AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KSU Education Bandh: കേരളത്തില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ്; സ്‌കൂളുകള്‍ക്ക് അവധിയുണ്ടോ?

July 23 Kerala Education Bandh: Check School Holiday and Class Status Today: നീറ്റ് പരീക്ഷാക്രമക്കേടില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരം നടത്തിയിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

KSU Education Bandh: കേരളത്തില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ്; സ്‌കൂളുകള്‍ക്ക് അവധിയുണ്ടോ?
ഇന്ന് വിദ്യാഭ്യാസ ബന്ദ്‌ Image Credit source: Facebook/PTI
Shiji M K
Shiji M K | Published: 23 Jul 2026 | 06:42 AM

തിരുവനന്തപുരം: ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ്. നീറ്റ് പരീക്ഷാക്രമക്കേടിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു ആണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. കേരളത്തിലെ മുഴുവന്‍ ക്യാമ്പസുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചും ക്ലസുകള്‍ ബഹിഷ്‌കരിച്ചും ബന്ദ് അആചരിക്കുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് നീക്കം.

സ്‌കൂളുകള്‍ക്ക് അവധിയുണ്ടോ?

സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നാണ് കെഎസ്‌യു ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് കോളേജുകളെയാണ് ബാധിക്കാന്‍ സാധ്യതയുള്ളത്. സ്‌കൂളുകളെ വിദ്യാഭ്യാസ ബന്ദ് ബാധിക്കാന്‍ സാധ്യത വളരെ കുറവാണ്. കോളേജുകളും ആദ്യ ഒന്നും രണ്ടും പിരിയഡുകള്‍ക്ക് ശേഷം മാത്രമേ പഠിപ്പുമുടക്കല്‍ ഉണ്ടാകാനിടയുള്ളൂ.

കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു

നീറ്റ് പരീക്ഷാക്രമക്കേടില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരം നടത്തിയിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കേരളത്തില്‍ നിന്നുള്ള മന്ത്രി പിസി വിഷ്ണുനാഥ് എന്നിവരുള്‍പ്പെടെ അറസ്റ്റ് ചെയ്തവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പൂര്‍ണമായി തകര്‍ക്കുന്ന നയങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. രാജ്യത്തെ വിദ്യാര്‍ഥികള്‍ ചെയ്ത തെറ്റ് എന്താണെന്നും, ലോക പ്രശസ്തമായിരുന്ന ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായം ഇന്ന് പൂര്‍ണമായും സങ്കീര്‍ണവും അഴിമതി നിറഞ്ഞതുമായി മാറിയിരിക്കുന്നുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു.

Also Read: Kerala School Holidays: വ്യാഴാഴ്ച കേരളത്തിൽ വിദ്യാഭ്യാസ ബന്ദ്; പഠിപ്പ് മുടക്കാൻ കെഎസ്‍യു, എഐഎസ്എഫ് ആഹ്വാനം

നീറ്റ് പരീക്ഷയുടേത് ഉള്‍പ്പെടെ രാാജ്യത്തെ ഇതുവരെ 152 ചോദ്യ പേപ്പര്‍ ചോര്‍ച്ച സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത്തരം സംഭവങ്ങള്‍ ഏഴരക്കോടിയോളം വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി. ഇത്രയധികം ക്രമക്കേടുകള്‍ നടന്നിട്ടും കുറ്റക്കാര്‍ക്കെതിരെ ശിക്ഷാ നടപടി ഉണ്ടായിട്ടില്ല. നീറ്റ് പരീക്ഷയ്ക്കായി സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്ന തുകയിലും വലിയ തട്ടിപ്പുകളാണ് നടന്നത്. വിദ്യാര്‍ഥികളെയും കുടുംബത്തെയും കൊള്ളയടിക്കുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ ധര്‍മ്മേന്ദ്ര പ്രധാന്‍ യോഗ്യനല്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണം, വിദ്യാഭ്യാസമന്ത്രി രാജിവെക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ല. വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രധാനമന്ത്രി മാപ്പ് പറയണം. വിദ്യാര്‍ഥികളെ തല്ലിച്ചതച്ച പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാകണമെന്നും രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അതേസമയം, പ്രശ്‌ന പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വിദ്യാര്‍ഥികളെ രാഹുല്‍ ഗാന്ധി ഉപയോഗിക്കുകയാണെന്നാണ് വിഷയത്തില്‍ പ്രതികരിച്ച് ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞത്. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിനിടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ വിദ്യാര്‍ഥികളെ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണ്, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുകയും ചെയ്തൂവെന്ന് പ്രധാന്‍ കുറ്റപ്പെടുത്തി.

English Summary

A statewide education bandh has been announced in Kerala on July 23, raising questions about whether schools will remain open. Students and parents are awaiting official instructions from educational authorities regarding classes. The functioning of schools will depend on government directives and local administrative decisions.

Follow Us