CP Radhakrishnan: സസ്‌പെന്‍സുകളില്ല, സിപി രാധാകൃഷ്ണന്‍ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി

CP Radhakrishnan New Vice President of India: പുതിയ ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയും സുപ്രീം കോടതി മുന്‍ ജഡ്ജിയുമായ ബി. സുദര്‍ശന്‍ റെഡ്ഡിയെയാണ് രാധാകൃഷ്ണന്‍ തോല്‍പിച്ചത്

CP Radhakrishnan: സസ്‌പെന്‍സുകളില്ല, സിപി രാധാകൃഷ്ണന്‍ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി

സിപി രാധാകൃഷ്ണന്‍

Edited By: 

Arun Nair | Updated On: 09 Sep 2025 | 08:17 PM

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയും സുപ്രീം കോടതി മുന്‍ ജഡ്ജിയുമായ ബി. സുദര്‍ശന്‍ റെഡ്ഡിയെയാണ് രാധാകൃഷ്ണന്‍ തോല്‍പിച്ചത്. ആകെ രേഖപ്പെടുത്തിയ 767 വോട്ടുകളില്‍ രാധാകൃഷ്ണന്‍ 452 വോട്ടുകള്‍ നേടി. 300 വോട്ടുകളാണ് സുദര്‍ശന്‍ റെഡ്ഡിക്ക് ലഭിച്ചത്. പ്രതിപക്ഷത്ത് വോട്ടുചോര്‍ച്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ട്‌. ജഗദീപ് ധന്‍കര്‍ രാജിവച്ചതാണ് പുതിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. രാവിലെ 10ന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം അഞ്ച് മണിയോടെ അവസാനിച്ചു.

ആറു മണിയോടെ വോട്ടെണ്ണല്‍ തുടങ്ങി. പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങള്‍ വോട്ട് ചെയ്തു. ആദ്യം വോട്ട് ചെയ്തവരില്‍ ഒരാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. വോട്ട് ചെയ്യാന്‍ എംപിമാര്‍ക്ക് പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം പരിശീലനം നല്‍കിയിരുന്നു. ബിആര്‍എസ്, ബിജെഡി, അകാലിദള്‍ പാര്‍ട്ടികളുടെ എംപിമാര്‍ വിട്ടുനിന്നു. 13 പേരാണ് വോട്ട് ചെയ്യാത്തത്. എന്‍ഡിഎയുടെ 427 എംപിമാര്‍ വോട്ട് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷത്തിന്റെ 315 എംപിമാര്‍ വോട്ട് ചെയ്തതായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

ആര്‍എസ്എസിലൂടെ തുടക്കം

തമിഴ്‌നാട് സ്വദേശിയായ സിപി രാധാകൃഷ്ണന്‍ തിരുപ്പൂരിലാണ് ജനിച്ചത്. 1957 ഒക്ടോബര്‍ 20നായിരുന്നു ജനനം. ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം സ്വന്തമാക്കിയിട്ടുണ്ട്‌. നാല് പതിറ്റാണ്ടിലേറെയായി പൊതുരംഗത്തുള്ള രാധാകൃഷ്ണന്‍ ആര്‍എസ്എസ്, ജനസംഘം എന്നിവയിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. 1974ല്‍ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1996ല്‍ ബിജെപിയുടെ തമിഴ്‌നാട് സെക്രട്ടറിയായി രാധാകൃഷ്ണനെ നിയമിച്ചു.

രണ്ടു തവണ കോയമ്പത്തൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004ല്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ഭാഗമായി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിച്ചു. പിന്നീട് ബിജെപി തമിഴ്‌നാട് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 93 ദിവസം നീണ്ടുനിന്ന രഥയാത്രയ്ക്ക് നേതൃത്വം നല്‍കി ശ്രദ്ധേയനായി. കയര്‍ ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ കൂടിയാണ് രാധാകൃഷ്ണന്‍. 2020-2022 കാലഘട്ടത്തില്‍ പാര്‍ട്ടിയുടെ കേരളഘടകത്തിന്റെ ‘ഇന്‍ ചാര്‍ജാ’യി (പ്രഭാരി)രുന്നു.

2023 ഫെബ്രുവരി 18നാണ് ജാര്‍ഖണ്ഡ് ഗവര്‍ണറായി നിയമിക്കപ്പെട്ടത്. പിന്നീട് തെലങ്കാനയുടെ ഗവര്‍ണറായും പ്രവര്‍ത്തിച്ചു. പുതുച്ചേരി ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ ചുമതലയും രാധാകൃഷ്ണനെ തേടിയെത്തി. കഴിഞ്ഞ വര്‍ഷം ജൂലൈ 31നാണ് മഹാരാഷ്ട്രയുടെ ഗവര്‍ണറായത്. ഇപ്പോഴിതാ, ഗവര്‍ണര്‍ പദവിയില്‍ നിന്ന് ഉപരാഷ്ട്രപതി സ്ഥാനത്തേക്കുമെത്തി.

Loading...
Unable to load recommendations.
Follow Us
Related Stories
Change In Sugar Import Rules : അസംസ്കൃത പഞ്ചസാരയുടെ ഇറക്കുമതി വ്യവസ്ഥകളിൽ ഭേദഗതി വരുത്തി കേന്ദ്രം, വിൽപനയ്ക്ക് രണ്ട് മാസം സമയം
കുട്ടികൾക്കുള്ള കഫ് സിറപ്പുകൾക്ക് കർശന നിയന്ത്രണവുമായി കേന്ദ്രം; മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ!
വാടക വീട്ടിലെ ചാക്കുകളിൽ സൂക്ഷിച്ചത് ലക്ഷങ്ങൾ; കർണാടകയിൽ മരിച്ച യാചകയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് 8.4 ലക്ഷം
Ajit Doval Beijing Visit: ചൈനീസ് മണ്ണിൽ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ! അതിർത്തി തർക്കം പരിഹരിക്കാൻ അജിത് ഡോവൽ ബീജിങില്‍
Kaziah Liz Mejo: ഇത് തനി മലയാളി! ആരാണ് 2026-ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കസിയ ലിസ് മെജോ?
ട്രെയിനിൽ തലയില്ലാത്ത മൃതദേഹം, വീട്ടിൽ ബിരിയാണി പാത്രത്തിൽ ശരീരഭാഗങ്ങൾ: ചെന്നൈയെ നടുക്കിയ കൊലപാതകം!
കറികളിൽ ഏതെല്ലാം ഫ്രിഡ്ജിൽ വയ്ക്കാം; ഇവ അരുത്
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി