ആചാരങ്ങൾ പാലിക്കാത്ത ഹിന്ദു വിവാഹം സാധുവല്ല: സുപ്രീം കോടതി

ഇന്ത്യൻ സമൂഹത്തെ സംബന്ധിച്ചിടത്തോളം വിവാഹമെന്നത് 'പാട്ടിനും നൃത്തത്തിനും' 'വിരുന്നിനും ' വേണ്ടിയുള്ള ഒരു സംഭവമല്ല, അല്ലെങ്കിൽ സ്ത്രീധനവും സമ്മാനങ്ങളും ആവശ്യപ്പെടാനും കൈമാറ്റം ചെയ്യാനും അനാവശ്യ സമ്മർദങ്ങളാൽ ക്രിമിനൽ നടപടികളിലേക്ക് നയിക്കുന്നതിമുള്ള അവസരമല്ല.

ആചാരങ്ങൾ പാലിക്കാത്ത ഹിന്ദു വിവാഹം സാധുവല്ല: സുപ്രീം കോടതി

Supreme Court of India

Updated On: 

01 May 2024 | 04:13 PM

ന്യൂഡൽഹി: ഹിന്ദു വിവാഹങ്ങളിൽ ആചാരങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് സുപ്രിം കോടതി. സുപ്രിം കോടതിയുടെ സുപ്രധാന ഉത്തരവിൽ, “ഒരു ഹൈന്ദവ വിവാഹ ആചാരങ്ങളോ സപ്തപദി ( അ​ഗ്നിക്കു ചുറ്റും ഏഴ് വലം വയ്ക്കുന്നത്) പോലുള്ള ചടങ്ങുകളോ അനുസരിച്ചില്ലെങ്കിൽ, വിവാഹം അം​ഗീകരിക്കില്ല എന്ന് പറയുന്നു.

വധുവും വരനും സപ്തപദി പോലുള്ള ആചാരങ്ങളോ ചടങ്ങുകളോ നടത്തിയിട്ടില്ലെങ്കിൽ, ആധികാരിക വിവാഹ രേഖകളും ഹിന്ദു വിവാഹ നിയമം അനുസരിച്ച് കക്ഷികൾക്ക് ലഭിക്കില്ല. ഇവർക്ക് മറ്റ് ഏതെങ്കിലും വിവാഹ നിയമം അനുസരിച്ച് വിവാഹം രജിസ്റ്റർ ചെയ്യാം.

ഉത്തർപ്രദേശിലെ പൈലറ്റുമാരായ പുരുഷനും സ്ത്രീയും 2021 ജൂലൈയിൽ തങ്ങളുടെ വിവാഹം ആഡംബരമായി നടത്തുകയും വാടിക് ജനകല്യൺ സമിതിയിൽ നിന്ന് “വിവാഹ സർട്ടിഫിക്കറ്റ്” നേടുകയും ചെയ്തിരുന്നു.

ഇതിന്റെ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ “വിവാഹ സർട്ടിഫിക്കറ്റ് നേടുകയും ചെയ്ത കേസിലാണ് സുപ്രീം കോടതിയുടെ ഈ വിധി. ഗാസിയാബാദിലായിരുന്നു വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുബന്ധിച്ചുള്ള സംഭവം നടന്നത്.

വിവാഹം കഴിച്ചിട്ടും, വധുവും വരനും വേർപിരിഞ്ഞ് ജീവിക്കുകയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിച്ചതിന് ഭർത്താവിനും കുടുംബത്തിനുമെതിരെ യുവതി ക്രിമിനൽ പരാതി നൽകി.

ഇരുകൂട്ടരും വിവാഹമോചനം തേടുകയും വിവാഹമോചന ഹർജി ബിഹാറിൽ നിന്ന് ഝാർഖണ്ഡിലേക്ക് മാറ്റാൻ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്.

ഹിന്ദു വിവാഹ നിയമപ്രകാരം, ഹിന്ദു വിവാഹ നിയമപ്രകാരം നിർബന്ധമായും അനുഷ്ഠാനങ്ങളോടും ചടങ്ങുകളോടും കൂടി നടത്തിയില്ലെങ്കിൽ ഒരു വിവാഹം സാധുവാകില്ലെന്ന് ഈ പ്രശ്നം തീർപ്പാക്കുന്നതിനിടെ കോടതി വ്യക്തമാക്കി.

ഹിന്ദു വിവാഹ നിയമത്തിൽ ആചാരങ്ങൾക്കും ചടങ്ങുകൾക്കും ഒരു പ്രത്യേക സ്ഥാനം നൽകിയിട്ടുണ്ട്, കൂടാതെ ഒരു ഹിന്ദു വിവാഹത്തിൻ്റെ നിർണായക വ്യവസ്ഥകൾ കർശനമായും മതപരമായും പാലിക്കേണ്ടതുണ്ട്. 1955-ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 7 പ്രകാരമുള്ള ആചാരാനുഷ്ഠാനങ്ങളിലും ചടങ്ങുകളിലുമുള്ള പങ്കാളിത്തം ചടങ്ങിന് നേതൃത്വം നൽകുന്ന എല്ലാ വിവാഹിതരായ ദമ്പതികളും പുരോഹിതരും ഉറപ്പാക്കണം.

യുവാക്കളും യുവതികളും വിവാഹലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അതിനെ കുറിച്ച് ആഴത്തിൽ ചിന്തിക്കണമെന്നും ഇത് എത്ര പവിത്രമാണെന്നു മനസ്സിലാക്കണമെന്നും കോടതി പുതു തലമുറയ്ക്കുള്ള ഉപദേശമെന്നോണം പറഞ്ഞു.

ഇന്ത്യൻ സമൂഹത്തെ സംബന്ധിച്ചിടത്തോളം വിവാഹമെന്നത് ‘പാട്ടിനും നൃത്തത്തിനും’ ‘വിരുന്നിനും ‘ വേണ്ടിയുള്ള ഒരു സംഭവമല്ല, അല്ലെങ്കിൽ സ്ത്രീധനവും സമ്മാനങ്ങളും ആവശ്യപ്പെടാനും കൈമാറ്റം ചെയ്യാനും അനാവശ്യ സമ്മർദങ്ങളാൽ ക്രിമിനൽ നടപടികളിലേക്ക് നയിക്കുന്നതിമുള്ള അവസരമല്ല.

വിവാഹം ഒരു വാണിജ്യ ഇടപാടല്ല. ഭാവിയിൽ ഇന്ത്യൻ സമൂഹത്തിൻ്റെ അടിസ്ഥാന ഘടകമായ ഒരു വികസിത കുടുംബത്തിന് ഭാര്യാഭർത്താക്കന്മാർ എന്ന പദവി നേടുന്ന ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിനായി ആഘോഷിക്കുന്ന ഒരു മഹത്തായ അടിസ്ഥാന കർമ്മം ആണിത് എന്നും കോടതി പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
Disha Salian : സുശാന്ത് സിം​ഗിന്റെ മാനേജേർ ദിഷയുടെ ദുരൂഹ മരണം, കേസെടുത്ത് സി.ബി.ഐ
ഭാര്യയുടെ തല ഫ്രിഡ്ജിൽ: പ്രതി വാഹനത്തിൽനിന്ന് ചാടി, കുന്നിൻമുകളിൽനിന്ന് വീണ് മരിച്ചെന്ന് പോലീസ്
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സ്‌കൂള്‍ സമയം മാറ്റും; തീരുമാനം ഉടനെത്തും
ഇന്ത്യയുമായുള്ള ബന്ധം പുതുക്കാൻ ബംഗ്ലാദേശ്; പുതിയ ബന്ധത്തിന് നീക്കമെന്ന് വിദേശകാര്യ സഹമന്ത്രി
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
ചിന്തിച്ച് കാട് കയറാറുണ്ടോ? 'ഓവര്‍തിങ്കിങ്' ഒഴിവാക്കാന്‍ വഴികള്‍
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്