മോദിയുടെ ഗ്യാരന്റി കോര്‍പറേറ്റുകള്‍ക്ക് മാത്രം; പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി

സംസ്ഥാനത്ത് ബിജെപി-സിപിഎം ഡീലുണ്ടെന്ന ആരോപണം കോണ്‍ഗ്രസിന്റെ മോഹമാണെന്നും രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പാര്‍ട്ടിയല്ല സിപിഎം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

മോദിയുടെ ഗ്യാരന്റി കോര്‍പറേറ്റുകള്‍ക്ക് മാത്രം; പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി

Pinarayi Vijayan

Published: 

16 Apr 2024 | 02:32 PM

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള മോദിയുടെ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പായതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തനിക്ക് കള്ളം പറയുന്ന ശീലമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കരുവന്നൂര്‍ ബാങ്കിലെ 117 കോടി നിക്ഷേപം തിരികെ കൊടുത്തു. 8.16 കോടിയുടെ പുതിയ വായ്പ നല്‍കി. 103 കോടി രൂപ വായ്പയെടുത്തവര്‍ തിരിച്ച് നല്‍കി. തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയത് സംസ്ഥാന സഹകരണ വകുപ്പ്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതും സംസ്ഥാന സര്‍ക്കാര്‍. ഇതൊക്കെ പ്രധാനമന്ത്രിക്ക് അറിയാം. തെരഞ്ഞെടുപ്പായതുകൊണ്ടാണ് പറയുന്നതെന്ന് പിണറായി പറഞ്ഞു.

സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമമാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിക്ക് 100 കോടിയുടെ സ്വത്തുണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്ത് പരിഹാസ്യമായ നിലപാടാണത്. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതുകൊണ്ടൊന്നും പിന്നോട്ട് പോവില്ല. ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചിട്ട് സുരേഷ് ഗോപിയെ രക്ഷപ്പെടുത്താമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് നടക്കില്ല. ഞങ്ങളുടെ കൈയില്‍ പണമില്ലെങ്കില്‍ ജനം പണം നല്‍കും,’ അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ പ്രകടന പത്രികയില്‍ കണ്ടത് വര്‍ഗീയ അജണ്ഡയാണ്. കഴിഞ്ഞ 10 വര്‍ഷത്തിന്റെ പ്രോഗ്രസ് കാര്‍ഡ് കാണിച്ച് വോട്ട് ചോദിക്കാന്‍ ബിജെപിക്ക് ധൈര്യമില്ല. 10 വര്‍ഷം കൊണ്ട് ആര്‍ക്കുനല്‍കിയ വാഗ്ദാനമാണ് ബിജെപി നടപ്പിലാക്കിയത്. രാജ്യത്ത് ഗ്യാരന്റി കിട്ടിയത് കോര്‍പറേറ്റുകള്‍ക്ക് മാത്രമാണ്. 10 ലക്ഷം രൂപയുടെ കോര്‍പറേറ്റ് ലോണ്‍ എഴുതി തള്ളിയത് കേന്ദ്രസര്‍ക്കാരാണ്. പ്രകടന പത്രികയില്‍ കാണിച്ച അതേ വിഭാഗീയത തന്നെയാണ് ബിജെപി കേരളത്തോട് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ബിജെപി-സിപിഎം ഡീലുണ്ടെന്ന ആരോപണം കോണ്‍ഗ്രസിന്റെ മോഹമാണെന്നും രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പാര്‍ട്ടിയല്ല സിപിഎം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫിനെയും യുഡിഎഫിനെയും സൂക്ഷിക്കണം. ഇവിടെ രണ്ട് ചേരിയിലാണെന്ന് പറയുന്നവര്‍ ഡല്‍ഹിയില്‍ ഒരു പ്ലേറ്റില്‍ കഴിക്കുന്നു. ഇന്ത്യ സഖ്യമുണ്ടാക്കിയത് മോദി ഇവരുടെ കൊള്ള തകര്‍ക്കുമെന്നറിയാവുന്നതിനാല്‍. മോദിയാണവരുടെ ശത്രു. താന്‍ പാവങ്ങളെ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കുകയാണെന്നുമാണ് മോദി കഴിഞ്ഞ ദിവസം പറഞ്ഞത്.

കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് സിപിഎം കൊള്ളയുടെ ഒരു ഉദാഹരണമാണ്. ജനങ്ങളുടെ പണം പരസ്യമായി കൊളളയടിച്ചു. പാവങ്ങള്‍, മധ്യവര്‍ഗം അധ്വാനിച്ച പണം സിപിഎം കൊള്ള ചെയ്ത് കാലിയാക്കിയെന്നും മോദി ആരോപിച്ചു.

സിപിഎം മൂന്ന് വര്‍ഷമായി നുണ പറയുന്നു. പണം നല്‍കും കുറ്റക്കാരെ ശിക്ഷിക്കും എന്ന് നുണ പറയുകയാണ്. എന്നാല്‍, മോദിയാണ് നടപടി എടുത്തത്. തട്ടിപ്പുകാരുടെ 90 കോടി ഇ ഡി കണ്ടുകെട്ടി. നിയമ നടപടി പൂര്‍ത്തിയാക്കി നഷ്ടപ്പെട്ടവര്‍ക്ക് വിട്ടു നല്‍കുന്നതെങ്ങനെ എന്ന് ചര്‍ച്ച ചെയ്യുകയാണിപ്പോള്‍. കരുവന്നൂരില്‍ വഞ്ചിതരായവര്‍ക്ക് പണം തിരിച്ചുനല്‍കും. അതിന് ഏതറ്റം വരെയും പോകുമെന്നും മോദി പറഞ്ഞു.

 

 

Follow Us
Related Stories
Kerala Assembly Election 2026 : 80ലെ മമ്മൂട്ടി ചിത്രത്തിൽ മത്സരിച്ച എകെ ശശീന്ദ്രൻ; ജെൻസി യുഗത്തിൽ പോരാട്ടത്തിന് ഇറങ്ങുമ്പോൾ
Kerala Assembly Election 2026: കെഎം ഷാജിക്ക് സേഫ് സോണൊരുക്കി ലീഗ്; വേങ്ങരയില്‍ ഇത്തവണ ട്വിസ്റ്റില്ല
Kerala Assembly Election 2026: അരനൂറ്റാണ്ടിനു ശേഷം മകനു വഴിമാറി പിജെ ജോസഫ്, തൊടുപുഴയിൽ അപു ജോൺ ജോസഫ് സ്ഥാനാർഥി
Kerala Assembly Election 2026: ജനവിധി തേടി ജന്മ നാട്ടിലേക്ക്… ഇനി രമേശ് പിഷാരടിയുടെ അരങ്ങ് പാലക്കാട്
Kerala Assembly Election 2026: പാലക്കാട് ഇത്തവണ ശോഭയ്‌ക്കോ? കരുത്തുറ്റ സ്ഥാനാര്‍ഥികളില്ലാതെ കോണ്‍ഗ്രസും എല്‍ഡിഎഫും
Kerala Assembly Election 2026: മരണം വരെ വോട്ട് ബിജെപിക്കെന്ന് പറഞ്ഞ ലക്ഷ്മി പ്രിയ ഇനി പെരുമ്പാവൂരിൽ ട്വന്റി-20 സ്ഥാനാർത്ഥി
ഇത്രയ്ക്ക് സിമ്പിളാണോ സജി ചെറിയാൻ, സ്കൂട്ടറിൽ യാത്ര ചെയ്ത് മന്ത്രി
ബാലതാരമായിരുന്നു, ഇപ്പോൾ സ്റ്റൈലൊക്കെ ഒരുപാട് മാറി
ആരതി ഉഴിഞ്ഞ് പ്രവർത്തകർ, ശോഭ സുരേന്ദ്രൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം
കണ്ടാൽ മാന്യൻ, ഫോൺ നൈസായിട്ട് മോഷ്ടിക്കുന്നത് കണ്ടോ?