Attappadi Murder :അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ, കണ്ടെത്തിയത് ഭവാനിപ്പുഴയിൽ നിന്ന്
അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽ ചാറ്റിൽ കെട്ടിയ നിലയിൽ രണ്ട് മൃദുദേഹ ഭാഗങ്ങൾ കണ്ടെത്തി. അട്ടപ്പാടിയിലെ പൂതൂർ ചാവടിയൂർ ഭാഗത്തു നിന്ന് ആണ് മൂന്ന് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. പോലീസും ഫോറൻസിക് അധികൃതരും സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്. ആദ്യമായി അഴിച്ച ചാക്കിൽ നിന്ന് രണ്ട് തല ഭാഗങ്ങളാണ് കണ്ടെടുത്തത്.

പ്രതീകാത്മക ചിത്രം
പാലക്കാട് : അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽ ചാറ്റിൽ കെട്ടിയ നിലയിൽ രണ്ട് മൃദുദേഹ ഭാഗങ്ങൾ കണ്ടെത്തി. അട്ടപ്പാടിയിലെ പൂതൂർ ചാവടിയൂർ ഭാഗത്തു നിന്ന് ആണ് മൂന്ന് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. പോലീസും ഫോറൻസിക് അധികൃതരും സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്. ആദ്യമായി അഴിച്ച ചാക്കിൽ നിന്ന് രണ്ട് തല ഭാഗങ്ങളാണ് കണ്ടെടുത്തത്. ലഭിക്കുന്ന പ്രാഥമിക സൂചനകൾ അനുസരിച്ച് 30 വയസ്സിനു മുകളിൽ പ്രായമുള്ള വ്യക്തിയുടെ ആണ് ഒരു മൃതദേഹം. അടുത്ത ചാക്ക് കെട്ടുകൾ അഴിച്ചു വരികയാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹ ഭാഗങ്ങൾ തൃശ്ശൂരിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റിയേക്കും എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.
Also Read : ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ
അമ്മയുടെയും കുഞ്ഞിന്റെയും ഉൾപ്പെടെ രണ്ട് മൃതദേഹങ്ങളാണ് ഇവ എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചന. മൃതദേഹങ്ങൾക്ക് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ട് എന്ന് പോലീസ് പറയുന്നു. പ്രദേശത്ത് പശുവിനെ മേയ്ക്കുന്നതിനുവേണ്ടി പോയവരാണ് പുഴയിൽ ചാക്ക് കണ്ടെത്തിയത്. ഇതേ തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് പുതൂർ പോലീസ് സംഭവ സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു. ആരുടെയാണ് മൃതദേഹങ്ങളെന്നും എന്താണ് സംഭവിച്ചത് എന്നും അറിയുന്നതിനുള്ള അന്വേഷണം പോലീസ് ഊർജിതപ്പെടുത്തിയിട്ടുണ്ട്.
English Summary
Body parts belonging to two individuals were found inside sacks in the Bhavani River at Attappadi. The remains were recovered in three sacks from the Poothur Chavadiyur area of Attappadi. Police and forensic officials are currently conducting an examination; two heads were discovered in the first sack that was opened.