AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

മരങ്ങളിൽ കെട്ടി നിർത്തിയ പാവകൾ, മഞ്ഞളും, കുങ്കുമവും മുഖത്ത് പിന്നിൽ ദുർ മന്ത്രവാദം?

മറുവശത്ത്, ഇത്തരം നിഗൂഢ ആരാധനാ അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് ജന വിജ്ഞാന വേദികയിലെ അംഗങ്ങൾ ജനങ്ങളോട് അഭ്യർത്ഥിച്ചു. അന്ധവിശ്വാസങ്ങളോടെ ഭീഷണിപ്പെടുത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഗ്രാമത്തിലെ ഭീതിജനകമായ അന്തരീക്ഷം അകറ്റാൻ ആവശ്യമെങ്കിൽ ബോധവൽക്കരണ സെമിനാറുകൾ ഉടൻ നടത്തുമെന്നും ഇവർ പറഞ്ഞു. പോലീസ് സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്

മരങ്ങളിൽ കെട്ടി നിർത്തിയ പാവകൾ, മഞ്ഞളും, കുങ്കുമവും മുഖത്ത് പിന്നിൽ ദുർ മന്ത്രവാദം?
Telengana Black MagicImage Credit source: Screen Grab
Arun Nair
Arun Nair | Published: 06 Sep 2026 | 01:29 PM

തെലങ്കാന: മരങ്ങളിൽ കെട്ടി നിർത്തിയ പാവകളുടെ കൂട്ടം, മുഖത്ത് പലയിടത്തും മഞ്ഞളും കുങ്കുമവും തേച്ചിരിക്കുന്നു, പ്രത്യേക രീതിയിൽ ഇവയുടെ മുടി. ഒറ്റ് നോട്ടത്തിൽ ഭീതിപ്പെടുത്തിയ കാഴ്ചക്ക് സാക്ഷ്യം വഹിച്ചത് തെലങ്കാനയിലെ പെഡപ്പള്ളി മണ്ഡലത്തിലെ പെഡക്കൽവാലയ്ക്കും പെഡബോങ്കൂറിനും ഇടയിലുള്ള പ്രധാന റോഡിൻ്റെ വശത്തുള്ള മരത്തിലാണ് ഇത്തരത്തിൽ കളിപ്പാട്ടങ്ങൾ കണ്ടെത്തിയത്. ഒന്നിലധികം കളിപ്പാട്ടങ്ങൾ ഇത്തരത്തിൽ കണ്ടെത്തിയിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് ഇത്തരം പാവകളെ കണ്ടെത്തിയത്. പിന്നിൽ ദുർ മന്ത്രവാദമാണെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. കാൽനടയാത്രക്കാരും വാഹനമോടിക്കുന്നവർക്ക് ഇതോടെ ആ വഴിയിലൂടെ ഒറ്റക്ക് പോകാൻ തന്നെ ഭയമായിരിക്കുകയാണ്.

വാർത്ത പുറത്തുവന്നയുടൻ സമീപ ഗ്രാമങ്ങളില് നിന്നുള്ളവര് പ്രദേശം കാണാനെത്തി. സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ് പൊലീസ് ഉടന് തന്നെ സ്ഥലത്തെത്തി. “ആളുകൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഇതൊരു തട്ടിപ്പാണോ അതോ അന്ധവിശ്വാസത്തെ തുടർന്ന് ആരെങ്കിലും ഇത് ചെയ്തതാണോ എന്നും ആളുകൾ പരിശോധിച്ച് വരികയാണ്. ഇതിൻ്റെ ഭാഗമായി പോലീസ് സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഇത്തരത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

മറുവശത്ത്, ഇത്തരം നിഗൂഢ ആരാധനാ അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് ജന വിജ്ഞാന വേദികയിലെ അംഗങ്ങൾ ജനങ്ങളോട് അഭ്യർത്ഥിച്ചു. അന്ധവിശ്വാസങ്ങളോടെ ഭീഷണിപ്പെടുത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഗ്രാമത്തിലെ ഭീതിജനകമായ അന്തരീക്ഷം അകറ്റാൻ ആവശ്യമെങ്കിൽ ബോധവൽക്കരണ സെമിനാറുകൾ ഉടൻ നടത്തുമെന്നും ഇവർ പറഞ്ഞു. എന്തായാലും മരത്തിൽ തൂങ്ങിക്കിടക്കുന്ന കളിപ്പാട്ടങ്ങളുടെ വിഷയം ഇപ്പോൾ പ്രദേശത്ത് ചർച്ചാ വിഷയമായി മാറിയിരിക്കുന്നു.

 

Follow Us