Atishi Marlena: രാജ്യതലസ്ഥാനത്തിന് വീണ്ടും തലെെവി; സിങ്ക പെണ്ണാവാൻ അതിഷി

Atishi Marlena: ഡൽഹിയിലെ പാവപ്പെട്ടവർക്ക് മൊഹല്ല ക്ലിനിക് എന്ന പേരിൽ സൗജന്യ ചികിത്സ കേന്ദ്രം ആരംഭി​ക്കാനുള്ള ആശയം ഉദിച്ചത് അതിഷിയുടെ തലയിലായിരുന്നു. സംസ്ഥാനത്തെ സ്കൂളുകളുടെ നവീകരണത്തിനും അതിഷി ചുക്കാൻ പിടിച്ചു.

Atishi Marlena: രാജ്യതലസ്ഥാനത്തിന് വീണ്ടും തലെെവി; സിങ്ക പെണ്ണാവാൻ അതിഷി

Credits PTI

Published: 

17 Sep 2024 | 01:07 PM

വനിതാ മുഖ്യമന്ത്രിയെന്നത് കേരളത്തിന്റെ സ്വപ്നമായി മാറുമ്പോഴും രാജ്യ തലസ്ഥാനം ഭരിക്കാനൊരുങ്ങുകയാണ് അതിഷി മർലേന എന്ന 43-കാരി. കൽക്കജി നിയോജക മണ്ഡലത്തിലെ എംഎൽഎയായ അതിഷി നിലവിൽ ധനം, റവന്യൂ, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള പ്രധാനവകുപ്പുകളുടെ മന്ത്രിയാണ്. എഎപിയുടെ ആദ്യ വനിത മുഖ്യമന്ത്രിയാകുന്ന അതിഷി, ഷീല ദീക്ഷിതിന് ശേഷം 11 വർഷങ്ങൾക്ക് ശേഷം മുഖ്യമന്ത്രിയാകുന്ന വനിതയാണ്. നിലവിൽ മമതാ ബാനർജിക്ക് ശേഷം രാജ്യത്ത് മുഖ്യമന്ത്രി പദത്തിലെത്തുന്ന വനിതയും അതിഷിയാണ്.

അണ്ണാഹസാരെയുടെ നേതൃത്വത്തിൽ അരവിന്ദ് കെജ്രിവാൾ ഡൽഹിയിൽ അഴിമതി വിരുദ്ധ സമരം തുടങ്ങിയപ്പോൾ അതിൽ ആദ്യം പങ്കുചേർന്നത് രാജ്യത്തെ മധ്യവർ​​ഗമായിരുന്നു. കുംഭകോണങ്ങളുടെ കഥ കേട്ട് മടുത്ത ഇവർക്ക് പരമ്പരാ​ഗത രാഷ്ട്രീയ പാർട്ടികളിലൂടെ അല്ലാതെ പൊതുരം​ഗത്തേക്ക് ഇറങ്ങാനുള്ള വേദിയായി ആം ആദ്മി പാർട്ടി മാറി.

India Against Corruption പ്രസ്ഥാനത്തിലേക്ക് ആ ആശയത്തിന്റെ ചുവടുപിടിച്ചെത്തിയ വ്യക്തിയാണ് അതിഷി. ഓക്സ്ഫെഡിലെ പഠനത്തിന് ശേഷം മധ്യപ്രദേശത്തിലെ ​ഗ്രാമങ്ങളിലെ സാധാരണക്കാർക്കിടയിലേക്ക് സന്നദ്ധ സംഘടന വഴി അതിഷി ഇറങ്ങി. നർമ്മദ്ദ സമരത്തിന്റെ ഭാ​ഗമായുള്ള ജല സത്യാ​ഗ്രഹത്തിലും അതിഷി ഭാ​ഗമായി. അരവിന്ദ് കെജ്രിവാൾ ആം ആദ്മി പാർട്ടി രൂപീകരിച്ചപ്പോൾ പാർട്ടി ഭരണഘടന തയ്യാറാക്കുന്ന സമിതിയിലും അതിഷി ഉണ്ടായിരുന്നു. 2015-ൽ ആം ആദ്മി പാർട്ടി ഡൽഹിയിൽ ഒറ്റയ്ക്ക് ഭരിക്കാൻ തീരുമാനിച്ചതിലും അതിഷിയുടെ പങ്ക് എടുത്ത് പറയേണ്ടതാണ്.

സൗരവ് ഭരദ്വാജ്, രാഘവ് ചദ്ദ എന്നിവർക്കൊപ്പം മധ്യവർ​ഗത്തെ എഎപിയുടെ ആശയങ്ങളിലേക്ക് പിടിച്ചിരുത്തുന്ന മുഖമായിരുന്നു അതിഷിയുടേത്. പിന്നീട് സാധാരണക്കാരായ ജനങ്ങളെ എഎപിയിലേക്ക് എത്തിക്കുന്നതിലും നിർണായക പങ്കുവഹിച്ചു. പാവപ്പെട്ടവർക്ക് മൊഹല്ല ക്ലിനിക് എന്ന പേരിൽ സൗജന്യ ചികിത്സ കേന്ദ്രം ആരംഭി​ക്കാനുള്ള ആശയം ആദ്യം ഉദിച്ചതും അതിഷിയുടെ തലയിലായിരുന്നു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ ഉപദേശക എന്ന നിലയ്ക്ക് സംസ്ഥാനത്തെ സ്കൂളുകളുടെ നവീകരണത്തിനും അതിഷി ചുക്കാൻ പിടിച്ചു.

ഡൽഹി സർവ്വകലാശാലയിലെ അധ്യാപകരായിരുന്ന അതിഷിയുടെ മാതാപിതാക്കൾ ഇടതുപക്ഷ ചായ്വ് കാരണമാണ് മാർക്സും ലെനിനും ചേർന്ന പേര് മർലേന മകളുടെ പേരിനൊപ്പം ചേർത്തത്. അതിഷിയുടെ മതത്തെ ചൊല്ലി എതിരാളികൾ വ്യാജ പ്രചാരണം നടത്തിയതോടെ പേരിനൊപ്പമുള്ള വാലും അതിഷി എടുത്തുകളഞ്ഞു. ഡൽഹിയെ നയിക്കാൻ അതിഷിയെന്ന കരുത്തയായ വനിതയെത്തുമ്പോൾ മദ്യനയക്കേസ് മൂലം നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാമെന്ന പ്രതീക്ഷയാണ് ആം ആദ്മി പാർട്ടിക്കുള്ളത്.

അതിഷി

ജനനം: 1981 ജൂൺ 8
സ്വദേശം: പഞ്ചാബ്
മാതാപിതാക്കൾ: വിജയ് സിം​ഗ്- തൃപ്തി വാഹി
വിദ്യാഭ്യാസം: സ്പ്രിം​ഗ്ഡേൽസ്
ബിരുദം: സെന്റ് സ്റ്റീഫൻസ്
ബിരുദാനന്തര ബിരുദം: ഓക്സ്ഫോഡ് സർവ്വകലാശാല
റിസർച്ച്: മക്ഡാലേൻ കോളേജ്, ഓക്സ്ഫോഡ്

Related Stories
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ