<?xml version="1.0" encoding="UTF-8"?>	<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	xmlns:media="http://search.yahoo.com/mrss/">
		<channel>
		 
			<title>World News in Malayalam: ലോക മലയാളം വാർത്തകൾ, Latest World News in Malayalam Online, ലോക ഇന്നത്തെ പ്രധാന മലയാളം തലക്കെട്ടുകൾ</title>
				<atom:link href="https://www.malayalamtv9.com/feedapi/world" rel="self" type="application/rss+xml" />
		<link>https://www.malayalamtv9.com/world</link>
		 
			<description>World News in Malayalam, ലോക മലയാളം വാർത്തകൾ: Latest World News and Breaking News live updates in Malayalam Online at TV9 Malayalam. Read ഇന്നത്തെ പ്രധാന മലയാളം വാർത്തകൾ, Top headline from Kerala, India and the world.</description>
				<lastBuildDate>Thu, 30 Apr 2026 14:55:41 +0530</lastBuildDate>
		<language>ml</language>
		<copyright>https://www.malayalamtv9.com</copyright>
		<generator>https://www.malayalamtv9.com</generator>
		<image>
		<url>https://malayalamtv9.com/wp-content/themes/default/images/logo.png</url>
		 
			<title>World News in Malayalam: ലോക മലയാളം വാർത്തകൾ, Latest World News in Malayalam Online, ലോക ഇന്നത്തെ പ്രധാന മലയാളം തലക്കെട്ടുകൾ</title>
				<link>https://www.malayalamtv9.com/world</link>
		<width>32</width>
		<height>32</height>
		</image>
							<item>
					<title>Dubai Property Visa: ദുബായിൽ സ്വത്തുണ്ടോ? ഇനി വിസ സ്വന്തമാക്കാൻ തടസ്സങ്ങളില്ല, നിക്ഷേപ നിയമങ്ങളിൽ വൻ ഇളവ്</title>
					<link>https://www.malayalamtv9.com/world/dubai-eases-property-visa-rules-new-opportunities-for-real-estate-investors-2202835.html</link>
					<pubDate>Thu, 30 Apr 2026 14:01:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/dubai-eases-property-visa-rules-new-opportunities-for-real-estate-investors-2202835.html</guid>
					<description><![CDATA[<p>Dubai Eases Property Visa Rules: 55 വയസ്സിന് മുകളിലുള്ളവർക്ക് ദുബായിൽ ദീർഘകാലം താമസിക്കാൻ സഹായിക്കുന്നതാണ് റിട്ടയർമെന്റ് വിസ. ഇതിനായി 10 ലക്ഷം ദിർഹത്തിന്റെ വസ്തു നിക്ഷേപമോ അല്ലെങ്കിൽ അത്രയും തുക ബാങ്ക് സമ്പാദ്യമോ ഉണ്ടായിരിക്കണം. കൂടാതെ, അപേക്ഷകർക്ക് പ്രതിവർഷം കുറഞ്ഞത് 2.4 ലക്ഷം ദിർഹം സ്ഥിരവരുമാനം ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. യുഎഇക്ക് പുറത്തുനിന്നുള്ള വരുമാനവും ഇതിനായി പരിഗണിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/UAE-visa-rules.jpg" class="attachment-large size-large wp-post-image" alt="Uae Visa Rules" /></figure><p><strong>ദുബായ്:</strong> ആഗോള നിക്ഷേപകരെ ആകർഷിക്കുന്നതിനും റിയൽ എസ്റ്റേറ്റ് വിപണി കൂടുതൽ ശക്തമാക്കുന്നതിനുമായി പ്രോപ്പർട്ടി അധിഷ്ഠിത താമസ വിസ നിയമങ്ങളിൽ നിർണ്ണായക ഇളവുകൾ പ്രഖ്യാപിച്ച് ദുബായ്. ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന് (DLD) കീഴിലുള്ള ക്യൂബ് സെന്ററാണ് പുതിയ പരിഷ്കാരങ്ങൾ പുറത്തുവിട്ടത്. രണ്ട് വർഷത്തെ ഇൻവെസ്റ്റർ വിസയ്ക്കുള്ള കുറഞ്ഞ നിക്ഷേപ തുക ഒഴിവാക്കിയതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.</p>
<h3>രണ്ട് വർഷത്തെ ഇൻവെസ്റ്റർ വിസ</h3>
<p>നേരത്തെ, രണ്ട് വർഷത്തെ പ്രോപ്പർട്ടി വിസ ലഭിക്കുന്നതിന് കുറഞ്ഞത് 7.5 ലക്ഷം ദിർഹം വിലയുള്ള വസ്തു സ്വന്തമായിരിക്കണമെന്ന നിബന്ധന ഉണ്ടായിരുന്നു. എന്നാൽ പുതിയ പരിഷ്കാരം അനുസരിച്ച്, ഒരാൾക്ക് മാത്രമാണ് വസ്തുവിന്റെ ഉടമസ്ഥാവകാശമെങ്കിൽ മിനിമം തുകയുടെ നിബന്ധന ഒഴിവാക്കി. വസ്തുവിന്റെ മൂല്യം എത്രയായാലും ഇനി വിസയ്ക്ക് അപേക്ഷിക്കാം. എന്നാൽ സംയുക്ത ഉടമസ്ഥതയിലുള്ള വസ്തുക്കളാണെങ്കിൽ ഓരോ നിക്ഷേപകനും കുറഞ്ഞത് 4 ലക്ഷം ദിർഹത്തിന്റെ വിഹിതം ഉണ്ടായിരിക്കണം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/uae-withdraws-from-opec-reasons-behind-the-decision-and-impacts-2202516.html">UAE exits OPEC: ഒപെക് വിട്ട് യുഎഇ; ആഗോള എണ്ണവിപണിയിൽ വൻ പ്രത്യാഘാതത്തിന് സാധ്യത</a></strong></p>
<h3>അഞ്ച് വർഷത്തെ റിട്ടയർമെന്റ് വിസ</h3>
<p>55 വയസ്സിന് മുകളിലുള്ളവർക്ക് ദുബായിൽ ദീർഘകാലം താമസിക്കാൻ സഹായിക്കുന്നതാണ് റിട്ടയർമെന്റ് വിസ. ഇതിനായി 10 ലക്ഷം ദിർഹത്തിന്റെ വസ്തു നിക്ഷേപമോ അല്ലെങ്കിൽ അത്രയും തുക ബാങ്ക് സമ്പാദ്യമോ ഉണ്ടായിരിക്കണം. കൂടാതെ, അപേക്ഷകർക്ക് പ്രതിവർഷം കുറഞ്ഞത് 2.4 ലക്ഷം ദിർഹം സ്ഥിരവരുമാനം ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. യുഎഇക്ക് പുറത്തുനിന്നുള്ള വരുമാനവും ഇതിനായി പരിഗണിക്കും.</p>
<h3>10 വർഷത്തെ ഗോൾഡൻ വിസ</h3>
<p>ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഗോൾഡൻ വിസയ്ക്കുള്ള നിബന്ധനകൾ തുടരുന്നു. 20 ലക്ഷം ദിർഹം മൂല്യമുള്ള വസ്തുക്കൾ ഉള്ളവർക്ക് 10 വർഷത്തെ ഗോൾഡൻ വിസ ലഭിക്കും. ഇത് ഒരു വസ്തുവോ അല്ലെങ്കിൽ ഒന്നിലധികം പ്രോപ്പർട്ടികളുടെ കൂട്ടമോ ആകാം. ഓഫ്-പ്ലാൻ പ്രോപ്പർട്ടികൾക്കും ലോൺ എടുത്ത വസ്തുക്കൾക്കും നിബന്ധനകളോടെ ഈ വിസ ലഭിക്കും. ഇതിന് സ്പോൺസറുടെ ആവശ്യമില്ലെന്ന് മാത്രമല്ല, ആറുമാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിച്ചാലും വിസ കാലാവധി നഷ്ടപ്പെടില്ല.</p>
<p>നിക്ഷേപകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ഹബ്ബായി മാറാനാണ് ദുബായ് ലക്ഷ്യമിടുന്നത്. ഈ മാറ്റങ്ങൾ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ചെറുകിട നിക്ഷേപകർക്ക് വലിയ അവസരമാണ് തുറന്നുനൽകുന്നത്.</p>
<h3>ദുബായിലെ ഗതാഗതക്കുരുക്കിന് പരിഹാരം</h3>
<p>ദുബായിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വൻകിട നവീകരണ പദ്ധതികൾക്ക് തുടക്കം കുറിച്ചു. നഗരത്തിലെ പ്രധാന പാതകളായ ഉം സുഖൈം സ്ട്രീറ്റ്, അൽ വസൽ റോഡ്, അൽ സഫ സ്ട്രീറ്റ്, ജുമൈറ സ്ട്രീറ്റ് എന്നിവിടങ്ങളിലെ ഗതാഗതശേഷി വർധിപ്പിക്കുന്നതിനായുള്ള കരാറുകളിൽ ആർടിഎ ഒപ്പുവച്ചു.</p>
<p>11 കിലോമീറ്റർ നീളത്തിൽ പുതിയ പാലങ്ങളും തുരങ്കങ്ങളും നിർമിക്കും. റോഡുകളുടെ വീതി വർധിപ്പിക്കുന്നതിനൊപ്പം നടപ്പാതകൾ, സൈക്കിൾ ട്രാക്കുകൾ, മറ്റ് പൊതുസൗകര്യങ്ങൾ എന്നിവയും വികസിപ്പിക്കും. കൂടാതെ ഏഴ് പ്രധാന ജങ്‌ഷനുകൾ നവീകരിച്ച് ഗതാഗത പ്രവാഹം സുഗമമാക്കും.</p>
<h3>ലക്ഷ്യവും നേട്ടവും</h3>
<p>ജുമൈറ, അൽ സഫ, അൽ വസൽ തുടങ്ങിയ തിരക്കേറിയ താമസ-വാണിജ്യ മേഖലകളിലെ 20 ലക്ഷത്തിലധികം ജനങ്ങൾക്ക് ഈ പദ്ധതി നേരിട്ട് പ്രയോജനം ചെയ്യും. നഗരത്തിലെ കണക്റ്റിവിറ്റി വർധിപ്പിക്കുന്നത് ദുബായുടെ സാമ്പത്തിക വളർച്ചയ്ക്കും ഉൽപ്പാദനക്ഷമതയ്ക്കും കരുത്തേകുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു. ആഗോള ബിസിനസ് ഹബ്ബ് എന്ന നിലയിൽ ദുബായുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കാൻ ഈ ആധുനിക ഗതാഗത സംവിധാനങ്ങൾ സഹായിക്കും.</p>
<h3>English Summary</h3>
<p>Dubai has significantly eased its residency requirements by removing the minimum property value for the two-year investor visa and simplifying the path to long-term Golden Visas. These updates aim to enhance market flexibility and attract a broader range of global investors to the emirate's booming real estate sector.</p>
]]></content:encoded>
				</item>
							<item>
					<title>Pakistan-Afghanistan Tension: അഫ്ഗാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ ആക്രമണം; അവസാനിപ്പിക്കൂവെന്ന്‌ താലിബാന്‍</title>
					<link>https://www.malayalamtv9.com/world/pakistan-launches-strikes-on-afghan-border-taliban-calls-for-an-end-to-hostilities-amid-rising-concerns-2202802.html</link>
					<pubDate>Thu, 30 Apr 2026 11:01:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/pakistan-launches-strikes-on-afghan-border-taliban-calls-for-an-end-to-hostilities-amid-rising-concerns-2202802.html</guid>
					<description><![CDATA[<p>Pakistan-Afghanistan Border Crisis 2026:  അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സൈനിക നടപടികള്‍ ശക്തമാക്കി പാകിസ്ഥാന്‍. &#8216;ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്&#8217; എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ഭാഗമായാണ് നടപടികള്‍.  ല്‍ പോരാട്ടം അവസാനിപ്പിക്കമെന്നാണ് താലിബാന്റെ ആവശ്യം.ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതുവരെ ആക്രമണം തുടരുമെന്നാണ് പാക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Chaman-crossing-point.jpg" class="attachment-large size-large wp-post-image" alt="Chaman crossing point" /></figure><p><strong>ഇസ്ലാമാബാദ്, 30-04-2026:</strong> പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സൈനിക നടപടികള്‍ ശക്തമാക്കി പാകിസ്ഥാന്‍. 'ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്' എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ഭാഗമായാണ് നടപടികള്‍ ശക്തമാക്കിയത്. അഫ്ഗാൻ താലിബാൻ്റെയും, തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ്റെ ഉപവിഭാഗമായ 'ഫിത്‌ന അൽ ഖവാരിജി'ൻ്റെയും താവളങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ ആക്രമണം നടത്തുന്നത്. അതിർത്തിയിലെ പ്രകോപനപരമായ നടപടികൾക്ക് മറുപടിയായാണ് ഈ നീക്കങ്ങളെന്നാണ് പാകിസ്ഥാന്റെ അവകാശവാദം. ആശങ്കകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പോരാട്ടം അവസാനിപ്പിക്കമെന്നാണ് താലിബാന്റെ ആവശ്യം. ചമൻ സെക്ടറിൽ പാകിസ്ഥാൻ സൈന്യം നടത്തിയ ആക്രമണങ്ങളിൽ നിരവധി അഫ്ഗാൻ താലിബാൻ പോസ്റ്റുകളും വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.</p>
<p>ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതുവരെ ആക്രമണം തുടരുമെന്നാണ് പാക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഖൈബർ ജില്ലയിലും ആക്രമണം നടത്തിയതായി ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് അറിയിച്ചു. 'ഫിത്‌ന അൽ ഖവാരിജ്' ഗ്രൂപ്പിൽപ്പെട്ട 22 തീവ്രവാദികൾ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഭീകരര്‍ നടത്തിയ വെടിവയ്പില്‍ 10 വയസുള്ള ഒരു കുട്ടി കൊല്ലപ്പെട്ടു. തീവ്രവാദികളിൽ നിന്ന് വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്.</p>
<h3>ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണം</h3>
<p>താലിബാൻ മുതിർന്ന ഉദ്യോഗസ്ഥനായ അബ്ദുൾ വാസി യുകെ പ്രതിനിധി റിച്ചാർഡ് ലിൻഡ്‌സെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഏറ്റുമുട്ടലുകൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി അഫ്ഗാനിസ്ഥാനിലെ ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള സിവിലിയൻ പ്രദേശങ്ങളിൽ പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങളെ അബ്ദുൾ വാസി അപലപിച്ചു. കൂടുതൽ സംഘർഷം ഒഴിവാക്കാൻ സംയമനം പാലിക്കണമെന്നും വാസി അഭിപ്രായപ്പെട്ടു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/uae-withdraws-from-opec-reasons-behind-the-decision-and-impacts-2202516.html">UAE exits OPEC: ഒപെക് വിട്ട് യുഎഇ; ആഗോള എണ്ണവിപണിയിൽ വൻ പ്രത്യാഘാതത്തിന് സാധ്യത</a></strong></p>
<p>അഫ്ഗാൻ മണ്ണ് മറ്റ് രാജ്യങ്ങൾക്കെതിരെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും, ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തണണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുനാർ പ്രവിശ്യയിൽ പാകിസ്ഥാൻ സൈന്യം 200-ലധികം മിസൈൽ ആക്രമണങ്ങൾ നടത്തിയതായാണ്‌ ടോലോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.</p>
<h3>നിരവധി പേര്‍ക്ക് പരിക്ക്‌</h3>
<p>കുനാർ പ്രവിശ്യയിൽ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും, 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് പ്രാദേശിക അധികാരികള്‍ പറയുന്നത്. വന്‍തോതിലുള്ള നാശനഷ്ടങ്ങളുണ്ടാക്കി. സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. വീടുകളടക്കം തകര്‍ന്നു. അനേകം കുടുംബങ്ങൾ നദീതീരങ്ങളിൽ അഭയം തേടിയെന്നാണ് റിപ്പോര്‍ട്ട്.</p>
<h3>പ്രതിഷേധം അറിയിച്ചു</h3>
<p>ചൊവ്വാഴ്ച അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രാലയം കാബൂളിലെ പാകിസ്ഥാൻ എംബസിയുടെ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഡ്യൂറണ്ട് ലൈനിലെ അതിർത്തി ആക്രമണങ്ങളിൽ ഔദ്യോഗിക പ്രതിഷേധം അറിയിച്ചിരുന്നു. മധ്യ കുനാർ പ്രവിശ്യയിലെ സർവകലാശാലയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ പാകിസ്ഥാൻ സൈന്യം നടത്തിയ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് പ്രതിഷേധ കത്ത് കൈമാറിയതായി അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം എക്‌സിൽ പോസ്റ്റ് ചെയ്ത ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.</p>
<h3>ഔദ്യോഗിക പ്രസ്താവന</h3>
<blockquote class="twitter-tweet">
<p dir="rtl" lang="ps">نن د ا.ا.ا بهرنیو چارو وزارت په کابل کې د پاکستان د سفارت شارژدافیر احضار کړ او د کنړ مرکز کې په پوهنتون سربېره د ډیورنډ کرښې په اوږدو کې د پاکستاني ځواکونو له لوري پر ملکي اهدافو او عامه تأسیساتو د ترسره شویو بریدونو په تړاو خپل احتجاج لیک ورته وسپاره. <a href="https://t.co/v2mW1pbItw">pic.twitter.com/v2mW1pbItw</a></p>
<p>— Ministry of Foreign Affairs - Afghanistan (@MoFA_Afg) <a href="https://twitter.com/MoFA_Afg/status/2049079839983014341?ref_src=twsrc%5Etfw">April 28, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അഫ്ഗാൻ വ്യോമാതിർത്തിയും പ്രാദേശിക അഖണ്ഡതയും ലംഘിക്കുന്ന ഇത്തരം നടപടികൾ പ്രകോപനപരമാണെന്ന് അഫ്ഗാന്‍ വിമര്‍ശിച്ചു. തങ്ങളുടെ മണ്ണിൽ നിന്നാണ് അക്രമങ്ങൾ ആരംഭിക്കുന്നതെന്ന പാകിസ്ഥാൻ്റെ ആരോപവും അഫ്ഗാനിസ്ഥാന്‍ തള്ളി. യാഥാർത്ഥ്യം കണ്ടെത്താൻ സമഗ്രമായ അന്വേഷണം വേണമെന്നും അഫ്ഗാനിസ്ഥാന്‍ ആവശ്യപ്പെട്ടു.</p>
<h3>English Summary</h3>
<p>Pakistan Army launched strikes against TTP and Taliban targets. Heavy shelling in Kunar caused civilian deaths and displacement. Taliban officials condemned the attacks and urged for peace. The escalating violence threatens a fragile March ceasefire agreement</p>
]]></content:encoded>
				</item>
							<item>
					<title>UAE Weather: യുഎഇയിൽ ഇനി കനത്ത ചൂടിന്റെ നാളുകൾ, ആരോ​ഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ ഇതാ</title>
					<link>https://www.malayalamtv9.com/world/uae-ministry-of-health-issues-vital-safety-guidelines-for-rising-temperatures-kanat-al-thurayya-season-begins-2202556.html</link>
					<pubDate>Wed, 29 Apr 2026 06:14:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/uae-ministry-of-health-issues-vital-safety-guidelines-for-rising-temperatures-kanat-al-thurayya-season-begins-2202556.html</guid>
					<description><![CDATA[<p>UAE Ministry of Health Issues Vital Safety Guidelines : ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കും പ്രവാസികൾക്കുമായി ആരോഗ്യ മന്ത്രാലയം (MoH) പ്രത്യേക മുൻകരുതലുകൾ പുറപ്പെടുവിച്ചു. ഇതിൽ പ്രധാനം നിർജ്ജലീകരണം എങ്ങനെ തടയാം എന്നതാണ്. ദാഹം തോന്നിയില്ലെങ്കിൽ പോലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. ശരീരത്തിലെ ലവണാംശം നിലനിർത്താൻ ഒആർഎസ് (O R S) ലായനി, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ് എന്നു നിർദ്ദേശത്തിൽ പറയുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/UAE-HEATWAVE.jpg" class="attachment-large size-large wp-post-image" alt="Uae Heatwave" /></figure><p><strong>ദുബായ്:</strong> കേരളത്തിലെ കടുത്ത ചൂടിന്റെ വാർത്തകൾ പുറത്തു വരുന്നതിനു പിന്നാലെ ​ഗൾഫ് മേഖലകളിലെ കാലാവസ്ഥാ മാറ്റവും ചർച്ചയാകുന്നു. യുഎഇയിൽ വസന്തകാലം അവസാനിക്കുകയാണ് ഇപ്പോൾ. രാജ്യം കടുത്ത ചൂടിലേക്കും വരണ്ട കാലാവസ്ഥയിലേക്കും പ്രവേശിക്കുന്നതിന്റെ സൂചനയായി കാനത്ത് അൽ തുറയ്യ സീസൺ ഏപ്രിൽ 29 ബുധനാഴ്ച മുതൽ ആരംഭിച്ചു. വരും ദിവസങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരാൻ സാധ്യതയുണ്ടെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി മുന്നറിയിപ്പ് നൽകി.</p>
<h3>എന്താണ് കാനത്ത് അൽ തുറയ്യ?</h3>
<p>അറബ് ജ്യോതിശാസ്ത്ര പാരമ്പര്യമനുസരിച്ച്, ആകാശത്തെ അൽ തുറയ്യ എന്ന നക്ഷത്രസമൂഹം രാത്രി ആകാശത്ത് നിന്ന് മറയുന്ന 40 ദിവസത്തെ കാലയളവാണിത്. ഈ സീസണിന്റെ കാലയളവ് ഏപ്രിൽ 29 മുതൽ ജൂൺ 7 വരെയാണ്.<br />
വസന്തത്തിന്റെ കുളിർമ മാറി വേനലിന്റെ കാഠിന്യം തുടങ്ങുന്ന മാറ്റത്തിന്റെ ഘട്ടമാണ് ഇത് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ജൂൺ 7-ന് ഈ നക്ഷത്രങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുന്നതോടെ യുഎഇയിൽ ഔദ്യോഗിക വേനൽക്കാലം ആരംഭിക്കും. അന്തരീക്ഷത്തിലെ ഈർപ്പം ഗണ്യമായി കുറയുകയും ഉഷ്ണക്കാറ്റ് വീശുകയും ചെയ്യും. ജലസ്രോതസ്സുകൾ വറ്റുന്നതും പുല്ലുകളും ചെടികളും ഉണങ്ങുന്നതും ഈ സീസണിന്റെ പ്രത്യേകതയാണ്.</p>
<h3>ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശങ്ങൾ</h3>
<p>ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കും പ്രവാസികൾക്കുമായി ആരോഗ്യ മന്ത്രാലയം (MoH) പ്രത്യേക മുൻകരുതലുകൾ പുറപ്പെടുവിച്ചു. ഇതിൽ പ്രധാനം നിർജ്ജലീകരണം എങ്ങനെ തടയാം എന്നതാണ്. ദാഹം തോന്നിയില്ലെങ്കിൽ പോലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. ശരീരത്തിലെ ലവണാംശം നിലനിർത്താൻ ഒആർഎസ് (O R S) ലായനി, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ് എന്നു നിർദ്ദേശത്തിൽ പറയുന്നു.</p>
<p><strong>Also Read - <a href="https://www.malayalamtv9.com/world/uae-withdraws-from-opec-reasons-behind-the-decision-and-impacts-2202516.html" target="_blank" rel="noopener">UAE exits OPEC: ഒപെക് വിട്ട് യുഎഇ; ആഗോള എണ്ണവിപണിയിൽ വൻ പ്രത്യാഘാതത്തിന് സാധ്യത</a></strong></p>
<p>ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക. ഈ സമയത്ത് പുറംജോലികളിൽ ഏർപ്പെടുന്നവർക്ക് നിർബന്ധമായും വിശ്രമം നൽകണം. കടുത്ത തലവേദന, തലകറക്കം, ചർമ്മത്തിലെ അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തണലിലേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക.<br />
എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക. കഫീൻ അടങ്ങിയ പാനീയങ്ങൾ (ചായ, കാപ്പി) അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക എന്നിവയാണ് മറ്റ് നിർദ്ദേശങ്ങൾ.</p>
<h3>തൊഴിലാളികൾക്ക് ആശ്വാസമായി മിഡ്‌ഡേ ബ്രേക്ക്</h3>
<p>ഔദ്യോഗിക വേനൽക്കാലം ആരംഭിക്കുന്നതോടെ ഉച്ചസമയത്ത് പുറംജോലികൾ ചെയ്യുന്നവർക്ക് യുഎഇ സർക്കാർ വർഷം തോറും നൽകാറുള്ള മിഡ്‌ഡേ ബ്രേക്ക് നിയമവും പ്രാബല്യത്തിൽ വരും. ജൂൺ പകുതി മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.</p>
<p>കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിച്ച മഴ ചൂടിന് നേരിയ ആശ്വാസം നൽകിയിരുന്നെങ്കിലും, പുതിയ സീസൺ എത്തിയതോടെ ഇനി വരും മാസങ്ങളിൽ ചൂട് കഠിനമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. സൂര്യതാപം ഏൽക്കാതിരിക്കാൻ കുടയോ തൊപ്പിയോ ഉപയോഗിക്കാനും ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കാനും അധികൃതർ നിർദ്ദേശിച്ചു.</p>
<h3>പൊടിക്കാറ്റിനും സാധ്യത</h3>
<p>വരും ദിവസങ്ങളിൽ രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ താപനില 43 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് എത്തിയിരുന്നു. കിഴക്ക് നിന്നുള്ള ന്യൂനമർദ്ദവും പടിഞ്ഞാറ് നിന്നുള്ള ഉച്ചമർദ്ദവും ഒരേസമയം അനുഭവപ്പെടുന്നതാണ് നിലവിലെ അസ്ഥിരമായ കാലാവസ്ഥയ്ക്ക് കാരണം. ഇതിന്റെ ഫലമായി ഉൾനാടൻ മേഖലകളിൽ ജനജീവിതം ദുസ്സഹമായേക്കാം. കൂടാതെ ദുബായ്, അബുദാബി തുടങ്ങിയ തീരദേശ നഗരങ്ങളിൽ ചൂടിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് വർധിക്കാനും സാധ്യതയുണ്ട്.</p>
<p>മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ ശക്തമായ കാറ്റുവീശാൻ സാധ്യതയുണ്ട്. ഇത് മണൽക്കാറ്റിനും പൊടിപടലങ്ങൾ ഉയരാനും കാരണമാകും. പൊടിക്കാറ്റ് മൂലം റോഡിലെ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണം. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയുന്നത് ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർക്കും അലർജിയുള്ളവർക്കും ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. ഇവർ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുന്നത് ഉചിതമായിരിക്കും.</p>
<h3>English Summary</h3>
<p>The UAE is entering a period of intense heat with temperatures set to rise above 40°C, bringing dry winds and possible dust storms. Authorities are advising everyone to stay hydrated, avoid the sun during midday, and drive carefully due to expected low visibility.</p>
]]></content:encoded>
				</item>
							<item>
					<title>UAE exits OPEC: ഒപെക് വിട്ട് യുഎഇ; ആഗോള എണ്ണവിപണിയിൽ വൻ പ്രത്യാഘാതത്തിന് സാധ്യത</title>
					<link>https://www.malayalamtv9.com/world/uae-withdraws-from-opec-reasons-behind-the-decision-and-impacts-2202516.html</link>
					<pubDate>Tue, 28 Apr 2026 21:07:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/uae-withdraws-from-opec-reasons-behind-the-decision-and-impacts-2202516.html</guid>
					<description><![CDATA[<p>UAE Withdraws from OPEC: ലോകത്തിലെ അഞ്ചിലൊന്ന് എണ്ണയും പ്രകൃതിവാതകവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ആശങ്കകൾ എണ്ണവിപണിയെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. വിപണിയിലെ ഈ അസ്ഥിരതയ്ക്കിടയിൽ ഒപെക്കിന്റെ ഏകോപനം ദുർബലപ്പെടുന്നത് എണ്ണ വിതരണ ശൃംഖലയെ കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ട്. ഒപെക്കിന്റെ യഥാർത്ഥ നേതാവായി കണക്കാക്കപ്പെടുന്ന സൗദി അറേബ്യയ്ക്ക് യു എ ഇയുടെ പിന്മാറ്റം വലിയൊരു തിരിച്ചടിയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/UAE-Withdraws-from-OPEC.jpg" class="attachment-large size-large wp-post-image" alt="Uae Withdraws From Opec" /></figure><p><strong>അബുദാബി:</strong> എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യു എ ഇ പിന്മാറി. മെയ് ഒന്നു മുതൽ യു എ ഇ ഈ സംഘടനകളുടെ ഭാഗമായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഒപെക് രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച ഒരു സ്ഥാപക അംഗരാജ്യം എന്ന നിലയിൽ യു എ ഇയുടെ ഈ തീരുമാനം ആഗോള തലത്തിൽ വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്.</p>
<p>രാജ്യത്തിന്റെ ദേശീയ താൽപ്പര്യം മുൻനിർത്തിയാണ് ഇത്തരമൊരു സുപ്രധാന തീരുമാനമെടുത്തതെന്ന് യു എ ഇ വ്യക്തമാക്കി. മേഖലയിലെ നയപരമായ വികാസങ്ങളും വിപണിയുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങളും കണക്കിലെടുത്താണ് ഒപെക് വിടുന്നതെന്ന് യു എ ഇ ഊർജ്ജ മന്ത്രി സുഹൈൽ അൽ മസ്റൂയി എക്സിൽ കുറിച്ചു. പതിറ്റാണ്ടുകളായി സംഘടനയുമായി സഹകരിച്ചതിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. എണ്ണ ഉൽപാദനത്തിൽ കൂടുതൽ ഉത്തരവാദിത്വമുള്ളതും സുരക്ഷിതവുമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് ആഗോള വിപണിയുടെ സ്ഥിരതയ്ക്കായി തങ്ങൾ നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>പശ്ചിമേഷ്യയിൽ ഇറാന്റെ ഇടപെടലുകളെത്തുടർന്നുണ്ടായ സംഘർഷങ്ങളും ആഗോള എണ്ണ വിതരണത്തിലുണ്ടായ തടസ്സങ്ങളുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ലോകത്തിലെ അഞ്ചിലൊന്ന് എണ്ണയും പ്രകൃതിവാതകവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ആശങ്കകൾ എണ്ണവിപണിയെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. വിപണിയിലെ ഈ അസ്ഥിരതയ്ക്കിടയിൽ ഒപെക്കിന്റെ ഏകോപനം ദുർബലപ്പെടുന്നത് എണ്ണ വിതരണ ശൃംഖലയെ കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ട്.</p>
<p><strong>Also Read – <a href="https://www.malayalamtv9.com/world/west-asia-crisis-india-advises-caution-as-gulf-airspace-faces-partial-closures-and-flight-re-routing-2202243.html" target="_blank" rel="noopener">പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ, വിമാന സർവീസുകൾക്ക് നിയന്ത്രണം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം</a></strong></p>
<p>ഒപെക്കിന്റെ യഥാർത്ഥ നേതാവായി കണക്കാക്കപ്പെടുന്ന സൗദി അറേബ്യയ്ക്ക് യു എ ഇയുടെ പിന്മാറ്റം വലിയൊരു തിരിച്ചടിയാണ്. സഖ്യത്തിന്റെ കരുത്ത് കുറയ്ക്കാൻ ഇത് ഇടയാക്കും. നേരത്തെ 2019-ൽ ഖത്തറും ഒപെക്കിൽനിന്ന് പിന്മാറിയിരുന്നു. നിലവിൽ ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളും ഈ കൂട്ടായ്മയുടെ ഭാഗമല്ല.</p>
<h3>യുഎഇയിൽ സ്വർണവില കുറഞ്ഞു</h3>
<p>യുഎഇയിലെ സ്വർണ വിപണിയിൽ ഇന്ന് വിലക്കുറവ് രേഖപ്പെടുത്തി. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കനുസരിച്ച് പ്രാദേശിക വിപണിയിലും വില താഴേക്ക് പോയത് സ്വർണ പ്രേമികൾക്കും നിക്ഷേപകർക്കും ഒരുപോലെ ആശ്വാസമായിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ സ്വർണത്തിന്റെ എല്ലാ വിഭാഗങ്ങളിലും വിലയിൽ ഇടിവ് ദൃശ്യമായി.</p>
<p>ഇന്ന് രാവിലെ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 562.50 ദിർഹം എന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച വിപണി ക്ലോസ് ചെയ്തപ്പോൾ ഇത് 565.75 ദിർഹമായിരുന്നു. അതായത് ഒറ്റദിവസം കൊണ്ട് ഗ്രാമിന് 3.25 ദിർഹത്തിന്റെ കുറവ് രേഖപ്പെടുത്തി.</p>
<p>സ്വർണത്തോടൊപ്പം വെള്ളിയുടെ വിലയിലും 2.45 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 4,652.74 ഡോളർ എന്ന നിരക്കിലേക്ക് താഴ്ന്നതാണ് യുഎഇയിലെ വിലക്കുറവിന് പ്രധാന കാരണം. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ വിപണിയെ വരും ദിവസങ്ങളിൽ എങ്ങനെ സ്വാധീനിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. മേഖലയിലെ സംഘർഷങ്ങളും എണ്ണ വിതരണ പാതകളിലെ സുരക്ഷയും വരും ദിവസങ്ങളിൽ നിർണ്ണായകമാകും.</p>
<p>ക്രൂഡ് ഓയിൽ വില വർധിക്കുന്നത് യുഎസ് ഡോളർ കരുത്താർജ്ജിക്കാനും ട്രഷറി യീൽഡ് ഉയരാനും കാരണമാകും. ഇത് സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായി കാണുന്നവരുടെ തീരുമാനങ്ങളെ സ്വാധീനിച്ചേക്കാം. എങ്കിലും, പണപ്പെരുപ്പ ഭീഷണി കുറഞ്ഞാൽ സ്വർണവിലയിൽ അനുകൂലമായ മാറ്റമുണ്ടാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ പ്രതീക്ഷ.</p>
<h3><strong>English Summary</strong></h3>
<p>The United Arab Emirates (UAE) has officially announced its withdrawal from the OPEC and OPEC+ alliances, effective May 1, 2026. As a founding member that played a pivotal role in the organization's history, the UAE’s departure marks a significant shift in global energy politics.</p>
]]></content:encoded>
				</item>
							<item>
					<title>Hajj 2026: കണ്ണൂരിൽ നിന്ന് 4550 ഹാജിമാർ യാത്ര തിരിക്കും, ആദ്യ വിമാനം മെയ് ആറിന്</title>
					<link>https://www.malayalamtv9.com/world/hajj-2026-formal-inauguration-at-kannur-airport-on-may-5-13-special-services-to-operate-2202309.html</link>
					<pubDate>Mon, 27 Apr 2026 20:07:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/hajj-2026-formal-inauguration-at-kannur-airport-on-may-5-13-special-services-to-operate-2202309.html</guid>
					<description><![CDATA[<p>Hajj 2026, Formal Inauguration at Kannur Airport: തീർത്ഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കാൻ ഹജ്ജ് ക്യാമ്പിൽ താഴെ പറയുന്ന സൗകര്യങ്ങൾ ഒരുക്കും. അടിസ്ഥാന സൗകര്യങ്ങളായ വിശ്രമമുറികൾ, ഭക്ഷണം, ആരോഗ്യപരിചരണം, പ്രാർത്ഥനാ സൗകര്യം എന്നിവ ഉണ്ടായിരിക്കും. എമർജൻസി മെഡിക്കൽ യൂണിറ്റ്, പോലീസ് എയ്ഡ് പോസ്റ്റ്, ഫയർ ആൻഡ് റെസ്ക്യൂ കൗണ്ടറുകളും ഇവിടെയുണ്ട്. ബാങ്കിംഗ് സേവനത്തിനായി പ്രത്യേക കൗണ്ടറുകൾ ഇവിടെ പ്രവർത്തിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Summer-heatwave-alert-1.jpg" class="attachment-large size-large wp-post-image" alt="hajj 2026" /></figure><p><strong>കണ്ണൂർ:</strong> കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ (Kannur International Airport) ഹജ്ജ് എംബാർക്കേഷൻ പോയിന്റായി നിശ്ചയിച്ചുകൊണ്ടുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം മെയ് ആറിന് പുറപ്പെടും. പുലർച്ചെ 2.30-ന് ഫ്‌ളൈ അദീൽ എയർലൈൻസിന്റെ വിമാനത്തിലാണ് ആദ്യ സംഘം യാത്ര തിരിക്കുന്നത്. തീർത്ഥാടനത്തിന്റെ ഔപചാരിക ഉദ്ഘാടനം മെയ് അഞ്ചിന് വൈകീട്ട് നാല് മണിക്ക് നടക്കും. ഈ വർഷം കണ്ണൂരിൽ നിന്ന് മാത്രം 13 സർവീസുകളിലായി 4550 തീർത്ഥാടകരാണ് പുണ്യഭൂമിയിലേക്ക് യാത്രയാകുന്നത്. തീർത്ഥാടകരുടെ യാത്രാസൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായി വരുന്നത്.</p>
<h3>ഹജ്ജ് ക്യാമ്പിലെ സൗകര്യങ്ങൾ</h3>
<p>തീർത്ഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കാൻ വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പിൽ മികച്ച സൗകര്യങ്ങളാണ് ഒരുക്കുക. അടിസ്ഥാന സൗകര്യങ്ങളായ വിശ്രമമുറികൾ, ഭക്ഷണം, ആരോഗ്യപരിചരണം, പ്രാർത്ഥനാ സൗകര്യം എന്നിവ ഉണ്ടായിരിക്കും. എമർജൻസി മെഡിക്കൽ യൂണിറ്റ്, പോലീസ് എയ്ഡ് പോസ്റ്റ്, ഫയർ ആൻഡ് റെസ്ക്യൂ കൗണ്ടറുകളും ഇവിടെയുണ്ട്. ബാങ്കിംഗ് സേവനത്തിനായി പ്രത്യേക കൗണ്ടറുകൾ ഇവിടെ പ്രവർത്തിക്കും. ഒപ്പം വിമാനത്താവളത്തിൽ ലഗേജ് സ്വീകരിക്കുന്നതിനും ഹാജിമാർക്ക് വിശ്രമിക്കുന്നതിനും പ്രത്യേക സംവിധാനം ഒരുക്കും.</p>
<h3>ഒരുക്കങ്ങൾ വിലയിരുത്തി</h3>
<p>കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എഡിഎം (ADM) കല ഭാസ്‌കറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മുന്നൊരുക്കങ്ങൾ വിലയിരുത്തി. ഹാജിമാരുടെ യാത്ര സുഗമമാക്കാൻ എല്ലാ വകുപ്പുകളും ഏകോപിതമായി പ്രവർത്തിക്കണമെന്ന് എഡിഎം നിർദ്ദേശം നൽകി. ഹജ്ജ് കമ്മിറ്റി പ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.</p>
<p><strong>Also Read - <a href="https://www.malayalamtv9.com/world/west-asia-crisis-india-advises-caution-as-gulf-airspace-faces-partial-closures-and-flight-re-routing-2202243.html" target="_blank" rel="noopener">പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ, വിമാന സർവീസുകൾക്ക് നിയന്ത്രണം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം</a></strong></p>
<p>2026-ലെ ഹജ്ജ് തീർത്ഥാടനത്തിനുള്ള വിസ നടപടികൾക്ക് സൗദി അറേബ്യ നേരത്തെ തന്നെ തുടക്കം കുറിച്ചിരുന്നു. ഹജ്ജ് കർമ്മങ്ങൾക്ക് നാല് മാസം മുൻപേ വിസ അനുവദിച്ചു തുടങ്ങുന്നത് ചരിത്രത്തിൽ ഇതാദ്യമായാണ്. തീർത്ഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനും വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനുമാണ് നേരത്തെ തന്നെ ആരംഭിച്ചത്.</p>
<p>വിസ നടപടികൾ പൂർണ്ണമായും നുസുക് ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയായിരുന്നു ഏകോപിപ്പിച്ചിരുന്നത്. താമസ സൗകര്യം, ഗതാഗതം , മറ്റ് സേവന കരാറുകൾ എന്നിവ നേരത്തെ തന്നെ 'നുസുക് മസാർ' പ്ലാറ്റ്‌ഫോം വഴി പൂർത്തിയാക്കിയിരുന്നു. നിലവിൽ ഏകദേശം 7.5 ലക്ഷം തീർത്ഥാടകർ ഹജ്ജിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏപ്രിൽ 18-ന് തീർത്ഥാടകരുടെ ആദ്യ സംഘം സൗദിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.</p>
<h3>ഉംറ വിസക്കാർക്ക് കർശന നിയന്ത്രണം</h3>
<p>ഹജ്ജ് മുന്നൊരുക്കങ്ങൾ പ്രമാണിച്ച് ഉംറ തീർത്ഥാടകർക്കായി പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 19 മുതൽ ഉംറ വിസ വിതരണം താൽക്കാലികമായി നിർത്തി. ഏപ്രിൽ 2-ന് ശേഷം ഉംറ വിസയുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. രാജ്യത്തുള്ള എല്ലാ ഉംറ തീർത്ഥാടകരും ഏപ്രിൽ 18-നകം സൗദി വിടണം എന്നായിരുന്നു മുന്നറിയിപ്പ്. ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷമേ ഉംറ തീർത്ഥാടനം പുനരാരംഭിക്കുകയുള്ളൂ.</p>
<h3>English Summary</h3>
<p>Kannur Hajj Flight Service : The Hajj Flight Services from Kannur International Airport will kicks starts from May 6th. Around 13 flights are scheduled till now. For refreshing, a center has started in Airport, including other essential services.</p>
]]></content:encoded>
				</item>
							<item>
					<title>Gulf Flights : പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ, വിമാന സർവീസുകൾക്ക് നിയന്ത്രണം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം</title>
					<link>https://www.malayalamtv9.com/world/west-asia-crisis-india-advises-caution-as-gulf-airspace-faces-partial-closures-and-flight-re-routing-2202243.html</link>
					<pubDate>Mon, 27 Apr 2026 14:55:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/west-asia-crisis-india-advises-caution-as-gulf-airspace-faces-partial-closures-and-flight-re-routing-2202243.html</guid>
					<description><![CDATA[<p>India Advises Caution as Gulf Airspace Faces Partial Closures: ഇറാനിലുള്ള ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഇതുവരെ 2,445 ഇന്ത്യക്കാരെ കരമാർഗ്ഗം സുരക്ഷിതമായി അതിർത്തി കടത്തി. ഇവരെ പിന്നീട് മറ്റു രാജ്യങ്ങൾ വഴി ഇന്ത്യയിലെത്തിച്ചു. ഇറാനിലെ വ്യോമപാത നിലവിൽ ചരക്ക് വിമാനങ്ങൾക്കും ചാർട്ടേഡ് വിമാനങ്ങൾക്കും മാത്രമായാണ് ഭാഗികമായി തുറന്നു നൽകിയിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Flight-Re-routing.jpg" class="attachment-large size-large wp-post-image" alt="Flight Re Routing" /></figure><p><strong>ന്യൂഡൽഹി:</strong> പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷസാഹചര്യങ്ങൾ (West Asian Conflict) കണക്കിലെടുത്ത് ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ പൗരന്മാർക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. ഇറാന്റെ വ്യോമപാത ഭാഗികമായി മാത്രമാണ് തുറന്നിരിക്കുന്നത്. ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർ എത്രയും വേഗം കരമാർഗ്ഗം അയൽരാജ്യങ്ങളിലേക്ക് മാറണമെന്നും മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.</p>
<h3>അതിർത്തി കടന്ന് പലായനം; 2445 ഇന്ത്യക്കാർ മടങ്ങി</h3>
<p>ഇറാനിലുള്ള ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഇതുവരെ 2,445 ഇന്ത്യക്കാരെ കരമാർഗ്ഗം സുരക്ഷിതമായി അതിർത്തി കടത്തി. ഇവരെ പിന്നീട് മറ്റു രാജ്യങ്ങൾ വഴി ഇന്ത്യയിലെത്തിച്ചു. ഇറാനിലെ വ്യോമപാത നിലവിൽ ചരക്ക് വിമാനങ്ങൾക്കും ചാർട്ടേഡ് വിമാനങ്ങൾക്കും മാത്രമായാണ് ഭാഗികമായി തുറന്നു നൽകിയിരിക്കുന്നത്.</p>
<h3>ഗൾഫ് മേഖലയിലെ വിമാന സർവീസുകൾ</h3>
<p>പശ്ചിമേഷ്യയിലെ വ്യോമഗതാഗതം പതുക്കെ സാധാരണ നിലയിലാകുന്നുണ്ടെങ്കിലും കർശനമായ സുരക്ഷാ നിയന്ത്രണങ്ങൾ തുടരുകയാണ്.</p>
<ul>
<li><strong>യു.എ.ഇ:</strong> സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഇന്ത്യയിലേക്ക് പരിമിതമായ സർവീസുകൾ തുടരുന്നു. ഞായറാഴ്ച മാത്രം യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് 110 വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.</li>
<li><strong>ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ:</strong> ഖത്തർ എയർവേയ്‌സ്, കുവൈത്ത് എയർവേയ്‌സ്, ജസീറ എയർവേയ്‌സ്, ഗൾഫ് എയർ എന്നിവ ഇന്ത്യയിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.</li>
<li><strong>സൗദി അറേബ്യ, ഒമാൻ:</strong> ഇവിടങ്ങളിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ തടസ്സമില്ലാതെ തുടരുന്നു.</li>
<li><strong>ഇസ്രായേൽ, ഇറാഖ്:</strong> ഇസ്രായേലിന്റെയും ഇറാഖിന്റെയും വ്യോമപാതകൾ തുറന്നിട്ടുണ്ട്. ഇവിടെ നിന്നുള്ള സർവീസുകൾ വഴി കണക്ഷൻ ഫ്ലൈറ്റുകൾ ഉപയോഗിച്ച് ഇന്ത്യക്കാർക്ക് നാട്ടിലെത്താം.</li>
</ul>
<h3>നാവികർക്കും പ്രവാസികൾക്കും മുൻഗണന</h3>
<p>മേഖലയിലെ കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷയ്ക്ക് സർക്കാർ ഉയർന്ന മുൻഗണനയാണ് നൽകുന്നത്. ഫെബ്രുവരി 28 മുതൽ ഇതുവരെ ഏകദേശം 12.96 ലക്ഷം യാത്രക്കാർ പശ്ചിമേഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതായി മന്ത്രാലയം അറിയിച്ചു.</p>
<p><strong>Also Read – <a href="https://www.malayalamtv9.com/world/flight-passengers-warned-of-distraction-theft-gangs-new-advisory-issued-against-onboard-robberies-2201811.html" target="_blank" rel="noopener">വിമാനയാത്രയിൽ സൂക്ഷിക്കുക: ശ്രദ്ധ തിരിച്ച് മോഷണം നടത്തുന്ന സംഘങ്ങൾ സജീവമാകുന്നു</a></strong></p>
<p>ഇന്ത്യൻ മിഷനുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനുകൾ സജ്ജമാക്കിയിട്ടുണ്ട്. പ്രാദേശിക ഗവൺമെന്റുകളുമായി ചേർന്ന് വിദേശത്തുള്ള ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കാനുള്ള നടപടികൾ തുടരുകയാണ്. യാത്രക്കാർ വിമാനസമയത്തെക്കുറിച്ച് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തണമെന്നും നിർദ്ദേശമുണ്ട്.</p>
<p>വ്യോമപാതകൾ ഭാഗികമായി അടച്ചതും സർവീസുകൾ വെട്ടിക്കുറച്ചതും കാരണം ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നിട്ടുണ്ട്. മധ്യവേനൽ അവധി കഴിഞ്ഞ് തിരിച്ചെത്തേണ്ട പ്രവാസികൾക്കും ഇത് വലിയ തിരിച്ചടിയാണ്. കോവിഡ് കാലത്തെ 'വന്ദേ ഭാരത്' മിഷന് സമാനമായ രീതിയിൽ, പ്രത്യേക വിമാനങ്ങളും കപ്പലുകളും ഉപയോഗിച്ച് പ്രവാസികളെ മാറ്റുന്നതിനുള്ള പദ്ധതികൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തയ്യാറാക്കി വരികയാണ്.</p>
<p>മേഖലയിലെ പ്രബല ശക്തികളായ ഇസ്രായേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകളാണ് വ്യോമഗതാഗതത്തെ പ്രധാനമായും ബാധിച്ചത്. ഇത് ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളുടെ സാമ്പത്തിക-സുരക്ഷാ മേഖലകളിൽ വലിയ ആശങ്കകൾ സൃഷ്ടിക്കുന്നു.</p>
]]></content:encoded>
				</item>
							<item>
					<title>Iran War: ആണവ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല; ട്രംപിന്റെ മുന്നില്‍ ഉപാധികള്‍ നിരത്തി ഇറാന്‍</title>
					<link>https://www.malayalamtv9.com/world/iran-sets-conditions-for-talks-with-us-refuses-to-step-back-from-nuclear-program-2202088.html</link>
					<pubDate>Mon, 27 Apr 2026 06:15:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/iran-sets-conditions-for-talks-with-us-refuses-to-step-back-from-nuclear-program-2202088.html</guid>
					<description><![CDATA[<p>Iran Lays Down Terms for US Negotiations Stands Firm on Nuclear Program: ആണവ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഹോര്‍മുസ് ഗതാഗതത്തിലും യാതൊരു വിട്ടുവീഴ്ചയ്ക്കും നിയന്ത്രണങ്ങള്‍ക്കും വഴങ്ങില്ല. സമാധാനപരമായ ആണവ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2025/10/Donald-Trump-3.jpg" class="attachment-large size-large wp-post-image" alt="Donald Trump" /></figure><p><strong>ടെഹ്‌റാന്‍:</strong> യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി അമേരിക്കയ്ക്ക് മുന്നില്‍ ഉപാധികള്‍ നിരത്തി ഇറാന്‍. ഒരുതരത്തിലുള്ള നയതന്ത്രങ്ങള്‍ക്കും വഴങ്ങില്ലെന്ന് അറിയിച്ച ഇറാന്‍, തങ്ങളുടെ ഉപാധികള്‍ രേഖാമൂലം അമേരിക്കയെ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ സ്തംഭിച്ചതോടെ എണ്ണവില കുതിച്ചുയരാന്‍ തുടങ്ങി.</p>
<p>ആണവ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഹോര്‍മുസ് ഗതാഗതത്തിലും യാതൊരു വിട്ടുവീഴ്ചയ്ക്കും നിയന്ത്രണങ്ങള്‍ക്കും വഴങ്ങില്ല. സമാധാനപരമായ ആണവ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം. ഹോര്‍മുസ് കടക്കുന്ന കപ്പലുകളില്‍ നിന്ന് ഇറാന്‍ പണം ഈടാക്കിയിരുന്നുവെന്നും അമേരിക്കയെ അറിയിച്ചിട്ടുണ്ട്.</p>
<h3>അരാഗ്ചി പുടിനെ കാണും</h3>
<p>സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വെച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കൂടിക്കാഴ്ച നടത്തും. ഇതിനായി അദ്ദേഹം റഷ്യയിലേക്ക് പോകുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാകിസ്ഥാന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് അരാഗ്ചി റഷ്യയിലേക്ക് തിരിച്ചത്.</p>
<p>ഇറാന്റെ യുറേനിയം ശേഖരം കൈവശം വെക്കാമെന്ന് നേരത്തെ റഷ്യ രാജ്യത്തെ അറിയിച്ചിരുന്നു. നിലവില്‍ ഇറാന്റെ ആണവ പദ്ധതികള്‍ക്ക് സഹായം നല്‍കുന്നത് റഷ്യയാണ്. അതിനാല്‍ തന്നെ സമവായത്തിന് ഇപ്പോഴും സാധ്യതയുണ്ട്. ഖത്തര്‍ പ്രധാനമന്ത്രി, ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി, ഫ്രാന്‍സ് വിദേശകാര്യ മന്ത്രി. സൗദി വിദേശകാര്യ മന്ത്രി എന്നിവരെല്ലാം അരാഗ്ചിയുമായി ഫോണില്‍ സംസാരിച്ചു.</p>
<h3>എഫ് 5 വിമാനങ്ങളും കളത്തിലേക്ക്</h3>
<p>കഴിഞ്ഞ ദിവസം അമേരിക്കയുടെ സൈനിക താവളങ്ങള്‍ക്കും മറ്റും നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു. നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ വലയൊരു സംഖ്യ തന്നെ ചെലവ് വരുമെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഏഴ് രാജ്യങ്ങളിലുള്ള യുഎസ് സൈനിക കേന്ദ്രങ്ങള്‍, ആയുധ സംഭരണശാലകള്‍, കമാന്‍ഡ് സെന്ററുകള്‍, വിമാന ഹാങ്ങറുകള്‍, സാറ്റലൈറ്റ് ആശയവിനിമയ സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം ഇതുവരെ ഇറാന്‍ ആക്രമിച്ചവയില്‍ ഉള്‍പ്പെടുന്നു.</p>
<p>കഴിഞ്ഞ ദിവസം എഫ് 5 യുദ്ധവിമാനം ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ റണ്‍വേകള്‍, റഡാര്‍ സംവിധാനങ്ങള്‍, വിമാനങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം കേടുപാടുകള്‍ സംഭവിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ സൈന്യം സ്ഥാപിച്ച ബോംബുകള്‍ നീക്കം ചെയ്യുകയാണിപ്പോള്‍ യുഎസ് നാവികസേന. കടലിനടിയിലെ സ്‌ഫോടക സ്തുക്കള്‍ നീക്കം ചെയ്യാന്‍ ഏകദേശം ആറ് മാസത്തോളമെടുക്കുമെന്ന് യുഎസ് സൈന്യം പറയുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/shooting-during-white-house-dinner-trump-and-first-lady-immediately-evacuated-2201914.html" target="_blank" rel="noopener">Donald Trump: വൈറ്റ് ഹൗസിലെ അത്താഴ വിരുന്നിനിടെ വെടിവെപ്പ്; ട്രംപിനെയും പ്രഥമ വനിതയെയും ഉടൻ മാറ്റി</a></strong></p>
<h3>ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍</h3>
<p>യുഎസും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവന്നെങ്കിലും ഇസ്രായേല്‍ ഇപ്പോഴും ആക്രമണം തുടരുകയാണ്. തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ പതിനാറോളം പേര്‍ക്ക് മരണം സംഭവിച്ചു. അതിശക്തമായ ആക്രമണമാണ് ലെബനനില്‍ ഇസ്രായേല്‍ നടത്തുന്നത്.</p>
<h3>എണ്ണവില ഉയരുന്നു</h3>
<p>യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഏഷ്യന്‍ ഓഹരികള്‍ ഉയര്‍ന്നു. നയതന്ത്ര സാധ്യതകള്‍ സ്തംഭിച്ചതോടെ എണ്ണവില വീണ്ടും ഉയരാന്‍ തുടങ്ങി. പശ്ചിമേഷ്യയില്‍ വര്‍ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ എണ്ണവില ഉയര്‍ത്തുന്നതിനിടയില്‍ നിക്ഷേപകര്‍ വിവിധ മേഖലകളില്‍ നിന്ന് നേരിടുന്ന തിരിച്ചടി വിപണിയെ സമ്മര്‍ദത്തിലാക്കുന്നു.</p>
]]></content:encoded>
				</item>
							<item>
					<title>Dubai Road Projects: ഗതാഗതക്കുരുക്കില്ലാത്ത ദുബായ്; 11 കിലോമീറ്റർ പാലങ്ങളും തുരങ്കങ്ങളും, വരാൻ പോകുന്ന മാറ്റങ്ങൾ ഇതാ</title>
					<link>https://www.malayalamtv9.com/world/dubai-rta-unveils-massive-expansion-11km-of-bridges-and-tunnels-to-end-traffic-woes-on-key-roads-2202075.html</link>
					<pubDate>Sun, 26 Apr 2026 21:39:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/dubai-rta-unveils-massive-expansion-11km-of-bridges-and-tunnels-to-end-traffic-woes-on-key-roads-2202075.html</guid>
					<description><![CDATA[<p>Dubai RTA Unveils Massive Expansion: ഉമ്മു സുഖീം, അൽ വാസൽ, അൽ സഫ സ്ട്രീറ്റുകൾ കേന്ദ്രീകരിച്ചാണ് ഈ വിപുലമായ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. 20 ലക്ഷത്തിലധികം ജനങ്ങൾ വസിക്കുന്ന ജുമൈറ, അൽ ബർഷ, അൽ ഖൂസ് മേഖലകളിലെ യാത്രാക്ലേശം ഇതോടെ പൂർണ്ണമായും അവസാനിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Dubai.jpg" class="attachment-large size-large wp-post-image" alt="Dubai" /></figure><p><strong>ദുബായ്:</strong> നഗരത്തിലെ ഏറ്റവും തിരക്കേറിയ പാതകളിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി തുടക്കം കുറിച്ചു. ദുബായ് ഭരണാധികാരികളുടെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ 11,000 മീറ്റർ (11 കിലോമീറ്റർ) നീളത്തിൽ പുതിയ പാലങ്ങളും തുരങ്കങ്ങളും നിർമ്മിക്കാനാണ് കരാറുകൾ നൽകിയിരിക്കുന്നത്.</p>
<p>ഉമ്മു സുഖീം, അൽ വാസൽ, അൽ സഫ സ്ട്രീറ്റുകൾ കേന്ദ്രീകരിച്ചാണ് ഈ വിപുലമായ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. 20 ലക്ഷത്തിലധികം ജനങ്ങൾ വസിക്കുന്ന ജുമൈറ, അൽ ബർഷ, അൽ ഖൂസ് മേഖലകളിലെ യാത്രാക്ലേശം ഇതോടെ പൂർണ്ണമായും അവസാനിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.</p>
<p><strong>Also Read – <a href="https://www.malayalamtv9.com/world/flight-passengers-warned-of-distraction-theft-gangs-new-advisory-issued-against-onboard-robberies-2201811.html" target="_blank" rel="noopener">വിമാനയാത്രയിൽ സൂക്ഷിക്കുക: ശ്രദ്ധ തിരിച്ച് മോഷണം നടത്തുന്ന സംഘങ്ങൾ സജീവമാകുന്നു</a></strong></p>
<h3>ഉമ്മു സുഖീം സ്ട്രീറ്റ്</h3>
<p>ജുമൈറ സ്ട്രീറ്റ് മുതൽ അൽ ഖൈൽ റോഡ് വരെയുള്ള ഈ പാതയിൽ 6 പ്രധാന കവലകൾ നവീകരിക്കും. 4,100 മീറ്റർ നീളത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുക. നിലവിൽ ഈ ദൂരം പിന്നിടാൻ എടുക്കുന്ന 20 മിനിറ്റ് വെറും 6 മിനിറ്റായി കുറയും. മണിക്കൂറിൽ രണ്ട് ദിശകളിലുമായി 16,000 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ശേഷിയുണ്ടാകും.</p>
<h3>അൽ വാസൽ റോഡ്</h3>
<p>ഉമ്മു സുഖീം സ്ട്രീറ്റ് മുതൽ സെക്കൻഡ് ഡിസംബർ സ്ട്രീറ്റ് വരെയുള്ള 15 കിലോമീറ്റർ ഭാഗമാണ് നവീകരിക്കുന്നത്. റോഡ് രണ്ട് വരിയിൽ നിന്ന് മൂന്ന് വരിയായി വികസിപ്പിക്കും. 3.85 കിലോമീറ്റർ നീളത്തിൽ അഞ്ച് പുതിയ തുരങ്കങ്ങൾ നിർമ്മിക്കും. യാത്രാസമയത്തിൽ 50% കുറവുണ്ടാകുകയും വാഹനശേഷി മണിക്കൂറിൽ 12,000 ആയി ഉയരുകയും ചെയ്യും.</p>
<h3>അൽ സഫ സ്ട്രീറ്റ്</h3>
<p>ഷെയ്ഖ് സായിദ് റോഡ് മുതൽ അൽ വാസൽ റോഡ് വരെയുള്ള ഭാഗത്തെ നവീകരണത്തിലൂടെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാം. രണ്ട് പാലങ്ങളും രണ്ട് തുരങ്കങ്ങളുമാണ് ഈ ഭാഗത്ത് ഒരുങ്ങുന്നത്. 12 മിനിറ്റിൽ നിന്ന് വെറും 3 മിനിറ്റായി യാത്രാസമയം കുറയും. ശേഷി ഇരട്ടിയായി (12,000 വാഹനങ്ങൾ/മണിക്കൂർ) വർദ്ധിക്കും.</p>
<h3>ജുമൈറ സ്ട്രീറ്റ്</h3>
<p>ജുമൈറ സ്ട്രീറ്റിലെ 7 പ്രധാന കവലകളിലും ഗതാഗത പ്രവാഹം സുഗമമാക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾ നടക്കും. തിരക്കേറിയ ഈ വിനോദസഞ്ചാര മേഖലയിൽ സുഗമമായ യാത്ര ഉറപ്പാക്കാൻ അത്യാധുനിക ട്രാഫിക് സിഗ്നൽ സംവിധാനങ്ങളും ഒരുക്കും.</p>
<p>റോഡ് വികസനം മാത്രമല്ല, നഗരസൗന്ദര്യം വർദ്ധിപ്പിക്കാനും കാൽനടയാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്താനും പദ്ധതിയിൽ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. സുരക്ഷിതമായ സൈക്ലിംഗ് ട്രാക്കുകൾ, വിശാലമായ നടപ്പാതകൾ. വിശ്രമത്തിനായുള്ള അർബൻ പ്ലാസകൾ, പൂന്തോട്ടങ്ങൾ എന്നിവയും ഇതിന്റെ ഭാഗമായി നിർമ്മിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ ദുബായിയുടെ റോഡ് ശൃംഖല ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാകുമെന്നും, ഇത് ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ എമിറേറ്റിന്റെ സ്ഥാനം കൂടുതൽ ശക്തമാക്കുമെന്നും ആർടിഎ വ്യക്തമാക്കി.</p>
]]></content:encoded>
				</item>
							<item>
					<title>Gulf Travel: പ്രവാസികൾക്ക് ആശ്വാസം: ഗൾഫ് വ്യോമപാതകൾ തുറക്കുന്നു; യാത്രക്കാർ ശ്രദ്ധിക്കേണ്ട പുതിയ മാറ്റങ്ങളും എയർലൈൻ അപ്‌ഡേറ്റുകളും</title>
					<link>https://www.malayalamtv9.com/world/gulf-travel-update-airspace-restrictions-eased-latest-flight-schedules-and-guidelines-for-passengers-2201975.html</link>
					<pubDate>Sun, 26 Apr 2026 14:33:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/gulf-travel-update-airspace-restrictions-eased-latest-flight-schedules-and-guidelines-for-passengers-2201975.html</guid>
					<description><![CDATA[<p>Gulf Travel Update, Airspace Restrictions Eased: ബ്രിട്ടീഷ് എയർവേയ്‌സ്, ലുഫ്താൻസ, കെഎൽഎം തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര കമ്പനികൾ ഇപ്പോഴും ജാഗ്രതയിലാണ്. ബ്രിട്ടീഷ് എയർവേയ്‌സിന്റെ റിയാദിലേക്കുള്ള വിമാനങ്ങൾ മെയ് പകുതിയോടെയും ദുബായ്, ദോഹ സർവീസുകൾ ജൂലൈ മുതലും പുനരാരംഭിക്കും. എന്നാൽ ജെദ്ദയിലേക്കുള്ള സർവീസുകൾ സ്ഥിരമായി നിർത്തലാക്കി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Gulf-Travel-Update.jpg" class="attachment-large size-large wp-post-image" alt="Gulf Travel Update" /></figure><p><strong>ദുബായ്:</strong> യുഎസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ, മാസങ്ങളായി നിലനിന്നിരുന്ന ആശങ്കകൾക്ക് വിരാമമിട്ട് ഗൾഫ് മേഖലയിലെ വ്യോമയാന മേഖല സാധാരണ നിലയിലേക്ക് മടങ്ങുന്നു. ഫെബ്രുവരി 28 -ന് ഇറാൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് അടച്ചിട്ടിരുന്ന വ്യോമപാതകൾ ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങൾ ഭാഗികമായി തുറന്നുകൊടുത്തു എന്നാണ് റിപ്പോർട്ട്.</p>
<h3>പ്രധാന വിമാനക്കമ്പനികളുടെ നീക്കങ്ങൾ ഇങ്ങനെ</h3>
<p>ഗൾഫ് മേഖലയിലെ പ്രമുഖ വിമാനക്കമ്പനികൾ സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവിട്ടു.</p>
<p><strong>Also Read - <a href="https://www.malayalamtv9.com/world/flight-passengers-warned-of-distraction-theft-gangs-new-advisory-issued-against-onboard-robberies-2201811.html" target="_blank" rel="noopener">വിമാനയാത്രയിൽ സൂക്ഷിക്കുക: ശ്രദ്ധ തിരിച്ച് മോഷണം നടത്തുന്ന സംഘങ്ങൾ സജീവമാകുന്നു</a></strong></p>
<ol>
<li><strong>എമിറേറ്റ്‌സ്:</strong> നിലവിൽ 100-ലധികം ലക്ഷ്യ സ്ഥാനങ്ങളിലേക്ക് പരിമിതമായ സർവീസുകൾ നടത്തുന്നുണ്ട് ഇവർ. മെയ് 31 വരെ ബുക്ക് ചെയ്ത യാത്രക്കാർക്ക് ജൂൺ 15 വരെയുള്ള യാത്രകൾക്ക് സൗജന്യമായി തീയതി മാറ്റാൻ സാധിക്കും എന്നാണ് വിവരം.</li>
<li><strong>ഇത്തിഹാദ് :</strong> ഒക്ടോബർ മുതൽ ചൈനയിലെ അഞ്ച് പ്രധാന നഗരങ്ങളിലേക്കും ആഫ്രിക്കയിലെ ആറ് നഗരങ്ങളിലേക്കും പുതിയ സർവീസുകൾ ആരംഭിക്കുമെന്ന് ഇത്തിഹാദ് അധികൃതർ അറിയിച്ചു.</li>
<li><strong>ഖത്തർ എയർവേയ്‌സ് :</strong> ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്ക് പ്രതിദിന സർവീസുകൾ പുനരാരംഭിച്ചു. മെയ് 1 മുതൽ ദമാസ്കസിലേക്കും സർവീസുകൾ തുടങ്ങും. ജൂൺ പകുതിയോടെ ലക്ഷ്യ സ്ഥാനങ്ങൾ 150 ആയി ഉയർത്താനാണ് കമ്പനിയുടെ തീരുമാനം.</li>
<li><strong>എയർ ഇന്ത്യ &amp; എയർ ഇന്ത്യ എക്സ്പ്രസ് :</strong> യുഎഇയിൽ നിന്നുള്ള ഷെഡ്യൂൾഡ് സർവീസുകൾ ഇപ്പോഴും നിർത്തിവച്ചിരിക്കുകയാണ്. എങ്കിലും യാത്രക്കാരെ സഹായിക്കുന്നതിനായി ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക സർവീസുകൾ (Ad hoc flights) നടത്തുന്നുണ്ട്.</li>
<li><strong>കുവൈറ്റ് എയർവേയ്‌സ്:</strong> ഏപ്രിൽ 26 മുതൽ കുവൈറ്റ് വിമാനത്താവളം വഴി സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു.</li>
</ol>
<h3>അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ നിലപാട്</h3>
<p>ബ്രിട്ടീഷ് എയർവേയ്‌സ്, ലുഫ്താൻസ, കെഎൽഎം തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര കമ്പനികൾ ഇപ്പോഴും ജാഗ്രതയിലാണ്. ബ്രിട്ടീഷ് എയർവേയ്‌സിന്റെ റിയാദിലേക്കുള്ള വിമാനങ്ങൾ മെയ് പകുതിയോടെയും ദുബായ്, ദോഹ സർവീസുകൾ ജൂലൈ മുതലും പുനരാരംഭിക്കും. എന്നാൽ ജെദ്ദയിലേക്കുള്ള സർവീസുകൾ സ്ഥിരമായി നിർത്തലാക്കി.</p>
<p>ലുഫ്താൻസയുടെ ദുബായ്, ടെൽ അവീവ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ മെയ് 31 വരെ നിർത്തിവച്ചു. അബുദാബി, മസ്‌കറ്റ് ഉൾപ്പെടെയുള്ള മറ്റ് നഗരങ്ങളിലേക്കുള്ള സർവീസുകൾ ഒക്ടോബർ 24 വരെ ഉണ്ടാകില്ല എന്നും അറിയിപ്പുണ്ട്.</p>
<h3>യാത്രക്കാർ ശ്രദ്ധിക്കാൻ</h3>
<p>പല വിമാനക്കമ്പനികളും യാത്രക്കാർക്ക് സൗജന്യമായി ടിക്കറ്റ് റദ്ദാക്കാനോ തീയതി മാറ്റാനോ ഉള്ള സൗകര്യം നൽകുന്നുണ്ട്. വ്യോമപാതകളിലെ നിയന്ത്രണം കാരണം ചില റൂട്ടുകളിൽ യാത്രാ സമയം കൂട്ടിയേക്കാം എന്നാണ് കരുതുന്നത്. നിലവിലെ സാഹചര്യത്തിൽ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് അതത് എയർലൈനുകളുടെ വെബ്‌സൈറ്റോ ആപ്പോ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കേണ്ടതാണ്. മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.</p>
]]></content:encoded>
				</item>
							<item>
					<title>Donald Trump: വൈറ്റ് ഹൗസിലെ അത്താഴ വിരുന്നിനിടെ വെടിവെപ്പ്; ട്രംപിനെയും പ്രഥമ വനിതയെയും ഉടൻ മാറ്റി</title>
					<link>https://www.malayalamtv9.com/world/shooting-during-white-house-dinner-trump-and-first-lady-immediately-evacuated-2201914.html</link>
					<pubDate>Sun, 26 Apr 2026 09:54:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/shooting-during-white-house-dinner-trump-and-first-lady-immediately-evacuated-2201914.html</guid>
					<description><![CDATA[<p>Donald Trump: വാഷിംഗ്ടണിലെ ഹിൽട്ടൻ ഹാളിൽ അമേരിക്കൻ സമയം ശനിയാഴ്ച രാത്രിയാണ് മാധ്യമ പ്രവർത്തകർക്ക് വേണ്ടി അത്താഴ വിരുന്നു ഒരുക്കിയത്. ആക്രമണം ഉണ്ടായതിനു തൊട്ടുപിന്നാലെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രസിഡണ്ട് ട്രംപിനെയും പ്രഥമ വനിതയായ മെലാനിയെയും ചടങ്ങിൽ നിന്നും മാറ്റി.വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും മറ്റു കാബിനറ്റ് അംഗങ്ങളും സുരക്ഷിതരാണെന്ന്&#8230;&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/shooting-suspect-Cole-Tomas-Allen-during-the-White-House-Correspondents-Dinner-Trump.jpg" class="attachment-large size-large wp-post-image" alt="Shooting Suspect Cole Tomas Allen During The White House Correspondents Dinner, Trump" /></figure><p>വാഷിംഗ്ടൺ : വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അസോസിയേഷന്റെ അത്താഴ വിരുന്നിനിടയിൽ വെടിവെപ്പ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൂടി പങ്കെടുത്ത ചടങ്ങിലാണ് ആക്രമി വെടിയുതിർത്തത്. വാഷിംഗ്ടണിലെ ഹിൽട്ടൻ ഹാളിൽ അമേരിക്കൻ സമയം ശനിയാഴ്ച രാത്രിയാണ് മാധ്യമ പ്രവർത്തകർക്ക് വേണ്ടി അത്താഴ വിരുന്നു ഒരുക്കിയത്. ആക്രമണം ഉണ്ടായതിനു തൊട്ടുപിന്നാലെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രസിഡണ്ട് ട്രംപിനെയും പ്രഥമ വനിതയായ മെലാനിയെയും ചടങ്ങിൽ നിന്നും മാറ്റി.വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും മറ്റു കാബിനറ്റ് അംഗങ്ങളും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.</p>
<p>വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകർ ആയിരുന്നു അത്താഴ വിരുന്ന് സംഘടിപ്പിച്ചത്. അമേരിക്കയുടെ ഉന്നത നേതാക്കളും ഉദ്യോഗസ്ഥരും അടങ്ങിയ ചടങ്ങിൽ ഇത്തരത്തിൽ വെടിവെപ്പ് ഉണ്ടായത് വലിയ ആശങ്കയും ഭീതിയും ആണ് ഉണ്ടാക്കിയത്. അക്രമി എട്ടു തവണയാണ് വെടിയുതിർത്തത്. അതേസമയം ആക്രമി യുഎസ് പോലീസിന്റെ കസ്റ്റഡിയിൽ ഉണ്ട് എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്. എന്നാൽ ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല. ‍‍</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/world/iran-slams-donald-trumps-hellhole-remark-on-india-calls-for-cultural-detox-2201650.html">ഒന്ന് ഇന്ത്യയില്‍ വന്നു നോക്കൂ; ‘നരകക്കുഴി’ പരാമര്‍ശത്തില്‍ ട്രംപിന് ഇറാന്റെ മറുപടി</a></strong></p>
<p>വെടിയൊച്ചയ്ക്ക് പിന്നാലെ ട്രംപിനെ സുരക്ഷ ഉദ്യോഗസ്ഥർ വളയുകയും ഉടനെ തന്നെ സുരക്ഷിതനായി വേദിയിൽ നിന്ന് മാറ്റുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഡിന്നർ പരിപാടി പിന്നീട് പുനരാരംഭിച്ചു. പരിപാടി പുനരാരംഭിക്കാൻ നിർദ്ദേശം നൽകിയത് ട്രംപ് തന്നെയാണെന്നും റിപ്പോർട്ട്. കൂടാതെ അദ്ദേഹവും പരിപാടിയിലേക്ക് മടങ്ങിയെത്തുവാൻ ശ്രമിച്ചില്ലെങ്കിലും യുഎസ് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് അതിനനുവദിച്ചില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം സംഭവത്തിൽ ആർക്കും പരിക്കു പറ്റിയിട്ടില്ലെന്നാണ് റിപ്പോർട്ട്. വെടിയൊച്ച കേട്ടതോടെ ചടങ്ങിൽ ഉള്ളവർ മേശകൾക്ക് താഴെ അഭയം പ്രാപിക്കുകയായിരുന്നു.</p>
<h3>ട്രംപിന്റെ നരകക്കുഴി പരാമർശത്തിനെതിരെ ഇറാൻ</h3>
<p>ഇന്ത്യയെയും ചൈനയെയും നരകക്കുഴികൾ എന്ന് വിശേഷിപ്പിച്ച മൈക്കൽ സാവേജിന്റെ പരാമർശത്തിന് പിന്തുണ നൽകിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാൻ. ഇന്ത്യയെ ട്രംപ് ഒന്ന് പോയി കാണണം എന്നാണ് ഇറാൻ മറുപടി നൽകിയത്. ട്രംപിന് സാംസ്കാരിക ശുദ്ധീകരണം ആവശ്യമാണെന്നും ഇറാൻ കോൺസുലേറ്റ് പരിഹസിച്ചു. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ ആയിരുന്നു ട്രംപിന് ഇറാൻ മറുപടി നൽകിയത്. ഇതിന് പുറമേ അമേരിക്കയിലെ നിയമവൃത്തങ്ങളും അമേരിക്കൻ പ്രസി‍ന്റിന്റെ ഈ പ്രവർത്തിക്കെതിരെ തിരിഞ്ഞിട്ടുണ്ട്.</p>
]]></content:encoded>
				</item>
							<item>
					<title>Flight theft: വിമാനയാത്രയിൽ സൂക്ഷിക്കുക: ശ്രദ്ധ തിരിച്ച് മോഷണം നടത്തുന്ന സംഘങ്ങൾ സജീവമാകുന്നു</title>
					<link>https://www.malayalamtv9.com/world/flight-passengers-warned-of-distraction-theft-gangs-new-advisory-issued-against-onboard-robberies-2201811.html</link>
					<pubDate>Sat, 25 Apr 2026 19:03:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/flight-passengers-warned-of-distraction-theft-gangs-new-advisory-issued-against-onboard-robberies-2201811.html</guid>
					<description><![CDATA[<p>Flight Passengers Warned of Distraction Theft Gangs: ബാഗുകൾ ലോക്ക് ചെയ്യുക എന്നതാണ് അടുത്ത പ്രധാന കാര്യം. സുരക്ഷിതമായ ലോക്കുകളുള്ള ബാഗുകൾ ഉപയോഗിക്കുക. സാധിക്കുമെങ്കിൽ ബാഗുകൾ മുന്നിൽ തന്നെ വെക്കാൻ ശ്രദ്ധിക്കുക. യാത്രയ്ക്കിടയിൽ ആരുടെയെങ്കിലും പെരുമാറ്റത്തിൽ സംശയം തോന്നിയാൽ ഉടൻ തന്നെ ക്യാബിൻ ക്രൂവിനെ വിവരമറിയിക്കുക. ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ അവർക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. ഓരോ പ്രവാസിയുടെയും അധ്വാനം വിലപ്പെട്ടതാണ്. നിങ്ങളുടെ സുരക്ഷയും സമ്പാദ്യവും സംരക്ഷിക്കാൻ നിങ്ങൾ തന്നെ മുൻകൈ എടുക്കണം, എന്ന് ഡി.എം.ഡബ്ല്യു പ്രസ്താവനയിൽ അറിയിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Flight-theft.jpg" class="attachment-large size-large wp-post-image" alt="Flight Theft" /></figure><p><strong>ദുബായ്:</strong> സുരക്ഷിതമെന്ന് നാം കരുതുന്ന വിമാനത്തിനുള്ളിലും മോഷണങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. യാത്രക്കാരുടെ അശ്രദ്ധ മുതലെടുത്തും അവരുടെ ശ്രദ്ധ തിരിച്ചുമാണ് മോഷ്ടാക്കൾ വിലപിടിപ്പുള്ള വസ്തുക്കൾ കവരുന്നത്. വിമാനത്തിന്റെ കാബിൻ ഒരു അടഞ്ഞ ഇടമാണെങ്കിലും അവിടെയും കുറ്റകൃത്യങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു. യാത്രക്കാരുടെ ശ്രദ്ധ മാറ്റാൻ മോഷ്ടാക്കൾ പല വഴികളും സ്വീകരിക്കാറുണ്ട്. യാത്രക്കാരുടെ വസ്ത്രത്തിലോ അരികിലോ മനഃപൂർവ്വം പാനീയങ്ങളോ ഭക്ഷണമോ വീഴ്ത്തി പരിഭ്രാന്തിയുണ്ടാക്കുന്നു. ഈ ബഹളത്തിനിടയിൽ യാത്രക്കാരുടെ ബാഗുകളിൽ നിന്നും പഴ്സുകളിൽ നിന്നും പണമോ സ്വർണ്ണമോ മോഷ്ടിക്കും. വഴി ചോദിക്കാനോ മറ്റോ എന്ന വ്യാജേന യാത്രക്കാരോട് സംസാരിച്ച് അവരെ കാര്യങ്ങളിൽ വ്യാപൃതരാക്കുന്നു. ഈ സമയത്ത് മറ്റൊരു സംഘാംഗം ഇവരുടെ ബാഗുകൾ പരിശോധിക്കും.</p>
<p><strong>Also Read - <a href="https://www.malayalamtv9.com/world/agentic-ai-is-coming-to-uae-government-services-what-will-change-for-residents-main-changes-and-challenges-2201723.html" target="_blank" rel="noopener">യുഎഇ സർക്കാർ സേവനങ്ങൾ ഏജന്റിക് ഐഐയിലേക്ക്… ​താമസക്കാർക്ക് ​ഗുണങ്ങളേറെ, വെല്ലുവിളികളും</a></strong></p>
<p>ഓവർഹെഡ് ബിന്നുകളിൽ (സീറ്റിന് മുകളിലെ ബോക്സ്) ബാഗുകൾ വെക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് വരുന്നവർ ആ സമയം ഉപയോഗിച്ച് ബാഗിനുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കുന്നു. വിമാനം ലാൻഡ് ചെയ്ത ശേഷം പുറത്തേക്ക് ഇറങ്ങാനുള്ള തിരക്കിനിടയിൽ യാത്രക്കാരെ തള്ളുകയോ മുട്ടുകയോ ചെയ്ത് ശ്രദ്ധ മാറ്റി പോക്കറ്റടിക്കുന്ന രീതിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.</p>
<h3>സ്വയം എങ്ങനെ സംരക്ഷിക്കാം?</h3>
<p>യാത്രക്കാർ പാലിക്കേണ്ട പ്രധാന സുരക്ഷാ മുൻകരുതലുകളെപ്പറ്റി അധികൃതർ മുന്നറിയിപ്പു നൽകുന്നു. പാസ്‌പോർട്ട്, പണം, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ ഓവർഹെഡ് ബിന്നിൽ വെക്കാതെ മുന്നിലെ സീറ്റിനടിയിൽ കൈയെത്തും ദൂരത്ത് സൂക്ഷിക്കുക. സീറ്റ് പോക്കറ്റുകൾ ഒഴിവാക്കുക എന്നതാണ് മറ്റൊരു കാര്യം. മൊബൈൽ ഫോണോ പഴ്സോ സീറ്റ് പോക്കറ്റുകളിൽ വെച്ച് ഉറങ്ങരുത്.</p>
<p>ബാഗുകൾ ലോക്ക് ചെയ്യുക എന്നതാണ് അടുത്ത പ്രധാന കാര്യം. സുരക്ഷിതമായ ലോക്കുകളുള്ള ബാഗുകൾ ഉപയോഗിക്കുക. സാധിക്കുമെങ്കിൽ ബാഗുകൾ മുന്നിൽ തന്നെ വെക്കാൻ ശ്രദ്ധിക്കുക. യാത്രയ്ക്കിടയിൽ ആരുടെയെങ്കിലും പെരുമാറ്റത്തിൽ സംശയം തോന്നിയാൽ ഉടൻ തന്നെ ക്യാബിൻ ക്രൂവിനെ വിവരമറിയിക്കുക. ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ അവർക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. ഓരോ പ്രവാസിയുടെയും അധ്വാനം വിലപ്പെട്ടതാണ്. നിങ്ങളുടെ സുരക്ഷയും സമ്പാദ്യവും സംരക്ഷിക്കാൻ നിങ്ങൾ തന്നെ മുൻകൈ എടുക്കണം, എന്ന് ഡി.എം.ഡബ്ല്യു പ്രസ്താവനയിൽ അറിയിച്ചു.</p>
<h3>മോഷ്ടാക്കളുടെ പ്രവർത്തനരീതി</h3>
<p>ഇത്തരം മോഷണങ്ങൾ നടത്തുന്നവർ സാധാരണയായി ഒറ്റയ്ക്കല്ല, മറിച്ച് രണ്ടോ മൂന്നോ പേരുടെ സംഘങ്ങളായാണ് വരുന്നത്. വിമാനത്താവളത്തിലെ ചെക്ക്-ഇൻ കൗണ്ടറിലോ ലോഞ്ചിലോ വെച്ച് തന്നെ വിലപിടിപ്പുള്ള വസ്തുക്കളും പണവും കൈവശമുള്ള യാത്രക്കാരെ ഇവർ ലക്ഷ്യമിടും. ലക്ഷ്യമിട്ട യാത്രക്കാരന്റെ അരികിലോ തൊട്ടുപിന്നിലോ സീറ്റ് ലഭിക്കാൻ ഇവർ ശ്രദ്ധിക്കും. ചിലപ്പോൾ സഹയാത്രികരോട് സീറ്റ് മാറിത്തരാൻ അഭ്യർത്ഥിച്ചും ഇവർ ലക്ഷ്യത്തിനടുത്ത് എത്താറുണ്ട്.</p>
<p>ദീർഘദൂര വിമാനങ്ങളിൽ ഉറക്കത്തിനായി ക്യാബിൻ ലൈറ്റുകൾ അണയ്ക്കുന്ന സമയമാണ് ഇവർ പ്രധാനമായും മോഷണത്തിനായി തിരഞ്ഞെടുക്കുന്നത്. വിമാനത്തിൽ യാത്രക്കാർ കയറുന്ന തിരക്കിനിടയിൽ ഓവർഹെഡ് ബിന്നിൽ വെച്ചിരിക്കുന്ന ബാഗുകളിൽ നിന്ന് സാധനങ്ങൾ മാറ്റാൻ എളുപ്പമാണ്. കണ്ണുകൾക്ക് മാസ്ക് ധരിച്ചും ഹെഡ്ഫോൺ വെച്ചും യാത്രക്കാർ ഉറങ്ങുമ്പോൾ അവരുടെ ബാഗ് തുറന്നാൽ പോലും തിരിച്ചറിയില്ല. ക്യാബിൻ ക്രൂ ഭക്ഷണവുമായി എത്തുമ്പോൾ യാത്രക്കാരുടെ ശ്രദ്ധ ട്രേയിലായിരിക്കും. ഈ സമയം പുറകിലെ സീറ്റിലിരിക്കുന്ന മോഷ്ടാവിന് മുന്നിലെ സീറ്റിനടിയിലുള്ള ബാഗിൽ കൈയിടാൻ സാധിക്കും. ഇത്തരം സാഹചര്യങ്ങളിലെല്ലാം സൂക്ഷിക്കണം.</p>
]]></content:encoded>
				</item>
							<item>
					<title>UAE AI Revolution: യുഎഇ സർക്കാർ സേവനങ്ങൾ ഏജന്റിക് ഐഐയിലേക്ക്&#8230; ​താമസക്കാർക്ക് ​ഗുണങ്ങളേറെ, വെല്ലുവിളികളും</title>
					<link>https://www.malayalamtv9.com/world/agentic-ai-is-coming-to-uae-government-services-what-will-change-for-residents-main-changes-and-challenges-2201723.html</link>
					<pubDate>Sat, 25 Apr 2026 15:05:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/agentic-ai-is-coming-to-uae-government-services-what-will-change-for-residents-main-changes-and-challenges-2201723.html</guid>
					<description><![CDATA[<p>Agentic AI is coming to UAE government services: നിലവിൽ നമ്മൾ ലോഗിൻ ചെയ്ത്, ഫോമുകൾ പൂരിപ്പിച്ച്, രേഖകൾ അപ്‌ലോഡ് ചെയ്ത് ഓരോ ഘട്ടവും ട്രാക്ക് ചെയ്യണം. എന്നാൽ പുതിയ രീതിയിൽ എന്റെ വിസ പുതുക്കണം എന്ന് ഐഐയോട് പറഞ്ഞാൽ മതിയാകും. ദിവസങ്ങൾ എടുക്കുന്ന വിസ നടപടികളോ ബിസിനസ് രജിസ്ട്രേഷനോ മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാകും. ഏത് വകുപ്പാണ് ഏത് സേവനം നൽകുന്നത് എന്ന് ഉപയോക്താവ് അറിയേണ്ടതില്ല.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/AI-2.webp" class="attachment-large size-large wp-post-image" alt="AI" /></figure><p><strong>ദുബായ്:</strong> താമസ വിസകൾ, ലൈസൻസുകൾ, രേഖകൾ പുതുക്കൽ തുടങ്ങി സാധാരണക്കാർ നിത്യേന ആശ്രയിക്കുന്ന സർക്കാർ സേവനങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി യുഎഇ. നിലവിൽ നമ്മൾ വെബ്സൈറ്റുകളിലോ ആപ്പുകളിലോ കയറി അപേക്ഷ നൽകുന്ന രീതിക്ക് പകരം, ഐഐ തന്നെ കാര്യങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്ന രീതിയിലേക്ക് ഭരണം മാറും. നിലവിലുള്ള ഐഐ സംവിധാനങ്ങൾ നമ്മൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുകയോ അല്ലെങ്കിൽ ചില നിർദ്ദേശങ്ങൾ പാലിച്ച് ഡാറ്റ നൽകുകയോ മാത്രമാണ് ചെയ്യുന്നത്. എന്നാൽ ഏജന്റിക് ഐഐ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.</p>
<p><strong>Also Read – <a href="https://www.malayalamtv9.com/world/uae-sets-global-benchmark-50-per-cent-of-government-services-to-be-managed-by-autonomous-agentic-ai-2201459.html" target="_blank" rel="noopener">ലോകത്തിന് മാതൃകയായി യുഎഇ, പകുതി സർക്കാർ സേവനങ്ങളും ഇനി ഏജന്റിക് എഐ നിയന്ത്രിക്കും</a></strong></p>
<p>ഇതിന് ഒരു ലക്ഷ്യം നൽകിയാൽ അത് പൂർത്തിയാക്കാൻ ആവശ്യമായ ഘട്ടങ്ങൾ ഐഐ തന്നെ ആസൂത്രണം ചെയ്യും. വിവിധ സർക്കാർ പോർട്ടലുകളിലൂടെ സ്വയം സഞ്ചരിച്ച് രേഖകൾ പരിശോധിക്കാനും അപേക്ഷകൾ സമർപ്പിക്കാനും ഇതിന് സാധിക്കും. ഉപയോക്താവ് ഓരോ ഘട്ടത്തിലും വിവരങ്ങൾ നൽകേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത.</p>
<h3>താമസക്കാർക്ക് ലഭിക്കുന്ന ഗുണങ്ങൾ</h3>
<p>എമിറേറ്റ്‌സ് ഐഡി പുതുക്കൽ അല്ലെങ്കിൽ വിസ നീട്ടൽ തുടങ്ങിയ പ്രക്രിയകൾ ഉദാഹരണമായി എടുത്താൽ മാറ്റം വ്യക്തമാകും. നിലവിൽ നമ്മൾ ലോഗിൻ ചെയ്ത്, ഫോമുകൾ പൂരിപ്പിച്ച്, രേഖകൾ അപ്‌ലോഡ് ചെയ്ത് ഓരോ ഘട്ടവും ട്രാക്ക് ചെയ്യണം. എന്നാൽ പുതിയ രീതിയിൽ എന്റെ വിസ പുതുക്കണം എന്ന് ഐഐയോട് പറഞ്ഞാൽ മതിയാകും. ദിവസങ്ങൾ എടുക്കുന്ന വിസ നടപടികളോ ബിസിനസ് രജിസ്ട്രേഷനോ മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാകും. ഏത് വകുപ്പാണ് ഏത് സേവനം നൽകുന്നത് എന്ന് ഉപയോക്താവ് അറിയേണ്ടതില്ല. സിസ്റ്റം തന്നെ ബന്ധപ്പെട്ട വകുപ്പുകളുമായി ആശയവിനിമയം നടത്തി കാര്യങ്ങൾ പൂർത്തിയാക്കും.</p>
<h3>മാറ്റത്തിന്റെ മൂന്ന് ഘട്ടങ്ങൾ</h3>
<p>യുഎഇയുടെ ഡിജിറ്റൽ വിപ്ലവം മൂന്ന് പ്രധാന ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്:</p>
<ul>
<li>ഘട്ടം 1: പേപ്പർ രഹിത സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കി.</li>
<li>ഘട്ടം 2: മൊബൈൽ ആപ്പുകളും ഓട്ടോമേഷനും വഴി സേവനങ്ങൾ വേഗത്തിലാക്കി.</li>
<li>ഘട്ടം 3 (ഏജന്റിക് ഗവൺമെന്റ്): സിസ്റ്റങ്ങൾ സ്വതന്ത്രമായി കാര്യങ്ങൾ ചെയ്യുന്ന രീതി. ഇവിടെ ലക്ഷ്യം മാത്രം നിശ്ചയിച്ചാൽ മതി, നടപ്പിലാക്കുന്നത് ഐഐ ആയിരിക്കും.</li>
</ul>
<p>കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി യുഎഇ നിർമ്മിച്ചെടുത്ത ശക്തമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറാണ് ഇതിന് അടിത്തറയാകുന്നത്. ഡിജിറ്റൽ ദുബായ് പോലുള്ള സ്ഥാപനങ്ങൾ ഇതിനകം തന്നെ എല്ലാ സർക്കാർ വകുപ്പുകളെയും ഒരു ശൃംഖലയിൽ ബന്ധിപ്പിച്ചിട്ടുണ്ട്. ഡാറ്റ കൈമാറ്റം വേഗത്തിലായതിനാൽ ഐഐക്ക് കാര്യങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും.</p>
<h3>ഭാവിയിലെ വെല്ലുവിളികൾ</h3>
<p>ഐഐക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകുമ്പോൾ, ഇതിന്റെ മേൽനോട്ടം എങ്ങനെ വേണം എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്തെങ്കിലും പിഴവുകൾ സംഭവിച്ചാൽ ആരായിരിക്കും ഉത്തരവാദി എന്നതും, മനുഷ്യന്റെ ഇടപെടൽ എവിടെയെല്ലാം നിലനിർത്തണം എന്നതും വരും കാലങ്ങളിൽ ചർച്ചയാകും. ചുരുക്കത്തിൽ വരും വർഷങ്ങളിൽ യുഎഇയിലെ താമസക്കാർക്ക് സർക്കാർ സേവനങ്ങൾക്കായി വിവിധ പോർട്ടലുകളിൽ കയറി സമയം കളയേണ്ടി വരില്ല. പിന്നണിയിൽ ഐഐ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തുതീർക്കുന്ന ഒരു അദൃശ്യ ഭരണകൂടമായി യുഎഇ മാറും.</p>
]]></content:encoded>
				</item>
							<item>
					<title>Trump: ഒന്ന് ഇന്ത്യയില്‍ വന്നു നോക്കൂ; &#8216;നരകക്കുഴി&#8217; പരാമര്‍ശത്തില്‍ ട്രംപിന് ഇറാന്റെ മറുപടി</title>
					<link>https://www.malayalamtv9.com/world/iran-slams-donald-trumps-hellhole-remark-on-india-calls-for-cultural-detox-2201650.html</link>
					<pubDate>Sat, 25 Apr 2026 10:26:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/iran-slams-donald-trumps-hellhole-remark-on-india-calls-for-cultural-detox-2201650.html</guid>
					<description><![CDATA[<p>Iran Mocks Trump’s Hellhole Remark: യുഎസ് പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപിന് കലക്കന്‍ മറുപടിയുമായി ഇറാന്‍. ട്രംപിന് സാംസ്കാരിക ശുദ്ധീകരണം ആവശ്യമാണെന്ന് മുംബൈയിലെ ഇറാൻ കോൺസുലേറ്റ്. മൈക്കൽ സാവേജ് പങ്കുവെച്ച വീഡിയോ ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചതാണ് വിവാദങ്ങള്‍ക്ക് കാരണം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Donald-Trump-6.jpg" class="attachment-large size-large wp-post-image" alt="Donald Trump" /></figure><p><strong>ന്യൂഡല്‍ഹി:</strong> ഇന്ത്യയെയും, ചൈനയെയും നരകക്കുഴികള്‍ എന്ന് വിശേഷിപ്പിച്ച മൈക്കല്‍ സാവേജിന്റെ പരാമര്‍ശത്തെ പിന്തുണച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കലക്കന്‍ മറുപടിയുമായി ഇറാന്‍. ട്രംപിന് സാംസ്കാരിക ശുദ്ധീകരണം ആവശ്യമാണെന്ന് മുംബൈയിലെ ഇറാൻ കോൺസുലേറ്റ് പരിഹസിച്ചു. ട്രംപ് ഒരിക്കല്‍ ഇന്ത്യയില്‍ വന്നു നോക്കണമെന്നും ഇറാന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ട്രംപിന് ഇറാന്‍ കോണ്‍സുലേറ്റ് മറുപടി നല്‍കിയത്. റേഡിയോ അവതാരകനായ മൈക്കൽ സാവേജ് പങ്കുവെച്ച വീഡിയോ ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ജന്മാവകാശ പൗരത്വത്തെ വിമർശിച്ചുള്ളതായിരുന്നു സാവേജിന്റെ വീഡിയോ.</p>
<p>യുഎസിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അനായാസം പൗരത്വം ലഭിക്കുന്നതിനെയും, പിന്നീട് ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് തങ്ങളുടെ കുടുംബങ്ങളെ അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിനെയും സാവേജ് വിമര്‍ശിച്ചു. ഇതിനിടെയാണ്, സാവേജ് ഇന്ത്യയെയും, ചൈനയെയും നരകക്കുഴികള്‍ എന്ന് വിമര്‍ശിച്ചത്. യുഎസിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം നൽകുന്ന നിയമം നിർത്തലാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തെ യുഎസ് സുപ്രീം കോടതി തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് ഈ സംഭവം.</p>
<h3>ഇറാന്‍ കോണ്‍സുലേറ്റിന്റെ മറുപടി</h3>
<p>“ട്രംപിന് ഒരു സാംസ്കാരിക ശുദ്ധീകരണത്തിനായി ആരെങ്കിലും വൺ വേ ടിക്കറ്റ് ബുക്ക് ചെയ്യണം. ചിലപ്പോള്‍ അദ്ദേഹത്തിന്റെ മണ്ടത്തരം കുറയ്ക്കാന്‍ സഹായിച്ചേക്കാം. അദ്ദേഹം ഒരിക്കല്‍ ഇന്ത്യയില്‍ വന്ന് നോക്കട്ടെ, എന്നിട്ട് സംസാരിക്കട്ടെ”-ഇറാന്‍ കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു.</p>
<h3>കോണ്‍സുലേറ്റിന്റെ ട്വീറ്റ്‌</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">Maybe someone should book a one-way cultural detox for Mr. <a href="https://twitter.com/hashtag/Trump?src=hash&amp;ref_src=twsrc%5Etfw">#Trump</a>, it might just reduce the random bakwaas 😏</p>
<p>Kabhi <a href="https://twitter.com/hashtag/India?src=hash&amp;ref_src=twsrc%5Etfw">#India</a> aa ke dekho, phir bolna. <a href="https://t.co/kkocLZ31XX">pic.twitter.com/kkocLZ31XX</a></p>
<p>— Iran in Mumbai (@IRANinMumbai) <a href="https://twitter.com/IRANinMumbai/status/2047380743010332744?ref_src=twsrc%5Etfw">April 23, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഇന്ത്യയെ അധിക്ഷേപിച്ച് സാവേജ് നടത്തിയ പരാമര്‍ശം പങ്കുവെച്ച ട്രംപിന് ഉചിതമായ മറുപടിയുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു.</p>
<h3>ഇന്ത്യയുടെ മറുപടി</h3>
<p>ട്രംപിന്റെ പേരെടുത്ത് പറയാതെയാണ് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ മറുപടി പറഞ്ഞത്. പരാമര്‍ശങ്ങള്‍ അനുചിതവും മോശവും അറിവില്ലായ്മയില്‍ നിന്നുള്ളതുമാണെന്ന് രണ്‍ധീര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധത്തെ ഇത്തരം പരാമര്‍ശങ്ങള്‍ പ്രതിഫലിപ്പിക്കുന്നില്ലെന്നും രണ്‍ധീര്‍ വ്യക്തമാക്കി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/mea-response-to-donald-trump-india-slams-uninformed-remarks-after-us-president-shares-post-calling-country-a-hell-hole-2201369.html">Donald Trump: മോശമെന്ന് പറഞ്ഞാല്‍ വളരെ മോശം! ട്രംപിന്റെ വിടുവായത്തത്തിന് ഇന്ത്യയുടെ മറുപടി</a></strong></p>
<p>വിവാദങ്ങള്‍ തണുപ്പിക്കാനുള്ള ശ്രമവുമായി യുഎസ് എംബസി രംഗത്തെത്തിയിരുന്നു. ഇന്ത്യ മഹത്തായ രാജ്യമായാണ് ട്രംപ് കരുതുന്നതെന്നും, തന്റെ അടുത്ത സുഹൃത്താണ് ഇന്ത്യ ഭരിക്കുന്നതെന്നാണ് ട്രംപിന്റെ വിശ്വാസമെന്നും യുഎസ് എംബസി പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.</p>
<p>എംബസിയുടെ വിശദീകരണത്തിന് പിന്നാലെയാണ് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം വിഷയത്തില്‍ പ്രതികരിച്ചത്. ഇതിനിടെയാണ്‌ മുംബൈയിലെ ഇറാന്‍ കോണ്‍സുലേറ്റും ട്രംപിന് മറുപടി നല്‍കിയത്. ഇന്ത്യയിലെ മനോഹരമായ വീഡിയോ പങ്കുവെച്ചായിരുന്നു ഇറാന്‍ കോണ്‍സുലേറ്റിന്റെ മറുപടി. മഹാരാഷ്ട്രയിലെ ദൃശ്യങ്ങളാണ് കോണ്‍സുലേറ്റ് പങ്കുവെച്ചത്. മഹാരാഷ്ട്രയുടെ പ്രകൃതിഭംഗിയടക്കം വ്യക്തമാക്കുന്നതായിരുന്നു ഈ വീഡിയോ. ഈ വീഡിയോ വൈറലായിരിക്കുകയാണ്. ഏതാണ്ട് 20 ലക്ഷത്തിലേറെ പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.</p>
]]></content:encoded>
				</item>
							<item>
					<title>Hajj 2026: സൗദിയിൽ നിയമം കടുക്കുന്നു, ഹജ്ജ് സീസണിൽ ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾക്ക് കോടികൾ പിഴ, ഒപ്പം കഠിന തടവും</title>
					<link>https://www.malayalamtv9.com/world/hajj-2026-saudi-sfda-announces-10-year-jail-term-and-sr10-million-fine-for-food-safety-violations-2201496.html</link>
					<pubDate>Fri, 24 Apr 2026 16:42:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/hajj-2026-saudi-sfda-announces-10-year-jail-term-and-sr10-million-fine-for-food-safety-violations-2201496.html</guid>
					<description><![CDATA[<p>Saudi SFDA Announces 10-Year Jail Term and SR10 Million Fine: തീർത്ഥാടകർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനായി സൗദി നേതൃത്വം നൽകുന്ന വിവിധ സർക്കാർ ഏജൻസികളുടെ ഏകോപിത നീക്കത്തിന്റെ ഭാഗമാണിത്. ഭക്ഷ്യസുരക്ഷയിൽ യാതൊരുവിധ വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് SFDA വ്യക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതോറിറ്റിയുടെ ഏകീകൃത നമ്പറായ 19999 എന്ന നമ്പറിൽ വിളിച്ച് വിവരമറിയിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Hajj-2026-2.jpg" class="attachment-large size-large wp-post-image" alt="Hajj 2026" /></figure><p><strong>റിയാദ്:</strong> 2026-ലെ ഹജ്ജ് സീസൺ പ്രമാണിച്ച് ഭക്ഷ്യസുരക്ഷാ നിയമങ്ങൾ കർശനമാക്കി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. മതിയായ ലൈസൻസില്ലാതെ ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുന്നതിനോ സംഭരിക്കുന്നതിനോ ഏർപ്പെടുത്തിയിട്ടുള്ള നിരോധനം അതോറിറ്റി വീണ്ടും ഓർമ്മിപ്പിച്ചു. നിയമലംഘകർക്ക് പത്ത് വർഷം വരെ തടവും പത്ത് ദശലക്ഷം സൗദി റിയാൽ അതായത് ഏകദേശം 22 കോടിയിലധികം ഇന്ത്യൻ രൂപ വരെ പിഴയും ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.</p>
<h3>കർശന നിയന്ത്രണങ്ങൾ</h3>
<p>തീർത്ഥാടകർക്ക് നൽകുന്ന ഭക്ഷണത്തിന്റെയും മരുന്നുകളുടെയും ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് ഈ കടുത്ത നടപടികൾ. പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്. എല്ലാ ഭക്ഷ്യ നിർമ്മാണ ശാലകളും വെയർഹൗസുകളും സൗദി ഭക്ഷ്യനിയമത്തിന് കീഴിൽ കൃത്യമായ ലൈസൻസ് എടുത്തിരിക്കണം.</p>
<p><strong>Also Read - <a href="https://www.malayalamtv9.com/world/uae-sets-global-benchmark-50-per-cent-of-government-services-to-be-managed-by-autonomous-agentic-ai-2201459.html" target="_blank" rel="noopener">ലോകത്തിന് മാതൃകയായി യുഎഇ, പകുതി സർക്കാർ സേവനങ്ങളും ഇനി ഏജന്റിക് എഐ നിയന്ത്രിക്കും</a></strong></p>
<p>ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് പുറത്ത് ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല. അധികൃതർ അടച്ചുപൂട്ടിയ സ്ഥാപനങ്ങൾ വീണ്ടും അനുമതി ലഭിക്കാതെ തുറന്നു പ്രവർത്തിപ്പിക്കരുത്. അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപ്പന്നങ്ങളുടെ വിപണനം പൂർണ്ണമായും നിരോധിച്ചു. തടവിനും പിഴയ്ക്കും പുറമെ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ താഴെ പറയുന്ന നടപടികളും സ്വീകരിക്കും.</p>
<p>ഭക്ഷ്യ അനുബന്ധ പ്രവർത്തനങ്ങളിൽ നിന്ന് 180 ദിവസം വരെ വിലക്ക് ഏർപ്പെടുത്തുക. സ്ഥാപനത്തിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയോ പൂർണ്ണമായും റദ്ദാക്കുകയോ ചെയ്യുക എന്നീ നടപടുകളാണ് പ്രധാനമായും സ്വീകരിക്കുന്നത്.</p>
<p>തീർത്ഥാടകർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനായി സൗദി നേതൃത്വം നൽകുന്ന വിവിധ സർക്കാർ ഏജൻസികളുടെ ഏകോപിത നീക്കത്തിന്റെ ഭാഗമാണിത്. ഭക്ഷ്യസുരക്ഷയിൽ യാതൊരുവിധ വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് SFDA വ്യക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതോറിറ്റിയുടെ ഏകീകൃത നമ്പറായ 19999 എന്ന നമ്പറിൽ വിളിച്ച് വിവരമറിയിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.</p>
<h3>ബലിപെരുന്നാളിന് എത്ര ദിവസം അവധി ലഭിക്കും?</h3>
<p>2026-ലെ ഈദ് അൽ അദ്ഹ ( ബലിപെരുന്നാൾ ) അവധി സംബന്ധിച്ച ജ്യോതിശാസ്ത്ര പ്രവചനങ്ങൾ ഷാർജ സ്പേസ് ആൻഡ് അസ്ട്രോണമി ഹബ് പുറത്തുവിട്ടു. കണക്കുകൂട്ടലുകൾ ശരിയാവുകയാണെങ്കിൽ, യുഎഇയിലെ പ്രവാസികൾക്കും സ്വദേശികൾക്കും മെയ് മാസത്തിൽ തുടർച്ചയായി ആറ് ദിവസത്തെ അവധി ലഭിക്കാൻ സാധ്യതയുണ്ട്. യുഎഇയിലെ പൊതു അവധി നിയമങ്ങൾ അനുസരിച്ച് അറഫാ ദിനവും ഈദിന്റെ ആദ്യ മൂന്ന് ദിവസങ്ങളുമാണ് അവധി ലഭിക്കാറുള്ളത്.</p>
<p>തുടർച്ചയായ ആറ് ദിവസത്തെ അവധി ലഭിക്കുന്നത് നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും വിനോദയാത്രകൾ പ്ലാൻ ചെയ്യുന്നവർക്കും വലിയ ആശ്വാസമാകും. എങ്കിലും, ഔദ്യോഗിക മാസപ്പിറവി ദർശനത്തിന് ശേഷം മാത്രമേ യുഎഇ ഭരണകൂടം ഇത് സംബന്ധിച്ച അന്തിമ പ്രഖ്യാപനം നടത്തുകയുള്ളൂ.</p>
]]></content:encoded>
				</item>
							<item>
					<title>UAE AI Transformation: ലോകത്തിന് മാതൃകയായി യുഎഇ, പകുതി സർക്കാർ സേവനങ്ങളും ഇനി ഏജന്റിക് എഐ നിയന്ത്രിക്കും</title>
					<link>https://www.malayalamtv9.com/world/uae-sets-global-benchmark-50-per-cent-of-government-services-to-be-managed-by-autonomous-agentic-ai-2201459.html</link>
					<pubDate>Fri, 24 Apr 2026 15:03:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/uae-sets-global-benchmark-50-per-cent-of-government-services-to-be-managed-by-autonomous-agentic-ai-2201459.html</guid>
					<description><![CDATA[<p>UAE Government Services to be Managed by Autonomous Agentic AI: പദ്ധതി അനുസരിച്ച് എല്ലാ ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രത്യേക പരിശീലനം നൽകും. മന്ത്രിമാർ, ഡയറക്ടർ ജനറൽമാർ, ഫെഡറൽ സ്ഥാപനങ്ങൾ എന്നിവരുടെ അടുത്ത രണ്ട് വർഷത്തെ പ്രവർത്തനം ഈ മാറ്റങ്ങളുമായി അവർ എത്രത്തോളം പൊരുത്തപ്പെടുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും വിലയിരുത്തുക. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പദ്ധതിയുടെ മേൽനോട്ടം വഹിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/UAE-AI-Revolution.jpg" class="attachment-large size-large wp-post-image" alt="Uae Ai Revolution" /></figure><p><strong>ദുബായ്:</strong> ആഗോളതലത്തിൽ കൃത്രിമ ബുദ്ധി ഉപയോഗിച്ചുള്ള ഭരണനിർവ്വഹണത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ സർക്കാർ മേഖലകളിലെ സേവനങ്ങളും പ്രവർത്തനങ്ങളും 50 ശതമാനവും സ്വയംഭരണാധികാരമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളിലേക്ക് മാറ്റുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.</p>
<p>മനുഷ്യ ഇടപെടലുകളില്ലാതെ തന്നെ തീരുമാനങ്ങൾ എടുക്കാനും ജോലികൾ പൂർത്തിയാക്കാനും കഴിവുള്ള ഏജന്റിക് എഐ മോഡലുകൾ ഔദ്യോഗികമായി സ്വീകരിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി യുഎഇ മാറാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.</p>
<h3>എന്താണ് ഏജന്റിക് എഐ?</h3>
<p>സാധാരണ എഐ സംവിധാനങ്ങളിൽ നിന്നും വ്യത്യസ്തമായി, മാറ്റങ്ങൾ സ്വയം നിരീക്ഷിക്കാനും വിശകലനം ചെയ്യാനും ശുപാർശകൾ നൽകാനും തുടർനടപടികൾ സ്വതന്ത്രമായി നടപ്പിലാക്കാനും ഏജന്റിക് എഐയ്ക്ക് സാധിക്കും. ഗവൺമെന്റിന്റെ ഒരു 'എക്സിക്യൂട്ടീവ് പാർട്ണർ' ആയി ഇത് പ്രവർത്തിക്കുമെന്നും കാര്യക്ഷമത വർദ്ധിപ്പിക്കാനും തത്സമയ വിലയിരുത്തലുകൾ നടത്താനും ഇത് സഹായിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.</p>
<h3>പദ്ധതിയുടെ പ്രധാന സവിശേഷതകൾ</h3>
<p>പദ്ധതി അനുസരിച്ച് എല്ലാ ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രത്യേക പരിശീലനം നൽകും. മന്ത്രിമാർ, ഡയറക്ടർ ജനറൽമാർ, ഫെഡറൽ സ്ഥാപനങ്ങൾ എന്നിവരുടെ അടുത്ത രണ്ട് വർഷത്തെ പ്രവർത്തനം ഈ മാറ്റങ്ങളുമായി അവർ എത്രത്തോളം പൊരുത്തപ്പെടുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും വിലയിരുത്തുക. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പദ്ധതിയുടെ മേൽനോട്ടം വഹിക്കും. ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗെർഗാവി നേതൃത്വം നൽകുന്ന പ്രത്യേക ടാസ്ക് ഫോഴ്സ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.</p>
<p><strong>Also Read – <a href="https://www.malayalamtv9.com/world/dubai-metro-gold-line-everything-uae-residents-need-to-know-about-the-42km-expansion-routes-and-network-2201158.html" target="_blank" rel="noopener">നിങ്ങളുടെ മെട്രോ യാത്ര ഇനി ഭൂമിക്കടിയിലൂടെ; ദുബായ് മെട്രോ ഗോൾഡ് ലൈൻ 2032-ൽ വരുന്നു</a></strong></p>
<p>യുഎഇ ക്യാബിനറ്റ് യോഗത്തിൽ ഭരണസൗകര്യം വർദ്ധിപ്പിക്കുന്നതിനായി നിരവധി സുപ്രധാന നയങ്ങൾക്കും അംഗീകാരം നൽകി. പദ്ധതിയുടെ കാലതാമസം ഒഴിവാക്കി നടപടിക്രമങ്ങൾ ലളിതമാക്കാനും ഏകീകൃത ദേശീയ നിലവാരം ഉറപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. സർക്കാർ സേവന ഡാറ്റ കൈകാര്യം ചെയ്യുന്നതിനായി ദേശീയ ചട്ടക്കൂട് രൂപീകരിച്ചു. ഡാറ്റ ഒരു തവണ ശേഖരിക്കുക, സുരക്ഷിതമായി പങ്കിടുക എന്ന തത്വത്തിലായിരിക്കും ഇത് പ്രവർത്തിക്കുക.</p>
<h3>ഭാവി കാഴ്ചപ്പാട്</h3>
<p>2017-ൽ ലോകത്ത് ആദ്യമായി എഐ മന്ത്രാലയം സ്ഥാപിച്ച യുഎഇയുടെ യുഎഇ സെന്റിനിയൽ 2071 എന്ന ദീർഘകാല ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണിത്. പുതിയ സംവിധാനത്തിലൂടെ പ്രവർത്തനച്ചെലവ് കുറയ്ക്കാനും ഉൽപ്പാദനക്ഷമത കൂട്ടാനും ജനങ്ങൾക്ക് വേഗതയേറിയ സേവനങ്ങൾ ലഭ്യമാക്കാനും സാധിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. 2026-ൽ വേൾഡ് മാത്തമാറ്റിക്സ് ഡേ ഉൾപ്പെടെയുള്ള പ്രധാന ആഗോള പരിപാടികൾക്കും യുഎഇ ആതിഥേയത്വം വഹിക്കും.</p>
<p>സാങ്കേതികവിദ്യ എത്രത്തോളം വളർന്നാലും മനുഷ്യരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അവർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുമായിരിക്കും സർക്കാർ മുൻഗണന നൽകുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കൂട്ടിച്ചേർത്തു.</p>
]]></content:encoded>
				</item>
							<item>
					<title>Donald Trump: മോശമെന്ന് പറഞ്ഞാല്‍ വളരെ മോശം! ട്രംപിന്റെ വിടുവായത്തത്തിന് ഇന്ത്യയുടെ മറുപടി</title>
					<link>https://www.malayalamtv9.com/world/mea-response-to-donald-trump-india-slams-uninformed-remarks-after-us-president-shares-post-calling-country-a-hell-hole-2201369.html</link>
					<pubDate>Fri, 24 Apr 2026 09:20:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/mea-response-to-donald-trump-india-slams-uninformed-remarks-after-us-president-shares-post-calling-country-a-hell-hole-2201369.html</guid>
					<description><![CDATA[<p>India&#8217;s response to Donald Trump: ഇന്ത്യയെ നരകതുല്യം എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ച ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി വിദേശകാര്യമന്ത്രാലയം. സോഷ്യൽ മീഡിയ പോസ്റ്റിലെ പരാമർശങ്ങൾ തികച്ചും അറിവില്ലായ്മയിൽ നിന്നുള്ളതും അനുചിതവും മോശവുമായ ഒന്നാണെന്ന് വിദേശകാര്യമന്ത്രാലയം. വിവാദത്തിന് പിന്നാലെ വിശദീകരണവുമായി യുഎസ് എംബസി രംഗത്തെത്തിയിരുന്നു</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Donald-Trump-5.jpg" class="attachment-large size-large wp-post-image" alt="Donald Trump" /></figure><p><strong>ന്യൂഡല്‍ഹി:</strong> ഇന്ത്യയെ നരകതുല്യം എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി വിദേശകാര്യമന്ത്രാലയം. സോഷ്യൽ മീഡിയ പോസ്റ്റിലെ പരാമർശങ്ങൾ തികച്ചും അറിവില്ലായ്മയിൽ നിന്നുള്ളതും അനുചിതവും മോശവുമായ ഒന്നാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വിവാദത്തിന് പിന്നാലെ വിശദീകരണവുമായി യുഎസ് എംബസി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ മറുപടി നല്‍കിയത്.</p>
<p>ഇന്ത്യയെ നരകതുല്യം എന്ന് വിശേഷിപ്പിച്ചുകൊണ്ട്‌ ഒരു പോഡ്‌കാസ്റ്റർ പങ്കുവെച്ച അധിക്ഷേപകരമായ കുറിപ്പാണ് ഡൊണാള്‍ഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. യുഎസ് പ്രസിഡന്റിന്റെ പേര് പരാമര്‍ശിക്കാതെയാണ്‌ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ മറുപടി നല്‍കിയത്.</p>
<p>ഇത്തരം പരാമർശങ്ങൾ ഇന്ത്യയും യുഎസും തമ്മിലുള്ള ദീർഘകാലത്തെ പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.</p>
<h3>രൺധീർ ജയ്‌സ്വാളിന്റെ മറുപടി</h3>
<p>"ഞങ്ങള്‍ ആ കമന്റുകള്‍ കണ്ടു. അതിനൊപ്പം യുഎസ് എംബസി പുറപ്പെടുവിച്ച പ്രസ്താവനയും ശ്രദ്ധയില്‍പെട്ടു. പരാമർശങ്ങൾ തികച്ചും അറിവില്ലായ്മയിൽ നിന്നുള്ളതും അനുചിതവും മോശവുമാണ്. പരസ്പര ബഹുമാനത്തിലും പൊതുവായ താൽപ്പര്യങ്ങളിലും അധിഷ്ഠിതമായ ഇന്ത്യ-യുഎസ് ബന്ധത്തിന്റെ യാഥാർത്ഥ്യത്തെ അവ തീർച്ചയായും പ്രതിഫലിപ്പിക്കുന്നില്ല"-രൺധീർ ജയ്‌സ്വാൾ പറഞ്ഞു. വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന രണ്‍ദീര്‍ ജയ്‌സ്വാള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.</p>
<h3>വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">Our response to media queries regarding a social media post ⬇️</p>
<p>🔗 <a href="https://t.co/m9qhUcH9XP">https://t.co/m9qhUcH9XP</a> <a href="https://t.co/bJJHid8g3i">pic.twitter.com/bJJHid8g3i</a></p>
<p>— Randhir Jaiswal (@MEAIndia) <a href="https://twitter.com/MEAIndia/status/2047350177502245093?ref_src=twsrc%5Etfw">April 23, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<h3>വിവാദത്തിന് പിന്നില്‍</h3>
<p>ഇന്ത്യയെയും, ഇന്ത്യക്കാരെയും അപമാനിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയ പോഡ്‌കാസ്റ്ററിന്റെ നാല് പേജുള്ള ഒരു ട്രാൻസ്ക്രിപ്റ്റാണ് യുഎസ് പ്രസിഡന്റ്‌ പങ്കുവെച്ചത്. മൈക്കൽ സാവേജ് എന്ന റേഡിയോ അവതാരകൻ ഇന്ത്യയെയും ചൈനയെയും മറ്റ് ചില രാജ്യങ്ങളെയും നരകതുല്യം എന്ന് വിശേഷിപ്പിച്ചുകൊണ്ട് നടത്തിയ പരാമര്‍ശമാണ് ഡൊണാള്‍ഡ്‌ ട്രംപ് റീപോസ്റ്റ് ചെയ്തത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/trump-extends-iran-ceasefire-hormuz-blockade-continues-what-it-means-for-india-2200746.html">Iran War: ഇറാനില്‍ വെടിനിര്‍ത്തല്‍ നീട്ടി ട്രംപ്, ഹോര്‍മുസില്‍ ഉപരോധം തുടരും</a></strong></p>
<p>ട്രംപിന്റെ ഈ നടപടി ഉടന്‍ തന്നെ വലിയ വിവാദമായി. സംഭവത്തില്‍ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഡൊണാള്‍ഡ്‌ ട്രംപിന്റെ പരാമര്‍ശം അസ്വസ്ഥമാക്കുന്നതായി ഫൗണ്ടേഷന്‍ വിമര്‍ശിച്ചു. ഇന്ത്യൻ, ചൈനീസ് വംശജരെ ലക്ഷ്യമിട്ടുള്ള വംശീയവും വിദ്വേഷം നിറഞ്ഞതുമായ ഇത്തരം പരാമര്‍ശങ്ങള്‍ യുഎസ് പ്രസിഡന്റ്‌ പങ്കുവെച്ചതിൽ തങ്ങൾ ദുഃഖിതരാണെന്ന് സംഘടന വ്യക്തമാക്കി.</p>
<p>വിദേശ വിദ്വേഷവും വംശീയതയും ഉയർന്ന നിലയിൽ എത്തിയിരിക്കുന്ന ഈ കാലഘട്ടത്തിൽ യുഎസ് പ്രസിഡന്റെന്ന നിലയിൽ ഇത്തരം അധിക്ഷേപങ്ങളെ പിന്തുണയ്ക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷം വർദ്ധിപ്പിക്കാൻ കാരണമാകുമെന്നും ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ മുന്നറിയിപ്പ് നല്‍കി. ഈ പോസ്റ്റ് പുനഃപരിശോധിക്കുകയും, നീക്കം ചെയ്യുകയും വേണമെന്നായിരുന്നു സംഘടനയുടെ ആവശ്യം.</p>
<p>പിന്നീട് വിവാദം തണുപ്പിക്കാന്‍ യുഎസ് എംബസി ശ്രമിച്ചു. ഇന്ത്യ മഹത്തായ രാജ്യമാണെന്നാണ് ഡൊണാള്‍ഡ്‌ ട്രംപ് കരുതുന്നതെന്നും, ഈ രാജ്യം ഭരിക്കുന്നത് തന്റെ അടുത്ത സുഹൃത്താണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നതെന്നും എംബസി പ്രസ്താവനയിലൂടെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്താണെന്ന് ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്.</p>
]]></content:encoded>
				</item>
							<item>
					<title>Qatar Airways Resumes: പ്രവാസികൾക്ക് സന്തോഷവാർത്ത, ഖത്തർ എയർവേയ്‌സ് സർവീസുകൾ പുനരാരംഭിച്ചു, റൂട്ടുകൾ ഇതാ.</title>
					<link>https://www.malayalamtv9.com/world/qatar-airways-resumes-flights-to-dubai-and-sharjah-major-relief-for-expats-planning-summer-travel-2201229.html</link>
					<pubDate>Thu, 23 Apr 2026 17:44:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/qatar-airways-resumes-flights-to-dubai-and-sharjah-major-relief-for-expats-planning-summer-travel-2201229.html</guid>
					<description><![CDATA[<p>Qatar Airways Resumes Flights to Dubai and Sharjah: വിമാന സമയക്രമത്തിൽ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ യാത്രയ്ക്ക് മുൻപായി ബുക്കിംഗ് വിവരങ്ങൾ ഓൺലൈനായി പരിശോധിക്കണം. യാത്രാ തടസ്സങ്ങൾ നീങ്ങിയതോടെ യുഎഇയുടെ വിനോദസഞ്ചാര, സാമ്പത്തിക മേഖലകളിൽ വലിയ ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദോഹ വഴിയുള്ള കണക്ഷൻ ഫ്ലൈറ്റുകൾ സജീവമായതോടെ കുറഞ്ഞ ചെലവിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ പ്രവാസികൾക്ക് സാധിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Qatar-Airways.jpg" class="attachment-large size-large wp-post-image" alt="Qatar Airways" /></figure><p><strong>ദുബായ്:</strong> മിഡിൽ ഈസ്റ്റിലെ സംഘർഷ സാഹചര്യങ്ങളെത്തുടർന്ന് തടസ്സപ്പെട്ടിരുന്ന വിമാന സർവീസുകൾ ഖത്തർ എയർവേയ്‌സ് പുനരാരംഭിച്ചു. ഏപ്രിൽ 23 മുതൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലേക്കും ഷാർജയിലേക്കും സർവീസുകൾ ആരംഭിച്ചതായി എയർലൈൻ അധികൃതർ അറിയിച്ചു. യാത്രാ തടസ്സങ്ങൾ നീങ്ങിയത് വേനൽക്കാല അവധിക്ക് നാട്ടിലേക്ക് പോകാനൊരുങ്ങുന്ന മലയാളി പ്രവാസികൾക്കും ബിസിനസ്സ് യാത്രക്കാർക്കും വലിയ ആശ്വാസമാണ് നൽകുന്നത്.</p>
<p>ലോകമെമ്പാടുമുള്ള 150-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദോഹ വഴി യാത്ര ചെയ്യാൻ ഇനി സാധിക്കും. ജൂൺ പകുതിയോടെ സർവീസുകൾ കൂടുതൽ വ്യാപിപ്പിക്കാനും മെയ് 1 മുതൽ ഡമാസ്കസിലേക്ക് സർവീസ് തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെയുണ്ടായ തടസ്സങ്ങൾ കണക്കിലെടുത്ത് യാത്രക്കാർക്കായി പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 28 മുതൽ സെപ്റ്റംബർ 15 വരെ ബുക്കിംഗ് നടത്തുന്നവർക്ക് ഒക്ടോബർ 31 വരെയുള്ള യാത്രകളിൽ സൗജന്യമായി തീയതി മാറ്റാൻ അവസരമുണ്ടാകും. ഉപയോഗിക്കാത്ത ടിക്കറ്റുകൾക്ക് റീഫണ്ട് ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇതിന് ഏകദേശം 28 പ്രവൃത്തി ദിവസങ്ങൾ എടുത്തേക്കാം.</p>
<h3>യാത്രക്കാർ ശ്രദ്ധിക്കാൻ</h3>
<p>വിമാന സമയക്രമത്തിൽ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ യാത്രയ്ക്ക് മുൻപായി ബുക്കിംഗ് വിവരങ്ങൾ ഓൺലൈനായി പരിശോധിക്കണം. യാത്രാ തടസ്സങ്ങൾ നീങ്ങിയതോടെ യുഎഇയുടെ വിനോദസഞ്ചാര, സാമ്പത്തിക മേഖലകളിൽ വലിയ ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദോഹ വഴിയുള്ള കണക്ഷൻ ഫ്ലൈറ്റുകൾ സജീവമായതോടെ കുറഞ്ഞ ചെലവിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ പ്രവാസികൾക്ക് സാധിക്കും.</p>
<h3>യുഎഇയിൽ വേനൽ കടുക്കുന്നു</h3>
<p>യുഎഇയിൽ വേനൽക്കാലം ആരംഭിച്ചതോടെ താപനില ക്രമാതീതമായി ഉയരുന്നു. ഈ സാഹചര്യത്തിൽ പുറംജോലികളിൽ ഏർപ്പെടുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ ആരോഗ്യകാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധരും അധികൃതരും മുന്നറിയിപ്പ് നൽകി. കഠിനമായ ചൂട് സൂര്യാഘാതം, നിർജ്ജലീകരണം എന്നിവയ്ക്ക് കാരണമാകുമെന്നതിനാലാണ് മുൻകരുതൽ നിർദ്ദേശം.</p>
<p><strong>Also Read - <a href="https://www.malayalamtv9.com/world/hajj-2026-saudi-arabia-deploys-high-tech-crowd-control-and-smart-systems-to-welcome-millions-of-pilgrims-2201213.html" target="_blank" rel="noopener">തിരക്ക് നിയന്ത്രിക്കാൻ ഇലക്ട്രോണിക് സംവിധാനങ്ങളും വിപുലമായ ക്യാമ്പുകളും… ഹാജിമാരെ വരവേൽക്കാൻ സൗദി സജ്ജം</a></strong></p>
<p>താപനില ഉയരുന്ന സാഹചര്യത്തിൽ, നേരിട്ട് വെയിൽ ഏൽക്കുന്ന ജോലികൾക്ക് ഉച്ചസമയത്ത് നിരോധനം ഏർപ്പെടുത്തുന്ന നിയമം ഉടൻ പ്രാബല്യത്തിൽ വരും. സാധാരണയായി ഉച്ചയ്ക്ക് 12.30 മുതൽ 3.00 വരെയുള്ള സമയത്താണ് ഈ നിയന്ത്രണം ഉണ്ടാകാറുള്ളത്. ഈ സമയത്ത് തൊഴിലാളികൾക്ക് തണലത്തോ വെയിൽ ഏൽക്കാത്ത ഇടങ്ങളിലോ വിശ്രമം ഉറപ്പാക്കാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണ്.</p>
<p>നിലവിൽ പകൽ ചൂട് കൂടുതലാണെങ്കിലും വൈകുന്നേരങ്ങളിൽ ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. പകൽ സമയത്ത് പുറത്തിറങ്ങുന്നവർ കനം കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. തലയും കഴുത്തും നേരിട്ട് വെയിൽ ഏൽക്കാത്ത രീതിയിൽ മറയ്ക്കാൻ ശ്രദ്ധിക്കുക.</p>
<p>ദാഹം അനുഭവപ്പെട്ടില്ലെങ്കിൽ പോലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കണം. സോഡ, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയ്ക്ക് പകരം ശുദ്ധജലം, ഒആർഎസ്, നാരങ്ങാവെള്ളം എന്നിവ ശീലമാക്കുക.</p>
]]></content:encoded>
				</item>
							<item>
					<title>Hajj 2026 : തിരക്ക് നിയന്ത്രിക്കാൻ ഇലക്ട്രോണിക് സംവിധാനങ്ങളും വിപുലമായ ക്യാമ്പുകളും&#8230; ഹാജിമാരെ വരവേൽക്കാൻ സൗദി സജ്ജം</title>
					<link>https://www.malayalamtv9.com/world/hajj-2026-saudi-arabia-deploys-high-tech-crowd-control-and-smart-systems-to-welcome-millions-of-pilgrims-2201213.html</link>
					<pubDate>Thu, 23 Apr 2026 16:54:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/hajj-2026-saudi-arabia-deploys-high-tech-crowd-control-and-smart-systems-to-welcome-millions-of-pilgrims-2201213.html</guid>
					<description><![CDATA[<p>Saudi Arabia Deploys High-Tech Crowd Control and Smart Systems: വിമാനത്താവളങ്ങൾ, കര-സമുദ്ര അതിർത്തികൾ എന്നിവിടങ്ങളിൽ തീർത്ഥാടകരെ സ്വീകരിക്കുന്നതിന് സുരക്ഷാ-പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണമായും പ്രവർത്തനസജ്ജമാക്കാൻ നിർദ്ദേശം നൽകി. ഹജ്ജ്-ഉംറ മന്ത്രി തൗഫീഖ് അൽ റബിയ മിനായിലെ ക്യാമ്പുകൾ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഇത്തവണ നേരത്തെ തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Hajj-2026-1.jpg" class="attachment-large size-large wp-post-image" alt="Hajj 2026 (1)" /></figure><p><strong>റിയാദ്:</strong> ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ എത്തിത്തുടങ്ങുന്ന പശ്ചാത്തലത്തിൽ, 2026-ലെ ഹജ്ജ് സീസൺ സുരക്ഷിതവും സുഗമവുമാക്കാൻ വിപുലമായ ഒരുക്കങ്ങളുമായി സൗദി അറേബ്യ. ഹജ്ജ് കർമ്മങ്ങൾക്കായി എത്തുന്നവർക്ക് ഏറ്റവും മികച്ച സേവനങ്ങൾ ഉറപ്പാക്കാൻ എല്ലാ സർക്കാർ സംവിധാനങ്ങളും സജ്ജമാകണമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉത്തരവിട്ടു.</p>
<p>സൽമാൻ രാജാവിന് വേണ്ടി മന്ത്രിസഭാ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിൽ എത്തുന്ന അതിഥികളെ അദ്ദേഹം സ്വാഗതം ചെയ്യുകയും തീർത്ഥാടകരുടെ സേവനത്തിനായി രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ആവർത്തിക്കുകയും ചെയ്തു.</p>
<h3>പ്രധാന തയ്യാറെടുപ്പുകൾ</h3>
<p>വിമാനത്താവളങ്ങൾ, കര-സമുദ്ര അതിർത്തികൾ എന്നിവിടങ്ങളിൽ തീർത്ഥാടകരെ സ്വീകരിക്കുന്നതിന് സുരക്ഷാ-പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണമായും പ്രവർത്തനസജ്ജമാക്കാൻ നിർദ്ദേശം നൽകി. ഹജ്ജ്-ഉംറ മന്ത്രി തൗഫീഖ് അൽ റബിയ മിനായിലെ ക്യാമ്പുകൾ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഇത്തവണ നേരത്തെ തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.</p>
<p><strong>Also Read - <a href="https://www.malayalamtv9.com/world/dubai-metro-gold-line-everything-uae-residents-need-to-know-about-the-42km-expansion-routes-and-network-2201158.html" target="_blank" rel="noopener">നിങ്ങളുടെ മെട്രോ യാത്ര ഇനി ഭൂമിക്കടിയിലൂടെ; ദുബായ് മെട്രോ ഗോൾഡ് ലൈൻ 2032-ൽ വരുന്നു</a></strong></p>
<p>തിരക്ക് നിയന്ത്രിക്കുന്നതിനും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഇത്തവണ പുതിയ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടകരുടെ നീക്കങ്ങൾ നിയന്ത്രിക്കുന്നതിനും കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും ഡിജിറ്റൽ ബോർഡുകളും സജ്ജമാക്കി.</p>
<p>സൗദി അറേബ്യയുടെ വിഷൻ 2030-ന്റെ ഭാഗമായുള്ള പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാമിന് കീഴിൽ തീർത്ഥാടകരുടെ അനുഭവം കൂടുതൽ മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ലോകത്തെ ഏറ്റവും വലിയ ജനസംഗമങ്ങളിലൊന്നായ ഹജ്ജിനായി അത്യാധുനിക സാങ്കേതിക വിദ്യകളും സുരക്ഷാ മാനദണ്ഡങ്ങളുമാണ് രാജ്യം ഒരുക്കിയിരിക്കുന്നത്.</p>
<h3>യുഎഇയിൽ ബലിപെരുന്നാളിന് 6 ദിവസം അവധി ലഭിച്ചേക്കും</h3>
<p>2026-ലെ ഈദ് അൽ അദ്ഹ (ബലിപെരുന്നാൾ) അവധി സംബന്ധിച്ച ജ്യോതിശാസ്ത്ര പ്രവചനങ്ങൾ ഷാർജ സ്പേസ് ആൻഡ് അസ്ട്രോണമി ഹബ് പുറത്തുവിട്ടു. കണക്കുകൂട്ടലുകൾ ശരിയാവുകയാണെങ്കിൽ, യുഎഇയിലെ പ്രവാസികൾക്കും സ്വദേശികൾക്കും മെയ് മാസത്തിൽ തുടർച്ചയായി ആറ് ദിവസത്തെ അവധി ലഭിക്കാൻ സാധ്യതയുണ്ട്. യുഎഇയിലെ പൊതു അവധി നിയമങ്ങൾ അനുസരിച്ച് അറഫാ ദിനവും ഈദിന്റെ ആദ്യ മൂന്ന് ദിവസങ്ങളുമാണ് അവധി ലഭിക്കാറുള്ളത്. ഇതനുസരിച്ചുള്ള അവധി ക്രമം താഴെ പറയുന്ന രീതിയിലാകാം:</p>
<ul>
<li>മെയ് 26 (ചൊവ്വാഴ്ച) : അറഫാ ദിനം</li>
<li>മെയ് 27 (ബുധനാഴ്ച) : ഈദ് ഒന്നാം ദിനം</li>
<li>മെയ് 28 (വ്യാഴാഴ്ച) : ഈദ് രണ്ടാം ദിനം</li>
<li>മെയ് 29 (വെള്ളിയാഴ്ച) : ഈദ് മൂന്നാം ദിനം</li>
<li>മെയ് 30 (ശനിയാഴ്ച) : വാരാന്ത്യ അവധി</li>
<li>മെയ് 31 (ഞായറാഴ്ച) : വാരാന്ത്യ അവധി</li>
</ul>
<p>തുടർച്ചയായ ആറ് ദിവസത്തെ അവധി ലഭിക്കുന്നത് നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും വിനോദയാത്രകൾ പ്ലാൻ ചെയ്യുന്നവർക്കും വലിയ ആശ്വാസമാകും. എങ്കിലും, ഔദ്യോഗിക മാസപ്പിറവി ദർശനത്തിന് ശേഷം മാത്രമേ യുഎഇ ഭരണകൂടം ഇത് സംബന്ധിച്ച അന്തിമ പ്രഖ്യാപനം നടത്തുകയുള്ളൂ.</p>
]]></content:encoded>
				</item>
							<item>
					<title>Dubai Metro: നിങ്ങളുടെ മെട്രോ യാത്ര ഇനി ഭൂമിക്കടിയിലൂടെ; ദുബായ് മെട്രോ ഗോൾഡ് ലൈൻ 2032-ൽ വരുന്നു</title>
					<link>https://www.malayalamtv9.com/world/dubai-metro-gold-line-everything-uae-residents-need-to-know-about-the-42km-expansion-routes-and-network-2201158.html</link>
					<pubDate>Thu, 23 Apr 2026 14:06:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/dubai-metro-gold-line-everything-uae-residents-need-to-know-about-the-42km-expansion-routes-and-network-2201158.html</guid>
					<description><![CDATA[<p>Dubai Metro Gold Line, Everything UAE residents need to know: ദുബായ് മെട്രോയുടെ ചരിത്രത്തിലെ നിർണ്ണായക തീയതിയായ സെപ്റ്റംബർ 9-ന് തന്നെ ഈ പദ്ധതിയും ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 2032 സെപ്റ്റംബർ 9-ന് ഗോൾഡ് ലൈൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദുബായുടെ സാമ്പത്തിക വളർച്ചയ്ക്കും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിനും ഈ സ്വർണ്ണപ്പാത വലിയൊരു മുതൽക്കൂട്ടാകുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും വ്യക്തമാക്കി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Dubai-Metro-Gold-Line.jpg" class="attachment-large size-large wp-post-image" alt="Dubai Metro Gold Line" /></figure><p><strong>ദുബായ്:</strong> ലോകത്തിലെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനങ്ങളിലൊന്നായ ദുബായ് മെട്രോ വീണ്ടും വികസിക്കുന്നതായി റിപ്പോർട്ട്. ദുബായിലെ ഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ വിപുലീകരണമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗോൾഡ് ലൈൻ പദ്ധതിക്ക് യു എ ഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും അംഗീകാരം നൽകി. 34 ശതകോടി ദിർഹം ചിലവഴിച്ചാണ് ഈ ബൃഹദ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.</p>
<p>ദുബായിലെ ആദ്യത്തെ സമ്പൂർണ്ണ ഭൂഗർഭ മെട്രോ റൂട്ട് എന്ന പ്രത്യേകത ഗോൾഡ് ലൈനിനുണ്ട്. 42 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഈ പാതയ്ക്കായി നിലവിലുള്ള മെട്രോ ടണലുകളുടെ ഇരട്ടി വലിപ്പമുള്ള അത്യാധുനിക ടണൽ ശൃംഖലയാണ് ഒരുക്കുന്നത്. നഗരത്തിലെ തിരക്കേറിയ ജനജീവിതത്തെയോ ഗതാഗതത്തെയോ ഒട്ടും ബാധിക്കാത്ത വിധം അത്യാധുനിക 'ടണലിംഗ്' സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ഇതിന്റെ നിർമ്മാണം.</p>
<h3>പ്രധാന സ്റ്റേഷനുകളും റൂട്ടുകളും</h3>
<p>ദുബായുടെ പൈതൃക കേന്ദ്രമായ അൽ ഗുബൈബയിൽ നിന്ന് ആരംഭിച്ച് ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് വരെയാണ് ഗോൾഡ് ലൈൻ നീളുന്നത്. നഗരത്തിലെ പ്രധാനപ്പെട്ട 15 തന്ത്രപ്രധാന മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് 18 സ്റ്റേഷനുകളാണ് ഈ പാതയിലുണ്ടാവുക.</p>
<p><strong>Also Read - <a href="https://www.malayalamtv9.com/world/west-asia-conflict-updates-iran-threatens-undersea-cables-global-internet-services-at-risk-2201101.html" target="_blank" rel="noopener">വാതകത്തിന് പിന്നാലെ ഇന്റർനെറ്റും തടസ്സപ്പെടുമോ? ഭീഷണി മുഴക്കി ഇറാൻ</a></strong></p>
<ul>
<li>അൽ ഗുബൈബ: ഗ്രീൻ ലൈനുമായി ബന്ധിപ്പിക്കുന്നു.</li>
<li>ബിസിനസ് ബേ: റെഡ് ലൈനുമായി മാറിക്കയറാനുള്ള സൗകര്യം.</li>
<li>മെയ്ദാൻ: വരാനിരിക്കുന്ന എത്തിഹാദ് റെയിൽവേ പാസഞ്ചർ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നു.</li>
<li>ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്: റെഡ് ലൈൻ, എത്തിഹാദ് റെയിൽ എന്നിവയുമായുള്ള പ്രധാന സംഗമസ്ഥാനം.</li>
</ul>
<p>പദ്ധതി പൂർത്തിയാകുന്നതോടെ ദുബായ് മെട്രോ ശൃംഖലയുടെ ദൈർഘ്യം 35 ശതമാനം വർദ്ധിക്കും. ഇത് ഏകദേശം 1.5 ദശലക്ഷം താമസക്കാർക്ക് നേരിട്ട് പ്രയോജനം ചെയ്യും. നഗരത്തിലെ 55 ഓളം പ്രമുഖ റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് ഈ പുതിയ പാത കരുത്തേകും. ബർ ദുബായ്, ഡിഐഎഫ്‌സി, സിറ്റി വാക്ക്, അൽ ബർഷ സൗത്ത്, ജെവിസി, ദുബായ് സ്പോർട്സ് സിറ്റി, ദുബായ് സ്റ്റുഡിയോ സിറ്റി, അറേബ്യൻ റാഞ്ചസ് തുടങ്ങിയ മേഖലകളിലെ താമസക്കാർക്ക് ഗോൾഡ് ലൈൻ യാത്ര സുഗമമാക്കും.</p>
<h3>എന്ന് യാഥാർത്ഥ്യമാകും?</h3>
<p>ദുബായ് മെട്രോയുടെ ചരിത്രത്തിലെ നിർണ്ണായക തീയതിയായ സെപ്റ്റംബർ 9-ന് തന്നെ ഈ പദ്ധതിയും ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 2032 സെപ്റ്റംബർ 9-ന് ഗോൾഡ് ലൈൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദുബായുടെ സാമ്പത്തിക വളർച്ചയ്ക്കും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിനും ഈ സ്വർണ്ണപ്പാത വലിയൊരു മുതൽക്കൂട്ടാകുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും വ്യക്തമാക്കി.</p>
<p>നിലവിൽ ദുബായ് മെട്രോയ്ക്ക് രണ്ട് പ്രധാന ലൈനുകളാണുള്ളത്. റെഡ് ലൈനും ​ഗ്രീൻ ലൈനും. മറ്റ് വരാനിരിക്കുന്ന പദ്ധതികൾ റെഡ്, ഗ്രീൻ ലൈനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 30 കിലോമീറ്റർ നീളമുള്ള ബ്ലൂ ലൈനാണ്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. 2029-ൽ ഇത് പ്രവർത്തനസജ്ജമാകുമെന്ന് കരുതപ്പെടുന്നു.</p>
]]></content:encoded>
				</item>
							<item>
					<title>West Asia Conflict: വാതകത്തിന് പിന്നാലെ ഇന്റർനെറ്റും തടസ്സപ്പെടുമോ? ഭീഷണി മുഴക്കി ഇറാൻ</title>
					<link>https://www.malayalamtv9.com/world/west-asia-conflict-updates-iran-threatens-undersea-cables-global-internet-services-at-risk-2201101.html</link>
					<pubDate>Thu, 23 Apr 2026 10:38:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/west-asia-conflict-updates-iran-threatens-undersea-cables-global-internet-services-at-risk-2201101.html</guid>
					<description><![CDATA[<p>Iran Threatens Undersea Cables: 2024 ലും 2025 ലും ചെങ്കടലിലെ സമുദ്രാന്തര കേബിളുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഹൂതി വിമതരാണ് ഇതിന് പിന്നിൽ. യുഎഇ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ആമസോൺ വെബ് സർവീസസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ മുമ്പ് ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/inter-net.jpg" class="attachment-large size-large wp-post-image" alt="Inter Net" /></figure><p>പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഭീഷണി മുഴക്കി ഇറാൻ. ഇസ്രായേലിനെയും പാശ്ചാത്യ രാജ്യങ്ങളെയും സമ്മർദ്ദത്തിലാക്കാൻ ഇന്റർനെറ്റ് വിതരണ സംവിധാനങ്ങളെ തകർക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ രം​ഗത്തെത്തി. ഗൾഫ് മേഖലയിലൂടെ കടന്നുപോകുന്ന കടലടിയിലെ ഫൈബർ ഒപ്റ്റിക് കേബിളുകൾ തകർക്കുമെന്നാണ് ഭീഷണി. വെടിനിർത്തൽ കരാർ നീട്ടുകയും സമാധാന ചർച്ചകൾക്ക് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയും ചെയ്യുന്നതിനിടെയാണ് പുതിയ നീക്കം.</p>
<p>ലോകത്തിലെ ഇന്റർനെറ്റ് ട്രാഫിക്കിന്റെ വലിയൊരു ഭാ​ഗവും കടന്നുപോകുന്ന പേർഷ്യൻ ഗൾഫിലെ സമുദ്രാന്തർ കേബിളുകളാണ് ഇറാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് തകർത്താൽ ഏഷ്യയും യൂറോപ്പും തമ്മിലുള്ള ഡിജിറ്റൽ ബന്ധത്തിന് തകരാർ സംഭവിക്കും. ആ​ഗോളതലത്തിൽ എണ്ണ, വാതക വിതരണം രൂക്ഷമാവുകയാണ്. ഇതിനിടെ ഇന്റർനെറ്റ് കണക്ഷനും തകരാറിലായാൽ പ്രതിസന്ധി ​ഗുരുതരമാകും.</p>
<h3>സമുദ്രത്തിനടിയിലെ കേബിളുകളുടെ പ്രാധാന്യം</h3>
<p>ഹോർമുസ് കടലിടുക്ക് ഇന്ധന ഗതാഗതത്തിനൊപ്പം ഡാറ്റാ ഗതാഗതത്തിനും നിർണായകമാണ്. FALCON, AAE-1, TGN-Gulf, SEA-ME-WE തുടങ്ങി നിരവധി സമുദ്രാന്തര കേബിൾ സംവിധാനങ്ങൾ ഹോ‍ർമുസ് കടലിടുക്കിലൂടെയാണ് കടന്ന് പോകുന്നത്. ലോകത്തിലെ ഏകദേശം 99% അന്താരാഷ്ട്ര ഇന്റർനെറ്റ് ട്രാഫിക് സമുദ്രത്തിനടിയിലുള്ള ഫൈബർ കേബിളുകളിലൂടെയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇറാൻ ഇത്തരമൊരു നീക്കം നടത്തുന്നത് സംഘർഷങ്ങൾ രൂക്ഷമാകാൻ കാരണമാകും. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ഇന്റർനെറ്റ് വേഗത കുറയാനും സാമ്പത്തിക ഇടപാടുകൾ തടസ്സപ്പെടാനും ഇത് വഴിയൊരുക്കും.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/world/trump-extends-iran-ceasefire-hormuz-blockade-continues-what-it-means-for-india-2200746.html">ഇറാനില്‍ വെടിനിര്‍ത്തല്‍ നീട്ടി ട്രംപ്, ഹോര്‍മുസില്‍ ഉപരോധം തുടരും</a></strong></p>
<p>2024 ലും 2025 ലും ചെങ്കടലിലെ സമുദ്രാന്തര കേബിളുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഹൂതി വിമതരാണ് ഇതിന് പിന്നിൽ. യുഎഇ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ആമസോൺ വെബ് സർവീസസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ മുമ്പ് ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്. കൂടാതെ, ക്ലൗഡ്, ഡാറ്റാ സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.</p>
<h3>വെടിനിർത്തൽ കരാർ</h3>
<p>സംഘർഷങ്ങൾ തുടരുന്നതിനിടെ വെടിനിർത്തൽ കാലാവധി ദീർഘിപ്പിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചിരുന്നു. രണ്ടാം ഘട്ട സമാധാന ചർച്ചയ്ത്ത് ഇറാൻ തയ്യാറാവാത്തതിന് പിന്നാലെയാണ് പ്രഖ്യാപനം. ചർച്ചയ്ക്കെത്താനും സമാധാനത്തിനുമായി കൂടുതൽ സമയം അനുവദിക്കുകയാണെന്ന് അറിയിച്ചാണ് കാലാവധി ദീർഘിപ്പിച്ചത്. അതേസമയം, ഹോർമുസിൽ ഉപരോധം തുടരുമെന്നും വ്യക്തമാക്കി. സമാധാന ചർച്ചയ്ക്കുള്ള മേശയെ ട്രംപ് കീഴടങ്ങൽ മേശയാക്കാൻ നാടകം കളിക്കുന്നുവെന്നാണ് ഇറാൻ ആരോപിക്കുന്നത്.</p>
]]></content:encoded>
				</item>
							<item>
					<title>UAE Weather Alert: യുഎഇയിൽ താപനില 40 ഡിഗ്രി കടന്നു; കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത, ജാഗ്രതാ നിർദ്ദേശം</title>
					<link>https://www.malayalamtv9.com/world/uae-heatwave-alert-temperatures-cross-40-degrees-celsius-early-ncm-warns-of-dust-storms-and-unstable-weather-2201005.html</link>
					<pubDate>Wed, 22 Apr 2026 20:43:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/uae-heatwave-alert-temperatures-cross-40-degrees-celsius-early-ncm-warns-of-dust-storms-and-unstable-weather-2201005.html</guid>
					<description><![CDATA[<p>UAE Heatwave Alert: മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ ഉയരുന്നത് കാഴ്ചപരിധി കുറയ്ക്കും. വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും സുരക്ഷിത അകലം പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. മെയ് പകുതിയോടെ ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദ സംവിധാനം ശക്തി പ്രാപിക്കുന്നതോടെ ചൂട് ഇനിയും വർദ്ധിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/RAIN-ALERT-5.jpg" class="attachment-large size-large wp-post-image" alt="Rain Alert" /></figure><p><strong>ദുബായ്:</strong> യുഎഇയിൽ വരും ദിവസങ്ങളിൽ ചൂട് ഗണ്യമായി വർദ്ധിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏപ്രിൽ മാസത്തിൽ അനുഭവപ്പെടാറുള്ള സാധാരണ താപനിലയേക്കാൾ നേരത്തെ തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചൂട് 40°C കടന്നു. അറേബ്യൻ ഉപദ്വീപിന്റെ മധ്യഭാഗത്ത് രൂപപ്പെട്ട ന്യൂനമർദ്ദമാണ് നിലവിലെ അസ്ഥിരമായ കാലാവസ്ഥയ്ക്ക് കാരണം.</p>
<h3>സരായത്ത് സീസണും കാലാവസ്ഥാ മാറ്റവും</h3>
<p>നിലവിൽ യുഎഇയിൽ സരായത്ത് സീസൺ ആണ് അനുഭവപ്പെടുന്നത്. മാർച്ച് പകുതി മുതൽ മെയ് ആദ്യം വരെ നീണ്ടുനിൽക്കുന്ന ഈ കാലയളവിൽ കാലാവസ്ഥ പെട്ടെന്ന് മാറുന്നത് സാധാരണമാണ്. കനത്ത ചൂടിനൊപ്പം അപ്രതീക്ഷിതമായ ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ പൊടിക്കാറ്റും ഈ സമയത്ത് പ്രതീക്ഷിക്കാം. ശനിയാഴ്ച വരെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. തീരപ്രദേശങ്ങളിലും ദ്വീപുകളിലും രാത്രിയും പുലർച്ചെയും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.</p>
<p>Also Read - <a href="https://www.malayalamtv9.com/world/eid-al-adha-2026-expected-dates-and-public-holiday-prediction-report-for-uae-expats-check-the-latest-update-2200948.html" target="_blank" rel="noopener">മെയ് മാസത്തിൽ 6 ദിവസം വരെ അവധി ലഭിക്കാൻ സാധ്യത, യുഎഇയിൽ ബലിപെരുന്നാൾ ഒരുക്കങ്ങൾ തുടങ്ങി</a></p>
<p>മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ ഉയരുന്നത് കാഴ്ചപരിധി കുറയ്ക്കും. വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും സുരക്ഷിത അകലം പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. മെയ് പകുതിയോടെ ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദ സംവിധാനം ശക്തി പ്രാപിക്കുന്നതോടെ ചൂട് ഇനിയും വർദ്ധിക്കും. വടക്കേ ഇന്ത്യ, പാകിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഉഷ്ണതരംഗം എത്തുന്നതോടെ ഉൾനാടൻ പ്രദേശങ്ങളിൽ താപനില 50°C വരെ ഉയർന്നേക്കാമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി മുന്നറിയിപ്പ് നൽകുന്നു.</p>
<h3>സുരക്ഷാ നിർദ്ദേശങ്ങൾ</h3>
<ul>
<li>കടുത്ത ചൂടിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ താഴെ പറയുന്ന മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ അറിയിച്ചു</li>
<li>പുറത്ത് ജോലി ചെയ്യുന്നവർ ധാരാളം വെള്ളം കുടിക്കണം. തലകറക്കം, കടുത്ത തലവേദന, അമിതമായ ദാഹം എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും വേണം.</li>
<li>കടുത്ത ചൂടിൽ കാറിനുള്ളിൽ ലൈറ്ററുകൾ, പെർഫ്യൂം കുപ്പികൾ, സാനിറ്റൈസർ, പവർ ബാങ്കുകൾ എന്നിവ വയ്ക്കരുത്. ഇത് തീപിടുത്തത്തിന് കാരണമായേക്കാം.</li>
<li>കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ കടലിൽ ഇറങ്ങുന്നത് ഒഴിവാക്കുക.</li>
</ul>
<p>യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ പ്രകടമാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഇന്ന് മുതൽ ഞായറാഴ്ച വരെ രാജ്യം ഭാഗികമായി മേഘാവൃതമായിരിക്കും. കടുത്ത ചൂടിൽ നിന്ന് പ്രവാസികൾക്ക് ആശ്വാസം നൽകുന്ന രീതിയിൽ വാരാന്ത്യത്തോടെ താപനിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ രാജ്യത്തിന്റെ തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും 37°C മുതൽ 42°C വരെയാണ് താപനില രേഖപ്പെടുത്തുന്നത്. എന്നാൽ വരാനിരിക്കുന്ന മഴയ്ക്കും കാറ്റിനും മുന്നോടിയായി ഈ താപനിലയിൽ വലിയ മാറ്റം പ്രകടമാകും. വരാന്ത്യത്തോടെ താപനില താഴുന്നതോടെ ചൂടിന് നേരിയ ശമനമുണ്ടാകും.</p>
<p>കാറ്റിന്റെ വേഗത മണിക്കൂറിൽ 30 കിലോമീറ്റർ വരെയായി കുറയാൻ സാധ്യതയുണ്ട്. എന്നിരുന്നാലും യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ പൊടിക്കാറ്റിനും മഴയ്ക്കുമുള്ള സാധ്യത കൂടി കണക്കിലെടുക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. അന്തരീക്ഷ മാറ്റം മൂലം ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ പ്രവാസികൾ പ്രത്യേക ശ്രദ്ധ നൽകണം.</p>
]]></content:encoded>
				</item>
							<item>
					<title>Eid Al Adha 2026 Holidays: മെയ് മാസത്തിൽ 6 ദിവസം വരെ അവധി ലഭിക്കാൻ സാധ്യത, യുഎഇയിൽ ബലിപെരുന്നാൾ ഒരുക്കങ്ങൾ തുടങ്ങി</title>
					<link>https://www.malayalamtv9.com/world/eid-al-adha-2026-expected-dates-and-public-holiday-prediction-report-for-uae-expats-check-the-latest-update-2200948.html</link>
					<pubDate>Wed, 22 Apr 2026 17:40:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/eid-al-adha-2026-expected-dates-and-public-holiday-prediction-report-for-uae-expats-check-the-latest-update-2200948.html</guid>
					<description><![CDATA[<p>Eid Al Adha 2026 Expected Dates And Public Holiday Prediction: ആകാശം തെളിഞ്ഞതാണെങ്കിൽ നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ചന്ദ്രനെ ദർശിക്കാൻ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഇനി 6 ദിവസത്തെ അവധി ലഭിക്കുന്നത് എങ്ങനെ എന്നു നോക്കാം. സാധാരണയായി യുഎഇയിൽ അറഫാ ദിനവും ഈദ് അൽ അദ്ഹയുടെ ആദ്യ മൂന്ന് ദിവസങ്ങളുമാണ് പൊതു അവധിയായി ലഭിക്കാറുള്ളത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Eid-Al-Adha-2026-.jpg" class="attachment-large size-large wp-post-image" alt="Eid Al Adha 2026" /></figure><p><strong>ഷാർജ:</strong> 2026-ലെ ഈദ് അൽ അദ്ഹ ( ബലിപെരുന്നാൾ ) അവധി തീയതികൾ സംബന്ധിച്ച ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ ഷാർജ സ്പേസ് ആൻഡ് അസ്ട്രോണമി ഹബ് പുറത്തുവിട്ടു. ഇതനുസരിച്ച് ജ്യോതിശാസ്ത്ര പ്രവചനങ്ങൾ ശരിയാവുകയാണെങ്കിൽ, യുഎഇയിലെ പ്രവാസികൾക്കും സ്വദേശികൾക്കും മെയ് മാസത്തിൽ ആറ് ദിവസം നീണ്ടുനിൽക്കുന്ന വലിയൊരു അവധിക്കാലം ആസ്വദിക്കാൻ സാധിക്കും എന്നാണ് കരുതുന്നത്. ജ്യോതിശാസ്ത്ര പ്രവചനങ്ങൾ അനുസരിച്ചുള്ള സാധ്യത തീയതികൾ താഴെ പറയുന്നവയാണ്.</p>
<ul>
<li>മാസപ്പിറവി: 2026 മെയ് 17, ഞായറാഴ്ച പുലർച്ചെ.</li>
<li>ദുൽ ഹിജ്ജ ഒന്ന്: 2026 മെയ് 18, തിങ്കളാഴ്ച.</li>
<li>അറഫാ ദിനം: 2026 മെയ് 26, ചൊവ്വാഴ്ച.</li>
<li>ഈദ് അൽ അദ്ഹ: 2026 മെയ് 27, ബുധനാഴ്ച.</li>
</ul>
<p>ഹിജ്റ വർഷം 1447-ലെ ദുൽ ഖഅദ മാസം 29-ാം തീയതിയായ മെയ് 17-ന് സൂര്യാസ്തമയ സമയത്ത് ചന്ദ്രക്കലയ്ക്ക് ഏകദേശം 18 മണിക്കൂർ 39 മിനിറ്റ് ദൈർഘ്യമുണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചു. ആകാശം തെളിഞ്ഞതാണെങ്കിൽ നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ചന്ദ്രനെ ദർശിക്കാൻ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഇനി 6 ദിവസത്തെ അവധി ലഭിക്കുന്നത് എങ്ങനെ എന്നു നോക്കാം. സാധാരണയായി യുഎഇയിൽ അറഫാ ദിനവും ഈദ് അൽ അദ്ഹയുടെ ആദ്യ മൂന്ന് ദിവസങ്ങളുമാണ് പൊതു അവധിയായി ലഭിക്കാറുള്ളത്.</p>
<ul>
<li>മെയ് 26 (ചൊവ്വാഴ്ച): അറഫാ ദിനം</li>
<li>മെയ് 27 (ബുധനാഴ്ച): ഈദ് ഒന്നാം ദിനം</li>
<li>മെയ് 28 (വ്യാഴാഴ്ച): ഈദ് രണ്ടാം ദിനം</li>
<li>മെയ് 29 (വെള്ളിയാഴ്ച): ഈദ് മൂന്നാം ദിനം</li>
<li>മെയ് 30 (ശനിയാഴ്ച): വാരാന്ത്യ അവധി</li>
<li>മെയ് 31 (ഞായറാഴ്ച): വാരാന്ത്യ അവധി</li>
</ul>
<p>ഇതോടെ തുടർച്ചയായി ആറ് ദിവസത്തെ ഒഴിവാണ് പ്രവാസികളെ കാത്തിരിക്കുന്നത്. നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്കും യു എ ഇയ്ക്കുള്ളിൽ തന്നെ വിനോദയാത്രകൾ പ്ലാൻ ചെയ്യുന്നവർക്കും ഇത് വലിയ ആശ്വാസമാകും. ഷാർജ സ്പേസ് ആൻഡ് ആസ്ട്രോണമി ഹബ്ബിന്റെ ഡയറക്ടർ പ്രൊഫ. ഹാമിദ് എം കെ അൽ നഈമി നൽകിയ റിപ്പോർട്ട് ഇതിനോടകം യുഎഇ ഫത്‌വ കൗൺസിലിന് സമർപ്പിച്ചിട്ടുണ്ട്.</p>
<p><strong>Also Read - <a href="https://www.malayalamtv9.com/world/uae-central-bank-bans-whatsapp-for-banking-services-know-the-precautions-that-consumers-should-take-2200912.html" target="_blank" rel="noopener">ഇനി യുഎഇയിൽ ബാങ്കിംഗിന് വാട്ട്‌സ്ആപ്പ് പാടില്ലേ? പ്രവാസികൾ ശ്രദ്ധിക്കേണ്ട കർശന സുരക്ഷാ നിർദ്ദേശങ്ങൾ</a></strong></p>
<p>ഈ റിപ്പോർട്ടുകൾ ജ്യോതിശാസ്ത്രപരമായ സാധ്യതകൾ മാത്രമാണെന്നും, മതപരമായ മാസപ്പിറവി ദർശനത്തിന് ശേഷം മാത്രമേ യുഎഇ ഭരണകൂടം ഔദ്യോഗിക അവധി പ്രഖ്യാപിക്കുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി. അതിനാൽ, യാത്രകൾ പ്ലാൻ ചെയ്യുന്നവർ ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കേണ്ടതുണ്ട്.</p>
<h3>യുഎഇയിൽ സ്കൂളുകൾ സജീവമാകുന്നു: ആരോഗ്യ ജാഗ്രതയുമായി ഡോക്ടർമാർ</h3>
<p>നീണ്ട വേനലവധിക്ക് ശേഷം യു എ ഇയിലെ വിദ്യാലയങ്ങൾ വീണ്ടും സജീവമായതോടെ കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ മാതാപിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. വിദ്യാലയങ്ങൾ തുറന്ന ആദ്യ ആഴ്ചയിൽ തന്നെ കുട്ടികൾക്കിടയിൽ പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ വർദ്ധിക്കുന്നതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.</p>
]]></content:encoded>
				</item>
							<item>
					<title>UAE Whatsapp Banking: ഇനി യുഎഇയിൽ ബാങ്കിംഗിന് വാട്ട്‌സ്ആപ്പ് പാടില്ലേ? പ്രവാസികൾ ശ്രദ്ധിക്കേണ്ട കർശന സുരക്ഷാ നിർദ്ദേശങ്ങൾ</title>
					<link>https://www.malayalamtv9.com/world/uae-central-bank-bans-whatsapp-for-banking-services-know-the-precautions-that-consumers-should-take-2200912.html</link>
					<pubDate>Wed, 22 Apr 2026 15:17:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/uae-central-bank-bans-whatsapp-for-banking-services-know-the-precautions-that-consumers-should-take-2200912.html</guid>
					<description><![CDATA[<p>UAE Central Bank bans WhatsApp for banking services: സമീപകാലത്ത് യുഎഇയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സൈബർ തട്ടിപ്പുകളുടെയും ഡാറ്റാ ചോർച്ചകളുടെയും പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വാട്സ്ആപ്പ് വഴിയുള്ള ബാങ്കിംഗ് എളുപ്പമാണെന്നതാണ് ഈ വഴിയിലൂടെ കൂടുതൽ നടപടികൾ നടത്താൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത്. പക്ഷേ അതിലൂടെ തട്ടിപ്പുകാർക്ക് ഉപഭോക്താക്കളെ വലയിൽ ആക്കാൻ ഏറെ എളുപ്പവുമാണ്. ഇതിനാലാണ് സെൻട്രൽ ബാങ്ക് പുതിയ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/jackfruit-14.jpg" class="attachment-large size-large wp-post-image" alt="UAE Central Bank bans WhatsApp" /></figure><p><strong>ദുബായ്:</strong> യുഎഇയിലെ ബാങ്കിംഗ് ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി നിർണായക നീക്കവും ആയി സെൻട്രൽ ബാങ്ക് രംഗത്ത്. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിനും സേവനങ്ങൾ നൽകുന്നതിനും വാട്സ്ആപ്പ് പോലുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കരുത് എന്നതാണ് ഏറ്റവും പുതിയ നിർദ്ദേശം.</p>
<p>സമീപകാലത്ത് യുഎഇയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സൈബർ തട്ടിപ്പുകളുടെയും ഡാറ്റാ ചോർച്ചകളുടെയും പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വാട്സ്ആപ്പ് വഴിയുള്ള ബാങ്കിംഗ് എളുപ്പമാണെന്നതാണ് ഈ വഴിയിലൂടെ കൂടുതൽ നടപടികൾ നടത്താൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത്. പക്ഷേ അതിലൂടെ തട്ടിപ്പുകാർക്ക് ഉപഭോക്താക്കളെ വലയിൽ ആക്കാൻ ഏറെ എളുപ്പവുമാണ്. ഇതിനാലാണ് സെൻട്രൽ ബാങ്ക് പുതിയ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/7th-pay-commission-da-hike-for-central-government-employees-2-percent-raise-center-cabinet-approved-know-how-much-will-get-2199792.html">കാത്തിരുന്ന് മടുത്തോ? അവസാനം ക്ഷാമബത്ത വർധിപ്പിച്ചു; ഇനി എത്ര കിട്ടും?</a></strong></p>
<p>വാട്സാപ്പിലെ വിവരങ്ങൾ യുഎഇയ്ക്ക് പുറത്തുള്ള സെർവറുകളിൽ സൂക്ഷിക്കപ്പെടുന്നത് ഇവിടുത്തെ നിയമങ്ങൾക്ക് വിരുദ്ധമാണ്. കൂടാതെ ഹാക്കർമാർക്ക് ലോഗോയും ഔദ്യോഗിക ചിത്രങ്ങളും വാട്സ്ആപ്പ് വഴി ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കാനും ഒടിപി പിൻ നമ്പറുകൾ എന്നിവ അവരിൽനിന്ന് ശേഖരിക്കാനും എളുപ്പമാണ് . ഇത്തരത്തിലുള്ള തട്ടിപ്പുകൾ ശ്രദ്ധിക്കപ്പെട്ടതും നടപടിക്ക് കാരണമാണ്.</p>
<h3>ഇനി ചെയ്യാൻ പാടില്ലാത്തത്</h3>
<p>പുതിയ നിയമപ്രകാരം ബാങ്കുകൾക്കോ ധനകാര്യസ്ഥാപനങ്ങൾക്കോ ചില പ്രത്യേക നടപടിക്രമങ്ങൾക്ക് വാട്സ്ആപ്പ് ഉപയോഗിക്കാൻ അനുവാദം ഉണ്ടായിരിക്കില്ല. വ്യക്തിഗത വിവരങ്ങൾ ചോദിക്കൽ, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയാണ് ആ പ്രത്യേക നടപടികൾ</p>
<p>പേര് അക്കൗണ്ട് നമ്പർ തുടങ്ങിയ വിവരങ്ങൾ ഇനി വാട്സ്ആപ്പ് വഴി പങ്കുവയ്ക്കാൻ പാടില്ല. പണം അയക്കുന്നതും അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നതും ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നതും വാട്സ്ആപ്പ് വഴി നടത്തുന്നത് നിരോധിച്ചു. കൂടാതെ ലോണിനുള്ള അപേക്ഷകൾ പാസ്പോർട്ട് കോപ്പികൾ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ശമ്പള സർട്ടിഫിക്കറ്റുകൾ എന്നിവ ഇനി മെസഞ്ചർ വഴി അയക്കാൻ പാടില്ല. പാസ്‌വേഡുകൾ പിൻ നമ്പറുകൾ ഒടിപി എന്നിവ ബാങ്കുകൾ ഒരിക്കലും വാട്സാപ്പിലൂടെ ആവശ്യപ്പെടില്ല എന്നതും പ്രത്യേകം ഓർക്കണം.</p>
<h3>ഉപഭോക്താക്കൾ ശ്രദ്ധിക്കാൻ</h3>
<p>സെൻട്രൽ ബാങ്കിന്റെ ഈ നടപടി പ്രവാസികൾ ഉൾപ്പെടെയുള്ള എല്ലാ ബാങ്ക് ഇടപാടുകാരിയും ബാധിക്കും. കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഓരോ ബാങ്കിന്റെയും പ്ലേസ്റ്റോറിൽ ആപ്പ് സ്റ്റോറിലും ലഭ്യമായ ഔദ്യോഗിക മൊബൈൽ ബാങ്കിംഗ് ആപ്പുകൾ മാത്രം ഉപയോഗിക്കുക. കൂടാതെ ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ ഔദ്യോഗിക വെബ്സൈറ്റ് ആണെന്ന് ഉറപ്പുവരുത്താനും ഇമെയിൽ വഴിയോ എസ്എംഎസ് വഴിയോ വരുന്ന സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം.</p>
<p>ആരെങ്കിലും ബാങ്ക് ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞ വാട്സപ്പിൽ മെസ്സേജ് അയച്ചാൽ ഉടൻതന്നെ ബാങ്കിന്റെ കസ്റ്റമർ കെയറിൽ വിളിച്ച് സ്ഥിരീകരിക്കാനും ശ്രദ്ധിക്കണം. വലിയ തുകയുടെ ഇടപാടുകൾക്കും ലോൺ സംബന്ധമായ കാര്യങ്ങൾക്കും നേരിട്ട് ബാങ്കിന്റെ ശാഖകളിൽ പോകുന്നതാണ് ഏറ്റവും സുരക്ഷിതമായി നടപടി. ഈ മാസം 30നകം യുഎഇയിലെ എല്ലാ ബാങ്കുകളും ഈ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും നടപ്പിലാക്കിയിരിക്കണം എന്നാണ് നിർദേശം. ഇതിനുശേഷവും വാട്സ്ആപ്പ് വഴി നിങ്ങളുടെ ബാങ്കിംഗ് വിവരങ്ങൾ ചോദിക്കുന്നുണ്ടെങ്കിൽ അത് തട്ടിപ്പ് ആയിരിക്കും എന്ന് സെൻട്രൽ ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.</p>
]]></content:encoded>
				</item>
							<item>
					<title>Iran War: ഇറാനില്‍ വെടിനിര്‍ത്തല്‍ നീട്ടി ട്രംപ്, ഹോര്‍മുസില്‍ ഉപരോധം തുടരും</title>
					<link>https://www.malayalamtv9.com/world/trump-extends-iran-ceasefire-hormuz-blockade-continues-what-it-means-for-india-2200746.html</link>
					<pubDate>Wed, 22 Apr 2026 07:19:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/trump-extends-iran-ceasefire-hormuz-blockade-continues-what-it-means-for-india-2200746.html</guid>
					<description><![CDATA[<p>Iran Ceasefire Extended by Trump, Hormuz Restrictions Remain: വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണ് സമയപരിധി നീട്ടി ട്രംപിന്റെ പോസ്റ്റ് എത്തിയത്. രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പാകിസ്ഥാനിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി. നേരിട്ടുള്ള കൂടിക്കാഴ്ചകളുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റുകള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് വൈറ്റ് ഹൗസ് പ്രഖ്യാപനം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2025/09/Donald-Trump-3.jpg" class="attachment-large size-large wp-post-image" alt="Donald Trump" /></figure><p><strong>ടെഹ്‌റാന്‍:</strong> ഇറാനുമായുള്ള വെടിനിര്‍ത്തല്‍ നീട്ടുകയാണെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നതിന് വേണ്ടിയാണ് നടപടിയെന്നാണ് ട്രംപിന്റെ വാദം. എന്നാല്‍ ഇറാന്റെ തുറമുഖങ്ങളില്‍ നിന്ന് യുഎസ് നാവികസേനയെ ഇപ്പോള്‍ പിന്‍വലിക്കില്ലെന്നും ട്രംപ് പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദേശം ഇറാന്‍ മുന്നോട്ടുവെക്കും വരെ വെടിനിര്‍ത്തല്‍ നീട്ടുമെന്നും അദ്ദേഹം.</p>
<p>ഇറാനിലെ ആഭ്യന്തര കലഹത്തെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതെന്ന ആരോപണവും ട്രംപ് ഉന്നയിക്കുന്നു. വെടിനിര്‍ത്തല്‍ നീട്ടാന്‍ പാകിസ്ഥാന്‍ നേതാക്കള്‍ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ട്രംപ്</p>
<p>ഇറാന്‍ ഭരണകൂടം തകര്‍ന്നിരിക്കുകയാണ്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെയും അഭ്യര്‍ത്ഥ പ്രകാരമാണ് വെടിനിര്‍ത്തല്‍ നീട്ടാന്‍ തീരുമാനിച്ചത്. ഇറാനിലെ നേതാക്കള്‍ക്കും പ്രതിനിധികള്‍ക്കും ഏകീകൃതമായ തീരുമാനം കൊണ്ടുവരാന്‍ സാധിക്കുന്നത് വരെ സമയം നല്‍കണമെന്നാണ് അവര്‍ തന്നോട് പറഞ്ഞതെന്നും ട്രംപ് ട്രൂത്തില്‍ കുറിച്ചു.</p>
<p>ഇറാന്‍ ഉചിതമായൊരു നിര്‍ദേശം മുന്നോട്ടുവെക്കുകയോ അല്ലെങ്കില്‍ ചര്‍ച്ചകള്‍ ഏതെങ്കിലും വിധേന അവസാനിക്കുകയോ ചെയ്യുമ്പോള്‍ മാത്രമേ വെടിനിര്‍ത്തല്‍ ഇല്ലാതാകൂ, അതുവരെ വെടിനിര്‍ത്തല്‍ തുടരുമെന്നും ട്രംപ്.</p>
<p>വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണ് സമയപരിധി നീട്ടി ട്രംപിന്റെ പോസ്റ്റ് എത്തിയത്. രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പാകിസ്ഥാനിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി. നേരിട്ടുള്ള കൂടിക്കാഴ്ചകളുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റുകള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് വൈറ്റ് ഹൗസ് പ്രഖ്യാപനം.</p>
<p>ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ട്രംപ് പറയുന്നുണ്ട്. ഹോര്‍മുസ് അടച്ചിട്ടാല്‍ രാജ്യത്തിന് ലഭിക്കുന്ന വരുമാനത്തില്‍ വലിയ നഷ്ടം സംഭവിക്കും. എന്നാല്‍ ഇക്കാര്യം നേരിട്ട് പറയാതെയാണ് ട്രംപിന്റെ പരാമര്‍ശം, ഇറാന്‍ ഹോര്‍മുസ് തുറക്കാന്‍ വീണ്ടും ശ്രമിക്കുകയാണെന്നായിരുന്നു ട്രംപിന്റെ വാദം.</p>
<p>ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ അത് തുറക്കാന്‍ ശ്രമിക്കുന്നു, ഹോര്‍മുസ് തുറക്കുന്നത് വഴി അവര്‍ക്ക് ഒരു ദിവസം 500 മില്യണ്‍ ഡോളര്‍ സമ്പാദിക്കാം. എന്നാല്‍ അടച്ചുപൂട്ടുകയാണെങ്കില്‍ അവര്‍ക്കത് നഷ്ടപ്പെടുമെന്നും ട്രംപ്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/final-hours-of-us-iran-ceasefire-spark-global-alarm-iran-rejects-surrender-refuses-to-join-talks-2200356.html" target="_blank" rel="noopener">Middle East Conflict: യുദ്ധത്തില്‍ ജയിച്ചത് ഞാന്‍ തന്നെ എന്ന് ട്രംപ്; കീഴടങ്ങില്ലെന്ന് ഇറാന്‍</a></strong></p>
<p>പ്രധാന എണ്ണ ഗതാഗത പാതയിലൂടെയുള്ള സമുദ്ര ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഇറാന്‍ തയാറാണെന്ന് കാണിക്കുന്ന സന്ദേശങ്ങളുമായി ഇടനിലക്കാര്‍ തന്നെ സമീപിക്കുന്നുണ്ട്. നാല് ദിവസം മുമ്പ് ആളുകള്‍ തന്റെ അടുത്തെത്തി. സാര്‍ ഇറാന്‍ ഉടന്‍ കടലിടുക്ക് തുറക്കാന്‍ ആഗ്രഹിക്കുന്നു, എന്നാണ് അവര്‍ പറഞ്ഞത്. വിശാലമായ ഇളവുകളില്ലാതെ ഹോര്‍മുസ് വീണ്ടും തുറക്കുന്നത് ഒരു കരാറിന്റെ സാധ്യതയെ ഇല്ലാതാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</p>
<h3>ഹോര്‍മുസിലെ ഉപരോധം ഇന്ത്യയ്ക്ക് എങ്ങനെ?</h3>
<p>ഹോര്‍മുസ് കടലിടുക്ക് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എണ്ണ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രധാന പാതയാണ്. ഈ പാതയിലൂടെയാണ് ഈ ലോകത്തില്‍ ഉപയോഗിക്കുന്ന എണ്ണയുടെ വലിയൊരു ശതമാനവും കടന്നുപോകുന്നത്. എന്നാല്‍ ഇവിടെ ഉണ്ടാകുന്ന സംഘര്‍ഷവും ഉപരോധവുമെല്ലാം ആഗോള വിപണിയിലെ സമ്മര്‍ദത്തിലാക്കും.</p>
<p>ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് വലിയ അളവില്‍ ക്രൂഡ് ഓയിലെത്തുന്നത്. ഹോര്‍മുസ് വഴിയുള്ള ഗതാഗതം തടസപ്പെട്ടാല്‍, രാജ്യത്ത് ഇന്ധനവില ഉയരും. ഗതാഗതച്ചെലവ് മുതല്‍ ഭക്ഷ്യവസ്തുക്കളുടെ വരെ വില ഉയരാന്‍ ഇത് കാരണമാകും. കപ്പല്‍ ഗതാഗതച്ചെലവ്, ഇന്‍ഷുറന്‍സ് നിരക്കും തുടങ്ങിയവയിലും ഇത് പ്രതിഫലിക്കും.</p>
]]></content:encoded>
				</item>
							<item>
					<title>Middle East Conflict: യുദ്ധത്തില്‍ ജയിച്ചത് ഞാന്‍ തന്നെ എന്ന് ട്രംപ്; കീഴടങ്ങില്ലെന്ന് ഇറാന്‍</title>
					<link>https://www.malayalamtv9.com/world/final-hours-of-us-iran-ceasefire-spark-global-alarm-iran-rejects-surrender-refuses-to-join-talks-2200356.html</link>
					<pubDate>Tue, 21 Apr 2026 06:15:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/final-hours-of-us-iran-ceasefire-spark-global-alarm-iran-rejects-surrender-refuses-to-join-talks-2200356.html</guid>
					<description><![CDATA[<p>Donald Trump Claims US Is Winning War Against Iran: ആദ്യഘട്ട ചര്‍ച്ച യാതൊരു കരാറും ഉണ്ടാകാതെ അവസാനിച്ചു. താത്കാലിക വെടിനിര്‍ത്തലില്‍ ഇരുരാജ്യങ്ങളും ഏര്‍പ്പെട്ടെങ്കിലും, അത് ലംഘിക്കപ്പെട്ടിരുന്നു. വെടിനിര്‍ത്തല്‍ നീട്ടാനുള്ള സാധ്യതയില്ല. സമയം അവസാനിക്കുന്നതിന് മുമ്പ് ഒരു കരാറില്‍ എത്തിയില്ലെങ്കില്‍, ധാരാളം ബോംബുകള്‍ പൊട്ടാന്‍ തുടങ്ങുമെന്നും ട്രംപ് പറഞ്ഞു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/01/Donald-Trump.jpg" class="attachment-large size-large wp-post-image" alt="Donald Trump" /></figure><p><strong>ടെഹ്‌റാന്‍:</strong> ഇറാനുമായുള്ള ഓരോ കാര്യങ്ങളിലും താന്‍ ജയിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായി ചര്‍ച്ച നടത്തുന്നതിനായി യുഎസ് പ്രതിനിധി സംഘം പാകിസ്ഥാനില്‍ ഉടനെത്തുമെന്നും ട്രംപ്. ഇതിനിടെയാണ് യുദ്ധത്തില്‍ തങ്ങള്‍ ജയിക്കാന്‍ പോകുന്നുവെന്ന തരത്തില്‍ ട്രംപ് മറ്റൊരു അവകാശവാദം ഉന്നയിച്ചത്. എന്നാല്‍ സമാധാന ചര്‍ച്ചയില്‍ ഇറാന്‍ പങ്കെടുത്തേക്കില്ലെന്നാണ് വിവരം.</p>
<p>ആദ്യഘട്ട ചര്‍ച്ച യാതൊരു കരാറും ഉണ്ടാകാതെ അവസാനിച്ചു. താത്കാലിക വെടിനിര്‍ത്തലില്‍ ഇരുരാജ്യങ്ങളും ഏര്‍പ്പെട്ടെങ്കിലും, അത് ലംഘിക്കപ്പെട്ടിരുന്നു. വെടിനിര്‍ത്തല്‍ നീട്ടാനുള്ള സാധ്യതയില്ല. സമയം അവസാനിക്കുന്നതിന് മുമ്പ് ഒരു കരാറില്‍ എത്തിയില്ലെങ്കില്‍, ധാരാളം ബോംബുകള്‍ പൊട്ടാന്‍ തുടങ്ങുമെന്നും ട്രംപ് പറഞ്ഞു.</p>
<p>ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പുള്ള ട്രംപിന്റെ അവകാശവാദങ്ങള്‍ ഇറാനെ ചൊടിപ്പിക്കുന്നുണ്ട്. ഞാന്‍ ഒരു യുദ്ധം ജയിക്കുകയാണ്, ഒരുപാട് കാര്യങ്ങള്‍ വളരെ നന്നായി പോകുന്നു, നമ്മുടെ സൈന്യം അതിശയകരമായ രീതിയില്‍ ജോലി ചെയ്യുന്നു. ശത്രുക്കള്‍ നിലവില്‍ ആശയക്കുഴപ്പത്തിലാണ്. അവരുടെ നാവികസേന പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടു. അവര്‍ക്ക് മിസൈലുകളെയോ യുദ്ധവിമാനങ്ങളെയോ പ്രതിരോധിക്കാനുള്ള ആയുധങ്ങളില്ല. അവരുടെ മുന്‍ നേതാക്കളെല്ലാം തന്നെ ഇല്ലാതായി, ട്രംപ് ട്രൂത്തില്‍ കുറിച്ചു.</p>
<h3>അവര്‍ക്ക് പ്രതിദിനം 500 മില്യണ്‍ ഡോളറിന്റെ നഷ്ടം</h3>
<p>ഏറ്റവും പ്രധാനമായി ഒരു കരാര്‍ ഉണ്ടാകുന്നത് വരെ ഞങ്ങള്‍ സ്വീകരിക്കാത്ത ഉപരോധം ഇറാനെ പൂര്‍ണമായും നശിപ്പിക്കുകയാണ്. അവര്‍ക്ക് പ്രതിദിനം 500 മില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുന്നു. അമേരിക്കന്‍ വിരുദ്ധ വ്യാജ വാര്‍ത്താ മാധ്യമങ്ങള്‍ ഇറാന്‍ വിജയിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ അങ്ങനെ സംഭവിക്കാന്‍ പോകുന്നില്ല, കാരണം ഈ യുദ്ധം ഞാനാണ് നിയന്ത്രിക്കുന്നത്. ദേശസ്‌നേഹികളായ ആളുകള്‍ തെരഞ്ഞെടുപ്പില്‍ എന്നോട് പോരാടിയത്, അവരുടെ പരിമിതമായ ശക്തി ഉപയോഗിച്ചായിരുന്നു, അതുപോലെയാണ് ഈ യുദ്ധവും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</p>
<p>അതേസമയം, വെടിനിര്‍ത്തല്‍ അവസാനിക്കുന്നതിന് മുമ്പ് സമാധാനം ഉറപ്പാക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് യുഎസ്. അടുത്ത ഘട്ട ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ സംഘം പാകിസ്ഥാനിലെത്തും. എന്നാല്‍ ഇതിനോട് ഇറാന്റെ ഭാഗത്തുനിന്ന് അനുകൂലമായ മറുപടി ഉണ്ടായിട്ടില്ല. നിലവില്‍ യുഎസിനോട് രമ്യതയില്‍ എത്തേണ്ടെന്ന നിലപാടില്‍ തന്നെയാണ് ഇറാന്‍.</p>
<h3>നാവിക ഉപരോധം ഏര്‍പ്പെടുത്തി</h3>
<p>വെടിനിര്‍ത്തലിനിടെ ഇറാന്റെ കപ്പലുകള്‍ക്ക് നേരെ അമേരിക്ക നാവിക ഉപരോധം ഏര്‍പ്പെടുത്തിയതയാണ് ഇറാനെ പ്രകോപിപ്പിച്ചത്. ഇതോടെ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു. ഹോര്‍മുസ് വഴി കടന്നുപോകുന്ന എല്ലാ കപ്പലുകളെയും ശത്രുരാജ്യത്തിന്റേതായി കണക്കാക്കി ആക്രമണം നടത്താനായിരുന്നു ഇറാന്റെ തീരുമാനം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/iran-warns-donald-trump-will-close-strait-of-hormuz-if-us-sanctions-continue-2199658.html" target="_blank" rel="noopener">Iran War: ഉപരോധിച്ചാല്‍ ഒരുകാലത്തും ഹോര്‍മുസ് തുറക്കില്ല; ട്രാപിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍</a></strong></p>
<p>ഹോര്‍മുസില്‍ അമേരിക്ക എടുക്കുന്ന തെറ്റായ തീരുമാനങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന കാര്യം പാകിസ്ഥാനെ ട്രംപിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. നാവിക ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ ഇറാന്റെ ഭാഗത്തുനിന്ന് ശക്തമായ തിരിച്ചടി ഉണ്ടായേക്കാം. അമേരിക്കയുടേത് കടല്‍ക്കൊള്ളയാണെന്ന നിലപാടിലാണ് ഇറാന്‍. നാവിക ഉപരോധം പിന്‍വലിക്കാതെ ഇറാന്‍ ചര്‍ച്ചകളില്‍ പങ്കെടുത്തേക്കില്ല.</p>
<p>അതേസമയം, ടെഹ്‌റാനിലെ ഇമാം ഖമേനി, മെഹ്‌റാബാദ് വിമാനത്താവളങ്ങള്‍ വീണ്ടും തുറന്നു. ഉര്‍മിയ, കെര്‍മാന്‍ഷാ, അബാദാന്‍, ഷിറാസ്, കെര്‍മാന്‍, റാഷ്ത്, യസ്ദ്, സഹേദാന്‍, ഗോര്‍ഗാന്‍, ബിര്‍ജന്ദ് എന്നീ നഗരങ്ങളിലെ വിമാനത്താവളങ്ങളും ഉടന്‍ തുറന്നേക്കും.</p>
<p>ട്രംപ് സമാധാന ചര്‍ച്ചകളുമായി മുന്നോട്ടുപോകുമ്പോഴും ഇറാനെ ആക്രമിക്കുന്നത് തുടരുകയാണ് ഇസ്രായേല്‍. ലെബനനില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 6 പേര്‍ക്ക് പരിക്കേറ്റു. ഇതിനോടകം വിവിധ ആക്രമണങ്ങളിലായി നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുമുണ്ട്.</p>
]]></content:encoded>
				</item>
							<item>
					<title>Fly91 Mid-Air Horror: നാല് മണിക്കൂർ മരണഭയം&#8230;. കണ്ണീരോടെ പ്രാർത്ഥനകൾ, ലാൻഡ് ചെയ്യാനാവാതെ വിമാനം വട്ടംചുറ്റിയത് മണിക്കൂറുകളോളം</title>
					<link>https://www.malayalamtv9.com/world/hyderabad-hubballi-fly91-flight-stranded-in-air-for-4-hours-safely-lands-in-bengaluru-2200321.html</link>
					<pubDate>Mon, 20 Apr 2026 22:12:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/hyderabad-hubballi-fly91-flight-stranded-in-air-for-4-hours-safely-lands-in-bengaluru-2200321.html</guid>
					<description><![CDATA[<p>Singapore Airlines Scare: മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ രാത്രി 7 . 30-ഓടെ വിമാനം ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് സുരക്ഷിതമായി ഇറക്കി. കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ വിമാനം വട്ടംചുറ്റും. ലാൻഡ് ചെയ്യേണ്ട റൺവേയിൽ മറ്റ് വിമാനങ്ങൾ ഉണ്ടാവുകയോ എന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ ഉണ്ടാവുകയോ ചെയ്താൽ പൈലറ്റിനോട് കാത്തുനിൽക്കാൻ എടിസി നിർദ്ദേശിക്കും. വിമാനത്തിന് എന്തെങ്കിലും ചെറിയ തകരാർ ശ്രദ്ധയിൽപ്പെട്ടാൽ അത് പരിഹരിക്കാനോ അല്ലെങ്കിൽ ലാൻഡിംഗിന് മുന്നോടിയായി ഇന്ധനം കുറയ്ക്കാനോ പൈലറ്റ് വിമാനം ആകാശത്ത് വട്ടംചുറ്റിക്കാറുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/flight.jpg" class="attachment-large size-large wp-post-image" alt="Flight" /></figure><p><strong>ബംഗളൂരു:</strong> ലാൻഡിംഗിന് തൊട്ടുമുമ്പ് കാലാവസ്ഥ വില്ലനായതോടെ ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട ഫ്ലൈ91 വിമാനത്തിലെ യാത്രക്കാർ ആകാശത്ത് ചിലവഴിച്ചത് നാല് മണിക്കൂർ നീണ്ട ഭീതിയുടെ നിമിഷങ്ങൾ. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ഐസി 3401 വിമാനമാണ് ലാൻഡ് ചെയ്യാനാവാതെ ആകാശത്ത് വട്ടംചുറ്റിയത്.</p>
<h3>കാലാവസ്ഥ ചതിച്ചു; ലാൻഡിംഗ് അസാധ്യമായി</h3>
<p>നിശ്ചയിച്ച പ്രകാരം വൈകിട്ട് 4:30-ന് വിമാനം കർണാടകയിലെ ഹുബ്ബള്ളിയിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ വിമാനം ഹുബ്ബള്ളിക്ക് തൊട്ടടുത്തെത്തിയപ്പോൾ പെട്ടെന്നുണ്ടായ മോശം കാലാവസ്ഥ ലാൻഡിംഗിന് തടസ്സമായി. ഇതോടെ പൈലറ്റുമാർ സുരക്ഷ കണക്കിലെടുത്ത് ലാൻഡിംഗ് ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് മുണ്ട്‌ഗോഡ്, ദാവൻഗെരെ, ശിവമോഗ തുടങ്ങിയ പ്രദേശങ്ങൾക്ക് മുകളിലായി നാല് മണിക്കൂറോളമാണ് വിമാനം വട്ടംചുറ്റിയത്.</p>
<h3>വിമാനത്തിനുള്ളിൽ കണ്ണീരും പ്രാർത്ഥനയും</h3>
<p>വിമാനം ആകാശത്ത് വട്ടംചുറ്റാൻ തുടങ്ങിയതോടെ യാത്രക്കാർ പരിഭ്രാന്തരായി. അപകടം സംഭവിക്കുമോ എന്ന ഭയത്താൽ പലരും വിമാനത്തിനുള്ളിലിരുന്ന് കരയുന്നതിന്റെയും ഉറക്കെ പ്രാർത്ഥിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനം ബംഗളൂരുവിലേക്കോ ബെൽഗാമിലേക്കോ തിരിച്ചുവിടാൻ യാത്രക്കാർ പൈലറ്റിനോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. വിമാനത്തിന് സാങ്കേതിക തകരാറുകൾ സംഭവിച്ചതാണ് ലാൻഡിംഗ് തടസ്സപ്പെടാൻ കാരണമെന്ന് ആക്ഷേപമുയർന്നത് പരിഭ്രാന്തിയുടെ ആക്കം കൂട്ടി.</p>
<h3>എയർലൈനിന്റെ വിശദീകരണം</h3>
<p>യാത്രക്കാർക്കുണ്ടായ ആശങ്കയിൽ ഖേദം പ്രകടിപ്പിച്ച ഫ്ലൈ 91 എയർലൈൻ, വിമാനത്തിന് സാങ്കേതിക തകരാറുകൾ ഒന്നുമുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി. മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിക്കാത്തതിനാൽ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (SOP) പ്രകാരം വിമാനം തിരിച്ചുവിടുകയായിരുന്നു. സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്നും വിദഗ്ധരായ പൈലറ്റുമാരാണ് വിമാനം നിയന്ത്രിച്ചിരുന്നതെന്നും അധികൃതർ അറിയിച്ചു.</p>
<p>Also Read - <a href="https://www.malayalamtv9.com/world/saudia-to-offer-free-in-flight-wi-fi-on-70-aircraft-in-partnership-with-neo-space-group-2199387.html" target="_blank" rel="noopener">സൗദിയ വിമാനങ്ങളിൽ ഇനി സൗജന്യ വൈ-ഫൈ; 70 വിമാനങ്ങളിൽ അതിവേഗ ഇന്റർനെറ്റ് വരുന്നു</a></p>
<p>മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ രാത്രി 7 . 30-ഓടെ വിമാനം ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് സുരക്ഷിതമായി ഇറക്കി. യാത്രക്കാർ സുരക്ഷിതരാണെങ്കിലും, കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ വിമാനക്കമ്പനി പരാജയപ്പെട്ടുവെന്ന് ആരോപിച്ച് യാത്രക്കാരുടെ ബന്ധുക്കൾ പ്രതിഷേധമുയർത്തിയിട്ടുണ്ട്.</p>
<h3>എന്താണ് ഹോൾഡിംഗ് പാറ്റേൺ</h3>
<p>2024-ൽ ദോഹയിൽ നിന്ന് ഡബ്ലിനിലേക്ക് പറന്ന വിമാനം തുർക്കിക്ക് മുകളിൽ വെച്ച് കടുത്ത ടർബുലൻസിൽ പെട്ടു. വിമാനം വലിയ രീതിയിൽ കുലുങ്ങിയതോടെ ജീവനക്കാർക്കും യാത്രക്കാർക്കും പരിക്കേറ്റു. വിമാനം സുരക്ഷിതമായി ഇറക്കിയെങ്കിലും യാത്രക്കാർ വലിയ ആഘാതത്തിലായിരുന്നു. വിമാനങ്ങൾ ലാൻഡ് ചെയ്യാതെ ആകാശത്ത് വട്ടംചുറ്റുന്നതിനെ ഹോൾഡിംഗ് പാറ്റേൺ എന്നാണ് വിളിക്കുന്നത്. റൺവേയിൽ കനത്ത മഴയോ കാറ്റോ മൂടൽമഞ്ഞോ ഉണ്ടെങ്കിൽ ലാൻഡിംഗ് അപകടകരമാണ്.</p>
<p>കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ വിമാനം വട്ടംചുറ്റും. ലാൻഡ് ചെയ്യേണ്ട റൺവേയിൽ മറ്റ് വിമാനങ്ങൾ ഉണ്ടാവുകയോ എന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ ഉണ്ടാവുകയോ ചെയ്താൽ പൈലറ്റിനോട് കാത്തുനിൽക്കാൻ എടിസി നിർദ്ദേശിക്കും. വിമാനത്തിന് എന്തെങ്കിലും ചെറിയ തകരാർ ശ്രദ്ധയിൽപ്പെട്ടാൽ അത് പരിഹരിക്കാനോ അല്ലെങ്കിൽ ലാൻഡിംഗിന് മുന്നോടിയായി ഇന്ധനം കുറയ്ക്കാനോ പൈലറ്റ് വിമാനം ആകാശത്ത് വട്ടംചുറ്റിക്കാറുണ്ട്.</p>
]]></content:encoded>
				</item>
							<item>
					<title>UAE Weather alert: ശക്തമായ കാറ്റിനും പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത, യുഎഇയിൽ കാലാവസ്ഥ മാറുന്നു</title>
					<link>https://www.malayalamtv9.com/world/weather-alert-dust-clouds-and-light-rain-to-sweep-uae-through-week-2200302.html</link>
					<pubDate>Mon, 20 Apr 2026 20:51:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/weather-alert-dust-clouds-and-light-rain-to-sweep-uae-through-week-2200302.html</guid>
					<description><![CDATA[<p>UAE Weather alert, Dust, clouds: കാറ്റിന്റെ മാറ്റത്തിനൊപ്പം രാജ്യത്ത് താപനില കുറയാനും സാധ്യതയുണ്ട്. പടിഞ്ഞാറൻ തീരപ്രദേശങ്ങളിലാകും തണുപ്പ് കൂടുതൽ അനുഭവപ്പെടുക. അറേബ്യൻ ഗൾഫിൽ കടൽ അതീവ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ ഇറങ്ങുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണം. അതേസമയം, ഒമാൻ കടൽ താരതമ്യേന ശാന്തമായിരിക്കുമെന്നാണ് പ്രവചനം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/UAE-Weather-.jpg" class="attachment-large size-large wp-post-image" alt="Uae Weather" /></figure><p><strong>ദുബായ്:</strong> യു എ ഇയുടെ വിവിധ ഭാഗങ്ങളിൽ ഈ ആഴ്ച കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ പ്രകടമാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന തെളിഞ്ഞ കാലാവസ്ഥയ്ക്ക് പകരം, ആകാശം മേഘാവൃതമാകാനും വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ഇതിന്റെ ഫലമായി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നേരിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.</p>
<h3>മഴയും മേഘാവൃതമായ അന്തരീക്ഷവും</h3>
<p>തിങ്കളാഴ്ച രാത്രിയോടെ തന്നെ തീരദേശ മേഖലകളിലും ദ്വീപുകളിലും ആകാശം ഭാഗികമായി മേഘാവൃതമായി തുടങ്ങും. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ രാജ്യത്തിന്റെ പലയിടങ്ങളിലും, പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും കിഴക്കൻ മേഖലകളിലും നേരിയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഉപരിതല മർദ്ദത്തിലുണ്ടാകുന്ന വ്യതിയാനമാണ് ഈ പെട്ടെന്നുള്ള മാറ്റത്തിന് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിശദീകരിച്ചു.</p>
<h3>ശക്തമായ കാറ്റും പൊടിപടലങ്ങളും</h3>
<p>കാറ്റിന്റെ വേഗത വർധിക്കുന്നത് ജനജീവിതത്തെ ബാധിച്ചേക്കാം. തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് കാറ്റ് മാറുന്നതോടെ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരും. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് റോഡുകളിലെ ദൃശ്യപരത കുറയ്ക്കുന്നതിനാൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും കൃത്യമായ അകലം പാലിക്കണമെന്നും ട്രാഫിക് പോലീസ് നിർദ്ദേശിച്ചു. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ പൊടിപടലങ്ങളിൽ നിന്ന് രക്ഷനേടാൻ മാസ്ക് ധരിക്കേണ്ടതാണ്.</p>
<p>Also Read - <a href="https://www.malayalamtv9.com/world/tsunami-waves-reported-in-japan-after-powerful-7-4-magnitude-earthquake-bullet-train-suspended-2200262.html" target="_blank" rel="noopener">ഭൂചലനത്തിനു പിന്നാലെ ജപ്പാനിൽ ആഞ്ഞടിച്ച് സുനാമിത്തിര, ബുള്ളറ്റ് ട്രെയിൻ സർവീസ് നിർത്തിവെച്ചു</a></p>
<h3>താപനിലയിലെ കുറവും കടൽക്ഷോഭവും</h3>
<p>കാറ്റിന്റെ മാറ്റത്തിനൊപ്പം രാജ്യത്ത് താപനില കുറയാനും സാധ്യതയുണ്ട്. പടിഞ്ഞാറൻ തീരപ്രദേശങ്ങളിലാകും തണുപ്പ് കൂടുതൽ അനുഭവപ്പെടുക. അറേബ്യൻ ഗൾഫിൽ കടൽ അതീവ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ ഇറങ്ങുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണം. അതേസമയം, ഒമാൻ കടൽ താരതമ്യേന ശാന്തമായിരിക്കുമെന്നാണ് പ്രവചനം.</p>
<h3>സാധാരണ നിലയിലേക്കുള്ള മടക്കം</h3>
<p>വെള്ളിയാഴ്ചയോടെ കാലാവസ്ഥാ അസ്ഥിരതയ്ക്ക് നേരിയ ശമനമുണ്ടാകും. കാറ്റിന്റെ വേഗത കുറയുകയും ആകാശം തെളിയുകയും ചെയ്യും. എന്നിരുന്നാലും, വാരാന്ത്യം വരെ ചിലയിടങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായി തുടരും . ഔദ്യോഗിക ചാനലുകൾ വഴിയുള്ള കാലാവസ്ഥാ അറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കണമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.</p>
]]></content:encoded>
				</item>
							<item>
					<title>Japan Earthquake Tsunami 2026: ഭൂചലനത്തിനു പിന്നാലെ ജപ്പാനിൽ ആഞ്ഞടിച്ച് സുനാമിത്തിര, ബുള്ളറ്റ് ട്രെയിൻ സർവീസ് നിർത്തിവെച്ചു</title>
					<link>https://www.malayalamtv9.com/world/tsunami-waves-reported-in-japan-after-powerful-7-4-magnitude-earthquake-bullet-train-suspended-2200262.html</link>
					<pubDate>Mon, 20 Apr 2026 18:20:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/tsunami-waves-reported-in-japan-after-powerful-7-4-magnitude-earthquake-bullet-train-suspended-2200262.html</guid>
					<description><![CDATA[<p>Tsunami Waves Reported in Japan : കുജി തുറമുഖത്ത് 80 സെന്റീമീറ്ററും മറ്റ് പ്രധാന തുറമുഖങ്ങളിൽ 40 സെന്റീമീറ്ററോളം ഉയരത്തിലും തിരമാലകൾ ആഞ്ഞടിച്ചു. ജപ്പാൻ മെട്രോളജിക്കൽ ഏജൻസി തീരദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിതി ഗതികൾ നേരിടാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര എമർജൻസി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണ്. സുരക്ഷ കണക്കിലെടുത്ത് ടോക്യോയ്ക്കും അമോറിക്കുമിടയിലുള്ള ബുള്ളറ്റ് ട്രെയിൻ സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Tsunami-Waves-Reported-in-Japan-.jpg" class="attachment-large size-large wp-post-image" alt="Tsunami Waves Reported In Japan" /></figure><p><strong>ടോക്യോ:</strong> റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന് പിന്നാലെ ജപ്പാനിൽ സുനാമി തിരമാലകൾ ആഞ്ഞടിച്ചു. കുജി തുറമുഖത്ത് 80 സെന്റീമീറ്റർ വരെ ഉയരത്തിൽ തിരമാലകൾ എത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തെത്തുടർന്ന് രാജ്യം അതീവ ജാഗ്രതയിലാണ്. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നരം 4. 53-നാണ് ഭൂചലനം അനുഭവപ്പെട്ടത്. വടക്കൻ ജപ്പാനാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.</p>
<p>കുജി തുറമുഖത്ത് 80 സെന്റീമീറ്ററും മറ്റ് പ്രധാന തുറമുഖങ്ങളിൽ 40 സെന്റീമീറ്ററോളം ഉയരത്തിലും തിരമാലകൾ ആഞ്ഞടിച്ചു. ജപ്പാൻ മെട്രോളജിക്കൽ ഏജൻസി തീരദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിതി ഗതികൾ നേരിടാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര എമർജൻസി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണ്.</p>
<p><strong>Also Read  - <a href="https://www.malayalamtv9.com/world/74-magnitude-earthquake-strikes-northern-japan-tsunami-warning-issued-2200195.html" target="_blank" rel="noopener">വടക്കന്‍ ജപ്പാനില്‍ വന്‍ ഭൂചലനം; 7.4 തീവ്രത; സുനാമി മുന്നറിയിപ്പ്‌</a></strong></p>
<p>ആണവനിലയങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ കർശന നടപടി സ്വീകരിച്ചു. നിലവിൽ പ്രവർത്തന രഹിതമായ ഒനാഗാവ ആണവനിലയത്തിലും ടോക്യോ ഇലക്ട്രിക് പവർ കമ്പനിയുടെ കീഴിലുള്ള മറ്റ് പ്ലാന്റുകളിലും പരിശോധനകൾ തുടരുകയാണ്. തീരദേശ മേഖലകളിൽ നിന്നും പുഴയോരങ്ങളിൽ നിന്നും ഉടനടി ഉയർന്ന പ്രദേശങ്ങളിലേക്കോ സുരക്ഷിതമായ എന്നാണ് അധികൃതരുടെ നിർദ്ദേശം.</p>
<h3>മുന്നറിയിപ്പ്</h3>
<p>സമുദ്ര നിരപ്പിൽ നിന്ന് വെറും 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതിനെത്തുടർന്ന് ഹോക്കൈഡോ, അമോറി, ഇവാട്ടെ പ്രവിശ്യകളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇവാട്ടെ, ഹോക്കൈഡോ തീരങ്ങളിൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പലയിടങ്ങളിലും തിരമാലകൾ കരയിലേക്ക് എത്തിത്തുടങ്ങിയതായാണ് റിപ്പോർട്ട്. ഹാച്ചിനോഹെ ഉൾപ്പെടെയുള്ള തീരദേശ നഗരങ്ങളിൽ അപായ സൈറണുകൾ മുഴങ്ങുകയാണ്.</p>
<h3>ബുള്ളറ്റ് ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു</h3>
<p>ഭൂചലനത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജപ്പാനിലെ അതിവേഗ റെയിൽ ശൃംഖലയായ ബുള്ളറ്റ് ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു. ടോക്യോയ്ക്കും അമോറിക്കുമിടയിലുള്ള സർവീസുകളാണ് പ്രധാനമായും നിർത്തിവെച്ചിരിക്കുന്നത്. വടക്കൻ ജപ്പാനെ ബന്ധിപ്പിക്കുന്ന മറ്റ് ചില ലൈനുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.</p>
<h3>വാർത്താ ഏജൻസി പങ്കുവെച്ച ദൃശ്യങ്ങൾ</h3>
<blockquote class="twitter-tweet" data-media-max-width="560">
<p dir="ltr" lang="en">A strong 7.4‑magnitude quake (10 km depth) struck off Japan’s east coast. Tsunami warning is active for coastal towns; Hachinohe footage shows sirens and authorities ordering vessels to evacuate. Waves may already have reached shore. Updates to follow. <a href="https://t.co/narw6v0Mj5">pic.twitter.com/narw6v0Mj5</a></p>
<p>— General Quacker | الجنرال كواكر (@general_he42676) <a href="https://twitter.com/general_he42676/status/2046148667057299499?ref_src=twsrc%5Etfw">April 20, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
				</item>
							<item>
					<title>Earthquake: വടക്കന്‍ ജപ്പാനില്‍ വന്‍ ഭൂചലനം; 7.4 തീവ്രത; സുനാമി മുന്നറിയിപ്പ്‌</title>
					<link>https://www.malayalamtv9.com/world/74-magnitude-earthquake-strikes-northern-japan-tsunami-warning-issued-2200195.html</link>
					<pubDate>Mon, 20 Apr 2026 14:00:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/74-magnitude-earthquake-strikes-northern-japan-tsunami-warning-issued-2200195.html</guid>
					<description><![CDATA[<p>Japan Earthquake: ജപ്പാനില്‍ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി. സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു. മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. . തീരപ്രദേശങ്ങളില്‍ നിന്നു ആളുകള്‍ എത്രയും വേഗം മാറണമെന്നാണ് നിര്‍ദ്ദേശം. സുനാമി തിരമാലകൾ മൂലം നാശനഷ്ടങ്ങളുണ്ടായേക്കാമെന്നും കാലാവസ്ഥ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Earthquake-1.jpg" class="attachment-large size-large wp-post-image" alt="Earthquake" /></figure><p><strong>ടോക്കിയോ:</strong> വടക്കന്‍ ജപ്പാനില്‍ വന്‍ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി (ജെഎംഎ) അറിയിച്ചു. സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു. മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. വടക്കൻ ഇവാട്ടെ പ്രിഫെക്ചറിനടുത്തുള്ള പസഫിക് സമുദ്രത്തിൽ വൈകുന്നേരം 4:53-നാണ് ഭൂകമ്പമുണ്ടായത്. നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ടോക്കിയോയില്‍ വരെ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു.</p>
<p>സുനാമിയുണ്ടായാല്‍, വടക്കന്‍ തീരപ്രദേശത്ത് ആദ്യമേ തന്നെ തിരമാലകള്‍ എത്തുമെന്ന് കാലാവസ്ഥ ഏജന്‍സി വ്യക്തമാക്കി. തീരപ്രദേശങ്ങളില്‍ നിന്നു ആളുകള്‍ എത്രയും വേഗം മാറണമെന്നാണ് നിര്‍ദ്ദേശം. സുനാമി തിരമാലകൾ മൂലം നാശനഷ്ടങ്ങളുണ്ടായേക്കാമെന്നും കാലാവസ്ഥ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/iran-warns-it-will-attack-all-ships-as-strait-of-hormuz-closed-amid-rising-tensions-2199884.html">Strait Of Hormuz: ഹോര്‍മുസിലേക്ക് കടക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കും; കടലിടുക്ക് വീണ്ടും അടച്ചു</a></strong></p>
<p>സുനാമി തിരമാലകൾ ആവർത്തിച്ച് ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ സുരക്ഷിത സ്ഥലങ്ങളില്‍ തുടരണമെന്നാണ് നിര്‍ദ്ദേശം. ക്രൈസിസ് മാനേജ്‌മെന്റ് ടീമിനെ രൂപീകരിച്ചതായി ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുന്നറിയിപ്പ് പുറപ്പെടുവിച്ച പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന്‌ പ്രധാനമന്ത്രി സനേ തകായിച്ചി പറഞ്ഞു.</p>
<h3>സുനാമി മുന്നറിയിപ്പ്-</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">[Tsunami Warning]17:08 JST on 20 Apr 2026, A tsunami warning has been issued for Pacific Coast of Aomori Prefecture. Those in coastal or river areas, evacuate right now to high ground and safer areas.</p>
<p>— 内閣府防災 (@CAO_BOUSAI) <a href="https://twitter.com/CAO_BOUSAI/status/2046139420487913915?ref_src=twsrc%5Etfw">April 20, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ജപ്പാൻ ഭൂകമ്പസാധ്യതയേറിയ പസഫിക് 'റിംഗ് ഓഫ് ഫയർ' മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ഒന്നിലധികം ടെക്റ്റോണിക് പ്ലേറ്റുകൾ കൂട്ടിമുട്ടുന്ന ഇടമാണിത്. പ്രതിവർഷം ഏകദേശം 1,500 ഓളം ഭൂകമ്പങ്ങൾ ജപ്പാനിൽ ഉണ്ടാകാറുണ്ട്. ലോകത്തെ ആകെ ഭൂകമ്പസാധ്യതയുടെ 18 ശതമാനവും ഈ മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.</p>
<p>മുൻകാലങ്ങളിൽ വലിയ ഭൂകമ്പങ്ങൾ ഗുരുതരമായ നാശനഷ്ടങ്ങൾക്ക് കാരണമായിട്ടുണ്ട്. 2011-ൽ ഉണ്ടായ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും അതിനെത്തുടർന്നുണ്ടായ സുനാമിയുമാണ് ഉദാഹരണം. . ഈ ദുരന്തത്തിൽ ഏകദേശം 18,500-ഓളം ആളുകൾ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തു. പസഫിക്, ഫിലിപ്പൈൻ കടൽ, യുറേഷ്യൻ, വടക്കേ അമേരിക്കൻ എന്നിവയുൾപ്പെടെ നാല് പ്രധാന ടെക്റ്റോണിക് പ്ലേറ്റുകൾക്കിടയിൽ ജപ്പാൻ സ്ഥിതിചെയ്യുന്നു.</p>
]]></content:encoded>
				</item>
							<item>
					<title>Strait Of Hormuz: ഹോര്‍മുസിലേക്ക് കടക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കും; കടലിടുക്ക് വീണ്ടും അടച്ചു</title>
					<link>https://www.malayalamtv9.com/world/iran-warns-it-will-attack-all-ships-as-strait-of-hormuz-closed-amid-rising-tensions-2199884.html</link>
					<pubDate>Sun, 19 Apr 2026 06:07:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/iran-warns-it-will-attack-all-ships-as-strait-of-hormuz-closed-amid-rising-tensions-2199884.html</guid>
					<description><![CDATA[<p>Global Shock: Iran Closes Strait of Hormuz, Threatens to Attack All Ships: ഇറാനിയന്‍ കപ്പലുകള്‍ക്കും തുറമുഖങ്ങള്‍ക്കും നേരെയുള്ള നാവിക ഉപരോധം അമേരിക്ക പിന്‍വലിച്ചില്ല. യുഎസിന്റെ പ്രസ്താവനകളും നടപടികളും വിശ്വസനീയമല്ലെന്നും ഗാര്‍ഡ്. ഹോര്‍മുസിലേക്ക് എത്തുന്ന കപ്പല്‍ ഉടമകള്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധപ്പെട്ടവരില്‍ നിന്നുമാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും നിര്‍ദേശമുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Ship-2.jpg" class="attachment-large size-large wp-post-image" alt="Ship (2)" /></figure><p><strong>ടെഹ്‌റാന്‍:</strong> ഹോര്‍മുസ് കടലിടുക്ക് (Strait of Hormuz) വീണ്ടും അടച്ച് ഇറാന്‍. കടലിടുക്കിലേക്ക് പ്രവേശിക്കുന്ന എല്ലാ കപ്പലുകള്‍ക്ക് നേരെയും ആക്രമണം നടത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കി. പ്രദേശത്ത് എത്തുന്ന ഏതൊരു കപ്പലിനെയും ശത്രുരാജ്യത്തിന്റേതായി കണക്കാക്കി ആക്രമിക്കാനാണ് ഇറാൻ്റെ നീക്കം. അമേരിക്ക വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ ഈ നടപടി.</p>
<p>ഇറാനിയന്‍ കപ്പലുകള്‍ക്കും തുറമുഖങ്ങള്‍ക്കും നേരെയുള്ള നാവിക ഉപരോധം അമേരിക്ക പിന്‍വലിച്ചില്ല. യുഎസിന്റെ പ്രസ്താവനകളും നടപടികളും വിശ്വസനീയമല്ലെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്. ഹോര്‍മുസിലേക്ക് എത്തുന്ന കപ്പല്‍ ഉടമകള്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധപ്പെട്ടവരില്‍ നിന്നുമാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും നിര്‍ദേശമുണ്ട്.</p>
<h3>ഇറാൻ്റെ യുറേനിയം വേണം</h3>
<p>ഇറാന്റെ കൈവശമുള്ള സമ്പൂഷ്ടീകരിച്ച യുറേനിയം വിട്ടുനല്‍കണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഇക്കാര്യം ഇറാന്‍ സമ്മതിച്ചതായും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ ഈ ആവശ്യത്തില്‍ ചര്‍ച്ച നടത്താനാകില്ലെന്ന് ഇറാന്‍ വിദേശകാര്യ ഉപമന്ത്രി സയീദ് ഖത്തീബ്‌സാദെ പറഞ്ഞു. ആണവ പദ്ധതിയില്‍ അമേരിക്കയുടെ പിടിവാശിയോട് യോജിക്കാന്‍ കഴിയില്ലെന്നും രാജ്യം. അതേസമയം, ഹോര്‍മുസ് അടച്ചിട്ടുള്ളൊരു ഭീഷണി മുഴക്കാന്‍ ഇറാന് സാധിക്കില്ലെന്നാണ് ട്രംപ് പറയുന്നത്. ഇറാനുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സമ്മര്‍ദതന്ത്രങ്ങള്‍ കൊണ്ട് യുഎസിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനാകില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/two-indian-flagged-vessels-attacked-in-strait-of-hormuz-crew-reported-safe-2199812.html" target="_blank" rel="noopener">ഹോര്‍മുസില്‍ ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ക്ക്‌ നേരെ ഇറാന്റെ വെടിവയ്പ്? ജീവനക്കാര്‍ സുരക്ഷിതര്‍</a></strong></p>
<h3>ഹോർമൂസിൽ ഇന്ത്യന്‍ കപ്പലിന് നേരെ ആക്രമണം</h3>
<p>കഴിഞ്ഞ ദിവസം ഹോര്‍മുസിന് സമീപം വെച്ച് രണ്ട് ഇന്ത്യന്‍ പതാക വഹിച്ച കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തി. ജഗ് അര്‍ണവ്, സന്‍മാര്‍ ഹെറാള്‍ഡ് എന്നീ കപ്പലുകള്‍ക്ക് നേരെയായിരുന്നു വെടിവെപ്പ്. ഇറാഖി എണ്ണയുമായി കടന്നുപോകുകയായിരുന്നു ഇരുകപ്പലുകളും ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.</p>
<h3>ഇന്ത്യയോട് ശത്രുതയില്ലെന്ന് ഇറാന്‍</h3>
<p>അതേസമയം ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം വളരെ ശക്തമായി തുടരുന്നുവെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍. ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധം വളരെ ശക്തമാണ്. ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണയും ടാങ്കറുകളും കടത്തിവിടുന്നതില്‍ ഇരുരാജ്യങ്ങളും തമ്മില്‍ തീരുമാനത്തിലെത്തിയിരുന്നു, ഈ നല്ല ബന്ധം കാരണം ഇന്ത്യയ്ക്ക് നേട്ടമുണ്ടായെന്നും ഇറാൻ വ്യക്തമാക്കുന്നു.</p>
]]></content:encoded>
				</item>
							<item>
					<title>ഹോര്‍മുസില്‍ ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ക്ക്‌ നേരെ ഇറാന്റെ വെടിവയ്പ്? ജീവനക്കാര്‍ സുരക്ഷിതര്‍</title>
					<link>https://www.malayalamtv9.com/world/two-indian-flagged-vessels-attacked-in-strait-of-hormuz-crew-reported-safe-2199812.html</link>
					<pubDate>Sat, 18 Apr 2026 18:34:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/two-indian-flagged-vessels-attacked-in-strait-of-hormuz-crew-reported-safe-2199812.html</guid>
					<description><![CDATA[<p>Vessels Attacked in Hormuz: ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ പതാകയുള്ള ടാങ്കറുകള്‍ക്ക് നേരെ വെടിവെച്ച് ഇറാന്‍. കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണ്. കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഒമാന് വടക്കുകിഴക്കായാണ് ആക്രമണം നടന്നത്. തുടര്‍ന്ന് കപ്പലുകള്‍ക്ക് തിരികെ പോകേണ്ടി വന്നു. ഇന്ത്യ ഇറാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Strait-of-Hormuz.jpg" class="attachment-large size-large wp-post-image" alt="Strait of Hormuz" /></figure><p><strong>ന്യൂ ഡല്‍ഹി:</strong> ഹോര്‍മുസ് കടലിടുക്കില്‍ (Strait Of Hormuz) ഇന്ത്യന്‍ പതാകയുള്ള കപ്പലുകൾക്ക് നേരെ വെടിവെച്ച് ഇറാന്‍. കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണ്. കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഒമാന് വടക്കുകിഴക്കായാണ് ആക്രമണം നടന്നത്. തുടര്‍ന്ന് കപ്പലുകള്‍ക്ക് തിരികെ പോകേണ്ടി വന്നു. 'വെരി ലാർജ് ക്രൂഡ് കാരിയർ' (VLCC) വിഭാഗത്തിൽപ്പെട്ടതായിരുന്നു ഒരു കപ്പല്‍. ഇറാഖിൽ നിന്നും എണ്ണയുമായി എത്തിയ കപ്പിലിന് നേരെയാണ് ആക്രമണം ഉണ്ടായത്.</p>
<p>സംഭവത്തെ തുടര്‍ന്ന് ഇന്ത്യ ഡല്‍ഹിയിലെ ഇറാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി. വിദേശകാര്യ മന്ത്രാലയം ഉടൻ തന്നെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുമെന്നാണ് സൂചന. സംഭവം അതീവ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. വാണിജ്യ കപ്പലുകള്‍ക്കായി ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നുകൊടുക്കുന്നതായി കഴിഞ്ഞ ദിവസം ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ ഈ തീരുമാനത്തോട് നന്ദി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തിയിരുന്നു. എന്നാല്‍ യുഎസിന്റെ ഉപരോധം തുടരുന്ന സാഹചര്യത്തില്‍ ഹോര്‍മുസില്‍ തങ്ങള്‍ വീണ്ടും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി ഇറാന്‍ പ്രഖ്യാപിച്ചു.</p>
<p><strong>ALSO READ : <a href="https://www.malayalamtv9.com/world/iran-announces-strait-of-hormuz-open-during-ceasefire-donald-trump-says-thank-you-2199616.html">Strait Of Hormuz: ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുത്ത് ഇറാന്‍; നന്ദി അറിയിച്ച് ട്രംപ്‌</a></strong></p>
<h3>ഹോർമുസിൻ്റെ അധികാരം ഇറാന്</h3>
<p>ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് നേരെയുള്ള ഉപരോധം അമേരിക്ക തുടര്‍ന്നാല്‍ ഹോര്‍മുസ് വീണ്ടും അടയ്ക്കുന്ന കാര്യം ഇറാന്‍ പരിഗണിക്കുമെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പറഞ്ഞു. ഹോര്‍മുസിന്റെ അധികാരം ഇറാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം, ഇറാന്റെ അംഗീകാരത്തോടെ നടക്കും. കടലിടുക്ക് തുറക്കണോ അടയ്ക്കണോ എന്നത് അതിനെ നിയന്ത്രിക്കുന്നവര്‍ തീരുമാനിക്കും അല്ലാതെ സോഷ്യല്‍ മീഡിയ അല്ല. പുറത്തുനടക്കുന്ന ചര്‍ച്ചകളൊന്നും ഇറാനെ ബാധിക്കുന്നില്ലെന്നും ഗാലിബാഫ് കൂട്ടിച്ചേര്‍ത്തു.</p>
<p>അതേസമയം, തങ്ങള്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഇറാന്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. റോസ്‌മേരി ഡികാര്‍ലോയുമായുള്ള കൂടിക്കാഴ്ചയില്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സയീദ് ഖതിബസാദെ ഇക്കാര്യം ഉന്നയിച്ചതായി സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കഴിഞ്ഞ ദിവസം ഹോർമുസ് തുറക്കമെന്ന് ഇറാൻ വിദേശകാര്യ അബ്ബാസ് അരഗ്ചി അറിയിച്ചിരുന്നു. എന്നാൽ അമേരിക്കൻ ഉപരോധം തുടരുന്നതിനാൽ ഈ നീക്കത്തിൽ നിന്നും ഇറാൻ പിൻവലിയുകയായിരുന്നു</p>
]]></content:encoded>
				</item>
							<item>
					<title>Dubai Partition Room: മാസം 38,000 രൂപ വാടക, നിന്നു തിരിയാൻ സ്ഥലമില്ല, ദുബായിലെ പാർട്ടീഷൻ ജീവിതം പങ്കുവെച്ച് മലയാളി യുവതി</title>
					<link>https://www.malayalamtv9.com/world/dubai-life-malayali-womans-video-of-her-38000-partition-room-goes-viral-2199747.html</link>
					<pubDate>Sat, 18 Apr 2026 13:03:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/dubai-life-malayali-womans-video-of-her-38000-partition-room-goes-viral-2199747.html</guid>
					<description><![CDATA[<p>Dubai Malayali Woman’s Video : കട്ടിലും അലമാരയും മാത്രം ഉൾക്കൊള്ളുന്ന ഇടുങ്ങിയ തന്റെ വീട് എന്ന് യുവതി വീഡിയോയിൽ പരിചയപ്പെടുത്തുന്നു. നാട്ടിലെ വലിയ വീടുകളുമായി താരതമ്യം ചെയ്യുമ്പോൾ, ദുബായിൽ ഒരു ചെറിയ മുറിക്കായി ഇത്രയും വലിയ തുക നൽകേണ്ടി വരുന്നത് പ്രവാസികൾ നേരിടുന്ന സാമ്പത്തിക വെല്ലുവിളിയാണ്. ദുബായ് ലൈഫ്, റിയൽ ലൈഫ് എന്നീ ഹാഷ്‌ടാഗുകളോടെ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പ്രവാസികൾ രംഗത്തെത്തിയിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Partision-room.jpg" class="attachment-large size-large wp-post-image" alt="Partition Room" /></figure><p><strong>ദുബായ്:</strong> സ്വപ്നങ്ങളുടെ നഗരമായ ദുബായിലെ തിളക്കമാർന്ന കാഴ്ചകൾക്കിടയിൽ പ്രവാസികൾ നേരിടുന്ന ജീവിതയാഥാർത്ഥ്യങ്ങൾ പങ്കുവെച്ച് മലയാളി യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ ശ്രദ്ധേയമാകുന്നു. 38,000 രൂപയുടെ എന്റെ ദുബായിലെ വീട് എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിൽ, ദുബായിലെ ഉയർന്ന വാടകയും ഇടുങ്ങിയ താമസസൗകര്യങ്ങളും തമാശ കലർന്ന രീതിയിലാണ് യുവതി അവതരിപ്പിക്കുന്നത്.</p>
<p>ദുബായിൽ ഒരു വലിയ തുക അതായത്ഏകദേശം 1,600 ദിർഹം അല്ലെങ്കിൽ 38,000 രൂപ വാടക നൽകിയാൽ ലഭിക്കുന്ന പാർട്ടീഷൻ റൂം എങ്ങനെയിരിക്കുമെന്ന് വീഡിയോ കാണിച്ചുതരുന്നു. ഒരു വലിയ ഫ്ലാറ്റിനെ തടികൊണ്ടുള്ള മറകൾ ഉപയോഗിച്ച് ചെറിയ മുറികളായി തിരിച്ചതിനെയാണ് പ്രവാസ ലോകത്ത് പാർട്ടീഷൻ എന്ന് വിളിക്കുന്നത്.</p>
<p><strong>Also Read – <a href="https://www.malayalamtv9.com/world/uae-schools-to-resume-physical-classes-from-monday-april-20-education-ministry-issues-guidelines-2199657.html" target="_blank" rel="noopener">യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ നേരിട്ടെത്തണം</a></strong></p>
<p>കട്ടിലും അലമാരയും മാത്രം ഉൾക്കൊള്ളുന്ന ഇടുങ്ങിയ തന്റെ വീട് എന്ന് യുവതി വീഡിയോയിൽ പരിചയപ്പെടുത്തുന്നു. നാട്ടിലെ വലിയ വീടുകളുമായി താരതമ്യം ചെയ്യുമ്പോൾ, ദുബായിൽ ഒരു ചെറിയ മുറിക്കായി ഇത്രയും വലിയ തുക നൽകേണ്ടി വരുന്നത് പ്രവാസികൾ നേരിടുന്ന സാമ്പത്തിക വെല്ലുവിളിയാണ്. ദുബായ് ലൈഫ്, റിയൽ ലൈഫ് എന്നീ ഹാഷ്‌ടാഗുകളോടെ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പ്രവാസികൾ രംഗത്തെത്തിയിട്ടുണ്ട്.</p>
<p>ആഡംബരങ്ങളുടെ നഗരമെന്ന് ലോകം വിളിക്കുമ്പോഴും, സാധാരണക്കാരായ പ്രവാസികൾ തങ്ങളുടെ സ്വപ്നങ്ങൾക്കായി എത്രത്തോളം വിട്ടുവീഴ്ചകൾ ചെയ്യുന്നുവെന്നതിന്റെ നേർക്കാഴ്ചയാവുകയാണ് ഈ കൊച്ചു വീഡിയോ.</p>
<h3>വീഡിയോ കാണാം</h3>
<blockquote class="instagram-media" style="background: #FFF; border: 0; border-radius: 3px; box-shadow: 0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width: 540px; min-width: 326px; padding: 0; width: calc(100% - 2px);" data-instgrm-captioned="" data-instgrm-permalink="https://www.instagram.com/reel/DXPEFFIipFC/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14">
<div style="padding: 16px;">
<p>&nbsp;</p>
<div style="display: flex; flex-direction: row; align-items: center;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div>
</div>
</div>
<div style="padding: 19% 0;"></div>
<div style="display: block; height: 50px; margin: 0 auto 12px; width: 50px;"></div>
<div style="padding-top: 8px;">
<div style="color: #3897f0; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: 550; line-height: 18px;">View this post on Instagram</div>
</div>
<div style="padding: 12.5% 0;"></div>
<div style="display: flex; flex-direction: row; margin-bottom: 14px; align-items: center;">
<div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div>
<div style="background-color: #f4f4f4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div>
<div style="background-color: #f4f4f4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div>
</div>
<div style="margin-left: 8px;">
<div style="background-color: #f4f4f4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div>
<div style="width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg);"></div>
</div>
<div style="margin-left: auto;">
<div style="width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div>
<div style="background-color: #f4f4f4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div>
<div style="width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div>
</div>
</div>
<div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;">
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div>
<div style="background-color: #f4f4f4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div>
</div>
<p>&nbsp;</p>
<p style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; line-height: 17px; margin-bottom: 0; margin-top: 8px; overflow: hidden; padding: 8px 0 7px; text-align: center; text-overflow: ellipsis; white-space: nowrap;"><a style="color: #c9c8cd; font-family: Arial,sans-serif; font-size: 14px; font-style: normal; font-weight: normal; line-height: 17px; text-decoration: none;" href="https://www.instagram.com/reel/DXPEFFIipFC/?utm_source=ig_embed&amp;utm_campaign=loading" target="_blank" rel="noopener">A post shared by njan.aswathy (@njan.aswathyy)</a></p>
</div>
</blockquote>
<p><script async src="//www.instagram.com/embed.js"></script></p>
<h3>ദുബായ് വാടക</h3>
<p>സ്റ്റുഡിയോ അപ്പാർട്ട്മെൻ്റുകൾക്ക് കുറഞ്ഞത് ഇന്ത്യൻ രൂപ 88000 മുതൽ 1.70 ലക്ഷം വരെയും, സിറ്റി സെൻ്ററുകളിൽ സിംഗിൾ ബെഡ്റൂം റൂമുകൾക്ക് 185000 രൂപ മുതലുമാണ് വാടക.  നഗരത്തിന് പുറത്താണ് റൂം നോക്കുന്നതെങ്കിൽ പരമാവധി 1 ലക്ഷം മുതൽ , ഒന്നര ലക്ഷം വരെയും വൺ ബെഡ് റൂം ഫ്ലാറ്റുകൾക്ക് അടക്കം ആകാം. ഇനി കുടുംബത്തോടൊപ്പം താമസിക്കാനാണ് ആഗ്രമെങ്കിൽ ഒരു 2 BHK നോക്കുന്നുവെങ്കിൽ കുറഞ്ഞത് 2 ലക്ഷമാണ് നൽകേണ്ടുന്ന വാടക. വെള്ളം, വൈദ്യതി, മെയൻ്റനൻസ് എന്നിവക്കെല്ലാം അധികമായി തുക വേറെയും നൽകണം. ചുരുക്കിപ്പറഞ്ഞാൽ ദുബായിൽ എറ്റവും ചിലവേറിയ ഒന്നാണ് താമസം. അതുകൊണ്ട് തന്നെ മിക്കവരും കുറഞ്ഞത് 2-ൽ അധികം പേരുള്ള അപ്പാർട്ട്മെൻ്റുകളാണ് തിരഞ്ഞെടുക്കുന്നത്.</p>
]]></content:encoded>
				</item>
							<item>
					<title>Hajj 2026: ഹജ്ജ് 2026-ന് ഇന്ന് തുടക്കം, മക്കയിലേക്ക് പ്രവേശിക്കാൻ ഇനി നുസുക് കാർഡ് വേണം</title>
					<link>https://www.malayalamtv9.com/world/hajj-2026-saudi-arabia-welcomes-first-batch-of-hajj-pilgrims-authorities-enforce-strict-nusuk-smart-card-rules-2199736.html</link>
					<pubDate>Sat, 18 Apr 2026 11:27:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/hajj-2026-saudi-arabia-welcomes-first-batch-of-hajj-pilgrims-authorities-enforce-strict-nusuk-smart-card-rules-2199736.html</guid>
					<description><![CDATA[<p>Saudi Arabia Welcomes First Batch of Hajj Pilgrims: കാർഡിലെ ക്യുആർ കോഡ് വഴി തീർത്ഥാടകരുടെ താമസസ്ഥലം, ഗ്രൂപ്പ് വിവരങ്ങൾ, മെഡിക്കൽ ഹിസ്റ്ററി എന്നിവ അധികൃതർക്ക് വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കും. തിരക്ക് ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി സൗദി സുരക്ഷാ ഉദ്യോഗസ്ഥർ വിവിധ ചെക്ക് പോയിന്റുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Hajj-2026.jpg" class="attachment-large size-large wp-post-image" alt="Hajj 2026" /></figure><p><strong>ജിദ്ദ:</strong> ആഗോള മുസ്ലിംകളുടെ പുണ്യകർമ്മമായ 2026-ലെ ഹജ്ജ് സീസണ് ഇന്ന് തുടക്കം. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആദ്യഘട്ട തീർത്ഥാടകർ ഇന്ന് മുതൽ സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ എത്തിത്തുടങ്ങും. തീർത്ഥാടകരുടെ വരവ് ആരംഭിച്ചതോടെ പുണ്യസ്ഥലങ്ങളിലെ പ്രവേശനത്തിന് നുസുക് കാർഡ് പരിശോധന അധികൃതർ കർശനമാക്കി.</p>
<p>സൗദി ഹജ്ജ്-ഉംറ മന്ത്രാലയം നൽകുന്ന ഔദ്യോഗിക സ്മാർട്ട് ഐഡിയായ നുസുക് കാർഡ് ഇല്ലാതെ ഒരാളെയും മക്കയിലേക്കോ മറ്റ് പുണ്യസ്ഥലങ്ങളിലേക്കോ പ്രവേശിപ്പിക്കില്ലെന്ന് മന്ത്രാലയം ഇന്ന് വീണ്ടും ഓർമ്മിപ്പിച്ചു. വിമാനത്താവളങ്ങളിൽ എത്തുന്ന ഓരോ തീർത്ഥാടകനും തങ്ങളുടെ ഫിസിക്കൽ കാർഡോ നുസുക് ആപ്പിലെ ഡിജിറ്റൽ കാർഡോ കയ്യിൽ കരുതണം. മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ സ്മാർട്ട് കാർഡ് സ്കാൻ ചെയ്യുന്നതിനുള്ള വിപുലമായ സൗകര്യങ്ങൾ ഇന്ന് മുതൽ സജ്ജമാണ്.</p>
<p><strong>Also Read - <a href="https://www.malayalamtv9.com/world/uae-schools-to-resume-physical-classes-from-monday-april-20-education-ministry-issues-guidelines-2199657.html" target="_blank" rel="noopener">യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ നേരിട്ടെത്തണം</a></strong></p>
<p>കാർഡിലെ ക്യുആർ കോഡ് വഴി തീർത്ഥാടകരുടെ താമസസ്ഥലം, ഗ്രൂപ്പ് വിവരങ്ങൾ, മെഡിക്കൽ ഹിസ്റ്ററി എന്നിവ അധികൃതർക്ക് വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കും. തിരക്ക് ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി സൗദി സുരക്ഷാ ഉദ്യോഗസ്ഥർ വിവിധ ചെക്ക് പോയിന്റുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിയമപരമായ ഹജ്ജ് വിസയും നുസുക് കാർഡും ഇല്ലാത്തവർക്ക് പിഴയും നാടുകടത്തലും ഉൾപ്പെടെയുള്ള കർശന നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.</p>
<h3>എന്താണ് നുസുക് കാർഡ്?</h3>
<p>ഹജ്ജ് മന്ത്രാലയത്തിന്റെ ഔദ്യോഗിക തിരിച്ചറിയൽ രേഖയാണിത്. ഓരോ തീർത്ഥാടകന്റെയും വ്യക്തിവിവരങ്ങൾ, വിസ വിവരങ്ങൾ, താമസം, ആരോഗ്യവിവരങ്ങൾ എന്നിവ ഇതിൽ അടങ്ങിയിരിക്കും. ഇത് രണ്ട് രീതിയിൽ ലഭ്യമാണ്. തീർത്ഥാടകർ കൈവശം വെക്കേണ്ട പ്രിന്റ് ചെയ്ത ഫിസിക്കൽ കാർഡ്. നുസുക് ആപ്പിൽ ലഭ്യമാകുന്ന ഡിജിറ്റൽ പതിപ്പായ ഡിജിറ്റൽ കാർഡ് എന്നിവ‌യാണ് അവ. മക്കയിലെ വിശുദ്ധ സ്ഥലങ്ങളിലേക്കും (മിന, മുസ്ദലിഫ, അറഫ) മറ്റ് പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ഈ കാർഡ് നിർബന്ധമാണ്.</p>
<p>അനധികൃതമായി ഹജ്ജിന് എത്തുന്നവരെ തടയാനും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും ഇത് സഹായിക്കുന്നു. ബസ് സർവീസുകൾ, താമസസ്ഥലങ്ങൾ, ഗ്രൂപ്പ് വിവരങ്ങൾ എന്നിവ എളുപ്പത്തിൽ പരിശോധിക്കാൻ അധികൃതർക്ക് ഈ കാർഡ് ഉപയോഗിക്കാം.</p>
]]></content:encoded>
				</item>
							<item>
					<title>UAE School Reopening: യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ നേരിട്ടെത്തണം</title>
					<link>https://www.malayalamtv9.com/world/uae-schools-to-resume-physical-classes-from-monday-april-20-education-ministry-issues-guidelines-2199657.html</link>
					<pubDate>Sat, 18 Apr 2026 07:12:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/uae-schools-to-resume-physical-classes-from-monday-april-20-education-ministry-issues-guidelines-2199657.html</guid>
					<description><![CDATA[<p>UAE Schools to Resume Physical Classes from Monday: തിങ്കളാഴ്ച മുതൽ എല്ലാ വിദ്യാർഥികളും അധ്യാപകരും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരും സ്കൂളുകളിൽ നേരിട്ട് ഹാജരാകണമെന്ന് മന്ത്രാലയം ഔദ്യോഗിക സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. സ്കൂളുകളിലെ സുരക്ഷാ നടപടികൾ, ജീവനക്കാർക്കുള്ള പരിശീലനം, മറ്റ് ഒരുക്കങ്ങൾ എന്നിവ തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഈ തീരുമാനം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Heat-wave-1.jpg" class="attachment-large size-large wp-post-image" alt="UAE School Reopening" /></figure><p><strong>ദുബായ്: </strong>പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് യുഎഇ സ്കുളുകൾ (UAE Schools) ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയിരുന്നു. സംഘർഷത്തെ തുടർന്ന് യുഎഇയിൽ പ്രതിസന്ധികൾക്ക് ഒരു അയവ് വന്നതോടെ ക്ലാസുകൾ ഓഫ്ലൈൻ ആക്കാൻ തീരുമാനമായി. യുഎഇയിലെ സ്കൂളുകൾ ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നുയെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്കൂളുകൾക്ക് പുറമെ നഴ്സറികൾ, കിന്റർഗാർട്ടനുകൾ തുടങ്ങിയവും അധ്യയനത്തിനായി സജ്ജമായതായി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.</p>
<h3>സ്കൂളുകളിൽ ഹൈബ്രിഡ് മോഡലുകളും പരീക്ഷിക്കാം</h3>
<p>തിങ്കളാഴ്ച മുതൽ എല്ലാ വിദ്യാർഥികളും അധ്യാപകരും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരും സ്കൂളുകളിൽ നേരിട്ട് ഹാജരാകണമെന്ന് മന്ത്രാലയം ഔദ്യോഗിക സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. സ്കൂളുകളിലെ സുരക്ഷാ നടപടികൾ, ജീവനക്കാർക്കുള്ള പരിശീലനം, മറ്റ് ഒരുക്കങ്ങൾ എന്നിവ തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഈ തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/iran-announces-strait-of-hormuz-open-during-ceasefire-donald-trump-says-thank-you-2199616.html" target="_blank" rel="noopener">Strait Of Hormuz: ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുത്ത് ഇറാന്‍; നന്ദി അറിയിച്ച് ട്രംപ്‌</a></strong></p>
<p>സ്വകാര്യ സ്കൂളുകൾക്ക് ആവശ്യമായ പക്ഷം ഹൈബ്രിഡ് റൊട്ടേഷണൽ മോഡൽ (Hybrid Rotation Model) നടപ്പിലാക്കാൻ അനുമതിയുണ്ട്. എന്നാൽ ഇത് സംബന്ധിച്ച തീരുമാനങ്ങൾ അതത് പ്രദേശത്തെ അധികാരികളുടെ മേൽനോട്ടത്തിലും സർക്കാർ നിയമങ്ങൾ പാലിച്ചും മാത്രമായിരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ചൂണ്ടിക്കാട്ടി.</p>
<h3>പ്രധാന നിബന്ധനകൾ</h3>
<ul>
<li>ഒരു അധ്യാപകൻ ഒരേസമയം നേരിട്ടുള്ള ക്ലാസ്സും ഓൺലൈൻ ക്ലാസ്സും എടുക്കാൻ പാടില്ല.</li>
<li>പഠന നിലവാരം കുറയാത്ത രീതിയിൽ ആവശ്യത്തിന് ജീവനക്കാരെ വിന്യസിക്കണം.</li>
<li>അധ്യാപകർക്ക് അമിത ജോലിഭാരം ഉണ്ടാകാത്ത രീതിയിൽ ക്രമീകരണങ്ങൾ വരുത്തണം.</li>
</ul>
<h3>മാതാപിതാക്കൾക്ക് നിർദേശം</h3>
<p>കുട്ടികൾക്ക് സുരക്ഷിതമായ പഠന അന്തരീക്ഷം ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾക്കും വലിയ പങ്കുണ്ടെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. സ്കൂളുകളിൽ നിന്നുള്ള ഇ-മെയിലുകളും സന്ദേശങ്ങളും കൃത്യമായി പരിശോധിക്കണം. ബസ് റൂട്ടുകളിലോ സമയക്രമത്തിലോ മാറ്റമുണ്ടോ എന്ന് ഡ്രൈവറുമായോ സ്കൂൾ അധികൃതരുമായോ രക്ഷിതാക്കൾ സംസാരിച്ച് ഉറപ്പുവരുത്തുക. സ്കൂളുകൾ സജീവമാകുന്നതോടെ ജോലിക്ക് പോകുന്ന മാതാപിതാക്കളുടെ ആശങ്കകൾക്ക് പരിഹാരമാകുമെന്നും കുട്ടികൾക്ക് മികച്ച പഠനാനുഭവം നൽകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇറാൻ-ഇസ്രായേൽ സംഘർഷത്തിൻ്റെ ബാക്കിപത്രമായ ഗൾഫ് മേഖലയിലെ പ്രതിസന്ധികൾക്ക് ഒരു അയവ് വന്നതോടെയാണ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്ന യുഎഇ തീരുമാനിച്ചിരുന്നത്. യുഎഇയിലുള്ള അമേരിക്കയുടെ ബേസ് ക്യാംപുകൾക്ക് നേരെ ഇറാൻ വ്യാപകമായ ആക്രമണമായിരുന്നു നടത്തിയിരുന്നത്.</p>
]]></content:encoded>
				</item>
							<item>
					<title>Iran War: ഉപരോധിച്ചാല്‍ ഒരുകാലത്തും ഹോര്‍മുസ് തുറക്കില്ല; ട്രംപിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍</title>
					<link>https://www.malayalamtv9.com/world/iran-warns-donald-trump-will-close-strait-of-hormuz-if-us-sanctions-continue-2199658.html</link>
					<pubDate>Sat, 18 Apr 2026 06:48:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/iran-warns-donald-trump-will-close-strait-of-hormuz-if-us-sanctions-continue-2199658.html</guid>
					<description><![CDATA[<p>Iran to Donald Trump Stop Sanctions or Strait of Hormuz Will Be Closed: ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം, ഇറാന്റെ അംഗീകാരത്തോടെ നടക്കും. കടലിടുക്ക് തുറക്കണോ അടയ്ക്കണോ എന്നത് അതിനെ നിയന്ത്രിക്കുന്നവര്‍ തീരുമാനിക്കും അല്ലാതെ സോഷ്യല്‍ മീഡിയ അല്ല. പുറത്തുനടക്കുന്ന ചര്‍ച്ചകളൊന്നും ഇറാനെ ബാധിക്കുന്നില്ലെന്നും ഗാലിബാഫ് കൂട്ടിച്ചേര്‍ത്തു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/02/Donald-Trump-2.jpg" class="attachment-large size-large wp-post-image" alt="Donald Trump" /></figure><p><strong>ടെഹ്‌റാന്‍:</strong> യുഎസ് ഉപരോധം തുടരുകയാണെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് (Strait Of Hormuz) എന്നെന്നേക്കുമായി അടച്ചിടുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍. ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് നേരെയുള്ള ഉപരോധം അമേരിക്ക തുടര്‍ന്നാല്‍ ഹോര്‍മുസ് വീണ്ടും അടയ്ക്കുന്ന കാര്യം ഇറാന്‍ പരിഗണിക്കുമെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പറഞ്ഞു. ഹോര്‍മുസിന്റെ അധികാരം ഇറാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ യുഎസ് പ്രസിഡിൻ്റ്  ഡൊണാള്‍ഡ് ട്രംപ് നടത്തിയ അവകാശവാദങ്ങളെ ശക്തമായ ഭാഷയില്‍ ഗാലിബാഫ് വിമര്‍ശിക്കുന്നുമുണ്ട്. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു ഇറാൻ പാർലമെൻ്റ് സ്പീക്കറുടെ പ്രതികരണം.</p>
<p>യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു മണിക്കൂറിനുള്ളില്‍ നടത്തിയത് ഏഴ് അവകാശവാദങ്ങളാണ്. അവയെല്ലാം തെറ്റായിരുന്നു. ഈ നുണകള്‍ ഉപയോഗിച്ച്, അവര്‍ക്ക് യുദ്ധം ജയിക്കാനായില്ല, ചര്‍ച്ചകളിലും അവര്‍ക്ക് എങ്ങുമെത്താനായില്ല. ഉപരോധം തുടരുകയാണെങ്കില്‍ ഹോര്‍മുസ് വീണ്ടും അടയ്ക്കുന്നതാണ്, അദ്ദേഹം പറയുന്നു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം, ഇറാന്റെ അംഗീകാരത്തോടെ നടക്കും. കടലിടുക്ക് തുറക്കണോ അടയ്ക്കണോ എന്ന് അതിനെ നിയന്ത്രിക്കുന്നവര്‍ തീരുമാനിക്കും അല്ലാതെ സോഷ്യല്‍ മീഡിയ അല്ല. പുറത്തുനടക്കുന്ന ചര്‍ച്ചകളൊന്നും ഇറാനെ ബാധിക്കുന്നില്ലെന്നും ഗാലിബാഫ് തൻ്റെ പോസ്റ്റിൽ കൂട്ടിച്ചേര്‍ത്തു.</p>
<h3>യുഎന്നിനെ സമീപിച്ച് ഇറാൻ</h3>
<p>അതേസമയം, തങ്ങള്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഇറാന്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. റോസ്‌മേരി ഡികാര്‍ലോയുമായുള്ള കൂടിക്കാഴ്ചയില്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സയീദ് ഖതിബസാദെ ഇക്കാര്യം ഉന്നയിച്ചതായി സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/iran-announces-strait-of-hormuz-open-during-ceasefire-donald-trump-says-thank-you-2199616.html" target="_blank" rel="noopener">Strait Of Hormuz: ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുത്ത് ഇറാന്‍; നന്ദി അറിയിച്ച് ട്രംപ്‌</a></strong></p>
<h3>നാറ്റോയ്ക്കെതിരെ ട്രംപ്</h3>
<p>ഇതിനിടെ നാറ്റോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡൊണാൾഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലെ സ്ഥിതി ഏതാണ്ട് ശാന്തമായപ്പോള്‍ എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ച് നാറ്റോയില്‍ നിന്ന് തനിക്കൊരു കോള്‍ ലഭിച്ചുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ വിമര്‍ശനം.</p>
<p>രണ്ട് മാസം മുമ്പ് നിങ്ങളുടെ സഹായം കിട്ടിയാല്‍ എനിക്ക് ഇഷ്ടപ്പെടുമായിരുന്നു, പക്ഷേ ഇപ്പോള്‍ എനിക്ക് നിങ്ങളുടെ സഹായം ആവശ്യമില്ല, ഞങ്ങള്‍ക്ക് ഒരിക്കലും നിങ്ങളെ ആവശ്യമില്ലായിരുന്നു. എന്നാല്‍ അവര്‍ക്ക് ഞങ്ങളെ ആവശ്യമായിരുന്നു, യുഎസ് പ്രസിഡൻ്റ് പറഞ്ഞു.</p>
]]></content:encoded>
				</item>
							<item>
					<title>Strait Of Hormuz: ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുത്ത് ഇറാന്‍; നന്ദി അറിയിച്ച് ട്രംപ്‌</title>
					<link>https://www.malayalamtv9.com/world/iran-announces-strait-of-hormuz-open-during-ceasefire-donald-trump-says-thank-you-2199616.html</link>
					<pubDate>Fri, 17 Apr 2026 20:47:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/iran-announces-strait-of-hormuz-open-during-ceasefire-donald-trump-says-thank-you-2199616.html</guid>
					<description><![CDATA[<p>Iran Opens Strait Of Hormuz: ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നതായി പ്രഖ്യാപിച്ച് ഇറാന്‍. കടലിടുക്ക് പൂർണ്ണമായും തുറക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. &#8216;നന്ദി&#8217; എന്നായിരുന്നു ട്രംപിന്റെ മറുപടി. ഉപരോധം പൂർണ്ണ ശക്തിയിൽ തുടരുമെന്നും ട്രംപ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Donald-Trump-4.jpg" class="attachment-large size-large wp-post-image" alt="Donald Trump" /></figure><p><strong>ടെഹ്‌റാന്‍:</strong> ഹോർമുസ് കടലിടുക്ക് (Strait Of Hormuz) എല്ലാ വാണിജ്യ കപ്പലുകൾക്കും വേണ്ടി തുറന്നുകൊടുക്കുന്നതായി പ്രഖ്യാപിച്ച് ഇറാന്‍. കടലിടുക്ക് പൂർണ്ണമായും തുറക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പ്രഖ്യാപിച്ചു. എക്‌സിലെ ഒരു പോസ്റ്റിലൂടെയായിരുന്നു പ്രഖ്യാപനം.</p>
<p>"ലെബനനിലെ വെടിനിർത്തലിന് അനുസൃതമായി, ഹോർമുസ് കടലിടുക്ക് വഴിയുള്ള എല്ലാ വാണിജ്യ കപ്പലുകളുടെയും പാത ശേഷിക്കുന്ന വെടിനിർത്തൽ കാലയളവിൽ പൂർണ്ണമായും തുറന്നിരിക്കും," എന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി എക്‌സില്‍ കുറിച്ചത്.</p>
<p>ലെബനനും ഇസ്രായേലും തമ്മിലുള്ള 10 ദിവസത്തെ വെടിനിർത്തലിനെക്കുറിച്ചാണോ അതോ ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തലിനെക്കുറിച്ചാണോ അരഗ്ചി പരാമര്‍ശിച്ചതെന്ന് പോസ്റ്റിൽ നിന്നും വ്യക്തമല്ല. ഉടനടി പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. 'നന്ദി' എന്നായിരുന്നു അരഗ്ചിയുടെ പോസ്റ്റിന് ട്രംപ് നൽകിയ മറുപടി.</p>
<h3>ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി എക്‌സ് പോസ്റ്റ്</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">In line with the ceasefire in Lebanon, the passage for all commercial vessels through Strait of Hormuz is declared completely open for the remaining period of ceasefire, on the coordinated route as already announced by Ports and Maritime Organisation of the Islamic Rep. of Iran.</p>
<p>— Seyed Abbas Araghchi (@araghchi) <a href="https://twitter.com/araghchi/status/2045121573124759713?ref_src=twsrc%5Etfw">April 17, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/donald-trump-announces-10-day-ceasefire-deal-between-israel-and-lebanon-2199427.html">Israel-Lebanon: ഒടുക്കം സമാധാനം; ലെബനനില്‍ 10 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു</a></strong></p>
<p>കടലിടുക്ക് തുറന്നിട്ടുണ്ടെങ്കിലും, ഇറാനുമായുള്ള 'ഇടപാട്' പൂർത്തിയാകുന്നതുവരെ യുഎസിന്റെ നാവിക ഉപരോധം പൂർണ്ണ ശക്തിയിൽ തുടരുമെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷം ക്രൂഡ് ഓയിൽ വില 10 ശതമാനം കുറഞ്ഞതായി വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.</p>
]]></content:encoded>
				</item>
							<item>
					<title>Israel-Lebanon: ഒടുക്കം സമാധാനം; ലെബനനില്‍ 10 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു</title>
					<link>https://www.malayalamtv9.com/world/donald-trump-announces-10-day-ceasefire-deal-between-israel-and-lebanon-2199427.html</link>
					<pubDate>Fri, 17 Apr 2026 05:47:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/donald-trump-announces-10-day-ceasefire-deal-between-israel-and-lebanon-2199427.html</guid>
					<description><![CDATA[<p>Israel and Lebanon Agree to 10 Day Ceasefire: യുഎസ് സമയം വ്യാഴാഴ്ച വൈകിട്ട് 5 മണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. ട്രംപിന്റെ പ്രഖ്യാപനത്തെ ലെബനന്‍ പ്രധാനമന്ത്രി നവാഫ് സലാം സ്വാഗതം ചെയ്തു. ബെയ്‌റൂട്ടുമായി ഒരു ചരിത്രപരമായ കരാറിന് തന്റെ രാജ്യത്തിന് അവസരം നല്‍കിയ വെടിനിര്‍ത്തലിന് താന്‍ സമ്മതിച്ചതായി നെതന്യാഹുവും പ്രതികരിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2025/10/Donald-Trump-1.jpg" class="attachment-large size-large wp-post-image" alt="Donald Trump" /></figure><p><strong>ബെയ്‌റൂട്ട്:</strong> ഇസ്രായേലും ലെബനനും തമ്മില്‍ 10 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് ധാരണയായി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണും, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനമുണ്ടായത്. ലോകമെമ്പാടുമുള്ള ഒന്‍പത് യുദ്ധങ്ങള്‍ താന്‍ പരിഹരിച്ചു, ഇത് പത്താമത്തെ ദൗത്യമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.</p>
<p>യുഎസ് സമയം വ്യാഴാഴ്ച വൈകിട്ട് 5 മണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. ട്രംപിന്റെ പ്രഖ്യാപനത്തെ ലെബനന്‍ പ്രധാനമന്ത്രി നവാഫ് സലാം സ്വാഗതം ചെയ്തു. ബെയ്‌റൂട്ടുമായി ഒരു ചരിത്രപരമായ കരാറിന് തന്റെ രാജ്യത്തിന് അവസരം നല്‍കിയ വെടിനിര്‍ത്തലിന് താന്‍ സമ്മതിച്ചതായി നെതന്യാഹുവും പ്രതികരിച്ചു.</p>
<p>ഇസ്രായേലും ലെബനനും തമ്മിലുള്ള സമാധാന പ്രവര്‍ത്തനങ്ങളിലേക്കുള്ള ആദ്യ ചുവടുവെപ്പാണിതെന്നും ട്രംപ് പറഞ്ഞു. അതേസമയം, 34 വര്‍ഷത്തിിടെ ആദ്യാമായാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ അമേരിക്കയില്‍ വെച്ച് കൂടിക്കാഴ്ച നടത്തുന്നത്. കൂടുതല്‍ ഫലപ്രദമായ സമാധാന കരാറിലെത്താന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറയുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/us-refuses-to-extend-sanctions-waivers-for-iranian-and-russian-oil-confirms-scott-bessent-2199199.html" target="_blank" rel="noopener">Russian Oil: ‘റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് നൽകിയ ഇളവ് പുതുക്കില്ല’, വ്യക്തമാക്കി യുഎസ് ട്രഷറി സെക്രട്ടറി</a></strong></p>
<p>അതേസമയം, വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷവും തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ ഷെല്ലാക്രമണം തുടരുകയാണ്. ഖയാം, ഡിബൈന്‍ പട്ടണങ്ങള്‍ ആക്രമണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങള്‍ സമാധാന ചര്‍ച്ചകള്‍ക്ക് തയാറല്ലെന്ന് ഹിസ്ബുള്ള നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് നേതാക്കളുടെ കൂടിക്കാഴ്ച.</p>
<p>തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 21 പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഹിസ്ബുള്ള ലോഞ്ചറുകള്‍ ആക്രമിച്ചുവെന്ന ആരോപണവും ഇസ്രായേല്‍ സൈന്യം മുന്നോട്ടുവെക്കുന്നുണ്ട്.</p>
<h3>ട്രംപ് പാകിസ്ഥാനിലേക്ക്</h3>
<p>അമേരിക്കയും ഇറാനും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവെച്ചാല്‍ പാകിസ്ഥാനിലെത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്തയാഴ്ച അവസാനിക്കാരിക്കുന്ന യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ കഴിയും. എന്നാല്‍ അത് ചെയ്യേണ്ടിവരില്ലെന്നാണ് ട്രംപിന്റെ വാദം. പാകിസ്ഥാനില്‍ വെച്ച് ഒരു കരാര്‍ ഒപ്പിട്ടാല് ഞാന്‍ അങ്ങോട്ട് പോയേക്കാം, എന്നാണ് ട്രംപിന്റെ പ്രതികരണം.</p>
]]></content:encoded>
				</item>
							<item>
					<title>Saudi Arabian Airlines : സൗദിയ വിമാനങ്ങളിൽ ഇനി സൗജന്യ വൈ-ഫൈ; 70 വിമാനങ്ങളിൽ അതിവേഗ ഇന്റർനെറ്റ് വരുന്നു</title>
					<link>https://www.malayalamtv9.com/world/saudia-to-offer-free-in-flight-wi-fi-on-70-aircraft-in-partnership-with-neo-space-group-2199387.html</link>
					<pubDate>Thu, 16 Apr 2026 17:49:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/saudia-to-offer-free-in-flight-wi-fi-on-70-aircraft-in-partnership-with-neo-space-group-2199387.html</guid>
					<description><![CDATA[<p>Saudia to Offer Free In-Flight Wi-Fi : 2027 അവസാനത്തോടെ സൗദിയയുടെ മുഴുവൻ വിമാനങ്ങളിലും സൗജന്യ വൈ-ഫൈ സേവനം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അത്യാധുനികമായ എൻ.എസ്.ജി സ്കൈവേവ്സ് സിസ്റ്റം വഴിയാണ് ഈ സേവനം പ്രവർത്തിക്കുന്നത്. മീഡിയം എർത്ത് ഓർബിറ്റിലെയും ജിയോസ്റ്റേഷണറി ഓർബിറ്റിലെയും ഉപഗ്രഹങ്ങളെ സംയോജിപ്പിച്ചുള്ള സാങ്കേതിക വിദ്യയായതിനാൽ യാത്രക്കാർക്ക് തടസ്സമില്ലാത്ത ഇന്റർനെറ്റ് ലഭിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/saudia-airlines-.jpg" class="attachment-large size-large wp-post-image" alt="Saudia Airlines" /></figure><p><strong>ജിദ്ദ:</strong> വിമാനയാത്രയ്ക്കിടെ തടസ്സമില്ലാത്ത ഇന്റർനെറ്റ് സേവനം നൽകുന്നതിനായി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലുള്ള നിയോ എയ്‌റോസ്‌പേസ് ഗ്രൂപ്പുമായി സൗദിയ കരാറൊപ്പിട്ടു. മിഡിൽ ഈസ്റ്റിൽ വിമാനത്തിനുള്ളിൽ സൗജന്യ ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി നൽകുന്ന ആദ്യ വിമാനക്കമ്പനികളിൽ ഒന്നായി ഇതോടെ സൗദിയ മാറും.</p>
<p>67 നാരോ-ബോഡി എ-320 വിമാനങ്ങളിലും മൂന്ന് വൈഡ്-ബോഡി എ-330 വിമാനങ്ങളിലുമാണ് അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുക. 2027 അവസാനത്തോടെ സൗദിയയുടെ മുഴുവൻ വിമാനങ്ങളിലും സൗജന്യ വൈ-ഫൈ സേവനം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അത്യാധുനികമായ എൻ.എസ്.ജി സ്കൈവേവ്സ് സിസ്റ്റം വഴിയാണ് ഈ സേവനം പ്രവർത്തിക്കുന്നത്. മീഡിയം എർത്ത് ഓർബിറ്റിലെയും ജിയോസ്റ്റേഷണറി ഓർബിറ്റിലെയും ഉപഗ്രഹങ്ങളെ സംയോജിപ്പിച്ചുള്ള സാങ്കേതിക വിദ്യയായതിനാൽ യാത്രക്കാർക്ക് തടസ്സമില്ലാത്ത ഇന്റർനെറ്റ് ലഭിക്കും.</p>
<h3>യാത്രക്കാർക്ക് ലോകോത്തര അനുഭവം</h3>
<p>ആഗോള വ്യോമയാന വിപണിയിൽ മറ്റ് മുൻനിര വിമാനക്കമ്പനികളോട് മത്സരിക്കുന്നതിനും യാത്രക്കാരെ ആകർഷിക്കുന്നതിനും അത്യാധുനിക സാങ്കേതികവിദ്യകൾ വിമാനങ്ങളിൽ സജ്ജമാക്കുകയാണ് ലക്ഷ്യം. യാത്രയിലുടനീളം പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാനും ജോലി സംബന്ധമായ ആവശ്യങ്ങൾ നിറവേറ്റാനും പുതിയ വൈഫൈ സേവനം യാത്രക്കാരെ സഹായിക്കും. ഡിജിറ്റൽ ഫ്ലൈറ്റ് അനുഭവങ്ങളിൽ സൗദി അറേബ്യയുടെ സ്ഥാനം ആഗോളതലത്തിൽ കൂടുതൽ കരുത്തുറ്റതാക്കാൻ ഈ നീക്കം സഹായിക്കുമെന്ന് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അബ്ദുല്ല അൽശഹ്റാനി പറഞ്ഞു. യാത്രക്കാരുടെ സംതൃപ്തി വർദ്ധിപ്പിക്കുന്നതിനൊപ്പം വിഷൻ 2030-ന്റെ ഭാഗമായുള്ള ടൂറിസം വികസനത്തിനും ഇത് കരുത്ത് പകരും.</p>
<p><strong>ALSO READ : <a href="https://www.malayalamtv9.com/world/west-asia-crisis-india-advises-caution-as-gulf-airspace-faces-partial-closures-and-flight-re-routing-2202243.html">Gulf Flights : പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ, വിമാന സർവീസുകൾക്ക് നിയന്ത്രണം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം</a></strong></p>
<p>നേരത്തെ ബിസിനസ് ക്ലാസ് യാത്രക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന പല ഡിജിറ്റൽ സേവനങ്ങളും കൂടുതൽ യാത്രക്കാരിലേക്ക് വ്യാപിപ്പിക്കാനാണ് ഗ്രൂപ്പിന്റെ തീരുമാനം. വരും മാസങ്ങളിൽ സൗദിയയുടെ കൂടുതൽ വിമാനങ്ങളിൽ ഈ സൗകര്യം ഏർപ്പെടുത്തും.</p>
<p>സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ ഉൾപ്പെടുന്ന വിപുലമായ ഒരു വ്യോമയാന ശൃംഖലയാണ് സൗദിയ ഗ്രൂപ്പ്. ജെദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ഗ്രൂപ്പ് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വ്യോമയാന സ്ഥാപനങ്ങളിൽ ഒന്നാണ്. 2023-ൽ സൗദിയ ഗ്രൂപ്പ് തങ്ങളുടെ ബ്രാൻഡ് ഐഡന്റിറ്റിയിൽ വലിയ മാറ്റങ്ങൾ വരുത്തി. വിഷൻ 2030-ന്റെ ഭാഗമായി സൗദി അറേബ്യയെ ഒരു ആഗോള ടൂറിസം ഹബ്ബാക്കി മാറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഗ്രൂപ്പിന്റെ ലോഗോയും വിമാനങ്ങളുടെ നിറവും പച്ചയും മണൽ നിറവും കലർന്ന പുതിയ രീതിയിലേക്ക് മാറ്റിയിട്ടുണ്ട്.</p>
]]></content:encoded>
				</item>
							<item>
					<title>Saudi Arabia Weather Update: സൗദിയിൽ വ്യാപക മഴയോ? ശക്തമായ കാറ്റിനും മിന്നൽ പ്രളയത്തിനും സാധ്യത</title>
					<link>https://www.malayalamtv9.com/world/saudi-arabia-weather-update-heavy-rain-hail-and-dust-storms-forecasted-across-multiple-regions-until-sunday-2199350.html</link>
					<pubDate>Thu, 16 Apr 2026 16:04:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/saudi-arabia-weather-update-heavy-rain-hail-and-dust-storms-forecasted-across-multiple-regions-until-sunday-2199350.html</guid>
					<description><![CDATA[<p>Saudi Arabia Weather Update: ത്വാഇഫ്, മെയ്സാൻ, അദ്ഹം തുടങ്ങിയ ഭാഗങ്ങളിൽ വെള്ളിയാഴ്ച വരെ മഴ തുടരും. അസീർ, ജിസാൻ, അൽ-ബഹ: അബഹ, ഖമീസ് മുഷൈത്, ഫൈഫ, അർദ തുടങ്ങിയ തെക്കൻ മേഖലകളിലും ഞായറാഴ്ച വരെ മഴ തുടരാൻ സാധ്യതയുണ്ട്. മദീന, ഹാഇൽ, ഖസീം, തബൂക്ക്, അൽജൗഫ് തുടങ്ങിയ വടക്കൻ പ്രവിശ്യകളിലും കിഴക്കൻ പ്രവിശ്യയിലെ ഹഫറൽ ബാത്തിൻ, ഖഫ്ജി എന്നിവിടങ്ങളിലും മഴ ലഭിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Rain-at-Uae.jpg" class="attachment-large size-large wp-post-image" alt="Rain At Uae" /></figure><p><strong>റിയാദ്:</strong> റിയാദ് ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ മിതമായതോ കനത്ത മഴ (Saudi Arabia Rain) ലഭിക്കുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ ഏപ്രിൽ 17-ാം തീയതി വെള്ളിയാഴ്ച മുതൽ 19 ഞായറാഴ്ച വരെയാണ് പലയിടങ്ങളിലും മഴ ശക്തമാകുക. റിയാദ് നഗരം കൂടാതെ മറ്റ് കേന്ദ്രങ്ങളായ ദിരിയ, മുസാഹാമിയ, ഖർജ്, ദിലം, ഹാരിഖ്, മജ്മഅ, സുൽഫി, ദവാദ്മി തുടങ്ങി മിക്ക ഗവർണറേറ്റുകളിലും മഴ പ്രതീക്ഷിക്കുന്നുയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാദി ദവാസിർ, സുലൈയിൽ എന്നീ കേന്ദ്രങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.</p>
<p>ത്വാഇഫ്, മെയ്സാൻ, അദ്ഹം തുടങ്ങിയ ഭാഗങ്ങളിൽ വെള്ളിയാഴ്ച വരെ മഴ തുടരും. അസീർ, ജിസാൻ, അൽ-ബഹ: അബഹ, ഖമീസ് മുഷൈത്, ഫൈഫ, അർദ തുടങ്ങിയ തെക്കൻ മേഖലകളിലും ഞായറാഴ്ച വരെ മഴ തുടരാൻ സാധ്യതയുണ്ട്. മദീന, ഹാഇൽ, ഖസീം, തബൂക്ക്, അൽജൗഫ് തുടങ്ങിയ വടക്കൻ പ്രവിശ്യകളിലും കിഴക്കൻ പ്രവിശ്യയിലെ ഹഫറൽ ബാത്തിൻ, ഖഫ്ജി എന്നിവിടങ്ങളിലും മഴ ലഭിക്കും.</p>
<p><strong>Also Read – <a href="https://www.malayalamtv9.com/world/uae-weather-meteorologists-reveal-the-science-behind-prolonged-winter-temperatures-and-upcoming-sarayat-season-2199064.html" target="_blank" rel="noopener">യുഎഇയിൽ ഇത്തവണ കാലാവസ്ഥ ചതിച്ചോ? വരാനിരിക്കുന്നത് കാലാവസ്ഥാ മാറ്റങ്ങളുടെ മാസം</a></strong></p>
<h3>പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ</h3>
<p>മഴയോടൊപ്പം ശക്തമായ കാറ്റിനും മിന്നൽ പ്രളയത്തിനും സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വാദികളിൽ നിന്നും വിട്ടുനിൽക്കണമെന്ന് സിവിൽ ഡിഫൻസ് മന്ത്രാലയം നിർദ്ദേശിച്ചു. ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ഒപ്പം ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ അധികൃതരുമായി ബന്ധപ്പെടണമെന്നും മുന്നറിയിപ്പിൽ പറയുന്നു.</p>
<h3>ഈ ലക്ഷണങ്ങൾ കണ്ടാൽ ജാഗ്രത</h3>
<p>ജോലിക്കിടയിൽ താഴെ പറയുന്ന ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ജോലി നിർത്തിവെച്ച് തണലത്തേക്ക് മാറേണ്ടതാണ്:</p>
<ul>
<li>അമിതമായ തലകറക്കം, ക്ഷീണം, കഠിനമായ തലവേദന.</li>
<li>അമിതമായ ഹൃദയമിടിപ്പ്.</li>
<li>ചർമ്മത്തിൽ ചുവന്ന നിറമോ മറ്റ് മാറ്റങ്ങളോ പ്രകടമാകുക.</li>
<li>തണലത്തേക്ക് മാറിയ ശേഷം ധാരാളം വെള്ളം കുടിക്കുകയും അസ്വസ്ഥത തുടരുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടുകയും വേണം.</li>
</ul>
]]></content:encoded>
				</item>
							<item>
					<title>Airline Ticket Offers: പ്രവാസികൾക്ക് ടിക്കറ്റ് നിരക്കിൽ വൻ ഇളവ്&#8230; ഇൻഡിഗോ സമ്മർ ഗെറ്റവേ സെയിൽ നാളെ അവസാനിക്കും</title>
					<link>https://www.malayalamtv9.com/world/indigo-announces-summer-getaway-sale-big-discounts-on-flight-tickets-for-uae-expats-2199343.html</link>
					<pubDate>Thu, 16 Apr 2026 15:02:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/indigo-announces-summer-getaway-sale-big-discounts-on-flight-tickets-for-uae-expats-2199343.html</guid>
					<description><![CDATA[<p>Indigo Announces Summer Getaway Sale: ഏപ്രിൽ 14 മുതലാണ് ഈ ഓഫർ ആരംഭിച്ചത്. ജൂലൈ 1 മുതൽ ഒക്ടോബർ 9 വരെ യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ SUMR 10 എന്ന കോഡ് ഉപയോഗിക്കണം. ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ്, വാട്സാപ്പ് ചാനൽ എന്നിവ വഴി ബുക്ക് ചെയ്യുന്നവർക്ക് ഇളവുകൾ ലഭിക്കും. ടിക്കറ്റ് നിരക്കിൽ 10 ശതമാനം വരെ നേരിട്ടുള്ള ഇളവ് ലഭിക്കുമെന്നതാണ് ഇതിൽ പ്രധാനം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2025/12/indigo-ticket.png" class="attachment-large size-large wp-post-image" alt="Indigo Ticket" /></figure><p><strong>ദുബായ് :</strong> പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് നേരിയ അയവ് വന്നതോടെ ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ സാധാരണ നിലയിലേക്കെത്തുന്നു. വിമാന സർവീസുകൾ സാധാരണ നിലയിലേക്കെത്തി പ്രവാസികൾക്ക് ആശ്വാസമാകുമ്പോൾ, ഇരുട്ടടിയായിരിക്കുയാണ് വിമാന ടിക്കറ്റ് നിരക്കിലെ വർധനവ്. ഈ സാഹചര്യത്തിലാണ് ഇൻഡിഗോ എയർലൈൻസ് തങ്ങളുടെ 'സമ്മർ ഗെറ്റവേ സെയിൽ' (Indigo Summer Getaway Sale) പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ദിവസത്തേക്ക് മാത്രം നീണ്ടുനിൽക്കുന്ന ഈ ഓഫർ നാളെ അവസാനിക്കും. ഈ ഓഫർ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് യാത്രാ ചെലവിൽ ഗണ്യമായ ലാഭം നേടാം.</p>
<h3>ഇൻഡിഗോ സമ്മർ ഗെറ്റവേ സെയിൽ</h3>
<p>ഏപ്രിൽ 14 മുതലാണ് ഇൻഡിഗോയുടെ സമ്മർ ഗെറ്റവേ സെയിൽ ഓഫർ ആരംഭിച്ചത്. ഇപ്പോൾ ബുക്ക് ചെയ്യുവാണെങ്കിലും ജൂലൈ ഒന്ന് മുതൽ ഒക്ടോബർ ഒമ്പത് വരെ യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 'SUMR 10' എന്ന കോഡ് ഉപയോഗിക്കണം. ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ്, വാട്സാപ്പ് ചാനൽ എന്നിവ വഴി ബുക്ക് ചെയ്യുന്നവർക്കാണ് ഇളവുകൾ ലഭിക്കുക. ടിക്കറ്റ് നിരക്കിൽ പത്ത് ശതമാനം വരെ നേരിട്ടുള്ള ഇളവ് ലഭിക്കുമെന്നതാണ് ഓഫറിൽ പറയുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്ന കൂടുതൽ ബാഗേജുകൾക്കായി 50 ശതമാനം വരെ ഇളവും ഈ ഓഫറിനൊപ്പം ലഭിക്കുന്നതാണ്.</p>
<p><strong>Also Read - <a href="https://www.malayalamtv9.com/world/uae-weather-meteorologists-reveal-the-science-behind-prolonged-winter-temperatures-and-upcoming-sarayat-season-2199064.html" target="_blank" rel="noopener">യുഎഇയിൽ ഇത്തവണ കാലാവസ്ഥ ചതിച്ചോ? വരാനിരിക്കുന്നത് കാലാവസ്ഥാ മാറ്റങ്ങളുടെ മാസം</a></strong></p>
<p>കൂടാതെ ഇഷ്ടപ്പെട്ട സീറ്റുകൾ തിരഞ്ഞെടുക്കുന്നതിന് 15 ശതമാനം ഇളവ്. ഒപ്പം എക്സ് എൽ (XL) സീറ്റുകൾക്കും പ്രത്യേക ഇളവുണ്ടാകും. വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ വേഗത്തിലാക്കാനുള്ള സർവീസുകൾക്ക് 70 ശതമാനം വരെ ഇളവ് ലഭിക്കും. ഈ ഓഫർ ലിമിറ്റഡ് സീറ്റുകൾക്ക് മാത്രമാണ്. ആദ്യം ബുക്ക് ചെയ്യുന്നവർക്കായിരിക്കും മുൻഗണന. അതേസമയം ഗ്രൂപ്പ് ബുക്കിംഗുകൾക്ക് ഈ ഓഫർ ബാധകമല്ല. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന തീയതികളിൽ ഓഫർ ലഭ്യമാണോ എന്ന് വെബ്സൈറ്റിൽ (<a href="http://goindigo.in">goindigo.in</a>) പരിശോധിച്ച് ഉറപ്പുവരുത്തുക.</p>
<p>ജൂലൈയിലാണ് ഗൾഫ് രാജ്യങ്ങളിൽ വേനലവധി ആരംഭിക്കുന്നത്. ജൂലൈ മാസത്തിൽ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് വളരെ സഹായകരമാണ് ഇൻഡിഗോ പ്രഖ്യാപിച്ച ഈ ഓഫർ. കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വലിയൊരു ആശ്വാസമായിരിക്കുകയാണ്.</p>
]]></content:encoded>
				</item>
							<item>
					<title>Russian Oil: &#8216;റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് നൽകിയ ഇളവ് പുതുക്കില്ല&#8217;, വ്യക്തമാക്കി യുഎസ് ട്രഷറി സെക്രട്ടറി</title>
					<link>https://www.malayalamtv9.com/world/us-refuses-to-extend-sanctions-waivers-for-iranian-and-russian-oil-confirms-scott-bessent-2199199.html</link>
					<pubDate>Thu, 16 Apr 2026 06:33:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/us-refuses-to-extend-sanctions-waivers-for-iranian-and-russian-oil-confirms-scott-bessent-2199199.html</guid>
					<description><![CDATA[<p>US Ends Sanctions Waivers for Russian Oil: റഷ്യൻ, ഇറാനിയൻ എണ്ണ വാങ്ങാൻ നൽകിയ താൽകാലിക ഇളവ് പുതുക്കില്ലെന്ന് അറിയിപ്പ്. ഇവിടെങ്ങളിൽ നിന്ന് എണ്ണ വാങ്ങാൻ അനുവദിച്ചിരുന്ന ഉപരോധ ഇളവുകൾ ഇനി പുതുക്കില്ലെന്ന് യുഎസ് സെക്രട്ടറി സ്കോട്ട് ബെസന്റാണ് അറിയിച്ചത്. ഇന്ത്യ യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേ​ഹം കൂട്ടിച്ചേ‍ർത്തു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Russian-oil-1.png" class="attachment-large size-large wp-post-image" alt="Russian Oil (1)" /></figure><p><strong>വാഷിങ്ടൺ:</strong> പശ്ചിമേഷ്യയിൽ സംഘർഷം തുടർന്നുള്ള പ്രതിസന്ധിക്കിടെ ഇന്ത്യയ്ക്ക് മറ്റൊരു അറിയിപ്പുമായി അമേരിക്ക. റഷ്യൻ, ഇറാനിയൻ എണ്ണ (Russian And Iranian Oil) വാങ്ങാൻ ഇന്ത്യക്ക് നൽകിയ താൽകാലിക ഇളവ് പുതുക്കില്ലെന്ന് അറിയിപ്പ്. ഈ രാജ്യങ്ങളിൽ നിന്നും എണ്ണ വാങ്ങാൻ അനുവദിച്ചിരുന്ന ഉപരോധ ഇളവുകൾ ഇനി പുതുക്കില്ലെന്ന് യുഎസ് സെക്രട്ടറി സ്കോട്ട് ബെസൻ്റ് അറിയിച്ചു. ഇന്ത്യ യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും സ്കോട്ട് ബെസൻ്റ് കൂട്ടിച്ചേ‍ർത്തു.</p>
<h3>ഇളവ് ഏപ്രിൽ 19ന് അവസാനിക്കും</h3>
<p>ഏപ്രിൽ 19ന് ഇറാനിയൻ എണ്ണയ്ക്ക് നൽകിയിരുന്ന ഇളവ് അവസാനിക്കും. മുപ്പത് ദിവസത്തെ ഇളവാണ് കരാർ പ്രകാരം ഇന്ത്യക്ക് അമേരിക്ക നൽകിയിരുന്നത്. റഷ്യൻ എണ്ണയ്ക്ക് നൽകിയിരുന്ന ഇളവ് ഇതിനോടകം അവസാനിച്ചതായും യുഎസ് സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു. നിലവിൽ കടലിൽ എത്തിയിട്ടുള്ള എണ്ണകളുടെ ഇടപാടുകൾക്ക് മാത്രമാണ് ഇളവ് ബാധകമെന്നും ഇതിലൂടെ റഷ്യയ്ക്ക് വലിയ സാമ്പത്തിക ലാഭം ഉണ്ടാകില്ലെന്നും മുമ്പ് സ്കോട്ട് ബെസെന്റ് വ്യക്തമാക്കിയിരുന്നു.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/world/trump-modi-phone-call-discuss-middle-east-tensions-stress-importance-of-open-and-secure-strait-of-hormuz-2198996.html"> ‘ഹോര്‍മുസില്‍ തര്‍ക്കം പാടില്ല, സുരക്ഷിതമായിരിക്കണം’; ട്രംപുമായി സംസാരിച്ച് മോദി</a></strong></p>
<h3>യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കും</h3>
<p>ഇറാൻ ആ​ഗോളവിപണിയെ ബന്ധിയാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ആ സമ്മർദ്ദം, കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു താൽകാലിക നടപടി സ്വീകരിച്ചതെന്നാണ് സ്കോട്ട് ബെസെന്റ് പറഞ്ഞത്. കൂടാതെ, അമേരിക്കയുടെ നിർണായക പങ്കാളിയായ ഇന്ത്യ ഇനി മുതൽ യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സൂചിപ്പിച്ചു.</p>
<p>അതേസമയം, യുഎസ് - ഇസ്രായേൽ - ഇറാൻ സംഘർഷങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള ​ഗതാ​ഗതം തടസ്സപ്പെട്ടതും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതും ആഗോള വിപണിയെ ബാധിച്ചിട്ടുണ്ട്. ആ​ഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ ലഭ്യത കുറഞ്ഞു. എണ്ണ വില ബാരലിന് നൂറ് ഡോളറിന് മുകളിൽ പോയി.</p>
]]></content:encoded>
				</item>
							<item>
					<title>UAE Weather: യുഎഇയിൽ ഇത്തവണ കാലാവസ്ഥ ചതിച്ചോ?  വരാനിരിക്കുന്നത് കാലാവസ്ഥാ മാറ്റങ്ങളുടെ മാസം</title>
					<link>https://www.malayalamtv9.com/world/uae-weather-meteorologists-reveal-the-science-behind-prolonged-winter-temperatures-and-upcoming-sarayat-season-2199064.html</link>
					<pubDate>Wed, 15 Apr 2026 11:42:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/uae-weather-meteorologists-reveal-the-science-behind-prolonged-winter-temperatures-and-upcoming-sarayat-season-2199064.html</guid>
					<description><![CDATA[<p>Meteorologists reveal the science behind prolonged winter: കിഴക്ക് ഭാഗത്തുനിന്നുള്ള കുറഞ്ഞ മർദ്ദവും പടിഞ്ഞാറ് നിന്നുള്ള ഉയർന്ന മർദ്ദവും ഒത്തുചേർന്നത് തണുത്ത കാറ്റിനും മേഘാവൃതമായ അന്തരീക്ഷത്തിനും കാരണമായി. വടക്ക് നിന്നുള്ള തണുത്ത വായുവും തെക്ക് നിന്നുള്ള ചൂടുള്ള വായുവും തമ്മിലുള്ള സമ്പർക്കത്തിൽ ഇത്തവണ തണുത്ത വായു ആധിപത്യം സ്ഥാപിച്ചതാണ് ഏപ്രിൽ പകുതിയായിട്ടും ശൈത്യകാല അനുഭവം നിലനിൽക്കാൻ കാരണം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Rain-2.jpg" class="attachment-large size-large wp-post-image" alt="Rain" /></figure><p><strong>ദുബായ്:</strong> കലണ്ടർ പ്രകാരം വസന്തകാലം എത്തിയെങ്കിലും യുഎഇയിൽ ഇപ്പോഴും സുഖകരമായ തണുത്ത കാലാവസ്ഥ തുടരുന്നത് പ്രവാസികൾക്കിടയിൽ വലിയ ചർച്ചയാകുന്നു. സാധാരണയായി ഈ സമയത്ത് തണുപ്പ് കുറഞ്ഞ് ചൂട് വർദ്ധിക്കാറുണ്ടെങ്കിലും ഇത്തവണ തണുത്ത കാറ്റും മഴയുമാണ് ഗൾഫ് രാജ്യങ്ങളിൽ (Gulf Countries Climate) അനുഭവപ്പെടുന്നത്. അന്തരീക്ഷത്തിലുണ്ടായ ചില പ്രത്യേക മാറ്റങ്ങളാണ് ഈ സാഹചര്യത്തിന് പിന്നിലെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. പ്രധാനമായും രണ്ട് ഘടകങ്ങളാണ് ഇതിനെ സ്വാധീനിക്കുന്നത്.</p>
<p>കിഴക്ക് ഭാഗത്തുനിന്നുള്ള കുറഞ്ഞ മർദ്ദവും പടിഞ്ഞാറ് നിന്നുള്ള ഉയർന്ന മർദ്ദവും ഒത്തുചേർന്നത് തണുത്ത കാറ്റിനും മേഘാവൃതമായ അന്തരീക്ഷത്തിനും കാരണമായി. വടക്ക് നിന്നുള്ള തണുത്ത വായുവും തെക്ക് നിന്നുള്ള ചൂടുള്ള വായുവും തമ്മിലുള്ള സമ്പർക്കത്തിൽ ഇത്തവണ തണുത്ത വായു ആധിപത്യം സ്ഥാപിച്ചതാണ് ഏപ്രിൽ പകുതിയായിട്ടും ശൈത്യകാല അനുഭവം നിലനിൽക്കാൻ കാരണം.</p>
<p><strong>Also Read - <a href="https://www.malayalamtv9.com/world/indigo-summer-sale-special-discounts-for-uae-india-travelers-book-by-april-17-2199003.html" target="_blank" rel="noopener">പ്രവാസികൾ ശ്രദ്ധിക്കൂ… വിമാന ടിക്കറ്റുകൾക്ക് 10% കിഴിവ്, ഇൻഡിഗോ സമ്മർ സെയിൽ തുടങ്ങി</a></strong></p>
<p>എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ റിപ്പോർട്ട് പ്രകാരം മെയ് ആദ്യവാരം വരെ ഈ മാറ്റങ്ങൾ തുടരാം. ഈ കാലയളവിൽ സരയാത്ത് എന്നറിയപ്പെടുന്ന സീസണൽ കാറ്റ് ആരംഭിക്കും. ഇത് പെട്ടെന്നുള്ള ഇടിമിന്നലിനും ശക്തമായ മഴയ്ക്കും കാരണമായേക്കാം. ഏപ്രിൽ അവസാനത്തോടെ താപനില 40°C ലേക്ക് ഉയരുന്ന ചെറിയ ഉഷ്ണതരംഗത്തിനും സാധ്യതയുണ്ട്.</p>
<h3>കഠിനമായ വേനൽ ജൂൺ മുതൽ</h3>
<p>ജൂൺ 21-ഓടെ രാജ്യത്ത് ഔദ്യോഗികമായി വേനൽക്കാലം ആരംഭിക്കും. അതോടെ താപനില കുത്തനെ ഉയരുകയും 40°C മുതൽ 45°C വരെ എത്തുകയും ചെയ്യും. ഉൾനാടൻ മരുഭൂമികളിൽ ഇത് 50°C വരെ ഉയർന്നേക്കാം. മെയ് പകുതിയോടെ ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദങ്ങൾ രൂപപ്പെടുന്നതോടെ ചൂടുള്ള വായു അറേബ്യൻ ഉപദ്വീപിലേക്ക് എത്തുന്നതാണ് നിലവിലെ സുഖകരമായ കാലാവസ്ഥ അവസാനിക്കാൻ കാരണമാകുന്നത്.</p>
]]></content:encoded>
				</item>
							<item>
					<title>IndiGo Summer Sale: പ്രവാസികൾ ശ്രദ്ധിക്കൂ&#8230; വിമാന ടിക്കറ്റുകൾക്ക് 10% കിഴിവ്, ഇൻഡിഗോ സമ്മർ സെയിൽ തുടങ്ങി</title>
					<link>https://www.malayalamtv9.com/world/indigo-summer-sale-special-discounts-for-uae-india-travelers-book-by-april-17-2199003.html</link>
					<pubDate>Wed, 15 Apr 2026 06:39:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/indigo-summer-sale-special-discounts-for-uae-india-travelers-book-by-april-17-2199003.html</guid>
					<description><![CDATA[<p>IndiGo Summer Sale, Special Discounts: വേനൽക്കാല അവധിക്ക് സ്കൂളുകൾ അടയ്ക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നതാണ് പതിവ്. എന്നാൽ കൊച്ചി, മുംബൈ, ഡൽഹി, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് ഈ ഇളവ് ലഭ്യമാകുന്നത് കുടുംബമായി യാത്ര ചെയ്യുന്നവർക്ക് വലിയ തുക ലാഭിക്കാൻ സഹായിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Indigo.jpg" class="attachment-large size-large wp-post-image" alt="Indigo" /></figure><p><strong>ദുബായ്:</strong> വേനൽക്കാല അവധിക്ക് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന യുഎഇയിലെ പ്രവാസി മലയാളികൾക്ക് ആശ്വാസവാർത്ത. പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ യാത്രക്കാർക്കായി സമ്മർ ഗെറ്റ് എവേ ഫ്ലാഷ് സെയിൽ (Indigo Summer Getaway Flash Sale) പ്രഖ്യാപിച്ചു. ടിക്കറ്റ് നിരക്കിൽ 10 ശതമാനം വരെ കിഴിവാണ് ഈ ഓഫറിലൂടെ ലഭിക്കുന്നത്. ഈ പ്രത്യേക ആനുകൂല്യം പരിമിതകാലത്തേക്ക് മാത്രമാണ് ലഭ്യമാകുക.</p>
<p>ബുക്കിംഗ് കാലാവധി 2026 ഏപ്രിൽ 14 മുതൽ ഏപ്രിൽ 17 വരെയുള്ള 4 ദിവസം മാത്രമാണ് ഉണ്ടാവുക. 2026 ജൂലൈ 1 മുതൽ ഒക്ടോബർ 9 വരെയുള്ള യാത്രകൾക്ക് ഈ ഓഫർ ഉപയോഗിക്കാം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ SUMR10 എന്ന കോഡ് നൽകിയാൽ 10% കിഴിവ് ലഭിക്കും. ടിക്കറ്റ് നിരക്കിന് പുറമെ മറ്റ് അനുബന്ധ സേവനങ്ങൾക്കും ഇൻഡിഗോ വൻ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് പ്രീ-പെയ്ഡ് അധിക ബാഗേജിന് 50% വരെ കിഴിവ് ഉണ്ടാകും. ഫാസ്റ്റ് ഫോർവേഡ് സേവനമാണ് മറ്റൊന്ന്. എയർപോർട്ട് നടപടികൾ വേഗത്തിലാക്കാൻ 70% വരെ ഇളവ് ലഭിക്കും. തിരഞ്ഞെടുത്ത റൂട്ടുകളിൽ സ്റ്റാൻഡേർഡ് സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് 15% കിഴിവുണ്ട്.</p>
<p><strong>Also Read - <a href="https://www.malayalamtv9.com/world/vishu-2026-at-gulf-1650-tons-of-vegetables-flown-from-kochi-to-the-uae-for-pravasi-vishu-celebrations-2198981.html">പ്രതിസന്ധികൾക്കിടയിലും പ്രവാസികൾക്ക് സമൃദ്ധമായ വിഷു; നെടുമ്പാശേരിയിൽ നിന്ന് പറന്നത് 1650 ടൺ പച്ചക്കറികൾ</a></strong></p>
<p>വേനൽക്കാല അവധിക്ക് സ്കൂളുകൾ അടയ്ക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നതാണ് പതിവ്. എന്നാൽ കൊച്ചി, മുംബൈ, ഡൽഹി, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് ഈ ഇളവ് ലഭ്യമാകുന്നത് കുടുംബമായി യാത്ര ചെയ്യുന്നവർക്ക് വലിയ തുക ലാഭിക്കാൻ സഹായിക്കും.</p>
<p>നിലവിൽ 400 ലധികം വിമാനങ്ങളുമായി ദിവസേന 2200-ൽ പരം സർവീസുകൾ നടത്തുന്ന ഇൻഡിഗോ, വേനൽക്കാല യാത്രകൾ കൂടുതൽ ചിലവ് കുറഞ്ഞതാക്കാൻ ലക്ഷ്യമിട്ടാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. അവസാന നിമിഷത്തെ തിരക്കും വലിയ നിരക്കും ഒഴിവാക്കാൻ ഈ നാല് ദിവസത്തിനുള്ളിൽ ബുക്കിംഗ് പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു.</p>
<h3>ബുക്കിംഗ് എങ്ങനെ?</h3>
<ul>
<li>ഇൻഡിഗോ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ്.</li>
<li>വാട്ട്‌സ്ആപ്പ് ചാനൽ അല്ലെങ്കിൽ AI അസിസ്റ്റന്റ് ആയ '6Eskai'.</li>
<li>അംഗീകൃത ട്രാവൽ ഏജന്റുമാർ വഴി.</li>
<li>പ്രവാസികൾക്ക് വൻ ആശ്വാസം</li>
</ul>
]]></content:encoded>
				</item>
							<item>
					<title>Iran War: &#8216;ഹോര്‍മുസില്‍ തര്‍ക്കം പാടില്ല, സുരക്ഷിതമായിരിക്കണം&#8217;; ട്രംപുമായി സംസാരിച്ച് മോദി</title>
					<link>https://www.malayalamtv9.com/world/trump-modi-phone-call-discuss-middle-east-tensions-stress-importance-of-open-and-secure-strait-of-hormuz-2198996.html</link>
					<pubDate>Wed, 15 Apr 2026 06:08:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/trump-modi-phone-call-discuss-middle-east-tensions-stress-importance-of-open-and-secure-strait-of-hormuz-2198996.html</guid>
					<description><![CDATA[<p>West Asia Tensions Trump Modi Hold Phone Talks on Strait of Hormuz: ഹോര്‍മുസ് കടലിടുക്ക് തുറന്നതും സുരക്ഷിതവുമായി നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും ഇരുവരും വ്യക്തമാക്കി. എല്ലാ മേഖലകളിലും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ഇന്ത്യയും യുഎസും പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2025/08/Narendra-Modi-and-Donald-Trump.jpg" class="attachment-large size-large wp-post-image" alt="Narendra Modi and Donald Trump" /></figure><p><strong>ന്യൂഡല്‍ഹി:</strong> പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനും അമേരിക്കയും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചതിന് ശേഷമുള്ള ആദ്യ ഫോണ്‍ സംഭാഷണമായിരുന്നു ഇത്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികളും ഉഭയകക്ഷി സഹകരണവും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ഏകദേശം 40 മിനിറ്റോളം നീണ്ടുനിന്ന സംസാരത്തില്‍ ഹോര്‍മുസ് കടലിടുക്കായിരുന്നു പ്രധാന വിഷയം.</p>
<p>ഹോര്‍മുസ് കടലിടുക്ക് തുറന്നതും സുരക്ഷിതവുമായി നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും ഇരുവരും വ്യക്തമാക്കി. എല്ലാ മേഖലകളിലും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ഇന്ത്യയും യുഎസും പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.</p>
<p>"എന്റെ സുഹൃത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒരു ഫോണ്‍ കോള്‍ ലഭിച്ചു. വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണത്തില്‍ കൈവരിച്ച ഗണ്യമായ പുരോഗതിയെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. എല്ലാ മേഖലകളിലും നമ്മുടെ സമഗ്രവും തന്ത്രപരവുമായ ആഗോള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തതിനോടൊപ്പം ഹോര്‍മുസ് കടലിടുക്ക് തുറന്നതും സുരക്ഷിതവുമായി നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യവും ചര്‍ച്ചയായി," പ്രധാനമന്ത്രിയുടെ പോസ്റ്റില്‍ പറയുന്നു.</p>
<h3>മോദിയുടെ എക്‌സ് പോസ്റ്റ്‌</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">Received a call from my friend President Donald Trump. We reviewed the substantial progress achieved in our bilateral cooperation in various sectors. We are committed to further strengthening our Comprehensive Global Strategic Partnership in all areas. We also discussed the…</p>
<p>— Narendra Modi (@narendramodi) <a href="https://twitter.com/narendramodi/status/2044062678654824455?ref_src=twsrc%5Etfw">April 14, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അതേസമയം, പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നേരത്തെയും ട്രംപ് മോദിയെ ഫോണ്‍ വിളിച്ചിരുന്നു. എത്രയും വേഗം പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നും സംഘര്‍ഷം ലഘൂകരിക്കണമെന്നും പറഞ്ഞ മോദി എല്ലാത്തിലും ഇന്ത്യയുടെ പിന്തുണ അറിയിക്കുകയും ചെയ്തു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/us-sanctions-on-hormuz-strait-begin-what-it-means-for-indias-economy-and-oil-supply-2198793.html" target="_blank" rel="noopener">Iran War: ഹോര്‍മുസില്‍ യുഎസ് ഉപരോധം ആരംഭിച്ചു; ഇന്ത്യയെ എങ്ങനെ ബാധിക്കും?</a></strong></p>
<p>ഹോര്‍മുസ് വഴി കടന്നുപോകുന്നതിന് ഇറാന്‍ ശത്രുരാജ്യങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ലോകരാജ്യങ്ങളെ തന്നെ വലിയ സമ്മര്‍ദത്തിലാക്കിയിരുന്നു. എന്നാല്‍ യുഎസും ഇറാനും തമ്മില്‍ ഉടന്‍ പ്രശ്‌നം പരിഹരിക്കുമെന്ന് കരുതിയിരുന്നുവെങ്കിലും പാകിസ്ഥാന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ ഇറാന്‍ തീരത്തേക്കും വരുന്നതും തിരികെ പോകുന്നതുമായ കപ്പലുകളെ ആക്രമിക്കുമെന്ന നിലപാടിലാണ് യുഎസ്.</p>
]]></content:encoded>
				</item>
							<item>
					<title>Vishu at Gulf: പ്രതിസന്ധികൾക്കിടയിലും പ്രവാസികൾക്ക് സമൃദ്ധമായ വിഷു; നെടുമ്പാശേരിയിൽ നിന്ന് പറന്നത് 1650 ടൺ പച്ചക്കറികൾ</title>
					<link>https://www.malayalamtv9.com/world/vishu-2026-at-gulf-1650-tons-of-vegetables-flown-from-kochi-to-the-uae-for-pravasi-vishu-celebrations-2198981.html</link>
					<pubDate>Tue, 14 Apr 2026 21:58:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/vishu-2026-at-gulf-1650-tons-of-vegetables-flown-from-kochi-to-the-uae-for-pravasi-vishu-celebrations-2198981.html</guid>
					<description><![CDATA[<p>Vegetables for Vishu sadhya 2026 to Gulf: പ്രധാനമായും വിഷുക്കണിക്ക് അത്യാവശ്യമായ കണിവെള്ളരി, ചക്ക, കായ, മത്തൻ എന്നിവയാണ് ഗൾഫ് വിപണി ലക്ഷ്യമാക്കി കൊണ്ടുപോയത്. ഇവയ്‌ക്കൊപ്പം കേരളത്തിന്റെ തനതായ കണിക്കൊന്ന പൂക്കൾ ചീത്തയാകാത്ത രീതിയിൽ പ്രത്യേകമായി പാക്ക് ചെയ്ത് ഗൾഫിലെ മലയാളികൾക്ക് കണി കാണാനായി എത്തിച്ചിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Vishu-celebrations-at-gulf.jpg" class="attachment-large size-large wp-post-image" alt="Vishu Celebrations At Gulf" /></figure><p><strong>നെടുമ്പാശേരി:</strong> ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യങ്ങൾക്കിടയിലും പ്രവാസി മലയാളികളുടെ വിഷു ആഘോഷത്തിന് തടസ്സമില്ലെന്ന് ഉറപ്പുവരുത്തി കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി ടൺകണക്കിന് പച്ചക്കറികൾ വിദേശത്തെത്തി. ഈ വിഷുക്കാലത്ത് മാത്രം 1650 ടണ്ണിലേറെ പച്ചക്കറികളാണ് കൊച്ചിയിൽ നിന്നും ഗൾഫ് നാടുകളിലേക്ക് കയറ്റി അയച്ചത്. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷം മൂലം വിമാന സർവീസുകളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും, പച്ചക്കറി വിതരണം മുടങ്ങാതിരിക്കാൻ പ്രത്യേക കാർഗോ വിമാനങ്ങൾ സർവീസ് നടത്തിയത് പ്രവാസികൾക്ക് വലിയ ആശ്വാസമായി.</p>
<h3>500 ടൺ പച്ചക്കറികൾ കയറ്റുമതി ചെയ്തു</h3>
<p>വിമാനത്താവളത്തിന്റെ ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തിയ വലിയൊരു മുന്നേറ്റമാണ് കഴിഞ്ഞ ശനിയാഴ്ച ഉണ്ടായത്. അന്ന് മാത്രം ഏകദേശം 500 ടൺ പച്ചക്കറികളാണ് ഗൾഫ് മേഖലയിലേക്ക് അയച്ചത്. സാധാരണ വിമാനങ്ങളിലെ കാർഗോ സൗകര്യത്തിന് പുറമെ, ലുലു ഗ്രൂപ്പ് ഉൾപ്പെടെയുള്ള വൻകിട സ്ഥാപനങ്ങൾ ഏർപ്പെടുത്തിയ പ്രത്യേക വിമാനങ്ങൾ വഴി 350 ടൺ പച്ചക്കറികൾ അധികമായി ഗൾഫ് രാജ്യങ്ങളിലേക്ക് എത്തിക്കാനും സാധിച്ചു. ഇതോടെ കഴിഞ്ഞ വർഷത്തെ കയറ്റുമതി കണക്കുകൾക്കൊപ്പം ഇത്തവണ പ്രതിസന്ധി ഘട്ടമാണെങ്കിലും എത്താൻ സാധിച്ചിട്ടുണ്ട്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/lifestyle/travel/kerala-to-bengaluru-return-travel-guide-after-vishu-holidays-2026-best-routes-and-times-2198489.html">വിഷു കഴിഞ്ഞ് ബെംഗളൂരുവിലേക്ക് തിരക്കില്ലാതെ എങ്ങനെ മടങ്ങാം? നിങ്ങൾ അറിയേണ്ട ടിപ്സുകൾ</a></strong></p>
<h3>വിഷു ആഘോഷക്കാൻ ഉള്ളതെല്ലാം ഗൾഫിലെത്തി</h3>
<p>ഏപ്രിൽ ആറ് മുതൽ 13 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ഓരോ ദിവസവും നൂറ് ടണ്ണിന് മുകളിലായിരുന്നു ജിസിസി രാജ്യങ്ങളിലേക്കുള്ള പച്ചക്കറികളുടെ കയറ്റുമതി. പ്രത്യേകിച്ച് ഏപ്രിൽ 11-ന് 490 ടണ്ണും ഇന്നലെ 150 ടണ്ണും പച്ചക്കറികൾ കയറ്റി അയച്ചു. ഇന്നും 150 ടൺ കയറ്റുമതിക്കായി ബുക്കിംഗ് നടന്നിട്ടുണ്ട്. പ്രധാനമായും വിഷുക്കണിക്ക് അത്യാവശ്യമായ കണിവെള്ളരി, ചക്ക, കായ, മത്തൻ എന്നിവയാണ് ഗൾഫ് വിപണി ലക്ഷ്യമാക്കി കൊണ്ടുപോയത്. ഇവയ്‌ക്കൊപ്പം കേരളത്തിന്റെ തനതായ കണിക്കൊന്ന പൂക്കൾ ചീത്തയാകാത്ത രീതിയിൽ പ്രത്യേകമായി പാക്ക് ചെയ്ത് ഗൾഫിലെ മലയാളികൾക്ക് കണി കാണാനായി എത്തിച്ചിട്ടുണ്ട്. വിമാനക്കമ്പനികളും വിമാനത്താവള അധികൃതരും കൈകോർത്തതോടെ പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും പ്രവാസികളുടെ വിഷു സമൃദ്ധമാവുകയാണ്.</p>
]]></content:encoded>
				</item>
							<item>
					<title>UAE School Reopening: യുഎഇയിൽ സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കുന്നു; കൂടുതൽ വിവരങ്ങൾ നാളെ അറിയാം</title>
					<link>https://www.malayalamtv9.com/world/uae-schools-to-reopen-gradually-final-decision-expected-wednesday-2198947.html</link>
					<pubDate>Tue, 14 Apr 2026 19:25:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/uae-schools-to-reopen-gradually-final-decision-expected-wednesday-2198947.html</guid>
					<description><![CDATA[<p>UAE Schools to Reopen Gradually: ​ഗൾഫ് മേഖലയിലുണ്ടായ സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തി മുൻകരുതൽ നടപടിയായാണ് മാർച്ച് 2 മുതൽ വിദൂര വിദ്യാഭ്യാസം ഏർപ്പെടുത്തിയത്. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് അധികൃതർ വ്യക്തമാക്കി. ഹോം സെറ്റിംഗുകളിൽ എട്ട് കുട്ടികൾ വരെയുള്ള ചെറിയ ഗ്രൂപ്പുകൾക്കും അധ്യാപകർ വീടുകളിൽ എത്തി പഠിപ്പിക്കുന്ന രീതിക്കും അനുമതി നൽകിയിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2025/10/School-Class-Room.jpg" class="attachment-large size-large wp-post-image" alt="School Class Room" /></figure><p><strong>ദുബായ്:</strong> സുരക്ഷാ കാരണങ്ങളാൽ മാർച്ചിൽ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ അവസാനിപ്പിച്ച് യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിട്ടുള്ള ക്ലാസുകളിലേക്ക് മടങ്ങുന്നു (UAE School Re-Opening). നഴ്സറികൾ ക്ലാസുകൾ മുതൽ ഈ ആഴ്ചയിൽ ഘട്ടം ഘട്ടമായി തുറന്നു പ്രവർത്തിക്കുമെന്ന് വിദ്യാഭ്യാസ, മനുഷ്യമോചന, സാമൂഹിക വികസന കൗൺസിൽ ചൊവ്വാഴ്ച അറിയിച്ചു.</p>
<h3>ഘട്ടം ഘട്ടമായി തുറക്കും</h3>
<p>സ്കൂളുകളും നഴ്സറികളും നേരിട്ടുള്ള അധ്യയനത്തിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയാണ്. ഇതിന്റെ ആദ്യ ഘട്ടമായി നഴ്സറികൾ ഈ ആഴ്ച തന്നെ തുറക്കും. സ്കൂളുകളിലെ അധ്യയനം പൂർണ്ണമായും നേരിട്ടാകണമോ അതോ ഓൺലൈൻ ക്ലാസ് തുടരണോ എന്നത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഏപ്രിൽ 15 ബുധനാഴ്ച വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിടും. ഓൺലൈൻ ക്ലാസുകൾ മെയ് ഒന്ന് വരെ നീട്ടിയെന്നോ, അല്ലെങ്കിൽ ഏപ്രിൽ 20-ന് സ്കൂളുകൾ തുറക്കുമെന്നോ ഉള്ള പ്രചരണങ്ങൾ ഔദ്യോഗികമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.</p>
<p><strong>Also read – <a href="https://www.malayalamtv9.com/world/us-sanctions-on-hormuz-strait-begin-what-it-means-for-indias-economy-and-oil-supply-2198793.html" target="_blank" rel="noopener">ഹോര്‍മുസില്‍ യുഎസ് ഉപരോധം ആരംഭിച്ചു; ഇന്ത്യയെ എങ്ങനെ ബാധിക്കും?</a></strong></p>
<h3>സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തും</h3>
<p>സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി അധികൃതർ നേരിട്ടെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തും. യുഎഇയിലെ അന്താരാഷ്ട്ര പരീക്ഷാ ബോർഡുകൾ 2026-ലെ ബാഹ്യ പരീക്ഷകൾ റദ്ദാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഗ്രേഡുകൾ നൽകുന്ന രീതിയെക്കുറിച്ച് സ്കൂളുകൾക്ക് പിന്നീട് അറിയിപ്പ് നൽകും. സർവ്വകലാശാലകളിൽ പ്രവേശനം തേടുന്നവർക്ക് സഹായകരമായ നടപടികൾ സ്വീകരിക്കാൻ യുഎഇ യൂണിവേഴ്സിറ്റികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.</p>
<p>​ഗൾഫ് മേഖലയിലുണ്ടായ സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തി മുൻകരുതൽ നടപടിയായാണ് മാർച്ച് രണ്ട് മുതൽ യുഎഇ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്തിയത്. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് അധികൃതർ വ്യക്തമാക്കി. ഹോം സെറ്റിംഗുകളിൽ എട്ട് കുട്ടികൾ വരെയുള്ള ചെറിയ ഗ്രൂപ്പുകൾക്കും അധ്യാപകർ വീടുകളിൽ എത്തി പഠിപ്പിക്കുന്ന രീതിക്കും അനുമതി നൽകിയിട്ടുണ്ട്. യൂണിവേഴ്സിറ്റികളിൽ നിലവിൽ ഓൺലൈൻ ക്ലാസുകൾ തുടരുന്നുണ്ടെങ്കിലും പ്രാക്ടിക്കൽ ക്ലാസുകൾക്കായി ഹൈബ്രിഡ് രീതി സ്വീകരിക്കാൻ സർവ്വകലാശാലകൾക്ക് അനുവാദമുണ്ട്.</p>
]]></content:encoded>
				</item>
							<item>
					<title>Etihad Airways UAE: യുഎഇയിൽ നിന്ന് ചൈനയിലേക്ക് ചിറകുവിരിച്ച് എത്തിഹാദ്: 5 പുതിയ റൂട്ടുകൾ</title>
					<link>https://www.malayalamtv9.com/world/etihad-airways-launches-five-new-destinations-from-uae-and-28-additional-flights-to-china-2198921.html</link>
					<pubDate>Tue, 14 Apr 2026 16:22:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/etihad-airways-launches-five-new-destinations-from-uae-and-28-additional-flights-to-china-2198921.html</guid>
					<description><![CDATA[<p>Etihad Airways launches five new destinations: ചൈനയുടെ സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ നിർണ്ണായക സ്ഥാനമുള്ള നഗരങ്ങളെയാണ് പുതിയ റൂട്ടുകൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ആഗോള സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായ്, നിർമ്മാണ മേഖലയുടെ കവാടമായ ഗ്വാങ്‌ഷൂ, സാങ്കേതിക ഹബ്ബുകളായ ചെങ്‌ഡു, ഹാങ്‌ഷൂ, ഷെൻ‌ഷെൻ എന്നിവയെ ബന്ധിപ്പിക്കുന്നതിലൂടെ യാത്രക്കാർക്കും ചരക്ക് നീക്കത്തിനും വലിയ സൗകര്യമൊരുങ്ങും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/01/flight-image-1.png" class="attachment-large size-large wp-post-image" alt="Flight" /></figure><p><strong>അബുദാബി:</strong> ചൈനീസ് വിപണിയിൽ വൻ വിപുലീകരണത്തിനൊരുങ്ങി യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്‌സ്. ചൈനയിലെ പ്രധാന നഗരങ്ങളിലേക്ക് അഞ്ച് പുതിയ റൂട്ടുകളും ആഴ്ചയിൽ 28 അധിക സർവീസുകളും എത്തിഹാദ് പ്രഖ്യാപിച്ചു. അടുത്ത കാലത്തായി ഒരു വിപണിയിൽ എത്തിഹാദ് നടത്തുന്ന ഏറ്റവും വലിയ വർദ്ധനവാണിത്.</p>
<p>അബുദാബി സായിദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നാണ് ചൈനയിലെ നഗരങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. ഷാങ്ഹായ് പുഡോങ്, ഗ്വാങ്‌ഷൂ, ചെങ്‌ഡു, ഹാങ്‌ഷൂ, ഷെൻ‌ഷെൻ എന്നീ ന​ഗരങ്ങളിലേക്കാണ് സർവ്വീസുള്ളത്. ബീജിംഗ് ഡാക്സിംഗിലേക്കുള്ള നിലവിലെ പ്രതിദിന സർവീസിന് പുറമെയാണിത്. ഇതോടെ ചൈനയിലെ ആറ് നഗരങ്ങളിലായി എത്തിഹാദിന്റെ ആകെ സർവീസുകൾ ആഴ്ചയിൽ 35 ആയി ഉയരും.</p>
<p><strong>Also read - <a href="https://www.malayalamtv9.com/world/us-sanctions-on-hormuz-strait-begin-what-it-means-for-indias-economy-and-oil-supply-2198793.html" target="_blank" rel="noopener">ഹോര്‍മുസില്‍ യുഎസ് ഉപരോധം ആരംഭിച്ചു; ഇന്ത്യയെ എങ്ങനെ ബാധിക്കും?</a></strong></p>
<p>ചൈനയുടെ സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ നിർണ്ണായക സ്ഥാനമുള്ള നഗരങ്ങളെയാണ് പുതിയ റൂട്ടുകൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ആഗോള സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായ്, നിർമ്മാണ മേഖലയുടെ കവാടമായ ഗ്വാങ്‌ഷൂ, സാങ്കേതിക ഹബ്ബുകളായ ചെങ്‌ഡു, ഹാങ്‌ഷൂ, ഷെൻ‌ഷെൻ എന്നിവയെ ബന്ധിപ്പിക്കുന്നതിലൂടെ യാത്രക്കാർക്കും ചരക്ക് നീക്കത്തിനും വലിയ സൗകര്യമൊരുങ്ങും.</p>
<p>എല്ലാ സർവീസുകളും ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനങ്ങൾ ഉപയോഗിച്ചാണ് നടത്തുക. 28 ബിസിനസ് സീറ്റുകളും 262 ഇക്കണോമി സീറ്റുകളുമാണ് ഈ വിമാനങ്ങളിലുള്ളത്. ചൈന ഈസ്റ്റേൺ എയർലൈൻസുമായുള്ള എത്തിഹാദിന്റെ സംയുക്ത സംരംഭത്തിന്റെ ഭാഗമായാണ് ഈ റൂട്ടുകൾ പ്രവർത്തിക്കുക. കൂടാതെ, എസ്.എഫ് എയർലൈൻസുമായുള്ള സഹകരണം ചൈനയും ആഗോള വിപണികളും തമ്മിലുള്ള എയർ ഫ്രൈറ്റ് കണക്റ്റിവിറ്റിയെ കൂടുതൽ ശക്തമാക്കും. ഇത് ആഗോള വിതരണ ശൃംഖലയ്ക്കും ഉന്നതമൂല്യമുള്ള വ്യാപാരത്തിനും വലിയ പിന്തുണ നൽകും.</p>
]]></content:encoded>
				</item>
							<item>
					<title>Pakistan Children HIV : ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിച്ചു; പാകിസ്താനിൽ 331 കുട്ടികൾക്ക് എച്ച്ഐവി ബാധ</title>
					<link>https://www.malayalamtv9.com/world/in-pakistan-331-children-contracted-hiv-when-hospital-reuse-syringe-probe-started-2198908.html</link>
					<pubDate>Tue, 14 Apr 2026 14:26:00 +0530</pubDate>
					<dc:creator><![CDATA[Jenish Thomas]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/in-pakistan-331-children-contracted-hiv-when-hospital-reuse-syringe-probe-started-2198908.html</guid>
					<description><![CDATA[<p>331 Children HIV In Pakistan : കൃത്യമായ അണുബാധ നടത്താതെയാണ് ഇവർ കുട്ടികളിൽ ചികിത്സ നടത്തുന്നത്. നിരവധി കുട്ടികളിൽ ഈ രോഗബാധ കണ്ടെത്തിയതിന് തുടർന്ന നടത്തിയ അന്വേഷണത്തിലാണ് ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായ ഗുരുതര വീഴ്ചയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/HIV.jpg" class="attachment-large size-large wp-post-image" alt="Hiv" /></figure><p>ഉപയോഗിച്ച സിറഞ്ചുകൾ വീണ്ടും ഉപയോഗിച്ച് പാകിസ്താനിൽ 331 കുട്ടികൾക്ക് എച്ച്ഐവി  (HIV in Children) രോഗബാധ ഉണ്ടായെന്ന് കണ്ടെത്തൽ. അടിസ്ഥാന മനദണ്ഡങ്ങൾ പോലും പാലിക്കാതെ ചികിത്സയ നടത്തിയതിനെ തുടർന്നാണ് വ്യാപകമായി കുട്ടികളിൽ ഈ രോഗബാധ പിടിപ്പെട്ടതെന്ന് രാജ്യാന്തര മാധ്യമമായ ബിബിസി തങ്ങളുടെ സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുവിട്ടു. നിരവധി രോഗികളിൽ ഉപയോഗിച്ച സിറിഞ്ചുകൾ വീണ്ടും വീണ്ടും മറ്റുള്ളവരിൽ ഉപയോഗിക്കുന്നതും, ചികിത്സയ്ക്കായി ഉപോയഗിച്ച മെഡിക്കൽ ഉത്പനങ്ങൾ അത് ശുചിയാക്കാതെ വീണ്ടും മറ്റ് രോഗികൾക്കും ഉപയോഗിക്കുന്നത് ബിബിസി തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. പാകിസ്താനിലെ തോൺസയിലെ ടിഎച്ച്ക്യൂ സർക്കാർ ആശുപത്രിയിലെ ദൃശ്യങ്ങളാണ് ബിബിസി പുറത്ത് വിട്ടിരിക്കുന്നത്.</p>
<h3>സംഭവങ്ങൾക്ക് തുടക്കം 2024ൽ</h3>
<p>2024ൽ ആണ് കുട്ടികളിൽ <a href="https://www.malayalamtv9.com/lifestyle/hiv-protection-jab-approved-in-england-and-wales-know-the-features-and-how-it-becomes-effective-2154629.html">എച്ച്ഐവി</a> രോഗബാധ ഉണ്ടായിയെന്ന് കണ്ടെത്തി തുടങ്ങിയത്. സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറെ കാണാൻ എത്തുന്ന കുട്ടികൾ കടുത്ത പനിയും മറ്റുമായി മരണപ്പെടുന്നത് തുടർക്കഥയായതോടെയാണ് കാരണം എച്ച്ഐവി ആണെന്ന് കണ്ടെത്തുന്നത്. 2024 നവംബർ മുതൽ 2025 ഒക്ടോബർ വരെ ടോൺസയിലെ കുറഞ്ഞപക്ഷം 331 കുട്ടികളാണ് എച്ച്ഐവി രോഗബാധ കണ്ടെത്തിട്ടുള്ളത്. സുരക്ഷിതമല്ലാത്ത രീതിയിൽ സിറഞ്ചുകൾ കുട്ടികളിൽ ഉപയോഗിച്ചതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്.</p>
<h3>ദൃശ്യങ്ങൾ പുറത്തുവിട്ട് ബിബിസി</h3>
<p>ഇതിന് തെളിവായി 2025ൽ തോൺസിയെ സർക്കാർ ആശുപത്രിയിൽ 32 മണിക്കൂർ നേരത്തെ ദൃശ്യങ്ങൾ ബിബിസി പുറത്ത് വിടുകയും ചെയ്തു. അടിസ്ഥാനപരമായ ചികിത്സയ മാനദണ്ഡങ്ങൾ ആശുപത്രി അധികൃതർ പാലിക്കുന്നില്ലയെന്നാണ് വീഡിയോ ഉദ്ദരിച്ചുകൊണ്ട് ബിബിസി അറിയിക്കുന്നത്. ഓരോ വയൽ മരുന്ന് തന്നെ മറ്റ് കുട്ടികൾക്കും ഉപയോഗിക്കുന്നതും ബിബിസിയുടെ ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. സൂചി മാറ്റിയാലും സിറഞ്ചിൻ്റെ ബാക്കി ഭാഗത്തിലൂടെയും എച്ച്ഐവി രോഗം മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയേറെയാണെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.</p>
<p>അതേസമയം തെളിവ് സഹിതം വിവരങ്ങൾ പുറത്ത് വിട്ടെങ്കിലും ആശുപത്രി അധികൃതർ ഇക്കാര്യങ്ങൾ നിഷേധിക്കുകയാണ്. കൃത്യമായ മനദണ്ഡങ്ങൾ പാലിച്ചാണ് ടിഎച്ച്ക്യുവിൽ ചികിത്സ നൽകുന്നതെന്ന് ആശുപത്രി സുപ്രെണ്ട് പ്രതികരിക്കുന്നത്. കൂടാതെ ബിബിസിയുടെ ദൃശ്യങ്ങൾ തൻ്റെ കാലത്തുള്ളതല്ലെന്നും താൻ സുപ്രണ്ടായി ചുമതലയേറ്റതിന് ശേഷം എല്ലാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താറുണ്ടെന്നും സുപ്രണ്ട് അറിയിച്ചു.</p>
]]></content:encoded>
				</item>
							<item>
					<title>Asha Bhosle: ആശാ ഭോസ്ലേയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് വാർത്താ റിപ്പോർട്ട്; ജിയോ ന്യൂസിനെതിരെ പാകിസ്ഥാൻ</title>
					<link>https://www.malayalamtv9.com/world/pakistan-take-action-against-geo-news-for-news-report-paying-tribute-to-asha-bhosle-2198872.html</link>
					<pubDate>Tue, 14 Apr 2026 11:31:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/pakistan-take-action-against-geo-news-for-news-report-paying-tribute-to-asha-bhosle-2198872.html</guid>
					<description><![CDATA[<p>Geo News Report Asha Bhosle: ആശ ഭോസ്ലേയുടെ ന്യൂസ് റിപ്പോർട്ട് ചെയ്തതിന് ജിയോ ന്യൂസ് 14 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്. അല്ലാത്തപക്ഷം പിഴ  ഒടുക്കുകയോ സസ്പെൻഷൻ, ചാനലിന്റെ ലൈസൻസ് റദ്ദാക്കൽ എന്നീ ഏത് നടപടികളും നേരിടേണ്ടി വരുമെന്നും പാക്കിസ്ഥാൻ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഈ വാർത്ത പ്രേക്ഷകരിലേക്ക് എത്തുന്നതിന് ആ ദൃശ്യങ്ങൾ ആവശ്യമായിരുന്നു എന്നാണ് ചാനലിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Asha-Bhosle-7.jpg" class="attachment-large size-large wp-post-image" alt="Asha Bhosle" /></figure><p>അതുല്യ സംഗീതജ്ഞ ആശാ ഭോസ്ലേയുടെ വിയോഗവാർത്ത റിപ്പോർട്ട് ചെയ്തതിന് ജിയോ ന്യൂസിനെതിരെ നടപടിയുമായി പാകിസ്ഥാൻ. ജിയോ ന്യൂസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി ചാനലിന്റെ മാനേജിങ് ഡയറക്ടറും പാക്കിസ്ഥാനിലെ അസോസിയേഷൻ ഓഫ് ഇലക്ട്രോണിക് മീഡിയ എഡിറ്റേഴ്സ് ആൻഡ് ന്യൂസ് ഡയറക്ടർമാരുടെ പ്രസിഡന്റുമായ അസ്ഹർ അബ്ബാസ് അറിയിച്ചു. ആശാ ഭോസ്ലേയുടെ വാർത്തകളിൽ ഇന്ത്യയിലെ സിനിമകളിൽ നിന്നും ഉള്ള ദൃശ്യങ്ങളും പാട്ടുകളും ഉൾപ്പെടുത്തിയതിനെതിരെയാണ് നടപടി. സംഭവത്തിൽ ഏപ്രിൽ 27നകം നേരിട്ട് വിശദീകരണം നൽകണമെന്നും രേഖാമൂലമുള്ള വിശദീകരണം 14 ദിവസത്തിനുള്ളിൽ നൽകണമെന്നും ജിയോ ന്യൂസ് അധികൃതരോട് പാകിസ്ഥാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.</p>
<p>അല്ലാത്തപക്ഷം പിഴ ഒടുക്കേണ്ടി വരികയോ സസ്പെൻഷൻ, ചാനലിന്റെ ലൈസൻസ് റദ്ദാക്കൽ എന്നീ ഏത് നടപടികളും നേരിടാമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഈ വാർത്ത പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് ആ ദൃശ്യങ്ങൾ ആവശ്യമായിരുന്നു എന്നാണ് ചാനലിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം. കലാകാരിയുടെ ജീവിതത്തെ കുറിച്ചുള്ള റിപ്പോർട്ടിൽ അവരുടെ കല ഉൾപ്പെടുത്തുന്നത് ധാർമികമായും തൊഴിൽപരമായും ശരിയാണെന്നും അങ്ങനെ വേണം ഇതൊക്കെ സംപ്രേഷണം ചെയ്യാൻ എന്നും ജിയോ ന്യൂസ് എംഡി അസ്ഹർ അബ്ബാസ് വ്യക്തമാക്കി.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/entertainment/remembering-asha-bhosle-how-legendary-singer-built-global-restaurant-network-ashas-2198487.html">മക്കളുടെ പ്രശംസ നേടാനുള്ള വാശിയില്‍ പടുത്തുയര്‍ത്തിയത് റെസ്റ്റോറന്റ് ശൃംഖലകള്‍; ‘ആശാസി’ന് പിന്നിലെ വാശിക്കഥ</a></strong></p>
<p>കല അറിവു പോലെ തന്നെ മനുഷ്യ രാശിയുടെ ഒരു പങ്കിട്ട പൈതൃകമാണ് അത് അതിർത്തികളിൽ ഒതുങ്ങി നിൽക്കരുതെന്നും പാക്കിസ്ഥാനിലെ ഇതിഹാസ ​ഗായിക നൂർ ജഹാനെ ആശ ഭോസ്ലെ തന്നെ ആരാധിച്ചിരുന്നു. അവരെ അവർ സ്നേഹപൂർവ്വം മൂത്ത സഹോദരി എന്ന് വിളിച്ചിരുന്നു.നുസ്രത്ത് ഫത്തേ അലി ഖാനുമായി അവർ സഹകരിച്ച് നാസിർ കാസ്മിയെപ്പോലുള്ള മഹാനായ ഉറുദു കവികളുടെ കവിതകൾക്ക് ജീവൻ നൽകിയെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും കാലത്ത്, കലയും കലാകാരന്മാരും ഇരകളാകരുത്. ബുദ്ധിജീവികളും, സംഗീതജ്ഞരും, സ്രഷ്ടാക്കളും പലപ്പോഴും വിദ്വേഷത്തിനും വിഭജനത്തിനും എതിരെ ശബ്ദമുയർത്തുന്നവരും ആളുകളെ കൂടുതൽ അടുപ്പിക്കുന്നവരുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.</p>
]]></content:encoded>
				</item>
							<item>
					<title>Iran War: ഹോര്‍മുസില്‍ യുഎസ് ഉപരോധം ആരംഭിച്ചു; ഇന്ത്യയെ എങ്ങനെ ബാധിക്കും?</title>
					<link>https://www.malayalamtv9.com/world/us-sanctions-on-hormuz-strait-begin-what-it-means-for-indias-economy-and-oil-supply-2198793.html</link>
					<pubDate>Tue, 14 Apr 2026 05:52:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/us-sanctions-on-hormuz-strait-begin-what-it-means-for-indias-economy-and-oil-supply-2198793.html</guid>
					<description><![CDATA[<p>India at Risk as US Sanctions Hit Hormuz: Key Effects You Must Know: ഇറാനില്‍ സൈനിക നടപടി ആരംഭിക്കാനുള്ള യുഎസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. ഇതിലാണ് ഹോര്‍മുസുമായി ബന്ധപ്പെട്ട നിലപാട് യുഎഇ രേഖപ്പെടുത്തിയത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Ship-2.jpg" class="attachment-large size-large wp-post-image" alt="Ship (2)" /></figure><p><strong>ടെഹ്‌റാന്‍:</strong> ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്ന യുഎസ് സൈനിക നടപടി ആരംഭിച്ചു. അന്താരാഷ്ട്ര ജലാശയങ്ങളില്‍ കപ്പല്‍ ഗതാഗതത്തിന് അമേരിക്ക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നും കടല്‍ക്കൊള്ളയ്ക്ക് തുല്യമാണെന്നും ഇറാന്‍. എന്നാല്‍ ഹോര്‍മുസ് ഇറാന്റെ സ്വത്തല്ലെന്ന നിലപാടിലാണ് യുഎഇ. ഹോര്‍മുസിനെ മോചിപ്പിക്കാനുള്ള രാജ്യാന്തര ശ്രമങ്ങളോടൊപ്പം തങ്ങള്‍ നില്‍ക്കുമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കി.</p>
<p>ഇറാനില്‍ സൈനിക നടപടി ആരംഭിക്കാനുള്ള യുഎസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. ഇതിലാണ് ഹോര്‍മുസുമായി ബന്ധപ്പെട്ട നിലപാട് യുഎഇ രേഖപ്പെടുത്തിയത്.</p>
<p>സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതില്‍ ഖത്തറും ഇറാനെ കുറ്റപ്പെടുത്തി. മധ്യസ്ഥചര്‍ച്ചകളില്‍ വിട്ടുവീഴ്ച മനോഭാവത്തോടെ പങ്കെടുക്കണമെന്നാണ് ഖത്തറിന്റെ ഉപദേശം. സമുദ്രപാതകളെ വിലപേശലിനുള്ള ഉപകരണമാക്കരുതെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ത്താനി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ നിര്‍ദേശിച്ചു.</p>
<p>അതേസമയം, പശ്ചിമേഷ്യയിലെ സോയാബീന്‍ കര്‍ഷകര്‍ കഴിഞ്ഞ കുറച്ചുനാളുകളായി തുടര്‍ച്ചയായ സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. ട്രംപിന്റെ താരിഫുകളും പശ്ചിമേഷ്യയിലെ യുദ്ധവും കാരണം, സോയാബീന്റെ വില താഴ്ന്ന നിലയില്‍ തുടരുന്നു. കഴിഞ്ഞ വര്‍ഷം ട്രംപ് ചുമത്തിയ താരിഫുകളും ചൈനയുമായുള്ള വ്യാപാര യുദ്ധവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.</p>
<p>പിന്നാലെയെത്തിയ യുദ്ധം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതവും സ്തംഭിപ്പിച്ചു. ഇത് ആഗോള വള വിതരണത്തെയും ഇന്ധന കയറ്റുമതിയെയും ബാധിക്കുകയും ചെയ്തു. നിലവില്‍ ഹോര്‍മുസില്‍ യുഎസ്എസ് എബ്രഹാം ലിങ്കണ്‍, ഒന്നിലധികം ഡിസ്‌ട്രോയറുകള്‍, എഫ്-35ബി ലൈറ്റ്‌നിംഗ് II സ്റ്റെല്‍ത്ത് ഫൈറ്ററുകള്‍, എംവി-22 ഓസ്‌പ്രേകള്‍, ഹെലികോപ്റ്ററുകള്‍, യുഎസ്എസ് ട്രിപ്പോളി നയിക്കുന്ന ആംഫിബിയസ് ഗ്രൂപ്പ് എന്നിവയുള്‍പ്പെടെ വലിയ ആയുധശേഖരം തന്നെയാണ് യുഎസ് ഹോര്‍മുസിന് സമീപം വിന്യസിച്ചിരിക്കുന്നത്. ഇത് കപ്പല്‍ ഗതാഗത നിരോധനം കൂടുതല്‍ സങ്കീര്‍ണമാക്കും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/iran-blames-benjamin-netanyahu-call-with-jd-vance-led-to-us-talks-collapse-in-pakistan-2198570.html" target="_blank" rel="noopener">Iran War: ചര്‍ച്ച സ്തംഭിക്കാന്‍ കാരണം നെതന്യാഹു; യുഎസിനെ കടന്നാക്രമിച്ച് ഇറാന്‍</a></strong></p>
<h3>ഇന്ത്യയെ എങ്ങനെ ബാധിക്കും?</h3>
<p>ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതം വീണ്ടും നിശ്ചലമാകുകയാണെങ്കില്‍ ഇന്ത്യയില്‍ ഇന്ധന പ്രതിസന്ധി രൂക്ഷമാകും. നിലവില്‍ അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത് ഇറാന് നേരെ മാത്രമുള്ള ആക്രമണമല്ല, ഇറാനിലേക്കും തിരിച്ചും പോകുന്ന കപ്പലുകളെ തടയുമെന്നാണ് അമേരിക്ക പറയുന്നത്. അങ്ങനെയെങ്കില്‍ ഇന്ത്യയ്ക്ക് നേരത്തെ ഇറാന്‍ ആരംഭിച്ച ഇന്ധന വിതരണം ഇതോടെ അവസാനിക്കും. മാത്രമല്ല, രാജ്യത്തെ കര്‍ഷകരെയും ഇത് പ്രതികൂലമായി ബാധിച്ചേക്കും, കൃഷിയ്ക്കാവശ്യമായ വളത്തിന്റെ വലിയൊരു ശതമാനം എത്തുന്നതും ഇതുവഴിയാണ്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
				</item>
					</channel>
	</rss>
	