AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sathyan Anthikkad: ഭാഷയറിയാത്ത യാത്രകളും ബിരിയാണി മണക്കുന്ന ഓർമ്മകളും; സത്യൻ അന്തിക്കാട് മനസ്സ് തുറക്കുന്നു

Satyan Anthikad recollects his memories : ജീവിതം ഒരു വലിയ യാത്രയാണെന്നും ചില മുഖങ്ങൾ പിന്നീട് ഒരിക്കലും കണ്ടില്ലെന്ന് വരുമെന്നും സത്യൻ അന്തിക്കാട് കുറിക്കുന്നു. മുറി ഒഴിഞ്ഞു പോരുമ്പോൾ ശെൽവ രാജിന്റെ കണ്ണിലുണ്ടായിരുന്ന പകപ്പും പേടിയും ഇന്നും അദ്ദേഹത്തിന്റെ ഓർമ്മയിലുണ്ട്. തന്റെ ലാളിത്യമാർന്ന വിവരണങ്ങളിലൂടെ, നർമ്മത്തിൽ ചാലിച്ചും എന്നാൽ ആഴത്തിലുള്ള ജീവിത സത്യങ്ങൾ തൊട്ടുണർത്തിയും സത്യൻ അന്തിക്കാട് പങ്കു വെച്ച ഈ കുറിപ്പുകൾ ഇതിനോടകം വായനക്കാർ ഏറ്റെടുത്തു കഴിഞ്ഞു.

Sathyan Anthikkad: ഭാഷയറിയാത്ത യാത്രകളും ബിരിയാണി മണക്കുന്ന ഓർമ്മകളും; സത്യൻ അന്തിക്കാട് മനസ്സ് തുറക്കുന്നു
Sathyan AthikkadImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Published: 02 May 2026 | 09:21 PM

ഭാഷയെന്നത് വാക്കുകൾ മാത്രമല്ലെന്നും അത് മനുഷ്യരുടെ അതിജീവനത്തിന്റെ ആയുധം കൂടിയാണെന്നും സ്വന്തം ജീവിതാനുഭവങ്ങളിലൂടെ ഓർമ്മിപ്പിക്കുകയാണ് പ്രിയ സംവിധായകൻ സത്യൻ അന്തിക്കാട്. പാരീസിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം തേടിയ സംഗീത സംവിധായകൻ ശ്യാമിന്റെയും, മദ്രാസിലെ ലോഡ്ജ് മുറിയിൽ തന്നോടൊപ്പം താമസിച്ചിരുന്ന ശെൽവരാജിന്റെയും കഥകളിലൂടെ മനുഷ്യസ്വഭാവത്തിന്റെ വിചിത്രവും വൈകാരികവുമായ തലങ്ങളാണ് അദ്ദേഹം അനാവരണം ചെയ്യുന്നത്. ഹൃദയപൂർവ്വം ചിലർ എന്ന തന്റെ പുസ്തകത്തിലൂടെപങ്കുവെച്ച ഓർമ്മകളാണ് ഇപ്പോൾശ്രദ്ധേയമാകുന്നത്.

പാരീസിലെ ഫ്രഞ്ച് കൂവൽ

വർഷങ്ങൾക്ക് മുൻപ് ലണ്ടൻ യാത്രയ്ക്കിടെ പാരീസ് സന്ദർശിച്ച സംഗീത സംവിധായകൻ ശ്യാമിനുണ്ടായ അനുഭവം ചിരിയുണർത്തുന്നതാണ്. ഫ്രഞ്ച് ഭാഷ മാത്രം വശമുള്ള നാട്ടുകാർക്കിടയിൽ ഇംഗ്ലീഷ് കൊണ്ട് കാര്യമില്ലെന്ന് കണ്ടപ്പോൾ, ഒരു റെസ്റ്റോറന്റിൽ കയറി ചിക്കൻ ഓർഡർ ചെയ്യാൻ ശ്യാം പ്രയോഗിച്ചത് ആംഗ്യഭാഷയായിരുന്നു. ഗൗരവക്കാരനായ ആ പ്രശസ്ത സംഗീത സംവിധായകൻ ‘കൊക്കരക്കോ’ എന്ന് കോഴിയെപ്പോലെ കൂവിക്കാണിച്ചാണ് തന്റെ ഭക്ഷണം മേശയിലെത്തിച്ചത്. “കോഴിക്ക് ഫ്രഞ്ച് കൂവലെന്നോ ഇംഗ്ലീഷ് കൂവലെന്നോ ഇല്ലല്ലോ” എന്ന സത്യൻ അന്തിക്കാടിന്റെ നിരീക്ഷണം ഈ സാഹചര്യത്തിന്റെ തമാശ പൂർണ്ണമാക്കുന്നു.

മദ്രാസിലെ നൊമ്പരപ്പെടുത്തുന്ന ബിരിയാണി മണം

സിനിമാ മോഹവുമായി മദ്രാസിലെ പാലസ് ലോഡ്ജിൽ കഴിഞ്ഞിരുന്ന കാലത്തെക്കുറിച്ച് പറയുന്ന ഭാഗം വായനക്കാരുടെ ഉള്ളുലയ്ക്കുന്നതാണ്. തമിഴ് മാത്രം അറിയുന്ന തഞ്ചാവൂർകാരൻ ശെൽവരാജായിരുന്നു സത്യൻ അന്തിക്കാടിന്റെ സഹമുറിയൻ. പരസ്പരം ഭാഷയറിയാത്ത അവർ ആംഗ്യഭാഷയിലൂടെയാണ് ആശയവിനിമയം നടത്തിയിരുന്നത്. വളരെ ബുദ്ധിമൂട്ടിയായിരുന്നു അയാൾ വീട്ടിലേക്ക് പണമയക്കുന്നത് പോലും.

ALSO READ: “അത് ചെയ്തുകഴിഞ്ഞാണ് തോന്നിയത്, അങ്ങനെ ഒരെണ്ണം ചെയ്യേണ്ടിയിരുന്നില്ലെന്ന്“; ഹരിശ്രീ അശോകന്‍ വെളിപ്പെടുത്തുന്നു

ഒരിക്കൽ രാത്രി നേരത്തെ മുറിയിലെത്തിയ സത്യൻ, താൻ ഉറങ്ങിയെന്ന് കരുതി ശെൽവരാജ് ഇരുട്ടത്തിരുന്ന് അതീവ രഹസ്യമായി ബിരിയാണി കഴിക്കുന്നത് കണ്ടു. കൂടെയുള്ളവന് പങ്ക് നൽകേണ്ടി വരുമെന്ന ഭയമാകാം അല്ലെങ്കിൽ തന്റെ അവസ്ഥയോടുള്ള ജാള്യതയാകാം ആ പാവം മനുഷ്യനെക്കൊണ്ട് അത് ചെയ്യിപ്പിച്ചത്. അയാളുടെ കണ്ണിൽ ഞാൻ അത്രയും ദരിദ്രവാസിയായിപ്പോയല്ലോ എന്നോർത്ത് സ്വയമൊരവജ്ഞ തോന്നി എന്ന് അദ്ദേഹം ആ നിമിഷത്തെ ഓർക്കുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ അദ്ദേഹം ആ മുറി ഒഴിഞ്ഞു. പിന്നീട് അതുവഴി പോയപ്പോൾ ലോഡ്ജിൽ പോയി അന്വേഷിച്ചെങ്കിലും അയാൾ അവിടെ ഉണ്ടായിരുന്നില്ല.

യാത്ര തുടരുന്നു

ജീവിതം ഒരു വലിയ യാത്രയാണെന്നും ചില മുഖങ്ങൾ പിന്നീട് ഒരിക്കലും കണ്ടില്ലെന്ന് വരുമെന്നും സത്യൻ അന്തിക്കാട് കുറിക്കുന്നു. മുറി ഒഴിഞ്ഞു പോരുമ്പോൾ ശെൽവ രാജിന്റെ കണ്ണിലുണ്ടായിരുന്ന പകപ്പും പേടിയും ഇന്നും അദ്ദേഹത്തിന്റെ ഓർമ്മയിലുണ്ട്. തന്റെ ലാളിത്യമാർന്ന വിവരണങ്ങളിലൂടെ, നർമ്മത്തിൽ ചാലിച്ചും എന്നാൽ ആഴത്തിലുള്ള ജീവിത സത്യങ്ങൾ തൊട്ടുണർത്തിയും സത്യൻ അന്തിക്കാട് പങ്കു വെച്ച ഈ കുറിപ്പുകൾ ഇതിനോടകം വായനക്കാർ ഏറ്റെടുത്തു കഴിഞ്ഞു. സിനിമയിൽ എന്നപോലെ ജീവിതത്തിലും മനുഷ്യത്വത്തിന്റെ സ്പർശമുള്ള നിമിഷങ്ങളെ അദ്ദേഹം നെഞ്ചോട് ചേർക്കുന്നു.

English Summary

Satyan Anthikad reflects on the power of non-verbal communication through a humorous anecdote of music director Shyam using a rooster’s crow to order chicken in Paris. He also shares a poignant memory from his early days in Madras, where a roommate’s secretive meal highlighted the silent struggles and misunderstandings shaped by poverty and language barriers

Follow Us