Sabarimala Gold Theft Case: ഉണ്ണികൃഷ്ണൻ പോറ്റിയും പുറത്തേയ്ക്ക്; ശബരിമല സ്വർണക്കൊള്ളക്കേസിൽ ജാമ്യം
Sabarimala Gold Theft Case: കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് സ്വാഭാവികമായ ജാമ്യം ഉണ്ണികൃഷ്ണൻ അനുവദിച്ചത്...
കൊല്ലം: ശബരിമല ക്ഷേത്ര ശ്രീകോവിലിലെ കട്ടിള പാളിയിൽ നിന്നും സ്വർണ്ണം കവർന്നു എന്ന കേസിൽ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് സ്വാഭാവികമായ ജാമ്യം ഉണ്ണികൃഷ്ണൻ അനുവദിച്ചത്.
തനിക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഉണ്ണികൃഷ്ണൻ ജാമ്യപേക്ഷ സമർപ്പിച്ച സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ രണ്ടുദിവസം കോടതി ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ടിരുന്നു. തുടർന്ന് വ്യാഴാഴ്ച ജാമ്യം അപേക്ഷ പരിഗണിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കർശന ഉപാധികളോട് ആണ് ജാമ്യം.
ദ്വാരപാലക ശില്പത്തിലെ പാളികളിൽ നിന്നും സ്വർണം മാറ്റി എന്ന കേസിലാണ് ഉണ്ണികൃഷ്ണൻ ആദ്യം അറസ്റ്റിൽ ആയിരുന്നത്.. കേസിൽ ജനുവരി 21ന് സ്വാഭാവികമായ ജാമ്യം ലഭിച്ചിരുന്നു. കേസുകളിലും ജുഡീഷ്യൽ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് പോറ്റിയ ബുധനാഴ്ച ഹാജരാക്കിയിരുന്നു. ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് പ്രതികൾ ഇതിനോടകം തന്നെ ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്.
മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ എന്നിവരാണ് നേരത്തെ ജാമ്യം ലഭിച്ചു പുറത്തെത്തിയവർ. പുരാരി ബാബുവിനും സുധീഷിനും സ്വാഭാവിക ജാമ്യമാണ് കേസിൽ ലഭിച്ചത്. അതേ സമയം ശ്രീകുമാറിനെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നൽകുകയായിരുന്നു.