Ishan Kishan: ഇഷാൻ കിഷന്റെ അച്ഛൻ രാഷ്ട്രീയത്തിലേക്ക്; പ്രണവ് പാണ്ഡെ നിതീഷ് കുമാറിന്റെ ജെഡിയുവിൽ

Ishan Kishan's father Pranav Pandey: അടുത്തവർഷം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നവാഡയിൽ നിന്നോ ഒബ്രയിൽ നിന്നോ പ്രണവ് പാണ്ഡെ ജനവിധി തേടുമെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള 15 അം​ഗ ഇന്ത്യൻ എ ടീമിന്റെ ഭാ​ഗമാണ് ഇഷാൻ കിഷൻ.

Ishan Kishan: ഇഷാൻ കിഷന്റെ അച്ഛൻ രാഷ്ട്രീയത്തിലേക്ക്; പ്രണവ് പാണ്ഡെ നിതീഷ് കുമാറിന്റെ ജെഡിയുവിൽ

Image Credits: Social Media

Updated On: 

27 Oct 2024 16:54 PM

പട്ന: ഇന്ത്യൻ ക്രിക്കറ്റ് താരം ഇഷാൻ കിഷൻ്റെ പിതാവ് പ്രണവ് പാണ്ഡെ രാഷ്ട്രീയത്തിലേക്ക്. ബിഹാറിലെ ഭരണകക്ഷിയായ ജനതാദൾ യുണൈറ്റഡിൽ (ജെഡിയു) ചേർന്നു. പാർട്ടി ദേശീയ വർക്കിംഗ് പ്രസിഡൻ്റും രാജ്യസഭാ എംപിയുമായ സഞ്ജയ് ഝായുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. പാർട്ടിയുടെ മുതിർന്ന നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രണവ് പാണ്ഡെയ്ക്ക് ഒപ്പം അദ്ദേ​ഹത്തിന്റെ അനുയായികളും പാർട്ടിയിൽ അം​ഗത്വം സ്വീകരിച്ചു. ജെഡിയു സംസ്ഥാന പ്രസിഡന്റ് ഉമേഷ് കുശ്വാഹയാണ് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.

താൻ പാർട്ടിയുടെ സാധാരണക്കാരനായ ഒരു പ്രവർത്തകൻ മാത്രമല്ല. ജനങ്ങൾക്കിടയിലേക്ക് ജെഡിയുവിന്റെ വികസന നയങ്ങൾ എത്തിക്കാൻ പ്രയത്നിക്കുമെന്ന് അം​ഗത്വം സ്വീകരിച്ചു കൊണ്ട് പ്രണവ് പാണ്ഡെ പറഞ്ഞു.1995 മുതൽ നിതീഷ് കുമാറിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനാണ്. 2005-ൽ അ​ദ്ദേഹം ബിഹാർ മുഖ്യമന്ത്രിയായതിന് ശേഷം ബിഹാറിൽ അതിവേ​ഗ വികസനമാണ് നടന്നതെന്നും പ്രണവ് പാണ്ഡെ പറഞ്ഞു. ക്യാമറയ്ക്ക് മുന്നിൽ നിതീഷ് കുമാറിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷം പിന്നിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് കയ്യടിക്കുകയാണെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.

മുഖ്യമന്ത്രി നിതീഷ് കുമാറിലുള്ള വിശ്വാസം മൂലമാണ് പ്രണവ് പാണ്ഡെ ജെഡിയുവിൽ അം​ഗത്വം സ്വീകരിച്ചതെന്ന് വർക്കിം​ഗ് പ്രസിഡന്റ് സഞ്ജയ് ഝാ പറഞ്ഞു. പ്രണവ് ജെഡിയുവിൽ അം​ഗത്വം സ്വീകരിച്ചതോടെ മഗധ് മേഖലയിലെ പാർട്ടിയുടെ പ്രവർത്തനം ശക്തിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹാറിലെ രാംഗഢ്, തരാരി, ബെലഗഞ്ച്, ഇമാംഗഞ്ച് എന്നീ നാല് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതരഞ്ഞെടുപ്പ് നവംബർ 13-ന് നടക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഈ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഫലം നവംബർ 23ന് പ്രഖ്യാപിക്കും.

 

അടുത്തവർഷം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നവാഡയിൽ നിന്നോ ഒബ്രയിൽ നിന്നോ പ്രണവ് പാണ്ഡെ ജനവിധി തേടുമെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള 15 അം​ഗ ഇന്ത്യൻ എ ടീമിന്റെ ഭാ​ഗമാണ് ഇഷാൻ കിഷൻ. ഈ വർഷമാദ്യം ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് ഇഷാൻ കിഷനെ ഒഴിവാക്കിയിരുന്നു. രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കണമെന്ന ബിസിസിഐ നിര്‍ദേശം ലംഘിച്ചതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ എന്തുകൊണ്ട് ഒഴിവാക്കി എന്ന വിശദീകരണം ബിസിസിഐ നല്‍കിയിരുന്നില്ല. 2023- ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് കിഷൻ അവസാനമായി ഇന്ത്യൻ ജഴ്സി അണിഞ്ഞത്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ മാനസികാരോ​ഗ്യം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങിയ ഇഷാന്‍ കിഷന്‍ പിന്നീട് ദേശീയ ടീം സെലക്ഷന് തന്റെ പേര് നല്‍കിയില്ല. ഇന്ത്യന്‍ ടീമില്‍ നിന്ന് അവധിയെടുത്ത ശേഷം ഇഷാന്‍ കിഷൻ ജാര്‍ഖണ്ഡിനായി രഞ്ജി കളിക്കാന്‍ തയ്യാറാവാതിരുന്നത് ബിസിസിഐയെ ചൊടിപ്പിച്ചിരുന്നു.

Related Stories
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്; പരിശീലിക്കുന്ന ചിത്രം വൈറല്‍
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ