Actor Siddique: ‘മലയാള സിനിമയിലെ ശക്തനല്ല’; പൊലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ധിഖ്

Siddique Plea: ബലാത്സം​ഗ കേസിൽ താൻ കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന തെളിവുകൾ കയ്യിലുണ്ടെന്നാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ചോദ്യം ചെയ്യലിന് തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായിട്ടും അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്ന് മറുപടി സത്യവാങ് മൂലത്തിൽ നടൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Actor Siddique: മലയാള സിനിമയിലെ ശക്തനല്ല; പൊലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ധിഖ്

സിദ്ദിഖ് (image credits: social media)

Published: 

11 Nov 2024 | 04:24 PM

ന്യൂഡൽഹി: ബലാത്സം​ഗ കേസിൽ തനിക്ക് ജാമ്യം ലഭിച്ചാൽ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന വാദത്തിനെതിരെ നടൻ സിദ്ധിഖ് സുപ്രീംകോടതിയിൽ. കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെയും ആരോപണം ഉന്നയിച്ച് നടൻ കോടതിയിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തു. സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിന് എതിരായാണ് മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

കേസിൽ അന്വേഷണ ഉദ്യോ​ഗസ്ഥൻ പുതിയ കഥകൾ കെട്ടി ചമയ്ക്കുന്നു എന്നാണ് സി​ദ്ധിഖിന്റെ ആരോപണം. യുവതി പരാതിയിൽ പറയാത്ത കാര്യങ്ങളിൽ ഉദ്യോഗസ്ഥൻ പറയുന്നത്. ന്യായത്തിന്റെയും, അതിർവരമ്പ് അന്വേഷണ ഉദ്യോ​ഗസ്ഥൻ ലംഘിച്ചുവെന്നും മറുപടി സത്യവാങ്മൂലത്തിൽ നടൻ ആരോപിച്ചു. സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും നാളെ പരി​ഗണിക്കും.

ബലാത്സം​ഗ കേസിൽ താൻ കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന തെളിവുകൾ കയ്യിലുണ്ടെന്നാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ചോദ്യം ചെയ്യലിന് തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായിട്ടും അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്ന് മറുപടി സത്യവാങ് മൂലത്തിൽ നടൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2016- ൽ ഉപയോഗിച്ചിരുന്ന ഫോണ്‌ കെെമാറാൻ താൻ തയ്യാറായിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാൽ ആ കാലയളവിൽ യുവതി ഉപയോ​ഗിച്ചിരുന്ന ഫോണും അന്വേഷണ സംഘത്തിന്റെ പക്കലില്ലെന്നും നടൻ‌ മറുപടി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.

കേസിൽ പരാതി നൽകാൻ 8 വർഷം കാത്തിരുന്നത് എന്തിനാണെന്ന് സുപ്രീംകോടതി നേരത്തെ ചോ​ദിച്ചിരുന്നു. ഇതിന് തക്കതായ കാരണം നൽകാൻ പരാതിക്കാരിക്കോ അന്വേഷണ സംഘത്തിനോ കഴിഞ്ഞിട്ടില്ല. തനിക്കെതിരെ 2019-ലും 20-ലും പരാതിക്കാരി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. അതിൽ പറയുന്ന കാര്യങ്ങളല്ല, ഇപ്പോൾ നൽകിയിരിക്കുന്ന പരാതിയിൽ പ്രതിപാ​ദിക്കുന്നതെന്നും അന്ന് എന്തുകൊണ്ട് ഈ ആരോപണങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞില്ലെന്നും മറുപടി സത്യവാങ്മൂലത്തിൽ സിദ്ധിഖ് ആരാഞ്ഞിട്ടുണ്ട്.

വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) അംഗമായിട്ടും ഹേമ കമ്മിറ്റിക്ക് മുന്നിൽ പരാതിക്കാരി ആരോപണം ഉന്നയിച്ചിട്ടില്ല. തനിക്കെതിരായ മാധ്യമ വിചാരണയ്ക്ക് അവസരമൊരുക്കുകയാണ് കേരളാ പൊലീസ് ചെയ്യുന്നത്. മലയാള ശക്തനായ വ്യക്തിയല്ല താൻ. പ്രധാന കഥാപാത്രമായി എത്തിയത് വളരെ ചുരുക്കം സിനിമകളിലാണ്. കൂടുതലായും കെെകാര്യം ചെയ്തത് സഹ വേഷങ്ങളാണെന്നും സിദ്ധിഖ് പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ 30 കേസുകളാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്തിട്ടുള്ളത്. താൻ ഒഴികെ മറ്റെല്ലാവർക്കും മുൻകൂർ ജാമ്യം ലഭിച്ചു. മറ്റുള്ളവർക്ക് ലഭിച്ച മുൻകൂർ ജാമ്യത്തെ സർക്കാർ ചോദ്യം ചെയ്തിട്ടില്ല. തന്റെ മുൻകൂർ ജാമ്യം എതിർക്കുന്നത് ചില ബാഹ്യ ഇടപെടലുകൾ കൊണ്ടാണെന്നും സിദ്ധിഖ് സത്യവാങ്മൂലത്തിൽ ആരോപിച്ചിട്ടുണ്ട്.

Follow Us
Related Stories
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
Oscars Awards 2026: 98-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു; തിരക്കഥയിൽ മുത്തമിട്ടു ‘സിന്നേഴ്സ്’
Trisha And Vijay: ആർതിയെ ആശ്വസിപ്പിക്കുന്നു, തൃഷയെ പുകഴ്ത്തുന്നു; താരങ്ങളുടെ രണ്ടു പക്ഷം ചർച്ചയാകുന്നു
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ക്യാരറ്റും ബീറ്റ്‌റൂട്ടും വെന്ത് കിട്ടുന്നില്ലേ? ഇതൊരു നുള്ള് ചേർക്കൂ
ചെമ്പരത്തി പൂ കൊണ്ട് രസം തയ്യാറാക്കിയാലോ, റെസിപ്പി ഇതാ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു
ജിം സന്തോഷ് കൊലപാതകക്കേസ് പ്രതി അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി