AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala women’s Entry: ശബരിമല യുവതി പ്രവേശനം: സർക്കാരിന് നിലപാട് വ്യക്തമാക്കാൻ സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി

Sabarimala women's Entry: . ശബരിമലയിലെ യുവതി പ്രവേശനത്തിന് എതിർക്കുന്നവരുടെ വാദം 14 15 16 തീയതികളിലും കേൾക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.....

Sabarimala women’s Entry: ശബരിമല യുവതി പ്രവേശനം: സർക്കാരിന് നിലപാട് വ്യക്തമാക്കാൻ സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി
സുപ്രീം കോടതിImage Credit source: ANI X
Ashli C
Ashli C | Published: 16 Feb 2026 | 01:22 PM

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃ പരിശോധന ഹർജികൾ ഏപ്രിൽ ഏഴു മുതൽ വാദം കേട്ടു തുടങ്ങുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഒമ്പതം​ഗ ബെഞ്ചാകും വാദം കേൾക്കുക. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രിൽ 7, 8, 9 തീയതികളിൽ കേൾക്കും. ശബരിമലയിലെ യുവതി പ്രവേശനത്തിന് എതിർക്കുന്നവരുടെ വാദം 14 15 16 തീയതികളിലും കേൾക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ഏപ്രിൽ 22ന് വാ​ദം കേൾക്കൽ പൂർത്തിയാക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ മാർച്ച് 14ന് മുൻപ് കക്ഷികൾ നിലപാട് എഴുതി അറിയിക്കണമെന്നും കോടതി നിർദ്ദേശം വച്ചിട്ടുണ്ട്. ഇതിനുപുറമെ മുതിർന്ന അഭിഭാഷകൻ പരമേശ്വരനെ കൂടി അമിക്കസ്ക്യൂറിയായി നിയോഗിച്ചു. പുനഃ പരിശോധന ഹാർജികളെ പിന്തുണയ്ക്കുന്നുവെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. ഹർജികൾ നിലനിൽക്കുമെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വ്യക്തമാക്കി. അതേസമയം സർക്കാർ സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് സുപ്രീംകോടതി മുന്നോട്ടുവച്ചിരിക്കുന്ന ഈ സമയപരിധി വളരെ നിർണായകമാണ്.

ALSO READ:ശബരിമല യുവതി പ്രവേശനം; പുന പരിശോധന ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

നിലവിലെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന് മുൻപായി തന്നെ സംസ്ഥാന സർക്കാരിനെ ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കേണ്ടതായി വരും. പുനഃ പരിശോധന ഹർജികളെ ഇതുവരെ എതിർത്തിയിരുന്നു എന്നാണ് സംസ്ഥാന സർക്കാർ അഭിഭാഷകൻ ഇന്ന് സുപ്രീംകോടതിയിൽ അറിയിച്ചത്.2019ല്‍ ചീഫ് ജസ്റ്റിസായിരുന്ന എസ്.എ.ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ ബെഞ്ച് പുനഃപരിശോധന ഹര്‍ജികളിലെടുത്ത തീരുമാനങ്ങള്‍ നിലനില്‍ക്കുമെന്നും അന്ന് കോവിഡ് കാലമായതിനാല്‍ നിരന്തരമുള്ള വാദം കേള്‍ക്കല്‍ നടന്നിരുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.