AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

9 വർഷം നോക്കിയിരുന്നിട്ടും കണ്ണൂരിലെ യുവാവിന് പെണ്ണ്കിട്ടിയില്ല; വിവാഹ ബ്യൂറോയ്ക്ക് 8000 രൂപ പിഴ

Marriage bureau must pay compensation: രജിസ്റ്റർ ചെയ്ത് ഒമ്പത് വർഷം കഴിഞ്ഞിട്ടും വധുവിനെ ലഭിക്കാഞ്ഞ യുവാവിന് കണ്ണൂരിലെ വിവാഹ ബ്യൂറോ 8000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ഒൻപത് വർഷമായി വിവാഹാഭ്യർത്ഥന നൽകിയിട്ടും ഒരു ക്ലയന്റിന് അനുയോജ്യമായ വിവാഹാഭ്യർത്ഥന കണ്ടെത്തി നൽകുന്നതിൽ പരാജയപ്പെട്ടതിനാണ് പിഴയിട്ടിരിക്കുന്നത്.

9 വർഷം നോക്കിയിരുന്നിട്ടും കണ്ണൂരിലെ യുവാവിന് പെണ്ണ്കിട്ടിയില്ല; വിവാഹ ബ്യൂറോയ്ക്ക് 8000 രൂപ പിഴ
Marriage Bureau Must Pay CompensationImage Credit source: Peter Dazeley/The Image Bank/Getty Images
Prasanth Kumar
Prasanth Kumar | Published: 17 Jul 2026 | 10:21 AM

”ആനകൊടുത്താലും ആശകൊടുക്കരുത്” എന്ന നാടൻ ചൊല്ല് കേൾക്കാത്തവർ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഇന്ന് കേരളത്തിൽ ഈ ചൊല്ല് ഏറ്റവുമധികം ഉപ​കാരപ്പെടുക വിവാഹം കഴിക്കാത്ത യുവാക്കൾക്കായിരിക്കും, പ്രത്യേകിച്ച് ഇതുവരെ കല്യാണം സെറ്റാകാത്ത 90’s കിഡ്സിന്. കാരണം വിവാഹം കഴിക്കാൻ താൽപര്യമുണ്ടായിട്ടും അ‌നുയോജ്യരായ പങ്കാളികളെ കണ്ടെത്താൻ കഴിയാത്ത നിരവധി പേർ ഇന്ന് നമ്മളിലുണ്ട്, നമുക്കിടയിലുണ്ട്, അ‌ല്ലെങ്കിൽ നമുക്കറിയാവുന്നവരായുമുണ്ട്. വിവാഹത്തിനായി നല്ലൊരു തുക ചെലവഴിച്ചവരും അ‌ക്കൂട്ടത്തിലുണ്ടാകും. പങ്കാളിയെ കണ്ടെത്തി നൽകാം എന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് പണം നഷ്ടപ്പെട്ടവർക്ക് പ്രതീക്ഷ പകരുന്ന ഒരു വാർത്ത കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

രജിസ്റ്റർ ചെയ്ത് ഒമ്പത് വർഷം കഴിഞ്ഞിട്ടും വധുവിനെ ലഭിക്കാഞ്ഞ യുവാവിന് കണ്ണൂരിലെ വിവാഹ ബ്യൂറോ 8000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ഒൻപത് വർഷമായി വിവാഹാഭ്യർത്ഥന നൽകിയിട്ടും ഒരു ക്ലയന്റിന് അനുയോജ്യമായ വിവാഹാഭ്യർത്ഥന കണ്ടെത്തി നൽകുന്നതിൽ പരാജയപ്പെട്ടതിനാണ് പിഴയിട്ടിരിക്കുന്നത്.

Aslo Read: KSEB Power Cut: പ്രതിസന്ധി രൂക്ഷം, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടർന്നേക്കും

കണ്ണൂരിൽ നിന്നുള്ള നഴ്സിംഗ് കോളേജ് പ്രൊഫസർ 2016 ൽ ആണ് ഒരു വിവാഹ ബ്യൂറോയെ സമീപിക്കുകയും ഫീസ് അടച്ച് സേവനം തേടുകയും ചെയ്തത്. കാസർഗോഡ് നിന്ന് വധുവിനെ കണ്ടെത്തി നൽകുമെന്ന് ബ്യൂറോ ഉറപ്പ് നൽകിയിരുന്നുവെങ്കിലും ആ വാഗ്ദാനം പാലിക്കുകയോ അനുയോജ്യമായ മറ്റൊരു വിവാഹാഭ്യർത്ഥന ലഭ്യമാക്കുകയോ ചെയ്തില്ലെന്ന് പരാതിക്കാരൻ ആരോപിച്ചു.

പറഞ്ഞ സമയത്ത് വധുവിനെ കണ്ടെത്തി നൽകിയില്ല എന്നുമാത്രമല്ല “അടുത്ത തവണ” അനുയോജ്യമായ ഒരു വധുവിനെ കണ്ടെത്തി നൽകാമെന്ന് ബ്യൂറോ എല്ലാ വർഷവും ആവർത്തിച്ച് ഉറപ്പ് നൽകിയെന്നും പരാതിക്കാരൻ ആരോപിച്ചു. പ്രായമായ മാതാപിതാക്കൾ വളരെക്കാലമായി തന്റെ വിവാഹത്തിനായി കാത്തിരുന്ന് ഏറെ വിഷമിച്ചുവെന്നും യുവാവ് ഉപഭോക്തൃ പരിഹാര കമ്മിഷന് നൽകിയ പരാതിയിൽ പറയുന്നു.

തന്റെ വിവാഹം കാണണമെന്ന് അ‌ച്ഛൻ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ 2025 ഒക്ടോബറിൽ അച്ഛൻ കാൻസർ ബാധിച്ച് മരിച്ചു. രോഗിയായ അമ്മയും തന്റെ വിവാഹം ഏറെ ആഗ്രഹിക്കുന്നുവെന്ന് പരാതിയിൽ അദ്ദേഹം പറഞ്ഞു. പണമടച്ചിട്ടും വിവാഹം ദീർഘനാളായി നടക്കാതിരുന്നത് ഏറെ മാനസിക പ്രയാസം ഉണ്ടാക്കിയെന്നും പരാതിക്കാരൻ പറയുന്നുണ്ട്.

ഒൻപതുവർഷം കഴിഞ്ഞിട്ടും നടപടിയാകാഞ്ഞതോടെയാണ് യുവാവ് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. തുടർന്ന് കമ്മിഷൻ നോട്ടീസ് അയച്ചെങ്കിലും വിവാഹ ബ്യൂറോ മാനേജ്മെന്റ് ഹാജരാകുകയോ രേഖാമൂലം പ്രസ്താവന സമർപ്പിക്കുകയോ ചെയ്തില്ല. അതിനാൽ കേസ് എക്സ് പാർട്ടിക്കെതിരെയാണ് മുന്നോട്ട് പോയത്. അ‌ന്വേഷണത്തിൽ രജിസ്ട്രേഷൻ ഫോമിൽ പരാതിക്കാരന്റെ വിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്നും 2016 നവംബറിൽ ബ്യൂറോയിൽ 3,000 രൂപ അടച്ചതായി പേയ്‌മെന്റ് രസീതിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്നും കണ്ടെത്തി.

പേയ്‌മെന്റ് രസീതിൽ ബ്യൂറോയുടെ പ്രോസ്‌പെക്ടസിലെ നിബന്ധനകളും വ്യവസ്ഥകളും ഇല്ലെന്നും നിരീക്ഷിച്ചു. ബ്യൂറോ ഹാജരാകാതിരിക്കുകയും തങ്ങളുടെ വാദത്തെ ന്യായീകരിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തതിനാൽ പരാതിക്കാരന്റെ പരാതി പരിഹരിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് കമ്മിഷൻ വിലയിരുത്തി. തുടർന്നാണ് പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. രജിസ്ട്രേഷൻ ഫീസ് തിരികെ നൽകണമെന്നും 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ ബ്യൂറോ രജിസ്ട്രേഷൻ ഫീസ് 3,000 രൂപ തിരികെ നൽകാനും മാനസിക പീഡനത്തിന് നഷ്ടപരിഹാരമായി 3,000 രൂപ നൽകാനും കോടതി ചെലവുകൾക്കായി 2,000 രൂപ നൽകാനുമാണ് കമ്മിഷൻ ഉത്തരവിട്ടിരിക്കുന്നത്. ഈ തുക നൽകുന്നതിൽ വീഴ്ച വരുത്തിയാൽ, ഉത്തരവ് യാഥാർത്ഥ്യമാകുന്നതുവരെ 3,000 രൂപയുടെ റീഫണ്ട് തുകയ്ക്ക് പ്രതിവർഷം 9 ശതമാനം പലിശ നൽകുമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.

English Summary

A consumer court has ordered a marriage bureau in Kannur to pay Rs 8,000 in compensation to a young man who failed to find a bride even after nine years of registration. The fine was imposed for failing to find and provide a suitable marriage proposal to a client despite sending marriage proposals for nine years.

Follow Us