AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengal Mob Lynching: 12 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു; പ്രതിഷേധം ശക്തം

Mob Lynches Youth Following Murder Of Minor: ഞായറാഴ്ച രാവിലെ വീടിനടുത്തുള്ള ഒരു കുളത്തിൽ ചാക്കിൽ കെട്ടിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിഷേധക്കാ‍‍ർ റോഡുകളും റെയിൽവേ ട്രാക്കുകളും ഉപരോധിക്കുകയും വാഹനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു. ഇതിനിടയിലാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു യുവാവിനെ ജനക്കൂട്ടം പിടികൂടി തല്ലിക്കൊന്നത്.

Bengal Mob Lynching: 12 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു; പ്രതിഷേധം ശക്തം
പ്രതീകാത്മക ചിത്രംImage Credit source: Carol Yepes/Stone/Getty Images
Nithya Vinu
Nithya Vinu | Updated On: 06 Jul 2026 | 07:35 AM

കൊൽക്കത്ത: ബംഗാളിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാൾ നാട്ടുകാരുടെ മർദനമേറ്റു മരിച്ചു. ഇരയുടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്നാണ് പ്രതിയെ തല്ലിക്കൊന്നത്. പ്രദേശത്ത് വ്യാപകമായ പ്രതിഷേധവും കനത്ത സംഘർഷാവസ്ഥയും നിലനിൽക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.

സമ്മാനം വാങ്ങാൻ പോയ കുട്ടി മടങ്ങിയെത്തിയില്ല

ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബാരുപൂരിലാണ് സംഭവം. ശനിയാഴ്ച ഉച്ചയ്ക്ക് കൂട്ടുകാരിക്ക് ജന്മദിനസമ്മാനം വാങ്ങാൻ പോയ പെൺകുട്ടിയാണ് ക്രൂരപീഡനത്തിന് ഇരയായത്. സമ്മാനം വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി പിന്നീട് തിരിച്ചെത്തിയില്ലെന്ന് പോലീസ് പറയുന്നു. നാലംഗ സംഘം കുട്ടിയെ ബലമായി തട്ടിക്കൊണ്ട് പോയതാണെന്ന് കുടുംബം ആരോപിച്ചു. രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. സഹായം അഭ്യർത്ഥിച്ചിട്ടും പോലീസ് കൃത്യമായി സഹായിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്.

ഞായറാഴ്ച രാവിലെ വീടിനടുത്തുള്ള ഒരു കുളത്തിൽ ചാക്കിൽ കെട്ടിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ലഭിച്ചതോടെ പ്രദേശവാസികൾ കനത്ത പ്രതിഷേധവുമായി രംഗത്തിറങ്ങി. റോഡുകളും റെയിൽവേ ട്രാക്കുകളും ഉപരോധിച്ച നാട്ടുകാർ ടയറുകൾ കത്തിക്കുകയും വാഹനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു. ഇതിനിടയിലാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു യുവാവിനെ ജനക്കൂട്ടം പിടികൂടി തല്ലിക്കൊന്നത്.

ALSO READ: വിവാഹത്തിൽ അസംതൃപ്തി; നവവധുവും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി കനാലിൽ തള്ളി

പ്രദേശത്ത് വൻ പ്രതിഷേധം

പ്രദേശത്ത് വൻ പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടത്. പ്രകടനക്കാർ റെയിൽവേ ട്രാക്കുകൾ ഉപരോധിക്കുകയും സീൽദ-നംഖാന പാതയിൽ ഒരു മണിക്കൂറിലധികം ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. അഞ്ച് മണിക്കൂർ ബരുയിപൂർ-ജോയ്നഗർ റോഡ് ഉപരോധിച്ചു.  സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെയും പ്രതിഷേധക്കാർ കല്ലെറിഞ്ഞു.

സംഘർഷം നിയന്ത്രിക്കാൻ പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. റോഡ് ഉപരോധം അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത ഐജി കങ്കർപ്രസാദ് ബറൂയി അഭ്യർഥിച്ചു. പ്രതികളായ എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്നും നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും ആരെയും വെറുതെ വിടില്ലെന്നും ഐജി ഉറപ്പുനൽകി.

പ്രതികൾക്ക് ബിജെപി ബന്ധം?

പ്രതികൾക്ക് പ്രാദേശിക ബിജെപി നേതൃത്വവുമായി ബന്ധമുണ്ടെന്നും അതുകൊണ്ടാണ് കേസിൽ ആരെയും അറസ്റ്റ് ചെയ്യാൻ കഴിയാത്തതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. അക്രമം രൂക്ഷമായതോടെ, പെൺകുട്ടിയുടെ പിതാവുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി ഫോണിൽ സംസാരിക്കുകയും കുറ്റകൃത്യത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ചൊവ്വാഴ്ച പശ്ചിമ ബംഗാൾ പോലീസ് ആസ്ഥാനത്ത് എത്താൻ മുഖ്യമന്ത്രി പിതാവിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെയും ഐജിപി ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനും ശേഷം, പ്രതിഷേധക്കാർ റോഡ് ഉപരോധം പിൻവലിക്കാൻ സമ്മതിക്കുകയും പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി കൈമാറാൻ സമ്മതിക്കുകയും ചെയ്തു. അതേസമയം,  ചോദ്യം ചെയ്യുന്നതിനായി പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

English Summary:

A man suspected of murdering a 12-year-old girl in Bengal died after being beaten by locals. The police have taken one person into custody in connection with the incident, and a special investigation team has been appointed to probe the case.

Follow Us