AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sreenivasan : ശ്രീനിവാസൻ കൈവയ്ക്കാത്ത മേഖല…. അങ്ങനെ ഒന്നുണ്ട്

Sreenivasan’s rare and humorous contributions to film music: ശ്രീനിവാസൻ ഔദ്യോഗികമായി പാട്ടുകൾ എഴുതാറില്ലെങ്കിലും അദ്ദേഹം തിരക്കഥ ഒരുക്കിയ ചിത്രങ്ങളിലെ ഹാസ്യരൂപത്തിലുള്ള വരികളിലും പാരഡികളിലും അദ്ദേഹത്തിന്റെ കയ്യൊപ്പ് കാണാം.

Sreenivasan : ശ്രീനിവാസൻ കൈവയ്ക്കാത്ത മേഖല…. അങ്ങനെ ഒന്നുണ്ട്
SreenivasanImage Credit source: social media
Aswathy Balachandran
Aswathy Balachandran | Published: 20 Dec 2025 | 03:05 PM

കഥ, തിരക്കഥ, സംവിധാനം, സംഭാഷണം ശ്രീനിവാസൻ എന്ന് പല ചിത്രങ്ങളിലും നമ്മൾ കണ്ടിട്ടുണ്ട്. പക്ഷെ ​ഗാനരചന, സം​ഗീതം ശ്രീനിവാസൻ എന്ന് കണ്ടിട്ടുണ്ടാകില്ല. കാരണം ശ്രീനിവാസൻ കൈവെയ്ക്കാത്ത ഒരു മേഖല ഇതാണെന്ന് പറയാം. സംഗീത സംവിധാനത്തിലോ ഔദ്യോഗിക ഗാനരചനയിലോ അദ്ദേഹം പ്രത്യക്ഷത്തിൽ കൈകടത്തിയതായി അറിവില്ല.

എന്നാൽ തന്റെ കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്കായി അദ്ദേഹം നടത്തിയ ആലാപന പരീക്ഷണങ്ങൾ മലയാളി പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്നവയാണ്. അതിലൊന്നാണ് 1998 ൽ പുറത്തിറങ്ങിയ ചിന്താവിഷ്ടയായ ശ്യാമളയിലെ ആരാധനാലയങ്ങളേ … എന്ന വരികൾ പാടുന്നത്. ഒരു കപട തത്വചിന്തകനായ വിജയൻ എന്ന കഥാപാത്രം തന്റെ ചിന്തകൾ പാട്ടിലൂടെ അവതരിപ്പിക്കുന്നത് ശ്രീനിവാസൻ പരിഹാസ ശൈലിയിൽ ഗംഭീരമാക്കി.

വിദ്യാധരൻ ഭാഗ്യവാൻ എന്ന ചിത്രത്തിലെ ഒരു വിദ്യാധരൻ എന്ന പാട്ടും ശ്രീനിവാസന്റെ ശബ്ദത്തിലുള്ളതാണ്. ചിത്രത്തിൽ തന്റെ കഥാപാത്രത്തിന്റെ നിസ്സഹായാവസ്ഥ നർമ്മത്തിൽ കലർത്തി അദ്ദേഹം പാടിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പല ചിത്രങ്ങളിലും സംഭാഷണ മധ്യേ കഥാപാത്രത്തിന്റെ പൂർണതയ്ക്കായി പാടുകയോ പാരഡി മൂളുകയോ ചെയ്യാൻ മടിയ്ക്കാറില്ല അദ്ദേഹം.

 

ഗാനരചനയില്ല പാരഡിയുണ്ട്

 

ശ്രീനിവാസൻ ഔദ്യോഗികമായി പാട്ടുകൾ എഴുതാറില്ലെങ്കിലും അദ്ദേഹം തിരക്കഥ ഒരുക്കിയ ചിത്രങ്ങളിലെ ഹാസ്യരൂപത്തിലുള്ള വരികളിലും പാരഡികളിലും അദ്ദേഹത്തിന്റെ കയ്യൊപ്പ് കാണാം. സന്ദേശത്തിലെ വിപ്ലവ മുദ്രാവാക്യങ്ങളും രാഷ്ട്രീയ പരിഹാസം നിറഞ്ഞ വരികളും ശ്രീനിവാസന്റെ തൂലികയിൽ നിന്ന് പിറന്നതാണ്. സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ പല ചെറിയ വരികളും തമാശ നിറഞ്ഞ പ്രയോഗങ്ങളും തിരക്കഥയുടെ ഭാഗമായി അദ്ദേഹം തന്നെ തയ്യാറാക്കാറുള്ളതാണ്.

തന്റെ സർഗ്ഗാത്മകത എഴുത്തിലും അഭിനയത്തിലുമാണ് കൂടുതൽ പ്രകടമാകുന്നതെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നിരിക്കണം. എങ്കിലും സംഗീതത്തെ സ്നേഹിക്കുന്ന അദ്ദേഹം തന്റെ സിനിമകളിൽ ഇളയരാജ, ജോൺസൺ, രവീന്ദ്രൻ തുടങ്ങിയ പ്രതിഭകളുടെ സേവനം ഉറപ്പുവരുത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു.

Follow Us