One Nation One Election: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; പാർലമെന്റിൽ ബിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം

One Nation One Election Bill: എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളുമായി ജെപിസി ചർച്ച നടത്തിയ ശേഷമാകും അന്തിമ തീരുമാനമെടുക്കുക. എല്ലാ സംസ്ഥാനങ്ങളിലേയും നിയമസഭാ സ്പീക്കറുമാരേയും സൈദ്ധാന്തികരേയും ഈ ചർച്ചയുടെ ഭാ​ഗമാക്കുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ സാധാരണക്കാരായ ജനങ്ങളുടെയും അഭിപ്രായം ഇക്കാര്യത്തിൽ തേടുമെന്ന് അധികൃതർ പറഞ്ഞു.

One Nation One Election: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; പാർലമെന്റിൽ ബിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം

Represental Image (Credits: TV9 Bharatvarsh)

Published: 

09 Dec 2024 | 11:58 PM

ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് (One Nation One Election) ബില്ല് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോർട്ടാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്. ഈ പദ്ധതി മന്ത്രിസഭ നേരത്തെ അംഗീകരിച്ചിരിന്നു. ബില്ലിൽ സമവായമുണ്ടാക്കാൻ സർക്കാർ നിലവിൽ ആ​ഗ്രഹിക്കുന്നതായും വിശദമായ ചർച്ചകൾക്കായി ജോയിന്റ് പാർലിമെന്ററി കമ്മിറ്റിക്ക് (ജെപിസി) കൈമാറിയേക്കാമെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളുമായി ജെപിസി ചർച്ച നടത്തിയ ശേഷമാകും അന്തിമ തീരുമാനമെടുക്കുക. എല്ലാ സംസ്ഥാനങ്ങളിലേയും നിയമസഭാ സ്പീക്കറുമാരേയും സൈദ്ധാന്തികരേയും ഈ ചർച്ചയുടെ ഭാ​ഗമാക്കുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ സാധാരണക്കാരായ ജനങ്ങളുടെയും അഭിപ്രായം ഇക്കാര്യത്തിൽ തേടുമെന്ന് അധികൃതർ പറഞ്ഞു. ജനങ്ങളുടെ അഭിപ്രായത്തിന് തന്നെയാണ് മുൻ​ഗണനയെന്നും മറ്റ് കാര്യങ്ങൾ പിന്നീട് ചർച്ചചെയ്യാനുമാണ് ആലോചനയെന്നും വൃത്തങ്ങൾ അറിയിച്ചു.

എന്നാൽ, കുറഞ്ഞത് ആറ് ഭരണഘടനാ ഭേദ​ഗതികളിലൂടെയെങ്കിലും മാത്രമെ ഈ ബിൽ നടപ്പാക്കാൻ സാധിക്കുകയുള്ളൂ. പാർലമെൻ്റിൽ ബിൽ പാസാകണമെങ്കിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്ന കടമ്പ കടന്നുകിട്ടുകയും വേണം. നവംബർ 25-ന് ആരംഭിച്ച പാർലമെന്റ് ശൈത്യകാല സമ്മേളനം ഡിസംബർ 20-ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്രത്തിൻ്റെ പുതിയ നീക്കം.

62 പാർട്ടികളോട് അഭിപ്രായം തേടിയാണ് രാജ്നാഥ് സിങ്ങ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. അതിൽ ബിജെപി ഉൾപ്പെടെ 32 പാർട്ടികൾ അനുകൂലിക്കുകയും കോൺഗ്രസ് ഉൾപ്പെടെ 15 പാർട്ടികൾ ഈ പദ്ധതിയോട് വിയോജിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. 2015 ൽ ഐഡിഎഫ്സി ഇൻസ്റ്റിറ്റ്യൂട്ട് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിൽ പഠനം നടത്തുകയും ചെയ്തിരുന്നു.

‌2029 ൽ തിരഞ്ഞെടുപ്പ് നടക്കണമെങ്കിൽ അതിന് ഇടയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സർക്കാരുകളുടെ നിയമസഭാ കാലാവധികൾ വെട്ടിക്കുറച്ചാൽ മാത്രമേ ഈ പദ്ധതി രാജ്യത്ത് നടപ്പാക്കാൻ സാധിക്കുകയുള്ളൂ. കേരളം ഉൾപ്പെടെ ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുടെ നിയമസഭാ കാലാവധി മൂന്ന് വർഷമാക്കി ചുരുക്കേണ്ടി വരും.

 

 

Follow Us
Related Stories
Indigo Liquor Bottle Case : ബാഗേജ്ജിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി; ഇൻഡിഗോയ്ക്ക് 60,000 രൂപ പിഴ
പരീക്ഷാ ക്രമക്കേട് തടയുന്ന ബിൽ ലോക്സഭയിൽ പാസായി; പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി
Chennai Metro: പൂർത്തിയാകാൻ 6 സ്റ്റേഷനുകൾ കൂടി; പൂനമല്ലി-വടപളനി മെട്രോ ഉടനില്ല!
PM Modi: മന്ത്രാലയങ്ങളിൽ ‘ടീം വർക്ക്’ വേണം, സൈബർ സുരക്ഷ ഉറപ്പാക്കണം; കേന്ദ്ര സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം
‘അമ്മായിയമ്മ ദോശയുണ്ടാക്കാൻ പറഞ്ഞൂ എന്നത് ക്രൂരതയായി കണക്കാക്കാമോ?’; യുവതിയുടെ പരാതിയിൽ കർണാടക ഹൈക്കോടതി
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം; മെറ്റയെ വിളിപ്പിച്ച് ഐടി മന്ത്രാലയം
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി