Delhi blast: ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ചത് ഒന്നുമാത്രം, സ്ഫോടനത്തിനു തയ്യാറാക്കിയത് 32 കാറുകൾ

Terrorists Prepared 32 Vehicles for Simultaneous Attacks: ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷികദിനമായ ഡിസംബർ 6ന് രാജ്യത്തുടനീളം ആക്രമണങ്ങൾ നടത്താനാണ് ഭീകരവാദികൾ പദ്ധതിയിട്ടിരുന്നത് എന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽനിന്നു അന്വേഷണസംഘത്തിനു വിവരം ലഭിച്ചു.

Delhi blast: ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ചത് ഒന്നുമാത്രം, സ്ഫോടനത്തിനു തയ്യാറാക്കിയത് 32 കാറുകൾ

Red Fort Blast

Published: 

13 Nov 2025 | 02:45 PM

ന്യൂഡൽഹി: രാജ്യത്തെ വിവിധയിടങ്ങളിൽ സ്ഫോടനം നടത്താൻ ഭീകരവാദികൾ 32 കാറുകൾ തയാറാക്കിയിരുന്നതായി അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തി. ഇതിൽ ഒരു കാറാണ് ചെങ്കോട്ടയ്ക്ക് (Red Fort) മുന്നിൽ തിങ്കളാഴ്ച വൈകിട്ട് 6.52ന് പൊട്ടിത്തെറിച്ചതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

 

ഗൂഢാലോചനയും ലക്ഷ്യവും

 

ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷികദിനമായ ഡിസംബർ 6ന് രാജ്യത്തുടനീളം ആക്രമണങ്ങൾ നടത്താനാണ് ഭീകരവാദികൾ പദ്ധതിയിട്ടിരുന്നത് എന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽനിന്നു അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിച്ചത്. ഈ സ്ഫോടനത്തിൽ 12 പേർ മരിച്ചു.

 

Also read – പണം കൈകാര്യം ചെയ്യൽ വല്യ പാടാണ്… നവംബർ 15 മുതൽ ടോൾ നിയമങ്ങൾ അടിമുടി മാറുന്നു, നിങ്ങൾ ചെയ്യേണ്ടത് …

 

പ്രധാന പ്രതികൾ

 

ഷഹീൻ സായിദ് ആണ് ഒന്നാമത്തെ പ്രതി. ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ വനിതാവിഭാഗമായ ജമാഅത്തുൽ മുഅമിനാത്തിന്റെ ഇന്ത്യയിലെ നേതാവാണ് അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീൻ സായിദ്. ഭീകരസംഘടനയിലേക്കു വനിതകളെ ചേർക്കുന്നതിനു നേതൃത്വം നൽകിയത് ഇവരാണ്. ജയ്ഷെ തലവൻ മസൂദ് അസറിൻ്റെ അനന്തരവൻ്റെ ഭാര്യ ആരിഫ ബീവിയുമായി ഷഹീന് ബന്ധമുണ്ടെന്നും സൂചനയുണ്ട്.
പിന്നെയുള്ളത് ചെങ്കോട്ടയ്ക്കു മുന്നിൽ സ്ഫോടനം നടത്തിയ i20 കാർ ഓടിച്ച ഡോ. ഉമർ നബിയാണ്. ഡിഎൻഎ പരിശോധനയിലാണ് ഇവരെപ്പറ്റി വ്യക്തമായത്.

ഭീകരവാദികൾ ഉപയോഗിച്ച നാലു കാറുകൾ അന്വേഷണ ഏജൻസികൾ കണ്ടെടുത്തിരുന്നു. ഷഹീൻ സായിദിന്റെ ബ്രസ്സ കാർ അൽ ഫലാഹ് സർവകലാശാലയിൽനിന്നും, ഡോ. ഉമർ നബിയുടെ പേരിലുള്ള ചുവന്ന ഇക്കോസ്പോർട്ട് കാർ ഹരിയാനയിലെ ഫരീദാബാദിൽനിന്നും കണ്ടെടുത്തു. സ്ഫോടനത്തിന് ഉപയോഗിച്ചത് ഡോ. ഉമർ നബിയുടെ പേരിലുള്ള i20 കാറാണ്. മറ്റു രണ്ടു കാറുകളും ഡൽഹി പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭീകരബന്ധമുള്ള 8 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തലസ്ഥാനത്തെ തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണ് സ്ഫോടനം നടന്നത്.

Follow Us
Related Stories
LPG Cylinder Shortage: എല്‍പിജി കള്ളന്മാരുണ്ട്, സൂക്ഷിക്കുക! രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണം; അനധികൃതമായി സൂക്ഷിച്ചവരും കുടുങ്ങി
Indigo Fuel Surcharge: പറക്കാൻ ഇനി പണമധികമാകും!; എയർ ഇന്ത്യയ്ക്ക് പിന്നാലെ ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോയും
LPG Shortage: ഇന്ത്യയില്‍ 50 ലക്ഷം ടണ്‍ പെട്രോളിയം കരുതല്‍ ശേഖരം; പ്രതിപക്ഷത്തിന് മോദിയുടെ ചുട്ടമറുപടി
LPG Booking Online: ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി വാട്‌സ്ആപ്പോ മിസ്സ്ഡ് കോളോ മതി, വഴി ഇതാ
Velachery–Parangimalai Train: കാത്തിരിപ്പ് അവസാനിച്ചു; വേലച്ചേരി-പറങ്കിമല ട്രെയിന്‍ യാത്ര തുടങ്ങി
Kerala Assembly Election 2026: കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ; വോട്ടെടുപ്പ് ഏപ്രിലിലോ?
ചൂടിനെ തോൽപ്പിക്കാൻ ഒരു ഗ്ലാസ് മോര്! ഇങ്ങനെ ഉണ്ടാക്കി നോക്കൂ
ഗ്യാസ് വേണ്ട, തീ പോലും കത്തിക്കാതെ അടിപൊളി കറി ഉണ്ടാക്കാം
സ്നേക് പ്ലാന്റ് ബാത്റൂമിൽ വളർത്തിയാൽ നേട്ടമോ?
മഷ്റൂം ഫ്രൈഡ് റൈസ് കഴിച്ചിട്ടുണ്ടോ? ഉണ്ടാക്കാൻ എളുപ്പമാണ്
ഭണ്ഡാരത്തിൽ നിന്നും നേരെ പോക്കറ്റിലേക്ക്, പൂജാരി കൈയ്യോടെ പിടിയിൽ
റോഹൻ കുന്നുമ്മലിനെ കാണാൻ സഞ്ജു സാംസൺ എത്തിയപ്പോൾ
ഹെൽമെറ്റുമില്ല, ബൈക്ക് റോങ് സൈഡിലും, ദേ യുവാക്കൾ എയറിൽ
താഴെത്തില്ലടാ! രാജവെമ്പാലയുടെ ശൗര്യം കണ്ടോ