വേഗം എഴുതി തീർത്തില്ല; തിരുവനന്തപുരത്ത് ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചതായി പരാതി
കുട്ടിയുടെ ഒരു കയ്യിൽ പൊട്ടലും മറ്റൊരു കയ്യിൽ ചതവും ഉണ്ടെന്നും കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാൽ അന്നേദിവസം കുട്ടി വീട്ടുകാരോട് ടീച്ചർ മർദ്ധിച്ചതിനെ കുറിച്ചൊന്നും പറഞ്ഞില്ല. പിന്നീട് വെള്ളിയാഴ്ച കയ്യിൽ നീര് വന്നത് കണ്ടപ്പോൾ ചോദിച്ചപ്പോഴാണ് കുട്ടി അധ്യാപിക തന്നെ ഉപദ്രവിച്ച........

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ആറ്റിങ്ങലിൽ ഒന്നാം ക്ലാസുകാരിയുടെ കൈവിരൽ അധ്യാപിക ചൂരൽ കൊണ്ട് അടിച്ചൊടിച്ചതായി പരാതി. ആറ്റിങ്ങൽ കവലിയൂർ ജിഎച്ച്എസ്എസ് സ്കൂളിലെ അധ്യാപികയായ റിനിക്കെതിരെയാണ് കുട്ടിയുടെ കൈ അടിച്ചൊടിച്ചുവെന്ന പരാതി എത്തിയിരിക്കുന്നത്. എഴുതാനായി നൽകിയത് പെട്ടെന്ന് നൽകിയില്ലെന്നും സമയം കൂടുതൽ എടുത്ത് എഴുതി എന്ന് ആരോപിച്ചായിരുന്നു ടീച്ചർ മർദ്ദിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്.
അന്നേദിവസം കുട്ടി വീട്ടുകാരോട് ടീച്ചർ മർദ്ധിച്ചതിനെ കുറിച്ചൊന്നും പറഞ്ഞില്ല….
കുട്ടിയുടെ ഒരു കയ്യിൽ പൊട്ടലും മറ്റൊരു കയ്യിൽ ചതവും ഉണ്ടെന്നും കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാൽ അന്നേദിവസം കുട്ടി വീട്ടുകാരോട് ടീച്ചർ മർദ്ധിച്ചതിനെ കുറിച്ചൊന്നും പറഞ്ഞില്ല. പിന്നീട് വെള്ളിയാഴ്ച കയ്യിൽ നീര് വന്നത് കണ്ടപ്പോൾ ചോദിച്ചപ്പോഴാണ് കുട്ടി അധ്യാപിക തന്നെ ഉപദ്രവിച്ച കാര്യം മാതാപിതാക്കളോടും പറയുന്നത്.
ഈ ദിവസങ്ങളിൽ നിർത്താതെ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു…..
തുടർന്ന് വീട്ടുകാർ ശനിയാഴ്ച രാവിലെ തന്നെ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ വെച്ചു ഡോക്ടർ കുട്ടിയോട് തനിച്ചു സംസാരിക്കുകയും കുട്ടി എല്ലാ കാര്യങ്ങളും ഡോക്ടറോട് വിശദീകരിക്കുകയും ചെയ്തു. കുട്ടിക്ക് നല്ല വേദനയുണ്ടായിരുന്നു എന്നും ഈ ദിവസങ്ങളിൽ നിർത്താതെ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്.
കുടുംബം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പരാതി…
മാത്രമല്ല ഇനി സ്കൂളിലേക്ക് ഇല്ലെന്നാണ് കുട്ടി പറഞ്ഞതെന്നും വീട്ടുകാർ പറയുന്നു. നിലവിൽ കുട്ടിയുടെ കയ്യിൽ പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. അതേസമയം ആദ്യം കുട്ടിയെ വർക്കല താലൂക്ക് ആശുപത്രിയിലാണ് കൊണ്ടുപോയത്. എന്നാൽ അവിടുത്തെ ഡോക്ടർസ് കുട്ടിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. കുടുംബം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ പരാതി അവർ കവലയൂർ പോലീസിന് കൈമാറുകയും ചെയ്തതാണ് റിപ്പോർട്ട്.
ENGLISH SUMMARY
A complaint has been filed against a teacher of a first-grade girl in Attingal who allegedly hit her finger with a cane. The complaint has been filed against Rini, a teacher at Kavaliyoor GHSS School in Attingal, alleging that the child’s hand was hit. The complaint is that the teacher beat her because she did not give her the writing materials promptly and took too much time to write.