Sabarimala Gold Theft Case: ശബരിമല സ്വർണ്ണമോഷണം: മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി.സുധീഷ് കുമാറിന് ജാമ്യം
Sabarimala Gold Theft Case:മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി യുടെ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വിജിലൻസ് കോടതി വാദം കേൾക്കും. ദ്വാരപാലക ശില്പ കേസിൽ തന്ത്രികണ്ഠരര് രാജീവര് ജാമ്യ അപേക്ഷ സമർപ്പിച്ചു.....
ശബരിമല സ്വർണ്ണ മോഷണ കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന് ജാമ്യം ലഭിച്ചു. രണ്ട് കേസുകളിലും കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി യുടെ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വിജിലൻസ് കോടതി വാദം കേൾക്കും. ദ്വാരപാലക ശില്പ കേസിൽ തന്ത്രികണ്ഠരര് രാജീവര് ജാമ്യ അപേക്ഷ സമർപ്പിച്ചു.
അതേസമയം എൻ വാസുവിനെ 14 ദിവസത്തേക്ക് കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തു. ദ്വാരപാലക പാളി കേസുകളിൽ ഉണ്ണികൃഷ്ണൻ നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് ചെയ്ത 90 ദിവസം പൂർത്തിയായ സാഹചര്യത്തിൽ കട്ടിള പാളി കേസിൽ ജാമ്യം അനുവദിക്കണമെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആവശ്യം.
അതിനിടെ പാളികളുടെ കാലപ്പഴക്കം വീണ്ടും പരിശോധിക്കണമെന്ന ആവശ്യവുമായി എസ്ഐടി വി എസ് എസിയെ സമീപിച്ചു. ദ്വാരപാലക പാളികളുടെയും കട്ടിളപ്പാളികളുടെയും താരതമ്യ പരിശോധന കൂടാതെ കാലപ്പഴക്കം നിർണയിക്കാനുള്ള പരിശോധനകൂടി നടത്തണമെന്നാണ് എസ് ഐ ടി യുടെ ആവിശ്യം. ഇതിനായി വീണ്ടും പാളികളുടെ സാമ്പിൾ എടുക്കണം എന്ന കാര്യത്തിലും വ്യക്തത വരുത്തണമെന്നും വി എസ് സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളുടെ അഭാവം മൂലം കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ വൈകിയതോടെയാണ് എസ്ഐടി നീക്കം.