Gurpatwant Singh Pannun: വിമാനങ്ങൾക്ക് ബോംബ് ഭീഷണി തുടർക്കഥ; എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യരുതെന്ന് ഖലിസ്ഥാൻ വിഘടനവാദി നേതാവ്

Khalistani terrorist Pannun's new threat: കാനഡയിലും അമേരിക്കയിലും ഇരട്ട പൗരത്വമുള്ള ഗുർപത്‌വന്ത് സിം​ഗ് പന്നൂൻ സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ സ്ഥാപകനാണ്.

Gurpatwant Singh Pannun: വിമാനങ്ങൾക്ക് ബോംബ് ഭീഷണി തുടർക്കഥ; എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യരുതെന്ന് ഖലിസ്ഥാൻ വിഘടനവാദി നേതാവ്

Image Credits: John Keeble/ Getty Images

Updated On: 

21 Oct 2024 | 03:33 PM

ന്യൂഡൽഹി: രാജ്യത്ത് വിമാനങ്ങളൾക്ക് നേരെ തുടർച്ചയായി ഭീഷണി ഉയരുന്നതിനിടെ എയർ യാത്ര ചെയ്യരുതെന്ന് ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിം​ഗ് പന്നൂൻ. എയർ ഇന്ത്യ വിമാനങ്ങൾക്ക് നേരെയാണ് പന്നൂന്നിന്റെ ആക്രമണ ഭീഷണി. നവംബർ ഒന്നിനും 19-നും ഇടയിൽ എയർ ഇന്ത്യയിൽ സഞ്ചരിക്കരുതെന്നാണ്. സിഖ് വിരുദ്ധ കലാപത്തിന്റെ 40-ാം വാർഷികം കണക്കിലെടുത്താണ് ഭീഷണിസന്ദേശം. കഴിഞ്ഞവർഷവും ഇതേസമയത്ത് പന്നൂൻ ഭീഷണി ഉയർത്തിയിരുന്നു. കാനഡയിലും അമേരിക്കയിലും ഇരട്ട പൗരത്വമുള്ള ഗുർപത്‌വന്ത് സിം​ഗ് പന്നൂൻ സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ സ്ഥാപകനാണ്.

രാജ്യത്തെ എയർലെെൻ കമ്പനികൾക്ക് തുടർച്ചയായി ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഭീഷണി. ഇതുവരെ ലഭിച്ച ഭീഷണി സന്ദേശങ്ങൾ വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എക്സിലെ @adamlanza1111എന്ന അക്കൗണ്ടിൽ നിന്നാണ് ഭൂരിഭാ​ഗം വിമാനങ്ങൾക്കും ഭീഷണി സന്ദേശം ലഭിച്ചത്. നിലവിൽ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. വിപിഎൻ ഉപയോ​ഗിച്ച് ലെക്കോഷൻ മറയ്ക്കുന്നതിൽ സമൂഹമാധ്യമത്തിലൂടെ ഭീഷണി ഉയർത്തുന്ന‍വരെ കണ്ടുപിടിക്കാൻ പ്രയാസമാണ്. ഡൽഹി പൊലീസിന്റെ സെെബർ സെൽ വിഭാ​ഗവും ഇന്റലിജൻസ് ഫ്യൂഷൻസ് ആന്റ് സ്ട്രാറ്റജിക് ഓപ്പറേഷൻ (ഐഎഫ്എസ്ഒ) ചേർന്നാണ് ഭീഷണികളിൽ അന്വേഷണം നടത്തുന്നത്.

കാനഡ- ഇന്ത്യ ഉഭയകക്ഷി ബന്ധത്തിൽ വിള്ളലുണ്ടായതിന് ശേഷമാണ് ബോംബ് ഭീഷണി ആരംഭിച്ചത്. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിം​ഗ് നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് കാനഡിയേൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ ആരോപിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞത്.

നേരത്തെയും പന്നൂൻ സമാന രീതിയിൽ ഭീഷണി മുഴക്കിയിരുന്നു. 2023 നവംബറിൽ, ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റുമെന്നും നവംബർ 19 ന് അടച്ചിടുകയും ചെയ്യണമെന്ന് വീഡിയോ സന്ദേശത്തിലൂടെ പന്നൂൻ ഭീഷണി മുഴക്കിയിരുന്നു. ആ ദിവസം എയർ ഇന്ത്യയിൽ യാത്ര ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകി. ക്രിമിനൽ ഗൂഢാലോചന,ശത്രുത വളർത്തൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് (യുഎപിഎ) പ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പന്നൂനെതിരെ കേസെടുത്തിരുന്നു.

ഡിസംബർ 13നോ അതിനുമുമ്പോ പാർലമെൻ്റ് ആക്രമിക്കുമെന്നും കഴിഞ്ഞ വർഷം ഡിസംബറിൽ പന്നൂൻ ഭീഷണി മുഴക്കിയിരുന്നു. 2001ൽ പാർലമെൻ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിൻ്റെ വാർഷികമാണ് ഡിസംബർ 13ന്. ഇതേതുടർന്ന് സുരക്ഷ ഏജൻസികൾ സുരക്ഷ ശക്തമാക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഇന്ത്യ ആതിഥേയത്വം വഹിച്ച ഏകദിന ലോകകപ്പിനിടെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം ബോംബിട്ട് തകർക്കുമെന്നും ഭീഷണി മുഴക്കി.

ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷ വേളയിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെയും സംസ്ഥാന പൊലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവിനെയും വധിക്കുമെന്നും പന്നൂൻ ഭീഷണിപ്പെടുത്തി. 2020 ജൂലെെയിലാണ് പന്നൂനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചത്. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയും രാജ്യത്ത് 2019-ൽ നിരോധിച്ചിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
ഭാര്യയുടെ തല ഫ്രിഡ്ജിൽ: പ്രതി വാഹനത്തിൽനിന്ന് ചാടി, കുന്നിൻമുകളിൽനിന്ന് വീണ് മരിച്ചെന്ന് പോലീസ്
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സ്‌കൂള്‍ സമയം മാറ്റും; തീരുമാനം ഉടനെത്തും
ഇന്ത്യയുമായുള്ള ബന്ധം പുതുക്കാൻ ബംഗ്ലാദേശ്; പുതിയ ബന്ധത്തിന് നീക്കമെന്ന് വിദേശകാര്യ സഹമന്ത്രി
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്