AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

C-RAM System: വിദ​ഗ്ധർ പറയുന്നു നമ്മുടെ രാജ്യത്തിനൊരു സി -റാം സിസ്റ്റം വേണം, എന്തുകൊണ്ട്

What is the C-RAM System: താഴ്ന്ന ഉയരത്തിൽ പറന്നു വന്നുള്ള വ്യോമ ഭീഷണികളെ നേരിടാൻ ഇന്ത്യ അടിയന്തരമായി ഒരു സി-റാം (കൗണ്ടർ റോക്കറ്റ്, ആർട്ടിലറി, മോർട്ടാർ) സംവിധാനം വികസിപ്പിക്കേണ്ടതുണ്ട്. അതിർത്തിയിലെ സൈനിക താവളങ്ങളുടെ സുരക്ഷ ഗണ്യമായി വർദ്ധിപ്പിക്കാൻ ഈ സംവിധാനങ്ങൾ സഹായിക്കും.

Aswathy Balachandran
Aswathy Balachandran | Updated On: 28 May 2025 | 04:57 PM
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ, രാജ്യത്തിന്റെ പ്രതിരോധ ശേഷികളിലെ ഗണ്യമായ ചില പ്രശ്നങ്ങൾ തുറന്നു കാട്ടുന്നതായിരുന്നു. പാകിസ്ഥാനിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞെങ്കിലും ഡ്രോണുകൾ ഉൾപ്പെടെയുള്ളവയെ നേരിടാൻ ഇന്ത്യയ്ക്ക് ഒരു സി-റാം (കൗണ്ടർ റോക്കറ്റ്, ആർട്ടിലറി, മോർട്ടാർ) സംവിധാനം ആവശ്യമാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ, രാജ്യത്തിന്റെ പ്രതിരോധ ശേഷികളിലെ ഗണ്യമായ ചില പ്രശ്നങ്ങൾ തുറന്നു കാട്ടുന്നതായിരുന്നു. പാകിസ്ഥാനിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞെങ്കിലും ഡ്രോണുകൾ ഉൾപ്പെടെയുള്ളവയെ നേരിടാൻ ഇന്ത്യയ്ക്ക് ഒരു സി-റാം (കൗണ്ടർ റോക്കറ്റ്, ആർട്ടിലറി, മോർട്ടാർ) സംവിധാനം ആവശ്യമാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

1 / 6
മെയ് 6-7 തീയതികളിൽ ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ, പാകിസ്ഥാനിലെ പാക് അധിനിവേശ കശ്മീരിലുള്ള (പിഒകെ) ഒമ്പത് ഭീകര ക്യാമ്പുകൾ തകർത്തു. ഇതിന് മറുപടിയായി പാകിസ്ഥാൻ ഇന്ത്യൻ സൈനികാധീനതയിലുള്ള, ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം അഴിച്ചുവിട്ടു. ഇതിനെതിരേ ഇന്ത്യ തിരിച്ചടിച്ചു.

മെയ് 6-7 തീയതികളിൽ ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ, പാകിസ്ഥാനിലെ പാക് അധിനിവേശ കശ്മീരിലുള്ള (പിഒകെ) ഒമ്പത് ഭീകര ക്യാമ്പുകൾ തകർത്തു. ഇതിന് മറുപടിയായി പാകിസ്ഥാൻ ഇന്ത്യൻ സൈനികാധീനതയിലുള്ള, ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം അഴിച്ചുവിട്ടു. ഇതിനെതിരേ ഇന്ത്യ തിരിച്ചടിച്ചു.

2 / 6
ഇതിനായി ഇന്ത്യൻ സൈന്യം ബ്രഹ്മോസ്, ആകാശ് മിസൈലുകൾ ഉപയോഗിച്ചിരുന്നു. പാകിസ്ഥാന്റെ എഫ് -18, ജെ -17 എന്നീ യുദ്ധവിമാനങ്ങൾ ഇന്ത്യ നശിപ്പിച്ചു. നാല് ദിവസത്തെ തീവ്രമായ പോരാട്ടത്തിനുശേഷം, മെയ് 10 ന് പാകിസ്ഥാന്റെ വെടിനിർത്തൽ അഭ്യർത്ഥന ഇന്ത്യ സ്വീകരിച്ചു.

ഇതിനായി ഇന്ത്യൻ സൈന്യം ബ്രഹ്മോസ്, ആകാശ് മിസൈലുകൾ ഉപയോഗിച്ചിരുന്നു. പാകിസ്ഥാന്റെ എഫ് -18, ജെ -17 എന്നീ യുദ്ധവിമാനങ്ങൾ ഇന്ത്യ നശിപ്പിച്ചു. നാല് ദിവസത്തെ തീവ്രമായ പോരാട്ടത്തിനുശേഷം, മെയ് 10 ന് പാകിസ്ഥാന്റെ വെടിനിർത്തൽ അഭ്യർത്ഥന ഇന്ത്യ സ്വീകരിച്ചു.

3 / 6
പാകിസ്ഥാൻ ആക്രമണങ്ങളെ ചെറുക്കുന്നതിൽ ഇന്ത്യയുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 'ഓപ്പറേഷൻ സിന്ദൂർ' സമയത്ത് പാകിസ്ഥാൻ നിരവധി ചൈനീസ്, തുർക്കി നിർമ്മിത ഡ്രോണുകൾ വിക്ഷേപിച്ചിരുന്നു. പാകിസ്ഥാന്റെ തുടർച്ചയായ ഡ്രോൺ ആക്രമണങ്ങൾ ഇന്ത്യയുടെ നിലവിലെ വ്യോമ പ്രതിരോധ ശേഷിയുടെ പരിമിതികളെ എടുത്തുകാണിക്കുന്നുവെന്ന് പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

പാകിസ്ഥാൻ ആക്രമണങ്ങളെ ചെറുക്കുന്നതിൽ ഇന്ത്യയുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 'ഓപ്പറേഷൻ സിന്ദൂർ' സമയത്ത് പാകിസ്ഥാൻ നിരവധി ചൈനീസ്, തുർക്കി നിർമ്മിത ഡ്രോണുകൾ വിക്ഷേപിച്ചിരുന്നു. പാകിസ്ഥാന്റെ തുടർച്ചയായ ഡ്രോൺ ആക്രമണങ്ങൾ ഇന്ത്യയുടെ നിലവിലെ വ്യോമ പ്രതിരോധ ശേഷിയുടെ പരിമിതികളെ എടുത്തുകാണിക്കുന്നുവെന്ന് പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

4 / 6
റഷ്യയിൽ നിന്ന് വാങ്ങിയ എസ്-400, ഓപ്പറേഷൻ സിന്ദൂരിൽ മികച്ച പ്രകടനം കാഴ്ചവച്ച ആകാശ് സിസ്റ്റം തുടങ്ങിയ നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യയ്ക്കുണ്ടെങ്കിലും, മിസൈലുകൾ, യുദ്ധവിമാനങ്ങൾ, റോക്കറ്റുകൾ എന്നിവയിൽ നിന്നുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിനാണ് ഈ സംവിധാനങ്ങൾ പ്രധാനമായും രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് ഫലപ്രദമായി സംരക്ഷിക്കുന്നതിന് കൂടുതൽ നടപടികൾ ആവശ്യമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

റഷ്യയിൽ നിന്ന് വാങ്ങിയ എസ്-400, ഓപ്പറേഷൻ സിന്ദൂരിൽ മികച്ച പ്രകടനം കാഴ്ചവച്ച ആകാശ് സിസ്റ്റം തുടങ്ങിയ നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യയ്ക്കുണ്ടെങ്കിലും, മിസൈലുകൾ, യുദ്ധവിമാനങ്ങൾ, റോക്കറ്റുകൾ എന്നിവയിൽ നിന്നുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിനാണ് ഈ സംവിധാനങ്ങൾ പ്രധാനമായും രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് ഫലപ്രദമായി സംരക്ഷിക്കുന്നതിന് കൂടുതൽ നടപടികൾ ആവശ്യമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

5 / 6
താഴ്ന്ന ഉയരത്തിൽ പറന്നു വന്നുള്ള വ്യോമ ഭീഷണികളെ നേരിടാൻ ഇന്ത്യ അടിയന്തരമായി ഒരു സി-റാം (കൗണ്ടർ റോക്കറ്റ്, ആർട്ടിലറി, മോർട്ടാർ) സംവിധാനം വികസിപ്പിക്കേണ്ടതുണ്ട്. അതിർത്തിയിലെ സൈനിക താവളങ്ങളുടെ സുരക്ഷ ഗണ്യമായി വർദ്ധിപ്പിക്കാൻ ഈ സംവിധാനങ്ങൾ സഹായിക്കും. ചെറിയ ഡ്രോണുകൾ കണ്ടെത്തി നശിപ്പിക്കുന്നതിനും ഇത് ഫലപ്രദമാണ്. തുർക്കിയിലും ചൈനയിലും നിർമ്മിച്ച ഡ്രോണുകളാണ് പാകിസ്ഥാൻ ഉപയോഗിച്ചത്. ഇന്ത്യൻ സായുധ സേന വ്യോമ തോക്കുകൾ ഉപയോഗിച്ചാണ് ഇവയെ നിർവീര്യമാക്കിയത്. യുഎസ് ഫാലാൻക്സ് അല്ലെങ്കിൽ ഇസ്രായേലി അയൺ ഡോം പോലുള്ള സി-റാം സംവിധാനങ്ങൾ, റോക്കറ്റുകൾ, പീരങ്കി ഷെല്ലുകൾ, മോർട്ടാറുകൾ, ഡ്രോണുകൾ എന്നിവയെല്ലാം താഴ്ന്ന ഉയരത്തിലുള്ള ഭീഷണികളെ നശിപ്പിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

താഴ്ന്ന ഉയരത്തിൽ പറന്നു വന്നുള്ള വ്യോമ ഭീഷണികളെ നേരിടാൻ ഇന്ത്യ അടിയന്തരമായി ഒരു സി-റാം (കൗണ്ടർ റോക്കറ്റ്, ആർട്ടിലറി, മോർട്ടാർ) സംവിധാനം വികസിപ്പിക്കേണ്ടതുണ്ട്. അതിർത്തിയിലെ സൈനിക താവളങ്ങളുടെ സുരക്ഷ ഗണ്യമായി വർദ്ധിപ്പിക്കാൻ ഈ സംവിധാനങ്ങൾ സഹായിക്കും. ചെറിയ ഡ്രോണുകൾ കണ്ടെത്തി നശിപ്പിക്കുന്നതിനും ഇത് ഫലപ്രദമാണ്. തുർക്കിയിലും ചൈനയിലും നിർമ്മിച്ച ഡ്രോണുകളാണ് പാകിസ്ഥാൻ ഉപയോഗിച്ചത്. ഇന്ത്യൻ സായുധ സേന വ്യോമ തോക്കുകൾ ഉപയോഗിച്ചാണ് ഇവയെ നിർവീര്യമാക്കിയത്. യുഎസ് ഫാലാൻക്സ് അല്ലെങ്കിൽ ഇസ്രായേലി അയൺ ഡോം പോലുള്ള സി-റാം സംവിധാനങ്ങൾ, റോക്കറ്റുകൾ, പീരങ്കി ഷെല്ലുകൾ, മോർട്ടാറുകൾ, ഡ്രോണുകൾ എന്നിവയെല്ലാം താഴ്ന്ന ഉയരത്തിലുള്ള ഭീഷണികളെ നശിപ്പിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

6 / 6
Follow Us