<?xml version="1.0" encoding="UTF-8"?>	<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	xmlns:media="http://search.yahoo.com/mrss/">
		<channel>
		 
			<title>World News in Malayalam: ലോക മലയാളം വാർത്തകൾ, Latest World News in Malayalam Online, ലോക ഇന്നത്തെ പ്രധാന മലയാളം തലക്കെട്ടുകൾ</title>
				<atom:link href="https://www.malayalamtv9.com/feedapi/world" rel="self" type="application/rss+xml" />
		<link>https://www.malayalamtv9.com/world</link>
		 
			<description>World News in Malayalam, ലോക മലയാളം വാർത്തകൾ: Latest World News and Breaking News live updates in Malayalam Online at TV9 Malayalam. Read ഇന്നത്തെ പ്രധാന മലയാളം വാർത്തകൾ, Top headline from Kerala, India and the world.</description>
				<lastBuildDate>Sun, 14 Jun 2026 16:07:30 +0530</lastBuildDate>
		<language>ml</language>
		<copyright>https://www.malayalamtv9.com</copyright>
		<generator>https://www.malayalamtv9.com</generator>
		<image>
		<url>https://malayalamtv9.com/wp-content/themes/default/images/logo.png</url>
		 
			<title>World News in Malayalam: ലോക മലയാളം വാർത്തകൾ, Latest World News in Malayalam Online, ലോക ഇന്നത്തെ പ്രധാന മലയാളം തലക്കെട്ടുകൾ</title>
				<link>https://www.malayalamtv9.com/world</link>
		<width>32</width>
		<height>32</height>
		</image>
							<item>
					<title>Brain &#8211; Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന</title>
					<link>https://www.malayalamtv9.com/technology/china-beats-elon-musks-neuralink-to-launch-worlds-first-commercial-brain-chip-2210123.html</link>
					<pubDate>Sun, 14 Jun 2026 14:15:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/technology/china-beats-elon-musks-neuralink-to-launch-worlds-first-commercial-brain-chip-2210123.html</guid>
					<description><![CDATA[<p>Tech war shifts to the brain: China outpaces Elon Musk’s Neuralink with historic commercial BCI debut: ‘നിയോ’ എന്നാണ് ചിപ്പിന് പേര് നൽകിയിരിക്കുന്നത്. ബീജിങ്ങിലെ സിങ്ഹുവ യൂണിവേഴ്സിറ്റിയും, ഷാങ്ഹായി ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂറാക്കിൾ ടെക്നോളജിയും ചേർന്നാണ് ഈ ചിപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഒരു നാണയത്തിൻ്റെ വലിപ്പം മാത്രമേ ചിപ്പിനൊള്ളൂ. ചൈനീസ് ഗവണ്മെൻ്റിൻ്റെ ആരോഗ്യ സംവിധാനത്തിന് കീഴി ഇനി ചിപ്പുകൾ വൻ തോതിൽ വാണിജ്യാടിസ്ഥാനത്തിൽ തന്നെ നിർമ്മിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Brain-Chip.jpg" class="attachment-large size-large wp-post-image" alt="Brain Chip" /></figure><p>ബീജിങ്ങ്: ലോക കോടീശരനായ എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിനെ മറികടന്ന് ചരിത്ര നേട്ടത്തിലേക്ക് നടന്നടുത്ത് ചൈന. മനുഷ്യൻ്റെ മസ്തിഷ്കത്തെ കംബ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന ലോകത്തെ ആദ്യ വാണിജ്യ ബ്രെയിൻ കംബ്യൂട്ടർ ഇൻ്റർഫേസിൻ്റെ പരീക്ഷണം ചൈന വിജയകരമായി പൂർത്തിയാക്കി. ‘’ജീസസ് ലെവൽ ടെക്നോളജി’ എന്ന് മസ്ക് വിശേഷിപ്പിച്ച ന്യൂറോലിങ്കിനെ വെല്ലുവിളിക്കുന്ന വിധമാണ് ചൈന ബി.സി.ഐ ചിപ്പുകളുടെ ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കി വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുന്നത്. ന്യൂയോർക്ക് ടൈംസാണ് ഇതു സംബന്ധിച്ച റിപോർട്ട് പുറത്തുവിട്ടത്.</p>
<p>‘നിയോ’ എന്നാണ് ചിപ്പിന് പേര് നൽകിയിരിക്കുന്നത്. ബീജിങ്ങിലെ സിങ്ഹുവ യൂണിവേഴ്സിറ്റിയും, ഷാങ്ഹായി ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂറാക്കിൾ ടെക്നോളജിയും ചേർന്നാണ് ഈ ചിപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഒരു നാണയത്തിൻ്റെ വലിപ്പം മാത്രമേ ചിപ്പിനൊള്ളൂ. ചൈനീസ് ഗവണ്മെൻ്റിൻ്റെ ആരോഗ്യ സംവിധാനത്തിന് കീഴി ഇനി ചിപ്പുകൾ വൻ തോതിൽ വാണിജ്യാടിസ്ഥാനത്തിൽ തന്നെ നിർമ്മിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്പൈനൽ കോഡിന് പരിക്കേറ്റവരുടെയും, പക്ഷാഘാദം ബാധിച്ചവരുടെയും നാഡീവ്യൂഹത്തിൻ്റെ നിയന്ത്രണം വീണ്ടെടുക്കുക എന്നതാണ് ചിപ്പിൻ്റെ നിർമ്മാണത്തിലെ പ്രാരം ലക്ഷ്യം.</p>
<h3>Also Read: <a href="https://www.malayalamtv9.com/technology/facebook-and-messenger-go-down-users-report-major-outage-details-inside-2209818.html">അ‌ടിച്ചുപോയി ഗയ്സ്! ഫെയ്സ്ബുക്കും മെസഞ്ചറും വീണ്ടും പണിമുടക്കി, കൂടെ ഇൻസ്റ്റഗ്രാമും</a></h3>
<p>എലോൺ മസ്കിൻ്റെ ന്യൂറാലിങ്കും നിയോയും തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ന്യൂറാലിങ്കിൻ്റെ എൻ-1 ഡിവൈസിന് തലച്ചോറിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ ഇലക്ട്രോഡുകൾ കൂടിയെ തീരു. എന്നാൽ നിയോ ചിപ്പ് തലയോട്ടിക്കും തലച്ചോറിനും ഇടയിലുള്ള സുരക്ഷിതമായ പാളിയിലാണ് സ്ഥാപിക്കുക. തലച്ചോറിൻ്റെ പ്രൊട്ടക്ടീവ് മെംബ്രെയ്നായ ‘ഡ്യൂറ മാറ്ററിന് മുകളിലായാണ്. ചിപ്പ് സ്ഥാപിക്കുക എന്നതിനാൽ ശസ്ത്രക്രിയയുടെ സങ്കീർണതയും അപകട സാധ്യതയും വലിയ രീതിയിൽ കുറയ്ക്കാനാകും. ചിപ്പിലെ എട്ട് സെൻസറുകൾ തലച്ചോറിലെ തരംഗങ്ങൾ ഡിജിറ്റൽ സിഗ്നൽസാക്കി മാറ്റി കംബ്യൂട്ടറുകൾക്ക് നൽകുകയാണ് ചെയ്യുക.</p>
<p>നിലവിൽ 36 രോഗികളിൽ ഈ ചിപ്പ് വിജയകരമയി പരീക്ഷിച്ചതായാണ് റിപ്പോർട്ടുകൾ. മസ്കിൻ്റെ ന്യൂറാലിങ്ക് ഇപ്പോഴും പരീക്ഷണഘട്ടം പൂർത്തീകരിച്ചിട്ടില്ല. ബ്രെയിൻ കംമ്പ്യൂട്ടർ ചിപ്പുകൾ ആരോഗ്യ രഗത്ത് വലിയ കുതിപ്പുണ്ടാക്കും എന്നാണ് വിദഗ്ദ്ധർ അഭിപ്രയപ്പെടുന്നത്. നാഡീ വ്യവസ്ഥയിൽ പ്രശ്നങ്ങൾ നേരിടുന്നവർ, പ്രധാനമായും സംസാര ശേഷിയിലും ചലനശേഷിയും ബുദ്ധിമുട്ട് നേരിടുന്നവർക്ക് ഈ സംവിധാനം സഹായകരമാകും എന്നാണ് കരുതപ്പെടുന്നത്. പാർക്കിങ്സൺ, എപിലെപ്സി, സ്ട്രോക്ക്, ഡിപ്രെഷൻ എന്നീ പ്രശ്നങ്ങളെ മറികടക്കുന്നതിനും ഈ സാങ്കേതികവിദ്യ സഹായകരമാണ് എന്നും വിലയിരുത്തപ്പെടുന്നു. എന്നാൽ ഇതിനൊരു മറുവശം കൂടി ഉണ്ട്. സ്വകാര്യത ഇല്ലാതാകുമെന്നും, സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരാളുടെ ചിന്തകളെ പോലും പകർത്തിയെടൂക്കാനും, സ്വാധിനിക്കാനും സാധിച്ചേക്കും എന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.</p>
<h3>English Summary</h3>
<p>China has officially approved and launched the world’s first commercial brain-computer interface (BCI) called 'NEO', beating Elon Musk's Neuralink. Developed by Tsinghua University, the minimally invasive device places sensors safely against the dura mater to transmit neural signals into digital commands, reducing surgical risks.</p>
]]></content:encoded>
				</item>
							<item>
					<title>Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍</title>
					<link>https://www.malayalamtv9.com/world/iran-deal-could-be-signed-today-say-trump-and-pakistan-tehran-urges-further-negotiations-2210049.html</link>
					<pubDate>Sun, 14 Jun 2026 06:24:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/iran-deal-could-be-signed-today-say-trump-and-pakistan-tehran-urges-further-negotiations-2210049.html</guid>
					<description><![CDATA[<p>Will Iran Sign a Deal Today? Trump and Pakistan Say Yes, Tehran Says Not Yet: കരാറില്‍ നാളെ ഒപ്പുവെക്കും, ഒപ്പുവെച്ച ഉടന്‍ തന്നെ ഹോര്‍മുസ് കടലിടുക്ക് എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കും, എന്ന് തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്ത് വഴിയാണ് ട്രംപ് അറിയിച്ചത്. തന്റെ കരാര്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഉണ്ടാക്കിയ കരാറില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്നും ട്രംപ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2025/10/Donald-Trump-1.jpg" class="attachment-large size-large wp-post-image" alt="Donald Trump" /></figure><p><strong>വാഷിങ്ടണ്‍:</strong> പശ്ചിമേഷ്യന്‍ യുദ്ധം അവസാനിക്കാന്‍ പോകുന്നുവെന്ന സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മില്‍ ഞായറാഴ്ച സമാധാന കരാറില്‍ ഒപ്പുവെക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. കരാര്‍ ഒപ്പിട്ട ഉടന്‍ ഹോര്‍മുസ് കടലിടുക്ക് എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ഉടന്‍ ഒരു കരാറില്‍ ഏര്‍പ്പെടാനില്ലെന്ന് ഇറാന്‍ വ്യക്തമാക്കി.</p>
<p>കരാറില്‍ നാളെ ഒപ്പുവെക്കും, ഒപ്പുവെച്ച ഉടന്‍ തന്നെ ഹോര്‍മുസ് കടലിടുക്ക് എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കും, എന്ന് തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്ത് വഴിയാണ് ട്രംപ് അറിയിച്ചത്. തന്റെ കരാര്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഉണ്ടാക്കിയ കരാറില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്നും ട്രംപ് അവകാശപ്പെടുന്നു. ഒബാമയുടെ കരാര്‍ ഇറാനെ വേഗത്തില്‍ ആണവായുധ ലക്ഷ്യത്തിലെത്താന്‍ സഹായിക്കുമായിരുന്നുവെന്നും ട്രംപ് ആരോപിച്ചു.</p>
<p>ബരാക് ഹുസൈന്‍ ഒബാമ ഇറാനുമായി ഉണ്ടാക്കിയ കരാര്‍, ആണവായുധത്തിലേക്കുള്ള എളുപ്പവും മനോഹരവും സുഗമവുമായ പാതയായിരുന്നു. ആറ് വര്‍ഷം മുമ്പ് തന്നെ ഇറാന് തങ്ങളുടെ ലക്ഷ്യത്തിലേക്ക് ഈ കരാര്‍ മുഖേന എത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ തന്റെ കരാര്‍ അതില്‍ നിന്നെല്ലാം നേരെ വിപരീതമാണ്. ആണവായുധങ്ങള്‍ക്കെതിരെ ഒരു മതിലാണത്, ട്രംപ് പറഞ്ഞു.</p>
<h3>ഇറാന് ഇനി ആണവായുധം ഉണ്ടാകില്ലെന്ന് ട്രംപ്</h3>
<p>ഇറാന്‍ ഇതുവരെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈവശപ്പെടുത്താനുള്ള നീക്കത്തിലാണ് അമേരിക്ക, അത് സ്വന്തമാക്കിയ ശേഷം നശിപ്പിക്കാനാണ് പദ്ധതിയെന്നും പോസ്റ്റിലൂടെ ട്രംപ് പറഞ്ഞു.</p>
<p>എല്ലാം ശാന്തമാകുമ്പോള്‍ ഉചിതമായ സമയത്ത് ഞങ്ങള്‍ അകത്തുകടന്ന്, മുങ്ങിപ്പോയ ഗ്രാനൈറ്റ് പര്‍വതങ്ങള്‍ക്കടിയില്‍ നിന്നും ആഴത്തില്‍ കുഴിച്ചിട്ടിരിക്കുന്ന ന്യൂകിയര്‍ പൊടി പുറത്തെടുക്കും. ഞങ്ങളുടെ ബി-2 ബോംബര്‍മാരുടെയും അവരുടെ മിടുക്കന്മാരായ പൈലറ്റുമാരുടെയും സഹായത്തോടെ ഇറാനിലോ അമേരിക്കയിലോ വെച്ച് അത് ഇല്ലാതാക്കുമെന്നും, ട്രംപ് കൂട്ടിച്ചേര്‍ത്തു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/donald-trump-alleges-iran-used-drones-to-target-indian-ships-passing-through-the-strait-of-hormuz-2209842.html" target="_blank" rel="noopener">Iran War: ഇന്ത്യന്‍ കപ്പലുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച് ഇറാന്‍; ആരോപണവുമായി ട്രംപ്</a> </strong></p>
<p>പദ്ധതി പൂര്‍ണമായി നടപ്പാക്കേണ്ടത് വളരെ അനിവാര്യമാണ്. ഇല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടതായി വരുമെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കാനും ട്രംപ് മറന്നില്ല.</p>
<p>ഈ പ്രക്രിയയെല്ലാം വളരെ വേഗത്തിലും എളുപ്പത്തിലും സുഗമമായും നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചില്ലെങ്കില്‍, മറ്റൊരു ബദല്‍ മാര്‍ഗം അമേരിക്കയുടെ കൈവശമുണ്ട്, അതോടെ ഇറാന്‍ പിന്നീടൊരിക്കലും ആണവായുധം ഉപയോഗിക്കില്ലെന്ന് പ്രതീക്ഷിക്കാമെന്നും ട്രംപ്.</p>
<h3>കരാറിലേക്ക് ഞങ്ങളില്ല</h3>
<p>സമാധാന കരാറില്‍ ഞായറാഴ്ച ഒപ്പുവെക്കുമെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും അങ്ങനെയൊന്ന് സംഭവിക്കില്ലെന്ന് അറിയിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഗായ്. വരും ദിവസങ്ങളില്‍ ചിലപ്പോള്‍ ഇറാന്‍ കരാറില്‍ ഒപ്പുവെച്ചേക്കാം, അത് തള്ളിക്കളയാനാകില്ലെന്നും ബഗായ് പറഞ്ഞു.</p>
<p>കരാറില്‍ ഒപ്പുവെക്കുന്ന തീയതിയെ കുറിച്ചും അതിലെ നിബന്ധനകളെ കുറിച്ചും ഇനിയും ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. ജാഗ്രത പുലര്‍ത്തിയതിന് ശേഷം മാത്രമേ കരാറിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളൂവെന്നും ബഗായ് കൂട്ടിച്ചേര്‍ത്തു.</p>
<h3>English Summary</h3>
<p>Donald Trump and Pakistan have expressed optimism that an agreement with Iran could be signed today. However, officials in Tehran have indicated that more time may be needed to finalize the negotiations, raising uncertainty over the timing of a potential deal.</p>
]]></content:encoded>
				</item>
							<item>
					<title>PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും</title>
					<link>https://www.malayalamtv9.com/world/pm-modi-to-meet-us-president-trump-at-g7-summit-embarks-on-strategic-visit-to-france-and-slovakia-2210034.html</link>
					<pubDate>Sat, 13 Jun 2026 21:20:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/pm-modi-to-meet-us-president-trump-at-g7-summit-embarks-on-strategic-visit-to-france-and-slovakia-2210034.html</guid>
					<description><![CDATA[<p>PM Modi to Meet US President Trump at G7 Summit: ഇറാനുമായുള്ള തർക്കങ്ങൾ അവസാനിപ്പിക്കാൻ സഹായിക്കുന്ന വലിയൊരു ഒത്തുതീർപ്പിൽ എത്തിയതായി ട്രംപ് പ്രഖ്യാപിച്ചു. ഈ കരാർ ഒപ്പുവെക്കുന്നതോടെ ഹോർമുസ് കടലിടുക്ക് ഔദ്യോഗികമായി വീണ്ടും തുറക്കും. യൂറോപ്പിൽ വെച്ച് നടക്കുന്ന ഈ ചടങ്ങിൽ അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പങ്കെടുക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/PM-Modi-to-Meet-US-President-Trump.jpg" class="attachment-large size-large wp-post-image" alt="Pm Modi To Meet Us President Trump" /></figure><p><strong>ന്യൂഡൽഹി:</strong> അടുത്ത ആഴ്ച ഫ്രാൻസിൽ വെച്ച് നടക്കുന്ന ജി7 (G7) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഫ്രാൻസ്, സ്ലൊവാക്യ സന്ദർശനങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു കഴിഞ്ഞു.</p>
<h3>ഹോർമുസ് കടലിടുക്കിലെ തർക്കവും ട്രംപിന്റെ പ്രഖ്യാപനവും</h3>
<p>ഇറാനുമായുള്ള സംഘർഷം താൽക്കാലികമായി അവസാനിച്ചാൽ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ലാൻഡ് മൈനുകൾ നീക്കം ചെയ്യുന്നതിനുള്ള പദ്ധതികളെക്കുറിച്ച് ജി7 ഉച്ചകോടിയിൽ ട്രംപ് സഖ്യകക്ഷികളുമായി ചർച്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ.</p>
<p>ഇറാനുമായുള്ള തർക്കങ്ങൾ അവസാനിപ്പിക്കാൻ സഹായിക്കുന്ന വലിയൊരു ഒത്തുതീർപ്പിൽ എത്തിയതായി ട്രംപ് പ്രഖ്യാപിച്ചു. ഈ കരാർ ഒപ്പുവെക്കുന്നതോടെ ഹോർമുസ് കടലിടുക്ക് ഔദ്യോഗികമായി വീണ്ടും തുറക്കും. യൂറോപ്പിൽ വെച്ച് നടക്കുന്ന ഈ ചടങ്ങിൽ അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പങ്കെടുക്കും. ഇറാന്റെ എണ്ണക്കമ്പനികളെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറുന്നതായി ട്രംപ് അറിയിച്ചു. ഇറാൻ നേതാക്കളുമായും മറ്റ് പ്രമുഖ രാജ്യങ്ങളുമായും നടത്തിയ ചർച്ചകളുടെ ഫലമായാണ് ഈ തീരുമാനം. എന്നാൽ കരാർ അന്തിമമാകുന്നതുവരെ ഹോർമുസ് കടലിടുക്കിലെ യുഎസ് നാവിക ഉപരോധം തുടരും.</p>
<h3>മോദിയുടെ സന്ദർശനം: ഫ്രാൻസും സ്ലൊവാക്യയും</h3>
<p>ഇന്ത്യയുടെ തന്ത്രപ്രധാനമായ കാഴ്ചപ്പാടിൽ ഫ്രാൻസിന് സവിശേഷമായ സ്ഥാനമുണ്ടെന്ന് യാത്ര തിരിക്കുന്നതിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന റഫാൽ യുദ്ധവിമാനങ്ങളുടെ നിർമ്മാതാക്കൾ ഫ്രഞ്ച് കമ്പനിയായ ദസ്സാൾട്ട് ഏവിയേഷനാണ്. ഈ വർഷം ആദ്യം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യ സന്ദർശിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം 'സ്പെഷ്യൽ ഗ്ലോബൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ്' എന്ന നിലയിലേക്ക് ഉയർന്നിരുന്നു.</p>
<h3>ചരിത്രപരമായ സ്ലൊവാക്യ സന്ദർശനം</h3>
<p>1993-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായാണ് സ്ലൊവാക്യ സന്ദർശിക്കുന്നത്. സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുമായി നരേന്ദ്ര മോദി ആദ്യമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധം, രാഷ്ട്രീയം എന്നിവയ്ക്ക് പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്വാണ്ടം കമ്പ്യൂട്ടിങ്, ക്ലീൻ ടെക്നോളജി, ഓട്ടോമൊബൈൽ, വിദ്യാഭ്യാസം തുടങ്ങിയ പുതിയ മേഖലകളിലെ സഹകരണവും ഈ സന്ദർശനത്തിൽ ചർച്ചയാകും.</p>
<h3>English Summary</h3>
<p>Prime Minister Narendra Modi will meet US President Donald Trump during the G7 summit in France, following the announcement of a potential peace settlement regarding the Strait of Hormuz conflict with Iran. PM Modi has embarked on a week-long tour to strengthen bilateral ties with France and Slovakia, marking the historic first-ever visit by an Indian Prime minister to Slovakia since its independence in 1993.</p>
]]></content:encoded>
				</item>
							<item>
					<title>Elon Musk: ചരിത്രത്തിലാദ്യം! സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയർന്നു, എലോൺ മസ്‌ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’</title>
					<link>https://www.malayalamtv9.com/business/beyond-billionaire-elon-musk-charts-historic-new-territory-with-1-trillion-personal-net-worth-2210013.html</link>
					<pubDate>Sat, 13 Jun 2026 19:23:00 +0530</pubDate>
					<dc:creator><![CDATA[Sumeesh T Unneen]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/business/beyond-billionaire-elon-musk-charts-historic-new-territory-with-1-trillion-personal-net-worth-2210013.html</guid>
					<description><![CDATA[<p>The Trillion-Dollar Threshold: How SpaceX’s Market Debut Made Elon Musk the Wealthiest Human in History:  ആഗോള സാമ്പത്തിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒ വഴി നാസ്ഡാക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ആദ്യ ദിനത്തിൽ തന്നെ സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയരുകയായിരുന്നു. 135 ഡോളർ പ്രാരംഭ വിലയുണ്ടായിരുന്ന ഓഹരികൾ 11 ശതമാനത്തിലധികം വർധിച്ച് 150 ഡോളറിലെത്തുകയും പിന്നീട് 172 ഡോളറിലേക്ക് വരെ ഉയരുകയും ചെയ്തു. ഇതോടെ സ്‌പേസ് എക്‌സ് കമ്പനിയുടെ ആകെ വിപണി മൂല്യം 2.18 ട്രില്യൺ ഡോളറായി</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Elon-Musk.jpg" class="attachment-large size-large wp-post-image" alt="Elon Musk" /></figure><p>ലോകകോടീശ്വരൻമാരുടെ പട്ടികയിൽ പുതിയൊരു ചരിത്ര റെക്കോർഡ് കൂടി സ്വന്തമാക്കി എലോൺ മസ്‌ക്. മസ്കിൻ്റെ ബഹിരാകാശ ഗവേഷണ കമ്പനിയായ സ്‌പേസ് എക്‌സിൻ്റെ ഓഹരികൾ വിപണിയിൽ വൻ മുന്നേറ്റം നടത്തിയതോടെ, ലോക ചരിത്രത്തിലെ ആദ്യത്തെ 'ട്രില്യണയർ' എന്ന പദവി എലോൺ മസ്‌ക് സ്വന്തമാക്കി.</p>
<p>ആഗോള സാമ്പത്തിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒ വഴി നാസ്ഡാക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ആദ്യ ദിനത്തിൽ തന്നെ സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയരുകയായിരുന്നു. 135 ഡോളർ പ്രാരംഭ വിലയുണ്ടായിരുന്ന ഓഹരികൾ 11 ശതമാനത്തിലധികം വർധിച്ച് 150 ഡോളറിലെത്തുകയും പിന്നീട് 172 ഡോളറിലേക്ക് വരെ ഉയരുകയും ചെയ്തു. ഇതോടെ സ്‌പേസ് എക്‌സ് കമ്പനിയുടെ ആകെ വിപണി മൂല്യം 2.18 ട്രില്യൺ ഡോളറായി.</p>
<h3>Also Read: <a href="https://www.malayalamtv9.com/business/kerala-gold-rate-today-june-13-check-the-latest-rates-amid-iran-us-peace-signals-2209847.html">Kerala Gold Rate: പൊന്ന് പറപറക്കും, യുദ്ധം പരിസമാപ്തിയിലേക്ക്; ഇന്നത്തെ സ്വര്‍ണവില</a></h3>
<p>ഫോർബ്‌സ് മാഗസിൻ്റെ കണക്കുകൾ പ്രകാരം എലോൺ മസ്‌കിൻ്റെ ആകെ ആസ്തി ഇതോടെ 1.1 ട്രില്യൺ ഡോളറായി ഉയർന്നു. ഇന്ത്യൻ രുപയിൽ കണക്കാക്കുമ്പോൾ ഇത് ഏകദേശം 91 ലക്ഷം കോടി രൂപയോളം വരും. സ്‌പേസ് എക്‌സിലെ 42 ശതമാനം ഓഹരികൾക്ക് പുറമെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ല, എക്‌സ്, ന്യൂറാലിങ്ക്, ബോറിങ് കമ്പനി എന്നിവയിലെ നിക്ഷേപങ്ങളാണ് മസ്‌കിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്.. ലോകത്തിലെ ഏറ്റവും ധനികരായ അടുത്ത അഞ്ച് വ്യക്തികളുടെ ആകെ ആസ്തിയേക്കാൾ കൂടുതലാണ് ഇപ്പോൾ മസ്‌കിൻ്റെ മാത്രം സമ്പത്ത് എന്നോർക്കണം.</p>
<p>മനുഷ്യനെ ചൊവ്വയിലെത്തിക്കാനും ബഹിരാകാശത്ത് ഡാറ്റാ സെൻ്ററുകൾ സ്ഥാപിക്കാനുമുള്ള വലിയ പദ്ധതികൾക്കുള്ള പണം കണ്ടെത്താനാണ് സ്‌പേസ് എക്‌സിനെ പൊതുവിപണിയിലേക്ക് എത്തിച്ചതെന്ന് മസ്‌ക് വ്യക്തമാക്കി. 2021 ജനുവരിയിൽ ആമസോൺ മേധാവി ജെഫ് ബെസോസിനെ മറികടന്ന് ലോക കോടീശ്വരനായ മസ്‌ക്, ഇപ്പോൾ ആർക്കും എത്തിപ്പിടിക്കാനാകാത്ത ഉയരത്തിലാണ്.</p>
<h3>English Summary</h3>
<p>Elon Musk has made history as the world’s first trillionaire following the blockbuster market debut of his rocket company, SpaceX. Listing on Nasdaq via the largest IPO in history, SpaceX shares surged from an initial $135 to around $172. This massive 11% rally pushed the company's valuation to $2.18 trillion, skyrocketing Musk’s personal net worth past $1 trillion.</p>
]]></content:encoded>
				</item>
							<item>
					<title>UAE Labour Law: വാക്കാൽ മാത്രമുള്ള പിരിച്ചുവിടലിന് നിയമസാധുതയില്ല&#8230; യുഎഇയിൽ ജോലി ചെയ്യുന്നവർ അറിയേണ്ട നിയമം</title>
					<link>https://www.malayalamtv9.com/world/uae-labour-law-verbal-termination-invalid-employers-cannot-withhold-gratuity-and-final-salary2209975-2209975.html</link>
					<pubDate>Sat, 13 Jun 2026 16:50:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/uae-labour-law-verbal-termination-invalid-employers-cannot-withhold-gratuity-and-final-salary2209975-2209975.html</guid>
					<description><![CDATA[<p>Verbal Termination Invalid in UAE: വാക്കാൽ പിരിച്ചുവിട്ട ശേഷം ജീവനക്കാരൻ ജോലിക്ക് വരാതിരുന്നാൽ, അവർ ഒളിച്ചോടിപ്പോയി എന്ന് കാണിച്ച് വ്യാജ പരാതി നൽകാൻ കമ്പനികൾക്ക് എളുപ്പമാകില്ല. തുടർച്ചയായി 7 ദിവസം ജീവനക്കാരൻ കാരണമില്ലാതെ വിട്ടുനിന്നാൽ മാത്രമേ ആർട്ടിക്കിൾ 44(8) പ്രകാരം തൊഴിലുടമയ്ക്ക് നടപടിയെടുക്കാൻ സാധിക്കൂ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/UAE-Job-Rules.jpg" class="attachment-large size-large wp-post-image" alt="Uae Job Rules" /></figure><p><strong>ദുബായ്:</strong> യുഎഇയിൽ ജീവനക്കാരെ ഔദ്യോഗികമായ പിരിച്ചുവിടൽ കത്ത് നൽകാതെ, വാക്കാൽ മാത്രം ജോലിയിൽ നിന്ന് നീക്കുന്നത് നിയമവിരുദ്ധമാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. യുഎഇ തൊഴിൽ നിയമപ്രകാരം പിരിച്ചുവിടൽ നോട്ടീസ് നിർബന്ധമായും രേഖാമൂലം നൽകിയിരിക്കണം. രേഖാമൂലമുള്ള കത്ത് ലഭിക്കാത്തത് ജീവനക്കാരെ പുതിയ ജോലി കണ്ടെത്തുന്നതിനും ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള സേവനാനന്തര ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും വലിയ പ്രതിസന്ധിയിലാക്കാറുണ്ട്.</p>
<h3>യുഎഇ തൊഴിൽ നിയമം പറയുന്നത് എന്ത്?</h3>
<p>2021-ലെ 33-ാം നമ്പർ ഫെഡറൽ ഡിക്രി നിയമത്തിലെ ആർട്ടിക്കിൾ 43 പ്രകാരം, കരാർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന കക്ഷി അത് മറ്റേ കക്ഷിയെ രേഖാമൂലം അറിയിച്ചിരിക്കണം. ജീവനക്കാരനെ എത് തീയതിയിലാണ് പിരിച്ചുവിട്ടതെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം തൊഴിലുടമയ്ക്കാണ്. ലിഖിതമായ തെളിവില്ലെങ്കിൽ ജോലി ഇപ്പോഴും തുടരുകയാണെന്ന് ജീവനക്കാരന് വാദിക്കാം. രേഖാമൂലം കത്ത് ലഭിക്കുന്നത് വരെ ജീവനക്കാരന് സാധാരണ പോലെ ജോലിക്ക് ഹാജരാകാം. ഓഫീസ് പ്രവേശനം കമ്പനി തടഞ്ഞാൽ പോലും, രേഖാമൂലമുള്ള നോട്ടീസ് ഇല്ലാത്തതിനാൽ ജോലിയിലുണ്ടായിരുന്നതായി കണക്കാക്കി ആ കാലയളവിലെ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കും.</p>
<h3>ശമ്പളവും ആനുകൂല്യങ്ങളും തടഞ്ഞുവെക്കാൻ കഴിയില്ല</h3>
<p>തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 53 പ്രകാരം, ജോലി ചെയ്യുന്ന അവസാന ദിവസം മുതൽ 14 ദിവസത്തിനകം ജീവനക്കാരന്റെ എല്ലാ ആനുകൂല്യങ്ങളും നൽകിയിരിക്കണം. ഇതിൽ അവസാന മാസത്തെ ശമ്പളം, നോട്ടീസ് പിരീഡിലെ ശമ്പളം (നോട്ടീസ് കാലയളവിൽ ജോലി ചെയ്തില്ലെങ്കിലും ശമ്പളത്തിന് അർഹതയുണ്ട്), ഗ്രാറ്റുവിറ്റി, എടുക്കാത്ത വാർഷിക അവധികൾക്കുള്ള പണം എന്നിവ ഉൾപ്പെടുന്നു. എന്നാൽ കമ്മീഷൻ തുകകളുടെ കാര്യത്തിൽ, കരാറിലെ വ്യവസ്ഥകൾ അനുസരിച്ച് പണം നൽകുന്നതിൽ ചെറിയ സമയമാറ്റങ്ങൾ ഉണ്ടായേക്കാം.</p>
<h3>ഒളിച്ചോടി എന്ന് പരാതി നൽകാൻ കഴിയില്ല</h3>
<p>വാക്കാൽ പിരിച്ചുവിട്ട ശേഷം ജീവനക്കാരൻ ജോലിക്ക് വരാതിരുന്നാൽ, അവർ ഒളിച്ചോടിപ്പോയി എന്ന് കാണിച്ച് വ്യാജ പരാതി നൽകാൻ കമ്പനികൾക്ക് എളുപ്പമാകില്ല. തുടർച്ചയായി 7 ദിവസം ജീവനക്കാരൻ കാരണമില്ലാതെ വിട്ടുനിന്നാൽ മാത്രമേ ആർട്ടിക്കിൾ 44(8) പ്രകാരം തൊഴിലുടമയ്ക്ക് നടപടിയെടുക്കാൻ സാധിക്കൂ.</p>
<p><strong>Also Read - <a href="https://www.malayalamtv9.com/world/uae-passport-and-visa-services-from-july-1-al-hind-named-new-provider-for-indian-2209960.html" target="_blank" rel="noopener">UAE Passport and Visa Services: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഇനി അൽ ഹിന്ദ് വഴി; ജൂലൈ 1 മുതൽ പുതിയ മാറ്റം</a></strong></p>
<p>മാത്രമല്ല, ജീവനക്കാരൻ ഇതിനകം കമ്പനിക്കെതിരെ മനുഷ്യവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ (MOHRE) പരാതി നൽകിയിട്ടുണ്ടെങ്കിൽ അബ്‌സ്‌കോണ്ടിങ് റിപ്പോർട്ട് ഫയൽ ചെയ്യാൻ കഴിയില്ല. വ്യാജമായി ഒളിച്ചോടിയെന്ന് പരാതി നൽകുന്ന കമ്പനികൾക്ക് 5,000 മുതൽ 10,000 ദിർഹം വരെ പിഴയും മറ്റ് വിലക്കുകളും നേരിടേണ്ടി വരും.</p>
<h3>ജീവനക്കാർ എന്ത് ചെയ്യണം?</h3>
<p>വാക്കാൽ പിരിച്ചുവിടുകയും ശമ്പളവും ആനുകൂല്യങ്ങളും നൽകാതിരിക്കുകയും ചെയ്താൽ തൊഴിലുടമയുടെ മറുപടിക്കായി കാത്തുനിൽക്കാതെ ഉടൻ തന്നെ മൊഹ്‌റെയിൽ പരാതി നൽകണമെന്ന് ലീഗൽ കൺസൾട്ടൻസി മാനേജിങ് പാർട്ണറായ ലുദ്‌മില യമാലോവ വ്യക്തമാക്കുന്നു. ആർട്ടിക്കിൾ 54 പ്രകാരം തർക്കങ്ങൾ സൗഹാർദ്ദപരമായി പരിഹരിക്കാൻ മന്ത്രാലയം ശ്രമിക്കും. 50,000 ദിർഹം വരെയുള്ള ക്ലെയിമുകളിൽ മൊഹ്‌റെയ്ക്ക് നേരിട്ട് തീരുമാനമെടുക്കാൻ അധികാരമുണ്ട്. അതിന് മുകളിലുള്ള തുകകളുടെ തർക്കങ്ങൾ ലേബർ കോടതിയിലേക്ക് റഫർ ചെയ്യും.</p>
<h3>English Summary</h3>
<p>Under UAE Labour Law, verbal termination has no legal standing as employers are strictly required to provide a written notice, meaning an employee can legally protect their rights or continue working until a formal letter is issued. Employers cannot withhold a worker's final salary, notice period pay, or end-of-service gratuity, and affected employees are advised to file an immediate complaint with MOHRE if these payments are delayed past 14 days or if false absconding reports are threatened.</p>
]]></content:encoded>
				</item>
							<item>
					<title>UAE Passport and Visa Services: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഇനി അൽ ഹിന്ദ് വഴി; ജൂലൈ 1 മുതൽ പുതിയ മാറ്റം</title>
					<link>https://www.malayalamtv9.com/world/uae-passport-and-visa-services-from-july-1-al-hind-named-new-provider-for-indian-2209960.html</link>
					<pubDate>Sat, 13 Jun 2026 14:32:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/uae-passport-and-visa-services-from-july-1-al-hind-named-new-provider-for-indian-2209960.html</guid>
					<description><![CDATA[<p>UAE Passport and Visa Services From July 1: കോൺസുലാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കാനാണ് ഈ മാറ്റമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചു. ഈ മാറ്റങ്ങളുമായി ബന്ധപ്പെട്ട തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്നും ഔദ്യോഗിക വെബ്‌സൈറ്റുകളിലെയും സോഷ്യൽ മീഡിയ പേജുകളിലെയും വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും അധികൃതർ പ്രവാസികളോട് അഭ്യർത്ഥിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Dubai-passport-rule.jpg" class="attachment-large size-large wp-post-image" alt="Dubai Passport Rule" /></figure><p>അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (U A E) ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലാർ സേവനങ്ങൾക്കായുള്ള ഔട്ട്‌സോഴ്സിങ് സേവന ദാതാക്കളെ മാറ്റിയതായി അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാക്കിയ ശേഷം അൽ ഹിന്ദ് ടൂഴ്സ് ആൻഡ് ട്രാവൽസ് എൽഎൽസിയെയാണ് പുതിയ സേവന ദാതാവായി തെരഞ്ഞെടുത്തിരിക്കുന്നത്.</p>
<h3>നിലവിലെ കേന്ദ്രങ്ങൾ ജൂൺ 30 വരെ മാത്രം</h3>
<p>നിലവിൽ ഈ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന ബിഎൽഎസ് ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡ് (BLS International), എസ്ജിഐവിഎസ് ഗ്ലോബൽ (SGIVS Global) എന്നിവ ജൂൺ 30 വരെ അപേക്ഷകൾ സ്വീകരിക്കുന്നത് തുടരും. 2026 ജൂലൈ 1 മുതൽ സമർപ്പിക്കുന്ന എല്ലാ അപേക്ഷകളും അൽ ഹിന്ദ് ടൂഴ്സ് ആൻഡ് ട്രാവൽസിന്റെ കീഴിലുള്ള പുതിയ കേന്ദ്രങ്ങൾ വഴിയായിരിക്കും കൈകാര്യം ചെയ്യുക.</p>
<p>സേവന കേന്ദ്രങ്ങൾ, പ്രവൃത്തി സമയം, അപ്പോയിന്റ്മെന്റ് രീതികൾ, സർവീസ് ചാർജ് എന്നിവ സംബന്ധിച്ച വിശദമായ വിവരങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി പിന്നീട് അറിയിക്കുമെന്ന് എംബസി വ്യക്തമാക്കി.</p>
<h3>ഏഴ് എമിറേറ്റുകളിലായി 16 പുതിയ കേന്ദ്രങ്ങൾ</h3>
<p>യുഎഇയിലുടനീളമുള്ള അപേക്ഷകർക്കായി 16 പുതിയ കേന്ദ്രങ്ങളാണ് അൽ ഹിന്ദ് സജ്ജമാക്കുന്നത്. അൽ ഹിന്ദ് പ്രതിനിധികളുമായി ഇന്ത്യൻ മിഷൻ കരാർ ഒപ്പിട്ടതിന് പിന്നാലെ കേന്ദ്രങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.</p>
<h3>പുതിയ കേന്ദ്രങ്ങൾ എവിടെയെല്ലാം?</h3>
<ul>
<li>അബുദാബി (6 കേന്ദ്രങ്ങൾ): അൽ ഖാലിദിയ, അൽ റീം ഐലൻഡ്, മുസഫ, മദിനാത് സായിദ്, ഗയാത്തി, അൽ ഐൻ.</li>
<li>ദുബായ് (2 കേന്ദ്രങ്ങൾ): ബർ ദുബായ്, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക് (DIP).</li>
<li>ഷാർജ (2 കേന്ദ്രങ്ങൾ): അൽ മജാസ്, റോള.</li>
<li>മറ്റ് എമിറേറ്റുകൾ: അജ്മാൻ (അൽ ജുർഫ്), ഫുജൈറ, ഉമ്മുൽ ഖുവൈൻ, ഖോർഫക്കാൻ (കോർണിഷ്), കൽബ, റാസൽഖൈമ.</li>
</ul>
<p>കോൺസുലാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കാനാണ് ഈ മാറ്റമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചു. ഈ മാറ്റങ്ങളുമായി ബന്ധപ്പെട്ട തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്നും ഔദ്യോഗിക വെബ്‌സൈറ്റുകളിലെയും സോഷ്യൽ മീഡിയ പേജുകളിലെയും വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും അധികൃതർ പ്രവാസികളോട് അഭ്യർത്ഥിച്ചു.</p>
<h3>English Summary</h3>
<p>The Indian Embassy in Abu Dhabi has appointed Alhind Tours and Travels LLC as the new outsourced service provider for passport, visa, and consular services in the UAE, effective July 1, 2026. The current providers, BLS International and SGIVS Global, will accept applications until June 30, 2026. Alhind will operate 16 new centres across all seven emirates, including Abu Dhabi, Dubai, and Sharjah, ensuring a seamless transition and high-quality services.</p>
]]></content:encoded>
				</item>
							<item>
					<title>Dr. Shamsheer Vayalil: ദുബായ് വാഹനാപകടം; കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ സഹായവുമായി ഡോ. ഷംഷീർ വയലിൽ</title>
					<link>https://www.malayalamtv9.com/world/dubai-road-tragedy-dr-shamsheer-vayalil-announces-rs-2-6-crore-aid-for-victims-families-2209902.html</link>
					<pubDate>Sat, 13 Jun 2026 10:08:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/dubai-road-tragedy-dr-shamsheer-vayalil-announces-rs-2-6-crore-aid-for-victims-families-2209902.html</guid>
					<description><![CDATA[<p>Dr. Shamsheer Vayalil&#8217;s  Dubai Road Accident Relief Fund: അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഏഴ് തൊഴിലാളികളുടെ കുടുംബങ്ങൾക്കും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒൻപത് പേർക്കുമാണ് ഈ ധനസഹായം ലഭിക്കുക. ഇതിനുപുറമെ, ഇരകളുടെ കുടുംബാംഗങ്ങളുടെ അടിയന്തര യാത്രാ-താമസ ചെലവുകൾക്കും കുട്ടികളുടെ തുടർന്നുള്ള വിദ്യാഭ്യാസത്തിനുമുള്ള സഹായവും ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Dr.-Shamsheer-Vayalil-.jpg" class="attachment-large size-large wp-post-image" alt="Dr. Shamsheer Vayalil" /></figure><p><strong>ദുബായ്: </strong>ദുബായ് എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ ഇരകളായവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും ബുർജീൽ ഹോൾഡിംഗ്സ് ചെയർമാനും സി.ഇ.ഒയുമായ ഡോ. ഷംഷീർ വയലിൽ. അപകടത്തിൽ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ സഹായിക്കുന്നതിനായി 2.6 കോടി രൂപയുടെ അടിയന്തര മാനുഷിക പുനരധിവാസ പാക്കേജാണ് അദ്ദേഹം പ്രഖ്യാപിച്ചത്.</p>
<p>അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ആറ് ഇന്ത്യക്കാരടക്കം ഏഴ് തൊഴിലാളികളുടെ കുടുംബങ്ങൾക്കും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒൻപത് പേർക്കുമാണ് ഈ ധനസഹായം ലഭിക്കുക. ഇതിനുപുറമെ, ഇരകളുടെ കുടുംബാംഗങ്ങളുടെ അടിയന്തര യാത്രാ-താമസ ചെലവുകൾക്കും കുട്ടികളുടെ തുടർന്നുള്ള വിദ്യാഭ്യാസത്തിനുമുള്ള സഹായവും ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/world/emirates-wins-top-apex-2026-award-for-service-dining-and-starlink-connectivity-2209830.html">മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻ പുരസ്കാരം സ്വന്തമാക്കി എമിറേറ്റ്സ്</a></strong></p>
<p>അപകടത്തിൽ മരിച്ച ഏഴ് പേരുടെ കുടുംബങ്ങൾക്ക് 26 ലക്ഷം രൂപ വീതം, ആകെ 1.82 കോടി രൂപ നൽകും. പരിക്കേറ്റവരുടെ ഒമ്പത് പേരുടെ ചികിത്സയ്ക്കും പുനരധിവാസ ആവശ്യങ്ങൾക്കായും 47 ലക്ഷം രൂപയും അനുവദിച്ചു. അപകടത്തിനിരയായവരുടെ കുടുംബാംഗങ്ങളുടെ അടിയന്തര യാത്രാ-താമസ സൗകര്യങ്ങൾക്കായി 18 ലക്ഷം രൂപയും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 13 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.</p>
<h3>ഇന്ത്യൻ കോൺസുലേറ്റുമായി സഹകരണം</h3>
<p>അപകടത്തിൽപ്പെട്ട ഇന്ത്യൻ കുടുംബങ്ങൾക്ക് സഹായം ഉറപ്പാക്കുന്നതിനായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വരികയാണ്. അപകടത്തിൽപ്പെട്ട മുഴുവൻ രാജ്യക്കാരുടെ കുടുംബങ്ങൾക്കും സഹായം എത്തിക്കും. സാമ്പത്തിക സഹായത്തിന് പ്രിയപ്പെട്ടവരുടെ വിയോഗത്തിന്റെ നഷ്ടം നികത്താൻ കഴിയില്ലെന്നും എങ്കിലും ഈ പ്രയാസകരമായ ഘട്ടത്തിൽ അവരുടെ കുടുംബങ്ങൾക്ക് ഇതൊരു ചെറിയ ആശ്വാസമാകുമെന്നും ഡോ. ഷംസീർ വ്യക്തമാക്കി.</p>
<h3>ദുബായ് അപകടം</h3>
<p>ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയിലെ ജീവനക്കാർ സഞ്ചരിച്ചിരുന്ന മിനി ബസാമ് അപകടത്തിൽപ്പെട്ടത്. സാങ്കേതിക തകരാറിനെത്തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പുറകിലേക്ക് മിനിബസ് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മരിച്ച ഇന്ത്യക്കാരിൽ മൂന്ന് പേർ ഉത്തർപ്രദേശ് സ്വദേശികളും മൂന്ന് പേർ തെലങ്കാനയിൽ നിന്നുമുള്ളവരുമാണ്.</p>
<p>പരിക്കേറ്റവരിൽ എട്ട് പേർ ഇന്ത്യക്കാരാണ്. ഇതിൽ രണ്ട് പേർ മലയാളികളും ഒരാൾ നേപ്പാൾ സ്വദേശിയുമാണ്. പരിക്കേറ്റവരിൽ അഞ്ചുപേർ ഇതിനകം ആശുപത്രി വിട്ടു. പരിക്കേറ്റ മറ്റ് മൂന്ന് ഇന്ത്യക്കാർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. മുമ്പും, ഡോ. ഷംഷീർ പ്രഖ്യാപിച്ച അടിയന്തര സഹായങ്ങൾ നൽകിയിട്ടുണ്ട്. അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിൽ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്കായി അദ്ദേഹം 6 കോടി രൂപയുടെ ധനസഹായം നൽകിയിരുന്നു.</p>
<h3>English Summary:</h3>
<p>Dr. Shamsheer Vayalil, NRI entrepreneur, philanthropist, and Chairman and CEO of Burjeel Holdings, has announced Rs. 2.6 crore humanitarian recovery program for the families of those killed and injured in the tragic road accident on Dubai’s Emirates Road. Under the program, the families of the seven deceased victims will receive Rs 26 lakh each, while Rs 47 lakh has been allocated to support the nine injured survivors based on medical and recovery needs.</p>
]]></content:encoded>
				</item>
							<item>
					<title>Iran War: ഇന്ത്യന്‍ കപ്പലുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച് ഇറാന്‍; ആരോപണവുമായി ട്രംപ്</title>
					<link>https://www.malayalamtv9.com/world/donald-trump-alleges-iran-used-drones-to-target-indian-ships-passing-through-the-strait-of-hormuz-2209842.html</link>
					<pubDate>Sat, 13 Jun 2026 06:15:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/donald-trump-alleges-iran-used-drones-to-target-indian-ships-passing-through-the-strait-of-hormuz-2209842.html</guid>
					<description><![CDATA[<p>Iran Targeted Indian Ships in Hormuz Strait Using Drones, Donald Trump Claims: ഈ ആഴ്ചയുടെ തുടക്കത്തോടെ ഒമാന്‍ തീരത്ത് വെച്ച് ഇന്ത്യക്കാരുള്‍പ്പെടെ ജോലി ചെയ്യുന്ന മൂന്ന് കപ്പലുകള്‍ ആക്രമണത്തിന് ഇരയായിരുന്നു. ഇതിന് പിന്നാലെയാണ് ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ കപ്പലിന് നേരെ ഇറാന്‍ ആക്രമണമെന്ന ട്രംപിന്റെ വാദം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Donald-Trump-1.jpg" class="attachment-large size-large wp-post-image" alt="Donald Trump" /></figure><p><strong>വാഷിങ്ടണ്‍:</strong> ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്താന്‍ ശ്രമിച്ചൂവെന്നാരോപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് പുറപ്പെടുന്ന കപ്പലുകള്‍ക്ക് നേരെയായിരുന്നു ആക്രമണ ശ്രമം. ഇറാന്റെ ഈ നീക്കം പൂര്‍ണമായും അസ്വീകാര്യമാണെന്നും ട്രംപ് പറഞ്ഞു. തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്തില്‍ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം പറയുന്നത്.</p>
<p>ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് പുറപ്പെടുന്ന ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ കഴിഞ്ഞ ദിവസം നടന്ന ഡ്രോണ്‍ ആക്രമണത്തെ ഇറാന്‍ പൂര്‍ണമായും തള്ളിക്കളഞ്ഞു. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ല, എന്നാണ് ട്രംപ് ട്രൂത്തില്‍ കുറിച്ചത്.</p>
<p>ഈ ആഴ്ചയുടെ തുടക്കത്തോടെ ഒമാന്‍ തീരത്ത് വെച്ച് ഇന്ത്യക്കാരുള്‍പ്പെടെ ജോലി ചെയ്യുന്ന മൂന്ന് കപ്പലുകള്‍ ആക്രമണത്തിന് ഇരയായിരുന്നു. ഇതിന് പിന്നാലെയാണ് ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ കപ്പലിന് നേരെ ഇറാന്‍ ആക്രമണമെന്ന ട്രംപിന്റെ വാദം. എന്നാല്‍ ഇത് ഇറാന്‍ നിരസിച്ചു. ഒമാന്‍ തീരത്തുവെന്ന് പലാവു പതാക വഹിച്ച ടാങ്കര്‍ എംടി സെറ്റെബെല്ലോയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിരുന്നു.</p>
<p>കപ്പലുകള്‍ക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമണശ്രമം മാറ്റിനിര്‍ത്തിയാല്‍, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദിഷ്ട യുഎസ്-ഇറാന്‍ കരാറിന്റെ പതിപ്പ് ഇറാന്‍ അംഗീകരിച്ചതല്ലെന്നും ട്രംപ് പറയുന്നു. കരാറിനെ കുറിച്ച് ഇറാന്‍ പറയുന്നതും യാഥാര്‍ത്ഥ്യവും തമ്മില്‍ ഒരു ബന്ധവുമില്ല, ഇറാനികള്‍ ഒട്ടും മാന്യത ഇല്ലാത്തവരാണെന്നും ട്രംപ് ആരോപിച്ചു.</p>
<h3>ഇറാന്‍-യുഎസ് കരാര്‍ അങ്ങനെയല്ല</h3>
<p>യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാറുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെനന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്. യുഎസിന്റെയും സഖ്യകക്ഷികളുടെയും ആശങ്കകള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ അവരുടെ ജോലികള്‍ കൃത്യമായി നിറവേറ്റുകയാണെങ്കില്‍, സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുമെന്നും വാന്‍സ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ പറഞ്ഞു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/american-president-donald-trump-cancels-us-strikes-on-iran-citing-progress-in-talks-2209626.html" target="_blank" rel="noopener">US- Iran Conflicts: യുദ്ധഭീതി ഒഴിഞ്ഞോ? അവസാന നിമിഷം ഇറാൻ ആക്രമണത്തിൽ നിന്ന് പിന്മാറി ട്രംപ്, കാരണം എന്ത്</a></strong></p>
<h3>ഞങ്ങള്‍ കരാറിലേക്ക് എത്തി</h3>
<p>സമാധാന കരാറിലേക്ക് കാര്യങ്ങള്‍ എത്തിയെന്ന് സൂചന നല്‍കി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. മുമ്പൊരിക്കലും കരാറിന് ഇത്രയും അടുത്ത് എത്തിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് എക്‌സില്‍ കുറിച്ച പോസ്റ്റിലൂടെയാണ് അരാഗ്ചി ഇക്കാര്യം പറയുന്നത്. അരാഗ്ചിയുടെ പോസ്റ്റ് ട്രംപ് പങ്കുവെച്ചു.</p>
<p>ഇറാനിയന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പോസ്റ്റ്. ഇരുരാജ്യങ്ങളും തമ്മില്‍ ലിഖിതമായ അംഗീകരിച്ചിട്ടുണ്ട് വ്യവസ്ഥകളുമായി പുറത്തുവന്ന വാര്‍ത്തകള്‍ക്ക് യാതൊരുവിധ ബന്ധവുമില്ല. ചില കാര്യങ്ങളില്‍ തര്‍ക്കവും അസ്വാരസ്യങ്ങളും ഉണ്ടെങ്കിലും ഇരുരാജ്യങ്ങളും ഒത്തുത്തീര്‍പ്പിലേക്ക് ഉടന്‍ തന്നെ എത്തിയേക്കുമെന്നും പ്രസിഡന്റ്.</p>
<p>യുഎസും ഇറാനും തമ്മില്‍ പതിനാല് വ്യവസ്ഥകളുള്ള സമാധാന കരാറിന് ധാരണയായി എന്നാണ് ഇറാന്‍ മാധ്യമമായ മെഹര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വാര്‍ത്ത ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ തള്ളി. താന്‍ പ്രധാനമന്ത്രിയായിരിക്കെ ആണവായുധം ഉണ്ടാക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നാണ് ഇസ്രായേല്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. ഇറാന് ആണവായുധ നിര്‍മാണവുമായി മുന്നോട്ടുപോകാന്‍ സാധിക്കുമെന്നും മെഹര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.</p>
<h3>English Summary</h3>
<p>Former US President Donald Trump alleged that Iran attempted to target Indian ships passing through the Strait of Hormuz using drones. The claim comes amid heightened tensions in the Middle East, raising fresh concerns over maritime security and the safety of one of the world's busiest shipping routes.</p>
]]></content:encoded>
				</item>
							<item>
					<title>Middle East’s Best Airline: മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻ പുരസ്കാരം സ്വന്തമാക്കി എമിറേറ്റ്സ്</title>
					<link>https://www.malayalamtv9.com/world/emirates-wins-top-apex-2026-award-for-service-dining-and-starlink-connectivity-2209830.html</link>
					<pubDate>Fri, 12 Jun 2026 21:07:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/emirates-wins-top-apex-2026-award-for-service-dining-and-starlink-connectivity-2209830.html</guid>
					<description><![CDATA[<p>Emirates Wins Top APEX 2026 Award for Service: 140-ലധികം രാജ്യങ്ങളിൽ നിന്നുള്ള ക്യാബിൻ ക്രൂ ജീവനക്കാരാണ് എമിറേറ്റ്സിനുള്ളത്. ഇവർ 70-ലധികം ഭാഷകൾ കൈകാര്യം ചെയ്യുന്നു. 6,500-ലധികം ചാനലുകളുള്ള ഇൻഫ്ലൈറ്റ് എന്റർടൈൻമെന്റ് സിസ്റ്റവും, വിമാനത്തിനുള്ളിൽ ഹൈ-സ്പീഡ് ഇന്റർനെറ്റ് നൽകുന്നതിനായി അതിവേഗം പുരോഗമിക്കുന്ന സ്റ്റാർലിങ്ക് വൈ-ഫൈ കണക്റ്റിവിറ്റിയും എമിറേറ്റ്സിന്റെ ജനപ്രീതി വർദ്ധിപ്പിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Emirates-Flight.jpg" class="attachment-large size-large wp-post-image" alt="Emirates Flight" /></figure><p><strong>ദുബായ്:</strong> ആഗോള വ്യോമയാന രംഗത്തെ പ്രശസ്തമായ '2026 ഏപെക്സ് എയർലൈൻ അവാർഡ്സിൽ' (APEX Best in Airline Awards) മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈനായി ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ് തിരഞ്ഞെടുക്കപ്പെട്ടു. അയർലൻഡിലെ ഡബ്ലിനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു അവാർഡ് പ്രഖ്യാപനം. യാത്രക്കാരുടെ നേരിട്ടുള്ള പ്രതികരണങ്ങളുടെയും റേറ്റിംഗിന്റെയും അടിസ്ഥാനത്തിലാണ് ഈ നേട്ടം.</p>
<p>യാത്രക്കാരുടെ സൗകര്യം, ക്യാബിൻ സർവീസ്, ഭക്ഷണം-പാനീയങ്ങൾ, ഇൻഫ്ലൈറ്റ് എന്റർടൈൻമെന്റ്, വൈ-ഫൈ കണക്റ്റിവിറ്റി എന്നീ 5 പ്രധാന മേഖലകളിൽ എമിറേറ്റ്സ് കാഴ്ചവെച്ച മികച്ച സേവനങ്ങളാണ് പുരസ്കാരത്തിന് അർഹമാക്കിയത്.</p>
<p><strong>Also Read - <a href="https://www.malayalamtv9.com/world/american-president-donald-trump-cancels-us-strikes-on-iran-citing-progress-in-talks-2209626.html" target="_blank" rel="noopener">US- Iran Conflicts: യുദ്ധഭീതി ഒഴിഞ്ഞോ? അവസാന നിമിഷം ഇറാൻ ആക്രമണത്തിൽ നിന്ന് പിന്മാറി ട്രംപ്, കാരണം എന്ത്</a></strong></p>
<p>എമിറേറ്റ്സിന്റെ എയർബസ് A380, എയർബസ് A350, ബോയിംഗ് 777 വിമാനങ്ങളിലെ സീറ്റുകളുടെ മികച്ച സൗകര്യങ്ങൾ യാത്രക്കാർ പ്രത്യേകം എടുത്തുപറഞ്ഞു. ഒക്ടോബർ മുതൽ ഇക്കോണമി ക്ലാസിൽ ക്രമീകരിക്കാൻ സാധിക്കുന്ന എട്ട് വഴികളുള്ള ഹെഡ്‌റെസ്റ്റോടു കൂടിയ പുതിയ സീറ്റുകൾ എമിറേറ്റ്സ് അവതരിപ്പിക്കും. കൂടാതെ, ബിസിനസ്സ് ക്ലാസിൽ പൂർണ്ണമായും കിടക്കാൻ പാകത്തിലുള്ള ബെഡ്ഡുകളും, ഫസ്റ്റ് ക്ലാസിൽ അത്യാധുനിക ക്ലൈമറ്റ് കൺട്രോളോട് കൂടിയ അടച്ചുപൂട്ടാവുന്ന സ്വകാര്യ സ്യൂട്ടുകളും എമിറേറ്റ്സ് ഒരുക്കുന്നുണ്ട്.</p>
<p>140-ലധികം രാജ്യങ്ങളിൽ നിന്നുള്ള ക്യാബിൻ ക്രൂ ജീവനക്കാരാണ് എമിറേറ്റ്സിനുള്ളത്. ഇവർ 70-ലധികം ഭാഷകൾ കൈകാര്യം ചെയ്യുന്നു. 6,500-ലധികം ചാനലുകളുള്ള ഇൻഫ്ലൈറ്റ് എന്റർടൈൻമെന്റ് സിസ്റ്റവും, വിമാനത്തിനുള്ളിൽ ഹൈ-സ്പീഡ് ഇന്റർനെറ്റ് നൽകുന്നതിനായി അതിവേഗം പുരോഗമിക്കുന്ന സ്റ്റാർലിങ്ക് വൈ-ഫൈ കണക്റ്റിവിറ്റിയും എമിറേറ്റ്സിന്റെ ജനപ്രീതി വർദ്ധിപ്പിച്ചു. ഇതിനോടകം തന്നെ 33 ബോയിംഗ് വിമാനങ്ങളിലും 3 എയർബസ് വിമാനങ്ങളിലും സൗജന്യ സ്റ്റാർലിങ്ക് വൈ-ഫൈ ലഭ്യമാക്കിയിട്ടുണ്ട്. 2027 പകുതിയോടെ എല്ലാ വിമാനങ്ങളിലും ഈ സൌകര്യം പൂർത്തിയാക്കുമെന്നും കമ്പനി അറിയിച്ചു.</p>
<h3>English summary</h3>
<p>Emirates has been named the Best Overall Airline in the Middle East at the 2026 APEX Awards held in Dublin, Ireland, securing the top spot based on verified passenger feedback. The Dubai-based carrier achieved high ratings across five core areas, including exceptional seat comfort, multi-course dining options, and its world-class entertainment system featuring over 6,500 channels. Passengers also highly praised Emirates' ongoing fleet retrofit program and the rapid rollout of free, high-speed Starlink Wi-Fi, which is scheduled to be completed across all aircraft by mid-2027.</p>
]]></content:encoded>
				</item>
							<item>
					<title>UAE Summer Midday Break : യുഎഇയിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ, ജൂൺ 15 മുതൽ പുറം ജോലിക്ക് നിരോധനം, ലംഘിച്ചാൽ കനത്ത പിഴ</title>
					<link>https://www.malayalamtv9.com/world/uae-summer-welfare-ministry-implements-mandatory-midday-work-ban-starting-june-15-2209713.html</link>
					<pubDate>Fri, 12 Jun 2026 14:16:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/uae-summer-welfare-ministry-implements-mandatory-midday-work-ban-starting-june-15-2209713.html</guid>
					<description><![CDATA[<p>UAE Summer Welfare: നിയമത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രാലയം അറിയിച്ചു. പ്രത്യേക പരിശോധന സംഘങ്ങൾ നേരിട്ട് ജോലി സ്ഥലങ്ങളിലെത്തി പരിശോധന നടത്തും. നിയമം ലംഘിക്കുന്ന കമ്പനികളിൽ നിന്ന് ഓരോ തൊഴിലാളിക്കും 5,000 ദിർഹം വീതം പിഴ ഈടാക്കും. ഒരു കമ്പനിയിൽ നിന്ന് പരമാവധി 50,000 ദിർഹം വരെ വലിയ തുക പിഴയായി ഈടാക്കാവുന്നതാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/UAE-WEATHER.jpg" class="attachment-large size-large wp-post-image" alt="Uae" /></figure><p><strong>അബുദാബി:</strong> ഗൾഫ് രാജ്യങ്ങളിൽ വേനൽക്കാലം കടുക്കുകയും താപനില 50 ഡിഗ്രിക്ക് മുകളിലേക്ക് ഉയരുകയും ചെയ്ത സാഹചര്യത്തിൽ, യുഎഇയിൽ ഈ വർഷത്തെ ഉച്ചസമയത്തെ പുറം ജോലി നിരോധനം പ്രഖ്യാപിച്ചു. 2026 ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള മൂന്ന് മാസക്കാലത്തേക്കാണ് നിയമം നടപ്പിലാക്കുന്നത്.</p>
<p>ഈ കാലയളവിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 3.00 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാൻ പാടില്ലെന്ന് യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം കർശന നിർദേശം നൽകി. പ്രവാസി തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി രാജ്യം തുടർച്ചയായി 22-ാം വർഷമാണ് ഈ നിയമം നടപ്പിലാക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി യുഎഇയിലെ തൊഴിൽ സംരക്ഷണ സംവിധാനത്തിന്റെ പ്രധാന ഭാഗമാണിത്. മുൻവർഷങ്ങളിൽ നിയമലംഘനങ്ങൾ നടന്നിട്ടുണ്ടെങ്കിലും, കഴിഞ്ഞ കുറച്ചുകാലമായി 99 ശതമാനത്തിലധികം കമ്പനികളും ഈ നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഒമാൻ നേരത്തെ തന്നെ ഇത്തരത്തിൽ ഉച്ചവിശ്രമ സമയം പ്രഖ്യാപിച്ചിരുന്നു.</p>
<h3>കമ്പനികളുടെയും തൊഴിലുടമകളുടെയും ഉത്തരവാദിത്തങ്ങൾ</h3>
<p>ഉച്ചസമയത്ത് ജോലി നിർത്തിവെക്കുക എന്നതിനപ്പുറം തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കാൻ തൊഴിലുടമകൾ താഴെ പറയുന്ന സൗകര്യങ്ങൾ നിർബന്ധമായും ഒരുക്കേണ്ടതുണ്ട്.</p>
<ul>
<li>ഇടവേള സമയത്ത് തൊഴിലാളികൾക്ക് വിശ്രമിക്കാൻ തണലുള്ള അനുയോജ്യമായ സൗകര്യം.</li>
<li>കുടിക്കാൻ തണുത്ത വെള്ളവും ജോലിസ്ഥലത്ത് ഫാനുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളും.</li>
<li>ഒആർഎസ് (ORS), ഗ്ളൂക്കോസ് തുടങ്ങിയ പാനീയങ്ങളും പ്രഥമശുശ്രൂഷ കിറ്റുകളും.</li>
<li>കടുത്ത ചൂട് കാരണം തൊഴിലാളികൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങളും സൂര്യാഘാതവും (Sunstroke) പൂർണ്ണമായും ഒഴിവാക്കുക.</li>
</ul>
<h3>ഇളവുകളുള്ള ജോലികൾ</h3>
<p>പൊതുസുരക്ഷയെയും ജനങ്ങളുടെ അത്യാവശ്യ ദൈനംദിന ജീവിതത്തെയും ബാധിക്കുന്ന ചില അടിയന്തര ജോലികൾക്ക് ഈ നിയമത്തിൽ ഇളവുകളുണ്ട്. താഴെ പറയുന്ന മേഖലകൾക്ക് നിരോധനം ബാധകമല്ല.</p>
<ul>
<li>റോഡ് ടാറിങ്, കോൺക്രീറ്റ് മിക്സിംഗ് ജോലികൾ.</li>
<li>ജല, വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട അടിയന്തര അറ്റകുറ്റപ്പണികൾ.</li>
<li>ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനുള്ള ട്രാഫിക് സേവനങ്ങൾ.</li>
</ul>
<p>ഈ ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്കും ആവശ്യമായ എല്ലാ സുരക്ഷാ-തണുപ്പിക്കൽ സംവിധാനങ്ങളും കമ്പനികൾ ഉറപ്പുവരുത്തണം.</p>
<h3>നിയമലംഘനവും കടുത്ത ശിക്ഷാനടപടികളും</h3>
<p>നിയമത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രാലയം അറിയിച്ചു. പ്രത്യേക പരിശോധന സംഘങ്ങൾ നേരിട്ട് ജോലി സ്ഥലങ്ങളിലെത്തി പരിശോധന നടത്തും. നിയമം ലംഘിക്കുന്ന കമ്പനികളിൽ നിന്ന് ഓരോ തൊഴിലാളിക്കും 5,000 ദിർഹം വീതം പിഴ ഈടാക്കും. ഒരു കമ്പനിയിൽ നിന്ന് പരമാവധി 50,000 ദിർഹം വരെ വലിയ തുക പിഴയായി ഈടാക്കാവുന്നതാണ്. എന്നിരുന്നാലും, മുൻവർഷങ്ങളെ അപേക്ഷിച്ച് നിയമലംഘന കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും കമ്പനികൾ നിയമത്തോട് പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.</p>
<h3>English Summary</h3>
<p>The UAE Ministry of Human Resources and Emiratisation has announced the mandatory midday work ban from June 15 to September 15, 2026, prohibiting outdoor work under direct sunlight between 12:30 PM and 3:00 PM. This welfare initiative, now in its 22nd year, aims to protect laborers from extreme summer heat, with non-compliant companies facing strict fines of up to AED 50,000.</p>
]]></content:encoded>
				</item>
							<item>
					<title>US- Iran Conflicts: യുദ്ധഭീതി ഒഴിഞ്ഞോ? അവസാന നിമിഷം ഇറാൻ ആക്രമണത്തിൽ നിന്ന് പിന്മാറി ട്രംപ്, കാരണം എന്ത്</title>
					<link>https://www.malayalamtv9.com/world/american-president-donald-trump-cancels-us-strikes-on-iran-citing-progress-in-talks-2209626.html</link>
					<pubDate>Fri, 12 Jun 2026 06:38:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/american-president-donald-trump-cancels-us-strikes-on-iran-citing-progress-in-talks-2209626.html</guid>
					<description><![CDATA[<p>Trump Cancels US strikes On Iran: ഇറാന്റെ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപ് തന്റെ നിലപാടിൽ മാറ്റം വരുത്തിയത്. അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ഇന്നുരാത്രി ഇറാനെതിരെ നടത്താനിരുന്ന ആക്രമണങ്ങളും ബോംബിങ്ങുകളും ഞാൻ റദ്ദാക്കിയിരിക്കുന്നു എന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ലോകത്തെ അറിയിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/US-President-Donald-Trump.jpg" class="attachment-large size-large wp-post-image" alt="Us President Donald Trump" /></figure><p><strong>വാഷിങ്ടൺ:</strong> ഇറാനെതിരെ നടത്താനിരുന്ന കനത്ത ആക്രമണത്തിൽ നിന്ന് പിന്മാറി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ ചർച്ചകളിൽ ഉണ്ടായ നിർണായകമായ തീരുമാനങ്ങളാണ് നടപടി പിൻവലിക്കാൻ കാരണമായതെന്നാണ് സൂചന. ഇറാന്റെ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപ് തന്റെ നിലപാടിൽ മാറ്റം വരുത്തിയത്. അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ഇന്നുരാത്രി ഇറാനെതിരെ നടത്താനിരുന്ന ആക്രമണങ്ങളും ബോംബിങ്ങുകളും ഞാൻ റദ്ദാക്കിയിരിക്കുന്നു എന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ലോകത്തെ അറിയിച്ചത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/world/us-will-attack-iran-very-hard-tonight-bring-it-under-control-like-venezuela-trump-2209587.html"> ഒരു ദാക്ഷിണ്യവുമില്ലാതെ ഇന്ന് രാത്രി ഇറാനെ തകർക്കും, വെനസ്വേലയുടെ ഗതിവരുത്തും: ട്രംപ്</a></strong></p>
<p>ഇറാന്റെ പരമോന്നത നേതൃത്വവുമായി നടത്തിയ ചർച്ചകൾ വിജയകരമാണെന്നും അവർ കരാർ വ്യവസ്ഥകൾ അംഗീകരിച്ചതായും ട്രംപ് പോസ്റ്റിൽ പറയുന്നു. അമേരിക്കയ്ക്ക് പുറമെ ഇസ്രായേൽ, സൗദി അറേബ്യ, യുഎഇ, ഖത്തർ, തുർക്കി, പാകിസ്താൻ തുടങ്ങി പത്തോളം രാജ്യങ്ങൾ ചർച്ചകളിൽ പങ്കാളികളാണെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ, ആക്രമണം റദ്ദാക്കിയെങ്കിലും ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം തുടരുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്.</p>
<p>സമാധാന കരാർ അന്തിമമാകുന്നതുവരെ ഈ നിയന്ത്രണങ്ങൾ തുടരും. കരാർ ഒപ്പിടുന്ന സമയവും സ്ഥലവും ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ വിഷയത്തിൽ ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഡൊണാൾഡ് ട്രംപ് ഇറാനെതിരെയുള്ള വ്യോമാക്രമണ പദ്ധതികൾ അവസാന നിമിഷം വേണ്ടെന്നുവെച്ചതും സമാധാന ചർച്ചകളെക്കുറിച്ചുള്ള സൂചനകൾ പുറത്തുവിട്ടതും ആഗോള സാമ്പത്തിക വിപണിയിൽ വൻ ചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. എണ്ണവിലയിൽ കുത്തനെ ഇടിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.</p>
<h3>ഇന്ന് രാത്രി ഇറാനെ തകർക്കും; ആദ്യ ഭീഷണി</h3>
<p>പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഘർഷം (Iran-US-Israel war) കനക്കുന്നതിനിടെ ഇറാനെതിരെ കടുത്ത ഭീഷണിയുമായി അ‌മേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം രം​ഗത്തെത്തിയത്. ഇന്ന് രാത്രി ഇറാന് കനത്ത തിരിച്ചടി നൽകുമെന്നും ഒരു ദാക്ഷിണ്യവുമില്ലാതെയായിരിക്കും ആക്രമണമെന്നും ട്രംപ് ട്രൂത്ത് എന്ന സോഷ്യൽ മീഡിയ അ‌ക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകി. ഇറാന്റെ എണ്ണ, വാതക വിപണികളുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുമെന്നും അ‌ധികം താമസിയാതെ വെനസ്വേല പോലെ ഇറാനെയും തങ്ങളുടെ കാൽച്ചുവട്ടിലാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. സമാധാനക്കരാറുണ്ടാക്കി യുദ്ധം അ‌വസാനിക്കുമെന്ന ഘട്ടത്തിൽ എത്തിനിൽക്കെയാണ്, വീണ്ടും ഇറാനുമായുള്ള അ‌മേരിക്കയുടെ സംഘർഷം കനത്തത്.</p>
<p>ആക്രമണങ്ങൾ രൂക്ഷമാകുന്നതിനിടയിലും യുഎസുമായി ഇറാൻ ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ അതിനിടെ അപ്രതീക്ഷിതമായാണ് ട്രംപിന്റെ ഭീഷണി പോസ്റ്റ് എത്തിയിരിക്കുന്നത്. ഇതോടെ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്ന ഭീതിയിലായിരുന്നു ലോകം ഇരു രാജ്യങ്ങളെയും ഉറ്റുനോക്കിയത്. ചൊവ്വാഴ്ച ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ തങ്ങളുടെ സൈനിക ഹെലികോപ്റ്റർ വെടിവെച്ചിട്ടതായി അമേരിക്ക ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ യുഎസ് ഇറാനുനേരേ വീണ്ടും ശക്തമായ ആക്രമണം ആരംഭിച്ചു. തൊട്ടുപിന്നാലെ ഹോർമുസ് കടലിടുക്ക് അടയ്ക്കുകയാണെന്ന് പ്രഖ്യാപനവുമായി ഇറാൻ രം​ഗത്തെത്തി. എണ്ണക്കപ്പലുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെയുള്ള എല്ലാ ഗതാഗതങ്ങളും അവസാനിപ്പിച്ചതായി ഇറാന്റെ സൈനിക നേതൃത്വം അറിയിച്ചു.</p>
<h3>English Summary:</h3>
<p>President Donald Trump called off plans for renewed U.S. military strikes on Iran at the last minute. He saying negotiations with Tehran had advanced to the highest levels of Iran's leadership.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>ഒരു ദാക്ഷിണ്യവുമില്ലാതെ ഇന്ന് രാത്രി ഇറാനെ തകർക്കും, വെനസ്വേലയുടെ ഗതിവരുത്തും: ട്രംപ്</title>
					<link>https://www.malayalamtv9.com/world/us-will-attack-iran-very-hard-tonight-bring-it-under-control-like-venezuela-trump-2209587.html</link>
					<pubDate>Thu, 11 Jun 2026 18:52:00 +0530</pubDate>
					<dc:creator><![CDATA[Prasanth Kumar]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/us-will-attack-iran-very-hard-tonight-bring-it-under-control-like-venezuela-trump-2209587.html</guid>
					<description><![CDATA[<p>Iran, US-Israel war: അ‌മേരിക്കയും ഇസ്രായേലുമായുള്ള സംഘർഷം കനക്കുന്നതിനിടെ ഇറാന് കടുത്ത ഭീഷണിയുമായി അ‌മേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇന്ന് രാത്രി ഇറാന് കനത്ത പ്രഹരം തന്നെ നൽകുമെന്നും ഒരു ദാക്ഷിണ്യവുമില്ലാതെയായിരിക്കും ആക്രമണമെന്നും ട്രംപ് ട്രൂത്ത് എന്ന സോഷ്യൽ മീഡിയ അ‌ക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകി. അവരുടെ എല്ലാ പ്രതിരോധ സംവിധാനങ്ങളും, ആക്രമണ ശേഷിയും ഇല്ലാതായെന്നും ട്രംപ് പറഞ്ഞു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/New-Project307.jpg" class="attachment-large size-large wp-post-image" alt="New Project(307)" /></figure><p><strong>വാഷിംഗ്ടൺ:</strong> അ‌മേരിക്കയും ഇസ്രായേലുമായുള്ള സംഘർഷം (Iran-US-Israel war) കനക്കുന്നതിനിടെ ഇറാന് കടുത്ത ഭീഷണിയുമായി അ‌മേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇന്ന് രാത്രി ഇറാന് കനത്ത പ്രഹരം തന്നെ നൽകുമെന്നും ഒരു ദാക്ഷിണ്യവുമില്ലാതെയായിരിക്കും ആക്രമണമെന്നും ട്രംപ് ട്രൂത്ത് എന്ന സോഷ്യൽ മീഡിയ അ‌ക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകി. ഇറാന്റെ എണ്ണ, വാതക വിപണികളുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുമെന്നും അ‌ധികം താമസിയാതെ വെനസ്വേല പോലെ ഇറാനെയും തങ്ങളുടെ കീഴിലാക്കുമെന്നും ട്രംപ് ട്രൂത്തിൽ കുറിച്ചു. സമാധാനക്കരാറുണ്ടാക്കി യുദ്ധം അ‌വസാനിക്കുമെന്ന ഘട്ടത്തിൽ നിൽക്കെയാണ്, മൂന്ന് ദിവസം മുൻപ് വീണ്ടും ഇറാനുമായുള്ള അ‌മേരിക്കയുടെ സംഘർഷം കനത്തത്.</p>
<p>ആക്രമണങ്ങൾ പരസ്പരം നടത്തുന്നതിനിടെ യുഎസുമായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും പ്രാഥമിക കരാറിലേക്ക് എത്താൻ ശ്രമിക്കുകയാണെന്നും ഇറാനുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് ഏറ്റവും പുതിയ സംഭവവികാസമായി ട്രംപിന്റെ ഭീഷണി പോസ്റ്റ് എത്തിയിരിക്കുന്നത്. ഇതോടെ കാര്യങ്ങൾ കൂടുതൽ വഷളാകുന്ന നിലയാണ് കാണുന്നത്.</p>
<p><strong>Also Read:</strong> <a href="https://www.malayalamtv9.com/india/oman-coast-shipping-attacks-3-indian-sailors-killed-confirms-union-minister-sarbananda-sonowal-2209513.html">ഒമാൻ തീരത്ത് കപ്പലിനു നേരെയുണ്ടായ ആക്രമണം; മൂന്ന് ഇന്ത്യക്കാരും കൊല്ലപ്പെട്ടു</a></p>
<p>തന്റെ ട്രൂത്ത് അ‌ക്കൗണ്ടിൽ ഡൊണാൾഡ് ട്രംപ് പറഞ്ഞത് ഇങ്ങനെ: '' അ‌മേരിക്ക ഇറാനെ ആക്രമിക്കും (അവരുടെ നാവികസേന, വ്യോമസേന, റഡാർ, ആന്റി എയർക്രാഫ്റ്റ്, മറ്റ് എല്ലാ പ്രതിരോധ സംവിധാനങ്ങളും, അവരുടെ ആക്രമണ ശേഷിയും എല്ലാം ഇല്ലാതായി!), ഇന്ന് രാത്രി വളരെ കഠിനമായി''.</p>
<p>''അ‌ധികം താമസിയാതെ തന്നെ, ഞങ്ങൾ ഖാർഗ് ദ്വീപും മറ്റ് എണ്ണ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങളും പിടിച്ചെടുത്ത്, വെനിസ്വേലയെപ്പോലെ, അവരുടെ എണ്ണ, വാതക വിപണികളുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കും, വെനസ്വേലയ്ക്കും അമേരിക്കയ്ക്കും വേണ്ടി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന വിപണിയാണിത്. ഈ വിഷയത്തിൽ നിങ്ങൾ ശ്രദ്ധ ചെലുത്തിയതിന് നന്ദി! പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ്''- എന്ന് പറഞ്ഞാണ് ട്രംപ് കുറിപ്പ് അ‌വസാനിപ്പിച്ചിരിക്കുന്നത്.</p>
<p>ഇന്നലെ ഇറാന് നൽകിയ മുന്നറിയിപ്പിന്റെ തുടർച്ചയായി തന്നെയാണ് ട്രംപിന്റെ ഈ പുതിയ ഭീഷണിയും എത്തിയിരിക്കുന്നത്. ഇറാന്റെ സാമ്പത്തിക ജീവനാഡിയും അ‌വരുടെ ക്രൂഡ് കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും കൈകാര്യം ചെയ്യുന്നതുമായ ഖാർഗ് ദ്വീപ് ഏറ്റെടുക്കുമെന്ന് ട്രംപ് സ്ഥിരമായി പറയുന്നുണ്ട്. ഈ പ്രസ്താവനകൾ ട്രംപിന്റെ നോട്ടം ഖാർഗ് ദ്വീപ് ആണെന്ന വിലയിരുത്തലുകൾ ശരിവയ്ക്കുന്നു.</p>
<p>ചൊവ്വാഴ്ച ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ തങ്ങളുടെ സൈനിക ഹെലികോപ്റ്റർ വെടിവെച്ചിട്ടതായി അമേരിക്ക ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ യുഎസ് ഇറാനുനേരേ വീണ്ടും ശക്തമായ ആക്രമണം ആരംഭിച്ചു. ഇതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് അടയ്ക്കുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചു. എണ്ണക്കപ്പലുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെയുള്ള എല്ലാ ഗതാഗതങ്ങളും അവസാനിപ്പിച്ചതായി ഇറാന്റെ സൈനിക നേതൃത്വം അറിയിച്ചു.</p>
<p>അ‌മേരിക്കയ്ക്കുള്ള മറുപടിയായി ജോർദാൻ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് സൈനികത്താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തി. അ‌തിനിടെ കഴിഞ്ഞദിവസം ഒമാൻ തീരത്ത് യു.എസ് സേന നടത്തിയ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ ജീവനക്കാർ മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ ശക്തമായി അ‌പലപിച്ച ഇന്ത്യ, അതീവ ആശങ്കാജനകമായ സാഹചര്യമാണിതെന്നും ഇത്തരം ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.</p>
<h3>English Summary</h3>
<p>Amid the escalating tensions between the US and Israel, US President Donald Trump has issued a stern threat to Iran. He warned on his social media account TrumpTruth that Iran will be hit hard tonight and that the attack will be merciless. Trump said that all of Iran's defenses and offensive capabilities have been eliminated and that Iran, like Venezuela, will take complete control of its oil and gas markets.</p>
]]></content:encoded>
				</item>
							<item>
					<title>Fast-Track Visas: ദുബായ് സന്ദർശകർക്ക് സന്തോഷ വാർത്ത: ടൂറിസ്റ്റ് വിസകൾ ഇനി 48 മണിക്കൂറിനകം ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം</title>
					<link>https://www.malayalamtv9.com/world/dubai-announces-30-and-60-day-tourist-visas-will-be-issued-within-48-hours-know-the-procedures-2209558.html</link>
					<pubDate>Thu, 11 Jun 2026 16:11:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/dubai-announces-30-and-60-day-tourist-visas-will-be-issued-within-48-hours-know-the-procedures-2209558.html</guid>
					<description><![CDATA[<p>Dubai announces 30 and 60-day tourist visas will be issued within 48 hours: അപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വിസ അനുവദിക്കും. ചില കേസുകളിൽ അപേക്ഷ നൽകി 2 മുതൽ 3 മണിക്കൂറിനുള്ളിൽ തന്നെ ടൂറിസ്റ്റുകൾക്ക് വിസ ലഭിക്കുന്നുണ്ടെന്ന് അംഗീകൃത ട്രാവൽ ഏജൻസി പ്രതിനിധികൾ വ്യക്തമാക്കുന്നു. ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിച്ചുകൊണ്ട് സന്ദർശകരുടെ യാത്ര അപേക്ഷ നൽകുന്ന ഘട്ടം മുതൽ ദുബായിൽ എത്തിച്ചേരുന്നത് വരെ സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് ജി.ഡി.ആർ.എഫ്.എ തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/UAE-fast-track-visa.jpg" class="attachment-large size-large wp-post-image" alt="Uae Fast Track Visa" /></figure><p><strong>ദുബായ്:</strong> ദുബായ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര സഞ്ചാരികൾക്ക് നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കി യു.എ.ഇ. ആവശ്യമായ രേഖകൾ സമർപ്പിച്ച് അപേക്ഷ നൽകിയാൽ 48 പ്രവൃത്തി മണിക്കൂറിനുള്ളിൽ (Working Hours) സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസകൾ അനുവദിക്കുമെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) അറിയിച്ചു.</p>
<h3>ലളിതമായ നടപടിക്രമങ്ങൾ</h3>
<p>സഞ്ചാരികൾക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിസ നടപടികൾ വേഗത്തിലാക്കിയത്. 30 ദിവസം, 60 ദിവസം എന്നീ കാലാവധികളിലുള്ള സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസകളാണ് ഈ വേഗതയിൽ ലഭ്യമാകുക. അംഗീകൃത ടൂറിസം ഓഫീസുകൾ വഴി സഞ്ചാരികൾക്ക് വിസയ്ക്കായി അപേക്ഷിക്കാം. വളരെ ലളിതവും വേഗത്തിലുള്ളതുമായ സംവിധാനമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.</p>
<h3>ആവശ്യമായ രേഖകൾ</h3>
<p>വിസ നടപടികൾക്കായി വളരെ കുറഞ്ഞ രേഖകൾ മാത്രമാണ് സമർപ്പിക്കേണ്ടത് എന്തെല്ലാമെന്നു നോക്കാം...</p>
<ul>
<li>അപേക്ഷകന്റെ വ്യക്തിഗത ഫോട്ടോ (Personal Photograph).</li>
<li>കാലാവധിയുള്ള പാസ്‌പോർട്ടിന്റെ കോപ്പി (Passport Copy).</li>
<li>ചില പ്രത്യേക രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അവരുടെ രാജ്യത്തെ ദേശീയ തിരിച്ചറിയൽ കാർഡ് (National ID).</li>
</ul>
<p>അപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വിസ അനുവദിക്കും. ചില കേസുകളിൽ അപേക്ഷ നൽകി 2 മുതൽ 3 മണിക്കൂറിനുള്ളിൽ തന്നെ ടൂറിസ്റ്റുകൾക്ക് വിസ ലഭിക്കുന്നുണ്ടെന്ന് അംഗീകൃത ട്രാവൽ ഏജൻസി പ്രതിനിധികൾ വ്യക്തമാക്കുന്നു. ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിച്ചുകൊണ്ട് സന്ദർശകരുടെ യാത്ര അപേക്ഷ നൽകുന്ന ഘട്ടം മുതൽ ദുബായിൽ എത്തിച്ചേരുന്നത് വരെ സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് ജി.ഡി.ആർ.എഫ്.എ തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു. ദുബായുടെ അതിവേഗം വളരുന്ന ടൂറിസം-യാത്രാ മേഖലയ്ക്ക് പുതിയ പരിഷ്കാരം വലിയ രീതിയിൽ ഗുണം ചെയ്യും.</p>
<h3>ദുബായിലേക്കുള്ള നിരവധി അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി</h3>
<p>മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെ തുടർന്ന് ദുബായിലേക്കും തിരിച്ചു മടങ്ങുന്നതുമായ നിരവധി അന്താരാഷ്ട്ര വിമാന സർവീസുകൾ പ്രമുഖ വിമാനക്കമ്പനികൾ റദ്ദാക്കുകയോ താൽക്കാലികമായി നിർത്തിവെക്കുകയോ ചെയ്തതായി റിപ്പോർട്ട്. യൂറോപ്പ്, നോർത്ത് അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനക്കമ്പനികളാണ് സർവീസുകളിൽ മാറ്റം വരുത്തിയിട്ടുള്ളത്. ഇതോടെ വരും മാസങ്ങളിൽ ദുബായ് വഴി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാരുടെ യാത്രാ പ്ലാനുകൾ അനിശ്ചിതത്വത്തിലായി. ഫെബ്രുവരി 28-ന് സംഘർഷം ആരംഭിച്ചതു മുതൽ വ്യോമയാന മേഖലയിൽ ഈ തടസ്സങ്ങൾ നേരിടുന്നുണ്ട്. ചില കമ്പനികൾ ഓഗസ്റ്റ്, സെപ്റ്റംബർ മാസം വരെയും മറ്റ് ചില കമ്പനികൾ ഒക്ടോബർ അവസാനം വരെയുമാണ് സർവീസുകൾ നിർത്തിവെച്ചിരിക്കുന്നത്.</p>
<h3>English Summary</h3>
<p>Dubai's General Directorate of Identity and Foreigners Affairs (GDRFA) has announced that single-entry tourist visas for 30 or 60 days will now be issued within 48 working hours of document submission. Streamlined through accredited tour offices, the new digital process requires minimal documentation and frequently grants approvals in as little as two to three hours to enhance the overall visitor experience.</p>
]]></content:encoded>
				</item>
							<item>
					<title>Iran closes Strait of Hormuz: ഹോര്‍മൂസ് കടലിടുക്കിന് &#8216;പൂട്ടിട്ട്&#8217; ഇറാന്‍; വിലക്ക് ലംഘിക്കുന്ന കപ്പലുകളെ വെടിവെയ്ക്കും</title>
					<link>https://www.malayalamtv9.com/world/us-iran-conflict-escalates-iran-closes-strait-of-hormuz-after-fresh-us-airstrikes-2209433.html</link>
					<pubDate>Thu, 11 Jun 2026 07:52:00 +0530</pubDate>
					<dc:creator><![CDATA[Jayadevan AM]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/us-iran-conflict-escalates-iran-closes-strait-of-hormuz-after-fresh-us-airstrikes-2209433.html</guid>
					<description><![CDATA[<p>Iran Shuts Strait of Hormuz : യുഎസ് നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടി. എണ്ണ ടാങ്കറുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെ എല്ലാത്തരം ഗതാഗതങ്ങൾക്കും ഈ ജലപാത പൂർണ്ണമായും നിരോധിച്ചതായി ഇറാന്റെ സംയുക്ത സൈനിക കമാൻഡ് അറിയിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Strait-of-Hormuz.jpg" class="attachment-large size-large wp-post-image" alt="Strait of Hormuz" /></figure><p>യുഎസ് നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടി. എണ്ണ ടാങ്കറുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെ എല്ലാത്തരം ഗതാഗതങ്ങൾക്കും ഈ ജലപാത പൂർണ്ണമായും നിരോധിച്ചതായി ഇറാന്റെ സംയുക്ത സൈനിക കമാൻഡ് അറിയിച്ചു. വിലക്ക് ലംഘിച്ച് ഈ കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏത് കപ്പലിന് നേരെയും വെടിയുതിർക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ യുഎസ് സൈന്യം കടുത്ത ആക്രമണം നടത്തി മണിക്കൂറുകൾക്കകമാണ് ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ തീരുമാനിച്ചത്.</p>
<p>കടലിടുക്കിന് ചുറ്റുമായി യുഎസ്-ഇറാൻ സൈന്യങ്ങൾ തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ നടന്നതായാണ്‌ റിപ്പോര്‍ട്ട്. തങ്ങള്‍ ശക്തമായ നടപടികളിലേക്ക് കടക്കുകയാണെന്ന്‌ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുന്നറിയിപ്പ് നൽകിയിരുന്നു.</p>
<h3>പീറ്റ് ഹെഗ്സെത്തിന്റെ മുന്നറിയിപ്പ്‌</h3>
<p>ഇറാന്റെ പ്രധാനപ്പെട്ട പല തന്ത്രപ്രധാന സൗകര്യങ്ങളെയും ലക്ഷ്യം വയ്ക്കുമെന്ന്‌ പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കിയിരുന്നു. ഈ വ്യോമാക്രമണങ്ങൾ അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനൊപ്പം യുഎസിന്റെ നയതന്ത്രപരമായ നിലപാടുകളെ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഇറാനെ അതിശക്തമായി നേരിടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും, പറഞ്ഞതുപോലെ തന്നെ അമേരിക്ക ഇറാനെ തകർക്കുമെന്നുമായിരുന്നു ഹെഗ്‌സെത്തിന്റെ മുന്നറിയിപ്പ്. യുഎസുമായി ഒരു സമാധാനക്കരാറിലെത്താനുള്ള അവസരം ഇപ്പോഴും ഇറാന് മുന്നില്‍ അവശേഷിക്കുന്നുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/donald-trump-warns-iran-of-heavy-price-for-delaying-peace-deal-threatens-key-infrastructure-2209397.html">Iran War: ഇറാന്‍ വലിയ വില നല്‍കേണ്ടിവരും; മുന്നറിയിപ്പില്‍ കുറവില്ലാതെ ട്രംപ്</a></strong></p>
<h3>കൂടുതൽ വ്യോമാക്രമണങ്ങൾ ആരംഭിച്ചതായി യുഎസ്</h3>
<p>കൂടുതൽ വ്യോമാക്രമണങ്ങൾ ആരംഭിച്ചതായി യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് (CENTCOM) സ്ഥിരീകരിച്ചു. യാതൊരു പ്രകോപനവുമില്ലാതെ ഇറാൻ തുടരുന്ന നിരന്തരമായ ആക്രമണങ്ങൾക്കുള്ള മറുപടിയാണ് ഇതെന്നാണ് യുഎസിന്റെ അവകാശവാദം.</p>
<p>ഇറാനിലുടനീളം വലിയ രീതിയിലുള്ള സ്ഫോടനങ്ങളും വ്യോമപ്രതിരോധ സൈന്യത്തിന്റെ തിരിച്ചടികളും ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറൻ ടെഹ്റാനിൽ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവമാണെന്നാണ് മെഹര്‍ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.</p>
<p>ബന്ദർ അബ്ബാസ്, സിരിക്, മിനാബ്, ഖേഷ്ം ദ്വീപ്, ഹെംഗാം ദ്വീപ്, ഗോർഗാന്‍ എന്നിവിടങ്ങളില്‍ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടു. സ്ഫോടനത്തിൽ നാശനഷ്ടങ്ങളോ ജീവഹാനിയോ സംഭവിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടില്ല.</p>
<p>ഖേഷ്മിലും ഹെംഗാമിലും ഉണ്ടായ സ്ഫോടനങ്ങൾ പ്രൊജക്റ്റിലുകൾ പതിച്ചതുമൂലമാണെന്ന് വാർത്താ ഏജൻസിയായ ഐആർഎൻഎ സ്ഥിരീകരിച്ചു. കടലിടുക്കിൽ യുഎസ് സൈന്യവും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ നേവി വിഭാഗവും തമ്മിൽ അതിശക്തമായ ഏറ്റുമുട്ടലുകളും വെടിവെയ്പ്പും നടന്നതായി മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ബന്ദർ അബ്ബാസ്, സിരിക്, ഖേഷ്ം, ഹെംഗാം ദ്വീപുകൾ ഉൾപ്പെടുന്ന ഇറാന്റെ ഏഴ് തീരദേശ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് യുഎസ് സൈന്യം ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.</p>
<p>അതേസമയം, ഗൾഫ് വ്യോമാതിർത്തി ലംഘിച്ച ഒരു യുഎസ് യുദ്ധവിമാനം തങ്ങൾ വെടിവെച്ചിട്ടതായി ഇറാന്റെ ഐആർസിജി അവകാശപ്പെട്ടു. തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ അമേരിക്കയുടെ എഫ്-16 ഫൈറ്റർ ജെറ്റിന് നേരെ ഐആർസിജി മിസൈൽ തൊടുത്തെന്നാണ്‌ മെഹർ ഏജൻസി റിപ്പോർട്ട് ചെയ്തത്.</p>
<h3>English Summary</h3>
<p>The United States launched massive military strikes against multiple targets across Iran. In response, Iranian forces closed the strategic Strait of Hormuz to all shipping. Fierce clashes broke out between US forces and Iran's IRGC naval units. Iran claimed it also shot a missile at an invading US fighter jet.</p>
]]></content:encoded>
				</item>
							<item>
					<title>Iran War: ഇറാന്‍ വലിയ വില നല്‍കേണ്ടിവരും; മുന്നറിയിപ്പില്‍ കുറവില്ലാതെ ട്രംപ്</title>
					<link>https://www.malayalamtv9.com/world/donald-trump-warns-iran-of-heavy-price-for-delaying-peace-deal-threatens-key-infrastructure-2209397.html</link>
					<pubDate>Wed, 10 Jun 2026 20:33:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/donald-trump-warns-iran-of-heavy-price-for-delaying-peace-deal-threatens-key-infrastructure-2209397.html</guid>
					<description><![CDATA[<p>Trump Warns Iran Delay in Peace Deal Could Come at a Heavy Cost: ഇറാന്റെ പവര്‍ പ്ലാന്റുകള്‍, പാലങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കാനുള്ള ഉത്തരവാണ് നിലവില്‍ ട്രംപ് നല്‍കുന്നതെന്നാണ് വിവരം. ഇറാന് മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തി കരാര്‍ സാധ്യമാക്കാനുള്ള നീക്കത്തിലാണ് അമേരിക്ക.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2025/10/Donald-Trump-1.jpg" class="attachment-large size-large wp-post-image" alt="Donald Trump" /></figure><p><strong>വാഷിങ്ടണ്‍:</strong> സമാധാന കരാറിലെത്താന്‍ വൈകുന്നതില്‍ ഇറാന് വീണ്ടും മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ കരാറിലെത്താന്‍ വളരെയധികം സമയമെടുത്തുവെന്നും അതിന് വലിയ വില നല്‍കേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരെ കൂടുതല്‍ സൈനിക നടപടികള്‍ ഉണ്ടാകുമെന്നും ട്രംപ് പറയുന്നു. തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്തില്‍ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപിന്റെ പുതിയ അവകാശവാദങ്ങള്‍.</p>
<p>ഇറാന്റെ പവര്‍ പ്ലാന്റുകള്‍, പാലങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കാനുള്ള ഉത്തരവാണ് നിലവില്‍ ട്രംപ് നല്‍കുന്നതെന്നാണ് വിവരം. ഇറാന് മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തി കരാര്‍ സാധ്യമാക്കാനുള്ള നീക്കത്തിലാണ് അമേരിക്ക.</p>
<h3>ഇറാന്‍ കൂടുതല്‍ സമയമെടുത്തു</h3>
<p>ഇറാനുമായി വളരെ പെട്ടെന്ന് സമാധാന കരാര്‍ സാധ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ഇറാന്‍ അമേരിക്കയ്ക്ക് മുന്നില്‍ വെച്ച നിബന്ധനകള്‍ ട്രംപിനെ പ്രതിസന്ധിയിലാക്കി. ഇറാനിലെ യുറേനിയം ശേഖരം ഒന്നാകെ തങ്ങള്‍ക്ക് ലഭിക്കുമെന്ന ട്രംപിന്റെ പ്രതീക്ഷകളും അസ്ഥാനത്തായി.</p>
<p>നിലവില്‍ കരാര്‍ വൈകിയതില്‍ ഇറാന് മേല്‍ കൂടുതല്‍ പ്രതികാര നടപടികള്‍ നടപ്പാക്കാനുള്ള നീക്കത്തിലാണ് ട്രംപ്. സമ്മര്‍ദം ചെലുത്തി കരാര്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായാണി. കരാര്‍ വൈകിയതില്‍ ഇറാന്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.</p>
<p>ഇറാന്റെ സൈന്യം പൂര്‍ണമായും കുഴപ്പത്തിലായിരിക്കുകയാണ്. അവരുടെ നാവിക, വ്യോമ സേനകള്‍ പോലുള്ളവയില്‍ ഭൂരിഭാഗവും ഇപ്പോള്‍ നിലവിലില്ല, അവര്‍ പൂര്‍ണമായും പരാജയപ്പെട്ടു. അവര്‍ക്ക് വളരെ അനുകൂലമാകുമായിരുന്ന കരാറിലെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും വളരെയധികം സമയമെടുത്തു, ഇപ്പോള്‍ അവര്‍ അതിന് വലിയ വില നല്‍കേണ്ടി വരും, ട്രൂത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപ് കുറിച്ചു.</p>
<p>ഇറാന്റെ സൈനിക ശേഷിയെയും പ്രാദേശിക സ്വാധീനത്തെയും തകര്‍ക്കുമെന്നും ട്രംപ് പറയുന്നുണ്ട്. ഇറാന് വാക് സാമര്‍ത്ഥ്യം മാത്രമാണുള്ളത്, ഒന്നും പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ സാധിക്കില്ലെന്നാണ് ട്രംപിന്റെ പരിഹാസം. മധ്യപൂര്‍വ്വദേശത്തെ ഭീഷണിപ്പെടുത്തുന്നവര്‍ മരിച്ചുവെന്നും ട്രംപിന്റെ പോസ്റ്റില്‍ പറയുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/us-strikes-iran-after-trump-vows-response-to-downed-apache-helicopter-2209197.html" target="_blank" rel="noopener">US – Iran Conflict: അമേരിക്കൻ ഹെലികോപ്റ്റർ തകർത്ത് ഇറാൻ, പ്രത്യാക്രമണം ആരംഭിച്ച് യുഎസ്</a></strong></p>
<h3>ഒമാന്‍ തീരത്ത് കപ്പല്‍ ആക്രമണം; മൂന്ന് ഇന്ത്യക്കാരെ കാണാതായി</h3>
<p>ഒമാന്‍ തീരത്ത് വെച്ച് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് ഇന്ത്യക്കാരെ കാണാതായതായി കേന്ദ്രം. കപ്പലിലുണ്ടായിരുന്ന 21 പേരെ രക്ഷിച്ചു. ഒമാനിലെ സൊഹാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ സര്‍വീസ് നടത്തുന്നതിനിടെയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. പലാവു പതാകയുള്ള ടാങ്കറായ സെറ്റെബെല്ലോയ്ക്കാണ് തീപിടിച്ചത്. ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് സംഭവം.</p>
<h3>മധ്യസ്ഥ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു</h3>
<p>ഇറാനില്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും കരാറില്‍ ഒപ്പുവെക്കാനുമായുള്ള ചര്‍ച്ചകളില്‍ പുരോഗമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഉണ്ടായത് സ്ഥിതിഗതികള്‍ മോശമാക്കി. എന്നാല്‍ ഖത്തര്‍, പാകിസ്ഥാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം.</p>
<h3>ഇറാനും യുഎസും തമ്മില്‍ വീണ്ടും സംഘര്‍ഷം</h3>
<p>കഴിഞ്ഞ ദിവസം രാത്രി ഇറാനെതിരെ അമേരിക്ക പ്രതികാര നടപടി സ്വീകരിച്ചതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിനെ ബാധിച്ചത്. ഒമാന്‍ തീരത്ത് യുഎസ് സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റര് തകര്‍ത്തതിന്റെ പ്രതികാര നടപടിയാണ് തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് യുഎസ് പ്രതികരിച്ചു.</p>
<p>അമേരിക്ക കൂടുതല്‍ ആക്രമണം നടത്തിയാല്‍ അതിക്രൂരവും നിര്‍ണായകവുമായ പ്രതികരണമായിരിക്കും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുക എന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് പറഞ്ഞു. ബഹ്‌റൈനിലെ യുഎസ് നാവികസേനയുടെ കപ്പല്‍പ്പടയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായും സൈന്യം.</p>
<h3>English Summary</h3>
<p>US President Donald Trump has warned Iran that delaying a potential agreement could result in serious consequences. He also suggested that key infrastructure could be targeted if negotiations fail, adding to growing tensions between Washington and Tehran over ongoing diplomatic and security issues.</p>
]]></content:encoded>
				</item>
							<item>
					<title>US &#8211; Iran Conflict: അമേരിക്കൻ ഹെലികോപ്റ്റർ തകർത്ത് ഇറാൻ, പ്രത്യാക്രമണം ആരംഭിച്ച് യുഎസ്</title>
					<link>https://www.malayalamtv9.com/world/us-strikes-iran-after-trump-vows-response-to-downed-apache-helicopter-2209197.html</link>
					<pubDate>Wed, 10 Jun 2026 06:41:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/us-strikes-iran-after-trump-vows-response-to-downed-apache-helicopter-2209197.html</guid>
					<description><![CDATA[<p>US Strikes Iran: യുഎസിന്റെ ആധുനി അപ്പാച്ചെ ഹെലികോപ്റ്റർ ആണ് തകർന്നത്. പൈലറ്റുമാരെ ഡ്രോൺ ബോട്ട് ഉപയോഗിച്ച് രക്ഷപ്പെടുത്തിയതിന് പിന്നാലെ പ്രത്യാക്രമണം നടത്തുമെന്ന് ട്രംപ് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി. പൈലറ്റുമാർ സുരക്ഷിതരാണെന്നും പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. മറുപടി നൽകുമെന്ന് യുഎസ് സെൻട്രൽ കമാൻഡും അറിയിച്ചിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/US-Iran.jpg" class="attachment-large size-large wp-post-image" alt="Us Iran" /></figure><p><strong>വാഷിങ്ടൺ:</strong> ഹോർമുസ് കടലിടുക്കിന സമീപം അമേരിക്കൻ ഹെലികോപ്റ്റർ തകർന്ന് വീണതിന് പിന്നാലെ ഇറാനെതിരെ ആക്രമണം ആരംഭിച്ച് അമേരിക്ക. ഹെലികോപ്റ്റർ തകർത്തത് ഇറാനാണെന്നും ഇതിന് പ്രതികാരം ചെയ്യുമെന്നും യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് അറിയിച്ചിരുന്നു. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ട്രംപ് ഇറാനെതിരെ ആരോപണം ഉന്നയിച്ചത്.</p>
<p>യുഎസിന്റെ ആധുനി അപ്പാച്ചെ ഹെലികോപ്റ്റർ ആണ് തകർന്നത്. പൈലറ്റുമാരെ ഡ്രോൺ ബോട്ട് ഉപയോഗിച്ച് രക്ഷപ്പെടുത്തിയതിന് പിന്നാലെ പ്രത്യാക്രമണം നടത്തുമെന്ന് ട്രംപ് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി. പൈലറ്റുമാർ സുരക്ഷിതരാണെന്നും പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അന്യായമായ പ്രകോപനത്തിന് ആനുപാതികമായ മറുപടി നൽകുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/world/israel-strikes-tehran-isfahan-and-tabriz-in-iran-missile-from-yemen-triggers-alerts-in-tel-aviv-2208901.html">ഇറാനില്‍ ഇസ്രായേലിന്റെ മിസൈല്‍ മഴ; ട്രംപിന്റെ സമാധാന കരാര്‍ പൊളിയും, പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്</a></strong></p>
<h3>ഇറാനെതിരെ പ്രത്യാക്രമണം</h3>
<p>ഇറാനിൽ വിവിധയിടങ്ങളിലായി സ്ഫോടനങ്ങൾ നടത്തി യു.എസ്. സിറിക്, മിനാബ് എന്നിവയുൾപ്പെടെ ഹോർമോസ്ഗാൻ പ്രവിശ്യയുടെ കിഴക്കൻ പ്രദേശങ്ങളിൽ നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും വരും മണിക്കൂറുകളിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നും യുഎസ് സൈനിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ആഗോള എണ്ണവിപണിയും സാമ്പത്തിക മേഖലയും പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഇറാന്റെയും അമേരിക്കയുടെയും പുതിയ സൈനിക നീക്കം.</p>
<h3>ആരോപണങ്ങൾ തള്ളി ഇറാൻ</h3>
<p>യുഎസിന്റെ ആധുനിക അപ്പാച്ചെ ഹെലികോപ്റ്റർ തകർത്തത് തങ്ങളല്ലെന്ന് ഇറാന്റെ ഔദ്യോഗിക പ്രതികരണം. പ്രദേശത്തെ സംഘർഷാവസ്ഥ കാരണം ഇത്തരം സംഭവങ്ങൾ ഉണ്ടായേക്കാമെന്നും ഇറാൻ അറിയിച്ചു. അതേസമയം, ഇറാനെതിരെ യുഎസ് ആക്രമണം ശക്തമാവുകയാണ്. ഹോർമുസ് കടലിടുക്കിലെ  ഇറാനിയൻ ദ്വീപിൽ സ്ഫോടനങ്ങൾ കേട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  വെടിവച്ചിട്ടത് ഞങ്ങളുടെ അത്യാധുനിക ഹെലികോപ്റ്ററുകളിലൊന്നാണെന്നും ഒറ്റ രാത്രി കൊണ്ട് ഇറാന് മറുപടി നൽകും എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. അതേസമയം, യുഎസിനെതിരെ തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.</p>
<h3>ഇറാനിലെ ഇന്ത്യക്കാരോട് രാജ്യം വിടാൻ എംബസി നിർദേശം</h3>
<p>ഇസ്രായേൽ - ഇറാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഇറാനിലുള്ള ഇന്ത്യക്കാരോട് എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് ടെഹ്റാനിലെ ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുണ്ട്. ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അറിയിച്ചു. ജൂൺ എട്ടിനാണ് ഇത്തരത്തിൽ അതീവ ജാഗ്രത നിർദേശം നൽകിയത്. പശ്ചിമേഷ്യൻ മേഖലയിൽ വൻ സൈനിക നീക്കങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലായിരുന്നു എംബസിയുടെ നിർദേശം.</p>
<p>കഴിഞ്ഞ ദിവസങ്ങളിൽ, ഇറാൻ്റെ ഇന്ധന ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തുകയും ഇതിന് മറുപടിയായി, ഇറാൻ ഇസ്രയേലിലെ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുകയും ചെയ്തിരുന്നു. ഏപ്രിൽ 8ന് താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ട് നടത്തിയ ആദ്യത്തെ ആക്രമണമായിരുന്നു ഇത്.</p>
<h3>English Summary:</h3>
<p>United States launched military strikes on Iran after a U.S. Army Apache helicopter was brought down near the Strait of Hormuz, an incident that President Donald Trump blamed on Iran. Following the U.S strikes, explosions were reported in Iran’s Hormozgan province</p>
]]></content:encoded>
				</item>
							<item>
					<title>Dubai Flights Cancelled: മിഡിൽ ഈസ്റ്റ് സംഘർഷം: ദുബായിലേക്കുള്ള നിരവധി അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി</title>
					<link>https://www.malayalamtv9.com/world/international-airlines-cancel-and-suspend-dubai-flights-due-to-middle-east-tensions-2209116.html</link>
					<pubDate>Tue, 09 Jun 2026 16:07:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/international-airlines-cancel-and-suspend-dubai-flights-due-to-middle-east-tensions-2209116.html</guid>
					<description><![CDATA[<p>International Airlines Cancel and Suspend Dubai Flights : യൂറോപ്പ്, നോർത്ത് അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനക്കമ്പനികളാണ് സർവീസുകളിൽ മാറ്റം വരുത്തിയിട്ടുള്ളത്. ഇതോടെ വരും മാസങ്ങളിൽ ദുബായ് വഴി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാരുടെ യാത്രാ പ്ലാനുകൾ അനിശ്ചിതത്വത്തിലായി. ഫെബ്രുവരി 28-ന് സംഘർഷം ആരംഭിച്ചതു മുതൽ വ്യോമയാന മേഖലയിൽ ഈ തടസ്സങ്ങൾ നേരിടുന്നുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2025/06/flight-cancelled.png" class="attachment-large size-large wp-post-image" alt="Flight Cancelled" /></figure><p><strong>ദുബായ്:</strong> മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെ തുടർന്ന് ദുബായിലേക്കും തിരിച്ചു മടങ്ങുന്നതുമായ നിരവധി അന്താരാഷ്ട്ര വിമാന സർവീസുകൾ പ്രമുഖ വിമാനക്കമ്പനികൾ റദ്ദാക്കുകയോ താൽക്കാലികമായി നിർത്തിവെക്കുകയോ ചെയ്തതായി റിപ്പോർട്ട്. യൂറോപ്പ്, നോർത്ത് അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനക്കമ്പനികളാണ് സർവീസുകളിൽ മാറ്റം വരുത്തിയിട്ടുള്ളത്. ഇതോടെ വരും മാസങ്ങളിൽ ദുബായ് വഴി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാരുടെ യാത്രാ പ്ലാനുകൾ അനിശ്ചിതത്വത്തിലായി.</p>
<p>ഫെബ്രുവരി 28-ന് സംഘർഷം ആരംഭിച്ചതു മുതൽ വ്യോമയാന മേഖലയിൽ ഈ തടസ്സങ്ങൾ നേരിടുന്നുണ്ട്. ചില കമ്പനികൾ ഓഗസ്റ്റ്, സെപ്റ്റംബർ മാസം വരെയും മറ്റ് ചില കമ്പനികൾ ഒക്ടോബർ അവസാനം വരെയുമാണ് സർവീസുകൾ നിർത്തിവെച്ചിരിക്കുന്നത്.</p>
<h3>വിമാന സർവീസുകൾ റദ്ദാക്കിയ പ്രമുഖ കമ്പനികൾ</h3>
<ul>
<li>ബ്രിട്ടീഷ് എയർവേസ് (British Airways): ദുബായ്, ടെൽ അവീവ്, ബഹ്‌റൈൻ, അമ്മാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ വേനൽക്കാല സീസൺ അവസാനിക്കുന്നത് വരെ (ഒക്ടോബർ 25 വരെ) നിർത്തിവെച്ചു. ഇതിനുശേഷം കുറഞ്ഞ സർവീസുകളുമായി മാത്രമേ കമ്പനി മടങ്ങിയെത്തൂ.</li>
<li>എയർ കാനഡ (Air Canada): ദുബായ്, ടെൽ അവീവ് വിമാന സർവീസുകൾ സെപ്റ്റംബർ 7 വരെ പൂർണ്ണമായും റദ്ദാക്കി.</li>
<li>ഏജിയൻ എയർലൈൻസ് &amp; കാഥേ പസഫിക് (Aegean Airlines &amp; Cathay Pacific): ദുബായിലേക്കുള്ള സർവീസുകൾ ഓഗസ്റ്റ് 31 വരെ റദ്ദാക്കി. കാഥേ പസഫിക് റിയാദ് സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്.</li>
<li>സിംഗപ്പൂർ എയർലൈൻസ് (Singapore Airlines): സിംഗപ്പൂർ-ദുബായ് സർവീസുകൾ ഓഗസ്റ്റ് 2 വരെ നീട്ടിയിട്ടുണ്ട്.</li>
</ul>
<p>നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് വിമാന സമയക്രമങ്ങളിൽ ഇനിയും മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ, മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാർ എയർപോർട്ടിലേക്ക് തിരിക്കുന്നതിന് മുൻപ് അതത് വിമാനക്കമ്പനികളുടെ വെബ്‌സൈറ്റുകളോ മൊബൈൽ ആപ്പുകളോ പരിശോധിച്ച് കൃത്യമായ വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.</p>
<h3>കൊച്ചി – റിയാദ് സെക്ടറിലേക്ക് പുതിയ സർവീസുകളുമായി ആകാശ എയർ</h3>
<p>ഗൾഫ് പ്രവാസികൾക്കും നാട്ടിലേക്ക് യാത്ര തിരിക്കുന്നവർക്കും കൂടുതൽ യാത്രാ സൗകര്യങ്ങളൊരുക്കി പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനിയായ ആകാശ എയർ. കൊച്ചി – റിയാദ് സെക്ടറിലേക്ക് കമ്പനി പുതിയ സർവീസുകൾ പ്രഖ്യാപിച്ചു. ജൂലൈ രണ്ട് മുതലാണ് ഈ പുതിയ വിമാന സർവീസുകൾ ഔദ്യോഗികമായി ആരംഭിക്കുന്നത്. ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ലഭ്യമാകുന്ന രീതിയിലാണ് കൊച്ചിയിൽ നിന്നും റിയാദിൽ നിന്നുമുള്ള സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.</p>
<p>യാത്രക്കാർക്ക് ആകാശ എയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ AkasaAir.com വഴിയോ, മൊബൈൽ ആപ്പ് വഴിയോ അല്ലെങ്കിൽ മറ്റ് അംഗീകൃത ട്രാവൽ ഏജന്റുകൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. സർവീസ് ആരംഭിക്കുന്നതോടെ യുഎഇ, സൗദി തുടങ്ങിയ ഗൾഫ് മേഖലകളിലുള്ള ലക്ഷക്കണക്കിന് മലയാളി പ്രവാസികൾക്ക് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾ കൂടുതൽ എളുപ്പമാകും.</p>
<h3>English Summary</h3>
<p>Ongoing Middle East tensions have forced several major international airlines from Europe, North America, and Asia to cancel or suspend their Dubai flight schedules, with some routes paused until October. Passengers holding confirmed bookings are strongly advised to verify their flight status via airline websites or apps before heading to the airport, as further schedule adjustments are expected.</p>
]]></content:encoded>
				</item>
							<item>
					<title>H-1B Visa: യുഎസ് H-1B വിസ ഫീസ് നിയമം റദ്ദാക്കി കോടതി; ഇന്ത്യക്കാര്‍ക്ക് നേട്ടം, ട്രംപിന് കനത്ത തിരിച്ചടി</title>
					<link>https://www.malayalamtv9.com/world/us-court-strikes-down-donald-trumps-100000-dollar-h-1b-visa-fee-rule-relief-for-indians-2209035.html</link>
					<pubDate>Tue, 09 Jun 2026 06:59:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/us-court-strikes-down-donald-trumps-100000-dollar-h-1b-visa-fee-rule-relief-for-indians-2209035.html</guid>
					<description><![CDATA[<p>Major Relief for Indians as US Court Blocks 100,000  Dollar H-1B Visa Fee Rule: 2025 സെപ്റ്റംബറിലാണ് ട്രംപ് വിസയ്ക്ക് ഉയര്‍ന്ന ഫീസ് പ്രഖ്യാപിച്ചത്. ഇത് ചോദ്യം ചെയ്ത് ഡെമോക്രാറ്റിക് സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍മാര്‍ സമര്‍പ്പിച്ച കേസിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ട്രംപിന്റെ വിസയ്ക്ക് ഫീസ് ചുമത്താനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Donald-Trump-5.jpg" class="attachment-large size-large wp-post-image" alt="Donald Trump" /></figure><p><strong>വാഷിങ്ടണ്‍:</strong> വിദേശ തൊഴിലാളികള്‍ക്കുള്ള എച്ച്-1ബി വിസകള്‍ക്ക് 100,000 ഡോളര്‍ ഫീസ് ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് തടയിട്ട് ഫെഡറല്‍ കോടതി. ഉയര്‍ന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികള്‍ക്ക് നല്‍കുന്ന വിസകളിലെ ഫീസ് ഉയര്‍ത്താനായിരുന്നു ട്രംപിന്റെ നീക്കം. എന്നാല്‍ ഈ ഫീസ് വര്‍ധനവ് യുഎസ് കോണ്‍ഗ്രസ് ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന് ബോസ്റ്റണിലെ ജില്ല ജഡ്ജി ലിയോ സോറോക്കിന്‍ പറഞ്ഞു.</p>
<p>2025 സെപ്റ്റംബറിലാണ് ട്രംപ് വിസയ്ക്ക് ഉയര്‍ന്ന ഫീസ് പ്രഖ്യാപിച്ചത്. ഇത് ചോദ്യം ചെയ്ത് ഡെമോക്രാറ്റിക് സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍മാര്‍ സമര്‍പ്പിച്ച കേസിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ട്രംപിന്റെ വിസയ്ക്ക് ഫീസ് ചുമത്താനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.</p>
<p>യുഎസ് കോണ്‍ഗ്രസിന്റെ അധികാരത്തിലൂടെ ഇത്തരമൊരു ഫീസ് വര്‍ധനവ് നിലവില്‍ വന്നിട്ടില്ലെങ്കില്‍ ട്രംപിന് അതുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. കോണ്‍ഗ്രസിന്റെ ആവശ്യമായ പ്രതിനിധി സംഘമില്ലാതെയാണ് എച്ച്-1ബി വിസ നയം നടപ്പാക്കുന്നതെന്നും കോടതി കണ്ടെത്തി. അതിനാല്‍ തന്നെ പുതിയ വിസ ഫീസ് നിയമം പൂര്‍ണമായും റദ്ദാക്കുന്നതായും ജഡ്ജി.</p>
<h3>ട്രംപിന്റെ എച്ച്-1ബി വിസ നിയമം</h3>
<p>എച്ച്-1ബി വിസ പ്രോഗ്രാം വഴി പ്രതിവര്‍ഷം 65,000 വിസകളാണ് യുഎസ് അനുവദിക്കുന്നത്. ഇതിന് പുറമെ ഉന്നത ബിരുദമുള്ള തൊഴിലാളികള്‍ക്ക് മൂന്ന് മുതല്‍ ആറ് വര്‍ഷം വരെ കാലാവധിയുള്ള 20,000 വിസകളും നല്‍കുന്നുണ്ട്. വിദേശ തൊഴിലാളികള്‍ക്ക് വിസ നേടുന്നതിന് തൊഴിലുടമകള്‍ നേരത്തെ ഏകദേശം 2,000 മുതല്‍ 5,000 ഡോളര്‍ വരെയായിരുന്നു ചെലവാക്കിയിരുന്നത്.</p>
<p>എന്നാല്‍ കുടിയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ട്രംപിന്റെ ഫീസ് വര്‍ധന. എച്ച്-1ബി വിസ പ്രോഗ്രാം, അമേരിക്കന്‍ തൊഴിലാളികള്‍ക്ക് പകരം കുറഞ്ഞ വേതനവും കുറഞ്ഞ വൈദഗ്ധ്യവുമുള്ള തൊഴിലാളികളെ നിയമിക്കുകയാണ്. ഇത് യുഎസിന്റെ സാമ്പത്തിക, ദേശീയ സുരക്ഷയെ ദുര്‍ബലപ്പെടുത്തി എന്നായിരുന്നു വിസ ഫീസ് വര്‍ധിപ്പിച്ചുകൊണ്ട് ട്രംപ് പറഞ്ഞത്.</p>
<p>ചില തൊഴിലുടമകള്‍ എച്ച്-1ബി നിയമവും അതിന്റെ നിയന്ത്രണങ്ങളും ദുരുപയോഗം ചെയ്തു. ഇത് അമേരിക്കന്‍ പൗരന്മാര്‍ക്ക് പ്രതികൂലമായ സാഹചര്യങ്ങളാണ് സൃഷ്ടിച്ചത്. ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിങ്, ഗണിതം പോലുള്ള മേഖലകളിലേക്ക് താത്കാലിക തൊഴിലാളികളെ ആകര്‍ഷിക്കുന്നതും അമേരിക്കന്‍ പൗരന്മാരെ നിരസിക്കുകയും ചെയ്യുന്നുവെന്നും ട്രംപ് വാദിച്ചു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/israel-strikes-tehran-isfahan-and-tabriz-in-iran-missile-from-yemen-triggers-alerts-in-tel-aviv-2208901.html" target="_blank" rel="noopener">Israel-Iran Attack: ഇറാനില്‍ ഇസ്രായേലിന്റെ മിസൈല്‍ മഴ; ട്രംപിന്റെ സമാധാന കരാര്‍ പൊളിയും, പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്</a></strong></p>
<h3>ഫീസ് വര്‍ധനവ് ചതിച്ചു</h3>
<p>ട്രംപ് വിസയ്ക്ക് ഫീസ് വര്‍ധിപ്പിച്ചതോടെ എച്ച്-1ബി വിസയ്ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ ഇടിവ് സംഭവിച്ചു. ഫെബ്രുവരി 15 വരെ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന് 85 പേയ്‌മെന്റുകള്‍ മാത്രമേ ലഭിച്ചുള്ളൂവെന്ന് ഭരണകൂടം കോടതിയില്‍ പറഞ്ഞു.</p>
<p>ശരിയായി സമര്‍പ്പിച്ച എച്ച്-1ബി രജിസ്‌ട്രേഷനുകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 38.5 ശതമാനം കുറഞ്ഞുവെന്നാണ് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് പുറത്തുവിട്ട ഡാറ്റയില്‍ പറയുന്നത്. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 343,981 ആയിരുന്നു. 2027 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 211,600 ആയി കുറഞ്ഞു.</p>
<h3>ഇന്ത്യക്കാര്‍ക്ക് ആശ്വസിക്കാം</h3>
<p>ട്രംപിന്റെ നീക്കം കാരണം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിലായത് ഇന്ത്യക്കാരാണ്. എഐ കാരണം സാങ്കേതിക മേഖലയില്‍ തൊഴില്‍ വെട്ടിക്കുറയ്ക്കുന്നത് തുടരുന്നതിനിടെ ട്രംപ് കൊണ്ടുവന്ന ഫീസ് വര്‍ധന ഇന്ത്യയില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. ഇതോടെ ഇന്ത്യയില്‍ നിന്നും യുഎസില്‍ ജോലിയ്ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. എന്നാല്‍ കോടതി നിയമം റദ്ദാക്കിയത് മൂലം ഇന്ത്യക്കാര്‍ക്ക് അതിവേഗം യുഎസ് ആസ്ഥാനമായുള്ള കമ്പനികളില്‍ ജോലിക്ക് പ്രവേശിക്കാനാകും.</p>
<h3>English Summary</h3>
<p>A US court has struck down the proposed $100,000 H-1B visa fee rule associated with former President Donald Trump’s immigration policies. The decision is expected to provide relief to Indian professionals, technology workers, and employers who depend heavily on the H-1B visa program for employment opportunities in the United States.</p>
]]></content:encoded>
				</item>
							<item>
					<title>Ebola travel restrictions: എബോള പ്രതിരോധം ശക്തമാക്കി യു.എ.ഇ: വിസകൾക്ക് വിലക്ക്, പുതിയ യാത്രാ നിയന്ത്രണങ്ങളുമായി എമിറേറ്റ്‌സും ഫ്ലൈദുബായും</title>
					<link>https://www.malayalamtv9.com/world/emirates-issues-ebola-travel-advisory-as-uae-tightens-entry-and-visa-rules-2208982.html</link>
					<pubDate>Mon, 08 Jun 2026 19:46:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/emirates-issues-ebola-travel-advisory-as-uae-tightens-entry-and-visa-rules-2208982.html</guid>
					<description><![CDATA[<p>UAE tightens entry and visa rules: ഈ രാജ്യങ്ങളിൽ പോയവർക്ക് യു.എ.ഇയിൽ എത്തണമെങ്കിൽ, അതിനു മുൻപായി മറ്റ് ഏതെങ്കിലും രാജ്യങ്ങളിൽ കുറഞ്ഞത് 21 ദിവസ തുടർച്ചയായ താമസം പൂർത്തിയാക്കിയിരിക്കണം (എബോളയുടെ രോഗലക്ഷണങ്ങൾ പ്രകടമാകാനുള്ള പരമാവധി കാലാവധി 21 ദിവസമാണ്). ഈ മൂന്ന് രാജ്യങ്ങളിലെ പൗരന്മാർക്ക് സന്ദർശക വിസകൾ (Visit Visas) ഉൾപ്പെടെയുള്ള പുതിയ വിസകൾ അനുവദിക്കുന്നത് യു.എ.ഇ താൽക്കാലികമായി നിർത്തിവെച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Ebola-Outbreak.jpg" class="attachment-large size-large wp-post-image" alt="Ebola Outbreak" /></figure><p><strong>ദുബായ്:</strong> ആഗോളതലത്തിൽ പടരുന്ന എബോള വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ കൂടുതൽ കർശനമാക്കി യു.എ.ഇ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് യു.എ.ഇ ഭരണകൂടം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്‌സും ഫ്ലൈദുബായും യാത്രക്കാർക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.</p>
<p>ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും, ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റിയും സംയുക്തമായാണ് പൊതുജനാരോഗ്യ സുരക്ഷ മുൻനിർത്തി ഈ പുതിയ പ്രതിരോധ തന്ത്രങ്ങൾക്ക് രൂപം നൽകിയത്.</p>
<h3>പുതിയ നിയന്ത്രണങ്ങൾ എന്തൊക്കെ?</h3>
<p>ജൂൺ 6 (2026) ദുബായ് സമയം ഉച്ചയ്ക്ക് 1:00 മണി മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കുകയോ അവിടെ താമസിക്കുകയോ ചെയ്ത യാത്രക്കാർക്ക് യു.എ.ഇയിലേക്ക് നേരിട്ടോ അല്ലാതെയോ (Connecting Flights വഴി) പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.</p>
<p>ഈ രാജ്യങ്ങളിൽ പോയവർക്ക് യു.എ.ഇയിൽ എത്തണമെങ്കിൽ, അതിനു മുൻപായി മറ്റ് ഏതെങ്കിലും രാജ്യങ്ങളിൽ കുറഞ്ഞത് 21 ദിവസ തുടർച്ചയായ താമസം പൂർത്തിയാക്കിയിരിക്കണം (എബോളയുടെ രോഗലക്ഷണങ്ങൾ പ്രകടമാകാനുള്ള പരമാവധി കാലാവധി 21 ദിവസമാണ്). ഈ മൂന്ന് രാജ്യങ്ങളിലെ പൗരന്മാർക്ക് സന്ദർശക വിസകൾ (Visit Visas) ഉൾപ്പെടെയുള്ള പുതിയ വിസകൾ അനുവദിക്കുന്നത് യു.എ.ഇ താൽക്കാലികമായി നിർത്തിവെച്ചു.</p>
<p>Also Read - <a href="https://www.malayalamtv9.com/world/uae-issues-updated-ebola-travel-advisory-key-steps-for-residents-to-stay-safe-abroad-2208976.html" target="_blank" rel="noopener">Ebola travel advisory: എബോള‌ ആശങ്ക വേണ്ടെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം; യാത്രക്കാർക്ക് കർശന നിർദേശങ്ങൾ ഇതാ</a></p>
<p>യു.എ.ഇ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ട്രാൻസിറ്റ് യാത്രക്കാർ അവരുടെ അന്തിമ ലക്ഷ്യസ്ഥാനത്തെ യാത്രാ നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. യാത്രാ വിലക്കുകൾ നിലവിലുണ്ടെങ്കിലും ആഗോള കണക്റ്റിവിറ്റിയും ചരക്ക് നീക്കവും തടസ്സപ്പെടാതിരിക്കാൻ യു.എ.ഇയും ഈ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളും തമ്മിലുള്ള കാർഗോ (ചരക്കുവിമാന) സർവീസുകൾ സാധാരണ നിലയിൽ തുടർന്നു പ്രവർത്തിക്കും.</p>
<h3>യാത്രക്കാർ ജാഗ്രത പാലിക്കുക</h3>
<p>വിവിധ രാജ്യങ്ങൾ എബോള മുൻകരുതലിന്റെ ഭാഗമായി സ്ക്രീനിംഗും നിയന്ത്രണങ്ങളും കർശനമാക്കിയ സാഹചര്യത്തിൽ, യാത്ര പുറപ്പെടുന്നതിന് മുൻപ് ഔദ്യോഗിക സർക്കാർ ചാനലുകൾ വഴി പുതുക്കിയ നിയമങ്ങൾ യാത്രക്കാർ സ്വയം ഒത്തുനോക്കണമെന്ന് എമിറേറ്റ്‌സും ഫ്ലൈദുബായും അറിയിച്ചു.</p>
<p>രാജ്യത്ത് ഇതുവരെ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നിലവിലെ ആഗോള സാഹചര്യം അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് നിരീക്ഷിച്ചുവരികയാണെന്നും യു.എ.ഇ ആരോഗ്യ മന്ത്രാലയം (MoHAP) ആവർത്തിച്ചു വ്യക്തമാക്കി.</p>
<h3>English Summary</h3>
<p>The UAE has suspended all new visas and entry for travellers from the Democratic Republic of Congo, Uganda, and South Sudan unless they have spent at least 21 days in another country, prompting Emirates and flydubai to issue urgent travel warnings. While passenger transit rules remain strictly aligned with final destinations, cargo operations will continue normally to maintain global connectivity amid these heightened Ebola prevention measures.</p>
]]></content:encoded>
				</item>
							<item>
					<title>Ebola travel advisory: എബോള‌ ആശങ്ക വേണ്ടെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം; യാത്രക്കാർക്ക് കർശന നിർദേശങ്ങൾ ഇതാ</title>
					<link>https://www.malayalamtv9.com/world/uae-issues-updated-ebola-travel-advisory-key-steps-for-residents-to-stay-safe-abroad-2208976.html</link>
					<pubDate>Mon, 08 Jun 2026 17:20:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/uae-issues-updated-ebola-travel-advisory-key-steps-for-residents-to-stay-safe-abroad-2208976.html</guid>
					<description><![CDATA[<p>UAE issues updated Ebola travel advisory: രോഗബാധിതനായ ഒരു വ്യക്തിയുടെ രക്തം, ശരീരസ്രവങ്ങൾ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ, വൈറസ് പടർന്ന പ്രതലങ്ങൾ, മലിനമായ വസ്തുക്കൾ, രോഗം ബാധിച്ച വന്യജീവികൾ, ചത്ത മൃഗങ്ങൾ എന്നിവയിലൂടെയുമാണ് എബോള പകരുന്നത്. കോവിഡ്-19 അല്ലെങ്കിൽ ഇൻഫ്ലുവൻസ പോലെ എബോള വായുവിലൂടെ പകരില്ല. കൂടാതെ, രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് രോഗബാധിതരിൽ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പകരില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Ebola-outbreak-1.jpg" class="attachment-large size-large wp-post-image" alt="Ebola Outbreak (1)" /></figure><p><strong>ദുബായ്:</strong> വിദേശത്തേക്ക് യാത്ര ചെയ്യുന്ന സ്വദേശികളും പ്രവാസികളും എബോള വൈറസ് ബാധയേൽക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു. അതേസമയം, രാജ്യത്തെ പൊതുജനാരോഗ്യ സാഹചര്യം പൂർണ്ണമായും സുരക്ഷിതമാണെന്നും യു.എ.ഇയിൽ ഇതുവരെ ഒരു എബോള കേസ് പോലും സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.</p>
<p>ആഗോളതലത്തിൽ നിരീക്ഷിച്ചുവരുന്ന ബുന്ദിബുഗ്യോ എന്ന എബോള വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയം പൊതുജന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. നിലവിൽ ഈ പ്രത്യേക വകഭേദത്തിനെതിരെ അംഗീകൃത വാക്സിനുകൾ ലഭ്യമല്ലെന്ന് ആരോഗ്യ അധികൃതർ ചൂണ്ടിക്കാണിക്കുന്നു.</p>
<h3>യാത്രാ നിർദേശങ്ങൾ</h3>
<p>ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്ക് അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ യാത്ര ചെയ്യരുതെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം നേരത്തെ തന്നെ നിർദേശിച്ചിരുന്നു. നിലവിലെ എബോള വ്യാപനം പ്രധാനമായും കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടന (WHO) ഈ രോഗവ്യാപനത്തെ അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ആഗോളതലത്തിലുള്ള ഭീഷണി വളരെ കുറവാണെന്നാണ് വിലയിരുത്തൽ.</p>
<h3>യാത്രക്കാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ</h3>
<ul>
<li>യാത്ര തിരിക്കുന്നതിന് മുൻപ് അതത് രാജ്യങ്ങളിലെ ആരോഗ്യ നിർദേശങ്ങൾ പരിശോധിക്കുക.</li>
<li>വ്യക്തിശുചിത്വം കർശനമായി പാലിക്കുക, രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക.</li>
<li>യാത്രയ്ക്കിടയിലോ അതിനു ശേഷമോ ആരോഗ്യസ്ഥിതി കൃത്യമായി നിരീക്ഷിക്കുക.</li>
<li>എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വൈദ്യസഹായം തേടുകയും, യാത്രാ വിവരങ്ങൾ ഡോക്ടറെ കൃത്യമായി അറിയിക്കുകയും ചെയ്യുക.</li>
</ul>
<h3>രോഗലക്ഷണങ്ങളും പകരണ രീതിയും</h3>
<p>വൈറസ് ബാധയേറ്റ് 2 മുതൽ 21 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/iran-launches-missiles-at-israel-for-first-time-since-april-ceasefire-us-forces-on-high-alert-in-middle-east-2208850.html" target="_blank" rel="noopener">Iran Israel Attack: ഇസ്രായേലിനെ വിറപ്പിച്ച് ഇറാന്‍; കനത്ത മിസൈലാക്രമണം, തിരിച്ചടിയുണ്ടായേക്കും</a></strong></p>
<ul>
<li>ആദ്യകാല ലക്ഷണങ്ങൾ: പനി, കടുത്ത ക്ഷീണം, തലവേദന, പേശി വേദന, ശാരീരിക ബലഹീനത, ഛർദ്ദി, വയറിളക്കം, തൊണ്ടവേദന, വയറുവേദന.</li>
<li>ഗുരുതരമായ അവസ്ഥ: ആന്തരികവും ബാഹ്യവുമായ രക്തസ്രാവം, അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കൽ, ഷോക്ക് എന്നിവയിലേക്ക് രോഗം വഴിമാറാം.</li>
</ul>
<h3>രോഗം പകരുന്നത് എങ്ങനെ?</h3>
<p>രോഗബാധിതനായ ഒരു വ്യക്തിയുടെ രക്തം, ശരീരസ്രവങ്ങൾ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ, വൈറസ് പടർന്ന പ്രതലങ്ങൾ, മലിനമായ വസ്തുക്കൾ, രോഗം ബാധിച്ച വന്യജീവികൾ, ചത്ത മൃഗങ്ങൾ എന്നിവയിലൂടെയുമാണ് എബോള പകരുന്നത്. കോവിഡ്-19 അല്ലെങ്കിൽ ഇൻഫ്ലുവൻസ പോലെ എബോള വായുവിലൂടെ പകരില്ല. കൂടാതെ, രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് രോഗബാധിതരിൽ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പകരില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.</p>
<p>യു.എ.ഇയിലെ വിമാനത്താവളങ്ങളിലും മറ്റ് അതിർത്തികളിലും ശക്തമായ നിരീക്ഷണവും പ്രതിരോധ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഏത് സാഹചര്യവും നേരിടാൻ രാജ്യം സജ്ജമാണെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.</p>
<h3>English Summary</h3>
<p>The UAE Ministry of Health and Prevention (MoHAP) has issued updated travel guidance advising residents to take precautions against the Bundibugyo strain of Ebola when travelling abroad, while reassuring the public that the country remains completely free of the virus. Authorities have recommended avoiding non-essential travel to high-risk areas like the Democratic Republic of the Congo, Uganda, and South Sudan, noting that the virus spreads through direct contact with bodily fluids rather than through the air.</p>
]]></content:encoded>
				</item>
							<item>
					<title>Israel-Iran Attack: ഇറാനില്‍ ഇസ്രായേലിന്റെ മിസൈല്‍ മഴ; ട്രംപിന്റെ സമാധാന കരാര്‍ പൊളിയും, പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്</title>
					<link>https://www.malayalamtv9.com/world/israel-strikes-tehran-isfahan-and-tabriz-in-iran-missile-from-yemen-triggers-alerts-in-tel-aviv-2208901.html</link>
					<pubDate>Mon, 08 Jun 2026 11:13:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/israel-strikes-tehran-isfahan-and-tabriz-in-iran-missile-from-yemen-triggers-alerts-in-tel-aviv-2208901.html</guid>
					<description><![CDATA[<p>Israel Iran Conflict Intensifies After Strikes on Tehran, Isfahan and Tabriz: ഇറാനെതിരെ പ്രതികാര നടപടികളുമായി മുന്നോട്ടുപോകുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് നീക്കം. ഇറാനുമായി യുഎസ് ഉണ്ടാക്കുന്ന ഏതൊരു കരാറും ഇസ്രായേലും അംഗീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Israel-attack-in-Iran.jpg" class="attachment-large size-large wp-post-image" alt="Israel Attack In Iran" /></figure><p><strong>ടെഹ്‌റാന്‍:</strong> ഇറാന്‍ ആക്രമണത്തിന് തിരിച്ചടിയായി മിസൈല്‍-ബോംബാക്രമണങ്ങള്‍ നടത്തി ഇസ്രായേല്‍. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലും തബ്രിസ്, ഇസ്ഫഹാന്‍ എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളിലും സ്‌ഫോടനങ്ങള്‍ ഉണ്ടായി. ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചിരിക്കുകയാണ്. യെമനില്‍ നിന്നും തങ്ങളെ ലക്ഷ്യമാക്കിയെത്തിയ ഒരു മിസൈല്‍ തടഞ്ഞതായും ഇസ്രായേല്‍ പറഞ്ഞു.</p>
<p>ഇറാനെതിരെ പ്രതികാര നടപടികളുമായി മുന്നോട്ടുപോകുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് നീക്കം. ഇറാനുമായി യുഎസ് ഉണ്ടാക്കുന്ന ഏതൊരു കരാറും ഇസ്രായേലും അംഗീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.</p>
<p>ഇറാന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയായ മഹ്ഷഹറിലെ പെട്രോകെമിക്കല്‍ സമുച്ചയങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഇറാന്‍ പ്രതികരിച്ചിട്ടില്ല. അതേസമയം, മഹ്ഷഹര്‍ നഗരത്തിലെ കരുണ്‍ പെട്രോകെമിക്കല്‍ കമ്പനി ഇസ്രായേല്‍ സൈന്യം ആക്രമിച്ചുവെന്ന് ഖുസെസ്ഥാന്‍ ഗവര്‍ണറേറ്റിലെ സുരക്ഷ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഫാര്‍സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്ലാന്റിന് കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം. നാശനഷ്ടങ്ങളുണ്ടെങ്കിലും ആളപായമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.</p>
<h3>ബെയ്‌റൂട്ടിന് പകരം ടെല്‍ അവീവ്</h3>
<p>ഞായറാഴ്ച രാത്രിയോടെയാണ് ഇസ്രായേലിനെതിരായ ആക്രമണം ഇറാന്‍ ആരംഭിച്ചത്. ഏപ്രില്‍ 8ന് ഇരുരാജ്യങ്ങളും തമ്മില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തലിന് ശേഷമുള്ള ആദ്യത്തെ ആക്രമണമാണിത്. ഇറാനില്‍ നിന്നുമയച്ച ഒന്നിലധികം മിസൈലുകള്‍ തടഞ്ഞതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു.</p>
<p>ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് ഹൈഫ, സിസേറിയ, ഹദേര തുടങ്ങിയ വടക്കന്‍-മധ്യ ഇസ്രായേല്‍ നഗരങ്ങളില്‍ സൈറണുകള്‍ മുഴങ്ങി. ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് തങ്ങള്‍ നല്‍കിയതെന്നാണ് ഇറാന്റെ പ്രതികരണം.</p>
<h3>ട്രംപിന് പുല്ലുവില</h3>
<p>ഇറാനെ ആക്രമിക്കരുതെന്ന യുഎസിന്റെ നിര്‍ദേശം അവഗണിച്ചാണ് ഇസ്രായേല്‍ നടപടി. യുഎസും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പരിസമാപ്തിയിലേക്ക് കടക്കുന്ന ഘട്ടത്തിലുണ്ടായ ആക്രമണം പശ്ചിമേഷ്യന്‍ സ്ഥിതിഗതികള്‍ വീണ്ടും മോശമാക്കും. ആക്രമണം നേരിടുന്ന സാഹചര്യത്തില്‍ ഉടനൊരു കരാറിന് ഇറാന്‍ തയാറാകാനും സാധ്യതയില്ല.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/iran-launches-missiles-at-israel-for-first-time-since-april-ceasefire-us-forces-on-high-alert-in-middle-east-2208850.html" target="_blank" rel="noopener">Iran Israel Attack: ഇസ്രായേലിനെ വിറപ്പിച്ച് ഇറാന്‍; കനത്ത മിസൈലാക്രമണം, തിരിച്ചടിയുണ്ടായേക്കും</a></strong></p>
<p>എന്നാല്‍ ഇസ്രായേലും ഇറാനും തമ്മില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം തന്റെ സമാധാന കരാറിനെ ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു ട്രംപ്. അത്തരമൊരു കരാറിനെ ബാധിക്കുന്ന തീരുമാനങ്ങള്‍ നെതന്യാഹു എടുക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. നെതന്യാഹുവിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നുവെങ്കിലും, ഇത് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തി.</p>
<h3>സൈനിക പിന്തുണ വെട്ടിക്കുറച്ചേക്കും</h3>
<p>ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ യുഎസ് താത്പര്യങ്ങള്‍ക്കൊപ്പം നിര്‍ത്തണമെങ്കില്‍ സൈനിക പിന്തുണ വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.</p>
<p>നെതന്യാഹവിനെ തടയണമെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെയും യുഎസ് താത്പര്യങ്ങളുടെയും കൂടെ അദ്ദേഹം നില്‍ക്കാന്‍ തയാറാകണം. അല്ലാതെ ഒരു ഫോണ്‍ കോള്‍ മാത്രം ചെയ്തതുകൊണ്ട് നെതന്യാഹുവിനെ തടയാന്‍ സാധിക്കില്ലന്ന് ക്വിന്‍സി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റെസ്‌പോണ്‍സിബിള്‍ സ്‌റ്റേറ്റ്ക്രാഫ്റ്റിന്റെ സഹസ്ഥാപകയായ ട്രിത പാര്‍സി പറഞ്ഞു.</p>
<h3>English Summary</h3>
<p>Israel reportedly carried out strikes in Tehran, Isfahan and Tabriz, further escalating tensions with Iran. At the same time, a missile launched from Yemen triggered air raid alerts in Tel Aviv, highlighting the growing security challenges across the Middle East.</p>
]]></content:encoded>
				</item>
							<item>
					<title>Philippines Earthquake: ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം, സുനാമി മുന്നറിയിപ്പ് നൽകി</title>
					<link>https://www.malayalamtv9.com/world/philippines-earthquake-huge-8-2-quake-hits-mindanao-tsunami-warning-issued-2208867.html</link>
					<pubDate>Mon, 08 Jun 2026 08:11:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/philippines-earthquake-huge-8-2-quake-hits-mindanao-tsunami-warning-issued-2208867.html</guid>
					<description><![CDATA[<p>Massive 8.2 Magnitude Earthquake Strikes Philippines: ഭൂചലനത്തെ തുടർന്ന് ഫിലിപ്പീൻസിലും ഇന്തോനേഷ്യയിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം മേഖലയിൽ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. സാരംഗാനി പ്രവിശ്യയിലെ ഒരു പോലീസ് സ്റ്റേഷന് വിള്ളലുകൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Philippines-Earthquake.jpg" class="attachment-large size-large wp-post-image" alt="Philippines Earthquake" /></figure><p><strong>മനില:</strong> തെക്കൻ ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. മിൻഡാനാവോ തീരത്ത് തിങ്കളാഴ്ച രാവിലെയാണ് ഭൂചലനം ഉണ്ടായത്. ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്‌കെയിലിൽ 8.2 ആയി രേഖപ്പെടുത്തി. ഭൂനിരപ്പിൽ നിന്നും 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് ഏജൻസി അറിയിച്ചു. മിൻഡാനാവോ ദ്വീപിലെ ജനറൽ സാന്റോസ് സിറ്റിയിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി പ്രാദേശിക സമയം രാവിലെ 7:37 നാണ് ഭൂകമ്പം ഉണ്ടായത്.</p>
<p>അതേസമയം, ഭൂചലനത്തിന്റെ തീവ്രത ഫിലിപ്പീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്‌മോളജി 7.0 ആയും ഇന്തോനേഷ്യയിടെ ഏജൻസി 7.7 ആയുമാണ് രേഖപ്പെടുത്തിയത്. നിലവിൽ മരണങ്ങളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അടിയന്തര നടപടിക്ക് ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ ഉത്തരവിട്ടിട്ടുണ്ട്.  മിൻഡാനാവോയിലെ ദുരിതബാധിത പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവധിയായിരിക്കുമെന്നും അറിയിച്ചു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/world/iran-launches-missiles-at-israel-for-first-time-since-april-ceasefire-us-forces-on-high-alert-in-middle-east-2208850.html">ഇസ്രായേലിനെ വിറപ്പിച്ച് ഇറാന്‍; കനത്ത മിസൈലാക്രമണം, തിരിച്ചടിയുണ്ടായേക്കും</a></strong></p>
<h3>സുനാമി മുന്നറിയിപ്പ്</h3>
<p>ഭൂചലനത്തെ തുടർന്ന് ഫിലിപ്പീൻസിലും ഇന്തോനേഷ്യയിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം മേഖലയിൽ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ഫിലിപ്പീൻസിൽ ഒരു മീറ്ററിൽ കൂടുതൽ ഉയരമുള്ള തിരമാലകൾക്ക് സാധ്യത ഉണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ഇത് മണിക്കൂറുകളോളം നീണ്ടുനിന്നേക്കാമെന്നും അധികൃതർ വ്യക്തമാക്കി.</p>
<p>ഫിലിപ്പീൻസിലെ ചില തീരപ്രദേശങ്ങളിൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇന്തോനേഷ്യയുടെയും മലേഷ്യയുടെയും ചില ഭാഗങ്ങളെ ഒരു മീറ്റർ വരെ ഉയരത്തിൽ ഇത് ബാധിക്കുമെന്നും പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. അതേസമയം, ഇന്തോനേഷ്യയുടെ ജിയോഫിസിക്സ് ഏജൻസി രാജ്യത്തിന്റെ വടക്കുകിഴക്കൻ തീരദേശ നിവാസികൾക്ക് സുനാമി മുന്നറിയിപ്പുകൾ നൽകി. തായ്‌വാൻ, ജപ്പാൻ, ഗുവാം, പാപുവ ന്യൂ ഗിനിയ, നിരവധി പസഫിക് ദ്വീപ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ചെറിയ തിരമാലകൾക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.</p>
<h3>നാശനഷ്ടങ്ങൾ സംഭവിച്ചോ?</h3>
<p>അതിശക്തമായ ഭൂചലനത്തിൽ, വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സാരംഗാനി പ്രവിശ്യയിലെ ഒരു പോലീസ് സ്റ്റേഷന് വിള്ളലുകൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. ശക്തമായ പ്രകമ്പനത്തെ തുടർന്ന് ചിലർ ബോധരഹിതരായി വീണതായും അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും ജാഗ്രത തുടരണമെന്നും പൊതുജനങ്ങൾക്ക് നിർദേശം നൽകി.</p>
<p>പ്രഭവകേന്ദ്രത്തിന് സമീപമുള്ള ജനറൽ സാന്റോസ് സിറ്റിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ വീട്ടുപകരണങ്ങൾ തകർന്നതായും ഡിസെഡ്ബിബി റേഡിയോ റിപ്പോർട്ട് ചെയ്തു. ശക്തമായ ഭൂചലനം പ്രദേശത്ത് അനുഭവപ്പെട്ടതോടെ താമസക്കാർ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർചലനങ്ങൾ തുടരുകയാണെന്നും ഗുരുതര നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണെന്നും ജനറൽ സാന്റോസ് ദുരന്തനിവാരണ ഓഫീസ് അറിയിച്ചു.</p>
<h3>ഫിലിപ്പീൻസിലുണ്ടായ ഭൂചലനം - വിഡിയോ:</h3>
<p>&nbsp;</p>
<blockquote class="twitter-tweet">
<p dir="ltr" lang="en">M 7.8 earthquake in General Santos, Philippines <a href="https://t.co/OwiI33p6rL">pic.twitter.com/OwiI33p6rL</a></p>
<p>— WITNESS ARCHIVES (@WitnessArch) <a href="https://x.com/WitnessArch/status/2063781081975857447?ref_src=twsrc%5Etfw">June 8, 2026</a></p></blockquote>
<p><script async src="https://platform.x.com/widgets.js" charset="utf-8"></script></p>
<h3>English Summary:</h3>
<p>A powerful earthquake struck the southern Philippines on Monday morning off the coast of Mindanao. The German Research Center for Geosciences measured the quake at 8.2 on the Richter scale. The quake struck at a depth of 10 kilometers, the agency said.</p>
]]></content:encoded>
				</item>
							<item>
					<title>Iran Israel Attack: ഇസ്രായേലിനെ വിറപ്പിച്ച് ഇറാന്‍; കനത്ത മിസൈലാക്രമണം, തിരിച്ചടിയുണ്ടായേക്കും</title>
					<link>https://www.malayalamtv9.com/world/iran-launches-missiles-at-israel-for-first-time-since-april-ceasefire-us-forces-on-high-alert-in-middle-east-2208850.html</link>
					<pubDate>Mon, 08 Jun 2026 06:15:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/iran-launches-missiles-at-israel-for-first-time-since-april-ceasefire-us-forces-on-high-alert-in-middle-east-2208850.html</guid>
					<description><![CDATA[<p>Iran Israel Conflict Escalates With First Missile Strike Since April Ceasefire: ഇസ്രായേല്‍ ആദ്യം ആക്രമിച്ചു, അതിന് മറുപടിയായി ഇറാനും ആക്രമണം നടത്തി, ഇനി മറ്റൊരു ആക്രമണത്തിന്റെ ആവശ്യമില്ലെന്നാണ് ട്രംപിന്റെ പ്രതികരണം. ഇറാനുമായുള്ള അന്തിമ കരാര്‍ സംഭവിക്കുന്നതിന് തൊട്ടടുത്താണ് നമ്മള്‍. അത് വളരെ നല്ലൊരു കരാറായിരിക്കും. ഇസ്രായേലിന്റെ പ്രത്യാക്രമണം കാരണം കരാര്‍ സംഭവിക്കാതിരിക്കാന്‍ പാടില്ലെന്നും ട്രംപ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Iran-Israel-Attack.jpg" class="attachment-large size-large wp-post-image" alt="Iran Israel Attack" /></figure><p><strong>ടെല്‍ അവീവ്:</strong> വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷം ഇതാദ്യമായി ഇസ്രായേലിനെ നേരെ ആക്രമണം നടത്തി ഇറാന്‍. രാജ്യത്തെ ലക്ഷ്യമാക്കി 11 മിസൈലുകള്‍ വിക്ഷേപിച്ചു. ഇവയെല്ലാം തടഞ്ഞതായി ഇസ്രായേലി സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ പറഞ്ഞു. ഇറാന്‍ ശക്തമായ ഭാഷയില്‍ തന്നെ മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണം നടത്താനുള്ള അനുമതിയ്ക്കായി കാത്തിരിക്കുകയാണ് സൈന്യം.</p>
<p>ഇറാന്റെ ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ ഇറാന്‍, ഇറാഖ്, സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചു. ഇറാനെതിരെ പ്രതികാരം നടപടികള്‍ വേണ്ടെന്ന കാര്യം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് പറഞ്ഞതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കൂടുതല്‍ സൈനിക നടപടി ഉണ്ടാകുന്നത് ഇറാനും യുഎസും തമ്മില്‍ സംഭവിക്കാന്‍ പോകുന്ന സമാധാന കരാര്‍ ശ്രമങ്ങളെ പരാജയപ്പെടുത്തും.</p>
<p>ഇസ്രായേല്‍ ആദ്യം ആക്രമിച്ചു, അതിന് മറുപടിയായി ഇറാനും ആക്രമണം നടത്തി, ഇനി മറ്റൊരു ആക്രമണത്തിന്റെ ആവശ്യമില്ലെന്നാണ് ട്രംപിന്റെ പ്രതികരണം. ഇറാനുമായുള്ള അന്തിമ കരാര്‍ സംഭവിക്കുന്നതിന് തൊട്ടടുത്താണ് നമ്മള്‍. അത് വളരെ നല്ലൊരു കരാറായിരിക്കും. ഇസ്രായേലിന്റെ പ്രത്യാക്രമണം കാരണം കരാര്‍ സംഭവിക്കാതിരിക്കാന്‍ പാടില്ലെന്നും ട്രംപ്.</p>
<p>ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് ഹൈഫ, സിസേറിയ, ഹദേര എന്നിവ ഉള്‍പ്പെടെയുള്ള വടക്കന്‍-മധ്യ ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. പൊതുജനങ്ങളോട് സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറാനും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ മിസൈല്‍ ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റതായി ഇസ്രായേലിന്റെ അടിയന്തര സേവന വിഭാഗമായ മാഗന്‍ ഡേവിഡ് അഡോം പറഞ്ഞു.</p>
<h3>മിസൈലാക്രമണം ഇസ്രായേലിനുള്ള മറുപടി</h3>
<p>ബെയ്‌റൂട്ടിന്റെ തെക്കന്‍ മേഖലയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള മറുപടിയും മുന്നറിയിപ്പുമായിട്ടാണ് മിസൈല്‍ ആക്രമണം നടത്തിയതെന്ന് ഇറാന്‍ പ്രതികരിച്ചു. ഇറാനോ ലെബനനോ എതിരെയുള്ള ഏതൊരു ആക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്നും ടെഹ്‌റാന്‍ വ്യക്കമാക്കി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/israeli-forces-open-fire-on-family-car-seven-month-old-palestinian-baby-killed-2208641.html" target="_blank" rel="noopener">Israel Attack: ഫലസ്തീന്‍ കുട്ടികളെ വിടാതെ ഇസ്രായേല്‍; ഏഴ് മാസം പ്രായമുള്ള കുഞ്ഞ് വെടിയേറ്റ് മരിച്ചു</a></strong></p>
<p>ലെബനനില്‍ സൈനിക നടപടികള്‍ വ്യാപിപ്പിക്കുന്നതിന് ഇസ്സാമില് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സംഘര്‍ഷം വ്യാപിപ്പിക്കുകയോ ഇറാന്റെ ആക്രമണത്തോടെ പ്രതികരിക്കുകയോ ചെയ്താല്‍ കൂടുതല്‍ തകര്‍ച്ചയും കടുത്ത പ്രഹരവും ഇസ്രായേല്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.</p>
<h3>ഭീകരതയുടെ പാതയില്‍ ഇറാന്‍</h3>
<p>ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇസ്രായേലും രംഗത്തെത്തി. ഇറാനിയന്‍ ഭീകര ഭരണകൂടം വീണ്ടും ഭീകരതയുടെ പാത തിരഞ്ഞെടുത്തതിലൂടെ ഗുരുതരമായ തെറ്റ് ചെയ്തൂവെന്നാണ് ഇസ്രായേല്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ പറയുന്നത്. രാജ്യതലവന്മാര്‍ പച്ചക്കൊടി കാണിച്ചാലുടന്‍ ശത്രുവിന് അതിശക്തമായ മറുപടി നല്‍കുമെന്ന് ഇസ്രായേല്‍ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീറും പ്രതികരിച്ചു.</p>
<p>ബെയ്‌റൂട്ടിലെ ആക്രമണങ്ങള്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണെന്നും ഇസ്രായേല്‍ പറയുന്നുണ്ട്. വടക്കന്‍ ഇസ്രായേലിലെ താമസക്കാര്‍ക്കെതിരായ ഹിസ്ബുള്ളയുടെ നിരന്തരമായ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ദാഹിയേയില്‍ തങ്ങള്‍ ആക്രമണം നടത്തിയതെന്നും ഡെഫ്രിന്‍ പ്രതികരിച്ചു.</p>
<h3>English Summary</h3>
<p>Iran launched missiles toward Israel for the first time since the April ceasefire, raising fears of renewed conflict in the Middle East. The escalation has prompted heightened security measures, with US forces across the region remaining on high alert amid growing regional tensions.</p>
]]></content:encoded>
				</item>
							<item>
					<title>Uae Salary Rules June 2026: യുഎഇയിൽ വിപ്ലവകരമായ മാറ്റം; ശമ്പളം ഇനി എല്ലാ മാസവും ഒന്നാം തീയതി തന്നെ നൽകണം, നിയമം പ്രാബല്യത്തിൽ</title>
					<link>https://www.malayalamtv9.com/world/uae-enforces-strict-new-wage-law-salaries-now-due-on-day-one-violators-face-heavy-penalties-2208655.html</link>
					<pubDate>Sun, 07 Jun 2026 09:07:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/uae-enforces-strict-new-wage-law-salaries-now-due-on-day-one-violators-face-heavy-penalties-2208655.html</guid>
					<description><![CDATA[<p>UAE Enforces Strict New Wage Law: സുതാര്യതയും തൊഴിലാളികളുടെ അവകാശ സംരക്ഷണവും ഉറപ്പാക്കാനുള്ള യുഎഇ സർക്കാരിന്റെ ദീർഘവീക്ഷണമാണ് പുതിയ നിയമത്തിലൂടെ വ്യക്തമാകുന്നത്. കണക്കുകൾ പ്രകാരം യുഎഇ തൊഴിൽ വിപണി അതിവേഗത്തിലാണ് വളരുന്നത്. 2024-ൽ രജിസ്റ്റർ ചെയ്ത ജീവനക്കാരുടെ എണ്ണം 6.06 ദശലക്ഷമായിരുന്നത് 2025-ൽ 7.26 ദശലക്ഷമായി ഉയർന്നു. 2025-ൽ മാത്രം 409 ബില്യൺ ദിർഹം മൂല്യം വരുന്ന 79.5 ദശലക്ഷത്തോളം ശമ്പള ഇടപാടുകളാണ് യുഎഇയിൽ നടന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/UAE-Salary-rule.jpg" class="attachment-large size-large wp-post-image" alt="Uae Salary Rule" /></figure><p><strong>ദുബായ്:</strong> യുഎഇയിലെ സ്വകാര്യ തൊഴിൽ മേഖലയിൽ പ്രവാസികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ജീവനക്കാർക്ക് വലിയ ആശ്വാസം പകരുന്ന പുതിയ ശമ്പള നിയമം പ്രാബല്യത്തിൽ വന്നു. മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ (MoHRE) പുതിയ ഉത്തരവ് പ്രകാരം ജൂൺ ഒന്നു മുതൽ കമ്പനികൾ ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും കൃത്യസമയത്ത് തന്നെ വിതരണം ചെയ്യണം.</p>
<p>2026-ലെ മന്ത്രിതല പ്രമേയം നമ്പർ 340 അനുസരിച്ചാണ് ഈ പുതിയ പരിഷ്‌കാരം നടപ്പിലാക്കിയിരിക്കുന്നത്. നിയമം കർശനമാക്കിയതോടെ വേതന സംരക്ഷണ സംവിധാനം (WPS) വഴി ശമ്പളം നൽകുന്ന നടപടികളിൽ 151 ശതമാനത്തിലധികം വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്.</p>
<h3>എന്താണ് പുതിയ മാറ്റം?</h3>
<p>മുൻപ് നിലവിലിരുന്ന നിയമപ്രകാരം സ്വകാര്യ കമ്പനികൾക്ക് തൊട്ടടുത്ത മാസത്തെ പത്താം തീയതി വരെ ജീവനക്കാരുടെ ശമ്പളം നൽകാൻ നിയമപരമായ സമയമുണ്ടായിരുന്നു. എന്നാൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ, സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ എല്ലാ മാസത്തിന്റെയും ഒന്നാം തീയതി തന്നെ കഴിഞ്ഞ മാസത്തെ ശമ്പളം ജീവനക്കാരുടെ അക്കൗണ്ടുകളിൽ എത്തിച്ചിരിക്കണം.</p>
<h3>പ്രവാസികൾക്ക് വലിയ ആശ്വാസം</h3>
<p>മാസത്തിന്റെ ആദ്യ ദിവസം തന്നെ ശമ്പളം ലഭിക്കുന്നത് യുഎഇയിലെ പ്രവാസി തൊഴിലാളികൾക്ക് വലിയ രീതിയിൽ സഹായകരമാകും. റൂം വാടകകൾ കൃത്യസമയത്ത് നൽകാനും, ബാങ്ക് ഇഎംഐകൾ മുടങ്ങാതെ അടയ്ക്കാനും, മാസാവസാനത്തെ കാത്തിരിപ്പില്ലാതെ നാട്ടിലെ കുടുംബങ്ങൾക്ക് ആദ്യ ദിവസം തന്നെ പണം അയക്കാനും ഇത് പ്രവാസികളെ സഹായിക്കും. വലിയ കോർപ്പറേറ്റ് കമ്പനികളെ ഈ മാറ്റം ബാധിച്ചിട്ടില്ലെങ്കിലും, കൃത്യസമയത്ത് ഫണ്ട് ലഭ്യമാക്കാൻ സാധിക്കാതെ വരുന്ന ചില ചെറുകിട-ഇടത്തരം കമ്പനികൾക്ക് പുതിയ സമയക്രമം വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.</p>
<p>Also Read –<a href="https://www.malayalamtv9.com/world/indigo-temporarily-suspends-flights-to-6-international-routes-due-to-high-costs-2208232.html" target="_blank" rel="noopener"> Indigo: 3 മാസത്തേക്ക് ആറ് റൂട്ടുകളിൽ സർവീസ് ഇല്ല; കടുത്ത തീരുമാനമെടുത്ത് ഇൻഡിഗ</a></p>
<h3>നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷയും പിഴയും</h3>
<p>മാനവ വിഭവശേഷി മന്ത്രാലയവും യുഎഇ സെൻട്രൽ ബാങ്കും സംയുക്തമായാണ് വേതന സംരക്ഷണ സംവിധാനം വഴിയുള്ള ശമ്പള വിതരണം നിരീക്ഷിക്കുന്നത്. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടികളാണ് അധികൃതർ പ്രഖ്യാപിച്ചിട്ടുള്ളത്.</p>
<ul>
<li>ശമ്പളം വൈകിപ്പിക്കുന്ന ഓരോ ജീവനക്കാരന്റെ പേരിലും കമ്പനികൾക്ക് വൻ തുക പിഴ ചുമത്തും.</li>
<li>കൃത്യസമയത്ത് ശമ്പളം നൽകാത്ത കമ്പനികൾക്ക് പുതിയ ജീവനക്കാരെ നിയമിക്കുന്നതിനുള്ള വർക്ക് പെർമിറ്റുകൾ തടയും.</li>
<li>മന്ത്രാലയത്തിലെ കമ്പനിയുടെ ഫയലുകൾ പൂർണ്ണമായി ബ്ലോക്ക് ചെയ്യും. ഇതോടെ ലൈസൻസ് പുതുക്കലോ മറ്റ് സർക്കാർ ഇടപാടുകളോ നടത്താൻ കമ്പനികൾക്ക് സാധിക്കില്ല.</li>
<li>വീഴ്ചകൾ ആവർത്തിക്കുന്ന കമ്പനി ഉടമകൾക്കെതിരെ കടുത്ത കോടതി നടപടികൾ സ്വീകരിക്കും.</li>
</ul>
<h3>യുഎഇ തൊഴിൽ വിപണിയിലെ വൻ വളർച്ച</h3>
<p>സുതാര്യതയും തൊഴിലാളികളുടെ അവകാശ സംരക്ഷണവും ഉറപ്പാക്കാനുള്ള യുഎഇ സർക്കാരിന്റെ ദീർഘവീക്ഷണമാണ് പുതിയ നിയമത്തിലൂടെ വ്യക്തമാകുന്നത്. കണക്കുകൾ പ്രകാരം യുഎഇ തൊഴിൽ വിപണി അതിവേഗത്തിലാണ് വളരുന്നത്. 2024-ൽ രജിസ്റ്റർ ചെയ്ത ജീവനക്കാരുടെ എണ്ണം 6.06 ദശലക്ഷമായിരുന്നത് 2025-ൽ 7.26 ദശലക്ഷമായി ഉയർന്നു. 2025-ൽ മാത്രം 409 ബില്യൺ ദിർഹം മൂല്യം വരുന്ന 79.5 ദശലക്ഷത്തോളം ശമ്പള ഇടപാടുകളാണ് യുഎഇയിൽ നടന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.</p>
<h3>English Summary</h3>
<p>The UAE has implemented a major labor reform mandating private sector employers to pay salaries on the first day of every month, shifting from the previous deadline of the tenth. Monitored closely via the Wage Protection System (WPS), this new regulation offers massive relief to expatriates for timely financial planning, while non-compliant companies face severe penalties, including heavy fines and blocked work permits.</p>
]]></content:encoded>
				</item>
							<item>
					<title>Flights Between Kochi and Riyadh: പ്രവാസികൾക്ക് ആശ്വാസം; കൊച്ചി &#8211; റിയാദ് സെക്ടറിലേക്ക് പുതിയ സർവീസുകളുമായി ആകാശ എയർ</title>
					<link>https://www.malayalamtv9.com/world/akasa-air-announces-new-daily-flights-between-kochi-and-riyadh-from-july-2-2208643.html</link>
					<pubDate>Sun, 07 Jun 2026 07:18:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/akasa-air-announces-new-daily-flights-between-kochi-and-riyadh-from-july-2-2208643.html</guid>
					<description><![CDATA[<p>Akasa Air Announces New Daily Flights Between Kochi and Riyadh : യാത്രക്കാർക്ക് ആകാശ എയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ AkasaAir.com വഴിയോ, മൊബൈൽ ആപ്പ് വഴിയോ അല്ലെങ്കിൽ മറ്റ് അംഗീകൃത ട്രാവൽ ഏജന്റുകൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. സർവീസ് ആരംഭിക്കുന്നതോടെ യുഎഇ, സൗദി തുടങ്ങിയ ഗൾഫ് മേഖലകളിലുള്ള ലക്ഷക്കണക്കിന് മലയാളി പ്രവാസികൾക്ക് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾ കൂടുതൽ എളുപ്പമാകും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Akasha-air-.jpg" class="attachment-large size-large wp-post-image" alt="Akasha Air" /></figure><p><strong>റിയാദ്:</strong> ഗൾഫ് പ്രവാസികൾക്കും നാട്ടിലേക്ക് യാത്ര തിരിക്കുന്നവർക്കും കൂടുതൽ യാത്രാ സൗകര്യങ്ങളൊരുക്കി പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനിയായ ആകാശ എയർ. കൊച്ചി - റിയാദ് സെക്ടറിലേക്ക് കമ്പനി പുതിയ സർവീസുകൾ പ്രഖ്യാപിച്ചു. ജൂലൈ രണ്ട് മുതലാണ് ഈ പുതിയ വിമാന സർവീസുകൾ ഔദ്യോഗികമായി ആരംഭിക്കുന്നത്. ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ലഭ്യമാകുന്ന രീതിയിലാണ് കൊച്ചിയിൽ നിന്നും റിയാദിൽ നിന്നുമുള്ള സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. രണ്ട് നഗരങ്ങളിൽ നിന്നുമുള്ള സർവീസുകളുടെ സമയക്രമം ഇതാ...</p>
<h3>റിയാദിൽ നിന്നും കൊച്ചിയിലേക്ക്</h3>
<ul>
<li>തിങ്കൾ, ബുധൻ, വെള്ളി: രാത്രി 09.25-ന് റിയാദിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 05.25-ന് കൊച്ചിയിലെത്തും.</li>
<li>ചൊവ്വാഴ്ചകളിൽ: രാത്രി 10.00-ന് പുറപ്പെടുന്ന വിമാനം തൊട്ടടുത്ത ദിവസം രാവിലെ 06.00-ന് കൊച്ചിയിലെത്തും.</li>
<li>വ്യാഴം, ഞായർ: രാത്രി 11.55-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 07.55-ന് കൊച്ചിയിൽ എത്തിച്ചേരും.</li>
</ul>
<h3>കൊച്ചിയിൽ നിന്നും റിയാദിലേക്ക്</h3>
<ul>
<li>തിങ്കൾ, ബുധൻ, വെള്ളി: വൈകുന്നേരം 05.25-ന് കൊച്ചിയിൽ നിന്നും പുറപ്പെട്ട് രാത്രി 08.25-ന് റിയാദിൽ എത്തും.</li>
<li>ചൊവ്വാഴ്ചകളിൽ: വൈകുന്നേരം 06.00-ന് പുറപ്പെട്ട് രാത്രി 09.00-ന് റിയാദിൽ എത്തും.</li>
<li>വ്യാഴം, ഞായർ: വൈകുന്നേരം 07.55-ന് പുറപ്പെട്ട് രാത്രി 10.55-ന് വിമാനം റിയാദിൽ എത്തിച്ചേരും.</li>
</ul>
<p>Also Read -<a href="https://www.malayalamtv9.com/world/indigo-temporarily-suspends-flights-to-6-international-routes-due-to-high-costs-2208232.html" target="_blank" rel="noopener"> Indigo: 3 മാസത്തേക്ക് ആറ് റൂട്ടുകളിൽ സർവീസ് ഇല്ല; കടുത്ത തീരുമാനമെടുത്ത് ഇൻഡിഗ</a>ോ</p>
<p>യാത്രക്കാർക്ക് ആകാശ എയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ AkasaAir.com വഴിയോ, മൊബൈൽ ആപ്പ് വഴിയോ അല്ലെങ്കിൽ മറ്റ് അംഗീകൃത ട്രാവൽ ഏജന്റുകൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. സർവീസ് ആരംഭിക്കുന്നതോടെ യുഎഇ, സൗദി തുടങ്ങിയ ഗൾഫ് മേഖലകളിലുള്ള ലക്ഷക്കണക്കിന് മലയാളി പ്രവാസികൾക്ക് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾ കൂടുതൽ എളുപ്പമാകും.</p>
<p>ഇന്ത്യയിലെ ഏറ്റവും പുതിയതും അതിവേഗം വളരുന്നതുമായ ഒരു ആഭ്യന്തര-അന്താരാഷ്ട്ര കുറഞ്ഞ നിരക്കുള്ള വിമാനക്കമ്പനിയാണ് (Low-cost airline) ആകാശ എയർ. വിനയ് ദുബെ, ആദിത്യ ഘോഷ് എന്നിവർ ചേർന്ന് രൂപീകരിച്ച ഈ കമ്പനിക്ക് അന്തരിച്ച പ്രമുഖ വ്യവസായി രാകേഷ് ജുൻജുൻവാലയുടെ വലിയ നിക്ഷേപ പിന്തുണയുണ്ടായിരുന്നു. 2022 ഓഗസ്റ്റിലാണ് ആകാശ എയർ തങ്ങളുടെ ആദ്യ വാണിജ്യ സർവീസ് ആരംഭിച്ചത്. മുംബൈ കേന്ദ്രമാക്കിയാണ് കമ്പനി പ്രവർത്തിക്കുന്നത്. പരിസ്ഥിതി സൗഹൃദവും ആധുനികവുമായ ബോയിംഗ് 737 മാക്സ് (Boeing 737 MAX) വിമാനങ്ങളാണ് ആകാശ എയർ പ്രധാനമായും സർവീസിനായി ഉപയോഗിക്കുന്നത്.</p>
<h3>English Summary</h3>
<p>Indian airline Akasa Air has announced the launch of new daily flight services connecting Riyadh and Kochi, starting from July 2. Strategically scheduled to operate every day of the week, the flights aim to offer enhanced travel convenience and connectivity for Gulf expatriates travelling between Saudi Arabia and Kerala. Passengers can now book their tickets directly through the airline’s official website, mobile application, or authorized travel partners.</p>
]]></content:encoded>
				</item>
							<item>
					<title>Israel Attack: ഫലസ്തീന്‍ കുട്ടികളെ വിടാതെ ഇസ്രായേല്‍; ഏഴ് മാസം പ്രായമുള്ള കുഞ്ഞ് വെടിയേറ്റ് മരിച്ചു</title>
					<link>https://www.malayalamtv9.com/world/israeli-forces-open-fire-on-family-car-seven-month-old-palestinian-baby-killed-2208641.html</link>
					<pubDate>Sun, 07 Jun 2026 07:07:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/israeli-forces-open-fire-on-family-car-seven-month-old-palestinian-baby-killed-2208641.html</guid>
					<description><![CDATA[<p>Israeli Forces Accused of Shooting at Family Car, Killing Seven-Month-Old Infant: ആക്രമണത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഹെബ്രോണിലെ ടെല്‍ റുമൈദ പ്രദേശത്ത് ഇസ്രായേല്‍ സൈന്യം തങ്ങളോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെന്നും, ഇതുപ്രകാരം വാഹനം നിര്‍ത്തിയതിന് ശേഷമാണ് ആക്രമണം ഉണ്ടായതെന്നും കുടുംബം പ്രതികരിച്ചു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Israeli-Army-Fires-on-Family-Car.jpg" class="attachment-large size-large wp-post-image" alt="Israeli Army Fires On Family Car" /></figure><p><strong>ഗാസ സിറ്റി:</strong> അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് മാസം പ്രായമുള്ള ഫലസ്തീനിയന്‍ കുഞ്ഞിന് ജീവന്‍ നഷ്ടമായി. ഹെബ്രോണില്‍ ഒരു കുടുംബം സഞ്ചരിച്ചിരുന്ന കാറിന് നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ സാം ഫഹദ് അബു ഹൈക്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.</p>
<p>ആക്രമണത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഹെബ്രോണിലെ ടെല്‍ റുമൈദ പ്രദേശത്ത് ഇസ്രായേല്‍ സൈന്യം തങ്ങളോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെന്നും, ഇതുപ്രകാരം വാഹനം നിര്‍ത്തിയതിന് ശേഷമാണ് ആക്രമണം ഉണ്ടായതെന്നും കുടുംബം പ്രതികരിച്ചു.</p>
<p>അമ്മയോടൊപ്പം കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു കുഞ്ഞ്. മകനിലേക്കെത്തിയ വെടിയുണ്ട തന്റെ കൈയില്‍ തുളച്ചുകയറി എന്ന് പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. സൈനികര്‍ തന്നോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു, ഇതേതുടര്‍ന്ന് വാഹനം പൂര്‍ണമായും നിര്‍ത്തി സ്റ്റിയറിങ് വീലില്‍ നിന്നും കൈകള്‍ ഉയര്‍ത്തി, ഇതിന് തൊട്ടുപിന്നാലെ അവര്‍ കാറിന് നേരെ വെടിയുതിര്‍ത്തുവെന്ന് കുഞ്ഞിന്റെ പിതാവായ ബെ്തലഹേം സര്‍വകലാശാല പ്രൊഫസര്‍ ഫഹദ് അബു ഹൈക്കര്‍ ഇസ്രായേലി പത്രമായ ഹാരെറ്റ്‌സിനോട് പ്രതികരിച്ചു.</p>
<p>വെടിവെപ്പ് നടക്കുന്ന സമയത്ത് ദമ്പതികളോടൊപ്പം അവരുടെ 11 വയസുകാരനായ മകനും കൂടെയുണ്ടായിരുന്നു. വാഹനത്തിലുള്ള തെറ്റിധരിച്ചാകാം സൈനികര്‍ക്ക് ആക്രമണം നടത്തിയതെന്ന് ബന്ധപ്പെട്ട അധികാരികള്‍ വിശദീകരിച്ചെങ്കിലും പിതാവ് അത് നിഷേധിച്ചു.</p>
<p>തങ്ങളുടെ വാഹനത്തിന്റെ വെറും 10 മീറ്റര്‍ അകലെയായിരുന്നു സൈനികര്‍ ഉണ്ടായിരുന്നു. അവര്‍ തന്നെയും ഭാര്യയെയും കുട്ടികളെയും വ്യക്തമായി കണ്ടതാണ്. കാറിന്റെ വിന്‍ഡോ ഗ്ലാസിലൂടെ നന്നായി അകത്തേക്ക് കാണാനാകുന്നതാണ്, കാറില്‍ ഒരു കുടുംബമാണ് ഉണ്ടായിരുന്നതെന്ന് അവര്‍ കണ്ടില്ലെന്ന് പറയാനാകില്ലെന്നും ഹൈക്കര്‍ പ്രതികരിച്ചു.</p>
<p>അതേസമയം, കാര്‍ തങ്ങളുടെ നേരെ വേഗത കൂട്ടി എത്തിയപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ പ്രതികരണം. ഒരു വാഹനം തങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു, അതിനാലാണ് വെടിയുതിര്‍ത്തത്. മൂന്ന് ഫലസ്തീനികള്‍ക്ക് പരിക്കേറ്റു, അവരെ ചികിത്സ നല്‍കാനായി ആശുപത്രിയിലേക്ക് മാറ്റിയെന്നും ഐഡിഎഫ്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/donald-trump-faces-setback-as-us-house-passes-resolution-to-end-iran-war-2208037.html" target="_blank" rel="noopener">Iran War: ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ്‌ ഹൗസ്; ട്രംപിന് കനത്ത തിരിച്ചടി</a></strong></p>
<h3>അന്വേഷണം വേണം</h3>
<p>ആദ്യം ശത്രുക്കളാണെന്ന് കരുതിയെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പരിക്കേറ്റവരെല്ലാം സാധാരണക്കാരാണെന്ന് മനസിലായതെന്ന് ഇസ്രായല്‍ സൈന്യം പറയുമ്പോള്‍, സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയാണ് കുട്ടിയുടെ പിതാവ് അബു ഹൈക്കര്‍.</p>
<p>തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത സൈനികന്‍ കൊലപാതകത്തിന് ഉത്തരവാദിയാണെന്നും, എന്തെങ്കിലും മനസാക്ഷിയോ നിയമമോ ധാര്‍മികതയോ ഉണ്ടെങ്കില്‍ അന്വേഷണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു അന്വേഷണവും നടത്താതെ ഈ കേസ് അവസാനിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<h3>കുഞ്ഞുങ്ങളെ വിടാതെ ഇസ്രായേല്‍</h3>
<p>വടക്കന്‍ ജോര്‍ദാനിലെ തമൂണില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ദമ്പതികളും അവരുടെ രണ്ട് കുട്ടികളും കൊല്ലപ്പെട്ട് മാസങ്ങള്‍ തികയും മുമ്പാണ് അടുത്ത ആക്രമണം. വെടിവെപ്പിന് ശേഷം വാഹനത്തില്‍ നിന്നും രക്ഷപ്പെട്ട രണ്ട് കുട്ടികളെ ഇസ്രായേല്‍ സൈന്യം ചോദ്യം ചെയ്യുകയും സംഭവസ്ഥലത്തേക്ക് ആംബുലന്‍സ് എത്തുന്നത് തടയുകയും ചെയ്തിരുന്നു. ഗാസ യുദ്ധം ആരംഭിച്ച് ഇതുവരെ കൊല്ലപ്പെട്ടത് നിരവധി കുട്ടികളാണ്.</p>
<h3>English Summary</h3>
<p>A seven-month-old Palestinian baby was killed after Israeli forces allegedly opened fire on a family vehicle. The incident has drawn attention to the growing toll on civilians, particularly children, amid the continuing violence in the Israel-Palestine conflict.</p>
]]></content:encoded>
				</item>
							<item>
					<title>ജമ്മു കശ്മീര്‍ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകം, അനാവശ്യമായ പരാമര്‍ശങ്ങള്‍ വേണ്ട; പാകിസ്ഥാന് മറുപടി നല്‍കി ഇന്ത്യ</title>
					<link>https://www.malayalamtv9.com/india/india-slams-pakistan-at-un-over-unnecessary-jammu-and-kashmir-mention-2208461.html</link>
					<pubDate>Sat, 06 Jun 2026 08:21:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/india/india-slams-pakistan-at-un-over-unnecessary-jammu-and-kashmir-mention-2208461.html</guid>
					<description><![CDATA[<p>India Fires Back at Pakistan Over Jammu and Kashmir Mention at UN: കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യമായ ഘടകമാണ്, അത് എപ്പോഴും അങ്ങനെ തന്നെ തുടരും. മറിച്ചുള്ള ഏതൊരു വാദവും അടിസ്ഥാനരഹിതവും ചരിത്രപരമായ വസ്തുതകളുമായി പൊരുത്തപ്പെടാത്തതുമാണ്. പാകിസ്ഥാന്റെ പൊള്ളയായ ഒരു അവകാശവാദത്തിനും യാഥാര്‍ത്ഥ്യത്തെ മാറ്റാന്‍ സാധിക്കില്ലെന്നും ഹരീഷ് അടിവരയിട്ട് പറഞ്ഞു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/P-Harish.jpg" class="attachment-large size-large wp-post-image" alt="P Harish" /></figure><p><strong>ന്യൂഡല്‍ഹി:</strong> ജമ്മു കശ്മീരിനെ കുറിച്ചുള്ള പാകിസ്ഥാന്റെ അനാവശ്യ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കി ഇന്ത്യയുടെ സ്ഥിരം ഐക്യരാഷ്ട്രസഭ പ്രതിനിധി പി ഹരീഷ്. തെറ്റായതും പക്ഷപാതപരവുമായ വിവരണങ്ങളാണ് പാകിസ്ഥാന്‍ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യമായ ഘടകമാണ്, അത് എപ്പോഴും അങ്ങനെ തന്നെ തുടരും. മറിച്ചുള്ള ഏതൊരു വാദവും അടിസ്ഥാനരഹിതവും ചരിത്രപരമായ വസ്തുതകളുമായി പൊരുത്തപ്പെടാത്തതുമാണ്. പാകിസ്ഥാന്റെ പൊള്ളയായ ഒരു അവകാശവാദത്തിനും യാഥാര്‍ത്ഥ്യത്തെ മാറ്റാന്‍ സാധിക്കില്ലെന്നും ഹരീഷ് അടിവരയിട്ട് പറഞ്ഞു.</p>
<p>യുഎന്‍ പൊതുസഭയില്‍ കൗണ്‍സിലിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടക്കുന്നതിനിടെ കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിനെ കുറിച്ച് പാകിസ്ഥാന്റെ സ്ഥിരം പ്രതിനിധി അസിം ഇഫ്തിക്കര്‍ അഹമ്മദ് പരാമര്‍ശം ഉന്നയിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ഹരീഷ്. നേരത്തെയും പാകിസ്ഥാന്‍ ജമ്മു കശ്മീര്‍ വിഷയത്തില്‍ പലതരത്തിലുള്ള അവകാശവാദങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.</p>
<p>വിഭജനാത്മക രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി യുഎന്‍ വേദികളെ ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് പാകിസ്ഥാന്‍ ഒഴിവാകില്ലെന്നും അദ്ദേഹം പരിഹസിച്ചു. യുഎന്‍ സുരക്ഷ കൗണ്‍സിലില്‍ അംഗമാകുക എന്നത് ഒരു വലിയ ഉത്തരവാദിത്താമെന്ന് പാകിസ്ഥാനെ താന്‍ ഓര്‍മിപ്പിക്കുന്നു. പക്ഷപാതപരവും തെറ്റായതുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള വേദിയല്ല ഇതെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.</p>
<p>യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സുരക്ഷാ കൗണ്‍സിലിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിനെ കുറിച്ചുള്ള പ്ലീനറി സമ്മേളനത്തിലാണ് പാകിസ്ഥാന്‍ വീണ്ടും ജമ്മു കശ്മീര്‍ വിഷയം ഉയര്‍ത്തിയത്. അതേസമയം, സുരക്ഷ കൗണ്‍സിലിലെ തിരഞ്ഞെടുപ്പെട്ട അംഗമായ പാകിസ്ഥാന്റെ കാലാവധി ഈ വര്‍ഷം അവസാനിക്കുകയാണ്.</p>
<h3>ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലെ തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് ഇന്ത്യ</h3>
<p>പാക് അധിനിവേശ പ്രദേശമായ കശ്മീരിലെ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള പാകിസ്ഥാന്റെ നീക്കത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചു. ജൂണ്‍ ഏഴിന് പൊതുതെരഞ്ഞെടുപ്പ് നടത്താനാണ് നിലവില്‍ പാകിസ്ഥാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ പ്രദേശം നിയമവിരുദ്ധമായും ബലപ്രയോഗത്തിലൂടെയും പാകിസ്ഥാന്‍ കൈവശപ്പെടുത്തിയിരിക്കുകയാണെന്നും ഇന്ത്യ വാദിച്ചു.</p>
<h3>വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">India lodges strong protest regarding holding of “General Elections” in “Gilgit-Baltistan”</p>
<p>🔗 <a href="https://t.co/J3YFXQrSBh">https://t.co/J3YFXQrSBh</a> <a href="https://t.co/CvTKddUEJR">pic.twitter.com/CvTKddUEJR</a></p>
<p>— Randhir Jaiswal (@MEAIndia) <a href="https://x.com/MEAIndia/status/2062884552448909525?ref_src=twsrc%5Etfw">June 5, 2026</a></p></blockquote>
<p><script async src="https://platform.x.com/widgets.js" charset="utf-8"></script></p>
<p>നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍, രാഷ്ട്രീയ അടിച്ചമര്‍ത്തല്‍, സാമ്പത്തിക ചൂഷണം, സ്വാതന്ത്ര്യ നിഷേധം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളെ മറച്ചുവെക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ പാകിസ്ഥാന് സാധിക്കില്ലെന്ന് ഇന്ത്യ പ്രസ്താവനയിലൂടെ പറഞ്ഞു.</p>
<p>പാകിസ്ഥാന്‍ നിയമവിരുദ്ധമായി അധിനിവേശത്തിലൂടെ സ്വന്തമാക്കിയ പ്രദേശങ്ങളില്‍ മാറ്റം വരുത്താനുള്ള ഏതൊരു ശ്രമത്തെയും ഇന്ത്യന്‍ സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുന്നു. കൂടാതെ അത്തരം പ്രവര്‍ത്തനങ്ങളൂടെ പാകിസ്ഥാന്‍ നിയമവിരുദ്ധമായി ഇന്ത്യന്‍ പ്രദേശം കൈവശം വെച്ചിരിക്കുന്നുവെന്ന കാര്യം മറച്ചുവെക്കാന്‍ കഴിയില്ല, ഉടന്‍ തന്നെ ഒഴിഞ്ഞുപോകണമെന്നും മന്ത്രാലയം വ്യക്തമാക്കി.</p>
<p>എന്നാല്‍ ഇന്ത്യയുടെ വാദങ്ങളെല്ലാം തെറ്റാണെന്നാണ് പാകിസ്ഥാന്റെ പ്രതികരണം. ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ കുറിച്ചുള്ള ഇന്ത്യയുടെ പരാമര്‍ശങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും അതെല്ലാം പാകിസ്ഥാന്‍ പൂര്‍ണമായും നിരസിക്കുന്നതും വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.</p>
<h3>English Summary</h3>
<p>India strongly responded to Pakistan at the United Nations after Islamabad raised the issue of Jammu and Kashmir during a discussion. New Delhi described the reference as unwarranted and misleading, reiterating its position on the status of Jammu and Kashmir and rejecting Pakistan's remarks.</p>
]]></content:encoded>
				</item>
							<item>
					<title>UAE Holiday: ഹിജ്റ പുതുവർഷത്തോടനുബന്ധിച്ച് ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് യുഎഇ ​ഗവൺമെന്റ്</title>
					<link>https://www.malayalamtv9.com/world/uae-public-holiday-three-day-long-weekend-announced-for-islamic-new-year-2208359.html</link>
					<pubDate>Fri, 05 Jun 2026 16:07:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/uae-public-holiday-three-day-long-weekend-announced-for-islamic-new-year-2208359.html</guid>
					<description><![CDATA[<p>UAE Public Holiday: യു.എ.ഇയിലെ ഔദ്യോഗിക അവധി നിയമപ്രകാരം (പെരുന്നാൾ അവധികൾ ഒഴികെയുള്ള) പൊതു അവധികൾ കാബിനറ്റ് തീരുമാനപ്രകാരം ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റി നൽകാറുണ്ട്. എന്നാൽ അവധി ദിനങ്ങൾ വാരാന്ത്യങ്ങളിലോ മറ്റ് പൊതു അവധി ദിനങ്ങളിലോ ഒന്നിച്ച് വന്നാൽ പകരം അവധി അനുവദിക്കാറില്ല.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/UAE-Public-Holiday.jpg" class="attachment-large size-large wp-post-image" alt="Uae Public Holiday" /></figure><p>ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യു.എ.ഇ) അടുത്ത പൊതു അവധി ദിനം പ്രഖ്യാപിച്ചു. ഹിജ്റ പുതുവർഷം (ഇസ്ലാമിക് ന്യൂ ഇയർ) പ്രമാണിച്ചാണ് രാജ്യത്തെ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 15 തിങ്കളാഴ്ചയാണ് പുതുവർഷ അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിലെ സാധാരണ വാരാന്ത്യ അവധിക്ക് തൊട്ടുപിന്നാലെ തിങ്കളാഴ്ചയും അവധി വരുന്നതിനാൽ യു.എ.ഇയിലെ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യം ലഭിക്കും. ജൂൺ 16 ചൊവ്വാഴ്ചയായിരിക്കും ഇനി ഓഫീസുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുക.</p>
<h3>എന്താണ് ഹിജ്റ പുതുവർഷം?</h3>
<p>ഇസ്ലാമിക് ചാന്ദ്ര കലണ്ടറിലെ പുതുവർഷാരംഭത്തെയാണ് ഹിജ്റ പുതുവർഷം അഥവാ ഇസ്ലാമിക് ന്യൂ ഇയർ എന്ന് വിളിക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബിയും അനുയായികളും മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്ത ചരിത്രപ്രധാനമായ സംഭവത്തെ (ഹിജ്റ) അനുസ്മരിച്ചാണ് ഈ കലണ്ടർ ആരംഭിക്കുന്നത്.</p>
<h3>ഈ വർഷത്തെ ശേഷിക്കുന്ന പൊതു അവധി ദിനങ്ങൾ</h3>
<ul>
<li>നബിദിനം: 2026 ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് നബിദിന അവധി പ്രതീക്ഷിക്കുന്നത് (മാസപ്പിറവിക്ക് വിധേയം). പ്രവൃത്തിദിനത്തിന്റെ മധ്യത്തിലാണ് ഈ അവധി വരുന്നത് എന്നതിനാൽ, അവധി മാറ്റിനൽകുന്ന നിയമപ്രകാരം ഇത് നീണ്ട അവധിയായി മാറാൻ സാധ്യതയുണ്ട്.</li>
</ul>
<p><strong>Also read –<a href="https://www.malayalamtv9.com/world/ebola-outbreak-uae-health-ministry-warns-against-fake-news-clarifies-essential-facts-2207974.html" target="_blank" rel="noopener"> Ebola Fake news: എബോള: വ്യാജ പ്രചാരണങ്ങളിൽ വീഴരുത്; വസ്തുതകൾ വ്യക്തമാക്കി യുഎഇ ആരോഗ്യ മന്ത്രാലയ</a></strong>ം</p>
<ul>
<li>യു.എ.ഇ ദേശീയ ദിനം (ഈദ് അൽ എത്തിഹാദ്): ഡിസംബർ 2, 3 (ബുധൻ, വ്യാഴം) ദിവസങ്ങളിലാണ് ദേശീയ ദിന അവധി. ഇതിന് തൊട്ടുപിന്നാലെ വെള്ളി, ശനി വാരാന്ത്യ അവധികൾ വരുന്നതിനാൽ ജീവനക്കാർക്ക് ആകെ നാല് ദിവസത്തെ നീണ്ട അവധി ലഭിക്കും.</li>
</ul>
<p>യു.എ.ഇയിലെ ഔദ്യോഗിക അവധി നിയമപ്രകാരം (പെരുന്നാൾ അവധികൾ ഒഴികെയുള്ള) പൊതു അവധികൾ കാബിനറ്റ് തീരുമാനപ്രകാരം ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റി നൽകാറുണ്ട്. എന്നാൽ അവധി ദിനങ്ങൾ വാരാന്ത്യങ്ങളിലോ മറ്റ് പൊതു അവധി ദിനങ്ങളിലോ ഒന്നിച്ച് വന്നാൽ പകരം അവധി അനുവദിക്കാറില്ല. കൂടാതെ, പ്രാദേശിക സർക്കാരുകൾക്ക് പ്രത്യേക സാഹചര്യങ്ങളിൽ തങ്ങളുടെ വകുപ്പുകൾക്കായി അധിക അവധികൾ അനുവദിക്കാനും നിയമം അനുശാസിക്കുന്നുണ്ട്.</p>
<h3>English Summary</h3>
<p>The UAE has announced a public holiday for both the public and private sectors on Monday, June 15, to mark the Islamic New Year. This timing grants employees a three-day long weekend as the holiday directly follows the regular Saturday and Sunday break. Looking ahead, residents can anticipate more breaks later in the year, including a potential long weekend for the Prophet’s Birthday in August and a four-day stretch for UAE National Day in December.</p>
]]></content:encoded>
				</item>
							<item>
					<title>Indigo: 3 മാസത്തേക്ക് ആറ് റൂട്ടുകളിൽ സർവീസ് ഇല്ല; കടുത്ത തീരുമാനമെടുത്ത് ഇൻഡിഗോ</title>
					<link>https://www.malayalamtv9.com/world/indigo-temporarily-suspends-flights-to-6-international-routes-due-to-high-costs-2208232.html</link>
					<pubDate>Fri, 05 Jun 2026 06:42:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/indigo-temporarily-suspends-flights-to-6-international-routes-due-to-high-costs-2208232.html</guid>
					<description><![CDATA[<p>IndiGo Temporarily Suspends Flights: ഹോങ്കോങ്, ഷാങ്ഹായ് എന്നിവ ഉൾപ്പെടെ ആറ് റൂട്ടുകളിലേക്കുള്ള സർവീസ് നിർത്തിവയ്ക്കുന്നതായാണ് ഇൻഡിഗോ അറിയിച്ചത്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള സർവീസുകളിലാണ് താൽകാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വരാനിരിക്കുന്ന പാദത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായേക്കാവുന്ന കുറവും പ്രവർത്തന ചെലവുകളുടെ വർദ്ധനവും കണക്കിലെടുത്ത് സർവീസുകൾ പുന:ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/IndiGo-service.jpg" class="attachment-large size-large wp-post-image" alt="Indigo Service" /></figure><p><strong>ന്യൂഡൽഹി:</strong> അന്താരാഷ്ട്രവിമാനത്താവളങ്ങളിലേക്കുള്ള സർവീസ് താൽകാലികമായി നിർത്തിവെച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോ. ഹോങ്കോങ്, ഷാങ്ഹായ് എന്നിവ ഉൾപ്പെടെ ആറ് റൂട്ടുകളിലേക്കുള്ള സർവീസ് നിർത്തിവയ്ക്കുന്നതായാണ് ഇൻഡിഗോ അറിയിച്ചത്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള സർവീസുകളിലാണ് താൽകാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വരാനിരിക്കുന്ന പാദത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായേക്കാവുന്ന കുറവും പ്രവർത്തന ചെലവുകളുടെ വർദ്ധനവും കണക്കിലെടുത്ത് സർവീസുകൾ പുന:ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.</p>
<h3>ആറ് റൂട്ടുകളിൽ സർവീസുകളിൽ നിർത്തി</h3>
<p>ജൂലൈ ഒന്ന് മുതൽ ഹോങ്കോങ്, ഷാങ്ഹായ് (ചൈന), ഹോ ചി മിൻ സിറ്റി (വിയറ്റ്നാം), ക്രാബി (തായ്‌ലൻഡ്), ലങ്കാവി (മലേഷ്യ) എന്നിവിടങ്ങളിൽ സർവീസുകൾ ഉണ്ടായിരിക്കില്ലെന്ന് ഇൻഡിഗോ അറിയിച്ചു. ജൂലൈ 3 മുതൽ സീം റീപ് (കംബോഡിയ) വിമാനത്താവളത്തിലേക്കും സർവീസ് ഉണ്ടായിരിക്കുന്നതല്ല. ജൂലൈ മുതൽ സെപ്റ്റംബർ 30 വരെ മൂന്ന് മാസത്തേക്കാണ് താൽകാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ ഒക്ടോബർ ഒന്ന് മുതൽ ഈ റൂട്ടുകളിലേക്കുള്ള ബുക്കിംഗുകൾ പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/world/uae-announces-3-day-weekend-islamic-new-year-holiday-on-june-15-2208125.html">മൂന്ന് ദിവസത്തെ ലോങ് വീക്കെൻഡ്, യു.എ.ഇയിൽ ജൂൺ 15-ന് പൊതുഅവധി</a></strong></p>
<p>അതേസമയം, ഡിമാൻഡ് വർദ്ധിച്ചാൽ ഒക്ടോബറിന് മുമ്പ് തന്നെ സർവീസുകൾ പുനരാരംഭിക്കാൻ തയ്യാറാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. സാധാരണ അടുത്ത മൂന്ന് മാസങ്ങളിൽ ഈ റൂട്ടുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെടാറുണ്ട്. ഇന്ധനവില ഉയരുന്നതും വ്യോമപാത നിയന്ത്രണങ്ങളും കാരണം നിലവിൽ പ്രവർത്തന ചെലവ് വലിയ രീതിയിൽ കൂടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു കടുത്ത തീരുമാനം ഇൻഡിഗോ എടുത്തത്.</p>
<p>ചെലവ് വർധിക്കുന്നതിനു പുറമേ, വിമാനക്കമ്പനികൾ തുടർച്ചയായ വ്യോമാതിർത്തി നിയന്ത്രണങ്ങൾ നേരിടുന്നുണ്ട്. ഇത് വിമാന പ്രവർത്തനങ്ങളെയും റൂട്ട് ആസൂത്രണത്തെയും ബാധിച്ചിട്ടുണ്ട്. മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ, പ്രവർത്തന വെല്ലുവിളികൾ കാരണം ലോകമെമ്പാടുമുള്ള നിരവധി വിമാനക്കമ്പനികൾ ഷെഡ്യൂളുകൾ ക്രമീകരിക്കാനും വിമാനങ്ങൾ റൂട്ട് മാറ്റാനും നിർബന്ധിതരായിട്ടുണ്ട്.</p>
<p>എന്നാൽ എല്ലാ റൂട്ടുകളിലും ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. നിലവിൽ ആഴ്ചയിൽ 1,800- ലധികം അന്താരാഷ്ട്ര സർവീസുകളാണ് ഇൻഡിഗോ നടത്തുന്നത്. ഇതിൽ ഭൂരിഭാഗം അന്താരാഷ്ട്ര സർവീസുകളെയും പുതിയ നടപടി ബാധിക്കില്ല. റൂട്ടുകളിലെ താൽകാലിക നിയന്ത്രണം കാരണം ബുക്കിംഗുകളിൽ മാറ്റം വരുന്ന യാത്രക്കാരെ കമ്പനി നേരിട്ട് വിവരങ്ങൾ അറിയിക്കുന്നതായിരിക്കും. കൂടാതെ, യാത്രയ്ക്ക് മുമ്പ് വെബ്സൈറ്റ് വഴി പുതിയ വിവരങ്ങൾ പരിശോധിക്കണമെന്നും യാത്രക്കാരോട് ഇൻഡിഗോ നിർദേശിച്ചു.</p>
<h3>English Summary:</h3>
<p>IndiGo has announced the temporary suspension of flights to six international destinations from July 1 to September 30, 2026, as part of a network optimisation strategy. The affected destinations are Hong Kong, Shanghai, Krabi (Thailand), Langkawi (Malaysia), Ho Chi Minh City (Vietnam), and Siem Reap (Cambodia).</p>
]]></content:encoded>
				</item>
							<item>
					<title>UAE Islamic New Year holiday: മൂന്ന് ദിവസത്തെ ലോങ് വീക്കെൻഡ്, യു.എ.ഇയിൽ ജൂൺ 15-ന് പൊതുഅവധി</title>
					<link>https://www.malayalamtv9.com/world/uae-announces-3-day-weekend-islamic-new-year-holiday-on-june-15-2208125.html</link>
					<pubDate>Thu, 04 Jun 2026 14:27:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/uae-announces-3-day-weekend-islamic-new-year-holiday-on-june-15-2208125.html</guid>
					<description><![CDATA[<p>UAE Announces  3-Day Weekend: യു.എ.ഇ ഉൾപ്പെടെയുള്ള ഭൂരിഭാഗം മുസ്ലിം രാജ്യങ്ങളിലും ഇത് ഔദ്യോഗിക പൊതുഅവധിയായി ആചരിക്കുന്നു. സാധാരണയായി വലിയ രീതിയിലുള്ള പൊതു ആഘോഷങ്ങൾക്ക് പകരം, പ്രാർത്ഥനകൾക്കും ആത്മീയ ചിന്തകൾക്കുമാണ് വിശ്വാസികൾ ഈ ദിനത്തിൽ പ്രാധാന്യം നൽകുന്നത്. വലിയ ആഘോഷങ്ങൾ ഇല്ലെങ്കിലും ഇസ്ലാമിക ചരിത്രത്തിൽ അതീവ പ്രാധാന്യമുള്ള ഒരു ദിനമാണിത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/01/UAE-3.jpg" class="attachment-large size-large wp-post-image" alt="Uae (3)" /></figure><p><strong>ദുബായ്:</strong> യു.എ.ഇയിലെ പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് സന്തോഷവാർത്ത. ഇസ്ലാമിക് പുതുവർഷം (ഹിജ്റ വർഷം 1448) പ്രമാണിച്ച് വരാനിരിക്കുന്ന ജൂൺ 15 തിങ്കളാഴ്ച രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് (F A H R) ആണ് ബുധനാഴ്ച ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടത്.</p>
<p>ശനി, ഞായർ ദിവസങ്ങളിലെ പതിവ് വാരാന്ത്യ അവധിക്ക് തൊട്ടുപിന്നാലെ തിങ്കളാഴ്ച കൂടി അവധി എത്തുന്നതോടെ രാജ്യത്തെ മുഴുവൻ ജീവനക്കാർക്കും തുടർച്ചയായ മൂന്ന് ദിവസത്തെ ലോങ് വീക്കെൻഡ് ആസ്വദിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജൂൺ 16 ചൊവ്വാഴ്ചയായിരിക്കും ജീവനക്കാർ ജോലിയിൽ തിരിച്ചെത്തുക.</p>
<h3>എന്താണ് ഹിജ്റ പുതുവർഷം?</h3>
<p>ഇസ്ലാമിക് ചാന്ദ്ര കലണ്ടറിലെ പുതുവർഷാരംഭത്തെയാണ് ഹിജ്റ പുതുവർഷം അഥവാ ഇസ്ലാമിക് ന്യൂ ഇയർ എന്ന് വിളിക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബിയും അനുയായികളും മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്ത ചരിത്രപ്രധാനമായ സംഭവത്തെ (ഹിജ്റ) അനുസ്മരിച്ചാണ് ഈ കലണ്ടർ ആരംഭിക്കുന്നത്.</p>
<p><strong>Also read –<a href="https://www.malayalamtv9.com/world/ebola-outbreak-uae-health-ministry-warns-against-fake-news-clarifies-essential-facts-2207974.html" target="_blank" rel="noopener"> Ebola Fake news: എബോള: വ്യാജ പ്രചാരണങ്ങളിൽ വീഴരുത്; വസ്തുതകൾ വ്യക്തമാക്കി യുഎഇ ആരോഗ്യ മന്ത്രാലയ</a></strong>ം</p>
<p>യു.എ.ഇ ഉൾപ്പെടെയുള്ള ഭൂരിഭാഗം മുസ്ലിം രാജ്യങ്ങളിലും ഇത് ഔദ്യോഗിക പൊതുഅവധിയായി ആചരിക്കുന്നു. സാധാരണയായി വലിയ രീതിയിലുള്ള പൊതു ആഘോഷങ്ങൾക്ക് പകരം, പ്രാർത്ഥനകൾക്കും ആത്മീയ ചിന്തകൾക്കുമാണ് വിശ്വാസികൾ ഈ ദിനത്തിൽ പ്രാധാന്യം നൽകുന്നത്. വലിയ ആഘോഷങ്ങൾ ഇല്ലെങ്കിലും ഇസ്ലാമിക ചരിത്രത്തിൽ അതീവ പ്രാധാന്യമുള്ള ഒരു ദിനമാണിത്.</p>
<h3>കുവൈത്ത് വിമാനത്താവളം അടച്ചു; മലയാളി യാത്രക്കാരടക്കം ആയിരങ്ങൾ പാതിവഴിയിൽ</h3>
<p>ഇതിനിടെ ഇറാൻ നടത്തിയ അപ്രതീക്ഷിത മിസൈൽ, ഡ്രോൺ ആക്രമണത്തെത്തുടർന്ന് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു. ആക്രമണത്തിൽ വിമാനത്താവളത്തിന് കനത്ത നാശനഷ്ടം സംഭവിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായും കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. ഇതേത്തുടർന്ന് വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യോമഗതാഗതം തടസ്സപ്പെട്ടതോടെ, നാട്ടിലേക്ക് അടിയന്തര ആവശ്യങ്ങൾക്കും അവധിക്കും പുറപ്പെട്ട ഒട്ടേറെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ യാത്രക്കാരും മറ്റ് വിദേശികളും പാതിവഴിയിൽ കുടുങ്ങി കടുത്ത ദുരിതത്തിലായി.</p>
<p>ആക്രമണത്തിൽ വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിന്റെ (T1) കെട്ടിടത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. കൂടാതെ കൺട്രോൾ ടവർ, റഡാർ സംവിധാനങ്ങൾ എന്നിവ തകരാറിലായതാണ് വ്യോമഗതാഗതം പൂർണ്ണമായി നിലയ്ക്കാൻ കാരണം. കോഴിക്കോട്ട് നിന്നും മറ്റ് ഇന്ത്യൻ നഗരങ്ങളിൽ നിന്നും കുവൈത്തിലേക്ക് പുറപ്പെട്ട ഐഎക്സ് 393 എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള ഒട്ടേറെ വിമാനങ്ങൾ പകുതി വഴിയിൽ വെച്ച് തിരിച്ചുവിട്ടു.</p>
<h3>English Summary</h3>
<p>The UAE has announced an official public holiday for both the public and private sectors on Monday, June 15, to mark the Islamic New Year (Hijri 1448). This extension, following the regular Saturday and Sunday weekend, grants employees across the country a three-day long weekend before returning to work on Tuesday, June 16.</p>
]]></content:encoded>
				</item>
							<item>
					<title>അബുദാബിയിലെ BAPS ഹിന്ദു മന്ദിറിന് 2026-ലെ അന്താരാഷ്ട്ര ടോളറൻസ് പുരസ്കാരം</title>
					<link>https://www.malayalamtv9.com/world/abu-dhabi-baps-hindu-mandir-gets-international-tolerance-award-2026-2208105.html</link>
					<pubDate>Thu, 04 Jun 2026 12:45:00 +0530</pubDate>
					<dc:creator><![CDATA[Arun Nair]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/abu-dhabi-baps-hindu-mandir-gets-international-tolerance-award-2026-2208105.html</guid>
					<description><![CDATA[<p>എമിറേറ്റ്‌സ് സ്‌കോളർ സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസ്, അബ്രഹാമിക് ഫാമിലി ഹൗസ്, എമിറേറ്റ്‌സ് ജേണലിസ്റ്റ് അസോസിയേഷൻ, ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്‌സ് എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്. ലോകത്തെ വിവിധ സമൂഹങ്ങൾക്കിടയിൽ ധാരണയും സഹകരണവും വളർത്തിയെടുക്കുന്നതിനുള്ള സംഭാവനകളെ കണക്കിലെടുത്ത് പ്രത്യേക  ശാസ്ത്ര സമിതിയാണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/BAPS-Hindu-Mandir-Award.jpg" class="attachment-large size-large wp-post-image" alt="Baps Hindu Mandir Award" /></figure><p><strong>യുഎഇ:</strong> അബുദബിയിലെ BAPS ഹിന്ദു മന്ദിറിന് 2026-ലെ അന്താരാഷ്ട്ര ടോളറൻസ് പുരസ്കാരം. ആഗോള ഐക്യം, പരസ്പര ബഹുമാനം, സമാധാനപരമായ സഹവർത്തിത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം. 3-ാമത് ഇന്റർനാഷണൽ ഡയലോഗ് ഓഫ് സിവിലൈസേഷൻസ് ആൻഡ് ടോളറൻസ് കോൺഫറൻസിൽ പുരസ്കാരം കൈമാറി. ലോകത്തെ വിവിധ സമൂഹങ്ങൾക്കിടയിൽ ധാരണയും സഹകരണവും വളർത്തിയെടുക്കുന്നതിനുള്ള സംഭാവനകളെ കണക്കിലെടുത്ത് പ്രത്യേക ശാസ്ത്ര സമിതിയാണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.</p>
<p>എമിറേറ്റ്‌സ് സ്‌കോളർ സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസ്, അബ്രഹാമിക് ഫാമിലി ഹൗസ്, എമിറേറ്റ്‌സ് ജേണലിസ്റ്റ് അസോസിയേഷൻ, ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്‌സ് എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്.എമിറേറ്റ്‌സ് സ്‌കോളർ സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസ്, അബ്രഹാമിക് ഫാമിലി ഹൗസ്, എമിറേറ്റ്‌സ് ജേണലിസ്റ്റ് അസോസിയേഷൻ, ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്‌സ് എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്.</p>
<h3>പുരസ്കാരം ഏറ്റുവാങ്ങി ബ്രഹ്മവിഹാരി സ്വാമി</h3>
<p>നിർമ്മിത ബുദ്ധി അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ശക്തമായ മൂല്യങ്ങളിലൂടെയും കുടുംബബന്ധങ്ങളിലൂടെയും മനുഷ്യത്വവും അതിനൊപ്പം വളരേണ്ടതുണ്ടെന്ന് ക്ഷേത്രത്തിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയ ബ്രഹ്മവിഹാരി സ്വാമി പറഞ്ഞു. ഡിജിറ്റൽ ലോകത്തെ തടസ്സങ്ങളില്ലാതെ, കുടുംബാംഗങ്ങൾ ദിവസവും ഒരുമിച്ച് സമയം ചെലവഴിക്കേണ്ടതിൻ്റെയും പ്രാർത്ഥനകളിലും ചിന്തകളിലും പങ്കുചേരേണ്ടതിൻ്റെയും പ്രാധാന്യം അദ്ദേഹം തൻ്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. പുരസ്കാരത്തിനായി തങ്ങളെ തിരഞ്ഞെടുത്തതിൽ അദ്ദേഹം തൻ്റെ നന്ദിയും വ്യക്തമാക്കി.</p>
]]></content:encoded>
				</item>
							<item>
					<title>Iran War: ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ്‌ ഹൗസ്; ട്രംപിന് കനത്ത തിരിച്ചടി</title>
					<link>https://www.malayalamtv9.com/world/donald-trump-faces-setback-as-us-house-passes-resolution-to-end-iran-war-2208037.html</link>
					<pubDate>Thu, 04 Jun 2026 06:17:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/donald-trump-faces-setback-as-us-house-passes-resolution-to-end-iran-war-2208037.html</guid>
					<description><![CDATA[<p>Trump Dealt Blow After US House Approves Resolution to End Iran War: അമേരിക്കന്‍ ജനതയ്ക്ക് വേണ്ടി ഡൊണാള്‍ഡ് ട്രംപിനുള്ള ഉച്ചത്തിലുള്ള സന്ദേശമാണിത്. ഇറാനിലെ അദ്ദേഹത്തിന്റെ നിയമവിരുദ്ധവും ജനപ്രീതിയില്ലാത്തതുമായ യുദ്ധം അവസാനിപ്പിക്കാനുള്ള സമയമാണിത്, എന്ന് ഹൗസ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി ഡെമോക്രാറ്റുകള്‍ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/02/Donald-Trump-2.jpg" class="attachment-large size-large wp-post-image" alt="Donald Trump" /></figure><p><strong>വാഷിങ്ടണ്‍:</strong> ഇറാന്‍ യുദ്ധത്തില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ ഉത്തരവിട്ട് യുഎസ് പ്രതിനിധി സഭ. ഇതുവസംബന്ധിച്ച് പ്രമേയം പാസാക്കി സെനറ്റിലേക്ക് അയച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും ഡെമോക്രാറ്റുകളോടൊപ്പം ഈ തീരുമാനത്തിനായി പ്രവര്‍ത്തിച്ചു. 215-208 വോട്ടിനാണ് പ്രമേയം പാസായത്. എന്നാല്‍ ട്രംപിന് ഇത് വീറ്റോ ചെയ്യാനുള്ള അധികാരമുണ്ട്.</p>
<p>അമേരിക്കന്‍ ജനതയ്ക്ക് വേണ്ടി ഡൊണാള്‍ഡ് ട്രംപിനുള്ള ഉച്ചത്തിലുള്ള സന്ദേശമാണിത്. ഇറാനിലെ അദ്ദേഹത്തിന്റെ നിയമവിരുദ്ധവും ജനപ്രീതിയില്ലാത്തതുമായ യുദ്ധം അവസാനിപ്പിക്കാനുള്ള സമയമാണിത്, എന്ന് ഹൗസ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി ഡെമോക്രാറ്റുകള്‍ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.</p>
<p>നേരത്തെയും പ്രമേയം പാസാക്കാനുള്ള ശ്രമം ജനപ്രതിനിധി സഭയില്‍ നടന്നിരുന്നു. എന്നാല്‍ മതിയായ വോട്ടുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പരാജയപ്പെട്ടു. നിലവില്‍ രണ്ട് സഭകളിലും പ്രമേയം വിജയകരമായി പാസായെങ്കിലും വൈറ്റ് ഹൗസില്‍ തടസം നേരിട്ടേക്കാം. പ്രസിഡന്റിന് പ്രമേയം തടയാനുള്ള വീറ്റോ അധികാരമുണ്ട്.</p>
<p>ഇതാദ്യമായാണ് ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന്റെ നിര്‍ബദ്ധിക്കുന്ന വിധത്തിലുള്ള നടപടി പ്രതിനിധി സഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. യുദ്ധത്തിന്റെയും സമാധാനത്തിന്റെയും പാതയില്‍ കോണ്‍ഗ്രസിന്റെ ഘടനാപരമായ പങ്ക് ഇതുവഴി ഉറപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റുകള്‍.</p>
<p>ഫെബ്രുവരി അവസാനത്തോടെ യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഇസ്രായേലിനൊപ്പം ഇറാന്‍ ആക്രമിച്ച് ട്രംപ് ഭരണഘടന ലംഘിച്ചുവെന്നാണ് ഡെമോക്രാറ്റുകളുടെ ആരോപണം. രാജ്യത്തെ യുദ്ധ അധികാര നിയമപ്രകാരം, യുഎസ് സേനയെ ആക്രമണങ്ങളിലേക്ക് അയക്കുന്നതിന് അംഗീകാരം നേടാന്‍ 60 ദിവസത്തെ സമയമാണ് പ്രസിഡന്റുമാര്‍ക്ക് അനുവദിച്ചിരിക്കുന്നത്. യുദ്ധം ആരംഭിച്ച് ഇതുവരെ ട്രംപ് അനുമതി നേടിയിട്ടില്ല, സമയപരിധി കഴിഞ്ഞയാഴ്ചയോടെ അവസാനിക്കുകയും ചെയ്തു. നിയമം ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ട്രംപ് നടത്തുന്നതെന്നും ആരോപണമുണ്ട്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/marco-rubio-confirms-mojtaba-khamenei-is-alive-shares-key-update-on-irans-supreme-leader-2207863.html" target="_blank" rel="noopener">Mojtaba Khamenei: മൊജ്തബ ഖമേനിയെയും യുഎസ് കൊലപ്പെടുത്തിയോ? വ്യക്തമാക്കി മാര്‍ക്കോ റൂബിയോ</a></strong></p>
<h3>യുഎസിന് നേരെ ആക്രമണം നടത്തി ഇറാന്‍</h3>
<p>ഹോര്‍മുസ് കടലിടുക്കിന് സമീപം വെച്ച് യുഎസിന്റെ യുദ്ധക്കപ്പല്‍ ആക്രമിച്ചതായി ഇറാന്‍ സൈന്യം. ഇറാന്‍ ആക്രമണം നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും, ഈ വാദം യുഎസ് സൈന്യം നിഷേധിച്ചു. അങ്ങനൊരു ആക്രമണം നടന്നിട്ടില്ലെന്നാണ് യുഎസിന്റെ പ്രതികരണം.</p>
<p>അതേസമയം, ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിക്കുമെന്നാണ് ട്രംപിന്റെ വാദം. ഇറാനുമായുള്ള ചര്‍ച്ചകള്‍ വാരാന്ത്യത്തില്‍ ഫലം കണ്ടേക്കും, ചര്‍ച്ച വളരെ നന്നായി പുരോഗമിക്കുകയാണെന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍ ചര്‍ച്ചകളില്‍ പുരോഗതിയില്ലെന്ന് പറഞ്ഞ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അക്കാര്യം തള്ളി.</p>
<h3>കുവൈറ്റില്‍ ഇറാന്‍ ആക്രമണം</h3>
<p>കുവൈറ്റില്‍ നിന്നും യുഎസും നടത്തിയ സൈനിക നടപടികള്‍ക്ക് മറുപടിയായി ശക്തമായ ആക്രമണം നടത്തി ഇറാന്‍. കുവൈറ്റിലേക്ക് 30 ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി സൈന്യം അറിയിച്ചു. വ്യോമാതിര്‍ത്തിയില്‍ 13 ബാലിസ്റ്റിക് മിസൈലുകള്‍ തടഞ്ഞതായി കുവൈറ്റ് പറയുന്നു.</p>
<p>അതേസമയം, ഒരു രാജ്യത്തെയും ആക്രമിക്കാന്‍ തങ്ങളുടെ പ്രദേശമോ വ്യോമാതിര്‍ത്തിയോ ആരും ഉപയോഗിച്ചിട്ടില്ലെന്നും കുവൈറ്റ് വാദിക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ യുഎസ് തിരഞ്ഞെടുത്തത് കുവൈറ്റിനെയാണെന്ന് ഇറാന്‍ പറഞ്ഞു.</p>
<h3>English Summary</h3>
<p>The US House has passed a resolution aimed at limiting or ending military involvement in the Iran conflict, marking a political setback for Donald Trump. The move reflects growing congressional scrutiny over war powers and US engagement in the region.</p>
]]></content:encoded>
				</item>
							<item>
					<title>Kuwait Airport Shuts Down: ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം: കുവൈത്ത് വിമാനത്താവളം അടച്ചു; മലയാളി യാത്രക്കാരടക്കം ആയിരങ്ങൾ പാതിവഴിയിൽ കുടുങ്ങി</title>
					<link>https://www.malayalamtv9.com/world/kuwait-airport-shuts-down-following-iranian-missile-and-drone-attacks-thousands-of-fleeing-passengers-including-keralites-stranded-halfway-2207981.html</link>
					<pubDate>Wed, 03 Jun 2026 17:17:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/kuwait-airport-shuts-down-following-iranian-missile-and-drone-attacks-thousands-of-fleeing-passengers-including-keralites-stranded-halfway-2207981.html</guid>
					<description><![CDATA[<p>Kuwait Airport Shuts Down : ആക്രമണത്തിൽ വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിന്റെ കെട്ടിടത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. കൂടാതെ കൺട്രോൾ ടവർ, റഡാർ സംവിധാനങ്ങൾ എന്നിവ തകരാറിലായതാണ് വ്യോമഗതാഗതം പൂർണ്ണമായി നിലയ്ക്കാൻ കാരണം. കോഴിക്കോട്ട് നിന്നും മറ്റ് ഇന്ത്യൻ നഗരങ്ങളിൽ നിന്നും കുവൈത്തിലേക്ക് പുറപ്പെട്ട ഐഎക്സ് 393 എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള ഒട്ടേറെ വിമാനങ്ങൾ പകുതി വഴിയിൽ വെച്ച് തിരിച്ചുവിട്ടു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2025/11/airport-image.png" class="attachment-large size-large wp-post-image" alt="Airport Image" /></figure><p><strong>കുവൈത്ത് സിറ്റി:</strong> ഇറാൻ നടത്തിയ അപ്രതീക്ഷിത മിസൈൽ, ഡ്രോൺ ആക്രമണത്തെത്തുടർന്ന് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു. ആക്രമണത്തിൽ വിമാനത്താവളത്തിന് കനത്ത നാശനഷ്ടം സംഭവിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായും കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. ഇതേത്തുടർന്ന് വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.</p>
<p>വ്യോമഗതാഗതം തടസ്സപ്പെട്ടതോടെ, നാട്ടിലേക്ക് അടിയന്തര ആവശ്യങ്ങൾക്കും അവധിക്കും പുറപ്പെട്ട ഒട്ടേറെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ യാത്രക്കാരും മറ്റ് വിദേശികളും പാതിവഴിയിൽ കുടുങ്ങി കടുത്ത ദുരിതത്തിലായി.</p>
<h3>ടെർമിനലുകൾക്ക് തകരാർ; വിമാനങ്ങൾ തിരിച്ചുവിട്ടു</h3>
<p>ആക്രമണത്തിൽ വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിന്റെ (T1) കെട്ടിടത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. കൂടാതെ കൺട്രോൾ ടവർ, റഡാർ സംവിധാനങ്ങൾ എന്നിവ തകരാറിലായതാണ് വ്യോമഗതാഗതം പൂർണ്ണമായി നിലയ്ക്കാൻ കാരണം. കോഴിക്കോട്ട് നിന്നും മറ്റ് ഇന്ത്യൻ നഗരങ്ങളിൽ നിന്നും കുവൈത്തിലേക്ക് പുറപ്പെട്ട ഐഎക്സ് 393 എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള ഒട്ടേറെ വിമാനങ്ങൾ പകുതി വഴിയിൽ വെച്ച് തിരിച്ചുവിട്ടു.</p>
<p><strong>Also read -<a href="https://www.malayalamtv9.com/world/ebola-outbreak-uae-health-ministry-warns-against-fake-news-clarifies-essential-facts-2207974.html" target="_blank" rel="noopener"> Ebola Fake news: എബോള: വ്യാജ പ്രചാരണങ്ങളിൽ വീഴരുത്; വസ്തുതകൾ വ്യക്തമാക്കി യുഎഇ ആരോഗ്യ മന്ത്രാലയ</a></strong>ം</p>
<p>കുവൈത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങൾ സൗദി അറേബ്യ, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു. കുവൈത്ത് വഴി കേരളത്തിലേക്കും മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും കണക്റ്റിങ് ടിക്കറ്റെടുത്തിരുന്ന നൂറുകണക്കിന് യാത്രക്കാർ യു.എ.ഇ, ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.</p>
<h3>അടിയന്തര യാത്രക്കാർ പ്രതിസന്ധിയിൽ; ബാങ്ക് ശാഖകളും അടച്ചു</h3>
<p>ചികിത്സയ്ക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായി നാട്ടിലേക്ക് തിരിക്കാനിരുന്ന പ്രായമായവരും സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരാണ് വിമാനത്താവളത്തിൽ മണിക്കൂറുകളോളമായി കാത്തിരിക്കുന്നത്. വിമാനങ്ങളുടെ സമയക്രമം പൂർണ്ണമായും തെറ്റിയ നിലയിലാണ്. സുരക്ഷ മുൻനിർത്തി വിമാനത്താവളത്തിലെ ടെർമിനൽ ഒന്ന് (T1), ടെർമിനൽ നാല് (T4) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന നാഷനൽ ബാങ്ക് ഓഫ് കുവൈത്തിന്റെ (NBK) ശാഖകൾ താൽക്കാലികമായി അടച്ചതായി ബാങ്ക് അധികൃതർ അറിയിച്ചു. ജീവനക്കാരുടെയും ഇടപാടുകാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ അടിയന്തര നടപടി.</p>
<h3>അധികൃതരുടെ നിർദേശം</h3>
<p>വിമാനത്താവളത്തിന്റെ പ്രവർത്തനം എത്രയും വേഗം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസ് വിവരങ്ങൾ മുൻകൂട്ടി ഉറപ്പാക്കണമെന്ന് കർശന നിർദേശമുണ്ട്.</p>
<h3>English Summary</h3>
<p>Following an Iranian missile and drone attack that caused extensive damage to Kuwait International Airport, all flight operations have been suspended, leaving thousands of passengers, including many Keralites, stranded or diverted to neighboring countries. In response to the damage to infrastructure and ongoing safety concerns, an emergency has been declared at the airport, and the National Bank of Kuwait has temporarily closed its onsite branches.</p>
]]></content:encoded>
				</item>
							<item>
					<title>Ebola Fake news: എബോള: വ്യാജ പ്രചാരണങ്ങളിൽ വീഴരുത്; വസ്തുതകൾ വ്യക്തമാക്കി യുഎഇ ആരോഗ്യ മന്ത്രാലയം</title>
					<link>https://www.malayalamtv9.com/world/ebola-outbreak-uae-health-ministry-warns-against-fake-news-clarifies-essential-facts-2207974.html</link>
					<pubDate>Wed, 03 Jun 2026 14:57:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/ebola-outbreak-uae-health-ministry-warns-against-fake-news-clarifies-essential-facts-2207974.html</guid>
					<description><![CDATA[<p>Ebola Outbreak, UAE Health Ministry Warns Against Fake News: രോഗലക്ഷണങ്ങൾ കാണിക്കുന്നതിന് മുൻപ് തന്നെ രോഗബാധിതരിൽ നിന്ന് മറ്റുള്ളവരിലേക്ക് എബോള പകരുമെന്നത് വ്യാജമാണ്. ലക്ഷണങ്ങൾ പ്രകടപ്പിച്ചു തുടങ്ങുന്നത് വരെ ഇവരിൽ നിന്ന് രോഗം പകരില്ല. എബോള സാധാരണയായി ലോകം മുഴുവൻ പടരുന്ന ഒരു ആഗോള മഹാമാരിയായി മാറാറുണ്ട് എന്ന പ്രചരണവും വസ്തുതാവിരുദ്ധമാണ്. ചരിത്രത്തിൽ ഇന്നേവരെ ഒരു എബോള വ്യാപനവും ആഗോള മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Ebola-Outbreak.jpg" class="attachment-large size-large wp-post-image" alt="Ebola Outbreak" /></figure><p><strong>ദുബായ്:</strong> ചില ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ, പൊതുജനങ്ങൾക്കിടയിൽ ഭീതി പരത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി യുഎഇ ആരോഗ്യ അധികൃതർ. രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ, നിലവിൽ പ്രചരിക്കുന്ന അഞ്ച് പ്രധാന വ്യാജ വാർത്തകളും അതിന് പിന്നിലെ യഥാർത്ഥ വസ്തുതകളും ആരോഗ്യ മന്ത്രാലയം (MoHAP) പങ്കുവെച്ചു.</p>
<h3>പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ട പ്രധാന വസ്തുതകൾ</h3>
<p>കോവിഡ്-19 പോലെ എബോളയും വായുവിലൂടെ പകരുന്ന രോഗമാണെന്ന പ്രചാരണം തെറ്റാണ്. രോഗബാധിതനായ ഒരാളുടെ ശരീരസ്രവങ്ങളുമായോ (ഉമിനീര്, രക്തം തുടങ്ങിയവ), അവർ ഉപയോഗിച്ച സാധനങ്ങളുമായോ നേരിട്ടുള്ള സമ്പർക്കത്തിലൂടെ മാത്രമേ എബോള പകരുകയുള്ളൂ. അന്താരാഷ്ട്ര യാത്ര ചെയ്യുന്ന എല്ലാവർക്കും രോഗബാധയുണ്ടാകാൻ വലിയ സാധ്യതയുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. സമ്പർക്കത്തിലൂടെ മാത്രം പകരുന്നതിനാൽ സാധാരണ യാത്രക്കാർക്ക് രോഗസാധ്യത വളരെ കുറവാണ്.</p>
<p>രോഗലക്ഷണങ്ങൾ കാണിക്കുന്നതിന് മുൻപ് തന്നെ രോഗബാധിതരിൽ നിന്ന് മറ്റുള്ളവരിലേക്ക് എബോള പകരുമെന്നത് വ്യാജമാണ്. ലക്ഷണങ്ങൾ പ്രകടപ്പിച്ചു തുടങ്ങുന്നത് വരെ ഇവരിൽ നിന്ന് രോഗം പകരില്ല. എബോള സാധാരണയായി ലോകം മുഴുവൻ പടരുന്ന ഒരു ആഗോള മഹാമാരിയായി മാറാറുണ്ട് എന്ന പ്രചരണവും വസ്തുതാവിരുദ്ധമാണ്. ചരിത്രത്തിൽ ഇന്നേവരെ ഒരു എബോള വ്യാപനവും ആഗോള മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/trump-says-us-iran-peace-deal-could-be-reached-next-week-israel-and-lebanon-to-end-fighting-2207689.html" target="_blank" rel="noopener">Iran-US Conflict: ഇറാന്‍-യുഎസ് സമാധാന കരാര്‍ അടുത്തയാഴ്ചയോടെ; ഇസ്രായേലും ലെബനനും ഇനി യുദ്ധം ചെയ്യില്ലെന്ന് ട്രംപ്</a></strong></p>
<p>യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും (NCEMA) ആരോഗ്യ മന്ത്രാലയവും സംയുക്തമായാണ് പൊതുജനങ്ങൾക്കായി ഈ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. രാജ്യത്തെ പൊതുജനാരോഗ്യ സാഹചര്യം പൂർണ്ണമായും സുരക്ഷിതവും സുസ്ഥിരവുമാണെന്ന് അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.</p>
<h3>എബോള വൈറസ് , അറിയേണ്ടതെല്ലാം</h3>
<p>എബോള എന്നത് എബോള വൈറസ് മൂലമുണ്ടാകുന്ന, മനുഷ്യരിലും മറ്റ് പ്രൈമേറ്റുകളിലും (കുരങ്ങൻമാർ, ചിമ്പാൻസികൾ) മാരകമായ രോഗാവസ്ഥ സൃഷ്ടിക്കുന്ന ഒരു പകർച്ചവ്യാധിയാണ്. എബോള വായുവിലൂടെയോ വെള്ളത്തിലൂടെയോ പകരുന്ന രോഗമല്ല. രോഗബാധിതരായ മനുഷ്യരുടെയോ മൃഗങ്ങളുടെയോ ശരീരസ്രവങ്ങളുമായി (രക്തം, ഉമിനീര്, വിയർപ്പ്, മൂത്രം തുടങ്ങിയവ) നേരിട്ട് സമ്പർക്കമുണ്ടായാൽ മാത്രമേ രോഗം പകരുകയുള്ളൂ.രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ, സൂചികൾ, മറ്റ് വസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നതിലൂടെയും രോഗം പകരാം.</p>
<p>രോഗാണു ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 21 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും. പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, കടുത്ത തലവേദനയും ശരീരവേദനയും, കഠിനമായ ക്ഷീണവും തൊണ്ടവേദനയും, ഛർദ്ദി, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.</p>
<p>രോഗം മൂർച്ഛിക്കുന്ന അവസ്ഥയിൽ ശരീരത്തിന്റെ ആന്തരികവും ബാഹ്യവുമായ ഭാഗങ്ങളിൽ നിന്ന് രക്തസ്രാവം ഉണ്ടാകാം. എബോളയ്‌ക്കെതിരെ ഫലപ്രദമായ വാക്സിനുകൾ നിലവിലുണ്ട്. രോഗവ്യാപനമുള്ള പ്രദേശങ്ങളിൽ ഇത് പ്രതിരോധത്തിനായി നൽകാറുണ്ട്. പ്രത്യേകമായി ഒരു ആന്റിവൈറൽ മരുന്ന് എന്നതിനേക്കാൾ, രോഗിക്ക് ആവശ്യമായ സപ്പോർട്ടീവ് കെയർ (ശരീരത്തിൽ ദ്രാവകങ്ങളുടെ അളവ് നിലനിർത്തുക, രക്തസമ്മർദ്ദം ക്രമീകരിക്കുക) നൽകുകയാണ് ചെയ്യുന്നത്.</p>
<h3>English Summary</h3>
<p>The UAE Ministry of Health and Prevention (MoHAP) has dismissed rumors regarding Ebola, clarifying that the virus is not airborne and only spreads through direct contact with infected bodily fluids. Authorities reassured the public that the country’s health situation remains safe and stable, advising citizens to rely solely on official sources for information.</p>
]]></content:encoded>
				</item>
							<item>
					<title>Mojtaba Khamenei: മൊജ്തബ ഖമേനിയെയും യുഎസ് കൊലപ്പെടുത്തിയോ? വ്യക്തമാക്കി മാര്‍ക്കോ റൂബിയോ</title>
					<link>https://www.malayalamtv9.com/world/marco-rubio-confirms-mojtaba-khamenei-is-alive-shares-key-update-on-irans-supreme-leader-2207863.html</link>
					<pubDate>Wed, 03 Jun 2026 07:00:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/marco-rubio-confirms-mojtaba-khamenei-is-alive-shares-key-update-on-irans-supreme-leader-2207863.html</guid>
					<description><![CDATA[<p>Marco Rubio Provides Fresh Update on Iran Supreme Leader Mojtaba Khamenei: ഫെബ്രുവരി 28ന് നടന്ന യുഎസ് ആക്രമണത്തിലാണ് മൊജ്തബയുടെ പിതാവും അന്നത്തെ പരമോന്നത നേതാവുമായ അലി ഖമേനി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ അധികാരം മൊജ്തബയിലേക്ക് എത്തുകയായിരുന്നു. അദ്ദേഹത്തെ പ്രവര്‍ത്തിക്കാന്‍ സമ്മതിക്കില്ലെന്ന് തുടക്കം മുതല്‍ക്കെ യുഎസ് പറഞ്ഞിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/Mojtaba-Khamenei-Alive.jpg" class="attachment-large size-large wp-post-image" alt="Mojtaba Khamenei Alive" /></figure><p><strong>ടെഹ്‌റാന്‍:</strong> ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനിയെ കുറിച്ചുള്ള സുപ്രധാന വിവരം പുറത്തുവിട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. മൊജ്തബ ഖമേനി ജീവനോടെയുണ്ടെന്നും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം മാര്‍ക്കോ റൂബിയോ പുറംലോകത്തെ അറിയിച്ചത്. രാജ്യവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ മൊജ്തബ നേരിട്ട് സജീവമായി പങ്കെടുക്കുന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് സെനറ്റ് വിദേശകാര്യ സമിതിക്ക് മുമ്പാതെ സംസാരിച്ച റൂബിയോ വെളിപ്പെടുത്തി.</p>
<p>ഫെബ്രുവരി 28ന് നടന്ന യുഎസ് ആക്രമണത്തിലാണ് മൊജ്തബയുടെ പിതാവും അന്നത്തെ പരമോന്നത നേതാവുമായ അലി ഖമേനി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ അധികാരം മൊജ്തബയിലേക്ക് എത്തുകയായിരുന്നു. അദ്ദേഹത്തെ പ്രവര്‍ത്തിക്കാന്‍ സമ്മതിക്കില്ലെന്ന് തുടക്കം മുതല്‍ക്കെ യുഎസ് പറഞ്ഞിരുന്നു. എന്നാല്‍ പരസ്യമായി എവിടെയും വരാതിരിക്കുന്ന മൊജ്തബ നിലവില്‍ രാജ്യത്തിന്റെ ഭരണപരമായ കാര്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായാണ് വിവരം.</p>
<h3>കരാറില്‍ പ്രതീക്ഷയുണ്ടെന്ന് റൂബിയോ</h3>
<p>ഇറാനുമായി സംഭവിക്കാന്‍ പോകുന്ന സമാധാന കരാറില്‍ പ്രതീക്ഷയുണ്ടെന്ന് മാര്‍ക്കോ റൂബിയോ പറഞ്ഞു. ഉപരോധങ്ങള്‍ നീക്കുന്നതിനായി ഇറാന്‍ ആണവ പദ്ധതി പരിമിതപ്പെടുത്തണമെന്നും റൂബിയോ പറഞ്ഞു. കരാര്‍ വരും ദിവസങ്ങളില്‍ ഉണ്ടായേക്കാമെന്നും അദ്ദേഹം.</p>
<p>ഊര്‍ജ ഗതാഗതത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ് ഹോര്‍മുസ് കടലിടുക്കില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം. ഇത് പിന്‍വലിച്ച് ജലപാത വീണ്ടും തുറക്കാന്‍ ഇറാന്‍ സമ്മതിക്കണം. അതുവഴി കടന്നുപോകുന്ന കപ്പലുകള്‍ക്ക് നേരെ വെടിവെപ്പ് നടത്തുന്നത് നിര്‍ത്തിവെക്കണമെന്നും റൂബിയോ ആവശ്യപ്പെട്ടു. ഇത് ചെയ്തുകഴിഞ്ഞാല്‍ ഇറാന്റെ കടലിടുക്കില്‍ സ്ഥാപിച്ചിരിക്കുന്ന മൈനുകള്‍ അമേരിക്ക നീക്കം ചെയ്യാന്‍ തയാറാകുമെന്നും അദ്ദേഹം.</p>
<p>കടല്‍ തീരങ്ങളെല്ലാം തുറന്നിരിക്കുകയാണ്, അവിടെ ടോള്‍ ഈടാക്കുന്നതും ഞങ്ങള്‍ അവസാനിപ്പിച്ചു, എന്ന് ഇറാന്‍ വ്യക്തമായി പ്രഖ്യാപിക്കണം. എങ്കില്‍ മാത്രമേ അവിടെ സ്ഥാപിച്ചിരിക്കുന്ന മൈനുകള്‍ ഞങ്ങള്‍ നീക്കം ചെയ്യൂ. അവര്‍ കപ്പലുകള്‍ക്ക് നേരെ വെടിവെക്കുകയും ചെയ്യരുത്. ഹോര്‍മുസ് തുറക്കുക മാത്രമല്ല യുറേനിയം സമ്പുഷ്ടീകരണം കുറയ്ക്കാനോ നിര്‍ത്തിവെക്കാനോ ഇറാന്‍ തയാറാകേണ്ടതുണ്ടെന്നും മാര്‍ക്കോ റൂബിയോ കൂട്ടിച്ചേര്‍ത്തു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/trump-says-us-iran-peace-deal-could-be-reached-next-week-israel-and-lebanon-to-end-fighting-2207689.html" target="_blank" rel="noopener">Iran-US Conflict: ഇറാന്‍-യുഎസ് സമാധാന കരാര്‍ അടുത്തയാഴ്ചയോടെ; ഇസ്രായേലും ലെബനനും ഇനി യുദ്ധം ചെയ്യില്ലെന്ന് ട്രംപ്</a></strong></p>
<p>ഇറാന്‍ വളരെയധികം യുറേനിയം സമ്പുഷ്ടീകരിച്ചതുകൊണ്ടാണ് ഉപരോധം ഏര്‍പ്പെടുത്തുന്നത്. ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍ വന്‍ ആപത്ത് സൃഷ്ടിക്കും. അതിനാല്‍ തന്നെ പ്രവര്‍ത്തനം ഉപേക്ഷിക്കാന്‍ അവര്‍ സമ്മതിച്ചാല്‍ എല്ലാ ഉപരോധങ്ങളിലും ഇളവ് നല്‍കുമെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി.</p>
<h3>ഇറാന്റെ ഖേഷ്ം ദ്വീപ് ആക്രമിച്ച് യുഎസ്</h3>
<p>ഇറാനിലെ ഖേഷ്ം ദ്വീപില്‍ സ്വയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി യുഎസ്. ദ്വീപിലെ ഒരു ഇറാനിയന്‍ മിലിട്ടറി ഗ്രൗണ്ട് കണ്‍ട്രോള്‍ സ്‌റ്റേഷന്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് സെന്റ്‌കോം പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.</p>
<p>അതേസമയം, യുഎസിന്റെ നടപടിക്ക് മറുപടി നല്‍കി ബഹ്‌റൈനിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തി. യുഎസ് നാവിക സേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനവും പ്രത്യേക വ്യോമതാവളവും ആക്രമിച്ചുവെന്നാണ് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് പറയുന്നത്. എന്നാല്‍ ഈ അവകാശവാദം യുഎസ് നിഷേധിച്ചു. ഇറാന്‍ നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു, എന്നാല്‍ അവയെല്ലാം ലക്ഷ്യസ്ഥാപനങ്ങളില്‍ എത്താതെ പരാജയപ്പെട്ടുവെന്നാണ് യുഎസ് പറയുന്നത്.</p>
<h3>English Summary</h3>
<p>US Secretary of State Marco Rubio has said that Mojtaba Khamenei is alive and remains active in Iran's affairs, addressing speculation about the Iranian leader's condition.</p>
]]></content:encoded>
				</item>
							<item>
					<title>UAE Weather Alert: യുഎഇയിൽ കനത്ത ചൂടും പൊടിക്കാറ്റും വരുന്നു; താപനില 46 ഡിഗ്രി വരെ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്</title>
					<link>https://www.malayalamtv9.com/world/uae-weather-alert-drivers-and-beachgoers-urged-to-exercise-caution-as-scorching-heat-and-dust-storms-loom-2207844.html</link>
					<pubDate>Tue, 02 Jun 2026 21:03:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/uae-weather-alert-drivers-and-beachgoers-urged-to-exercise-caution-as-scorching-heat-and-dust-storms-loom-2207844.html</guid>
					<description><![CDATA[<p>UAE Heat And Dust Storms Loom: താപനില 35 ഡിഗ്രി സെൽഷ്യസ് മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ചില ഉൾപ്രദേശങ്ങളിൽ ചൂട് പരമാവധി 42 ഡിഗ്രി മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. പർവതപ്രദേശങ്ങളിൽ താരതമ്യേന ചൂട് കുറവായിരിക്കുമെങ്കിലും ഇവിടങ്ങളിൽ താപനില 32 ഡിഗ്രി മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. ഈ വരുന്ന വെള്ളിയാഴ്ച വരെ യുഎഇയിൽ സമാനമായ ചൂടുള്ള കാലാവസ്ഥ തുടരുമെന്നാണ് റിപ്പോർട്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/06/UAE-Weather-1.jpg" class="attachment-large size-large wp-post-image" alt="Uae Weather (1)" /></figure><p><strong>അബുദാബി:</strong> യുഎഇയിൽ വേനൽക്കാലം കൂടുതൽ കടുക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് കനത്ത ചൂടിനും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി. ഈ ആഴ്ച രാജ്യത്തുടനീളം പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ചൂട് വൻതോതിൽ വർദ്ധിക്കും.</p>
<p>അന്തരീക്ഷത്തിലുണ്ടാകുന്ന ഉയർന്ന വായുമർദ്ദ വ്യതിയാനങ്ങളാണ് പെട്ടെന്നുള്ള താപനില വർദ്ധനവിനും കാലാവസ്ഥാ വ്യതിയാനങ്ങൾക്കും കാരണമാകുന്നത്. വരും ദിവസങ്ങളിൽ ശക്തമായ കാറ്റ് വീശിയടിക്കാനും അന്തരീക്ഷത്തിൽ വലിയ രീതിയിൽ പൊടിയും മണലും ഉയരാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.</p>
<h3>താപനില പ്രവചനം ഇങ്ങനെ</h3>
<p>താപനില 35 ഡിഗ്രി സെൽഷ്യസ് മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ചില ഉൾപ്രദേശങ്ങളിൽ ചൂട് പരമാവധി 42 ഡിഗ്രി മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. പർവതപ്രദേശങ്ങളിൽ താരതമ്യേന ചൂട് കുറവായിരിക്കുമെങ്കിലും ഇവിടങ്ങളിൽ താപനില 32 ഡിഗ്രി മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. ഈ വരുന്ന വെള്ളിയാഴ്ച വരെ യുഎഇയിൽ സമാനമായ ചൂടുള്ള കാലാവസ്ഥ തുടരുമെന്നാണ് റിപ്പോർട്ട്.</p>
<p><strong>Also Read -<a href="https://www.malayalamtv9.com/world/middle-east-geopolitical-tensions-to-hit-job-market-new-hirings-delayed-remittances-at-risk-2207783.html" target="_blank" rel="noopener"> Gulf job crisis: പ്രവാസികൾക്ക് ആശങ്ക; ഗൾഫിൽ പുതിയ തൊഴിൽ നിയമനങ്ങൾ വൈകിയേക്കു</a></strong>ം</p>
<h3>വാഹനമോടിക്കുന്നവർക്കും കടലിൽ പോകുന്നവർക്കും ജാഗ്രതാ നിർദേശം</h3>
<p>ചില സമയങ്ങളിൽ വീശുന്ന നേരിയ കാറ്റ് ചൂടിൽ നിന്ന് ആശ്വാസം നൽകുമെങ്കിലും, മണൽ പ്രദേശങ്ങളിൽ ഇത് കനത്ത പൊടിപടലങ്ങൾ ഉയർത്താൻ ഇടയാക്കും. ഇത് കാഴ്ചപരിധി കുറയ്ക്കാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ റോഡുകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും മുൻപിലെ വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.</p>
<p>അതേസമയം, അറേബ്യൻ ഗൾഫിലെ കടൽ ചില സമയങ്ങളിൽ മിതമായ നിലയിൽ നിന്നും പ്രക്ഷുബ്ധമായ അവസ്ഥയിലേക്ക് മാറാൻ സാധ്യതയുണ്ട്. അതിനാൽ കടലിൽ പോകുന്നവരും തീരപ്രദേശങ്ങളിൽ ഉള്ളവരും ബീച്ചുകൾ സന്ദർശിക്കുന്നവരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. ഒമാൻ കടലിലും ചില സമയങ്ങളിൽ നേരിയ രീതിയിലുള്ള കാലാവസ്ഥാ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.</p>
<h3>English Summary</h3>
<p>The National Center of Meteorology (NCM) has issued a weather warning across the UAE as summer intensifies, bringing scorching heat and potential dust storms this week. Temperatures are projected to reach up to 40°C in most regions, with certain interior locations expected to experience peaks between 42°C and 46°C until Friday. Due to strong winds causing blowing sand and reduced visibility, motorists have been advised to drive with caution, while beachgoers are urged to stay alert as Arabian Gulf waters become rough.</p>
]]></content:encoded>
				</item>
							<item>
					<title>Gulf job crisis: പ്രവാസികൾക്ക് ആശങ്ക; ഗൾഫിൽ പുതിയ തൊഴിൽ നിയമനങ്ങൾ വൈകിയേക്കും</title>
					<link>https://www.malayalamtv9.com/world/middle-east-geopolitical-tensions-to-hit-job-market-new-hirings-delayed-remittances-at-risk-2207783.html</link>
					<pubDate>Tue, 02 Jun 2026 15:32:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/middle-east-geopolitical-tensions-to-hit-job-market-new-hirings-delayed-remittances-at-risk-2207783.html</guid>
					<description><![CDATA[<p>Middle East Geopolitical Tensions To Hit Job Market: പൊതു-സ്വകാര്യ മേഖലകളിലെ പ്രമുഖ സാമ്പത്തിക വിദഗ്ധർക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ലോക സാമ്പത്തിക ഫോറം ഈ റിപ്പോർട്ട് പുറത്തുവിട്ടത്. സർവേയിൽ പങ്കെടുത്ത 74 ശതമാനം വിദഗ്ധരും അടുത്ത 12 മാസത്തിനുള്ളിൽ മിഡിൽ ഈസ്റ്റിൽ വളരെ മന്ദഗതിയിലുള്ള തൊഴിൽ വളർച്ച മാത്രമേ ഉണ്ടാകൂ എന്ന് വിലയിരുത്തുന്നു. നിലവിലെ യുദ്ധസാഹചര്യങ്ങൾ കാരണം മേഖലയിലെ വിദേശ നിക്ഷേപം, വ്യാപാരം, ടൂറിസം എന്നിവയെല്ലാം കനത്ത തടസ്സങ്ങൾ നേരിടുകയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Desk-Job-Issues.jpg" class="attachment-large size-large wp-post-image" alt="Job Issues" /></figure><p><strong>ദുബായ്:</strong> മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളും യുദ്ധസാഹചര്യങ്ങളും വരും മാസങ്ങളിൽ മേഖലയിലെ തൊഴിൽ വിപണിക്ക് കനത്ത തിരിച്ചടിയാകുമെന്ന് പുതിയ റിപ്പോർട്ട്. സംഘർഷ സാധ്യതകൾ നിലനിൽക്കുന്നതിനാൽ ഗൾഫ് മേഖലയിലെ ഭൂരിഭാഗം കമ്പനികളും പുതിയ തൊഴിൽ നിയമനങ്ങൾ താൽക്കാലികമായി വൈകിപ്പിക്കുകയാണ്. ഇത് ലക്ഷക്കണക്കിന് പ്രവാസികളുടെ തൊഴിൽ സുരക്ഷയെ ബാധിക്കുമെന്നും ആഗോള സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ലോക സാമ്പത്തിക ഫോറത്തിന്റെ ചീഫ് ഇക്കണോമിസ്റ്റുകളുടെ ഔട്ട്‌ലുക്ക്' റിപ്പോർട്ടിലാണ് ഈ ആശങ്കാജനകമായ വിവരങ്ങളുള്ളത്.</p>
<h3>സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ</h3>
<p>പൊതു-സ്വകാര്യ മേഖലകളിലെ പ്രമുഖ സാമ്പത്തിക വിദഗ്ധർക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ലോക സാമ്പത്തിക ഫോറം ഈ റിപ്പോർട്ട് പുറത്തുവിട്ടത്. സർവേയിൽ പങ്കെടുത്ത 74 ശതമാനം വിദഗ്ധരും അടുത്ത 12 മാസത്തിനുള്ളിൽ മിഡിൽ ഈസ്റ്റിൽ വളരെ മന്ദഗതിയിലുള്ള തൊഴിൽ വളർച്ച മാത്രമേ ഉണ്ടാകൂ എന്ന് വിലയിരുത്തുന്നു. നിലവിലെ യുദ്ധസാഹചര്യങ്ങൾ കാരണം മേഖലയിലെ വിദേശ നിക്ഷേപം, വ്യാപാരം, ടൂറിസം എന്നിവയെല്ലാം കനത്ത തടസ്സങ്ങൾ നേരിടുകയാണ്.</p>
<p>ഇക്കഴിഞ്ഞ ജനുവരി മാസത്തിൽ നടത്തിയ വിലയിരുത്തലിൽ ലോകത്ത് ഏറ്റവും കൂടുതൽ സാമ്പത്തിക മുന്നേറ്റം നടത്താൻ സാധ്യതയുള്ള മേഖലയായി കണക്കാക്കപ്പെട്ടിരുന്ന സ്ഥാനത്താണ് കഴിഞ്ഞ കുറച്ചു മാസങ്ങളായുള്ള യുദ്ധം കാരണം മിഡിൽ ഈസ്റ്റ് ഇപ്പോൾ കനത്ത തിരിച്ചടി നേരിടുന്നത്.</p>
<h3>പ്രവാസികളെയും നാട്ടിലെ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കും</h3>
<p>ഗൾഫ് രാജ്യങ്ങളിലെ സ്വകാര്യ മേഖലയിലുള്ള തൊഴിലാളികളിൽ 76 ശതമാനം മുതൽ 95 ശതമാനം വരെ വിദേശത്തു നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ്. അതിനാൽ ഗൾഫ് തൊഴിൽ വിപണിയിലുണ്ടാകുന്ന ചെറിയ ചലനങ്ങൾ പോലും പ്രവാസികളെ നേരിട്ട് ബാധിക്കും.</p>
<p>തൊഴിലവസരങ്ങൾ കുറയുന്നതും നിയമനങ്ങൾ വൈകുന്നതും പ്രവാസികൾ നാട്ടിലേക്ക് പണമയയ്ക്കുന്നതിനെ സാരമായി ബാധിച്ചേക്കാം. ഇത് ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ സാമ്പത്തിക സമ്മർദ്ദമുണ്ടാക്കുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പ്രതിസന്ധികൾ എത്രത്തോളം നീണ്ടുനിൽക്കുന്നുവോ, അത്രത്തോളം തൊഴിൽ വിപണിയിലെ തളർച്ചയും ശക്തമാകുമെന്നാണ് വിദഗ്ധർ ആവർത്തിക്കുന്നത്.</p>
<h3>English Summary</h3>
<p>Ongoing geopolitical conflicts in the Middle East have led to a severe slowdown in the region's job market, forcing many companies to delay or freeze new hirings. According to a World Economic Forum report, 74% of economists now project weak employment growth over the next year, deeply impacting key sectors like tourism, trade, and foreign investment. Because expatriates make up 76% to 95% of the Gulf’s private workforce, this recruitment freeze is expected to sharply decline money sent home, putting immense financial strain on remittance-dependent nations like India.</p>
]]></content:encoded>
				</item>
							<item>
					<title>Iran-US Conflict: ഇറാന്‍-യുഎസ് സമാധാന കരാര്‍ അടുത്തയാഴ്ചയോടെ; ഇസ്രായേലും ലെബനനും ഇനി യുദ്ധം ചെയ്യില്ലെന്ന് ട്രംപ്</title>
					<link>https://www.malayalamtv9.com/world/trump-says-us-iran-peace-deal-could-be-reached-next-week-israel-and-lebanon-to-end-fighting-2207689.html</link>
					<pubDate>Tue, 02 Jun 2026 06:13:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/trump-says-us-iran-peace-deal-could-be-reached-next-week-israel-and-lebanon-to-end-fighting-2207689.html</guid>
					<description><![CDATA[<p>Trump Predicts US-Iran Deal Within Days: ഇറാന്‍ ശരിക്കും ഒരു കരാര്‍ ആഗ്രഹിക്കുന്നു, അത് അമേരിക്കയ്ക്കും നമ്മുടെ കൂടെയുള്ള രാജ്യങ്ങള്‍ക്കും നല്ലതായിരിക്കും, ട്രംപ് ട്രൂത്തില്‍ എഴുതി. എന്നാല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രാഷ്ട്രീയ പ്രതികരണങ്ങള്‍ ഇറാനുമായി ചര്‍ച്ച നടത്തുന്നതിന് വെല്ലുവിളിയാകുന്നുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Donald-Trump-3.jpg" class="attachment-large size-large wp-post-image" alt="Donald Trump" /></figure><p><strong>വാഷിങ്ടണ്‍:</strong> ഇറാനും യുഎസും തമ്മില്‍ അടുത്തയാഴ്ചയോടെ സമാധാന കരാറില്‍ എത്തിച്ചേരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ അമേരിക്കയുമായി ഒരു കരാര്‍ ആഗ്രഹിക്കുന്നു. ഇത് അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും ഗുണം ചെയ്യുമെന്നും ട്രംപ് തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്തില്‍ കുറിച്ചു. അമേരിക്കന്‍ സൈന്യം ഇറാനിയന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപിന്റെ പ്രതികരണം.</p>
<p>ഇറാന്‍ ശരിക്കും ഒരു കരാര്‍ ആഗ്രഹിക്കുന്നു, അത് അമേരിക്കയ്ക്കും നമ്മുടെ കൂടെയുള്ള രാജ്യങ്ങള്‍ക്കും നല്ലതായിരിക്കും, ട്രംപ് ട്രൂത്തില്‍ എഴുതി. എന്നാല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രാഷ്ട്രീയ പ്രതികരണങ്ങള്‍ ഇറാനുമായി ചര്‍ച്ച നടത്തുന്നതിന് വെല്ലുവിളിയാകുന്നുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.</p>
<h3>ഇനി ആക്രമണം നടത്തില്ലെന്ന് ഇസ്രായേലും ലെബനനും</h3>
<p>ഇസ്രായേലും ലെബനനും തമ്മില്‍ ഇനി സൈനിക ആക്രമണങ്ങള്‍ നടത്തില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും മധ്യസ്ഥര്‍ വഴി ഹിസ്ബുള്ള തലവന്മാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രഖ്യാപനം. ഹിസ്ബുള്ളയും ഇസ്രായേലും ഇനി ഒരുതരത്തിലുള്ള ആക്രമണവും നടത്തില്ലെന്ന് ട്രംപ് വ്യക്തമാക്കി.</p>
<p>ബെയ്‌റൂട്ടിന്റെ തെക്കന്‍ മേഖലയില്‍ ഇസ്രായേല്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം വരുന്നത്. ഹിസ്ബുള്ള നടത്തിയ റോക്കറ്റ് ആക്രമണങ്ങള്‍ക്കും വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്കും മറുപടി നല്‍കാനായിരുന്നു ഇസ്രായേലിന്റെ നീക്കം.</p>
<h3>ലെബനനില്‍ കടന്നുകയറി ഇസ്രായേല്‍</h3>
<p>ഇസ്രായേല്‍ ലെബനനില്‍ കഴിഞ്ഞ കുറേനാളുകളായി സൈനിക നടപടി വ്യാപിപ്പിക്കുകയാണ്. അമേരിക്കയുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് താത്കാലിക വെടിനിര്‍ത്തല്‍ ഉണ്ടായിരുന്നുവെങ്കിലും, അത് പാലിക്കാന്‍ രാജ്യം തയാറായില്ല. ഇസ്രായേല്‍ സൈന്യം ലെബനനിന്റെ എല്ലാ ഭാഗങ്ങളിലേക്കും നടത്തിയ കടന്നുകയറ്റം ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ നടപടി അമേരിക്ക-ഇറാന്‍ സമാധാന കരാറിന് തടസമാകുമെന്നും വിലയിരുത്തലുണ്ട്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/iran-says-no-us-deal-until-iranian-rights-are-secured-and-protected-2207537.html" target="_blank" rel="noopener">Iran-US Conflict: ഇറാന്റെ അവകാശങ്ങള്‍ നേടും വരെ യുഎസുമായി ഒരു കരാറിനും ഇല്ല: ഇറാനിയന്‍ ഉദ്യോഗസ്ഥര്‍</a></strong></p>
<p>സംഘര്‍ഷം തുടരുന്നതിനിടെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ നേതൃത്വത്തില്‍ ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണുമായും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹവുമായും ചര്‍ച്ചകള്‍ നടന്നിരുന്നു. ഹിസ്ബുള്ള ഇസ്രായേലിനെതിരായ ആക്രമണം അവസാനിപ്പിക്കണെന്നും അതിന് പകരമായി ബെയ്‌റൂട്ടിലെ ആക്രമണം ഇസ്രായേല്‍ ശക്തമാക്കാതിരിക്കണം എന്നുമായിരുന്നു അമേരിക്കയുടെ നിര്‍ദേശം.</p>
<h3>കുവൈത്തില്‍ സൈറണുകള്‍ മുഴങ്ങി</h3>
<p>കഴിഞ്ഞ ദിവസം കുവൈത്തിലെ വ്യോമപ്രതിരോധ സംവിധാനം മിസൈലുകളും ഡ്രോണുകളും തടഞ്ഞതായാണ് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.</p>
<p>കുവൈത്തിലെ വ്യോമപ്രതിരോധ സേന ഇപ്പോള്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ നേരിടുകയാണ്. സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുകയാണെങ്കില്‍ അവ ശത്രു ആക്രമണങ്ങളെ തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന വ്യോമപ്രതിരോധ സംവിധാനങ്ങളില്‍ നിന്നുള്ളതാണെന്ന് പൊതുജനങ്ങള്‍ മനസിലാക്കണം, എന്നാണ് കുവൈത്ത് സൈന്യം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞത്.</p>
<p>കുവൈത്തിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി വന്ന ഡ്രോണുകളെ തങ്ങള്‍ തടഞ്ഞതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡും അറിയിച്ചു. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.</p>
<h3>English Summary</h3>
<p>US President Donald Trump said a US-Iran peace deal could be reached as early as next week. He also claimed that Israel and Hezbollah have agreed to scale back fighting, though tensions remain high amid ongoing military operations in Lebanon.</p>
]]></content:encoded>
				</item>
							<item>
					<title>Saudi Umrah Visa 2026: പുതിയ ഉംറ സീസൺ ആരംഭിച്ചു: വിസ വിതരണം തുടങ്ങി; നുസുക് ആപ്പ് വഴി അനുമതി നേടാം</title>
					<link>https://www.malayalamtv9.com/world/saudi-arabia-begins-issuing-visas-for-new-umrah-season-nusuk-app-mandatory-for-permits-2207636.html</link>
					<pubDate>Mon, 01 Jun 2026 16:32:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/saudi-arabia-begins-issuing-visas-for-new-umrah-season-nusuk-app-mandatory-for-permits-2207636.html</guid>
					<description><![CDATA[<p>Saudi Arabia Begins Issuing Visas for New Umrah Season: വിഷൻ 2030-ന്റെ ഭാഗമായി ഉംറ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൽവൽക്കരിക്കാനുള്ള ശ്രമത്തിലാണ് സൗദി അറേബ്യ. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് പെർമിറ്റുകൾ, ഓട്ടോമേറ്റഡ് കരാർ നടപടികൾ, ക്യുആർ കോഡ് പരിശോധനാ സംവിധാനങ്ങൾ എന്നിവ വിപുലീകരിച്ചിട്ടുണ്ട്. വർധിച്ചുവരുന്ന തീർത്ഥാടകരുടെ എണ്ണം കണക്കിലെടുത്ത് ഗതാഗത, താമസ സൗകര്യങ്ങളും വികസിപ്പിച്ചു വരികയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Summer-heatwave-alert-1.jpg" class="attachment-large size-large wp-post-image" alt="hajj 2026" /></figure><p><strong>റിയാദ്:</strong> ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം വിജയകരമായി പൂർത്തിയായതിന് പിന്നാലെ, പുതിയ ഉംറ സീസണായുള്ള (1448 ഹിജ്ര വർഷം) വിസ വിതരണത്തിന് സൗദി അറേബ്യ തുടക്കം കുറിച്ചു. ഇന്നലെ മുതൽ പുതിയ വിസകൾ അനുവദിച്ചു തുടങ്ങിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. വിദേശങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ വരവും ഇന്നലെ ആരംഭിച്ചു.</p>
<h3>പ്രധാന തീയതികളും സമയക്രമവും</h3>
<p>പുതിയ സീസണിലെ ഉംറ വിസ വിതരണവും തീർത്ഥാടകരുടെ യാത്രയുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറത്തുവിട്ട നിർണ്ണായക വിവരങ്ങൾ താഴെ നൽകുന്നു</p>
<ul>
<li>വിസ വിതരണം ആരംഭിക്കുന്നത്: 2026 മെയ് 31 മുതൽ</li>
<li>വിസ അനുവദിക്കുന്ന അവസാന തീയതി: 2027 മാർച്ച് 9 (ഹിജ്ര വർഷം ശവ്വാൽ 1, 1448)</li>
<li>തീർത്ഥാടകർക്ക് സൗദിയിൽ പ്രവേശിക്കാനുള്ള അവസാന തീയതി: 2027 മാർച്ച് 23</li>
<li>എല്ലാ ഉംറ തീർത്ഥാടകരും രാജ്യം വിടേണ്ട അവസാന തീയതി: 2027 ഏപ്രിൽ 7</li>
</ul>
<h3>നുസുക് പ്ലാറ്റ്‌ഫോം നിർബന്ധം</h3>
<p>തീർത്ഥാടകർക്ക് മക്കയിൽ പ്രവേശിക്കുന്നതിനും ഉംറ നിർവഹിക്കുന്നതിനുമുള്ള അനുമതി പത്രങ്ങൾ (പെർമിറ്റുകൾ) സൗദി സർക്കാരിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'നുസുക്' (Nusuk) ആപ്ലിക്കേഷൻ വഴി മാത്രമേ ലഭ്യമാകൂ. പെർമിറ്റുകൾ, ബുക്കിംഗുകൾ, മറ്റ് തീർത്ഥാടന സേവനങ്ങൾ എന്നിവയെല്ലാം ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന ഏകീകൃത പോർട്ടലാണിത്.</p>
<p><strong>Also Read - <a href="https://www.malayalamtv9.com/world/uae-implements-new-wps-salary-due-on-1st-of-every-month-strict-penalties-for-delay-2207630.html" target="_blank" rel="noopener">UAE New Salary Rule: എല്ലാ മാസവും ഒന്നാം തീയതി കൃത്യമായി ശമ്പളം നൽകണം, വീഴ്ച വരുത്തിയാൽ കടുത്ത നടപടിയുമായി യുഎഇ ​ഗവൺമെന്റ്</a></strong></p>
<p>വിഷൻ 2030-ന്റെ ഭാഗമായി ഉംറ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൽവൽക്കരിക്കാനുള്ള ശ്രമത്തിലാണ് സൗദി അറേബ്യ. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് പെർമിറ്റുകൾ, ഓട്ടോമേറ്റഡ് കരാർ നടപടികൾ, ക്യുആർ കോഡ് പരിശോധനാ സംവിധാനങ്ങൾ എന്നിവ വിപുലീകരിച്ചിട്ടുണ്ട്. വർധിച്ചുവരുന്ന തീർത്ഥാടകരുടെ എണ്ണം കണക്കിലെടുത്ത് ഗതാഗത, താമസ സൗകര്യങ്ങളും വികസിപ്പിച്ചു വരികയാണ്.</p>
<h3>അറിയേണ്ടതെല്ലാം</h3>
<ul>
<li>ടൂറിസ്റ്റ് വിസ, പേഴ്സണൽ വിസ, ബിസിനസ് വിസ എന്നിവയിൽ സൗദി അറേബ്യയിൽ എത്തുന്നവർക്കും നുസുക് (Nusuk) ആപ്പ് വഴി മുൻകൂട്ടി പെർമിറ്റ് എടുത്ത് ഉംറ നിർവഹിക്കാവുന്നതാണ്.</li>
<li>വിദേശത്തുനിന്ന് എത്തുന്ന എല്ലാ ഉംറ തീർത്ഥാടകർക്കും അടിയന്തര ആരോഗ്യ പരിചരണം ലഭ്യമാക്കുന്ന പ്രത്യേക മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടുണ്ട്.</li>
<li>മുൻവർഷങ്ങളിലെപ്പോലെ തന്നെ പുതിയ സീസണിലും മഹ്റം (പുരുഷ രക്ഷാകർത്താവ്) ഇല്ലാതെ സ്ത്രീകൾക്ക് തനിയെ ഉംറ വിസയ്ക്ക് അപേക്ഷിക്കാനും തീർത്ഥാടനം നടത്താനുമുള്ള അനുമതി തുടരും.</li>
</ul>
<h3>English Summary</h3>
<p>Saudi Arabia has officially commenced the issuance of visas and the arrival of international pilgrims for the new 1448 AH Umrah season starting May 31. Under the updated regulations, pilgrims must use the unified digital 'Nusuk' platform to secure permits, with the final deadline for all Umrah departures set for April 7, 2027.</p>
]]></content:encoded>
				</item>
							<item>
					<title>UAE New Salary Rule: എല്ലാ മാസവും ഒന്നാം തീയതി കൃത്യമായി ശമ്പളം നൽകണം, വീഴ്ച വരുത്തിയാൽ കടുത്ത നടപടിയുമായി യുഎഇ ​ഗവൺമെന്റ്</title>
					<link>https://www.malayalamtv9.com/world/uae-implements-new-wps-salary-due-on-1st-of-every-month-strict-penalties-for-delay-2207630.html</link>
					<pubDate>Mon, 01 Jun 2026 15:20:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/uae-implements-new-wps-salary-due-on-1st-of-every-month-strict-penalties-for-delay-2207630.html</guid>
					<description><![CDATA[<p>UAE Implements New WPS: പുതിയ ശമ്പള സംരക്ഷണ നിയമപ്രകാരം ഒരു സ്ഥാപനം അതിന്റെ ആകെ ജീവനക്കാർക്ക് നൽകാനുള്ള ശമ്പളത്തിന്റെ കുറഞ്ഞത് 85% എങ്കിലും നിശ്ചിത തീയതിക്കുള്ളിൽ കൈമാറിയിട്ടുണ്ടെങ്കിൽ ആ സ്ഥാപനം നിയമം പാലിച്ചതായി കണക്കാക്കും. അതുപോലെ ഒരു ജീവനക്കാരന് ലഭിക്കേണ്ട ശമ്പളത്തിന്റെ 85% എങ്കിലും ലഭിച്ചിട്ടുണ്ടെങ്കിൽ ആ മാസത്തെ ശമ്പളം കുടിശ്ശികയായി കണക്കാക്കില്ല. എങ്കിലും ബാക്കി തുക ലഭിക്കാനുള്ള അവകാശം ജീവനക്കാരന് ഉണ്ടായിരിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/UAE-Salary-rule.jpg" class="attachment-large size-large wp-post-image" alt="Uae Salary Rule" /></figure><p><strong>ദുബായ്:</strong> യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് പരിഷ്കരിച്ച പുതിയ ശമ്പള സംരക്ഷണ സംവിധാനം 2026 ജൂൺ 1 തിങ്കളാഴ്ച മുതൽ നിലവിൽ വന്നു. പുതിയ നിയമപ്രകാരം ഓരോ കലണ്ടർ മാസത്തിലെയും ആദ്യ ദിവസമായിരിക്കും (ഒന്നാം തീയതി) ശമ്പളം നൽകേണ്ട ഏകീകൃത തീയതി. ഇതിനുശേഷമുള്ള ശമ്പള വിതരണം വൈകിയതായി കണക്കാക്കും. മന്ത്രാലയത്തിന്റെ അംഗീകൃത സംവിധാനത്തിലൂടെയോ കേന്ദ്രബാങ്ക് അംഗീകരിച്ച മറ്റ് പേയ്‌മെന്റ് രീതികളിലൂടെയോ മാത്രമേ ശമ്പളം കൈമാറാവൂ എന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.</p>
<h3>ശമ്പള വിതരണത്തിലെ ഇളവുകളും മാനദണ്ഡങ്ങളും</h3>
<p>പുതിയ ശമ്പള സംരക്ഷണ നിയമപ്രകാരം ഒരു സ്ഥാപനം അതിന്റെ ആകെ ജീവനക്കാർക്ക് നൽകാനുള്ള ശമ്പളത്തിന്റെ കുറഞ്ഞത് 85% എങ്കിലും നിശ്ചിത തീയതിക്കുള്ളിൽ കൈമാറിയിട്ടുണ്ടെങ്കിൽ ആ സ്ഥാപനം നിയമം പാലിച്ചതായി കണക്കാക്കും. അതുപോലെ ഒരു ജീവനക്കാരന് ലഭിക്കേണ്ട ശമ്പളത്തിന്റെ 85% എങ്കിലും ലഭിച്ചിട്ടുണ്ടെങ്കിൽ ആ മാസത്തെ ശമ്പളം കുടിശ്ശികയായി കണക്കാക്കില്ല. എങ്കിലും ബാക്കി തുക ലഭിക്കാനുള്ള അവകാശം ജീവനക്കാരന് ഉണ്ടായിരിക്കും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/donald-trump-says-no-country-will-control-hormuz-strait-us-launches-strikes-on-iranian-military-site-2206909.html" target="_blank" rel="noopener">Iran War: ഇറാനിലെ സൈനിക കേന്ദ്രത്തിന് നേരെ യുഎസ് ആക്രമണം; ഹോര്‍മുസ് ആരും നിയന്ത്രിക്കില്ലെന്ന് ട്രംപ്‌</a></strong></p>
<p>യുഎഇ ദിർഹത്തിലോ അല്ലെങ്കിൽ കരാറിൽ ഇരുപക്ഷവും ഒപ്പുവെച്ച മറ്റ് കറൻസികളിലോ ശമ്പളം നൽകാവുന്നതാണ്. യുഎഇയിൽ നിലവിൽ നിയമപരമായ കുറഞ്ഞ ശമ്പളം നിശ്ചയിച്ചിട്ടില്ലെങ്കിലും ജീവനക്കാരുടെ അവശ്യ ആവശ്യങ്ങൾ നിറവേറ്റാൻ അത് പര്യാപ്തമായിരിക്കണം.</p>
<h3>ശമ്പളം വൈകിയാൽ നേരിടേണ്ടി വരുന്ന ആറ് ഘട്ടങ്ങളിലുള്ള നടപടികൾ</h3>
<p>ശമ്പളം കൃത്യസമയത്ത് നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ ഘട്ടം ഘട്ടമായുള്ള കർശനമായ നിയമനടപടികളാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.</p>
<ul>
<li>ശമ്പള തീയതി മുതൽ സ്ഥാപനത്തിന്റെ ശമ്പള കൈമാറ്റം മന്ത്രാലയം ഡിജിറ്റലായി നിരീക്ഷിക്കും.</li>
<li>രണ്ടാം ദിവസം മുതൽ ശമ്പളം വിതരണം ചെയ്യാൻ ആവശ്യപ്പെട്ട് സ്ഥാപനങ്ങൾക്ക് ഓൺലൈൻ വഴി നോട്ടീസുകൾ അയക്കും.</li>
<li>നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് പുതിയ വിസയോ വർക്ക് പെർമിറ്റോ നൽകുന്നത് മന്ത്രാലയം തടയും.</li>
<li>വർക്ക് പെർമിറ്റ് തടയാനുണ്ടായ കാരണം തൊഴിലുടമയെ ഔദ്യോഗികമായി അറിയിക്കും.</li>
<li>അഞ്ചാം ദിവസവും ശമ്പളം നൽകിയില്ലെങ്കിൽ തൊഴിലുടമയ്ക്ക് കർശനമായ അവസാന നോട്ടീസ് നൽകും.</li>
<li>പതിനൊന്നാം ദിവസം മുതൽ വൻതുക ഭരണപരമായ പിഴയായി ഈടാക്കും. ആറ് മാസത്തിനിടെ നിയമലംഘനം ആവർത്തിച്ചാൽ സ്ഥാപനത്തെ കാറ്റഗറി മൂന്നിലേക്ക് തരംതാഴ്ത്തും.</li>
</ul>
<h3>16-ാം ദിവസത്തിന് ശേഷമുള്ള കടുത്ത നടപടികൾ</h3>
<p>പതിനാറാം ദിവസവും ശമ്പളം വിതരണം ചെയ്തില്ലെങ്കിൽ 25-ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കെതിരെ മന്ത്രാലയം സ്വമേധയാ നിയമനടപടികൾ ആരംഭിക്കും. നിർമ്മാണം, ഗതാഗതം, സെക്യൂരിറ്റി സർവീസസ്, ക്ലീനിങ് സർവീസസ്, റിക്രൂട്ട്മെന്റ് ഏജൻസികൾ എന്നീ മേഖലകളിലെ സ്ഥാപനങ്ങൾക്കാണ് ഇത് പ്രധാനമായും ബാധകം. സ്ഥാപനത്തിന്റെ ആസ്തികൾ കണ്ടുകെട്ടൽ, സ്ഥാപനത്തിന്റെ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് യാത്രാവിലക്ക് എന്നിവയാണ് മറ്റ് കടുത്ത ശിക്ഷാനടപടികൾ. സ്ഥാപനത്തിൽ 50-ലധികം ജീവനക്കാരുണ്ടെങ്കിൽ രണ്ടുമാസം തുടർച്ചയായി ശമ്പളം മുടങ്ങിയാൽ പബ്ലിക് പ്രോസിക്യൂഷൻ നടപടിയുണ്ടാകും.</p>
<h3>ഡബ്ല്യു.പി.എസ് കണക്കുകൂട്ടലിൽ നിന്ന് ഒഴിവാക്കിയവ</h3>
<p>ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, യുഎഇ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള മത്സ്യബന്ധന ബോട്ടുകൾ, ടാക്സികൾ എന്നിവയെ ഈ കണക്കുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ താഴെ പറയുന്ന വിഭാഗം ജീവനക്കാരെയും ഒഴിവാക്കി.</p>
<p>കോടതിയിൽ ശമ്പളവുമായി ബന്ധപ്പെട്ട് കേസ് നിലവിലുള്ളവർ, ജോലിക്ക് ഹാജരാകാത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടവർ, നിയമപരമായ കാരണങ്ങളാൽ തടവിലുള്ളവർ, അംഗീകൃത ശമ്പളമില്ലാത്ത ലീവിൽ ഉള്ളവർ എന്നിവരെ ആണ് ഒഴിവാക്കിയിട്ടുള്ളത്.</p>
<p>വിദേശ കമ്പനികളുടെ യുഎഇ ബ്രാഞ്ചുകളിൽ ജോലി ചെയ്യുകയും ശമ്പളം വിദേശത്ത് കൈപ്പറ്റുകയും ചെയ്യുന്നവരും 3 മാസത്തിൽ താഴെ കാലാവധിയുള്ള മിഷൻ വർക്ക് പെർമിറ്റിൽ ഉള്ളവരും ഇതിൽ ഉൾപ്പെടും.</p>
<h3>English Summary</h3>
<p>The UAE Ministry of Human Resources and Emiratisation (MoHRE) has launched a revised Wage Protection System requiring all private sector establishments to disburse monthly salaries by the first day of every calendar month. Employers who fail to comply face a graduated enforcement mechanism that includes work permit suspensions, hefty fines, travel bans, and potential referral to the Public Prosecution.</p>
]]></content:encoded>
				</item>
							<item>
					<title>Iran-US Conflict: ഇറാന്റെ അവകാശങ്ങള്‍ നേടും വരെ യുഎസുമായി ഒരു കരാറിനും ഇല്ല: ഇറാനിയന്‍ ഉദ്യോഗസ്ഥര്‍</title>
					<link>https://www.malayalamtv9.com/world/iran-says-no-us-deal-until-iranian-rights-are-secured-and-protected-2207537.html</link>
					<pubDate>Mon, 01 Jun 2026 06:17:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/iran-says-no-us-deal-until-iranian-rights-are-secured-and-protected-2207537.html</guid>
					<description><![CDATA[<p>Iran Signals No Deal With the US Without Key Guarantees: തങ്ങളുടെ ആണവ പദ്ധതി സിവിലിയന്‍ ആവശ്യങ്ങള്‍ക്കുള്ളതാണെന്നാണ് ഇറാന്റെ വാദം. എന്നാല്‍ അമേരിക്കയും സഖ്യകക്ഷികളും ആരോപിക്കുന്നത് ഇത് ആയുധം വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ്. ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കില്ലെന്ന് ഉറപ്പ് നല്‍കിയതായി ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Donald-Trump-1.jpg" class="attachment-large size-large wp-post-image" alt="Donald Trump" /></figure><p><strong>ടെഹ്‌റാന്‍:</strong> ഇറാന്റെ അവകാശങ്ങള്‍ പൂര്‍ണമായി നേടിയെടുക്കും വരെ അമേരിക്കയുമായി ഒരു കരാറിനും സമ്മതിക്കില്ലെന്ന് സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഇറാനിയന്‍ പ്രതിനിധി മുഹമ്മദ് ബാഗല്‍ ഗാലിബാഫ്. അമേരിക്കയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സമാധാന കരാറില്‍ കര്‍ശനമായ നിര്‍ദേശങ്ങള്‍ ചേര്‍ത്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരട് രേഖ ഇറാനിലേക്ക് തിരിച്ചയച്ചതിന് പിന്നാലെയാണ് പ്രതികരണം.</p>
<p>തങ്ങളുടെ ആണവ പദ്ധതി സിവിലിയന്‍ ആവശ്യങ്ങള്‍ക്കുള്ളതാണെന്നാണ് ഇറാന്റെ വാദം. എന്നാല്‍ അമേരിക്കയും സഖ്യകക്ഷികളും ആരോപിക്കുന്നത് ഇത് ആയുധം വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ്. ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കില്ലെന്ന് ഉറപ്പ് നല്‍കിയതായി ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സമാധാന കരാര്‍ നിര്‍ദേശങ്ങള്‍ ഇറാനിലേക്ക് അയച്ചത്.</p>
<p>തനിക്ക് ഉണ്ടായിരിക്കേണ്ട, അല്ലെങ്കില്‍ ലഭിക്കേണ്ട ഒരേയൊരു ഉറപ്പ് ആണവായുധങ്ങള്‍ ഉണ്ടാകില്ല എന്നതാണ്. അവര്‍ അതിന് സമ്മതിച്ചു, അത് വളരെ രസകരമായിരുന്നു, എന്നാണ് ഒരു മാധ്യമത്തിനോട് ട്രംപിന്റെ പ്രതികരണം.</p>
<h3>കരാറില്‍ മുഴുവന്‍ ആണവ കാര്യം</h3>
<p>ഇറാനുമായുള്ള തന്റെ നിര്‍ദിഷ്ട കരാറില്‍ ഭൂരിഭാഗവും ആണവ വിഷയത്തെ കുറിച്ചുള്ളതാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ ആണവായുധം കൈവശം വെക്കില്ലെന്ന് വളരെ വ്യക്തമാായി പറയുന്നു. ടെഹ്‌റാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിപുലമായ വ്യവസ്ഥകള്‍ കരാറില്‍ പറയുന്നുണ്ട്. കരാര്‍ ആണവ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നില്ലെന്നാണ് വിമര്‍ശകര്‍ അവകാശപ്പെടുന്നത്, അത് തെറ്റാണെന്നും ട്രംപ്.</p>
<h3>കരാര്‍ വിവരം വന്നതോടെ എണ്ണവില കുതിച്ചു</h3>
<p>ഇറാനുമായുള്ള ചര്‍ച്ചയിലെ നിബന്ധനകള്‍ അമേരിക്ക കര്‍ശനമാക്കി എന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ, എണ്ണവില വീണ്ടും കുതിച്ചുയര്‍ന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിക്കില്ലെന്ന സൂചനകളാണ് എണ്ണവില ഉയരുന്നതിന് കാരണമായത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/donald-trump-says-no-country-will-control-hormuz-strait-us-launches-strikes-on-iranian-military-site-2206909.html" target="_blank" rel="noopener">Iran War: ഇറാനിലെ സൈനിക കേന്ദ്രത്തിന് നേരെ യുഎസ് ആക്രമണം; ഹോര്‍മുസ് ആരും നിയന്ത്രിക്കില്ലെന്ന് ട്രംപ്‌</a></strong></p>
<p>യുഎസ് ബെഞ്ച്മാര്‍ക്ക് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഓയില്‍ 2.5 ശതമാനം ഉയര്‍ന്ന് ബാരലിന് 89.60 ഡോളറിലേക്കെത്തി. ബ്രെന്റ് ക്രൂഡ് ഓയിില്‍ ഏകദേശം 2.2 ശതമാനം ഉയര്‍ന്ന് ബാരലിന് 93.16 ഡോളറുമായി.</p>
<p>സമാധാന കരാര്‍ സാധ്യമാകുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞയാഴ്ചയോടെ എണ്ണ വില ഏകദേശം 1 ശതമാനത്തിലധികം കുറഞ്ഞിരുന്നു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം സുഗമമായി നടക്കുമെന്ന പ്രതീക്ഷയായിരുന്നു എണ്ണവില കുറയുന്നതിന് വഴിയൊരുക്കിയത്.</p>
<h3>ആക്രമണത്തില്‍ അപകടകരമായ വര്‍ധനവ്</h3>
<p>തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ നടത്തുന്ന സൈനിക ആക്രമണങ്ങളില്‍ അപകടകരമായ വര്‍ധനവുണ്ടായതായി ഖത്തര്‍. ഇത് ലെബനന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും ലംഘനമാണെന്നും ഖത്തര്‍ അപലപിച്ചു. ഇസ്രായേല്‍ സൈന്യം ബ്യൂഫോര്‍ട്ട് കാസില്‍ പിടിച്ചെടുത്തുവെന്നും ലിറ്റാനി നദി മുറിച്ചുകടന്നുവെന്നും ഹിസ്ബുള്ളയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഖത്തര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇസ്രായേലിന്റെ ആക്രമണം അവസാനിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ദോഹയും ആവശ്യപ്പെട്ചു.</p>
<h3>English Summary</h3>
<p>Iran's chief negotiator has said that no agreement with the United States will be reached until Iranian rights are fully secured and protected. The statement highlights Tehran's firm stance in ongoing negotiations and signals that key issues remain unresolved between the two countries.</p>
]]></content:encoded>
				</item>
							<item>
					<title>India Federation of Germany: ജർമ്മനിയിലെ ഇന്ത്യൻ സംഘടനകൾ ഇനി ഒരു കുടക്കീഴിൽ; &#8216;ഇന്ത്യാ ഫെഡറേഷൻ ഓഫ് ജർമ്മനി&#8217; യാഥാർത്ഥ്യമായി</title>
					<link>https://www.malayalamtv9.com/world/india-federation-of-germany-unites-100-plus-associations-across-16-states-2207393.html</link>
					<pubDate>Sun, 31 May 2026 09:17:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/india-federation-of-germany-unites-100-plus-associations-across-16-states-2207393.html</guid>
					<description><![CDATA[<p>India Federation of Germany Unites: ജർമ്മനിയിലെ എല്ലാ ഇന്ത്യൻ സമൂഹങ്ങളെയും ഒരുമിച്ച് കൊണ്ടുവന്നുകൊണ്ട്, ആഗോളതലത്തിൽ പ്രവാസികളുടെ കൂട്ടായ ശബ്ദം കൂടുതൽ ശക്തമാക്കാനാണ് ഈ പുതിയ മഹാസഖ്യം ലക്ഷ്യമിടുന്നത്. ജർമ്മനിയിലുടനീളമുള്ള സാംസ്കാരിക, പ്രാദേശിക കൂട്ടായ്മകളെ ഏകോപിപ്പിക്കുന്നതിൽ ഇതൊരു വലിയ നാഴികക്കല്ലായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജർമ്മനിയിലെ 16 ഫെഡറൽ സംസ്ഥാനങ്ങളിലായിട്ടുള്ള നൂറിലധികം ഇന്ത്യൻ അസോസിയേഷനുകളാണ് ഒരൊറ്റ കുടക്കീഴിൽ അണിനിരക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/India-Federation-of-Germany.jpg" class="attachment-large size-large wp-post-image" alt="India Federation Of Germany" /></figure><p><strong>ബെർലിൻ:</strong> യൂറോപ്പിലെ പ്രവാസി ജനതകളുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് 'ഇന്ത്യാ ഫെഡറേഷൻ ഓഫ് ജർമ്മനി' (India Federation of Germany) ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ജർമ്മനിയിലെ എല്ലാ ഇന്ത്യൻ സമൂഹങ്ങളെയും ഒരുമിച്ച് കൊണ്ടുവന്നുകൊണ്ട്, ആഗോളതലത്തിൽ പ്രവാസികളുടെ കൂട്ടായ ശബ്ദം കൂടുതൽ ശക്തമാക്കാനാണ് ഈ പുതിയ മഹാസഖ്യം ലക്ഷ്യമിടുന്നത്. ജർമ്മനിയിലുടനീളമുള്ള സാംസ്കാരിക, പ്രാദേശിക കൂട്ടായ്മകളെ ഏകോപിപ്പിക്കുന്നതിൽ ഇതൊരു വലിയ നാഴികക്കല്ലായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജർമ്മനിയിലെ 16 ഫെഡറൽ സംസ്ഥാനങ്ങളിലായിട്ടുള്ള നൂറിലധികം ഇന്ത്യൻ അസോസിയേഷനുകളാണ് ഒരൊറ്റ കുടക്കീഴിൽ അണിനിരക്കുന്നത്.</p>
<p>പ്രവാസി സമൂഹത്തിന്റെ ക്ഷേമം, സാംസ്കാരിക കൈമാറ്റം, വിദ്യാർത്ഥികളുടെയും പ്രൊഫഷണലുകളുടെയും തൊഴിൽ-താമസ സുരക്ഷ എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടായിരിക്കും ഫെഡറേഷൻ വരും ദിവസങ്ങളിൽ പ്രവർത്തിക്കുകയെന്ന് ഭാരവാഹികൾ വ്യക്തമാക്കി. പുതുതായി രൂപീകരിക്കപ്പെട്ട ഇന്ത്യാ ഫെഡറേഷൻ ഓഫ് ജർമ്മനിയുടെ കണക്കുകൾ പ്രകാരം, നിലവിൽ മൂന്ന് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ജർമ്മനിയിൽ സ്ഥിരതാമസമാക്കിയിരിക്കുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/world/uaes-new-salary-payment-rule-starts-monday-june-1-all-you-need-to-know-2207312.html">യു.എ.ഇയിൽ പുതിയ ശമ്പള സുരക്ഷാ നിയമം ജൂൺ 1 മുതൽ, ഇനി മുതൽ ശമ്പളം എന്നു കിട്ടും?</a></strong></p>
<p>ഐടി പ്രൊഫഷണലുകളും ആരോഗ്യപ്രവർത്തകരും വിദ്യാർത്ഥികളുമടങ്ങുന്ന ഈ വലിയ സമൂഹം ജർമ്മൻ സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രതിവർഷം സംഭാവന ചെയ്യുന്നത് 15 ബില്യൺ യൂറോയാണ് (ഏകദേശം 1.35 ലക്ഷം കോടി രൂപ). ജർമ്മനിയുടെ സാമ്പത്തിക-സാമൂഹിക വളർച്ചയിൽ നിർണ്ണായക പങ്കാണ് ഇന്ത്യൻ ജനതയ്ക്കുള്ളതെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.</p>
<h3>ചിത്ര വിശ്വനാഥ് എന്ന പെൺ കരം</h3>
<p>ഇന്ത്യാ ഫെഡറേഷൻ ഓഫ് ജർമ്മനിയുടെ രൂപീകരണത്തിന് പിന്നിൽ 28 വർഷം നീണ്ട ഒരു സ്ത്രീയുടെ നിശബ്ദ പോരാട്ടത്തിന്റെയും കഠിനാധ്വാനത്തിൻ്റെയും വൈകാരികമായ ഒരു കഥയുണ്ട്. 28 വർഷങ്ങൾക്ക് മുമ്പ്, വലിയ പ്രതീക്ഷകളോടെ ജർമ്മനിയിലേക്ക് പറന്ന ചിത്ര വിശ്വനാഥ് എന്ന യുവതിയാണ് ഈ വിജയഗാഥയിലെ പ്രധാന കണ്ണി. ജർമ്മനിയിലെ അന്താരാഷ്ട്ര മാസ്റ്റേഴ്സ് പ്രോഗ്രാമിന്റെ ഏറ്റവും ആദ്യത്തെ ബാച്ചിലെ വിദ്യാർത്ഥിനിയായാണ് ചിത്ര അവിടെയെത്തുന്നത്.</p>
<p>അന്യരാജ്യത്ത് നേരിടേണ്ടി വന്ന പ്രതിസന്ധികളെെയെല്ലാം അതിജീവിച്ച് അവർ അവിടെ സ്ഥിരതാമസമാക്കി. പിന്നീട്, ജർമ്മനിയിലെ ശക്തമായ ഇന്ത്യൻ സമൂഹത്തിൻ്റെ പിന്തുണയോടെ അവർ പ്രവാസികളെ ഒന്നിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്തു. ചിത്ര വിശ്വനാഥിന്റെയും കൂട്ടരുടെയും നേതൃത്വത്തിലാണ് ജർമ്മനിയിലെ 100-ലധികം അസോസിയേഷനുകളെ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവന്ന ഈ പുതിയ മഹാസഖ്യത്തിന് അടിത്തറ പാകിയിരിക്കുന്നത്.</p>
<p>ഇത് വെറുമൊരു സംഘടനയല്ലെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു മഹത്തായ പ്രസ്ഥാനമാണെന്നും സ്ഥാപകർ പറഞ്ഞു. വിദേശകാര്യ മന്ത്രാലയം, ജർമ്മൻ ഫെഡറൽ വിദേശകാര്യ ഓഫീസിന്റെ ഫെഡറൽ വിദേശകാര്യ ഓഫീസ്, ബെർലിനിലെ ഇന്ത്യൻ എംബസി, മ്യൂണിക്കിലെ കോൺസുലേറ്റ് ജനറൽമാർ, ഇരു രാജ്യങ്ങളിലെയും നിരവധി പ്രമുഖ നേതാക്കൾ എന്നിവർ ചേർന്നാണ് സംഘടനയുടെ ഉദ്ഘാടനം പ്രഖ്യാപിച്ചത്.</p>
<p><strong>English Summary:</strong></p>
<p>The India Federation of Germany officially started with Indian communities in Germany together. More than 100 Indian associations, which are spread across 16 federal states in Germany, have become partners in the Federation.</p>
]]></content:encoded>
				</item>
							<item>
					<title>UAE new salary law: യു.എ.ഇയിൽ പുതിയ ശമ്പള സുരക്ഷാ നിയമം ജൂൺ 1 മുതൽ, ഇനി മുതൽ ശമ്പളം എന്നു കിട്ടും?</title>
					<link>https://www.malayalamtv9.com/world/uaes-new-salary-payment-rule-starts-monday-june-1-all-you-need-to-know-2207312.html</link>
					<pubDate>Sat, 30 May 2026 17:37:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/uaes-new-salary-payment-rule-starts-monday-june-1-all-you-need-to-know-2207312.html</guid>
					<description><![CDATA[<p>UAE’s new salary payment rule starts Monday: ശമ്പളം നൽകാൻ അഞ്ച് ദിവസം വൈകിയാൽ കമ്പനികൾക്ക് പുതിയ തൊഴിൽ പെർമിറ്റുകൾ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള ഭരണപരമായ സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തും. 50-ഓ അതിൽ അധികമോ ജീവനക്കാരുള്ള കമ്പനികൾ ശമ്പളം നൽകുന്നത് ദീർഘകാലം വൈകിപ്പിച്ചാൽ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് ശിക്ഷാ നടപടികൾ കൂടുതൽ കർശനമാക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/UAE-Salary-rule.jpg" class="attachment-large size-large wp-post-image" alt="Uae Salary Rule" /></figure><p><strong>ദുബായ്:</strong> യു.എ.ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് കടുത്ത നിബന്ധനകളുമായി മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. പുതിയ വേതന സംരക്ഷണ നിയമപ്രകാരം ജൂൺ 1 തിങ്കളാഴ്ച മുതൽ സ്വകാര്യ കമ്പനികളിലെ ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും ഒന്നാം തീയതി തന്നെ ഔദ്യോഗികമായി നൽകിയിരിക്കണം. ശമ്പളം വൈകിക്കുന്നത് തടയുന്നതിനും സ്വകാര്യ കമ്പനികൾ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് മന്ത്രാലയം ഈ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.</p>
<p>പുതുക്കിയ നിയമങ്ങൾ അനുസരിച്ച്, തൊഴിലുടമകൾ മുൻ മാസത്തെ ശമ്പളം മന്ത്രാലയം അംഗീകരിച്ചിട്ടുള്ള വേതന സംരക്ഷണ സംവിധാനം (WPS) വഴിയോ മറ്റ് ഔദ്യോഗിക പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ വഴിയോ കൃത്യസമയത്ത് കൈമാറേണ്ടതുണ്ട്. നിശ്ചിത തീയതി കഴിഞ്ഞുള്ള ഏത് പേയ്‌മെന്റും ശമ്പളം വൈകിക്കലായി കണക്കാക്കും. ഇതനുസരിച്ച് ജീവനക്കാരുടെ 2026 മേയ് മാസത്തെ ശമ്പളം ജൂൺ ഒന്നാം തീയതി തന്നെ വിതരണം ചെയ്യേണ്ടതുണ്ട്.</p>
<h3>നടപടികൾ കർശനം; രണ്ട് ദിവസത്തിനുള്ളിൽ നിരീക്ഷണം</h3>
<p>ശമ്പളം കൃത്യമായി നൽകാത്ത തൊഴിലുടമകൾക്കെതിരെ വേഗത്തിൽ നിയമനടപടികൾ സ്വീകരിക്കുന്ന രീതിയിലാണ് പുതിയ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായുള്ള പരിശോധനാ രീതിയിലൂടെ, ശമ്പളം നൽകേണ്ട തീയതി കഴിഞ്ഞ് രണ്ടാം ദിവസം മുതൽ തന്നെ മന്ത്രാലയം ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി നിരീക്ഷണം ആരംഭിക്കും.</p>
<p>Also Read - <a href="https://www.malayalamtv9.com/world/india-explains-why-indian-ships-are-safe-through-strait-of-hormuz-amid-iran-us-tensions-2207207.html" target="_blank" rel="noopener">Strait of Hormuz: അറിയാലോ ഇന്ത്യയാണ്…ഹോര്‍മുസില്‍ വിലക്കില്ലാതെ ഇന്ത്യന്‍ കപ്പലുകള്‍; തുണയാകുന്നത് ഈ തന്ത്രങ്ങളോ?</a></p>
<p>ശമ്പളം നൽകാൻ അഞ്ച് ദിവസം വൈകിയാൽ കമ്പനികൾക്ക് പുതിയ തൊഴിൽ പെർമിറ്റുകൾ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള ഭരണപരമായ സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തും. 50-ഓ അതിൽ അധികമോ ജീവനക്കാരുള്ള കമ്പനികൾ ശമ്പളം നൽകുന്നത് ദീർഘകാലം വൈകിപ്പിച്ചാൽ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് ശിക്ഷാ നടപടികൾ കൂടുതൽ കർശനമാക്കും.</p>
<h3>സുതാര്യത ഉറപ്പാക്കാൻ പുതിയ മാനദണ്ഡങ്ങൾ</h3>
<p>കമ്പനികൾ ശമ്പള നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്തുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളും മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. ഒരു കമ്പനി തങ്ങളുടെ മൊത്തം വേതനത്തിന്റെ കുറഞ്ഞത് 85 ശതമാനമെങ്കിലും കൃത്യസമയത്ത് നൽകിയിട്ടുണ്ടെങ്കിൽ, ബാക്കി തുക നിയമപരമായ രേഖകളുടെ അടിസ്ഥാനത്തിൽ കുറച്ചതാണെങ്കിൽ ആ കമ്പനിയെ നിയമം പാലിക്കുന്നതായി കണക്കാക്കും.</p>
<p>ഡബ്ല്യു.പി.എസ് (WPS) സംവിധാനത്തെ കൂടുതൽ ശക്തമാക്കിക്കൊണ്ട് കൊണ്ടുവന്ന ഈ പുതിയ ഉത്തരവ് തൊഴിൽ വിപണിയിൽ കൂടുതൽ സുസ്ഥിരതയും തൊഴിലുടമകളുടെ ബാധ്യതകളിൽ കൂടുതൽ സുതാര്യതയും ഉറപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പുതിയ മാറ്റം വരുന്നതോടെ ശമ്പളം വൈകുന്ന സാഹചര്യങ്ങളിൽ മന്ത്രാലയത്തിന് അതിവേഗം ഇടപെടാൻ സാധിക്കുമെന്നത് ജീവനക്കാർക്ക് വലിയ ആശ്വാസമാകും.</p>
<h3>English Summary</h3>
<p>Under the newly tightened Wage Protection System rules introduced by the UAE Ministry of Human Resources and Emiratisation, private sector salaries will officially become due on the first day of every month starting June 1. This phased enforcement framework allows authorities to electronically track delays starting the second day, with non-compliant companies facing administrative penalties, such as work permit freezes, by the fifth day of delay.</p>
]]></content:encoded>
				</item>
							<item>
					<title>Strait of Hormuz: അറിയാലോ ഇന്ത്യയാണ്&#8230;ഹോര്‍മുസില്‍ വിലക്കില്ലാതെ ഇന്ത്യന്‍ കപ്പലുകള്‍; തുണയാകുന്നത് ഈ തന്ത്രങ്ങളോ?</title>
					<link>https://www.malayalamtv9.com/world/india-explains-why-indian-ships-are-safe-through-strait-of-hormuz-amid-iran-us-tensions-2207207.html</link>
					<pubDate>Sat, 30 May 2026 06:41:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/india-explains-why-indian-ships-are-safe-through-strait-of-hormuz-amid-iran-us-tensions-2207207.html</guid>
					<description><![CDATA[<p>Strait of Hormuz Remains Safe for Indian Vessels Despite Iran US Tensions Says India: ഇന്ത്യയും ഇറാനും തമ്മില്‍ എങ്ങനെയാണ് ഏകോപനം സാധ്യമാകുന്നത് അല്ലെങ്കില്‍ എന്തിനാണ് മുന്‍ഗണന നല്‍കുന്നചെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ വിദേശകാര്യ മന്ത്രാലയത്തിലൂടെയാണ് ഈ നടപടികളെല്ലാം പുരോഗമിക്കുന്നതെന്ന് അറിയിക്കാമെന്ന് തുറമുഖ മന്ത്രാലയത്തിലെ ഷിപ്പിങ് ഡയറക്ടര്‍ ഒപ്പേഷ് കുമാര്‍ ശര്‍മ പറഞ്ഞു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/03/Strait-of-Hormuz-1.jpg" class="attachment-large size-large wp-post-image" alt="Strait Of Hormuz" /></figure><p><strong>ടെഹ്‌റാന്‍:</strong> ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം കാരണം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം ടെഹ്‌റാന്‍ നിയന്ത്രിച്ചിരുന്നു. ലോകത്തിലെ ഏറ്റവും നിര്‍ണായകമായ ജലപാതകളിലൊന്നില്‍ നേരിടുന്ന ഈ വെല്ലുവിളി ലോകരാജ്യങ്ങളെയെല്ലാം സമ്മര്‍ദത്തിലാക്കി. എന്നാല്‍ ഇന്ത്യയിലേക്ക് ഹോര്‍മുസ് കടന്നെത്തുന്ന കപ്പലുകളുടെ എണ്ണത്തില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷം നാള്‍ക്കുനാള്‍ മൂര്‍ച്ഛിക്കുമ്പോഴും രാജ്യത്ത് തടസങ്ങളില്ലാതെ ഊര്‍ജം വിതരണം ചെയ്യാനാകുന്നത് ഇതുമൂലമാണ്.</p>
<h3>ഇന്ത്യയ്ക്ക് കരുത്തേകുന്ന ഏകോപനം</h3>
<p>ഇന്ത്യന്‍ കപ്പലുകള്‍ എങ്ങനെയാണ് സംഘര്‍ഷഭരിതമായ ജലപാതയിലൂടെ കടന്നുപോകുന്നതെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം വിശദമാക്കിയിരുന്നു. എന്നാല്‍ പിന്നിലെ എല്ലാ പ്രവര്‍ത്തനങ്ങളും അവര്‍ പുറത്തുവിട്ടിട്ടില്ല.</p>
<p>ഇന്ത്യയും ഇറാനും തമ്മില്‍ എങ്ങനെയാണ് ഏകോപനം സാധ്യമാകുന്നത് അല്ലെങ്കില്‍ എന്തിനാണ് മുന്‍ഗണന നല്‍കുന്നചെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ വിദേശകാര്യ മന്ത്രാലയത്തിലൂടെയാണ് ഈ നടപടികളെല്ലാം പുരോഗമിക്കുന്നതെന്ന് അറിയിക്കാമെന്ന് തുറമുഖ മന്ത്രാലയത്തിലെ ഷിപ്പിങ് ഡയറക്ടര്‍ ഒപ്പേഷ് കുമാര്‍ ശര്‍മ പറഞ്ഞു.</p>
<p>മാത്രമല്ല, ഊര്‍ജം, അവശ്യവസ്തുക്കള്‍ തുടങ്ങിയ കൈകാര്യം ചെയ്യുന്ന മന്ത്രാലയങ്ങളുമായി സംസാരിച്ച് കപ്പലുകളുടെ മുന്‍ഗണന തീരുമാനിക്കുന്നുണ്ടെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കി. പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം, വളം മന്ത്രാലയം എന്നിവയുമായി ഏകോപിപ്പിച്ചാണ് കപ്പലുകളുടെ മുന്‍ഗണനയുടെ കാര്യം തീരുമാനിക്കുന്നതെന്ന് ശര്‍മ കൂട്ടിച്ചേര്‍ത്തു.</p>
<h3>3 ഇന്ത്യന്‍ കപ്പലുകള്‍ ഹോര്‍മുസില്‍</h3>
<p>ഹോര്‍മുസ് കടലിടുക്കില്‍ ഏകദേശം 13 ഇന്ത്യന്‍ പാത വഹിച്ച കപ്പലുകളുണ്ടെന്നാണ് ശര്‍മ അഭിപ്രായപ്പെടുന്നത്. ഇതില്‍ ഒരു എല്‍പിജി ടാങ്കര്‍, അഞ്ച് ക്രൂഡ് ഓയില്‍ ടാങ്കറുകള്‍, ഒരു കെമിക്കല്‍ അല്ലെങ്കില്‍ ഉത്പന്ന ടാങ്കര്‍, മൂന്ന് കണ്ടെയ്‌നര്‍ കപ്പലുകള്‍, രണ്ട് ബള്‍ക്ക് കാരിയറുകള്‍, ഒരു ഡ്രെഡ്ജര്‍ എന്നിവ ഉള്‍പ്പെടുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/donald-trump-says-no-country-will-control-hormuz-strait-us-launches-strikes-on-iranian-military-site-2206909.html" target="_blank" rel="noopener">Iran War: ഇറാനിലെ സൈനിക കേന്ദ്രത്തിന് നേരെ യുഎസ് ആക്രമണം; ഹോര്‍മുസ് ആരും നിയന്ത്രിക്കില്ലെന്ന് ട്രംപ്‌</a></strong></p>
<p>ഫെബ്രുവരി 28 മുതല്‍ ശിവാലിക്, നന്ദ ദേവി, ജഗ് ലാഡ്കി, പൈന്‍ ഗ്യാസ്, ജഗ് വസന്ത്, ബിഡബ്ല്യു ടൈര്‍, ബിഡബ്ല്യൂ എല്‍എം, ഗ്രീന്‍ സാന്‍വി തുടങ്ങിയ കപ്പലുകള്‍ ജലപാത വഴി കടന്നുപോകുന്നുണ്ട്. മേഖലയില്‍ അപകട സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യ ഇപ്പോഴും ജലഗതാഗതം തുടരുകയാണെന്നും ശര്‍മ പറഞ്ഞു.</p>
<h3>ട്രംപിന്റെ നുണകള്‍ തള്ളി ഇറാന്‍</h3>
<p>ഇറാനുമായുള്ള സമാധാന കരാറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞ കാര്യങ്ങള്‍ തള്ളി രാജ്യം. സത്യവും അസത്യവും കലര്‍ന്ന കാര്യങ്ങളാണ് ട്രംപ് പറയുന്നതെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലെ ആണവ സാമഗ്രികള്‍ നശിപ്പിക്കുമെന്ന ട്രംപിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും സമാധാന കരാറില്‍ അത്തരമൊരു കാര്യം പറയുന്നില്ലെന്നും ഇറാന്‍ വ്യക്തമാക്കി.</p>
<p>ഹോര്‍മുസ് കടലിടുക്ക് നിയന്ത്രണങ്ങളില്ലാതെ തുറക്കുമെന്നും ഇറാന്‍ തങ്ങളുടെ ആണവ സാമഗ്രികള്‍ നശിപ്പിക്കുമെന്നുമാണ് ട്രംപിന്റെ വാദം. എന്നാല്‍ ഇങ്ങനെ ഒന്നില്ലെന്ന് ഇറാന്‍ പറയുന്നു. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് ടെഹ്‌റാന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കും പരിശോധനകള്‍ക്കും വിധേയമായി മാത്രമാകുമെന്നും ഇറാന്‍ ഓര്‍മ്മപ്പെടുത്തി.</p>
<h3>English Summary</h3>
<p>India has clarified that Indian ships continue to pass safely through the Strait of Hormuz despite escalating tensions between Iran and the United States. Officials said maritime movement remains smooth, while authorities are closely monitoring the situation in the strategically important global oil route.</p>
]]></content:encoded>
				</item>
							<item>
					<title>Ebola Outbreak: വീണ്ടും എബോള , ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; പുതിയ വകഭേദം അതീവ അപകടകരം</title>
					<link>https://www.malayalamtv9.com/world/ebola-outbreak-who-declares-global-health-emergency-as-dangerous-new-variant-spreads-in-africa-2207167.html</link>
					<pubDate>Fri, 29 May 2026 18:33:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/ebola-outbreak-who-declares-global-health-emergency-as-dangerous-new-variant-spreads-in-africa-2207167.html</guid>
					<description><![CDATA[<p>Ebola Outbreak, WHO Declares Global Health Emergency : വൈറസ് ശരീരത്തിൽ പ്രവേശിച്ച് 2 ദിവസം മുതൽ 3 ആഴ്ചയ്ക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. കടുത്ത പനി, തൊണ്ടവേദന, തലവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുമ്പോൾ ആന്തരിക-ബാഹ്യ രക്തസ്രാവവും വൃക്ക, കരൾ എന്നിവയുടെ പ്രവർത്തന തകരാറും മരണത്തിന് കാരണമാകുന്നു. എലൈസ (ELISA), ആർ.ടി.പി.സി.ആർ (RT-PCR) പരിശോധനകളിലൂടെ രോഗം സ്ഥിരീകരിക്കാം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Ebola-outbreak-1.jpg" class="attachment-large size-large wp-post-image" alt="Ebola Outbreak (1)" /></figure><p><strong>ജനീവ:</strong> ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് രോഗം വീണ്ടും പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന (WHO) അന്താരാഷ്ട്ര തലത്തിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും അതിർത്തി കടന്ന് യുഗാൺഡയിലുമാണ് ഇത്തവണ രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.</p>
<p>നിലവിലുള്ള വാക്സിനുകളോ ചികിത്സകളോ ഫലപ്രദമല്ലാത്ത ബുണ്ടിബഗ്യോ എന്ന അപൂർവ വകഭേദമാണ് ഇപ്പോൾ പടരുന്നത് എന്നതാണ് ആരോഗ്യ മേഖലയെ ആശങ്കയിലാക്കുന്നത്. ആഭ്യന്തര സംഘർഷങ്ങൾ നിലനിൽക്കുന്ന കോംഗോയിലെ ഇറ്റൂരി, നോർത്ത് കിവു, സൗത്ത് കിവു പ്രവിശ്യകളിൽ രോഗവ്യാപനം ഉണ്ടായതിനാൽ രോഗബാധിതരെ കണ്ടെത്താൻ ആരോഗ്യപ്രവർത്തകർ കടുത്ത ബുദ്ധിമുട്ടാണ് നേരിടുന്നത്.</p>
<h3>എന്താണ് എബോള? വ്യാപനം എങ്ങനെ?</h3>
<p>മനുഷ്യരിൽ മാരകമായ രക്തസ്രാവത്തോടുകൂടിയ പനിയുണ്ടാക്കുന്ന ഒരു വൈറസ് രോഗമാണ് എബോള. 1976-ൽ കോംഗോയിലെ എബോള നദിയുടെ തീരത്താണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. പ്രധാനമായും പഴംതീനി വവ്വാലുകളിൽ നിന്നാണ് വൈറസ് മനുഷ്യരിലെത്തുന്നത്. ചിമ്പാൻസി, കുരങ്ങ്, ഗറില്ല, പന്നി തുടങ്ങിയ മൃഗങ്ങളിൽ നിന്നും പകരാം. രോഗബാധിതരായ മനുഷ്യരുടെ രക്തം, ശരീരസ്രവങ്ങൾ, അവർ ഉപയോഗിച്ച വസ്തുക്കൾ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/india/ebola-outbreak-india-tightens-border-screening-amid-global-alert-know-the-symptoms-2205705.html" target="_blank" rel="noopener">Ebola Outbreak: എബോള ഭീതിയിൽ ആഗോളതല ജാഗ്രത, വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കി ഇന്ത്യ</a></strong></p>
<p>വൈറസ് ശരീരത്തിൽ പ്രവേശിച്ച് 2 ദിവസം മുതൽ 3 ആഴ്ചയ്ക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. കടുത്ത പനി, തൊണ്ടവേദന, തലവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുമ്പോൾ ആന്തരിക-ബാഹ്യ രക്തസ്രാവവും വൃക്ക, കരൾ എന്നിവയുടെ പ്രവർത്തന തകരാറും മരണത്തിന് കാരണമാകുന്നു. എലൈസ (ELISA), ആർ.ടി.പി.സി.ആർ (RT-PCR) പരിശോധനകളിലൂടെ രോഗം സ്ഥിരീകരിക്കാം. ശരാശരി 50 ശതമാനത്തോളമാണ് ഈ രോഗത്തിന്റെ മരണനിരക്ക്. രോഗമുക്തി നേടിയവരിൽ പോലും വർഷങ്ങളോളം സന്ധിവേദനയും തലവേദനയും തുടരാറുണ്ട്.</p>
<h3>വൈറസ് വകഭേദങ്ങൾ</h3>
<p>എബോള കുടുംബത്തിൽ 6 ഇനം വൈറസുകളുണ്ടെങ്കിലും നാലെണ്ണമാണ് മനുഷ്യരിൽ രോഗമുണ്ടാക്കുന്നത്.</p>
<ul>
<li>‌സൈർ (Zaire ebolavirus): ഏറ്റവും മാരകമായ വകഭേദം. മുൻപ് കോംഗോയിൽ പടർന്നപ്പോൾ 88% ആയിരുന്നു മരണനിരക്ക്. ഇതിനെതിരെ വാക്സിനുകൾ ലഭ്യമാണ്.</li>
<li>സുഡാൻ (Sudan ebolavirus): 2022-ൽ യുഗാൺഡയിൽ പടർന്നു. പ്രത്യേക വാക്സിനുകൾ ലഭ്യമല്ല.</li>
<li>ബുണ്ടിബഗ്യോ (Bundibugyo ebolavirus): ഇപ്പോൾ പടരുന്ന അതീവ അപകടകരമായ വകഭേദം. 2007-ൽ യുഗാൺഡയിലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്. സൈർ വൈറസിനെതിരെയുള്ള മരുന്നുകൾ ഇതിന് ഫലപ്രദമല്ല.</li>
<li>തായ് ഫോറസ്റ്റ് (Taï Forest ebolavirus)</li>
</ul>
<h3>കോവിഡും എബോളയും തമ്മിലുള്ള വ്യത്യാസം</h3>
<p>കോവിഡ്-19 പോലെ എബോള പെട്ടെന്ന് ലോകമാകെ പടർന്ന് പിടിച്ച് മഹാമാരി (Pandemic) ആകാത്തതിന് കാരണം അതിന്റെ തീവ്രമായ ലക്ഷണങ്ങളാണ്. കോവിഡ് ബാധിതർക്ക് ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ രോഗം പരത്താൻ സാധിക്കും. എന്നാൽ എബോള, നിപ, സാർസ് തുടങ്ങിയവ ബാധിക്കുന്നവർ കടുത്ത പനിയും രക്തസ്രാവവും കാരണം പെട്ടെന്ന് തന്നെ പൂർണ്ണമായി അവശരാവുകയും കിടപ്പിലാവുകയും ചെയ്യും. രോഗിക്ക് ചലനശേഷി നഷ്ടപ്പെടുന്നതും ആശുപത്രികളിലേക്ക് മാറുന്നതും സമൂഹത്തിലേക്ക് രോഗം പടരുന്നത് തടയാൻ ആരോഗ്യസംവിധാനങ്ങളെ സഹായിക്കുന്നു.</p>
<h3>അന്താരാഷ്ട്ര പ്രതിരോധ പ്രവർത്തനങ്ങൾ</h3>
<p>പുതിയ സാഹചര്യത്തിൽ സുഡാൻ, ബുണ്ടിബഗ്യോ വകഭേദങ്ങൾക്കെതിരെയുള്ള വാക്സിൻ നിർമ്മാണം വേഗത്തിലാക്കാൻ അന്താരാഷ്ട്ര ഗവേഷണ ഏജൻസികൾക്ക് ലോകാരോഗ്യ സംഘടന നിർദ്ദേശം നൽകിയിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പരീക്ഷണാടിസ്ഥാനത്തിലുള്ള മരുന്നുകളും സാങ്കേതിക സഹായങ്ങളും എത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കിയിരിക്കുകയാണ്.</p>
<h3>English Summary</h3>
<p>The World Health Organization has declared a global health emergency following a fresh Ebola outbreak driven by the rare and highly dangerous Bundibugyo variant in the Democratic Republic of Congo and Uganda. This resurgence has triggered international alarm because current vaccines and treatments are ineffective against this specific strain, while local conflicts further hinder efforts to contain its spread.</p>
]]></content:encoded>
				</item>
							<item>
					<title>Gulf Travel Crisis: പ്രവാസികൾ പ്രതിസന്ധിയിൽ, സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യയും ഇൻഡിഗോയും</title>
					<link>https://www.malayalamtv9.com/world/air-india-and-indigo-cut-flights-amid-soaring-jet-fuel-prices-linked-to-iran-conflict-2207144.html</link>
					<pubDate>Fri, 29 May 2026 16:49:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/air-india-and-indigo-cut-flights-amid-soaring-jet-fuel-prices-linked-to-iran-conflict-2207144.html</guid>
					<description><![CDATA[<p>Air India and IndiGo Cut Flights : ഈ സർവീസ് വെട്ടിക്കുറയ്ക്കൽ യുഎഇയിലെ പ്രവാസികളെ നേരിട്ടും അല്ലാതെയും ഗുരുതരമായി ബാധിക്കും. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് ഡൽഹി, മുംബൈ എന്നീ പ്രധാന ഹബ്ബുകൾ വഴി ഇന്ത്യയിലെ ചെറുകിട നഗരങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് കണക്റ്റിങ് ഫ്ലൈറ്റുകൾ ലഭിക്കാൻ വലിയ ബുദ്ധിമുട്ട് നേരിടും. ടിക്കറ്റ് ലഭ്യത കുറയുന്നതോടെ കാത്തിരിപ്പ് സമയവും കൂടും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2025/12/Delhi-Air-Pollution-2.jpg" class="attachment-large size-large wp-post-image" alt="Flights Cancelled" /></figure><p><strong>ദുബായ്:</strong> ഗൾഫ് പ്രവാസികൾക്ക് കടുത്ത തിരിച്ചടിയേകി എയർ ഇന്ത്യയും ഇൻഡിഗോയും വിമാന സർവീസുകൾ കൂട്ടത്തോടെ വെട്ടിക്കുറയ്ക്കുന്നു. ഇറാൻ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ വിമാന ഇന്ധനവില കുതിച്ചുയർന്നതാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് വിമാനക്കമ്പനികളെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. യുഎഇയിൽ നിന്നും ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രാക്ലേശം ഇതോടെ ഇരട്ടിക്കുമെന്നാണ് ആശങ്ക. വിദ്യാലയങ്ങൾ അടയ്ക്കുന്നതോടെ ലക്ഷക്കണക്കിന് പ്രവാസികൾ നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന കനത്ത വേനൽക്കാല യാത്രാ സീസണിലാണ് ഈ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ ആഭ്യന്തര വ്യോമയാന വിപണിയുടെ 90 ശതമാനവും കൈയാളുന്നത് എയർ ഇന്ത്യയും ഇൻഡിഗോയുമാണ്.</p>
<h3>സർവീസുകൾ വെട്ടിക്കുറയ്ക്കുന്നത് ഇങ്ങനെ</h3>
<p>വിശ്വസനീയമായ കേന്ദ്രങ്ങൾ നൽകുന്ന വിവരങ്ങൾ പ്രകാരം ജൂൺ, ജൂലൈ മാസങ്ങളിലേക്കായി കമ്പനികൾ വരുത്തിയ മാറ്റങ്ങൾ താഴെ നോക്കാം.</p>
<ul>
<li><strong>എയർ ഇന്ത്യ:</strong> നിശ്ചയിച്ചിരുന്ന ആഭ്യന്തര സർവീസുകളിൽ 22 ശതമാനത്തോളം കുറവ് വരുത്തിയിട്ടുണ്ട്. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ചില പ്രത്യേക റൂട്ടുകളിലെ സർവീസുകൾ താൽക്കാലികമായി പുനഃക്രമീകരിച്ചതായി കമ്പനിയും സ്ഥിരീകരിച്ചു.</li>
<li><strong>ഇൻഡിഗോ:</strong> ആഭ്യന്തര സർവീസുകളിൽ 7 മുതൽ 10 ശതമാനം വരെ കുറവാണ് ഇൻഡിഗോ വരുത്തിയിരിക്കുന്നത്.</li>
</ul>
<p>എയർ ഇന്ത്യയുടെ ഡൽഹി-ചിക്കാഗോ സർവീസ് താൽക്കാലികമായി നിർത്തിവെച്ചു. ഡൽഹി-സാൻ ഫ്രാൻസിസ്കോ സർവീസ് ആഴ്ചയിൽ 10 എന്നതിൽ നിന്ന് 7 ആയി കുറച്ചു. ടൊറന്റോ, വാൻകൂവർ, പാരിസ്, സിംഗപ്പൂർ, ബാങ്കോക്ക് തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണത്തിലും കുറവുണ്ടാകും.</p>
<p><strong>Also read - <a href="https://www.malayalamtv9.com/world/dubai-police-issue-strict-warning-against-using-stolen-credit-cards-2207137.html" target="_blank" rel="noopener">Dubai Police warning: മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകൾ ഓൺലൈൻ വഴി വാങ്ങുന്നവർ കുടുങ്ങും, മുന്നറിയിപ്പുമായി ദുബായ് പോലീസ്</a></strong></p>
<p>ഇന്ധനവില 80,000-ൽ നിന്ന് ഒരു ലക്ഷത്തിലേക്ക്ഒരു വിമാനക്കമ്പനിയുടെ ആകെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളവും ഇന്ധനത്തിനായാണ് നീക്കിവെക്കുന്നത്. ഇറാൻ സംഘർഷത്തെ തുടർന്ന് എണ്ണക്കപ്പലുകളുടെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങളാണ് വിലക്കയറ്റത്തിന് കാരണം. സംഘർഷത്തിന് മുൻപ് ഒരു കിലോലിറ്ററിന് 80,000 രൂപയായിരുന്ന വിമാന ഇന്ധനവില ഇപ്പോൾ 1,00,000 രൂപയ്ക്ക് മുകളിലേക്ക് ഉയർന്നതായി എയർ ഇന്ത്യ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. നഷ്ടം കുറയ്ക്കുന്നതിനായി റൂട്ടുകൾ വെട്ടിച്ചുരുക്കുകയോ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുകയോ ചെയ്യുകയല്ലാതെ വിമാനക്കമ്പനികൾക്ക് മറ്റ് വഴികളില്ല.</p>
<h3>യുഎഇ പ്രവാസികളെ എങ്ങനെ ബാധിക്കും?</h3>
<p>ഈ സർവീസ് വെട്ടിക്കുറയ്ക്കൽ യുഎഇയിലെ പ്രവാസികളെ നേരിട്ടും അല്ലാതെയും ഗുരുതരമായി ബാധിക്കും. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് ഡൽഹി, മുംബൈ എന്നീ പ്രധാന ഹബ്ബുകൾ വഴി ഇന്ത്യയിലെ ചെറുകിട നഗരങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് കണക്റ്റിങ് ഫ്ലൈറ്റുകൾ ലഭിക്കാൻ വലിയ ബുദ്ധിമുട്ട് നേരിടും. ടിക്കറ്റ് ലഭ്യത കുറയുന്നതോടെ കാത്തിരിപ്പ് സമയവും കൂടും.</p>
<p>സീറ്റുകളുടെ എണ്ണം കുറയുന്നതും ഉയർന്ന ഡിമാൻഡും കാരണം വരും ദിവസങ്ങളിൽ ഗൾഫ്-ഇന്ത്യ റൂട്ടുകളിലെ വിമാന ടിക്കറ്റ് നിരക്ക് സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവാത്ത വിധം ഉയർന്നേക്കും. കുറഞ്ഞ ചെലവിൽ ഇന്ത്യ വഴി യൂറോപ്പിലേക്കും നോർത്ത് അമേരിക്കയിലേക്കും യാത്ര ചെയ്യാൻ ഇന്ത്യൻ വിമാനങ്ങളെ ആശ്രയിച്ചിരുന്ന യുഎഇ നിവാസികൾക്ക് അന്താരാഷ്ട്ര സർവീസുകൾ കുറച്ചത് തിരിച്ചടിയാകും.</p>
<p>ഇന്ത്യ-യുഎഇ റൂട്ടിൽ നേരിട്ട് സർവീസ് നടത്തുന്ന എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് തുടങ്ങിയ ഗൾഫ് എയർലൈനുകൾക്ക് ഈ സാഹചര്യം അനുകൂലമായേക്കാം. എങ്കിലും ആഗോളതലത്തിലെ ഇന്ധന പ്രതിസന്ധി ഇവരെയും ബാധിക്കുന്നുണ്ട്. സർവീസുകൾ മുടങ്ങുന്ന യാത്രക്കാർക്ക് തീയതി മാറ്റി നൽകാനോ പൂർണ്ണമായ റീഫണ്ട് നൽകാനോ എയർ ഇന്ത്യ നടപടികൾ ആരംഭിച്ചിട്ടുണ്ട്.</p>
<h3>English Summary</h3>
<p>Air India and IndiGo have significantly scaled back their flight operations, cutting domestic and international schedules by up to 22% and 10% respectively, due to soaring jet fuel prices driven by the Middle East conflict. This sudden reduction during the peak summer travel season is expected to drastically tighten seat availability, trigger longer transit times, and keep airfares elevated for thousands of UAE-bound Indian expatriates.</p>
]]></content:encoded>
				</item>
							<item>
					<title>Dubai Police warning: മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകൾ ഓൺലൈൻ വഴി വാങ്ങുന്നവർ കുടുങ്ങും, മുന്നറിയിപ്പുമായി ദുബായ് പോലീസ്</title>
					<link>https://www.malayalamtv9.com/world/dubai-police-issue-strict-warning-against-using-stolen-credit-cards-2207137.html</link>
					<pubDate>Fri, 29 May 2026 15:18:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/dubai-police-issue-strict-warning-against-using-stolen-credit-cards-2207137.html</guid>
					<description><![CDATA[<p>Dubai Police Issue Strict Warning : ആകർഷകമായ ഓഫറുകളിൽ വഞ്ചിതരായി ഉപഭോക്താക്കൾ ഇത്തരം വ്യാജ പേയ്‌മെന്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോഴോ കാർഡ് വിവരങ്ങൾ രേഖപ്പെടുത്തുമ്പോഴോ ആണ് ബാങ്ക് ഡാറ്റ ചോരുന്നത്. ചോർത്തിയെടുക്കുന്ന കാർഡ് വിവരങ്ങൾ ഉടൻ തന്നെ ഉപയോഗിക്കില്ല. ആഴ്ചകൾക്കോ മാസങ്ങൾക്കോ ശേഷം മറ്റ് ക്രിമിനൽ ഗ്രൂപ്പുകൾക്ക് മറിച്ചുവിറ്റ ശേഷമായിരിക്കും ഇവ ഉപയോഗിച്ച് വൻ തട്ടിപ്പുകൾ നടത്തുക.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/UAE-Government-warning.jpg" class="attachment-large size-large wp-post-image" alt="Uae Government Warning" /></figure><p><strong>ദുബായ്:</strong> സംശയാസ്പദമായ വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ പേജുകളും വഴി വിൽപന നടത്തുന്ന മോഷ്ടിക്കപ്പെട്ട ക്രെഡിറ്റ് കാർഡുകൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമെതിരെ ജനങ്ങൾക്ക് കർശന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഇത്തരം തട്ടിപ്പ് സംഘങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കാർഡ് വിവരങ്ങൾ വാങ്ങി ഓൺലൈൻ ഷോപ്പിങ് നടത്തുന്നവർക്കെതിരെ യുഎഇ സൈബർ നിയമപ്രകാരം കടുത്ത നടപടിയുണ്ടാകും. ഈ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്ക് കനത്ത ജയിൽശിക്ഷയ്ക്ക് പുറമെ 2 ലക്ഷം ദിർഹം മുതൽ 20 ലക്ഷം ദിർഹം വരെ (ഏകദേശം 4.5 കോടി മുതൽ 45 കോടിയിലധികം ഇന്ത്യൻ രൂപ) പിഴയും ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.</p>
<h3>ബാങ്ക് വിവരങ്ങൾ ചോർത്തുന്നത് അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങൾ</h3>
<p>രാജ്യത്തിന് പുറത്തുനിന്ന് പ്രവർത്തിക്കുന്ന സംഘടിത ക്രിമിനൽ ശൃംഖലകളാണ് ഇത്തരം വ്യാജ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പിന്നിലെന്ന് ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപാർട്ട്‌മെന്റിന് കീഴിലുള്ള ആന്റി ഫ്രോഡ് സെന്റർ ഡയറക്ടർ ലഫ്. കേണൽ അലി അൽ യമ്മാഹി പറഞ്ഞു. പ്രമുഖ ബ്രാൻഡുകളുടെയും അംഗീകൃത സേവന ദാതാക്കളുടെയും ഔദ്യോഗിക പേജുകൾക്ക് സമാനമായ രീതിയിൽ നിർമിച്ച വ്യാജ വെബ്‌സൈറ്റുകൾ വഴിയാണ് ഇവർ കെണിയൊരുക്കുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/world/donald-trump-says-no-country-will-control-hormuz-strait-us-launches-strikes-on-iranian-military-site-2206909.html">ഇറാനിലെ സൈനിക കേന്ദ്രത്തിന് നേരെ യുഎസ് ആക്രമണം; ഹോര്‍മുസ് ആരും നിയന്ത്രിക്കില്ലെന്ന് ട്രംപ്‌</a></strong></p>
<p>ആകർഷകമായ ഓഫറുകളിൽ വഞ്ചിതരായി ഉപഭോക്താക്കൾ ഇത്തരം വ്യാജ പേയ്‌മെന്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോഴോ കാർഡ് വിവരങ്ങൾ രേഖപ്പെടുത്തുമ്പോഴോ ആണ് ബാങ്ക് ഡാറ്റ ചോരുന്നത്. ചോർത്തിയെടുക്കുന്ന കാർഡ് വിവരങ്ങൾ ഉടൻ തന്നെ ഉപയോഗിക്കില്ല. ആഴ്ചകൾക്കോ മാസങ്ങൾക്കോ ശേഷം മറ്റ് ക്രിമിനൽ ഗ്രൂപ്പുകൾക്ക് മറിച്ചുവിറ്റ ശേഷമായിരിക്കും ഇവ ഉപയോഗിച്ച് വൻ തട്ടിപ്പുകൾ നടത്തുക.</p>
<p>ഇലക്ട്രോണിക് തട്ടിപ്പുകൾക്കും ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് യുഎഇ സ്വീകരിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള 2021-ലെ 34-ാം നമ്പർ ഫെഡറൽ ഡിക്രി നിയമപ്രകാരമാണ് പ്രതികൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുന്നത്. മോഷ്ടിച്ച കാർഡാണെന്ന് അറിഞ്ഞോ അറിയാതെയോ അത് ഉപയോഗിച്ച് ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും.</p>
<h3>ഉപഭോക്താക്കൾ എന്തൊക്കെ ശ്രദ്ധിക്കണം?</h3>
<ul>
<li>സുരക്ഷിതമായിരിക്കാൻ ദുബായ് പൊലീസ് നൽകുന്ന പ്രധാന നിർദേശങ്ങൾ താഴെ പറയുന്നവയാണ്:</li>
<li>നിങ്ങൾ ആവശ്യപ്പെടാതെ മൊബൈലിലേക്ക് വരുന്ന ഒടിപികൾ, ബാങ്ക് അലേർട്ടുകൾ എന്നിവ അവഗണിക്കുകയോ മറ്റാരുമായും പങ്കുവെക്കുകയോ ചെയ്യരുത്.</li>
<li>സുരക്ഷിതമല്ലാത്തതും 'https://' എന്ന് തുടങ്ങാത്തതുമായ യുആർഎല്ലുകളിൽ കാർഡ് വിവരങ്ങൾ നൽകരുത്.</li>
<li>ബാങ്ക് അക്കൗണ്ടുകളിൽ നിന്നോ ക്രെഡിറ്റ് കാർഡുകളിൽ നിന്നോ നിങ്ങളുടെ അറിവില്ലാതെ പണം നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും സമയം കളയാതെ ബാങ്കിനെയും പൊലീസിനെയും വിവരമറിയിക്കുക.</li>
<li>സാമ്പത്തിക തട്ടിപ്പുകൾ നടന്ന് ആദ്യ മണിക്കൂറുകളിൽ തന്നെ (Golden Hours) വേഗത്തിൽ ഇടപെട്ടാൽ നഷ്ടപ്പെട്ട തുക ബാങ്കുകൾ വഴി ബ്ലോക്ക് ചെയ്യാനും വലിയ സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കാനും സാധിക്കും.</li>
</ul>
<p>പൊതുജനങ്ങൾക്ക് ദുബായ് പൊലീസിന്റെ ഔദ്യോഗിക ആപ്പ് വഴിയോ, 'e-crime.ae' പ്ലാറ്റ്‌ഫോം വഴിയോ, അല്ലെങ്കിൽ 901 എന്ന നമ്പറിലോ ഇത്തരം സൈബർ തട്ടിപ്പുകളെക്കുറിച്ച് പരാതിപ്പെടാവുന്നതാണ്.</p>
<h3>English Summary</h3>
<p>The Dubai Police have issued a strict warning against buying or using stolen credit cards via suspicious websites, stating that offenders face imprisonment and fines up to 2 million Dirhams under UAE cyber laws. Authorities highlighted that international criminal networks operate these phishing platforms to steal bank data, urging the public to immediately report any unauthorized transactions to prevent severe financial losses.</p>
]]></content:encoded>
				</item>
							<item>
					<title>Hormuz Tolls: ഒമാന് നേരെ യുഎസ് ഭീഷണി!; ഹോർമുസ് ടോളിൽ സഹായിച്ചാൽ കടുത്ത ഉപരോധം, പോര് കടുക്കുന്നു?</title>
					<link>https://www.malayalamtv9.com/world/us-threatened-to-target-ally-oman-if-it-helped-impose-a-tolling-system-in-the-strait-of-hormuz-2207052.html</link>
					<pubDate>Fri, 29 May 2026 07:34:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/us-threatened-to-target-ally-oman-if-it-helped-impose-a-tolling-system-in-the-strait-of-hormuz-2207052.html</guid>
					<description><![CDATA[<p>US Threatened Oman: ഒമാനി അംബാസഡറുമായി സംസാരിച്ചതായും നിർണായകമായ ജലപാതയിൽ ടോൾ ഈടാക്കാൻ പദ്ധതിയില്ലെന്ന് ഉറപ്പ് ലഭിച്ചതായും ബെസന്റ് പിന്നീട് വൈറ്റ് ഹൗസ് പത്രസമ്മേളനത്തിൽ അറിയിച്ചു. മേഖലയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള പിരിമുറുക്കം ഓരോ ദിവസവും വർദ്ധിച്ചുവരികയാണ്. ഹോർമുസ് കടലിടുക്കിന് സമീപം യുഎസുമായി ബന്ധമുള്ള കപ്പലുകൾ ഉൾപ്പെടെ നാല് കപ്പലുകളെ ഇറാൻ റെവല്യൂഷണറി ഗാർഡ് ലക്ഷ്യം വെച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Hormuz-Tolls.jpg" class="attachment-large size-large wp-post-image" alt="Hormuz Tolls" /></figure><p><strong>വാഷിങ്ടൻ:</strong> ഹോർമുസ് കടലിടുക്കിൽ ടോളിങ് സംവിധാനം ഏർപ്പെടുത്താൻ സഹായിച്ചാൽ സഖ്യകക്ഷിയായ ഒമാനെ ലക്ഷ്യമിടുമെന്ന് ഭീഷണിയുമായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്. അത്തരം നടപടികളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികൾക്കും ഉപരോധം ഏർപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. "ഹോർമുസ് കടലിടുക്കിൽ ടോളിങ് സംവിധാനം ഏർപ്പെടുത്താനുള്ള ഒരു ശ്രമവും വെച്ചുപൊറുപ്പിക്കില്ല. കടലിടുക്കിന് ടോളുകൾ സുഗമമാക്കുന്നതിന് നേരിട്ടോ അല്ലാതെയോ സഹായം ചെയ്‌താൽ യുഎസ് ട്രഷറി ആക്രമണാത്മകമായി ലക്ഷ്യം വെക്കുമെന്ന് ഒമാൻ അറിഞ്ഞിരിക്കണം. ഒപ്പം പങ്കാളികൾക്ക് പിഴ ചുമത്തപ്പെടും," എക്‌സിലെ ഒരു പോസ്റ്റിൽ ബെസന്റ് പറഞ്ഞു.</p>
<p>ഒമാനി അംബാസഡറുമായി സംസാരിച്ചതായും നിർണായകമായ ജലപാതയിൽ ടോൾ ഈടാക്കാൻ പദ്ധതിയില്ലെന്ന് ഉറപ്പ് ലഭിച്ചതായും ബെസന്റ് പിന്നീട് വൈറ്റ് ഹൗസ് പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി അവസാന മുതൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ചതുമുതൽ പശ്ചിമേഷ്യൻ മേഖല കടുത്ത ആശങ്കയിലാണ്. ലോകത്തിലെ ആകെ ഊർജ്ജ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇപ്പോൾ യുദ്ധത്തിൻ്റെ നിഴലിലാണ്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/world/donald-trump-says-no-country-will-control-hormuz-strait-us-launches-strikes-on-iranian-military-site-2206909.html">ഇറാനിലെ സൈനിക കേന്ദ്രത്തിന് നേരെ യുഎസ് ആക്രമണം; ഹോര്‍മുസ് ആരും നിയന്ത്രിക്കില്ലെന്ന് ട്രംപ്‌</a></strong></p>
<h3>അമേരിക്കൻ വിമാനം വെടിവെച്ചിട്ടതായി ഇറാൻ</h3>
<p>ഇറാൻ്റെ ബുഷെർ പ്രവിശ്യയിൽ വച്ച് അമേരിക്കൻ വിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ്റെ അവകാശവാദം. ഇറാൻ്റെ സ്റ്റേറ്റ് ടെലിവിഷനാണ് യുഎസ് വിമാനം തകർത്തതായി ആദ്യം വാർത്തകൾ പുറത്തുവിട്ടത്. ബുഷെർ പ്രവിശ്യയിലെ ജാം മേഖലയിൽ വെള്ളിയാഴ്ച പുലർച്ചെ ഒരു 'ശത്രുവിമാനം' തടയുകയും അത് വെടിവെച്ചിടുകയും ചെയ്തതായി ഇറാൻ മാധ്യമം റിപ്പോർട്ട് ചെയ്തു.</p>
<p>ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിമാനത്തെ വിജയകരമായി ലക്ഷ്യം വെച്ചതായി ജാം കൗണ്ടി ഗവർണർ മസൂദ് തംഗേസ്താനി പറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഗൾഫ് മേഖലയിൽ യുഎസും ഇറാനും തമ്മിൽ ശക്തമായ പിരിമുറുക്കം നിലനിൽക്കുന്നതിനിടയിലാണ് അമേരിക്കൻ വിമാനം വെടിവെച്ചിട്ടതായി ഇറാൻ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.</p>
<p>എന്നാൽ ഇറാൻ്റെ ഈ റിപ്പോർട്ടുകൾ യുഎസ് സെൻട്രൽ കമാൻഡ് പൂർണ്ണമായും നിഷേധിച്ചു. മേഖലയിൽ അമേരിക്കൻ വിമാനങ്ങളൊന്നും തന്നെ തകർക്കപ്പെട്ടിട്ടില്ലെന്നും, തങ്ങളുടെ എല്ലാ വ്യോമ ആസ്തികളും സുരക്ഷിതമാണെന്നും യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇറാൻ മാധ്യമങ്ങൾ നൽകുന്ന വാർത്തകൾ തെറ്റാണെന്ന് സെൻട്രൽ കമാൻഡ് എക്സിലൂടെ വ്യക്തമാക്കി.</p>
<p>അതേസമയം മേഖലയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള പിരിമുറുക്കം ഓരോ ദിവസവും വർദ്ധിച്ചുവരികയാണ്. ഹോർമുസ് കടലിടുക്കിന് സമീപം യുഎസുമായി ബന്ധമുള്ള കപ്പലുകൾ ഉൾപ്പെടെ നാല് കപ്പലുകളെ ഇറാൻ റെവല്യൂഷണറി ഗാർഡ് ലക്ഷ്യം വെച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇറാന്റെ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എണ്ണ വ്യാപാര ശൃംഖലയ്ക്കെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇറാന്റെ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിന് എണ്ണ വരുമാനം ഉപയോഗിക്കുന്നത് തടയുകയാണ് ഉപരോധത്തിന്റെ ലക്ഷ്യമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു.</p>
<h3>English Summary:</h3>
<p>US Treasury Secretary Scott Bessent on Thursday threatened to target ally Oman if it helped impose a tolling system in the key Strait of Hormuz, warning of sanctions against all parties involved in such actions.</p>
]]></content:encoded>
				</item>
							<item>
					<title>Iran War: ഇറാനിലെ സൈനിക കേന്ദ്രത്തിന് നേരെ യുഎസ് ആക്രമണം; ഹോര്‍മുസ് ആരും നിയന്ത്രിക്കില്ലെന്ന് ട്രംപ്‌</title>
					<link>https://www.malayalamtv9.com/world/donald-trump-says-no-country-will-control-hormuz-strait-us-launches-strikes-on-iranian-military-site-2206909.html</link>
					<pubDate>Thu, 28 May 2026 07:14:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/donald-trump-says-no-country-will-control-hormuz-strait-us-launches-strikes-on-iranian-military-site-2206909.html</guid>
					<description><![CDATA[<p>Iran-US Conflict Escalates with New Attacks: ഒരു കരാറുണ്ടാക്കാന്‍ ഇറാന്‍ വളരെയധികം ആഗ്രഹിക്കുന്നു, എന്നാല്‍ നല്ലൊരു കരാറിലേക്ക് അവര്‍ എത്തിയിട്ടില്ല, ഇപ്പോഴുള്ള നിര്‍ദേശങ്ങളില്‍ ഞങ്ങള്‍ തൃപ്തരല്ല, പക്ഷെ ഉടന്‍ തന്നെ ലക്ഷ്യത്തിലെത്തു. ഒന്നുകില്‍ ഞങ്ങള്‍ നല്ലൊരു തീരുമാനം ഉണ്ടാക്കണം, അല്ലെങ്കില്‍ ഈ ജോലി തന്നെ പൂര്‍ത്തിയാക്കേണ്ടതായി വരുമെന്ന് വൈറ്റ് ഹൗസില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ ട്രംപ് പറഞ്ഞു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Donald-Trump-4.jpg" class="attachment-large size-large wp-post-image" alt="Donald Trump" /></figure><p><strong>ടെഹ്‌റാന്‍:</strong> ഹോര്‍മുസ് കടലിടുക്കില്‍ നിലകൊള്ളുന്ന യുഎസ് സൈന്യത്തിന് ഭീഷണിയാകുമെന്ന് വിലയിരുത്തുന്ന ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം. സേനയ്ക്കും വാണിജ്യ സമുദ്ര ഗതാഗതത്തിനും ഭീഷണിയാകുമെന്ന് വവിശ്വസിക്കുന്ന കേന്ദ്രങ്ങള്‍ തകര്‍ത്തതായി യുഎസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് പുറത്തുവിച്ചത്. നിരവധി ഇറാനിയന്‍ ഡ്രോണുകള്‍ യുഎസ് സൈന്യം തടഞ്ഞതായും റിപ്പോര്‍ട്ട്.</p>
<p>സമാധാനം കൊണ്ടുവരാന്‍ ഇറാന്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ അമേരിക്ക ഇതുവരെ അതില്‍ തൃപ്തരല്ലെന്നുമാണ് മന്ത്രിസഭാ യോഗത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം.</p>
<p>ഒരു കരാറുണ്ടാക്കാന്‍ ഇറാന്‍ വളരെയധികം ആഗ്രഹിക്കുന്നു, എന്നാല്‍ നല്ലൊരു കരാറിലേക്ക് അവര്‍ എത്തിയിട്ടില്ല, ഇപ്പോഴുള്ള നിര്‍ദേശങ്ങളില്‍ ഞങ്ങള്‍ തൃപ്തരല്ല, പക്ഷെ ഉടന്‍ തന്നെ ലക്ഷ്യത്തിലെത്തു. ഒന്നുകില്‍ ഞങ്ങള്‍ നല്ലൊരു തീരുമാനം ഉണ്ടാക്കണം, അല്ലെങ്കില്‍ ഈ ജോലി തന്നെ പൂര്‍ത്തിയാക്കേണ്ടതായി വരുമെന്ന് വൈറ്റ് ഹൗസില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ ട്രംപ് പറഞ്ഞു.</p>
<p>അതേസമയം, സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി അമേരിക്കയുമായി ഒരു കരാറില്‍ ഒപ്പുവെക്കാനുള്ള പ്രാരംഭ നടപടികള്‍ ഇറാന്‍ നടത്തിയതായാണ് സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ ചട്ടക്കൂട് പ്രകാരം ഒരു മാസത്തിനുള്ളില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കും. അമേരിക്ക ഇറാന്‍ മേഖലയില്‍ നിന്ന് സൈനികരെ പിന്‍വലിച്ച് നാവിക ഉപരോധം നീക്കുകയും ചെയ്യുന്നതാണ്.</p>
<h3>ഹോര്‍മുസ് ആരും നിയന്ത്രിക്കില്ല</h3>
<p>ഇറാനുമായുള്ള ഏതെങ്കിലും കരാര്‍ സംഭവിച്ചാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ഹോര്‍മുസ് കടലിടുക്ക് എല്ലാവര്‍ക്കും വേണ്ടി തുറന്നിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് ഒരു രാജ്യത്തിന്റെയും നിയന്ത്രണത്തിലല്ലെന്നും ട്രംപ് പറയുന്നു. ഹോര്‍മുസ് ഞങ്ങള്‍ നിരീക്ഷിക്കും, വേറൊരാളും നിയന്ത്രിക്കാന്‍ പോകുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</p>
<h3>യുഎസ്-ഇറാന്‍ കരാര്‍ ഇങ്ങനെ</h3>
<p>ഫെബ്രുവരി 28 ഓടെ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മില്‍ മികച്ച കരാറില്‍ എത്തിച്ചേരുകയാണ് പോംവഴി. എന്നാല്‍ ഇരുകൂട്ടരുടെയും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാതെ തുടരുന്നത് സാഹചര്യം മോശമാക്കുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും ജാഗ്രതയോടെ നീങ്ങുന്നതായാണ് വിവരം. നിലവില്‍ നിര്‍ദേശിക്കുന്ന കരാറില്‍ പറയുന്ന കാര്യങ്ങള്‍ ചുവടെ.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/world/us-launches-self-defense-strikes-on-iranian-boats-and-missile-sites-2206466.html" target="_blank" rel="noopener">Iran-US Attack: ഇറാന് നേരെ ‘സ്വയം പ്രതിരോധ’ ആക്രണം; ബോട്ടുകളില്‍ മിസൈലിട്ട് യുഎസ്</a></strong></p>
<p>14 ആവശ്യങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുന്ന കരാറാണ് ഇറാന് അമേരിക്കയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. ഇതില്‍ ആണവ പദ്ധതി, ഹോര്‍മുസ് കടലിടുക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.</p>
<h3>ഇറാന്റെ ആണവ പദ്ധതി</h3>
<p>ഇറാന്റെ ആണവ പദ്ധതി അവസാനിപ്പിക്കണമെന്നാണ് എക്കാലത്തെയും അമേരിക്കയുടെ ആവശ്യം. ഒന്നുകില്‍ സമ്പുഷ്ടീകരിച്ച യുറേനിയം തങ്ങള്‍ക്ക് കൈമാറുക, അല്ലെങ്കില്‍ പദ്ധതി എന്നന്നേക്കുമായി ഉപേക്ഷിക്കുക എന്ന വാദം അമേരിക്ക ഇറാന് മുന്നില്‍ വെക്കുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഇറാന്‍ തയാറല്ല.</p>
<h3>ഹോര്‍മുസ് കടലിടുക്ക്</h3>
<p>ഇറാനും അമേരിക്കയും സംഘര്‍ഷമുണ്ടായതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് ടെഹ്‌റാന്‍ അടച്ചിരുന്നു. ഇത് തുറന്ന് വാണിജ്യ കപ്പല്‍ ഗതാഗതം പഴയതുപോലെ കൊണ്ടുവരികയാണ് മറ്റൊരു ലക്ഷ്യം. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ ഏപ്രില്‍ 13 മുതല്‍ അമേരിക്ക ഇറാനിയന്‍ തുറമുഖങ്ങള്‍ നാവിക ഉപരോധവും ഏര്‍പ്പെടുത്തി. ഉപരോധം പിന്‍വലിച്ച് ഹോര്‍മുസ് കടലിടുക്ക് തുറക്കുന്ന കാര്യം ഇരുകൂട്ടരും ചര്‍ച്ച ചെയ്യും.</p>
]]></content:encoded>
				</item>
							<item>
					<title>Eid al Adha 2026: ഗൾഫിൽ ഇന്ന് ബലിപെരുന്നാൾ; മാളുകളിലും വിപണികളിലും വൻ തിരക്ക്; ഹജ് കർമ്മങ്ങൾക്ക് മിനായിൽ കല്ലേറോടെ തുടക്കം</title>
					<link>https://www.malayalamtv9.com/world/eid-al-adha-2026-gulf-region-celebrates-bakrid-with-religious-fervour-massive-festive-rush-in-markets-and-theatres-2206684.html</link>
					<pubDate>Wed, 27 May 2026 08:45:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/eid-al-adha-2026-gulf-region-celebrates-bakrid-with-religious-fervour-massive-festive-rush-in-markets-and-theatres-2206684.html</guid>
					<description><![CDATA[<p>Gulf Region Celebrates Bakrid with Religious Fervour: പെരുന്നാൾ അവധിക്കാലം പ്രമാണിച്ച് ഗൾഫിലെ തിയറ്ററുകളിൽ മലയാളം, തമിഴ്, ഇംഗ്ലീഷ് ചിത്രങ്ങളുടെ വലിയ നിരയാണ് എത്തിയിരിക്കുന്നത്. ജീത്തു ജോസഫ് &#8211; മോഹൻലാൽ കൂട്ടുകെട്ടിന്റെ ആകാംഷയോടെ കാത്തിരുന്ന &#8216;ദൃശ്യം 3&#8217;, ബേസിൽ &#8211; ടൊവിനോ ടീമിന്റെ &#8216;അതിരടി&#8217;, &#8216;കറക്കം&#8217; എന്നീ ചിത്രങ്ങൾ കുടുംബപ്രേക്ഷകരെ ആകർഷിച്ച് തിയറ്ററുകളിലുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Eid-al-Adha-2026-1.jpg" class="attachment-large size-large wp-post-image" alt="Eid Al Adha 2026" /></figure><p><strong>ദുബായ്:</strong> ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ദീപ്തമായ ഓർമ്മകൾ പുതുക്കി ഗൾഫ് രാജ്യങ്ങൾ ഇന്ന് ഈദുൽ അദ്ഹ അഥവാ ബലിപെരുന്നാൾ ആഘോഷിക്കുന്നു. സ്രഷ്ടാവിൻ്റെ കൽപ്പനയ്ക്കായി തനിക്ക് ഏറ്റവും പ്രിയപ്പെട്ടതിനെപ്പോലും ഉപേക്ഷിക്കാൻ തയാറായ ഇബ്രാഹിം നബിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ചരിത്രപരമായ ത്യാഗത്തിന്റെ സ്മരണയിലാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ ഈ പുണ്യദിനം ആഘോഷിക്കുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച നിയന്ത്രണങ്ങൾ പൂർണ്ണമായും മാറി, വലിയ ഇടവേളയ്ക്ക് ശേഷം ജനങ്ങൾ ഒത്തുചേരുന്ന ആവേശകരമായ പെരുന്നാൾ ആഘോഷത്തിനാണ് ഇത്തവണ ഗൾഫ് സാക്ഷ്യം വഹിക്കുന്നത്.</p>
<p>പെരുന്നാൾ ആഘോഷങ്ങളുടെ പ്രധാന ചടങ്ങായ മൃഗബലി ഇന്ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. ബലിയറുക്കുന്ന മൃഗത്തിന്റെ മാംസം മൂന്നായി വിഭജിച്ച് ഒരു പങ്ക് സ്വന്തത്തിനും ഒരംശം ബന്ധുമിത്രാദികൾക്കും ബാക്കി പാവപ്പെട്ടവർക്കുമായി വീതം വയ്ക്കുന്ന കാരുണ്യപ്രവർത്തിയും ഇതിന്റെ ഭാഗമായി നടക്കുന്നു.</p>
<h3>വിപണികളിൽ വൻ തിരക്ക്; റസ്റ്ററന്റുകളിൽ സ്പെഷ്യൽ ബിരിയാണികൾ</h3>
<p>പെരുന്നാൾ പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിലെ വിപണികളിലും മാളുകളിലും വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മാംസം, മറ്റ് ഭക്ഷ്യവസ്തുക്കൾ, പുതുവസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവ വാങ്ങാനായി സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ള വലിയ ജനക്കൂട്ടമാണ് വാണിജ്യ കേന്ദ്രങ്ങളിലേക്ക് ഒഴുകുന്നത്. വൻ വിലക്കിഴിവുകളും പ്രത്യേക ഓഫറുകളുമാണ് പ്രമുഖ ഹൈപ്പർമാർക്കറ്റുകൾ ഒരുക്കിയിട്ടുള്ളത്. പ്രമുഖ റസ്റ്ററന്റുകളിൽ സ്പെഷ്യൽ പെരുന്നാൾ ബിരിയാണിക്കും മറ്റ് വിഭവങ്ങൾക്കുമായി വൻ ബുക്കിങ്ങാണ് നടക്കുന്നത്.</p>
<h3>തിയറ്ററുകളിൽ സിനിമാപ്പൂരം; 'ദൃശ്യം 3' ഉം 'അതിരടി'യും തിയറ്ററുകളിൽ</h3>
<p>പെരുന്നാൾ അവധിക്കാലം പ്രമാണിച്ച് ഗൾഫിലെ തിയറ്ററുകളിൽ മലയാളം, തമിഴ്, ഇംഗ്ലീഷ് ചിത്രങ്ങളുടെ വലിയ നിരയാണ് എത്തിയിരിക്കുന്നത്. ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിന്റെ ആകാംഷയോടെ കാത്തിരുന്ന 'ദൃശ്യം 3', ബേസിൽ - ടൊവിനോ ടീമിന്റെ 'അതിരടി', 'കറക്കം' എന്നീ ചിത്രങ്ങൾ കുടുംബപ്രേക്ഷകരെ ആകർഷിച്ച് തിയറ്ററുകളിലുണ്ട്. സൂര്യയുടെ ഹിറ്റ് ചിത്രം 'കറുപ്പ്', മൈക്കിൾ ജാക്സന്റെ ജീവിതകഥ പറയുന്ന 'മൈക്കിൾ' എന്നീ ചിത്രങ്ങളും മികച്ച പ്രതികരണം നേടുന്നു.</p>
<p><strong>Also Read - <a href="https://www.malayalamtv9.com/world/uae-summer-alert-extreme-heat-and-high-humidity-expected-expats-urged-to-take-precautions-during-eid-holidays-2206665.html" target="_blank" rel="noopener">UAE Weather Alert: യുഎഇയിൽ കടുത്ത വേനൽച്ചൂട്; പെരുന്നാൾ അവധി ആഘോഷിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്</a></strong></p>
<p>കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ പ്രവാസികൾ കൂട്ടത്തോടെ എത്തുന്നതിനാൽ വരും ദിവസങ്ങളിൽ ടിക്കറ്റ് ബുക്കിങ് പൂർണ്ണമാകുമെന്നാണ് തിയറ്റർ ഉടമകളുടെ പ്രതീക്ഷ.</p>
<h3>ഹജ് കർമങ്ങൾക്ക് പരിസമാപ്തി; മിനായിൽ കല്ലേറ് കർമ്മം ഇന്ന്</h3>
<p>ഇസ്ലാമിലെ അഞ്ചാം ശിലയായ ഹജ് തീർഥാടനത്തിന്റെ പ്രധാന ചടങ്ങുകൾക്കും ഈ പെരുന്നാൾ ദിനങ്ങളിൽ മക്കയിൽ തുടക്കമായി. ദുൽഹജ് ഒൻപതായ ഇന്നലെ തീർഥാടകർ ഹജ്ജിന്റെ ഏറ്റവും സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിൽ പങ്കെടുത്തു. പാപമോചന പ്രാർഥനകൾക്ക് ശേഷം സന്ധ്യയോടെ മുസ്ദലിഫയിലേക്ക് നീങ്ങിയ തീർഥാടകർ അവിടെ രാപ്പാർത്ത ശേഷമാണ് ഇന്ന് ദുൽഹജ് പത്തായ പെരുന്നാൾ ദിനത്തിൽ മിനായിലേക്ക് എത്തിയത്.</p>
<p>ഇന്ന് മിനായിലെത്തിയ തീർഥാടകർ സാത്താന്റെ പ്രതീകാത്മക സ്തൂപങ്ങൾക്ക് നേരെ കല്ലേറ് കർമം നിർവഹിക്കും. തുടർന്ന് ബലികർമവും തലമുണ്ഡനവും പൂർത്തിയാക്കി തീർഥാടകർ കഅബ പ്രദക്ഷിണത്തിനായി മക്കയിലെത്തും. വരും ദിവസങ്ങളിൽ ശേഷിക്കുന്ന കല്ലേറ് കർമ്മങ്ങളും വിടവാങ്ങൽ പ്രദക്ഷിണവും പൂർത്തിയാകുന്നതോടെ ഈ വർഷത്തെ വിശുദ്ധ ഹജ് കർമ്മങ്ങൾക്ക് ശുഭപര്യവസാനമാകും.</p>
<h3>English Summary</h3>
<p>The Gulf region is celebrating Eid Al Adha today with spiritual fervor, marked by traditional prayers, animal sacrifices, and a festive rush across markets and cinema halls screening blockbuster releases. Concurrently, the holy Hajj pilgrimage in Makkah is reaching its culmination as millions of pilgrims perform the symbolic stoning of the devil ritual in Mina today.</p>
]]></content:encoded>
				</item>
					</channel>
	</rss>
	