K Rail and High speed rail: കെ റെയിലും ഇ ശ്രീധരൻ്റെ അതിവേഗ ട്രെയിനും ഒന്നല്ല രണ്ടാണ്... വ്യത്യാസങ്ങൾ ഇതാ ഇങ്ങനെ Malayalam news - Malayalam Tv9

K Rail and High speed rail: കെ റെയിലും ഇ ശ്രീധരൻ്റെ അതിവേഗ ട്രെയിനും ഒന്നല്ല രണ്ടാണ്… വ്യത്യാസങ്ങൾ ഇതാ ഇങ്ങനെ

Published: 

27 Jan 2026 | 04:08 PM

കെ-റെയിലിന് ഡിപിആർ ഇല്ലെന്ന് പറഞ്ഞ് എതിർത്തവർ, ഇപ്പോൾ ഡിപിആർ പോലുമില്ലാത്ത ശ്രീധരന്റെ നിർദ്ദേശത്തെ സ്വാഗതം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് ഐസക് ആരോപിക്കുന്നു.

1 / 5
കേരളത്തിൽ ചർച്ചയാകുന്ന പുതിയ അതിവേഗ റെയിൽവേ പദ്ധതിയെയും അതിൽ പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാടിനെയും രൂക്ഷമായി വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. ഇതിനെത്തുടർന്ന് രണ്ടും തമ്മിലുള്ള വ്യത്യാസങ്ങളെ പറ്റിയും അദ്ദേഹം വ്യക്തമാക്കുന്നു

കേരളത്തിൽ ചർച്ചയാകുന്ന പുതിയ അതിവേഗ റെയിൽവേ പദ്ധതിയെയും അതിൽ പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാടിനെയും രൂക്ഷമായി വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. ഇതിനെത്തുടർന്ന് രണ്ടും തമ്മിലുള്ള വ്യത്യാസങ്ങളെ പറ്റിയും അദ്ദേഹം വ്യക്തമാക്കുന്നു

2 / 5
കെ-റെയിലും ഇ. ശ്രീധരൻ മുന്നോട്ടുവെച്ച പുതിയ നിർദ്ദേശവും സെമി ഹൈസ്പീഡ് വിഭാഗത്തിൽപ്പെട്ടവയാണ്. രണ്ടിനും മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയാണുള്ളതെന്നും, സ്റ്റാൻഡേർഡ് ഗേജ് പാതയും 8-9 കോച്ചുകളുമാണ് വിഭാവനം ചെയ്തിട്ടുള്ളതെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

കെ-റെയിലും ഇ. ശ്രീധരൻ മുന്നോട്ടുവെച്ച പുതിയ നിർദ്ദേശവും സെമി ഹൈസ്പീഡ് വിഭാഗത്തിൽപ്പെട്ടവയാണ്. രണ്ടിനും മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയാണുള്ളതെന്നും, സ്റ്റാൻഡേർഡ് ഗേജ് പാതയും 8-9 കോച്ചുകളുമാണ് വിഭാവനം ചെയ്തിട്ടുള്ളതെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

3 / 5
കെ-റെയിൽ പ്രധാനമായും ഗ്രൗണ്ട് ലെവലിലാണ് വിഭാവനം ചെയ്തതെങ്കിൽ, പുതിയ നിർദ്ദേശത്തിൽ എലവേറ്റഡ് പാതകൾക്കും തുരങ്കങ്ങൾക്കുമാണ് മുൻഗണന. ഇത് പാരിസ്ഥിതിക ആഘാതം കുറയ്ക്കുമെങ്കിലും നിർമ്മാണച്ചെലവ് കിലോമീറ്ററിന് 200-300 കോടി രൂപയായി വർദ്ധിക്കാൻ കാരണമാകുമെന്നും അദ്ദേഹം പറയുന്നു.

കെ-റെയിൽ പ്രധാനമായും ഗ്രൗണ്ട് ലെവലിലാണ് വിഭാവനം ചെയ്തതെങ്കിൽ, പുതിയ നിർദ്ദേശത്തിൽ എലവേറ്റഡ് പാതകൾക്കും തുരങ്കങ്ങൾക്കുമാണ് മുൻഗണന. ഇത് പാരിസ്ഥിതിക ആഘാതം കുറയ്ക്കുമെങ്കിലും നിർമ്മാണച്ചെലവ് കിലോമീറ്ററിന് 200-300 കോടി രൂപയായി വർദ്ധിക്കാൻ കാരണമാകുമെന്നും അദ്ദേഹം പറയുന്നു.

4 / 5
കെ-റെയിൽ പദ്ധതിയിൽ കേരളത്തിന് 51% ഓഹരി പങ്കാളിത്തവും നിയന്ത്രണവുമുണ്ടായിരുന്നു. എന്നാൽ പുതിയ നിർദ്ദേശം കൊങ്കൺ റെയിൽവേ മോഡലിലായതിനാൽ കേന്ദ്രത്തിന് 51% ഓഹരിയും പദ്ധതിയുടെ പൂർണ്ണ നിയന്ത്രണവും ലഭിക്കും. ഇത് പ്രതിപക്ഷ നേതാവ് അംഗീകരിക്കുന്നത് വിചിത്രമാണെന്ന് അദ്ദേഹം പരിഹസിക്കുന്നു.

കെ-റെയിൽ പദ്ധതിയിൽ കേരളത്തിന് 51% ഓഹരി പങ്കാളിത്തവും നിയന്ത്രണവുമുണ്ടായിരുന്നു. എന്നാൽ പുതിയ നിർദ്ദേശം കൊങ്കൺ റെയിൽവേ മോഡലിലായതിനാൽ കേന്ദ്രത്തിന് 51% ഓഹരിയും പദ്ധതിയുടെ പൂർണ്ണ നിയന്ത്രണവും ലഭിക്കും. ഇത് പ്രതിപക്ഷ നേതാവ് അംഗീകരിക്കുന്നത് വിചിത്രമാണെന്ന് അദ്ദേഹം പരിഹസിക്കുന്നു.

5 / 5
പുതിയ പദ്ധതിയെക്കുറിച്ച് കേന്ദ്ര സർക്കാരിൽ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഇ. ശ്രീധരന്റെ വാക്കുകൾ കേട്ട് മാത്രം തീരുമാനമെടുക്കാനാവില്ലെന്നും, കേന്ദ്രത്തിന്റെ ഔദ്യോഗിക നിർദ്ദേശം വന്നാൽ അത് പഠിച്ച ശേഷം മാത്രമേ കേരള സർക്കാർ പ്രതികരിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ പദ്ധതിയെക്കുറിച്ച് കേന്ദ്ര സർക്കാരിൽ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഇ. ശ്രീധരന്റെ വാക്കുകൾ കേട്ട് മാത്രം തീരുമാനമെടുക്കാനാവില്ലെന്നും, കേന്ദ്രത്തിന്റെ ഔദ്യോഗിക നിർദ്ദേശം വന്നാൽ അത് പഠിച്ച ശേഷം മാത്രമേ കേരള സർക്കാർ പ്രതികരിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കറണ്ട് ബില്ല് പകുതിയായി കുറയ്ക്കാം, വഴികളിതാ
പ്രഭാതത്തിൽ ഇത് കുടിക്കൂ; ഗ്യാസ് പ്രശ്നം പമ്പകടക്കും
അഭിഷേക് ശര്‍മയുടെ ആസ്തിയെത്ര?
ബെംഗളൂരു ചിക്കന് എന്തുകൊണ്ട് ഇത്ര വില?
വയനാട് കാളിന്ദി നദിയിൽ ഒഴുക്കിൽപ്പെട്ട വിദേശ വനിതയെയും സുഹൃത്തിനെയും രക്ഷപ്പെടുത്തി നാട്ടുകാർ
കാറിൻ്റെ ബോണറ്റിൽ കുട്ടികൾ, അപകടകരമായ യാത്ര
മണിക്കൂറുകൾ കാത്തിരുന്നു, ബസ്സില്ല, ഒടുവിൽ
കിടിലന്‍ ഷോട്ടുകള്‍! മന്ത്രി എംബി രാജേഷ് ക്രിക്കറ്റ് കളിക്കുന്നത് കണ്ടോ?