Womens ODI World Cup 2025: കൊളംബോയിൽ തുടരെ വിജയിക്കുന്നത് മഴ; ടീമുകളുടെ സെമിഫൈനൽ സാധ്യതകൾക്ക് വിലങ്ങുതടി
Rain In Colombo: കൊളംബോയിൽ നടക്കുന്ന മത്സരങ്ങൾ മഴ മൂലം ഉപേക്ഷിക്കുന്നത് ടീമുകൾക്ക് തിരിച്ചടി. ഇവിടെ നടന്ന മൂന്ന് മത്സരങ്ങളാണ് മഴയിൽ ഉപേക്ഷിക്കപ്പെട്ടത്.

ഇത്തവണത്തെ വനിതാ ലോകകപ്പിന് ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ആതിഥ്യം വഹിക്കുന്നത്. ശ്രീലങ്കയിലെ ഒരു സ്റ്റേഡിയത്തിൽ മാത്രമാണ് മത്സരം. എന്നാൽ, കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ വിജയിക്കുന്നത് മഴയാണ്. (Image Credits- PTI)

ആകെ എട്ട് മത്സരങ്ങളാണ് ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്നത്. ഇതിൽ മൂന്ന് മത്സരങ്ങൾ മഴമൂലം ഉപേക്ഷിച്ചു. ഇന്ന് ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിലുള്ള മത്സരവും മഴ മൂലം തടസപ്പെട്ടിരിക്കുകയാണ്. ഇത് ടീമുകളുടെ സെമിഫൈനൽ സാധ്യതകൾക്കും വിലങ്ങുതടിയാണ്.

പാകിസ്താൻ - ബംഗ്ലാദേശ്, ഇന്ത്യ - പാകിസ്താൻ, ഓസ്ട്രേലിയ - പാകിസ്താൻ, ഇംഗ്ലണ്ട് - ശ്രീലങ്ക എന്നീ മത്സരങ്ങൾ തടസമില്ലാതെ നടന്നു. കൊളംബോയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളും മഴ മൂലം ഉപേക്ഷിക്കേണ്ടിവന്നു. ഇനി മൂന്ന് മത്സരങ്ങൾ കൂടിയാണ് കൊളംബോയിലുള്ളത്.

ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരമാണ് ആദ്യം ഉപേക്ഷിച്ചത്. പിന്നീട് തുടരെ മൂന്ന് മത്സരങ്ങൾ തടസങ്ങളില്ലാതെ നടന്നു. ശേഷം ശ്രീലങ്കയും ന്യൂസീലൻഡും തമ്മിലുള്ള മത്സരവും ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള മത്സരവും തുടർച്ചയായി മഴയിൽ ഒലിച്ചു. ഇന്ന് മൂന്നാം മത്സരമാണ്.

മഴയിൽ കളി ഉപേക്ഷിച്ചത് ന്യൂസീലൻഡിന് കനത്ത തിരിച്ചടിയാണ്. മൂന്ന് കളിയിൽ നിന്ന് ഒരെണ്ണം ജയിച്ച ന്യൂസീലൻഡിന് കളി ഉപേക്ഷിച്ചതോടെ നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിൻ്റാണ്. ഈ കളി വിജയിച്ചിരുന്നെങ്കിൽ ന്യൂസീലൻഡ് ഇന്ത്യയെ മറികടന്ന് നാലാമത് എത്തുമായിരുന്നു.