AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amit Shah vs Rahul Gandhi: കണ്ണ് ചിമ്മുന്നതും ഫ്ലയിങ് കിസ്സും പ്രകോപനമല്ലേ? സഭയിൽ രാഹുലിനെതിരേ രൂക്ഷവിമർശനം, സ്പീക്കർക്കെതിരായ നീക്കം പരാജയപ്പെട്ടു

No-confidence motion Lok Sabha: സഭയ്ക്കുള്ളിൽ വെച്ച് കണ്ണ് ചിമ്മുന്നതും പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കുന്നതും ഫ്ലയിങ് കിസ് നൽകുന്നതും പ്രകോപനപരമായ പെരുമാറ്റമാണെന്ന് ഷാ ആരോപിച്ചു.

Amit Shah vs Rahul Gandhi: കണ്ണ് ചിമ്മുന്നതും ഫ്ലയിങ് കിസ്സും പ്രകോപനമല്ലേ? സഭയിൽ രാഹുലിനെതിരേ രൂക്ഷവിമർശനം, സ്പീക്കർക്കെതിരായ നീക്കം പരാജയപ്പെട്ടു
Rahul Gandhi Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 11 Mar 2026 | 09:22 PM

ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ശബ്ദവോട്ടോടെ തള്ളി. പ്രതീക്ഷിച്ചത് പോലെ തന്നെ ഭരണകക്ഷിയായ എൻഡിഎയ്ക്ക് അനുകൂലമായാണ് വോട്ടെടുപ്പ് ഫലം വന്നത്. എന്നാൽ, ചർച്ചയ്ക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിലുണ്ടായ രൂക്ഷമായ വാക്പോര് സഭയെ പ്രക്ഷുബ്ധമാക്കി.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മുൻകാല പെരുമാറ്റങ്ങളെ പരിഹസിച്ചുകൊണ്ടാണ് അമിത് ഷാ സംസാരിച്ചത്. സഭയ്ക്കുള്ളിൽ വെച്ച് കണ്ണ് ചിമ്മുന്നതും പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കുന്നതും ഫ്ലയിങ് കിസ് നൽകുന്നതും പ്രകോപനപരമായ പെരുമാറ്റമാണെന്ന് ഷാ ആരോപിച്ചു. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഷായുടേത് പാർലമെന്ററി വിരുദ്ധമായ ഭാഷയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

പ്രമേയത്തിന് പിന്നിലെ കാരണങ്ങൾ

സ്പീക്കർ ഓം ബിർള പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്. ബജറ്റ് സമ്മേളനത്തിനിടെ എട്ട് പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തത് പ്രതിഷേധത്തിന് കാരണമായി. മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പുസ്തകത്തിലെ ഭാഗങ്ങൾ വായിക്കുന്നതിൽ നിന്ന് രാഹുൽ ഗാന്ധിയെ സ്പീക്കർ തടഞ്ഞത് പ്രതിപക്ഷം ഉയർത്തിക്കാട്ടി.

സ്പീക്കർ ഭരണകക്ഷിയുടെ വക്താവായി പ്രവർത്തിക്കുന്നുവെന്നും സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് ആരോപിച്ചു. അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. ബിജെപി (240), ജെഡിയു (16), ടിഡിപി (12) എന്നിവരുൾപ്പെടെ 293 പേരുടെ പിന്തുണ എൻഡിഎയുടെ ഭരണപക്ഷത്തിന് ഉണ്ടായിരുന്നു. ഇന്ത്യ സഖ്യം (പ്രതിപക്ഷം) കോൺഗ്രസ് (99), സമാജ്‌വാദി പാർട്ടി, ഡിഎംകെ, തൃണമൂൽ കോൺഗ്രസ് എന്നിവരുൾപ്പെടെ 238 പേരും.

സ്പീക്കറുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നത് ജനാധിപത്യത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്ന് അമിത് ഷാ മറുപടി നൽകി. ബഹളത്തെത്തുടർന്ന് സഭാ നടപടികൾ വേഗത്തിൽ അവസാനിപ്പിച്ചു.

Follow Us