Keralam Bill: ഇനി ‘കേരളം’; പേരുമാറ്റ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
President Approves Bill to Rename Kerala as Keralam: ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കും. നേരത്തെ രാജ്യസഭയും ലോക്സഭയും ബിൽ പാസാക്കിയിരുന്നു. സർക്കാർ രേഖകളിൽ ഇനി മുതൽ കേരളം എന്നാകും രേഖപ്പെടുത്തുക.
കേരള എന്ന പേര് കേരളം എന്നാക്കി മാറ്റുന്ന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കും. നേരത്തെ രാജ്യസഭയും ലോക്സഭയും ബിൽ പാസാക്കിയിരുന്നു.
സർക്കാർ രേഖകളിൽ ഇനി മുതൽ കേരളം എന്നാകും രേഖപ്പെടുത്തുക. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ഔദ്യോഗിക രേഖകളിൽ കേരളം എന്നാകും രേഖപ്പെടുത്തി തുടങ്ങും. എല്ലാ ഔദ്യോഗിക രേഖകളിലും ഇംഗ്ലിഷ് ഉൾപ്പെടെയുള്ള ഇതര ഭാഷകളിലും ‘Government of Kerala’ എന്നത് മാറ്റി ‘Government of Keralam’ എന്നാക്കും.
പേര് മാറ്റാനും വൻ ചെലവോ?
സംസ്ഥാനത്തിന്റെ പേര് കേരള എന്നതിൽ നിന്ന് കേരളം എന്നാക്കി മാറ്റുന്നത് ഖജനാവിന് വൻ ചെലവാണ് നൽകുന്നത്. ക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫിസുകൾ വരെയുള്ള സർക്കാർ ഓഫിസുകളുടെ ബോർഡുകൾ, സീലുകൾ, ലെറ്റർ പാഡുകൾ, ലോഗോകൾ എന്നിവ മാറ്റേണ്ടതുണ്ട്. കൂടാതെ, സർട്ടിഫിക്കറ്റുകൾ, ഗസറ്റുകൾ, റേഷൻ കാർഡ് ഉൾപ്പെടെയുള്ള ലക്ഷക്കണക്കിനു രേഖകൾ പുതിയ പേരിൽ അച്ചടിക്കേണ്ടതുണ്ട്. അതുപോലെ, രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ വകുപ്പുകളുടെ ഡിജിറ്റൽ ഡേറ്റബേസിലും വെബ്‌സൈറ്റിലും യുആർഎലിലും കേരളം എന്നാക്കി മാറ്റണം.