Arvind Kejriwal: മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Arvind Kejriwal On Judicial Custody: കേസുമായി കെജ്‌രിവാൾ സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങൾക്ക് മതിയായ ഉത്തരങ്ങൾ അല്ല നൽകുന്നതെന്നും സിബിഐ റിമാൻഡുമായി ബന്ധപ്പെട്ട അപേക്ഷയിൽ ആരോപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് നാല് കുറ്റപത്രങ്ങളാണ് സിബിഐ ഇതുവരെ ഹാജരാക്കിയത്.

Arvind Kejriwal: മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Arvind Kejriwal. (Image credits: PTI)

Published: 

29 Jun 2024 | 06:13 PM

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ (Delhi Liquor Policy Case) ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ (Arvind Kejriwal) 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ (Judicial Custody) വിട്ടു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന കേസിലാണ് കോടതിയുടെ ഉത്തരവ്. ഈ സാഹചര്യത്തിൽ ജൂലൈ 12 വരെ കെജ്‌രിവാൾ തിഹാർ ജയിലിലൽ തുടരണം.

കേസുമായി കെജ്‌രിവാൾ സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങൾക്ക് മതിയായ ഉത്തരങ്ങൾ അല്ല നൽകുന്നതെന്നും സിബിഐ റിമാൻഡുമായി ബന്ധപ്പെട്ട അപേക്ഷയിൽ ആരോപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് നാല് കുറ്റപത്രങ്ങളാണ് സിബിഐ ഇതുവരെ ഹാജരാക്കിയത്. മനീഷ് സിസോദിയ, ബിആർഎസ് നേതാവ് കെ കവിത എന്നിവർ അടക്കം 17 പ്രതികളാണ് കുറ്റപത്രത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.

ALSO READ: അരവിന്ദ് കെജ്‍രിവാളിൻ്റെ ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ നൽകി ഡൽഹി ഹൈക്കോടതി

തിഹാർ ജയിലിൽ കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഏജൻസി അദ്ദേഹത്തെ ചോദ്യം ചെയ്യുകയും കേസുമായി ബന്ധപ്പെട്ട് മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഡൽഹി മദ്യനയം രൂപീകരിക്കുന്നതിനായി കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തിലാണ് എൻഫോഴ്സമെൻ്റ് കഴിഞ്ഞ മാർച്ച് 21-ന് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.

ഒരു മാസത്തിന് ശേഷം മേയ് പത്തിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. അതേസമയം കെജ്‌രിവാളിൻ്റെ ജാമ്യാപേക്ഷ 48 മണിക്കൂർ സ്‌റ്റേ ചെയ്യണമെന്ന എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) അപേക്ഷ നിരസിച്ചു കൊണ്ടാണ് പ്രത്യേക ജഡ്ജ് നിയയ് ബിന്ദു ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ഏപ്രിൽ ഒന്ന് മുതൽ ജയിലിൽ കഴിയുന്ന കെജരിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി നേരത്തെ ജൂലൈ മൂന്ന് വരെ നീട്ടിയിരുന്നു.

2021-22 ലെ എക്‌സൈസ് പോളിസിയിലെ പരിഷ്‌ക്കരണങ്ങൾ, ലൈസൻസികളോട് അനാവശ്യമായ ആനുകൂല്യങ്ങൾ, മുൻകൂർ അനുമതിയില്ലാതെ എൽ-1 ലൈസൻസുകളുടെ വിപുലീകരണം എന്നിവ ഉൾപ്പെടുന്നതാണ് ഡൽഹി മദ്യനയ കേസ്. ചീഫ് സെക്രട്ടറി നരേഷ് തയ്യാറാക്കിയ വിലയിരുത്തൽ റിപ്പോർട്ട് പ്രകാരം, 2022 ജൂലൈയിൽ, അന്നത്തെ ഡൽഹി ലെഫ്റ്റനൻ്റ് ഗവർണറായ വിനയ് കുമാർ സക്‌സേന ആം ആദ്മി പാർട്ടി (എഎപി) സർക്കാരിൻ്റെ 2021-22 എക്സൈസ് നയത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു.

Follow Us
Related Stories
Hospital Wall Collapse Accident: ആശുപത്രി മതിൽ ഇടിഞ്ഞുവീണ് 7 മരണം; ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും
Sabarimala women’s entry: ശബരിമല യുവതി പ്രവേശനം; പരിഷ്കരണത്തിന്റെ പേരിൽ മതത്തെ ഉന്മൂലനം ചെയ്യാനാവില്ല; സുപ്രീം കോടതി
Exit Polls 2026: ആ പ്രവചനം ഫലിച്ചാല്‍ വിജയ് മുഖ്യമന്ത്രി? സ്റ്റാലിനെയും, പളനിസ്വാമിയെയും ഞെട്ടിക്കുന്ന എക്‌സിറ്റ്‌പോള്‍
Bengaluru Rain Tragedy: ദുരിതം പെയ്തിറങ്ങി! ബെംഗളൂരുവില്‍ മതില്‍ തകര്‍ന്ന് രണ്ട് മലയാളികള്‍ മരിച്ചു
Exit Poll Result 2026: ബംഗാളില്‍ ബിജെപിക്ക് അട്ടിമറി വിജയം; ടിവികെ വാഴില്ല, തമിഴ്‌നാട് സ്റ്റാലിനൊപ്പം
Bengaluru-Pune Expressway: ബെംഗളൂരു-പൂനെ എക്‌സ്പ്രസ് വേ പോകുന്ന റൂട്ട് കണ്ടോ? അതിവേഗ യാത്ര മിനിറ്റുകള്‍ക്കുള്ളില്‍
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്