<?xml version="1.0" encoding="UTF-8"?>	<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	xmlns:media="http://search.yahoo.com/mrss/">
		<channel>
		 
			<title>Business News in Malayalam: ബിസിനസ്സ് മലയാളം വാർത്തകൾ, Latest Business News in Malayalam Online, ബിസിനസ്സ് ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ</title>
				<atom:link href="https://www.malayalamtv9.com/feedapi/business" rel="self" type="application/rss+xml" />
		<link>https://www.malayalamtv9.com/business</link>
		 
			<description>Business News in Malayalam, ബിസിനസ്സ് മലയാളം വാർത്തകൾ: Latest Business News and Breaking News live updates in Malayalam Online at TV9 Malayalam. Read ഇന്നത്തെ പ്രധാനപ്പെട്ട മലയാളം തലക്കെട്ടുകൾ, Top headline from Kerala, India and the world.</description>
				<lastBuildDate>Sat, 01 Aug 2026 00:12:41 +0530</lastBuildDate>
		<language>ml</language>
		<copyright>https://www.malayalamtv9.com</copyright>
		<generator>https://www.malayalamtv9.com</generator>
		<image>
		<url>https://static.malayalamtv9.com/uploads/2024/09/Tv9-Malayalam-Logo-200x200-1.png</url>
		 
			<title>Business News in Malayalam: ബിസിനസ്സ് മലയാളം വാർത്തകൾ, Latest Business News in Malayalam Online, ബിസിനസ്സ് ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ</title>
				<link>https://www.malayalamtv9.com/business</link>
		<width>32</width>
		<height>32</height>
		</image>
							<item>
					<title>Supplyco Onam Kit: ഓണവിപണി പിടിക്കാൻ സപ്ലൈകോ! സ്‌പെഷ്യൽ കിറ്റുകൾ വരുന്നു; എന്തൊക്കെ ഉണ്ടാകും?</title>
					<link>https://www.malayalamtv9.com/business/kerala-supplyco-announces-special-onam-kit-2026-discover-the-items-complete-list-here-2220219.html</link>
					<pubDate>Fri, 31 Jul 2026 17:29:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-supplyco-announces-special-onam-kit-2026-discover-the-items-complete-list-here-2220219.html</guid>
					<description><![CDATA[<p>Kerala Supplyco Onam Kit 2026: ഓണം അടിച്ചുപൊളിച്ച് ആഘോഷിക്കാൻ സ്‌പെഷൽ കിറ്റുകളുമായാണ് ഇത്തവണ സപ്ലൈകോ എത്തുന്നത്. മൂന്നു തരം കിറ്റുകളാണ് സപ്ലൈകോ ഓണ വിപണിയോട് അനുബന്ധിച്ച് പുറത്തിറക്കുക. അത്തംകിറ്റ്, ഉത്രാടംകിറ്റ്, തിരുവോണം കിറ്റ് എന്നിങ്ങനെയാണ് മൂന്ന് കിറ്റുകൾക്കും പേര് നൽകിയിരിക്കുന്നത്. ശബരി സിഗ്‌നേച്ചർ കിറ്റ് എന്ന പേരിൽ ഒമ്പത് ശബരി ഉല്പന്നങ്ങൾ അടങ്ങിയ മറ്റൊരു കിറ്റുമുണ്ട്. </p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/supplyco-onam-kit-.jpg" class="attachment-large size-large wp-post-image" alt="Supplyco Onam Kit" /></figure><p><strong>തിരുവനന്തപുരം:</strong> മലയാളികളുടെ പ്രിയപ്പെട്ട ഉത്സവമായ ഓണം ഇങ്ങെത്തി. ഇനി വെറും 27 ദിവസങ്ങൾ മാത്രമാണ് ഓണമുണ്ണാനുള്ളത്. സാധാരണക്കാരന് ഓണം അടിച്ചുപൊളിക്കാൻ താങ്ങാനാകുന്ന വിലയിൽ ഓണവിപണിയുമായി സപ്ലൈകോയും ഒരുങ്ങിക്കഴിഞ്ഞു. ഓണം അടിച്ചുപൊളിച്ച് ആഘോഷിക്കാൻ സ്‌പെഷൽ കിറ്റുകളുമായാണ് ഇത്തവണ സപ്ലൈകോ എത്തുന്നത്. മൂന്നു തരം കിറ്റുകളാണ് സപ്ലൈകോ ഓണ വിപണിയോട് അനുബന്ധിച്ച് പുറത്തിറക്കുക. അത്തംകിറ്റ്, ഉത്രാടംകിറ്റ്, തിരുവോണം കിറ്റ് എന്നിങ്ങനെയാണ് മൂന്ന് കിറ്റുകൾക്കും പേര് നൽകിയിരിക്കുന്നത്.</p>
<h3>ഓരോ കിറ്റുകളുടെയും പൂർണവിവരം</h3>
<p>സപ്ലൈക്കോയുടെ അത്തം കിറ്റിൽ 21 ഇനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 1280 രൂപ വരുന്ന സാധനങ്ങൾ പൊതുജനങ്ങൾക്ക് സപൈക്കോയിൽ നിന്ന് 1000 രൂപയ്ക്കാണ് ലഭിക്കുക. ഉത്രാടം കിറ്റിൽ 25 ഇനങ്ങളാണ് ഉൾപ്പെടുത്തുക. 1880 രൂപ വിപണി വില വരുന്ന കിറ്റിന് 1500 രൂപയ്ക്ക് ലഭിക്കും. തിരുവോണം കിറ്റിന്റെ വില 2000 രൂപയാണ് നൽകേണ്ടത്. എന്നാൽ തിരുവോണം കിറ്റിൽ 2540 രൂപയുടെ സാധനങ്ങളാണ് 2000 രൂപയ്ക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. ഓണസദ്യക്കുള്ള എല്ലാ സാധനങ്ങളും ഉൾപ്പെടുത്തിയാണ് കിറ്റ് തയ്യാറാക്കുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/kerala-onam-kit-2026-what-are-the-16-essential-items-and-when-will-distribution-start-2219323.html">ദേ ഓണക്കിറ്റെത്തി…16 ഇനം സാധനങ്ങള്‍ എന്തെല്ലാം? വിതരണം എന്ന് മുതല്‍?</a></strong></p>
<p>ശബരി സിഗ്‌നേച്ചർ കിറ്റ് എന്ന പേരിൽ ഒമ്പത് ശബരി ഉല്പന്നങ്ങൾ അടങ്ങിയ മറ്റൊരു കിറ്റും സപ്ലക്കോ വിപണിയിൽ എത്തിക്കുന്നുണ്ട്. ഓണക്കിറ്റുകൾക്ക് പുറമെ നിരവധി സമ്മാനങ്ങളും ബോണസുകളും സപ്ലൈകോ നൽകുന്നുണ്ട്. ഗിഫ്റ്റ് കൂപ്പണും വലിയ ഓഫറുകളുമായി വിപണി കീഴടക്കാനാണ് ഇത്തവണ സപ്ലൈകോ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷവും ഓണത്തിന് വിപണി ഇടപെടലുമായി സപ്ലൈകോ വളരെയധികം സജീവമായിരുന്നു. ഓണച്ചന്ത അടക്കമുള്ളവയിലൂടെ റെക്കോ‌ർഡ് വിറ്റുവരവാണ് സപ്ലൈകോ കഴിഞ്ഞവർഷം നടത്തിയത്.</p>
<p>മട്ട/ജയ/കുറുവ അരി- 3 കി.ഗ്രാം, ശബരി വെളിച്ചെണ്ണ- 1 ലിറ്റർ, പഞ്ചസാര-1 കി.ഗ്രാം, ധാൽ- 500 ഗ്രാം, ഗ്രീൻഗ്രാം ധാൽ- 250 ഗ്രാം, കടുക്- 100 ഗ്രാം, ഉലുവ- 100 ഗ്രാം, ജീരകം-100 ഗ്രാം, മഞ്ഞൾ പൊടി- 100 ഗ്രാം, പുട്ടുപൊടി- 500 ഗ്രാം, മിൽമ നെയ്യ്- 50 ഗ്രാം, പായസം മിക്സ്- 200 ഗ്രാം, സാമ്പാർ പൊടി- 100 ഗ്രാം, മുളകുപൊടി- 100 ഗ്രാം, മല്ലിപ്പൊടി- 100 ഗ്രാം, ശബരി ടീ ഗോൾഡ്- 250 ഗ്രാം, ശർക്കരപ്പൊടി- 500 ഗ്രാം, ഉപ്പ്- 1 കിലോ, അച്ചാർ- 150 ഗ്രാം, ബംഗാൾ ഗ്രാം ബോൾഡ്- 500 ഗ്രാം, പപ്പടം- 100 ഗ്രാം എന്നിവയാണ് അത്തം കിറ്റിലുള്ളത്.</p>
<p>അതിനിടെ വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ ഈ വർഷം മൂന്ന് ജില്ലകളിൽ ഓണം മെഗാ ട്രേഡ് ഫെയറുകളും 11 ജില്ലകളിൽ ഓണം ജില്ലാ ഫെയറുകളും 126 നിയമസഭാ മണ്ഡലങ്ങളിൽ ഓണം മാർക്കറ്റുകളും സംഘടിപ്പിക്കും. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും ഓഗസ്റ്റ് എട്ട് മുതൽ 25 വരെ ഓണം മെഗാ ട്രേഡ് ഫെയറുകൾ നടത്തും. 11 ജില്ലകളിൽ ഓണം ജില്ലാ ഫെയറുകൾ ഓഗസ്റ്റ് 16 മുതൽ 25 വരെയാണ്.</p>
<h3>16 ഇനം സാധനങ്ങളുടെ ഓണക്കിറ്റ്</h3>
<p>സംസ്ഥാനത്ത് ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ എട്ട് മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഓണക്കിറ്റ് വിതരണം ഓ​ഗസ്റ്റ് 10 മുതലും ആരംഭിക്കും. മഞ്ഞ റേഷൻ കാർഡ് (എഎവൈ) ഉടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് ഇത്തവണ സൗജന്യ ഓണക്കിറ്റ് ലഭിക്കുക. 16 ഇനം സാധനങ്ങളുടെ ഓണക്കിറ്റാണ് ഇത്തവണ ഒരുക്കുന്നത്.</p>
<p>ഓണസദ്യക്കുള്ള എല്ലാ സാധനങ്ങളും കിറ്റിലുണ്ടാവുമെന്ന് മന്ത്രി പറഞ്ഞിരുന്നു. 6,09,305 സൗജന്യ ഓണക്കിറ്റുകളാണ് ഇത്തവണ വിതരണം ചെയ്യുന്നത്. തുണിസഞ്ചി ഉൾപ്പെടെ 16 ഇനം നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റൊന്നിന് ഉദ്ദേശം 854 രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഓണം ട്രെഡ് ഫെയറുകളും ഓഗസ്റ്റ് 6 മുതൽ ആരംഭിക്കും. കിറ്റ് വിതരണം ഓഗസ്റ്റ് 25-നകം പൂർത്തിയാക്കാനാണ് നിർദ്ദേശം.</p>
<h3>English Summary:</h3>
<p>Supplyco has launched special Onam kits, including Atham, Uthradam, and Thiruvonam, as part of its market intervention for the festival. Check The Price Of Kit And Items Here.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Kerala Social Security Pension: പെൻഷൻ മസ്റ്ററിങ് ചെയ്യാൻ പറ്റില്ലേ? അക്ഷയ കേന്ദ്രങ്ങളിൽ നിയന്ത്രണം! കാരണം ഇതാണ്</title>
					<link>https://www.malayalamtv9.com/kerala/kerala-welfare-pension-mustering-temporary-restricted-at-akshaya-centers-over-nic-server-storage-limits-2220150.html</link>
					<pubDate>Fri, 31 Jul 2026 14:19:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-welfare-pension-mustering-temporary-restricted-at-akshaya-centers-over-nic-server-storage-limits-2220150.html</guid>
					<description><![CDATA[<p>Pension Mustering temporary Restricted: അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് മസ്റ്ററിങ്. എന്നാൽ, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ ഡാറ്റാ സെന്ററിലുള്ള സ്റ്റോറേജ് പരിധി കവിഞ്ഞതിനെ തുടർന്ന് മസ്റ്ററിങ് നടപടികൾക്ക് അക്ഷയ കേന്ദ്രങ്ങളിൽ ഐടി വകുപ്പ് അനൗദ്യോഗിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. മസ്റ്ററിങ് പൂർത്തിയാക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/pension-Mustering.jpg" class="attachment-large size-large wp-post-image" alt="Pension Mustering" /></figure><p>സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷൻകാർക്ക് വേണ്ടിയുള്ള വാർഷിക മസ്റ്ററിങ് നടക്കുകയാണ്. അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് മസ്റ്ററിങ്. എന്നാൽ, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ (NIC) ഡാറ്റാ സെന്ററിലുള്ള സ്റ്റോറേജ് പരിധി കവിഞ്ഞതിനെ തുടർന്ന് മസ്റ്ററിങ് നടപടികൾക്ക് അക്ഷയ കേന്ദ്രങ്ങളിൽ ഐടി വകുപ്പ് അനൗദ്യോഗിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ മസ്റ്ററിങ് ചെയ്യാൻ കഴിയില്ലേ എന്ന സംശയം പലരിലും ഉയരുന്നുണ്ട്.</p>
<h3>അക്ഷയ കേന്ദ്രങ്ങളിൽ നിയന്ത്രണം</h3>
<p>ഡാറ്റാ സെന്ററിലുള്ള സ്റ്റോറേജ് പരിധി കവിഞ്ഞതിനെ തുടർന്ന് മസ്റ്ററിങ് നടപടികൾക്ക് അക്ഷയ കേന്ദ്രങ്ങളിൽ അനൗദ്യോഗിക നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും മസ്റ്ററിങിന് വലിയ രീതിയിൽ തടസ്സമുണ്ടാകില്ല. സെർവർ തടസ്സവും സാങ്കേതിക തകരാറുകളും ഒഴിവാക്കുന്നതിനായി ഒരു അക്ഷയ കേന്ദ്രത്തിൽ പരമാവധി രണ്ട് കമ്പ്യൂട്ടറുകൾ മാത്രം മസ്റ്ററിങ്ങിനായി ഉപയോഗിച്ചാൽ മതിയെന്നാണ് ഐടി വകുപ്പിന്റെ വാക്കാൽ ലഭിച്ച നിർദ്ദേശം.</p>
<p>പഞ്ചായത്ത് തലങ്ങളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ച് പെൻഷൻ മസ്റ്ററിങ് വേഗത്തിലാക്കണമെന്ന് പ്രാദേശിക ജനപ്രതിനിധികളും എഎൽഎഎമാരും ആവശ്യപ്പെടുന്നുണ്ട്. എന്നിരുന്നാലും, സാങ്കേതിക സൗകര്യങ്ങളുടെ അപര്യാപ്തത മൂലം നിലവിൽ ഇത് പ്രായോഗികമാക്കാൻ സാധിക്കുന്നില്ല. ഒരേസമയം കൂടുതൽ കമ്പ്യൂട്ടറുകളിൽ നിന്ന് പോർട്ടലിലേക്ക് വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് സെർവർ പൂർണ്ണമായും തകരാറിലാകാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/august-1-rule-changes-2026-lpg-prices-tatkal-tickets-credit-cards-and-banking-updates-2220129.html">എൽപിജി വിലയും ബാങ്കിംഗ് നിയമങ്ങളും മാറും; ഓഗസ്റ്റിൽ പോക്കറ്റ് കീറുമോ?</a></strong></p>
<h3>മസ്റ്ററിങ്- ശ്രദ്ധിക്കേണ്ടവ</h3>
<ol>
<li>അഞ്ച് തരം സാമൂഹിക സുരക്ഷാ പെൻഷനുകളും വിവിധ ക്ഷേമനിധി ബോർഡുകളുടെ പെൻഷനും വാങ്ങുന്ന ഗുണഭോക്താക്കൾക്കാണ് നിലവിൽ മസ്റ്ററിങ് നടക്കുന്നത്.</li>
<li>2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും മസ്റ്ററിങ് പൂർത്തിയാക്കേണ്ടതാണ്.</li>
<li>വാർഷിക മസ്റ്ററിങ് പൂർത്തിയാക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്.</li>
<li>അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടെത്തി ആധാർ പ്രകാരമുള്ള ബയോമെട്രിക് വിവരങ്ങൾ (വിരലടയാളം / ഐറിസ്) നൽകി മസ്റ്ററിങ് നടത്താം.</li>
<li>അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് ചെയ്യുന്നതിന് 30 രൂപയാണ് നിർദ്ദിഷ്ട സർവീസ് ചാർജ്.</li>
<li>ശാരീരിക ബുദ്ധിമുട്ടുകൾ മൂലം കിടപ്പിലായവർക്കും വയോധികർക്കും വീട്ടിലെത്തി മസ്റ്ററിങ് നടത്തുന്നതിനായി അക്ഷയ പ്രവർത്തകർക്ക് 50 രൂപ സർവീസ് ചാർജ് നൽകണം.</li>
</ol>
<h3>മസ്റ്ററിങ് എന്തിനാണ് നടത്തുന്നത്?</h3>
<p>സംസ്ഥാനത്ത് സാമൂഹിക ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് വേണ്ടിയുള്ള മസ്റ്ററിങ് നടക്കുന്നു. മസ്റ്ററിങ് പൂർത്തിയായശേഷം കർശനപരിശോധനയിലൂടെ അനർഹരെ ഒഴിവാക്കാനാണ് സർക്കാർ നീക്കം. അനർഹരെ ഒഴിവാക്കി വർധിപ്പിച്ച പെൻഷന്റെ സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ വർഷവും മസ്റ്ററിങ് കഴിയുന്നതോടെ മരിച്ചു പോയവർ ഒഴിവാക്കപ്പെടാറുണ്ട്. എന്നാൽ, പുതുതായി പെൻഷന് അപേക്ഷിക്കുന്നവർ അതിൽക്കൂടുതലാണെന്നതും ശ്രദ്ധേയമാണ്.</p>
<p>വരുമാനപരിധി കുറച്ചുകാണിച്ചും വിദേശത്തു ജോലിയുള്ളവരുടെ വിവരം മറച്ചുവെച്ചും ഒട്ടേറെപ്പേർ പെൻഷൻ കൈപ്പറ്റുന്നുണ്ട്. കുടുംബ വാർഷികവരുമാനം ലക്ഷം രൂപയിൽ കൂടുതലുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായനികുതി നൽകുന്നവർ, 1,000 സിസി വാഹനമുള്ളവർ, മറ്റു പെ‍ൻഷൻ വാങ്ങുന്നവർ തുടങ്ങിയവർ നിലവിൽ ക്ഷേമപെൻഷന് അർഹരല്ല.</p>
<h3>English Summary:</h3>
<p>Kerala government's annual mustering process for social security pension beneficiaries has encountered temporary restrictions at Akshaya Centres due to storage limitations in the National Informatics Centre system. As a result, Akshaya Centres have been instructed to limit the number of beneficiaries processed each day until the technical issue is resolved.</p>
]]></content:encoded>
				</item>
							<item>
					<title>8th Pay Commission: എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റ്‌മെന്റ് ഫാക്ടർ എത്ര? ആദ്യ പ്രതികരണം; ശമ്പളം കുത്തനെ കൂടിയേക്കും!</title>
					<link>https://www.malayalamtv9.com/business/8th-pay-commission-updates-modi-government-speaks-on-fitment-factor-in-parliament-for-first-time-2220134.html</link>
					<pubDate>Fri, 31 Jul 2026 13:31:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/8th-pay-commission-updates-modi-government-speaks-on-fitment-factor-in-parliament-for-first-time-2220134.html</guid>
					<description><![CDATA[<p>8th Pay Commission Updates: ശമ്പള പരിഷ്കരണത്തിന് 2027 പകുതി വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ, ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വ്യക്തത വരുത്തിയിരിക്കുകയാണ്. രാജ്യസഭയിൽ എം.പി ജാവേദ് അലി ഖാൻ ഉന്നയിച്ച ചോദ്യങ്ങൾക്കാണ് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി മറുപടി നൽകിയത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/8th-cpc-7.jpg" class="attachment-large size-large wp-post-image" alt="8th Cpc (7)" /></figure><p>രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർ എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ജനുവരി മുതൽ പ്രാബല്യത്തിൽ വരുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഇനി ശമ്പള പരിഷ്കരണത്തിന് 2027 പകുതി വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ, ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വ്യക്തത വരുത്തിയിരിക്കുകയാണ്. രാജ്യസഭയിൽ എം.പി ജാവേദ് അലി ഖാൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി നൽകിയ മറുപടിയിലാണ് സർക്കാർ വിഷയത്തിൽ വ്യക്തത വരുത്തിയത്.</p>
<h3>ഫിറ്റ്മെന്റ് ഫാക്ടർ എത്ര?</h3>
<p>ജീവനക്കാരുടെ അടിസ്ഥാന ശമ്പളം നിശ്ചയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നവയാണ് ഫിറ്റ്മെന്റ് ഫാക്ടറുകൾ. 7-ാം ശമ്പള കമ്മീഷനിൽ ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 ആയിരുന്നു. ഇത് പ്രകാരം, ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 രൂപയായി ഉയർന്നു. 8-ാം ശമ്പള കമ്മീഷനിൽ ഇത് 3.68 ആയി ഉയർത്തണമെന്നാണ് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്. മറ്റു ചിലർ 3.0 മുതൽ 3.5 വരെയെങ്കിലും വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.</p>
<h3>ഫാമിലി യൂണിറ്റ്</h3>
<p>ഫിറ്റ്‌മെന്റ് ഫാക്ടർ നിശ്ചയിക്കാൻ ഉപയോഗിക്കുന്ന 'ഫാമിലി യൂണിറ്റ്' പരിധി ഉയർത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. നിലവിൽ ജീവനക്കാരൻ, പങ്കാളി, കുട്ടികൾ എന്നിങ്ങളെ 3 യൂണിറ്റ് അടിസ്ഥാനമാക്കിയാണ് ഫാമിലി യൂണിറ്റ് കണക്കാക്കുന്നത്. എന്നാൽ ജീവനക്കാരുടെ പ്രായമായ മാതാപിതാക്കളെക്കൂടി ഉൾപ്പെടുത്തി ഇത് 5 അംഗങ്ങളുള്ള ഫാമിലി യൂണിറ്റാക്കി ഉയർത്തണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇന്നത്തെ കാലത്ത് ചെലവുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് ഈ ആവശ്യമെന്നും ജീവനക്കാർ പറയുന്നു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/8th-pay-commission-when-will-report-on-salary-hike-be-submitted-government-clarifies-2219876.html">എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ട് എന്ന്, വൻ ശമ്പള വർദ്ധനവോ? മറുപടി നൽകി സർക്കാർ</a></strong></p>
<h3>സർക്കാരിന്റെ മറുപടി</h3>
<p>ശമ്പള കമ്മീഷന്റെ പ്രവർത്തന രീതികളും ആഭ്യന്തര തീരുമാനങ്ങളും സ്വതന്ത്രമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ മറുപടി. 2025 നവംബർ 3-ന് പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്, സ്വന്തമായി പ്രവർത്തന നടപടിക്രമങ്ങൾ തീരുമാനിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം കമ്മീഷനുണ്ട്.</p>
<p>കമ്മീഷൻ നടത്തുന്ന ചർച്ചകൾ, യോഗങ്ങൾ അല്ലെങ്കിൽ ജീവനക്കാരുടെ സംഘടനകളുമായി നടത്തുന്ന കൂടിക്കാഴ്ചകൾ എന്നിവയെക്കുറിച്ച് സർക്കാരിന് കൃത്യമായ വിവരങ്ങൾ നൽകണമെന്ന് നിബന്ധനയില്ല. അതിനാൽ ഇതുവരെ എത്ര യോഗങ്ങൾ ചേർന്നു എന്നതിനെക്കുറിച്ചോ ഏതൊക്കെ സംഘടനകളുമായി കമ്മീഷൻ ചർച്ചകൾ നടത്തി എന്നതിനെക്കുറിച്ചോ സർക്കാരിന്റെ പക്കൽ നിലവിൽ വിവരങ്ങളില്ലെന്നാണ് മന്ത്രി പറഞ്ഞത്.</p>
<h3>അന്തിമ റിപ്പോർട്ട്</h3>
<p>2025 നവംബർ 3-നാണ് കമ്മീഷൻ ഔദ്യോഗികമായി നിലവിൽ വന്നത്. രൂപീകരിച്ച് 18 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ഇതനുസരിച്ച് അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയതി 2027 മെയ് 3 ആണ്.  റിപ്പോർട്ട് സമർപ്പിച്ച ശേഷം കേന്ദ്ര മന്ത്രിസഭ അത് വിശദമായി പരിശോധിച്ച് ഭേദഗതികളോടെയോ അല്ലാതെയോ അംഗീകരിക്കും. ഇതിനായി കൃത്യമായ സമയപരിധിയില്ല.  2027 മെയ് മാസത്തിൽ റിപ്പോർട്ട് സമർപ്പിച്ചാൽ സർക്കാരിന്റെ അംഗീകാരം ലഭിച്ച് ഉത്തരവിറങ്ങാൻ 2027 അവസാനത്തോടെ സമയമെടുത്തേക്കും.</p>
<h3>English Summary:</h3>
<p>Central Government has, for the first time, clarified its position on the much-discussed fitment factor for the 8th Central Pay Commission in Parliament. Employees are demanding an increase in the 'family unit' limit used to determine the fitment factor. Currently, the family unit is calculated based on three units: the employee, their spouse, and children.</p>
]]></content:encoded>
				</item>
							<item>
					<title>Changes from August 1: എൽപിജി വിലയും ബാങ്കിംഗ് നിയമങ്ങളും മാറും; ഓഗസ്റ്റിൽ പോക്കറ്റ് കീറുമോ?</title>
					<link>https://www.malayalamtv9.com/business/august-1-rule-changes-2026-lpg-prices-tatkal-tickets-credit-cards-and-banking-updates-2220129.html</link>
					<pubDate>Fri, 31 Jul 2026 12:14:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/august-1-rule-changes-2026-lpg-prices-tatkal-tickets-credit-cards-and-banking-updates-2220129.html</guid>
					<description><![CDATA[<p>August 1 Rule Changes 2026: ഓഗസ്റ്റ് 1 മുതൽ രാജ്യത്ത് എൽപിജി സിലിണ്ടർ വില, റെയിൽവേ തത്കാൽ ടിക്കറ്റ് ബുക്കിംഗ്, ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകൾ, ബാങ്കിംഗ് സേവന നിരക്കുകൾ എന്നിവയിൽ പ്രധാന മാറ്റങ്ങൾ വരികയാണ്. ഈ പുതിയ മാറ്റങ്ങൾ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെയും ദൈനംദിന ജീവിതത്തെയും എങ്ങനെ ബാധിക്കുമെന്ന് നോക്കിയാലോ&#8230;.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/August-changes.jpg" class="attachment-large size-large wp-post-image" alt="August Changes" /></figure><p>ഓരോ മാസത്തിന്‍റെയും തുടക്കത്തിൽ നടപ്പാക്കുന്ന സാമ്പത്തിക - നിയമപരമായ മാറ്റങ്ങൾ സാധാരണക്കാരുടെ പ്രതിമാസ ബജറ്റിനെ നേരിട്ട് ബാധിക്കാറുണ്ട്. ഇത്തവണ ഓഗസ്റ്റിലും ചില പ്രധാന മാറ്റങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 1 മുതൽ രാജ്യത്ത് എൽപിജി സിലിണ്ടർ വില, റെയിൽവേ തത്കാൽ ടിക്കറ്റ് ബുക്കിംഗ്, ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകൾ, ബാങ്കിംഗ് സേവന നിരക്കുകൾ എന്നിവയിൽ പ്രധാന മാറ്റങ്ങൾ വരികയാണ്. ഈ പുതിയ മാറ്റങ്ങൾ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെയും ദൈനംദിന ജീവിതത്തെയും എങ്ങനെ ബാധിക്കുമെന്ന് നോക്കിയാലോ....</p>
<h3>എൽപിജി ഗ്യാസ് സിലിണ്ടർ വില പുതുക്കും</h3>
<p>എല്ലാ മാസത്തെയും പോലെ ഇത്തവണ, ഓഗസ്റ്റ് ഒന്നിനും എണ്ണക്കമ്പനികൾ (OMCs) ഗാർഹിക-വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടർ വിലയിൽ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയുടെയും രൂപയുടെ മൂല്യത്തിന്റെയും അടിസ്ഥാനത്തിലാണ് ഇൻഡെയ്ൻ, ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ് സിലിണ്ടറുകളുടെ പുതിയ നിരക്കുകൾ പ്രഖ്യാപിക്കുന്നത്.</p>
<p>ഗാർഹിക എൽപിജി വിലയിലെ ഏതൊരു വർധനവും ഗാർഹിക ബജറ്റുകളെ നേരിട്ട് ബാധിച്ചേക്കാം, അതേസമയം വാണിജ്യ സിലിണ്ടർ നിരക്കുകളിലെ മാറ്റങ്ങൾ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ഭക്ഷ്യ ബിസിനസുകൾ എന്നിവയുടെ പ്രവർത്തന ചെലവുകളെ ബാധിച്ചേക്കാം. സിലിണ്ടറുകളുടെ വില കൂടിയാൽ ഹോട്ടൽ ഭക്ഷണ നിരക്കുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. എൽപിജി സബ്‌സിഡി ലഭിക്കുന്ന ഗുണഭോക്താക്കൾ സിലിണ്ടർ വാങ്ങിയതിനുശേഷം അവരുടെ ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടിലേക്ക് സബ്‌സിഡി തുക ക്രെഡിറ്റ് ചെയ്‌തിട്ടുണ്ടോ എന്നും പരിശോധിക്കണം.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/photo-gallery/sugar-prices-hit-record-high-traders-warn-of-further-spike-ahead-of-onam-as-ethanol-production-adds-pressure-2220079.html">എഥനോള്‍ ചതിച്ചു! പഞ്ചസാരയ്ക്കും മുട്ടയ്ക്കും വിലക്കയറ്റം, ഓണത്തിന് ഇനിയും വില കൂടും</a></strong></p>
<h3>റെയിൽവേ തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ മാറ്റം</h3>
<p>റെയിൽവേ റിസർവേഷൻ കൗണ്ടറുകൾ വഴി തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന രീതിയിലാണ് പുതിയ പരിഷ്കാരം. ടോക്കൺ വിതരണ സമയം തത്കാൽ ബുക്കിംഗ് ആരംഭിക്കുന്ന സമയവുമായി കൃത്യമായി സമന്വയിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചു. ഇതോടെ ടോക്കണെടുക്കാനും ടിക്കറ്റ് ബുക്ക് ചെയ്യാനുമായി യാത്രക്കാർ മണിക്കൂറുകളോളം രണ്ടുതവണ ക്യൂ നിൽക്കേണ്ടി വരില്ല. പുതുക്കിയ പ്രക്രിയ മുതിർന്ന പൗരന്മാർക്കും, ഇടയ്ക്കിടെ യാത്ര ചെയ്യുന്നവർക്കും, ഓഫ്‌ലൈൻ ബുക്കിംഗുകളെ ആശ്രയിക്കുന്ന യാത്രക്കാർക്കും ഗുണം ചെയ്യും. അതേസമയം നിലവിലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ഓൺലൈൻ തത്കാൽ റിസർവേഷനുകൾ തുടരുന്നതാണ്.</p>
<h3>ക്രെഡിറ്റ് കാർഡ്, ബാങ്കിംഗ് നിരക്കുകളിൽ മാറ്റം</h3>
<p>പ്രധാന ബാങ്കുകളും ക്രെഡിറ്റ് കാർഡ് ദാതാക്കളും ഓഗസ്റ്റ് 1 മുതൽ തങ്ങളുടെ നിരക്കുകളിലും ഓഫറുകളിലും മാറ്റങ്ങൾ വരുത്തുന്നുണ്ട്. ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകൾ, വാർഷിക ഫീസ്, എയർപോർട്ട് ലോഞ്ച് ആക്സസ്, പെട്രോൾ/ഷോപ്പിംഗ് ക്യാഷ്ബാക്കുകൾ എന്നിവയിൽ മാറ്റങ്ങൾ ഉണ്ടാകും. എസ്എംഎസ് അലേർട്ട് നിരക്കുകൾ, ഡെബിറ്റ് കാർഡ് കസ്റ്റമർ ഫീസുകൾ എന്നിവയും ബാങ്കുകൾ പുതുക്കിയേക്കാം.</p>
<h3>സി-കെവൈസി ഡിജിറ്റൽ വെരിഫിക്കേഷൻ</h3>
<p>ബാങ്കിംഗ്, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട് മേഖലകളിൽ 'സെൻട്രൽ നോ യുവർ കസ്റ്റമർ'  സംവിധാനം കൂടുതൽ ശക്തമാക്കും. ഉപഭോക്താക്കൾ ബാങ്കിലോ സാമ്പത്തിക സ്ഥാപനങ്ങളിലോ പുതിയ അക്കൗണ്ട് തുടങ്ങുമ്പോൾ വീണ്ടും വീണ്ടും രേഖകൾ സമർപ്പിക്കുന്നത് ഒഴിവാക്കാൻ ഈ സംവിധാനം സഹായിക്കും.</p>
<h3>ഐടിആർ വൈകി അവസാന തീയതി</h3>
<p>ആദായനികുതി റിട്ടേൺ (ITR) സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ഈ തീയതിക്ക് ശേഷം ഓഗസ്റ്റ് 1 മുതൽ റിട്ടേൺ ഫയൽ ചെയ്യുന്നവർ വൈകിയതിനുള്ള പിഴയും പലിശയും അടയ്ക്കേണ്ടി വരും.</p>
<h3>English Summary:</h3>
<p>Several important financial and banking-related changes are set to take effect from August 1, 2026, impacting consumers across India. Oil marketing companies are expected to revise LPG cylinder prices as part of the monthly price review.</p>
]]></content:encoded>
				</item>
							<item>
					<title>Sugar Price Hike: എഥനോള്‍ ചതിച്ചു! പഞ്ചസാരയ്ക്കും മുട്ടയ്ക്കും വിലക്കയറ്റം, ഓണത്തിന് ഇനിയും വില കൂടും</title>
					<link>https://www.malayalamtv9.com/photo-gallery/sugar-prices-hit-record-high-traders-warn-of-further-spike-ahead-of-onam-as-ethanol-production-adds-pressure-2220079.html</link>
					<pubDate>Fri, 31 Jul 2026 08:43:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/sugar-prices-hit-record-high-traders-warn-of-further-spike-ahead-of-onam-as-ethanol-production-adds-pressure-2220079.html</guid>
					<description><![CDATA[<p>Sugar Prices Surge Ahead of Onam in Kerala, Ethanol Push Drives More Hikes: കോഴിത്തീറ്റയ്ക്ക് വില വര്‍ധിച്ചതാണ് മുട്ട വില കൂടിയതിന് കാരണമായത്. 50 കിലോയുള്ള ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 2300 രൂപയാണ് വില, 500 രൂപയുടെ വര്‍ധനവാണ് ഒറ്റടിക്ക് സംഭവിച്ചത്. ഇതോടൊപ്പം തന്നെ കോഴിയിറച്ചി വിലയും ഉയരുന്നുണ്ട്. നാടന്‍ മുട്ട ഒന്നിന് 10 രൂപയുമായിട്ടുണ്ട് വില.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Sugar-Prices-Hit-Record-High-6.jpg" class="attachment-large size-large wp-post-image" alt="Sugar Prices Hit Record High" /></figure><p>
		<style type="text/css">
			#gallery-1 {
				margin: auto;
			}
			#gallery-1 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-1 img {
				border: 2px solid #cfcfcf;
			}
			#gallery-1 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-1' class='gallery galleryid-2220079 gallery-columns-3 gallery-size-full'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Sugar-Prices-Hit-Record-High.jpg" class="attachment-full size-full" alt="Sugar Prices Hit Record High" aria-describedby="gallery-1-2220086" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Sugar-Prices-Hit-Record-High.jpg 1280w, https://images.malayalamtv9.com/uploads/2026/07/Sugar-Prices-Hit-Record-High-300x169.jpg 300w, https://images.malayalamtv9.com/uploads/2026/07/Sugar-Prices-Hit-Record-High-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/07/Sugar-Prices-Hit-Record-High-768x432.jpg 768w, https://images.malayalamtv9.com/uploads/2026/07/Sugar-Prices-Hit-Record-High-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2220086'>
				പാചക വാതക വില വര്‍ധന തീര്‍ത്ത ആഘാതം വിട്ടുമാറും മുമ്പ് ഇതാ മറ്റൊരു വിലക്കയറ്റം കൂടി ഇന്ത്യക്കാരെ ബാധിച്ചിരിക്കുകയാണ്. രാജ്യത്ത് പഞ്ചസാരയുടെ വില റെക്കോഡ് കുതിപ്പില്‍. പഞ്ചസാരയുടേത് മാത്രമല്ല പിന്നാലെ മുട്ടയുടെ വിലയും ഉയരുകയാണ്. ഇത് രാജ്യത്തെ, കേക്ക്, ബിസ്‌ക്കറ്റ് ഉള്‍പ്പെടെയുള്ള പലഹാര വിപണിയെ സാരമായി ബാധിക്കുന്നു. ഓണം അടുക്കുന്നതോടെ വില ഇനിയും ഉയരുമെന്ന കണക്കുക്കൂട്ടലിലാണ് വ്യാപാരികള്‍. (Image Credit Source: Getty Images)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Sugar-Prices-Hit-Record-High-3.jpg" class="attachment-full size-full" alt="Sugar Prices Hit Record High (3)" aria-describedby="gallery-1-2220083" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Sugar-Prices-Hit-Record-High-3.jpg 1280w, https://images.malayalamtv9.com/uploads/2026/07/Sugar-Prices-Hit-Record-High-3-300x169.jpg 300w, https://images.malayalamtv9.com/uploads/2026/07/Sugar-Prices-Hit-Record-High-3-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/07/Sugar-Prices-Hit-Record-High-3-768x432.jpg 768w, https://images.malayalamtv9.com/uploads/2026/07/Sugar-Prices-Hit-Record-High-3-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2220083'>
				പഞ്ചസാരയുടെ മൊത്തവില കിലോയ്ക്ക് 50 രൂപയും മുട്ടയ്ക്ക് 7.50 രൂപയും കടന്നു. കഴിഞ്ഞയാഴ്ച വരെ കിലോയ്ക്ക് 44 രൂപയുണ്ടായിരുന്ന പഞ്ചസാരയുടെ വിലയാണ് ഇപ്പോള്‍ 50 കടന്നിരിക്കുന്നത്. പഞ്ചസാരയുടെയും മുട്ടയുടെയും വില മത്സരിച്ച് ഉയരുന്നത് പലഹാര വിപണിക്ക് വെല്ലുവിളിയാകുന്നതിനൊപ്പം കേരളത്തില്‍ വരാനിരിക്കുന്ന ഓണാഘോഷങ്ങളെയും സാരമായി ബാധിക്കാനിടയുണ്ട്. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Sugar-Prices-Hit-Record-High-1.jpg" class="attachment-full size-full" alt="Sugar Prices Hit Record High (1)" aria-describedby="gallery-1-2220085" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Sugar-Prices-Hit-Record-High-1.jpg 1280w, https://images.malayalamtv9.com/uploads/2026/07/Sugar-Prices-Hit-Record-High-1-300x169.jpg 300w, https://images.malayalamtv9.com/uploads/2026/07/Sugar-Prices-Hit-Record-High-1-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/07/Sugar-Prices-Hit-Record-High-1-768x432.jpg 768w, https://images.malayalamtv9.com/uploads/2026/07/Sugar-Prices-Hit-Record-High-1-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2220085'>
				കോഴിത്തീറ്റയ്ക്ക് വില വര്‍ധിച്ചതാണ് മുട്ട വില കൂടിയതിന് കാരണമായത്. 50 കിലോയുള്ള ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 2300 രൂപയാണ് വില, 500 രൂപയുടെ വര്‍ധനവാണ് ഒറ്റടിക്ക് സംഭവിച്ചത്. ഇതോടൊപ്പം തന്നെ കോഴിയിറച്ചി വിലയും ഉയരുന്നുണ്ട്. നാടന്‍ മുട്ട ഒന്നിന് 10 രൂപയുമായിട്ടുണ്ട് വില. എന്നാല്‍ മീന്‍ വിപണിയിലേക്ക് എത്തിത്തുടങ്ങിയത് കോഴിയിറച്ചിയുടെ വില കുറയുന്നതിന് കാരണമാകുന്നതായി വ്യാപാരികള്‍ പറയുന്നു. 


				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Sugar-Prices-Hit-Record-High-2.jpg" class="attachment-full size-full" alt="Sugar Prices Hit Record High (2)" aria-describedby="gallery-1-2220084" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Sugar-Prices-Hit-Record-High-2.jpg 1280w, https://images.malayalamtv9.com/uploads/2026/07/Sugar-Prices-Hit-Record-High-2-300x169.jpg 300w, https://images.malayalamtv9.com/uploads/2026/07/Sugar-Prices-Hit-Record-High-2-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/07/Sugar-Prices-Hit-Record-High-2-768x432.jpg 768w, https://images.malayalamtv9.com/uploads/2026/07/Sugar-Prices-Hit-Record-High-2-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2220084'>
				ഇ 20 പെട്രോളിനായി എഥനോള്‍ ഉത്പാദിപ്പിക്കുന്നതാണ് പഞ്ചസാര വില ഉയരുന്നതിന് കാരണമാകുന്നതെന്നാണ് വിവരം. കരിമ്പാണ് എഥനോള്‍ നിര്‍മിക്കാന്‍ കൂടുതലായി ഉപയോഗിക്കുന്നത്. പഞ്ചസാര ഉത്പാദിപ്പിക്കാനുള്ള പ്രധാന അസംസ്‌കൃത വസ്തുവും കരിമ്പ് തന്നെ. മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കുന്ന കരിമ്പ് എഥനോള്‍ ഉത്പാദിപ്പിക്കാനായി വിനിയോഗിക്കുന്നത് പഞ്ചസാര ഉത്പാദനത്തെ പ്രതിസന്ധിയിലാക്കുന്നു. 


				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Sugar-Prices-Hit-Record-High-5.jpg" class="attachment-full size-full" alt="Sugar Prices Hit Record High (5)" aria-describedby="gallery-1-2220087" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Sugar-Prices-Hit-Record-High-5.jpg 1280w, https://images.malayalamtv9.com/uploads/2026/07/Sugar-Prices-Hit-Record-High-5-300x169.jpg 300w, https://images.malayalamtv9.com/uploads/2026/07/Sugar-Prices-Hit-Record-High-5-1024x576.jpg 1024w, https://images.malayalamtv9.com/uploads/2026/07/Sugar-Prices-Hit-Record-High-5-768x432.jpg 768w, https://images.malayalamtv9.com/uploads/2026/07/Sugar-Prices-Hit-Record-High-5-150x84.jpg 150w" sizes="(max-width: 1280px) 100vw, 1280px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2220087'>
				പഞ്ചസാര വില വര്‍ധിക്കുന്നത് വരാനിരിക്കുന്ന ഓണാഘോഷങ്ങള്‍ ചെലവേറിയതാക്കാന്‍ സാധ്യതയുണ്ട്. സദ്യയിലെ പ്രധാന വിഭവമായ പായസത്തിന് വലിയ അളവിലാണ് മലയാളികള്‍ പഞ്ചസാര ഉപയോഗിക്കുന്നത്. വില അടിക്കടി ഉയരുന്നത് സദ്യയുണ്ടാക്കാനുള്ള ചെലവ് ഇരട്ടിയാക്കും, പഞ്ചസാരയോടൊപ്പം പച്ചക്കറികളുടെയും വിലയില്‍ കാര്യമായ വര്‍ധനവ് സംഭവിക്കുന്നുണ്ട്. 


				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: സ്വർണം ലാഭത്തിൽ കിട്ടുമോ? ഇന്നത്തെ നിരക്ക്</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-today-july-31-latest-gold-price-per-gram-and-pavan-amid-west-asia-conflict-2220068.html</link>
					<pubDate>Fri, 31 Jul 2026 07:39:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-today-july-31-latest-gold-price-per-gram-and-pavan-amid-west-asia-conflict-2220068.html</guid>
					<description><![CDATA[<p>Kerala Gold Rate Today: വിപണിവില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും ഉയരും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില മാറിമറിയുന്നത്. പലിശ നിരക്കും, ഡോളർ മൂല്യവും ക്രൂഡോയിലുമെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/gold-rate-48.jpg" class="attachment-large size-large wp-post-image" alt="Gold Rate (48)" /></figure><p>സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്നലെ പവന് 1,05,840 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,230 രൂപയായിരുന്നു നൽകേണ്ടിയിരുന്നത്. ഇന്നും വില കൂടിയിട്ടുണ്ട്. 200 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,06,040 രൂപയായി. ഗ്രാമിന് 13,255 രൂപയാണ് നൽകേണ്ടത്. വിപണിവില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും ഉയരും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 234.90 രൂപയും കിലോയ്ക്ക് 2,34,900 രൂപയുമാണ് വില.</p>
<h3>സ്വർണവില കുതിപ്പിന് കാരണം</h3>
<p>പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില മാറിമറിയുന്നത്. കൂടാതെ പലിശ നിരക്കും, ഡോളർ മൂല്യവും ക്രൂഡോയിലുമെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കിൽ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ചതാണ് നിലവിലെ കുതിപ്പിന് കാരണം.</p>
<p>പലിശ നിരക്ക് പരിഷ്കരിച്ചില്ലെങ്കിലും പണപ്പെരുപ്പം പിടിച്ചു നിർത്താനുള്ള വഴികൾ സ്വീകരിക്കുമെന്ന് യുഎസ് ഫെഡ് ചെയർമാൻ കെവിൻ വാർഷ് അറിയിച്ചിരുന്നു. എന്നാൽ, ഇത് എങ്ങനെയായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ല. പലിശ നയത്തെ കുറിച്ചുള്ള ഈ അവ്യക്തത സ്വർണത്തിന് നേട്ടമായി.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/kerala-gold-rate-today-july-30-check-latest-prices-after-us-fed-keeps-interest-rates-unchanged-2219837.html">ഇടിവല്ല, കുതിപ്പാണ്…ഇന്നത്തെ സ്വര്‍ണവില, പൊന്ന് വാങ്ങിയാലോ?</a></strong></p>
<p>പലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നുവെങ്കില്‍ അത് സ്വര്‍ണത്തില്‍ പ്രകടമാകുമായിരുന്നു. പലിശ നിരക്ക് വര്‍ധിക്കുമ്പോള്‍ സ്വര്‍ണവില കുറയും. പലിശ നിരക്ക് കൂട്ടുന്നത് മറ്റ് നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന നേട്ടം ഇരട്ടിയാക്കും. ഇത് ആളുകളെ സ്വര്‍ണം ഉപേക്ഷിച്ച് സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ആശ്രയിക്കാൻ പ്രേരിപ്പിക്കും. ഇതോടെ സ്വർണത്തിന്റെ ഡിമാൻഡ് താഴുകയും വില ഇടിയുകയും ചെയ്യും.</p>
<h3>വില കുറയുമോ?</h3>
<p>പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാവുകയാണ്. യു.എസും ഇറാനും ആക്രമണങ്ങൾ തുടരുന്നതോടെ ക്രൂഡ് ഓയിൽ വില കുതിക്കുന്നു. ഇത് സ്വർണവില കുറച്ചേക്കും. 'ഞങ്ങൾ അവർക്ക് നേരെ അതിശക്തമായ ആക്രമണം അഴിച്ചുവിടാൻ പോവുകയാണ്. കാരണം ഇനി അവരെ തിരിച്ചടിക്കേണ്ടത് ഞങ്ങളുടെ ഊഴമാണ്' എന്നായിരുന്നു കഴിഞ്ഞ ദിവസം ഡോളാൾഡ് ട്രംപിന്റെ പ്രസ്താവന.</p>
<h3>പശ്ചിമേഷ്യയും സ്വർണവും</h3>
<p>നിലവിൽ കേരളത്തിലെ സ്വർണവിലയിൽ പശ്ചിമേഷ്യൻ സംഘർഷങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഇറാൻ - യുഎസ് സംഘർഷത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില കുതിക്കുന്നതാണ് ഇതിന് കാരണം. ക്രൂഡ് ഓയിൽ വില കുതിച്ചാൽ സ്വർണവില ഇടിയും.  എണ്ണവില കൂടുന്നത് ആഗോളതലത്തിൽ പണപ്പെരുപ്പ ഭീഷണി ഉയരാൻ കാരണമാകും. ഈ പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശനിരക്ക് കൂട്ടിയേക്കും. ഇത്തരത്തിൽ പലിശനിരക്ക് കൂടുമ്പോൾ ബാങ്ക് നിക്ഷേപം, നിക്ഷേപം എന്നിവ കൂടുതൽ ലാഭകരമാകുകയും സ്വാഭാവികമായി ഇവയിലേക്ക് നിക്ഷേപം വൻതോതിൽ എത്തുകയും ചെയ്യും. ഇതോടെ ഡോളർ ശക്തി പ്രാപിക്കും. ഡോളർ കുതിച്ചാൽ സ്വർണം വാങ്ങുന്നത് ചെലവേറിയതാകുകയും ഡിമാൻഡ് താഴുകയും ചെയ്യും. ഇതോടെ വിലയും ഇടിയും.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Welfare Pension: പെൻഷൻ മുടങ്ങരുത്, സെപ്റ്റംബർ വരെ സമയമുണ്ട്! മസ്റ്ററിങ് ചെയ്യേണ്ടത് ഇങ്ങനെ</title>
					<link>https://www.malayalamtv9.com/kerala/kerala-welfare-pension-mustering-date-extended-check-new-deadline-and-details-2219894.html</link>
					<pubDate>Thu, 30 Jul 2026 14:19:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-welfare-pension-mustering-date-extended-check-new-deadline-and-details-2219894.html</guid>
					<description><![CDATA[<p>Kerala Welfare Pension Mustering Date Extended: നിലവിൽ ലഭ്യമായ ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 21.68 ലക്ഷം ആളുകൾ ഇതിനോടകം തന്നെ മസ്റ്ററിങ് പൂർത്തിയാക്കിക്കഴിഞ്ഞു. മസ്റ്ററിങ് നടത്താൻ ഇനിയും സാധിക്കാത്തവർക്കായി 2026 സെപ്റ്റംബർ 30 വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് ധനകാര്യ വകുപ്പും ബന്ധപ്പെട്ട അധികൃതരും അറിയിച്ചിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/welfare-pension-3.jpg" class="attachment-large size-large wp-post-image" alt="Welfare Pension (3)" /></figure><p>സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസം. വാർഷിക മസ്റ്ററിങ് പൂർത്തിയാക്കാനുള്ള അവസാന തീയതി സെപ്റ്റംബർ വരെ ദീർഘിപ്പിച്ചു. അക്ഷയ കേന്ദ്രങ്ങളിലെ അമിത തിരക്കും സാങ്കേതിക തടസ്സങ്ങളും കാരണം നിരവധി പേർക്ക് മസ്റ്ററിങ് പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സമയപരിധി നീട്ടി നൽകാൻ ധനകാര്യ വകുപ്പ് തീരുമാനിച്ചത്.</p>
<p>നിലവിൽ ലഭ്യമായ ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 21.68 ലക്ഷം ആളുകൾ ഇതിനോടകം തന്നെ മസ്റ്ററിങ് പൂർത്തിയാക്കിക്കഴിഞ്ഞു. മസ്റ്ററിങ് നടത്താൻ ഇനിയും സാധിക്കാത്തവർക്കായി 2026 സെപ്റ്റംബർ 30 വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് ധനകാര്യ വകുപ്പും ബന്ധപ്പെട്ട അധികൃതരും അറിയിച്ചിട്ടുണ്ട്.</p>
<h3>മസ്റ്ററിങ് ചെയ്യേണ്ടത് ആരെല്ലാം?</h3>
<p>2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളുമാണ് ഇത്തവണ വാർഷിക മസ്റ്ററിങ് ചെയ്യേണ്ടത്. 026 ജൂലൈ 17 മുതലാണ് സംസ്ഥാനത്തുടനീളം മസ്റ്ററിങ് ആരംഭിച്ചത്. സെപ്റ്റംബർ 30 വരെ എല്ലാ അക്ഷയ കേന്ദ്രങ്ങൾ വഴിയും മസ്റ്ററിങ് ചെയ്യാൻ സൗകര്യമുണ്ടായിരിക്കും.</p>
<h3>മസ്റ്ററിങ് ചെയ്യേണ്ടത് എങ്ങനെ?</h3>
<p>മസ്റ്ററിങ് പ്രക്രിയ സുതാര്യവും തടസ്സരഹിതവുമാക്കാൻ അക്ഷയ കേന്ദ്രങ്ങൾ വഴി വൻ ക്രമീകരണങ്ങളാണ് സർക്കാർ ക്രമീകരിച്ചിട്ടുള്ളത്. അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടെത്തി ബയോമെട്രിക് (വിരലടയാളം അല്ലെങ്കിൽ ഐറിസ്) സംവിധാനം വഴി മസ്റ്ററിങ് പൂർത്തിയാക്കുന്നവർ 30 രൂപ സർവീസ് ചാർജായി നൽകേണ്ടതാണ്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/8th-pay-commission-when-will-report-on-salary-hike-be-submitted-government-clarifies-2219876.html">എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ട് എന്ന്, വൻ ശമ്പള വർദ്ധനവോ? മറുപടി നൽകി സർക്കാർ</a></strong></p>
<p>കിടപ്പുരോഗികൾ, വയോധികർ, തീവ്രമായ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ എന്നിവർക്കായി അക്ഷയ പ്രതിനിധികൾ നേരിട്ട് വീടുകളിലെത്തി മസ്റ്ററിങ് നടത്തുന്നതാണ്. ഇത്തരം സേവനങ്ങൾക്ക് 50 രൂപ ആണ് അക്ഷയ കേന്ദ്രങ്ങൾക്ക് നൽകേണ്ട സർവീസ് ചാർജ്ജ്. അക്ഷയ കേന്ദ്രങ്ങളിൽ വിരലടയാളം പതിയാത്തവർക്ക് ഐറിസ് സ്കാനറുകൾ ഉപയോഗിച്ചും മസ്റ്ററിങ് പൂർത്തിയാക്കാം.</p>
<h3>ക്ഷേമപെൻഷൻ മസ്റ്ററിങ് 2026</h3>
<p>സംസ്ഥാനത്ത് സാമൂഹിക ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് വേണ്ടിയുള്ള മസ്റ്ററിങ് നടക്കുന്നു. മസ്റ്ററിങ് പൂർത്തിയായശേഷം കർശനപരിശോധനയിലൂടെ അനർഹരെ ഒഴിവാക്കാനാണ് സർക്കാർ നീക്കം. അനർഹരെ ഒഴിവാക്കി വർധിപ്പിച്ച പെൻഷന്റെ സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ വർഷവും മസ്റ്ററിങ് കഴിയുന്നതോടെ മരിച്ചു പോയവർ ഒഴിവാക്കപ്പെടാറുണ്ട്. എന്നാൽ, പുതുതായി പെൻഷന് അപേക്ഷിക്കുന്നവർ അതിൽക്കൂടുതലാണെന്നതും ശ്രദ്ധേയമാണ്.</p>
<p>വരുമാനപരിധി കുറച്ചുകാണിച്ചും വിദേശത്തു ജോലിയുള്ളവരുടെ വിവരം മറച്ചുവെച്ചും ഒട്ടേറെപ്പേർ പെൻഷൻ കൈപ്പറ്റുന്നുണ്ട്. കുടുംബ വാർഷികവരുമാനം ലക്ഷം രൂപയിൽ കൂടുതലുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായനികുതി നൽകുന്നവർ, 1,000 സിസി വാഹനമുള്ളവർ, മറ്റു പെ‍ൻഷൻ വാങ്ങുന്നവർ തുടങ്ങിയവർ നിലവിൽ ക്ഷേമപെൻഷന് അർഹരല്ല.</p>
<h3>ജൂലൈ മാസത്തിലെ ക്ഷേമപെൻഷൻ</h3>
<p>ജൂലൈ മാസത്തിലെ ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചിട്ടുണ്ട്. 51,11,908 പേരാണ് സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നത്. ദേശീയ സമൂഹ സഹായ പദ്ധതി പ്രകാരം 8,46, 456 പേര്‍ക്കും പെന്‍ഷനുണ്ട്. പെൻഷൻ വിതരണത്തിനായി 1095 കോടി രൂപയാണ് അനുവദിച്ചത്.</p>
<p>പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടായിരം രൂപയാണ് ക്ഷേമ പെൻഷനായി ലഭിക്കുന്നത്. 51 ലക്ഷത്തിലധികംവരുന്ന ഗുണഭോക്താക്കൾക്കാണ് ഈ മാസത്തെ പെൻഷൻ ലഭിക്കുക. വാർധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, വിധവാ പെൻഷൻ എന്നിവയ്ക്കും സർക്കാർ തുക അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റ് മൂന്നിനകം വിതരണം പൂർത്തിയാക്കണമെന്നാണ് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.</p>
<h3>English Summary:</h3>
<p>Kerala government has extended the deadline for the annual mustering (life certificate verification) of Social Security and Welfare Pension beneficiaries until September, giving pensioners additional time to complete the mandatory verification process.</p>
]]></content:encoded>
				</item>
							<item>
					<title>8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ട് എന്ന്, വൻ ശമ്പള വർദ്ധനവോ? മറുപടി നൽകി സർക്കാർ</title>
					<link>https://www.malayalamtv9.com/business/8th-pay-commission-when-will-report-on-salary-hike-be-submitted-government-clarifies-2219876.html</link>
					<pubDate>Thu, 30 Jul 2026 12:07:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/8th-pay-commission-when-will-report-on-salary-hike-be-submitted-government-clarifies-2219876.html</guid>
					<description><![CDATA[<p>8th Pay Commission Update: പത്ത് വർഷം കൂടുമ്പോഴാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടപ്പാക്കുന്നത്. ഏഴാം ശമ്പള കമ്മീഷൻ 2016 ജനുവരി 1-നാണ് നിലവിൽ വന്നത്. 10 വർഷം തികയുന്നതോടെ അടുത്തത് എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരേണ്ടതാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/pay-commission-39.jpg" class="attachment-large size-large wp-post-image" alt="Pay Commission (39)" /></figure><p>എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് പാർലമെന്റിൽ വ്യക്തത വരുത്തി ധനകാര്യ മന്ത്രാലയം. കമ്മീഷന്റെ പ്രവർത്തനങ്ങൾ നിർദ്ദിഷ്ട സമയക്രമത്തിഷ പുരോഗമിക്കുകയാണെന്ന് സർക്കാർ അറിയിച്ചു. പത്ത് വർഷം കൂടുമ്പോഴാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടപ്പാക്കുന്നത്. ഏഴാം ശമ്പള കമ്മീഷൻ (7th Pay Commission) 2016 ജനുവരി 1-നാണ് നിലവിൽ വന്നത്. തുടർന്ന് 10 വർഷം തികയുന്നതോടെ അടുത്തത് എട്ടാം ശമ്പള കമ്മീഷൻ (8th Pay Commission) 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരേണ്ടതാണ്. എന്നാൽ, ഓഗസ്റ്റ് എത്താറായിട്ടും ശമ്പള പരിഷ്കരണം നടപ്പാക്കിയിട്ടില്ല.</p>
<h3>എട്ടാം ശമ്പള പരിഷ്കരണം എവിടെ?</h3>
<p>എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യത്തിന് മറുപടി നൽകവെ, കമ്മീഷന്റെ പ്രവർത്തന രീതികളും റിപ്പോർട്ട് സമർപ്പണവും സംബന്ധിച്ച് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തത വരുത്തി. കമ്മീഷൻ സ്വന്തം പ്രവർത്തന രീതി സ്വയം തീരുമാനിക്കുമെന്നും, ചർച്ചകളുടെ പുരോഗതി സർക്കാരിനെ കൃത്യസമയത്ത് അറിയിക്കണമെന്ന് വ്യവസ്ഥയില്ലെന്നും മന്ത്രി പാർലമെന്റിൽ പറഞ്ഞു.</p>
<p>2025 നവംബർ 3-നാണ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ച് കൊണ്ട് സർക്കാർ വിജ്ഞാപനം  പുറപ്പെടുവിച്ചത്. കമ്മീഷന് സ്വന്തമായ പ്രവർത്തന രീതിയും ചർച്ചാ നടപടികളും രൂപീകരിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. കമ്മീഷൻ നടത്തുന്ന ചർച്ചകൾ, പരിഗണിക്കുന്ന ശുപാർശകൾ, പ്രവർത്തന പുരോഗതി എന്നിവയെക്കുറിച്ച് സർക്കാരിനെ ഇടയ്ക്കിടെ വിവരങ്ങൾ അറിയിക്കണമെന്ന് 'ടേംസ് ഓഫ് റെഫറൻസിൽ' നിർദ്ദേശിച്ചിട്ടില്ല.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/8th-pay-commission-basic-pay-calculation-impact-of-annual-increment-hike-from-3-to-5-percentage-2219354.html">8-ാം ശമ്പള കമ്മീഷൻ: ഇൻക്രിമെന്റ് 5 ശതമാനമായാൽ അടിസ്ഥാന ശമ്പളം എത്രയാകും?</a></strong></p>
<h3>അന്തിമ റിപ്പോർട്ട് എന്ന്?</h3>
<p>2025 നവംബർ 3-നാണ് കമ്മീഷൻ ഔദ്യോഗികമായി നിലവിൽ വന്നത്. രൂപീകരിച്ച് 18 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഇതനുസരിച്ച് അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയതി 2027 മെയ് 03 ആണ്. എന്നാൽ അതിനുമുമ്പ് തന്നെ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാനും സാധ്യതയുണ്ട്.</p>
<p>റിപ്പോർട്ട് സമർപ്പിച്ച ശേഷം കേന്ദ്ര മന്ത്രിസഭ അത് വിശദമായി പരിശോധിച്ച് ഭേദഗതികളോടെയോ അല്ലാതെയോ അംഗീകരിക്കും. ഇതിനായി കൃത്യമായ സമയപരിധിയില്ല. ഏഴാം ശമ്പള കമ്മീഷൻ 2015 നവംബറിൽ റിപ്പോർട്ട് നൽകിയെങ്കിലും, 2016 ജൂണിലാണ് കേന്ദ്ര സർക്കാർ അതിന് അംഗീകാരം നൽകിയത്. 2027 മെയ് മാസത്തിൽ റിപ്പോർട്ട് സമർപ്പിച്ചാൽ സർക്കാരിന്റെ അംഗീകാരം ലഭിച്ച് ഉത്തരവിറങ്ങാൻ 2027 അവസാനത്തോടെ സമയമെടുത്തേക്കും. അതേസമയം, ഉത്തരവിറങ്ങാൻ വൈകിയാലും, പുതിയ ശമ്പള പരിഷ്കരണം 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയാകും നടപ്പിലാക്കുക. കുടിശ്ശിക ജീവനക്കാർക്ക് ലഭിക്കുന്നതാണ്.</p>
<h3>കമ്മീഷന്റെ നിലവിലെ പ്രവർത്തനം</h3>
<p>നിലവിൽ കമ്മീഷൻ ജീവനക്കാരുടെയും സംഘടനകളുടെയും അഭിപ്രായങ്ങളും വിവരങ്ങളും ശേഖരിക്കുന്ന ഘട്ടത്തിലാണ്. ഡൽഹി, ലഖ്‌നൗ, ഭുവനേശ്വർ, കൊൽക്കത്ത എന്നിവിടങ്ങളിലെ ചർച്ചകൾക്ക് ശേഷം സെപ്റ്റംബർ 7, 8 തീയതികളിൽ ചെന്നൈയിലും, സെപ്റ്റംബർ 9-ന് പുതുച്ചേരിയിലും കമ്മീഷൻ പ്രതിനിധികൾ കൂടിക്കാഴ്ചകൾ നടത്തും.</p>
<h3>വൻ ശമ്പള വർദ്ധനവോ?</h3>
<p>എട്ടാം ശമ്പള കമ്മീഷനിൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ശമ്പള വർദ്ധനവിൽ ഫിറ്റ്മെന്റ് ഫാക്ടർ നിർണായക പങ്ക് വഹിക്കുന്നു.  അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഗുണകമാണിത്. 7-ാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആയിരുന്നു. കമ്മീഷനുമായി നടത്തിയ ചർച്ചയിൽ നാഷണൽ കൗൺസിൽ 3.83 ഫിറ്റ്‌മെന്റ് ഫാക്ടർ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അംഗീകരിക്കപ്പെടുകയാണെങ്കിൽ ശമ്പളത്തിലും പെൻഷനിലും വൻ വർദ്ധനവുണ്ടാകും.</p>
<h3>English Summary:</h3>
<p>Central Government has informed Parliament that the 8th Central Pay Commission is actively carrying out its work, but no fixed timeline has been set for submitting its final report. In a reply in Parliament, the government stated that the Commission is holding consultations with central government employees, pensioners, ministries, departments, and other stakeholders.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: ഇടിവല്ല, കുതിപ്പാണ്&#8230;ഇന്നത്തെ സ്വര്‍ണവില, പൊന്ന് വാങ്ങിയാലോ?</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-today-july-30-check-latest-prices-after-us-fed-keeps-interest-rates-unchanged-2219837.html</link>
					<pubDate>Thu, 30 Jul 2026 07:53:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-today-july-30-check-latest-prices-after-us-fed-keeps-interest-rates-unchanged-2219837.html</guid>
					<description><![CDATA[<p>One Pavan Gold Rate on July 30 Thursday: പശ്ചിമേഷ്യന്‍ സംഘര്‍ഷം ഏകദേശം അവസാനിച്ചതിന് പിന്നാലെയായിരുന്നു സ്വര്‍ണവില വീണ്ടും മുകളിലേക്ക് ഉയരാന്‍ തുടങ്ങിയത്. എന്നാല്‍ അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം വീണ്ടും ആരംഭിച്ചത് സ്വര്‍ണത്തെ എങ്ങോട്ടെത്തിക്കും എന്നറിയാതെ വലയുകയാണ് ഉപഭോക്താക്കള്‍.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Kerala-Gold-Rate-Today-July-30.jpg" class="attachment-large size-large wp-post-image" alt="Kerala Gold Rate Today July 30" /></figure><p>സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് നിരാശ, കേരളത്തില്‍ വീണ്ടും വില വര്‍ധിച്ചു. രാജ്യാന്തര വിപണിയില്‍ സംഭവിച്ച വില വര്‍ധനവിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും മാറ്റം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 1,05,240 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വിലയുണ്ടായിരുന്നത്. അവിടെ നിന്നും 600 രൂപയുടെ വര്‍ധനവാണ് ഇന്ന് സംഭവിച്ചത്, ഇതോടെ ഒരു പവന് 1,05,840 രൂപയായി. ഒരു ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 13,230 രൂപയാണ് ഇന്നത്തെ വില.</p>
<h3>പൊന്ന് വാങ്ങാന്‍ പോകുന്നോ?</h3>
<p>സ്വര്‍ണം വാങ്ങാന്‍ ഇന്ന് പോകുന്നുണ്ടോ? ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് കഴിഞ്ഞ ഏറെ ദിവസങ്ങളായി ലഭിക്കുന്ന ശുഭകരമായ വാര്‍ത്തയാണ്, ഇടയ്‌ക്കൊന്ന് സ്വര്‍ണവില ഉയര്‍ന്നെങ്കിലും ചരിത്ര നിരക്കുകള്‍ കീഴടക്കാത്തത് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷയേകി. കഴിഞ്ഞ ദിവസം രാജ്യാന്തര വിപണിയില്‍ കനത്ത നഷ്ടം നേരിട്ട സ്വര്‍ണം ഇന്ന്, അല്‍പം ഉഷാറിലാണ്. 4,030 ഡോളറില്‍ നിന്ന് സ്വര്‍ണം ഔണ്‍സിന് 4,089 ലേക്ക് നിരക്കുയര്‍ന്നു.</p>
<p>രാജ്യാന്തര വിപണിയില്‍ സംഭവിച്ച മാറ്റാണ് കേരളത്തിലെയും വില മാറുന്നതിന് വഴിയൊരുക്കിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഏകദേശം അവസാനിച്ചതിന് പിന്നാലെയായിരുന്നു സ്വര്‍ണവില വീണ്ടും മുകളിലേക്ക് ഉയരാന്‍ തുടങ്ങിയത്. എന്നാല്‍ അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം വീണ്ടും ആരംഭിച്ചത് സ്വര്‍ണത്തെ എങ്ങോട്ടെത്തിക്കും എന്നറിയാതെ വലയുകയാണ് ഉപഭോക്താക്കള്‍. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ യോഗം കഴിഞ്ഞ ദിവസമാണ് നടന്നത്, ഈ യോഗത്തില്‍ അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവില കുറയുന്നതിന് കാരണമായത്. എന്നാല്‍ പലിശ നിരക്കില്‍ മാറ്റം വരുത്താന്‍ ബാങ്ക് തയാറായിട്ടില്ല.</p>
<h3>പലിശയില്‍ മാറ്റമില്ല</h3>
<p>പലിശ നിരക്ക് ഉയര്‍ത്തണമെന്ന ശക്തമായ ആവശ്യം ഉയര്‍ന്നെങ്കിലും ഇതിനെയെല്ലാം മറികടന്ന്, പലിശ നിരക്ക് സ്ഥിരപ്പെടുത്താന്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാര്‍ കെവിന്‍ വാര്‍ഷ് തീരുമാനിച്ചു. പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതിന് മൂന്ന് വോട്ടുകളാണ് ലഭിച്ചത്. ശേഷിക്കുന്നവര്‍ പലിശ നിരക്ക് മാറ്റേണ്ടതില്ലെന്ന് അറിയിച്ചു. ഇതേതുടര്‍ന്ന് 3.5 ശതമാനം മുതല്‍ 3.75 ശതമാനം വരെ പലിശ നിരക്ക് സ്ഥിരപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.</p>
<p>വിലക്കയറ്റം കുറയ്ക്കാനുള്ള കേന്ദ്ര ബാങ്ക് ദൗത്യത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് കെവിന്‍ വാര്‍ഷിന്റെ പ്രഖ്യാപനം. 12 വോട്ടര്‍മാരില്‍ ഡാളസ് ഫെഡിലെ ലോറി ലോഗന്‍, ക്ലീവ്‌ലാന്‍ഡിലെ ബെത്ത് ഹമാക്ക്, മിനിയാപൊളിസിലെ നീല്‍ കഷ്‌കാരി എന്നിവരാണ് നിരക്ക് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വോട്ട് ചെയ്തത്. ഇറാന് നേരെ യുഎസ് വീണ്ടും യുദ്ധം ആരംഭിച്ചത് വായ്പാ ചെലവുകള്‍ ഉയര്‍ത്തുമെന്ന ആശങ്ക വിദഗ്ധര്‍ പങ്കുവെക്കുന്നു. എന്നാല്‍ പണപ്പെരുപ്പം നിയന്ത്രിക്കുമെന്നാണ് കെവിന്‍ വാര്‍ഷിന്റെ വാദം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/kerala-gold-price-today-july-29-check-price-per-gram-and-per-pavan-on-wednesday-amid-west-asia-conflict-2219570.html" target="_blank" rel="noopener">Kerala Gold Rate: ദേ, വില കുറഞ്ഞല്ലോ…. സ്വർണം വാങ്ങുന്നില്ലേ? ഇന്നത്തെ നിരക്ക്</a></strong></p>
<h3>പലിശയും സ്വര്‍ണവിലയും</h3>
<p>യുഎസ് കേന്ദ്ര ബാങ്ക് അടിസ്ഥാന പലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നുവെങ്കില്‍ അത് സ്വര്‍ണത്തില്‍ പ്രകടമാകുമായിരുന്നു. പലിശ നിരക്ക് വര്‍ധിക്കുമ്പോള്‍ സ്വര്‍ണവില കുറയുന്നതാണ് രീതി. പലിശ നിരക്കില്‍ വരുത്തുന്ന വര്‍ധനവ് മറ്റ് നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന നേട്ടം ഇരട്ടിയാക്കുന്നു, ഇത് ആളുകളെ സ്വര്‍ണം ഉപേക്ഷിച്ച് സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കും. സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയുന്നതാണ് വില താഴുന്നതിന് കാരണം. എന്നാല്‍ നിലവില്‍ പലിശ നിരക്കില്‍ മാറ്റമില്ലാത്തത്, സ്വര്‍ണവില കുറയുന്നതിന് പ്രേരിപ്പിക്കില്ല, മറ്റ് നിക്ഷേപങ്ങളോടൊപ്പം സ്വര്‍ണത്തിന്റെയും ഡിമാന്‍ഡ് ഉയര്‍ന്ന് തന്നെ നില്‍ക്കാനാണ് സാധ്യത. യുദ്ധം വീണ്ടും രൂക്ഷമാകുന്നതും സുരക്ഷിത ലോഹമായ സ്വര്‍ണത്തിലേക്കുള്ള ആളുകളുടെ ഒഴുക്ക് വര്‍ധിപ്പിക്കും, ഇതും വില വര്‍ധനവിന് ആക്കംക്കൂട്ടും.</p>
<h3>English Summary</h3>
<p>The US Federal Reserve has kept its benchmark interest rates unchanged in its latest policy decision. Investors are closely watching the impact on global markets, including gold. Check the latest Kerala gold rates for July 30 and the key market updates.</p>
]]></content:encoded>
				</item>
							<item>
					<title>12th Pay Commission: ശമ്പളക്കമ്മീഷൻ എവിടെ, കാലാവധി കഴിഞ്ഞിട്ടും റിപ്പോർട്ടില്ല!</title>
					<link>https://www.malayalamtv9.com/kerala/kerala-12th-pay-commission-delay-government-employees-anxious-over-salary-revision-report-2219681.html</link>
					<pubDate>Wed, 29 Jul 2026 13:29:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-12th-pay-commission-delay-government-employees-anxious-over-salary-revision-report-2219681.html</guid>
					<description><![CDATA[<p>12th Pay Commission Updates: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കഴിഞ്ഞ സർക്കാർ പന്ത്രണ്ടാം ശമ്പളക്കമ്മീഷനെ പ്രഖ്യാപിച്ചത്. ഫെബ്രുവരി 23-ന് നിലവിൽ വന്ന കമ്മീഷന്റെ പരിഗണനാവിഷയങ്ങൾ മാർച്ച് അഞ്ചിന് നിശ്ചയിക്കുകയും മെയ് അവസാനത്തോടെ ഔദ്യോഗിക കാലാവധി അവസാനിക്കുകയും ചെയ്തിരുന്നു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമയം നൽകിയത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/12th-pay-2.jpg" class="attachment-large size-large wp-post-image" alt="12th Pay (2)" /></figure><p>സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർ ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ശമ്പള പരിഷ്‌കരണം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചിട്ട് ആറുമാസമായെങ്കിലും കമ്മീഷൻ ഇതുവരെയും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. പുതിയ സർക്കാർ അധികാരത്തിലെത്തി മാസങ്ങൾ പിന്നിട്ടിട്ടും ശമ്പള പരിഷ്കരണത്തിൽ തീരുമാനങ്ങളെടുക്കാത്തത് ജീവനക്കാർക്കും പെൻഷൻകാർക്കും ആശങ്ക കൂട്ടുന്നുണ്ട്.</p>
<h3>പന്ത്രണ്ടാം ശമ്പളപരിഷ്കരണം</h3>
<p>കടുത്ത സാമ്പത്തികപ്രതിസന്ധി നിലനിൽക്കെ,  നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കഴിഞ്ഞ സർക്കാർ പന്ത്രണ്ടാം ശമ്പളക്കമ്മീഷനെ പ്രഖ്യാപിച്ചത്. ഫെബ്രുവരി 23-ന് നിലവിൽ വന്ന കമ്മീഷന്റെ പരിഗണനാവിഷയങ്ങൾ മാർച്ച് അഞ്ചിന് നിശ്ചയിക്കുകയും മെയ് അവസാനത്തോടെ ഔദ്യോഗിക കാലാവധി അവസാനിക്കുകയും ചെയ്തിരുന്നു. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയെ അധ്യക്ഷനായും ശോഭ വിആറിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. അഡ്വക്കേറ്റ് എം രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. സുഗമമായ നടത്തിപ്പിനായി ധനകാര്യ വകുപ്പിൽ നിന്ന് 12 ജീവനക്കാരെയും വിവിധ ഉത്തരവുകൾ പ്രകാരം നിയമിച്ചിരുന്നു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമയം നൽകിയത്.</p>
<p>മാർച്ച് 25 മുതൽ നിയമസഭാ സെക്രട്ടറിയേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ചു. വിവിധ സർക്കാർ വകുപ്പുകൾ, സർവീസ് സംഘടനകൾ, വ്യക്തികൾ എന്നിവരിൽ നിന്നും ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള പ്രൊഫോമ തയ്യാറാക്കി. എന്നാൽ, കാലാവധി കഴിഞ്ഞിട്ടും ശുപാർശ സമർപ്പിച്ചില്ല. വി.പി.ജോയി കമ്മിഷന്റെ കാലാവധി മെയ് 23 ന് അവസാനിച്ചു. വിവര ശേഖരണം പോലും പൂർത്തിയാക്കിയിരുന്നില്ല. 11-ാം ശമ്പളക്കമ്മീഷന്റെ ശുപാർശകൾ 2021 ഏപ്രിലിൽ സർക്കാർ അംഗീകരിച്ച്, 2019 ജൂലൈ മുതൽ മുൻകാലപ്രാബല്യത്തോടെ നടപ്പാക്കിയിരുന്നു.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/business/8th-pay-commission-basic-pay-calculation-impact-of-annual-increment-hike-from-3-to-5-percentage-2219354.html"> 8-ാം ശമ്പള കമ്മീഷൻ: ഇൻക്രിമെന്റ് 5 ശതമാനമായാൽ അടിസ്ഥാന ശമ്പളം എത്രയാകും?</a></strong></p>
<h3>കമ്മീഷൻ എവിടെ?</h3>
<p>കാലാവധി കഴിഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെയും റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടില്ല. കമ്മീഷൻ റിപ്പോർട്ട് നൽകിയിരുന്നെങ്കിൽ സർക്കാരിന് ഇതേക്കുറിച്ച് പഠിച്ച് തക്കതായ തീരുമാനമെടുക്കാമായിരുന്നു എന്ന വിമർശനം ഉയരുന്നുണ്ട്.  പ്രവർത്തനം പൂർത്തിയാക്കാൻ ആറുമാസംകൂടി അനുവദിക്കണമെന്ന് കമ്മീഷൻ മുൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിനും വ്യക്തത വന്നിട്ടില്ല.</p>
<p>കമ്മീഷൻ അധ്യക്ഷനും അംഗങ്ങൾക്കും പുറമേ അഡീഷണൽ സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും ഉൾപ്പെടെ 14 ജീവനക്കാരെയാണ് കമ്മീഷൻ ഓഫീസിലേക്ക് ഡെപ്യൂട്ടേഷനിൽ നിയമിച്ചിരുന്നത്. കാലാവധി അവസാനിച്ചതോടെ കമ്മീഷൻ അധ്യക്ഷൻ ഡോ. വി.പി. ജോയും മറ്റ് അംഗങ്ങളും ഇപ്പോൾ ഓഫീസിലേക്ക് വരാറില്ലെന്നാണ് വിവരം.</p>
<h3>സർക്കാർ ജീവനക്കാർക്ക് ഓണസമ്മാനം</h3>
<p>സംസ്ഥാന സർക്കാർ ജീവനക്കാർക്ക് രണ്ടു ശതമാനം ക്ഷാമബത്ത ഓഗസ്റ്റിൽ അനുവദിക്കും. ഇതോടെ, ഓഗസ്റ്റ് മാസത്തെ ശമ്പളത്തിനൊപ്പം ഉയർന്ന തുക ജീവനക്കാർക്ക് ലഭിക്കുന്നതാണ്. ഓഗസ്റ്റ് അവസാന ആഴ്ച ഓണമായതിനാൽ ആ മാസത്തെ ശമ്പളം നേരത്തെ നൽകേണ്ടിവരും. ഒരു ഗഡു ഡിഎ നൽകാൻ 60 കോടിയോളം രൂപ അധികമായി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. 2026 ജനുവരി മുതൽ ജീവനക്കാർക്ക് ലഭിക്കേണ്ടിയിരുന്ന രണ്ട് ശതമാനം ഡിഎ / ഡിആർ കുടിശികയാണ് ഓഗസ്റ്റിൽ നൽകുന്നത്. ക്ഷാമബത്തയ്ക്കൊപ്പം പെൻഷൻകാർക്ക് ക്ഷാമാശ്വാസവും ലഭിക്കും.</p>
<h3>English Summary:</h3>
<p>12th Pay Commission Updates, delay in the submission of the Pay Revision Commission report has increased uncertainty among state government employees and pensioners, who have been eagerly awaiting a salary revision. Although the commission was constituted with the expectation of submitting its recommendations within a few months, the report has not yet been handed over to the government.</p>
]]></content:encoded>
				</item>
							<item>
					<title>Silverstorm IPO: മാറും സിൽവർസ്റ്റോമിന്റെ മുഖച്ഛായ! ഐപിഒ -യിൽ നേടിയത് 82 കോടിയുടെ വൻ നിക്ഷേപം</title>
					<link>https://www.malayalamtv9.com/business/silver-storm-ipo-successfully-closes-theme-park-operator-raises-over-rs-82-crore-2219626.html</link>
					<pubDate>Wed, 29 Jul 2026 11:01:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/silver-storm-ipo-successfully-closes-theme-park-operator-raises-over-rs-82-crore-2219626.html</guid>
					<description><![CDATA[<p>Silver Storm IPO Details: തൃശൂർ ആസ്ഥാനമായ സിൽവർസറ്റോമിന്റെ ഐപിഒയ്ക്ക് നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വിൽപനയ്ക്ക് വച്ച ഓഹരിയുടെ രണ്ടിരട്ടിയോളം അപേക്ഷകളാണ് ലഭിച്ചത്. 83.85 ലക്ഷം ഓഹരികൾക്കാണ് നിക്ഷേപകരെ ലഭിച്ചത്. ആങ്കർ നിക്ഷേപത്തിലൂടെ കമ്പനി കഴിഞ്ഞ 23ന് 22 കോടി രൂപ സ്വരൂപിച്ചിരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/silver-storm.jpg" class="attachment-large size-large wp-post-image" alt="Silver Storm" /></figure><p>ഇന്ത്യയിലെ പ്രമുഖ വിനോദ സഞ്ചാര - തീം പാർക്ക് ശൃംഖലയായ 'സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്സ് ലിമിറ്റഡിന്റെ' (Silverstorm Parks &amp; Resorts Ltd) പ്രാരംഭ ഓഹരി വിൽപ്പന വിജയകരമായി പൂർത്തിയായി. ബിഎസ്ഇ എസ്എംഇ (BSE SME) പ്ലാറ്റ്‌ഫോം വഴി നടത്തിയ ഐപിഒയിലൂടെ ആകെ 82.43 കോടി രൂപയാണ് കമ്പനി വിപണിയിൽ നിന്ന് സമാഹരിച്ചത്.</p>
<p>തൃശൂർ ആസ്ഥാനമായ സിൽവർസറ്റോമിന്റെ ഐപിഒയ്ക്ക് നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വിൽപനയ്ക്ക് വച്ച ഓഹരിയുടെ രണ്ടിരട്ടിയോളം അപേക്ഷകളാണ് ലഭിച്ചത്. 83.85 ലക്ഷം ഓഹരികൾക്കാണ് നിക്ഷേപകരെ ലഭിച്ചത്. 45.46 ലക്ഷം ഓഹരികളാണ് കമ്പനി വിൽപനയ്ക്ക് വച്ചത്. 123-133 രൂപയായിരുന്നു പ്രൈസ് ബാൻഡ്. 1000 ഓഹരിയുടെ 2 ലോട്ടുകളായിട്ടായിരുന്നു ഐപിഒ നടത്തിയത്. ആങ്കർ നിക്ഷേപത്തിലൂടെ കമ്പനി കഴിഞ്ഞ 23ന് 22 കോടി രൂപ സ്വരൂപിച്ചിരുന്നു. 31ന് ലിസ്റ്റ് ചെയ്യും.</p>
<h3>സബ്‌സ്‌ക്രിപ്ഷൻ വിവരങ്ങൾ</h3>
<p>ജൂലൈ 24 മുതൽ 28 വരെയായിരുന്നു ഐപിഒയിൽ അപേക്ഷിക്കാനുള്ള സമയം. ബിഡ്ഡിംഗ് അവസാനിച്ചപ്പോൾ വിവിധ വിഭാഗങ്ങളിലെ നിക്ഷേപകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. യോഗ്യതയുള്ള സ്ഥാപന നിക്ഷേപകർ (QIB) വിഭാഗം 1.81 മടങ്ങ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. ഇതോടെ, 31.02 കോടി രൂപയുടെ അപേക്ഷകളാണ് ലഭിച്ചത്.</p>
<p><strong>ALSO READ:<a href="https://www.malayalamtv9.com/business/what-is-ksfe-pravasi-chitty-how-it-works-and-key-benefits-explained-2219411.html"> എന്താണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടി? പ്രവര്‍ത്തനം എങ്ങനെ?</a></strong></p>
<p>നോൺ-ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (NII) 3.19 മടങ്ങ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടതോടെ 37.64 കോടി രൂപയുടെ അപേക്ഷകളും റീട്ടെയിൽ നിക്ഷേപകർ (RII) 1.41 മടങ്ങ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടതോടെ 38.73 കോടിയുടെ അപേക്ഷകളും ലഭിച്ചു.</p>
<p>ഐപിഒയ്ക്ക് തൊട്ടുമുമ്പ് ആങ്കർ നിക്ഷേപകരിൽ നിന്ന് 21.97 കോടി രൂപ കമ്പനി സ്വരൂപിച്ചിരുന്നു. ഇഷ്യുവിന്റെ ബുക്ക് റണ്ണിങ് ലീഡ് മാനേജരായി വിവ്രോ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡും, രജിസ്ട്രാറായി എംയുഎഫ്ജി ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും പ്രവർത്തിച്ചു. സമാഹരിച്ച ഓഹരികളുടെ അലോട്ട്മെന്റ് പൂർത്തിയാക്കി ജൂലൈ 31-ന് സിൽവർസ്റ്റോം ഓഹരികൾ ബിഎസ്ഇ എസ്എംഇയിൽ ലിസ്റ്റ് ചെയ്യും. ഓഹരിയൊന്നിന് 123 രൂപ മുതൽ 133 രൂപ വരെയായിരുന്നു പ്രൈസ് ബാൻഡ് നിശ്ചയിച്ചിരുന്നത്.</p>
<h3>സിൽവർസ്റ്റോം കമ്പനി</h3>
<p>അതിരപ്പിള്ളിയിലും ജാംഷഡ്പൂരിലും സിൽവർ സ്റ്റോം, സ്നോ സ്റ്റോം എന്നീ ബ്രാൻഡുകളിൽ തീം പാർക്കുകളും റിസോർട്ടുകളും പ്രവർത്തിപ്പിക്കുന്ന പ്രമുഖ വിനോദസഞ്ചാര സ്ഥാപനമാണ് സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്സ്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപമുള്ള സിൽവർ സ്റ്റോം ടൂറിസം കേന്ദ്രം ആഭ്യന്തര വിനോദസഞ്ചാരികൾക്കും കുടുംബങ്ങൾക്കുമെല്ലാം പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്.</p>
<p>അമ്യൂസ്‌മെന്റ് പാർക്ക്, വാട്ടർ പാർക്ക്, ഇൻഡോർ സ്നോ പാർക്ക്, റിസോർട്ട്, ഭക്ഷണശാലകൾ എന്നിവയ്ക്ക് പുറമെ കേബിൾ കാർ, ഫോറസ്റ്റ് വില്ലേജ് തുടങ്ങിയ പുതിയ ആകർഷണങ്ങളും ഓണം പ്രമാണിച്ച് ഒരുക്കുന്നുണ്ട്.  രണ്ടര പതിറ്റാണ്ടിലേറെയായി അതിരപ്പിള്ളിയിലെ സിൽവർസ്റ്റോം മികച്ച വിനോദസഞ്ചാര കേന്ദ്രമായി വളർന്നുവെന്നും, ജാംഷഡ്പൂരിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്സ് മാനേജിങ് ഡയറക്ടർ പറഞ്ഞു.</p>
<h3>English Summary:</h3>
<p>Silverstorm Parks &amp; Resorts Limited has successfully concluded its Rs 82.43 crore Initial Public Offering (IPO), receiving a positive response from investors across all categories. The Qualified Institutional Buyers (QIB) segment was subscribed 1.81 times, attracting applications worth Rs 31.02 crore.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: ദേ, വില കുറഞ്ഞല്ലോ&#8230;. സ്വർണം വാങ്ങുന്നില്ലേ? ഇന്നത്തെ നിരക്ക്</title>
					<link>https://www.malayalamtv9.com/business/kerala-gold-price-today-july-29-check-price-per-gram-and-per-pavan-on-wednesday-amid-west-asia-conflict-2219570.html</link>
					<pubDate>Wed, 29 Jul 2026 07:15:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-price-today-july-29-check-price-per-gram-and-per-pavan-on-wednesday-amid-west-asia-conflict-2219570.html</guid>
					<description><![CDATA[<p>Kerala Gold Rate Today: വിപണി വില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും കൂടും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഇന്ന് ഗ്രാമിന് 234.90 രൂപയും കിലോയ്ക്ക് 2,34,900 രൂപയുമാണ് നൽകേണ്ടത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/gold-price-4.jpg" class="attachment-large size-large wp-post-image" alt="Gold Price (4)" /></figure><p>സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്നലെ പവന് 1,05,720 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,215 രൂപയും. എന്നാൽ ഇന്ന് വില വീണ്ടും ഇടിഞ്ഞിട്ടുണ്ട്. 480 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,05,240 രൂപയായി. ഗ്രാമിന് 13,155 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും കൂടും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഇന്ന് ഗ്രാമിന് 234.90 രൂപയും കിലോയ്ക്ക് 2,34,900 രൂപയുമാണ് നൽകേണ്ടത്.</p>
<p>അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് കേരള വിപണിയിലും പ്രതിഫലിച്ചത്. ആഗോളതലത്തിൽ യുഎസ് ഡോളർ ശക്തി പ്രാപിച്ചതും കേന്ദ്ര ബാങ്കുകൾ പലിശ നിരക്കുകളിൽ  ഇളവുകൾ വരുത്തിയേക്കില്ലെന്ന സൂചനകളും സ്വർണ്ണത്തിലേക്ക് സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള ഒഴുക്ക് കുറച്ചു. ഇതാണ് സ്വർണത്തിന് തിരിച്ചടിയായത്. കൂടാതെ, അന്താരാഷ്ട്ര ബുള്ളിയൻ വിപണിയിൽ ലാഭമെടുപ്പ് ശക്തമായതും സ്വർണവില കുറയാൻ കാരണമായി.</p>
<h3>വിലയിൽ വൻ ഇടിവ്</h3>
<p>രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. യുഎസ് ഫെഡറൽ റിസർവിന്റെ പണനയ യോഗം കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. നിലവിലെ യോഗത്തിൽ പലിശ നിരക്ക് കൂടിയേക്കില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ, വിപണിയിൽ ചില ഇടപെടലുകൾ നടത്താനുള്ള സാധ്യതയുണ്ട്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/kerala-gold-rate-today-check-one-pavan-and-gram-prices-on-july-28-tuesday-2219317.html">സ്വർണം വാങ്ങൽ അല്പം കഠിനമാണേ…. ; ഇന്നത്തെ നിരക്ക്</a></strong></p>
<p>ഇനി പുറത്ത് വരാനിരിക്കുന്ന ജിഡിപി, പണപ്പെരുപ്പ കണക്കുകളും സ്വർണവിലയിൽ നിർണായകമാകും. ഇതിനനുസരിച്ചാകും ഫെഡറൽ ബാങ്ക് പലിശ നിരക്ക് നിശ്ചയിക്കുന്നത്. പലിശ നിരക്ക് വർധിപ്പിച്ചാൽ നിക്ഷേപകർ കൂടുതൽ നേട്ടമുള്ള സർക്കാർ ബോണ്ടുകളിലേക്ക് നീങ്ങുകയും സ്വർണത്തിന്റെ ഡിമാൻഡ് കുറയുകയും ചെയ്യും.</p>
<h3>പശ്ചിമേഷ്യയിൽ സംഭവിക്കുന്നതെന്ത്?</h3>
<p>പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാകുമ്പോൾ ക്രൂഡ് ഓയിൽ വില കുതിക്കുന്നതാണ് നിലവിലെ ഇടിവിന് കാരണം. മിഡിൽ ഈസ്റ്റ് വീണ്ടും പുകയുകയാണ്. ഇറാൻ തൊടുത്തുവിട്ട നിരവധി മിസൈലുകൾ പ്രതിരോധിച്ചതായി യുഎസ് സൈന്യം അറിയിച്ചു.  ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ വീണ്ടും ആരംഭിക്കുന്നതിനായി പ്രഖ്യാപിച്ച താത്കാലിക വെടിനിർത്തലിനിടെയാണ് ഇറാന്‍ മിസൈലാക്രമണത്തിന് ശ്രമിച്ചത്.  ഇറാനുമായി സൗഹൃദപരമായ ചർച്ചകൾ നടക്കുന്നുണ്ടെന്ന് തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.  ഇതിന് പിന്നാലെയാണ് പുതിയ നീക്കങ്ങൾ.</p>
]]></content:encoded>
				</item>
							<item>
					<title>KSFE Pravasi Chitty: എന്താണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടി? പ്രവര്‍ത്തനം എങ്ങനെ?</title>
					<link>https://www.malayalamtv9.com/business/what-is-ksfe-pravasi-chitty-how-it-works-and-key-benefits-explained-2219411.html</link>
					<pubDate>Tue, 28 Jul 2026 13:29:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/what-is-ksfe-pravasi-chitty-how-it-works-and-key-benefits-explained-2219411.html</guid>
					<description><![CDATA[<p>KSFE Pravasi Chitty: How It Works, Eligibility, and Benefits for NRIs: പ്രവാസികളുടെ വിശ്രമജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാക്കാന്‍ കേരള സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന പദ്ധതിയാണ് പ്രവാസി ചിട്ടി. കെഎസ്എഫ്ഇ മുഖാന്തര നടപ്പാക്കുന്ന ഈ പദ്ധതിക്ക് കുറഞ്ഞ സമയത്തിനുള്ള വന്‍ സ്വീകാര്യതയാണ് പ്രവാസികള്‍ക്കിടയില്‍ നിന്ന് ലഭിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/What-Is-KSFE-Pravasi-Chitty.jpg" class="attachment-large size-large wp-post-image" alt="What Is Ksfe Pravasi Chitty" /></figure><p>ജീവിതം എങ്ങനെ എങ്കിലും മുന്നോട്ടുകൊണ്ടുപോകണം, താന്‍ സ്‌നേഹിക്കുന്നവരെ ഒരിക്കലും സാമ്പത്തിക പ്രതിസന്ധിലാഴ്ത്തരുത് തുടങ്ങി ഒട്ടനവധി ചിന്തകളും ആഗ്രഹങ്ങളും പേറിയാണ് ഓരോരുത്തരും അന്യനാട്ടിലേക്ക് യാത്ര തിരിക്കുന്നത്. കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും കൂടുതല്‍ സഹായകമായതും ഊരും പേരും അറിയാത്ത നാട്ടില്‍ പോയി കഷ്ടപ്പെട്ട പണിയെടുത്ത ഈ പ്രവാസികള്‍ തന്നെ. വിദേശരാജ്യങ്ങളിലേക്ക് തൊഴില്‍ തേടി, പ്രത്യേകിച്ച് ഗള്‍ഫിലേക്ക് പോകുന്നവരുടെ എണ്ണത്തില്‍ ഇപ്പോഴും കുറവില്ല. എന്നാല്‍ വര്‍ഷങ്ങളോളം അവിടെ പണിയെടുത്ത് നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ നിങ്ങള്‍ക്കും സ്വന്തമായി എന്തെങ്കിലും വേണ്ടേ?</p>
<p>പ്രവാസികളുടെ വിശ്രമജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാക്കാന്‍ കേരള സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന പദ്ധതിയാണ് പ്രവാസി ചിട്ടി. കെഎസ്എഫ്ഇ മുഖാന്തര നടപ്പാക്കുന്ന ഈ പദ്ധതിക്ക് കുറഞ്ഞ സമയത്തിനുള്ള വന്‍ സ്വീകാര്യതയാണ് പ്രവാസികള്‍ക്കിടയില്‍ നിന്ന് ലഭിച്ചത്. എന്താണ് കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടി എന്നും എങ്ങനെയാണ് പ്രവര്‍ത്തനമെന്നും വിശദമായി നോക്കാം.</p>
<h3>എന്താണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടി?</h3>
<p>വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളി പ്രവാസികള്‍ക്കായി കെഎസ്എഫ്ഇ ആരംഭിച്ച പദ്ധതിയാണ് പ്രവാസി ചിട്ടി. നിശ്ചിത തുക ഓരോ മാസവും അടച്ച് വന്‍ സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ ഈ പദ്ധതി നിങ്ങളെ സഹായിക്കുന്നു. വിദേശത്തുള്ള മലയാളികള്‍ക്ക് നിക്ഷേപവും വായ്പാ സൗകര്യവും ഒരുമിച്ച് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിയുടെ പ്രവര്‍ത്തനം. ലോകത്തിന്റെ ഏത് കോണില്‍ ഇരുന്നും ഈ ചിട്ടിയില്‍ നിങ്ങള്‍ക്ക് ചേരാവുന്നതാണ്. ചിട്ടിയോടൊപ്പം തന്നെ ഇന്‍ഷുറന്‍സ് പരിരക്ഷയും പ്രവാസികള്‍ക്ക് ലഭിക്കും. 10 ലക്ഷം രൂപ വരെ സലയുള്ള ചിട്ടിയില്‍ ചേരുന്നവര്‍ക്കാണ് ഇന്‍ഷുറന്‍സ് ലഭിക്കുക.</p>
<h3>ആര്‍ക്കെല്ലാം പദ്ധതിയില്‍ ചേരാം?</h3>
<ul>
<li>വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് മാത്രമേ പദ്ധതിയില്‍ ചേരാന്‍ സാധിക്കുകയുള്ളൂ.</li>
<li>അംഗങ്ങള്‍ മലയാളികള്‍ ആയിരിക്കണം.</li>
<li>എന്‍ആര്‍ഐ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാകണം.</li>
</ul>
<p><strong>Also Read: <a href="https://www.malayalamtv9.com/business/ksfe-vandanam-scheme-senior-citizens-can-earn-higher-returns-in-just-two-years-2217263.html" target="_blank" rel="noopener">KSFE Vandanam Scheme: വീട്ടില്‍ മുതിര്‍ന്ന പൗരന്മാരുണ്ടെങ്കില്‍ കോളടിച്ചു; 2 വര്‍ഷം കൊണ്ട് 80,000 നേടാനിതാ അവസരം</a> </strong></p>
<h3>എങ്ങനെ കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ ഭാഗമാകാം?</h3>
<p>ഓണ്‍ലൈന്‍ വഴിയാണ് പ്രവാസികള്‍ ഈ ചിട്ടിയുടെ ഭാഗമാകേണ്ടത്. വിദേശത്ത് താമസിക്കുന്നവര്‍ക്ക് പാസ്ബുക്ക്, വിസ, ലേബര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിങ്ങനെയുള്ള രേഖകള്‍ സമര്‍പ്പിക്കേണ്ടതായി വരും. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് അതാത് സംസ്ഥാനത്തെ മേല്‍വിലാസം തെളിയിക്കുന്ന രേഖയും ആധാര്‍ കാര്‍ഡും വേണം. മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐഡി, ഫോട്ടോ എന്നിവയും എല്ലാവരും നല്‍കേണ്ടതാണ്.</p>
<h3>ചിട്ടിയുടെ പ്രവര്‍ത്തനം</h3>
<p>എത്ര പേരാണോ ചിട്ടിയില്‍ ചേരുന്നത് അത്രയും മാസം നിങ്ങള്‍ പണം അടയ്‌ക്കേണ്ടതായി വരും. 25 പേരാണെങ്കില്‍ 25 മാസമായിരിക്കും അടവ്. പണത്തിന്റെ അത്യാവശ്യത്തിന് അനുസരിച്ച് ലേലം വിളിച്ചെടുക്കാം. ലേലം വിളിക്കുമ്പോള്‍ നിശ്ചിത ശതമാനം കുറച്ചാകും പണം ലഭിക്കുക, പരമാവധി 30 ശതമാനം വരെ തുക കുറയുന്നതാണ്. ഇങ്ങനെ കുറയ്ക്കുന്ന വരിക്കാരുടെ തവണസംഖ്യയില്‍ കുറവ് വരുത്തുന്നു.</p>
<p><em><strong>നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. </strong></em></p>
<h3>English Summary</h3>
<p>KSFE Pravasi Chitty is a savings and finance scheme designed for Non-Resident Indians (NRIs). It enables eligible participants to save regularly while providing access to funds through the chitty system. This guide explains how the scheme works, who can join, its benefits, and the key points to know before enrolling.</p>
]]></content:encoded>
				</item>
							<item>
					<title>8th Pay Commission: 8-ാം ശമ്പള കമ്മീഷൻ: ഇൻക്രിമെന്റ് 5 ശതമാനമായാൽ അടിസ്ഥാന ശമ്പളം എത്രയാകും?</title>
					<link>https://www.malayalamtv9.com/business/8th-pay-commission-basic-pay-calculation-impact-of-annual-increment-hike-from-3-to-5-percentage-2219354.html</link>
					<pubDate>Tue, 28 Jul 2026 09:38:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/8th-pay-commission-basic-pay-calculation-impact-of-annual-increment-hike-from-3-to-5-percentage-2219354.html</guid>
					<description><![CDATA[<p>8th Pay Commission Updates: ഇൻക്രിമെന്റ് ഉയർത്തിയാൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലും പെൻഷനിലും ഗണ്യമായ വർദ്ധനവുണ്ടാകും. ഇൻക്രിമെന്റ് നിരക്ക് 5% ആക്കുന്നതോടെ ഓരോ വർഷവും അടിസ്ഥാന ശമ്പളത്തിൽ ഉണ്ടാകുന്ന വർദ്ധനവ് വളരെ വലുതായിരിക്കും. ഇത് ഡിഎ, എച്ച്ആർഎ, ഗ്രാറ്റുവിറ്റി തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളെയും നേരിട്ട് ബാധിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/pay-commission-38.jpg" class="attachment-large size-large wp-post-image" alt="Pay Commission (38)" /></figure><p>രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർ എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ അടുത്ത വർഷം പകുതി വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. നിലവിൽ, കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുന്നുണ്ട്. ശമ്പള കമ്മീഷൻ രാജ്യത്തുടനീളമുള്ള ജീവനക്കാരുടെ യൂണിയനുകളിൽ നിന്ന് ഫീഡ്‌ബാക്ക് ശേഖരിക്കുമ്പോൾ, വാർഷിക ഇൻക്രിമെന്റ് നിരക്കും പരിഷ്കരിക്കുമോ എന്ന ചോദ്യം ഉയരുകയാണ്.</p>
<h3>വാർഷിക ഇൻക്രിമെന്റ് ഉയരുമോ?</h3>
<p>കേന്ദ്ര സർക്കാർ ജീവനക്കാർക്കായി 8-ാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ വാർഷിക ശമ്പള വർദ്ധനവ് നിരക്കിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 7-ാം ശമ്പള കമ്മീഷൻ ശുപാർശ പ്രകാരം 3% വാർഷിക ഇൻക്രിമെന്റാണ് ലഭിക്കുന്നത്. ഇത് കൂട്ടുപലിശ രീതിയിലാണ് കണക്കാക്കുന്നത്. നിലവിൽ ജീവനക്കാരുടെ സംഘടനകളും വിദഗ്ദ്ധരും ഇൻക്രിമെന്റ് നിരക്ക് 5% ആക്കി ഉയർത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്.</p>
<p>ഇത്തരത്തിൽ ഇൻക്രിമെന്റ് ഉയർത്തിയാൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലും പെൻഷനിലും ഗണ്യമായ വർദ്ധനവുണ്ടാകും. ഇൻക്രിമെന്റ് നിരക്ക് 5% ആക്കുന്നതോടെ ഓരോ വർഷവും അടിസ്ഥാന ശമ്പളത്തിൽ ഉണ്ടാകുന്ന വർദ്ധനവ് വളരെ വലുതായിരിക്കും. ഇത് ഡിഎ, എച്ച്ആർഎ, ഗ്രാറ്റുവിറ്റി തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളെയും നേരിട്ട് ബാധിക്കും.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/photo-gallery/8th-pay-commission-central-employee-unions-to-hold-crucial-delhi-meeting-in-august-2218906.html">ശമ്പളവും പെൻഷനും എത്ര കൂടും? ജീവനക്കാർക്ക് ഓഗസ്റ്റ് മാസം നിർണായകം!</a></strong></p>
<h3>ശമ്പള വ്യത്യാസം (3% vs 5%)</h3>
<p><strong>ലെവൽ 1 ജീവനക്കാർ</strong></p>
<p>ലെവൽ 1 ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്.  3% ഇൻക്രിമെന്റിൽ ഒന്നാം വർഷം അടിസ്ഥാന ശമ്പളം 18,500 ആയും, 5 വർഷത്തിന് ശേഷം 20,900 രൂപയായും ഉയരും.</p>
<p>5% ഇൻക്രിമെന്റിൽ, ഒന്നാം വർഷം ബേസിക് പേ 19,100 ആയും, 5 വർഷം പൂർത്തിയാകുമ്പോൾ 24,200 ആയും വർദ്ധിക്കും.</p>
<p><strong>ലെവൽ 6 ജീവനക്കാർ</strong></p>
<p>ലെവൽ 6 ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 35,400 രൂപയാണ്.  3% ഇൻക്രിമെന്റിൽ: 5 വർഷത്തെ സേവനത്തിന് ശേഷം അടിസ്ഥാന ശമ്പളം 41,100 ആയി ഉയരും. 5% ഇൻക്രിമെന്റിൽ, 5 വർഷത്തിന് ശേഷം അടിസ്ഥാന ശമ്പളം 47,600 രൂപയായി മാറും.</p>
<p><strong>ലെവൽ 10 ഓഫീസർമാർ</strong></p>
<p>ലെവൽ 10 ഓഫീസർമാരുടെ അടിസ്ഥാന ശമ്പളം 56,100 രൂപയാണ്.  3% ഇൻക്രിമെന്റിൽ 5 വർഷത്തിന് ശേഷം അടിസ്ഥാന ശമ്പളം 65,000 രൂപയിൽ എത്തും.</p>
<p>5 ശതമാനമായി ഇൻക്രിമെന്റ് നിരക്ക് ഉയർന്നാൽ അടിസ്ഥാന ശമ്പളം 75,400 രൂപയായി  കുതിച്ചുയരും.</p>
<h3>പഴയ പെൻഷൻ പദ്ധതിയിൽ തിരിച്ചടി</h3>
<p>കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാൻ നിലവിൽ യാതൊരു നിർദ്ദേശവുമില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. സർക്കാരിന്റെ മുൻ നിലപാടിൽ മാറ്റമൊന്നുമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ മറുപടി. ഇതോടെ ഭൂരിഭാഗം ജീവനക്കാർ നിരാശയിലാണ്.</p>
<p>പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്നുള്ളത് കേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. നാഷണൽ കൗൺസിൽ ഓഫ് ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി, എഐഡിഇഎഫ് , റെയിൽവേ-പോസ്റ്റൽ യൂണിയനുകൾ ഉൾപ്പെടെയുള്ള സംഘടനകൾ എട്ടാം ശമ്പള കമ്മീഷനോട് OPS തിരികെ കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നു.</p>
<h3>English Summary:</h3>
<p>Increase in the yearly increment can significantly boost an employee's basic pay over a long career because the raises compound every year. Employees would not only receive a higher basic salary by the end of their service but could also benefit from increased Dearness Allowance , House Rent Allowance, pensions, gratuity, and other retirement benefits.</p>
]]></content:encoded>
				</item>
							<item>
					<title>Onam Kit 2026: ദേ ഓണക്കിറ്റെത്തി&#8230;16 ഇനം സാധനങ്ങള്‍ എന്തെല്ലാം? വിതരണം എന്ന് മുതല്‍?</title>
					<link>https://www.malayalamtv9.com/business/kerala-onam-kit-2026-what-are-the-16-essential-items-and-when-will-distribution-start-2219323.html</link>
					<pubDate>Tue, 28 Jul 2026 07:26:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-onam-kit-2026-what-are-the-16-essential-items-and-when-will-distribution-start-2219323.html</guid>
					<description><![CDATA[<p>Kerala Onam Kit 2026: Full List of 16 Items and Expected Distribution Date: 16 ഇനം സാധനങ്ങളുമായാണ് ഈ വര്‍ഷത്തെ ഓണക്കിറ്റ് വിതരണത്തിനെത്തുന്നത്. വെളിച്ചെണ്ണ മുതല്‍ പായസം മിക്‌സ് വരെ കിറ്റിലുണ്ടായിരിക്കും. കിറ്റ് വിതരണം ചെയ്യുന്നതിനായുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിക്കുന്നത്. കുറ്റമറ്റ രീതിയില്‍ കിറ്റ് വിതരണം ചെയ്യുമെന്ന ഉറപ്പ് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നല്‍കുന്നുമുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/What-Is-Included-in-Kerala-Onam-Kit-2026.jpg" class="attachment-large size-large wp-post-image" alt="What Is Included In Kerala Onam Kit 2026" /></figure><p>കേരളം മറ്റൊരു ഓണക്കാലത്തിലേക്ക് കൂടി പ്രവേശിക്കാന്‍ പോകുകയാണ്. ഓണമെന്ന് പറയുമ്പോള്‍ തന്നെ വലിയ പണച്ചെലവാണ് മലയാളികളുടെ മനസിലേക്ക് എത്തുക. എന്നാല്‍ സംസ്ഥാനത്തെ സാധാരണക്കാര്‍ക്ക് ഓണാഘോഷം വലിയ സാമ്പത്തിക ബാധ്യതയില്ലാതെ ആഘോഷിക്കുന്നതിനായി ഈ വര്‍ഷവും സര്‍ക്കാര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നു. ഓണക്കിറ്റുകള്‍ മാത്രമല്ല, സംസ്ഥാന വ്യാപകമായി വന്‍ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ ചന്തകള്‍ നടത്താനും പദ്ധതിയുണ്ട്.</p>
<p>16 ഇനം സാധനങ്ങളുമായാണ് ഈ വര്‍ഷത്തെ ഓണക്കിറ്റ് വിതരണത്തിനെത്തുന്നത്. വെളിച്ചെണ്ണ മുതല്‍ പായസം മിക്‌സ് വരെ കിറ്റിലുണ്ടായിരിക്കും. കിറ്റ് വിതരണം ചെയ്യുന്നതിനായുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിക്കുന്നത്. കുറ്റമറ്റ രീതിയില്‍ കിറ്റ് വിതരണം ചെയ്യുമെന്ന ഉറപ്പ് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നല്‍കുന്നുമുണ്ട്.</p>
<h3>കിറ്റ് ആര്‍ക്കെല്ലാം ലഭിക്കും?</h3>
<p>സംസ്ഥാനത്തെ എല്ലാ റേഷന്‍ ഗുണഭോക്താക്കളിലേക്കും ഓണക്കിറ്റ് എത്തില്ല. മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ സംസ്ഥാനത്തെ എഎവൈ വിഭാഗം അതായത് മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമേ കിറ്റ് ലഭിക്കുകയുള്ളൂ. ഇവര്‍ക്ക് പുറമെ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുന്നതാണ്.</p>
<h3>വിതരണം എന്ന് മുതല്‍?</h3>
<p>സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് മാസം 10 മുതല്‍ ആരംഭിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഉത്രാടം ദിനമായ ഓഗസ്റ്റ് 25 ഓടെ വിതരണം പൂര്‍ത്തിയാക്കാനാണ് നീക്കം. ഇതിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ കടകള്‍ വഴി കിറ്റ് വാങ്ങിക്കാവുന്നതാണ്. 2026 ജൂണിലെ കണക്കുകള്‍ പ്രകാരം ആകെ 6,09,305 കിറ്റുകളാണ് വിതരണത്തിന് വേണ്ടത്. കിറ്റ് വിതരണത്തിനായി 53 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഒരു കിറ്റിന് 854 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.</p>
<h3>16 ഇനം സാധനങ്ങള്‍ എന്തെല്ലാം?</h3>
<ul>
<li>പഞ്ചസാര- 1 കിലോ</li>
<li>വെളിച്ചെണ്ണ- 1 ലിറ്റര്‍</li>
<li>തുവരപരിപ്പ്- 250 ഗ്രാം</li>
<li>ചെറുപയര്‍ പരിപ്പ്- 250 ഗ്രാം</li>
<li>വന്‍പയര്‍- 250 ഗ്രാം</li>
<li>കടല- 500 ഗ്രാം</li>
<li>നെയ്യ്- 100 മില്ലി ലിറ്റര്‍</li>
<li>ശബരി പായസക്കൂട്ട്- 40 ഗ്രാം</li>
<li>ശബരി ഗോള്‍ഡ് ചായപ്പൊടി- 250 ഗ്രാം</li>
<li>ശബരി പായസം മിക്‌സ്- 200 ഗ്രാം</li>
<li>ശബരി സാമ്പാര്‍ പൊടി- 100 ഗ്രാം</li>
<li>ശബരി മല്ലി പൊടി- 100 ഗ്രാം</li>
<li>ശബരി മഞ്ഞള്‍ പൊടി- 100 ഗ്രാം</li>
<li>ശബരി ഉപ്പ് പൊടി- 1 കിലോ</li>
<li>സഞ്ചി</li>
</ul>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-governments-onam-kit-distribution-from-august-10-heres-whats-in-the-kit-2219240.html" target="_blank" rel="noopener">ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ; ആദ്യം മഞ്ഞക്കാർഡിന്, കിറ്റിൽ 16 ഇനം സാധനങ്ങൾ</a></strong></p>
<h3>ഓണം ഫെയറുകള്‍ നടക്കും</h3>
<p>ഓണക്കിറ്റ് വിതരണത്തിന് പുറമെ എല്ലാ വര്‍ഷത്തെയും പോലെ സപ്ലൈകോ ഈ വര്‍ഷവും ഓണം ഫെയറുകള്‍ നടത്തും. മൂന്ന് ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകളും 11 ജില്ലകളില്‍ ഓണം ജില്ല ഫെയറുകളും 126 മണ്ഡലങ്ങളില്‍ ഓണം മാര്‍ക്കറ്റുകളും നടത്താനാണ് തീരുമാനം.</p>
<p>തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഓണം മെഗാ ട്രേഡ് ഫെയറുകള്‍. ഓഗസ്റ്റ് 8 മുതല്‍ 25 വരെയായിരിക്കും ഇത്. ശേഷിക്കുന്ന 111 ജില്ലകളില്‍ ഓഗസ്റ്റ് 16 മുതല്‍ 25 വരെ ഓണം ജില്ല ഫെയറുകളും നടത്തുന്നതാണ്. ഇതിനായി 448.05 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.</p>
<h3>English Summary</h3>
<p>The Kerala government is set to distribute the Onam Kit 2026 to eligible beneficiaries ahead of the festival. The welfare package includes 16 essential grocery items. Check the complete list of items, eligibility criteria, and the expected distribution date.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: സ്വർണം വാങ്ങൽ അല്പം കഠിനമാണേ&#8230;. ; ഇന്നത്തെ നിരക്ക്</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-today-check-one-pavan-and-gram-prices-on-july-28-tuesday-2219317.html</link>
					<pubDate>Tue, 28 Jul 2026 06:56:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-today-check-one-pavan-and-gram-prices-on-july-28-tuesday-2219317.html</guid>
					<description><![CDATA[<p>Kerala Gold Rate Today: വിപണി വിലയോടൊപ്പം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും കൂടും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഇന്ന് ഗ്രാമിന് 239.90 രൂപയും കിലോയ്ക്ക് 2,39,900 രൂപയുമാണ് വെള്ളിക്ക് നൽകേണ്ടത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/gold-rate-47.jpg" class="attachment-large size-large wp-post-image" alt="Gold Rate (47)" /></figure><p>സംസ്ഥാനത്ത് സ്വർണവില താഴുന്നു. ഇന്ന് പവന് 1,05,720 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 13,215 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും കൂടും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഇന്ന് ഗ്രാമിന് 239.90 രൂപയും കിലോയ്ക്ക് 2,39,900 രൂപയുമാണ് നൽകേണ്ടത്.</p>
<h3>സ്വർണവിലയിൽ കുതിപ്പ്</h3>
<p>കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വൻ കുതിപ്പാണ് സ്വർണവിലയിൽ സംഭവിച്ചത്. ഒന്നാം തീയതി പവന് 1,03,240 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ വില കൂടുകയായിരുന്നു. ജൂലൈ 23ന് 1,08,000 രൂപയായി വില ഉയർന്നു. ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. എന്നാൽ ഉച്ചയോടെ 107200 രൂപയായി വില താഴ്ന്നു. തൊട്ടടുത്ത ദിവസം 105840 രൂപയായിരുന്നു വില. എന്നാൽ ഇന്നലെ പവന് 1,06,960 രൂപയാണ് രേഖപ്പെടുത്തിയത്.</p>
<p>ഇറാനും യുഎസും ആക്രമണം അവസാനിപ്പിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് സ്വർണവില കൂടിയത്. നിലവിലെ സാഹചര്യം തുടർന്നാൽ വില ഇനിയും കുതിക്കും. ക്രൂഡ് ഓയിൽ വില, ഡോളർ മൂല്യം, പണപ്പെരുപ്പം, പലിശ നിരക്ക് തുടങ്ങിയ ഘടകങ്ങളും സ്വർണവിലയിൽ നിർണായകമാകും.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/kerala-gold-rate-today-and-weekly-forecast-will-gold-prices-drop-this-week-2218879.html">ഈയാഴ്ചയെങ്കിലും സ്വർണം വാങ്ങാൻ പറ്റുമോ? വില താഴാൻ സാധ്യതകൾ ഇങ്ങനെ</a></strong></p>
<h3>പശ്ചിമേഷ്യയിൽ നടക്കുന്നത്...</h3>
<p>പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില മാറിമറിയുന്നത്. ചെങ്കടലിൽ കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതികൾ ആക്രമണം തുടങ്ങിയതോടെ എണ്ണവില കുതിപ്പാരംഭിച്ചതാണ് സ്വർണവില ഇടിയാൻ കാരണമായത്. എണ്ണവില കൂടിയതിന് പിന്നാലെ യു.എസ് ഡോളർ ഇൻഡക്സ് കുതിച്ചതും സ്വർണത്തിന് തിരിച്ചടിയായി. കൂടാതെ, തുടർച്ചയായ 13 ദിവസത്തെ സൈനിക ആക്രമണങ്ങൾക്ക് ശേഷം ഇറാനെതിരായ പുതിയ വ്യോമാക്രമണങ്ങൾ നിർത്തിവെക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ സൈന്യത്തിന് നിർദേശം നൽകിയതും സ്വർണത്തിന് തിരിച്ചടിയായി.</p>
<p>എന്നാൽ, സംഘർഷം വീണ്ടും രൂക്ഷമാവുകയാണ്. ഇറാഖിലെ എർബിലിലുള്ള യുഎസ് കോൺസുലേറ്റിനു സമീപം ആക്രമണമെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സ്വർണവിലയെയും ബാധിക്കും. ഇറാന്റെ ചരക്കുകപ്പലിനു നേരെ കാസ്പിയൻ കടലിലുണ്ടായ യുക്രെയ്ൻ ആക്രമണവും മറ്റൊരു പ്രതിസന്ധി ഉയർത്തുന്നുണ്ട്. യുക്രെയ്നു നേരെ ഇറാന്റെ ആക്രമണമുണ്ടായാൽ ക്രൂഡോയിൽ‍ അടക്കമുള്ള രാജ്യാന്തര വ്യാപാരത്തെ ഇത് സാരമായി ബാധിക്കും.  ഇത് സ്വർണവില ഇടിയാൻ കാരണമാകും.</p>
<h3>അഡ്വാൻസ് ബുക്കിങ്</h3>
<p>സ്വർണവിലയിൽ വൻ ചാഞ്ചാട്ടമാണ്. സ്വർണവില കൂടുമോ കുറയുമോ എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കുന്നില്ല. ഇത് വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് വേണ്ടി സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്ക് തിരിച്ചടിയാണ് നൽകുന്നത്. വിവാഹ സീസൺ പടിവാതിൽക്കൽ എത്തിയതോടെ സ്വർണം വാങ്ങാനുള്ള നെട്ടോട്ടത്തിലാണ് സാധാരണക്കാർ. ചിങ്ങം പിറക്കാൻ ഇനി ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്, എന്നാൽ പൊന്നിന്റെ ചാഞ്ചാട്ടം സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.</p>
<p>ഈ സാഹചര്യത്തിൽ അഡ്വാൻസ് ബുക്കിങ് നടത്തുന്നതാണ് ഉപഭോക്താക്കൾക്ക് നല്ലതെന്ന് വിദഗ്ധർ ഉപദേശിക്കുന്നു. വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ്. സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്ന ദിവസം വില കൂടിയാലും ബുക്കിങ് ദിവസത്തെ കുറഞ്ഞ വിലയ്ക്ക് തന്നെ ആഭരണങ്ങൾ സ്വന്തമാക്കാൻ ഇതിലൂടെ സാധിക്കുന്നതാണ്.</p>
]]></content:encoded>
				</item>
							<item>
					<title>8th Pay Commission: പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുമോ? മറുപടി, ജീവനക്കാർക്ക് തിരിച്ചടി!</title>
					<link>https://www.malayalamtv9.com/business/8th-pay-commission-and-ops-centre-clarifies-stand-on-old-pension-scheme-restoration-in-parliament-2219166.html</link>
					<pubDate>Mon, 27 Jul 2026 12:24:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/8th-pay-commission-and-ops-centre-clarifies-stand-on-old-pension-scheme-restoration-in-parliament-2219166.html</guid>
					<description><![CDATA[<p>8th Pay Commission and OPS Updates: എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. അതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. എന്നാൽ, ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമോ എന്നത് സംബന്ധിച്ച് പാർലമെന്റിൽ പുതിയ വിവരങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/8thcpc-updates.jpg" class="attachment-large size-large wp-post-image" alt="8thcpc Updates" /></figure><p>രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർ എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. അതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. എന്നാൽ, കാത്തിരിപ്പിനിടയിലും ജീവനക്കാർക്ക് തിരിച്ചടി നൽകുന്ന കേന്ദ്ര സർക്കാരിന്റെ പ്രസ്താവന വന്നിരിക്കുകയാണ്. ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി (Old Pension Scheme) പുനഃസ്ഥാപിക്കുമോ എന്നത് സംബന്ധിച്ച് പാർലമെന്റിൽ പുതിയ വിവരങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.</p>
<h3>പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമോ?</h3>
<p>രാജ്യസഭയിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായി, കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാൻ നിലവിൽ യാതൊരു നിർദ്ദേശവുമില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. സർക്കാരിന്റെ മുൻ നിലപാടിൽ മാറ്റമൊന്നുമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ മറുപടി. ഇതോടെ ഭൂരിഭാഗം ജീവനക്കാർ നിരാശയിലാണ്.</p>
<p>പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്നുള്ളത് കേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. നാഷണൽ കൗൺസിൽ ഓഫ് ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി, എഐഡിഇഎഫ് , റെയിൽവേ-പോസ്റ്റൽ യൂണിയനുകൾ ഉൾപ്പെടെയുള്ള സംഘടനകൾ എട്ടാം ശമ്പള കമ്മീഷനോട് OPS തിരികെ കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/photo-gallery/8th-pay-commission-central-employee-unions-to-hold-crucial-delhi-meeting-in-august-2218906.html">ശമ്പളവും പെൻഷനും എത്ര കൂടും? ജീവനക്കാർക്ക് ഓഗസ്റ്റ് മാസം നിർണായകം!</a></strong></p>
<h3>യൂണിയനുകളുടെ നിലപാട്</h3>
<p>നിലവിലെ നാഷണൽ പെൻഷൻ സിസ്റ്റം വിപണി അധിഷ്ഠിതമായതുകൊണ്ട്, കുറഞ്ഞ ശമ്പള സ്കെയിലിലുള്ളവർക്കും വൈകി ജോലിയിൽ പ്രവേശിച്ചവർക്കും ഉറപ്പുള്ള പെൻഷൻ ലഭിക്കുന്നില്ലെന്നാണ് യൂണിയനുകളുടെ വാദം. കൂടാതെ, കേന്ദ്ര സർക്കാർ ബദലായി അവതരിപ്പിച്ച യൂണിഫൈഡ് പെൻഷൻ സ്കീമിലും (UPS) ജീവനക്കാർ തൃപ്തരല്ലെന്ന് യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു.</p>
<p>യോഗ്യരായ 26 ലക്ഷത്തിലധികം എൻ.പി.എസ് വരിക്കാരിൽ 1.22 ലക്ഷത്തോളം പേർ മാത്രമാണ് യു.പി.എസ് തെരഞ്ഞെടുത്തത്. അതിനാൽ പഴയ പെൻഷൻ പദ്ധതി തന്നെയാണ് ഏക ശാശ്വത പരിഹാരമെന്ന് സംഘടനകൾ വാദിക്കുന്നു. 2004 ജനുവരി 1-നോ അതിനുശേഷമോ സർവീസിൽ കയറിയ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നിലവിൽ NPS, UPS എന്നിവ തന്നെയാണ് പെൻഷൻ ഓപ്ഷനുകളായി തുടരുന്നത്. ജീവനക്കാരുടെ ഭാഗത്തുനിന്ന് ശക്തമായ ആവശ്യമുയരുന്നുണ്ടെങ്കിലും, തൽക്കാലം OPS തിരികെ കൊണ്ടുവരില്ലെന്ന നിലപാടിൽ തന്നെയാണ് കേന്ദ്ര സർക്കാർ.</p>
<h3>NPS ഉം UPS ഉം തമ്മിലുള്ള വ്യത്യാസം</h3>
<ol>
<li>എൻപിഎസിൽ പെൻഷൻ തുക നിശ്ചയിച്ചിട്ടില്ല. നിങ്ങളുടെ പണം ഓഹരി വിപണിയിലും ബോണ്ടുകളിലും നിക്ഷേപിക്കപ്പെടുന്നു, അതിനാൽ പെൻഷൻ പൂർണ്ണമായും വിപണിയുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു.</li>
<li>യുപിഎസിൽ ഇതൊരു ‘ഗ്യാരണ്ടീഡ് പെൻഷൻ പദ്ധതി’ ആണ്. ഇതിൽ, വിരമിച്ച ശേഷം നിങ്ങൾക്ക് ഒരു നിശ്ചിത പെൻഷൻ നൽകാമെന്ന് സർക്കാർ ഉറപ്പ് നൽകുന്നു.</li>
<li>എൻപിഎസിൽ പണം വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, വിപണി ഇടിഞ്ഞാൽ, നിങ്ങളുടെ വരുമാനവും പെൻഷൻ തുകയും കുറഞ്ഞേക്കാം.</li>
<li>യുപിഎസിൽ വരുമാനവുമായോ വിപണിയിലെ ഏറ്റക്കുറച്ചിലുകളുമായോ ഇതിന് ബന്ധമില്ല. സർക്കാർ പെൻഷൻ ഉറപ്പ് നൽകുന്നു, അതിനാൽ ജീവനക്കാർക്കുള്ള അപകടസാധ്യത പൂജ്യമാണ്.</li>
<li>എൻപിഎസിൽ വിരമിക്കൽ സമയത്ത് നിങ്ങളുടെ നിക്ഷേപിച്ച പണത്തിന്റെ 60% ഒറ്റത്തവണയായി പിൻവലിക്കാനുള്ള സൗകര്യം നിങ്ങൾക്ക് ലഭിക്കും.</li>
<li>യുപിഎസിൽ വലിയ തുക ഒറ്റത്തവണയായി നൽകുന്നതിനുപകരം, എല്ലാ മാസവും സ്ഥിരവും സ്ഥിരവുമായ പെൻഷൻ നൽകുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.</li>
<li>എൻപിഎസിൽ ‘മിനിമം പെൻഷൻ’ ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. നിങ്ങളുടെ ഫണ്ട് കൂടുന്തോറും നിങ്ങൾക്ക് കൂടുതൽ പെൻഷൻ ലഭിക്കും.</li>
<li>യുപിഎസിൽ ഇതിന് ഒരു മിനിമം സുരക്ഷയുണ്ട്. ഒരു ജീവനക്കാരൻ കുറഞ്ഞത് 10 വർഷത്തെ സേവനം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ, വിരമിച്ചതിന് ശേഷം പ്രതിമാസം 10,000 രൂപ കുറഞ്ഞത് പെൻഷൻ ഉറപ്പുനൽകുന്നു.</li>
</ol>
<h3>English Summary:</h3>
<p>Central Government has reiterated in Parliament that there is no proposal to restore the Old Pension Scheme (OPS) for central government employees, despite repeated demands from various employee organisations in connection with the 8th Pay Commission.</p>
]]></content:encoded>
				</item>
							<item>
					<title>ആണ്‍കുട്ടികള്‍ക്കും ഭാവിയുണ്ട്; അവര്‍ക്കായുള്ള മികച്ച നിക്ഷേപ പദ്ധതികളിതാ</title>
					<link>https://www.malayalamtv9.com/business/post-office-savings-schemes-parents-can-choose-for-a-boy-childs-future-2219167.html</link>
					<pubDate>Mon, 27 Jul 2026 12:20:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/post-office-savings-schemes-parents-can-choose-for-a-boy-childs-future-2219167.html</guid>
					<description><![CDATA[<p>Post Office Savings Schemes for Boy Child: ഒരു രക്ഷിതാവ് എന്ന നിലയില്‍ നിങ്ങളുടെ മകന്റെ സാമ്പത്തിക സ്ഥിരതയും വിദ്യാഭ്യാസവും ഉറപ്പാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അതിനായി പോസ്റ്റ് ഓഫീസ് നിക്ഷേപ സംവിധാനത്തെ പ്രയോജനപ്പെടുത്താം. കുറഞ്ഞ അപകട സാധ്യതയും ഉറപ്പുള്ള വരുമാനവുമാണ് പോസ്റ്റ് ഓഫീസിന്റെ പ്രത്യേകത.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Best-Post-Office-Savings-Schemes-for-a-Boy-Child.jpg" class="attachment-large size-large wp-post-image" alt="Best Post Office Savings Schemes For A Boy Child" /></figure><p>പെണ്‍കുട്ടികളുടെ ഭാവിയെ കുറിച്ചോര്‍ത്താണ് മാതാപിതാക്കള്‍ക്ക് എപ്പോഴും ആവലാതി. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമല്ലല്ലോ ആണ്‍കുട്ടികള്‍ക്കുമില്ലേ ഭാവി? അവരുടെ മികച്ച ജീവിതത്തിനും വിദ്യാഭ്യാസത്തിനുമായി സമ്പാദ്യം ഉണ്ടായിരിക്കേണ്ടത് വളരെ അനിവാര്യമാണ്. ഒരു രക്ഷിതാവ് എന്ന നിലയില്‍ നിങ്ങളുടെ മകന്റെ സാമ്പത്തിക സ്ഥിരതയും വിദ്യാഭ്യാസവും ഉറപ്പാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അതിനായി പോസ്റ്റ് ഓഫീസ് നിക്ഷേപ സംവിധാനത്തെ പ്രയോജനപ്പെടുത്താം. കുറഞ്ഞ അപകട സാധ്യതയും ഉറപ്പുള്ള വരുമാനവുമാണ് പോസ്റ്റ് ഓഫീസിന്റെ പ്രത്യേകത.</p>
<h3>ആണ്‍കുട്ടികള്‍ക്കായുള്ള പോസ്റ്റ് ഓഫീസ് പദ്ധതി</h3>
<p>സാമ്പത്തിക സുരക്ഷയും വരുമാനവും നല്‍കുന്നതിനായാണ് പോസ്റ്റ് ഓഫീസിന് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപ പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പോസ്റ്റ് ഓഫീസ് മുന്നോട്ടുവെക്കുന്ന നിക്ഷേപ പദ്ധതികള്‍ക്കെല്ലാം അപകട സാധ്യത വളരെ കുറവാണ്. നിക്ഷേപത്തിന് സുരക്ഷയുണ്ടായിരിക്കണം എന്ന് നിര്‍ബന്ധം ഉള്ളവര്‍ക്ക് ഈ പദ്ധതികള്‍ അനുയോജ്യമാണ്. മകന് വേണ്ടി പോസ്റ്റ് ഓഫീസിലെ ഏതെല്ലാം പദ്ധതികള്‍ തിരഞ്ഞെടുക്കാമെന്ന് നോക്കിയാലോ?</p>
<h3>പബ്ലിക് പ്രൊവിഡന്റ് ഫണ്ട്</h3>
<p>നികുതി രഹിത വരുമാനം നേടാന്‍ നിക്ഷേപകരെ സഹായിക്കുന്ന പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). 15 വര്‍ഷമാണ് നിക്ഷേപ കാലാവധി, എന്നാല്‍ 5 വര്‍ഷത്തേക്ക് കൂടി നിക്ഷേപ കാലാവധി നീട്ടാനുള്ള അവസരവും ലഭിക്കുന്നതാണ്. ഏകദേശം 7 മുതല്‍ 8 ശതമാനം വരെയാണ് പലിശ നിരക്ക്. ഇത് ത്രൈമാസ അടിസ്ഥാനത്തില്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തും. കുറഞ്ഞ നിക്ഷേപം 500 രൂപയും പരമാവധി നിക്ഷേപം 1.5 ലക്ഷം രൂപയുമാണ്. പിപിഎഫ് വരുമാനങ്ങള്‍ക്ക് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നികുതിയിളവുകളും ലഭിക്കും.</p>
<h3>നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് (എന്‍എസ്‌സി)</h3>
<p>ആണ്‍കുട്ടികള്‍ക്കായുള്ള മികച്ച പദ്ധതികളിലൊന്നാണ് നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്. ഏകദേശം 7 ശതമാനം പലിശയാണ് പദ്ധതിക്ക് ലഭിക്കുന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ ഇത് കോമ്പൗണ്ട് ചെയ്യപ്പെടും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ പലിശ ലഭിക്കൂ. 5 വര്‍ഷമാണ് പദ്ധതിയുടെ ലോക്ക് ഇന്‍ കാലയളവ്. പ്രായപൂര്‍ത്തിയായ ഏതൊരു ഇന്ത്യന്‍ പൗരനും നിക്ഷേപം ആരംഭിക്കും. ഈ പദ്ധതിക്കും നികുതി ഇളവുകളുണ്ട്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/post-office-rd-scheme-invest-rs-2000-every-month-and-build-over-rs-1-42-lakh-in-5-years-2218491.html" target="_blank" rel="noopener">2,000 രൂപയുണ്ടോ കയ്യില്‍? പോസ്റ്റ് ഓഫീസിലൂടെ 1.42 കോടിയുണ്ടാക്കാം</a></strong></p>
<h3>കിസാന്‍ വികാസ് പത്ര (കെവിപി)</h3>
<p>സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നാണ് പോസ്റ്റ് ഓഫീസിന്റെ കിസാന്‍ വികാസ് പത്ര. സാധാരണയായി ഏകദേശം 10 വര്‍ഷം വരെയാണ് കിസാന്‍ വികാസ് പത്രയുടെ കാലാവധി. ഏകദേശം 7 മുതല്‍ 7.5 ശതമാനം വരെ പദ്ധതി വാര്‍ഷിക പലിശയും നല്‍കുന്നു. 1,000 രൂപ മുതല്‍ നിങ്ങള്‍ക്ക് നിക്ഷേപം ആരംഭിക്കാവുന്നതാണ്.</p>
<h3>പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (പിഒഎംഐഎസ്)</h3>
<p>സ്ഥിര വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന പദ്ധതിയില്‍ ഒന്നാണിത്. അഞ്ച് വര്‍ഷമാണ് പദ്ധതി കാലാവധി, ഏകദേശം 6 മുതല്‍ 7 ശതമാനം വരെ പലിശ ലഭിക്കും. സിംഗിള്‍ അക്കൗണ്ടുകളില്‍ 4.5 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടുകളില്‍ 9 ലക്ഷം രൂപയുമാണ് പരമാവധി നിക്ഷേപം.</p>
<h3>English Summary</h3>
<p>Post Office savings schemes offer safe and reliable investment options for parents planning their boy child's financial future. With government-backed returns and multiple long-term savings choices, these schemes can help build a strong financial foundation for future education and other life goals.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Ration:  ഓഗസ്റ്റ് മുതൽ സൗജന്യ റേഷൻ, മണ്ണെണ്ണയും കിട്ടും</title>
					<link>https://www.malayalamtv9.com/kerala/kerala-onam-ration-updates-kerosene-and-free-ration-for-new-priority-cardholders-from-august-2219080.html</link>
					<pubDate>Mon, 27 Jul 2026 10:04:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-onam-ration-updates-kerosene-and-free-ration-for-new-priority-cardholders-from-august-2219080.html</guid>
					<description><![CDATA[<p>Free Ration For New Priority Cardholders: അടുത്ത മാസം ഒന്നാം തിയതി മുതൽ എല്ലാ റേഷൻ കടകളിലും മണ്ണെണ്ണ ഉറപ്പുവരുത്തണമെന്ന് മന്ത്രി അനൂപ് ജേക്കബ് നിർദേശം നൽകി. വിതരണത്തിനായി 4068 കിലോലിറ്റർ മണ്ണെണ്ണ അനുവദിച്ചിട്ടുണ്ട്. കൂടാതെ, റേഷൻ വാതിൽപ്പടി ലോറിക്കാരുമായി കരാർ പുതുക്കൽ പരിഗണനയിലുണ്ട്. അവർക്ക് നൽകാനുള്ള കുടിശിക വൈകാതെ തീർക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/kerala-ration-3.jpg" class="attachment-large size-large wp-post-image" alt="Kerala Ration (3)" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് സന്തോഷ വാർത്ത. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളിൽ ഭക്ഷ്യ - സിവിൽ സപ്ലൈസ് വകുപ്പ് റെക്കോർഡ് നേട്ടം കൈവരിച്ചതായി ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. മുൻഗണന റേഷൻകാർഡുകൾ നൽകുന്ന പദ്ധതിയാണ് റെക്കോർഡ് ലക്ഷ്യം നേടിയത്. ആദ്യം അല ലക്ഷം കാർഡുകൾ നൽകാനാണു ലക്ഷ്യമിട്ടതെങ്കിലും 73,024 അപേക്ഷകൾ അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു.</p>
<h3>അടുത്ത മാസം സൗജന്യ റേഷൻ</h3>
<p>മുൻഗണന റേഷൻ കാർഡിന് വേണ്ടി 76,338 അപേക്ഷകളാണ് ലഭിച്ചത്. അതിൽ 1353 അപേക്ഷകൾ മതിയായ രേഖകൾ ഹാജരാക്കാൻ തിരിച്ചുനൽകി. 2011 എണ്ണം നിരസിച്ചു. പുതിയ 73,024 മുൻഗണനാ കാർഡുകാർക്കും അടുത്തമാസം മൂന്ന് മുതൽ സൗജന്യ റേഷൻ നൽകിത്തുടങ്ങും. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കുമെന്നും മന്ത്രി അറിയിച്ചു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/photo-gallery/how-to-apply-for-kudumbashree-kerala-chicken-poultry-farming-scheme-2026-2218248.html">വീട്ടിലൊരു കോഴിഫാം തുടങ്ങിയാലോ? കുഞ്ഞുങ്ങളെയും തീറ്റയും കുടുംബശ്രീ തരും</a></strong></p>
<h3>മണ്ണെണ്ണയും ലഭിക്കും</h3>
<p>അടുത്ത മാസം ഒന്നാം തിയതി മുതൽ എല്ലാ റേഷൻ കടകളിലും മണ്ണെണ്ണ ഉറപ്പുവരുത്തണമെന്ന് മന്ത്രി അനൂപ് ജേക്കബ് നിർദേശം നൽകി. വിതരണത്തിനായി 4068 കിലോലിറ്റർ മണ്ണെണ്ണ അനുവദിച്ചിട്ടുണ്ട്. കൂടാതെ, റേഷൻ വാതിൽപ്പടി ലോറിക്കാരുമായി കരാർ പുതുക്കൽ പരിഗണനയിലുണ്ട്. അവർക്ക് നൽകാനുള്ള കുടിശിക വൈകാതെ തീർക്കും. സെപ്റ്റംബറിൽ പുതിയ ടെൻഡൻ ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിതരണത്തിനായി സ്‌പെഷ്യൽ അരി അടുത്തമാസം പത്തിനകം റേഷൻ കടകളിലേയ്ക്ക് നൽകും. ഓണക്കാലത്ത് സുഗമമായി പൊതുവിതരണം ഉറപ്പാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.</p>
<h3>ജൂലൈ മാസത്തെ റേഷൻ വിഹിതം</h3>
<p><strong>അന്ത്യോദയ അന്ന യോജന (AAY):</strong> അന്ത്യോദയ അന്ന യോജന കാർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും 3 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും.</p>
<p><strong>മുൻഗണന വിഭാഗം (PHH):</strong> മുൻഗണന വിഭാഗം കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്നും 4 കിലോ കുറച്ച്, അതിന് പകരം 4 പായ്ക്കറ്റ് ആട്ട 9 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.</p>
<p><strong>പൊതുവിഭാഗം സബ്സിഡി (NPS):</strong> പൊതുവിഭാഗം കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. സ്പെഷ്യൽ വിഹിതമായി 3 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.</p>
<p><strong>പൊതുവിഭാഗം (NPNS):</strong> പൊതുവിഭാഗം കാർഡിന് 4 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.</p>
<p><strong>പൊതുവിഭാഗം സ്ഥാപനം (NPI):</strong> പൊതുവിഭാഗം സ്ഥാപനം കാർഡിന് 2 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കുന്നതാണ്.</p>
<h3>English Summary:</h3>
<p>Minister Anoop Jacob announced that the state government has exceeded its target of issuing 50,000 new priority ration cards under its 100-day action programme by approving 73,024 applications out of 76,338 received. Beneficiaries of these newly approved priority ration cards will begin receiving free ration from August 3</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: എന്തിനാ പൊന്നേ ഇത്ര ഡിമാന്‍ഡ്? ഇന്നത്തെ സ്വര്‍ണവില</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-today-july-27-prices-stay-high-as-global-gold-tops-4100-an-ounce-again-2219075.html</link>
					<pubDate>Mon, 27 Jul 2026 07:22:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-today-july-27-prices-stay-high-as-global-gold-tops-4100-an-ounce-again-2219075.html</guid>
					<description><![CDATA[<p>One Pavan Gold Rate on July 27 Monday: പുത്തന്‍ റെക്കോഡുകള്‍ തീര്‍ത്ത് മുന്നേറാനുള്ള തിടുക്കത്തിലാണ് നിലവില്‍ പൊന്ന്. ജൂലൈ 25ന് വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ രാജ്യാന്തര വിപണിയില്‍ 20 ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തി, നിരക്ക് 4027 ഡോളറിലെത്തിയിരുന്നു. എന്നാലിതാ ഇപ്പോള്‍ വീണ്ടും കൈവിട്ടുയരുകയാണ് സ്വര്‍ണം. രാജ്യാന്തര വിപണിയില്‍ നിലവില്‍ സ്വര്‍ണത്തിന് 4,100 ഡോളറിന് മുകളിലാണ് വില. ഇതിന് ഇനിയും വര്‍ധിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Kerala-Gold-Rate-Today-July-27.jpg" class="attachment-large size-large wp-post-image" alt="Kerala Gold Rate Today July 27" /></figure><p>സ്വര്‍ണം വാങ്ങാന്‍ പോകല്ലേ....വിലയില്‍ വീണ്ടും വര്‍ധനവ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതിന് പിന്നാലെ കേരളത്തിലെ വിലയിലും മാറ്റം. ഒരു പവന്‍ സ്വര്‍ണത്തിന് 680 രൂപ വര്‍ധിച്ച് ഇന്ന് 1,06,960 രൂപയായിരിക്കുകയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 85 രൂപ ഉയര്‍ന്ന് 13,370 രൂപയും ഇന്ന് വിലയുണ്ട്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കാനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന സൂചനയാണ് വിപണിയില്‍ നിന്നെത്തുന്നത്.</p>
<p>സ്വര്‍ണാഭരണങ്ങള്‍ ഇഷ്ടമില്ലാത്തവരായി ആരുണ്ട്? ആണായാലും പെണ്ണായാലും സ്വര്‍ണത്തിനോടുള്ള താത്പര്യം അത്ര പെട്ടൊന്നൊന്നും പോകുകയില്ല. വില വര്‍ധനവുണ്ടായെങ്കിലും ആഭരണങ്ങള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ കുറവ് സംഭവിക്കാത്തത് പൊന്നിന്റെ ഡിമാന്‍ഡ് ഉയരുന്നതിനും നിരക്ക് വര്‍ധിപ്പിക്കാനും കാരണമാകുന്നുണ്ട്. വില രണ്ട് ലക്ഷം കടന്നാലും പൊന്ന് വാങ്ങാതിരിക്കുന്നത് എങ്ങനെയാണെന്നാണ് ഇന്ത്യക്കാരുടെ ചോദ്യം.</p>
<p>പുത്തന്‍ റെക്കോഡുകള്‍ തീര്‍ത്ത് മുന്നേറാനുള്ള തിടുക്കത്തിലാണ് നിലവില്‍ പൊന്ന്. ജൂലൈ 25ന് വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ രാജ്യാന്തര വിപണിയില്‍ 20 ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തി, നിരക്ക് 4027 ഡോളറിലെത്തിയിരുന്നു. എന്നാലിതാ ഇപ്പോള്‍ വീണ്ടും കൈവിട്ടുയരുകയാണ് സ്വര്‍ണം. രാജ്യാന്തര വിപണിയില്‍ നിലവില്‍ സ്വര്‍ണത്തിന് 4,100 ഡോളറിന് മുകളിലാണ് വില. ഇതിന് ഇനിയും വര്‍ധിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.</p>
<p>അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം താത്കാലികമായി അവസാനിച്ചതാണ് സ്വര്‍ണവില ഉയരുന്നതിന് കാരണമായിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസവും ആക്രമണങ്ങളില്ലാതെ പശ്ചിമേഷ്യ ശാന്തമാണ്. ചര്‍ച്ചകള്‍ നടത്താന്‍ അവസരം നല്‍കുന്നതിനായാണ് ആക്രമണം അവസാനിപ്പിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നു. വൈകാതെ സമാധാനത്തിലെത്തിച്ചേരാന്‍ ഇരുരാജ്യങ്ങള്‍ക്കും സാധിക്കുമെന്നും വിലയിരുത്തലുണ്ട്.</p>
<p>യുദ്ധം ശമനമില്ലാതെ തുടരുകയാണെങ്കില്‍ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു, ഇതാണ് ശനിയാഴ്ച (ജൂലൈ 25) സ്വര്‍ണവില കുറയുന്നതിന് കാരണമായത്. എന്നാല്‍ ഇത് സംഭവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇറാനെ ആക്രമിക്കുന്നത് നിര്‍ത്തിവെച്ചുവെന്ന ട്രംപിന്റെ പ്രഖ്യാപനമെത്തി.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/kerala-gold-rate-today-and-weekly-forecast-will-gold-prices-drop-this-week-2218879.html" target="_blank" rel="noopener">Kerala Gold Rate Forecast: ഈയാഴ്ചയെങ്കിലും സ്വർണം വാങ്ങാൻ പറ്റുമോ? വില താഴാൻ സാധ്യതകൾ ഇങ്ങനെ</a></strong></p>
<p>ക്രൂഡ് ഓയില്‍ വില 100 ഡോളര്‍ കടന്നതായിരുന്നു പലിശ നിരക്ക് വര്‍ധനവ് സംഭവിക്കുമെന്ന വിലയിരുത്തലുകള്‍ക്ക് കാരണമായത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇറാനും അമേരിക്കയും തമ്മില്‍ ഹോര്‍മുസ് കടലിടുക്ക് നടത്തിപ്പില്‍ തീരുമാനമെടുത്താല്‍ ക്രൂഡ് ഓയില്‍ വില താഴോട്ടിറങ്ങും, ഇതോടെ സ്വര്‍ണവില വീണ്ടും ഉയരുകയും ചെയ്യുന്നതാണ്.</p>
<h3>പലിശ നിരക്ക് ഉയര്‍ത്തിയാല്‍...</h3>
<p>ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തിയാല്‍ സ്വര്‍ണവില താഴോട്ടിറങ്ങും. ഇത് രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,000 ഡോളറില്‍ താഴെയെത്തുന്നതിന് വഴിയൊരുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലെ വിലയും കുറയുന്നതാണ്. എന്നാല്‍ നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ അടുത്തകാലത്ത് പലിശ വര്‍ധനവിന് സാധ്യതയില്ല, എന്നാല്‍ സമാധാനം വേണ്ട ആക്രമണം തുടരാമെന്നും ട്രംപും ഇറാനും തീരുമാനിച്ചാല്‍ സ്വര്‍ണം എല്ലാവര്‍ക്കും കൈയെത്തും ദൂരത്തുണ്ടാകും.</p>
<h3>English Summary</h3>
<p>International gold prices have once again climbed above 4,100 Dollar per ounce, keeping bullion markets on edge. The global rally is closely influencing domestic sentiment as Kerala's gold rates remain elevated. Buyers and investors are watching for further price movements.</p>
]]></content:encoded>
				</item>
							<item>
					<title>8th Pay Commission: ശമ്പളവും പെൻഷനും എത്ര കൂടും? ജീവനക്കാർക്ക് ഓഗസ്റ്റ് മാസം നിർണായകം!</title>
					<link>https://www.malayalamtv9.com/photo-gallery/8th-pay-commission-central-employee-unions-to-hold-crucial-delhi-meeting-in-august-2218906.html</link>
					<pubDate>Sun, 26 Jul 2026 14:08:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/8th-pay-commission-central-employee-unions-to-hold-crucial-delhi-meeting-in-august-2218906.html</guid>
					<description><![CDATA[<p>8th Pay Commission Updates: ജീവനക്കാരുടെ സംഘടനകളും യൂണിയനുകളും തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവു പ്രാധാനപ്പെട്ട ആവശ്യം വീട്ടുവാടക അലവൻസുകളിലെ വർദ്ധനവാണ്. ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശ പ്രകാരം 2017-ലാണ് നിലവിലെ എച്ച്.ആർ.എ നിരക്കുകൾ നിശ്ചയിച്ചത്. പത്ത് വർഷത്തിലൊരിക്കലാണ് പുതിയ ശമ്പള കമ്മീഷൻ നടപ്പിലാക്കാറുള്ളത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/8th-Pay-Commission-3-1.jpg" class="attachment-large size-large wp-post-image" alt="8th Pay Commission (3)" /></figure><p>
		<style type="text/css">
			#gallery-2 {
				margin: auto;
			}
			#gallery-2 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-2 img {
				border: 2px solid #cfcfcf;
			}
			#gallery-2 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-2' class='gallery galleryid-2218906 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/8th-Pay-Commission-1.jpg" class="attachment-thumbnail size-thumbnail" alt="8th Pay Commission (1)" aria-describedby="gallery-2-2218909" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/8th-Pay-Commission-1.jpg 150w, https://images.malayalamtv9.com/uploads/2026/07/8th-Pay-Commission-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2218909'>
				ഏകദേശം 50 ലക്ഷത്തോളം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും 65 ലക്ഷത്തോളം വരുന്ന പെൻഷൻകാർക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്നതാണ് എട്ടാം ശമ്പള കമ്മീഷൻ. പത്ത് വർഷത്തിലൊരിക്കലാണ് പുതിയ ശമ്പള കമ്മീഷൻ നടപ്പിലാക്കാറുള്ളത്. കഴിഞ്ഞ ഏഴാം ശമ്പള കമ്മീഷൻ 2016 ജനുവരി 1-നാണ് പ്രാബല്യത്തിൽ വന്നത്. (Image Credit source: Getty Images)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/8th-Pay-Commission-2.jpg" class="attachment-thumbnail size-thumbnail" alt="8th Pay Commission (2)" aria-describedby="gallery-2-2218910" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/8th-Pay-Commission-2.jpg 150w, https://images.malayalamtv9.com/uploads/2026/07/8th-Pay-Commission-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2218910'>
				എട്ടാം കേന്ദ്ര ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമാകുകയാണ്. കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം, പെൻഷൻ, വിവിധ അലവൻസുകൾ എന്നിവ പുതുക്കി നിശ്ചയിക്കുന്നതിനായി രൂപീകരിച്ച കമ്മീഷൻ, ജീവനക്കാരുടെ സംഘടനകളുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ചകൾ ഓഗസ്റ്റിൽ ഡൽഹിയിൽ നടത്താൻ തീരുമാനിച്ചു.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/8th-Pay-Commission-3.jpg" class="attachment-thumbnail size-thumbnail" alt="8th Pay Commission (3)" aria-describedby="gallery-2-2218912" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/8th-Pay-Commission-3.jpg 150w, https://images.malayalamtv9.com/uploads/2026/07/8th-Pay-Commission-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2218912'>
				വിവിധ ജീവനക്കാരുടെ സംഘടനകൾ സമർപ്പിച്ച ആവശ്യങ്ങളും നിർദേശങ്ങളും ഈ യോഗങ്ങളിൽ വിശദമായി പരിശോധിക്കുമെന്നാണ് റിപ്പോർട്ടുകൾ. കുറഞ്ഞ അടിസ്ഥാന ശമ്പളം വർധിപ്പിക്കൽ, ഫിറ്റ്മെന്റ് ഫാക്ടർ, മഹങ്ങായ് അലവൻസ്, ഹൗസ് റെന്റ് അലവൻസ്, പെൻഷൻ പരിഷ്കരണം തുടങ്ങിയ വിഷയങ്ങളാണ് പ്രധാന ചർച്ചാവിഷയങ്ങൾ.

				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/8th-Pay-Commission-4.jpg" class="attachment-thumbnail size-thumbnail" alt="8th Pay Commission (4)" aria-describedby="gallery-2-2218913" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/8th-Pay-Commission-4.jpg 150w, https://images.malayalamtv9.com/uploads/2026/07/8th-Pay-Commission-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2218913'>
				അതേസമയം, ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്ന എല്ലാ നിർദേശങ്ങളും സർക്കാർ അംഗീകരിച്ചുവെന്നോ ശമ്പളവർധന സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തുവെന്നോ ഔദ്യോഗിക സ്ഥിരീകരണമില്ല. ഓഗസ്റ്റിലെ ചർച്ചകൾക്ക് ശേഷമായിരിക്കും തുടർ നടപടികളും ശുപാർശകളും കൂടുതൽ വ്യക്തത നേടുക.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/8th-Pay-Commission.jpg" class="attachment-thumbnail size-thumbnail" alt="8th Pay Commission" aria-describedby="gallery-2-2218914" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/8th-Pay-Commission.jpg 150w, https://images.malayalamtv9.com/uploads/2026/07/8th-Pay-Commission.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2218914'>
				ജീവനക്കാരുടെ സംഘടനകളും യൂണിയനുകളും തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവു പ്രാധാനപ്പെട്ട ആവശ്യം വീട്ടുവാടക അലവൻസുകളിലെ വർദ്ധനവാണ്. ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശ പ്രകാരം 2017-ലാണ് നിലവിലെ എച്ച്.ആർ.എ നിരക്കുകൾ നിശ്ചയിച്ചത്. 
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate Forecast: ഈയാഴ്ചയെങ്കിലും സ്വർണം വാങ്ങാൻ പറ്റുമോ? വില താഴാൻ സാധ്യതകൾ ഇങ്ങനെ</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-today-and-weekly-forecast-will-gold-prices-drop-this-week-2218879.html</link>
					<pubDate>Sun, 26 Jul 2026 11:51:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-today-and-weekly-forecast-will-gold-prices-drop-this-week-2218879.html</guid>
					<description><![CDATA[<p>Kerala Gold Rate Today: ചിങ്ങം പിറക്കാൻ ഇനി ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്, എന്നാൽ പൊന്നിന്റെ ചാഞ്ചാട്ടം സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണ വില മാറിമാറിയുന്നത്. യു.എസ് &#8211; ഇറാൻ സംഘർഷം വിലയിൽ വൻ ഇടിവിന് കാരണമായി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/gold-rate-46.jpg" class="attachment-large size-large wp-post-image" alt="Gold Rate (46)" /></figure><p>വിവാഹ സീസൺ പടിവാതിൽക്കൽ എത്തിയതോടെ സ്വർണം വാങ്ങാനുള്ള നെട്ടോട്ടത്തിലാണ് സാധാരണക്കാർ. ചിങ്ങം പിറക്കാൻ ഇനി ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്, എന്നാൽ പൊന്നിന്റെ ചാഞ്ചാട്ടം സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില മാറിമാറിയുന്നത്. യു.എസ് - ഇറാൻ സംഘർഷം വിലയിൽ വൻ ഇടിവിന് കാരണമായി. ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പാണ് ഇടിവിന് പിന്നിൽ.</p>
<h3>ഇന്നത്തെ സ്വർണവില</h3>
<p>സംസ്ഥാനത്ത് സ്വർണവില താഴുന്നു. ഇന്ന് പവന് 1,06,280 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 13,285 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണാഭരണങ്ങൾക്ക് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. അഞ്ച് ശതമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 240 രൂപയും കിലോയ്ക്ക് 2,40,000 രൂപയുമാണ് നൽകേണ്ടത്.</p>
<h3>സ്വർണവിലയിൽ ഇനിയെന്ത്?</h3>
<p>ജൂലൈ മാസത്തിൽ സ്വർണവിലയിൽ വൻ വർദ്ധനവാണ് ഉണ്ടായത്. ഒന്നാം തീയതി പവന് 1,03,240 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ വില കൂടുകയായിരുന്നു. ജൂലൈ 23ന് 1,08,000 രൂപയായി വില ഉയർന്നു. ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. എന്നാൽ ഉച്ചയോടെ 107200 രൂപയായി വില താഴ്ന്നു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/kerala-gold-rate-today-july-25-check-latest-prices-per-gram-and-per-pavan-2218643.html">ലേറ്റാക്കല്ലേ… സ്വർണ്ണം ഇന്ന് തന്നെ വാങ്ങിച്ചോളൂ! ഇന്നത്തെ നിരക്ക് അറിയാം</a></strong></p>
<p>ചെങ്കടലിൽ കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതികൾ ആക്രമണം തുടങ്ങിയതോടെ എണ്ണവില കുതിപ്പാരംഭിച്ചതാണ് സ്വർണവില ഇടിയാൻ കാരണമായത്. എണ്ണവില കൂടിയതിന് പിന്നാലെ യു.എസ് ഡോളർ ഇൻഡക്സ് കുതിച്ചതും സ്വർണത്തിന് തിരിച്ചടിയായി. ക്രൂഡ് ഓയിൽ വില കുതിച്ചാൽ സ്വർണവില ഇടിയും. നിലവിൽ, ഹോർമുസ് വഴിയും ചെങ്കടൽ വഴിയുമുള്ള എണ്ണക്കപ്പലുകളുടെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇറാന്റെ എണ്ണ വിൽക്കാൻ അമേരിക്ക അനുവദിക്കുന്നില്ലെങ്കിൽ പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളുടെ എണ്ണ വിപണിയിൽ ഇറക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.</p>
<p>എണ്ണവില കൂടുന്നത് ആഗോളതലത്തിൽ പണപ്പെരുപ്പ ഭീഷണി ഉയരാൻ കാരണമാകും. ഈ പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശനിരക്ക് കൂട്ടിയേക്കും. ഇത്തരത്തിൽ പലിശനിരക്ക് കൂടുമ്പോൾ ബാങ്ക് നിക്ഷേപം, നിക്ഷേപം എന്നിവ കൂടുതൽ ലാഭകരമാകുകയും സ്വാഭാവികമായി ഇവയിലേക്ക് നിക്ഷേപം വൻതോതിൽ എത്തുകയും ചെയ്യും. ഇതോടെ ഡോളർ ശക്തി പ്രാപിക്കും. ഡോളർ കുതിച്ചാൽ സ്വർണം വാങ്ങുന്നത് ചെലവേറിയതാകുകയും ഡിമാൻഡ് താഴുകയും ചെയ്യും. ഇതോടെ വിലയും ഇടിയും.</p>
<h3>സ്വർണവില കുറയുമോ?</h3>
<p>ഇറാൻ – യു.എസ് സംഘർഷത്തിന് താത്കാലിക വിരാമമെന്നാണ് റിപ്പോർട്ട്. തുടർച്ചയായ 13 ദിവസത്തെ സൈനിക ആക്രമണങ്ങൾക്ക് ശേഷം ഇറാനെതിരായ പുതിയ വ്യോമാക്രമണങ്ങൾ നിർത്തിവെക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ സൈന്യത്തിന് നിർദേശം നൽകി. ഇറാനുമായി നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കുന്നതിന്റെ ഭാഗമായാണ് ഈ താൽക്കാലിക പിന്മാറ്റമെന്നാണ് സൂചന. പ്രധാന പോരാട്ടത്തിലേക്ക് കടക്കാതെ നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കാനാണ് അമേരിക്കയുടെ ശ്രമം. ഇത് സ്വർണവില ഉയരാൻ കാരണമായേക്കാം. എന്നിരുന്നാലും ക്രൂഡ് ഓയിൽ വില, ഡോളർ മൂല്യം, പണപ്പെരുപ്പം, പലിശ നിരക്ക് തുടങ്ങിയ ഘടകങ്ങളാകും വരുംദിവസങ്ങളിലെ സ്വർണവിലയെ സ്വാധീനിക്കുന്നവ.</p>
<h3>English Summary:</h3>
<p>Gold is currently trading at Rs 1,06,280 per sovereign, with the per gram price at Rs 13,285. However, the final price consumers pay for gold jewellery will be higher than the market rate, as it includes additional charges such as 3% GST, making charges, and hallmarking fees.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: ലേറ്റാക്കല്ലേ&#8230; സ്വർണ്ണം ഇന്ന് തന്നെ വാങ്ങിച്ചോളൂ! ഇന്നത്തെ നിരക്ക് അറിയാം</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-today-july-25-check-latest-prices-per-gram-and-per-pavan-2218643.html</link>
					<pubDate>Sat, 25 Jul 2026 09:07:00 +0530</pubDate>
					<dc:creator><![CDATA[Ashli C]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-today-july-25-check-latest-prices-per-gram-and-per-pavan-2218643.html</guid>
					<description><![CDATA[<p>Kerala Gold Rate Today July 25: അതിനിടയിൽ ജൂലൈ 23നായിരുന്നു സ്വർണ്ണം 8000ത്തിനോട് അടുത്തത്. അതായത് ജൂലൈ 23ന് സ്വർണ്ണത്തിന്റെ വില രാവിലെ 1,08000 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കായിരുന്നു അത്. എന്നാൽ അന്ന് തന്നെ ഉച്ചയോടെ സ്വർണ്ണത്തിന്റെ വില കുറഞ്ഞ് 1,07200 രൂപയായിരുന്നു&#8230;&#8230;&#8230;..</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Kerala-Gold-Rate-Today-july-25.jpg" class="attachment-large size-large wp-post-image" alt="Kerala Gold Rate Today July 25" /></figure><p>തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണ്ണവില ഇന്ന് വർദ്ധിച്ചു. കഴിഞ്ഞദിവസം പവന് 1,05, 840 രൂപയായിരുന്നു വില. ഈ മാസം പൊതുവിൽ സ്വർണ്ണത്തിന്റെ വില ഏകദേശം ഇതേ രീതിയിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്. അതിനിടയിൽ ജൂലൈ 23നായിരുന്നു സ്വർണ്ണം 8000ത്തിനോട് അടുത്തത്. അതായത് ജൂലൈ 23ന് സ്വർണ്ണത്തിന്റെ വില രാവിലെ 1,08000 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കായിരുന്നു അത്. എന്നാൽ അന്ന് തന്നെ ഉച്ചയോടെ സ്വർണ്ണത്തിന്റെ വില കുറഞ്ഞ് 1,07200 രൂപയായിരുന്നു. പിന്നീട് ജൂലൈ 24 അതായത് ഇന്നലെ 1,05840 രൂപയായി മാറി. അത്തരത്തിൽ ഇന്നത്തെ സ്വർണ്ണത്തിന്റെ വില 1,06,280 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് ഇന്ന് 13,285 രൂപ ആണ്.</p>
<h3>മാസത്തിന്റെ തുടക്കത്തിൽ ഏറ്റവും കുറഞ്ഞ വില...</h3>
<p>അതേസമയം സ്വർണ്ണത്തിന്റെ വില ഈ മാസം പൊതുവിൽ ഈയൊരു രീതിയിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്. എന്നാൽ മാസത്തിന്റെ തുടക്കത്തിൽ ഏറ്റവും കുറഞ്ഞ വിലയായിരുന്നു സ്വർണം രേഖപ്പെടുത്തിയത്. 1,03240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു അത്. എന്നാൽ അതിൽ നിന്നും വലിയ മാറ്റമില്ലാതെ തന്നെയാണ് സ്വർണത്തിന്റെ നിരക്ക് കൂടിയും കുറഞ്ഞും ഇരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വർണ്ണവിലയിലും മാറ്റങ്ങൾ ഉണ്ടാകുന്നത്.</p>
<p>ചെങ്കടലിൽ കപ്പലുകൾക്ക് നേരെ യമനിലെ ആക്രമണം തുടങ്ങിയതോടെ എണ്ണവിലയുടെ കുതിപ്പ് ആരംഭിച്ചതാണ് സ്വർണാവില ഇടയൻ കാരണമായത്. എണ്ണ വില കൂടിയതിന് പിന്നാലെ യുഎസ് ഡോളർ ഇൻഡക്സ് കുതിച്ചതും സ്വർണത്തിന് തിരിച്ചടിയായി മാറി.ഈ സാഹചര്യം ഇനിയും തുടരുകയാണെങ്കിൽ കേരളത്തിൽ സ്വർണത്തിന്റെ വില ഇനിയും കുറയുമെന്നാണ് സാമ്പത്തികവിദഗ്ധരുടെ നിരീക്ഷണം.</p>
<h3>യമനിലെ ഹൂതി വിമതരുടെ കപ്പൽ ഉപരോധം</h3>
<p>പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ സാഹചര്യം നിലവിൽ സ്വർണത്തിന് അനുകൂലമല്ല. അതിന് പുറമേ ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധവും ഇപ്പോൾ കൂടുതൽ കനക്കുകയാണ് കൂടാതെ ഹോർമൂസ് കടലിടുക്കിനെ ചൊല്ലിയുള്ള തർക്കവും ഇറാന്റെ പിന്തുണയോടെ ചെങ്കടലിൽ യമനിലെ ഹൂതി വിമതരുടെ കപ്പൽ ഉപരോധം തുടങ്ങിയതും സ്വർണ്ണവില ഇടിയുന്നതിന് കാരണമാകും ഹോർമൂസ് വഴിയും ചെങ്കടൽ വഴിയും കപ്പലുകൾക്ക് പോകാനാവാത്ത സാഹചര്യമാണ് നിലവിൽ.</p>
<p>ENGLISH SUMMARY</p>
<p>Gold prices in the state increased today. Yesterday, the price of a pound was Rs 1,05,840. This month, the price of gold is generally moving in the same direction. Meanwhile, on July 23, gold was close to Rs 8,000. Today's price of gold is Rs 1,06,280. The rate of one gram of gold today is Rs 13,285.Gold had recorded its lowest price at the beginning of the month, at Rs 1,03,240 per pound.</p>
]]></content:encoded>
				</item>
							<item>
					<title>2,000 രൂപയുണ്ടോ കയ്യില്‍? പോസ്റ്റ് ഓഫീസിലൂടെ 1.42 കോടിയുണ്ടാക്കാം</title>
					<link>https://www.malayalamtv9.com/business/post-office-rd-scheme-invest-rs-2000-every-month-and-build-over-rs-1-42-lakh-in-5-years-2218491.html</link>
					<pubDate>Fri, 24 Jul 2026 13:22:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/post-office-rd-scheme-invest-rs-2000-every-month-and-build-over-rs-1-42-lakh-in-5-years-2218491.html</guid>
					<description><![CDATA[<p>Invest Rs 2,000 Every Month in Post Office RD and Build Over Rs 1.42: 6.7 ശതമാനം പലിശയാണ് ആര്‍ഡിക്ക് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. ഈ പലിശ ത്രൈമാസ അടിസ്ഥാനത്തില്‍ കണക്കാക്കപ്പെടും. പ്രതിമാസം 2,000 രൂപ നിക്ഷേപിക്കാന്‍ നിങ്ങള്‍ തയാറാകുകയാണെങ്കില്‍ എത്ര രൂപ വരെ സമാഹരിക്കാന്‍ സാധിക്കുമെന്ന് നോക്കിയാലോ?</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Post-Office-RD-Returns-Explained.jpg" class="attachment-large size-large wp-post-image" alt="Post Office Rd Returns Explained" /></figure><p>കൃത്യമായ പ്രതിമാസ നിക്ഷേപങ്ങളിലൂടെ വലിയ തുക സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കാവുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് അഥവ ആര്‍ഡി. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ നിങ്ങളുടെ പണം ഇവിടെ സുരക്ഷികമായിരിക്കും. നിക്ഷേപത്തിന് ഉറപ്പായ വരുമാനം നല്‍കുന്ന ചുരുക്കം ചില പദ്ധതികളില്‍ ഒന്നുകൂടിയാണ് റിക്കറിങ് ഡെപ്പോസിറ്റ്.</p>
<p>ശമ്പളക്കാര്‍, കൂലിപ്പണിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങി ഏത് വിഭാഗത്തിലുള്ള ആളുകള്‍ക്കും ഈ പദ്ധതി തിരഞ്ഞെടുക്കാവുന്നതാണ്. റിസ്‌ക് കുറവായ നിക്ഷേപമാണ് എന്നത് തന്നെയാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.</p>
<h3>പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ്</h3>
<p>നിശ്ചിത തുക പ്രതിമാസം നിക്ഷേപിച്ച് സമ്പാദ്യം ഉറപ്പാക്കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസിന്റെ റിക്കറിങ് ഡെപ്പോസിറ്റ് സ്‌കീം. അഞ്ച് വര്‍ഷമാണ് ആര്‍ഡിയുടെ നിക്ഷേപ കാലാവധി. എന്നാല്‍ ഈ കാലാവധിക്ക് മറ്റൊരു അഞ്ച് വര്‍ഷത്തേക്കും, അതിന് ശേഷം മറ്റൊരു അഞ്ച് വര്‍ഷത്തേക്കും കാലാവധി നീട്ടാന്‍ സാധിക്കുന്നത്.</p>
<p>6.7 ശതമാനം പലിശയാണ് ആര്‍ഡിക്ക് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. ഈ പലിശ ത്രൈമാസ അടിസ്ഥാനത്തില്‍ കണക്കാക്കപ്പെടും. പ്രതിമാസം 2,000 രൂപ നിക്ഷേപിക്കാന്‍ നിങ്ങള്‍ തയാറാകുകയാണെങ്കില്‍ എത്ര രൂപ വരെ സമാഹരിക്കാന്‍ സാധിക്കുമെന്ന് നോക്കിയാലോ?</p>
<p>5 വര്‍ഷത്തേക്ക് എല്ലാ മാസവും 2,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍...</p>
<ol>
<li>പ്രതിമാസ നിക്ഷേപം- 2,000 രൂപ</li>
<li>നിക്ഷേപ കാലയളവ്- 5 വര്‍ഷം</li>
<li>ആകെ നിക്ഷേപം- 1,20,000 രൂപ</li>
<li>പലിശ നിരക്ക്- പ്രതിവര്‍ഷം 6.7 ശതമാനം</li>
<li>കണക്കാക്കിയ പലിശ വരുമാനം- 22,732 രൂപ</li>
<li>കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുക- 1,42,732 രൂപ</li>
</ol>
<p>എന്നാല്‍ നിക്ഷേപ കാലാവധി നീട്ടുന്നതിന് അനുസരിച്ച് നിങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തിലും വര്‍ധനവ് സംഭവിക്കും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/post-office-vs-sbi-rd-which-gives-better-returns-on-10000-monthly-for-10-years-2218214.html" target="_blank" rel="noopener">10,000 രൂപയുടെ ആര്‍ഡിക്ക് പോസ്റ്റ് ഓഫീസോ എസ്ബിഐയോ? എവിടെയാണ് കൂടുതല്‍ ലാഭം നേടാനാകുക?</a></strong></p>
<h3>പോസ്റ്റ് ഓഫീസ് ആര്‍ഡിയുടെ നേട്ടങ്ങള്‍</h3>
<ul>
<li>സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന നിക്ഷേപ പദ്ധതി</li>
<li>ഉറപ്പായ വരുമാനം</li>
<li>ത്രൈമാസ അടിസ്ഥാനത്തില്‍ പലിശ നല്‍രുന്നു</li>
<li>ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യം</li>
<li>വിപണിയിലെ ചാഞ്ചാട്ടം നിക്ഷേപത്തെ ബാധിക്കില്ല</li>
</ul>
<h3>ആര്‍ക്കെല്ലാം നിക്ഷേപം തുടങ്ങാം?</h3>
<p>18 വയസ് പൂര്‍ത്തിയായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് റിക്കറിങ് നിക്ഷേപങ്ങള്‍ ആരംഭിക്കാവുന്നതാണ്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്‌പോട്ട് സൈസ് ഫോട്ടോകള്‍, ആവശ്യപ്പെടുന്നെങ്കില്‍ മാത്രം മറ്റ് രേഖകള്‍, എന്നിവയാണ് അക്കൗണ്ട് ആരംഭിക്കാന്‍ ആവശ്യമായ രേഖകള്‍. വെറും 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാന്‍ സാധിക്കുന്നതാണ്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല.</p>
<p>കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് നിങ്ങള്‍ക്ക് നിക്ഷേപം അവസാനിപ്പിക്കാനും സാധിക്കും. എന്നാല്‍ ഇതിന് ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. അക്കൗണ്ട് തുറന്ന തീയതി മുതല്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അക്കൗണ്ട് അവസാനിപ്പിക്കാന്‍ സാധിക്കുക. എന്നാല്‍ കാലാവധി കഴിയും മുമ്പ് നിക്ഷേും അവസാനിപ്പിക്കുന്നത് നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന വരുമാനത്തില്‍ വലിയ കുറവുവരുത്തും.</p>
<p><em><strong>നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. </strong></em></p>
<h3>English Summary</h3>
<p>The Post Office RD Scheme allows investors to save a fixed amount every month. Investing Rs 2,000 monthly can help build over Rs 1.42 lakh in five years, depending on the applicable interest rate. It is a government-backed savings scheme with low risk. The scheme is suitable for disciplined long-term savings.</p>
]]></content:encoded>
				</item>
							<item>
					<title>Welfare Pensions: ക്ഷേമ പെൻഷൻ ഇന്ന് മുതൽ, ജൂലൈ മാസത്തിൽ 3,000 രൂപയോ?</title>
					<link>https://www.malayalamtv9.com/kerala/kerala-welfare-pension-july-distribution-begins-today-will-beneficiaries-get-rs-3000-2218429.html</link>
					<pubDate>Fri, 24 Jul 2026 08:24:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-welfare-pension-july-distribution-begins-today-will-beneficiaries-get-rs-3000-2218429.html</guid>
					<description><![CDATA[<p>Welfare Pension Distribution: പെന്‍ഷൻ കമ്പനിക്ക് വായ്പയ്ക്കായി മുന്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രാഥമിക സഹകരണ സംഘങ്ങളുടെ കണ്‍ സോര്‍ഷ്യം സഹകരണ വകുപ്പ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. പെന്‍ഷൻ മുടങ്ങാതിരിക്കാൻ 9 ശതമാനം പലിശയിൽ 3000 കോടി സമാഹരിക്കലായിരുന്നു ലക്ഷ്യം. ഇത്തരത്തിൽ 1325 കോടിയാണ് സമാഹരിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/welfare-pension-2.jpg" class="attachment-large size-large wp-post-image" alt="Welfare Pension (2)" /></figure><p><strong>തിരുവനന്തപുരം:</strong> ജൂലൈ മാസത്തിലെ ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ. അടുത്ത മാസം മൂന്നിനകം പെന്‍ഷൻ വിതരണം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കി. 51,11,908 പേരാണ് സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നത്. ദേശീയ സമൂഹ സഹായ പദ്ധതി പ്രകാരം 8,46, 456 പേര്‍ക്കും പെന്‍ഷനുണ്ട്.</p>
<p>പെൻഷൻ വിതരണത്തിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അതേ സമയം പെന്‍ഷൻ കമ്പനിക്ക് വായ്പയ്ക്കായി മുന്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രാഥമിക സഹകരണ സംഘങ്ങളുടെ കണ്‍ സോര്‍ഷ്യം സഹകരണ വകുപ്പ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. പെന്‍ഷൻ മുടങ്ങാതിരിക്കാൻ 9 ശതമാനം പലിശയിൽ 3000 കോടി സമാഹരിക്കലായിരുന്നു ലക്ഷ്യം. ഇത്തരത്തിൽ 1325 കോടിയാണ് സമാഹരിച്ചത്. സര്‍ക്കാരിൽ നിന്ന് തുക തിരികെ കിട്ടാൻ കാലതാമസമെന്ന സംഘങ്ങളുടെ പരാതിപ്പെടുകയും പുതിയ കണ്‍സോര്‍ഷ്യത്തിനുള്ള സാധ്യത സര്‍ക്കാര്‍ തേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സഹകരണ വകുപ്പ് നടപടി.</p>
<h3>പെൻഷൻ എത്ര രൂപ?</h3>
<p>പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടായിരം രൂപയാണ് ക്ഷേമ പെൻഷനായി ലഭിക്കുന്നത്. 51 ലക്ഷത്തിലധികംവരുന്ന ഗുണഭോക്താക്കൾക്കാണ് ഈ മാസത്തെ പെൻഷൻ ലഭിക്കുക. വാർധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, വിധവാ പെൻഷൻ എന്നിവയ്ക്കും സർക്കാർ തുക അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റ് മൂന്നിനകം വിതരണം പൂർത്തിയാക്കണമെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 26.62 ലക്ഷം പേരുടെ അക്കൗണ്ടുകളിൽ തുക എത്തും. ബാക്കിയുള്ളവരുടെ വീടുകളിൽ എത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യും.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-weather-update-today-july-24-green-alert-issued-across-all-districts-as-imd-predicts-light-rain-2218415.html">ഒറ്റപ്പെട്ട മഴ തുടരും, ചൂടും പിന്നാലെയുണ്ടേ… ഇന്നത്തെ കാലാവസ്ഥ</a></strong></p>
<h3>മൂവായിരം രൂപ എന്ന് മുതൽ?</h3>
<p>അധികാരത്തിലെത്തിയാൽ ക്ഷേമ പെൻഷൻ മൂവായിരം രൂപയായി വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞിരുന്നു. എന്നാൽ, ജൂലൈ മാസത്തിലും രണ്ടായിരം രൂപ തന്നെയാകും ലഭിക്കുന്നത്. എന്നാൽ, വരുംമാസങ്ങളിൽ പെൻഷൻ തുക ഉയർന്നേക്കുമെന്നാണ് സൂചന. ക്ഷേമ പെൻഷൻ കൂട്ടാൻ കാലതാമസം വരില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ക്ഷേമ പെൻഷൻ അർഹരായവരിലേക്ക് എത്തുന്നതിന് വേണ്ടി മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി പുതിയ സംവിധാനം സർക്കാർ ഗൗരവകരമായി പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. ,000 രൂപവീതം പെൻഷൻ നൽകണമെങ്കിൽ മാസംതോറും 1,986 കോടി രൂപ വകയിരുത്തണം.</p>
<h3>ക്ഷേമപെൻഷൻ മസ്റ്ററിങ് 2026</h3>
<p>സംസ്ഥാനത്ത് സാമൂഹിക ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് വേണ്ടിയുള്ള മസ്റ്ററിങ് നടക്കുന്നു. മസ്റ്ററിങ് പൂർത്തിയായശേഷം കർശനപരിശോധനയിലൂടെ അനർഹരെ ഒഴിവാക്കാനാണ് സർക്കാർ നീക്കം. അനർഹരെ ഒഴിവാക്കി വർധിപ്പിച്ച പെൻഷന്റെ സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ വർഷവും മസ്റ്ററിങ് കഴിയുന്നതോടെ മരിച്ചു പോയവർ ഒഴിവാക്കപ്പെടാറുണ്ട്. എന്നാൽ, പുതുതായി പെൻഷന് അപേക്ഷിക്കുന്നവർ അതിൽക്കൂടുതലാണെന്നതും ശ്രദ്ധേയമാണ്.</p>
<p>വരുമാനപരിധി കുറച്ചുകാണിച്ചും വിദേശത്തു ജോലിയുള്ളവരുടെ വിവരം മറച്ചുവെച്ചും ഒട്ടേറെപ്പേർ പെൻഷൻ കൈപ്പറ്റുന്നുണ്ട്. കുടുംബ വാർഷികവരുമാനം ലക്ഷം രൂപയിൽ കൂടുതലുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായനികുതി നൽകുന്നവർ, 1,000 സിസി വാഹനമുള്ളവർ, മറ്റു പെ‍ൻഷൻ വാങ്ങുന്നവർ തുടങ്ങിയവർ നിലവിൽ ക്ഷേമപെൻഷന് അർഹരല്ല.</p>
<h3>English Summary:</h3>
<p>The distribution of welfare pensions for the month of July begins today. The government has issued an order mandating that the distribution be completed by the 3rd of next month. There are 5,111,908 social security pension beneficiaries in the state.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: ഹാവൂ&#8230;. വില താഴ്ന്നു, സ്വർണം വാങ്ങാൻ ഇനിയും കാത്തിരിക്കണോ? ഇന്നത്തെ നിരക്ക്</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-today-july-24-check-latest-prices-per-gram-and-per-pavan-2218425.html</link>
					<pubDate>Fri, 24 Jul 2026 07:24:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-today-july-24-check-latest-prices-per-gram-and-per-pavan-2218425.html</guid>
					<description><![CDATA[<p>Kerala Gold Rate Today: കഴിഞ്ഞ ദിവസം രാവിലെ കുതിച്ചെങ്കിലും ഉച്ചയോടെ വില ഇടിഞ്ഞു. ഗ്രാമിന് 100 രൂപ താഴ്ന്ന് വില 13,400 രൂപയായും 800 രൂപ കുറ‍ഞ്ഞ് പവൻവില 1,07,200 രൂപയായും ഇടിഞ്ഞു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ചുവടുപിടിച്ചാണ് സ്വർണവിലയിലെ മാറ്റങ്ങൾ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/gold-rate-45.jpg" class="attachment-large size-large wp-post-image" alt="Gold Rate (45)" /></figure><p>സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. കഴിഞ്ഞ ദിവസം പവന് 1,07,200 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,400 രൂപയായിരുന്നു വില. എന്നാൽ, ഇന്ന് വില താഴ്ന്നിട്ടുണ്ട്. 1360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 1,05,840 രൂപയായി. ഗ്രാമിന് 13,230 രൂപയാണ് ഇന്ന് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 244.90 രൂപയും കിലോയ്ക്ക് 2,44,900 രൂപയുമാണ് നൽകേണ്ടത്.</p>
<p>കഴിഞ്ഞ ദിവസം രാവിലെ സ്വർണവിലയിൽ വലിയ കുതിപ്പാണ് ഉണ്ടായത്. പവന് 1,08,000 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. ഒന്നാം തീയതി 1,03,240 രൂപയായിരുന്നു പവൻ വില. പിന്നീടുള്ള ദിവസങ്ങളിൽ ചാഞ്ചാട്ടം തുടരുകയായിരുന്നു.</p>
<h3>സ്വർണവില ഇടിയുമോ?</h3>
<p>കഴിഞ്ഞ ദിവസം രാവിലെ കുതിച്ചെങ്കിലും ഉച്ചയോടെ വില ഇടിഞ്ഞു. ഗ്രാമിന് 100 രൂപ താഴ്ന്ന് വില 13,400 രൂപയായും 800 രൂപ കുറ‍ഞ്ഞ് പവൻവില 1,07,200 രൂപയായും ഇടിഞ്ഞു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ചുവടുപിടിച്ചാണ് സ്വർണവിലയിലെ മാറ്റങ്ങൾ. ചെങ്കടലിൽ കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതികൾ ആക്രമണം തുടങ്ങിയതോടെ എണ്ണവില കുതിപ്പാരംഭിച്ചതാണ് സ്വർണവില ഇടിയാൻ കാരണമായത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/ksfe-janamithram-gold-loan-get-low-interest-rates-and-manage-your-finances-with-ease-2217971.html">കെഎസ്എഫ്ഇയില്‍ സ്വര്‍ണം പണയം വെക്കാം; നഷ്ടപ്പെടുമെന്ന പേടിയേ വേണ്ട</a></strong></p>
<p>എണ്ണവില കൂടിയതിന് പിന്നാലെ യു.എസ് ഡോളർ ഇൻഡക്സ് കുതിച്ചതും സ്വർണത്തിന് തിരിച്ചടിയായി. ഈ ട്രെൻഡ് തുടർന്നാൽ കേരളത്തിൽ ഇനിയും സ്വർണവില കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.</p>
<p>നിലവിലെ പശ്ചിമേഷ്യൻ സാഹചര്യം സ്വർണത്തിന് അനുകൂലമല്ല. ഇറാനും യുഎസും തമ്മിലെ യുദ്ധം കനക്കുകയാണ്. കൂടാതെ, ഹോർമുസിനെച്ചൊല്ലി തർക്കവും ഇറാന്റെ പിന്തുണയോടെ ചെങ്കടലിൽ യെമനിലെ ഹൂതി വിമതർ കപ്പൽ ഉപരോധം തുടങ്ങിയതും സ്വർണവില ഇടിയാൻ കാരണമാകും. ഹോർമുസ് വഴിയും ചെങ്കടൽ വഴിയും കപ്പലുകൾക്ക് പോകാനാവാത്ത സാഹചര്യമാണ്.</p>
<h3>ക്രൂഡ് ഓയിൽ വിലയും സ്വർണവും</h3>
<p>ക്രൂഡ് ഓയിൽ വില കുതിച്ചാൽ സ്വർണവില ഇടിയും. നിലവിൽ, ഹോർമുസ് വഴിയും ചെങ്കടൽ വഴിയുമുള്ള എണ്ണക്കപ്പലുകളുടെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇറാന്റെ എണ്ണ വിൽക്കാൻ അമേരിക്ക അനുവദിക്കുന്നില്ലെങ്കിൽ പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളുടെ എണ്ണ വിപണിയിൽ ഇറക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതോടെ ക്രൂഡ് ഓയിൽ വില കുതിച്ചു.  നിലവിലെ ട്രെൻഡ് തുടർന്നാൽ അധികം വൈകാതെ വില നൂറിലെത്തും.</p>
<p>എണ്ണവില കൂടുന്നത് ആഗോളതലത്തിൽ പണപ്പെരുപ്പ ഭീഷണി ഉയരാൻ കാരണമാകും. ഈ പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശനിരക്ക് കൂട്ടിയേക്കും. ഇത്തരത്തിൽ പലിശനിരക്ക് കൂടുമ്പോൾ ബാങ്ക് നിക്ഷേപം, നിക്ഷേപം എന്നിവ കൂടുതൽ ലാഭകരമാകുകയും സ്വാഭാവികമായി ഇവയിലേക്ക് നിക്ഷേപം വൻതോതിൽ എത്തുകയും ചെയ്യും. ഇതോടെ ഡോളർ ശക്തി പ്രാപിക്കും. ഡോളർ കുതിച്ചാൽ സ്വർണം വാങ്ങുന്നത് ചെലവേറിയതാകുകയും ഡിമാൻഡ് താഴുകയും ചെയ്യും. ഇതോടെ വിലയും ഇടിയും.</p>
]]></content:encoded>
				</item>
							<item>
					<title>Chicken Poultry Farming: വീട്ടിലൊരു കോഴിഫാം തുടങ്ങിയാലോ? കുഞ്ഞുങ്ങളെയും തീറ്റയും കുടുംബശ്രീ തരും</title>
					<link>https://www.malayalamtv9.com/photo-gallery/how-to-apply-for-kudumbashree-kerala-chicken-poultry-farming-scheme-2026-2218248.html</link>
					<pubDate>Thu, 23 Jul 2026 14:12:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/how-to-apply-for-kudumbashree-kerala-chicken-poultry-farming-scheme-2026-2218248.html</guid>
					<description><![CDATA[<p>Kudumbashree Kerala Chicken Poultry Farming Scheme: കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പുതിയ കോഴി ഫാമുകൾ ആരംഭിക്കാൻ അവസരം. എങ്ങനെ അപേക്ഷിക്കണം, പദ്ധതിയിലൂടെ എന്തെല്ലാം സഹായങ്ങളാണ് ലഭിക്കുന്നത്, ലാഭം എങ്ങനെ തുടങ്ങിയവ വിശദമായി അറിയാം&#8230;.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Poultry-Farming-5.jpg" class="attachment-large size-large wp-post-image" alt="Poultry Farming" /></figure><p>
		<style type="text/css">
			#gallery-3 {
				margin: auto;
			}
			#gallery-3 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-3 img {
				border: 2px solid #cfcfcf;
			}
			#gallery-3 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-3' class='gallery galleryid-2218248 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Poultry-Farming-4.jpg" class="attachment-thumbnail size-thumbnail" alt="Poultry Farming (4)" aria-describedby="gallery-3-2218249" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Poultry-Farming-4.jpg 150w, https://images.malayalamtv9.com/uploads/2026/07/Poultry-Farming-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2218249'>
				കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പുതിയ കോഴി ഫാമുകൾ ആരംഭിക്കാൻ അവസരം. കുടുംബശ്രീ അയല്‍ക്കൂട്ട/ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ കര്‍ഷകര്‍ക്ക് അപേക്ഷിക്കാനുള്ള അവസരമുണ്ട്. എങ്ങനെ അപേക്ഷിക്കണം, പദ്ധതിയിലൂടെ എന്തെല്ലാം സഹായങ്ങളാണ് ലഭിക്കുന്നത്, ലാഭം എങ്ങനെ തുടങ്ങിയവ വിശദമായി അറിയാം&#8230;. (Image Credit source: Getty Images)

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Poultry-Farming-3.jpg" class="attachment-thumbnail size-thumbnail" alt="Poultry Farming (3)" aria-describedby="gallery-3-2218250" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Poultry-Farming-3.jpg 150w, https://images.malayalamtv9.com/uploads/2026/07/Poultry-Farming-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2218250'>
				ഒരു കോഴിക്ക് 1.2 ചതുരശ്ര അടി സ്ഥലം എന്ന കണക്കില്‍ 1000 മുതല്‍ 10000 കോഴികളെ വരെ ഉൾക്കൊള്ളാൻ കഴിയുന്ന ഫാമുകളുള്ള കർഷകർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ നൽകി തിരഞ്ഞെടുക്കുന്നവർക്ക് കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും നൽകുന്നതാണ്.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Poultry-Farming-2.jpg" class="attachment-thumbnail size-thumbnail" alt="Poultry Farming (2)" aria-describedby="gallery-3-2218251" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Poultry-Farming-2.jpg 150w, https://images.malayalamtv9.com/uploads/2026/07/Poultry-Farming-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2218251'>
				തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെയും അവയ്ക്ക് ആവശ്യമായ തീറ്റയും കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി നല്‍കും. കൂടാതെ വളര്‍ച്ചയെത്തിയ കോഴികളെ കമ്പനി തന്നെ തിരികെ വാങ്ങി വിപണനം ചെയ്യും. ഇത്തരത്തിൽ, വളര്‍ച്ചയെത്തിയ കോഴികളെ കമ്പനി തന്നെ തിരികെ വാങ്ങി വിപണനം ചെയ്യുനതിനാൽ, കർഷകർക്ക് വിപണി കണ്ടെത്തേണ്ട ആശങ്കയില്ല.

				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Poultry-Farming-1.jpg" class="attachment-thumbnail size-thumbnail" alt="Poultry Farming (1)" aria-describedby="gallery-3-2218252" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Poultry-Farming-1.jpg 150w, https://images.malayalamtv9.com/uploads/2026/07/Poultry-Farming-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2218252'>
				അപേക്ഷാ ഫോം www.keralachicken.org.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫിസ്/സി.ഡി.എസ് ഓഫിസുമായും കൂടാതെ 0471-2448144 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. ചെറിയ മുതൽമുടക്കിൽ മികച്ച വരുമാനം നേടാൻ കഴിയുന്ന ഒരു സംരംഭമാണ് പൗൾട്രി ഫാമിംഗ്.
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/Poultry-Farming.jpg" class="attachment-thumbnail size-thumbnail" alt="Poultry Farming" aria-describedby="gallery-3-2218253" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/Poultry-Farming.jpg 150w, https://images.malayalamtv9.com/uploads/2026/07/Poultry-Farming.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-3-2218253'>
				പൗൾട്രി ഫാമിംഗ് ബിസിനസ് തുടങ്ങുന്നതിന് മുമ്പ്, കൂട് നിർമ്മാണം, കോഴിക്കുഞ്ഞുങ്ങളുടെ വില, തീറ്റച്ചെലവ്, മരുന്നുകൾ, വൈദ്യുതി/വെള്ളം എന്നിവയ്ക്കായി കൃത്യമായ ബജറ്റ് തയ്യാറാക്കേണ്ടകാണ്. തീറ്റച്ചെലവാണ് പൗൾട്രി ഫാമുകളിൽ ഏറ്റവും കൂടുതൽ വരുന്നത്. ഫാമിൽ എപ്പോഴും ശുചിത്വം പാലിക്കുകയും കൃത്യസമയത്ത് പ്രതിരോധ കുത്തിവെപ്പുകൾ നൽകുകയും ചെയ്യുക.

				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>8th Pay Commission: 2017-ന് ശേഷം മാറിയിട്ടില്ല! പുതിയ ശമ്പള പരിഷ്കരണത്തിൽ HRA കൂടുമോ?</title>
					<link>https://www.malayalamtv9.com/business/8th-pay-commission-updates-why-nc-jcm-pushes-for-hra-hike-and-minimum-basic-pay-revision-2218211.html</link>
					<pubDate>Thu, 23 Jul 2026 12:05:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/8th-pay-commission-updates-why-nc-jcm-pushes-for-hra-hike-and-minimum-basic-pay-revision-2218211.html</guid>
					<description><![CDATA[<p>8th Pay Commission Updates, HRA Hike: ശമ്പള വർദ്ധനവ്, അലവൻസുകൾ, ശമ്പള ഘടന എന്നിവ സംബന്ധിച്ചുള്ള ചർച്ചകളിലാണ് ശമ്പള കമ്മീഷൻ. ജീവനക്കാരുടെ സംഘടനകളും യൂണിയനുകളും തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവു പ്രാധാനപ്പെട്ട ആവശ്യം വീട്ടുവാടക അലവൻസുകളിലെ വർദ്ധനവാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/8thcpc-hra.jpg" class="attachment-large size-large wp-post-image" alt="8thcpc Hra" /></figure><p>എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് രാജ്യത്തെ കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും. ഏകദേശം 50 ലക്ഷത്തോളം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും 65 ലക്ഷത്തോളം വരുന്ന പെൻഷൻകാർക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്നതാണ് എട്ടാം ശമ്പള കമ്മീഷൻ. പത്ത് വർഷത്തിലൊരിക്കലാണ് പുതിയ ശമ്പള കമ്മീഷൻ നടപ്പിലാക്കാറുള്ളത്. കഴിഞ്ഞ ഏഴാം ശമ്പള കമ്മീഷൻ 2016 ജനുവരി 1-നാണ് പ്രാബല്യത്തിൽ വന്നത്. ഇതനുസരിച്ച് അടുത്ത ശമ്പള പരിഷ്കരണം 2026 ജനുവരി മുതൽ നടപ്പിലാക്കേണ്ടതുണ്ട്.</p>
<p>നിലവിൽ ശമ്പള വർദ്ധനവ്, അലവൻസുകൾ, ശമ്പള ഘടന എന്നിവ സംബന്ധിച്ചുള്ള ചർച്ചകളിലാണ് ശമ്പള കമ്മീഷൻ. ജീവനക്കാരുടെ സംഘടനകളും യൂണിയനുകളും തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവു പ്രാധാനപ്പെട്ട ആവശ്യം വീട്ടുവാടക അലവൻസുകളിലെ വർദ്ധനവാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ വാടക നിരക്കുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ വീട്ടുവാടക അലവൻസ് (HRA) നിരക്കുകളിൽ വൻ വർധനവ് വരുത്തണമെന്ന് നാഷണൽ കൗൺസിൽ - ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി (NC-JCM) ആവശ്യപ്പെട്ടിരിക്കുകയാണ്.</p>
<h3>നാഷണൽ കൗൺസിൽ - ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി</h3>
<p>കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളവും അലവൻസുകളും പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തിക്കുന്ന മൂന്ന് പ്രധാന ജീവനക്കാരുടെ ഗ്രൂപ്പുകളിൽ ഒന്നാണ് NC-JCM. വീട്ടുവാടക അലവൻസിന് പുറമേ, അടിസ്ഥാന ശമ്പളം  69,000 രൂപയാക്കുക, ലളിതമായ ശമ്പള ഘടന, വാർഷിക ഇൻക്രിമെന്റ് 3% ൽ നിന്ന് 6% ആക്കുക, ഏകീകൃത ശമ്പള സ്കെയിലുകൾ എന്നീ ആവശ്യങ്ങളും അവർ ശമ്പള കമ്മീഷനെ അറിയിച്ചിട്ടുണ്ട്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/8th-pay-commission-updates-expected-fitment-factors-and-salary-hike-speculation-2217958.html">കാലാവധി പകുതിയോടടുക്കുന്നു; അടിസ്ഥാന ശമ്പളം ഇരട്ടിക്കാൻ ഫിറ്റ്മെന്റ് ഫാക്ടർ എത്രയാകണം?</a></strong></p>
<h3>എന്തുകൊണ്ട് HRA പരിഷ്കരിക്കണം?</h3>
<p>ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശ പ്രകാരം 2017-ലാണ് നിലവിലെ എച്ച്.ആർ.എ നിരക്കുകൾ നിശ്ചയിച്ചത്. അതിനുശേഷം രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ വീട്ടുവാടക നിരക്ക് 80% മുതൽ 120% വരെ വർധിച്ചിട്ടുണ്ടെന്നാണ് നാഷണൽ കൗൺസിൽ - ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ജീവനക്കാരുടെ എച്ച്.ആർ.എയിൽ ഇതിനനുസരിച്ചുള്ള മാറ്റമുണ്ടായിട്ടില്ല. ഉദാഹരണത്തിന്, നിലവിൽ, അടിസ്ഥാന ശമ്പളം 18,000 രൂപ ഉള്ള ഒരു ലെവൽ-1 ജീവനക്കാരന് പ്രതിമാസം എച്ച്.ആർ.എ ആയി ലഭിക്കുന്നത് 4,860 രൂപ (27%) മാത്രമാണ്. ഡൽഹി, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ ഉയർന്ന വാടക നിരക്കുകളുമായി തതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ കുറവാണെന്ന് സംഘടന സമർപ്പിച്ച നിവേദനത്തിൽ വ്യക്തമാക്കുന്നു.</p>
<h3>NC-JCM നിർദ്ദേശിച്ച പുതിയ HRA നിരക്കുകൾ</h3>
<div class="table-responsive">
<table class="css-g3m580" style="border-collapse: collapse; width: 100%;" border="1">
<tbody>
<tr>
<td style="width: 25%;"><strong>നഗരവിഭാഗം</strong></td>
<td style="width: 25%;"><strong>ജനസംഖ്യ</strong></td>
<td style="width: 25%;"><strong>നിലവിലെ HRA</strong></td>
<td style="width: 25%;"><strong> നിർദ്ദേശിക്കപ്പെട്ട HRA</strong></td>
</tr>
<tr>
<td style="width: 25%;">X നഗരങ്ങൾ</td>
<td style="width: 25%;">50 ലക്ഷവും അതിനുമുകളിലും</td>
<td style="width: 25%;">അടിസ്ഥാന ശമ്പളത്തിന്റെ 27%</td>
<td style="width: 25%;">40 %</td>
</tr>
<tr>
<td style="width: 25%;">Y നഗരങ്ങൾ</td>
<td style="width: 25%;">5 - 50 ലക്ഷം</td>
<td style="width: 25%;">18 %</td>
<td style="width: 25%;">35 %</td>
</tr>
<tr>
<td style="width: 25%;">Z നഗരങ്ങൾ</td>
<td style="width: 25%;">5 ലക്ഷത്തിന് താഴഎ</td>
<td style="width: 25%;">9 %</td>
<td style="width: 25%;">30 %</td>
</tr>
</tbody>
</table>
<h3>ശമ്പള പരിഷ്കരണം എന്ന് മുതൽ?</h3>
<p>മുൻ സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ കമ്മീഷൻ കഴിഞ്ഞ നവംബറിലാണ് രൂപീകരിച്ചത്. തുടർന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ 18 മാസത്തെ കാലയളവ് നൽകി. മുൻകാല കണക്കുകൾ വെച്ചുനോക്കുകയാണെങ്കിൽ, ഇത്തവണ ഏറ്റവും നേരത്തെ റിപ്പോർട്ട് ലഭിക്കുക 2027 ഫെബ്രുവരിയിലായിരിക്കും. കൂടാതെ, മുൻകാല പ്രവണതകളെ അടിസ്ഥാനമാക്കി, ശമ്പള കമ്മീഷന്റെ ശുപാർശകൾ വന്നുകഴിഞ്ഞാൽ, അത് നടപ്പിലാക്കാൻ 2 മുതൽ 3 വർഷം വരെ എടുക്കും. അതായത് 2027 ൽ പ്രഖ്യാപിച്ച വർദ്ധനവ് 2029 അല്ലെങ്കിൽ 2030 ഓടെ മാത്രമേ പൂർണ്ണമായും നടപ്പിലാക്കാൻ കഴിയൂ.</p>
<h3>English Summary:</h3>
<p>National Council–Joint Consultative Machinery (NC-JCM), representing central government employees, has urged the 8th Pay Commission to revise House Rent Allowance (HRA), arguing that HRA rates have remained unchanged since 2017 despite a sharp rise in housing rents across India.</p>
</div>
]]></content:encoded>
				</item>
							<item>
					<title>10,000 രൂപയുടെ ആര്‍ഡിക്ക് പോസ്റ്റ് ഓഫീസോ എസ്ബിഐയോ? എവിടെയാണ് കൂടുതല്‍ ലാഭം നേടാനാകുക?</title>
					<link>https://www.malayalamtv9.com/business/post-office-vs-sbi-rd-which-gives-better-returns-on-10000-monthly-for-10-years-2218214.html</link>
					<pubDate>Thu, 23 Jul 2026 12:03:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/post-office-vs-sbi-rd-which-gives-better-returns-on-10000-monthly-for-10-years-2218214.html</guid>
					<description><![CDATA[<p>Investing 10,000 Every Month? Compare 10-Year RD Returns from SBI and Post Office: രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണോ (എസ്ബിഐ) പോസ്റ്റ് ഓഫീസില്‍ ആര്‍ഡി ആരംഭിക്കുന്നതാണോ കൂടുതല്‍ ലാഭകരം? ഇരുവരും നല്‍കുന്ന പലിശയും നികുതി ഇളവുകളാണ് ലാഭം നിശ്ചയിക്കുന്നത്. 10,000 രൂപ പ്രതിമാസ നിക്ഷേപത്തിന് എവിടെയാണ് നല്ലതെന്ന് നോക്കാം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/SBI-vs-Post-Office-RD.jpg" class="attachment-large size-large wp-post-image" alt="Sbi Vs Post Office Rd" /></figure><p>എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിച്ച് വലിയ സമ്പാദ്യം ഉണ്ടാക്കാന്‍ നിങ്ങളെ സഹായിക്കുന്ന പദ്ധതിയാണ് റെക്കറിങ് ഡെപ്പോസിറ്റ് അഥവ ആര്‍ഡി. രാജ്യത്തെ എല്ലാ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പോസ്റ്റ് ഓഫീസിലും ആര്‍ഡി നിക്ഷേപങ്ങള്‍ നടത്താവുന്നതാണ്. എന്നാല്‍ രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണോ (എസ്ബിഐ) പോസ്റ്റ് ഓഫീസില്‍ ആര്‍ഡി ആരംഭിക്കുന്നതാണോ കൂടുതല്‍ ലാഭകരം? ഇരുവരും നല്‍കുന്ന പലിശയും നികുതി ഇളവുകളുമാണ്‌ ലാഭം നിശ്ചയിക്കുന്നത്. 10,000 രൂപ പ്രതിമാസ നിക്ഷേപത്തിന് എവിടെയാണ് നല്ലതെന്ന് നോക്കാം.</p>
<h3>പോസ്റ്റ് ഓഫീസ് ആര്‍ഡി നിക്ഷേപം</h3>
<p>നിലവില്‍ പ്രതിവര്‍ഷം 6.7 ശതമാനം പലിശയാണ് ആര്‍ഡി നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്. ഈ പലിശ ത്രൈമാസത്തില്‍ കണക്കാക്കപ്പെടുന്നു. 5 വര്‍ഷമാണ് നിക്ഷേപ കാലയളവ്. എന്നാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മറ്റൊരു അഞ്ച് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടാവുന്നതാണ്. സര്‍ക്കാര്‍ പിന്തുണയുള്ളതിനാല്‍ നിങ്ങളുടെ പണം സുരക്ഷിതമായിരിക്കും.</p>
<h3>എസ്ബിഐ ആര്‍ഡി നിക്ഷേപം</h3>
<p>എസ്ബിഐയുടെ സ്റ്റാന്‍ഡേര്‍ഡ് ആര്‍ഡി നിക്ഷേപകര്‍ക്ക് 6.5 ശതമാനം പലിശയാണ് വാര്‍ഷികാടിസ്ഥാനത്തില്‍ നല്‍കുന്നത്. എല്ലാ മാസവും നിശ്ചിത തുക അടയ്ക്കുന്നത് തന്നെയാണ് ഇവിടുത്തെയും രീതി. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പലിശ ഉള്‍പ്പെടെയുള്ള തുക തിരികെ നല്‍കും.</p>
<p>എസ്ബിഐ vs പോസ്റ്റ് ഓഫീസ് ആര്‍ഡി</p>
<p>ഒരാള്‍ പ്രതിമാസം 10,000 രൂപ വീതം പത്ത് വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍...</p>
<ul>
<li>പ്രതിമാസ നിക്ഷേപം- 10,000 രൂപ</li>
<li>ആകെ നിക്ഷേപ കാലാവധി- 10 വര്‍ഷം</li>
<li>ആകെ നിക്ഷേപിക്കുന്ന തുക- 12,00,000 രൂപ</li>
</ul>
<p>പോസ്റ്റ് ഓഫീസ് ആര്‍ഡിയില്‍ ആണെങ്കില്‍</p>
<ul>
<li>പ്രതിമാസ നിക്ഷേപം- 10,000 രൂപ</li>
<li>ആകെ നിക്ഷേപം- 12,00,000 രൂപ</li>
<li>പലിശ നിരക്ക്- പ്രതിവര്‍ഷം 6.7 ശതമാനം</li>
<li>കാലാവധിക്ക് ശേഷം ലഭിക്കുന്ന തുക- 17.2 ലക്ഷം രൂപ</li>
<li>പലിശയായി മാത്രം നിക്ഷേപകന്‍ നേടുന്നത്- 5.2 ലക്ഷം രൂപ</li>
</ul>
<p><strong>Also Read: <a href="https://www.malayalamtv9.com/business/ksfe-janamithram-gold-loan-get-low-interest-rates-and-manage-your-finances-with-ease-2217971.html" target="_blank" rel="noopener">KSFE Janamithram Gold Loan: കെഎസ്എഫ്ഇയില്‍ സ്വര്‍ണം പണയം വെക്കാം; നഷ്ടപ്പെടുമെന്ന പേടിയേ വേണ്ട</a></strong></p>
<p>എസ്ബിഐയില്‍ നിക്ഷേപിച്ചാല്‍</p>
<ul>
<li>പ്രതിമാസ നിക്ഷേപം- 10,000 രൂപ</li>
<li>ആകെ നിക്ഷേപം- 12,00,000 രൂപ</li>
<li>പലിശ നിരക്ക്- പ്രതിവര്‍ഷം 6.5 ശതമാനം</li>
<li>കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുക- ഏകദേശം 17 ലക്ഷം</li>
<li>നിക്ഷേപകന് ലഭിക്കുന്ന ലാഭം- ഏകദേശം 5 ലക്ഷം രൂപ</li>
</ul>
<h3>ഏതാണ് കൂടുതല്‍ വരുമാനം നല്‍കുന്നത്?</h3>
<p>എസ്ബിഐയുടെയും പോസ്റ്റ് ഓഫീസിന്റെയും പലിശകള്‍ പരിശോധിക്കുമ്പോള്‍, പോസ്റ്റ് ഓഫീസില്‍ നിക്ഷേപം നടത്തുന്നതാണ് നല്ലത്. എസ്ബിഐയുടെ ആര്‍ഡിയേക്കാള്‍ ഏകദേശം 20,000 രൂപ മുതല്‍ 30,000 രൂപ വരെ പോസ്റ്റ് ഓഫീസില്‍ നിന്ന് കൂടുതല്‍ നേടാന്‍ സാധിക്കും. എന്നാല്‍ പലിശ നിരക്കുകളില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റങ്ങള്‍ സംഭവിച്ചേക്കാം, അതിനാല്‍ തന്നെ നിക്ഷേപം നടത്തുന്നതിന് മുമ്പ് തന്നെ ലാഭനഷ്ട സാധ്യതകള്‍ വിലയിരുത്താന്‍ മറക്കരുത്.</p>
<p><em><strong>നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. </strong></em></p>
<h3>English Summary</h3>
<p>A monthly investment of 10,000 through a recurring deposit can help build a sizeable corpus over time. This comparison looks at the returns offered by the Post Office RD and SBI RD to help investors understand which option may generate better maturity value based on prevailing interest rates.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: വാങ്ങുന്നുണ്ടേല്‍ ഇപ്പോള്‍ വാങ്ങിച്ചോ, പിന്നെ പിടിച്ചാല്‍ കിട്ടില്ല; ഇന്നത്തെ സ്വര്‍ണവില</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-today-july-23-prices-rise-again-as-international-market-extends-rally-2218159.html</link>
					<pubDate>Thu, 23 Jul 2026 07:26:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-today-july-23-prices-rise-again-as-international-market-extends-rally-2218159.html</guid>
					<description><![CDATA[<p>One Pavan Gold Rate on July 23 Thursday: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ഉയര്‍ന്നപ്പോള്‍ സ്വര്‍ണവിലയില്‍ വലിയ കുറവ് സംഭവിച്ചിരുന്നു. വില കുറഞ്ഞിരിക്കുന്ന സമയത്ത് ആഭരണങ്ങള്‍ വാങ്ങിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനവിന് വഴിയൊരുക്കിയിട്ടുണ്ട്. ഡിപ് ബെയിങ് ട്രെന്‍ഡ് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തും, ഇതും വിപണിക്ക് നേട്ടമാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Kerala-Gold-Rate-Today-July-23.jpg" class="attachment-large size-large wp-post-image" alt="Kerala Gold Rate Today July 23" /></figure><p>കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്, ആഭരണങ്ങള്‍ വാങ്ങിക്കാന്‍ മറ്റൊരു ദിവസം തിരഞ്ഞെടുക്കാം. 560 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ 1,08,000 രൂപയായി വില. കഴിഞ്ഞ ദിവസം 1,07,440 രൂപയായിരുന്നു നിരക്കുണ്ടായിരുന്നത്. 70 രൂപ ഒരു ഗ്രാമിന് വര്‍ധിച്ച് 13,500 രൂപയും വിലയുണ്ട്. ജൂലൈ 22ന് 13,430 രൂപയായിരുന്നു നിരക്ക്.</p>
<p>സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്കെല്ലാം ജൂലൈ 22 ന് ലഭിച്ചത് അത്ര അനുകൂല വാര്‍ത്തയായിരുന്നില്ല, വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒറ്റദിവസം കൊണ്ട് സംഭവിച്ചത് 1,680 രൂപയുടെ വര്‍ധനവ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,07,440 രൂപയും ഒരു ഗ്രാമിന് 13,430 രൂപയുമായി കേരളത്തിലെ സ്വര്‍ണവില. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില വര്‍ധനവുണ്ടായത്. രാജ്യാന്തര വിപണിയിലും കഴിഞ്ഞ ദിവസം വര്‍ധിച്ചത് 100 ഡോളറിലേറെയാണ്, ഇതോടെ സ്വര്‍ണം ഔണ്‍സിന് 4,130 ലേക്ക് വിലയെത്തി.</p>
<h3>എന്തുകൊണ്ട് വില ഉയരുന്നു?</h3>
<p>പശ്ചിമേഷ്യന്‍ യുദ്ധം തുടരുന്നുണ്ടെങ്കിലും, അമേരിക്കയും ഇറാനും തമ്മില്‍ വീണ്ടും വെടിനിര്‍ത്തല്‍ ധാരണയിലെത്താന്‍ പാകിസ്ഥാന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ചര്‍ച്ചകള്‍ ഫലം കാണുമെന്നാണ് പുറത്തുവരുന്ന വിവരം. യുദ്ധം വീണ്ടും ആരംഭിച്ചതിന് ശേഷം മുകളിലേക്ക് ഉയര്‍ന്ന ക്രൂഡ് ഓയില്‍, വെടിനിര്‍ത്തല്‍ വരുന്നതോടെ താഴേക്കിറങ്ങും. ഇത് പണപ്പെരുപ്പ ആശങ്ക ഇല്ലാതാക്കുന്നതാണ്. പണപ്പെരുപ്പം ഒഴിയുന്നത് ഡോളറിന്റെ കരുത്ത് കുറയുന്നതിനും വഴിയൊരുക്കും, ഇതെല്ലാം സംഭവിക്കുന്നത് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമാകുന്നതാണ്.</p>
<p>പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ഉയര്‍ന്നപ്പോള്‍ സ്വര്‍ണവിലയില്‍ വലിയ കുറവ് സംഭവിച്ചിരുന്നു. വില കുറഞ്ഞിരിക്കുന്ന സമയത്ത് ആഭരണങ്ങള്‍ വാങ്ങിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനവിന് വഴിയൊരുക്കിയിട്ടുണ്ട്. ഡിപ് ബെയിങ് ട്രെന്‍ഡ് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തും, ഇതും വിപണിക്ക് നേട്ടമാണ്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/kerala-gold-rate-today-july-22-one-pavan-and-gram-prices-amid-west-asia-conflict-2217896.html" target="_blank" rel="noopener">Kerala Gold Rate: എന്റെ ‘പൊന്നു’ദൈവമേ, സ്വർണം ദേ പോയി… വൻ കുതിപ്പ്; ഇന്ന് പവന് എത്ര?</a></strong></p>
<h3>വില ഇനിയും കുതിക്കും</h3>
<p>യുദ്ധം അവസാനിക്കുകയാണെങ്കില്‍ സ്വര്‍ണവില താഴോട്ടിറങ്ങാനും, ശമനമില്ലാതെ തുടരുകയാണെങ്കില്‍ കുറഞ്ഞ നിരക്കില്‍ തുടരാനുമുള്ള സാധ്യതയാണ് വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്. എന്നാല്‍ യുദ്ധം കനക്കുമ്പോള്‍ ഡോളറിന്റെ മൂല്യത്തില്‍ സംഭവിക്കുന്ന ചാഞ്ചാട്ടം സ്വര്‍ണത്തെ മുകളിലേക്ക് നയിക്കും. ഇത് സ്വര്‍ണവില ഉയരുന്നതിന് വഴിയൊരുക്കുമെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധര്‍. സ്വര്‍ണവില വൈകാതെ ഒന്നരലക്ഷം കടക്കാനുള്ള സാധ്യതയാണ് വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്.</p>
<p>യുദ്ധം അവസാനിച്ചില്ലെങ്കില്‍ ക്രൂഡ് ഓയില്‍ വിലയിലും വലിയ വര്‍ധനവുണ്ടാകും, ഇത് സ്വര്‍ണവിലയെ സ്വാധീനിക്കുന്നതാണ്. കഴിഞ്ഞ കുറേനാളുകളായി ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവ് സ്വര്‍ണത്തെ താഴേക്കിറക്കാന്‍ സഹായിച്ചിരുന്നു. എന്നാല്‍ ക്രൂഡ് ഓയില്‍ വില തീര്‍ക്കുന്ന പണപ്പെരുപ്പ ആശങ്ക മറികടക്കാന്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് നീങ്ങുക, ഡോളറും യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുക തുടങ്ങിയ സാഹചര്യങ്ങളില്‍ മാത്രമേ സ്വര്‍ണവില വര്‍ധനവിന് സാധ്യതയുള്ളൂ. എന്നാല്‍ ഡോളര്‍ ശക്തിപ്പെടുകയും പലിശ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്താല്‍ സ്വര്‍ണം താഴോട്ടിറങ്ങും.</p>
<h3>English Summary</h3>
<p>International gold prices remained firm on Thursday, July 23, keeping the bullion market in focus. Market participants are closely watching global price movements and their impact on domestic rates. Investors and buyers continue to track international trends for further direction.</p>
]]></content:encoded>
				</item>
							<item>
					<title>KSFE Janamithram Gold Loan: കെഎസ്എഫ്ഇയില്‍ സ്വര്‍ണം പണയം വെക്കാം; നഷ്ടപ്പെടുമെന്ന പേടിയേ വേണ്ട</title>
					<link>https://www.malayalamtv9.com/business/ksfe-janamithram-gold-loan-get-low-interest-rates-and-manage-your-finances-with-ease-2217971.html</link>
					<pubDate>Wed, 22 Jul 2026 13:29:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/ksfe-janamithram-gold-loan-get-low-interest-rates-and-manage-your-finances-with-ease-2217971.html</guid>
					<description><![CDATA[<p>KSFE Janamithram Gold Loan Offers Affordable Interest Rates; Here&#8217;s How It Works: ഇവിടെയാണ്‌ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെഎസ്എഫ്ഇ) വാഗ്ദാനം ചെയ്യുന്ന സ്വര്‍ണവായ്പ സാധാരണക്കാര്‍ക്ക് കൈത്താങ്ങാകുന്നത്. കെഎസ്എഫ്ഇയുടെ ജനമിത്രം സ്വര്‍ണവായ്പ പദ്ധതി വഴി കുറഞ്ഞ പലിശ നിരക്കില്‍ നിങ്ങള്‍ക്ക് ലോണ്‍ എടുക്കാവുന്നതാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/KSFE-Janamithram-Gold-Loan-Offers-1.jpg" class="attachment-large size-large wp-post-image" alt="Ksfe Janamithram Gold Loan Offers (1)" /></figure><p>സ്വര്‍ണത്തിന് വില വര്‍ധിക്കുന്നതിന് അനുസരിച്ച് പണയം വെക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ചെറുകിട ധനകാര്യ സ്ഥാപനങ്ങളെയും ബാങ്കുകളെയുമാണ് സ്വര്‍ണം പണയം വെക്കുന്നതിനായി സാധാരണക്കാര്‍ ഏറെയും ആശ്രയിക്കുന്നത്. എന്നാല്‍ ഇവിടങ്ങളിലെല്ലാം തന്നെ വലിയ പലിശയാണ് സ്വര്‍ണപണയത്തിന് ഈടാക്കുന്നത്, ഇത് നല്‍കാന്‍ സാധിക്കാതെ ആഭരണങ്ങള്‍ നഷ്ടപ്പെടുന്നവരുടെ എണ്ണവും ഉയരുന്നു.</p>
<p>ഇവിടെയാണ്‌ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെഎസ്എഫ്ഇ) വാഗ്ദാനം ചെയ്യുന്ന സ്വര്‍ണവായ്പ സാധാരണക്കാര്‍ക്ക് കൈത്താങ്ങാകുന്നത്. കെഎസ്എഫ്ഇയുടെ ജനമിത്രം സ്വര്‍ണവായ്പ പദ്ധതി വഴി കുറഞ്ഞ പലിശ നിരക്കില്‍ നിങ്ങള്‍ക്ക് ലോണ്‍ എടുക്കാവുന്നതാണ്. പണം അടയ്ക്കുന്നതിന് അനുസരിച്ച് പണയപണ്ടം തിരികെ നല്‍കുന്ന രീതിയും കെഎസ്എഫ്ഇക്കുണ്ട്.</p>
<h3>കെഎസ്എഫ്ഇ ജനമിത്രം സ്വര്‍ണവായ്പ</h3>
<p>സാധാരണക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ ലഭ്യമാകുന്ന രീതിയിലാണ് കെഎസ്എഫ്ഇ ജനമിത്രം സ്വര്‍ണവായ്പ പദ്ധതി നടപ്പാക്കുന്നത്. മറ്റ് ധനകാര്യങ്ങളെ പോലെ തന്നെ നിങ്ങളുടെ സ്വര്‍ണത്തിന്റെ മൂല്യത്തിന് അനുസരിച്ച് ഉയര്‍ന്ന തുക തന്നെ കെഎസ്എഫ്ഇ വായ്പയായി നല്‍കും. പദ്ധതിയുടെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് പ്രതിവര്‍ഷം 4.90 ശതമാനമാണ്. പ്രതിദിനം ഒരാള്‍ക്ക് 10 ലക്ഷം രൂപ വായ്പ നല്‍കാനും കെഎസ്എഫ്ഇ ശ്രമിക്കുന്നു.</p>
<h3>ജനമിത്രത്തെ കുറിച്ച് വിശദമായി</h3>
<ol>
<li>മൂന്ന് വര്‍ഷം പുതുക്കാനുള്ള അവസരമാണ് ജനമിത്രം പദ്ധതി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.</li>
<li>പ്രതിമാസ ഇഎംഐകളിലൂടെ അതിവേഗത്തില്‍ പണം അടച്ചുതീര്‍ക്കാനാകും.</li>
<li>ഏറ്റവും കുറഞ്ഞ പലിശ നിരക്ക് പ്രതിവര്‍ഷം 4.90 ശതമാനമാണ്.</li>
<li>ഒരാള്‍ക്ക് ഒരു ദിവസം 10 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും.</li>
<li>അപ്രൈസര്‍ ചാര്‍ജുകള്‍ അതായത് അധിക നിരക്കുകളൊന്നും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കില്ല.</li>
<li>ആറ് ഗഡുക്കളായി പണം അടച്ചതിന് ശേഷം സ്വര്‍ണാഭരണങ്ങള്‍ ഭാഗികമായി വീണ്ടെടുക്കാന്‍ അവസരമുണ്ടാകും.</li>
<li>1 വര്‍ഷം കാലാവധിയുള്ള വായ്പകള്‍ 12 ഗഡുക്കളായി തിരിച്ചടയ്ക്കണം.</li>
<li>പലിശ കൃത്യമായി അടച്ചാല്‍ 3 വര്‍ഷം വരെ വായ്പ പുതുക്കാം.</li>
<li>പ്രതിമാസ ഇഎംഐയില്‍ വീഴ്ച വരുത്തിയാല്‍ 12 ശതമാനം പലിശ ഈടാക്കും.</li>
</ol>
<p><strong>Also Read: <a href="https://www.malayalamtv9.com/business/ksfe-vandanam-scheme-senior-citizens-can-earn-higher-returns-in-just-two-years-2217263.html" target="_blank" rel="noopener">KSFE Vandanam Scheme: വീട്ടില്‍ മുതിര്‍ന്ന പൗരന്മാരുണ്ടെങ്കില്‍ കോളടിച്ചു; 2 വര്‍ഷം കൊണ്ട് 80,000 നേടാനിതാ അവസരം</a></strong></p>
<h3>ആര്‍ക്കെല്ലാം വായ്പ ലഭിക്കും?</h3>
<p>18 വയസ് പൂര്‍ത്തിയായ ഏതൊരു ഇന്ത്യന്‍ പൗരനും കെഎസ്എഫ്ഇ സ്വര്‍ണവായ്പ ലഭിക്കുന്നതാണ്. എന്നാല്‍ 22 കാരറ്റ് 916 പരിശുദ്ധിയുള്ള സ്വര്‍ണാഭരണങ്ങള്‍ മാത്രമേ ഈടായി സ്വീകരിക്കുകയുള്ളൂ. സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കിയ ശേഷമാണ് വായ്പ നല്‍കുക, വരുമാന സര്‍ട്ടിഫിക്കറ്റ്, സിബില്‍ സ്‌കോര്‍ എന്നിവ മാനദണ്ഡമല്ല.</p>
<h3>അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍</h3>
<p>ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവയില്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയായി സമര്‍പ്പിക്കാവുന്നതാണ്. ഇതോടൊപ്പം രണ്ട് പാസ്‌പോര്‍ട്ട് ഫോട്ടോകളും ആവശ്യമാണ്. കെഎസ്എഫ്ഇ ബ്രാഞ്ചില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് നല്‍കണം. കൊണ്ടുപോകുന്ന 916 സ്വര്‍ണമാണെന്ന കാര്യവും ഉറപ്പുവരുത്താന്‍ മറക്കരുത്.</p>
<p><em><strong>നിരാകരണം: ഇവിടെ നല്‍കിയിരിക്കുന്നത് ഒരു പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്, വായ്പ എടുക്കുന്നതിന് മുമ്പ് കെഎസ്എഫ്ഇ ബ്രാഞ്ചിലെത്തി വിശദമായി എല്ലാ കാര്യങ്ങളും ചോദിച്ചറിയാന്‍ ശ്രദ്ധിക്കുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.</strong></em></p>
<h3>English Summary</h3>
<p>KSFE Janamithram Gold Loan is designed to help customers meet urgent financial needs at competitive interest rates. The scheme allows borrowers to pledge gold and access funds quickly with simple procedures. It offers flexible repayment options to suit different financial situations. Applicants should check the latest eligibility criteria and loan terms before applying.</p>
]]></content:encoded>
				</item>
							<item>
					<title>8th Pay Commission: കാലാവധി പകുതിയോടടുക്കുന്നു; അടിസ്ഥാന ശമ്പളം ഇരട്ടിക്കാൻ ഫിറ്റ്മെന്റ് ഫാക്ടർ എത്രയാകണം?</title>
					<link>https://www.malayalamtv9.com/business/8th-pay-commission-updates-expected-fitment-factors-and-salary-hike-speculation-2217958.html</link>
					<pubDate>Wed, 22 Jul 2026 12:52:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/8th-pay-commission-updates-expected-fitment-factors-and-salary-hike-speculation-2217958.html</guid>
					<description><![CDATA[<p>8th Pay Commission Updates: സാധാരണയായി പത്ത് വർഷത്തിലൊരിക്കലാണ് പുതിയ ശമ്പള കമ്മീഷൻ നടപ്പിലാക്കാറുള്ളത്. കഴിഞ്ഞ ഏഴാം ശമ്പള കമ്മീഷൻ 2016 ജനുവരി 1-നാണ് പ്രാബല്യത്തിൽ വന്നത്. ഇതനുസരിച്ച് അടുത്ത ശമ്പള പരിഷ്കരണം 2026 ജനുവരി മുതൽ നടപ്പിലാക്കേണ്ടതുണ്ട്. എന്നാൽ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചതിൽ കാലതാമസം ഉണ്ടായി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/8th-Pay-Commission-Updates.jpg" class="attachment-large size-large wp-post-image" alt="8th Pay Commission Updates" /></figure><p>എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും. സാധാരണയായി പത്ത് വർഷത്തിലൊരിക്കലാണ് പുതിയ ശമ്പള കമ്മീഷൻ നടപ്പിലാക്കാറുള്ളത്. കഴിഞ്ഞ ഏഴാം ശമ്പള കമ്മീഷൻ 2016 ജനുവരി 1-നാണ് പ്രാബല്യത്തിൽ വന്നത്. ഇതനുസരിച്ച് അടുത്ത ശമ്പള പരിഷ്കരണം 2026 ജനുവരി മുതൽ നടപ്പിലാക്കേണ്ടതുണ്ട്. എന്നാൽ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചതിൽ കാലതാമസം ഉണ്ടായി. ശമ്പള പരിഷ്കരണം എന്ന് പ്രഖ്യാപിച്ചാലും അവയ്ക്ക് മുൻകാല പ്രാബല്യം ഉണ്ടായിരിക്കുമെന്നാണ് സൂചന.</p>
<h3>ശമ്പള പരിഷ്കരണം എന്ന് മുതൽ?</h3>
<p>മുൻ സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ കമ്മീഷൻ കഴിഞ്ഞ നവംബറിലാണ് രൂപീകരിച്ചത്. തുടർന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ 18 മാസത്തെ കാലയളവ് നൽകി. മുൻകാല കണക്കുകൾ വെച്ചുനോക്കുകയാണെങ്കിൽ, ഇത്തവണ ഏറ്റവും നേരത്തെ റിപ്പോർട്ട് ലഭിക്കുക 2027 ഫെബ്രുവരിയിലായിരിക്കും. കൂടാതെ, മുൻകാല പ്രവണതകളെ അടിസ്ഥാനമാക്കി, ശമ്പള കമ്മീഷന്റെ ശുപാർശകൾ വന്നുകഴിഞ്ഞാൽ, അത് നടപ്പിലാക്കാൻ 2 മുതൽ 3 വർഷം വരെ എടുക്കും. അതായത് 2027 ൽ പ്രഖ്യാപിച്ച വർദ്ധനവ് 2029 അല്ലെങ്കിൽ 2030 ഓടെ മാത്രമേ പൂർണ്ണമായും നടപ്പിലാക്കാൻ കഴിയൂ.</p>
<p>ശുപാർശ സമർപ്പിക്കാൻ നൽകിയിട്ടുള്ള കാലാവധി പകുതിയായി. നിലവിൽ, ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നിവ സംബന്ധിച്ച് വിവിധ വിഭാഗങ്ങളിൽ നിന്ന് കമ്മീഷൻ അഭിപ്രായങ്ങൾ ശേഖരിച്ചുവരികയാണ്. ജീവനക്കാരുടെ യൂണിയനുകൾ, സംസ്ഥാന സർക്കാരുകൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ചകൾ നടത്തുകയും അവരുടെ നിർദ്ദേശങ്ങൾ പരിഗണിക്കുകയും ചെയ്യുന്നുണ്ട്. ജീവനക്കാരുടെ യൂണിയനുകൾ സമർപ്പിക്കുന്ന നിർദ്ദേശങ്ങൾ കമ്മീഷന് പ്രാധാന്യം നൽകുന്നുണ്ട്. അവയുടെ അടിസ്ഥാനത്തിലാകും കേന്ദ്ര സർക്കാരിന് അന്തിമ ശുപാർശകൾ നൽകുക.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/8th-pay-commission-updates-will-minimum-basic-salary-hike-to-rs-69000-for-central-employees-2217444.html">ജീവനക്കാരുടെ മിനിമം ശമ്പളം 69,000 രൂപ; പെൻഷൻ ഉയർത്താനും ശുപാർശ</a></strong></p>
<h3>ഫിറ്റ്മെന്റ് ഫാക്ടർ എത്രയാകും?</h3>
<p>ഇത്തവണ അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന. ശമ്പളം ഇരട്ടിയായി ഉയർന്നേക്കാം. എന്നാൽ, അടിസ്ഥാന ശമ്പളത്തിന്റെ വർദ്ധനവിൽ ഫിറ്റ്മെന്റ് ഫാക്ടർ നിർണായക പങ്ക് വഹിക്കുന്നുണ്ട്.  നിലവിൽ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. ഏഴാം ശമ്പള കമ്മീഷൻ പ്രകാരം ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 ആയിരുന്നു.</p>
<p>എട്ടാം ശമ്പള കമ്മീഷനിൽ, ജീവനക്കാരുടെ സംഘടനകൾ നിരന്തരം ആവശ്യപ്പെടുന്നത് 3.68 ഫിറ്റ്‌മെന്റ് ഫാക്ടറാണ്. ഇത് അംഗീകരിക്കപ്പെടുകയാണെങ്കിൽ നിലവിലുള്ള കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് 26,000 രൂപ മുതൽ 34,000 രൂപ വരെയായി കുത്തനെ ഉയർന്നേക്കാം. അതേസമയം, സാമ്പത്തിക വിദഗ്ദ്ധരുടെയും സാമ്പത്തിക വിശകലന ഏജൻസികളുടെയും കണക്കുകൂട്ടലുകൾ പ്രകാരം സർക്കാർ ഫിറ്റ്‌മെന്റ് ഫാക്ടർ 2.86 നും 3.00 നും ഇടയിൽ നിശ്ചയിക്കാനാണ് കൂടുതൽ സാധ്യത.</p>
<h3>പെൻഷൻകാർക്കും നേട്ടമാണേ...</h3>
<p>ശമ്പള പരിഷ്കരണം നടപ്പിലാകുന്നതോടെ സർവീസിലുള്ള ജീവനക്കാർക്ക് മാത്രമല്ല, കോടിക്കണക്കിന് വരുന്ന കേന്ദ്ര സർവീസ് പെൻഷൻകാരുടെയും പ്രതിമാസ പെൻഷനിൽ വലിയ വർദ്ധനവുണ്ടാകും.  അതേസമയം, വരും മാസങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് നിർണ്ണായകമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. നിലവിൽ, എട്ടാം ശമ്പള കമ്മീഷൻ രൂപീകരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനത്തിനായി ജീവനക്കാരുടെ സംഘടനകൾ കേന്ദ്ര ധനമന്ത്രാലയത്തിന് മേൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.</p>
<h3>English Summary:</h3>
<p>8th Pay Commission has crossed the halfway point of its 18-month timeline, with less than 10 months remaining to submit its recommendations. As discussions continue, the biggest area of speculation is the fitment factor, which will determine revised salaries and pensions for central government employees and pensioners.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: എന്റെ &#8216;പൊന്നു&#8217;ദൈവമേ, സ്വർണം ദേ പോയി&#8230; വൻ കുതിപ്പ്; ഇന്ന് പവന് എത്ര?</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-today-july-22-one-pavan-and-gram-prices-amid-west-asia-conflict-2217896.html</link>
					<pubDate>Wed, 22 Jul 2026 07:07:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-today-july-22-one-pavan-and-gram-prices-amid-west-asia-conflict-2217896.html</guid>
					<description><![CDATA[<p>Kerala Gold Rate Today: ഡിസംബർ 23നാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപ നിരക്കിലായിരുന്നു ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. ജനുവരി ഒമ്പതിന് രാവിലെ പവൻവില 1,31,160 രൂപ എന്ന സർവകാല റെക്കോർഡിലുമെത്തി. തുടർന്നുള്ള മാസങ്ങളിലും സ്വർണവിലയിൽ വൻ ചാഞ്ചാട്ടമുണ്ടായെങ്കിലും സ്വർണം ഇതുവരെ ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/gold-rate-43.jpg" class="attachment-large size-large wp-post-image" alt="Gold Rate (43)" /></figure><p>സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്നലെ പവന് 1,05,760 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,220 രൂപയും. എന്നാൽ ഇന്ന് വില വീണ്ടും കൂടി.  ഒറ്റയടിക്ക് 1680 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണവില 1,07,440 രൂപയായി ഉയർന്നു. ഗ്രാമിന് 13,430 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില ഇനിയും ഉയരും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറിമറിയുന്നുണ്ട്. ഗ്രാമിന് 240.10 രൂപയും കിലോയ്ക്ക് 2,40,100 രൂപയുമാണ് നൽകേണ്ടത്.</p>
<h3>സ്വർണകുതിപ്പിന് കാരണം</h3>
<p>പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില മാറിമറിയുന്നത്. വെടിനിർത്തൽ ഉടനുണ്ടായേക്കുമെന്ന വിലയിരുത്തലാണ് നിലവിൽ സ്വർണത്തിന് നേട്ടമായത്. വെടിനിർത്തൽ ഉണ്ടാകുമെന്ന സൂചനകൾക്ക് പിന്നാലെ ക്രൂഡ് ഓയിൽ വില താഴ്ന്നതും ഡോളർ ക്ഷീണിച്ചതും സ്വർണവിലയ്ക്ക് തിരിച്ചുകയറാൻ അനുകൂലമായി.</p>
<p>സാധാരണയായി സംഘർഷങ്ങളിൽ സ്വർണവില കുതിക്കുകയാണ് പതിവ്. എന്നാൽ, പശ്ചിമേഷ്യയിൽ ക്രൂഡ് ഓയിൽ വില കുതിച്ചതോടെയാണ് സ്വർണവില ഇടിഞ്ഞത്. എണ്ണവില വർധന ആഗോളതലത്തിൽ പണപ്പെരുപ്പം കൂടാനും പിന്നാലെ പലിശ നിരക്ക് ഉയർത്താനും കാരണമാകും. ഇതോടെ സ്വർണവില കുറയും. എന്നാൽ, കഴിഞ്ഞ ദിവസം ക്രൂഡ് ഓയിൽ വില താഴ്ന്നതാണ് സ്വർണത്തിന് കരുത്തേകിയത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/photo-gallery/how-to-make-digital-payments-without-internet-npcis-new-offline-upi-feature-explained-2217857.html">ഇന്റർനെറ്റില്ലാതെയും ഇനി യുപിഐ പേയ്‌മെന്റ്; പുതിയ’ സംവിധാനവുമായി എൻപിസിഐ</a></strong></p>
<h3>സ്വർണവിലയിൽ ഇനിയെന്ത്?</h3>
<p>യു.എസും ഇറാനും തമ്മിലുള്ള വെടിനിർത്തലിന് മാധ്യസ്ഥത വഹിക്കാൻ പാക്കിസ്ഥാൻ മുന്നിട്ടിറങ്ങിയിട്ടുണ്ട്. കൂടാതെ, യു.എസ് ഫെഡറൽ ബാങ്കിന്റെ പലിശ നിരക്കും സ്വർണവിലയിൽ നിർണായകമാകും. നിലവിലെ, പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ യുഎസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് അടുത്ത പണനയ നിർണയ യോഗത്തിൽ അടിസ്ഥാന പലിശ നിരക്ക് കൂട്ടിയേക്കാമെന്ന് റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് തന്നെ സ്വർണവില താഴാനുള്ള സാധ്യത കൂടുതലാണ്.</p>
<p>ഡിസംബർ 23നാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപ നിരക്കിലായിരുന്നു ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. ജനുവരി ഒമ്പതിന് രാവിലെ പവൻവില 1,31,160 രൂപ എന്ന സർവകാല റെക്കോർഡിലുമെത്തി. തുടർന്നുള്ള മാസങ്ങളിലും സ്വർണവിലയിൽ വൻ ചാഞ്ചാട്ടമുണ്ടായെങ്കിലും സ്വർണം ഇതുവരെ ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല. സ്വർണവിലയിലെ ഈ ഏറ്റക്കുറച്ചിലുകൾ സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.</p>
<h3>അഡ്വാൻസ് ബുക്കിങ് ഗുണകരമോ?</h3>
<p>സ്വർണവിലയിൽ വൻ ചാഞ്ചാട്ടമാണ്. സ്വർണവില കൂടുമോ കുറയുമോ എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കുന്നില്ല. ഇത് വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് വേണ്ടി സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്ക് തിരിച്ചടിയാണ് നൽകുന്നത്. ഈ സാഹചര്യത്തിൽ അഡ്വാൻസ് ബുക്കിങ് നടത്തുന്നതാണ് ഉപഭോക്താക്കൾക്ക് നല്ലതെന്ന് വിദഗ്ധർ ഉപദേശിക്കുന്നു. വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ്. സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്ന ദിവസം വില കൂടിയാലും ബുക്കിങ് ദിവസത്തെ കുറഞ്ഞ വിലയ്ക്ക് തന്നെ ആഭരണങ്ങൾ സ്വന്തമാക്കാൻ ഇതിലൂടെ സാധിക്കുന്നതാണ്.</p>
]]></content:encoded>
				</item>
							<item>
					<title>Pay Without Internet: ഇന്റർനെറ്റില്ലാതെയും ഇനി യുപിഐ പേയ്‌മെന്റ്; പുതിയ&#8217; സംവിധാനവുമായി എൻപിസിഐ</title>
					<link>https://www.malayalamtv9.com/photo-gallery/how-to-make-digital-payments-without-internet-npcis-new-offline-upi-feature-explained-2217857.html</link>
					<pubDate>Tue, 21 Jul 2026 21:54:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/how-to-make-digital-payments-without-internet-npcis-new-offline-upi-feature-explained-2217857.html</guid>
					<description><![CDATA[<p>Digital Payments Without Internet: ഇന്ന് നമ്മൾ ഡിജിറ്റൽ ലോകത്താണ് ജീവിക്കുന്നത്. കൈയിൽ പണം കൊണ്ട് നടക്കേണ്ട ആവശ്യമില്ല, മൊബൈൽ വഴി ഇന്റർനെറ്റ് ഉപയോഗിച്ച്, തന്നെ പണമിടപാടുകൾ നടത്താനായി സാധിക്കും. എന്നാൽ, നെറ്റ് കണക്ഷൻ ഇല്ലെങ്കിലോ? എന്നാൽ ഇനി ഇന്റർനെറ്റിന്റെ സഹായമില്ലാതെയും പണമിടപാട് നടത്താമെന്നേ&#8230;</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/UPI-Feature-1-1.jpg" class="attachment-large size-large wp-post-image" alt="Upi Feature (1)" /></figure><p>
		<style type="text/css">
			#gallery-4 {
				margin: auto;
			}
			#gallery-4 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-4 img {
				border: 2px solid #cfcfcf;
			}
			#gallery-4 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-4' class='gallery galleryid-2217857 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/UPI-Feature-4.jpg" class="attachment-thumbnail size-thumbnail" alt="Upi Feature (4)" aria-describedby="gallery-4-2217860" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/UPI-Feature-4.jpg 150w, https://images.malayalamtv9.com/uploads/2026/07/UPI-Feature-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2217860'>
				സ്മാർട്ട്‌ഫോണിലോ വ്യാപാരികളുടെ കൈവശമുള്ള മെഷീനുകളിലോ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം. ഇതിനായി 2,000 രൂപ വരെയുള്ള ഇടപാടുകൾ ഓഫ്ലൈനായി നടപ്പിലാക്കാൻ സഹായിക്കുന്ന പുതിയ &#8216;ടാപ്പ് ആൻഡ് പേ&#8217; സൗകര്യം വികസിപ്പിക്കുകയാണ് നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. റേഞ്ച് ലഭിക്കാത്ത സ്ഥലങ്ങളിലും യാത്രകളിലും ഡിജിറ്റൽ ഇടപാടുകൾ തടസ്സമില്ലാതെ നടത്താൻ ഈ സംവിധാനം സഹായിക്കും. (Image Credit source: getty images)

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/UPI-Feature-3.jpg" class="attachment-thumbnail size-thumbnail" alt="Upi Feature (3)" aria-describedby="gallery-4-2217861" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/UPI-Feature-3.jpg 150w, https://images.malayalamtv9.com/uploads/2026/07/UPI-Feature-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2217861'>
				നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ  സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഉപയോക്താക്കൾക്ക് തങ്ങളുടെ എൻഎഫ്സി പിന്തുണയുള്ള സ്മാർട്ട്ഫോൺ, വ്യാപാരികളുടെ ഓഫ്ലൈൻ പോസ് മെഷീനിൽ ടാപ്പ് ചെയ്ത് പണമടയ്ക്കാനാകും. ഒറ്റത്തവണയായി 2,000 രൂപ വരെയുള്ള തുക ഇന്റർനെറ്റില്ലാതെ കൈമാറാൻ ഇതിലൂടെ സാധിക്കും.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/UPI-Feature-2.jpg" class="attachment-thumbnail size-thumbnail" alt="Upi Feature (2)" aria-describedby="gallery-4-2217862" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/UPI-Feature-2.jpg 150w, https://images.malayalamtv9.com/uploads/2026/07/UPI-Feature-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2217862'>
				ഓൺലൈനിലായിരിക്കുമ്പോൾ ഉപയോക്താക്കൾ തങ്ങളുടെ യുപിഐ ലൈറ്റ് വാലറ്റിലേക്ക് പണം ലോഡ് ചെയ്തു വെക്കണം. ഓഫ്ലൈൻ ഇടപാടുകൾ നടത്തുമ്പോൾ പിൻ നമ്പറോ ഇന്റർനെറ്റോ ആവശ്യമില്ലാതെ വാലറ്റിൽ നിന്ന് തുക ഈടാക്കപ്പെടും. പയോക്താവിന്റെ ഫോണിലും കടക്കാരന്റെ മെഷീനിലും ഇന്റർനെറ്റ് ഇല്ലെങ്കിലും പോസ് മെഷീനിൽ പേയ്‌മെന്റ് വിവരങ്ങൾ സേവ് ചെയ്യപ്പെടും.

				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/UPI-Feature-1.jpg" class="attachment-thumbnail size-thumbnail" alt="Upi Feature (1)" aria-describedby="gallery-4-2217863" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/UPI-Feature-1.jpg 150w, https://images.malayalamtv9.com/uploads/2026/07/UPI-Feature-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2217863'>
				പിന്നീട് മെഷീൻ നെറ്റ്‌വർക്കിലേക്ക് കണക്റ്റ് ആകുമ്പോൾ തുക പ്രോസസ് ചെയ്യപ്പെടുകയും ചെയ്യും. നെറ്റ്‌വർക്ക് സിഗ്നലുകൾ ലഭിക്കാത്ത വിമാനങ്ങൾ, അണ്ടർഗ്രൗണ്ട് മെട്രോ സ്റ്റേഷനുകൾ, തുരങ്കങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പേയ്‌മെന്റുകൾ എളുപ്പമാക്കാൻ ഈ സംവിധാനം ഏറെ സഹായകരമാകും. 

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/07/UPI-Feature-.jpg" class="attachment-thumbnail size-thumbnail" alt="Upi Feature" aria-describedby="gallery-4-2217864" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/07/UPI-Feature-.jpg 150w, https://images.malayalamtv9.com/uploads/2026/07/UPI-Feature-.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-4-2217864'>
				അതേസമയം, ഈ സാങ്കേതികവിദ്യ പിന്തുണയ്ക്കുന്ന ഓഫ്ലൈൻ പോസ് മെഷീനുകൾക്ക് എഞ്ചിനീയറിംഗ് തലത്തിൽ എൻപിസിഐയുടെ സാക്ഷ്യപത്രം ലഭിക്കേണ്ടതുണ്ട്. നിലവിൽ ഇതിനായുള്ള നടപടികൾ നടന്നു വരികയാണ്. ഇനി ഡിജിറ്റൽ ഇടപാടുകൾ തടസ്സമില്ലാതെ നടത്താൻ സാധിക്കുന്നതാണ്.
				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>DA Hike: സർക്കാർ ജീവനക്കാർക്ക് 2 % ഡിഎ, 7 മാസത്തെ കുടിശ്ശികയും? ഓണം ബോണസ് വേറെയും!</title>
					<link>https://www.malayalamtv9.com/kerala/kerala-government-employees-to-get-2-percentage-da-hike-and-7-months-pending-arrears-along-with-onam-bonus-2217783.html</link>
					<pubDate>Tue, 21 Jul 2026 15:50:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-government-employees-to-get-2-percentage-da-hike-and-7-months-pending-arrears-along-with-onam-bonus-2217783.html</guid>
					<description><![CDATA[<p>Kerala Government Employees DA: കഴിഞ്ഞ സർക്കാർ ജീവനക്കാരുടെ ഒരു ക്ഷാമബത്തയ്ക്കും മുൻകാലപ്രാബല്യം നൽകിയിരുന്നില്ല. 2019ൽ നടപ്പാക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണം 2021ലാണ് നടപ്പാക്കിയത്. അന്ന് കുടിശികയുണ്ടായിരുന്ന 7% ഡിഎയും അതിനൊപ്പം ലയിപ്പിച്ചിരുന്നു. 2025 ജൂലൈ വരെയുള്ള ഡിഎ ഈ വർഷമാദ്യം അനുവദിച്ചെങ്കിലും കുടിശിക നൽകിയില്ല.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/12-pay.jpg" class="attachment-large size-large wp-post-image" alt="12 Pay" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഓണം ബോണസിനൊപ്പം ഡിഎ കുടിശ്ശികയും ലഭിച്ചേക്കും. ജീവനക്കാരുടെ ജനുവരിയിലെ 2% ഡിഎയും പെൻഷൻകാരുടെ തത്തുല്യമായ ഡിആറും ഓണത്തിന് ബോണസിനും ഉത്സവ ബത്തയ്ക്കുമൊപ്പം അനുവദിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഈ വർഷം ജനുവരി മുതലുള്ള മുൻകാലപ്രാബല്യത്തോടെ ഏഴുമാസത്തെ ഡിഎ കുടിശിക പണമായി നൽകാനും ആലോചനയുണ്ട്.</p>
<p>കഴിഞ്ഞ സർക്കാർ ജീവനക്കാരുടെ ഒരു ക്ഷാമബത്തയ്ക്കും മുൻകാലപ്രാബല്യം നൽകിയിരുന്നില്ല. 2019ൽ നടപ്പാക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണം 2021ലാണ് നടപ്പാക്കിയത്. അന്ന് കുടിശികയുണ്ടായിരുന്ന 7% ഡിഎയും അതിനൊപ്പം ലയിപ്പിച്ചിരുന്നു. 2025 ജൂലൈ വരെയുള്ള ഡിഎ ഈ വർഷമാദ്യം അനുവദിച്ചെങ്കിലും കുടിശിക നൽകിയില്ല.</p>
<p>നിലവിൽ സർക്കാർ ജീവനക്കാർക്ക് 35% ഡിഎയാണ്. ജനുവരിയിലെ 2% കൂടി ചേരുമ്പോൾ 37% ഡിഎയാകും. ജീവനക്കാർക്ക് ഡിഎ നൽകാൻ 54.20 കോടിയും പെൻഷൻകാർക്ക് ഡിആർ നൽകാൻ 38.60 കോടിയും ഉൾപ്പെടെ മാസം 97.80 കോടിയുടെ അധികച്ചെലവുണ്ടാകും.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/8th-pay-commission-updates-will-minimum-basic-salary-hike-to-rs-69000-for-central-employees-2217444.html">ജീവനക്കാരുടെ മിനിമം ശമ്പളം 69,000 രൂപ; പെൻഷൻ ഉയർത്താനും ശുപാർശ</a></strong></p>
<h3>ഡിഎ കുടിശ്ശിക എത്ര?</h3>
<p>ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ, ഡിആർ കുടിശ്ശിക 36,057 കോടി രൂപയാണ്. 2026 മാർച്ച് 31-ലെ കണക്കനുസരിച്ച് സർക്കാരിന്റെ മൊത്തം കുടിശ്ശിക ബാധ്യതയായ 48,733 കോടി രൂപയിൽ ഏറ്റവും വലിയ വിഹിതം സർക്കാർ ജീവനക്കാർ, അധ്യാപകർ, സർവീസ് പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ക്ഷാമബത്ത കുടിശ്ശികയാണ്. 2021 ജനുവരി 1 മുതൽ 2026 ഫെബ്രുവരി 28 വരെയുള്ള കാലയളവിലെ ക്ഷാമബത്തയുടെയും ക്ഷാമാശ്വാസത്തിന്റെയും മൊത്തം തുക 36,057 കോടി രൂപയാണെന്നാണ് കണക്ക്.</p>
<h3>ശമ്പള പരിഷ്കണം എവിടെ?</h3>
<p>വിഡി സതീശന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിലെത്തിയിട്ടും പുതിയ ശമ്പള പരിഷ്കരണ കമ്മിഷന്റെ പ്രവർത്തനങ്ങൾ അനക്കമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് മുൻ ചീഫ് സെക്രട്ടറി ഡോ വിപി ജോയ് ഐഎഎസ് ചെയർമാനായ പന്ത്രണ്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചത്. ശോഭ വിആർ ആയിരുന്നു സെക്രട്ടറി. അഡ്വക്കേറ്റ് എം രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. സുഗമമായ നടത്തിപ്പിനായി ധനകാര്യ വകുപ്പിൽ നിന്ന് 12 ജീവനക്കാരെയും വിവിധ ഉത്തരവുകൾ പ്രകാരം നിയമിച്ചിരുന്നു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമയം നൽകിയത്.</p>
<p>മാർച്ച് 25 മുതൽ നിയമസഭാ സെക്രട്ടറിയേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ചു. വിവിധ സർക്കാർ വകുപ്പുകൾ, സർവീസ് സംഘടനകൾ, വ്യക്തികൾ എന്നിവരിൽ നിന്നും ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള പ്രൊഫോമ തയ്യാറാക്കി. എന്നാൽ, കാലാവധി കഴിഞ്ഞിട്ടും ശുപാർശ സമർപ്പിച്ചില്ല. വി.പി.ജോയി കമ്മിഷന്റെ കാലാവധി മെയ് 23 ന് അവസാനിച്ചു. വിവര ശേഖരണം പോലും പൂർത്തിയാക്കിയിരുന്നില്ല.</p>
<p>2020-21 ൽ ശമ്പള പരിഷ്കരണം നടപ്പാക്കിയപ്പോൾ ശമ്പള,പെൻഷൻ ചെലവ് 33,043 കോടിയിൽ നിന്ന് 68,852 കോടിയായി ഉയർന്നിരുന്നു. കഴിഞ്ഞസാമ്പത്തിക വർഷം ഇത് 75,319 കോടിയിലെത്തി. പുതിയ ശമ്പള പരിഷ്കരണം നടപ്പാക്കിയാൽ ചെലവ് ഒരു ലക്ഷം കോടിയായേക്കും. മുൻ സർക്കാരിന്റെ കാലത്തെ ഡി.എ. കുടിശിക മാത്രം 21,670 കോടി രൂപയുണ്ട്. സാമൂഹ്യ ക്ഷേമ പെൻഷൻ മുടങ്ങാതിരിക്കാൻ കടമെടുത്തതിന്റെ ബാദ്ധ്യത 17,500 കോടിയും. കൊടുക്കാനുള്ളത് കൊടുത്തു തീർത്തിട്ട് പുതിയ ശമ്പള പരിഷ്കരണത്തിലേക്ക് പോയാൽ മതിയെന്നാണ് സർക്കാർ നിലപാടെന്നാണ് റിപ്പോർട്ട്.</p>
<h3>English Summary:</h3>
<p>Kerala government is likely to provide state employees with pending Dearness Allowance benefits along with the Onam bonus and festival allowance. According to reports, employees may receive the 2% DA hike effective from January, while pensioners are expected to get the corresponding Dearness Relief.</p>
]]></content:encoded>
				</item>
							<item>
					<title>10 ലക്ഷം രൂപ 1 കോടിയാക്കിയാലോ? മുതിര്‍ന്ന പൗരന്മാര്‍ക്കിതാ വമ്പന്‍ അവസരം</title>
					<link>https://www.malayalamtv9.com/business/best-investment-plans-for-senior-citizens-to-grow-rs-10-lakh-to-rs-1-crore-in-20-years-2217741.html</link>
					<pubDate>Tue, 21 Jul 2026 12:46:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/best-investment-plans-for-senior-citizens-to-grow-rs-10-lakh-to-rs-1-crore-in-20-years-2217741.html</guid>
					<description><![CDATA[<p>Top Investment Options for Senior Citizens to Build Rs 1 Crore Corpus: കോമ്പൗണ്ടിങ്ങിന്റെ കരുത്ത് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കോമ്പൗണ്ടിങ്ങിന്റെ കരുത്ത് എന്ന് പറയുമ്പോള്‍, നിങ്ങളുടെ പണം കാലക്രമേണ കൂടുതല്‍ വരുമാനം നേടിത്തരുന്ന രീതിയാണിത്. ചെറിയ നിക്ഷേപത്തില്‍ നിന്നുപോലും ദീര്‍ഘകാലം കൊണ്ട് ഉയര്‍ന്ന നേട്ടം ഉണ്ടാക്കാന്‍ സാധിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Best-Long-Term-Investment-Plans-for-Senior-Citizens.jpg" class="attachment-large size-large wp-post-image" alt="Best Long Term Investment Plans For Senior Citizens" /></figure><p>ഒരു കോടി രൂപ സമ്പാദ്യവുമായി വിരമിക്കുന്നത് സ്വപ്‌നം കാണുന്നയാളാണോ നിങ്ങള്‍? ഇത്തരമൊരു സ്വപ്‌നവുമായി ജീവിക്കുന്ന ധാരാളം പേരുണ്ട് നമുക്ക് ചുറ്റും. ചെറിയ നിക്ഷേപം പോലും വലിയ സമ്പാദ്യം കെട്ടിപ്പടുക്കാന്‍ നിങ്ങളെ സഹായിക്കും. വിരമിക്കലിനോട് അടുക്കുന്ന ആളുകള്‍ തീര്‍ച്ചയായും വിവിധ തരത്തിലുള്ള നിക്ഷേപ മാര്‍ഗങ്ങളെ കുറിച്ച് പഠിച്ചിരിക്കണം, നിങ്ങളുടെ പണം എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാനായി നിരവധി മാര്‍ഗങ്ങളാണ് ഇന്നുള്ളത്.</p>
<p>കോമ്പൗണ്ടിങ്ങിന്റെ കരുത്ത് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കോമ്പൗണ്ടിങ്ങിന്റെ കരുത്ത് എന്ന് പറയുമ്പോള്‍, നിങ്ങളുടെ പണം കാലക്രമേണ കൂടുതല്‍ വരുമാനം നേടിത്തരുന്ന രീതിയാണിത്. ചെറിയ നിക്ഷേപത്തില്‍ നിന്നുപോലും ദീര്‍ഘകാലം കൊണ്ട് ഉയര്‍ന്ന നേട്ടം ഉണ്ടാക്കാന്‍ സാധിക്കും. പത്ത് ലക്ഷം രൂപ നിക്ഷേപിക്കാന്‍ നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ അത് എങ്ങനെ 1 കോടി രൂപയാക്കി മാറ്റാന്‍ സാധിക്കുമെന്ന് നോക്കിയാലോ?</p>
<h3>എത്ര ശതമാനം വാര്‍ഷിക റിട്ടേണ്‍ വേണം?</h3>
<p>പത്ത് ലക്ഷം രൂപ നിക്ഷേപം നടത്തുന്ന ഒരാള്‍ക്ക് എത്ര വര്‍ഷം വേണ്ടി വരും 1 കോടി രൂപ സമ്പാദിക്കാനെന്ന് നോക്കാം. വ്യത്യസ്ത വാര്‍ഷിക വരുമാനത്തിന് അനുസരിച്ചാണ് വര്‍ഷങ്ങളാണ് നല്‍കിയിരിക്കുന്നത്.</p>
<ul>
<li>6 ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ 40 വര്‍ഷം</li>
<li>8 ശതമാനമാണെങ്കില്‍ 29 വര്‍ഷം</li>
<li>10 ശതമാനമാണെങ്കില്‍ 24 വര്‍ഷം</li>
<li>12 ശതമാനമാണെങ്കില്‍ 20 വര്‍ഷം</li>
<li>15 ശതമാനം ലഭിച്ചാല്‍ 16 വര്‍ഷം</li>
</ul>
<p>എന്നാല്‍ ഈ കാലയളവുകള്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന നിക്ഷേപ മാര്‍ഗത്തിന് അനുസരിച്ച് വ്യത്യാസപ്പെടും. പത്ത് ശതമാനത്തിന് മുകളില്‍ റിട്ടേണ്‍ ലഭിക്കാന്‍ സാധ്യതയുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. നിങ്ങള്‍ക്ക് ലഭിക്കുന്നത് 12 ശതമാനം വാര്‍ഷിക വളര്‍ച്ചയാണെങ്കില്‍ 20 വര്‍ഷം കൊണ്ട് 1 കോടിയുണ്ടാക്കാന്‍ സാധിക്കും. എന്നാല്‍ പത്ത് ശതമാനം വരുമാനമാണ് ലഭിക്കുന്നതെങ്കിലോ?</p>
<ul>
<li>പ്രാരംഭ നിക്ഷേപം- 10 ലക്ഷം രൂപ</li>
<li>വാര്‍ഷിക വരുമാനം- 10 ശതമാനം</li>
<li>നിക്ഷേപ കാലാവധി- 24 മനാസം</li>
</ul>
<p>ഇക്കാലയളവില്‍ ഏകദേശം 98,40,000 രൂപയാണ് നിങ്ങള്‍ ഉണ്ടാക്കുന്നത്. ഈ തുക കണ്ടെത്താന്‍ നിങ്ങളെ സഹായിക്കുന്ന ഫോര്‍മുല ചുവടെ.</p>
<p>മൂല്യം = പ്രിന്‍സിപ്പല്‍ × (1 + r)^t</p>
<p>= രൂപ 10,00,000 × (1.10)^24</p>
<p>= രൂപ 10,00,000 × 9.84</p>
<p>എന്നാല്‍ ഇത്രയും തുക നേടിയെടുക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ ഏതെല്ലാമാണെന്ന് അറിയാമോ?</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/how-ksfe-sugama-deposit-scheme-can-help-earn-up-to-rs-20000-a-day-eligibility-benefits-and-details-2217443.html" target="_blank" rel="noopener">KSFE Sugama Scheme: പ്രതിദിനം 20,000 രൂപ വരെ കിട്ടും; കെഎസ്എഫ്ഇയുടെ സുഗമ പദ്ധതിയെ കുറിച്ചറിയാമോ?</a></strong></p>
<h3>ദേശീയ പെന്‍ഷന്‍ സംവിധാനം (എന്‍പിഎസ്)</h3>
<p>ദീര്‍ഘകാല വിരമിക്കല്‍ ആസൂത്രണത്തിന് എന്‍പിഎസ് അനുയോജ്യമാണ്. നിക്ഷേപത്തിലുള്ള ഇക്വിറ്റി അലോക്കേഷന്‍ അനുസരിച്ച് എന്‍പ്എസ് 9 ശതമാനം മുതല്‍ 12 ശതമാനം വരെ വരുമാനം വാഗ്ദാനം ചെയ്യുന്നു. 10 ശതമാനം നിരക്കില്‍ 10 ലക്ഷം രൂപ 24 വര്‍ഷത്തേക്ക് നിക്ഷേപിക്കാന്‍ ഈ പദ്ധതി അനുയോജ്യമാണ്.</p>
<h3>ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍</h3>
<p>ഇടത്തരം മുതല്‍ ഉയര്‍ന്ന റിസ്‌കിന് വരെ സാധ്യതയുള്ള നിക്ഷേപ മാര്‍ഗമാണിത്. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് 12 മുതല്‍ 15 ശതമാനം വരെ റിട്ടേണ്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. 10 ലക്ഷം രൂപ ചിലപ്പോള്‍ 16 മുതല്‍ 20 വര്‍ഷത്തിനുള്ളില്‍ സ്വന്തമാക്കാനാകും.</p>
<h3>സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം (എസ്‌സിഎസ്എസ്)</h3>
<p>വിരമിച്ച ജീവനക്കാര്‍ക്ക് 8.2 ശതമാനം പലിശയാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. വളരെ വേഗത്തില്‍ 1 കോടി രൂപ നേടിയെടുക്കാന്‍ നിങ്ങളെ ഈ പദ്ധതിയും സഹായിക്കുന്നതാണ്.</p>
<p><em><strong>നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. </strong></em></p>
<h3>English Summary</h3>
<p data-pm-slice="0 0 []">Senior citizens have several long-term investment options to build wealth after retirement. With disciplined investing and suitable returns, Rs 10 lakh has the potential to grow into a much larger corpus over 20 years. The right investment choice depends on risk tolerance, financial goals, and time horizon.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: പൊന്ന് വാങ്ങാന്‍ പോകല്ലേ, ആളാകെ മാറി; ഇന്നത്തെ സ്വര്‍ണവില</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-today-july-21-check-todays-price-before-buying-jewellery-2217651.html</link>
					<pubDate>Tue, 21 Jul 2026 06:45:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-today-july-21-check-todays-price-before-buying-jewellery-2217651.html</guid>
					<description><![CDATA[<p>One Pavan Gold Rate on July 21 Tuesday: യുഎസ് ഉപഭോക്തൃ പണപ്പെരുപ്പം, ഉത്പാദക പണപ്പെരുപ്പം, ചില്ലറ വില്‍പന എന്നിവയിലെ സമീപകാല വിവരങ്ങള്‍ അടിസ്ഥാന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മിതമാകുന്നതായി ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ എണ്ണവിലയിലെ സ്ഥിരമായ ശക്തി, പണപ്പെരുപ്പം ഉയര്‍ന്ന് നിലനില്‍ക്കുന്നതിന് കാരണമാകും. ഇത് ഉയര്‍ന്ന പലിശ നിരക്ക് പ്രതീക്ഷകളെ ശക്തിപ്പെടുത്തുമെന്നും നിക്ഷേപര്‍ വിശ്വസിക്കുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Kerala-Gold-Rate-Today-July-21.jpg" class="attachment-large size-large wp-post-image" alt="Kerala Gold Rate Today July 21" /></figure><p>കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധനവ്, ആഭരണങ്ങള്‍ വാങ്ങിക്കാന്‍ ഉടനൊന്നും പോകേണ്ടാ. കഴിഞ്ഞ ദിവസം ഉണ്ടായിരുന്ന 1,05,200 രൂപയില്‍ നിന്ന് 1,05,760 രൂപയിലേക്കാണ് ഇന്ന് ഒരു പവന് വില വര്‍ധിച്ചിരിക്കുന്നത്. 560 രൂപയുടെ വര്‍ധനവാണ് ഇന്ന് സംഭവിച്ചത്. 70 രൂപയാണ് ഒരു ഗ്രാമിന് വില കൂടിയത്, ഇതോടെ 13,150 രൂപയില്‍ നിന്നും വില 13,220 രൂപയിലേക്കെത്തി. രാജ്യാന്തര വിപണിയില്‍ സംഭവിച്ച വില വര്‍ധനവിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണവില കൂടിയത്. യുദ്ധം കാരണം സ്വര്‍ണവില ഒരു ലക്ഷം രൂപയില്‍ താഴേക്ക് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് തിരിച്ചടി സമ്മാനിച്ചാണ് നിലവിലെ വില വര്‍ധനവ്. നിരക്കില്‍ വരും ദിവസങ്ങളിലും മാറ്റം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും വിപണിയില്‍ നിന്നെത്തുന്നു.</p>
<h3>പ്രതീക്ഷകളെല്ലാം വിഫലം സ്വര്‍ണം കുതിക്കുന്നു</h3>
<p>സ്വര്‍ണവില കുറയുമെന്ന് പ്രതീക്ഷ ദിവസങ്ങളിലൊന്നായിരുന്നു ജൂലൈ 20. എന്നാല്‍ പ്രതീക്ഷകളെല്ലാം വിഫലമാക്കി, സ്വര്‍ണം വീണ്ടും മേലോട്ടുയര്‍ന്നു. പശ്ചിമേഷ്യന്‍ യുദ്ധത്തിന് കുറവൊന്നുമില്ലെങ്കിലും രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് വില വര്‍ധിക്കുകയാണ്. ഇന്നും സ്വര്‍ണ വിപണി ഉണര്‍വില്‍ തന്നെ. 4,023 ഡോളറാണ് സ്വര്‍ണം ഔണ്‍സിന് ഇന്നത്തെ നിരക്ക്.</p>
<p>യുദ്ധം ശമനമില്ലാതെ തുടരുന്നതിനാല്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഇനിയും വര്‍ധനവ് സംഭവിക്കാനിടയുണ്ടെന്നാണ് പറയപ്പെടുന്നത്. ഇത് സ്വര്‍ണത്തിന്റെ വില കുറയുന്നതിന് കാരണമാകുമെന്നും വിദഗ്ധര്‍. എന്നാല്‍ യുഎസില്‍ പണപ്പെര്രും നിയന്ത്രണപരിധിയായ രണ്ട് ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നത് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. പലിശ നിരക്കില്‍ വര്‍ധനവുണ്ടായാല്‍ അത് സ്വര്‍ണവില കുറയുന്നതിന് കാരണമാകും.</p>
<p>വലിയ സമ്മര്‍ദത്തിലൂടെയാണ് നിലവില്‍ സ്വര്‍ണം കടന്നുപോകുന്നത്. 4,000 ഡോളറിലേക്ക് താഴ്ന്നിരുന്ന സ്വര്‍ണം വീണ്ടും തിരിച്ചുകയറി. യുഎസ്-ഇറാന്‍ സംഘര്‍ഷങ്ങള്‍ പണപ്പെരുപ്പത്തിലും ഫെഡറല്‍ റിസര്‍വിന്റെ നയങ്ങളിലും ചെലുത്തുന്ന സ്വാധീനം വിപണികള്‍ വിലയിരുത്തുകയാണ്. ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് വര്‍ധിച്ചുവരുന്ന അനിശ്ചിതത്വത്തിനോടൊപ്പം, പശ്ചിമേഷ്യന്‍ എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ക്കും വാണിജ്യ കപ്പലുകള്‍ക്കും നേരെയുള്ള ആക്രമണങ്ങളും അസംസ്‌കൃത എണ്ണ വില ഉയരുന്നതിന് കാരണമായിട്ടുണ്ട്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/kerala-gold-rate-today-july-20-yellow-metal-prices-fall-after-international-market-losses-2217391.html" target="_blank" rel="noopener">Kerala Gold Rate: ട്രാക്ക് മാറ്റി പൊന്ന്, എങ്കിലും വാങ്ങാം; ജൂലൈ 20 ലെ സ്വര്‍ണവില</a></strong></p>
<p>യുഎസ് ഉപഭോക്തൃ പണപ്പെരുപ്പം, ഉത്പാദക പണപ്പെരുപ്പം, ചില്ലറ വില്‍പന എന്നിവയിലെ സമീപകാല വിവരങ്ങള്‍ അടിസ്ഥാന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മിതമാകുന്നതായി ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ എണ്ണവിലയിലെ സ്ഥിരമായ ശക്തി, പണപ്പെരുപ്പം ഉയര്‍ന്ന് നിലനില്‍ക്കുന്നതിന് കാരണമാകും. ഇത് ഉയര്‍ന്ന പലിശ നിരക്ക് പ്രതീക്ഷകളെ ശക്തിപ്പെടുത്തുമെന്നും നിക്ഷേപര്‍ വിശ്വസിക്കുന്നു.</p>
<h3>English Summary</h3>
<p>Kerala has announced the latest gold rates for Tuesday, July 21. Those planning to buy jewellery can check today's updated prices before making a purchase. The revised rates cover both 22-carat and 24-carat gold. Making charges and GST will be added separately to the final jewellery cost.</p>
]]></content:encoded>
				</item>
							<item>
					<title>Ginger Price Hike: 300 കടന്ന് ഇഞ്ചി വില; ലാഭത്തിൽ വാങ്ങാൻ എന്തേലും വഴിയുണ്ടോ?</title>
					<link>https://www.malayalamtv9.com/business/ginger-price-hike-in-kerala-rate-surpasses-rs-300-check-how-to-buy-ginger-for-a-lower-price-2217467.html</link>
					<pubDate>Mon, 20 Jul 2026 12:11:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/ginger-price-hike-in-kerala-rate-surpasses-rs-300-check-how-to-buy-ginger-for-a-lower-price-2217467.html</guid>
					<description><![CDATA[<p>Ginger Price Hike in Kerala: സാധാരണയായി വിളവിറക്കി എട്ടു മാസമാകുമ്പോഴാണ് ഇഞ്ചി പൂർണ വളർച്ചയെത്തുന്നത്. എന്നാൽ ഇത്തവണ നേരത്തെ വിളവെടുപ്പ് നടത്തേണ്ടി വന്നു. ഇതോടൊപ്പം കനത്ത മഴയിൽ വ്യാപക കൃഷി നാശം വന്നതും ഇഞ്ചി വില ഉയരാൻ ഇടയാക്കി. ഇഞ്ചിക്കൊപ്പം പച്ചക്കറികളുടെ വിലയും പിടിതരാതെ കുതിക്കുകയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/ginger-price.jpg" class="attachment-large size-large wp-post-image" alt="Ginger Price" /></figure><p>ഓണം എത്താറായതോടെ പച്ചക്കറി വില കുതിക്കുന്ന സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇഞ്ചി വിലയിലെ കുതിപ്പാണ് ഞെട്ടിക്കുന്നത്. ദിവസങ്ങളുടെ വ്യത്യാസത്തിൽ ഇരുന്നൂറ് രൂപയോളമാണ് കൂടിയത്. പാൽ, മീൻ, ഇറച്ചി, മുട്ടി, നേന്ത്രപ്പഴം തുടങ്ങിയവയുടെ വിലയും ഉയരുന്നുണ്ട്. കാലാവസ്ഥയാണ് വില്ലനായത്. മഴക്കാലത്ത് ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായി.</p>
<h3>പൊള്ളിച്ച് ഇഞ്ചി വില</h3>
<p>വിവിധ മാർക്കറ്റുകളിൽ മുന്നൂറ് രൂപ കടന്നാണ് ഇഞ്ചി വ്യാപാരം ചെയ്യുന്നത്.  കിലോക്ക് 260-300 രൂപയാണ് ഇഞ്ചിയുടെ വില. കഴിഞ്ഞയാഴ്ച വരെ കിലോയ്ക്ക് 70-100 രൂപയായിരുന്നു ഇഞ്ചിക്ക് കൊടുക്കേണ്ടിയിരുന്നത്. മൂപ്പ് ഇല്ലാത്ത ഇഞ്ചിക്ക് 140 രൂപ കൊടുക്കണം. രണ്ടാഴ്ചയ്ക്കിടെ 80 രൂപയിലധികമാണ് കിലോയ്ക്ക് കൂടിയത്.</p>
<h3>വില കൂടാൻ കാരണം</h3>
<p>കനത്ത മഴയിൽ കൃഷി നശിച്ചതും പൈറിക്കുലേറിയ ഫംഗസ് ബാധ വ്യാപകമായതിനാൽ വിളവെടുപ്പ് നേരെത്തെയായതും വില കൂടാൻ കാരണമായി. സാധാരണയായി വിളവിറക്കി എട്ടു മാസമാകുമ്പോഴാണ് ഇഞ്ചി പൂർണ വളർച്ചയെത്തുന്നത്. എന്നാൽ ഇത്തവണ നേരത്തെ വിളവെടുപ്പ് നടത്തേണ്ടി വന്നു. ഇതോടൊപ്പം കനത്ത മഴയിൽ വ്യാപക കൃഷി നാശം വന്നതും ഇഞ്ചി വില ഉയരാൻ ഇടയാക്കി. ഇഞ്ചിയോടൊപ്പം വെളുത്തുള്ളി വിലയു കൂടുന്നുണ്ട്. വെളുത്തുള്ളി ചില്ലറ വില 300 രൂപയാണ്. നല്ലയിനം ചെറിയ ഉള്ളിക്ക് 120 രൂപയും രണ്ടാം തരമാണെങ്കില്‍ 60 രൂപയുമാണ് കൊടുക്കേണ്ടത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/vegetable-price-hike-in-kerala-ginger-prices-hit-a-record-high-2217196.html">പച്ചക്കറി വാങ്ങിയാൽ പോക്കറ്റ് കാലി! റെക്കോ‍‌‍ർഡിട്ട് ഇഞ്ചി വില</a></strong></p>
<p>ഇഞ്ചിക്കൊപ്പം പച്ചക്കറികളുടെ വിലയും പിടിതരാതെ കുതിക്കുകയാണ്. സാമ്പാറും അവിയലും ഒക്കെ കഴിക്കണമെങ്കിൽ പോക്കറ്റ് കാലിയാകുമെന്ന് സാരം. പയർ, ചേന എന്നിവയ്ക്ക് കിലോ വില അമ്പതിന് മുകളിലാണ്. ബീറ്റ്റൂട്ടിന് 45, വെണ്ടക്ക 35-40, മുരിങ്ങ -70, പടവലം -40, കൊത്തവര 50 രൂപ, ബീന്‍സിന് 70 രൂപ, കേരറ്റിന് 65-70 രൂപ എന്നിങ്ങനെയാണ് വില. നേന്ത്രപ്പഴത്തിന് കിലോക്ക് 60 രൂപ നിരക്കിലാണ് വിവിധയിടങ്ങളിൽ വ്യാപാരം.</p>
<h3>ലാഭത്തിൽ എങ്ങനെ വാങ്ങിക്കാം?</h3>
<p>സംസ്ഥാനത്ത് ഇഞ്ചി വില പല പൊതുവിപണികളിലും കിലോഗ്രാമിന് മുന്നൂറ് കടന്നും കുതിക്കുന്ന പശ്ചാത്തലത്തിൽ, സാധാരണക്കാർക്ക് അടുക്കള ബജറ്റ് കുറയ്ക്കാനുള്ള വഴികൾ തേടുകയാണ്. ഹോൾസെയിൽ അല്ലെങ്കിൽ മെട്രോ മാർക്കറ്റുകൾ പ്രയോജനപ്പെടുത്തുന്നത് ഒരുപരിധി വരെ ലാഭത്തിൽ പച്ചക്കറി വാങ്ങാൻ സഹായിക്കുന്നതാണ്.</p>
<p>പ്രാദേശിക ചില്ലറ വിൽപ്പനശാലകളിൽ ഇഞ്ചിക്ക് വില വളരെ കൂടുതലായിരിക്കും. തിരുവനന്തപുരത്തെ ചാല, കൊച്ചിയിലെ എറണാകുളം മാർക്കറ്റ്, കോഴിക്കോട്ടെ പാളയം തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഹോൾസെയിൽ മാർക്കറ്റുകളിൽ നിന്ന് നേരിട്ട് വാങ്ങിയാൽ കുറച്ച് രൂപ ലാഭിക്കാം.</p>
<p>കൂടാതെ, കൃഷി വകുപ്പിന്റെ കീഴിലുള്ള സംഘങ്ങളിലൂടെയോ കടകളിലൂടെയോ നിങ്ങൾക്ക് ഇഞ്ചി വാങ്ങാവുന്നതാണ്. കൂടാതെ, അയൽവാസികളോ സുഹൃത്തുക്കളോ ഒന്നിച്ച് ചേർന്ന് ഹോൾസെയിൽ മാർക്കറ്റുകളിൽ നിന്നോ കർഷകരിൽ നിന്നോ ബൾക്ക് ആയി വാങ്ങിയ ശേഷം വീതിച്ചെടുക്കുന്നത് വഴിയും വലിയ രീതിയിൽ പണം ലാഭിക്കാം. ഓൺലൈൻ ഷോപ്പിങ്ങിലൂടെയും ലാഭത്തിൽ ഇഞ്ചി വാങ്ങാവുന്നതാണ്. സെപ്റ്റോ, ബിഗ്ബാസ്കറ്റ്.കോം പോലുള്ളവ ഇതിനുദാഹരണങ്ങളാണ്.</p>
<h3>English Summary:</h3>
<p>Ginger prices have surged sharply across various markets, crossing Rs 300 per kilogram in some places. Currently, ginger is being sold at around Rs 260– 300 per kg, compared to just Rs 70–₹100 per kg last week. Tender ginger is priced at about Rs 140 per kg.</p>
]]></content:encoded>
				</item>
							<item>
					<title>8th Pay Commission: ജീവനക്കാരുടെ മിനിമം ശമ്പളം 69,000 രൂപ; പെൻഷൻ ഉയർത്താനും  ശുപാർശ</title>
					<link>https://www.malayalamtv9.com/business/8th-pay-commission-updates-will-minimum-basic-salary-hike-to-rs-69000-for-central-employees-2217444.html</link>
					<pubDate>Mon, 20 Jul 2026 10:48:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/8th-pay-commission-updates-will-minimum-basic-salary-hike-to-rs-69000-for-central-employees-2217444.html</guid>
					<description><![CDATA[<p>8th Pay Commission Updates: ജീവനക്കാരുടെ യൂണിയനുകൾ, സംസ്ഥാന സർക്കാരുകൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ചകൾ നടത്തുകയും അവരുടെ നിർദ്ദേശങ്ങൾ പരിഗണിക്കുകയും ചെയ്യുന്നുണ്ട്. ജീവനക്കാരുടെ യൂണിയനുകൾ സമർപ്പിക്കുന്ന നിർദ്ദേശങ്ങൾ കമ്മീഷന് പ്രാധാന്യം നൽകുന്നുണ്ട്. അവയുടെ അടിസ്ഥാനത്തിലാകും കേന്ദ്ര സർക്കാരിന് അന്തിമ ശുപാർശകൾ നൽകുക.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/8th-cpc-6.jpg" class="attachment-large size-large wp-post-image" alt="8th Cpc (6)" /></figure><p>കേന്ദ്ര സർക്കാർ ജീവനക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. നിലവിൽ, ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നിവ സംബന്ധിച്ച് വിവിധ വിഭാഗങ്ങളിൽ നിന്ന് കമ്മീഷൻ അഭിപ്രായങ്ങൾ ശേഖരിച്ചുവരികയാണ്. ജീവനക്കാരുടെ യൂണിയനുകൾ, സംസ്ഥാന സർക്കാരുകൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ചകൾ നടത്തുകയും അവരുടെ നിർദ്ദേശങ്ങൾ പരിഗണിക്കുകയും ചെയ്യുന്നുണ്ട്. ജീവനക്കാരുടെ യൂണിയനുകൾ സമർപ്പിക്കുന്ന നിർദ്ദേശങ്ങൾ കമ്മീഷന് പ്രാധാന്യം നൽകുന്നുണ്ട്. അവയുടെ അടിസ്ഥാനത്തിലാകും കേന്ദ്ര സർക്കാരിന് അന്തിമ ശുപാർശകൾ നൽകുക.</p>
<p>കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഏറ്റവും വലിയ പ്രാതിനിധ്യ സ്ഥാപനമായി അംഗീകരിക്കപ്പെട്ട നാഷണൽ കൗൺസിൽ-ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി (NC-JCM), എട്ടാം ശമ്പള കമ്മീഷന് നിരവധി പ്രധാന നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. റെയിൽവേ, പ്രതിരോധം, തപാൽ വകുപ്പ്, സെൻട്രൽ സെക്രട്ടേറിയറ്റ് തുടങ്ങിയ നിരവധി കേന്ദ്ര സർക്കാർ വകുപ്പുകളിലെ ജീവനക്കാരുടെ യൂണിയനുകളെ ഈ സംഘടന പ്രതിനിധീകരിക്കുന്നു. അതുകൊണ്ട് തന്നെ, അവരുടെ നിർദേശങ്ങൾക്ക് ജീവനക്കാർക്കിടയിൽ താൽപര്യം ഉണർത്തുന്നുണ്ട്.</p>
<h3>പേ സ്കെയിൽ ലയിപ്പിക്കുമോ?</h3>
<p>വിവിധ പേ സ്കെയിലുകളുടെ അടിസ്ഥാനത്തിലാണ് ജീവനക്കാർക്ക് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. നിലവിലുള്ള പേ സ്കെയിലുകൾ ലയിപ്പിക്കാൻ നാഷണൽ കൗൺസിൽ-ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി നിർദേശിച്ചിട്ടുണ്ടെന്നാണ് വിവരം. ലെവൽ-2 ഉം ലെവൽ-3 ഉം തമ്മിലും, ലെവൽ-4 ഉം ലെവൽ-5 ഉം തമ്മിലും, ലെവൽ-9, ലെവൽ-10 എന്നിവ ലയിപ്പിക്കണമെന്നുമാണ് ആവശ്യം. ലെവൽ-7, ലെവൽ-8 എന്നിവ ഒരേ ശമ്പള സ്കെയിലിലേക്ക് കൊണ്ടുവരണമെന്നും നിർദേശമുണ്ട്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/8th-pay-commission-expected-basic-pay-da-hike-and-hra-changes-explained-2217152.html">അടിസ്ഥാന ശമ്പളവും അലവൻസുകളും മാറും; 8-ാം ശമ്പള കമ്മീഷനിലെ പ്രധാന മാറ്റങ്ങൾ ഇവയാണ്!</a></strong></p>
<p>ഇതിനോടൊപ്പം, ലെവൽ-5 ജീവനക്കാർക്ക് പ്രത്യേക ആശ്വാസം നൽകാനും എൻ‌സി-ജെ‌സി‌എം ആവശ്യപ്പെട്ടിട്ടുണ്ട്. റെയിൽ‌വേ, പ്രതിരോധം, പോസ്റ്റൽ, സെൻട്രൽ സെക്രട്ടേറിയറ്റ് തുടങ്ങിയ വകുപ്പുകളിലെ ആയിരക്കണക്കിന് ജീവനക്കാരാണ് ലെവൽ-5 ൽ ഉൾപ്പെടുന്നത്. എന്നാൽ, കൃത്യമായ സ്ഥാനക്കയറ്റ അവസരങ്ങളുടെ അഭാവം മൂലം അവരുടെ ശമ്പള വർദ്ധനവും പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. ഇത് മുൻനിർത്തിയാണ് ലെവൽ-5 ൽ നിലവിലുള്ള എല്ലാ ജീവനക്കാരെയും നേരിട്ട് ലെവൽ-6 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ എൻ‌സി-ജെ‌സി‌എം നിർദ്ദേശിക്കുന്നത്. ഈ ആവശ്യം നടപ്പിലാക്കുകയാണെങ്കിൽ, ആയിരക്കണക്കിന് ജീവനക്കാർക്ക് ഉടനടി ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് മാത്രമല്ല, അവരുടെ ശമ്പളത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.</p>
<h3>അടിസ്ഥാന ശമ്പളം 69,000 രൂപയിലേക്ക്?</h3>
<p>നിലവിലെ വിവരങ്ങൾ അനുസരിച്ച് എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ കേന്ദ്ര ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം നിലവിലുള്ള 18,000 രൂപയിൽ നിന്ന് വലിയ തോതിൽ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. ജീവനക്കാരുടെ യൂണിയനുകൾ ഫിറ്റ്‌മെന്റ് ഫാക്ടർ ഉയർത്തണമെന്നും അതിലൂടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപയായി നിശ്ചയിക്കണമെന്നും ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ഫിറ്റ്മെന്റ് ഫാക്ടർ 2.57-ൽ നിന്നും പുതിയ നിരക്കുകളിലേക്ക് ഉയർത്തുന്നതോടെ എല്ലാ തസ്തികകളിലെയും ശമ്പളത്തിൽ വൻ വർദ്ധനവ് പ്രതിഫലിക്കും.</p>
<h3>പെൻഷനും മാറും</h3>
<p>ശമ്പള വർദ്ധനവിനൊപ്പം പെൻഷൻകാർക്കും അനുകൂലമായ വാർത്തകളാണ് പുറത്തുവരുന്നത്. അടിസ്ഥാന ശമ്പളം ഉയരുന്നതിന് ആനുപാതികമായി പെൻഷൻ തുകയിലും കാര്യമായ വർദ്ധനവുണ്ടാകും. കൂടാതെ, കേന്ദ്ര സർക്കാർ നിലവിൽ ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് കൊണ്ടുള്ള ഏകീകൃത പെൻഷൻ പദ്ധതി, പഴയ പെൻഷൻ പദ്ധതി  എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകളും പുരോഗമിക്കുന്നുണ്ട്. പെൻഷൻ പരിഷ്കരണവുമായി ബന്ധപ്പെട്ട്  കമ്മീഷൻ ഔദ്യോഗികമായി ശുപാർശകൾ സമർപ്പിച്ച് കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ചാൽ, ഒരു കോടിയിലധികം വരുന്ന കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും പ്രയോജനം ലഭിക്കുന്നതാണ്.</p>
<h3>English Summary:</h3>
<p>Employee unions are demanding a major revision of central government salaries and pensions. The key proposal is to raise the minimum basic salary from Rs 18,000 to around Rs 69,000 by using a higher fitment factor and merging several lower pay levels.</p>
]]></content:encoded>
				</item>
							<item>
					<title>KSFE Sugama Scheme: പ്രതിദിനം 20,000 രൂപ വരെ കിട്ടും; കെഎസ്എഫ്ഇയുടെ സുഗമ പദ്ധതിയെ കുറിച്ചറിയാമോ?</title>
					<link>https://www.malayalamtv9.com/business/how-ksfe-sugama-deposit-scheme-can-help-earn-up-to-rs-20000-a-day-eligibility-benefits-and-details-2217443.html</link>
					<pubDate>Mon, 20 Jul 2026 10:08:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/how-ksfe-sugama-deposit-scheme-can-help-earn-up-to-rs-20000-a-day-eligibility-benefits-and-details-2217443.html</guid>
					<description><![CDATA[<p>KSFE Sugama Deposit Scheme: Everything to Know About the Daily Income Opportunity: ഒട്ടനവധി നിക്ഷേപ മാര്‍ഗങ്ങള്‍ മുന്നോട്ടുവെക്കുന്ന കെഎസ്എഫ്ഇ, ഇവയ്‌ക്കെല്ലാം ബാങ്കുകളേക്കാള്‍ ഉയര്‍ന്ന പലിശയുമാണ് വാഗ്ദാനം ചെയ്യുന്നത്. കെഎസ്എഫ്ഇ സേവിങ്‌സ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ച് നോക്കിയാലോ? അതിനാല്‍ ഏത് പദ്ധതി തിരഞ്ഞെടുക്കണമെന്നും എത്ര രൂപ വരെ നിക്ഷേപിക്കാമെന്നും നോക്കാം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/KSFE-Sugama-Deposit-Scheme-Benefits.jpg" class="attachment-large size-large wp-post-image" alt="Ksfe Sugama Deposit Scheme Benefits" /></figure><p>കെഎസ്എഫ്ഇ ചിട്ടികളെ കുറിച്ച് മാത്രമാണ് എല്ലാവര്‍ക്കും അറിയുന്നത്. എന്നാല്‍ വായ്പ, സ്ഥിര നിക്ഷേപം എന്നിവയ്‌ക്കെല്ലമായി കെഎസ്എഫ്ഇയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് അറിയാമോ? മറ്റ് ധനകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് നിങ്ങളുടെ പണം സുരക്ഷിതമായിരിക്കും എന്ന ഉറപ്പാണ് കെഎസ്എഫ്ഇ നല്‍കുന്നത്. കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത് ആയതിനാല്‍ തന്നെ പണം നഷ്ടപ്പെട്ടുപോകും എന്ന ഭയം നിക്ഷേപകര്‍ക്ക് വേണ്ട.</p>
<p>ഒട്ടനവധി നിക്ഷേപ മാര്‍ഗങ്ങള്‍ മുന്നോട്ടുവെക്കുന്ന കെഎസ്എഫ്ഇ, ഇവയ്‌ക്കെല്ലാം ബാങ്കുകളേക്കാള്‍ ഉയര്‍ന്ന പലിശയുമാണ് വാഗ്ദാനം ചെയ്യുന്നത്. കെഎസ്എഫ്ഇ സേവിങ്‌സ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ച് നോക്കിയാലോ? അതിനാല്‍ ഏത് പദ്ധതി തിരഞ്ഞെടുക്കണമെന്നും എത്ര രൂപ വരെ നിക്ഷേപിക്കാമെന്നും നോക്കാം.</p>
<h3>കെഎസ്എഫ്ഇ സുഗമ സേവിങ്‌സ് അക്കൗണ്ട്</h3>
<p>ഒരു നിക്ഷേപ അക്കൗണ്ട് പോലെ പ്രവര്‍ത്തിക്കുന്നതാണ് സുഗമ പദ്ധതിയുടെ രീതി. പ്രതിവര്‍ഷം 4.50 ശതമാനം പലിശയും ഈ പദ്ധതി വഴി കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്നു. ചിട്ടി തവണകള്‍ അടയ്ക്കുന്നതിനും സ്ഥിരം നിക്ഷേപങ്ങളിലെ പ്രതിമാസ പലിശ മാറ്റുന്നതിനും ഈ നിക്ഷേപ പദ്ധതി നിങ്ങളെ സഹായിക്കും. ഇതിന് പുറമെ മറ്റ് ദൈനംദിന ഇടപാടുകള്‍ക്കും പദ്ധതി നിങ്ങളെ സഹായിക്കും.</p>
<p>ഉയര്‍ന്ന പലിശ ലഭിക്കുന്നതിനാല്‍ തന്നെ കുറഞ്ഞ നിക്ഷേപത്തില്‍ നിന്നുപോലും വലിയ നേട്ടം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. സുരക്ഷ, ദൈനംദിന സമ്പാദ്യം എന്നിവയ്‌ക്കെല്ലാം ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് കെഎസ്എഫ്ഇ സുഗമ നിക്ഷേപ സ്‌കീം.</p>
<p>എല്ലാ മാസവും ആറാം തീയതി മുതല്‍ അവസാന ദിവസം വരെ അക്കൗണ്ടിലുള്ള മിനിമം ബാലന്‍സിന് മുകളിലുള്ള പണത്തിനാണ് പദ്ധതി പലിശ നല്‍കുക. വര്‍ഷത്തില്‍ രണ്ട് തവണയായിട്ടാണ് പലിശ കണക്കാക്കുന്നത്. അതിനാല്‍ തന്നെ ഉയര്‍ന്ന നേട്ടം ലഭിക്കാനുള്ള സാധ്യതയുമുണ്ട്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/ksfe-vandanam-scheme-senior-citizens-can-earn-higher-returns-in-just-two-years-2217263.html" target="_blank" rel="noopener">KSFE Vandanam Scheme: വീട്ടില്‍ മുതിര്‍ന്ന പൗരന്മാരുണ്ടെങ്കില്‍ കോളടിച്ചു; 2 വര്‍ഷം കൊണ്ട് 80,000 നേടാനിതാ അവസരം</a></strong></p>
<h3>മറ്റ് നേട്ടങ്ങള്‍ എന്തെല്ലാം?</h3>
<p>സുഗമ സേവിങ്‌സ് അക്കൗണ്ടില്‍ അധിക ബാലന്‍സ് പരിധി എന്ന നിബന്ധനയില്ല. മാത്രമല്ല രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും നിങ്ങള്‍ക്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കുന്നതാണ്. രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം 3.30 വരെയാണ് കെഎസ്എഫ്ഇയുടെ പണം പിന്‍വലിക്കല്‍ സമയം.</p>
<p>എന്നാല്‍ നിങ്ങള്‍ അക്കൗണ്ട് ആരംഭിച്ച ബ്രാഞ്ചില്‍ നിന്നുമാത്രമല്ല പണം പിന്‍വലിക്കാന്‍ സാധിക്കുക എന്നൊരു പ്രത്യേകത കൂടിയുണ്ട്. അക്കൗണ്ട് തുറക്കുന്ന സമയത്ത് ഫോട്ടോയും ഒപ്പും കൊടുക്കുന്നതിനാല്‍ കേരളത്തിലെ ഏത് ബ്രാഞ്ചില്‍ നിന്നും സുഗമ സേവിങ്‌സ് അക്കൗണ്ടിലെ പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും സാധിക്കും.</p>
<p>കെഎസ്എഫ്ഇ ചിട്ടിയിലുള്ള ആളുകള്‍ക്ക് സുഗമ സേവിങ്‌സ് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയാണെങ്കില്‍ വളരെ ഉപകാരപ്രദമാകും. നിശ്ചിത ദിവസത്തിനുള്ളില്‍ പണം നേരിട്ട് ചിട്ടിയിലേക്ക് പോകുന്നതാണ്. സുഗമ അക്കൗണ്ടിലെ മിനിമം ബാലന്‍സ് 250 രൂപയാണെന്ന കാര്യം പ്രത്യേകം ഓര്‍മിക്കുക. ഒരു സുഗമ സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് 19999 രൂപ വരെയാണ് പിന്‍വലിക്കാന്‍ സാധിക്കുക.</p>
<p><em><strong>നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. </strong></em></p>
<h3>English Summary</h3>
<p>The KSFE Sugama Deposit Scheme is designed to provide flexible investment options with attractive returns. Eligible investors can earn commissions of up to Rs 20,000 per day under the scheme, subject to its terms and conditions. Here's everything you need to know about the scheme, eligibility, and benefits.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Ration Updates: അരിയും ഗോതമ്പും സൗജന്യം; മുൻഗണന റേഷൻ കാർഡിലേക്ക് മാറാൻ അവസരം ഇന്നുംകൂടി!</title>
					<link>https://www.malayalamtv9.com/kerala/kerala-ration-card-priority-category-shift-today-july-20-is-the-last-date-to-apply-2217425.html</link>
					<pubDate>Mon, 20 Jul 2026 09:01:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-ration-card-priority-category-shift-today-july-20-is-the-last-date-to-apply-2217425.html</guid>
					<description><![CDATA[<p>Kerala Ration Card Priority Category Shift: ആദ്യം ജൂലൈ 17 വരെയായിരുന്നു സമയപരിധി നൽകിയത്. എന്നാൽ തുടർന്ന് 20 വരെ നീട്ടുകയായിരുന്നു.  മുൻഗണനാ കാർഡുകൾ പൂർണ്ണമായും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ കുടുംബങ്ങൾക്ക് മാത്രമായുള്ളതാണ്. അംഗീകൃത അക്ഷയ കേന്ദ്രം വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ അപേക്ഷകൾ സമർപ്പിക്കാം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Kerala-ration-2.jpg" class="attachment-large size-large wp-post-image" alt="Kerala Ration (2)" /></figure><p>സംസ്ഥാനത്തെ റേഷൻ കാർഡ് ഉപഭോക്താക്കൾക്ക് മുൻഗണനാ റേഷൻ കാർഡുകളിലേക്ക് മാറാനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഇന്ന്. ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ള ഓൺലൈൻ അപേക്ഷകൾ ജൂലൈ 20 (ഇന്ന്) വൈകുന്നേരം അഞ്ച് മണി വരെ സമർപ്പിക്കാവുന്നതാണ്. അംഗീകൃത അക്ഷയ കേന്ദ്രം വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ അപേക്ഷകൾ സമർപ്പിക്കാം.</p>
<h3>ആർക്കൊക്കെ അപേക്ഷിക്കാം?</h3>
<p>ആദ്യം ജൂലൈ 17 വരെയായിരുന്നു സമയപരിധി നൽകിയത്. എന്നാൽ തുടർന്ന് 20 വരെ നീട്ടുകയായിരുന്നു.  മുൻഗണനാ കാർഡുകൾ പൂർണ്ണമായും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ കുടുംബങ്ങൾക്ക് മാത്രമായുള്ളതാണ്. അർബുദം, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ മാരക രോഗങ്ങൾ ബാധിച്ച് ചികിത്സയിൽ കഴിയുന്നവർ അംഗങ്ങളായുള്ള കുടുംബങ്ങൾ, ആശ്രയമില്ലാത്ത സ്ത്രീകൾ ഗൃഹനാഥമാരായ കുടുംബങ്ങൾ, കടുത്ത ശാരീരിക/മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളോ മുതിർന്നവരോ ഉള്ള കുടുംബങ്ങൾ,  സർക്കാർ നൽകുന്ന സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം കൈപ്പറ്റുന്ന അതിദരിദ്ര വിഭാഗങ്ങൾ എന്നിവർക്ക് അപേക്ഷ സമർപ്പിക്കാം.</p>
<p>അതേസമയം, സ്വന്തമായി നാലുചക്ര വാഹനമുള്ളവർ (ടാക്സി ഒഴികെ), കുടുംബത്തിൽ ആരെങ്കിലും സർക്കാർ/അർദ്ധ സർക്കാർ ജീവനക്കാരായോ ഇൻകം ടാക്സ് ഒടുക്കുന്നവരായോ ഉള്ളവർ, വിദേശത്ത് നല്ല ജോലിയുള്ളവർ, ഒരേക്കറിലധികം പുരയിടം സ്വന്തമായുള്ളവർ എന്നിവർക്ക് മുൻഗണനാ റേഷൻ കാർഡിന് അപേക്ഷിക്കാൻ കഴിയില്ല.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/ksfe-vandanam-scheme-senior-citizens-can-earn-higher-returns-in-just-two-years-2217263.html">വീട്ടില്‍ മുതിര്‍ന്ന പൗരന്മാരുണ്ടെങ്കില്‍ കോളടിച്ചു; 2 വര്‍ഷം കൊണ്ട് 80,000 നേടാനിതാ അവസരം</a></strong></p>
<h3>അപേക്ഷിക്കേണ്ട വിധം</h3>
<ol>
<li>നിങ്ങളുടെ തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രം വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.</li>
<li>ആവശ്യമായ രേഖകളുമായി അക്ഷയ കേന്ദ്രത്തിൽ എത്തിയാൽ അവർ സിവിൽ സപ്ലൈസിൻ്റെ പോർട്ടൽ വഴി കൃത്യമായി അപേക്ഷ നൽകി അതിൻ്റെ രസീത് നിങ്ങൾക്ക് നൽകുന്നതാണ്.</li>
<li>മുൻ​ഗണന കാർഡുകൾ ആവശ്യമുള്ള വ്യക്തികൾ പറഞ്ഞ തീയതിക്കകം അപേക്ഷിക്കേണ്ടതാണ്.</li>
<li>കമ്പ്യൂട്ടർ/ഇന്റർനെറ്റ് സൗകര്യമുണ്ടെങ്കിൽ സിവിൽ സപ്ലൈസ് വകുപ്പിൻ്റെ ഔദ്യോഗിക പോർട്ടലായ ecitizen.civilsupplieskerala.gov.in വഴി ലോഗിൻ ചെയ്ത് അപേക്ഷ നൽകാം.<br />
‘ലഭ്യമായ സേവനങ്ങൾ’ എന്ന സെക്ഷനിൽ നിന്ന് ‘മുൻഗണനാ കാർഡിലേക്കുള്ള മാറ്റം’ (Change to Priority) തിരഞ്ഞെടുത്ത് അപേക്ഷിക്കാവുന്നതാണ്.</li>
</ol>
<h3>ആവശ്യമായ രേഖകൾ</h3>
<ul>
<li>നിലവിലുള്ള റേഷൻ കാർഡിന്റെ പകർപ്പ്</li>
<li>വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസറിൽ നിന്നും ലഭിക്കുന്നത്)</li>
<li>കുടുംബാംഗങ്ങളുടെ ആധാർ കാർഡ് പകർപ്പുകൾ</li>
<li>പ്രത്യേക ആനുകൂല്യത്തിന് അർഹതയുണ്ടെങ്കിൽ അത് തെളിയിക്കുന്ന രേഖകൾ</li>
</ul>
<h3>ഫെയ്സ്ബുക്ക് പോസ്റ്റ്</h3>
<p><iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fcscadepartment%2Fposts%2Fpfbid02173cD2UnJ8MVby7eLwFyBQkYrL5mfpD5JibcZvk3oiKoajyS1r3LU2zFMhEudsLCl&amp;show_text=false&amp;width=500" width="480" height="360" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
<h3>ജൂലൈ മാസത്തെ റേഷൻ വിഹിതം</h3>
<p><strong>അന്ത്യോദയ അന്ന യോജന (AAY):</strong> അന്ത്യോദയ അന്ന യോജന കാർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും 3 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും.</p>
<p><strong>മുൻഗണന വിഭാഗം (PHH):</strong> മുൻഗണന വിഭാഗം കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്നും 4 കിലോ കുറച്ച്, അതിന് പകരം 4 പായ്ക്കറ്റ് ആട്ട 9 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.</p>
<p><strong>പൊതുവിഭാഗം സബ്സിഡി (NPS):</strong> പൊതുവിഭാഗം കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. സ്പെഷ്യൽ വിഹിതമായി 3 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.</p>
<p><strong>പൊതുവിഭാഗം (NPNS):</strong> പൊതുവിഭാഗം കാർഡിന് 4 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.</p>
<p><strong>പൊതുവിഭാഗം സ്ഥാപനം (NPI):</strong> പൊതുവിഭാഗം സ്ഥാപനം കാർഡിന് 2 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കുന്നതാണ്.</p>
<h3>English Summary:</h3>
<p>Today is the last date for ration card holders in the state to apply for conversion from non-priority ration cards to priority ration cards. Eligible beneficiaries whose non-priority ration cards do not fall under the exclusion criteria can submit their online applications until 5:00 p.m. on July 20.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: ട്രാക്ക് മാറ്റി പൊന്ന്, എങ്കിലും വാങ്ങാം; ജൂലൈ 20 ലെ സ്വര്‍ണവില</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-today-july-20-yellow-metal-prices-fall-after-international-market-losses-2217391.html</link>
					<pubDate>Mon, 20 Jul 2026 07:22:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-today-july-20-yellow-metal-prices-fall-after-international-market-losses-2217391.html</guid>
					<description><![CDATA[<p>One Pavan Gold Rate on July 20 Monday: യുഎസ്-ഇറാന്‍ സംഘര്‍ഷങ്ങള്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരുന്നതിന് കാരണമായി. ക്രൂഡ് ഓയില്‍ വില കൂടുന്നത് പണപ്പെരുപ്പ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു, ഇത് യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ നല്‍കും. ഫെബ്രുവരി അവസാനം മുതല്‍ ഇറാനും അമേരിക്കയും തമ്മില്‍ ആരംഭിച്ച യുദ്ധത്തോടെ സ്വര്‍ണവിലയില്‍ ഏകദേശം 25 ശതമാനം ഇടിവാണ് സംഭവിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Gold-Rate-Today-in-Kerala-July-20.jpg" class="attachment-large size-large wp-post-image" alt="Gold Rate Today In Kerala July 20" /></figure><p>കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധനവ്, ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് കനത്ത നിരാശ സമ്മാനിച്ചാണ് ഇന്നത്തെ നിരക്ക് എത്തിയത്. 120 രൂപയുടെ വര്‍ധനവാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ 1,05,200 രൂപയായി വില. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ ഉയര്‍ന്ന്, 13,150 രൂപയുമാണ് ഇന്നത്തെ നിരക്ക്.</p>
<h3>സ്വര്‍ണം വാങ്ങിയാലോ?</h3>
<p>സ്വര്‍ണം വാങ്ങാന്‍ പോയാലോ? ഒട്ടും പേടിക്കാനില്ല സ്വര്‍ണം ട്രാക്ക് മാറ്റിയിരിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് നേരിടുന്നത് കനത്ത നഷ്ടം. 4,002 ഡോളറിലാണ് ഇന്നത്തെ വ്യാപാരം. ഏകദേശം 14 ഡോളറോളം ഇടിഞ്ഞത് ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യും. പശ്ചിമേഷ്യന്‍ യുദ്ധം രൂക്ഷമായതോടെ ക്രൂഡ് ഓയില്‍ വിലയില്‍ സംഭവിച്ച വര്‍ധനവാണ് സ്വര്‍ണവില ഇടിയുന്നതിന് കാരണമായത്.</p>
<p>യുഎസ്-ഇറാന്‍ സംഘര്‍ഷങ്ങള്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരുന്നതിന് കാരണമായി. ക്രൂഡ് ഓയില്‍ വില കൂടുന്നത് പണപ്പെരുപ്പ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു, ഇത് യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ നല്‍കും. ഫെബ്രുവരി അവസാനം മുതല്‍ ഇറാനും അമേരിക്കയും തമ്മില്‍ ആരംഭിച്ച യുദ്ധത്തോടെ സ്വര്‍ണവിലയില്‍ ഏകദേശം 25 ശതമാനം ഇടിവാണ് സംഭവിച്ചത്.</p>
<h3>എന്തുകൊണ്ട് സ്വര്‍ണവില കുറയുന്നു?</h3>
<p>ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവ് തെല്ലൊന്നുമല്ല സ്വര്‍ണവിലയെ ബാധിക്കുന്നത്. എണ്ണവിലയിലെ വര്‍ധനവ് പണപ്പെരുപ്പം ഉണ്ടാകുമെന്ന ആശങ്ക വര്‍ധിപ്പിക്കുകയും ഇത് പലിശ നിരക്കിലെ വര്‍ധനവിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നതുമാണ് രീതി. പലിശ നിരക്ക് ഉയരുമ്പോള്‍ സ്വര്‍ണം വാങ്ങിക്കുന്നവരുടെ എണ്ണം കുറയും, മറിച്ച് ഉയര്‍ന്ന വരുമാനം ലഭിക്കുന്ന നിക്ഷേപ മാര്‍ഗങ്ങളാണ് ഇക്കാലയളവില്‍ ആളുകള്‍ തിരഞ്ഞെടുക്കുക.</p>
<p>പശ്ചിമേഷ്യന്‍ സംഘര്‍ഷം എണ്ണവില 3 ശതമാനത്തിലധികമാണ് ഉയര്‍ത്തിയത്. ബ്രെന്റ് ക്രൂഡ് ഓയിലിന് 91 ഡോളറിന് മുകളിലാണ് നിലവിലെ വില. യുഎസ് ക്രൂഡ് ഓയിലിന് 84 ഡോളറിന് മുകളിലും നിരക്ക് വരുന്നു. ജൂണ്‍ 11 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇത് ആഗോള പണപ്പെരുപ്പ ആശങ്കകള്‍ വര്‍ധിപ്പിക്കുകയും വിപണികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നിലവിലെ സ്ഥിതിഗതികള്‍ ഫെഡറല്‍ റിസര്‍വിനെ ഉയര്‍ന്ന പലിശ നിരക്കുകള്‍ നിലനിര്‍ത്താനോ അല്ലെങ്കില്‍ പലിശ വര്‍ധിപ്പിക്കാനോ പ്രേരിപ്പിച്ചേക്കാം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/kerala-gold-rate-forecast-how-middle-east-conflict-and-us-fed-rates-impact-gold-price-this-week-2217121.html" target="_blank" rel="noopener">Kerala Gold Rate: കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം; രണ്ട് മാസത്തിനകം വിലയിൽ വൻ ഇടിവോ?</a></strong></p>
<p>യുഎസ് ഡോളര്‍ സൂചിക 100.50 എന്ന നിലവാരത്തിലേക്ക് ശക്തിപ്പെട്ടത് ആഗോളതലത്തില്‍ സ്വര്‍ണം വാങ്ങുന്നത് ചെലവേറിയതാക്കുന്നു. മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങിക്കുന്നതിന്റെ ചെലവ് വര്‍ധിക്കുമ്പോള്‍ സ്വാഭാവികമായും പൊന്നിന്റെ ഡിമാന്‍ഡ് കുറയും, ഇത് വിലയിടിവിന് വഴിയൊരുക്കും. എന്നാല്‍ സ്വര്‍ണവിലയില്‍ ഇനിയൊരു വന്‍ ഇടിവ് സംഭവിക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.</p>
<h3>സ്വര്‍ണവില കുറയുമോ?</h3>
<p>സ്വര്‍ണവിലയില്‍ പരമാവധി 5 ശതമാനം വരെ മാത്രം വിലയിടിവിനേ സാധ്യതയുള്ളൂവെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആഭരണങ്ങള്‍ വാങ്ങിക്കാനായി കാത്തിരുന്നവര്‍ക്ക് നിലവിലെ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിക്കുന്നതും വില വര്‍ധനവിന് ആക്കംക്കൂട്ടും, കേരളത്തില്‍ വരാനിരിക്കും ഉത്സവ-വിവാഹ സീസണുകള്‍ വില വര്‍ധനവിന് കാരണമായേക്കും എന്നാണ് പ്രതീക്ഷ.</p>
<h3>English Summary</h3>
<p>Gold prices eased in Kerala on Monday, July 20, after a decline in the international bullion market. The global weakness affected domestic gold rates, leading to a fall in prices. Check the latest 22-carat and 24-carat gold rates in Kerala.</p>
]]></content:encoded>
				</item>
							<item>
					<title>KSFE Vandanam Scheme: വീട്ടില്‍ മുതിര്‍ന്ന പൗരന്മാരുണ്ടെങ്കില്‍ കോളടിച്ചു; 2 വര്‍ഷം കൊണ്ട് 80,000 നേടാനിതാ അവസരം</title>
					<link>https://www.malayalamtv9.com/business/ksfe-vandanam-scheme-senior-citizens-can-earn-higher-returns-in-just-two-years-2217263.html</link>
					<pubDate>Sun, 19 Jul 2026 17:29:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/ksfe-vandanam-scheme-senior-citizens-can-earn-higher-returns-in-just-two-years-2217263.html</guid>
					<description><![CDATA[<p>Looking for Safe Savings? KSFE Vandanam Scheme Offers Attractive Returns for Senior Citizens: വിശ്രമജീവിതം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന വയോജനങ്ങള്‍ക്ക് കൈത്താങ്ങാകുന്ന ഒട്ടേറെ പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തിലും നടപ്പാക്കുന്നുണ്ട്. കേരള സ്റ്റേറ്റ്‌സ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെഎസ്എഫ്ഇ) മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് വന്ദനം സ്‌കീം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2025/04/KSFE-1.jpg" class="attachment-large size-large wp-post-image" alt="Ksfe (1)" /></figure><p>വാര്‍ധക്യത്തില്‍ എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്ന ചിന്ത നിങ്ങള്‍ക്കുണ്ടോ? വിരമിക്കലിന് ശേഷം അല്ലെങ്കില്‍ ഒരു ജോലി ചെയ്യാന്‍ സാധിക്കാതെ വരുമ്പോള്‍ സാമ്പത്തിക പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോകണമെങ്കില്‍ സമ്പാദ്യം ഉണ്ടായിരിക്കണം. പ്രതിമാസം ലഭിക്കുന്ന പെന്‍ഷന്‍ കൊണ്ടുമാത്രം കാര്യങ്ങള്‍ മുന്നോട്ടുപോകണമെന്നില്ല. എന്നാല്‍ സുരക്ഷിതമല്ലാത്ത നിക്ഷേപ മാര്‍ഗങ്ങള്‍ തിരഞ്ഞെടുത്ത് ഒരിക്കലും നിങ്ങളുടെ പണം നഷ്ടപ്പെടുത്തരുത്, എവിടയെങ്കിലും പണം നിക്ഷേപിക്കുന്നതിന് മുമ്പ് അതിന്റെ ലാഭ-നഷ്ട സാധ്യതകളെ കുറിച്ച് നന്നായി മനസിലാക്കാന്‍ ശ്രമിക്കുക.</p>
<p>വിശ്രമജീവിതം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന വയോജനങ്ങള്‍ക്ക് കൈത്താങ്ങാകുന്ന ഒട്ടേറെ പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തിലും നടപ്പാക്കുന്നുണ്ട്. കേരള സ്റ്റേറ്റ്‌സ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെഎസ്എഫ്ഇ) മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് വന്ദനം സ്‌കീം. കുറഞ്ഞ കാലയളവിനുള്ളില്‍ കൂടുതല്‍ വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് കെഎസ്എഫ്ഇ വന്ദനം പദ്ധതി തിരഞ്ഞെടുക്കാവുന്നതാണ്.</p>
<h3>കെഎസ്എഫ്ഇ വന്ദനം പദ്ധതി</h3>
<p>മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹ്രസ്വകാലത്തിനുള്ളില്‍ മികച്ച വരുമാനം നേടിയെടുക്കാന്‍ സാധിക്കുന്ന പദ്ധതികളിലൊന്നാണ് കെഎസ്എഫ്ഇ വന്ദനം പദ്ധതി. സര്‍ക്കാര്‍ പിന്തുണയോടെ ഉള്ളതായതിനാല്‍ തന്നെ അപകട സാധ്യതയും വളരെ കുറവാണ്. എന്നാല്‍ ഈ പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കണമെങ്കില്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. അവ എന്താണെന്ന് വിശദമായി തന്നെ മനസിലാക്കാം.</p>
<ol>
<li>വന്ദനം പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 60 വയസ് പൂര്‍ത്തിയായിരിക്കണം.</li>
<li>60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, വിരമിച്ച കെഎസ്എഫ്ഇ<br />
ജീവനക്കാര്‍ എന്നീ മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.</li>
<li>1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെയാണ് പദ്ധതിയിലെ നിക്ഷേപ കാലയളവ്.</li>
<li>പദ്ധതിയിലേക്ക് നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 10,000 രൂപയാണ്. അതിനാല്‍ തന്നെ എല്ലാവര്‍ക്കും നിക്ഷേപിക്കാനും സാധിക്കും.</li>
<li>പ്രതിവര്‍ഷം 8 ശതമാനം പലിശയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്.</li>
</ol>
<p><strong>Also Read: <a href="https://www.malayalamtv9.com/business/need-a-fixed-monthly-income-learn-about-the-post-office-monthly-income-scheme-2216943.html" target="_blank" rel="noopener">ജോലിക്ക് പോകാതെ സ്ഥിരവരുമാനം വേണോ? ഒന്നും നോക്കേണ്ടാ വേഗം ഈ പദ്ധതിയില്‍ ചേര്‍ന്നോളൂ</a></strong></p>
<h3>5 ലക്ഷം രൂപ നിക്ഷേപിക്കാനുണ്ടോ?</h3>
<p>2 വര്‍ഷം വരെയാണ് നിക്ഷേപ കാലയളവെന്ന് പറഞ്ഞല്ലോ. ഇക്കാലയളവിനുള്ളില്‍ നിങ്ങള്‍ നടത്തുന്ന നിക്ഷേപത്തിന് പരമാവധി 8 ശതമാനം വരെ പലിശ ലഭിക്കും. ഓരോ വര്‍ഷവുമാണ് 8 ശതമാനം എന്നത് നിങ്ങള്‍ പ്രത്യേകം ഓര്‍മ്മിക്കുക. 5 ലക്ഷം രൂപ രണ്ട് വര്‍ഷത്തേക്ക് നിങ്ങള്‍ നിക്ഷേപിക്കുകയാണെങ്കില്‍ 80,000 രൂപയാണ് ആകെ ലഭിക്കുന്ന പലിശ. ഇത്തരത്തില്‍ ആകെ 5,80,000 രൂപ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.</p>
<p>നിക്ഷേപത്തുക 10,000 രൂപയ്ക്ക് മുകളിലായതിനാല്‍ തന്നെ നിങ്ങള്‍ക്ക് ഓരോ മാസവും പലിശ കൈപ്പറ്റാവുന്നതാണ്. പ്രതിമാസ വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ഈ പദ്ധതി തീര്‍ച്ചയായും യോജിക്കും. എന്നാല്‍ നിശ്ചിത കാലാവധിക്ക് മുമ്പ് പണം പിന്‍വലിക്കുകയാണെങ്കില്‍ പ്രതീക്ഷിതുപോലുള്ള വരുമാനം നേടാന്‍ സാധിക്കില്ല. മാത്രമല്ല, നിങ്ങളുടെ പലിശ വരുമാനം നികുതി പരിധിയില്‍ ഉള്‍പ്പെടുന്നുണ്ടെങ്കില്‍ ഫോം 15 എച്ച്, 15 ജി എന്നി സമര്‍പ്പിക്കാനും വിട്ടുപോകരുത്.</p>
<p><em><strong>നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. </strong></em></p>
<h3>English Summary</h3>
<p>The KSFE Vandanam Scheme is a savings option designed for senior citizens. It offers returns over a two-year investment period along with other benefits. Here are the eligibility criteria, key features and how the scheme works.</p>
]]></content:encoded>
				</item>
							<item>
					<title>Ration Card Update: റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാം, അവസാന തീയതി നാളെയാണേ&#8230;.</title>
					<link>https://www.malayalamtv9.com/kerala/kerala-ration-card-update-last-date-to-apply-for-priority-cards-is-july-20-2217211.html</link>
					<pubDate>Sun, 19 Jul 2026 14:07:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-ration-card-update-last-date-to-apply-for-priority-cards-is-july-20-2217211.html</guid>
					<description><![CDATA[<p>Kerala Ration Card Priority Application 2026: മുൻഗണനാ റേഷൻ കാർഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു.  നിലവിലുള്ള 2017ലെ ഉത്തരവിൽ ഭേദഗതി വരുത്താനാണ് നീക്കം. നാലുചക്ര വാഹനം, വീടിന്‍റെ വിസ്തീർണം, ഭൂവിസ്തൃതി എന്നീ മാനദണ്ഡങ്ങളില്‍ കാതലായ മാറ്റം ആവശ്യമുണ്ടോ എന്ന് പരിശോധിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/ration-card-2.jpg" class="attachment-large size-large wp-post-image" alt="Ration Card (2)" /></figure><p>സംസ്ഥാനത്തെ റേഷൻ കാർഡ് ഉപഭോക്താക്കൾക്ക് മുൻഗണനാ റേഷൻ കാർഡുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ. ആദ്യം ജൂലൈ 17 വരെയായിരുന്നു സമയപരിധി നൽകിയത്. എന്നാൽ തുടർന്ന് 20 വരെ നീട്ടുകയായിരുന്നു. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ പി എച്ച് എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരംമാറ്റാനായി ഈ അവസരം വിനിയോഗിക്കാം. അർഹരായ കാർഡുടമകൾ ബന്ധപ്പെട്ട രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in ) മുഖേനയോ ഓൺലൈൻ ആയി അപേക്ഷിക്കേണ്ടതാണ്.</p>
<h3>ആർക്കൊക്കെ അപേക്ഷിക്കാം?</h3>
<ul>
<li>മുൻഗണനാ കാർഡുകൾ പൂർണ്ണമായും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ കുടുംബങ്ങൾക്ക് മാത്രമായുള്ളതാണ്.</li>
<li>അർബുദം, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ മാരക രോഗങ്ങൾ ബാധിച്ച് ചികിത്സയിൽ കഴിയുന്നവർ അംഗങ്ങളായുള്ള കുടുംബങ്ങൾ.</li>
<li>ആശ്രയമില്ലാത്ത സ്ത്രീകൾ ഗൃഹനാഥമാരായ കുടുംബങ്ങൾ.</li>
<li>കടുത്ത ശാരീരിക/മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളോ മുതിർന്നവരോ ഉള്ള കുടുംബങ്ങൾ.</li>
<li>സർക്കാർ നൽകുന്ന സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം കൈപ്പറ്റുന്ന അതിദരിദ്ര വിഭാഗങ്ങൾ.</li>
</ul>
<h3>ആരെല്ലാം ഒഴിവാക്കും?</h3>
<p>സ്വന്തമായി നാലുചക്ര വാഹനമുള്ളവർ (ടാക്സി ഒഴികെ), കുടുംബത്തിൽ ആരെങ്കിലും സർക്കാർ/അർദ്ധ സർക്കാർ ജീവനക്കാരായോ ഇൻകം ടാക്സ് ഒടുക്കുന്നവരായോ ഉള്ളവർ, വിദേശത്ത് നല്ല ജോലിയുള്ളവർ, ഒരേക്കറിലധികം പുരയിടം സ്വന്തമായുള്ളവർ എന്നിവർക്ക് മുൻഗണനാ റേഷൻ കാർഡിന് അപേക്ഷിക്കാൻ കഴിയില്ല.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/vegetable-price-hike-in-kerala-ginger-prices-hit-a-record-high-2217196.html">പച്ചക്കറി വാങ്ങിയാൽ പോക്കറ്റ് കാലി! റെക്കോ‍‌‍ർഡിട്ട് ഇഞ്ചി വില</a></strong></p>
<h3>അപേക്ഷിക്കേണ്ട വിധവും ആവശ്യമായ രേഖകളും</h3>
<ol>
<li>നിങ്ങളുടെ തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രം വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.</li>
<li>ആവശ്യമായ രേഖകളുമായി അക്ഷയ കേന്ദ്രത്തിൽ എത്തിയാൽ അവർ സിവിൽ സപ്ലൈസിൻ്റെ പോർട്ടൽ വഴി കൃത്യമായി അപേക്ഷ നൽകി അതിൻ്റെ രസീത് നിങ്ങൾക്ക് നൽകുന്നതാണ്.</li>
<li>മുൻ​ഗണന കാർഡുകൾ ആവശ്യമുള്ള വ്യക്തികൾ പറഞ്ഞ തീയതിക്കകം അപേക്ഷിക്കേണ്ടതാണ്.</li>
<li>നിങ്ങൾക്ക് കമ്പ്യൂട്ടർ/ഇന്റർനെറ്റ് സൗകര്യമുണ്ടെങ്കിൽ സിവിൽ സപ്ലൈസ് വകുപ്പിൻ്റെ ഔദ്യോഗിക പോർട്ടലായ ecitizen.civilsupplieskerala.gov.in വഴി ലോഗിൻ ചെയ്ത് അപേക്ഷ നൽകാം.</li>
<li>‘ലഭ്യമായ സേവനങ്ങൾ’ എന്ന സെക്ഷനിൽ നിന്ന് ‘മുൻഗണനാ കാർഡിലേക്കുള്ള മാറ്റം’ (Change to Priority) തിരഞ്ഞെടുത്ത് അപേക്ഷിക്കാവുന്നതാണ്.</li>
<li>നിലവിലുള്ള റേഷൻ കാർഡിന്റെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസറിൽ നിന്നും ലഭിക്കുന്നത്), കുടുംബാംഗങ്ങളുടെ ആധാർ കാർഡ് പകർപ്പുകൾ, പ്രത്യേക ആനുകൂല്യത്തിന് അർഹതയുണ്ടെങ്കിൽ അത് തെളിയിക്കുന്ന രേഖകൾ എന്നിവയാണ് ആവശ്യമായ രേഖകൾ.</li>
</ol>
<h3>മാനദണ്ഡങ്ങളിൽ മാറും</h3>
<p>മുൻഗണനാ റേഷൻ കാർഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു. മാനദണ്ഡങ്ങൾ പുതുക്കി റിപ്പോർട്ട് നൽകാൻ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നിർദേശം നൽകി. നിലവിലുള്ള 2017ലെ ഉത്തരവിൽ ഭേദഗതി വരുത്താനാണ് നീക്കം. നാലുചക്ര വാഹനം, വീടിന്‍റെ വിസ്തീർണം, ഭൂവിസ്തൃതി എന്നീ മാനദണ്ഡങ്ങളില്‍ കാതലായ മാറ്റം ആവശ്യമുണ്ടോ എന്ന് പരിശോധിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ്.</p>
<p>കൂടാതെ, ആദിവാസി – ഗോത്രവര്‍ഗ ഉന്നതികളില്‍, സഞ്ചരിക്കുന്ന റേഷന്‍കട വഴി റേഷന്‍ ധാന്യം എത്തിച്ചുനല്‍കുന്ന പദ്ധതിയുടെ സാധ്യതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു. സ്‌കൂള്‍-കോളേജ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ക്ലബ്ബുകളുടെ നിലവിലുള്ള പ്രവര്‍ത്തന രീതി വിലയിരുത്തി.</p>
<p>2017ലെ ഉത്തരവ് പ്രകാരം ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുള്ളവർ, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ ഉള്ളവർ, കുടുംബത്തിൽ ഒരേക്കറിലധികം ഭൂമിയുള്ളവർ എന്നിവർക്ക് മുൻഗണന റേഷൻ കാർഡിന് അർഹതയില്ല. എന്നാൽ, ഈ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്ന ആവശ്യം ദീർഘകാലമായി ഉയർന്നിരുന്നു.</p>
<h3>English Summary:</h3>
<p>The deadline for ration card holders in the state to apply for Priority Ration Cards is tomorrow. The application deadline was originally set for July 17, but the government later extended it until July 20 to give eligible beneficiaries additional time to submit their applications.</p>
]]></content:encoded>
				</item>
							<item>
					<title>Vegetables Price Hike: പച്ചക്കറി വാങ്ങിയാൽ പോക്കറ്റ് കാലി! റെക്കോ‍‌‍ർഡിട്ട് ഇഞ്ചി വില</title>
					<link>https://www.malayalamtv9.com/business/vegetable-price-hike-in-kerala-ginger-prices-hit-a-record-high-2217196.html</link>
					<pubDate>Sun, 19 Jul 2026 13:32:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/vegetable-price-hike-in-kerala-ginger-prices-hit-a-record-high-2217196.html</guid>
					<description><![CDATA[<p>Vegetable Price Hike in Kerala: പച്ചക്കറിയോടൊപ്പം പാൽ, മീൻ, ഇറച്ചി, മുട്ടി, നേന്ത്രപ്പഴം തുടങ്ങിയവയുടെ വിലയും ഉയരുന്നുണ്ട്. ഇഞ്ചി വില റെക്കോർഡിട്ടു. കാലാവസ്ഥയാണ് പച്ചക്കറി വിലയ്ക്ക് വില്ലനായത്. മഴക്കാലത്ത് പച്ചക്കറി ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായി. സാധാരണയായി വിളവിറക്കി എട്ടു മാസമാകുമ്പോഴാണ് ഇഞ്ചി പൂർണ വളർച്ചയെത്തുന്നത്. എന്നാൽ ഇത്തവണ നേരത്തെ വിളവെടുപ്പ് നടത്തേണ്ടി വന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/vegetable-price-hike.jpg" class="attachment-large size-large wp-post-image" alt="Vegetable Price Hike" /></figure><p>സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ഓണം അടുത്തിരിക്കെ പച്ചക്കറി വില ഉയരുന്നത് സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പച്ചക്കറിയോടൊപ്പം പാൽ, മീൻ, ഇറച്ചി, മുട്ടി, നേന്ത്രപ്പഴം തുടങ്ങിയവയുടെ വിലയും ഉയരുന്നുണ്ട്. ഇഞ്ചി വില റെക്കോർഡിട്ടു. കാലാവസ്ഥയാണ് പച്ചക്കറി വിലയ്ക്ക് വില്ലനായത്. മഴക്കാലത്ത് പച്ചക്കറി ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായി.</p>
<h3>റെക്കോർഡ് വിലയിൽ ഇഞ്ചി</h3>
<p>ഇഞ്ചി വില കുതിക്കുകയാണ്. കിലോക്ക് 260-300 രൂപയാണ് ഇഞ്ചിയുടെ വില. കഴിഞ്ഞയാഴ്ച വരെ കിലോയ്ക്ക് 70-100 രൂപയായിരുന്നു ഇഞ്ചിക്ക് കൊടുക്കേണ്ടിയിരുന്നത്. മൂപ്പ് ഇല്ലാത്ത ഇഞ്ചിക്ക് 140 രൂപ കൊടുക്കണം. രണ്ടാഴ്ചയ്ക്കിടെ 80 രൂപയിലധികമാണ് കിലോയ്ക്ക് കൂടിയത്. കനത്ത മഴയിൽ കൃഷി നശിച്ചതും പൈറിക്കുലേറിയ ഫംഗസ് ബാധ വ്യാപകമായതിനാൽ വിളവെടുപ്പ് നേരെത്തെയായതും വില കൂടാൻ കാരണമായി.</p>
<p>സാധാരണയായി വിളവിറക്കി എട്ടു മാസമാകുമ്പോഴാണ് ഇഞ്ചി പൂർണ വളർച്ചയെത്തുന്നത്. എന്നാൽ ഇത്തവണ നേരത്തെ വിളവെടുപ്പ് നടത്തേണ്ടി വന്നു. ഇതോടൊപ്പം കനത്ത മഴയിൽ വ്യാപക കൃഷി നാശം വന്നതും ഇഞ്ചി വില ഉയരാൻ ഇടയാക്കി. വെളുത്തുള്ളിക്ക് ചില്ലറ വില 300 രൂപയാണ്. 120 രൂപയാണ് നല്ലയിനം ചെറിയ ഉള്ളിക്ക്. രണ്ടാം തരമാണെങ്കില്‍ 60 രൂപ.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/bengaluru-price-hike-chicken-and-egg-prices-skyrocket-to-record-highs-2216281.html">നോൺ വെജ് പ്രേമികൾ പ്രശ്നത്തിൽ! ബെംഗളൂരു ചിക്കൻ, മുട്ട വില റെക്കോർഡ് കുതിപ്പിൽ</a></strong></p>
<h3>മറ്റുള്ളവയുടെ വിലയിലും നോ രക്ഷ</h3>
<p>പയർ, ചേന എന്നിവക്ക് കിലോ വില അമ്പതിന് മുകളിലാണ്. ബീറ്റ് റൂട്ടിന് 45, വെണ്ടക്ക 35-40, മുരിങ്ങ -70, പടവലം -40, കൊത്തവര 50 രൂപ, ബീന്‍സിന് 70 രൂപ, കേരറ്റിന് 65-70 രൂപ എന്നിങ്ങനെയാണ് വില. നേന്ത്രപ്പഴത്തിന് കിലോക്ക് 60 രൂപ നിരക്കിലാണ് വിവിധയിടങ്ങളിൽ വ്യാപാരം. പയർ, ചേന എന്നിവക്ക് കിലോ വില അമ്പതിന് മുകളിലാണ്.</p>
<h3>കോഴിയിറച്ചി വിലയിലും വർധനവ്</h3>
<p>സംസ്ഥാനത്ത് കോഴിയിറച്ചി വിലയും കുതിക്കുന്നു. മത്സ്യലഭ്യതയും ഇറച്ചിക്കോഴി ഉത്പാദനം കുറഞ്ഞതുമാണ് വില കൂടാൻ കാരണമായത്.കിലോയ്ക്ക് 184 രൂപവരെയാണ് കഴിഞ്ഞദിവസം വില ഉയർന്നത്. ഉത്പാദനം കൂടിയില്ലെങ്കിൽ വില ഇനിയും ഉയർന്നേക്കുമെന്ന് വ്യാപാരികൾ പറയുന്നു. 160 മുതൽ 185 വരെയാണ് വിവിധയിടങ്ങളിൽ കോഴിയുടെ വില.</p>
<p>കാലാവസ്ഥാവ്യതിയാനമടക്കമുള്ള കാരണങ്ങളാൽ കോഴിക്കുഞ്ഞുങ്ങളുടെ മരണനിരക്കു കൂടുന്നതായി പൗൾട്രിഫാം ഉടമകൾ പറയുന്നു. തീറ്റവില ക്രമാതീതമായി കൂടുന്നതും കർഷകർക്കു ബുദ്ധിമുട്ടാകുകയാണ്. കൂടാതെ, ഇന്ധനവില കൂടിയതുമൂലം ഗതാഗതച്ചെലവിലുണ്ടായ മാറ്റവും വിലയെ ബാധിക്കുന്നുണ്ട്. ട്രോളിങ് ആരംഭിച്ചതോടെ സംസ്ഥാനത്ത് മത്സ്യലഭ്യത കുറഞ്ഞിരുന്നു. ഇത് കോഴിയിറച്ചിയുടെ ഡിമാൻഡ് കൂട്ടി. ട്രോളിങ് നിരോധനം അവസാനിക്കാൻ ഇനി രണ്ടാഴ്ചകൂടിയുണ്ട്. നിരോധനം അവസാനിക്കുന്നതോടെ ഇറച്ചിവില കുറഞ്ഞേക്കും.</p>
<h3>English Summary:</h3>
<p>Vegetable prices have surged sharply across Kerala, placing additional pressure on household budgets. Ginger has recorded the steepest increase, with retail prices soaring to Rs 260 – Rs 300 per kg, compared with Rs 70– Rs 100 per kg just a week earlier.</p>
]]></content:encoded>
				</item>
							<item>
					<title>8th Pay Commission: അടിസ്ഥാന ശമ്പളവും അലവൻസുകളും മാറും; 8-ാം ശമ്പള കമ്മീഷനിലെ പ്രധാന മാറ്റങ്ങൾ ഇവയാണ്!</title>
					<link>https://www.malayalamtv9.com/business/8th-pay-commission-expected-basic-pay-da-hike-and-hra-changes-explained-2217152.html</link>
					<pubDate>Sun, 19 Jul 2026 10:02:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/8th-pay-commission-expected-basic-pay-da-hike-and-hra-changes-explained-2217152.html</guid>
					<description><![CDATA[<p>8th Pay Commission Expected Changes: ഓരോ പത്ത് വർഷം കൂടുമ്പോഴും കേന്ദ്ര ജീവനക്കാരുടെ ശമ്പള ഘടനയും അലവൻസുകളും പുതുക്കി നിശ്ചയിക്കുന്നതിനായിട്ടാണ് ശമ്പള കമ്മീഷൻ രൂപീകരിക്കുന്നത്. നിലവിൽ ഇതിനായുള്ള ചർച്ചകളും വിവിധ സംസ്ഥാനങ്ങളിലെ സ്റ്റേക്ക്‌ഹോൾഡർമാരുമായുള്ള കൂടിക്കാഴ്ചകളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. മുൻ സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ കമ്മീഷനാണ് പുതിയ ശുപാർശകൾ തയ്യാറാക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/8th-cpc-5.jpg" class="attachment-large size-large wp-post-image" alt="8th Cpc (5)" /></figure><p>രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് എട്ടാം ശമ്പള പരിഷ്കരണം. ഓരോ പത്ത് വർഷം കൂടുമ്പോഴും കേന്ദ്ര ജീവനക്കാരുടെ ശമ്പള ഘടനയും അലവൻസുകളും പുതുക്കി നിശ്ചയിക്കുന്നതിനായിട്ടാണ് ശമ്പള കമ്മീഷൻ രൂപീകരിക്കുന്നത്. നിലവിൽ ഇതിനായുള്ള ചർച്ചകളും വിവിധ സംസ്ഥാനങ്ങളിലെ സ്റ്റേക്ക്‌ഹോൾഡർമാരുമായുള്ള കൂടിക്കാഴ്ചകളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.</p>
<p>മുൻ സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ കമ്മീഷനാണ് പുതിയ ശുപാർശകൾ തയ്യാറാക്കുന്നത്. ഇതിലൂടെ ഡിഫൻസ് പേഴ്‌സണൽസ് അടക്കം 50 ലക്ഷത്തോളം വരുന്ന കേന്ദ്ര ജീവനക്കാർക്കും 65 ലക്ഷത്തോളം വരുന്ന പെൻഷൻകാർക്കും വലിയ സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 8-ാം ശമ്പള കമ്മീഷൻ വഴി വരാൻ പോകുന്ന പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിച്ചാലോ...</p>
<h3>പ്രധാന മാറ്റങ്ങൾ എന്തെല്ലാം?</h3>
<p>അടിസ്ഥാന ശമ്പളം, അലവൻസുകൾ, ആകെ ശമ്പളം എന്നിവയിലാണ് കമ്മീഷൻ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പെൻഷൻ, ഗ്രാറ്റുവിറ്റി, മറ്റ് വിരമിക്കൽ ആനുകൂല്യങ്ങൾ എന്നിവയെല്ലാം നിശ്ചയിക്കുന്നത് അടിസ്ഥാന ശമ്പളത്തെ ആശ്രയിച്ചായതിനാൽ, അതിൽ വലിയൊരു മാറ്റമാണ് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്. നിലവിലെ അടിസ്ഥാന ശമ്പളത്തോട് ഒരു നിശ്ചിത 'ഫിറ്റ്‌മെന്റ് ഫാക്ടർ' ഗുണിച്ചാണ് പുതിയ അടിസ്ഥാന ശമ്പളം കണക്കാക്കുക. ജീവനക്കാരുടെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ എൻസി-ജെസിഎം ഏറ്റവും ഉയർന്ന നിരക്കായ 3.83 ഫിറ്റ്‌മെന്റ് ഫാക്ടർ വേണമെന്നാണ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/8th-pay-commission-how-much-will-your-salary-increase-check-fitment-factor-and-calculation-2216691.html">ജീവനക്കാരുടെ അടിസ്ഥാന ശമ്പളം ഇരട്ടിയാകുമോ? ഫിറ്റ്‌മെന്റ് ഫാക്ടറും ശമ്പള വർദ്ധനവും ഇങ്ങനെയാകും…</a></strong></p>
<h3>അലവൻസുകളിൽ വൻ വർധനവ്?</h3>
<p>അടിസ്ഥാന ശമ്പളം കൂടുന്നതോടെ ജീവനക്കാരുടെ മറ്റ് അലവൻസുകളും വർദ്ധിക്കുന്നതാണ്.  പുതുക്കിയ അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഡി.എ പുനർനിർണ്ണയിക്കുക. വീടുവാടക അലവൻസിലും മാറ്റമുണ്ടാകും. ജീവനക്കാർ താമസിക്കുന്ന നഗരങ്ങളുടെ കാറ്റഗറി (X, Y, Z) അനുസരിച്ച് എച്ച്.ആർ.എ യഥാക്രമം 36%, 24%, 12% എന്നിങ്ങനെ വർദ്ധിപ്പിക്കാൻ ശുപാർശയുണ്ട്.</p>
<p>കൂടാതെ, ലെവൽ 1 ജീവനക്കാരുടെ കുറഞ്ഞ ടി.എ പ്രതിമാസം 9,000 രൂപയായി ഉയർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ, ശമ്പളം കണക്കാക്കുന്നതിനുള്ള 'ഫാമിലി യൂണിറ്റ്' 3 അംഗങ്ങളിൽ നിന്ന് ആശ്രയരായ മാതാപിതാക്കളെക്കൂടി ഉൾപ്പെടുത്തി 4.4 ആയി ഉയർത്തണമെന്ന് ഓൾ ഇന്ത്യ എൻപിഎസ് എംപ്ലോയീസ് ഫെഡറേഷൻ (AINPSEF) നിർദ്ദേശിച്ചിട്ടുണ്ട്.</p>
<h3>ശമ്പളം 65% കൂടുമോ?</h3>
<p>ജീവനക്കാരുടെ സംഘടനകൾ മുന്നോട്ടുവെച്ച ശുപാർശകൾ കമ്മീഷൻ പൂർണ്ണമായി അംഗീകരിക്കുകയാണെങ്കിൽ കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ വലിയൊരു കുതിച്ചുചാട്ടമുണ്ടാകും. ഉദാഹരണത്തിന്, ഏറ്റവും കുറഞ്ഞ തസ്തികയിലുള്ള ഒരു കേന്ദ്ര ജീവനക്കാരന്റെ നിലവിലെ ശമ്പളം 37,080 രൂപയിൽ നിന്ന് ഏകദേശം 61,344 രൂപയായി ഉയർന്നേക്കാം. അതായത് ഏകദേശം 65 ശതമാനത്തോളം വർദ്ധനവ് ആകെ ശമ്പളത്തിൽ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.</p>
<h3>ശമ്പള പരിഷ്കരണം എപ്പോൾ?</h3>
<p>മുൻ സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ കമ്മീഷൻ കഴിഞ്ഞ നവംബറിലാണ് രൂപീകരിച്ചത്. തുടർന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ 18 മാസത്തെ കാലയളവ് നൽകി. മുൻകാല കണക്കുകൾ വെച്ചുനോക്കുകയാണെങ്കിൽ, ഇത്തവണ ഏറ്റവും നേരത്തെ റിപ്പോർട്ട് ലഭിക്കുക 2027 ഫെബ്രുവരിയിലായിരിക്കും. കൂടാതെ, മുൻകാല പ്രവണതകളെ അടിസ്ഥാനമാക്കി, ശമ്പള കമ്മീഷന്റെ ശുപാർശകൾ വന്നുകഴിഞ്ഞാൽ, അത് നടപ്പിലാക്കാൻ 2 മുതൽ 3 വർഷം വരെ എടുക്കും. അതായത് 2027 ൽ പ്രഖ്യാപിച്ച വർദ്ധനവ് 2029 അല്ലെങ്കിൽ 2030 ഓടെ മാത്രമേ പൂർണ്ണമായും നടപ്പിലാക്കാൻ കഴിയൂ.</p>
<h3>English Summary:</h3>
<p>8th Pay Commission is expected to review not just the basic pay, but the entire salary structure of central government employees, including key allowances such as Dearness Allowance (DA), House Rent Allowance (HRA), Transport Allowance (TA), and other benefits.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം; രണ്ട് മാസത്തിനകം വിലയിൽ വൻ ഇടിവോ?</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-forecast-how-middle-east-conflict-and-us-fed-rates-impact-gold-price-this-week-2217121.html</link>
					<pubDate>Sun, 19 Jul 2026 08:55:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-forecast-how-middle-east-conflict-and-us-fed-rates-impact-gold-price-this-week-2217121.html</guid>
					<description><![CDATA[<p>Kerala Gold Rate Forecast: ഡിസംബർ 23നാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപ നിരക്കിലായിരുന്നു ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. ജനുവരി ഒമ്പതിന് രാവിലെ പവൻവില 1,31,160 രൂപ എന്ന സർവകാല റെക്കോർഡിലുമെത്തി. തുടർന്നുള്ള മാസങ്ങളിലും സ്വർണവിലയിൽ വൻ ചാഞ്ചാട്ടമുണ്ടായെങ്കിലും സ്വർണം ഇതുവരെ ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/gold-rate-42.jpg" class="attachment-large size-large wp-post-image" alt="Gold Rate (42)" /></figure><p>സംസ്ഥാനത്തെ സ്വർണവിലയിലെ ചാഞ്ചാട്ടം സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. വിവാഹാവശ്യങ്ങൾക്കടക്കം സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ തിരിച്ചടിയാണ്. ജൂലൈ 10ന് ശേഷം നേരിയ ഇടിവ് സ്വർണവിലയിൽ സംഭവിച്ചിരുന്നു. എന്നാൽ വീണ്ടും സ്വർണവില തിരിച്ചുകയറി. വരുംദിവസങ്ങളിൽ വില കുറയുമോ എന്ന് ഉറ്റുനോക്കുകയാണ് ഓരോരുത്തരും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറിമറിയുന്നുണ്ട്.</p>
<p>നിലവിൽ ഒരു പവൻ സ്വർണത്തിന് 1,05,080 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 13,135 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും ഉയരും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. അഞ്ച് ശതമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി.</p>
<h3>സ്വർണവില കുതിച്ചതിന് കാരണം?</h3>
<p>പശ്ചിമേഷ്യയിൽ യുദ്ധം വീണ്ടും തുടങ്ങിയതിന് പിന്നാലെ, ക്രൂഡ് ഓയിൽ വില കുതിക്കുകയും സ്വർണവില താഴുകയും ചെയ്തിരുന്നു. എന്നാൽ, നിലവിൽ കേരളത്തിൽ വില കുതിക്കുകയാണ്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില കുതിക്കുന്നത്. യുഎസ്-ഇറാൻ യുദ്ധത്തെ തുടർന്ന് ക്രൂഡോയിൽ വില കൂടിയതും ഡോളർ കരുത്താർ‌ജ്ജിച്ചതും സ്വർണവില കൂടുതൽ ഇടിയാൻ കാരണമാകുമായിരുന്നു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/kerala-gold-rate-today-july-18-global-market-tops-4000-dollars-again-check-price-per-pavan-2216882.html">ഇനിയല്‍പം ഡിമാന്‍ഡാകാം, പൊന്നിനെന്താ പവറ്! ഇന്നത്തെ സ്വര്‍ണവില</a></strong></p>
<p>എന്നാൽ, യുഎസിൽ ടെക്, എഐ അധിഷ്ഠിത കമ്പനികളുടെ കൂട്ടത്തകർച്ചയാണ് സ്വർണവില ഉയരാൻ കാരണമായത്. കൂടാതെ, അമേരിക്കൻ ഓഹരി വിപണിയിലെ നഷ്ടത്തോടെ നിക്ഷേപകർ ഓഹരികളെ കൈവിട്ട് ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപത്തിലേക്ക് പണംമാറ്റിയത് സ്വർണത്തിന് നേട്ടമായി.</p>
<h3>സ്വർണവില ഇതുവരെ</h3>
<p>ഡിസംബർ 23നാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപ നിരക്കിലായിരുന്നു ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. ജനുവരി ഒമ്പതിന് രാവിലെ പവൻവില 1,31,160 രൂപ എന്ന സർവകാല റെക്കോർഡിലുമെത്തി. തുടർന്നുള്ള മാസങ്ങളിലും സ്വർണവിലയിൽ വൻ ചാഞ്ചാട്ടമുണ്ടായെങ്കിലും സ്വർണം ഇതുവരെ ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല.</p>
<p>ജൂലൈ 1ന് പവന് 1,03,240  രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ വീണ്ടും വില കുതിച്ചു. മൂന്നാം തീയതി 1,07,800 രൂപയായിരുന്നു നൽകേണ്ടത്. തുടർന്ന് വില താഴ്ന്നുവെങ്കിലും സ്വർണം തിരിച്ചുകയറി. സ്വർണവിലയിലെ ഈ ഏറ്റക്കുറച്ചിലുകൾ സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.</p>
<h3>സ്വർണവിലയിൽ ഇനിയെന്ത്?</h3>
<p>അടുത്ത രണ്ട് മാസത്തിനകം സ്വർണവില കൂടുതൽ ഇടിയാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഫെഡറൽ റിസർവിന്റെ പലിശ നിരക്കും ക്രൂഡ് ഓയിൽ വിലയുമാണ് നിലവിൽ സ്വർണവിലയിൽ നിർണായകം. യുഎസിൽ പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കൾ കുറഞ്ഞതിനാൽ, കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കൂട്ടില്ലെന്നാണ് കരുതിയിരുന്നത്. എന്നാൽ, അടുത്ത പണനയ നിർണയ യോഗത്തിൽ ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടുമെന്നാണ് ഇപ്പോൾ ഭൂരിപക്ഷം നിരീക്ഷകരും കരുതുന്നത്. ഇത് സ്വർണവില കുറയാൻ കാരണമായിട്ടുണ്ട്. പലിശനിരക്ക് കൂട്ടിയേക്കാമെന്ന വിലയിരുത്തൽ ഡോളറിന് കരുത്തേകി. ഡോളർ ശക്തമാകുന്നത് ആഭരണം, നിക്ഷേപം എന്നീനിലകളിൽ സ്വർണത്തിന്റെ ഡിമാൻഡ് കുറയ്ക്കുകയും വില ഇടിയാൻ കാരണമാവുകയും ചെയ്യും.</p>
<h3>English Summary:</h3>
<p>Gold prices surged after a wave of setbacks among US technology and AI-driven companies increased uncertainty in financial markets. As losses mounted in the US stock market, many investors shifted their money away from equities and into safer investment options such as Gold Exchange-Traded Funds.</p>
]]></content:encoded>
				</item>
							<item>
					<title>ജോലിക്ക് പോകാതെ സ്ഥിരവരുമാനം വേണോ? ഒന്നും നോക്കേണ്ടാ വേഗം ഈ പദ്ധതിയില്‍ ചേര്‍ന്നോളൂ</title>
					<link>https://www.malayalamtv9.com/business/need-a-fixed-monthly-income-learn-about-the-post-office-monthly-income-scheme-2216943.html</link>
					<pubDate>Sat, 18 Jul 2026 13:32:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/need-a-fixed-monthly-income-learn-about-the-post-office-monthly-income-scheme-2216943.html</guid>
					<description><![CDATA[<p>Post Office Monthly Income Scheme How to Earn a Fixed Income Every Month: അഞ്ച് വര്‍ഷത്തെ നിക്ഷേപ കാലാവധിയുമായാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി വരുന്നത്. സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് ഈ പദ്ധതി വഴി പ്രതിമാസം നിശ്ചിത തുക വരുമാനമായി നേടാന്‍ സാധിക്കുന്നതാണ്. സര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതിയായതിനാല്‍ തന്നെ അപകട സാധ്യതയും വളരെ കുറവാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/Post-Office-MIS-A-Safe-Investment-for-Regular-Monthly-Income.jpg" class="attachment-large size-large wp-post-image" alt="Post Office Mis A Safe Investment For Regular Monthly Income" /></figure><p>ജോലിയുള്ളപ്പോള്‍ എങ്ങനെ ജീവിക്കുന്നു എന്നതിലല്ല, വിരമിക്കലിന് ശേഷം നിങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യം. വിരമിക്കലിന് ശേഷമുള്ള ജീവിതത്തെയും ചെലവുകളെയും കുറിച്ച് മിക്കവരും ചിന്തിക്കുന്നത് ജോലി നിര്‍ത്തുന്നതിന് തൊട്ടുമുമ്പായിരിക്കും. എന്നാല്‍ ഒരുവിഭാഗം ആളുകളാകട്ടെ, തങ്ങളുടെ ബാങ്ക് അക്കൗണ്ടിലുള്ള പണം കൃത്യമായി വിനിയോഗിച്ച് മാസവരുമാനം ഉണ്ടാക്കിയെടുക്കാന്‍ ആഗ്രഹിക്കുന്നു. അതിനായി ആളുകളെ സഹായിക്കുന്ന പദ്ധതികളിലൊന്നാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അഥവ പിഒഎംഐഎസ്.</p>
<h3>പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി</h3>
<p>അഞ്ച് വര്‍ഷത്തെ നിക്ഷേപ കാലാവധിയുമായാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി വരുന്നത്. സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് ഈ പദ്ധതി വഴി പ്രതിമാസം നിശ്ചിത തുക വരുമാനമായി നേടാന്‍ സാധിക്കുന്നതാണ്. സര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതിയായതിനാല്‍ തന്നെ അപകട സാധ്യതയും വളരെ കുറവാണ്.</p>
<p>ഒറ്റത്തവണ നിക്ഷേപത്തിലൂടെ പ്രതിമാസം വരുമാനം നേടാന്‍ ഊ പദ്ധതി നിക്ഷേപകരെ സഹായിക്കും. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാവുന്നതാണ്. 7.4 ശതമാനം പലിശയാണ് പദ്ധതി പ്രതിവര്‍ഷം വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞത് 1,000 രൂപ മുതല്‍ നിങ്ങള്‍ക്ക് നിക്ഷേപം ആരംഭിക്കാവുന്നതാണ്. ജോയിന്റ് അക്കൗണ്ടില്‍ മൂന്ന് പേര്‍ക്ക് വരെ അംഗമാകാനും അവസരമുണ്ട്.</p>
<h3>അക്കൗണ്ട് എങ്ങനെ തുറക്കാം?</h3>
<p>രാജ്യത്തെ ഏതൊരു പൗരനും പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുന്നതാണ്. 18 വയസിന് താഴെയുള്ള കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് മൈനര്‍ അക്കൗണ്ട് തുറക്കാവുന്നതാണ്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/top-3-investment-plans-every-man-should-know-nps-ppf-and-nsc-explained-2216004.html" target="_blank" rel="noopener">പുരുഷന്മാരേ…സമ്പാദിക്കാതെ എങ്ങോട്ടാണ്? നിങ്ങള്‍ക്ക് പറ്റിയ പദ്ധതികളിതാ</a></strong></p>
<h3>എങ്ങനെ പണം പിന്‍വലിക്കാം?</h3>
<p>അഞ്ച് വര്‍ഷമാണ് പദ്ധതിയുടെ നിക്ഷേപ കാലയളവ്. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പും പണം പിന്‍വലിക്കാവുന്നതാണ്. എന്നാല്‍ നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷമെങ്കിലും പൂര്‍ത്തിയായിരിക്കണം. ഒരു വര്‍ഷത്തിനും മൂന്ന് വര്‍ഷത്തിനും ഇടയിലാണ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതെങ്കില്‍ 2 ശതമാനം പിഴ നല്‍കേണ്ടി വരും. മൂന്ന് വര്‍ഷത്തിന് ശേഷമാണെങ്കില്‍ 1 ശതമാനവും ഈടാക്കും.</p>
<p>നഷ്ടം സംഭവിക്കാതിരിക്കാന്‍ നേരത്തെ പണം പിന്‍വലിക്കാതിരിക്കുന്നതാണ് നല്ലത്. പ്രതിമാസം 10,000 രൂപ വരുമാനം ലഭിക്കണമെങ്കില്‍ ജോയിന്റ് അക്കൗണ്ടില്‍ 1.5 ലക്ഷം രൂപയാണ് നിക്ഷേപിക്കേണ്ടത്. ഇതിന് 7.4 ശതമാനം പലിശ ലഭിച്ചാല്‍ നിക്ഷേപ കാലാവധി പൂര്‍ത്തിയാകുന്നതുവരെ 555,000 പലിശ വരുമാനം ലഭിക്കും, പ്രതിവര്‍ഷം 111,000 രൂപയാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്.</p>
<h3>എല്ലാ ഘട്ടത്തിലും യോജിക്കില്ല</h3>
<p>ഇരുപതുകളുടെ അവസാനത്തിലുള്ള ഒരാള്‍ക്ക് ഒരിക്കലും വിരമിച്ച ജീവനക്കാരന്റെ അതേ നിക്ഷേപ ആവശ്യങ്ങള്‍ ഉണ്ടാകണമെന്നില്ല. വിരമിക്കല്‍, കുട്ടികളുടെ ഭാവി തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നിക്ഷേപിക്കുന്ന ഒരാള്‍ക്ക് വരുമാനത്തേക്കാള്‍ പണത്തിന് സംഭവിക്കുന്ന വളര്‍ച്ചയാണ് പ്രധാനം. അതിനാല്‍ തന്നെ ഇത്തരക്കാര്‍ക്കാണ് ഈ പദ്ധതി ഏറ്റവും അനുയോജ്യമായിട്ടുള്ളത്.</p>
<p><em><strong>നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. </strong></em></p>
<h3>English Summary</h3>
<p>The Post Office Monthly Income Scheme (MIS) is a government-backed savings scheme designed for those seeking a steady monthly income. It offers fixed monthly interest on a one-time investment, making it a popular option for retirees and conservative investors. Learn about the latest interest rate, investment limits, eligibility, and expected monthly returns.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: ഇനിയല്‍പം ഡിമാന്‍ഡാകാം, പൊന്നിനെന്താ പവറ്! ഇന്നത്തെ സ്വര്‍ണവില</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-today-july-18-global-market-tops-4000-dollars-again-check-price-per-pavan-2216882.html</link>
					<pubDate>Sat, 18 Jul 2026 07:41:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-today-july-18-global-market-tops-4000-dollars-again-check-price-per-pavan-2216882.html</guid>
					<description><![CDATA[<p>One Pavan Gold Rate on July 18 Saturday: കഴിഞ്ഞ ദിവസം 3,000 ഡോളറിലേക്ക് താഴ്ന്ന സ്വര്‍ണം ഇപ്പോഴിതാ (ജൂലൈ 18) വീണ്ടും 4,000 ഡോളറിന് മുകളിലേക്ക് കടന്നിരിക്കുകയാണ് രാജ്യാന്തര വിപണിയിലെ സ്വര്‍ണവില. 4,016 ഡോളറാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം കൈവരിക്കുന്ന മുന്നേറ്റം ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളിലും പ്രതിഫലിക്കുന്നതാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/July-18-Gold-Rate.jpg" class="attachment-large size-large wp-post-image" alt="July 18 Gold Rate" /></figure><p>സ്വര്‍ണവിലയില്‍ വര്‍ധനവ്, ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് നിരാശ. രാജ്യാന്തര വിപണിയില്‍ സംഭവിച്ച വില വര്‍ധനവിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും വില ഉയര്‍ന്നിരിക്കുന്നത്. 1,05,080 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 560 രൂപയുടെ വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപ വര്‍ധിച്ച് 13,135 രൂപയുമുണ്ട് ഇന്നത്തെ വില.</p>
<h3>സ്വര്‍ണം വാങ്ങാന്‍ പോയാലോ?</h3>
<p>ഇന്ന് സ്വര്‍ണം വാങ്ങാന്‍ പോകുന്നുണ്ടോ? അവസരങ്ങളൊന്നും പാഴാക്കരുത്, കേരളത്തിലിപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ്. പശ്ചിമേഷ്യന്‍ യുദ്ധം വീണ്ടും ആരംഭിച്ചതോടെ സ്വര്‍ണവിലയില്‍ ഇടിവ് സംഭവിച്ചു. ഇത് കേരളത്തിലെ ഉള്‍പ്പെടെ ഉപഭോക്താക്കള്‍ക്ക് ആഭരണങ്ങള്‍ വാങ്ങിക്കാനായി അവസരമൊരുക്കുകയായിരുന്നു. രാജ്യാന്തര വിപണിയില്‍ വര്‍ധനവ് സംഭവിക്കുമ്പോഴും കേരളത്തിലെ വിലയില്‍ വലിയ മാറ്റമില്ലാതെ തുടരുന്നത് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷയേകുന്നു.</p>
<p>കഴിഞ്ഞ ദിവസം 3,000 ഡോളറിലേക്ക് താഴ്ന്ന സ്വര്‍ണം ഇപ്പോഴിതാ (ജൂലൈ 18) വീണ്ടും 4,000 ഡോളറിന് മുകളിലേക്ക് കടന്നിരിക്കുകയാണ് രാജ്യാന്തര വിപണിയിലെ സ്വര്‍ണവില. 4,016 ഡോളറാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം കൈവരിക്കുന്ന മുന്നേറ്റം ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളിലും പ്രതിഫലിക്കുന്നതാണ്.</p>
<h3>സ്വര്‍ണവില ഉയരുമോ?</h3>
<p>കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ സംഭവിച്ചത് ഒരു മാസത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ഇടിവാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഘങ്ങള്‍ ക്രൂഡ് ഓയില്‍ വില വര്‍ധനവിന് കാരണമാകുകയും ഇതേതുടര്‍ന്നുണ്ടായ പണപ്പെരുപ്പം, നയങ്ങള്‍ കര്‍ശനമാക്കുന്നതിനെ കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ് ഇതിന് പ്രധാന കാരണം.</p>
<p>ജൂണ്‍ മാസത്തില്‍ അമേരിക്കയില്‍ പ്രതീക്ഷച്ചത്രയും പണപ്പെരുപ്പം ഉണ്ടാതിരുന്നത് പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ പണപ്പെരുപ്പം ഇപ്പോഴും ഭീഷണിയാണെന്ന വിലയിരുത്തലിലാണ് വിദഗ്ധര്‍. ഇതേതുടര്‍ന്ന് യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.</p>
<p>പലിശ നിരക്ക് വര്‍ധിക്കാനുള്ള സാധ്യതകള്‍ യുഎസ് ഡോളറിന്റെ ശക്തി വര്‍ധിപ്പിക്കുന്നു. ഇതാണ് നിലവില്‍ സ്വര്‍ണവില കുറയുന്നതിന് പ്രധാന കാരണം. പലിശ നിരക്ക് വര്‍ധിപ്പിക്കുകയാണെങ്കില്‍ സ്വര്‍ണവിലയില്‍ ഇനിയും ഇടിവ് സംഭവിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ പലിശ വര്‍ധിപ്പിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ബാങ്ക് ഇനിയും വ്യക്തത വരുത്താത്തത് ആശങ്കകള്‍ക്ക് ഇടയാക്കുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/kerala-gold-price-today-july-17-check-gram-and-pavan-rates-amid-fed-rate-fears-and-rising-crude-oil-2216649.html" target="_blank" rel="noopener">Kerala Gold Rate: സ്വർണം സൂപ്പറാ, വില താഴേക്ക്; വൻ ഇടിവാണേ പോയി വാങ്ങിച്ചോ….</a></strong></p>
<p>അതേസമയം, പശ്ചിമേഷ്യന്‍ സംഘര്‍ഷം ദിനംപ്രതി രൂക്ഷമാകുകയാണ്. ഇറാനിലുടനീളം അമേരിക്ക നടത്തുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായി ടെഹ്‌റാന്‍ ഗള്‍ഫ് മേഖലയില്‍ ആക്രമണം ശക്തമാക്കി. മൂന്ന് ദിവസത്തിനുള്ളില്‍ അമേരിക്ക ആക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അതിര്‍ത്തികള്‍ കടന്നുള്ള പ്രത്യാക്രമണം ഉണ്ടാകുമെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നത്.</p>
<p>യുദ്ധം ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുകയാണെങ്കില്‍ ഡോളറിന്റെ ശക്തി കുറയും ഇത് സ്വര്‍ണവില തിരിച്ചുകയറുന്നതിന് വഴിയൊരുക്കും. വിലയില്‍ ഇടിവ് സംഭവിക്കുന്നതിന് അനുസരിച്ച് ആഭരണങ്ങളുടെ ഡിമാന്‍ഡും വര്‍ധിക്കുകയാണ്. എന്നാല്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയാല്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണം കുറയും, ഇത് വീണ്ടും വിലയിടവിന് കാരണമാകുന്നതാണ്.</p>
<h3>English Summary</h3>
<p>Gold prices in the international market have climbed above 4,000 dollars once again, boosting sentiment in the bullion market. Check the latest Kerala gold rate for July 18, including the price of one pavan (8 grams) and the factors driving the global rally.</p>
]]></content:encoded>
				</item>
							<item>
					<title>8th Pay Commission: ജീവനക്കാരുടെ അടിസ്ഥാന ശമ്പളം ഇരട്ടിയാകുമോ? ഫിറ്റ്‌മെന്റ് ഫാക്ടറും ശമ്പള വർദ്ധനവും ഇങ്ങനെയാകും&#8230;</title>
					<link>https://www.malayalamtv9.com/business/8th-pay-commission-how-much-will-your-salary-increase-check-fitment-factor-and-calculation-2216691.html</link>
					<pubDate>Fri, 17 Jul 2026 12:25:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/8th-pay-commission-how-much-will-your-salary-increase-check-fitment-factor-and-calculation-2216691.html</guid>
					<description><![CDATA[<p>8th Pay Commission Updates: എട്ടാം ശമ്പള പരിഷ്കരണത്തിന് 2027 പകുതി വരെ കാത്തിരിക്കേണ്ടി വന്നേക്കും. എന്നിരുന്നാലും അടിസ്ഥാന ശമ്പളത്തിൽ വൻ വർധനവ് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. കമ്മീഷൻ അതിന്റെ അന്തിമ ശമ്പള മാട്രിക്സോ ഔദ്യോഗിക ഫിറ്റ്‌മെന്റ് ഫാക്ടറോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ശമ്പളം എത്ര കൂടുമെന്നതിൽ ഏകദേശ കണക്കുകൾ പുറത്ത് വരുന്നുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/07/8thcpc-update.jpg" class="attachment-large size-large wp-post-image" alt="8thcpc Update" /></figure><p>രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷനകാരും എട്ടാം ശമ്പള പരിഷ്കരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. നിലവിൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. വിവിധ സർക്കാർ വകുപ്പുകൾ, ജീവനക്കാരുടെ യൂണിയനുകൾ, പെൻഷൻ സംഘടനകൾ എന്നിവരുമായുള്ള കമ്മീഷന്റെ പ്രാഥമിക കൂടിയാലോചനകൾ തുടരുകയാണ്. വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും ഓൺലൈൻ പോർട്ടൽ വഴി ജീവനക്കാരുടെ വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 31 വരെ നീട്ടി നൽകിയിട്ടുണ്ട്.</p>
<p>എട്ടാം ശമ്പള പരിഷ്കരണത്തിന് 2027 പകുതി വരെ കാത്തിരിക്കേണ്ടി വന്നേക്കും. എന്നിരുന്നാലും അടിസ്ഥാന ശമ്പളത്തിൽ വൻ വർധനവ് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. കമ്മീഷൻ അതിന്റെ അന്തിമ ശമ്പള മാട്രിക്സോ ഔദ്യോഗിക ഫിറ്റ്‌മെന്റ് ഫാക്ടറോ (Fitment Factor) ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ശമ്പളം എത്ര കൂടുമെന്നതിൽ ഏകദേശ കണക്കുകൾ പുറത്ത് വരുന്നുണ്ട്.</p>
<h3>എത്ര നാൾ കാത്തിരിക്കണം?</h3>
<p>2025 നവംബറിൽ കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചതിന് ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരും കമ്മീഷന് 18 മാസത്തെ സമയമാണ് നൽകിയിട്ടുള്ളത്. ചില വിദഗ്ധരുടെ അഭിപ്രായത്തിൽ 2027 മാർച്ച് – ഏപ്രിൽ മാസത്തോടെയോ അല്ലെങ്കിൽ 2027 മെയ് മാസത്തിന് ശേഷമോ പുതിയ ശമ്പള ഘടന നിലവിൽ വന്നേക്കാം.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/8th-pay-commission-update-nps-vs-ups-which-pension-scheme-is-better-for-central-government-employees-2216448.html">എട്ടാം ശമ്പളകമ്മീഷൻ: എന്താണ് NPS, UPS പെൻഷൻ പദ്ധതികൾ, ജീവനക്കാർക്ക് ലാഭം ഏത്?</a></strong></p>
<h3>എന്താണ് ഫിറ്റ്മെന്റ് ഫാക്ടർ?</h3>
<p>അടിസ്ഥാന ശമ്പളം കണക്കാക്കുന്നതിൽ ഫിറ്റ്മെന്റ് ഫാക്ടർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നിലവിലുള്ള അടിസ്ഥാന ശമ്പളത്തെ പുതിയ ശമ്പളത്തിലേക്ക് മാറ്റാൻ ഉപയോഗിക്കുന്ന ഗുണനഘടകമാണ് ഫിറ്റ്‌മെന്റ് ഫാക്ടർ. നാഷണൽ കൗൺസിൽ-ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി .83 ഫിറ്റ്‌മെന്റ് ഫാക്ടർ വേണമെന്ന് ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും, സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ ഇത് കുറയാൻ സാധ്യതയുണ്ട്. ഓൾ ഇന്ത്യ എൻപിഎസ് എംപ്ലോയീസ് ഫെഡറേഷൻ ദേശീയ അധ്യക്ഷൻ മൻജീത് സിംഗ് പട്ടേലിന്റെ അഭിപ്രായത്തിൽ 2.1 ഫിറ്റ്‌മെന്റ് ഫാക്ടറിനാണ് സാധ്യത കൂടുതൽ. ഇത് നടപ്പിലായാൽ കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് 37,800 രൂപയായി ഉയരും.</p>
<h3>വൻ മാറ്റങ്ങൾ</h3>
<p>പുതിയ ശമ്പള പരിഷ്കരണത്തോടെ നിലവിലെ ക്ഷാമബത്ത പൂജ്യത്തിലേക്ക് പുനഃക്രമീകരിക്കപ്പെടും. കൂടാതെ, പുതിയ അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനമായി എച്ച്ആർഎ വീണ്ടും കണക്കാക്കും. ടിഎ ഉൾപ്പെടെയുള്ള മറ്റ് അനുബന്ധ അലവൻസുകളും പുതിയ ഘടനയ്ക്ക് അനുസൃതമായി വർദ്ധിപ്പിച്ചേക്കും.</p>
<h3>HRA-യിൽ എന്ത് മാറ്റം?</h3>
<p>കേന്ദ്ര സർക്കാർ ജീവനക്കാരുടെ HRA കണക്കാക്കുന്നത് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനമായാണ്. അതിനാൽ എട്ടാം ശമ്പള കമ്മീഷൻ നിർദ്ദേശിക്കുന്ന ഫിറ്റ്‌മെന്റ് ഫാക്ടറിന് അനുസരിച്ച് അടിസ്ഥാന ശമ്പളം ഉയരുമ്പോൾ, സ്വാഭാവികമായും HRA തുകയും കുത്തനെ ഉയരും.</p>
<p>നിലവിൽ 7-ാം ശമ്പള കമ്മീഷൻ വ്യവസ്ഥകൾ പ്രകാരം നഗരങ്ങളുടെ പദവി (X, Y, Z കാറ്റഗറി) അനുസരിച്ച് യഥാക്രമം 30%, 20%, 10% എന്നിങ്ങനെയാണ് HRA നൽകുന്നത്. ക്ഷാമബത്ത 50 ശതമാനത്തിൽ എത്തിയതോടെയാണ് HRA ഈ നിരക്കുകളിലേക്ക് പുതുക്കിയത്. എന്നാൽ, നഗരങ്ങളുടെ തരംതിരിവ് അനുസരിച്ച് HRA നിരക്കുകൾ യഥാക്രമം 40% (X നഗരങ്ങൾ), 35% (Y നഗരങ്ങൾ), 30% (Z നഗരങ്ങൾ) എന്നിങ്ങനെ ഉയർത്തണമെന്നാണ് പുതിയ ആവശ്യം.</p>
<h3>English Summary:</h3>
<p>Fitment factor will be the key determinant of salary revisions under the 8th Pay Commission, as it is the multiplier used to calculate a new basic pay from an employee's existing basic salary. Once the new pay structure is implemented, the existing Dearness Allowance will be merged with the revised basic pay and reset to zero, while  allowances such as House Rent Allowance and Travel Allowance will be recalculated based on the new basic pay.</p>
]]></content:encoded>
				</item>
					</channel>
	</rss>
	