Sabarimala Gold Theft Case: ശബരിമല സ്വർണമോഷണ കേസ്: മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് ഇ ഡി നോട്ടീസ്
Sabarimala Gold Theft Case: ദ്വാരപാലക കേസിൽ മാത്രമാണ് ശ്രീകുമാർ പ്രതി. കർശന ഉപാധികളുടെ ആണ് കോടതി ജാമ്യം അനുവദിച്ചത് അറസ്റ്റിലായി 41 ദിവസമാണ് അദ്ദേഹത്തിന് ലഭിച്ചത് ജാമ്യം ലഭിച്ചതോടെ ശ്രീകുമാർ ജയിൽ മോചിതനും ആയിരുന്നു....
തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണക്കേസിൽ ശബരിമലയിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിനെ ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചു. ഈയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇ ഡി നിർദ്ദേശം നൽകിയിരിക്കുന്നത്. സ്വർണ്ണ മോഷണം കേസിൽ ജാമ്യം ലഭിച്ച പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇടിയുടെ അടുത്ത നടപടി.
ഈ കഴിഞ്ഞ ജനുവരി 250,000 ശ്രീകുമാറിനെ ജാമ്യം ലഭിച്ചത്. കൊല്ലം വിജിലൻസ് കോടതിയായിരുന്നു ജാമ്യം നൽകിയത്. ദ്വാരപാലക കേസിൽ മാത്രമാണ് ശ്രീകുമാർ പ്രതി. കർശന ഉപാധികളുടെ ആണ് കോടതി ജാമ്യം അനുവദിച്ചത് അറസ്റ്റിലായി 41 ദിവസമാണ് അദ്ദേഹത്തിന് ലഭിച്ചത് ജാമ്യം ലഭിച്ചതോടെ ശ്രീകുമാർ ജയിൽ മോചിതനും ആയിരുന്നു.
അതേസമയം മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൈമാറിയപ്പോഴും കൊണ്ടുവന്നപ്പോഴും ശ്രീകുമാർ ആയിരുന്നു അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ. താൻ ജോലിയിൽ പ്രവേശിക്കും മുമ്പേ മഹസറിന്റെ കരട് മുരാരി ബാബു തയ്യാറാക്കിയിരുന്നു എന്നാണ് ശ്രീകുമാർ കോടതിയിൽ ഉന്നയിച്ച വാദം. ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഒപ്പിടുക എന്നത് തന്റെ ഉത്തരവാദിത്തമായിരുന്നു എന്നും ശ്രീകുമാർ വാദിച്ചിരുന്നു.