AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

16th Kerala Assembly MLAs Sworn In: ആദ്യം സത്യപ്രതിജ്ഞ ചെയ്തത് അബ്ദുൽ ഗഫൂർ; പതിനാറാം കേരള നിയമസഭയ്ക്ക് തുടക്കം

16th Kerala Legislative Assembly Session Begins: പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടന്നു. ഇ അബ്ദുല്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പാറക്കല്‍ അബ്ദുല്ല രണ്ടാമതും, കെഎം അഭിജിത്ത് മൂന്നാമതും തുടര്‍ന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കര്‍ ജി. സുധാകരന് മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ.

16th Kerala Assembly MLAs Sworn In: ആദ്യം സത്യപ്രതിജ്ഞ ചെയ്തത് അബ്ദുൽ ഗഫൂർ; പതിനാറാം കേരള നിയമസഭയ്ക്ക് തുടക്കം
കേരള നിയമസഭ Image Credit source: PTI
Jayadevan AM
Jayadevan AM | Published: 21 May 2026 | 10:10 AM

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലേക്കുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ നിയമസഭാ മന്ദിരത്തിൽ നടന്നു. ഫിഷറീസ് മന്ത്രിയും, കളമശേരി എംഎല്‍എയുമായ വിഇ അബ്ദുല്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. അക്ഷരമാലക്രമത്തിലാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്. പാറക്കല്‍ അബ്ദുല്ല രണ്ടാമതും, കെഎം അഭിജിത്ത് മൂന്നാമതും തുടര്‍ന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കര്‍ ജി. സുധാകരന് മുമ്പാകെയായിരുന്നു അംഗങ്ങളുടെ സത്യപ്രതിജ്ഞ. രാവിലെ ഒമ്പത് മണിയോടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രോം ടേം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ലോക്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് മുമ്പാകെ സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു.

പുതിയ സ്പീക്കറെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്ന പ്രക്രിയ പൂർത്തിയാകുന്നത് വരെ സഭയുടെ സമ്പൂർണ്ണ നിയന്ത്രണവും നടപടികളും നിയന്ത്രിക്കുന്നത് പ്രോടേം സ്പീക്കറായ സുധാകരൻ ആയിരിക്കും. യുഡിഎഫിന്റെ ഭാഗത്തുനിന്ന് സ്പീക്കർ പദവിയിലേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്മാനെയും ഇതിനോടകം തന്നെ നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ട്.

ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ

പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ജനപ്രതിനിധി ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ ശ്രദ്ധേയമായി. തന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ടീ ഷര്‍ട്ട് ധരിച്ചാണ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തത്.

Also Read: Kerala Assembly MLA Swearing-In 2026: പുതിയ സഭ, പുതിയ മുഖങ്ങള്‍! പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്‌

സഭാ നടപടികൾ

പുതിയ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നിവരെ തിരഞ്ഞെടുക്കുന്നതിനായി നിയമസഭ നാളെ വീണ്ടും സമ്മേളിക്കുന്നതായിരിക്കും. ഇതിനുശേഷമായി മെയ് 29-നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നിശ്ചയിച്ചിരിക്കുന്നത്. ഗവർണറുടെ ഈ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചകൾ ജൂൺ മൂന്നിനായിരിക്കും സഭയിൽ നടക്കുക.

നിയമസഭാ തിരഞ്ഞെടുപ്പിൽ 102 സീറ്റുകൾ എന്ന സുരക്ഷിത ഭൂരിപക്ഷം കരസ്ഥമാക്കിക്കൊണ്ടാണ് യുഡിഎഫ് സഖ്യം അധികാരം പിടിച്ചെടുത്തത്. നീണ്ട 10 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് യുഡിഎഫ് കേരളത്തിൽ വീണ്ടും ഭരണ കസേരയിലേക്ക് തിരിച്ചെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. അതേസമയം എൽഡിഎഫിന് ഇത്തവണ 35 സീറ്റുകൾ മാത്രമാണ് നേടാനായത്. കേരള രാഷ്ട്രീയത്തിൽ ചരിത്രം കുറിച്ചുകൊണ്ട് ഇതാദ്യമായി മൂന്ന് സീറ്റുകളിൽ വിജയിക്കാൻ എൻഡിഎ സഖ്യത്തിനും സാധിച്ചു.

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, ബി.ബി. ഗോപകുമാർ എന്നിവരാണ് എൻഡിഎ മുന്നണിയിൽ നിന്നും നിയമസഭയിലേക്ക് വൻ വിജയം നേടിയത്. ഈ മൂന്ന് പ്രതിനിധികളും ഒരുമിച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങിനായി നിയമസഭയിലേക്ക് എത്തിച്ചേരുക എന്ന് ബിജെപി വാർത്താ കുറിപ്പിലൂടെ അറിയിച്ചിരുന്നു.

140 അംഗങ്ങളുള്ള ഈ നിയമസഭയുടെ പകുതിയോളം പേരും, അതായത് 70 അംഗങ്ങളും, ഇത്തവണ സഭയിലേക്ക് ആദ്യമായി കടന്നുവരുന്ന പുതുമുഖങ്ങളാണ്. ഒമ്പതാം തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ് നിലവിൽ സഭയിലെ ഏറ്റവും പരിചയസമ്പന്നനായ ജനപ്രതിനിധി. മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, സ്പീക്കർ സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർക്ക് ഇത് എട്ടാം ഊഴമാണ്. വരും വർഷങ്ങളിൽ കേരളത്തിന്റെ സംസ്ഥാനത്തിന്റെ നയങ്ങളും രാഷ്ട്രീയ ചർച്ചകളും രൂപപ്പെടുത്തുന്നതിൽ ഈ പുതിയ സഭയ്ക്ക് വലിയ പങ്കാണുള്ളത്.

English Summary

The 16th Kerala Legislative Assembly session officially began. The newly elected MLAs took their oaths of office. VE Abdul Gafoor was the first member to be sworn in. The ceremony marks the beginning of the new government.

Follow Us