Glamy Ganga: കുഞ്ഞിനെ ഒഴിവാക്കി, ചിത്രങ്ങള്‍ വരെ കാണാനില്ല! പ്രതികരിച്ച് ഗ്ലാമി ഗംഗ
Glamy Ganga Open Up About Negative Comments: അപ്പുവിന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞ് തന്നെയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്നാണ് ഗംഗ അന്ന് മറുപടി പറഞ്ഞത്. കഴിഞ്ഞ് പോയ കാര്യങ്ങളൊന്നും തങ്ങളെ ബാധിക്കുന്നില്ലെന്നും ഇരുവരും പറഞ്ഞിരുന്നു. എന്നാൽ വിവാഹത്തിന് ശേഷവും ഇത്തരത്തിൽ ചില കമന്റുകൾ ഉയർന്നു.
മലയാളികൾക്ക് ഏറെ സുപരിചിതമായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ഗ്ലാമി ഗംഗ. കഴിഞ്ഞ ദിവസമായിരുന്നു ഗ്ലാമി ഗംഗ വിവാഹിതയായത്. ഏറെ നാളത്തെ കാത്തിരിപ്പിനും പ്രണയത്തിനുമൊടുവിലാണ് ഗംഗയും അപ്പുവും ഗുരുവായൂർ നടയിൽ വച്ച് ഒന്നായത്. തന്റെ വരനായി അപ്പുവിനെ പരിചിയപ്പെടുത്തിയത് മുതൽ ചില വിമർശനങ്ങൾ ഗംഗയ്ക്ക് നേരെ ഉയർന്നിരുന്നു. അപ്പുവിന്റെ രണ്ടാം വിവാഹമാണിത്. ഒരു മുൻബന്ധത്തിൽ ഒരു കുഞ്ഞുമുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ചില കമന്റുകൾ ഉയർന്നത്.
അപ്പുവിന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞ് തന്നെയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്നാണ് ഗംഗ അന്ന് മറുപടി പറഞ്ഞത്. കഴിഞ്ഞ് പോയ കാര്യങ്ങളൊന്നും തങ്ങളെ ബാധിക്കുന്നില്ലെന്നും ഇരുവരും പറഞ്ഞിരുന്നു. എന്നാൽ വിവാഹത്തിന് ശേഷവും ഇത്തരത്തിൽ ചില കമന്റുകൾ ഉയർന്നു. അപ്പു കുഞ്ഞിനെ ഒഴിവാക്കിയെന്നും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് റിമൂവ് ചെയ്തുമെന്നാണ് വിമർശനം. ഇപ്പോഴിതാ, തങ്ങളുടെ വ്ലോഗിലൂടെ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗംഗയും അപ്പുവും.
വിമർശനങ്ങൾക്ക് മറുപടി
കുഞ്ഞിന്റെ ഫോട്ടോ റിമൂവ് ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് പല ആളുകളുടെയും തമ്പ് നെയിൽ ആയിട്ട് കാണേണ്ടി വന്നേനെ എന്നാണ് ഗംഗ പറഞ്ഞത്. ഞാനാണ് അപ്പുവിനോട് ഫോട്ടോ മാറ്റാൻ പറഞ്ഞത്. അപ്പു, കൊച്ചിന്റെ ഫോട്ടോസ് എല്ലാം മാറ്റിക്കോ, അത് പുറത്ത് ഇടണ്ട. നമുക്ക് കാണാൻ ഉണ്ടല്ലോ, സോഷ്യൽ മീഡിയ എന്താണെമന്ന് അറിയാത്ത കുഞ്ഞാണ്. ഈ പ്രായത്തിൽ കുഞ്ഞിന്റെ ഫോട്ടോ ഇങ്ങനെ കാണാൻ താൽപര്യമില്ലാ എന്നാണ് അപ്പുവും ഗംഗയും പറഞ്ഞത്.
അതേസമയം, വിമർശനങ്ങളുണ്ടെങ്കിലും ഗംഗയേയും അപ്പുവിനെയും അഭിനന്ദിക്കുന്നവരും നിരവധിയാണ്. നിങ്ങൾ ചെയ്തത് നല്ല കാര്യമാണ്. നമ്മുടെ മക്കൾ വളരുന്നത് എന്തിനാണ് നാട്ടുക്കാരെ കാണിക്കുന്നത് എന്നായിരുന്നു ഭൂരിഭാഗം പേരും പറഞ്ഞത്.
നീണ്ട നാളെത്തെ കാത്തിരിപ്പിനൊടുവിൽ ഗംഗയും അപ്പുവും ഒന്നായപ്പോൾ ഗംഗയെ അഭിനന്ദിക്കുന്നവർ നിരവധിയാണ്. കല്ല്യാണവിശേഷങ്ങളെല്ലാം ഗംഗ യൂട്യൂബ് ചാനലിലൂടെ പങ്ക് വച്ചിരുന്നു. സ്വന്ത കല്യാണ് സ്വന്തം ചെലവിലാണ് ഗംഗ നടത്തിയത്. അതിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നായിരുന്നു കമന്റുകൾ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തിലായിരുന്നു വിവാഹം. ഒന്നുമില്ലായ്മയിൽ നിന്ന് വളരെയധികം കഷ്ടപ്പാടുകൾ സഹിച്ചാണ് ഗംഗ ഈ നിലയിൽ എത്തിയത്.
കുട്ടിക്കാലത്തെ ദുരന്തങ്ങളും അച്ഛനെ കുറിച്ചുമെല്ലാം ഗംഗ തുറന്ന് പറഞ്ഞിരുന്നു. പ്രധാനമായും ബ്യൂട്ടി കണ്ടന്റുകളാണ് ഗംഗ ചെയ്യുന്നത്. അച്ഛന്റെയും അമ്മയുടെയും ജീവിതം പോലെയായിരിക്കരുത് തന്റെ വിവാഹമെന്ന് തനിക്ക് നിർബന്ധമുണ്ടെന്ന് ഗംഗ മുമ്പ് പറഞ്ഞിരുന്നു. അറേഞ്ച്ഡ് മാര്യേജിനോട് അത്ര താൽപര്യമില്ലെന്നും ഗംഗ പറഞ്ഞിരുന്നു. വിവാഹത്തിന് മുമ്പ് സ്വന്തമായൊരു വീടും ഗംഗ നിർമിച്ചിരുന്നു.