AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology
ശബരിമല

ശബരിമല

ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്തർ എത്തിച്ചേരുന്നു ക്ഷേത്രങ്ങളിൽ ഒന്നാണ് ശബരിമല. തിരുവിതാംകൂർ ദേവസ്വത്തിൻ്റെ കീഴിലുള്ള ഈ അയ്യപ്പ ക്ഷേത്രം പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ പെരിയാർ കടുവസങ്കേതത്തിൻ്റെ പശ്ചിമഘട്ടത്തിലാണ് ഈ കാനന ക്ഷേത്രം നിലകൊള്ളുന്നത്. തെക്കൻ കേരളത്തിൻ്റെ ചരിത്രത്തിൻ്റെ ഭാഗവുമായി ഏറെ ബന്ധം പുലർത്തുന്ന ശബരിമല ക്ഷേത്രവും അതുമായി ബന്ധപ്പെട്ടിട്ടുള്ള വിശ്വാസങ്ങളും. ശബരിമലയ്ക്കൊപ്പം സ്ഥിതി ചെയ്യുന്ന വാവര് പള്ളിയും കേരത്തിൻ്റെ മതമൈത്രിയുടെ ഏറ്റവും വലിയ ചിഹ്നവുമാണ്.

മണ്ഡല കാലത്തെ മകരവിളക്ക് ഉത്സവത്തിനാണ് ഏറ്റവും കൂടുതൽ ഭക്തർ ശബരിമലയിലേക്ക് എത്തുക. കൂടാതെ എല്ലാ മലയാള മാസത്തിൻ്റെ ഒന്നാം തീയതിയും ശബരിമല നട തുറക്കുന്നതാണ്. ഏകദേശം മൂന്നു കോടിയിലധികം പേരാണ് ഓരോ വർഷവും ഈ ക്ഷേത്രം സന്ദർശിക്കുന്നത് എന്നാണ് കണക്ക്. ചില വർഷങ്ങളിൽ അഞ്ചു കോടിയോളം വരും. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1,260 മീറ്റർ (4,134 അടി) ഉയരത്തിൽ 18 മലകൾക്കു നടുവിലായാണ് ശബരിമല ക്ഷേത്രമുള്ളത്.

പഞ്ചലോഹത്തിൽ പൊതിഞ്ഞ 18 കരിങ്കൽ പടികളോടു കൂടിയ ചെറിയൊരു ക്ഷേത്രമാണ് ഇവിടെ ഉള്ളത്. സ്വർണം പൊതിഞ്ഞ ശ്രീകോവിലിനുള്ളിൽ പഞ്ചലോഹത്തിലാണ് വി​ഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഓരോ വർഷവും നിരവധി ഭക്തരാണ് ഇവിടേക്ക് എത്തുന്നത്.

Read More
All News Web Stories Photos Videos Short Videos

Sabarimala Women Entry: കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് എങ്ങനെ പറയും?; ശബരിമല യുവതി പ്രവേശനത്തിൽ സുപ്രീം കോടതി

Sabarimala Women Entry Latest Update: ഹർജിക്കാരുടേത് അനാവശ്യ ഇടപെടലെന്നും ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു. ഇതിനോട് യോജിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ലക്ഷക്കണക്കിന് ഭക്തർ വിശ്വസിക്കുന്ന ആചാരം തെറ്റാണെന്ന് കോടതികൾക്ക് എങ്ങനെ വിധിക്കാനാകുമെന്നതായിരുന്നു ചോദ്യം. 10 വയസ് മുതൽ 50 വരെയുള്ളവർക്ക് മാത്രമാണ് വിലക്ക്. ഇത് ലിംഗവിവേചനമല്ലെന്ന് ദേവസ്വം ബോർഡിനായി ഹാജരായ അഭിഭാഷകൻ വാദിച്ചു.

Sabarimala Women Entry: ശബരിമല യുവതീപ്രവേശം: ചില ആചാരങ്ങളെ അന്ധവിശ്വാസമായി കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി

Sabarimala Women Entry Case Update: ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാനുള്ള അധികാരപരിധി കോടതിക്കുണ്ടെന്നും ഇതിൽ അവസാന വാക്ക് നിയമസഭയ്ക്കാണെന്ന് പറയാനാകില്ലെന്നും കോടതി ചൂണ്ടികാട്ടി. കോടതിക്ക് ഒരു മതാചാരത്തെ ‘മാത്രം അന്ധവിശ്വാസം’ എന്ന് വിധിക്കാൻ കഴിയില്ലെന്നാണ് കേന്ദ്രത്തിൻ്റെ നിലപാട്. ആചാരങ്ങൾ പൊതു ക്രമത്തേയും ധാർമികതയേയും ബാധിക്കുന്നുവെങ്കിൽ കോടതിഇടപെടുമെന്നും ചീഫ് ജസ്റ്റിസ്റ്റും വ്യക്തമാക്കി.

Sabarimala Women Entry: ശബരിമല യുവതീ പ്രവേശം: ഇന്ന് മുതൽ വാദം തുടങ്ങും, രാജ്യം ഉറ്റുനോക്കുന്ന നിയമപോരാട്ടം

Sabarimala Women Entry Hearing: ശബരിമല യുവതി പ്രവേശനക്കേസിൽ ഇന്ന് മുതൽ സുപ്രീം കോടതിയിൽ നടക്കാൻ പോകുന്നത് രാജ്യം ഉറ്റുനോക്കുന്ന നിയമപോരാട്ടമാണ്. ഇന്ന് മുതൽ ഒമ്പതാം തീയതി (വ്യാഴം) വരെയാണ് വാദം നടക്കുന്നത്. അതേസമയം യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രിൽ 14, 15, 16 തീയതികളിലാണ് നടക്കുക.

Sabarimala Flag Mast Case: ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ അഴിമതിയില്ല; കേസുകൾ അവസാനിപ്പിച്ച് ഹൈക്കോടതി

Sabarimala Flag Mast Case Verdict: രേഖകളില്ലാതെ സ്വർണം കൈപ്പറ്റിയതിന് യാതൊരുവിധ തെളിവുകളുമില്ലെന്നും കോടതിയിൽ ഹാജരാക്കിയ വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് തുടർനടപടികൾ വേണ്ടെന്നുവച്ച് കോടതി കേസ് അവസാനിപ്പിക്കുന്നതായി അറിയിച്ചത്. ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നെന്ന് ദേവസ്വം വിജിലൻസാണ് റിപ്പോർട്ട് കൊടുത്തത്.

Sabarimala women’s entry: ശബരിമലയിലെ യുവതി പ്രവേശനത്തെ സുപ്രീംകോടതിയിൽ എതിർത്ത് ദേവസ്വം ബോർഡ്

Sabarimala Young Women Entry ban: ലോകമെമ്പാടും ആയിരക്കണക്കിന് അയ്യപ്പക്ഷേത്രങ്ങൾ ഉണ്ടെങ്കിലും അയ്യപ്പൻ നൈഷ്ടിക ബ്രഹ്മചാരിയായി പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രം ശബരിമലയാണെന്നും അത് അവിടുത്തെ പ്രത്യേകതയാണെന്നും ബോർഡ് വിശദീകരിച്ചു. മുൻകാല കോടതി വിധികൾ പരിശോധിച്ചാൽ ശബരിമല ഒരു പ്രത്യേക മത വിഭാഗത്തിൽപ്പെട്ട ക്ഷേത്രം ആണെന്ന് വ്യക്തമാകും എന്നും അതുകൊണ്ടുതന്നെ അവിടുത്തെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

Sabarimala Gold Scam: സ്വര്‍ണ്ണക്കൊള്ള കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയില്‍; പത്മകുമാറിന്റെ ജാമ്യഹര്‍ജിയിലും ഇന്ന് തീരുമാനം

Sabarimala Gold Theft Case: സ്വര്‍ണ്ണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. സ്വര്‍ണ്ണപ്പാളികളുടെ സാമ്പിള്‍ എവിടെയാണ് പരിശോധിക്കുന്നതെന്ന് എസ്‌ഐടി വ്യക്തമാക്കും. ജംഷെഡ്പൂരിലെ ലാബില്‍ പരിശോധിക്കാനാണ് നീക്കം.

Kandararu Rajeevaru: തന്ത്രി കണ്ഠര് രാജീവര്‍ ജയിലില്‍ നിന്ന് പുറത്തേക്ക്; ജാമ്യം അനുവദിച്ച് കോടതി

Tantri Kandararu Rajeevaru granted bail: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. 90 ദിവസം ജയിലില്‍ തികച്ച് കിടക്കാതെ തന്നെ ജാമ്യം ലഭിച്ചത് തന്ത്രിക്ക് ആശ്വാസമായി. അറസ്റ്റിലായി 41-ാം ദിവസമാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്.

Sabarimala Gold Scam: സ്വര്‍ണ്ണക്കൊള്ള കേസില്‍ കൂടുതല്‍ വിവരങ്ങള്‍ തേടി ഇഡി; ജയറാം ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും

ED to question Jayaram in Sabarimala case: ജയറാം ഇന്ന് ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി ഒമ്പതിനാണ് നോട്ടീസ് നല്‍കിയത്. പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തത തേടുന്നതിനാണ് സമൻസ്.

Sabarimala Flagpole Case: ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് സംഘത്തെ ഇന്ന് തീരുമാനിക്കും

Sabarimala Flagpole Case, Special Vigilance Team: സ്വർണ്ണക്കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ നിലവിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെയും ദേവസ്വം വിജിലൻസിന്റെയും കൈവശമാണുള്ളത്. ഈ രേഖകൾ സംസ്ഥാന വിജിലൻസ് ഉടൻ ആവശ്യപ്പെടും.

Sabarimala Gold Theft: ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നു; മൂന്നുപേരെ കുറ്റക്കാരായി സ്ഥിരീകരിച്ച് എസ്‌ഐടി

High Court on Sabarimala Gold Scam: കേസുകളുമായി ബന്ധപ്പെട്ട് നാലുപേരുടെ പങ്കാളിത്തത്തില്‍ കൂടുതല്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ മൂന്ന് പേരുടെ പങ്കാളിത്ത സ്ഥിരീകരിച്ചുവെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു.

Sabarimala Gold Theft: ശബരിമല സ്വർണകൊള്ള; അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നു, പോറ്റിയുമായി എന്ത് ബന്ധം?

Adoor Prakash Links with Unnikrishnan Potti: കേസ് രാഷ്ട്രീയമായി പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടി ചോദ്യം ചെയ്യുന്ന ആദ്യ കോൺഗ്രസ് നേതാവാണ് അടൂർ പ്രകാശ്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിന് അടുത്ത ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്നാണ് ചോ​ദ്യം ചെയ്യൽ.

Sabarimala Gold Theft: ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം മുറുകുന്നു; ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും എസ്ഐടിക്ക് മുന്നിലേക്ക്

Unnikrishnan Potty Appear To SIT: ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ ജാമ്യവ്യവസ്ഥ പ്രകാരം എല്ലാ വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകേണ്ടതുണ്ട്. ഇതനുസരിച്ചാണ് ഇന്ന് അദ്ദേഹം തിരുവനന്തപുരത്ത് എസ്ഐടിക്ക് മുന്നിലെത്തുന്നത്.