<?xml version="1.0" encoding="UTF-8"?>	<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	xmlns:media="http://search.yahoo.com/mrss/">
		<channel>
		 
			<title>World News in Malayalam: ലോക മലയാളം വാർത്തകൾ, Latest World News in Malayalam Online, ലോക ഇന്നത്തെ പ്രധാന മലയാളം തലക്കെട്ടുകൾ</title>
				<atom:link href="https://www.malayalamtv9.com/feedapi/world" rel="self" type="application/rss+xml" />
		<link>https://www.malayalamtv9.com/world</link>
		 
			<description>World News in Malayalam, ലോക മലയാളം വാർത്തകൾ: Latest World News and Breaking News live updates in Malayalam Online at TV9 Malayalam. Read ഇന്നത്തെ പ്രധാന മലയാളം വാർത്തകൾ, Top headline from Kerala, India and the world.</description>
				<lastBuildDate>Sat, 01 Aug 2026 00:12:41 +0530</lastBuildDate>
		<language>ml</language>
		<copyright>https://www.malayalamtv9.com</copyright>
		<generator>https://www.malayalamtv9.com</generator>
		<image>
		<url>https://static.malayalamtv9.com/uploads/2024/09/Tv9-Malayalam-Logo-200x200-1.png</url>
		 
			<title>World News in Malayalam: ലോക മലയാളം വാർത്തകൾ, Latest World News in Malayalam Online, ലോക ഇന്നത്തെ പ്രധാന മലയാളം തലക്കെട്ടുകൾ</title>
				<link>https://www.malayalamtv9.com/world</link>
		<width>32</width>
		<height>32</height>
		</image>
							<item>
					<title>കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിക്കുക എന്ന് പറഞ്ഞത് വെറുതേയല്ല! വിഷപ്പാമ്പിൽ നിന്ന് പുതിയ ആന്റിവെനം</title>
					<link>https://www.malayalamtv9.com/world/scientists-discover-new-antivenom-using-protein-in-snake-blood-lower-cost-higher-results-2220137.html</link>
					<pubDate>Fri, 31 Jul 2026 12:32:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/scientists-discover-new-antivenom-using-protein-in-snake-blood-lower-cost-higher-results-2220137.html</guid>
					<description><![CDATA[<p>new antivenom using protein in snake blood: പാമ്പിൻ വിഷത്തിനെതിരേയുള്ള ചികിത്സയിൽ നിർണായക വഴിത്തിരിവാകുന്ന കണ്ടുപിടുത്തവുമായി മേരിലാൻഡ് സർവകലാശാലയിലെ ഗവേഷകർ. പാമ്പിന്റെ രക്തത്തിൽ നിന്നുള്ള ​ചില പ്രോട്ടീനുകൾ ഉപയോഗിച്ചുകൊണ്ട് കൂടുതൽ സുരക്ഷിതമായ ആന്റിവെനം നിർമ്മിക്കാൻ സാധിക്കും എന്ന വിപ്ലവകരമായ കണ്ടുപിടുത്തമാണ് പ്രൊഫസറും പ്രമുഖ ജീവശാസ്ത്രജ്ഞനുമായ ഡോ. ഷോൺ കരോളിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം നടത്തിയിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/new-antivenom-using-protein-in-snake-blood.jpg" class="attachment-large size-large wp-post-image" alt="New Antivenom Using Protein In Snake Blood" /></figure><p><strong>വാഷിങ്ടൺ:</strong> പാമ്പിൻ വിഷത്തിനെതിരേയുള്ള ചികിത്സയിൽ നിർണായക വഴിത്തിരിവാകുന്ന കണ്ടുപിടുത്തവുമായി<br />
മേരിലാൻഡ് സർവകലാശാലയിലെ ഗവേഷകർ രംഗത്ത്. പാമ്പിന്റെ രക്തത്തിൽ നിന്നുള്ള ​ചില പ്രോട്ടീനുകൾ ഉപയോഗിച്ചുകൊണ്ട് കൂടുതൽ സുരക്ഷിതമായ ആന്റിവെനം നിർമ്മിക്കാൻ സാധിക്കും എന്ന വിപ്ലവകരമായ കണ്ടുപിടുത്തമാണ് യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡിലെ പ്രൊഫസറും പ്രമുഖ ജീവശാസ്ത്രജ്ഞനുമായ ഡോ. ഷോൺ കരോളിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം നടത്തിയിരിക്കുന്നത്. പാമ്പിൻ വിഷം മറ്റുള്ളവർക്ക് അ‌പകടകരമാകുമ്പോഴും പാമ്പുകൾക്ക് അ‌വ അ‌പകടമാകുന്നില്ല. അ‌ത് എന്തുകൊണ്ട് എന്ന വർഷങ്ങളായുള്ള ചോദ്യത്തിന്റെ പിന്നാലെയുള്ള സഞ്ചാരമാണ് ഈ നിർണായക കണ്ടുപിടുത്തത്തിലേക്ക് ശാസ്ത്രജ്ഞരെ എത്തിച്ചിരിക്കുന്നത്.</p>
<p>വിഷപ്പാമ്പുകളുടെ രക്തത്തിൽ സ്വന്തം വിഷബാധയെ തടയാൻ ശേഷിയുള്ള പ്രകൃതിദത്ത പ്രതിരോധ സംവിധാനമുണ്ട്. അ‌തായത് സ്വന്തം വിഷം ശരീരത്തിലെത്തിയാൽ പാമ്പുകൾക്ക് ഒന്നും സംഭവിക്കാത്തതിന് കാരണം അവയുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന പ്രത്യേക പ്രോട്ടീനുകളാണ് (Serum Proteins). ഈ പ്രോട്ടീനുകൾ വിഷത്തിലെ മാരകമായ ഘടകങ്ങളെ കണ്ടുപിടിച്ച് നിർവീര്യമാക്കുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/thrikkadavoor-sivarajus-mahout-stabbed-to-death-in-kollam-one-person-in-custody-2220111.html">തൃക്കടവൂർ ശിവരാജുവിന്റെ മൂന്നാം പാപ്പാൻ കുത്തേറ്റ് മരിച്ചു; ​ഒരാൾ കസ്റ്റഡിയിൽ</a></strong></p>
<p>ഇത് സംബന്ധിച്ച് പഠനം നടത്തിയ ഗവേഷക സംഘം പാമ്പിന്റെ വിഷത്തിൽ രക്തസ്രാവത്തിനും കോശങ്ങളുടെ നാശത്തിനും കാരണമാകുന്ന 'മെറ്റലോപ്രോട്ടീനേസുകൾ' (Metalloproteinases - MPs) എന്ന രാസാഗ്നികളെ (Enzymes) നിർവീര്യമാക്കാൻ അവയുടെ രക്തത്തിലെ പ്രോട്ടീനുകൾക്ക് സാധിക്കും എന്നാണ് കണ്ടെത്തിയിരിക്കുന്നത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, ഡോ. കരോളിന്റെ ലാബിൽ നടത്തിയ പരീക്ഷണങ്ങളിൽ, പാമ്പിന്റെ രക്തത്തിലുള്ള 'FETUA-2', 'FETUA-3' എന്നീ രണ്ട് പ്രോട്ടീനുകൾ ഒരുമിച്ച് ചേരുമ്പോൾ വിഷത്തിനെതിരെ പൂർണ്ണ പ്രതിരോധം സൃഷ്ടിക്കപ്പെടുന്നതായി കണ്ടെത്തി.</p>
<p>നിലവിൽ കുതിര, ആട് തുടങ്ങിയ മൃഗങ്ങളിൽ പാമ്പുവിഷം ചെറിയ അളവിൽ കുത്തിവെച്ച് നിർമ്മിക്കുന്ന ആന്റിവെനുകളാണ് പ്രധാനമായും ഉപയോഗത്തിലുള്ളത്. എന്നാൽ ഇവ ചില മനുഷ്യരിൽ കടുത്ത അലർജിക്കും പാർശ്വഫലങ്ങൾക്കും കാരണമാകാറുണ്ട്. എന്നാൽ പുതിയ കണ്ടെത്തലിന്റെ അ‌ടിസ്ഥാനത്തിൽ പാമ്പുകളുടെ രക്തത്തിലെ സ്വാഭാവിക പ്രോട്ടീനുകളെ ആസ്പദമാക്കി മരുന്ന് വികസിപ്പിക്കുന്നത് കൂടുതൽ സുരക്ഷിതമായ ആന്റിവെനുകൾ നിർമ്മിക്കാൻ സഹായിക്കും എന്ന് വിലയിരുത്തപ്പെടുന്നു.</p>
<p>പാമ്പിന്റെ രക്തത്തിൽ നിന്നുള്ള ഈ പ്രോട്ടീൻ മിശ്രിതം കുതിരകളിലും ആടുകളിലും വിഷം കുത്തിവെച്ച് നിർമ്മിക്കുന്ന നിലവിലെ ആന്റിവെനങ്ങളേക്കാൾ പത്തിരട്ടി ശേഷിയുള്ളതാണ്. വിഷബാധയേറ്റ എലികളിൽ നടത്തിയ പരീക്ഷണത്തിൽ, ഈ രണ്ട് പ്രോട്ടീനുകളുടെ മിശ്രിതം നൽകിയപ്പോൾ വിഷത്തിന്റെ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കുകയും എലികൾ ജീവൻ വീണ്ടെടുക്കുകയും ചെയ്തു എന്ന് ഗവേഷകർ പറയുന്നു.</p>
<p>നിലവിൽ കുതിര, ആട് തുടങ്ങിയ മൃഗങ്ങളിൽ വിഷം ചെറിയ അളവിൽ നൽകി ആന്റിവെനം സൃഷ്ടിച്ചെടുക്കുന്ന രീതി ഏറെ ചിലവേറിയതാണ്. മാത്രമല്ല ഇതിന് പാർശ്വഫലങ്ങൾക്കും അലർജികൾക്കും സാധ്യതയേറെയാണ്. ഓരോ ബാച്ചിലെയും മരുന്നിന്റെ വീര്യത്തിൽ വ്യത്യാസങ്ങൾ വരാം. എന്നാൽ പാമ്പുകളുടെ രക്തത്തിലെ പ്രോട്ടീൻ ഘടന അടിസ്ഥാനമാക്കി ലാബുകളിൽ കൃത്രിമമായി ഈ പ്രതിരോധ പ്രോട്ടീനുകൾ നിർമ്മിച്ചെടുക്കാൻ സാധിച്ചാൽ കുറഞ്ഞ ചെലവിൽ, കൂടുതൽ സുരക്ഷിതമായി, വൻതോതിൽ ഫലപ്രദമായ ആന്റിവെനം ഉത്പാദിപ്പിക്കാൻ സാധിക്കും.</p>
<p>നിലവിൽ ചിലയിനം പാമ്പുകളുടെ വിഷത്തിന് എതിരേ ആന്റിവെനം സുലഭവുമല്ല. എന്നാൽ പുതിയ പഠനത്തിന്റെ അ‌ടിസ്ഥാനത്തിൽ ആന്റിവെനം വികസിപ്പിക്കാൻ കഴിഞ്ഞാൽ കൂടുതൽ കാര്യക്ഷമവും കുറഞ്ഞ ചെലവിലുള്ളതുമായ 'സാർവത്രിക ആന്റിവെനം' (Universal Antivenom) ലഭ്യമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. മേരിലാൻഡിലെ ഗവേഷകരുടെ ഈ കണ്ടെത്തലുകൾ പ്രശസ്ത ശാസ്ത്ര മാസികയായ 'പി.എൻ.എ.എസ്' (PNAS - Proceedings of the National Academy of Sciences) ലാണ് പ്രസിദ്ധീകരിച്ചത്.</p>
<p>“100 വർഷമായി അണലികൾ സ്വന്തം വിഷത്തെ പ്രതിരോധിക്കുമെന്ന് ഞങ്ങൾക്കറിയാം, എന്നാൽ വളരെക്കാലമായി, അവരുടെ രക്തത്തിൽ എന്താണ് അവരെ സംരക്ഷിക്കുന്നതെന്ന് കൃത്യമായി ആർക്കും അറിയില്ലായിരുന്നു. ആകസ്മികമായ സ്വയം വിഷബാധയിൽ നിന്ന് പാമ്പുകൾക്ക് സ്വയം സംരക്ഷിക്കാനുള്ള പരിണാമത്തിന്റെ വഴി ഇതാ,” എന്ന് പഠനത്തിന് നേതൃത്വം നൽകിയ കരോളിൻ പറയുന്നു. “പ്രകൃതി പാമ്പിൽ തന്നെ ഫലപ്രദമായ ഒരു മറുമരുന്ന് പാക്കേജ് ചെയ്തിരിക്കുമ്പോൾ എന്തിനാണ് കുതിര ആന്റിബോഡികളെ ആശ്രയിക്കുന്നത്?” എന്ന് അ‌വർ ചോദിച്ചു.</p>
<p>ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം പ്രതിവർഷം 1,00,000-ത്തിലധികം ആളുകൾ പാമ്പുകടിയേറ്റ് മരിക്കുകയും ദശലക്ഷക്കണക്കിന് ആളുകൾക്ക് വൈകല്യങ്ങൾ സംഭവിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ വിഷപാമ്പുകളുടെ വകഭേദങ്ങൾ മൂലം നിലവിലെ ആന്റിവെനം ഫലിക്കാതെ വരാറുമുണ്ട്. പുതിയ കണ്ടെത്തൽ സാർവത്രിക ആന്റിവെനം വികസിപ്പിക്കാൻ വഴിയൊരുക്കുന്നതിലൂടെ പാമ്പിൻ വിഷംകൊണ്ടുള്ള അ‌പകടങ്ങൾ കൂടുതൽ ഫലപ്രദമായി തടയാനാകും.</p>
<h3>English Summary</h3>
<p>A team of researchers led by Dr. Sean Carroll, a professor and leading biologist at the University of Maryland, has found that using certain proteins from snake blood can produce a safer antivenom. The study was published in the prestigious scientific journal 'PNAS - Proceedings of the National Academy of Sciences'. The study found that when two proteins in snake blood, 'FETUA-2' and 'FETUA-3', come together, they create complete immunity against the venom.</p>
]]></content:encoded>
				</item>
							<item>
					<title>കോംഗോയിലെ കൊബോൾട്ട് ഖനനം; ആയിരക്കണക്കിന് ടൺ യുറേനിയം അനധികൃതമായി ചൈനയിലെത്തി?</title>
					<link>https://www.malayalamtv9.com/world/undeclared-uranium-thousands-of-tons-reach-china-via-congos-cobalt-trade-2220132.html</link>
					<pubDate>Fri, 31 Jul 2026 12:10:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/undeclared-uranium-thousands-of-tons-reach-china-via-congos-cobalt-trade-2220132.html</guid>
					<description><![CDATA[<p>Study Reveals Massive Unreported Uranium Exports from DRC to China: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ യുറേനിയം ഉത്പാദനം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊബോൾട്ട് വിതരണ ശൃംഖല വഴിയാണ് വലിയ അളവിൽ യുറേനിയം കടത്തിയത് എന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Smoking-Cover-3.jpg" class="attachment-large size-large wp-post-image" alt="Mining" /></figure><p>ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്ന് ആയിരക്കണക്കിന് ടൺ യുറേനിയം അനധികൃതമായി ചൈനയിലേക്ക് കടത്തിയതായി റിപ്പോർട്ട്. 2000-നും 2024-നും ഇടയിൽ ഏകദേശം 2000 മുതൽ 5000 മെട്രിക് ടൺ യുറേനിയം വരെ ഖനനം ചെയ്ത് ചൈനയിലേക്ക് കയറ്റുമതി ചെയ്തതായാണ് യു,എസ് സൃവകലാശാലകളായ വിസ്കോസിൻ മാഡിസൺ, പിൻസ്റ്റൺ എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.</p>
<p>ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ യുറേനിയം ഉത്പാദനം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊബോൾട്ട് വിതരണ ശൃംഖല വഴിയാണ് വലിയ അളവിൽ യുറേനിയം കടത്തിയത് എന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഇലക്ട്രോണിക് വാനഹങ്ങളിലെ ലിഥിയം അയൺ ബാറ്ററികൾ ഉൾപ്പടെയുള്ളവയ്ക്ക് ആവശ്യമായ പ്രധാന ഘടകമാണ് കൊബോൾട്ട്. കൊബോൾട്ടിൻ്റെ ലോകത്തിലെ ഏറ്റവും വലിയ ഉൽപ്പാദകർ കോംഗോയാണ്.</p>
<p>കോംഗോയിലെ കോപ്പർബെൽറ്റ് മേഖലയിൽ കൊബോൾട്ടിനൊപ്പം തന്നെ യുറേനിയവും ധാരാളമായി കാണപ്പെടുന്നുണ്ട്. ഇവ വേർതിരിച്ചല്ല കയറ്റുമതി ചെയ്യുന്നത് എന്നതിനാൽ കൊബോൾട്ടിനൊപ്പം യുറേനിയവും കയറ്റുമതി ചെയ്യപ്പെടുകയാണ് എന്നാണ് കണ്ടെത്തൽ. ഈ മേഖലയിൽ ഖനനം നടത്തുന്ന കമ്പനികൾ വലിയ അളവിൽ യുറേനിയവും പുറത്തെടുക്കുന്നുണ്ട് എന്ന് ഗവേഷകനായ റയാൻ മൻസുക് പറയുന്നു. ഇത്തരത്തിൽ യുറേനിയം ഖനനം ചെയ്യുന്നതും കയറ്റുമതി ചെയ്യുന്നതും അന്താരാഷ്ട്ര ആണവോർജ്ജ ഏജസിയെ അറിയിച്ചിട്ടില്ല എന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/trump-announces-historic-agreement-for-complete-disarmament-of-hamas-in-gaza-2220089.html">‘ഹമാസിനെ പൂർണമായും നിരായുധീകരിക്കും’; കരാർ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്</a></strong></p>
<p>ആഗോള തലത്തിൽ പ്രതിവർഷം 55,000 മുതൽ 65,000 മെട്രിക് ടൺ വരെയാണ് യുറേനിയം ഉത്പാദനം. ഇതിനിടെയാണ് ഈ കണക്കിൽപ്പെടാതെ വലിയ അളവിൽ യുറേനിയം കയറ്റുമതി ചെയ്യപ്പെടുന്നത്. കോംഗോയിൽ നിന്നുള്ള കൊബോൾട്ടിൻ്റെ സിംഗ ഭാഗവും ശുദ്ധീകരിക്കുന്നത് ചൈനയിലാണ്. ലോകത്തിലെ കോബോൾട്ട് റിഫൈനിംഗ് സംവിധാനങ്ങളുടെ 95 ശതാമാനവും ചൈനയിലാണ് എന്ന് ഓർക്കണം. അതിനാൽ കൊബോൾട്ടിനൊപ്പം ഖനനം ചെയ്തെടുക്കുന്ന യുറേനിയം ചൈനയിലേക്കാണ് എത്തുന്നത് എന്നാണ് ഗവേഷകരുടെ വാദം. നിലവിൽ ഈ വിധത്തിൽ ചൈനായിലെത്തിയ യുറേനിയം ഉപയോഗിച്ച് ഒരു ലൈറ്റ് വാട്ടർ ആണവ റിയാക്ടർ 25 വർഷത്തേക്ക് പ്രവർത്തിപ്പിക്കാനാകും എന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.</p>
<p>ഇതേ യുറേനിയം കൂടുതൽ സമ്പുഷ്ടീകരിച്ചാൽ ആണവായുധങ്ങളിൽ ഉപയോഗിക്കാനാകും എന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. നിലവിൽ സൈനിക ആവശ്യങ്ങൾക്കായി ഈ യുറേനിയം ഉപയോഗിക്കുന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ലെങ്കിലും നൂറുകണക്കിന് ആണവായുധങ്ങൾ നിർമ്മിക്കാൻ ഈ യുറേനിയം മതിയാകുമെന്ന് പഠനം വ്യക്താമാക്കുന്നു. എന്നാൽ യുറേനിയം കടത്തിയത് മനപ്പൂർവമാകണമെന്നില്ലെന്നും ഖനനത്തിനിടെ അബദ്ധത്തിൽ സംഭവിച്ചതാകാം എന്നും ഗവേഷകർ കരുതുന്നു. കോംഗോയിലെ ഖനനത്തെ കുറിച്ച് വിശദമായ പരിശോധന നടത്തണമെന്നും, കൊബൊൾട്ട് വിതരണ ശൃംഖലയിൽ നിന്നും യുറേനിയം സുരക്ഷിതമായി വേർതിരിക്കുന്നതിന് പ്രത്യേക നിയമങ്ങളും നിരീക്ഷണ സംവിധാനങ്ങളും കൊണ്ടുവരണമെന്നും ഗവേഷകർ ആവശ്യപ്പെടുന്നു.</p>
<p><strong>English Summary</strong></p>
<p>A new study reveals that up to 5,000 metric tons of undeclared uranium were unintentionally exported from the Democratic Republic of Congo to China between 2000 and 2024. Mixed within the cobalt supply chain, this unmonitored uranium raises severe nuclear oversight concerns, prompting calls for stricter mining regulations.</p>
]]></content:encoded>
				</item>
							<item>
					<title>UAE August Guide: പൊതു അവധി മുതൽ വിമാന സർവീസുകളിലെ മാറ്റം വരെ; യു.എ.ഇയിൽ ഓഗസ്റ്റിൽ പ്രതീക്ഷിക്കാവുന്ന പ്രധാന കാര്യങ്ങൾ</title>
					<link>https://www.malayalamtv9.com/world/uae-in-august-public-holidays-weather-updates-and-flight-changes-to-expect-2220114.html</link>
					<pubDate>Fri, 31 Jul 2026 10:55:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/uae-in-august-public-holidays-weather-updates-and-flight-changes-to-expect-2220114.html</guid>
					<description><![CDATA[<p>UAE August Guide: Prophet&#8217;s Birthday, Summer Sales, and Flight Disruptions: നിലവിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണെങ്കിലും അപ്രതീക്ഷിതമായ കാാലാവസ്ഥാ മാറ്റങ്ങൾക്ക് സാധ്യതയുണ്ട് എന്നാണ് പ്രവചനം. ഓഗസ്റ്റ് 3 വരെ ഉച്ചതിരിഞ്ഞ് മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/UAE.jpg" class="attachment-large size-large wp-post-image" alt="Uae" /></figure><p>ഈ വരുന്ന ഓഗസ്റ്റ് മാസം യു.എ.ഇ പൗരന്മാർകും പ്രവാസികൾക്കും ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതാണ്. പൊതു അവധി, കാലാവസ്ഥയിലെ മാറ്റം, ദുബയ് സമ്മർ സൈപ്രൈസ് അവസാന ഘട്ടം, വിമാന സർവിസ്സുകളിൽ നേരിടാവുന്ന തടസ്സങ്ങൾ, പുതിയ മാളിൻ്റെ ഉദ്ഘാടനം, വേനലവധിക്ക് ശേഷമുള്ള സ്കൂൾ തുറക്കൽ എന്നിങ്ങനെ ആഗസ്റ്റിൽ യു.എ.ഇയിൽ സംഭവിക്കാനിരിക്കുന്ന പ്രധാന കര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഇനി പറയുന്നത്.</p>
<p><strong>നബിദിനത്തിലെ പൊതു അവധി</strong></p>
<p>നബിദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് മാസത്തിൽ യു.എ.ഇയിലെ പൊതു സ്വകാര്യ മേഖലയിൽ ഒരു ദിവസത്തെ അവധി ലഭിക്കും. ഇസ്ലാമിക് കലണ്ടർ പ്രകാരം റബീഉൽ അവ്വൽ 12, അതായത് ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് നബിദീനം പ്രതീക്ഷിക്കുന്നത്. എന്നാൽ മാസപ്പിറവിക്ക് അനുസരിച്ചായിരിക്കും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുക.</p>
<p><strong>കാലാവസ്ഥയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം</strong></p>
<p>നിലവിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണെങ്കിലും അപ്രതീക്ഷിതമായ കാാലാവസ്ഥാ മാറ്റങ്ങൾക്ക് സാധ്യതയുണ്ട് എന്നാണ് പ്രവചനം. ഓഗസ്റ്റ് 3 വരെ ഉച്ചതിരിഞ്ഞ് മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. വേനൽ ചൂടിനൊപ്പം തന്നെ മഴയ്ക്കും സാധ്യതയുണ്ട് എന്ന് പ്രവചനങ്ങളിൽ നിന്ന് വ്യക്തമാണ്.</p>
<p><strong>ഗ്രേറ്റ് ദുബായ് സമ്മർ സെയിൽ അവസാനിക്കുന്നു</strong></p>
<p>ഗ്രേറ്റ് ദുബായ് സമ്മർ സെയിൽ ഈ വാരാന്ത്യത്തോടെ അവസാനിക്കുന്നു എന്നാണ് ഓഗസ്റ്റ് മാസത്തെ പ്രധാന മാറ്റങ്ങളിൽ ഒന്ന്. ആയിരത്തിലധികം ബ്രാൻഡുകൾക്ക് 80 ശതമാനത്തിലധികവും, ഫ്ലാഷ് സെയിലിൽ 90 ശതമാനത്തിലധികവും വിലക്കുറവാണ് ലഭിക്കുന്നത്. എന്നാൽ\ ഗ്രേറ്റ് ദുബായ് സമ്മർ സെയിലിൽ പങ്കെടുക്കാനാവാത്തവർ ദുഖിക്കേണ്ടതില്ല. ദുബായ് സമ്മർ സർപ്രൈ ഓഗസ്റ്റ് 31 വരെ നീണ്ടുനിൽക്കും എന്നതിനാൽ ഓഗസ്റ്റ് മാസം മുഴുവനും ഓഫറുകൾ പ്രതീക്ഷിക്കാം.</p>
<p><strong>വിമാന സർവ്വീസുകളിൽ തടസ്സം</strong></p>
<p>മേഖലയിലെ വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുന്നത് എയർ ഫ്രാൻസ് നീട്ടി. ദുബായിലേക്കുള്ള സർവീസുകൾ ഓഗസ്റ്റ് 11-നായിരിക്കും പുനരാരംഭിക്കുക. അൽമാട്ടിയിൽ നിന്നും, അസ്താനയിൽ നിന്നുമുള്ള സർവീസുകൾ എയർ അസ്താന ഓഗസ്റ്റ് 31 വരെ നിർത്തിവച്ചിരിക്കുകയാണ്. ദുബായിലേക്കുള്ള എല്ലാ സർവിസുകളും ഈജിയൻ എയലൈൻസും ഓഗസ്റ്റ് 31 വരെ നീർത്തിവച്ചു. ബ്രിട്ടിഷ്,എയർവെയ്സ്, സിംഗപ്പൂർ എയർലൈസ്, കാത്തേ പസഫിക്, ലുഫ്താൻസ എന്നീ വിമാന കമ്പനികൾ സർവീസുകൾ നിർത്തിവച്ച നടപടി സെപ്റ്റംബാർ, ഒക്ടോബർ മാസങ്ങളിലേക്ക് നീട്ടിയിട്ടുണ്ട്.</p>
<p><strong>സ്കൂളുകൾ തുറക്കുന്നു</strong></p>
<p>ഓഗസ്റ്റ് 31-ന് യു.എ.ഇയിലെ സ്കൂളുകൾ തുറക്കും എന്നാതാണ് ഓഗസ്റ്റ് മാസത്തിൽ നടകാനിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന്. വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ കലണ്ടർ പിന്തുടരുന്ന യു.എ.ഇയിലെ എല്ലാ സ്കുളുകളിലും ആഗസ്റ്റ് 31 തിങ്കളാഴ്ച പുതിയ അധ്യായന വർഷം ആരംഭിക്കും. നാദ് അൽ ഷെഖ ഗാർഡനിലെ ദി ഗ്രാൻഡ് മാൾ ഓഗസ്റ്റ് 19ന് ഉദ്ഘാടനം ചെയ്യും എന്നതണ് ഓഗസ്റ്റ് മാസത്തിൽ പ്രതീക്ഷിക്കാവുന്ന മറ്റൊരു മാറ്റം.</p>
<p><strong>English Summary</strong></p>
<p>August brings significant events for UAE residents, including a public holiday for the Prophet's Birthday on August 25 and unexpected summer rains. While the Great Dubai Summer Sale concludes soon, Dubai Summer Surprises continues. Anticipate international flight disruptions, the opening of a new mall, and schools reopening on August 31.</p>
]]></content:encoded>
				</item>
							<item>
					<title>‘ഹമാസിനെ പൂർണമായും നിരായുധീകരിക്കും’; കരാർ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്</title>
					<link>https://www.malayalamtv9.com/world/trump-announces-historic-agreement-for-complete-disarmament-of-hamas-in-gaza-2220089.html</link>
					<pubDate>Fri, 31 Jul 2026 09:06:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/trump-announces-historic-agreement-for-complete-disarmament-of-hamas-in-gaza-2220089.html</guid>
					<description><![CDATA[<p>Trump Declares Deal to Disarm Hamas and Form New Palestinian Govt: പാലസ്തീൻ ജനതയെ സഹായിക്കുന്നതിന് വേണ്ടിയാണ് നടപടി. പീസ് ബോർഡുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുന്ന ഒരു പുതിയ പാലസ്തീൻ സർക്കാർ രൂപികരിക്കുന്നതിൻ്റെ ഭാഗമാണിത്. കരാറിലൂടെ ഇസ്രയേലിന് സുരക്ഷ ഉറപ്പാക്കും. തീവ്രവാദത്തിൻ്റെ ഒരു കേന്ദ്രമായി ഗാസ ഇനിയൊരിക്കലും ഉപയോഗിക്കപ്പെടില്ല. നിരായുധീകരണം പൂർത്തിയാകുന്നതോടെ ഇസ്രായേൽ സേന ഗാസയിൽ നിന്നും പിന്മാറും</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/US-President-Donald-Trump.jpg" class="attachment-large size-large wp-post-image" alt="Us President Donald Trump" /></figure><p>ഗാസയിൽ പുതിയ പാലസ്തിൻ സർക്കാർ രൂപീകരിക്കുന്നതിൻ്റെ ഭാഗമായി ഹമാസിനെ പൂർണമായും നിരായുധീകരിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൽഡ് ട്രംപ്. കരാറിനെ കുറിച്ച് ഹമസിൻ്റെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എന്നാൽ കൈറോയിൽ നടക്കുന്ന മധ്യസ്ഥ ചർച്ചകൾക്ക് പിന്നാലെ ഹമസ് സായുധ പോരാട്ടം അവസാനിപ്പിച്ചേക്കും എന്ന് ബന്ധപ്പെട്ട് വൃത്തങ്ങൾ അറിയിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ ഓദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.</p>
<p>“ഗസയിലെ ഹമാസിനെയും മറ്റു സായു\ധ ഗ്രൂപ്പുകളെയും പൂർണമായി നിരായുധീകരിക്കുന്നതിനുള്ള ചരിത്രപരമായ കരറിലേക്ക് ബോർഡ് ഓഫ് പീസ് എത്തിച്ചേർന്നിരിക്കുകയാണ്.മേഖലയുടെ സുരക്ഷയ്ക്കും സമാധാനത്തിനുമുള്ള ഒരു വലിയ ചുവടുവെപ്പാണ് ഇത്” ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിൽ കുറിച്ചു. കൃത്യമായി ആസൂത്രണം ചെയ്ത ഘട്ടങ്ങളിലൂടെയാകും നിരായുധീകരണം നടപ്പിലാക്കുക എന്നും ട്രംപ് കുറിച്ചു.</p>
<p>പാലസ്തീൻ ജനതയെ സഹായിക്കുന്നതിന് വേണ്ടിയാണ് നടപടി. പീസ് ബോർഡുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുന്ന ഒരു പുതിയ പാലസ്തീൻ സർക്കാർ രൂപികരിക്കുന്നതിൻ്റെ ഭാഗമാണിത്. കരാറിലൂടെ ഇസ്രയേലിന് സുരക്ഷ ഉറപ്പാക്കും. തീവ്രവാദത്തിൻ്റെ ഒരു കേന്ദ്രമായി ഗാസ ഇനിയൊരിക്കലും ഉപയോഗിക്കപ്പെടില്ല. നിരായുധീകരണം പൂർത്തിയാകുന്നതോടെ <span style="font-weight: 400;">ഇസ്രായേൽ </span>സേന ഗാസയിൽ നിന്നും പിന്മാറും. ഗാസയുടെയും സമീപ പ്രദേശങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഇൻ്റർനാഷ്ണൽ സ്റ്റെബിലൈസേഷൻ ഫോഴ്സ് പുതിയ പാലസ്തീൻ സേനയുമായി ചേർന്ന് പ്രവർത്തിക്കും എന്നും ട്രംപ് വ്യക്തമാക്കി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/16-indians-killed-since-middle-east-conflict-began-this-year-government-says-2220071.html">Middle East Conflict: പശ്ചിമേഷ്യന്‍ സംഘര്‍ഷം കവര്‍ന്നത് 16 ഇന്ത്യക്കാരെ; കണക്കുകള്‍ പുറത്ത്‌</a></strong></p>
<p>അമേരിക്ക, തുർക്കി, ഖത്തർ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള മധ്യഥ ചർച്ചകൾ ഉടൻ കൈറോയിൽ നടക്കുമെന്ന് ഈജിപ്തിലെ അൽ-ഖാഹിറ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ യോഗം എന്നാണ് നടക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല, ഹമാസും മറ്റ് പലസ്തീൻ വിഭാഗങ്ങളും അംഗീകരിച്ച വെടിനിർത്തൽ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിനെ കുറിച്ചായിരിക്കും ചർച്ച നടക്കുക എന്നാണ് വിവരം.</p>
<p>കഴിഞ്ഞ ഒക്ടോബർ മുതൽ ഇസ്രായേലും ഹമാസും തമ്മിലുള്ള വെടി നിർത്തൽ കരാർ മുന്നോട്ടുകൊണ്ടുപോകുന്നതിൽ പ്രധാന തടസ്സമായി നിന്നത് ഹമാസിൻ്റെ നിരായുധീകരണം സംബന്ധിച്ച വിഷയമായിരുന്നു. വെടിനിർത്തൽ നിലനിൽക്കെ തന്നെ ഗാസയിൽ സംഘർഷങ്ങൾ തുടരുകയാണ്. വ്യഴ്ഗാഴ്ച നടന്ന ഇസ്രയേൽ ആക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പടെ 4 പേർ കൊല്ലപ്പെട്ടിരുന്നു.</p>
<p>അതേസമയം, ബോർഡ് ഓഫ് പീസ് അവതരിപ്പിച്ച പദ്ധതിയിലെ രണ്ട് വകുപ്പുകളിൽ വരുത്തിയ ഭേദഗതികളിൽ ഇസ്രായേലിൻ്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നാണ് ഹമാസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ നിലവിലെ കരാർ ഇസ്രായേലിൻ്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതല്ലെന്നാണ് ഇസ്രായേൽ വൃത്തങ്ങൾ അറിയിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. ചർച്ചകൾക്ക് മുന്നോടിയായി ഗാസയിൽ നിന്ന് ആയുധങ്ങൾ പൂർണ്ണമായി നീക്കം ചെയ്യണമെന്നാണ് ഇസ്രായേലിൻ്റെ ആവശ്യം.</p>
<p><strong>English Summary</strong></p>
<p>US President Donald Trump announced a historic agreement to completely disarm Hamas in phases, paving the way for a new Palestinian government in Gaza. Following disarmament, Israeli forces will withdraw, and an International Stabilization Force will assume security. However, Israel and Hamas still await mutual responses on proposed treaty amendments.</p>
]]></content:encoded>
				</item>
							<item>
					<title>Middle East Conflict: പശ്ചിമേഷ്യന്‍ സംഘര്‍ഷം കവര്‍ന്നത് 16 ഇന്ത്യക്കാരെ; കണക്കുകള്‍ പുറത്ത്‌</title>
					<link>https://www.malayalamtv9.com/india/16-indians-killed-since-middle-east-conflict-began-this-year-government-says-2220071.html</link>
					<pubDate>Fri, 31 Jul 2026 07:13:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/india/16-indians-killed-since-middle-east-conflict-began-this-year-government-says-2220071.html</guid>
					<description><![CDATA[<p>Centre Says 16 Indians Have Died Since Middle East Conflict Escalated This Year: 2026ല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പത്ത് നാവികര്‍ ഉള്‍പ്പെടെ 16 ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സൗദി അറേബ്യയില്‍ വെച്ച് ഒരാള്‍, കുവൈറ്റില്‍ രണ്ട്, ഒമാനില്‍ എട്ട്, ഇറാഖില്‍ ഒന്ന്, യുഎഇയില്‍ നാല് എന്നിങ്ങനെയാണ് കണക്കുകള്‍. ഖത്തറിലെ റാസ് ലഫാന്‍ ഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തില്‍ 12 ഇന്ത്യക്കാരും കൊല്ലപ്പെട്ടു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/16-Indians-Killed-Since-Middle-East-Conflict.jpg" class="attachment-large size-large wp-post-image" alt="16 Indians Killed Since Middle East Conflict" /></figure><p><strong>ന്യൂഡല്‍ഹി:</strong> പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം 16 ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍. പത്ത് നാവികര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടവരിലുണ്ട്. രാജ്യസഭയില്‍ എംപി ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് ഇക്കാര്യം പറഞ്ഞത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട, പരിക്കേറ്റ, കുടുങ്ങിപ്പോയ, സുരക്ഷിതമായി നാട്ടിലെത്തിയ ഇന്ത്യക്കാരുടെ എണ്ണം എത്രയാണെന്നായിരുന്നു ചോദ്യം.</p>
<p>2016ല്‍ മാത്രം കൊലപ്പെട്ടവരുടെ കണക്കാണ് 16 എന്നത്. പശ്ചിമേഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാട്ടിലെത്തിച്ചവരുടെ വിവരങ്ങളും മന്ത്രി സഭയില്‍ പങ്കുവെച്ചു.</p>
<p>2026ല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പത്ത് നാവികര്‍ ഉള്‍പ്പെടെ 16 ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സൗദി അറേബ്യയില്‍ വെച്ച് ഒരാള്‍, കുവൈറ്റില്‍ രണ്ട്, ഒമാനില്‍ എട്ട്, ഇറാഖില്‍ ഒന്ന്, യുഎഇയില്‍ നാല് എന്നിങ്ങനെയാണ് കണക്കുകള്‍. ഖത്തറിലെ റാസ് ലഫാന്‍ ഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തില്‍ 12 ഇന്ത്യക്കാരും കൊല്ലപ്പെട്ടു. ആക്രമണങ്ങളുടെ ഭാഗമല്ലാതെ മറ്റൊരു 12 പേരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും മന്ത്രി.</p>
<p>കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം രാജ്യത്തേക്ക് എത്തിക്കുന്നതിന് അവിടുത്തെ സര്‍ക്കാരുകളുമായി ഏകോപിപ്പിച്ച് സാധ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കിയതായും വിദേശകാര്യ മന്ത്രാലയം. പരിക്കേറ്റ ഇന്ത്യന്‍ പൗരന്മാരെ ആശുപത്രികളിലെത്തിച്ച് ചികിത്സ നല്‍കി. ഇവരുടെ ആരോഗ്യസ്ഥിതി ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും പ്രാദേശിക അധികൃതരും ആശുപത്രികളും വഴി കൃത്യമായി വിലയിരുത്തി. പരിക്കേറ്റവരെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാന്‍ സഹായിക്കുകയും, ലഭ്യമായ യാത്രാ മാര്‍ഗങ്ങളെ കുറിച്ച് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.</p>
<p>യുദ്ധത്തില്‍ പരിക്കേല്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്ത എല്ലാ നാവികര്‍ക്കും ഡിജിഎംഎ വെല്‍ഫെയര്‍ സ്‌കീം പ്രകാരം സഹായം നല്‍കുന്നുണ്ട്. 10 ലക്ഷം രൂപയുടെ എക്‌സ് ഗ്രേഷ്യയാണ് അനുവദിക്കുന്നത്. കൃത്യമായ പരിശോധനകള്‍ക്ക് ശേഷം ഈ തുക ദുരിതബാധിതരായ നാവികരുടെ അടുത്ത ബന്ധുക്കള്‍ക്ക് വേഗത്തില്‍ വിതരണം ചെയ്യുകയാണ്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/west-asia-conflict-pm-narendra-modi-chairs-ccs-meeting-to-review-energy-security-and-national-preparedness-2220011.html" target="_blank" rel="noopener">പശ്ചിമേഷ്യൻ സംഘർഷം: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നിർണായക സിസിഎസ് യോഗം</a></strong></p>
<p>മാരിടൈം യൂണിയന്‍ ഓഫ് ഇന്ത്യയുടെ ഓഫീസര്‍ക്കാര്‍ക്ക് 12 ലക്ഷം രൂപയും, നാഷണല്‍ യൂണിയന്‍ ഓഫ് സീഫറേഴ്‌സ് ഓഫ് ഇന്ത്യ ക്രൂവിന് 10 ലക്ഷം രൂപയും അധിക നഷ്ടപരിഹാരത്തിന് അര്‍ഹയുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>യുദ്ധം ആരംഭിച്ചതിന് ശേഷം ഇറാനില്‍ നിന്ന് 2,557 ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിച്ചിരുന്നു. ഏകദേശം 7,000 ഇന്ത്യന്‍ പൗരന്മാര്‍ ഇവിടെ ഉണ്ടാകാമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതില്‍ സെമിനാരി വിദ്യാര്‍ഥികള്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍, നാവികര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവരെല്ലാം ഉള്‍പ്പെടുന്നു.</p>
<p>യുദ്ധം കാരണം ഇറാനില്‍ പഠിക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നിരുന്നു. പ്രശ്‌നങ്ങളെല്ലാം ലഘൂകരിച്ച് ഇറാനിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പൗരന്മാര്‍ക്ക് സൗകര്യം ഒരുക്കാനുള്ള ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പുരോഗമിക്കുുന്നതായി മന്ത്രി സഭയില്‍ പറഞ്ഞു.</p>
<h3>English Summary</h3>
<p>The Central Government has informed that 16 Indian nationals have been killed since the Middle East conflict began this year. The information was shared in Parliament, highlighting the impact of the ongoing regional violence on Indian citizens. The government also outlined its efforts to assist and protect Indians in the region.</p>
]]></content:encoded>
				</item>
							<item>
					<title>Iran-US Conflict: ഇറാനില്‍ യുഎസ് വ്യോമാക്രമണം; ഹോര്‍മുസ് കടലിടുക്കിന് സമീപം എണ്ണ ടാങ്കറുകള്‍ ലക്ഷ്യമിട്ട് IRGC</title>
					<link>https://www.malayalamtv9.com/world/us-launches-airstrikes-on-iran-after-iranian-missile-attack-on-american-base-in-jordan-2219835.html</link>
					<pubDate>Thu, 30 Jul 2026 07:26:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/us-launches-airstrikes-on-iran-after-iranian-missile-attack-on-american-base-in-jordan-2219835.html</guid>
					<description><![CDATA[<p>US Airstrikes on Iran After Iranian Missile Attack on American Base in Jordan: പശ്ചിമേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഎസ് സേനയ്‌ക്കെതിരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള ശക്തമായ മറുടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് പറഞ്ഞ സെന്റ്‌കോം ബുധനാഴ്ച രാത്രി എട്ട് മണിയോടെ ആക്രമണം ആരംഭിച്ചുവെന്നും വ്യക്തമാക്കി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Donald-Trump-1.jpg" class="attachment-large size-large wp-post-image" alt="Donald Trump" /></figure><p><strong>ടെഹ്‌റാന്‍:</strong> ജോര്‍ദാനിലെ യുഎസ് സൈനിക താവളത്തിനെ നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് മറുപടിയായി ടെഹ്‌റാനില്‍ വ്യോമാക്രമണം നടത്തി സൈന്യം. ചര്‍ച്ചകള്‍ നടത്തുന്നതിനായി ഇറാനില്‍ ആക്രമണം അവസാനിപ്പിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷം നടക്കുന്ന ആദ്യ സൈനിക നടപടിയാണിത്. ജോര്‍ദാനില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് വ്യോമാക്രമണമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.</p>
<p>പശ്ചിമേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഎസ് സേനയ്‌ക്കെതിരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള ശക്തമായ മറുടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് പറഞ്ഞ സെന്റ്‌കോം ബുധനാഴ്ച രാത്രി എട്ട് മണിയോടെ ആക്രമണം ആരംഭിച്ചുവെന്നും വ്യക്തമാക്കി. ഇറാനെതിരെ അതിശക്തമായ മറുപടി ഉണ്ടാകുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് കൃത്യം ഒരു മണിക്കൂറിന് ശേഷമാണ് ആക്രമണമുണ്ടായത്. ശത്രുക്കളെ തോല്‍പ്പിക്കാന്‍ പോകുകയാണെന്നും, അവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.</p>
<h3>ജോര്‍ദാനില്‍ കനത്ത ആക്രമണം</h3>
<p>ജോര്‍ദാനില്‍ നടത്തിയ ആക്രമണത്തോടെ യുഎസും ഇറാനും തമ്മിലുള്ള പോരാട്ടങ്ങള്‍ക്ക് വീണ്ടും തുടക്കം കുറിച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച താത്കാലികമായി നിര്‍ത്തിവെച്ച സൈനിക നടപടികള്‍ അമേരിക്ക വീണ്ടും ആരംഭിച്ചു. ജോര്‍ദാനിലെ യുഎസ് ആസ്തികള്‍ക്കും വ്യോമതാവളത്തെയും ലക്ഷ്യമിട്ടാണ് ഇറാന്‍ ആക്രമണം നടത്തിയത്. എന്നാല്‍ ഇറാന്‍ അയച്ച എല്ലാ മിസൈലുകളും തകര്‍ത്തതായി യുഎസ് സൈന്യം അറിയിച്ചു.</p>
<p>അമേരിക്കയുടെ ഭീഷണി തുടരുന്നിടത്തോളം കാലം ഇറാന്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചു. ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ഭീഷണി അവസാനിപ്പിക്കാനുള്ള മുന്നറിയിപ്പും ഇറാന്‍ അമേരിക്കയ്ക്ക് നല്‍കുന്നുണ്ട്.</p>
<h3>എണ്ണ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം</h3>
<p>ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോയ മൂന്ന് എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഐആര്‍ജിസി. ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ഇറാന്‍ അംഗീകാരം നല്‍കാത്ത മൂന്ന് ടാങ്കറുകള്‍ക്ക് നേരെയാണ് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ആക്രമണം നടത്തിയത്. ചോക്ക് പോയിന്റുകള്‍ കടന്നുപോകുന്ന കപ്പലുകള്‍ക്ക് നേരെ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പും ഇറാന്‍ നല്‍കുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/us-intercepts-iranian-missiles-amid-trump-netanyahu-white-house-meeting-2219559.html" target="_blank" rel="noopener">US-Iran Conflict: മിഡിൽ ഈസ്റ്റ് വീണ്ടും പുകയുന്നു! ഇറാൻ മിസൈലുകൾ അമേരിക്ക തകർത്തു; നിർണായക നീക്കങ്ങളുമായി ട്രംപും നെതന്യാഹുവും</a></strong></p>
<h3>ഇറാന്‍ ഗ്രൂപ്പുകള്‍ക്കെതിരെ ആക്രമണം</h3>
<p>ഇറാന്‍ പിന്തുണയുള്ള മിലിഷിയകള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കോ സഖ്യകക്ഷികള്‍ക്കോ അടിസ്ഥാന സൗകര്യങ്ങള്‍ക്കോ നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് യുഎസ് അറിയിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനിലെ ഖേഷ്വം ദ്വീപില്‍ മൂന്ന് സ്‌ഫോടനങ്ങള്‍ ഉണ്ടായതായും വിവരമുണ്ട്. വരും ദിവസങ്ങളിലും സംഘര്‍ഷം രൂക്ഷമാകുമെന്ന സൂചനയാണ് പശ്ചിമേഷ്യയില്‍ നിന്ന് വരുന്നത്.</p>
<p>ആക്രമണത്തെ തുടര്‍ന്ന് ഖേഷ്വം ദ്വീപില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന നിരവധി ആളുകളെ ആശുപത്രിയിലെത്തിച്ചു. പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. വൈദ്യുതി ഗ്രിഡിന് നേരെ അമേരിക്ക നടത്തിയ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഖേഷ്വം ദ്വീപില്‍ വൈദ്യുതി തടസം ഉണ്ടായിരുന്നു. ഇത് പരിഹരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.</p>
<h3>English Summary</h3>
<p>The United States launched airstrikes on Iran in retaliation for an Iranian missile attack targeting an American military base in Jordan. The strikes mark a significant escalation in the ongoing US-Iran tensions. The latest developments have raised concerns about broader instability across the Middle East.</p>
]]></content:encoded>
				</item>
							<item>
					<title>സുഹൃത്തിൻ്റെ ജനന തീയതി ഭാഗ്യം കൊണ്ടുവന്നു; മലയാളിക്ക് യു.എ.ഇ ബിഗ് ടിക്കറ്റിൽ 25000 ദിർഹം സമ്മാനം</title>
					<link>https://www.malayalamtv9.com/world/kerala-expat-in-uae-wins-dh25000-big-ticket-e-draw-thanks-to-friends-birth-date-2219714.html</link>
					<pubDate>Wed, 29 Jul 2026 16:27:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/kerala-expat-in-uae-wins-dh25000-big-ticket-e-draw-thanks-to-friends-birth-date-2219714.html</guid>
					<description><![CDATA[<p>Friend&#8217;s Birthday Brings Luck: Kerala Expat Wins Dh25,000 in Big Ticket Draw: &#8220;സൂപ്പർ എന്നല്ലാതെ മറ്റൊരു വാക്കിലും എനിക്കിത് വിവരിക്കാനാവില്ല,&#8221; എന്നായിരുന്നു സമ്മാനം ലഭിച്ചു എന്നറിഞ്ഞ നിമിഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ ലിൻ്റോ ജോസിൻ്റെ മറുപടി. ലഭിച്ച 25,000 ദിർഹം ഗ്രൂപ്പിലെ 10 അംഗങ്ങൾക്കുമായി തുല്യമായി വീതിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Big-Ticket.jpg" class="attachment-large size-large wp-post-image" alt="Big Ticket" /></figure><p>ദുബായ്: സുഹൃത്തിൻ്റെ ജനന തിയതിയിൽ ആരംഭിക്കുന്ന ടിക്കറ്റെടുക്കാനുള്ള തീരുമാനം മലയാളിക്ക് ഭാഗ്യം കൊണ്ടുവന്നിരിക്കുകയാണ്. കഴിഞ്ഞ 30 വർഷമായി യു.എ.ഇയിൽ പ്രവാസിയായ ലിൻ്റോ ജോസ് മേച്ചേരിക്കാണ് ജൂലൈയിലെ ബിഗ് ടിക്കറ്റിൻ്റെ മൂന്നാമത്തെ വീക്കിലി ഇ-നറുക്കെടുപ്പിൽ 25,000 ദിർഹം സമ്മാനം ലഭിച്ചത്. വർഷങ്ങളായി അദ്ദേഹം സുഹൃത്തുക്കൾക്കൊപ്പം ടിക്കറ്റെടുക്കുന്നുണ്ട്. എന്നൽ ഇതാദ്യമായാണ് വിജയിയാകുന്നത്. .</p>
<p>സുഹൃത്തുക്കൾ വഴിയും സോഷ്യൽ മീഡിയയിലൂടെയുമാണ് ലിൻ്റോ ബിഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യമായി അറിയുന്നത്. സുഹൃത്തുക്കളോടൊപ്പം 10 പേരടങ്ങുന്ന ഒരു ഗ്രൂപ്പിൻ്റെ ഭാഗമായി എല്ലാ മാസവും ഇദ്ദേഹം ടിക്കറ്റുകൾ വാങ്ങാറുണ്ടായിരുന്നു. ഇത്തവണ കൂട്ടത്തിലെ ഒരു സുഹൃത്തിൻ്റെ ജന്മദിനമായ 23-ൽ തുടങ്ങുന്ന നമ്പർ എടുക്കാൻ തീരുമാനിച്ചതാണ് ഇവർക്ക് ഭാഗ്യം കൊണ്ടുവന്നത്.</p>
<p><strong>“സൂപ്പർ” വിവരിക്കാൻ മറ്റൊരു വാക്കില്ല</strong></p>
<p>"സൂപ്പർ എന്നല്ലാതെ മറ്റൊരു വാക്കിലും എനിക്കിത് വിവരിക്കാനാവില്ല," എന്നായിരുന്നു സമ്മാനം ലഭിച്ചു എന്നറിഞ്ഞ നിമിഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ ലിൻ്റോ ജോസിൻ്റെ മറുപടി. ലഭിച്ച 25,000 ദിർഹം ഗ്രൂപ്പിലെ 10 അംഗങ്ങൾക്കുമായി തുല്യമായി വീതിക്കും. സമ്മാനത്തുക കൈയിൽ കിട്ടിയ ശേഷം തൻ്റെ വിഹിതം എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/indian-tourists-can-now-book-burj-khalifa-tickets-online-using-upi-2219701.html">UPI In Burj Khalifa: ദുബായ് യാത്രക്കാർക്ക് സന്തോഷവാർത്ത: ബുർജ് ഖലീഫ ടിക്കറ്റുകൾ ഇനി യു.പി.ഐ വഴി ബുക്ക് ചെയ്യാം</a></strong></p>
<p><strong>കൂടുതൽ കരുത്തോടെ മുന്നോട്ട്</strong></p>
<p>ഒരു സമ്മാനം ലഭിച്ചു എന്ന് കരുതി ടിക്കറ്റ് എടുക്കുന്നതിൽ നിന്നും പിന്മാറില്ല എന്ന് അദ്ദേഹം പറയുന്നു. ബിഗ് ടിക്കറ്റിൽ തുടർന്നും പങ്കെടുക്കും ഇതൊരു തുടക്കം മാത്രമാണ്. സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ബിഗ് ടിക്കറ്റ് ആളുകൾക്ക് മികച്ച അവസരമാണ് നൽകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. "ശ്രമിച്ചുകൊണ്ടേയിരിക്കുക, തീർച്ചയായും ഒരു ദിവസം നിങ്ങളും വിജയിക്കും” എന്നാണ് തന്നെപ്പോലെ ഭാഗ്യം പരീക്ഷിക്കുന്നവരോട് ലിൻ്റോ പറയുന്നത്.</p>
<p><strong>2 കോടി ദിർഹം കാത്തിരിക്കുന്നു</strong></p>
<p>ബിഗ് ടിക്കറ്റിൻ്റെ ജൂലൈയിലെ ക്യാമ്പയിൻ അവസാനിക്കുന്നത് ഓഗസ്റ്റ് 3-ന് നടക്കുന്ന തത്സമയ നറുക്കെടുപ്പോടെയാണ്. ഇതിൽ വിജയിക്കുന്ന ഭാഗ്യവാന് 2 കോടി ദിർഹമാണ് ഗ്രാൻഡ് പ്രൈസായി ലഭിക്കുക. ഈ നറുക്കെടുപ്പിൽ 1,00,000 ദിർഹം വീതം അഞ്ച് പേർക്ക് സമാശ്വാസ സമ്മാനവും ലഭിക്കും. സാധാരണക്കാരുടെ ജീവിതം നിമിഷ നേരംകൊണ്ട് മാറ്റിമറിക്കുന്ന ഒന്നായി മാറുകയാണ് ദുബായ് ബിഗ് ടിക്കറ്റ്. നിരവധി മലയാളികളും ഇന്ത്യക്കാരുമാണ് ഒരോ വർഷവും ബിഗ് ടിക്കറ്റിൽ വിജയികളാകുന്നത്.</p>
<p><strong>English Summary</strong></p>
<p>Linto Jos Mechery, a Kerala expat living in the UAE for 30 years, won Dh25,000 in the Big Ticket weekly e-draw. He purchased the ticket with a 10-member group, picking a number based on a friend's birthday. The group will share the prize money equally among themselves.</p>
]]></content:encoded>
				</item>
							<item>
					<title>UPI In Burj Khalifa: ദുബായ് യാത്രക്കാർക്ക് സന്തോഷവാർത്ത: ബുർജ് ഖലീഫ ടിക്കറ്റുകൾ ഇനി യു.പി.ഐ വഴി ബുക്ക് ചെയ്യാം</title>
					<link>https://www.malayalamtv9.com/world/indian-tourists-can-now-book-burj-khalifa-tickets-online-using-upi-2219701.html</link>
					<pubDate>Wed, 29 Jul 2026 15:08:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/indian-tourists-can-now-book-burj-khalifa-tickets-online-using-upi-2219701.html</guid>
					<description><![CDATA[<p>Planning a Dubai Trip? You Can Now Use UPI for &#8216;At the Top, Burj Khalifa&#8217; Bookings: നിയോ പേ, എൻ.പി.സി.ഐ ഇൻ്റർനാഷ്ണൽ പെയ്മെൻ്റ്സ് ലിമിറ്റഡ്, എമാർ എൻ്റർടെയിൻമെൻ്റ്സ് എന്നിവ സംയുക്താമായാണ് പുതിയ പെയ്മെൻ്റ് സംവിധാനം ആവതരിപ്പിച്ചിരിക്കുന്നത്. ഇ കൊമേഴ്സ് ഇടപാടുകൾക്കായി യു.പി.ഐ സ്വീകരിക്കുന്ന യു.എ.ഇയിലെ ആദ്യത്തെ വിനോദസഞ്ചാര കേന്ദ്രമാണ് ബുർജ് ഖലീഫയിലെ അറ്റ് ദ് ടോപ്പ്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Burj-Khalifa.jpg" class="attachment-large size-large wp-post-image" alt="Burj Khalifa" /></figure><p>ദുബായ് യാത്രയിലെ ഏറ്റവും വലിയ ആകർഷണമാണ് ബുർജ് ഖലീഫ സന്ദർശിക്കുക എന്നത്. ദുബായിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിടുന്ന മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർക്ക് കാര്യങ്ങൾ ഇനി കൂടുതൽ എളുപ്പമാണ്. ബുർജ് ഖലീഫയുടെ അറ്റ് ദി ടോപ്പ് ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ ഇനി യു.പി.ഐ ഉപയോഗിക്കാം. യു.എ.യിൽ എത്തുന്നതിന് മുൻപ് തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്ത് യാത്ര കൃത്യമായി പ്ലാൻ ചെയ്യാൻ ഇത് സഹായിക്കും.</p>
<p>നിയോ പേ, എൻ.പി.സി.ഐ ഇൻ്റർനാഷ്ണൽ പെയ്മെൻ്റ്സ് ലിമിറ്റഡ്, എമാർ എൻ്റർടെയിൻമെൻ്റ്സ് എന്നിവ സംയുക്താമായാണ് പുതിയ പെയ്മെൻ്റ് സംവിധാനം ആവതരിപ്പിച്ചിരിക്കുന്നത്. ഇ കൊമേഴ്സ് ഇടപാടുകൾക്കായി യു.പി.ഐ സ്വീകരിക്കുന്ന യു.എ.ഇയിലെ ആദ്യത്തെ വിനോദസഞ്ചാര കേന്ദ്രമാണ് ബുർജ് ഖലീഫയിലെ അറ്റ് ദ് ടോപ്പ് എന്ന് കമോനികൾ വ്യക്തമാക്കി. ഇതോടെ ഇന്ത്യൻ പ്രവാസികൾക്കും വിനോദ സഞ്ചാരത്തിനായി ഇന്ത്യയിൽ നിന്നും എത്തുന്നവർക്കും തങ്ങൾക്ക് ഇഷ്ടപ്പെട്ട പെയ്മെൻ്റ് രീതി ഉപയോഗിച്ച് ഔദ്യോഗിക വെബ്സൈറ്റ് വഴി എളുപ്പത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും.</p>
<p>2022-ൽ യു.എ.ഇയിൽ ആദ്യമായി ക്യു ആർ കോഡുകൾ അടിസ്ഥാനമാക്കിയുള്ള യു.പി.ഐ പെയ്മെൻ്റുകൾ അവതരിപ്പിച്ച നിയോ പേയും എൻ.ഐ.പി.എലും തമ്മിലുള്ള സഹകരണം കൂടുതൽ വിപുലമാവുകയാണ്. ഇന്ത്യൻ യാത്രക്കാർക്ക് കടകളിലും മറ്റു സ്ഥാപനങ്ങളിലും യു.പി.ഐ ഉപയോഗിച്ച് നേരിട്ട് പണമടയ്ക്കാനുള്ള സംവിധാനം നേരത്തെ തന്നെ ലഭ്യമാണ്. ഇപ്പോൾ ഓൺലൈൻ ബുക്കിങ് ഉൾപ്പടെയുള്ള കൂടുതൽ സൗകര്യങ്ങളിലേക്ക് യു.പി.ഐ എത്തുന്നതോടെ ഇന്ത്യയുടെ യു.പി.ഐ സംവിധാനം ഇന്ത്യക്കാർ എറെ ഇഷ്ടപ്പെടുന്ന യു.എ.ഇയിലും കൂടുതൽ സജീവമാാകും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/carrying-a-power-bank-check-the-latest-safety-rules-for-uae-airlines-2219484.html">യു.എ.ഇയിലേക്ക് പറക്കുമ്പോൾ പവർബാങ്ക് കയ്യിൽ കരുതാറുണ്ടോ ? ഇക്കാര്യങ്ങൾ നിർബ്ബന്ധമായും അറിഞ്ഞിരിക്കണം !</a></strong></p>
<p>ഈ പുതിയ കാൽവെയ്പ്പ് കമ്പനിയെ സംബന്ധിച്ചിടത്തോളം ഒരു ചരിത്ര നിമിഷമാണെന്ന് നിയോ പേ സി.ഇ.ഒ വിഭോർ മുന്ധാഡ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ പെയ്മെൻ്റ് പ്ലാറ്റ്ഫോമായ യു.പി.ഐ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ ദശലക്ഷക്കണക്കിന് ഇന്ത്യൻ യാത്രികരുടെ യു.എ.ഇ സന്ദർശനം തങ്ങൾ കൂടുതൽ എളുപ്പത്തിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ദുബായിലെ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ബുർജ് ഖലീഫയിലെ അറ്റ് ദ ടോപ്പിലേക്ക് ഒരോ വർഷവും ദശലക്ഷക്കണക്കിന് സന്ദർശകരാണ് എത്തുന്നത്. ഇതിൽ വലിയൊരു ശതമാനവും ഇന്ത്യക്കാരാണ്. പുതിയ സംവിധാനം വരുന്നതോടെ ഇന്ത്യൻ സന്ദർശകർക്ക് യു.പി.ഐ ഉപയോഗിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. സങ്കീർണമായ പെയ്മെൻ്റ് സംവിധാനങ്ങൾ ഒഴിവാക്കുന്നതിലൂടെ യാത്രകൾ കൂടുതൽ ലളിതവും സുഗമവും ആക്കാൻ ഇത് സഹായിക്കും.</p>
<p><strong>English Summary</strong></p>
<p>Indian travelers visiting Dubai can now use UPI to book online tickets for "At the Top, Burj Khalifa." Enabled by a partnership between NEOPAY, NIPL, and Emaar Entertainment, this marks the first UAE attraction to accept e-commerce UPI payments, offering a seamless and familiar booking experience for Indian tourists.</p>
]]></content:encoded>
				</item>
							<item>
					<title>US-Iran Conflict: മിഡിൽ ഈസ്റ്റ് വീണ്ടും പുകയുന്നു! ഇറാൻ മിസൈലുകൾ അമേരിക്ക തകർത്തു; നിർണായക നീക്കങ്ങളുമായി ട്രംപും നെതന്യാഹുവും</title>
					<link>https://www.malayalamtv9.com/world/us-intercepts-iranian-missiles-amid-trump-netanyahu-white-house-meeting-2219559.html</link>
					<pubDate>Wed, 29 Jul 2026 06:13:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/us-intercepts-iranian-missiles-amid-trump-netanyahu-white-house-meeting-2219559.html</guid>
					<description><![CDATA[<p>Iran Launches Ballistic Missiles at US Forces in Middle East: ഇറാൻ തൊടുത്തുവിട്ട നിരവധി മിസൈലുകൾ പ്രതിരോധിച്ചതായി യുഎസ് സൈന്യം. ടെഹ്റാൻ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ വീണ്ടും ആരംഭിക്കുന്നതിനായി പ്രഖ്യാപിച്ച താത്കാലിക വെടിനിർത്തലിനിടെയാണ് ഇറാന്‍ മിസൈലാക്രമണത്തിന് ശ്രമിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Donald-Trump-and-Mojtaba-Khamenei.jpg" class="attachment-large size-large wp-post-image" alt="Donald Trump and Mojtaba Khamenei" /></figure><p><strong>വാഷിംഗ്ടൺ:</strong> ഇറാൻ തൊടുത്തുവിട്ട നിരവധി മിസൈലുകൾ പ്രതിരോധിച്ചതായി യുഎസ് സൈന്യം. ടെഹ്റാൻ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ വീണ്ടും ആരംഭിക്കുന്നതിനായി പ്രഖ്യാപിച്ച താത്കാലിക വെടിനിർത്തലിനിടെയാണ് ഇറാന്‍ മിസൈലാക്രമണത്തിന് ശ്രമിച്ചത്. എല്ലാ മിസൈലുകളും 'വിജയകരമായി പ്രതിരോധിച്ചു' എന്ന് യുഎസ്‌ സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇറാനുമായി സൗഹൃദപരമായ ചർച്ചകൾ നടക്കുന്നുണ്ടെന്ന് തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. നല്ലൊരു തീരുമാനം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പുതിയ സംഭവം അരങ്ങേറിയത്.</p>
<p>"ഇന്ന് വൈകുന്നേരം 5:45-ന് (ET) മിഡിൽ ഈസ്റ്റിൽ യുഎസ് സേനയ്ക്ക് നേരെ പെട്ടെന്നുള്ള ആക്രമണം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നിരവധി ബാലസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു" എന്ന് യുഎസ് സെൻട്രൽ കമാൻഡ് എക്സിൽ കുറിച്ചു.</p>
<h3>യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ട്വീറ്റ്‌:</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">At 5:45 p.m. ET today, Islamic Revolutionary Guard Corps forces launched multiple ballistic missiles from Iran in an attempted surprise attack on U.S. forces based in the Middle East. All Iranian missiles were successfully intercepted. U.S. forces remain vigilant and at a high…</p>
<p>— U.S. Central Command (@CENTCOM) <a href="https://x.com/CENTCOM/status/2082231500318114110?ref_src=twsrc%5Etfw">July 28, 2026</a></p></blockquote>
<p><script async src="https://platform.x.com/widgets.js" charset="utf-8"></script></p>
<p>ചര്‍ച്ചകള്‍ ഫലം കണ്ടില്ലെങ്കില്‍ ആക്രമണങ്ങള്‍ പുനഃരാരംഭിക്കുമെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ യുഎസുമായി ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന കാര്യം ഇറാന്‍ നിഷേധിച്ചിട്ടുണ്ട്. അതിനിടെ, ജോർദാനിലെ യുഎസ് താവളത്തിന് നേരെ ഇറാൻ ബാലസ്റ്റിക് മിസൈലുകൾ തൊടുത്തതായും അവ പ്രതിരോധിച്ചതായും ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്സിയോസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.</p>
<p>ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതോടെയാണ് സംഘര്‍ഷം കനത്തത്‌. ഇതിന് മറുപടിയായി ഇറാൻ, ഇസ്രായേലിനും യുഎസ് താവളങ്ങൾ സ്ഥിതിചെയ്യുന്ന ഗൾഫ് രാജ്യങ്ങൾക്കും നേരെ തിരിച്ചടിക്കുകയായിരുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/explosion-near-us-consulate-in-iraqs-erbil-gas-field-also-comes-under-attack-2219330.html">Iran-US Conflict: യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; വിറച്ച് ഇറാഖ്, കനത്ത നാശനഷ്ടം</a></strong></p>
<h3>ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച</h3>
<p>അതേസമയം, വൈറ്റ് ഹൗസിൽ വെച്ച് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. തങ്ങൾ തമ്മിൽ ഇതുവരെ നടന്നതിൽ ഏറ്റവും മികച്ച സംഭാഷണങ്ങളിൽ ഒന്നാണിതെന്നാണ്‌ നെതന്യാഹു കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്.</p>
<p>ഇറാന്‍ അണുവായുധങ്ങള്‍ സ്വന്തമാക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്ന പൊതുവായ ലക്ഷ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായും നെതന്യാഹു പറഞ്ഞു. അടച്ചിട്ട മുറിയിലെ ഈ ചർച്ചകൾ ഏകദേശം ഒന്നര മണിക്കൂർ നീണ്ടുനിന്നു. യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയുമായും ട്രംപ് കൂടിക്കാഴ്ച നടത്തി. വ്യോമ പ്രതിരോധത്തെക്കുറിച്ചും നയതന്ത്രത്തെക്കുറിച്ചും തങ്ങൾ സംസാരിച്ചതായി സെലെൻസ്‌കി പറഞ്ഞു.</p>
<h3>ബാലസ്റ്റിക് മിസൈലാക്രമണം</h3>
<p>യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ചൊവ്വാഴ്ച ചെങ്കടലിൽ വെച്ച് 'എൻസിസി ഗസൽ' എന്ന സൗദി എണ്ണക്കപ്പലിന് നേരെ ബാലസ്റ്റിക് മിസൈലാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്‌. തങ്ങൾ പ്രഖ്യാപിച്ച സൗദി തുറമുഖങ്ങളുടെ ഉപരോധം ലംഘിച്ചതിനാണ് ആക്രമണമെന്നാണ് ഹൂതി വിമതർ വ്യക്തമാക്കിയത്.</p>
<p>ഹൂതികളുടെ ഈ അവകാശവാദത്തോട് സൗദി അറേബ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ കിഴക്കൻ മേഖലയിലെ എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകൾ പ്രതിരോധിച്ചതായി സൗദി അറിയിച്ചു.</p>
<h3>English Summary</h3>
<p>US forces successfully intercepted multiple Iranian ballistic missiles launched at Middle East bases. The surprise Iranian attack marks the first major flareup after a brief lull in hostilities. President Trump met with Prime Minister Netanyahu at the White House to coordinate on Iran's nuclear threat.</p>
]]></content:encoded>
				</item>
							<item>
					<title>യു.എ.ഇയിലേക്ക് പറക്കുമ്പോൾ പവർബാങ്ക് കയ്യിൽ കരുതാറുണ്ടോ ? ഇക്കാര്യങ്ങൾ നിർബ്ബന്ധമായും അറിഞ്ഞിരിക്കണം !</title>
					<link>https://www.malayalamtv9.com/world/carrying-a-power-bank-check-the-latest-safety-rules-for-uae-airlines-2219484.html</link>
					<pubDate>Tue, 28 Jul 2026 17:31:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/carrying-a-power-bank-check-the-latest-safety-rules-for-uae-airlines-2219484.html</guid>
					<description><![CDATA[<p>No Charging Mid-Air: Emirates, Etihad, and Others Update Power Bank Policies: പവർ ബാങ്കുകളിൽ ഉപയോഗിക്കുന്ന ലിഥിയം-അയൺ, ലിഥിയം-പോളിമർ ബാറ്ററികളാണ് വില്ലനായി മാറുന്നത്. ഏതെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിച്ചാൽ ഇവ അമിതമായി ചൂടാകാനും തിപിടിക്കാനും സാധ്യതയുണ്ട്. അതിനാൽ പവർ ബാങ്കുകൾ വിമാനത്തിൻ്റെ ക്യാബിനിൽ സൂക്ഷിക്കാനാണ് വിമാന കമ്പനികൾ നിർദ്ദേശിക്കാറ്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Flight.jpg" class="attachment-large size-large wp-post-image" alt="Flight" /></figure><p>പവാർബാങ്ക് ഇന്നത്തെ കാലത്ത് എപ്പോഴും ആളുകൾ കയ്യിൽ കരുതുന്ന ഒന്നാണ്. പ്രത്യേകിച്ച് യാത്രകളിൽ എന്നാൽ വിമാന യാത്രകളിൽ പവർ ബങ്കുകളെ അത്ര പ്രോത്സാഹിപ്പിക്കാറില്ല. ഒരു തീപിടുത്തം ഉണ്ടാക്കാൻ പവർബാങ്ക് മതി എന്നതാണ് അതിന് കാരണം അടുത്തിടെ ചൈന ഈസ്റ്റേൺ എയർലൈസിൽ യാത്രാക്കാരൻ്റെ പവർബാങ്കിൽ നിന്ന് പുക ഉയർന്നത് പ്അരിഭ്രാന്തി സൃഷ്ടിച്ചിരുന്നു ഇതിനെ തുടർന്ന് പവർ ബാങ്ക് യാത്രകളിൽ കരുതുന്നതുമായി ബന്ധപ്പെട്ട് യു.എ.ഇയിലെ എമിറേറ്റ്സ്, എത്തിഹാദ്, ഫ്ലൈദുബായ്, എയർ അറേബ്യ എന്നീ വിമാനക്കമ്പനികൾ നിയന്ത്രണങ്ങളെ കുറിച്ച് യാത്രക്കാർക്ക് ഒരിക്കൽ കൂടി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.</p>
<p>പവർ ബാങ്കുകളിൽ ഉപയോഗിക്കുന്ന ലിഥിയം-അയൺ, ലിഥിയം-പോളിമർ ബാറ്ററികളാണ് വില്ലനായി മാറുന്നത്. ഏതെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിച്ചാൽ ഇവ അമിതമായി ചൂടാകാനും തിപിടിക്കാനും സാധ്യതയുണ്ട്. അതിനാൽ പവർ ബാങ്കുകൾ വിമാനത്തിൻ്റെ ക്യാബിനിൽ സൂക്ഷിക്കാനാണ് വിമാന കമ്പനികൾ നിർദ്ദേശിക്കാറ്. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ക്യാബിൻ ക്രൂവിന് ഉടൻ ഇടപെടാനാകും എന്നതിനാലാണ് ഇത്.</p>
<p><strong>എമിറേറ്റ്സ്</strong></p>
<p>യാത്രക്കാർക്ക് പരമാവധി 100 വാട്ട്-അവർ ശേഷിയുള്ള ഒരു പവർ ബാങ്ക് മാത്രമേ കൊണ്ടുപോകാൻ സാധിക്കൂ. ഉപകരണത്തിൻ്റെ ബാറ്ററി ശേഷി എത്രയാണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകണം. വിമാനത്തിനുള്ളിൽ വെച്ച് പവർ ബാങ്ക് ഉപയോഗിക്കാൻ പാടില്ല. വിമാനത്തിലെ യു.എസ്.ബി പോർട്ടുകൾ വഴിയോ പവർ സോക്കറ്റുകൾ വഴിയോ പവർ ബാങ്ക് ചാർജ് ചെയ്യാനും പാടില്ല. ഓവർ ഹെഡ് ലഗേജ് ക്യാബിനിൽ പവർ ബാങ്കുകൾ സൂക്ഷിക്കാൻ പാടില്ല. ചെക്ക്-ഇൻ ലഗേജിനുള്ളിൽ പവർ ബാങ്ക് കൊണ്ടുപോകാൻ അനുവദിക്കില്ല, സീറ്റിൻ്റെ പോക്കറ്റിലോ മുന്നിലെ സീറ്റിനടിയിലെ ബാഗിലോ വേണം ഇവ സൂക്ഷിക്കാൻ.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/explore-wadi-wurayah-how-to-visit-fujairahs-unesco-world-heritage-site-2219269.html">യു.എ.ഇയിലെ ഒരിക്കലും വറ്റാത്ത വെള്ളച്ചാട്ടം ‘വാദി വുറയ്യ’ സന്ദർശകർക്കായി തുറന്നു; എങ്ങനെ സന്ദർശിക്കാം? അറിയൂ!</a></strong></p>
<p><strong>എത്തിഹാദ്</strong></p>
<p>100 വാട്ട്-അവർ വരെയുള്ള ഒരു പവർ ബാങ്ക് മാത്രമേ എത്തിഹാദ് വിമാനങ്ങളിലും അനുവദിക്കൂ. ഇത് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗിക്കാനോ, ചാർജ് ചെയ്യാനോ പാടില്ല പവർ ബാങ്ക് എളുപ്പത്തിൽ എടുക്കാൻ കഴിയുന്ന സ്ഥലത്ത് വേണം സൂക്ഷിക്കാൻ. ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് മുന്നിലെ സീറ്റിനടിയിലോ സീറ്റിൻ്റെ പോക്കറ്റിലോ സൂക്ഷിക്കാം. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാർക്ക് സീറ്റിലെ സ്റ്റോറേജ് ഉപയോഗിക്കാം. ഓവർഹെഡ് ലോക്കറുകളിൽ ഇവ സൂക്ഷിക്കാൻ പാടില്ല.</p>
<p><strong>ഫ്ലൈദുബായ്</strong></p>
<p>160 വാട്ട്-അവറിൽ കൂടുതലോ 8 ഗ്രാമിൽ കൂടുതൽ ലിഥിയം അടങ്ങിയതോ ആയ ബാറ്ററികൾ ഫ്ലൈദുബായ് നിരോധിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ഹാൻഡ് ബാഗേജിൽ പരമാവധി 100 വാട്ട്-അവർ ശേഷിയുള്ള ഒരു പവർ ബാങ്ക് മാത്രമേ കൊണ്ടുപോകാൻ സാധിക്കു. ചെക്ക്-ഇൻ ലഗേജിൽ ഇവ അനുവദിക്കില്ല. ഫ്ലൈറ്റിൽ വെച്ച് ഉപകരണങ്ങൾ ചാർജ് ചെയ്യാനോ പവർ ബാങ്ക് റീചാർജ് ചെയ്യാനോ പാടില്ല. യാത്രയിലുടനീളം പവർ ബാങ്ക് സ്വിച്ച് ഓഫ് ചെയ്ത് വെക്കണം. സീറ്റ് പോക്കറ്റിലോ മുന്നിലെ സീറ്റിനടിയിലെ ഹാൻഡ് ബാഗേജിലോ വേണം ഇവ സൂക്ഷിക്കാൻ.</p>
<p><strong>എയർ അറേബ്യ</strong></p>
<p>എയർ അറേബ്യ പവർ ബാങ്കുകളെ സ്പെയർ ലിഥിയം ബാറ്ററികളായാണ് കണക്കാക്കുന്നത്. എമിറേറ്റ്സിനെയും ഇത്തിഹാദിനെയും പോലെ പരമാവധി 100 വാട്ട്-അവർ ശേഷിയുള്ള പവർ ബാങ്കുകൾ മാത്രമേ എയർ അറേബ്യയും അനുവദിക്കുന്നുള്ളൂ. മറ്റ് നിർദ്ദേശങ്ങൾ സമാനമാണ്.</p>
<p><strong>English Summary</strong></p>
<p>Major UAE airlines, including Emirates, Etihad, flydubai, and Air Arabia, have implemented strict safety regulations for carrying power banks on flights. Passengers are limited to one device under 100Wh, which must be kept switched off in hand luggage and cannot be used or charged during the flight to prevent fire hazards.</p>
]]></content:encoded>
				</item>
							<item>
					<title>Japan Earthquake-VIDEO: ജപ്പാനിൽ ശക്തമായ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്</title>
					<link>https://www.malayalamtv9.com/world/7-1-magnitude-earthquake-strikes-japans-kyushu-coast-tsunami-advisory-issued-2219439.html</link>
					<pubDate>Tue, 28 Jul 2026 14:49:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/7-1-magnitude-earthquake-strikes-japans-kyushu-coast-tsunami-advisory-issued-2219439.html</guid>
					<description><![CDATA[<p>Japan Issues Tsunami Alert After Massive 7.1 Magnitude Earthquake Hits Kumamoto:  പ്രാദേശിക സമയം വൈകുന്നേരം 5 മണിയോടെ തീരപ്രദേശങ്ങളിൽ ഒരു മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ അടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചില പ്രദേശങ്ങളിൽ ഇതിനോടകം തന്നെ തിരമാലകളുടെ ശക്തി വർധിച്ചിട്ടുണ്ടാകാം എന്നും ജപ്പാനിലെ വാർത്താ ഏജൻസിയായ എൻ.എച്ച്.കെ റിപ്പോർട്ട് ചെയ്തു</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Earthquake-near-Peechi-Dam-in-Thrissur.jpg" class="attachment-large size-large wp-post-image" alt="Earthquake Near Peechi Dam In Thrissur" /></figure><p>ടോക്കിയോ: ജപ്പാനിലെ തെക്കൻ മേഖലയിലെ പ്രധാന ദ്വീപായ ക്യുഷുവിലെ കുമമോട്ടോ തീരത്ത് ശക്തമായ ഭൂചലനം. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ അതി ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം ഇതേ തുടർന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 4:27-നാണ് ഭൂചലനം അനുഭവപ്പെട്ടത്. കടലിനടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം എന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഭൂചലനത്തിൻ്റെ കാഠിന്യം അളക്കുന്ന ജപ്പാൻ്റെ ഷിന്ഡോ സീസ്മിക് സ്കെയിലിൽ പരമാവധി തീവ്രതയായ 7 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.</p>
<p>&nbsp;</p>
<p><strong>സംഭവത്തിൻ്റെ വീഡിയോ</strong></p>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="ja">【地震速報】熊本県熊本地方で震度７ 津波注意報 気象庁<a href="https://t.co/fAoIlTGbTd">https://t.co/fAoIlTGbTd</a> <a href="https://t.co/CrK9DjyYMX">pic.twitter.com/CrK9DjyYMX</a></p>
<p>— NHKニュース (@nhk_news) <a href="https://x.com/nhk_news/status/2082010018560557077?ref_src=twsrc%5Etfw">July 28, 2026</a></p></blockquote>
<p><script async src="https://platform.x.com/widgets.js" charset="utf-8"></script></p>
<p>&nbsp;</p>
<p><strong>സുനാമി മുന്നറിയിപ്പ്</strong></p>
<p>പ്രാദേശിക സമയം വൈകുന്നേരം 5 മണിയോടെ തീരപ്രദേശങ്ങളിൽ ഒരു മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ അടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചില പ്രദേശങ്ങളിൽ ഇതിനോടകം തന്നെ തിരമാലകളുടെ ശക്തി വർധിച്ചിട്ടുണ്ടാകാം എന്നും ജപ്പാനിലെ വാർത്താ ഏജൻസിയായ എൻ.എച്ച്.കെ റിപ്പോർട്ട് ചെയ്തു. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ഉയർന്ന മേഖലകളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്ത നിവാരണത്തിത്തിനായി അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് പ്രധാന മന്ത്രിയുടെ ഓഫീസ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നാശനഷ്ടങ്ങൾ ഉടൻ വിലയിരുത്താനും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/explosion-near-us-consulate-in-iraqs-erbil-gas-field-also-comes-under-attack-2219330.html">Iran-US Conflict: യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; വിറച്ച് ഇറാഖ്, കനത്ത നാശനഷ്ടം</a></strong></p>
<p>ജൂൺ 25-ന് വടക്കൻ ജപ്പാനിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. എന്നാൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ ഈ വർഷം തന്നെ ഏപ്രിൽ മാസത്തിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 10 പേർക്ക് പരിക്കേൽക്കുകയും ടോക്കിയോയിലെ ഉയർന്ന കെട്ടിടങ്ങളിൽ വരെ കുലുക്കം അനുഭവപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ 8.0 തീവ്രതയ്ക്ക് മുകളിലുള്ള ഭൂചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് കാണിച്ച് ഒരാഴ്ചത്തേക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശയും നൽകിയിരുന്നു.</p>
<p>2011 മാർച്ചിൽ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർന്നുണ്ടായ സുനാമിയും ജപ്പാനിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. ഫുക്കുഷിമ ആണവ ദുരന്തത്തിന് കാരണമായ അന്നത്തെ ദുരന്തത്തിൽ ഏകദേശം 18,500 പേർക്കാണ് ജീവൻ നഷ്ടപ്പെടുകയോ, കാണാതാവുകയോ ചെയ്തത്. ലോകത്ത് ഏറ്റവും കൂടുതൽ ഭൂചലനങ്ങൾക്ക് സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. പസഫിക് സമുദ്രത്തിലെ 'റിംഗ് ഓഫ് ഫയർ'എന്ന മേഖലയിലുള്ള നാല് പ്രധാന ടെക്റ്റോണിക് പ്ലേറ്റുകൾക്ക് മുകളിലാണ് ജപ്പാൻ സ്ഥിതിചെയ്യുന്നത്. ലോകത്ത് സംഭവിക്കുന്ന ഭൂകമ്പങ്ങളുടെ 18 ശതമാനവും ഈ മേഖലയിലാണ് ഉണ്ടാകുന്നത്. എല്ലാ വർഷവും നൂറുകണക്കിന് ഭൂചലനങ്ങൾ ഇവിടെ അനുഭവപ്പെടാറുണ്ട്.</p>
<p><strong>English Summary</strong></p>
<p>A powerful 7.1-magnitude earthquake struck off the coast of Kumamoto on Japan's Kyushu island on Tuesday, triggering a tsunami advisory. The quake occurred at a depth of 10 kilometers. Authorities warned of potential one-meter-high waves reaching the coast, keeping the highly earthquake-prone nation on high alert.</p>
]]></content:encoded>
				</item>
							<item>
					<title>Iran-US Conflict: യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; വിറച്ച് ഇറാഖ്, കനത്ത നാശനഷ്ടം</title>
					<link>https://www.malayalamtv9.com/world/explosion-near-us-consulate-in-iraqs-erbil-gas-field-also-comes-under-attack-2219330.html</link>
					<pubDate>Tue, 28 Jul 2026 08:04:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/explosion-near-us-consulate-in-iraqs-erbil-gas-field-also-comes-under-attack-2219330.html</guid>
					<description><![CDATA[<p>Iraq&#8217;s Erbil Under Attack: Explosions Near US Consulate, Gas Field Also Hit: എര്‍ബിലിന് സമീപമുള്ള ഖോര്‍ മൊര്‍ വാതകപ്പാടവും ആക്രമണത്തിന് ഇരയായതായി വിവരമുണ്ട്. ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ഡ്രോണുകള്‍ തടയാന്‍ വ്യോമ പ്രതിരോധ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതായും ചില ഡ്രോണുകള്‍ വെടിവെച്ചിട്ടതായും ഇറാഖ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Iraqs-Erbil-Rocked-by-Explosions.jpg" class="attachment-large size-large wp-post-image" alt="Iraq's Erbil Rocked By Explosions" /></figure><p><strong>ടെഹ്‌റാന്‍:</strong> ഇറാഖിലെ എര്‍ബിലില്‍ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനം. ഇറാനിയന്‍ ഡ്രോണുകള്‍ മേഖലയിലുടനീളം ആക്രമണം നടത്തിയതായാണ് വിവരം. വടക്കന്‍ ഇറാഖിലെ എര്‍ബിലിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഖലീഫാന്‍, സോറന്‍ പ്രദേശങ്ങളെ ലക്ഷ്യമിട്ട് നാല് ഡ്രോണുകള്‍ എത്തിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തെ തുടര്‍ന്ന് തീപിടുത്തമുണ്ടായതായും വിവരമുണ്ട്.</p>
<p>എര്‍ബിലിന് സമീപമുള്ള ഖോര്‍ മൊര്‍ വാതകപ്പാടവും ആക്രമണത്തിന് ഇരയായതായി വിവരമുണ്ട്. ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ഡ്രോണുകള്‍ തടയാന്‍ വ്യോമ പ്രതിരോധ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതായും ചില ഡ്രോണുകള്‍ വെടിവെച്ചിട്ടതായും ഇറാഖ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ ലക്ഷ്യമിട്ട മേഖലകളില്‍ വന്‍ തീപിടുത്തമുണ്ടായി. ഇവിടങ്ങളില്‍ രണ്ട് ഡ്രോണുകള്‍ തകര്‍ന്നുവീണതായി പോലീസ് പറയുന്നു.</p>
<p>യുഎസ് കോണ്‍സുലേറ്റിന് സമീപമുള്ള പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഏഴ് സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഇറാഖി പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിയന്‍ ഡ്രോണ്‍ ആക്രമണത്തിന് മറുപടി നല്‍കുന്നതിനായി പത്തിലധികം യുദ്ധ വിമാനങ്ങളും ഡ്രോണുകളും എര്‍ബിലിന് മുകളില്‍ യുഎസ് വിന്യസിച്ചു.</p>
<p>അല്‍ അന്‍ബാര്‍ പ്രവിശ്യയില്‍ ഒരു അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ നശിപ്പിച്ചതായി ഇറാഖി മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. ഹദീത അണക്കെട്ടിന് സമീപം യുഎസ് ഡ്രോണ്‍ തകര്‍ന്നതിന്റെ ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. ആക്രമണത്തില്‍ ആളപായമില്ലെന്നാണ് ഇതുവരെ പുറത്തുവന്ന വിവരം. നാശനഷ്ടത്തിന്റെ വ്യാപ്തിയെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.</p>
<h3>ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ്</h3>
<p>ഇറാനും യുഎസും തമ്മില്‍ വീണ്ടും നയതന്ത്ര ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ശക്തമായ സൈനിക നടപടി പുനരാരംഭിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. ഇതിന് പിന്നാലെയാണ് ഇറാഖില്‍ ആക്രമണങ്ങള്‍ ഉണ്ടായത്. ചര്‍ച്ചകള്‍ക്കായി മറ്റൊരു അവസരം നല്‍കുന്നതിന് വേണ്ടി, ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ആക്രമണങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി ട്രംപ് സ്ഥിരീകരിച്ചു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/donald-trump-halts-strikes-for-talks-with-iran-mojtaba-urges-hezbollah-to-resist-2219062.html" target="_blank" rel="noopener">Iran-US Conflict: ചര്‍ച്ചകള്‍ക്കായി ആക്രമണം അവസാനിപ്പിച്ച് ട്രംപ്; ചെറുത്തുനില്‍ക്കാന്‍ ഹിസ്ബുള്ളയ്ക്ക് മൊജ്തബയുടെ നിര്‍ദേശം</a></strong></p>
<p>ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ഇറാനുമായുള്ള ആണവ കരാറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുമുള്ള കരാറില്‍ എത്തിച്ചേരുന്നതിനായാണ് ആക്രമണങ്ങള്‍ക്ക് യുഎസ് താത്കാലിക വിരാമം ഏര്‍പ്പെടുത്തിയത്. ഇറാനും ഒമാനുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഖത്തര്‍, പാകിസ്ഥാന്‍, ഈജിപ്ത്, ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്, മുതിര്‍ന്ന ഉപദേഷ്ടാവ് ജാരെഡ് കുഷ്‌നര്‍ എന്നിവരും ചര്‍ച്ചകളില്‍ സജീവ പങ്കാളികളാകുന്നു.</p>
<p>സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങള്‍ ആവശ്യപ്പെട്ടതായും അതിനായാണ് ആക്രണം താത്കാലികമായി നിര്‍ത്തിവെച്ചതെന്നും ട്രംപ് പറയുന്നു. എന്നാല്‍ നയതന്ത്ര ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കാന്‍ സാധിക്കില്ലെന്നും ട്രംപിന് അഭിപ്രായമുണ്ട്. യുഎസ് ആക്രമണങ്ങള്‍ നിര്‍ത്തിവെച്ചതിനാല്‍ തങ്ങളും പ്രതികാര നടപടികള്‍ അവസാനിപ്പിച്ചുവെന്ന് ഇറാനും പ്രതികരിച്ചു.</p>
<h3>English Summary</h3>
<p>Multiple explosions were reported near the US Consulate in Erbil, Iraq, following a suspected Iranian drone attack. The Khor Mor gas field was also targeted, raising fresh security concerns in the region. Authorities are assessing the damage as tensions in the Middle East continue to escalate.</p>
]]></content:encoded>
				</item>
							<item>
					<title>India-US Relation: ഇന്ത്യയും അമേരിക്കയും സിവില്‍ ആണവ സഹകരണം വികസിപ്പിക്കും; യുഎസ് ഉദ്യോഗസ്ഥന്‍</title>
					<link>https://www.malayalamtv9.com/india/india-and-us-to-expand-civil-nuclear-cooperation-says-us-official-2219319.html</link>
					<pubDate>Tue, 28 Jul 2026 06:54:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/india/india-and-us-to-expand-civil-nuclear-cooperation-says-us-official-2219319.html</guid>
					<description><![CDATA[<p>US Official Says India-US Civil Nuclear Cooperation to Be Expanded: ട്രംപ് ഭരണകൂടത്തിന് കീഴില്‍ ഇന്ത്യയുമായുള്ള യുഎസ് ബന്ധം, വീടുകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും അമേരിക്കയ്ക്കും ഇന്ത്യയ്ക്കും നിര്‍ണായകമായ വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു എന്ന് കപൂര്‍ പറഞ്ഞു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2025/08/Donald-Trump-and-Narendra-Modi.jpg" class="attachment-large size-large wp-post-image" alt="Donald Trump And Narendra Modi" /></figure><p><strong>ന്യൂഡല്‍ഹി:</strong> ഇന്ത്യയും യുഎസും തമ്മില്‍ പ്രതിരോധ, സിവില്‍ ആണവ സഹകരണം വികസിപ്പിക്കുമെന്ന് യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് പോള്‍ കപൂര്‍. ഹൂവര്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ ഇന്ത്യയെ കുറിച്ച് നടന്ന ഒരു ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസും ഇന്ത്യയിലെ മുന്‍ യുഎസ് അംബാസഡര്‍ ഡേവിഡ് സി മള്‍ഫോര്‍ഡും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇരുരാജ്യങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.</p>
<p>ട്രംപ് ഭരണകൂടത്തിന് കീഴില്‍ ഇന്ത്യയുമായുള്ള യുഎസ് ബന്ധം, വീടുകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും അമേരിക്കയ്ക്കും ഇന്ത്യയ്ക്കും നിര്‍ണായകമായ വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു എന്ന് കപൂര്‍ പറഞ്ഞു.</p>
<p>പ്രതിരോധ, സിവില്‍ ആണവ സഹകരണം ഞങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ വിശ്വസനീയമായ എഐയും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന മറ്റ് ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളും സ്വീകരിക്കുന്ന കാര്യവും പരിഗണിക്കുമെന്നും അദ്ദേഹം.</p>
<p>അതേസമയം, കര, കടല്‍, വ്യോമ, ബഹിരാകാശ, സൈബര്‍സ്‌പേസ് എന്നിവ ഉള്‍പ്പെടെ എല്ലാ മേഖലകളിലും പരസ്പരം പ്രവര്‍ത്തനക്ഷമത ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന പ്രതിരോധ പങ്കാളിത്തത്തിനുള്ള കരാറില്‍ ഇന്ത്യയും യുഎസും നേരത്തെ ഒപ്പുവെച്ചിരുന്നു.</p>
<h3>ഇന്ത്യയ്ക്ക് വലിയ നേട്ടം</h3>
<p>2002 മുതല്‍ അപ്പാച്ചെ, ചിനൂക്ക് ഹെലികോപ്റ്ററുകള്‍, സി-17, സി-130 ജെ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍, പി-8ഐ സമുദ്ര പട്രോള്‍ വിമാനങ്ങള്‍, എം777 ഹോവിറ്റ്‌സറുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി യുഎസ് പ്രതിരോധ ഉപകരണങ്ങള്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ സിവില്‍ ന്യൂക്ലിയര്‍ മേഖലയില്‍ പര്യവേഷണം നടത്താന്‍ അമേരിക്കന്‍ ആണവോര്‍ജ്ജ കമ്പനികള്‍ താത്പര്യപ്പെടുന്നതായും വിവരമുണ്ട്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/meet-the-key-members-of-indias-new-exam-paper-leak-prevention-task-force-2219069.html" target="_blank" rel="noopener">Task Force: പരീക്ഷകളില്‍ ഇനി ക്രമക്കേടുകളില്ല; ഇന്ത്യയുടെ ടാസ്‌ക് ഫോഴ്‌സിലുള്ളവര്‍ ഇവര്‍</a></strong></p>
<h3>ഇന്ത്യ-യുഎസ് വ്യാപാര കരാര്‍</h3>
<p>ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിന്മേലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇറക്കുമതി തീരുവ, കാര്‍ഷിക ഉത്പന്നങ്ങള്‍, ഊര്‍ജ്ജ ഇറക്കുമതി തുടങ്ങി പ്രധാന വിഷയങ്ങളില്‍ ഊന്നിയാണ് ചര്‍ച്ചകള്‍. ചര്‍ച്ചകള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാനും കരാറില്‍ എത്തിച്ചേരാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവുമായി ഇന്ത്യ നടത്തിയ നിരന്തര ചര്‍ച്ചകളുടെ ഫലമായി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ കുറഞ്ഞ നിരക്കിലെത്തിക്കാനും തീരുമാനമായിരുന്നു.</p>
<p>വ്യാപാര കരാറിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് കാര്‍ഷിക ഉത്പന്നങ്ങള്‍ കൂടുതലായി ഇറക്കുമതി ചെയ്യുമെന്നും പറയപ്പെടുന്നു. അമേരിക്കന്‍ ഫാം ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണികളിലേക്ക് എത്തുന്ന യുഎസിന്റെ ഗ്രാമീണ മേഖലകള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍.</p>
<p>ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് നേട്ടമാകുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലും അഭിപ്രായപ്പെടുന്നു. കരാര്‍ കര്‍ഷകര്‍ക്കും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും സംരംഭകര്‍ക്കും കഴിവുള്ള തൊഴിലാളികള്‍ക്കും നേട്ടമാകുമെന്നാണ് അദ്ദേഹം പറയുന്നത്.</p>
<h3>English Summary</h3>
<p>India and the United States are set to expand their civil nuclear cooperation, according to a US official. The move is expected to strengthen strategic ties and boost collaboration in the clean energy sector. The announcement comes amid growing bilateral engagement between the two countries.</p>
]]></content:encoded>
				</item>
							<item>
					<title>Wadi Wurayah: യു.എ.ഇയിലെ ഒരിക്കലും വറ്റാത്ത വെള്ളച്ചാട്ടം &#8216;വാദി വുറയ്യ&#8217; സന്ദർശകർക്കായി തുറന്നു; എങ്ങനെ സന്ദർശിക്കാം? അറിയൂ!</title>
					<link>https://www.malayalamtv9.com/world/explore-wadi-wurayah-how-to-visit-fujairahs-unesco-world-heritage-site-2219269.html</link>
					<pubDate>Mon, 27 Jul 2026 18:45:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/explore-wadi-wurayah-how-to-visit-fujairahs-unesco-world-heritage-site-2219269.html</guid>
					<description><![CDATA[<p>Fujairah&#8217;s Hidden Gem: Wadi Wurayah Waterfall Now Open for Visitors: ഫുജൈറ നഗരത്തിൽ നിന്ന് 45 കിലോമീറ്റർ അകലെ 220 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് വാദി വുറയ്യ. യു.എ.ഇയിൽ വർഷം മുഴുവൻ വറ്റാതെ കിടക്കുന്ന ഏക സ്വാഭാവിക വെള്ളച്ചാട്ടം വാദി വുറയ്യയിലാണ്. 60-ലധികം നീരുറവകളിൽ നിന്നുള്ള വെള്ളം 6 കിലോമീറ്ററോളം ഒഴുകിയാണ് ഈ വെള്ളച്ചാട്ടത്തിൽ എത്തുന്നത്. ഏകദേശം 13 മീറ്റർ ഉയരമുള്ള ഈ വെള്ളച്ചാട്ടം കഴിഞ്ഞ 10,000 വർഷങ്ങളായി വറ്റിയിട്ടില്ലെന്നാണ് ഗവേഷകർ പറയുന്നത്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Wadi-Wurayah.jpg" class="attachment-large size-large wp-post-image" alt="Wadi Wurayah" /></figure><p>യു.എ.ഇയിലെ കടുത്ത വേനൽക്കാലത്തും ഈ വെള്ളച്ചാട്ടം വറ്റാറില്ല. ചുറ്റും വരണ്ട പർവതങ്ങളാണ്. അതിനിടയിൽ പാറക്കെട്ടുകളിലൂടെ ഒഴുകുന്ന തെളിനീര് കാണാം. ഫുജൈറയിലെ ഹജർ പർവതനിരകൾക്കുള്ളിൽ പ്രകൃതി ഒളിപ്പിച്ചുവച്ച വിസ്മയമാണ് വാദി വുറയ്യ. അടുത്തിടെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ വാദി വുറയ്യ ഇടംനേടുകയും ചെയ്തു. അപൂർവമായ ജൈവ വൈവിദ്യ സമ്പത്ത് നിലനിക്കുന്ന പ്രദേശമായതിനാൽ വർഷങ്ങളായി ഈ പ്രദേശത്തേക്ക് പൊതു ജനങ്ങൾക്ക് പ്രവേശനം നൽകിയിരുന്നില്ല. എന്നാൽ നിയന്ത്രിത ഗ്രൂപ്പുകളായി പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ ഇപ്പോൾ അവസരം ഒരുക്കിയിട്ടുണ്ട്.</p>
<p>ഹൈക്കിംഗ് സീസണായ ഒക്ടോബർ ആദ്യം മുതൽ പകുതി വരെ മാത്രമേ ഇവിടേക്ക് പ്രവേശനമൊള്ളൂ. ഇതിനായി ഫുജൈറ ഹോളിഡേയ്‌സ് വഴി സന്ദർശകർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയിലാണ് സന്ദർശനം ക്രമീകരിച്ചിരിക്കുന്നത്. യു.എ.ഇ നിവാസികൾക്കും വിനോദസഞ്ചാരികൾക്കും മുൻകൂട്ടി ബുക്ക് ചെയ്ത് വാദി വുറയ്യ സന്ദർശിക്കാവുന്നാതാണ്.</p>
<p><strong>എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം?</strong></p>
<p>ഫുജൈറ ഹോളിഡേയ്‌സിൻ്റെ വെബ്‌സൈറ്റ് വഴി 'എക്സ്പ്ലോർ വാദി വുറയ്യ' എന്ന പാക്കേജ് തിരഞ്ഞെടുത്ത് ബുക്ക് ചെയ്യാം. ഗൈഡിൻ്റെ സഹായത്തോടെയുള്ള സന്ദർശനത്തിന് ഒരാൾക്ക് 300 ദിർഹം മുതലാണ് നിരക്കുകൾ ആരംഭിക്കുന്നത്. ശനിയാഴ്ചകളിൽ മാത്രമാണ് സന്ദർശനം അനുവദിക്കുന്നത്. സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണവുമുണ്ട്. അതിനാൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ യാത്രാ പദ്ധതി മുൻകൂട്ടി തയ്യാറാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/golden-sands-and-mountains-experience-the-scenic-beauty-of-etihad-rail-2219241.html">Etihad Rail: സ്വർണ നിറമുള്ള മണൽപരപ്പും പർവതനിരകളും തുരങ്കങ്ങളും; എത്തിഹാദ് റെയിലിൻ്റെ ഏറ്റവും മനോഹര റൂട്ട് ഇതാണ് ! </a></strong></p>
<p>ഫുജൈറ നഗരത്തിൽ നിന്ന് 45 കിലോമീറ്റർ അകലെ 220 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് വാദി വുറയ്യ. യു.എ.ഇയിൽ വർഷം മുഴുവൻ വറ്റാതെ കിടക്കുന്ന ഏക സ്വാഭാവിക വെള്ളച്ചാട്ടം വാദി വുറയ്യയിലാണ്. 60-ലധികം നീരുറവകളിൽ നിന്നുള്ള വെള്ളം 6 കിലോമീറ്ററോളം ഒഴുകിയാണ് ഈ വെള്ളച്ചാട്ടത്തിൽ എത്തുന്നത്. ഏകദേശം 13 മീറ്റർ ഉയരമുള്ള ഈ വെള്ളച്ചാട്ടം കഴിഞ്ഞ 10,000 വർഷങ്ങളായി വറ്റിയിട്ടില്ലെന്നാണ് ഗവേഷകർ പറയുന്നത്. യു.എ.ഇയിൽ മറ്റെങ്ങും കാണാൻ കഴിയാത്ത അപൂർവ ആവാസവ്യവസ്ഥ വാദി വുറയ്യയിൽ കാണാനാകും</p>
<p>2006-ൽ തന്നെ ഇവിടെ പഠനങ്ങൾ ആരംഭിച്ചിരുന്നു. ആദ്യ സർവേയിൽ 860 ഇനം ജീവജാലങ്ങളെയും, 300-ലധികം നീരുറവകളും, 60 അരുവികളും കണ്ടെത്തി. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടുന്ന യു.എ.ഇയിലെ മൂന്നാമത്തെ പ്രദേശമാണ് ഇത്. ഈ പ്രദേശത്തെ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനായി 2013 മുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം വിലക്കുകയായിരുന്നു. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും മാത്രമാണ് പിന്നീട് [പ്രവേശനം ആനുവദിച്ചിരുന്നത്.<br />
.<br />
<strong>English Summary</strong></p>
<p>Fujairah's Wadi Wurayah, the UAE's only perennial natural waterfall, is now open to the public after a long closure. Recognized as a UNESCO World Heritage site, it offers controlled guided tours during the October hiking season. Visitors can book tickets via Fujairah Holidays to explore this rare, biodiverse mountain ecosystem.</p>
]]></content:encoded>
				</item>
							<item>
					<title>Etihad Rail: സ്വർണ നിറമുള്ള മണൽപരപ്പും പർവതനിരകളും തുരങ്കങ്ങളും; എത്തിഹാദ് റെയിലിൻ്റെ ഏറ്റവും മനോഹര റൂട്ട് ഇതാണ് ! </title>
					<link>https://www.malayalamtv9.com/world/golden-sands-and-mountains-experience-the-scenic-beauty-of-etihad-rail-2219241.html</link>
					<pubDate>Mon, 27 Jul 2026 16:37:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/golden-sands-and-mountains-experience-the-scenic-beauty-of-etihad-rail-2219241.html</guid>
					<description><![CDATA[<p>Etihad Rail Expansion: New Stations, Ticket Prices, and Scenic Routes Revealed: 2026 സെപ്റ്റംബർ 30-ന് ജുമൈറ ഗോൾഫ് എസ്റ്റേറ്റിന് സമീപത്തെ ദുബായ് സ്റ്റേഷൻ, ഷാർജയിലെ അൽ ദൈദ് സ്റ്റേഷൻ എന്നീ രണ്ട് സ്റ്റേഷനുകൾ കൂടി തുറക്കും. ഇതോടെ യു.എ.ഇയിലെ പ്രധാന നഗരങ്ങൾ തമ്മിലുള്ള യാത്ര കൂടുതൽ സുഗമമാകും. ഇതുകൂടാതെ നവംബർ 30ന് അബുദാബിയിലെ അൽ ദഫ്ര മേഖലയിലുള്ള മദീനത്ത് സായിദ്, ലിവ സ്റ്റേഷനുകളും. ഡിസംബർ 30-ന് അൽ ദഫ്രയിലെ അൽ സില, അൽ ധന്ന, അൽ മിർഫ സ്റ്റേഷനുകളും തുറക്കും</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Etihad-Rail-1.jpg" class="attachment-large size-large wp-post-image" alt="Etihad Rail (1)" /></figure><p><span style="font-weight: 400;">യു.എ.ഇ നിവാസികളുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു അബുദാബിയുടെയും, ദുബായുടെയുമെല്ലാം മണൽപ്പരപ്പുകളിലൂടെ ചൂളംവിളിച്ചോടി നഗരങ്ങളെ തമ്മിൽ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ഒരു റെയിൽ ശൃംഖല. ആ സ്വപ്നം പൂർത്തീകരണത്തോട് അടുക്കുകയാണ്. എത്തിഹാദ് റെയിലിൻ്റെ ആദ്യഘട്ട സർവീസ് ആരംഭിച്ചിട്ട് ഇപ്പോൾ ഒരു മാസം ആകുന്നതേയൊള്ളു. അതിനിടെ തന്നെ വലിയ സ്വീകാര്യതയാണ് എത്തിഹാദ് റെയിൽ നേടുന്നത്. ഇതോടെ പുതിയ സ്റ്റേഷനുകൾ തുറക്കുന്ന തീയതികൾ ഉൾപ്പെടെ ഭാവി പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ.</span></p>
<p><span style="font-weight: 400;">2026 സെപ്റ്റംബർ 30-ന് ജുമൈറ ഗോൾഫ് എസ്റ്റേറ്റിന് സമീപത്തെ ദുബായ് സ്റ്റേഷൻ, ഷാർജയിലെ അൽ ദൈദ് സ്റ്റേഷൻ എന്നീ രണ്ട് സ്റ്റേഷനുകൾ കൂടി തുറക്കും. ഇതോടെ യു.എ.ഇയിലെ പ്രധാന നഗരങ്ങൾ തമ്മിലുള്ള യാത്ര കൂടുതൽ സുഗമമാകും. ഇതുകൂടാതെ നവംബർ 30ന് അബുദാബിയിലെ അൽ ദഫ്ര മേഖലയിലുള്ള മദീനത്ത് സായിദ്, ലിവ സ്റ്റേഷനുകളും. ഡിസംബർ 30-ന് അൽ ദഫ്രയിലെ അൽ സില, അൽ ധന്ന, അൽ മിർഫ സ്റ്റേഷനുകളും തുറക്കും. 2027 മാർച്ച് 30-ന് ഷാർജ യൂണിവേഴ്സിറ്റി സിറ്റി സ്റ്റേഷനും തുറക്കുന്നതോടെ എത്തിഹാദ് റെയിൽ ശൃംഖലയുടെ ആദ്യ ഘട്ടം പൂർത്തിയാകും.</span></p>
<p><span style="font-weight: 400;">നിലയിൽ അബുദാബി-ഫുജൈറ റൂട്ടിൽ യാത്രക്കാർക്ക് 50 ശതമാനം ഇളവിലാണ് ടിക്കറ്റുകൾ നൽകുന്നത്. കംഫർട്ട് ക്ലാസിന് 55 ദിർഹമാണ് നിരക്ക്. പ്രീമിയം ക്ലാസിൽ 120 ദിർഹം നൽകണം. യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച് സേവർ, വാല്യു, ഫ്ലെക്സ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ടിക്കറ്റ് കാറ്റഗറികളാണ് ഒരുക്കിയിട്ടുള്ളത്. യാത്രാ പ്ലാനുകളിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലാ എങ്കിൽ സേവർ ടിക്കറ്റ് ക്യാറ്റഗറി തിരഞ്ഞെടുക്കാം. ഇത്തരം ടിക്കറ്റുകളിൽ പിന്നീട് മാറ്റങ്ങൾ വരുത്താനാകില്ല.</span></p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/a-complete-guide-to-uaes-jaywan-card-features-participating-banks-and-rewards-2218998.html">UAE’s Jaywan Card Explained: എന്താണ് യു.എ.ഇയുടെ പുതിയ ‘ജയ്‌വാൻ’ കാർഡ്, എങ്ങനെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം!</a></strong></p>
<p><span style="font-weight: 400;">യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് വരെ യാതൊരു പിഴയുമില്ലാതെ ടിക്കറ്റുകളിൽ മാറ്റങ്ങൾ വരുത്താനാകും എന്നതാണ് വാല്യു ടിക്കറ്റ് ക്യാറ്റഗറിയുടെ പ്രത്യേകത. ഇഷ്ടമുള്ള സീറ്റുകൾ പ്രത്യേക ചാർജ്ജുകളേതും കൂടാതെ തിരഞ്ഞെടുക്കാനും സാധിക്കും. ഫ്ലെക്സ് ടിക്കറ്റ് ക്യാറ്റഗറിയിൽ യാത്രാ പ്ലാനുകളിൽ എപ്പോൾ വേണമെങ്കിലും മാറ്റങ്ങൾ വരുത്താൻ സാധികും. </span></p>
<p><strong>ഏറ്റവും മനോഹരമായ റൂട്ട് ഏതാണ് ?</strong></p>
<p><span style="font-weight: 400;">യു.എ.ഇയുടെ വൈവിധ്യമാർന്ന പ്രകൃതിഭംഗി ആസ്വദിക്കാൻ സാധിക്കുന്നതാണ് ഇത്തിഹാദ് റെയിൽ യാത്ര. അബുദാബിയുടെ നഗരക്കാഴ്ചകളിൽ നിന്ന് തുടങ്ങി സ്വർണ്ണ നിറമുള്ള മണൽക്കുന്നുകളിലൂടെയും, മനോഹരമായ ഹജർ പർവതനിരകളിലെ തുരങ്കങ്ങളിലൂടെയും കടന്ന് ഗൾഫ് ഓഫ് ഒമാൻ്റെ പശ്ചാത്തലത്തിൽ ഫുജൈറയുടെ കിഴക്കൻ തീരത്ത് എത്തുന്നതാണ് നിലവിലെ റൂട്ട്. ഈ യത്ര ആസ്വദിക്കാനായി വാരന്ത്യങ്ങളിൽ നിരവധി പേരാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. </span></p>
<p><span style="font-weight: 400;">പദ്ധതി പൂർണ്ണമായി പ്രവർത്തനസജ്ജമാകുമ്പോൾ, 7 എമിറേറ്റുകളിലായി 11 നഗരങ്ങളെയും ബന്ധിപ്പിക്കുന്ന 900 കിലോമീറ്റർ ദൈർഘ്യമുള്ള ശൃംഖലയായി ഇത്തിഹാദ് റെയിൽ മാറും. പടിഞ്ഞാറ് സൗദി അതിർത്തിക്കടുത്തുള്ള അൽ സില മുതൽ കിഴക്കൻ തീരത്തുള്ള ഫുജൈറ വരെയാണ് പാത നീളുക.</span></p>
<p><strong>English Summary</strong></p>
<p><span style="font-weight: 400;">Etihad Rail is rapidly expanding, with new stations in Dubai and Sharjah opening on September 30, 2026. The network offers discounted tickets across three classes for the scenic Abu Dhabi-Fujairah route, featuring stunning views of deserts and mountains. Once complete, the 900km railway will connect all seven UAE emirates.</span></p>
]]></content:encoded>
				</item>
							<item>
					<title>Iran-US Conflict: ചര്‍ച്ചകള്‍ക്കായി ആക്രമണം അവസാനിപ്പിച്ച് ട്രംപ്; ചെറുത്തുനില്‍ക്കാന്‍ ഹിസ്ബുള്ളയ്ക്ക് മൊജ്തബയുടെ നിര്‍ദേശം</title>
					<link>https://www.malayalamtv9.com/world/donald-trump-halts-strikes-for-talks-with-iran-mojtaba-urges-hezbollah-to-resist-2219062.html</link>
					<pubDate>Mon, 27 Jul 2026 06:15:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/donald-trump-halts-strikes-for-talks-with-iran-mojtaba-urges-hezbollah-to-resist-2219062.html</guid>
					<description><![CDATA[<p>Trump Ends Attacks to Push Peace Talks: ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മില്‍ ടെഹ്‌റാനില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തിയതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഗായി പറഞ്ഞു. എന്നാല്‍ ചര്‍ച്ചകളില്‍ ഫലപ്രദമായ തീരുമാനത്തില്‍ എത്തിച്ചേരാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2025/10/Donald-Trump-1.jpg" class="attachment-large size-large wp-post-image" alt="Donald Trump" /></figure><p><strong>വാഷിങ്ടണ്‍:</strong> നയതന്ത്ര ശ്രമങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നതിനായി ഇറാനെതിരെയുള്ള ആക്രമണം താത്കാലികമായി അവസാനിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തുടര്‍ച്ചയായ രണ്ടാം രാത്രിയിലും യുഎസ് ഇറാന് നേരെ ആക്രമണം നടത്തിയില്ല. ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കുകയാണ് നിലവില്‍ യുഎസ് എന്ന് അംബാസഡര്‍ മൈക്ക് വാള്‍ട്ട്‌സ് പ്രതികരിച്ചു. പ്രത്യാക്രമണം നിര്‍ത്തിവെച്ചതായി ഇറാന്‍ സൈനിക വക്താവും പറഞ്ഞു.</p>
<p>രണ്ടാഴ്ചയോളം നീണ്ടുനിന്ന യുഎസ് ആക്രമണങ്ങള്‍ക്കും പ്രത്യാക്രമണങ്ങള്‍ക്കുമാണ് ഇപ്പോള്‍ താത്കാലിക വിരാമം. ശത്രു രാജ്യത്തിന് നേരെ നടത്തുന്ന സൈനിക നടപടികള്‍ യുദ്ധോപകരണങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്തുന്നുണ്ട്, മാത്രമല്ല രാജ്യത്തിന്റെ സമ്പത്ത് ചോര്‍ത്തിക്കളയുമെന്ന മുന്നറിയിപ്പും ഉദ്യോദസ്ഥര്‍ ട്രംപിന് നല്‍കിയതായാണ് വിവരം. ഇതേതുടര്‍ന്നാണ് താത്കാലികമായി ആക്രമണം നിര്‍ത്തിവെക്കാന്‍ ട്രംപ് തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.</p>
<p>ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മില്‍ ടെഹ്‌റാനില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തിയതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഗായി പറഞ്ഞു. എന്നാല്‍ ചര്‍ച്ചകളില്‍ ഫലപ്രദമായ തീരുമാനത്തില്‍ എത്തിച്ചേരാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം.</p>
<p>ജൂലൈ ആദ്യത്തോടെ യുഎസും ഇറാനും തമ്മില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നതിന് പ്രധാന കാരണമായത് ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണങ്ങളെ ചൊല്ലിയുള്ള തര്‍ക്കമാണ്. സൈനിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നതിനും കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമായി ഇറാനും യുഎസും തമ്മില്‍ ജൂണില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നു. ഇതുപ്രകാരം 60 ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറില്‍ എത്തുമെന്നായിരുന്നു നിബന്ധന. എന്നാല്‍ അതുണ്ടായില്ല, ഹോര്‍മുസിനെ ചൊല്ലി വീണ്ടും യുദ്ധം ആരംഭിച്ചു.</p>
<p>ലോകത്തിലെ എണ്ണ, ദ്രവീകൃത പ്രകൃതിവാതകം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ കടന്നുപോകുന്ന പ്രധാന ജലപാതയായ ഹോര്‍മുസ് കടലിടുക്കിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വരും ആഴ്ചകളില്‍ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെ കാണുമെന്ന് യുകെയിലെ പുതിയ പ്രതിരോധ സെക്രട്ടറി വെസ് സ്ട്രീറ്റിങ് പറയുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/us-iran-conflict-donald-trump-halts-attacks-on-iran-after-13-days-2218827.html" target="_blank" rel="noopener">West Asia Conflict: ഇറാനിൽ ട്രംപിന്റെ യു-ടേൺ, 13 ദിവസത്തെ ആക്രമണത്തിന് ശേഷം പിന്മാറ്റം</a></strong></p>
<h3>പ്രതിരോധം തീര്‍ക്കണമെന്ന് മൊജ്തബ</h3>
<p>ലെബനനിലെ ഹിസ്ബുള്ള പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിരോധം ഒരു തന്ത്രപരമായ ഉത്തരവായി ടെഹ്‌റാന്‍ കണക്കാക്കുന്നു എന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി. യുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസുമായി സംഭവിക്കുന്ന ഏതൊരു കാറിലും ലെബനനെതിരെയുള്ള ഇസ്രായേലിന്റെ ആക്രമണം സമ്പൂര്‍ണമായും നിരുപാധികമായും അവസാനിപ്പിക്കണമെന്ന വ്യവസ്ഥ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>ഹിസ്ബുള്ളയുടെയും ലെബനന്റെയും പ്രാദേശിക സമഗ്രത സംരക്ഷിക്കുന്നത് ഒരു തന്ത്രപരമായിട്ടുള്ള ഉത്തരവാദത്തമായാണ് ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക് കാണുന്നത്. യുഎസിനെതിരായ അടിച്ചേല്‍പ്പിച്ച യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏതൊരു കരാറിലും ലെബനനെതിരായ ഇസ്രായേലി ആക്രമണം അവസാനിപ്പിക്കുന്നതും ഉള്‍പ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</p>
<p>ജിഹാദും ചെറുത്തുനില്‍പ്പും അല്ലാതെ മറ്റൊരു വഴിയും മുന്നിലില്ല, സത്യത്തിന് വേണ്ടി പോരാടുന്നവര്‍ക്ക് തുടര്‍ച്ചയായ ചെറുത്തുനില്‍പ്പ് ആത്യന്തികമായി ദൈവിക വിജയമാണെന്നും മൊജ്തബ ഖമേനി അഭിപ്രായപ്പെട്ടു.</p>
<h3>English Summary</h3>
<p>US President Donald Trump has halted military strikes to facilitate negotiations with Iran amid escalating regional tensions. Meanwhile, Mojtaba Khamenei has reportedly urged Hezbollah to continue resisting pressure. The developments have added a new dimension to the ongoing Middle East conflict, with diplomatic efforts and security concerns unfolding simultaneously.</p>
]]></content:encoded>
				</item>
							<item>
					<title>UAE&#8217;s Jaywan Card Explained: എന്താണ് യു.എ.ഇയുടെ പുതിയ &#8216;ജയ്‌വാൻ&#8217; കാർഡ്, എങ്ങനെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം!</title>
					<link>https://www.malayalamtv9.com/world/a-complete-guide-to-uaes-jaywan-card-features-participating-banks-and-rewards-2218998.html</link>
					<pubDate>Sun, 26 Jul 2026 18:03:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/a-complete-guide-to-uaes-jaywan-card-features-participating-banks-and-rewards-2218998.html</guid>
					<description><![CDATA[<p>UAE&#8217;s New Jaywan Card: How to Apply, Benefits, and Everything You Need to Know: എ.ടി.എം വഴിയുള്ള പണം പണമിടപാടുകൾ, കടകളിലെ നിന്നുമുള്ള പർച്ചേസ്, ഓൺലൈൻ ഷോപ്പിംഗ് എന്നിവയ്‌ക്കെല്ലാം ജയ്‌വാൻ കാർഡ് ഉപയോഗിക്കാനാകും. പലചരക്ക് സാധനങ്ങൾ വാങ്ങാനും ടാക്സി ബുക്ക് ചെയ്യാനും യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാനുമെല്ലാം സാധാരണ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നത് പോലെ തന്നെ ജയ്‌വാൻ കാർഡ് ഉപയോഗിക്കാം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Jaywan-Card.jpg" class="attachment-large size-large wp-post-image" alt="Jaywan Card" /></figure><p>യു.എ.ഇയിലെ ദൈനംദിന പണമിടപാടുകൾ കൂടുതൽ എളുപ്പമാക്കുന്നതിനായി 'ജയ്‌വാൻ' കാർഡ് എന്ന പുതിയ സംവിധാനം പൂർണ സജ്ജമായി കഴിഞ്ഞൂ. യു.എ.ഇ സെൻട്രൽ ബാങ്കിൻ്റെ ഉപസ്ഥാപനമായ അൽ എത്തിഹാദ് പേയ്‌മെൻ്റ്സ് ആണ് പുതിയ കാർഡ് പുറത്തിറക്കിയിരിക്കുന്നത്. യു.എ.ഇയുടെ പേയ്‌മെൻ്റ് ശൃംഖലയെ ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് പുറത്തിറക്കിയിരിക്കുന്ന ഈ കാർഡ് ഉപയോഗിച്ച് യു.എ.ഇ നിവാസികൾക്ക് നിരവധി ആനുകൂല്യങ്ങളും നേടാനുമാകും. എന്നാൽ ഈ കാർഡ് എങ്ങനെ നേടാം, എവിടെയെല്ലാം ഉപയോഗിക്കാം എന്നതിൽ അളുകൾക്ക് ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. അക്കാര്യങ്ങളാണ് ഇനി വിശദമായി പറയുന്നത്.</p>
<p>നിലവിൽ 11 ധനകാര്യ സ്ഥാപനങ്ങളാണ് ജയ്‌വാൻ കാർഡുകൾ നൽകുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ ബാങ്കുകളുമായി ബന്ധപ്പെട്ട് കാർഡിനായി അപേക്ഷിക്കാം. ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്‌സ്യൽ ബാങ്ക്, ഷാർജ ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് എൻ.ബി.ഡി, ബാങ്ക് ഓഫ് ബറോഡ, സിറ്റി ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക്, കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ദുബായ്, ബോട്ടിം, എം-ബാങ്ക്, അൽ അൻസാരി എക്‌സ്‌ചേഞ്ച് എന്നീ സ്ഥാപനങ്ങൾ വഴിയാണ് നിലവിൽ ജയ്‌വാൻ കാർഡുകൾ ലഭിക്കുക. മറ്റ് ബാങ്കുകളും എക്സ്ചേഞ്ചുകളും വരും ഘട്ടങ്ങളിൽ ഈ ശൃംഖലയുടെ ഭാഗമാകും.</p>
<p><strong>എവിടെയെല്ലാം ഉപയോഗിക്കാം?</strong></p>
<p>എ.ടി.എം വഴിയുള്ള പണം പണമിടപാടുകൾ, കടകളിലെ നിന്നുമുള്ള പർച്ചേസ്, ഓൺലൈൻ ഷോപ്പിംഗ് എന്നിവയ്‌ക്കെല്ലാം ജയ്‌വാൻ കാർഡ് ഉപയോഗിക്കാനാകും. പലചരക്ക് സാധനങ്ങൾ വാങ്ങാനും ടാക്സി ബുക്ക് ചെയ്യാനും യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാനുമെല്ലാം സാധാരണ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നത് പോലെ തന്നെ ജയ്‌വാൻ കാർഡ് ഉപയോഗിക്കാം. നിലവിൽ ഡെബിറ്റ്, പ്രീപെയ്ഡ് കാർഡുകളാണ് അനുവദിക്കുന്നത്. ക്രെഡിറ്റ് കാർഡുകൾ ഭാവിയിൽ പുറത്തിറക്കും. ആപ്പിൾ പേ, ഗൂഗിൾ പേ, സാംസങ് പേ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ഈ സേവനം വൈകാതെ ലഭ്യമാകും</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/indian-consular-services-in-uae-avoid-this-common-mistake-to-prevent-application-rejections-2218646.html">അപേക്ഷകളിൽ ഈ പിഴവുകൾ ഉണ്ടോ? യു.എ.ഇയിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ</a></strong></p>
<p><strong>കാത്തിരിക്കുന്നത് പ്രീമിയം ആനുകൂല്യങ്ങൾ</strong></p>
<p>ജയ്‌വാൻ കാർഡ് ഉടമകളെ ഒട്ടേറെ ആനുകൂല്യങ്ങളാണ് കാത്തിരിക്കുന്നത്. പ്രയോരിറ്റി പാസ് വഴി എയർപോർട്ട് ലോഞ്ച് ആക്‌സസ് ലഭ്യമാകും, ട്രാവൽ ഇൻഷുറൻസ്, പർച്ചേസ് പ്രൊട്ടക്ഷൻ തുടങ്ങിയ ആനുകൂല്യങ്ങളും കാർഡ് ഉടമകൾക്കായി ഒരുക്കിയിട്ടുണ്ട്. കൂടതെ ജയ്‌വാൻ എൻ്റർടെയ്‌നർ അംഗത്വവും ലഭ്യമാകും. വിവിധ മേഖലകളിലായി 150-ലധികം സ്ഥാപനങ്ങളിൽ ഈ കാർഡ് ഉപയോഗിച്ച് ഓഫറുകൾ നേടാനാകും.</p>
<p>ഓൺലൈൻ പണമിടപാടുകളിലും നേരിട്ടുള്ള പർച്ചേസുകളിലും പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇ.എം.വി ചിപ്പ്, ഓൺലൈൻ ഇടപാടുകൾക്ക് 3D സെക്യൂർ ഓതൻ്റിക്കേഷൻ എന്നീ സംവിധാനങ്ങൾ കർഡിൽ നൽകിയിട്ടുണ്ട്. കോൺടാക്റ്റ്‌ലെസ്സ് പിൻ പേയ്‌മെൻ്റ് സംവിധാനവും ഈ കാർഡിൽ ലഭ്യമാണ്. വിദേശ രാജ്യങ്ങളിലും ഈ കാർഡ് ഉപയോഗിക്കാനാകും. പദ്ധതി പൂർണ്ണ തോതിലാകുന്നതോടെ 100-ലധികം രാജ്യങ്ങളിൽ ജയ്‌വാൻ കാർഡ് വഴി പണമിടപാടുകൾ നടത്താനാകും.</p>
<p><strong>English Summary</strong></p>
<p>The UAE Central Bank's subsidiary has launched the 'Jaywan' card to enhance the domestic payment network. Available through eleven financial institutions, the card supports daily transactions, ATMs, and online shopping. It offers premium benefits like airport lounge access and robust security features, with upcoming global acceptance in 100 countries.</p>
]]></content:encoded>
				</item>
							<item>
					<title>ഉക്രെയ്നിലെ ഒഡേസ തുറമുഖത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; കപ്പലിൽ 4 ഇന്ത്യക്കാർ</title>
					<link>https://www.malayalamtv9.com/world/commercial-ship-carrying-4-indians-attacked-at-ukraines-odesa-port-2218935.html</link>
					<pubDate>Sun, 26 Jul 2026 14:53:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/commercial-ship-carrying-4-indians-attacked-at-ukraines-odesa-port-2218935.html</guid>
					<description><![CDATA[<p>Ship With 4 Indian Nationals Attacked in Odesa: 2022-ൽ റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ചത് മുതൽ നിരന്തരം ആക്രമണങ്ങൾക്ക് ഇരയാകുന്ന കരിങ്കടലിലെ പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നാണ് ഒഡേസ. നിലവിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് ഒഡേസ തുറമുഖത്ത് റഷ്യ നടത്തിയ മറ്റൊരു ആക്രമണത്തിൽ നാല് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Black-Sea.jpg" class="attachment-large size-large wp-post-image" alt="Black Sea" /></figure><p>ഉക്രെയ്നിലെ ഒഡേസ തുറമുഖത്ത് വാണിജ്യ കപ്പലിന് നേരെ വീണ്ടും ആക്രമണം. കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യാക്കാരിൽ രണ്ട് പേർ സുരക്ഷിതരാണെന്ന് കീവിലെ ഇന്ത്യൻ എംബസി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. മറ്റ് രണ്ട് പേരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾ അറിയാൻ നിരന്തര ശ്രമങ്ങൾ നടത്തിവരികയാണെന്നും എംബസി വ്യക്തമാക്കി ശനിയാഴ്ചയാണ് 'എം.വി എ.ജി.എൻ റാഗ്നർ' എന്ന കപ്പലിന് നേരെ ആക്രമണം ഉണ്ടായത്.</p>
<p>2022-ൽ റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ചത് മുതൽ നിരന്തരം ആക്രമണങ്ങൾക്ക് ഇരയാകുന്ന കരിങ്കടലിലെ പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നാണ് ഒഡേസ. നിലവിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് ഒഡേസ തുറമുഖത്ത് റഷ്യ നടത്തിയ മറ്റൊരു ആക്രമണത്തിൽ നാല് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ റഷ്യയിലെ മുതിർന്ന നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.</p>
<p><strong>ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ</strong></p>
<p>തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, കരിങ്കടലിലെ വാണിജ്യ കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കായി വിദേശകാര്യ മന്ത്രാലയം പുതിയ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഈ മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ അഞ്ച് ഇന്ത്യക്കാർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിർദേശം. ഇൻഷുറൻസ് പരിരക്ഷയും അടിയന്തര സംവിധാനങ്ങളും ഉൾപ്പെടെയുള്ള അധിക മുൻകരുതലുകൾ എടുക്കണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു. യുദ്ധം കാരണം ഈ പ്രദേശത്തെ സുരക്ഷാ സാഹചര്യം ഏറെ സങ്കീർണ്ണമാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/us-iran-conflict-donald-trump-halts-attacks-on-iran-after-13-days-2218827.html">West Asia Conflict: ഇറാനിൽ ട്രംപിന്റെ യു-ടേൺ, 13 ദിവസത്തെ ആക്രമണത്തിന് ശേഷം പിന്മാറ്റം</a></strong></p>
<p>"കരിങ്കടലിലൂടെ യാത്ര ചെയ്യുന്ന വാണിജ്യ കപ്പലുകൾ വലിയ സുരക്ഷാ ഭീഷണികളാണ് നേരിടുന്നത്. മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഇതിൽ ഉൾപ്പെടുന്നു," മുന്നറിയിപ്പിൽ പറയുന്നു. ഏപ്രിൽ മുതൽ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ വലിയ തോതിൽ വർധിച്ചിട്ടുണ്ട്. ഈ ആക്രമണങ്ങളിലാണ് അഞ്ച് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായത്.</p>
<p><strong>ജോലി സ്വീകരിക്കുന്നതിന് മുൻപ് സുരക്ഷ ഉറപ്പാക്കുക</strong></p>
<p>സംഘർഷബാധിത പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്ന കപ്പലുകളിൽ ജോലി ചെയ്യാൻ തയ്യാറെടുക്കുന്ന ഇന്ത്യക്കാർ നിലവിലെ സുരക്ഷാ ഭീഷണികൾ കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമേ അത് സ്വീകരിക്കാവൂ എന്ന് സർക്കാർ പ്രത്യേക നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മേഖലയിൽ ജോലി ചെയ്യാൻ തീരുമാനിക്കുന്ന നാവികർ അതീവ ജാഗ്രത പാലിക്കണം.</p>
<p>കപ്പൽ സഞ്ചരിക്കുന്ന റൂട്ട്, സുരക്ഷാ ക്രമീകരണങ്ങൾ, ഇൻഷുറൻസ് പരിരക്ഷ, അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സംവിധാനങ്ങൾ എന്നിവയെ കുറിച്ച് തൊഴിലുടമകളിൽ നിന്നോ റിക്രൂട്ട്‌മെൻ്റ് ഏജൻസികളിൽ നിന്നോ കപ്പൽ ഓപ്പറേറ്റ് ചെയ്യുന്നവരിൽ നിന്നോ കൃത്യമായി വിവരങ്ങൾ ശേഖരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.</p>
<p><strong>അടിയന്തര സഹായങ്ങൾക്ക്</strong></p>
<p>സഹായം ആവശ്യമുള്ള നാവികർക്ക് ബന്ധപ്പെട്ട ഇന്ത്യൻ എംബസികളുമായോ കോൺസുലേറ്റുകളുമായോ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്</p>
<p><strong>ഇന്ത്യൻ എംബസി, റഷ്യ: +7 9652773414</strong></p>
<p><strong>ഇന്ത്യൻ എംബസി, ഉക്രെയ്ൻ: +38 0933559958</strong></p>
<p><strong>English Summary</strong></p>
<p>A commercial ship, MV AGN Ragnar, was attacked in Ukraine's Odesa port. Of the four Indians on board, two are confirmed safe, while two remain missing. Following a recent surge in such attacks that claimed five Indian lives, the Indian government issued a strict security advisory for Black Sea seafarers.</p>
]]></content:encoded>
				</item>
							<item>
					<title>West Asia Conflict: ഇറാനിൽ ട്രംപിന്റെ യു-ടേൺ, 13 ദിവസത്തെ ആക്രമണത്തിന് ശേഷം പിന്മാറ്റം</title>
					<link>https://www.malayalamtv9.com/world/us-iran-conflict-donald-trump-halts-attacks-on-iran-after-13-days-2218827.html</link>
					<pubDate>Sun, 26 Jul 2026 06:40:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/us-iran-conflict-donald-trump-halts-attacks-on-iran-after-13-days-2218827.html</guid>
					<description><![CDATA[<p>Trump Halts Attacks on Iran After 13 Days: യുഎസ് സൈന്യവും പശ്ചിമേഷ്യൻ മേഖലയും പുതിയ ആക്രമണ പദ്ധതികൾക്ക് തയാറെടുക്കുന്നതിനിടെ വെള്ളിയാഴ്ചയാണ് ഉത്തരവുകൾ നടപ്പിലാക്കുന്നത് തടഞ്ഞുകൊണ്ട് ട്രംപ് നിർദേശം നൽകിയത്. പ്രധാന പോരാട്ടത്തിലേക്ക് കടക്കാതെ നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കാനാണ് അമേരിക്കയുടെ ശ്രമമെന്നാണ് സൂചന. നിലവിൽ ഇറാനുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസിൽ ട്രംപ് വ്യക്തമാക്കി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/donald-trump-1.jpg" class="attachment-large size-large wp-post-image" alt="Donald Trump (1)" /></figure><p><strong>വാഷിംഗ്ടൺ:</strong> ഇറാൻ - യു.എസ് സംഘർഷത്തിന് താത്കാലിക വിരാമമെന്ന് റിപ്പോർട്ട്. തുടർച്ചയായ 13 ദിവസത്തെ സൈനിക ആക്രമണങ്ങൾക്ക് ശേഷം ഇറാനെതിരായ പുതിയ വ്യോമാക്രമണങ്ങൾ നിർത്തിവെക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ സൈന്യത്തിന് നിർദേശം നൽകി. ഇറാനുമായി നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കുന്നതിന്റെ ഭാഗമായാണ് ഈ താൽക്കാലിക പിന്മാറ്റമെന്ന് അന്താരാഷ്ട്ര മാധ്യമമായ 'ആക്സിയോസ്' റിപ്പോർട്ട് ചെയ്തു.</p>
<p>യുഎസ് സൈന്യവും പശ്ചിമേഷ്യൻ മേഖലയും പുതിയ ആക്രമണ പദ്ധതികൾക്ക് തയാറെടുക്കുന്നതിനിടെ വെള്ളിയാഴ്ചയാണ് ഉത്തരവുകൾ നടപ്പിലാക്കുന്നത് തടഞ്ഞുകൊണ്ട് ട്രംപ് നിർദേശം നൽകിയത്. പ്രധാന പോരാട്ടത്തിലേക്ക് കടക്കാതെ നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കാനാണ് അമേരിക്കയുടെ ശ്രമമെന്നാണ് സൂചന. നിലവിൽ ഇറാനുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസിൽ ട്രംപ് വ്യക്തമാക്കി.</p>
<p>ഇറാൻ കൂടുതൽ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നതെന്നും, കരാറിലെത്തുന്നതാണ് കൂടുതൽ ബുദ്ധിപരമായ തന്ത്രമെന്നും ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് വഴി ഗതാഗതം പുനഃസ്ഥാപിക്കുന്നത് ലക്ഷ്യമിട്ട് ഒമാനിൽ നിന്നുള്ള പ്രത്യേക പ്രതിനിധി സംഘം ടെഹ്‌റാനിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പുതിയ തീരുമാനം.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/world/us-court-rejects-donald-trumps-one-lakh-dolar-h-1b-visa-fee-court-says-fees-hike-is-illegal-2218793.html">ട്രംപിന് വമ്പൻ പണി! H-1B വിസ ഫീസ് വർധന നിയമവിരുദ്ധം; വിധി പുറത്ത്</a></strong></p>
<h3>ശ്രദ്ധ നയതന്ത്ര ചർച്ചകളിൽ</h3>
<p>ഇറാനുമേൽ സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ച്, നയതന്ത്ര ചർച്ചകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അമേരിക്കയുടെ നീക്കം.  ഇസ്രായേൽ ആക്രമണം വ്യാപിപ്പിക്കുന്നത് അമേരിക്ക തടഞ്ഞതായാണ് വിവരം. അതേസമയം, ഇറാനെതിരായ സൈനിക നടപടികളിൽ പങ്കാളിയായിട്ടുണ്ടെന്ന വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് കുവൈത്ത് പൂർണ്ണമായും തള്ളിയിട്ടുണ്ട്.  അമേരിക്കയ്ക്ക് പിന്തുണ തുടർന്നാൽ ബ്രിട്ടനെയും ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഘർഷത്തിൽ അമേരിക്കയുടെ 11 പോർവിമാനങ്ങൾ തകർത്തതായും ഇറാൻ അവകാശപ്പെട്ടു.</p>
<h3>സൗദിക്ക് നേരെ മിസൈൽ പെയ്യിച്ച് ഹൂതികൾ</h3>
<p>സൗദിക്ക് നേരെ കമിസൈൽ, ഡ്രോൺ ആക്രമണം നടത്തി ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ. യമനിലെ പ്രമുഖ തുറമുഖ നഗരമായ ഹുദൈദയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായാണ് ആക്രമണം.  ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ചെങ്കടൽ തീര നഗരങ്ങളായ യാൻബു (Yanbu), ജിസാൻ എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.</p>
<p>ഹുദൈദയിലെ തുറമുഖത്തിനും ടെലികമ്മ്യൂണിക്കേഷൻ കേന്ദ്രത്തിനും നേരെ സൗദി സഖ്യസേന നടത്തിയ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് സൗദിക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഹൂതികൾ വ്യക്തമാക്കി. യമനെതിരെ സൗദി ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം അവസാനിപ്പിച്ചില്ലെങ്കിൽ, റെഡ് സീ വഴി കടന്നുപോകുന്ന സൗദി ബന്ധമുള്ള എല്ലാ കപ്പലുകൾക്കുമായി 'ബാബ് എൽ-മന്ദേബ്'  കടലിടുക്ക് പൂർണ്ണമായും അടയ്ക്കുമെന്നും മുന്നറിയിപ്പ് നൽകി.</p>
<h3>English Summary:</h3>
<p>After 13 days of escalating hostilities between the United States and Iran, President Donald Trump ordered a temporary halt to planned U.S. military strikes, signaling a possible pause in the conflict and opening the door for renewed diplomatic efforts. The decision reportedly came as mediators, including Oman, intensified negotiations with Tehran, while regional leaders urged restraint to prevent a wider Middle East war.</p>
]]></content:encoded>
				</item>
							<item>
					<title>H-1B Visa Fee: ട്രംപിന് വമ്പൻ പണി! H-1B വിസ ഫീസ് വർധന നിയമവിരുദ്ധം; വിധി പുറത്ത്</title>
					<link>https://www.malayalamtv9.com/world/us-court-rejects-donald-trumps-one-lakh-dolar-h-1b-visa-fee-court-says-fees-hike-is-illegal-2218793.html</link>
					<pubDate>Sat, 25 Jul 2026 20:44:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/us-court-rejects-donald-trumps-one-lakh-dolar-h-1b-visa-fee-court-says-fees-hike-is-illegal-2218793.html</guid>
					<description><![CDATA[<p>Donald Trump H-1B Visa Fee: വിദേശ തൊഴിലാളികളുടെ വിസയ്ക്ക് ഒരു ലക്ഷം ഡോളർ ഫീസ് ഈടാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂട നീക്കത്തിന് ഫെഡറൽ അപ്പീൽ കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. ഡെമോക്രാറ്റിക് സ്റ്റേറ്റ് അറ്റോർണി ജനറൽമാരായ 20 പേർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നിർണായക വിധി. യുഎസ് കോൺഗ്രസിന്റെ അംഗീകാരമില്ലാതെ ഏർപ്പെടുത്തിയ ഈ ഫീസ് തികച്ചും നിയമവിരുദ്ധമായ ഒരു നീക്കമാണെന്നും കോടതി ചൂണ്ടിക്കാട്ടി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Donald-Trump-.jpg" class="attachment-large size-large wp-post-image" alt="Donald Trump" /></figure><p><strong>വാഷിംങ്ടൺ:</strong> എച്ച്-1ബി (H-1B) വിസ നിയന്ത്രണങ്ങളിൽ ഡൊണാൾഡ് ട്രംപിന് വൻ തിരിച്ചടി. വിദേശ തൊഴിലാളികളുടെ വിസയ്ക്ക് ഒരു ലക്ഷം ഡോളർ ഫീസ് ഈടാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂട നീക്കത്തിന് ഫെഡറൽ അപ്പീൽ കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. ഡെമോക്രാറ്റിക് സ്റ്റേറ്റ് അറ്റോർണി ജനറൽമാരായ 20 പേർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നിർണായക വിധി. യുഎസ് കോൺഗ്രസിന്റെ അംഗീകാരമില്ലാതെ ഏർപ്പെടുത്തിയ ഈ ഫീസ് തികച്ചും നിയമവിരുദ്ധമായ ഒരു നീക്കമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഡെമോക്രാറ്റിക് പ്രസിഡന്റുമാർ നിയമിച്ച മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/world/28-indian-crew-members-safe-after-lpg-tanker-attacked-in-iranian-waters-2218723.html">ഇറാൻ തീരത്ത് എൽ.പി.ജി ടാങ്കറിന് നേരെ ആക്രമണം; കപ്പലിലുണ്ടായിരുന്ന 28 ഇന്ത്യക്കാരും സുരക്ഷിതർ</a></strong></p>
<h3>എന്താണ് എച്ച്-1ബി വിസ?</h3>
<p>ഐടി മേഖലയടക്കം വൻകിട ടെക് കമ്പനികൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികളെ എത്തിക്കാൻ പ്രധാനമായും ആശ്രയിക്കുന്നത് എച്ച്-1ബി വിസകളെയാണ്. നിലവിൽ പ്രതിവർഷം 65,000 സാധാരണ വിസകളും, ഉന്നത ബിരുദധാരികൾക്കായി 20,000 അധിക വിസകളുമാണ് യുഎസ് ഭരണകൂടം അനുവദിക്കുന്നത്. മുമ്പ് 2,000 മുതൽ 5,000 ഡോളർ വരെ മാത്രം ഉണ്ടായിരുന്ന അപേക്ഷാ ഫീസാണ് കഴിഞ്ഞ സെപ്റ്റംബറിൽ ട്രംപിൻ്റെ ഒരൊറ്റ പ്രഖ്യാപനത്തിലൂടെ ഒരു ലക്ഷം ഡോളറായി കൂട്ടിയത്.</p>
<p>കുറഞ്ഞ വേതനത്തിൽ വിദേശികളെ കൊണ്ടുവന്ന് അമേരിക്കക്കാരുടെ തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നു എന്നതായിരുന്നു ഇതിനെതിരെ ട്രംപ് മുന്നോട്ടുവച്ച ന്യായീകരണം. എന്നാൽ ഫീസ് വർദ്ധിപ്പിച്ചെങ്കിലും, സ്റ്റുഡന്റ് വിസയിൽ അമേരിക്കയിലുള്ള വിദേശ വിദ്യാർത്ഥികൾക്ക് എച്ച്-1ബി വിസയിലേക്ക് മാറുമ്പോൾ ഈ ലക്ഷം ഡോളർ ഫീസ് ഇനത്തിൽ നൽകേണ്ടതില്ല. എന്നാൽ അമിത ഫീസ് പ്രഖ്യാപിച്ചതിന് ശേഷം വളരെ കുറച്ച് തൊഴിലുടമകൾ മാത്രമേ ഇതുവരെ ഈ തുക അടച്ചിട്ടുള്ളൂ.</p>
<p>എന്നാൽ എച്ച്-1ബി വിസയുമായി ബന്ധപ്പെട്ട് തങ്ങൾ അധികാരപരിധി ലംഘിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിൽ ട്രംപ് ഭരണകൂടം പരാജയപ്പെട്ടു എന്നാണ് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചത്. വിസ ഫീ സംബന്ധിച്ച അപ്പീൽ കോടതിയുടെ വിധി തിരിച്ചടിയായ പശ്ചാത്തലത്തിൽ വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം തോറ്റുകൊടുക്കാൻ മനസ്സില്ലാതെ ട്രംപ് ഭരണകൂടം വരും ദിവസങ്ങളിൽ കേസ് സുപ്രീം കോടതിയിലേക്ക് നീക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.</p>
<p>എച്ച്-1ബി അപേക്ഷകൾക്ക് 1,00,000 ഡോളർ (ഏകദേശം 96 ലക്ഷത്തിലധികം രൂപ) അധിക ഫീസ് ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഇന്ത്യൻ അപേക്ഷകരിലും കമ്പനികളിലും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരുന്നത്. എന്നാൽ പ്രസിഡന്റിന് ഇത്തരം ഒരു തുക നികുതിയായി ചുമത്താൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി യുഎസ് ഫെഡറൽ കോടതി കഴിഞ്ഞ മാസം ഈ ഫീസ് നിർദ്ദേശം റദ്ദാക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് അപ്പീൽ കോടതിയും വിധി ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.</p>
<h3>English Summary:</h3>
<p>US President Donald Trump’s administration received a jolt from a federal appeals court after judges rejected its bid to revive a one lakh dolar fee on new H-1B visas for highly skilled foreign workers.</p>
]]></content:encoded>
				</item>
							<item>
					<title>ഇറാൻ തീരത്ത് എൽ.പി.ജി ടാങ്കറിന് നേരെ ആക്രമണം; കപ്പലിലുണ്ടായിരുന്ന 28 ഇന്ത്യക്കാരും സുരക്ഷിതർ</title>
					<link>https://www.malayalamtv9.com/world/28-indian-crew-members-safe-after-lpg-tanker-attacked-in-iranian-waters-2218723.html</link>
					<pubDate>Sat, 25 Jul 2026 16:00:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/28-indian-crew-members-safe-after-lpg-tanker-attacked-in-iranian-waters-2218723.html</guid>
					<description><![CDATA[<p>LPG Tanker With 28 Indians Attacked Off Iran Coast Amid Escalating Regional Tensions: നാവികർക്കും വാണിജ്യ കപ്പലുകൾക്കും നേരെയുള്ള ആക്രമണങ്ങൾ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം. സിവിലിയൻ കപ്പലുകൾക്കും സമുദ്രയാത്രികർക്കും നേരെയുള്ള കരുതിക്കൂട്ടിയുള്ള ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Strait-of-Hormuz.jpg" class="attachment-large size-large wp-post-image" alt="Strait of Hormuz" /></figure><p>അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, ഇറാൻ സമുദ്രാതിർത്തിയിൽ എൽ.പി.ജി ടാങ്കറിന് നേരെ ആക്രമണം. ഇന്ത്യക്കാരായ 28 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. എന്നാൽ, കപ്പലിലെ എല്ലാ ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്നും ബന്ധപ്പെട്ട അധികാരികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ഇറാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. മൊസാംബിക് പതാക വഹിക്കുന്ന 'ദിശ' എന്ന എൽ.പി.ജി ടാങ്കറിന് നേരെയാണ് ആക്രമണം ഉണ്ടായയതെന്ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി എക്‌സിൽ അറിയിച്ചു.</p>
<p>"ഇറാൻ സമുദ്രാതിർത്തിയിൽ വെച്ച് ദിശ എന്ന ടാങ്കറിന് നേരെ ആക്രമണം ഉണ്ടായതായി വിവരം ലഭിച്ചിട്ടുണ്ട്. കപ്പലിൽ 28 ഇന്ത്യൻ ജീവനക്കാരാണുള്ളത്. അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്, എല്ലാ ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്," എംബസി എക്‌സിൽ കുറിച്ചു. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും എംബസി വ്യക്തമാക്കി. അതേസമയം കപ്പലിന് എത്രത്തോളം കേടുപാടുകൾ സംഭവിച്ചു എന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.</p>
<p>നാവികർക്കും വാണിജ്യ കപ്പലുകൾക്കും നേരെയുള്ള ആക്രമണങ്ങൾ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം. സിവിലിയൻ കപ്പലുകൾക്കും സമുദ്രയാത്രികർക്കും നേരെയുള്ള കരുതിക്കൂട്ടിയുള്ള ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/one-indian-killed-in-attack-on-commercial-vessel-in-black-sea-2218620.html">കരിങ്കടലിൽ വാണിജ്യ കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു</a></strong></p>
<p>അതേസമയം റഷ്യ-ഉക്രെയ്ൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ കരിങ്കടലിലും വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ പതിവാകുകയാണ്. മേഖലയിൽ വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.. ജൂലൈ 18-നാണ് എം.വി ഒമോർഫിഎന്ന കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. റഷ്യൻ സമുദ്രാതിർത്തിക്കുള്ളിൽ വെച്ചാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.</p>
<p>സംഭവസമയത്ത് മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ 10 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. മറ്റ് രണ്ട് ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ബന്ധപ്പെട്ട അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്നും, മരിച്ചയാളുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സർക്കാർ അറിയിച്ചു.</p>
<p>ജൂലൈ 19-ന് ഉക്രെയ്ൻ തീരത്ത് എം.വി ഗോൾഡൻ ലിയോ എന്ന വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് ഇന്ത്യക്കാർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കരിങ്കടലിൽ സർവീസ് നടത്തുന്ന ഇന്ത്യൻ പതാകയുള്ള കപ്പലുകൾക്കും ഇന്ത്യക്കാരായ ജീവനക്കാരുള്ള മറ്റ് കപ്പലുകൾക്കും വ്യാഴാഴ്ച ഇന്ത്യ പ്രത്യേക സുരക്ഷാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.</p>
<p><strong>English Summary</strong></p>
<p>An LPG tanker named 'DISHA,' carrying 28 Indian crew members, was attacked in Iranian territorial waters amid rising US-Iran tensions. The Indian Embassy in Tehran swiftly confirmed that all Indian nationals on board are safe and that they are monitoring the situation closely. The incident follows External Affairs Minister S. Jaishankar’s strong condemnation of deliberate strikes on commercial shipping and seafarers, emphasizing the need to keep international waterways secure.</p>
]]></content:encoded>
				</item>
							<item>
					<title>അപേക്ഷകളിൽ ഈ പിഴവുകൾ ഉണ്ടോ? യു.എ.ഇയിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ</title>
					<link>https://www.malayalamtv9.com/world/indian-consular-services-in-uae-avoid-this-common-mistake-to-prevent-application-rejections-2218646.html</link>
					<pubDate>Sat, 25 Jul 2026 09:18:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/indian-consular-services-in-uae-avoid-this-common-mistake-to-prevent-application-rejections-2218646.html</guid>
					<description><![CDATA[<p>Booking an Indian Passport Appointment in UAE? Don&#8217;t Make This Simple Mistake: ജൂലൈ 22 മുതൽ കോൺസുലാർ സേവനങ്ങളുടെ ചുമതല അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിനാണ് ഔദ്യോഗികമായി നൽകിയിരിക്കുന്നത്. പുതിയ സംവിധാനം അനുസരിച്ച് പാസ്‌പോർട്ട്, വിസ, കോൺസുലാർ, അറ്റസ്റ്റേഷൻ സേവനങ്ങൾക്കുള്ള അപ്പോയിൻമെൻ്റുകൾ consularsevainuae.com എന്ന വെബ്സൈറ്റ് വഴിയാണ് എടുക്കേണ്ടത്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Passport-3.jpg" class="attachment-large size-large wp-post-image" alt="Passport (3)" /></figure><p>ദുബായ്: യു.എ.ഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലാർ സേവനങ്ങൾക്കായി അപേക്ഷിക്കുന്നവർ അപ്പോയിൻമെൻ്റ് എടുക്കുമ്പോൾ സ്വന്തം ഇമെയിൽ വിലാസവും ഫോൺ നമ്പറും തന്നെ നൽകണമെന്ന മുന്നറിയിപ്പുമായി അധികൃതർ. അപേക്ഷയിലെ വിവരങ്ങളിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടായാൽ അപേക്ഷ വൈകുകയോ നിരസിക്കപ്പെടുകയോ ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ ഐ.സി.എ.സി പോർട്ടലിലാണ് ഈ നിർദ്ദേശം നൽകിയിട്ടുള്ളത്.</p>
<p>അപ്പോയിൻമെൻ്റ് ബുക്ക് ചെയ്യുമ്പോൾ നൽകുന്ന ഇമെയിൽ ഐഡിയും ഫോൺ നമ്പറും അപേക്ഷകൻ്റേത് തന്നെയായിരിക്കണം. വിസ സെൻ്ററുകളിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഈ വിവരങ്ങൾ കൃത്യമായി പരിശോധിക്കും. നാൽകിയ വിവരങ്ങളിലോ രേഖകളിലോ പിഴവുണ്ടെങ്കിൽ സേവനം തടസ്സപ്പെട്ടേക്കാം. അതിനാൽ അപേക്ഷകൾ സമർപ്പിക്കുന്നതിന് മുൻപായി വിവരങ്ങൾ കൃത്യമാണോ എന്ന് പരിശോധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.</p>
<p>ജൂലൈ 22 മുതൽ കോൺസുലാർ സേവനങ്ങളുടെ ചുമതല അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിനാണ് ഔദ്യോഗികമായി നൽകിയിരിക്കുന്നത്. പുതിയ സംവിധാനം അനുസരിച്ച് പാസ്‌പോർട്ട്, വിസ, കോൺസുലാർ, അറ്റസ്റ്റേഷൻ സേവനങ്ങൾക്കുള്ള അപ്പോയിൻമെൻ്റുകൾ consularsevainuae.com എന്ന വെബ്സൈറ്റ് വഴിയാണ് എടുക്കേണ്ടത്. ദിവസവും രാവിലെ 9 മണിക്കും രാത്രി 9 മണിക്കുമാണ് പുതിയ സ്ലോട്ടുകൾ ലഭ്യമാകുക.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/inoperative-pan-card-a-guide-for-uae-expats-to-update-nri-status-2218490.html">പ്രവാസി മലയാളികളുടെ ശ്രദ്ധയ്ക്ക്: പാൻ കാർഡ് അസാധുവായോ? എൻ.ആർ.ഐ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ചിലപ്പോൾ പണികിട്ടും!</a></strong></p>
<p>കുടുംബാംഗങ്ങൾക്ക് വേണ്ടിയാണ് അപ്പോയിൻമെൻ്റ് എടുക്കുന്നത് എങ്കിൽ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് അപേക്ഷകനുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. ഇതിനായി ആവശ്യമായ എല്ലാ രേഖകളും കൈവശം വെക്കണമെന്നും പോർട്ടലിൽ നൽകിയ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കണമെന്നും പ്രത്യേകം അറിയിപ്പ് നൽകിയിട്ടുണ്ട്.</p>
<p>അതേസമയം യു.എ.ഇയിൽ ഉടനീളം 16 പുതിയ ഐ.സി.എ.സി കേന്ദ്രങ്ങളാണ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. മുൻകൂട്ടി ബുക്ക് ചെയ്ത അപ്പോയിൻമെൻ്റുകൾ വഴിയാണ് ഇവിടെ സേവനങ്ങൾ നൽകുന്നത്. എന്നാൽ തത്കാൽ അപേക്ഷകർ, നവജാത ശിശുക്കളുടെ മാതാപിതാക്കൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് മുൻകൂർ ബുക്കിംഗ് ഇല്ലാതെ തന്നെ നേരിട്ടെത്തി സേവനങ്ങൾ നേടാനാകും അൽ ദാന, അൽ റീം, മുസഫ, അൽ ഐൻ, ഗയാത്തി, മദീനത്ത് സായിദ്, ബർ ദുബായ്, ദുബായ് ഇൻവെസ്റ്റ്മെൻ്റ് പാർക്ക്, അൽ മജാസ്, റോള, അജ്മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ, ഖോർഫക്കാൻ, കൽബ, റാസൽഖൈമ എന്നിവിടങ്ങളിലാണ് അൽഹിന്ദ് സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.</p>
<p><strong>English Summary</strong></p>
<p>Indian expats in the UAE must use their personal email IDs and phone numbers when booking passport or visa appointments through the new Indian Consular Application Centres (ICAC). Authorities warned that mismatched contact details could lead to delays or application rejections. Additionally, those booking appointments for relatives must provide valid proof of relationship during submission.</p>
]]></content:encoded>
				</item>
							<item>
					<title>ഗൾഫിലുള്ളവർ ശ്രദ്ധിക്കുക: &#8216;അമേരിക്കൻ സൈനിക സാന്നിധ്യമുള്ളിടത്തുനിന്ന് 500 മീറ്ററെങ്കിലും അ‌കലം പാലിക്കണം&#8217;</title>
					<link>https://www.malayalamtv9.com/world/iran-warns-people-in-gulf-countries-to-stay-at-least-500-meters-away-from-us-military-presence-2218638.html</link>
					<pubDate>Sat, 25 Jul 2026 07:56:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/iran-warns-people-in-gulf-countries-to-stay-at-least-500-meters-away-from-us-military-presence-2218638.html</guid>
					<description><![CDATA[<p>Iran warns people in Gulf countries: ഗൾഫ് രാജ്യങ്ങളിലെ ജനങ്ങൾ അമേരിക്കൻ സൈനിക താവളങ്ങൾക്കും ​സൈനികരുടെ താമസസ്ഥലങ്ങൾക്കും സമീപത്തുനിന്ന് കുറഞ്ഞത് 500 മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് അ‌റിയിച്ചു. ഈ മേഖലയിലെ അ‌മേരിക്കൻ കേന്ദ്രങ്ങൾക്ക് നേരേ കനത്ത ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതിന്റെ സൂചനയാണ് ഇത് എന്ന് വിലയിരുത്തപ്പെടുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Iran-warns-people-in-Gulf-countries.jpg" class="attachment-large size-large wp-post-image" alt="Iran Warns People In Gulf Countries" /></figure><p><strong>ടെഹ്റാൻ:</strong> ഇറാൻ- യുഎസ് സംഘർഷം കൂടുതൽ രൂക്ഷമായി തുടരുന്നതിനിടെ, ഗൾഫ് മേഖലയിലെ പ്രവാസികൾക്ക് ഉൾപ്പെടെ ആശങ്ക സൃഷ്ടിക്കുന്ന പുതിയ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. അമേരിക്കൻ സൈനിക താവളങ്ങൾക്കും ​സൈനികരുടെ താമസസ്ഥലങ്ങൾക്കും സമീപത്തുനിന്ന് ജനങ്ങൾ കുറഞ്ഞത് 500 മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് അ‌റിയിച്ചു. ഈ മേഖലയിലെ അ‌മേരിക്കൻ കേന്ദ്രങ്ങൾക്ക് നേരേ കനത്ത ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതിന്റെ സൂചനയാണ് ഇത് എന്ന് വിലയിരുത്തപ്പെടുന്നു. ഗൾഫ് മേഖലയിലുള്ള ലക്ഷക്കണക്കിന് പ്രവാസികളെയും നാട്ടിലുള്ള കുടുംബാംഗങ്ങളെയും ഭീതിയിലാഴ്ത്തുന്നതാണ് ഈ മുന്നറിയിപ്പ്.</p>
<p>ഗൾഫിലെയും ഇറാഖിലെയും ഉൾപ്പെടെ അ‌മേരിക്കൻ ​സൈനിക താവളങ്ങൾക്ക് നേരേയാണ് ഇപ്പോൾ ഇറാൻ ഡ്രോൺ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ബഹ്‌റൈനിലെ ഈസ എയർ ബേസിലെ യുഎസ് ഇന്ധന ടാങ്കുകൾ, വെയർഹൗസുകൾ, ബാരക്കുകൾ എന്നിവയ്ക്ക് നേരെ ‘ആരഷ്’ കാമികാസെ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടിരുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/one-indian-killed-in-attack-on-commercial-vessel-in-black-sea-2218620.html">കരിങ്കടലിൽ വാണിജ്യ കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു</a></strong></p>
<p>ജോർദാനിലെ അൽ-അസ്രഖ് ബേസ്, കുവൈത്തിലെ ക്യാംപ് ഉദൈരി, ക്യാംപ് അലി അൽ സേലം തുടങ്ങിയ യുഎസ് കേന്ദ്രങ്ങൾക്ക് നേരെയും ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ട്. ഈ ആക്രമണങ്ങളുടെയും ഇറാന്റെ മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ പ്രവാസികൾ അ‌തീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.</p>
<p>അ‌തേസമയം കഴിഞ്ഞ ദിവസങ്ങളിൽ തങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വിജയകരമായി തകർത്തതായി ബഹ്‌റൈൻ പ്രതിരോധ സേന അറിയിച്ചിട്ടുണ്ട്. എങ്കിലും ഇറാൻ ആക്രമണം കടുപ്പിച്ചാൽ അ‌പകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ​സൈനിക കേന്ദ്രങ്ങൾക്ക് അ‌രികിലുള്ളവർ ജാഗ്രത പുലർത്തുന്നതാണ് നല്ലത്.</p>
<p>സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് വിവിധ നയതന്ത്ര കാര്യാലയങ്ങൾ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വരുംദിവസങ്ങളിൽ ഗൾഫ് മേഖല കൂടുതൽ സംഘർഷങ്ങൾക്ക് സാക്ഷിയായേക്കുമെന്ന് നിലവിലെ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നു. ഇറാന് നേരേ വലിയ ആക്രമണങ്ങൾക്ക് തയാറെടുക്കുകയാണ് എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത്. അ‌തേസമയം തങ്ങൾക്കെതിരേയുള്ള ആക്രമണങ്ങൾക്ക് മറുപടിയായി ഗൾഫ് മേഖലയിലെ യുഎസ് താവളങ്ങളാണ് ഇറാൻ ലക്ഷ്യമിട്ടുകൊണ്ടിരിക്കുന്നത്.</p>
<p>ഇറാഖിലെ ഇർബിൽ വിമാനത്താവളത്തിനു സമീപം അമേരിക്കൻ സൈനിക ക്യാംപ് സ്ഥിതി ചെയ്യുന്നുണ്ട്. ഇതിനു സമീപത്തായി പലതവണ സ്ഫോടന ശബ്ദം കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇറാൻ - യുഎസ് സംഘർഷം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം താറുമാറാക്കിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിൽ ഇപ്പോഴും 6000 നാവികർ ഒറ്റപ്പെട്ടു കിടക്കുകയാണെന്നു യുഎൻ പറയുന്നു.</p>
<p>അ‌തിനിടെ, മൊസാംബിക് പതാക വഹിക്കുന്ന എൽപിജി ടാങ്കർ ഇറാന്റെ സമുദ്രാതിർത്തിയിൽ വച്ച് ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുകൾ വന്നു. ഈ കപ്പലിൽ നാവികരായി 28 ഇന്ത്യക്കാർ ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഈ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.</p>
<h3>English Summary</h3>
<p>Iran's Revolutionary Guard has warned people in the Gulf states to stay at least 500 meters away from US military bases and military residences. This is seen as a sign that Iran is preparing to launch a major attack on American targets in the region. This has worried millions of expatriates.</p>
]]></content:encoded>
				</item>
							<item>
					<title>കരിങ്കടലിൽ വാണിജ്യ കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു</title>
					<link>https://www.malayalamtv9.com/world/one-indian-killed-in-attack-on-commercial-vessel-in-black-sea-2218620.html</link>
					<pubDate>Sat, 25 Jul 2026 06:29:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/one-indian-killed-in-attack-on-commercial-vessel-in-black-sea-2218620.html</guid>
					<description><![CDATA[<p>Indian Sailor Killed in Commercial Ship Attack in Black Sea; MEA Condemns Strike:   വാണിജ്യ കപ്പലുകളെ ലക്ഷ്യവെച്ചുള്ള ആക്രമണങ്ങളെയും നിഷ്കളങ്കരായ ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതിനെയും ഇന്ത്യ ശക്തമായി അപലപിക്കുന്നു എന്ന് വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സ്വതന്ത്രമായ സമുദ്രഗതാഗതത്തിനും അന്താരാഷ്ട്ര വാണിജ്യത്തിനും നേരെ ഉയരുന്ന ഭീഷണികൾ ആശങ്കാജനകമാണ്. സമുദ്രഗതാഗതത്തിൻ്റെ സുരക്ഷയും സുഗമമായ ആഗോള വാണിജ്യവും ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാവരും തയ്യാറാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Hormuz.jpg" class="attachment-large size-large wp-post-image" alt="Hormuz" /></figure><p>ന്യൂഡൽഹി: കരിങ്കടലിലൂടെ യാത്ര ചെയ്യുകയായിരുന്ന വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 18-നാണ് എം.വി ഒമോർഫിഎന്ന കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. നാവികർക്കും സമുദ്രഗതാഗതത്തിനും നേരെയുള്ള ഇത്തരം ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. സംഭവത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തിയൊട്ടുണ്ട്.</p>
<p>റഷ്യൻ സമുദ്രാതിർത്തിക്കുള്ളിൽ വെച്ചാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. സംഭവസമയത്ത് മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ 10 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. മറ്റ് രണ്ട് ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ബന്ധപ്പെട്ട അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്നും, മരിച്ചയാളുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സർക്കാർ അറിയിച്ചു.</p>
<p>വാണിജ്യ കപ്പലുകളെ ലക്ഷ്യവെച്ചുള്ള ആക്രമണങ്ങളെയും നിഷ്കളങ്കരായ ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതിനെയും ഇന്ത്യ ശക്തമായി അപലപിക്കുന്നു എന്ന് വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സ്വതന്ത്രമായ സമുദ്രഗതാഗതത്തിനും അന്താരാഷ്ട്ര വാണിജ്യത്തിനും നേരെ ഉയരുന്ന ഭീഷണികൾ ആശങ്കാജനകമാണ്. സമുദ്രഗതാഗതത്തിൻ്റെ സുരക്ഷയും സുഗമമായ ആഗോള വാണിജ്യവും ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാവരും തയ്യാറാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/trump-says-iran-funds-will-be-used-for-future-damages-us-launches-fresh-airstrikes-2218417.html">Iran-US Conflict: നാശനഷ്ടങ്ങള്‍ നികത്താന്‍ ഇറാന്റെ സ്വത്തുക്കള്‍ തന്നെ ഉപയോഗിക്കുമെന്ന് ട്രംപ്; വീണ്ടും ആക്രമണം</a></strong></p>
<p>ജൂലൈ 19-ന് ഉക്രെയ്ൻ തീരത്ത് എം.വി ഗോൾഡൻ ലിയോ എന്ന വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് ഇന്ത്യക്കാർ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ആ സംഭവത്തിന് പിന്നാലെ റഷ്യൻ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, കരിങ്കടലിൽ സർവീസ് നടത്തുന്ന ഇന്ത്യൻ പതാകയുള്ള കപ്പലുകൾക്കും ഇന്ത്യക്കാരായ ജീവനക്കാരുള്ള മറ്റ് കപ്പലുകൾക്കും വ്യാഴാഴ്ച ഇന്ത്യ പ്രത്യേക സുരക്ഷാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.</p>
<p>റഷ്യ-ഉക്രെയ്ൻ സംഘർഷം രൂക്ഷമായതിന് പിന്നാലെയാണ് കരിങ്കടലിലും വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ തുടർക്കഥയായത്..ഇറൻ- അമേരിക്ക സംഘർഷങ്ങളെ തുടർന്ന് ഹോർമൂസിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ നിരവധി ഇന്ത്യൻ നാവികർക്കാണ് ഇതിനോടകം ജീവൻ നഷ്ടമായത്. ഇതോടെ ഹോർമൂസ് വഴിയുള്ള കപ്പൽ ഗതാഗതത്തിൽ നിന്ന് ഇന്ത്യൻ നാവികരെയും ജീവനക്കാരെയും താൽക്കാലികാമായി ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ കപ്പൽ കമ്പനികൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിരുന്നു.</p>
<p><strong>English Summary</strong></p>
<p>One Indian national was killed and two survived after the commercial vessel MV OMORFI was attacked in the Black Sea. India's Ministry of External Affairs strongly condemned the strike, calling it a severe threat to maritime security, and issued a safety advisory for Indian seafarers in the region</p>
]]></content:encoded>
				</item>
							<item>
					<title>ദുബായ് ഫാമിലി വിസിറ്റ് വിസയിൽ ബന്ധുക്കളെ എങ്ങനെ സ്പോൺസർ ചെയ്യാം? കാത്തിരിക്കുന്നത് 3000 ദിർഹം!</title>
					<link>https://www.malayalamtv9.com/entertainment/how-to-sponsor-relatives-on-a-dubai-family-visit-visa-and-claim-aed-3000-in-rewards-2218540.html</link>
					<pubDate>Fri, 24 Jul 2026 15:59:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/entertainment/how-to-sponsor-relatives-on-a-dubai-family-visit-visa-and-claim-aed-3000-in-rewards-2218540.html</guid>
					<description><![CDATA[<p>Dubai Family Visit Visa: How UAE Expats Can Unlock AED 3,000 Worth of Offers: ദുബായ് പുതുതായി ആരംഭിച്ച &#8216;എ ദുബായ് ഇൻവൈറ്റ്&#8217; പദ്ധതിക്ക് കീഴിലാണ് ഈ ഓഫർ ലഭിക്കുന്നത്. 2026 ജൂലൈ 20 മുതൽ ഒക്ടോബർ 31 വരെ അതിഥികളെ ദുബായിൽ എത്തിക്കുന്ന താമസക്കാർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക. അതിഥികൾ എത്തുന്നതിന് മുമ്പ് തന്നെ താമസക്കാർ ഓൺലൈനായി അതിഥികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. അതിഥി ദുബായിൽ എത്തിക്കഴിഞ്ഞാൽ, ഉടൻ തന്നെ സമ്മാനങ്ങൾ അനുവദിക്കും</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/UAE-1.jpg" class="attachment-large size-large wp-post-image" alt="Uae" /></figure><p>ദുബായ്: അവധിക്കാലം ആഘോഷിക്കാൻ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ദുബായിലേക്ക് കൊണ്ടുവരാൻ നിങ്ങൾ പദ്ധതിയിടുന്നുണ്ടോ? എങ്കിൽ ഇതാണ് ഏറ്റവും മികച്ച സമയം. യു.എ.ഇയിലെ ഫാമിലി ആൻഡ് ഫ്രണ്ട്സ് വിസിറ്റ് വിസ സംവിധാനത്തെക്കുറിച്ച് പലർക്കും അറിയാം, എന്നൽ ടൂറിസ്റ്റുകളെ ദുബായിലേക്ക് എത്തിക്കുന്നതിനുള്ള പുതിയ പദ്ധതി കൂടി ചേരുന്നതോടെ സ്പോൺസർ ചെയ്യുന്നവർക്കും വലിയ നേട്ടമാണ് ഉണ്ടാവുക. പ്രിയപ്പെട്ടവരെ ദുബായിലേക്ക് ക്ഷണിക്കുന്ന താമസക്കാർക്ക് ആഢംബര ഹോട്ടലുകളിളെ താമസം, ഡൈനിംഗ് ഓഫറുകൾ, മറ്റു ടിക്കറ്റുകൾ എന്നിവയുൾപ്പെടെ 3,000 ദിർഹത്തിലധികം മൂല്യമുള്ള സമ്മാനങ്ങൾ നേടാനാകും.</p>
<p>ദുബായ് പുതുതായി ആരംഭിച്ച 'എ ദുബായ് ഇൻവൈറ്റ്' പദ്ധതിക്ക് കീഴിലാണ് ഈ ഓഫർ ലഭിക്കുന്നത്. 2026 ജൂലൈ 20 മുതൽ ഒക്ടോബർ 31 വരെ അതിഥികളെ ദുബായിൽ എത്തിക്കുന്ന താമസക്കാർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക. അതിഥികൾ എത്തുന്നതിന് മുമ്പ് തന്നെ താമസക്കാർ ഓൺലൈനായി അതിഥികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. അതിഥി ദുബായിൽ എത്തിക്കഴിഞ്ഞാൽ, ഉടൻ തന്നെ സമ്മാനങ്ങൾ അനുവദിക്കും. ഡബ്ല്യു ദുബായ് മിന സിയാഹി, കരീം, ഹാല തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഈ പദ്ധതിയുടെ ഭാഗമാണ്.</p>
<p>18 വയസ്സിന് മുകളിലുള്ളവർക്കാണ് അതിഥികളെ നോമിനേറ്റ് ചെയ്യാനാവുക. സാധുവായ എമിറേറ്റ്സ് ഐഡിയുള്ള യു.എ.ഇ പൗരന്മാർക്കും താമസക്കാർക്കും ഈ പദ്ധതിയിൽ പങ്കെടുക്കാം. ഇതിനായി പ്രത്യേകം വിസ നൽകുന്നില്ല. സന്ദർശകർ സ്വയം വിസ എടുക്കുണം. ഓൺ-അറൈവൽ വിസയ്ക്ക് യോഗ്യതയുള്ളവരാണെങ്കിൽ ആ വിധത്തിലും ദുബായിലെത്താം. പല രാജ്യക്കാർക്കും വിസയില്ലാതെ തന്നെ യു.എ.ഇയിൽ പ്രവേശിക്കാനാകും. ഇന്ത്യക്കാർക്ക് ഉൾപ്പടെ ഓൺ-അറൈവൽ വിസയും ലഭ്യമാണ്. യു.എ.ഇയിലെ താമസക്കാർക്ക് ദുബായിലെ ഫാമിലി ആൻഡ് ഫ്രണ്ട്സ് വിസിറ്റ് വിസ വഴി അതിഥികളെ സ്പോൺസർ ചെയ്യാനുമാകും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/inoperative-pan-card-a-guide-for-uae-expats-to-update-nri-status-2218490.html">പ്രവാസി മലയാളികളുടെ ശ്രദ്ധയ്ക്ക്: പാൻ കാർഡ് അസാധുവായോ? എൻ.ആർ.ഐ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ചിലപ്പോൾ പണികിട്ടും!</a></strong></p>
<p>30 ദിവസത്തും, 60 ദിവസത്തേക്കും, 90 ദിവസത്തേക്കും വിസ ലഭ്യമാണ്. ചില സാഹചര്യങ്ങളിൽ ഇത് 120 ദിവസം വരെ നീട്ടാനും സാധിക്കും. ജി.ഡി.ആർ.എഫ്.എ വെബ്സൈറ്റ്, ദുബായ് നൗവ് ആപ്പ്, ആമർ സെൻ്ററുകൾ എന്നിവ വഴി വിസയ്ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ആറ് മാസം കാലാവധിയുള്ള പാസ്‌പോർട്ട്, പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ, സ്പോൺസർ ചെയ്ത ആളുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ അല്ലെങ്കിൽ സന്ദർശനത്തിൻ്റെ ഉദ്ദേശം വ്യക്തമാക്കുന്ന രേഖകൾ എന്നിവയാണ് നൽകേണ്ട പ്രധാന രേഖകൾ</p>
<p>30 ദിവസത്തെ വിസക്ക് 200 ദിർഹമാണ് വിസാ ഫീസ്. 40 ദിർഹം മെഡിക്കൽ ഇൻഷുറൻസിനായും നൽകണം. 60 ദിവസത്തെ വിസ\ 300 ദിർഹം ഫീസായി നൽകണം. 60 ദിർഹമാണ് ഇൻഷുറൻസിന് നൽകേണ്ടത്. ഇനി 90 ദിവസത്തെ വിസയാണെങ്കിൽ ഫീസായി നൽകേണ്ടി വരിക 400 ദിർഹമായിരികും. മെഡിക്കൽ ഇൻഷുറൻസിനായി 90 ദിർഹവും നൽകേണ്ടിവരും. ഇതിനുപുറമെ 5 ശതമാനം വാറ്റ്, 1,000 ദിർഹം റീഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റ്, മറ്റ് സർവീസ് നിരക്കുകളായി 60 ദിർഹം എന്നിവയും നൽകണം.</p>
<p><strong>English Summary</strong></p>
<p>UAE residents can now claim over AED 3,000 in lifestyle and dining rewards by inviting family or friends to Dubai between July 20 and October 31, 2026. Under the 'A Dubai Invite' initiative, eligible sponsors must register their guests online. Tourist visas are available for 30, 60, or 90 days.</p>
]]></content:encoded>
				</item>
							<item>
					<title>പ്രവാസി മലയാളികളുടെ ശ്രദ്ധയ്ക്ക്: പാൻ കാർഡ് അസാധുവായോ? എൻ.ആർ.ഐ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ചിലപ്പോൾ പണികിട്ടും!</title>
					<link>https://www.malayalamtv9.com/world/inoperative-pan-card-a-guide-for-uae-expats-to-update-nri-status-2218490.html</link>
					<pubDate>Fri, 24 Jul 2026 13:05:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/inoperative-pan-card-a-guide-for-uae-expats-to-update-nri-status-2218490.html</guid>
					<description><![CDATA[<p>Avoid Higher TDS: How NRIs in UAE Can Reactivate Their PAN Cards:: പാൻ പ്രവർത്തന രഹിതമായാൽ കാർഡ് റദ്ദാക്കി എന്ന് അർത്ഥമില്ല. എന്നാൽ ആദായ ബികുതി ഫയൽ ചെയ്യുന്ന സമയത്ത് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. ടാക്സ് റീഫണ്ടുകൾ തടഞ്ഞുവെക്കപ്പെട്ടേക്കാം. ഉയർന്ന നിരക്കിലായിരിക്കും ടി.ഡി.എസ് ഈടാക്കുക. ടി.സി.എസും ഉയർന്ന നിരക്കിൽ തന്നെ ഈടാക്കും. സാമ്പത്തിക ഇടപാടുകളിലും കാലതാസവും നേരിടാം. അധികമായി ഈടാക്കിയ ടി.ഡി.എസ് പിന്നീട് ഐ.ടി.ആർ വഴി തിരികെ ക്ലെയിം ചെയ്യാമെങ്കിലും, പാൻ കാർഡ് പ്രവർത്തനരഹിതമാണെങ്കിൽ റീഫണ്ട് ലഭിക്കുന്നത് വൈകും</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/ITR-Filing.jpg" class="attachment-large size-large wp-post-image" alt="Itr Filing" /></figure><p>യു.എ.ഇയിലുള്ള പ്രവാസികൾ ഇന്ത്യയിലെ തങ്ങളുടെ പാൻ കാർഡ് വിവരങ്ങളിൽ റെസിഡൻഷ്യൽ സ്റ്റാറ്റസ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുക വളരെ പ്രധാനമാണ്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുൻപോ, ഇന്ത്യയിൽ വലിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് മുൻപോ ഇക്കാര്യം ഉറപ്പാക്കേണ്ടതുണ്ട്. പാൻ കാർഡിലെ വ്യക്തിഗത വിവരങ്ങളും റെസിഡൻഷ്യൽ സ്റ്റാറ്റസും അതത് സമയങ്ങളിൽ കൃത്യമായി മാറ്റം വരുത്തണം. ഇല്ലെങ്കിൽ പല സേവനങ്ങളിലും തടസ്സങ്ങൾ നേരിട്ടേക്കാം.</p>
<p>പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി 2023 ജൂൺ 30 ആയിരുന്നു. ഇത് ചെയ്യാത്തവരുടെ പാൻ കാർഡുകൾ 2023 ജൂലൈ 1 മുതൽ പ്രവർത്തനരഹിതമാക്കിയിരുന്നു. എന്നാൽ പ്രവാസികൾക്ക് പാൻ-ആധാർ ബന്ധിപ്പിക്കുന്നതിൽ ഇളവുണ്ട്. എന്നിട്ടും ചില പ്രവാസികളുടെ പാൻ കാർഡുകൾ അസാധുവായി. ആദായനികുതി വകുപ്പിൻ്റെ രേഖകളിൽ ഇവർ പ്രവാസികളാണെന്ന് രേഖപ്പെടുത്താത്തതാണ് ഇതിന് കാരണം.</p>
<p>പാൻ പ്രവർത്തന രഹിതമായാൽ കാർഡ് റദ്ദാക്കി എന്ന് അർത്ഥമില്ല. എന്നാൽ ആദായ ബികുതി ഫയൽ ചെയ്യുന്ന സമയത്ത് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. ടാക്സ് റീഫണ്ടുകൾ തടഞ്ഞുവെക്കപ്പെട്ടേക്കാം. ഉയർന്ന നിരക്കിലായിരിക്കും ടി.ഡി.എസ് ഈടാക്കുക. ടി.സി.എസും ഉയർന്ന നിരക്കിൽ തന്നെ ഈടാക്കും. സാമ്പത്തിക ഇടപാടുകളിലും കാലതാസവും നേരിടാം. അധികമായി ഈടാക്കിയ ടി.ഡി.എസ് പിന്നീട് ഐ.ടി.ആർ വഴി തിരികെ ക്ലെയിം ചെയ്യാമെങ്കിലും, പാൻ കാർഡ് പ്രവർത്തനരഹിതമാണെങ്കിൽ റീഫണ്ട് ലഭിക്കുന്നത് വൈകും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/planning-a-dubai-trip-how-uae-expats-can-earn-rewards-by-nominating-visitors-and-explore-multiple-visa-options-2218030.html">Dubai Trip Planning: ദുബായിലേക്ക് ഒരു യാത്ര പോയാലോ? നോമിനേറ്റ് ചെയ്താൽ പ്രവാസികൾക്കും വമ്പൻ നേട്ടം; കൂടുതൽ അറിയൂ !</a></strong></p>
<p><strong>പാൻ സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?</strong></p>
<p>ആദായനികുതി വകുപ്പിൻ്റെ ഇ-ഫയലിംഗ് പോർട്ടലിൽ സന്ദർശിച്ച്ൻ പാൻ വെരിഫൈ ചെയ്യാനാകും. വെബ്സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം പാൻ കാർഡ് പ്രവർത്തനക്ഷമമാണോ എന്ന് നോക്കുക. പാൻ-ആധാർ ബന്ധിപ്പിച്ചിട്ടുണ്ടോ എന്നും. പ്രൊഫൈലിലെ റെസിഡൻഷ്യൽ സ്റ്റാറ്റസും പരിഷോധിക്കുക. അടുത്തിടെ സമർപ്പിച്ച ഐ.ടി.ആറിലെ റെസിഡൻഷ്യൽ സ്റ്റാറ്റസും ഇതിലൂടെ പരിശോധിച്ച് ഉറപ്പുവരുത്താനാകും</p>
<p><strong>എൻ.ആർ.ഐ സ്റ്റാറ്റസ് എങ്ങനെ അപ്ഡേറ്റ് ചെയ്യാം?</strong></p>
<p>എൻ.ആർ.ഐ സ്റ്റാറ്റസ് രേഖപ്പെടുത്താത്തത് കാരണം പാൻ പ്രവർത്തനരഹിതമായിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ജൂറിസ്ഡിക്ഷണൽ അസസ്സിങ് ഓഫീസറുമായി ബന്ധപ്പെടുക. ടാക്സ് പോർട്ടലിൽ നിന്ന് തന്നെ ഓഫീസറുടെ വിവരങ്ങൾ ലഭിക്കും. റെസിഡൻഷ്യൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്നതിനായി ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കുക. പാൻ കാർഡിൻ്റെ പകർപ്പ്, പാസ്‌പോർട്ട്. യു.എ.ഇ റസിഡൻസ് വിസ അല്ലെങ്കിൽ എമിറേറ്റ്സ് ഐഡി, വിദേശത്ത് ചിലവഴിച്ച സമയം തെളിയിക്കുന്ന രേഖകൾ, ഒ.സി.ഐ സർട്ടിഫിക്കറ്റ് എന്നീ രേഖകളാണ് സമർപ്പിക്കേണ്ടത്. പ്രവർത്തനരഹിതാമായ പാൻ കാാർഡ് ഓപ്പറേറ്റിവാക്കുന്നതിന് ജൂറിസ്റ്റിക്ഷണൽ അസസ്സിങ് ഓഫീസർക്ക് നേരിട്ട് അപേക്ഷ സമാർപ്പിക്കേണ്ടതായി വരും</p>
<p><strong>English Summary</strong></p>
<p>UAE expats must update their residential status to 'NRI' in the Indian Income Tax database to avoid their PAN cards becoming inoperative. An inactive PAN leads to higher TDS/TCS rates and delayed refunds. Expats should verify their status online and submit necessary documents to their Jurisdictional Assessing Officer for reactivation.</p>
]]></content:encoded>
				</item>
							<item>
					<title>Iran-US Conflict: നാശനഷ്ടങ്ങള്‍ നികത്താന്‍ ഇറാന്റെ സ്വത്തുക്കള്‍ തന്നെ ഉപയോഗിക്കുമെന്ന് ട്രംപ്; വീണ്ടും ആക്രമണം</title>
					<link>https://www.malayalamtv9.com/world/trump-says-iran-funds-will-be-used-for-future-damages-us-launches-fresh-airstrikes-2218417.html</link>
					<pubDate>Fri, 24 Jul 2026 06:17:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/trump-says-iran-funds-will-be-used-for-future-damages-us-launches-fresh-airstrikes-2218417.html</guid>
					<description><![CDATA[<p>US Launches Fresh Airstrikes; Trump Says Iran Will Pay for Future Damages: വൈകിട്ട് 6.45 ഓടെ ഇറാനിയന്‍ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെ യുഎസ് സൈന്യം ആക്രമണം ആരംഭിച്ചു. ഇറാന്റെ വാണിജ്യ ഷിപ്പിങുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ കുറയ്ക്കാനും ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണം തിരിച്ചുപിടിക്കാനുമാണ് യുഎസ് സൈന്യം ആക്രമണം വഴി ലക്ഷ്യമിടുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/01/Donald-Trump.jpg" class="attachment-large size-large wp-post-image" alt="Donald Trump" /></figure><p><strong>ടെഹ്‌റാന്‍:</strong> കപ്പലുകള്‍ക്കും ചരക്കുകള്‍ക്കും ഭാവിയിലുണ്ടാകുന്ന നഷ്ടം നികത്താന്‍ ഇറാന്റെ ആസ്തികള്‍ ഉപയോഗിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗള്‍ഫിലും പരിസര പ്രദേശങ്ങളിലും നടന്ന സംഘര്‍ഷങ്ങളില്‍ തകര്‍ന്ന കപ്പലുകള്‍ക്കും ചരക്കുകള്‍ക്കും സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കള്‍ ഉപയോഗിക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഇതിന് പിന്നാലെ ഇറാന് നേരെ അമേരിക്ക പുതിയ ആക്രമണങ്ങള്‍ ആരംഭിച്ചു.</p>
<p>ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ, കപ്പലുകള്‍ക്കോ ചരക്കുകള്‍ക്കോ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും വസ്തുക്കള്‍ക്കോ സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി അമേരിക്കയുടെ കൈവശമുള്ളതും നിയന്ത്രിക്കുന്നതുമായി ഇറാനിയന്‍ പണവും ആസ്തികളും ഉപയോഗിക്കും. ഈ നാശനഷ്ടങ്ങള്‍ വളരെ വലുതാണ്. അവ പരിഹരിക്കുന്നതിനായി ഇതാണ് ന്യായവും നീതിയുക്തവുമായ കാര്യം, എന്ന് തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപ് കുറിച്ചു.</p>
<h3>തുടര്‍ച്ചയായ പതിമൂന്നാം രാത്രിയും ആക്രമണം</h3>
<p>ഇറാനെതിരായ ആക്രമണം തുടര്‍ച്ചയായ പതിമൂന്നാം രാത്രിയിലും നടത്തുന്നതായി യുഎസ് സൈന്യം. വൈകിട്ട് 6.45 ഓടെ ഇറാനിയന്‍ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെ യുഎസ് സൈന്യം ആക്രമണം ആരംഭിച്ചു. ഇറാന്റെ വാണിജ്യ ഷിപ്പിങുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ കുറയ്ക്കാനും ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണം തിരിച്ചുപിടിക്കാനുമാണ് യുഎസ് സൈന്യം ആക്രമണം വഴി ലക്ഷ്യമിടുന്നത്.</p>
<p>ഇറാന്റെ തെക്കന്‍ നഗരമായ അഹ്വാസില്‍ ഒന്നിലധികം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഫാര്‍സ,് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയാണോ എന്ന കാര്യം വ്യക്തമല്ല. ആക്രമണവുമായി ബന്ധപ്പെട്ട് ഇറാന്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ഇറാനിലെ ഖേഷ്വം ദ്വീപിന് സമീപവും സ്‌ഫോടന ശബ്ദം ഉണ്ടായി. ഖേഷ്വം ദ്വീപിലെ മോസാന്‍ ഗ്രാമത്തിന് സമീപം രണ്ട് സ്‌ഫോടനങ്ങള്‍ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയാണെന്നാണ് വിവരം. ബന്ദര്‍ അബ്ബാസിലും സ്‌ഫോടനം ഉണ്ടായിട്ടുണ്ട്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/us-says-it-launched-12th-night-of-strikes-on-iran-as-tehran-retaliates-across-gulf-2218147.html" target="_blank" rel="noopener">Iran-US Conflict: പന്ത്രണ്ടാം രാത്രിയിലും ഇറാന് പ്രഹരം, ആക്രമണം തുടര്‍ന്ന് യുഎസ്; കുവൈറ്റില്‍ ഡ്രോണ്‍ മഴ</a></strong></p>
<h3>ഇറാന് ദുരുദ്ദേശങ്ങളുണ്ടെന്ന് ട്രംപ്</h3>
<p>ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെതിരെ അതിശക്തമായാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് അതിനെതിരെ പ്രതികരിക്കാന്‍ ആഗ്രഹമുണ്ട്, എന്നാല്‍ ഒന്നും ചെയ്യാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അവര്‍ക്ക് ചില ദുരുദ്ദേശങ്ങളുണ്ട്, എന്നാല്‍ അവരെ ആണവായുധം കൈവശം വെക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല, ട്രംപ് പറഞ്ഞു.</p>
<h3>വ്യാപാര അടയ്ക്കുമെന്ന് ഹൂതികള്‍</h3>
<p>ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതിന് പിന്നാലെ മറ്റൊരു പ്രധാന വ്യാപാര പാത അടയ്ക്കുമെന്ന ഭീഷണിയുമായി ഹൂതികള്‍. ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണങ്ങളെ തുടര്‍ന്നുണ്ടായ ബദല്‍ മാര്‍ഗമാണ് ഹൂതികള്‍ അടയ്ക്കാന്‍ പോകുന്നത്. കപ്പലുകള്‍ക്കെതിരായ ആക്രമണം തുടര്‍ന്നാല്‍ ഹൂതികള്‍ക്ക് വലിയ ശിക്ഷ നല്‍കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.</p>
<h3>English Summary</h3>
<p>US President Donald Trump said Iranian funds could be used to cover future damages caused by the conflict. Meanwhile, the United States launched a fresh wave of military strikes, further escalating tensions with Iran. The latest developments have intensified concerns over security and stability in the Middle East. Officials are closely monitoring the rapidly evolving situation.</p>
]]></content:encoded>
				</item>
							<item>
					<title>ഗൾഫിലെ CIA രഹസ്യകേന്ദ്രങ്ങളിൽ ഇറാന്റെ കിറുകൃത്യം അ‌ടിയെത്തി; റഷ്യയുടെ കൊമേറ്റ-M -നെ സംശയിച്ച് യുഎസ്</title>
					<link>https://www.malayalamtv9.com/world/irans-precision-attack-on-cia-secret-sites-in-the-gulf-us-suspects-russias-kometa-m-assistance-2218236.html</link>
					<pubDate>Thu, 23 Jul 2026 13:14:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/irans-precision-attack-on-cia-secret-sites-in-the-gulf-us-suspects-russias-kometa-m-assistance-2218236.html</guid>
					<description><![CDATA[<p>Iran&#8217;s precision attack on CIA secret sites in the Gulf: സിഐഎയുടെ ഗൾഫ് മേഖലയിലെ രഹസ്യ കേന്ദ്രങ്ങൾക്ക് നേരേ ശക്തവും കൃത്യവുമായ ഡ്രോൺ ആക്രമണങ്ങളാണ് ഇറാൻ നേരത്തെ നടത്തിയത്. ഇതിന്റെ കൃത്യത കണക്കിലെടുക്കുമ്പോൾ റഷ്യൻ സഹായം ഇറാന് ലഭിക്കുന്നുണ്ടോ എന്ന് അ‌മേരിക്ക സംശയിക്കുന്നതായി റോയിട്ടേഴ്സിന്റെ ഉൾപ്പെടെ പുതിയ റിപ്പോർട്ടുകൾ പറയുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Irans-precision-attack-on-CIA-secret-sites-in-the-Gulf.jpg" class="attachment-large size-large wp-post-image" alt="Iran's Precision Attack On Cia Secret Sites In The Gulf" /></figure><p><strong>വാഷിങ്ടൺ:</strong> ഗൾഫ് മേഖലയിൽ തങ്ങളുടെ രഹസ്യാന്വേഷണ ഏജൻസിയുടെ (സിഐഐ) രഹസ്യ കേന്ദ്രങ്ങൾക്ക് നേരേ ഇറാൻ നടത്തുന്ന കിറുകൃത്യം ആക്രമണങ്ങളിൽ അ‌മേരിക്കയ്ക്ക് ഞെട്ടലെന്ന് റിപ്പോർട്ട്. ലോകത്തിലെ വച്ച് ഏറ്റവും വലിയ രഹസ്യാന്വേഷണ ഏജൻസികളിൽ ഒന്നാണ് സിഐഎ. ആ സിഐഎയുടെ ഗൾഫ് മേഖലയിലെ രഹസ്യ കേന്ദ്രങ്ങൾക്ക് നേരേ ശക്തവും കൃത്യവുമായ ഡ്രോൺ ആക്രമണങ്ങളാണ് ഇറാൻ നേരത്തെ നടത്തിയത്. ഇതിന്റെ കൃത്യത കണക്കിലെടുക്കുമ്പോൾ റഷ്യൻ സഹായം ഇറാന് ലഭിക്കുന്നുണ്ടോ എന്ന് അ‌മേരിക്ക സംശയിക്കുന്നതായി റോയിട്ടേഴ്സിന്റെ ഉൾപ്പെടെ പുതിയ റിപ്പോർട്ടുകൾ പറയുന്നു. ഗൾഫിലെ സിഐഎ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങൾ സംബന്ധിച്ച് യുഎസ് ഏജൻസികൾ അ‌ന്വേഷണം ആരംഭിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.</p>
<p>കഴിഞ്ഞ മാർച്ചിൽ സൗദി അറേബ്യയിലെ റിയാദിലുള്ള യുഎസ് എംബസിയിലെ സിഐഎ കേന്ദ്രവും കിഴക്കൻ ഇറാഖിലെ മറ്റൊരു സിഐഎ കേന്ദ്രവും ഉൾപ്പെടെയുള്ള മേഖലകളിൽ ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഇതിൽക്കൂടുതൽ സിഐഎ കേന്ദ്രങ്ങളിൽ ഇറാന്റെ ആക്രമണം ഉണ്ടായതായും എന്നാൽ ഓഫീസുകളുടെ രഹസ്യ സ്വഭാവം കണക്കിലെടുത്ത് ആക്രമണം നേരിട്ട കൂടുതൽ കേന്ദ്രങ്ങളുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/us-says-it-launched-12th-night-of-strikes-on-iran-as-tehran-retaliates-across-gulf-2218147.html">പന്ത്രണ്ടാം രാത്രിയിലും ഇറാന് പ്രഹരം, ആക്രമണം തുടർന്ന് യുഎസ്; കുവൈറ്റിൽ ഡ്രോൺ മഴ</a></strong></p>
<p>ഏതാണ്ട് പന്ത്രണ്ടോളം സിഐഎ കേന്ദ്രങ്ങൾക്ക് നേരേ ഇറാന്റെ ആക്രമണം ഉണ്ടായി എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉള്ളത്. അതിവിദഗ്ധമായ രീതിയിലാണ് ഗൾഫ് മേഖലയിലെ യുഎസ് കേന്ദ്രങ്ങൾക്ക് എതിരേയുള്ള ആക്രമണങ്ങൾ ഇറാൻ നടപ്പിലാക്കിയത് എന്നാണ് യുഎസ് നിരീക്ഷണം. ഇതിന് റഷ്യൻ സഹായം കിട്ടിയതായി അ‌വർ സംശയിക്കുന്നു.</p>
<p>ആക്രമണങ്ങൾ നടന്ന രീതിയും അവയുടെ കൃത്യതയും ആണ് റഷ്യൻ സഹായം ഇറാന് ലഭിച്ചു എന്ന് സംശയിക്കാൻ അ‌മേരിക്കയെ പ്രേരിപ്പിക്കുന്നത്. അ‌മേരിക്കയുടെ കേന്ദ്രങ്ങളെ കൃത്യമായി ലക്ഷ്യം വയ്ക്കാനുള്ള സാങ്കേതിക മികവ് ലോകത്ത് അ‌ധികം രാജ്യങ്ങൾക്ക് ഇല്ല. ഇറാനും റഷ്യയും തമ്മിലുള്ള സൈനിക പങ്കാളിത്തം കണക്കിലെടുക്കുമ്പോൾ റഷ്യൻ സഹായം ഇറാന് ലഭിച്ചിട്ടുണ്ടാകാം എന്ന അ‌മേരിക്കൻ സംശയം ബലപ്പെടുന്നു.</p>
<p>റിയാദിലെ യുഎസ് എംബസി ആക്രമിക്കാൻ ഇറാൻ തങ്ങളുടെ ഷാഹിദ്-136 ഡ്രോണുകളിൽ രണ്ടെണ്ണമാണ് ഉപയോഗപ്പെടുത്തിയത്. ഇതിൽ ആദ്യത്തെ ഡ്രോൺ എംബസി കെട്ടിടത്തിന്റെ ദുർബലമായ ഒരു ഭാഗത്ത് വലിയൊരു ദ്വാരമുണ്ടാക്കി. തൊട്ടുപിന്നാലെ എത്തിയ രണ്ടാമത്തെ ഡ്രോൺ കൃത്യമായി ആ ദ്വാരത്തിലൂടെ അകത്തേക്ക് കടന്ന് സ്ഫോടനം നടത്തി എന്നാണ് നിഗമനം. ഈ കൃത്യത യുഎസിനെ ഞെട്ടിച്ചു.</p>
<p>ഷാഹിദ്-136 ഡ്രോണിൽ റഷ്യയുടെ 'കോമെറ്റ-എം' (Kometa-M) എന്ന അത്യാധുനിക സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റം ഘടിപ്പിച്ചതായി രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു എന്ന് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു. സിഗ്നൽ ജാമിങ്ങുകളെ പ്രതിരോധിച്ച് ലക്ഷ്യസ്ഥാനം കൃത്യമായി ആക്രമിക്കാൻ ഇത് ഇറാന് തുണയായി എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ അ‌ടിസ്ഥാനത്തിൽ ലക്ഷ്യസ്ഥാനങ്ങൾ കൃത്യമായി കണ്ടെത്തുന്നതിനുള്ള വിവരങ്ങളോ അത്യാധുനിക ഡ്രോൺ സാങ്കേതികവിദ്യയോ റഷ്യ ഇറാന് ​കൈമാറിയോയെന്ന് യുഎസ് അ‌ന്വേഷിക്കുന്നുണ്ട്.</p>
<p>എന്നാൽ ഇറാന് സഹായം നൽകുന്നുണ്ടെന്ന ആരോപണങ്ങൾ റഷ്യൻ അധികൃതർ തള്ളിക്കളഞ്ഞിട്ടുണ്ട്. കൂടുതൽ വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷമേ റഷ്യയുടെ പങ്ക് സംബന്ധിച്ച് അന്തിമമായ തീരുമാനങ്ങളിൽ എത്തൂ എന്ന് അമേരിക്കൻ ഇന്റലിജൻസ് ഏജൻസികളും പറയുന്നുണ്ട്. എന്തായാലും സിഐഎ കേന്ദ്രങ്ങൾ ആക്രമിക്കാൻ റഷ്യൻ സഹായം ഇറാന് ലഭിച്ചു എന്ന് തെളിഞ്ഞാൽ അ‌ന്താരാഷ്ട്ര തലത്തിൽ പുതിയ സംഘർഷങ്ങൾ സൃഷ്ടിക്കാൻ അ‌ത് ഇടയാക്കുകയും ആഗോള തലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുകയും ചെയ്യും എന്ന് വിലയിരുത്തപ്പെടുന്നു.</p>
<h3>English Summary</h3>
<p>Iran has previously carried out powerful and accurate drone attacks on CIA secret sites in the Gulf region. Given the accuracy of these attacks, the US is suspicious that Iran is receiving Russian assistance, according to new reports, including Reuters. The reports claim that there are indications that the Iranian Shahid-136 drone has been equipped with a sophisticated Russian satellite navigation system called 'Kometa-M', and the US is investigating this.</p>
]]></content:encoded>
				</item>
							<item>
					<title>Iran-US Conflict: പന്ത്രണ്ടാം രാത്രിയിലും ഇറാന് പ്രഹരം, ആക്രമണം തുടര്‍ന്ന് യുഎസ്; കുവൈറ്റില്‍ ഡ്രോണ്‍ മഴ</title>
					<link>https://www.malayalamtv9.com/world/us-says-it-launched-12th-night-of-strikes-on-iran-as-tehran-retaliates-across-gulf-2218147.html</link>
					<pubDate>Thu, 23 Jul 2026 06:13:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/us-says-it-launched-12th-night-of-strikes-on-iran-as-tehran-retaliates-across-gulf-2218147.html</guid>
					<description><![CDATA[<p>Iran Retaliates Across Gulf After US Carries Out 12th Consecutive Night of Strikes: ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണം വീണ്ടെടുക്കുക, അന്താരാഷ്ട്ര ഷിപ്പിങ് പുനഃസ്ഥാപിക്കുക എന്നിവയ്ക്കായി അമേരിക്ക ശ്രമിക്കുമ്പോള്‍ പ്രാദേശിക ജലാശയങ്ങളിലൂടെ കടന്നുപോകുന്ന നാവികരെയും വാണിജ്യ കപ്പലുകളെയും ഇറാന്‍ ഭീഷണിപ്പെടുത്തുകയാണ്. ഇത് ചെയ്യാനുള്ള ഇറാന്റെ കഴിവിനെ ഇല്ലാതാക്കുകയാണ് അമേരിക്ക.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Donald-Trump-1.jpg" class="attachment-large size-large wp-post-image" alt="Donald Trump" /></figure><p><strong>ടെഹ്‌റാന്‍:</strong> തുടര്‍ച്ചയായ പന്ത്രണ്ടാം രാത്രിയിലും ഇറാനില്‍ ആക്രമണം തുടര്‍ന്ന് യുഎസ്. ഹോര്‍മുസ് കടലിടുക്കിന്മേലുള്ള നിയന്ത്രണം വീണ്ടെടുക്കുകയാണ് ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇരുരാജ്യങ്ങളും തമ്മില്‍ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇറാനിലെ തെക്കന്‍ തീരദേശ നഗരമായ ബുഷെഹറില്‍ യുഎസ് സൈന്യം ആക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.</p>
<p>ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണം വീണ്ടെടുക്കുക, അന്താരാഷ്ട്ര ഷിപ്പിങ് പുനഃസ്ഥാപിക്കുക എന്നിവയ്ക്കായി അമേരിക്ക ശ്രമിക്കുമ്പോള്‍ പ്രാദേശിക ജലാശയങ്ങളിലൂടെ കടന്നുപോകുന്ന നാവികരെയും വാണിജ്യ കപ്പലുകളെയും ഇറാന്‍ ഭീഷണിപ്പെടുത്തുകയാണ്. ഇത് ചെയ്യാനുള്ള ഇറാന്റെ കഴിവിനെ ഇല്ലാതാക്കുകയാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ആവര്‍ത്തിച്ചു.</p>
<p>ഹോര്‍മുസ് കടലിടുക്കിലോ അല്ലെങ്കില്‍ മറ്റ് ജലാശയങ്ങളില്‍ വെച്ചോ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ഓരോ തവണ വെടിയുതിര്‍ക്കുമ്പോഴും, അവിടുത്തെ പാലമോ വൈദ്യുത നിലയമോ തകര്‍ക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.</p>
<p>ഇനി മുതല്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകള്‍ക്ക് നേരെ മിസൈല്‍, റോക്കറ്റ്, ഡ്രോണ്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഉപകരണങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തുമ്പോള്‍, അമേരിക്ക ഒരു പാലമോ വൈദ്യുതി നിലയമോ ബോംബ് വെച്ച് നശിപ്പിക്കും, ഡൊണാള്‍ഡ് ട്രംപ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.</p>
<h3>തിരിച്ചടി നല്‍കാന്‍ ഞങ്ങള്‍ക്ക് മടിയില്ല</h3>
<p>അമേരിക്ക നടത്തുന്ന ഓരോ ആക്രമണത്തിനും ശക്തമായ ഭാഷയില്‍ തിരിച്ചടി നല്‍കാന്‍ തങ്ങള്‍ക്ക് മടിയില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി പറഞ്ഞു. തന്റെ രാജ്യം കണ്ണിന് കണ്ണ് എന്ന പ്രതിരോധ സിദ്ധാന്തം സ്വീകരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ, ഇറാനെതിരായ ഏതൊരു ആക്രമണത്തിനും ശക്തവും നിര്‍ണായകവുമായ പ്രതികരണം ഉണ്ടാകും, അരാഗ്ചി എക്‌സില്‍ കുറിച്ചു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/iran-moves-nuclear-centrifuges-to-pickaxe-mountain-says-israel-us-launches-11th-night-of-airstrikes-2217888.html" target="_blank" rel="noopener">Iran-US Conflict: ന്യൂക്ലിയര്‍ സെന്‍ട്രിഫ്യൂജുകള്‍ പിക്കാകസ് പര്‍വതത്തിലേക്ക് മാറ്റി ഇറാന്‍; 11ാം രാത്രിയും യുഎസ് ആക്രമണം</a></strong></p>
<p>ബുധനാഴ്ച രാത്രി വരെ ഇറാനും യുഎസ് തമ്മില്‍ നടന്നത് അതിശക്തമായ ആക്രമണമാണ്. ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്‌റാനില്‍ ഉണ്ടായ ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനം നേരിട്ടു. അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ജോര്‍ദാന്‍, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തി. അയല്‍രാജ്യങ്ങളിലെ കുടിവെള്ള-ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളും ഡീസലൈനേഷന്‍ പ്ലാന്റുകളും ലക്ഷ്യമിട്ടാണ് ഇറാന്‍ യുഎസ് ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കുന്നത്.</p>
<h3>ആക്രമണങ്ങള്‍ തടഞ്ഞ് കുവൈറ്റ്</h3>
<p>ഇറാനില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണങ്ങള്‍ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞതായി കുവൈറ്റ്. ആക്രമണങ്ങള്‍ തടയാനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. സ്‌ഫോടനങ്ങള്‍ കൃത്യമായി തടയുന്നുണ്ടെന്നും അധികാരികള്‍ നല്‍കുന്ന സുരക്ഷ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങള്‍ തയാറാകണമെന്നും സൈനിക ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.</p>
<h3>English Summary</h3>
<p>The United States said it carried out a 12th consecutive night of military strikes on targets in Iran, marking a further escalation in the conflict. In response, Tehran reportedly launched retaliatory attacks targeting Gulf countries, raising concerns over regional stability.</p>
]]></content:encoded>
				</item>
							<item>
					<title>Dubai Trip Planning: ദുബായിലേക്ക് ഒരു യാത്ര പോയാലോ? നോമിനേറ്റ് ചെയ്താൽ പ്രവാസികൾക്കും വമ്പൻ നേട്ടം; കൂടുതൽ അറിയൂ !</title>
					<link>https://www.malayalamtv9.com/world/planning-a-dubai-trip-how-uae-expats-can-earn-rewards-by-nominating-visitors-and-explore-multiple-visa-options-2218030.html</link>
					<pubDate>Wed, 22 Jul 2026 16:38:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/planning-a-dubai-trip-how-uae-expats-can-earn-rewards-by-nominating-visitors-and-explore-multiple-visa-options-2218030.html</guid>
					<description><![CDATA[<p>Planning to Host Family in Dubai? Unlock Huge Perks and Learn About Multiple Visa Options:  ദുബായ് കാണണം എന്ന ആഗ്രഹം ഇനി മാറ്റിവക്കേണ്ടതില്ല. യാത്രക്കാരെ ദുബായിൽ എത്തിക്കാൻ വിവിധ പദ്ധതികളും വിസകളും ഇതിനോടകം യു,എ.ഇ അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. പെട്ടന്ന് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഓൺ അറൈവാൽ ടൂറിസ്റ്റ് വിസ ലഭ്യമാണ്. ഇതുകൂടാതെ അഞ്ച് വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസയും യു.എ.ഇ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല നിങ്ങളുടെ യാത്രകൊണ്ട് പ്രവാസിയായ നിങ്ങളുടെ കുടുംബാഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ 3000 ദിർഹം മൂല്യമുള്ള സമ്മാനങ്ങൾ നേടാനും അവരമുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Dubai-2.jpg" class="attachment-large size-large wp-post-image" alt="Dubai (2)" /></figure><p>ദുബായ്: മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കരുടെ ഇഷ്ട നഗരമാണ് ദുബായ്. ദുബായിൽ ഒരു തവണയെങ്കിലും പോകണം എന്നാഗ്രഹിക്കാത്ത മലയാളികൾ ഉണ്ടാകില്ല. പ്രവാസികൾ പറഞ്ഞ് കേട്ടും, സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരികുന്ന വീഡിയോകളിലൂടെ കണ്ടറിഞ്ഞുമെല്ലാം\ ദുബായ് എല്ലാവരുടെയും ഒരു സ്വപ്ന നഗരമായി മാറിയിട്ടുണ്ട്. അത്രയധികം അത്ഭുതങ്ങൾ ദുബായ് കാത്തുവച്ചിട്ടുണ്ട് എന്നതും അതിനൊരു കാരണം തന്നെ.</p>
<p>ദുബായ് കാണണം എന്ന ആഗ്രഹം ഇനി മാറ്റിവക്കേണ്ടതില്ല. യാത്രക്കാരെ ദുബായിൽ എത്തിക്കാൻ വിവിധ പദ്ധതികളും വിസകളും ഇതിനോടകം യു,എ.ഇ അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. പെട്ടന്ന് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഓൺ അറൈവാൽ ടൂറിസ്റ്റ് വിസ ലഭ്യമാണ്. ഇതുകൂടാതെ അഞ്ച് വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസയും യു.എ.ഇ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല നിങ്ങളുടെ യാത്രകൊണ്ട് പ്രവാസിയായ നിങ്ങളുടെ കുടുംബാഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ 3000 ദിർഹം മൂല്യമുള്ള സമ്മാനങ്ങൾ നേടാനും അവരമുണ്ട്. വിസക്ക് എങ്ങനെ ആപേക്ഷിക്കാം, ആനുകൂല്യങ്ങൾ എങ്ങനെ നേടാം എന്നെല്ലാമാണ് ഇനി പറയുന്നത്.</p>
<h3>ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് വിസ ഓൺ അറൈവൽ</h3>
<p>വ്യവസ്ഥകൾ പാലിച്ചെത്തുന്ന യാത്രക്കാർക്ക് 14 ദിവസത്തേക്കോ അല്ലെങ്കിൽ 60 ദിവസത്തേക്കോ ഉള്ള വിസ ഓൺ അറൈവൽ ലഭിക്കും. 14 ദിവസത്തെ വിസയാണ് എടുക്കുന്നത് എങ്കിൽ, 14 ദിവസത്തേക്ക് കൂടി വിസയുടെ കാലാവധി നീട്ടാൻ സാധിക്കും. എന്നാൽ 60 ദിവസത്തെ വിസയിൽ കാലാവധി നീട്ടാൻ സാധിക്കുന്നതല്ല. ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്നാം, തായ്‌ലൻഡ്, ഫിലിപ്പീൻസ്, കെനിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും കൂടെയുള്ള കുടുംബാംഗങ്ങൾക്കുമാണ് ഓൺ അറൈവൽ വിസ ലഭിക്കുക.</p>
<p>വിസക്ക് അപേക്ഷിക്കുമ്പോൾ പാസ്പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെ വാലിഡിറ്റി ഉണ്ടായിരിക്കണം. വൈറ്റ് ബാക്ഗ്രൗണ്ടിലുള്ള ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, വാലിഡായ റസിഡൻസ് പെർമിറ്റ് എന്നിവ സമർപ്പിക്കേണ്ടതുണ്ട്. ജി.ഡി.ആർ.എഫ്.എ വെബ്സൈറ്റ് വഴിയും സ്മാർട്ട് ആപ്ലിക്കേഷൻ വഴിയും വിസക്ക് അപേക്ഷ നൽകാം. അപേക്ഷ അംഗീകരിച്ച് കഴിഞ്ഞാൽ രജിസ്റ്റർ ചെയ്ത ഇ-മെയിലിൽ വിസ ലഭ്യമാകും.14 ദിവസത്തെ വിസയ്ക്ക് 172.50 ദിർഹവും, 60 ദിവസത്തെ വിസയ്ക്ക് 422.50 ദിർഹവുമാണ് ഫീസായി ഇടാക്കുക.\</p>
<h3>അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ</h3>
<p>അഞ്ച് വർഷ കാലയളവിൽ വിസ ഉടമകൾക്ക് എത്ര തവണ വേണമെങ്കിലും യു.എ,ഇയിൽ വരികയും മടങ്ങുകയും ചെയ്യാം. ഓരോ സന്ദർശനത്തിലും 90 ദിവസം വരെ യു.എ.ഇയിൽ തങ്ങാനാകും. ഇനി ആവശ്യമെങ്കിൽ ഇത് 90 ദിവസത്തേക്ക് കൂടി നീട്ടാനും അവസരമുണ്ട്. എന്നാൽ ഒരു വർഷത്തിൽ പരമാവധി 180 ദിവസങ്ങൾ മാത്രമാണ് ഈ വിസയിൽ യു.എ.ഇയിൽ തുടരാനാവുക.</p>
<h3>Also Read: <a href="https://www.malayalamtv9.com/world/uae-residents-can-unlock-dh3000-in-rewards-by-inviting-guests-to-dubai-2217851.html">ദുബായിലേക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരൂ..; കാത്തിരിക്കുന്നത് 3000 ദിർഹം വിലമതിക്കുന്ന സമ്മാനങ്ങൾ !</a></h3>
<p>വിസയ്ക്ക് അപേക്ഷിക്കുമ്പോൾ പാസ്പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം. പുതുതായി എടുത്ത ഫോട്ടോ, ആരോഗ്യ ഇൻഷുറൻസ് വിവരങ്ങൾ, മടക്കം ഉൾപ്പടെയുള്ള വിമാന ടിക്കറ്റ്, കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റ് എന്നിവ നിർബന്ധമാണ്. വിസക്ക് അപേക്ഷിക്കുന്ന കാലയളവിൽ ബാങ്ക് അക്കൗണ്ടിൽ കുറഞ്ഞത് 4,000 ഡോളറോ അതിന് തുല്യമായ മറ്റ് കറൻസികളോ ഉണ്ടായിരിക്കണം എന്നതും പ്രധാന നിബന്ധനയാണ്. യു.എ.ഇയുടെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയും, സ്മാർട്ട് ആപ്ലിക്കേഷനുകൾ വഴിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. 3,713 ദിർഹമാണ് ഫീസായി നൽകേണ്ടത്.</p>
<h3>അതിഥികളെ യു.എ.ഇയിലെത്തിച്ച് 3000 ദിർഹം മൂല്യമുള്ള ആനുകൂല്യം നേടാം</h3>
<p>ദുബായ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസമാണ് ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്. 2026 ജൂലൈ 20 മുതൽ ഒക്ടോബർ 31 വരെയാണ് ഈ ക്യാമ്പയിൻ നടക്കുന്നത്. എമിറേറ്റ്‌സ് ഐ.ഡിയുള്ള യു.എ.ഇ പൗരന്മാർക്കും പ്രവാസികൾക്കും ഈ ക്യാമ്പയിൻ്റെ ഭാഗമാകാം. വാലിഡായ എമിറേറ്റ് ഐഡിയുള്ളവർക്ക് സന്ദർശകരെ നോമിനേറ്റ് ചെയ്യാനാകും. ക്യമ്പയിൻ്റെ ഭാഗമായി എത്തുന്ന സന്ദർശകർ യു.എ.ഇക്ക് പുറത്ത് താമസിക്കുന്നവരും, ടൂറിസ്റ്റ്-വിസിറ്റ് വിസയിൽ ദുബായിൽ എത്തുന്നവരുമായിരിക്കണം. വിമാനം വഴിയോ, കടൽ മാർഗമോ, റോഡ് മാർഗമോ ദുബായിൽ എത്താവുന്നതാണ്.</p>
<p>https://www.visitdubai.com/en/invite/nomination എന്ന വെബ്സൈറ്റ് വഴിയാണ് സന്ദർശകരെ നോമിനേറ്റ് ചെയ്യേണ്ടത്. സന്ദർശകരുടെ വിവരങ്ങളും അവർ ദുബായിൽ എത്തുന്ന തിയതിയും വെബ്സൈറ്റിൽ നൽകണം. നോമിനേറ്റ് ചെയ്യപ്പെട്ട വ്യക്തി 2026 ജൂലൈ 20-നും ഒക്ടോബർ 31-നും ഇടയിൽ ദുബായിൽ എത്തിയാൽ ഉടൻ തന്നെ നോമിനേറ്റ് ചെയ്ത വ്യക്തിക്ക് ആനുകൂല്യങ്ങൾ അനുവദിച്ചുകൊണ്ടുള്ള ഒരു ഇ-മെയിൽ ലഭിക്കും. എങ്ങനെ ആനുകൂല്യങ്ങൾ ഉപയോഗിക്കാം എന്ന വിവരങ്ങളും മെയിലിൽ വ്യക്തമാക്കിയിട്ടുണ്ടാകും..</p>
<h3>English Summary</h3>
<p>Dubai offers attractive visa options for Indian tourists, including 14-day or 60-day visas on arrival and a five-year multiple-entry visa for 90-day stays. Furthermore, UAE residents who nominate visiting friends and family between July and October 2026 can unlock rewards worth 3,000 dirhams through a new tourism campaign.</p>
]]></content:encoded>
				</item>
							<item>
					<title>Generic Drug Tariff: ജനറിക് മരുന്നുകള്‍ക്ക് 200% തീരുവ; ട്രംപിന്റെ താരിഫ് യുദ്ധം ഇന്ത്യയെ ബാധിക്കും</title>
					<link>https://www.malayalamtv9.com/india/trumps-new-generic-drug-tariff-plan-may-hit-india-with-up-to-200-percent-import-duty-2217907.html</link>
					<pubDate>Wed, 22 Jul 2026 08:11:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/india/trumps-new-generic-drug-tariff-plan-may-hit-india-with-up-to-200-percent-import-duty-2217907.html</guid>
					<description><![CDATA[<p>India May Face 200% Tariff Under Trump’s New Generic Drug Import Plan: ഓഗസ്റ്റ് ഒന്ന് മുതല്‍ ഘട്ടം ഘട്ടമായി താരിഫ് നടപ്പാക്കാനാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപ് പറഞ്ഞു. ആദ്യ രണ്ട് വര്‍ഷങ്ങളില്‍ അമേരിക്കയിലേക്ക് എത്തുന്ന എല്ലാ ജനറിക് മരുന്നുകള്‍ക്കും പൂജ്യം ശതമാനമായിരിക്കും താരിഫ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2025/08/Narendra-Modi-and-Donald-Trump.jpg" class="attachment-large size-large wp-post-image" alt="Narendra Modi and Donald Trump" /></figure><p><strong>ന്യൂഡല്‍ഹി:</strong> ജനറിക് മരുന്നുകള്‍ക്ക് 2028 ഓഗസ്റ്റ് മുതല്‍ ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. ഇത്തരം മരുന്നുകള്‍ നിര്‍ത്തലാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുവ ഏര്‍പ്പെടുത്തുന്നതെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ ഈ തീരുവ ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്ന രാജ്യങ്ങളില്‍ ഒന്നായി മാറാന്‍ പോകുകയാണ് ഇന്ത്യ. യുഎസിലേക്ക് ജനറിക് മരുന്നുകള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം.</p>
<p>ഓഗസ്റ്റ് ഒന്ന് മുതല്‍ ഘട്ടം ഘട്ടമായി താരിഫ് നടപ്പാക്കാനാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപ് പറഞ്ഞു. ആദ്യ രണ്ട് വര്‍ഷങ്ങളില്‍ അമേരിക്കയിലേക്ക് എത്തുന്ന എല്ലാ ജനറിക് മരുന്നുകള്‍ക്കും പൂജ്യം ശതമാനമായിരിക്കും താരിഫ്. എന്നാല്‍ മൂന്നാം വര്‍ഷം മുതല്‍ താരിഫ് 100 ശതമാനവും പിന്നീട് 200 ശതമാനവും ആയിരിക്കുമെന്നും ട്രംപ്.</p>
<h3>ജനറിക് മരുന്നുകള്‍ക്ക് താരിഫ്</h3>
<p>2026 ഓഗസ്റ്റ് 1 മുതല്‍ അമേരിക്കയിലേക്ക് എത്തുന്ന എല്ലാ ജനറിക് മരുന്നുകള്‍ക്കും പൂജ്യം ശതമാനമായിരിക്കും താരിഫ്. രണ്ട് വര്‍ഷത്തേക്കാണ് ഈ താരിഫ് നിലനില്‍ക്കുക. എന്നാല്‍ അതിന് ശേഷം ഒരു വര്‍ഷത്തേക്ക് താരിഫ് 100 ശതമാനം ഏര്‍പ്പെടുത്തും, അതുകഴിഞ്ഞ 200 ശതമാനമായി ഉയര്‍ത്തുമെന്നും ട്രംപ് പറഞ്ഞു.</p>
<p>അമേരിക്കയിലെ ജനറിക് ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പാദനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. നല്‍കിയിരിക്കുന്ന സമയപരിധിക്കുള്ളില്‍ പ്ലാന്റുകള്‍ നിര്‍മിക്കാതിരിക്കുന്ന കമ്പനികള്‍ക്ക് മേല്‍ പിഴ ചുമത്താനും ട്രംപ് പദ്ധതിയിടുന്നു. അമേരിക്കന്‍ ഐക്യനാടുകളിലെ ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ നയത്തിന് പിന്നിലെ ലക്ഷ്യമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/planning-a-dubai-trip-check-the-new-visa-on-arrival-rules-for-indian-expats-2217752.html" target="_blank" rel="noopener">Visa On Arrival For Indian Tourists: ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് വിസ ഓൺ അറൈവൽ; പക്ഷേ ഇക്കാര്യങ്ങൾ അറിയാതെ ദുബായിലേക്ക് യാത്ര ചെയ്യരുത് !</a></strong></p>
<h3>താരിഫ് ഇന്ത്യയെ എങ്ങനെ ബാധിക്കും?</h3>
<p>ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് ജനറിക് മരുന്നുകള്‍ വിതരണം ചെയ്യുന്നതില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. അതിനാല്‍ തന്നെ ലോകത്തിന്റെ ഫാര്‍മസി എന്നൊരു പേര് കൂടി ഇന്ത്യയ്ക്കുണ്ട്. ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കയറ്റിയയക്കുന്ന ജനറിക് മരുന്നുകളുടെ അളവ് ഏകദേശം 40 ശതമാനമാണ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ യുഎസിലേക്ക് 9.7 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് കയറ്റുമതി ചെയ്തിട്ടുണ്ട്. ഇത് മൊത്തം ആഗോള ഫാര്‍മ കയറ്റുമതിയായ 25.8 ബില്യണ്‍ യുഎസ് ഡോളറിന്റെ 38 ശതമാനമാണെന്ന് ഗ്ലോബല്‍ ട്രേഡ് റിസര്‍ട്ട് ഇനിഷ്യേറ്റീവ് റിപ്പോര്‍ട്ടില്‍ പറയുന്നു.</p>
<p>ഉയര്‍ന്ന രക്തസമ്മര്‍ദം, വിഷാദം, പ്രമേഹം, ക്യാന്‍സര്‍, പകര്‍ച്ചവ്യാധികള്‍, മാനസികാരോഗ്യം എന്നിവയ്ക്ക് ഇന്ത്യന്‍ ജനറിക് മരുന്നുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ജനന നിയന്ത്രണ മരുന്നുകളില്‍, 2024ല്‍ യുഎസ് വിറ്റഴിഞ്ഞ 65 ശതമാനം വരുന്നുകളും നിര്‍മിച്ച് ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, ലുപിന്‍ ലിമിറ്റഡ് എന്നീ രണ്ട് ഇന്ത്യന്‍ കമ്പനികളാണെന്നാണ് വിവരം.</p>
<p>അതേസമയം, ഫാര്‍മ വിതരണക്കാര്‍ക്ക് താരിഫ് ഏര്‍പ്പെടുത്തണമെന്ന ട്രംപിന്റെ പ്രഖ്യാപനവും ഇന്ത്യയെ സമ്മര്‍ദത്തിലാക്കിയിരുന്നു. നിലവില്‍ വരാന്‍ പോകുന്ന താരിഫ് യുഎസിലേക്കുള്ള മരുന്ന് കയറ്റുമതിയില്‍ നിന്നും ഭൂരിഭാഗം കമ്പനികളെയും പിന്നോട്ട് വലിക്കാനാണ് സാധ്യത.</p>
<h3>English Summary</h3>
<p>Donald Trump has proposed a new tariff plan targeting generic medicines imported into the US. The proposal could impose import duties of up to 200% on affected products. India, a major exporter of generic drugs to the US, may face significant challenges if the plan is implemented. The proposal has raised concerns across the pharmaceutical industry.</p>
]]></content:encoded>
				</item>
							<item>
					<title>Iran-US Conflict: ആണവ ശേഖരം ഒളിപ്പിച്ച് ഇറാന്‍, പിക്കാകസിലേക്ക് മാറ്റി; 11ാം രാത്രിയും യുഎസ് ആക്രമണം</title>
					<link>https://www.malayalamtv9.com/world/iran-moves-nuclear-centrifuges-to-pickaxe-mountain-says-israel-us-launches-11th-night-of-airstrikes-2217888.html</link>
					<pubDate>Wed, 22 Jul 2026 06:16:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/iran-moves-nuclear-centrifuges-to-pickaxe-mountain-says-israel-us-launches-11th-night-of-airstrikes-2217888.html</guid>
					<description><![CDATA[<p>US Airstrikes Continue for 11 Nights in Iran: 2025 ജൂണ്‍ 12ന് നടന്ന സംഘര്‍ഷത്തിന്, മാസങ്ങള്‍ക്ക് ശേഷമാണ് ഇറാന്‍ ആണവ സെന്‍ട്രിഫ്യൂജുകള്‍ പിക്കാകസിലേക്ക് മാറ്റിയതെന്നാണ് ഇസ്രായേല്‍ ഇന്റലിജന്‍സ് കണ്ടെത്തല്‍. അന്ന് യുഎസും ഇസ്രായേലും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/US-Strikes-Iran-for-11th-Consecutive-Night.jpg" class="attachment-large size-large wp-post-image" alt="Us Strikes Iran For 11th Consecutive Night" /></figure><p><strong>ടെഹ്‌റാന്‍:</strong> ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ നതാന്‍സിന് സമീപമുള്ള പിക്കാകസ് പര്‍വതത്തിലേക്ക് മാറ്റി ഇറാന്‍. കനത്ത സുരക്ഷയുള്ള ഭൂഗര്‍ഭ സമുച്ചയമാണ് പിക്കാകസ്. തുടര്‍ച്ചയായ പതിനൊന്നാം രാത്രിയിലും യുഎസ് ഇറാനില്‍ ആക്രമണം തുടരുന്നതിനിടെയാണ് ആണവ സെന്‍ട്രിഫ്യൂജുകള്‍ മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. പിക്കാകസ് പര്‍വതം ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തങ്ങളുെ അടുത്ത ലക്ഷ്യം പിക്കാകസ് ആയിരിക്കുമെന്നാണ് ട്രംപിന്റെ വാദം.</p>
<p>2025 ജൂണ്‍ 12ന് നടന്ന സംഘര്‍ഷത്തിന്, മാസങ്ങള്‍ക്ക് ശേഷമാണ് ഇറാന്‍ ആണവ സെന്‍ട്രിഫ്യൂജുകള്‍ പിക്കാകസിലേക്ക് മാറ്റിയതെന്നാണ് ഇസ്രായേല്‍ ഇന്റലിജന്‍സ് കണ്ടെത്തല്‍. അന്ന് യുഎസും ഇസ്രായേലും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പിക്കാകസില്‍ ആക്രമണം നടത്താന്‍ ഇരുരാജ്യങ്ങള്‍ക്കും സാധിച്ചില്ല, ഫെബ്രുവരി 28ന് കൂടുതല്‍ ശക്തമായ ആക്രമണങ്ങള്‍ക്ക് വീണ്ടും തുടക്കം കുറിച്ചെങ്കിലും ഇതുവരെ പിക്കാകസിലേക്ക് എത്താന്‍ സൈന്യങ്ങള്‍ക്ക് പറ്റുന്നില്ല.</p>
<h3>ആഴത്തില്‍ കുഴിച്ചിട്ടു</h3>
<p>2025ലെ സംഘര്‍ഷത്തില്‍ നതാന്‍സിലും ഫോര്‍ഡോയിലും ബോംബാക്രമണം നടന്നിരുന്നു. നിലവില്‍ 300 അടിയിലധികം താഴ്ചയില്‍ ഇവിടങ്ങളില്‍ സെന്‍ട്രിഫ്യൂജുകള്‍ കുഴിച്ചിട്ടിരിക്കുകയാണെന്നാണ് വിവരം. ഏകദേശം 15 മാസമായി പര്‍വതത്തിന് ചുറ്റുമുള്ള ട്രക്കുകളുടെ ചലനങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇസ്രായേല്‍ നിരീക്ഷിച്ച് വരികയാണ്. സെന്‍ട്രിഫ്യൂജുകള്‍ എവിടെ നിന്ന് വന്നുവെന്ന് വ്യക്തമല്ല, എന്നാല്‍ മറ്റ് ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ നിന്ന് അവ മാറ്റി സ്ഥാപിച്ചിരിക്കാമെന്നാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്.</p>
<p>അതേസമയം, അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയിലെ ഉദ്യോഗസ്ഥരെ പിക്കാകസ് പരിശോധിക്കാന്‍ ഇതുവരെ ഇറാന്‍ അനുവദിച്ചിട്ടില്ല. കൂടാതെ അതിനകത്ത് എന്താണ് സംഭവിക്കുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. പിക്കാകസില്‍ ആണവ പ്രവര്‍ത്തനം നടത്താന്‍ ഉദ്ദേശിക്കുന്നതായി 2021ല്‍ ഇറാന്‍ ഏജന്‍സിയെ അറിയിച്ചിരുന്നു എന്നാണ് ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ അന്താരാഷ്ട്ര തലത്തിലുള്ള പ്രവേശനത്തിന്റെ അഭാവം, ആഗോള നിരീക്ഷണത്തില്‍ നിന്ന് മറഞ്ഞിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഈ ഭൂഗര്‍ഭ മേഖല ഗുണം ചെയ്യുമോ എന്നത് ആശങ്ക ഉണര്‍ത്തി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/us-launches-new-wave-of-airstrikes-in-iran-attacks-continue-for-10th-straight-night-2217644.html" target="_blank" rel="noopener">Iran-US Conflict: പത്താം രാത്രിയും ഇറാന് സമാധാനമില്ല; പുതിയ ആക്രമണ പരമ്പരയുമായി യുഎസ്‌</a></strong></p>
<h3>പിക്കാകസില്‍ ആക്രമണം നടത്തുമെന്ന് ട്രംപ്</h3>
<p>ഇറാന്റെ ഭൂഗര്‍ഭ സമുച്ചയം ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് പിക്കാകസിന്റെ പ്രവേശന കവാടത്തില്‍ തന്നെ ശക്തമേറിയ ആക്രമണം നടത്താനുള്ള സാധ്യത വളരെ കൂടുതലാണ്, അത് വൈകാതെ നടത്തുമെന്നും ട്രംപ് പറഞ്ഞു.</p>
<p>തങ്ങള്‍ ആ മേഖലയില്‍ വേഗം തന്നെ ശക്തമായ ആക്രമണം നടത്തും, സാധാരണയായി സൈനിക ലക്ഷ്യങ്ങള്‍ മുന്‍കൂട്ടി വെളിപ്പെടുത്താറില്ല, എന്നാല്‍ അവര്‍ക്ക് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ട്രംപ്.</p>
<h3>പതിനൊന്നാം രാത്രിയും ആക്രമണം തുടര്‍ന്ന് യുഎസ്</h3>
<p>തുടര്‍ച്ചയായ പതിനൊന്നാം രാത്രിയിലും ഇറാനില്‍ ആക്രമണം നടത്തി യുഎസ് സൈന്യം. ആക്രമണം കൂടുതല്‍ ശക്തമാക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെ പുതിയ കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ആക്രമണം നടത്തുകയായിരുന്നു. ഇറാനിലെ യുറേനിയം സമ്പുഷ്ടീകരണകേന്ദ്രം ലക്ഷ്യമാക്കി യുഎസ് ആക്രമണം നടത്തുമെന്നാണ് വിവരം.</p>
<h3>English Summary</h3>
<p>Iran has reportedly moved its nuclear centrifuges to Pickaxe Mountain amid the ongoing conflict with the US. The relocation comes as American airstrikes entered their 11th consecutive night, escalating tensions in the Middle East.</p>
]]></content:encoded>
				</item>
							<item>
					<title>ദുബായിലേക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരൂ..; കാത്തിരിക്കുന്നത് 3000 ദിർഹം വിലമതിക്കുന്ന സമ്മാനങ്ങൾ !</title>
					<link>https://www.malayalamtv9.com/world/uae-residents-can-unlock-dh3000-in-rewards-by-inviting-guests-to-dubai-2217851.html</link>
					<pubDate>Tue, 21 Jul 2026 20:37:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/uae-residents-can-unlock-dh3000-in-rewards-by-inviting-guests-to-dubai-2217851.html</guid>
					<description><![CDATA[<p>Host Family in Dubai and Get Rewarded: Exploring the &#8216;A Dubai Invite&#8217; Campaign: നോമിനേറ്റ് ചെയ്യപ്പെട്ട വ്യക്തി 2026 ജൂലൈ 20-നും ഒക്ടോബർ 31-നും ഇടയിൽ ദുബായിൽ എത്തിയാൽ ഉടൻ തന്നെ നോമിനേറ്റ് ചെയ്ത വ്യക്തിക്ക് ആനുകൂല്യങ്ങൾ അനുവദിച്ചുകൊണ്ടുള്ള ഒരു ഇ-മെയിൽ ലഭിക്കും. എങ്ങനെ ആനുകൂല്യങ്ങൾ ഉപയോഗിക്കാം എന്ന വിവരങ്ങളും മെയിലിൽ വ്യക്തമാക്കിയിട്ടുണ്ടാകും..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/UAE.jpg" class="attachment-large size-large wp-post-image" alt="Uae" /></figure><p>ദുബായ്: ദുബായിലേക്ക് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശനത്തിനായി ക്ഷണിക്കുന്ന പ്രവാസികൾക്ക് മികച്ച ഓഫറുകളുമായി ദുബായ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം. പുതിയതായി പ്രഖ്യാപിച്ച 'എ ദുബായ് ഇൻവൈറ്റ്' എന്ന പദ്ധതിയിലൂടെയാണ് ഹോട്ടലിലെ താമസവും ഭക്ഷണവും, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഉൾപ്പെടെ 3,000 ദിർഹത്തിലധികം മൂല്യമുള്ള ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ അവസരം ഒരുക്കിയിരിക്കുന്നത്. 2026 ജൂലൈ 20 മുതൽ ഒക്ടോബർ 31 വരെയാണ് ഈ ക്യാമ്പയിൻ നടക്കുന്നത്.</p>
<p>ക്യമ്പയിൻ്റെ ഭാഗമായി എത്തുന്ന സന്ദർശകർ യു.എ.ഇക്ക് പുറത്ത് താമസിക്കുന്നവരും, ടൂറിസ്റ്റ്-വിസിറ്റ് വിസയിൽ ദുബായിൽ എത്തുന്നവരുമായിരിക്കണം. വിമാനം വഴിയോ, കടൽ മാർഗമോ, റോഡ് മാർഗമോ ദുബായിൽ എത്താവുന്നതാണ്. സന്ദർശകർ യാത്രാ ടിക്കറ്റ്, വിസ, താമസം എന്നിവ സ്വന്തം ചിലവിൽ കണ്ടെത്തേത്തുകയും വേണം..ഒരാൾക്ക് പരമാവധി മൂന്ന് റിവാർഡ് പാക്കേജുകൾ മാത്രമേ ലഭിക്കു. രജിസ്ട്രേഷൻ 2026 സെപ്റ്റംബർ 30-ന് അവസാനിക്കുമെങ്കിലും നോമിനേറ്റ് ചെയ്യപ്പെട്ടവർക്ക് 2026 ഒക്ടോബർ 31 വരെ ദുബായിൽ എത്താവുന്നതാണ്.</p>
<h3>പദ്ധതിയിൽ എങ്ങനെ പങ്കുചേരാം?</h3>
<p>എമിറേറ്റ്‌സ് ഐ.ഡിയുള്ള യു.എ.ഇ പൗരന്മാർക്കും പ്രവാസികൾക്കും ഈ ക്യാമ്പയിൻ്റെ ഭാഗമാകാം. വാലിഡായ എമിറേറ്റ് ഐഡിയുള്ളവർക്ക് സന്ദർശകരെ നോമിനേറ്റ് ചെയ്യാനാകും. ഇവർ ക്ഷണം സ്വീകരിച്ച് ദുബായിൽ എത്തിയാൽ നോമിനേറ്റ് ചെയ്തവരെ തേടി സമ്മാനങ്ങളും ആനുകൂല്യങ്ങളും എത്തും. https://www.visitdubai.com/en/invite/nomination എന്ന വെബ്സൈറ്റ് വഴിയാണ് സന്ദർശകരെ നോമിനേറ്റ് ചെയ്യേണ്ടത്. സന്ദർശകരുടെ വിവരങ്ങളും അവർ ദുബായിൽ എത്തുന്ന തിയതിയും വെബ്സൈറ്റിൽ നൽകണം. ഒരാൾക്ക് എത്ര സന്ദർശകരെ വേണമെങ്കിലും നോമിനേറ്റ് ചെയ്യാം. എന്നാൽ ഒരു സമയം അഞ്ച് നോമിനേഷനുകൾ മാത്രമേ നൽകാൻ സാധിക്കൂ.</p>
<h3>Also Read: <a href="https://www.malayalamtv9.com/world/planning-a-dubai-trip-check-the-new-visa-on-arrival-rules-for-indian-expats-2217752.html">Visa On Arrival For Indian Tourists: ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് വിസ ഓൺ അറൈവൽ; പക്ഷേ ഇക്കാര്യങ്ങൾ അറിയാതെ ദുബായിലേക്ക് യാത്ര ചെയ്യരുത് !</a></h3>
<p>നോമിനേറ്റ് ചെയ്യപ്പെട്ട വ്യക്തി 2026 ജൂലൈ 20-നും ഒക്ടോബർ 31-നും ഇടയിൽ ദുബായിൽ എത്തിയാൽ ഉടൻ തന്നെ നോമിനേറ്റ് ചെയ്ത വ്യക്തിക്ക് ആനുകൂല്യങ്ങൾ അനുവദിച്ചുകൊണ്ടുള്ള ഒരു ഇ-മെയിൽ ലഭിക്കും. എങ്ങനെ ആനുകൂല്യങ്ങൾ ഉപയോഗിക്കാം എന്ന വിവരങ്ങളും മെയിലിൽ വ്യക്തമാക്കിയിട്ടുണ്ടാകും..</p>
<p>ക്യാമ്പയിൻ്റെ ഭാഗമായി ദുബായിലെ പ്രമുഖ ഹോട്ടലുകളിൽ നിന്നുള്ള ഓഫറുകളാണ് ലഭിക്കുക: മെലിയ ഡെസേർട്ട് പാമിൽ: റൂമുകൾക്കും വില്ലകൾക്കും 45 ശതമാനം കിഴിവ് ലഭിക്കും. ഇതിനുപുറമെ ഒരാൾക്ക് 100 ദിർഹത്തിൻ്റെ സ്പാ ക്രെഡിറ്റും, 100 ദിർഹത്തിൻ്റെ ഫൂഡ് ആൻഡ് ബിവറേജ് ക്രെഡിറ്റും ലഭിക്കും. എം.ഇ ദുബായ് ബൈ മെലിയയിൽ റൂമുകൾക്ക് 35 ശതമാനം കിഴിവാണ് ലഭിക്കുക, സൗജന്യ റൂം അപ്‌ഗ്രേഡ്, 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ താമസം എന്നിവയും ലഭിക്കും. കൂടാതെ ഭക്ഷണം, സ്പാ, ലോൺട്രി എന്നിവയ്ക്കും 35 ശതമാനം കിഴിവുണ്ട്.</p>
<p>ലെ മെറിഡിയൻ മിന സിയാഹി, ഡബ്ല്യു ദുബായ് - മിന സിയാഹി, വെസ്റ്റിൻ ദുബായ് മിന സിയാഹി എന്നീ ഹോട്ടലുകളിൽ മുറികൾക്കായി ചിലവാക്കുന്ന മുഴുവൻ തുകയും തിരികെ ലഭിക്കും. ഈ തുക അവിടെയുള്ള റെസ്റ്റോറൻ്റുകളിലും സ്പാകളിലും ഉപയോഗിക്കാം. തിരഞ്ഞെടുക്കപ്പെട്ട ഐ.എച്ച്.ജി ഹോട്ടലുകളിൽ രണ്ട് ദിവസത്തെ പണം നൽകിയാൽ മുന്നാം ദിനം താമസം തീർത്തും സൗജന്യമായിരിക്കും. റെസ്റ്റോറൻ്റുകളിൽ 30 ശതമാനം വരെ കിഴിവും ലഭിക്കും.</p>
<h3>English Summary</h3>
<p>The Dubai Department of Economy and Tourism has launched the 'A Dubai Invite' campaign, rewarding UAE residents who host overseas family and friends. Valid until October 31, 2026, eligible residents can unlock over Dh3,000 in hotel stays, dining deals, and attraction discounts once their nominated visitors arrive in the emirate.</p>
]]></content:encoded>
				</item>
							<item>
					<title>Visa On Arrival For Indian Tourists: ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് വിസ ഓൺ അറൈവൽ; പക്ഷേ ഇക്കാര്യങ്ങൾ അറിയാതെ ദുബായിലേക്ക് യാത്ര ചെയ്യരുത് !</title>
					<link>https://www.malayalamtv9.com/world/planning-a-dubai-trip-check-the-new-visa-on-arrival-rules-for-indian-expats-2217752.html</link>
					<pubDate>Tue, 21 Jul 2026 13:29:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/planning-a-dubai-trip-check-the-new-visa-on-arrival-rules-for-indian-expats-2217752.html</guid>
					<description><![CDATA[<p>Visa On Arrival For Indian Tourists: GDRFA Details Eligibility, Fees, and Process: വ്യവസ്ഥകൾ പാലിച്ച് എത്തുന്ന യാത്രക്കാർക്ക് 14 ദിവസത്തേക്കോ അല്ലെങ്കിൽ 60 ദിവസത്തേക്കോ ഉള്ള വിസ ഓൺ അറൈവൽ ലഭിക്കും. 14 ദിവസത്തെ വിസയാണ് എടുക്കുന്നത് എങ്കിൽ, ആവശ്യമായി വന്നാൽ 14 ദിവസത്തേക്ക് കൂടി വിസയുടെ കാലാവധി നീട്ടാൻ സാധിക്കും. എന്നാൽ 60 ദിവസത്തെ വിസയത്തിൽ ഇത്തരത്തിൽ കാലാവധി നീട്ടാൻ സാധിക്കുന്നതല്ല</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Dubai-1.jpg" class="attachment-large size-large wp-post-image" alt="Dubai (1)" /></figure><p>ദുബായ്: ഇന്ത്യക്കാർ ഉൾപ്പടെയുള്ള വിദേശികൾക്ക് നേരത്തെ തന്നെ വിസക്ക് അപേക്ഷിക്കാതെ ദുബായ് സന്ദർശിക്കാനെത്താം. ദുബായിൽ എത്തുന്നതോടെ വിസ അനുവദിക്കുന്ന വിസ ഓൺ അറൈവൽ സംവിധാനമാണ് ഇതിന് സഹായിക്കുന്നത്. ദുബായി സന്ദർശിക്കുന്നതിനായോ, ബന്ധുക്കൾക്കൊപ്പം കുറച്ചുകാലം തങ്ങുന്നതിനോ ദുബായിലേക്ക് സഞ്ചരിക്കുന്ന മലയാളികക്ക് ഉൾപ്പടെ വലിയ ഗുണകരമാണ് ഈ സംവിധാനം. എന്നാൽ എല്ലാ യാത്രക്കാർക്കും ഈ സംവിധാനം ലഭ്യമാകില്ല. ഓൺ അറൈവൽ വിസ ലഭിക്കുന്നതിനുള്ള നിബന്ധനകൾ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് പുറത്തിറക്കിയിട്ടുണ്ട്.</p>
<p>വ്യവസ്ഥകൾ പാലിച്ച് എത്തുന്ന യാത്രക്കാർക്ക് 14 ദിവസത്തേക്കോ അല്ലെങ്കിൽ 60 ദിവസത്തേക്കോ ഉള്ള വിസ ഓൺ അറൈവൽ ലഭിക്കും. 14 ദിവസത്തെ വിസയാണ് എടുക്കുന്നത് എങ്കിൽ, ആവശ്യമായി വന്നാൽ 14 ദിവസത്തേക്ക് കൂടി വിസയുടെ കാലാവധി നീട്ടാൻ സാധിക്കും. എന്നാൽ 60 ദിവസത്തെ വിസയത്തിൽ ഇത്തരത്തിൽ കാലാവധി നീട്ടാൻ സാധിക്കുന്നതല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും യാത്ര കൂടുതൽ സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ പദ്ധതി.</p>
<p>ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്നാം, തായ്‌ലൻഡ്, ഫിലിപ്പീൻസ്, കെനിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും കൂടെയുള്ള കുടുംബാംഗങ്ങൾക്കുമാണ് ഓൺ അറൈവൽ വിസ ലഭിക്കുക. വിസക്ക് അപേക്ഷിക്കുമ്പോൾ പാസ്പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെ വാലിഡിറ്റി ഉണ്ടായിരിക്കണം. വൈറ്റ് ബാക്ഗ്രൗണ്ടിലുള്ള ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, വാലിഡായ റസിഡൻസ് പെർമിറ്റ് എന്നിവ സമർപ്പിക്കേണ്ടതുണ്ട്.</p>
<h3>എങ്ങനെ അപേക്ഷിക്കാം ?</h3>
<p>ജി.ഡി.ആർ.എഫ്.എ വെബ്സൈറ്റ് വഴിയും സ്മാർട്ട് ആപ്ലിക്കേഷൻ വഴിയും മുഴുവൻ സമയവും ഈ സേവനം ലഭ്യമാണ്. അപേക്ഷ നൽകി 48 മണിക്കൂറിനുള്ളിൽ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാകും. സ്മാർട്ട് സർവീസ് സിസ്റ്റത്തിൽ ലോഗിൻ ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകി ഫീസ് അടയ്ക്കാവുന്നതാണ്. അപേക്ഷ അംഗീകരിച്ച് കഴിഞ്ഞാൽ രജിസ്റ്റർ ചെയ്ത ഇ-മെയിലിൽ വിസ ലഭ്യമാകും.14 ദിവസത്തെ വിസയ്ക്ക് 172.50 ദിർഹവും, 60 ദിവസത്തെ വിസയ്ക്ക് 422.50 ദിർഹവുമാണ് ഫീസായി ഇടാക്കുക.</p>
<h3>Also Read: <a href="https://www.malayalamtv9.com/world/saudi-arabia-introduces-new-1-year-multiple-entry-umrah-visa-2217533.html">ഒരു വർഷം കാലാവധി, പുതിയ മൾട്ടിപ്പിൾ എൻട്രി ഉംറ വിസ പ്രഖ്യാപിച്ച് സൗദി അറേബ്യ</a></h3>
<p>പ്രവാസികൾക്കിടയിൽ ഈ ഈ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേർ ഈ സൗകര്യം ഉപയോഗിച്ചിട്ടുണ്ട്. 2026-ൻ്റെ ആദ്യ പകുതിയിൽ മാത്രം 73,551 വിസകളാണ് ഈ സേവനത്തിലൂടെ അനുവദിച്ചതെന്ന് ജി.ഡി.ആർ.എഫ്.എ വ്യക്തമാക്കി.</p>
<p>5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയുടെ നിബന്ധനകളും ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അടുത്തിടെ പുറത്തിറക്കിയിരുന്നു. രാജ്യത്ത് ഒരു വർഷം 180 ദിവസങ്ങൾ തങ്ങാനാകുന്ന തരത്തിൽ, സ്ഥിരമായി ദുബായ് സന്ദർശിക്കുന്നവർക്കായാണ് അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ പുറത്തിറക്കിയത്. 3,713 ദിർഹമാണ് ഈ വിസക്ക് ഫീസായി നൽകേണ്ടത്. അഞ്ച് വർഷ കലായളവിൽ എത്ര തവണ വെണമെങ്കിലും ഈ വിസ ഉടമകൾക്ക് രാജ്യത്ത് പ്രവേശിക്കാം.</p>
<h3>English Summary</h3>
<p>The Dubai General Directorate of Residency and Foreigners Affairs (GDRFA) has detailed the conditions for a Visa on Arrival program aimed at boosting tourism and simplifying travel. The system allows eligible citizens from select countries, including India, Indonesia, Vietnam, Thailand, the Philippines, Kenya, and South Africa, to obtain a visa without applying in advance.</p>
]]></content:encoded>
				</item>
							<item>
					<title>Iran-US Conflict: പത്താം രാത്രിയും ഇറാന് സമാധാനമില്ല; പുതിയ ആക്രമണ പരമ്പരയുമായി യുഎസ്‌</title>
					<link>https://www.malayalamtv9.com/world/us-launches-new-wave-of-airstrikes-in-iran-attacks-continue-for-10th-straight-night-2217644.html</link>
					<pubDate>Tue, 21 Jul 2026 06:16:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/us-launches-new-wave-of-airstrikes-in-iran-attacks-continue-for-10th-straight-night-2217644.html</guid>
					<description><![CDATA[<p>US Expands Airstrikes in Iran: മൂന്ന് യുഎസ് സൈനികരുടെ മരണത്തിന് ഇറാനോട് പ്രതികാരം ചെയ്യുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നു. പ്രസിഡന്റിന്റെ ഈ പരാമര്‍ശം കൂടുതല്‍ പ്രതികാര നടപടികള്‍ ഉണ്ടായേക്കാന്‍ സാധ്യതയുണ്ടെന്ന കാര്യം വ്യക്തമാക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2025/10/Donald-Trump-1.jpg" class="attachment-large size-large wp-post-image" alt="Donald Trump" /></figure><p><strong>ടെഹ്‌റാന്‍:</strong> ഇറാനില്‍ പത്താം രാത്രിയിലും ആക്രമണം തുടര്‍ന്ന് യുഎസ്. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇറാനില്‍ തുടര്‍ച്ചയായ പത്താം രാത്രിയും ആക്രമണം നടത്തുകയാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കടലിടുക്കിലെ വാണിജ്യ കപ്പലുകളെ ആക്രമിക്കാന്‍ ഉപയോഗിക്കുന്ന ഇറാനിയന്‍ സൈനിക ശേഷി ഇല്ലാതാക്കാന്‍ വേണ്ടിയാണ് പുതിയ ആക്രമണങ്ങള്‍ നടത്തുന്നതെന്ന് സെന്‍കോം പ്രസ്താവനയിലൂടെ പറഞ്ഞു.</p>
<p>ഇറാനിയന്‍ സൈനിക കമാന്‍ഡ് സെന്ററുകള്‍, വ്യോമ പ്രതിരോധ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങള്‍, സമുദ്ര ശേഷികള്‍, മിസൈല്‍-ഡ്രോണ്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, ആശയവിനിമയ ശൃംഖലകള്‍ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സൈന്യം അറിയിച്ചു.</p>
<p>മൂന്ന് യുഎസ് സൈനികരുടെ മരണത്തിന് ഇറാനോട് പ്രതികാരം ചെയ്യുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നു. പ്രസിഡന്റിന്റെ ഈ പരാമര്‍ശം കൂടുതല്‍ പ്രതികാര നടപടികള്‍ ഉണ്ടായേക്കാന്‍ സാധ്യതയുണ്ടെന്ന കാര്യം വ്യക്തമാക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.</p>
<p>ഹോര്‍മുസ് കടലിടുക്കിലെ ധാരണാപത്ര ലംഘനങ്ങള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഇറാനോട് പ്രതികാരം ചെയ്യാനാണ് നിലവില്‍ യുഎസ് ശ്രമിക്കുന്നത്. ട്രംപ് മറ്റൊരു തീരുമാനമെടുക്കുന്നത് വരെ ആക്രമണം തുടരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അതേസമയം, ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ചര്‍ച്ചകളുടെ ഭാഗമായി ഇറാന്‍ ആഭ്യന്തരമന്ത്രി പാകിസ്ഥാനില്‍ എത്തിയതായാണ് വിവരം.</p>
<p>അതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ ഒരു ടാങ്കറില്‍ അജ്ഞാത പ്രൊജക്ടൈല്‍ ഇടിച്ചതായി റിപ്പോര്‍ട്ട്. യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഒമാനിലെ ലിമയില്‍ നിന്ന് ഏകദേശം 8 നോട്ടിക്കല്‍ മൈല്‍ വടക്കുകിഴക്കാണ് സംഭവം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/4-indians-killed-1-critical-in-missile-attack-on-ship-near-ukraines-odesa-port-2217613.html" target="_blank" rel="noopener">യുക്രെയ്‌നില്‍ കപ്പലിന് നേരെ റഷ്യൻ മിസൈലാക്രമണം: മലയാളിയടക്കം 4 ഇന്ത്യക്കാർ കൊല്ലപ്പെട്ടു</a></strong></p>
<h3>കുവൈറ്റില്‍ ആക്രമണവുമായി ഇറാന്‍</h3>
<p>കുവൈറ്റിലെ അരിഫ്ഗാന്‍ ക്യാമ്പിലുള്ള യുഎസ് ഹി-മാര്‍സ് മിസൈല്‍ സംവിധാനങ്ങളെ ലക്ഷ്യമിട്ട് മിസൈലുകള്‍ പ്രയോഗിച്ചതായി ഇറാന്‍ സൈന്യം. തങ്ങളുടെ തണ്ടര്‍ ഓപ്പറേഷന്റെ 18ാം ഘട്ടത്തിന്റെ ഭാഗമായിട്ടായിരുന്നു ആക്രമണമെന്ന് ഇറാന്‍ അറിയിച്ചു. യുഎസ് ആക്രമണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കിത്തുടങ്ങി എന്നും സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.</p>
<h3>ഇറാന്‍ വലിയ വില നല്‍കേണ്ടിവരും</h3>
<p>അമേരിക്കന്‍ സൈനികര്‍ക്കെതിരായ ഇറാന്‍ ആക്രമണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെയാണ് മേഖലയില്‍ പുതിയ സംഘര്‍ഷം ഉടലെടുത്തത്. ഇറാന്‍ ഓരോ അമേരിക്കന്‍ സൈനികനെ കൊലപ്പെടുത്തുമ്പോഴും അവര്‍ ആ കൊലപാതകത്തിന് പലമടങ്ങ് വില നല്‍കേണ്ടിവരും, എന്ന് ട്രംപ് പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം ഡോവര്‍ എയര്‍ഫോഴ്‌സ് ബേസില്‍ നടക്കുന്ന ചടങ്ങില്‍ ട്രംപ് പങ്കെടുക്കുമെന്നാണ് വിവരം. ഇവിടെ കുറഞ്ഞത് ഒരു സൈനികന്റെ എങ്കിലും ഭൗതികാവശിശഷ്ടങ്ങള്‍ എത്തിക്കാനാണ് തീരുമാനം.</p>
<h3>English Summary</h3>
<p>The United States has launched a fresh wave of airstrikes in Iran, marking the 10th consecutive night of military operations. The latest attacks targeted multiple locations as the conflict continues to escalate. Rising tensions between the two countries have increased concerns across the Middle East. More details are expected as officials monitor the evolving situation.</p>
]]></content:encoded>
				</item>
							<item>
					<title>യുക്രെയ്‌നില്‍ കപ്പലിന് നേരെ റഷ്യൻ മിസൈലാക്രമണം: മലയാളിയടക്കം 4 ഇന്ത്യക്കാർ കൊല്ലപ്പെട്ടു</title>
					<link>https://www.malayalamtv9.com/world/4-indians-killed-1-critical-in-missile-attack-on-ship-near-ukraines-odesa-port-2217613.html</link>
					<pubDate>Mon, 20 Jul 2026 21:36:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/4-indians-killed-1-critical-in-missile-attack-on-ship-near-ukraines-odesa-port-2217613.html</guid>
					<description><![CDATA[<p>MV Golden Leo Missile Attack: യുക്രെയ്‌നിലെ ഒഡെസ തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പലിനുനേരെ ഉണ്ടായ ആക്രമണത്തില്‍ മലയാളിയടക്കം നാലു ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. മര്‍ച്ചന്റ് നേവി ജീവനക്കാരനായ കാസര്‍കോട് വെള്ളരിക്കുണ്ട് എകെജി നഗര്‍ സ്വദേശി അഖില്‍ ജോയന്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ആകെ 10 പേര്‍ കൊല്ലപ്പെട്ടു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/A-general-view-of-the-port-on-the-Black-Sea-in-Odesa.jpg" class="attachment-large size-large wp-post-image" alt="A general view of the port on the Black Sea in Odesa" /></figure><p><strong>യു</strong>ക്രെയ്‌നിലെ ഒഡെസ തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പലിനുനേരെ ഉണ്ടായ ആക്രമണത്തില്‍ മലയാളിയടക്കം നാലു ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. മര്‍ച്ചന്റ് നേവി ജീവനക്കാരനായ കാസര്‍കോട് വെള്ളരിക്കുണ്ട് എകെജി നഗര്‍ സ്വദേശി അഖില്‍ ജോയന്‍ (26) ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ജോയന്‍-സാലി ദമ്പതികളുടെ മകനാണ് അഖില്‍. പരിക്കേറ്റ ഒരു ഇന്ത്യക്കാരന്റെ നില ഗുരുതരമാണ്. ആകെ 10 നാവികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ജൂലൈ 19-ന് വൈകുന്നേരമാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. എം.വി ഗോൾഡൻ ലിയോ' എന്ന കപ്പലിൽ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 17 ജീവനക്കാരാണ് ആക്രമണ സമയത്ത് ഉണ്ടായിരുന്നത്.</p>
<p>യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നുംആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ മന്ത്രാലയം അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്നും ആശംസിച്ചു.</p>
<h3>അപലപിച്ച് ഇന്ത്യ!</h3>
<p>ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും സാധാരണക്കാരായ ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതും, കൂടാതെ കപ്പൽ ഗതാഗതത്തിന്റെയും വ്യാപാരത്തിന്റെയും സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതും അങ്ങേയറ്റം അപലപനീയമാണെന്നും ഒഴിവാക്കേണ്ടതാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.</p>
<p>റഷ്യൻ ക്രൂയിസ് മിസൈലുകളാണ് കപ്പലിൽ പതിച്ചതെന്ന് യുക്രൈന്‍ അധികൃതർ പറഞ്ഞു. കരിങ്കടലിൽ ആഴ്ചകളായി തുടരുന്ന സംഘർഷത്തിലെ ഏറ്റവും മാരകമായ ആക്രമണമാണിതെന്ന് അവർ വിശേഷിപ്പിച്ചു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/israel-warns-of-powerful-response-as-iran-attacks-jordan-ship-catches-fire-again-in-strait-of-hormuz-2217386.html">Iran-US Conflict: ഇറാന്‍ ജോര്‍ദാനെ തൊട്ടുകളിച്ചു, ഇനി തീമഴ കാണാമെന്ന മുന്നറിയിപ്പുമായി ഇസ്രായേല്‍; ഹോര്‍മുസില്‍ വീണ്ടും കപ്പലാക്രമണം</a></strong></p>
<p>ഇന്ത്യയിൽ നിന്നും സിറിയയിൽ നിന്നുമുള്ള ജീവനക്കാരുമായി ചോളം കയറ്റിപ്പോവുകയായിരുന്ന ഗോൾഡൻ ലിയോ കപ്പലിലേക്ക് റഷ്യ മൂന്ന് ക്രൂയിസ് മിസൈലുകൾ തൊടുക്കുകയായിരുന്നുവെന്ന് യുക്രൈന്‍ നാവികസേന പറയുന്നു. തുടര്‍ന്ന് കപ്പലിന് തീപിടിച്ചു.</p>
<p>രാത്രി മുഴുവൻ നീണ്ട തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കും ഒടുവിൽ, ഒമ്പത് കപ്പൽ ജീവനക്കാരും ഒരു മാരിടൈം പൈലറ്റും കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ സീപോർട്ട്സ് അതോറിറ്റി അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 17 ജീവനക്കാരിൽ എട്ടുപേരെ രക്ഷപ്പെടുത്തി.</p>
<p>എൽഎസ്ഇജി ഡാറ്റ പ്രകാരം, മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഓഷ്യൻ ഗ്രേസ് ഷിപ്പിംഗ് ലിമിറ്റഡ്' എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പൽ. പരിക്കേറ്റവരില്‍ ചിലരെ ഒഡേസയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.</p>
<p>മലയാളി കൊല്ലപ്പെട്ടതായുള്ള വിവരങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് റഷ്യന്‍ കോണ്‍സുലേറ്റുമായും, വിദേശകാര്യമന്ത്രാലയവുമായും ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്കയെ ചുമതലപ്പെടുത്തി.</p>
<h3>ഒഡെസ മേഖലയിൽ കൊല്ലപ്പെട്ടത് 28 പേര്‍</h3>
<p>ഈ മാസത്തിൽ മാത്രം റഷ്യ നടത്തിയ ആക്രമണങ്ങളിൽ ഒഡെസ മേഖലയിൽ 28 പേർ കൊല്ലപ്പെട്ടതായി ഒഡെസ റീജിയൻ ഗവർണർ അറിയിച്ചു. അതേസമയം, റഷ്യയിലെ ബെൽഗൊറോഡ് മേഖലയിൽ ഒരു ബസിന് നേരെ യുക്രെയ്ന്‍ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കുട്ടിയടക്കം അഞ്ച് പേർ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇരുവിഭാഗവും ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.</p>
<h3>English Summary</h3>
<p>Four Indian sailors were killed in a missile attack on a ship off Odesa port in Ukraine. Akhil Joyan (26), a native of AKG Nagar in Vellarikundu, Kasaragod, was among the deceased. One more Indian crew member remains in critical condition following the strike. India's Ministry of External Affairs strongly condemned the attack on the commercial vessel.</p>
]]></content:encoded>
				</item>
							<item>
					<title>ഒരു വർഷം കാലാവധി, പുതിയ മൾട്ടിപ്പിൾ എൻട്രി ഉംറ വിസ പ്രഖ്യാപിച്ച് സൗദി അറേബ്യ</title>
					<link>https://www.malayalamtv9.com/world/saudi-arabia-introduces-new-1-year-multiple-entry-umrah-visa-2217533.html</link>
					<pubDate>Mon, 20 Jul 2026 16:01:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/saudi-arabia-introduces-new-1-year-multiple-entry-umrah-visa-2217533.html</guid>
					<description><![CDATA[<p>Saudi Ministry Announces Multiple-Entry Umrah Visa Valid for 365 Days: ഈ വിസ ഉപയോഗിച്ച് ഓരോ തവണ സൗദി സന്ദർശിക്കുമ്പോഴും നുസുക് പ്ലാറ്റ്‌ഫോം വഴി അംഗീകൃത ഏജൻസികളിൽ നിന്ന് സർവീസ് പാക്കേജ് എടുത്തിരിക്കണം. വിസയിൽ ബാക്കിയുള്ള ദിവസങ്ങളെക്കാൾ കൂടുതൽ ദിവസത്തേക്ക് പാക്കേജ് എടുക്കാൻ പാടുള്ളതല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Makkah-Masjid.jpg" class="attachment-large size-large wp-post-image" alt="Makkah Masjid" /></figure><p>റിയാദ്: ഒരു വർഷ കാലാവധിയിൽ പല തവണ രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കുന്ന തരത്തിലുള്ള മൾട്ടിപ്പിൾ എൻട്രി ഉംറ വിസ പ്രഖ്യാപിച്ച് സൗദി അറേബ്യ ഹജ്ജ് ഉംറ മന്ത്രാലയം. പരമാവധി 90 ദിവസമായിരിക്കും ഈ വിസ ഉപയോഗിച്ച് സൗദി അറേബ്യയിൽ തങ്ങാനാവുക. നിയമ വ്യസ്ഥകൾക്ക് അനുസരിച്ച് പലതവണ രാജ്യത്ത് പ്രവേശിക്കാനാകും എന്നതാണ് ഈ വിസയുടെ പ്രത്യേകത. വിസ അനുവദിച്ച ദിവസം മുതൽ കൃത്യം 365 ദിവസം വരെയായിരിക്കും വിസയുടെ കാലാവധി. തീർത്ഥാടകരുടെ യാത്ര സുഗമമാക്കാനും, മികച്ച സേവനങ്ങൾ ഉറപ്പാക്കാനുമുള്ള സൗദി വിഷൻ 2030-ൻ്റെ ഭാഗമായാണ് പുതിയ വിസ പ്രഖ്യാപിച്ചിരിക്കുന്നത്.</p>
<h3>നുസുക് ആപ്പ് വഴിയുള്ള പെർമിറ്റ് നിർബന്ധം</h3>
<p>ഈ വിസ ഉപയോഗിച്ച് ഓരോ തവണ സൗദി സന്ദർശിക്കുമ്പോഴും നുസുക് പ്ലാറ്റ്‌ഫോം വഴി അംഗീകൃത ഏജൻസികളിൽ നിന്ന് സർവീസ് പാക്കേജ് എടുത്തിരിക്കണം. വിസയിൽ ബാക്കിയുള്ള ദിവസങ്ങളെക്കാൾ കൂടുതൽ ദിവസത്തേക്ക് പാക്കേജ് എടുക്കാൻ പാടുള്ളതല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇത് കൂടാതെ, രാജ്യത്ത് എത്തുന്നതിന് മുമ്പ് തന്നെ നുസുക് ആപ്ലിക്കേഷൻ വഴി ഉംറ പെർമിറ്റ് നിർബന്ധമായും എടുത്തിരിക്കണം.</p>
<p>ഉംറ സന്ദർശനങ്ങൾ കൂടുതൽ എളുപ്പത്തിൽ പ്ലാൻ ചെയ്യാൻ പുതിയ വിസ തീർത്ഥാടകരെ സഹായിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. തീർത്ഥാടകർക്കുള്ള സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാനും കൂടുതൽ കാര്യക്ഷമമാക്കാനുമാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.</p>
<h3>ഹജ്ജ് സീസണിൽ വിസയ്ക്ക് വിലക്ക്</h3>
<p>ഓരോ തവണ സൗദിയിൽ നിന്ന് തിരികെ പോകുമ്പോഴും വിസ താൽക്കാലികമായി ഡീ ആക്ടിവേറ്റ് ചെയ്യപ്പെടും. അടുത്ത യാത്രയ്ക്കുള്ള നിബന്ധനകൾ പൂർത്തിയാക്കുമ്പോൾ മാത്രമേ വിസ വീണ്ടും സജീവമാകൂ. ഹജ്ജ് സീസണായ ദുൽഖഅദ് ഒന്ന് മുതൽ ദുൽഹജ്ജ് 13 വരെയുള്ള ദിവസങ്ങളിൽ ഈ വിസ ഉപയോഗിച്ച് സൗദിയിൽ എത്താൻ കഴിയില്ല.</p>
<p>ഹജ്ജ് തീർത്ഥാടന കാലത്ത് തിരക്ക് നിയന്ത്രിക്കുന്നതിനും ഹാജിമാർക്ക് സുഗമമായ ഹജ്ജ് ഉറപ്പാക്കുന്നതിനുമായാണ് ഇത്തരം ഒരു നിയന്ത്രണം. ഹജ്ജ് ചെയ്യുന്നതിനായി കൃത്യമായ നിബന്ധനകൾ പാലിച്ച് അനുവദിക്കപ്പെട്ടിട്ടുള്ള ഹജ്ജ് വിസയിൽ തന്നെ രാജ്യത്തേക്ക് പ്രവേശിക്കേണ്ടതുണ്ട്. ഹജ്ജ് സീസണിൽ മറ്റു വിസകളിൽ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന് കർശനമായ നിയന്ത്രണമാണ് ഏർപ്പെടുത്താറുള്ളത്.</p>
<h3>English Summary</h3>
<p>Saudi Arabia has introduced a new multiple-entry Umrah visa valid for 365 days, permitting a cumulative stay of up to 90 days. Travelers must purchase a service package and secure a permit via the Nusuk platform for each visit. The visa remains suspended during the annual Hajj season. Aligning with Saudi Vision 2030, this initiative aims to simplify travel logistics and significantly enhance the overall experience for global pilgrims.</p>
]]></content:encoded>
				</item>
							<item>
					<title>Iran-US Conflict: ഇറാന്‍ ജോര്‍ദാനെ തൊട്ടുകളിച്ചു, ഇനി തീമഴ കാണാമെന്ന മുന്നറിയിപ്പുമായി ഇസ്രായേല്‍; ഹോര്‍മുസില്‍ വീണ്ടും കപ്പലാക്രമണം</title>
					<link>https://www.malayalamtv9.com/world/israel-warns-of-powerful-response-as-iran-attacks-jordan-ship-catches-fire-again-in-strait-of-hormuz-2217386.html</link>
					<pubDate>Mon, 20 Jul 2026 06:51:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/israel-warns-of-powerful-response-as-iran-attacks-jordan-ship-catches-fire-again-in-strait-of-hormuz-2217386.html</guid>
					<description><![CDATA[<p>Another Ship Burns in Strait of Hormuz: അമേരിക്കയും ഇറാനും തമ്മില്‍ പുതിയ ആക്രമണങ്ങള്‍ ഉണ്ടായതിന് പിന്നാലെയാണ് കപ്പലിന് തീപിടിച്ചത്. തീപിടിത്തതിന്റെ കാരണം വ്യക്തമല്ല. ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ഒമാനടുത്തുള്ള മറ്റൊരു വഴി കപ്പലുകള്‍ തിരഞ്ഞെടുക്കണമെന്ന് ബ്രിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Middle-East-Tensions-Escalate-1.jpg" class="attachment-large size-large wp-post-image" alt="Middle East Tensions Escalate (1)" /></figure><p><strong>ടെഹ്‌റാന്‍:</strong> ജോര്‍ദാനെ ലക്ഷ്യമാക്കി ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കുമെന്ന മുന്നറിയിപ്പുമായി ഇസ്രായേല്‍. കഴിഞ്ഞ ദിവസവും ഇറാന്‍ ജോര്‍ദാനില്‍ മിസൈല്‍ ആക്രമണം നടത്തിയെന്നും ഇത് ഇസ്രായേലിലേക്ക് വ്യാപിക്കാനുള്ള സാധ്യതയുണ്ടെങ്കിലും സൈന്യം മുന്നറിയിപ്പ് നല്‍കുന്നു. ജോര്‍ദാനിലെ തുറമുഖ നഗരമായ അഖാബയെ ലക്ഷ്യം വെച്ചുള്ള ഇറാന്റെ മിസൈലാക്രമണം ഇസ്രായേലിന് ഭീഷണി ഉയര്‍ത്തുമെന്നാണ് സൈന്യം പറയുന്നത്.</p>
<p>ആവശ്യമെങ്കില്‍ ഉടന്‍ പ്രത്യാക്രമണം നടത്താന്‍ തങ്ങളുടെ സൈന്യം തയാറാണെന്നും ഇസ്രായേല്‍ പറഞ്ഞു. മേഖലയില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാല്‍ രാജ്യത്ത് വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങുകയാണ്. ആക്രമണം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുക്ക് പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ഇസ്രായേല്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.</p>
<h3>ഹോര്‍മുസില്‍ കപ്പലിന് തീപിടിച്ചു</h3>
<p>ഒമാന്‍ തീരപ്രദേശത്തിനടുത്തുള്ള ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് കപ്പലിന് തീപിടിച്ചതായി ബ്രിട്ടീഷ് സൈന്യം അറിയിച്ചു. അമേരിക്കയും ഇറാനും തമ്മില്‍ പുതിയ ആക്രമണങ്ങള്‍ ഉണ്ടായതിന് പിന്നാലെയാണ് കപ്പലിന് തീപിടിച്ചത്. തീപിടിത്തതിന്റെ കാരണം വ്യക്തമല്ല. ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ഒമാനടുത്തുള്ള മറ്റൊരു വഴി കപ്പലുകള്‍ തിരഞ്ഞെടുക്കണമെന്ന് ബ്രിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു.</p>
<p>ഇറാനായിരിക്കാം ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. തിങ്കളാഴ്ച പുലര്‍ച്ചെ മറ്റൊരു അമേരിക്കന്‍ സൈനികന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചതിന് പിന്നാലെ, ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് രാജ്യം. ഇതിന് പിന്നാലെ ഇറാന്‍ ജോര്‍ദാനിലേക്ക് മിസൈലുകള്‍ തൊടുത്തു. തുടര്‍ച്ചയായ ഒന്‍പതാം രാത്രിയിലും ഇറാനെതിരെ അമേരിക്ക ആക്രമണം തുടരുകയാണ്. ഇറാനിലെ പാലങ്ങളും വൈദ്യുത സൗകര്യങ്ങളും ലക്ഷ്യം വെച്ചാണ് നിലവിലെ നീക്കം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/us-launches-fresh-strikes-on-iran-kuwait-and-bahrain-intercept-missiles-and-drones-2217294.html" target="_blank" rel="noopener">Iran-US Conflict: ഇറാന് അടിപതറി, തിരിച്ചടി വാക്കിലൊതുങ്ങിയോ? മറുപടി നല്‍കി കുവൈറ്റും ബഹ്‌റൈനും</a></strong></p>
<h3>ഇറാനെ ആക്രമിച്ചതായി ട്രംപ്</h3>
<p>ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സൈനികരോടുള്ള ആദരസൂചകമായി ടെഹ്‌റാന് നേരെ ശക്തമായ ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകകപ്പ് ഫൈനലില്‍ നിന്ന് വാഷിങ്ടണിലേക്ക് മടങ്ങുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണസംഖ്യ ഒരു പക്ഷെ മൂന്നായിരിക്കാമെന്നും ട്രംപ് പറഞ്ഞു. കൊല്ലപ്പെട്ട സൈനികള്‍ മഹാന്മാരായ ദേശസ്‌നേഹികളാണെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു.</p>
<p>തുടര്‍ച്ചയായ ഒന്‍പതാം രാത്രിയും ഇറാനെതിരെ സെന്‍കോം ആക്രമണം ആരംഭിച്ചതായി സെന്‍ട്രല്‍ കമാന്‍ഡ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകളെയും സിവിലിയന്‍ നാവികരെയും ആക്രമിക്കാന്‍ ഉപയോഗിക്കുന്ന ഇറാനിയന്‍ സൈനിക ശേഷിയെ തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സെന്‍കോം പറയുന്നു.</p>
<h3>ശക്തമായ മറുപടി നല്‍കുമെന്ന് കുവൈറ്റ്</h3>
<p>ഇറാന്‍ നടത്തുന്ന ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് കുവൈറ്റ് സായുധ സേനയുടെ ജനറല്‍ സ്റ്റാഫ്. ശത്രുരാജ്യത്തിന്റെ ആക്രമണത്തിന് കുവൈറ്റിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ മറുപടി നല്‍കുമെന്നാണ് മുന്നറിയിപ്പ്. മിസൈലുകളും ഡ്രോണുകളും തടയാനുള്ള നടപടികളും രാജ്യം ആരംഭിച്ചുകഴിഞ്ഞു.</p>
<h3>English Summary</h3>
<p>Israel has issued a strong warning following Iran's attacks on Jordan. At the same time, another ship caught fire in the Strait of Hormuz, intensifying concerns over regional security and global shipping. The latest developments have heightened tensions across the Middle East.</p>
]]></content:encoded>
				</item>
							<item>
					<title>Iran-US Conflict: ഇറാന് അടിപതറി, തിരിച്ചടി വാക്കിലൊതുങ്ങിയോ? മറുപടി നല്‍കി കുവൈറ്റും ബഹ്‌റൈനും</title>
					<link>https://www.malayalamtv9.com/world/us-launches-fresh-strikes-on-iran-kuwait-and-bahrain-intercept-missiles-and-drones-2217294.html</link>
					<pubDate>Sun, 19 Jul 2026 20:01:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/us-launches-fresh-strikes-on-iran-kuwait-and-bahrain-intercept-missiles-and-drones-2217294.html</guid>
					<description><![CDATA[<p>US Military Launches Fresh Strikes on Iran as Middle East Tensions Escalate: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ ടാങ്കറുകളുടെ ഗതാഗതം നിയന്ത്രിക്കുന്നതില്‍ നിന്നും ഇറാനെ പിന്തിരിപ്പിക്കുകയും ശക്തി ക്ഷയിപ്പിക്കുകയും ചെയ്യുന്നതിനാണ് അമേരിക്ക ഇപ്പോള്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതെന്ന് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. എന്നാല്‍ ശത്രുവിനെതിരെയുള്ള ആക്രമണത്തില്‍ വിജയിക്കണമെങ്കില്‍ ഐക്യം അനിവാര്യമാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ബാഗര്‍ ഗാലിബാഫ് പ്രതികരിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/US-Military-Launches-Fresh-Strikes-on-Iran.jpg" class="attachment-large size-large wp-post-image" alt="Us Military Launches Fresh Strikes On Iran" /></figure><p><strong>ടെഹ്‌റാന്‍:</strong> ഇറാനെതിരെയുള്ള ആക്രമണം രൂക്ഷമാക്കി യുഎസ്. ജോര്‍ദാനില്‍ ഇറാന്‍ നടത്തിയ വെടിവെപ്പിനെ തുടര്‍ന്ന് രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇറാനെതിരെയുള്ള പ്രതികാര നടപടികള്‍ അമേരിക്ക രൂക്ഷമാക്കി. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ (ഐആര്‍ജിസി) വേഗത്തില്‍ ശിക്ഷിക്കാന്‍ തീരുമാനിച്ചതായി യുഎസ് സൈന്യം അറിയിച്ചു. കൊല്ലപ്പെട്ടവരെ സൈന്യം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.</p>
<p>ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ ടാങ്കറുകളുടെ ഗതാഗതം നിയന്ത്രിക്കുന്നതില്‍ നിന്നും ഇറാനെ പിന്തിരിപ്പിക്കുകയും ശക്തി ക്ഷയിപ്പിക്കുകയും ചെയ്യുന്നതിനാണ് അമേരിക്ക ഇപ്പോള്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതെന്ന് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. എന്നാല്‍ ശത്രുവിനെതിരെയുള്ള ആക്രമണത്തില്‍ വിജയിക്കണമെങ്കില്‍ ഐക്യം അനിവാര്യമാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ബാഗര്‍ ഗാലിബാഫ് പ്രതികരിച്ചു. അമേരിക്കന്‍ ആക്രമണങ്ങളില്‍ ഇറാനികള്‍ ഐക്യത്തോടെ തുടരണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്.</p>
<p>അമേരിക്കയുമായുള്ള താത്കാലിക കരാര്‍ പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കുന്നതില്‍ നിന്നും ഇറാന്‍ പിന്മാറിയതായും വിവരമുണ്ട്. ചര്‍ച്ചയില്‍ പങ്കെടുത്ത ഇറാന്‍ പ്രതിനിധി ഇക്കാര്യം പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്‍ യുദ്ധത്തിലേക്ക് നീങ്ങണോ അല്ലെങ്കില്‍ വെടിനിര്‍ത്തലിന് സമ്മതിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സുപ്രീം നേതാവിന്റെ അധികാരമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.</p>
<h3>ഇറാനില്‍ ശക്തമായ ആക്രമണം</h3>
<p>ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള സിരിക്കില്‍ പുലര്‍ച്ചെ സ്‌ഫോടന ശബ്ദം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേ പ്രവിശ്യയിലെ ഹാജിയാബാദിനടുത്തുള്ള സ്ഥലത്തും ബന്ദര്‍ അബ്ബാസിലും ആക്രമണം ഉണ്ടായിട്ടുണ്ട്. ഖേഷ്വം ദ്വീപിനടത്തുള്ള കടിലിടുക്കിനുള്ളിലെ ഒരു പ്രദേശവും യുഎസ് സൈന്യം ലക്ഷ്യം വെച്ചിരുന്നതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇറാന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് യുഎസ് സൈന്യം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/us-airstrikes-iran-near-strait-of-hormuz-after-deadly-jordan-base-attack-2217102.html" target="_blank" rel="noopener">US airstrikes on Iran: സൈനികരുടെ മരണത്തിന് മണിക്കൂറുകൾക്കകം തിരിച്ചടി; ഇറാനെതിരെ വ്യോമാക്രമണവുമായി യുഎസ്</a></strong></p>
<h3>തിരിച്ചടിച്ച് കുവൈറ്റും ബഹ്‌റൈനും</h3>
<p>യുഎസിന് മറുപടി നല്‍കുന്നതിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളിലാണ് ഇറാന്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. കുവൈറ്റിലും ബഹ്‌റൈനിലും ഉണ്ടായ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനില്‍ നിന്നും വിക്ഷേപിച്ച മിസൈല്‍-ഡ്രോണ്‍ എന്നിവയെ ബഹ്‌റൈന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞുവെന്ന് ബഹ്‌റൈന്‍ സൈന്യം അറിയിച്ചു.</p>
<p>ഇറാന്റെ ആക്രമണങ്ങള്‍ പരാജയപ്പെടുത്തിയതായും മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങള്‍ രാജ്യത്ത് പതിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സൈന്യം മുന്നറിയിപ്പ് നല്‍കി. ഇറാന്‍ സാധാരണക്കാരെയും സ്വകാര്യ സ്വത്തുക്കളെയും മനഃപ്പൂര്‍വ്വം ലക്ഷ്യമിടുന്നുവെന്നും ഇത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലംഘനമാണെന്നും ബഹ്‌റൈന്‍ ആരോപിച്ചു.</p>
<p>കുവൈറ്റിലെ രണ്ട് യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ഇറാന്‍ ആക്രമണം നടത്തിയത്. ഉദൈരി ക്യാമ്പിലെ ഒരു ആയുധപ്പുരയിലും അലി അല്‍ സലേം വ്യോമതാവളത്തിലെ പാട്രിയറ്റ് റഡാറിലും വ്യോമ നിരീക്ഷണ സംവിധാനങ്ങളിലും ആക്രമണം നടത്തിയതായി ഇറാന്‍ പറയുന്നു. തങ്ങള്‍ക്ക് നേരെ വന്ന മിസൈലുകളെയും ഡ്രോണുകളെയും തടഞ്ഞുവെന്നാണ് കുവൈറ്റിന്റെ അവകാശവാദം.</p>
<h3>English Summary</h3>
<p>The United States carried out fresh military strikes on targets in Iran, further escalating regional tensions. Meanwhile, Kuwait and Bahrain intercepted missiles and drones launched during the latest escalation. The developments have heightened security concerns across the Gulf region as the conflict continues.</p>
]]></content:encoded>
				</item>
							<item>
					<title>US airstrikes on Iran: സൈനികരുടെ മരണത്തിന് മണിക്കൂറുകൾക്കകം തിരിച്ചടി; ഇറാനെതിരെ വ്യോമാക്രമണവുമായി യുഎസ്</title>
					<link>https://www.malayalamtv9.com/world/us-airstrikes-iran-near-strait-of-hormuz-after-deadly-jordan-base-attack-2217102.html</link>
					<pubDate>Sun, 19 Jul 2026 06:34:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/us-airstrikes-iran-near-strait-of-hormuz-after-deadly-jordan-base-attack-2217102.html</guid>
					<description><![CDATA[<p>US airstrikes Iran near Strait of Hormuz: ജോർദാനിലെ ഇറാൻ നടത്തിയ അതിശക്തമായ മിസൈൽ &#8211; ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/US-Iran-1.jpg" class="attachment-large size-large wp-post-image" alt="Us Iran (1)" /></figure><p><strong>ഇറാൻ:</strong> ജോർദാനിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി യു.എസ്. ഇറാന്റെ റെവല്യൂഷണറി ഗാർഡിന് (IRGC) ഉടൻ തന്നെ ശിക്ഷ നൽകുക, ഒപ്പം ഹോർമൂസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ സഞ്ചാരം തടസ്സപ്പെടുത്താനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കുക എന്നിവയാണ് ഈ ആക്രമണത്തിന്റെ ലക്ഷ്യമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.</p>
<p>ഞായറാഴ്ച പ്രാദേശിക സമയം പുലർച്ചെ 1.30-ഓടെ ഹോർമൂസ് കടലിടുക്കിന് സമീപമുള്ള സിറിക് എന്ന പ്രദേശത്താണ് യുഎസ് ബോംബാക്രമണം ഉണ്ടായതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ (IRNA) സ്ഥിരീകരിച്ചു.</p>
<h3>യുഎസ് സൈനികർ കൊല്ലപ്പെട്ടു</h3>
<p>ജോർദാനിലെ ഇറാൻ നടത്തിയ അതിശക്തമായ മിസൈൽ - ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ ലവിലെ യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ട ആകെ യുഎസ് സൈനികരുടെ എണ്ണം 16 ആയി ഉയർന്നു. 430 ലധികം സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/world/us-attacks-iran-for-seventh-consecutive-night-as-tehran-warns-border-is-no-longer-secure-2216875.html">ഒരു അതിര്‍ത്തിയും സുരക്ഷിതമല്ല; യുഎസ് ആക്രമണങ്ങളില്‍ മുന്നറിയിപ്പുമായി ഇറാന്‍</a></strong></p>
<p>വെള്ളിയാഴ്ച രാത്രിയാണ് ഇറാൻ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ നാല് യു.എസ് സൈനികരെ ജോർദാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ ഡിസ്ചാർജ് ചെയ്തു. മറ്റ് നിസാര പരുക്കുകളേറ്റ ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്.</p>
<p>ഫെബ്രുവരി മുതൽ തുടങ്ങിയ യുദ്ധത്തിൽ ഇതുവരെ 16 യു.എസ് സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കഴിഞ്ഞ ജൂൺ 27 മുതൽ ജൂലൈ 18 വരെയുള്ള ദിവസങ്ങളിൽ അമേരിക്ക നടത്തിയ തിരിച്ചടിയിൽ തങ്ങളുടെ 50 പൗരന്മാർ കൊല്ലപ്പെടുകയും 500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാന്റെ ആരോഗ്യ മന്ത്രാലയവും പറഞ്ഞിരുന്നു.</p>
<h3>യുദ്ധ ഭീതിയിൽ പശ്ചിമേഷ്യ</h3>
<p>യുഎസും ഇറാനും തമ്മിലുള്ള സംഘർഷം പശ്ചിമേഷ്യയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അയൽരാജ്യങ്ങളായ ഇറാഖ്, കുവൈറ്റ്, ജോർദാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിലും സംഘർഷം കനക്കുകയാണ്.  ഇറാഖിലെ ഇർബിലിന് സമീപമുള്ള ഇറാനിയൻ കുർദിഷ് വിമത ഗ്രൂപ്പിന്റെ ക്യാമ്പിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇർബിലിന് മുകളിലൂടെ പറന്ന നിരവധി  ഡ്രോണുകളെ ഇറാഖ് വെടിവെച്ചിട്ടു.</p>
<p>കുവൈറ്റിലെ കുടിവെള്ള വിതരണത്തിനുള്ള പ്ലാന്റുകൾക്കും എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്കും നേരെ ഇറാന്റെ ഭാഗത്ത് നിന്ന് മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. ഇതേത്തുടർന്ന് കുവൈറ്റ് തങ്ങളുടെ വ്യോമപാത താൽക്കാലികമായി അടക്കുകയും വിമാന സർവീസുകൾ പുനഃക്രമീകരിക്കുകയും ചെയ്തു. തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇറാനിൽ നിന്നുള്ള മിസൈലുകൾ വെടിവെച്ചിട്ടതായി ജോർദാനും അറിയിച്ചു.</p>
<h3>English Summary:</h3>
<p>US launched a fresh wave of airstrikes on Iranian military targets after an Iranian missile and drone attack on a US military facility in Jordan killed two American service members and left another missing. According to US officials, the strikes are aimed at weakening Iran’s ability to threaten shipping through the strategically vital Strait of Hormuz and punishing those responsible for the deadly attack.</p>
]]></content:encoded>
				</item>
							<item>
					<title>Gulf Job Crisis: യുദ്ധം തകർത്തത് പ്രവാസികളുടെ സ്വപ്നങ്ങൾ; അറബ് രാജ്യങ്ങളിൽ കടുത്ത തൊഴിൽ പ്രതിസന്ധി</title>
					<link>https://www.malayalamtv9.com/world/gulf-job-crisis-war-shattered-the-dreams-of-expatriates-severe-job-crisis-in-arab-countries-2216929.html</link>
					<pubDate>Sat, 18 Jul 2026 11:45:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/gulf-job-crisis-war-shattered-the-dreams-of-expatriates-severe-job-crisis-in-arab-countries-2216929.html</guid>
					<description><![CDATA[<p>Gulf Job Crisis: How the War is Shattering Expat Dreams in Arab Countries: നിലവിലെ പ്രതിസന്ധി മറികറ്റക്കുന്നതിനും ബിസിനസ്സ് ഉടമകളെ സഹായിക്കുന്നതിതിനുമായി യു.എ.ഇ സർക്കാർ 680 ദശലക്ഷം ഡോളറിൻ്റെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. യുദ്ധം സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കുന ബുദ്ധിമുട്ടുകൾ താൽക്കാലികം മാത്രമാണെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/UAE-1.jpg" class="attachment-large size-large wp-post-image" alt="Uae (1)" /></figure><p>ദുബായ്: ഗൾഫ് രജ്യങ്ങളും മലയാളികളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പ്രത്യേകമായ ഒരു വിവരണത്തിൻ്റെ ആവശ്യമില്ല. മലയാളിക്ക് ജോലി എന്നാൽ ഒരു കാലത്ത് ഗൾഫ് രാജ്യങ്ങളാായിരുന്നു. ഒരു സാമ്പത്തിക പ്രതിസന്ധി വന്നാൽ ആദ്യം ചിന്തിക്കുക ഗൾഫിൽ പോകാം എന്നാണ്. മലയളികൾ മാത്രമല്ല ലോകത്തിലെ നിരവധി രജുങ്ങളിലെ സാധരണക്കാരായ മനുഷ്യരാണ് ജീവിത മാർഗം തേടി വിവിധ ഗൾഫ് രജ്യങ്ങളിൽ ജോലി ചെയ്യുന്നത്. അവരുടെയെല്ലാം സ്വപ്നങ്ങൾക്ക് മുകളിൽ കരിനിഴൽ വീഴ്ത്തുകയാണ് അമേരിക്കയും ഇറാനും തമ്മിലൂള്ള സംഘർഷം.</p>
<p>യുദ്ധം ഗൾഫ് വീണ്ടും ഗൾഫ് മേഖലയിലേക്ക് വ്യാപിച്ചുകഴിഞ്ഞു. യു.എ.ഇ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നിരന്തരം ആക്രംണങ്ങൾ നടത്തുകയാണ്. ഈ രാജ്യങ്ങളിലെ ടൂറിസത്തെയും, ബിസിനസ്സുകളെയും കാര്യമായി തന്നെ യുദ്ധം ബാധിച്ചു. ഇതോടെ ഈ മേഖലകളുമായി ചേർന്ന് വിവിധ ജോലികളിൽ ഏർപ്പെട്ടിരുന്ന പ്രവാസികളു തൊഴിലുകൾ പലതും നഷ്ടമാായി. ജോലി നഷ്ടമാവത്തവർക്കാവട്ടെ വേതനം വെട്ടിക്കുറക്കുകയും ചെയ്തു. ഇത് പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതം പ്രതിസന്ധിയിലാക്കുകയാണ്.</p>
<p>ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള തൊഴിലാളികളാണ് ദുബായുടെ വിവിധ മേഖകളിൽ ജോലി ചെയുന്നത്. ടൂറിസമാണ് ദുബായിലെ പ്രധാന തൊഴിൽ മേഖകളിൽ ഒന്ന്. ആക്രമണ ഭീഷണിയെ തുടർന്ന് ദുബായിൽ എത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പലരും മാസങ്ങളാണ് ദുബായിൽ ചിലവഴിക്കുക. ടൂറിസ്റ്റുകൾക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് വിവിധ സ്ഥാപനങ്ങളിലായി നിരവധി പേരാണ് ജോലി ചെയ്യുന്നത്. ഡ്രൈവർമാർ മുതൽ ഹൗസ് കീപ്പിംഗ് ജോലിക്കാർ വരെ ഇതിൽ പെടും. ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതൊടെ ഇവരിൽ പലർക്കും ജോലിതന്നെ നഷ്ടമായി ചിലരുടെ ശമ്പളം വെട്ടിക്കുറക്കുകയും ചെയ്തു</p>
<h3>Also Read: <a href="https://www.malayalamtv9.com/world/us-attacks-iran-for-seventh-consecutive-night-as-tehran-warns-border-is-no-longer-secure-2216875.html">Iran-US Conflict: ഒരു അതിര്‍ത്തിയും സുരക്ഷിതമല്ല; യുഎസ് ആക്രമണങ്ങളില്‍ മുന്നറിയിപ്പുമായി ഇറാന്‍</a></h3>
<p>ജോലി നഷ്ടമായവർക്ക് നിവലെ സാഹചര്യത്തിൽ മറ്റൊരു ജോലി കണ്ടെത്തുക ഏറെക്കുറെ അസാധ്യമാണ് പല സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയിലൂടെ കറ്റന്നുപോകുന്നതിനാൽ പുതുതായി ആരെയും ജോലിക്കായി എടുക്കുന്നില്ല എന്നതാണ് ഇതിന് കാരണം. യു.എ.ഇയിലെ 546 തൊഴിലുടമകൾക്കിടയിൽ അടുത്തിടെ നടത്തിയ സർവേയിൽ നാലിനൊന്ന് കമ്പനികളും 2026-ൻ്റെ മൂന്നാം പാദത്തോടെ ജീവനക്കാരെ വെട്ടിക്കുറക്കാൻ പദ്ധതിയിടുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. മൂന്നിലൊന്ന് കമ്പനികൾക്കും പുതുതായി നിയമനങ്ങൾ നടത്താൻ പദ്ധതിയുമില്ല. ഈ രീതിയിലാണ് തൊഴിൽ മാർക്കറ്റിൻ്റെ പോക്ക്.</p>
<p>നിലവിലെ പ്രതിസന്ധി മറികറ്റക്കുന്നതിനും ബിസിനസ്സ് ഉടമകളെ സഹായിക്കുന്നതിതിനുമായി യു.എ.ഇ സർക്കാർ 680 ദശലക്ഷം ഡോളറിൻ്റെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. യുദ്ധം സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കുന ബുദ്ധിമുട്ടുകൾ താൽക്കാലികം മാത്രമാണെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. സമാധാന കരാറിനെ തുടർന്ന് ഇടക്കാലത്ത് സംഘർഷത്തിൽ അയവ് വന്നത് പ്രവാസികളിൽ നേരിയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ പിന്നീട് സംഘർഷം കൂടുതൽ രൂക്ഷമാവുകയാണ് ഉണ്ടായത്. യുദ്ധം അവനിച്ച് വിപണി പഴയ പടിയിലേക്ക് മടങ്ങുന്നതോടെ സ്വപ്നങ്ങൾകായി വീണ്ടും പരിശ്രമിക്കാം എന്ന പ്രതീക്ഷയിലാണ് ഗൽഫ് രാജ്യങ്ങളിലെ പ്രവാസികളുടെ ജീവിതം മുന്നോട്ടുപോകുന്നത്.</p>
<h3>English Summary</h3>
<p>The U.S-Iran war has spread to the Gulf region again. Iran is constantly carrying out attacks on Gulf countries, including the UAE. The war has significantly affected tourism and businesses in these countries. With this, many expatriates who were involved in various jobs associated with these sectors have lost their jobs.</p>
]]></content:encoded>
				</item>
							<item>
					<title>Iran-US Conflict: ഒരു അതിര്‍ത്തിയും സുരക്ഷിതമല്ല; യുഎസ് ആക്രമണങ്ങളില്‍ മുന്നറിയിപ്പുമായി ഇറാന്‍</title>
					<link>https://www.malayalamtv9.com/world/us-attacks-iran-for-seventh-consecutive-night-as-tehran-warns-border-is-no-longer-secure-2216875.html</link>
					<pubDate>Sat, 18 Jul 2026 06:31:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/us-attacks-iran-for-seventh-consecutive-night-as-tehran-warns-border-is-no-longer-secure-2216875.html</guid>
					<description><![CDATA[<p>US Launches Seventh Straight Night Attack on Iran: ഇറാനിയന്‍ സൈനിക ശേഷി ഇല്ലാതാക്കാന്‍ തുടര്‍ച്ചയായ ഏഴാം ദിവസും യുഎസ് സൈന്യം ആക്രമണം നടത്തിയെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. ആക്രമണം കടുപ്പിക്കാനുള്ള നീക്കത്തില്‍ തന്നെയാണ് യുഎസ് സൈന്യം. ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലി ആരംഭിച്ച തര്‍ക്കം നിലവില്‍ ഗള്‍ഫ് മേഖലയെയാണ് സാരമായി ബാധിച്ചിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Donald-Trump-1.jpg" class="attachment-large size-large wp-post-image" alt="Donald Trump" /></figure><p><strong>ടെഹ്‌റാന്‍:</strong> യുഎസ് ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ തിരിച്ചടി ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി). മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ വീണ്ടും ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ ഉണ്ടായി. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ സര്‍വ്വതും നശിപ്പിക്കാന്‍ ഇറാന്‍ തീരുമാനിക്കും, ഒരു അതിര്‍ത്തിയും സുരക്ഷിതമായിരിക്കില്ലെന്നുമാണ് മുന്നറിയിപ്പ്.</p>
<p>ഇറാനിയന്‍ സൈനിക ശേഷി ഇല്ലാതാക്കാന്‍ തുടര്‍ച്ചയായ ഏഴാം ദിവസും യുഎസ് സൈന്യം ആക്രമണം നടത്തിയെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. ആക്രമണം കടുപ്പിക്കാനുള്ള നീക്കത്തില്‍ തന്നെയാണ് യുഎസ് സൈന്യം. ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലി ആരംഭിച്ച തര്‍ക്കം നിലവില്‍ ഗള്‍ഫ് മേഖലയെയാണ് സാരമായി ബാധിച്ചിരിക്കുന്നത്.</p>
<p>ഒരു വിമാനത്താവളം, റെയില്‍വേ സ്‌റ്റേഷന്‍, രണ്ട് പാലങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെ യുഎസ് സൈന്യം ലക്ഷ്യമിട്ടതായി ഇറാന്‍ ആരോപിച്ചു. ഇതേതുടര്‍ന്ന് മേഖലയിലുടനീളമുള്ള യുഎസ് ആസ്തികള്‍ തങ്ങള്‍ ആക്രമിച്ചുവെന്നും ഐആര്‍ജിസി പറയുന്നു.</p>
<p>ഇറാനിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ യുഎസ് ആക്രമിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ സൈന്യം അത്തരമൊരു നീക്കം ആരംഭിച്ചതായി സെന്‍ട്രല്‍ കമാന്‍ഡിന്റെ ഭാഗത്തുനിന്ന് ഇതുവരെ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം അടിസ്ഥാന സൗകര്യങ്ങളിലേക്ക് നീങ്ങുന്നത് അസ്വീകാര്യമാണെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസിന്റെ പ്രതികരണം.</p>
<p>അതേസമയം, ഹോര്‍മുസ് കടലിടുക്ക് അതിര്‍ത്തിയിലുള്ള ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലുണ്ടായ ആക്രമണങ്ങളില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം. എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/us-strike-reportedly-destroys-key-bridge-in-irans-bandar-abbas-2216642.html" target="_blank" rel="noopener">U.S-Iran Conflict: ഇറാനിൽ ശക്തമായ ആക്രമണം തുടർന്ന് അമേരിക്ക; ബന്ദർ അബ്ബാസിൽ പ്രധാന പാലം തകർത്തു, ഇറാൻഷഹറിലും ആക്രമണം</a></strong></p>
<h3>ശക്തമായ തിരിച്ചടി ഉറപ്പ്</h3>
<p>ഇറാനെതിരെയുള്ള യുഎസ് സൈനിക ആക്രമണം രണ്ടോ മൂന്നോ ദിവസം കൂടി തുടര്‍ന്നാല്‍ തങ്ങള്‍ പൂര്‍ണതോതിലുള്ള ആക്രമണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവിന്റെ മുതിര്‍ന്ന സൈനിക ഉപദേഷ്ടാവായ മേജര്‍ ജനറല്‍ മൊഹ്‌സൈന്‍ റെസായി പറഞ്ഞു.</p>
<p>ഇറാന്റെ പ്രവര്‍ത്തനങ്ങള്‍ ഇനി വെറും പ്രതികാര നടപടികളില്‍ മാത്രം ഒതുങ്ങില്ല, ഒരു അതിര്‍ത്തിയും സുരക്ഷിതമായിരിക്കില്ലെന്ന കാര്യം പ്രത്യേകം ഓര്‍ത്തോളൂ എന്ന് റെസായി പറഞ്ഞതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഐആര്‍ഐബി റിപ്പോര്‍ട്ട് ചെയ്യുന്നു.</p>
<h3>ഗള്‍ഫ് മേഖലയില്‍ ആക്രമണം</h3>
<p>കുവൈറ്റിലെയും ജോര്‍ദാനിലെയും നിരവധി യുഎസ് സൈനിക കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും ആക്രമണം നടത്തിയതായി ഇറാന്‍ സൈന്യം പറഞ്ഞുവെന്ന് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈറ്റിലെ വെടിമരുന്ന് ഡിപ്പോയായ ക്യാമ്പ് ഉദൈരി, അലി അല്‍ സലേം ബേസ്, ആസ്ഥാന കെട്ടിടങ്ങള്‍, വെടിമരുന്ന് ഡിപ്പോകള്‍, പാലങ്ങള്‍, ജോര്‍ദാനിലെ അല്‍ അസ്രാഖ് വ്യോമതാവളം, സൈനിക ഇന്ധന ടാങ്കുകള്‍ എന്നിവയെല്ലാം ആക്രമണത്തിന് ഇരയായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.</p>
<h3>ദുരിതത്തിലായി ഇന്ത്യക്കാര്‍</h3>
<p>ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷം കാരണം ഗള്‍ഫ് രാജ്യങ്ങളിലുള്ള ഒട്ടനവധി ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. യുദ്ധം കാരണം പലരുടെയും ശമ്പളം വെട്ടിക്കുറച്ചുവെന്നും തൊഴില്‍ നഷ്ടപ്പെട്ടുവെന്നുമാണ് ലഭിക്കുന്ന വിവരം. ടൂറിസം, വ്യോമയാനം ഉള്‍പ്പെടെയുള്ള മേഖലകളെയാണ് യുദ്ധം സാരമായി ബാധിച്ചിരിക്കുന്നത്. തൊഴില്‍ നഷ്ടപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണവും വളരെ കൂടുതലാണ്. തൊഴില്‍ നഷ്ടപ്പെട്ട് നിരവധിയാളുകള്‍ ഇതിനകം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.</p>
<h3>English Summary</h3>
<p>The United States carried out a seventh consecutive night of strikes on Iranian targets, further escalating tensions in the Middle East. Following the attacks, Tehran warned that its border security was under threat and accused the US of intensifying regional instability. The latest developments come amid growing concerns over the expanding conflict.</p>
]]></content:encoded>
				</item>
							<item>
					<title>യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങളിലെ അനിശ്ചിതത്വം; പ്രവാസികൾ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങൾ ഇതാ</title>
					<link>https://www.malayalamtv9.com/world/uncertainty-in-indian-passport-services-in-uae-here-is-what-expats-need-to-know-2216687.html</link>
					<pubDate>Fri, 17 Jul 2026 11:22:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/uncertainty-in-indian-passport-services-in-uae-here-is-what-expats-need-to-know-2216687.html</guid>
					<description><![CDATA[<p>Passport Renewal in UAE; New Booking Website Explainer: 17 വർഷങ്ങൾക്ക് ശേഷം ആദ്യമായി അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായ് കോൺസുലേറ്റും പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ സ്വന്തം നിലയ്ക്ക് നേരിട്ട് നടത്താൻ തുടങ്ങി. ജൂലൈ 1 മുതൽ ഇതിനായി പുതിയ പോർട്ടൽ വഴി മുൻകൂട്ടി അപ്പോയിൻമെൻ്റ് എടുക്കുന്ന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Passport-3.jpg" class="attachment-large size-large wp-post-image" alt="Passport (3)" /></figure><p>യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ സേവനങ്ങൾ വലിയ മാറ്റങ്ങളിലൂടെ കടന്നുപോവുകയാണ്. സേവനദാതാക്കളെ മാറ്റുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് 35 ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ പ്രവാസികളാണ് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത്. ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത്ര വലിയ ഒരു പ്രവാസി സമൂഹത്തിനായി ഒരുക്കിയിരിക്കുന്ന ബദൽ സൗകര്യങ്ങൾ വളരെ ചെറുതാണെന്ന് തന്നെ പറയേണ്ടി വരും. പാസ്‌പോർട്ട് പുതുക്കുന്നതിനും മറ്റ് സേവനങ്ങൾക്കുമായി യു.എ.ഇയിലെ ഇന്ത്യക്കാർ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങളാണ് ഇനി പറയുന്നത്:</p>
<p>അബുദാബിയിലെ ഇന്ത്യൻ എംബസിയുടെയും ദുബായിലെ കോൺസുലേറ്റിൻ്റെയും സേവനങ്ങൾ ഇന്ത്യക്കാരിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനായി 2025 നവംബറിൽ ഇന്ത്യൻ എംബസി വിവിധ കമ്പനികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചിരുന്നു. വി.എഫ്,എസ് ഗ്ലോബൽ, എസ്.ജി.ഐ.വി.എസ് ഗ്ലോബൽ തുടങ്ങിയ കമ്പനികൾ പങ്കെടുത്ത ലേലത്തിൽ കുറഞ്ഞ തുക ക്വാട്ട് ചെയ്ത കേരളത്തിൽ നിന്നുള്ള അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിനാണ് കരാർ ലഭിച്ചത്. 2026 ജൂലൈ 1 മുതൽ എല്ലാ എമിറേറ്റുകളിലുമായി 16 കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തനം ആരംഭിക്കാനായിരുന്നു അൽഹിന്ദിൻ്റെ പദ്ധതി. സർക്കാർ ഫീസിന് പുറമെ വെറും 19 ദിർഹം മാത്രം ഈടാക്കി സേവനം നൽകുമെന്ന് പൃഖ്യാപനവും വന്നു..</p>
<h3>Also Read:<a href="https://www.malayalamtv9.com/world/no-need-for-sponsors-know-more-about-the-uaes-5-year-multiple-entry-tourist-visa-2216572.html">UAE 5-Year Tourist Visa: സ്പോൺസർമാർ വേണ്ട; യു.എ.ഇയുടെ 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയെ കുറിച്ച് കൂടുതൽ അറിയു…!</a></h3>
<p>എന്നാൽ ടെൻഡർ നടപടികളിലെ അപാകതകൾ ചൂണ്ടിക്കാട്ടി കരാർ ലഭിക്കാത്ത രണ്ട് കമ്പനികൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. ഇതോടെ ജൂലൈ 1-ന് അൽഹിന്ദിന് ചുമതലയേൽക്കാൻ കഴിഞ്ഞില്ല. ടെൻഡർ വീണ്ടും ക്ഷണിക്കാനും ഒരു മാസത്തിനകം നടപടികൾ പൂർത്തിയാക്കാനും കോടതി നിർദ്ദേശിക്കുകയായിരുന്നു. ഇതോടെ 17 വർഷങ്ങൾക്ക് ശേഷം ആദ്യമായി അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായ് കോൺസുലേറ്റും പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ സ്വന്തം നിലയ്ക്ക് നേരിട്ട് നടത്താൻ തുടങ്ങി. ജൂലൈ 1 മുതൽ ഇതിനായി പുതിയ പോർട്ടൽ വഴി മുൻകൂട്ടി അപ്പോയിൻമെൻ്റ് എടുക്കുന്ന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.</p>
<h3>എങ്ങനെ അപ്പോയിൻമെൻ്റ് എടുക്കാം?</h3>
<p>പ്രവാസികൾക്ക് https://book.passportindiauae.com/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപ്പോയിൻമെൻ്റ് എടുക്കാവുന്നതാണ്. ഇതിനായി ആദ്യം വെബ്സൈറ്റിൽ അക്കൗണ്ട് ഉണ്ടാക്കി ഇ-മെയിൽ വെരിഫൈ ചെയ്യേണ്ടതുണ്ട്. തുടർന്ന് ലോഗിന് ചെയ്ത ശേഷം അബുദാബി എംബസിയോ ദുബായ് കോൺസുലേറ്റോ തിരഞ്ഞെടുക്കുക. ആവശ്യമായ വിവരങ്ങൾ നൽകി ലഭ്യമായ അപ്പോയിൻമെൻ്റ് സ്ലോട്ട് തിരഞ്ഞെടുക്കാവുന്നതാണ്.</p>
<p>അടുത്ത ദിവസത്തേക്കുള്ള സ്ലോട്ടുകൾ എല്ലാ ദിവസവും രാത്രി 8 മണിക്കാണ് വെബ്സൈറ്റിൽ ലഭ്യമാവുക. ഇവ പെട്ടെന്ന് തന്നെ തീർന്നുപോകാനും സാധ്യതയുണ്ട്. റോഡ് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് 2026 ജൂലൈ 17 വെള്ളിയാഴ്ച മുതൽ ജൂലൈ 19 ഞായറാഴ്ച വരെ താൽക്കാലികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.</p>
<h3>English Summary</h3>
<p>Over 3.5 million Indian expats in the UAE face consular service disruptions after a legal dispute halted Al Hind Tours' new contract. The Indian Embassy and Dubai Consulate are temporarily managing passport and visa services directly via a new online appointment portal. The Dubai Consulate is closed from July 17-19.</p>
]]></content:encoded>
				</item>
							<item>
					<title>U.S-Iran Conflict: ഇറാനിൽ ശക്തമായ ആക്രമണം തുടർന്ന് അമേരിക്ക; ബന്ദർ അബ്ബാസിൽ പ്രധാന പാലം തകർത്തു, ഇറാൻഷഹറിലും ആക്രമണം</title>
					<link>https://www.malayalamtv9.com/world/us-strike-reportedly-destroys-key-bridge-in-irans-bandar-abbas-2216642.html</link>
					<pubDate>Fri, 17 Jul 2026 06:45:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/us-strike-reportedly-destroys-key-bridge-in-irans-bandar-abbas-2216642.html</guid>
					<description><![CDATA[<p>US Military Strike Destroys Vital Bridge Near Bandar Abbas: Reports: ഇറാൻ്റെ പ്രധാന വാണിജ്യ തുറമുഖവും നാവികസേനയുടെ ആസ്ഥാനവും സ്ഥിതി ചെയ്യുന്നത് ബന്ദർ അബ്ബാസിലാണ്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. അതിനാൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും നിർണായകമായ ഗതാഗത കേന്ദ്രങ്ങളിലൊന്നാണിത്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Iran-Fires-Missiles-Toward-Gulf-Region.jpg" class="attachment-large size-large wp-post-image" alt="Iran Fires Missiles Toward Gulf Region" /></figure><p>ഇറാൻ്റെ തെക്കൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസിന് സമീപമുള്ള പ്രധാന പാലം യു.എസ് സൈനിക ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്. ആക്രമണത്തോടെ ഷൂർ നദിക്ക് കുറുകെയുള്ള പ്രധാന ഗതാഗത മാർഗമാണ് ഇല്ലാതായത്. സാമുഹ്യ മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്\. ആക്രമണത്തെ തുടർന്ന് പാലം നദിയിലേക്ക് തകർന്നു വീണു. സംഭവത്തിൽ രണ്ട് പേർ മരണപ്പെട്ടതായും ലാലുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സമീപ പ്രദേശങ്ങളിൽ വൈദ്യുതി ബന്ധവും തകരാറിലായി\.</p>
<p>എന്നാൽ ആക്രമണത്തെ കുറിച്ചോ ആളപായത്തെ കുറിച്ചോ യു.എസ്. അധികൃതരോ ഇറാനോ ഇതേവരെ ഔദ്യോഗിക പ്രതികരനം നടത്തിയിട്ടില്ല. സ്വതന്ത്ര ഏജനികളും ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല. അതേസമയം ഇറാനുമേൽ അമേരിഉക്ക ആക്രമണം കടുപ്പിക്കുകയാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ഇറാൻ്റെ സൈനിക ആവശ്യങ്ങൾക്കും വിതരണങ്ങൾക്കും സഹായിക്കുന്ന അടിസ്ഥാന സൗകര്യങ്ങളാണ് അമേരിക്ക ഇപ്പോൾ പ്രധാനമായും ലക്ഷ്യമിടുന്നത്.</p>
<p>ഇറാൻ്റെ പ്രധാന വാണിജ്യ തുറമുഖവും നാവികസേനയുടെ ആസ്ഥാനവും സ്ഥിതി ചെയ്യുന്നത് ബന്ദർ അബ്ബാസിലാണ്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. അതിനാൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും നിർണായകമായ ഗതാഗത കേന്ദ്രങ്ങളിലൊന്നാണിത്. സാധാരണക്കാരുടെ യാത്രകൾക്ക് പുറമെ, സൈനിക ഉപകരണങ്ങളും ഇന്ധനവും തുറമുഖങ്ങളിലേക്കും മറ്റ് സൈനിക താവളങ്ങളിലേക്കും കൊണ്ടുപോകുന്ന ഇവിടുത്തെ പാലങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ഇറാൻ്റെ ഇത്തരം അടിസ്ഥാന സൗകര്യങ്ങളാണ് അമേരിക്ക ഇപ്പോൾ ലക്ഷ്യമിടുന്നത്.</p>
<h3>Also Read: <a href="https://www.malayalamtv9.com/world/pipelines-and-new-port-arab-countries-plan-to-overcome-hormuz-crisis-2216538.html">പൈപ്പ് ലൈനുകളും, പുതിയ തുറമുഖവും; ഹോർമൂസ് പ്രതിസന്ധിയെ മറികടക്കാൻ പദ്ധതികളുമായി അറബ് രാജ്യങ്ങൾ</a></h3>
<p>അതേസമയം, തെക്കുകിഴക്കൻ ഇറാനിലെ ഇറാൻഷഹറിന് സമീപം അമേരിക്കൻ ആക്രമണം നടന്നതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു, സംഭവത്തിൽ പ്രാഥമിക പരിശോധനകൾ നടന്നുവരികയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ വ്യക്തമാക്കിയിട്ടുണ്ട്. ഇവാൻഷഹർ ഉൾപ്പടെയുള്ള തന്ത്രപ്രധാന മേഖലകളിൽ ഈ വർഷം നിരവധി തവണ ആക്രമണങ്ങൾ നടന്നിരുന്നു. ജൂലൈ ആദ്യം ഇറാൻഷഹർ വിമാനത്താവളത്തിൽ ഉൾപ്പെടെ നടന്ന യുഎസ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു</p>
<h3>യുഎൻ ഇടപെടൽ തേടി ഇറാൻ</h3>
<p>തുടർച്ചയായുള്ള യു.എസ് സൈനിക കടന്നുകയറ്റത്തെ അപലപിക്കണമെന്ന് വ്യാഴാഴ്ച ഇറാൻ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസിനോട് ആവശ്യപ്പെട്ടിരുന്നു. അമേരിക്കയുടെ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിൻ്റെയും ലംഘനമാണെന്ന് ഇറാൻ ആരോപിച്ചു. അമേരിക്ക സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും തകർക്കുകയാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. എന്നാൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സംരക്ഷണത്തിന് ഈ സൈനിക നീക്കങ്ങൾ അനിവാര്യമാണെന്നാണ് അമേരിക്കയുടെ വിശദീകരണം.</p>
<h3>English Summary</h3>
<p>A reported US military strike destroyed a strategic road bridge near Iran's Bandar Abbas, killing two and severing a vital transport link. The attack marks an escalation in US-Iran tensions. In response to ongoing strikes, Iran has urged the UN Human Rights Office to condemn America's military aggression.</p>
]]></content:encoded>
				</item>
							<item>
					<title>ഇന്ത്യയില്‍ 75 രൂപ, ലണ്ടനില്‍ 830 രൂപ; ലെ ഹൽദിറാംസിലെ പാനി പൂരി &#8216;ഞാന്‍ ആരായേട്ടാ&#8217;!</title>
					<link>https://www.malayalamtv9.com/world/haldirams-london-vs-delhi-menu-heres-why-a-panipuri-worth-rs-75-in-india-costs-rs-830-in-london-2216577.html</link>
					<pubDate>Thu, 16 Jul 2026 18:13:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/haldirams-london-vs-delhi-menu-heres-why-a-panipuri-worth-rs-75-in-india-costs-rs-830-in-london-2216577.html</guid>
					<description><![CDATA[<p>Haldiram&#8217;s London vs Delhi Menu: ലണ്ടനിലെ ഇന്ത്യക്കാരും മറ്റും ആവേശത്തോടെയാണ് ലെസ്റ്റർ സ്ക്വയറിലെ ഹൽദിരാംസ് ഔട്ട്ലെറ്റിനെ വരവേറ്റത്. എന്നാൽ ഇതിനിടെ അവിടുത്തെ മെനു കാർഡിലെ വിലവിവരങ്ങൾ സോഷ്യൽ മീഡിയയിൽ എത്തുകയും അ‌തുകണ്ട് പലരും കണ്ണുതള്ളുകയും ചെയ്തതോടെ വില സംബന്ധിച്ച ചർച്ചകൾ കൊഴുത്തു. പലരും പാനിപൂരിക്ക് ഇത്ര ഉയർന്ന വിലയോ എന്ന് അ‌ദ്ഭുതപ്പെട്ടു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Panipuri.jpg" class="attachment-large size-large wp-post-image" alt="Panipuri" /></figure><p>ഒരു സെറ്റ് പാനി പൂരിക്ക് 830 രൂപ എന്ന് കേട്ടാൽ പാനിപൂരി പ്രേമികൾ ഒന്ന് ഞെട്ടും. മലയാളിക്ക് അ‌ത്ര പരിചയമില്ലാതിരുന്ന പാനിപൂരി ഇന്ന് കേരളത്തിലും വഴിയോരങ്ങളിൽ ധാരാളമായി കിട്ടുകയും മലയാളിയും അ‌ത് ആസ്വദിച്ച് കഴിക്കുകയും ചെയ്യാറുണ്ട്. അ‌തിനാൽത്തന്നെ ഈ വില കേട്ടാൽ ഹിന്ദിക്കാർ മാത്രമല്ല, പാനി പൂരി കഴിച്ചിട്ടുള്ള മലയാളികളും ഒന്ന് ഞെട്ടും. പക്ഷേ കേരളത്തിലുള്ളവരോ ഇന്ത്യയിലുള്ളവരോ ഈ വില കേട്ട് ഇനി പാനിപൂരി വാങ്ങാൻ പേടിക്കേണ്ട, ഈ പറഞ്ഞ വിലയുള്ളത് ഇന്ത്യയിലല്ല അ‌ങ്ങ് ലണ്ടനിലാണ്. അ‌തെ കടൽ കടന്നാൽ പലതിനും വില കൂടും എന്ന് പറയുന്നത് പാനിപൂരിയുടെ കാര്യത്തിലും സത്യമായി, അ‌ല്ല ഹൽദിരാംസ് (Haldiram's) സത്യമാക്കി എന്ന് പറയുന്നതാകും കൂടുതൽ ശരി.</p>
<p>ഇന്ത്യയിലെ പ്രമുഖ സ്നാക്സ് ബ്രാൻഡായ ഹൽദിരാംസ് ലണ്ടനിലെ ലെസ്റ്റർ സ്ക്വയറിലും പുതിയ ഔട്ട്‌ലെറ്റ് തുറന്നിരുന്നു. ഇന്ത്യയിലെ പല വിഭവങ്ങളെയും അ‌വർ ഈ ലണ്ടൻ ഔട്ട്ലെറ്റിലേക്കും കൊണ്ടുവന്നു, അ‌ങ്ങനെ കടൽ കടന്നപ്പോഴാണ് ഡൽഹിയിൽ 75 രൂപ വിലയുള്ള പാനിപൂരി ലണ്ടനിൽ 830 രൂപ വിലയുള്ള പ്രീമിയം സ്നാക്സ് ആയി മാറിയത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/lifestyle/how-to-check-milk-adulteration-at-home-try-these-simple-diy-purity-tests-2216474.html">പാലിലെ മായം വീട്ടിൽ തന്നെ കണ്ടെത്താം; ഈ ലളിതമായ പരിശോധന പരീക്ഷിക്കാം…</a></strong></p>
<p>ലണ്ടനിലെ ഇന്ത്യക്കാരും മറ്റും ആവേശത്തോടെയാണ് ലെസ്റ്റർ സ്ക്വയറിലെ ഹൽദിരാംസ് ഔട്ട്ലെറ്റിനെ വരവേറ്റത്. എന്നാൽ ഇതിനിടെ അവിടുത്തെ മെനു കാർഡിലെ വിലവിവരങ്ങൾ സോഷ്യൽ മീഡിയയിൽ എത്തുകയും അ‌തുകണ്ട് പലരും കണ്ണുതള്ളുകയും ചെയ്തതോടെ വില സംബന്ധിച്ച ചർച്ചകൾ കൊഴുത്തു. പലരും പാനിപൂരിക്ക് ഇത്ര ഉയർന്ന വിലയോ എന്ന് അ‌ദ്ഭുതപ്പെട്ടു.</p>
<p>ഇന്ത്യയിൽ സാധാരണക്കാരന്റെ പ്രിയപ്പെട്ട വിഭവമായ പാനിപൂരി ലണ്ടനിൽ പ്രീമിയം ഐറ്റമായി മാറിയത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം അ‌വിടെ ഇതൊരു പ്രീമിയം ഐറ്റമായാണ് അ‌വതരിപ്പിക്കപ്പെട്ടത് എന്നതാണ്. ഇന്ത്യയിൽ ഒരു സാധാരണ ഫുഡ് ശൃംഖലയാണെങ്കിലും യുകെയിൽ പ്രീമിയം കാഷ്വൽ ഡൈനിംഗ് റെസ്റ്റോറന്റായാണ് ഹൽദിരാംസ് തങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആ നിലവാരം ഐറ്റംസിന്റെ കാര്യത്തിലും അ‌വർ പുലർത്തി.</p>
<p>പ്രീമിയം ഐറ്റം ആയതോടെ അ‌വയുടെ വിലയിലും വലിയ മാറ്റം വന്നു. ഇവരുടെ ഇന്ത്യയിലെ ഔട്ട്ലെറ്റും ലണ്ടനിലെ ഔട്ട്ലെറ്റും തമ്മിലുള്ള വ്യത്യാസം ഐറ്റങ്ങളുടെ വിലയിലും പ്രകടമാണ്. പാനിപൂരിക്ക് മാത്രമല്ല മറ്റ് ഐറ്റംസിനും വില വളരെ കൂടുതലാണ്. ബോംബെ വടാ പാവിന് ഇവിടെ 54 രൂപയാണെങ്കിൽ അ‌വിടെ അ‌ത് 6.50 പൗണ്ട് (ഏകദേശം 830 രൂപ) ആണ്. രാജ് കച്ചോരി ഇവിടെ 174 രൂപ, അ‌വിടെ £9.90 (ഏകദേശം 1,267 രൂപ).</p>
<p>ചോലെ ഭട്ടൂരെയ്ക്ക് ഇവിടെ 198 രൂപ, അ‌വിടെ £11.50 (ഏകദേശം 1,475 രൂപ), പാവ് ഭാജിക്ക് ഇവിടെ 198 രൂപ, അ‌വിടെ £9.90 (ഏകദേശം 1,267 രൂപ), ഗാർലിക് നാൻ ഇവിടെ 95 രൂപ, അ‌വിടെ £5.00 (ഏകദേശം 640 രൂപ) എന്നിങ്ങനെ പോകുന്നു മെനു.</p>
<p>ഡൽഹിയിലെ മെനുവിൽ 80-ലധികം വിഭവങ്ങൾ ഉള്ളപ്പോൾ ലണ്ടനിൽ അത് വെറും 40 എണ്ണമായി ബ്രാൻഡ് ചുരുക്കിയിരിട്ടുണ്ട്. കൂടാതെ ഇന്ത്യൻ ഭക്ഷണങ്ങളെക്കുറിച്ച് ധാരണയില്ലാത്ത വിദേശികൾക്കായി ഓരോ വിഭവത്തെയും വളരെ ആകർഷകമായി മെനുവിൽ വിവരിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന്, പാനി പൂരിയെ ''കിഴങ്ങും മസാല വെള്ളവും നിറഞ്ഞ മൊരിഞ്ഞ പഫ്സ്'' "crisp hollow puffs filled with potatoes and herb-infused spicy or sweet water" എന്നാണ് മെനുവിൽ പരിചയപ്പെടുത്തുന്നത്.</p>
<p>വിലയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകളൊക്കെയുണ്ടെങ്കിലും ഔട്ട്ലെറ്റ് ഹൗസ്ഫുൾ ആണ്. നാട്ടിലെ ഭക്ഷണത്തിന്റെ കൊതി മാറ്റാൻ ലണ്ടനിലെ ഇന്ത്യക്കാർ കൂട്ടം കൂട്ടമായി എത്തിയതോടെ ഹൽദിരാംസിന് മുന്നിൽ നീണ്ട ക്യൂ തന്നെ രൂപപ്പെട്ടു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.</p>
<h3>English Summary</h3>
<p>Indians and others in London welcomed the Haldiram's outlet in Leicester Square with enthusiasm. But in the meantime, many who saw its menu card on social media were surprised to see that Panipuri, which costs Rs. 75 in India, was priced at around Rs. 830 in this London outlet. The answer to the question of how Panipuri, a favorite dish of the common man in India, became a premium item in London is that it was introduced as a premium item there.</p>
]]></content:encoded>
				</item>
							<item>
					<title>UAE 5-Year Tourist Visa: സ്പോൺസർമാർ വേണ്ട; യു.എ.ഇയുടെ 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയെ കുറിച്ച് കൂടുതൽ അറിയു…!</title>
					<link>https://www.malayalamtv9.com/world/no-need-for-sponsors-know-more-about-the-uaes-5-year-multiple-entry-tourist-visa-2216572.html</link>
					<pubDate>Thu, 16 Jul 2026 17:57:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/no-need-for-sponsors-know-more-about-the-uaes-5-year-multiple-entry-tourist-visa-2216572.html</guid>
					<description><![CDATA[<p>UAE 5-Year Multiple-Entry Tourist Visa: Eligibility, Fees, and Requirements Explained: എന്നാൽ ഈ വിസ ഉപയോഗിച്ച് അഞ്ച് വർഷം തുടർച്ചയായി യു.എ.ഇയിൽ കഴിയാം എന്ന് കരുതരുത്. 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയുടെ നിബന്ധനകൾ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് പുറത്തിറക്കിയിട്ടുണ്ട്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/UAE.jpg" class="attachment-large size-large wp-post-image" alt="Uae" /></figure><p>ദുബായ്: സ്പോൺസർമാരുടെ സഹായത്തിനായി ഇൻ കാത്തുനിൽക്കേണ്ട. സ്ഥിരമായി യു.എ.ഇ സന്ദർശിക്കുന്നവർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പുതിയ ടൂറിസ്റ്റ് വിസ ഒരുക്കിയിരിക്കുകയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ പ്രവേശിക്കാൻ അനുമതിയുള്ള ഏത് രാജ്യക്കാർക്കും ഈ വിസ നേടാനകും. ബിസിനസ് ആവശ്യങ്ങൾക്കും, കുടുംബ സന്ദർശനത്തിനുമായി നിരന്തരം യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്ന മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർക്ക് ഈ വിസ പ്രയോജനപ്പെടുത്താവുന്നതാണ്.</p>
<p>എന്നാൽ ഈ വിസ ഉപയോഗിച്ച് അഞ്ച് വർഷം തുടർച്ചയായി യു.എ.ഇയിൽ കഴിയാം എന്ന് കരുതരുത്. 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയുടെ നിബന്ധനകൾ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് പുറത്തിറക്കിയിട്ടുണ്ട്. വിസയുടെ നിബന്ധനകൾ, ഫീസുകളും മറ്റു ചാർജുകളും, ആർക്കെല്ലാമാണ് വിസയ്ക്ക് യോഗ്യത ഉണ്ടാവുക തുടങ്ങിയ കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.</p>
<p>അഞ്ച് വർഷ കാലയളവിൽ വിസ ഉടമകൾക്ക് എത്ര തവണ വേണമെങ്കിലും യു.എ,ഇയിൽ വരികയും മടങ്ങുകയും ചെയ്യാം. ഓരോ സന്ദർശനത്തിലും 90 ദിവസം വരെ യു.എ.ഇയിൽ തങ്ങാനാകും. ഇനി ആവശ്യമെങ്കിൽ ഇത് 90 ദിവസത്തേക്ക് കൂടി നീട്ടാനും അവസരമുണ്ട്. എന്നാൽ ഒരു വർഷത്തിൽ പരമാവധി 180 ദിവസങ്ങൾ മാത്രമാണ് ഈ വിസയിൽ യു.എ.ഇയിൽ തുടരാനാവുക എന്നത് പ്രത്യേകം ശ്രദ്ധിക്കുക.</p>
<h3>Also Read: <a href="https://www.malayalamtv9.com/world/pipelines-and-new-port-arab-countries-plan-to-overcome-hormuz-crisis-2216538.html">പൈപ്പ് ലൈനുകളും, പുതിയ തുറമുഖവും; ഹോർമൂസ് പ്രതിസന്ധിയെ മറികടക്കാൻ പദ്ധതികളുമായി അറബ് രാജ്യങ്ങൾ</a></h3>
<p>വിസയ്ക്ക് അപേക്ഷിക്കുമ്പോൾ പാസ്പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം. പുതുതായി എടുത്ത ഫോട്ടോ, ആരോഗ്യ ഇൻഷുറൻസ് വിവരങ്ങൾ, മടക്കം ഉൾപ്പടെയുള്ള വിമാന ടിക്കറ്റ്, കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റ് എന്നിവ നിർബന്ധമാണ്. വിസക്ക് അപേക്ഷിക്കുന്ന കാലയളവിൽ ബാങ്ക് അക്കൗണ്ടിൽ കുറഞ്ഞത് 4,000 ഡോളറോ അതിന് തുല്യമായ മറ്റ് കറൻസികളോ ഉണ്ടായിരിക്കണം എന്നതും പ്രധാന നിബന്ധനയാണ്.</p>
<h3>എങ്ങനെ അപേക്ഷിക്കാം?</h3>
<p>യു.എ.ഇയുടെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയും, സ്മാർട്ട് ആപ്ലിക്കേഷനുകൾ വഴിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിന് പുറമെ കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകൾ വഴിയും അപേക്ഷിക്കാം. വിസ ഫീസ്, സർവീസ് ചാർജ്, തിരികെ ലഭിക്കുന്ന ഗ്യാരൻ്റി ഡിപ്പോസിറ്റ് എന്നിവയുൾപ്പെടെ 3,713 ദിർഹമാണ് അപേക്ഷാ ഫീസായി നൽകേണ്ടത്. പ്രത്യേക സാഹചര്യങ്ങളിൽ ഇതിൽ മാറ്റം വന്നേക്കാം. അനുവദിച്ച സമയത്തിൽ കൂടുതൽ രാജ്യത്ത് തങ്ങുന്നില്ലെന്ന് വിസ ഉടമകൾ ഉറപ്പാക്കേണ്ടതുണ്ട്. ട്രാവൽ റിപ്പോർട്ടിലൂടെ ഇത് പരിശോധിക്കാവുന്നതാണ്.</p>
<h3>English Summary</h3>
<p>The UAE’s GDRFA has detailed the requirements for its self-sponsored, five-year multiple-entry tourist visa. Open to all nationalities, it allows 90-day stays per visit, extendable by another 90 days. Applicants need a $4,000 bank balance, valid health insurance, and must pay Dh3,713 in fees to apply online or via centers.</p>
]]></content:encoded>
				</item>
							<item>
					<title>പൈപ്പ് ലൈനുകളും, പുതിയ തുറമുഖവും; ഹോർമൂസ് പ്രതിസന്ധിയെ മറികടക്കാൻ പദ്ധതികളുമായി അറബ് രാജ്യങ്ങൾ</title>
					<link>https://www.malayalamtv9.com/world/pipelines-and-new-port-arab-countries-plan-to-overcome-hormuz-crisis-2216538.html</link>
					<pubDate>Thu, 16 Jul 2026 15:23:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/pipelines-and-new-port-arab-countries-plan-to-overcome-hormuz-crisis-2216538.html</guid>
					<description><![CDATA[<p>Bypassing Hormuz: How Arab States are Building Pipelines and Ports to Secure Oil Trade: ആഗോള ഊർജ്ജ വിതരണത്തിൽ സ്വാധീനം ചെലുത്താനുള്ള ഇറാൻ്റെ കഴിവ് പരിമിതപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംഘർഷങ്ങൾക്ക് മുൻപ്, ലോകത്തിലെ എണ്ണ നീക്കത്തിൻ്റെ അഞ്ചിലൊന്നും ഈ കടലിടുക്കിലൂടെയാണ് നടന്നിരുന്നത്. എന്നാൽ ഹോർമൂസ് ഉപയോഗിക്കുന്ന കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാൻ ഇറാൻ ഇതിനോടകം പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Strait-of-Hormuz.jpg" class="attachment-large size-large wp-post-image" alt="Strait of Hormuz" /></figure><p>ഹോർമൂസ് കടലിടുക്കിൽ നിയന്ത്രണങ്ങൾ തുടർന്നാലും അതിനെ മറികടക്കാൻ പുതിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പദ്ധതിയിട്ട് അറബ് രാജ്യങ്ങൾ നിലവിൽ നിർമ്മാണം നടക്കുന്നതും, പുതുതായി പദ്ധതിയിടുന്നതുമായ പപ്പുലൈനുകൾ മുതൽ പുതിയ തുറമുഖത്തിൻ്റെ നിർമ്മാണം ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളെ കുറിച്ചാണ് അറബ് രാജ്യങ്ങൾ ആലോചിക്കുന്നത്.</p>
<p>ആഗോള ഊർജ്ജ വിതരണത്തിൽ സ്വാധീനം ചെലുത്താനുള്ള ഇറാൻ്റെ കഴിവ് പരിമിതപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംഘർഷങ്ങൾക്ക് മുൻപ്, ലോകത്തിലെ എണ്ണ നീക്കത്തിൻ്റെ അഞ്ചിലൊന്നും ഈ കടലിടുക്കിലൂടെയാണ് നടന്നിരുന്നത്. എന്നാൽ ഹോർമൂസ് ഉപയോഗിക്കുന്ന കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാൻ ഇറാൻ ഇതിനോടകം പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം പ്രതിസന്ധികളെ മറികടക്കാനാണ് ഗൾഫ് രാജ്യങ്ങൾ വിവിധ പദ്ധതികളിലൂടെ ശ്രമിക്കുന്നത്.</p>
<p>ഹോർമുസ് വഴിയുള്ള എണ്ണ നീക്കം കുറയ്ക്കുന്നതിനായി യു.എ.ഇയും ഇറാഖും ഇതിനകം തന്നെ പ്രധാന പൈപ്പ് ലൈൻ പദ്ധതികളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. സൗദി അറേബ്യയും സമാനമായ വികസന പദ്ധതികൾ ആലോചിക്കുകയാണ്. ഹോർമുസിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ പുതിയ തുറമുഖം നിർമ്മിക്കുന്നതും യു.എ.ഇയുടെ ആലോചനയിലുണ്ട്.</p>
<p>2027 അവസാനത്തോടെ ഗൾഫിലെ എണ്ണ കയറ്റുമതിയുടെ 45 ശതമാനത്തോളം പൈപ്പ് ലൈനുകൽ വഴിയാകുമെന്നാണ് ഗോൾഡ്മാൻ സാച്ച്സ് അനലിസ്റ്റായ അലക്സാൻഡ്ര പോളസ് പറയുന്നത്. 2028 അവസാനത്തോടെ പ്രതിദിനം 7.3 ദശലക്ഷം ബാരൽ എണ്ണ ഹോർമൂസിനെ ഒഴിവാക്കി ബദൽ പാതകളിലൂടെ കടന്നുപോകാനാകുമെന്നും, ഗൾഫിലെ എണ്ണ കയറ്റുമതിയുടെ 60 ശതമാനവും ഹോർമുസിനെ ആശ്രയിക്കാതെ തന്നെ നടക്കുമെന്നും ഗോൾഡ്മാൻ സാച്ച്സ് കണക്കാക്കുന്നു.</p>
<h2>Also Read: <a href="https://www.malayalamtv9.com/world/most-sailors-killed-in-strait-of-hormuz-attack-were-indians-preliminary-estimates-show-2216472.html">ഹോര്‍മുസില്‍ കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍; ആശങ്കയിലാഴ്ത്തി കണക്കുകള്‍</a></h2>
<h3>പദ്ധതികൾ വേഗത്തിലാക്കി യു.എ.ഇ</h3>
<p>യു.എ.ഇയുടെ വെസ്റ്റ്-ഈസ്റ്റ് പൈപ്പ് ലൈൻ പദ്ധതിയുടെ പകുതിയോളം ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്. 2027-ഓടെ പദ്ധതി പൂർത്തിയാക്കാനാണ് കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിലുള്ള ഫുജൈറ പൈപ്പ് ലൈനിന് സമാന്തരമായി പോകുന്ന 252 മൈൽ ദൈർഘ്യമുള്ള ഈ പുതിയ പൈപ്പ് ലൈൻ പ്രവർത്തനക്ഷമമാകുന്നതോടെ, യു.എ.ഇയുടെ കരമാർഗ്ഗമുള്ള കയറ്റുമതി പ്രതിദിനം 3.6 ദശലക്ഷം ബാരലായി ഉയരും.</p>
<p>പൈപ്പ് ലൈനുകൾക്ക് പുറമെ, ഹോർമുസ് കടലിടുക്കിൻ്റെ അറബിക്കടൽ ഭാഗത്ത് ഒരു പുതിയ തുറമുഖവും കണ്ടെയ്നർ ടെർമിനലും നിർമ്മിക്കാൻ യു.എ.ഇ പദ്ധതിയിടുന്നുണ്ട്. കടലിടുക്കിലൂടെ കടന്നുപോകാതെ തന്നെ ഈ മേഖലയിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനുള്ള മറ്റൊരു പാതയായി ഈ പുതിയ സൗകര്യം മാറും.</p>
<h3>മാറ്റത്തിനൊരുങ്ങി ഇറാഖും സൗദി അറേബ്യയും</h3>
<p>ജോർദാൻ, സിറിയ, തുർക്കി എന്നീ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന 435 മൈൽ ദൈർഘ്യമുള്ള ബസ്ര-ഹദീത പൈപ്പ് ലൈൻ്റെ നിർമ്മാണം ഇറാഖും ആരംഭിച്ചിട്ടുണ്ട്. പ്രതിദിനം 2.5 ദശലക്ഷം ബാരൽ എണ്ണ കൊണ്ടുപോകാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെങ്കടലിലേക്കുള്ള ക്രൂഡ് ഓയിൽ പൈപ്പ് ലൈനിൻ്റെ ശേഷി പ്രതിദിനം 9 ദശലക്ഷം ബാരലായി വർധിപ്പിക്കാനുള്ള പദ്ധതികൾ സൗദി അറേബ്യയും പരിഗണിക്കുകയാണ്.</p>
<h3>English Summary</h3>
<p>Even if restrictions continue in the Strait of Hormuz, Arab countries are planning to build new infrastructure to overcome it. Arab countries are considering infrastructure developments, including the construction of new ports, and pipelines</p>
]]></content:encoded>
				</item>
							<item>
					<title>ഹോര്‍മുസില്‍ കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍; ആശങ്കയിലാഴ്ത്തി കണക്കുകള്‍</title>
					<link>https://www.malayalamtv9.com/world/most-sailors-killed-in-strait-of-hormuz-attack-were-indians-preliminary-estimates-show-2216472.html</link>
					<pubDate>Thu, 16 Jul 2026 11:09:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/most-sailors-killed-in-strait-of-hormuz-attack-were-indians-preliminary-estimates-show-2216472.html</guid>
					<description><![CDATA[<p>Hormuz Attack: Indians Among Majority of Sailors Killed, Initial Estimates Suggest: ജൂണ്‍ എട്ടിനും ജൂണ്‍ 11നും ഇടയില്‍ എംടി മാരിവെക്‌സ്, എംടി സെറ്റെബെല്ലോ, എംടി ജല്‍വീര്‍ എന്നീ എണ്ണ ടാങ്കറുകള്‍ക്ക് നേരെ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ഇറാന്‍ നടത്തിയെന്ന് പറയപ്പെടുന്ന മറ്റ് ആക്രമണങ്ങളില്‍ നാല് പേര്‍ക്കും ജീവന്‍ നഷ്ടമായി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Hormuz-Ship-Attack.jpg" class="attachment-large size-large wp-post-image" alt="Hormuz Ship Attack" /></figure><p><strong>ന്യൂഡല്‍ഹി:</strong> പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്നത് ഇന്ത്യക്കാരെ തെല്ലൊന്നുമല്ല ബാധിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് കേന്ദ്രീകരിച്ച് നടക്കുന്ന ആക്രമണങ്ങള്‍ നിരവധി ഇന്ത്യക്കാരുടെ ജീവന്‍ നഷ്ടപ്പെടുന്നതിന് കാരണമായി. ആഗോള നാവിക തൊഴിലാളികളുടെ എണ്ണത്തില്‍ ഏകദേശം 12 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണ്. അതിനാല്‍ തന്നെ ഹോര്‍മുസില്‍ ആക്രമണത്തിന് ഇരയായ കപ്പലുകളിലെ ഭൂരിഭാഗം ജീവനക്കാരും ഇന്ത്യന്‍ ക്രൂ അംഗങ്ങളായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണിപ്പോള്‍ പുറത്തുവരുന്നത്.</p>
<p>2026 മാര്‍ച്ച് ഒന്നിനും ജൂലൈ 14 നും ഇടയില്‍ ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട നാവികരുടെ എണ്ണം 16 ആണ്, ഇതില്‍ ഏഴ് പേര്‍ ഇന്ത്യക്കാരാണ്. ഏകദേശം 44 ശതമാനം ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.</p>
<p>ഇതുമാത്രമല്ല, 2025ല്‍ ലോകമെമ്പാടുമുള്ള കപ്പല്‍ ഉടമകള്‍ ഉപേക്ഷിച്ച നാവികരിലും ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്നുണ്ട്, ഇതില്‍ 18 ശതമാനമാണ് ഇന്ത്യക്കാരുടെ എണ്ണം. 2026ലും സമാന സാഹചര്യം തുടരുകയാണ്.</p>
<h3>തുടര്‍ച്ചയായ ആക്രമണങ്ങള്‍</h3>
<p>ജൂണ്‍ എട്ടിനും ജൂണ്‍ 11നും ഇടയില്‍ എംടി മാരിവെക്‌സ്, എംടി സെറ്റെബെല്ലോ, എംടി ജല്‍വീര്‍ എന്നീ എണ്ണ ടാങ്കറുകള്‍ക്ക് നേരെ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ഇറാന്‍ നടത്തിയെന്ന് പറയപ്പെടുന്ന മറ്റ് ആക്രമണങ്ങളില്‍ നാല് പേര്‍ക്കും ജീവന്‍ നഷ്ടമായി.</p>
<p>യുദ്ധം ആരംഭിച്ച് വെറും ഒരു ദിവസത്തിന് ശേഷമാണ് ആദ്യ ഇന്ത്യക്കാരന്റെ മരണം രേഖപ്പെടുത്തിയത്. മാര്‍ച്ച് ഒന്നിനായിരുന്നു ഇത്. ഒമാന്‍ തീരത്ത് വെച്ച് മാര്‍ഷല്‍ ദ്വീപുകളുടെ പതാക വഹിച്ച ടാങ്കര്‍ എംകെഡി വ്യോമിലെ ഒരു ഇന്ത്യന്‍ ക്രൂ അംഗമാണ് കൊല്ലപ്പെട്ടത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/us-military-attacks-ship-trying-to-bypass-iran-port-blockade-trump-says-learn-to-behave-2216427.html" target="_blank" rel="noopener">Iran-US Conflict: ഉപരോധത്തിന് പുല്ലുവില, ഇറാന്‍ കപ്പല്‍ ആക്രമിച്ച് യുഎസ്; നന്നായി പെരുമാറാന്‍ പഠിക്കൂവെന്ന് ട്രംപ്</a></strong></p>
<p>മരണം മാത്രമല്ല, പശ്ചിമേഷ്യന്‍ ആക്രമണങ്ങള്‍ ഇന്ത്യന്‍ ക്രൂ അംഗങ്ങളെ ഗുരുതരമായ അപകടങ്ങളിലേക്കും കൊണ്ടുചെന്നെത്തിച്ചിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക്, പേര്‍ഷന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ ഉണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് 180 ലധികം ഇന്ത്യന്‍ നാവികര്‍ അപകടത്തില്‍പ്പെട്ടു, ഇവരെ രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്.</p>
<p>മെയ് 13ന് ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ മേഖലയിലൂടെ പോകുകയായിരുന്ന ഇന്ത്യന്‍ ചരക്ക് കപ്പലായ ഹാജി അലിയും ആക്രമണത്തിന് ഇരയായിരുന്നു. ഈ കപ്പല്‍ തീപിടിച്ച് പിന്നീട് ഒമാന്‍ കടലില്‍ മുങ്ങി.</p>
<h3>കപ്പലുകള്‍ ഉപേക്ഷിച്ച് ഉടമകള്‍</h3>
<p>ഹോര്‍മുസ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഉണ്ടാകുന്ന ആക്രമണങ്ങള്‍ മാത്രമല്ല നാവികരെ ആശങ്കയിലാഴ്ത്തുന്നത്, മറിച്ച് കപ്പല്‍ ഉടമകളെ അവരെ ഉപേക്ഷിക്കുന്ന സാഹചര്യങ്ങള്‍ പലപ്പോഴും വന്നുചേരുന്നത് കൂടിയാണ്. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുന്നത് വേതനം ലഭിക്കാതിരിക്കുക, സാധനങ്ങള്‍ നല്‍കാതിരിക്കുക, നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യം ഇല്ലാതെ വിദേശ തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുക തുടങ്ങിയ അവസ്ഥകളിലേക്ക് നാവികരെ എത്തിക്കും.</p>
<p>നാവികരെ കപ്പല്‍ ഉടമ നാട്ടിലേക്ക് തിരിച്ചയക്കുന്നതിലും, അവശ്യ സഹായം നല്‍കുന്നതിലും, കുറഞ്ഞത് രണ്ട് മാസത്തെ വേതനം നല്‍കാതിരിക്കുന്നതും ഉണ്ടായാല്‍ അയാളെ ഉപേക്ഷിക്കപ്പെട്ടതായി കണക്കാക്കുമെന്നാണ് മാരിടൈം ലേബര്‍ കണ്‍വെന്‍ഷനില്‍ പറയുന്നത്. 2024ലും 2025ലും ഏറ്റവും കൂടുതല്‍ ഉപേക്ഷിക്കപ്പെട്ട നാവികരുള്ളത് ഇന്ത്യയിലാണെന്നാണ് ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.</p>
<h3>English Summary</h3>
<p>Preliminary estimates indicate that most sailors killed in the Strait of Hormuz attack were Indians. Authorities are working to verify the identities of the victims as investigations into the deadly maritime incident continue. The attack has intensified concerns over the safety of commercial shipping in the region.</p>
]]></content:encoded>
				</item>
							<item>
					<title>മറ്റൊരു ബലൂച് ആകുമോ POK; സംഘർഷം, തീവ്രവാദി ആക്രമണം: നട്ടംതിരിഞ്ഞ് പാകിസ്താൻ</title>
					<link>https://www.malayalamtv9.com/world/terrorist-attack-in-pakistan-3-policemen-killed-34-injured-details-inside-2216435.html</link>
					<pubDate>Thu, 16 Jul 2026 07:26:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/terrorist-attack-in-pakistan-3-policemen-killed-34-injured-details-inside-2216435.html</guid>
					<description><![CDATA[<p>Terrorist attack in Pakistan:  PoKയിൽ സുരക്ഷാ സേനയും നിരോധിത പ്രതിഷേധ ഗ്രൂപ്പുകളും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. ഇത് കൂടാതെ പാകിസ്താനെ ഞെട്ടിച്ച് രണ്ട് തീവ്രവാദിയാക്രമണങ്ങളിലായി 3 പോലീസുകാർ കൊല്ലപ്പെടുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഡെര ഇസ്മായിൽ ഖാൻ ജില്ലയിലാണ് ആദ്യ ആക്രമണം ഉണ്ടായത്. പോലീസ് വാഹനവ്യൂഹത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ച് തന്നെ പോലീസുകാർ മരണപ്പെട്ടു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Terrorist-attack-in-Pakistan.jpg" class="attachment-large size-large wp-post-image" alt="Terrorist Attack In Pakistan" /></figure><p><strong>ഇസ്ലാമാബാദ്</strong>: ബലൂചിസ്ഥാന് പിന്നാലെ പാക് അ‌ധീന കശ്മീരും (PoK) പാകിസ്താന്റെ നിരന്തര തലവേദനയായി മാറുന്നു. രാജ്യത്ത് നിലനിൽക്കുന്ന അ‌രക്ഷിതാവസ്ഥ കൂടുതൽ കടുപ്പിച്ചുകൊണ്ട് ബലൂചിയും പിഒകെയിലും ഇപ്പോൾ തുടർച്ചയായി സംഘർഷവും തീവ്രവാദി ആക്രമണവും നടക്കുന്നത് പാകിസ്താനെ വട്ടംകറക്കുകയാണ്. കഴിഞ്ഞ ദിവസം ബലൂചിസ്ഥാൻ പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെ പാക് അധിനിവേശ കശ്മീരിലും ഇപ്പോൾ പാക്കിസ്ഥാൻ വിരുദ്ധ പ്രക്ഷോഭവും ‘സ്വാതന്ത്ര്യ’ സമരനീക്കങ്ങളും ആളിക്കത്തുകയാണ്. PoKയിൽ സുരക്ഷാ സേനയും നിരോധിത പ്രതിഷേധ ഗ്രൂപ്പുകളും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. ഇത് കൂടാതെ പാകിസ്താനെ ഞെട്ടിച്ച് രണ്ട് തീവ്രവാദിയാക്രമണങ്ങളിലായി 3 പോലീസുകാർ കൊല്ലപ്പെടുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.</p>
<p>പാകിസ്താൻ സർക്കാരിനെതിരെ ഏതാനും ആഴ്ചകളായി വൻ പ്രക്ഷോഭമാണ് പിഒകെയിൽ നടക്കുന്നത്. പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ഈ പ്രക്ഷോഭം പലയിടത്തും അക്രമാസക്തമാകുകയും വെടിവയ്പ്പുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. പിഒകെയോടുള്ള പാകിസ്താൻ ഫെഡറൽ സർക്കാരിന്റെ അവഗണനയ്ക്കെതിരെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പാക് സർക്കാർ തങ്ങളെ പരിഗണിക്കുന്നില്ലെങ്കിൽ ബദൽ വ്യാപാരപ്പാത തുറന്ന് ഇന്ത്യയുമായി ഉഭയകക്ഷി വ്യാപാരം ആരംഭിക്കുമെന്ന് പിഒകെയിലെ പ്രക്ഷോഭകാരികൾ മുന്നറിയിപ്പ് നൽകി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/us-military-attacks-ship-trying-to-bypass-iran-port-blockade-trump-says-learn-to-behave-2216427.html">ഉപരോധനത്തിന് പുല്ലുവില, ഇറാൻ കപ്പൽ ആക്രമിച്ച് യുഎസ്; നന്നായി പെരുമാറാൻ പഠിക്കൂവെന്ന് ട്രംപ്</a></strong></p>
<p>അ‌തിനിടെ പാകിസ്താനിലെ രണ്ടിടങ്ങളിലായി സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണങ്ങളിൽ മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു. ആക്രമണങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശവാസികളും ഉൾപ്പെടെ 34 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഡെര ഇസ്മായിൽ ഖാൻ ജില്ലയിലാണ് ആദ്യ ആക്രമണം ഉണ്ടായത്. പോലീസ് വാഹനവ്യൂഹത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ച് തന്നെ പോലീസുകാർ മരണപ്പെട്ടു.</p>
<p>ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് രണ്ടാമത്തെ ആക്രമണം റിപ്പോർട്ട് ചെയ്തത്. പോലീസ് ചൗക്കിക്ക് (ഔട്ട്‌പോസ്റ്റ്) നേരെ ഉണ്ടായ ഗ്രനേഡ് ആക്രമണത്തിലും വെടിവയ്പ്പിലുമാണ് കൂടുതൽ പേർക്ക് പരിക്കേറ്റത്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ആക്രമണം നടന്ന പ്രദേശങ്ങൾ സുരക്ഷാ സേന വളയുകയും ഭീകരർക്കായി തിരച്ചിൽ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.</p>
<p>ബലൂചിസ്ഥാനിലേത് പോലെ പിഒകെയിലും സ്വാതന്ത്ര്യ പ്രക്ഷോഭങ്ങൾ ശക്തമാകുന്നത് പാകിസ്താന് കനത്ത തിരിച്ചടിയായി. നേരത്തെ തന്നെ സാമ്പത്തിക വെല്ലുവിളികൾ ഏറെ നേരിട്ടിരുന്ന പാകിസ്താന് ഇറാൻ-യുഎസ് യുദ്ധം കൂടുതൽ ആഘാതമായി. ഈ യുദ്ധം മൂലം ഏറ്റവുമധികം സാമ്പത്തിക പ്രതിസന്ധി നേരിട്ട രാജ്യങ്ങളിൽ ഒന്നാണ് പാകി​സ്താൻ. ബലൂച് കൂടി വിട്ടുപോയാൽ പാകിസ്താന്റെ സാമ്പത്തിക തകർച്ചയുടെ ആഴം പലമടങ്ങ് വർധിക്കും.</p>
<p>ബലൂചിസ്ഥാനിലൂടെയുള്ള വിതരണ ശൃംഖല തടസ്സപ്പെട്ടതോടെ പാകിസ്താനിലെ പ്രധാന വ്യവസായ കേന്ദ്രമായ പഞ്ചാബിലെ ഉൽപ്പാദന മേഖല സ്തംഭനാവസ്ഥയിലായിരിക്കുകയാണ് എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിലെ സ്തംഭനാവസ്ഥ തുടരുന്നത് യുദ്ധത്തേക്കാൾ വലിയ ആഘാതം പാകിസ്താൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏൽപ്പിക്കുമെന്നാണ് വ്യവസായികൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.</p>
<p>സാമ്പത്തികമായി രക്ഷപ്പെടാൻ പാകിസ്താൻ പ്രധാനമായും ഉറ്റുനോക്കുന്ന തന്ത്രപ്രധാന ഖനികളുള്ള പ്രദേശമാണ് ബലൂചിസ്ഥാൻ പ്രവിശ്യ. അപൂർവധാതു സമ്പത്തിന് പുറമേ സ്വർണം, ക്രൂഡോയിൽ, വാതകശേഖരങ്ങളും ഇവിടെയുണ്ടെന്നാണ് പാകിസ്താൻ പറയുന്നത്. അ‌ങ്ങനെയുള്ള ബലൂചിസ്ഥാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ ആ നഷ്ടം പാകിസ്താൻ ഭരണകൂടത്തെ പാപ്പരാക്കുമെന്നും രാജ്യം തകരാൻ ഇത് കാരണമാകുമെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.</p>
<p>ബലൂചിയിലെ കരഭൂമിയിൽ പാകിസ്താൻ സൈന്യത്തിന് ഇപ്പോൾ നിയന്ത്രണമില്ലെന്ന് ബലൂച് നേതാവ് മിർ യാർ ബലൂച് അവകാശപ്പെട്ടിരുന്നു. പ്രധാനമായും വ്യോമാക്രമണങ്ങളിലൂടെയാണ് ബലൂചിസ്ഥാൻ പ്രക്ഷോഭകാരികളെ ഇപ്പോൾ പാക് ​സൈന്യം നേരിടുന്നത് എന്നാണ് റിപ്പോർട്ട്. അ‌തേസമയം ബലൂചിസ്താന്റെ സ്വാതന്ത്ര്യ പ്ര്യാപനത്തോട് പാകിസ്താൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോൾ പാക് അധീന കശ്മീരിലും ഖൈബർ പഖ്തൂൺഖ്വയിലും തിരിച്ചടികൾ നേരിടുന്നത് പാക്സിതാനെ നട്ടംതിരിക്കുന്നുണ്ട്.</p>
<p>പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനുമായി ഉണ്ടായിരുന്ന സിന്ധുനദീജല വിതരണക്കരാറിൽ നിന്ന് പിൻവാങ്ങിയത് നേരിട്ടുള്ള ആക്രമണത്തെക്കാൾ വലിയ തിരിച്ചടിയാണ് പാകിസ്താന് നൽകിയിരിക്കുന്നത്. ഇപ്പോൾ പാകിസ്താൻ നേരിടുന്ന സാമ്പത്തിക അ‌രക്ഷിതാവസ്ഥയ്ക്ക് ഇന്ത്യയുടെ ആ നീക്കവും ഒരു പ്രധാന കാരണമായി. പാകിസ്ഥാന്റെ മൊത്തം തൊഴിലിന്റെ 90% പങ്കുവഹിക്കുന്നത് കാർഷിക മേഖലയായിരുന്നു. ഫലത്തിൽ സിന്ധുനദീജല വിതരണക്കരാറിൽ നിന്ന് ഇന്ത്യ പിൻവാങ്ങിയത് അ‌വരുടെ കാർഷിക മേഖലയുടെ നട്ടെല്ല് ഊരുന്നതിന് തുല്യമായി മാറി. നിലവിലെ പ്രതിസന്ധികൾ ഷെഹബാസ് ഷെരീഫ് സർക്കാരിന് പരിഹരിക്കാവുന്നതിലും അ‌പ്പുറമുള്ളതാണ്.</p>
<h3><span class="HwtZe" lang="en"><span class="jCAhz"><span class="ryNqvb">English Summary</span></span></span></h3>
<p><span class="HwtZe" lang="en"><span class="jCAhz"><span class="ryNqvb"> Nine people were killed in a fierce encounter between security forces and banned protest groups in PoK.</span></span> <span class="jCAhz"><span class="ryNqvb">In addition, three policemen were killed and 34 injured in two terrorist attacks that shocked Pakistan.</span></span> <span class="jCAhz"><span class="ryNqvb">The first attack took place in Dera Ismail Khan district of Khyber Pakhtunkhwa province.</span></span> <span class="jCAhz"><span class="ryNqvb">Terrorists opened fire on a police convoy.</span></span> <span class="jCAhz"><span class="ryNqvb">The policemen died on the spot.</span></span></span></p>
]]></content:encoded>
				</item>
							<item>
					<title>Iran-US Conflict: ഉപരോധത്തിന് പുല്ലുവില, ഇറാന്‍ കപ്പല്‍ ആക്രമിച്ച് യുഎസ്; നന്നായി പെരുമാറാന്‍ പഠിക്കൂവെന്ന് ട്രംപ്</title>
					<link>https://www.malayalamtv9.com/world/us-military-attacks-ship-trying-to-bypass-iran-port-blockade-trump-says-learn-to-behave-2216427.html</link>
					<pubDate>Thu, 16 Jul 2026 06:17:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/us-military-attacks-ship-trying-to-bypass-iran-port-blockade-trump-says-learn-to-behave-2216427.html</guid>
					<description><![CDATA[<p>US Military Hits Ship Challenging Iran Port Blockade Trump Sends Strong Message: കപ്പലിന്റെ പുകക്കുഴലിന് ഉള്ളിലേക്ക് ഹെല്‍ഫയര്‍ മിസൈലുകള്‍ തൊടുത്തുവിട്ടാണ് ആക്രമണം നടത്തിയത്. ഇതുവഴി കപ്പല്‍ പൂര്‍ണമായി പ്രവര്‍ത്തനഹരിതമാക്കി. കപ്പലുകളെ ഇറാനിലേക്ക് പോകാന്‍ അനുവദിക്കില്ലെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/02/Donald-Trump.jpg" class="attachment-large size-large wp-post-image" alt="Donald Trump" /></figure><p><strong>ടെഹ്‌റാന്‍:</strong> ഇറാന്റെ തുറമുഖങ്ങളില്‍ ഏര്‍പ്പെടുത്തിയ ഉപരോധം മറികടക്കാന്‍ ശ്രമിച്ച കപ്പലിന് നേരെ ആക്രമണം നടത്തി യുഎസ് സൈന്യം. എണ്ണ ടാങ്കറിന് നേരെ വെടിയുതിര്‍ക്കുകയും അത് പ്രവര്‍ത്തന രഹിതമാക്കുകയും ചെയ്തതായി യുഎസ് സൈന്യം അറിയിച്ചു. എന്നാല്‍ ഈ കപ്പലില്‍ ചരക്ക് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഇറാനിലെ ഖേഷ്വം ദ്വീപിലെ വ്യാവസായിക പ്ലാന്റിന് നേരെയും യുഎസ് ആക്രമണം നടത്തിയിട്ടുണ്ട്, സംഭവത്തില്‍ കനത്ത നാശനഷ്ടം സംഭവിച്ചതായി ഹോര്‍മോസ്ഗാന്‍ ഗവര്‍ണറേറ്റ് പറഞ്ഞു.</p>
<p>കപ്പലിന്റെ പുകക്കുഴലിന് ഉള്ളിലേക്ക് ഹെല്‍ഫയര്‍ മിസൈലുകള്‍ തൊടുത്തുവിട്ടാണ് ആക്രമണം നടത്തിയത്. ഇതുവഴി കപ്പല്‍ പൂര്‍ണമായി പ്രവര്‍ത്തനഹരിതമാക്കി. കപ്പലുകളെ ഇറാനിലേക്ക് പോകാന്‍ അനുവദിക്കില്ലെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.</p>
<p>കുറക്കാവോ പതാകയുള്ള എം/ടി ബെല്‍മയാണ് ആക്രമണത്തിന് ഇരയായതെന്നാണ് വിവരം. കഴിഞ്ഞ ചൊവ്വാഴ്ച 2000 ഡിഎംടിയില്‍ തുറമുഖ ഉപരോധം പുനഃസ്ഥാപിച്ചതിന് ശേഷം കപ്പല്‍ തടഞ്ഞുവെക്കുന്നത് ഇതാദ്യമായാണ്. ഉപരോധം ഏര്‍പ്പെടുത്തിയതിന്റെ ആദ്യ 24 മണിക്കൂറിനുള്ളില്‍ നിയമങ്ങള്‍ പാലിച്ച രണ്ട് വാണിജ്യ കപ്പലുകള്‍ വഴിതിരിച്ചുവിട്ടതായി സെന്റകോം പറയുന്നു.</p>
<p>നേരത്തെ ഏപ്രില്‍ 13 മുതല്‍ ജൂണ്‍ 18 വരെയായിരുന്നു യുഎസ് സൈന്യം ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്. ഈ സമയത്ത് ഒമ്പത് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടക്കുകയും 140 ലധികം കപ്പലുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തതായാണ് വിവരം. പിന്നീട് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച താത്കാലിക കരാറിന്റെ അടിസ്ഥാനത്തിലാണ് ഉപരോധം പിന്‍വലിച്ചത്. എന്നാല്‍ വീണ്ടും ആക്രമണം ആരംഭിച്ചത് വാണിജ്യത്തെ ഗുരുതരമായി ബാധിച്ചു.</p>
<h3>ഖ്വേഷ്ം ദ്വീപില്‍ ആക്രമണം</h3>
<p>ഖ്വേഷ്ം ദ്വീപില്‍ പ്രവര്‍ത്തിക്കുന്ന സൂസ മത്സ്യപ്പൊടി നിര്‍മാണ പ്ലാന്റിന് നേരെയാണ് യുഎസ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഹോര്‍മോസ്ഗാന്‍ പ്രവിശ്യ ഗവര്‍ണറേറ്റ് അറിയിച്ചു. ആക്രമണം നടക്കുമ്പോള്‍ ഇവിടെ ആരും ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ പരിക്കോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഗവര്‍ണറേറ്റ് വ്യക്തമാക്കി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/body-of-indian-sailor-missing-after-ship-attack-off-oman-coast-recovered-2216315.html" target="_blank" rel="noopener">Strait of Hormuz: ഹോർമൂസിൽ കപ്പലിന് നേരെ ഉണ്ടായ ആക്രമണം; കാണാതായ ഇന്ത്യൻ നാവികൻ്റെ മൃതദേഹം കണ്ടെത്തി</a></strong></p>
<h3>ഇറാന്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു</h3>
<p>അമേരിക്കയുമായി ചര്‍ച്ച നടത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നു ഏതൊരു സംഘര്‍ഷവും ഇറാന്റെ പരാജയത്തില്‍ മാത്രമേ അവസാനിക്കൂവെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇറാന്‍ നന്നായി പെരുമാറണമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കുന്നുണ്ട്.</p>
<p>ഇറാനുമായി ഒത്തുതീര്‍പ്പിലെത്താന്‍ സാധിക്കുമോ എന്ന് ഞങ്ങള്‍ കണ്ടെത്തും. സംഘര്‍ഷം തുടര്‍ന്നാല്‍ ഇറാന്‍ ഉടന്‍ തന്നെ പരാജയപ്പെടുമെന്ന് പറഞ്ഞ ട്രംപ്, അമേരിക്കയില്‍ പ്രതിരോധ ഉപകരണങ്ങളുടെ ഉത്പാദനം വേഗത്തിലാക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.</p>
<p>അമേരിക്ക ഇറാനെതിരെയുള്ള ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. ലോകത്തിലെ ഏറ്റവും തിരക്കേറിയ വാണിജ്യ കപ്പല്‍ ഇടനാഴിയായ ഹോര്‍മുസ് കടലിടുക്ക് ലോകത്തിന് തന്നെ ഭീഷണിയായി മാറുകയാണ്. ഇറാന്റെ തീരദേശ പ്രതിരോധ സംവിധാനങ്ങള്‍, മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, മറ്റ് സൈനിക ആസ്തികള്‍ എന്നിവയെല്ലാം ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം ശക്തമാക്കി.</p>
<h3>English Summary</h3>
<p>The US military attacked a ship that allegedly attempted to bypass Iran's port blockade, escalating tensions in the Middle East. Following the strike, US President Donald Trump issued a sharp warning, saying, "Learn to behave." The incident has raised fresh concerns over regional security and maritime navigation.</p>
]]></content:encoded>
				</item>
					</channel>
	</rss>
	