V S Achuthanandan: കണ്ണേ കരളേ വിഎസ്സേ….വിപ്ലവ നായകന് വിടചൊല്ലി കേരളം, ദൃശ്യങ്ങളിലൂടെ
VS Achuthanandan's Final Journey moments: വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. മൃതദേഹവും വഹിച്ചുള്ള പുഷ്പാലംകൃത ബസ് 22 മണിക്കൂറുകൊണ്ടാണ് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ എത്തിയത്.

കേരളത്തിന്റെ വിപ്ലവ നായകൻ അച്യുതാനന്ദന്റെ അന്ത്യയാത്ര അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ തുടുങ്ങും മുമ്പ് കാണാനായി ആയിരങ്ങൽ ആലപ്പുഴയിലേക്ക് ഒഴുകുകയാണ്.

കനത്ത മഴയെ അവഗണിച്ച് ആയിരക്കണക്കിന് ജനങ്ങൾ വിലാപയാത്രക്കൊപ്പവും വി.എസിനെ അവസാനമായി കാണാനും തടിച്ചുകൂടി.

നിശ്ചയിച്ചതിലും മണിക്കൂറുകളോളം വൈകിയാണ് വിലാപയാത്ര കടന്നുപോകുന്നത്, ജനങ്ങളുടെ തിരക്ക് കാരണം.

റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനം അവസാനിക്കുന്നതോടെ മൃതദേഹം സംസ്കരിക്കും.

പുന്നപ്രയിൽ നിന്ന് തുടങ്ങി കേരള രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തിയ വിപ്ലവകാരിയെ അവസാനമായി കാണാൻ റിക്രിയേഷൻ ഗ്രൗണ്ടിൽ നീണ്ട നിര ജനങ്ങൾ കാത്തുനിൽക്കുന്നു.

ജീവിതം പോരാട്ടമാക്കിയ കേരളത്തിന്റെ പ്രിയ സഖാവിന് നാട് വീരോചിതമായ യാത്രാമൊഴിയാണ് നൽകുന്നത്.

ഇന്നലെ ഉച്ചയ്ക്ക് കൃത്യം 2 മണിക്ക് തലസ്ഥാനത്തുനിന്നാണ് വിലാപയാത്ര ആരംഭിച്ചത്.

രാത്രി 10 മണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്.

വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശവും തിരക്കും കാരണം വി.എസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി.

മൃതദേഹവും വഹിച്ചുള്ള പുഷ്പാലംകൃത ബസ് 22 മണിക്കൂറുകൊണ്ടാണ് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ എത്തിയത്.

വേലിക്കകത്ത് വീട്ടിൽ വി.എസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരക്കണക്കിന് പേരെത്തി.

പിന്നീട് ഉച്ചയ്ക്ക് 3 മണിയോടെ മൃതദേഹം ആലപ്പുഴ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റി.

കനത്ത മഴയെ പോലും അവഗണിച്ച് ജനങ്ങളുടെ വലിയ തിരക്കാണ് ജില്ലാ കമ്മിറ്റി ഓഫീസിലും ദൃശ്യമായത്.

പുന്നപ്ര-വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാടാണ് സംസ്കാരത്തിനായി നിശ്ചയിച്ചിരിക്കുന്നത്. വൈകീട്ട് 4 മണിക്ക് സംസ്കാരം നടക്കുമെന്നാണ് നിലവിൽ അറിയിച്ചിരുന്നത്. എന്നാൽ ഇത് ഏറെ വൈകിയാണ് നടക്കുക.