Pala Municipality: ദിയക്ക് പകരം മായ… പാലായിൽ പുതിയ നഗരസഭാ ചെയർപേഴ്ൺ, ഇടത് – കോൺഗ്രസ് വിമത സഖ്യത്തിന് വിജയം
Pala Municipality Chairperson Election : പാലാ നഗരസഭയുടെ ചെയർപേഴ്സൺ ആയി മായാ രാഹുലിനെ തെരഞ്ഞെടുത്തു. എൽഡിഎഫ് കോൺഗ്രസ് വിമത സഖ്യത്തിന്റെ പിന്തുണയോടെ മത്സരിച്ച മായയുടെ വിജയം അനായാസം ആയിരുന്നു. ആകെ 26 കൗൺസിലർമാർ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ പങ്കെടുത്തു. ഇതിൽ 16 കൗൺസിലർമാരുടെ വോട്ടുകളാണ് മായക്ക് ലഭിച്ചത്.

Diya Binu, Maya Rahul Pala Municipality
കോട്ടയം : പാലാ നഗരസഭയുടെ ചെയർപേഴ്സൺ ആയി മായാ രാഹുലിനെ തെരഞ്ഞെടുത്തു. എൽഡിഎഫ് കോൺഗ്രസ് വിമത സഖ്യത്തിന്റെ പിന്തുണയോടെ മത്സരിച്ച മായയുടെ വിജയം അനായാസം ആയിരുന്നു. ആകെ 26 കൗൺസിലർമാർ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ പങ്കെടുത്തു. ഇതിൽ 16 കൗൺസിലർമാരുടെ വോട്ടുകളാണ് മായക്ക് ലഭിച്ചത്. എതിർ സ്ഥാനാർത്ഥിയായ യുഡിഎഫിലെ റിയ ചീരാംകുഴിക്ക് ആകട്ടെ ആകെ 10 വോട്ടുകളാണ് നേടാനായത്. രണ്ടാം ടൈമിലാണ് മായാ രാഹുൽ ഇത്തവണയും കൗൺസിലറായി പല നഗരസഭയിൽ എത്തിയത്. നിലവിൽ പത്തൊമ്പതാം വാർഡിനെ ആണ് മായ പ്രതിനിധീകരിക്കുന്നത്.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷ എന്ന നേട്ടം കൈവരിച്ച ദിയ ബിനു പുളിക്കകണ്ടം എൽഡിഎഫ് ഉണ്ടെന്ന അവിശ്വാസ പ്രമേയത്തെ തുടർന്ന് പുറത്തായിരുന്നു. കോൺഗ്രസ് വിമതരുടെ സഹായത്തോടെയാണ് അവിശ്വാസം പാസായത്. ഇത് തുടർന്നാണ് പുതിയ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങിയത്. വെറും ആറ് മാസം ആണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർപേഴ്സൺ എന്ന പദവി വഹിക്കാൻ ദിയക്ക് ആയത്.
കോൺഗ്രസ് പിന്തുണയോടെയാണ് ദിയ ബിനു പുളിക്കക്കണ്ടം നഗരസഭാ ചെയർപേഴ്സണായി കഴിഞ്ഞ ഡിസംബറിൽ തിരഞ്ഞെടുക്കപ്പെട്ടത്. ഈ കൂട്ടായ്മ ഭരണത്തിനെതിരെ വിമത കോൺഗ്രസ് അംഗങ്ങളുടെ എതിർപ്പ് ഉയർന്നതോടെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനം എടുത്തത്. പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും, കോൺഗ്രസ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗവും സ്വതന്ത്രരുമടക്കം 14 പേരുമായിരുന്നു ഭരണപക്ഷത്തുണ്ടായിരുന്നത്. ഇതിൽ വിമത കോൺഗ്രസ് അംഗങ്ങളാണ് സ്വതന്ത്ര കൂട്ടായ്മക്കുള്ള പിന്തുണ പിൻവലിച്ച് മറുപക്ഷത്തേക്ക് ചേക്കേറിയത്. ഇതോടെ ഭരണ വീഴുന്ന സാഹചര്യം ഉണ്ടായി.
പുതിയ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട മായ രാഹുലിന് എല്ലാവിധ ആശംസകൾ നേരുന്നതായും അവരുടെ ഭാഗത്ത് 16 പേരുടെ ഭൂരിപക്ഷം ഉണ്ട്, അത് ക്ലിർ മെജോരിറ്റിയാണ് ജനങ്ങൾക്ക് വേണ്ടിയുള്ള നല്ലകാര്യങ്ങൾക്ക് ഒരുമിച്ച് നീങ്ങുമെന്നും ദിയ ബിനു പുളിക്കക്കണ്ടം തിരഞ്ഞെടുപ്പിന് ശേഷം പ്രതികരിച്ചു.