തൃശ്ശൂർ പൂരം അവസാനിച്ചു; ഭ​ഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു

തൃശ്ശൂരിന് ഇത്തവണ ഇരട്ടപ്പൂരത്തിന്റെ ആവേശമായിരുന്നു. ജനസാഗരങ്ങള്‍ ഒഴുകിയെത്തി പകല്‍ മുഴുവന്‍ മേളാവേശത്തിലായി.

തൃശ്ശൂർ പൂരം അവസാനിച്ചു; ഭ​ഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു
Published: 

20 Apr 2024 | 04:35 PM

തൃശ്ശൂർ: ആഘോഷത്തിമിർപ്പിനു വിരാമമിട്ട് തൃശ്ശൂർ പൂരം അവസാനിച്ചു. അടുത്ത ഒരു വര്‍ഷത്തേക്ക് നീളുന്ന കാ‍ത്തിരിപ്പിന് ആരംഭം കുറിച്ച് തിരുവമ്പാടി പാറമേക്കാവ്‌ ഭഗവതിമാര്‍ ഉപചാരം ചൊല്ലി വിടപറഞ്ഞു. ‘അടുത്ത മേടമാസത്തിലെ പൂരത്തിനു കാണാം’ എന്നു ഭഗവതിമാര്‍ പരസ്‌പരം വാക്കു നല്‍കിയതോടെ ഒന്നരദിവസം നീണ്ടു നിന്ന പൂരങ്ങളുടെ പൂരം അവസാനിച്ചു.
തൃശൂരിന്‍റെ ആകാശത്തെ നിറക്കൂട്ടുകളാക്കി ഇന്ന് പുലര്‍ച്ചെ അരങ്ങേറിയ വെടിക്കെട്ട് പൂരപ്രേമികള്‍ക്ക് ഒരിക്കല്‍ കൂടി ദൃശ്യവിസ്മയത്തിന്‍റെ വിരുന്നൊരുക്കി. മൂന്ന് മണിക്കൂറോളം നീണ്ട വെടിക്കെട്ടിന് തിരുവമ്പാടി വിഭാഗമായിരുന്നു തുടക്കമിട്ടത്. തുടര്‍ന്ന് ചുവപ്പും പച്ചയും മഞ്ഞയും കലര്‍ന്ന വര്‍ണ്ണങ്ങള്‍ തൃശൂരിനെ ഇളക്കി മറിച്ചു. വിദേശികളടക്കം ആയിരങ്ങള്‍ ഇക്കുറിയും വെടിക്കെട്ട് കാണാന്‍ തിങ്ങിനിറഞ്ഞിരുന്നു. ഒരു പകല്‍ മുഴുവന്‍ നീണ്ട പൂരാഘോഷങ്ങളുടെ ക്ഷീണം മറന്ന് ആകാശത്ത് നിറക്കൂട്ടുകളായി പൊട്ടിവിടര്‍ന്ന ഓരോ അമിട്ടിനും അവര്‍ ആര്‍ത്തുവിളിച്ചു.
തൃശ്ശൂരിന് ഇത്തവണ ഇരട്ടപ്പൂരത്തിന്റെ ആവേശമായിരുന്നു. ജനസാഗരങ്ങള്‍ ഒഴുകിയെത്തി പകല്‍മുഴുവന്‍ മേളാവേശത്തിലായി. പക്ഷെ, അതിന്റെ മാറ്റുകെടുത്തിക്കൊണ്ടുള്ള പോലീസ് നിയന്ത്രണങ്ങളില്‍ തുടങ്ങിയിരുന്നു തര്‍ക്കങ്ങളും പരിഭവങ്ങളും. പോലീസ് തന്നെ നല്‍കിയ തിരിച്ചറിയില്‍ കാര്‍ഡുള്ളവര്‍ പോലും അവരുടെതന്നെ കാര്‍ക്കശ്യമറിഞ്ഞു. ഒടുവില്‍ രാത്രി നടക്കേണ്ട പൂരം വെടിക്കെട്ട് ചരിത്രത്തിലാദ്യമായി ശനിയാഴ്ച രാവിലെ 7.15- ന് പകല്‍വെളിച്ചത്തില്‍ നടത്തേണ്ടിയും വന്നു. ഇത് പൂരത്തിന്റെ മൊത്തം സൗന്ദര്യത്തെയാണ് അവസാന നിമിഷം ചോര്‍ത്തിക്കളഞ്ഞത്. പൂരവുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങളുയര്‍ന്നതോടെ ചരിത്രപ്രസിദ്ധമായ പൂരത്തിന് പാരവെക്കാന്‍ മനഃപൂര്‍വം ചിലര്‍ ശ്രമിച്ചതാണ് നിര്‍ഭാഗ്യകരമായ അവസ്ഥയിലേക്ക് എത്തിച്ചതെന്ന് ദേവസ്വം പ്രസിസഡന്റിന് പോലും പറയേണ്ടിവന്നു. സമൂഹമാധ്യമങ്ങളിലടക്കം തുടര്‍ ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.

Follow Us
Related Stories
Kerala Assembly Election 2026 : 80ലെ മമ്മൂട്ടി ചിത്രത്തിൽ മത്സരിച്ച എകെ ശശീന്ദ്രൻ; ജെൻസി യുഗത്തിൽ പോരാട്ടത്തിന് ഇറങ്ങുമ്പോൾ
Kerala Assembly Election 2026: കെഎം ഷാജിക്ക് സേഫ് സോണൊരുക്കി ലീഗ്; വേങ്ങരയില്‍ ഇത്തവണ ട്വിസ്റ്റില്ല
Kerala Assembly Election 2026: അരനൂറ്റാണ്ടിനു ശേഷം മകനു വഴിമാറി പിജെ ജോസഫ്, തൊടുപുഴയിൽ അപു ജോൺ ജോസഫ് സ്ഥാനാർഥി
Kerala Assembly Election 2026: ജനവിധി തേടി ജന്മ നാട്ടിലേക്ക്… ഇനി രമേശ് പിഷാരടിയുടെ അരങ്ങ് പാലക്കാട്
Kerala Assembly Election 2026: പാലക്കാട് ഇത്തവണ ശോഭയ്‌ക്കോ? കരുത്തുറ്റ സ്ഥാനാര്‍ഥികളില്ലാതെ കോണ്‍ഗ്രസും എല്‍ഡിഎഫും
Kerala Assembly Election 2026: മരണം വരെ വോട്ട് ബിജെപിക്കെന്ന് പറഞ്ഞ ലക്ഷ്മി പ്രിയ ഇനി പെരുമ്പാവൂരിൽ ട്വന്റി-20 സ്ഥാനാർത്ഥി
ഇത്രയ്ക്ക് സിമ്പിളാണോ സജി ചെറിയാൻ, സ്കൂട്ടറിൽ യാത്ര ചെയ്ത് മന്ത്രി
ബാലതാരമായിരുന്നു, ഇപ്പോൾ സ്റ്റൈലൊക്കെ ഒരുപാട് മാറി
ആരതി ഉഴിഞ്ഞ് പ്രവർത്തകർ, ശോഭ സുരേന്ദ്രൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം
കണ്ടാൽ മാന്യൻ, ഫോൺ നൈസായിട്ട് മോഷ്ടിക്കുന്നത് കണ്ടോ?