പെട്രോളും ഡീസലും ആവശ്യത്തിന്, വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് സർക്കാർ
Central Government Dismisses Rumors of Petrol, Diesel Scarcity: ഇന്ധനക്ഷാമം ഉണ്ടായേക്കാമെന്ന പ്രചാരണങ്ങളെ തള്ളി കേന്ദ്രസർക്കാർ. രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് പെട്രോളും ഡീസലും ലഭ്യമാണെന്നം കിംവദന്തികൾ വിശ്വസിക്കരുതെന്നും സർക്കാർ പറഞ്ഞു. അധികമായി എൽ.എൻ.ജി കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

പ്രതീകാത്മക ചിത്രം
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇന്ധനക്ഷാമം ഉണ്ടായേക്കാമെന്ന പ്രചാരണങ്ങളെ തള്ളി കേന്ദ്രസർക്കാർ. രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് പെട്രോളും ഡീസലും ലഭ്യമാണെന്നം കിംവദന്തികൾ വിശ്വസിക്കരുതെന്നും സർക്കാർ പറഞ്ഞു. കൂടാതെ, ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ്. തടസ്സമോ തിരക്കോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പെട്രോൾ, ഡീസൽ വിതരണം സാധാരണ നിലയിലാണ്. വിതരണ ശൃംഖലയിൽ തടസ്സങ്ങളില്ലെന്ന് ഉറപ്പാക്കാൻ പെട്രോളിയം മന്ത്രാലയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഏകദേശം 94,000 മെട്രിക് ടൺ എൽ.പി.ജി വഹിച്ചുകൊണ്ടുള്ള രണ്ട് കൂറ്റൻ കപ്പലുകൾ സുരക്ഷിതമായി ഇന്ത്യൻ തീരത്തേക്ക് വൈകാതെ എത്തും.
മാർച്ച് മാസത്തിൽ മാത്രം ഗാർഹിക, വാണിജ്യ മേഖലകളിലായി 2.9 ലക്ഷത്തിലധികം പുതിയ ഗ്യാസ് കണക്ഷനുകൾ നൽകാൻ സാധിച്ചിട്ടുണ്ട്. രാജ്യത്തെ യൂറിയ പ്ലാന്റുകളിലേക്കുള്ള ഗ്യാസ് വിതരണം കഴിഞ്ഞ ആറ് മാസത്തെ ശരാരശരിയുടെ 70–75% എന്ന നിലയിൽ തുടരുന്നുണ്ട്. അധികമായി എൽ.എൻ.ജി കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.