UP Human Sacrifice: കൊടും ക്രൂരത! സ്കൂളിന്റെ പുരോഗതിക്കായിരണ്ടാം ക്ലാസുകാരനെ നരബലി ചെയ്തു

Human Sacrifice in UP for School Prosperity: സെപ്റ്റംബർ 23-നാണ് കുട്ടിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിൽ സ്കൂളിന്റെ ഡയക്ടറും, അയാളുടെ പിതാവും, പ്രിൻസിപ്പലും, രണ്ട് അധ്യാപകരുമടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

UP Human Sacrifice: കൊടും ക്രൂരത! സ്കൂളിന്റെ പുരോഗതിക്കായിരണ്ടാം ക്ലാസുകാരനെ നരബലി ചെയ്തു

Representational Image (Image Credits: William Whitehurst/The Image Bank/Getty Images)

Updated On: 

28 Sep 2024 | 01:35 PM

ഹത്രാസ്: ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ബലി നൽകി സ്കൂൾ അധികൃതർ. ഹത്രാസിലെ സഹപാവു മേഖലയിലെ റസിഡൻഷ്യൽ സ്കൂളായ ഡിഎൽ പബ്ലിക് സ്കൂളിലാണ് ഈ കൊടും ക്രൂരത നടന്നത്. സംഭവത്തിൽ സ്കൂളിന്റെ ഡയക്ടറും, അയാളുടെ പിതാവും, പ്രിൻസിപ്പലും, രണ്ട് അധ്യാപകരുമടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തു. അൽഹെപൂർ ചുർസെൻ ഗ്രാമവാസിയായ കൃതാർത്ഥ് എന്ന പതിനൊന്ന് വയസുകാരനാനെയാണ് സ്കൂൾ അധികൃതർ കൊലപ്പെടുത്തിയത്.

സെപ്റ്റംബർ 23-നാണ് കുട്ടിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. തുടർന്നുള്ള അന്വേഷണത്തിൽ, ഉറങ്ങി കിടന്ന കുട്ടിയെ ഹോസ്റ്റലിൽ നിന്നും ഡയറക്ടർ ദിനേശ് ബാഗേലും, പിതാവ് ജശോധൻ സിങ്ങും ചേർന്ന് എടുത്തുകൊണ്ടുപോവുകയായിരുന്നെന്ന് കണ്ടെത്തി.

സ്കൂളിന് സമീപമുള്ള ഒരു മുറിയിൽ വെച്ച് ബലിയർപ്പണം നടത്താനായിരുന്നു അവരുടെ പദ്ധതിയെങ്കിലും കുട്ടി ഉണർന്ന് ഉറക്കെ കരയാൻ തുടങ്ങിയതോടെ അത് നടന്നില്ല. കുട്ടി ഒച്ചവെച്ചതോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തിരികെ ഹോസ്റ്റൽ മുറിയിൽ കൊണ്ടിടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ALSO READ: വ്യാജ പാസ്പോർട്ടുമായി ഇന്ത്യയിൽ താമസം; ബംഗ്ലാദേശി പോൺ താരം അറസ്റ്റിൽ

സംഭവ ശേഷം കൃതാർത്ഥിനെ ആശുപത്രിയിൽ കൊണ്ടുപോകാനെന്ന പേരിൽ ഡയറക്ടർ ദിനേശ് ബാഗേൽ കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും, കൃത്യ സമയത്ത് കുട്ടിയുടെ വീട്ടുകാർ സ്ഥലത്തെത്തി കാർ വളഞ്ഞു ബഹളം വെച്ചു അയാളെ തടഞ്ഞു. സംഭവം അറിഞ്ഞെത്തിയ പോലീസ് സംഘം കുട്ടിയുടെ കഴുത്തിലെ മുറിവേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ ഹോസ്റ്റൽ നടത്തിപ്പുകാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സ്കൂളിന്റെയും കുടുംബത്തിന്റെയും അഭിവൃദ്ധിക്കായി കുട്ടിയെ ബലി നൽകാൻ ഡയറക്ടറും പിതാവും ആഗ്രഹിച്ചിരുന്നതായും, കുട്ടി ഉണർന്നതോടെ അത് നടക്കാതെ വന്നപ്പോൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് അശോക് കുമാർ സിംഗ് പറഞ്ഞു.

അതെ സമയം, അനുമതിയില്ലാതെയാണ് ഡിഎൽ പബ്ലിക് സ്കൂൾ പ്രവർത്തിച്ചു വന്നിരുന്നത്. അതിനാൽ, സ്കൂൾ ഡയറക്ടർക്കെതിരെ കേസെടുക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്വാതി ഭാരതി, സഹപാവ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറായ പൂനം ചൗധരിക്ക് നിർദേശം നൽകിയിട്ടുണ്ട്. അഞ്ചാം ക്ലാസ് വരെ നടത്താനാണ് ഈ സ്കൂളിന് അംഗീകാരമുള്ളത്, എന്നാൽ നിലവിൽ അവിടെ എട്ടാം ക്ലാസ് വരെയുണ്ട്. സംഭവത്തെ തുടർന്ന് ഇപ്പോൾ സ്കൂൾ അടച്ചിട്ടിരിക്കുകയാണ്. 700-ഓളം കുട്ടികളാണ് ആ സ്കൂളിൽ പഠിച്ചു വരുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
ഭാര്യയുടെ തല ഫ്രിഡ്ജിൽ: പ്രതി വാഹനത്തിൽനിന്ന് ചാടി, കുന്നിൻമുകളിൽനിന്ന് വീണ് മരിച്ചെന്ന് പോലീസ്
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സ്‌കൂള്‍ സമയം മാറ്റും; തീരുമാനം ഉടനെത്തും
ഇന്ത്യയുമായുള്ള ബന്ധം പുതുക്കാൻ ബംഗ്ലാദേശ്; പുതിയ ബന്ധത്തിന് നീക്കമെന്ന് വിദേശകാര്യ സഹമന്ത്രി
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്