India-Russia Relations: പുടിനെ ഡല്‍ഹിയിലേക്ക് ക്ഷണിച്ച് മോദി; ഇന്ത്യ-റഷ്യ ബന്ധത്തിന് ബിഷ്‌കെക്കില്‍ പുതിയ കരുത്ത്
PM Modi and President Putin Hold Bilateral Talks in Bishkek: ഇന്ത്യ-റഷ്യ സഹകരണത്തെക്കുറിച്ച് നേതാക്കൾ ആശയവിനിമയം നടത്തി. പശ്ചിമേഷ്യയിലും കരിങ്കടൽ മേഖലയിലുമുണ്ടായ തർക്കങ്ങൾ സമുദ്രവ്യാപാരത്തെയും ഇന്ത്യൻ നാവികരുടെ സുരക്ഷയെയും ബാധിച്ച സാഹചര്യത്തിൽ, ഇത്തരം വിഷയങ്ങൾ ഉൾപ്പെടെയുള്ള പ്രധാന പ്രാദേശിക, ആഗോള പ്രശ്നങ്ങളിൽ ഇരുനേതാക്കളും തങ്ങളുടെ വീക്ഷണങ്ങൾ പങ്കുവെച്ചു.
ന്യൂഡല്‍ഹി/ബിഷ്‌കെക്ക്: 26-ാമത് ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ (SCO) ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളുടെയും ഈ വർഷത്തെ ആദ്യ കൂടിക്കാഴ്ചയാണിത്. നേരത്തെ 2025 ഡിസംബറിൽ ഡൽഹിയിൽ നടന്ന 23-ാമത് വാർഷിക ഉച്ചകോടിയിലാണ് ഇരുനേതാക്കളും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രീയം, സാമ്പത്തികം, പ്രതിരോധം, ഊർജ്ജം, ബഹിരാകാശം, ഗതാഗതം എന്നിവയുൾപ്പെടെയുള്ള വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തി. മോസ്കോയിൽ നടന്ന വ്യാപാര, സാമ്പത്തിക, സാംസ്കാരിക കാര്യങ്ങളെക്കുറിച്ചുള്ള 27-ാമത് ഇന്ത്യ-റഷ്യ ഇന്റർ-ഗവൺമെന്റൽ കമ്മീഷന്റെ തീരുമാനങ്ങളെ നേതാക്കള്‍ സ്വാഗതം ചെയ്തു.
ഇന്ത്യ-റഷ്യ സഹകരണത്തെക്കുറിച്ച് നേതാക്കൾ ആശയവിനിമയം നടത്തി. പശ്ചിമേഷ്യയിലും കരിങ്കടൽ മേഖലയിലുമുണ്ടായ തർക്കങ്ങൾ സമുദ്രവ്യാപാരത്തെയും ഇന്ത്യൻ നാവികരുടെ സുരക്ഷയെയും ബാധിച്ച സാഹചര്യത്തിൽ, ഇത്തരം വിഷയങ്ങൾ ഉൾപ്പെടെയുള്ള പ്രധാന പ്രാദേശിക, ആഗോള പ്രശ്നങ്ങളിൽ ഇരുനേതാക്കളും തങ്ങളുടെ വീക്ഷണങ്ങൾ പങ്കുവെച്ചു. തർക്കങ്ങൾ പരിഹരിക്കാൻ ചർച്ചയും നയതന്ത്രവുമാണ് മുന്നോട്ടുള്ള വഴിയെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി.
പുടിനുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഫോട്ടോകള്‍ മോദി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ല്‍ പങ്കുവെച്ചിട്ടുണ്ട്. “പ്രസിഡന്റ് പുടിനുമായി വിപുലമായ ചർച്ചകൾ നടത്തി. ഇന്ത്യ-റഷ്യ പ്രത്യേകവും മുൻഗണനാക്രമമുള്ളതുമായ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പൂർണ്ണ വ്യാപ്തി ചർച്ച ചെയ്തു. സമീപവർഷങ്ങളിൽ വിവിധ മേഖലകളിലുണ്ടായ ഗണ്യമായ പുരോഗതി സന്തോഷകരമാണ്. ഊർജ്ജം, നവീകരണം, ബഹിരാകാശം, രാസവളങ്ങൾ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയാണ് ഇന്ത്യ-റഷ്യ സൗഹൃദത്തിന്റെ പ്രധാന മുൻഗണനാ മേഖലകൾ”, മോദി കുറിച്ചു.
മോദിയുടെ പോസ്റ്റ്:
Had extensive discussions with President Putin. Discussed the full range of the India-Russia Special and Privileged Strategic Partnership. It is gladdening to see significant progress across various sectors in recent years.
Focus areas for the India-Russia friendship remain… pic.twitter.com/tclMVJ72KS
— Narendra Modi (@narendramodi) August 31, 2026
ഇരുരാജ്യങ്ങളും തമ്മിലുള്ള ‘പ്രത്യേകവും മുൻഗണനാക്രമമുള്ളതുമായ തന്ത്രപരമായ പങ്കാളിത്തം’ (Special and Privileged Strategic Partnership) കൂടുതൽ ശക്തിപ്പെടുത്താൻ ഒന്നിച്ച് പ്രവർത്തിക്കാൻ ഇരുനേതാക്കളും സമ്മതിച്ചു. സെപ്റ്റംബർ 12-13 തീയതികളിൽ ഇന്ത്യയിൽ നടക്കുന്ന 18-ാമത് ബ്രെക്സ് ഉച്ചകോടിയിലേക്ക് പുടിനെ മോദി സ്വാഗതം ചെയ്തു.
Also Read: PM Modi: പ്രധാനമന്ത്രി കിര്‍ഗിസ്ഥാനില്‍; ഇന്ന് എസ്‌സിഒ ഉച്ചകോടിയില്‍ പങ്കെടുക്കും
കിര്‍ഗിസ് പ്രസിഡന്റുമായി ചര്‍ച്ച
അതേസമയം, ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കിർഗിസ് റിപ്പബ്ലിക് പ്രസിഡന്റ് സദിർ സപറോവുമായി കൂടിക്കാഴ്ച നടത്തി. കിർഗിസ് റിപ്പബ്ലിക്കിന്റെ സ്വാതന്ത്ര്യദിന വേളയിൽ പ്രസിഡന്റ് സപറോവിനെ പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. സ്വാതന്ത്ര്യദിനത്തിൽ തന്നെ എസ്‌സിഒ ഉച്ചകോടിക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞത് സവിശേഷമായ പ്രാധാന്യം നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിന് അദ്ദേഹം പ്രസിഡന്റ് ത്സപറോവിനെ അഭിനന്ദിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ കൈവരിച്ച പുരോഗതി അവലോകനം ചെയ്ത നേതാക്കൾ, ഇന്ത്യയും കിർഗിസ് റിപ്പബ്ലിക്കും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു.
English Summary
Prime Minister Narendra Modi and Russian President Vladimir Putin met on the margins of the 26th SCO Summit in Bishkek, marking their first meeting of the year. During the talks, both leaders reviewed bilateral progress across key sectors like energy, defense, trade, and space, while reiterating that dialogue and diplomacy remain essential to resolving global conflicts.