Bethlehem Kudumba Unit Box Office: ഖലീഫക്ക് കടുത്ത മത്സരം; ബെത്ലഹേം കുടുംബ യൂണിറ്റ് ആദ്യ ദിന കളക്ഷൻ ഇങ്ങനെ!
Bethlehem Kudumba Unit' Day 1 Box Office: ഗിരീഷ് എ.ഡി സംവിധാനം ചെയ്ത 'ബെത്ലഹേം കുടുംബ യൂണിറ്റി'ന് തീയറ്ററുകളിൽ മികച്ച പ്രതികരണം. 4.70 കോടിയാണ് ഇന്ത്യയിൽ നിന്നും ലഭിച്ച നെറ്റ് കളക്ഷൻ. ഇന്ത്യയിലെ ആദ്യദിന ഗ്രോസ് കളക്ഷൻ 5.45 കോടി രൂപയിലെത്തി. നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ സിനിമയുടെ ആദ്യദിന ഒക്യുപൻസി 56.33 ശതമാനമാണ്

രാവിലെയുള്ള ഷോകളിൽ 30 ശതമാനമായിരുന്നു ഒക്യുപൻസി എങ്കിൽ, ഉച്ചയ്ക്ക് ശേഷമുള്ള ഷോകളിൽ ഇത് 45.92 ശതമാനമായി ഉയർന്നു. വൈകുന്നേരത്തെ ഷോകളിൽ ഒക്യുപൻസി വീണ്ടും വർധിച്ച് 64.33 ശതമാനത്തിലെത്തി. എന്നാൽ രാത്രി ഷോകളിലാണ് ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണം ലഭിച്ചത്. 81.92 ശതമാനമെന്ന മികച്ച ഒക്യുപൻസി നിരക്കാണ് രാത്രി ഷോകളിൽ രേഖപ്പെടുത്തിയത്. (Image Credit source: Facebook Social Media)

ആദ്യ ദിനത്തിലെ ബോക്സ് ഓഫീസ് കളക്ഷനിൽ കേരളം തന്നെയാണ് ഏറ്റവും മുന്നിലുള്ളത്. ചിത്രത്തിൻ്റെ ആദ്യദിന ഗ്രോസ് കളക്ഷനിലേക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് കേരളത്തിലെ തിയേറ്ററുകളാണ്. റിലീസ് ദിനത്തിൽ കേരളത്തിൽ നിന്ന് മാത്രം 4.40 കോടി രൂപയാണ് 'ബെത്ലഹേം കുടുംബ യൂണിറ്റ്' നേടിയത്.

60 ലക്ഷം രൂപയുടെ കളക്ഷനുമായി കർണാടകയാണ് രണ്ടാം സ്ഥാനത്ത് തമിഴ്‌നാട്ടിൽ നിന്ന് 20 ലക്ഷവും ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ആകെ 5 ലക്ഷം രൂപയും ചിത്രത്തിന് ലഭിച്ചു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നായി 20 ലക്ഷം രൂപ കൂടി ചേർന്നതോടെ ആദ്യദിന ആകെ ഗ്രോസ് കളക്ഷൻ 5.45 കോടി രൂപയായി ഉയർന്നു.

ആഷ്‌ലി, ജസ്റ്റിൻ എന്നീ കഥാപാത്രങ്ങളുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് ചിത്രം പുരോഗമിക്കുന്നത്. വിദേശത്തുനിന്ന് കുടുംബത്തോടൊപ്പം നാട്ടിലേക്ക് തിരിച്ചെത്തുന്ന ആഷ്‌ലിയും കുടുംബവും മുണ്ടക്കയത്തു നിന്ന് കറുകുറ്റിയിലേക്ക് താമസം മാറ്റുകയും തുടർന്ന് ജസ്റ്റിൻ്റെ അയൽക്കാരായി മാറുകയും ചെയ്യുന്നു. ജസ്റ്റിനോട് ആഷ്‌ലിക്ക് തോന്നുന്ന ഇഷ്ടവും തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം

പൃഥ്വിരാജ് സുകുമാരനെ യകനാക്കി വൈശാഖ് സംവിധാനം ചെയ്ത 'ഖലീഫക്കും ബോക്‌സ് ഓഫീസിൽ മികച്ച തുടക്കം ലഭിച്ചിരുന്നു സാക്നിൽക്കിൻ്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നിന്നുള്ള ഗ്രോസ് കളക്ഷൻ 5.68 കോടി രൂപയാണ്. 5.45 കോടി ഗ്രോസ് കളക്ഷൻ സ്വന്തമാക്കി ഖലീഫക്ക് കടുത്ത മത്സരം തന്നെയാണ് 'ബെത്ലഹേം കുടുംബ യൂണിറ്റ് സൃഷ്ടിക്കുന്നത്.