുകളും അഭിപ്രായവും ഉണ്ട്. എവിടെ എന്തു പറയണം എന്ത് കാര്യത്തിൽ താൻ അഭിപ്രായം പറയേണ്ടതില്ല എന്നൊക്കെ വളരെ കൃത്യമായ കണക്കുകൂട്ടലുകളോടെ മുന്നോട്ടുപോകുന്ന ഒരു നടിയാണ് ഉർവശി. അതിനാൽ തന്നെ വിവാദങ്ങളും വിമർശനങ്ങളും ഉർവശി അധികം നേരിടേണ്ടതായി വന്നിട്ടില്ല. അഭിനയത്തെയും സിനിമയെയും എത്രത്തോളം ഇഷ്ടപ്പെടുന്നുവോ അത്രത്തോളം തന്നെ കുടുംബത്തിനും കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു വ്യക്തി കൂടിയാണ് ഉർവശി.</p>
<p>രണ്ടു കുട്ടികളുടെ അമ്മയായ താരം ഇപ്പോൾ താൻ വിവാഹം കഴിച്ചത് എന്തിനാണ് എന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഒരു അമ്മയാകുക എന്ന സ്വാർത്ഥതയ്ക്ക് പുറത്താണ് താൻ വിവാഹം കഴിച്ചത് എന്ന് നടി പറയുന്നു. എന്റെ മകൾ എന്നെ അമ്മേ എന്നാണ് വിളിക്കുന്നത്. അത് അവളുടെ മനസ്സിൽ എനിക്ക് ഒരു സ്ഥാനം ഉള്ളതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. പക്ഷേ ഈ കുട്ടികൾക്ക് എല്ലാവർക്കും കോമൺ ആയിട്ടുള്ളത് എന്റെ അമ്മയാണ്. എന്നെ എന്റെ മകളും മകനും അമ്മേ എന്ന് വിളിക്കുന്നു. മറ്റു കുട്ടികളെല്ലാം പൊടിയമ്മേ എന്നാണ് വിളിക്കുന്നത്. അത്തരത്തിൽ ഒരു അമ്മ സങ്കല്പത്തോടുള്ള ആർത്തിയാണ് തന്നെ വിവാഹം കഴിക്കാനായി പ്രേരിപ്പിച്ചതെന്ന് നടി പറയുന്നു. അഡ്രസ്സുള്ള ഒരു കുട്ടി വേണമെങ്കിൽ അതിന് വിവാഹം കഴിക്കണം. അതാണ് നമ്മുടെ നാട്ടുനടപ്പ്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/actress-shalin-zoya-says-she-hate-malayalam-media-and-partuality-in-movie-sets-2201951.html">ഗ്ലാസ്സിൽ വരെ വിവേചനം, എന്നെ ഇവിടെ ആരാ മൈൻഡ് ചെയ്തിട്ടുള്ളത്? ശാലിൻ സോയ</a></strong></p>
<h3>എന്റേതായ ഒരുപാട് കുട്ടികൾ</h3>
<p>എനിക്ക് എന്റേതായ ഒരുപാട് കുട്ടികൾ വേണമെന്ന് ഇഷ്ടമാണ്. അതിനാണ് താൻ വിവാഹിതയായത് എന്നും ഉർവശി പറയുന്നു.അതേസമയം പ്രസവ കാലഘട്ടത്തെക്കുറിച്ചും ഇതിനു മുൻപ് സംസാരിച്ചിരുന്നു. പ്രസവത്തിന് മുൻപും ശേഷവും സ്ത്രീകളിൽ ഉണ്ടാകുന്ന മാനസികമായ മാറ്റങ്ങളും ഹോർമോൺ വ്യതിയാനങ്ങളും ആളുകൾ ഇന്നും നിസ്സാരമായി ആണ് കാണുന്നത്. പ്രസവശേഷം താൻ കടുത്ത ഡിപ്രഷനിലൂടെയാണ് കടന്നുപോയിരുന്നതെന്നാണ് താരം വെളിപ്പെടുത്തിയിരുന്നത്. ഷൂട്ടിംഗ് സെറ്റിൽ എത്തിയാലും തനിക്ക് എപ്പോഴും കുഞ്ഞിന്റെ ചിന്ത മാത്രമായിരുന്നുവെന്നും പ്രസവത്തിന് മുന്നേ തന്നെ ചില സിനിമകൾ ഏറ്റെടുത്തതിനാലാണ് പ്രസവത്തിനുശേഷം ഷൂട്ടിങ്ങിനായി പോയത്.</p>
<p>പക്ഷേ തനിക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല.കുട്ടിയെ ജോലിക്കാരുടെ അടുത്ത് ഏൽപ്പിച്ചാണ് പോയത് അവർ കുഞ്ഞിനെ നന്നായി നോക്കുമോ പാലൊക്കെ നന്നായി കൊടുക്കുമോ എന്നൊക്കെ ചിന്തിച്ചു എന്നും ടെൻഷൻ ആയിരുന്നു എന്നും ഉർവ്വശി പറഞ്ഞിരുന്നു.തന്റെ മകളെ ആയാലും മകനെ ആയാലും അവർ സ്കൂൾ ചേരുന്ന കാലം വരെ താൻ വലിയ രീതിയിലുള്ള ടെൻഷനാണ് അനുഭവിച്ചിരുന്നത് എന്നും മകനായ ശേഷം തന്റെ ഭർത്താവിന്റെ സ്നേഹവും ത്യാഗവുമാണ് തനിക്ക് ഏറെ ബലം നൽകിയത് എന്നും ഉർവശി വെളിപ്പെടുത്തിയതാണ്. തന്റെ മകൾക്കൊപ്പവും മകനൊപ്പവുമുള്ള ചിത്രങ്ങൾ എല്ലാം ഉർവശി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. മകൾ കുഞ്ഞാറ്റയും അമ്മയ്ക്കായി സമയം കണ്ടെത്താറുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകാറുമുണ്ട്.</p>
]]></content:encoded>
				</item>
							<item>
					<title>Shiyas Kareem: ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതി; സാമ്പത്തിക തട്ടിപ്പും നടത്തിയെന്ന് യുവതി</title>
					<link>https://www.malayalamtv9.com/entertainment/bigg-boss-star-shiyas-kareem-faces-serious-allegations-as-woman-files-complaint-2202197.html</link>
					<pubDate>Mon, 27 Apr 2026 12:39:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/bigg-boss-star-shiyas-kareem-faces-serious-allegations-as-woman-files-complaint-2202197.html</guid>
					<description><![CDATA[<p>Shiyas Kareem Faces Allegations of Misconduct by Woman: തിങ്കളാഴ്ച രാവിലെയാണ് പരാതി സമര്‍പ്പിച്ചത്. 2023ലാണ് ഇരുവരും തമ്മില്‍ പരിചയത്തിലായത്, സോഷ്യല്‍ മീഡിയ വഴിയായിരുന്നു പരിചയം. 2024 മുതല്‍ കൊച്ചിയിലെയും കോഴിക്കോട്ടെയും ഹോട്ടലുകളില്‍ വെച്ച് ഷിയാസ് കരീം തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നും ചൂഷണം ചെയ്തൂവെന്നും പരാതിയില്‍ പറയുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Shiyas-Kareem.jpg" class="attachment-large size-large wp-post-image" alt="Shiyas Kareem" /></figure><p><strong>കൊച്ചി:</strong> ബിഗ് ബോസ് താരവും ടെലിവിഷന്‍ താരവുമായ ഷിയാസ് കരീമിനെതിരെ വീണ്ടും പരാതി. ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് യുവതി പരാതി നല്‍കി. കൊച്ചിയില്‍ താമസിക്കുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഇവര്‍ പാലാരിവട്ടം പോലീസിന് പരാതി കൈമാറി. വിഷയത്തില്‍ ഷിയാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.</p>
<p>തിങ്കളാഴ്ച രാവിലെയാണ് പരാതി സമര്‍പ്പിച്ചത്. 2023ലാണ് ഇരുവരും തമ്മില്‍ പരിചയത്തിലായത്, സോഷ്യല്‍ മീഡിയ വഴിയായിരുന്നു പരിചയം. 2024 മുതല്‍ കൊച്ചിയിലെയും കോഴിക്കോട്ടെയും ഹോട്ടലുകളില്‍ വെച്ച് ഷിയാസ് കരീം തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നും ചൂഷണം ചെയ്തൂവെന്നും പരാതിയില്‍ പറയുന്നു.</p>
<p>തന്നെ ജീവിതാവസാനം വരെ കൂടെ നിര്‍ത്തിക്കോളാമെന്ന് വാഗ്ദാനം നല്‍കി പലതവണയായി പണം തട്ടിയെന്നും യുവതിയുടെ പരാതിയിലുണ്ട്. ഷിയാസ് കരീമിന് പല ബിസിനസുകളുണ്ട്, അതിനെല്ലാം വേണ്ടി ഉപയോഗിക്കാനാണ് ഈ പണം. ഈ ബിസിനസിലെല്ലാം പങ്കാളിയാക്കാമെന്നും യുവതിക്ക് വാക്ക് നല്‍കിയിരുന്നു.</p>
<p>കൊച്ചിയില്‍ ജിം സെന്റര്‍ തുടങ്ങാന്‍, കോഴിക്കോട് പ്രോപ്പര്‍ട്ടി വാങ്ങാന്‍, അങ്ങനെ പല കാരണങ്ങള്‍ പറഞ്ഞാണ് പണം വാങ്ങിച്ചത്. ഇതുകൂടാതെ ഷിയാസ് കരീം വിവാഹതിനാണെന്ന കാര്യം തന്നോട് മറച്ചുവെച്ചു. വിവാഹിതനായതിന് ശേഷവും തന്നെ പഴയതുപോലെ ചൂഷണം ചെയ്തൂവെന്നും യുവതി ആരോപിക്കുന്നു.</p>
<p>പണം നല്‍കിയില്ലെങ്കില്‍ ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പോണ്‍ സൈറ്റുകളിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഷിയാസിന്റെ ഒരു സുഹൃത്ത് തന്റെ ഫ്‌ളാറ്റില്‍ അതിക്രമിച്ച് കയറി, തന്നെ ഭീഷണിപ്പെടുത്തി ചിത്രങ്ങളെടുത്തുവെന്നും അവര്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.</p>
<h3>വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു</h3>
<p>ഷിയാസ് കരീമിനെതിരെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയുമായി നേരത്തെ മറ്റൊരു യുവതിയും രംഗത്തെത്തിയിരുന്നു. കാസര്‍കോഡ് ചന്തേര പോലീസ് സ്‌റ്റേഷനിലാണ് പരാതി എത്തിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്ന് എറണാകുളത്തെ ജിമ്മില്‍ ട്രെയിനറായി ജോലി ചെയ്യുന്ന യുവതിയുടെ പരാതിയില്‍ പറയുന്നു.</p>
<p>ജോലിക്കിടെയാണ് ഷിയാസുമായി പരിചയത്തിലാകുന്നത്. വിവാഹാ വാഗ്ദാനം നല്‍കി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂര്‍ ദേശപാതയോരത്തെ ഹോട്ടലില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. തന്നില്‍ നിന്ന് ഷിയാസ് 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു എന്നുമായിരുന്നു പരാതി. എന്നാല്‍ ഈ കേസ് പിന്നീട് കോടതി തള്ളി.</p>
<h3>ബീഫിന്റെ പേരില്‍ വിവാദം</h3>
<p>ഷിയാസ് കരീമിനെതിരെ ദിവസങ്ങള്‍ക്ക് മുമ്പാണ് ഭക്ഷണത്തിന്റെ പേരില്‍ വിവാദം പൊട്ടിപ്പുറപ്പെട്ടത്. ബീഫ് കഴിക്കില്ലേ എന്ന് ചോദിക്കുന്ന ഷിയാസിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ തോതിലുള്ള സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. ഒരു പരിപാടിക്കിടെ അനുമോളോട് ബീഫ് കഴിക്കില്ലേ എന്ന ചോദിച്ചതായിരുന്നു ഷിയാസ്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/entertainment/bigg-boss-season-7-winner-anumol-clarifying-about-shiyas-kareem-beef-controversy-2200903.html" target="_blank" rel="noopener">Anumol: ‘ബീഫ് കഴിക്കുന്ന ആളാണ് ഞാൻ, എന്നെ ആരും നിർബന്ധിച്ചിട്ടില്ല’: വിവാദത്തിൽ പ്രതികരിച്ച് അനുമോൾ</a></strong></p>
<p>ഡയറ്റിലയാതുകൊണ്ടാണ് ബീഫ് കഴിക്കാത്തതെന്ന് അനുമോള്‍ പറയുമ്പോള്‍, ഡയറ്റാണോ ബിജെപിയാണോ എന്ന് ഷിയാസ് തിരിച്ച് ചോദിച്ചു. ഈ ചോദ്യമാണ് ആളുകളെ ചൊടിപ്പിച്ചത്. ഷിയാാസ് പോര്‍ക്ക് കഴിക്കുമോ എന്ന് റിയാക്ഷന്‍ വീഡിയോ ചെയ്ത് പലരും ചോദിച്ചിരുന്നു.</p>
<p>വിവാദം രൂക്ഷമായതോടെ പ്രതികരണവുമായി നടനും രംഗത്തെത്തി. ബീഫിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കുന്നത് ബിജെപിക്കാരാണ് എന്നാണ് ഷിയാസ് പറയുന്നത്. തന്റെ ചോദ്യം കൂട്ടുകാര്‍ക്കിടയില്‍ എപ്പോഴും രസകരമായി ചോദിക്കുന്ന ഒന്നാണെന്നും പന്നിയിറച്ചി കഴിക്കാത്തതിന് കാരണം ഖുറാനില്‍ പറഞ്ഞിട്ടുണ്ടെന്നും ഇല്ലെങ്കില്‍ കഴിക്കുമായിരുന്നുവെന്നും ഷിയാസ് പറഞ്ഞു.</p>
]]></content:encoded>
				</item>
							<item>
					<title>Raghu Rai: വിടവാങ്ങി ഇന്ത്യൻ ഫോട്ടോ ജേർണലിസത്തിന്റെ പിതാവ്, രഘു റായിയെ കണ്ടുമുട്ടിയ നിമിഷത്തെപ്പറ്റി പ്രിയദർശൻ</title>
					<link>https://www.malayalamtv9.com/entertainment/father-of-indian-photojournalism-raghu-rai-passes-away-director-priyadarshan-shares-a-memory-with-him-2202072.html</link>
					<pubDate>Sun, 26 Apr 2026 21:01:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/father-of-indian-photojournalism-raghu-rai-passes-away-director-priyadarshan-shares-a-memory-with-him-2202072.html</guid>
					<description><![CDATA[<p>Father of Indian Photojournalism, Raghu Rai, Passes Away: ഭോപ്പാൽ ദുരന്തത്തിന്റെ ഭീകരത പുറംലോകത്തെ അറിയിച്ച ഫോട്ടോകൾ മുതൽ മദർ തെരേസയുടെയും ഇന്ദിരാഗാന്ധിയുടെയും വിഖ്യാത ചിത്രങ്ങൾ വരെ രഘു റായിയുടെ ലെൻസുകൾ ഒപ്പിയെടുത്തു. ചില പ്രതിഭകളെ നമ്മൾ അവരുടെ സംഭാവനകളിലൂടെ മാത്രം അറിയുന്നു. രഘു റായ് അത്തരത്തിലൊരാളായിരുന്നു</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Raghu-Rai-Priyadarsan-.jpg" class="attachment-large size-large wp-post-image" alt="Raghu Rai, Priyadarsan" /></figure><p><strong>ന്യൂഡൽഹി:</strong> ഇന്ത്യൻ ഫോട്ടോ ജേർണലിസത്തെ ലോകനിലവാരത്തിലേക്ക് ഉയർത്തിയ വിഖ്യാത ഫോട്ടോഗ്രാഫർ രഘു റായ് (83) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. രണ്ട് വർഷമായി പ്രോസ്റ്റേറ്റ് കാൻസറിനോട് പോരാടിക്കൊണ്ടിരുന്ന അദ്ദേഹം, രോഗം തലച്ചോറിലേക്ക് പടർന്നതിനെത്തുടർന്നാണ് വിടവാങ്ങിയത്. സംസ്കാരം ഡൽഹിയിലെ ലോധി റോഡ് ശ്മശാനത്തിൽ നടക്കും.</p>
<p>1942-ൽ ഝാങ്ങിൽ (ഇന്നത്തെ പാകിസ്ഥാൻ) ജനിച്ച രഘു റായ്, 1960-കളിൽ ദി സ്റ്റേറ്റ്‌സ്മാൻ പത്രത്തിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് ഇന്ത്യാ ടുഡേയുടെ ഫോട്ടോഗ്രാഫി ഡയറക്ടറായും പ്രവർത്തിച്ചു. വിഖ്യാത ഫോട്ടോഗ്രാഫർ ഹെൻറി കാർട്ടിയർ ബ്രെസ്സൺ കണ്ടെത്തിയ അദ്ദേഹത്തെ ലോകപ്രശസ്തമായ 'മാഗ്നം ഫോട്ടോസ്' ഏജൻസിയിൽ അംഗമാക്കി. ഭാരതം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.</p>
<h3>നിശ്ചലനായി നിന്ന ആ പ്രതിഭ - ഓർമ്മക്കുറിപ്പ് പങ്കുവെച്ച് പ്രിയദർശൻ</h3>
<p>രഘു റായിയുടെ വിയോഗവാർത്തയറിഞ്ഞപ്പോൾ, 2004-ൽ തന്റെ സിനിമയുടെ ഷൂട്ടിംഗ് സെറ്റിലുണ്ടായ അവിസ്മരണീയമായ ഒരു സംഭവം സംവിധായകൻ പ്രിയദർശൻ പങ്കുവെച്ചു. ലോകം ആരാധിക്കുന്ന ഒരു പ്രതിഭ എന്റെ മുന്നിൽ വന്ന് അന്ധാളിച്ചുപോയ നിമിഷമായിരുന്നു അത്, എന്ന് പ്രിയദർശൻ മാതൃഭൂമിയിൽ കുറിച്ചു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/entertainment/mammootty-says-mohanlal-alone-is-enough-for-patriot-movie-to-gain-national-attention-2201846.html" target="_blank" rel="noopener">Patriot: നാഷണല്‍ സിനിമയാക്കാന്‍ എന്തിനാ പുറത്തുള്ള താരങ്ങള്‍, ഇവിടെ തന്നെ ഉണ്ടല്ലോ ഒന്ന്; മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി</a></strong></p>
<p>മുംബൈയിലെ ഫിലിം ഡിവിഷൻ ഓഫീസിൽ പ്രിയദർശന്റെ 'ഹൽച്ചൽ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. കരീന കപൂർ, അമരീഷ് പുരി തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന വിവാഹരംഗമാണ് ചിത്രീകരിക്കുന്നത്. ഇതിനിടയിൽ, കഴുത്തിൽ ക്യാമറയുമായി വശത്ത് നിന്ന ഒരാളെ ജൂനിയർ ആർട്ടിസ്റ്റാണെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയും സെറ്റിൽ ബഹളമുണ്ടാകുകയും ചെയ്തു.</p>
<p>അദ്ദേഹം ചിത്രങ്ങൾ എടുത്തുവെന്ന് തെറ്റിദ്ധരിച്ച് ബോഡിഗാർഡുകൾ ക്യാമറ പിടിച്ചെടുക്കാൻ ശ്രമിച്ചു. നടൻ അമരീഷ് പുരി വരെ ദേഷ്യപ്പെട്ടു. എന്നാൽ തന്റെ കൂടെയുണ്ടായിരുന്ന ടി.കെ. രാജീവ് കുമാറാണ് ആ ആളെ തിരിച്ചറിഞ്ഞത്—അത് ലോകം ആദരിക്കുന്ന രഘു റായ് ആയിരുന്നു.</p>
<p>സത്യമറിഞ്ഞപ്പോൾ സെറ്റിലുള്ളവരെല്ലാം ഞെട്ടിപ്പോയി. അമരീഷ് പുരിയുൾപ്പെടെയുള്ളവർ അദ്ദേഹത്തോട് ക്ഷമ ചോദിച്ചു. ബോളിവുഡിനെക്കുറിച്ചുള്ള ഒരു ഫോട്ടോ ഫീച്ചറിനായി എത്തിയതായിരുന്നു അദ്ദേഹം. വലിയ ബഹളങ്ങൾക്കിടയിലും ആ മുഖത്ത് ശാന്തമായ ഒരു ചിരിയുണ്ടായിരുന്നു, പ്രിയദർശൻ ഓർക്കുന്നു. യാത്ര പറഞ്ഞു പോകുമ്പോൾ രഘു റായ് പ്രിയദർശന് ഒപ്പിട്ട ഒരു പുസ്തകവും സമ്മാനിച്ചു.</p>
<h3>ക്യാമറ കൊണ്ട് ചരിത്രമെഴുതിയ പ്രതിഭ</h3>
<p>ഭോപ്പാൽ ദുരന്തത്തിന്റെ ഭീകരത പുറംലോകത്തെ അറിയിച്ച ഫോട്ടോകൾ മുതൽ മദർ തെരേസയുടെയും ഇന്ദിരാഗാന്ധിയുടെയും വിഖ്യാത ചിത്രങ്ങൾ വരെ രഘു റായിയുടെ ലെൻസുകൾ ഒപ്പിയെടുത്തു. ചില പ്രതിഭകളെ നമ്മൾ അവരുടെ സംഭാവനകളിലൂടെ മാത്രം അറിയുന്നു. രഘു റായ് അത്തരത്തിലൊരാളായിരുന്നു, പ്രിയദർശൻ പറഞ്ഞു. കൊറോണക്കാലത്തെ ഏകാന്തതയിൽ തന്റെ ലൈബ്രറിയിൽ തിരഞ്ഞ ആ പുസ്തകം വീണ്ടും കണ്ടെത്തുമെന്ന പ്രതീക്ഷയോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. ഇന്ത്യൻ ദൃശ്യകലയുടെ ചരിത്രത്തിൽ രഘു റായ് എന്ന പേര് എന്നും നിശ്ചലമായി തിളങ്ങിനിൽക്കും.</p>
]]></content:encoded>
				</item>
							<item>
					<title>Mammootty: &#8216;വാമ്പയര്‍ വരും നിങ്ങള്‍ ഞെട്ടും, ഹോളിവുഡ് വരെ പോകേണ്ട നമുക്ക് ഇവിടം കൊണ്ട് തന്നെ തീര്‍ക്കാം&#8217;</title>
					<link>https://www.malayalamtv9.com/entertainment/mammootty-to-play-vampire-promises-hollywood-style-characters-in-malayalam-2202070.html</link>
					<pubDate>Sun, 26 Apr 2026 20:41:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/mammootty-to-play-vampire-promises-hollywood-style-characters-in-malayalam-2202070.html</guid>
					<description><![CDATA[<p>Mammootty Hints at Vampire Role: മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി തുടങ്ങി ഒട്ടേറെ ഭാഷകളിലെ സിനിമകളില്‍ അഭിനയിക്കാനുള്ള ഭാഗ്യവും മമ്മൂട്ടിയെ തേടിയെത്തിയിരുന്നു. മൂന്നുതവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം, അഞ്ച് തവണ സംസ്ഥാന പുരസ്‌കാരം എന്നിവയും ലഭിച്ചു. 1998ലാണ് രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചത്. 2026ല്‍ പദ്മ ഭൂഷണും അദ്ദേഹത്തെ തേടിയെത്തി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Mammootty-7.jpg" class="attachment-large size-large wp-post-image" alt="Mammootty (7)" /></figure><p>അഭിഭാഷക ജോലി ചെയ്യുന്നതിനിടെയാണ് മമ്മൂട്ടി മലയാള സിനിമയിലേക്ക് എത്തുന്നത്. മൂന്ന് പതിറ്റാണ്ടുകളായി അഭിനയരംഗത്ത് സജീവമായി നില്‍ക്കുന്ന അദ്ദേഹത്തിന്റെ ആദ്യ ചിത്രം അനുഭവങ്ങള്‍ പാളിച്ചകളായിരുന്നു. ഇതില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് താരമെത്തിയത്. എന്നാല്‍ പിന്നീട് 1980ല്‍ എംടി വാസുദേവന്‍ നായരുടെ വിളിക്കുന്നുണ്ട് സ്വപ്‌നങ്ങള്‍ എന്ന സിനിമയിലൂടെ മെഗാസ്റ്റാര്‍ നായകനായി തിളങ്ങി.</p>
<p>മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി തുടങ്ങി ഒട്ടേറെ ഭാഷകളിലെ സിനിമകളില്‍ അഭിനയിക്കാനുള്ള ഭാഗ്യവും മമ്മൂട്ടിയെ തേടിയെത്തിയിരുന്നു. മൂന്നുതവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം, അഞ്ച് തവണ സംസ്ഥാന പുരസ്‌കാരം എന്നിവയും ലഭിച്ചു. 1998ലാണ് രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചത്. 2026ല്‍ പദ്മ ഭൂഷണും അദ്ദേഹത്തെ തേടിയെത്തി.</p>
<p>നിലവില്‍ പാട്രിയറ്റ് എന്ന പുത്തന്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് താരം. 17 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്നു എന്നൊരു പ്രത്യേകതയും പാട്രിയറ്റിനുണ്ട്. ട്വന്റി 20 എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. പാട്രിയറ്റിന്റെ തിരക്കുകള്‍ക്കിടയിലും ലോകയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പങ്കുവെക്കാനും മമ്മൂട്ടി മറക്കുന്നില്ല.</p>
<h3>വാമ്പയര്‍ വരും</h3>
<p>പാട്രിയറ്റ് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ മമ്മൂട്ടിയോട് വാമ്പയര്‍ വരുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു, ഇതിന് മറുപടിയായി വരും എന്നാല്‍ അല്‍പം കാത്തിരിക്കണമെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.</p>
<p>പേടിക്കേണ്ടാ വാമ്പയര്‍ കുറച്ചൂടി കഴിഞ്ഞിട്ടേ വരൂ, ഞെട്ടിക്കും, ഇനി ഹോളിവുഡ് വരെയൊന്നും പോകേണ്ടാ, നമുക്ക് ഇവിടം കൊണ്ട് തന്നെ തീര്‍ക്കാം, എന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.</p>
<h3>ലോകയോ ഭ്രമയുഗമോ?</h3>
<p>മമ്മൂട്ടിയുടെ പുതിയ പ്രസ്താവന രണ്ട് ചിത്രങ്ങളിലേക്കാണ് ആരാധകരുടെ സംശയമെത്തിക്കുന്നത്. ഒന്ന് കല്യാണി പ്രിയദര്‍ശനെ പ്രധാന കഥാപാത്രമാക്കി എത്തി ലോകയും മറ്റൊന്ന് മമ്മൂട്ടി തന്നെ ചാത്തനായി എത്തി തകര്‍ത്ത ഭ്രമയുഗവുമാണ്. ലോകയില്‍ നീലി ബഹുമാനിക്കുന്ന മൂത്തോന്‍ മമ്മൂട്ടി ആകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ശക്തമാണ്. ചിത്രത്തിന്റെ രണ്ടാംഭാഗം മൂത്തോനുമായി ബന്ധപ്പെട്ടായിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.</p>
<p>ഭ്രമയുഗത്തിന് ഒരു രണ്ടാംഭാഗം ഉണ്ടാകുമോ എന്നതും ആരാധകരുടെ ഏറെനാളായുള്ള ചോദ്യമാണ്. മമ്മൂട്ടി വീണ്ടും ചാത്തനായി എത്തണമെന്ന് ആരാധകര്‍ക്കും ആഗ്രഹമുണ്ട്. അതിനാല്‍ അദ്ദേഹം നല്‍കിയ സൂചന രണ്ട് ചിത്രങ്ങള്‍ക്കും മേലുള്ള പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/entertainment/mammootty-says-mohanlal-alone-is-enough-for-patriot-movie-to-gain-national-attention-2201846.html" target="_blank" rel="noopener">Patriot: നാഷണല്‍ സിനിമയാക്കാന്‍ എന്തിനാ പുറത്തുള്ള താരങ്ങള്‍, ഇവിടെ തന്നെ ഉണ്ടല്ലോ ഒന്ന്; മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി</a></strong></p>
<h3>അനുപമയോടും പറഞ്ഞു</h3>
<p>അനുപമ ചോപ്രയ്ക്ക് നല്‍കി അഭിമുഖത്തിലും ഇതുമായി ബന്ധപ്പെട്ട സൂചന മമ്മൂട്ടി നല്‍കുന്നുണ്ട്. എപ്പോഴെങ്കിലു ഒരു വാമ്പയര്‍ വേഷം ചെയ്യുന്ന ആലോചിച്ച് നോക്കിയിട്ടുണ്ടോ എന്നായിരുന്നു അവരുടെ ചോദ്യം, അതിന് ഇന്‍ഷാ അള്ളാ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ അത്തരമൊരു സിനിമ സംഭവിക്കുമോ എന്ന കാര്യത്തില്‍ മമ്മൂട്ടി വ്യക്തത നല്‍കിയിരുന്നില്ല. ചിലപ്പോള്‍ സംഭവിച്ചേക്കാം എന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. എന്നാല്‍ പുതിയ പരാമര്‍ശം അനുസരിച്ച് വാമ്പയര്‍ കഥാപാത്രത്തിനായുള്ള തയാറെടുപ്പിലാണ് മമ്മൂട്ടി എന്ന് അനുമാനിക്കാം.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Neethu Krishna : ആദ്യ സിനിമയിൽ തന്നെ നിവിൻ പോളിയുടെ നായിക, ഭാഗ്യം കൊണ്ടല്ല, ആ വിളി വന്നത് ഇങ്ങനെ &#8211; നീതു കൃഷ്ണ</title>
					<link>https://www.malayalamtv9.com/entertainment/from-viral-interviewer-to-nivin-paulys-heroine-at-prathichaya-the-journey-of-neethu-krishna-2201983.html</link>
					<pubDate>Sun, 26 Apr 2026 15:35:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/from-viral-interviewer-to-nivin-paulys-heroine-at-prathichaya-the-journey-of-neethu-krishna-2201983.html</guid>
					<description><![CDATA[<p>ബാലചന്ദ്ര മേനോൻ, സായ് കുമാർ തുടങ്ങിയ മുതിർന്ന നടന്മാർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു പാഠപുസ്തകമായിരുന്നു എന്ന് നീതു ഓർക്കുന്നു. അവരുടെ സിനിമയോടുള്ള സമർപ്പണവും കൃത്യനിഷ്ഠയും തന്നെ ഏറെ സ്വാധീനിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ മറന്നും ക്യാമറയ്ക്ക് മുന്നിൽ അവർ കാണിക്കുന്ന പ്രകടനം അത്ഭുതപ്പെടുത്തിയെന്നും നീതു പറയുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Neethu-krishna.jpg" class="attachment-large size-large wp-post-image" alt="Neethu Krishna" /></figure><p>ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പൊളിറ്റിക്കൽ ത്രില്ലർ ചിത്രം പ്രതിഛായയിലൂടെ മലയാള സിനിമയിലേക്ക് പുതിയൊരു നായിക കൂടി എത്തിയിരിക്കുകയാണ് നീതു കൃഷ്ണ. പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ അഭിമുഖങ്ങളിലൂടെയും യുറേക്ക എന്ന ടീമിന്റെ വീഡിയോകളിലൂടെയും മലയാളികൾക്ക് പരിചിതമായ മുഖമാണ് നീതുവിന്റേത്. നിവിൻ പോളിയുടെ നായികയായി വലിയൊരു ക്യാൻവാസിൽ അരങ്ങേറ്റം കുറിച്ചതിന്റെ വിശേഷങ്ങൾ നീതു പങ്കുവെക്കുന്നു.</p>
<h3>അവതാരകയിൽ നിന്ന് നിവിൻ പോളിയുടെ നായികയിലേക്ക്</h3>
<p>സെലിബ്രിറ്റി ഷോകളുടെ ആങ്കറിംഗും കോണ്ടന്റ് വീഡിയോകളുമായി സജീവമായിരുന്ന നീതുവിനെ തേടി സിനിമാ ഭാഗ്യം എത്തുന്നത് തികച്ചും അപ്രതീക്ഷിതമായാണ്. നീതു ചെയ്ത ചില ഇന്റർവ്യൂ വീഡിയോകൾ ബി ഉണ്ണികൃഷ്ണന് അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് അയച്ചു നൽകുകയായിരുന്നു. തുടർന്ന് ഓഡിഷനിലൂടെ നീതു പ്രതിഛായയിലെ നായികയായി തിരഞ്ഞെടുക്കപ്പെട്ടു.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/director-salim-baba-criticize-sreenath-bhasi-says-we-cant-finish-movies-in-correct-time-with-these-actors-says-they-are-wasting-our-time-2201941.html">ശ്രീനാഥ് ഭാസിയെ പോലെയുള്ള നടന്മാരായാൽ സിനിമയുടെ ബജറ്റ് തെറ്റും; സലിം ബാബ</a></strong></p>
<h3>സിനിമ എന്ന സ്വപ്നം; പ്രതിഛായ എന്ന അനുഭവം</h3>
<p>ആദ്യ ചിത്രം തന്നെ വമ്പൻ താരനിരയ്‌ക്കൊപ്പമായതിന്റെ പേടിയും ആകാംക്ഷയും നീതുവിനുണ്ടായിരുന്നു. എന്നാൽ ഷൂട്ടിംഗിന് മുൻപ് തന്നെ സംവിധായകനും ടീമും നൽകിയ പിന്തുണ ആത്മവിശ്വാസം നൽകിയെന്ന് നീതു പറയുന്നു. വലിയ എക്സ്പീരിയൻസ് ഉള്ള താരങ്ങൾ ആണെന്നൊന്നും സെറ്റിലുള്ള ആരും തോന്നിപ്പിച്ചിട്ടില്ല. നിവിനേട്ടൻ വളരെ സ്വീറ്റ് ആയ ഒരു വ്യക്തിയാണ്. ഷോട്ടിൽ നിൽക്കുമ്പോൾ ടെൻഷൻ കൊണ്ട് എന്റെ മുഖം മാറുമ്പോൾ ടെൻഷൻ അടിക്കേണ്ട, നീ സമാധാനമായി ചെയ്തോ എന്ന് പറഞ്ഞ് അദ്ദേഹം എന്നെ കംഫർട്ടബിൾ ആക്കിയെന്ന് നീതു കൃഷ്ണ പറയുന്നു.</p>
<h3>സീനിയർ താരങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങൾ</h3>
<p>ബാലചന്ദ്ര മേനോൻ, സായ് കുമാർ തുടങ്ങിയ മുതിർന്ന നടന്മാർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു പാഠപുസ്തകമായിരുന്നു എന്ന് നീതു ഓർക്കുന്നു. അവരുടെ സിനിമയോടുള്ള സമർപ്പണവും കൃത്യനിഷ്ഠയും തന്നെ ഏറെ സ്വാധീനിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ മറന്നും ക്യാമറയ്ക്ക് മുന്നിൽ അവർ കാണിക്കുന്ന പ്രകടനം അത്ഭുതപ്പെടുത്തിയെന്നും നീതു പറയുന്നു.</p>
<h3>വ്യക്തിജീവിതം; സിനിമയിലേക്ക്</h3>
<p>അടിസ്ഥാനപരമായി ഒരു ഡാൻസറായ നീതു സൈക്കോളജിയിൽ പിജി പൂർത്തിയാക്കിയ ഒരു പ്രൊഫഷണൽ സൈക്കോളജിസ്റ്റ് കൂടിയാണ്. എങ്കിലും സിനിമ തന്നെയായിരുന്നു നീതുവിന്റെ പ്രധാന ഫോക്കസ്. ഇന്റർവ്യൂ വീഡിയോകൾക്ക് ലഭിച്ച നല്ല കമന്റുകളാണ് അഭിനയത്തിലേക്ക് ഇറങ്ങാൻ നീതുവിന് ധൈര്യം നൽകിയത് എന്നും നീതു മനോരമയ്ക്ക് നൽകിയ ഇന്റർവ്യൂവിൽ വ്യക്തമാക്കി.</p>
<h3>ബിഗ് സ്ക്രീനിലെ പ്രതിഛായ</h3>
<p>ആദ്യമായി വെള്ളിത്തിരയിൽ സ്വന്തം മുഖം കണ്ടപ്പോഴുള്ള അനുഭവം നീതുവിന് വിവരിക്കാനാവില്ല. തിയറ്ററിലെ പ്രൊജക്ടറിൽ നിന്ന് വെളിച്ചം സ്ക്രീനിലേക്ക് വീഴുന്ന ആ കൗതുകം നോക്കി നിന്നിരുന്ന പഴയ പെൺകുട്ടിയിൽ നിന്ന്, ആ സ്ക്രീനിലെ നായികയായി മാറിയ നിമിഷം ഏറെ വൈകാരികമായിരുന്നുവെന്ന് താരം പറയുന്നു. പ്രതിഛായയിലെ പെർഫോമൻസിന് മികച്ച പ്രതികരണങ്ങളാണ് നീതുവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ നീതുവിനെ ബിഗ് സ്ക്രീനിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.</p>
]]></content:encoded>
				</item>
							<item>
					<title>Shalin zoya: ​ഗ്ലാസ്സിൽ വരെ വിവേചനം, എന്നെ ഇവിടെ ആരാ മൈൻഡ് ചെയ്തിട്ടുള്ളത്? ശാലിൻ സോയ</title>
					<link>https://www.malayalamtv9.com/entertainment/actress-shalin-zoya-says-she-hate-malayalam-media-and-partuality-in-movie-sets-2201951.html</link>
					<pubDate>Sun, 26 Apr 2026 13:46:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/actress-shalin-zoya-says-she-hate-malayalam-media-and-partuality-in-movie-sets-2201951.html</guid>
					<description><![CDATA[<p>Shalin zoya abot malayalam media:ആരും തന്നെ ഒരു നടി എന്ന രീതിയിൽ തന്നെ അംഗീകരിച്ചിട്ടില്ല എന്നാണ് ശാലിന്റെ പ്രതികരണം. തനിക്ക് കരുതലും സ്നേഹവും ഒക്കെയുള്ളത് തമിഴ്നാട്ടുകാരോടാണ്. കാരണം അവരാണ് എന്നോട് തിരിച്ച് ഈ സ്നേഹമൊക്കെ കാണിച്ചിട്ടുള്ളത്. നമ്മളെ നോക്കുന്ന ആളുകളോടല്ലേ നമുക്ക് സ്നേഹം ഉണ്ടാവുക. തമിഴ്നാട്ടുകാർ എനിക്ക് പെറ്റമ്മയെ പോലെയാണ് എന്നാണ് ശാലിൻ പറയുന്നത്. കൂടാതെ സിനിമാ സെറ്റിലെ വിവേചനത്തെ കുറിച്ചും ശാലിൻ സോയ സംസാരിച്ചു&#8230;&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Shalin-Zoya.jpg" class="attachment-large size-large wp-post-image" alt="Shalin Zoya" /></figure><p>ടെലിവിഷൻ സീരിയലുകളിലൂടെയാണ് ശാലിൻ സോയ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപ എന്ന കഥാപാത്രമായാണ് ആദ്യമായി ശാലിനെ പ്രേക്ഷകർ പരിചയപ്പെടുന്നത്. ബാലതാരമായി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് നിരവധി മലയാള സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തു. അവയിൽ പ്രധാനപ്പെട്ടവയാണ് മാണിക്യക്കല്ല്', 'മല്ലു സിംഗ്', 'എൽസമ്മ എന്ന ആൺകുട്ടി', 'റെബേക്ക ഉതുപ്പ് കിഴക്കേമല' വിശുദ്ധൻ തുടങ്ങിയവ. ഇപ്പോഴിതാ തനിക്ക് മലയാളികൾ വലിയ സ്വീകാര്യത തന്നിട്ടില്ലെന്ന് പറയുകയാണ് ശാലിൻ. കൂറ് തമിഴരോട് മാത്രമാണ്.</p>
<p>കാരണം ഇവർ എന്നെ അംഗീകരിച്ചിട്ടില്ല എന്നും എന്നെ ഇതുവരെയും അവർ ഒരു നടി എന്ന രീതിയിൽ മൈൻഡ് ചെയ്തിട്ടില്ല എന്നും ശാലിൻ സോയ പരിഭവം പറയുന്നു. ആരും തന്നെ ഒരു നടി എന്ന രീതിയിൽ തന്നെ അംഗീകരിച്ചിട്ടില്ല എന്നാണ് ശാലിന്റെ പ്രതികരണം. തനിക്ക് കരുതലും സ്നേഹവും ഒക്കെയുള്ളത് തമിഴ്നാട്ടുകാരോടാണ്. കാരണം അവരാണ് എന്നോട് തിരിച്ച് ഈ സ്നേഹമൊക്കെ കാണിച്ചിട്ടുള്ളത്. നമ്മളെ നോക്കുന്ന ആളുകളോടല്ലേ നമുക്ക് സ്നേഹം ഉണ്ടാവുക. തമിഴ്നാട്ടുകാർ എനിക്ക് പെറ്റമ്മയെ പോലെയാണ് എന്നാണ് ശാലിൻ പറയുന്നത്. കൂടാതെ സിനിമാ സെറ്റിലെ വിവേചനത്തെ കുറിച്ചും ശാലിൻ സോയ സംസാരിച്ചു. ഞാനിപ്പോൾ സിനിമയിൽ അഭിനയിച്ചിട്ട് കുറെ കാലമായി എങ്കിലും അഭിനയിക്കാൻ വരുന്ന സമയത്ത് കുടിക്കാൻ തരുന്ന ഗ്ലാസിൽ മുതൽ വിവേചനം ഉണ്ടായിരുന്നു.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/director-salim-baba-criticize-sreenath-bhasi-says-we-cant-finish-movies-in-correct-time-with-these-actors-says-they-are-wasting-our-time-2201941.html">ശ്രീനാഥ് ഭാസിയെ പോലെയുള്ള നടന്മാരായാൽ സിനിമയുടെ ബജറ്റ് തെറ്റും; സലിം ബാബ</a></strong></p>
<p>ഇപ്പോൾ അതൊക്കെ മാറിയോ എന്ന് എനിക്കറിയില്ല ആ സമയത്ത് കുപ്പി ​ഗ്ലാസ്സ് സ്റ്റീൽ ​ഗ്ലാസ് എന്നിങ്ങനെയൊക്കെ ജൂനിയർ സീനിയർ ആർട്ടിസ്റ്റുകൾക്കിടയിൽ വിവേചനം ഉണ്ടായിരുന്നുവെന്നും ശാലിൻ പറയുന്നു.അതേസമയം മല്ലൂസിംഗ് എന്ന സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ ഷൂട്ടിംഗ് സെറ്റിൽവെച്ച് കുഞ്ചാക്കോ ബോബനിൽ നിന്നും ഉണ്ടായ ഒരു നല്ല അനുഭവത്തെക്കുറിച്ചും ശാലിൻ മനസ്സു തുറന്നു. തനിക്ക് സെറ്റിൽ അധികം ആരെയും അറിയില്ല അല്പം ചമ്മലോടെയാണ് ചെന്നത്. എന്നാൽ ചാക്കോച്ചൻ തന്നോട് നല്ല സ്നേഹം കാണിച്ചു എന്നാണ് ശാലിൻ പറയുന്നത് കാരണം അപ്പോൾ മുമ്പ് ഒരു സിനിമയിൽ അഭിനയിച്ച ഒരു പരിചയം അദ്ദേഹത്തിന് ഉണ്ടായിരുന്നു.</p>
<p>അതുകൊണ്ട് എന്റെ അടുത്ത് വേഗം സംസാരിച്ചു എനിക്ക് ഒരു സന്തോഷം തോന്നി ചില ആളുകൾ തിരിച്ചറിയുന്നുണ്ടല്ലോ എന്ന് ആലോചിച്ചപ്പോൾ. അതേസമയം തന്നെ മല്ലു സിങ്ങിൽ അഭിനയിക്കാൻ തക്ക യാതൊരുവിധത്തിലുള്ള റോളുകളും തനിക്ക് ഉണ്ടായിരുന്നില്ല എന്നും ശാലിൻ പറയുന്നു. അതേസമയം സിനിമ സെറ്റിലെ ഏറ്റവും പാവമായി തോന്നിയത് ഉണ്ണിമുകുന്ദൻ ആണെന്നും നടി. എന്നാൽ എന്തെങ്കിലും അല്പം ചെയ്തു അല്ലെങ്കിൽ അഭിനയിച്ചു എന്ന് തോന്നിയിട്ടുള്ളത് കുഞ്ചാക്കോ ബോബൻ നായകൻ ആയിട്ടുള്ള വിശുദ്ധൻ എന്ന സിനിമയിൽ തന്നെയാണെന്നും ശാലിൻ സോയ പറഞ്ഞു.</p>
]]></content:encoded>
				</item>
							<item>
					<title>Glamy Ganga: കുഞ്ഞിനെ ഒഴിവാക്കി, ചിത്രങ്ങള്‍ വരെ കാണാനില്ല! പ്രതികരിച്ച് ഗ്ലാമി ഗംഗ</title>
					<link>https://www.malayalamtv9.com/entertainment/glamy-ganga-and-husband-open-up-about-social-media-privacy-and-why-he-remove-babys-pictures-2201944.html</link>
					<pubDate>Sun, 26 Apr 2026 13:36:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/glamy-ganga-and-husband-open-up-about-social-media-privacy-and-why-he-remove-babys-pictures-2201944.html</guid>
					<description><![CDATA[<p>Glamy Ganga Open Up About Negative Comments: അപ്പുവിന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞ് തന്നെയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്നാണ് ​ഗം​ഗ അന്ന് മറുപടി പറഞ്ഞത്. കഴിഞ്ഞ് പോയ കാര്യങ്ങളൊന്നും തങ്ങളെ ബാധിക്കുന്നില്ലെന്നും ഇരുവരും പറഞ്ഞിരുന്നു. എന്നാൽ വിവാഹത്തിന് ശേഷവും ഇത്തരത്തിൽ ചില കമന്റുകൾ ഉയർന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/glamy-ganga.jpg" class="attachment-large size-large wp-post-image" alt="Glamy Ganga" /></figure><p>മലയാളികൾക്ക് ഏറെ സുപരിചിതമായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ​ഗ്ലാമി ​ഗം​ഗ. കഴിഞ്ഞ ദിവസമായിരുന്നു ​ഗ്ലാമി ​ഗം​ഗ വിവാഹിതയായത്. ഏറെ നാളത്തെ കാത്തിരിപ്പിനും പ്രണയത്തിനുമൊടുവിലാണ് ​ഗം​ഗയും അപ്പുവും ​ഗുരുവായൂർ നടയിൽ വച്ച് ഒന്നായത്. തന്റെ വരനായി അപ്പുവിനെ പരിചിയപ്പെടുത്തിയത് മുതൽ ചില വിമർശനങ്ങൾ ​ഗം​ഗയ്ക്ക് നേരെ ഉയർന്നിരുന്നു. അപ്പുവിന്റെ രണ്ടാം വിവാഹമാണിത്. ഒരു മുൻബന്ധത്തിൽ ഒരു കുഞ്ഞുമുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ചില കമന്റുകൾ ഉയർന്നത്.</p>
<p>അപ്പുവിന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞ് തന്നെയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്നാണ് ​ഗം​ഗ അന്ന് മറുപടി പറഞ്ഞത്. കഴിഞ്ഞ് പോയ കാര്യങ്ങളൊന്നും തങ്ങളെ ബാധിക്കുന്നില്ലെന്നും ഇരുവരും പറഞ്ഞിരുന്നു. എന്നാൽ വിവാഹത്തിന് ശേഷവും ഇത്തരത്തിൽ ചില കമന്റുകൾ ഉയർന്നു. അപ്പു കുഞ്ഞിനെ ഒഴിവാക്കിയെന്നും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് റിമൂവ് ചെയ്തുമെന്നാണ് വിമർശനം. ഇപ്പോഴിതാ, തങ്ങളുടെ വ്ലോ​ഗിലൂടെ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ​ഗം​ഗയും അപ്പുവും.</p>
<h3>വിമർശനങ്ങൾക്ക് മറുപടി</h3>
<p>കുഞ്ഞിന്റെ ഫോട്ടോ റിമൂവ് ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് പല ആളുകളുടെയും തമ്പ് നെയിൽ ആയിട്ട് കാണേണ്ടി വന്നേനെ എന്നാണ് ​ഗം​ഗ പറഞ്ഞത്. ഞാനാണ് അപ്പുവിനോട് ഫോട്ടോ മാറ്റാൻ പറഞ്ഞത്. അപ്പു, കൊച്ചിന്റെ ഫോട്ടോസ് എല്ലാം മാറ്റിക്കോ, അത് പുറത്ത് ഇടണ്ട. നമുക്ക് കാണാൻ ഉണ്ടല്ലോ, സോഷ്യൽ മീഡിയ എന്താണെമന്ന് അറിയാത്ത കുഞ്ഞാണ്. ഈ പ്രായത്തിൽ കുഞ്ഞിന്റെ ഫോട്ടോ ഇങ്ങനെ കാണാൻ താൽപര്യമില്ലാ എന്നാണ് അപ്പുവും ​ഗം​ഗയും പറഞ്ഞത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/social-media-slams-influencer-sai-krishna-for-his-remark-about-sajna-noor-and-resul-pookkutty-2201940.html"> ‘മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കും മുൻപ് സ്വന്തം ജീവിതം നോക്കുക’; സായ് കൃഷ്ണയ്ക്ക് വിമർശനം</a></strong></p>
<p>അതേസമയം, വിമർശനങ്ങളുണ്ടെങ്കിലും ​ഗം​ഗയേയും അപ്പുവിനെയും അഭിനന്ദിക്കുന്നവരും നിരവധിയാണ്. നിങ്ങൾ ചെയ്തത് നല്ല കാര്യമാണ്. നമ്മുടെ മക്കൾ വളരുന്നത് എന്തിനാണ് നാട്ടുക്കാരെ കാണിക്കുന്നത് എന്നായിരുന്നു ഭൂരിഭാ​ഗം പേരും പറഞ്ഞത്.</p>
<p>നീണ്ട നാളെത്തെ കാത്തിരിപ്പിനൊടുവിൽ ​ഗം​ഗയും അപ്പുവും ഒന്നായപ്പോൾ ​ഗം​ഗയെ അഭിനന്ദിക്കുന്നവർ നിരവധിയാണ്. കല്ല്യാണവിശേഷങ്ങളെല്ലാം ​ഗം​ഗ യൂട്യൂബ് ചാനലിലൂടെ പങ്ക് വച്ചിരുന്നു. സ്വന്ത കല്യാണ് സ്വന്തം ചെലവിലാണ് ​ഗം​ഗ നടത്തിയത്. അതിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നായിരുന്നു കമന്റുകൾ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തിലായിരുന്നു വിവാഹം. ഒന്നുമില്ലായ്മയിൽ നിന്ന് വളരെയധികം കഷ്ടപ്പാടുകൾ സഹിച്ചാണ് ​ഗം​ഗ ഈ നിലയിൽ എത്തിയത്.</p>
<p>കുട്ടിക്കാലത്തെ ​ദുരന്തങ്ങളും അച്ഛനെ കുറിച്ചുമെല്ലാം ​ഗം​ഗ തുറന്ന് പറഞ്ഞിരുന്നു. പ്രധാനമായും ബ്യൂട്ടി കണ്ടന്റുകളാണ് ​ഗം​ഗ ചെയ്യുന്നത്. അച്ഛന്റെയും അമ്മയുടെയും ജീവിതം പോലെയായിരിക്കരുത് തന്റെ വിവാഹമെന്ന് തനിക്ക് നിർബന്ധമുണ്ടെന്ന് ​ഗം​ഗ മുമ്പ് പറഞ്ഞിരുന്നു. അറേഞ്ച്ഡ് മാര്യേജിനോട് അത്ര താൽപര്യമില്ലെന്നും ഗംഗ പറഞ്ഞിരുന്നു. വിവാഹത്തിന് മുമ്പ് സ്വന്തമായൊരു വീടും ഗംഗ നിർമിച്ചിരുന്നു.</p>
<h3>യുട്യൂബ് വിഡിയോ</h3>
<p><iframe title="YouTube video player" src="https://www.youtube.com/embed/PzosXmKznRg?si=Y2ljzsRXV7lS3Ok_" width="480" height="360" frameborder="0" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
				</item>
							<item>
					<title>Sai Krishna: &#8216;മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കും മുൻപ് സ്വന്തം ജീവിതം നോക്കുക&#8217;; സായ് കൃഷ്ണയ്ക്ക് വിമർശനം</title>
					<link>https://www.malayalamtv9.com/entertainment/social-media-slams-influencer-sai-krishna-for-his-remark-about-sajna-noor-and-resul-pookkutty-2201940.html</link>
					<pubDate>Sun, 26 Apr 2026 13:04:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/social-media-slams-influencer-sai-krishna-for-his-remark-about-sajna-noor-and-resul-pookkutty-2201940.html</guid>
					<description><![CDATA[<p>Social Media Criticize Sai Krishna: സജ്നയെയും റസൂൽ പൂക്കുട്ടിയെയും മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള പരാമർശമാണ് സായ് കൃഷ്ണ സോഷ്യൽ മീഡിയയിലൂടെ നടത്തിയത്.റസൂൽ പൂക്കുട്ടിയെ കർമ്മ ബാധിക്കും. ഇതിന്റെ പേരിൽ റസൂൽ പൂക്കുട്ടി എന്നോട് എന്ത് പുകിലിന് വന്നിട്ടും കാര്യമില്ല. റസൂൽ പൂക്കുട്ടിയെ കർമ്മ ബാധിക്കുമെന്നും ഇതിന്റെ പേരിൽ റസൂൽ പൂക്കുട്ടി എന്നോട് എന്ത് പുകിലിന് വന്നിട്ടും കാര്യമില്ലെന്നുമുള്ള തരത്തിൽ വെല്ലുവിളിയുയർത്തിയാണ് സായ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Sai-Krishna.jpg" class="attachment-large size-large wp-post-image" alt="Sai Krishna" /></figure><p>മുൻ ബി​ഗ് ബോസ് താരം സജ്ന നൂറിൻ്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. സജ്ന നൂറും ഫിറോസ് ഖാനും തമ്മിൽ വേർപിരിഞ്ഞതുമായി ബന്ധപ്പെട്ട ചില പ്രചാരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. അതിനിടെ സംഭവത്തിൽ ചില പരാമർശങ്ങൾ നടത്തിയ യൂട്യൂബർ സായ് കൃഷ്ണയ്ക്കെതിരെ (Sai Krishna) വലിയ വിമർശനമാണ് ഇപ്പോൾ ലഭിക്കുന്നത്. സജ്ന (sajna noor) ഒരു പ്രമുഖ വ്യക്തിയുമായി പ്രണയത്തിലാണ് എന്നും റസൂൽ പൂക്കുട്ടിയാണ് ഈ വ്യക്തിയെന്നുമായിരുന്നു സായ് കൃഷ്ണയുടെ ആരോപണം.</p>
<p>സജ്നയെയും റസൂൽ പൂക്കുട്ടിയെയും മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള പരാമർശമാണ് സായ് കൃഷ്ണ സോഷ്യൽ മീഡിയയിലൂടെ നടത്തിയത്. റസൂൽ പൂക്കുട്ടിയെ കർമ്മ ബാധിക്കുമെന്നും ഇതിന്റെ പേരിൽ റസൂൽ പൂക്കുട്ടി എന്നോട് എന്ത് പുകിലിന് വന്നിട്ടും കാര്യമില്ലെന്നുമുള്ള തരത്തിൽ വെല്ലുവിളിയുയർത്തിയാണ് സായ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/entertainment/sajna-noor-reacts-to-social-media-fake-claims-against-her-divorce-with-firoz-khan-2201690.html">എനിക്കും ഫിറോസ് ഇക്കയ്ക്കും ഇല്ലാത്ത ദുഃഖമാണ് മറ്റുള്ളവർക്ക്, എന്ത് മോശമാണ്; ആഞ്ഞടിച്ച് സജ്‍ന നൂർ</a></strong></p>
<h3>സായ് കൃഷ്ണയുടെ വാക്കുകൾ</h3>
<p>റസൂൽ പൂക്കുട്ടിയെ കർമ്മ ബാധിക്കും. ഇതിന്റെ പേരിൽ റസൂൽ പൂക്കുട്ടി എന്നോട് എന്ത് പുകിലിന് വന്നിട്ടും കാര്യമില്ല. അങ്ങനെ വന്നാൽ ഇതിലും വലിയ ആളുകളോട് പുകിലിന് പോയ ആളാണ് ഞാൻ. റസൂൽ പൂക്കുട്ടിയും സജ്നയും തന്റെ നാട്ടിലെ ഒരാളെ ഉപദ്രവിച്ചിട്ടുണ്ട്. അതിന്റെ കർമ്മ ഉറപ്പായും അവർക്ക് കിട്ടും എന്നായിരുന്നു സായ് കൃഷ്ണ പറഞ്ഞത്.</p>
<h3>സായ് കൃഷ്ണയ്ക്ക് വിമർശനം</h3>
<p>സംഭവം വൈറലായതോടെ സായ് കൃഷ്ണയ്ക്ക് നേരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. വീഡിയോയുടെ കമന്റ് ബോക്സിൽ വ്യാപക വിമർശനമാണ് വരുന്നത്. എന്തിന് മറ്റൊരാളുടെ സ്വകാര്യതയിൽ ഒളിഞ്ഞ് നോക്കുന്നതെന്നാണ് മിക്കവരും കമൻ്റ് ചെയ്തിരിക്കുന്നത്. മറ്റുള്ളവന്റെ ജീവിതത്തിൽ എത്തി നോക്കുന്നതും അതിനെ വിലയിരുത്തന്നതും ഒരു ജോലി ആണോ. അങ്ങനെയെങ്കിൽ അത് ഇപ്പഴാ അറിയാൻ കഴിഞ്ഞത്.. പണി എടുത്ത് ജീവിക്ക്, വേറെ പണിയെടുത്തു ജീവിക്കക്കൂ.. കണ്ടവന്റെ സ്വകാര്യ ജീവിതം കയ്യിട്ടുവാരി പണം ഉണ്ടാക്കിയാൽ ഈ തള്ളിമറിക്കുന്ന 'കർമ' നിനക്കും കിട്ടും എന്നിങ്ങനെ നിരവധി കമൻ്റുകളാണ് സായിയുടെ വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.</p>
<p>നിങ്ങൾക്ക് ഇതൊരു ജോലിയാണ്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കി അതൊലെ കുറ്റവും കുറവും നോക്കി അവര് പറഞ്ഞത് തന്നെ വീണ്ടും വന്നു സ്വന്തം ചാനലിൽ പറയുന്നു. പണ്ട് പാടവരമ്പത്തും ചായക്കടയിലും ഒക്കെ പറഞ്ഞിരുന്ന പരദൂഷണങ്ങളും ഏഷണികളുമായിരുന്നു ഇന്ന് അതൊരു ജോലിയാക്കി മാറ്റിയ കുറച്ച് ആളുകൾ. നിന്റെ ലൈഫ് ഇപ്പോൾ സ്മൂത്ത് ആയി പോവുന്നു എന്ന് നിനക്ക് തോന്നാം. നിന്റെ ജീവിതത്തിലും എന്തെങ്കിലുമൊക്കെ സംഭവിക്കില്ല എന്നൊന്നും പറയാൻ പറ്റില്ലാലോ. അപ്പോ നീയും പറയരുത് എത്തി നോക്കല്ലേ എന്ന്, എല്ലാരും റിപ്പോർട്ട്‌ അടിക്കുക... എന്നിങ്ങനെ ധാരാളം കമന്റുകളാണ് വരുന്നുത്.</p>
<h3><em>സജ്ന നൂർ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോ</em></h3>
<blockquote class="instagram-media" style="background: #FFF; border: 0; border-radius: 3px; box-shadow: 0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width: 540px; min-width: 326px; padding: 0; width: calc(100% - 2px);" data-instgrm-captioned="" data-instgrm-permalink="https://www.instagram.com/reel/DXgZHErjsR8/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14">
<div style="padding: 16px;">
<p>&nbsp;</p>
<div style="display: flex; flex-direction: row; align-items: center;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div>
</div>
</div>
<div style="padding: 19% 0;"></div>
<div style="display: block; height: 50px; margin: 0 auto 12px; width: 50px;"></div>
<div style="padding-top: 8px;">
<div style="color: #3897f0; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: 550; line-height: 18px;">View this post on Instagram</div>
</div>
<div style="padding: 12.5% 0;"></div>
<div style="display: flex; flex-direction: row; margin-bottom: 14px; align-items: center;">
<div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div>
<div style="background-color: #f4f4f4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div>
</div>
<div style="margin-left: 8px;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div>
<div style="width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg);"></div>
</div>
<div style="margin-left: auto;">
<div style="width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div>
<div style="background-color: #f4f4f4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div>
<div style="width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div>
</div>
</div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div>
</div>
<p>&nbsp;</p>
<p style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; line-height: 17px; margin-bottom: 0; margin-top: 8px; overflow: hidden; padding: 8px 0 7px; text-align: center; text-overflow: ellipsis; white-space: nowrap;"><a style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: normal; line-height: 17px; text-decoration: none;" href="https://www.instagram.com/reel/DXgZHErjsR8/?utm_source=ig_embed&amp;utm_campaign=loading" target="_blank" rel="noopener">A post shared by SAJNANOOR (@sajnanoor_)</a></p>
</div>
</blockquote>
<p><script async src="//www.instagram.com/embed.js"></script></p>
]]></content:encoded>
				</item>
							<item>
					<title>Sreenath bhasi: ശ്രീനാഥ് ഭാസിയെ പോലെയുള്ള നടന്മാരായാൽ സിനിമയുടെ ബജറ്റ് തെറ്റും; സലിം ബാബ</title>
					<link>https://www.malayalamtv9.com/entertainment/director-salim-baba-criticize-sreenath-bhasi-says-we-cant-finish-movies-in-correct-time-with-these-actors-says-they-are-wasting-our-time-2201941.html</link>
					<pubDate>Sun, 26 Apr 2026 12:54:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/director-salim-baba-criticize-sreenath-bhasi-says-we-cant-finish-movies-in-correct-time-with-these-actors-says-they-are-wasting-our-time-2201941.html</guid>
					<description><![CDATA[<p>Salim Baba about Sreenath bhasi:ശ്രീനാഥ് ഭാസിയെ പോലെയുള്ള ആളുകൾ വാങ്ങിക്കുന്ന പ്രതിഫലം കൊണ്ട് നമ്മൾ ഒരു സിനിമ തന്നെ തീർക്കാൻ ഉദ്ദേശിക്കുക എന്ന് അദ്ദേഹം പറഞ്ഞു. അത് മറ്റൊന്നും കൊണ്ടല്ല അവർക്ക് മാർക്കറ്റിൽ വാല്യൂ ഉണ്ട് അപ്പോ അവർക്ക് അതിനനുസരിച്ചുള്ള പ്രതിഫലം വാങ്ങാമെന്ന് പറയുന്നു.അതേസമയം ശ്രീനാഥ് ഭാസിക്കെതിരെ ഇതിനുമുമ്പ് പലതരത്തിലുള്ള വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. പ്രധാനമായും സെറ്റിൽ അച്ചടക്കം ഇല്ലായ്മ ശ്രീനാഥിനെ എപ്പോഴും വിമർശിക്കപ്പെട്ട സംഭവമാണ്&#8230;&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Sreenath-bhasi.jpg" class="attachment-large size-large wp-post-image" alt="Sreenath Bhasi" /></figure><p>ചുരുങ്ങിയ കാലം കൊണ്ട് തന്നെ യുവാക്കൾക്കിടയിൽ ഒരു തരംഗമായി മാറിയ നടനാണ് ശ്രീനാഥ് ഭാസി. സ്വാഭാവികമായ അഭിനയത്തിലൂടെ ഏത് കഥാപാത്രത്തെയും അനായാസം കൈകാര്യം ചെയ്യുന്ന ശ്രീനാഥിന്റെ രീതി തന്നെയാണ് സിനിമ മേഖലയിൽ അദ്ദേഹത്തിന് ഒരു പുതിയ വഴിതുറക്കാൻ സാധിച്ചത്. 2011ൽ ബ്ലെസി സംവിധാനം ചെയ്ത പ്രണയം എന്ന സിനിമയിലൂടെയാണ് ശ്രീനാഥ് ഭാസി സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഉസ്താദ് ഹോട്ടൽ', 'ഡാ തടിയാ', 'ഹണി ബീ', 'കുമ്പളങ്ങി നൈറ്റ്സ്', 'ഭീഷ്മ പർവ്വം', 'മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ നിരവധി സിനിമകളിലൂടെ ഹിറ്റ് കഥാപാത്രങ്ങളുമായി താരമെത്തി. ഇപ്പോഴിതാ നടനെതിരെ ഒരു വിമർശനവുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സലിം ബാബ.</p>
<p>ശ്രീനാഥ് ഭാസിയേ പോലെയുള്ള നടന്മാരെ വച്ച് സിനിമ ചെയ്യുകയാണെങ്കിൽ സിനിമയുടെ ബജറ്റ് തെറ്റുമെന്നാണ് അദ്ദേഹം പറയുന്നത്. ഒരു സിനിമ തിയേറ്റർ എത്തുന്നത് വരെ നമുക്ക് അതിന്റെ ബജറ്റിനെക്കുറിച്ച് ഒരു ധാരണയുണ്ടാകും. എന്നാൽ ഇവരെപ്പോലുള്ള നടന്മാരാണെങ്കിൽ അത് സാധിക്കില്ല. നമ്മൾ ഒരു മുപ്പത് ദിവസം കൊണ്ട് തീർക്കാൻ വിചാരിച്ചാൽ ഇവരെപ്പോലെയുള്ള പുതിയ ജനറേഷൻ ഉള്ള നടന്മാരെ വച്ചാണെങ്കിൽ സാധിക്കില്ല. കാരണം ഇവർക്ക് അഭിനയിക്കാൻ വരണമെങ്കിൽ ഒരു സമയവും കാര്യവുമൊക്കെ ഉണ്ട്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/mammootty-says-mohanlal-alone-is-enough-for-patriot-movie-to-gain-national-attention-2201846.html">നാഷണല്‍ സിനിമയാക്കാന്‍ എന്തിനാ പുറത്തുള്ള താരങ്ങള്‍, ഇവിടെ തന്നെ ഉണ്ടല്ലോ ഒന്ന്; മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി</a></strong></p>
<p>ആ സമയത്ത് മാത്രമേ വരികയുള്ളൂ. പിന്നെ കൊടുക്കുന്ന പ്രതിഫലത്തിലും ഒക്കെ വ്യത്യാസം വരും. ശ്രീനാഥ് ഭാസിയെ പോലെയുള്ള ആളുകൾ വാങ്ങിക്കുന്ന പ്രതിഫലം കൊണ്ട് നമ്മൾ ഒരു സിനിമ തന്നെ തീർക്കാൻ ഉദ്ദേശിക്കുക എന്ന് അദ്ദേഹം പറഞ്ഞു. അത് മറ്റൊന്നും കൊണ്ടല്ല അവർക്ക് മാർക്കറ്റിൽ വാല്യൂ ഉണ്ട് അപ്പോ അവർക്ക് അതിനനുസരിച്ചുള്ള പ്രതിഫലം വാങ്ങാമെന്ന് പറയുന്നു.</p>
<p>അതേസമയം ശ്രീനാഥ് ഭാസിക്കെതിരെ ഇതിനുമുമ്പ് പലതരത്തിലുള്ള വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. പ്രധാനമായും സെറ്റിൽ അച്ചടക്കം ഇല്ലായ്മ ശ്രീനാഥിനെ എപ്പോഴും വിമർശിക്കപ്പെട്ട സംഭവമാണ്. സിനിമ സെറ്റിൽ കൃത്യസമയത്ത് എത്തില്ലെന്നും സഹപ്രവർത്തകരോട് സഹകരിച്ച് മുന്നോട്ടു പോകുവാനുള്ള ശ്രമം താരത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. ഷൂട്ടിംഗ് വൈകിപ്പിക്കുന്ന ഒരേ സമയം പല സിനിമകൾക്കും ഡേറ്റ് നൽകി ആകെ കൺഫ്യൂഷനിൽ ആകുമെന്നും ആരോപണങ്ങൾ ഉണ്ടായിരുന്നു. കൂടാതെ ഒരു ഘട്ടത്തിൽ ശ്രീനാഥ് ഭാസി അടക്കമുള്ള പല യുവനടൻമാരെക്കെതിരെയും ലഹരി ഉപയോഗിക്കുന്നതിന്റെ പേരിലുള്ള ആരോപണങ്ങളും ഉയർന്നു വന്നതാണ്.</p>
<p>യുവ നടന്മാർക്കിടയിലുള്ള ഇത്തരത്തിലുള്ള ലഹരി ഉപയോഗം കാരണം സിനിമകൾ ഷൂട്ടിങ് പൂർത്തിയാക്കാൻ വൈകുന്നു എന്നും ഉദ്ദേശിച്ച സമയത്ത് ഷൂട്ടിംഗ് പൂർത്തിയാക്കാൻ സാധിക്കുന്നില്ല. ഒരുതരത്തിലും ഈ യുവനടന്മാർ സിനിമയിലെ മറ്റ് അണിയറാ പ്രവർത്തകരുമായും സഹകരിക്കുന്നില്ല എന്നും ആരോപണങ്ങൾ ഉണ്ടായിരുന്നു. ഈ വിവാദങ്ങൾക്കിടയിൽ തന്നെ കൊച്ചിയിൽ വെച്ച് അമിതമായ വേഗതയിൽ വാഹനം ഓടിച്ചതിന് ശ്രീനാഥ് ഭാസിക്കെതിരെ മറ്റൊരു കേസും ഉയർന്ന വന്നിരുന്നു. കൂടാതെ ഇന്റർവ്യൂകളിൽ അഭിമുഖം ചെയ്യാൻ ഇരിക്കുന്ന ആളുകളോടുള്ള ശ്രീനാഥ് ഭാസിയുടെ ആറ്റിറ്റ്യൂടും വിമർശിക്കപ്പെട്ടിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Patriot: നാഷണല്‍ സിനിമയാക്കാന്‍ എന്തിനാ പുറത്തുള്ള താരങ്ങള്‍, ഇവിടെ തന്നെ ഉണ്ടല്ലോ ഒന്ന്; മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി</title>
					<link>https://www.malayalamtv9.com/entertainment/mammootty-says-mohanlal-alone-is-enough-for-patriot-movie-to-gain-national-attention-2201846.html</link>
					<pubDate>Sat, 25 Apr 2026 21:33:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/mammootty-says-mohanlal-alone-is-enough-for-patriot-movie-to-gain-national-attention-2201846.html</guid>
					<description><![CDATA[<p>Patriot Movie Will Get National Attention with Mohanlal: ചിത്രത്തിന്റെ റിലീസ് പോസ്റ്റര്‍ നേരത്തെ വിജയ് ദേവരകൊണ്ട, അറ്റ്‌ലി, കരണ്‍ ജോഹര്‍ എന്നിവരെല്ലാം പങ്കുവെച്ചിരുന്നു. ഏപ്രില്‍ 23ന് പാട്രിയറ്റ് തിയേറ്ററുകളിലെത്തുമായിരുന്നു നേരത്തെ പറഞ്ഞിരുന്നത്, എന്നാല്‍ റിലീസ് പിന്നീട് മെയ് ഒന്നിലേക്ക് മാറ്റി. നാല്‍പതോളം താരങ്ങള്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ റിലീസ് തീയതി സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Mammootty-and-Mohanlal.jpg" class="attachment-large size-large wp-post-image" alt="Mammootty And Mohanlal" /></figure><p>മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിമറിക്കാന്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പാട്രിയറ്റ്. വന്‍താരനിര അണിനിരക്കുന്ന ചിത്രത്തിലെ പ്രധാന ആകര്‍ഷണം മമ്മൂട്ടിയും മോഹന്‍ലാലുമാണ്. മലയാളത്തിലെ മഹാനടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചെത്തുന്ന ചിത്രത്തെ കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകളേറെയാണ്.</p>
<p>ചിത്രത്തിന്റെ റിലീസ് പോസ്റ്റര്‍ നേരത്തെ വിജയ് ദേവരകൊണ്ട, അറ്റ്‌ലി, കരണ്‍ ജോഹര്‍ എന്നിവരെല്ലാം പങ്കുവെച്ചിരുന്നു. ഏപ്രില്‍ 23ന് പാട്രിയറ്റ് തിയേറ്ററുകളിലെത്തുമായിരുന്നു നേരത്തെ പറഞ്ഞിരുന്നത്, എന്നാല്‍ റിലീസ് പിന്നീട് മെയ് ഒന്നിലേക്ക് മാറ്റി. നാല്‍പതോളം താരങ്ങള്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ റിലീസ് തീയതി സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്. Dissent is patriotic, In a world full of traitors, be a Patriot എന്ന ടാഗ് ലൈനോടെ ആയിരുന്നു പോസ്റ്ററിന്റെ വരവ്.</p>
<p>ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പാട്രിയറ്റ് നിര്‍മിക്കുന്നത്. സിആര്‍ സലിം പ്രൊഡക്ഷന്‍സ്, ബ്ലൂ ടൈഗേഴ്‌സ് ലണ്ടന്‍ എന്നീ ബാനറുകളില്‍ സിആര്‍ സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ സഹനിര്‍മാതാക്കളുമാണ്. സിവി സാരഥി, രാജേഷ് കൃഷ്ണ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.</p>
<h3>മോഹന്‍ലാലാണ് മെയിന്‍</h3>
<p>പാട്രിയറ്റ് സിനിമയുടെ റിലീസിന് മുമ്പായി മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രകാശ് വര്‍മയുമായി നടത്തിയ അഭിമുഖം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇതില്‍ മമ്മൂട്ടി മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്, ആ വാക്കുകളിലേക്ക്...</p>
<p>വലിയ സിനിമയായതുകൊണ്ട് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന നടന്മാരെയെല്ലാം കൊണ്ടുവരണ്ടേ എന്നൊക്കെ അഭിപ്രായം ഉയര്‍ന്നു, അപ്പോള്‍ ഞാന്‍ പറഞ്ഞു ദൂരെ ഒന്നും പോകേണ്ടാ, നമുക്ക് ഇവിടെ ഒരാളുണ്ടല്ലോ, അദ്ദേഹത്തിനോട് സംസാരിച്ച് നോക്കാമെന്ന്, മമ്മൂട്ടി പറയുന്നു.</p>
<h3>17 വര്‍ഷത്തിന് ശേഷം</h3>
<p>മമ്മൂട്ടിയും മോഹന്‍ലാലും 17 വര്‍ഷത്തിന് ശേഷം ഒന്നിച്ചെത്തുന്ന ചിത്രമാണ് പാട്രിയറ്റ്. ട്വന്റി ട്വന്റി എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. 2008ലായിരുന്നു ഈ ചിത്രത്തിന്റെ റിലീസ്. മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് വന്‍ ബജറ്റിലൊരുങ്ങുന്ന പാട്രിയറ്റ് ഒരു വര്‍ഷത്തിന് മുകളില്‍ നീണ്ട ചിത്രീകരണത്തിന് ശേഷമാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. പത്തിലധികം ഷെഡ്യൂളുകള്‍ ചിത്രത്തിനുണ്ടായിരുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/actress-parvathy-thiruvothu-shares-acting-experience-with-mammootty-and-mohanlal-2201709.html" target="_blank" rel="noopener">Parvathy Thiruvothu: മമ്മൂക്കയ്ക്ക് എല്ലാവരും തുല്യരാണ്, മോഹൻലാൽ ആണെങ്കിൽ…; മഹാനടന്മാരെ കുറിച്ച് പാർവതി തിരുവോത്ത്</a></strong></p>
<p>മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രാജീവ് മേനോന്‍, രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ്, ഗ്രേസ് ആന്റണി, പ്രകാശ് ബെലവാടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.</p>
<h3>അന്താരാഷ്ട്ര സ്‌പൈ ത്രില്ലര്‍</h3>
<p>ടേക്ക് ഓഫ്, മാലിക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് പാട്രിയറ്റ്. അന്താരാഷ്ട്ര സ്‌പൈ ത്രില്ലറുകളുമായി കിടപിടിക്കുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഇന്ത്യ, ശ്രീലങ്ക, യുകെ, അസര്‍ബൈജാന്‍, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളില്‍ വെച്ചായിരുന്നു ചിത്രീകരണം. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ സ്ഥലങ്ങളില്‍ വെച്ച് ചിത്രീകരണം നടന്ന സിനിമ കൂടിയാണിത്. 2024 നവംബറില്‍ ശ്രീലങ്കയില്‍ വെച്ചായിരുന്നു പാട്രിയറ്റിന്റെ ചിത്രീകരണം ആരംഭിച്ചത്.</p>
<h3>സംഗീതം സുഷിന്‍</h3>
<p>സുഷിന്‍ ശ്യാം ആണ് ചിത്രത്തിന് സംംഗീതം ഒരുക്കുന്നത്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകനായ മനുഷ് നന്ദന്‍ ആണ് ക്യാമറയ്ക്ക് പിന്നില്‍. മഹേഷ് നാരായണനോടൊപ്പം രാഹുല്‍ രാധാകൃഷ്ണനുമാണ് ചിത്രത്തിന്റെ എഡിറ്റിങ്.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Gireesh Puthenchery: വഴിമധ്യേ ഷാപ്പിൽ കയറി ഫോൺ പണയം വെച്ച് മദ്യപിക്കുകയായിരുന്നു&#8230; ​ഗിരീഷ് പുത്തഞ്ചേരിയെപ്പറ്റി  തുറന്നു പറഞ്ഞ് ഇഗ്നേഷ്യസ്</title>
					<link>https://www.malayalamtv9.com/entertainment/music-composer-ignatius-reveals-heartbreaking-details-of-lyricist-gireesh-puthencherys-final-days-and-alcoholism-2201784.html</link>
					<pubDate>Sat, 25 Apr 2026 17:18:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/music-composer-ignatius-reveals-heartbreaking-details-of-lyricist-gireesh-puthencherys-final-days-and-alcoholism-2201784.html</guid>
					<description><![CDATA[<p>Gireesh Puthenchery’s Final Days and alcoholism: ഗിരീഷ് പുത്തഞ്ചേരിയെ ലഹരിയിൽ നിന്ന് പിന്തിരിപ്പിക്കാൻ താൻ ഒരുപാട് തവണ ശ്രമിച്ചിട്ടുണ്ടെന്ന് ഇഗ്നേഷ്യസ് വെളിപ്പെടുത്തി. മദ്യപിച്ചു കഴിഞ്ഞാൽ ഗിരീഷ് മറ്റൊരു സ്വഭാവക്കാരനാണെന്നും അടുപ്പമുള്ളവരെന്നോ അല്ലാത്തവരെന്നോ നോക്കാതെ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സ്വഭാവം ഇഷ്ടപ്പെടാത്തതിനാൽ തങ്ങൾ തമ്മിൽ പലപ്പോഴും വഴക്കിട്ടിട്ടുണ്ട്. ഇത് കാരണം ഗിരീഷിനൊപ്പമുള്ള വർക്കുകൾ പോലും താൻ കുറച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Gireesh-puthancheri.jpg" class="attachment-large size-large wp-post-image" alt="Gireesh Puthancheri" /></figure><p>മലയാള ചലച്ചിത്ര ഗാനശാഖയിൽ തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു ഗിരീഷ് പുത്തഞ്ചേരി. വെറും 48-ാം വയസ്സിൽ അദ്ദേഹം വിടപറഞ്ഞത് മലയാള സിനിമയ്ക്കും സംഗീത ലോകത്തിനും നികത്താനാവാത്ത നഷ്ടമാണ്. ഗിരീഷ് പുത്തഞ്ചേരി ലഹരിക്ക് അടിമപ്പെട്ടില്ലായിരുന്നുവെങ്കിൽ ഇനിയും എത്രയോ മനോഹരമായ വരികൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്നേനെ എന്ന് പറയുകയാണ് പ്രശസ്ത സംഗീത സംവിധായകൻ ഇഗ്നേഷ്യസ്. ജാങ്കോ സ്‌പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.</p>
<p>തന്നോടൊപ്പം പ്രവർത്തിച്ചിരുന്ന പല മികച്ച കലാകാരന്മാരും ലഹരി ഉപയോഗം മൂലമാണ് മൺ മറഞ്ഞു പോയതെന്ന് ഇഗ്നേഷ്യസ് ഓർക്കുന്നു. അക്കാലത്ത് കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കൾ വ്യാപകമായിരുന്നു. തന്റെ കൂടെയുള്ള പലരും ഇതിൽ പെട്ടുപോയപ്പോഴും, വീട്ടിൽ നിന്ന് ലഭിച്ച ശക്തമായ ഉപദേശങ്ങൾ തന്നെ ലഹരിയിൽ നിന്ന് അകറ്റി നിർത്തിയെന്ന് അദ്ദേഹം പറയുന്നു. സൂക്ഷിച്ചു ജോലി ചെയ്യാൻ കഴിയില്ലെങ്കിൽ കലാരംഗത്തേക്ക് പോകേണ്ട എന്നായിരുന്നു വീട്ടുകാരുടെ കർശന നിർദ്ദേശം.</p>
<p><strong>Also Read - <a href="https://www.malayalamtv9.com/entertainment/when-girish-puthenchery-said-no-to-ar-rahman-story-of-from-jiya-jale-to-nandanam-songs-2201561.html" target="_blank" rel="noopener">മൂർധാവിൽ ഒരുനുള്ള് അഹങ്കാരം വച്ച കവി, എ ആർ റഹ്മാനുമായുള്ള ആത്മബന്ധത്തിൽ നിന്ന് പിറന്ന അപൂർവ്വ വരികൾ</a></strong></p>
<h3>ഗിരീഷുമായുള്ള പിണക്കവും ഉപദേശങ്ങളും</h3>
<p>ഗിരീഷ് പുത്തഞ്ചേരിയെ ലഹരിയിൽ നിന്ന് പിന്തിരിപ്പിക്കാൻ താൻ ഒരുപാട് തവണ ശ്രമിച്ചിട്ടുണ്ടെന്ന് ഇഗ്നേഷ്യസ് വെളിപ്പെടുത്തി. മദ്യപിച്ചു കഴിഞ്ഞാൽ ഗിരീഷ് മറ്റൊരു സ്വഭാവക്കാരനാണെന്നും അടുപ്പമുള്ളവരെന്നോ അല്ലാത്തവരെന്നോ നോക്കാതെ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സ്വഭാവം ഇഷ്ടപ്പെടാത്തതിനാൽ തങ്ങൾ തമ്മിൽ പലപ്പോഴും വഴക്കിട്ടിട്ടുണ്ട്. ഇത് കാരണം ഗിരീഷിനൊപ്പമുള്ള വർക്കുകൾ പോലും താൻ കുറച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.</p>
<h3>അവസാന നാളുകളിലെ ഓർമ്മ</h3>
<p>നടൻ കൊച്ചിൻ ഹനീഫയുടെ മരണസമയത്ത് ഗിരീഷിനെ കണ്ട അനുഭവം ഇഗ്നേഷ്യസ് പങ്കുവെച്ചു. അന്നും ഗിരീഷ് മദ്യപിച്ചിരുന്നു. കൊച്ചിൻ ഹനീഫയുടെ ചടങ്ങ് കഴിഞ്ഞ് ഞാനാണ് ഗിരീഷിനെ നാട്ടിലേക്ക് വണ്ടി കയറ്റി വിട്ടത്. എന്നാൽ വീട്ടിലെത്തിയോ എന്ന് അറിയാൻ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. വഴിമധ്യേ ഷാപ്പിൽ കയറി ഫോൺ പണയം വെച്ച് മദ്യപിക്കുകയായിരുന്നു അദ്ദേഹം. ഒടുവിൽ ഛർദ്ദിച്ച് അവശനായ ഗിരീഷിനെ വീട്ടുകാർ വന്നാണ് കൊണ്ടുപോയത്.</p>
<p>അമിതമായ മദ്യപാനം മൂലം അദ്ദേഹത്തിന്റെ കരളിന്റെ ആരോഗ്യം പൂർണ്ണമായും തകർന്നിരുന്നു. മദ്യപാനം നിർത്തിയാൽ പോലും അധികം ആയുസ്സില്ലെന്ന് ഡോക്ടർമാർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഇഗ്നേഷ്യസ് കൂട്ടിച്ചേർത്തു. ലഹരി ജീവിതത്തോട് തന്നെ ചെയ്യുന്ന തെറ്റാണെന്ന് തിരിച്ചറിഞ്ഞ് ഇന്നത്തെ തലമുറ ഇത്തരം വിപത്തുകളിൽ നിന്ന് മാറിനിൽക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.</p>
<p>മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ഗാനരചയിതാക്കളിൽ ഒരാളായിരുന്നു ഗിരീഷ് പുത്തഞ്ചേരി. കഥാകാരൻ, തിരക്കഥാകൃത്ത്, ഗായകൻ എന്നീ നിലകളിലും അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് നേടിയ വ്യക്തി എന്ന റെക്കോർഡ് ഗിരീഷ് പുത്തഞ്ചേരിയുടെ പേരിലാണ്. 7 തവണയാണ് അദ്ദേഹം ഈ പുരസ്കാരം സ്വന്തമാക്കിയത്.</p>
]]></content:encoded>
				</item>
							<item>
					<title>Vijay-Sangeetha Divorce: സം​ഗീത കഴിഞ്ഞ വർഷം വിവാഹമോചന ഹർജി നൽകിയതാണ്, ഇപ്പോഴത്തെ ചർച്ചകൾ രാഷ്ട്രീയ അജണ്ട &#8211; വിജയിയുടെ പിതാവ്</title>
					<link>https://www.malayalamtv9.com/entertainment/vijay-sangeetha-divorce-rumors-actors-father-s-a-chandrasekhar-slams-political-agenda-behind-defamation-2201741.html</link>
					<pubDate>Sat, 25 Apr 2026 16:20:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/vijay-sangeetha-divorce-rumors-actors-father-s-a-chandrasekhar-slams-political-agenda-behind-defamation-2201741.html</guid>
					<description><![CDATA[<p>1999 ഓഗസ്റ്റിലായിരുന്നു വിജയ്‌യുടെയും സംഗീതയുടെയും വിവാഹം. ഇവർക്ക് ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ദീർഘകാലമായി ലണ്ടനിൽ താമസിക്കുന്ന സംഗീത, വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നത് ആരാധകർക്കിടയിൽ നേരത്തെ തന്നെ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. നിലവിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കങ്ങളുമായി വിജയ് മുന്നോട്ട് പോകുമ്പോൾ ഈ വിവാദങ്ങൾ വലിയ വാർത്താ പ്രാധാന്യം നേടുകയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Actor-Vijay-and-Sngeetha-.jpg" class="attachment-large size-large wp-post-image" alt="Actor Vijay And Sngeetha" /></figure><p><strong>ചെന്നൈ:</strong> തമിഴ് സൂപ്പർ താരം വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചന വാർത്തകൾ വീണ്ടും ചർച്ചയാകുന്നു. 26 വർഷത്തെ ദാമ്പത്യത്തിന് ശേഷം സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്ന വാർത്തകൾ രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി വിജയ്‌യുടെ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ രംഗത്തെത്തി. വേർപിരിയൽ വാർത്തകൾ പല തരത്തിൽ പ്രചരിക്കുന്നതിനിടെയാണ് തന്റെ ഭാ​ഗം വ്യക്തമാക്കി അദ്ദേഹം രം​ഗത്ത് എത്തിയത് എന്നത് ശ്രദ്ധേയമാണ്. ചന്ദ്രശേഖർ പറയുന്നത് അനുസരിച്ച് 2025 ഡിസംബറിലാണ് സംഗീത ചെങ്കൽപേട്ട് കുടുംബകോടതിയിൽ വിവാഹമോചന ഹർജി നൽകിയത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതും ഇതു തന്നെ. മാനസിക പീഡനം, കുടുംബത്തിൽ നിന്നുള്ള അകൽച്ച, മറ്റൊരു നടിയുമായുള്ള ബന്ധം തുടങ്ങിയ ആരോപണങ്ങൾ ഹർജിയിൽ ഉന്നയിച്ചതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കേസ് വരും ജൂൺ 15-ന് കോടതി പരിഗണിക്കാൻ ഇരിക്കുകയാണ്.</p>
<p><strong>Also Read - <a href="https://www.malayalamtv9.com/entertainment/actress-trisha-krishnan-casted-vote-to-whom-in-tamil-nadu-assembly-election-2026-social-media-find-out-from-her-instagram-post-2201258.html" target="_blank" rel="noopener">വോട്ട് ചെയ്ത ചിത്രത്തിന് മാസ് ബിജിഎം; തൃഷയുടെ വോട്ട് ആർക്ക്? തൂക്കി സോഷ്യൽ മീഡിയ</a></strong></p>
<h3>എസ്.എ. ചന്ദ്രശേഖറിന്റെ പ്രതികരണം</h3>
<p>വാദങ്ങളും ചർച്ചകളും പുരോ​ഗമിക്കുന്നതിനിടെ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് എസ്.എ. ചന്ദ്രശേഖർ ആരോപിച്ചു. "വിജയ്‌യും സംഗീതയും തമ്മിലുള്ള പ്രശ്നങ്ങൾ പണ്ട് തന്നെ പരിഹരിക്കപ്പെട്ടതാണ്. ഇപ്പോൾ രാഷ്ട്രീയ കാരണങ്ങളാലാണ് ഈ പഴയ കാര്യങ്ങൾ വീണ്ടും സജീവമാക്കുന്നത്. ഇത് ചിലരുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്." - എസ്.എ. ചന്ദ്രശേഖർ തമിഴ് ന്യൂസ് 18നോട് വ്യക്തമാക്കി.</p>
<h3>വിജയ്‌യുടെ നിലപാട്</h3>
<p>തന്റെ രാഷ്ട്രീയ എതിരാളികൾ കുടുംബത്തെ കരുവാക്കി കുപ്രചരണങ്ങൾ നടത്തുകയാണെന്ന് വിജയ് നേരത്തെ വ്യക്തമാക്കിയിരുന്നു. തന്നെ തളർത്താൻ ചുറ്റുമുള്ളവരെ ഉപയോഗിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും എന്നാൽ ജനങ്ങൾക്ക് സത്യം അറിയാമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.<br />
1999 ഓഗസ്റ്റിലായിരുന്നു വിജയ്‌യുടെയും സംഗീതയുടെയും വിവാഹം. ഇവർക്ക് ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ദീർഘകാലമായി ലണ്ടനിൽ താമസിക്കുന്ന സംഗീത, വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നത് ആരാധകർക്കിടയിൽ നേരത്തെ തന്നെ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. നിലവിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കങ്ങളുമായി വിജയ് മുന്നോട്ട് പോകുമ്പോൾ ഈ വിവാദങ്ങൾ വലിയ വാർത്താ പ്രാധാന്യം നേടുകയാണ്.</p>
<h3>വിജയ്-സംഗീത വിവാഹം</h3>
<p>തമിഴ് സിനിമയിലെ മാതൃകാ ദമ്പതികളായി അറിയപ്പെട്ടിരുന്ന വിജയ്‌യുടെയും സംഗീതയുടെയും വിവാഹം 1999 ഓഗസ്റ്റ് 25-ന് ചെന്നൈയിൽ വെച്ചാണ് നടന്നത്. വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവരായിരുന്നു ഇരുവരും. ക്രിസ്ത്യൻ മതവിശ്വാസിയായ വിജയ്‌യും ഹൈന്ദവ വിശ്വാസിയായ സംഗീതയും പരസ്പര ബഹുമാനത്തോടെ പരമ്പരാഗതമായ ഹിന്ദു ആചാരപ്രകാരമാണ് വിവാഹിതരായത്. സിനിമാ ലോകത്തെ പ്രമുഖർ പങ്കെടുത്ത വിപുലമായ ചടങ്ങായിരുന്നു അത്.</p>
<p>വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം, 2000 ഓഗസ്റ്റ് 26-ന് ഇവർക്ക് ആദ്യ പുത്രൻ ജേസൺ സഞ്ജയ് ജനിച്ചു. തുടർന്ന് 2005-ൽ മകൾ ദിവ്യ സാഷയും ജനിച്ചു. മക്കൾ ഇരുവരും സിനിമയുമായി ബന്ധപ്പെട്ട മേഖലകളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. തമിഴ് സിനിമയിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിൽ ഒരാളുടെ പങ്കാളിയായിരുന്നിട്ടും, സംഗീത എപ്പോഴും മാധ്യമശ്രദ്ധയിൽ നിന്നും പൊതുവേദികളിൽ നിന്നും അകന്നു നിൽക്കാനാണ് ആഗ്രഹിച്ചിരുന്നത്. വിജയ്‌യുടെ സിനിമകളുടെ സ്പെഷ്യൽ ഷോകളിലും ചുരുക്കം ചില കുടുംബ ചടങ്ങുകളിലും മാത്രമാണ് സംഗീത പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടാറുള്ളത്. സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന സംഗീതയുടെ ഈ രീതി എന്നും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.</p>
]]></content:encoded>
				</item>
							<item>
					<title>Parvathy Thiruvothu: മമ്മൂക്കയ്ക്ക് എല്ലാവരും തുല്യരാണ്, മോഹൻലാൽ ആണെങ്കിൽ&#8230;; മഹാനടന്മാരെ കുറിച്ച് പാർവതി തിരുവോത്ത്</title>
					<link>https://www.malayalamtv9.com/photo-gallery/actress-parvathy-thiruvothu-shares-acting-experience-with-mammootty-and-mohanlal-2201709.html</link>
					<pubDate>Sat, 25 Apr 2026 14:26:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/actress-parvathy-thiruvothu-shares-acting-experience-with-mammootty-and-mohanlal-2201709.html</guid>
					<description><![CDATA[<p>Parvathy Thiruvothu: മികച്ച നടിച്ചുള്ള സംസ്ഥാന അവാർഡ് രണ്ടുതവണയാണ് പാർവതിയെ തേടി എത്തിയത്. സിനിമജീവിതത്തിനു പുറത്തും വ്യക്തമായ നിരീക്ഷണവും നിലപാടുമുള്ള പാർവതി ഇപ്പോൾ മലയാള സിനിമയുടെ ഇതിഹാസ നടന്മാരായ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. തന്റെ സഹപ്രവർത്തകരെ തുല്യരായി കാണുന്ന വ്യക്തിയാണ് നടൻ മമ്മൂട്ടി എന്നാണ് പറയുന്നത് . മമ്മൂട്ടി എത്തിക്കഴിഞ്ഞാൽ സെറ്റിൽ എല്ലാവരും നിശബ്ദരാകും എന്നുള്ളത് സത്യമാണ് എന്നിരുന്നാലും അദ്ദേഹത്തിന് എല്ലാവരെയും തുല്യരായി&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Parvathy-Thiruvoth-Mammootty-and-Mohanlal.jpg" class="attachment-large size-large wp-post-image" alt="Parvathy Thiruvoth, Mammootty And Mohanlal" /></figure><p>
		<style type="text/css">
			#gallery-2 {
				margin: auto;
			}
			#gallery-2 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-2 img {
				border: 2px solid #cfcfcf;
			}
			#gallery-2 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-2' class='gallery galleryid-2201709 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/Parvathy-Thiruvoth-Mammootty-and-Mohanlal-1.jpg" class="attachment-thumbnail size-thumbnail" alt="Parvathy Thiruvoth, Mammootty And Mohanlal (1)" aria-describedby="gallery-2-2201710" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Parvathy-Thiruvoth-Mammootty-and-Mohanlal-1.jpg 150w, https://images.malayalamtv9.com/uploads/2026/04/Parvathy-Thiruvoth-Mammootty-and-Mohanlal-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2201710'>
				മലയാള സിനിമയിൽ അഭിനയം കൊണ്ടും നിലപാടു കൊണ്ടും കരുത്തുറ്റ നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. അസാമാന്യമായ അഭിനയ ശൈലിയും ആർക്കും തകർക്കാൻ  സാധിക്കാത്ത നിലപാടുകളുമാണ് പാർവതി തിരുവോത്തിനെ എന്നും മറ്റുള്ള അഭിനേത്രികളിൽ നിന്നും വേറിട്ടു നിർത്തുന്നത്. കഥാപാത്രത്തിന്റെ ആഴം അറിഞ്ഞു അഭിനയിക്കുന്ന ശൈലിയാണ് താരത്തിന്റെത്. അതിനാൽ തന്നെ ചെയ്തു വെച്ച കഥാപാത്രങ്ങളെല്ലാം അത്ര പെട്ടെന്ന് മലയാളി മനസ്സിൽ നിന്നും മായില്ല. എന്നു നിന്റെ മൊയ്തീനിലെ കാഞ്ചനമാലയും ടേക്ക് ഓഫിലെ സമീറയും ഉയരയിലെ പല്ലവിയും എല്ലാം പാർവതിയുടെ അഭിനയമികവ് വിളിച്ചോതുന്ന കഥാപാത്രങ്ങളാണ്.(PHOTO CREDIT SOURCE: INSTAGRAM)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/Parvathy-Thiruvoth-Mammootty-and-Mohanlal-2.jpg" class="attachment-thumbnail size-thumbnail" alt="Parvathy Thiruvoth, Mammootty And Mohanlal (2)" aria-describedby="gallery-2-2201711" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Parvathy-Thiruvoth-Mammootty-and-Mohanlal-2.jpg 150w, https://images.malayalamtv9.com/uploads/2026/04/Parvathy-Thiruvoth-Mammootty-and-Mohanlal-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2201711'>
				മികച്ച നടിച്ചുള്ള സംസ്ഥാന അവാർഡ് രണ്ടുതവണയാണ് പാർവതിയെ തേടി എത്തിയത്. സിനിമജീവിതത്തിനു പുറത്തും വ്യക്തമായ നിരീക്ഷണവും നിലപാടുമുള്ള പാർവതി ഇപ്പോൾ മലയാള സിനിമയുടെ ഇതിഹാസ നടന്മാരായ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. തന്റെ സഹപ്രവർത്തകരെ തുല്യരായി കാണുന്ന വ്യക്തിയാണ് നടൻ മമ്മൂട്ടി എന്നാണ് പറയുന്നത് . മമ്മൂട്ടി എത്തിക്കഴിഞ്ഞാൽ സെറ്റിൽ എല്ലാവരും നിശബ്ദരാകും എന്നുള്ളത് സത്യമാണ് എന്നിരുന്നാലും അദ്ദേഹത്തിന് എല്ലാവരെയും തുല്യരായി കാണുന്ന രീതിയാണെന്ന് പാർവതി പറയുന്നു. 

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/Parvathy-Thiruvoth-Mammootty-and-Mohanlal-3.jpg" class="attachment-thumbnail size-thumbnail" alt="Parvathy Thiruvoth, Mammootty And Mohanlal (3)" aria-describedby="gallery-2-2201712" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Parvathy-Thiruvoth-Mammootty-and-Mohanlal-3.jpg 150w, https://images.malayalamtv9.com/uploads/2026/04/Parvathy-Thiruvoth-Mammootty-and-Mohanlal-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2201712'>
				അതേസമയം മോഹൻലാലിന്റെ അഭിനയം നമ്മെ അത്ഭുതപ്പെടുത്തും. അഭിനയിക്കുമ്പോൾ അദ്ദേഹം കാണിക്കുന്ന മനസ്സാന്നിധ്യം നമ്മൾ നിരീക്ഷിച്ചു പോകുമെന്നും വളരെ അത്ഭുതമാണ് അത് കാണുമ്പോൾ തോന്നുക എന്നും പാർവതി തിരുവോത്ത് പറയുന്നു.മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും അഭിനയം കണ്ടാണ് ഒരു അഭിനേതാവ് എങ്ങനെയാകണം എന്ന് താൻ പഠിച്ചത്. പെട്ടെന്ന് തന്നെ കഥാപാത്രങ്ങളായി മാറുന്ന ഒരു രീതിയാണ് അവർക്ക്. ആ അഭിനയം കണ്ടു മനസ്സിലാക്കിയിപ്പോൾ തനിക്കും ഇപ്പോൾ അതിന് സാധിക്കാറുണ്ട്. അഭിനയത്തിൽ തനിക്ക് ബുദ്ധിപൂർവ്വം മുന്നോട്ടു നീങ്ങാനും തനിക്കൊപ്പം ഉള്ളവരെ തുല്യരായി കാണുവാനും തനിക്ക് സാധിക്കുന്നുണ്ട് എന്നും പാർവതി തിരുവോത്ത് പറയുന്നു.
				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/Parvathy-Thiruvoth-Mammootty-and-Mohanlal-4.jpg" class="attachment-thumbnail size-thumbnail" alt="Parvathy Thiruvoth, Mammootty And Mohanlal (4)" aria-describedby="gallery-2-2201713" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Parvathy-Thiruvoth-Mammootty-and-Mohanlal-4.jpg 150w, https://images.malayalamtv9.com/uploads/2026/04/Parvathy-Thiruvoth-Mammootty-and-Mohanlal-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2201713'>
				നല്ല മനുഷ്യർ ആയതുകൊണ്ട് കൂടിയാണ് ഇവരെ നമ്മൾ മഹാനടന്മാർ എന്ന് വിശേഷിപ്പിക്കുന്നത്. അല്ലാതെ ബോക്സ് ഓഫീസിൽ ഇവരുടെ സിനിമയുടെ വിജയവും ഒന്നും കണക്കിലെടുത്തല്ല. യഥാർത്ഥ ജീവിതത്തിൽ ഇവർ ഒരു മോശം വ്യക്തികൾ ആയിരുന്നെങ്കിൽ അത്തരം വിജയങ്ങളിൽ ഒന്നും ഒരു പ്രസക്തിയുമില്ല. അവരുടെ സെറ്റ് കൂടുതൽ മെച്ചപ്പെട്ട ഇടങ്ങളാക്കി തീർക്കുന്നത് കൊണ്ടാണ് ഈ നടന്മാർ ഇതിഹാസങ്ങളായി മാറുന്നത് എന്ന് പാർവതി അഭിപ്രായപ്പെട്ടു.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/Parvathy-Thiruvoth-Mammootty-and-Mohanlal.jpg" class="attachment-thumbnail size-thumbnail" alt="Parvathy Thiruvoth, Mammootty And Mohanlal" aria-describedby="gallery-2-2201714" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Parvathy-Thiruvoth-Mammootty-and-Mohanlal.jpg 150w, https://images.malayalamtv9.com/uploads/2026/04/Parvathy-Thiruvoth-Mammootty-and-Mohanlal.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2201714'>
				 2006ലെ ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെയാണ് പാർവതി തിരുപ്പൂർ സിനിമയിൽ എത്തുന്നത്.നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാൻ (തമിഴ്), ബാംഗ്ലൂർ ഡേയ്സ്, എന്ന് നിന്റെ മൊയ്തീൻ, ചാർലി, ടേക്ക് ഓഫ്, ഉയരെ, വൈറസ് എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളുമായി പാർവതി എത്തി. ശക്തമായ കഥാപാത്രങ്ങൾ പോലെ തന്നെ ശക്തമായ ക്യാരറ്ററും കൂടി ജീവിതത്തിൽ നിലനിർത്തുന്ന ഒരു വ്യക്തിയാണ് പാർവതി.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Sajna Noor: എനിക്കും ഫിറോസ് ഇക്കയ്ക്കും ഇല്ലാത്ത ദുഃഖമാണ് മറ്റുള്ളവർക്ക്, എന്ത് മോശമാണ്; ആഞ്ഞടിച്ച് സജ്‍ന നൂർ</title>
					<link>https://www.malayalamtv9.com/entertainment/sajna-noor-reacts-to-social-media-fake-claims-against-her-divorce-with-firoz-khan-2201690.html</link>
					<pubDate>Sat, 25 Apr 2026 13:20:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/sajna-noor-reacts-to-social-media-fake-claims-against-her-divorce-with-firoz-khan-2201690.html</guid>
					<description><![CDATA[<p>Sajna Noor Reaction About Firoz Khan: പണ്ട് ഇതുപോലെ ഷിയാസിനെ വച്ചൊരു പ്രചരണം നടത്തിയതാണ്. ഇനി ഞാൻ ഒരാളെ കല്യാണം കഴിക്കാൻ പോയാലും അയാൾ കാരണമാണ് ഞങ്ങൾക്കിടയിൽ പ്രശ്നം ഉണ്ടായതെന്ന് പറയുമല്ലോ. എന്ത് മോശമാണ്. പ്ലീസ്, ദയവ് ചെയ്ത് ഇല്ലാത്ത ഗോസിപ്പുകൾ ഉണ്ടാക്കരുത്. ആ വ്യക്തി കാരണമാണ് ഞങ്ങൾ പിരിഞ്ഞതെന്ന് പറയുന്നത് വളരെ മോശമാണ്. ഞാനും ഫിറോസ് ഇക്കയും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Sajna-Noor-Firoz-Khan.jpg" class="attachment-large size-large wp-post-image" alt="Sajna Noor Firoz Khan" /></figure><p>സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചുറ്റിപ്പറ്റി നടക്കുന്ന വിഷയമാണ് നടിയും ബി​ഗ് ബോസ് മുൻ മത്സരാർഥിയായ സജ്ന നൂറിൻ്റേത്. സജ്നയും ബി​ഗ് ബോസിൽ ഒറ്റ മത്സരാർഥിയായി എത്തിയ ഫിറോസ് ഖാനും തമ്മിലുള്ള വിവാഹബന്ധം വേർപിരിഞ്ഞതുമായി ബന്ധപ്പെട്ട വാർത്തകളാണ് പ്രചരിക്കുന്നത്. പരസ്പര ബഹുമാനത്തോടെ വേർപിരിയുന്നതായി ഇരുവരും സോഷ്യൽ മീഡിയയിലൂടെ തന്നെ അറിയിക്കുകയായിരുന്നു.</p>
<p>പരസ്പര ബഹുമാനത്തോടെ തങ്ങൾ പിരിയുകയാണെന്ന കാര്യം ഇരുവരും പരസ്യമാക്കിയിരുന്നു. എന്നാൽ മറ്റൊരു വ്യക്തിയാണ് തങ്ങൾ വേർപിരിയാൻ കാരണമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളി‍ൽ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെയാണ് സജ്ന രം​ഗത്തെത്തിയിരിക്കുന്നത്. ഇൻസ്റ്റ​ഗ്രാമിൽ സജ്ന ഒരു സ്റ്റോറി പങ്കുവച്ചതിന് പിന്നാലെയാണ് യുട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയകളിൽ ഇത്തരം പ്രചരണം നടന്നത്. തങ്ങൾ പിരിയാൻ കാരണം മൂന്നാമതൊരാൾ അല്ലെന്നും ദയവായി വ്യാജ പ്രചരണം നിർത്തണമെന്നും അഭ്യർത്ഥിച്ചാണ് സജ്ന നൂറിൻ എത്തിയിരിക്കുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/entertainment/when-girish-puthenchery-said-no-to-ar-rahman-story-of-from-jiya-jale-to-nandanam-songs-2201561.html">മൂർധാവിൽ ഒരുനുള്ള് അഹങ്കാരം വച്ച കവി, എ ആർ റഹ്മാനുമായുള്ള ആത്മബന്ധത്തിൽ നിന്ന് പിറന്ന അപൂർവ്വ വരികൾ</a></strong></p>
<h3>സജ്‍ന നൂറിൻറെ വാക്കുകൾ ഇങ്ങനെ</h3>
<p>ഹലോ, ഇന്നത്തെ വൈറൽ താരം ഞാനാണ്. ഞാൻ മാത്രമല്ല. ഞാൻ കാരണം മറ്റ് കുറച്ചുപേർ കൂടിയുണ്ട്. കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ കുറേ വീഡിയോസ് വരുന്നുണ്ട്. അതിനൊരു മറുപടി ഞാനല്ലാതെ വേറെ ആര് തരും. ഞാനും ഫിറോസ് ഇക്കയും മീഡിയയിൽ വന്ന് പറഞ്ഞിട്ടുണ്ടായിരുന്നു ഞങ്ങളുടെ ജീവിതം എന്താണെന്ന്. എന്നാൽ ഇപ്പോൾ ഞങ്ങൾ പോലും ചിന്തിക്കാത്ത ലെവലിലാണ് ഇപ്പോൾ ന്യൂസ് വരുന്നത്. ഞാൻ ഒരു ഫോട്ടോ സ്റ്റോറി ഇട്ടത് ഭയങ്കര വൈറൽ ആയിപോയി.</p>
<p>എൻ്റെയും ഫിറോസ് ഇക്കയുടെ ജീവിതം തകരാൻ കാരണം ഇന്നയാൾ ആണെന്ന് പറഞ്ഞുകൊണ്ടാണ് പ്രചാരണം നടക്കുന്നത്. ഇങ്ങനെയൊക്കെ സംസാരിക്കുന്നത് എന്ത് മോശമാണെന്ന് ചിന്തിച്ചിട്ടുണ്ടോ. എനിക്കും ഫിറോസ് ഇക്കയ്ക്കും ഇല്ലാത്ത ദുഃഖമാണ് മറ്റുള്ളവർക്ക്. ഞങ്ങളുടെ ജീവിതത്തിലേക്ക് മൂന്നാമതൊരാൾ വന്നിട്ടല്ല ഞങ്ങൾക്കിടയിൽ വിഷയങ്ങൾ ഉണ്ടായതെന്ന് ഞങ്ങൾ തന്നെ പറഞ്ഞിട്ടുള്ളതാണ്. ഞ്ഞങ്ങൾക്കിടയിൽ പല പേഴ്സണൽ കാര്യങ്ങളുമുണ്ട്. ഇരുവരും സ്വയമെടുത്ത തീരുമാനമാണ്.</p>
<p>ഇനി ഞാൻ ഒരാളെ കല്യാണം കഴിക്കാൻ പോയാലും അയാൾ കാരണമാണ് ഞങ്ങൾക്കിടയിൽ പ്രശ്നം ഉണ്ടായതെന്ന് പറയുമല്ലോ. എന്ത് മോശമാണ്. പ്ലീസ്, ദയവ് ചെയ്ത് ഇല്ലാത്ത ഗോസിപ്പുകൾ ഉണ്ടാക്കരുത്. ആ വ്യക്തി കാരണമാണ് ഞങ്ങൾ പിരിഞ്ഞതെന്ന് പറയുന്നത് വളരെ മോശമാണ്. ഞാനും ഫിറോസ് ഇക്കയും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. എൻ്റെ കുട്ടിക്ക് വേണ്ടി ഞങ്ങൾ ഇപ്പോഴും ഹാപ്പിയായി ജീവിക്കുന്നുണ്ട്.</p>
<p>ഇനി ഫിറോസ് ഇക്കയുടെ ലൈഫിൽ ഒരു പെണ്ണ് വന്നാലോ എൻറെ ലൈഫിൽ ഒരു ആണ് വന്നാലോ ഞങ്ങൾക്ക് അതൊരു വിഷയമല്ല. പണ്ട് ഇതുപോലെ ഷിയാസിനെ വച്ചൊരു പ്രചരണം നടത്തിയതാണ്. എവിടെയെങ്കിലും ഒരു സാധനം കിട്ടുമ്പോൾ അതിനകത്ത് മറ്റുള്ളവരെ പിടിച്ച് ഇട്ടിട്ട് അവരെ കാരണമാക്കരുത്. ഞങ്ങളുടെ കുഞ്ഞുങ്ങൾ ഇത് കണ്ടുകൊണ്ടിരിക്കുകയാണ്. അവരെ അത് ബാധിക്കും. പപ്പയും മമ്മിയും പിരിയാൻ കാരണം ഇതാണോ എന്ന് അവരുടെ ഉള്ളിലും തോന്നിപോകും. അതുകൊണ്ട് ദയവ് ചെയ്ത് ആരെയും പിടിച്ചിടരുത്.</p>
<h3><em>സജ്ന നൂറിൻ്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്</em></h3>
<blockquote class="instagram-media" style="background: #FFF; border: 0; border-radius: 3px; box-shadow: 0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width: 540px; min-width: 326px; padding: 0; width: calc(100% - 2px);" data-instgrm-captioned="" data-instgrm-permalink="https://www.instagram.com/reel/DXgZHErjsR8/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14">
<div style="padding: 16px;">
<p>&nbsp;</p>
<div style="display: flex; flex-direction: row; align-items: center;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div>
</div>
</div>
<div style="padding: 19% 0;"></div>
<div style="display: block; height: 50px; margin: 0 auto 12px; width: 50px;"></div>
<div style="padding-top: 8px;">
<div style="color: #3897f0; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: 550; line-height: 18px;">View this post on Instagram</div>
</div>
<div style="padding: 12.5% 0;"></div>
<div style="display: flex; flex-direction: row; margin-bottom: 14px; align-items: center;">
<div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div>
<div style="background-color: #f4f4f4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div>
</div>
<div style="margin-left: 8px;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div>
<div style="width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg);"></div>
</div>
<div style="margin-left: auto;">
<div style="width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div>
<div style="background-color: #f4f4f4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div>
<div style="width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div>
</div>
</div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div>
</div>
<p>&nbsp;</p>
<p style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; line-height: 17px; margin-bottom: 0; margin-top: 8px; overflow: hidden; padding: 8px 0 7px; text-align: center; text-overflow: ellipsis; white-space: nowrap;"><a style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: normal; line-height: 17px; text-decoration: none;" href="https://www.instagram.com/reel/DXgZHErjsR8/?utm_source=ig_embed&amp;utm_campaign=loading" target="_blank" rel="noopener">A post shared by SAJNANOOR (@sajnanoor_)</a></p>
</div>
</blockquote>
<p><script async src="//www.instagram.com/embed.js"></script></p>
]]></content:encoded>
				</item>
							<item>
					<title>Ramesh Pisharady: തോറ്റാൽ എന്ത് സംഭവിക്കും? രമേഷ് പിഷാരടി പറയുന്നു</title>
					<link>https://www.malayalamtv9.com/entertainment/ramesh-pisharody-about-what-happened-when-he-failed-in-kerala-assembly-election-2201692.html</link>
					<pubDate>Sat, 25 Apr 2026 13:07:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/ramesh-pisharody-about-what-happened-when-he-failed-in-kerala-assembly-election-2201692.html</guid>
					<description><![CDATA[<p>Ramesh Pisharady about Election Result:മറ്റു സെലിബ്രറ്റി സ്ഥാനാർത്ഥികൾ വീണ്ടുവിചാരമില്ലാതെ ഓരോന്നും വിളിച്ചു പറയുമ്പോൾ ഓരോന്നും അളന്നു തൂക്കിയുള്ള രമേശ് പിഷാരിയുടെ മറുപടികൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. പാലക്കാട് ജില്ലയിൽ ജയിച്ചു കഴിഞ്ഞാൽ എന്ത് ചെയ്യണം എന്ന കാര്യത്തിൽ രമേശ് പിഷാരടിക്ക് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. രാഹുൽ മാങ്കുട്ടത്തിൽ ഷാഫി പറമ്പിൽ എന്നിവർ&#8230;.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Ramesh-Pisharady-1-1.jpg" class="attachment-large size-large wp-post-image" alt="Ramesh Pisharady (1)" /></figure><p>മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് രമേശ് പിഷാരടി. ഇപ്പോൾ നടനായി മാത്രമല്ല ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിൽ കൂടി രമേശ് പിഷാരടി മലയാളികളെ സംബന്ധിച്ച് സുപരിചിതനായി മാറി. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാടിൽ യുഡിഎഫിനെ പ്രതിനിധീകരിച്ച് രമേശ് പിഷാരടി സ്ഥാനാർത്ഥിയായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ വ്യക്തിയായിരുന്നു രമേശ്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സെലിബ്രിറ്റികൾ മത്സരരംഗത്ത് ഉണ്ടായിരുന്നു. എന്നിരുന്നാലും രമേശ് പിഷാരടിയുടെ സ്ഥാനാർത്ഥിത്വം ഒന്ന് വേറിട്ട് നിൽക്കുന്നതായിരുന്നു. ഏതു കാര്യത്തിലും വ്യക്തമായ നിലപാടും എവിടെ എന്തു സംസാരിക്കണം സംസാരിക്കേണ്ട എന്ന കാര്യത്തിൽ രമേശ് പിഷാരടിക്ക് വ്യക്തമായ കാഴ്ചപ്പാടും ഉണ്ടായിരുന്നു.</p>
<h3>രമേശിന്റെ നിലപാട്....</h3>
<p>മറ്റു സെലിബ്രറ്റി സ്ഥാനാർത്ഥികൾ വീണ്ടുവിചാരമില്ലാതെ ഓരോന്നും വിളിച്ചു പറയുമ്പോൾ ഓരോന്നും അളന്നു തൂക്കിയുള്ള രമേശ് പിഷാരിയുടെ മറുപടികൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. പാലക്കാട് ജില്ലയിൽ ജയിച്ചു കഴിഞ്ഞാൽ എന്ത് ചെയ്യണം എന്ന കാര്യത്തിൽ രമേശ് പിഷാരടിക്ക് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. രാഹുൽ മാങ്കുട്ടത്തിൽ ഷാഫി പറമ്പിൽ എന്നിവർ വികസനത്തിന് മികച്ച നേതൃത്വം നൽകിയ പാലക്കാട് ജില്ലയിൽ താൻ വിജയിച്ചു വന്നാൽ ആ വികസനത്തിന്റെ തുടർച്ചയായിരിക്കും ഉണ്ടാവുക എന്നായിരുന്നു രമേശ് പിഷാരടി പറഞ്ഞത്. കൂടാതെ പ്രചരണത്തിനായി താൻ ഒരു നടനെയോ നടിയെയോ പറഞ്ഞു ഇറക്കില്ല എന്നും, എന്നാൽ വിജയിച്ചു കഴിഞ്ഞാൽ മമ്മൂട്ടിയെ കൊണ്ടുവരുമെന്നും രമേശ് പിഷാരടി വ്യക്തമാക്കിയതാണ്.</p>
<p><strong>ALSO READ:മൂർധാവിൽ ഒരുനുള്ള് അഹങ്കാരം വച്ച കവി, എ ആർ റഹ്മാനുമായുള്ള ആത്മബന്ധത്തിൽ നിന്ന് പിറന്ന അപൂർവ്വ വരികൾ</strong></p>
<p>കൂടാതെ താൻ പാലക്കാട് വിജയിച്ചാൽ പിന്നീട് പൂർണ്ണസമയത്തും പാലക്കാട് തന്നെ ഉണ്ടാകും പാലക്കാടുകാര്ഡക്ക് എല്ലാ കാര്യങ്ങളും താൻ ചെയ്തു നൽകുമെന്നും ഉറപ്പ് പറഞ്ഞതാണ്. ഇപ്പോഴതാ പാലക്കാട് ജില്ലയിൽ തോൽക്കുകയാണെങ്കിൽ താനെന്തു ചെയ്യും അല്ലെങ്കിൽ എന്തായിരിക്കും അവസ്ഥ എന്നതിനെക്കുറിച്ച് രമേശ് പിഷാരടി സംസാരിക്കുകയാണ്. അഥവാ താൻ തിരഞ്ഞെടുപ്പിൽ തോൽക്കുകയാണെങ്കിൽ ഒരു ആറുമാസം വരെ അതിന്റേതായ പ്രശ്നങ്ങളും ട്രോളുകളും പരിഹാസങ്ങളും നേരിടേണ്ടി വന്നേക്കാം.</p>
<p>എന്നിരുന്നാലും തുടർന്നുള്ള തന്റെ ജീവിതത്തിലും ഒരു ഭാഗം രാഷ്ട്രീയത്തിനായി മാറ്റിവയ്ക്കും എന്നും തന്റെ അഭിനയവും മിമിക്രിയുമായ എല്ലാമായി തുടർന്ന് പോകുമെന്നും രമേശ് പിഷാരടി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തോറ്റാൽ ഉണ്ടാവുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കായ്ക ഇല്ല എന്നും, എല്ലാം ജീവിതത്തിന്റെ ഭാഗമാണ് എന്ന രീതിയിലും രമേശ് പിഷാരടി സംസാരിച്ചു. ജയിക്കുകയാണെങ്കിൽ തന്റെ ജീവിതം അങ്ങോട്ടേക്ക് പറിച്ചു നടുമെന്നും രമേശ് പിഷാരടി വ്യക്തമാക്കി. അതേസമയം ആര് ജയിച്ചില്ലെങ്കിലും രമേഷ് പിഷാരടി ജയിക്കണമെന്നാണ് ചിലർ കമ്മന്റ് ചെയ്യുന്നത്. കൂടാതെ ആര് ജയിച്ചാലും ബിജെപി ജയിക്കരുതെന്നും ചിലർ കമ്മന്റ് ചെയ്യുന്നു.</p>
]]></content:encoded>
				</item>
							<item>
					<title>Gireesh Puthenchery: മൂർധാവിൽ ഒരുനുള്ള് അഹങ്കാരം വച്ച കവി, എ ആർ റഹ്മാനുമായുള്ള ആത്മബന്ധത്തിൽ നിന്ന് പിറന്ന അപൂർവ്വ വരികൾ</title>
					<link>https://www.malayalamtv9.com/entertainment/when-girish-puthenchery-said-no-to-ar-rahman-story-of-from-jiya-jale-to-nandanam-songs-2201561.html</link>
					<pubDate>Fri, 24 Apr 2026 20:13:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/when-girish-puthenchery-said-no-to-ar-rahman-story-of-from-jiya-jale-to-nandanam-songs-2201561.html</guid>
					<description><![CDATA[<p>Girish Puthenchery Said No to AR Rahman: തന്റെ ആത്മാഭിമാനത്തിന് മുന്നിൽ എത്ര വലിയ പ്രതിഭയായാലും ഗിരീഷ് വിട്ടുവീഴ്ച ചെയ്തിരുന്നില്ല. ദിൽസേ എന്ന ചിത്രത്തിന് പാട്ടെഴുതാൻ പോയപ്പോൾ എ. ആർ. റഹ്‌മാനെ മൂന്ന് മണിക്കൂർ കാത്തിരിക്കേണ്ടി വന്നതിൽ പ്രതിഷേധിച്ച് ഗിരീഷ് അവിടെ നിന്നും മടങ്ങിപ്പോന്നു. ഒടുവിൽ മണിരത്നവും പ്രിയദർശനും ഇടപെട്ടാണ് അദ്ദേഹത്തെ തിരിച്ചെത്തിച്ചത് എന്നാണ് കഥ. റഹ്‌മാന്റെ സംഗീതത്തേക്കാൾ അദ്ദേഹത്തിന്റെ പിതാവ് ആർ. കെ. ശേഖറിന്റെ പാട്ടുകളാണ് തനിക്ക് ഇഷ്ടമെന്ന് തുറന്നു പറയാനുള്ള ആർജ്ജവം ഗിരീഷ് കാണിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Gireesh-Puthancheri-AR-Rahman.jpg" class="attachment-large size-large wp-post-image" alt="Gireesh Puthancheri, Ar Rahman" /></figure><p>മലയാള ചലച്ചിത്ര സംഗീത ലോകത്ത് ഗിരീഷ് പുത്തഞ്ചേരി എന്ന പേര് ഒരു മുദ്രയായിരുന്നു. തന്റെ പ്രതിഭയിൽ അടിയുറച്ച വിശ്വാസവും ഒരിത്തിരി താൻപോരിമയും എന്നും കൂടെക്കൂട്ടിയ കലാകാരൻ ആയിരുന്നു അദ്ദേഹം. ഐസ്‌ക്രീമിന്റെ മുകളിൽ ഒരു ചെറിപ്പഴം വെച്ചപോലെ മൂർധാവിൽ ഒരുനുള്ള് അഹങ്കാരം കൊണ്ടുനടക്കുന്നവനാണ് ഞാൻ എന്ന് അദ്ദേഹം തന്നെ സ്വയം വിശേഷിപ്പിച്ചിട്ടുണ്ട്. ആ അഹങ്കാരം വായനയിലൂടെയും സംഗീത പഠനത്തിലൂടെയും ആർജ്ജിച്ചെടുത്ത വിജ്ഞാനത്തിന്റെ കരുത്തായിരുന്നു എന്നതാണ് സത്യം.</p>
<h3>എ.ആർ. റഹ്‌മാനോട് പരിഭവിച്ച ഗാനരചയിതാവ്</h3>
<p>തന്റെ ആത്മാഭിമാനത്തിന് മുന്നിൽ എത്ര വലിയ പ്രതിഭയായാലും ഗിരീഷ് വിട്ടുവീഴ്ച ചെയ്തിരുന്നില്ല. ദിൽസേ എന്ന ചിത്രത്തിന് പാട്ടെഴുതാൻ പോയപ്പോൾ എ. ആർ. റഹ്‌മാനെ മൂന്ന് മണിക്കൂർ കാത്തിരിക്കേണ്ടി വന്നതിൽ പ്രതിഷേധിച്ച് ഗിരീഷ് അവിടെ നിന്നും മടങ്ങിപ്പോന്നു. ഒടുവിൽ മണിരത്നവും പ്രിയദർശനും ഇടപെട്ടാണ് അദ്ദേഹത്തെ തിരിച്ചെത്തിച്ചത് എന്നാണ് കഥ. റഹ്‌മാന്റെ സംഗീതത്തേക്കാൾ അദ്ദേഹത്തിന്റെ പിതാവ് ആർ. കെ. ശേഖറിന്റെ പാട്ടുകളാണ് തനിക്ക് ഇഷ്ടമെന്ന് തുറന്നു പറയാനുള്ള ആർജ്ജവം ഗിരീഷ് കാണിച്ചു. ആ ആത്മബന്ധത്തിൽ നിന്നാണ് ജിയാ ജലേയിലെ പുഞ്ചിരി തഞ്ചി കൊഞ്ചിക്കോ... എന്ന മലയാളം വരികൾ പിറന്നത്.</p>
<p><strong>Also Read - <a href="https://www.malayalamtv9.com/entertainment/sithara-krishnakumar-about-her-taste-memories-from-school-bus-tiffins-to-malabar-biryani-and-how-e-chithra-influenced-her-2201211.html" target="_blank" rel="noopener">മലബാറിലെ കല്യാണ ബിരിയാണി മുതൽ ബസ്സിലിരുന്നു കഴിച്ച പഫ്സ് വരെ, രുചിയോർമ്മകൾ പങ്കുവെച്ച് സിതാര</a></strong></p>
<h3>ഭക്തിയും നന്ദനത്തിലെ കൃഷ്ണനും</h3>
<p>പുറമെ നിഷേധിയായി തോന്നാമെങ്കിലും ഗിരീഷ് പുത്തഞ്ചേരി അടിയുറച്ച ഒരു ഈശ്വര വിശ്വാസിയായിരുന്നു. പ്രതിസന്ധികളിൽ ഭഗവാനെ മുറുകെപ്പിടിച്ച് കരഞ്ഞു പ്രാർത്ഥിച്ച എത്രയോ നിമിഷങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. നന്ദനം സിനിമയിലെ കാർമുകിൽവർണന്റെ ചുണ്ടിൽ... എന്ന ഗാനത്തോട് അദ്ദേഹത്തിന് വൈകാരികമായ ഒരു ബന്ധമുണ്ടായിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഗായിക കെ. എസ്. ചിത്രയ്ക്ക് ഒരു മകൾ പിറന്നത് ഗുരുവായൂരപ്പൻ നൽകിയ അനുഗ്രഹമാണെന്ന് അദ്ദേഹം വിശ്വസിച്ചു.</p>
<h3>അപൂർവ്വ ബഹുമതികൾ</h3>
<p>മലയാളത്തിൽ നിന്ന് എ. ആർ. റഹ്‌മാൻ, ബപ്പി ലാഹിരി, ലക്ഷ്മി കാന്ത് പ്യാരേ ലാൽ തുടങ്ങിയ ഇന്ത്യൻ സംഗീതത്തിലെ ഇതിഹാസങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ച ഏക ഗാനരചയിതാവാണ് അദ്ദേഹം. ആധിയും വ്യാധിയും തീർക്കുവാൻ ഭഗവാനെൻ ആയുസ്സുകൊണ്ടു തുലാഭാരം എന്നെഴുതിയ ഗിരീഷ്, സ്വന്തം ആയുസ്സിനേക്കാൾ വിലയേറിയ മറ്റൊന്നും സമർപ്പിക്കാനില്ലെന്ന് വിശ്വസിച്ചിരുന്നു. വാക്കുകൾ കൊണ്ട് മാന്ത്രികത തീർത്ത ഗിരീഷ് പുത്തഞ്ചേരി, പാട്ടുകൾ ബാക്കിവെച്ച് മടങ്ങിയെങ്കിലും ഇന്നും ഓരോ മലയാളിയുടെയും ഹൃദയത്തിൽ ആ വരികൾ ഒളിമങ്ങാതെ നിൽക്കുന്നു.</p>
<p>മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പാട്ടുകൾ എഴുതിയ ഗാനരചയിതാക്കളിൽ ഒരാളും, ഏഴ് തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് നേടിയ പ്രതിഭയുമാണ് ഗിരീഷ് പുത്തഞ്ചേരി. പാട്ടുകാരനായും, തിരക്കഥാകൃത്തായും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.</p>
<h3>പ്രശസ്തമായ ​ഗാനങ്ങൾ</h3>
<ul>
<li>കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ... (നന്ദനം)</li>
<li>പിന്നെയും പിന്നെയും ആരോ... (കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്)</li>
<li>ഹരിമുരളീരവം... (ആറാം തമ്പുരാൻ)</li>
<li>കൈതപ്പൂവിൻ കവിളിൽ... (കണ്ണെഴുതി പൊട്ടുംതൊട്ട്)</li>
</ul>
]]></content:encoded>
				</item>
							<item>
					<title>Esther Anil: വലിയ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്നവരെല്ലാം തോല്‍വികളാകും: എസ്തര്‍ അനില്‍</title>
					<link>https://www.malayalamtv9.com/entertainment/esther-anil-opens-up-about-feeling-like-a-failure-and-how-she-overcame-it-2201542.html</link>
					<pubDate>Fri, 24 Apr 2026 18:46:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/esther-anil-opens-up-about-feeling-like-a-failure-and-how-she-overcame-it-2201542.html</guid>
					<description><![CDATA[<p>Esther Anil Reveals How She Faced Failure: ദൃശ്യത്തില്‍ രണ്ട് പെണ്‍മക്കളാണ് മോഹന്‍ലാലിനുള്ളത്. ആദ്യഭാഗത്തിലുണ്ടായിരുന്ന കൊച്ചുകുട്ടികളല്ല ഇന്നവര്‍, രണ്ടുപേരും വളര്‍ന്നു. ജോര്‍ജുകുട്ടിയുടെ ഇളയമകളായി വേഷമിടുന്ന എസ്തര്‍ അനിലിന്റെ വളര്‍ച്ച പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുന്നു. കൊച്ചുകുട്ടിയില്‍ നിന്നും യുവതിയിലേക്കുള്ള താരത്തിന്റെ വളര്‍ച്ച സംഭവിച്ചത് വളരെ പെട്ടെന്നായിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Esther-Anil.jpg" class="attachment-large size-large wp-post-image" alt="Esther Anil" /></figure><p>മലയാളികള്‍ക്ക് പുറമെ അന്യഭാഷക്കാരായ സിനിമാപ്രേമികളും വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ആദ്യ രണ്ടുഭാഗങ്ങളെ പോലെ തന്നെ ത്രസിപ്പിക്കുന്ന കഥയുമായിട്ടായിരിക്കും ദൃശ്യം മൂന്നിന്റെ വരവെന്നാണ് പ്രേക്ഷകരുടെ വിശ്വാസം. ജോര്‍ജുകുട്ടി ഇനി എങ്ങനെയായിരിക്കും വരുണിന്റെ കൊലപാതകം ഒളിപ്പിക്കാന്‍ നോക്കുന്നതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലും അതിഗംഭീരമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.</p>
<p>ദൃശ്യത്തില്‍ രണ്ട് പെണ്‍മക്കളാണ് മോഹന്‍ലാലിനുള്ളത്. ആദ്യഭാഗത്തിലുണ്ടായിരുന്ന കൊച്ചുകുട്ടികളല്ല ഇന്നവര്‍, രണ്ടുപേരും വളര്‍ന്നു. ജോര്‍ജുകുട്ടിയുടെ ഇളയമകളായി വേഷമിടുന്ന എസ്തര്‍ അനിലിന്റെ വളര്‍ച്ച പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുന്നു. കൊച്ചുകുട്ടിയില്‍ നിന്നും യുവതിയിലേക്കുള്ള താരത്തിന്റെ വളര്‍ച്ച സംഭവിച്ചത് വളരെ പെട്ടെന്നായിരുന്നു.</p>
<p>ദൃശ്യം 3 ഏപ്രില്‍ രണ്ടിന് ആഗോള റിലീസായി എത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും, നിലവില്‍ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ മെയ് 21നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. സിനിമ തിയേറ്റുകളിലെത്തും മുമ്പുള്ള പ്രൊമോഷന്‍ തിരക്കുകളിലാണിപ്പോള്‍ താരങ്ങളെല്ലാം തന്നെ. എസ്തര്‍ അനിലും ധാരാളം അഭിമുഖങ്ങള്‍ ഇതിന്റെ ഭാഗമായി നല്‍കുന്നു.</p>
<p>എന്നാല്‍ ദൃശ്യത്തെ കുറിച്ചല്ലാതെ തന്റെ ജീവിതത്തെ കുറിച്ചും വിദ്യാഭ്യാസ കാലയളവിനെ കുറിച്ചുമെല്ലാം എസ്തര്‍ പറഞ്ഞ കാര്യങ്ങളാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്നുണ്ടായ അനുഭവങ്ങളെ കുറിച്ചാണ് താരം മനസുതുറക്കുന്നത്.</p>
<p>"ജീവിതം ഒരു തോല്‍വിയാണെന്ന് മിക്കപ്പോഴും തോന്നിയിട്ടുണ്ട്. മിക്ക നല്ല യൂണിവേഴ്‌സിറ്റികളിലും പോയികഴിഞ്ഞാല്‍ നമുക്ക് അങ്ങനെ ഒരു ചിന്ത ഉണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ മാത്രം ഒരു ഫീലിങ് ആയിരുന്നില്ല ഞാനെഴുതിയത്. എന്റെ കൂടെ ആ ബാച്ചില്‍ ഞങ്ങള്‍ നൂറ്റിയഞ്ചോളം പേരുണ്ടായിരുന്നു, അതില്‍ നൂറുപേര്‍ക്കും അത് തന്നെ തോന്നിയിട്ടുണ്ട്. ജീവിതത്തില്‍ പല നേട്ടങ്ങളും സ്വന്തമാക്കിയ നാല്‍പതോളം വയസ് പ്രായമുള്ളവരായിരുന്നു എന്റെ ബാച്ചില്‍, പക്ഷെ ഒരു ഡിബേറ്റില്‍ അവരുടെ പകുതി പ്രായമുള്ള ഒരു കുട്ടിയുടെ പോയിന്റുകള്‍ക്ക് മുന്നില്‍ തോല്‍വിയായി അവര്‍ക്കും തോന്നിയിട്ടുണ്ട്, ഇതൊക്കെ ഞങ്ങള്‍ ഞങ്ങള്‍ സംസാരിച്ചിട്ടുള്ള കാര്യങ്ങളാണ്. തോല്‍വി ഏറ്റുവാങ്ങി ഇരിക്കണോ അല്ലെങ്കില്‍ മുന്നോട്ട് പോകണോ എന്നത് നമ്മുടെ കയ്യില്‍ ഇരിക്കുന്ന കാര്യമാണ്.</p>
<p>ഇത്തരം ചിന്തകളില്‍ നിന്ന് പുറത്തുവരാന്‍ അവിടെയുള്ള സിസ്റ്റം സഹായിച്ചു. നാളെ വേറൊരിടത്ത് ഇങ്ങനെ തോറ്റതുപോലെ നമുക്ക് തോന്നും, ഇതിനെയെല്ലാം എങ്ങനെ മറികടക്കാം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. തോല്‍വികളാണ് ഞങ്ങളെന്ന് വിശ്വസിച്ചിരുന്ന ഒരുകൂട്ടം ആളുകള്‍ ഇരുന്നാണ് എല്ലാത്തിനെയും തരണം ചെയ്ത് പഠിച്ചിറങ്ങിയത്. ആദ്യം ഞാന്‍ കരുതിയത്, ആ സര്‍വ്വകലാശാല വരെ എത്തുക എന്നതായിരിക്കും ഏറ്റവും വലിയ ടാസ്‌ക്കെന്ന്, പക്ഷെ അവിടെ തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. ഇതുപോലെ തന്നെയാണ് കല്യാണവും, ഒന്ന് കല്യാണം കഴിച്ചാല്‍ മതി പിന്നെ എല്ലാം ഓക്കെയാകും എന്നായിരിക്കും നമ്മുടെ ചിന്ത എന്നാല്‍, പിന്നെയാകും പലതും മനസിലാക്കുന്നത്," എസ്തര്‍ പറയുന്നു. ഒറിജിനല്‍സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/entertainment/abhilash-pillai-reacts-against-actor-unni-mukundan-on-malikappuram-direction-controversy-2201410.html" target="_blank" rel="noopener">Abhilash Pillai: ഉണ്ണി മുകുന്ദൻ്റെ നഷ്ടം വന്ന ചിത്രങ്ങളുണ്ട്, ഡേറ്റ് നൽകുമ്പോൾ ആ നിർമ്മാതാക്കളെ കൂടി ഓർക്കണം; അഭിലാഷ് പിള്ള</a></strong></p>
<h3>എസ്തര്‍ അനില്‍</h3>
<p>ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്നും ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റില്‍ ആയിരുന്നു എസ്തര്‍ അനില്‍ ബിരുദം സ്വന്തമാക്കിയത്. ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം വികാരനിര്‍ഭരമായ കുറിപ്പും താരം പങ്കുവെച്ചിരുന്നു. ഒരു സ്വപ്‌നം പൂവണിഞ്ഞുവെന്നും, മാതാപിതാക്കളുടെ പിന്തുണയാണ് നേട്ടത്തിന് പിന്നിലെന്നുമായിരുന്നു എസ്തറിന്റെ പ്രതികരണം.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Abhilash Pillai: ഉണ്ണി മുകുന്ദൻ്റെ നഷ്ടം വന്ന ചിത്രങ്ങളുണ്ട്, ഡേറ്റ് നൽകുമ്പോൾ ആ നിർമ്മാതാക്കളെ കൂടി ഓർക്കണം; അഭിലാഷ് പിള്ള</title>
					<link>https://www.malayalamtv9.com/entertainment/abhilash-pillai-reacts-against-actor-unni-mukundan-on-malikappuram-direction-controversy-2201410.html</link>
					<pubDate>Fri, 24 Apr 2026 12:21:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/abhilash-pillai-reacts-against-actor-unni-mukundan-on-malikappuram-direction-controversy-2201410.html</guid>
					<description><![CDATA[<p>Abhilash Pillai Against Unni Mukundan: സംഭവത്തിൽ ഉണ്ണി മുകുന്ദനെതിരെയാണ് അഭിലാഷ് പിള്ള രംഗത്തെത്തിയിരിക്കുന്നത്. മുട്ടനാടുകൾ തമ്മിൽ കൂട്ടി ഇടിക്കുമ്പോൾ ചോര കുടിക്കുന്ന ചെന്നായ ആവരുതെന്നാണ് ഉണ്ണി മുകുന്ദനെക്കുറിച്ച് അഭിലാഷ് പിള്ള പത്ര സമ്മേളനത്തിനിടെ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ നിർമ്മാതാവ് മുരളി കുന്നുംപുറത്തിൻ്റെ വീഡിയോ വന്ന ശേഷം താൻ അദ്ദേഹത്തെ വിളിച്ചുവെന്നും അബദ്ധം പറ്റിയത് ആണെന്നാണ് തനിക്ക് കിട്ടയ മറുപടിയെന്നും അഭിലാഷ് പറയുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/abhilash-pillai-1.jpg" class="attachment-large size-large wp-post-image" alt="Abhilash Pillai" /></figure><p>നിർമ്മാതാവ് മുരളി കുന്നുംപുറത്തിന്റെ പൊട്ടികരഞ്ഞുകൊണ്ടുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിൽ മറ്റൊരു വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. പല സിനിമകളുടെയും ലാഭകണക്കുകളടക്കം ചർച്ചയായിരിക്കുകയാണ്. നിരവധി പേർ ഇതിന് പിന്നാലെ പ്രതികരണവുമായി എത്തുകയും ചെയ്തു. അതിനിടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ (Abhilash Pillai) പ്രതികരണമാണ് ഇപ്പോൾ വൈറലാകുന്നത്.</p>
<p>സംഭവത്തിൽ ഉണ്ണി മുകുന്ദനെതിരെയാണ് അഭിലാഷ് പിള്ള രംഗത്തെത്തിയിരിക്കുന്നത്. മുട്ടനാടുകൾ തമ്മിൽ കൂട്ടി ഇടിക്കുമ്പോൾ ചോര കുടിക്കുന്ന ചെന്നായ ആവരുതെന്നാണ് ഉണ്ണി മുകുന്ദനെക്കുറിച്ച് അഭിലാഷ് പിള്ള പത്ര സമ്മേളനത്തിനിടെ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ നിർമ്മാതാവ് മുരളി കുന്നുംപുറത്തിൻ്റെ വീഡിയോ വന്ന ശേഷം താൻ അദ്ദേഹത്തെ വിളിച്ചുവെന്നും അബദ്ധം പറ്റിയത് ആണെന്നാണ് തനിക്ക് കിട്ടയ മറുപടിയെന്നും അഭിലാഷ് പറയുന്നു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/entertainment/scriptwriter-abhilash-pillai-responds-to-cyber-bullying-decides-to-move-legally-2201391.html">‘എല്ലാ സഹായവും ചെയ്തപ്പോൾ എന്നെ ഒരു ചതിയനാക്കി, നിയമപരമായി നേരിടും’</a> </strong></p>
<h3>അഭിലാഷ് പിള്ളയുടെ വാക്കുകൾ ഇങ്ങനെ</h3>
<p>സുമതി വളവിൻറെ ബജറ്റ് 14 കോടി രൂപ ആകുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. കണക്കുകൾ സംസാരിക്കാമെന്ന് പറഞ്ഞ് ചെല്ലുമ്പോൾ മുരളിച്ചേട്ടന് വെട്ട് വാതം പിടിച്ച സ്വഭാവമുണ്ട്. പെട്ടെന്ന് വയലന്റാവും. മുരളിക്കൊപ്പം സിനിമ ചെയ്യരുതെന്ന് പലരും പറഞ്ഞതാണ്. എൻ്റെ കയിൽ നിന്ന് മൂന്ന് ലക്ഷം രൂപ മുരളി ചേട്ടൻ വാങ്ങിയിട്ടുണ്ട്. സിനിമ ഇറങ്ങാൻ പ്രതിസന്ധി വന്നപ്പോൾ ഗോകുലം ​ഗ്രൂപ്പിനെ സിനിമയുടെ ഭാഗമാക്കിയത് ഞാനാണ്. ആത്മഹത്യ ചെയ്യാൻ നിൽക്കുന്നുവെന്ന് പറഞ്ഞ മുരളി ചേട്ടൻ രണ്ടാഴ്ച മുമ്പാണ് വെള്ളത്തിൻ്റെ തമിൾ റീമേക്കിന് അഡ്വാൻസ് കൊടുത്തത്.</p>
<p>പിന്നെ ഒരു നിർമ്മാതാവിൻ്റെ അവസ്ഥ കണ്ട് ഉണ്ണി മുകുന്ദൻ ഡേറ്റ് കൊടുക്കുന്നത് നല്ല കാര്യമാണ്. തീർച്ചയായിട്ടും അത് ഉണ്ണിയുടെ വലിയ മനസ്സാണ്. അങ്ങനെയാണെങ്കിൽ മാളികപ്പുറത്തിൻ്റെയും മാർക്കോയുടെയും ഇടയിൽ ഉണ്ണിയുടെ നിരവധി സിനിമ ഇറങ്ങിയിട്ടുണ്ട്. അതിൽ നഷ്ടം സംഭവിച്ച സിനിമകളുമുണ്ട്. അതിൻ്റെ നിർമ്മാതാക്കൾ നമുക്കിടയിലുണ്ട്. അവരുടെയും വീട്ടിൽ ചെല്ലണം. അവർക്കും ഈ പറഞ്ഞപോലെ ഡേറ്റ് കൊടുക്കണം. മുട്ടനാടുകൾ തമ്മിൽ കൂട്ടി ഇടിക്കുമ്പോൾ ചോര കുടിക്കുന്ന ചെന്നായക്കളുടെ കഥ നമ്മൾ കേട്ടിട്ടുണ്ട്. ഞാൻ പറയുന്നു അത് റിയാലിറ്റിയിലും ഉണ്ട്. ഉണ്ണി മുകുന്ദൻ എന്നല്ല വേറെയും ആളുകളുണ്ട്.</p>
<p>മാളികപ്പുറം സംവിധാനം ചെയ്തത് ഉണ്ണി മുകുന്ദനാണെന്ന് പലയിടത്തും കണ്ടു. സത്യം പറഞ്ഞാൽ ഇത് കണ്ട് ഷോക്ക് ആയി ഇരിക്കുകയാണ് ഞാൻ. ഉണ്ണി മുകുന്ദൻ്റെ വിജയിച്ച ചിത്രങ്ങളെല്ലാം അദ്ദേഹം തന്നെ സംവിധാനം ചെയ്യുകയും പരാജയപ്പെട്ടവയ്ക്ക് വേറെ സംവിധായകരുണ്ടാവുകയും ചെയ്യുന്ന ഈ ട്രെൻഡ് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ല. ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ഇല്ലാതാക്കുന്നത്. വിഷ്ണുവിന് സംവിധാനം അറിയില്ലെന്നും ഉണ്ണി മുകുന്ദനാണ് മാളികപ്പുറം സിനിമ സംവിധാനം ചെയ്തതെന്നും പറഞ്ഞ് വലിയ പിആർ വർക്ക് നടക്കുകയാണ്.</p>
<p>ഉണ്ണി മുകുന്ദന് സുമതി വളവിലെ റോൾ എന്തെന്ന് ചോദിച്ചാൽ, ഈ സിനിമയുടെ ഷൂട്ടിന് മുന്നേ മുരളിച്ചേട്ടൻ എന്നെ വിളിച്ചു, ‘എടാ ചെറിയൊരു പ്രശ്നമുണ്ട്. എന്നെ ഉണ്ണി വിളിച്ചിട്ട് സിനിമ ചെയ്യരുതെന്ന് പറഞ്ഞു, അവന് സംവിധാനം അറിയില്ലെന്നും. ചേട്ടാ, അങ്ങനെ പറയരുത്, ഉണ്ണി മാത്രമല്ലല്ലോ, മാളികപ്പുറത്തിൽ അഭിനയിച്ച വേറെ എത്രയോ പേരെ വേണമെങ്കിലും വിളിച്ചു ചോദിക്കാനാണ് ഞാൻ മറുപടിയായി പറഞ്ഞത്. അതിൽ വർക്ക് ചെയ്ത ഒന്നു രണ്ടു പേരെ അവിടെ വെച്ച് തന്നെ വിളിച്ചു. അസൂയയുടെ പേരിൽ ചിലപ്പോൾ പറഞ്ഞതാകുമെന്നും ചേട്ടൻ തന്നെ പറയുകയും ചെയ്തതാണ്.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Abhilash Pillai: &#8216;എല്ലാ സഹായവും ചെയ്തപ്പോൾ എന്നെ ഒരു ചതിയനാക്കി, നിയമപരമായി നേരിടും&#8217;</title>
					<link>https://www.malayalamtv9.com/entertainment/scriptwriter-abhilash-pillai-responds-to-cyber-bullying-decides-to-move-legally-2201391.html</link>
					<pubDate>Fri, 24 Apr 2026 10:24:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/scriptwriter-abhilash-pillai-responds-to-cyber-bullying-decides-to-move-legally-2201391.html</guid>
					<description><![CDATA[<p>Abhilash Pillai Responds to Cyber Bullying: കഴിഞ്ഞ ദിവസം സുമതി വളവിന്റെ നിർമാതാവ് മുരളി കുന്നുംപുറത്ത് ‌വലിയ ആരോപണങ്ങളാണ് ഉന്നയിച്ചത്. ജീവിക്കാൻ വകയില്ലെന്നും, സിനിയെടുത്ത് താൻ കടത്തിലായെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് മുരളി കുന്നുംപുറത്ത് വിഡിയോ പോസ്റ്റ് ചെയ്തത്. പിന്നാലെയാണ് വ്യാജ ഐഡികളിൽ നിന്ന് അഭിലാഷ് പിള്ളയ്ക്കെതിരെ സോഷ്യൽ മീഡിയ അറ്റാക്ക് ഉണ്ടായത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/abhilash-pillai.jpg" class="attachment-large size-large wp-post-image" alt="Abhilash Pillai" /></figure><p>വ്യാജ ഐഡികളിൽ നിന്നുള്ള സോഷ്യൽ മീഡിയ അറ്റാക്കിനെതിരെ നിർമാതാവ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. കഴിഞ്ഞ ദിവസം സുമതി വളവിന്റെ നിർമാതാവ് മുരളി കുന്നുംപുറത്ത് ‌വലിയ ആരോപണങ്ങളാണ് ഉന്നയിച്ചത്. ജീവിക്കാൻ വകയില്ലെന്നും, സിനിയെടുത്ത് താൻ കടത്തിലായെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് മുരളി കുന്നുംപുറത്ത് വിഡിയോ പോസ്റ്റ് ചെയ്തത്. പിന്നാലെയാണ് വ്യാജ ഐഡികളിൽ നിന്ന് അഭിലാഷ് പിള്ളയ്ക്കെതിരെ സോഷ്യൽ മീഡിയ അറ്റാക്ക് ഉണ്ടായത്.</p>
<p>താൻ കഴിഞ്ഞ നാല് വർഷമായി സിനിമയിൽ പ്രവർത്തിക്കുന്നുണ്ടെന്നും   സിനിമ തനിക്ക് ഒരു തൊഴിൽ മാത്രമല്ല, സന്തോഷം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. സുമതി വളവ് സിനിമയുടെ പ്രൊഡ്യൂസറുടെ വീഡിയോ ഏറെ ഞെട്ടിച്ചു. സിനിമ പൂർത്തിയാക്കി തിയറ്ററിലെത്തിക്കുന്നത് വരെയുള്ള എല്ലാ സഹായങ്ങളും ചെയ്തു നൽകിയപ്പോഴാണ്, അദ്ദേഹം തന്നെ ചതിയനായി വിശേഷിപ്പിച്ചത്. സോഷ്യൽ മീഡിയ ആക്രമണങ്ങളെ നിയമപരമായ മാർഗം സ്വീകരിച്ച് നേരിടാൻ തീരുമാനിച്ചിരിക്കുകയാണെന്നും അഭിലാഷ് പിള്ള പറഞ്ഞു.</p>
<h3>അഭിലാഷ് പിള്ളയുടെ കുറിപ്പ്</h3>
<p>''കഴിഞ്ഞ നാല് വർഷമായി സിനിമ മേഖലയിൽ എഴുത്തുകാരനായി പ്രവർത്തിക്കുന്ന ഞാൻ ഈ കാലയളവിൽ സ്വപ്രയത്നവും ദൈവാനുഗ്രഹവും കൊണ്ട് ആറു സിനിമകൾ നിങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട് . ആ സിനിമകളെ ഇഷ്ടപ്പെട്ടവരും, അതിലെ ആശയങ്ങളെ അംഗീകരിക്കാത്തവരും ഉണ്ടാകാം. അവരൊക്കെയും മാനിച്ചുകൊണ്ടാണ് ഞാൻ ഇന്നും മുന്നോട്ട് പോകുന്നത്. ‘സിനിമ’ എന്നത് എനിക്ക് ഒരു തൊഴിൽ മാത്രമല്ല, എന്റെ സന്തോഷവും കൂടിയാണ് അതുകൊണ്ടുതന്നെ അതിനെ ഞാൻ ഒരിക്കലും പണം സമ്പാദിക്കാനുള്ള മാർഗമായി കണ്ടിട്ടില്ല.</p>
<p>എന്റെ സന്തോഷങ്ങളും ദുഃഖങ്ങളും നിങ്ങളുമായി പങ്കുവെക്കുന്ന ഒരാളാണ് ഞാൻ<br />
എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി പ്രചരിച്ച ‘സുമതി വളവ്’ സിനിമയുടെ പ്രൊഡ്യൂസറുടെ ഒരു വീഡിയോ എന്നെ ഏറെ ഞെട്ടിച്ചു. സിനിമ പൂർത്തിയാക്കി നിങ്ങളിലേക്ക് എത്തിക്കുന്നത് വരെയുള്ള എല്ലാ സഹായങ്ങളും ഞാൻ നൽകിയപ്പോഴാണ്, അദ്ദേഹം എന്നെ ഒരു ചതിയനായി വിശേഷിപ്പിച്ചത്. അദ്ദേഹം പിന്നീട് അത് ഒരു കൈ അബദ്ധമായി പറഞ്ഞ് പിൻവലിച്ചെങ്കിലും, അതിലൂടെ എനിക്ക് ഉണ്ടായ മാനസിക ആഘാതം വളരെ വലുതാണ്. സിനിമ പൂർത്തിയാക്കാൻ പലരോടും സഹായം അഭ്യർത്ഥിച്ച് പണം കണ്ടെത്തി നൽകിയ സമയത്ത്, ഞാൻ അദ്ദേഹത്തിന് ദൈവസമാനനായിരുന്നു എന്ന സത്യത്തെ ഓർക്കുമ്പോൾ, ഇന്ന് എന്നെക്കുറിച്ച് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയരുന്നത് എന്നെ വളരെ വേദനിപ്പിക്കുന്നു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/entertainment/venu-kunnappilly-reacts-to-sumathi-valavu-movie-producer-murali-kunnumpuraths-viral-video-2201116.html">സീരിയൽ നിലവാരം, ആർട്ടിസ്റ്റുകൾക്ക് കുട പിടിച്ച് കൊടുക്കാൻ പോലും യോ​ഗ്യതയില്ല….</a></strong></p>
<p>എനിക്ക് പറയാനുള്ള എല്ലാം ഇന്ന് നടന്ന പ്രസ് മീറ്റിൽ ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, യാതൊരു പരിശോധനയും നടത്താതെ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ എനിക്കും, ഇതുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കും നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങൾ എന്നെ അതിശയിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്തു. അതിൽ എടുത്ത് പറയേണ്ട കാര്യം കൂട്ടമായി വ്യാജ ഐഡികളിൽ നിന്ന് ഉണ്ടായ കടുത്ത അക്രമണമാണ്. ഇത്തരം സാഹചര്യത്തിൽ, ഞങ്ങൾക്കെതിരെ നടന്നത് പോലെ പിആർ നൽകാനുള്ള സാമ്പത്തിക ശേഷി എനിക്ക് ഇല്ലാത്തതിനാൽ, ഞാൻ പൂർണ വിശ്വാസത്തോടെ നിയമപരമായ മാർഗം സ്വീകരിച്ച് ഇത്തരം പ്രവർത്തനങ്ങളെ നേരിടാൻ തീരുമാനിച്ചിരിക്കുകയാണ്.</p>
<p>ചുറ്റും നിൽക്കുന്ന എല്ലാവരെയും കുടുംബമായും സുഹൃത്തുക്കളായും കണ്ട എനിക്ക് ഈ ദിവസങ്ങൾ ഒരു തിരിച്ചറിവായിരുന്നു. ഒരു പ്രശ്നം വരുമ്പോൾ കൂടെ ആരൊക്കെ ഉണ്ടാകും എന്ന തിരിച്ചറിവ്. കൂടെ നിന്ന എല്ലാവർക്കും നന്ദി, വിമർശനങ്ങളെയും കാമ്പുള്ള എതിർ ശബ്ദങ്ങളെയും പൂർണ്ണ അർത്ഥത്തിൽ ഉൾക്കൊള്ളുന്നു, തെറ്റുകൾ ഉൾകൊണ്ട് കൂടുതൽ മികച്ച സിനിമകൾ ഉണ്ടാക്കാനുള്ള പരിശ്രമം മാത്രമാണ് മുന്നിലുള്ള വഴി എല്ലാവരുടെയും സ്നേഹവും പിന്തുണയും ഈ അവസരത്തിൽ അഭ്യർഥിക്കുന്നു. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ല, വിശ്വാസം ദൈവത്തിലും പ്രേക്ഷകരിലും മാത്രം''</p>
<h3>ഫെയ്സ്ബുക്ക് പോസ്റ്റ്</h3>
<p><iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fvaigaabhi88%2Fposts%2Fpfbid02ephBWVume5CWR1ZxhLS3HDSQ78cxe3Q8HscfGLx97orSiPFiJHc4usk88EDF6MX3l&amp;show_text=true&amp;width=500" width="480" height="360" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
				</item>
							<item>
					<title>Trisha Krishnan : വോട്ട് ചെയ്ത ചിത്രത്തിന് മാസ് ബിജിഎം; തൃഷയുടെ വോട്ട് ആർക്ക്? തൂക്കി സോഷ്യൽ മീഡിയ</title>
					<link>https://www.malayalamtv9.com/entertainment/actress-trisha-krishnan-casted-vote-to-whom-in-tamil-nadu-assembly-election-2026-social-media-find-out-from-her-instagram-post-2201258.html</link>
					<pubDate>Thu, 23 Apr 2026 19:56:00 +0530</pubDate>
					<dc:creator><![CDATA[Jenish Thomas]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/actress-trisha-krishnan-casted-vote-to-whom-in-tamil-nadu-assembly-election-2026-social-media-find-out-from-her-instagram-post-2201258.html</guid>
					<description><![CDATA[<p>Actress Trisha Krishnan Vote For Tamil Nadu Assembly Election 2026 : അമ്മയ്ക്കൊപ്പം ചെന്നൈ അൽവേർപേട്ടയിലെ പോളിങ് ബൂത്തിലെത്തിയാണ് നടി തൃഷ കൃഷ്ണൻ തൻ്റെ വോട്ട് രേഖപ്പെടുത്തിയത്. രാഷ്ട്രീയപരമായ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഒഴിഞ്ഞു മാറിയ നടി എല്ലാവരും വോട്ട് ചെയ്യണമെന്ന് മാത്രമാണ് വോട്ട് ചെയ്ത് ശേഷം തൃഷ പ്രതികരിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Trisha-Krishanan.jpg" class="attachment-large size-large wp-post-image" alt="Trisha Krishanan" /></figure><p><strong>ചെന്നൈ</strong> : നിയമസഭ തിരഞ്ഞെടുപ്പിനായി ഇന്ന് തമിഴ്നാടും പശ്ചിമ ബംഗാളും പോളിങ് ബൂത്തിലേക്കെത്തിയിരുന്നു. രണ്ടാം ഘട്ടങ്ങളിലായി നടക്കുന്ന ബംഗാളിൽ ആദ്യഘട്ടം തിരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. തമിഴ്നാട്ടിൽ 234 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. തമിഴ് രാഷ്ട്രീയത്തിലേക്ക് നടൻ വിജയ് കൂടി വന്നപ്പോൾ തമിഴകത്തെ തിരഞ്ഞെടുപ്പിന് പുതിയ ഒരു നിറം കൂടി വന്നു. ഇത്തവണ തമിഴ്നാട് തിരഞ്ഞെടുപ്പിലെ തന്നെ എക്കാലത്തെയും റെക്കോർഡ് ഭൂരിപക്ഷമാണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്.</p>
<p>തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് ഏറ്റവും ശ്രദ്ധേയമാകുന്ന കോളിവുഡ് താരങ്ങൾ ഒന്നടങ്കം പോളിങ് ബൂത്തിലേക്കെത്തുന്നതാണ്. സൂപ്പർ സ്റ്റാർ രജിനികാന്ത് തുടങ്ങി അജിത് കുമാർ, സൂര്യ, കാർത്തി, ധനുഷ്, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിജയ് തുടങ്ങഇ ഒട്ടുമിക്ക തമിഴ് സിനിമ താരങ്ങൾ വോട്ട് രേഖപ്പെടുത്താൻ പോളിങ് ബൂത്തിലെത്തിയിരുന്നു. സൂപ്പർ താരങ്ങൾക്ക് പുറമെ നടി തൃഷ കൃഷ്ണനും പോളിങ് ബൂത്തിലേക്കെത്തിയത് വലിയ ശ്രദ്ധേയമായിരുന്നു. രാവിലെ തന്നെ അമ്മയ്ക്കൊപ്പം ചെന്നൈ അൽവാർപേട്ടിലെ പോളിങ് ബൂത്തിലെത്തിയാണ് തൃഷ തൻ്റെ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പുറത്തേക്ക് വന്ന നടി മാധ്യപ്രവർത്തകരുടെ രാഷ്ട്രീയപരമായ ചോദ്യങ്ങൾക്ക് ഒഴിഞ്ഞുമാറി നടി എല്ലാവരും വോട്ട് രേഖപ്പെടുത്തി ജനോത്സവത്തിൻ്റെ ഭാഗമാകാണമെന്ന് മാത്രമാണ് പ്രതികരിച്ചത്.</p>
<p><strong>ALSO READ : <a href="https://www.malayalamtv9.com/photo-gallery/dulquer-salman-cast-his-vote-at-chennai-tamil-nadu-assembly-election-2026-2201135.html">Dulquer Salman: ഇവിടെ അല്ല അങ്ങ് ചെന്നൈയിലാണ് ദുല്‍ഖര്‍ വോട്ട് ചെയ്തത്; ചിത്രം പങ്കുവെച്ചു താരം</a></strong></p>
<h3>വൈകിട്ട് ട്വിസ്റ്റ്</h3>
<p>എന്നാൽ ട്വിസ്റ്റ് അവിടെ അല്ല! താൻ വോട്ട് ചെയ്ത ഫോട്ടോ സോഷ്യൽ മീഡിയയിൽ നടി പങ്കുവെച്ചതോടെയാണ് രാഷ്ട്രീയപരമായതും വ്യക്തിപരമായ ചില ചോദ്യങ്ങൾ മറപടി നൽകി. തൃഷ പങ്കുവെച്ച ചിത്രം കണ്ടതോടെ എല്ലാവർക്കും മനസ്സിലായി നടി ആർക്കാണ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതെന്ന്. വോട്ട് രേഖപ്പെടുത്തിയെന്ന് തെളിയിക്കുന്ന മഷി പുരട്ടിയ കൈ ഉയർത്തി കാണിച്ചുകൊണ്ടുള്ള ചിത്രമാണ് വൈകിട്ടോടെ തൃഷ തൻ്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചത്. വോട്ട് രേഖപ്പെടുത്താനെത്തുന്ന ദൃശ്യങ്ങൾ തൻ്റെ സ്റ്റോറിയിലും നടി പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലെ ബിജിഎം ഏറെ ശ്രദ്ധേയമായത്.</p>
<p>തൃഷയും വിജയിയും ആദ്യമായി വെള്ളിത്തിരയിൽ ഒന്നിച്ച ഗില്ലി സിനിമയിലെ ഗാനമാണ് പോസ്റ്റിന് പശ്ചാത്തലമായി തൃഷ നൽകിയിരിക്കുന്നത്. വിദ്യാസാഗർ ഈണം നൽകിയ 'അർജുനർ വില്ലു' ഗാനമാണ് പോസ്റ്റിന് ബിജിഎം ഇട്ടിരിക്കുന്നത്. അതിലും ശ്രദ്ധേയം ഈ ഗാനം ആരംഭിക്കുന്നത് വിസ്സിൽ ശബ്ദവും കൂടിയാണ്. വിസ്സിലാണ് വിജയിയുടെ ടിവികെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നവുമാണ്. ഇതോടെ നടിയുടെ പോസ്റ്റിന് താഴെ കമൻ്റ് ബോക്സിൽ വോട്ട് വിജയിക്കാണ് നൽകിയതെന്ന് ആരാധകർ ഉറപ്പിച്ചു.</p>
<h3>തൃഷയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്</h3>
<blockquote class="instagram-media" style="background: #FFF; border: 0; border-radius: 3px; box-shadow: 0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width: 540px; min-width: 326px; padding: 0; width: calc(100% - 2px);" data-instgrm-captioned="" data-instgrm-permalink="https://www.instagram.com/p/DXeIOJgD2Dk/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14">
<div style="padding: 16px;">
<p>&nbsp;</p>
<div style="display: flex; flex-direction: row; align-items: center;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div>
</div>
</div>
<div style="padding: 19% 0;"></div>
<div style="display: block; height: 50px; margin: 0 auto 12px; width: 50px;"></div>
<div style="padding-top: 8px;">
<div style="color: #3897f0; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: 550; line-height: 18px;">View this post on Instagram</div>
</div>
<div style="padding: 12.5% 0;"></div>
<div style="display: flex; flex-direction: row; margin-bottom: 14px; align-items: center;">
<div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div>
<div style="background-color: #f4f4f4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div>
</div>
<div style="margin-left: 8px;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div>
<div style="width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg);"></div>
</div>
<div style="margin-left: auto;">
<div style="width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div>
<div style="background-color: #f4f4f4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div>
<div style="width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div>
</div>
</div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div>
</div>
<p>&nbsp;</p>
<p style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; line-height: 17px; margin-bottom: 0; margin-top: 8px; overflow: hidden; padding: 8px 0 7px; text-align: center; text-overflow: ellipsis; white-space: nowrap;"><a style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: normal; line-height: 17px; text-decoration: none;" href="https://www.instagram.com/p/DXeIOJgD2Dk/?utm_source=ig_embed&amp;utm_campaign=loading" target="_blank" rel="noopener">A post shared by Trish (@trishakrishnan)</a></p>
</div>
</blockquote>
<p><script async src="//www.instagram.com/embed.js"></script></p>
<h3>വിജയിയുടെ വിവാഹമോചനം</h3>
<p>അതേസമയം തിരഞ്ഞെടുപ്പിന് പുറമെ വിവാഹമോചനത്തിൻ്റെ വക്കിൽ നിൽക്കുകയാണ് വിജയ്. നടൻ്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിൽ നേരിട്ട് ഹർജി സമർപ്പിക്കുകയും ചെയ്തു. ഹർജിയിൽ വിജയിക്ക് മറ്റൊരു നടിയുമായി അവിഹിതബന്ധമുണ്ടെന്ന് ഭാര്യ സുജാത ആരോപിക്കുന്നുണ്ട്. ഈ വാർത്ത പുറത്ത് വന്നതിന് ശേഷം വിജയിയെയും തൃഷയെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ ഗോസിപ്പ് കോളങ്ങിൽ നിറഞ്ഞ് നിന്നിരുന്നു. അതിനിടെ ഒരു നിർമ്മാതാവിൻ്റെ മകൻ്റെ വിവാഹത്തിന് വിജയിയും തൃഷയും ഒരുമിച്ചെത്തിയത് ഈ വാർത്തകളുടെ ആക്കം കൂട്ടുകയും ചെയ്തു.</p>
<h3>തമിഴ്നാട് തിരഞ്ഞെടുപ്പ്</h3>
<p>എന്നാൽ തമിഴ്നാട് തിരഞ്ഞെടുപ്പിൽ 85 ശതമാനത്തോളം വോട്ടാണ് രേഖപ്പെടുത്തിയത്. തമിഴ്നാട് തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണിത്. അന്തിമ കണക്ക് 86 ശമതാനത്തിൻ്റെ അരികിലേക്കെത്തുമെന്ന് തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഏപ്രിൽ 29-ാം തീയതി പശ്ചിമ ബംഗാളിലെ രണ്ടാംഘട്ടം തിരഞ്ഞെടുപ്പ് പൂർത്തിയായി മെയ് നാലിനാണ് കേരളം, തമിഴ്നാട് ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക</p>
]]></content:encoded>
				</item>
							<item>
					<title>Sithara Krishnakumar: മലബാറിലെ കല്യാണ ബിരിയാണി മുതൽ ബസ്സിലിരുന്നു കഴിച്ച പഫ്സ് വരെ, രുചിയോർമ്മകൾ പങ്കുവെച്ച് സിതാര</title>
					<link>https://www.malayalamtv9.com/entertainment/sithara-krishnakumar-about-her-taste-memories-from-school-bus-tiffins-to-malabar-biryani-and-how-e-chithra-influenced-her-2201211.html</link>
					<pubDate>Thu, 23 Apr 2026 16:23:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/sithara-krishnakumar-about-her-taste-memories-from-school-bus-tiffins-to-malabar-biryani-and-how-e-chithra-influenced-her-2201211.html</guid>
					<description><![CDATA[<p>Sithara Krishnakumar about her taste memories : നാടൻ രുചികളോടാണ് സിതാരയ്ക്ക് പ്രിയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയി ബിരിയാണി കഴിച്ചിട്ടുണ്ടെങ്കിലും മലബാറി ബിരിയാണിയോളം മികച്ചതൊന്ന് വേറെയില്ലെന്നാണ് ഗായികയുടെ പക്ഷം. ഹൈദരാബാദിലെ പ്രശസ്തമായ ബിരിയാണികളേക്കാൾ മികച്ചത് നമ്മുടെ നാട്ടിലെ കല്യാണവീടുകളിൽ കിട്ടുന്ന ബിരിയാണിയാണെന്ന് സിതാര വിശ്വസിക്കുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Sithara-krishnakumar.jpg" class="attachment-large size-large wp-post-image" alt="Sithara Krishnakumar" /></figure><p>രുചി ഓർമ്മകൾക്ക് നമ്മുടെ കുട്ടിക്കാലത്തോളം അല്ലെങ്കിൽ നല്ല നല്ല അനുഭവത്തോളം വില ഉണ്ടാകും. പല രുചികളും നമ്മുടെ പ്രീയപ്പെട്ടതാകുന്നതുതന്നെ ഓർമ്മകളോട് ചേരുമ്പോഴാണ്. ഇപ്പോൾ സംഗീതവും ഭക്ഷണവും തനിക്ക് ഒരുപോലെയാണെന്ന് തുറന്നുപറയുകയാണ് പ്രിയ ഗായിക സിതാര കൃഷ്ണകുമാർ. അസംഖ്യം കൈവഴികളായി പടർന്നുപിടിക്കുന്ന രാഗവും രുചിയും ഒരുപോലെ മനസ്സ് നിറയ്ക്കുമെന്ന് സിതാര പറയുന്നു. തന്റെ സ്കൂൾ കാലഘട്ടത്തിലെ രുചിയോർമ്മകൾ മുതൽ പ്രമുഖ ഗായിക കെ.എസ്. ചിത്രയിൽ നിന്ന് പഠിച്ച ജീവിതചര്യകളെക്കുറിച്ച് വരെ താരം മനസ്സ് തുറന്നു.</p>
<h3>ബസ് യാത്രയിലെ രുചി</h3>
<p>മലപ്പുറംകാരിയായ സിതാര കോഴിക്കോട്ട് നൃത്തവും പാട്ടും പഠിച്ചിരുന്ന കാലത്തെക്കുറിച്ചാണ് ആദ്യം ഓർത്തെടുത്തത്. അതിരാവിലെ ക്ലാസ്സിലേക്ക് പോകുമ്പോൾ വീട്ടിൽ നിന്ന് കരുതിയിരുന്ന പൊതിച്ചോറായിരുന്നു പ്രധാന ഭക്ഷണം. മുക്കാൽ മണിക്കൂർ നീളുന്ന ബസ് യാത്രയ്ക്കിടയിലിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. സീറ്റ് കിട്ടണേ എന്ന പ്രാർത്ഥനയോടെയുള്ള ആ യാത്രകളും അമ്മ വാങ്ങിത്തരുന്ന പഫ്‌സിന്റെ രുചിയും ഇന്നും മനസ്സിലുണ്ടെന്ന് താരം പറയുന്നു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/entertainment/akhil-marar-wife-lakshmi-getting-cyber-attack-on-his-controversial-statement-about-pregnancy-2200860.html">നിങ്ങളെ വീട്ടിലെ പെണ്ണുങ്ങളൊക്കെ വീട്ടിലാണോ പ്രസവിച്ചത്? അഖിൽ മാരാറിന്റെ പരാമർശത്തിന് ഭാര്യക്കും സൈബർ അറ്റാക്ക്</a></strong></p>
<h3>മലബാറി ബിരിയാണി തന്നെ കേമം</h3>
<p>നാടൻ രുചികളോടാണ് സിതാരയ്ക്ക് പ്രിയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയി ബിരിയാണി കഴിച്ചിട്ടുണ്ടെങ്കിലും മലബാറി ബിരിയാണിയോളം മികച്ചതൊന്ന് വേറെയില്ലെന്നാണ് ഗായികയുടെ പക്ഷം. ഹൈദരാബാദിലെ പ്രശസ്തമായ ബിരിയാണികളേക്കാൾ മികച്ചത് നമ്മുടെ നാട്ടിലെ കല്യാണവീടുകളിൽ കിട്ടുന്ന ബിരിയാണിയാണെന്ന് സിതാര വിശ്വസിക്കുന്നു. ഒരുപാട് മസാലയും പൈനാപ്പിളും ചേർത്ത ബിരിയാണികളേക്കാൾ ലളിതമായ മലബാറി ബിരിയാണിയാണ് തനിക്ക് പ്രിയമെന്നും താരം കൂട്ടിചേർത്തു.</p>
<h3>ഡ്യൂരിയൻ പഴവും നിരാശയും</h3>
<p>ഭക്ഷണ കാര്യത്തിൽ പരീക്ഷണങ്ങൾ നടത്തി അബദ്ധം പറ്റിയ കഥയും സിതാര പങ്കുവെച്ചു. സിംഗപ്പൂരിന്റെ ദേശീയ പഴമായ ഡ്യൂരിയൻ (Durian) വലിയ വില കൊടുത്തു വാങ്ങിയെങ്കിലും അതിന്റെ അസഹ്യമായ ഗന്ധവും രുചിയും കാരണം ഉപേക്ഷിക്കേണ്ടി വന്നു. അതുപോലെ പല ഹോട്ടലുകളും ഭക്ഷണത്തിന്റെ കാര്യത്തിൽ നിരാശപ്പെടുത്തിയിട്ടുണ്ടെന്നും താരം ഓർക്കുന്നു.</p>
<h3>ചിത്രച്ചേച്ചി പഠിപ്പിച്ച ചിട്ടകൾ</h3>
<p>തന്റെ ഭക്ഷണശീലങ്ങളിൽ വലിയ മാറ്റം വരുത്തിയത് ഗായിക കെ.എസ്. ചിത്രയാണെന്ന് സിതാര പറയുന്നു. "സ്റ്റാർ സിങ്ങറിൽ ചിത്ര ചേച്ചിക്കൊപ്പം പ്രവർത്തിച്ചപ്പോഴാണ് എനിക്ക് ഭക്ഷണ കാര്യത്തിൽ അടുക്കും ചിട്ടയും വന്നത്. ചേച്ചി എപ്പോഴും ബാഗിൽ തിളപ്പിച്ചാറ്റിയ വെള്ളം കരുതും. എരിവും പുളിയുമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കും. സംഗീതത്തോടുള്ള ആ സമർപ്പണം കണ്ടാണ് ഞാൻ പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കി സ്വന്തമായി ടിഫിൻ ബോക്സ് കൊണ്ടുപോയി തുടങ്ങിയത്," സിതാര പറഞ്ഞു. തണുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുമെന്നും തന്റെ ശബ്ദത്തിന് അനുയോജ്യമായ ഡയറ്റ് പിന്തുടരാൻ ശ്രദ്ധിക്കാറുണ്ടെന്നും താരം വ്യക്തമാക്കി.</p>
<p>പാചകം ഏറെ ഇഷ്ടമാണെങ്കിലും തിരക്കുകൾ കാരണം ഇപ്പോൾ അതിന് സമയം ലഭിക്കാറില്ല. എങ്കിലും ഈ വിഷുക്കാലത്ത് സുഹൃത്തുക്കൾക്കായി താൻ ഒറ്റയ്ക്ക് സദ്യയൊരുക്കിയത് വലിയൊരു പാചക പരീക്ഷണമായിരുന്നുവെന്നും സിതാര സന്തോഷത്തോടെ പങ്കുവെച്ചു.</p>
]]></content:encoded>
				</item>
							<item>
					<title>Shiyaas Kareem: പ്രസവ വേദന എന്താണെന്ന് എനിക്ക് അറിയാം.. അത് ഞാൻ കണ്ടതാണ്; അഖിൽ മാരിനെതിരെ ഷിയാസ് കരീം</title>
					<link>https://www.malayalamtv9.com/entertainment/actor-shiyaas-kareem-respond-against-akhil-marar-viral-statement-about-pregnancy-and-delivery-2201208.html</link>
					<pubDate>Thu, 23 Apr 2026 15:51:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/actor-shiyaas-kareem-respond-against-akhil-marar-viral-statement-about-pregnancy-and-delivery-2201208.html</guid>
					<description><![CDATA[<p>Shiyaas Kareem On Akhil Marar Statement: പ്രസവം സങ്കീർണ്ണമാക്കിയത് ആശുപത്രികൾ ആണെന്ന വസ്തുതാവിരുദ്ധമായ പരാമർശമാണ് അഖിലിനെ കുരുക്കിലാക്കിയിരിക്കുന്നത്. ഇത്തരത്തിൽ വ്യാജപ്രചാരണം നടത്തിയ അഖിൽ മാരാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വനിതാ ഡോക്ടർ പരാതി നൽകുകയും ചെയ്തിരുന്നു. അഖിലിന്റെ പരാമർശത്തിനെതിരെ സൈബർ ഇടങ്ങളിൽ ഉൾപ്പെടെ കടുത്ത വിമർശനവും ട്രോളുകളും നിറയുകയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Shiyaas-Kareem.jpg" class="attachment-large size-large wp-post-image" alt="Shiyaas Kareem" /></figure><p>ബി​ഗ് ബോസിലൂടെ ഏവർക്കും സുപരിചിതനായ വ്യക്തിയാണ് അഖിൽ മാരാർ. ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷമുള്ള തൻ്റെ ജീവിതവും കുടുംബത്തെക്കുറിച്ചുമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന വ്യക്തിയാണ് അഖിൽ. ഇക്കൊല്ലത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി കൂടിയാണ് അഖിൽ മാരാർ. എന്നാൽ കഴിഞ്ഞ ദിവസം അഖിൽ നടത്തിയ പരാമർശമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലടക്കം ചർച്ചയായിരിക്കുന്നത്.</p>
<p>പ്രസവം സങ്കീർണ്ണമാക്കിയത് ആശുപത്രികൾ ആണെന്ന വസ്തുതാവിരുദ്ധമായ പരാമർശമാണ് അഖിലിനെ കുരുക്കിലാക്കിയിരിക്കുന്നത്. ഇത്തരത്തിൽ വ്യാജപ്രചാരണം നടത്തിയ അഖിൽ മാരാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വനിതാ ഡോക്ടർ പരാതി നൽകുകയും ചെയ്തിരുന്നു. പണ്ടുകാലത്ത് സ്ത്രീകൾ വളരെ ഈസിയായും കൂളായും ചെയ്തിരുന്ന പരിപാടിയായിരുന്നു പ്രസവം എന്നും ഇന്നത് ആശുപത്രികളും രക്ഷിതാക്കളും ചേർന്ന് സങ്കീർണ്ണമാക്കിയെന്നുമാണ് അഖിൽ മാരാർ പറഞ്ഞത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/entertainment/akhil-marar-wife-lakshmi-getting-cyber-attack-on-his-controversial-statement-about-pregnancy-2200860.html">നിങ്ങളെ വീട്ടിലെ പെണ്ണുങ്ങളൊക്കെ വീട്ടിലാണോ പ്രസവിച്ചത്? അഖിൽ മാരാറിന്റെ പരാമർശത്തിന് ഭാര്യക്കും സൈബർ അറ്റാക്ക്</a></strong></p>
<p>അഖിലിന്റെ പരാമർശത്തിനെതിരെ സൈബർ ഇടങ്ങളിൽ ഉൾപ്പെടെ കടുത്ത വിമർശനവും ട്രോളുകളും ശക്തമാകവെയാണ് നിയമനടപടി ആവശ്യപ്പെട്ട് ഡോക്ടർ രംഗത്തെത്തിയത്. ഇപ്പോഴിതാ അഖിലിൻ്റെ ഈ പ്രസ്താവനയോട് പ്രതികരിച്ച് നടൻ ഷിയാസ് കരീമും രം​ഗത്തെത്തിയിട്ടുണ്ട്. ഓൺലൈൻ മീഡിയയുടെ ചോദ്യത്തിന് മറുപടിയായാണ് ഷിയാസ് തൻ്റെ നിലപാട് വ്യക്തമാക്കിയത്.</p>
<h3>ഷിയാസിൻ്റെ വാക്കുകൾ ഇങ്ങനെ</h3>
<p>പ്രസവ വേദന എന്താണെന്ന് എനിക്ക് അറിയാം. അത് ഞാൻ കണ്ടതാണ്. അഖിൽ മാരാർ പറഞ്ഞതിനോട് യോജിക്കുന്നില്ല. ഞാൻ എൻ്റെ ഭാര്യയുടെ ഡെലിവറി റൂമിൽ കയറിയ വ്യക്തിയാണ്. എൻ്റെ വൈഫ് നോർമൽ ഡെലിവറിയായിരുന്നു. ആ റൂമിൽ എനിക്ക് കയറാൻ സാധിച്ചതാണ്. അപ്പോഴത്തെ ബുദ്ധിമുട്ട് എന്താണെന്ന് എനിക്കറിയാം. ഞാൻ എല്ലാ അമ്മമാരെയും ​ഗർഭിണിയായ സ്ത്രീകളെയും വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയാണ്.</p>
<p>കുട്ടകളായവരും ആവാൻ കാത്തിരിക്കുന്നവരോടും എനിക്ക് വളരെയധികം സ്നേഹവും ബഹുമാനവുമാണ്. കാരണം ഞാൻ എൻ്റെ കണ്ണുകൊണ്ട് കണ്ടതാണ് അതിൻ്റെ വേദനയും ബുദ്ധിമുട്ടും. ചോര കുഞ്ഞിനെയാണ് എൻ്റെ കൈയ്യിലോട്ട് തന്നത്. എൻ്റെ ഭാര്യയോട് എനിക്ക് അതിഭീകര ബഹുമാനമാണ്. എല്ലാ സ്ത്രീകളോടും അതുതന്നെയാണ് ഉള്ളത്. എല്ലാ അമ്മമാരും സൂപ്പർ ഹീറോസാണ്. കാരണം അത്രയും വേദനാജനകമായ അവസ്ഥയിലൂടെയാണ് അവർ കടന്നുപോകുന്നത്.</p>
<p>മരണത്തേക്കാൾ ഭീകരമായ അവസ്ഥയാണതെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ഞാൻ പ്രസവിച്ചിട്ടില്ല. അന്ന് എൻ്റെ ഭാര്യ അനുഭവിക്കുന്നത് കണ്ണിന് കണ്ടതാണ്. അതുകൊണ്ട് തന്നെ ആ പ്രസ്താവനയോട് യോജിക്കാന കഴിയില്ല എന്നാണ് ഷിയാസ് കരീം പറഞ്ഞത്.</p>
<h3>അഖിൽ മാരാരിൻ്റെ വിവാദ പ്രസ്താവന</h3>
<p>'ഒരു കാലത്ത് സ്ത്രീകൾ പ്രസവം എന്ന് പറയുന്നത് കൂൾ ആയി ചെയ്തിരുന്ന കാര്യമാണ്. പണ്ടൊക്കെ തമാശയായിട്ട് ചിലർ പറയുന്നത് കേൾക്കാം, ആ സ്ത്രീ പ്രസവിച്ചിട്ട് അവിടെ പോയി രണ്ട് കിലോ അരി കുത്തിയിട്ടുണ്ടെന്ന്. അപ്പൊ ഇത്ര നിസ്സാരമായിട്ട് സ്ത്രീകൾ വളരെ എൻജോയ് ചെയ്തിരുന്ന ഒരു പ്രോസസിനെ ഇവിടുത്തെ കുറെ ആശുപത്രികളാണ് സങ്കീർണമാക്കിയത്. രക്ഷകർത്താക്കളെ ഇങ്ങനെ പ്രഷർ കയറ്റുകയാണ്. അതോടുകൂടി ആധി കേറി. പ്രഗ്‌നന്റ് ആയി കഴിഞ്ഞാൽ തനിക്കെന്തോ മാരക രോഗമാണെന്ന് വരെ പെൺകുട്ടിയുടെ മനസ്സിലേക്ക് ഇട്ടുകൊടുക്കുന്നു. ഇതിനെ ഇങ്ങനെ പേടിപ്പിച്ച് പേടിപ്പിച്ച് അവസാനം സിസേറിയനുമായി ആകെ കോംപ്ലിക്കേറ്റഡ് ആക്കി മാറ്റും', എന്നാണ് അഖിൽ മാരാർ പറഞ്ഞത്.</p>
]]></content:encoded>
				</item>
							<item>
					<title>Kalabhavan mani: ഒരു സ്ത്രീ എന്നെ വിളിച്ച് ഒരു കഥയുണ്ട് എന്ന് പറഞ്ഞു; മണിയുടെ മൂല്യം തിരിച്ചറിഞ്ഞ നിമിഷത്തെക്കുറിച്ച് വിനയൻ</title>
					<link>https://www.malayalamtv9.com/entertainment/director-vinayan-reveals-about-incident-kalabhavan-mani-helps-a-poor-women-2201162.html</link>
					<pubDate>Thu, 23 Apr 2026 14:18:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/director-vinayan-reveals-about-incident-kalabhavan-mani-helps-a-poor-women-2201162.html</guid>
					<description><![CDATA[<p>Kalabhavan mani: ഉയരങ്ങൾ കീഴടക്കുമ്പോഴും സാധാരണക്കാരന്റെ നോവും സ്വപ്നങ്ങളും ഒരിക്കലും കണ്ടില്ലെന്ന് നടിക്കുവാൻ താരത്തിന് സാധിച്ചിരുന്നില്ല. ഇപ്പോൾ അതേക്കുറിച്ചുള്ള ഒരു അനുഭവം പങ്കുവെക്കുകയാണ് സംവിധായകനായ വിനയൻ. ഒരു സ്ത്രീക്ക് കലാഭവൻ മണിയിൽ നിന്നുണ്ടായ സഹായത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. തന്നെ എപ്പോഴും ഒരു സ്ത്രീവിളിച്ച് സാർ എനിക്ക് ഒരു കഥ പറയാനുണ്ടായിരുന്നു മണിയുടെ ഒരു കഥയാണ് എന്നൊക്കെ പറയും&#8230;&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Kalabhavan-Mani-1-1.jpg" class="attachment-large size-large wp-post-image" alt="Kalabhavan Mani (1)" /></figure><p>മലയാളികളെ സംബന്ധിച്ച് മനസ്സിൽ എന്നും വിങ്ങലാകുന്ന കലാകാരനാണ് കലാഭവൻ മണി. മാനത്തോളം വളർന്നിട്ടും വന്ന വഴി മറക്കാതെ തന്നെ ചേർത്തുപിടിച്ചവർക്കും കൂട്ടായവർക്കും എന്നും കരുത്തായ കലാകാരൻ. മലയാളികളുടെ സ്വന്തം മണിച്ചേട്ടൻ. സാധാരണക്കാരിൽ സാധാരണക്കാരനായി ജനിച്ചു വളർന്ന കലാഭവൻ മണി തന്റെ ഉയർച്ചയിൽ ഒന്നും അഹങ്കരിച്ചിരുന്നില്ല. അതിനാൽ തന്നെ തന്റെ ഈ നേട്ടം ആർക്കെല്ലാം കൈത്താങ്ങാകും എന്ന് അദ്ദേഹം എപ്പോഴും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നു. ചാലക്കുടിയുടെ മണ്ണിൽ നിന്നും മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് കരുത്തുറ്റത്തും വ്യത്യസ്തവുമായ കഥാപാത്രങ്ങളുമായാണ് കലാഭവൻ മണി പടർന്ന് പന്തലിച്ചത്. ഒരു ഓട്ടോറിക്ഷ ഡ്രൈവറായി ജീവിതം തുടങ്ങിയ അദ്ദേഹം കലാഭവൻ എന്ന മിമിക്രി ട്രൂപ്പിലൂടെ ആണ് കലാരംഗത്ത് തന്റെ ചുവട് ഉറപ്പിച്ചത്.</p>
<p>സമുദായം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഉയരങ്ങൾ കീഴടക്കുമ്പോഴും സാധാരണക്കാരന്റെ നോവും സ്വപ്നങ്ങളും ഒരിക്കലും കണ്ടില്ലെന്ന് നടിക്കുവാൻ താരത്തിന് സാധിച്ചിരുന്നില്ല. ഇപ്പോൾ അതേക്കുറിച്ചുള്ള ഒരു അനുഭവം പങ്കുവെക്കുകയാണ് സംവിധായകനായ വിനയൻ. ഒരു സ്ത്രീക്ക് കലാഭവൻ മണിയിൽ നിന്നുണ്ടായ സഹായത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. തന്നെ എപ്പോഴും ഒരു സ്ത്രീവിളിച്ച് സാർ എനിക്ക് ഒരു കഥ പറയാനുണ്ടായിരുന്നു മണിയുടെ ഒരു കഥയാണ് എന്നൊക്കെ പറയും. സാധിക്കുമ്പോഴൊക്കെ ഫോൺ എടുക്കും പക്ഷേ അപ്പോഴേക്കും മറ്റൊരു സിനിമ ആയിപ്പോയതിനാൽ ഞാൻ അത് പറയും.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/director-vinayan-writes-a-note-on-nithin-rajs-death-says-kalabhavan-mani-also-faced-caste-abuse-from-schools-2198707.html">കലാഭവൻ മണിയും സ്കൂളുകളിൽ നിന്നും ജാതി അധിക്ഷേപം നേരിട്ടിരുന്നു; നിതിൻ രാജിന്റെ മരണത്തിൽ കുറിപ്പുമായി വിനയൻ</a></strong></p>
<p>എന്നാൽ അവർ പറയും കുറച്ചു സമയം തന്നാൽ മതി. പക്ഷേ താൻ അപ്പോഴൊക്കെ ഒഴിഞ്ഞുമാറും. അങ്ങനെ അവർ വിളിച്ചിട്ട് ഒരു ദിവസം ഒരു മിനിറ്റ് മതി എനിക്ക് ഇത് പറയാൻ എന്ന് പറഞ്ഞു. അങ്ങനെ ഞാൻ കേട്ടപ്പോഴാണ് സാധുവായ ഒരു സ്ത്രീയാണ് മൂന്നു മക്കൾ ഉണ്ട് ഒരു ഭർത്താവും. പുറമ്പോക്ക് ഭൂമിയിൽ ആയിരുന്നു താമസിച്ചിരുന്നത്. ഒരിക്കൽ നല്ല മഴയുള്ള സമയത്ത് താമസിച്ച ചെറ്റകുടിലിൽ ചോർന്ന് ഒലിച്ചപ്പോൾ മഴ നനയാതിരിക്കാൻ വേണ്ടി കുട്ടികളും എല്ലാവരും കൂടെ മേശയ്ക്ക് അടിയിലേക്ക് കയറിയിരിക്കുകയായിരുന്നു. അപ്പോഴാണ് അവിടേക്ക് ഒരു കാറിൽ കലാഭവൻ മണി വന്നിറങ്ങുന്നത്. അദ്ദേഹത്തെ കണ്ടപ്പോൾ തനിക്ക് ഭയങ്കര സന്തോഷം തോന്നി എന്നാൽ അകത്തേക്ക് കയറി ഇരിക്കാൻ പറയാൻ ഒന്നും സാധിക്കില്ലായിരുന്നു.</p>
<p>ആ രീതിയിൽ വീടിനുള്ളിൽ നിറയെ വെള്ളം ആയിരുന്നു. എന്നാൽ അദ്ദേഹം കയറുന്നില്ല എന്ന് പറഞ്ഞിട്ട് നിങ്ങളെ കണ്ടത് കൊണ്ട് കയറിയതാണ് ഞാനും എന്റെ ചെറുപ്പത്തിൽ ഇങ്ങനെയെല്ലാം അനുഭവിച്ചു എന്ന് കലാഭവൻ മണി പറഞ്ഞു. ശേഷം ഈ വീടും ഈ സ്ഥലം നിങ്ങളുടേതാണോ എന്ന് കലാഭവൻ മണി ചോദിച്ചുവത്രേ. എന്നാൽ പുറമ്പോക്ക് ഭൂമിയാണ് എന്ന് പറഞ്ഞപ്പോൾ ആ കുടുംബത്തിന് 3 സെന്റ് സ്ഥലവും ഒരു വീടും പണിതു കൊടുത്തു കലാഭവൻ മണി. എന്നാൽ ഇതൊന്നും നമ്മൾ ആരും അറിഞ്ഞില്ല. ഇന്നത്തെ കാലത്ത് സെലിബ്രിറ്റികൾ എന്തെങ്കിലും ഒരു സഹായം ആർക്കെങ്കിലും ചെയ്യുമ്പോൾ അവിടെയൊക്കെ മീഡിയക്കാരും ഒരു ഘോഷവുമായി പോകുമ്പോൾ മറ്റുള്ളവർ അറിയാതെ ഒരുപാട് സഹായങ്ങൾ സാധാരണ മനുഷ്യർക്ക് വേണ്ടി കലാഭവൻ മണി ചെയ്തിരുന്നു എന്നാണ് വിനയൻ പറയുന്നത്.</p>
]]></content:encoded>
				</item>
							<item>
					<title>Mamitha Baiju: മമിത ബൈജു പഞ്ചാബിയാണോ? വെളിപ്പെടുത്തലുമായി നിർമ്മാതാവ്</title>
					<link>https://www.malayalamtv9.com/entertainment/tamil-producer-balaji-prabhu-says-mamitha-baiju-is-not-malayali-she-is-punjabi-here-is-all-the-details-about-her-2201151.html</link>
					<pubDate>Thu, 23 Apr 2026 13:55:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/tamil-producer-balaji-prabhu-says-mamitha-baiju-is-not-malayali-she-is-punjabi-here-is-all-the-details-about-her-2201151.html</guid>
					<description><![CDATA[<p>Mamitha Baiju: സിനിമയുടെ തുടക്കകാലങ്ങളിൽ ഒന്നും അവർ ഒട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല എന്നും ഒരു നായകനോ നായികയോ മുന്നിലേക്ക് എത്തണമെങ്കിൽ അതിനു സംവിധായകൻ വിചാരിക്കണം. ഒരു സിനിമ സൂപ്പർ ഹിറ്റ് ആണെന്ന് പറഞ്ഞു തുടങ്ങിയാൽ പിന്നെ അതിൽ അഭിനയിച്ചവരും ഉയരങ്ങളിൽ എത്തുമെന്നും ബാലാജി പ്രഭു അഭിപ്രായപ്പെട്ടു. ഈ അഭിപ്രായങ്ങളോടൊക്കെ സോഷ്യൽ മീഡിയ പൊരുത്തപ്പെട്ടെങ്കിലും മമിതാ ബൈജു പഞ്ചാബി ആണെന്ന&#8230;&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/mamitha-Baiju.jpg" class="attachment-large size-large wp-post-image" alt="Mamitha Baiju" /></figure><p>മലയാളി പ്രേക്ഷകർക്ക് മാത്രമല്ല തെന്നിന്ത്യയിൽ ഒട്ടാകെ ഏറെ ആരാധകരുള്ള നടിയാണ് മമിത ബൈജു. സർവ്വോപരി പാലാക്കാരൻ എന്ന സിനിമയിലൂടെയാണ് മമിത ബൈജു സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി സിനിമകളിലൂടെ പ്രക്ഷർക്ക് മുന്നിലെത്തിയ മമിത ചുരുങ്ങിയ കാലം കൊണ്ടാണ് നായിക പട്ടം നേടിയത്. മലയാളത്തിലെ മികച്ച കഥാപാത്രങ്ങൾ താരത്തിനെ തമിഴിലും എത്തിച്ചു. ഇപ്പോൾ മുൻനിര നായികമാരിൽ ഒരാളായി തിളങ്ങുകയാണ് താരം. ഇതിനിടെയാണ് താരത്തിന്റെ സ്വദേശവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചർച്ചകൾ എത്തുന്നത്. െമിത മലയാളി അല്ലെന്നും പഞ്ചാബി ആണെന്ന് ആണ് ചർച്ച. അതിന് ആരംഭം കുറിച്ചതാകട്ടെ തമിഴിലെ പ്രമുഖ നിർമ്മാതാവായ ബാലാജി പ്രഭുവാണ്. ഒരു യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് മമിതയുടെ നാടും വീടും എല്ലാം തെറ്റിച്ച് വിചിത്രവാദങ്ങളുമായി ബാലാജി പ്രഭു എത്തിയത്.</p>
<p>മമിത ബൈജു അഭിനയം ആരംഭിച്ചത് മലയാളത്തിലാണെങ്കിലും അവർ കേരളക്കാരിയല്ല ഒരു പഞ്ചാബി ആണ് എന്നാണ് ബാലാജി പ്രഭുവിന്റെ വാദം. മലയാള സിനിമയിൽ ആണ് അഭിനയം ആരംഭിച്ചത് എങ്കിലും അവർ മലയാളിയല്ല പഞ്ചാബിക്കാരിയാണ്. സിനിമയുടെ തുടക്കകാലങ്ങളിൽ ഒന്നും അവർ ഒട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല എന്നും ഒരു നായകനോ നായികയോ മുന്നിലേക്ക് എത്തണമെങ്കിൽ അതിനു സംവിധായകൻ വിചാരിക്കണം. ഒരു സിനിമ സൂപ്പർ ഹിറ്റ് ആണെന്ന് പറഞ്ഞു തുടങ്ങിയാൽ പിന്നെ അതിൽ അഭിനയിച്ചവരും ഉയരങ്ങളിൽ എത്തുമെന്നും ബാലാജി പ്രഭു അഭിപ്രായപ്പെട്ടു. ഈ അഭിപ്രായങ്ങളോടൊക്കെ സോഷ്യൽ മീഡിയ പൊരുത്തപ്പെട്ടെങ്കിലും മമിതാ ബൈജു പഞ്ചാബി ആണെന്ന കാര്യത്തിലാണ് ആളുകൾ ചർച്ച ആരംഭിച്ചത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/actress-ananya-shares-heartfelt-note-about-her-makeup-artist-who-tragically-died-in-thrissur-fireworks-explosion-2201138.html">സേഫ് ആയിരുന്നു ഞാൻ നിന്റെ കൂടെ! തൃശ്ശൂരിലെ സ്ഫോടനത്തിൽ നീ പോയെന്ന് വിശ്വസിക്കാൻ ആകുന്നില്ല; വികാരനിർഭരമായ കുറിപ്പുമായി അനന്യ</a></strong></p>
<p>മാത്രമല്ല ഇത് ചിലരിൽ സംശയവും ഉളവാക്കി.യഥാർത്ഥത്തിൽ മമിത ബൈജു മലയാളി തന്നെയാണ്. കോട്ടയം വൈക്കമാണ് താരത്തിന്റെ സ്വദേശം. അതേസമയം മമിതക്ക് തമിഴിൽ നല്ല ഭാവിയുണ്ട് എന്നും സൂര്യക്കൊപ്പവും ധനുഷിനൊപ്പവും മമിതയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ വിജയിക്കുകയാണെങ്കിൽ അവരുടെ വിപണിയിലെ മൂല്യം വർദ്ധിക്കും എന്നും നിർമാതാവ് കൂട്ടിച്ചേർത്തു. മലയാളത്തിലെ സർവ്വോപരി പാലാക്കാരൻ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ മമിതാ ബൈജു പിന്നീട് ഓപ്പറേഷൻ ജാവ', 'ഖോ ഖോ', 'സൂപ്പർ ശരണ്യ', 'പ്രണയ വിലാസം' എന്നീ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തു.</p>
<p>എന്നാൽ താരത്തെ മലയാളത്തിൽ ഹിറ്റ് ആക്കിയ ചിത്രം പ്രേമലു ആണ്. എഡി ഗിരീഷ് സംവിധാനം നിർവഹിച്ച ചിത്രം മലയാളത്തിൽ മാത്രമല്ല തമിഴിലും വമ്പൻ ഹിറ്റായിരുന്നു.. ഇതോടെ തമിഴ് പ്രേക്ഷകർക്കിടയിലും മമിത ഒരു സ്റ്റാർ ആയി മാറി. 'ജി.വി. പ്രകാശ് കുമാർ' നായകനായ 'റെബൽ' എന്ന ചിത്രത്തിലൂടെയാണ് തമിഴ് അരങ്ങേറ്റം കുറിച്ചത്.വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം 'കാര', വെങ്കി അറ്റ്‌ലൂരിയുടെ സംവിധാനത്തിൽ സൂര്യ നായകനാവുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' എന്നിവയാണ് തമിഴിൽ താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.</p>
]]></content:encoded>
				</item>
							<item>
					<title>Actress Ananya: സേഫ് ആയിരുന്നു ഞാൻ നിന്റെ കൂടെ! തൃശ്ശൂരിലെ സ്ഫോടനത്തിൽ നീ പോയെന്ന് വിശ്വസിക്കാൻ ആകുന്നില്ല; വികാരനിർഭരമായ കുറിപ്പുമായി അനന്യ</title>
					<link>https://www.malayalamtv9.com/entertainment/actress-ananya-shares-heartfelt-note-about-her-makeup-artist-who-tragically-died-in-thrissur-fireworks-explosion-2201138.html</link>
					<pubDate>Thu, 23 Apr 2026 12:46:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/actress-ananya-shares-heartfelt-note-about-her-makeup-artist-who-tragically-died-in-thrissur-fireworks-explosion-2201138.html</guid>
					<description><![CDATA[<p>Actress Ananya: കഴിഞ്ഞ 13 വർഷമായി എന്റെ കൂടെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റായി ബിജീഷ് ഉണ്ട്. ഒരു സഹോദര തുല്യനായി വളരെ സേഫ് ആൻഡ് സെക്യുർ ആയി എന്നും ബിജീഷ് കൂടെയുണ്ടായിരുന്നു. തമാശ പറഞ്ഞ് എല്ലാ സ്വാതന്ത്ര്യത്തോടെയും ഒന്നിച്ച് വർക്ക് ചെയ്തു. നിന്നെ മിസ്സ് ചെയ്യും ബിജീഷ്. വലിയ നഷ്ടമാണ് നീ പോയതിൽ എനിക്ക് ഉണ്ടായത്. നീ ഞങ്ങൾക്കിടയിൽ തന്നെ എവിടെയോ ഉണ്ട് എന്ന്&#8230;&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Ananya-Bijeesh-Namitha.jpg" class="attachment-large size-large wp-post-image" alt="Ananya, Bijeesh, Namitha" /></figure><p>തൃശ്ശൂരിൽ വെടിക്കെട്ട് ശാലയിൽ ഉണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് ഇന്ന് കേരളക്കര ഒട്ടാകെ. ജീവിക്കുവാൻ വേണ്ടി ഏറെ കൊതിച്ച് അതിനായി തൊഴിൽ ചെയ്ത ജീവിക്കാൻ ശ്രമിച്ച കുറച്ചു മനുഷ്യരാണ് വെന്തു മരിച്ചത്. ഇപ്പോഴിതാ ആ ദുരന്തത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹോദരനായിരുന്ന വ്യക്തിയുടെ വേർപാടിൽ വികാരനിർഭരമായ കുറുപ്പുമായി എത്തിയിരിക്കുകയാണ് നടി അനന്യ. തൃശ്ശൂരിലെ വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട 14 പേരിൽ ഒരാൾ മേക്കപ്പ് ആർട്ടിസ്റ്റ് ആയ ബിജീഷ് ആയിരുന്നു. ഇന്ന് രാവിലെ എഴുന്നേറ്റത് താൻ ബിജീഷിന്റെ വാർത്ത കേട്ടാണ്.</p>
<p>വിശ്വസിക്കാൻ പറ്റാതെ ആകെ സ്തംഭിച്ചു പോയി. <a href="https://www.malayalamtv9.com/kerala/thrissur-fireworks-explosion-pooram-fireworks-should-be-carried-out-as-usual-paramekkavu-changed-their-stance-2201102.html">തൃശ്ശൂരിൽ ഉണ്ടായ സ്ഫോടനത്തിൽ</a> നിന്നെ ഞങ്ങൾക്ക് നഷ്ടമായി എന്ന് ഉൾക്കൊള്ളാൻ പ്രയാസമാണ്. കഴിഞ്ഞ 13 വർഷമായി എന്റെ കൂടെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റായി ബിജീഷ് ഉണ്ട്. ഒരു സഹോദര തുല്യനായി വളരെ സേഫ് ആൻഡ് സെക്യുർ ആയി എന്നും ബിജീഷ് കൂടെയുണ്ടായിരുന്നു. തമാശ പറഞ്ഞ് എല്ലാ സ്വാതന്ത്ര്യത്തോടെയും ഒന്നിച്ച് വർക്ക് ചെയ്തു. നിന്നെ മിസ്സ് ചെയ്യും ബിജീഷ്. വലിയ നഷ്ടമാണ് നീ പോയതിൽ എനിക്ക് ഉണ്ടായത്. നീ ഞങ്ങൾക്കിടയിൽ തന്നെ എവിടെയോ ഉണ്ട് എന്ന് വിശ്വസിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും അനന്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.</p>
<h3>അനന്യ പങ്കുവെച്ച കുറിപ്പ്</h3>
<p>ബിജീഷ് ഇന്ന് രാവിലെ എഴുന്നേറ്റത് നിൻറെ വാർത്ത കേട്ടാണ് . വിശ്വസിക്കാൻ പറ്റാതെ ആകെ ഒരു സ്തംഭനം ആയിപ്പോയി. കഴിഞ്ഞദിവസം തൃശ്ശൂരിൽ ഉണ്ടായ സ്ഫോടനത്തിൽ നിന്നെ ഞങ്ങൾക്ക് നഷ്ടമായി എന്ന് ഉൾക്കൊള്ളാൻ പ്രയാസപ്പെടുന്നു. കഴിഞ്ഞ 13 കൊല്ലമായി എൻറെ കൂടെ എൻറെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റായി ബിജി ഉണ്ട്, ഒരു സഹോദര തുല്യനായി. വളരെ സേഫ് ആൻഡ് സെക്യുറായി കൂടെ നിന്നും, തമാശയും പറഞ്ഞ് എല്ലാ സ്വാതന്ത്ര്യത്തോടെയും വർക്ക്‌ചെതു. നിന്നെ മിസ്സ് ചെയ്യും ബിജി.....വലിയ നഷ്ടമാണ് നീ പോയതിൽ ഉണ്ടായത്......<br />
നീ ഞങ്ങൾക്കിടയിൽ എവിടെയോ ഉണ്ട് എന്ന് വിശ്വസിക്കാനാണ് ആഗ്രഹം.</p>
<h3>അനന്യയുടെ സോഷ്യൽ മീഡിയ പോസ്റ്റ്</h3>
<p>&nbsp;</p>
<blockquote class="instagram-media" style="background: #FFF; border: 0; border-radius: 3px; box-shadow: 0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width: 540px; min-width: 326px; padding: 0; width: calc(100% - 2px);" data-instgrm-captioned="" data-instgrm-permalink="https://www.instagram.com/p/DXcY-oVE8IW/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14">
<div style="padding: 16px;">
<p>&nbsp;</p>
<div style="display: flex; flex-direction: row; align-items: center;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div>
</div>
</div>
<div style="padding: 19% 0;"></div>
<div style="display: block; height: 50px; margin: 0 auto 12px; width: 50px;"></div>
<div style="padding-top: 8px;">
<div style="color: #3897f0; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: 550; line-height: 18px;">View this post on Instagram</div>
</div>
<div style="padding: 12.5% 0;"></div>
<div style="display: flex; flex-direction: row; margin-bottom: 14px; align-items: center;">
<div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div>
<div style="background-color: #f4f4f4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div>
</div>
<div style="margin-left: 8px;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div>
<div style="width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg);"></div>
</div>
<div style="margin-left: auto;">
<div style="width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div>
<div style="background-color: #f4f4f4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div>
<div style="width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div>
</div>
</div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div>
</div>
<p>&nbsp;</p>
<p style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; line-height: 17px; margin-bottom: 0; margin-top: 8px; overflow: hidden; padding: 8px 0 7px; text-align: center; text-overflow: ellipsis; white-space: nowrap;"><a style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: normal; line-height: 17px; text-decoration: none;" href="https://www.instagram.com/p/DXcY-oVE8IW/?utm_source=ig_embed&amp;utm_campaign=loading" target="_blank" rel="noopener">A post shared by Ananyaa (@ananyahere)</a></p>
</div>
</blockquote>
<p><script async src="//www.instagram.com/embed.js"></script></p>
<p>നിരവധി താരങ്ങളും ആരാധകരുമാണ് മരിച്ച ബിജീഷിന് പ്രണാമം അർപ്പിച്ച് എത്തുന്നത്.15 പേരാണ് ഇതുവരെ ദുരന്തത്തിൽ മരിച്ചത്. കൂടാതെ നടി നമിത പ്രമോദും ബിജീഷിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് എത്തിയിട്ടുണ്ട്. നമിതയുടെയും പ്രിയ മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒന്നായിരുന്നു മരിച്ച ബിജീഷ്.തനിക്ക് ഇപ്പോഴും ഇത് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല എന്നും. എന്നെ കഴിഞ്ഞ എട്ടുവർഷമായി സംരക്ഷിക്കുന്നു നീ എനിക്ക് ഒപ്പം കരുതലായി ഉണ്ട്. നീ ഒരു മേക്കപ്പ് ആർട്ടിസ്റ്റ് മാത്രമായിരുന്നില്ല എനിക്ക് ഒരു കുടുംബത്തിലെ അംഗത്തെ പോലെയായിരുന്നു. അത്രയ്ക്ക് നിഷ്കളങ്കനും ആയ വ്യക്തിയായിരുന്നു നീ. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ആത്മാർത്ഥതയുള്ള ഒരു മനുഷ്യൻ എന്നാണ് നമിത കുറിച്ചത്.</p>
<h3>നമിത പ്രമോദിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ്</h3>
<blockquote class="instagram-media" style="background: #FFF; border: 0; border-radius: 3px; box-shadow: 0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width: 540px; min-width: 326px; padding: 0; width: calc(100% - 2px);" data-instgrm-captioned="" data-instgrm-permalink="https://www.instagram.com/p/DXcHP_2CcY8/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14">
<div style="padding: 16px;">
<p>&nbsp;</p>
<div style="display: flex; flex-direction: row; align-items: center;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div>
</div>
</div>
<div style="padding: 19% 0;"></div>
<div style="display: block; height: 50px; margin: 0 auto 12px; width: 50px;"></div>
<div style="padding-top: 8px;">
<div style="color: #3897f0; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: 550; line-height: 18px;">View this post on Instagram</div>
</div>
<div style="padding: 12.5% 0;"></div>
<div style="display: flex; flex-direction: row; margin-bottom: 14px; align-items: center;">
<div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div>
<div style="background-color: #f4f4f4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div>
</div>
<div style="margin-left: 8px;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div>
<div style="width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg);"></div>
</div>
<div style="margin-left: auto;">
<div style="width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div>
<div style="background-color: #f4f4f4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div>
<div style="width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div>
</div>
</div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div>
</div>
<p>&nbsp;</p>
<p style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; line-height: 17px; margin-bottom: 0; margin-top: 8px; overflow: hidden; padding: 8px 0 7px; text-align: center; text-overflow: ellipsis; white-space: nowrap;"><a style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: normal; line-height: 17px; text-decoration: none;" href="https://www.instagram.com/p/DXcHP_2CcY8/?utm_source=ig_embed&amp;utm_campaign=loading" target="_blank" rel="noopener">A post shared by NAMITHA PRAMOD (@nami_tha_)</a></p>
</div>
</blockquote>
<p><script async src="//www.instagram.com/embed.js"></script></p>
<p>ചികിത്സയിലുള്ള നാലുപേരുടെ നില അതീവ ഗുരുതരമാണ്. നാലു പേരെക്കുറിച്ച് ഇനിയും ഒരു വിവരവുമില്ല. മരണപ്പെട്ടവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായമാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 10 ലക്ഷം രൂപയും എസ് ഡി ആർ എഫിൽ നിന്ന് നാലുലക്ഷം രൂപയുമാണ് നൽകുക. പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ ധനസഹായവും. അതേസമയം മരിച്ചവരുടെ അടുത്ത് കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും നൽകും. കൂടാതെ ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലിയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.</p>
]]></content:encoded>
				</item>
							<item>
					<title>Dulquer Salman: ഇവിടെ അല്ല അങ്ങ് ചെന്നൈയിലാണ് ദുല്‍ഖര്‍ വോട്ട് ചെയ്തത്; ചിത്രം പങ്കുവെച്ചു താരം</title>
					<link>https://www.malayalamtv9.com/photo-gallery/dulquer-salman-cast-his-vote-at-chennai-tamil-nadu-assembly-election-2026-2201135.html</link>
					<pubDate>Thu, 23 Apr 2026 12:41:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/dulquer-salman-cast-his-vote-at-chennai-tamil-nadu-assembly-election-2026-2201135.html</guid>
					<description><![CDATA[<p>Dulquer Salman cast his vote at Chennai: തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ദുൽഖർ സൽമാൻ. ചെന്നൈയിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്. തമിഴ്നാട്ടിലെ  234 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത് നടക്കുന്നത്. 5.67 കോടി വോട്ടമാരാണ് സംസ്ഥാനത്ത് ഉള്ളത്. ആർക്കാകും താരം വോട്ട് ചെയ്തെന്നാണ് ആരാധകരുടെ ചർച്ച.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Dulquer-Salman-5.jpg" class="attachment-large size-large wp-post-image" alt="Dulquer Salman" /></figure><p>
		<style type="text/css">
			#gallery-3 {
				margin: auto;
			}
			#gallery-3 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-3 img {
				border: 2px solid #cfcfcf;
			}
			#gallery-3 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-3' class='gallery galleryid-2201135 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/Dulquer-Salman.jpg" class="attachment-thumbnail size-thumbnail" alt="Dulquer Salman" aria-describedby="gallery-3-2201140" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Dulquer-Salman.jpg 150w, https://images.malayalamtv9.com/uploads/2026/04/Dulquer-Salman.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2201140'>
				തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ദുൽഖർ സൽമാൻ. ചെന്നൈയിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ പങ്ക് വച്ച ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വർഷങ്ങളായി മമ്മൂട്ടിയും ദുൽഖറും കുടുംബവും ചെന്നൈയിൽ സ്ഥിരതാമസമാണ്. (Image Credit source: PTI, Instagram)

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/Dulquer-Salman-1.jpg" class="attachment-thumbnail size-thumbnail" alt="Dulquer Salman (1)" aria-describedby="gallery-3-2201141" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Dulquer-Salman-1.jpg 150w, https://images.malayalamtv9.com/uploads/2026/04/Dulquer-Salman-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2201141'>
				കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ചെന്നൈയിൽ നിന്നാണ് മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയത്. ഭാര്യ സുൽഫത്തും ഒപ്പമുണ്ടായിരുന്നു. തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോൺവെന്റ് സ്കൂളിലെ 106-ാം നമ്പർ ബൂത്തിലായിരുന്നു വോട്ട്. ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയ ശേഷം മമ്മൂട്ടി പറഞ്ഞത്.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/Dulquer-Salman-4.jpg" class="attachment-thumbnail size-thumbnail" alt="Dulquer Salman (4)" aria-describedby="gallery-3-2201136" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Dulquer-Salman-4.jpg 150w, https://images.malayalamtv9.com/uploads/2026/04/Dulquer-Salman-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2201136'>
				തമിഴ്നാട്ടിലെ  234 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത് നടക്കുന്നത്. 5.67 കോടി വോട്ടമാരാണ് സംസ്ഥാനത്ത് ഉള്ളത്.  ഡിഎംകെയും എഐഎഡിഎംകെ–ബിജെപി സഖ്യവും നടൻ വിജയ്‌യുടെ ടിവികെയും തമ്മിലാണ് പ്രധാന പോരാട്ടം. ഇവരിൽ ആർക്കാകും താരം വോട്ട് ചെയ്തെന്നാണ് ആരാധകരുടെ ചർച്ച.

				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/Dulquer-Salman-3.jpg" class="attachment-thumbnail size-thumbnail" alt="Dulquer Salman (3)" aria-describedby="gallery-3-2201137" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Dulquer-Salman-3.jpg 150w, https://images.malayalamtv9.com/uploads/2026/04/Dulquer-Salman-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2201137'>
				ദുൽഖറിനെ കൂടാതെ മറ്റ് താരങ്ങളും വോട്ടവകാശം രേഖപ്പെടുത്തി. ഭാര്യ ആർതിക്കൊപ്പമുള്ള ചിത്രം പങ്ക് വച്ചാണ് നടൻ ശിവകാർത്തികേയൻ വോട്ട് ചെയ്ത വിവരം പങ്കുവെച്ചത്. സൂപ്പർ സ്റ്റാർ രജനീകാന്തും വോട്ട് രേഖപ്പെടുത്തി.  ചെന്നൈ സ്റ്റെല മേരീസ് കോളജിലെത്തിയാണ് വോട്ട് ചെയ്തത്. വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ധനുഷും വോട്ട് ചെയ്തു.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/Dulquer-Salman-2.jpg" class="attachment-thumbnail size-thumbnail" alt="Dulquer Salman (2)" aria-describedby="gallery-3-2201139" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/Dulquer-Salman-2.jpg 150w, https://images.malayalamtv9.com/uploads/2026/04/Dulquer-Salman-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2201139'>
				നടൻ അജിത് കുമാറും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. ടിവികെ അധ്യക്ഷൻ വിജയ്, കമൽ ഹാസനും വോട്ട് ചെയ്തു. മലയാളികളുടെ പ്രിയപ്പെട്ട നടൻ റഹ്മാനും കുടുംബവും തങ്ങളുടെ വോട്ടവകാശം ഉറപ്പിച്ചു. വോട്ട് ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Venu Kunnappilly: സീരിയൽ നിലവാരം, ആർട്ടിസ്റ്റുകൾക്ക് കുട പിടിച്ച് കൊടുക്കാൻ പോലും യോ​ഗ്യതയില്ല&#8230;.</title>
					<link>https://www.malayalamtv9.com/entertainment/venu-kunnappilly-reacts-to-sumathi-valavu-movie-producer-murali-kunnumpuraths-viral-video-2201116.html</link>
					<pubDate>Thu, 23 Apr 2026 11:52:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/venu-kunnappilly-reacts-to-sumathi-valavu-movie-producer-murali-kunnumpuraths-viral-video-2201116.html</guid>
					<description><![CDATA[<p>Venu Kunnappilly Reacts to Murali Kunnumpurath&#8217;s Viral Video: സിനിമയിലെ ചതിക്കുഴികളെന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവെച്ചത്, സുമതി വളവ് സിനിമയുടെ കഥ ഏതാനും വർഷങ്ങൾക്കു മുന്നേ കേട്ടതാണ്. ഷൂട്ട് തുടങ്ങുന്നതിനു മുന്നേ മുരളിയെ ദുബായിൽ വച്ച് കണ്ടപ്പോൾ സീരിയൽ നിലവാരത്തിലുള്ള കഥയുടെ പോരായ്മയെ പറ്റി സംസാരിക്കുകയും ഇതുമായി മുന്നോട്ടുപോകരുതെന്ന് പറഞ്ഞതായും വേണു പറയുന്നു</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/murali-venu.jpg" class="attachment-large size-large wp-post-image" alt="Murali Venu" /></figure><p>സിനിമകളിലെ ചതിക്കുഴികളെ കുറിച്ച് നിർമാതാവായ വേണു കുന്നപിള്ളി. കഴിഞ്ഞ ദിവസം, നിർമാതാവായ മുരളി കുന്നുംപുറത്ത് നദികളിൽ സുന്ദരി യമുന, സുമതി വളവ് തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചതിലൂടെ തനിക്ക് ചതി പറ്റിയെന്നും കടക്കെണിയിലായെന്നും പറഞ്ഞിരുന്നു. പൊട്ടിക്കരഞ്ഞ് കൊണ്ട് പങ്കുവെച്ച സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പിന്നാലെയാണ് വിഷയത്തിൽ അതേ അഭിപ്രായത്തോടെ വേണു കുന്നപിള്ളിയും രം​ഗത്തെത്തിയത്.</p>
<h3>വേണു കുന്നപിള്ളി കുറിച്ചത്...</h3>
<p>സിനിമയിലെ ചതിക്കുഴികളെന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവെച്ചത്, സുമതി വളവ് സിനിമയുടെ കഥ ഏതാനും വർഷങ്ങൾക്കു മുന്നേ കേട്ടതാണ്. ഷൂട്ട് തുടങ്ങുന്നതിനു മുന്നേ മുരളിയെ ദുബായിൽ വച്ച് കണ്ടപ്പോൾ സീരിയൽ നിലവാരത്തിലുള്ള കഥയുടെ പോരായ്മയെ പറ്റി സംസാരിക്കുകയും ഇതുമായി മുന്നോട്ടുപോകരുതെന്ന് പറഞ്ഞതായും വേണു പറയുന്നു. എന്നാൽ അണിയറപ്രവ‍ർത്തകരുടെ പ്രലോഭനങ്ങളിൽപ്പെട്ട പ്രോജക്റ്റുമായി അദ്ദേഹം മുന്നോട്ട് പോയി.</p>
<p>അഞ്ചോ, ആറോ കോടി മാത്രം വലുപ്പമുണ്ടായിരുന്ന കഥ, സിനിമയാക്കിയപ്പോൾ മുരളി മുടക്കിയത് ഏകദേശം 15 കോടി രൂപയാണ്. റിലീസിന് മുമ്പ് ഈ സിനിമ കണ്ടിരുന്നു. എന്നാൽ അത് കണ്ടപ്പോൾ തലയിൽ കൈവച്ചുപോയി. ഏതെങ്കിലും പ്രീബിസനസ് ചെയ്യാതെ സിനിമയ തിയറ്ററിൽ കൊണ്ടുപോകരുത് എന്നാണ് അന്ന് അദ്ദേഹത്തോട് പറഞ്ഞത്. എന്നാൽ, പ്രീ ബിസിനസ് ഒന്നും നടന്നില്ലെങ്കിലും, ഗോകുലം മൂവീസ് രക്ഷകരായി, സിനിമ തിയറ്ററിലെത്തുകയായിരുന്നു. പ്രൊഡക്ഷന്റെ എക്സ്പെൻസും, റിലീസ് എക്സ്പെൻസുമെല്ലാം ചേർന്നപ്പോൾ ഏകദേശം 20 കോടി ചെലവായതായാണ് അറിവ്. മുരളി വിഡിയോയിൽ പറയുന്ന കാര്യങ്ങൾ സത്യമാണെന്നാണ് എന്റെ അറിവെന്നും വേണു കുന്നപിള്ളി പറഞ്ഞു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/entertainment/murali-kunnumppurath-reveals-more-about-his-financial-crisis-and-struggles-he-faces-2200978.html">ഏഴ് കോടി പറഞ്ഞു, 22 കോടിയായി, ഞാൻ ആശുപത്രിയിലായി; കൂടുതൽ വെളിപ്പെടുത്തി മുരളി കുന്നുംപുറത്ത്</a></strong></p>
<p>കൂടാതെ, ചിത്രത്തിന്റെ സംവിധായകനെയും എഴുത്തുകാരനെയും അദ്ദേഹം വിമർശിച്ചു. മുരളി വിഡിയോയിൽ പറയുന്ന എഴുത്തുകാരന്റെയും, സംവിധായകന്റേയുമെല്ലാം കഴിവിനെ പറ്റി കമൻറ് ചെയ്യുന്നില്ല. ആരുടേയോ കൈയിലിരിക്കുന്ന ഒരു വലിയ സമ്പത്ത് അവനെ പറഞ്ഞ് വശത്താക്കി, സിനിമയോ മറ്റേതെങ്കിലും ബിസിനസോ ആകട്ടെ ഏറ്റെടുക്കുമ്പോൾ എനിക്ക് ഇതിന് കഴിവുണ്ടോ എന്ന് സ്വയം ചിന്തിക്കണം. ഞാനിതിന് പ്രാപ്തനാണോ എന്നും ചിന്തിക്കണമെന്ന് വേണു കുറിച്ചു.</p>
<p>ഇതൊരിക്കലും ഒറ്റപ്പെട്ട സംഭവമല്ല. നൂറ് കണക്കിന് നിർമാതാക്കൾ കുത്തുപാളയെടുത്ത്, ആത്മഹത്യയുടെ വരമ്പത്ത് സഞ്ചരിക്കുന്നത് പച്ചയായ കാര്യമാണ്. പലരും മാനനഷ്ടമോർത്ത് പുറത്ത് പറയുന്നില്ല എന്ന് മാത്രം. ആത്മാർത്ഥത ഒട്ടുമില്ലാത്ത ഒരു കൂട്ടം ആളുകൾ സിനിമാ മേഖലയിലുണ്ട്. അവർ വല്ലവരുടേയും പണം കൊണ്ട് ആളായി അഹങ്കാരത്തിന്റെ അത്യുന്നതങ്ങളിൽ വിലസുന്നവരെ കാണണമെങ്കിൽ ഒരു സിനിമ എടുത്താൽ മതിയെന്നും കുറിപ്പിൽ വിമർശിച്ചു. ഇതുപോലെ സംവിധാനം പോയിട്ട് ,ആർട്ടിസ്റ്റുകൾക്ക് കുട പിടിച്ചു കൊടുക്കാൻ പോലും യോഗ്യതയില്ലാത്തവൻമാരെ സിനിമയിൽ നിന്ന് അകറ്റിയില്ലെങ്കിൽ ഇതുപോലുളള ദുരന്തങ്ങൾ തുടർന്നുകൊണ്ടേയിരിക്കുമെന്നും വേണു കുന്നപിള്ളി പോസ്റ്റിൽ കുറിച്ചു.</p>
<h3>ഫെയ്സ്ബുക്ക് പോസ്റ്റ്</h3>
<p><iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fvenu.kunnappilly%2Fposts%2Fpfbid031A42ysesGPPbcF58G85FekVowkpAkBS8xJK8wDxbH8WQsAiHdzxSpSv9rqCspFZ9l&amp;show_text=true&amp;width=500" width="480" height="360" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
				</item>
							<item>
					<title>Jeethu Joseph about Drishyam 3: ദൃശ്യം കൊറിയൻ സിനിമയുടെ കോപ്പിയടിയോ? മറുപടിയുമായി ജിത്തു ജോസഫ്</title>
					<link>https://www.malayalamtv9.com/entertainment/jeethu-joseph-clarifies-on-the-korean-remake-and-script-origins-of-drishyam-3-2201000.html</link>
					<pubDate>Wed, 22 Apr 2026 19:57:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/jeethu-joseph-clarifies-on-the-korean-remake-and-script-origins-of-drishyam-3-2201000.html</guid>
					<description><![CDATA[<p>Jeethu Joseph clarifies on the Korean remake : ദൃശ്യം ഇപ്പോൾ കൊറിയൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടാൻ ഒരുങ്ങുകയാണ്. താൻ കൊറിയൻ സിനിമയിൽ നിന്നാണ് കഥയെടുത്തതെങ്കിൽ അവർ എന്തിനാണ് ദൃശ്യം റീമേക്ക് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. എങ്കിലും, ആ കൊറിയൻ സിനിമ കണ്ടപ്പോൾ ചില സാമ്യങ്ങൾ തോന്നിയെന്നും ഒരേപോലെ ചിന്തിക്കുന്ന ഒട്ടേറെ സിനിമകൾ ലോകത്തുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/drishyam-3-1.jpg" class="attachment-large size-large wp-post-image" alt="Drishyam 3" /></figure><p>മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ ദൃശ്യം ഒരു കൊറിയൻ സിനിമയുടെ കോപ്പിയടിയാണെന്ന കാലങ്ങളായുള്ള പ്രചരണങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ജീത്തു ജോസഫ്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.</p>
<h3>കൊറിയൻ സിനിമയും ദൃശ്യവും</h3>
<p>താൻ മുൻപ് ചെയ്ത മൈ ബോസ് എന്ന ചിത്രം ഇൻസ്പിരേഷൻ ഉൾക്കൊണ്ട് ചെയ്തതാണെന്ന് റിലീസിന് മുൻപേ താൻ സമ്മതിച്ചിട്ടുണ്ടെന്ന് ജീത്തു ജോസഫ് പറഞ്ഞു. എന്നാൽ ദൃശ്യത്തിന്റെ കാര്യത്തിൽ അങ്ങനെയല്ല. ഇവർ പറയുന്ന കൊറിയൻ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപേ ഞാൻ ദൃശ്യത്തിന്റെ തിരക്കഥ എഴുതി വെച്ചിരുന്നു. ആദ്യം അസോസിയേറ്റിന് വേണ്ടി എഴുതിയ സ്ക്രിപ്റ്റ് പിന്നീട് എന്റെ കൈകളിലേക്ക് തന്നെ എത്തുകയായിരുന്നു, അദ്ദേഹം വ്യക്തമാക്കി.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/entertainment/producer-murali-kunnumppurath-financial-crisis-controversy-on-sumathi-valavu-movie-abhilash-pillai-reject-allegation-2200868.html">എല്ലാവരും ചതിച്ചു, കടക്കാർ ജീവിക്കാൻ സമ്മതിക്കുന്നില്ല: സുമതി വളവിലൂടെ വൻ നഷ്ടമെന്ന് മുരളി കുന്നുംപുറത്ത്, ആരോപണം നിഷേധിച്ച് അഭിലാഷ് പിള്ള</a></strong></p>
<p>ദൃശ്യം ഇപ്പോൾ കൊറിയൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടാൻ ഒരുങ്ങുകയാണ്. താൻ കൊറിയൻ സിനിമയിൽ നിന്നാണ് കഥയെടുത്തതെങ്കിൽ അവർ എന്തിനാണ് ദൃശ്യം റീമേക്ക് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. എങ്കിലും, ആ കൊറിയൻ സിനിമ കണ്ടപ്പോൾ ചില സാമ്യങ്ങൾ തോന്നിയെന്നും ഒരേപോലെ ചിന്തിക്കുന്ന ഒട്ടേറെ സിനിമകൾ ലോകത്തുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>ഈ കഥ താൻ സ്വന്തമായി രൂപപ്പെടുത്തിയതാണെന്ന് തന്റെ ഭാര്യക്കും മക്കൾക്കും അറിയാമെന്നും അതിനാൽ മറ്റാരെയും ഇത് ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും ജീത്തു ജോസഫ് പറഞ്ഞു. താൻ മനസ്സിൽ കണ്ടിരുന്ന പല ഐഡിയകളും പിന്നീട് മറ്റ് സിനിമകളായി വന്നിട്ടുണ്ടെന്നും, അത്തരം സാഹചര്യങ്ങളിൽ ആ കഥകൾ ഉപേക്ഷിക്കാറാണ് പതിവെന്നും അദ്ദേഹം വെളിപ്പെടുത്തി.</p>
<h3>വിഷ്വൽ ക്വാളിറ്റിയിലെ വിമർശനങ്ങൾ</h3>
<p>തന്റെ സിനിമകൾക്ക് വിഷ്വൽ ക്വാളിറ്റി കുറവാണെന്ന വിമർശനത്തിനും അദ്ദേഹം വ്യക്തമായ മറുപടി നൽകി. അത് എന്റെ ടീമിന്റെയോ ടെക്നീഷ്യൻസിന്റെയോ കുഴപ്പമല്ല. എനിക്ക് സിനിമകൾ കുറച്ച് റിയലിസ്റ്റിക് ആയിരിക്കണം എന്ന നിർബന്ധമുണ്ട്. ഞാൻ ആഗ്രഹിക്കുന്ന വിഷ്വലുകൾ അത്തരത്തിലുള്ളതാണ്," അദ്ദേഹം പറഞ്ഞു.</p>
<p>സോഷ്യൽ മീഡിയയിൽ 25-ഓളം വരുന്ന ഒരു ചെറിയ വിഭാഗം ആളുകൾ നിരന്തരമായി ഇത്തരം വിമർശനങ്ങൾ ഉന്നയിച്ച് പ്രേക്ഷകരെ ബ്രെയിൻ വാഷ് ചെയ്യുകയാണെന്നും ഇതിന് പിന്നിൽ ചില പ്രത്യേക കാരണങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തന്റെ ഡ്രൈവർ പോലും ഇത്തരം പോസ്റ്റുകൾ വായിച്ച് തന്നോട് കമന്റ് പറഞ്ഞ കാര്യം അദ്ദേഹം അഭിമുഖത്തിൽ പങ്കുവെച്ചു.</p>
<p>ദൃശ്യം 3 ഉണ്ടാകുമെന്ന് സംവിധായകൻ ജീത്തു ജോസഫും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാം ഭാഗത്തിന്റെ വമ്പിച്ച വിജയത്തിന് ശേഷം ജോർജ്ജുകുട്ടിയുടെ കഥ എങ്ങനെ അവസാനിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ ജീത്തു ജോസഫിന്റെ വാക്കുകൾ പ്രകാരം, മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്സ് അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. ഇതൊരു ഫൈനൽ ചാപ്റ്റർ ആയിരിക്കും എന്നാണ് സൂചനകൾ. ജോർജ്ജുകുട്ടി നിയമത്തിന് മുന്നിൽ കീഴടങ്ങുമോ അതോ ഒരിക്കൽ കൂടി പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുമോ എന്നതാണ് പ്രധാന ചോദ്യം.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Murali Kunnumppurath: ഏഴ് കോടി പറഞ്ഞു, 22 കോടിയായി, ഞാൻ ആശുപത്രിയിലായി; കൂടുതൽ വെളിപ്പെടുത്തി മുരളി കുന്നുംപുറത്ത്</title>
					<link>https://www.malayalamtv9.com/entertainment/murali-kunnumppurath-reveals-more-about-his-financial-crisis-and-struggles-he-faces-2200978.html</link>
					<pubDate>Wed, 22 Apr 2026 19:02:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/murali-kunnumppurath-reveals-more-about-his-financial-crisis-and-struggles-he-faces-2200978.html</guid>
					<description><![CDATA[<p>Murali Kunnumppurath Financial Crisis Controversy: മാളികപ്പുറത്തിൻ്റെ സംവിധായകനാണെന്ന് കരുതിയാണ് ആദ്യം സിനിമ പിടിക്കാൻ ഇറങ്ങിയത്. പിന്നീടാണ് ചിത്രം ഉണ്ണി മുകുന്ദനാണ് സംവിധാനം ചെയ്തതെന്ന് അറിയുന്നത്. തൻ്റെ ഫേയ്ബുക്കിലൂടെയാണ് വീഡിയോ പുറത്തുവിട്ടതെന്നും. അത് ഉടൻ തന്നെ പിൻവലിച്ചെങ്കിലും വീഡിയോയിൽ പറഞ്ഞിരിക്കുന്നതെല്ലാം സത്യസന്ധമായ കാര്യങ്ങളാണെന്നുമാണ് മുരളി വ്യക്തമാക്കുന്നത്. തൻ്റെ നിലവിലെ അവസ്ഥ സിനിമമൂലം ഉണ്ടായതാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Murali-Kunnumppurath-1.jpg" class="attachment-large size-large wp-post-image" alt="Murali Kunnumppurath" /></figure><p>കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡയെയടക്കം ഞെട്ടിച്ച വീഡിയോയാണ് നിർമ്മാതാവ് മുരളി കുന്നുംപുറത്തിൻ്റെ വീഡിയോ. ജീവിക്കാൻ വകയില്ലെന്നും, സിനിയെടുത്ത് താൻ കടത്തിലായെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിൻ്റെ വീഡിയോയാണ് വൈറലായത്. എന്നാൽ ആ വീഡിയോ പിന്നീട് മരുളി തന്നെ പിൻവലിക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇടപെടുകയും കഥാകൃത്ത് അഭിലാഷ് പിള്ളയടക്കമുള്ളവരും മുരളിയുമായും ചർച്ച നടത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.</p>
<p>ഇപ്പോഴിതാ വീഡിയോയെക്കുറിച്ചും താൻ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും കൂടുതൽ വെളിപ്പെടുത്തിയിരിക്കുകയാണ് മുരളി കുന്നുംപുറത്ത്. തൻ്റെ ഫേയ്ബുക്കിലൂടെയാണ് വീഡിയോ പുറത്തുവിട്ടതെന്നും. അത് ഉടൻ തന്നെ പിൻവലിച്ചെങ്കിലും വീഡിയോയിൽ പറഞ്ഞിരിക്കുന്നതെല്ലാം സത്യസന്ധമായ കാര്യങ്ങളാണെന്നുമാണ് മുരളി വ്യക്തമാക്കുന്നത്. തൻ്റെ നിലവിലെ അവസ്ഥ സിനിമമൂലം ഉണ്ടായതാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/entertainment/producer-murali-kunnumppurath-financial-crisis-controversy-on-sumathi-valavu-movie-abhilash-pillai-reject-allegation-2200868.html">എല്ലാവരും ചതിച്ചു, കടക്കാർ ജീവിക്കാൻ സമ്മതിക്കുന്നില്ല: സുമതി വളവിലൂടെ വൻ നഷ്ടമെന്ന് മുരളി കുന്നുംപുറത്ത്, ആരോപണം നിഷേധിച്ച് അഭിലാഷ് പിള്ള</a></strong></p>
<h3>മുരളി കുന്നുംപുറത്തിൻ്റെ  വാക്കുകൾ</h3>
<p>മാളികപ്പുറത്തിൻ്റെ സംവിധായകനാണെന്ന് കരുതിയാണ് ആദ്യം സിനിമ പിടിക്കാൻ ഇറങ്ങിയത്. പിന്നീടാണ് ചിത്രം ഉണ്ണി മുകുന്ദനാണ് സംവിധാനം ചെയ്തതെന്ന് അറിയുന്നത്. കട ബാധ്യത നമുക്ക് ഒന്നും ചെയ്യാനാകില്ല അതൊരു ബാധ്യത തന്നെയാണ്. ഞാൻ അങ്ങനെ ചതിയിൽ പെട്ട ഒരാളാണ്. സിനിമ രം​ഗത്തുള്ളവർ തന്നെയാണ് ചതിച്ചത്. എന്നാൽ പിന്തുണയുമായി നിരവധി പേർ എന്നെ വിളിക്കുകയും ചെയ്തു. ഞാൻ വീഡിയോയിൽ പേരെടുത്ത പറഞ്ഞവരാണ് എന്നെ ചതിച്ചത്. അവർക്ക് സംവിധാനം പോലും അറിയില്ലായിരുന്നു.</p>
<p>നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ ഇടപ്പെട്ടിരുന്നു അതുകൊണ്ട് തന്നെ അത് വലിയ കുഴപ്പമില്ലാതെയാണ് പുറത്തുവന്നത്. കഥയായിട്ട് വന്നോളുവെന്നും സിനിമ ചെയ്യാമെന്നും പറഞ്ഞ് പലരും വിളിച്ചു. സിനിമയിലൂടെ ഉണ്ടായ കടം സിനിമയിലൂടെ തന്നെ തീർക്കാനാകുമെന്നും അവർ എനിക്ക് ധൈര്യം തന്നു.</p>
<p>സുമതി വളവിന് ഏഴ് കോടിയായെന്നാണ് പുറത്ത് പറയുന്നത്. എന്നാൽ ശരിക്കും 22 കോടി രൂപയോളം ചിലവായിട്ടുണ്ട്. ചിത്രത്തിന് നഷ്ം സംഭവിച്ചത് ആറ് കോടി രൂപയാണ്. അതുപോലെ തന്നെ ചിത്രം സാമ്പത്തികമായി വലിയ നഷ്ടം നേരിട്ടിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ ഭാ​രവാഹികൾ വിളിച്ചിരുന്നു. അവർ എല്ലാവിധ പിന്തുണയും അറിയിച്ചു. കൂടെയുണ്ടെന്നും പേടിക്കേണ്ടെന്നും അവർ പറഞ്ഞു.</p>
<p>ജൂഡ് അൻ്റണി, ഉണ്ണി മുകുന്ദൻ എന്നിവരെല്ലാം തന്നെ വിളിച്ചു. സിനിയിലൂടെ ഉണ്ടായ നഷ്ടം സിനിമ എടുത്ത് തന്നെ തീർക്കാമെന്നാണ് വിശ്വസിക്കുന്നത്. ഞാൻ ഇനി ബിസിനസിൽ കൂടുതൽ ശ്രദ്ധിക്കാമെന്നാണ് വിചാരിക്കുന്നത്. ഫുൾ സ്‌ക്രിപ്റ്റ് കേൾക്കാതെ ഇനി ഒരാളും സിനിമ എടുക്കാൻ ഇറങ്ങരുത്. എന്നെപോലെ ആർക്കും അബദ്ധം പറ്റരുത്. വൈറലായ വീഡിയോ ഒരാഴ്ച്ചയ്ക്ക് മുമ്പ് ചെയ്തതാണ്. ഞാൻ അതിന് ശേഷം ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. മാനസികമായി ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ട് വിന്നു. ഇപ്പോൾ ഞാൻ മാനസികമായി റെഡിയായി വരുന്നതേയുള്ളൂ. മറ്റൊന്നും വേണ്ട ഒരു മനുഷ്യൻ ജീവിതത്തിലേക്ക് തിരിച്ചുവരാൻ എല്ലാവരും പ്രാർത്ഥിക്കണം. അതാണ് ചെയ്യേണ്ടത്.</p>
<h3><em><strong>മുരളി കുന്നുംപുറത്തിൻ്റെ വീഡിയോ</strong></em></h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">Serious allegations against <a href="https://twitter.com/hashtag/NadhikalilSundariYamuna?src=hash&amp;ref_src=twsrc%5Etfw">#NadhikalilSundariYamuna</a> Directors Vijesh Panathur and Unni Vellora, <a href="https://twitter.com/hashtag/SumathiValavu?src=hash&amp;ref_src=twsrc%5Etfw">#SumathiValavu</a> Director Vishnu Sasi Shankar and Script writer Abhilash Pillai From Producer Murali Kunnumpurathu. <a href="https://t.co/3eBJp2BEL0">pic.twitter.com/3eBJp2BEL0</a></p>
<p>— AB George (@AbGeorge_) <a href="https://twitter.com/AbGeorge_/status/2046587218475843676?ref_src=twsrc%5Etfw">April 21, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
				</item>
							<item>
					<title>Anumol: &#8216;ബീഫ് കഴിക്കുന്ന ആളാണ് ഞാൻ, എന്നെ ആരും നിർബന്ധിച്ചിട്ടില്ല&#8217;: വിവാദത്തിൽ പ്രതികരിച്ച് അനുമോൾ</title>
					<link>https://www.malayalamtv9.com/entertainment/bigg-boss-season-7-winner-anumol-clarifying-about-shiyas-kareem-beef-controversy-2200903.html</link>
					<pubDate>Wed, 22 Apr 2026 14:59:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/bigg-boss-season-7-winner-anumol-clarifying-about-shiyas-kareem-beef-controversy-2200903.html</guid>
					<description><![CDATA[<p>Anumol About Beef Controversy: സംഭവത്തിന് പിന്നാലെ ഷിയാസിനെ എതിരെ വലിയ തോതിലുള്ള ആരോപണങ്ങളും വിമർശനങ്ങളുമാ സമൂഹ മാധ്യമങ്ങളിലൂടെ ഉയർന്നുവന്നത്. വീഡിയോയും വിമർനങ്ങളും ശക്തമായപ്പോൾ ഇക്കാര്യത്തിൽ ഷിയാസ് വിശദീകരണവുമായി എത്തിയപ്പോൾ പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. ഇപ്പോഴിതാ ഓൺലൈൻ മാധ്യമങ്ങളോട് അന്ന് ശരിക്കും എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അനുമോൾ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Anumol-About-Beef-Controversy.jpg" class="attachment-large size-large wp-post-image" alt="Anumol About Beef Controversy" /></figure><p>ബി​ഗ് ബോസ് സീസൺ 7 വിജയ് അനുമോളെ അറിയാത്തവരായിട്ട് ആരുമില്ല. സോഷ്യൽ മീഡിയകളിലും താരം സജീവമാണ്. അനുമോളെ ചുറ്റിപറ്റിയുള്ള വാർത്തകൾക്കും ആരാധകർ ഏറെയാണ്. അത്തരത്തിൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ച സംഭവമായിരുന്നു അനുമോളോട് ഷിയാസ് കരീം ബീഫ് കഴിക്കാൻ ആവശ്യപ്പെട്ടത്. 'നീ ബിജെപി ആയത് കൊണ്ടാണോ ബീഫ് കഴിക്കാത്തത്' എന്ന തരത്തിൽ ഷിയാസ് അനുമോളോട് ചോദിച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.</p>
<p>സംഭവത്തിന് പിന്നാലെ ഷിയാസിനെ എതിരെ വലിയ തോതിലുള്ള ആരോപണങ്ങളും വിമർശനങ്ങളുമാ സമൂഹ മാധ്യമങ്ങളിലൂടെ ഉയർന്നുവന്നത്. വീഡിയോയും വിമർനങ്ങളും ശക്തമായപ്പോൾ ഇക്കാര്യത്തിൽ ഷിയാസ് വിശദീകരണവുമായി എത്തിയപ്പോൾ പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. ഇപ്പോഴിതാ ഓൺലൈൻ മാധ്യമങ്ങളോട് അന്ന് ശരിക്കും എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അനുമോൾ. അനുമോളുടെ വിശദീകരണത്തിൽ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമൻ്റ് ചെയ്തിരിക്കുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/entertainment/producer-murali-kunnumppurath-financial-crisis-controversy-on-sumathi-valavu-movie-abhilash-pillai-reject-allegation-2200868.html">എല്ലാവരും ചതിച്ചു, കടക്കാർ ജീവിക്കാൻ സമ്മതിക്കുന്നില്ല: സുമതി വളവിലൂടെ വൻ നഷ്ടമെന്ന് മുരളി കുന്നുംപുറത്ത്, ആരോപണം നിഷേധിച്ച് അഭിലാഷ് പിള്ള</a></strong></p>
<p>ഷിയാസ് തന്നെ ബീഫ് കഴിക്കാൻ നിർബന്ധിച്ചിട്ടില്ലെന്നും ഇതെല്ലാം കഴിക്കുന്ന ആളാണ് താനെന്നുമാണ് അനു പറയുന്നത്. അന്ന് ഡയറ്റായതിനാലാണ് കഴിക്കാതിരുന്നതെന്നും അനുമോൾ പറയുന്നു. കഴിഞ്ഞ ഒൻപത് വർഷമായി തനിക്ക് അറിയാവുന്ന ആളാണ് ഷിയാസ് കരീം. ഞങ്ങൾ തമ്മിൽ സഹോദര ബന്ധമാണെന്നും അനു വ്യക്തമാക്കി. എന്ത് വിവാദങ്ങളും വിമർശനങ്ങളും തരണം ചെയ്ത് മുന്നോട്ട് പോകാനുള്ള ശക്തി ഷിയാസിനുണ്ടെന്നും അനുമോൾ കൂട്ടിച്ചേർത്തു.</p>
<h3>അനുമോളുടെ വാക്കുകൾ ഇങ്ങനെ</h3>
<p>അന്ന് അവിടെ വച്ച് സംസാരിച്ചത് പുറത്തുള്ള ഒരു വ്യക്തി കേൾക്കുമ്പോൾ, അല്ലെങ്കിൽ എല്ലാവർക്കും സംഭവം ഇഷ്ടപ്പെടണമെന്നില്ല. എന്നോട് ഷിയാസ് സംസാരിച്ചത്, നീ എന്താ ബീഫ് കഴിക്കാത്തെ? ബിജെപി ആയത് കൊണ്ടാണോ എന്നായിരുന്നു. അതൊരു തമാശയായിട്ട് അദ്ദേഹം ചോദിച്ചത്. ഞാൻ ബിജെപി ആയത് കൊണ്ടോ അല്ലാത്തത് കൊണ്ടോ അല്ല. പുള്ളി വെറും തമാശയ്ക്ക് ചോദിച്ചു. പക്ഷേ മറ്റുള്ളവർ കേൾക്കുമ്പോൾ, എന്നെ കഴി‍ക്കാൻ മനഃപൂർവ്വം നിർബന്ധിച്ചതാണെന്നാണ് തോന്നുന്നത്. ഈ ആരോപണം വളരെയധികം തെറ്റാണ്.</p>
<p>എന്റെ വീട്ടിൽ ബീഫ്, പോർക്ക്, മട്ടൻ, ചിക്കൻ അങ്ങനെയുള്ള എല്ലാ വിഭവങ്ങളും അച്ഛൻ വാങ്ങിക്കൊണ്ട് വന്ന്, എന്റെ അമ്മ പാചകം ചെയ്ത്, അതെല്ലാം കഴിച്ചിട്ടുള്ള വ്യക്തിയാണ് ഞാൻ. ഇതിൻ്റെയെല്ലാം രുചി അറിഞ്ഞ് തന്നെയാണ് ഞാൻ വളർന്നത്. ഷിയാസ് ഇക്ക പറഞ്ഞ സമയത്ത് ഞാൻ ബീഫ് കഴിക്കാത്തത് ആ സമയത്ത് ഞാൻ ഡയറ്റ് നോക്കുന്നത് കൊണ്ടാണ്. അന്ന് ഞാൻ ചിക്കൻ മാത്രമെ കഴിക്കുമായിരുന്നുള്ളൂ. എന്ന് കരുതി ബീഫും പോർക്കും കഴിക്കാത്ത ആളല്ല ഞാൻ.</p>
<p>വിമർശിക്കുന്നവരും പറയുന്നവരും പറയട്ടെ. അതൊന്നും നോക്കിയല്ല ഷിയാസ് ഇക്ക ജീവിക്കുന്നത്. ഇതിനെക്കാൾ വലിയ സംഭവങ്ങൾ ഇക്കയുടെ ലൈഫിൽ സംഭവിച്ചിട്ടുണ്ട്. അതെല്ലാം അദ്ദേഹം തരണം ചെയ്ത് തന്നെയാണ് ജീവിക്കുന്നത്. ആരെയും പേടിച്ച് ജീവിക്കുന്ന ആളല്ല ഷിയാസ് ഇക്ക.</p>
]]></content:encoded>
				</item>
							<item>
					<title>Murali Kunnumppurath: എല്ലാവരും ചതിച്ചു, കടക്കാർ ജീവിക്കാൻ സമ്മതിക്കുന്നില്ല: സുമതി വളവിലൂടെ വൻ നഷ്ടമെന്ന് മുരളി കുന്നുംപുറത്ത്, ആരോപണം നിഷേധിച്ച് അഭിലാഷ് പിള്ള</title>
					<link>https://www.malayalamtv9.com/entertainment/producer-murali-kunnumppurath-financial-crisis-controversy-on-sumathi-valavu-movie-abhilash-pillai-reject-allegation-2200868.html</link>
					<pubDate>Wed, 22 Apr 2026 14:23:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/producer-murali-kunnumppurath-financial-crisis-controversy-on-sumathi-valavu-movie-abhilash-pillai-reject-allegation-2200868.html</guid>
					<description><![CDATA[<p>Murali Kunnumppurath Financial Crisis Controversy: ബിസിനസ്സിലൂടെ തനിക്ക് ഒരുപാട് ചതികൾ പറ്റി. ദുബായിലും ഓസ്ട്രേലിയയിലും ആഫ്രിക്കയിലും ഒക്കെ ടൈൽസ് കയറ്റി അയച്ചിട്ട് പറ്റിക്കപ്പെട്ടു. മലയാളികൾ വഴി ഒരുപാട് പൈസ കിട്ടാനുണ്ട്. കടക്കാർ എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല. എന്നെ എല്ലാവരും ചതിച്ചു. അഭിലാഷ് പിള്ള, വിഷ്ണു.. അവനെയൊന്നും ഒരിക്കലും വിശ്വസിക്കരുത്. വിഷ്ണു&#8230; അവന് ഡയറക്ഷൻ ഒന്നും അറിയില്ല. എല്ലാവരും കള്ളന്മാരാണ്. എന്റെ നല്ലൊരു ജീവിതം ഈ സിനിമാക്കാർ എല്ലാവരും കൂടി കളഞ്ഞു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Murali-Kunnumppurath.jpg" class="attachment-large size-large wp-post-image" alt="Murali Kunnumppurath" /></figure><p>ജയസൂര്യ നായകനായ വെള്ളം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിർമാതാവാണ് മുരളി കുന്നുംപുറത്ത്. ഇപ്പോഴിതാ ബിസിസ്സിലൂടെയും സിനിമയിലൂടെയും തനിക്ക് ഒരുപാട് ചതികൾ പറ്റിയെന്നും ജീവിതം കൈവിട്ട് പോയെന്നുമുള്ള തരത്തിൽ അദ്ദേഹം പൊട്ടികരയുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ‘നദികളിൽ സുന്ദരി യമുന’, ‘സുമതി വളവ്’ അടക്കമുള്ള സിനിമകളിലൂടെ ഏകദേശം ഒൻപത് കോടിയുടെ നഷ്ടമാണ് തനിക്കുണ്ടായതെന്നും ജീവനൊടുക്കുകയല്ലാതെ മറ്റു വഴികളിലെന്നും മുരളി തൻ്റെ വീഡിയോയിലൂടെ പറയുന്നുണ്ട്.</p>
<p>സംഭവം വൈറലായതോടെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ മുരളി തന്നെ പിന്നീട് നീക്കം ചെയ്യുകയും ചെയ്തു. അതേസമയം അദ്ദേഹത്തിൻ്റെ വീഡിയോ മറ്റ് പലരും ഏറ്റപ്പിടിച്ചതിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സംഭവത്തിൽ ഇടപെട്ടു. സുമതി വളവ് സിനിമയുടെ കളക്ഷൻ കണക്കുകൾ പരിശോധിക്കുമെന്നാണ് അസോസിയേഷൻ അറിയിച്ചിരിക്കുന്നത്. കൂടാതെ കഥാകൃത്ത് അഭിലാഷ് പിള്ളയടക്കമുള്ളവരും മുരളിയുമായും ചർച്ച നടത്തുമെന്നും അസോസിയേഷൻ വ്യക്തമാക്കി.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/entertainment/akhil-marar-wife-lakshmi-getting-cyber-attack-on-his-controversial-statement-about-pregnancy-2200860.html">നിങ്ങളെ വീട്ടിലെ പെണ്ണുങ്ങളൊക്കെ വീട്ടിലാണോ പ്രസവിച്ചത്? അഖിൽ മാരാറിന്റെ പരാമർശത്തിന് ഭാര്യക്കും സൈബർ അറ്റാക്ക്</a></strong></p>
<p>അതേസമയം, സുമതി വളവ് ഒരു നഷ്ട ചിത്രമല്ലെന്നും ലാഭമായിരുന്നുവെന്നാണ് കഥാകൃത്ത് അഭിലാഷ് പിള്ളയുടെ വിശദീകരണം. സുമതി വളവ് സിനിമയിലൂടെ തനിക്ക് ഏഴ് കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും കഥാകൃത്തും സംവിധായകനും ചതിച്ചെന്നുമായിരുന്നു മുരളിയുടെ വീഡിയോയിലുള്ള ആരോപണം. ഇതിനെ പാടെ നിഷേധിച്ചുകൊണ്ടാണ് കഥാകൃത്തടക്കമുള്ളവർ രം​ഗത്തെത്തിയിരിക്കുന്നത്.</p>
<h3>മുരളി കുന്നുംപുറത്തിൻ്റെ വാക്കുകൾ</h3>
<p>‘‘എന്നെ എല്ലാവർക്കും അറിയാമെന്ന് വിശ്വസിക്കുന്നു. വെള്ളം എന്ന സിനിമ കുറെ ആളുകൾ കണ്ടിട്ടുണ്ടാവും. അത് സിനിമയ്ക്ക് വേണ്ടി കാണിച്ചതാണ്, അങ്ങനെയൊന്നുമല്ല എന്റെ യഥാർത്ഥ ജീവിതം. ഒരു സാധാരണ മനുഷ്യനാണ് ഞാൻ. ​ഇപ്പോൾ എൻ്റെ ജീവിതം വഴിമുട്ടി നിൽക്കുകയാണ്. അതുകൊണ്ടാണ് ഞാൻ നിങ്ങളുടെ മുന്നിലേക്ക് ഈ വിഡിയോയുമായി എത്തുന്നത്.</p>
<p>ബിസിനസ്സിലൂടെ തനിക്ക് ഒരുപാട് ചതികൾ പറ്റി. ദുബായിലും ഓസ്ട്രേലിയയിലും ആഫ്രിക്കയിലും ഒക്കെ ടൈൽസ് കയറ്റി അയച്ചിട്ട് പറ്റിക്കപ്പെട്ടു. മലയാളികൾ വഴി ഒരുപാട് പൈസ കിട്ടാനുണ്ട്. അങ്ങനെ ബിസിനസ്സിൽ കുറെ പണമാണ് നഷ്ടമായിരിക്കുന്നത്. ആൾക്കാരെ വിശ്വസിച്ചതിൻ്റെ പേരിൽ കുറെ പൈസ പോയി. കമ്പനിക്കാർക്ക് അടക്കം കുറെ പണം കൊടുക്കാനുണ്ട്. ​അതിനിടയ്ക്കാണ് സിനിമ എടുത്തത്. 'വെള്ളം'... അതിൽ അവസാനം അതിന്റെ പ്രൊഡ്യൂസർ ആയിപ്പോയി.</p>
<p>രണ്ടാമത് ചിത്രമായിരുന്നു 'നദികളിൽ സുന്ദരി യമുന'. ഉണ്ണി വെള്ളോറ, വിജേഷ് പാണത്തൂർ... ഈ രണ്ടാളും കള്ളം പറഞ്ഞിട്ട് എന്നെ ചതിച്ചു. അസിസ്റ്റന്റ് ഡയറക്ടറാണ് അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞു. അങ്ങനെ വീണ്ടും സിനിമ എടുത്തു. അതിൽ രണ്ടുകോടി രൂപയുടെ നഷ്ടം സംഭവിച്ചു. പിന്നീടാണ് അറിയുന്നത് ഇവർ അസിസ്റ്റന്റ് ഡയറക്ടർമാരല്ലെന്നും, ഇവർക്ക് സിനിമ ചെയ്യാൻ അറിയില്ലെന്നും.</p>
<p>പിന്നെ മൂന്നാമത് ‘സുമതി വളവ്’ ചെയ്തു. എല്ലാവരും വിചാരിച്ചത് സിനിമ വലിയ വിജയമാണെന്നാണ്. എൻറെ ജീവിതം ഇന്ന് കൈവിട്ടു പോയി. എന്റെ മക്കളുടെയും ഭാര്യയുടെയും കൂടെ ജീവിച്ച് മതിയായിട്ടില്ല, കൊതി തീർന്നിട്ടില്ല. പക്ഷേ ഈ സിനിമ കാരണം ഏഴ് കോടി രൂപയുടെ നഷ്ടം വന്നു. എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല. ഒരുപാട് കടങ്ങൾ ഉണ്ട്. അതുകൊണ്ട് ഞാൻ പോവുകയാണ്. എനിക്ക് ജീവിച്ച് കൊതി തീർന്നിട്ടില്ല.</p>
<p>​കടക്കാർ എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല. എന്നെ എല്ലാവരും ചതിച്ചു. അഭിലാഷ് പിള്ള, വിഷ്ണു.. അവനെയൊന്നും ഒരിക്കലും വിശ്വസിക്കരുത്. വിഷ്ണു... അവന് ഡയറക്ഷൻ ഒന്നും അറിയില്ല. എല്ലാവരും കള്ളന്മാരാണ്. എല്ലാവരും സത്യം അറിയണം. എന്നെ പറ്റിച്ചതാണ് ഇവരൊക്കെ. ​എന്റെ നല്ലൊരു ജീവിതം ഈ സിനിമാക്കാർ എല്ലാവരും കൂടി കളഞ്ഞു. ദൈവം അവർക്ക് മാപ്പ് കൊടുക്കാൻ പാടില്ല. എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. മരിക്കാൻ ധൈര്യമില്ല. പക്ഷേ മരിച്ചേ പറ്റൂ. മാപ്പ് സുഹൃത്തുക്കളെ മാപ്പ്.’’– എന്നായിരുന്നു മുരളിയുടെ വാക്കുകൾ.</p>
<h3>മുരളി കുന്നുംപുറത്തിൻ്റെ വീഡിയോ</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">Serious allegations against <a href="https://twitter.com/hashtag/NadhikalilSundariYamuna?src=hash&amp;ref_src=twsrc%5Etfw">#NadhikalilSundariYamuna</a> Directors Vijesh Panathur and Unni Vellora, <a href="https://twitter.com/hashtag/SumathiValavu?src=hash&amp;ref_src=twsrc%5Etfw">#SumathiValavu</a> Director Vishnu Sasi Shankar and Script writer Abhilash Pillai From Producer Murali Kunnumpurathu. <a href="https://t.co/3eBJp2BEL0">pic.twitter.com/3eBJp2BEL0</a></p>
<p>— AB George (@AbGeorge_) <a href="https://twitter.com/AbGeorge_/status/2046587218475843676?ref_src=twsrc%5Etfw">April 21, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
				</item>
							<item>
					<title>Actress Sona Nair: ഞാനും ഭർത്താവും തമ്മിൽ പ്രണയമല്ല! ബന്ധങ്ങളെ കുറിച്ച് നടി സോനാ നായർ</title>
					<link>https://www.malayalamtv9.com/entertainment/actress-sona-nair-about-relationships-says-ther-is-no-love-after-marriage-its-a-myth-2200890.html</link>
					<pubDate>Wed, 22 Apr 2026 14:09:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/actress-sona-nair-about-relationships-says-ther-is-no-love-after-marriage-its-a-myth-2200890.html</guid>
					<description><![CDATA[<p>Actress Sona Nair about Love After Marriage:ബന്ധങ്ങളെക്കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചും സോനാ നായർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാവുന്നത്. വിവാഹം കഴിഞ്ഞാൽ പിന്നെ പ്രണയം ഉണ്ടാകില്ല എന്നാണ് നടി പറയുന്നത്. എന്നാൽ അതിനേക്കാൾ ഉപരിയായ മറ്റൊരു സ്നേഹവും കരുതലും ആണ് വിവാഹിതരായാൽ ലഭിക്കുക എന്നും നടി പറയുന്നു. താനൊരു വ്യക്തിയെ പ്രണയിച്ചു ശേഷം കല്യാണം കഴിച്ചു. പക്ഷേ കല്യാണത്തിന് ശേഷം&#8230;&#8230;&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Sona-Nair.jpg" class="attachment-large size-large wp-post-image" alt="Sona Nair" /></figure><p>മലയാളികൾക്ക് സുപരിചിതയായ നടിയാണ് സോനാ നായർ. സിനിമയിലും സീരിയലിലും ഒരേപോലെ സജീവം. ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം തന്നെ വ്യത്യസ്തവും. അതിനാൽ തന്നെ സോനാ നായർ ചെയ്തുവച്ച കഥാപാത്രങ്ങളെ ഒന്നും മലയാളികൾ അത്ര പെട്ടെന്ന് മറക്കില്ല. പഴയകാല ടെലിവിഷൻ പരമ്പരകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു സോനാ നായർ. നന്മകൾ മായാത്ത ആ കാലഘട്ടത്തിലെ പല ടെലിവിഷൻ പരമ്പരകളിലെയും നായികയായും നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളായും സോ നായർ എത്തിയിട്ടുണ്ട്. തനിമയാർന്ന തന്റെ അഭിനയ ശൈലിയിലൂടെയാണ് സോന ശ്രദ്ധിക്കപ്പെടുന്നത്.</p>
<p>സിനിമയിലും സീരിയലിലും എന്നപോലെ സോഷ്യൽ മീഡിയയിലും സോന ഒരു താരം തന്നെയാണ്. നടിയുടെ പഴയകാല ഓർമ്മകളും ജീവിതത്തിലെ വിശേഷങ്ങളും എല്ലാം അറിയാൻ ആരാധകർക്ക് വലിയ താല്പര്യമാണ്. ഇപ്പോഴിതാ ബന്ധങ്ങളെക്കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചും സോനാ നായർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാവുന്നത്. വിവാഹം കഴിഞ്ഞാൽ പിന്നെ പ്രണയം ഉണ്ടാകില്ല എന്നാണ് നടി പറയുന്നത്. എന്നാൽ അതിനേക്കാൾ ഉപരിയായ മറ്റൊരു സ്നേഹവും കരുതലും ആണ് വിവാഹിതരായാൽ ലഭിക്കുക എന്നും നടി പറയുന്നു. താനൊരു വ്യക്തിയെ പ്രണയിച്ചു ശേഷം കല്യാണം കഴിച്ചു. പക്ഷേ കല്യാണത്തിന് ശേഷം നമ്മൾ ഈ പറയുന്ന പ്രണയം ഒന്നും ജീവിതത്തിൽ ഉണ്ടാകില്ല.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/akhil-marar-wife-lakshmi-getting-cyber-attack-on-his-controversial-statement-about-pregnancy-2200860.html">നിങ്ങളെ വീട്ടിലെ പെണ്ണുങ്ങളൊക്കെ വീട്ടിലാണോ പ്രസവിച്ചത്? അഖിൽ മാരാറിന്റെ പരാമർശത്തിന് ഭാര്യക്കും സൈബർ അറ്റാക്ക്</a></strong></p>
<h3>വിവാഹത്തിനുശേഷം പ്രണയം</h3>
<p>അത് പരസ്പരം ഇഷ്ടമല്ലാത്തത് കൊണ്ടല്ല. അതുകഴിഞ്ഞാൽ ആ ഒരു പ്രണയത്തിന്റെ മട്ടും ഭാവവും ഒക്കെ മാറും. വിവാഹത്തിനുശേഷം പ്രണയം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് ഉത്തരം അതാണ് വാസ്തവവും. പ്രണയത്തിനേക്കാൾ ഉപരി ഒരു ആത്മാർത്ഥമായ ബന്ധമാണ് അവിടെ പിന്നീട് ഉണ്ടാവുക. സ്നേഹം, ഓവർ ആത്മാർത്ഥത ഒക്കെയാണ് എനിക്ക് അനുഭവിക്കാനായി സാധിച്ചത്. പ്രണയമൊക്കെ ആദ്യഘട്ടത്തിൽ വന്ന് പോയി അതങ്ങ് കഴിയും. എല്ലാവർക്കും വ്യത്യസ്തമായ പ്രണയ സങ്കല്പങ്ങളാണ്. ഒരാൾ നമ്മളെ ഇങ്ങനെ പ്രണയിക്കണം എന്നോ അല്ലെങ്കിൽ തിരിച്ചും അങ്ങനെ വേണം എന്നോ ഒന്നും പറയാൻ സാധിക്കില്ല.</p>
<h3>എങ്ങനെ പ്രണയിക്കണം, പ്രണയിക്കപ്പെടണം</h3>
<p>ഒരാൾ എങ്ങനെ പ്രണയിക്കണം അല്ലെങ്കിൽ പ്രണയിക്കപ്പെടണം എന്നത് ആ വ്യക്തിയിൽ മാത്രം അധിഷ്ഠിതമാണ്. അത് വൈകാരികമായ ഒരു അനുഭവം മാത്രമാണ്. ഭാര്യയും ഭർത്താവുമായി കഴിഞ്ഞാൽ നമുക്ക് ഒരുപാട് ഉത്തരവാദിത്വങ്ങളാണ് ഉണ്ടാവുക. നമ്മൾ ഒരുകാലത്ത് പ്രണയിച്ചിരുന്നു. അതിലൂടെ ഉണ്ടാകുന്ന ഒരു സ്നേഹമൊക്കെയാണ് നമുക്ക് അനുഭവിക്കാൻ സാധിക്കുക എന്നും നടി പറയുന്നു.1996ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽകൊട്ടാരം എന്ന സിനിമയിലൂടെയാണ് സോനാ നായർ സിനിമയിലെത്തുന്നത്. പിന്നീട് നിരവധി കഥാപാത്രങ്ങളിൽ അഭിനയിച്ച സോന സിനിമയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് നരൻ എന്ന സിനിമയിലെ കുന്നുംപുറത്ത് ശാന്ത എന്ന കഥാപാത്രത്തിലൂടെയാണ്. കൂടാതെ 2004ലെ രചന എന്ന ടെലിഫിലിമിലെ അഭിനയത്തിന് താരത്തിന് കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്.</p>
]]></content:encoded>
				</item>
							<item>
					<title>സിജെ റോയിയുടെ മരണം ബിഗ് ബോസിന്റെ പ്ലാനുകള്‍ തെറ്റിച്ചു? പുതിയ സ്‌പോണ്‍സറെ കിട്ടിയില്ലേ?</title>
					<link>https://www.malayalamtv9.com/entertainment/bigg-boss-malayalam-season-8-will-cj-roy-death-delay-or-cancel-the-show-2200865.html</link>
					<pubDate>Wed, 22 Apr 2026 13:28:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Movie]]></category>
										<guid>https://www.malayalamtv9.com/entertainment/bigg-boss-malayalam-season-8-will-cj-roy-death-delay-or-cancel-the-show-2200865.html</guid>
					<description><![CDATA[<p>Bigg Boss Malayalam Season 8 in Trouble After CJ Roy’s Death: പ്രേക്ഷകരുടെ ഇനിയുള്ള കാത്തിരിപ്പ് സീസണ്‍ എട്ടിന് വേണ്ടിയുള്ളതാണ്. എന്നായിരിക്കും ഷോ ആരംഭിക്കുക എന്ന വിവരവും ഔദ്യോഗികമായി ഇനിയും പുറത്തുവിട്ടിട്ടില്ല, ഇത് പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. മുന്‍ വര്‍ഷങ്ങളില്‍ സംഭവിച്ചതുപോലെ വര്‍ഷങ്ങളുടെ കാത്തിരിപ്പ് പുതിയ സീസണിനായി വേണ്ടിവരുമോ എന്ന സംശയവും അവര്‍ക്കുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2025/11/Bigg-Boss-Malayalam-Season-7-3.jpg" class="attachment-large size-large wp-post-image" alt="Bigg Boss Malayalam Season 8 (3)" /></figure><p>ബിഗ് ബോസ് മലയാളത്തിന്റെ ഓരോ സീസണുകളും ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒട്ടേറെ ചര്‍ച്ചകള്‍ക്കും പ്രശ്‌നങ്ങള്‍ക്കും തുടക്കമിട്ടുകൊണ്ടാണ്. സീസണ്‍ ഏഴില്‍ ഉണ്ടായ സംഭവിവകാസങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ഇനിയും അവസാനിച്ചിട്ടില്ല. ബിഗ് ബോസിലേക്ക് എത്തുന്ന മത്സരാര്‍ഥികളെ കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ മാറാനും ഷോ സഹായിച്ചിട്ടുണ്ട്. അത്തരത്തില്‍ നല്ലപേര് സ്വന്തമാക്കി ഷോ വിട്ടുപോയവര്‍ നിരവധിയാണ്.</p>
<p>പ്രേക്ഷകരുടെ ഇനിയുള്ള കാത്തിരിപ്പ് സീസണ്‍ എട്ടിന് വേണ്ടിയുള്ളതാണ്. എന്നായിരിക്കും ഷോ ആരംഭിക്കുക എന്ന വിവരവും ഔദ്യോഗികമായി ഇനിയും പുറത്തുവിട്ടിട്ടില്ല, ഇത് പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. മുന്‍ വര്‍ഷങ്ങളില്‍ സംഭവിച്ചതുപോലെ വര്‍ഷങ്ങളുടെ കാത്തിരിപ്പ് പുതിയ സീസണിനായി വേണ്ടിവരുമോ എന്ന സംശയവും അവര്‍ക്കുണ്ട്.</p>
<h3>ബിഗ് ബോസ് സീസണ്‍ 7</h3>
<p>2025 നവംബറിലായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിന്റെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്. അതും കഴിഞ്ഞ് ഉടനെ വരാമെന്നും പറഞ്ഞ് അവതാരകനായ മോഹന്‍ലാല്‍ പോയതല്ലാതെ വിവരമൊന്നുമില്ലല്ലോ എന്ന പരിഭവത്തിലാണ് പ്രേക്ഷകര്‍. ഇനി വരാതിരിക്കുമോ എന്ന സംശയവും അവര്‍ക്കുണ്ട്.</p>
<p>ടെലിവിഷന്‍ താരം അനുമോളായിരുന്നു സീസണ്‍ ഏഴിന്റെ കപ്പുയര്‍ത്തിയത്. വലിയ കോളിളക്കങ്ങള്‍ ഉണ്ടായ ഈ സീസണില്‍ കുടുംബ പ്രേക്ഷകരുടെ വോട്ടെത്തിയതാകട്ടെ അനുമോളെ തേടിയും. അനുമോള്‍ വിജയിച്ചതിനെതിരെ സഹമത്സാര്‍ഥികളില്‍ പലരും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.</p>
<h3>മറ്റ് വിജയികള്‍</h3>
<p>ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണില്‍ നടന്‍ സാബുമോന്‍ അബ്ദുസമദ് ആയിരുന്നു വിജയി. രണ്ടാം സീസണ്‍ പാതിവഴിയില്‍ വെച്ച് ഉപേക്ഷിക്കേണ്ടതായി വന്നു. മൂന്നാം സീസണ്‍ അവസാനിക്കുന്നതിന് ഒരാഴ്ച മുമ്പ് നിര്‍ത്തിവെച്ചെങ്കില്‍ വോട്ടെടുപ്പിലൂടെ മണിക്കുട്ടന്‍ വിജയിയായി. നാലാം സീസണിന്റെ കപ്പുയര്‍ത്തിയത് ദില്‍ഷയാണ്. അഞ്ചാം സീസണില്‍ അഖില്‍ മാരാര്‍, ആറാം സീസണില്‍ ജിന്റോ, ഏഴാം സീസണില്‍ അനുമോള്‍ എന്നിവരാണ് വിജയികളായത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/entertainment/bigg-boss-malayalam-season-8-cancelled-the-50-show-likely-to-replace-it-on-asianet-2200462.html" target="_blank" rel="noopener">Bigg Boss Malayalam Season 8: ബിഗ് ബോസ് സീസണ്‍ 8 ഉണ്ടാകില്ലേ? പകരം ഏഷ്യാനെറ്റ് ആ ഷോ ഇറക്കുമോ?</a></strong></p>
<h3>സിജെ റോയിയുടെ മരണം വെല്ലുവിളിയായോ?</h3>
<p>ബിഗ് ബോസിന്റെ പ്രധാന സ്‌പോണ്‍സറായിരുന്നു കോണ്‍ഫിഡന്റ് ഗ്രൂപ്പ്. സിജെ റോയിയുടെ നേതൃത്വത്തിലുള്ള സ്ഥാപനം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഒട്ടുമിക്ക എല്ലാ റിയാലിറ്റി ഷോകളുടെയും സ്‌പോണ്‍സറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തിടെയാണ് സിജെ റോയ് ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന്റെ മരണം ബിസിനസ് മേഖലയ്ക്ക് തിരിച്ചടിയായത് പോലെ ബിഗ് ബോസിനെയും ബാധിച്ചോ എന്ന സംശയവും പ്രേക്ഷകര്‍ പങ്കുവെക്കുന്നു.</p>
<p>സിജെ റോയിയുടെ മരണത്തോടെ ബിഗ് ബോസിന് നഷ്ടപ്പെട്ടിരിക്കുന്നത് ഒന്നാം സമ്മാനം നല്‍കുന്ന സ്‌പോണ്‍സറെയാണ്. റോയിയുടെ സ്ഥാനത്തേക്ക് മറ്റാരെയെങ്കിലും സ്‌പോണ്‍സറായി കണ്ടെത്തേണ്ടതുണ്ടോ എന്ന കാര്യം വ്യക്തമല്ല. നിലവില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ബിഗ് ബോസില്‍ നിന്ന് പിന്മാറിയതായുള്ള വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല.</p>
<h3>ഉടന്‍ തുടങ്ങിയേക്കും</h3>
<p>ബിഗ് ബോസിന്റെ എട്ടാം സീസണിനായി ഇനി അധികം കാത്തിരിക്കേണ്ടതില്ലെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. മത്സരാര്‍ഥികള്‍ക്കായുള്ള ഒഡീഷന്‍ നടക്കുകയാണെന്നാണ് വിവരം. മാത്രമല്ല, ചെന്നൈയിലെ ബിഗ് ബോസ് സെറ്റില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും വിവരമുണ്ട്.</p>
]]></content:encoded>
				</item>
					</channel>
	</rss>
	