IND vs SL: ഗംഭീറിനും ഗില്ലിനും രൂക്ഷവിമര്‍ശനം; ഗാലെ ടെസ്റ്റിലെ ഇന്ത്യയുടെ പ്ലാനിങ് അബദ്ധമോ?
SL vs IND Galle Test: ഗാലെയില്‍ ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യാതെ, മൂന്നാം ദിനവും ബാറ്റ് ചെയ്തതില്‍ രൂക്ഷവിമര്‍ശനവുമായി മുന്‍താരം ദൊഡ്ഡ ഗണേഷ്. ദിനത്തിൽ ഇന്ത്യ ബാറ്റിംഗ് തുടരാൻ തീരുമാനിച്ചതിന്റെ കാരണം തനിക്ക് മനസ്സിലാകുന്നില്ലെന്ന് ഗണേഷ് വ്യക്തമാക്കി.

Gautam Gambhir and Shubman Gill
ഗാലെയില്‍ ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യാതെ, മൂന്നാം ദിനവും ബാറ്റ് ചെയ്തതില്‍ രൂക്ഷവിമര്‍ശനവുമായി മുന്‍താരം ദൊഡ്ഡ ഗണേഷ്. ദിനത്തിൽ ഇന്ത്യ ബാറ്റിംഗ് തുടരാൻ തീരുമാനിച്ചതിന്റെ കാരണം തനിക്ക് മനസ്സിലാകുന്നില്ലെന്ന് ഗണേഷ് വ്യക്തമാക്കി. ക്രീസിൽ രണ്ട് ടെയിൽഎൻഡർമാർ മാത്രം ബാക്കിയുള്ളപ്പോൾ ഈ തീരുമാനം തീർത്തും അർത്ഥശൂന്യമാണെന്ന് ഹെഡ് കോച്ച് ഗൗതം ഗംഭീറിനെയും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. മൂന്നാം ദിനം ഇന്ത്യ ബാറ്റിംഗിന് ഇറങ്ങിയ തീരുമാനത്തിൽ ഗണേഷ് തീർത്തും അതൃപ്തനായിരുന്നു.
രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. കുല്‍ദീപ് യാദവും, പ്രസിദ് കൃഷ്ണയുമാണ് ക്രീസിലുണ്ടായിരുന്നത്. ഇരുവരും ചേർന്ന് മൂന്നാം ദിനം വെറും നാല് പന്തുകൾ മാത്രമാണ് ക്രീസിൽ നിന്നത്. പ്രസിദ്ധ് കൃഷ്ണയെ (2) അസിത ഫെർണാണ്ടോ പുറത്താക്കിയതോടെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 462 റൺസിൽ അവസാനിച്ചു. ഞായറാഴ്ച ധ്രുവ് ജുറെൽ പുറത്തായതിന് തൊട്ടുപിന്നാലെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലെയർ ചെയ്യേണ്ടതായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
“രണ്ട് ടെയിൽഎൻഡർമാരെയും വെച്ചുകൊണ്ട് എന്തിനാണ് നിങ്ങൾ മൂന്നാം ദിനം രാവിലെ ബാറ്റ് ചെയ്യാൻ ഇറങ്ങിയത്? ജുറെൽ പുറത്തായിട്ടും എന്തുകൊണ്ടാണ് നമ്മൾ ഡിക്ലെയർ ചെയ്യാതിരുന്നത് എന്ന് മനസ്സിലാകുന്നില്ല,” എന്ന് ഗണേഷ് കുറിച്ചു.
ദൊഡ്ഡ ഗണേഷിന്റെ ട്വീറ്റ്:
Why would you bat on third day morning with two tail enders? #SLvIND
— Dodda Ganesh | ದೊಡ್ಡ ಗಣೇಶ್ (@doddaganesha) August 17, 2026
ഇന്ത്യയ്ക്ക് നിര്‍ണായകം
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള സാധ്യതകള്‍ സജീവമാക്കണമെങ്കില്‍ ഇന്ത്യയ്ക്ക് ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ. നിലവിൽ ഡബ്ല്യുടിസി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ആദ്യ രണ്ട് ദിവസങ്ങളിൽ മഴ വില്ലനായതോടെ മത്സരത്തിൽ ഇതിനകം തന്നെ 64 ഓവറുകൾ നഷ്ടപ്പെട്ടു. മൂന്നാം ദിനത്തിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്നിരിക്കെ, ഇന്ത്യയ്ക്ക് എത്രയും വേഗം വിജയം സ്വന്തമാക്കണം.
Also Read: പണമിടപാടുകൾ പരസ്യമാക്കണം; ഐപിഎൽ ട്രേഡുകളിൽ സുതാര്യത വേണമെന്ന് ഗവാസ്കർ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ ഇനി ശേഷിക്കുന്ന ഒമ്പത് ടെസ്റ്റുകളിൽ ഏഴെണ്ണത്തിലെങ്കിലും ഇന്ത്യക്ക് വിജയിക്കേണ്ടതുണ്ട്. ദേവ്ദത്ത് പടിക്കലിന്റെ (167) മികച്ച സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 462 റൺസ് പടുത്തുയർത്തിയത്. കെ.എൽ. രാഹുൽ (82), ധ്രുവ് ജുറെൽ (51) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
ബൗളിങില്‍ മുഹമ്മദ് സിറാജ് ഇന്ത്യക്ക് സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. ആദ്യ ഓവറിൽ തന്നെ നിഷാൻ ഫെർണാണ്ടോയെ (0) സിറാജ് പുറത്താക്കി. മൂന്നാം ദിനം ടീ ബ്രേക്കിന് പിരിയുമ്പോള്‍ ശ്രീലങ്ക അഞ്ച് വിക്കറ്റിന് 215 എന്ന നിലയിലാണ്. അര്‍ധ സെഞ്ചുറി നേടിയ സോനല്‍ ദിനുഷയും, നിരോഷന്‍ ദിക്ക്‌വെല്ലയുമാണ് ക്രീസില്‍. നേരത്തെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
English Summary
Dodda Ganesh criticized Gautam Gambhir and Shubman Gill for defensive tactics in the Galle Test. He questioned the decision to bat on Day 3 with only tailenders remaining despite rain threats. India was bowled out for 462, fueled by Devdutt Padikkal’s 167-run knock.