<?xml version="1.0" encoding="UTF-8"?>	<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	xmlns:media="http://search.yahoo.com/mrss/">
		<channel>
		 
			<title>Business News in Malayalam: ബിസിനസ്സ് മലയാളം വാർത്തകൾ, Latest Business News in Malayalam Online, ബിസിനസ്സ് ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ</title>
				<atom:link href="https://www.malayalamtv9.com/feedapi/business" rel="self" type="application/rss+xml" />
		<link>https://www.malayalamtv9.com/business</link>
		 
			<description>Business News in Malayalam, ബിസിനസ്സ് മലയാളം വാർത്തകൾ: Latest Business News and Breaking News live updates in Malayalam Online at TV9 Malayalam. Read ഇന്നത്തെ പ്രധാനപ്പെട്ട മലയാളം തലക്കെട്ടുകൾ, Top headline from Kerala, India and the world.</description>
				<lastBuildDate>Sat, 02 May 2026 17:49:26 +0530</lastBuildDate>
		<language>ml</language>
		<copyright>https://www.malayalamtv9.com</copyright>
		<generator>https://www.malayalamtv9.com</generator>
		<image>
		<url>https://malayalamtv9.com/wp-content/themes/default/images/logo.png</url>
		 
			<title>Business News in Malayalam: ബിസിനസ്സ് മലയാളം വാർത്തകൾ, Latest Business News in Malayalam Online, ബിസിനസ്സ് ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ</title>
				<link>https://www.malayalamtv9.com/business</link>
		<width>32</width>
		<height>32</height>
		</image>
							<item>
					<title>12th Pay Commission: ജീവനക്കാർക്ക് ശമ്പള വർദ്ധനവ് ഉടൻ, പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രവർത്തനങ്ങൾ എങ്ങനെ?</title>
					<link>https://www.malayalamtv9.com/kerala/kerala-12th-pay-revision-commission-check-expected-salary-hike-da-arrears-and-benefits-2203089.html</link>
					<pubDate>Sat, 02 May 2026 14:33:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-12th-pay-revision-commission-check-expected-salary-hike-da-arrears-and-benefits-2203089.html</guid>
					<description><![CDATA[<p>Kerala 12th Pay Revision Commission Updates: പതിനൊന്നാം ശമ്പളകമ്മീഷൻ പ്രകാരമാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. ഇതിനനുസരിച്ച് എസ് 1 അതായത്, ഏറ്റവും താഴ്ന്ന ലെവലിലുള്ള ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 23000 രൂപയാണ്. ഏറ്റവും ഉയർന്ന തസ്തികയിലുള്ള ജീവനക്കാരുടെ അടിസ്ഥാനശമ്പളം 129300 രൂപയുമാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/pay-commission-5.jpg" class="attachment-large size-large wp-post-image" alt="Pay Commission (5)" /></figure><p>വിലക്കയറ്റവും ജീവിതച്ചെലവുകളും ഓരോ വ്യക്തികളെയും സമ്മർദ്ദത്തിലാഴ്ത്തുന്നുണ്ട്. ഈ സാഹചര്യങ്ങളിൽ സർക്കാർ ജീവനക്കാരുടെ പ്രതീക്ഷയാണ് നിശ്ചിത കാലയളവിനുള്ളിൽ സംഭവിക്കുന്ന ശമ്പള പരിഷ്കരണവും, ക്ഷാമബത്ത വർദ്ധനവും. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എട്ടാം ശമ്പള പരിഷ്കരണമാണ് പ്രാബല്യത്തിൽ വരേണ്ടത്. അതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അടുത്ത വർഷം പകുതിയോടെ ശമ്പള വർദ്ധനവ് പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ. എന്നാൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ കാര്യമോ? അവർക്ക് വേണ്ടി നിയോഗിച്ച പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷൻ പ്രവർത്തനങ്ങൾ ഏതുവരെയായി? പരിശോധിച്ചാലോ...</p>
<h3>പന്ത്രണ്ടാം ശമ്പള പരിഷ്കരണം</h3>
<p>നിലവിൽ പതിനൊന്നാം ശമ്പളകമ്മീഷൻ പ്രകാരമാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. ഇതിനനുസരിച്ച് എസ് 1 അതായത്, ഏറ്റവും താഴ്ന്ന ലെവലിലുള്ള ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 23000 രൂപയാണ്. ഏറ്റവും ഉയർന്ന തസ്തികയിലുള്ള ജീവനക്കാരുടെ അടിസ്ഥാനശമ്പളം 129300 രൂപയുമാണ്. എസ് 1 മുതൽ എസ് 5 വരെയുള്ള ജീവനക്കാർക്ക് 700, 800, 900 എന്നിങ്ങനെയാണ് ഇൻക്രിമെന്റ്. എസ് 6 ജീവനക്കാർക്ക് 800, 900 എന്നിങ്ങനെയും ഏറ്റവും ഉയർന്ന തസ്തികയിലുള്ള ജീവനക്കാർക്ക് 2800, 3100, 3400 രൂപയായും ഇൻക്രിമെന്റ് കണക്കാക്കുന്നു.</p>
<p>ഇനി പന്ത്രണ്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരേണ്ട സമയമാണ്. കഴിഞ്ഞ ബജറ്റിലാണ് ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ പന്ത്രണ്ടാം ശമ്പള കമ്മീഷനെ പ്രഖ്യാപിച്ചത്. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മാർച്ച് 25 മുതൽ നിയമസഭാ സെക്രട്ടറിയേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ചു.</p>
<h3>പ്രവർത്തനങ്ങൾ ഇതുവരെ</h3>
<p>മുൻ ചീഫ് സെക്രട്ടറി ഡോ വിപി ജോയ് ഐഎഎസ് ചെയർമാനായ പന്ത്രണ്ടാം ശമ്പള കമ്മീഷനിൽ ശോഭ വിആർ ആണ് സെക്രട്ടറി. അഡ്വക്കേറ്റ് എം രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ എന്നിവർ അംഗങ്ങളായും പ്രവർത്തിക്കുന്നു. കമ്മിഷന്റെ സുഗമമായ നടത്തിപ്പിനായി ധനകാര്യ വകുപ്പിൽ നിന്ന് 12 ജീവനക്കാരെയും വിവിധ ഉത്തരവുകൾ പ്രകാരം നിയമിച്ചിട്ടുണ്ട്.</p>
<p>നിലവിൽ, വിവിധ സർക്കാർ വകുപ്പുകൾ, സർവീസ് സംഘടനകൾ, വ്യക്തികൾ എന്നിവരിൽ നിന്നും ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള പ്രൊഫോമ തയ്യാറാക്കിയതായി അറിയിച്ചിരുന്നു. ഇത് പൊതുജനങ്ങൾക്കും സംഘടനകൾക്കും ലഭ്യമാകുന്നതാണ്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/8th-pay-commission-implementation-date-when-will-central-govt-employees-get-salary-hike-2202948.html">ശമ്പളം കൂടാൻ ഒരു വർഷം കാത്തിരിക്കണം! ആനുകൂല്യങ്ങളിൽ ഇനിയെന്ത്?</a></strong></p>
<h3>ക്ഷാമബത്ത എവിടെ?</h3>
<p>ജീവിതച്ചെലവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, പണപ്പെരുപ്പത്തിന്റെ ആഘാതം പരിഹരിക്കുന്നതിനും വില വര്‍ദ്ധനവിനെ നേരിടാന്‍ സഹായിക്കുന്നതിനുമാണ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ക്ഷാമബത്ത നല്‍കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം കണക്കാക്കിയാണ് ക്ഷാമബത്ത നല്‍കുന്നത്.</p>
<p>കേരളസർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത കുടിശ്ശിക വിതരണത്തിനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. എട്ട് ഗഡുക്കളായി നൽകാനായിരുന്നു തീരുമാനം. 2026-27 സാമ്പത്തിക വർഷം മുതലായിരിക്കും വിതരണം ആരംഭിക്കുന്നത്. അതേസമയം, ഒരു സാമ്പത്തിക വർഷം എത്ര ഗഡുക്കൾ വീതം നൽകുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നില്ല. ഇത് സംബന്ധിച്ച വിശദമായ ഉത്തരവ് പിന്നീട് പുറത്തിറക്കുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്.</p>
<p>286 മാസത്തെ ഡിഎ, ഡിആർ കുടിശ്ശിക ആണ് ലഭിക്കാനുള്ളത്. വിതരണത്തിന്റെ കൃത്യമായ തീയതി അറിയിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ അതുണ്ടായിട്ടില്ല. ഏകദേശം ലക്ഷങ്ങളുടെ നഷ്ടമാണ് ജീവനക്കാർക്ക് ഇതിലൂടെ ഉണ്ടാകുന്നത്.</p>
<h3>English Summary:</h3>
<p>Kerala government employees are currently paid salaries as per the 11th Pay Commission. According to this, the basic salary of S1, the lowest level employee, is Rs. 23,000. 12th salary revision will come into effect soon.</p>
]]></content:encoded>
				</item>
							<item>
					<title>Ration Distribution: മഞ്ഞ കാർഡിന് 30 കിലോ അരി, മെയ് മാസത്തിലെ റേഷൻ എന്ന് മുതൽ?</title>
					<link>https://www.malayalamtv9.com/kerala/kerala-ration-distribution-may-2026-check-starting-date-and-month-allotment-for-rice-wheat-and-kerosene-2203060.html</link>
					<pubDate>Sat, 02 May 2026 10:36:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-ration-distribution-may-2026-check-starting-date-and-month-allotment-for-rice-wheat-and-kerosene-2203060.html</guid>
					<description><![CDATA[<p>Kerala Ration Distribution May 2026: രണ്ട് മാസത്തെ റേഷൻ ഒരുമിച്ച് നൽകാനുള്ള തീരുമാനത്തെ തുടർന്ന് ഏപ്രിൽ നാല് മുതൽ മെയ് മാസത്തിലെ റേഷനും നൽകിയിരുന്നു. മെയ് മാസത്തിലെ വിഹിതം ഏപ്രിൽ മാസത്തിൽ മുൻകൂറായി വാങ്ങാത്തവർക്ക് 30ാം തീയതി വരെ ഈ മാസത്തെ റേഷൻ വാങ്ങാവുന്നതാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Kerala-ration.jpg" class="attachment-large size-large wp-post-image" alt="Kerala Ration" /></figure><p><strong>തിരുവനന്തപുരം: </strong>മെയ് മാസത്തിലെ റേഷൻ വിതരണം തുടരുന്നു. രണ്ട് മാസത്തെ റേഷൻ ഒരുമിച്ച് നൽകാനുള്ള തീരുമാനത്തെ തുടർന്ന് ഏപ്രിൽ നാല് മുതൽ മെയ് മാസത്തിലെ റേഷനും നൽകിയിരുന്നു. മെയ് മാസത്തിലെ വിഹിതം ഏപ്രിൽ മാസത്തിൽ മുൻകൂറായി വാങ്ങാത്തവർക്ക് 30ാം തീയതി വരെ ഈ മാസത്തെ റേഷൻ വാങ്ങാവുന്നതാണ്. അതേസമയം, ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 5 വരെ തുടരുമെന്നും അധിരൃതർ അറിയിച്ചു.</p>
<h3>ഏപ്രിൽ മാസത്തെ റേഷൻ വിതരണം</h3>
<p>ഏപ്രിൽ മാസത്തെ റേഷൻ 5ാം തീയതി വരെ വാങ്ങാവുന്നതാണ്. രണ്ട് മാസത്തെ വിഹിതം ഒരുമിച്ച് വിതരണം ചെയ്തതിൽ ചില പാകപിഴകൾ സംഭവിച്ചതിനെ തുടർന്നാണ് തീയതി നീട്ടിയത്. ചില ഇടങ്ങളിൽ ഏപ്രിലിലെ വിഹിതം കൈപ്പറ്റുന്നതിന് പകരം മെയ് മാസത്തിലെ വിഹിതമാണ് വാങ്ങിയത്. ഇ പോസ് യന്ത്രത്തിൽ വിതരണത്തിന്റെ ഭാഗമായി റേഷൻ കടക്കാർ ഏപ്രിലിന് പകരം മെയ് മാസം നൽകിയതാണ് പ്രശ്നത്തിന് കാരണമായത്. ഇത്തരത്തിൽ ഏകദേശം എണ്ണായിരത്തോളം കാർഡ് ഉടമകളാണ് റേഷൻ മാറി വാങ്ങിയത്. ഇവരുടെ പട്ടിക ജില്ലാ സപ്ലൈ ഓഫിസർമാർ തയ്യാറാക്കി തങ്ങളുടെ പരിധിയിലുള്ള ഗുണഭോക്താക്കളെ റേഷൻ വ്യാപാരികളുടെ സഹായത്തോടെ വിവരം അറിയിക്കും.</p>
<h3>മെയ് - മണ്ണെണ്ണ വിതരണം</h3>
<p>മെയ് മാസത്തിൽ മഞ്ഞ കാർഡിന് മുപ്പത് കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്. 2026 ഏപ്രിൽ-മേയ്-ജൂൺ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ അന്ത്യോദയ അന്ന ജോയന കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, മുൻഗണന വിഭാഗം, പൊതു വിഭാഗം സബ്സിഡി, പൊതു വിഭാഗം സ്ഥാപനം കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്. അതേസമയം, മെയ് 6 ബുധനാഴ്ച റേഷൻ കടകൾക്ക് അവധി ആയിരിക്കും.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/april-ration-supply-in-kerala-likely-extended-to-may-5-amid-distribution-issues-2202851.html">ഏപ്രിൽ മാസത്തിലെ റേഷൻ വാങ്ങിയില്ലേ? ടെൻഷൻ വേണ്ട, തീയതി നീട്ടി</a></strong></p>
<h3>മെയ് മാസത്തെ റേഷൻ വിതരണംA</h3>
<p><strong>അന്ത്യോദയ അന്ന ജോയന (AAY):</strong> അന്ത്യോദയ അന്ന ജോയന കാർഡിന് 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്. കൂടാതെ, 3 പായ്ക്കറ്റ് ആട്ട് ഏഴ് രൂപ നിരക്കിൽ ലഭിക്കും.</p>
<p><strong>മുൻഗണന വിഭാഗം (PHH):</strong> മുൻഗണന വിഭാഗം കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്ന് നാല് കിലോ കുറച്ച് അതിന് പകരം 4 പായ്ക്കറ്റ് ആട്ട ഒമ്പത് രൂപ നിരക്കിൽ വാങ്ങാവുന്നതുമാണ്.</p>
<p><strong>പൊതു വിഭാഗം സബ്സിഡി (NPS):</strong> പൊതു വിഭാഗം സബ്സിഡി കാർഡിലെ ഓരോ അംഗത്തിവും രണ്ട് കിലോ അരി വീതം കിലോയക്ക് നാല് രൂപ നിരക്കിൽ ലഭിക്കും. കൂടാതെ, അധിക വിഹിതമായി മൂന്ന് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്‌റ്റോക്കിന് അനുസരിച്ച് കാർഡിന് നാല് കിലോ വരെ ആട്ട 17 രൂപ നിരക്കിലും ലഭിക്കും.</p>
<p><strong>പൊതു വിഭാഗം (NPNS):</strong> പൊതുവിഭാഗം കാർഡിന് നാല് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് നാല് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.</p>
<p><strong>പൊതു വിഭാഗം സ്ഥാപനം (NPI):</strong> പൊതു വിഭാഗം സ്ഥാപനം കാർഡിന് രണ്ട് കിലോ അരി 10.90 രൂപ നിരക്കിൽ ലഭിക്കും, അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.</p>
<h3>ഫെയ്സ്ബുക്ക് പോസ്റ്റ്</h3>
<p><iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fcscadepartment%2Fposts%2Fpfbid0kosthb9abPrjU6shgiug3Qp2Vhfe2p1ZtUvciD6xjDUCjRvYRDCJ8pssqPUhU2JUl&amp;show_text=true&amp;width=500" width="480" height="360" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
<h3>English Summary:</h3>
<p>May Month Ration distribution begun. AAY Card holders will get thirty kilos of rice and two kilos of wheat for free. Authorities have announced that ration shops will be closed on Wednesday, May 6.</p>
]]></content:encoded>
				</item>
							<item>
					<title>Snehapoorvam Scheme: അച്ഛനോ അമ്മയോ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം, അപേക്ഷിക്കേണ്ടത് എങ്ങനെ?</title>
					<link>https://www.malayalamtv9.com/kerala/snehapoorvam-scholarship-how-to-apply-for-this-scheme-financial-aid-for-children-who-lost-parents-in-kerala-2203054.html</link>
					<pubDate>Sat, 02 May 2026 09:16:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/snehapoorvam-scholarship-how-to-apply-for-this-scheme-financial-aid-for-children-who-lost-parents-in-kerala-2203054.html</guid>
					<description><![CDATA[<p>Snehapoorvam Scholarship Details: അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരുമായ കുടുംബങ്ങളിലെ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണിത്. സ്നേഹപൂർവം പദ്ധതിയിലൂടെ എത്ര രൂപയാണ് ധനസഹായം ലഭിക്കുന്നത്, യോഗ്യത മാനദണ്ഡങ്ങൾ എന്തെല്ലാം, എങ്ങനെ അപേക്ഷിക്കാം? തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിശദമായി അറിഞ്ഞാലോ&#8230;.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/kerala-scheme.jpg" class="attachment-large size-large wp-post-image" alt="Kerala Scheme" /></figure><p>പഠനത്തിന് ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതിന് വേണ്ടി നിരവധി പദ്ധതികൾ കേരള സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. അവയിൽ ഒന്നാണ് സ്നേഹപൂർവം പദ്ധതി. അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരുമായ കുടുംബങ്ങളിലെ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണിത്. സ്നേഹപൂർവം പദ്ധതിയിലൂടെ എത്ര രൂപയാണ് ധനസഹായം ലഭിക്കുന്നത്, യോഗ്യത മാനദണ്ഡങ്ങൾ എന്തെല്ലാം, എങ്ങനെ അപേക്ഷിക്കാം? തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിശദമായി അറിഞ്ഞാലോ....</p>
<h3>സ്നേഹപൂർവം പദ്ധതി</h3>
<p>കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നൽകുന്ന ധനസഹായമാണ് സ്നേഹപൂർവം പദ്ധതി. അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരുമായ കുടുംബത്തിലെ വിദ്യാർത്ഥികളെ കൈത്താങ്ങുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ഇതിലൂടെ സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം, പ്രൊഫഷണൽ ബിരുദം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം ധനസഹായം നൽകുന്നതാണ്. ക്ലാസുകൾക്കനുസരിച്ച് ധനസഹായ തുകയിൽ വ്യത്യാസമുണ്ടായിരിക്കുന്നതാണ്. സ്വഭവനത്തിലോ ബന്ധുവീടുകളിലോ താമസിച്ച് വിദ്യാഭ്യാസം ചെയ്യാനുള്ള അവസരവും പദ്ധതി വഴി ലഭിക്കുന്നതാണ്. എച്ച്.ഐ.വി ബാധിതരായ കുട്ടികൾക്കും വരുമാന പരിധി ഇല്ലാതെ സ്നേഹപൂർവം പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്.</p>
<h3>പദ്ധതിയുടെ ഗുണഭോക്താക്കൾ ആരെല്ലാം?</h3>
<ol>
<li>അച്ഛനോ അമ്മയോ മരിച്ച കുട്ടികൾക്കും അല്ലെങ്കിൽ ആരെങ്കിലും ഒരാൾ മരിക്കുകയും ജീവിച്ചിരിക്കുന്ന ആൾക്ക് കുട്ടിയെ സംരക്ഷിക്കാൻ കഴിയാതെ വന്നാൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.</li>
<li>5 വയസിന് താഴെയുള്ള കുട്ടികൾക്കും ബിപിഎൽ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും ആനുകൂല്യം ലഭിക്കുന്നതാണ്.</li>
<li>ഗ്രാമങ്ങളിൽ 20000 രൂപ വരേയും നഗരങ്ങളില്‍ 23375 രൂപ വരേയും വാർഷിക വരുമാനം ഉള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികളെ ആണ് പദ്ധതിയിലേക്ക് പരിഗണിക്കുന്നത്.</li>
<li>സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ ഡിഗ്രി, പ്രൊഫഷണൽ ക്സാസുകൾ വരെ പഠിക്കുന്നവർക്ക് പദ്ധതിയിൽ അപേക്ഷിക്കാം.</li>
<li>എച്ച്.ഐ.വി ബാധിതരായ കുട്ടികൾക്കും വരുമാന പരിധി ഇല്ലാതെ സ്നേഹപൂർവം പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.</li>
</ol>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/marriage-assistance-up-to-rs-30000-who-can-apply-and-what-is-parinayam-scheme-2202917.html">വിവാഹം നടത്താന്‍ ‘പരിണയം’ പദ്ധതി പണം നല്‍കും; ആര്‍ക്കെല്ലാം അപേക്ഷിക്കാം?</a></strong></p>
<h3>ധനസഹായ തുക എങ്ങനെ?</h3>
<ul>
<li>ക്ലാസുകൾക്കനുസരിച്ച് ധനസഹായ തുകയിൽ വ്യത്യാസമുണ്ടായിരിക്കും.</li>
<li>ഒന്ന് മുതൽ അഞ്ച് വരെ പഠിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 300 രൂപ.</li>
<li>ആറ് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്ക് 500 രൂപ.</li>
<li>പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 750 രൂപയുടെ ആനുകൂല്യം.</li>
<li>ഡിഗ്രി, പ്രൊഫഷണൽ കോഴ്സുകൾ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 1,000 രൂപ വീതം ലഭിക്കും.</li>
</ul>
<h3>അപേക്ഷിക്കേണ്ട വിധം</h3>
<ol>
<li>സ്നേഹപൂർവം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുമ്പോൾ അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് പദ്ധതി ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷ ഫോം പൂരിപ്പിച്ച് നൽകണം.</li>
<li>ഇതിനൊപ്പം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാന്റെ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ആവശ്യമായ രേഖകൾ സഹിതം കേരള സാമൂഹിക സുരക്ഷ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് നേരിട്ട് അപേക്ഷ നൽകേണ്ടതാണ്.</li>
<li>അഞ്ച് വയസ് മുതലുള്ള കുട്ടികൾക്ക് വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈനായി സമർപ്പിക്കണം.</li>
</ol>
<h3>ആവശ്യമായ രേഖകൾ</h3>
<ul>
<li>അച്ഛൻ/ അമ്മ മരണസർട്ടിഫിക്കറ്റ്</li>
<li>ബിപിഎൽ സർട്ടിഫിക്കറ്റ്/ ബിപിഎൽ റേഷൻ കാർഡിന്റെ കോപ്പി/ വില്ലേജ് ഓഫീസറിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്</li>
<li>നിലവിലുള്ള രക്ഷകർത്താവിന്റെയും കുട്ടിയുടെയും പേരിൽ ദേശസാതകൃത ബാങ്കിൽ ജോയിന്‍റ് അക്കൗണ്ട് പാസ്ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ്</li>
<li>ആധാർ കാർഡിന്റെ കോപ്പി</li>
</ul>
<h3>English Summary:</h3>
<p>Snehapoorvam Scholarship is a scheme implemented by the Social Security Mission to help students whose father, mother, or both have died. HIV-infected children will also receive the benefits of the Snehapoorvam Scholarship, regardless of income limit.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>LPG Price Hike Protest: മെയ് 6ന് പണിമുടക്ക്, ഹോട്ടലുകളിൽ പോയിട്ട് കാര്യമില്ല!</title>
					<link>https://www.malayalamtv9.com/kerala/kerala-hotel-owners-call-for-statewide-strike-on-may-6-over-commercial-lpg-price-hike-2203042.html</link>
					<pubDate>Sat, 02 May 2026 07:59:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-hotel-owners-call-for-statewide-strike-on-may-6-over-commercial-lpg-price-hike-2203042.html</guid>
					<description><![CDATA[<p>Kerala Hotel Statewide Strike on May 6: എൽപിജി കിട്ടാതായതോടെ അടച്ചു പൂട്ടിയ ഹോട്ടലുകൾ സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് മറ്റൊരു തിരിച്ചടി. മുമ്പ് സിലിണ്ടറിന് നൂറ്, നൂറ്റമ്പത് രൂപ നിരക്കിലാണ് വില കൂട്ടാറുള്ളത്. അഞ്ച് മാസത്തിനുള്ളിൽ മാത്രം 1498 രൂപയാണ് ഒരു സിലിണ്ടറിന്മേൽ വർദ്ധിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/hotel-strike.jpg" class="attachment-large size-large wp-post-image" alt="Hotel Strike" /></figure><p><strong>കൊച്ചി:</strong> വാണിജ്യ സിലിണ്ടർവില വർദ്ധനവിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്ന് ഹോട്ടൽ ഉടമകൾ. മെയ് ആറിന് സംസ്ഥാനത്ത് പണിമുടക്കിന് കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ ആഹ്വാനം ചെയ്തു. ഹോട്ടൽ മേഖലയ്ക്ക് കടുത്ത ആഘാതം സൃഷ്ടിച്ച് 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർദ്ധിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. വില വർദ്ധിച്ചതോടെ വാണിജ്യ സിലിണ്ടറിന് മൂവായിരം രൂപ കടന്നിരിക്കുകയാണ്.</p>
<p>എൽപിജി കിട്ടാതായതോടെ അടച്ചു പൂട്ടിയ ഹോട്ടലുകൾ സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് മറ്റൊരു തിരിച്ചടി. മുമ്പ് സിലിണ്ടറിന് നൂറ്, നൂറ്റമ്പത് രൂപ നിരക്കിലാണ് വില കൂട്ടാറുള്ളത്. എന്നാൽ ഇത്തവണ ഒറ്റയടിക്ക് ആയിരം രൂപയോടടുത്താണ് പൊതുമേഖല എണ്ണ കമ്പനികൾ വില വർദ്ധിപ്പിച്ചത്. പ്രവർത്തന ചെലവിന്റെ പേരിൽ ഭക്ഷണത്തിന്റെ വില കൂട്ടിയാൽ ഉപഭോക്താക്കൾക്കും അത് വലിയ തിരിച്ചടിയായിരിക്കും.</p>
<p>പുതിയ വർദ്ധനവ് പ്രകാരം, കേരളത്തിൽ വാണിജ്യ സിലിണ്ടർ വില മൂവായിരം രൂപ കടന്നു. തിരുവനന്തപുരത്ത് 19 കിലോ വാണിജ്യ സിലിണ്ടർ വില 3106 രൂപയായി. കൊച്ചിയിൽ 3085 രൂപയും കോഴിക്കോട് 3117 രൂപയുമാണ്. അഞ്ച് മാസത്തിനുള്ളിൽ മാത്രം 1498 രൂപയാണ് ഒരു സിലിണ്ടറിന്മേൽ വർദ്ധിച്ചത്. അതേസമയം, ഗാർഹിക സിലിണ്ടറിന് വില കൂട്ടിയിട്ടില്ല.</p>
<h3>ഗാർഹിക സിലിണ്ടറിന് വില കൂടുമോ?</h3>
<p>വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർദ്ധിച്ചതോടെ ജനങ്ങളുടെ മനസിലെ അടുത്ത ചോദ്യം ഗാർഹിക സിലിണ്ടറിന് വില വർദ്ധിക്കുമോ എന്നതാണ്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് കഴിഞ്ഞാൽ ഗാർഹിക സിലിണ്ടറുകൾക്ക് വില വർദ്ധിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ലഭ്യത കുറവ് കാരണം സിലിണ്ടറുകളുടെ വിതരണത്തിന് നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്.</p>
<p>ഗാർഹിക സിലിണ്ടറിന്റെ വിലയിൽ നാല്പത് മുതൽ അമ്പത് രൂപ വരെ വർദ്ധനവ് ഉണ്ടായേക്കാമെന്നാണ് സൂചന. നിലവിൽ ഏകദേശം ആയിരം രൂപയ്ക്ക് അടുത്താണ് വില വരുന്നത്. ഡല്‍ഹി- 913 രൂപ, മുംബൈ- 912.50 രൂപ, കൊച്ചി- 920 രൂപ എന്നിങ്ങനെയാണ് നിലവിലെ നിരക്ക്. ഓരോ നഗരങ്ങളിലും നിരക്കിൽ നേരിയ വ്യത്യാസങ്ങൾ വരാറുണ്ട്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/kerala-market-rates-today-may-1-check-latest-prices-for-fish-vegetables-and-coconut-oil-2202927.html">മീനിന് പൊന്നുംവില, വെളിച്ചെണ്ണ വിലയിൽ വൻ ആശ്വാസം</a></strong></p>
<h3>ഭക്ഷണത്തിന് വില കൂടുമോ?</h3>
<p>വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ ഉണ്ടായ വർദ്ധനവ് ഹോട്ടലുകളിലെ വിഭവങ്ങളിലെ വില കൂട്ടാൻ കാരണമായേക്കുമെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. നേരത്തെ എൽപിജി പ്രതിസന്ധി രൂക്ഷമായതോടെ പല ഹോട്ടലുകളും ഭക്ഷണങ്ങളുടെ വില കൂട്ടിയിരുന്നു. ഹോട്ടലുകളെ മാത്രം ആശ്രയിക്കുന്ന തൊഴിലാളികൾ, വിദ്യാർത്ഥികൾ, ഹോസ്റ്റലിൽ നിൽക്കുന്നവർ, മറ്റ് ദിവസ വേതനക്കാർ തുടങ്ങിയവരെ എല്ലാം ഈ വില വർദ്ധനവ് ബാധിക്കും. ഉടൻ തന്നെ വർദ്ധനവ് പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.</p>
<h3>പെട്രോൾ - ഡീസൽ വിലയും കൂടും?</h3>
<p>തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാജ്യത്ത് പെട്രോൾ - ഡീസൽ വില കുതിക്കുമെന്ന് റിപ്പോർട്ട്. വില വർദ്ധനവിന് എണ്ണ കമ്പനികൾ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിയിൽ ഏപ്രിലിൽ പതിനഞ്ച് ശതമാനമാണ് ഇടിവ് ഉണ്ടായത്. ഗൾഫിൽ നിന്നുള്ള ക്രൂഡ് ഓയിലും എൽപിജിയും നിലച്ചതോടെ മറ്റ് രാജ്യങ്ങളിൽ നന്ന് ഇന്ത്യ പെട്രോളിയം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുകയാണ്. എന്നാൽ വില ബാരലിന് 126 ഡോളർ വരെ  ഉയരുന്ന സാഹചര്യത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും വ്യോമായന ഇന്ധനത്തിന്റെയും വില കൂട്ടണമെന്നാണ് എണ്ണ കമ്പനികൾ ആവശ്യപ്പെടുന്നത്. ഇത് ചൂണ്ടിക്കാട്ടി കമ്പനികൾ കേന്ദ്ര സർക്കാരിന് കത്ത് അയച്ചിട്ടുണ്ടെന്നാണ് വിവരം.</p>
<h3>English Summary:</h3>
<p>Kerala Hotel and Restaurant Association has called for a state-wide strike on May 6 over commercial cylinder price Hike. Price of 19 kg cylinder has increased by Rs 993. Reports indicate that the prices of domestic cylinders will also increase after election results.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: ഇന്നത്തെ സ്വര്‍ണവില; നിരക്കില്‍ ആശ്വാസം തേടി മലയാളികള്‍</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-today-may-2-has-the-price-gone-up-or-down-check-latest-rates-2203046.html</link>
					<pubDate>Sat, 02 May 2026 07:35:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-today-may-2-has-the-price-gone-up-or-down-check-latest-rates-2203046.html</guid>
					<description><![CDATA[<p>One Pavan Gold Rate on May 2 Saturday: അമേരിക്കയും ഇറാനും തമ്മില്‍ വീണ്ടും യുദ്ധം ആരംഭിക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടും ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവുമാണ് ഒരുദിവസം ഒട്ടനവധി തവണ സ്വര്‍ണവില മാറുന്നതിന് വഴിയൊരുക്കിയത്. ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കുള്ള ഓട്ടത്തിലാണ് നിലവില്‍ ക്രൂഡ് ഓയില്‍. ഇതിന് പിന്നാലെ പണപ്പെരുപ്പ ഭീഷണിയും ശക്തമാകുന്നുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Kerala-Gold-Rate-May-2.jpg" class="attachment-large size-large wp-post-image" alt="Kerala Gold Rate May 2" /></figure><p>കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. ഒരു പവന്‍ സ്വര്‍ണം കിട്ടണമെങ്കില്‍ 1,10,680 രൂപ നല്‍കണം. കഴിഞ്ഞ ദിവസം രാത്രി 1,10,440 രൂപയായിരുന്നു ഒരു പവന്. ഇവിടെ നിന്ന് 240 രൂപയുടെ വര്‍ധനവാണ് ഇന്ന് സംഭവിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപ ഉയര്‍ന്ന് 13,835 രൂപയാണ് ഇന്നത്തെ വില. എന്നാല്‍ ആഭരണങ്ങള്‍ വാങ്ങിക്കാന്‍ കാത്തിരുന്നവര്‍ക്ക് അവസരം മുതലെടുക്കാവുന്നതാണ്.</p>
<h3>തകര്‍ന്നടിഞ്ഞ് പൊന്ന്‌</h3>
<p>സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്കെല്ലാം വലിയ ആശ്വാസം പകര്‍ന്നൊരു ദിവസമാണ് കടന്നുപോയത്. മെയ് ഒന്നിന് കേരളത്തില്‍ സ്വര്‍ണവിലയില്‍ നാല് തവണ മാറ്റം സംഭവിച്ചു. രാവിലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കുമായി എത്തിയ പൊന്ന്, ഉച്ചയ്ക്ക് അല്‍പമൊന്ന് താഴോട്ടിറങ്ങി, എന്നാല്‍ വൈകീട്ടോടെ വീണ്ടും വില താഴ്ത്തി ഞെട്ടിക്കുകയായിരുന്നു. രാത്രി അല്‍പമൊന്ന് വില ഉയര്‍ത്തുകയും ചെയ്താണ് വ്യാപാരം അവസാനിപ്പിച്ചത്. 1,11,720, 1,10,280, 1,09,720, 1,10,440 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്കുകള്‍.</p>
<p>ഏപ്രില്‍ 30ന് ഉണ്ടായിരുന്ന വിലയേക്കാള്‍ 1,560 രൂപയുടെ കുറവാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. രാജ്യാന്തര വിലയില്‍ സംഭവിച്ച മാറ്റത്തിന്റെ ചുവടുപിടിച്ചായിരുന്നു കേരളത്തിലെ മാറ്റം. മൂന്നുതവണ സ്വര്‍ണവിലയില്‍ ഇടിവ് സംഭവിച്ചതോടെ ജ്വല്ലറികളിലേക്ക് എത്തുന്ന ആളുകളുടെ എണ്ണവും കൂടി.</p>
<h3>അനുകൂലമായത് ഇറാന്‍ യുഎസ് സംഘര്‍ഷം</h3>
<p>അമേരിക്കയും ഇറാനും തമ്മില്‍ വീണ്ടും യുദ്ധം ആരംഭിക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടും ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവുമാണ് ഒരുദിവസം ഒട്ടനവധി തവണ സ്വര്‍ണവില മാറുന്നതിന് വഴിയൊരുക്കിയത്. ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കുള്ള ഓട്ടത്തിലാണ് നിലവില്‍ ക്രൂഡ് ഓയില്‍. ഇതിന് പിന്നാലെ പണപ്പെരുപ്പ ഭീഷണിയും ശക്തമാകുന്നുണ്ട്.</p>
<p>പണപ്പെരുപ്പം വര്‍ധിക്കുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് ഒഴുകും എന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത കാണുന്നില്ല. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കേന്ദ്ര ബാങ്കുകള്‍ പലിശനിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യതയാണ് അതിന് കാരണം. പലിശ നിരക്ക് ഉയരുമ്പോള്‍ സ്വാഭാവികമായും നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്ന് ബോണ്ടുകളിലേക്കും മറ്റ് നിക്ഷേപങ്ങളിലേക്കും തിരിയും.</p>
<p>കൂടുതല്‍ വരുമാനമുള്ള നിക്ഷേപങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയുന്നത് സാധാരണമാണ്. ഇതേതുടര്‍ന്ന് ഡോളറിന്റെ ശക്തി ഉയരുകയും ബോണ്ട് യീല്‍ഡുകള്‍ ഉയരുന്നതുവഴി സ്വര്‍ണവില സമ്മര്‍ദത്തിലാകുകയും ചെയ്‌തേക്കാം. ഡോളര്‍ ശക്തിപ്രാപിച്ചാല്‍ മറ്റ് കറന്‍സികളിലുള്ള ചെലവ് ഉയരും, ഇത് സ്വര്‍ണം വാങ്ങുന്നതിന്റെ ചെലവും വര്‍ധിപ്പിക്കും.</p>
<p>ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയുന്നു എന്ന സൂചനയും പുറത്തുവരുന്നുണ്ട്. സാമ്പത്തിക അനിശ്ചിതത്വം നിലനില്‍ക്കുമ്പോള്‍ സ്വര്‍ണവില താഴുന്നത് നിക്ഷേപകര്‍ മറ്റ് മാര്‍ഗങ്ങളിലേക്ക് ചേക്കേറി എന്ന സൂചന നല്‍കുന്നു. അതിനാല്‍ വരും ദിവസങ്ങളിലും സ്വര്‍ണവില താഴേക്ക് തന്നെ വരാനാണ് സാധ്യത കൂടുതല്‍.</p>
<h3>സ്വര്‍ണ ഇറക്കുമതിയും താഴേക്ക്</h3>
<p>ഇന്ത്യയിലേക്കുള്ള സ്വര്‍ണത്തിന്റെ ഇറക്കുമതി കഴിഞ്ഞ മാസം ഏകദേശം 15 ടണ്ണിലേക്ക് താഴ്ന്നിരിക്കുകയാണ്. കോവിഡ് കാലത്തെ അപേക്ഷിച്ച് ഈ കണക്കുകള്‍ 30 വര്‍ഷത്തെ ഏറ്റവും താഴ്ന്ന ഇറക്കുമതിയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തേക്ക് സ്വര്‍ണം കൂടുതലായി ഇറക്കുമതി ചെയ്യുന്നത് ബാങ്കുകളാണ്. എന്നാല്‍ കസ്റ്റംസ് 3 ശതമാനം ഐജിഎസ്ടി നികുതി ആവശ്യപ്പെടുന്നത് ബാങ്കുകളെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. ഇതോടെ ബാങ്കുകള്‍ സ്വര്‍ണം ക്ലിയര്‍ ചെയ്യുന്നത് നിര്‍ത്തിവെച്ചു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/kerala-gold-rate-today-check-latest-rates-for-one-pavan-and-gram-gold-on-may-1-2202921.html" target="_blank" rel="noopener">Kerala Gold Rate: മെയ് ആദ്യം തന്നെ സ്വർണം വാങ്ങുന്നുണ്ടോ, വില പറയും കാര്യം!</a></strong></p>
<p>മാത്രമല്ല, ഓരോ സാമ്പത്തിക വര്‍ഷത്തിന്റെയും തുടക്കത്തില്‍ രാജ്യത്തേക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ അനുമതി ലഭിച്ചിട്ടുള്ള ബാങ്കുകളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടാറുണ്ട്. എന്നാല്‍ ഇത്തവണ പട്ടിക എത്തയത് വളരെ വൈകിയാണ്, ഇതും ഇറക്കുമതിയെ പ്രതികൂലമായി ബാധിച്ചു.</p>
<p>ഇന്ത്യയില്‍ അക്ഷയ തൃതീയ ആഘോഷം ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്നത്. സാധാരണയായി വലിയ അളവില്‍ സ്വര്‍ണവില്‍പന നടക്കുന്ന സമയം കൂടിയാണ്. എന്നാല്‍ ഇക്കാലയളവില്‍ ഇറക്കുമതിയിലും വില്‍പനയിലും കാര്യമായ ചലനങ്ങളുണ്ടായില്ല. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണം വാങ്ങിക്കാനാകില്ലെന്ന നിലപാടിലാണ് ഇന്ത്യക്കാര്‍.</p>
<h3>English Summary</h3>
<p>Gold prices in Kerala on May 2 showed slight fluctuations compared to the previous day. The rates for 22 carat and 24 carat gold reflect a minor change, indicating a stable to slightly declining trend in the market. Buyers and investors are closely watching price movements amid global market influences.</p>
]]></content:encoded>
				</item>
							<item>
					<title>Petrol-Diesel Price Hike: പെട്രോള്‍-ഡീസല്‍ വിലകള്‍ കൂടാന്‍ പോകുന്നു; പിന്നാലെ എല്‍പിജിയും, തീരുമാനം ഉടന്‍</title>
					<link>https://www.malayalamtv9.com/business/fuel-prices-set-to-rise-by-rs-4-to-5-petrol-diesel-and-domestic-lpg-cylinder-rates-likely-to-increase-2203040.html</link>
					<pubDate>Sat, 02 May 2026 06:57:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/business/fuel-prices-set-to-rise-by-rs-4-to-5-petrol-diesel-and-domestic-lpg-cylinder-rates-likely-to-increase-2203040.html</guid>
					<description><![CDATA[<p>Petrol Diesel Prices May Go Up by Rs 4 to 5: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോള അസംസ്‌കൃത എണ്ണ വില കുതിച്ചുയരുകയാണ്. ഇതിന്റെ ചുവടുപിടിപ്പ് ഇന്ത്യയിലും വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതായാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ അറിയിപ്പ്. രാജ്യത്തെ ഇന്ധന-എല്‍പിജി സിലിണ്ടറുകളുടെയെല്ലാം വില വര്‍ധിക്കും. എണ്ണക്കമ്പനികള്‍ നേരിടുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കുക എന്നതാണ് വില വര്‍ധനവിന്റെ പ്രധാന ലക്ഷ്യം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2025/09/Petrol.jpg" class="attachment-large size-large wp-post-image" alt="പ്രതീകാത്മക ചിത്രം" /></figure><p>ഇന്ത്യക്കാര്‍ക്ക് വീണ്ടും കനത്ത നിരാശ സമ്മാനിക്കുന്ന വാര്‍ത്തയുമായി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോള അസംസ്‌കൃത എണ്ണ വില കുതിച്ചുയരുകയാണ്. ഇതിന്റെ ചുവടുപിടിപ്പ് ഇന്ത്യയിലും വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതായാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ അറിയിപ്പ്. രാജ്യത്തെ ഇന്ധന-എല്‍പിജി സിലിണ്ടറുകളുടെയെല്ലാം വില വര്‍ധിക്കും.</p>
<p>എണ്ണക്കമ്പനികള്‍ നേരിടുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കുക എന്നതാണ് വില വര്‍ധനവിന്റെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം നാണയപെരുപ്പം നിയന്ത്രിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. വിഷയത്തില്‍ അന്തിമതീരുമാനം ഒരാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്നാണ് വിവരം.</p>
<h3>പെട്രോള്‍-ഡീസല്‍ വില വര്‍ധനവ്</h3>
<p>രാജ്യത്തെ പെട്രോള്‍-ഡീസല്‍ വിലകള്‍ ലിറ്ററിന് 4-5 രൂപ വരെ ഉയര്‍ത്താനാണ് കേന്ദ്രം ആലോചിക്കുന്നതെന്നാണ് വിവരം. രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ പെട്രോള്‍ വില പരിശോധിക്കാം...</p>
<ul>
<li>ഡല്‍ഹി- 94.77 രൂപ</li>
<li>മുംബൈ- 103.54 രൂപ</li>
<li>കൊല്‍ക്കത്ത- 105.41 രൂപ</li>
<li>ചെന്നൈ- 100.84 രൂപ</li>
<li>ബെംഗളൂരു- 102.96 രൂപ</li>
<li>ഹൈദരാബാദ്-107.50 രൂപ</li>
<li>കൊച്ചി- 105.6 രൂപ</li>
</ul>
<p>നാലോ അഞ്ച് രൂപ വര്‍ധിക്കുകയാണെങ്കില്‍ നിലവില്‍ 90 ല്‍ പെട്രോള്‍ ലഭിക്കുന്ന പല സ്ഥലങ്ങളിലും നൂറിന് മുകളില്‍ വില നല്‍കേണ്ടതായി വരും. ഓരോ നഗരത്തിലെ ഡീസല്‍ വില ചുവടെ</p>
<ul>
<li>ഡല്‍ഹി- 87.67 രൂപ</li>
<li>മുംബൈ- 89.97 രൂപ</li>
<li>കൊല്‍ക്കത്ത- 90 രൂപ</li>
<li>ചെന്നൈ- 92 രൂപ</li>
<li>ബെംഗളൂരു- 88 രൂപ</li>
<li>ഹൈദരാബാദ്- 95 രൂപ</li>
<li>കൊച്ചി- 94.48 രൂപ</li>
</ul>
<p>ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നതാണ് നിലവില്‍ ഇന്ത്യക്കാര്‍ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. ഉപഭോഗത്തിന്റെ വലിയൊരു ശതമാനം ഇന്ധനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. അതിനാല്‍ തന്നെ വിപണിയില്‍ ഉണ്ടാകുന്ന ഏതൊരു കയറ്റിറക്കവും രാജ്യത്തുള്ളവരെയും ബാധിക്കും.</p>
<p>വില വര്‍ധിക്കുകയാണെങ്കില്‍ ഏകദേശം നാല് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയില്‍ ഇന്ധന വിലയില്‍ മാറ്റം സംഭവിക്കുന്നത്. 2022 മുതല്‍ കാര്യമായ മാറ്റങ്ങളൊന്നും ഇന്ധന വിലയില്‍ സംഭവിച്ചിട്ടില്ല.</p>
<h3>ഗാര്‍ഹിക എല്‍പിജിക്കും വില വര്‍ധിക്കും</h3>
<p>പെട്രോള്‍-ഡീസല്‍ എന്നിവയുടെ വിലവര്‍ധനവിന് പുറമെ ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ നിരക്കിലും മാറ്റം സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ 40 മുതല്‍ 50 രൂപ വരെയാണ് വര്‍ധനവ് പ്രതീക്ഷിക്കുന്നത്. പ്രമുഖ നഗരങ്ങളിലെ എല്‍പിജി സിലിണ്ടര്‍ നിരക്കൊന്ന് പരിശോധിക്കാം.</p>
<ul>
<li>ഡല്‍ഹി- 913 രൂപ</li>
<li>മുംബൈ- 912.50 രൂപ</li>
<li>കൊച്ചി- 920 രൂപ</li>
</ul>
<p>എന്നിങ്ങനെയാണ് നിരക്ക് വരുന്നത്. ഓരോ നഗരത്തിലെയും നിരക്കുകളില്‍ എപ്പോഴും ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/lpg-price-hiked-by-rs-993-may-1-2026-new-rules-in-india-credit-card-and-other-key-changes-2202914.html" target="_blank" rel="noopener">May 1 Rule Changes: എല്‍പിജി വില 993 രൂപ ഉയര്‍ത്തി; കീശ ചോരും മാറ്റങ്ങള്‍ മെയ് 1 മുതല്‍, ശ്രദ്ധിച്ചോളൂ</a></strong></p>
<h3>വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു</h3>
<p>മെയ് ഒന്നിന് രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നു. ആഗോളതലത്തില്‍ എണ്ണവില 120 ഡോളര്‍ കടന്നതിന് പിന്നാലെയായിരുന്നു ഇന്ത്യയിലെ വില വര്‍ധനവ്. ഇതോടെ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 993 രൂപ ഉയര്‍ന്നു. എന്നാല്‍ ഇതോടെ ഗാര്‍ഹിക വാതകത്തിന്റെ വില ഉയര്‍ത്തിയിട്ടില്ല. 993 രൂപയുടെ വര്‍ധനവ് സംഭവിച്ചതോടെ പല നഗരങ്ങളിലും 19 കിലോഗ്രാം വാണിജ്യ സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ 3,000 രൂപയ്ക്ക് മുകളില്‍ വില നല്‍കണം.</p>
<h3>കേരളത്തില്‍ സമരം വരുന്നു</h3>
<p>വാണിജ്യ പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകള്‍ മെയ് ആറിന് അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.</p>
<h3>English Summary</h3>
<p>Fuel prices in the country are expected to increase by Rs 4 to 5, affecting both petrol and diesel rates. Along with this, the price of domestic LPG cylinders is also likely to go up, adding to the cost burden on households.</p>
]]></content:encoded>
				</item>
							<item>
					<title>8th Pay Commission: ശമ്പളം കൂടാൻ ഒരു വർഷം കാത്തിരിക്കണം! ആനുകൂല്യങ്ങളിൽ ഇനിയെന്ത്?</title>
					<link>https://www.malayalamtv9.com/business/8th-pay-commission-implementation-date-when-will-central-govt-employees-get-salary-hike-2202948.html</link>
					<pubDate>Fri, 01 May 2026 14:23:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/8th-pay-commission-implementation-date-when-will-central-govt-employees-get-salary-hike-2202948.html</guid>
					<description><![CDATA[<p>8th Pay Commission Implementation Date: ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബറിൽ 31ന് അവസാനിച്ചതിനാൽ ജനുവരി മുതൽ പുതിയ ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരേണ്ടതാണ്. എന്നാൽ, അത് സംഭവിച്ചില്ല. മെയ് മാസം എത്തിയെങ്കിലും ശമ്പളം പരിഷ്കരണം നടപ്പിലാക്കിയിട്ടില്ല. അതേസമയം, അതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/8th-cpc-1.jpg" class="attachment-large size-large wp-post-image" alt="8th Cpc (1)" /></figure><p>എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടുംതോറും ജീവനക്കാരുടെയും പെൻഷൻകാരുടെയും ആശങ്കകളും കൂടുകയാണ്. ശമ്പളകമ്മീഷനുമായി ബന്ധപ്പെട്ടുള്ള പുതിയ അപ്ഡേറ്റുകൾക്കായി ഉറ്റുനോക്കുകയാണ്. ഓരോ പത്ത് വർഷം കൂടുമ്പോഴാണ് പുതിയ കമ്മീഷനും ശമ്പള പരിഷ്കരണവും പ്രാബല്യത്തിൽ വരുന്നത്. ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബറിൽ 31ന് അവസാനിച്ചതിനാൽ ജനുവരി മുതൽ പുതിയ ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരേണ്ടതാണ്. എന്നാൽ, അത് സംഭവിച്ചില്ല. മെയ് മാസം എത്തിയെങ്കിലും ശമ്പളം പരിഷ്കരണം നടപ്പിലാക്കിയിട്ടില്ല.</p>
<p>അതേസമയം, അതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. അടിസ്ഥാന ശമ്പളം, ഡിഎ, ആനുകൂല്യങ്ങൾ തുടങ്ങിയ നിരവധി ആവശ്യങ്ങൾ ജീവനക്കാരുടെ സംഘടനകൾ കമ്മിഷന് മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ....</p>
<h3>ജീവനക്കാരുടെ നിർദേശങ്ങൾ</h3>
<p>അടിസ്ഥാന ശമ്പളത്തിലെ വർദ്ധനവാണ് ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. ഇത് 34,500 രൂപയാക്കി വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. ചില യൂണിയനുകൾ 69,000 രൂപയായി ഉയർത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്.</p>
<p>ഫിറ്റ്മെന്റ് ഫാക്ടറാണ് ശമ്പളം നിർണയിക്കുന്നതിൽ പ്രധാനി. ശമ്പള വർദ്ധനവ് കണക്കാക്കുന്നതിനുള്ള ഫിറ്റ്‌മെന്റ് ഫാക്ടർ 2.57-ൽ നിന്ന് 3.68 ആയി ഉയർത്തണമെന്നാണ് സംഘടനകൾ ആവശ്യപ്പെടുന്നത്. ഇത് അംഗീകരിച്ചാൽ ശമ്പളത്തിൽ വലിയ വർദ്ധനവ് ഉണ്ടാകും. സ്വാഭാവികമായി ഈ വർദ്ധനവ് പെൻഷനിലും പ്രതിഫലിക്കും.</p>
<p>ഏഴാം ശമ്പള കമ്മീഷൻ നിലവിൽ വന്നപ്പോൾ ഫിറ്റ്മെൻ്റ് ഫാക്ടറായി നിർണയിച്ചത് 2.57 ആയിരുന്നു. അതിയാത് നിലവിള്ള അടിസ്ഥാന ശമ്പളവും ഫിറ്റ്മെൻ്റ് ഘടകവും തമ്മിൽ ഗുണിക്കുന്ന കണക്കാകും, കേന്ദ്ര സർക്കാരും പേ കമ്മീഷനും ചേർന്നാണ് ഫിറ്റ്മെൻ്റ് ഫാക്ട് എത്രവേണമെന്ന് നിർണിയിക്കുന്നത്. പെൻഷൻ പരിഷ്കരണവും ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. അവസാനമായി വാങ്ങിയ ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്.</p>
<p>എട്ടാം ശമ്പളകമ്മീഷനിൽ വാർഷിക ഇൻക്രിമെന്റ് ഉയർത്തണമെന്ന ആവശ്യവും ജീവനക്കാർ മുന്നോട്ട് വയ്ക്കുന്നുണ്ട്. നിലവിൽ മൂന്ന് ശതമാനമാണ്. ഇത് ആറ് ശതമാനമായി ഉയർത്തണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. ഇതിലൂടെ ജീവനക്കാരുടെ ശമ്പളത്തിൽ ഓരോ വർഷവും ​ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/8th-pay-commission-updates-memorandum-submission-deadline-extends-to-may-31-amid-portal-rush-2202804.html">ശമ്പളം കൂട്ടണ്ടേ ? മെയ് 31 വരെ സമയം ഉണ്ടേ, അവസരം മിസ്സാക്കേണ്ട</a></strong></p>
<h3>എട്ടാം ശമ്പള കമ്മീഷൻ എന്ന്?</h3>
<p>ജനുവരി മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷ എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടുകയാണ്. ഇനിയും മാസങ്ങൾ എടുത്തേക്കുമെന്നാണ് വിവരം. കഴിഞ്ഞ നവംബറിലാണ് ശമ്പള കമ്മീഷനെ നിയോഗിച്ചത്. മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ കമ്മീഷനിൽ പുലക് ഘോഷ് അംഗവും പങ്കജ് ജെയിൻ മെമ്പർ-സെക്രട്ടറിയുമാണ്. ശുപാർശകൾ സമർപ്പിക്കാൻ 18 മാസത്തെ സമയവും നൽകി. അതുകൊണ്ട് തന്നെ എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരാൻ 2027 വരെ സമയമെടുത്തേക്കും.</p>
<p>കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞാൽ, കേന്ദ്രം സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ശുപാർശകൾ പഠിക്കാനും തീരുമാനിക്കാനും കുറച്ച് മാസങ്ങൾ എടുത്തേക്കും. മുൻവർഷങ്ങളിലും ഈ കാലതാമസം ഉണ്ടായിട്ടുണ്ട്. ഏഴാം ശമ്പള കമ്മീഷൻ 2014 ഫെബ്രുവരിയിലാണ് നിയമിച്ചത്. തുടർന്ന് 2015 നവംബറിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. 2016 ജൂണിൽ സർക്കാർ നടപ്പാക്കലിന് അംഗീകാരം നൽകുകയും 2016 ജനുവരി 1 മുതൽ അത് പ്രാബല്യത്തിൽ വരികയും ചെയ്തു.</p>
<p>റിപ്പോർട്ട് സമർപ്പിക്കുന്നതിനും അത് നടപ്പിലാക്കുന്നതിനും ഇടയിൽ ആറ് മാസത്തെ കാത്തിരിപ്പ് ഉണ്ടായിരുന്നു. അഞ്ചാം ശമ്പള കമ്മീഷനിലും കാലതാമസം ഉണ്ടായിട്ടുണ്ട്. അഞ്ചാം ശമ്പള കമ്മീഷൻ സമയത്ത് കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കുന്നതിനായി ജീവനക്കാർക്ക് 19 മാസവും ആറാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ 32 മാസവുമാണ് സമയമെടുത്തത്.</p>
<h3>English Summary:</h3>
<p>Central Government Employee organizations have submitted several demands to the Commission, including basic pay, DA, and benefits. Check Details like 8th Pay Commission Implementation Date, When Will Central Goverment Employees Get Salary Hike</p>
]]></content:encoded>
				</item>
							<item>
					<title>Market Price: മീനിന് പൊന്നുംവില, വെളിച്ചെണ്ണ വിലയിൽ വൻ ആശ്വാസം</title>
					<link>https://www.malayalamtv9.com/kerala/kerala-market-rates-today-may-1-check-latest-prices-for-fish-vegetables-and-coconut-oil-2202927.html</link>
					<pubDate>Fri, 01 May 2026 11:44:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-market-rates-today-may-1-check-latest-prices-for-fish-vegetables-and-coconut-oil-2202927.html</guid>
					<description><![CDATA[<p>Kerala Market Price Today: വീടുകളിൽ കൊണ്ട് വന്ന് വിൽക്കുന്ന ചെറുകിട കച്ചവടക്കാർ വില കൂടിയതോടെ മീൻ എടുക്കാറില്ല. കൂടാതെ, വേനൽക്കാലത്ത് ഡിമാൻഡ് കൂടിയതോടെ ചെറുനാരങ്ങ വിലയും കുതിച്ചു. അൽപം ആശ്വാസം വെളിച്ചെണ്ണ മാത്രമാണ്. ഇന്ന് മാർക്കറ്റിൽ പോകുന്നവരുടെ പോക്കറ്റ് കാലിയാകുമോ? പരിശോധിക്കാം&#8230;.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/market-price-1.jpg" class="attachment-large size-large wp-post-image" alt="Market Price (1)" /></figure><p>പശ്ചിമേഷ്യൻ യുദ്ധവും വേനൽ കടുത്തതും സാധാരണക്കാർക്ക് ഇരുട്ടടി നൽകുകയാണ്. സംഘർഷങ്ങളും താപനില ഉയർന്നതും കാരണം സാധനങ്ങളുടെ ലഭ്യത കുറഞ്ഞതോടെ അവശ്യ സാധനങ്ങളുടെ വിലയിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. പലയിടത്തും വില കൂടിയതോടെ മീൻ കിട്ടാറില്ല. വീടുകളിൽ കൊണ്ട് വന്ന് വിൽക്കുന്ന ചെറുകിട കച്ചവടക്കാർ വില കൂടിയതോടെ മീൻ എടുക്കാറില്ല. കൂടാതെ, വേനൽക്കാലത്ത് ഡിമാൻഡ് കൂടിയതോടെ ചെറുനാരങ്ങ വിലയും കുതിച്ചു. അൽപം ആശ്വാസം വെളിച്ചെണ്ണ മാത്രമാണ്. ഇന്ന് മാർക്കറ്റിൽ പോകുന്നവരുടെ പോക്കറ്റ് കാലിയാകുമോ? പരിശോധിക്കാം....</p>
<h3>വെളിച്ചെണ്ണ ആശ്വാസവിലയിൽ</h3>
<p>സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ വൻ ഇടിവ്. 2025ൽ അഞ്ഞൂറ് വരെ വില കുതിച്ചിരുന്നു. നിലവിൽ 250 - 260 നിരക്കിലാണ് വ്യാപാരം. കിലോഗ്രാമിന്‍ 250 രൂപയ്ക്ക് വരെ വിൽപന നടന്നിരുന്നു. തമിഴ്നാട്ടിലെ കാങ്കയത്ത് മില്ലുടമകൾ വില താഴുന്നത് കണ്ട് കൂടിയ തോതിൽ സ്റ്റോക്ക് വിറ്റഴിച്ചതാണ് വിലയിലെ ഇടിവിന് കാരണമായത്.</p>
<p>കൊപ്ര, തേങ്ങ വില ഇടിഞ്ഞതോടെയാണ് വെളിച്ചെണ്ണ വിലയും കൂപ്പുകുത്തിയത്. പച്ചത്തേങ്ങ കിലോഗ്രാമിന്‍ 42 രൂപയായി താഴ്ന്നു. 80 രൂപയിൽ നിന്നാണ് ഈ ഇടിവ്. എട്ട് മാസത്തിനിടെ ഏകദേശം 36 - 40 രൂപയാണ് തേങ്ങ വില കുറഞ്ഞത്. കൊപ്ര വില 150 രൂപയിൽ താഴെയായി. ഒരു കിലോയ്ക്ക് 200 രൂപയായിരുന്നു മുമ്പത്തെ വില.</p>
<p>അതേസമയം, ഈ ഇടിവ് എത്രക്കാലത്തേക്ക് എന്നതിൽ ആശങ്ക ഉണ്ട്. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യങ്ങൾ ചരക്ക് നീക്കത്തെ ബാധിച്ചതേടെ വ്യാപാരികൾ ആശങ്കയിലാണ്. മലേഷ്യ, ഇൻഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പാമോയിലിന്റെ വൻതോതിലുള്ള ഇറക്കുമതി വെളിച്ചെണ്ണ വിപണിക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. എങ്കിലും വില കുറഞ്ഞതോടെ വരും ദിവസങ്ങളിൽ വെളിച്ചെണ്ണയുടെ വിൽപ്പന പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/coconut-oil-price-drops-in-kerala-falls-to-around-200-per-litre-shocking-market-update-2202759.html">വെളിച്ചെണ്ണ ഇന്നുതന്നെ വാങ്ങിക്കോളൂ; റെക്കോഡ് വിലയിടിവ്</a></strong></p>
<h3>പൊള്ളിച്ച് മീൻ വില</h3>
<p>മീൻ വിലയിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. അയലയ്ക്കും മത്തിയ്ക്കുമുൾപ്പെടെയുള്ള ചെറു മത്സ്യങ്ങൾക്കാണ് വില കൂടിയത്. കൊടും ചൂട് കടലിനെയും ബാധിച്ചതോടെ കടൽ മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതാണ് വില കൂടാൻ കാരണമായത്.</p>
<p>താപനില കൂടുമ്പോൾ വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറയുകയും മീനുകൾ മറ്റ് സുരക്ഷിത ഇടങ്ങളിലേക്ക് പോകും. മീൻ ലഭ്യത കൂടിയാൽ മാത്രമേ ഇനി വില കുറയാൻ സാധ്യതയുള്ളൂ എന്നാണ് വ്യാപാരികൾ പറയുന്നത്. മത്തിക്ക് 140 മുതൽ 300 രൂപയാണ് വില വരുന്നത്. അയലയ്ക്ക് 220 രൂപ മുതൽ 320 രൂപ വരെയാണ് വില. കിളിമീന് 200 നു മുതല്‍270 വരെയാണ് വില. ചൂര 270, കേര 440, കിളിമീന്‍ ഇടത്തരം 200, മങ്കട 200, കിളിമീന്‍ വലുത് 300 വരെ, വറ്റ 260, വെള്ള മോത 440, ഓല കൊഴുവ 460, ചെമ്മീന്‍ 360, ചൂര 200, പേതല്‍ 340 രൂപ എന്നിങ്ങനെയാണ് നിലവിൽ വില വരുന്നത്.</p>
<h3>പച്ചക്കറി വില കുറഞ്ഞോ?</h3>
<p>സംസ്ഥാനത്ത് പച്ചക്കറി വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. മാർക്കറ്റുകൾക്കനുസരിച്ച് വിലയിൽ മാറ്റം വന്നേക്കും. സവാള 82 - 88 രൂപ, ചെറിയ ഉള്ളി 70 - 100, തക്കാളി 48 - 55, ഉരുളക്കിഴങ്ങ് 62 - 68, പച്ചമുളക് 40 - 82, കാരറ്റ് 55 - 90, ബീൻസ് 75 - 90, വെണ്ടയ്ക്ക 60 - 62, കാബേജ് 30 - 35, പാവയ്ക്ക 103 - 105, വെള്ളരിക്ക 25 - 30, മുരിങ്ങക്ക 60 - 120 എന്നിങ്ങനെയാണ് വില വരുന്നത്. അതേസമയം ഹോർട്ടികോർപ്പ് പോലുള്ള ചില്ലറി വിൽപ്പന ശാലകളിൽ പൊതു വിപണിയേക്കാൾ കുറഞ്ഞ വിലയ്ക്ക് പച്ചക്കറി ലഭ്യമാകാറുണ്ട്.</p>
<h3>പിടിതരാതെ ചെറുനാരങ്ങ</h3>
<p>വേനൽ കടുത്തതോടെ ചെറുനാരങ്ങ വിലയും പിടിതരാതെ കുതിക്കുകയാണ്.ആഴ്ചകൾക്ക് മുമ്പ് 60 70 രൂപയ്ക്ക് ഒരു കിലോ ചെറുനാരങ്ങ ലഭിച്ചിരുന്നെങ്കിൽ ഇന്ന് ഏകദേശം 240 രൂപയോളം കൊടുക്കേണ്ടതുണ്ട്. ചില്ലറ വിൽപ്പനയിൽ ഒരു നാരങ്ങയ്ക്ക് പത്ത് മുതൽ പതിനഞ്ച് രൂപ വരെയാണ് വില. വടക്കൻ ജില്ലകളിൽ കിലോയ്ക്ക് 200 - 230 രൂപയാണ് നൽകേണ്ടത്. അതേസമയം, കൊച്ചി, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ 230- 240 രൂപ വരെയാണ് വില.</p>
<h3>English Summary:</h3>
<p>Middle East Conflicts and rising temperatures reduced availability of goods, leading to a sharp rise in the prices of essential goods. Check Latest Prices for Fish, Vegetables, Lemon and Coconut Oil in Kerala Markets.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: മെയ് ആദ്യം തന്നെ സ്വർണം വാങ്ങുന്നുണ്ടോ, വില പറയും കാര്യം!</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-today-check-latest-rates-for-one-pavan-and-gram-gold-on-may-1-2202921.html</link>
					<pubDate>Fri, 01 May 2026 08:32:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-today-check-latest-rates-for-one-pavan-and-gram-gold-on-may-1-2202921.html</guid>
					<description><![CDATA[<p>Kerala Gold and Silver Rate Today: ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും കുതിക്കും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. ഏറ്റവും കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. സ്വർണവിലയ്ക്കൊപ്പം വെള്ളി വിലയും മാറുന്നുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/gold-rate-4.jpg" class="attachment-large size-large wp-post-image" alt="Gold Rate (4)" /></figure><p>സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 1,11,720 രൂപ നിരക്കിലാണ് സ്വർണത്തിന്റെ വ്യാപാരം. ഗ്രാമിന് 13,965 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും കുതിക്കും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. ഏറ്റവും കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. സ്വർണവിലയ്ക്കൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 270.10 രൂപയും കിലോയ്ക്ക് 2,70,100 രൂപയുമാണ് നൽകേണ്ടത്.</p>
<h3>സ്വർണവില ഇതുവരെ</h3>
<p>ആഭരണങ്ങൾ എന്നതിലുപരി നല്ലൊരു നിക്ഷേപം കൂടിയാണ് സ്വർണം. അതുകൊണ്ട് തന്നെ വിലയിൽ വരുന്ന കുതിപ്പ് സാധാരണക്കാരുടെയും ആഭരണപ്രേമികളുടെയും ആശങ്ക ഉയർത്തുന്നുണ്ട്. ഡിസംബർ 23നാണ് ആദ്യമായി സ്വർണവില ഒരു ലക്ഷം കടന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. പിന്നീടങ്ങോട്ട് വില ഇടിഞ്ഞെങ്കിലും ഒരു ലക്ഷത്തിന് താഴെയെത്തിയില്ല. മാർച്ച് 23ന് 99,480 രൂപയായിരുന്നു വില. എന്നാൽ മണിക്കൂറുകൾ പിന്നിടുന്നതിന് മുമ്പ് തന്നെ വില വീണ്ടും ഒരു ലക്ഷം കടന്നു.</p>
<p>എന്നാൽ, പശ്ചിമേഷ്യൻ യുദ്ധത്തിന് പിന്നാലെ വൻ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. യുദ്ധത്തിൽ വില കൂടുമെന്ന പ്രവചനങ്ങളെ കാറ്റിൽപറത്തിയാണ് സ്വർണവില ഇടിഞ്ഞത്. സംഘർഷത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചതാണ് സ്വർണത്തിന് തിരിച്ചടിയായത്. മാർച്ച് ഒന്നിലെ 1,26,920 രൂപ, ഏപ്രിൽ 18, 19 ദിവസങ്ങളിലെ 1,14,240 രൂപ എന്നിങ്ങനെയാണ് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും മറ്റ് ഉയർന്ന നിരക്കുകൾ. മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ സ്വർണവിലയിൽ നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മാസത്തിലെ അവസാന ദിവസമയാ ഇന്നലെ മൂന്ന് തവണയാണ് വില മാറിയത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/lpg-price-hiked-by-rs-993-may-1-2026-new-rules-in-india-credit-card-and-other-key-changes-2202914.html">എല്‍പിജി വില 993 രൂപ ഉയര്‍ത്തി; കീശ ചോരും മാറ്റങ്ങള്‍ മെയ് 1 മുതല്‍, ശ്രദ്ധിച്ചോളൂ</a></strong></p>
<h3>സ്വർണവിലയിൽ ഇനിയെന്ത്?</h3>
<p>ക്രൂഡ് ഓയിൽ വില കുതിക്കുന്നതും ഡോളറിന്റെ മൂല്യം കൂടിയതും സ്വർണത്തിന് വെല്ലുവിളിയാണ്. എന്നിരുന്നാലും കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കൂടിയതിന് പിന്നിൽ മറ്റ് ചില കാരണങ്ങളുണ്ട്. ക്രൂഡ് ഓയിൽ വില വെല്ലുവിളി ആണെങ്കിലും അടുത്ത യോഗങ്ങളിൽ പലിശ നിരക്ക് കുറച്ചേക്കാമെന്ന സൂചന യു.എസ് ഫെഡറൽ റിസർവ് ബാങ്ക് നൽകിയിരുന്നു. പലിശ നിരക്ക് കുറഞ്ഞാൽ സ്വാഭാവികമായി ഡോളറും താഴും. ഇത് സ്വർണത്തിന് നേട്ടമാവുകയും വില കൂടുകയും ചെയ്യും.</p>
<p>ഡിപ് ബയിങാണ് മറ്റൊരു കാരണം. വില കുറവ് മുതലെടുത്ത് കൊണ്ടുള്ള വാങ്ങലിനെയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. രാജ്യാന്തര വിപണിയിൽ നേരിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഔൺസിന് വില 4521 ഡോളറിൽ നിന്ന് 4542 ഡോളറിൽ എത്തി. വരും ദിവസങ്ങളിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയേക്കാം, എന്നാലും വലിയൊരു കുതിപ്പ് ഉണ്ടാകില്ലെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.</p>
<h3>ഏപ്രിൽ മാസത്തെ സ്വർണ വില</h3>
<ul>
<li>ഏപ്രിൽ 1 – 111080 (രാവിലെ)</li>
<li>ഏപ്രിൽ 1 – 112160 (വൈകുന്നേരം)</li>
<li>ഏപ്രിൽ 2 – 111040 (രാവിലെ)</li>
<li>ഏപ്രിൽ 2 – 109240 (ഉച്ചയ്ക്ക്)</li>
<li>ഏപ്രിൽ 3 – 110680</li>
<li>ഏപ്രിൽ 4 – 110680</li>
<li>ഏപ്രിൽ 5 – 110680</li>
<li>ഏപ്രിൽ 6 – 109360 (രാവിലെ)</li>
<li>ഏപ്രിൽ 6 – 110480 (ഉച്ചയ്ക്ക്)</li>
<li>ഏപ്രിൽ 7 – 109880</li>
<li>ഏപ്രിൽ 8 – 112800</li>
<li>ഏപ്രിൽ 9 – 111080 (രാവിലെ)</li>
<li>ഏപ്രിൽ 9 – 111600 (രാത്രി)</li>
<li>ഏപ്രിൽ 10 -112200 (രാവിലെ)</li>
<li>ഏപ്രിൽ 10 – 111720 ( ഉച്ചയ്ക്ക്)</li>
<li>ഏപ്രിൽ 11 – 112080</li>
<li>ഏപ്രിൽ 12 – 112080</li>
<li>ഏപ്രിൽ 13 – 111800</li>
<li>ഏപ്രിൽ 14 – 112880</li>
<li>ഏപ്രിൽ 15 – 113920</li>
<li>ഏപ്രിൽ 16- 114080</li>
<li>ഏപ്രിൽ 17 – 113080 (രാവിലെ)</li>
<li>ഏപ്രിൽ 17- 113640 (രാത്രി)</li>
<li>ഏപ്രിൽ 18 -1,14,240</li>
<li>ഏപ്രിൽ 19 – 1,14,240</li>
<li>ഏപ്രിൽ 20 – 113880</li>
<li>ഏപ്രിൽ 21 – 113880</li>
<li>ഏപ്രിൽ 22 – 113480</li>
<li>ഏപ്രിൽ 23 -112600 (രാവിലെ)</li>
<li>ഏപ്രിൽ 23 -113200 (വൈകുന്നേരം)</li>
<li>ഏപ്രിൽ 24 – 112160 (രാവിലെ)</li>
<li>ഏപ്രിൽ 24 – 112960 (വൈകുന്നേരം)</li>
<li>ഏപ്രിൽ 25 – 112960</li>
<li>ഏപ്രിൽ 26 -112960</li>
<li>ഏപ്രിൽ 27 – 113240 (രാവിലെ)</li>
<li>ഏപ്രിൽ 27 – 112720 (വൈകുന്നേരം)</li>
<li>ഏപ്രിൽ 28 – 112200 (രാവിലെ)</li>
<li>ഏപ്രിൽ 28 – 111400 (ഉച്ചയ്ക്ക്)</li>
<li>ഏപ്രിൽ 28 – 1,10,680 (വൈകുന്നേരം)</li>
<li>ഏപ്രിൽ 29 – 1,11,000 (രാവിലെ)</li>
<li>ഏപ്രിൽ 29 - 110320 (ഉച്ചയ്ക്ക്)</li>
<li>ഏപ്രിൽ 30 - 110480 (രാവിലെ)</li>
<li>ഏപ്രിൽ 30 - 111520 (ഉച്ചയ്ക്ക്)</li>
<li>ഏപ്രിൽ 30 - 112000 (വൈകുന്നേരം)</li>
<li>മെയ് 1 - 1,11,720</li>
</ul>
<h3>English Summary:</h3>
<p>Gold prices continue to fluctuate in Kerala. The price will increase again when GST, labor charges and hallmarking charges are added to the market price.</p>
]]></content:encoded>
				</item>
							<item>
					<title>Parinayam Scheme: വിവാഹം നടത്താന്‍ &#8216;പരിണയം&#8217; പദ്ധതി പണം നല്‍കും; ആര്‍ക്കെല്ലാം അപേക്ഷിക്കാം?</title>
					<link>https://www.malayalamtv9.com/kerala/marriage-assistance-up-to-rs-30000-who-can-apply-and-what-is-parinayam-scheme-2202917.html</link>
					<pubDate>Fri, 01 May 2026 07:47:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/marriage-assistance-up-to-rs-30000-who-can-apply-and-what-is-parinayam-scheme-2202917.html</guid>
					<description><![CDATA[<p>Parinayam Scheme Explained Who Gets Rs 30000 Marriage Aid: ഭിന്നശേഷിക്കാരുടെ മക്കള്‍ക്ക് മാത്രമല്ല, ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കും പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്. ഭിന്നശേഷി മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കായി ആവിഷ്‌കരിച്ച ഈ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതും. വിവാഹ ചെലവിലേക്കായി നിശ്ചിത തുക കൈമാറിയാണ് സര്‍ക്കാര്‍ അവര്‍ക്ക് തുണയാകുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/Parinayam-Scheme.jpg" class="attachment-large size-large wp-post-image" alt="Parinayam Scheme" /></figure><p>ഒരുപാട് പണം മുടക്കിയാണ് കേരളത്തിലെ ഓരോ വിവാഹങ്ങളും നടക്കുന്നത്. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഇത്രയേറെ പണം ഒരുമിച്ച് എടുക്കാന്‍ സാധിച്ചെന്ന് വരില്ല. അതിനാല്‍ തന്നെ ഇക്കൂട്ടരെ സഹായിക്കാനായി സര്‍ക്കാര്‍ ധാരാളം പദ്ധതികളും മുന്നോട്ടുവെക്കുന്നു. അവയിലൊന്നാണ് പരിണയം പദ്ധതി. എന്നാല്‍ ഇത് എല്ലാവര്‍ക്കും വേണ്ടിയുള്ളതല്ല, വൈകല്യങ്ങള്‍ നേരിടുന്ന ആളുകളുടെ പെണ്‍മക്കള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.</p>
<p>ഭിന്നശേഷിക്കാരുടെ മക്കള്‍ക്ക് മാത്രമല്ല, ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കും പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്. ഭിന്നശേഷി മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കായി ആവിഷ്‌കരിച്ച ഈ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതും. വിവാഹ ചെലവിലേക്കായി നിശ്ചിത തുക കൈമാറിയാണ് സര്‍ക്കാര്‍ അവര്‍ക്ക് തുണയാകുന്നത്.</p>
<h3>എന്താണ് പരിണയം പദ്ധതി?</h3>
<p>ഒറ്റത്തവണ ധനസഹായമാണ് പരിണയം പദ്ധതി വഴി ലഭിക്കുക. എന്നാല്‍ ഈ ആനുകൂല്യത്തിന് അപേക്ഷിക്കുന്നതിന് മുമ്പ് ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. വാര്‍ഷിക വരുമാനം, ധനസഹായത്തിലെ ഇടവേള എന്നിവയെല്ലാം പരിഗണിക്കുന്ന വിഷയമാണ്. ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികള്‍ക്ക് ധനസഹായം നല്‍കുന്നത് കൊണ്ടാണ് അപേക്ഷയിലെ ഇടവേള വിഷയമാകുന്നത്.</p>
<p>അപേക്ഷകരുടെയും കുടുംബത്തിന്റെയും വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ അധികമാകരുത്ത് എന്നതാണ് ആദ്യ നിബന്ധന. രണ്ട് പെണ്‍മക്കളുടെ വരെ വിവാഹത്തിന് ധനസഹായത്തിനായി അപേക്ഷിക്കാം. എന്നാല്‍ ആദ്യ വിവാഹത്തിന് ധനസഹായം വിതരണം ചെയ്ത് മൂന്ന് വര്‍ഷത്തിന് ശേഷമായിരിക്കണം രണ്ടാമത്തെ വിവാഹത്തിന് ധനസഹായത്തിനായി അപേക്ഷിക്കേണ്ടത്.</p>
<p>ആദ്യ വിവാഹത്തിന് മാത്രമല്ല, രണ്ടാം വിവാഹത്തിനും സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതാണ്. എന്നാല്‍ ആദ്യ ഭര്‍ത്താവില്‍ നിന്ന് ലഭിച്ച ജീവനാംശം കൂടി കണക്കിലെടുത്തായിരിക്കും രണ്ടാം വിവാഹത്തിന് ധനസഹായം നല്‍കുക. അപേക്ഷകനായ ഭിന്നശേഷിക്കാരന്‍ വിവാഹത്തിന് മുമ്പ് മരിച്ചുപോയാല്‍, കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിനോ അല്ലെങ്കില്‍ വിവാഹം നടത്താന്‍ ചുമതലയുള്ള കുടുംബത്തിലെ മറ്റേതെങ്കിലും അംഗത്തിനോ ധനസഹായം ഈടിന്മേല്‍ നല്‍കുന്നു.</p>
<p>സാമൂഹ്യക്ഷേമ ഡയറക്ടര്‍ മുഖേനെയാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. വിവാഹം ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് പതിനെട്ട് വയസ് പൂര്‍ത്തിയായിരിക്കുകയും വേണം. എല്ലാ നിബന്ധനകളും പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുറപ്പിച്ച ശേഷമാണ് ധനസഹായം വിതരണം ചെയ്യുന്നത്.</p>
<h3>എങ്ങനെ അപേക്ഷിക്കാം?</h3>
<p>ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിവാഹ തീയതിയ്ക്ക് ഒരു മാസം മുമ്പെങ്കിലും അപേക്ഷ സമര്‍പ്പിച്ചിരിക്കണം. വധു മുസ്ലിം സമുദായത്തില്‍ പെടുന്നയാളാണെങ്കില്‍ നിക്കാഹ് ചടങ്ങ് നടന്നതിന് ശേഷം നടക്കുന്ന കല്യാണത്തിന്റെ തീയതിക്ക് മുമ്പാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-offers-education-aid-for-prisoners-children-how-to-apply-and-who-is-eligible-2202350.html" target="_blank" rel="noopener">തടവുകാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം; കേരള സര്‍ക്കാരിന്റെ ഈ പദ്ധതി അറിയാമോ?</a></strong></p>
<h3>എന്തെല്ലാം രേഖകള്‍ ഹാജരാക്കണം?</h3>
<ol>
<li>റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, സാക്ഷ്യപ്പെടുത്തിയത് വേണം.</li>
<li>വികലാംഗര്‍, ബുദ്ധിവൈകല്യമുള്ളവര്‍ക്കായി തുടങ്ങിയവര്‍ക്കായ് അനുവദിക്കുന്ന പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്.</li>
<li>അപേക്ഷകന്റെ മകളാണെന്ന് തെളിയിക്കുന്ന രേഖ. ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.</li>
<li>വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്.</li>
<li>വിവാഹം ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടിയുടെ ജനനത്തീയതി തെളിയിക്കുന്ന രേഖ.</li>
<li>ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്</li>
</ol>
<p>തുടങ്ങിയ രേഖകളെല്ലാം ഹാജരാക്കേണ്ടതാണ്. എന്നാല്‍ അധികൃതര്‍ ആവശ്യപ്പെടുകയാണെങ്കില്‍ കൂടുതല്‍ രേഖകളും സമര്‍പ്പിക്കേണ്ടി വന്നേക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ചോദിച്ച് മനസിലാക്കാനും ശ്രദ്ധിക്കണം.</p>
<h3>English Summary</h3>
<p>The Parinayam Scheme offers up to Rs 30000 as marriage assistance for women from financially weaker sections in Kerala, subject to eligibility and application through government channels.</p>
]]></content:encoded>
				</item>
							<item>
					<title>May 1 Rule Changes: എല്‍പിജി വില 993 രൂപ ഉയര്‍ത്തി; കീശ ചോരും മാറ്റങ്ങള്‍ മെയ് 1 മുതല്‍, ശ്രദ്ധിച്ചോളൂ</title>
					<link>https://www.malayalamtv9.com/business/lpg-price-hiked-by-rs-993-may-1-2026-new-rules-in-india-credit-card-and-other-key-changes-2202914.html</link>
					<pubDate>Fri, 01 May 2026 07:12:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/lpg-price-hiked-by-rs-993-may-1-2026-new-rules-in-india-credit-card-and-other-key-changes-2202914.html</guid>
					<description><![CDATA[<p>Big Changes From May 1 2026 In India: 2025ലെ ഓണ്‍ലൈന്‍ ഗെയ്മിങ് പ്രൊമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ നിയമം 2026 മെയ് 1 മുതലാണ് ഔദ്യോഗികമായ പ്രാബല്യത്തില്‍ വരുന്നത്. രാജ്യത്ത് മെയ് 1 മുതല്‍ ഓണ്‍ലൈന്‍ ഗെയ്മിങ് അതോറിറ്റി പ്രവര്‍ത്തനം ആരംഭിക്കുകയാണ്. ഇതോടെ ഡിജിറ്റല്‍ മേഖലയില്‍ വിനോദം കണ്ടെത്തുന്നവര്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിവരും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/05/LPG-price-hiked.jpg" class="attachment-large size-large wp-post-image" alt="Lpg Price Hiked" /></figure><p>മെയ് 1 2026 മുതല്‍ രാജ്യത്തെ പല മേഖലകളിലും മാറ്റങ്ങള്‍ സംഭവിക്കുകയാണ്. എല്ലാ മാസങ്ങളിലും അല്ലെങ്കില്‍ എല്ലാ സാമ്പത്തിക വര്‍ഷങ്ങളുടെ തുടക്കത്തിലും സംഭവിക്കുന്നതുപോലുള്ള ഈ മാറ്റങ്ങള്‍ രാജ്യത്തെ സാധാരണക്കാര്‍ മുതല്‍ പണക്കാരെ വരെ ഒരുപോലെ ബാധിക്കുന്നവയാണ്. തൊഴിലാളി ദിനത്തില്‍ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായാണ് നിയമങ്ങളില്‍ മാറ്റങ്ങളുണ്ടാകുന്നത്. എന്നാല്‍ അടുക്കളകളെ പോലും നേരിട്ട് ബാധിക്കുന്ന മാറ്റങ്ങളും പട്ടികയിലുണ്ട്, എല്ലാത്തിനെ കുറിച്ചും വിശദമായി അറിയാം.</p>
<h3>എല്‍പിജി വില</h3>
<p>ആഗോളതലത്തില്‍ എണ്ണവില 120 ഡോളര്‍ പിന്നിട്ടിരിക്കുകയാണ്. ഇത് പെട്രോള്‍, ഡീസല്‍ വിലകളെ ഉയര്‍ത്തില്ലെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും എല്‍പിജി സിലിണ്ടറുകളെ പ്രതികൂലമായി ബാധിച്ചു. രാജ്യത്തെ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 993 രൂപ വര്‍ധിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.</p>
<p>ഫെബ്രുവരി 28ന് ഇറാന്‍-യുഎസ്-ഇസ്രായേല്‍ സംഘര്‍ഷം ആആരംഭിച്ചതിന് പിന്നാലെ 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില മൂന്ന് തവണ ഉയര്‍ത്തിയിരുന്നു. മാര്‍ച്ചില്‍ 144 രൂപയും ഏപ്രിലില്‍ ഏകദേശം 200 രൂപയും ഉയര്‍ത്തി. രാജ്യത്തെ ഭക്ഷണശാലകള്‍ ഇതോടെ പലതും അടച്ചുപൂട്ടലിന്റെ വിലവര്‍ധനവിന്റെയും വക്കിലായിരുന്നു. എന്നാല്‍ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പന വിലയില്‍ മാറ്റമില്ലെന്ന് സര്‍ക്കാര്‍ പറയുന്നു.</p>
<h3>വിനോദ മേഖലയില്‍ ശ്രദ്ധിക്കാം</h3>
<p>2025ലെ ഓണ്‍ലൈന്‍ ഗെയ്മിങ് പ്രൊമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ നിയമം 2026 മെയ് 1 മുതലാണ് ഔദ്യോഗികമായ പ്രാബല്യത്തില്‍ വരുന്നത്. രാജ്യത്ത് മെയ് 1 മുതല്‍ ഓണ്‍ലൈന്‍ ഗെയ്മിങ് അതോറിറ്റി പ്രവര്‍ത്തനം ആരംഭിക്കുകയാണ്. ഇതോടെ ഡിജിറ്റല്‍ മേഖലയില്‍ വിനോദം കണ്ടെത്തുന്നവര്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിവരും.</p>
<h3>സോവറിന്‍ ഗോള്‍ഡ് ബോണ്ട്</h3>
<p>രാജ്യത്തെ സോവറിന്‍ ഗോള്‍ഡ് ബോണ്ട് നകുതിനിയമങ്ങളിലും മാറ്റമുണ്ട്. നേരിട്ട് റിസര്‍വ് ബാങ്കില്‍ നിന്ന് ബോണ്ടുകള്‍ വാങ്ങിച്ചവര്‍ക്ക് മാത്രമേ ഇനി മുതല്‍ റിഡംപ്ഷന്‍ നികുതി ഇളവ് ലഭിക്കുകയുള്ളൂ. സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന ബോണ്ടുകള്‍ക്ക് മൂലധന നേട്ട നികുതി നല്‍കേണ്ടതായി വരും.</p>
<h3>ആദായ നികുതി നിയമത്തിലെ മാറ്റം</h3>
<p>ഏപ്രില്‍ 1 മുതലാണ് ഇന്ത്യയില്‍ പുതിയ ആദായനികുതി നിയമം പ്രാബല്യത്തില്‍ വന്നത്. അതിനാല്‍ തന്നെ നിങ്ങളുടെ ശമ്പളം, നികുതി എന്നിവ പുതിയ ഘടനയ്ക്ക് അനുസൃതമായാണ് കൈകാര്യം ചെയ്യുന്നതെന്ന് ഉറപ്പാക്കാം.</p>
<h3>ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ്</h3>
<p>ഏപ്രില്‍ മാസം മുതല്‍ രാജ്യത്ത് ഉയര്‍ന്ന സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ രീതി പ്രാബല്യത്തിലുണ്ട്. അതിനാല്‍ മൊത്തത്തിലുള്ള ട്രേഡിങ് ചെലവുകള്‍ വര്‍ധിക്കുമെന്ന കാര്യം വ്യാപാരികള്‍ മനസിലാക്കുക.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/bank-holidays-may-2026-when-will-banks-remain-closed-check-full-list-of-state-wise-bank-holidays-2202815.html" target="_blank" rel="noopener">May 2026 Bank Holidays: മെയ് ദിനം ബാങ്ക് പ്രവർത്തിക്കുമോ? ഈ ദിവസങ്ങളിലെല്ലാം അവധിയാണേ</a></strong></p>
<h3>കേരള സര്‍ക്കാര്‍ പെന്‍ഷനില്‍ മാറ്റം</h3>
<p>കേരള സര്‍ക്കാരിന്റെ പെന്‍ഷന്‍ സ്‌കീമില്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. 2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന പദ്ധതി പ്രകാരം ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഇതോടൊപ്പം തന്നെ ദേശീ. പെന്‍ഷന്‍ സംവിധാനം തുടരുകയും ചെയ്യും.</p>
<h3>എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങളില്‍ മാറ്റം</h3>
<p>മെയ് 1 മുതല്‍ എസ്ബിഐ ബിപിസിഎല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് വാര്‍ഷിക ചാര്‍ജ് ഉണ്ടായിരിക്കും. 100,000 വരെയുള്ള വാര്‍ഷിക ചെലവുകള്‍ക്ക് വാര്‍ഷിക ഫീസില്‍ ഇളവ് ലഭിക്കുന്നതാണ്. എന്നാല്‍ കാര്‍ഡിന്റെ ഫീസ് 499 ആയിരിക്കും. നേരത്തെ 50,000 രൂപ വരെയുള്ള ചെലവുകള്‍ക്ക് ഈ നിരക്ക് ബാധകമായിരുന്നു. എന്നാല്‍ പരിധി വര്‍ധിപ്പിച്ചാണ് ബാങ്ക് ആശ്വാസം പകരുന്നത്. ഒരു ലക്ഷത്തില്‍ താഴെ വരെയുള്ള ചെലവുകള്‍ക്ക് ഫീസ് ബാധകമാണ്. ഈ മാറ്റങ്ങള്‍ അറിഞ്ഞ് ഉപഭോക്താക്കള്‍ ഇടപാടുകള്‍ ക്രമീകരിക്കണമെന്ന് ബാങ്ക് നിര്‍ദേശിക്കുന്നു.</p>
<h3>English Summary</h3>
<p>From May 1, 2026, several key changes come into effect in India, including a hike in commercial LPG prices to Rs 993. Updates also impact credit card rules and other financial and service sectors, making it important for consumers to stay informed about the new regulations.</p>
]]></content:encoded>
				</item>
							<item>
					<title>Kerala April Ration Supply: ഏപ്രിൽ മാസത്തിലെ റേഷൻ വാങ്ങിയില്ലേ? ടെൻഷൻ വേണ്ട, തീയതി നീട്ടി</title>
					<link>https://www.malayalamtv9.com/kerala/april-ration-supply-in-kerala-likely-extended-to-may-5-amid-distribution-issues-2202851.html</link>
					<pubDate>Thu, 30 Apr 2026 15:14:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/april-ration-supply-in-kerala-likely-extended-to-may-5-amid-distribution-issues-2202851.html</guid>
					<description><![CDATA[<p>April Ration Supply in Kerala: ഏപ്രിൽ മാസത്തെ റേഷൻ വിതരണം മേയ് 5 വരെ നീട്ടിയതായി റിപ്പോർട്ടുകൾ. രണ്ട് മാസത്തെ വിഹിതം ഒരുമിച്ച് വിതരണം ചെയ്തതിൽ ചില പാകപിഴകൾ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ചിലയിടങ്ങളിൽ ഏപ്രിലിലെ വിഹിതം കൈപ്പറ്റുന്നതിന് പകരം ഉപഭോക്താക്കൾ മേയിലെ വിഹിതമാണ് കൈപ്പറ്റിയത്. മേയിലെ വിഹിതം വാങ്ങാൻ മേയ് 30 വരെ സമയമുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/ration-distribution.jpg" class="attachment-large size-large wp-post-image" alt="Ration Distribution" /></figure><p><strong>തിരുവനന്തപുരം:</strong> പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ഏപ്രിൽ, മേയ് മാസത്തിലെ റേഷൻ ഒരുമിച്ചാണ് വിതരണം ചെയ്തത്. ഏപ്രിൽ നാല് മുതലാണ് വിതരണം ആരംഭിച്ചത്. ഏപ്രിൽ മാസത്തെ റേഷൻ ഏപ്രിൽ നാല് മുതൽ മുപ്പത് വരെയും മേയ് മാസത്തിലെ റേഷൻ ഏപ്രിൽ 4 മുതൽ മേയ് 30 വരെയും വാങ്ങാനാണ് അവസരം നൽകിയിരുന്നത്. ഇപ്പോഴിതാ, ഏപ്രിൽ മാസത്തെ റേഷൻ വിതരണം മേയ് 5 വരെ നീട്ടിയതായി റിപ്പോർട്ടുകൾ.</p>
<h3>തീയതി നീട്ടിയത് എന്ത് കൊണ്ട്?</h3>
<p>രണ്ട് മാസത്തെ വിഹിതം ഒരുമിച്ച് വിതരണം ചെയ്തതിൽ ചില പാകപിഴകൾ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ചിലയിടങ്ങളിൽ ഏപ്രിലിലെ വിഹിതം കൈപ്പറ്റുന്നതിന് പകരം ഉപഭോക്താക്കൾ മേയിലെ വിഹിതമാണ് കൈപ്പറ്റിയത്. മേയിലെ വിഹിതം വാങ്ങാൻ മേയ് 30 വരെ സമയമുണ്ട്. എന്നാൽ ഏപ്രിലിലെ സമയം ഇന്ന് അവസാനിക്കുന്നതിനാൽ, വിഹിതം തെറ്റിച്ച് വാങ്ങിയവരെ കണ്ടെത്തി റേഷൻ നൽകാൻ 5ാം തീയതി വരെ സമയം നീട്ടിയേക്കാൻ തീരുമാനിച്ചു.</p>
<p>ഇ പോസ് യന്ത്രത്തിൽ വിതരണത്തിന്റെ ഭാഗമായി റേഷൻ കടക്കാർ ഏപ്രിലിന് പകരം മേയ് എന്ന് തിരഞ്ഞെടുത്തതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയത്. ഇങ്ങനെ മാസം മാറി റേഷൻ വാങ്ങിയ എണ്ണായിരത്തോളം കാർഡ് ഉടമകളുടെ പട്ടിക ജില്ലാ സപ്ലൈ ഓഫിസർമാർ തയാറാക്കി തങ്ങളുടെ പരിധിയിലുള്ള ഗുണഭോക്താക്കളെ റേഷൻ വ്യാപാരികളുടെ സഹായത്തോടെ വിവരം അറിയിക്കാനാണു നീക്കം.</p>
<h3>ഏപ്രിൽ – മേയ് മാസത്തെ റേഷൻ വിഹിതം</h3>
<p>അന്ത്യോ​ദയ അന്ന യോജന (AAY): ഏപ്രിൽ മാസ വിഹിതവും മേയ് മാസത്തിലെ മുൻകൂർ വിഹിതവും ചേർത്ത് ആകെ 60 കിലോ അരിയും നാല് കിലോ ​ഗോതമ്പും സൗജന്യമായും, ആറ് പായ്ക്കറ്റ് ആട്ട് ഏഴ് രൂപ നിരക്കിലും ലഭിക്കും.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/coconut-oil-price-drops-in-kerala-falls-to-around-200-per-litre-shocking-market-update-2202759.html">വെളിച്ചെണ്ണ ഇന്നുതന്നെ വാങ്ങിക്കോളൂ; റെക്കോഡ് വിലയിടിവ്</a></strong></p>
<p><strong>മുൻ​ഗണനാ വിഭാ​ഗം (PHH):</strong> രണ്ട് മാസത്തെ വിഹിതം ചേർത്ത് ഓരോ അം​ഗത്തിനും 8 കിലോ അരിയും 4 കിലോ ​ഗോതമ്പും സൗജന്യമായി ലഭിക്കും. നാല് അം​ഗങ്ങളുള്ള കാർഡിന് ​ഗോതമ്പിന് പകരം പരമാവധി എട്ട് പായ്ക്കറ്റ് ആട്ടയും, അതിൽ കൂടുതൽ അം​ഗങ്ങളുള്ള കാർഡിന് ഓരോ അം​ഗത്തിനും അധികമായി 2 കിലോ ​ഗോതമ്പും കൂടി ലഭിക്കുന്നതാണ്.</p>
<p><strong>പൊതുവിഭാ​ഗം സബ്സിഡി (NPS):</strong> ഓരോ അം​ഗത്തിനും നാല് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കിൽ ലഭിക്കും. കൂടാതെ, ഏപ്രിൽ മേയ് മാസത്തെ അധിക വിഹിതമായി ആകെ 5 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 2 കിലോ മുതൽ 6 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.</p>
<p><strong>പൊതുവിഭാ​ഗം (NPS):</strong> 10 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 2 കിലോ മുതൽ ആറ് കിലോ വരെ ആട്ട 17 രൂപ നിരക്കിൽ ലഭിക്കും.</p>
<p><strong>പൊതുവിഭാ​ഗം സ്ഥാപനം:</strong> 4 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 2 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.</p>
<h3>സിവിൽ സപ്ലൈ വകുപ്പിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്</h3>
<p><iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fcscadepartment%2Fposts%2Fpfbid026bg97A8i5aygj3rxHnP2MqDAU95X4dAS6ZBYHyrMzhhAK5ge4eqqfhzbeDkA44ESl&amp;show_text=true&amp;width=500" width="480" height="360" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
<h3>English Summary:</h3>
<p>Government has decided to extend the distribution of April ration supplies until May 5. The extension comes after confusion and delays in the allocation and distribution process, which prevented many beneficiaries from receiving their entitled ration on time.</p>
]]></content:encoded>
				</item>
							<item>
					<title>May 2026 Bank Holidays: മെയ് ദിനം ബാങ്ക് പ്രവർത്തിക്കുമോ? ഈ ദിവസങ്ങളിലെല്ലാം അവധിയാണേ</title>
					<link>https://www.malayalamtv9.com/business/bank-holidays-may-2026-when-will-banks-remain-closed-check-full-list-of-state-wise-bank-holidays-2202815.html</link>
					<pubDate>Thu, 30 Apr 2026 13:00:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/bank-holidays-may-2026-when-will-banks-remain-closed-check-full-list-of-state-wise-bank-holidays-2202815.html</guid>
					<description><![CDATA[<p>Bank holidays May 2026: ബാങ്ക് അവധി ദിവസങ്ങളിൽ പണമിടപാടുകൾക്ക് തടസ്സം നേരിടുന്നതാണ്. ചെക്ക് ക്ലിയറൻസ് വൈകിയേക്കാം. ഡിമാൻഡ് ഡ്രാഫ്റ്റുകൾ നൽകാൻ സാധിക്കില്ല. ലോക്കർ ആക്സസ് ലഭ്യമാകില്ല. അതുപോലെ വലിയ പണമിടപാടുകൾ മാറ്റി വച്ചേക്കാം. ബാങ്ക് അവധിയാണെങ്കിലും ഡിജിറ്റൽ ബാങ്കിംഗ് സംവിധാനം തടസില്ലാതെ തുടരുന്നതാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/bank-holiday.jpg" class="attachment-large size-large wp-post-image" alt="Bank Holiday" /></figure><p>മെയ് മാസത്തിൽ ബാങ്ക് ഇടപാടുകൾ നടത്താൻ പ്ലാനുണ്ടോ? എങ്കിൽ ചില ദിവസങ്ങളിൽ പോയാൽ ഫലമുണ്ടാകില്ല. ആർബിഐ കലണ്ടർ അനുസരിച്ച്, മെയ് മാസത്തിലെ ചില ദിവസങ്ങളിലെ ബാങ്കുകൾക്ക് അവധിയായിരിക്കും. സംസ്ഥാനങ്ങൾക്കനുസരിച്ച് ഇതിൽ മാറ്റം വരും. ഈ മാസം നിരവധി പ്രാദേശിക അവധികൾ ഉണ്ടാകും. എല്ലാ മാസവും ഞായറാഴ്ചകളിലും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ബാങ്കുകൾക്ക് പൊതു അവധിയാണ്.</p>
<h3>മെയ് മാസത്തിലെ ബാങ്ക് അവധി</h3>
<ol>
<li>മെയ് 1 - മെയ് ദിനം, ബുദ്ധ പൂർണിമ / മഹാരാഷ്ട്ര ദിനം - കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും അവധിയായിരിക്കും.</li>
<li>മെയ് 3 - ഞായറാഴ്ച പൊതു അവധി</li>
<li>മെയ് 9 - ശനിയാഴ്ച - രണ്ടാം ശനി, രവീന്ദ്രനാഥ ടാഗോർ ജയന്തി -</li>
<li>മെയ് 10 - ഞായറാഴ്ച പൊതു അവധി</li>
<li>മെയ് 16 - ശനിയാഴ്ച - സിക്കിമിൽ സംസ്ഥാനദിനം പ്രമാണിച്ച് അവധി</li>
<li>മെയ് 17 - ഞായറാഴ്ച പൊതു അവധി</li>
<li>മെയ് 23 - നാലാം ശനിയാഴ്ച</li>
<li>മെയ് 24 - ഞായറാഴ്ച പൊതു അവധി</li>
<li>മെയ് 26 - ചൊവ്വാഴ്ച - കാസിം നസ്റുൽ ഇസ്ലാം ജയന്തി - ത്രിപുര അവധി</li>
<li>മെയ് 27 - ബുധനാഴ്ച - ബക്രീദ്</li>
<li>മെയ് 28 - വ്യാഴാഴ്ച - ബക്രീം രണ്ടാം ദിനം - ജമ്മു കാശ്മീർ അവധി</li>
<li>മെയ് 31 - ഞായറാഴ്ച പൊതു അവധി</li>
</ol>
<h3>കേരളത്തിലെ ബാങ്ക് അവധി</h3>
<p>കേരളത്തിൽ രണ്ട്, നാല് ശനിയാഴ്ചകളിലും,  ഞായർ ദിവസങ്ങളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും ബാങ്ക് പ്രവർത്തിക്കില്ല.</p>
<ul>
<li>മെയ്  1 - മെയ് ദിനം</li>
<li>മെയ് 3 - ഞായറാഴ്ച പൊതു അവധി</li>
<li>മെയ് 9 - ശനിയാഴ്ച - രണ്ടാം ശനി</li>
<li>മെയ് 10 - ഞായറാഴ്ച പൊതു അവധി</li>
<li>മെയ് 17 - ഞായറാഴ്ച പൊതു അവധി</li>
<li>മെയ് 23 - നാലാം ശനിയാഴ്ച</li>
<li>മെയ് 24 - ഞായറാഴ്ച പൊതു അവധി</li>
<li>മെയ് 31 - ഞായറാഴ്ച പൊതു അവധി</li>
<li>മെയ് 27 - ബക്രീദ്</li>
</ul>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/8th-pay-commission-updates-memorandum-submission-deadline-extends-to-may-31-amid-portal-rush-2202804.html">ശമ്പളം കൂട്ടണ്ടേ ? മെയ് 31 വരെ സമയം ഉണ്ടേ, അവസരം മിസ്സാക്കേണ്ട</a></strong></p>
<h3>ബാങ്ക് അവധി ദിവസങ്ങളിൽ പണമിടപാടുകൾ എങ്ങനെ?</h3>
<p>ബാങ്ക് അവധി ദിവസങ്ങളിൽ പണമിടപാടുകൾക്ക് തടസ്സം നേരിടുന്നതാണ്. ചെക്ക് ക്ലിയറൻസ് വൈകിയേക്കാം. ഡിമാൻഡ് ഡ്രാഫ്റ്റുകൾ നൽകാൻ സാധിക്കില്ല. ലോക്കർ ആക്സസ് ലഭ്യമാകില്ല. അതുപോലെ വലിയ പണമിടപാടുകൾ മാറ്റി വച്ചേക്കാം.</p>
<p>എന്നാൽ ബാങ്ക് അവധിയാണെങ്കിലും ഡിജിറ്റൽ ബാങ്കിംഗ് സംവിധാനം തടസില്ലാതെ തുടരുന്നതാണ്. യുപിഐ പേയ്മെന്റുകൾ പതിവ് പോലെ പ്രവർത്തിക്കുന്നതാണ്. മൊബൈൽ, ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ സജീവമായി തുടരും. എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിൽ തടസ്സമില്ല. അതിനാൽ ദൈനംദിന ഇടപാടുകളെ ബാങ്ക് അവധി ബാധിക്കില്ല.</p>
<p>ബ്രാഞ്ചുമായി ബന്ധപ്പെട്ട ജോലികൾക്ക് മാത്രമേ തടസ്സം നേരിടുകയുള്ളൂ. അതിനാൽ പ്രധാനപ്പെട്ട പണമിടപാടുകൾക്ക് അവസാന ദിവസം വരെ കാത്തിരിക്കരുത്.  ചെക്കുകൾ നിക്ഷേപിക്കുക, ഡോക്യുമെന്റേഷൻ പൂർത്തിയാക്കുക, ലോക്കറുകൾ ആക്‌സസ് ചെയ്യുക തുടങ്ങിയ പ്രധാനപ്പെട്ട ബാങ്കിംഗ് ജോലികൾ  ചെയ്യാൻ ഉണ്ടെങ്കിൽ അവ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതാണ് നല്ലത്.</p>
<h3>എല്‍പിജി വില മെയ് മുതല്‍ കൂടുമോ?</h3>
<p>മെയ് മുതൽ എൽപിജി വിലയിലും ഗ്യാസ് സിലിണ്ടർ ബുക്കിങ് നിയമത്തിലും മാറ്റങ്ങൾ ഉണ്ടായേക്കും. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, സബ്‌സിഡി ഗ്യാസ് നിയമവിരുദ്ധമായി വിറ്റൊഴിക്കല്‍ എന്നിവ തടയുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ മൂന്ന് പ്രമുഖ എണ്ണ വിപണന കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളഴിയം എന്നിവ പുതിയ നിയമങ്ങൾ കൊണ്ടു വരുന്നത്. നഗരപ്രദേശങ്ങളില്‍ ബുക്കിങ് ഇടവേള 21 ദിവസത്തില്‍ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസമായും ഉയര്‍ത്തിയിട്ടുണ്ട്. ഇക്കാലയളവിന് മുമ്പ് നടത്തുന്ന ഏതൊരു ബുക്കിങും യാന്ത്രികമായി തടയാനാണ് തീരുമാനം. അതുപോലെ എല്‍പിജി സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ ഒടിപി നല്‍കേണ്ടതായി വരും.</p>
<h3>English Summary:</h3>
<p>Banks will remain shut for up to 12 days in May, as per the Reserve Bank of India holiday calendar, with closures spread across weekends, festivals and state-specific observances. Digital banking continues without interruption.</p>
]]></content:encoded>
				</item>
							<item>
					<title>8th Pay Commission: ശമ്പളം കൂട്ടണ്ടേ ? മെയ് 31 വരെ സമയം ഉണ്ടേ, അവസരം മിസ്സാക്കേണ്ട</title>
					<link>https://www.malayalamtv9.com/business/8th-pay-commission-updates-memorandum-submission-deadline-extends-to-may-31-amid-portal-rush-2202804.html</link>
					<pubDate>Thu, 30 Apr 2026 11:16:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/8th-pay-commission-updates-memorandum-submission-deadline-extends-to-may-31-amid-portal-rush-2202804.html</guid>
					<description><![CDATA[<p>8th Pay Commission Updates: .പുതിയ കമ്മീഷനിൽ അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ കമ്മീഷനുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ഓരോ അപ്ഡേറ്റുകൾക്കായി ജീവനക്കാർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ, മെമ്മോറാണ്ടം സമർപ്പിക്കാനുള്ള തീയതി നീട്ടിയിരിക്കുകയാണ്. നിലവിൽ ഏഴാം ശമ്പളകമ്മീഷൻ പ്രകാരം, 18,000 രൂപയാണ് അടിസ്ഥാന ശമ്പളം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/pay-commission-4.jpg" class="attachment-large size-large wp-post-image" alt="Pay Commission (4)" /></figure><p><strong>ന്യൂഡൽഹി:</strong> രാജ്യത്തെ ദശലക്ഷക്കണക്കിന് ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം, പെൻഷൻ, ആനുകൂല്യങ്ങൾ തുടങ്ങിയവയുടെ പരിഷ്കരണത്തിന് വേണ്ടിയുള്ള ശമ്പളകമ്മീഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എട്ടാം ശമ്പളകമ്മീഷനാണ് അടുത്ത് പ്രാബല്യത്തിൽ വരാൻ പോകുന്നത്. പുതിയ കമ്മീഷനിൽ അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ കമ്മീഷനുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ഓരോ അപ്ഡേറ്റുകൾക്കായി ജീവനക്കാർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ, മെമ്മോറാണ്ടം സമർപ്പിക്കാനുള്ള തീയതി നീട്ടിയിരിക്കുകയാണ്.</p>
<h3>മെമ്മോറാണ്ടം സമർപ്പിക്കാനുള്ള അവസാന തീയതി</h3>
<p>വിവിധ ജീവനക്കാരുടെ സംഘടനകൾക്കും സ്റ്റേക്ക് ഹോൾഡർമാർക്കും തങ്ങളുടെ ആവശ്യങ്ങളും നിർദേശങ്ങളും അടങ്ങിയ മെമ്മോറാണ്ടം സമർപ്പിക്കാനുള്ള അവസരം ശമ്പള കമ്മീഷൻ നൽകിയിരുന്നു. ഏപ്രിൽ 30 വരെ ആയിരുന്നു സമയം. എന്നാൽ ഇപ്പോഴിതാ, സമയ പരിധി നീട്ടിയിരിക്കുകയാണ്. മെമ്മോറാണ്ടം സമർപ്പിക്കാനുള്ള സമയ പരിധി 2026 മെയ് 31 വരെ നീട്ടിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.</p>
<p>ശമ്പള വർദ്ധനവ്, അലവൻസുകൾ, പെൻഷൻ, ആനുകൂല്യങ്ങൾ, ഫിറ്റ്മെന്റ് ഫാക്ടർ തുടങ്ങിയ കാര്യങ്ങളിൽ ജീവനക്കാരുടെ സംഘടനകൾ മുന്നോട്ട് വയ്ക്കുന്ന ഔദ്യോഗിക രേഖയാണ് മെമ്മോറാണ്ടം. മുമ്പ് നിശ്ചിയിച്ചിരുന്ന തീയിതിയിൽ നിന്ന് ഒരു മാസത്തേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്. ഓൺലൈൻ പോർട്ടലിൽ ഉണ്ടായ സാങ്കേതിക തകരാറുകൾ കാരണമാണ് തീയതി നീട്ടിയത്. ഇതോടെ ജീവനക്കാരുടെ സംഘടനകൾക്ക് തങ്ങളുടെ ആവശ്യങ്ങൾ കൂടുതൽ വ്യക്തതയോടെ കമ്മീഷന് മുമ്പിൽ അവതരിപ്പിക്കാൻ അവസരം ലഭിക്കും.</p>
<p>കേന്ദ്ര സർക്കാർ ജീവനക്കാരുടെ സംഘടനകൾ, പെൻഷൻ ഫോറങ്ങൾ, വിവിധ സ്റ്റേക്ക് ഹോൾഡർമാർ എന്നിവർക്ക് ശമ്പള വർദ്ധനവ്, അലവൻസുകൾ, പെൻഷൻ എന്നിവ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും ആവശ്യങ്ങളും ഇതിലൂടെ അറിയിക്കാവുന്നതാണ്. ഈ മെമ്മോറാണ്ടങ്ങൾ പരിശോധിച്ച ശേഷമായിരിക്കും എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ തയ്യാറാക്കുന്നത്. അത് കഴിഞ്ഞ ഈ ശുപാർശകൾ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശമ്പളത്തിൽ മാറ്റമുണ്ടാകുന്നത്. അത് കൊണ്ട് തന്നെ അടുത്ത പത്ത് വർഷത്തെ ശമ്പളവും ആനുകൂല്യങ്ങളും നിർണയിക്കുന്നതിൽ ഈ മെമ്മോറാണ്ടങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/8th-pay-commission-check-how-does-pay-commission-work-and-updates-on-salary-hike-2202598.html">ശമ്പളം കൂടുമെന്നതിൽ സംശയം വേണ്ട, പക്ഷേ എത്ര? ശമ്പള കമ്മീഷന്റെ പ്രവർത്തനം ഇങ്ങനെ</a></strong></p>
<h3>നിർദേശങ്ങൾ എങ്ങനെ സമർപ്പിക്കാം?</h3>
<ul>
<li>മെമ്മോറാണ്ടം സമർപ്പിക്കുന്നതിനുള്ള ഫോം <a href="https://www.mygov.in/">MyGov.in</a> പോർട്ടലായ <a href="https://innovateindia.mygov.in/">innovateindia.mygov.in</a>, <a href="https://8cpc.gov.in/">8cpc.gov.in</a> എന്നിവയിൽ ലഭ്യമാണ്. ഇതിലൂടെ സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. മറ്റ് പേപ്പർ അധിഷ്ഠിത പകർപ്പുകൾ/ഇമെയിലുകൾ/പിഡിഎഫ് ഫയലുകൾ കമ്മീഷൻ പരിഗണിച്ചേക്കില്ല.</li>
<li>അപേക്ഷ സമർപ്പിക്കുന്നതിന് ആദ്യം  MyGov അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക</li>
<li>OTP വഴി നിങ്ങളുടെ ഇമെയിൽ അല്ലെങ്കിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് ലോഗിൻ ചെയ്യാൻ സാധിക്കുന്നതാണ്.</li>
<li>ശേഷം നൽകിയിരിക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് നിങ്ങളുടെ ആവശ്യങ്ങൾ സമർപ്പിക്കാം.</li>
</ul>
<h3>എന്താണ് പ്രതീക്ഷിക്കുന്നത്?</h3>
<p>പത്ത് വർഷമാണ് ഒരു ശമ്പളകമ്മീഷന്റെ കാലാവധി. ഏഴാം ശമ്പള കമ്മീഷൻ പത്ത് വർഷം കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ 2026 ജനുവരി ഒന്ന് മുതൽ എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരേണ്ടതാണ്. എന്നാൽ ഏപ്രിൽ ആയിട്ടും പ്രാബല്യത്തിൽ വന്നിട്ടില്ല. കഴിഞ്ഞ നവംബറിലാണ് ശമ്പളകമ്മീഷനെ നിയോഗിച്ചത്. ശുപാർശകൾ സമർപ്പിക്കാൻ 18 മാസത്തെ സമയം നൽകി. അതുകൊണ്ട് തന്നെ എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരാൻ 2027 വരെ സമയമെടുത്തേക്കും.</p>
<p>നിലവിൽ ഏഴാം ശമ്പളകമ്മീഷൻ പ്രകാരം, 18,000 രൂപയാണ് അടിസ്ഥാന ശമ്പളം. നിലവിലെ പണപ്പെരുപ്പ നിരക്ക് കണക്കിലെടുത്ത് അടിസ്ഥാന ശമ്പളത്തിലും ക്ഷാമബത്തിയലും വലിയ മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ ശുപാർശ ചെയ്തേക്കും. ശമ്പളത്തിൽ വർദ്ധനവ് സംഭവിച്ചാൽ സ്വാഭാവികമായി പെൻഷൻ തുകയും കൂടുന്നതാണ്.</p>
<h3>English Summary:</h3>
<p>8th Pay Commission extends memorandum submission deadline to May 31 amid portal rush. All Submission are to be made only through the link specified, Paper based memoranda, hand copies, PDF Submission or emails are not being considered.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: ഇന്ന് സ്വർണം വാങ്ങാൻ എത്ര രൂപ കൊടുക്കണം? വിറ്റാൽ ലാഭമോ, നിരക്ക് അറിഞ്ഞോളൂ</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-today-april-30-check-current-pavan-and-gram-prices-and-buyback-value-2202787.html</link>
					<pubDate>Thu, 30 Apr 2026 07:48:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-today-april-30-check-current-pavan-and-gram-prices-and-buyback-value-2202787.html</guid>
					<description><![CDATA[<p>Kerala Gold Rate Today, April 30: സമാധാന ചർച്ചകൾ നടക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും ഇറാനും യുഎസും തമ്മിലുള്ള പോര് തുടരുകയാണ്. ആണവ ഡീൽ ഉടൻ ഒപ്പ് വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന് മേൽ ട്രംപ് സമ്മർദ്ദം കൂട്ടുന്നുണ്ട്. ഇതെല്ലാം സ്വർണ വിലയിൽ നിർണായകമാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/gold-rate-3.jpg" class="attachment-large size-large wp-post-image" alt="Gold Rate (3)" /></figure><p>സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. കൂടിയും കുറഞ്ഞും വില മാറിമറിയുമ്പോൾ സാധാരണക്കാരുടെയും ആഭരണപ്രേമികളുടെയും നെഞ്ചിടിപ്പ് കൂടുകയാണ്. ഇന്ന് വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി.ഇന്നലെ പവന് 1,10,320 രൂപ ഗ്രാമിന് 13,790 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഇന്ന് 160 രൂപ കൂടിയിട്ടുണ്ട്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,480 രൂപയായി ഉയർന്നു. ഗ്രാമിന് 13,810 രൂപയാണ് നൽകേണ്ടത്.  വിപണി വില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില ഇനിയും ഉയരും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. അഞ്ച് ശതമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി. അതേസമയം, സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 264.90 രൂപയും പവന് 2,64,900 രൂപയുമാണ് നൽകേണ്ടത്.</p>
<p>പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ചുവട് പിടിച്ചാൽ സംസ്ഥാനത്തും സ്വർണവില മാറുന്നത്. ഇന്നലെ രണ്ട് തവണയാണ് വില മാറിയത്. രാവിലെ പവന് 111000 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഉച്ച കഴിഞ്ഞതോടെ വില 1,10,320 രൂപയായി താഴ്ന്നു. ഏപ്രിൽ 18, 19 തീയതികളിൽ രേഖപ്പെടുത്തിയ 1,14,240 രൂപയാണ് ഏപ്രിൽ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. രണ്ടാം തീയതിയായിരുന്നു ഈ മാസത്തിലെ ഏറ്റവും താഴ്ന്ന വിലയിൽ സ്വർണം എത്തിയത്. 1,09,240 രൂപ നിരക്കിലായിരുന്നു അന്ന് വ്യാപാരം.</p>
<h3>സ്വർണവിലയിൽ ഇനിയെന്ത്?</h3>
<p>പശ്ചിമേഷ്യയിൽ സംഭവിക്കുന്ന ഓരോ നീക്കവും സ്വർണവിലയിലും പ്രതിഫലിക്കും. സമാധാന ചർച്ചകൾ നടക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും ഇറാനും യുഎസും തമ്മിലുള്ള പോര് തുടരുകയാണ്. ആണവ ഡീൽ ഉടൻ ഒപ്പ് വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന് മേൽ ട്രംപ് സമ്മർദ്ദം കൂട്ടുന്നുണ്ട്. കൂടാതെ, ഹോർമുസിൽ ഇറാനിലേക്കും തിരിച്ചും പോകുന്ന കപ്പലുകളെ തടയുന്നത് തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ആക്രമണം തുടരാനാണ് തീരുമാനെങ്കിൽ യു.എസ് കപ്പലുകൾക്ക് തീയിടുമെന്ന് ഇറാനും പറഞ്ഞു.</p>
<p>സംഘർഷം തുടരുന്നത് ക്രൂഡ് ഓയിൽ വില കുതിക്കാൻ കാരണമായിട്ടുണ്ട്. യുഎസ് ക്രൂഡ് വില ബാരലിന് 7% കുതിച്ച് 106.9 ഡോളറിലെത്തിയതായാണ് കണക്ക്. കൂടാതെ, സ്വർണവിലയിൽ മറ്റൊരു നിർണായക ഘടകമായ യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. 3.5-3.75 ശതമാനത്തിൽ അടിസ്ഥാന പിലശനിരക്ക് തുടരുന്നതാണ്. ഇതെല്ലാം സ്വർണവില നിലവിലെ ട്രെൻഡ് തുടരുമെന്ന സൂചനയാണ് നൽകുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/big-update-lpg-cylinder-rules-from-may-1-otp-delivery-mandatory-booking-gap-changed-prices-revised-2202670.html">എല്‍പിജി വില മെയ് മുതല്‍ കൂടും? സിലിണ്ടര്‍ ബുക്കിങും ഈസിയല്ല</a></strong></p>
<h3>സ്വർണം വിറ്റാൽ എത്ര കിട്ടും?</h3>
<p>വിപണിയിലെ സ്പോട്ട് റേറ്റ് അനുസരിച്ചാൽ സ്വർണം വിൽക്കുമ്പോൾ തുക കണക്കാക്കുന്നത്. വാങ്ങുമ്പോൾ കൊടുക്കുന്ന ജിഎസ്ടിയും പണിക്കൂലിയും വിൽക്കുമ്പോൾ കിട്ടണമെന്നില്ല. സ്വർണത്തിന്റെ പരിശുദ്ധി പരിശോധിച്ച് ചെറിയൊരു ശതമാനം മെൽറ്റിംഗ് ലോസായി കുറയ്ക്കാൻ സാധ്യതയുണ്ട്. ബിഐഎസ് ഹാൾമാർക്കിംഗ് ഉള്ള സ്വർണ്ണമാണെങ്കിൽ മികച്ച വില ലഭിച്ചേക്കും. അതുപോലെ, സ്വർണം വാങ്ങിയ ബിൽ കൈയിൽ കരുതുന്നതും നല്ലതാണ്. നിലവിൽ സ്വർണവിലയിൽ ഒന്നിലധികം പ്രാവശ്യം മാറ്റം വരുന്നതിനാൽ, കടയിൽ പോകുന്നതിന് മുമ്പുള്ള വില പരിശോധിക്കേണ്ടതാണ്. ഇന്നത്തെ വിപണി നിരക്കിനനുസരിച്ച് വിറ്റാൽ ഏകദേശം 1,02,194 - 1,03,851 രൂപ വരെ ലഭിച്ചേക്കാം.</p>
<h3>ഏപ്രിൽ മാസത്തെ സ്വർണ വില</h3>
<ol>
<li>ഏപ്രിൽ 1 – 111080 (രാവിലെ)</li>
<li>ഏപ്രിൽ 1 – 112160 (വൈകുന്നേരം)</li>
<li>ഏപ്രിൽ 2 – 111040 (രാവിലെ)</li>
<li>ഏപ്രിൽ 2 – 109240 (ഉച്ചയ്ക്ക്)</li>
<li>ഏപ്രിൽ 3 – 110680</li>
<li>ഏപ്രിൽ 4 – 110680</li>
<li>ഏപ്രിൽ 5 – 110680</li>
<li>ഏപ്രിൽ 6 – 109360 (രാവിലെ)</li>
<li>ഏപ്രിൽ 6 – 110480 (ഉച്ചയ്ക്ക്)</li>
<li>ഏപ്രിൽ 7 – 109880</li>
<li>ഏപ്രിൽ 8 – 112800</li>
<li>ഏപ്രിൽ 9 – 111080 (രാവിലെ)</li>
<li>ഏപ്രിൽ 9 – 111600 (രാത്രി)</li>
<li>ഏപ്രിൽ 10 -112200 (രാവിലെ)</li>
<li>ഏപ്രിൽ 10 – 111720 ( ഉച്ചയ്ക്ക്)</li>
<li>ഏപ്രിൽ 11 – 112080</li>
<li>ഏപ്രിൽ 12 – 112080</li>
<li>ഏപ്രിൽ 13 – 111800</li>
<li>ഏപ്രിൽ 14 – 112880</li>
<li>ഏപ്രിൽ 15 – 113920</li>
<li>ഏപ്രിൽ 16- 114080</li>
<li>ഏപ്രിൽ 17 – 113080 (രാവിലെ)</li>
<li>ഏപ്രിൽ 17- 113640 (രാത്രി)</li>
<li>ഏപ്രിൽ 18 -1,14,240</li>
<li>ഏപ്രിൽ 19 – 1,14,240</li>
<li>ഏപ്രിൽ 20 – 113880</li>
<li>ഏപ്രിൽ 21 – 113880</li>
<li>ഏപ്രിൽ 22 – 113480</li>
<li>ഏപ്രിൽ 23 -112600 (രാവിലെ)</li>
<li>ഏപ്രിൽ 23 -113200 (വൈകുന്നേരം)</li>
<li>ഏപ്രിൽ 24 – 112160 (രാവിലെ)</li>
<li>ഏപ്രിൽ 24 – 112960 (വൈകുന്നേരം)</li>
<li>ഏപ്രിൽ 25 – 112960</li>
<li>ഏപ്രിൽ 26 -112960</li>
<li>ഏപ്രിൽ 27 – 113240 (രാവിലെ)</li>
<li>ഏപ്രിൽ 27 – 112720 (വൈകുന്നേരം)</li>
<li>ഏപ്രിൽ 28 – 112200 (രാവിലെ)</li>
<li>ഏപ്രിൽ 28 – 111400 (ഉച്ചയ്ക്ക്)</li>
<li>ഏപ്രിൽ 28 – 1,10,680 (വൈകുന്നേരം)</li>
<li>ഏപ്രിൽ 29 – 1,11,000</li>
<li>ഏപ്രിൽ 29 - 1,10,320 (ഉച്ചയ്ക്ക്)</li>
<li>ഏപ്രിൽ 30 - 1,10,480</li>
</ol>
<h3>English Summary:</h3>
<p>Gold prices continue to fluctuate amid the West Asian conflict. Price of gold is calculated by adding 3 percent GST, processing fee, and hallmarking charge. Check Latest One Pavan and Gram Gold Rate in Kerala</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>Coconut Oil Price: വെളിച്ചെണ്ണ ഇന്നുതന്നെ വാങ്ങിക്കോളൂ; റെക്കോഡ് വിലയിടിവ്</title>
					<link>https://www.malayalamtv9.com/kerala/coconut-oil-price-drops-in-kerala-falls-to-around-200-per-litre-shocking-market-update-2202759.html</link>
					<pubDate>Wed, 29 Apr 2026 22:13:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/coconut-oil-price-drops-in-kerala-falls-to-around-200-per-litre-shocking-market-update-2202759.html</guid>
					<description><![CDATA[<p>Kerala Coconut Oil Price Falls Again Latest Market Rate Update: 2026നെ അപേക്ഷിച്ച് 2025 നാളികേര കര്‍ഷകര്‍ക്ക് സമ്മാനിച്ചത് വലിയ നേട്ടമാണ്.ഓരോ വര്‍ഷവും വിലയില്‍ വര്‍ധനവ് സംഭവിച്ച് അങ്ങനെ കഴിഞ്ഞ വര്‍ഷം 78 രൂപ വരെ എത്തിയിരുന്നു. സര്‍വ്വകാല റെക്കോഡായിരുന്നു ഈ നിരക്ക്. എന്നാല്‍ കഴിഞ്ഞ കുറച്ചുമാസങ്ങള്‍ കൊണ്ട് വിലയില്‍ സംഭവിച്ച ഇടിവ് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. ഏകദേശം 40 ശതമാനത്തോളമാണ് വില കുറഞ്ഞത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Coconut-Oil-Price-in-Kerala-Hits-Record-Low.jpg" class="attachment-large size-large wp-post-image" alt="Coconut Oil Price In Kerala Hits Record Low" /></figure><p>കേരളത്തില്‍ വെളിച്ചെണ്ണ വില വീണ്ടും റെക്കോഡ് താഴ്ചയിലേക്ക്. തേങ്ങയുടെ വില ഇടിഞ്ഞതിന് പിന്നാലെയാണ് വെളിച്ചെണ്ണ വിലയും കുറയുന്നത്. എന്നാല്‍ വിഷുവും പെരുന്നാളും കഴിഞ്ഞതിന് ശേഷമുള്ള ഈ വിലയിറക്കം വലിയ ആശ്വാസം ഉപഭോക്താക്കള്‍ക്ക് നല്‍കില്ല. എന്നാല്‍ വെളിച്ചെണ്ണ, തേങ്ങ എന്നിവയുടെ വില ഇനിയും താഴുമെന്നാണ് വിപണിയില്‍ നിന്നെത്തുന്ന വിവരം. ഉത്പാദനത്തിലെ വര്‍ധനവാണ് നിലവിലെ വിലയിറക്കത്തിന് പ്രധാന കാരണം.</p>
<h3>തേങ്ങ വില താഴേക്ക്</h3>
<p>പച്ചത്തേങ്ങ വിലയില്‍ വന്‍ ഇടിവാണ് ദിനംപ്രതി സംഭവിക്കുന്നത്. ഏഴ് മാസത്തിനിടെ കുറഞ്ഞത് ഏകദേശം 36 രൂപയോളമാണ്. തമിഴ്‌നാട്ടിലെ തേങ്ങ ഉത്പാദനം വര്‍ധിച്ചതും യുഎസ്-ഇറാന്‍-ഇസ്രായേല്‍ എന്നീ മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവുമെല്ലാം തേങ്ങയെ വിലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.</p>
<p>ഈ വര്‍ഷം ചൂട് ക്രമാതീതമായി വര്‍ധിച്ചതിനാല്‍ തേങ്ങയ്ക്ക് പെട്ടെന്ന് മൂപ്പത്തി എന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍. പെട്ടെന്ന് മൂപ്പത്തിയ തേങ്ങകള്‍ കൂട്ടത്തോടെ വിപണിയില്‍ എത്തിയത് വിലയെ ബാധിച്ചു.</p>
<h3>കഴിഞ്ഞ വര്‍ഷം സുവര്‍ണകാലം</h3>
<p>2026നെ അപേക്ഷിച്ച് 2025 നാളികേര കര്‍ഷകര്‍ക്ക് സമ്മാനിച്ചത് വലിയ നേട്ടമാണ്.ഓരോ വര്‍ഷവും വിലയില്‍ വര്‍ധനവ് സംഭവിച്ച് അങ്ങനെ കഴിഞ്ഞ വര്‍ഷം 78 രൂപ വരെ എത്തിയിരുന്നു. സര്‍വ്വകാല റെക്കോഡായിരുന്നു ഈ നിരക്ക്. എന്നാല്‍ കഴിഞ്ഞ കുറച്ചുമാസങ്ങള്‍ കൊണ്ട് വിലയില്‍ സംഭവിച്ച ഇടിവ് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. ഏകദേശം 40 ശതമാനത്തോളമാണ് വില കുറഞ്ഞത്.</p>
<h3>പിന്നാലെ വെളിച്ചെണ്ണയും</h3>
<p>തേങ്ങയുടെ വിലയിടിവിന് പിന്നാലെ കൊപ്രയ്ക്കും വില കുറയാന്‍ തുടങ്ങി. നേരത്തെ കിലോയ്ക്ക് 200 രൂപയുണ്ടായിരുന്ന കൊപ്ര ഇപ്പോള്‍ 150 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഉണ്ട കൊപ്രയുടെ വില 225 രൂപയില്‍ നിന്ന് 180 ലേക്കും താഴ്ന്നു. ഇത് വെളിച്ചെണ്ണ വിലയെയും താഴോട്ടെത്തി, നിലവില്‍ കേരളത്തില്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 260 രൂപയാണ് വില.</p>
<h3>ഗള്‍ഫ് കയറ്റുമതിയും അവതാളത്തില്‍</h3>
<p>കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഉണങ്ങാത്ത പച്ചത്തേങ്ങ പൊടിയാക്കി ഗള്‍ഫ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമായിരുന്നു. എന്നാല്‍ ഇസ്രായേല്‍-ഇറാന്‍-യുഎസ് യുദ്ധം വന്നതോടെ അവിടേക്കുള്ള കയറ്റുമതിയില്‍ വന്നത് വന്‍ നിരോധനം. ഇതോടെ വന്‍കിട കമ്പനികളില്‍ പലതും തേങ്ങ വാങ്ങിക്കുന്നത് നിര്‍ത്തലാക്കി.</p>
<p>കേരഫെഡ് മുഖാന്തരം ആയിരുന്നു കൃഷിവകുപ്പ് നേരത്തെ പച്ചത്തേങ്ങ സംഭരണം നടത്തിയിരുന്നത്. ഇത് ഒരു പരിധിവരെ വിലയെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കുകയും ചെയ്തു. എന്നാല്‍ നിലവില്‍ കാസര്‍കോട് നീലേശ്വരത്തുള്ള കേരഫെഡിന്റെ കേന്ദ്രത്തില്‍ മാത്രമാണ് തേങ്ങ സംഭരണം നടക്കുന്നത്. ഇത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/milma-milk-prices-set-to-rise-kerala-govt-approves-rs-4-per-litre-hike-2202454.html" target="_blank" rel="noopener">Milma Milk Price Hike : ഇനി പാൽ വാങ്ങാൻ പാടുപെടും; മിൽമ വില വർധിപ്പിക്കുന്നു</a></strong></p>
<h3>വെളിച്ചെണ്ണ വില ഉയര്‍ത്താന്‍ തമിഴ്‌നാട്ടില്‍ നീക്കം</h3>
<p>കേരളത്തിലെ വെളിച്ചെണ്ണ വില ഉയര്‍ത്താനായി തമിഴ്‌നാട്ടില്‍ ശ്രമം നടക്കുന്നുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. വെളിച്ചെണ്ണ വില ഉയര്‍ത്തിക്കാണിക്കാനുള്ള ശ്രമമാണ് തമിഴ്‌നാട്ടിലെ പല മില്ലുടമകളും ശ്രമിക്കുന്നത്. തേങ്ങയും കൊപ്രയും പൂഴ്ത്തിവെച്ച് ഇവയുടെ ലഭ്യത കുറയ്ക്കുകയും അതുവഴി വില വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം.</p>
<h3>വില ഇനിയും കുറഞ്ഞേക്കാം</h3>
<p>നിലവിലെ സാഹചര്യങ്ങള്‍ തുടരുകയാണെങ്കില്‍ കേരളത്തില്‍ വെളിച്ചെണ്ണ വില വീണ്ടും കുറയാന്‍ സാധ്യതയുണ്ട്. വേനല്‍കാലത്ത് സംഭവിക്കുന്ന അമിതമായ ഉത്പാദനത്തിന് മഴയെത്തുന്നതോടെ അറുതിവീഴും. മഴക്കാലം പൊതുവേ തേങ്ങ കര്‍ഷകര്‍ക്കും സമ്മാനിക്കുന്നത് കടുത്ത നിരാശയാണ്. വിളനാശം മാത്രമല്ല, കൊപ്രയില്‍ സംഭവിക്കുന്ന ലഭ്യത കുറവും സാധാരണമാണ്.</p>
<h3>English Summary</h3>
<p>Coconut oil prices in Kerala have dropped significantly, falling to around 200 per litre. The decline is linked to changes in copra prices and market demand, offering relief to consumers while raising concerns among farmers.</p>
]]></content:encoded>
				</item>
							<item>
					<title>LPG Cylinder New Rules: എല്‍പിജി വില മെയ് മുതല്‍ കൂടും? സിലിണ്ടര്‍ ബുക്കിങും ഈസിയല്ല</title>
					<link>https://www.malayalamtv9.com/business/big-update-lpg-cylinder-rules-from-may-1-otp-delivery-mandatory-booking-gap-changed-prices-revised-2202670.html</link>
					<pubDate>Wed, 29 Apr 2026 16:26:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/big-update-lpg-cylinder-rules-from-may-1-otp-delivery-mandatory-booking-gap-changed-prices-revised-2202670.html</guid>
					<description><![CDATA[<p>LPG Update India Gas Cylinder Rules: എല്‍പിജി ഗ്യാസ് സിലിണ്ടര്‍ ബുക്കിങ് നിയമങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം തങ്ങളുടെ നിലപാട് വ്യക്തമാക്കിയതാണ്. വിതരണവും ആവശ്യകതയും നിയന്ത്രിക്കുന്നതിനായി നിരവധി നടപടികള്‍ മന്ത്രാലയം ഇതിനോടകം സ്വീകരിച്ചു. നഗരപ്രദേശങ്ങളില്‍ ബുക്കിങ് ഇടവേള 21 ദിവസത്തില്‍ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസമായും ഉയര്‍ത്തി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/LPG-Rule-Changes-From-May-1.jpg" class="attachment-large size-large wp-post-image" alt="Lpg Rule Changes From May 1" /></figure><p>എല്‍പിജി സിലിണ്ടറുകളുടെ വിലയിലും ബുക്കിങ് നിയമത്തിലും മെയ് ഒന്ന് മുതല്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചേക്കും. രാജ്യത്തെ ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങളാണ് സംഭവിക്കാന്‍ പോകുന്നത്. രാജ്യത്തെ മൂന്ന് പ്രമുഖ എണ്ണ വിപണന കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളഴിയം എന്നിവ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, സബ്‌സിഡി ഗ്യാസ് നിയമവിരുദ്ധമായി വിറ്റൊഴിക്കല്‍ എന്നിവ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്.</p>
<h3>എല്‍പിജി ബുക്കിങില്‍ മാറ്റം</h3>
<p>എല്‍പിജി ഗ്യാസ് സിലിണ്ടര്‍ ബുക്കിങ് നിയമങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം തങ്ങളുടെ നിലപാട് വ്യക്തമാക്കിയതാണ്. വിതരണവും ആവശ്യകതയും നിയന്ത്രിക്കുന്നതിനായി നിരവധി നടപടികള്‍ മന്ത്രാലയം ഇതിനോടകം സ്വീകരിച്ചു. നഗരപ്രദേശങ്ങളില്‍ ബുക്കിങ് ഇടവേള 21 ദിവസത്തില്‍ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസമായും ഉയര്‍ത്തി. ഇക്കാലയളവിന് മുമ്പ് നടത്തുന്ന ഏതൊരു ബുക്കിങും യാന്ത്രികമായി തടയാനാണ് തീരുമാനം.</p>
<h3>ഒടിപി നല്‍കാതെ സിലിണ്ടര്‍ കിട്ടില്ല</h3>
<p>പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം മെയ് ഒന്ന് മുതല്‍ എല്‍പിജി സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ ഒടിപി നല്‍കേണ്ടതായി വരും. ഡെലിവറി ഓതന്റിക്കേഷന്‍ കോഡ്, നോണ്‍ നെഗോഷ്യബിള്‍ ആയി മാറ്റുകയാണ്. ഫിസിക്കല്‍ ബ്ലൂക്ക് ബുക്ക് അല്ലെങ്കില്‍ രസീത് കാണിച്ച് എല്‍പിജി സിലിണ്ടര്‍ ലഭിക്കുന്ന പരിപാടി നിര്‍ത്തുമെന്ന് സാരം.</p>
<p>റീഫില്‍ ബുക്ക് ചെയ്യുമ്പോള്‍ ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി എത്തും. ഗ്യാസ് സിലിണ്ടര്‍ കരിഞ്ചന്ത വില്‍പന തടയുന്നതിനായാണ് ഡെലിവറി ഓതന്റിക്കേഷന്‍ കോഡ് അടിസ്ഥാനമാക്കി വിതരണം നടക്കുന്നത്. ഇതിനോടകം തന്നെ ഇതേരീതിയിലുള്ള എല്‍പിജി വിതരണം ഏകദേശം 94.5 ശതമാനമായെന്ന് സര്‍ക്കാര്‍ പറയുന്നു.</p>
<h3>എല്‍പിജി വിലയിലും മാറ്റം സംഭവിക്കുമോ?</h3>
<p>യുഎസ്-ഇറാന്‍-ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അവസാനമില്ലാതെ തുടരുകയാണ്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറുകളുടെ എല്‍പിജി സിലിണ്ടര്‍ വില 60 രൂപ വര്‍ധിപ്പിച്ചിരുന്നു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ 250 രൂപയോളം വര്‍ധനവും ഉണ്ടായി.</p>
<p>ചുരുങ്ങിയ സമയത്തിനുള്ളില്‍ മൂന്ന് തവണയാണ് എല്‍പിജി സിലിണ്ടര്‍ വിലകളില്‍ മാറ്റം സംഭവിച്ചത്. അതിനാല്‍ തന്നെ മെയ് 1 മുതല്‍ വില ഇനിയും മാറിയേക്കുമെന്നാണ് പ്രതീക്ഷ.</p>
<h3>വാണിജ്യ സിലിണ്ടറിന്റെ വിലകള്‍</h3>
<p>ഏപ്രില്‍ മാസത്തില്‍ കൊല്‍ക്കത്തയില്‍ 19 കിലോഗ്രാം എല്‍പിജി സിലിണ്ടറുകള്‍ക്ക്218 രൂപ, ചെന്നൈയില്‍ 203 രൂപ, മുംബൈയിലും ഡല്‍ഹിയിലും 196, 195.5 രൂപ എന്നിങ്ങനെ വര്‍ധിച്ചിരുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/8th-pay-commission-check-how-does-pay-commission-work-and-updates-on-salary-hike-2202598.html" target="_blank" rel="noopener">8th Pay Commission: ശമ്പളം കൂടുമെന്നതിൽ സംശയം വേണ്ട, പക്ഷേ എത്ര? ശമ്പള കമ്മീഷന്റെ പ്രവർത്തനം ഇങ്ങനെ</a></strong></p>
<h3>ഇകെവൈസി നിര്‍ബന്ധമാക്കും</h3>
<p>പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കള്‍ക്ക് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് സ്ഥിരീകരണം സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. ഇതുവരെ ഇകെവൈസി പൂര്‍ത്തിയാക്കാത്ത എല്‍പിജി ഉപയോക്താക്കള്‍ ഉടന്‍ അത് ചെയ്യണം. നേരത്തെ ചെയ്തവര്‍ ഇനി ചെയ്യേണ്ടതില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.</p>
<h3>എല്‍പിജി വിതരണത്തില്‍ തടസമുണ്ടോ?</h3>
<p>നിലവില്‍ രാജ്യത്ത് ഇന്ധന-എല്‍പിജി പ്രതിസന്ധിയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പ്രതിദിനം ഏകദേശം 80,000 ടണ്‍ എല്‍പിജി ആവശ്യമാണ്. ആഭ്യന്തര ഉത്പാദനം ഏകദേശം 46,000 ടണ്‍ ആണ്. എന്നാല്‍ അവശ്യമായ അളവില്‍ എല്‍പിജി ലഭ്യത ഉറപ്പാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. രാജ്യം ഇന്ധന പ്രതിസന്ധിയിലൂടെ കടന്നുപോകില്ലെന്ന ഉറപ്പും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. നിലവില്‍ രാജ്യത്ത് ആശങ്കകള്‍ക്ക് സാഹചര്യമില്ല, ബുക്ക് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാവര്‍ക്കും എല്‍പിജി വിതരണം ചെയ്യുന്നു.</p>
<h3>English Summary</h3>
<p>From May 1, new LPG rules will introduce OTP-based delivery for added security along with possible changes in booking gap and cylinder prices. Consumers should stay updated to avoid any issues with booking and delivery.</p>
]]></content:encoded>
				</item>
							<item>
					<title>8th Pay Commission: ശമ്പളം കൂടുമെന്നതിൽ സംശയം വേണ്ട, പക്ഷേ എത്ര? ശമ്പള കമ്മീഷന്റെ പ്രവർത്തനം ഇങ്ങനെ</title>
					<link>https://www.malayalamtv9.com/business/8th-pay-commission-check-how-does-pay-commission-work-and-updates-on-salary-hike-2202598.html</link>
					<pubDate>Wed, 29 Apr 2026 12:06:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/8th-pay-commission-check-how-does-pay-commission-work-and-updates-on-salary-hike-2202598.html</guid>
					<description><![CDATA[<p>8th Pay Commission Updates: 2025 ഒക്ടോബറിലാണ് എട്ടാം ശമ്പള കമ്മീഷനെ രൂപീകരിച്ചത്.  മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ കമ്മീഷനിൽ പുലക് ഘോഷ് അംഗവും പങ്കജ് ജെയിൻ മെമ്പർ-സെക്രട്ടറിയുമാണ്. 18 മാസത്തിനുള്ളിൽ അതായത്, 2027 മെയ് അല്ലെങ്കിൽ ജൂൺ മാസത്തോടെ  എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/pay-commission-3.jpg" class="attachment-large size-large wp-post-image" alt="Pay Commission (3)" /></figure><p>രാജ്യത്തെ 11 ദശലക്ഷത്തിലധികം കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് എട്ടാം ശമ്പളകമ്മീഷൻ. ജനുവരിയിൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും കാത്തിരിപ്പ് നീളുകയാണ്. ശമ്പള വർദ്ധനവിനും മറ്റ് ആനുകൂല്യങ്ങളുടെ പരിഷ്കരണത്തിന് എട്ടാം ശമ്പള കമ്മീഷനെ നിയോഗിച്ചെങ്കിലും റിപ്പോർട്ട് സമർപ്പിക്കാൻ സമയം നൽകിയിരിക്കുകയാണ്. അതിന് ശേഷമായിരിക്കും ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വരുന്നത്. അതേസമയം, വർദ്ധിപ്പിക്കുന്ന ശമ്പളത്തോടൊപ്പം ജനുവരി മുതലുള്ള കുടിശ്ശികയും മുൻകാല പ്രാബല്യത്തോടെ ലഭിക്കുന്നതാണ്.</p>
<p>ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനുമായി എട്ടാം ശമ്പള കമ്മീഷൻ വിവിധ ജീവനക്കാരുടെ യൂണിയനുകളുമായും അസോസിയേഷനുകളുമായും കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്. ഏപ്രിൽ 28 മുതൽ മൂന്ന് ദിവസത്തേക്ക് ന്യൂഡൽഹിയിൽ വച്ചാണ് ചർച്ചകൾ നടക്കുന്നത്. അത് കഴിഞ്ഞ് ശുപാർശകൾ 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തിൽ വരാൻ സാധ്യതയുണ്ടെങ്കിലും, കമ്മീഷൻ 2027 ന്റെ പകുതിയോടെ മാത്രമേ റിപ്പോർട്ട് സമർപ്പിക്കൂ എന്നാണ് സൂചന. അതായത്, സർക്കാർ ജീവനക്കാർക്ക് അവരുടെ ശമ്പള വർദ്ധനവ് പ്രാബല്യത്തിൽ വരാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും.</p>
<h3>എന്താണ് ശമ്പള കമ്മീഷൻ?</h3>
<p>കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള ഘടന, പെൻഷൻ ആനുകൂല്യങ്ങൾ തുടങ്ങിയവ അവലോകനം ചെയ്യുന്നതിനും ആവശ്യമായ മാറ്റങ്ങൾ ശുപാർശ ചെയ്യുന്നതിനുമായാണ് കേന്ദ്ര സർക്കാർ ശമ്പള കമ്മീഷനുകളെ നിയോഗിക്കുന്നത്. പത്ത് വർഷമാണ് കമ്മീഷന്റെ കാലാവധി. നിലവിൽ ഏഴാം ശമ്പളകമ്മീഷന്റെ ശുപാർശ അനുസരിച്ചാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. അതിനനുസരിച്ച് ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്.</p>
<p>2025 ഒക്ടോബറിലാണ് എട്ടാം ശമ്പള കമ്മീഷനെ രൂപീകരിച്ചത്.  മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ കമ്മീഷനിൽ പുലക് ഘോഷ് അംഗവും പങ്കജ് ജെയിൻ മെമ്പർ-സെക്രട്ടറിയുമാണ്. 18 മാസത്തിനുള്ളിൽ അതായത്, 2027 മെയ് അല്ലെങ്കിൽ ജൂൺ മാസത്തോടെ  എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ അതിന്റെ ശുപാർശകൾ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരാൻ സാധ്യതയുണ്ട്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/8th-pay-commission-updates-central-government-teachers-demand-rs-50000-minimum-pay-and-3-83-fitment-factor-2201926.html">അധ്യാപകരുടെ ശമ്പളത്തിൽ വർദ്ധനവ്, അടിസ്ഥാന ശമ്പളം ഇനി 50,000 രൂപ?</a></strong></p>
<h3>കാലതാമസം എന്തുകൊണ്ട്?</h3>
<p>കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞാൽ, കേന്ദ്രം സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ശുപാർശകൾ പഠിക്കാനും തീരുമാനിക്കാനും കുറച്ച് മാസങ്ങൾ എടുത്തേക്കും. ഏഴാം ശമ്പള കമ്മീഷൻ 2014 ഫെബ്രുവരിയിലാണ് നിയമിച്ചത്. തുടർന്ന് 2015 നവംബറിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. 2016 ജൂണിൽ സർക്കാർ നടപ്പാക്കലിന് അംഗീകാരം നൽകുകയും 2016 ജനുവരി 1 മുതൽ അത് പ്രാബല്യത്തിൽ വരികയും ചെയ്തു. അതായത്, റിപ്പോർട്ട് സമർപ്പിക്കുന്നതിനും അത് നടപ്പിലാക്കുന്നതിനും ഇടയിൽ ആറ് മാസത്തെ കാത്തിരിപ്പ് ഉണ്ടായിരുന്നു. അഞ്ചാം ശമ്പള കമ്മീഷനിലും കാലതാമസം ഉണ്ടായിട്ടുണ്ട്. അഞ്ചാം ശമ്പള കമ്മീഷൻ സമയത്ത് കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കുന്നതിനായി ജീവനക്കാർക്ക് 19 മാസവും ആറാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ 32 മാസവുമാണ് കാത്തിരിക്കേണ്ടി വന്നത്.</p>
<h3>ശമ്പളം എത്ര കൂടും?</h3>
<p>എട്ടാം ശമ്പള കമ്മീഷനിൽ ശമ്പള വർദ്ധനവ് ഉറപ്പിച്ചെങ്കിലും എത്ര കൂടും എന്നതിലാണ് ആശങ്കകൾ നിലനിൽക്കുന്നത്. നിലവിൽ, കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാനശമ്പളം 18,000 രൂപയാണ്. ഏഴാം ശമ്പള കമ്മീഷന് പ്രകാരമാണ് ഈ തുക ലഭിക്കുന്നത്. എന്നാൽ എട്ടാം ശമ്പള കമ്മീഷനിൽ ഇതിന്റെ നാല് മടങ്ങ് വർദ്ധനവാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. ഭാരതീയ പ്രതിരക്ഷ മസ്ദൂർ സംഘ് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ സർക്കാർ ജീവനക്കാർക്ക് കുറഞ്ഞത് 72,000 രൂപ അടിസ്ഥാന ശമ്പളവും ഫിറ്റ്മെന്റ് ഘടകം 4.0 ഉം വേണമെന്നാണ് ആവശ്യം</p>
<p>വിവിധ സംഘടനകളുടെ ആവശ്യങ്ങളിൽ വ്യത്യാസമുണ്ട്. ചില സംഘടനകൾ ഫിറ്റ്മെന്റ് ഫാക്ടർ 4.0 ആവശ്യപ്പെടുമ്പോൾ മറ്റ് ചിലർ 3.0 നും 3.25 നും ഇടയിലാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. അതേസമയം ശമ്പളം എത്ര കൂടിയാലും കുടിശ്ശിക ഇനത്തിൽ നല്ലൊരു തുക കിട്ടുമെന്നാണ് റിപ്പോർട്ട്. ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരേണ്ട ശമ്പള കമ്മീഷൻ ഏപ്രിൽ ആയിട്ടും നടപ്പാക്കിയിട്ടില്ല. 2027 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ, 3.6 ലക്ഷം മുതൽ 15 ലക്ഷം വരെ ഒറ്റത്തവണ കുടിശ്ശിക ലഭിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.</p>
<h3>English Summary:</h3>
<p>Report says, 8th Pay Commission will submit its report only by mid-2027. This means Government employees will have to wait a little longer for their salary hike to take effect. Experts also suggest that employees are likely to receive lakhs in arrears.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: സ്വർണം വാങ്ങുന്നുണ്ടോ, അവസരം മിസ്സാക്കല്ലേ&#8230; ഇന്നത്തെ നിരക്ക് അറിഞ്ഞോളൂ</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-today-check-latest-price-per-gram-and-pavan-on-april-29-2202567.html</link>
					<pubDate>Wed, 29 Apr 2026 07:47:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-today-check-latest-price-per-gram-and-pavan-on-april-29-2202567.html</guid>
					<description><![CDATA[<p>Kerala Gold Rate Today: ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില കൂടും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. അഞ്ച് ശതമാനാമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി. സ്വർണത്തിനൊപ്പം വെള്ളി വിലയിലും മാറ്റം രേഖപ്പെടുത്തുന്നുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/gold-rate-2.jpg" class="attachment-large size-large wp-post-image" alt="Gold Rate (2)" /></figure><p>സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ പവന് 1,10,680 രൂപ നിരക്കിലായിരുന്നു സ്വർണത്തിന്റെ വ്യാപാരം. എന്നാൽ ഇന്ന് നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പവന് 1,11,000 രൂപയും ഗ്രാമിന് 13,875 രൂപയും ആണ് നൽകേണ്ടത്. വിപണി വില 1,11,000 രൂപയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില കൂടും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. അഞ്ച് ശതമാനാമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി. അതേസമയം, സ്വർണത്തിനൊപ്പം വെള്ളി വിലയിലും മാറ്റം രേഖപ്പെടുത്തുന്നുണ്ട്. ഗ്രാമിന് 264.90 രൂപ, കിലോ ഗ്രാമിന് 2,64,900 രൂപയാണ് വെള്ളിക്ക് നൽകേണ്ടത്.</p>
<p>ഏപ്രിൽ മാസത്തിന്റെ ആദ്യം വിലയിൽ മുന്നേറ്റമായിരുന്നെങ്കിൽ മാസാവസാനം വില താഴുകയാണ്. ഇന്നലെ മൂന്ന് തവണയാണ് വില മാറിയത്. രാവിലെ 112200 രൂപയായിരുന്നെങ്കിൽ ഉച്ചയോടെ 111400 രൂപ, വൈകുന്നേരത്തോടെ 1,10,680 രൂപ നിരക്കിലേക്ക് വില താഴ്ന്നു. 18, 19 തീയതികളിൽ രേഖപ്പെടുത്തിയ 1,14,240 രൂപയാണ് ഏപ്രിൽ മാസത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിരക്ക്. രണ്ടാം തീയതിയിലെ 1,09,240 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.</p>
<h3>സ്വർണവിലയിലെ മാറ്റങ്ങൾക്ക് കാരണം</h3>
<p>പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ തന്നെയാണ് സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാനി. ഹോർമുസ് വിഷയത്തിൽ യു.എസും ഇറാനും തമ്മിൽ തർക്കം തുടരുന്നതും ക്രൂഡ് ഓയിൽ വില കൂടുന്നതും ഡോളർ മൂല്യത്തിലെ മുന്നേറ്റവുമൊക്കെ സ്വർണ വില ഇടിയാൻ കാരണമായി. കഴിഞ്ഞ ദിവസം രാജ്യാന്തര സ്വർണവില ഔൺസിന് 88 ഡോളർ ഇടിഞ്ഞ് 4590 ഡോളറിലെത്തിയിരുന്നു. യൂറോ, യെൻ, പൗണ്ട് തുടങ്ങിയ ലോകത്തെ പ്രധാന കറൻസികൾക്ക് എതിരായി യു.എസ് ഡോളർ ഇൻഡക്സ് ഉയർന്നതും സ്വർണവില ഇടിയാൻ കാരണമായി.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/how-to-calculate-your-pf-balance-without-login-easy-step-by-step-guide-2202425.html">പിഎഫ് ബാലന്‍സ് അറിയാന്‍ അക്കൗണ്ടില്‍ കയറി നോക്കേണ്ട; പിന്നെ?</a></strong></p>
<h3>സ്വർണ വിലയിൽ ഇനിയെന്ത് ?</h3>
<p>വരുംദിവസങ്ങളിലും സ്വർണവില ഇടിയാനാണ് സാധ്യതയെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. യുഎസുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ കഴിഞ്ഞ ദിവസം ചില നിർദേശങ്ങൾ ഇറാൻ മുന്നോട്ട് വച്ചിരുന്നു. ഹോർമുസിൽ ഇറാന്റെ നിയന്ത്രണം അംഗീകരിക്കുക, സംഘർഷങ്ങളിലുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം, ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പലുകൾക്ക് എതിരെയുള്ള യു.എസ് സൈന്യത്തിന്റെ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഇറാൻ മുന്നോട്ട് വച്ചത്. എന്നാൽ ട്രംപ് ഈ ആവശ്യങ്ങളെ തള്ളി. അതേസമയം, ട്രംപിന്റെ ആണവ ഡീലിലും ഇറാൻ ഒന്നും പറഞ്ഞിട്ടില്ല. ഈ സാഹചര്യങ്ങളിൽ സംഘർഷം തുടരുകയും ഹോർമുസ് അടച്ചിട്ടിരിക്കുന്നത് തുടരാനുമാണ് സാധ്യത. ഇതോടെ ക്രൂഡ് ഓയിൽ വില കുതിക്കാനും സ്വർണവില ഇടിയാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.</p>
<h3>സ്വർണവില നിശ്ചയിക്കുന്നത് ആര്?</h3>
<p>കേരളത്തിൽ സ്വർണവില തീരുമാനിക്കുന്നത് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആണ്. അന്താരാഷ്ട്ര വിപണിയിലെ വിലയും മറ്റ് ഘടകങ്ങളും മുൻനിർത്തിയാണ് വില തീരുമാനിക്കുന്നത്. ലോകവിപണിയിൽ സ്വർണത്തിന് ഉണ്ടാകുന്ന വില വ്യത്യാസം പ്രാദേശിക വിപണിയിലും പ്രതിഫലിക്കും. കൂടാതെ, ഡോളർ വിനിമയ നിരക്ക്, തീരുവ, പലിശ നിരക്ക്, പണപ്പെരുപ്പം, ഡിമാൻഡ്, സ്വർണശേഖരം തുടങ്ങിയ ഘടകങ്ങളും വില നിർണയിക്കുന്നതിൽ പ്രധാനികളാണ്.</p>
<h3>ഏപ്രിൽ മാസത്തെ സ്വർണ വില</h3>
<ul>
<li>ഏപ്രിൽ 1 - 111080 (രാവിലെ)</li>
<li>ഏപ്രിൽ 1 - 112160 (വൈകുന്നേരം)</li>
<li>ഏപ്രിൽ 2 - 111040 (രാവിലെ)</li>
<li>ഏപ്രിൽ 2 - 109240 (ഉച്ചയ്ക്ക്)</li>
<li>ഏപ്രിൽ 3 - 110680</li>
<li>ഏപ്രിൽ 4 - 110680</li>
<li>ഏപ്രിൽ 5 - 110680</li>
<li>ഏപ്രിൽ 6 - 109360 (രാവിലെ)</li>
<li>ഏപ്രിൽ 6 - 110480 (ഉച്ചയ്ക്ക്)</li>
<li>ഏപ്രിൽ 7 - 109880</li>
<li>ഏപ്രിൽ 8 - 112800</li>
<li>ഏപ്രിൽ 9 - 111080 (രാവിലെ)</li>
<li>ഏപ്രിൽ 9 - 111600 (രാത്രി)</li>
<li>ഏപ്രിൽ 10 -112200 (രാവിലെ)</li>
<li>ഏപ്രിൽ 10 - 111720 ( ഉച്ചയ്ക്ക്)</li>
<li>ഏപ്രിൽ 11 - 112080</li>
<li>ഏപ്രിൽ 12 - 112080</li>
<li>ഏപ്രിൽ 13 - 111800</li>
<li>ഏപ്രിൽ 14 - 112880</li>
<li>ഏപ്രിൽ 15 - 113920</li>
<li>ഏപ്രിൽ 16- 114080</li>
<li>ഏപ്രിൽ 17 - 113080 (രാവിലെ)</li>
<li>ഏപ്രിൽ 17- 113640 (രാത്രി)</li>
<li>ഏപ്രിൽ 18 -1,14,240</li>
<li>ഏപ്രിൽ 19 - 1,14,240</li>
<li>ഏപ്രിൽ 20 - 113880</li>
<li>ഏപ്രിൽ 21 - 113880</li>
<li>ഏപ്രിൽ 22 - 113480</li>
<li>ഏപ്രിൽ 23 -112600 (രാവിലെ)</li>
<li>ഏപ്രിൽ 23 -113200 (വൈകുന്നേരം)</li>
<li>ഏപ്രിൽ 24 - 112160 (രാവിലെ)</li>
<li>ഏപ്രിൽ 24 - 112960 (വൈകുന്നേരം)</li>
<li>ഏപ്രിൽ 25 - 112960</li>
<li>ഏപ്രിൽ 26 -112960</li>
<li>ഏപ്രിൽ 27 - 113240 (രാവിലെ)</li>
<li>ഏപ്രിൽ 27 - 112720 (വൈകുന്നേരം)</li>
<li>ഏപ്രിൽ 28 - 112200 (രാവിലെ)</li>
<li>ഏപ്രിൽ 28 - 111400 (ഉച്ചയ്ക്ക്)</li>
<li>ഏപ്രിൽ 28 - 1,10,680 (വൈകുന്നേരം)</li>
<li>ഏപ്രിൽ 29 - 1,11,000</li>
</ul>
<h3>English Summary:</h3>
<p>Gold prices in Kerala change according to West Asian conflicts. The ongoing dispute between the US and Iran, rising crude oil prices, and the rising dollar are causing gold prices to fall.</p>
]]></content:encoded>
				</item>
							<item>
					<title>PF Balance: പിഎഫ് ബാലന്‍സ് അറിയാന്‍ അക്കൗണ്ടില്‍ കയറി നോക്കേണ്ട; പിന്നെ?</title>
					<link>https://www.malayalamtv9.com/business/how-to-calculate-your-pf-balance-without-login-easy-step-by-step-guide-2202425.html</link>
					<pubDate>Tue, 28 Apr 2026 12:29:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/how-to-calculate-your-pf-balance-without-login-easy-step-by-step-guide-2202425.html</guid>
					<description><![CDATA[<p>PF Balance Without Login How to Check EPF: ഇപിഎഫ്ഒ അക്കൗണ്ടില്‍ കയറി ബാലന്‍സ് പരിശോധിക്കുന്നത് അല്‍പം ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. ഓരോ തവണയും യൂസര്‍ ഐഡിയും പാസ്വേര്‍ഡും നല്‍കി വേണം അക്കൗണ്ടിലേക്ക് എത്താന്‍. എന്നാല്‍ ഇതൊന്നുമല്ലാതെ വെറുതെ ഫോണില്‍ തോണ്ടുന്നതിനിടെ പിഎഫ് ബാലന്‍സ് പരിശോധിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വിശ്വസിച്ചേ പറ്റൂ.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2024/12/EPFO.jpg" class="attachment-large size-large wp-post-image" alt="EPFO" /></figure><p>പബ്ലിക് പ്രൊവിഡന്റിന്റെ ഭാഗമാകുന്നവരാണ് ഒട്ടുമിക്ക എല്ലാ ജീവനക്കാരും. ഓരോ മാസവും നിശ്ചിത തുക പിഎഫ് അക്കൗണ്ടിലേക്ക് എത്തുന്നത് വഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ജീവനക്കാര്‍ക്ക് സാധിക്കും. എന്നാല്‍ എത്ര രൂപ പിഎഫിലുണ്ടെന്ന് അറിയാനായി ഇപിഎഫ്ഒ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് നോക്കേണ്ടതുണ്ട്. എന്നാല്‍ ഇതത്ര എളുപ്പമുള്ള കാര്യമാണോ?</p>
<p>ഇപിഎഫ്ഒ അക്കൗണ്ടില്‍ കയറി ബാലന്‍സ് പരിശോധിക്കുന്നത് അല്‍പം ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. ഓരോ തവണയും യൂസര്‍ ഐഡിയും പാസ്വേര്‍ഡും നല്‍കി വേണം അക്കൗണ്ടിലേക്ക് എത്താന്‍. എന്നാല്‍ ഇതൊന്നുമല്ലാതെ വെറുതെ ഫോണില്‍ തോണ്ടുന്നതിനിടെ പിഎഫ് ബാലന്‍സ് പരിശോധിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വിശ്വസിച്ചേ പറ്റൂ.</p>
<p>വളരെ ലളിതമായ രീതിയില്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ പിഎഫ് ബാലന്‍സ് അറിയാനാകും, അതായത് ഇതിനായി ഇന്റര്‍നെറ്റ് പോലും ഫോണില്‍ ഉണ്ടാകേണ്ടതില്ല. എന്നാല്‍ എന്തെല്ലാമാണ് ആ വഴികള്‍ എന്ന് നോക്കിയാലോ?</p>
<h3>മിസ്ഡ് കോള്‍ വഴി പിഎഫ് ബാലന്‍സ് അറിയാം</h3>
<p>നിങ്ങളുടെ ഇപിഎഫ്ഒ ബാലന്‍സ് അറിയാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗങ്ങളിലൊന്നാണ് മിസ്ഡ് കോള്‍. ഇപിഎഫ്ഒയുടെ ഓഫ്‌ലൈന്‍ സേവനങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാതെ തന്നെ ഇതുവഴി ബാലന്‍സ് അറിയാം. യുഎഎന്‍ സജീവവമായതും കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുമുണ്ടെങ്കില്‍ 9966044425 എന്ന നമ്പറിലേക്കോ അല്ലെങ്കില്‍ 7738299899 എന്ന നമ്പറിലേക്കോ മിസ്ഡ് കോളിടാം. ഇതുവഴി പിഎഫ് ബാലന്‍സ് ലഭിക്കും.</p>
<p>മിസ്ഡ് കോളിട്ടതിന് പിന്നാലെ പിഎഫ് ബാലന്‍സും ഏറ്റവും ഒടുവില്‍ നടത്തിയ നിക്ഷേപത്തിന്റെ വിവരങ്ങളും ഉള്‍പ്പെടെയുള്ള മെസേജായിരിക്കും ഫോണിലേക്ക് എത്തുക. ഈ രീതി വേഗത്തിലും കാര്യക്ഷമവുമായ സേവനം ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഇങ്ങനെ ബാലന്‍സ് നോക്കുന്നതിന് മുമ്പ് നിങ്ങളുടെ ആധാര്‍, പാന്‍ അല്ലെങ്കില്‍ ബാങ്ക് വിവരങ്ങള്‍ യുഎഎന്‍ പ്രൊഫൈലില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.</p>
<h3>പിഎഫ് ബാലന്‍സ് എസ്എംഎസ് വഴിയും അറിയാം</h3>
<p>മിസ്ഡ് കോളിന് പുറമെ എസ്എംഎസ് വഴിയും നിങ്ങള്‍ക്ക് ഇപിഎഫ്ഒ ബാലന്‍സ് പരിശോധിക്കാവുന്നതാണ്. ഇതിന് നിങ്ങളെ സഹായിക്കുന്നത് ഇപിഎഫ്ഒ എസ്എംഎസ് സേവനമാണ്. നിങ്ങളുടെ പിഎഫ് ബാലന്‍സ് എസ്എംഎസ് വഴി ലഭിക്കാന്‍ EPFOHO UAN ENG എന്ന് ടൈപ്പ് ചെയ്ത് 7738299899 ഈ നമ്പറിലേക്ക് അയക്കുക.</p>
<p>നിങ്ങളുടെ യുഎഎന്‍ സജീവമാണെന്നും കെവൈസി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്നും ഉറപ്പുവരുത്തുക. വിവിധ പ്രദേശങ്ങളിലുള്ള ആളുകള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്ന വിധത്തിലാണ് ഈ സേവനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇംഗ്ലീഷിന് പുറമെ മറ്റ് ഭാഷകളിലും സേവനം ലഭ്യമാണ്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/bank-employees-salary-hike-2027-what-to-expect-from-13th-bipartite-settlement-2202208.html" target="_blank" rel="noopener">Bank Salary Revision: ബാങ്ക് ജീവനക്കാർക്ക് സന്തോഷ വാർത്ത, ശമ്പള പരിഷ്കരണം ഉടൻ</a></strong></p>
<h3>ഉമാങ് ആപ്പ് ഉപയോഗിച്ചും നോക്കാം</h3>
<p>എസ്എംഎസും മിസ്ഡ് കോളും വേണ്ടെന്ന് തോന്നുന്നവര്‍ക്ക് പ്രയോഗിക്കാവുന്ന വേറെയും മാര്‍ഗങ്ങള്‍ ലഭ്യമാണ്. അതിലൊന്നാണ് ഉമാങ് ആപ്പ് വഴി ബാലന്‍സ് പരിശോധിക്കല്‍. കൂടുതല്‍ വ്യക്തതയോടെ ഇപിഎഫ്ഒ സേവനങ്ങള്‍ ആസ്വദിക്കാനും, കൃത്യമായ കണക്കുകള്‍ അറിയാനും ഉമാങ് നിങ്ങളെ സഹായിക്കും. ഉപയോക്തൃ സൗഹൃദമായ ഒരു പ്ലാറ്റ്‌ഫോമാണ് ഉമാങ്.</p>
<p>ഉമാങ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം ഇപിഎഫ്ഒ എന്ന് തിരഞ്ഞെടുത്ത് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി വെരിഫിക്കേഷന്‍ നടത്താം. ശേഷം ലോഗിന്‍ ചെയ്ത് ഫോണില്‍ തന്നെ പിഎഫുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പരിശോധിച്ച് ഉറപ്പിക്കാവുന്നതാണ്. ഇതുവഴി തന്നെ നിങ്ങള്‍ക്ക് പണം പിന്‍വലിക്കാനുള്ള അപേക്ഷയും സമര്‍പ്പിക്കാനാകും.</p>
<p><strong>English Summary</strong></p>
<p>You can easily check and estimate your PF (EPF) balance without logging into your account. Employees can use options like missed calls, SMS services, or the UMANG app linked to their UAN to get balance details instantly. By knowing your monthly contribution and interest rate, you can also roughly calculate your PF balance manually.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: ഇന്നത്തെ സ്വര്‍ണവില; ആഭരണങ്ങള്‍ വാങ്ങാന്‍ ഇറങ്ങിയോ?</title>
					<link>https://www.malayalamtv9.com/business/gold-rate-in-kerala-on-april-28-how-much-you-need-to-pay-for-one-pavan-today-2202357.html</link>
					<pubDate>Tue, 28 Apr 2026 07:29:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/gold-rate-in-kerala-on-april-28-how-much-you-need-to-pay-for-one-pavan-today-2202357.html</guid>
					<description><![CDATA[<p>One Pavan Gold Rate on April 28 Tuesday: ആഗോള വിപണിയില്‍ സംഭവിക്കുന്ന സംഭവവികാസങ്ങള്‍ തന്നെയാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് കാരണം. കഴിഞ്ഞ ദിവസം രാജ്യാന്തര വിപണിയില്‍ 4,708 ഡോളറായിരുന്നു ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില. എന്നാല്‍ ഇന്നത് 4,690 ലേക്ക് ഇറങ്ങി. എന്നാല്‍ പെട്ടെന്നൊരു വര്‍ധനവ് സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Kerala-Gold-Rate-on-April-28.jpg" class="attachment-large size-large wp-post-image" alt="Kerala Gold Rate On April 28" /></figure><p>കേരളത്തിലെ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. കഴിഞ്ഞ ദിവസത്തെ വിലയില്‍ നിന്നും 520 രൂപയുടെ കുറവാണ് ഇന്ന് സംഭവിച്ചത്. ഇതോടെ കേരളത്തിലെ ഇന്നത്തെ ഒരു പവന്റെ വില 1,12,200 രൂപയിലേക്കെത്തി. കഴിഞ്ഞ ദിവസം 1,12,720 രൂപയായിരുന്നു ഒരു പവന്. ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപ കുറഞ്ഞ് 14,025 രൂപയുമായി വില.</p>
<p>മൂന്ന് ദിവസം തുടര്‍ച്ചയായി ഉണ്ടായ വിലയിറക്കത്തിന് പിന്നാലെ കഴിഞ്ഞ ദിവസം സ്വര്‍ണം ചെറുതായൊന്ന് കുതിച്ചു. എന്നാല്‍ അത് അത്ര വലിയ വില വര്‍ധനവാണെന്ന് പറയാനാകില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 1,13,240 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. 280 രൂപയുടെ വര്‍ധനവാണ് സംഭവിച്ചത്. 35 രൂപ വര്‍ധിച്ച് 14,155 രൂപ ഗ്രാമിനുണ്ടായിരുന്നു.</p>
<p>എന്നാല്‍ ഉച്ചയ്ക്ക് ശേഷം സന്തോഷവാര്‍ത്തയുമായി വീണ്ടും സ്വര്‍ണവിലയെത്തി. രാവിലെ ഉയര്‍ത്തിയ വിലയെല്ലാം കുറച്ചായിരുന്നു ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 65 രൂപ കുറഞ്ഞ് 14,090 രൂപയും പവന്‍ 520 രൂപ കുറഞ്ഞ് 1,12,720 ലേക്കും വിലയെത്തി.</p>
<h3>സ്വര്‍ണവില ഇനി എങ്ങോട്ട്?</h3>
<p>ആഗോള വിപണിയില്‍ സംഭവിക്കുന്ന സംഭവവികാസങ്ങള്‍ തന്നെയാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് കാരണം. കഴിഞ്ഞ ദിവസം രാജ്യാന്തര വിപണിയില്‍ 4,708 ഡോളറായിരുന്നു ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില. എന്നാല്‍ ഇന്നത് 4,690 ലേക്ക് ഇറങ്ങി. എന്നാല്‍ പെട്ടെന്നൊരു വര്‍ധനവ് സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.</p>
<p>ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടന്‍ ഉണ്ടായേക്കാമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയായിരുന്നു കഴിഞ്ഞ ദിവസം വൈകിട്ടോടെ വീണ്ടും സ്വര്‍ണവില മാറിയത്. പാകിസ്ഥാനില്‍ വെച്ച് നടക്കാനിരുന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. ഇത് സ്വര്‍ണത്തെ വീണ്ടും ഉയരങ്ങളിലേക്ക് എത്താന്‍ പ്രേരിപ്പിച്ചു.</p>
<p>യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് 5,500 ഡോളറിന് മുകളിലായിരുന്നു രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില. യുദ്ധം ആരംഭിച്ചതോടെ അത് വീണ്ടും ഉയര്‍ന്നെങ്കിലും പിന്നീട് താഴോട്ടിറങ്ങുകയായിരുന്നു. 1,14,000 രൂപ വരെയാണ് ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവിലയെത്തിയത്.</p>
<p>പശ്ചിമേഷ്യന്‍ യുദ്ധം അവസാനിക്കുമ്പോള്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കുകയും ക്രൂഡ് ഓയില്‍ വില കുറയുകയും ചെയ്യും. ക്രൂഡ് ഓയിലിന്റെ വില കുറയുന്നത് ഡോളറിന്റെ മൂല്യത്തകര്‍ച്ചയ്ക്കും വഴിയൊരുക്കുന്നതാണ്. ഡോളറിന്റെ മൂല്യത്തില്‍ സംഭവിക്കുന്ന വര്‍ധനവ് മറ്റ് കറന്‍സികളിലുള്ള ചെലവ് ഇരട്ടിയാക്കുന്നു, എന്നാല്‍ മൂല്യം ഇടിയുന്നതോടെ സ്വര്‍ണം വാങ്ങുന്നവരുടെ ചെലവ് കുറയ്ക്കും, ഇത് സ്വര്‍ണവില വീണ്ടും ഉയരാന്‍ കാരണമാകും.</p>
<h3>കേരളത്തിലെ സ്വര്‍ണവില നിശ്ചയിക്കുന്നതാര്?</h3>
<p>കേരളത്തിലെ സ്വര്‍ണവില തീരുമാനിക്കുന്നത് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആണ്. അന്താരാഷ്ട്ര വിപണിയിലെ വില വ്യത്യാസങ്ങളും മറ്റ് ഘടകങ്ങളും പരിഗണിച്ചാണ് വില നിശ്ചയിക്കുന്നത്. ഓരോ ദിവസവും ഈ വിലയില്‍ മാറ്റം സംഭവിക്കുന്നു.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/gold-price-in-kerala-on-april-27-drops-good-news-for-jewellery-buyers-2202099.html" target="_blank" rel="noopener">Kerala Gold Rate: ഇന്ന് തന്നെ ആഭരണം വാങ്ങിക്കോളൂ; സ്വര്‍ണവില കേട്ടാല്‍ ഞെട്ടും</a></strong></p>
<h3>വില നിര്‍ണയത്തിലെ ഘടകങ്ങള്‍</h3>
<ol>
<li>സ്വര്‍ണവില നിശ്ചയിക്കുന്നതിലെ പ്രധാന ഘടകം അന്താരാഷ്ട്ര വിപണിയാണ്. രാജ്യാന്തര വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ കേരളത്തിലെ സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നു. സ്വര്‍ണം ഔണ്‍സിലെ വിലമാറ്റം കേരളത്തില്‍ രൂപയുടെ അടിസ്ഥാനത്തില്‍ കണക്കാക്കും.</li>
<li>മറ്റൊരു ഘടകം കറന്‍സി നിരക്കാണ്. ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കിലെ മാറ്റവും സ്വര്‍ണവിലയെ സ്വാധീനിക്കും. ഡോളറിനെതിരെ രൂപ തകര്‍ന്നടിയുമ്പോള്‍ സ്വര്‍ണവില കുത്തനെ കൂടുന്നത് സ്വാഭാവികമാണ്.</li>
<li>സ്വര്‍ണത്തിന്റെ ഇറക്കുമതിക്ക് ഇറക്കുമതി തീരുവയും ജിഎസ്ടിയും ഈടാക്കുന്നു. ഇതുകൂടി ഉള്‍പ്പെടുത്തിയ ശേഷമാണ് വില നിശ്ചയിക്കുന്നത്.</li>
<li>ഇതിനെല്ലാം പുറമെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണത്തിന്റെ ഉപയോഗം ഉണ്ടാകുന്ന സമയത്ത് വില അല്‍പം കൂടുതലാണ്. അതായത്, വില നിര്‍ണയിക്കുന്നതില്‍ ഡിമാന്‍ഡിനും സ്വാധീനമുണ്ട്.</li>
</ol>
<h3>English Summary</h3>
<p>Kerala Gold Rate: Gold price in Kerala on Tuesday, April 28. The price of one pavan has dropped to 520. You can buy gold at the lowest rate today. Check how much to pay for a sovereign ornament.</p>
]]></content:encoded>
				</item>
							<item>
					<title>തടവുകാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം; കേരള സര്‍ക്കാരിന്റെ ഈ പദ്ധതി അറിയാമോ?</title>
					<link>https://www.malayalamtv9.com/kerala/kerala-offers-education-aid-for-prisoners-children-how-to-apply-and-who-is-eligible-2202350.html</link>
					<pubDate>Tue, 28 Apr 2026 06:45:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-offers-education-aid-for-prisoners-children-how-to-apply-and-who-is-eligible-2202350.html</guid>
					<description><![CDATA[<p>Kerala Government Education Scheme for Prisoners Children: വിവിധ കാരണങ്ങളാല്‍ ധാരാളം ആളുകള്‍ കേരളത്തിലെ ജയിലുകളിലുണ്ട്. തെറ്റ് ചെയ്യാതെ ശിക്ഷ അനുഭവിക്കുന്നവരും ധാരാളം, ഇവര്‍ക്കൊപ്പം ശിക്ഷ അനുഭവിക്കുന്നത് അവരുടെ കുടുംബം കൂടിയാണ്. ജയില്‍ ശിക്ഷയുടെ പേരില്‍ സമൂഹത്തില്‍ നിന്ന് ഒരു കുടുംബത്തെ ഒന്നാകെ മാറ്റിനിര്‍ത്തുന്ന എത്രയെത്ര സംഭവങ്ങള്‍ നമ്മുടെ കേരളത്തില്‍ തന്നെ നടക്കുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2025/07/Children-1.jpg" class="attachment-large size-large wp-post-image" alt="Children (1)" /></figure><p>വിദ്യാഭ്യാസം എന്നത് വിവേചനങ്ങളില്ലാതെ, ഒരു മുടക്കവുമില്ലാതെ ലഭിക്കേണ്ട ഒന്നാണ്. എന്നാല്‍ പല കാരണങ്ങളായി കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കാതെ പോകുന്നു. അക്കൂട്ടത്തില്‍ ഒരു വിഭാഗമാണ് തടവുകാരുടെ മക്കള്‍. അച്ഛനോ അമ്മയോ ചെയ്ത തെറ്റിന്റെ ശിക്ഷ അവര്‍ കൂടി പലപ്പോഴും അനുഭവിക്കേണ്ടതായി വരുന്നു. വിദ്യാഭ്യാസം, ജോലി അങ്ങനെ വിവിധ മേഖലകളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്ന അവസ്ഥയും ഇവരുടെ ജീീവിതത്തിലുണ്ടാകുന്നുണ്ട്.</p>
<p>വിവിധ കാരണങ്ങളാല്‍ ധാരാളം ആളുകള്‍ കേരളത്തിലെ ജയിലുകളിലുണ്ട്. തെറ്റ് ചെയ്യാതെ ശിക്ഷ അനുഭവിക്കുന്നവരും ധാരാളം, ഇവര്‍ക്കൊപ്പം ശിക്ഷ അനുഭവിക്കുന്നത് അവരുടെ കുടുംബം കൂടിയാണ്. ജയില്‍ ശിക്ഷയുടെ പേരില്‍ സമൂഹത്തില്‍ നിന്ന് ഒരു കുടുംബത്തെ ഒന്നാകെ മാറ്റിനിര്‍ത്തുന്ന എത്രയെത്ര സംഭവങ്ങള്‍ നമ്മുടെ കേരളത്തില്‍ തന്നെ നടക്കുന്നു.</p>
<p>പണമില്ലാത്തതിന്റെയും അവഗണനയുടെയും പേരില്‍ വിദ്യാഭ്യാസം നഷ്ടപ്പെടുന്ന തടവുകാരുടെ മക്കള്‍ക്ക് കൈതാങ്ങാകാന്‍ സര്‍ക്കാരുണ്ട്. അവരുടെ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഒരു പദ്ധതി തന്നെ മുന്നോട്ടുവെക്കുന്നു.</p>
<h3>പദ്ധതിയെ കുറിച്ചറിയാം</h3>
<p>സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്ന ആളുകള്‍ക്കായാണ് സര്‍ക്കാര്‍ ഈ പദ്ധതി മുന്നോട്ടുവെച്ചിരിക്കുന്നത്. സാമൂഹ്യനീതി വകുപ്പ് മുഖാന്തരം നടപ്പാക്കുന്ന പദ്ധതി തടവുകാരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനാവശ്യമായ സഹായം നല്‍കുന്നു. എങ്ങനെയാണ് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുക എന്ന് വിശദമായി നോക്കാം.</p>
<h3>തടവുകാരുടെ മക്കളോടൊപ്പം സര്‍ക്കാര്‍</h3>
<p>തടവുകാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനായി കൊണ്ടുവന്ന പദ്ധതിയിലൂടെ അവര്‍ക്ക് ഭക്ഷണം, വസ്ത്രം, സ്‌കൂള്‍ ഫീസ് തുടങ്ങിയ ചെലവുകള്‍ക്കായുള്ള പണം സ്‌കോളര്‍ഷിപ്പായി നല്‍കും. സ്‌കോളര്‍ഷിപ്പിന് പുറമെ സാമ്പത്തിക സഹായമായി മറ്റുവഴികളിലൂടെയും പലപ്പോഴും വിതരണം ചെയ്യാറുണ്ട്.</p>
<h3>പദ്ധതിയെ കുറിച്ച് വിശദമായി</h3>
<p>1 മുതല്‍ 5 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 500 രൂപയാണ് വിതരണം ചെയ്യുക. അപേക്ഷകര്‍ കേരളത്തില്‍ സ്ഥിരതാമസമായിരിക്കണം, ബിപിഎല്‍ കുടുംബത്തിലുള്ളവര്‍ ആയിരിക്കണം, ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരുടെ കുട്ടികളായിരിക്കണം തുടങ്ങിയവയാണ് നിബന്ധനകള്‍.</p>
<p>6 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 750 രൂപയും വിതരണം ചെയ്യുന്നു. ഇവര്‍ക്കും കേരളത്തില്‍ സ്ഥിരതാമസമായിരിക്കണം, ബിപിഎല്‍ കുടുംബത്തിലുള്ളവര്‍ ആയിരിക്കണം, ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരുടെ കുട്ടികളായിരിക്കണം എന്നിവ തന്നെയാണ് നിബന്ധന</p>
<p>പ്ലസ് വണ്‍-പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 1,000 രൂപയും പ്രതിമാസം നല്‍കുന്നു. അപേക്ഷകര്‍ കേരളത്തില്‍ സ്ഥിരതാമസമായിരിക്കണം, ബിപിഎല്‍ കുടുംബത്തിലുള്ളവര്‍ ആയിരിക്കണം, ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരുടെ കുട്ടികളായിരിക്കണം എന്നത് നിര്‍ബന്ധം.</p>
<p>ഡിഗ്രി അല്ലെങ്കില്‍ മറ്റ് പ്രൊഫഷണല്‍ഡ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാസം 1,500 രൂപയും നല്‍കും. കേരളത്തില്‍ സ്ഥിരതാമസമായിരിക്കണം, ബിപിഎല്‍ കുടുംബത്തിലുള്ളവര്‍ ആയിരിക്കണം, ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരുടെ കുട്ടികളായിരിക്കണം, ഇതുതന്നെയാണ് നിബന്ധന.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-government-announces-financial-assistance-for-transgender-individuals-how-to-apply-2202093.html" target="_blank" rel="noopener">Transgender Welfare Scheme: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സാമ്പത്തിക സഹായം; എങ്ങനെ അപേക്ഷിക്കാം</a></strong></p>
<p>പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന, അതായത്, ഡിഗ്രിതല പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 1,00,000 രൂപയും നല്‍കുന്നു. ഇവരും കേരളത്തില്‍ സ്ഥിരതാമസമാക്കിയിരിക്കണം. ബിപിഎല്‍ കാര്‍ഡില്‍ ഉള്‍പ്പെടണം, മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടണം, ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 70 ശതമാനം മാര്‍ക്ക് നേടിയിരിക്കണം എന്നിങ്ങനെ നിബന്ധനകളുണ്ട്. മാത്രമല്ല, സര്‍ക്കാര്‍ അല്ലെങ്കില്‍ എയ്ഡഡ് കോളേജുകളിലായിരിക്കണം പഠിക്കേണ്ടതും.</p>
<h3>എങ്ങനെ അപേക്ഷിക്കാം?</h3>
<p>ഓണ്‍ലൈനായും ( <a href="https://suneethi.sjd.kerala.gov.in/Citizen_Platform/suneethi/index.php" target="_blank" rel="noopener">https://suneethi.sjd.kerala.gov.in/Citizen_Platform/suneethi/index.php</a>) ഓഫ്‌ലൈനായും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, ജയില്‍ സൂപ്രണ്ടിന്റെ സത്യവാങ്മൂലം, ബാങ്ക് വിവരങ്ങള്‍ തുടങ്ങിയവയാണ് ആവശ്യമായ രേഖകള്‍.</p>
<h3>English Summary</h3>
<p>The Kerala government has provided financial assistance to ensure education for the children of prisoners. The assistance will be available to the children of those serving life sentences. Students can apply for the scheme with a document provided by the prison superintendent.</p>
]]></content:encoded>
				</item>
							<item>
					<title>Bank Salary Revision: ബാങ്ക് ജീവനക്കാർക്ക് സന്തോഷ വാർത്ത, ശമ്പള പരിഷ്കരണം ഉടൻ</title>
					<link>https://www.malayalamtv9.com/business/bank-employees-salary-hike-2027-what-to-expect-from-13th-bipartite-settlement-2202208.html</link>
					<pubDate>Mon, 27 Apr 2026 13:23:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/bank-employees-salary-hike-2027-what-to-expect-from-13th-bipartite-settlement-2202208.html</guid>
					<description><![CDATA[<p>Bank Employees Salary Hike 2027: 13-ാം സെറ്റിൽമെന്റിനെ ബാങ്ക് ജീവനക്കാർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അലവൻസുകളിലും മറ്റ് ആനുകൂല്യങ്ങളിലും വർദ്ധനവ് ഉണ്ടായേക്കും. വർദ്ധിച്ചു വരുന്ന ജീവിത ചെലവുകൾക്കും വിലക്കയറ്റത്തിനും അനുസരിച്ചാകും ശമ്പള പരിഷ്കരണം. നിലവിൽ 12ാം ബൈപാർട്ടൈറ്റ് സെറ്റിൽമെന്റ് പ്രകാരമാണ് ശമ്പളം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Salary-hike.jpg" class="attachment-large size-large wp-post-image" alt="Salary Hike" /></figure><p>ബാങ്ക് ജീവനക്കാർക്ക് സന്തോഷവാർത്ത. പൊതുമേഖല ബാങ്കുകളിലെ ശമ്പള പരിഷ്കരണം വേ​ഗത്തിൽ നടപ്പാക്കാൻ ധനമന്ത്രാലയം നിർദേശം നൽകി. ശമ്പള പരിഷ്കരണ ചർച്ചകൾ ആരംഭിച്ച് 12 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് ആവശ്യപ്പെട്ടു. ശമ്പള പരിഷ്‌കരണമായി കണക്കാക്കപ്പെടുന്ന 13-ാം ബൈപാർട്ടൈറ്റ് സെറ്റിൽമെന്റ് (13th Bipartite Settlement) 2027 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരാനാണ് സാധ്യത.</p>
<h3>ശമ്പള പരിഷ്കരണം</h3>
<p>പൊതുമേഖല ബാങ്കുകളിലെയും സാമ്പത്തിക സ്ഥാപനങ്ങളിലെയും ശമ്പളം അഞ്ച് വർഷം കൂടുമ്പോഴാണ് പരിഷ്കരിക്കുന്നത്. ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ(ഐബിഎ) ജീവനക്കാരുടെ യൂണിയനുകളുമായും അസോസിയേഷനുകളുമായും ചർച്ച നടത്തിയാണ് ശമ്പളം എത്ര വർദ്ധിപ്പിക്കണം എന്നതടക്കമുള്ള തീരുമാനമെടുക്കുന്നത്. സെറ്റിൽമെന്റുകൾക്ക് ശേഷം ചട്ടങ്ങളിൽ ഭേദ​ഗതി വരുത്തുന്നതുമായി ബന്ധപ്പെട്ട് മുൻവർഷങ്ങളിൽ കാലതാമസം നേരിട്ടിരുന്നു. ഇത് ഒഴിവാക്കാനാണ് നടപടികൾ വേ​ഗത്തിലാക്കാൻ നിർദേശം നൽകിയത്.</p>
<h3>എന്താണ് ബൈപാർട്ടൈറ്റ് സെറ്റിൽമെന്റ്?</h3>
<p>ബാങ്ക് ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയവ നിശ്ചയിക്കുന്നത് ഇന്ത്യൻ ബാങ്ക് അസോസിയേഷനും ബാങ്ക് ജീവനക്കാരുടെ സംഘടനകളും ഒരുമിച്ചാണ്. ഇവർ തമ്മിലുള്ള ഔദ്യോ​ഗിക ഉടമ്പടിയാണ് ബൈപാർട്ടൈറ്റ് സെറ്റിൽമെന്റ്. സാധാരണയായി അഞ്ച് വർഷം കൂടുമ്പോഴാണ് ഈ കരാർ പുതുക്കുന്നത്. അതായത്, അഞ്ച് വർഷം കൂടുമ്പോഴാണ് ശമ്പളം പരിഷ്കരിക്കുന്നതെന്ന് അർത്ഥം. ഒരു സെറ്റിൽമെന്റ് കാലാവധി അവസാനിക്കുമ്പോൾ അടുത്തത് പ്രാബല്യത്തിൽ വരും.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/8th-pay-commission-updates-central-government-teachers-demand-rs-50000-minimum-pay-and-3-83-fitment-factor-2201926.html">അധ്യാപകരുടെ ശമ്പളത്തിൽ വർദ്ധനവ്, അടിസ്ഥാന ശമ്പളം ഇനി 50,000 രൂപ?</a></strong></p>
<p>നിലവിൽ 12ാം ബൈപാർട്ടൈറ്റ് സെറ്റിൽമെന്റ് പ്രകാരമാണ് ശമ്പളം. 17 ശതമാനം ശമ്പള വർദ്ധനവാണ് അന്ന് നടപ്പിലാക്കിയിരുന്നത്. 13-ാം സെറ്റിൽമെന്റിനെ ബാങ്ക് ജീവനക്കാർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. എസ്ബിഐ, പിഎൻബി, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക് മറ്റ് ദേശസാൽകൃത ബാങ്കുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ അടിസ്ഥാന ശമ്പളം, ഡിഎ, വീട്ടുവാടക അലവൻസ് തുടങ്ങിയവ ബൈപാർട്ടൈറ്റ് സെറ്റിൽമെന്റ് തീരുമാനിക്കും. ഇത്തവണ ശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അലവൻസുകളിലും മറ്റ് ആനുകൂല്യങ്ങളിലും വർദ്ധനവ് ഉണ്ടായേക്കും. വർദ്ധിച്ചു വരുന്ന ജീവിത ചെലവുകൾക്കും വിലക്കയറ്റത്തിനും അനുസരിച്ചാകും ശമ്പള പരിഷ്കരണം.</p>
<p>പന്ത്രണ്ടാം ബൈപാർട്ടൈറ്റ് സെറ്റിൽമെന്റ് ഏകദേശം 14 മാസത്തിനുള്ളിലാണ് പൂർത്തിയായത്. പതിമൂന്നാം ബിപിഎസിനും ഈ സമയം എടുത്തേക്കാം. പുതിയ ശമ്പളവും ആനുകൂല്യങ്ങളും കാലാതാമസമില്ലാതെ കൃത്യസമയത്ത് ആരംഭിക്കുന്നതിന് 2027 നവംബർ 1ന് മുമ്പ് എല്ലാ ഭേ​ദ​ഗതികളും തയ്യാറായിട്ടുണ്ടെന്ന് ഉറപ്പാക്കാനാണ് സർക്കാർ ബാങ്കുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.</p>
<h3>ലാഭവിഹിതത്തിൽ വർദ്ധന</h3>
<p>നിലവിൽ മികച്ച രീതിയിലാണ് ബാങ്കിം​ഗ് മേഖല മുന്നേറുന്നത്. കഴിഞ്ഞസ വർഷങ്ങളിലെ ലാഭവി​ഹിതങ്ങളിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2023 സാമ്പത്തിക വർഷത്തിൽ 1.05 ലക്ഷം കോടി ലാഭമാണ് നേടിയത്. 2024ൽ 1.41 ലക്ഷം കോടി രൂപ, 2025ൽ 1.78 ലക്ഷം കോടി രൂപ ലാഭവും നേടി. 2026ലും ഇത് തുടരുമെന്നാണ് പ്രതീക്ഷ. ആസ്തികളുടെ ഗുണനിലവാരം വർധിച്ചതും വായ്പാ വളർച്ചയും ശക്തമായ മൂലധന ശേഖരവുമാണ് ഈ നേട്ടത്തിന് കാരണമായതെന്നാണ് നിഗമനം.</p>
]]></content:encoded>
				</item>
							<item>
					<title>Delhi Shopping: വിവാഹവസ്ത്രങ്ങള്‍ക്ക് ഡല്‍ഹിയാണ് ലാഭം; ഓരോ സ്ഥലങ്ങളും വിശദമായി അറിയാം</title>
					<link>https://www.malayalamtv9.com/india/bridal-shopping-in-delhi-best-markets-for-wedding-outfits-and-accessories-2202194.html</link>
					<pubDate>Mon, 27 Apr 2026 12:30:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/bridal-shopping-in-delhi-best-markets-for-wedding-outfits-and-accessories-2202194.html</guid>
					<description><![CDATA[<p>Where to Shop for Bridal Wear in Delhi Top Markets: ഒരുപാട് പരിപാടികള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ സ്വാഭാവികമായും ഇതിനെല്ലാം അനുയോജ്യമായ വസ്ത്രങ്ങളും ആവശ്യമാണ്. ചിലതൊക്കെ വാടകയ്ക്ക് എടുക്കാമെന്ന് കരുതിയാലും, സ്വന്തം വസ്ത്രം വേണമെന്ന ആഗ്രഹം നിങ്ങള്‍ക്കില്ലേ? തീര്‍ച്ചയായും ഉണ്ടാകും. ഹല്‍ദി, സംഗീത്, മെഹന്തി പോലുള്ള പരിപാടികള്‍ക്കായി ഡിസൈനര്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് പതിവ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Bridal-Shopping-in-Delhi-.jpg" class="attachment-large size-large wp-post-image" alt="Bridal Shopping In Delhi" /></figure><p>വിവാഹം എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ധാരാളം ആളുകളെ വിളിച്ചുകൂട്ടി വലിയ ആഘോഷത്തെ വിവാഹം നടത്തണമെന്നായിരിക്കും ഒട്ടുമിക്ക ആളുകളുടെയും മനസില്‍. എന്നാല്‍ കാലം മാറുന്നതിന് അനുസരിച്ച് വിവാഹാഘോഷങ്ങളിലും മാറ്റം സംഭവിക്കുന്നുണ്ട്. മുമ്പൊക്കെ ഒന്നോ രണ്ടോ ദിവസത്തെ പരിപാടികളില്‍ അവസാനിച്ചിരുന്ന വിവാഹങ്ങള്‍ ഇന്ന് ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നു. ഹല്‍ദി, മെഹന്തി, സംഗീത് തുടങ്ങി എത്രയെത്ര പരിപാടികളാണല്ലേ?</p>
<p>ഒരുപാട് പരിപാടികള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ സ്വാഭാവികമായും ഇതിനെല്ലാം അനുയോജ്യമായ വസ്ത്രങ്ങളും ആവശ്യമാണ്. ചിലതൊക്കെ വാടകയ്ക്ക് എടുക്കാമെന്ന് കരുതിയാലും, സ്വന്തം വസ്ത്രം വേണമെന്ന ആഗ്രഹം നിങ്ങള്‍ക്കില്ലേ? തീര്‍ച്ചയായും ഉണ്ടാകും. ഹല്‍ദി, സംഗീത്, മെഹന്തി പോലുള്ള പരിപാടികള്‍ക്കായി ഡിസൈനര്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് പതിവ്. എന്നാല്‍ ഇത്തരം വസ്ത്രങ്ങള്‍ക്ക് നാട്ടില്‍ നല്ല വില കൊടുക്കേണ്ടതായി വരും. അത്രയ്ക്ക് പണച്ചെലവില്ലാതെ വസ്ത്രം വാങ്ങാന്‍ ഡല്‍ഹിക്ക് പോയാലോ?</p>
<p>നിങ്ങളുടെ വിവാഹത്തിനായി വസ്ത്രങ്ങള്‍ വാങ്ങിക്കാന്‍ നേരെ ഡല്‍ഹിയിലേക്ക് വിട്ടോളൂ, കുറഞ്ഞ വിലയില്‍ പ്രീമിയം ലുക്ക് നല്‍കുന്ന വസ്ത്രങ്ങള്‍ ഇവിടെ നിന്ന് സ്വന്തമാക്കാനാകും. ഡല്‍ഹിയില്‍ എത്തിയാല്‍ എവിടേക്കെല്ലാമാണ് വസ്ത്രം വാങ്ങിക്കാനായി പോകേണ്ടതെന്ന് നോക്കാം.</p>
<h3>ചാന്ദ്‌നി ചൗക്ക്</h3>
<p>ഡല്‍ഹിയിലെ പരമ്പരാഗത വിവാഹ ഷോപ്പിങ് കേന്ദ്രങ്ങളിലൊന്നാണ് ചാന്ദ്‌നി ചൗക്ക്. ഡല്‍ഹിയിലെ ഏറ്റവും പ്രശസ്തമായ വിവാഹവസ്ത്ര മാര്‍ക്കറ്റ് കൂടിയാണിത്. ലഹങ്ക, സാരി, ഷര്‍വാണി തുടങ്ങി ഒരു വിവാഹത്തിന് വേണ്ടതെല്ലാം ഇവിടെ നിന്ന് വാങ്ങാം. ബജറ്റ് ഫ്രണ്ട്‌ലി വസ്ത്രങ്ങള്‍ മുതല്‍ പ്രീമിയം വസ്ത്രങ്ങള്‍ വരെ ഇവിടെ ഉണ്ടാകും. വസ്ത്രങ്ങള്‍ക്ക് പുറമെ ജ്വല്ലറി, മേക്കപ്പ് സാധനങ്ങളും വാങ്ങിക്കാം.</p>
<h3>കരോള്‍ ബാഗ്</h3>
<p>വിവാഹവസ്ത്രങ്ങള്‍ക്ക് പേരുകേട്ട മാര്‍ക്കറ്റാണ് കരോള്‍ ബാഗ്. മിഡ് ബജറ്റ് ബ്രൈഡല്‍ വെയര്‍ വസ്ത്രങ്ങള്‍ ഇവിടെ നിന്ന് വാങ്ങാനാകും. മാത്രമല്ല ട്രെന്‍ഡി ഡിസൈനുകളും ഇവിടെയുണ്ട്. ചാന്ദ്‌നി ചൗക്കിനേക്കാള്‍ തിരക്ക് കുറഞ്ഞ മാര്‍ക്കറ്റാണിത്.</p>
<h3>സരോജിനി നഗര്‍</h3>
<p>ബജറ്റ് ഷോപ്പിങ്ങിന് പേരുകേട്ട സ്ഥലമാണ് സരോജിനി നഗര്‍ മാര്‍ക്കറ്റ്. വില കുറഞ്ഞ ട്രെന്‍ഡി വസ്ത്രങ്ങള്‍, ബ്രൈഡല്‍ ആക്‌സസറികള്‍ തുടങ്ങിയവ ഇവിടെ നിന്ന് വാങ്ങാനാകും.</p>
<h3>ലജ്പത് നഗര്‍</h3>
<p>വിവാഹവസ്ത്രങ്ങള്‍ ലജ്പത് നഗറില്‍ നിന്നും വാങ്ങിക്കാനാകുന്നതാണ്. ഇന്‍ഡോ വെസ്‌റ്റേണ്‍ ബ്രൈഡല്‍ വെയര്‍, റെഡിമെയ്ഡ് ലഹങ്കകള്‍ തുടങ്ങിയവയും ജ്വല്ലറികളും ഇവിടെ ഉണ്ടാകും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/which-street-markets-in-delhi-offer-the-lowest-prices-and-what-to-buy-at-each-2189265.html" target="_blank" rel="noopener">Delhi Street Shopping: വന്‍ വിലക്കുറവ്, കിടുക്കാച്ചി സാധനങ്ങള്‍; ഡല്‍ഹിയിലെ ഷോപ്പിങ് സ്‌പോട്ടുകളിതാ</a></strong></p>
<h3>ഡിസൈനര്‍മാരുമുണ്ട്</h3>
<p>ഡല്‍ഹിയിലെത്തിയാല്‍ നിങ്ങള്‍ക്ക് സബ്യാസാച്ചി, മനിഷ് മല്‍ഹോത്ര തുടങ്ങിയ ഡിസൈനര്‍മാരുടെ വസ്ത്രങ്ങളും തിരഞ്ഞെടുക്കാന്‍ സാധിക്കുന്നതാണ്. ഇവിടെ നിന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഡിസൈനില്‍ വസ്ത്രങ്ങള്‍ ഉണ്ടാക്കാം. എന്നാല്‍ ഇവയ്ക്ക് മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് വില അല്‍പം കൂടുതലായിരിക്കും.</p>
<h3>വില നോക്കി പോകാം</h3>
<p>വിവാഹത്തിന് വസ്ത്രം വാങ്ങിക്കാനായി ഡല്‍ഹിയിലേക്ക് ട്രെയിനോ ഫ്‌ളൈറ്റോ കയറുംമുമ്പ് നാട്ടിലെയും ഡല്‍ഹിയിലെയും വിലകള്‍ തമ്മില്‍ താരതമ്യം ചെയ്തുനോക്കാം. ഡല്‍ഹിയില്‍ എത്താന്‍ എത്ര രൂപ ചെലവ് വരുമെന്നും പരിശോധിക്കുന്നത് നല്ലതാണ്, ഇത്ര ചെലവ് നാട്ടില്‍ വരുന്നില്ലെങ്കില്‍ അവിടെ നിന്ന് തന്നെ വസ്ത്രങ്ങള്‍ എടുത്തോളൂ.</p>
]]></content:encoded>
				</item>
							<item>
					<title>Market Price: നാരങ്ങയ്ക്ക് തീവില, മീൻ വാങ്ങിയാൽ പോക്കറ്റ് കാലി!</title>
					<link>https://www.malayalamtv9.com/kerala/market-prices-for-lemon-fish-and-vegetables-in-kerala-on-april-27-2202146.html</link>
					<pubDate>Mon, 27 Apr 2026 09:39:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/market-prices-for-lemon-fish-and-vegetables-in-kerala-on-april-27-2202146.html</guid>
					<description><![CDATA[<p>Kerala Market Prices on April 27: സാധാരണക്കാർക്ക് ഇരുട്ടടി നൽകി അവശ്യ സാധനങ്ങളുടെ വില കുതിക്കുകയാണ്. സാധനങ്ങളുടെ ലഭ്യത കുറവും വേനൽക്കാത്തെ ഡിമാൻഡുമൊക്കെയാണ് വില കൂടാൻ കാരണമാകുന്നത്. ഡിമാൻഡ് ഉയർന്നതോടെ തണ്ണിമത്തൻ വിലയും ഉയർന്നിട്ടുണ്ട്. ഇന്ന് നിങ്ങളുടെ മാർക്കറ്റിൽ മീൻ, പച്ചക്കറി വില എത്രയാകുമെന്ന് നോക്കിയാലോ&#8230;.‌</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/market-price-1.jpg" class="attachment-large size-large wp-post-image" alt="Market Price" /></figure><p>ധാരാളം വിഭവങ്ങളുമായി എന്നും  ഒരു സദ്യ തന്നെ ഒരുക്കണമെന്ന് ആഗ്രഹിച്ചാലും വില അതിന് സമ്മതിക്കാറില്ല, ഈ കൊടുംചൂടിൽ ആശ്വാസത്തിനായി അൽപം നാരങ്ങ വെള്ളം കുടിക്കാമെന്ന് വിചാരിച്ചാലോ, അവിടെയും വില വില്ലനാകും. സാധാരണക്കാർക്ക് ഇരുട്ടടി നൽകി ഇത്തരത്തിൽ അവശ്യ സാധനങ്ങളുടെ വില കുതിക്കുകയാണ്. സാധനങ്ങളുടെ ലഭ്യത കുറവും വേനൽക്കാത്തെ ഡിമാൻഡുമൊക്കെയാണ് വില കൂടാൻ കാരണമാകുന്നത്. ഇന്ന് നിങ്ങളുടെ മാർക്കറ്റിൽ മീൻ, പച്ചക്കറി വില എത്രയാകുമെന്ന് നോക്കിയാലോ....</p>
<h3>'ചെറു'നാരങ്ങയ്ക്ക് വലിയ വില</h3>
<p>വേനൽക്കാലത്ത് ഇരുട്ടടി നൽകി ചെറുനാരങ്ങ വില ഉയരുന്നു. ചൂട് കനത്തതോടെ നാരങ്ങയുടെ ഡിമാൻഡ് കൂടിയതാണ് നാരങ്ങ വില ഉയരാൻ കാരണമായത്. വിവിധയിടങ്ങളിൽ ഒരു കിലോ ചെറു നാരങ്ങയുടെ വില 250 രൂപയ്ക്ക് മുകളിലാണ്. ഒരു ചെറുനാരങ്ങയ്ക്ക് പത്ത് രൂപയിൽ മുകളിൽ വില നൽകേണ്ടി വരും. പച്ച നിറത്തിനേക്കാളും വില മഞ്ഞ നിറമുള്ള നാരങ്ങയ്ക്കാണ്.</p>
<p>കഴിഞ്ഞ മാസം നൂറ് രൂപയിൽ താഴെയായിരുന്നു വില. എന്നാൽ ദിവസങ്ങൾക്കൊണ്ട് വൻ മുന്നേറ്റമാണ് ഉണ്ടായത്. നാരങ്ങ വില കുതിച്ചതോടെ ബേക്കറികളിലും കൂൾ ബാറുകളിലും നാരങ്ങ വെള്ളം, സോഡാ നാരങ്ങ എന്നിവയുടെ വിലയും വർദ്ധിച്ചിട്ടുണ്ട്. പതിനഞ്ച് രൂപ ഉണ്ടായിരുന്ന നാരങ്ങ വെള്ളം ഇരുപത് രൂപയായി.</p>
<p>ചെറുനാരങ്ങ പോലെ തന്നെ വേനൽക്കാലത്ത് ഡിമാൻഡ് ഉയർന്നതോടെ തണ്ണിമത്തൻ വിലയും ഉയർന്നിട്ടുണ്ട്. ഒരു മാസം മുമ്പ് വരെ 20 - 25 രൂപയായിരുന്നു വിലയെങ്കിൽ നിലവിൽ കിലോ​ഗ്രാമിന് 35 രൂപയോളം വില വരുന്നുണ്ട്. കൂടാതെ, ആപ്പിൾ, പൈനാപ്പിൾ, മുന്തിരി തുടങ്ങിയവയുടെ വിലയും കൂടിയിട്ടുണ്ട്.</p>
<h3>മീൻ താഴോട്ട് വില മേലോട്ട്</h3>
<p>വേനൽ കടുത്തതോടെ മത്സ്യലഭ്യതയിൽ ഉണ്ടായ ഇടിവ് മീൻ വിലയെ ബാധിച്ചിട്ടുണ്ട്. വില കുത്തനെ ഉയർന്നു. കടലിൽ താപ നില കൂടിയതോടെ മീനുകൾ ആഴക്കടലിലേക്ക് നീങ്ങിയതാണ് മത്സ്യലഭ്യത കുറയാൻ കാരണമായത്. ഈസ്റ്റർ, വിഷു തുടങ്ങിയ സമയങ്ങളിൽ ഉയർന്ന മീൻ വില പിന്നീട് താഴ്ന്നിട്ടില്ല. സാധാരണക്കാർ കൂടുതൽ ഉപയോ​ഗിക്കുന്ന ചാള, അയല, മത്തി തുടങ്ങിയ മീനുകളുടെ വില വലിയ രീതിയിൽ ഉയർന്നിട്ടുണ്ട്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/digital-gold-vs-physical-gold-which-is-really-safer-for-your-money-2202014.html">ഡിജിറ്റല്‍ ഗോള്‍ഡ് vs സ്വര്‍ണാഭരണങ്ങള്‍ എതാണ് സുരക്ഷിതം?</a></strong></p>
<p>മത്തി കിലോയ്ക്ക് 150 മുതല്‍ 275 രൂപ വരെയാണ് വില. ചെറിയ മത്തി 150 രൂപയിൽ താഴെയാണ് വില വരുന്നത്. അയലയ്ക്ക് 250 - 330 രൂപയ്ക്ക് ഇടയിലാണ് വില. കിളിമീൻ 200 - 270 രൂപ, ചൂര 270 രൂപ, കേര മീൻ 360 രൂപയ്ക്ക് മുകളിലാണ് വില വരുന്നത്. ചൂട് ഈ രീതിയിൽ തുടർന്നാൽ വില വീണ്ടും ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്.</p>
<h3>പച്ചക്കറിയിൽ ആശ്വസിക്കാമോ?</h3>
<p>പച്ചക്കറി വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. വിഷുക്കാലത്ത് വർദ്ധിച്ച വില ഇനിയും ഇടിഞ്ഞിട്ടില്ല. മാർക്കറ്റുകൾക്കനുസരിച്ച് വിലയിൽ മാറ്റം വരുന്നുണ്ട്. തക്കാളി 28 - 32, ചെറിയ ഉള്ളി 55 - 60, സവാള 25 - 28, പച്ചമുളക് 45 - 55, കാരറ്റ് 40 - 45, ബീൻസ് 70 - 80, പയർ 45 - 50,  ഇഞ്ചി 110 - 130, വെണ്ടയ്ക്ക 25 - 30, മുരിങ്ങയ്ക്ക 30 - 35 രൂപ എന്നിങ്ങനെയാണ് ഹോൾസെയിൽ വില വരുന്നത്.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: ഇന്ന് തന്നെ ആഭരണം വാങ്ങിക്കോളൂ; സ്വര്‍ണവില കേട്ടാല്‍ ഞെട്ടും</title>
					<link>https://www.malayalamtv9.com/business/gold-price-in-kerala-on-april-27-drops-good-news-for-jewellery-buyers-2202099.html</link>
					<pubDate>Mon, 27 Apr 2026 07:20:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/gold-price-in-kerala-on-april-27-drops-good-news-for-jewellery-buyers-2202099.html</guid>
					<description><![CDATA[<p>One Pavan Gold Rate on April 27 Monday: ഇത്രയേറെ വില വര്‍ധിച്ചാലും ഒരുതരി പൊന്നെങ്കിലും വാങ്ങാതിരിക്കുന്നത് എങ്ങനെയാണെന്ന ചിന്തയിലാണ് ഭൂരിഭാഗം ആളുകളും. സ്വര്‍ണവ്യാപാര സ്ഥാപനങ്ങള്‍ അവതരിപ്പിക്കുന്ന ചെറുകിട പദ്ധതികള്‍ വഴിയാണ് കൂടുതലാളുകളും സ്വര്‍ണത്തിലേക്ക് വഴി കണ്ടെത്തുന്നത്. ഇതുവഴി പണിക്കൂലി ഇല്ലാതെ ആഭരണങ്ങള്‍ വാങ്ങിക്കാനും സാധിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Gold-Rate-on-April-27.jpg" class="attachment-large size-large wp-post-image" alt="Gold Rate On April 27" /></figure><p>സംസ്ഥാനത്ത് ഇന്നും സ്വര്‍ണം വാങ്ങാന്‍ നല്ല ദിവസം തന്നെയാണ്, നേരിയ വര്‍ധനവ് സംഭവിച്ചിട്ടുണ്ടെങ്കിലും വന്‍ കുതിപ്പില്ല. കഴിഞ്ഞ ദിവസം 1,12,960 രൂപയ്ക്കായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്‍പന. എന്നാല്‍ അവിടെ നിന്നും 280 രൂപയുടെ വര്‍ധനവാണ് ഇന്ന് സംഭവിച്ചത്. ഇതോടെ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,13,240 രൂപയിലേക്കെത്തി. ഒരു ഗ്രാമിന് 14,155 രൂപയാണ് ഇന്നത്തെ വില. 35 രൂപയാണ് കൂടിയത്.</p>
<h3>ഇന്ത്യയില്‍ ട്രെന്‍ഡ് മാറുന്നു</h3>
<p>ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ചൂടുപിടിക്കുന്നതിന് അനുസരിച്ച് സ്വര്‍ണവിലയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ആരംഭിച്ച വിവാഹ സീസണ്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതിനാല്‍ കാര്യമായ വിലയിടിവൊന്നും നേരത്തെ സംഭവിച്ചിരുന്നില്ല. 2025 ന്റെ അവസാനത്തോടെ 1 ലക്ഷം രൂപയ്ക്ക് മുകളിലേക്ക് കടന്ന സ്വര്‍ണം ഇപ്പോഴും ഇതേ നിരക്കുകളില്‍ വ്യാപാരം തുടരുകയാണ്.</p>
<p>എന്നാല്‍ ഇത്രയേറെ വില വര്‍ധിച്ചാലും ഒരുതരി പൊന്നെങ്കിലും വാങ്ങാതിരിക്കുന്നത് എങ്ങനെയാണെന്ന ചിന്തയിലാണ് ഭൂരിഭാഗം ആളുകളും. സ്വര്‍ണവ്യാപാര സ്ഥാപനങ്ങള്‍ അവതരിപ്പിക്കുന്ന ചെറുകിട പദ്ധതികള്‍ വഴിയാണ് കൂടുതലാളുകളും സ്വര്‍ണത്തിലേക്ക് വഴി കണ്ടെത്തുന്നത്. ഇതുവഴി പണിക്കൂലി ഇല്ലാതെ ആഭരണങ്ങള്‍ വാങ്ങിക്കാനും സാധിക്കും.</p>
<p>എന്നാല്‍ സ്വര്‍ണത്തോട് ബൈ പറഞ്ഞ് റെന്റല്‍ ആഭരണങ്ങളിലേക്ക് ചേക്കേറിയവരും ധാരാളം. കല്യാണം പോലുള്ള ആവശ്യങ്ങള്‍ക്കായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ആഭരണങ്ങള്‍ വാങ്ങിക്കേണ്ടെന്ന നിലപാടിലാണ് യുവാക്കള്‍. 10 പവന്‍ സ്വര്‍ണം വാങ്ങിക്കാന്‍ വേണ്ടിവരുന്ന തുകയ്ക്ക് ഒരു വിവാഹം മൊത്തത്തില്‍ നടത്താമെന്ന ചിന്തയും അവര്‍ക്കുണ്ട്.</p>
<h3>സ്വര്‍ണവില ഇനി എങ്ങോട്ട്?</h3>
<p>യുദ്ധവുമായി ബന്ധപ്പെട്ടുയരുന്ന ആശങ്കകള്‍ തന്നെയാണ് നിലവില്‍ സ്വര്‍ണവിലയില്‍ കയറ്റിറക്കങ്ങള്‍ സംഭവിക്കുന്നതിന് കാരണ. പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങിയ സമയത്ത് സ്വര്‍ണവില ചരിത്രനിരക്കിലേക്ക് കടന്നിരുന്നുവെങ്കിലും പിന്നീട് അവിടെ നിന്നും താഴോട്ടിറങ്ങി. പണപ്പെരുപ്പ ആശങ്കകളായിരുന്നു പെട്ടെന്നുള്ള വില വര്‍ധനവിന് കാരണമായിരുന്നത്.</p>
<p>എണ്ണവില ഉയരുന്നത്, പണപ്പെരുപ്പ ആശങ്കകള്‍ വര്‍ധിപ്പിക്കും. ഇത് ഉയര്‍ന്ന പലിശ നിരക്കിനുള്ള സാധ്യതയും ഉണ്ടാക്കുന്നു. പലിശ നിരക്ക് ഉയരുമ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണം കുറയുകയും വില ഇടിവിന് സംഭവിക്കുകയും ചെയ്യുന്നു. ഡോളറിന്റെ മൂല്യം വര്‍ധിക്കുന്നത് സ്വര്‍ണം കൈവശം വെക്കുന്നതിനുള്ള അവസരച്ചെലവ് ഉയര്‍ത്തും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/kerala-gold-rate-forecast-for-april-27-to-may-3-what-to-expect-for-gold-prices-in-this-week-amid-middle-east-conflict-2201963.html" target="_blank" rel="noopener">Kerala Gold Rate: സ്വർണം വാങ്ങിയേ പറ്റൂ, വില രക്ഷിക്കോ; ഇനി ഇങ്ങനെയായിരിക്കും</a></strong></p>
<h3>ഇറാന്‍-യുഎസ് സംഘര്‍ഷം</h3>
<p>ഇറാനും യുഎസും തമ്മിലുള്ള ചര്‍ച്ചകള്‍ ഏതാണ്ട് അവസാനിച്ച മട്ടാണ്. മറ്റ് രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ആണവ പദ്ധതി ഉപേക്ഷിച്ചുകൊണ്ടുള്ള സമാധാനത്തിന് ഇറാന്‍ തയാറല്ല. ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കണമെങ്കില്‍ തങ്ങളുടെ ഉപാധികള്‍ അമേരിക്ക അംഗീകരിക്കണമെന് ആവശ്യം ഇറാന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഹോര്‍മുസില്‍ നിയന്ത്രണങ്ങള്‍ വേണെന്നും, ആണവ പദ്ധതി ഉപേക്ഷിക്കാന്‍ തയാറല്ലെന്നും രാജ്യം അമേരിക്കയെ രേഖാമൂലം അറിയിച്ചു.</p>
<p>ഇരുവിഭാഗവും തമ്മിലുള്ള ചര്‍ച്ചകള്‍ ഫലം കാണാതെ അവസാനിച്ചതോടെ അന്താരാഷ്ട്ര ഓഹരികള്‍ നേരിട്ടത് കനത്ത നഷ്ടമാണ്. ഇതോടെ എണ്ണവിലയും ഉയരാന്‍ തുടങ്ങി. തുടക്കത്തില്‍ പറഞ്ഞതുപോലെ എണ്ണവിലയിലെ വര്‍ധനവ് പണപ്പെരുപ്പ ആശങ്കകള്‍ വര്‍ധിപ്പിക്കും. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് തങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിക്കുകയാണെങ്കില്‍ സ്വര്‍ണവില വീണ്ടും താഴോട്ടിറങ്ങാന്‍ തന്നെയാണ് സാധ്യത.</p>
]]></content:encoded>
				</item>
							<item>
					<title>Transgender Welfare Scheme: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സാമ്പത്തിക സഹായം; എങ്ങനെ അപേക്ഷിക്കാം</title>
					<link>https://www.malayalamtv9.com/kerala/kerala-government-announces-financial-assistance-for-transgender-individuals-how-to-apply-2202093.html</link>
					<pubDate>Mon, 27 Apr 2026 06:45:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-government-announces-financial-assistance-for-transgender-individuals-how-to-apply-2202093.html</guid>
					<description><![CDATA[<p>How to Apply for Kerala Transgender Financial Assistance Scheme: കേരള സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ട ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കുന്നു. വിദ്യാഭ്യാസം, തൊഴില്‍, വീട് തുടങ്ങി വിവിധ മേഖലകളിലാണ് സര്‍ക്കാര്‍ സാമ്പത്തിക സഹായം ഉറപ്പാക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2025/12/indian-money-12.png" class="attachment-large size-large wp-post-image" alt="Indian Money (12)" /></figure><p>സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യക്തികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ധാരാളം പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. അവര്‍ക്ക് ധനസഹായം നല്‍കി, പാര്‍പ്പിടം, ഭക്ഷണം എന്നിവ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍. ഇന്ത്യയില്‍ ആദ്യമായി സമഗ്ര ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. ഇത് സംസ്ഥാനത്തെ ഒരു വിഭാഗത്തിന് തന്നെ ഒരുക്കുന്നത് സംരക്ഷണവും തുല്യ പ്രാതിനിധ്യവുമാണ്.</p>
<h3>ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി...</h3>
<p>കേരള സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ട ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കുന്നു. വിദ്യാഭ്യാസം, തൊഴില്‍, വീട് തുടങ്ങി വിവിധ മേഖലകളിലാണ് സര്‍ക്കാര്‍ സാമ്പത്തിക സഹായം ഉറപ്പാക്കുന്നത്.</p>
<h3>പ്രധാന പദ്ധതികള്‍ ഏതെല്ലാം?</h3>
<p>വിദ്യാഭ്യാസത്തിനായി സഹായം- ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് മറ്റുള്ളവര്‍ക്ക് ലഭിക്കുന്നത് പോലുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനായി സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. സമന്വയ എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്. സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ആളുകള്‍ക്ക് വീണ്ടും വിദ്യാഭ്യാസം ആരംഭിക്കാന്‍ സമന്വയം സഹായിക്കും.</p>
<p>വര്‍ണം എന്ന പേരില്‍ വിദൂര വിദ്യാഭ്യാസത്തിനുള്ള അവസരവും സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നുണ്ട്. വിവിധ കോഴ്‌സുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാനാകുന്നതാണ്. മാത്രമല്ല, ഫീസ് ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കായി സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുകയും ചെയ്യും.</p>
<p>ഇവര്‍ക്കും പ്രതിമാസം 1,000- സംസ്ഥാനത്തെ മറ്റ് സ്ത്രീകള്‍ക്ക് ലഭിക്കുന്നത് പോലെ തന്നെ, സ്ത്രീസുരക്ഷ പദ്ധതിയുടെ ഭാഗമായി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും സര്‍ക്കാര്‍ 1,000 രൂപ വീതം വിതരണം ചെയ്യുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് ഇതുവഴി ഗുണം ലഭിക്കുക.</p>
<p>വീടിനായി പദ്ധതി- ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെടുന്ന ആളുകള്‍ക്ക് സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കാനായി ഹൗസിങ് പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കുന്നു. വീടിനും ഭൂമിക്കും ധനസഹായം, നിലവില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാകാന്‍ സഹായം നല്‍കും, 2 ലക്ഷം രൂപ വരെ ഗ്യാപ്പ് ഫണ്ടും അനുവദിക്കും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/stree-suraksha-scheme-next-installment-date-2026-know-full-details-on-benefits-selection-and-guidelines-2201886.html" target="_blank" rel="noopener">Sthree Suraksha Scheme: 1000 രൂപ അക്കൗണ്ടിൽ എത്തിയോ, സ്ത്രീ സുരക്ഷ പദ്ധതിയുടെ അടുത്ത ഗഡു എന്ന്?</a></strong></p>
<p>തൊഴിലിനായും സര്‍ക്കാര്‍ കൂടെയുണ്ട്- മറ്റുള്ള വ്യക്തികളെ പോലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് ഒരു ജോലി കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനാല്‍ തന്നെ ഒരു തൊഴില്‍ നേടാനും സര്‍ക്കാര്‍ പിന്തുണ നല്‍കും. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനുള്ള തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാനായി പരിശീലന പരിപാടികള്‍ നടപ്പാക്കുന്നു. വിദ്യാഭ്യാസവും പരിശീലനവും നല്‍കി തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ഇതുവഴി സര്‍ക്കാര്‍.</p>
<p>അവകാശങ്ങളിലും പിന്നോട്ടില്ല- മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും കേരളം പ്രത്യേകം ശ്രദ്ധിക്കുന്നു. അവരുടെ ജെന്‍ഡര്‍ തിരിച്ചറിഞ്ഞ് മുന്നേറാനും, സാമൂഹിക വിവേചനങ്ങള്‍ കുറയ്ക്കാനും സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. മാത്രമല്ല, സര്‍ക്കാര്‍ സേവനങ്ങളില്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന തുല്യ പ്രാതിനിധ്യവും ഇവര്‍ക്ക് നേടികൊടുക്കുന്നുണ്ട്. നിങ്ങള്‍ക്ക് ലഭിക്കേണ്ട എല്ലാ സഹായങ്ങളും സര്‍ക്കാരില്‍ നിന്ന് ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. എല്ലാത്തിനും സര്‍ക്കാര്‍ കൂടെയുണ്ട്.</p>
]]></content:encoded>
				</item>
							<item>
					<title>Gold Investment: ഡിജിറ്റല്‍ ഗോള്‍ഡ് vs സ്വര്‍ണാഭരണങ്ങള്‍ എതാണ് സുരക്ഷിതം?</title>
					<link>https://www.malayalamtv9.com/business/digital-gold-vs-physical-gold-which-is-really-safer-for-your-money-2202014.html</link>
					<pubDate>Sun, 26 Apr 2026 16:32:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/digital-gold-vs-physical-gold-which-is-really-safer-for-your-money-2202014.html</guid>
					<description><![CDATA[<p>Understanding Risks Digital Gold vs Physical Gold: ഡിജിറ്റല്‍ സ്വര്‍ണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, എവിടെ സൂക്ഷിക്കണം, ലോക്കര്‍ ചാര്‍ജുകള്‍ നല്‍കണം തുടങ്ങിയ യാതൊരുവിധ ചിന്തകളുടെയും ആവശ്യമില്ല എന്നതാണ്. ചെറിയ തുക ഉപയോഗിച്ച് പോലും നിമിഷനേരം കൊണ്ട് നിങ്ങള്‍ക്ക് ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപം നടത്താനാകുന്നതാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Digital-gold-vs-physical-gold.jpg" class="attachment-large size-large wp-post-image" alt="Digital Gold Vs Physical Gold" /></figure><p>സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നത് ഏറ്റവും ഉചിതമായ തീരുമാനമാണെന്ന് ആരെയും പറഞ്ഞ് പഠിപ്പിച്ച് തരേണ്ട ആവശ്യമില്ല. ഓരോ തരിപൊന്നും ഭാവിയില്‍ വലിയ നേട്ടം സമ്മാനിക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഓരോരുത്തരുടെയും മുന്നോട്ടുപോക്ക്. സ്വര്‍ണത്തില്‍ വിവിധതരത്തിലാണ് ആളുകള്‍ നിക്ഷേപം നടത്തുന്നത്, ഭൂരിഭാഗം ആളുകള്‍ക്കും ആഭരണങ്ങളായി സ്വര്‍ണം വാങ്ങിക്കുന്നതിനോടാണ് താത്പര്യം.</p>
<p>സ്വര്‍ണം എക്കാലവും സുരക്ഷിത ആസ്തിയാണ്. എന്നാല്‍ സ്വര്‍ണം കൈവശം വെക്കുന്ന രീതിയില്‍ ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ആഭരണങ്ങളും നാണയങ്ങളും വാങ്ങിക്കുന്നതിന് പകരം ഡിജിറ്റലായി സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവരാണ് ഇന്നത്തെ യുവാക്കള്‍.</p>
<p>എന്നാല്‍ ഡിജിറ്റല്‍ സ്വര്‍ണമാണോ അല്ലെങ്കില്‍ ഫിസിക്കല്‍ സ്വര്‍ണമാണോ ഏറ്റവും സുരക്ഷിതമെന്ന സംശയം ഒട്ടുമിക്ക ആളുകള്‍ക്കും ഉണ്ടാകാനിടയുണ്ട്. ഏതിനാണ് കൂടുതല്‍ അപകടസാധ്യതയുള്ളതെന്ന് പരിശോധിച്ചാലോ?</p>
<h3>ഡിജിറ്റല്‍ സ്വര്‍ണം</h3>
<p>ഡിജിറ്റല്‍ സ്വര്‍ണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, എവിടെ സൂക്ഷിക്കണം, ലോക്കര്‍ ചാര്‍ജുകള്‍ നല്‍കണം തുടങ്ങിയ യാതൊരുവിധ ചിന്തകളുടെയും ആവശ്യമില്ല എന്നതാണ്. ചെറിയ തുക ഉപയോഗിച്ച് പോലും നിമിഷനേരം കൊണ്ട് നിങ്ങള്‍ക്ക് ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപം നടത്താനാകുന്നതാണ്. എന്നാല്‍ ഈ സ്വര്‍ണം ഒരിക്കലും നിങ്ങള്‍ക്ക് ശരീരത്തലണിഞ്ഞ് നടക്കാനാകില്ല. മാത്രമല്ല, മോഷ്ടിക്കപ്പെടുമെന്ന പേടിയും വേണ്ട.</p>
<h3>എന്നാല്‍ ഇവ ശ്രദ്ധിക്കാം</h3>
<p>ഡിജിറ്റല്‍ സ്വര്‍ണം പൂര്‍ണമായും സുരക്ഷിതമാണെന്ന ചിന്തയാണ് ഭൂരിഭാഗം ആളുകള്‍ക്കും. എന്നാല്‍ ഇവിടെ നിങ്ങള്‍ക്ക് കണ്ണടച്ച് വിശ്വസിക്കുന്നത് സ്വര്‍ണം കൈവശം വെച്ചിരിക്കുന്ന പ്ലാറ്റ്‌ഫോമിനെയാണ്. അത് ചിലപ്പോള്‍ അപകടസാധ്യത വര്‍ധിപ്പിക്കാനിടയുണ്ട്.</p>
<p>നിങ്ങള്‍ നിക്ഷേപം നടത്തുന്ന പ്ലാറ്റ്‌ഫോമിന് എന്തെങ്കിലും സംഭവിച്ചാല്‍ നഷ്ടം നേരിടേണ്ടതായി വന്നേക്കാം. ബാങ്ക് നിക്ഷേപങ്ങളെയോ മ്യൂച്വല്‍ ഫണ്ടുകളെയോ അപേക്ഷിച്ച് ഡിജിറ്റല്‍ സ്വര്‍ണത്തിന് കര്‍ശനമായ നിയന്ത്രണങ്ങളില്ല. എന്നാല്‍ നിയന്ത്രണങ്ങളില്ലെന്നത് സുരക്ഷിതമല്ലെന്ന് അര്‍ത്ഥമാക്കുന്നില്ല. എന്നാല്‍ എല്ലാം ആ പ്ലാറ്റ്‌ഫോമിനെ ആശ്രയിച്ചാണ് നടക്കുന്നതെന്ന് മാത്രം.</p>
<h3>ഫിസിക്കല്‍ ഗോള്‍ഡ്</h3>
<p>ഇവിടെ നിങ്ങള്‍ നേരിട്ട് സ്വര്‍ണം സ്വന്തമാക്കുകയാണ്. ആഭരണങ്ങള്‍, നാണയങ്ങള്‍, ബാറുകള്‍ തുടങ്ങി വിവിധ രൂപങ്ങളിലായിരിക്കും ഈ സ്വര്‍ണം. വീട്ടില്‍ സൂക്ഷിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും. ലോക്കറുകളില്‍ വെക്കാമെന്ന് കരുതിയാലോ ഇത് ചിലവേറെയാക്കും. മാത്രമല്ല, ആഭരണങ്ങള്‍ വാങ്ങിക്കുമ്പോള്‍ പണിക്കൂലി, ജിഎസ്ടി തുടങ്ങിയവയും നല്‍കേണ്ടിവരും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/kerala-gold-rate-forecast-for-april-27-to-may-3-what-to-expect-for-gold-prices-in-this-week-amid-middle-east-conflict-2201963.html" target="_blank" rel="noopener">Kerala Gold Rate: സ്വർണം വാങ്ങിയേ പറ്റൂ, വില രക്ഷിക്കോ; ഇനി ഇങ്ങനെയായിരിക്കും</a></strong></p>
<h3>ലിക്വിഡിറ്റി വ്യത്യസ്തം</h3>
<p>ഡിജിറ്റല്‍ സ്വര്‍ണത്തിലുള്ള ഇടപാടുകള്‍ വളരെ എളുപ്പമാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ സ്വര്‍ണം സ്വന്തമാക്കാം. ഇത് ചിലപ്പോഴൊക്കം ഭൗതി സ്വര്‍ണമാക്കി മാറ്റാനും സാധിക്കും. എന്നാല്‍ ഭൗതിക സ്വര്‍ണം വില്‍ക്കാന്‍ വളരെ എളുപ്പമാണ്. രണ്ട് രീതിയിലുള്ള സ്വര്‍ണത്തിന്റെയും പ്രവര്‍ത്തനം വ്യത്യാസപ്പെട്ടിരിക്കുന്നു.</p>
<h3>ഏതാണ് സുരക്ഷിതം?</h3>
<p>മോഷണം, ലോക്കര്‍ ചാര്‍ജുകള്‍, ആക്‌സസ് ചെയ്യാന്‍ എളുപ്പം എന്നിവയെല്ലാം നോക്കിയാണ് നിങ്ങള്‍ സുരക്ഷിതം എന്ന വാക്ക് നിര്‍വചിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് അനുയോജ്യം ഡിജിറ്റല്‍ സ്വര്‍ണമാണ്. എന്നാല്‍ പണയം വെക്കാനും ആഭരണമായി ധരിക്കാനെല്ലാമാണെങ്കില്‍ ഫിസിക്കല്‍ സ്വര്‍ണമാണ് നല്ലത്. ഇത് പലപ്പോഴും സുരക്ഷിതമല്ല, നഷ്ടപ്പെടാനും അമിത ചെലവിനും കാരണമായേക്കും.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: സ്വർണം വാങ്ങിയേ പറ്റൂ, വില രക്ഷിക്കോ; ഇനി ഇങ്ങനെയായിരിക്കും</title>
					<link>https://www.malayalamtv9.com/photo-gallery/kerala-gold-rate-forecast-for-april-27-to-may-3-what-to-expect-for-gold-prices-in-this-week-amid-middle-east-conflict-2201963.html</link>
					<pubDate>Sun, 26 Apr 2026 14:22:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/kerala-gold-rate-forecast-for-april-27-to-may-3-what-to-expect-for-gold-prices-in-this-week-amid-middle-east-conflict-2201963.html</guid>
					<description><![CDATA[<p>Kerala Gold Rate Forecast: വിവാഹ സീസണിൽ വില ഉയരുന്നത് സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. വിലയിൽ നേരിയ വർദ്ധനവ് ഉണ്ടെങ്കിലും ഈ ആഴ്ചയിലാകെ നഷ്ടമാണ് രേഖപ്പെടുത്തിയത്. രണ്ട് ശതമാനത്തിലധികമാണ് സ്വർണനിരക്ക് കുറഞ്ഞത്. യുഎസും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകളും ഫലപ്രദമാകാത്തതാണ് വിലയിലെ ഇടിവിന് കാരണം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/gold-forecast-4-1.jpg" class="attachment-large size-large wp-post-image" alt="Gold Forecast (4)" /></figure><p>
		<style type="text/css">
			#gallery-1 {
				margin: auto;
			}
			#gallery-1 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-1 img {
				border: 2px solid #cfcfcf;
			}
			#gallery-1 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-1' class='gallery galleryid-2201963 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/gold-forecast-4.jpg" class="attachment-thumbnail size-thumbnail" alt="Gold Forecast (4)" aria-describedby="gallery-1-2201965" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/gold-forecast-4.jpg 150w, https://images.malayalamtv9.com/uploads/2026/04/gold-forecast-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2201965'>
				പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ തുടരുന്നതിനിടെ സ്വർണവിലയിൽ എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിലാണ് ആഭരണപ്രേമികളും സാധാരണക്കാരും. വിവാഹ സീസണിൽ വില ഉയരുന്നത് സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. നിലവിൽ പവന് 1,12,960 രൂപയാണ് നൽകേണ്ടത്. ഗ്രാമിന് 14,120 രൂപയാണ് നൽകേണ്ടത്. വിപണി വില എത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും ഉയരും. (Image Credit source: PTI)
				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/gold-forecast-3.jpg" class="attachment-thumbnail size-thumbnail" alt="Gold Forecast (3)" aria-describedby="gallery-1-2201966" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/gold-forecast-3.jpg 150w, https://images.malayalamtv9.com/uploads/2026/04/gold-forecast-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2201966'>
				വിലയിൽ നേരിയ വർദ്ധനവ് ഉണ്ടെങ്കിലും ഈ ആഴ്ചയിലാകെ നഷ്ടമാണ് രേഖപ്പെടുത്തിയത്. രണ്ട് ശതമാനത്തിലധികമാണ് സ്വർണനിരക്ക് കുറഞ്ഞത്. യുഎസും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകളും ഫലപ്രദമാകാത്തതാണ് വിലയിലെ ഇടിവിന് കാരണം. എണ്ണ വില ഉയരുന്നത് പണപ്പെരുപ്പത്തിന് കാരണമാവുകയും ഉയർന്ന പലിശ നിരക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/gold-forecast-2.jpg" class="attachment-thumbnail size-thumbnail" alt="Gold Forecast (2)" aria-describedby="gallery-1-2201967" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/gold-forecast-2.jpg 150w, https://images.malayalamtv9.com/uploads/2026/04/gold-forecast-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2201967'>
				സംഘർഷം നീണ്ടുനിൽക്കുന്നതിനാൽ വരുംദിവസങ്ങളിലും സ്വർണവില കുറഞ്ഞേക്കാം. എന്നാൽ നേരിയ വർദ്ധനവിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇറാനും യുഎസും തമ്മിൽ പാക്കിസ്ഥാനിൽ നടക്കുമെന്ന് കരുതുന്ന സമാധാന ചർച്ചകളാകും വരും ദിവസത്തിലെ സ്വർണവിലയ്ക്ക് നിർണായകമാകുന്നത്.

				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/gold-forecast-1.jpg" class="attachment-thumbnail size-thumbnail" alt="Gold Forecast (1)" aria-describedby="gallery-1-2201968" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/gold-forecast-1.jpg 150w, https://images.malayalamtv9.com/uploads/2026/04/gold-forecast-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2201968'>
				പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയാണെങ്കിൽ രാജ്യാന്ത തലത്തിൽ ക്രൂഡ് ഓയിൽ വില കുറയും. ഇത് ഡോളർ സൂചികയുടെ ഇടിവിനും സ്വർണവിലയുടെ മുന്നേറ്റത്തിനും കാരണമാകും. ഡോളർ താഴുന്നതോടെ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നത് എളുപ്പമാവുന്നതും ഡിമാൻഡ് കൂടുന്നതുമാണ് സ്വർണവില കൂടാൻ കാരണമാകുന്നത്.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/gold-forecast.jpg" class="attachment-thumbnail size-thumbnail" alt="Gold Forecast" aria-describedby="gallery-1-2201969" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/gold-forecast.jpg 150w, https://images.malayalamtv9.com/uploads/2026/04/gold-forecast.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-1-2201969'>
				അതേസമയം, ചർച്ചകൾ പരാജയപ്പെട്ടാൽ സ്വർണവില ഇനിയും ഇടിയും. ഇന്ത്യയിലടക്ക് ഓഹരി വിപണികളിൽ നഷ്ടത്തിലാകാനും സാധ്യതയുണ്ട്. സാധാരണയായി യുദ്ധ സമയത്ത് സ്വർണവില കൂടുകയാണ് പതിവെങ്കിലും ഇവിടെ ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്നതാണ് തിരിച്ചടിയാവുന്നത്. കേന്ദ്രബാങ്കിന്റെ അടിസ്ഥാന പലിശ നിരക്കും നിർണായകമാണ്. 

				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>8th Pay Commission: അധ്യാപകരുടെ ശമ്പളത്തിൽ വർദ്ധനവ്, അടിസ്ഥാന ശമ്പളം ഇനി 50,000 രൂപ?</title>
					<link>https://www.malayalamtv9.com/business/8th-pay-commission-updates-central-government-teachers-demand-rs-50000-minimum-pay-and-3-83-fitment-factor-2201926.html</link>
					<pubDate>Sun, 26 Apr 2026 11:16:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/8th-pay-commission-updates-central-government-teachers-demand-rs-50000-minimum-pay-and-3-83-fitment-factor-2201926.html</guid>
					<description><![CDATA[<p>8th Pay Commission Updates: ജനുവരിയിൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുവരെയും ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് ശമ്പള പരിഷ്കരണത്തിന് 2027 വരെ സമയമെടുത്തേക്കാം. എന്നിരുന്നാലും അതുവരെയുള്ള കുടിശ്ശിക ലഭിക്കുന്നതാണ്. നിലവിൽ എട്ടാം ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും നടപടികളും നടക്കുന്നുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Pay-commission-2.jpg" class="attachment-large size-large wp-post-image" alt="Pay Commission (2)" /></figure><p>രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർ എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ജനുവരിയിൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുവരെയും ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് ശമ്പള പരിഷ്കരണത്തിന് 2027 വരെ സമയമെടുത്തേക്കാം. എന്നിരുന്നാലും അതുവരെയുള്ള കുടിശ്ശിക ലഭിക്കുന്നതാണ്.</p>
<p>നിലവിൽ എട്ടാം ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും നടപടികളും നടക്കുന്നുണ്ട്. അടിസ്ഥാന ശമ്പളം, ഫിറ്റ്മെന്റ് ഫാക്ടർ തുടങ്ങിയവയിൽ നിരവധി ആവശ്യങ്ങളാണ് ജീവനക്കാരുടെ സംഘടനകൾ മുന്നോട്ട് വയ്ക്കുന്നത്. കേന്ദ്ര സർക്കാർ അധ്യാപകരെ പ്രതിനിധീകരിക്കുന്ന സംഘടനയായ പ്രഗതിശീൽ ശിക്ഷക് ന്യായ മഞ്ച് (പിഎസ്എൻഎം), നിരവധി ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം....</p>
<h3>അധ്യാപകരുടെ ആവശ്യങ്ങൾ</h3>
<p>പിഎസ്എൻഎം എട്ടാം ശമ്പളകമ്മീഷൻ മെമ്മോറാണ്ടത്തിൽ ലെവൽ 1 (ഗ്രൂപ്പ് ഡി) ജീവനക്കാരന്റെ ശമ്പളത്തിൽ വൻ വർദ്ധനവാണ് ആവശ്യപ്പെടുന്നത്. അടിസ്ഥാന ശമ്പളം ഏറ്റവും കുറഞ്ഞത് 50,000 രൂപയും 3.83 വരെ ഫിറ്റ്മെന്റ് ഫാക്ടറും വേണമെന്നാണ് പ്രധാന ആവശ്യം. ഓൾ ഇന്ത്യ എൻ‌പി‌എസ് എംപ്ലോയി ഫെഡറേഷനുമായി (എ‌ഐ‌എൻ‌പി‌എസ്‌ഇ‌എഫ്) അഫിലിയേറ്റ് ചെയ്തിട്ടുള്ള പി‌എസ്‌എൻ‌എം, യു‌ടികൾ, കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം എന്നിവിടങ്ങളിലെ അധ്യാപകർക്കായുള്ള ആവശ്യങ്ങളാണ് കമ്മീഷന് സമർപ്പിച്ചത്.</p>
<p>ജീവനക്കാരന് 50,000 രൂപ അടിസ്ഥാന ശമ്പളം വേണമെന്നാണ് പി‌എസ്‌എൻ‌എമ്മിന്റെ ആവശ്യം. അതേസമയം ലെവൽ 6 ജീവനക്കാരനായ എൻട്രി ലെവൽ കേന്ദ്ര സർക്കാർ അധ്യാപകന് 1,34,500 രൂപ അടിസ്ഥാന ശമ്പളവും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, വീട്ടു വാടക അലവൻസ് (HRA) 36% ആക്കുക, വാർഷിക ഇൻക്രിമെന്റ് 7% ആക്കുക, അടിസ്ഥാന ശമ്പളം ക്ഷാമബത്ത (DA) 50% ആകുമ്പോൾ ലയിപ്പിക്കുക, പഴയ പെൻഷൻ പദ്ധതി (OPS) പുനഃസ്ഥാപിക്കുക, ഓരോ ആറ്, 12, 18, 24 വർഷങ്ങൾക്ക് ശേഷവും പ്രമോഷനുകൾ ഉറപ്പാക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/8th-pay-commission-update-unions-demand-rs-72000-minimum-pay-and-4-0-fitment-factor-2201406.html">അടിസ്ഥാന ശമ്പളം 72,000 രൂപ, ഫിറ്റ്മെന്റ് ഫാക്ടറിൽ വൻ മാറ്റം</a></strong></p>
<h3>ശമ്പള വർദ്ധനവ് ഉണ്ടാകുമോ?</h3>
<p>7-ാം ശമ്പള കമ്മീഷൻ പ്രകാരം ലെവൽ 1 ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആണ് . എന്നാൽ നിലവിലെ വിലക്കയറ്റവും ജീവിതച്ചെലവും കണക്കിലെടുത്ത് ശമ്പളം ഗണ്യമായി വർധിപ്പിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ശമ്പള വർദ്ധനവിൽ ഏറ്റവും നിർണായകമായ ഒന്നാണ് ഫിറ്റ്മെന്റ് ഫാക്ടർ. ഫിറ്റ്മെന്റ് ഫാക്ടർ എന്നത് നിലവിലെ അടിസ്ഥാന ശമ്പളത്തെ ഗുണിച്ച് പുതിയ ശമ്പളം കണക്കാക്കാൻ ഉപയോഗിക്കുന്ന ഒരു മൾട്ടിപ്ലയറാണ്. ഇത് കൂടുമ്പോൾ ശമ്പളവും വലിയ തോതിൽ ഉയരും .</p>
<p>വിവിധ ജീവനക്കാരുടെ സംഘടനകൾ ശക്തമായ ശമ്പള വർധന ആവശ്യപ്പെട്ടിരിക്കുന്നതിനാൽ, 8-ാം ശമ്പള കമ്മീഷൻ റിപ്പോർട്ട് വന്നാൽ വലിയ മാറ്റങ്ങൾ ഉണ്ടാകാനാണ് സാധ്യത. കമ്മീഷൻ 2027ഓടെ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ മാറ്റം വന്നാണ് അത് മറ്റ് അലവൻസുകളുടെ വർദ്ധനവിനും കാരണമാകും. പെൻഷൻ തുകയും വർദ്ധിക്കുന്നതാണ്.</p>
]]></content:encoded>
				</item>
							<item>
					<title>Sthree Suraksha Scheme: 1000 രൂപ അക്കൗണ്ടിൽ എത്തിയോ, സ്ത്രീ സുരക്ഷ പദ്ധതിയുടെ അടുത്ത ഗഡു എന്ന്?</title>
					<link>https://www.malayalamtv9.com/kerala/stree-suraksha-scheme-next-installment-date-2026-know-full-details-on-benefits-selection-and-guidelines-2201886.html</link>
					<pubDate>Sun, 26 Apr 2026 08:45:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/stree-suraksha-scheme-next-installment-date-2026-know-full-details-on-benefits-selection-and-guidelines-2201886.html</guid>
					<description><![CDATA[<p>Stree Suraksha Scheme Next Installment: പ്രതിമാസം 1,000 രൂപ വീതം വർഷം തോറും 12,000 രൂപയാണ് ലഭിക്കുന്നത്. 35 നും 60 നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ സ്ത്രീകൾക്ക് വേണ്ടിയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. മറ്റ് പെൻഷനുകൾ വാങ്ങാത്ത, ക്ഷേമ പദ്ധതികളുടെ പരിധിയിൽ വരാത്ത സ്ത്രീകൾക്ക് പദ്ധതിയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Stree-Suraksha-Scheme.jpg" class="attachment-large size-large wp-post-image" alt="Stree Suraksha Scheme" /></figure><p>സ്ഥിരവരുമാനമില്ലാത്ത സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുന്ന കേരള സർക്കാർ പദ്ധതിയാണ് സ്ത്രീ സുരക്ഷ. പ്രതിമാസം ആയിരം രൂപ വീതമാണ് പദ്ധതി പ്രകാരം ലഭിക്കുന്നത്. <a href="https://ksmart.lsgkerala.gov.in/ui/web-portal">ksmart.lsgkerala.gov.in</a> എന്ന വെബ്സൈറ്റ് വഴി എപ്പോൾ വേണമെങ്കിലും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പദ്ധതി അപേക്ഷിച്ച് അം​ഗീകരിക്കപ്പെട്ടാൽ തൊട്ടടുത്ത മാസം മുതൽ അക്കൗണ്ടിൽ തുക എത്തും. സ്ത്രീ സുരക്ഷ പദ്ധതിയെ കുറിച്ച് കൂടുതൽ അറിഞ്ഞാലോ...</p>
<h3>സ്ത്രീ സുരക്ഷ പദ്ധതി</h3>
<p>തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി കേരള സർക്കാർ നടപ്പിലാക്കുന്ന സാമൂഹ്യ സുരക്ഷ പദ്ധതിയാണ് സ്ത്രീ സുരക്ഷ. പ്രതിമാസം 1,000 രൂപ വീതം വർഷം തോറും 12,000 രൂപയാണ് ലഭിക്കുന്നത്. 35 നും 60 നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ സ്ത്രീകൾക്ക് വേണ്ടിയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. മറ്റ് പെൻഷനുകൾ വാങ്ങാത്ത, ക്ഷേമ പദ്ധതികളുടെ പരിധിയിൽ വരാത്ത സ്ത്രീകൾക്ക് പദ്ധതിയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. കേരളത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.</p>
<p>പദ്ധതിക്ക് കീഴിൽ ട്രാൻസ് സ്ത്രീകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പെൻഷൻ ആനുകൂല്യങ്ങൾ തുടർന്ന് ലഭിക്കുന്നതിന് ആധാർ അടിസ്ഥാനമാക്കിയുള്ള വാർഷിക മസ്റ്ററിം​ഗ് നടത്തേണ്ടതാണ്. ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആവശ്യമായ രേഖകൾ സമർപ്പിച്ച് പദ്ധതിയിലേക്ക് അപേക്ഷിക്കാം. അതേസമയം, ഗുണഭോക്താവ് മരണപ്പെട്ടതിന് ശേഷമുള്ള ആനുകൂല്യത്തിന് അവകാശികൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല. കൂടാതെ, എല്ലാ ഗൂണഭോക്താക്കളും പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയിൽ വരുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യപ്രസ്താവന നൽകേണ്ടതാണ്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/kerala/vidyajyothi-scheme-how-differently-abled-students-can-apply-for-financial-aad-up-to-post-graduation-2201577.html">ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ധനസഹായം; വിദ്യാജ്യോതി പദ്ധതിയെ കുറിച്ചറിയൂ</a></strong></p>
<h3>മാനദണ്ഡങ്ങൾ</h3>
<ul>
<li>അപേക്ഷകര്‍ 35 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ ആയിരിക്കണം.</li>
<li>സര്‍ക്കാരിന്റെ മറ്റൊരു സാമ്പത്തിക സഹായ പദ്ധതിയിലും അംഗമായിരിക്കരുത്.</li>
<li>കേരളത്തിലെ സ്ഥിര താമസം ആയിരിക്കണം.</li>
<li>അന്ത്യോദയ അന്ന യോജന (മഞ്ഞ കാര്‍ഡ്), മുന്‍ഗണന വിഭാഗം (പിങ്ക് കാര്‍ഡ്) എന്നിവയില്‍ ഉള്‍പ്പെട്ടവര്‍ ആയിരിക്കണം. നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് യോഗ്യതയില്ല.</li>
<li>വിധവാ/ അവിവാഹിത വനിതാ പെന്‍ഷന്‍, വൈകല്യ പെന്‍ഷന്‍, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകള്‍, സേവനം/ കുടുംബം/ ഇപിഎഫ് പെന്‍ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല.</li>
<li>കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളില്‍ സ്ഥിരം അല്ലെങ്കില്‍ കരാര്‍ നിയമനം നേടിയവര്‍ക്കും പദ്ധതിക്ക് അര്‍ഹതയില്ല.</li>
</ul>
<h3>അടുത്ത ഗഡു എന്ന്?</h3>
<p>മാനദണ്ഡങ്ങൾ പ്രകാരം, അപേക്ഷകൾ സമർപ്പിച്ചാൽ തൊട്ടടുത്ത മാസം മുതൽ തുക ലഭിക്കുന്നതാണ്. തുക ലഭിക്കുമോ എന്നറിയാൻ സ്റ്റാറ്റസ് പരിശോധിക്കേണ്ടതാണ്. അതിനായി കെ സ്മാർട്ട് പോർട്ടൽ സന്ദർശിച്ച് ആദ്യമായി ലോഗിൻ ചെയ്യുക. ഫോൺ നമ്പറും ഒടിപിയും ഉപയോ​ഗിച്ച് ലോ​ഗിൻ ചെയ്യുമ്പോൾ നിങ്ങളുടെ അപേക്ഷ സ്റ്റാറ്റസ് അറിയാൻ സാധിക്കും.</p>
<p>സബ്മിറ്റഡ് എന്നാണെങ്കിൽ നിങ്ങളുടെ അപേക്ഷ സ്വീകരിച്ചു എന്നാണ് അർത്ഥം. എന്നാൽ റിട്ടേൺ എന്നാണെങ്കിൽ അതിന് താഴെയുള്ള എഡിറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്ന് അപേക്ഷ നിരസിക്കാനുള്ള കാരണം മനസിലാക്കുക. ജനനതീയതി, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയവയിലെ തെറ്റുകൾ അപേക്ഷ തിരിച്ചയക്കാൻ കാരണമായിട്ടുണ്ട്. ഇവ തിരുത്തി ഒരിക്കൽ കൂടി പ്രോസീഡ് ചെയ്യേണ്ടതാണ്.</p>
]]></content:encoded>
				</item>
							<item>
					<title>Investments: സമ്പാദിക്കാന്‍ തുടങ്ങിയാലോ? നിക്ഷേപം ആരംഭിക്കാന്‍ ബെസ്റ്റ് ടൈമിതാ</title>
					<link>https://www.malayalamtv9.com/business/when-is-the-right-time-to-start-investing-for-beginners-expert-guide-2201739.html</link>
					<pubDate>Sat, 25 Apr 2026 16:11:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/when-is-the-right-time-to-start-investing-for-beginners-expert-guide-2201739.html</guid>
					<description><![CDATA[<p>Best Time to Start Investing for Beginners Simple Guide: ചെറിയ തുകകള്‍ മതി, ഉയര്‍ന്ന നേട്ടം സ്വന്തമാക്കാന്‍. എന്നാല്‍ ആദ്യമായി നിക്ഷേപം ആരംഭിക്കുന്നവര്‍ക്ക് പലതരത്തിലുള്ള സംശയങ്ങളാണ് ഉണ്ടാകാനിടയുള്ളത്. നിക്ഷേപം ആരംഭിക്കാന്‍ ശരിയായ സമയമേതാണ് എന്ന ചോദ്യമാണ് സാധാരണയായി ഉണ്ടാകുന്നു. ഉയര്‍ന്ന വരുമാനം ലഭിച്ച് തുടങ്ങിയിട്ട് വേണോ?</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2025/07/Investment-1.jpg" class="attachment-large size-large wp-post-image" alt="Investment (1)" /></figure><p>പണം സമ്പാദിച്ച് തുടങ്ങാന്‍ അങ്ങനെ പ്രത്യേകിച്ച് പ്രായമൊന്നുമില്ല, ഏത് പ്രായത്തിലും നിക്ഷേപം ആരംഭിക്കാം. എന്നാല്‍ നിങ്ങള്‍ നിക്ഷേപിക്കുന്ന പണം, ഭാവിയില്‍ ഇരട്ടിയായി തിരികെ ലഭിക്കുമെന്ന് ഉറപ്പുള്ള പദ്ധതികളേ തിരഞ്ഞെടുക്കാവൂ. പെട്ടെന്നുള്ള തീരുമാനങ്ങള്‍ കാരണം പണം നഷ്ടപ്പെടുത്തിയാല്‍, അതിന് ഭാവിയില്‍ വലിയ വില കൊടുക്കേണ്ടിവരും.</p>
<p>ചെറിയ തുകകള്‍ മതി, ഉയര്‍ന്ന നേട്ടം സ്വന്തമാക്കാന്‍. എന്നാല്‍ ആദ്യമായി നിക്ഷേപം ആരംഭിക്കുന്നവര്‍ക്ക് പലതരത്തിലുള്ള സംശയങ്ങളാണ് ഉണ്ടാകാനിടയുള്ളത്. നിക്ഷേപം ആരംഭിക്കാന്‍ ശരിയായ സമയമേതാണ് എന്ന ചോദ്യമാണ് സാധാരണയായി ഉണ്ടാകുന്നു. ഉയര്‍ന്ന വരുമാനം ലഭിച്ച് തുടങ്ങിയിട്ട് വേണോ? വിപണിയും മറ്റ് ഘടകങ്ങളും അനുകൂലമായതിന് ശേഷം വേണോ തുടങ്ങി സംശയങ്ങളേറെ.</p>
<p>നിക്ഷേപം ആരംഭിക്കാനുള്ള ശരിയായ സമയം ഒരിക്കലും വിപണിക്ക് അനുസൃതമല്ല. മറിച്ച്, വ്യക്തതയോടെ അച്ചടക്കത്തോടെ സാമ്പത്തിക അടിത്തറ പാകാനായി എതുസമയവും അത്യുത്തമം തന്നെ.</p>
<h3>എപ്പോള്‍ നിക്ഷേപം തുടങ്ങാം?</h3>
<p>നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് ഉണ്ടായിരിക്കേണ്ടത് സ്ഥിര വരുമാനമാണ്. വലിയ തുക ശമ്പളമായി ലഭിക്കണമെന്നില്ല, നിക്ഷേപം ആരംഭിക്കാന്‍ ചെറിയ വരുമാനമുള്ള ജോലി പോലും മതി. ചുരുങ്ങിയത് 6 മാസത്തെ ആവശ്യത്തിനുള്ള പണം കണ്ടെത്തുന്നതിന് ആയിരിക്കണം പ്രഥമ പരിഗണന നല്‍കേണ്ടത്. ജോലി നഷ്ടം, ആശുപത്രി ആവശ്യങ്ങള്‍ പോലുള്ള അപ്രതീക്ഷിത ചെലവുകള്‍ക്കായി ഈ പണം മാറ്റിവെക്കാം.</p>
<h3>എന്തിന് ഇത്ര നേരത്തെ?</h3>
<p>നേരത്തെ നിക്ഷേപം ആരംഭിച്ചാല്‍ കോമ്പൗണ്ടിങ്ങിന്റെ കരുത്തില്‍ നിങ്ങളുടെ പണം വലിയ നേട്ടം സ്വന്തമാക്കും. നിക്ഷേപത്തിന് ലഭിക്കുന്ന പലിശയ്ക്കും പലിശ ലഭിക്കുന്നതിനെയാണ് കോമ്പൗണ്ടിങ് എന്ന് പറയുന്നത്. ചെറിയ തുക ഉപയോഗിച്ച് പോലും നേരത്തെ നിക്ഷേപം ആരംഭിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ സമ്പത്തായി വളരും. 22 വയസില്‍ നിങ്ങള്‍ നിക്ഷേപം ആരംഭിച്ചാല്‍ 30 വയസാകുമ്പോഴേക്ക് ഉയര്‍ന്ന നേട്ടം സ്വന്തമാക്കാനാകും.</p>
<h3>വലിയ തുക വേണ്ട</h3>
<p>നിക്ഷേപിക്കാന്‍ ധാരാളം പണം ആവശ്യമാണെന്നാണ് പലരുടെയും ചിന്ത. എന്നാല്‍ ഇതൊരു മിഥ്യാധാരണയായ്, ചെറിയ തുകകളില്‍ നിന്നുപോലും നിക്ഷേപം ആരംഭിക്കാന്‍ സാധിക്കുമെന്നതാണ് വാസ്തവം. നൂറോ, ആയിരമോ അങ്ങനെ എന്തും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഇതെല്ലാം കാലക്രമേണ സമ്പത്ത് ഇരട്ടിയാക്കും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/start-investing-in-crypto-with-rs-500-per-month-sip-plan-explained-for-beginners-2201463.html" target="_blank" rel="noopener">Crypto Currency: ക്രിപ്‌റ്റോകോയിനുകളില്‍ നിക്ഷേപിക്കാന്‍ പ്ലാനുണ്ടോ? 500 രൂപയില്‍ തുടങ്ങാം</a></strong></p>
<p>സ്ഥിരതയോടെ നിക്ഷേപം നടത്തുക എന്നതാണ് ഏറ്റവും പ്രധാനം. നിക്ഷേപത്തില്‍ ഇടവേള സംഭവിക്കാന്‍ പാടില്ല, തുടര്‍ച്ചയായി നിങ്ങള്‍ തിരഞ്ഞെടുത്ത സമ്പാദ്യ പദ്ധതിയിലേക്ക് പണമെത്തണം.</p>
<h3>എവിടെ നിക്ഷേപിക്കാം?</h3>
<p>തുടക്കക്കാര്‍ക്ക് നിക്ഷേപം നടത്താന്‍ തിരഞ്ഞെടുക്കാന്‍ നല്ലത്, മ്യൂച്വല്‍ ഫണ്ടുകള്‍ അല്ലെങ്കില്‍ ഇന്‍ഡക്‌സ് ഫണ്ടുകള്‍ പോലുള്ള ലളിതമായ ഓപ്ഷനുകളാണ്. സങ്കീര്‍ണമായ മാര്‍ഗങ്ങളിലേക്ക് പോകാത്തതാണ് നല്ലത്. ഇതില്‍ നിന്ന് ചിലപ്പോള്‍ നഷ്ടം നേരിട്ടാല്‍ അത് നിങ്ങളുടെ ആത്മവിശ്വാസത്തെ തന്നെ തകര്‍ക്കാനിടയുണ്ട്.</p>
<div class="ArticleBodyCont pointers_card">
<p><strong>(ഇവിടെ നല്‍കിയിരിക്കുന്നത് പൊതുവായ വിവരങ്ങളെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. ഏതുതരം നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുമ്പും വിദഗ്ധരുടെ അഭിപ്രായം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദി ആയിരിക്കില്ല.)</strong></p>
</div>
<div class="nextPrevButton_Wrapper">
<div class="prevNews_BTN"></div>
</div>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: സ്വർണവില ഇന്നും കുറയുമോ? ചാഞ്ചാടി പൊന്നിൻ്റെ വില; ഇന്നത്തെ നിരക്ക്</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-today-on-april-25-know-the-one-pavan-gold-rate-and-cost-of-1-gram-2201651.html</link>
					<pubDate>Sat, 25 Apr 2026 09:36:00 +0530</pubDate>
					<dc:creator><![CDATA[Neethu Vijayan]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-today-on-april-25-know-the-one-pavan-gold-rate-and-cost-of-1-gram-2201651.html</guid>
					<description><![CDATA[<p>Kerala Gold Rate Today: ഗ്രാമിൻ്റെ വിലയിലും മാറ്റമില്ലാതെ തുടരുകയാണ്. ഇന്നത്തെ വില 14,120 രൂപയാണ്. സംസ്ഥാനത്ത് തുടർച്ചയായി അഞ്ചാം ദിവസമായ ഇന്നലെയും വില കുറഞ്ഞെങ്കിലും, വൈകിട്ടോടെ വീണ്ടും കൂടുകയായിരുന്നു. ഗ്രാമിന് 100 രൂപ വർദ്ധിച്ച് 14,120 രൂപയാണ് വൈകിട്ടോടെ കൂടിയത്. പവൻ വില 800 രൂപ വർധിച്ച് 1,12,960 രൂപയുമായി. എന്നാൽ രാവിലെ ഗ്രാമിന് 135 രൂപ കുറഞ്ഞത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/GOLD-RATE-TODAY-KERALA.jpg" class="attachment-large size-large wp-post-image" alt="Gold Rate Today Kerala" /></figure><p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ചാഞ്ചാട്ടം. ഇന്നത്തെ നിരക്ക് അനുസരിച്ച്, വിപണിയിൽ 1,12,960 രൂപയ്ക്കാണ് സ്വർണ വ്യാപാരം നടക്കുന്നത്. ഇന്നലെ വൈകിട്ടോടെ കൂടിയ സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ​ഗ്രാമിൻ്റെ വിലയിലും മാറ്റമില്ലാതെ തുടരുകയാണ്. ഇന്നത്തെ വില 14,120 രൂപയാണ്. സംസ്ഥാനത്ത് തുടർച്ചയായി അഞ്ചാം ദിവസമായ ഇന്നലെയും വില കുറഞ്ഞെങ്കിലും, വൈകിട്ടോടെ വീണ്ടും കൂടുകയായിരുന്നു. ഗ്രാമിന് 100 രൂപ വർദ്ധിച്ച് 14,120 രൂപയാണ് വൈകിട്ടോടെ കൂടിയത്. പവൻ വില 800 രൂപ വർധിച്ച് 1,12,960 രൂപയുമായി. എന്നാൽ രാവിലെ ഗ്രാമിന് 135 രൂപ കുറഞ്ഞത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/kerala-gold-rate-today-how-much-is-1-gram-and-8-grams-gold-on-april-24-2026-2201331.html">സ്വർണം പഴങ്കഥയാകുമോ, കൈയിലൊതുങ്ങാതെ വില; ഇന്നത്തെ നിരക്ക്</a></strong></p>
<h3>പശ്ചിമേഷ്യൻ യുദ്ധവും സ്വർണവിലയും</h3>
<p>പശ്ചിമേഷ്യൻ യുദ്ധവും ഡോളറിൻ്റെ മൂല്യം, ക്രൂഡ് ഓയിൽ നിരക്ക്, യുഎസ് ഫെഡറൽ ബാങ്കിന്റെ പലിശ നിരക്ക് എന്നിവയാണ് നിലവിൽ സ്വർണവിലയെ സ്വാധീനിക്കുന്ന ​പ്രധാന ഘടകങ്ങൾ. ഇറാനും യുഎസും തമ്മിൽ വെടിനിർത്തൽ കാലാവധി നീട്ടിയത് സ്വർണവില വർദ്ധിക്കാൻ കാരണമായായതായി നിരീക്ഷകർ ചൂണ്ടികാട്ടുന്നു. എന്നിരുന്നാലും ഹോർമുസ് കടലിടുക്കിലെ നിലവിലെ സാഹചര്യവും ക്രൂഡ് ഓയിൽ വില കൂടുന്നതും സ്വർണവിലയെ പിന്നോട്ട് വലിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.</p>
<p>എണ്ണ വില കൂടുന്നതോടെ പണപ്പെരുപ്പത്തിൻ്റെ പേടിയും ലോക രാജ്യങ്ങൾക്ക് മുന്നിൽ വലിയ വെല്ലുവിളിയാണ്. ഇതോടെ സാധാനങ്ങളുടെ വില കയറ്റം എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. പണപ്പെരുപ്പം കൂടിയാൽ അതിനെ നേരിടാൻ പലിശ നിരക്ക് കൂട്ടുക എന്ന തലത്തിലേക്ക് പോകാൻ ലോക ബാങ്കുകൾ നിർബന്ധിരാകും. ഇതോടെ യുഎസ് ഡോളർ ഇൻഡക്സ് മുന്നേറുകയും സ്വർണവില ഇടിയുകയും ചെയ്യും. നിലവിലെ സാഹചര്യത്തിൽ സ്വർണവിലയിൽ വലിയൊരു കുതിപ്പിനുള്ള സാധ്യത വളരെ കുറവാണ്.</p>
<h3>ഏപ്രിൽ മാസത്തെ ഇതുവരെയുള്ള നിരക്കുകൾ</h3>
<p>ഏപ്രിൽ മാസത്തിൽ സ്വർണാഭരണപ്രേമികളെ സംബന്ധിച്ച് അത്ര സന്തോഷമുള്ള കാര്യങ്ങളൊന്നും നടന്നിട്ടില്ല എന്ന് വേണം പറയാൻ. മിക്ക ദിവസങ്ങളിലും രാവിലെ കുറയുന്ന സ്വർണവില വൈകിട്ട് കൂടുകയും, ചിലപ്പോൾ രാവിലെ കൂടുന്ന വില വൈകിട്ട് കുറയുകയും ചെയ്യുന്നതായിരുന്നു ട്രെൻഡ്. മേടമാസം എത്തിയതോടെ വിപണിയിൽ കല്ല്യാണ ആവശ്യങ്ങൾക്കുള്ള തിരക്കും കൂടുതലാണ്. സ്വർണവിലയിലെ ഇപ്പോഴത്തെ ചാഞ്ചാട്ടം ഏറ്റവും കൂടുതൽ ബാധിക്കുന്നത് കല്ല്യാണ ആവശ്യങ്ങൾക്ക് സ്വർണം വാങ്ങാൻ എത്തുന്നവരെയാണ്.</p>
<p>മാർച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിൽ മാസത്ത് സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. പശ്ചിമേഷ്യൻ യു​​ദ്ധത്തിന് പിന്നാലെ മാർച്ച് മാസത്തിൽ സ്വർണ വിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. മാർച്ച് ഒന്നിന് 1,26,920 രൂപ നിരക്കിലാണ് സ്വർണത്തിന് വ്യാപാരം നടന്നത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ പടിപടിയായി വില താഴുകയായിരുന്നു. മാർച്ച് 23ന് 99,480 രൂപ രേഖപ്പെടുത്തി.</p>
<p>ഏപ്രിൽ ഒന്നിന് 111080 രൂപയായിരുന്നു വില രണ്ടിന് രേഖപ്പെടുത്തിയത് 1,09,240 രൂപയാണ്. ഏപ്രിൽ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്ന രണ്ടാം തീയതി രേഖപ്പെടുത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ 1 – 1.3നും ഇടയിലായിരുന്നു വില. എന്നാൽ ഏപ്രിൽ 18ന് സ്വർണവില 1,14,240 രൂപയിലെത്തി. പിന്നീട് ഏപ്രിൽ 20, 21 ദിവസങ്ങളിൽ 113880 രൂപയും, 22ന് 113480 രൂപയുമായിരുന്നു വില. 23ന് രണ്ട് തവണയാണ് സ്വർണവില മാറിയത്. രാവിലെ 112600 രൂപയായിരുന്നെങ്കിൽ വൈകുന്നേരം വില വീണ്ടും കൂടുകയയായിരുന്നു.</p>
<p><strong> </strong></p>
]]></content:encoded>
				</item>
							<item>
					<title>Vidyajyothi: ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ധനസഹായം; വിദ്യാജ്യോതി പദ്ധതിയെ കുറിച്ചറിയൂ</title>
					<link>https://www.malayalamtv9.com/kerala/vidyajyothi-scheme-how-differently-abled-students-can-apply-for-financial-aad-up-to-post-graduation-2201577.html</link>
					<pubDate>Sat, 25 Apr 2026 07:00:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/vidyajyothi-scheme-how-differently-abled-students-can-apply-for-financial-aad-up-to-post-graduation-2201577.html</guid>
					<description><![CDATA[<p>Vidyajyothi Scheme Full Details Eligibility Benefits and Application Process: സംസ്ഥാനങ്ങളില്‍ സര്‍വ്വേ നടത്തുകയും, അതുവഴി എത്ര ഭിന്നശേഷിക്കാരുണ്ടെന്ന് കണ്ടെത്തിയതിന് ശേഷമാണ് പദ്ധതി നടപ്പാക്കി തുടങ്ങിയത്. പതിനെട്ട് വയസിന് താഴെയുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി അവരെ മുന്നോട്ടെത്തിക്കുന്നതിനായാണ് വിദ്യാജ്യോതി പദ്ധതി ആരംഭിച്ചത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Differently-Abled.jpg" class="attachment-large size-large wp-post-image" alt="Differently Abled" /></figure><p>കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഭിന്നശേഷിക്കാരായ ധാരാളം ആളുകളുണ്ട്. ഇവര്‍ക്ക് സമൂഹത്തില്‍ മറ്റുള്ളവരെ പോലെ പ്രാധിനിത്യം ഉറപ്പാക്കാനായി ഒട്ടനവധി പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കുന്നു. വിദ്യാഭ്യാസം, തൊഴില്‍, ഭക്ഷണം, പാര്‍പ്പിടം തുടങ്ങി വ്യത്യസ്ത മേഖലകളിലൂന്നിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തനം നടത്തുന്നത്. ഇതിനായി നടപ്പാക്കുന്ന പദ്ധതികള്‍ മുഖേനെ ജീവിതത്തില്‍ വെളിച്ചം ലഭിച്ചവരും ധാരാളം.</p>
<p>ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതികളിലൊന്നാണ് വിദ്യാജ്യോതി. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കായി സാമൂഹ്യനീതി വകുപ്പ് മുഖേനെയാണ് പദ്ധതി നടപ്പാക്കുന്നത്.</p>
<p>സംസ്ഥാനങ്ങളില്‍ സര്‍വ്വേ നടത്തുകയും, അതുവഴി എത്ര ഭിന്നശേഷിക്കാരുണ്ടെന്ന് കണ്ടെത്തിയതിന് ശേഷമാണ് പദ്ധതി നടപ്പാക്കി തുടങ്ങിയത്. പതിനെട്ട് വയസിന് താഴെയുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി അവരെ മുന്നോട്ടെത്തിക്കുന്നതിനായാണ് വിദ്യാജ്യോതി പദ്ധതി ആരംഭിച്ചത്.</p>
<h3>ആര്‍ക്ക് വേണ്ടി?</h3>
<p>സര്‍ക്കാര്‍ അല്ലെങ്കില്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് പദ്ധതിയുടെ വരവ്. 40 ശതമാനവും അതിലധികവും ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഇതുവഴി സഹായം ലഭിക്കും. ഈ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനായി സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതാണ്.</p>
<p>9 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങിക്കാനായി 500 രൂപയാണ് നല്‍കുന്നത്. ഒരു ജില്ലയില്‍ 50 കുട്ടികള്‍ക്ക് എന്ന രീതിയിലാണ് വിതരണം. യൂണിഫോം വാങ്ങാനായി ഒരു ജില്ലയിലെ 50 കുട്ടികള്‍ക്ക് 1,500 രൂപയും നല്‍കുന്നതാണ്.</p>
<p>പ്ലസ് വണ്‍, പ്ലസ് ടു, ഐടിഐ, പോളിടെക്‌നിക്ക്, വിഎച്ച്എസ്‌സി എന്നിങ്ങനെ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാനായി 2,000 രൂപയും യൂണിഫോമിനായി 2,000 രൂപയും നല്‍കുന്നു. ഇതും ഒരു ജില്ലയിലെ 50 പേര്‍ക്ക് വീതമാണ് വിതരണം ചെയ്യുന്നത്.</p>
<p>ഡിഗ്രി, ഡിപ്ലോമ, പ്രൊഫണല്‍ കോഴ്‌സ് എന്നിവ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങിക്കാനായി 3,000 രൂപയും പദ്ധതി വഴി ലഭിക്കും. എന്നാല്‍ ഇത് വെറും 30 കുട്ടികള്‍ക്കേ ഒരു ജില്ലയില്‍ ലഭിക്കുകയുള്ളൂ. പോസ്റ്റ് ഗ്രാജുവേഷന്‍ പഠിക്കുന്നവര്‍ക്കും പഠനോപകരണങ്ങള്‍ക്കായി 3,000 രൂപ കിട്ടും, ഇതും 30 പേര്‍ക്ക് മാത്രം.</p>
<h3>എങ്ങനെ അപേക്ഷിക്കണം?</h3>
<p>ഓരോ ജില്ലയിലെയും സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയ്ക്കുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം...</p>
<ol>
<li>അപേക്ഷിക്കുന്ന വ്യക്തി സര്‍ക്കാര്‍ അല്ലെങ്കില്‍ എയ്ഡഡ് സ്ഥാപനത്തില്‍ പഠിക്കുന്ന ആളായിരിക്കണം.</li>
<li>അപേക്ഷകന് 40 ശതമാനമോ അതിലധികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് മതി.</li>
<li>എത്ര വരുമാനമുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ ബിപിഎല്‍ കുടുംബത്തില്‍പ്പെട്ടയാളുകള്‍ക്ക് മുന്‍ഗണന ലഭിക്കും.</li>
<li>അപേക്ഷകന്‍ പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി സാക്ഷ്യപ്പെടുത്തിയ രേഖ ആവശ്യമാണ്.</li>
</ol>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/financial-aid-for-differently-abled-mothers-under-mathrujyothi-scheme-how-to-apply-explained-2200743.html" target="_blank" rel="noopener">Mathrujyothi: ഭിന്നശേഷിക്കാരായ അമ്മമാരോടൊപ്പമുണ്ട് സര്‍ക്കാര്‍; മാതൃജ്യോതി വഴി ധനസഹായം</a></strong></p>
<h3>ആവശ്യമായ രേഖകള്‍</h3>
<ul>
<li>ആധാര്‍ കാര്‍ഡ്</li>
<li>പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ</li>
<li>മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും</li>
<li>ബിപിഎല്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്</li>
<li>വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്</li>
<li>വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള രേഖ</li>
<li>ബാങ്ക് വിവരങ്ങള്‍</li>
</ul>
<h3>പദ്ധതിയെ കുറിച്ച് കൂടുതലായി</h3>
<ul>
<li>കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയമാണ് പദ്ധതി വിഭാവനം ചെയ്ത് നടപ്പാക്കുന്നത്.</li>
<li>സമഗ്ര ശിക്ഷ അഭിയാനിന്റെ സഹായത്തോടെ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നു.</li>
<li>സംസ്ഥാനങ്ങളിലെ ശിശു വികസന വകുപ്പുകളും ശിശുക്ഷേമ സമിതികളും പദ്ധതിയുടെ ഭാഗമാണ്.</li>
<li>പണമെത്തുന്നത് രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക്.</li>
</ul>
]]></content:encoded>
				</item>
							<item>
					<title>Crypto Currency: ക്രിപ്‌റ്റോകോയിനുകളില്‍ നിക്ഷേപിക്കാന്‍ പ്ലാനുണ്ടോ? 500 രൂപയില്‍ തുടങ്ങാം</title>
					<link>https://www.malayalamtv9.com/business/start-investing-in-crypto-with-rs-500-per-month-sip-plan-explained-for-beginners-2201463.html</link>
					<pubDate>Fri, 24 Apr 2026 14:44:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/start-investing-in-crypto-with-rs-500-per-month-sip-plan-explained-for-beginners-2201463.html</guid>
					<description><![CDATA[<p>Crypto SIP Investment Start with Rs 500 Monthly: മ്യൂച്വല്‍ ഫണ്ട് തന്ത്രം ഉപയോഗിച്ച് കൊണ്ടുതന്നെയാണ് ക്രിപ്‌റ്റോയിലേക്കുള്ള അവരുടെ ചുവടുമാറ്റം. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ ഭാഗമായ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപി വഴിയുള്ള ചെറിയ നിക്ഷേപത്തിലൂടെ ഡിജിറ്റല്‍ ആസ്തികളില്‍ ഉയര്‍ന്ന നേട്ടം സ്വന്തമാക്കാന്‍ നിങ്ങള്‍ക്കും സാധിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2025/09/Crypto-1.jpg" class="attachment-large size-large wp-post-image" alt="Crypto (1)" /></figure><p>യുവാക്കള്‍ നിക്ഷേപം നടത്താനായി ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്നത് മ്യൂച്വല്‍ ഫണ്ടുകളെയാണ്. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പുറമെ ക്രിപ്‌റ്റോ കറന്‍സിയിലേക്ക് ചേക്കേറുന്നവരും ഇന്ന് ധാരാളം. മ്യൂച്വല്‍ ഫണ്ട് തന്ത്രം ഉപയോഗിച്ച് കൊണ്ടുതന്നെയാണ് ക്രിപ്‌റ്റോയിലേക്കുള്ള അവരുടെ ചുവടുമാറ്റം. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ ഭാഗമായ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപി വഴിയുള്ള ചെറിയ നിക്ഷേപത്തിലൂടെ ഡിജിറ്റല്‍ ആസ്തികളില്‍ ഉയര്‍ന്ന നേട്ടം സ്വന്തമാക്കാന്‍ നിങ്ങള്‍ക്കും സാധിക്കും.</p>
<h3>ക്രിപ്‌റ്റോ എസ്‌ഐപികള്‍</h3>
<p>ക്രിപ്‌റ്റോ എസ്‌ഐപികള്‍ ഒരുകാലത്ത് ഊഹക്കച്ചവടമായി കണക്കാക്കിയിരുന്ന ഒന്നായിരുന്നു എന്നാണ് യുനോകോയിനിന്റെ സഹസ്ഥാപകനും സിഇഒയുമായ സാത്വിക് വിശ്വനാഥ് പറയുന്നത്‌. യുനോകോയിനില്‍ ക്രിപ്‌റ്റോ എസ്‌ഐപി പങ്കാളിത്തം ഓരോ വര്‍ഷവും 80 ശതമാനം വരെ വര്‍ധിക്കുന്നു. ഇത്തരം എസ്‌ഐപി ഉപയോക്താക്കളുടെ എണ്ണം 60 ശതമാനത്തോളമായി. ടയര്‍-2, ടയര്‍- 3 നഗരങ്ങളില്‍ നിന്നാണ് ഈ നിക്ഷേപകര്‍ ഉയര്‍ന്നുവരുന്നത്. അതില്‍ ഭൂരിഭാഗം പേരും 23-30 പ്രായപരിധിക്കുള്ളില്‍ ഉള്ളവരാണെന്നും അദ്ദേഹം.</p>
<p>സ്ഥിരമായ പ്രതിമാസ നിക്ഷേപങ്ങള്‍ വിപണിയിലെ സമ്മര്‍ദം കുറയ്ക്കുന്നു. കാലക്രമേണ ഇത് ചെലവ് ശരാശരിയെ കൃത്യമായ ട്രാക്കിലേക്ക് എത്തിക്കും. ലംപ്‌സം നിക്ഷേപകരെ അപേക്ഷിച്ച് എസ്‌ഐപി ഉപയോക്താക്കള്‍ 6-12 മാസത്തിനുള്ളില്‍ 20-25 ശതമാനത്തോളം മാത്രമേ എസ്‌ഐപി പോര്‍ട്ട്‌ഫോളിയോയില്‍ അസ്ഥിരത നേരിടുന്നുള്ളൂവെന്നും യുനികോയിനിന്റെ ഡാറ്റ വ്യക്തമാക്കുന്നു.</p>
<p>നിലവില്‍ നിക്ഷേപകര്‍ ഏകദേശം 500 മുതല്‍ 1,000 രൂപ വരെ വാലറ്റുകളില്‍ നിക്ഷേപിക്കുന്നു. ഇത് ബിറ്റ്‌കോയിന്‍ അല്ലെങ്കില്‍ എതെറിയം പോലുള്ള ആസ്തികളുടെ പ്രതിമാസ വാങ്ങലുകള്‍ക്കായി ഓട്ടോമേറ്റ് ചെയ്യപ്പെടുകയാണ്. ഒറ്റത്തവണ നിക്ഷേപങ്ങള്‍ക്ക് പകരം പ്രതിമാസ നിക്ഷേപങ്ങള്‍ റിസ്‌ക് ഒഴിവാക്കാന്‍ സഹായിക്കുന്നുവെന്നും ബൈബിറ്റിന്റെ ഇന്ത്യ കണ്‍ട്രി മാനേജര്‍ വികാസ് ഗുപ്ത പറയുന്നു.</p>
<p>2015 ജനുവരി മുതല്‍ 2025 ഡിസംബര്‍ വരെയുള്ള കാലയളവില്‍ ബിറ്റ്‌കോയിനില്‍ പ്രതിമാസം 1,000 രൂപയുടെ എസ്‌ഐപി നിക്ഷേപം 1.32 ലക്ഷം രൂപയില്‍ നിന്ന് 1.2-1.8 കോടി രൂപയോളമായി വളര്‍ന്നുവെന്നും അദ്ദേഹം. കഴിഞ്ഞ വര്‍ഷം ക്രിപ്‌റ്റോ എസ്‌ഐപികളില്‍ ഏകദേശം 70 ശതമാനം വളര്‍ച്ചയാണ് ബൈബിറ്റ് കൈവരിച്ചത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/8th-pay-commission-update-unions-demand-rs-72000-minimum-pay-and-4-0-fitment-factor-2201406.html" target="_blank" rel="noopener">8th Pay Commission: അടിസ്ഥാന ശമ്പളം 72,000 രൂപ, ഫിറ്റ്മെന്റ് ഫാക്ടറിൽ വൻ മാറ്റം</a></strong></p>
<h3>കൂടുതലും യുവാക്കള്‍</h3>
<p>യുവാക്കളാണ് ക്രിപ്‌റ്റോ എസ്‌ഐപിയിലേക്ക് കൂടുതലായി എത്തുന്നത്. ക്രിപ്‌റ്റോ നിക്ഷേപിക്കുന്നവരില്‍ ഭൂരിഭാഗം പേരും 25 നും 34നും ഇടയില്‍ പ്രായമുള്ളവരാണെന്ന് ഡാറ്റകള്‍ വ്യക്തമാക്കുന്നു. ആപ്പുകള്‍ വഴിയുള്ള സ്ഥിരമായ നിക്ഷേപത്തിന്‌ ഇവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.</p>
<h3>എന്താണ് ക്രിപ്‌റ്റോ എസ്‌ഐപി?</h3>
<p>ക്രിപ്‌റ്റോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിലേക്ക് നിങ്ങള്‍ക്ക് ദിവസനേ, ആഴ്ചയില്‍, പ്രതിമാസം, ആറ് മാസത്തില്‍, പ്രതിവര്‍ഷം എന്നിങ്ങനെ നിക്ഷേപം നടത്താനാകും. നിശ്ചിതതുക ക്രിപ്‌റ്റോ കറന്‍സി വാങ്ങിക്കാനായി നിങ്ങള്‍ മാറ്റിവെക്കും. എക്‌സ്‌ചേഞ്ചുകള്‍ വഴി ഓട്ടോമേറ്റഡ് പണമിടപാടുകളാണ് ഇവിടെ നടക്കുന്നത്.</p>
<p>100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാനുള്ള സൗകര്യവും ഇവിടെ ലഭിക്കുന്നതാണ്. റുപ്പി കോസ്റ്റ് ആവറേജിങ് വഴി വിപണിയിലെ അസ്ഥിരതകളില്‍ അപകടസാധ്യതകളില്ലാതെ മുന്നോട്ട് പോകാനുള്ള സൗകര്യവും ക്രിപ്‌റ്റോ എസ്‌ഐപി മുന്നോട്ടുവെക്കുന്നു.</p>
<p><strong>(ഇവിടെ നല്‍കിയിരിക്കുന്നത് പൊതുവായ വിവരങ്ങളെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. ഏതുതരം നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുമ്പും വിദഗ്ധരുടെ അഭിപ്രായം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദി ആയിരിക്കില്ല.)</strong></p>
]]></content:encoded>
				</item>
							<item>
					<title>8th Pay Commission: അടിസ്ഥാന ശമ്പളം 72,000 രൂപ, ഫിറ്റ്മെന്റ് ഫാക്ടറിൽ വൻ മാറ്റം</title>
					<link>https://www.malayalamtv9.com/business/8th-pay-commission-update-unions-demand-rs-72000-minimum-pay-and-4-0-fitment-factor-2201406.html</link>
					<pubDate>Fri, 24 Apr 2026 12:54:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/8th-pay-commission-update-unions-demand-rs-72000-minimum-pay-and-4-0-fitment-factor-2201406.html</guid>
					<description><![CDATA[<p>8th Pay Commission Update: കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. പുതിയ ശമ്പള പരിഷ്കരണത്തിന് 2027 വരെയെങ്കിലും കാത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് സൂചന. അതേസമയം, കമ്മീഷൻ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. കമ്മീഷന് മുമ്പിൽ നിരവധി ആവശ്യങ്ങളാണ് ജീവനക്കാരുടെ സംഘടനകൾ സമർപ്പിച്ചിട്ടുള്ളത്. അടിസ്ഥാനശമ്പളത്തിലെ വർദ്ധനവാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/8th-cpc.jpg" class="attachment-large size-large wp-post-image" alt="8th Cpc" /></figure><p>രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ജനുവരി മുതൽ പ്രാബല്യത്തിൽ വരേണ്ടതാണെങ്കിലും ദിവസങ്ങൾ നീണ്ടുപോവുകയാണ്. പുതിയ ശമ്പള പരിഷ്കരണത്തിന് 2027 വരെയെങ്കിലും കാത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് സൂചന. അതേസമയം, കമ്മീഷൻ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. കമ്മീഷന് മുമ്പിൽ നിരവധി ആവശ്യങ്ങളാണ് ജീവനക്കാരുടെ സംഘടനകൾ സമർപ്പിച്ചിട്ടുള്ളത്. അടിസ്ഥാനശമ്പളത്തിലെ വർദ്ധനവാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്.</p>
<h3>അടിസ്ഥാനശമ്പളം വർദ്ധിക്കുമോ?</h3>
<p>നിലവിൽ, കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാനശമ്പളം 18,000 രൂപയാണ്. ഏഴാം ശമ്പള കമ്മീഷന് പ്രകാരമാണ് ഈ തുക ലഭിക്കുന്നത്. എന്നാൽ ഇതിൽ നാല് മടങ്ങ് വർദ്ധനവാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. ഭാരതീയ പ്രതിരക്ഷ മസ്ദൂർ സംഘ് (BPMS) ബുധനാഴ്ച എട്ടാം ശമ്പള കമ്മീഷന് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ സർക്കാർ ജീവനക്കാർക്ക് കുറഞ്ഞത് 72,000 രൂപ അടിസ്ഥാന ശമ്പളവും ഫിറ്റ്മെന്റ് ഘടകം 4.0 ഉം വേണമെന്നാണ് ആവശ്യപ്പെട്ടത്.</p>
<p>ദിവസംതോറും വർദ്ധിക്കുന്ന ജീവിത ചെലവുകളും പണപ്പെരുപ്പവും ഓരോ സാധാരണക്കാരുടെയും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, അടിസ്ഥാന ശമ്പളം 72,000 രൂപയാക്കി ഉയർത്തുന്നതിലൂടെ സാധാരണക്കാരയ ജീവനക്കാർക്ക് മാന്യമായ ജീവിത സാഹചര്യം ഉറപ്പാക്കാൻ സാധിക്കുമെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.</p>
<h3>ഫിറ്റ്മെന്റ് ഫാക്ടർ</h3>
<p>അടിസ്ഥാന ശമ്പളത്തോടൊപ്പം ഫിറ്റ്മെന്റ് ഫാക്ടറിലെ മാറ്റവും സംഘടന ആവശ്യപ്പെടുന്നുണ്ട്. ജീവനക്കാരുടെ ശമ്പളവും പെൻഷനും പുതിയ ശമ്പള ഘടനയിലേക്ക് പരിഷ്കരിക്കുമ്പോൾ ഉപയോ​ഗിക്കുന്ന ​ഗുണിതമാണ് ഫിറ്റ്മെനറ് ഫാക്ടർ. പണപ്പെരുപ്പം, ജീവിതച്ചെലവ്, മറ്റ് സാമ്പത്തിക സാഹചര്യങ്ങൾ എന്നിവ കണക്കിലെടുത്താണ് ഫിറ്റ്മെന്റ് ഫാക്ടർ തീരുമാനിക്കുന്നത്. ഏഴാം ശമ്പളകമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആയിരുന്നു. അതായത് ഏഴാം ശമ്പള കമ്മീഷന് കീഴിലുള്ള അടിസ്ഥാന ശമ്പളം ആറാം ശമ്പള കമ്മീഷൻ്റെ അടിസ്ഥാന ശമ്പളത്തിന്റെ 2.57 ഇരട്ടിയായി എന്നർത്ഥം.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/8th-pay-commission-update-april-30-deadline-for-employees-and-pensioners-to-submit-memorandums-2200887.html">ശമ്പളത്തിൽ വൻ വർദ്ധനവോ? ഏപ്രിൽ 30ന് സമയം അവസാനിക്കും!</a></strong></p>
<p>എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ 4.0 ഉയർത്തണമെന്നാണ് ആവശ്യം, നിലവിൽ ഇത് 2.57 ആണ്. കൂടാതെ, 3.0 നും 3.25 നും ഇടയിൽ നിശ്ചയിക്കണമെന്ന ആവശ്യവും ജീവനക്കാർ ഉയർത്തിയിട്ടുണ്ട്. ഫിറ്റ്‌മെന്റ് ഫാക്ടർ 3.0 ആയാൽ, കുറഞ്ഞ അടിസ്ഥാന ശമ്പളം 54,000 രൂപയായി കൂടും. നിലവിലെ സാഹചര്യത്തിൽ ഫിറ്റ്മെന്റ് ഫാക്ടർ 1.8 അല്ലെങ്കിൽ 1.9 ആയി ഉയർന്നേക്കാനാണ് സാധ്യത കൂടുതലെന്ന് വിദ​ഗ്ധർ പറയുന്നു. അങ്ങനെ സംഭവിച്ചാലും ജീവനക്കാർക്ക് അവരുടെ അടിസ്ഥാന ശമ്പളം, പെൻഷനുകൾ, അലവൻസുകളും എന്നിവയിൽ വലിയ വർദ്ധനവ് ഉണ്ടാകും.</p>
<h3>വാർഷിക ഇൻക്രിമെന്റ്</h3>
<p>അതേസമയം, എട്ടാം ശമ്പള കമ്മീഷനിൽ ആവശ്യപ്പെടുന്ന മറ്റൊരു പ്രധാന കാര്യമാണ് വാർഷിക ഇൻക്രിമെന്റ് വർദ്ധിപ്പിക്കണം എന്നുള്ളത്. ഓരോ വർഷവും ജീവനക്കാർക്ക് നൽകുന്ന ഇൻക്രിമെന്റ് നിലവിലെ മൂന്ന് ശതമാനത്തിൽ നിന്ന് ആറ് ശതമാനമായി ഉയർത്തണമെന്നാണ് ആവശ്യം. കൂടാതെ, കുടുംബ യൂണിറ്റിലെ പരിഷ്കരണവും ആവശ്യപ്പെടുന്നുണ്ട്.  നിലവിൽ ജീവനക്കാരന്റെ ശമ്പളം നിശ്ചയിക്കുമ്പോൾ ഭർത്താവ്, ഭാര്യ, കുട്ടികൾ എന്നിങ്ങനെ മൂന്ന് യൂണിറ്റ് എന്ന കണക്കാണ് ഉപയോഗിക്കുന്നത്. ഇത് മാതാപിതാക്കളെ കൂടി പരിഗണിച്ച് അഞ്ചായി ഉയർത്തണമെന്നാണ് ആവശ്യം.</p>
]]></content:encoded>
				</item>
							<item>
					<title>Market Price: വിലയിൽ പൊള്ളിച്ച് മീൻ, പച്ചക്കറി, വെളിച്ചെണ്ണ വേറെ&#8230;..ഇന്നത്തെ വില നിരക്ക്</title>
					<link>https://www.malayalamtv9.com/kerala/kerala-market-price-today-check-latest-vegetable-fish-and-coconut-oil-rates-2201367.html</link>
					<pubDate>Fri, 24 Apr 2026 09:22:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/kerala-market-price-today-check-latest-vegetable-fish-and-coconut-oil-rates-2201367.html</guid>
					<description><![CDATA[<p>Kerala Market Price Today: വേനൽക്കാലത്ത് ഡിമാൻഡ് ഉയർന്നതോടെ തണ്ണിമത്തൻ, നാരങ്ങ തുടങ്ങിയവയുടെ വില ഉയർന്നു, ലഭ്യത കുറഞ്ഞതോടെ മീൻ വിലയും കൂടി. പച്ചക്കറി വിലയിലും ചാഞ്ചാട്ടം തുടരുന്നുണ്ട്. ഇന്ന് മാർക്കറ്റിൽ പോയി ആവശ്യമുള്ളവ വാങ്ങിച്ച് കഴിഞ്ഞാൽ പോക്കറ്റ് കാലിയാകുമോ എന്ന സംശയമുണ്ടോ?</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Market-Price.jpg" class="attachment-large size-large wp-post-image" alt="Market Price" /></figure><p>പശ്ചിമേഷ്യൻ സംഘർഷങ്ങളും കൊടുംവേനലും കേരളത്തിലെ മാർക്കറ്റുകളെ ബാധിച്ചിട്ട് ദിവസങ്ങളേറെയായി. വേനൽക്കാലത്ത് ഡിമാൻഡ് ഉയർന്നതോടെ തണ്ണിമത്തൻ, നാരങ്ങ തുടങ്ങിയവയുടെ വില ഉയർന്നു, ലഭ്യത കുറഞ്ഞതോടെ മീൻ വിലയും കൂടി. പച്ചക്കറി വിലയിലും ചാഞ്ചാട്ടം തുടരുന്നുണ്ട്. ഇന്ന് മാർക്കറ്റിൽ പോയി ആവശ്യമുള്ളവ വാങ്ങിച്ച് കഴിഞ്ഞാൽ പോക്കറ്റ് കാലിയാകുമോ എന്ന സംശയമുണ്ടോ? പച്ചക്കറി, മീൻ, വെളിച്ചെണ്ണ ഉൾപ്പെടെയുള്ളവയുടെ ഇന്നത്തെ നിരക്ക് പരിശോധിച്ചാലോ...</p>
<h3>പൊള്ളിച്ച് മീൻ വില</h3>
<p>ചൂട് കാലത്ത് ലഭ്യത കുറഞ്ഞതോടെ മീൻ വില കുതിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് കടലിലും കായലിലും ചൂട് കൂടിയതാണ് മീൻ ലഭ്യതയെ ബാധിച്ചത്. താപനില ഉയർന്നതോടെ മത്സ്യങ്ങൾ കൂട്ടത്തോടെ ആഴക്കടലിലേക്ക് പോവുകയാണ്. നിലവിൽ അയക്കൂറ കിലോയ്ക്ക് 1100 - 1300 രൂപ വരെയാണ് വില. കിളിമീൻ 280 -300, അയല 280 - 300, മത്തി വലുതിന് 260, ചെറുതിന് നൂറ് രൂപ എന്നിങ്ങനെയാണ് വില വരുന്നത്. ചെമ്മീൻ വലുതിന്‌ 600 രൂപ, ചെറുതിന് 280 മുതലാണ് വില വരുന്നത്. സ്രാവ് 300 – 400, കേര 300, കൂന്തൽ- 360 - 400, ഞണ്ട്‌ വലുതിന്‌ 340 – 350 എന്നിങ്ങനെയാണ് വില വരുന്നത്. കൊടും ചൂട് തുടരുകയാണെങ്കിൽ മീൻ വില ഇനിയും കൂടുമെന്നാണ് വിലയിരുത്തൽ.</p>
<h3>പച്ചക്കറി പ്രശ്നമാ...</h3>
<p>വിഷു കഴിഞ്ഞിട്ടും പച്ചക്കറി വിലയിൽ വലിയ മാറ്റമുണ്ടായിട്ടില്ല. വിവിധ മാർക്കറ്റുകളിലെ ലഭ്യമായ വിവരങ്ങളനുസരിച്ച് ഏകദേശ കണക്ക് അനുസരിച്ച് സവാള 20 - 25, ചെറിയ ഉള്ളി 50 - 55, തക്കാളി 45 - 50, ഉരുളക്കിഴങ്ങ് 30 - 35, വെണ്ടയ്ക്ക 45 - 52, പാവയ്ക്ക 55 - 65, പയർ 55 - 65, ക്യാരറ്റ് 45 - 55, കാബേജ് 25 - 35, മുരിങ്ങയ്ക്ക 40 - 50, പച്ചമുളക് 35 - 45, ഇഞ്ചി 75 - 85 രൂപ എന്നിങ്ങനെയാണ് വില.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/photo-gallery/kerala-commodity-price-will-coconut-oil-rates-risetamil-nadu-millers-push-for-price-hike-2200672.html">വെളിച്ചെണ്ണ വില ഉയരുമോ, തമിഴ്നാടിന്റെ ആ നീക്കം പണിയാകും!</a></strong></p>
<p>പച്ചക്കറികൾ ഏറ്റവും കൂടുതൽ വരുന്ന കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ കടുത്ത വേനലാണ് പച്ചക്കറി വില ഉയരാൻ പ്രധാന കാരണമായി കച്ചവടക്കാർ ചൂണ്ടിക്കാണിക്കുന്നത്. ഉൽപാദനം കുറഞ്ഞതോടെ വില മുന്നേറാനും തുടങ്ങി. ചെറുനാരങ്ങ വിലയും റെക്കോർഡുകൾ ഭേ​ദിച്ച് മുന്നേറുകയാണ്. കഴിഞ്ഞ മാസം 50 - 60 രൂപ ഉണ്ടായിരുന്നിടത്ത് നിലവിൽ ഇരുന്നൂറ് രൂപയിൽ മുകളിലാണ് മൊത്ത വില.</p>
<p>വലുപ്പവും ​ഗുണനിലവാരവും അനുസരിച്ച് വില മാറിയേക്കാം. ഒരു ചെറു നാരങ്ങയ്ക്ക് 10 രൂപയിൽ കൂടുതൽ കൊടുക്കേണ്ടി വരും. കൂടാതെ, നാരങ്ങ വെള്ളത്തിനും സോഡാ വെള്ളത്തിനും വില കൂടി. 15 രൂപ ഉണ്ടായിരുന്ന നാരങ്ങ വെള്ളത്തിന് 20 രൂപയായി.</p>
<h3>വെളിച്ചെണ്ണയിൽ ആശ്വസിക്കാം</h3>
<p>വെളിച്ചെണ്ണ വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ​ഗുണനിലവാരവും ബ്രാൻഡും അനുസരിച്ച് ചില്ലറ വിപണിയിൽ മാറ്റം വരുന്നതാണ്. ലിറ്ററിന് 315 മുതൽ 370 രൂപ വരെയാണ് വില. അതേസമയം, മില്ലുകളിൽ നിന്നും നേരിട്ട് വാങ്ങുന്ന വെളിച്ചെണ്ണയ്ക്ക് പാക്കറ്റ് എണ്ണയേക്കാൾ വില അൽപം കൂടുതലായിരിക്കും.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: സ്വർണം പഴങ്കഥയാകുമോ, കൈയിലൊതുങ്ങാതെ വില; ഇന്നത്തെ നിരക്ക്</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-today-how-much-is-1-gram-and-8-grams-gold-on-april-24-2026-2201331.html</link>
					<pubDate>Fri, 24 Apr 2026 07:16:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-today-how-much-is-1-gram-and-8-grams-gold-on-april-24-2026-2201331.html</guid>
					<description><![CDATA[<p>Kerala Gold Rate Today: പശ്ചിമേഷ്യൻ യുദ്ധവും ഡോളറിന്റെ മൂല്യവും, ക്രൂഡ് ഓയിൽ നിരക്ക്, യുഎസ് ഫെഡറൽ ബാങ്കിന്റെ പലിശ നിരക്കും എന്നിവയാണ് നിലവിൽ സ്വർണവിലയെ സ്വാധീനിക്കുന്ന ​ഘടകങ്ങൾ. ഇറാനും യുഎസും തമ്മിൽ വെടിനിർത്തൽ കാലാവധി നീട്ടിയത് സ്വർണവില വർദ്ധിക്കാൻ കാരണമായി.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/gold-rate-1.jpg" class="attachment-large size-large wp-post-image" alt="Gold Rate (1)" /></figure><p>സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പവന് 1,13,200 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഇന്ന് വില 1,12,160 രൂപയായി ഇടിഞ്ഞു. ഗ്രാമിന് 1,12,160 രൂപയാണ് നൽകേണ്ടത്. വിപണിവില ഇത്രായണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും കൂടും. രാജ്യത്ത് മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. പണിക്കൂലി ജ്വല്ലറികൾക്കനുസരിച്ച് വ്യത്യസ്തപ്പെട്ടിരിക്കും. ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്. അതേസമയം, സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഇന്ന് ​ഗ്രാമിന് 269.90 രൂപയും കിലോയ്ക്ക് 2,69,900 രൂപയുമാണ് നൽകേണ്ടത്.</p>
<h3>ഏപ്രിൽ മാസത്തെ സ്വർണവില - ഇതുവരെ</h3>
<p>മാർച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിൽ മാസത്ത് സ്വർണവില വർദ്ധിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ യു​​ദ്ധത്തിന് പിന്നാലെ മാർച്ച് മാസത്തിൽ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. മാർച്ച് 1ന് 1,26,920 രൂപ നിരക്കിലാണ് സ്വർണത്തിന് വ്യാപാരം നടന്നത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ പടിപടിയായി വില താഴുകയായിരുന്നു. മാർച്ച് 23ന് 99,480 രൂപ രേഖപ്പെടുത്തി. ഡിസംബറിൽ സ്വർണവില ഒരു ലക്ഷം കടന്നതിന് ശേഷം ആദ്യമായാണ് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തുന്നത്. എന്നാൽ ആ ആശ്വാസം മണിക്കൂറുകൾ മാത്രമേ നീണ്ടുനിന്നോളൂ. വൈകുന്നേരത്തോടെ സ്വർണം തിരിച്ചു കയറി.</p>
<p>മാർച്ച് മാസം അവസാനിച്ചപ്പോൾ പവന് 109640 രൂപ നിരക്കിലായിരുന്നു സ്വർണം. ഏപ്രിൽ ഒന്നിന് 111080 രൂപയായിരുന്നു വില. ഏപ്രിൽ രണ്ടിന് രേഖപ്പെടുത്തിയ 1,09,240 രൂപയാണ് ഏപ്രിൽ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്. തുടർന്നുള്ള ദിവസങ്ങളിൽ 1 - 1.3നും ഇടയിലായിരുന്നു വില. എന്നാൽ ഏപ്രിൽ 18ന് സ്വർണവില 1,14,240 രൂപയിലെത്തി. തൊട്ടടുത്ത ദിവസവും വില മാറിയില്ല. ഏപ്രിൽ 20, 21 ദിവസങ്ങളിൽ 113880 രൂപയും, 22ന് 113480 രൂപയുമായിരുന്നു വില. ഇന്നലെ രണ്ട് തവണയാണ് സ്വർണവില മാറിയത്. രാവിലെ 112600 രൂപയായിരുന്നെങ്കിൽ വൈകുന്നേരം വില വീണ്ടും കൂടി, 1,13,200 രൂപ നിരക്കിലാണ് വ്യാപാരം തുടർന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/india/central-government-issues-clarification-on-petrol-and-diesel-price-hike-reports-2201148.html">തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില കൂടുമോ? പ്രതികരിച്ച് കേന്ദ്രം</a></strong></p>
<h3>സ്വർണവിലയിലെ മാറ്റങ്ങൾക്ക് പിന്നിൽ</h3>
<p>പശ്ചിമേഷ്യൻ യുദ്ധവും ഡോളറിന്റെ മൂല്യവും, ക്രൂഡ് ഓയിൽ നിരക്ക്, യുഎസ് ഫെഡറൽ ബാങ്കിന്റെ പലിശ നിരക്കും എന്നിവയാണ് നിലവിൽ സ്വർണവിലയെ സ്വാധീനിക്കുന്ന ​ഘടകങ്ങൾ. ഇറാനും യുഎസും തമ്മിൽ വെടിനിർത്തൽ കാലാവധി നീട്ടിയത് സ്വർണവില വർദ്ധിക്കാൻ കാരണമായി. എന്നിരുന്നാലും ഹോർമുസ് കടലിടുക്ക് കലുഷിതമായി തുടരുന്നതും ക്രൂഡ് ഓയിൽ വില കൂടുന്നതും സ്വർണവിലയെ പിന്നോട്ട് വലിക്കും.</p>
<p>എണ്ണ വില കൂടുന്നതോടെ പണപ്പെരുപ്പപേടിയും ലോക രാജ്യങ്ങൾക്ക് കൂടുന്നുണ്ട്. ഇതോടെ സാധാനങ്ങൾക്ക് വില കൂടുമോ എന്ന ആശങ്കയും ഉണ്ട്. പണപ്പെരുപ്പം കൂടിയാൽ അതിനെ നേരിടാൻ പലിശ നിരക്ക് കൂട്ടാൻ ലോക ബാങ്കുകൾ നിർബന്ധിരാകും. ഇതോടെ യുഎസ് ഡോളർ ഇൻഡക്സ് മുന്നേറുകയും സ്വർണവില ഇടിയുകയും ചെയ്യും. അതേസമയം, സ്വർണവില കൂടുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ വലിയ രീതിയിൽ സ്വർണവില കൂടിയേക്കില്ല എന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.</p>
]]></content:encoded>
				</item>
							<item>
					<title>Fuel Price Hike: തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില കൂടുമോ? പ്രതികരിച്ച് കേന്ദ്രം</title>
					<link>https://www.malayalamtv9.com/india/central-government-issues-clarification-on-petrol-and-diesel-price-hike-reports-2201148.html</link>
					<pubDate>Thu, 23 Apr 2026 13:50:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[India News]]></category>
										<guid>https://www.malayalamtv9.com/india/central-government-issues-clarification-on-petrol-and-diesel-price-hike-reports-2201148.html</guid>
					<description><![CDATA[<p>Petrol and Diesel Price Hike Reports: സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം പെട്രോൾ, ഡീസൽ വില ലിറ്ററിന് 25-28 രൂപ വരെ ഉയരുമെന്ന് ഒരു ബ്രോക്കറേജ് നോട്ട് ഉദ്ധരിച്ച് ഒന്നിലധികം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വിശദീകരണം. രാജ്യാന്തര വിപണിയിൽ 120 ഡോളറിനടുത്താണ് ക്രൂഡ് ഓയിലിന്റെ വില.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/fuel-price.jpg" class="attachment-large size-large wp-post-image" alt="Fuel Price" /></figure><p>തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില ഉയരുമെന്ന വാർത്തകളിൽ പ്രചരിച്ച് കേന്ദ്രം. പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, കേരളം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾക്ക് ശേഷം പെട്രോൾ, ഡീസൽ വിലയിൽ കുത്തനെ വർധനവുണ്ടാകുമെന്നായിരുന്നു പ്രചരിച്ച വാർത്ത. 25 രൂപ കൂടുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഈ വാർത്തകളെ തള്ളി കേന്ദ്ര സർക്കാർ രം​ഗത്തെത്തി. നിലവിൽ ഇന്ധന വില വർദ്ധിപ്പിക്കുന്നതിനുള്ള ഒരു നിർദ്ദേശവും പരിഗണനയിലില്ലെന്ന് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു.</p>
<p>''വ്യാജ വാർത്തകൾ. പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധനവ് സൂചിപ്പിക്കുന്ന ചില വാർത്താ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ അത്തരമൊരു നിർദ്ദേശം സർക്കാരിന്റെ പരിഗണനയിലില്ല. ഇത്തരം റിപ്പോർട്ടുകൾ പൗരന്മാർക്കിടയിൽ ഭയവും പരിഭ്രാന്തിയും ഉണ്ടാക്കാൻ സൃഷ്ടിച്ചവയാണ്.യഥാർത്ഥത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർത്തിയിട്ടില്ല'' എന്നും എക്സിൽ കുറിച്ചു.</p>
<h3>വ്യാജ വാർത്ത</h3>
<p>സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം പെട്രോൾ, ഡീസൽ വില ലിറ്ററിന് 25-28 രൂപ വരെ ഉയരുമെന്ന് ഒരു ബ്രോക്കറേജ് നോട്ട് ഉദ്ധരിച്ച് ഒന്നിലധികം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വിശദീകരണം. ഇറാൻ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നതിനാൽ വില വർദ്ധിക്കുമെന്നായിരുന്നു വ്യാജ വാർത്തകൾ പ്രചരിച്ചത്.</p>
<p>രാജ്യാന്തര വിപണിയിൽ 120 ഡോളറിനടുത്താണ് ക്രൂഡ് ഓയിലിന്റെ വില. ഇത് രാജ്യം കണ്ട ഏറ്റവും വലിയ ഇന്ധന വില വർദ്ധനവിന് കാരണമാകും. സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പിന് ശേഷം 25 മുതൽ 28 രൂപ വരെ ഇന്ധന വില വർദ്ധിപ്പിച്ചേക്കും. ഇതോടെ രാജ്യത്ത് പെട്രോളിന് 130 രൂപയിൽ കൂടുതൽ ഉയരും. ഡീസലിന് 120 രൂപയും കവിയും. ഏപ്രിൽ 29നാണ് തിരഞ്ഞടുപ്പുകൾ പൂർത്തിയാക്കുന്നതിന് പിന്നാലെ വിലവർധനവ് ഉണ്ടാകും എന്നായിരുന്നു റിപ്പോർട്ട്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/asian-paints-announces-second-round-of-price-hikes-amid-raw-material-inflation-2200139.html">പെയിൻ്റിന് വില കൂടുന്നു, വീടുപണി പ്രശ്നത്തിലാകും</a></strong></p>
<p>എന്നാൽ, മന്ത്രാലയം ഈ വാദത്തെ ശക്തമായി എതിർക്കുകയും അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതകൾക്കിടയിലും കഴിഞ്ഞ നാല് വർഷമായി പെട്രോൾ, ഡീസൽ വിലകൾ വർദ്ധിക്കാത്ത ഒരേയൊരു രാജ്യം ഇന്ത്യയാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ആഗോള വിലക്കയറ്റത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് ഇന്ത്യാ സർക്കാരും എണ്ണ പൊതുമേഖലാ സ്ഥാപനങ്ങളും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.</p>
<h3>കേന്ദ്രസർക്കാരിന്റെ എക്സ് പോസ്റ്റ്</h3>
<p>&nbsp;</p>
<blockquote class="twitter-tweet">
<p dir="ltr" lang="en">FAKE NEWS</p>
<p>There are some news reports suggesting a price hike of petrol and diesel. It is hereby clarified that there is no such proposal under consideration by the Government.<br />
Such news items are designed to create fear and panic amongst the citizens and are mischievous and… <a href="https://t.co/yTAfJdah2o">pic.twitter.com/yTAfJdah2o</a></p>
<p>— Ministry of Petroleum and Natural Gas #MoPNG (@PetroleumMin) <a href="https://twitter.com/PetroleumMin/status/2047187486598980057?ref_src=twsrc%5Etfw">April 23, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>നിലവിൽ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയുടെ അടിസ്ഥാനത്തിൽ എണ്ണ കമ്പനികളാണ് എണ്ണ വില നിശ്ചയിക്കുന്നത്. അതേസമയം, രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിട്ടും കേന്ദ്രസർക്കാർ ഇന്ധന വിലയിൽ മാറ്റം വരുത്തിയിരുന്നില്ല. ഇത് എണ്ണ കമ്പനികൾക്ക് നഷ്ടമുണ്ടാക്കുന്നുണ്ട്. കണക്കുകൾ പ്രകാരം, എണ്ണ കമ്പനികൾക്ക് മാസം 27000 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുവെന്നാണ് റിപ്പോർട്ട്.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ വില നോക്കിക്കേ</title>
					<link>https://www.malayalamtv9.com/business/kerala-gold-and-silver-rate-today-check-one-pavan-and-gram-prices-on-april-23-2201059.html</link>
					<pubDate>Thu, 23 Apr 2026 07:18:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-and-silver-rate-today-check-one-pavan-and-gram-prices-on-april-23-2201059.html</guid>
					<description><![CDATA[<p>Kerala Gold Rate Today: സ്വർണവിലയിൽ ഇനിയെന്ത് സംഭവിക്കുമെന്നത് തീർച്ചും പ്രവചനാതീതമാണെന്ന് സാമ്പത്തിക വിദ​ഗ്ധർ‌ അഭിപ്രായപ്പെടുന്നു. പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ ഉണ്ടാവുകയും യുദ്ധം അവസാനിക്കുകയും ചെയ്താൽ വിലയിൽ മുന്നേറ്റം ഉണ്ടാവും. കൂടാതെ ഡോളറിന്റെ മൂല്യവും യുഎസ് ഫെഡറൽ ബാങ്കിലും പലിശ നിരക്കും സ്വർണ വിലയെ സ്വാധീനിക്കുന്ന മറ്റ് നിർണായക ഘടകങ്ങളാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/gold-price.jpg" class="attachment-large size-large wp-post-image" alt="Gold Price" /></figure><p>സംസ്ഥാനത്ത് സ്വർണവിലയുടെ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം പവന് 1,13,480 രൂപയും ​ഗ്രാമിന് 14,185 രൂപയുമായിരുന്നു നൽകേണ്ടിയിരുന്നത്. എന്നാൽ ഇന്ന് വില വീണ്ടും കുറഞ്ഞിട്ടുണ്ട്. നിലവിൽ പവന് 1,12,600 രൂപയാണ് വില. ഗ്രാമിന് 14,075 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്. അതേസമയം, സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. വെള്ളി വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് ​ഗ്രാമിന് 274.90 രൂപയും കിലോടിയ്ക്ക് 2,74,900 രൂപയുമാണ് നൽകേണ്ടത്.</p>
<h3>വിലയിലെ ചാഞ്ചാട്ടത്തിന് പിന്നിൽ</h3>
<p>പശ്ചിമേഷ്യൻ സംഘർഷങ്ങളാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് പിന്നിൽ. ഇറാനും യുഎസും തമ്മിലുള്ള വെടിനിർത്തൽ കരാർ നീട്ടിയതാണ് ഇന്നലെ വില ഇടിയാൻ കാരണം. കൂടാതെ, ഡോളർ ഇൻഡക്സിലും ഇടിവുണ്ടായി. വെടിനിർത്തൽ കരാർ നീട്ടിയെങ്കിലും ഹോർ‍മുസ് കടലിടുക്കിലെ തടസ്സങ്ങളും സമാധാന ചർച്ചകളിലെ അനിശ്ചിതത്വവും കാരണം എണ്ണവില ആ​ഗോള വിപണിയിൽ ഉയർന്നിട്ടുണ്ട്. ഇതും സ്വർണവിലയെ സ്വാധീനിക്കുന്നു.</p>
<p>സ്വർണവിലയിൽ ഇനിയെന്ത് സംഭവിക്കുമെന്നത് തീർച്ചും പ്രവചനാതീതമാണെന്ന് സാമ്പത്തിക വിദ​ഗ്ധർ‌ അഭിപ്രായപ്പെടുന്നു. പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ ഉണ്ടാവുകയും യുദ്ധം അവസാനിക്കുകയും ചെയ്താൽ വിലയിൽ മുന്നേറ്റം ഉണ്ടാവും. കൂടാതെ ഡോളറിന്റെ മൂല്യവും യുഎസ് ഫെഡറൽ ബാങ്കിലും പലിശ നിരക്കും സ്വർണ വിലയെ സ്വാധീനിക്കുന്ന മറ്റ് നിർണായക ഘടകങ്ങളാണ്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/rapido-earnings-in-kerala-how-much-can-you-make-per-day-and-how-to-register-2200855.html">റാപ്പിഡോ ഓടിച്ച് ജീവിക്കാമല്ലോ; എത്ര രൂപ വരെ നേടാനാകുമെന്ന് നോക്കൂ</a></strong></p>
<h3>സ്വർണത്തിന്റെ സഞ്ചാരം</h3>
<p>സ്വർണവിലയിൽ ഉണ്ടാകുന്ന ഓരോ മാറ്റങ്ങളും സാധാരണക്കാരുടെയും ആഭരണപ്രേമികളുടെയും നിക്ഷേപകരുടെയും ആശങ്ക ഉയർത്തുന്നുണ്ട്. ഡിസംബർ 23നാണ് കേരളത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്ന് മുന്നേറുന്നത്. തുടർന്നുള്ള, ഓരോ ദിവസങ്ങളിലും റെക്കോർ‌ഡുകൾ തകർത്ത് സ്വർണം മുന്നേറുകയായിരുന്നു. ഇന്ന് കുറയും നാളെ കുറയും എന്ന് പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും അതുണ്ടായില്ല. ജനുവരി 29ന് അതുവരെയുണ്ടായ റെക്കോർഡുകളെ തകർത്തെറിഞ്ഞഅ സ്വർണം പവന് 1,31,160 രൂപയെന്ന പുതിയ റെക്കോർഡിട്ടു. കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണിത്.</p>
<p>തുടർന്ന് സ്വർണവിലിയിൽ ഇടിവുകളുണ്ടായെങ്കിലും ഒരു ലക്ഷത്തിന് താഴെയെത്താൻ സ്വർണത്തിന് കഴിഞ്ഞില്ല. ഇടയ്ക്ക് മണിക്കൂറുകളുടെ മാത്രം ആശ്വാസം നൽകി 99,480 രൂപയായി സ്വർണവില താഴ്ന്നെങ്കിലും അതും താൽകാലികമായിരുന്നു. സ്വർണവിലയിലെ കുതിപ്പ് കാരണം സാധാരണക്കാർ സ്വർണം പൂർണമായി ഉപേക്ഷിക്കുന്ന സ്ഥിതിയിലുമെത്തി. ജ്വല്ലറികളിൽ ആളുകൾ കുറഞ്ഞു. വെള്ളിക്കും വില കുറവുള്ള 18 കാരറ്റ് സ്വർണാഭരണങ്ങൾക്കും ഡിമാൻഡ് ഉയർന്നു.</p>
<h3>അക്ഷയതൃതീയയ്ക്ക് സ്വർണവില ഉയർന്നോ?</h3>
<p>ഏപ്രിൽ 19നായിരുന്നു അക്ഷയ തൃതീയ. സ്വർണവില അല്പം പ്രശ്നമാണെങ്കിലും അക്ഷയ തൃതീയ ദിനത്തിൽ സംസ്ഥാനത്ത് 1260 കോടി രൂപയുടെ സ്വർണമാണ് വിറ്റുപോയത്. ഓൾ കേരള ​ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്ത് വിട്ട, കേരളം മുഴുവനുമുള്ള 12000 ജ്വല്ലറികളിൽ നിന്നുള്ള കണക്കാണിത്. 900 കിലോയുടെ സ്വർണമാണ് വിറ്റത്. അക്ഷയ തൃതീയ ദിനത്തിൽ സ്വർണവിലയ്ക്ക് മാറ്റമുണ്ടായിരുന്നില്ല. പതിനെട്ടാം തീയതി രേഖപ്പെടുത്തിയ 1,14,240 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഇത് സ്വർണം വാങ്ങാനെത്തിയവർക്ക് ആശ്വാസമായി എന്നാണ് വിലയിരുത്തൽ.</p>
]]></content:encoded>
				</item>
							<item>
					<title>7th Pay Commission DA Hike: ക്ഷാമബത്ത വർധന ഒടുവിലെത്തി, ജനുവരി മുതലുള്ള അരിയർ കിട്ടും</title>
					<link>https://www.malayalamtv9.com/business/good-news-entral-government-employees-dearness-allowance-increased-from-58-to-60-percent-2-2201003.html</link>
					<pubDate>Wed, 22 Apr 2026 19:58:00 +0530</pubDate>
					<dc:creator><![CDATA[Arun Nair]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/good-news-entral-government-employees-dearness-allowance-increased-from-58-to-60-percent-2-2201003.html</guid>
					<description><![CDATA[<p>2 ശതമാനമാണ് ക്ഷാമബത്ത ഉയർത്തിയത്. മുൻകാല പ്രാബല്യത്തിലായിരിക്കും പുതുക്കിയ വർധന നടപ്പിലാക്കുന്നത്. കഴിഞ്ഞ ദിവസം ഡിഎ വർധന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറങ്ങിയത്.  50 ലക്ഷത്തോളം കേന്ദ്ര ജീവനക്കാർക്കും, 60 ലക്ഷത്തോളം പെൻഷൻകാർക്കുമാണ് ഇതിൻ്റെ പ്രയോജനം ലഭിക്കും.  6791 കോടിയാണ് കേന്ദ്രം ക്ഷാമബത്ത ഇനത്തിൽ ചിലവഴിക്കേണ്ടി വരുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/7th-Pay-Commission_DA_Hike.jpg" class="attachment-large size-large wp-post-image" alt="7th Pay Commission Da Hike" /></figure><p><strong>ന്യൂഡൽഹി:</strong> കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ച് കേന്ദ്ര സർക്കാർ  ഉത്തരവിറക്കി. നിലവിലെ 58 ശതമാനത്തിൽ നിന്നും 60 ശതമാനമാക്കിയാണ് ക്ഷാമബത്ത ഉയർത്തിയത്. മുൻകാല പ്രാബല്യത്തിലായിരിക്കും ക്ഷാമബത്ത വർധന നടപ്പിലാക്കുന്നത്. കുറച്ചു നാളുകളായി ക്ഷാമബത്ത വർധിപ്പിക്കുന്നതുമായു ബന്ധപ്പെട്ടിട്ടുള്ള ചർച്ചകൾ ഒരു ഭാഗത്ത് നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് കേന്ദ്രം വർധന നടപ്പാക്കിയുള്ള ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം 2 ശതമാനം ഡിഎ വർധന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറങ്ങിയത്.  50 ലക്ഷത്തോളം കേന്ദ്ര ജീവനക്കാർക്കും, 60 ലക്ഷത്തോളം പെൻഷൻകാർക്കുമാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുന്നത്. 6791 കോടിയാണ് കേന്ദ്രം ക്ഷാമബത്ത ഇനത്തിൽ ചിലവഴിക്കേണ്ടി വരുന്നത്.</p>
<h3>എന്താണ് ക്ഷാമബത്ത</h3>
<p>ഉയരുന്ന ജീവിത ചിലവുകൾ നിയന്ത്രിക്കാൻ ജീവനക്കാരന് സർക്കാർ നൽകുന്ന ആനുകൂല്യങ്ങളിൽ ഒന്നാണ് ക്ഷാമബത്ത. അടിസ്ഥാന ശമ്പളത്തിൻ്റെ നിശ്ചിത ശതമാനമാണ് ക്ഷാമബത്തയായി കണക്കാക്കുന്നത്. നിലവിലെ ഡിഎ അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനമാണ്.  അടിസ്ഥാന ശമ്പളം 50000 രൂപ വാങ്ങുന്ന ജീവനക്കാരന് ശമ്പളത്തിൽ നിന്നും 1000 രൂപ കൂടും. അതായത് 29000 രൂപ ഡിഎ ആയിരുന്നത് പുതിയ നിരക്ക് വരുന്നതോടെ 30000 ആയി ഉയരും. പണപ്പെരുപ്പം കുറയ്ക്കുന്നതിനും ജീവനക്കാരുടെ യഥാർത്ഥ വരുമാനം സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സർക്കാരിന്റെ പതിവ് ദ്വൈവാർഷിക പരിഷ്കരണത്തിന്റെ ഭാഗമാണ് 2 ശതമാനം പോയിന്റ് വർദ്ധനവ്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/7th-pay-commission-da-hike-for-central-government-employees-2-percent-raise-center-cabinet-approved-know-how-much-will-get-2199792.html">കാത്തിരുന്ന് മടുത്തോ? അവസാനം ക്ഷാമബത്ത വർധിപ്പിച്ചു; ഇനി എത്ര കിട്ടും?</a></strong></p>
<h3>ഉത്തരവിൻ്റെ കോപ്പി</h3>
<blockquote class="twitter-tweet">
<p dir="ltr" lang="en">Ministry of Finance releases DA order for Central Government employees Dearness Allowance increased from 58% to 60% of Basic Pay, effective 01.01.26. Order issued by Department of Expenditure. Arrears payable from January 2026 <a href="https://t.co/6yc7fvHEl0">pic.twitter.com/6yc7fvHEl0</a></p>
<p>— Daily Excelsior (@DailyExcelsior1) <a href="https://twitter.com/DailyExcelsior1/status/2046954502084084022?ref_src=twsrc%5Etfw">April 22, 2026</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<h3>സാധാരണയായി ജനുവരി, ജൂലൈ മാസങ്ങളിലാണ്</h3>
<p>സാധാരണയായി ജനുവരി, ജൂലൈ മാസങ്ങളിലാണ് ഡിഎ വർഷത്തിൽ രണ്ടുതവണ പരിഷ്കരിക്കുന്നത്. അവസാന പരിഷ്കരണം 2025 ഒക്ടോബറിൽ പ്രഖ്യാപിച്ചു, അന്ന് നിരക്ക് 55% ൽ നിന്ന് 58% ആയി വർദ്ധിപ്പിച്ചു, 2025 ജൂലൈ 1 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. 2026 ജനുവരി മുതലാണ് പുതുക്കിയ ഡിഎ കുടിശ്ശിക കണക്കാക്കുന്നത്, ഇത് ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പ്രയോജനപ്പെടും. കുറഞ്ഞത് 50000 രൂപ അടിസ്ഥാന ശമ്പളക്കാർക്ക് പേയ്‌മെന്റുകൾ പ്രോസസ്സ് ചെയ്തുകഴിഞ്ഞാൽ ആദ്യത്തെ മൂന്ന് മാസത്തെ കുടിശ്ശിക ഏകദേശം 3,300 രൂപ മുതൽ 3,400 രൂപ വരെയാകാം.</p>
<h3>പ്രഖ്യാപനം വൈകി</h3>
<p>ഇത്തവണ പ്രഖ്യാപനം പ്രതീക്ഷിച്ചതിലും വൈകിയാണ് ഡിഎ പ്രഖ്യാപനം വന്നത്, ഇത് മൂലം ജീവനക്കാരിൽ ചില ആശങ്കകൾ ഉണ്ടായിരുന്നു എന്നു മാത്രമല്ല ഡിഎ പ്രഖ്യാപനം വേഗത്തിൽ വേണമെന്നും സംഘടനകൾ ആവശ്യം ഉയർത്തിയിരുന്നു. സമീപ വർഷങ്ങളിൽ, ഹോളി അല്ലെങ്കിൽ ദീപാവലി പോലുള്ള ഉത്സവങ്ങളുടെ സമയത്താണ് ഇത്തരം പ്രഖ്യാപനങ്ങൾ പലപ്പോഴും ഉണ്ടാകുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
				</item>
							<item>
					<title>UAE Whatsapp Banking: ഇനി യുഎഇയിൽ ബാങ്കിംഗിന് വാട്ട്‌സ്ആപ്പ് പാടില്ലേ? പ്രവാസികൾ ശ്രദ്ധിക്കേണ്ട കർശന സുരക്ഷാ നിർദ്ദേശങ്ങൾ</title>
					<link>https://www.malayalamtv9.com/world/uae-central-bank-bans-whatsapp-for-banking-services-know-the-precautions-that-consumers-should-take-2200912.html</link>
					<pubDate>Wed, 22 Apr 2026 15:17:00 +0530</pubDate>
					<dc:creator><![CDATA[Aswathy Balachandran]]></dc:creator>
											<category><![CDATA[World News]]></category>
										<guid>https://www.malayalamtv9.com/world/uae-central-bank-bans-whatsapp-for-banking-services-know-the-precautions-that-consumers-should-take-2200912.html</guid>
					<description><![CDATA[<p>UAE Central Bank bans WhatsApp for banking services: സമീപകാലത്ത് യുഎഇയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സൈബർ തട്ടിപ്പുകളുടെയും ഡാറ്റാ ചോർച്ചകളുടെയും പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വാട്സ്ആപ്പ് വഴിയുള്ള ബാങ്കിംഗ് എളുപ്പമാണെന്നതാണ് ഈ വഴിയിലൂടെ കൂടുതൽ നടപടികൾ നടത്താൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത്. പക്ഷേ അതിലൂടെ തട്ടിപ്പുകാർക്ക് ഉപഭോക്താക്കളെ വലയിൽ ആക്കാൻ ഏറെ എളുപ്പവുമാണ്. ഇതിനാലാണ് സെൻട്രൽ ബാങ്ക് പുതിയ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/jackfruit-14.jpg" class="attachment-large size-large wp-post-image" alt="UAE Central Bank bans WhatsApp" /></figure><p><strong>ദുബായ്:</strong> യുഎഇയിലെ ബാങ്കിംഗ് ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി നിർണായക നീക്കവും ആയി സെൻട്രൽ ബാങ്ക് രംഗത്ത്. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിനും സേവനങ്ങൾ നൽകുന്നതിനും വാട്സ്ആപ്പ് പോലുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കരുത് എന്നതാണ് ഏറ്റവും പുതിയ നിർദ്ദേശം.</p>
<p>സമീപകാലത്ത് യുഎഇയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സൈബർ തട്ടിപ്പുകളുടെയും ഡാറ്റാ ചോർച്ചകളുടെയും പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വാട്സ്ആപ്പ് വഴിയുള്ള ബാങ്കിംഗ് എളുപ്പമാണെന്നതാണ് ഈ വഴിയിലൂടെ കൂടുതൽ നടപടികൾ നടത്താൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത്. പക്ഷേ അതിലൂടെ തട്ടിപ്പുകാർക്ക് ഉപഭോക്താക്കളെ വലയിൽ ആക്കാൻ ഏറെ എളുപ്പവുമാണ്. ഇതിനാലാണ് സെൻട്രൽ ബാങ്ക് പുതിയ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/7th-pay-commission-da-hike-for-central-government-employees-2-percent-raise-center-cabinet-approved-know-how-much-will-get-2199792.html">കാത്തിരുന്ന് മടുത്തോ? അവസാനം ക്ഷാമബത്ത വർധിപ്പിച്ചു; ഇനി എത്ര കിട്ടും?</a></strong></p>
<p>വാട്സാപ്പിലെ വിവരങ്ങൾ യുഎഇയ്ക്ക് പുറത്തുള്ള സെർവറുകളിൽ സൂക്ഷിക്കപ്പെടുന്നത് ഇവിടുത്തെ നിയമങ്ങൾക്ക് വിരുദ്ധമാണ്. കൂടാതെ ഹാക്കർമാർക്ക് ലോഗോയും ഔദ്യോഗിക ചിത്രങ്ങളും വാട്സ്ആപ്പ് വഴി ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കാനും ഒടിപി പിൻ നമ്പറുകൾ എന്നിവ അവരിൽനിന്ന് ശേഖരിക്കാനും എളുപ്പമാണ് . ഇത്തരത്തിലുള്ള തട്ടിപ്പുകൾ ശ്രദ്ധിക്കപ്പെട്ടതും നടപടിക്ക് കാരണമാണ്.</p>
<h3>ഇനി ചെയ്യാൻ പാടില്ലാത്തത്</h3>
<p>പുതിയ നിയമപ്രകാരം ബാങ്കുകൾക്കോ ധനകാര്യസ്ഥാപനങ്ങൾക്കോ ചില പ്രത്യേക നടപടിക്രമങ്ങൾക്ക് വാട്സ്ആപ്പ് ഉപയോഗിക്കാൻ അനുവാദം ഉണ്ടായിരിക്കില്ല. വ്യക്തിഗത വിവരങ്ങൾ ചോദിക്കൽ, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയാണ് ആ പ്രത്യേക നടപടികൾ</p>
<p>പേര് അക്കൗണ്ട് നമ്പർ തുടങ്ങിയ വിവരങ്ങൾ ഇനി വാട്സ്ആപ്പ് വഴി പങ്കുവയ്ക്കാൻ പാടില്ല. പണം അയക്കുന്നതും അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നതും ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നതും വാട്സ്ആപ്പ് വഴി നടത്തുന്നത് നിരോധിച്ചു. കൂടാതെ ലോണിനുള്ള അപേക്ഷകൾ പാസ്പോർട്ട് കോപ്പികൾ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ശമ്പള സർട്ടിഫിക്കറ്റുകൾ എന്നിവ ഇനി മെസഞ്ചർ വഴി അയക്കാൻ പാടില്ല. പാസ്‌വേഡുകൾ പിൻ നമ്പറുകൾ ഒടിപി എന്നിവ ബാങ്കുകൾ ഒരിക്കലും വാട്സാപ്പിലൂടെ ആവശ്യപ്പെടില്ല എന്നതും പ്രത്യേകം ഓർക്കണം.</p>
<h3>ഉപഭോക്താക്കൾ ശ്രദ്ധിക്കാൻ</h3>
<p>സെൻട്രൽ ബാങ്കിന്റെ ഈ നടപടി പ്രവാസികൾ ഉൾപ്പെടെയുള്ള എല്ലാ ബാങ്ക് ഇടപാടുകാരിയും ബാധിക്കും. കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഓരോ ബാങ്കിന്റെയും പ്ലേസ്റ്റോറിൽ ആപ്പ് സ്റ്റോറിലും ലഭ്യമായ ഔദ്യോഗിക മൊബൈൽ ബാങ്കിംഗ് ആപ്പുകൾ മാത്രം ഉപയോഗിക്കുക. കൂടാതെ ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ ഔദ്യോഗിക വെബ്സൈറ്റ് ആണെന്ന് ഉറപ്പുവരുത്താനും ഇമെയിൽ വഴിയോ എസ്എംഎസ് വഴിയോ വരുന്ന സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം.</p>
<p>ആരെങ്കിലും ബാങ്ക് ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞ വാട്സപ്പിൽ മെസ്സേജ് അയച്ചാൽ ഉടൻതന്നെ ബാങ്കിന്റെ കസ്റ്റമർ കെയറിൽ വിളിച്ച് സ്ഥിരീകരിക്കാനും ശ്രദ്ധിക്കണം. വലിയ തുകയുടെ ഇടപാടുകൾക്കും ലോൺ സംബന്ധമായ കാര്യങ്ങൾക്കും നേരിട്ട് ബാങ്കിന്റെ ശാഖകളിൽ പോകുന്നതാണ് ഏറ്റവും സുരക്ഷിതമായി നടപടി. ഈ മാസം 30നകം യുഎഇയിലെ എല്ലാ ബാങ്കുകളും ഈ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും നടപ്പിലാക്കിയിരിക്കണം എന്നാണ് നിർദേശം. ഇതിനുശേഷവും വാട്സ്ആപ്പ് വഴി നിങ്ങളുടെ ബാങ്കിംഗ് വിവരങ്ങൾ ചോദിക്കുന്നുണ്ടെങ്കിൽ അത് തട്ടിപ്പ് ആയിരിക്കും എന്ന് സെൻട്രൽ ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.</p>
]]></content:encoded>
				</item>
							<item>
					<title>8th Pay Commission: ശമ്പളത്തിൽ വൻ വർദ്ധനവോ? ഏപ്രിൽ 30ന് സമയം അവസാനിക്കും!</title>
					<link>https://www.malayalamtv9.com/business/8th-pay-commission-update-april-30-deadline-for-employees-and-pensioners-to-submit-memorandums-2200887.html</link>
					<pubDate>Wed, 22 Apr 2026 14:29:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/8th-pay-commission-update-april-30-deadline-for-employees-and-pensioners-to-submit-memorandums-2200887.html</guid>
					<description><![CDATA[<p>8th Pay Commission Update: മെമ്മോറാണ്ടങ്ങൾ പരിശോധിച്ച ശേഷമായിരിക്കും എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ തയ്യാറാക്കുന്നത്. ശേഷം, ഇവ കേന്ദ്ര മന്ത്രിസഭയുടെ അം​ഗീകാരത്തിനായി സമർപ്പിക്കും. അതുകൊണ്ട് തന്നെ അടുത്ത പത്ത് വർഷത്തെ ശമ്പളവും ആനുകൂല്യങ്ങളും നിർണയിക്കുന്നതിൽ ഈ മെമ്മോറാണ്ടങ്ങൾ നിർണായക പങ്ക് വഹിക്കും.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Pay-commission-1.jpg" class="attachment-large size-large wp-post-image" alt="Pay Commission (1)" /></figure><p>രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ജനുവരി മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുവരെയും ശമ്പളപരിഷ്കരണം പ്രഖ്യാപിച്ചിട്ടില്ല. പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച് ഇനിയും മാസങ്ങളെടുത്തേക്കാം, 2027 വരെയെങ്കിലും കാലതാമസം ഉണ്ടാകുമെന്നാണ് വിവരം. എന്നാൽ അതുവരെയുള്ള തുക കുടിശ്ശിക ഇനത്തിൽ ലഭിക്കുന്നതാണ്.</p>
<p>അതേസമയം, ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള നടപടികൾ വേ​ഗത്തിൽ പുരോ​ഗമിക്കുന്നുണ്ട്. കമ്മീഷന്റെ പരിഗണനയ്ക്കുള്ള നിർദ്ദേശങ്ങളും ആവശ്യങ്ങളും അടങ്ങിയ മെമ്മോറാണ്ടം സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30ന് അവസാനിക്കും. കേന്ദ്ര സർക്കാർ ജീവനക്കാരുടെ സംഘടനകൾ, പെൻഷൻ ഫോറങ്ങൾ, വിവിധ സ്റ്റേക്ക് ഹോൾഡർമാർ എന്നിവർക്ക് ശമ്പള വർദ്ധനവ്, അലവൻസുകൾ, പെൻഷൻ എന്നിവ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും ആവശ്യങ്ങളും ഇതിലൂടെ അറിയിക്കാവുന്നതാണ്.</p>
<p>ഈ മെമ്മോറാണ്ടങ്ങൾ പരിശോധിച്ച ശേഷമായിരിക്കും എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ തയ്യാറാക്കുന്നത്. ശേഷം, ഇവ കേന്ദ്ര മന്ത്രിസഭയുടെ അം​ഗീകാരത്തിനായി സമർപ്പിക്കും. അതുകൊണ്ട് തന്നെ അടുത്ത പത്ത് വർഷത്തെ ശമ്പളവും ആനുകൂല്യങ്ങളും നിർണയിക്കുന്നതിൽ ഈ മെമ്മോറാണ്ടങ്ങൾ നിർണായക പങ്ക് വഹിക്കും.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/7th-pay-commission-da-hike-for-central-government-employees-2-percent-raise-center-cabinet-approved-know-how-much-will-get-2199792.html">കാത്തിരുന്ന് മടുത്തോ? അവസാനം ക്ഷാമബത്ത വർധിപ്പിച്ചു; ഇനി എത്ര കിട്ടും?</a></strong></p>
<h3>ജീവനക്കാരുടെ ആവശ്യങ്ങൾ</h3>
<p>എട്ടാം ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് നിരവധി ആവശ്യങ്ങളാണ് ജീവനക്കാരുടെ സംഘടനകൾ കമ്മീഷന് മുമ്പിൽ സമർപ്പിച്ചിട്ടുള്ളത്. അതിൽ ഏറ്റവും പ്രധാനം ഡിഎ ഫോർമുലയുടെ പരിഷ്കരണമാണ്. പണപ്പെരുപ്പ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഡിഎ പരിഷ്കരിക്കുന്നത്. എന്നാൽ, നിലവിലെ രീതി യഥാർത്ഥ ജീവിതച്ചെലവുകളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. ജീവിതച്ചെലവ് വർദ്ധിച്ചിട്ടും ഡിഎ ഫോർമുലയിൽ മാറ്റം വരുത്താത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും സംഘടകൾ ചൂണ്ടിക്കാട്ടുന്നു.</p>
<p>അതുപോലെ ഡിഎ അടിസ്ഥാനശമ്പളത്തോടൊപ്പം ലയിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സാധാരണയായി വർഷത്തിൽ രണ്ട് തവണയാണ് ഡിഎ പരിഷ്കരിക്കുന്നത്. ഹോളി പ്രമാണിച്ചും, മറ്റൊന്ന് ദീപാവലിക്കും. കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ച രണ്ട് ശതമാനം ഉൾപ്പെടെ നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ അറുപത് ശതമാനമാണ്. അടിസ്ഥാനശമ്പളത്തോടൊപ്പം ഡിഎ ലയിപ്പിച്ചാൽ ശമ്പളത്തിലും ആനുകൂല്യങ്ങളിലും വൻ വർദ്ധനവ് ഉണ്ടാകും.</p>
<p>അലവൻസുകളിൽ മൂന്നിരട്ടി വർദ്ധനവാണ് ജീവനക്കാരുടെ മറ്റൊരു ആവശ്യം. ചെലവുകൾ‌ കണക്കിലെടുത്ത് വീട് വാടക അലവൻസുകളിൽ വർദ്ധനവ് ആവശ്യപ്പെട്ടിട്ടുണ്ട്. അടിസ്ഥാനശമ്പളത്തിന്റെ നാല്പത് ശതമാനമാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. ട്ടോമാറ്റിക് റിവിഷനു വേണ്ടി എച്ച്ആർഎയെ ഡിഎയുമായി ബന്ധിപ്പിക്കണമെന്നും, ഓരോ 5 വർഷത്തിലും നഗര വർഗ്ഗീകരണം പുനഃപരിശോധിക്കണമെന്നും നിർദേശിക്കുന്നുണ്ട്.</p>
<p>ഗതാ​ഗത അലവൻസ്, യാത്ര അലവൻസ്, നഴ്സിം​ഗ് അലവൻസ്, യൂണിഫോം അലവൻസ് എന്നിവയിലാണ് മൂന്ന് മടങ്ങ് വർദ്ധിപ്പിക്കണമെന്നും റെയിൽവേ, പ്രതിരോധം, ആരോഗ്യ സംരക്ഷണം, ശുചിത്വം, അഗ്നിശമന സേവനങ്ങൾക്ക് പ്രതിമാസം കുറഞ്ഞത് 10,000 രൂപ റിസ്ക് ആന്റ് ഹാർഡ്‌ഷിപ്പ് അലവൻസ് നൽകണമെന്നും ജീവനക്കാർ‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഈ ആവശ്യങ്ങൾ എല്ലാം അം​ഗീകരിക്കപ്പെട്ടാൽ ജീവനക്കാർക്ക് ഡബിൾ‌ ലോട്ടറിയാകും ലഭിക്കുന്നത്.</p>
]]></content:encoded>
				</item>
							<item>
					<title>Rapido: റാപ്പിഡോ ഓടിച്ച് ജീവിക്കാമല്ലോ; എത്ര രൂപ വരെ നേടാനാകുമെന്ന് നോക്കൂ</title>
					<link>https://www.malayalamtv9.com/business/rapido-earnings-in-kerala-how-much-can-you-make-per-day-and-how-to-register-2200855.html</link>
					<pubDate>Wed, 22 Apr 2026 12:45:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/rapido-earnings-in-kerala-how-much-can-you-make-per-day-and-how-to-register-2200855.html</guid>
					<description><![CDATA[<p>How Much Can You Earn Driving Rapido in Kerala: റാപ്പിഡോയിലെ ജോലി നിങ്ങള്‍ക്ക് ഒഴിവ് സമയങ്ങളിലും മറ്റും ചെയ്യാനാകുന്ന ഒന്നുകൂടിയാണ്. അതിനാല്‍ ദിവസം മുഴുവന്‍ ഈ ജോലിക്കായി മാറ്റിവെക്കേണ്ടതില്ല. മാത്രമല്ല, ഇന്ധനച്ചെലവ്, കാലാവസ്ഥ, ട്രാഫിക് തുടങ്ങിയ പ്രതികൂലമായ സാഹചര്യങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കാനും ശ്രദ്ധിക്കുക.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/Rapido-1.jpg" class="attachment-large size-large wp-post-image" alt="Rapido (1)" /></figure><p>കോഴിക്കോട് നഗരത്തില്‍ ഈയടുത്തിടെയാണ് റാപ്പിഡോ സര്‍വീസ് ആരംഭിച്ചത്. ഇതോടെ കേരളത്തിലെ ഒട്ടുമിക്ക നഗരങ്ങളിലും റാപ്പിഡോ എത്തി. ബൈക്ക്, കാര്‍, ഓട്ടോ തുടങ്ങി നിങ്ങളുടെ യാത്രയ്ക്ക് അനുയോജ്യമായ വാഹനങ്ങള്‍ റാപ്പിഡോ വഴി തിരഞ്ഞെടുക്കാവുന്നതാണ്. അതിവേഗ യാത്ര ഒരുക്കുന്നതിനോടൊപ്പം തന്നെ യുവാക്കള്‍ക്ക് ജോലി സാധ്യതയും റാപ്പിഡോ മുന്നോട്ടുവെക്കുന്നുണ്ട്.</p>
<h3>റാപ്പിഡോ ഓടിച്ച് എത്ര രൂപയുണ്ടാക്കാം?</h3>
<p>ജോലികള്‍ അന്വേഷിച്ച് വിഷമിച്ചിരിക്കുന്നവര്‍ക്ക് റാപ്പിഡോയിലും ഒരു പരീക്ഷണം നടത്താവുന്നതാണ്. റാപ്പിഡോ ഡ്രൈവറായി ജോലി ചെയ്യാന്‍ തുടങ്ങിയാല്‍ എത്ര രൂപ വരെ സമ്പാദിക്കാനാകുമെന്ന് നോക്കാം.</p>
<p>ഓരോ റൈഡിനും 30 മുതല്‍ 100 രൂപ വരെയാണ് ഡ്രൈവര്‍ക്ക് ലഭിക്കുന്നത്. ദൂരത്തിന് അനുസരിച്ച് ഈ തുകയില്‍ വ്യത്യാസം വരും. ദിവസം 10 മുതല്‍ 15 വരെ റൈഡുകള്‍ നടത്താനായാല്‍ 500 രൂപ മുതല്‍ 1,500 രൂപ വരെയെങ്കിലും നിങ്ങള്‍ക്ക് സമ്പാദിക്കാം. രാവിലെയും വൈകുന്നേരങ്ങളിലുമാണ് കൂടുതല്‍ റൈഡുകള്‍ ലഭിക്കാന്‍ സാധ്യത. അങ്ങനെയെങ്കില്‍ ഒരു മാസം ഏകദേശം 15,000 മുതല്‍ 30,000 വരെ നിങ്ങള്‍ക്ക് നേടാനാകും.</p>
<h3>റാപ്പിഡോ ഡ്രൈവറാകാനുള്ള യോഗ്യകള്‍</h3>
<p>റാപ്പിഡോ ഡ്രൈവറാകുക എന്നത് അല്‍പം കടമ്പകളേറിയ കാര്യം തന്നെയാണ്. റാപ്പിഡോ ഡ്രൈവറുടെ യോഗ്യതകള്‍ പരിശോധിക്കാം.</p>
<ul>
<li>ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം</li>
<li>സ്വന്തമായി ബൈക്കും ആര്‍സി ബുക്കും</li>
<li>വാഹനത്തിന് ഇന്‍ഷുറന്‍സ്, ഹെല്‍മെറ്റ് എന്നിവ നിര്‍ബന്ധം</li>
<li>സ്മാര്‍ട്ട്‌ഫോണും ആവശ്യമാണ്</li>
</ul>
<h3>എങ്ങനെ അപേക്ഷിക്കാം?</h3>
<ul>
<li>ആദ്യം തന്നെ റാപ്പിഡോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക</li>
<li>ശേഷം അതില്‍ ക്യാപ്റ്റന്‍ (Captain) എന്നതില്‍ വേണം രജിസ്റ്റര്‍ ചെയ്യാന്‍</li>
<li>ഇവിടെ ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യണം</li>
<li>വെരിഫിക്കേഷന്‍ കഴിഞ്ഞാല്‍ സര്‍വീസ് ആരംഭിക്കാവുന്നതാണ്</li>
</ul>
<h3>ഇവ അറിഞ്ഞിരിക്കാം</h3>
<p>റാപ്പിഡോയിലെ ജോലി നിങ്ങള്‍ക്ക് ഒഴിവ് സമയങ്ങളിലും മറ്റും ചെയ്യാനാകുന്ന ഒന്നുകൂടിയാണ്. അതിനാല്‍ ദിവസം മുഴുവന്‍ ഈ ജോലിക്കായി മാറ്റിവെക്കേണ്ടതില്ല. മാത്രമല്ല, ഇന്ധനച്ചെലവ്, കാലാവസ്ഥ, ട്രാഫിക് തുടങ്ങിയ പ്രതികൂലമായ സാഹചര്യങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കാനും ശ്രദ്ധിക്കുക.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/photo-gallery/how-to-start-mushroom-cultivation-at-home-essential-tips-for-make-profit-2199699.html" target="_blank" rel="noopener">Mushroom Cultivation: പണം വാരാൻ കൂൺ കൃഷി ബെസ്റ്റാ…ഇതൊന്ന് ശ്രദ്ധിച്ചാൽ മതി</a></strong></p>
<h3>എന്താണ് റാപ്പിഡോ?</h3>
<p>രാജ്യത്തെ ആദ്യ ബൈക്ക് ടാക്‌സി സേവനങ്ങളില്‍ ഒന്നാണ് റാപ്പിഡോ. 2015ലാണ് റാപ്പിഡോ സേവനം ആരംഭിക്കുന്നത്. അര്‍വിന്ദ് സങ്ക, പവന്‍ ഗുന്തുപള്ളി, രിഷികേശ് എസ് ആര്‍ എന്നിവരാണ് സ്ഥാപകര്‍. ബെംഗളൂരുവില്‍ തുടക്കം കുറിച്ച സംരംഭം ഇപ്പോള്‍ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെല്ലാം തന്നെയുണ്ട്. കുറഞ്ഞ ചെലവില്‍ യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റാപ്പിഡോയുടെ വരവ്.</p>
<p>2026-18 കാലഘട്ടത്തിലാണ് ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് റാപ്പിഡോ വ്യാപിച്ചത്. നിലവില്‍ നിരവധി നിക്ഷേപകര്‍ റാപ്പിഡോയ്ക്ക് തണലായുണ്ട്. വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റല്‍, നെക്‌സസ് വെന്‍ച്വര്‍ പാര്‍ട്‌ണേഴ്‌സ് തുടങ്ങിയവരാണ് പ്രധാന നിക്ഷേപകര്‍. ഇവരുടെ ഫണ്ടിങ്ങോടെ കൂടുതല്‍ നഗരങ്ങളിലേക്ക് റാപ്പിഡോ വ്യാപിക്കുന്നു.</p>
<p>റാപ്പിഡോയിലെ ഡ്രൈവര്‍മാരെ ക്യാപ്റ്റന്‍ എന്നാണ് വിളിക്കുന്നത്. ആപ്പ് വഴി യാത്രക്കാര്‍ക്ക് റൈഡ് ബുക്ക് ചെയ്യാം. നിങ്ങള്‍ ബുക്ക് ചെയ്ത റൈഡ് സമീപത്തുള്ള ഏതെങ്കിലും ക്യാപ്റ്റന്‍ സ്വീകരിക്കും, ഇതാണ് രീതി. നിലവില്‍ ഓട്ടോ സര്‍വീസും റാപ്പിഡോ തുടങ്ങിയിട്ടുണ്ട്.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: സ്വർണം വാങ്ങാൻ ഇനിയും കാത്തിരിക്കണോ, ഇന്നത്തെ വില അറിഞ്ഞോളൂ</title>
					<link>https://www.malayalamtv9.com/business/kerala-gold-rate-today-april-22-check-price-per-gram-and-sovereign-2200747.html</link>
					<pubDate>Wed, 22 Apr 2026 07:30:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/kerala-gold-rate-today-april-22-check-price-per-gram-and-sovereign-2200747.html</guid>
					<description><![CDATA[<p>Kerala Gold Rate Today: പശ്ചിമേഷ്യൻ സംഘർഷങ്ങൾ തുടരുന്നതാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് പിന്നിൽ. സാധാരണ യുദ്ധാവസ്ഥകളിൽ സ്വർണവില കുതിക്കാറാണ് പതിവ്. എന്നാൽ ഇത്തവണ പതിവ് തെറ്റിച്ച്, സ്വർണവില ഇടിയുകയായിരുന്നു. സ്വർണവില കൂടുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്. എന്നാൽ, ഇവ പ്രവചനാതീതമാണ്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/gold-rate.jpg" class="attachment-large size-large wp-post-image" alt="Gold Rate" /></figure><p>സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ പവന് 1,13,880 രൂപ നിരക്കിലായിരുന്നു വ്യാപാരം.  എന്നാൽ ഇന്ന് വിലയിൽ നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,480 രൂപയായി. ഗ്രാമിന് 14,185 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും മുന്നേറും. രാജ്യത്ത് സ്വർണത്തിന് മൂന്ന് ശതമാനം ജിഎസ്ടിയാണ് ഈടാക്കുന്നത്. പണിക്കൂലി ജ്വല്ലറികൾക്കനുസരിച്ച് വ്യത്യസ്തപ്പെടും. എന്നിരുന്നാലും ഏറ്റവും കുറഞ്ഞ പണിക്കൂലിയായി കണക്കാക്കുന്നത് അഞ്ച് ശതമാനമാണ്. അതേസമയം, സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ​ഗ്രാമിന് 274.90 രൂപയും കിലോയ്ക്ക് 2,74,900 രൂപയുമാണ് വില.</p>
<h3>സ്വർണവില ഇതുവരെ</h3>
<p>സ്വർണം ഇഷ്ടമില്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. ആഭരണങ്ങൾ എന്നതിലുപരി നല്ലൊരു നിക്ഷേപം കൂടിയാണിവ. അതുകൊണ്ട് തന്നെ വിലയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ആഭരണപ്രേമികളെയും സാധാരണക്കാരെയും നിക്ഷേപകരെയുമെല്ലാം ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. പിന്നീടങ്ങോട്ട് വിലയിൽ ഇടിവ് ഉണ്ടായെങ്കിലും ഒരു ലക്ഷത്തിന് താഴെ സ്വർണ വ്യാപാരം നടന്നിട്ടില്ല.</p>
<p>ഇടയ്ക്ക്, മാർച്ച് 23ന് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തിയിരുന്നു. 99,480 രൂപയായിരുന്നു വില. എന്നാൽ മണിക്കൂറുകൾ പിന്നിടുന്നതിന് മുമ്പ് തന്നെ വില വീണ്ടും ഒരു ലക്ഷം കടന്നു. ഫെബ്രുവരി 28ലെ 1,23,720 രൂപ, മാർച്ച് ഒന്നിലെ 1,26,920 രൂപ, ഏപ്രിൽ 18, 19 ദിവസങ്ങളിലെ 1,14,240 രൂപ എന്നിങ്ങനെയാണ് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിരക്കുകൾ.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/gold-prices-stay-high-on-april-21-in-kerala-amid-rising-us-iran-tensions-check-todays-rate-2200364.html">ഹോര്‍മുസില്‍ തട്ടിത്തെറിച്ച്‌ സ്വര്‍ണം; വിലയിലും സമാധാനമില്ല, ഇന്നത്തെ സ്വര്‍ണവില</a></strong></p>
<h3>സ്വർണവില ചാഞ്ചാട്ടത്തിന് പിന്നിൽ</h3>
<p>പശ്ചിമേഷ്യൻ സംഘർഷങ്ങൾ തുടരുന്നതാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് പിന്നിൽ. സാധാരണ യുദ്ധാവസ്ഥകളിൽ സ്വർണവില കുതിക്കാറാണ് പതിവ്. എന്നാൽ ഇത്തവണ പതിവ് തെറ്റിച്ച്, സ്വർണവില ഇടിയുകയായിരുന്നു. യുദ്ധം അവസാനിക്കാൻ പോകുന്നുവെന്ന സൂചനകളെ തുടർന്ന് വില ഇടയ്ക്ക് ഉയർന്നിരുന്നു. എന്നാൽ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതും ഇറാൻ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തത് അടക്കമുള്ള വിഷയങ്ങളാണ് നിലവിൽ വില കുറയാൻ കാരണം. സംഘർ‌ഷങ്ങളെ തുടർന്ന് എണ്ണവില ഉയർന്നതോടെ ,സ്വാഭാവികമായി ആ​ഗോള വിപണിയിൽ സ്വർണവില കുറഞ്ഞു. ഇതാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്.</p>
<h3>സ്വർണവിലയിൽ ഇനിയെന്ത്?</h3>
<p>സ്വർണവില കൂടുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്. എന്നാൽ, ഇവ പ്രവചനാതീതമാണ്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ നിലയാണ് കേരളത്തിൽ സ്വർണവില നിശ്ചയിക്കുന്നത്. ഇറാനിൽ വെടിനിർത്തൽ നീട്ടാൻ ട്രംപ് തീരുമാനിച്ചതും, സമാധാന ചർച്ചകൾ നടത്താനുള്ള ശ്രമങ്ങളും സ്വർണവിലയെ സ്വാധീനിച്ചേക്കും. കൂടാതെ ഡോളറിന്റെ മൂല്യവും യുഎസ് ഫെഡറൽ ബാങ്ക് പലിശ നിരക്കുകളുമാണ് സ്വർണവിലയെ ബാധിക്കുന്നത്. ഹോർമുസ് കടലിടുക്കിനെ ചൊല്ലി യുഎസും ഇറാനും തമ്മിലുള്ള കലഹം ക്രൂഡ് ഓയിൽ വില താഴേക്ക് നീങ്ങാൻ കാരണമായിട്ടുണ്ട്. ഇത് സ്വർണവിലയെ സ്വാധീനിച്ചേക്കും.</p>
]]></content:encoded>
				</item>
							<item>
					<title>Mathrujyothi: ഭിന്നശേഷിക്കാരായ അമ്മമാരോടൊപ്പമുണ്ട് സര്‍ക്കാര്‍; മാതൃജ്യോതി വഴി ധനസഹായം</title>
					<link>https://www.malayalamtv9.com/kerala/financial-aid-for-differently-abled-mothers-under-mathrujyothi-scheme-how-to-apply-explained-2200743.html</link>
					<pubDate>Wed, 22 Apr 2026 06:42:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/financial-aid-for-differently-abled-mothers-under-mathrujyothi-scheme-how-to-apply-explained-2200743.html</guid>
					<description><![CDATA[<p>Mathrujyothi Scheme Offers Financial Support to Differently Abled Mothers: ഭിന്നശേഷിക്കാരായ ധാരാളം അമ്മമാരും നമുക്കിടയിലുണ്ട്. മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഇല്ലാത്ത അമ്മമാരെ അപേക്ഷിച്ച് ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് മുന്നില്‍ ഉയരുന്ന വെല്ലുവിളികള്‍ ചെറുതൊന്നുമല്ല. കുഞ്ഞിനെ എടുക്കാനും കൃത്യമായി പരിചരിക്കാനും പോലും പലപ്പോഴും അവര്‍ക്ക് സാധിക്കാതെ വരുന്നു.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/02/Pregnant.jpg" class="attachment-large size-large wp-post-image" alt="Pregnant" /></figure><p>അമ്മയാകുക എന്നത് ഒരു സ്ത്രീയുടെ ഏറ്റവും വലിയ സ്വപ്‌നമാണ്. സ്വന്തം കുഞ്ഞിനെ മാറോട് ചേര്‍ത്ത് ലാളിക്കാന്‍ എന്ത് ത്യാഗം സഹിക്കാനും അവള്‍ തയാറാണ്. ഒരു പ്രസവത്തിലൂടെ പുതുജീവന്‍ പിറക്കുന്നതിനോടൊപ്പം തന്നെ, പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളും സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടതായി വരുന്നു. ഇതിനെയെല്ലാം മറികടന്ന് വീണ്ടും പഴയജീവിതത്തിലേക്ക് എത്താന്‍ നല്ല പരിചരണം, നല്ല ഭക്ഷണം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അവര്‍ക്ക് ആവശ്യമാണ്.</p>
<p>ഭിന്നശേഷിക്കാരായ ധാരാളം അമ്മമാരും നമുക്കിടയിലുണ്ട്. മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഇല്ലാത്ത അമ്മമാരെ അപേക്ഷിച്ച് ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് മുന്നില്‍ ഉയരുന്ന വെല്ലുവിളികള്‍ ചെറുതൊന്നുമല്ല. കുഞ്ഞിനെ എടുക്കാനും കൃത്യമായി പരിചരിക്കാനും പോലും പലപ്പോഴും അവര്‍ക്ക് സാധിക്കാതെ വരുന്നു. മാത്രമല്ല, പ്രസവത്തെ തുടര്‍ന്നെത്തുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും സാഹചര്യം മോശമാക്കും.</p>
<p>മറ്റുള്ളവരെ പോലെ വരുമാനത്തിനായി ധാരാളം അവസരങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് മുന്നില്‍ തുറക്കപ്പെടില്ല. അതിനാല്‍ ഒരു പ്രസവത്തിന് ശേഷമുണ്ടാകുന്ന എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളെയും തരണം ചെയ്ത് മുന്നേറാന്‍, ഇക്കൂട്ടരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മാതൃജ്യോതി. ഈ പദ്ധതി വഴി സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആവശ്യമായതെല്ലാം നടപ്പാക്കാന്‍ സാധിക്കും.</p>
<p>ചില മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് പദ്ധതി വഴി സാമ്പത്തിക സഹായം ഒരുക്കുന്നത്. പ്രസവത്തിന് ശേഷം രണ്ട് വര്‍ഷത്തേക്കാണ് മാതൃജ്യോതി വഴി ധനസഹായം ലഭിക്കുക.</p>
<h3>മാതൃജ്യോതി പദ്ധതിയെ കുറിച്ച് വിശദമായി</h3>
<p>2020 ലാണ് മാതൃജ്യോതി പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്നത്. ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് ധനസഹായം നല്‍കി, അവരെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നടപ്പാക്കുന്നതിനായി ആദ്യഘട്ടത്തില്‍ 12 ലക്ഷം രൂപയുടെ ഭരണാനുമതിയായിരുന്നു ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് നല്‍കിയത്.</p>
<h3>ആര്‍ക്കെല്ലാം ആനുകൂല്യം ലഭിക്കും?</h3>
<p>പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. പ്രതിമാസം 2,000 രൂപയാണ് ധനസഹായം. കുഞ്ഞിന് രണ്ട് വയസാകുന്നത് വരെ ഇത് തുടരും. പ്രസവം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ അപേക്ഷിക്കുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ കാലതാമസത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് കുഞ്ഞിന് രണ്ട് വയസാകുന്നത് വരെയെ പണം ലഭിക്കൂ, അതായത് വളരെ കുറച്ചുകാലം മാത്രം.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/what-is-snehapoorvam-scheme-govt-financial-aid-for-children-without-parents-2200362.html" target="_blank" rel="noopener">Snehapoorvam Scheme: മാതാവോ പിതാവോ ഇല്ലാത്ത കുട്ടികള്‍ക്ക് ധനസഹായം; എന്താണ് സ്‌നേഹപൂര്‍വ്വം പദ്ധതി?</a></strong></p>
<p>ഭിന്നശേഷിക്കാരുടെ വൈകല്യത്തിന്റെ തോത് അനുസരിച്ചാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്. ഓരോ വിഭാഗത്തിനും ലഭിക്കുന്ന മുന്‍ഗണന ഇപ്രകാരം....</p>
<p>അന്ധത-80 ശതമാനം, ഇന്റലക്ച്വല്‍ ഡിസബിലിറ്റി- 60 ശതമാനം, സെറിബ്രല്‍ പാള്‍സി- 60 ശതമാനം, ചലന വൈകല്യം- 80 ശതമാനം, മസ്‌കുലാര്‍ ഡിസ്‌ട്രോഫി- 50 ശതമാനം, മാനസികരോഗം- 60 ശതമാനം എന്നിങ്ങനെയാണ് കണക്കാക്കുന്നത്. ബധിതരും അന്ധരുമായ ആളുകള്‍ക്ക് പ്രഥമ പരിഗണന ലഭിക്കും. ബൗദ്ധികവൈകല്യങ്ങള്‍ ഉള്ളവര്‍ രണ്ടാമതും, ഒന്നിലധികം വൈകല്യമുള്ളവര്‍ക്ക് മൂന്നാമതുമായാണ് പ്രാധാന്യം നിശ്ചയിച്ചിരിക്കുന്നത്.</p>
<h3>എങ്ങനെ അപേക്ഷിക്കാം?</h3>
<p>അങ്കനവാടികള്‍ മുഖേനെയാണ് പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടത്. മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവയാണ് ആവശ്യമായ രേഖകള്‍.</p>
]]></content:encoded>
				</item>
							<item>
					<title>Coconut Oil Price: വെളിച്ചെണ്ണ വില ഉയരുമോ, തമിഴ്നാടിന്റെ ആ നീക്കം പണിയാകും!</title>
					<link>https://www.malayalamtv9.com/photo-gallery/kerala-commodity-price-will-coconut-oil-rates-risetamil-nadu-millers-push-for-price-hike-2200672.html</link>
					<pubDate>Tue, 21 Apr 2026 21:16:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Photo Gallery]]></category>
										<guid>https://www.malayalamtv9.com/photo-gallery/kerala-commodity-price-will-coconut-oil-rates-risetamil-nadu-millers-push-for-price-hike-2200672.html</guid>
					<description><![CDATA[<p>Kerala Commodity Price: കഴിഞ്ഞ വർഷം വെളിച്ചെണ്ണ വിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ലിറ്ററിന് 500 രൂപയ്ക്ക് മുകളിൽ പോയിരുന്നു. ഇതോടെ വെളിച്ചെണ്ണ അടുക്കളയിൽ നിന്ന് പുറത്തായി. എന്നാൽ ഓണത്തിന് പിന്നാലെ വില കുറഞ്ഞിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള പച്ചത്തേങ്ങയുടെ വരവ് വർദ്ധിച്ചതോടെ സംഭരണതോത് കുറഞ്ഞിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/commodity-price-5.jpg" class="attachment-large size-large wp-post-image" alt="Commodity Price" /></figure><p>
		<style type="text/css">
			#gallery-2 {
				margin: auto;
			}
			#gallery-2 .gallery-item {
				float: left;
				margin-top: 10px;
				text-align: center;
				width: 33%;
			}
			#gallery-2 img {
				border: 2px solid #cfcfcf;
			}
			#gallery-2 .gallery-caption {
				margin-left: 0;
			}
			/* see gallery_shortcode() in wp-includes/media.php */
		</style>
		<div id='gallery-2' class='gallery galleryid-2200672 gallery-columns-3 gallery-size-thumbnail'><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/commodity-price.jpg" class="attachment-thumbnail size-thumbnail" alt="Commodity Price" aria-describedby="gallery-2-2200677" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/commodity-price.jpg 150w, https://images.malayalamtv9.com/uploads/2026/04/commodity-price.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2200677'>
				മലയാളികളുടെ അടുക്കളയിലെ പ്രധാനിയാണ് വെളിച്ചെണ്ണ. കഴിഞ്ഞ വർഷം വെളിച്ചെണ്ണ വിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ലിറ്ററിന് 500 രൂപയ്ക്ക് മുകളിൽ പോയിരുന്നു. ഇതോടെ വെളിച്ചെണ്ണ അടുക്കളയിൽ നിന്ന് പുറത്തായി, മറ്റ് പകരമാർ​ഗങ്ങൾ മലയാളികൾ തേടിയിരുന്നു. എന്നാൽ ഓണത്തിന് പിന്നാലെ വില കുറഞ്ഞിരുന്നു. (Image Credit source: Getty Images)

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/commodity-price-4.jpg" class="attachment-thumbnail size-thumbnail" alt="Commodity Price (4)" aria-describedby="gallery-2-2200673" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/commodity-price-4.jpg 150w, https://images.malayalamtv9.com/uploads/2026/04/commodity-price-4.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2200673'>
				നിലവിൽ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് ഏകദേശം 200 &#8211; 300 രൂപയോളമാണ് നൽകേണ്ടത്. കമ്മോഡിറ്റി ഓൺലൈൻ പ്രകാരം നീലേശ്വരത്ത് വെളിച്ചെണ്ണ ക്വിറ്റലിന് ഏകദേശം 31000 രൂപയാണ് വില. തലശ്ശേരി മാർക്കറ്റിൽ 27200 രൂപയും കണ്ണൂരിൽ 29700 രൂപയുമാണ് വില. വെളിച്ചെണ്ണ വില താഴുന്നത് ഏറെ ആശ്വാസമാണ്.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/commodity-price-1.jpg" class="attachment-thumbnail size-thumbnail" alt="Commodity Price (1)" aria-describedby="gallery-2-2200676" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/commodity-price-1.jpg 150w, https://images.malayalamtv9.com/uploads/2026/04/commodity-price-1.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2200676'>
				എന്നാൽ, കഴിഞ്ഞ വർഷത്തെ പോലെ വില ഉയർന്നേക്കുമോ എന്ന ആശങ്കയുമുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള പച്ചത്തേങ്ങയുടെ വരവ് വർദ്ധിച്ചതോടെ സംഭരണതോത് കുറഞ്ഞിട്ടുണ്ട്. ഇതോടെ വെളിച്ചെണ്ണ വില കൂട്ടാനായി തമിഴ്നാട്ടിലെ മില്ലുടമകൾ സംഘടിത നീക്കം നടത്തിയിരുന്നു. എന്നാൽ കേരളത്തിലെ വിപണികളിൽ വില കുറയുകയാണ് ചെയ്തത്.

				</dd></dl><br style="clear: both" /><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/commodity-price-2.jpg" class="attachment-thumbnail size-thumbnail" alt="Commodity Price (2)" aria-describedby="gallery-2-2200675" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/commodity-price-2.jpg 150w, https://images.malayalamtv9.com/uploads/2026/04/commodity-price-2.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2200675'>
				കൊച്ചി, തൃശൂർ, കോഴിക്കോട് വിപണികളിൽ വെളിച്ചെണ്ണ വില താഴ്ന്നു. തമിഴ്നാട് കാങ്കയത്ത് കൊപ്രയുടെ വ്യാപാരം അവസാനിച്ചത്. കാലാവസ്ഥ വ്യത്യായാനം നാളികേര ഉൽപാദനത്തെ ബാധിച്ചാൽ വില വീണ്ടും ഉയരാൻ സാധ്യതയുണ്ട്. അതേസമയം, ഏലക്ക വിപണിയിൽ വൻ മുന്നേറ്റമാണ്. ഏകദേശം ഒന്നര ലക്ഷം കിലോ ഏലക്കയാണ് ഇന്ന് ലേലത്തിന് എത്തിയതായാണ് കണക്ക്. കിലോയ്ക്ക് 3,787 രൂപ വരെ ലഭിച്ചു.

				</dd></dl><dl class='gallery-item'>
			<dt class='gallery-icon landscape'>
				<a href=''><img width="150" height="150" src="https://images.malayalamtv9.com/uploads/2026/04/commodity-price-3.jpg" class="attachment-thumbnail size-thumbnail" alt="Commodity Price (3)" aria-describedby="gallery-2-2200674" decoding="async" loading="lazy" srcset="https://images.malayalamtv9.com/uploads/2026/04/commodity-price-3.jpg 150w, https://images.malayalamtv9.com/uploads/2026/04/commodity-price-3.jpg 96w" sizes="(max-width: 150px) 100vw, 150px" /></a>
			</dt>
				<dd class='wp-caption-text gallery-caption' id='gallery-2-2200674'>
				കേരളത്തിൽ റബർ വിലയിൽ വർദ്ധനവുണ്ടായിട്ടപണ്ട്. പ്രതികൂല കാലാവസ്ഥ കാരണം ഉൽപാദനം കുറഞ്ഞതാണ് വില ഉയരാൻ ഇടയാക്കിയത്. നാലാം ഗ്രേഡ് (RSS-4) ക്വിന്റലിന് 23,500 രൂപയും ഒട്ടുപാലിന് കിലോയ്ക്ക് 150 രൂപയുമായിരുന്നു വില. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ ആഭ്യന്തര വിപണിയെയും ബാധിക്കുന്നുണ്ട്.

				</dd></dl>
			<br style='clear: both' />
		</div>
</p>
]]></content:encoded>
				</item>
							<item>
					<title>8th Pay Commission: അലവൻസുകളിൽ 3 മടങ്ങ് വർദ്ധനവ്, ഡിഎ ശമ്പളത്തോടൊപ്പം ലയിപ്പിക്കുമോ?</title>
					<link>https://www.malayalamtv9.com/business/8th-pay-commission-updates-salary-hike-proposed-with-da-merger-and-3x-allowance-increase-2200583.html</link>
					<pubDate>Tue, 21 Apr 2026 18:08:00 +0530</pubDate>
					<dc:creator><![CDATA[Nithya Vinu]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/8th-pay-commission-updates-salary-hike-proposed-with-da-merger-and-3x-allowance-increase-2200583.html</guid>
					<description><![CDATA[<p>8th Pay Commission Updates: എട്ടാം ശമ്പള കമ്മീഷന് സമർപ്പിച്ച ഏറ്റവും പുതിയ മെമ്മോറാണ്ടത്തിൽ, നാഷണൽ കൗൺസിൽ ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി സ്റ്റാഫ് സൈഡ്, അലവൻസുകൾ പരിഷ്കരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കണമെന്നും നിരവധി ആനുകൂല്യങ്ങൾ മൂന്നിരട്ടിയാക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/04/pay-commission.jpg" class="attachment-large size-large wp-post-image" alt="Pay Commission" /></figure><p>എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുംതോറും രാജ്യത്തെ ദശലക്ഷക്കണക്കിന് ജീവനക്കാരുടെയും പെൻഷൻകാരുടെയും ആശങ്കയും ഉയരുകയാണ്. കഴിഞ്ഞ ദിവസം ഡിഎ പ്രഖ്യാപിച്ചതോടെ പകുതി ആശ്വാസമായെങ്കിലും പുതിയ ശമ്പള പരിഷ്കരണം ചോ​ദ്യചിഹ്നമായി തുടരുകയാണ്. നിലവിൽ ഫിറ്റ്മെന്റ് ഫാക്ടർ, അലവൻസുകൾ, അടിസ്ഥാനശമ്പളം തുടങ്ങി നിരവധി ആവശ്യങ്ങൾ ജീവനക്കാരുടെ സംഘടനകൾ കമ്മീഷന് മുമ്പാകെ വച്ചിട്ടുണ്ട്. ഇവ അം​ഗീകരിച്ചാൽ ജീവനക്കാരുടെ ശമ്പളത്തിലും പെൻഷനിലും വലിയ വർദ്ധനവ് ഉണ്ടായേക്കും.</p>
<p>എട്ടാം ശമ്പള കമ്മീഷന് സമർപ്പിച്ച ഏറ്റവും പുതിയ മെമ്മോറാണ്ടത്തിൽ, നാഷണൽ കൗൺസിൽ ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി (NC-JCM) സ്റ്റാഫ് സൈഡ്, അലവൻസുകൾ പരിഷ്കരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കണമെന്നും നിരവധി ആനുകൂല്യങ്ങൾ മൂന്നിരട്ടിയാക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.</p>
<h3>ക്ഷാമബത്ത ലയിപ്പിക്കുമോ? മറ്റ് ആവശ്യങ്ങൾ</h3>
<p>ക്ഷാമബത്ത 25% ആയാൽ അത് അടിസ്ഥാനശമ്പളത്തോടൊപ്പം ലയിപ്പിക്കണമെന്ന ആവശ്യം നേരെത്തെ ഉന്നയിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ച രണ്ട് ശതമാനം ചേർത്ത് നിലവിൽ ഡിഎ 60 ശതമാനമാണ്. പണപ്പെരുപ്പം നികത്തുന്നതിനായി നിലവിൽ വർഷത്തിൽ രണ്ടുതവണയാണ് ഡിഎ പരിഷ്കരിക്കുന്നത്. എട്ടാം ശമ്പളപരിഷ്കരണം പ്രകാരം, ഡിഎ അടിസ്ഥാനശമ്പളത്തിൽ ലയിപ്പിച്ചാൽ, ശമ്പളവും പെൻഷൻ വർദ്ധിക്കും. എച്ച്ആർഎ, ഗ്രാറ്റുവിറ്റി, വിരമിക്കൽ ആനുകൂല്യങ്ങൾ തുടങ്ങിയ മറ്റ് ഘടകങ്ങളെയും ഇത് ബാധിച്ചേക്കാം.</p>
<p>കൂടാതെ, ഡിഎ ഫോർമുല മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പണപ്പെരുപ്പ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഡിഎ പരിഷ്കരിക്കുന്നത്. എന്നാൽ, നിലവിലെ രീതി യഥാർത്ഥ ജീവിതച്ചെലവുകളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് യൂണിയനുകൾ വാദിക്കുന്നു. ജീവിതച്ചെലവ് വർദ്ധിച്ചിട്ടും ഡിഎ കണക്കാക്കുന്നതിനുള്ള ഫോർമുലയിൽ മാറ്റം വരുത്തിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.</p>
<p><strong>ALSO READ: <a href="https://www.malayalamtv9.com/business/calculation-of-da-arrears-for-central-employees-from-january-to-april-2026-2200205.html">60 % ഡിഎ, ജനുവരി മുതൽ ഏപ്രിൽ വരെ; ജീവനക്കാരുടെ അക്കൗണ്ടിൽ എത്ര കിട്ടും?</a></strong></p>
<h3>എച്ച്ആർഎ അടിസ്ഥാനശമ്പളത്തിന്റെ 40% വരെ</h3>
<p>വർദ്ധിച്ചുവരുന്ന ഭവന ചെലവുകൾ കണക്കിലെടുത്ത് വീട് വാടക അലവൻസിൽ പരിഷ്കരണം വേണമെന്നും നിർദേശിച്ചിട്ടുണ്ട്. അടിസ്ഥാനശമ്പളത്തിന്റെ നാല്പത് ശതമാനമാണ് ആവശ്യപ്പെടുന്നത്. കൂടാതെ, ഓട്ടോമാറ്റിക് റിവിഷനു വേണ്ടി എച്ച്ആർഎയെ ഡിഎയുമായി ബന്ധിപ്പിക്കണമെന്നും നഗര വർഗ്ഗീകരണം ഓരോ 5 വർഷത്തിലും പുനഃപരിശോധിക്കണമെന്നും മെമ്മോറാണ്ടം നിർദ്ദേശിക്കുന്നുണ്ട്.</p>
<p>അതേസമയം, വിവിധ അലവൻസുകളിൽ മൂന്ന് മടങ്ങ് വർദ്ധനവും ആവശ്യപ്പെടുന്നുണ്ട്. ​ഗതാ​ഗത അലവൻസ്, യാത്ര അലവൻസ്, നഴ്സിം​ഗ് അലവൻസ്, യൂണിഫോം അലവൻസ് എന്നിവയിലാണ് മൂന്ന് മടങ്ങ് വർദ്ധനവ് ആവശ്യപ്പെടുന്നത്. ഇവയിൽ മിക്കതും ഡിഎയുമായി ബന്ധിപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.</p>
<p>ഉയർന്ന അപകടസാധ്യതയുള്ള ജോലികളിലുള്ള ജീവനക്കാർക്ക്, റെയിൽവേ, പ്രതിരോധം, ആരോഗ്യ സംരക്ഷണം, ശുചിത്വം, അഗ്നിശമന സേവനങ്ങൾക്ക് പ്രതിമാസം കുറഞ്ഞത് 10,000 രൂപ റിസ്ക് ആന്റ് ഹാർഡ്‌ഷിപ്പ് അലവൻസ് നൽകണമെന്നും ആവശ്യപ്പെട്ടു. ഔദ്യോഗിക ജോലിയിലുള്ള എല്ലാ ജീവനക്കാർക്കും വിമാന യാത്ര അനുവദിക്കുക എന്ന ശ്രദ്ധേയമായ ആവശ്യവും മെമ്മോറാണ്ടത്തിൽ ഉണ്ട്.</p>
<h3>എട്ടാം ശമ്പളകമ്മീഷൻ എന്ന്?</h3>
<p>എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്.ജനുവരി 1ന് പ്രാബല്യത്തിൽ വരേണ്ടിയിരുന്ന ശമ്പളപരിഷ്കരണം ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ശമ്പളപരിഷ്കരണത്തിന് 2027 വരെ കാത്തിരിക്കേണ്ടി വന്നേക്കും. എന്നാൽ അത്രയും മാസത്തെ തുക കുടിശ്ശികയായി ലഭിച്ചേക്കും.</p>
]]></content:encoded>
				</item>
							<item>
					<title>Kerala Gold Rate: ഹോര്‍മുസില്‍ തട്ടിത്തെറിച്ച്‌ സ്വര്‍ണം; വിലയിലും സമാധാനമില്ല, ഇന്നത്തെ സ്വര്‍ണവില</title>
					<link>https://www.malayalamtv9.com/business/gold-prices-stay-high-on-april-21-in-kerala-amid-rising-us-iran-tensions-check-todays-rate-2200364.html</link>
					<pubDate>Tue, 21 Apr 2026 07:13:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Business News]]></category>
										<guid>https://www.malayalamtv9.com/business/gold-prices-stay-high-on-april-21-in-kerala-amid-rising-us-iran-tensions-check-todays-rate-2200364.html</guid>
					<description><![CDATA[<p>One Pavan Gold Rate on April 21 Tuesday in Kerala: യുഎസും ഇറാനും തമ്മിലുള്ള പോര് വീണ്ടും തുടങ്ങിയതോടെ സ്വര്‍ണം ചെറുതായൊന്ന് താഴോട്ടിറങ്ങി. ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവാണ് ഇത് വഴിയൊരുക്കിയത്. എണ്ണ വില വര്‍ധിച്ചതോടെ യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചു, ഇത് സ്വര്‍ണവിലയെ ചെറുതായൊന്ന് ഇറക്കിയെന്ന് പറയാം. എന്നാല്‍ ഇതൊരിക്കലും ശാശ്വതമല്ല.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2026/03/Gold-Rate-5.jpg" class="attachment-large size-large wp-post-image" alt="Gold Rate (5)" /></figure><p>സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല, ഏപ്രില്‍ 20നുണ്ടായിരുന്ന അതേവിലയില്‍ തന്നെയാണ് ഇന്നത്തെയും സ്വര്‍ണവ്യാപാരം. ഒരു പവന്‍ സ്വര്‍ണാഭരണം ലഭിക്കണമെങ്കില്‍ ഇന്ന് നിങ്ങള്‍ 1,13,880 രൂപ നല്‍കണം. ഒരു ഗ്രാമിന് വേണ്ടി 14,235 രൂപയും ഇന്ന് ചെലവഴിക്കണം. വെള്ളി വാങ്ങിക്കാനാണ് പദ്ധതിയെങ്കില്‍ 279.90 രൂപയും കിലോയ്ക്ക് 2,79,900 രൂപയും ഇന്ന് നല്‍കണം.</p>
<p>സ്വര്‍ണവില താഴോട്ടിറങ്ങുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ആശ്വാസം തെല്ലൊന്നുമല്ല. എന്നാല്‍ കഴിഞ്ഞ കുറേനാളുകളായി സ്വര്‍ണവിലയില്‍ ഇടിവ് സംഭവിക്കുന്നുണ്ടെങ്കിലും, ആശ്വാസത്തിനുള്ള വകയൊന്നുമില്ല. കൂടിയും കുറഞ്ഞു വില അങ്ങനെ മുന്നേറുകയാണ്. എന്നായിരിക്കും എല്ലാവര്‍ക്കും വാങ്ങിക്കാനാകുന്ന നിരക്കിലേക്ക് സ്വര്‍ണമെത്തുക എന്ന ചോദ്യങ്ങളും ബാക്കി.</p>
<p>യുഎസും ഇറാനും തമ്മിലുള്ള പോര് വീണ്ടും തുടങ്ങിയതോടെ സ്വര്‍ണം ചെറുതായൊന്ന് താഴോട്ടിറങ്ങി. ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവാണ് ഇത് വഴിയൊരുക്കിയത്. എണ്ണ വില വര്‍ധിച്ചതോടെ യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചു, ഇത് സ്വര്‍ണവിലയെ ചെറുതായൊന്ന് ഇറക്കിയെന്ന് പറയാം. എന്നാല്‍ ഇതൊരിക്കലും ശാശ്വതമല്ല.</p>
<p>കഴിഞ്ഞ ദിവസം കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 1,13,880 രൂപയും ഗ്രാമിന് 14,235 രൂപയുമായിരുന്നു വില. രാജ്യാന്തര വിപണിയില്‍ സംഭവിച്ച ഇറക്കവും കേരളത്തിലും പ്രതിഫലിക്കുകയായിരുന്നു. ഏപ്രില്‍ 20ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,738 ഡോളറായിരുന്നു വിലയെങ്കില്‍, ഇന്നത് 4,816 ആണ്.</p>
<h3>വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ പോകുന്നു</h3>
<p>ഇറാനും യുഎസും തമ്മിലുണ്ടായിരുന്ന വെടിനിര്‍ത്തല്‍ ഉടമ്പടി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇത് അവസാനിക്കും മുമ്പും സമാധാന കരാറിലേക്ക് ഇറാനെ എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും യുഎസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. എന്നാല്‍ ഇനിയൊരു ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് ഇറാന്‍. ഇറാന്റെ കപ്പലുകളെ ഉപരോധിച്ച യുഎസ് നടപടിയാണ് ടെഹ്‌റാനെ ചൊടിപ്പിച്ചത്. എന്നാല്‍ ഇറാന്‍ ഇത്തരത്തില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് ഗുണം ചെയ്യില്ലെന്ന മുന്നറിയിപ്പ് പാകിസ്ഥാന്‍ ട്രംപിന് നല്‍കുന്നു.</p>
<p>സംഘര്‍ഷം ഉടന്‍ അവസാനിക്കുകയാണെങ്കില്‍ സ്വര്‍ണവില വീണ്ടും കുതിക്കാനാണ് സാധ്യത. ഡോളറിന്റെ മൂല്യം ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ മറ്റ് കറന്‍സികളിലെ ചെലവ് വര്‍ധിക്കും. ഈ സാഹചര്യത്തിലാണ് സ്വര്‍ണവില താഴോട്ടിറങ്ങുന്നത്. എന്നാല്‍ യുദ്ധം അവസാനിക്കുന്നതോടെ സ്വര്‍ണത്തിന്റെ മൂല്യവും കൂപ്പുകുത്തും, ഇത് സ്വര്‍ണത്തെ മറ്റൊര ചരിത്രനിരക്ക് തീര്‍ക്കാന്‍ പ്രേരിപ്പിച്ചേക്കും.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/business/kerala-gold-and-silver-rate-today-chack-latest-gold-price-per-one-pavan-and-gram-on-april-20-2200113.html" target="_blank" rel="noopener">Kerala Gold Rate: സ്വർണം വാങ്ങുന്നുണ്ടോ? വിലയിൽ നേരിയ ഇടിവ്, ഇന്നത്തെ നിരക്ക് ഇങ്ങനെ</a></strong></p>
<p>മാത്രമല്ല. നിലവില്‍ ഡിപ് ബയിങ് ട്രെന്‍ഡാണ് സ്വര്‍ണത്തില്‍ സംഭവിക്കുന്നത്. വില ഇടിയുന്ന സമയത്ത് കൂടുതല്‍ ആളുകള്‍ സ്വര്‍ണം വാങ്ങാനെത്തുന്നത് വില വീണ്ടും ഇരട്ടിയാക്കാന്‍ സാധ്യതയുണ്ട്. വില നന്നായി കുറയുന്നതുവരെ കാത്തിരിക്കുകയാണെങ്കില്‍, കുറഞ്ഞ നിരക്ക് എല്ലാവര്‍ക്കും ആസ്വദിക്കാനാകും.</p>
<h3>വിവാഹസീസണ്‍ ചതിച്ചു</h3>
<p>മാര്‍ച്ചിലെ പരീക്ഷകളെല്ലാം അവസാനിക്കുന്നതോടെ കേരളത്തിലും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വിവാഹസീസണ്‍ ആരംഭിക്കും. വിവാഹത്തിന് എത്രയൊക്കെ സ്വര്‍ണം വേണ്ടെന്ന് വെച്ചാലും, പൊന്നില്ലാതെ ഇറങ്ങാത്തവരും ധാരാളമുണ്ട്. അതിനാല്‍ തന്നെ വിവാഹസീസണില്‍ സംഭവിക്കുന്ന ഡിമാന്‍ഡ് വിലയെ വീണ്ടും ഉയരാന്‍ പ്രേരിപ്പിക്കും. ഡിമാന്‍ഡും, ഡോളറും, യുദ്ധവുമെല്ലാം സ്വര്‍ണത്തിന്റെ സ്വന്തക്കാരാണ്. അതിനാല്‍ ഇവയിലെല്ലാം ഉണ്ടാകുന്ന ചലനം പൊന്നിനെ വില താഴ്ത്താനും ഉയര്‍ത്താനും പ്രേരിപ്പിക്കുന്നു.</p>
<p>ഒരു പവന്‍ ആഭരണം വാങ്ങിക്കണമെങ്കില്‍, സ്വര്‍ണത്തിന്റെ വില മാത്രം നല്‍കിയാല്‍ പോരാ, ജിഎസ്ടി, ഹോള്‍മാര്‍ക്കിങ് ചാര്‍ജ്, വെയ്‌സ്റ്റേജ്, പണിക്കൂലി തുടങ്ങി ധാരാളം നിരക്കുകള്‍ സ്വര്‍ണവിലയില്‍ ചേര്‍ക്കുന്നു. അതിനാല്‍, ഒരു പവന്‍ സ്വര്‍ണം വാങ്ങിക്കണമെങ്കില്‍ നിലവില്‍ ഒന്നലക്ഷം രൂപയോളം നല്‍കേണ്ടതായി വരും.</p>
]]></content:encoded>
				</item>
							<item>
					<title>Snehapoorvam Scheme: മാതാവോ പിതാവോ ഇല്ലാത്ത കുട്ടികള്‍ക്ക് ധനസഹായം; എന്താണ് സ്‌നേഹപൂര്‍വ്വം പദ്ധതി?</title>
					<link>https://www.malayalamtv9.com/kerala/what-is-snehapoorvam-scheme-govt-financial-aid-for-children-without-parents-2200362.html</link>
					<pubDate>Tue, 21 Apr 2026 06:43:00 +0530</pubDate>
					<dc:creator><![CDATA[Shiji M K]]></dc:creator>
											<category><![CDATA[Kerala News]]></category>
										<guid>https://www.malayalamtv9.com/kerala/what-is-snehapoorvam-scheme-govt-financial-aid-for-children-without-parents-2200362.html</guid>
					<description><![CDATA[<p>Government Financial Aid for Children Without Parents: ഒറ്റപ്പെട്ടുപോകുന്ന കുട്ടികളെ സ്വന്തം വീട്ടിലോ അല്ലെങ്കില്‍ ബന്ധുവീട്ടിലോ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കി വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിമാസം നിശ്ചിത തുക ധനസഹായം നല്‍കും. മറ്റ് കുട്ടികളുടെ ജീവിത സാഹചര്യങ്ങളിലേക്ക് ഈ കുരുന്നുകളെയും കൈപിടിച്ച് ഉയര്‍ത്തുക എന്നതാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം.</p>
]]></description>
					<content:encoded><![CDATA[<figure><img width="1280" height="720" src="https://images.malayalamtv9.com/uploads/2025/12/indian-money-12.png" class="attachment-large size-large wp-post-image" alt="Indian Money (12)" /></figure><p>അനാഥത്വം അനുഭവിക്കുന്ന എത്രയോ ബാല്യങ്ങള്‍ നമുക്കിടയിലുണ്ട്. മാതാവോ പിതാവോ മരണമടഞ്ഞതിന് ശേഷം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ അവര്‍ക്ക് നേരിടേണ്ടി വരിക കടുത്ത സാമ്പത്തിക ബുദ്ധിമുട്ടായിരിക്കും. ഇവിടെയാണ് കേരള സര്‍ക്കാരിന്റെ സ്‌നേഹപൂര്‍വം പദ്ധതി കാരുണ്യം ചൊരിയുന്നത്. സാമൂഹിക സുരക്ഷ മിഷന്റെ കീഴില്‍ നടപ്പാക്കുന്നത് ഈ പദ്ധതി വഴി സംസ്ഥാനത്തെ ധാരാളം കുട്ടികളുടെ പഠനവും മറ്റ് കാര്യങ്ങളും സുഗമമായി നടക്കുന്നു.</p>
<h3>എന്താണ് സ്‌നേഹപൂര്‍വ്വം പദ്ധതി?</h3>
<p>മാതാപിതാക്കളില്‍ രണ്ടുപേരുമോ അല്ലെങ്കില്‍ ഒരാളോ മരിച്ചുപോകുകയും, ജീവിച്ചിരിക്കുന്നയാള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സ്‌നേഹപൂര്‍വ്വം പദ്ധതി തുണയാകുന്നത്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കാനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് സ്‌നേഹപൂര്‍വം.</p>
<p>ഒറ്റപ്പെട്ടുപോകുന്ന കുട്ടികളെ സ്വന്തം വീട്ടിലോ അല്ലെങ്കില്‍ ബന്ധുവീട്ടിലോ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കി വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിമാസം നിശ്ചിത തുക ധനസഹായം നല്‍കും. മറ്റ് കുട്ടികളുടെ ജീവിത സാഹചര്യങ്ങളിലേക്ക് ഈ കുരുന്നുകളെയും കൈപിടിച്ച് ഉയര്‍ത്തുക എന്നതാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം.</p>
<h3>ആര്‍ക്കെല്ലാം ലഭിക്കും?</h3>
<p>അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്കുമാണ് പദ്ധതി വഴി ആനുകൂല്യം ലഭിക്കുക. ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 20,000 രൂപ വരെയും നഗരങ്ങളില്‍ ഉള്ളവര്‍ക്ക് 23,375 രൂപ വരെയും കുടുംബ വാര്‍ഷിക വരുമാനമുള്ള വീടുകളിലെ കുട്ടികള്‍ക്കാണ് അര്‍ഹത.</p>
<p>സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ ഡിഗ്രി, പ്രൊഫണല്‍ കോഴ്‌സുകള്‍ വരെ പഠിക്കുന്നവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കും. ഓരോ ക്ലാസുകളിലുള്ളവര്‍ക്കും ലഭിക്കുന്ന ധനസഹായത്തില്‍ വ്യത്യാസമുണ്ടാകും. 1 മുതല്‍ 5 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 300 രൂപയും 6 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് പ്രതിമാസം 500 രൂപയുമാണ് ലഭിക്കുക. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് 750 രൂപയും കിട്ടും. ഡിഗ്രി അല്ലെങ്കില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് 1,000 രൂപ വീതവും നല്‍കുന്നു.</p>
<h3>എച്ച്‌ഐവി ബാധിതര്‍ക്കും കൈത്താങ്ങ്</h3>
<p>സംസ്ഥാനത്തെ എച്ച്‌ഐവി ബാധിതരായ കുട്ടികള്‍ക്കും സ്‌നേഹപൂര്‍വ്വം പദ്ധതി വഴി സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. വരുമാന പരിധിയില്ലാതെയാണ് ഇവരിലേക്ക് ആനുകൂല്യം എത്തുന്നത്. കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ഇതുവഴി ചെയ്യുന്നത്.</p>
<p><strong>Also Read: <a href="https://www.malayalamtv9.com/kerala/kerala-thalolam-scheme-free-treatment-for-children-below-18-how-to-apply-2200088.html" target="_blank" rel="noopener">Thalolam Scheme: ഏതുചികിത്സയും ഒരു പ്രശ്‌നമല്ല; കുട്ടികള്‍ക്കായി താലോലം പദ്ധതിയുണ്ടല്ലോ</a></strong></p>
<h3>എങ്ങനെ അപേക്ഷിക്കാം?</h3>
<p>അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളെ പദ്ധതിയുടെ ഭാഗമാക്കുന്നതിനായി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്റെ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ സഹിതം അപേക്ഷാഫോം പൂരിപ്പിച്ച് നല്‍കണം. കേരള സാമൂഹിക സുരക്ഷ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. അഞ്ച് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളുടെ അപേക്ഷ, സ്ഥാപന മേധാവികള്‍ക്ക് നല്‍കിയാല്‍ മതി.</p>
<h3>ആവശ്യമായ രേഖകള്‍</h3>
<ul>
<li>അച്ഛന്‍/അമ്മയുടെ മരണ സര്‍ട്ടിഫിക്കറ്റ്</li>
<li>ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ കോപ്പി</li>
<li>വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്</li>
<li>നിലവിലെ രക്ഷകര്‍ത്താവിന്റെയും കുട്ടിയുടെയും പേരില്‍ ദേശസാത്കൃത ബാങ്കില്‍ എടുത്ത ജോയിന്റ് പാസ്ബുക്കിന്റെ പകര്‍പ്പ്</li>
<li>ആധാര്‍ കാര്‍ഡിന്റെ കോപ്പി</li>
</ul>
]]></content:encoded>
				</item>
					</channel>
	</rss>
	