Ernakulam Student Attack: വിദ്യാർത്ഥിനിക്കുനേരെ നായ്ക്കുരണ പൊടിയെറിഞ്ഞ സംഭവം; 3 അധ്യാപകർക്ക് സസ്പെൻഷൻ, ഒരാൾക്ക് സ്ഥലമാറ്റം

Student Attack With Naikurana Powder: സംഭവം പുറത്തുവന്നതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ശേഷം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ ഓഫിസിലെ ഡിഇഒ, എഇഒ ഓഫിസിലെ ഉദ്യോഗസ്ഥർ എന്നിവർ കുട്ടിയുടെ വീട്ടിലും സ്‌കൂളിലുമെത്തി നടന്ന സംഭവത്തിൻ്റെ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.

Ernakulam Student Attack: വിദ്യാർത്ഥിനിക്കുനേരെ നായ്ക്കുരണ പൊടിയെറിഞ്ഞ സംഭവം; 3 അധ്യാപകർക്ക് സസ്പെൻഷൻ, ഒരാൾക്ക് സ്ഥലമാറ്റം

പ്രതീകാത്മക ചിത്രം

Published: 

05 Mar 2025 | 09:44 PM

കൊച്ചി: കാക്കനാട് തെങ്ങോട് ഗവ. ഹൈസ്കൂളിൽ വിദ്യാർത്ഥിനിക്ക് നേരെ സഹപാഠികൾ നായ്ക്കുരണ പൊടി എറിഞ്ഞ സംഭവത്തിൽ നടപടി. സംഭവത്തിൽ മൂന്ന് അധ്യാപകരെ സസ്പെൻ്റ് ചെയ്യുകയും ഒരാളെ സ്ഥലം മാറ്റുകയും ചെയ്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് നടപടി സ്വീകരിച്ചത്. പി എസ് ശ്രീകാന്ത്, ജിഷ ജോസഫ്, എൻ എസ് ദീപ, ആർ എസ് രാജി എന്നിവർക്കെതിരെയാണ് നടപടി. 10ാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെയായിരുന്നു സഹപാഠികളുടെ അതിക്രമം.

നായ്ക്കുരുണപ്പൊടി ദേഹത്തെറിഞ്ഞതിനെ തുടർന്ന് ശരീരമാകെ ചൊറിഞ്ഞ് തടിച്ചതിനാൽ വിദ്യാർത്ഥിനിക്ക് പരീക്ഷപോലും എഴുതാൻ കഴിഞ്ഞിരുന്നില്ല. സംഭവത്തിന് പിന്നാലെ രണ്ടാഴ്ചയായി ശാരീരികവും മാനസികവുമായി തളർന്നിരിക്കുന്ന അവസ്ഥയിലാണ് വിദ്യാർത്ഥിനി. സഹപാഠികളിൽ നിന്ന് ഇത്തരമൊരു ദുരനുഭവം ഉണ്ടായിട്ടും സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടെയിട്ടില്ലെന്നാണ് വിവരം.

സംഭവം പുറത്തുവന്നതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ശേഷം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ ഓഫിസിലെ ഡിഇഒ, എഇഒ ഓഫിസിലെ ഉദ്യോഗസ്ഥർ എന്നിവർ കുട്ടിയുടെ വീട്ടിലും സ്‌കൂളിലുമെത്തി നടന്ന സംഭവത്തിൻ്റെ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. ക്ലാസിലെ പിൻബഞ്ചിലിരിക്കുന്ന പെൺകുട്ടിയാണ് നായ്ക്കുരണ പൊടി ക്ലാസിലാകെ വിതറിയത്.

അങ്ങോട്ടും ഇങ്ങോട്ടും എറിയുന്നതിനിടെയാണ് വിദ്യാർത്ഥിനിയുടെ ദേഹത്തേയ്ക്കും വീണത്. ഇതോടെ ശരീരം ചൊറിഞ്ഞ് തുടങ്ങുകയായിരുന്നു. തുടർന്ന് മറ്റ് കുട്ടികൾ പെൺകുട്ടിയോട് കുളിക്കാൻ ആവശ്യപ്പെടുകയും ശുചിമുറിയിലെത്തി ശരീരമാകെ വെള്ളമൊഴിക്കുകയും ചെയ്തു. എന്നാൽ ഇത് ശരീരത്തിൽ പടർന്നതല്ലാതെ ചൊറിച്ചിൽ അടങ്ങിയില്ല. പിന്നാലെ നിരവധി ആശുപത്രികളിലാണ് പെൺകുട്ടി കയറിയിറങ്ങിയത്.

ഇങ്ങനൊരു സംഭവം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ തുടക്കം മുതലെ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറുകയാണ് ചെയ്തതെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു. ചൊറിച്ചിൽ മൂലമുണ്ടായ കടുത്ത വേദനയിൽ കഴിയുമ്പോഴും പെൺകുട്ടിയോട് ക്ലാസിലെത്താൻ സ്കൂളിൽ നിന്ന് നിർബന്ധിച്ചെന്നും ഹാജരില്ലെങ്കിൽ പരീക്ഷ എഴുതിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിച്ചു.

Follow Us
Related Stories
Kerala Assembly Election 2026: അരനൂറ്റാണ്ടിനു ശേഷം മകനു വഴിമാറി പിജെ ജോസഫ്, തൊടുപുഴയിൽ അപു ജോൺ ജോസഫ് സ്ഥാനാർഥി
Kerala Assembly Election 2026: ജനവിധി തേടി ജന്മ നാട്ടിലേക്ക്… ഇനി രമേശ് പിഷാരടിയുടെ അരങ്ങ് പാലക്കാട്
Kerala Assembly Election 2026: പാലക്കാട് ഇത്തവണ ശോഭയ്‌ക്കോ? കരുത്തുറ്റ സ്ഥാനാര്‍ഥികളില്ലാതെ കോണ്‍ഗ്രസും എല്‍ഡിഎഫും
Kerala Assembly Election 2026: മരണം വരെ വോട്ട് ബിജെപിക്കെന്ന് പറഞ്ഞ ലക്ഷ്മി പ്രിയ ഇനി പെരുമ്പാവൂരിൽ ട്വന്റി-20 സ്ഥാനാർത്ഥി
Kerala Assembly Election 2026: ഹാവൂ അങ്ങനെയെത്തി! സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്
Kerala Assembly Election 2026: പൈതൃകവും രാഷ്ട്രീയവും മാറ്റുരയ്ക്കുന്ന പോരാട്ടഭൂമി; തൃപ്പൂണിത്തുറ പഠിപ്പിക്കുന്ന തിരഞ്ഞെടുപ്പിലെ രാജതന്ത്രങ്ങൾ
ടാന്‍ മാറാന്‍ കടലപ്പൊടിയില്‍ ഇതൊന്ന് ചേര്‍ത്താല്‍ മതി
ഇവർ എന്നും മുടി കഴുകരുത്, ചുരുളൻ മുടിക്കാരും ശ്രദ്ധിക്കുക
ചക്കക്കുരു മാങ്ങാകറി കഴിച്ചിട്ടുണ്ടോ? എളുപ്പത്തിൽ തയ്യാറാക്കാം
കുളിക്കുന്നതിന് എത്ര നേരം മുമ്പ് മുടിയില്‍ എണ്ണ തേയ്ക്കണം?
നല്ല കമ്മ്യൂണിസ്റ്റുകാരെ കണ്ടാല്‍ ചിരിക്കണമെന്ന് വി.ഡി. സതീശന്‍
കണ്ടിട്ട് തന്നെ പേടിയാകുന്നു, അപ്പോള്‍ അത് അനുഭവിച്ചവരുടെ അവസ്ഥയോ? ഒഡീഷയില്‍ വീശിയടിച്ച ചുഴലിക്കാറ്റ്‌
ജെസ്ന കേസിൽ കൂടുതൽ തെളിവ്? സിബിഐ എത്തി
റോബിൻ ബസ് അപകടത്തിൽപ്പെട്ടു